121

Powered By Blogger

Tuesday, 3 March 2020

എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ മൂന്നാംദിവസം ലക്ഷ്യംകണ്ടു

ന്യൂഡൽഹി: കൊറോണ ഭീതിയിൽ ഓഹരി വിപണി തകർച്ച നേരിടുന്നതിനിടയിലും എസ്ബിഐ കാർഡ്സിന്റെ ഐപിഒ ലക്ഷ്യം കണ്ടു. 10.02 കോടി ഓഹരികളാണ് വില്പനയ്ക്കുവെച്ചത്. മൂന്നാമത്തെ ദിവസം 11 മണിയോടെ 11.02 കോടി ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചതായി എൻഎസ്ഇയിൽനിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. മാർച്ച് അഞ്ചിനാണ് ഇഷ്യു ക്ലോസ് ചെയ്യുന്നത്. 750 രൂപമുതൽ 755 രൂപവരെയായിയിരിക്കും ലിസ്റ്റ് ചെയ്യുമ്പോഴത്തെ വില. ഐപിഒവഴി 10,355 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. SBI Cards IPO fully subscribed on third day

from money rss http://bit.ly/39okIC2
via IFTTT

സ്വര്‍ണവില ഒറ്റയടിക്ക് പവന് 760 രൂപകൂടി വീണ്ടും 32,000 രൂപയിലെത്തി

സ്വർണവില പവന് ഒറ്റയടിക്ക് 760 രൂപകൂടി വീണ്ടും 32,000 രൂപയിലെത്തി. ഗ്രാമിന് 95 രൂപകൂടി 4000 രൂപയിലുമെത്തി. കേരളത്തിന്റെ സമീപകാല ചരിത്രത്തിലാദ്യമായാണ് ഒരുദിവസം പവന് 760 രൂപകൂടുന്നത്. ഒരുമാസംകൊണ്ട് വിലയിൽ 2080 രൂപയാണ് വർധിച്ചത്. ഫെബ്രുവരി 24ന് 32,000 രൂപയിലേയ്ക്ക് പവൻവിലയെത്തിയിരുന്നു. ആഗോള വിപണിയിൽ ഊഹകച്ചവടക്കാർ വൻതോതിൽ സ്വർണം വിറ്റഴിച്ചതിനെതുടർന്ന് മാർച്ച് ഒന്നിന് 31,040 രൂപയിലേയ്ക്ക് വില താഴുകയുംചെയ്തിരുന്നു. ദേശീയ വിപണിയിൽ പത്തുഗ്രാം സ്വർണത്തിന് രണ്ടുദിവസത്തിനിടെ 1,800 രൂപയാണ് കൂടിയത്. ആഗോള വിപണിയിലാകട്ടെ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,643.76 നിലവാരത്തിലാണ്.

from money rss http://bit.ly/2wo5HBV
via IFTTT

പാഠം 63: പെന്‍ഷനുവേണ്ടിയുള്ള നിക്ഷേപത്തില്‍നിന്ന് 18 ശതമാനംവരെ ആദായം നേടാം

നേരത്തെ റിട്ടയർചെയ്യാൻ നിങ്ങൾ തയ്യാറായിക്കഴിഞ്ഞോ? പത്തിലേറെ പാഠങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചത്. നിരവധി പ്രതികരണങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. റിട്ടയർമെന്റുകാല ജീവിതത്തിനായി കോടികൾ സമ്പാദിക്കാൻ ഏതൊക്കെ നിക്ഷേപ പദ്ധതികളാണ് യോജിച്ചതെന്ന് പരിശോധിക്കുകയാണ് ഈ പാഠത്തിൽ. പദ്ധതികൾ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ഇപിഎപ്, റിക്കറിങ് ഡെപ്പോസിറ്റ്, ബാങ്ക് നിക്ഷേപം, ചിട്ടി, എൻപിഎസ് തുടങ്ങിയവയെല്ലാം പെൻഷൻകാല നിക്ഷേപത്തിന് പണം സമാഹരിക്കാൻ പ്രയോജനപ്പെടുത്താം. എന്നാൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നേടാൻ നിക്ഷേപ പദ്ധതികളിൽ പലതിനും കഴിയില്ല എന്നതാണ് വാസ്തവം. പിപിഎഫ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ ആർക്കുംചേരാം. റിട്ടയർമെന്റ് കാല ജീവിതത്തിനായി നിക്ഷേപിക്കാവുന്ന മികച്ച സ്ഥിര നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പിപിഎഫ്. 80 സി പ്രകാരം നികുതിയിളവും(എത്രകാലം ഉണ്ടാകുമെന്ന് വ്യക്തമല്ല)നിക്ഷേപത്തിന് ലഭിക്കും. നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും പിൻവലിക്കുമ്പോഴും ആദായ നികുതി ബാധ്യതിയില്ലെന്നത് പദ്ധതിയെ ആകർഷകമാക്കുന്നു. 500 രൂപയുണ്ടെങ്കിൽ പിപിഎഫിൽ നിക്ഷേപം തുടങ്ങാം. ഒരുവർഷം പരമാവധി നിക്ഷേപിക്കാൻ കഴിയുക 1.5 ലക്ഷം രൂപയാണ്. സർക്കാർ ബോണ്ടുകളിൽനിന്നുള്ള ആദായത്തിനനുസരിച്ചാണ് പിപിഎഫിന്റെ പലിശനിരക്കുകൾ കാലാകാലങ്ങളിൽ പരിഷ്കരിക്കുക. നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസിലോ ബാങ്കിലോ പോയി അക്കൗണ്ട് തുടങ്ങാം. ഓൺലൈനായും അക്കൗണ്ട് തുടങ്ങുന്നതിന് സൗകര്യമുണ്ട്. നിലവിലെ പലിശ 7.9 ശതമാനമാണ്. 15 വർഷംവരെയാണ് പിപിഎഫിൽ നിക്ഷേപിക്കാൻ കഴിയുക. ആവശ്യമെങ്കിൽ അഞ്ചുവർഷംകൂടി കാലാവധി നീട്ടുന്നതിനും അനുവദിക്കും. ഇപിഎഫ് ശമ്പളവരുമാനക്കാരായ ജീവനക്കാർക്കുവേണ്ടിയുള്ളതാണ് ഇപിഎഫ്. ജീവനക്കാരന്റെ ശമ്പളത്തിൽനിന്നുള്ള വിഹിതമായി 12ശതമാനവും അതിന് സമാനമായ തുക തൊഴിലുടമയും ഇപിഎഫിലേയ്ക്ക് മാസംതോറും അടയ്ക്കും. വിരമിക്കുമ്പോൾ ഇപിഎഫിലെ നിക്ഷേപം മുഴുവൻ ജീവനക്കാരന് ലഭിക്കും. 2018-19 സാമ്പത്തികവർഷത്തിൽ 8.65 ശതമാനമാണ് ഇപിഎഫിന്റെ പലിശ. എൻപിഎസ് റിട്ടയർമെന്റ് കാല ജീവിതത്തിനായി നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം(എൻപിഎസ്). ഓഹരി, കടപ്പത്രം, സർക്കാർ സെക്യൂരിറ്റി തുടങ്ങിയവയിലെല്ലാം നിക്ഷേപിക്കാൻ എൻപിഎസിൽ സൗകര്യമുണ്ട്. എത്രശതമാനംവീതംവേണം ഓഹരിയിലുംമറ്റും നിക്ഷേപമെന്ന് തീരുമാനിക്കാൻ കഴിയും. ഭാവിയിൽ ആവശ്യമെങ്കിൽ മാറ്റംവരുത്താനും കഴിയും. 80സിസിഡി(1ബി)പ്രകാരം 50,000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതി ആനുകൂല്യവുമുണ്ട്. പിഒപി എന്നറിയപ്പെടുന്ന പോയന്റ്സ് ഓഫ് പ്രസൻസ് എന്ന അംഗീകൃത എൻപിഎസ് സേവന ദാതാക്കളുടെ ശാഖകൾമുഖേന അക്കൗണ്ട് തുറക്കാം. ബാങ്ക് ശാഖകൾ, പോസ്റ്റ് ഓഫീസുകൾ, ബ്രോക്കിങ് ഹൗസുകൾ എന്നിവിടങ്ങളിൽനിന്ന് പദ്ധതിയിൽ ചേരാനുള്ള മാർദനിർദേശം ലഭിക്കും. പെൻഷനാകുമ്പോൾ നിക്ഷേപത്തിൽനിന്ന് 60 ശതമാനംവരെയാണ് പിൻവലിക്കാൻ കഴിയുക. ബാക്കിയുള്ള 40 ശതമാനംതുക പെൻഷൻ ലഭിക്കുന്നതിന് ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കേണ്ടിവരും. ആന്വിറ്റി പ്ലാനിൽനിന്ന് താരതമ്യേന കുറഞ്ഞ ആദായമാണ് ലഭിക്കുക. മ്യൂച്വൽ ഫണ്ട് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)വഴി സമ്പത്ത് സ്വരുക്കൂട്ടാൻ യോജിച്ച നിക്ഷേപ പദ്ധതിയാണ് മ്യൂച്വൽ ഫണ്ട്. നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള ശേഷിക്കനുസരിച്ച് നിക്ഷേപിക്കാൻ വിവിധ ഫണ്ടുകളുണ്ട്. നഷ്ടസാധ്യത കുറഞ്ഞ ലിക്വിഡ് ഫണ്ടുമുതൽ നഷ്ടസാധ്യതകൂടിയ സ്മോൾ ക്യാപ് ഫണ്ടുകൾവരെ നിക്ഷേപകന് തിരഞ്ഞെടുക്കാം. എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കാനും നിക്ഷേപം നിർത്താനും നിക്ഷേപം പിൻവലിക്കാനും കഴിയുമെന്നതാണ് പ്രത്യേകത. ചിട്ടയായി ദീർഘകാലയളവിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നൽകാൻ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തിന് കഴിയും. റിട്ടയർമെന്റ് കാല ജീവിതത്തിനുള്ള സമ്പത്ത് സ്വരൂപിക്കാൻ യോജിച്ചത് മൾട്ടിക്യാപ് ഫണ്ടുകളാണ്. നാലു ഫണ്ടുകൽ ഇവിടെ ശുപാർശ ചെയ്യുന്നു. Equity: Multi Cap Fund* 1 Yr(%)** 3Yr(%)** 5Yr(%)** 7Yr(%)** 7Yr SIP Value(Rs)*** Axis Focused 20.45 16.57 11.70 16.62 14.35 Lakh SBI Focused Equity 19.93 15.52 11.53 16.66 14.49 Lakh Kotak Standard Multicap 9.89 10.17 9.49 17.40 13.35 Lakh Canara Robeco Equity Diversified 14.59 13.87 7.71 14.02 12.79 Lakh *നിക്ഷേപം ഫണ്ടുകളുടെ ഡയറക്ട് പ്ലാനിൽ. **ആദായം കണക്കാക്കിയ തിയതി: 3 മാർച്ച് 2020.***പ്രതിമാസം 10,000 രൂപവീതം ഏഴുവർഷം നിക്ഷേപിച്ച തുക 8.40 ലക്ഷം. ശ്രദ്ധിക്കാൻ റിട്ടയർമെന്റുകാല ജീവിതത്തിന് ഇപിഎഫിലോ പിപിഎഫിലോ നിക്ഷേപം നടത്തിയാൽ മതിയെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നൽകാൻ ഈ പദ്ധതികൾക്ക് കഴിയില്ലെന്ന് മനസിലാക്കുക. എട്ടുശതമാനം മുതൽ 8.65 ശമതാനംവരെയാണ് ഈ പദ്ധതികൾക്ക് നൽകിവരുന്ന പലിശ. കഴിഞ്ഞ പത്തുവർഷത്തെ ശരാശരി കണക്കെടുത്താൽ ഏഴുമുതൽ എട്ടുശതമാനംവരെയാണ് പണപ്പെരുപ്പമെന്നുകാണാം. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. വിദ്യാഭ്യാസം, ചികിത്സ എന്നീ മേഖലകളിലേത് ഇതിലുമെത്രയോ മുകളിലാണ്. എന്നിരുന്നാലും റിട്ടയർമെന്റ് പോർട്ട്ഫോളിയോയിൽസ്ഥിരനിക്ഷേ പദ്ധതികളെയും ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. 50വയസ്സിനുതാഴെയാണെങ്കിൽ 80 മുതൽ 90ശതമാനംവരെ തുകയും ഓഹരി അധിഷ്ഠിത ഫണ്ടിൽ നിക്ഷേപിക്കുന്നതാകും ഉചിതം. ഉദ്ദേശിച്ചരീതിയിലുള്ള റിട്ടയർമെന്റ് കോർപ്പസ് സ്വരൂപിക്കാൻ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം സഹായിക്കും. feedbacks to: antonycdavis@gmail.com കുറിപ്പ്: കൊറോണ ഭീതിയിൽ ഓഹരി വിപണി കൂപ്പുകുത്തിയ സമയത്താണ് ദീർഘകാല നിക്ഷേപത്തിന് ഫണ്ടുകൾ ഇത്രയും നേട്ടം നൽകിയത്. അതിനാൽതന്നെ വിപണി മികച്ച നേട്ടത്തിലുള്ളപ്പോൾ 15 ശതമാനം വാർഷീകാദായമെങ്കിലും ലഭിച്ചേക്കാം. ചിട്ടയായ നിക്ഷേപവും കാലാകാലങ്ങളിൽ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കുന്നതും മികച്ചനേട്ടംനേടാൻ നിങ്ങളെ സഹായിക്കും.

from money rss http://bit.ly/2IkrpJM
via IFTTT

ക്രിപ്‌റ്റോ കറന്‍സി ഇടപാടിനുള്ള നിരോധനം സുപ്രീം കോടതി നീക്കി

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി നിരോധനം സുപ്രീംകോടതി റദ്ദാക്കി. ഇതോടെ രാജ്യത്ത് ഇനി ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികളുടെ ഇടപാട് നടത്തുന്നതിന് നിയമതടസ്സമില്ല. ക്രിപ്റ്റോ കറൻസികൾക്ക് രാജ്യത്ത് നിരോധനമില്ലെന്ന് ജനുവരിയിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ക്രിപ്റ്റോ ഇടപാടിന്റെ റിസ്ക് കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തതെന്നായിരുന്നു വിശദീകരണം. ക്രിപ്റ്റോകറൻസികളിൽ ഏറ്റവും മൂല്യമുള്ളത് ബിറ്റ്കോയിനാണ്. 8,815 ഡോളറിലാണ് കറൻസിയുടെ വ്യാപാരം നടക്കുന്നത്. 161 ബില്യൺ ഡോളറാണ് ബിറ്റ്കോയിന്റെ മൊത്തം വിപണിമൂല്യം. 2018 ഏപ്രിലിലാണ് ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് റിസർവ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നത്. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ)ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. SC allows trade in cryptocurrency

from money rss http://bit.ly/2uPO5OH
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: കൊറോണ വ്യാപിക്കുന്നതിന്റെ ഭീതിയിൽ ഓഹരി വിപണി. കാര്യമായ നേട്ടമില്ലാതെയാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് 49 പോയന്റ് നേട്ടത്തിൽ 38672ലും നിഫ്റ്റി 14 പോയന്റ് ഉയർന്ന് 11317ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 452 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 208 ഓഹരികൾ നഷ്ടത്തിലുമാണ്. 33 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്സ്, യുപിഎൽ, ബജാജ് ഓട്ടോ, യെസ് ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കൊറോണ ബാധയിലെ സാമ്പത്തിക തളർച്ചയിൽനിന്ന് കരകയറാൻ യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് കുറച്ചതിനെതുടർന്ന് സ്വർണവില കൂടി.

from money rss http://bit.ly/2wuEI7r
via IFTTT

അക്കൗണ്ടിൽനിന്ന് പൈസ പോയോ? കാര്യം ഇതാണ്

കൊച്ചി: പ്രളയാനന്തര പുനർ നിർമാണത്തിന് പണം കണ്ടെത്താൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ പ്രളയ സെസ് ബാങ്കുകൾ ഈടാക്കി തുടങ്ങി. 2018-ലെ പ്രളയത്തെ തുടർന്ന് അഞ്ച് ശതമാനത്തിനു മുകളിൽ നികുതിയുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും പ്രളയ സെസ് ഏർപ്പെടുത്തിയിരുന്നു. 2019 ഓഗസ്റ്റ് ഒന്നുമുതൽ 2021 ജൂലായ് 31 വരെ ഇത് ഈടാക്കാനായിരുന്നു തീരുമാനം. എന്നാൽ, അടുത്തിടെ മുതലാണ് ബാങ്കുകൾ പ്രളയ സെസ് ഈടാക്കി തുടങ്ങിയത്. സർവീസ് ചാർജിന്റെ ഒരു ശതമാനമാണ് ഈ വകയിൽ ഉപഭോക്താക്കളിൽ നിന്നു പിടിക്കുന്നത്. 2019 ഓഗസ്റ്റ് ഒന്നുമുതലുള്ള പ്രളയ സെസാണ് ഇപ്പോൾ ഒരുമിച്ച് പിടിച്ചു തുടങ്ങിയിരിക്കുന്നത്. അതേസമയം, ഇതു സംബന്ധിച്ച നിർദേശങ്ങളോ സന്ദേശങ്ങളോ നേരത്തെ നൽകാത്തത് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ജീവനക്കാർക്കും ഇക്കാര്യത്തിൽ മുൻകൂട്ടി അറിയിപ്പുകളോ വിശദാംശങ്ങളോ കിട്ടിയിട്ടില്ലെന്നാണ് ബാങ്കിങ് വൃത്തങ്ങൾ അറിയിക്കുന്നത്. അതുകൊണ്ടുതന്നെ അക്കൗണ്ടിൽ നിന്ന് പണം പോയതെന്തിനാണെന്ന് അന്വേഷിച്ച് ചെല്ലുമ്പോൾ തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെന്നാണ് ഇടപാടുകാരുടെ പരാതി. നെഫ്റ്റ് ഇടപാടുകൾക്കും എ.ടി.എം. സേവനങ്ങൾക്കും അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനും പരിധിയിൽ കൂടുതലായി നടത്തുന്ന ഇടപാടുകൾക്കുമെല്ലാം ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കാറുണ്ട്. ബാങ്കിന്റെ സർവീസ് ചാർജുകൾക്കെല്ലാം ജി.എസ്.ടി. 18 ശതമാനമാണ്. ഉദാഹരണത്തിന്, എസ്.ബി.ഐ. ഉപഭോക്താവാണ് നിങ്ങളെങ്കിൽ പരിധിയിൽ കവിഞ്ഞുള്ള എ.ടി.എം. ഇടപാടുകൾക്ക് 23.60 രൂപയാണ് ബാങ്ക് സർവീസ് ചാർജ് ഈടാക്കുക. സർവീസ് ചാർജും 18 ശതമാനം ജി.എസ്.ടി.യും കൂടിയ തുകയാണിത്. ജി.എസ്.ടി. കിഴിച്ച് 20 രൂപയാണ് സർവീസ് ചാർജ് വരുന്നത്. ഇതിന്റെ പ്രളയ സെസ് ഒരു ശതമാനം എന്നുപറയുന്നത് 20 പൈസ ആയിരിക്കും.

from money rss http://bit.ly/2TlL9TC
via IFTTT

പ്രവാസി ഡിവിഡന്റ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നു -Live

കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി.ടി കുഞ്ഞുമുഹമ്മദ് പ്രവാസി ഡിവിഡന്റ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നു

from money rss http://bit.ly/2wmCc3p
via IFTTT

സെന്‍സെക്‌സ് 411 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കൊറോണ ഭീതിയിൽ ഏഴുദിവസം തുടർച്ചയായുണ്ടായ നഷ്ടത്തിനുശേഷം വിപണി കുതിച്ചു. സെൻസെക്സ് 411.09 പോയന്റ് നേട്ടത്തിൽ 38555.11 പോയന്റിലും നിഫ്റ്റി 151.50 പോയന്റ് ഉയർന്ന് 11284.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1138 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 149 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, ഹിൻഡാൽകോ, സൺ ഫാർമ, ടാറ്റ സ്റ്റീൽ, സീ എന്റർടെയൻമെന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഉൾപ്പടെയുള്ള സൂചികൾ ഒരുശതമാനത്തോളം നേട്ടത്തിലായിരുന്നു. sensex gains 411 pts

from money rss http://bit.ly/2TB40sq
via IFTTT

കുറഞ്ഞ വിലയില്‍ ഇപ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാം

സ്വർണത്തിൽ നിക്ഷേപിക്കണോ? ഇതാ മികച്ച അവസരം. സോവറിൻ ഗോൾഡ് ബോണ്ടിന്റെ 2019-20 വർഷത്തെ പത്താമത്തെ സീരീസിലുള്ള ബോണ്ടിൽ നിക്ഷേപിക്കാൻ മാർച്ച് ആറുവരെ അപേക്ഷിക്കാം. ഒരുഗ്രാമിന് തുല്യമായ യൂണിറ്റിന് 4,260 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. മാർച്ച് 11ന് യൂണിറ്റുകൾ അലോട്ട് ചെയ്യും. ഓൺലൈനിൽ അപേക്ഷിച്ച് ഡിജിറ്റലായി പണം കൈമാറിയാൽ 50 രൂപ കിഴിവ് ലഭിക്കും. അതായത് ഇപ്രകാരം നിക്ഷേപിച്ചാൽ യൂണിറ്റിന് 4,210 രൂപ നൽകിയാൽ മതി. കുറഞ്ഞ വിലയ്ക്ക് വാങ്ങാം; കൂടുതൽ നേട്ടമുണ്ടാക്കാം നേരത്തെ ഇഷ്യുചെയ്തതും ഇപ്പോൾ ദ്വീതീയ വിപണി(സ്റ്റോക്ക് എക്സ്ചേഞ്ച്)യിൽ വ്യാപാരം നടക്കുന്നതുമായി ഗോൾഡ് ബോണ്ടുകൾ യൂണിറ്റിന് 3,900 നിലവാരത്തിൽ ലഭ്യമാണ്. ഓഹരി വിപണിയിൽനിന്ന് ഗോൾഡ് ബോണ്ട് വാങ്ങിയാൽ രണ്ടുമെച്ചങ്ങളുണ്ട്. 1. വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. എപ്പോൾ വേണമെങ്കിലും വിറ്റ് പണമാക്കാം. 2. ഗോൾഡ് ബോണ്ടിന്റെ അവശേഷിക്കുന്ന കാലാവധി കുറവുമായിരിക്കും. GOLD BOND Symbol Issue Price(Rs) LTP(Rs) SGBAUG24 3119 3980 SGBSEP24 3150 3976 SUBJUL25 2780 3924 SUBNOV24 2957 3982 SGBFEB24 2600 3990 Source:NSE India Website. As on March 2, 2020

from money rss http://bit.ly/32Mv3FA
via IFTTT

കൊറോണ: രൂപയുടെ മൂല്യം ഡോളറിനെതിരെ 73 രൂപയിലേയ്ക്ക് താഴ്ന്നു

മുംബൈ: ഏഷ്യൻ വിപണികളെ പിന്തുടർന്ന് രാജ്യത്തെ കറൻസിയുടെ മൂല്യം 15 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതാണ് രൂപയുടെ മൂല്യം ഡോളറിനെതിരെ 73 നിലവാരത്തിലേയ്ക്ക് താഴാൻ പ്രധാനകാരണം. ചൊവാഴ്ച രാവിലെ 72.22 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയ്ക്ക് 1.42 ഓടെ 73.03 നിലവാരത്തിലേയ്ക്ക് താഴുകയായിരുന്നു. 2018 നവംബർ 12നാണ് ഇതിനുമുമ്പ് രൂപയുടെ മൂല്യം 72.76 നിലവാരത്തിലെത്തിയത്. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. രണ്ടുശതമാനത്തിലേറെയാണ് നഷ്ടം. കേന്ദ്ര ബാങ്ക് നടപടികളെടുക്കുമെന്ന് കരുതി തുടക്കത്തിൽ രൂപയുടെ മൂല്യം പിടിച്ചുനിന്നു. മറ്റ് ഏഷ്യൻ കറൻസികളായ തായ് ഭട്ട് 0.4ശതമാനവും ചൈന ഓഫ്ഷോർ 0.3ശതമാനവും സിംഗപുർ ഡോളർ 0.3ശതമാനവും ദക്ഷിണ കൊറിയൻ വോൺ 0.1ശതമാനവും താഴ്ന്നിരുന്നു.

from money rss http://bit.ly/39iVnK3
via IFTTT

Monday, 2 March 2020

സ്ത്രീപുരുഷസമത്വവും സാമ്പത്തികരംഗവും

റേഡിയോ ആക്ടിവിറ്റി രംഗത്ത് രണ്ടുപ്രാവശ്യം നൊബേൽ സമ്മാനം നേടിയ ശാസ്ത്രജ്ഞ മേരി ക്യൂറി, നൂറ്റാണ്ടിന്റെ വനിത എന്ന് ബി.ബി.സി. വിശേഷിപ്പിച്ച നമ്മുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, 34-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായ ഫിൻലൻഡിന്റെ സന്നാ മിറെല്ലാ മറീൻ, ബാഡ്മിന്റനിൽ ലോകതാരമായി ഉയർന്ന പി.വി. സിന്ധു ഇവരെല്ലാം വ്യത്യസ്ത മേഖലകളിൽ വിജയം സ്വന്തമാക്കിയ സ്ത്രീകളാണ്. സ്വജീവിതത്തോട് പടവെട്ടിത്തന്നെ മുന്നേറിയ പ്രശസ്തരല്ലാത്ത അനേകം സ്ത്രീപ്രതിഭകളും നമുക്കുണ്ട്. മാർച്ച് എട്ട്. വീണ്ടും ഒരു അന്താരാഷ്ട്ര വനിതാദിനാചരണംകൂടി കടന്നുവരുന്നു. 'ഞാൻ സ്ത്രീകളുടെ അവകാശത്തെ യാഥാർത്ഥ്യമാക്കുന്ന ഒരു സമത്വതലമുറയാണ്'എന്ന് ഓരോരുത്തർക്കും പറയാനാവുക എന്നതാണ് 2020-ലെ വനിതാ ദിനാചരണത്തിന്റെ ആപ്തവാക്യമായി ഐക്യരാഷ്ട്രസംഘടന മുന്നോട്ടുവെച്ചിരിക്കുന്നത്. അന്തസ്സിന്റെ സമത്വം സ്ത്രീയും പുരുഷനും ശാരീരിക വ്യത്യസ്തതയുള്ളവരാണ്. ബൗദ്ധിക ഇടപെടലുകളിലും വൈകാരിക സമീപനങ്ങളിലും ഏറെ വ്യത്യസ്തത പുലർത്തുന്നവരാണ്. പിന്നെ, എന്താണ് സ്ത്രീപുരുഷസമത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്? അത് പ്രഥമമായും അന്തസ്സിന്റെ സമത്വമാണ്. രണ്ടാംതരമെന്നോ, കുറഞ്ഞതെന്നോ ബലഹീനമെന്നോ കരുതി മാറ്റിവെക്കാതെ രണ്ടുകൂട്ടരേയും തുല്യമായി കണ്ട് സമീപിക്കണം എന്നതിലേക്കാണ് ഈ സമത്വചിന്ത എത്തിനിൽക്കുന്നത്. തുല്യതയെക്കുറിച്ച് പറയുമ്പോഴും രണ്ടുകൂട്ടരുടേയും അനന്യവും വ്യതിരക്തവുമായ പ്രത്യേകതകളും മനസ്സിലാക്കിയിരിക്കണം. സ്ത്രീ, പുരുഷന്റെ വേഷംധരിച്ചതുകൊണ്ടോ പുരുഷൻ ചെയ്യുന്ന എല്ലാ തൊഴിലും തങ്ങൾക്കും ചെയ്യാനാവുന്നതാണെന്ന് സ്ഥാപിക്കുന്നതോ അല്ല സ്ത്രീപുരുഷസമത്വം. ഒരുഭാഗത്ത് മനുഷ്യവ്യക്തികൾ എന്ന നിലയ്ക്ക് അവർ രണ്ടുപേരും പൂർണ സമത്വം ഉള്ളവരാകുന്നു. മറുഭാഗത്ത് അവരുടെ പ്രത്യേക ഉണ്മകളിൽ അവർ പുരുഷനും സ്ത്രീയുമാകുന്നു. പുരുഷനായിരിക്കുന്നതും സ്ത്രീയായിരിക്കുന്നതും നല്ലതും എടുത്തുമാറ്റാനാവാത്തതുമായ മാഹാത്മ്യത്തിന്റെ അവസ്ഥകളാണ്. കേവലം ലൈഗികവ്യത്യാസത്തിനുമപ്പുറം സാമൂഹ്യപരമായ പ്രത്യേകതകളുംകൂടി കണക്കിലെടുത്ത് ജെൻഡർ എന്ന പദമാണ് ഇന്ന് ലിംഗപദവി തിരിച്ചറിയാൻ പ്രയോഗത്തിൽ ഉപയോഗിക്കപ്പെടുന്നത്. ജെൻഡർ ഇക്കണോമിക്സ് സാമ്പത്തികശാസ്ത്രത്തിലെ പ്രാധാന്യമേറിവരുന്ന ഒരു പഠനശാഖയാണ്ജെൻഡർഇക്കണോമിക്സ്. നെൽസൻ ഫെർബറിന്റെ അഭിപ്രായത്തിൽ ഈ ശാസ്ത്രശാഖ ഉത്പാദനം, വിതരണം തുടങ്ങിയ സാമ്പത്തികശാസ്ത്ര വിഷയങ്ങളുടെ ലിംഗപദവിപരമായ വിശകലനമാണ്. ജെൻഡർഇക്വിറ്റി, ജെൻഡർ ഓഡിറ്റിങ്, ജെൻഡർസെൻസിറ്റീവ് ബജറ്റ്, ജെൻഡർഗ്യാപ് ഇൻഡക്സ് എന്നിവ ഇതുമായി ബന്ധപ്പെട്ട പഠനമേഖലകളാണ്. സമത്വം കുടുംബത്തിൽനിന്ന് ആരംഭിക്കണം ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരേ അന്തസ്സിൽ വളർത്തിക്കൊണ്ടുവരാൻ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കൾതന്നെയാണ്. ഓരോ സ്ത്രീക്കും സ്വയം തന്റെ അനന്യമായ 'ഫെമിനിൻ ജീനിയസ്' കണ്ടെത്താൻ സാധിക്കണം. അതിന് അവളെ സഹായിക്കുന്നവിധത്തിൽ സമൂഹം അനുയാത്രചെയ്യുന്നവരുമാകണം. സമത്വമുള്ള സമൂഹത്തിൽ സംവരണത്തിന്റെ ആവശ്യമില്ല. സമത്വമുണ്ടായാൽ സംവരണാനുകൂല്യങ്ങൾ പിൻവലിക്കുകയും വേണം. ഏതൊരു പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ട് എന്ന ശാസ്ത്രസത്യം ഈ മേഖലയിൽ ശക്തവുമാണ്. നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്ന ചൂഷണവും അടിമത്തവും അല്പം സ്വാതന്ത്ര്യം കിട്ടിയപ്പോൾ ചിലരിലെങ്കിലും അഹങ്കാരമായും പ്രതികാരമായും സടകുടഞ്ഞെഴുന്നേൽക്കുകയാണ്. ലോകചരിത്രത്തിലൊരിടത്തും അടിമ ഉടമയെ സ്നേഹിച്ചിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിനായി വാദിക്കുന്നവരെ ഫെമിനിസ്റ്റായിക്കണ്ട് പരിഹസിക്കാതെ, ഹ്യൂമനിസ്റ്റ് എന്ന് പറയുന്നതാവും ശരി. സ്വന്തം വ്യക്തിജീവിതത്തിൽ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കുന്നവരാണ് മറ്റുള്ളവരും ഈ അനുഭവത്തിലേക്ക് കടന്നുവരണം എന്നാഗ്രഹിക്കുന്ന മനുഷ്യവാദികളാവുന്നത്. ഓർക്കുക... ഒരു സമൂഹത്തിന്റെ അന്തസ്സ് അവിടത്തെ സ്ത്രീകളുടെ സുഃസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

from money rss http://bit.ly/38di2G1
via IFTTT

സെന്‍സെക്‌സില്‍ 445 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഏഴുദിവസം തുടർച്ചയായി നഷ്ടത്തിൽ ക്ലോസ് ചെയ്ത വിപണിയിൽ ചൊവാഴ്ച മികച്ച നേട്ടത്തോടെ തുടക്കം. സെൻസെക്സ് 445 പോയന്റ് ഉയർന്ന് 38589ലും നിഫ്റ്റി 148 പോയന്റ് നേട്ടത്തിൽ 11281ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ് 1.6 ശതമാനവും സ്മോൾ ക്യാപ് 1.5ശതമാനവും നേട്ടത്തിലാണ്. നിഫ്റ്റി മെറ്റൽ സൂചിക 2.4ശതമാനവും ബാങ്ക് സൂചിക രണ്ടുശതമാനവും ഉയർന്നു. വേദാന്ത, സീ എന്റർടെയ്ൻമെന്റ്, സൺ ഫാർമ, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, റിലയൻസ്, സിപ്ല, ഹിൻഡാൽകോ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കഴിഞ്ഞ ദിവസം 800 പോയന്റ് നേട്ടത്തിലാണ് സെൻസെക്സിൽ വ്യാപാരം ആരംഭിച്ചതെങ്കിലും രാജ്യത്ത് മൂന്നുപേർക്ക് കൊറോണ സ്ഥിരീകരിച്ചതിനെതുടർന്ന് വിപണി നഷ്ടത്തിലാകുകയായിരുന്നു.

from money rss http://bit.ly/2IfQ0PC
via IFTTT

ഏഴാംദിവസവും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ ഏഴാം ദിവസവും രക്തച്ചൊരിച്ചിൽ. സെൻസെക്സ് ഒരുവേള 800ലേറെ പോയന്റ് കുതിച്ചെങ്കിലും ഒടുവിൽ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്നുണ്ടായ നഷ്ടം 939 പോയന്റ്. 153.27 പോയന്റ് നഷ്ടത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 69 പോയന്റ് താഴ്ന്ന് 11132.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 944 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1469 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല. രാജ്യത്ത് പുതിയാതി രണ്ടുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതാണ് വിപണിയെ പിടിച്ചുകുലുക്കിയത്. ഡെൽഹിയിലും തെലുങ്കാനയിലുമാണ് ഓരോരുത്തർക്ക് കൊറോണ ബാധിച്ചത്. ഉച്ചക്കുശേഷം ഇതുസംബന്ധിച്ച വാർത്ത് പുറത്തുവന്നതോടെയാണ് വിപണി നഷ്ടത്തിലായത്. യെസ് ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഗെയിൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എച്ച്സിഎൽ ടെക്, ഐഷർ മോട്ടോഴ്സ്, നെസ് ലെ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള ഓഹരികൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ 0.7 ശതമാനംവരെ നഷ്ടത്തിലായി.

from money rss http://bit.ly/38ctJgo
via IFTTT

Sunday, 1 March 2020

ലഘുസമ്പാദ്യ പദ്ധതികൾ ഇനി എത്രനാൾ ?

പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികളെകുറിച്ച് കേൾക്കാത്ത അല്ലെങ്കിൽ അതിൽ ചേരാൻ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത അല്ലെങ്കിൽ നിർബന്ധിക്കപ്പെടാത്ത മലയാളികൾ കാണില്ല. ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല, ഒട്ടു മിക്ക മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. കാരണം ജനങ്ങളുടെ വിശ്വാസം ഇത്രയേറെ ആർജ്ജിച്ച സമ്പാദ്യ പദ്ധതികൾ ചുരുക്കമാണ്.എന്നാൽ മുൻപൊന്നും ഇല്ലാത്ത രീതിയിൽ, നിലനിൽപ്പ് തന്നെ ചോദ്യംചെയ്യപ്പെടുന്ന തരത്തിലുള്ള വെല്ലുവിളികൾ ലഘുസമ്പാദ്യ പദ്ധതികൾ ഇപ്പോൾ നേരിടുന്നുണ്ട്. ജനങ്ങളുടെയിടയിൽ സമ്പാദ്യശീലം വളർത്തുക, ആതുക രാജ്യപുരോഗതിക്കായി ഉപയോഗിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1882 ലാണ് ലഘുസമ്പാദ്യ പദ്ധതികൾആരംഭിച്ചത്. ഈ പദ്ധതികളെ പ്രധാനമായും മൂന്നായി തരംതിരിക്കാം; സേവിങ്സ് അക്കൗണ്ട്, റെക്കറിങ് ഡെപ്പോസിറ്റ്സ്, ഫിക്സഡ് ഡെപ്പോസിറ്റ്സ്, മാസവരുമാന പദ്ധതി എന്നിവ ഉൾപ്പെടുന്നപോസ്റ്റോഫീസ് സേവിങ്സ്; ദേശിയ വരുമാന പദ്ധതി, കിസാൻ വികാസ് പത്ര എന്നിവ പോലെയുള്ള സേവിങ്സ് സർട്ടിഫിക്കറ്റുകൾ; പബ്ലിക് പ്രോവിഡന്റ് ഫണ്ട്, മുതിർന്ന പൗരന്മാർക്കുള്ള സമ്പാദ്യ പദ്ധതി, 9 വയസ്സിനു താഴെയുള്ള പെണ്കുട്ടികൾ ക്കായുള്ള സുകന്യ പദ്ധതി എന്നിവ ഉൾപ്പെടുന്ന സാമൂഹ്യ സുരക്ഷ പദ്ധതികൾ എന്നിവയാണവ. ഇതിൽ മുതിർന്ന പൗരൻമാരുടെ സമ്പാദ്യ പദ്ധതി, പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവ പോസ്റ്റോഫീസുകൾക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകൾ വഴിയും ലഭ്യമാണ്. ഉയർന്ന പലിശ, സുരക്ഷിതത്വം, നികുതിയിളവ്, വീട്ടിനടുത്തു തന്നെയുള്ള പോസ്റ്റോഫീസുകൾ അല്ലെങ്കിൽ ഏജന്റുമാരുടെ സേവനം എന്നിവമൂലം ഈ പദ്ധതികൾക്ക് വളരെവേഗം ജനങ്ങളുടെയും പ്രീതിലഭിച്ചു. ലഘുസമ്പാദ്യ പദ്ധതികൾ വഴി സ്വരൂപിക്കുന്ന പണംകേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശിയ ലഘു സമ്പാദ്യ നിധിയിലേക്കാണ് പോകുന്നത് (National Small Savings Fund). ഇങ്ങനെ സ്വരൂപിക്കുന്ന ഫണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനക്കമ്മി നികത്തുവാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതിനുപുറമെ കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളും ഈ ഫണ്ടിൽ നിന്നു കടമെടുക്കാറുണ്ട്. ലഘു സമ്പാദ്യ പദ്ധതികൾ ഇപ്പോൾ വീണ്ടും പൊതുജന ശ്രദ്ധയിലേക്ക് വരാൻ രണ്ട് കാരണങ്ങളുണ്ട്. ഇന്ത്യയിലെ മൊത്തം സമ്പാദ്യ നിരക്ക് 15 വർഷത്തെ താഴ്ന്നനിലയിലെത്തിയത്, ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ആദായ നികുതി നിയമം. ലഘുസമ്പാദ്യങ്ങൾ മിക്കതും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊന്ന് പ്രകാരം ആദായനികുതിയിളവിന് അർഹമാണ്. ഇത്തരം സമ്പാദ്യ പദ്ധതികളുടെ ജനപ്രീതിക്ക് കാരണവും അതു തന്നെയാണ്. എന്നാൽ പുതിയ ആദായ നികുതിനിയമപ്രകാരം നിശ്ചിത നിക്ഷേപങ്ങൾ ഒന്നുംനടത്താതെ തന്നെ നികുതിദായകർക്ക് ആദായനികുതിയിളവ് നേടിയെടുക്കുവാൻ കഴിയും. അതിനാൽ തന്നെ ആദായനികുതി ലാഭിക്കൽ എന്ന ലക്ഷ്യത്തോടെ നിക്ഷേപം നടത്തിയവർ, ലഘുസമ്പാദ്യ പദ്ധതികൾ ഉൾപ്പെടെ നികുതിയിളവ് ലഭ്യമാക്കിയിരുന്ന നിക്ഷേപ പദ്ധതികളോട് ഇനി മുഖം തിരിക്കാൻ സാധ്യതയുണ്ട്. പക്ഷെ ഇത് ഏതൊക്കെ ലഘുസമ്പാദ്യങ്ങളെ എത്രമാത്രം ബാധിക്കും എന്നതിനെ സംബന്ധിച്ച വ്യക്തമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ നികുതിദായകരുടെ പൊതുവായ നിക്ഷേപശൈലി ശ്രദ്ധിച്ചാൽ വ്യക്തത കണ്ടെത്താനാകും. 2018-19 ലെ കണക്കുപ്രകാരം പബ്ലിക് പ്രോവിഡന്റ് ഫണ്ടിൽ ലഭിച്ച ആകെ തുകയായ 99,000 കോടിയുടെ അൻപത് ശതമാനവും ആ സാമ്പത്തിക വർഷത്തിലെ അവസാന മാസമായ 2019 മാർച്ചിലാണ് നിക്ഷേപിക്കപ്പെട്ടത്. അതുപോലെ തന്നെ ദേശിയ സമ്പാദ്യ പദ്ധതിയിൽ പിരിച്ചെടുത്ത 26,000 കോടിയുടെ 28 ശതമാനവും മാർച്ചിലാണ് ലഭിച്ചത്. അതായത് നികുതി ലാഭിക്കൽ മാത്രം ലക്ഷ്യമിട്ട് നിക്ഷേപിച്ചത് എന്നർത്ഥം. മറ്റു ലഘുസമ്പാദ്യ പദ്ധതികളിൽ ഇത്ര വലിയ വ്യതിയാനം കാണാനില്ല. അതിനർത്ഥം പുതിയ ആദായനികുതി നിയമം ഈ രണ്ട് പദ്ധതികളിലുള്ള നിക്ഷേപത്തെ കാര്യമായി ബാധിക്കും എന്നുതന്നെയാണ്. ദേശീയ ലഘുസമ്പാദ്യ നിധിയിൽ സ്വരൂപിക്കുന്ന പണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദീർഘകാല കടപ്പാത്രങ്ങളിലാണ് നിക്ഷേപിക്കുന്നത്.അതായത് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കടം കൊടുക്കുന്നു എന്നർത്ഥം. കൊടുക്കുന്നു എന്നല്ല, വായ്പയെടുക്കാൻ സംസ്ഥാനങ്ങൾ നിർബന്ധിതമായിരുന്നു എന്നതാണ് ശരി. 2011 വരെ അതാത് സംസ്ഥാനത്തു നിന്നു സ്വരൂപിക്കുന്നമൊത്തം ലഘുസമ്പാദ്യങ്ങളുടെ 80% എങ്കിലും സംസ്ഥാനങ്ങൾ കടമെടുക്കണം എന്നതായിരുന്നു നിയമം. ഇത് സംസ്ഥാനങ്ങളുടെ എതിർപ്പിനിടയാക്കി. കാരണം പലിശനിരക്ക് തീരുമാനിക്കുന്നത് കേന്ദ്ര ധനമന്ത്രാലയമാണ്. മാർക്കറ്റ് നിരക്കിനെക്കാൾ ഉയർന്ന പലിശയാണ് ഈ വായ്പകളിന്മേൽ ഈടാക്കുന്നത്. (ഏറ്റവും പുതിയ ഉത്തരവുപ്രകാരം ഇത് 8.5 ശതമാനമാണ്.) അതിലും കുറച്ചു നിരക്കിൽ പൊതുവിപണിയിൽ നിന്നു കടമെടുക്കാമെന്നിരിക്കെ ഉയർന്ന നിരക്കിൽ കടം അടിച്ചേല്പിക്കുന്നതിനെ സംസ്ഥാനങ്ങൾ ചോദ്യം ചെയ്തു. തുടർന്ന്, പതിനാലാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങളുടെ കടമെടുക്കൽ വിഹിതം 80 ൽ നിന്ന് 50 ശതമാനമായി കുറച്ചു. മാത്രമല്ല, താൽ പര്യമുള്ള സംസ്ഥാനങ്ങൾ മാത്രം നിധിയിൽ നിന്ന് കടമെടുത്താൽ മതിയെന്നും നിർദ്ദേശിച്ചു. ഇതിനെത്തുടർന്ന് 4 സംസ്ഥാനങ്ങൾ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും ലഘുസമ്പാദ്യ നിധിയിൽ നിന്ന് കടം വാങ്ങുന്നത് നിർത്തി. (കേരളം, മധ്യപ്രദേശ്, അരുണാചൽ പ്രദേശ്, ഡൽഹി എന്നിവയാണ് ആ നാല് സംസ്ഥാനങ്ങൾ). പന്ത്രണ്ടാം ധനകാര്യ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് 2005-06 മുതൽ കേന്ദ്രസർക്കാരിന്റെ ഇടനില ഇല്ലാതെ സംസ്ഥാനങ്ങൾ നേരിട്ട് തന്നെ വിപണിയിൽ നിന്നു കടമെടുക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ ലഘുസമ്പാദ്യ നിധിയിൽ നിന്നുള്ള കടമെടുപ്പ് കൂടി നിർത്തിയതോടെ മൊത്തം ധനകമ്മിയുടെ ഏകദേശം 90 ശതമാനവും വിപണിയിൽ നിന്ന് കടമെടുത്താണ് സംസ്ഥാനങ്ങൾ നികത്തുന്നത്. സ്വാഭാവികമായും ലഘു സമ്പാദ്യ പദ്ധതികളെ ആശ്രയിക്കേണ്ടതിന്റെ ആവശ്യമില്ലാത്തതിനാൽ അവയെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള സംസ്ഥാനങ്ങളുടെ താൽപ്പര്യം കുറഞ്ഞു വന്നേക്കാം. നികുതിയിളവിന് പുറമെ ലഘുസമ്പാദ്യ പദ്ധതികളെ ആകർഷകമാക്കുന്ന മറ്റൊന്ന് ഉയർന്ന പലിശ നിരക്കാണ്. സമാന കാലാവധിയുള്ള ബാങ്ക് നിക്ഷേപത്തേക്കാൾ അല്ലെങ്കിൽ സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്കിനെക്കാൾ (Yield) ഉയർന്ന പലിശയാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്. തന്മൂലം ദേശീയ ലഘുസമ്പാദ്യ നിധി നഷ്ടത്തിലാകുന്നു എന്നൊരു ആരോപണം ഉണ്ട്. എന്നാൽ ശ്രദ്ധിക്കേണ്ട വസ്തുത നിക്ഷേപർക്ക് നൽകുന്ന പലിശയെക്കാൾ ഉയർന്ന നിരക്കിലാണ് നിധിയിൽ നിന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കടം കൊടുക്കുന്നത് എന്നതാണ്. ഉദാഹരണമായി ലഘുസമ്പാദ്യങ്ങൾക്കുള്ള ശരാശരി പലിശ 2019 ൽ 7.3% ആയിരുന്നപ്പോൾ നിധിയിൽ നിന്നുള്ള വായ്പയിന്മേൽ 8.5% പലിശയാണ് ഈടാക്കിയത്. പക്ഷെ ഭരണചെലവുകൾ കൂടി കണക്കിലെടുക്കുമ്പോൾ നിധി നഷ്ടത്തിലാകുന്നു എന്നാണ് വിമർശനം. ഭരണപരമായ ചെലവുകൾ എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ഏജന്റുമാരുടെ കമ്മീഷനും പോസ്റ്റൽ വകുപ്പിന് നൽകുന്ന ഏജൻസി നിരക്കുകളുമാണ്. ലഘുസമ്പാദ്യങ്ങൾ ശേഖരിക്കുന്നതിൽ രാജ്യത്തെ ഒന്നര ലക്ഷത്തോളം വരുന്ന പോസ്റ്റ് ഓഫീസുകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഇതിൽ 80 ശതമാനവും ഗ്രാമീണ മേഖലയിലുമാണ്. സമ്പാദ്യം സ്വരൂപിക്കുന്നു എന്നത് മാത്രമല്ല, താഴെതട്ടിലുള്ള ജനവിഭാഗങ്ങൾക്കിടയിൽ സമ്പാദ്യ ശീലം വളർത്തിയെടുക്കുവാനും പോസ്റ്റോഫീസുകൾ വഴി കഴിഞ്ഞു. 2000-01 ൽ ലഘുസമ്പാദ്യങ്ങൾ വഴി ശേഖരിച്ച 88,500 കോടി രൂപ (gross) 2018-19 ആയപ്പോഴേക്കും ഏകദേശം 7 ലക്ഷം കോടിയായി ഉയർന്നു. ഇത് ദേശിയ വരുമാനത്തിന്റെ ഏകദേശം 3.6% വരും. ആ വർഷത്തെ പിൻവലിക്കൽ കഴിച്ചു ലഭിച്ച അറ്റ നിക്ഷേപം ഏകദേശം 2 ലക്ഷം കോടിയാണ്. തപാൽ വകുപ്പ് 2018 ൽ തുടങ്ങിയ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ സേവനം ഇപ്പോൾ ബ്രാഞ്ച് തലത്തിലുള്ള പോസ്റ്റ് ഓഫീസുകളിൽ വരെ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സ്വാഭാവികമായും ജനങ്ങളിൽ നിന്ന് സമ്പാദ്യം സ്വരൂപിക്കുന്നതിൽ ഇനിമുതൽ ആ വകുപ്പിന് ഒരു വിരുദ്ധ താൽപ്പര്യം ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടുതൽ ശ്രദ്ധആ വകുപ്പിന്റെ ബാങ്കിലെ നിക്ഷേപം വർധിപ്പിക്കുന്നതിലാകും. ലഘുസമ്പാദ്യപദ്ധതികൾക്ക് മുൻപ് നൽകിയിരുന്ന പ്രാധാന്യവും പരിഗണനയും തുടർന്നും തപാൽ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായില്ലെങ്കിൽ ലഘുസമ്പാദ്യ പദ്ധതികളിലേക്കുള്ള നിക്ഷേപത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതോടൊപ്പം, രാജ്യമൊട്ടാകെ ബാങ്കിങ് സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ജൻധൻ യോജന പോലുള്ള പദ്ധതികൾ, UPI പോലെ ധനകാര്യമേഖലയിലെ പുതിയ ടെക്നോളജികൾ എന്നിവയും ലഘു സമ്പാദ്യ പദ്ധതികൾക്ക് വെല്ലുവിളി ഉയർത്തിയേക്കാം. ലഘുസമ്പാദ്യപദ്ധതികൾക്ക് ഉയർന്ന പലിശ നൽകുന്നതുമൂലം ബാങ്കുകളും അവരുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകാൻ നിർബന്ധിതരാകുന്നു എന്ന വ്യാപകമായ വിമർശനം ഉയർന്നു വരുന്നുണ്ട്. തന്മൂലം റിസർവ് ബാങ്ക് വായ്പ നിരക്ക് കുറച്ചാലും ബാങ്കുകൾ വായ്പയിന്മേലുള്ള പലിശ നിരക്ക് കുറക്കാത്തത്റിസർവ് ബാങ്കിന്റെ വായ്പാനയത്തെ തന്നെ നിർവീര്യമാക്കുന്നു എന്നാണ് ആക്ഷേപം. എന്നാൽ ഈ ആരോപണത്തിൽ വലിയ കഴമ്പില്ല എന്നതാണ് സത്യം. ബാങ്കുകളെ സംബത്തിച്ചിടത്തോളം ലഘുസമ്പാദ്യങ്ങൾ ഒരു ഭീഷണിയേ അല്ല. 2018-19 ൽ രാജ്യത്തെ ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടിലെ ആകെ നിക്ഷേപം ഏകദേശം 40 ലക്ഷം കോടി രൂപ ആയിരുന്നപ്പോൾ ലഘുസമ്പാദ്യ പദ്ധതികളിലെ അറ്റ നിക്ഷേപം 2 ലക്ഷം കോടി രൂപ മാത്രമായിരുന്നു, അതായത് ബാങ്ക് നിക്ഷേപത്തിന്റെ വെറും 5 ശതമാനം! അതല്ല, ഇനി ലഘു സമ്പാദ്യങ്ങളുടെ പലിശ നിരക്ക് കുറച്ചാൽ പോലും അതിലേക്കുള്ള നിക്ഷേപത്തെ ബാധിക്കാൻ പോകുന്നില്ല, കാരണം ലഘുസമ്പാദ്യങ്ങളിലെ ഒരു വർഷത്തെ മൊത്തം നിക്ഷേപത്തിന്റെ 50 ശതമാനവും പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് വഴിയാണ് ലഭിക്കുന്നത്. ആ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന, സാധാരണക്കാരൻ സമ്പാദ്യത്തിന്റെ സുരക്ഷിതത്വം മാത്രമേ നോക്കുന്നുള്ളൂ, അതിൽ നിന്ന് കിട്ടുന്ന പലിശയെപ്പറ്റി ബോധവാനേയല്ല. ബാങ്കുകളും പലിശനിരക്ക് കുറക്കാൻ പോകുന്നില്ല, കാരണം മികച്ച ആദായം തേടിയുള്ള ഉയർന്ന, മധ്യ വരുമാനക്കാരുടെ ഓഹരിയിലേക്കും കടപ്പത്രങ്ങളിലേക്കുമുള്ള ഒഴുക്ക് ബാങ്കുകളെ അത്ര മാത്രം അസ്വസ്ഥരാക്കുന്നുണ്ട്. (പ്രശാന്ത് ചന്ദ്രൻ, ഇന്ത്യൻ ഇക്കണോമിക് സർവീസ്.അഭിപ്രായം വ്യക്തിപരം)

from money rss http://bit.ly/2x1Z0FT
via IFTTT

ഒമ്പതുമാസംകൊണ്ട് എല്‍ഐസി ഏജന്റുമാര്‍ കമ്മീഷന്‍ ഇനത്തില്‍ നേടിയത് 14,200 കോടി രൂപ

എൽഐസിയുടെ ഇൻഷുറൻസ് ഉത്പന്നങ്ങൾ വില്പന നടത്തിയതിലൂടെ ഒമ്പതുമാസംകൊണ്ട് ഏജന്റുമാർക്ക് ലഭിച്ചത് 14,200 കോടി രൂപ. 2019-2020 സാമ്പത്തികവർഷത്തെ ആദ്യത്തെ ഒമ്പതുമാസംകൊണ്ടാണ് ഏജന്റുമാർ ഇത്രയും തുക നേടിയത്. നടപ്പ് സാമ്പത്തിക വർഷത്തിൽ മ്യൂച്വൽ ഫണ്ട് വിതരണക്കാർ നേടിയതിനേക്കാൾ 1.8 ഇരട്ടിയോളംവരുമിത്. മുൻവർഷം ഡിസംബർ പാദത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കമ്മീഷൻ ഇനത്തിലെ വരുമാന വർധന 46 ശതമാനമാണ്. എൽഐസിയാണ് ഇതുസംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. നിക്ഷേപ ഉത്പന്നങ്ങൾ വില്ക്കുന്നതിന് ഇൻഷുറൻസ് കമ്പനികൾ ഉയർന്നനിരക്കിലാണ് കമ്മീഷൻ നൽകുന്നത്. ആദ്യവർഷ പ്രീമിയത്തിൽ 30 മുതൽ 70ശതമാനംവരെ കമ്മീഷൻ നൽകുന്ന കമ്പനികളുണ്ട്. പ്രത്യേകിച്ചും യുലിപ് പ്ലാനുകളിൽ. നിക്ഷേപകരുടെ തുകയിൽനിന്നാണ് കമ്പനികൾ വിതരണക്കാർക്കായി കമ്മീഷൻ നൽകുന്നത്. അതുകഴിഞ്ഞുള്ള തുകയാണ് നിക്ഷേപത്തിനായി പരിഗണിക്കുന്നത്. അതേസമയം, സെബിയുടെ നിയന്ത്രണമുള്ളതിനാൽ മ്യൂച്വൽ ഫണ്ട് വിതരണക്കാർക്ക് ലഭിക്കുന്നത് താരതമ്യേന കുറഞ്ഞ കമ്മീഷനാണ്. കമ്മീഷൻതുക കാലയളവ് ഏജന്റുമാർക്ക് എൽഐസി നൽകിയതുക വ്യത്യാസം(%) 2016 April-Dec 10,251കോടി രൂപ 2.85% 2017 April-Dec 12,005കോടി രൂപ 17.11 2018 April-Dec 12,748കോടി രൂപ 6.19 2019 April-Dec 14,220കോടി രൂപ 11.55 അവലംബം: എൽഐസി പുറത്തുവിട്ട കണക്കുകൾ​ 2018 സെപ്റ്റംബറിൽ മ്യൂച്വൽ ഫണ്ട് കമ്പനികൾ നിക്ഷേപകിനിൽനിന്ന് ഈടാക്കുന്ന മൊത്തം നിരക്കിൽ പുതിയ സ്ലാബ് അവതരിപ്പിച്ചിരുന്നു. ഇതുപ്രകാരം 2.25 മുതൽ 2.5ശതമാനംവരെമാത്രമെഈടാക്കാൻ കഴിയൂ. ഇതിൽനിന്നുവേണം വിതരണക്കാർക്കുള്ള കമ്മീഷനും നൽകാൻ. കമ്മീഷൻ ഒഴിവാക്കി മ്യൂച്വൽ ഫണ്ടിന്റെ ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിക്കാനും 2013ൽ സെബി അവസരമൊരുക്കിയിരുന്നു.

from money rss http://bit.ly/3am3RQm
via IFTTT

പാന്‍ ആധാറുമായി ഉടനെ ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ

ന്യൂഡൽഹി: മാർച്ച് 31നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 10,000 രൂപ പിഴനൽകേണ്ടിവരും.പ്രവർത്തനയോഗ്യമല്ലാതാവുന്ന പാൻ പിന്നീട് ഉപയോഗിച്ചാലാണ് ഇത്രയുംതുക പിഴയായി നൽകേണ്ടിവരിക. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് പിഴയടയ്ക്കേണ്ടത്. തത്വത്തിൽ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ സ്വാഭാവികമായും പാൻ ഉടമ പിഴയടയ്ക്കാൻ നിർബന്ധിതനാകും. ബാങ്ക് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പാൻ നൽകിയിട്ടുള്ളതിനാലാണിത്. ബാങ്കിൽ 50,000 രൂപയ്ക്കുമുകളിൽ നിക്ഷേപിക്കുമ്പോൾ പാൻ നൽകേണ്ടിവരും.അസാധുവായ പാൻ ഓരോതവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ പിഴനൽകേണ്ടിവരും. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ, ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനോ മറ്റോ ഐഡി പ്രൂഫായി പാൻ നൽകിയിട്ടുള്ളവർക്ക് പിഴബാധകമാവില്ല. അതേസമയം, ആധാറുമായി ബന്ധിപ്പിച്ചാലുടനെ പാൻ പ്രവർത്തനയോഗ്യമാകും. അതിനുശേഷമുള്ള ഇടപാടുകൾക്ക് പാൻ നൽകിയാൽ പിഴനൽകേണ്ടതുമില്ല. പ്രവർത്തനയോഗ്യമല്ലാത്ത പാൻ കൈവശമുള്ളവർ വീണ്ടും പുതിയതിനായി അപേക്ഷിക്കാനും പാടില്ല. ആധാറുമായി ലിങ്ക് ചെയ്താൽമതി പഴയത് പ്രവർത്തനയോഗ്യമാകും.

from money rss http://bit.ly/2Ic67h6
via IFTTT

നഷ്ടം തിരിച്ചുപിടിച്ച് വിപണി: സെന്‍സെക്‌സ് 731 പോയന്റ് ഉയര്‍ന്നു

മുംബൈ: കൊറോണ ഭീതിയിൽ വെള്ളിയാഴ്ച തകർന്നടിഞ്ഞ ഓഹരി വിപണി നഷ്ടത്തിന്റെ പകുതിയോളം തിരിച്ചുപിടിച്ചു. സെൻസെക്സ് 731 പോയന്റ് ഉയർന്ന് 39,029ലും നിഫ്റ്റി 219 പോയന്റ് നേട്ടത്തിൽ 11420ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 616 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 137 ഓഹരികൾ നഷ്ടത്തിലുമാണ്. 29 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, സീ എന്റർടെയൻമെന്റ്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, യുപിഎൽ, കോൾ ഇന്ത്യ, റിലയൻസ്, ഐഒസി, ഒഎൻജിസി, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എംആന്റ്എം, കൊട്ടക് മഹീന്ദ്ര, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ആഗോള വ്യാപകമായുണ്ടായ കനത്ത വില്പന സമ്മർദത്തിൽ വെള്ളിയാഴ്ച സെൻസെക്സിന് നഷ്ടമായത് 1448 പോയന്റായിരുന്നു. നിഫ്റ്റിയാകട്ടെ 431 പോയന്റും നഷ്ടത്തിലായി.

from money rss http://bit.ly/39g6Yt4
via IFTTT

Friday, 28 February 2020

കൊറോണ ഭീതിയില്‍ തകര്‍ന്നടിഞ്ഞ് വിപണി: സെന്‍സെക്‌സിന് നഷ്ടമായത് 1,448 പോയന്റ്

മുംബൈ: കൊറോണ വൈറസ് ആഗോള വ്യാപകമായി ഓഹരി വിപണികളെ ബാധിച്ചു. കനത്ത വില്പന സമ്മർദത്തിൽ സൂചികകൾ കൂപ്പുകുത്തി. 2009നുശേഷം ഇതാദ്യമായാണ് ഒരാഴ്ചകാലയളവിലെ വ്യാപാരത്തിൽ നിഫ്റ്റിയിൽ ഇത്രയും നഷ്ടമുണ്ടാകുന്നത്. സെൻസെക് 1,448.37 പോയന്റ്(3.64%)താഴ്ന്ന് 38297.29ലും നിഫ്റ്റി 431.50 പോയന്റ്(3.71%)നഷ്ടത്തിൽ 11,201.80ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 458 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1975 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി 50 സൂചികയിൽ ഐഒസിമാത്രമാണ് നേരിയ നേട്ടത്തിൽ നിലനിന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സമോൾക്യാപ് സൂചികകൾ മൂന്നുശതമാനത്തിലേറെ ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ സൂചിക ഏഴ് ശതമാനവും ഐടി 5.6ശതമാനവും പൊതുമേഖല ബാങ്ക് 5 ശതമാനവും വാഹനം, ഫാർമ സൂചികകൾ നാലുശതമാനത്തോളവുമാണ് നഷ്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ടാറ്റ ഫിനാൻസ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് സെൻസെക്സിൽ കനത്ത നഷ്ടമുണ്ടാക്കിയത്. സൂചികയിലെ 30 ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex tanks 1,448 pts on Coronavirus jitters

from money rss http://bit.ly/2Tm58QO
via IFTTT

കൊറോണ വൈറസ്: മുകേഷ് അംബാനിയ്ക്ക് നഷ്ടമായത് 500 കോടി ഡോളര്‍

മുംബൈ: കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുമ്പോൾ വമ്പൻമാർക്കും അടിതെറ്റി. രാജ്യത്തെ കോടീശ്വരന്മാരുടെ ആസ്തിയിൽനിന്ന് കോടികളാണ് നഷ്ടമായത്. രാജ്യത്തെ ഏറ്റവും സമ്പന്നനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയ്ക്ക് നഷ്ടമായത് 500 കോടി ഡോളറാണ്. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയുടെ ആസ്തിയിൽ 88.4 കോടി ഡോളറിന്റെയും കുറവുണ്ടായി. ഐടി രംഗത്തെ അസിം പ്രേംജിക്ക് 86.9 കോടി ഡോളറും പ്രമുഖ വ്യവസായ ഗൗതം അദാനിയ്ക്ക് 49.6 കോടി ഡോളറുമാണ് നഷ്ടമായത്. ഉദയ് കൊട്ടക്, സൺഫാർമയുടെ ദിലീപ് സാംഘ് വി തുടങ്ങിയവർക്കും നഷ്ടമായത് കോടികളാണ്. ഇവരുടെ കമ്പനികളുടെ ഓഹരിവിലകൾ വൻതോതിൽ ഇടിഞ്ഞതാണ് ആസ്തികുറയാനിടയാക്കിയത്. 15 ദിവസത്തിനിടെയാണ് പ്രമുഖരുടെ സമ്പത്തിൽ കാര്യമായ കുറവുണ്ടായത്. ഫെബ്രുവരി 12നുശേഷം 11 വ്യാപാരദിനങ്ങളിലായി 3000 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്. വൈറസ് ബാധയ്ക്കുശേഷം ഓഹരി നിക്ഷേപകർക്ക് മൊത്തം നഷ്ടമായതാകട്ടെ 11.52 ലക്ഷം കോടി രൂപയാണ്. റിലയൻസ് ഗ്രൂപ്പിനെയാണ് ഓഹരി വിപണിയിലെ തകർച്ച കാര്യമായി ബാധിച്ചത്. ഫെബ്രുവരി 13നും 17നുമിടയിൽ കമ്പനിയുടെ വിപണി മൂല്യത്തിൽ 53,706.40 കോടി രൂപയുടെ കുറവുണ്ടായി. സെൻസെക്സ് 1000 പോയന്റ് താഴ്ന്നപ്പോൾ റിലയൻസിന്റെ ഓഹരിവില 2.8 ശതമാനമാണ് ഇടിഞ്ഞത്.

from money rss http://bit.ly/32KoyDn
via IFTTT

ബിഎസ് 6: ഏപ്രില്‍ ഒന്നുമുതല്‍ പെട്രോളിനും ഡീസലിനും വിലകുടും

മുംബൈ: ബിഎസ് 6 നിലവാരത്തലേയ്ക്ക് മാറുന്നതോടെ പെട്രോളിനും ഡീസലിനും വിലകൂടുമെന്ന് വ്യക്തമായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ സജ്ഞീവ് സിങ് ഇതുസംബന്ധിച്ച് സൂചന നൽകി. എന്നാൽ, വിലയിൽ എത്രവർധനവുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. മലിനീകരണംകുറഞ്ഞ പുതിയ നിലവാരത്തിലേയ്ക്ക് ഇന്ധനം ശുദ്ധീകരിക്കാൻ റിഫൈനറി നവീകരണത്തിനായി 35,000 കോടി രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികൾ ചെലവാക്കിയത്. അതിൽ ഐഒസിക്കുമാത്രം ചെലവായത്17,000 കോടി രൂപയാണ്. സൾഫറിന്റെ അംശത്തിലെ കുറവാണ് ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനത്തിന്റെ പ്രത്യേകത. ബിഎസ് 4 ഇന്ധനത്തിൽ 50പിപിഎം സൾഫറാണ് അടങ്ങിയിട്ടുള്ളത്. എന്നാൽ ബിഎസ് 6ൽ അത് 10 പിപിഎം മാത്രമായി കുറയും. ബിഎസ് 6ന്റെ വരവോടെ പെട്രോൾ, ഡീസൽ വാഹനങ്ങളിൽനിന്ന് പുറന്തള്ളുന്ന നൈട്രജൻ ഓക്സൈഡിന്റെ അളവ് പകുതിയിലധികംകുറയുകയുംചെയ്യും. ഏപ്രിൽ ഒന്നുമുതലാണ് പുതിയ നിലവാരത്തിലുള്ള ഇന്ധനം രാജ്യത്ത് വിതരണം ചെയ്യുക. Petrol, diesel to become expensive from April 1

from money rss http://bit.ly/2To9g2D
via IFTTT