121

Powered By Blogger

Saturday, 8 August 2020

DID YOU KNOW? This Mohanlal Starrer Got A Story Change At The Last Minute!

DID YOU KNOW? This Mohanlal Starrer Got A Story Change At The Last Minute!
Mohanlal, the complete actor delivered one of the biggest hits of his career with the 1988-released movie Vellanakalude Nadu. The family entertainer, which was directed by Priyadarshan had earned highly positive reviews and emerged as a great commercial success. Mohanlal earned

* This article was originally published here

എല്ലാ പലചരക്ക്-പച്ചക്കറികടക്കാര്‍ക്കും ജോലിക്കാര്‍ക്കും കോവിഡ് പരിശോധന

വൻതോതിലുള്ള സമൂഹിക വ്യാപനം ഒഴിവാക്കാൻ പലചരക്ക്-പച്ചക്കറി വ്യാപാരികൾക്കും ജോലിക്കാർക്കും കോവിഡ് പരിശോധന നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കോവിഡ് രാജ്യത്തെ പുതിയ പ്രദേശങ്ങളിലേയ്ക്കുകൂടി വ്യാപിച്ചതോടെ ജില്ലകളിൽ ഒറ്റപ്പെട്ട കേസുകളോ വലിയ ക്ലസ്റ്ററുകളോ രൂപപ്പെടാൻ സാധ്യതതയുണ്ടെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. പുതയ സ്ഥലങ്ങളിലേയ്ക്കുള്ള രോഗത്തിന്റെ വ്യാപനം പരമാവധി തടയാൻ ശ്രമിക്കുകയെന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓക്സിജൻ ഉൾപ്പടെയുള്ള സൗകര്യങ്ങളുള്ള ആംബുലൻസുകൾ കൂടുതൽ സജ്ജമാക്കണമെന്നും കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പരമാവധി ആംബലൻസുകൾ പ്രയോജനപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്.

from money rss https://bit.ly/3imIwuo
via IFTTT

എത്ര വായ്പ ലഭിക്കും; സ്വര്‍ണപണയ വായ്പയുടെ പലിശയും മറ്റുവിവരങ്ങളും അറിയാം

അടിയന്തര സാഹചര്യത്തിൽ പണത്തിന് ആവശ്യംവന്നാൽ കയ്യിലുള്ള കരുതൽധനം ഉപയോഗിക്കാം. എന്നാൽ അതുമില്ലെങ്കിലോ? പലരും അപ്പോൾ ചിന്തിക്കുക വ്യക്തിഗത വായ്പയെക്കുറിച്ചാകും. അല്ലെങ്കിൽ പ്രൊവിഡന്റ് ഫണ്ടിൽനിന്നോ മറ്റ് നിക്ഷേപ പദ്ധതികളിൽനിന്നോ പണം പിൻവലിക്കും. ബാങ്കുകളിൽനിന്നുംമറ്റും വ്യക്തിഗത വായ്പയെടുക്കുന്നതിലും നല്ലത് സ്വർണ പണയ വായ്പയെ ആശ്രയിക്കുന്നതാണ്. സ്വർണത്തിന്റെ മൂല്യത്തിന്റെ 90ശതമാനവരെ വായ്പ അനുവദിക്കാൻ ആർബിഐ പുതിയതായി നിർദേശം നൽകിയിട്ടുണ്ട്. ശ്രദ്ധിക്കേണ്ട കര്യങ്ങൾ സ്വർണം പണയംവെച്ചാൽ വായ്പ ലഭിക്കാൻ എളുപ്പമാണ്. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമാണ് ഈയിനത്തിൽ വായ്പ നൽകുന്നത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ പൊതുമേഖ-സ്വകാര്യ ബാങ്കുകളും മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് തുടങ്ങിയ ബാങ്കിതര ധനകാര്യസ്ഥാനങ്ങളും സ്വർണം പണയത്തിന്മേൽ വായ്പനൽകുന്നുണ്ട്. എത്രതുക ലഭിക്കും? വായ്പ നൽകുന്ന സ്ഥാപനങ്ങൾക്കനുസരിച്ച് തുകയിൽ വ്യത്യാസമുണ്ട്. 10,000 രൂപമുതൽ ഒരുകോടി രൂപവരെയാണ് ഐസിഐസിഐ ബാങ്ക് പണയ വായ്പ നൽകുന്നത്. എസ്ബിഐയാകട്ടെ 20,000 രൂപമുതൽ 20 ലക്ഷം രൂപവരെയാണ് വായ്പ അനുവദിക്കുന്നത്. മുത്തൂറ്റ് ഫിനാൻസ് ചുരുങ്ങിയത് 1,500 രൂപയാണ് നൽകുക. പരമാവധി എത്രതകവേണമെങ്കിലും വായ്പയെടുക്കാം. വായ്പയുടെ കാലാവധി ഓരോ സ്ഥാപനങ്ങളും വ്യത്യസ്തകാലാവധിയിലാണ് വായ്പ അനുവദിക്കുന്നത്. മൂന്നുമാസം മുതൽ 24 മാസംവരെയാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ വായ്പാ കാലാവധി. എസ്ബിഐയിൽ ഇത് 36 മാസംവരെയാണ്. മുത്തൂറ്റ് ഫിനാൻസാകട്ടെ വ്യത്യസ്ത പദ്ധതികളിലായി വ്യത്യസ്ത കാലാവധികളിലാണ് വായ്പ നൽകുന്നത്. Interest Rate of Gold Loan Bank/NBFC Interest Rate Processing Fee SBI 7% to 7.50% 0.50 HDFC BANK 9.90% to 17.90 1.50% ICICI Bank 10% to 19.76% 1% Federal Bank 8.50% onwards - South Indian Bank 8.85% to 9.35% - PNB 8.60 % to 9.15% 0.75% Axis Bank 9.75% to 17.50% 1% Dhanalaxmi Bank 9.65% - Manappuram Finance Max 29% - Muthoot Finance 12% to 27% - Data as on August 7,2020 ആവശ്യമായ രേഖകൾ പാൻ, ആധാർ തുടങ്ങിയവയാണ് ഐഡന്റിറ്റി തെളിയിക്കാനുള്ള രേഖകളായി ആവശ്യപ്പെടാറുള്ളത്. വിലാസം തെളിയിക്കാൻ ആധാർ, പാസ്പോർട്ട്, വോട്ടർ ഐഡി തുടങ്ങിയവയിലേതെങ്കിലും ആവശ്യമാണ്. പാസ്പോർട്ട് സൈസ് ഫോട്ടോയും വേണം. കൂടുതലായി ചില സ്ഥാപനങ്ങൾ മറ്റുരേഖകളും ആവശ്യപ്പെടാറുണ്ട്. നിരക്ക് വ്യക്തിഗത, വാഹന, ഭവന വായ്പകൾക്കായി ബാങ്കുകൾ പ്രൊസസിങ് ഫീസാണ് ഈടാക്കാറുള്ളത്. എന്നാൽ സ്വർണപണയ വായ്പയ്ക്ക് പ്രസസിങ് ഫീസിനുപുറമെ, സ്വർണത്തിന്റെ മൂല്യം പരിശോധിക്കുന്നതിനുള്ള ചാർജുകൂടി ഈടാക്കും. 1.5 ലക്ഷം രൂപവരെയുള്ള വായ്പക്കായി എച്ച്ഡിഎഫ്സി ബാങ്ക് 250 രൂപയാണ് മൂല്യപരിശോധനാ ചാർജായി ഈടാക്കുന്നത്. അതിനുമുകളിലുള്ള തുകയ്ക്ക് 500 രൂപയുമാണ്. പ്രൊസസിങ് ചാർജ്, മൂല്യനിർണയ നിരക്ക് എന്നിവയ്ക്കുപുറമെ ഡോക്യുമെന്റേഷൻ ചാർജ്, തിരിച്ചടവ് വൈകിയാലുള്ള ചാർജ് എന്നിവയും ചില സ്ഥാപനങ്ങൾ ഈടാക്കാറുണ്ട്. ചാർജുകളെക്കുറിച്ച് ചോദിച്ചറിഞ്ഞശേഷംമാത്രം സ്വർണം പണയംവെച്ച് വായ്പയെടുക്കുക.

from money rss https://bit.ly/2C8wwNu
via IFTTT

Friday, 7 August 2020

ഓഹരി ഫണ്ടുകളില്‍നിന്ന് ജൂലായില്‍ നിക്ഷേപകര്‍ പിന്‍വലിച്ചത് 3,500 കോടി രൂപ

കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ തകർച്ചയിൽനിന്ന് വിപണി തിരിച്ചുകയറിയതോടെ ഓഹരി മ്യൂച്വൽ ഫണ്ടുകളിൽനിന്ന് നിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചു. ജൂലായ് മാസത്തിൽ 3,500 കോടിയ്ക്കും 4000 കോടി രൂപയ്ക്കുമിടയിലാണ് നിക്ഷേപം പിൻവലിച്ചത്. നാലുവർഷത്തെ ചരിത്രത്തിനിടയിൽ ഇതാദ്യമായാണ് ഇത്രയുംതുക ഒരുമാസം ഓഹരി ഫണ്ടിൽനിന്ന് പിൻവലിക്കുന്നത്. ഹൈബ്രിഡ് ഫണ്ടുകളും ഈ വിഭാഗത്തിൽപ്പെടും. വൻനഷ്ടത്തിൽനിന്ന് കരകയറിയതോടെയാണ് നിക്ഷേപകർ വ്യാപകമായി പണം പിൻവലിച്ചത്. ജൂണിൽ 240 കോടി രൂപയുടെ നിക്ഷേപമാണ് ഈ വിഭാഗങ്ങളിലെ ഫണ്ടുകളിലെത്തിയത്. ആർബിട്രേജ്, ബാലൻസ്ഡ് അഡ്വാന്റേജ്, ഡൈനാമിക് അസറ്റ് അലോക്കേഷൻ തുടങ്ങിയ ഫണ്ടുകളിൽനിന്നായി 3,000 കോടി രൂപയുടെ നിക്ഷേപവും പിൻവലിക്കപ്പെട്ടു. ഇതോടെ ഈവർഷം മൊത്തം 28,000 കോടി രൂപയുടെ നിക്ഷേപമാണ് ഡെറ്റ് ഫണ്ട് വിഭാഗത്തിലുള്ള ഈ ഫണ്ടുകളിൽനിന്ന് നിക്ഷേപകർ പിൻവലിച്ചത്.

from money rss https://bit.ly/31v0zb0
via IFTTT

കൊറോണക്കാലത്ത് വാങ്ങിക്കൂട്ടിയത് ഇവ

കൊച്ചി: കൊറോണ മൂലമൂള്ള അടച്ചിടൽ മിക്ക വ്യവസായങ്ങളുടെയും നടുവൊടിച്ചു. എന്നാൽ, ചില ഉത്പന്നങ്ങളുടെ വില്പന പല മടങ്ങ് ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി ഉയർത്തുന്ന പരമ്പരാഗത ഉത്പന്നങ്ങൾ മുതൽ നൂഡിൽസും സാനിറ്റൈസറും വരെ ഇതിൽ പെടുന്നു. ച്യവനപ്രാശവും തേനും പ്രതിരോധന ശേഷി കൂട്ടാനായി ഇന്ത്യക്കാർ വൻതോതിലാണ് ച്യവനപ്രാശം വാങ്ങിക്കൂട്ടിയത്. ഏപ്രിൽ-ജൂൺ കാലയളവിൽ ഇവയുടെ വില്പനയിൽ 700 ശതമാനത്തിലേറെ വർധനയാണ് ഉണ്ടായതെന്ന് പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ നീൽസൺ ഹോൾഡിങ്സിന്റെ പഠനം വ്യക്തമാക്കുന്നു. കൊറോണ പിടിക്കാതിരിക്കാൻ പ്രതിരോധ ശേഷി കൂട്ടണമെന്നും ഇതിന് ച്യവനപ്രാശം ഉത്തമമാണെന്നും കണ്ടാണ് ഇത്. ഡാബർ, ഹിമാലയ തുടങ്ങിയ ദേശീയ ബ്രാൻഡുകൾക്കു പുറമെ, കേരളത്തിന്റെ സ്വന്തം ആയുർവേദ ശാലകളും ഇവയുടെ വില്പനയിൽ മികച്ച വളർച്ച കൈവരിച്ചു. മഞ്ഞൾപൊടിയുടെ കൂടെ കലക്കിക്കുടിക്കാനായി തേനും ഇന്ത്യക്കാർ വൻതോതിൽ വാങ്ങി. ബിസ്കറ്റും നൂഡിൽസും ലോക്ഡൗണിൽ കുടുംബവും കുട്ടികളും വീട്ടിൽ തന്നെ കഴിയേണ്ടി വന്നതോടെ പാക്കേജ് ഭക്ഷ്യോത്പന്നങ്ങളുടെ വില്പനയും പല മടങ്ങ് ഉയർന്നു. മാഗി നൂഡിൽസിന്റെ വില്പന ഉയർന്നതോടെ നെസ്ലേയുടെ വരുമാനം തന്നെ ഉയർന്നു. കിറ്റ്കാറ്റ്, മഞ്ച് തുടങ്ങിയ ചോക്ലേറ്റുകളുടെ വില്പനയും കൂടി. പ്രമുഖ ബിസ്കറ്റ് നിർമാതാക്കളായ ബ്രിട്ടാനിയയ്ക്കും വില്പനയിൽ മുന്നേറ്റം കാഴ്ചവയ്ക്കാൻ കഴിഞ്ഞു. പാർലെയുടെ പാർലെ-ജി ബിസ്കറ്റുകൾക്ക് ഏപ്രിൽ-മേയ് കാലയളവിൽ റെക്കോഡ് വില്പനയായിരുന്നു. ഡെറ്റോളും സാനിറ്റൈസറും ശുചി ഉത്പന്നങ്ങളുടെ വില്പനയിൽ റെക്കോഡ് മുന്നേറ്റമാണ് ഇക്കഴിഞ്ഞ മാർച്ച് മുതൽ ഇന്ത്യയിൽ രേഖപ്പെടുത്തിയത്. ഡെറ്റോൾ, ഹാർപിക് ടോയ്ലറ്റ് ക്ലീനർ എന്നിവയുടെ വില്പന കൂടിയതോടെ റെക്കിറ്റ് ബെൻകൈസറിന്റെ വരുമാനത്തിൽ 10 ശതമാനത്തിനടുത്ത് വളർച്ചയുണ്ടായി. ടോയ്ലറ്റ് ക്ലീനിങ് ഉത്പന്നങ്ങൾ, സാനിറ്റൈസർ, സോപ്പ് എന്നിവയുടെയെല്ലാം വില്പന വൻതോതിൽ കൂടിയിട്ടുണ്ട്. മൊബൈലും ലാപ്ടോപ്പും അടച്ചിടലിൽ ജനം വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ അത് മാറ്റാൻ അവർ വാങ്ങിക്കൂട്ടിയ ഉത്പന്നങ്ങളാണ് മൊബൈൽ ഫോണും ലാപ്ടോപ്പും. ഓൺലൈൻ പഠനവും ഇവയുടെ വില്പന കൂടാൻ സഹായിച്ചു. വീട്ടുജോലിക്കാർ എത്താതായതോടെ ഡിഷ് വാഷർ, വാക്വം ക്ലീനർ, വാഷിങ് മെഷീൻ എന്നിവയുടെ വില്പന താരതമ്യേന കൂടി. എന്നാൽ, ആവശ്യത്തിന് സ്റ്റോക് ഇല്ലാത്തത് ചിലയിടങ്ങളിൽ വ്യാപാരികളെയും നിർമാതാക്കളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

from money rss https://bit.ly/3ixkvB1
via IFTTT

കോവിഡ് പ്രതിസന്ധി അകലുന്നു: ഉണരാനൊരുങ്ങി ഹോട്ടൽ വ്യവസായം

കൊച്ചി: കോവിഡുമായി പൊരുത്തപ്പെട്ട് ജീവിതം തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമങ്ങൾ പല മേഖലകളിലും തുടരുമ്പോൾ ആകർഷകമായ പാക്കേജുകളും സുരക്ഷാ സംവിധാനങ്ങളുമൊരുക്കി സംസ്ഥാനത്തെ ഹോട്ടൽ ശൃംഖലകൾ പതിയെ സജീവമാകുകയാണ്. കോവിഡ്-19 മഹാമാരിയും തുടർന്നുണ്ടായ ലോക്ഡൗണും ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ മേഖലകളിലൊന്നായിരുന്നു ഹോട്ടൽ വ്യവസായം. ആകർഷകമായ നിരക്കിളവുകളിലൂടെയും പെയ്ഡ് ക്വാറന്റീൻ പാക്കേജുകളിലൂടെയും ഈ നഷ്ടം നികത്താനുള്ള ശ്രമത്തിലാണ് ഹോട്ടലുകൾ. കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ക്വാറന്റീൻ പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്. സ്വന്തം വീടുകളിലോ സംസ്ഥാന സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രങ്ങളിലോ താമസിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് ഇത്തരത്തിൽ ഹോട്ടലുകളിലേക്ക് പോകുന്നത്. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെ.ടി.ഡി.സി.) നിയന്ത്രണത്തിലുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും ടൂറിസ്റ്റ് ഹോമുകളിലും നേരത്തെ തന്നെ പെയ്ഡ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ സൗകര്യം ഒരുക്കിയിരുന്നു. ഇതിനു പുറമെയാണ് മറ്റ് മുൻനിര ഹോട്ടൽ ശൃംഖലകളും ഈ രീതിയിൽ ബിസിനസിലേക്ക് തിരിച്ചു കയറിത്തുടങ്ങിയിരിക്കുന്നത്. ഭക്ഷണവും താമസവും അടക്കം ഒരു ദിവസത്തേക്ക് ശരാശരി 3,500-5,000 രൂപയാണ് നക്ഷത്ര ഹോട്ടലുകൾ പലതും ഈടാക്കുന്നത്. ക്വാറന്റീൻ അല്ലാതെയും നിലവിൽ ഉപഭോക്താക്കൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ബിസിനസ്, വ്യക്തിഗത ആവശ്യങ്ങൾക്കായി എത്തുന്നവരാണ് ഇവരിൽ കൂടുതലും. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമായാണ് ഇത്തരം ബുക്കിങ്ങുകൾ നടക്കുന്നതെന്ന് ഹോട്ടലുകാർ അറിയിച്ചു. കൂടുതൽ ബുക്കിങ്ങുകളും നടക്കുന്നത് ഓൺലൈനായാണ്. ഇതിനു പുറമെ െറസ്റ്റോറന്റ് സേവനങ്ങളും വൻകിട ഹോട്ടലുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. വലിയ തോതിൽ ബുക്കിങ്ങുകൾ നടക്കുന്നില്ലെങ്കിലും സാധാരണ നിലയിലേക്ക് തിരിച്ചുകയറുന്നതിന്റെ സൂചനകളാണിത്. ഷിപ്പിങ് ഏജൻസികളിൽ നിന്നുള്ള ബുക്കിങ് സംസ്ഥാനത്തെ പ്രധാന വാണിജ്യ കേന്ദ്രവും തുറമുഖ ഹബ്ബുമായ കൊച്ചിയിൽ ഹോട്ടൽ ശൃംഖലകൾക്ക് ആശ്വാസമായിട്ടുള്ളത് ഷിപ്പിങ് ഏജൻസികളിൽ നിന്നുള്ള ബൾക്ക് ബുക്കിങ്ങാണ്. ഡ്യൂട്ടി കഴിഞ്ഞിട്ടും തിരിച്ചുപോകാനാകാത്ത ജീവനക്കാർക്കായുള്ള ബുക്കിങ്ങാണ് ഷിപ്പിങ് ഏജൻസികൾ വഴി നടക്കുന്നത്. മാർച്ച് മുതൽ തന്നെ ഈ മേഖലയിൽ നിന്നുള്ള ബുക്കിങ് വരുന്നുണ്ടെന്നാണ് ഹോട്ടലുകളിൽ നിന്നുള്ള വിവരം. അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കുന്നതോടെ ഇത് കുറയും. എന്നാൽ, അതോടെ സാധാരണ ഗതിയിലുള്ള ബിസിനസ് വന്നു തുടങ്ങുമെന്നാണ് ഹോട്ടൽ ഉടമകളുടെ പ്രതീക്ഷ.

from money rss https://bit.ly/2DMcwR8
via IFTTT

Top 5 Malayalam Movies That Give Major Friendship Goals!

Top 5 Malayalam Movies That Give Major Friendship Goals!
They say friendship is not just about sharing a joke or a cup of coffee, it also means to share an honest and true part of yourself. The film industry be it Hollywood or Indian, has time and again proven the

* This article was originally published here

ഇനി 'ഫേസ് ലസ് ഇ-അസസ്‌മെന്റ്': ആദായനികുതി വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാകും

ആദായനികുതി വകുപ്പ് കേരളത്തിലും ഫേസ് ലെസ് അസസ്മെന്റ് രീതി ഉടനെ നടപ്പാക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ രബീന്ദ്ര കുമാറാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ആദായനികുതി റിട്ടേണുകൾ കംപ്യൂട്ടർ അൽഗോരിതം ഉപയോഗിച്ച് തിരഞ്ഞെടുത്ത് പരിശോധിച്ച് ആവശ്യമെങ്കിൽ സൂഷ്മപരിശോധന നടത്തുന്നതാണ് രീതി. അറിയിപ്പ് ലഭിച്ചാൽ ആദായനികുതി ദായകർ ഇനി ഉദ്യോഗസ്ഥരെ കാണേണ്ടതില്ല. അതിനായി വകുപ്പിന്റെ ഓഫീസുകളിൽ കയറിയിറങ്ങേണ്ടതുമില്ല. നേരിട്ടുള്ള ഇടപെടലില്ലാതയാകും നടപടിക്രമങ്ങൾ പൂർത്തിയാക്കുക. ഉദ്യോഗസ്ഥരുടെ വിവേചനാധികാരമോ വ്യക്തിപരമായ തീരുമാനങ്ങളോ ബാധിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള പദ്ധതി ആവിഷ്കരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നികുതിദായകരുമായി അനഭിമതമായ ഇപെടലുകൾക്കുള്ള സാഹചര്യം ഇതിൽനിന്ന് ഒഴിവാകും. വകുപ്പിന്റെ ഇടപെടൽ കൂടുതൽ സുതാര്യവും സൗഹൃദപരവുമാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ സമയംകൊണ്ട് നടപടികൾ പൂർത്തിയാക്കാനുമാകും. വ്യക്തികൾ നടത്തുന്ന വസ്തു ഇടപാട് അടക്കമുള്ള ഉയർന്ന മൂല്യമുള്ള പണമിടപാടുകൾ പുതുക്കിയ ഫോം 26എഎസിൽ നിന്ന് വ്യക്തമാകും. ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന ഫേസ് ലസ് അസസ്മെന്റിന് ഇത് ഉപകരിക്കും. Faceless E-Assessment for a taxpayer

from money rss https://bit.ly/3kluFpL
via IFTTT

കാര്യമായ നേട്ടമില്ലാതെ വിപണി: നിഫ്റ്റി 11,214ല്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനം ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 15.12 പോയന്റ് ഉയർന്ന് 38,040.57ലും നിഫ്റ്റി 13.80 പോയന്റ് നേട്ടത്തിൽ 11214ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1660 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1041 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, യുപിഎൽ, ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഗെയിൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടൈറ്റാൻ കമ്പനി, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, സൺ ഫാർമ, ഐഒസി, വിപ്രോ, എൽആൻഡ്ടി, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. വിചാറ്റ്, ടിക് ടോക് എന്നീ ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ യുഎസ്-ചൈന സംഘർഷമൂലം ആഗോള വിപണികൾ തകർച്ചനേരിട്ടു.

from money rss https://bit.ly/2Dnx4jo
via IFTTT

പോര്‍ട്‌ഫോളിയോ വൈവിധ്യം നിലനിര്‍ത്താം: ദീര്‍ഘകാലത്തേയ്ക്ക്‌ മികച്ചത് ഓഹരിതന്നെ

രണ്ടുവർഷമായി സ്വർണത്തിന്റെ പ്രകടനം ശരിക്കും കണ്ണഞ്ചിക്കുന്നതാണ്. അനിശ്ചിതത്വത്തിന്റേയും ആശയക്കുഴപ്പത്തിന്റേതുമായ ഇക്കാലത്ത് സ്വർണം ഒരു സുരക്ഷിത നിക്ഷേപം മാത്രമല്ല, മറ്റുള്ള നിക്ഷേപങ്ങളെമറികടന്ന് പ്രകടനം നടത്തുന്ന ഒരു ആസ്തി കൂടിയാണെന്നു തെളിയിച്ചിരിക്കുന്നു. റെക്കാഡ് ഉയരങ്ങളിലേക്കുള്ള സ്വർണത്തിന്റെ കുതിപ്പ് ശ്രദ്ധേയമായൊരു വാർത്തയായിരുന്നു, പ്രത്യേകിച്ച് സ്വർണ പ്രേമികളുടെ നാടായ ഇന്ത്യയിൽ. എന്നാൽ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം പണം നിക്ഷേപിക്കുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ വ്യത്യസ്ത ആസ്തി വർഗങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കണം. മികച്ചരീതിയിൽ വൈവിധ്യം പുലർത്തുന്ന പോർട്ഫോളിയോ സൃഷ്ടിക്കുകയെന്നത് പ്രധാനമാണ്. ഇതിൽ സ്വർണം തീർച്ചയായും ഒരു അവിഭാജ്യ ഘടകമായിരിക്കണം. എല്ലാ മുട്ടകളും സ്വർണക്കുട്ടയിൽ നിക്ഷേപിക്കുന്നത് അവിവേകമായിരിക്കും. സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തിയായിരിക്കണം നിക്ഷേപത്തിന് ആസ്തികൾ തെരഞ്ഞെടുക്കേണ്ടത്. ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്ന ചെറുപ്പക്കാരെ സംബന്ധിച്ചേടത്തോളം മികച്ച പ്രകടനം നടത്തുന്ന ആസ്തികൾക്കായിരിക്കണം പ്രാമുഖ്യം. ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രകടനം നടത്തുന്ന ആസ്തി ആഗോള തലത്തിൽ, വിരളമായ അപവാദങ്ങൾ മാറ്റിനിർത്തിയാൽ, ദീർഘകാലത്തേക്ക് ഏറ്റവും മികച്ച ആസ്തിവർഗം എന്നും ഓഹരികൾ തന്നെയായിരുന്നു. 30 വർഷത്തേക്കായാലും 50 വർഷത്തേക്കായാലും 100 വർഷത്തേക്കായാലും ഇതുതന്നെ സ്ഥിതി. ഇന്ത്യയെപ്പോലൊരു വികസ്വര വിപണിയിൽ സ്വർണം എന്നും നല്ലലാഭം നൽകിയിട്ടുണ്ട്. ആഗോള സ്വർണവിലയിൽ മാറ്റമില്ലാതിരുന്നപ്പോഴും രൂപയുടെ മൂല്യശോഷണം കാരണം സ്വർണത്തിൽനിന്ന് നമുക്കുനല്ലലാഭം ലഭിച്ചു. ഇങ്ങിനെയൊക്കെയാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രകടനം നടത്തുന്ന ആസ്തി സ്വർണമല്ല, ഓഹരി തന്നെയാണ്. താഴെ കാണുന്ന പട്ടികയിൽനിന്ന് സ്വർണം, ബാങ്ക് സ്ഥിര നിക്ഷേപം, പബ്ളിക് പ്രൊവിഡന്റ് ഫണ്ട്, ഓഹരി എന്നീ ആസ്തികളുടെ ആപേക്ഷിക പ്രകടനം വ്യക്തമാണ്. 1979 ഏപ്രിൽ ഒന്നിന് ബാങ്ക് സ്ഥിര നിക്ഷേപത്തിലും പബ്ളിക് പ്രൊവിഡന്റ് ഫണ്ടിലും 1000 രൂപ നിക്ഷേപിച്ചതായി കണക്കാക്കുന്നു. 1980 ഏപ്രിൽ ഒന്നിന് സെൻസെക്സ് 100 ആയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ വ്യത്യസ്ത ആസ്തികളുടെ മൂല്യവർധനയിലുണ്ടായിട്ടുള്ള വ്യത്യാസം ശ്രദ്ധിക്കുക. 1981 മുതൽ 2020 വരെ സ്വർണം, എഫ്ഡി, പിപിഎഫ്, സെൻസെക്സ് എന്നിവ നൽകിയ ലാഭം RETURN FROM DIFFERENT ASSETS​ Date Gold* FD PPF Sensex 31-3-1981 1670 1085 1085 173 31-3-1985 2130 1532 1525 354 31-3-1990 3200 2422 2639 718 31-3-1995 4680 4044 4650 3261 31-3-2000 4380 6844 8195 5001 31-3-2005 6180 9571 12322 6491 31-3-2010 16320 14026 18105 17590 31-3-2015 26220 21075 27097 27957 31-3-2020 43251 29668 39671 29468 Average annual Return (%) 8.7% 8.85% 9.67% 14.08% *value per 10 gram.അവലംബം : Hand book of Statistics on Indian Economy, RBI. ഈ 40 വർഷക്കാലത്തെ ശരാശരി നാണയപ്പെരുപ്പം 6.69 ശതമാനമായിരുന്നു. വ്യത്യസ്ത കാലയളവിൽ വ്യത്യസ്ത ആസ്തികൾ വ്യത്യസ്ത പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത് എന്നത് പ്രാധാന്യമർഹിക്കുന്നു. ഉദാഹരണത്തിന് സ്വർണവില 4680ൽ നിന്ന് 4380 ആയി കുറഞ്ഞ 1995 മുതൽ 2005 വരെയുള്ള കാലയളവിൽ സ്വർണത്തിൽ നിന്നു നഷ്ടമാണുണ്ടായത്. എന്നാൽ 2005 മുതൽ 2010 വരെ 250 ശതമാനത്തിലധികം ലാഭമാണ് സ്വർണം നൽകിയത്. 1980 മുതൽ 2020 വരെയുള്ള എല്ലാ പഞ്ചവത്സരങ്ങളിലും സെൻസെക്സ് ലാഭംനൽകി. എന്നാൽ 2000 മുതൽ 2005 വരെ അതിന്റെ പ്രകടനം താഴ്ന്നനിലവാരത്തിലായിരുന്നു. 1990 മുതൽ 95 വരെയുള്ള കാലയളവിൽ സെൻസെക്സ് 400 ശതമാനത്തിലധികം ലാഭം നൽകി. 2005 മുതൽ 2010 വരെയുള്ള അഞ്ചു വർഷം ഇത് 250 ശതമാനത്തിലധികമായിരുന്നു. അങ്ങനെ നോക്കുമ്പോൾ ദീർഘകാല പ്രകടനമാണ് പ്രാധാന്യമർഹിക്കുന്നത്. 40 വർഷത്തിനടുത്ത കാലയളവു പരിശോധിക്കുമ്പോൾ പ്രതിവർഷം ശരാശരി 14.08 ശതമാനം ലാഭവുമായി സെൻസെക്സ് ആണ് ജേതാവ്. പ്രൊവിഡന്റ് ഫണ്ട് 9.67 ശതമാനവും ബാങ്ക് സ്ഥിര നിക്ഷേപം 8.85 ശതമാനവും സ്വർണം 8.7 ശതമാനവുമാണ് ലാഭം നൽകിയത്. ധനകാര്യ ചരിത്രത്തിൽ നിന്നുള്ള ഈ പാഠത്തിനു വലിയ പ്രാധാന്യമുണ്ട്. നിക്ഷേപകർ അവരവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുയോജ്യമായ ആസ്തികൾ അടങ്ങുന്ന പോർട്ഫോളിയോ നിർമ്മിക്കുകയാണുവേണ്ടത്. ദീർഘകാല ലക്ഷ്യങ്ങളുള്ള യുവ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ഏറ്റവും ലാഭകരമായ ആസ്തി ഓഹരി തന്നെയാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/30zjkun
via IFTTT

Thursday, 6 August 2020

ആവശ്യകത വര്‍ധിച്ചു: സ്വര്‍ണ ഇറക്കുമതിയില്‍ ജൂലായില്‍ 25ശതമാനം വര്‍ധന

കോവിഡ് മൂലം രാജ്യം അടച്ചിടലിൽനിന്ന് ഘട്ടംഘട്ടമായി വിമുക്തമായതോടെ സ്വർണത്തിന്റെ ഇറക്കുമതിയിൽ വൻവർധന. വിദേശത്തുനിന്ന് ജൂലായിൽ 25.5 ടൺ സ്വർണമാണ് വാങ്ങിയത്. കഴിഞ്ഞവർഷം ഇത് 20.4 ടണ്ണായിരുന്നു. കഴിഞ്ഞമാസത്തെ കണക്കുമായി താരതമ്യംചെയ്യുമ്പഴുള്ള വർധന ഇരട്ടിയോളമാണ്. 2020ൽ ഇതാദ്യമായി കയറ്റുമതിയിലും ജൂലായിൽ വർധന രേഖപ്പെടുത്തി. എന്നിരുന്നാലും 2020ന്റെ ആദ്യപകുതിയിലെ കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് 79ശതമാനം ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിലയിലെ വൻവർധനയും കോവിഡ് വ്യാപനവും രാജ്യത്തെ സ്വർണവില്പനയിൽ ഇടിവുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക തളർച്ചയും പലർക്കും ജോലി നഷ്ടപ്പെട്ടതും ആവശ്യകതയിൽ കുറവുണ്ടാക്കും. ഡിമാന്റിൽ പെട്ടെന്നൊരുവർധന പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ ഒക്ടോബറോടെ ഉത്സവസീസണാകുമ്പോൾ സ്വർണംവാങ്ങുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നും ഓൾ ഇന്ത്യ ജെം ആൻഡ് ജുവൽറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ എൻ അനന്ത പത്മനാഭൻ പറഞ്ഞു.

from money rss https://bit.ly/3igvrTb
via IFTTT

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,000 രൂപയായി

കേരളത്തിൽ സ്വർണവില പവന് 480 രൂപകൂടി 42,000 രൂപയിലെത്തി. വ്യാഴാഴ്ച രണ്ടുതവണ വിലകൂടി 41,520 രൂപയായിരുന്നു. 5250രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഓഗസ്റ്റിൽമാത്രം പവന് 1840 രൂപകൂടി. ദേശീയ വിപണിയിൽ രണ്ടുദിവസംകൊണ്ട് 1000 രൂപയുടെ വർധനവാണുണ്ടായത്. 10ഗ്രാം (24കാരറ്റ്) സ്വർണത്തിന്റെവില56,143 രൂപ നിലവാരത്തിലാണ്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 2,068.32 ഡോളറിലെത്തി. ഒരുവേള 2,072.50 ഡോളർ നിവാരത്തിലെത്തിയെങ്കിലും നേരിയതോതിൽ കുറവുണ്ടായി.

from money rss https://bit.ly/3igl3uF
via IFTTT

സെന്‍സെക്‌സില്‍ 151 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 151 പോയന്റ് നഷ്ടത്തിൽ 37873ലും നിഫ്റ്റി 34 പോയന്റ് താഴ്ന്ന് 11166ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 706 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 335 ഓഹരകൾ നഷ്ടത്തിലുമാണ്. 50 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഹീറോ മോട്ടോർകോർപ്, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഐടിസി, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. യുപിഎൽ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ഗെയിൽ, ബിപിസിഎൽ, അദാനി പോർട്സ്, ഏഷ്യൻ പെയിന്റ്സ്, സിപ്ല, ടിസിഎസ്, ബജാജ് ഫിൻസർവ്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സിപ്ല, അബോട്ട് ഇന്ത്യ തുടങ്ങി 96 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/31sXpEv
via IFTTT

ഓണ്‍ലൈനല്ല, ഇത് ഓഫ്‌ലൈന്‍: വീട്ടുപടിക്കലെത്തും വീട്ടുപകരണങ്ങള്‍

കോവിഡിനെ പേടിച്ച് ഷോറൂമിൽ പോയി വാങ്ങാൻ മടി... എന്നാൽ, ഇഷ്ടപ്പെട്ട ഗൃഹോപകരണം വാങ്ങാനാകാത്തതിന്റെ മനോവിഷമം മാറുന്നുമില്ല. ഓൺലൈനായി വാങ്ങാമെന്നുവെച്ചാൽ സാധനം ഒന്ന് അടിമുടി കണ്ടുനോക്കാതെ വാങ്ങുന്നതെങ്ങനെ...? കോവിഡ്കാലത്ത് ഇത്തരം കൺഫ്യൂഷനിലാണ് വലിയൊരു വിഭാഗം ഉപഭോക്താക്കളും. വീട്ടിലിരുന്നുതന്നെ ഷോപ്പ് മൊത്തം കറങ്ങി സാധനങ്ങൾ വാങ്ങിയാലോ? കോവിഡുള്ളവർക്കുപോലും ഷോപ്പിങ് നടത്താം. സംഗതി സിംപിൾ. വീട്ടിലിരുന്ന് മൊബൈൽ ഫോണിൽ ഷോറൂമിേലക്ക് വീഡിയോ കോൾ ചെയ്യുക. നിങ്ങളുടെ വിളിയും കാത്ത് അവിടെ ജീവനക്കാരനുണ്ടാകും. അവരുടെ േഫാണിലെ വീഡിയോയിലൂടെ നിങ്ങൾക്ക് ഷോറൂം ചുറ്റിക്കാണാനാകും. വാങ്ങാം വീട്ടിലിരുന്ന് ഉപഭോക്താവിന്റെ ചുമതല ഒരു സെയിൽസ്മാനുതന്നെ നൽകണം. പല വിഭാഗങ്ങളിൽനിന്നാണ് സാധനം വാങ്ങുന്നതെങ്കിലും ഇതു പാലിക്കണം. ഉപഭോക്താക്കളെ വീട്ടുപകരണങ്ങളിൽ തൊടാൻ അനുവദിക്കരുത്. ജീവനക്കാരനായിരിക്കണം ഉപകരണം തുറന്നു കാണിക്കേണ്ടതും മറ്റും. ഒഴിവാക്കാനാകാത്ത സാഹചര്യമാണെങ്കിൽ ഗ്ലൗസ് നൽകി തൊടാൻ അനുവദിക്കുക. കൃത്യമായ ഇടവേളകളിൽ ഷോറൂം മുഴുവൻ അണുനശീകരണം നടത്തണം. കടയിലും കരുതൽ ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താം. നിരത്തിലെ തിരക്കുൾപ്പെടെ കുറയ്ക്കാൻ ഇതുപകരിക്കും. കടയിൽ പോയിത്തന്നെ വാങ്ങണമെങ്കിൽ പരമാവധി തനിച്ചുപോകുക. പല കടകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കുക. വീട്ടിൽനിന്ന് ഇറങ്ങും മുന്പ് വാങ്ങാനുദ്ദേശിക്കുന്ന ഉത്പന്നത്തിന്റെ വിലയും മറ്റു കാര്യങ്ങളും ഫോണിലൂടെ വിവിധ കടകളിൽ അന്വേഷിക്കുക. എവിടെ നിന്ന് വാങ്ങണമെന്ന് തീരുമാനിച്ച് ഉറപ്പിച്ച ശേഷം ഷോറൂമിലേക്ക് പോകുക. വീട്ടിലിരുന്നായതിനാൽ പ്രായമായവർക്കും കുട്ടികൾക്കും വരെ ഷോപ്പിങ്ങിൽ പങ്കെടുക്കാം. ടി.വി.യോ, ഫ്രിഡ്ജോ, മൊബൈൽ േഫാണോ എന്തുവേണമെങ്കിലും വാങ്ങാം. ഷോറൂമിൽ പോകുന്ന സമയവും ലാഭം. വാങ്ങിയ സാധനം കടക്കാർ 24 മണിക്കൂറിനുള്ളിൽ വീട്ടിലെത്തിക്കും. ഓണക്കാലത്തുൾപ്പെടെ തിരക്ക് കുറയ്ക്കാനുള്ള പുതുവഴികൾ ഗൃഹോപകരണ ഷോറൂമുകൾ ഇപ്പോഴേ കണ്ടെത്തിക്കഴിഞ്ഞു.

from money rss https://bit.ly/31ppmwY
via IFTTT

ഒന്നര വർഷം പ്രായമുള്ള സ്റ്റാർട്ടപ്പിനെ ബൈജൂസ് 2,250 കോടി രൂപയ്ക്ക് സ്വന്തമാക്കി

കൊച്ചി:മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള 'ബൈജൂസ്', സ്കൂൾ കുട്ടികൾക്ക് കോഡിങ് പരിശീലനം നൽകുന്ന വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ടപ്പായ 'വൈറ്റ്ഹാറ്റ് ജൂനിയറി'നെ സ്വന്തമാക്കി. 30 കോടി ഡോളറിനാണ് (ഏതാണ്ട് 2,250 കോടി രൂപ) കമ്പനിയുടെ മുഴുവൻ ഓഹരികളും ബൈജൂസ് ഏറ്റെടുക്കുന്നത്. നോവലിസ്റ്റും ഡിസ്കവറി നെറ്റ്വർക്സിന്റെ മുൻ സി.ഇ.ഒ.യുമായ കരൺ ബജാജ്, മുംബൈ ആസ്ഥാനമായി 2018 ഒടുവിലാണ് വൈറ്റ്ഹാറ്റ് ജൂനിയറിന് തുടക്കമിട്ടത്. അദ്ദേഹവും കമ്പനിയിലെ മറ്റു നിക്ഷേപകരും ഒന്നര വർഷം കൊണ്ട് വൻ നേട്ടമാണ് ഈ ഇടപാടിലൂടെ നേടിയിരിക്കുന്നത്. ബൈജൂസിന്റെ കീഴിൽ സ്വതന്ത്ര കമ്പനിയായി വൈറ്റ്ഹാറ്റ് തുടരും. കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് കരൺ തന്നെ തുടർന്നും നേതൃത്വം നൽകുകയും ചെയ്യും. വൈറ്റ്ഹാറ്റിന്റെ ടെക്നോളജി പ്ലാറ്റ്ഫോം വിപുലീകരിക്കാനും പ്രവർത്തനം വികസിപ്പിക്കാനും ബൈജൂസ് കൂടുതൽ മൂലധനം ഇറക്കും.

from money rss https://bit.ly/3ihIYtE
via IFTTT

Kurup Sneak Peek Video Crosses 1 Million Views: Dulquer Salmaan Reveals A New Poster!

Kurup Sneak Peek Video Crosses 1 Million Views: Dulquer Salmaan Reveals A New Poster!
Dulquer Salmaan revealed the much-awaited Kurup sneak peek video, as a special surprise for the audiences on his birthday. The highly promising sneak peek video of the highly anticipated movie took social media by storm immediately after its release. As per

* This article was originally published here

നിഫ്റ്റി 11,200ല്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 362 പോയന്റ്

മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റംവരുത്താതിരുന്നതിനെതുടർന്ന് ഓഹരി വിപണി നേട്ടമുണ്ടാക്കി. സെൻസെക്സ് 362.12 പോയന്റ് ഉയർന്ന് 38025.45ലുംനിഫ്റ്റി 98.50 പോയന്റ് നേട്ടത്തിൽ 11200.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1567 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1056 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ഗെയിൽ, എച്ച്സിഎൽ ടെക്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീസിമെന്റ്, ഐഷർ മോട്ടോഴ്സ്, അദാനി പോർട്സ്, എംആൻഡ്എം, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്. ഐടി, ലോഹം, ഫാർമ, എഫ്എംസിജി ഓഹരികൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനവും സ്മോൾ ക്യാപ് സൂചിക ഒരുശതമാനവും ഉയർന്നു.

from money rss https://bit.ly/3ki0hga
via IFTTT

മൊറട്ടോറിയം നീട്ടില്ല: പകരം വായ്പ പുനക്രമീകരിക്കാം

കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മൊറട്ടോറിയം നീട്ടുന്നകാര്യം പരിഗണിക്കുന്നില്ലെന്ന് ആർബിഐ വ്യക്തമാക്കി. അതേസമയം, സാമ്പത്തിക പ്രതിസന്ധിയിലായതിനെതുടർന്ന് തിരിച്ചടവിന് പ്രയാസംനേരിടുന്നവർക്ക് വായ്പ പുനക്രമീകരിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകി. പുനക്രമീകരിക്കുന്നതിലൂടെ ക്രമപ്രകാരമുള്ള(സ്റ്റാൻഡേഡ്)വായ്പയായി പരിഗണിക്കുകയാണ് ചെയ്യുക. അതായ്ത് വായ്പയെടുത്തയാൾ പുതിയരീതിയിലുള്ള തിരിച്ചടയ്ക്കൽ ഘടന തുടർന്നാൽ നേരത്തെ ബാധ്യതവരുത്തിയകാര്യംക്രഡിറ്റ്റേറ്റിങ് ഏജൻസികളെ അറിയിക്കില്ല. കോർപ്പറേറ്റ്, വ്യക്തിഗത വായ്പകൾക്കും ഇത് ബാധകമാണ്. ഉപഭോക്തൃ വായ്പ, വിദ്യാഭ്യാസ ലോൺ,പണയവായ്പ, ഭവന വായ്പ എന്നിവയെക്കെല്ലാം ഇത് ബാധകമാണെന്ന് പണവായ്പ നയ അവലോകന യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ശമ്പളം കുറച്ചതുമൂലമോ പണലഭ്യതക്കുറവുമൂലമോ പ്രതിസന്ധിയിലായവർക്ക് പ്രതിമാസ തിരിച്ചടവുതുക കുറച്ച് കാലാവധികൂട്ടാൻ ബാങ്കുകൾ അനുമതി നൽകുകയാണ് ചെയ്യുക. 2020 മാർച്ച് ഒന്നുവരെ വായ്പ കൃത്യമായി അടച്ചവർക്കുമാത്രമെ ഇത്തരത്തിൽ പുനക്രമീകരിക്കാനാകൂ. കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായവരെമാത്രമാണ് ഇതിന് പരിഗണിക്കുകയുള്ളൂവെന്ന് ചുരുക്കം.

from money rss https://bit.ly/2DC67YQ
via IFTTT

വിലയുടെ 90ശതമാനവും ഇനി സ്വര്‍ണവായ്പയായി ലഭിക്കും: വിശദാംശങ്ങളറിയാം

സ്വർണവായ്പയുടെ മാർഗനിർദേശങ്ങൾ റിസർവ് ബാങ്ക് ലഘൂകരിച്ചു. അതുപ്രകാരം സ്വർണത്തിന്റെ മൂല്യത്തിൽ 90ശതമാനംവരെ ഇനി വായ്പ ലഭിക്കും.മാർച്ച് 31വരെയാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള മാർഗനിർദേശങ്ങളനുസരിച്ച് കാർഷികേതര ആവശ്യങ്ങൾക്കായി സ്വർണാഭരണം പണയംവെയ്ക്കുമ്പോൾ മൂല്യത്തിന്റെ 75ശതമാനമാണ് അനുവദിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി ലഘൂകരിക്കുന്നതിന് സംരംഭകർ, ചെറുകിട ബിസിനസുകാർ, വ്യക്തികൾ എന്നിവർക്കുള്ള അനുവദനീയമായ വായ്പാമൂല്യത്തിൽ വർധനവരുത്തുന്നതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്താക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വർണ പണയവായ്പകൾക്ക് പ്രിയമേറിയിരുന്നു. സൂരക്ഷിതമായതിനാൽ ബാങ്കുകളും പരമാവധി വായ്പ അനുവദിക്കുന്നതിന് മുന്നോട്ടുവന്നിരുന്നു. സ്വർണവായ്പ സ്ഥാപനങ്ങൾക്കുപുറമെ, പൊതുമേഖല-സ്വകാര്യ ബാങ്കുകളും ഉപഭോക്താക്കളെ ആകർഷിക്കാനായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. താൽക്കാലികമായ ആവശ്യങ്ങൾക്ക് സഹായകമാണ് സ്വർണവായ്പയെന്നകാര്യത്തിൽ സംശയമില്ല. ഹ്രസ്വകാലത്തേയ്ക്കുമാത്രമെ ഇത്തരംവായ്പകൾ പരിഗണിക്കാവൂ എന്നുമാത്രം. പ്രൊസസിങ് ചാർജ് കൂടാതെ വായ്പ നൽകുന്നവർ മൂല്യനിർണയ നിരക്കുകൂടി ഉപഭോക്താക്കളിൽനിന്ന് ഈടാക്കാറുണ്ട്.

from money rss https://bit.ly/2PuBXJG
via IFTTT

നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 4 ശതമാനത്തില്‍ തുടരും

മുംബൈ: റിസർവ് ബാങ്ക് ഇത്തവണ നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നാലുശതമാനത്തിൽ തുടരും. ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്കിൽ 1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടകളും കോവിഡ് കാലത്ത് ആർബിഐ സ്വീകരിച്ചിരുന്നു. ഇതേതുടർന്നാണ് നിരക്കുകളിൽ തൽക്കാലം മാറ്റംവരുത്തേണ്ടെന്ന് ആർബിഐ തീരുമാനിച്ചത്. മെയിലാണ് 40 ബേസിസ് പോയന്റ് കുറച്ച് റിപ്പോ നിരക്ക് നാലുശതമാനമാക്കിയത്. ആഗോള സാമ്പത്തിക മേഖല ദുർബലമായി തുടരുകയാണ്. എന്നാൽ ധനവിപണിയിലെ മാറ്റം ശുഭസൂചകമാണെന്നും യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യത്തെ യഥാർഥ ജിഡിപി വളർച്ച നെഗറ്റീവിലാണെങ്കിലും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ അനുകൂല സൂചനകളാണ് വിപണിയിൽനിന്ന് നൽകുന്നതെന്ന് അദ്ദേഹം പ്രത്യശ പ്രകടിപ്പിച്ചു. പണപ്പെരുപ്പ നിരക്കുകൾ കൂടുന്നതാണ് റിസർവ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക് ഡൗൺമൂലം വിതരണശൃംഖലയിൽ തടസ്സമുണ്ടായതിനാൽ ഏപ്രിലിൽ റീട്ടെയിൽ പണപ്പെരുപ്പം 7.2ശതമാനമായി ഉയർന്നിരുന്നു. ജൂണിലാകട്ടെ 6.1ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായിതന്നെ തുടരുമെന്നാണ് വിലയിരുത്തൽ. മൂന്നുദിവസം നീണ്ടുനിന്ന വായ്പാവലോകന യോഗം വ്യാഴാഴ്ചയാണ് അവസാനിച്ചത്. വാർത്താസമ്മേളനത്തിൽനിന്ന്: പണലഭ്യത വർധിപ്പിക്കുന്നതിനും സാമ്പത്തിക സമ്മർദം ലഘൂകരിക്കുന്നതിനും വായ്പകൂടുതലായി വിപണിയിലെത്തുന്നതിനും ഡിജിറ്റൽ പണമിടപാട് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികൾ പ്രഖ്യാപിക്കും. സ്റ്റാർട്ടപ്പുകൾക്ക് മുൻഗനണ മേഖലയിൽ ഉൾപ്പെടുത്തിയുള്ള വായ്പ അനുവദിക്കും. ഇടത്തരം സൂക്ഷ്മ ചെറുകിട(എംഎസ്എംഇ)മേഖലിയലെ വായ്പകൾ പുനഃക്രമീകരിക്കാൻ അവസരം നൽകും. നാഷണൽ ഹൗസിങ് ബാങ്കായ നബാഡിന് പണലഭ്യത ഉറപ്പാക്കാൻ പ്രത്യേക നടപടിയുണ്ടാകും. ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രതിസന്ധിക്കുശേഷം മ്യൂച്വൽ ഫണ്ടുകൾ സ്ഥിരതയാർജിച്ചു. വിതരണശൃംഖലയിലെ തടസ്സംമൂലം പണപ്പെരുപ്പഭീഷണി നിലനിൽക്കുന്നു. സാമ്പത്തിക മേഖലയിൽ ഉണർവ് പ്രകടമാണ്. എന്നിരുന്നാലും കോവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്നത് പലയിടങ്ങളിലും അടച്ചിടൽ തുടരാൻ നിർബന്ധിതമാക്കി.

from money rss https://bit.ly/30ycbe8
via IFTTT