121

Powered By Blogger

Thursday, 5 November 2020

അഞ്ചാംദിവസവും നേട്ടം: നിഫ്റ്റി 12,150ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളിൽ തുടർച്ചയായി അഞ്ചാം ദിവസവും നേട്ടം. സെൻസെക്സ് 100 പോയന്റ് ഉയർന്ന് 41,440ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തിൽ 12152ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1152 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 537 ഓഹരികൾ നഷ്ടത്തിലുമാണ്. 82 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് സൂചികകളിൽ പ്രതിഫലിച്ചത്. ടാറ്റ മോട്ടോഴ്സ്, റിലയൻസ്, യുപിഎൽ, എൻടിപിസി, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, നെസ് ലെ, ഇൻഡസിന്റ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടിസി, സിപ്ല, അശോക് ലൈലാൻഡ്, ബാങ്ക് ഓഫ ഇന്ത്യ തുടങ്ങി 219 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3k7lMyJ
via IFTTT

റിലയൻസ് റീട്ടെയിലിന് സൗദിയിൽനിന്ന് 9555 കോടിയുടെ നിക്ഷേപം

മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന് സൗദി അറേബ്യയിൽനിന്ന് 9555 കോടി രൂപയുടെ നിക്ഷേപം. റിലയൻസ് റീട്ടെയിലിന്റെ 2.04 ശതമാനം ഓഹരികൾക്കായി സൗദിയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്.) ആണ് ഇത്തവണ നിക്ഷേപവുമായി എത്തിയിരിക്കുന്നത്. സ്വകാര്യ നിക്ഷേപകമ്പനികളായ സിൽവർ ലേക്ക്, കെ.കെ.ആർ, ജനറൽ അറ്റ്ലാന്റിക്, മുബാദല, ജി.ഐ.സി., ടി.പി.ജി., എ.ഡി.ഐ.എ. എന്നിവയിൽനിന്നായി റിലയൻസ് റീട്ടെയിൽ നേരത്തേ 37,710 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് സ്വീകരിച്ചിട്ടുള്ളത്. ജിയോ പ്ലാറ്റ്ഫോമിൽ പി.ഐ.എഫ്. മുമ്പ് 2.32 ശതമാനം ഓഹരികൾ എടുത്തിരുന്നു.

from money rss https://bit.ly/363Kc7u
via IFTTT

റിലയന്‍സില്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 9,555 കോടി രൂപ നിക്ഷേപിക്കും

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് 9,555 കോടി രൂപയുടെ നിക്ഷേപം നടത്തും. റിലയൻസിന്റെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ വെൻച്വേഴ്സ് ലിമിറ്റഡിൽ 2.04 ശതമാനത്തിന്റെ നിക്ഷേപമാണ് കമ്പനി നടത്തുന്നതെന്ന് റിലയൻസ് വ്യക്തമാക്കി. മുൻപ് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് റിലയൻസിന്റെ ഡിജിറ്റൽ സേവന വിഭാഗമായ ജിയോയുടെ2.32 ശതമാനം ഓഹരികൾ വാങ്ങിയിരുന്നു. 7500 കോടിയുടെ നിക്ഷേപമാണ് നടത്തിയിരുന്നത്. സൗദി അറേബ്യയുടെ ഔദ്യോഗിക സാമ്പത്തിക നിധിയാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്. ലോകത്തിലെ നിരവധി കമ്പനികളിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് നിക്ഷേപങ്ങളുണ്ട്. Content Higlights:Public Investment Fund to Buy 2.04% in Reliance Retail for Rs 9,555 Crore

from money rss https://bit.ly/38asulr
via IFTTT

നിഫ്റ്റി 12,100ന് മുകളിലെത്തി: സെന്‍സെക്‌സ് 724 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലമാത്തെ ദിവസവും ഓഹരി സൂചികകൾ കുതിച്ചു. സെൻസെക്സ് 724.02 പോയന്റ് നേട്ടത്തിൽ 41,340.16ലും നിഫ്റ്റി 211.80 പോയന്റ് ഉയർന്ന് 12,120.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1702 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 899 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വ്യാഴാഴ്ചയിലെ നേട്ടത്തിനുപിന്നിൽ. ഹിൻഡാൽകോ, എസ്ബിഐ, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നേട്ടമുണ്ടാക്കി. നിഫ്റ്റി ലോഹ സൂചിക നാലുശതമാനം കുതിച്ചു. ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ സൂചികകൾ രണ്ടുശതമാനംവീതവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒന്നര ശതമാനവും ഉയർന്നു.

from money rss https://bit.ly/34ZeKIc
via IFTTT

ജിയോജിത്തിന് രണ്ടാം പാദത്തില്‍ 32.27 കോടി രൂപ അറ്റാദായം

കൊച്ചി:രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന് 2020-21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ അറ്റാദായത്തിൽ 251 ശതമാനത്തിന്റെ വളർച്ച. 32.27 കോടി രൂപയാണ് കമ്പനി അറ്റാദായമായി നേടിയിട്ടുള്ളത്. മുൻ വർഷം ഇതേ കാലയളവിൽ 9.18 കോടിയായിരുന്നു അറ്റാദായം. മൊത്ത വരുമാനം 52 ശതമാനം വർധിച്ച് 108.59 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 71.34 കോടി രൂപയായിരുന്നു. ഓഹരി ഒന്നിന് 1.50 രൂപ വീതം ഇടക്കാല ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ പ്രോഡക്ടായ സ്മാർട്ഫോളിസും ആഗോള വിപണിയിൽ നിക്ഷേപ സൗകര്യവും ജിയോജിത് ഏർപ്പെടുത്തിയത് ഇടപാടുകാരുടെ താൽപര്യം വർധിപ്പിച്ചതായി ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ അഭിപ്രായപ്പെട്ടു. നിലവിൽ കമ്പനിക്ക് 10,70,000 ഇടപാടുകാരുണ്ട്.

from money rss https://bit.ly/38eNXcM
via IFTTT

മാസങ്ങള്‍ക്കുള്ളില്‍ നഷ്ടം തിരിച്ചുപിടിച്ച് സെന്‍സെക്‌സ്: ഫാര്‍മ, ഐടി ഓഹരികള്‍ മുന്നില്‍

കോവിഡ് മഹാമാരിയെതുടർന്നുള്ള തകർച്ചയിൽനിന്ന് പ്രതാപം തിരിച്ചുപിടിച്ച് രാജ്യത്തെ ഓഹരി വിപണി. കലണ്ടർവർഷത്തെ നഷ്ടങ്ങളെല്ലാം തൂത്തെറിഞ്ഞ് 30 ഓഹരികളുടെ സൂചികയായ സെൻസെക്സ് മുന്നോട്ടുകുതിക്കുകയാണ്. സമാനമായ നേട്ടത്തിലാണ് നിഫ്റ്റിയും. കോവിഡ് വ്യാപനത്തിനിടയിൽ മികച്ച നേട്ടമുണ്ടാക്കിയ കമ്പനികളുടെ ഓഹരികളാണ് സൂചികകളെ വീണ്ടും മികവിന്റെ പാതയിലെത്തിച്ചത്. ഫാർമ, ഐടി ഓഹരികൾ ഈകാലയളവിൽ മികച്ചനേട്ടംകൊയ്തു. വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ സെൻസെക്സ് 650 പോയന്റ് കുതിച്ച് 41,289 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 180 പോയന്റ് ഉയർന്ന് 12,080ലുമെത്തി. ഒരുശതമാനംകൂടി ഉയർന്നാൽ ഈവർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേയ്ക്ക് നിഫ്റ്റിയെത്തും. കലണ്ടർ വർഷത്തിൽ ജനുവരി 20നാണ് സെൻസെക്സ് മികച്ച ഉയരം കുറിച്ചത്. 42,273 പോയന്റ്. നിഫ്റ്റിയാകട്ടെ 12,430വരെയുമെത്തി. മാർച്ചിലാണ് വിപണി തകർച്ചയുടെ ആഴംതിരിച്ചറിഞ്ഞത്. ആഗോളതലത്തിൽ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെടുത്ത നടപടികളും സമ്പദ്ഘടനയിലെ ഉണർവും വൈകാതെതന്നെ മികച്ച ഉയരത്തിലെത്താൻ സൂചികകളെ സഹായിച്ചു. ഈ വർഷം ഇതുവരെയുള്ള കണക്കെടുത്താൽ നിഫ്റ്റി ഫാർമയാണ് നേട്ടത്തിൽ മുന്നിൽ. 44.47ശതമാനമാണ് കുതിച്ചത്. 36.74ശതമാനം നേട്ടവുമായി നിഫ്റ്റി ഐടി തൊട്ടുപിന്നിലുണ്ട്. നഷ്ടത്തിന്റെകാര്യത്തിൽ പൊതുമേഖല ഓഹരികളാണ് മുന്നിലെത്തിയത്. നിഫ്റ്റി സിപിഎസ്ഇ സൂചിക 30ശതമാനത്തിലേറെ താഴ്ന്നു. ബിഎസ്ഇ 500 സൂചികയിൽ അലോക് ഇൻഡസ്ട്രീസാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരിവില 630ശതമാനത്തോളം ഉയർന്നു. അദാനി ഗ്രീൻ എനർജി, ലോറസ് ലാബ്, ഗ്രാന്യൂൾസ് ഇന്ത്യ, ആൽകൈൽ ആമിനസ്, ബിർളസോഫ്റ്റ്, ഡിക്സൺ ടെക്നോളജീസ്, ടാറ്റ കമ്യൂണിക്കേഷൻസ് തുടങ്ങിയ ഓഹരികൾ 140 മുതൽ 400 പോയന്റുവരെ നേട്ടമുണ്ടാക്കി.

from money rss https://bit.ly/35Z7P0M
via IFTTT

Wednesday, 4 November 2020

ആമസോണ്‍-ഫ്യൂച്ചര്‍ കൂപ്പണ്‍ കരാര്‍: 15 കമ്പനികള്‍ക്ക് പേരെടുത്തുപറഞ്ഞ് വിലക്ക്

ഫ്യൂച്ചർ കൂപ്പണുമായുള്ള ആമസോണിന്റെ കരാർ പ്രകാരം റിലയൻസ് റീട്ടെയിലിന് മാത്രമല്ല, വാൾമാർട്ട്, ഗൂഗിൾ, സൊമാറ്റോ എന്നിവയുൾപ്പടെയുള്ള കമ്പനികൾക്കും ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ആസ്തികൾ വാങ്ങുന്നതിന് തടസ്സമുണ്ടാകും. വാൾമാർട്ട്, ആലിബാബ, സോഫ്റ്റ് ബാങ്ക്, ഗൂഗിൾ, നാസ്പേഴ്സ്, ഇബേ, ഗാർഗെറ്റ്, പേടിഎം, സൊമാറ്റോ, സ്വിഗ്ഗി എന്നിവ ഉൾപ്പടെ 15ഓളം ആഗോള, പ്രാദേശിക സ്ഥാപനങ്ങളുടെ പേര് ഓഹരി ഇടപാട് കരാറിൽ ആമസോൺ പരമാർശിച്ചിട്ടുണ്ട്. സിങ്കപ്പൂർ ആർബിട്രേഷൻ കോടതിയിൽ നൽകിയ കരാറിലെ വിശദാംശങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ആമസോൺ-ഫ്യൂച്ചർ റീട്ടെയിൽ കരാർ പ്രകാരം ഓൺലൈൻ, ഓഫ്ലൈൻ റീട്ടെയിൽ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ആർക്കും ഫ്യൂച്ചർ കൂപ്പണിന്റെ ഓഹരികൾ വാങ്ങാനാവില്ല. എന്നാൽ ഇത്തരത്തിലൊരുകരാറിന് നിയമപ്രാബല്യം ലഭിക്കില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓഹരി വാങ്ങൽ കരാറിൽ ഏർപ്പെടുമ്പോൾ സമാന സ്വഭാവമുള്ള വ്യാപാരം നടത്തുന്നവർക്ക് ഓഹരി വിൽക്കരുതെന്ന നിയന്ത്രണം കൊണ്ടുവരാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും അതിന് പരിമിതിയുണ്ടെന്നാണ് നിയമവിദഗ്ധർ പറയുന്നത്. കോടിതിയുടെ ഇടപെടൽമൂലം അത് തടയാൻ കഴിയില്ലന്നുമാണ് വിലയിരുത്തൽ. കിഷോർ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗ്രൂപ്പ് റീട്ടെയിൽ, മൊത്ത വ്യാപാരമുൾപ്പടെയുള്ളവയുടെ ആസ്തികൾ റിലയൻസ് വെഞ്ച്വേഴ്സിന് 24,713 കോടി രൂപയ്ക്ക് കൈമാറാൻ ധാരണയിലെത്തിയിരുന്നു. അതിനുപിന്നാലെയാണ് ആമസോൺ സമർപ്പിച്ച ഹർജിയിൽ ഇടപാട് നിർത്തിവെയ്ക്കാൻ സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ ഇടക്കാല ഉത്തരവിട്ടത്.

from money rss https://bit.ly/2TVHGuw
via IFTTT

മൊറട്ടോറിയം കാലയളവില്‍ വായ്പ തിരിച്ചടച്ചവര്‍ക്കും ആനുകൂല്യം: ഇന്ന് പണംലഭിക്കും

മൊറട്ടോറിയം കാലയളവിലെ പലിശയുടെ പലിശ ബാങ്കുകൾ വായ്പയെടുത്തവരുടെ അക്കൗണ്ടിൽ വ്യാഴാഴ്ച വരുവുവെയ്ക്കും. മൊറട്ടോറിയം കാലയളവിൽ ഇഎംഐ അടച്ചവർക്കും തുക ലഭിക്കാൻ അർഹതയുണ്ട്. രണ്ടു കോടി രൂപവരെ വായ്പയെടുത്തവർക്കാണ് എക്സ് ഗ്രേഷ്യയെന്ന പേരിൽ ആനുകൂല്യം ലഭിക്കുക. ക്രഡിറ്റ് കാർഡ് കുടിശ്ശിക ഉൾപ്പടെയുള്ളവയ്ക്ക് ഇത് ബാധകമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31വെരെ ആറുമാസത്തേയ്ക്കാണ് റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവിനെതുടർന്നാണ് കൂട്ടുപലിശയും സാധാരണ പലിശയുംതമ്മിൽ വ്യത്യാസമുള്ള തുക എക്സ് ഗ്രേഷ്യയായി അനുവദിക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. നവംബർ അഞ്ചനികം കൂട്ടുപലിശ ഒഴിവാക്കൽ പദ്ധതി നടപ്പാക്കണമെന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെ വായ്പ നൽകുന്ന സ്ഥാപനങ്ങളോട് ആർബിഐ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, കൺ സ്യൂമർ ലോൺ, ക്രഡിറ്റ് കാർഡ് കുടിശ്ശിക, വാഹന വായ്പ, വ്യക്തിഗത-പ്രൊഫഷണൽ ലോണുകൾ തുടങ്ങിയവയ്ക്കാണ് ആനുകൂല്യം ലഭിക്കുക. അതേസമയം, കൃഷിയും അനുബന്ധമേഖലകളിലെയും വായ്പകൾക്ക് ആനുകൂല്യം ലഭിക്കില്ല. കൂട്ടുപലിശ ഒഴിവാക്കൽ പദ്ധതി നടപ്പാക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന് 6,500 കോടി രൂപയാണ് അധികബാധ്യതയുണ്ടാകുക. Did not miss EMIs during lockdown? Banks start rolling out cashback today

from money rss https://bit.ly/34ZHgtc
via IFTTT

സെന്‍സെക്‌സില്‍ 525 പോയന്റ് നേട്ടം: നിഫ്റ്റി 12,000 കടന്നു

മുംബൈ: ഓഹരി വിപണിയിൽ മുന്നേറ്റംതുടരുന്നു. സെൻസെക്സ് 525 പോയന്റ് നേട്ടത്തിൽ 41,141ലും നിഫ്റ്റി 151 പോയന്റ് ഉയർന്ന് 12,060ലുമാണ് വ്യാപാരം നടക്കുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോൺ ബൈഡൻ വിജയത്തോടടുക്കുന്നതിന്റെ സൂചനകൾ പുറത്തുവന്നതാണ് സൂചികകളിൽ പ്രതിഫലിച്ചത്. മികച്ച രണ്ടാം പാദഫലം പുറത്തുവിട്ടതിനെതുടർന്ന് എസ്ബിഐയുടെ ഓഹരിവില ആറുശതമാനത്തോളം കുതിച്ചു. എച്ച്സിഎൽ ടെക്, ഗ്രാസിം, ടെക് മഹീന്ദ്ര, ഇൻഫോസിസ്, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, ബിപിസിഎൽ, നെസ് ലെ, ടാറ്റ സ്റ്റീൽ, ടിസിഎസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഹീറോ മോട്ടോർകോർപ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ബെർജർ പെയിന്റ്സ്, ഇമാമി, ഗോദ്റേജ് കൺസ്യൂമർ തുടങ്ങി 127 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Sensex zooms 500 pts, Nifty tops 12k

from money rss https://bit.ly/34Xrb7b
via IFTTT

ഇപിഎഫ് ആനുകൂല്യം തുടര്‍ന്നുംലഭിക്കും: കേളത്തില്‍നിന്ന് പണം പിന്‍വലിച്ചത് 1.15 ലക്ഷംപേര്‍

കൊച്ചി: കോവിഡ്-19 പ്രതിസന്ധി നേരിടുന്നതിനുള്ള ആശ്വാസ നടപടികളുടെ ഭാഗമായി ആരംഭിച്ച ഇ.പി.എഫ്. ആനുകൂല്യം തുടരും. കൊറോണക്കാലത്തെ ജനങ്ങളുടെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് ജീവനക്കാർക്ക് ഇ.പി.എഫ്. (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്) പിൻവലിക്കാൻ അവസരം നൽകിയത്. കോവിഡ് ഭീതി തുടരുന്ന കാലത്തോളം ഈ ആനുകൂല്യവും തുടരും. 2020 നവംബർ വരെയുള്ള കണക്കെടുത്താൽ കേരളത്തിൽ മാത്രം ഒന്നേകാൽ ലക്ഷം പേരാണ് പി.എഫ്. പിൻവലിച്ചത്. 383 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവരെ പിൻവലിച്ചിട്ടുള്ളത്. രാജ്യത്ത് മൊത്തം ഈ അവസരം പ്രയോജനപ്പെടുത്തിയിട്ടുള്ളവരുടെ എണ്ണം ഏകദേശം 50 ലക്ഷത്തോളമാണ്. 20,000 കോടി രൂപയ്ക്കടുത്ത് നിക്ഷേപം പിൻവലിച്ചിട്ടുണ്ട്. നോൺ റീഫണ്ടബിൾ അഡ്വാൻസ് എന്ന നിലയിൽ മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ പി.എഫിലുള്ള തുകയുടെ 75 ശതമാനമോ ഏതാണോ കുറവ് അതാണ് പിൻവലിക്കാനാകുക. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല. ഇന്ത്യയിലുടനീളമുള്ള സ്ഥാപനങ്ങളിലെ ഇ.പി.എഫ്. സ്കീമിൽ അംഗങ്ങളായിട്ടുള്ള എല്ലാ ജീവനക്കാർക്കും പി.എഫ്. നിക്ഷേപം പിൻവലിക്കാവുന്നതാണ്. ഇതിനായി ഒരു തരത്തിലുള്ള രേഖകളോ സർട്ടിഫിക്കറ്റുകളോ സമർപ്പിക്കേണ്ടതില്ല.

from money rss https://bit.ly/369xWSO
via IFTTT

നിഫ്റ്റി 11,900ന് മുകളില്‍: സെന്‍സെക്‌സ് 355 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 355 പോയന്റ് ഉയർന്ന് 40,616.14ലിലും നിഫ്റ്റി 95 പോയന്റ് നേട്ടത്തിൽ 11,908ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1279 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1313 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 203 ഓഹരികൾക്ക് മാറ്റമില്ല. ഫാർമ, ഐടി സൂചികകൾ രണ്ടുശതമാനത്തോളം നേട്ടമുണ്ടാക്കി. അതേസമയം, റിയാൽറ്റി സൂചിക രണ്ടുശതമാനം താഴെപ്പോകുകയും ചെയ്തു. ഇൻഡിസിന്റ് ബാങ്ക്, സൺ ഫാർമ, റിലയൻസ്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, നെസ് ലെ, ടൈറ്റാൻ, ടിസിഎസ്, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഭാരതി എയർടെൽ, എൽആൻഡ്ടി, ടാറ്റ സ്റ്റീൽ, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വിപണിയിൽ കനത്ത ചാഞ്ചാട്ടം പ്രകടമായിരുന്നു. Sensex jumps 355 points, Nifty settles above 11,900

from money rss https://bit.ly/3mRJIZ2
via IFTTT

എസ്ബിഐയുടെ അറ്റാദായം 4,574 കോടിയായി ഉയര്‍ന്നു

കോവിഡ് വ്യാപനത്തിനിടയിലും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തിൽ വൻവർധന. സെപ്റ്റംബർ പാദത്തിൽ 4,574 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. മൂൻവർഷം ഇതേകാലയളവിൽ 3011 കോടി രൂപയായിരുന്നു അറ്റാദായം. കിട്ടാക്കടം 2.79ശതമാനത്തിൽനിന്ന് 1.59ശതമാനമായി കുറയുകയുംചെയ്തു. പലിശ വരുമാനം 15 ശതമാനം വർധിച്ച് 28,181 കോടി രൂപയായി. പലിശേതര വരുമാനം 8,538 കോടിയുമായും ഉയർന്നു. നിക്ഷേപത്തിൽ 14.41ശതമാനമാണ് വർധനയുണ്ടായത്. മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് ബാങ്കിന്റെ ഓഹരി വില 206.40 രൂപയിലേയ്ക്ക് ഉയർന്നു. SBI net profit rises to ₹4,574 crore in Q2

from money rss https://bit.ly/327Hcpq
via IFTTT

Tuesday, 3 November 2020

പാഠം 97| ഭവന വായ്പ പലിശ കുറയുന്നു: സ്വപ്‌നഭവനം സ്വന്തമാക്കാനുള്ള വഴികളിതാ

ദുബായിയിലെ കൺസ്ട്രക് ഷൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന രാജു ജേക്കബ് കഴിഞ്ഞ ഏപ്രിലിലാണ് നാട്ടിൽ തിരിച്ചെത്തിയത്. കോവിഡിനെതുടർന്ന് പ്രതിസന്ധിയിലായപ്പോഴാണ് അദ്ദേഹം ജോലി ചെയ്തിരുന്ന ഇസ്രായേൽ കമ്പനി പൂട്ടിയത്. 15 വർഷത്തോളം വിദേശത്ത് ജോലി ചെയ്തതിന്റെ നീക്കിയിരിപ്പ് കയ്യിലുണ്ട്. വീടുവെയ്ക്കണം, മക്കൾക്ക് മികച്ച ഉന്നതവിദ്യാഭ്യാസം നൽകണം. ജീവിതം മുന്നോട്ടുകൊണ്ടുപോകണം..എന്നിങ്ങനെ നിരവധികാര്യങ്ങളാണ് മുന്നിലുള്ളത്. നാട്ടിൽ തറവാടിനോട് ചേർന്ന് ഭാഗമായി ലഭിച്ച സ്ഥലമുണ്ട്. നഗരത്തിൽ സെന്റിന് 10 ലക്ഷം രൂപവരെ വിലയുള്ള അഞ്ച് സെന്റ് ഭൂമി വാങ്ങി 50 ലക്ഷം മുടക്കി വീടുവെയ്ക്കണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി വിവിധ നിക്ഷേപ പദ്ധതികളിലായി അദ്ദേഹം പണം നീക്കിവെച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെട്ട സാഹചര്യത്തിൽ വരുമാനമില്ലാതായിരിക്കയാണ്. അത് മറികടക്കാൻ നാട്ടിലൊരു സംരംഭം തുടങ്ങണമെന്ന ചിന്ത മനസിലുണ്ട്. വീടുവെയ്ക്കുന്നകാര്യവും ഒഴിവാക്കാനവില്ല. വീടുവെയ്ക്കാൻ യോജിച്ച സമയം സ്വന്തം താമസത്തിനാണ് വീടുവെയ്ക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിന് ഏറ്റവും യോജിച്ച സമയമാണിപ്പോൾ. നിക്ഷേപമായി കരുതി രണ്ടാമതൊരുവീടാണ് മനസിലുള്ളതെങ്കിൽ അത് ഉപേക്ഷിക്കുകയാകും ഉചിതം. കാരണം ഭാവിയിൽ അതിൽനിന്ന് ലഭിക്കുന്ന വരുമാനവും മൂലധനനേട്ടവും പരിമിതമായിരിക്കുമെന്നതുതന്നെ. പണമാക്കാൻ ബുദ്ധിമുട്ടുള്ള നിക്ഷേപ ആസ്തിയായി റിയൽ എസ്റ്റേറ്റ് മാറിക്കഴിഞ്ഞു. പലിശ നിരക്കുകൾ കുറയുന്നു ഭവനവായ്പയുടെ പലിശ നിരക്ക് ഇപ്പോൾ 15 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. ഉത്സവ ആനുകൂല്യമായി എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവ അധിക പലിശയിളവും പ്രൊസസിങ് നിരക്കൊഴിവും പ്രഖ്യാപിച്ചിട്ടുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 30 ലക്ഷം രൂപവരെയുള്ള ഭവനവായ്പയ്ക്ക് 6.90ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. 30 ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്കാണെങ്കിൽ ഏഴുശതമാനം മുതലാണ് പലിശ. മികച്ച സിബിൽ സ്കോർ ഉള്ളവർക്ക് 75 ലക്ഷത്തിനുമുകളിലുള്ള വായ്പകൾക്ക് പലിശയിൽ കാൽശതമാനം കുറവും വാഗ്ദാനം ചെയ്തിട്ടുണ്ട്(പട്ടിക കാണുക) Home Laon Interest Rate​ Bank Name <Rs30 Lakh Rs 30-75 Lakh Rs 75 Lakh SBI 6.90-7.35 7.95-7.5 7.2-7.6 Canara Bank 6.9-8.9 6.9-8.9 6.9-8.9 Union Bank of India 6.7-7.1 6.7-7.1 6.95-7.15 PNB 7.10-7.5 7.10-7.65 7.25-7.75 HDFC Bank 6.95-7.5 6.95-7.75 6.95-7.85 ICICIBank 6.90-7.85 6.90-7.85 7.00-8.05 Axis Bank 7.75-8.55 7.75-8.55 7.75-855 Federal Bank 7.90-7.95 7.90-8.00 7.95-8.05 South Indian Bank 7.90-9.40 7.90-9.40 7.90-9.55 ഭൂമിയുടെ വില ഇടിയുന്നു കോവിഡിനുമുമ്പെ ഭൂമിടപാടുകൾ സ്തംഭിച്ച സ്ഥിതിയിലായിരുന്നു. ഏപ്രിലിൽ പ്രവാസികളിൽ പലരും നാട്ടിൽ തിരിച്ചെത്തിയപ്പോൾ വിപണിയിൽ ഉണർവ് പ്രകടമായെങ്കിലും പിന്നീട് സാഹചര്യം പഴയതിലും വഷളായി. കയ്യിൽ പണമുള്ള പലരും വൻതുക മുടക്കി വീടുവെയ്ക്കാനോ ഭൂമി വാങ്ങിയിടാനോ താൽപര്യംകാണിച്ചില്ല. ഇതോടെ ഭൂമിവിലയിൽ 50ശതമാനത്തിലേറെ ഇടിവുണ്ടാവുകയും ചെയ്തു. 50 ലക്ഷത്തിൽതാഴെയുള്ള വീടുകളാണ് അല്പമെങ്കിലും വിറ്റുപോകുന്നത്. വസ്തുവിൽ നിക്ഷേപിക്കുന്നതിന് മുൻകാലങ്ങളിൽ വൻതോതിൽ കള്ളപ്പണമൊഴുകിയതാണ് വില കുമിളപോലെ ഉയരാനിടയാക്കിയത്. അതിന് നിയന്ത്രണംവന്നതോടെ ഇടപാടുകൾ ഒന്നുംതന്നെ നടക്കാതായി. സ്വന്തമായി താമസിക്കാൻ ഇടമന്വേഷിക്കുന്നവർപോലും കൊക്കിലൊതുങ്ങാവുന്ന വിലയിലാണ് സ്ഥലം അന്വേഷിക്കുന്നത്. ലഭിച്ചില്ലെങ്കിൽ വാങ്ങൽ നീട്ടിവെയ്ക്കുകയാണ് പലരും. രണ്ടാമതൊരു വീടെന്ന മധ്യവർഗ്ഗക്കാരുടെ സ്വപ്നത്തിന് പലരും താക്കോലിട്ട് പൂട്ടി. വസ്തുവിന് വിലകുറഞ്ഞ സാഹചര്യത്തിൽ ഭൂമിവാങ്ങി വീടുവെയ്ക്കാൻ താൽപര്യമുള്ളവർക്ക് സുവർണവാസരമാണിപ്പോൾ. ഭവനവായ്പാ പലിശയിലെ കുറവും പരമാവധി പ്രയോജനപ്പെടുത്താം. വായ്പ നേട്ടമാക്കാനും വഴികളുണ്ട് ഒരുരൂപപോലും പലിശ നൽകാതെ വായ്പ നേട്ടമാക്കിമാറ്റുന്നതിനും അവസരമുണ്ട്. ഇ.എം.ഐക്ക് ബദലായി പ്രതിമാസം നിക്ഷേപം നടത്തിയാണ് ഭവന വായ്പ പലിശയും മുതലുമടക്കം തിരിച്ചുപിടിക്കാൻ കഴിയുക. ഉദാഹരണത്തിന്, 30 ലക്ഷം രൂപ 20 വർഷക്കാലയളവിൽ ഏഴുശതമാനം പലിശനിരക്കിൽ വായ്പയെടുത്തെന്നുകരുതുക. പ്രതിമാസം തിരിച്ചടയ്ക്കേണ്ടിവരിക 23,253 രൂപയാണ്. ഇതുപ്രകാരം കാലാവധിയെത്തുമ്പോൾ മൊത്തം അടച്ചിട്ടുണ്ടാകുക 55,82,152 രൂപയാണ്. പലിശമാത്രം 25,82,152 രൂപ. പലിശ പൂർണമായും മുതിലിന്റെ ഒരുഭാഗവും തിരിച്ചുപിടിക്കുന്നത് എങ്ങനയാണെന്നുനോക്കാം. ഇഎംഐ അടയ്ക്കുന്നതോടൊപ്പം പ്രതിമാസം 5000 രൂപവീതം മികച്ച ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ വായ്പ കാലയളവായ 20 വർഷം നിക്ഷേപിക്കുക. 12ശതമാനം ആദായപക്രാരം 20വർഷം കഴിയുമ്പോൾ ലഭിക്കുക 49,95,740 രൂപയാണ്. 12 ലക്ഷം രൂപമാത്രമാണ് നിക്ഷേപിച്ചിട്ടുണ്ടാകുക. ഭവനവായ്പയുടെ പലിശ കുറയുമ്പോൾ സമാന്തരമായി മികച്ചരീതിയിൽ നിക്ഷേപം നടത്തുന്നതുവഴിയാണ് ഈ നേട്ടം സ്വന്തമാക്കാൻ കഴിയുന്നത്. Multi Cap, Large & MidCap​ Funds Fund 15 Yr Return* Since Launch* SBI Focused Equity 14.1% 18.27% Canara Robeco Emerging Equities 15.86 % 16.6% *Return as on Nov, 03, 2020.എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് 2004 ഒക്ടോബർ 11നും കനാറ റൊബേകോ ഫണ്ട് 2005 മാർച്ച് 11നുമാണ് പ്രവർത്തനംതുടങ്ങിയത്. ശ്രദ്ധിക്കുക:നിലവിലെ മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനചരിത്രം വിലയിരുത്തിയാണ് ഈ നിഗമനത്തിൽ എത്തിയിട്ടുള്ളത്. കാലാകാലങ്ങളിൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുത്താൽ 12ശതമാനമെങ്കിലും ആദായം ദീർഘകാലയളവിൽ നേടാൻകഴിയുമെന്നകാര്യത്തിൽ സംശയമില്ല.ഫണ്ടുകളിൽ നിക്ഷേപിച്ച് ഒന്നോ രണ്ടോവർഷംകഴിയുമ്പോൾ ആദായംനോക്കി നിക്ഷേപം പിൻവലിക്കരുത്. ദീർഘകാലത്തേയ്ക്കാണ് ഈനേട്ടം വാഗ്ദാനം ചെയ്യുന്നതെന്ന് മനസിലാക്കുക. feedbacks ot: antonycdavis@gmail.com അധികമായി പണം നിക്ഷേപിക്കുന്നതിനോട് വിയോജിപ്പുള്ളവരോട് ഒരുകാര്യം. നിലവിൽ കുറഞ്ഞ പലിശനിരക്കാണ് ഭവനവായ്പയ്ക്ക് ഈടാക്കുന്നത്. ഒരുവർഷംമുമ്പുവരെ 9ശതമാനത്തിലേറെയുണ്ടായിരുന്ന പലിശയാണ് 2ശതമാനത്തിലേറെ കുറഞ്ഞിരിക്കുന്നത്. ഒമ്പതുശതമാനം പലിശയായിരുന്നെങ്കിൽ മേൽപറഞ്ഞ വായ്പയ്ക്ക് പ്രതിമാസം 27,000 രൂപയെങ്കിലും തിരിച്ചടയ്ക്കണമായിരുന്നു. പലിശകുറവിലൂടെ 4000ത്തോളം രൂപയാണ് അധികമായി ലഭിക്കുക.

from money rss https://bit.ly/2HW38g1
via IFTTT

സ്വര്‍ണവില പവന് വീണ്ടും 38,000 കടന്നു

ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വർണവില 38,000 കടന്നു. പവന്റെ വില 280 രൂപകൂടി 38,080 രൂപയായാണ് വർധിച്ചത്. 4760 രൂപയാണ് ഗ്രാമിന്റെ വില. അതേസമയം, ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.8ശതമാനം കുറഞ്ഞ് 1,894.33 ഡോളർ നിലവാരത്തിലെത്തി. യുഎസ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവന്നതിനെതുടർന്നാണ് സ്വർണവിലയിൽ നേരിയ ഇടിവുണ്ടായത്. എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്തുഗ്രാമിന് 51,328 രൂപയായും താഴ്ന്നു. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായിട്ടുണ്ട്.

from money rss https://bit.ly/2I2SFzN
via IFTTT

സെന്‍സെക്‌സില്‍ 273 പോയന്റ് നേട്ടം; നിഫ്റ്റി 11,850 മറികടന്നു

മുംബൈ: തളർച്ചയിൽനിന്ന് കരയറി ഓഹരി വിപണി. രണ്ടാമത്തെ ദിവസവും മികച്ചനേട്ടത്തോടെയാണ് തുടക്കം. സെൻസെക്സ് 273 പോയന്റ് ഉയർന്ന് 40,534ലിലും നിഫ്റ്റി 73 പോയന്റ് നേട്ടത്തിൽ 11,886ലുമാണ് വ്യാപാരം നടക്കുന്നത്. ഐടി സൂചിക രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്. ഇൻഫോസിസ്, സൺ ഫാർമ, അദാനി പോർട്സ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, സിപ്ല, ബ്രിട്ടാനിയ, ഡിവിസ് ലാബ്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യുപിഎൽ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, ഐടിസി, എച്ച്ഡിഎഫ്സി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എസ്ബിഐ, ലുപിൻ, അദാനി എന്റർപ്രൈസസ് തുടങ്ങി 91 കമ്പനികളാണ് ബുധനാഴ്ച സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/389X8v6
via IFTTT

ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ ഈജിപ്ഷ്യന്‍; വരുന്നു ഇറാനിയന്‍

മൂവാറ്റുപുഴ: വരുന്നു ഈജിപ്ഷ്യനു പിന്നാലെ ഇറാൻ സവാളയും. മൂവാറ്റുപുഴയിലെ എം.എ.ബി. മൊത്ത വ്യാപാര ശാലയിലാണ് ഇപ്പോൾ വലിപ്പത്തിലും രുചിയിലും വമ്പനായ ഈജിപ്ഷ്യൻ സവാള എത്തിയിരിക്കുന്നത്. ഈ മാസംതന്നെ നല്ല സുന്ദരൻ ഇനമായ ഇറാൻ സവാളയും മാർക്കറ്റിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് എം.എ.ബി. സഹോദരങ്ങളായ എം.ബി. നിഷാദും അനസും. പരീക്ഷണാടിസ്ഥാനത്തിലാണ് ഈജിപ്ഷ്യൻ സവാള കൊണ്ടുവന്നത്. എത്തിച്ച 10 ടണ്ണിൽ 8 ടണ്ണും മൂന്നു ദിവസം കൊണ്ട് വിറ്റു. ഇന്ത്യൻ സവാളയെക്കാൾ വലിപ്പം മാത്രമല്ല നിറവും ജലാംശവും കൂടുതലാണ് ഈജിപ്ഷ്യന്. മഹാരാഷ്ട്രയിലെ വ്യാപാരി വഴിയാണ് കേരള മാർക്കറ്റിലേക്കുള്ള വരവ്. 30 കിലോ പാക്കറ്റായാണ് ഈജിപ്ഷ്യൻ സവാള എത്തുന്നത്. ഈജിപ്ഷ്യൻ സവാള വന്നതിനാലാണ് പൊതു വിപണിയിൽ സവാള വില 70 - 75 ൽ പിടിച്ചു നിർത്താനാവുന്നത്. അല്ലെങ്കിൽ വില 100 - 125 ആകുമായിരുന്നു. വ്യാപാരികളെ സംബന്ധിച്ചിടത്തോളം സവാള, ഉള്ളി, കിഴങ്ങ്, വെളുത്തുള്ളി എന്നിവയുടെ വില ഒരു കടയിൽ കൂടുതലാണെങ്കിൽ മറ്റിനങ്ങളുടെ വില്പനയെ പ്രതികൂലമായി ബാധിക്കും. ഇറക്കുമതി ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുന്നുണ്ട്. ഈജിപ്ഷ്യൻ വിലയിൽ 10 രൂപ വരെ കുറവ് 600 ഗ്രാം വരെ തൂക്കം നിലത്ത് നിരത്തിയിട്ട് സൂക്ഷിക്കാം. പ്ലാസ്റ്റിക്കിൽ കെട്ടിവെക്കരുത് ഇറാൻ 900 ഗ്രാം വരെ തൂക്കം ഉണ്ടാകും ഒരുള്ളിക്ക് വില ഇന്ത്യൻ സവാളയെക്കാൾ കുറവായിരിക്കും 10 ടൺ ആദ്യ ഘട്ടത്തിൽ എത്തിക്കാനാണ് എം.എ.ബി. സഹോദരങ്ങളുടെ നീക്കം

from money rss https://bit.ly/2HYMHzI
via IFTTT

നിഫ്റ്റി 11,800ന് മുകളില്‍: സെന്‍സെക്‌സ് 503 പോയന്റ് കുതിച്ചു|Closing

മുംബൈ: ധനകാര്യ ഓഹരികളുടെ ബലത്തിൽ സൂചികകൾ മികച്ചനേട്ടമുണ്ടാക്കി. നിഫ്റ്റി 11,800ന് മുകളിലെത്തി. സെൻസെക്സാകട്ടെ 500ലേറെ പോയന്റ് ഉയരുകയും ചെയ്തു. സെൻസെക്സ് 503.55 പോയന്റ് ഉയർന്ന് 40,261.13ലും നിഫ്റ്റി 144.30 പോയന്റ് നേട്ടത്തിൽ 11,813.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള കാരണങ്ങളാണ് വിപണിയിലെ ഉണർവിനുപിന്നിൽ.ബിഎസ്ഇയിലെ 1391 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1215 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 179 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, എസ്ബിഐ, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. യുപിഎൽ, എൻടിപിസി, റിലയൻസ്, നെസ് ലെ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ലോഹം, ഫാർമ എന്നിവയോടൊപ്പം ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടമുണ്ടാക്കി. ഊർജവിഭാഗം സൂചികയാണ് നഷ്ടത്തിലായത്. Nifty ends above 11,800, Sensex jumps 503 pts

from money rss https://bit.ly/2JmvVuP
via IFTTT

Monday, 2 November 2020

ആറാം സ്ഥാനത്തുനിന്ന് ഒമ്പതിലേയ്ക്ക്: അംബാനിയുടെ ആസ്തിയില്‍ 6.8 ബില്യണ്‍ ഡോളര്‍ കുറഞ്ഞു

റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഫോബ്സിന്റെ കോടീശ്വര പട്ടികയിൽ ഒമ്പതാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ പ്രവർത്തനഫലം പുറത്തുവിട്ടതിനുപിന്നാലെ റിലയൻസിന്റെ ഓഹരി വിലയിൽ ഒമ്പതുശതമാനത്തോളം ഇടിവുണ്ടായതാണ് കാരണം. കഴിഞ്ഞ വെള്ളിയാഴ്ച പട്ടികയിൽ ആറാമതായിരുന്നു അംബാനിയുടെ സ്ഥാനം. ഫോബ്സിന്റെ തത്സമയ പട്ടികപ്രകാരം അംബാനിയുടെ ആസ്തി 6.8 ബില്യൺ ഡോളർ കുറഞ്ഞ് 71.5 ബില്യൺ ഡോളറായി. ബിഎസ്ഇയിലാകട്ടെ ഓഹരി വില 8.62ശതമാനം(177 രൂപ)താഴ്ന്ന് 1,877 നിലവാരത്തിലുമെത്തി. കമ്പനിയുടെ വിപണിമൂല്യത്തിൽ 1.2 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. 12.69 ലക്ഷം കോടി രൂപയാണ് നിലവിലെ വിപണിമൂല്യം. ജൂലായ്-സെപ്റ്റംബർ പാദത്തിലെ അറ്റാദായത്തിൽ 15ശതമാനം കുറവുണ്ടായതോടെയാണ് നിക്ഷേപകർ വ്യാപകമായി ഓഹരി വിറ്റ് പിന്മാറിയത്. വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപമായെത്തിയതിനെതുടർന്ന് ഓഹരി വില 2369 രൂപവരെ ഉയർന്നിരുന്നു. മാർച്ചിലെ ഏറ്റവും താഴ്ന്ന നിലവാരമായ 867 രൂപയിൽനിന്നായിരുന്നു ഈ കുതിപ്പ്. ഇലോൺ മസ്കാണ് ഫോബ്സിന്റെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. 87 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. കോടീശ്വരനായ നിക്ഷേപകൻ വാറൻ ബഫറ്റിന്റെ സ്ഥാനം ആറാമതാണ്. ആസ്തി 76.2 ബില്യൺ ഡോളറും. Mukesh Ambanis net worth falls $6.8 billion

from money rss https://bit.ly/3kSw4UP
via IFTTT

സ്വര്‍ണവില പവന് 120 രൂപകൂടി 37,800 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 120 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസമായി 37,680 രൂപ നിലവാരത്തിൽ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ വർധനയ്ക്കുശേഷം ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. ഒരു ഔൺസിന് 1,892.51 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകരുടെ നീക്കം. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.22ശതമാനം കുറഞ്ഞ് 50,953 രൂപയിലെത്തി.

from money rss https://bit.ly/3kNDtol
via IFTTT

സെന്‍സെക്‌സില്‍ 306 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 11,750ന് മുകളിലെത്തി

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. നിഫ്റ്റി 11,750ന് മുകളിലെത്തി. 306 പോയന്റാണ് സെൻസെക്സിലെ നേട്ടം. 40,063ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 91 പോയന്റ് നേട്ടത്തിൽ 11,760ലുമെത്തി. ബിഎസ്ഇയിലെ 667 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 192 ഓഹരികൾ നഷ്ടത്തിലുമാണ്. 39 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, ഒഎൻജിസി, എൻടിപിസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, മാരുതി സുസുകി, റിലയൻസ്, ഇൻഫോസിസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സൺ ഫാർമ, അദാനി ഗ്യാസ്, ഡാബർ ഇന്ത്യ, പിവിആർ തുടങ്ങി 90 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Indices open strong with Nifty above 11,750

from money rss https://bit.ly/2TKmuYh
via IFTTT