121

Powered By Blogger

Friday, 23 April 2021

കോവിഡ് വ്യാപനം: വിവിധയിടങ്ങളിലെ അടച്ചിടൽമൂലം രാജ്യത്തിനു നഷ്ടം 1.5ലക്ഷം കോടി രൂപ

കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺമൂലമുണ്ടാകുന്ന നഷ്ടം 1.5 ലക്ഷം കോടി രൂപ. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഇതിന്റെ 80ശതമാനവും. മഹാരാഷ്ട്രയിലെമാത്രം സാമ്പത്തിക പ്രത്യാഘാതം കണക്കാക്കുകയാണെങ്കിൽ ഇത് 54ശതമാനമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസർച്ച്(എസ്ബിഐ റിസർച്ച്) വിഭാഗത്തിന്റേതാണ് കണ്ടെത്തൽ. മഹാരാഷ്ട്രിയിലാണ് ലോക്ക്ഡൗൺ വ്യാപകമായുള്ളത്. സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന സംസ്ഥാനമാണത്. രാജ്യത്തുതന്നെ കൂടുതൽ വ്യവസായങ്ങളുള്ളതും മഹാരാഷ്ട്രയിലാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ലോക്ഡൗൺ രാജ്യത്തെ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാകുമുണ്ടാക്കുക. 82,000 കോടി രൂപയുടെ നഷ്ടമാകും മഹാരാഷ്ട്രയിൽമാത്രമുണ്ടാകുക. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയാൽ നഷ്ടംവർധിക്കുമെന്നും എസ്ബിഐ റിസർച്ച് പറയുന്നു. മധ്യപ്രദേശിന് 21,712 കോടി രൂപയും രാജസ്ഥാന് 17,237 കോടി രൂപയുമാണ് നഷ്ടമുണ്ടാകുക. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചതും മഹാരാഷ്ട്രയിലാണ്. വാരാന്ത്യ ലോക്ഡൗണുകളും രാത്രി കർഫ്യുവും ഏപ്രിൽ 30വരെ തുടരും. കോവിഡ് വ്യാപനം തടയുന്നതിന് സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളും തിയേറ്ററുകളും സലൂണുകളും അടഞ്ഞുകിടക്കുകയാണ്. മധ്യപ്രദേശിൽ 15 ജില്ലകളിലാണ് അടച്ചിടൽ. മെയ് മൂന്നുവരെയാണ് രാജസ്ഥാനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, 2022 സാമ്പത്തികവർഷത്തിൽ പ്രതീക്ഷിക്കുന്ന വളർച്ച 11 ശതമാനത്തിൽനിന്ന് 10.4ശമതാനമായി എസ്ബിഐ റിസർച്ച് കുറച്ചിട്ടുണ്ട്. കോവിഡിനെതടയാൻ പ്രതിരോധകുത്തിവെയ്പ്പുകൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 13 പ്രധാന സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ പകുതിയോളം പേർക്ക് കുത്തിവെയ്പ്പെടുക്കുന്നതിന് ജിഡിപിയുടെ 0.1ശതമാനമായിരിക്കും ചെലവുവരിക. സംസ്ഥാനങ്ങളുടെ ആരോഗ്യ ബജറ്റിന്റെ 15-20ശതമാനത്തോളംവരുമിത്. Rs 1.5 lakh cr hit on Indias GDP due to lockdown

from money rss https://bit.ly/3vdH5VA
via IFTTT

മുകേഷ് അംബാനിയുടെ റിലയൻസ് ബ്രട്ടീഷ് കമ്പനിയായ സ്റ്റോക്ക് പാർക്കിനെ ഏറ്റെടുത്തു

മുകേഷ് അംബാനി ചെയർമാനായ റിലയൻസ് ഇൻഡസ്ട്രീസ് സ്റ്റോക്ക് പാർക്കിനെ ഏറ്റെടുത്തു. 79 മില്യൺ ഡോളറി(592 കോടി രൂപ)ന്റേതാണ് ഇടപാട്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രണ്ടാംതലമുറയുടെ സ്വന്തമായ യു.കെയിലെ ആദ്യത്തെ കൺട്രി ക്ലബാണ് സ്റ്റോക്ക്പാർക്ക്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായിഎണ്ണ വ്യവസായത്തിൽനിന്ന് വിനോദമേഖലയിൽകൂടി അംബാനി വേരുറപ്പിക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ. 49 ആഢംബര സ്യൂട്ടുകൾ, 27 ഗോൾഫ് കോഴ്സുകൾ, 13 ടെന്നിസ് കോർട്ടുകൾ, 14 ഏക്കറോളം സ്വകാര്യ ഗാർഡനുകൾ എന്നിവയുടെ ഉടമകളാണ് ബ്രിട്ടനിലെ സ്റ്റോക്ക് പാർക്ക്. ബ്രിട്ടീഷ് സിനിമാ വ്യവസായത്തിൽ പ്രമുഖ സ്ഥാനമാണ് കമ്പനിക്കുള്ളത്. ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോൾഡ് ഫിംഗർ(1964), ടുമാറോ നെവർ ഡൈസ്(1997) എന്നിവ സ്റ്റോക്ക് പാർക്കിലാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. റിലയൻസിന്റെ കൺസ്യൂമർ, ഹോസ്പിറ്റാലിറ്റി ബിസിനസുകളുടെ ഭാഗമായായിരിക്കും സ്റ്റോക്ക് പാർക്ക് ഇനി പ്രവർത്തിക്കുക. Reliance Industries Buys Another British Icon, Stoke Park

from money rss https://bit.ly/3sF5mC1
via IFTTT

Thursday, 22 April 2021

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,840 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 240 രൂപകുറഞ്ഞ് 35,840 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപകുറഞ്ഞ് 4480 രൂപയുമായി. 36,080 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനംകൂടി 1,787.11 ഡോളർ നിലവാരത്തിലെത്തി. ഈയാഴ്ച 0.6ശതമാനമാണ് വിലയിലുണ്ടായ വർധന. അതിസമ്പന്നരുടെ നികുതി വർധിപ്പിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചതോടെ യുഎസിലെ ട്രഷറി ആദായത്തിൽ കുറവുണ്ടായി. ഡോളർ ദുർബലമാകുകകയുംചെയ്തു. ഇക്കാരണങ്ങളാണ് ആഗോള വിപണിയിൽ സ്വർണവില വർധിക്കാനിടയാക്കിയത്. കഴിഞ്ഞദിവസത്തെ ഇടിവിനുശേഷം കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിൽ 0.32ശതമാനം വർധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,927 രൂപയായി.

from money rss https://bit.ly/2QRv2yk
via IFTTT

കല്യാണ്‍ ജൂവലേഴ്സ് പത്തനംതിട്ടയില്‍ പുതിയ ഷോറൂം തുറക്കുന്നു

പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് പത്തനംതിട്ടയിൽ പുതിയ ഷോറൂം തുടങ്ങുന്നു. നഗരത്തിലെ പ്രധാന കേന്ദ്രമായ കെ.പി. റോഡിലാണ് പുതിയ ഷോറൂം. കേരളത്തിലെ കല്യാണിൻറെ പത്തൊൻപതാമത്തെ ഷോറൂമാണിത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഏപ്രിൽ24-ന് രാവിലെ പത്തിന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാൺരാമൻ ഷോറൂമിൻറെ ഉദ്ഘാടനം വിർച്വലായി നിർവഹിക്കും. ഉദ്ഘാടനത്തിൻറെ ഭാഗമായി കല്യാൺ ജൂവലേഴ്സ് സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ50ശതമാനം വരെ ഇളവും ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ25ശതമാനം വരെ ഇളവും അൺകട്ട്,പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ20ശതമാനം വരെ ഇളവും പ്രഖ്യാപിച്ചു. കൂടാതെ,ഉപയോക്താക്കൾക്ക് സ്വർണത്തിൻറെ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. മേയ്30വരെയാണ് ഈ ഓഫറിൻറെ കാലാവധി. തൃശൂരിൽ1993-ൽ ആദ്യഷോറൂം തുടങ്ങിയതുമുതൽ വിശ്വാസ്യതയും സുതാര്യതയും അടിസ്ഥാനമാക്കിയാണ് കല്യാൺ ജൂവലേഴ്സ് ബ്രാൻഡ് വളർന്നുവന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ നവീനമായ വ്യത്യസ്ത കാര്യങ്ങൾ അവതരിപ്പിച്ചതിലൂടെ ജെംസ്,ആഭരണ വ്യവസായരംഗത്തെത്തന്നെ രൂപാന്തരപ്പെടുത്താൻ സാധിച്ചു. ഇന്ന് ഇന്ത്യയിലെമ്പാടുമായി107ഷോറൂമുകളിലൂടെ ഉപയോക്താക്കൾക്ക് വ്യക്തിഗതവും സേവന സന്നദ്ധവുമായ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുകയാണ്. സുതാര്യമായിരിക്കാനുള്ള പരിശ്രമങ്ങൾക്ക് കേരളത്തിലെ ഉപയോക്താക്കൾ നല്കിയ പിന്തുണയും അഭിനന്ദനവുമാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേയ്ക്ക് എത്താൻ ഞങ്ങൾക്ക് പ്രേരിപ്പിച്ചതും പ്രോത്സാഹനം നല്കിയതെന്നും ടി.എസ്. കല്യാണരാമൻ ചൂണ്ടിക്കാട്ടി. പുതിയ നിക്ഷേപം വഴി കേരളത്തിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കാനും ബ്രാൻഡിനെ കൂടുതലായി ഉപയോക്താക്കളിലേയ്ക്ക് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ ഷോറൂമുകളിലും കർശനമായ ശുചിത്വം പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണം,ഡയമണ്ട്,സ്റ്റഡഡ് ആഭരണങ്ങളും സവിശേഷമായ രൂപകൽപ്പനകളും അടങ്ങിയ വിപുലമായ ശേഖരമാണ് പുതിയ ഷോറൂമിൽ അവതരിപ്പിക്കുന്നത്. പ്രാദേശിക വിപണിക്ക് അനുയോജ്യമായ തികച്ചും പ്രാദേശികമായ ആഭരണരൂപകൽപ്പനകളും ഇവിടെ ലഭ്യമാണ്. വേറിട്ടുനിൽക്കുന്ന പുതിയ ഷോറൂം സുരക്ഷിതവും ശുചിത്വമേറിയതുമായ അന്തരീക്ഷമാണ് ഒരുക്കുന്നത്. ഐപിഒയ്ക്കു ശേഷമുള്ള വിപുലീകരണ പദ്ധതികളുടെ തുടക്കമാണ് പത്തനംതിട്ട ഷോറൂം. രാജ്യത്തെ കല്യാണിൻറെ സാന്നിദ്ധ്യം ശക്തമാക്കുന്നതിൻറെ ആരംഭമാണിത്. ഗുജറാത്ത്,തമിഴ്നാട്,തെലങ്കാന എന്നിവിടങ്ങളിലായി13പുതിയ ഷോറൂമുകൾ കൂടി ഏപ്രിൽ24-ന് ഉദ്ഘാടനം ചെയ്യും. മുംബെ,ഡൽഹി,നാസിക് എന്നിവിടങ്ങളിലെ പുതിയ ഷോറൂമുകൾ ജൂൺ നാലിന് ആരംഭിക്കും.

from money rss https://bit.ly/3vebPpj
via IFTTT

സെൻസെക്‌സിൽ 184 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,350ന് താഴെയത്തി

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,400ന് താഴെയെത്തി. സെൻസെക്സ് 184 പോയന്റ് നഷ്ടത്തിൽ 47,896ലും നിഫ്റ്റി 66 പോയന്റ് താഴ്ന്ന് 14,339ലുമാണ് വ്യാപാരം ആരംഭിച്ചത്.രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം മൂന്നുലക്ഷം കവിഞ്ഞതാണ് നിക്ഷേപകരെ കരുതലെടുക്കാൻ പ്രേരിപ്പിച്ചത്. എൽആൻഡ്ടി, ഐടിസി, എൻടിപിസി, ബജാജ് ഫിൻസർവ്, എസ്ബിഐ, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, നെസ് ലെ, ടിസിഎസ്, മാരുതി, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽ, ഫാർമ, മീഡിയ സൂചികകൾ നേട്ടത്തിലും ഫിനാൻഷ്യൽ സർവീസസ് സൂചിക നഷ്ടത്തിലുമാണ്. എച്ച്സിഎൽ ടെക്നോളജീസ്, എംആൻഡ്എം ഫിനാൻഷ്യൽ സർവീസസ്, ഇന്ത്യബുൾസ് റിയൽ എസ്റ്റേറ്റ് തുടങ്ങി 16 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex dips 184 pts, Nifty below 14,350

from money rss https://bit.ly/32G0ZMM
via IFTTT

ഒരുവർഷംകൊണ്ട് ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ഇരട്ടിയായതായി പഠനം

ന്യൂഡൽഹി:കോവിഡ് പിടിമുറുക്കിയ ഒരുവർഷംകൊണ്ട് ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ആറു കോടിയിൽനിന്ന് 13.4 കോടിയായി ഉയർന്നതായി പഠനം. രണ്ടുരൂപയോ അതിനു താഴെയോ ദിവസവരുമാനമുള്ള ആളുകളുടെ എണ്ണമാണ് മഹാമാരിയിൽ കഴിഞ്ഞുപോയ ഒരുവർഷംകൊണ്ട് ഇരട്ടിയായത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂ റിസർച്ച് സെന്ററിന്റേതാണ് ലോകബാങ്ക് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനം. ദാരിദ്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ 45 വർഷം മുമ്പുള്ള അവസ്ഥയിലെത്തിയതായും പഠനം പറയുന്നു. രാജ്യത്ത് ഏറ്റവും കുറവ് സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയിരുന്ന സമയത്താണ് കോവിഡ് പൊട്ടിപ്പുറപ്പെടുന്നത്. തൊഴിലില്ലായ്മ, വികസന പ്രവർത്തനങ്ങളിലെ പൊതുധനവിനിയോഗം, ഉപഭോഗ ചെലവ് എന്നിങ്ങനെ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിതിയെ സൂചിപ്പിക്കുന്ന ഘടകങ്ങളെല്ലാം പ്രതികൂലമായിരുന്ന 2020-ന്റെ ആദ്യത്തിൽ കോവിഡ് പ്രഹരം കൂടിയായത് ഉപഭോക്താക്കളും പാവപ്പെട്ടവരും ഏറ്റവുമധികമുള്ള ഗ്രാമീണ മേഖലയെ സാരമായി ബാധിച്ചു. അടച്ചിടലിലൂടെ കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിലില്ലാതായതും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിന്നുപോയതും ഗ്രാമീണ ജീവിതത്തെ സാരമായി ബാധിച്ചതായും പഠനം വിലയിരുത്തുന്നു. 1970-മുതൽ ദാരിദ്ര്യനിർമാർജനത്തിൽ കാര്യമായ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന രാജ്യമാണ് ഇന്ത്യ. ദാരിദ്ര്യനിരക്കിൽ ഏറ്റവുമധികം വർധന കാണിച്ച കാലഘട്ടമാണ് 1951 മുതൽ 1974 വരെയുള്ള വർഷങ്ങൾ. ജനസംഖ്യയിൽ ദരിദ്രരുടെ എണ്ണം 47 ശതമാനത്തിൽനിന്ന് 56 ശതമാനമായി ഉയർന്നത് ഇക്കാലത്താണ്. ഈ സ്ഥിതിയിൽനിന്ന് 2006-16 എത്തുമ്പോൾ ഇന്ത്യ 27.1 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയെന്ന് 2019-ലെ ആഗോള മൾട്ടിഡയമെൻഷണൽ പോവർട്ടി ഇൻഡക്സ് സൂചിപ്പിക്കുന്നു. അതേസമയം, 2019-ൽ 34.6 കോടി (ജനസംഖ്യയുടെ 28 ശതമാനം) ദരിദ്രർ ഇന്ത്യയിലുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. കോവിഡ് ഈ സ്ഥിതി വീണ്ടും രൂക്ഷമാക്കിയെന്നാണ് പുതിയ പഠനം പറയുന്നത്. നഗരപ്രദേശങ്ങളിലും പണം ചെലവിടുന്നത് കുറയുന്നതായും ദാരിദ്ര്യരേഖയ്ക്ക് താഴെയെത്തുന്നവരുടെ എണ്ണം കൂടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. Content Highlights:Poverty doubled in India in 2020

from money rss https://bit.ly/3sLvbR3
via IFTTT

സെൻസെക്‌സ് 375 പോയന്റ് നേട്ടത്തിൽ 48,000ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ദിനവ്യാപാരത്തിനിടയിലെ താഴ്ന്ന നിലവാരത്തിൽനിന്നുയർന്ന് വിപണി. മെറ്റൽ, ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,400ന് മുകളിലെത്തി. ആഗോള കാരണങ്ങളും പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുമാണ് വിപണിയെ സ്വാധീനിച്ചത്. സെൻസെക്സ് 374.87 പോയന്റ് നേട്ടത്തിൽ 48,080.67ലും നിഫ്റ്റി 109.80 പോയന്റ് ഉയർന്ന് 14,406.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1737 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1123 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, വിപ്രോ, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടൈറ്റാൻ കമ്പനി, ശ്രീ സിമെന്റ്സ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മെറ്റൽ സൂചിക ഒരുശതമാനത്തിലേറെയും ബാങ്ക് സൂചിക രണ്ടുശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. Sensex gains 375 pts, ends above 48K

from money rss https://bit.ly/3dG0oRt
via IFTTT

രാജ്യത്തെ പ്രതിരോധ കുത്തിവെയ്പിൽ ലാഭംനോക്കാതെ പങ്കാളികളാകാൻ തയ്യാറെന്ന് ഫൈസർ

രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവെയ്പിൽ ലാഭേച്ഛയില്ലാതെ പങ്കാളിയാകാൻ തയ്യാറാണെന്ന് ഫൈസർ. അതേസമയം, എത്രവിലയ്ക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വാക്സിന്റെ വിലസംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും ഫൈസർ കമ്പനി വക്താവ് അറിയിച്ചു. സർക്കാരിന്റെ പ്രതിരോധ കുത്തിവെയ്പ് പദ്ധതിയിൽ പങ്കാളിയാകുന്നതെക്കുറിച്ചുമാത്രമാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഉയർന്ന-ഇടത്തരം-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്കായി വ്യത്യസ്ത വിലകളായിരിക്കും നിശ്ചയിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഡോസിന് 10 ഡോളർ നിരക്കിൽ ദക്ഷിണാഫ്രിക്കക്ക് വാക്സിൻ നൽകാൻ ഫൈസർ തീരുമാനിച്ചിട്ടുണ്ട്.

from money rss https://bit.ly/3gBic25
via IFTTT

വിദേശനിക്ഷേപകർ പിൻവാങ്ങുന്നു: വിപണിയുടെ ഭാവി എന്താകും?

കോവിഡിന്റെ രണ്ടാംതരംഗം രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് പിന്മാറാൻ വിദേശ നിക്ഷേപകർക്ക് പ്രേരണയായി. ആറുമാസം തുടർച്ചയായി നിക്ഷേപംനടത്തിയവർ ഘട്ടംഘട്ടമായി കൂടൊഴിയുന്ന കാഴ്ചയാണിപ്പോൾ. എൻഎസ്ഡിഎലിന്റെ കണക്കുപ്രകാരം ഏപ്രിൽമാസം ഇതുവരെ 7,041 കോടി രൂപയാണ് ഇവർ വിപണിയിൽനിന്ന് പിൻവലിച്ചത്. കോവിഡ് വ്യാപനത്തിന്റെ മുറിവുകൾ ഉണങ്ങാൻ തുടങ്ങിയതിന്റെ ലക്ഷണങ്ങൾ വ്യക്തമായതോടെ 2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ വൻതോതിലാണ് വിദേശ നിക്ഷേപകർ ഓഹരികൾ സമാഹരിച്ചത്. ഒക്ടോബർ മുതൽ കോവിഡ് കേസുകൾ കുറയാൻതുടങ്ങിയതും സാമ്പത്തിക സൂചകങ്ങളിലെ അനുകൂലഘടകങ്ങളുമായിരുന്നു അതിനുപിന്നിൽ. ഏപ്രിൽമാസം കനത്ത ചാഞ്ചാട്ടത്തിനാണ് വിപണി സാക്ഷ്യംവഹിച്ചത്. സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പടെയുള്ള നരഗങ്ങൾ കോവിഡിന് കീഴടങ്ങാൻ തുടങ്ങിയതോടെ ലോക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരുകൾ ആലോചിക്കാൻ തുടങ്ങി. FPI Investments Month Equity Debt Debt-VRR Hybrid Totoal 2020 Oct 19,541 1,641 851 -207 21,826 2020 Nov 60,358 -1,806 4,399 -169 62,782 2020 Dec 62,016 4,079 2,463 2,489 71,049 2021 Jan 19,473 -2,518 -2,306 -17 14,631 2021 Feb 25,787 -6,488 4,364 350 24,013 2021 Mar 10,482 -6,492 13,314 -281 17,023 2021 Apr -7,041 2,376 -112 -75 -4852 Source: NSDL *Figures in Rs crore കോവിഡിന്റെ അതിവേഗവ്യാപനം 2021-22 സാമ്പത്തികവർഷത്തെ വളർച്ചയിൽ അനിശ്ചിതത്വമുണ്ടാക്കുമെന്നതിന്റെ സൂചനകൾ പ്രകടമായിത്തുടങ്ങി. പ്രദേശികതലത്തിലുള്ള അടച്ചിടലുകളും സാമ്പത്തികമേഖലയിലെ നിയന്ത്രണങ്ങളും ദീർഘകാലംതുടരുകയാണെങ്കിൽ പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ചയായ 10ശതമാനത്തിൽനിന്ന് ഒരുശതമാനത്തിലേറെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഈ കാരണങ്ങളൊക്കെയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളെ കരുതലെടുക്കാൻ പ്രേരിപ്പിക്കുന്നത്. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ കോവിഡിന്റെ ആക്രമണം ഏറ്റവുംരൂക്ഷമാകുക മെയ് പകുതിയോടെയാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഹ്രസ്വകാലത്തേയ്ക്ക് വിപണിയിൽ അസ്ഥിരതയും ചാഞ്ചാട്ടവും തുടരുമെന്ന് പ്രതീക്ഷിക്കേണ്ടിവരും. വാക്സിൻ വിതരണം കാര്യക്ഷമമാക്കുകയും 18വയസ്സ് പൂർത്തിയായവർക്കെല്ലാം പ്രതിരോധകുത്തിവെപ്പ് നൽകുകയുംചെയ്താൽ സ്ഥിതിമെച്ചപ്പെടാനും സാധ്യതയുണ്ട്. 2020 മാർച്ചിലേതുപോലുള്ള തിരുത്തൽ അതുകൊണ്ടുതന്നെ വിപണിയിൽ പ്രകടമാകില്ലെന്ന് വിശ്വസിക്കാം.

from money rss https://bit.ly/3dD9uOS
via IFTTT

Wednesday, 21 April 2021

വീണ്ടും കുതിപ്പ്: പവന്റെ വില 36,000 കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില 200 രൂപകൂടി 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില. 35,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിലും വിലവർധിച്ചിട്ടുണ്ട്. സ്പോട് ഗോൾഡ് വില ഔൺസിന് 1,793.32 ഡോളർ നിലവാരത്തിലെത്തി. യുഎസ് ട്രഷറി ആദായം കുറഞ്ഞതും ഡോളർ ദുർബലമായതുമാണ് സ്വർണവിലയിൽ വർധനവുണ്ടാക്കിയത്. അതേസമയം, തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം എംസിഎക്സ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 48,195 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞ വ്യാപാരദിനത്തിൽ വില 0.72ശതമാനംവർധിച്ച് രണ്ടുമാസത്തെ ഉയർന്ന നിലവാരമായ 48,200ലെത്തിയിരുന്നു.

from money rss https://bit.ly/3vdyphE
via IFTTT

സെൻസെക്‌സിൽ 466 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,200ന് താഴെയെത്തി

മുംബൈ: കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം വിപണിയിൽ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. നിഫ്റ്റി 14,200ന് താഴെയെത്തി. കോവിഡ് വ്യാപനഭീഷണി നിലനൽക്കുന്നതാണ് സൂചികകളുടെ കരുത്ത് ചോർത്തിയത്. 466 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 47,239ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 136 പോയന്റ് താഴ്ന്ന് 14,159ലുമാണ്. ബിഎസ്ഇയിലെ 427 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 430 ഓഹരികൾ നേട്ടത്തിലുമാണ്. 94 ഓഹരികൾക്ക് മാറ്റമില്ല. പവർഗ്രിഡ് കോർപ്, ഇൻഫോസിസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, ഐടിസി, ടൈറ്റാൻ, റിലയൻസ്, ടിസിഎസ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, മാരുതി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ഒഎൻജിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ടാറ്റ് ഇലക്സി ഉൾപ്പടെ 10 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Sensex cracks 466 pts, Nifty tests 14,200

from money rss https://bit.ly/3ekk24B
via IFTTT

ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

കൊച്ചി: 2040-ഓടെ ആഗോള മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി.) ഇന്ത്യയുടെ വിഹിതം ഗണ്യമായി ഉയരുമെന്നും ലോകത്തിലെ സാമ്പത്തിക ശക്തികളിൽ മുന്നാം സ്ഥാനത്തെത്തുമെന്നും റിപ്പോർട്ട്. യു.എസ്. നാഷണൽ ഇന്റലിജൻസ് കൗൺസിൽ പ്രസിദ്ധീകരിച്ച ഗ്ലോബൽ ട്രെൻഡ്സ് റിപ്പോർട്ടിന്റെ ഏഴാം പതിപ്പിൽ പറയുന്നു. ഓക്സ്ഫഡ് ഇക്കണോമിക്സിന്റേതാണ് റിപ്പോർട്ട്. 2020-ൽ ആഗോള ജി.ഡി.പി.യിൽ ഇന്ത്യയുടെ വിഹിതം 3.1 ശതമാനമാണ്. 2040-ൽ ഇത് ഇരട്ടിയായി ഉയർന്ന് 6.1 ശതമാനമാകുമെന്നാണ് നിരീക്ഷണം. ആഗോള റാങ്കിങ്ങിൽ കഴിഞ്ഞ വർഷം ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ, 2040-ൽ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. ആഗോള റാങ്കിങ്ങിൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 20 വർഷത്തിനുള്ളിൽ യു.എസിനെ മറികടന്ന് ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോർട്ടിലുണ്ട്. ആഗോള ജി.ഡി.പി.യിൽ ഇന്ത്യയുടെയും ചൈനയുടെയും സംയുക്ത വിഹിതം 29 ശതമാനമാകും. ആഗോള ജി.ഡി.പി.യിലെ ഏറ്റവും വലിയ പങ്കാളികളായി ഇന്ത്യയും ചൈനയും മാറുമെങ്കിലും ജീവത നിലവാരത്തിന്റെ കാര്യത്തിൽ, അല്ലെങ്കിൽ പ്രതിശീർഷ ജി.ഡി.പി.യിൽ വികസിത രാജ്യങ്ങളെക്കാൾ താഴെയായിരിക്കും ഈ രാജ്യങ്ങളെന്നും റിപ്പോർട്ടിലുണ്ട്. ലോക ജനസംഖ്യ 20 വർഷം കൊണ്ട് 920 കോടിയിലെത്തുമെന്നാണ് റിപ്പോർട്ടിലെ നിരീക്ഷണം. എന്നാൽ, ജനസംഖ്യ വളർച്ചാ നിരക്ക് ഓരോ മേഖലയിലും കുറവായിരിക്കും. ഇന്ത്യയിലും ജനസംഖ്യ വളർച്ച മന്ദഗതിയിലാണെങ്കിലും 2027-ൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയെ മറികടക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യ 10.2 %വളരുമെന്ന് കെയർ കൊച്ചി: കോവിഡിന്റെ രണ്ടാം വ്യാപനം മൂലം മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനിടെ നടപ്പു സാമ്പത്തിക വർഷം ഇന്ത്യ 10.2 ശതമാനം വളർച്ച കൈവരിക്കുമെന്ന് കെയർ റേറ്റിങ്സിന്റെ അനുമാനം. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കെയർ ഇന്ത്യയുടെ വളർച്ച അനുമാനം കുറയ്ക്കുന്നത്. 10.7-10.9 ശതമാനം വളരുമെന്നായിരുന്നു നേരത്തെ നടത്തിയിരുന്ന പ്രവചനം. 11-11.2 ശതമാനം വളർച്ചയായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കൂടുതൽ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിക്കാനിടയുണ്ടെന്നും ഇത് സാമ്പത്തിക വളർച്ചയുടെ തോത് കുറയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/3xga4tx
via IFTTT

Tuesday, 20 April 2021

മുഹൂർത്ത് 2.0 അവതരിപ്പിച്ച് കല്യാൺ ജൂവലേഴ്‌സ്

കൊച്ചി: കല്യാൺ ജൂവലേഴ്സ് നവീകരിച്ച വിവാഹാഭരണ ശേഖരമായ 'മുഹൂർത്ത് 2.0' അവതരിപ്പിച്ചു. കർണാടകയിലെ നകാഷി മുതൽ രാജസ്ഥാനിലെ വിപുലമായ പോൾക്കി ആഭരണങ്ങളും പ്രഷ്യസ് സ്റ്റോണുകൾ പതിച്ച തെലങ്കാനയിൽനിന്നുള്ള ആഭരണങ്ങളും ഒഡിഷയിലെ ഫിലിഗ്രീ രീതിയിലുള്ള സവിശേഷമായ ആഭരണങ്ങളും പുതു തലമുറ വധുക്കളുടെ ആഭരണ ശേഖരത്തിന് മാറ്റുകൂട്ടുന്ന മരതകവും സ്വർണവും ചേർന്ന നവീന ആഭരണ രൂപകല്പനകളുമൊക്കെ ഒത്തുചേർന്നതാണ് പുതിയ മുഹൂർത്ത് 2.0 ശേഖരം. വിവാഹ സീസണിന്റെ തുടക്കത്തിൽതന്നെ പുതിയ മുഹൂർത്ത് ശേഖരത്തിന്റെ പ്രചാരണവും കല്യാൺ ജുവലേഴ്സ് ആരംഭിച്ചു. ഇന്ത്യയിലെങ്ങുമുള്ള കല്യാൺ ജൂവലേഴ്സ് ഷോറൂമുകളിൽ മുഹൂർത്ത് ശേഖരം ലഭ്യമാണ്. കൂടാതെ ലൈവ് ഷോപ്പിങ് സൗകര്യത്തിനായി https://bit.ly/2QGANyP എന്ന ലിങ്കിൽ ലോഗിൻ ചെയ്യുക. Kalyan Jewellers wedding season offering with Muhurat 2.0

from money rss https://bit.ly/3x9aJNo
via IFTTT

പാഠം 121| ഫ്രീഡം@40(ഭാഗം 2): ജീവിതം എങ്ങനെ ആഘോഷമാക്കാം?

നാല്പതിൽ വിരമിക്കുകയോ? സാങ്കൽപ്പികലോകത്തുമാത്രം നടപ്പാക്കാൻകഴിയുന്ന ഉട്ടോപ്യൻ ആശയമല്ലേ അതെന്ന് ചിന്തിക്കുന്നവർ കുറവല്ല. നേരത്തെ വിരമിച്ച് ജീവതം ആഘോഷിക്കുന്നവരുടെ എണ്ണം ലോകമാകെ കുതിച്ചുയരുമ്പോൾ ഇവിടെ അത് യാഥാർഥ്യമാക്കുന്നത് എങ്ങനെയെന്ന് ആലോചിച്ച് തലപുകക്കുന്നവരാണേറെയും. വ്യക്തമായ ആസൂത്രണമുണ്ടെങ്കിൽ, ദൃഢനിശ്ചയത്തോടെ പ്ലാനുമായി മുന്നോട്ടുപോകാനായാൽ, 15-20 വർഷംകഴിയുമ്പോൾ വിരമിക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ലെന്ന് കാലംതെളിയിച്ചതാണ്. ഈവഴിതിരഞ്ഞെടുത്ത് ജീവിതം ആഘോഷമാക്കിയവർ നിരവധിപേരാണ്. ഈതീരുമാനങ്ങൾ അതിന് പ്രാപ്തമാക്കും: 1. നിക്ഷേപിക്കേണ്ടതുക വരുമാനത്തിന്റെ എത്രശതമാനം തുക വിരമിക്കൽഫണ്ടിനായി നീക്കിവെയ്ക്കാൻകഴിയുമെന്ന് കണക്കാക്കുക. 50ശതമാനം മുതൽ 70ശതമാനംവരെതുക മാറ്റിവെയ്ക്കാൻ തയ്യാറാകണം. തീരുമാനമെടുക്കുമ്പോൾ വികാരങ്ങളല്ല, യാഥാർഥ്യബോധമാണ് നിങ്ങളെ നയിക്കേണ്ടത്. നേരത്തെ വിശദീകരിച്ച മിതത്വം പാലിക്കാൻ ശ്രമിച്ചാൽ പരമാവധിതതുക നിക്ഷേപത്തിനായിമാറ്റിവെയ്ക്കാൻ കഴിയും. നല്ലകാലത്ത് പിശുക്കിജീവിച്ച് പിന്നെ എന്തുനേടാനാണ്-എന്നൊക്കെ വൈകാരികമായി ചിന്തിക്കാതിരിക്കുക. പുറത്തിറങ്ങാൻ പറ്റാതിരുന്ന കോവിഡ് കാലത്ത് മിതവ്യയംശീലിക്കാൻ ആർക്കും ബുദ്ധിമുട്ടുണ്ടായില്ല. മികച്ചരീതിയിൽ ആസുത്രണംചെയ്യുകയാണെങ്കിൽ അത്യാവശ്യം അടിച്ചുപൊളിച്ചാലും ഈതുക സമ്പാദിക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല. 2. തുക കണക്കാക്കുക രണ്ടാമതായി, സ്വയംവിരമിച്ചശേഷം ജീവിക്കാൻ ആവശ്യമായ തുക നിശ്ചയിക്കാം. വാർഷിക ചെലവ് എത്രയാണെന്ന് കണ്ടെത്തുകയാണ് അതിനായി ആദ്യംചെയ്യേണ്ടത്. വാർഷിക ചെലവിനെ 25 കൊണ്ട് ഗുണിച്ചാൽ കിട്ടുന്നതുകയായിരിക്കണം റിട്ടയർമെന്റ് കോർപസ്. ഒരുലക്ഷം രൂപയാണ് വാർഷികചെലവെങ്കിൽ അതിന്റെ 25 ഇരട്ടിതുകയായ 25 ലക്ഷംരൂപയായിരിക്കണം ഈതുക. 10 ലക്ഷംരൂപയാണെങ്കിൽ 2.5കോടിയും. വിരമിച്ചശേഷം സമ്പാദ്യത്തിലെ നാലുശതമാനംവീതം ഓരോവർഷവും പിൻവലിക്കാം. അതായത് രണ്ടുകോടി രൂപയാണ് 25വർഷത്തേയ്ക്കായി നീക്കിവെയ്ക്കുന്നതെങ്കിൽ വർഷം 10 ലക്ഷംരൂപ പിൻവലിക്കാം.ഈ തുകയിൽ നേരിയ വ്യത്യാസം ഉണ്ടായാലും പ്രശ്നമൊന്നുമില്ലെന്ന് മനസിലാക്കുക. 3. എത്രകാലംകൊണ്ട് സമ്പാദിക്കാം തുക നിശ്ചയിച്ചുകഴിഞ്ഞാൽ എത്രകാലംകൊണ്ട് ആതുക സമ്പാദിക്കാനാകുമെന്ന് കണക്കുകൂട്ടാം. നിലവിൽ എത്രതുക നിക്ഷേപമുണ്ടെന്ന് എഴുതിവെയ്ക്കുക. അതിനുശേഷം പ്രതിമാസം എത്രതുക നിക്ഷേപിക്കാനാകുമെന്നും നിശ്ചയിക്കുക. വാർഷിക ചെലവ് 75 ലക്ഷം രൂപയാണെങ്കിൽ ആതുക സമ്പാദിക്കാൻ എത്രകാലംവേണ്ടിവരുമെന്ന് കണക്കുകൂട്ടുക. അതിലൂടെ എത്രകാലംകഴിഞ്ഞാൽ നിങ്ങൾക്ക് വിരമിക്കാമെന്ന് മനസിലാക്കാം. മൊത്തംവരുമാനത്തിന്റെ 50 മുതൽ 70ശതമാനംവരെതുകയാണ് നീക്കിവെയ്ക്കേണ്ടതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നുവല്ലോ. സമ്പാദിക്കാനായി ഈ മാർഗങ്ങൾ പിന്തുടരാം 1. മിനിമംതുകയിൽ ജീവിക്കുക, ബാക്കിയുള്ളതുക നിക്ഷേപിക്കുക. അതായത്, എത്രകൂടുതൽ തുക നിക്ഷേപിക്കാൻകഴിയും അത്രയുംനേരത്തെ വിരമിക്കാനാകുമെന്ന് മനസിലാക്കുക. 2. അത്രതന്നെ ചുരുങ്ങി ജീവിക്കാൻ കഴിയാത്തവർക്ക് വരുമാനത്തിന്റെ 70ശതമാനംനീക്കിവെയ്ക്കാൻ കഴിയില്ല. അവർ 50ശതമാനത്തിൽകുറയാത്തതുക പ്രതിമാസം നിക്ഷേപിക്കുക. ഇങ്ങനെ ചെയ്താൽ റിട്ടയർചെയ്യാനുള്ളകാലം നീളുമെന്നുമാത്രം. നേരത്തെ റിട്ടയർചെയ്യണം എങ്കിലും ഇത്രയുംനേരത്തെ വേണ്ട -എന്നുള്ളവർക്ക് ഈരീതി സ്വീകരിക്കാം. 3. എത്രയുംനേരത്തെ സമ്പാദ്യംതുടങ്ങാം. ചെറുപ്പത്തിലേ നിക്ഷേപിക്കാൻ പഠിക്കാം. കിട്ടുന്ന സമ്മാനങ്ങളുടെയും പോക്കറ്റ് മണിയുടെയും ഒരുഭാഗം ശ്രദ്ധാപൂർവം നിക്ഷേപിക്കാൻ ശ്രമിക്കണം. പിഗ്ഗി ബാങ്കിൽ തുടങ്ങാം. ഘട്ടംഘട്ടമായി മികച്ച ആദായം ലഭിക്കുന്ന നിക്ഷേപ പദ്ധതികളിലേയ്ക്കുമാറാം. 4. കരിയർ പ്ലാനിങ് വിദ്യാഭ്യാസ കാലത്തുതന്നെ ജോലി സാധ്യതകളെക്കുറിച്ച് ധാരണയുണ്ടാക്കാൻ ശ്രമിക്കണം. വീട്ടുകാരുടെ ചെലവിൽ ജീവിച്ചുപോകാമെന്ന ധാരണ ആദ്യംതന്നെ മാറ്റുക. 5. കടബാധ്യത ഉണ്ടാക്കരുത് കടംവാങ്ങാതെ ജീവിക്കാൻ ആദ്യംതന്നെ പഠിക്കണം. എങ്കിൽമാത്രമെ വരുമാനത്തിൽനിന്ന് നിശ്ചിതശതമാനംതുക നിക്ഷേപിക്കാൻ കഴിയൂ. ക്രഡിറ്റ് കാർഡ് പർച്ചേയ്സ്, ഇഎംഐ ഉപയോഗിച്ച് കൺസ്യൂമർ ഉത്പന്നങ്ങൾ വാങ്ങൽ എന്നിവ ഒഴിവാക്കാം. ബുദ്ധിപൂർവം ഉപയോഗിക്കാൻ കഴിയുമെങ്കിൽ ക്രിഡിറ്റ് കാർഡ് നല്ലതാണ്. കൂടുതൽ വാങ്ങിക്കൂട്ടാനുള്ള പ്രേരണ അത് നൽകുന്നുണ്ടെങ്കിൽ ഒഴിവാക്കാൻ ഒട്ടുംമടിക്കേണ്ട. 6. ചെലവ് നിയന്ത്രിക്കൽ ലഭിക്കുന്ന വരുമാനത്തിൽ ചെലവുകഴിഞ്ഞ് സമ്പാദിക്കുന്ന ശീലം ഒഴിവാക്കണം. വരുമാനം-ചെലവ് = സമ്പാദ്യം എന്നരീതി ഉപേക്ഷിച്ച് മാന്ത്രിക ഫോർമുല സ്വീകരിക്കാം. വരുമാനം-സമ്പാദ്യം= ചെലവ്. അതായത് വരുമാനത്തിൽനിന്ന് ചെലവുകഴിഞ്ഞുള്ള തുകയല്ല സമ്പാദ്യത്തിനായി നീക്കിവെയ്ക്കേണ്ടത്. മാസവരുമാനത്തിൽനിന്ന് ആദ്യം സമ്പാദ്യത്തിനുള്ളതുക നീക്കവെച്ചശേഷം ബാക്കിയുള്ളതുകയെ ചെലവഴിക്കൂ എന്ന് തീരുമാനിക്കുക. 7. ആരോഗ്യ-ടേം ഇൻഷുറൻസുകൾ ചെലവുചെയ്യാനും സമ്പാദിക്കാനും നിശ്ചിതശതമാനം തുക തീരുമാനിക്കുമ്പോൾ അപ്രതീക്ഷിതമായുണ്ടാകുന്ന ആശുപ്രതി ചെലവുകൾ സാമ്പത്തിക ലക്ഷ്യത്തെ തകിടംമറിച്ചേക്കാം. അതുകൊണ്ട് ആവശ്യത്തിന് ഹെൽത്ത് ഇൻഷുറൻസ് ഉറപ്പാക്കുക. അതോടൊപ്പം നാം സ്നേഹിക്കുന്നവർക്ക് കരുതലായി ടേം ഇൻഷുറൻ(നിക്ഷേപവും ഇൻഷുറൻസുംകൂട്ടിക്കലർത്തിയുള്ള പ്ലാനുകളല്ല)സും എടുത്തുവെയ്ക്കുക. 8. എമർജൻസി ഫണ്ട് അനിശ്ചിതത്വത്തിന്റെ ഈകാലത്ത് ആറുമാസത്തെ ജീവിത ചെലവിനുള്ള തുകയെങ്കിലും എമർജിൻസി ഫണ്ടായി നീക്കിവെയ്ക്കണം. പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാൽ മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാൻ ഈതുക സഹായിക്കും. മറ്റൊരുവരുമാനമാർഗം കണ്ടെത്തുംവരെ ഈതുക നിങ്ങളുടെ കരുത്തായിരിക്കും. സ്ഥിര നിക്ഷേപ പദ്ധതികളിൽ ഈതുക കരുതിവെയ്ക്കാം. feedbacks to: antonycdavis@gmail.com ഇത്രയുമായാൽ നിങ്ങൾ ഏറെകാതം മുന്നോട്ടുപോയിക്കഴിഞ്ഞുവെന്ന് മനസിലാക്കാം. നിക്ഷേപത്തിന്റെകാര്യമാണ് ഇനിയുള്ളത്. അതിനായി അടുത്തപാഠത്തിന് കാത്തിരിക്കുക. Loading…

from money rss https://bit.ly/32xHtBT
via IFTTT

സ്വർണവിലയിൽ കുതിപ്പ്: പവന് 560 രൂപകൂടി 35,880 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന്റെ വില 560 രൂപകൂടി 35,880 രൂപയിലെത്തി. 4485 രൂപയാണ് ഗ്രാമിന്റെ വില. 35,320 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏപ്രിൽ ഒന്നിന് രേഖപ്പെടുത്തിയ 33,320 രൂപയിൽനിന്ന് മൂന്നാഴ്ചകൊണ്ട് 2560 രൂപയുടെ വർധനവാണുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,781.87 ഡോളർ നിലവാരത്തിലാണ്. ഡോളർ ദുർബലമായതാണ് ആഗോള വിലയലെ സ്വാധീനിച്ചത്.

from money rss https://bit.ly/2QM7FpB
via IFTTT

കോവിഡ് വാക്‌സിന്റെ ഒറ്റഡോസിന് 1000 രൂപയെങ്കിലും നൽകേണ്ടിവരും

രാജ്യത്ത് പൊതു-സ്വകാര്യമേഖലയിൽ വില്പന തുടങ്ങുന്നതോടെ കോവിഡ് വാക്സിന് 1000 രൂപയെങ്കിലും വിലവരുമെന്ന് വിലയിരുത്തൽ. വ്യാപാര മാർജിൻ ഉൾപ്പടെയുള്ള ചില്ലറ വിലയാണിത്. വാക്സിൻ നിർമാതാക്കൾ ഒരുഡോസിന് 650 രൂപയെങ്കിലും ഈടാക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്ഥാപനങ്ങൾക്ക് 600-650 രൂപ നിരക്കിലാകും വാക്സിൻ ലഭിക്കുക. നവീനമായ ശീതീകരണ ശൃംഖല ആവശ്യമുള്ളതിനാൽ വിദേശ വാക്സിനുകളുടെ വില ഇതിലും കൂടിയേക്കാം. സ്വകാര്യ കമ്പോളത്തിനായി വാക്സിൻ കമ്പനികൾ നിശ്ചയിക്കുന്ന വിലയിൽ സർക്കാർ നിയന്ത്രണം ഉണ്ടാകാനുമിടയുണ്ട്. മെയ് ഒന്നിനുമുമ്പ് വിപണിവിലയും സർക്കാരുകൾക്ക് നൽകുന്ന വിലയും നിർമാതാക്കൾ പ്രഖ്യാപിക്കേണ്ടിവരും. നിലവിൽ കേന്ദ്ര സർക്കാർ കുറഞ്ഞ വിലയിലാണ് വാക്സിൻ വാങ്ങുന്നത്. സിറംഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന ആസ്ട്ര സെനക്കയുടെ കോവീഷീൽഡ് ഒറ്റഡോസിന് സർക്കാർ നൽകുന്നത് 150 രൂപയാണ്. അതേസമയം, ഇത് വിപണിയിലെത്തുമ്പോൾ 1000 രൂപയെങ്കിലും നൽകേണ്ടിവരും. അന്താരാഷ്ട്ര വിപണിയിൽ കോവാക്സിന്റെ വില 15 ഡോളറിനും 20 ഡോളറിനും(1100-1500 രൂപ)ഇടയിലാണ്. എന്നാൽ രണ്ട് ഡോളർ(150 രൂപ) നിരക്കിലാണ് രാജ്യത്തിന് നൽകുന്നത്. ആഗോള വിപണിയിൽ മൊഡേണ വാക്സിന്റെ ഒറ്റഡോസിന് 15-33 ഡോളറാണ് വില. അതായത് 1130-2500 രൂപ. ഫൈസർ വാക്സിനാകട്ടെ 6.75-24 ഡോളറാണ് നൽകേണ്ടത്(500-1800 രൂപ), സ്പുട്നികിന് 10 ഡോളർ മുതൽ 19 ഡോള(750-1430 രൂപ)ർവരെയുമാണ് വില ഈടാക്കുന്നത്.

from money rss https://bit.ly/32BTeag
via IFTTT

ഓഹരി വിപണിക്ക് ഇന്ന് അവധി

മുംബൈ: രാമനവമി പ്രമാണിച്ച് ഓഹരി വിപണിക്ക് ചൊവാഴ്ച അവധി. ബിഎസ്ഇയും എൻഎസ്ഇയും പ്രവർത്തിക്കുന്നില്ല. കമ്മോഡിറ്റി, ഫോറക്സ് വിപണികൾക്കും അവധിയാണ്. വ്യാഴാഴ്ചയാണ് ഇനി സൂചികകൾ പ്രവർത്തിക്കുക. 243 പോയന്റ് നഷ്ടത്തിൽ 47,705ലാണ് സെൻസെക്സ് ചൊവാഴ്ച ക്ലോസ്ചെയ്തത്. നിഫ്റ്റി 63 പോയന്റ് താഴ്ന്ന് 14,296ലുമെത്തി. BSE, NSE shut today on account of Ram Navami

from money rss https://bit.ly/3gp0oXB
via IFTTT

ബി.എസ്.എൻ.എൽ ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് തട്ടിപ്പിനു ശ്രമം; മുന്നറിയിപ്പുമായി അധികൃതർ

തിരുവനന്തപുരം: ബി.എസ്.എൻ.എൽ. ഉപഭോക്താക്കളെ ലക്ഷ്യംെവച്ച് ഓൺലൈൻ തട്ടിപ്പിനു ശ്രമം. കെ.വൈ.സി. വിവരങ്ങൾ അന്വേഷിച്ചാണ് ശ്രമം നടക്കുന്നത്. ഉപഭോക്താക്കളിൽ പലർക്കും ഇത്തരം അനുഭവങ്ങളുണ്ടായതോടെ പരാതികളുയർന്നു. ഇതോടെ മുന്നറിയിപ്പുമായി ബി.എസ്.എൻ.എൽ. രംഗത്തെത്തിയിട്ടുണ്ട്. കെ.വൈ.സി. വിവരങ്ങൾ ലഭ്യമാക്കാനാണ് എസ്.എം.എസ്. വഴി ആവശ്യപ്പെടുന്നത്. വിവരങ്ങൾ നൽകിയില്ലെങ്കിൽ ഫോൺ കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്നും സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. 8582909398 എന്ന നമ്പറിൽനിന്നും വിവിധ എസ്.എം.എസ്. ഹെഡുകളിൽനിന്നുമാണ് സന്ദേശങ്ങൾ എത്തുന്നത്. സന്ദേശത്തിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിലേക്ക് തിരിച്ചുവിളിച്ചാൽ ബി.എസ്.എൻ.എലിന്റെ കെ.വൈ.സി. വിഭാഗമാണെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാൽ, ഇവർക്ക് ബി.എസ്.എൻ.എലുമായി ഒരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ ശേഖരിക്കുന്ന കെ.വൈ.സി. വിവരങ്ങൾ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കുന്നതടക്കമുള്ള തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് ബി.എസ്.എൻ.എൽ. അധികൃതർ പറഞ്ഞു. ഉപഭോക്താക്കൾ വ്യാജസന്ദേശങ്ങൾക്ക് മറുപടിയായി വിവരങ്ങൾ കൈമാറരുത്. കസ്റ്റമർ സർവീസ് സെന്റർ മുഖേന മാത്രമാണ് ബി.എസ്.എൻ.എൽ. കെ.വൈ.സി. സംബന്ധിച്ച കാര്യങ്ങൾ ചെയ്യാറുള്ളൂവെന്നും അധികൃതർ അറിയിച്ചു.

from money rss https://bit.ly/2Qckh9W
via IFTTT

സെൻസെക്‌സ് 243 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,300നുതാഴെയെത്തി

മുംബൈ: രണ്ടാമത്തെ ദിവസവും വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്തു. തുടക്കത്തിലെ നേട്ടംനിലനിർത്താനാകാതെയായിരുന്നു ചാഞ്ചാട്ടത്തിനൊടുവിൽ വിപണിയുടെ ക്ലോസിങ്. സെൻസെക്സ് 243.62 പോയന്റ് നഷ്ടത്തിൽ 47,705.80ലും നിഫ്റ്റി 63.10 പോയന്റ് താഴ്ന്ന് 14,296.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1603 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1187 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളും മഹാരാഷ്ട്രയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചേക്കാമെന്ന ഭീതിയും വിപണിയിൽ പ്രതിഫലിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതും വാക്സിൻ വ്യാപകമാക്കാനുള്ള പദ്ധതികളും വിപണിയുടെ തിരിച്ചവരവിന് സൂചനയായി. ഐടി, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടംനേരിട്ടപ്പോൾ മിഡ്ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങളിലെ ഓഹരികൾ മികവുപുലർത്തി. അൾട്രടെക് സിമെന്റ്, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്സിഎൽ ടെക്, ഗ്രാസിം, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലയാത്. ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കകയുംചെയ്തു. ഓട്ടോ, ഫാർമ സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ഐടി സൂചിക ഒരുശതമാനം നഷ്ടമുണ്ടാക്കുകയുംചെയ്തു. Nifty ends below 14,300, Sensex falls 243 pts

from money rss https://bit.ly/3v9WxC5
via IFTTT

ഡൊമിനോസിലെ 10 ലക്ഷം ഉപഭോക്താക്കളുടെ ക്രഡിറ്റ് കാർഡ് വിവരങ്ങൾ ഡാർക്ക് വെബിൽ

ഇന്റർനെറ്റിന്റെ ഇരുണ്ട വലയിൽ വീണ്ടും വിവരച്ചോർച്ച. 10 ലക്ഷം ഉപഭോക്താക്കളുടെ ക്രഡിറ്റ് കാർഡ് വിവരങ്ങൾ ഉൾപ്പടെ ചോർന്നായി ഡൊമിനോസ് ഇന്ത്യയാണ് വെളിപ്പെടുത്തിയത്. പേര്, ഫോൺ നമ്പർ, ക്രഡിറ്റ് കാർഡ് ഉൾപ്പടെയുള്ള പണമിടപാട് വിവരങ്ങൾ എന്നിവയാണ് ചോർന്നത്. ഇവ ഡാർക്ക് വെബിൽ ലഭ്യമാണ്. 13 ടെറാബൈറ്റിലേറെ വലിപ്പമുള്ള ഡാറ്റയാണ് ചോർന്നത്. ഡോമിനോസിന്റെ വിവിധ രാജ്യങ്ങളിലുള്ള 250 ലേറെ പിസ ശൃംഖലകളിലെ ജീവനക്കാരുടെ വിവരങ്ങളും ചോർന്നതായി സുരക്ഷാ കമ്പനിയായ ഹഡ്സൺ റോക്കിന്റെ സിടിഒ അലൻ ഗാൽ ട്വീറ്റ് ചെയ്തു. Threat actor claiming to have hacked Dominos India (@dominos) and stealing 13TB worth of data. Information includes 180,000,000 order details containing names, phone numbers, emails, addresses, payment details, and a whopping 1,000,000 credit cards. pic.twitter.com/1yefKim24A — Alon Gal (Under the Breach) (@UnderTheBreach) April 18, 2021

from money rss https://bit.ly/2RPLkrZ
via IFTTT

Monday, 19 April 2021

ഓൺലൈൻ ബാങ്കിങ്: എൻഇഎഫ്ടി, ആർടിജിഎസ്, യുപിഐ എന്നിവയുടെ സവിശേഷതകൾ അറിയാം

ഡിജിറ്റൽ സാങ്കേതികവിദ്യ ബാങ്കിങ് മേഖലയിൽ വൻകുതിപ്പുണ്ടാക്കിയതോടെ ഓൺലൈനായി പണമിടപാട് നടത്താൻ ഒന്നോരണ്ടോ ക്ലിക്കുകൾ കൊണ്ടുകഴിയും. നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി), റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്(ആർടിജിഎസ്), ഇമ്മീഡിയറ്റ് പേയ്മന്റെ് സർവീസസ്(ഐഎംപിഎസ്) എന്നിവയാണ് അതിൽ പ്രധാനം. ഓരോ സംവിധാനത്തിന്റെയും സവിശേഷതകൾ പരിശോധിക്കാം. എൻഇഎഫ്ടി എൻഇഎഫ്ടിവഴി 24 മണിക്കൂറും പണംകൈമാറാൻ കഴിയും. അരമണിക്കൂർ ഇടവിട്ട് ബാച്ചുകളായാണ് ഇടപാട് നടക്കുന്നത്. അതായത്, പണംകൈമാറിയ ഉടനെ ലഭിക്കേണ്ടയാളുടെ അക്കൗണ്ടിൽ എത്തുകയില്ലെന്ന് ചുരുക്കം. എൻഇഎഫ്ടിവഴി ഒരാൾക്ക് കൈമാറാൻ കഴിയുന്ന തുകയ്ക്ക് പരിധിയൊന്നുമില്ല. അതേസമയം, ബാങ്കുകൾക്കനുസരിച്ച് ഇടപാടുതുകയുടെ പരിധിയിൽ മാറ്റമുണ്ടാകും. പണംകൈമാറുന്നതിന് ഗുണഭോക്താവിന്റെ പേര്, അക്കൗണ്ട് നമ്പർ, ഐഎഫ്എസ് സി എന്നിവ നൽകേണ്ടതുണ്ട്. ആർടിജിഎസ് ഈ സംവിധാനംവഴി ഒറ്റത്തവണ കൈമാറാൻ കഴിയുന്ന കുറഞ്ഞതുക രണ്ടുലക്ഷം രൂപയാണ്. പരമാവധി എത്രതുകവേണമെങ്കിലുമാകാം. യുപിഐ നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യുടെ മാനദണ്ഡമനുസരിച്ച് യുപിഐ ഇടപാടിന്റെ ഉയർന്നപരിധി ഒരുലക്ഷം രൂപയാണ്. മിക്കവാറും ബാങ്കുകൾ ഈ പരിധിതന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്. വ്യത്യസ്ത ഇടാപാടുകൾ നടത്തിയാലും ഒരുദിവസത്തെ പരമാവധി തുക ഒരുലക്ഷം രൂപമ്രാതമാണ്. യുപിഐ, എൻഇഎഫ്ടി, ആർടിജിഎസ് എന്നിവവഴിയുള്ള പണമിടപാടുകൾക്ക് പ്രധാനമായും രണ്ട് വ്യത്യാസങ്ങളാണുള്ളത്. എൻഇഎഫ്ടി, ആർടിജിഎസ് വഴിയുള്ള പണമിടപാടിന് മിക്കവാറും ബാങ്കുകൾ 2 മുതൽ 10 ലക്ഷം രൂപവരെ പരിധി നിശ്ചയിച്ചിട്ടുണ്ട്. 25 ലക്ഷം രൂപമുതൽ രണ്ടുകോടി രൂപവരെ ഇടപാട് അനുവദിക്കുന്ന ബാങ്കുകളുമുണ്ട്. യുപിഐവഴിയാണെങ്കിൽ പരമാവധി ഒരുലക്ഷം രൂപയുമാണ്. രണ്ടാമത്തേത്, പണംകൈമാറ്റത്തിന് എടുക്കുന്ന സമയമാണ്. യുപിഐ ഇടപാടുകൾ തൽക്ഷണംനടക്കും. ആർടിജിഎസ് വഴിയാണെങ്കിൽ അരമണിക്കൂറിലധികം സമയമെടുത്തേക്കാം. ബാച്ചുകളായാണ് എൻഇഎഫ്ടി വഴിയുള്ള ഇടപാട് പ്രൊസസ് ചെയ്യുന്നത്. ഇടപാടിനുള്ള തുകയനുസരിച്ചായിരിക്കണം ഏതുവഴി വേണമെന്ന് തീരുമാനിക്കേണ്ടത്. Online Banking: Know the features of NEFT, RTGS and UPI

from money rss https://bit.ly/3apfb0Q
via IFTTT

ദിവസക്കൂലിയിൽ കേരളം മുന്നിൽ: അതിഥി തൊഴിലാളികളുടെ ഇഷ്ടകേന്ദ്രമായി സംസ്ഥാനം

ലോക്ക് ഡൗൺകാലത്ത് കേരളത്തിൽനിന്ന് പാലായനംചെയ്ത അതിഥി തൊഴിലാളികളിൽ ഭൂരിഭാഗവും വൈകാതെ തിരിച്ചെത്തി. അതിന്റെകാരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പറഞ്ഞുതരും. എന്തുകൊണ്ടാണ് സംസ്ഥാനം അതിഥി തൊഴിലാളികളുടെ ഇഷ്ടകേന്ദ്രമായത്? കേരളത്തിൽ നിർമാണ തൊഴിലാളിയുടെ ശരാശരി ദിവസക്കൂലി 839.1 രൂപയാണ്. കൃഷിപ്പണി ചെയ്യുന്നവരുടേതാകട്ടെ 700.7 രൂപയും. മറ്റുള്ള ജോലികൾ ചെയ്താൽ 670.1 രൂപയും കൂലിലഭിക്കും. ബീഹാർ, അസം, ഒഡിഷ, ത്രിപുര, ഉത്തർ പ്രദേശ്, മേഘാലയ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലഭിക്കുന്ന കൂലിയുടെ ഇരട്ടിയോളംവരുമിത്. കൂലിയോടൊപ്പം മികച്ച ജീവിത സൗകര്യങ്ങളും ലഭിക്കുന്നതിനാൽ കേരളം എന്നുംഇവരുടെ ഇഷ്ടകേന്ദ്രമാണ്. ആർബിഐയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ത്രിപുരയിൽ ആണ് കൃഷിപ്പണിക്ക് മറ്റു പണികളേക്കാൾ കൂടുതൽ കൂലികൊടുക്കുന്നത്. അവിടെനിർമ്മാണ തൊഴിലാളിയുടെശരാശരി ദിവസകൂലി 250 രൂപയാണ്. കൃഷിപ്പണി ചെയ്യുന്നവർക്കാകട്ടെ 207 രൂപ ലഭിക്കും. മറ്റുള്ള ജോലികൾ ചെയ്താലും 250 രൂപ തന്നെയാണ് കൂലി. വിശദാംശങ്ങൾ കാണുക.

from money rss https://bit.ly/3v5eHVr
via IFTTT

സ്വർണവില പവന് 80 രൂപകുറഞ്ഞ് 35,320 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്. 35,400 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. കുറച്ചുദിവസത്തെ വർധനവിനുശേഷം ആഗോള വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,766.32 ഡോളറായി. മുൻ വ്യാപാരദിനത്തിൽ 1,789.77 ഡോളറിലെത്തിയശേഷമാണ് വിലയിൽ കുറവുണ്ടായത്. യുഎസ് ട്രഷറി ആദായത്തിലുണ്ടായവർധനവും ഡോളർ വീണ്ടും കരുത്തുനേടിയതുമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,380 രൂപയായും കുറഞ്ഞു.

from money rss https://bit.ly/3gprzSf
via IFTTT

കോവിഡ് ഒരുകോടി ശമ്പളക്കാരുടെ തൊഴിലുകൾ കവർന്നു

ന്യൂഡൽഹി: കോവിഡിനെത്തുടർന്ന് രാജ്യത്തെ ഒരുകോടി ശമ്പളക്കാർക്ക് തൊഴിൽ നഷ്ടമുണ്ടായെന്ന് വെളിപ്പെടുത്തൽ. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സി.എം.ഇ.ഐ.) നടത്തിയ പഠനത്തിലാണ് വിലയിരുത്തൽ. തൊഴിൽ നഷ്ടത്തിൽ 60 ശതമാനവും ഗ്രാമീണമേഖലയിലാണ്. വ്യവസായയൂണിറ്റുകളും ചെറുകിട-ഇടത്തരം സംരംഭങ്ങളും പ്രതിസന്ധി നേരിട്ടതാണ് ഇതിനുകാരണം. അവസരങ്ങൾ ഇല്ലാതായതോടെ തൊഴിൽസേന കാർഷികമേഖലയിലേക്ക് തിരിഞ്ഞുതുടങ്ങി. അതേസമയം, നഗരമേഖലയിൽ സമ്മർദമേറിവരുന്നു. പൂട്ടുകയോ പൂട്ടേണ്ട അവസ്ഥയിലോ ആണ് മഹാരാഷ്ട്രയിലെ പകുതിയോളം ഫാക്ടറികൾ. ഏപ്രിൽ 11-ന് ഏഴുശതമാനമായിരുന്നു തൊഴിലില്ലായ്മ. ഇത് 7.4 ശതമാനമായി. ഗാർഹികവരുമാനക്കാർക്ക് 20 ശതമാനമാണ് നഷ്ടം. ഗ്രാമീണ വേതനം ഉയർത്താൻ കാര്യമായ നടപടിയുണ്ടായില്ലെങ്കിൽ സ്ഥിതി രൂക്ഷമാവും. മൂലധനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സർക്കാർ പദ്ധതികളിൽ ഏറെയും. അതുമിക്കവാറും വിദേശ കമ്പനികൾക്കാണ് പ്രയോജനപ്പെടുക. ദിവസക്കൂലിക്കാർ വീട്ടിലിരിക്കാൻ നിർബന്ധിതരാവുന്നു. കോവിഡിനുശേഷം 12 കോടി പേർക്ക് തൊഴിൽ നഷ്ടമായെന്നും സി.എം.ഇ.ഐ. വെളിപ്പെടുത്തി.

from money rss https://bit.ly/3x3sspz
via IFTTT

സെൻസെക്‌സിൽ 438 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,500ന് മുകളിൽ

മുംബൈ: കിഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി ഓഹരി സൂചികകൾ. നിഫ്റ്റി 14,500ന് മുകളിലെത്തി. സെൻസെക്സ് 438 പോയന്റ് നേട്ടത്തിൽ 48,388ലും നിഫ്റ്റി 151 പോയന്റ് ഉയർന്ന് 14,511ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1090 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 210 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 43 ഓഹരികൾക്ക് മാറ്റമില്ല. ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ബജാജ് ഓട്ടോ, മാരുതി, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ, എൽആൻഡ്ടി, നെസ് ലെ, എസ്ബിഐ, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ്, ആക്സിസ് ബാങ്ക്, സൺ ഫാർമ, എച്ച്ഡിഎഫ്സി, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ടാറ്റ സ്റ്റീൽ ലോങ് പ്രൊഡക്ട്സ്, വെൽസ്പൺ തുടങ്ങിയ കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3dxoVrP
via IFTTT

മലയാളിയെ കുടക്കീഴിലാക്കിയ ബിസിനസുകാരൻ

ആലപ്പുഴ: കുടവാങ്ങാൻ മലയാളികളെ ഒരു 'കുട'ക്കീഴിലാക്കിയ ആളായിരുന്നു ബേബിച്ചായൻ. ടി.വി. സ്കറിയ എന്നാണ് യഥാർഥ പേരെങ്കിലും സെയ്ന്റ് ജോർജ് ബേബിയെന്നേ ആലപ്പുഴക്കാർക്ക് വഴങ്ങൂ. എല്ലാം നന്നായിരിക്കണം എന്ന നിർബന്ധബുദ്ധിയാണ് അദ്ദേഹത്തിന്റെ വിജയത്തിനു പിന്നിലുണ്ടായിരുന്നത്. 'മഴ മഴ കുട കുട, മഴവന്നാൽ പോപ്പിക്കുടാ...' എന്ന പരസ്യംപോലും അതിനുദാഹരണമാണ്. കുട കൊണ്ടുനടക്കുന്നത് ബാധ്യതയായിരുന്ന കാലത്തുനിന്ന് ഫാഷൻ കുടകളുടെ തരംഗംസൃഷ്ടിച്ച ഈ കാലത്തിലേക്കെത്തിച്ചത് ബേബിയുടെ നിശ്ചയദാർഢ്യമാണ്. ചെറുപ്പംമുതൽ കുടനിർമാണത്തിലുള്ള കമ്പം വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുകയായിരുന്നു. 'സെയ്ന്റ് ജോർജ് അംബ്രല്ലാ മാർട്ടി'ന്റെ സ്ഥാപകനായ വാവച്ചന്റെ (കുട വാവച്ചൻ) ഇളയമകനാണ് ബേബി (ടി.വി. സ്കറിയ). 1940-കളിൽ ആലപ്പുഴയിലെ കുടവിപണനരംഗം കാസിംകരി സേട്ടിന്റെ കൈയിലായിരുന്നു. വിദേശത്തുനിന്ന് കുട ഇറക്കുമതിചെയ്തു വിൽപ്പന നടത്തിയിരുന്ന സേട്ടിന്റെ സ്ഥാപനത്തിലെ വിൽപ്പനവിഭാഗം ചുമതലയായിരുന്നു വാവച്ചന്. 1954-ലാണ് സ്വന്തമായി സെയ്ന്റ് ജോർജ് അംബ്രല്ലാ മാർട്ടിനു വാവച്ചൻ രൂപം നൽകിയത്. വാവച്ചനും മക്കളുമായിരുന്നു നടത്തിപ്പുകാർ. രാവിലെ സ്കൂളിൽ പോകുംമുൻപ് കടതുറക്കേണ്ട ചുമതല ബേബിക്കായിരുന്നു. സ്കൂൾവിട്ടുവന്നാൽ കടയിൽ തൊഴിലാളികൾക്കൊപ്പം കുടനിർമാണത്തിൽ പങ്കുചേരും. തുണിയും കമ്പിയും ട്യൂബും ആണിയുമെല്ലാം ചേർത്ത് കുടയുണ്ടാക്കുന്നത് വളരെ ചെറുപ്പത്തിൽത്തന്നെ ബേബി വശത്താക്കി. പത്താംക്ലാസ് കഴിഞ്ഞ് പഠനംതുടരാതെ മുഴുവൻ സമയവും കടയിൽത്തന്നെയായി. 1967-ൽ പിതാവ് വാവച്ചന്റെ മരണശേഷവും ബേബി തന്റെ പ്രയത്നം തുടർന്നു. 1970-കൾ ആയപ്പോഴേക്കും സെയ്ന്റ് ജോർജ് അംബ്രല്ലാ മാർട്ട് കേരളത്തിലെ പ്രധാന കുടനിർമാണ-വിപണന കേന്ദ്രമായി മാറിയതിനുപിന്നിൽ ബേബിയുടെ വലിയ പങ്കുണ്ടായിരുന്നു. സെയ്ന്റ് ജോർജ് അംബ്രല്ലാ പൂട്ടിയപ്പോൾ രണ്ടുദിവസത്തിനുള്ളിൽ അദ്ദേഹം പുതിയ സ്ഥാപനമായ പോപ്പി അംബ്രല്ലാ മാർട്ട് തുറന്നു. നാലുമക്കളിൽ ഇളയ ആളുടെ പേരാണ് ബേബി തന്റെ പുതിയ സ്ഥാപനത്തിനിട്ടത്. കുറഞ്ഞ വർഷങ്ങൾ കൊണ്ടായിരുന്നു പോപ്പിയുടെ വളർച്ച. കാലത്തിനൊപ്പമുള്ള മാറ്റം കുടകളിലുമെത്തിക്കാൻ കഴിഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യം.

from money rss https://bit.ly/3apiyoB
via IFTTT

കുപ്പിവെള്ളം വെയിലിൽ വെച്ചാൽ കുടുങ്ങും

തൃശ്ശൂർ: പ്ലാസ്റ്റിക് കുപ്പികളിലാക്കിയ കുടിവെള്ളവും പാനീയങ്ങളും വെയിലേൽക്കുന്നിടത്ത് വിൽപ്പനയ്ക്ക് വെച്ചാൽ പിടിച്ചെടുത്ത് നശിപ്പിക്കും. പ്ലാസ്റ്റിക് കുപ്പിയിലെ പാനീയങ്ങളും കുടിവെള്ളവും സൂര്യപ്രകാശമേറ്റ് രാസമാറ്റമുണ്ടായി വിഷമയമാകുന്നത് കണക്കിലെടുത്താണ് നടപടി. ഭക്ഷ്യസുരക്ഷാ വകുപ്പാണ് നടപടിയെടുക്കുക. ഇത് സംബന്ധിച്ച് വകുപ്പ് എല്ലാ വ്യാപാരികൾക്കും നോട്ടീസ് നൽകി. കൊടും ചൂടുകാലത്ത് കുപ്പിവെള്ളത്തിന്റെ വിൽപ്പനയിൽ വൻ വർധനയുണ്ടാകാറുണ്ട്. ജലജന്യരോഗങ്ങൾ കൂടുന്നതും ഇക്കാലത്താണ്. കോവിഡ് വ്യാപനം രൂക്ഷമായ കാലമായതിനാൽ ആശുപത്രികളിൽ മറ്റ് ചികിത്സകൾക്കുള്ള സൗകര്യം പരിമിതമാണ്. ഇത് കണക്കിലെടുത്താണ് പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളവും പാനീയങ്ങളും വഴി വരുന്ന രോഗങ്ങൾക്ക് തടയിടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തമായ നടപടികളുമായി എത്തിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും കർശനമാക്കിയിട്ടുണ്ട്. ഭക്ഷണശാലകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയതാണെന്ന സർട്ടിഫിക്കറ്റ് കരുതണം. കുടിവെള്ളം പുറത്ത് നിന്ന് വാങ്ങുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും ആ വിവരം രജിസ്റ്ററിൽ രേഖപ്പെടുത്തണം. കുടിവെള്ളം എത്തിച്ച ലോറിയുടെ നന്പർ, ൈലസൻസ് സർട്ടിഫിക്കറ്റ്, കുടിവെള്ള പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ സൂക്ഷിക്കണം. കുടിവെള്ളം വിതരണം ചെയ്യുന്ന ലോറികളിൽ വെള്ളം പരിശോധിച്ചതിന്റെ റിപ്പോർട്ടുംവെള്ളം എവിടെ നിന്നാണ് ശേഖരിച്ചതെന്ന വിവരവും സൂക്ഷിക്കണം.

from money rss https://bit.ly/2QHkbGR
via IFTTT

സെൻസെക്‌സിലെ നഷ്ടം 882 പോയന്റ്: നിഫ്റ്റി 14,400നുതാഴെ ക്ലോസ്‌ചെയ്തു

മുംബൈ: ദിനവ്യാപാരത്തിനിടെ 1400ലേറെ പോയന്റ് ഇടിഞ്ഞ സെൻസെക്സ് ഒടുവിൽ 882 പോയന്റ് നഷ്ടത്തിൽ ക്ലോസ്ചെയ്തു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം വർധിക്കുന്നതിലെ ആശങ്കയാണ് വിപണിയിൽ പ്രതിഫലിച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുംകളും നിക്ഷേപകരുടെ ആത്മവിശ്വാസം ചോർത്തി. സെൻസെക്സ് 47,949.42ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 258.40 പോയന്റ് നഷ്ടത്തിൽ 14,359.50ലുമെത്തി. ബിഎസ്ഇയിലെ 2091 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 723 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 157 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, പവർഗ്രിഡ് കോർപ്, ഒഎൻജിസി, ഹിറോ മോട്ടോർകോർപ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ബ്രിട്ടാനിയ, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചികയ്ക്ക് നാലുശതമാനത്തോളം നഷ്ടമായി. ഓട്ടോ, ഇൻഫ്ര, മെറ്റൽ, എനർജി സൂചികകൾ 1-2ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്-സ്മോൾ ക്യാപ് സൂചികകളും 1.5-2ശതമാനം നഷ്ടംനേരിട്ടു. വിപണിയിലെ നഷ്ടം രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 52 പൈസയുടെ നഷ്ടമുണ്ടായി. 74.84ലാണ് ക്ലോസ്ചെയ്തത്. Nifty ends below 14,400, Sensex tanks 882 pts

from money rss https://bit.ly/2RQ4RIV
via IFTTT

വിപണിയിലെ തകർച്ച: നിക്ഷേപകർക്ക് നഷ്ടമായത് ആറുലക്ഷം കോടി രൂപ

കോവിഡ് വ്യാപനഭീതിയിൽ തിങ്കളാഴ്ച ഓഹരി വിപണി നേരിട്ട തകർച്ചയിൽ നിക്ഷേപകന് നഷ്ടമായത് ആറ് ലക്ഷം കോടിയോളം രൂപ. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ വിപണിമൂല്യം 5.82 ലക്ഷം കോടി രൂപയിടിഞ്ഞ് 199.89 ലക്ഷം കോടിയായി. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും തിരിച്ചടിനേരിട്ടു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ 2.73 ലക്ഷംവർധനവുണ്ടായതാണ് വിപണിയെ പ്രതിരോധത്തിലാക്കിയത്. ഇതേതുടർന്ന് കനത്ത വില്പന സമ്മർദമാണ് വിപണി നേരിട്ടത്. സെൻസെക്സ് 1,470 പോയന്റോളം താഴെപ്പോയെങ്കിലും നേരിയതോതിൽ തിരിച്ചുകയറിയത് ആശ്വാസമായി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദേശ നിക്ഷേപകരും മടിച്ചുനിൽക്കുകയാണ്. സമീപഭാവിയിൽ വിദേശ നിക്ഷേപത്തിൽ കാര്യമായ മുന്നേറ്റമുണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3tzS7Uz
via IFTTT

രാജ്യത്തെ ആദ്യത്തെ ഫാങ് ഫണ്ടുമായി മിറേ

മുംബൈ:മിറേ അസറ്റ് ഇൻവെസ്റ്റ്മെൻറ് മാനേജർസ് ഇന്ത്യ രാജ്യത്തെ ആദ്യത്തെ ഫാങ് അധിഷ്ഠിത ഉത്പന്നങ്ങൾ അവതരിപ്പിച്ചു. മിറേ അസറ്റ് എൻവൈഎസ്ഇ ഫാങ് ഇടിഎഫ് ഉം അതിന്റെതന്നെ ഫണ്ട് ഓഫ് ഫണ്ടുമാണ് അവതരിപ്പിച്ചത്. ഫണ്ടുകളുടെ എൻഎഫ്ഒ സബ്സ്ക്രിപ്ഷൻ 19ന് ആരംഭിച്ചു. ഇടിഎഫിന് ഏപ്രിൽ 30വരെ അപേക്ഷിക്കാം. ഫണ്ട് ഓഫ് ഫണ്ട് ഓഫർ മെയ് മൂന്നിനുമാണ് അവസാനിക്കുക. മിറേ അസറ്റ് എൻവൈഎസ്ഇ ഫാങ് ഇടിഎഫിന്റെ ഫണ്ട് മാനേജർ സിദ്ധാർത്ഥ് ശ്രീവാസ്തവയും ഫണ്ട് ഓഫ് ഫണ്ടിന്റെ മാനേജർ ഏക്ത ഗാലയുമാണ്. ഫെയ്സ്ബുക്ക്, ആമസോൺ, ആപ്പിൾ, നെറ്റ്ഫ്ലിക്സ്, ആൽഫബെറ്റ് (ഗൂഗിൾ), ടെസ്ല, ട്വിറ്റർ തുടങ്ങിയ ആഗോള കമ്പനികളിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഫണ്ട് നിക്ഷേപകർക്ക് നൽകുന്നത്. ഫാങ് സൂചികയിലെ കമ്പനികളുടെ മൊത്തം വിപണി മൂലധനം 7.7 ലക്ഷംകോടി ഡോളറാണ്. Mirae Asset launches NYSE FANG+ ETF and FOF

from money rss https://bit.ly/3x6G7fk
via IFTTT

Sunday, 18 April 2021

സ്വർണവില പവന് 35,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനതുടരുന്നു. പവന്റെ വില 80 രൂപകൂടി 35,400 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4425 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഡോളർ ദുർബലമായതോടെ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ വർധനവുണ്ടായി. ഔൺസിന് 1,777 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില നേരിയതോതിൽ കുറഞ്ഞ് 47,352 രൂപ നിലവാരത്തിലെത്തി.

from money rss https://bit.ly/3v41Hj4
via IFTTT

1000 പോയന്റിലേറെ തകർന്ന് സെൻസെക്‌സ്: നിഫ്റ്റിയിൽ വ്യാപാരം ആരംഭിച്ചത് 14,300ന് താഴെ

മുംബൈ: വ്യാപാര ആഴ്ചയുടെആദ്യദിനത്തിൽ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,300ന് താഴെയെത്തി. 1061 പോയന്റ് നഷ്ടത്തിൽ 47,770ലാണ് സെൻസെക്സിൽ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 360 പോയന്റ് താഴ്ന്ന് 14,258ലുമെത്തി. ബിഎസ്ഇയിലെ 615 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 183 ഓഹരികൾ നേട്ടത്തിലുമാണ്. 53 ഓഹരികൾക്ക് മാറ്റമില്ല.രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനവുണ്ടായതും വീണ്ടുമൊരു ലോക്ഡൗൺകൂടി ഉണ്ടായേക്കുമോയെന്ന ഭീതിയുമാണ് സൂചികകളിൽ പ്രതിഫലിച്ചത്. സൺ ഫാർമ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, റിലയൻസ്, ഐടിസി, ടൈറ്റാൻ, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, മാരുതി സുസുകി, പവർഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എസിസി, ഐസിഐസിഐ പ്രൂഡൻഷ്യൽ, ബജാജ് കൺസ്യൂമർ കെയർ, ക്രിസിൽ തുടങ്ങിയ കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Sensex tumbles 1,061 pts, Nifty below 14,300

from money rss https://bit.ly/32oqSAf
via IFTTT

മാന്ദ്യം മറികടക്കാൻ ആർ.ബി.ഐ.യുടെ പൂഴിക്കടകൻ

ജനങ്ങളുടെ സമ്പാദ്യമാണ് വ്യവസായ രംഗത്ത് നിക്ഷേപമായി വരുന്നത്. വ്യവസായ രംഗത്ത് നിക്ഷേപം കൂടുമ്പോൾ ഉത്പാദനവും തൊഴിലും വരുമാനവും കൂടുന്നു. സാമ്പത്തിക വളർച്ച നേടാനുള്ള രാസത്വരകങ്ങളാണ് ഇവ. വരുമാനം കൂടുമ്പോൾ മാറ്റിവെക്കപ്പെട്ട സമ്പാദ്യം വീണ്ടും വർധിക്കുന്നു. ഇതൊരു ചാക്രിക പ്രക്രിയയാണ്. പലിശനിരക്ക് കുറഞ്ഞാൽ അത് ശുഭോദർക്കമാണ്. മാറ്റിവെക്കപ്പെട്ട സമ്പാദ്യവും പിന്നെ, നിക്ഷേപവും ഉത്പാദനവും തൊഴിലും വരുമാനവുമൊക്കെ വർധിക്കുന്നു. മറിച്ച്, പലിശ നിരക്ക് കൂടിയാൽ ചെലവ് കൂടുകയും തന്മൂലം ജനങ്ങളുടെ കൈയിൽ മാറ്റിവെക്കപ്പെട്ട സമ്പാദ്യം കുറയുകയും ചെയ്യുന്നു. തുടർന്ന്, ചക്രത്തിന്റെ തിരിച്ചുള്ള കറക്കം ആരംഭിക്കുകയായി. വളർച്ച മുരടിക്കുന്നു. അതായത്, പലിശ നിരക്കിലുണ്ടാവുന്ന വ്യതിയാനങ്ങൾ സമ്പദ്വ്യവസ്ഥയുടെ വളർച്ചയെ നിയന്ത്രിക്കുന്ന വലിയൊരു ഘടകമാണ് എന്നർത്ഥം. സർക്കാർ കടപ്പത്രങ്ങളുടെ വിപണി സർക്കാർ കടപ്പത്രങ്ങൾ സ്വതന്ത്രമായി ക്രയവിക്രയം ചെയ്യുന്ന വിപണി വളരെ സജീവമാണ്, ആഴമുള്ളതുമാണ്. പണ വിപണിയിലെ ഡിമാൻഡ്-സപ്ലൈ ശക്തികളുടെ പ്രതിപ്രവർത്തനങ്ങൾ നേരിട്ട് പ്രതിഫലിച്ച്, അവയുടെ പരിണതഫലമായി വരുന്ന, വിപണി അധിഷ്ഠിത-പലിശ നിരക്കിന്റെ അളവുകോലുകളിൽ ശക്തമായ ഒന്നാണ് പത്ത് വർഷത്തെ ദൈർഘ്യമുള്ള സർക്കാർ കടപ്പത്രത്തിന് വിപണി കൽപ്പിക്കുന്ന കായ്ഫല നിരക്ക് അഥവാ യീൽഡ്. ഓരോ കടപ്പത്രത്തിന്റേയും വിപണി വിലയും യീൽഡും തമ്മിൽ കീരിയും പാമ്പും പോലെയുള്ള വിപരീത ബന്ധമാണ്. പലിശനിരക്ക് അഥവാ യീൽഡ് ഉയരുമ്പോൾ കടപ്പത്രത്തിന്റെ ക്രയവിക്രയ വില കുറയും. ഇതാണ് കടപ്പത്ര വിപണിയിലെ മാർജാര-മൂഷിക ബന്ധം അഥവാ സന്തുലനം. കടപ്പത്രത്തിന്റെ ഗുണനിലവാരം കൂടുമ്പോൾ അതിൽ നിക്ഷേപിക്കുന്നതിലുള്ള റിസ്ക് കുറയുന്നു. റിസ്ക് കുറഞ്ഞ കടപ്പത്രത്തിന് വിപണിയിൽ ആവശ്യക്കാർ ഏറും. ആവശ്യക്കാർ ഏറുമ്പോൾ അതിന്റെ വില കൂടുന്നു. അതേസമയം, ഗുണനിലവാരം കുറഞ്ഞ കടപ്പത്രത്തിന് റിസ്ക് കൂടും. അതിന് ആവശ്യക്കാർ സ്വാഭാവികമായും കുറയുകയും കൂടുതൽ യീൽഡ് കിട്ടിയാൽ മാത്രം ആളുകൾ അതിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. നിക്ഷേപകർ സർക്കാർ കടപ്പത്രത്തിന്റെ നിരക്കിനെക്കാൾ കൂടുതൽ ആവശ്യപ്പെടുന്ന പലിശയുടെ തോതിനെ റിസ്ക് പ്രീമിയം എന്നു വിശേഷിപ്പിക്കുന്നു. അപ്പോൾ, സമ്പദ്ഘടനയുടെ വളർച്ചയ്ക്കായി, സ്ഥായീഭാവത്തോടെ പലിശ നിരക്ക് കുറയണമെങ്കിൽ കടപ്പത്രങ്ങളുടെ വില കൂടണം. നിരക്കിലെ ഓപ്പറേഷൻ സ്വാഭാവികമായി കൂടിയില്ലെങ്കിൽ, കൈക്രിയ നടത്തി വില കൂട്ടണം. ആ കൈക്രിയയുടെ പേരാണ് 'ഓപ്പറേഷൻ ട്വിസ്റ്റ്'. പലിശനിരക്കിന്റെ ഗ്രാഫിൽ മനഃപൂർവം ഒരു ട്വിസ്റ്റ് വരുത്താൻ നടത്തുന്ന ഓപ്പറേഷൻ. അതിനായി രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് സർക്കാർ കടപ്പത്രങ്ങൾ കൂടിയ വിലയ്ക്ക് തിരിച്ചുവാങ്ങുന്നു. വില കൂടുന്നതിന് ആനുപാതികമായി യീൽഡ്, അഥവാ പലിശ, അവ തമ്മിലുള്ള ശത്രുബന്ധം മൂലം കുറയുന്നു. എന്നാൽ, കടപ്പത്രങ്ങൾ സർക്കാർ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം സമ്പദ്വ്യവസ്ഥയിലേക്ക് ഒഴുകിയെത്തുമ്പോൾ, അത് പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമായേക്കാം. ആയതിനാൽ, അതോടൊപ്പം ഹ്രസ്വകാല കടപ്പത്രങ്ങൾ പുതുതായി വിറ്റ്, കടപ്പത്ര വാങ്ങലിലൂടെ സമ്പദ്വ്യവസ്ഥയിൽ അധികമെത്തിയ പണം തിരികെ നിർവീര്യമാക്കിയെടുക്കുകയും ചെയ്യുന്നു. പലിശനിലവാരം കുറയുന്നു; വിലനിലവാരം കൂടുന്നുമില്ല എന്ന സാത്വീകാവസ്ഥ സംജാതമാവുമെന്നാണ് തത്ത്വം. ഇത് 1961-ലും 2008-ലെ മാന്ദ്യം മറികടക്കാനുമെല്ലാം അമേരിക്ക ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. അവർ ഇതിനെ 'ക്വാണ്ടിറ്റേറ്റീവ് ഈസിങ്' എന്ന കുടക്കീഴിൽ ആണ് പ്രാവർത്തികമാക്കിയത്. ഇതിന്റെ ഭാഗമായിട്ടാണ് ഫെബ്രുവരി മുതൽ റിസർവ് ബാങ്ക് 'ഓപ്പറേഷൻ ട്വിസ്റ്റ്' നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ മുഴക്കോൽ പലിശനിരക്ക് കോവിഡ് വ്യാപനത്തിനു ശേഷം മിക്കവാറും സമയവും ആറ് ശതമാനത്തിനു മുകളിലാണ്. ഇത് ആറിന് താഴേയ്ക്ക് സ്ഥിരമായി വലിച്ചുതാഴ്ത്തേണ്ടതുണ്ട്. ആയതിനാൽ, ഒന്നുകൂടി വ്യത്യസ്തമായ സമഗ്രമായ 'ഗവൺമെന്റ് സെക്യൂരിറ്റീസ് അക്വസിഷൻ പദ്ധതി' (ജി-സാപ്) റിസർവ് ബാങ്ക് ഗവർണർ ഏപ്രിൽ ഏഴിന് പ്രഖ്യാപിച്ചു. 2021-22 വർഷത്തിൽ ഒരു ലക്ഷം കോടി രൂപയുടെ കടപ്പത്രങ്ങൾ വിലവ്യതിയാനം നടത്തി വിപണിയിൽനിന്ന് വാങ്ങി, പലിശനിരക്ക് പടിപടിയായി, സുസ്ഥിരതയോടെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. അതിന്റെ ആദ്യപടിയായി ഏപ്രിൽ 15-ന് ഒരു ലേലം മുഖേന 25,000 കോടി രൂപയുടെ സർക്കാർ ബോണ്ടുകൾ ആണ് റിസർവ് ബാങ്ക് അന്ന് ഉയർന്ന വിലയ്ക്ക് തിരികെ വാങ്ങിയത്. 25,000 കോടി രൂപയുടെ ബോണ്ടുകൾ ലേലത്തിലൂടെ വാങ്ങിക്കുമെന്ന പ്രഖ്യാപനത്തിന് മറുപടിയായി 1,01,671 കോടി രൂപയുടെ ബോണ്ടുകളാണ് വില്പനയ്ക്കെത്തിയത്. ഇത്രയും വലിയ തുകയ്ക്കുള്ള കടപ്പത്രങ്ങൾ കൂടുതൽ വിലയ്ക്ക് തിരിച്ചുവിളിച്ചിട്ടും അന്നുതന്നെ, തത്സമയം പലിശ നിരക്ക് 6.01 ശതമാനത്തിൽനിന്ന് 6.12 ശതമാനത്തിലേക്ക് ഉയർന്നത് ഓപ്പറേഷൻ ട്വിസ്റ്റിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഭയാശങ്കകൾ ഉയർത്തിയിട്ടുണ്ട്. എങ്കിലും, കാലാന്തരത്തിൽ ഗുണഫലമുണ്ടാവും എന്ന ശുഭാപ്തി വിശ്വാസത്തിൽ തന്നെയാണ് മഹാമാരിക്കാലത്ത് സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്താൻ തങ്ങളാലാവുന്നത് ചെയ്യുന്ന ആർ.ബി.ഐ. (ഗുരുഗ്രാമിലെ സ്റ്റേറ്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രെഡിറ്റ് ആൻഡ് റിസ്ക് മാനേജ്മെന്റിൽ ഫാക്കൽറ്റി അംഗമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം). pdsn.sbt@gmail.com

from money rss https://bit.ly/3ecs0wt
via IFTTT

Saturday, 17 April 2021

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായത്തിൽ 18.17ശതമാനം വർധന

പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ നാലാംപാദത്തിലെ അറ്റാദായത്തിൽ 18.17ശതമാനം വർധന. 8,186.51 കോടി രൂപയാണ് മാർച്ച് പാദത്തിലെ ബാങ്കിന്റെ ലാഭം. മുൻവർഷം ഇതേപാദത്തിൽ 6,927.69 കോടി രൂപയായിരുന്നു അറ്റാദായം. പലിശ വരുമാനം 12.60ശതമാനം വർധിച്ച് 17,120.15 കോടി രൂപയായി. പലിശേതരവരുമാനം 25.88ശതമാനംവർധിച്ച് 7,593.91 കോടിരൂപയുമായി. നിഷ്കൃയ ആസ്തി 1.26ശതമാനത്തിൽനിന്ന് 1.32ശതമാനമായി വർധിക്കുകയുംചെയ്തു. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി 1,428.45 രൂപയിലാണ് ബിഎസ്ഇയിൽ വെള്ളിയാഴ്ച ക്ലോസ്ചെയ്തത്. HDFC Bank Q4 net profit jumps 18%

from money rss https://bit.ly/2QyOlMJ
via IFTTT

തിരുത്തൽ തുടർന്നേക്കും: മികച്ച ഓഹരികൾക്കായി ചൂണ്ടയിടാൻ സമയമായി

ഏപ്രിൽ 16ന് അവസാനിച്ച ആഴ്ചയിലും വിപണിയിൽ പ്രതീക്ഷയ്ക്ക് വകയുണ്ടായില്ല. ദുർബലമായ സാമ്പത്തിക സൂചകങ്ങ(വിലക്കയറ്റവും വ്യവസായിക ഉത്പാദനവും)ളും കോവിഡ് വ്യാപനത്തോതും പ്രതീക്ഷകളെ അസ്ഥാനത്താക്കി. മാർച്ചിലെ ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെുരുപ്പം 5.52ശതമാനമായാണ് ഉയർന്നത്. മൊത്തവില പണപ്പെരുപ്പമാകട്ടെ 7.39ശതമാനവുമായി. വ്യാവസായിക ഉത്പാദന സൂചിക 3.6ശതമാനം ചുരുങ്ങുകയുംചെയ്തു. കമ്പനികളുടെ പ്രവർത്തനഫലങ്ങൾ പുറത്തുവരാൻ തുടങ്ങിയതും മികച്ച മൺസൂൺ ലഭിക്കുമെന്ന പ്രവചനവും നഷ്ടത്തെവരുതിയിൽനിർത്താൻ സഹായിച്ചെന്നുമാത്രം. പോയആഴ്ചയിലെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ സെൻസെക്സിന് നഷ്ടമായത് 1.53ശതമാനമാണ്. അതായത് 759.29 പോയന്റ്. നിഫ്റ്റി 216.95 പോയന്റ്(1.46ശതമാനം)താഴ്ന്ന് 14,617.9ലുമെത്തി. ബിഎസ്ഇ മിഡ്ക്യാപ് സൂചികയ്ക്കാകട്ടെ മൂന്നുശതമാനവും നഷ്ടമായി. മിഡ്ക്യാപ് വിഭാഗത്തിൽ ആർബിഎൽ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇന്ത്യൻ ഹോട്ടൽസ് കമ്പനി, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, കാനാറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ എട്ടുശതമാനത്തിലേറെ നഷ്ടത്തിലായി. അതേസമയം, ഗ്ലെൻമാർക്ക് ഫാർമ, ഐസിഐസിഐ സെക്യൂരിറ്റീസ്, പിആൻഡ്ജി ഹൈജീൻ, ഇമാമി, ഗ്ലാൻഡ് ഫാർമ തുടങ്ങിയ ഓഹരികൾ 4-8ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചികയാകട്ടെ 2.6ശതമാനമാണ് ഇടിഞ്ഞത്. ലാർജ് ക്യാപ് 1.5ശതമാനവും നഷ്ടംനേരിട്ടു. ബന്ധൻ ബാങ്ക്, ഡിഎൽഎഫ്, ബാങ്ക് ഓഫ് ബറോഡ, അദാനി പോർട്, പിഎൻബി, സിപ്ല, വിപ്രോ, ഒഎൻജിസി, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് ലാർജ് ക്യാപ് വിഭാഗത്തിൽ നേട്ടമുണ്ടാക്കിയത്. സെക്ടറൽ സൂചികകൾ പരിശോധിക്കുകയാണെങ്കിൽ നിഫ്റ്റി ഫാർമയൊഴികെയുള്ളവ ചുവപ്പിലായി. പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനമാണ് നഷ്ടമുണ്ടാക്കിയത്. നിഫ്റ്റി റിയാൽറ്റി, മീഡിയ സൂചികകൾ അഞ്ചുശതമാനംവീതവും ഐടി സൂചിക നാലുശതമാനവും നഷ്ടംനേരിട്ടു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,060.03 കോടിരൂപ മൂല്യമുള്ള ഓഹരികളാണ് ഈയാഴ്ച വിറ്റൊഴിഞ്ഞത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 607.48 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയുംചെയ്തു. ഏപ്രിൽമാസത്തിൽ ഇതുവരെ വിദേശ സ്ഥാപനങ്ങൾ 2,596.76 കോടി രുപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര സ്ഥാപനങ്ങൾ 1,736.57 കോടി മൂല്യമുള്ള ഓഹരികളാണ് വാങ്ങിയത്. വരുംആഴ്ച കോവിഡിന്റെ രണ്ടാംതരംഗം തകർത്തവിപണിയിൽ കുളംകലക്കാതെ മീൻപിടിക്കാനുള്ള ശ്രമമാണ് വേണ്ടത്. തിരുത്തലിനെ നേട്ടമാക്കാനുള്ള ശ്രമം. കോവിഡ് വ്യാപനംകുറയുകയും വാക്സിനേഷൻ വ്യാപകമാകുകയുംചെയ്താൽ വിപണിവീണ്ടും കുതിപ്പിന്റെപാതയിലെത്തും. പോർട്ട്ഫോളിയോ ക്രമീകരിക്കാനും ഗുണനിലവാരമുള്ള കമ്പനികളിൽനിക്ഷേപിക്കാനുമുള്ള അവസരമായി ഈതിരുത്തലിനെ പ്രയോജനപ്പെടുത്തണം. കോവിഡ് വ്യാപനത്തിന്റെ അനിശ്ചിതത്വംനീങ്ങുന്നതുവരെ വിപണിയിൽ അസ്ഥിരത പ്രകടമാകാം. നേരത്തെയുണ്ടായ കുതിപ്പ് പ്രയോജനപ്പെടുത്താൻ കഴിയാത്തവർക്ക് ഈതിരുത്തൽ അനുഗ്രഹമാകും. ഫാർമ, ഐടി, എഫ്എംസിജി വിഭാഗങ്ങളിലെ മികച്ച ഓഹരികൾക്കായി ചൂണ്ടയിടാം. ഘട്ടംഘട്ടമായി നിക്ഷേപിക്കുകയെന്നതന്ത്രം പയറ്റാം. antony@mpp.co.in

from money rss https://bit.ly/3ghACod
via IFTTT

Friday, 16 April 2021

രണ്ടാഴ്ചക്കിടെ സ്വർണവിലയിലുണ്ടായ വർധന 2000 രൂപ: വില ഇനിയും കൂടുമോ?

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ശനിയാഴ്ച പവന്റെ വില 120 രൂപകൂടി 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്. ഇതോടെ പവന്റെ വിലയിൽ ഏപ്രിൽമാസത്തിൽമാത്രം രണ്ടായിരം രൂപയുടെ വർധനവാണുണ്ടായത്. സ്വർണവിലയിൽ തിരുത്തലുണ്ടായശേഷം തുടർച്ചയായി വിലവർധിക്കുന്ന പ്രവണതയാണ് കാണുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ15 ദിവസത്തിനിടെ ആറ് ശതമാനമാണ് വിലവർധിച്ചത്. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,648 രൂപയായി. ആഗോള വിപണിയിലും നാലുശതമാനത്തിന്റെ വർധനവാണ് ഈയാഴ്ച രേഖപ്പെടുത്തിയത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,781 ഡോളർ നിലവാരത്തിലെത്തി. ആഗോളതലത്തിൽ കോവിഡിന്റെ രണ്ടാംതരംഗവും സമ്പദ്ഘടനകളെ ശക്തിപ്പെടുത്താൻ ഉത്തേജന പാക്കേജുകളുടെഭാഗമായി രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വിപണിയിൽ വൻതോതിൽ പണമിറക്കുന്നതും ഹ്രസ്വകാലത്തേയ്ക്കെങ്കിലും സ്വർണവിലയെ സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ഉത്സവ-വിവാഹ സീസണയാതിനാൽ സ്വർണത്തിന് ഡിമാൻഡ് വർധിച്ചതും രാജ്യത്തെ വിലവർധനവിന് കാരണമായി. Gold prices are up 6% in the past 15 days; is it the start of another rally?

from money rss https://bit.ly/3giCxcb
via IFTTT

തുർക്കിയിൽ ക്രിപറ്റോകറൻസി നിരോധിച്ചു: ബിറ്റ്‌കോയിന്റെ മൂല്യം 4ശതമാനം ഇടിഞ്ഞു

തുർക്കി കേന്ദ്ര ബാങ്ക് ക്രിപ്റ്റോകറൻസി ഇടപാടുകൾ നിരോധിച്ചതിനെതതുടർന്ന് ബിറ്റ്കോയിന്റെമൂല്യം നാലുശതമാനം ഇടിഞ്ഞു. മറ്റ് ക്രിപ്റ്റോ കറൻസികളായ എതേറിയം, എക്സ്ആർപി എന്നിവയുടെ മൂല്യത്തിൽ 6 മുതൽ 12ശതമാനവും കുറവുണ്ടായി. എല്ലാ ക്രിപ്റ്റോ ആസ്തികളുടെ ഇടപാടുകളും തുർക്കിയിൽ നിരോധിച്ചിട്ടുണ്ട്. ഉത്പന്നങ്ങൾ വാങ്ങുന്നതിനോ സേവനങ്ങൾക്കുള്ള പ്രതിഫലമായോ നേരിട്ടോ അല്ലാതേയോ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. നിരോധിച്ച കറൻസികളുമായി ഇടപാടുനടത്തുമ്പോൾ കനത്ത നഷ്ടമുണ്ടായേക്കാമെന്നും അതുകൊണ്ട് ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികളുടെ വിനിമയം ഉടൻ നിർത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുുണ്ട്. റോൾസ് റോയ്സിന്റെയും ലോട്ടസ് കാറുകളുടെയും തുർക്കിയിലെ വിതരണക്കാരായ റോയൽ മോട്ടോഴ്സ് ക്രിപ്റ്റോകറൻസി ഈയാഴ്ചയാണ് സ്വീകരിക്കാൻ തുടങ്ങിയത്. അതിനുപിന്നാലെയാണ് നിയമംവഴി ക്രിപ്റ്റോ ഇടപാടുകൾ തുർക്കി നിരോധിച്ചത്. തുർക്കിയിലെ ക്രിപ്റ്റോ വിപണിക്ക് വൻതിരിച്ചടിയായി സർക്കാർ തീരുമാനം. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ക്രിപ്റ്റോകറൻസി നിരോധനവുമായി മുന്നോട്ടുപോകുകയാണ്. ഭാവിയിൽ കൂടുതൽ രാജ്യങ്ങൾ ഇത്തരത്തിലുള്ള ഡിജിറ്റൽ കറൻസി നിരോധനവുമായി എത്തിയേക്കാം. Bitcoin tumbles over 4% after Turkey bans crypto payments citing risks

from money rss https://bit.ly/3n6gaZ3
via IFTTT

വാട്‌സാപ്പ് ലക്കി ഡ്രോ: തട്ടിപ്പുകാരുടെ പുതിയ നമ്പർ

കൊച്ചി: വാട്സാപ്പ് ലക്കി ഡ്രോ എന്ന പേരിൽ പുതിയ തട്ടിപ്പ് തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ. നേരത്തെയുണ്ടായിരുന്ന ലക്കി ഡ്രോ തട്ടിപ്പിൽനിന്ന് അല്പം മാറ്റി പ്രൊഫഷണൽ രീതിയിലാണ് ഇടപെടൽ. പുതിയ ലക്കി ഡ്രോ നടത്തുന്നത് വാട്സാപ്പും ഇന്ത്യയിലെ മൊബൈൽ സർവീസ് പ്രൊവൈഡർമാരും ചേർന്നാണെന്നാണ് തട്ടിപ്പുകാർ പറയുന്നത്. തട്ടിപ്പിലേക്ക് വീഴ്ത്താനായി അയച്ചു നൽകുന്നത് വാട്സാപ്പ് വിന്നേഴ്സ് സർട്ടിഫിക്കറ്റെന്ന ചൂണ്ടയാണ്. സീലും ഒപ്പും ബാർ കോഡും ക്യൂ ആർ കോഡുമൊക്കെ രേഖപ്പെടുത്തിയതാകും സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റിൽ വിജയിയുടെ പേരും ഫോൺ നമ്പറും അടക്കം നൽകിയിരിക്കും. കൂടെ ലോട്ടറി നമ്പറും ലക്ഷങ്ങൾ സമ്മാനം ലഭിച്ചുവെന്നുള്ള വിവരവും. സമ്മാനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്പറും ഇതിലുണ്ടാകും. വാട്സാപ്പ് വിന്നേഴ്സ് സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ക്യൂ ആർ കോഡും മറ്റും ഒരു കാരണവശാലും സ്കാൻ ചെയ്യരുതെന്നാണ് പോലീസ് പറയുന്നത്. ഇത് കുരുക്കാണ്. വിവരങ്ങൾക്കായി സ്കാൻ ചെയ്താൽ ഫോണിലെ വിവരങ്ങൾ മുഴുവൻ ചോരുകയോ, പണം നഷ്ടമാകുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. ഇ-മെയിൽ ഐ.ഡി. ലക്കി ഡ്രോയിൽ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായിരുന്നു ആദ്യ കാലത്തെ തട്ടിപ്പ്. പിന്നീട് ഇത് ഫോൺ നമ്പർ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായി. ഇതിന്റെ പുതിയ രൂപമാണ് വാട്സാപ്പ് വഴി നടക്കുന്നത്. കൊച്ചി സിറ്റി പോലീസ് ഇത് വ്യാജമാണെന്നും തട്ടിപ്പിൽ വീഴരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല ആളുകളും ഇതിന്റെ സത്യാവസ്ഥ ചോദിച്ച് പോലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെടുന്നുണ്ട്.

from money rss https://bit.ly/3edwt1S
via IFTTT

ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ദിനവ്യാപാരത്തിലെ നേട്ടംമുഴുവൻ ഇല്ലാതാക്കി ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ ക്ലോസ്ചെയ്തു. ഉയർന്ന നിലവാരത്തിൽനിന്ന് സെൻസെക്സിന് 250 പോയന്റാണ് നഷ്ടമായത്. സെൻസെക്സ് 28.35 പോയന്റ് നേട്ടത്തിൽ 48,832.03ലും നിഫ്റ്റി 36.40 പോയന്റ് ഉയർന്ന് 14,617.90ലുമാണ് ഒടുവിൽ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1617 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1230 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല.കോവിഡ് ബാധിതരുടെ എണ്ണത്തിൽ ദിനംപ്രതിയുണ്ടാകുന്ന വർധനവാണ് നിക്ഷേപകരെ കരുതലെടുക്കാൻ പ്രേരിപ്പിച്ചത്. വിപ്രോ, ഹിൻഡാൽകോ, സിപ്ല, ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, എൽആൻഡ്ടി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ക്ലോസ്ചെയ്തത്. ധനകാര്യം ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. Nifty ends above 14,600, Sensex flat amid high volatility

from money rss https://bit.ly/3mTZaoo
via IFTTT

ആഗോള സമ്പദ്ഘടനയിൽ യുഎസിനോടൊപ്പം കുതിച്ച് ചൈന

കോവിഡിന്റെ ആഘാതത്തിൽനിന്ന് സമ്പദ്ഘടനയിൽ മികച്ച കുതിപ്പുമായി ചൈന. ഉപഭോക്തൃ ചെലവിടൽശേഷിയിൽ മുന്നേറ്റമുണ്ടായതോടെ ഈവർഷം ആദ്യപാദത്തിൽതന്നെ ചൈനയുടെ വളർച്ച ദ്രുതഗതിയിലായതായി ബ്ലൂംബർഗ് റിപ്പോർട്ടുചെയ്തു. മൊത്തം ആഭ്യന്തര ഉത്പാദനം ആദ്യപാദത്തിൽ 18.3ശതമാനമായി ഉയർന്നു. വ്യവസായിക ഉത്പാദന വളർച്ച പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിലും റീട്ടെയിൽ വില്പനയിലാണ് മുന്നേറ്റമുണ്ടായത്. കോവിഡിനുശേഷമുള്ള മുന്നേറ്റത്തിൽ യുഎസിനൊപ്പം ചൈനയും മുൻനിരയിൽ ചേരുകയാണ്. വാർഷിക ലക്ഷ്യമായ ആറ് ശതമാനംവളർച്ചയിലധികം കൈവരിക്കാൻ ചൈനയ്ക്കാകുമെന്നാണ് പ്രതീക്ഷ. Bloomberg റിയൽ എസ്റ്റേറ്റ്, ഇൻഫ്ര മേഖലകളിലെ നിക്ഷേപമാണ് കഴിഞ്ഞവർഷം വീണ്ടെടുക്കലിന് വേഗംകൂട്ടിയത്. വ്യവസായിക ഉത്പന്നങ്ങളുടെ ആവശ്യകത വർധിക്കാനതിടയാക്കി. അതേസമയം, ഈകാലയളവിൽ ഉപഭോക്തൃമേഖല പിന്നിലായിരുന്നു. എന്നാൽ ഈവർഷംതുടകത്തിൽതന്നെ ചെലവഴിക്കൽ ശേഷിയിൽ വർധനയുണ്ടായതായാണ് റിപ്പോർട്ടുകൾ. വളർച്ച ഇങ്ങനെ വ്യാവസായിക ഉത്പാദനം മാർച്ചിൽ 14.1ശതമാനമായി ഉയർന്നു. റീട്ടെയിൽ വില്പന മാർച്ചിൽ 34.2ശതമാനംവർധിച്ചു. 28ശതമാനം നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയെ മറികടന്നു. സ്ഥിര ആസ്തി നിക്ഷേപത്തിലെ വർധന മുൻവർഷത്തെ അപേക്ഷിച്ച് 25.6ശതമാനം. തൊഴിലില്ലായ്മ നിരക്ക് മാർച്ച് അവസാനം 3.5ശതമാനം. രണ്ടുവർഷത്തെ ശരാശരി കണക്കാക്കുമ്പോൾ ഈ പാദത്തിൽ ജിഡിപി 5ശതമാനം വളർച്ചകാണിച്ചു.

from money rss https://bit.ly/3ag2WUg
via IFTTT

എൽഐസി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു: വർധന 16ശതമാനം

എൽഐസി ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകാരംനൽകി. 16ശതമാനമാണ് ശമ്പളത്തിൽ വർധന ലഭിക്കുക. ഒരുലക്ഷത്തിലേറെ ജീവനക്കാർക്ക് ഇതിന്റെ ഗുണംലഭിക്കും.ജോലി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചായി കുറച്ചിട്ടുമുണ്ട്. അതായത് ഞായറിനുപുറമെ ശനിയാഴ്ചയും ജീവനക്കാർക്ക് അവധിയായിരിക്കും. ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം അംഗീകരിച്ചാണ് ശനിയാഴ്ചകൂടി അവധി അനുവധിച്ചത്. ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി എല്ലാ ജീവനക്കാർക്കും അഡീഷണൽ സ്പെഷൽ അലവൻസും അനുവദിച്ചിട്ടുണ്ട്. വിവിധ കാഡറിലുള്ളവർക്ക് 1,500 രൂപ മുതൽ 13,500 രൂപവരെ അധിക അലവൻസായി ലഭിക്കും. 2012 ഓഗസ്റ്റിലാണ് ഇതിനുമുമ്പ് എൽഐസി ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചത്. അഞ്ചുവർഷംകൂടുമ്പോഴാണ് ശമ്പളപരിഷ്കരണമെങ്കിലും ഇത്തവണ ഇത് നീണ്ടുപോകുകയായിരുന്നു. ഈവർഷം രണ്ടാം പകുതിയോടെ എൽഐസി ഓഹരി വിപണിയിൽ ലിസ്റ്റ്ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒരുലക്ഷംകോടി രൂപയെങ്കിലും ഓഹരി വില്പനയിലൂടെ സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. LIC employees get 16% wage hike

from money rss https://bit.ly/3mQDA4e
via IFTTT

Thursday, 15 April 2021

സ്വർണവില പവന് 240 രൂപകൂടി 35,200 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 240 രൂപകൂടി 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഏപ്രിൽമാസംമാത്രം സ്വർണവിലയിൽ 1,880 രൂപയുടെ വർധനവാണുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,763.46 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം നേരിയ ഇടിവുണ്ടായി. 0.12ശതമാനം താഴ്ന്ന് 47,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3dl52UA
via IFTTT

സെൻസെക്‌സിൽ 138 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 138 പോയന്റ് ഉയർന്ന് 48,942ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തിൽ 14,628ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 945 ഓഹരികൾ നേട്ടത്തിലും 316 ഓഹരികൾ നഷ്ടത്തിലുമാണ്. 51 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, അൾട്രടെക് സിമെന്റ്സ്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ടിസിഎസ്, എൽആൻഡ്ടി, ടൈറ്റാൻ, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി എയർടെൽ, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ഫാർമ, ഐടി സൂചികകളും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്. മൈൻഡ്ട്രീ, ഡെൻ നെറ്റ് വർക്സ്, ജിടിപിഎൽ ഹാത് വെ തുടങ്ങിയ കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2OTtAe9
via IFTTT

ശനിയാഴ്ചകളിൽ എൽ.ഐ.സിക്ക് അവധി

ന്യൂഡൽഹി: എൽ.ഐ.സി. ഓഫീസുകൾക്ക് ഇനി ശനിയാഴ്ചയും അവധിയായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ 25-ാം വകുപ്പ് പ്രകാരമാണ് എല്ലാ ശനിയാഴ്ചയും എൽ.ഐ.സി.ക്ക് പൊതുഅവധി നൽകുന്നത്. ഉത്തരവ് പ്രാബല്യത്തിലാക്കിക്കൊണ്ട് ധനകാര്യ വകുപ്പ് വ്യാഴാഴ്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

from money rss https://bit.ly/3dj69El
via IFTTT

സ്വർണാഭരണങ്ങൾക്ക് ജൂൺ മുതൽ ഹാൾമാർക്കിങ്‌ നിർബന്ധം

കൊല്ലം: സ്വർണാഭരണങ്ങൾക്ക് പരിശുദ്ധിയുടെ മുദ്രപതിപ്പിക്കുന്ന ഹാൾമാർക്ക് സംവിധാനം ജൂൺ ഒന്നുമുതൽ നിർബന്ധം. ഇതോടെ 14, 18, 22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമേ ജൂവലറികൾക്ക് വിൽക്കാനാകൂ. ആറുലക്ഷത്തോളം സ്വർണവ്യാപാരികളുള്ള ഇന്ത്യയിൽ 34647 പേർക്കേ ഇപ്പോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.) ഹാൾമാർക്ക് ലൈസൻസുള്ളൂ. പന്ത്രണ്ടായിരത്തോളം ജൂവലറികളുള്ള സംസ്ഥാനത്ത് 8200 പേരും ഇപ്പോൾ ലൈസൻസിന് പുറത്താണ്. ഒന്നരമാസത്തിനുള്ളിൽ ഒരുലക്ഷം ജൂവലറികൾകൂടി ലൈസൻസ് എടുക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പ്. സ്വർണവ്യാപാരരംഗത്തെ വ്യാജന്മാരെ ഇല്ലാതാക്കാൻ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ചെറുകിട കച്ചവടക്കാരെ ഇത് താത്കാലികമായെങ്കിലും ദോഷകരമായിബാധിക്കും. ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതോടെ വിൽക്കുന്നതിനെല്ലാം ബി.ഐ.എസ്. മുദ്ര വേണ്ടിവരും. രണ്ട് ഗ്രാമിന് മുകളിലുള്ള ആഭരണങ്ങളിലെല്ലാം ബി.ഐ.എസ്. മുദ്ര പതിപ്പിക്കേണ്ടിവരും. കേന്ദ്രസർക്കാർ അംഗീകരിച്ച ഹാൾമാർക്കിങ് സെന്ററുകളിൽനിന്നാണ് ബി.ഐ.എസ്. സർട്ടിഫിക്കേഷൻ നേടേണ്ടത്. 2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കുമെന്ന് കേന്ദ്രം 2019 നവംബറിൽ പ്രഖ്യാപിച്ചതാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ ഒന്നുവരെ സമയപരിധി നീട്ടിനൽകുകയായിരുന്നു. ധൃതിപിടിച്ച് നടപ്പാക്കരുത് കേരളത്തിൽ ലൈസൻസില്ലാത്ത വ്യാപാരികൾ എടുത്തുകൊണ്ടിരിക്കുകയാണ്. ബി.ഐ.എസ്. ലൈസൻസ് എടുക്കാതെ വ്യാപാരം ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ രാജ്യത്തെ അഞ്ചുലക്ഷത്തോളം സ്വർണക്കടകൾ പൂട്ടേണ്ടതായിവന്നേക്കും. ഈ സാഹചര്യത്തിൽ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത് നീട്ടിവയ്ക്കണം. -എസ്.അബ്ദുൽ നാസർ, ദേശീയ ഡയറക്ടർ, ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ All gold jewellery must bear hallmark from June

from money rss https://bit.ly/3g9vB10
via IFTTT

സിറ്റി ബാങ്ക് ഇന്ത്യ വിടുന്നു

കൊച്ചി: സിറ്റി ബാങ്ക് പുനഃസംഘടനയുടെ ഭാഗമായി ഇന്ത്യയിലെ ഉപഭോക്തൃ ബാങ്കിങ് ബിസിനസ് അവസാനിപ്പിക്കുന്നു. റീട്ടെയിൽ ബാങ്കിങ്, ഭവനവായ്പ, വെൽത്ത് മാനേജ്മെന്റ്, ക്രെഡിറ്റ് കാർഡ് എന്നിവ അടങ്ങുന്ന ബിസിനസാണ് ഒഴിയുന്നത്. 1902-ൽ ഇന്ത്യയിലെത്തിയ സിറ്റി ബാങ്കിന് നിലവിൽ 35 ശാഖകളാണുള്ളത്. നാലായിരത്തോളം ജീവനക്കാരുമുണ്ട്. 12 രാജ്യങ്ങളിലെ പ്രവർത്തനം കൂടി അവസാനിപ്പിക്കുകയാണ്. Citibank to exit consumer banking business in India

from money rss https://bit.ly/3dmLCPt
via IFTTT

ക്ലിയർട്രിപ്പിനെ ഫ്‌ളിപ്കാർട്ട് ഏറ്റെടുത്തു

രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്, ട്രാവൽ ടെക്നോളജി കമ്പനിയായ ക്ലിയർട്രിപ്പിനെ ഏറ്റെടുത്തു. ഡിജിറ്റൽ കൊമേഴ്സ് മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്ലിയർട്രിപ്പിന്റെ 100ശതമാനം ഓഹരികളും സ്വന്തമാക്കിയതെന്ന് ഫ്ളിപ്കാർട്ട് അറിയിച്ചു. ട്രാവൽ, ഹോട്ടൽ ബുക്കിങ് പ്ലാറ്റ്ഫോമായ ക്ലിയർട്രിപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഫ്ളിപ്കാർട്ട് നേരിട്ട് നേതൃത്വംനൽകും. ജീവനക്കാരെയെല്ലാം നിലനിർത്തുമെന്നും കമ്പനി വ്യക്തമാക്കി. കോവിഡ് വ്യാപനംമൂലം ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രതിസന്ധി ക്ലിയർട്രിപ്പിനെയും ബാധിച്ചിരുന്നു. Flipkart to acquire online travel tech company Cleartrip

from money rss https://bit.ly/3e31aXv
via IFTTT

സെൻസെക്‌സ് 260 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,550ന് മുകളിലെത്തി

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ ദിനവ്യാപാരത്തിനിടയിലെ ഉയർന്ന നിലവാരത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 259.62 പോയന്റ് നേട്ടത്തിൽ 48,803.68ലും നിഫ്റ്റി 76.70 പോയന്റ് ഉയർന്ന് 14,581.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം രണ്ടുലക്ഷം കവിഞ്ഞതാണ് തുടക്കത്തിൽ വിപണിയെ ബാധിച്ചത്. നേരിയ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നഷ്ടത്തിലായി. അവസാന മണിക്കൂറിലാണ് വിപണി മുന്നേറ്റംനടത്തിയത്. ടിസിഎസ്, സിപ്ല, ഒഎൻജിസി, വിപ്രോ, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, ഗ്രാസിം, ഇൻഫോസിസ്, മാരുതി സുസുകി, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇയിലെ 1226 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1611 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 162 ഓഹരികൾക്ക് മാറ്റമില്ല. ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനത്തോളം നഷ്ടത്തിലായി. മെറ്റൽ, ഫാർമ സൂചികകൾ ഒരുശതമാനത്തിലേറെ ഉയരുകയുംചെയ്തു.

from money rss https://bit.ly/3mWOTIo
via IFTTT

പെൻഷൻ പദ്ധതി(എൻപിഎസ്)യിൽ ചേരാവുന്ന പ്രായപരിധി 70ആക്കിയേക്കും

മുംബൈ: നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)ത്തിൽ ചേരാനുള്ള പ്രായപരിധി 65 വയസ്സിൽനിന്ന് 70 ആയി ഉയർത്താൻ ശുപാർശചെയ്തു. 60വയസ്സിനുശേഷം പദ്ധതിയിൽ ചേരുന്നവർക്ക് 75വയസ്സുവരെ നിക്ഷേപം നടത്താൻ അനുമതിയും നൽകിയേക്കും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെതാണ് നിർദേശം. മിനിമം ഉറപ്പുള്ള പെൻഷൻ വാഗ്ദാനംചെയ്യുന്ന നിക്ഷേപ ഉത്പന്നം എൻപിഎസിൽ ഉൾപ്പെടുത്താനും നിർദേശമുണ്ട്. നിലവിൽ പെൻഷൻ ഫണ്ടുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മൂലധനനേട്ടം കണക്കാക്കുന്നത്. അതിന്റെ ഒരുവിഹിതമെടുത്ത് ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കുമ്പോഴാണ് നിശ്ചിതതുക പെൻഷനായി ലഭിക്കുക. പ്രായപരിധി 60ൽനിന്ന് 65ആയി ഉയർത്തിയപ്പോൾ മൂന്നരവർഷത്തിനിടെ 15,000 പേർ പുതിയതായി പദ്ധതിയിൽ ചേർന്നതായി അതോറിറ്റി ചെയർമാൻ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി ഉയർത്തുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. NPS maximum age to be hiked to 70

from money rss https://bit.ly/2QuOksQ
via IFTTT

എസ്‌ഐപിയായി നിക്ഷേപിക്കാം: ഇതാ മികച്ച 30 മ്യൂച്വല്‍ ഫണ്ടുകള്‍

നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ടുവേണം എസ്ഐപിയായി നിക്ഷേപം നടത്താൻ. Equity: Large cap Fund Return(%) 1year 3 year 5 year Axis Bluechip Fund 59.28 16.31 17.95 Canara Robeco Bluechip Eqt 73.97 17.42 17.97 HDFC Index Fund - Sensex Plan 78.78 14.41 15.61 ICICI Pru Sensex Index Fund 77.91 14.42 - Mirae Asset Large Cap 79.36 13.50 17.38 വൻകിട കമ്പനികളിലും അതേസമയം, വളർച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയതോതിൽ റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് അനുയോജ്യം. മികച്ച നേട്ടസാധ്യതയും ഫണ്ടിലെ നിക്ഷേപം നൽകുന്നു. അഞ്ചുമുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Large cap & Mid cap Fund Return(%) 1year 3 year 5 year Canara Robeco Emerging Equities Fund 82.30 12.50 19.33 Invesco India Growth Opportunities Fund 69.80 11.00` 16.60 Kotak Equity Opportunities Fund 83.33 13.94 17.67 Mirae Asset Emerging Bluechip 96.83 17.73 22.52 Edelweiss Large & Mid Cap 80.53 13.13 16.30 മികച്ച മൂലധനനേട്ടം നിക്ഷേപകന് നൽകുകയെന് ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ്ഫ്ളക്സി ക്യാപ് ഫണ്ടുകൾ. താരതമ്യേന മികച്ച നേട്ടം പ്രതീക്ഷിക്കാം. അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity:Flexi Cap Fund Return(%) 1year 3 year 5 year Axis Focused 25 Fund 72.06 13.95 18.84 DSP Flexi Cap Fund 77.18 13.98 17.55 Canara Robeco Flexi Cap 73.18 15.62 17.69 Kotak Flexicap Fund 77.77 12.34 16.70 SBI Focused Equity Fund 63.29 12.81 16.95 റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് യോജിച്ച ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. വളർന്നുവരുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുന്നതിനാൽ താരതമ്യേന റിസ്ക് കൂടുതലാണ്. അതേസമയം, മികച്ച നേട്ടം പ്രതീക്ഷിക്കാം. ഏഴുവർഷമെങ്കിലും മുന്നിൽകണ്ട് എസ്ഐപിയായി നിക്ഷേപം നടത്താം. Equity: Mid cap Fund Return(%) 1year 3 year 5 year Axis Midcap Fund 71.95 17.56 19.83 DSP Midcap Fund 80.47 11.53 17.80 Invesco India Midcap 81.87 13.85 18.28 Kotak Emerging Equity Fund 104.56 13.78 19.43 PGIM India Midcap Opp. 128.49 18.54 19.18 അതീവ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുള്ള വിഭാഗമാണ് സ്മോൾ ക്യാപ്. റിസ്ക് എടുക്കാൻ ശേഷിയില്ലാത്തവർ ഈ വിഭാഗത്തിൽ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് ഏഴു മുതൽ പത്തുവർഷംവരെയെങ്കിലുംഎസ്ഐപിയായി നിക്ഷേപിച്ചാൽ മികച്ച നേട്ടം പ്രതീക്ഷിക്കാം. Equity: Small Cap Fund Return(%) 1year 3 year 5 year Axis Small Cap Fund 91.18 17.70 19.58 Kotak Small Cap 137.65 15.78 20.02 Nippon India Small Cap 125.78 10.54 20.62 SBI Small Cap Fund 101.01 13.07 21.58 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎൽഎസ്എസ് ഫണ്ടുകളാണിവ. വർഷത്തിൽ 1.50 ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവർഷത്തെ ലോക്ക് ഇൻ പിരിയഡ് ഉണ്ട്. ദീർഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗറികൂടിയാണിത്. Equity: ELSS Fund Return(%) 1year 3 year 5 year Mirae Asset Tax Saver 97.36 17.99 23.12 Axis Long Term Equity Fund 68.41 14.24 17.16 DSP Tax Saver Fund 88.19 13.54 17.24 Invesco India Tax Plan 75.12 12.73 16.58 Canara Robeco Eqt Tax Saver 83.04 17.46 18.12 ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടിൽ നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും മുന്നിൽകണ്ടുവേണം നിക്ഷേപം നടത്താൻ. Hybrid: Aggressive Hybrid Fund Return(%) 1year 3 year 5 year Canara Robeco Equity Hybrid Fund 53.97 14.01 15.74 Mirae Asset Hybrid Equity 59.99 13.60 16.10 Kotak Equity Hybrid 76.09 12.49 14.95 SBI Equity Hybrid Fund 52.00 12.05 13.84 *ഫണ്ടുകളുടെ ഡയറക്ട് പ്ലാനിലെ ആദായമാണ് നൽകിയിട്ടുള്ളത്. feedbacks to: antonycdavis@gmail.com

from money rss https://bit.ly/32fUsIj
via IFTTT