121

Powered By Blogger

Monday, 9 December 2019

‘വിഹിതം ഉയർത്തുന്നത് ജനങ്ങൾക്ക് എൽ.ഐ.സി.യിലുള്ള വിശ്വാസ്യത’

കൊച്ചി: എൽ.ഐ.സി.യിൽ ജനങ്ങൾക്കുള്ള വിശ്വാസ്യതയാണ് വിപണി വിഹിതം ഉയരാൻ സഹായിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ മലയാളിയായ ടി.സി. സുശീൽ കുമാർ. ലൈഫ് ഇൻഷുറൻസ് വിപണിയിൽ എൽ.ഐ.സി.യുടെ വിഹിതം സമീപഭാവിയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ പശ്ചാത്തലത്തിൽ 'മാതൃഭൂമി'യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരം രൂക്ഷമായ വിപണിയിൽ എൽ.ഐ.സി. വിഹിതം ഉയർത്തുന്നത് എങ്ങനെയാണ്? ഉപഭോക്താക്കൾക്ക് ഏറ്റവുമധികം പരിഗണന നൽകുന്നതാണ് എൽ.ഐ.സി.യുടെ വിജയം. ഒട്ടേറെ ഫീച്ചറുകളുമായി പുതിയ പോളിസികൾ അവതരിപ്പിച്ചതും വിപണി പിടിക്കാൻ സഹായിച്ചു. വളരെ മത്സരക്ഷമമായ വിലയിൽ ജീവൻ അമർ, ടെക് ടേം എന്നിങ്ങനെ രണ്ടു പുതിയ ടേം അഷുറൻസ് പോളിസികൾ അവതരിപ്പിച്ചു. ഗ്രൂപ്പ് ഇൻഷുറൻസ് പ്രീമിയത്തിലെ മുന്നേറ്റമാണ് മറ്റൊരു ഘടകം. എൽ.ഐ.സി. ടീം അംഗങ്ങളുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളും വിപണി മേധാവിത്വം ഉയർത്താൻ സഹായിക്കുന്നു. ഏജന്റുമാരുടെ എണ്ണം കൂടുന്നുണ്ടോ? :2019 നവംബറിലെ കണക്ക് അനുസരിച്ച് 8.20 ലക്ഷം ഏജന്റുമാരാണ് വിപണിയിൽ സജീവമായുള്ളത്. നടപ്പു സാമ്പത്തിക വർഷം മാത്രം ഒരു ലക്ഷം പുതിയ ഏജന്റുമാരെ റിക്രൂട്ട് ചെയ്തു. ഈ വർഷം മുതൽ പുതിയ ഏജന്റുമാർക്കായി 'ഇംപാക്ട് ട്രെയിനിങ്' എന്ന പേരിൽ പ്രത്യേക പരിശീലന പരിപാടി ഒരുക്കുന്നുണ്ട്. ഇതിനു പുറമെ, നിലവിലുള്ള ഏജന്റുമാർക്കും ഒരു ദിവസത്തെ തീവ്ര പരിശീലനം നൽകിവരുന്നു. ചെറുപ്പക്കാരുടെ ഇടയിൽ വിപണി വിഹിതം ഉയർത്താനാകുന്നുണ്ടോ? 'മില്ലേനിയൽസ്' (1980-നു ശേഷം ജനിച്ചവർ) വിഭാഗത്തിനിടയിൽ ഇൻഷുറൻസിന്റെ പ്രാധാന്യവും അവബോധവും സൃഷ്ടിച്ചാൽ വലിയ സാധ്യതയാണ് തുറന്നുവരിക. നടപ്പു സാമ്പത്തിക വർഷം ഒക്ടോബർ വരെയുള്ള കണക്കെടുത്താൽ ഏതാണ്ട് ഒരു കോടി പോളിസികൾ വിറ്റപ്പോൾ അതിൽ 22 ലക്ഷവും 18-25 വയസ്സിലുള്ളവർക്കാണ്. 25-30 വയസ്സിലുള്ളവർക്ക് 20 ലക്ഷം പോളിസികൾ വിറ്റു. അതായത്, രണ്ടും കൂടി മൊത്തം 42 ശതമാനം. 30-35 വയസ്സുള്ളവരെ കൂടി കണക്കിലെടുത്താൽ മറ്റൊരു 17 ലക്ഷം പോളിസികൾ കൂടി വരും. 2019 ഏപ്രിൽ മുതൽ ഒക്ടോബർ വരെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ മൊത്തം വിറ്റ പോളിസികളെക്കാൾ കൂടുതൽ വരും എൽ.ഐ.സി. ചെറുപ്പക്കാർക്ക് വിറ്റ ഓഹരികൾ. അതായത്, ചെറുപ്പക്കാർക്കും എൽ.ഐ.സി.യിലാണ് വിശ്വാസം എന്നത് വ്യക്തം. അവരെ ആകർഷിക്കാൻ എന്തൊക്കെയാണ് ചെയ്യുന്നത്? ടേം ഇൻഷുറൻസ്, ഹെൽത്ത്, സേവിങ്സ്, ആന്വിറ്റി എന്നിങ്ങനെ ചെറുപ്പക്കാരുടെ എല്ലാ ലക്ഷ്യങ്ങൾക്കും അനുയോജ്യമായ പ്ലാനുകൾ എൽ.ഐ.സി.ക്കുണ്ട്. ഓൺലൈനായി പ്രീമിയം അടയ്ക്കാനുള്ള സൗകര്യം, പോളിസി ലോൺ ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം, വിലാസം മാറ്റാനുള്ള സൗകര്യം എന്നിവയൊക്കെ അവരെ ആകർഷിക്കുന്നു. നാലു പോളിസികൾ ഓൺലൈനിലൂടെ വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഡിജിറ്റൽ ഇടപാടുകൾ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്കായി ചാറ്റ്ബോട്ട് സൗകര്യവും ലഭ്യമാണ്. സാമ്പത്തിക അന്തരീക്ഷം നല്ല നിലയിലല്ല. മിക്ക വ്യവസായങ്ങളും മോശം നിലയിലും. ഇതിനിടയിലും എൽ.ഐ.സി. ശക്തമായി മുന്നേറുന്നത് എങ്ങനെയാണ്? മാന്ദ്യവേളകളിൽ നിക്ഷേപകർ സുരക്ഷിത മാർഗങ്ങളാണ് സ്വീകരിക്കാറുള്ളത്. ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ കുറയുകയാണ്. മറ്റ് ആസ്തികളുടെ മൂല്യവും കാര്യമായി കൂടുന്നില്ല. ഈ സമയത്ത് എൽ.ഐ.സി. 'സ്വാഭാവിക ചോയ്സ്' ആകും.

from money rss http://bit.ly/2DZh1F5
via IFTTT

ഇന്‍ഷുറന്‍സ് കമ്പനികളിലെ വിദേശ നിക്ഷേപം 74 ശതമാനത്തിലേയ്ക്ക് ഉയര്‍ത്തിയേക്കും

ന്യൂഡൽഹി: ഇൻഷുറൻസ് കമ്പനികളിലെ വിദേശ നിക്ഷേപ പരിധി ഉയർത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. ഇൻഷുറൻസ് ഇടനിലക്കാരായ കമ്പനികളിൽ 100 ശതമാനംവരെ വിദേശ നിക്ഷേപം അനുവദിച്ചതിനുപിന്നാലെയാണ് പുതിയ നിർദേശം. ഇൻഷുറൻസ് കമ്പനികളിൽ നിലവിൽ 49 ശതമാനംവരെയാണ് വിദേശ നിക്ഷേപം അനുവദിച്ചിട്ടുള്ളത്. ഇത് 74 ശതമാനത്തിലേയ്ക്ക് ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. വിദേശ നിക്ഷേപ പരിധി വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നയുടെനെ ഇൻഷുറൻസ് കമ്പനികളുടെ ഓഹരിവില രണ്ടു മുതൽ എട്ടു ശതമാനംവരെ വർധിച്ചു. എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ കമ്പനികളുടെ ഓഹരിവില രണ്ടുശതമാനത്തിലേറെ വർധിച്ചു. ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരി വില നാലുശതമാനവും ന്യൂ ഇന്ത്യ അഷ്വറൻസിന്റെ വില 7.8 ശതമാനവുമാണ് ഉയർന്നത്. FDI in insurance companies may increase to 79%

from money rss http://bit.ly/344XMEF
via IFTTT

നാലു ദിവസംകൊണ്ട് സ്വര്‍ണവില കുറഞ്ഞത് 600 രൂപ

കൊച്ചി: നാലുദിവസംകൊണ്ട് സ്വർണവില പവന് 600 രൂപ കുറഞ്ഞു. 28,040 രൂപയാണ് ചൊവാഴ്ചയിലെ പവന്റെ വില. ഗ്രാമിനാകട്ടെ 3505 രൂപയും. ഡിസംബർ നാലിന് 28,640 രൂപവരെ വില ഉയർന്നിരുന്നു. തുടർന്ന് ഓരോ ദിവസവും വില ഇടിയുകയായിരുന്നു. നവംബർ ഒന്നിന് പവന്റെ വില 28,800 രൂപയെന്ന നിലവാരത്തിലെത്തിയിരുന്നു. ആഗോള വിപണികളിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ അഞ്ചുദിവസംകൊണ്ട് 10 ഗ്രാം സ്വർണത്തിന് 750 രൂപയോളം കുറഞ്ഞിരുന്നു. സെപ്റ്റംബറിലാണ് സ്വർണത്തിന് കമ്മോഡിറ്റി വിപണിയിൽ ഉയർന്ന നിലവാരം കുറിച്ചത്. പത്ത് ഗ്രാമിന് 40,000 രൂപവരെ വില ഉയർന്നിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ കമ്മോഡിറ്റി വിപണിയിൽ ഉയർന്നവിലയിൽനിന്ന് നിലവിൽ 2,500 രൂപയാണ് താഴ്ന്നത്. Gold prices today fall for 4th day

from money rss http://bit.ly/2E3cTE8
via IFTTT

രണ്ടാം ദിവസവും നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: വ്യാപാര ആഴ്ചയിലെ തുടർച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടമില്ല. സെൻസെക്സ് 40486ലും നിഫ്റ്റി 11934ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 727 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 818 ഓഹരികൾ നഷ്ടത്തിലുമാണ്. യുപിഎൽ, സിപ്ല, സൺ ഫാർമ, ഒഎൻജിസി, ഗ്രാസിം, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സീ എൻർടെയൻമെന്റ്, ടിസിഎസ്, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, വിപ്രോ, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ചൈനയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് യുഎസ് ഇറക്കുമതി തീരുവ വർധിപ്പിച്ചേക്കുമെന്ന സൂചനമൂലം നിക്ഷേപകർ ആശങ്കയോടെയാണ് വിപണിയെ സമീപിക്കുന്നത്. Stock market unchanged on the second day

from money rss http://bit.ly/2E1x5WH
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 42.28 പോയന്റ് ഉയർന്ന് 40,487.43ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തിൽ 11,937.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1034 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1431 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ലോഹം, വാഹനം, ഊർജം, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളിലെ ഓഹരികളിൽ വാങ്ങൽതാൽപര്യം പ്രകടമായിരുന്നു. ഐടി, എഫ്എംസിജി ഓഹരികളാണ് വില്പന സമ്മർദം നേരിട്ടത്. ആക്സിസ് ബാങ്ക്, ബിപിസിഎൽ, എച്ച്ഡിഎഫ്സി, അദാനി പോർട്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടിസിഎസ്, എച്ച്സിഎൽ ടെക്, സിപ്ല, എൽആന്റ്ടി, സീ എന്റർടെയൻമെന്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex, Nifty end with marginal gains in volatile trade

from money rss http://bit.ly/2DYU8kX
via IFTTT

Sunday, 8 December 2019

എസ്ബിഐ വായ്പ പലിശ വീണ്ടും കുറച്ചു

ന്യൂഡൽഹി: എസ്ബിഐ വായ്പ പലിശ നിരക്കുകൾ കുറച്ചു. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ 10 ബേസിസ് പോയ(0.10ശതമാനം)ന്റാണ് കുറച്ചത്. ഇതോടെ, ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുടെ പലിശ കുറയും. പുതുക്കിയ നിരക്ക് പ്രകാരം എംസിഎൽആർ എട്ട് ശതമാനത്തിൽനിന്ന് 7.90 ശതമാനമായാണ് കുറയുക. നടപ്പ് സാമ്പത്തിക വർഷം ഇത് എട്ടാംതവണയാണ് എസ്ബിഐ വായ്പ പലിശ കുറയ്ക്കുന്നത്. പുതിയ നിരക്ക് ഡിസംബർ 10 മുതൽ നിലവിൽവരും. രാജ്യത്ത് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്നത് എസ്ബിഐ ആണെന്ന് ബാങ്ക് അവകാശപ്പെട്ടു. നിലവിൽ ഭവനവായ്പയുടെയും വാഹന വായ്പയുടെയും 25 ശതമാനം വിപണി വിഹിതം എസ്ബിഐയ്ക്കാണ്. എംസിഎൽആർ നിരക്ക് വഴിയല്ലാതെയും എസ്ബിഐയിൽനിന്ന് വായ്പയെടുക്കാം. പുതിയതായി വായ്പയെടുക്കുന്നവർക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റംവരുത്തുന്നതിനനുസരിച്ച് വായ്പ പലിശയിലും മാറ്റംവരും. SBI cuts lending rate

from money rss http://bit.ly/36ew5KY
via IFTTT

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പൊതു ചാര്‍ജിങ് പോയന്റുകള്‍ ഉപയോഗിക്കരുതെന്ന് എസ്ബിഐ

ഹോട്ടലിലോ, വിമാനത്താവളത്തലോ, റെയിൽവെ സ്റ്റേഷനിലോ സ്ഥാപിച്ചിട്ടുള്ള ചാർജിങ് പോയന്റുകളിൽനിന്ന് മൊബൈൽ ചാർജ് ചെയ്യുന്നവർ സൂക്ഷിക്കുക. നിങ്ങളുടെ വിലപ്പെട്ട ബാങ്കിങ് രേഖകളും പാസ് വേഡുകളും അപഹരിക്കപ്പെട്ടേക്കാം. മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയാണ്. മാൽവെയറുകൾ ഉപയോഗിച്ച് ഹാക്കർമാർ വിവരങ്ങൾ ചോർത്തുമെന്നാണ് മുന്നറിയിപ്പ്. സൗജന്യമായി നൽകിയിട്ടുള്ള ഇത്തരം ചാർജിങ് പോയന്റുകൾ ഉപയോഗിക്കരുതെന്നാണ് ബാങ്കിന്റെ നിർദേശം. ജ്യൂസ് ജാക്കിങ് ചാർജിങ് പോർട്ടുകളിലൂടെ മാൽവെയറുകൾ ഫോണിൽ നിക്ഷേപിക്കുകയോ ഡാറ്റ ചോർത്തുകയോ ചെയ്യുന്നതിനെയാണ് ജ്യൂസ് ജാക്കിങ് എന്നുപറയുന്നത്. യുഎസ്ബി ചാർജിങ് വഴിയാണ് പ്രധാനമായും ഇത് നടക്കുന്നത്. സ്വന്തമായി ചാർജർ കൊണ്ടുനടക്കുകയെന്നതാണ് ഇതിനുള്ള പരിഹാരം. Think twice before you plug in your phone at charging stations. Malware could find a way in and infect your phone, giving hackers a way to steal your passwords and export your data.#SBI #Malware #CyberAttack #CustomerAwareness #Cybercrime #SafeBanking #JuiceJacking pic.twitter.com/xzSMNNNv4U — State Bank of India (@TheOfficialSBI) December 7, 2019 എസ്ബിഐ നിർദേശിക്കുന്നത് ഇലക്ട്രിക്കൽ സോക്കറ്റിൽമാത്രം ചാർജ് ചെയ്യുക. ചാർജിങ് കേബിളുകൾ സ്വന്തമായി കൊണ്ടുപോകുക പവർ ബാങ്കുകൾ ഉപയോഗിക്കുക. ഇത്തരം മാൽവെയറുകൾ മൊബൈൽ ബാങ്കിങ് അക്കൗണ്ടുകളിൽനിന്ന് പെയ്മെന്റ് ഡാറ്റ, ബാങ്ക് അക്കൗണ്ടിലുള്ള പണം ഉൾപ്പടെയുള്ള വിവരങ്ങൾ, പാസ് വേഡ് എന്നിവ ചോർത്താൻ സാധ്യതയുള്ളതിനാലാണ് എസ്ബിഐ ഇത്തരം നിർദേശം ഉപഭോക്താക്കൾക്ക് നൽകിയത്. cautions against charging your phone at charging stations

from money rss http://bit.ly/2P4nHYT
via IFTTT

ഇപിഎഫ് വിഹിതം കുറച്ചേക്കും; കയ്യില്‍ കിട്ടുന്ന ശമ്പളം വര്‍ധിക്കും

ന്യൂഡൽഹി: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കയ്യിൽകിട്ടുന്ന ശമ്പളത്തിൽ വർധനയ്ക്ക് സാധ്യത. ജീവിക്കാരുടെ ഇപിഎഫ് വിഹിതത്തിൽ കുറവുവരുത്തുന്നതോടെയാണ് ശമ്പളം വർധിക്കുക. ഇതുസംബന്ധിച്ച നിർദേശം സർക്കാരിന്റെ പരിഗണനിയിലാണ്. നിലവിൽ 12 ശതമാനമാണ് ജീവനക്കാർ പ്രതിമാസം ഇപിഎഫിലേയ്ക്ക് അടയ്ക്കുന്നത്. ഇത് വ്യത്യസ്ത ജോലി മേഖലകളിൽ 9 ശതമാനം മുതൽ 12 ശതമാനംവരെയാക്കാനാണ് ആലോചിക്കുന്നത്. ജീവനക്കാരുടെ വിഹിതം 12 ശതമാനത്തിൽനിന്ന് കുറഞ്ഞാലും തൊഴിലുടമയുടെ വിഹിതം 12 ശതമാനംതന്നെയായിരിക്കും. തൽക്കാലം ശമ്പളം കൂടുമെങ്കിലും ദീർഘകാലത്തേയ്ക്ക് ജീവനക്കാർക്ക് ഇത് ദോഷംചെയ്യുമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. റിട്ടയർമെന്റ് നിക്ഷേപത്തിൽ കാര്യമായ കുറവുവരാൻ ഇതിടയാക്കും. നിർദേശമടങ്ങിയ സോഷ്യൽ സെക്യൂരിറ്റി കോഡ് ബിൽ 2019 ഈയാഴ്ച പാർലമെന്റിന്റെ പരിഗണനയ്ക്കുവരും. EPFO monthly contribution to be cut to spur take home salary

from money rss http://bit.ly/2DVJ8Vw
via IFTTT

വായനയിലൂടെ ആശയവും പണവും സൃഷ്ടിക്കപ്പെടുമോ...?

അമ്പതുകളുടെ അവസാനത്തിലെത്തിയപ്പോൾ എപ്പോഴോ ഒരു സ്ത്രീ കൈയിൽ കിട്ടിയ മാസിക വായിക്കുകയായിരുന്നു... അതിലെ ഒരു വരി മനസ്സിലുടക്കി: 'ദൈവം ഓരോരുത്തർക്കും ഓരോരോ കഴിവുകൾ നൽകിയിട്ടുണ്ട്. അത് പരമാവധി ഉപയോഗിച്ച് മറ്റുള്ളവർക്കുംകൂടി ഉപകാരപ്രദമാകുന്ന വിധത്തിൽ ജീവിക്കാനാവുന്നതിലൂടെയാണ് ജീവിതം ധന്യമാകുന്നത്.' തനിക്ക് എന്താണ് ചെയ്യാൻ സാധിക്കുന്നതെന്ന് അവൾ ചിന്തിച്ചു... കാരണം ആകെയുള്ളത് 38 വർഷം ഒരു സഹകരണ ബാങ്കിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്താണ്. അത് എപ്രകാരം വിനിയോഗിക്കാം എന്നതായി അടുത്ത ചിന്ത. സമീപത്തുള്ള ചില സ്ത്രീകളുമായി ചിന്തകൾ പങ്കുവച്ചു. അവരെയും ഒപ്പം നിർത്തി. ഭർത്താവ് ജോർജിന്റെ സഹകരണവും പ്രോത്സാഹനവും കൂടി മൂലധനമായപ്പോൾ, 2010 നവംബറിൽ കക്ഷി-രാഷ്ട്രീയ ഭേദമെന്യേ ഒരു യോഗം വിളിച്ചുചേർത്തു. 74 പേർ പങ്കെടുത്ത പ്രസ്തുത യോഗത്തിന്റെ തീരുമാനപ്രകാരവും ത്രേസ്യാമ്മ എന്ന ഈ വനിതയുടെ നിശ്ചയദാർഢ്യത്തിന്റെയും നേതൃത്വപാടവത്തിന്റെയും ശ്രമഫലമായും 2011 ഏപ്രിൽ 30-ന് കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശമായ ചക്കിട്ടപാറയിൽ ഒരു 'വനിതാ സഹകരണ സംഘം' ജന്മമെടുത്തു. ഇന്ന് സ്ഥാപകയും പ്രസിഡന്റുമായ ത്രേസ്യാമ്മയോടൊപ്പം സെക്രട്ടറി ഷാലി, അംഗങ്ങളായ സുജാത മനയ്ക്കൽ, ശോഭന രഘുനാഥ്, മറിയാമ്മ, ബീന തുടങ്ങി നിരവധിപേർ സംഘത്തിന് കരുത്ത് പകരുന്നു. ഒരു ദശാബ്ദം പിന്നിടുന്നതിനു മുമ്പേ വലിയ വളർച്ചയിലേക്കുള്ള ചെറിയ പടികളായി അവരുടെ ജീവിതം മാറി. ഇന്ന് സംഘത്തിന് സുശക്തമായ ഭരണസമിതിയും 5,000-ത്തോളം അംഗങ്ങളും 70 ലക്ഷം രൂപയുടെ ഓഹരി മൂലധനവും 22 കോടി രൂപയുടെ ആസ്തിയുമുണ്ട്. പ്രവർത്തനത്തിന്റെ ആദ്യ ആറുമാസത്തിനുള്ളിൽത്തന്നെ 25 ശതമാനത്തിലധികം ലാഭവീതം അംഗങ്ങൾക്ക് നൽകി. അതോടൊപ്പം ലാഭത്തിന്റെ 10 ശതമാനം സമൂഹനന്മയ്ക്കും പൊതുജനോപകാരപ്രദമായ രീതിയിലും ചെലവഴിക്കുന്നു. അതിൽ വിദ്യാർഥികൾക്കാവശ്യമായ പഠനോപകരണങ്ങളുടെ വിതരണം, സ്പോർട്സ് അക്കാദമിയിലെ വിദ്യാർഥികൾക്കുള്ള സാമ്പത്തികസഹായം, മാലിന്യസംസ്കരണ യൂണിറ്റുകൾ, ബയോഗ്യാസ് പ്ലാന്റുകൾ, പാലിയേറ്റീവ് കെയർ യൂണിറ്റ്, മെഡിക്കൽ ക്യാമ്പുകൾ, ആയുർവേദ നഴ്സറി എന്നിങ്ങനെ ജീവിതത്തിന്റെ നാനാ തുറകളിൽ ഉള്ളവർക്ക് ഉപകാരപ്പെടുന്നതാണ് ഇന്ന് സംഘത്തിന്റെ പ്രവർത്തനം. അംഗങ്ങൾക്ക് ഗൃഹോപകരണങ്ങൾ വാങ്ങാനായി പലിശരഹിത വായ്പയും നൽകിവരുന്നു. ഇപ്പോൾ 15 സെന്റ് സ്ഥലം സ്വന്തമായി വാങ്ങി അവിടെ രണ്ടുകോടി രൂപ മുടക്കി മൂന്നുനിലയുള്ള കെട്ടിടം പണിയാനുള്ള ശ്രമത്തിലാണ് ഈ വനിതാ കൂട്ടായ്മ. അതിലേക്കുള്ള ഫണ്ടുശേഖരണത്തിന്റെ 75 ലക്ഷവും മുടക്കുന്നത് സംഘത്തിന്റെ ലാഭത്തിൽ നിന്നാണ്. ഇതിനിടയിൽ, പേരാമ്പ്ര ബ്ലോക്കിലെ നല്ല സഹകാരി അവാർഡ് ത്രേസ്യാമ്മയ്ക്ക് ലഭിച്ചു. 2016-ലെ മികച്ച വനിതാ സംഘത്തിനുള്ള ജില്ലാതല അവാർഡ്, 2017-ലെയും 2018-ലെയും കേരള സർക്കാരിന്റെ മികച്ച വനിതാ സംഘത്തിനുള്ള സംസ്ഥാന അവാർഡ് എന്നീ പുരസ്കാരങ്ങളും ഈ വനിതാ സംഘം നേടിയെന്നത് അവരുടെ സംഘബലത്തിന്റെ മാറ്റുകൂട്ടുന്നു. സാമ്പത്തികശാസ്ത്രത്തിൽ, പ്രത്യേകിച്ച് വികസന സാമ്പത്തികശാസ്ത്രത്തിൽ മൈക്രോ ഇക്കണോമിക്സ്, മൈക്രോഫിനാൻസ്, മൈക്രോക്രെഡിറ്റ് എന്നിവ വളരെ വ്യാപകമായി ഉപയോഗിക്കുന്ന സാമ്പത്തികപദങ്ങളാണ്. സാമ്പത്തിക സിദ്ധാന്തങ്ങളെത്തന്നെ മൊത്തത്തിൽ 'മൈക്രോ' എന്നും 'മാക്രോ' എന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. ചെറുത്, ചെറുകിട, ചെറുയൂണിറ്റ് എന്നൊക്കെ അർത്ഥംവരുന്ന ഗ്രീക്ക് പദമായ 'മൈക്രോ' യിൽനിന്നാണ് ഈ പദം സാമ്പത്തികശാസ്ത്രത്തിൽ ഉടലെടുത്തത്. സഹകരണ സാമ്പത്തികശാസ്ത്രജ്ഞൻ എന്നറിയപ്പെടുന്ന ഡേവിഡ് ഗ്രിഫിക്സിന്റെ അഭിപ്രായത്തിൽ, 'സഹകരണാടിസ്ഥാനത്തിലുള്ള സാമ്പത്തിക പരിശ്രമങ്ങൾ സുസ്ഥിരമായ തൊഴിൽസാധ്യതകൾക്കും വരുമാനത്തിനും സംരംഭകത്വത്തിനും സമ്പാദ്യ-നിക്ഷേപ വളർച്ചയ്ക്കും വ്യക്തിപരവും സാമൂഹ്യവുമായ ക്ഷേമത്തിനും ഏറെ സാധ്യതകളുള്ള മാർഗമാണ്.' ഒരുകൂട്ടം വ്യക്തികളുടെ ഉടമസ്ഥതയിൽ നിയമാനുസൃതമായി രജിസ്റ്റർചെയ്ത്, സംഘാംഗങ്ങളുടെ പൊതു നേട്ടത്തിനായി നടത്തുന്ന വ്യവസായ സംരംഭമാണ് 'സഹകരണ സംഘ'ങ്ങൾ. സ്വയംസഹായം എന്നതിനപ്പുറമായി പരസഹായ സംഘങ്ങളായി ഇവ കാലാന്തരത്തിൽ പരിണമിക്കുന്നു. പലരും വായ്പ ലഭിക്കാനാണ് ഇവയിൽ ചേരുന്നതെങ്കിലും നിരന്തരമായ ബന്ധത്തിന്റെയും പരിശീലനത്തിന്റെയും ഫലമായി വ്യക്തിത്വവികസനവും ആശയവിനിമയ പാടവവും വളർത്തി, സാമൂഹിക നേതൃനിരയിലേക്ക് സ്ത്രീകളെ വളർത്താനുതകുന്നവയാണ് വനിതാ സംഘങ്ങൾ. വനിതാ സഹകരണ സംഘത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങളുണ്ട്. നേട്ടങ്ങളിൽ പ്രധാനപ്പെട്ടത് ദാരിദ്ര്യനിർമാർജനമാണ്. എന്നാൽ, അടുക്കളദാരിദ്ര്യം ലഘൂകരിക്കുക എന്നതിനപ്പുറം വനിതാ സഹകരണ സംഘങ്ങൾ പലതും സ്വയംതൊഴിൽ കണ്ടെത്തലിനും സ്ത്രീകൾക്കിടയിൽ ബാങ്കിങ് ഹാബിറ്റ് വർധിക്കുന്നതിനും അതുവഴി രാഷ്ട്രനിർമാണത്തിനും ഉപകരിക്കുന്നു. എന്നാൽ, പ്രതികൂലവാദികൾ മുന്നോട്ടുവയ്ക്കുന്നത് വർധിച്ചുവരുന്ന വ്യക്തിപരവും സംഘാതവുമായ കടക്കെണിയുടെ ഭീഷണിയും ആപേക്ഷിക ദാരിദ്ര്യ നിർമാർജനത്തിലെ അപര്യാപ്തതയുമാണ്. സ്വാർത്ഥതയും അസൂയയും കലഹവും സ്ത്രീസഹജമാണെന്നുമുള്ള പരാജയകാരണങ്ങൾ നിരത്തി, അവരെ നിരുത്സാഹപ്പെടുത്തുന്നവരുമുണ്ട്. കൃത്യമായ മാനേജ്മെന്റും വായ്പാ തിരിച്ചടവും സമയബന്ധിതമായ അവലോകനവും അതിനനുസൃതമായ പുനഃക്രമീകരണങ്ങളും സംരംഭം വിജയിക്കാൻ ആവശ്യമാണ്. വനിതാ സംഘങ്ങളുടെ പരമിതികളിലേക്ക് നോക്കിയിരിക്കാതെ, നയപരമായും നിയമപരമായും അവ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. കാരണം, ഇവ കേവലം ആശയത്തിനും ആമാശയത്തിനുമപ്പുറം വികസനത്തിന്റെ വലിയ വാതായനങ്ങൾ തുറക്കുന്നു. റോബർട്ട് ഫ്രോസ്റ്റിന്റെ കവിതയിലെന്നപോലെ, 'മൈലുകൾ താണ്ടാൻ ഇവർ തയ്യാറാണ്. കാരണം സ്വപ്നങ്ങളും പൂർത്തീകരിക്കേണ്ട വാഗ്ദാനങ്ങളും ഇവരെ മുന്നോട്ട് നയിക്കുന്നു.' Can idea and money be created through reading ...?

from money rss http://bit.ly/2Pp6MPy
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകൾ കരുതലോടെ. വാഹന ഓഹരികൾ നേട്ടത്തിലാണ്. മാരുതി സുസുകിയുടെ ഓഹരി വില രണ്ടുശതമാനത്തോളം ഉയർന്നു. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, എംആന്റ്എം എന്നീ ഓഹരികളും നേട്ടത്തിലാണ്. നവംബറിൽ മാരുതി ഉത്പാദനം വർധിപ്പിച്ചതാണ് ഓഹരി വിലയിൽ പ്രതിഫലിച്ചത്. സെൻസെക്സിൽ 40,436 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 11918ലുമാണ്. ആഗോള വ്യാപകമായുള്ള പണലഭ്യതയിലെ കുറവ് രാജ്യത്തെ വിപണികളെയും ബാധിച്ചിട്ടുണ്ട്. റിസർവ് ബാങ്കിന്റെ പണവായ്പാനയത്തിൽ നിരക്ക് കുറയ്ക്കാതിരുന്നതും വിപണിയിലെ പ്രതീക്ഷകൾ തെറ്റിച്ചു. സീ എന്റർടെയൻമെന്റ്, യെസ് ബാങ്ക്, മാരുതി സുസുകി, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ടാറ്റ സ്റ്റീൽ, യുപിഎൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. എച്ച്സിഎൽ ടെക്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, സിപ്ല, വിപ്രോ, ഐടിസി, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Stock market with no significant gains

from money rss http://bit.ly/2PmBbOw
via IFTTT

ബാങ്കിങ് സേവനങ്ങള്‍ വാട്ട്‌സാപ്പ് വഴി

മെസേജിങ് പ്ലാറ്റ്ഫോമായ 'വാട്സാപ്പ്' സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ചാറ്റ് ചെയ്യാനും വീഡിയോ, വോയിസ് കോളുകൾ ചെയ്യാനും മാത്രമല്ല ബാങ്കിങ് അടിസ്ഥാന സേവനങ്ങൾക്കും ഇപ്പോൾ ഉപയോഗപ്പടുത്താം. കൊട്ടക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി. ബാങ്ക് തുടങ്ങി ഏതാനും ചില ബാങ്കുകൾ മാത്രമാണ് വാട്സാപ്പ് വഴി ബാങ്കിങ് സേവനങ്ങൾ നൽകി തുടങ്ങിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ബാങ്കിങ് അപ്ഡേഷനുകളും മറ്റ് സേവനങ്ങളും വാട്സാപ്പ് വഴി ഈ ബാങ്കുകൾ നൽകുന്നു. അക്കൗണ്ട് ബാലൻസ് അറിയാനും മിനി സ്റ്റേറ്റ്മെന്റ് എടുക്കാനും ചെക്ക് സ്റ്റാറ്റസ് അറിയാനും അടുത്തുള്ള ബ്രാഞ്ചും എ.ടി.എമ്മും അറിയാനും ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാനുമെല്ലാം വാട്സാപ്പ് വഴി സാധിക്കും. നേരത്തെ എസ്.എം.എസ്. ആയി ലഭിച്ചിരുന്ന ബാങ്കിന്റെ നോട്ടിഫിക്കേഷനുകളും വാട്സാപ്പ് വഴിയാക്കി. എന്നാൽ, പണമിടപാടുകൾ വാട്സാപ്പ് വഴി സാധ്യമല്ല. ഉപയോഗം എങ്ങനെ...? ഓരോ ബാങ്കും വാട്സാപ്പിൽ ബാങ്കിങ് സേവനങ്ങൾ നൽകുന്നതിന് ഒരു പ്രത്യേക നമ്പർ സജ്ജമാക്കിയിട്ടുണ്ട്. അതത് ബാങ്കിന്റെ വെബ്സൈറ്റിൽ ഈ നമ്പറുണ്ട്. വാട്സാപ്പിൽ ബാങ്കിങ് സേവനം ലഭിക്കുന്നതിന് ഉപഭോക്താവ് ആദ്യം ഈ നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകണം. ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിൽ നിന്നായിരിക്കണം മിസ്ഡ് കോൾ നൽകേണ്ടത്. കൊട്ടക് മഹീന്ദ്ര ബാങ്ക് കൊട്ടക് ബാങ്കിന്റെ ഉപഭോക്താവ് നിങ്ങളെങ്കിൽ: 1. ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്നും '9718566655' എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകുക. ബാങ്കിന്റെ സേവനങ്ങൾ വാട്സാപ്പിലൂടെ ലഭിക്കുന്നതിനുള്ള സമ്മതമാണ് ഈ മിസ്കോൾ വഴി ഉപഭോക്താവ് നൽകുന്നത്. 2. രണ്ടാമതായി ബാങ്ക് സജ്ജമാക്കിയുള്ള പ്രത്യേക നമ്പറായ '022 6600 6022' നിങ്ങളുടെ ഫോൺ കോൺടാക്ടിൽ സേവ് ചെയ്യുക. 3. ബാങ്ക് നൽകുന്ന വാട്സാപ്പ് സേവനങ്ങളെ കുറിച്ച് അറിയുന്നതിന് വാട്സാപ്പിൽ ഈ നമ്പറിലേക്ക് 'ഹെൽപ്' എന്നൊരു സന്ദേശം അയയ്ക്കുക. വാട്സാപ്പ് വഴി ബാങ്ക് നൽകുന്ന സേവനങ്ങളുടെ പട്ടികയും സിരീയൽ നമ്പറും അപ്പോൾ ലഭിക്കും. 4. ഓരോ സേവനത്തിന്റെയും സീരിയൽ നമ്പർ മാത്രം നൽകിയാൽ മതി. ഉദാ: അക്കൗണ്ട് ബാലൻസ് അറിയാൻ '1' എന്ന് ടൈപ്പ് ചെയ്യണം. 5. ശേഷം നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് ഒരു ഒ.ടി.പി. ലഭിക്കും. ഇത് വാട്സാപ്പിൽ നൽകിയാൽ മതി. എച്ച്.ഡി.എഫ്.സി. ബാങ്ക് എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ഉപഭോക്താവ് നിങ്ങളെങ്കിൽ ബാങ്ക് സൈറ്റിൽ നൽകിയിട്ടുള്ള നമ്പർ സേവ് ചെയ്ത ശേഷം വാട്സാപ്പിൽ 'ഹായ്' എന്നൊരു മെസേജ് അയച്ചാൽ മതി. 24 മണിക്കൂറും അവധിദിവസങ്ങളിലും ബാങ്കിന്റെ വാട്സാപ്പ് സേവനം ലഭ്യമാണ്. സേവനം സൗജന്യം വാട്സാപ്പ് ബാങ്കിങ് സേവനങ്ങൾക്ക് ബാങ്കുകൾ നിരക്ക് ഈടാക്കില്ല. ബാങ്കിങ് ലളിതവും കൂടുതൽ സൗകര്യപ്രദവുമാക്കുന്നതിനാണ് വാട്സാപ്പിൽ സേവനങ്ങൾ നൽകുന്നതിനുള്ള സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഉപഭോക്താവിന്റെ അക്കൗണ്ട് വിവരങ്ങളോ, കാർഡ് നമ്പറോ ഒന്നും ഈ സേവനം ഉപയോഗിക്കാൻ ആവശ്യമില്ല. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് വാട്സാപ്പ് സുരക്ഷിതമാക്കിയതിനാൽ വാട്സാപ്പ് ബാങ്കിങ്ങും സുരക്ഷിതമായിരിക്കുമെന്നാണ് ബാങ്കുകൾ പറയുന്നത്. Banking services through WhatsApp sanilakallyaden@gmail.com

from money rss http://bit.ly/2s8q4AK
via IFTTT

Saturday, 7 December 2019

സെബ്രോണിക്‌സ് സെബ്-സോള്‍ വയര്‍ലെസ് നെക്ക് ബാന്‍ഡ് അവതരിപ്പിച്ചു

സെബ്രോണിക്സ് സെബ്-സോൾ വയർലെസ് നെക്ക് ബാൻഡ് ഇയർഫോൺ അവതരിപ്പിച്ചു. 11 മണിക്കൂർ തുടർച്ചയായി സംഗീതമാസ്വദിക്കാൻ ഇതിലൂടെ കഴിയും. കാന്തിക ഇയർപീസുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇയർഫോണുകൾക്കൊപ്പം ലഭിക്കുന്ന 10എംഎം ഡ്രൈവറുപയോഗിച്ച് മികച്ചരീതിയിൽ സംഗീതം ആസ്വദിക്കാനാകും. അതിനൂതനമായ ചിപ്പ്സെറ്റും എഎസി കോഡെകുമുണ്ട്. ആൻഡ്രോയ്ഡ്, ഒഎസ് ഉപകരണങ്ങൾക്കായി വിസിപ്പിച്ചിരിക്കുന്ന വോയ്സ് അസിസ്റ്റന്റ് പിന്തുണ ഉപയോഗിച്ച് അതിവേഗം മറുപടികൾ ലഭിക്കുകയും ചെയ്യും. ഡ്യുവൽ പെയറിങ് സംവിധാനവുള്ളതിനാൽ രണ്ട് ഉപകരണങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയും. വെള്ളംവീണാൽ പ്രതിരോധിക്കുന്ന ഇയർഫോണിൽ ബിൽറ്റ് ഇൻ മൈക്കും കോളുകൾക്കായി വൈബ്രേഷൻ അലർട്ടുമുണ്ട്. കറുപ്പ്, ചാരനിറം, ചുവപ്പ്, നീല തുടങ്ങിയ നാലുനിറങ്ങളിൽ രാജ്യത്തുടനീളമുള്ള റീട്ടെയിൽ ഷോപ്പുകളിൽ ഉത്പന്നം ലഭിക്കും.

from money rss http://bit.ly/2DTaXxL
via IFTTT

Friday, 6 December 2019

ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ടെംപിള്‍ടണിന്റെ നാല് ഡെറ്റ് ഫണ്ടുകളുടെ എന്‍എവി കുത്തനെ ഇടിഞ്ഞു

മുംബൈ: ഒരൊറ്റ ദിവസംകൊണ്ട് ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽഫണ്ടിന്റെ നാല് ഡെറ്റ് പദ്ധതികളുടെ എൻഎവി 0.39 ശതമാനം മുതൽ 1.98 ശതമാനംവരെ താഴ്ന്നു. എസ്സൽ ഇൻഫ്രപ്രൊജക്ടിലെ നിക്ഷേപത്തിലുണ്ടായ റേറ്റിങ് ഇടിവിവുമായി ബന്ധപ്പെട്ടാണ് ഡിസംബർ അഞ്ചിന് ഫണ്ടുകളുടെ എൻഎവിയെ ബാധിച്ചത്. 493.3 കോടി രൂപയാണ് ഫ്രാങ്ക്ളിൻ ഈ കമ്പനിയിൽ നിക്ഷേപിച്ചിരുന്നത്. ഫ്രങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ടിന്റെ എൻഎവി 1.98 ശതമാനമാണ് ഇടിഞ്ഞത്. ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഫണ്ടിന്റെത് 0.76ശതമാനവും ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യൂ 0.77 ശതമാനവും ഡൈനാമിക് ആക്യുറൽ ഫണ്ടിന്റേത് 0.39 ശതമാനവുമാണ് താഴ്ന്നത്. ഏജൻസികൾ മികച്ച റേറ്റിങ് നൽകിയിട്ടുള്ളവയാണ് ഈ ഫണ്ടികളിലേറെയും. ഇതോടെ ഈ ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് കനത്ത നഷ്ടമാണുണ്ടായത്.

from money rss http://bit.ly/2OXgGc1
via IFTTT

വരുമാനത്തില്‍ ഇടിവ്: ജിഎസ്ടി സ്ലാബുകള്‍ ഉയര്‍ത്താന്‍ കേന്ദ്രം

ന്യൂഡൽഹി: ചരക്ക് സേവന നികുതി(ജിഎസ്ടി)നടപ്പാക്കി രണ്ടരവർഷം പിന്നിടുമ്പോൾ നികുതി ഘടന പരിഷ്കരിക്കാൻ കേന്ദം ആലോചിക്കുന്നു. നിലവിലുള്ള ഏറ്റവും കുറഞ്ഞ സ്ലാബ് അഞ്ചു ശതമാനത്തിൽനിന്ന് 9-10 ശതമാനത്തിലേയ്ക്ക് ഉയർത്താനാണ് ആലോചിക്കുന്നത്. നിലവിൽ 12 ശതമാനം നിരക്കുള്ള 243 ഉത്പന്നങ്ങൾ 18 ശമതാനം സ്ലാബിലേയ്ക്ക് കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്. ജിഎസ്ടി സ്ലാബുകൾ പരിഷ്കരിക്കുന്നതോടെ ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനം സർക്കാരിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നികുതി ഈടാക്കാത്ത ഉത്പന്നങ്ങളെലും ജിഎസ്ടിക്കുകീഴിൽ കൊണ്ടുവരുന്നതിനും ആലോചനയുണ്ട്. 2017 ജൂലായിൽ നൂറിലേറെ ഉത്പന്നങ്ങളുടെ ജിഎസ്ടി 14.4ശതമാനത്തിൽനിന്ന് 11.6 ശതമാനമാക്കിയതോടെ സർക്കാരിന് രണ്ടുലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്. ചരക്ക് സേവന നികുതിയിൽനിന്നുള്ള വരുമാനം കുറയുകയും സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട നഷ്ടപരിഹാരത്തുക കേന്ദ്രം നൽകാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഉത്പന്നങ്ങളുടെ നികുതി സ്ലാബ് ഉയർത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്. അതിനിടെ കൂടുതൽ ഉത്പന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. 28 ശതമാനം നികുതി ഈടാക്കുന്ന സ്ലാബിൽപെട്ട ഏഴുതരം സാമഗ്രികൾക്കും ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമാണ് നിലവിൽ ജിഎസ്ടി സെസ് ഈടാക്കുന്നത്. ഒരു ശതമാനംമുതൽ 290 ശതമാനംവരെയാണ് സെസ്. 5% GST rate may be hiked to 9%

from money rss http://bit.ly/34YjVWr
via IFTTT

റിയൽ എസ്റ്റേറ്റ് നിയന്ത്രണം: കേരളത്തിൽ റെറ പ്രവർത്തനമാരംഭിച്ചു

കൊച്ചി:റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായുള്ള റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി (റെറ) കേരളത്തിൽ നിലവിൽ വന്നു. നിലവിൽ നിർമാണത്തിലുള്ളതും ഒക്കുെപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും പുതിയ പദ്ധതികളും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം. റെറ രജിസ്ട്രേഷൻ ഇല്ലാതെ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ വിപണനം ആരംഭിക്കാൻ കഴിയില്ലെന്ന് റെറ ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു. രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി അതോറിറ്റി ഉടൻ പ്രഖ്യാപിക്കും. നിർമാണത്തിലിരിക്കുന്ന പദ്ധതികൾക്ക് ചതുരശ്ര മീറ്ററിന് 25 രൂപയും പുതിയ കെട്ടിടങ്ങൾക്ക് 50 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. വാണിജ്യ കെട്ടിടങ്ങൾക്ക് ഈ നിരക്ക് യഥാക്രമം 50 രൂപയും 100 രൂപയുമാണ്. കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരമുള്ള എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് രജിസ്ട്രേഷന് അപേക്ഷിക്കേണ്ടത്. ഈ അനുമതികളെല്ലാം റെറ പരിശോധിച്ച് അനുമതിയുടെ സുതാര്യത ഉറപ്പാക്കും. ബാങ്കുകളിൽനിന്ന് കെട്ടിട നിർമാണ വായ്പയെടുക്കുന്നതിനും റെറ രജിസ്ട്രേഷൻ നിർബന്ധമാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽനിന്നുള്ള പരാതികൾ അതോറിറ്റി സ്വീകരിച്ചു തുടങ്ങി. സർക്കാരിനു കിട്ടിയ രണ്ട് പരാതികൾ റെറയിലേക്ക് കൈമാറിയതായും കുര്യൻ അറിയിച്ചു. അതോറിറ്റിയുടെ വിലാസത്തിൽ തിരുവനന്തപുരത്ത് മാറാവുന്ന 1,000 രൂപയുടെ ഡി.ഡി. സഹിതമാണ് പരാതികൾ നൽകേണ്ടത്. പരാതി നൽകുന്നതിനുള്ള അപേക്ഷാ ഫോം റെറയുടെ വെബ്സൈറ്റിൽ (rera.kerala.gov.in) നിന്ന് ഡൗൺലോഡ് ചെയ്യാം. പരാതികൾ ഓൺലൈനായി നൽകാനുള്ള സംവിധാനവും അധികം വൈകാതെ സജ്ജമാക്കും. ഉപഭോക്താക്കൾക്ക് മാത്രമല്ല, ബിൽഡർമാർക്കും പരാതിയുമായി റെറയെ സമീപിക്കാം. ഒരു പരാതിയിൽ രണ്ട് മാസത്തിനുള്ളിൽ റെറ നടപടി സ്വീകരിക്കും. നഷ്ടപരിഹാരം അടക്കമുള്ള നിർദേശങ്ങളായിരിക്കും പരാതി തീർപ്പാക്കുന്നതിന് റെറ മുന്നോട്ടുവെക്കുന്നത്. ഈ നിർദേശങ്ങൾ പാലിക്കാതെ വരുമ്പോൾ പിഴ ഈടാക്കാനും റെറയ്ക്ക് അധികാരമുണ്ട്. പദ്ധതിച്ചെലവിന്റെ 10 ശതമാനമായിരിക്കും പിഴ ഈടാക്കുക. റെറയിൽ രജിസ്റ്റർ ചെയ്യാത്ത ബിൽഡർമാർക്കെതിരേയുള്ള പരാതികളും റെറ സ്വീകരിക്കും. അഞ്ചു വർഷം മുൻപുവരെ നടന്നിട്ടുള്ള നിർമാണങ്ങൾക്കെതിരേയുള്ള പരാതികൾ റെറയ്ക്ക് സ്വീകരിക്കാം. ഗൗരവമേറിയ നിയമ ലംഘനങ്ങൾക്കെതിരേ സ്വമേധയാ പരാതി സ്വീകരിക്കാനും ചില സാഹചര്യങ്ങളിൽ അന്വേഷണം നടത്താനും റെറയ്ക്ക് അധികാരമുണ്ട്. അതോറിറ്റിയിൽ പരിഹാരമാകാത്ത വിഷയങ്ങൾ അപ്പലേറ്റ് ട്രിബ്യൂണലിലേക്ക് വിടും. റെറ ഇടപെടൽ ശക്തമാകുന്നതോടെ പെർമിറ്റിനു മുന്നോടിയായി അഡ്വാൻസ് വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ ഇല്ലാതാകുമെന്നാണ് പി.എച്ച്. കുര്യൻ പറയുന്നത്. All real estate projects should be registered

from money rss http://bit.ly/38hfAzs
via IFTTT

സെന്‍സെക്‌സ് 334 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: റിസർവ് ബാങ്ക് വളർച്ചാ അനുമാനം കുറച്ചത് ഓഹരി വിപണിയിൽ കാര്യമായി പ്രതിഫലിച്ചു. വരുംദിവസങ്ങളിലും വിപണി താഴെപ്പോകുമെന്ന ആശങ്കയിൽ നിക്ഷേപകർ ഓഹരികൾ വിറ്റ് ലാഭമെടുത്തതാണ് സൂചികകളെ ബാധിച്ചത്. സെൻസെക്സ് 334.44 പോയന്റ് നഷ്ടത്തിൽ 40445.15ലും നിഫ്റ്റി 104.20 പോയന്റ് താഴ്ന്ന് 11914.20ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 863 ഓഹരികൾ നേട്ടത്തിലും 1634 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 178 ഓഹരികൾക്ക് മാറ്റമില്ല. പൊതുമേഖല ബാങ്ക്, വാഹനം, ഫാർമ, ഊർജം, അടിസ്ഥാന സൗകര്യവികസനം, ലോഹം, ഐടി ഉൾപ്പടെ മിക്കവാറും വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലായിരുന്നു. ഭാരതി ഇൻഫ്രടെൽ, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, എസ്ബിഐ, ഗെയിൽ, എംആന്റ്എം, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, കോൾ ഇന്ത്യ, സൺ ഫാർമ, ഒഎൻജിസി, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex slips 334 pts

from money rss http://bit.ly/36at2DD
via IFTTT

ഷവോമിയുടെ 13 ലക്ഷം രൂപ വിലവരുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

ന്യൂഡൽഹി: 13 ലക്ഷത്തോളം രൂപ വിലവരുന്ന ഷവോമിയുടെ വ്യാജ സ്മാർട്ട് ഫോണുകളും അനുബന്ധ ഉത്പന്നങ്ങളും കരോൾ ബാഗിൽനിന്ന് പോലീസ് പിടികൂടി. നവംബർ 25ന് ഗഫാർ മാർക്കറ്റിലെ നാല് വിതരണക്കാരിൽനിന്നാണ് വ്യാജ ഉത്പന്നങ്ങൾ പിടികൂടിയതെന്ന് ഷവോമി വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പവർ ബാങ്ക്, നെക്ബാൻഡ്, ട്രാവൽ അഡാപ്റ്റർ, കേബിൾ, ഇയർഫോൺ, ഹെഡ്സെറ്റ് തുടങ്ങിയവയും പിടിച്ചെടുത്തവയിൽപ്പെടുന്നു. ചില ഉത്പന്നങ്ങൾ ഔദ്യോഗികമായി ഇന്ത്യയിൽ പുറത്തിറക്കിയിട്ടില്ലാത്തവയാണ്. വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്നതിന് കുപ്രസിദ്ധിയാർജിച്ച വിപണിയാണ് ഗഫാർ മാർക്കറ്റ്. പ്രാദേശികമായി കൂട്ടിയോജിപ്പിച്ച സ്മാർട്ട് ഫോണുകൾ അടക്കമുള്ളവ ഇവിടെനിന്ന് ചെറുകിട കച്ചവടക്കാർക്കും മൊത്തവിതരണക്കാർക്കും കൈമാറുന്നുണ്ട്. 30 വ്യാജ ഐഫോൺ 5ഉം ഐഫോൺ 6ഉം 4000ത്തോളം സമാർട്ട്ഫോൺ ഘടകങ്ങളും 2015ൽ ഡൽഹി പോലീസ് ഇവിടെനിന്ന് പിടിച്ചെടുത്തിരുന്നു. Fake Xiaomi phones, accessories worth ₹13 lakh seized

from money rss http://bit.ly/369zQ4u
via IFTTT

അക്ഷയ ഊര്‍ജ്ജ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: അക്ഷയ ഊർജ്ജ രംഗത്ത് കാര്യക്ഷമമായി പ്രവർത്തിക്കുന്നതും മികച്ച സംഭാവനകൾ നൽകിയതുമായ വ്യാവസായിക വാണിജ്യ സംരംഭകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്ക് പുരസ്കാരം നൽകി ആദരിക്കുന്നു. പൊതു സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സംഘടനകൾ, വ്യക്തികൾ, ഗവേഷണ സ്ഥാപനങ്ങൾ, ഊർജ്ജ രംഗത്തെ വ്യവസായികൾ എന്നിവർക്കും പുരസ്കാരം നൽകും. 2018 ഏപ്രിൽ 1 മുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. കേരള സർക്കാർ സംസ്ഥാനതലത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള മോണിട്ടറിംഗ് കമ്മറ്റിക്കാണ് അവാർഡ് നിർണ്ണയിക്കുന്നത്തിനുള്ള മേൽനോട്ട ചുമതല. വ്യക്തിഗത അവാർഡ് ജേതാക്കൾക്ക് അൻപതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും നൽകും. മറ്റ് വിഭാഗങ്ങൾക്ക് ഒരു ലക്ഷം രൂപയാണ് പുരസ്കാരം. സമഗ്രസംഭാവന നൽകിയ വ്യക്തികൾക്കുള്ള അംഗീകാരമായി പ്രത്യേക അവാർഡും നൽകും. മുൻ വർഷങ്ങളിൽ ഏതെങ്കിലും വിഭാഗത്തിൽ അവാർഡ് ലഭിച്ചവർക്ക് നടപ്പ് വർഷം അതെ വിഭാഗത്തിൽ വീണ്ടും അപേക്ഷിക്കുവാൻ അർഹതയില്ല. ദേശിയ ശാസ്ത്ര ദിനമായ 2020 ഫെബ്രുവരി 28-ന്, സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ അവാർഡ് വിതരണം ചെയ്യും. അപേക്ഷകൾ താഴെപ്പറയുന്ന വിലാസത്തിൽ 2019 ഡിസംബർ 30ന് മുമ്പായി ലഭിക്കേണ്ടതാണ്. അപേക്ഷകൾ സമപ്പിക്കുന്ന കവർ പുറത്ത്“Kerala State Renewable Energy Awards 2019 - <Category>”എന്ന് രേഖപെടുത്തെണ്ടതാണ്. അപേക്ഷ ഫോറം, മറ്റ് മാർഗ്ഗനിർദേശങ്ങൾ എന്നിവwww.anert.gov.inഎന്ന അനെർട്ടിന്റെ വെബ്സൈറ്റിൽ ലഭിക്കും. വിലാസം:ഡയറക്ടർ,അനെർട്ട്, വികാസ് ഭവൻPO,തിരുവനന്തപുരം–695033, 0471 – 2338077;ടോൾ ഫ്രീ:1800 425 1803.ഇമെയിൽ -re-award@anert.in

from money rss http://bit.ly/2YuePyQ
via IFTTT

Thursday, 5 December 2019

ആശ്വാസ നടപടി പ്രഖ്യാപിച്ചില്ലെങ്കില്‍ വോഡാഫോണ്‍ ഐഡിയ പൂട്ടേണ്ടിവരും: ബിര്‍ള

മുംബൈ: സർക്കാരിന്റെ ഭാഗത്തുനിന്ന് ആശ്വാസം ലഭിച്ചില്ലെങ്കിൽ സ്ഥാപനം പൂട്ടേണ്ടിവരുമെന്ന് വോഡാഫോൺ ഐഡിയ ലിമിറ്റഡ് ചെയർമാൻ കുമാർ മംഗളം ബിർള. ഹിന്ദുസ്ഥാൻ ടൈംസിന്റെ ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നുമാസത്തിനകം സർക്കാരിന് നൽകാനുള്ള 92,000 കോടി രൂപയുടെ കുടിശിക തീർക്കണമെന്ന് സൂപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ബിർളയുടെ പ്രസംഗം വാർത്തയായതോടെ വോഡഫോൺ ഐഡിയയുടെ ഓഹരി വില 8.5ശതമാനം താഴെപ്പോയി. ബിഎസ്ഇയിൽ 6.69 രൂപ നിക്കിലേയ്ക്കാണ് ഓഹരി വില താഴ്ന്നത്. 40,000 കോടി രൂപയാണ് ടെലികോം വകുപ്പിന് വോഡാഫോൺ ഐഡിയ നൽകാനുള്ളത്. ലൈസൻസ് ഫീ ഇനത്തിൽ ഭാരതി എയർടെൽ നൽകാനുള്ളത് 21,683 കോടി രൂപയുമാണ്. സ്പെക്ട്രം ഉപയോഗ നിരക്കായി 13,904.01 കോടി രൂപയും എയർടെൽ നൽകാനുണ്ട്. Kumar Mangalam Birla says Vodafone Idea may have to shut shop if no relief given

from money rss http://bit.ly/2DNooiG
via IFTTT

സാമ്പത്തിക തളര്‍ച്ച: ഉപഭോക്തൃ ആത്മവിശ്വസം അഞ്ചുവര്‍ഷത്തെ താഴ്ചയില്‍

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ 2014നുശേഷം രാജ്യത്തെ ഉപഭോക്തൃ ആത്മവിശ്വാസം ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. നവംബറിലെ കറന്റ്സിറ്റുവേഷൻ ഇൻഡക്സ് 85.7പോയന്റിലേയ്ക്ക് താഴ്ന്നു. സെപ്റ്റംബറിൽ ഇത് 89.4ഉം ജൂലായിൽ സർവേ സൂചിക 95.7ലുമായിരുന്നു. ഉപഭോക്താവിന്റെ വാങ്ങൽ മനോഭാവമാണ് സർവെയിൽ പ്രതിഫലിക്കുന്നത്. രാജ്യത്തെ 13 വലിയ നഗരങ്ങളിലെ 5,334 കുടുംബങ്ങളെലാണ് സർവെയിൽ ഉൾപ്പെടുത്തിയത്. റിസർവ് ബാങ്കാണ് കൺസ്യൂമർ കോൺഫിഡൻസ് സർവെ എല്ലാ മാസവും നടത്തുന്നത്. സമ്പദ്ഘടനയിലെ തളർച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയും വരവും ചെലവഴിക്കലും തമ്മിലുള്ള അന്തരവും പ്രതിഫലിക്കുന്നതാണ് സർവെ. സൂചിക 100നുമുകളിലാണെങ്കിൽ ഉപഭോക്താവിന് ക്രയശേഷിയിൽ കൂടുതൽ ആത്മവിശ്വാസമുണ്ടെന്ന് അനുമാനിക്കാം. അങ്ങനെവരുമ്പോൾ കൂടുതൽ സാധനങ്ങൾ വിപണിയിൽനിന്ന് ഓരോ ഉപഭോക്താവും വാങ്ങും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. തളർച്ചയിൽനിന്ന് രക്ഷപ്പെടാൻ കേന്ദ്രം ഉത്തേജന നടപടികൾ നിരവധി പ്രഖ്യാപിച്ചെങ്കിലും ഫലംകണ്ടില്ലെന്നുവേണം കരുതാൻ. consumer confidence in Nov sees steepest fall in more than 5 yrs

from money rss http://bit.ly/2rVIbtD
via IFTTT