121

Powered By Blogger

Wednesday, 2 December 2020

ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 13,100 നിലനിര്‍ത്തി

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി നേരിയ മുന്നേറ്റത്തോടെ 13,100 പോയന്റ് നിലനിർത്തി. ലോഹം, വാഹനം തുടങ്ങിയ ഓഹരികളിലെ നേട്ടമാണ് വിപണിക്ക് അല്പമെങ്കിലും ആശ്വാസമായത്. സെൻസെക്സ് 37.40 പോയന്റ് നഷ്ടത്തിൽ 44,618.04ലിലും നിഫ്റ്റി 4 പോയന്റ് നേട്ടത്തിൽ 13,113.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1573 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1124 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 134 ഓഹരികൾക്ക് മാറ്റമില്ല. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ശ്രി സിമെന്റ്സ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഗെയിൽ, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ കമ്പനി, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ലോഹ സൂചിക രണ്ടുശതമാനവും വാഹന സൂചിക ഒരുശതമാനവും ഉയർന്നു. അതേസമയം, ബാങ്ക് ഓഹരികൾ വില്പന സമ്മർദം നേരിട്ടു. Sensex, Nifty close flat amid high volatility

from money rss https://bit.ly/2VqZIFv
via IFTTT

വിവാഹ സീസണില്‍ റിവാ ആശീര്‍വാദ് പ്ലാനുമായി തനിഷ്‌ക്

കൊച്ചി: വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും ആഭരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്കായി ടൈറ്റാന്റെ ആഭരണവിഭാഗമായ തനിഷ്ക് റിവാ ആശീർവാദ് എന്നപേരിൽ പർച്ചേസ് പ്ലാൻ അവതരിപ്പിച്ചു. റിവാ ആശീർവാദ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രതിമാസ പദ്ധതിയായി സുരക്ഷിതമായി ആഭരണങ്ങൾ വാങ്ങുന്നതിനും സ്പോട്ട് പർച്ചേസിനേക്കാൾ മികച്ചമൂല്യം സ്വന്തമാക്കുന്നതിനും സാധിക്കും. അളവ്, സമയം, സുതാര്യമായ ആനുകൂല്യങ്ങൾ എന്നിവ കണക്കിലെടുത്ത് വാങ്ങൽ ആസൂത്രണം ചെയ്യാനുള്ള സൗകര്യം റിവാ ആശീർവാദ് ഉപയോക്താക്കൾക്ക് നൽകുന്നു. വിവിധ പ്രദേശങ്ങളിലെയും സമൂഹങ്ങളിലെയും വൈവിധ്യമാർന്ന വിവാഹാഭരണങ്ങൾക്കായി തനിഷ്കിന്റെ പ്രത്യേക സബ്-ബ്രാൻഡായി റിവാ ആദ്യമായി അവതരിപ്പിച്ചത് 2017-ലാണ്. വിവിധ സംസ്കാരങ്ങളിലെ സമൃദ്ധിയും പാരമ്പര്യവും വിളിച്ചറിയിക്കുന്നതാണ് ഇന്ത്യൻ വിവാഹാഭരണങ്ങൾ. പ്രത്യേകാവസരത്തിലെ വൈകാരികത മനസിലാക്കി ആഭരണങ്ങൾ വാങ്ങുന്നതിനായി ആർക്കും ഇണങ്ങുന്ന രീതിയിലുള്ള പർച്ചേസ് പ്ലാനാണ് പ്രത്യേകമായി റിവാ ആശീർവാദ് അവതരിപ്പിക്കുന്നത്. റിവാ ആശീർവാദിലൂടെ വിവാഹാവസരത്തിൽ തനിഷ്കിന്റെ മികച്ച രൂപകൽപ്പനയും ശുദ്ധതയുടെ ഉറപ്പുംനല്കി വധുവിനും കുടുംബാംഗങ്ങൾക്കും ഏറ്റവും മികച്ച അവസരമൊരുക്കുകയാണ്. കോവിഡ് കാലത്ത് എല്ലാ സുരക്ഷാ, മുൻകരുതൽ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സ്റ്റോറുകളിലും പർച്ചേസിന് അവസരം. വീടിന്റെ സുരക്ഷിതത്വത്തിൽ നിന്ന് ആഭരണങ്ങൾ വാങ്ങുന്നതിനും മികച്ച ഷോപ്പിംഗ് അനുഭവം സ്വന്തമാക്കുന്നതിനുമായി തനിഷ്ക് ഈയിടെ ഒരു നിര ഫിജിറ്റൽ ഫീച്ചറുകൾ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരുന്നു.

from money rss https://bit.ly/3mIfqYI
via IFTTT

ബിപിസിഎലിനെ ഏറ്റെടുക്കാന്‍ മൂന്നു കമ്പനികള്‍ രംഗത്തുവന്നതായി പെട്രോളിയം മന്ത്രി

പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎലിനെ ഏറ്റെടുക്കാൻ മൂന്നുകമ്പനികൾ താൽപര്യം പ്രകടിപ്പിച്ചതായി മന്ത്രി. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രഥാനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കമ്പനികളേതൊക്കെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ചില വിദേശ-ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളിൽനിന്ന് താൽപര്യംപത്രം ലഭിച്ചിരുന്നതായി നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. പിന്നാലെ, വേദാന്ത, രണ്ട് യുഎസ് നിക്ഷേപ സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് താൽപര്യപത്രം ലഭിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നു. പ്രഥമിക റൗണ്ടിൽ താൽപര്യപത്രം ലഭിച്ചാൽ അടുത്തഘട്ടമായി ഫിനാൻഷ്യൽ ബിഡ് സമർപ്പിക്കാനാണ് ആവശ്യപ്പെടുക. കോവിഡ് വ്യാപനത്തെതുടർന്നുണ്ടായ പ്രതിസന്ധിമൂലം ബിപിസിഎലിന്റെ ഓഹരി വില്പനയ്ക്ക് താൽപര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള തിയതി സർക്കാർ നാലുതവണ നീട്ടിയിരുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ ഇന്ധന വിതരണക്കമ്പനിയായ ബിപിസിഎലിന്റെ 53ശതമാനം ഓഹരിയാണ് വിറ്റഴിക്കുന്നത്. ഇതിലൂടെ 45,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. നടപ്പുസാമ്പത്തിക വർഷം പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിച്ച് 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇത് എങ്ങുമെത്തിയിട്ടില്ല. ഇതുവരെ 6138.48 കോടി രൂപമാത്രമാണ് സമാഹരിക്കാനായത്. Three parties submitted EoIs for BPCL bid process

from money rss https://bit.ly/33COKkL
via IFTTT

Tuesday, 1 December 2020

ബിഗ് ബാസ്‌ക്കറ്റിനെ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ്: ഇടപാട് 9,600 കോടിയുടെ

രാജ്യത്തെ ഓൺലൈൻ ഷോപ്പിങ് മേഖലയിൽ മറ്റൊരു വൻകിട ഏറ്റെടുക്കൽകൂടി ഉടനെ യാഥാർത്ഥ്യമായേക്കും. 9,600 കോടി രൂപ മുടക്കി ടാറ്റ ഗ്രൂപ്പ് ബിഗ് ബാസ്കറ്റിനെയാണ് ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഏറ്റെടുക്കൽ യാഥാർഥ്യമായാൽ ബിഗ്ബാസ്ക്കറ്റിന്റെ 80ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിന് ലഭിക്കും. അഞ്ചുമാസം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ കരാർ സംബന്ധിച്ച് ധാരണയായതായാണ് റിപ്പോർട്ടുകൾ. ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുൾപ്പടെ വൻനിരതന്നെ ബിഗ്ബാസ്കറ്റിൽ നിക്ഷേപകരായുണ്ട്. ആലിബാബയുടേ(29ശതമാനം)തുൾപ്പെടുയുള്ള ഓഹരികൾ ടാറ്റ ഗ്രൂപ്പ് വാങ്ങിയേക്കും. അബരാജ് ഗ്രൂപ്പ്(16ശതമാനം), ആക്സന്റ് കാപിറ്റൽ(9ശതമാനം), മിറ അസെറ്റ് നെവർ ഏഷ്യ(5ശതമാനം)എന്നിങ്ങനെയാണ് മറ്റ് നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം. പ്രാദേശിക ഓൺലൈൻ പലചരക്ക് വിപണന സ്ഥാപനമായ ബിഗ്ബാസ്കറ്റിന് 1.6 ബില്യൺ ഡോളറാണ്(ഏകദേശം 11,800 കോടി രൂപ)മൂല്യം കണക്കാക്കിയിട്ടുള്ളത്. 14,750 കോടി രൂപയുടെ രാജ്യത്തെ ഒൺലൈൻ ഗ്രോസറി വില്പനയിൽ 50ശതമാനം വിഹിതവും ബിഗ് ബാസ്കറ്റിനാണ്. Tata nears deal to buy BigBasket for $1.3 bn

from money rss https://bit.ly/3muDq1B
via IFTTT

പോസ്റ്റ് ഓഫീസ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് വര്‍ധിപ്പിച്ചു: ഇല്ലെങ്കില്‍ ചാര്‍ജ് ഈടാക്കും

ബാങ്കുകൾ മിനിമം ബാലൻസ് വേണ്ടെന്നുവെയ്ക്കുമ്പോൾ അത് ഏർപ്പെടുത്തി പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്. സേവിങ്ക് അക്കൗണ്ടിൽ ചുരുങ്ങിയത് 500 രൂപയെങ്കിലും നിലനിർത്തണമെന്ന് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഈതുക നിലനിർത്തിയില്ലെങ്കിൽ മെയിന്റനൻസ് ചാർജ് ഈടാക്കുമെന്നാണ് അറിയിപ്പ്.ഡിസംബർ 11 മുതലാണ് പുതിയ തീരുമാനത്തിന് പ്രാബല്യമുള്ളത്. മിനിമം 500 രൂപയെങ്കിലും നിലനിർത്തിയില്ലെങ്കിൽ സാമ്പത്തിക വർഷം അവസാനം മെയിന്റനൻസ് ചാർജിനത്തിൽ 100 രൂപ ഈടാക്കും. അക്കൗണ്ടിൽ ബാലൻസ് ഒന്നുമില്ലെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യും. ഗ്രാമീണമേഖലയിൽ ഉൾപ്പടെ നിരവധി സാധാരണക്കാരുടെ ആശ്രയമാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്. പുതിയ തീരുമാനം സാധാരണ നിക്ഷേപകർക്ക് തരിച്ചടിയാകും. Post Office Savings Account: Minimum balance limit increased

from money rss https://bit.ly/2HXYKgP
via IFTTT

വരുമാനത്തില്‍ വര്‍ധന: ഫ്‌ളിപ്കാര്‍ട്ടിന്റെ അറ്റനഷ്ടം 3,150 കോടിയായി കുറഞ്ഞു

ആഗോള ഭീമനായ വാൾമാർട്ടിന്റെ സ്വന്തമായ ഫ്ളിപ്കാർട്ടിന്റെ 2019-2020 സാമ്പത്തിക വർഷത്തെ വരുമാനം 12 ശതമാനം വർധിച്ച് 34,610 കോടിയായി. മുൻവർഷം 30,934.9 കോടിയായിരുന്നു വരുമാനം. കമ്പനിയുടെ നഷ്ടത്തിലും കുറവുണ്ടായിട്ടുണ്ട്. 2018-19 സാമ്പത്തികവർഷത്തെ നഷ്ടം 3,836.8 കോടി രൂപയായരുന്നു. 2020 മാർച്ചിൽ അവസാനിച്ച വർഷത്തിൽ ഇത് 3,150 കോടി രൂപയായി കുറഞ്ഞു. അറ്റനഷ്ടത്തിലുണ്ടായ കുറവ് 18ശതമാനമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് ദീർഘകാലം അടച്ചിട്ടതിനുശേഷം നടത്തിയ ഉത്സവ ഓഫറിൽ വൻതോതിൽ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഫ്ളിപ്കാർട്ടിനായിട്ടുണ്ട്. ഉത്സവ ഓഫറിനെതുടർന്ന് ക്രിസ്മസ്-പുതവത്സര ഓഫർ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിലൂടെ മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനി. മേഖലയിൽ ആമസോണുമായി കടുത്തമത്സരമാണുള്ളത്. Flipkart narrows loss to Rs 3,150.6 crore in FY20

from money rss https://bit.ly/2HZB0cd
via IFTTT

സ്വര്‍ണവില വീണ്ടും 36,000 കടന്നു: കൂടിയത് പവന് 200 രൂപ

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാമത്തെ ദിവസവും സ്വർണത്തിന് വിലകൂടി. ബുധനാഴ്ച പവന് 200 രൂപ കൂടി 36,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി. ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം രണ്ടുശതമാനം വിലവർധിച്ചശേഷം ഇന്ന് വിലകുറയുകയാണുണ്ടായത്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,813.75 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 48,499 രൂപയായി താഴുകയും ചെയ്തിട്ടുണ്ട്. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ ശുഭാപ്തി വിശ്വാസമാണ് ആഗോള വിപണിയിലെ സ്വർണവിലയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/36rgoTK
via IFTTT

സെന്‍സെക്‌സില്‍ 76 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 76 പോയന്റ് താഴ്ന്ന് 44,579ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിൽ 13,090ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 881 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 312 ഓഹരികൾ നഷ്ടത്തിലുമാണ്. 55 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. മാരുതി സുസുകി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ഒഎൻജിസി, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, എൻടിപിസി, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ഐടിസി, നെസ് ലെ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിൻസർവ്, എസ്ബിഐ, എച്ച്ഡിഎഫ്സി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സെക്ടറൽ സൂചികകളിൽ സമ്മിശ്ര പ്രകടനമാണ്. നിഫ്റ്റി ഫാർമ, ഓട്ടോ സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികളും 0.5ശതമാനം ഉയർന്നു.

from money rss https://bit.ly/2JxOUTw
via IFTTT

160 കടന്ന്‌ റബ്ബർ വില; മൂന്നുവർഷത്തിനിടെ ആദ്യം

കോട്ടയം: ആഭ്യന്തരവിപണിയിൽ റബ്ബർ വില 160 കടന്നു. മൂന്നുവർഷത്തിനിടെ ആദ്യമായാണ് വില 160 കടക്കുന്നത്. ആർ.എസ്.എസ്.-നാല് റബ്ബറിന് 163 രൂപയാണ് ചൊവ്വാഴ്ചത്തെ വില. തായ്ലൻഡിൽ ഇലവീഴ്ച ഉത്പാദനത്തെ ബാധിച്ചതും അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നുനിൽക്കുന്നതുമാണ് പ്രധാന കാരണം. തായ്ലൻഡിൽ അസാധാരണമായ ഇലവീഴ്ച രോഗമാണ്. ഇതോടെ ഉത്പാദനം കുറഞ്ഞു. അന്താരാഷ്ട്ര മാർക്കറ്റിൽ റബ്ബറിന്റെ ലഭ്യത കുറഞ്ഞു. വരും മാസങ്ങളിലും ലഭ്യത കുറയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ബാങ്കോക്ക് വില 183.43 രൂപയാണ്. 2017 ഫെബ്രുവരിയിലാണ് ഇതിനുമുമ്പ് റബ്ബർ വില 160 രൂപയിലെത്തിയത്. രാജ്യത്ത് വാഹനവിപണിയിലുണ്ടായ ഉണർവും വില ഉയരാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് കേന്ദ്രസർക്കാർ ചൈനയിൽനിന്നുള്ള ടയറിന്റെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ ടയർ കമ്പനികൾ ആഭ്യന്തരമാർക്കറ്റിൽനിന്ന് കൂടുതലായി റബ്ബർ വാങ്ങിത്തുടങ്ങി. കഴിഞ്ഞ മാസം റബ്ബറിന്റെ ഇറക്കുമതിയിൽ 25,000 ടണ്ണിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റബ്ബറിന് സർക്കാർ നൽകുന്ന വിലസ്ഥിരതാപദ്ധതിയുടെ പരിധി 150-ൽനിന്ന് 200 രൂപയാക്കണമെന്ന് റബ്ബർ ഡീലേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ജോർജ് വാലി, ജനറൽ സെക്രട്ടറി ബിജു പി.തോമസ് എന്നിവർ ആവശ്യപ്പെട്ടു.

from money rss https://bit.ly/3ohkKmC
via IFTTT

നിഫ്റ്റി 13,100ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 505 പോയന്റ്

മുംബൈ: പുതിയമാസത്തിന്റെ തുടക്കത്തിൽതന്നെ ഓഹരി വിപണിയിൽ മുന്നേറ്റം. പ്രതീക്ഷിച്ചതിലും മികച്ച ജിഡപി കണക്കുകൾ പുറത്തുവന്നതാണ് വിപണിക്ക് കരുത്തുപകർന്നത്. സെൻസെക്സ് 500 പോയന്റിലേറെ കുതിച്ചു. നിഫ്റ്റി 13,100ന് മുകളിലെത്തുകയുംചെയ്തു. സെൻസെക്സ് 5.5.72 പോയന്റ് നേട്ടത്തിൽ 44,655.44ലിലും നിഫ്റ്റി 140 പോയന്റ് ഉയർന്ന് 13,109ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1869 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 974 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, സൺഫാർമ, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ കമ്പനി, എൻടിപിസി, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക മൂന്നുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. Nifty ends above 13,100, Sensex jumps 505 pts

from money rss https://bit.ly/37nfXJt
via IFTTT

സമ്പദ്ഘടന ചലിച്ചുതുടങ്ങി: രണ്ടാമത്തെ മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു

കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽനിന്ന് രാജ്യം കരയറുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. നവംബറിൽ ജിഎസ്ടിയിനത്തിൽ 1,04,963 കോടി രൂപ സമാഹരിച്ചു. നടപ്പ് സാമ്പത്തികവർഷത്തിൽ രണ്ടാംതവണയാണ് ജിഎസ്ടി കളക്ഷൻ ഒരുലക്ഷം കോടി കവിയുന്നത്. കഴിഞ്ഞ ഒക്ടോബറിൽ നേടിയ 1,05,155 ലക്ഷം കോടി രൂപയാണ് നടപ്പ് സാമ്പത്തികവർഷത്തിലെ ഉയർന്ന വരുമാനം. നവംബറിൽ കേന്ദ്ര ജിഎസ്ടിയായി 19,189 കോടി രൂപയും സ്റ്റേറ്റ് ജിഎസ്ടിയിനത്തിൽ 25,540 കോടി രൂപയും സംയോജിത ജിഎസ്ടി ഇനത്തിൽ 51,992 കോടി രൂപയും സെസായി 8,242 കോടി രൂപയുമാണ് സമാഹരിച്ചത്. കഴിഞ്ഞവർഷം നവംബർ മാസത്തിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ വരുമാനം 1.4ശതമാനം കൂടുതലാണ്. ചരക്ക് ഇറക്കുമതിയിൽനിന്നുള്ള വരുമാനം 4.9ശതമാനവും ആഭ്യന്തര ഇടപാടുകളിൽനിന്നുള്ളവരുമാനം 0.5ശതമാനവും വർധിച്ചു. ചൊവാഴ്ചയാണ് ധനമന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. GST collections cross Rs 1 lakh crore in November for second time in 9 months

from money rss https://bit.ly/36qejaH
via IFTTT

ചന്ദ കൊച്ചാറിന് തിരിച്ചടി: സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെതിരെ നല്‍കിയ ഹര്‍ജി തള്ളി

ഐസിഐസിഐ ബാങ്ക് ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ചന്ദ കൊച്ചാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. രാജിവെച്ചതിനുശേഷമാണ് ബാങ്ക് അവരെ പുറത്താക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മുൻകൂർ അനുമതിയില്ലാതെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയില്ലെന്ന് കൊച്ചാറിനുവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ രോഹ്തഗി വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. കൊച്ചാറിന്റെ അപേക്ഷ ഈവർഷം ആദ്യം മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടർന്നാണ് അവർ സുപ്രീം കോടതിയെ സമീപിച്ചത്. ഐസിഐസിഐ ബാങ്ക് 1,875 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പിന്റെ വേണുഗോപാൽ എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമായിരുന്നു ക്രിമിനൽ കേസെടുത്തത്. ഇതുസംബന്ധിച്ച കുറ്റപത്രം മുംബൈയിലെ പ്രത്യേക കോടതിയിൽ ഇഡി നവംബർ അഞ്ചിനാണ് സമർപ്പിച്ചത്. Chanda Kochhar Loses Supreme Court Case Against Being Fired As ICICI CEO

from money rss https://bit.ly/2VlIyJp
via IFTTT

Monday, 30 November 2020

126 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ബാറ്റക്ക് ഇന്ത്യക്കാരനായ ഗ്ലോബല്‍ സിഇഒ

ബാറ്റയുടെ 126 വർഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യക്കാരനെ ആഗോള ചുമതലയുള്ള ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി നിയമിച്ചു. ബാറ്റ ഇന്ത്യയുടെ ചുമതല വഹിച്ചിരുന്ന സന്ദീപ് കദാരിയയെയാണ് ആഗോള ചുമതല നൽകി സിഇഒ ആക്കിയത്. അഞ്ചുവർഷത്തിനുശേഷം ചുമതല ഒഴിയുന്ന അലെക്സിസ് നാസർദിനുപകരമാണ് നിയമനം. യുണിലിവറിലെയും വോഡാഫോൺ ഇന്ത്യ ആൻഡ് യൂറോപ്പിലെയും 24 വർഷത്തെ സേവനത്തിനുശേഷം 2017ലാണ് സന്ദീപ് ബാറ്റയിലെത്തിയത്. ഐഐടി ഡൽഹി, എക്സ്എൽആർഐ ജംഷഡ്പുർ എന്നിവിടങ്ങളിൽനിന്നായിരുന്നു ഉന്നത വിദ്യാഭ്യാസം. എക്സ്എൽആർഐയിൽ പിജിഡിഎം 1993 ബാച്ചിലെ ഗോൾഡ് മെഡലിസ്റ്റാണ്. ചെരുപ്പ് നിർമാണമേഖലയിലെ അതികായന്മാരായ ബാറ്റ 1894ലാണ് പ്രവർത്തനംതുടങ്ങിയത്. രൂപകല്പനയിലും നിർമാണത്തിലും മികവുപുലർത്തിയ കമ്പനി ആഗോളതലത്തിൽ വൈകാതെതന്നെ പ്രശസ്തമായി. 180 മില്യൺ ജോഡി ഷൂവാണ് പ്രതിവർഷം കമ്പനി വിൽക്കുന്നത്. 5,800ലേറെ റീട്ടെയിൽ ഷോപ്പുകൾ രാജ്യത്ത് ബാറ്റക്ക് സ്വന്തമായുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 22ലേറെ നിർമാണ യൂണിറ്റുകളും കമ്പനിക്കുണ്ട്. In a first, Bata appoints an Indian as global CEO in its 126-year history

from money rss https://bit.ly/39uBPoF
via IFTTT

പാഠം 101: ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കാതെ 15ശതമാനവരെ നേട്ടമുണ്ടാക്കാനുള്ള വഴിയിതാ

വിലക്കയറ്റത്തെ അതിജീവിക്കാൻ ശേഷിയുള്ള പദ്ധതികൾ നിക്ഷേപലോകത്ത് വിരളമാണ്. ബാങ്ക് എഫ്ഡികൾ ഉൾപ്പടെയുള്ള സ്ഥിരനിക്ഷേപ പദ്ധതികളിൽനിന്നുള്ള ആദായം ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തവുമാണ്. ഈ സാഹചര്യത്തിലാണ് ഓഹരിയിലെ നിക്ഷേപത്തിന്റെ പ്രസക്തി. നഷ്ടസാധ്യയുള്ളതിനാലാണ് ഓഹരി വിപണിയിൽനിന്ന് മിക്കവാറും നിക്ഷേപകർ മാറിനിൽക്കുന്നത്. മികച്ച ഓഹരികൾ കണ്ടെത്തി വാങ്ങാനുള്ള അറിവില്ലായ്മയും നിക്ഷേപകരെ നഷ്ടത്തിലേയ്ക്കുനയിക്കുന്നു. മ്യൂച്വൽ ഫണ്ടിന്റെ സാധ്യത പ്രയോജനപ്പെടുത്തി മികച്ച ആദായംനേടാനുള്ളവഴി ഇത്തരക്കാർക്ക് പ്രയോജനപ്പെടുത്താം. നിക്ഷേപകർക്കുവേണ്ടി വിഗദ്ധരായ ഫണ്ട് മാനജർമാർ ഓഹരികൾ തിരഞ്ഞെടുത്തുകൊളളും. വിവിധ സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിച്ച് എസ്ഐപിയായി നിക്ഷേപിച്ചാൽമതി. വർഷത്തിലൊരിക്കൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി മുന്നോട്ടുപോകുകമാത്രമാണ് ചെയ്യേണ്ടത്. 30ലധികം മികച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് പുതിയ പാഠത്തിൽ. വ്യത്യസ്ത കാറ്റഗറികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫണ്ടുകളാണിവ. ഒന്ന്, മൂന്ന്, അഞ്ച് വർഷക്കാലയളവിൽ ഫണ്ടുകൾ നൽകിയ ആദായവും പട്ടികയിൽ നൽകിയിട്ടുണ്ട്. നിലവിൽ നിക്ഷേപത്തിന് അനുയോജ്യമായ ഫണ്ടുകളാണിവ. നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ടുവേണം എസ്ഐപിയായി നിക്ഷേപം നടത്താൻ. Equity: Large cap Fund Return(%) 1year 3 year 5 year Axis Bluechip Fund 12.20 13.83 14.70 Canara Robeco Bluechip Eqt 16.27 12.66 14.17 HDFC Index Fund - Sensex Plan 7.80 10.00 12.24 ICICI Prudential Bluechip Fund 6.12 5.83 11.24 Mirae Asset Large Cap 7.11 7.52 13.53 വൻകിട കമ്പനികളിലും അതേസമയം, വളർച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയതോതിൽ റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് അനുയോജ്യം. മികച്ച നേട്ടസാധ്യതയും ഫണ്ടിലെ നിക്ഷേപം നൽകുന്നു. അഞ്ചുമുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Large cap & Mid cap Fund Return(%) 1year 3 year 5 year Canara Robeco Emerging Equities Fund 18.53 7.30 13.85 Invesco India Growth Opportunities Fund 5.11 7.10 12.62 Kotak Equity Opportunities Fund 12.49 7.28 13.09 Mirae Asset Emerging Bluechip 16.17 9.54 16.97 Principal Emerging Bluechip Fund 14.88 4.73 13.60 മികച്ച മൂലധനനേട്ടം നിക്ഷേപകന് നൽകുകയെന് ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ് മൾട്ടിക്യാപ് ഫണ്ടുകൾ. താരതമ്യേന മികച്ച നേട്ടം പ്രതീക്ഷിക്കാം. അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Multi cap Fund Return(%) 1year 3 year 5 year Axis Focused 25 Fund 12.90 11.53 16.25 DSP Equity Fund 11.77 8.16 12.55 Canara Robeco Equity Diversified Fund 16.42 10.80 12.73 Kotak Standard Multicap Fund 6.53 6.83 12.70 SBI Focused Equity Fund 8.11 9.26 13.45 റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് യോജിച്ച ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. വളർന്നുവരുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുന്നതിനാൽ താരതമ്യേന റിസ്ക് കൂടുതലാണ്. അതേസമയം, മികച്ച നേട്ടം പ്രതീക്ഷിക്കാം. ഏഴുവർഷമെങ്കിലും മുന്നിൽകണ്ട് എസ്ഐപിയായി നിക്ഷേപം നടത്താം. Equity: Mid cap Fund Return(%) 1year 3 year 5 year Axis Midcap Fund 20.06 13.55 14.68 DSP Midcap Fund 19.74 7.09 13.72 Invesco India Midcap 19.63 7.74 13.05 Kotak Emerging Equity Fund 16.79 5.51 13.21 L&T Midcap Fund 13.67 11.65 20.97 അതീവ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുള്ള വിഭാഗമാണ് സ്മോൾ ക്യാപ്. റിസ്ക് എടുക്കാൻ ശേഷിയില്ലാത്തവർ ഈ വിഭാഗത്തിൽ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് ഏഴു മുതൽ പത്തുവർഷംവരെയെങ്കിലുംഎസ്ഐപിയായി നിക്ഷേപിച്ചാൽ മികച്ച നേട്ടം പ്രതീക്ഷിക്കാം. Equity: Small Cap Fund Return(%) 1year 3 year 5 year Axis Small Cap Fund 18.78 10.88 14.56 Kotak Small Cap 27.08 5.40 12.62 Nippon India Small Cap 19.21 2.06 11.92 SBI Small Cap Fund 22.41 5.27 16.28 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎൽഎസ്എസ് ഫണ്ടുകളാണിവ. വർഷത്തിൽ 1.50 ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവർഷത്തെ ലോക്ക് ഇൻ പിരിയഡ് ഉണ്ട്. ദീർഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗറികൂടിയാണിത്. Equity: ELSS Fund Return(%) 1year 3 year 5 year Aditya Birla Sun Life Tax Relief 96 6.78 4.46 11.11 Axis Long Term Equity Fund 12.79 11.52 13.74 DSP Tax Saver Fund 7.20 5.94 12.44 Invesco India Tax Plan 11.18 7.99 12.54 Canara Robeco Eqt Tax Saver 18.04 11.70 12.86 ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടിൽ നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും മുന്നിൽകണ്ടുവേണം നിക്ഷേപം നടത്താൻ. Hybrid: Aggressive Hybrid Fund Return(%) 1year 3 year 5 year Canara Robeco Equity Hybrid Fund 15.41 10.52 12.07 Mirae Asset Hybrid Equity 9.66 8.77 13.31 Principal Hybrid Equity Fund 10.01 4.75 11.87 SBI Equity Hybrid Fund 6.94 7.76 11.05 *ഫണ്ടുകളുടെ റിട്ടേൺ കണക്കാക്കിയ തിയതി: നവംബർ 26, 2020. എങ്ങനെ നിക്ഷേപിക്കും? മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഓൺലൈനായും ഓഫ്ലൈനായും നിരവധിവഴികളുണ്ട്. ഫണ്ടുകൾ തിരഞ്ഞെടുക്കയാണ് പ്രധാനം. അതുകഴിഞ്ഞാൽ തിരഞ്ഞെടുത്ത ഫണ്ടിന്റെ എഎംസി(ഫണ്ട് കമ്പനി)യുടെ വെബ്സൈറ്റുവഴി നിക്ഷേപംനടത്താം. അതിനുമുമ്പ് കൈവൈസി നടപടിക്രമങ്ങൾ പാലിക്കണം. അതിനായി ഇ-കൈവൈസി സംവിധാനവുമുണ്ട്. ഇതിനെല്ലാംപുറമെ, ഫണ്ട് കമ്പനികളുടെ രജിസ്ട്രാർമാർ(കാംസ്, ഫിൻടെക്), എഎംസികളുടെ വിവിധ നഗരങ്ങളിലുള്ള ശാഖകൾ എന്നിവവഴിയും നിക്ഷേപം നടത്താം. ഇതേക്കുറിച്ച് തുടർന്നുവരുന്ന പാഠത്തിൽ വിശദമായി പ്രതിപാദിക്കുന്നതാണ്. ഡയറക്ട് പ്ലാനുകൾ തിരഞ്ഞെടുക്കാം മ്യൂച്വൽ ഫണ്ടിൽ റഗുലർ പ്ലാനുകളും ഡയറക്ട് പ്ലാനുകളും ഉണ്ടാകും. നേരിട്ട് നിക്ഷേപിക്കുന്നവർക്കാണ് ഡയറക്ട് പ്ലാനുകളുള്ളത്. രണ്ടുശതമാനംവരെ അധിക ആദായംനേടാൻ ഡയറക്ട് പ്ലാനുകളിലെ നിക്ഷേപം സഹായിക്കും. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ:ഏഴുവർഷമെങ്കിലും എസ്ഐപിയായി നിക്ഷേപിച്ചാൽമാത്രമെ പരമാവധി ആദായം ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽനിന്ന് ലഭിക്കൂ. മുടങ്ങാതെ നിക്ഷേപിക്കാനും ശ്രദ്ധിക്കണം. അതോടൊപ്പം എസ്ഐപി തുകയിൽ വർഷംതൊറും പത്തുശതമാനം വർധനവരുത്തുകയും ചെയ്താൽ പ്രതീക്ഷിക്കുന്നതിലപ്പുറം ആദായം സ്വന്തമാക്കാൻ നിക്ഷേപകന് കഴിയും.

from money rss https://bit.ly/36qH9aE
via IFTTT

സ്വര്‍ണവില പവന് 160 രൂപകൂടി 35,920 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 160 രൂപകൂടി 35,920 രൂപയായി. ഗ്രാമിന് 20 രൂപകൂടി 4490 രൂപയുമായി. ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ഔൺസിന് 0.1ശതമാനം വർധിച്ച് 1,77876 ഡോളർ നിലവാരത്തിലെത്തി. അതേസമയം, മറ്റ് പ്രധാന കറൻസികളുമായി താരതമ്യംചെയ്യുമ്പോൾ ഡോളറിന്റെ മൂല്യത്തിൽ നേരിയതോതിൽ ഇടിവുണ്ടായത് വിലയിടിവിന് കാരണമാകും. കോവിഡ് വാക്സിൻ പ്രതീക്ഷകളാണ് കഴിഞ്ഞ ദിവസം സ്വർണ വിലയെ സ്വാധീനിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത.

from money rss https://bit.ly/3g58lPP
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം; നിഫ്റ്റി വീണ്ടും 13,000ന് മുകളില്‍

മുംബൈ: പുതിയ മാസത്തിന്റെ തുടക്കത്തിൽതന്നെ നേട്ടംനിലനിർത്തി സൂചികകൾ. നിഫ്റ്റി വീണ്ടും 13,000ന് മുകളിലെത്തി. 155 പോയന്റാണ് സെൻസെക്സിലെ നേട്ടം. 44,304ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 41 പോയന്റ് ഉയർന്ന് 13,009ലുമെത്തി. സമ്പദ്ഘടനയുടെ തിരിച്ചുവരവിന്റെ അടയാളമായി രണ്ടാം പാദത്തിൽ ഡിജിപി നിരക്ക് ഉയർന്നത് വിപണിക്ക് ആശ്വാസം പകർന്നിട്ടുണ്ട്. ഗെയിൽ, ശ്രീ സിമെന്റ്സ്, ഇൻഫോസിസ്, ഗ്രാസിം, ബജാജ് ഓട്ടോ, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, അദാനി പോർട്സ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ഒഎൻജിസി, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ടിസിഎസ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.50ശതമാനത്തിലേറെ നേട്ടത്തിലാണ്. Indices trade higher Nifty above 13000

from money rss https://bit.ly/39rgTz3
via IFTTT

ഈ വര്‍ഷം ഓൺലൈൻ വിൽപ്പന മൂന്നിരട്ടി ഉയരുമെന്നു പഠനം

മുംബൈ: നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ഓൺലൈൻ വിൽപ്പനയിൽ മൂന്നിരട്ടി വരെ വർധനയുണ്ടാകുമെന്ന് ഗവേഷണ സ്ഥാപനമായ ഇന്ത്യ റേറ്റിങ്സ്. അടുത്ത സാമ്പത്തിക വർഷത്തോടെ മൊത്തം വിൽപ്പനയുടെ പത്തു മുതൽ 15 ശതമാനം വരെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാകുമെന്നും ഇവർ സൂചിപ്പിക്കുന്നു. നിലവിലിത് രണ്ടു മുതൽ നാലു വരെ ശതമാനമാണ്. കോവിഡ് വ്യാപനത്തെത്തുടർന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കൂടുതൽ പ്രാധാന്യം വന്നതും ആളുകൾ വേഗത്തിൽ ഓൺലൈൻ വ്യാപാരത്തിലേക്ക് മാറുന്നതുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ഈ പരിധിയിലേക്കെത്താൻ അഞ്ചുവർഷം വരെ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഒരുക്കാൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്തിവരുകയാണെന്ന് ഫിച്ച് ഗ്രൂപ്പ് പറയുന്നു. സ്വന്തം വെബ് സൈറ്റുകളും മൊബൈൽ ആപ്പുകളും തയ്യാറാക്കുകയാണ്. വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും ഓൺലൈനിനായി പ്രത്യേക ബ്രാൻഡുകൾ പോലും അവതരിപ്പിക്കുന്നുണ്ടെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു.

from money rss https://bit.ly/33swmuQ
via IFTTT

തട്ടിപ്പുകള്‍ വ്യാപകം: ബിറ്റ്‌കോയിൻ വില 19,000 ഡോളറിനു മുകളിൽ

കൊച്ചി: ഡിജിറ്റൽ ക്രിപ്റ്റോ കറൻസിയായ 'ബിറ്റ്കോയിൻ' വീണ്ടും കുതിപ്പിന്റെ പാതയിൽ. 2020 മാർച്ചിൽ വൻതോതിൽ ഇടിവ് നേരിട്ട ബിറ്റ്കോയിൻ വില തിങ്കളാഴ്ച 19,000 ഡോളറിനു മുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾത്തന്നെ അഞ്ചു ശതമാനത്തോളം വില ഉയർന്ന് 19,109 ഡോളറിലെത്തി. അതായത്, 14.35 ലക്ഷം രൂപ! മാർച്ചിലെ വിലയിൽനിന്ന് 150 ശതമാനത്തിലേറെ വളർച്ചയാണ് ഇതുവരെയുണ്ടായത്. 2008-09 കാലയളവിൽ നിലവിൽ വന്ന ബിറ്റ്കോയിൻ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനപ്രിയമായി മാറുകയായിരുന്നു. ഒട്ടേറെ ചെറുപ്പക്കാർ ഇപ്പോൾ ബിറ്റ്കോയിനിൽ നിക്ഷേപം നടത്തുന്നുണ്ട്. ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതു പോലെ ഇതിൽ വ്യാപാരം നടത്തുന്നവരും ഏറെയാണ്. വിലയിൽ വൻതോതിൽ ഉണ്ടാകുന്ന കയറ്റിറക്കങ്ങളാണ് ഇവയുടെ പ്രചാരം വർധിപ്പിക്കുന്നത്. അതേസമയം, ഒരു സാങ്കല്പിക കറൻസി മാത്രമായ ബിറ്റ്കോയിനിന്റെ മേൽ നടത്തുന്ന ഇത്തരം ഇടപാടുകൾ നഷ്ടത്തിന് വഴിവയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധരിൽ ഒരുകൂട്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭരണകൂടങ്ങളുടെ അംഗീകാരമോ കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാതെ ലോകം മുഴുവൻ ക്രയവിക്രയം ചെയ്യുന്ന കറൻസിയാണ് ഇത്. ഗൂഢാക്ഷര ലേഖന വിദ്യയായ 'ക്രിപ്റ്റോ' ഉപയോഗിച്ച് വികസിപ്പിച്ചിരിക്കുന്നതിനാലാണ് ഇതിനെ പൊതുവിൽ 'ക്രിപ്റ്റോ കറൻസി' എന്നു വിളിക്കുന്നത്. 'സ്റ്റോഷി നകാമോട്ടോ' എന്ന് സ്വയം വിളിച്ചിരുന്ന അജ്ഞാതനായ ഒരാളാണ് 2008-ൽ ബിറ്റ്കോയിൻ എന്ന വെർച്വൽ കറൻസി വികസിപ്പിച്ചത്. ഇവ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത്തരം ഡിജിറ്റൽ കറൻസിയുടെ പേരിൽ ഒട്ടേറെ തട്ടിപ്പുകൾ കേരളത്തിൽ പോലും അരങ്ങേറുന്നുണ്ട്. Bitcoin rallies above $19,000 after biggest rout since pandemic

from money rss https://bit.ly/2JthOnM
via IFTTT

ഫ്രാങ്ക്‌ളിന്റെ പ്രവര്‍ത്തനംനിര്‍ത്തിയ ഫണ്ടുകളില്‍ 11,576 കോടി രൂപ തിരിച്ചെത്തി

പ്രവർത്തനം മരവിപ്പിച്ച ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളിൽ 11,576 കോടി രൂപയുടെ നിക്ഷേപം തിരിച്ചെടുക്കാനായി. കാലാവധി പൂർത്തിയായതും നേരത്തെ പണംപിൻവലിച്ചതും കൂപ്പൺ പെയ്മെന്റും ഉൾപ്പടെയുള്ള തുകയാണിത്. ഇത്തരത്തിൽ നവംബറിൽമാത്രം 2,836 കോടി രൂപയാണ് ലഭിച്ചത്. രണ്ടാഴ്ചക്കുള്ളിൽ 1895 കോടി രൂപയും എഎംസിക്ക് സമാഹരിക്കാനായി. ഇതോടെ ഫ്രാങ്ക്ളിൻ ടെംപിൾടൺ ലൊ ഡ്യൂറേഷൻ ഫണ്ടിൽ 48ശതമാനം തുകയും നിക്ഷേപകർക്ക് വിതരണംചെയ്യാൻ ലഭ്യമായിട്ടുണ്ട്. അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ഡൈനാമിക് ആക്യുറൽ ഫണ്ട്, ക്രഡിറ്റ് റിസ്ക് ഫണ്ട് എന്നിവയിൽ യഥാക്രമം 46ശതമാനം, 33ശതമാനം, 14ശതമാനം എന്നിങ്ങനെയാണ് വിതരണത്തിന് തുകയുള്ളത്. കോടതി വ്യവഹാരങ്ങൾ തീർപ്പാകുന്നമുറയ്ക്ക് നിക്ഷേപകർക്ക് പണംതിരിച്ചുനൽകുമെന്ന് എഎംസി അറിയിച്ചു. ആറു ഫണ്ടുകളിലായി 25,000 കോടി രൂപയുടെ നിക്ഷേപമാണ് മൂന്നുലക്ഷത്തിലധികം നിക്ഷേപകർക്ക് തിരിച്ചുകൊടുക്കാനുള്ളത്. Six shut schemes get Rs 11,576 crore so far: Franklin Templeton

from money rss https://bit.ly/3qg3yiT
via IFTTT

പലിശ നിരക്കില്‍ മാറ്റമില്ല, ജീവനക്കാര്‍ തുടരും: നയം വ്യക്തമാക്കി ഡിബിഎസ് ബാങ്ക്

ലക്ഷ്മി വിലാസ് ബാങ്കിൽനിന്ന് ലഭിച്ചിരുന്ന സേവനങ്ങൾ തുടർന്നും അതുപോലെ നൽകാൻ ഡിബിഎസ് ബാങ്ക് ഇന്ത്യ. ലയനം നിലവിൽവന്നതോടെ പലിശ നിരക്ക് ഉൾപ്പടെയുള്ളവയിൽ വ്യത്യാസംവന്നേക്കാമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഈ വിശദീകരണം. നിലവിലുണ്ടായിരുന്ന ബാങ്കിങ് സേവനങ്ങൾ തുടർന്നും ലഭിക്കും. സേവിങ്സ് ബാങ്ക്, സ്ഥിര നിക്ഷേപ പലിശ നിരക്കിൽ മാറ്റമുണ്ടാവില്ല. ലക്ഷ്മി വിലാസ് ബാങ്കിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും തുടർന്നും സർവീസിലുണ്ടാകുമെന്നും ഡിബിഎസ് അറയിച്ചു. സിങ്കപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിബിഎസ് ഗ്രൂപ്പ് ഹോൾഡിങ്സിന്റെ അനുബന്ധ സ്ഥാപനമായ ഡിബിഎസ് ബാങ്ക് ഇന്ത്യയിലാണ് ലക്ഷ്മി വിലാസ് ബാങ്ക് ലയിച്ചത്. സർക്കാരിന്റെയുംറിസർവ്ബാങ്കിന്റെയും പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ലയനനടപടികൾ പൂർത്തിയാക്കിയത്. ഇതോടെ നവംബർ 27 മുതൽ ലക്ഷ്മി വിലാസ് ബാങ്കിന്റെ ശാഖകളെല്ലാം ഡിബിഎസ് ബാങ്കായി പ്രവർത്തിച്ചുതുടങ്ങി. മൊറട്ടോറിയവും നീക്കിയിട്ടുണ്ട്. ലയനം പൂർണമായതോടെ ശാഖകളും ഡിജിറ്റൽ സംവിധാനങ്ങളും എടിഎമ്മുകളും പൂർമായി പ്രവർത്തനസജ്ജമായിട്ടുണ്ട്. അക്കൗണ്ട് ഉടമകൾക്ക് പണം നിക്ഷേപിക്കാനും പിൻവലിക്കാനും ഇനി തടസ്സമുണ്ടാവില്ല. Lakshmi Vilas Bank customers can access all services: DBS Bank

from money rss https://bit.ly/3llnBZQ
via IFTTT