121

Powered By Blogger

Monday, 12 July 2021

സൂചികകളിൽ ഉണർവ്: ബാങ്ക്, ഓട്ടോ, മെറ്റൽ ഓഹരികൾ നേട്ടത്തിൽ, ഐടി ഓഹരികളിൽ സമ്മർദം

മുംബൈ: ഓഹരി വിപണിയിൽ മികച്ചനേട്ടത്തോടെ തുടക്കം. സെൻസെക്സ് 237 പോയന്റ് നേട്ടത്തിൽ 52,609ലും നിഫ്റ്റി 78 പോയന്റ് ഉയർന്ന് 15,750 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയവയാണ് പ്രധാനമായും നേട്ടത്തിൽ. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ബജാജ് ഫിൻസർവ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി റിയാൽറ്റി സൂചികയാണ് നേട്ടത്തിൽ മുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.35ശതമാനവും സ്മോൾ ക്യാപ് സൂചിക 0.65ശതമാനവും നേട്ടത്തിലാണ്. മൈൻഡ് ട്രീ, ടാറ്റ മെറ്റാലിക്സ്, ഡെക്കാൻ ഹെൽത്ത്കെയർ തുടങ്ങിയ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hCyVlI
via IFTTT

സെൻസെക്‌സിൽ 491 പോയന്റിന്റെ ചാഞ്ചാട്ടം: റിയാൽറ്റി ഓഹരികൾ നേട്ടമുണ്ടാക്കി

മുംബൈ: തുടക്കത്തിലെനേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. 491 പോയന്റിന്റെ ചാഞ്ചാട്ടമാണ് സെൻസെക്സിലുണ്ടായത്. ഒടുവിൽ 13.50 പോയന്റ് നഷ്ടത്തിൽ 52,372.69ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 2.80 പോയന്റ് നേട്ടത്തിൽ 15,692.60ലും വ്യാപാരം അവസാനിപ്പിച്ചു. യുഎസ്, യൂറോപ്യൻ വിപണികളിലെ നഷ്ടത്തോടെയുള്ള തുടക്കമാണ് ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തെ ബാധിച്ചത്. ലാഭമെടുപ്പിനെതുടർന്നുളള സമ്മർദം വിപണിക്ക് നേരിടേണ്ടിവന്നു. അൾട്രടെക് സിമെന്റ്സ്, ഗ്രാസിം, ശ്രീ സിമെന്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അദാനി പോർട്സ്, ഭാരതി എയർടെൽ, ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്ക് നേട്ടം നിലനിർത്താനായി. സൂചികകൾ യഥാക്രമം 0.40 ശതമാനവും 0.75ശതമാനവും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി റിയാൽറ്റി സൂചിക 3.6ശതമാനം ഉയർന്നു. ഐടി 0.4ശതമാനം നഷ്ടംനേരിട്ടു. രൂപയുടെ മൂല്യത്തിൽനേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ 74.57ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 74.40-74.59 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3yONEzK
via IFTTT

27,000 കോടി കൂടി സമാഹരിച്ചു: ഫ്‌ളിപ്കാർട്ടിന്റെ മൂല്യം 2,80,300 കോടി രൂപയായി

ആമസോണിനെയും ജിയോമാർട്ടിനെയും നേരിടാൻ ഫ്ളിപ്കാർട്ട് കോപ്പുകൂട്ടുന്നു. നിക്ഷേപകരിൽനിന്നായി 27,000 കോടി രൂപ (360 കോടി ഡോളർ) ഫ്ളിപ്കാർട്ട് ഇതിനായി സമാഹരിച്ചു. ഇതോടെ കമ്പനിയുടെ മൊത്തം മൂല്യം 2,80,300 കോടി രൂപ (3760 കോടി ഡാളർ)യായി. കാനഡ പെൻഷൻ പദ്ധതി നിക്ഷേപ ബോർഡ്(സിപിപി ഇൻവെസ്റ്റുമെന്റ്സ്), സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ട് 2, ടൈഗർ ഗ്ലോബൽ എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽനിന്നാണ് പുതിയതായി നിക്ഷേപം സ്വീകരിച്ചത്. കഴിഞ്ഞ ജൂലായിൽ വാൾമാർട്ട് 120 കോടി ഡോളർ നിക്ഷേപം നടത്തിയതോടെ മൂല്യം 2,490 കോടി ഡളറായി ഉയർന്നിരുന്നു. 2018ലാണ് 1,600 കോടി ഡോളറിന് വാൾമാർട്ട് ഫ്ളിപ്കാർട്ടിനെ സ്വന്തമാക്കിയത്. അവസാ റൗണ്ടിലും കമ്പനിയിൽ കൂടുതൽ തുകയിറക്കാൻ വാൾമാർട്ട് തയ്യാറായി. ഇതോടെ മൂല്യത്തിന്റെകാര്യത്തിൽ ലോകത്തതെന്ന ഏറ്റവുംവലിയ 10 ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലൊന്നായി ഫ്ളിപ്കാർട്ട്. ആമസോൺ, ആലിബാബ, ഷോപ്പിഫൈ, ഗരേന, പിൻഡുഡുവോ തുടങ്ങിയവയുടെ ഗണത്തിലേയ്ക്കാണ് ഫ്ളിപ്കാർട്ടുമെത്തുന്നത്. ഇതോടെ ഇന്ത്യയിൽ ഇ-കൊമേഴ്സ് മേഖയിൽ കടുത്ത മത്സരമാണ് വരുംദിവസങ്ങളിൽ ഉണ്ടാകാൻ പോകുന്നത്. പലചരക്ക് ഓൺലൈൻ സ്ഥാപനമായ ബിഗ് ബാസ്കറ്റിനെ ഈയിടെ ടാറ്റ ഗൂപ്പ് ഏറ്റെടുത്തിരുന്നു. ഇ-കൊമേഴ്സ് മേഖലയ്ക്കായിസൂപ്പർ ആപ്പ് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ.

from money rss https://bit.ly/3AV9ROo
via IFTTT

എൽഐസി ഐപിഒയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം: ലിസ്റ്റിങ് 2022 മാർച്ചിൽ

ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ(എൽഐസി) പ്രാരംഭ ഓഹരി വില്പനയ്ക്ക് നകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിന്റെ പച്ചക്കൊടി. 2022 മാർച്ചോടെ കമ്പനിയുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ്ചെയ്യും. ഓഹരികളുടെ വിലയും വിറ്റഴക്കുന്ന ഓഹരികളുടെ അനുപാതവും സമതി പിന്നീട് തീരുമാനിക്കും. മുൻ സാമ്പത്തിക വർഷം എൽഐസിയുടെ ഓഹരിവിൽക്കാൻ സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനംമൂലം നീളുകയായിരുന്നു. 2021-22 ബജറ്റിൽ നടപ്പ് വർഷംതന്നെ എൽഐസിയുട ഓഹരി വിൽപനയുണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഐപിഒയ്ക്കുള്ള തയ്യാറെടുപ്പുകൾ ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കമ്പനിയുടെ മൊത്തംമൂല്യം കണക്കാക്കാൻ മില്ലിമാൻ അഡൈ്വസേഴ്സിനെ ചുമതലപ്പെടുത്തി. ചെയർമാൻ സ്ഥാനത്തിനുപകരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, മാനേജിങ് ഡയറക്ടർ എന്നീ പദവികൾ കൊണ്ടുവന്നു. ഐപിഒ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കമ്പനിയുടെ അംഗീകൃത മൂലധനം 25,000 കോടി രൂപയായി ഉയർത്താനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വിഭാഗം അടുത്തയിടെ സെക്യൂരിറ്റീസ് കോൺട്രാക്ട്സ്(റെഗുലേഷൻ)ചട്ടങ്ങളിൽ ഭേദഗതിവരുത്തിയിരുന്നു. ഒരു ലക്ഷംകോടിയിലധികം രൂപയുടെ വിപണിമൂല്യമുളള കമ്പനികൾക്ക് ഈ ഭേദഗതിവഴി അഞ്ചുശതമാനം ഓഹരികൾ വിൽക്കാൻ കഴിയും. ഈ നീക്കം എൽഐസിയുടെ ഓഹരി വിൽപനയിലൂടെ സർക്കാരിന് ഗുണകരമാകും. ഇത്തരം കമ്പനികളുലടെ പൊതുഓഹരി പങ്കാളിത്തം രണ്ടുവർഷത്തിനുള്ളിൽ 10ശതമാനമായും അഞ്ചുവർഷത്തിനുള്ളിൽ 25ശതമാനമായും ഉയർത്താൻകഴിയും.

from money rss https://bit.ly/3e57Yof
via IFTTT

Sunday, 11 July 2021

ഊർജ എക്‌സ്‌ചേഞ്ച് മേഖലയിൽ ഒറ്റയാനായി ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച് |Stock Analysis

ഇന്ത്യയിലെ ആദ്യത്തെ ഊർജ എക്സ്ചേഞ്ചാണ് ഇന്ത്യൻ എനർജി എക്സ്ചേഞ്ച്. സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് കീഴിലാണ് എനർജി എക്സ്ചേഞ്ചിന്റെ പ്രവർത്തനം. വാങ്ങുന്നവർക്കും വില്ക്കുന്നവർക്കുമുള്ള ഇടനിലക്കാരായാണ് കമ്പനിയുടെ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. ഇൻട്രാഡേ കരാറിലൂടെ അതേദിവസംതന്നെ വൈദ്യുതി വാങ്ങാനുള്ള സൗകര്യമാണ് എനർജി എക്സ്ചേഞ്ച് മുന്നോട്ടുവെയ്ക്കുന്നത്. വൈദ്യുതി വാങ്ങുന്നവരിൽ വിതരണമേഖലയിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികളും റീട്ടെയിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളുമുണ്ട്. വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളും വൻകിട പവർ പ്ലാന്റുകളുമാണ് വിൽപ്പനക്കാരുടെ പട്ടികയിലുള്ളത്. അദാനിക്കുപിന്നാലെ റിലയൻസും ഹരിത ഈർജമേഖലയിലേയ്ക്ക് കാലെടുത്തുവെച്ചുകഴിഞ്ഞു. സ്ഥാപനത്തിന്റെ 84ശതമാനം വരുമാനവും ലഭിക്കുന്നത് ഇടപാട് ഫീസിൽനിന്നാണ്. വാർഷിക സബ്സ്ക്രിപ്ഷൻ ഫീസിനത്തിൽ അഞ്ചുശതമാനംവരുമാനം വേറെയുമുണ്ട്. 2008ൽ പ്രവർത്തനംതുടങ്ങിയതിനുശേഷം ഇന്നുവരെയുള്ള കണക്കുപ്രകാരം വ്യാപാര തോതിൽ 32ശതമാനം വർഷിക വർധനവാണുണ്ടായിട്ടുളളത്. ഊർജ വിപണിയിൽ സുതാര്യതയും വേഗവും കാര്യക്ഷമതയും കൂട്ടാൻ എക്സ്ചേഞ്ചിന്റെ പ്രവർത്തനംമൂലംകഴിയുന്നു. നിലവിൽ ഈമേഖലയിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിനെക്കൂടാതെ, പവർ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ് മാത്രമാണുള്ളത്. ഗ്യാസ് എക്സ്ചേഞ്ചിന്റെ പ്രവർത്തനം കമ്പനി ഈയിടെയാണ് ആരംഭിച്ചത്. ഇതുവരെ ലാഭകരമായിട്ടില്ലെങ്കിലും മികച്ചഭാവിയാണ് മുന്നിലുളളത്. അതുകൊണ്ടുതന്നെ വൻകിട നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. Five year moving chart 395 രൂപ നിലവാരത്തിലാണ് ഓഹരിയിൽ വ്യാപാരം (ജൂലായ് 12, 9.49) നടക്കുന്നത്. 392-401 നിലവാരത്തിലാണ് ജൂലായ് ഒമ്പതിന് വെള്ളിയാഴ്ച വ്യാപാരം നടന്നത്. 413.65 രൂപയായിരുന്നു 52 ആഴ്ചയിലെ ഉയർന്ന നിലവാരം. വിപണിമൂല്യം: 11,889 കോടി രൂപ അഞ്ചുവർഷത്തെ ലാഭവളർച്ച: 15.5% പിഇ അനുപാതം: 54.6 3വർഷത്തെ ഓഹരി റിട്ടേൺ: 33% എന്തുകൊണ്ട് ഐഇഎക്സ് 95ശതമാനം വിപണിവിഹിതം. കമ്പനിക്ക് ഈ മേഖലയിൽ ആധിപത്യം. ലിസ്റ്റ്ചെയ്ത ഒരേയോരു പവർ എക്സ്ചേഞ്ച് കമ്പനി. ഇന്ത്യയിൽ താരതമ്യേന പുതിയ ബിസിനസ് മോഡൽ. ഐഇഎക്സാണ് ആദ്യമായി ഈമേഖലയിലേയ്ക്കുവന്നത്. 2021 സാമ്പത്തിക വർഷത്തിൽ മികച്ച പ്രവർത്തനമാണ് കമ്പനി കാഴ്ചവെച്ചത്. എക്കാലത്തെയും ഉയർന്നതോതിലുള്ള ഇടപാട്, അതായത് 74,941 എംയു(ഒരു എംയു എന്നാൽ ദശലക്ഷം യൂണിററ്) വൈദ്യുതി ഇടപാടുകൾ കമ്പനിക്ക് നടത്താനായി. ഇക്കാര്യത്തിൽ 37ശതമാനമാണ് കമ്പനിയുടെ വാർഷിക വളർച്ച. കോവിഡിനെതുടർന്നുള്ള അടച്ചിടലിൽ വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടും എക്സ്ചേഞ്ചിന്റെ പ്രകടനം താരതമ്യേന മികച്ചതായിരുന്നു. നിക്ഷേപകർ അറിയേണ്ടത് കടബാധ്യതകളില്ലാത്ത മികച്ച ബാലൻസ് ഷീറ്റാണ് കമ്പനിക്കുള്ളത് എന്നുതതന്നെയാണ് ഏറ്റവും പ്രധാനം. സാങ്കേതിത വിദ്യയിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോം ഉയർന്ന പ്രീമിയംനേടാൻ കമ്പനിയെ പ്രാപ്തമാക്കുന്നു. ഒരുവർഷത്തിൽ താഴെയുള്ള (ഹ്രസ്വകാല) വൈദ്യുതി കരാറുകൾ എക്സ്ചേഞ്ച് വഴിയാണ് ട്രേഡ്ചെയ്യുന്നത്. മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 11 ശതമാനംമാത്രമാണ് ഈ കരാറുകൾ. അതിൽതന്നെ ആറുശതമാനംമാത്രമാണ് ഈ എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യുന്നത്. മറ്റ് വികസ്വര സമ്പദ് വ്യവസ്ഥകളുമായി താരതമ്യംചെയ്യുമ്പോൾ ഇത് വളരെ കുറവാണെങ്കിലും ഊർജവ്യാപാരത്തിന്റെ സ്വീകാര്യത വർധിക്കുന്നതിനാൽ ഭാവയിൽ വളരാൻ വലിയ സാധ്യതകളാണുള്ളത്. എങ്കിലും, പ്രധാനമേഖലയായതിനാൽ റെഗുലേറ്ററി തലത്തിലുണ്ടാകുന്നമാറ്റങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതുണ്ട്. feedbacks to: antonycdavis@gmail.com മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപം നടത്താൻ. കമ്പനികളെക്കുറിച്ച് വിശദമായി അറിയുകയെന്നതാണ് ഈ വിശകലനത്തിന്റെ ലക്ഷ്യം.

from money rss https://bit.ly/3hy0RXF
via IFTTT

സെൻസെക്‌സിൽ 269 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,770ന് മുകളിൽ

മുംബൈ: കഴിഞ്ഞയാഴ്ചയിലെ ചാഞ്ചാട്ടത്തിനുശേഷം വ്യാപാര ആഴ്ചയിലെ ആദ്യദിനത്തിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,770ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 269 പോയന്റ് ഉയർന്ന് 52,656ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തിൽ 15,773ലുമാണ് വ്യാപാരം ആരംഭിച്ചത്. മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, സൺ ഫാർമ, ബജാജ് ഓട്ടോ, ടിസിഎസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്മോൾക്യാപ് സൂചിക 0.91ശതമാനവും നേട്ടത്തിലാണ്. സെക്ടറൽ പൊതുമേഖല ബാങ്ക് സൂചിക ഒരുശതമാനം ഉയർന്നു. എച്ച്എഫ്സിഎൽ, സ്റ്റീൽ സ്ട്രൈപ്സ്, വെൽക്യുർ ഡ്രഗ്സ് ആൻഡ് ഫാർമസിക്യൂട്ടിക്കൽസ് തുടങ്ങിയ കമ്പനികളാണ് ജൂണിലെ പാദഫലം തിങ്കളിഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3e7QEza
via IFTTT

ജി.എസ്.ടി.ക്ക്‌ ഒരു പൊളിച്ചെഴുത്ത്

ജി.എസ്.ടി. നാലാം വാർഷികത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര ധനമന്ത്രി ഒഴികെ ബാക്കിയെല്ലാവരും അസംതൃപ്തിയും നിരാശയുമാണ് പങ്കുവെക്കുന്നത്. വർഷം നാല് കഴിഞ്ഞിട്ടും ജി.എസ്.ടി.യുടെ ഐ.ടി. സംവിധാനം പൂർണ പ്രവർത്തനക്ഷമമായിട്ടില്ല. നികുതിവരുമാന വർധന പ്രതീക്ഷിച്ചതിനെക്കാൾ എത്രയോ താഴെയാണ്. നഷ്ടപരിഹാരം കുടിശ്ശികയിലാണ്. നഷ്ടപരിഹാരത്തിനു പകരം വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്കു സമ്മതിക്കേണ്ടിവന്നു. ആറുമാസം ജി.എസ്.ടി. കൗൺസിൽ യോഗം ചേർന്നില്ല. കൗൺസിൽ ഇപ്പോൾ രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. വിശ്വാസരാഹിത്യമാണ് ഇപ്പോൾ കൗൺസിലിന്റെ മുഖമുദ്ര. ഈ പശ്ചാത്തലത്തിൽ ജി.എസ്.ടി.യിൽ ഒരു പൊളിച്ചെഴുത്തുവേണം എന്ന വാദം ശക്തിപ്പെടുന്നുണ്ട്. ഇതൊരു അവസരമാക്കി ജി.എസ്.ടി. നിരക്കുകളുടെ എണ്ണം നാലിൽനിന്ന് രണ്ടായി കുറയ്ക്കുന്നതിനുള്ള നിർദേശം കോർപ്പറേറ്റുകൾ മുന്നോട്ടുവെച്ചുകഴിഞ്ഞു. കേന്ദ്രസർക്കാരും ഇതിന് സമ്മതംമൂളിയിരിക്കുകയാണ്. കാറിനും ബിസ്കറ്റിനും ഒരേ നിരക്കോ? തികച്ചും പ്രതിലോമപരമാണ് ഈ നിർദേശം. ഇപ്പോൾത്തന്നെ ആഡംബരവസ്തുക്കളുടെ മേൽ ജി.എസ്.ടി.ക്ക് മുമ്പുണ്ടായിരുന്ന നികുതി നിരക്കുകൾ ഗണ്യമായി വെട്ടിക്കുറച്ചു. ജി.എസ്.ടി.ക്കുമുമ്പ് കാറുകൾ, എയർകണ്ടി​െഷണറുകൾ തുടങ്ങിയ ആഡംബരവസ്തുക്കളുടെ മേൽ കേന്ദ്ര-സംസ്ഥാന നികുതികൾ 30 – 45 ശതമാനം വരുമായിരുന്നു. ഇവയിൽ ഭൂരിപക്ഷത്തിനുമേലും ഇപ്പോൾ 18 ശതമാനമേ നികുതിയുള്ളൂ. രണ്ട് നിരക്കുകളാക്കുമ്പോൾ ആഡംബര വസ്തുക്കളുടെമേലുള്ള നികുതി ഇനിയും കുറയും. ഇന്നിപ്പോൾ അഞ്ച് ശതമാനം നിരക്കിന് വിധേയമായ സാധാരണക്കാർ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ നികുതി 12 ശതമാനമായി ഉയരും. എത്ര പിന്തിരിപ്പിനാണ് ഈ നികുതി ഘടന? ഒറ്റ നികുതി നിരക്ക് ആക്കിയാൽ കണക്കുകൂട്ടാൻ എളുപ്പമാകുമെന്നാണ് ഈ വിദഗ്ധർ പറയുന്നത്. ഈസ് ഓഫ് ഡൂയിങ് ബിസിനസിനപ്പുറം സാമ്പത്തിക നീതിയുടേതായിട്ടുള്ള ധാർമിക പ്രശ്നങ്ങൾ അവർക്ക് പരിഗണനാവിഷയമേയല്ല. ജി.എസ്.ടി.ക്കു മുമ്പ് ഉണ്ടായിരുന്ന ഒരു ഡസൻ നികുതികളും അവയുടെ അസംഖ്യം നിരക്കുകളും ഏകീകരിച്ചാണ് ഇപ്പോഴത്തെ നാല് നിരക്ക് ഉണ്ടാക്കിയിട്ടുള്ളത്. തത്കാലം ഇതിനപ്പുറം കണക്കുകൂട്ടൽ എളുപ്പമാക്കാൻ ശ്രമിക്കുന്നത് അധാർമികമാണ്. ആഡംബര കാറിനും പാവപ്പെട്ടവർ ഉപയോഗിക്കുന്ന ബിസ്കറ്റിനും ഒരേനിരക്ക് എന്നത് അശ്ലീലമാണ്. ഫെഡറൽ സംവിധാനത്തിന്റെ അന്തസ്സത്ത നിലനിർത്താനുതകുന്ന പൊളിച്ചെഴുത്ത് ജി.എസ്.ടി.യിൽ വേണം. അത്തരമൊരു ജി.എസ്.ടി. യാണ് ബംഗാൾ ധനമന്ത്രി അധ്യക്ഷനായ സംസ്ഥാന ധനമന്ത്രിമാരുടെ കമ്മിറ്റി നിർദേശിച്ചത്. എന്നാൽ, അതുപോലും സംസ്ഥാനാധികാരം കവരുമെന്ന് പറഞ്ഞ് നിർത്തിവെപ്പിക്കുകയാണ് ബി.ജെ.പി. ധനമന്ത്രിമാർ 2010-ൽ ചെയ്തത്. ബി.ജെ.പി. അധികാരത്തിൽ വന്നതോടെ തികച്ചും കേന്ദ്രിതമായ ഒരു ജി.എസ്.ടി.യാണ് രൂപകല്പന ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടനാ ഭേദഗതിയാണ് ലോക്സഭ പാസാക്കിയത്. ഇതിനൊരു തിരുത്ത് വേണം. സംസ്ഥാനത്തിന് അധികനികുതി അവകാശം ജി.എസ്.ടി.ക്ക് മുമ്പ് നിലവിലുണ്ടായിരുന്ന വാറ്റ് സമ്പ്രദായത്തിലും എകീകൃത നികുതിനിരക്കുകൾ ആയിരുന്നു. എന്നാൽ, അന്ന് നികുതിനിരക്കുകളിൽ ചില ഏറ്റക്കുറച്ചിലുകൾ വരുത്തുന്നതിന് സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടായിരുന്നു. ഈ ന്യായം പറഞ്ഞാണ് എന്റെ ആദ്യ ബജറ്റിൽ ആഡംബര വസ്തുക്കൾക്കുള്ള നികുതി നിരക്ക് 12.5 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തിയത്. പക്ഷേ, പിറ്റേവർഷം ഈ വർധന പിൻവലിക്കേണ്ടിവന്നു. കച്ചവടത്തെ തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും മാറ്റിയതല്ലാതെ നമ്മുടെ നികുതിവരുമാനം ഉയർത്തിയില്ല. പ്രവേശന നികുതി നിയമവിരുദ്ധമാക്കപ്പെട്ടതോടെ സ്വന്തം ആവശ്യത്തിനെന്നുപറഞ്ഞ് അയൽസംസ്ഥാനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ടുവരുന്നതിനുമേൽ നികുതി ചുമത്താൻ നമുക്ക് അവകാശമില്ലാതായി. പക്ഷേ, വാറ്റ് നികുതി നിരക്കുകളിൽ സംസ്ഥാനങ്ങൾ തമ്മിൽ 1-2 ശതമാനം വരെ നിരക്ക് വ്യത്യാസം സാധാരണമായിരുന്നു. ഈ ചെറിയ വ്യത്യാസംകൊണ്ട് കച്ചവടമൊന്നും വഴിമാറിപ്പോവില്ല. പ്രളയകാലത്ത് ജി.എസ്.ടി.യുടെമേൽ ഒരു ശതമാനം പ്രളയസെസ് കേരളം ഏർപ്പെടുത്തുകയുണ്ടായല്ലോ. അതുകൊണ്ട് ഒരു കച്ചവടത്തിനും ദോഷം വന്നില്ല. ജി.എസ്.ടി.യിൽ സെസ് ഏർപ്പെടുത്തുന്നതിന് കൗൺസിലിന്റെ അംഗീകാരം വേണം. ഇത് ഒഴിവാക്കി ഒന്നോ രണ്ടോ ശതമാനം നികുതി കൂട്ടാനും കുറയ്ക്കാനുമുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകുക. 'ഒരു രാജ്യം, ഒരു നികുതി' എന്ന ആദർശം ഇതുവഴി ഇല്ലാതാകില്ലേയെന്നാണു ചിലരുടെ വേവലാതി. അന്തസ്സംസ്ഥാന വ്യാപാരത്തിന് വിധേയമാകുന്ന ചരക്കുകളുടെമേൽ ചുമത്തുന്നത് ഐ.ജി.എസ്.ടി.യാണ്. അതിനുമേൽ അധികനികുതി ചുമത്താൻ ഒരു സംസ്ഥാനത്തിനും അവകാശമില്ല. അതുപോലെത്തന്നെ സംസ്ഥാനത്തിന് അകത്തുനിന്ന് പിരിക്കുന്ന നികുതിയിൽ 50 ശതമാനം കേന്ദ്രവിഹിതമാണ്. അതായത് സി.ജി.എസ്.ടി. 50 ശതമാനം സംസ്ഥാനവിഹിതമാണ്. എസ്.ജി.എസ്.ടി.യുടെ നിരക്ക് ചെറിയൊരു പരിധിക്കുള്ളിൽ ഉയർത്താനും താഴ്ത്താനും മാത്രമാണ് അവകാശം. ഐ.ജി.എസ്.ടി.യും സി.ജി.എസ്.ടി.യും രാജ്യത്തുടനീളം ഒരുപോലിരിക്കും. തന്മൂലം ജി.എസ്.ടി.യുടെ അടിസ്ഥാനഘടനയ്ക്ക് ഒന്നും സംഭവിക്കില്ല. തുല്യം വീതംവെപ്പ് വേണ്ടാ രണ്ടാമതൊരു കാര്യംകൂടിയുണ്ട്. ജി.എസ്.ടി. നികുതി, കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതം വെക്കുകയാണെന്നു നേരത്തേ സൂചിപ്പിച്ചല്ലോ. ഇതുമാറ്റണം. സംസ്ഥാനത്തിന് 60 ശതമാനവും കേന്ദ്രത്തിനു 40 ശതമാനവുമാക്കണം. ജി.എസ്.ടി.യിൽ ലയിപ്പിച്ച കേന്ദ്ര-സംസ്ഥാന നികുതികൾ കൂട്ടുമ്പോൾ സംസ്ഥാനത്തിന്റെ നികുതി വിഹിതം 55-58 ശതമാനം വരും. ഈ ന്യായം പറഞ്ഞ് അന്നത്തെ കേന്ദ്ര ധനകാര്യ അഡ്വൈസർ സുബ്രഹ്മണ്യൻ 60:40 എന്ന തോതാണ് തന്റെ റിപ്പോർട്ടിൽ മുന്നോട്ടുവെച്ചത്. ഇന്നിപ്പോൾ ധനകാര്യ കമ്മിഷന്റെ അവാർഡ് പ്രകാരം സംസ്ഥാനങ്ങൾക്കു വീതം വെക്കേണ്ടുന്ന കേന്ദ്ര നികുതിവരുമാനം കുറയ്ക്കുന്നതിന് നികുതിക്ക് പകരം സെസും മറ്റും കേന്ദ്രസർക്കാർ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലമാണ്. ഈ പശ്ചാത്തലത്തിൽ ജി.എസ്.ടി.യിൽ സംസ്ഥാനത്തിന്റെ നികുതിവിഹിതം ഉയർത്തണം. അതുപോലെത്തന്നെ ജി.എസ്.ടി.ക്കു മുമ്പ് ലഭിച്ചിരുന്ന മൊത്തം റവന്യൂ വരുമാനം ന്യായമായ വർധനയുടെ അടിസ്ഥാനത്തിൽ ഇപ്പോഴും ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്ന രീതിയിൽ ജി.എസ്.ടി. നിരക്കുകൾ ഭേദഗതി ചെയ്യുകയും വേണം. ഇപ്പോഴുള്ള നിരക്കുകൾ റവന്യു ന്യൂട്രൽ അല്ല. ജി.എസ്.ടി. ക്കു തൊട്ടുമുമ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്ന വാറ്റ് അടക്കം ജി.എസ്.ടി.യിൽ ലയിപ്പിച്ച നികുതിവരുമാനങ്ങൾ എല്ലാ വർഷവും 14 ശതമാനം വീതം തുടർന്നുള്ള വർഷങ്ങളിലും വർധിക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾ ജി.എസ്.ടി.ക്ക് സമ്മതിച്ചത്. ഇങ്ങനെ വർധിച്ചില്ലെങ്കിൽ കുറവുവരുന്ന തുക അഞ്ച് വർഷം നഷ്ടപരിഹാരമായി നൽകാമെന്നും കേന്ദ്രം ഏറ്റു. ഇതിനുവേണ്ടി പുകയില, ആഡംബര കാർ എന്നിവയുടെമേൽ സെസും ഏർപ്പെടുത്തി. ഇപ്പോൾ ഈ സെസ് വരുമാനംകൊണ്ട് നഷ്ടപരിഹാരം നൽകാൻ കഴിയില്ലായെന്ന അവസ്ഥയാണ്. ജി.എസ്.ടി. നടപ്പാക്കിയതിലെ അപാകംകാരണം വരുമാനം പതുക്കയേ വർധിച്ചുള്ളൂ. കോവിഡുകൂടി വന്നതോടെ തകർച്ച പൂർത്തിയായി. ഈ വർഷവും കോവിഡാണ്. അടുത്തവർഷം നഷ്ടപരിഹാരം ഇല്ല. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ ഇതുകാരണം കുത്തനെ ഒരു ഇടിവുണ്ടാകാൻ പോവുകയാണ്. ഈ സാഹചര്യത്തെ എങ്ങനെ നേരിടണം? ലളിതമായ മാർഗം സെസ് അഞ്ചുവർഷംകൂടി തുടരുകയെന്നതാണ്. 14 ശതമാനം വർധന ഉണ്ടായില്ലായെങ്കിൽ ആ വിടവ് സെസ് വരുമാനത്തിൽനിന്ന് നികത്തിക്കൊടുക്കണം. കേന്ദ്രസർക്കാരിന് ഇതുകൊണ്ട് ഒരു നഷ്ടവുമില്ല. സെസിൽ നിന്നാണല്ലോ നഷ്ടപരിഹാരം. ബി.ജെ.പി. ഭരിക്കുന്ന ബീമാരു സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുംവേണ്ടി എത്രയോ ചെലവഴിക്കേണ്ടിയിരിക്കുന്നു. ഇതിന് റവന്യൂ വരുമാനം 14 ശതമാനം വെച്ചെങ്കിലും വളർന്നേതീരൂ. ഇത് നമ്മുടെ മാത്രമല്ല, അവരുടെകൂടി ആവശ്യമാണ്. നഷ്ടപരിഹാര കാലയളവ് നീട്ടുന്നതിന് സംസ്ഥാനങ്ങളുടെ ശക്തമായ യോജിച്ച നിലപാട് ഉയർത്തിക്കൊണ്ടുവരണം. എന്തിന് സംസ്ഥാനനികുതി അവകാശം? സംസ്ഥാനം നികുതി വർധിപ്പിച്ചാൽ ജനങ്ങളുടെമേൽ കൂടുതൽ ഭാരം വരില്ലേ? ഈ അധികഭാരത്തെ അധികവരുമാനത്തിൽനിന്ന് കിട്ടുന്ന നേട്ടവുമായി താരതമ്യപ്പെടുത്തി വേണം തീരുമാനമെടുക്കാൻ. ഉദാഹരണത്തിനു കേരളത്തിൽ വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും സൗജന്യമാണ്. സാമൂഹ്യസുരക്ഷാ പെൻഷനുകളും മറ്റു ക്ഷേമച്ചെലവുകളും ഇതരസംസ്ഥാനങ്ങളെക്കാൾ വളരെ ഉയർന്നതാണ്. ഇത് ഇനിയും ഉയർത്തണം. സ്കാൻഡിനേവിയൻ രാജ്യങ്ങളെപ്പോലെ സമ്പൂർണ സുരക്ഷ ഉറപ്പാക്കണമെന്നാണ് നമ്മുടെ ആഗ്രഹം. പക്ഷേ, സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ വ്യക്തികളുടെ വരുമാനത്തിന്റെ 40-50 ശതമാനം സർക്കാർ പിരിക്കുന്നു. ഇവിടെ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും എല്ലാ നികുതികളും ചേർത്താലും ഏതാണ്ട് 16-18 ശതമാനത്തിന് അപ്പുറത്തേക്ക് വരില്ല. നാനാത്വത്തിൽ ഏകത്വമാണല്ലോ ഇന്ത്യ. ഇവിടെയൊരു സംസ്ഥാനത്തെ ജനങ്ങൾക്ക് ക്ഷേമസൗകര്യങ്ങൾ കൂടുതൽ വർധിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതനുസരിച്ചു നികുതി വരുമാനം ഉയർത്തുന്നതിന് അവർക്ക് പരിമിതമായ സ്വാതന്ത്ര്യമെങ്കിലും വേണം.

from money rss https://bit.ly/2UJYs3q
via IFTTT

Saturday, 10 July 2021

വിപണിയുടെ അടുത്തയാഴ്ചയിലെ നീക്കംഅറിയാം: തിരുത്തലുണ്ടായാൽ അവസരം മുതലാക്കാം

തുടക്കദിനങ്ങളിലെ മികച്ചനേട്ടം ഇല്ലാതാക്കി നേരിയ നഷ്ടത്തിലാണ് ജൂലായ് ഒമ്പതിന് അവസാനിച്ച വ്യാപാര ആഴ്ച പിന്നിട്ടത്. ശുഭകരമല്ലാത്ത ആഗോള സൂചനകൾ, പ്രതീക്ഷിച്ചത്ര മഴലഭിക്കാതിരുന്നത്, അതിനേക്കാളുമേറെ ഉയരുന്ന കോവിഡ് വ്യാപനത്തോത് എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ബിഎസ്ഇ സെൻസെക്സ് 98.48 പോയന്റ് നഷ്ടത്തിൽ(0.18%)52,386.19ലും നിഫ്റ്റി 32.4 പോയന്റ് താഴ്ന്ന് (0.20%)15,689.8ലുമാണ് കഴിഞ്ഞയാഴ്ചയിലെ വ്യാപാരം പിന്നിട്ടത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.3ശതമാനം നേട്ടമുണ്ടാക്കുകുയംചെയ്തു. സെക്ടറുകളിൽ നിഫ്റ്റി റിയാൽറ്റി ആറുശതമാനത്തോളം ഉയർന്നു. നിഫ്റ്റി മെറ്റൽ മൂന്നുശതമാനവും നേട്ടമുണ്ടാക്കി. ഓട്ടോ, പൊതുമേഖല സൂചികകൾ രണ്ടു ശതമാനംവീതം നഷ്ടംനേരിട്ടു. മിഡ് ക്യാപ് വിഭാഗത്തിൽ മോത്തിലാൽ ഒസ് വാൾ ഫിനാൻഷ്യൽ സർവീസസ്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഓറക്കിൾ ഫിനാൻഷ്യൽ സോഫ്റ്റ് വെയർ, രാംകോ സിമെന്റ്സ്, ഐആർസിടിസി തുടങ്ങിയ ഓഹരികളാണ് സൂചികക്ക് താങ്ങായത്. നാറ്റ്കോ ഫാർമ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഗോദ്റേജ് ഇൻഡസ്ട്രീസ്, ബയോകോൺ തുടങ്ങിയവ നഷ്ടംനേരിട്ടു. സെൻസെക്സിൽ വിപണിമൂല്യത്തിൽ ടിസിഎസിനാണ് കൂടുതൽ നഷ്ടമുണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ എന്നീ ഓഹരികളുടെ വിപണിമൂല്യത്തിലും കുറവുണ്ടായി. ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കുകയുംചെയ്തു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞയാഴ്ച 2,028.36 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. അതേസമയം, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 92.46 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയുംചെയ്തു. ജൂലായിൽ ഇതുവരെ 4,256.45 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങൾ വിറ്റത്. ആഭ്യന്തര നിക്ഷേപകർ 1,903.45 കോടി രൂപയുടെ ഓഹരികളിൽ നിക്ഷേപിക്കുകയുംചെയ്തു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധനവുണ്ടായ ആഴ്ചയാണ് കടന്നുപോയത്. 11 പൈസ ഉയർന്ന് രൂപയുടെ മൂല്യം 74.63 നിലവാരത്തിലെത്തി. ജൂലായ് രണ്ടിലെ ക്ലോസിങ് 74.74 നിലവാരത്തിലായിരുന്നു. വരുംആഴ്ച കനത്ത ചാഞ്ചാട്ടത്തിന്റെ ആഴ്ചയാണ് കടന്നുപോയത്. എങ്കിലും മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾക്ക് നേട്ടംനിലനിർത്താനായി. ബിഎസ്ഇ 500 സൂചികയിലെ 24 ഓഹരികൾ 10-24ശതമാനം നേട്ടമുണ്ടാക്കി. പ്രധാന സൂചികകളിലെ മുന്നേറ്റം നിലക്കുമ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലേയ്ക്ക് നിക്ഷേപക താൽപര്യം വഴിയമാറുക സ്വാഭാവികമാണ്. കഴിഞ്ഞയാഴ്ചയിൽ അതാണ് കണ്ടത്. അഞ്ച് ആഴ്ചയായി പ്രധാന സൂചികകൾ ഇതേ നിലവാരത്തിൽ ചുറ്റിക്കറങ്ങുകയാണ്. ഈ പ്രതിരോധം ലംഘിക്കാനായില്ലെങ്കിൽ കാര്യമായ മുന്നേറ്റമൊന്നും സെൻസെക്സിലും നിഫ്റ്റിയിലും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. യുഎസ് ഫെഡ് റിസർവിന്റെ നീക്കം, ആഗോളതലത്തിൽ കോവിഡിന്റെ വ്യാപനം, വിദേശനിക്ഷേപകരുടെ രാജ്യത്തെ ഓഹരികളുടെ വിറ്റൊഴിയൽ, ടിസിഎസിന്റെ പ്രവർത്തനഫലം തുടങ്ങിയവയാണ് കഴിഞ്ഞയാഴ്ചയിൽ വിപണിയെ സ്വാധീനിച്ചത്. ടിസിഎസിന്റേതൊഴികെയുള്ള കാരണങ്ങൾ വിപണിയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അമിത മൂല്യവർധവിനെതുടർന്നുള്ള ലാഭമെടുപ്പാണ് ആഗോള വിപണിയിൽ കണ്ടത്. ദുർബലാവസ്ഥക്കിടയിലും ആഭ്യന്തര വിപണിയിൽ റിയാൽറ്റി, മെറ്റൽ ഓഹരികളിൽ ശക്തമായ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. ചില ഐടി കമ്പനികളിലും, ഓട്ടോ, പൊതുമേഖല ബാങ്ക് ഓഹരികളിലുമാണ് കാര്യമായ ലാഭമെടുപ്പ് നടന്നത്. ഇൻട്രാഡേ ചാർട്ടുകൾ പരിശോധിച്ചാൽ, നിഫ്റ്റിക്ക് 15,635ലും സെൻസെക്സിന് 52,250ലുമാണ് അടിയന്തര സപ്പോർ പ്രകടമാകുന്നത്. ഇപ്പോഴുളള നിലവാരത്തിൽനിന്ന് വേഗത്തിൽപിൻവാങ്ങാനുള്ള സാധ്യതയ്ക്ക് ഇത് ബലമേകുന്നുണ്ട്. എന്നിരുന്നാലും 15,635-15,900 നിലവാരത്തിലാകും നിഫ്റ്റിയൂടെ നീക്കങ്ങൾ. 15,900വരെ നിഫ്റ്റിയെ പിന്തുണച്ചേക്കാം. അതേസമയം, 15,635 നിലവാരത്തിന് താഴേയ്ക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിലനിൽക്കുന്ന ആഗോള-ആഭ്യന്തര കാരണങ്ങൾ ഹ്രസ്വകാലത്തേയ്ക്കെങ്കിലും വിപണിയിൽ ബലഹീനതയാണ് പ്രകടമാക്കുന്നത്. പുറത്തുവരനാനിരിക്കുന്ന പാദഫലങ്ങളിൽ കണ്ണുംനട്ട്, സാഹചര്യങ്ങൾ വിലയിരുത്തി, തിരുത്തലുണ്ടായാൽ മികച്ച ഓഹരികളിൽ പ്രവേശിക്കാനുള്ള അവസരമായി അതിനെ കാണുകയാണ് ചെയ്യേണ്ടത്.

from money rss https://bit.ly/3yIBDMa
via IFTTT

Friday, 9 July 2021

ഐപിഒയ്ക്കുമുമ്പെ പേടിഎമ്മിന്റെ തലപ്പത്തുനിന്ന് ഉന്നതരുടെ കൊഴിഞ്ഞുപോക്ക്

ഐപിഒയുമായി വിപണിയിലെത്താനിരിക്കെ പ്രമുഖ ഫിൻടെക് സ്റ്റാർട്ടപ്പായ പേടിഎമ്മിൽനിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക്. ഉയർന്ന തസ്തികയിലുള്ള അഞ്ചുപേരാണ് സ്ഥാപനംവിട്ടത്. പ്രസിഡന്റ് അമിത് നയ്യാർ, ചീഫ് എച്ച്ആർ ഓഫീസർ രോഹിത് താക്കൂർ ഉൾപ്പടെയുള്ളവരാണ് രാജിവെച്ചത്. ഐപിഒവഴി 17,000 കോടി രൂപയോളം സമാഹരിക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. ഗോൾഡ്മാൻ സാച്സിലെ എക്സിക്യുട്ടീവായിരുന്ന നയ്യാർ 2019ലാണ് പേടിഎം ബോർഡിൽ അംഗമായത്. പേടിഎമ്മിന്റെ ധനകാര്യം, ഇൻഷുറൻസ് എന്നീ മേഖലകൾക്ക് തുടക്കമിടാൻ ചുക്കാൻപിടിച്ച വ്യക്തിയാണ് ഇദ്ദേഹം. ഇതോടെ പേടിഎമ്മിൽ വൈസ് പ്രസിഡന്റ് സ്ഥാനത്ത് അവശേഷിക്കുന്നത് മധുർ ഡിയോറമാത്രമാണ്. അക്സഞ്ചറിലെ എച്ച്ആർ വിഭാഗം തലവനായിരുന്നു എച്ച്ആറിന്റെ ചുമതലയുണ്ടായിരുന്ന താക്കൂർ. മൈക്രോസോഫ്റ്റ്, ജിഇ എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം ജോലിചെയ്തിട്ടുണ്ട്.

from money rss https://bit.ly/3APF9WU
via IFTTT

ചിപ്പ് ക്ഷാമം രൂക്ഷം: വാഹന, മൊബൈൽ ഫോൺ ഉത്പാദനത്തെ ബാധിക്കുന്നു

മുംബൈ: ആഗോളവിപണിയിൽ രൂക്ഷമായ അർധചാലക-ചിപ്പ് ക്ഷാമം രാജ്യത്തെ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഗാർഹികോപകരണ, വാഹന ഉത്പാദനത്തിന് തിരിച്ചടിയാകുന്നു. കോവിഡ് രണ്ടാംതരംഗം തടയാനേർപ്പെടുത്തിയ ലോക് ഡൗണുകളിൽ അയവുവന്നതോടെ ഇവയുടെ വിൽപ്പന ഉയർന്നിട്ടുണ്ട്. എന്നാൽ, അതിനനുസരിച്ച് ഉത്പാദനം നടത്താൻ കമ്പനികൾക്കാകുന്നില്ല. ഇന്ത്യയിൽ ഈ മാസം സ്മാർട്ട്ഫോൺ വിതരണം 70 ശതമാനം വരെ കുറയുമെന്നാണ് സാംസങ് ഇന്ത്യ വിതരണക്കാരെ അറിയിച്ചിരിക്കുന്നത്. ആപ്പിൾ, എച്ച്.പി., ലെനോവോ, ഡെൽ, ഷവോമി, വൺപ്ലസ്, റിയൽമി തുടങ്ങിയ കമ്പനികളുടെയും ഉത്പാദനത്തെ ക്ഷാമം ബാധിച്ചിട്ടുണ്ട്. അതേസമയം, ഉത്സവ സീസൺ മുൻനിർത്തി ചിപ്പുകളുടെ ശേഖരം തയ്യാറാക്കിയിട്ടുണ്ടെന്ന് റിയൽമി ഇന്ത്യ-യൂറോപ്പ് സി.ഇ.ഒ. മാധവ് സേത്ത് അറിയിച്ചു. 80 ശതമാനം വിതരണം നിർവഹിക്കാൻ കമ്പനിക്കു കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കാർ ഉത്പാദനമേഖലയാണ് പ്രതിസന്ധി നേരിടുന്ന മറ്റൊരു വിഭാഗം. കോവിഡിനുശേഷമുള്ള വർധിച്ച ആവശ്യം നിറവേറ്റാൻ കമ്പനികൾക്കുകഴിയുന്നില്ല. ഉത്പാദനശേഷി പൂർണമായി വിനിയോഗിക്കാനാകുന്നില്ലെന്നതാണ് തിരിച്ചടി. പത്തു മുതൽ 15 ശതമാനം വരെ ഉത്പാദനനഷ്ടമുണ്ടാകുന്നതായാണ് കമ്പനികൾ നൽകുന്ന വിവരം. ഫോർഡ് ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹ്യുണ്ടായ് എന്നിങ്ങനെ മിക്ക കമ്പനികളെയും ഇതു ബാധിച്ചു. കാറുകളുടെ കാത്തിരിപ്പുസമയം കൂടാനിത് ഇടയാക്കുന്നു.

from money rss https://bit.ly/3wFL8ud
via IFTTT

തെലങ്കാന ക്ഷണിച്ചതോടെ കിറ്റെക്‌സിന്റെ ഓഹരിവില 20 ശതമാനം കുതിച്ചു

കൊച്ചി: തെലങ്കാന സർക്കാരിന്റെ ക്ഷണം ലഭിച്ചത് വിവാദച്ചുഴിയിൽ നിന്ന കിറ്റെക്സ് ഗാർമെന്റ്സിന്റെ ഓഹരിവിലയിൽ കുതിപ്പുണ്ടാക്കി. വ്യാഴാഴ്ചത്തെക്കാൾ 19.97 ശതമാനം (23.45 രൂപ) വില ഉയർന്ന് 140.85 രൂപയിലാണ് നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ വെള്ളിയാഴ്ച കിറ്റെക്സ് ഓഹരി വില അവസാനിച്ചത്. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ബോംബേ സ്റ്റോക് എക്സ്ചേഞ്ചിൽ 140.85 രൂപ വരെയെത്തിയശേഷം 140.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. രണ്ടിടത്തും 'അപ്പർ സർക്യൂട്ട്' (ഒരു ദിവസം അനുവദനീയമായ ഏറ്റവും ഉയർന്ന വില) രേഖപ്പെടുത്തി. ഇതോടെ, കമ്പനിയുടെ വിപണിമൂല്യം 935 കോടി രൂപയായി.ഇക്കഴിഞ്ഞ ഏപ്രിലിൽ 91.75 രൂപ മാത്രമായിരുന്ന ഓഹരി വില മൂന്നുമാസം കൊണ്ട് 54 ശതമാനമാണ് കുതിച്ചുയർന്നത്.കുഞ്ഞുടുപ്പുകളുടെ നിർമാണ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് കിറ്റെക്സ് ഗാർമെന്റ്സ്. സമ്പൂർണ കയറ്റുമതി സ്ഥാപനമാണ് ഇത്. തുടർച്ചയായി വിവിധ വകുപ്പുകളുടെ പരിശോധനകളിൽ മനംമടുത്താണ് 3,500 കോടി രൂപയുടെ വികസന പദ്ധതികളിൽ നിന്ന് പിൻമാറുന്നതായി കിറ്റെക്സ് ഗാർമെന്റ്സിന്റെ മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ് പ്രഖ്യാപിച്ചത്. ഇത് വാർത്തയായതോടെയാണ് തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അങ്ങോട്ടേക്ക് ക്ഷണിച്ചത്.

from money rss https://bit.ly/3r7tiin
via IFTTT

നിഫ്റ്റി 15,700ന് താഴെ ക്ലോസ് ചെയ്തു: സെൻസെക്‌സിലെ നഷ്ടം 182 പോയന്റ്

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,700ന് താഴെയെത്തി. കോവിഡിന്റെ ഡെൽറ്റ വേരിയന്റ് പടരുന്നത് ഏഷ്യൻ വിപണികളെയെല്ലാം സമ്മർദത്തിലാക്കി. സെൻസെക്സ് 182.75 പോയന്റ് നഷ്ടത്തിൽ 52,386.19ലും നിഫ്റ്റി 38.10 പോയന്റ് താഴ്ന്ന് 15,689.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, അദാനി പോർട്സ്, ഭാരതി എയർടെൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ മെറ്റൽ, റിലയാൽറ്റി എന്നിവ രണ്ടുശതമാനത്തോളം ഉയർന്നു. ഓട്ടോ, ഐടി, എനർജി, ബാങ്ക് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.4-0.6ശതമാനം നേട്ടമുണ്ടാക്കി. രൂപയുടെ മൂല്യത്തിൽ നേരിയ വർധനവുണ്ടായി. ഡോളറിനെതിരെ 74.63 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. 74.71 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്. 74.56-74.68 നിലവാരത്തിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.

from money rss https://bit.ly/2Vl08jX
via IFTTT

പാൻഡമിക് ബോണസ്: മൈക്രോസോഫ്റ്റ്‌ ജീവനക്കാർക്ക് 1.12 ലക്ഷം രൂപ ലഭിക്കും

പാൻഡമിക് ബോണസായി ടെക് ഭീമൻ മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് 1,500 ഡോളർ(1.12 ലക്ഷം രൂപ) നൽകുന്നു. 1,75,508 ജീവനക്കാർക്ക് ഇതിന്റെ ഗുണംലഭിക്കും. 2021 മാർച്ച് 31നോ അതിനുമുമ്പോ ജോലിയിൽ പ്രവേശിച്ച, വൈസ് പ്രസിഡന്റിന് താഴെയുള്ള എല്ലാ ജീവനക്കാർക്കും പാൻഡമിക് ബോണസ് നൽകുമെന്നാണ് സർക്കുലർവഴി അറിയിച്ചിട്ടുള്ളത്. പാർട് ടൈം ജോലിക്കാരും മണിക്കർ അനുസരിച്ച് ജോലി ചെയ്യുന്നവരും ബോണസിന് അർഹരാണ്. 2000 കോടി ഡോറളാണ് ബോണസായി മൊത്തംചെലവാക്കുക. കോർപറേറ്റ് ഭീമന്റെ രണ്ടുദിവസത്തെ ലാഭത്തിന് തുല്യമാണ് ഈതുക. ഫേസ്ബുക്ക് അടുത്തയിടെ 45,000 ജീവനക്കാർക്ക് പാൻഡമിക് ബോണസായി 1000 ഡോളർ പ്രഖ്യാപിച്ചിരുന്നു. ആമസോണാകട്ടെ മുൻനിര ജീവനക്കാർക്ക് 300 ഡോളർ മൂല്യമുള്ള ഹോളിഡേ ബോണസ് നൽകി.

from money rss https://bit.ly/36rmO4y
via IFTTT

നേരിയ ആശ്വാസം: തുടർച്ചയായ വർധനവിനുശേഷം വെള്ളിയാഴ്ച പെട്രോളിന് വിലകൂടിയില്ല!

സമീപ ദിവസങ്ങളിൽ വർധനയുണ്ടാകില്ലെന്ന് സൂചന നൽകി ഏറെക്കാലത്തിനുശേഷം പെട്രോൾ, ഡീസൽ വിലകൂടാത്ത ഒരുദിവസം വന്നെത്തി. ആഗോള വില വിശകലനംചെയ്തശേഷമെ ഇനിയൊരു വർധനവുണ്ടാകൂ എന്നാണ് എണ്ണ വിപണന കമ്പനികളിൽനിന്നുള്ള സൂചന. ആഗോള വിപണിയിൽ അംസ്കൃത എണ്ണവില ബാരലിന് 77 ഡോളർ കടന്നശേഷം നേരിയതോതിൽ കുറവുണ്ടായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതികൂടി ജനങ്ങൾക്കുമേൽ പതിച്ചപ്പോൾ രാജ്യത്തെ എല്ലായിടങ്ങളിലും 100 രൂപയിലധികമായി ഒരു ലിറ്റർ പെട്രോൾ വില. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 100.56 രൂപ നൽകണം ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ. ഡീസലിനാകട്ടെ 89.62 രൂപയും. രാജ്യത്തൊരിടത്തും വെള്ളിയാഴ്ച ഇന്ധനവില കൂടിയിട്ടില്ല. മെയ് ഒന്നിന് ലിറ്ററിന്(ഡൽഹി) 90.40 രൂപയിൽനിന്നാരംഭിച്ച പെട്രോൾ വിലയാണ് 100 കടന്നിരിക്കുന്നത്. 69 ദിവസംകൊണ്ടുണ്ടായ വർധന 10.16 രൂപ. ഡീസൽ വിലയാകട്ടെ ലിറ്ററിന് 8.89 രൂപ കൂടി 89.62 രൂപയിലുമെത്തി. വിലയിൽ അടുത്തദിവസങ്ങളിൽ നേരിയ കുറവുണ്ടായാക്കാം. അതേസമയം, ഈ ആശ്വാസദിനങ്ങൾ എത്രനീളും എന്നകാര്യത്തിൽ സംശയത്തിന് വകയില്ല. 100ലെത്തിയതിന്റെ പ്രധാനകാരണം ആഗോള വിലയിലെ വർധനവല്ല, രാജ്യത്തെ നികുതി വർധനവാണെന്ന് വ്യക്തമാണല്ലോ. അതുകൊണ്ടുതന്നെ ആഗോള വിപണിയിലെ ചെറിയ ചാഞ്ചാട്ടംപോലും പൊതുജനത്തിനുമേൽ ഇനിയും ആഘാതമുണ്ടാക്കും.

from money rss https://bit.ly/36mstZF
via IFTTT

Thursday, 8 July 2021

സെൻസെക്‌സിൽ 193 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 15,700ന് താഴെ

മുംബൈ: രണ്ടാം ദിവസവും നഷ്ടംനേരിട്ട് വിപണി. നിഫ്റ്റി 15,700ന് താഴെയെത്തി. ആഗോള കാരണങ്ങളാണ് വിപണിയുടെ നഷ്ടത്തിനുപിന്നിൽ. സെൻസെക്സ് 193 പോയന്റ് നഷ്ടത്തിൽ 52,375ലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 15,666ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, സൺ ഫാർമ, ഐടിസി, റിലയൻസ്, ബജാജ് ഫിനാൻസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, ടൈറ്റാൻ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഡെൽറ്റ കോർപ്, എക്സൽ റിയാൽറ്റി, ഇന്റഗ്രേറ്റഡ് കാപിറ്റൽ സർവീസസ് തുടങ്ങിയ കമ്പനികളാണ് പാദഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3jXmAtR
via IFTTT

ഉപഭോക്താവിന്റെ കീശ ചോർത്തി പമ്പുകളിലെ ‘ഡിജിറ്റൽ കളി’

പഴയന്നൂർ: ഉപഭോക്താവിന്റെ കീശ ചോർത്തി പമ്പുകളിലെ 'ഡിജിറ്റൽ കളി'യും. ഇന്ധനവിലവർധനയിൽ ആളുകൾ നട്ടംതിരിയുന്നതിനിടയിലാണ് പെട്രോൾ പമ്പുകളിലെ മറിമായം. ഇന്ധനം നിറയ്ക്കുമ്പോൾ മീറ്ററിൽ, പെട്ടെന്നാരും ശ്രദ്ധിക്കാത്ത കണക്കിലെ കളിയാണ് പരാതിക്ക് കാരണം. കഴിഞ്ഞദിവസം തിരുവില്വാമലയിൽ സംഭവിച്ചത് അതുതന്നെ. ഡീലർക്കും പ്രശ്നം ഇതേ സാങ്കേതികപ്രശ്നം ഡീലർമാർക്കുമുണ്ട്. പെട്രോൾ വില 100 രൂപ 22 പൈസ ആയിരിക്കുമ്പോൾ ഒരു ലിറ്റർ പെട്രോൾ വാങ്ങുന്നതിന് ഒരു ലിറ്ററിന് 100 രൂപ നൽകിയാൽ മതിയാകും. മീറ്റർ പ്രകാരം 22 പൈസയാണ് ഉപഭോക്താവിന് ലാഭമുണ്ടാകുന്നത്. ഡീലർക്ക് നഷ്ടമാകുന്നത് 22 പൈസയും. പമ്പുകളിലെ'മീറ്റർകളി' ഇങ്ങനെ 99.87 രൂപ വിലയുള്ളപ്പോൾ 200 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഒരാൾക്ക് ലഭിക്കുന്നത് രണ്ട് ലിറ്ററാണ്. 26 പൈസ നഷ്ടം. കണക്കുപ്രകാരം 2.0026 ലിറ്റർ ലഭിക്കണം. 26 പൈസയുടെ പെട്രോളില്ല. പരാതിയിൽ ഇക്കാര്യമാണ് തിരുവില്വാമലയിലെ തൊണ്ടിയിൽ രാധാകൃഷ്ണൻ ഉന്നയിച്ചത്. ദിവസവും 26 പൈസയും 35 പൈസയും ഇന്ധനവില വർധിപ്പിക്കുന്ന എണ്ണക്കമ്പനികളുടെ ഡിജിറ്റൽ ഊറ്റാണോ പെട്രോൾ പമ്പുകളിൽ നടക്കുന്നതെന്നാണ് പൊതുവിലുയരുന്ന ചോദ്യം. പരാതിപ്പെട്ടതനുസരിച്ച് തിരുവില്വാമലയിലെ പെട്രോൾ പമ്പിൽ താലൂക്ക് സപ്ലൈ ഓഫീസറെത്തി പരിശോധന നടത്തിയിരുന്നു. പെട്രോളിയം കമ്പനികൾ മീറ്ററിൽ സെറ്റുചെയ്തിരിക്കുന്നത് കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ്. മാറ്റം വരുത്താനോ കൃത്രിമം കാണിക്കാനോ പെട്ടെന്നാർക്കും കഴിയുകയുമില്ല. മീറ്ററുകളിൽ ലിറ്റർ സൂചിപ്പിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേയിൽ ദശാംശത്തിനുശേഷം രണ്ട് സംഖ്യകൾ രേഖപ്പെടുത്താനേ കഴിയുകയുള്ളൂ. അതായത്, അമ്പത് പൈസയിൽ താഴെയുള്ള പൈസ രേഖപ്പെടുന്നില്ല. ഇതാണ് ഉപഭോക്താവിന് നഷ്ടമുണ്ടാക്കുന്നത്. റിപ്പോർട്ട് നൽകും കൂടുതൽ തുകയ്ക്ക് ഇന്ധനം നിറയ്ക്കുമ്പോൾ നഷ്ടം ഡീലറും കുറഞ്ഞ തുകയ്ക്ക് അടിക്കുമ്പോൾ നഷ്ടം ഉപഭോക്താവും വഹിക്കേണ്ടതായി വരുന്നു. ജില്ലാ സപ്ലൈ ഓഫീസർ വഴി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. -ജോസി ജോസഫ്, താലൂക്ക് സപ്ലൈ ഓഫീസർ അളവിൽ കുറവില്ല നിശ്ചിത തുകയ്ക്ക് ഇന്ധനമടിക്കുമ്പോഴേ ഈ വ്യത്യാസം വരുന്നുള്ളൂ. സാങ്കേതികപ്രശ്നമേയുള്ളൂ. ലാഭവും നഷ്ടവും ഡീലർക്കും ഉപഭോക്താവിനും ഉണ്ടാകുന്നില്ല. അളവിലും കുറവുണ്ടാകുന്നില്ല. -ടി.ടി. സുരേഷ്, ഏരിയാ മാനേജർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

from money rss https://bit.ly/36qzMze
via IFTTT

ആഗോള സമ്മർദത്തിൽ വിപണി: നിഫ്റ്റി 15,750ന് താഴെ, സെൻസെക്‌സിൽ നഷ്ടം 485 പോയന്റ്

മുംബൈ: ആഗോള തലത്തിലുണ്ടായ വില്പന സമ്മർദം രാജ്യത്തെ സൂചികകളിലും പ്രകടമായി. കഴിഞ്ഞ ദിവസത്തെനേട്ടം അപ്പാടെ ഇല്ലാതാക്കി ഒരുശതമാനത്തോളം നഷ്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ കേന്ദ്ര ബാങ്ക് സ്വീകരിക്കുന്ന നടപടികൾ പ്രഖ്യാപിക്കാനിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടുംവർധനവുണ്ടാകുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി.രണ്ടാംതരംഗത്തിൽനിന്ന് സമ്പദ്ഘടനകൾ തിരിച്ചുവരുന്ന സമയത്താണ് വീണ്ടും ആശങ്ക. യുഎസ് ഫെഡ് റിസർവ് ബോണ്ട് വാങ്ങൽ നടപടികളുമായി മുന്നോട്ടപോകുന്നതിന്റെ സൂചനകളും വിപണിയിൽ പ്രതിഫലിച്ചു. സെൻസെക്സ് 485.82 പോയന്റ് നഷ്ടത്തിൽ 52,568.94ലിലും നിഫ്റ്റി 151.80 പോയന്റ് താഴ്ന്ന് 15,727.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്നാം ദിവസവും ടാറ്റ മോട്ടോഴ്സ് തകർച്ചനേരിട്ടു. ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ടെക് മഹീന്ദ്ര, എസ്ബിഐ ലൈഫ്, ഐഷർ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടം നിലനിർത്താനായില്ല.

from money rss https://bit.ly/3yyKC2j
via IFTTT

പാരീസിലെ ആസ്തികൾ മരവിപ്പിച്ചതായി അറിയിപ്പില്ല: നിയമ നടപടികളുമായി മുന്നോട്ടുപോകും

സർക്കാരിന്റെ പാരീസിലുള്ള 20 ആസ്തികൾ കണ്ടുകെട്ടാൻ കെയിന് എനർജിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കോടതിയിൽനിന്ന് അറിയിപ്പൊന്നും ലിഭിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. നികുതി തർക്കകേസുമായി ബന്ധപ്പെട്ട് 1.7 ബില്യൺ ഡോളർ ഈടാക്കുന്നതിനാണ് യുകെയിലെ ഓയിൽ കമ്പനിയായ കെയിൻ എനർജി സർക്കാരിന്റെ ഉടമസ്ഥയിലുള്ള സ്വത്തുകൾ മരവിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. കോടതിയുടെ അറിയിപ്പ് ലഭിച്ചാൽ രാജ്യതാൽപര്യം സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രാലയം അറിയിച്ചു. ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ ഇതുസംബന്ധിച്ച് 2020 ഡിസംബറിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുന്നോട്ടുപോകും. പ്രശ്നം പരിഹരിക്കുന്നതിന് കെയിൻ എനർജി സിഇഒയും പ്രതിനിധികളും ചർച്ചക്കായി സർക്കാരിനെ സമീപിച്ചതായും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

from money rss https://bit.ly/3xq7lO1
via IFTTT

Wednesday, 7 July 2021

ഇന്ധന വിലവർധന എങ്ങനെയാണ് സമ്പദ്ഘടനയുടെ നടുവൊടിക്കുന്നത്?

സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന് തടസ്സമായി രാജ്യത്തെ വിലക്കയറ്റ നിരക്കുകൾ കുതിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും വിലക്കയറ്റത്തിന്റെ സൂചിക മുകളിലേയ്ക്കാണ്. അതുകൊണ്ടുതന്നെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് തയ്യാറായിക്കഴിഞ്ഞു. ഉപഭോക്തൃ വിലസൂചികയനുസരിച്ച് കണക്കാക്കുന്ന പണപ്പെരുപ്പ നിരക്ക് ഇന്ത്യയിൽ മെയ് മാസം 6.30 ശതമാനമായിരുന്നു. വിലക്കയറ്റ ഘടനയിലെ മുകൾത്തട്ട് പരിധി 6 ശതമാനമായിരിക്കെയാണ് അതിനെയും മറികടന്നുള്ള വർധന. ലോക്ഡൗണും മറ്റുനിയന്ത്രണങ്ങളുംമൂലം വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളാണ് വിലവർധനവിന്റെ പ്രധാന കാരണം. കഴിഞ്ഞവർഷം ഏപ്രിലിൽ വിലക്കയറ്റ നിരക്ക് 7.22 ശതമാനത്തിലെത്തിയിരുന്നു. എന്നാൽ ഇതേ മാസത്തെ മൊത്തവില സൂചിക 1.57 ശതമാനം വിപരീത വളർച്ചയാണു കാണിച്ചത്. ഇപ്പോൾ വലക്കയറ്റ സമ്മർദ്ദം മൊത്തവില നിലവാരത്തേയും ബാധിച്ചിട്ടുണ്ട്. 2021 മെയ് മാസം മൊത്തവില സൂചികയിൽ 13 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയത്. 2020 മെയ്മാസം -3.37 ശതമാനമായിരുന്ന മൊത്തവില സൂചിക ഇരട്ട അക്കത്തിലേക്കു കുതിക്കാനിടയാക്കിയത് അടിത്തറയിൽ ഉണ്ടായ താഴ്ച കാരണമാണ്. എണ്ണവിലയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വർധന വിലകൾ വർധിക്കാൻ വലിയതോതിൽ കാരണമായിട്ടുണ്ട്. മൊത്തവില സൂചികയിലെ വിവധഘടകങ്ങൾ അപഗ്രഥിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും. ഉദാഹരണത്തിന് അസംസ്കൃത എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും വിലയിൽ 56.06 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെയപേക്ഷിച്ച് 2021 മെയ്മാസം ധാതു എണ്ണകളുടെ വിലയിൽ 81.16 ശതമാനം വളർച്ചയുണ്ടായി. ഈ പശ്ചാത്തലത്തിൽ എണ്ണവില വർധനയ്ക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മൊത്തത്തിൽ ചൂടുപിടിപ്പിക്കാൻ കെൽപുണ്ടെന്നു മനസിലാക്കി ഇരട്ടി ജാഗ്രത പുലർത്തേണ്ടതുണ്ട്. എണ്ണവില വർധനവിന്റെ പ്രത്യാഘാതങ്ങൾ പലതാണ്. ഗതാഗത ചെലവുകളുടെ വർധന, അസംസ്കൃത ഉൽപന്നങ്ങളുടെ വിലക്കയറ്റം, ഭക്ഷ്യ വിലക്കയറ്റം തുടങ്ങി വിവധ രംഗങ്ങളിൽ വിലകുതിക്കാൻ ഇതിടയാക്കും. ചില്ലറ വിപണനരംഗത്തും വിലക്കയറ്റത്തിന് ഇന്ധനവിലയിലെ വർധനവ് കാരണമാകുന്നുണ്ട്. അതായത് ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വ്യക്തികൾ കൂടുതൽ പണം നൽകേണ്ടിവരികയാണ്. വിലക്കയറ്റ നിരക്ക് 4 ശതമാനം, +/2 ശതമാനം എന്ന ലക്ഷ്യം നടപ്പാക്കാൻ ശ്രമിക്കുന്ന റിസർവ് ബാങ്ക് വലിയ ആശയക്കുഴപ്പമാകും നേരിടേണ്ടിവരിക. വളർച്ചാ നിരക്കുവർധനയെ സഹായിക്കുന്നതിനൊപ്പം വിലക്കയറ്റ നിരക്കും നിയന്ത്രിക്കുന്നതിനുള്ള വഴികൾ റിസർവ് ബാങ്ക് കണ്ടെത്തേണ്ടി വരും. വിലക്കയറ്റനിരക്കിലെ വർധന, ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉൽപാദന നിശ്ചലതയും നാണയപ്പെരുപ്പവും നേരിടുകയാണോ എന്ന സംവാദത്തിലേക്കു കാര്യങ്ങൾ കൊണ്ടെത്തിച്ചിട്ടുണ്ട്. ആഭ്യന്തര സാമ്പത്തികരംഗം വീണ്ടെടുപ്പിന്റെ പാതയിലായിരിക്കേ പലിശനിരക്കു വർധിപ്പിക്കുന്നതിന് വലിയ വിലകൊടുക്കേണ്ടിവരും. പണപ്പെരുപ്പനിരക്ക് ഇന്നത്തെ ഉയരത്തിൽ തുടർന്നാൽ സമ്പദ് വ്യവസ്ഥയിൽ യഥാർത്ഥ പലിശനിരക്ക് വിപരീതമായിത്തീരും. ഇന്ധന വിലവർധനയുടെ വിപരീത ഫലങ്ങൾ വീണ്ടെടുപ്പിന്റെ പാതയിൽ നീങ്ങുന്ന സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചേടത്തോളം താങ്ങാവുന്നതല്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് വിലകുറയ്ക്കാൻ അതിവേഗശ്രമം ഉണ്ടായേതീരൂ. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/36l54ro
via IFTTT

സൊമാറ്റോ ഐപിഒ ജൂലായ് 14 മുതൽ: ഓഹരി വില 70-72 രൂപ

ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സൊമാറ്റോയുടെ ഐപിഒ ജൂലായ് 14ന് തുടങ്ങും. പ്രാഥമിക ഓഹരി വില്പനയിലൂടെ 9,375 കോടി രൂപയാണ് കമ്പനി സമാഹരിക്കാനൊരുങ്ങുന്നത്. ഓഹരിയൊന്നിന് 70-72 രൂപ നിരക്കിലാകും വിലനിശ്ചയിക്കുക. നേരത്തെ 7,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചതിനെതുടർന്നാണ് ഇഷ്യു സൈസ് വർധിപ്പിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ നിക്ഷേപംനടത്തിയേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നിലവിൽ കമ്പനിയിൽ പങ്കാളിത്തമുള്ള ഇൻഫോ എഡ്ജ് ഓഫർ ഫോർ സെയിൽവഴി 700 കോടി യുടെ നിക്ഷേപം തിരിച്ചെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഈതുക 375 കോടിയായി കുറയ്ക്കുകയുംചെയ്തിട്ടുണ്ട്. ഇൻഫോ എഡ്ജി(18.55%), ഉബർ(9.13%), അലിപേ(8.33%), ആന്റ് ഫിൻ(8.20%), ടൈഗർ ഗ്ലോബൽ(6%), സ്വെക്വേയ ക്യാപിറ്റൽ (5.98%), സഹസ്ഥാപകനായ ദീപീന്ദർ ഗോയൽ (5.51%) തുടങ്ങിയവരാണ് നിലവിൽ കമ്പനിയിലുള്ള പ്രധാന നിക്ഷേപകർ. നിലവിൽ 55,000-60000 കോടി രൂപയാണ് കമ്പനിയുടെ മൂല്യംകണക്കാക്കിയിട്ടുള്ളത്.

from money rss https://bit.ly/3yzz2E5
via IFTTT