121

Powered By Blogger

Tuesday, 31 December 2019

പാഠം 54: പുതുവര്‍ഷത്തിലെ ഈ ചെറിയ തീരുമാനങ്ങള്‍ നിങ്ങളെ കോടീശ്വരനാക്കും

പുതിയ ദശാബ്ദമായ 2020ലേയ്ക്ക് കടന്നു. പതിവുപോലെ തീരുമാനങ്ങളുടെ ഒരുകൂമ്പാരം മനസിലുണ്ടാകും. പതിവായി വ്യായാമം ചെയ്യുക. ഹോബികളിലേർപ്പെടുക. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക... പലരും സൗകര്യപൂർവം മറക്കുന്ന ഒന്നാണ് സാമ്പത്തിക തീരുമാനങ്ങൾ. സമ്പാദിക്കുകയെന്നുകേട്ടാൽ പലർക്കും അലർജിയാണ്. അതിന് ലക്ഷങ്ങൾ വേണമെന്നാണ് പലരുടെയും വിചാരം. ഒന്നുമനസിലാക്കുക. ദിവസം 50 രൂപ നീക്കിവെയ്ക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് കോടീശ്വരനാകാം.പുതുവർഷത്തിൽ എടുക്കേണ്ട അടിസ്ഥാന സാമ്പത്തിക തീരുമാനങ്ങൾ ഏതൊക്കെയന്ന് നോക്കാം. കരുതൽധനം സ്വരൂപിക്കുക ബാങ്കുകൾ ആർബിഐയിൽ കരുതൽധനം സൂക്ഷിക്കുന്നതുപോലെ എമർജൻസി ഫണ്ടായി ഓരോരുത്തരും പണം കരുതിവെയ്ക്കണം. അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ ഒരു നിശ്ചിത തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ, ബാങ്ക് എഫ്ഡിയിലോ നിക്ഷേപിക്കുന്നതാണ് നല്ലത്. 3-6 മാസത്തെ ശമ്പളമാണ് എമർജൻസി ഫണ്ടായി കരുതേണ്ടത്. ഏതെങ്കിലും സാഹചര്യത്തിൽ ജോലി നഷ്ടമായാൽ പുതിയ ജോലി ലഭിക്കുന്നതുവരെ ജീവിക്കാൻ കരുതൽധനം സഹായിക്കും. പെട്ടെന്നുണ്ടാകുന്ന ചികിത്സാചെലവ്, അപ്രതീക്ഷിതമായുണ്ടാകുന്ന മറ്റ് ചെലവുകൾ എന്നിവയ്ക്കും ഈതുക ഉപയോഗിക്കാം. ഇന്നുതന്നെ എമർജൻസി ഫണ്ടിലേയ്ക്ക് തുക മാറ്റിവെച്ചുതുടങ്ങാം. ഒറ്റയടിക്ക് പണം മാറ്റിവെയ്ക്കാനില്ലാത്തവർ ഒരു ആർഡി ചേർന്ന് പ്രതിമാസം നിശ്ചിത തുക നിക്ഷേപിച്ച് എമർജൻസി ഫണ്ട് ഉണ്ടാക്കുക. കടംചോദിച്ചാൽപോലും ഈ പണം ആർക്കും കൊടുക്കരുതെന്നകാര്യം മറക്കേണ്ട! ദുർവ്യയം ഒഴിവാക്കാം സമ്പത്തുനേടാൻ ഏറ്റവും മികച്ച മാർഗം ദുർവ്യയം ഒഴിവാക്കുകയെന്നതാണ്. ഇങ്ങനെ മിച്ചംപിടിക്കുന്ന തുക, അത് ഒരു രൂപയിലായാലും നിക്ഷേപം നടത്തുക. ആവശ്യത്തിന് പണം ഉപയോഗിക്കാതെ കൂട്ടിവെയ്ക്കുന്നതല്ല ഇവിടെ ഉദ്ദേശിച്ചത്. ചെലവുകൾക്ക് കടിഞ്ഞാണിടാതെ ധാരാളിയായി ജീവിക്കുന്നതിനെക്കുറിച്ചാണ്. മൾട്ടിപ്ലക്സിൽ സിനിമകാണുന്നതോ വല്ലപ്പോഴും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതോ നിങ്ങൾക്കിഷ്ടപ്പെട്ട ബ്രാൻഡ് ഷൂ വാങ്ങുന്നതോ നിക്ഷേപത്തിന് തടസ്സമാകില്ലെന്ന് മനസിലാക്കുക. നിക്ഷേപിക്കാനുള്ള മനോഭാവം വളർത്തുകയെന്നതാണ് പ്രധാനം. ആ മനോഭാവം എങ്ങനെ ഉണ്ടാക്കാം? പേഴ്സിൽനിന്ന് പണമെടുക്കുമ്പോഴെല്ലാം ഒരുചിന്ത മനസിൽ ഉയരണം. ഇതെനിക്ക് ഇപ്പോൾ അത്യാവശ്യമുള്ളതാണോ? ഈ പണം നിക്ഷേപത്തിനായി ഉപയോഗിച്ചാലോ? വേണ്ട ഷൂതന്നെയാകട്ടെ എന്നാണ് മനസ് പറയുന്നതെങ്കിൽ മടിക്കേണ്ട. സമയവും കളയേണ്ട. വിപണിയിൽനിന്ന് എന്തുവാങ്ങുകയാണെങ്കിലും ഈയൊരുചിന്ത മനസിലുണ്ടായാൽമതി. നിങ്ങൾക്കും ധനവാനാകാം. നിങ്ങൾക്കുമുമ്പ് നിക്ഷേപം തുടങ്ങിയവരുടെ ഒപ്പമെത്താനോ അവരെ മറികടക്കാനോ എളുപ്പമല്ലെന്ന് മനസിലാക്കുക. ഒരുദിവസംപോലും വൈകുന്നത് നിങ്ങളുടെ ദീർഘകാല നിക്ഷേപത്തിന്റെ മൂല്യം കുറയ്ക്കും. വായ്പയോട് നോ പറയുക മിക്കവർക്കും അറിയാം വായ്പയെടുക്കുന്നത് സാമ്പത്തിക ആരോഗ്യത്തിന് നല്ലതല്ലെന്ന്. എന്നിരുന്നാലും ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും മറ്റുമായി ആദ്യംതന്നെ വായ്പയെക്കുറിച്ച് ആലോചിക്കുന്നവരാണേറെയും. സീറോ പലിശനിരക്കിൽ ആകർഷിക്കപ്പെട്ട് കടക്കെണിയിൽ കുടുങ്ങുന്നവരാണേറെയും. ഇത്തരം ലോണുകൾ നിങ്ങളുടെ പ്രതിമാസ ബജറ്റിനെ ബാധിക്കും. ഭവനവായ്പയൊഴികെ മറ്റൊരുവായ്പയും എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുക. നിലിവിലുള്ള വായ്പകൾ അടച്ചുതീർക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. 2020 ലോൺ രഹിത വർഷമാകട്ടെ. ആവശ്യത്തിന് ടേം കവറേജ് ഏർപ്പെടുത്തുക വരുമാനദാതാവിന്റെ അഭാവത്തിൽ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ ടേം ഇൻഷുറൻസാണ് അനുയോജ്യം. കുടുംബത്തിന്റെ വാർഷികവരുമാനത്തിന്റെ 10 മുതൽ 15 ഇരട്ടിവരെയുള്ള തുകയ്ക്കാണ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടത്. അഞ്ച് ലക്ഷം രൂപ വാർഷികവരുമാനമുള്ളയാൾ മിനിമം 50 ലക്ഷം രൂപയുടെ കവറേജെങ്കിലും നൽകുന്ന പോളിസി എടുക്കണമെന്ന് ചുരുക്കം. നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതായത് ലൈഫ് ഇൻഷുറൻസ്, എൻഡോവ്മെന്റ് പോളിസി, മണി ബാക്ക് പോളിസി തുടങ്ങിയവ ഒഴിവാക്കി ടേം ഇൻഷുറൻസ് മാത്രം എടുക്കുക. 50 ലക്ഷം കവറേജ് ലഭിക്കാൻ 30വയസ്സുള്ള ഒരാൾക്ക് പ്രതിവർഷം 10,000 രൂപയോളമാണ് പ്രീമിയമായി നൽകേണ്ടിവരിക. ഇങ്ങനെ ക്രോഡീകരിക്കാം നിക്ഷേപം ചെറിയതുകയിൽ ഇന്നുതന്നെ തുടങ്ങാം. നാളേയ്ക്കായി മാറ്റിവെയ്ക്കരുത്. അതിനായി ദിവസം 50 രൂപയെങ്കിലുംനീക്കിവെയ്ക്കുക. മുകളിൽ വിശദമാക്കിയ തീരുമാനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക. ദീർഘകാല ജീവിത ലക്ഷ്യങ്ങളുടെ തുടക്കമാകട്ടെ ഈ പുതുവർഷം. പുതുവർഷത്തിൽ ജീവിതം അടിച്ചുപൊളിക്കാം അതിനുള്ള വഴികൾക്കായി പാഠം 55നായി കാത്തിരിക്കാം. feedbacks to: antonycdavis@gmail.com

from money rss http://bit.ly/35jAFXH
via IFTTT

ചെറുനിക്ഷേപ പദ്ധതികളുടെ പലിശയില്‍ മാറ്റമില്ല; നിരക്കുകള്‍ അറിയാം

ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ സർക്കാർ മാറ്റംവരുത്തിയില്ല. ജനുവരി-മാർച്ച് പാദത്തിലും നിലവിലുള്ള നിരക്ക് തുടരും. മാർച്ചിൽ അവസാനിക്കുന്ന പാദത്തിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ(പിപിഎഫ്) പലിശ 7.9 ശതമാനംതന്നെയായിരിക്കും. നാഷണൽ സേവിങ് സർട്ടിഫിക്കറ്റ്(എൻഎസ് സി), സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നിവയുടെ നിരക്കുകളിലും മാറ്റമില്ല. ഡിസംബർ 31നാണ് ധനകാര്യവകുപ്പ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. മൂന്നുമാസംകൂടുമ്പോഴാണ് നിക്ഷേപ പദ്ധതികളുടെ പലിശ പരിഷ്കരിക്കുന്നത്. വിവിധ പദ്ധതികളുടെ പലിശ നിരക്കുകൾ അറിയാം​ Instrument Rate of Interest from 01.01.2020(%)​ Compounding Frequency Savings Deposit 4 Annually 1 year Time Deposit 6.9 Quarterly 2 year Time Deposit 6.9 Quarterly 3 year Time Deposit 6.9 Quarterly 5 year Time Deposit 7.7 Quarterly 5 year Recurring Deposit 7.2 Quarterly 5 year Senior Citizen Savings Scheme 8.6 Quarterly and Paid 5 year Monthly Income Account 7.6 Quarterly and Paid 5 year National Savings Certificate 7.9 Annually Public Provident Fund Scheme 7.9 Annually Kisan Vikas Patra 7.6 Annually Sukanya Samriddhi Account Scheme 8.4 Annually small savings schemes interest rates kept unchanged

from money rss http://bit.ly/2QFOmKW
via IFTTT

കൊതുകിനെ ഓടിക്കാൻ എന്താണ് മാർഗം?

ബോംബെയിൽ വന്നെത്തുന്ന ഭൂരിഭാഗം മനുഷ്യരും ഇവിടെവന്നൊരു ജോലി കണ്ടെത്തി, മാസാമാസം കിട്ടുന്ന ശമ്പളംകൊണ്ട് അവനവന്റെ കെല്പനുസരിച്ച് ജീവിതം നയിച്ച് റിട്ടയർ ചെയ്യുന്നവരായിട്ടാണ് പരമ്പരാഗതമായി കണ്ടുവരുന്നത്. അതിലും വലിപ്പച്ചെറുപ്പങ്ങൾ ഉണ്ടാവും. ടൈപ്പിസ്റ്റുതൊട്ട് മാനേജർ ലെവലുവരെയും അതിനപ്പുറവും. എഴുപതുകളിൽ ഞാനും അങ്ങനെ വന്നവനാണ് ഈ നഗരത്തിലേക്ക്. അഞ്ഞൂറ് രൂപയായിരുന്നു ആദ്യ മാസശമ്പളം. അത് എഴുന്നൂറ്റമ്പതും രണ്ടായിരവും ഒക്കെയായി. ഇവിടെവെച്ചാണ് ഞാനൊരു സാഹസിക തീരുമാനം എടുത്തത്. എനിക്കിങ്ങനെയായാൽ പോരാ... എനിക്കൊരു കാർ വാങ്ങണം... നല്ലൊരു വീട് വേണം... മക്കളാണ് എന്റെ ജീവിതസന്തോഷം... അവരെ ലോകം മുഴുവൻ കൊണ്ടുപോയി കാണിക്കണം... കുടുംബ ഭൂസ്വത്ത് അത്രയ്ക്കൊന്നും ഉള്ളവനുമായിരുന്നില്ല ഞാൻ. ബാറ്റ്ലിേബായ്സ് എന്ന വലിയ സ്ഥാപനത്തിലെ ജോലി മതിയാക്കിയാണ് ഞാൻ സ്വന്തം ബിസിനസിലേക്ക് ഇറങ്ങിയത്. അതും ട്രേഡിങ്ങിലേക്ക്. ഇലക്ട്രിക്കൽ ഇൻസുലേറ്റർ ട്രേഡിങ്. അതിൽ പച്ചപിടിച്ചുവരുമ്പോഴാണ് അതിന്റെ മുഖ്യ ഉപഭോക്താവായ സർക്കാരിന്റെ ഫണ്ടിന് ഗ്ലാനി സംഭവിക്കുന്നതും മറ്റൊരു ചുവടുമാറ്റം ആവശ്യമായിവന്ന ഘട്ടം അഭിമുഖികരിക്കേണ്ടി വന്നതും. അന്ന്, ഞാൻ ബോംബെയിലെ കലീനയിൽ സ്വന്തം ഫ്ളാറ്റിലായിരുന്നു താമസം. ഓഫീസെന്ന് പറയാവുന്നിടത്ത് അത്യാവശ്യം ഒരു ടൈപ്പിസ്റ്റും എന്റെ ബന്ധുകൂടിയായ ദേവരാജനും ഉണ്ടെന്നല്ലാതെ മറ്റു കാര്യങ്ങളൊക്കെ നോക്കേണ്ടത് ഞാൻതന്നെയായിരുന്നു. രണ്ട് കുട്ടികളായി. രണ്ടാമതു പിറന്നത് മോളായിരുന്നു. മൂന്നുമാസമേ ആയിട്ടുള്ളൂ. ട്രേഡിങ് നടത്തുന്ന കാലം തിരക്കുപിടിച്ചതായിരുന്നു. എല്ലാ കാര്യങ്ങൾക്കും ഞാൻതന്നെയാണ് പോവേണ്ടത്. രാവിലെ ഇറങ്ങിത്തിരിച്ചാൽ ഏകദേശം രാത്രിയാവും വീട്ടിലെത്തുമ്പോൾ. ഒരുദിവസം രാത്രി വീട്ടിലെത്തുമ്പോൾ ഭാര്യ, കുഞ്ഞുമോളുടെ ശരീരഭാഗങ്ങളിൽ ചുവന്ന ചില തിണർപ്പുകൾ കാണിച്ചുതന്നു. നല്ല വെളുത്ത ശരീരമായതിനാൽ കുഞ്ഞിന്റെ ശരീരത്തിലെ തിണർപ്പുകൾ കൂടുതൽ എടുത്തുകാണിച്ചു. രാവിലെതന്നെ മോളെയുംകൊണ്ട് തൊട്ടടുത്തുള്ള ഒരു സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണിച്ചു. ഡോക്ടർ വിശദമായി പരിശോധിച്ചിട്ടു പറഞ്ഞു: 'മോഹൻജി, പേടിക്കാനൊന്നുമില്ല. ഇത് കൊതുക് കുത്തിയതുകൊണ്ട് വന്നതാണ്. ഉറങ്ങുമ്പോൾ കൊതുകുവലയോ മറ്റോ കെട്ടി കുട്ടിയെ കിടത്തിയാൽ ഇത് താനേ മാറിക്കൊള്ളും. മരുന്നൊന്നും വേണ്ട'. അക്കാലത്ത് കൊതുകിനെ ഓടിക്കാൻ ഒരു 'ആമ മാർക്ക് തിരി'യാണ് മാർക്കറ്റിൽ ഉണ്ടായിരുന്നത്. പക്ഷേ, അത് കത്തിച്ചുകഴിഞ്ഞാലുണ്ടാവുന്ന പുക ശ്വസിച്ചാൽ പലർക്കും അലർജി ഉണ്ടാവും. അതുകൊണ്ട് ആവഴി നോക്കണ്ട. അങ്ങനെ കൊതുകുവല തുന്നിയ ഒരു ചതുരൻ കുട വാങ്ങി. കുട്ടി ഉറങ്ങുമ്പോൾ മുകളിൽ കമഴ്ത്തിവെയ്ക്കാം ഈ കുട. പക്ഷേ, എന്റെ മോൾ ഉറങ്ങിയാൽ, കിടത്തിയ സ്ഥാനത്താവില്ല കുറച്ചുകഴിയുമ്പോൾ. അവൾ തിരിഞ്ഞും മറിഞ്ഞും ഉരുണ്ടും സ്ഥാനം തെറ്റിക്കും. ഉറങ്ങിക്കഴിഞ്ഞ് മുകളിൽ കമഴ്ത്തിയ കുട കുറെ കഴിയുമ്പോൾ ഉരുട്ടി ദൂരെക്കളയും. അങ്ങനെ കുട പരാജയപ്പെട്ടു. കൊതുകിനെ ഓടിക്കാൻ മറ്റെന്താണ് മാർഗം? ഞാൻ ആലോചനയിലായി. കോട്ടക്കിൽ ജോലിചെയ്യുന്ന സമയത്ത് ഡി.എൻ. റോഡിൽ വിദേശസാധനങ്ങൾ വിൽക്കുന്ന ചിലരെ പരിചയമുണ്ട്. ഭൂരിപക്ഷവും മലബാറുകാരാണ്. അവിടെ അന്വേഷിക്കാം. ഒന്നുരണ്ട് പരിചയമുള്ള പയ്യന്മാരുണ്ട്. ഞാൻ വി.ടി.യിൽ പോയി അവരെ കണ്ടുപിടിച്ച് എന്റെ ആവശ്യം പറഞ്ഞു. അവർ ജപ്പാൻനിർമിതമായ ഒരു സാധനം കവറിൽനിന്ന് എടുത്തുതന്നു. VAPE എന്നായിരുന്നു അതിന്റെ പേര്. ഇന്നത്തെ 'ഗുഡ്നൈറ്റ്' ഉപകരണത്തിന്റെ പ്രാചീനരൂപം. വില കേട്ടപ്പോൾ അന്തിച്ചുപോയി. 600 രൂപ. അക്കാലത്ത് സാധാരണക്കാരന്റെ ഒരുമാസത്തെ ശമ്പളമാണ് ആ തുക. മോളോടുള്ള അമിതവാത്സല്യത്താൽ ഞാനത് കണ്ണുമടച്ചു വാങ്ങി. അദ്ഭുതകരമായിരുന്നു അതിന്റെ ഫലം. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ കുട്ടിയുടെ ശരീരഭാഗങ്ങളിൽ കണ്ടിരുന്ന ചുവന്ന പാടുകൾ അപ്രത്യക്ഷമായി. സുഖമായി അവൾ ഉറങ്ങാനും തുടങ്ങി. ഞങ്ങളും കൊതുകുകടിയിൽനിന്ന് രക്ഷപ്പെട്ടു. സുഖപര്യവസായിയായി അവസാനിക്കേണ്ടതാണ് ഈ വിഷയം. പക്ഷേ, എന്റെ മനസ്സ് അലർട്ടായി. കൊതുകിൽനിന്ന് രക്ഷതരുന്ന ഈ ഉത്പന്നം എനിക്ക് ഉതകിയെങ്കിൽ, ഇന്ത്യയിൽ ഇത് ലക്ഷോപലക്ഷം ആൾക്കാർക്കും ആവശ്യമായി വന്നേക്കാം. നമ്മുടെ രാജ്യത്ത് കൊതുകുശല്യം ഇല്ലാത്തത് എവിടെയാണ്? അതുകൊണ്ട് നമ്മുടെ രാജ്യത്തിന് അത്യന്താപേക്ഷിതമായ ഒരു ഉത്പന്നമല്ലേ ഇത്? ഞാൻ ആവഴിക്ക് ചിന്തിച്ചുതുടങ്ങി. അങ്ങനെ എന്റെ അന്വേഷണം ഈ ജപ്പാൻനിർമിത സാധനത്തിന് പിന്നാലെയായി. ജപ്പാനിൽ നിർമിച്ച ഈ സാധനത്തെപ്പറ്റിയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ ഇന്നത്തെപ്പോലെ ഇന്റർനെറ്റൊന്നും ഇല്ലാത്ത കാലമാെണന്നോർക്കുക. 1981 ആണ് കാലഘട്ടം. എങ്കിലും, എന്റെ അന്വേഷണം ഈ ജപ്പാൻനിർമിത സാധനത്തിന് പിന്നാലെയായി. അത്രമാത്രം വിശ്വാസമായിരുന്നു എനിക്ക് ഈ പ്രോഡക്ടിനോട്. പണ്ട് ജോലി ചെയ്തിരുന്ന കോട്ടക്കിൽവെച്ച് പരിചയപ്പെട്ട രണ്ട് സുഹൃത്തുക്കൾ വഴിയാണ് അന്വേഷണം തുടങ്ങിയത്. ജപ്പാൻ കമ്പനിയായ 'സുമിത്തോമോ' ട്രേഡിങ്ങിലെ രണ്ട് എക്സിക്യുട്ടീവുകളായിരുന്നു അവർ. ബോംബെയിലെ നരിമാൻപോയിന്റിലായിരുന്നു അവരുടെ ഓഫീസ്. ഞാൻ എന്റെ അന്വേഷണത്തിന്റെ മനസ്സുമായി ആ ഓഫീസിൽ ചെന്ന് അവരെ കണ്ടുപിടിച്ചു. അപ്പോഴാണറിയുന്നത് സുമിത്തോമോ കമ്പനിയുടെ ഒരു സഹോദരസ്ഥാപനമാണ് ഇതിന്റെ കെമിക്കൽസ് നിർമിക്കുന്നതെന്ന്. ആ കമ്പനിയല്ലാതെ അന്ന് ഈ കെമിക്കൽ ലോകത്താരും ഉണ്ടാക്കിയിരുന്നില്ല. ഈ വിഷയത്തിൽ എനിക്കുള്ള വലിയ കമ്പം മനസ്സിലാക്കിയ അവർ ഒരു ശുഭവാർത്തയുംകൂടി തന്നു. ഈ കമ്പനിയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ തൊട്ടടുത്തുതന്നെ ബോംബെയിൽ വരുന്നുവെന്ന വാർത്തയായിരുന്നു അത്. ജപ്പാനിൽനിന്ന് വരുന്ന ഈ രണ്ടു പേരുമായി എനിക്കൊരു കൂടിക്കാഴ്ച തരമാക്കിത്തരുമോ എന്ന എന്റെ അഭ്യർഥന ബോംബെ ഓഫീസിലെ കൂട്ടുകാർ സ്വീകരിക്കുകയും ചെയ്തു. അങ്ങനെ ജപ്പാനിലെ സുമിത്തോമോ കമ്പനിയിൽനിന്ന് വന്ന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. രണ്ടു മണിക്കൂർ നേരം നീണ്ടുപോയി അവരുമായുള്ള ചർച്ച. അവരുമായിട്ടുള്ള ചർച്ചയിൽനിന്ന് കിട്ടിയ വിവരം എന്റെ താത്പര്യങ്ങളെ അപ്പാടേ നിരസിക്കുന്നതായിരുന്നു. കമ്പനിയുടെ നിലപാടനുസരിച്ച് അവർ വലിയ കോർപ്പറേറ്റ് കമ്പനികളുമായിട്ടേ ബിസിനസ് ഇടപാടുകൾ നടത്തൂ എന്നതായിരുന്നു കാര്യം. ഒരു വ്യക്തിയുമായി ബിസിനസ് ചെയ്യാനുള്ള സാധ്യത ഇല്ലെന്നുതന്നെയാണ് അവർ ചുരുക്കത്തിൽ പറഞ്ഞത്. എന്നാലും, ഹെഡ് ഓഫീസുമായി സംസാരിക്കട്ടെ എന്നുപറഞ്ഞ് എന്നെയൊന്ന് ഉത്തേജിപ്പിക്കുകയും ചെയ്തിട്ടാണ് അവർ കൂടിക്കാഴ്ച അവസാനിപ്പിച്ചത്. ഇതൊന്നുകൊണ്ടും ഞാൻ പടം മടക്കിയില്ല, നിരാശനുമായില്ല. എന്റെ വിശ്വാസം മുഴുവൻ ആ ജപ്പാൻ പ്രോഡക്ടിലാണ്. ഇന്ത്യയിൽ ഇത് വൻവിജയം കൊയ്യുമെന്ന് എന്റെ മനസ്സ് വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. എന്റെ താത്പര്യവും വിശ്വാസവും കൂടിച്ചേർന്ന് അനുനിമിഷം എന്നെ പൊറുതിമുട്ടിക്കാൻ തുടങ്ങി. ആ അടങ്ങാത്ത ആവേശം എന്നെ ഒരു ഭ്രാന്തമായ തീരുമാനത്തിലായിരുന്നു എത്തിച്ചത്. (മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഗുഡ്നൈറ്റ് മോഹന്റെ 'മോഹനം'എന്ന ആത്മകഥയിൽ നിന്ന്)

from money rss http://bit.ly/36eSWqh
via IFTTT

പുതുവര്‍ഷദിനത്തില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം

മുംബൈ: പുതിയ തുടക്കംകുറിച്ച് പുതുവർഷ വ്യാപാരദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 182 പോയന്റ് നേട്ടത്തിൽ 41436ലും നിഫ്റ്റി 51 പോയന്റ് ഉയർന്ന് 12220ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 875 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 266 ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി ഇൻഫ്രടെൽ, ടൈറ്റൻ കമ്പനി, എൽആന്റ്ടി, ഭാരതി എയർടെൽ, യുപിഎൽ, റിലയൻസ്, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസഐ ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കോൾ ഇന്ത്യ, എൻടിപിസി, ഐഷർ മോട്ടോഴ്സ്, ഗെയിൽ, സിപ്ല, നെസ് ലെ, ഒഎൻജിസി, എംആന്റ്എം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്കിങ്, ഐടി, ലോഹം തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തിൽ. 2019ൽ വൻകിട കമ്പനികളുടെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ സെൻസെക്സ് 14 ശതമാനമാണ് ഉയർന്നത്. അതേസമയം, മറ്റ് ഓഹരികൾക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. Sensex opens 182 pts higher, Nifty above 12,200

from money rss http://bit.ly/2QzBWEy
via IFTTT

സെന്‍സെക്‌സ് 304 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര വർഷത്തിന്റെ അവസാന ദിവസം ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 304.26 പോയന്റ് താഴ്ന്ന് 41,253.74ലും നിഫ്റ്റി 84.70 പോയന്റ് നഷ്ടത്തിൽ 12168.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1351 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1184 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 185 ഓഹരികൾക്ക് മാറ്റമില്ല. വാഹനം, ഐടി ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്. കോൾ ഇന്ത്യ, എൻടിപിസി, ഗെയിൽ, ഗ്രാസിം, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, സൺ ഫാർമ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. സീ എന്റർടെയ്ൻമെന്റ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, റിലയൻസ്, ഹീറോ മോട്ടോർകോർപ്, വേദാന്ത, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലാർജ് ക്യാപ് ഓഹരികളുടെ വർഷമായിരുന്നു 2019. മികച്ച നേട്ടമാണ് ഈ ഓഹരികൾ നിക്ഷേപകന് നൽകിയത്. Sensex falls 300 points on last session of 2019

from money rss http://bit.ly/35cpJee
via IFTTT

ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം കേടായാല്‍ പണം നല്‍കാതെ കടന്നുപോകാം

നിങ്ങൾ ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ഫാസ്റ്റ്ട്രാക്ക് റീഡിങ് യന്ത്രം കേടുവന്നിട്ടുണ്ടെങ്കിൽ ടോൾ നൽകാതെ കടന്നുപോകാം. അങ്ങനെ കടന്നുപോകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽനിന്ന് പണമൊന്നും ഈടാക്കുകകയുമില്ല. വാഹനത്തിൽ ആവശ്യത്തിന് ബാലൻസ് ഉള്ള, പ്രവർത്തിക്കുന്ന ഫാസ്റ്റ്ടാഗ് ഉണ്ടായാൽമതി. ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ഫാസ്റ്റ്ട്രാക്ക് റീഡിങ് യന്ത്രം പ്രവർത്തിച്ചില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം നിങ്ങൾക്കല്ലെന്ന് നാഷണൽ ഹൈവേയ്സ് ഫീ നിയമം വ്യക്തമാക്കുന്നു. വാഹനത്തിന്റെ മുന്നിലെ ഗ്ലാസിൽ ഒട്ടിക്കുന്ന സ്റ്റിക്കറാണ് ഫാസ്റ്റ്ടാഗ്. തടസ്സംകൂടാതെ ടോൾ പ്ലാസിയിലൂടെ കടന്നുപോകാൻ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ടോൾ പ്ലാസയിലുള്ള യന്ത്രംവഴിയാണ് ടാഗ് റീഡ് ചെയ്ത് ആശ്യത്തിനുള്ള ടോൾ ഈടാക്കുക. ജനുവരി 15 മുതൽ ദേശീയ പാതയിലുള്ള എല്ലാ ടോൾ പ്ലാസകളിലും ഈ സംവിധാനത്തിലൂടെയണ് പണം പിരിക്കുക. അതേസമയം, പണം നൽകി കടന്നുപോകാവുന്ന ഒന്നോ രണ്ടോ വഴികളും പ്ലാസയിലുണ്ടാകും. ഫാസ്റ്റ്ടാഗുള്ളവർക്ക് അനുവദിച്ചിട്ടുള്ള ലൈൻവഴി അതില്ലാത്തവർ കടന്നുപോയാൽ ഇരട്ടി തുക ഈടാക്കാനും വകുപ്പുണ്ട്.

from money rss http://bit.ly/39C1PfI
via IFTTT

2019ല്‍ പെട്രോള്‍വില ഉയര്‍ന്നത് 6 രൂപയിലേറ

ന്യൂഡൽഹി: 2019ൽ പെട്രോൾ വില ലിറ്ററിന് ഉയർന്നത് 6.30 രൂപ. ഡീസലിന്റെ വിലയാകട്ടെ 5.10 രൂപയും. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചതിനെതുടർന്നാണ് ഇന്ത്യയിലും വിലവർധിച്ചത്. പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോളിന് ഇന്ന് 10 പൈസയാണ് കൂട്ടിയത്. ഡീസലിനാകട്ടെ 18 പൈസയും. ഇതുപ്രകാരം ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 75.14 രൂപയാണ്. ഡീസലിന് 67.96 രൂപയും. മുംബൈയിൽ യഥാക്രമം 80.79 രൂപയും 71.31രൂപയുമാണ്. ബെംഗളുരുവിൽ പെട്രോളിന് 77.71 രൂപയാണ്. ഡീസലിന് 70.28 രൂപയും. ചെന്നൈയിൽ പെട്രോളിന് 78.12 രൂപയായി. ഡീസലിനാകട്ടെ 71.86ഉം. അന്താരാഷ്ട്ര വിപണിയിലെ വിലവർധനവ് അടിസ്ഥാനമാക്കിയാണ് ആഭ്യന്തര വിപണിയിലെ വിലനിശ്ചയിക്കുന്നത്. രൂപയുടെ ഡോളറുമായുള്ള വിനിമയമൂല്യവും ഇതിനായി പരിഗണിക്കുന്നു. ബ്രൻഡ് ക്രൂഡിന്റെ വില 2019ൽ ബാരലിന് 24 ശതമാനമാണ് ഉയർന്നത്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് വിലയിൽ 36 ശതമാനവും വർധനവുണ്ടായി. മൂന്നുവർഷത്തിനിടയിലെ ഉയർന്നവിലയാണിത്. യുഎസ്-ചൈന വ്യാപാര തർക്കം, ഒപെക് ഉത്പാദനം കുറച്ചത് എന്നിവയാണ് വിലവർധനയ്ക്ക് കാരണമായത്. പെട്രോൾ വില കൊച്ചി-77.08 കോഴിക്കോട്-77.37 തൃശ്ശൂർ-77.58 തിരുവനന്തപുരം-78.56 ഡീസൽ വില കൊച്ചി-71.69 കോഴിക്കോട്-71.99 തൃശ്ശൂർ-72.16 തിരുവനന്തപുരം-73.08 Petrol became costlier by over ₹6 in 2019

from money rss http://bit.ly/2F9fNYg
via IFTTT

Monday, 30 December 2019

2010-2019: സാമ്പത്തികമേഖലയിലേയ്‌ക്കൊരു തിരഞ്ഞുനോട്ടം

ഡിസംബർ 31ന് ഒരുദശാബ്ദം അവസാനിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ കാലഘട്ടമാണ് കടന്നുപോകുന്നത്. കാഴ്ചപ്പാടുകളും ജീവിതരീതികളും മാറ്റിമറിച്ച ദശകമെന്നുതന്നെ പറയാം. ഒന്നുതിരിഞ്ഞുനോക്കാം. കഴിഞ്ഞ പത്തുവർഷത്തെ സാമ്പത്തികമേഖലയിലെ അതിപ്രധാനമായ സംഭവങ്ങൾ ഏതൊക്കെയന്ന്. 2010 ലോകത്ത് ആദ്യമായി ഐ പാഡ് അവതരിപ്പിച്ച് ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ്. ഇൻസ്റ്റഗ്രാം പ്രചാരത്തിലായി. വാട്ട്സ് ആപ്പ് ഇന്ത്യയിലെത്തി. നെറ്റ്ഫ്ളിക്സ് അന്താരാഷ്ട്രതലത്തിൽ സേവനം ആരംഭിച്ചു. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായി ബുർജ് ഖലീഫ. അയർലൻഡും ഗ്രീസും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. 2011 ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾ വീണ്ടും. ആപ്പിൾ സ്ഥാപകൻ 56ാം വയസ്സിൽ അന്തരിച്ചു. 2012 ഫേസ്ബുക്ക് ഐപിഒ, ഗന്നംസ്റ്റൈൽ വീഡിയ യുട്യൂബിൽ ആദ്യമായി 100 കോടി വ്യൂവ്സ് കടന്നു. 2013 തപാൽവകുപ്പ് ടെലഗ്രാം സംവിധാനം നിർത്തി. ജൂലായ് 14നാണ് അവസാനത്തെ ടെലഗ്രാം അയച്ചത്. ബിറ്റ്കോയിൻ വ്യാപകമായി പ്രചാരംനേടി. ജെഫ് ബെസോസ് വാഷിങ്ടൺ പോസ്റ്റ് സ്വന്തമാക്കി. ആലിബാബയുടെ ഐപിഒ. 2015 ഫോക്സ് വാഗൺ മലനീകരണ അഴിമതി. സുന്ദർ പിച്ചൈ ഗൂഗിളിന്റെ സിഇഒ ആയി. 2016 ഇന്ത്യയിൽ 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ നിരോധിച്ചു. മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ ജിയോ ടെലികോം പ്രവർത്തനമാരംഭിച്ചു. ലോകത്താദ്യമായി ഏറ്റവും വിലകുറവിൽ മൊബൈൽ ഡാറ്റ നൽകി. ബ്രക്സിറ്റ് വോട്ടെടുപ്പിലൂടെ യൂറോപ്യൻ യൂണിയിനിൽനിന്ന് പിന്മാറാൻ ബ്രിട്ടൻ തീരുമാനിച്ചു. ലോകത്താകെ ആമസോൺ പ്രൈം വീഡിയോ അവതരിപ്പിച്ചു. 2017 രാജ്യത്ത് ചരക്ക് സേവന നികുതി(ജിഎസ്ടി)നടപ്പിലായി. 2018 ഫേസ്ബുക്ക് -കേംബ്രിഡ്ജ് അനലിറ്റിക്ക ഡാറ്റ വിവാദം. 12 വർഷത്തെ സേവനത്തിനുശേഷം പെപ്സികോയുടെ സിഇഒ സ്ഥാനത്തുനിന്ന് ഇന്ദ്ര നൂയി പടിയിറങ്ങി. 2019 സാമ്പത്തിക ശാസ്ത്ര നോബേലിന് ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ അബിജിത് ബാനർജി അർഹനായി. സുന്ദർ പിച്ചൈ ആൽഫബെറ്റിന്റെ സിഇഒആയി. 2019ലെ പ്രധാന സംഭവങ്ങളിലേയ്ക്ക് ഒരുതിരിഞ്ഞുനോട്ടം മൂല്യത്തിൽ മുകേഷ് അംബാനി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള 'റിലയൻസ് ഇൻഡസ്ട്രീസി'ന്റെ വിപണിമൂല്യം 2019-ൽ 10 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് തൊട്ടു. ഓഹരി വില റെക്കോഡ് നിലയിലേക്ക് ഉയർന്നതോടെയാണ് ഇത്. 10 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ഏക ഇന്ത്യൻ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ് നഷ്ടക്കയത്തിൽ അനിൽ അംബാനി മുകേഷ് അംബാനിയുടെ അനുജൻ അനിൽ അംബാനിയുടെ ബിസിനസുകൾ മിക്കതും പ്രതിസന്ധിയിലായി. റിലയൻസ് കമ്യൂണിക്കേഷൻസി'ന്റെ പ്രവർത്തനം അവതാളത്തിലായി. 'റിലയൻസ് ക്യാപ്പിറ്റൽ', 'റിലയൻസ് ഇൻഫ്ര' എന്നിവയുടെയൊക്കെ ഓഹരി വില കൂപ്പുകുത്തി. ഇതോടെ ശതകോടീശ്വര പട്ടികയിൽ നിന്ന് അദ്ദേഹം പുറത്തായി. വി.പി. നന്ദകുമാർ 'വെൽത്ത് ക്രിയേറ്റർ' ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി.) പലതും പ്രതിസന്ധിയിലായ വർഷമാണ് 2019. എന്നാൽ, കേരളം ആസ്ഥാനമായ 'മണപ്പുറം ഫിനാൻസ്' മിന്നുന്ന പ്രകടനമാണ് ഓഹരി വിപണിയിൽ ഈവർഷം കാഴ്ചവച്ചത്. വി.പി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ വിപണിമൂല്യം 14,893 കോടി രൂപയിലെത്തി നിൽക്കുകയാണ്. ഓഹരി വില 177 രൂപ എന്ന റെക്കോഡ് നിലയിലേക്ക് ഉയർന്നതോടെയാണ് ഇത്. ഒരു വർഷം കൊണ്ട് 90 ശതമാനത്തിലേറെ വിലവർധനവാണ് മണപ്പുറം ഓഹരികളിലുണ്ടായത്. ജെറ്റ് എയർവേസ് പൂട്ടി പ്രവർത്തന മൂലധനത്തിന് പണമില്ലാതെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനികളിൽ ഒന്നായിരുന്ന 'ജെറ്റ് എയർവേസ് പ്രവർത്തനം അവസാനിപ്പിച്ചു. 2019 ഏപ്രിൽ 17-നാണ് സർവീസ് അവസാനിപ്പിച്ചത്. നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലുള്ള കമ്പനി വായ്പാതിരിച്ചടവ് മുടക്കിയതിന്റെ പേരിൽ 'പാപ്പരത്ത നടപടി' നേരിടുകയാണ്. കമ്പനി ലേലത്തിൽ വിൽക്കാനുള്ള ബാങ്കുകളുടെ ശ്രമം ഇതുവരെ വിജയം കണ്ടില്ല. ബാങ്ക് ലയനം സ്റ്റേറ്റ് ബാങ്ക് ലയനത്തിന് പിന്നാലെ മറ്റൊരു പൊതുമേഖലാ ബാങ്ക് ലയനത്തിന് 2019 സാക്ഷ്യം വഹിച്ചു. ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചത് 2019 ഏപ്രിൽ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. ഇതിന് പിന്നാലെ, കേന്ദ്രസർക്കാർ വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം പ്രഖ്യാപിച്ചിട്ടുണ്ട്. 10 ബാങ്കുകളെ ലയിപ്പിച്ച് നാല് ബാങ്കുകളാക്കി മാറ്റാനാണ് പദ്ധതി. ഇതോടെ, പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും. വളർച്ച താഴേക്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ച 2019 ജൂലായ് -സെപ്റ്റംബർ പാദത്തിൽ 4.5 ശതമാനമായി കുറഞ്ഞു. ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ 'മൊത്ത ആഭ്യന്തര ഉത്പാദന' (ജി.ഡി.പി.) വളർച്ചയാണ് ഇത്. മുൻവർഷം രണ്ടാം പാദത്തിൽ ഏഴു ശതമാനമായിരുന്നു വളർച്ച. നടപ്പു സാമ്പത്തികവർഷത്തെ ഇന്ത്യയുടെ വളർച്ച അനുമാനം എസ്. ആൻഡ് പി., ഫിച്ച്, ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി എന്നിവ കുറച്ചിരിക്കുകയാണ്.

from money rss http://bit.ly/36dkAnB
via IFTTT

സെന്‍സെക്‌സില്‍ 100 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 100 പോയന്റ് താഴ്ന്ന് 41,458ലും നിഫ്റ്റി 0.21 ശതമാനം നഷ്ടത്തിൽ 12,230ലുമെത്തി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എംആന്റ്എം, ഹീറോ മോട്ടോർകോർപ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ 0.5 ശതമാനംമുതൽ ഒരുശതമാനംവരെ നഷ്ടത്തിലാണ്. ബിഎസ്ഇയിലെ 848 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 673 ഓഹരികൾ നേട്ടത്തിലുമാണ്. 73 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ, ആക്സിസ് ബാങ്ക്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, യെസ് ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

from money rss http://bit.ly/2MJWRUl
via IFTTT

നിഫ്റ്റി 12,250ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: നേട്ടത്തടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ കാര്യമായ നേട്ടമില്ലാതെ ക്ലോസ് ചെയ്തു. സെൻസെക്സ് 17.14 പോയന്റ് താഴ്ന്ന് 41,558ലും നിഫ്റ്റി 10.10 പോയന്റ് ഉയർന്ന് 12,255.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1423 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1108 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 192 ഓഹരികൾക്ക് മാറ്റമില്ല. വാഹനം, ലോഹം, എഫ്എംസിജി, ഫാർമ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ നഷ്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, യുപിഎൽ, വേദാന്ത, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഐഒസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/39tbgOy
via IFTTT

അടുത്തവര്‍ഷം കരുതലായി ഒരു ലക്ഷം ടണ്‍ ഉള്ളി സംഭരിക്കും

2020ൽ കരുതലെന്ന നിലയ്ക്ക് ഒരു ലക്ഷം ടൺ ഉള്ളി സംഭരിച്ചുവെയ്ക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. നടപ്പ് വർഷം 56,000 ടൺ ഉള്ളി സംഭരിച്ചിരുന്നെങ്കിലും തികയാതെവന്ന സാഹചര്യത്തിലാണിത്. രാജ്യത്തെ വിവിധയിടങ്ങളിൽ ഇപ്പോഴും ഉള്ളിവില കിലോഗ്രാമിന് 100 രൂപയിൽകൂടുതലാണ്. ഇറക്കുമതിയെ ആശ്രയിച്ചിട്ടും വില പിടിച്ചുനിർത്താൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. നാഫെഡിനായിരിക്കും ഉള്ളി സംഭരണത്തിന്റെ ചുമതല. മാർച്ച്-ജൂലായ് മാസങ്ങളിൽ കർഷകരിൽനിന്ന് ശേഖരിക്കുന്ന ഉള്ളി ദീർഘകാലം സൂക്ഷിച്ചുവെയ്ക്കാൻ കഴിയുന്നവയാണെന്നാണ് വിലയിരുത്തൽ. ആഭ്യന്തര ശേഖരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരികളുടെ പൂഴ്ത്തിവെപ്പും കയറ്റുമതിയും സർക്കാർ തടഞ്ഞിരുന്നു. സംഭരിച്ച ഉള്ളി വിപണിയിൽ സബ്സിഡി നിരക്കിൽ സർക്കാർ വിതരണം ചെയ്തെങ്കിലും തികയാതെവരികയും ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരികയും ചെയ്തു. 45,000 ടൺ ഉള്ളികൂടി ഇറക്കുമതിചെയ്യുന്നുണ്ട്. തുർക്കി, അഫ്ഗാനിസ്താൻ, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ള ഉള്ളിഉടനെ രാജ്യത്തെത്തും.

from money rss http://bit.ly/2ZFna3k
via IFTTT

എയര്‍ടെല്‍ മിനിമം റീച്ചാര്‍ജ് പ്ലാന്‍ നിരക്ക് ഇരട്ടിയാക്കി

മുംബൈ: എയർടെൽ മിനിമം റീച്ചാർജ് വാലിഡിറ്റി പ്ലാൻ തുക 95 ശതമാനം വർധിപ്പിച്ചു. 23 രൂപയിൽനിന്ന് 45 രൂപയായാണ് കൂട്ടിയത്. ഡിസംബർ 29 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലായി. ഇതോടെ എയർടെല്ലന്റെ വാലിഡിറ്റി പ്ലാനിൽ ഏറ്റവും കുറഞ്ഞതുകയായി 45 രൂപ. കാലാവധിയിൽമാറ്റംവരുത്തിയിട്ടില്ല. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. കുറഞ്ഞ വാലിഡിറ്റി പ്ലാനിൽ കമ്പനി ഒറ്റയടിക്ക് 22 രൂപയാണ് വർധിപ്പിച്ചത്. 45 രൂപയോ അതിലധികമോ റീചാർജ് ചെയ്യാത്തവരുടെ സേവനം 15 ദിസവത്തെ ഗ്രേസ് പിരിയഡുകൂടി നൽകി അവസാനിപ്പിക്കുമെന്ന് കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. വൊഡാഫോൺ ഐഡിയ അടിസ്ഥാന നിരക്കിൽ ഇതുവരെ മാറ്റംവരുത്തിയില്ല. നിലവിൽ 23 രൂപതന്നെയാണ് നിരക്ക്. അതേസമയം, എയർടെല്ലിനെ പിന്തുടർന്ന് ചാർജ് വർധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ഏതായാലും ഇതേക്കുറിച്ച് പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. പ്രധാന എതിരാളിയായ ജിയോയുടെ അടിസ്ഥാന നിരക്ക് സ്മാർട്ട്ഫോണിന് 98 രൂപയും ജിയോഫോണിന് 75 രൂപയുമാണ്. Airtel nearly doubles its minimum recharge plan

from money rss http://bit.ly/2MIagMx
via IFTTT

Sunday, 29 December 2019

ഡിസംബര്‍ 31നകം ഈ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ദുഃഖിക്കേണ്ടിവരും

2019 അവസാനിക്കാറായി. ഡിസംബർ 31നുമുമ്പ് ചെയ്തുതീർക്കേണ്ട ചില സാമ്പത്തിക ഇടപാടുകളുണ്ട്. അല്ലെങ്കിൽ 2020ൽ നിങ്ങൾക്ക് ദുഃഖിക്കേണ്ടിവരും. പാൻ-ആധാർ ബന്ധിപ്പിക്കൽ ഡിസംബർ 31നകം ആധാറുമായി പെർമനെന്റ് അക്കൗണ്ട് നമ്പർ ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ അസാധുവാകും. ഇതിനുമുമ്പ് ഏഴുതവണയാണ് ആദായ നികുതി വകുപ്പ് ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടിനൽകിയത്. ഇനി ഒരവസരം ലഭിച്ചേക്കില്ല. കഴിഞ്ഞയാഴ്ച ഐടി വകുപ്പ് നികുതിദായരോട് ഡിസംബർ 31നകം ബന്ധിപ്പിക്കൽ പൂർത്തിയാക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. വൈകിയുള്ള ഐടിആർ ഫയലിങ് ആദായനികുതി ഫയൽ ചെയ്യാനുള്ള അവസാന തിയതിയായിരുന്ന ഓഗസ്റ്റ് 31ആയിരുന്നു. യഥാസമയം നിങ്ങൾ ഐടി ഫയൽ ചെയ്തിട്ടില്ലെങ്കിൽ 5000 രൂപ പിഴ നൽകി ഡിസംബർ 31നുവരെ അതിന് അവസരമുണ്ട്. ഡിസംബർ 31ന് കഴിഞ്ഞാൽ നിങ്ങൾ നൽകേണ്ട പിഴ 10,000 രൂപയാണ്. ചിപ് ഡെബിറ്റ് കാർഡ് ഡിസംബർ 31 കഴിഞ്ഞാൽ മാഗ്നെറ്റിങ് സ്ട്രിപ്പ് ഉള്ള ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാനാവില്ല. പിൻ അടിസ്ഥാനമാക്കിയുള്ള ചിപ് കാർഡുകൾ ഉപയോഗിക്കാൻ ആർബിഐ ഇതിനകം നിർദേശം നൽകിയിട്ടുണ്ട്. നിങ്ങൾ ഇപ്പോഴും പഴയ കാർഡാണ് ഉപയോഗിക്കുന്നതെങ്കിൽ പുതിയ കാർഡ് ഉടനെ സ്വന്തമാക്കേണ്ടതാണ്. മുൻകൂർ നികുതി 2020-21 അസസ്മെന്റ് വർഷത്തെ മൂന്നാമത്തെ ഗഡു മുൻകൂർ നികുതി(അഡ്വാൻസ് ടാക്സ്) അടയ്ക്കേണ്ട അവസാന തിയതി ഡിസംബർ 15 ആയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർക്ക് രണ്ടാഴ്ചകൂടി സമയം അനുവദിച്ചിരുന്നു. ഈ തിയതിയും ഡിസംബർ 31ന് അവസാനിക്കും.

from money rss http://bit.ly/2ti58aV
via IFTTT

എസ്ബിഐ വായ്പ പലിശ 7.90 ശതമാനമായി കുറച്ചു

ആർബിഐ റിപ്പോ നിരക്കിൽ മാറ്റംവരുത്താതെ പണവായ്പാനയം പ്രഖ്യാപിച്ചതിനുപിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പ പലിശ കുറച്ചു. എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ കാൽശതമാന(0.25 ബേസിസ് പോയന്റ്)മാണ് കുറച്ചത്. തിങ്കളാഴ്ച രാവിലെയാണ് പലിശ നിരക്ക് പരിഷ്കരിച്ചവിവരം ബാങ്ക് പുറത്തുവിടുന്നത്. പുതുക്കിയ നിരക്ക് പ്രകാരം 8.05 ശതമാനത്തിൽനിന്ന് പലിശ 7.8ശതമാനമാകും. ജനുവരി ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽവരുന്നത്. ഇതുപ്രകാരം പുതിയതായി ഭവനവായ്പയെടുക്കുന്നവർക്ക് 7.9 ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കും. നേരത്തെ ഇത് 8.15ശതമാനമായിരുന്നു. ഡിസംബറിലെ പണവായ്പ നയം പ്രഖ്യാപിച്ചതിനുപിന്നാലെ ഇതാദ്യമായാണ് ഒരു ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത്. എക്സ്റ്റേണൽ ബെഞ്ച്മാർക്കിങ് നാല് ബാഹ്യ അളവുകോലുകൾ(എക്സ്റ്റേണൽ ബെഞ്ച്മാർക്ക്)അടിസ്ഥാനമാക്കി പലിശ നിശ്ചയിക്കാൻ 2019 ഒക്ടോബറിലാണ് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയത്. ഇതിനായി പരിഗണിക്കുന്നത് റിസർവ് ബാങ്ക് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന റിപ്പോ നിരക്ക് സർക്കാരിന്റെ മൂന്ന് മാസകാലാവധിയുള്ള ട്രഷറി ബില്ലിൽനിന്നുള്ള ആദായം ഇന്ത്യാ ഗവൺമെന്റിന്റെ ആറ് മാസ കാലാവധിയുള്ള ട്രഷറി ബില്ലിൽനിന്നുള്ള ആദായം((ഫിനാൻഷ്യൽ ബെഞ്ച്മാർക്ക്സ് ഇന്ത്യ(എഫ്ബിഐഎൽ) പ്രൈവറ്റ് ലിമിറ്റഡാണ് ട്രഷറി ബില്ലിൽനിന്നുള്ള ആദായം പുറത്തുവിടുന്നത്). എഫ്ബിഐഎൽ പുറത്തുവിടുന്ന മറ്റ് ബെഞ്ച് മാർക്കറ്റ് പലിശ നിരക്ക് ആർബിഐയുടെ നിർദേശപ്രകാരം മിക്കവാറും ബാങ്കുകൾ റിപ്പോ നിരക്കുമായി പലിശ നിരക്ക് ബന്ധിപ്പിച്ചിരുന്നു. സിറ്റി ബാങ്കാകട്ടെ മൂന്നുമാസ കാലാവധിയുള്ള ട്രഷറി ബില്ലിന്റെ ആദായവുമായാണ് ബന്ധിപ്പിച്ചത്. നിരക്ക് കുറയ്ക്കുന്നതിനനുസരിച്ച് സുതാര്യമായ രീതിയിൽ ബാങ്കുകൾ പലിശ നിരക്കുകൾ പരിഷ്കരിക്കണമെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഈ വർഷം ഇതുവരെ റിപ്പോനിരക്കിൽ 1.35 ശതമാനമാണ് റിസർവ് ബാങ്ക് കുറവുവരുത്തിയത്. എന്നാൽ ബാങ്കുകളാകട്ടെ പുതിയ വായ്പകൾക്ക് 0.44ശതമാനംമാത്രമാണ് പലിശ കുറച്ചത്. SBI cuts external benchmark lending rate

from money rss http://bit.ly/2MCrIBV
via IFTTT

സെന്‍സെക്‌സില്‍ നേട്ടത്തോടെ തുടക്കം: ബാങ്ക് സൂചിക റെക്കോഡ് ഉയരത്തില്‍

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെതുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 83 പോയന്റ് നേട്ടത്തിൽ 41,658ലെത്തി. നിഫ്റ്റി 15 പോയന്റ് ഉയർന്ന് 12,280ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ബാങ്ക് സൂചിക 0.40 ശതമാനം ഉയർന്ന് 32,541 യെന്ന പുതിയ ഉയരം കുറിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളാണ് മികച്ച നേട്ടത്തിൽ. ടിസിഎസ്, ഐടിസി, സൺ ഫാർമ എന്നീ ഓരഹികൾ ഒരുശതമാനത്തിലേറെ നേട്ടത്തിലുമാണ്. അതേസമയം, റിലയൻസ്, എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ വില്പന സമ്മർദത്തിലുമാണ്. 17 മാസം നീണ്ടുനിന്ന യുഎസ്-ചൈന വ്യാപാര യുദ്ധം സംബന്ധിച്ച പോസറ്റീവ് തീരുമാനമാണ് വിപണിയെ സ്വാധീനിച്ചത്. Nifty Bank index hits record high

from money rss http://bit.ly/359C96G
via IFTTT

രുചിയുടെ മഹോത്സവമായി ‘മാതൃഭൂമി മഹാമേള’

കൊച്ചി: രാജ്യത്തെ രുചിവൈവിധ്യങ്ങളുടെ മഹോത്സവമായി മാറിയ 'മാതൃഭൂമി മഹാമേള' തിങ്കളാഴ്ച സമാപിക്കും. വ്യത്യസ്ത രുചിക്കൂട്ടുകളും ഒട്ടനേകം ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ എത്തിക്കുന്ന 'മാതൃഭൂമി മഹാമേള' ജനശ്രദ്ധയാകർഷിച്ചു. ഉച്ചയ്ക്ക് 12.30 മുതൽ 9.30 വരെയാണ് മേള. ഇന്ത്യയുടെ പത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണ ഇനങ്ങളും എല്ലാ ഗൃഹോപകരണങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുകയാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന 'മാതൃഭൂമി മഹാമേള'.ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ളവർ ഷോ, വ്യാപാരമേള, കലാസന്ധ്യകൾ തുടങ്ങി വിവിധ പരിപാടികളും മേളയിൽ ആഘോഷമായി. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ 'റെഡ് മൈക്ക്' ആണ് മേളയുടെ സംഘാടകർ. മേളയിൽ എക്സ്ചേഞ്ച് ഓഫർ 'വെറ്റ് ആൻഡ് ഡ്രൈ' മോഡൽ വാക്വം ക്ലീനറുകൾക്ക് മേളയിൽ എക്സ്ചേഞ്ച് ഓഫർ സൗകര്യം ലഭ്യമാണ്. 7,950 രൂപ വിലയുള്ള വെറ്റ് ആൻഡ് ഡ്രൈ മോഡൽ മേളയിൽ 3,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറിൽ ലഭിക്കും. ഇന്ദ്രജയിലെ മികച്ച കളക്ഷനുകൾ വിലക്കുറവിൽ സോഫകൾക്ക് ഇതിലും കൂടുതൽ ലാഭം മറ്റൊരിടത്തും ലഭിക്കില്ല. കാരണം സോഫകൾക്ക് കേരള വിപണിയിലെങ്ങും കിട്ടാത്ത സൂപ്പർ ഓഫറാണ് 'മാതൃഭൂമി മഹാമേള'യിൽ നൽകുന്നത്. ഇന്ദ്രജ അണിനിരത്തിയിരിക്കുന്ന ഫർണിച്ചർ ഡിസൈൻ കൊണ്ട് തികച്ചും വ്യത്യസ്തമാണ്. ഇന്ദ്രജ ഷോറൂമിൽ ചെന്നാൽപ്പോലും ലഭിക്കാത്ത കിഴിവാണ് എക്സിബിഷനിൽ ഇന്ദ്രജ ഫർണിച്ചർ നൽകുന്നത് എന്നതും പ്രത്യേകതയാണ്. മലേഷ്യൻ തേക്കിൽ നിർമിച്ച, 20 വർഷം വാറന്റിയുള്ള സി.എൻ.സി. ന്യൂ ഡിസൈനർ ഏഴ് സിറ്റർ സോഫ യഥാർത്ഥ വില 1,45,000-വും ഷോറൂം ഡിസ്കൗണ്ട് 1,15,000-നും മേളയിലെ വില 92,000-വും ആണ്. ഫെസ്റ്റിൽ നിന്നും ബുക്ക് ചെയ്താൽ മാത്രമേ ഈ വിലക്കുറവ് ലഭിക്കൂ. അഞ്ചു വർഷം വാറന്റിയുള്ള കോർണർ സോഫ 24,000 മുതൽ ഉപഭോക്താക്കൾക്ക് ഓഫറിലൂടെ സ്വന്തമാക്കാം. മേളയിലെത്താം ചെടികൾ വാങ്ങാം 'മാതൃഭൂമി മഹാമേള'യിൽ ഒരുക്കിയിട്ടുള്ള മനോഹരമായ പൂന്തോട്ടത്തിൽ നിന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചെടികൾ വാങ്ങാൻ സാധിക്കും. മേള തിങ്കളാഴ്ച അവസാനിക്കുമെങ്കിലും നിങ്ങൾക്കായി പൂന്തോട്ടം ഒരുദിവസം കൂടി ഒരുക്കിയിട്ടുണ്ട്. കാർ സർവീസ് ഇനി 10 മിനിറ്റിൽ കാർ സർവീസ് ചെയ്യാൻ ഇനി 10 മിനിറ്റ് മാത്രം. 'പ്രഷർ വാഷർ' എന്ന സംവിധാനത്തിലൂടെയാണിത്. അതുകൂടാതെ ഇന്റർലോക്ക്, ടൈൽസ്, മതിലിലെ പായൽ എന്നിവ നീക്കം ചെയ്യാനും പ്രഷർ വാഷർ ഉപയോഗിക്കാം. ആഗ്രോ പ്രഷർ വാഷർ മേളയിൽ 4,900 രൂപ മുതൽ ലഭിക്കും.

from money rss http://bit.ly/2rJd9pe
via IFTTT

2020: മിതവ്യയംശീലിക്കൂ ജീവിതം സന്തോഷപൂര്‍ണമാക്കൂ..

ലോകത്തിലെ ഏറ്റവും സന്തോഷപ്രദമായ ജീവിതരീതി നിലനിൽക്കുന്ന രാജ്യമായാണ് സ്വീഡൻ അറിയപ്പെടുന്നത്. അതിന് കാരണമായി പറയപ്പെടുന്നത് 'ലാഗോമ്' എന്ന പേരിലുള്ള അവരുടെ ജീവിതശൈലിയാണ്. ലോഗൂമ് എന്നൊക്കെ പലരീതിയിൽ ഉച്ചരിക്കുന്ന ഈ വാക്കിന്റെ വാച്യാർത്ഥം 'ആവശ്യമുള്ളത്രയും' എന്നാണ്. അത് സ്വീഡിഷ് ജനതയുടെ ജീവിതത്തോടുള്ള സമീപനമാണ്. ഒട്ടും കൂടുതലല്ല എന്നാൽ, തെല്ലും കുറവുമല്ല, ആവശ്യത്തിനുമാത്രം എന്ന രീതിയിൽ വസ്തുക്കളോടും ജീവിതസൗകര്യങ്ങളോടും പുലർത്തുന്ന സമീപനം അവരുടെ സ്വകാര്യതയുടേയും സംതൃപ്തിയുടേയും ആന്തരികഭാവമായാണ് അവലംബിക്കുന്നത്. സാമ്പത്തികശാസ്ത്രത്തിൽ ഉപയോഗിക്കുന്ന 'ത്രിഫ്റ്റ്' എന്ന പദം പിശുക്ക് എന്നർത്ഥത്തിലല്ല, മിതവ്യയം എന്നാണ് ഭാഷാന്തരം ചെയ്യുന്നത്. കാരണം, എല്ലാവരും പിശുക്കരായാൽ രാജ്യം ദരിദ്രമാകും എന്ന് 'പാരഡോക്സ് ഓഫ് ത്രിഫ്റ്റ്' അഥവാ പിശുക്കിന്റെ വൈരുദ്ധ്യാന്മകത സിദ്ധാന്തത്തിലൂടെ ജോൺ മെയ്നാർ കെയിൻസ് എന്ന സാമ്പത്തികശാസ്ത്രജ്ഞൻ വിവിധ സാമ്പത്തികസൂചികകളുടെ സന്തുലിതമായ ഉപയോഗത്തെ വിശദമാക്കുന്നു. മിതവ്യയമെന്നത് പണത്തിന്റെ ശ്രദ്ധാപൂർവമായ മാനേജ്മെന്റാണ്. വീണ്ടും ഒരു പുതുവർഷത്തിലേക്ക് നമ്മൾ പ്രവേശിക്കുകയാണ്. മിതത്വം എന്ന ആശയം നമുക്ക് ഈ പുതുവർഷത്തിൽ സ്വീകരിക്കാം. അതുകൊണ്ട് 2020-ൽ 20 കാര്യങ്ങളല്ല, രണ്ട് കാര്യങ്ങളിലെങ്കിലും ശ്രദ്ധവെയ്ക്കാം. പോസിറ്റീവ് മനോഭാവം വളർത്തിയെടുക്കാം സാമ്പത്തികരംഗത്തോട് മാത്രമല്ല, ജീവിതത്തോടുതന്നെ പൊതുവായ ഒരു സമീപനമാണിത്. അതിന് ഭൂത-വർത്തമാന -ഭാവികാലങ്ങളെ കോർത്തിണക്കിക്കൊണ്ട് ഇപ്രകാരം ചിന്തിക്കാം. കഴിഞ്ഞുപോയ ഇന്നലെകളെക്കുറിച്ച് നന്ദിയുള്ളവരാവുക. കഴിഞ്ഞ വർഷങ്ങളിൽ സന്തോഷംതരുന്നതും ഓർക്കുമ്പോൾ കണ്ണുനിറയുന്നതുമായ അനുഭവങ്ങൾ ഉണ്ടായേക്കാം. രണ്ടിനെയും ഒരേ മനോഭാവത്തോടെ കാണാനാവണം. കാരണം, ചിലർ അനുഗ്രഹമായും വേറെ ചിലർ പാഠപുസ്തകമായുമാണ് കടന്നുവരുന്നത്. ഇന്ന് അഥവാ, വർത്തമാനകാലത്ത് ആവേശത്തോടെ ജീവിക്കുക എന്നതാണ് ഇതിലെ മറ്റൊരു കാര്യം. സ്പോർട്സ്മാൻസ്പിരിറ്റ് എന്നൊക്കെ പറയുംപോലെ വരുന്നിടത്തുവെച്ച് കാണാമെന്ന രീതിയിൽ ഇന്നിന്റെ ആവേശം ചോർത്തിക്കളയാതെ ജീവിക്കാനാവണം. അടുത്തത് ഭാവിയെ പ്രത്യാശയോടെ സമീപിക്കുക എന്നതാണ്. സാമ്പത്തികമാന്ദ്യത്തെ നേരിടാൻ സാമ്പത്തികനയങ്ങളിൽ വ്യത്യാസം വരുത്തുന്നതുപോലെ, വ്യക്തിജീവിതത്തിലും സാമ്പത്തികരംഗത്ത് ആസൂത്രണം ചെയ്തവരാണ് മൂലധനമായി എന്തെങ്കിലും അടുത്ത തലമുറയ്ക്ക് നൽകിയിട്ടുള്ളത്. വർക്ക് ലൈഫ് ബാലൻസ് സ്വന്തമാക്കാം പുതുവത്സരത്തിൽ പലതും അഴിച്ചുപണിയാനും അടുക്കിപ്പെറുക്കാനും സാധിക്കണം. വ്യക്തിജീവിതം, കുടുംബജീവിതം, തൊഴിൽജീവിതം എന്നിവയുടെ ആവശ്യങ്ങൾ തുല്യമാവുന്ന സന്തുലിതാവസ്ഥയാണ് 'വർക്ക് ലൈഫ് ബാലൻസ്'. എല്ലാ കാര്യത്തിലും മിതത്വമുണ്ടാവുമ്പോൾ പണം, സമയം, ആരോഗ്യം, ബന്ധങ്ങൾ എന്നിവ സന്തുലിതമാവും. ഇല്ലെങ്കിൽ ജീവിതശൈലീരോഗങ്ങളിലൂടെ സാമ്പത്തികപ്രശ്നമുണ്ടാവും. ചില വികസിതരാജ്യങ്ങളിൽ തൊഴിൽദിനം ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്തിയിരിക്കുന്നു. അതിലും കൂടുതൽ സമയം തൊഴിലിടങ്ങളിൽ ചെലവഴിക്കുന്നവരെ കാര്യപ്രാപ്തിയില്ലാത്തവരായാണ് പരിഗണിക്കുന്നത്. കാര്യക്ഷമത എന്നത് എത്രസമയം പണിയെടുത്തു എന്നതല്ല, എപ്രകാരം ഫലവത്തായി തൊഴിൽസമയം ചെലവഴിച്ചു എന്നതാണ്. ഒഴിവുദിവസങ്ങളിൽ മേലധികാരിക്ക് ഇ-മെയിൽ അയച്ചതിന്റെ പേരിൽ താക്കീത് ലഭിച്ച ഐ.ടി. മലയാളി ഉദ്യോഗസ്ഥരുണ്ട്. നിർദിഷ്ടസമയത്ത് ഊർജസ്വലരായി ജോലിതീർക്കാനാവാത്തവരാണ് കൂടുതൽ സമയം ജോലിചെയ്യുന്നത്. തൊഴിൽ ഒരു റബ്ബർപ്പന്തു പോലെയാണ്. താഴോട്ടിട്ടാൽ അത് വീണ്ടും ഉയർന്നുവരും. എന്നാൽ, കുടുംബം, ആരോഗ്യം, സുഹൃത്തുക്കൾ, വിശ്വാസ്യത എന്നിവ ഗ്ലാസ്പ്പന്ത് പോലെയാണ്. ഇതിൽ ഏതെങ്കിലും താഴെവീണാൽ പെറുക്കിക്കൂട്ടാൻതന്നെ ബുദ്ധിമുട്ടാവും. 2020 മിതത്വത്തിന്റെ നാളുകളാവട്ടെ. ഓർക്കുക... സമയം പറന്നുപോവുകയാണ്, പക്ഷേ, നിങ്ങളാണ് പൈലറ്റ് എന്നത് മറക്കരുത്.

from money rss http://bit.ly/39qjIhe
via IFTTT

Saturday, 28 December 2019

എന്‍പിഎസില്‍ നിക്ഷേപിക്കാം; നികുതി ആനുകൂല്യപരിധി ഒരുലക്ഷമാക്കിയേക്കും

നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)ത്തിലെ നിക്ഷേപത്തിന് കൂടുതൽ ആദായ നികുതിയിളവ് അനുവദിച്ചേക്കും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി സർക്കാരിന് നൽകിയ നിർദേശങ്ങൾ സ്വീകരിക്കുകയാണെങ്കിൽ ബജറ്റിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും. അങ്ങനെയെങ്കിൽ നികുതിയിളവിനുള്ള നിലവിലെ പരിധിയായ 50,000 രൂപ ഒരു ലക്ഷമായി ഉയർത്തും. സെക്ഷൻ 80സിസിഡി പ്രകാരമാണ് എൻപിഎസിലെ ടിയർ 1 അക്കൗണ്ടിലെ നിക്ഷേപത്തിന് നികുതിയിളവുള്ളത്. നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന് നൽകുന്ന നികുതി കഴിഞ്ഞ ബജറ്റിൽ സർക്കാർ ഒഴിവാക്കിയിരുന്നു. പെൻഷൻപറ്റുമ്പോഴോ 60വയസ്സാകുമ്പോഴോ നിക്ഷേപ തുകയിൽനിന്ന് 60 ശമതാനമാണ് പിൻവലിക്കാൻ കഴിയുക. (ഇതിൽ 40 ശതമാനംതുകയ്ക്കുമാത്രമാണ് നേരത്തെ നികുതിയിളവ് നൽകിയിരുന്നത്). ബാക്കിയുള്ള തുക നിർബന്ധമായും ഏതെങ്കിലും പെൻഷൻ പദ്ധതിയിൽ(ആന്വിറ്റി പ്ലാൻ)നിക്ഷേപിച്ചിരിക്കണമെന്നുണ്ട്. ആതുകയിൽനിന്നാണ് പെൻഷൻ ലഭിക്കുക. എൻപിഎസിലൂടെ എങ്ങനെ നികുതി ലാഭിക്കാം നിലവിൽ എൻപിഎസിലെ 50,000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. ശമ്പളവരുമാനക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ഈ ഇളവ് പ്രയോജനപ്പെടുത്താം. 80സിയ്ക്കുള്ള ആനുകൂല്യമായ 1.50 ലക്ഷത്തോടൊപ്പം എൻപിഎസിനുള്ള 50,000 രൂപകൂടി ചേരുമ്പോൾ നിക്ഷേപങ്ങൾക്കുമാത്രമായി രണ്ടുലക്ഷം രൂപയുടെ നികുതി ആനുകൂല്യം നേടാം. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 14 ശതമാനമാണ് തൊഴിലുടമയുടെ വിഹിതം. അതുകൂടി നികുതി ആനുകൂല്യത്തിന് പരിഗണിക്കുമ്പോൾ കൂടുതൽ നികുതിയിളവ് നേടാം. ഇതുവരെ എൻപിഎസിൽ ചേരാത്തവർക്ക് ഓൺലൈനായി നേരിട്ട് അക്കൗണ്ട് തുടങ്ങാൻ അവസരമുണ്ട്. പോയന്റ് ഓഫ് സർവീസ് കേന്ദ്രങ്ങളെ ആശ്രയിക്കാതെ നേരിട്ട് അക്കൗണ്ട് തുടങ്ങി നിക്ഷേപിച്ചാൽ കമ്മീഷൻ ഒഴിവാക്കി കൂടുതൽനേട്ടം സ്വന്തമാക്കാം. NPS: How to maximise income tax benefits

from money rss http://bit.ly/37hWf04
via IFTTT

Friday, 27 December 2019

ആഘോഷമായി മഹാമേള

കൊച്ചി: രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങളും വിവിധ സംസ്കാരവും ജനങ്ങൾക്ക് പരിചയപ്പെടുത്തിയ മാതൃഭൂമി മഹാമേളയ്ക്ക് ജനശ്രദ്ധയേറുന്നു. നൂറുകണക്കിനാളുകളാണ് നിത്യേന മേളയുടെ ഭാഗമാകാൻ എത്തുന്നത്. 30-ാം തീയതി വരെ ഉച്ചയ്ക്ക് 12.30 മുതൽ 9.30 വരെയാണ് മേള. പത്ത് സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്ഷണവും ഒരു വീടിനു വേണ്ട എല്ലാ ഗൃഹോപകരണങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുകയാണ് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മാതൃഭൂമി മഹാമേള. ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ളവർ ഷോ, വ്യാപാര മേള, കലാസന്ധ്യകൾ തുടങ്ങി വിവിധ പരിപാടികൾ മേളയിൽ ഉണ്ടാകും. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സാണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്കാണ് മേളയുടെ സംഘാടകർ. കിഡ്സ് സാന്റായിൽനിന്ന് കൈനിറയെ സമ്മാനങ്ങൾ സ്വന്തമാക്കാം ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ മഹോത്സവമാക്കി മാറ്റാനായി കലൂർ ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന മാതൃഭൂമി മേളയിൽ കിഡ്സ് സാന്റാ എത്തുന്നു. മേളയുടെ ഭാഗമായി ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായാണ് കിഡ്സ് സാന്റാ എന്ന പേരിൽ വിവിധയിനം മത്സരങ്ങൾ അരങ്ങേറുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്ക് കിഡ്സ് സാന്റാ മത്സരത്തിൽ പങ്കെടുക്കാം. വെള്ളിയാഴ്ചയാണ് മത്സരങ്ങൾ നടക്കുക. 9544034445 എന്ന നമ്പരിലേക്ക് രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. വീട്ടിലേക്കൊരു കോണി മൂന്ന് അടി മുതൽ അമ്പത് അടി വരെ ഉയരത്തിൽ ജോലി ചെയ്യാവുന്ന അലുമിനിയത്തിൽ വെൽഡ് ചെയ്ത കോണികൾ ഒരു വീട്ടിൽ വളരെ അത്യാവശ്യമാണ്. ഏതുയരത്തിലും സുരക്ഷിതമായി ജോലി ചെയ്യാൻ ഇവ സഹായിക്കും. നിലത്ത് നിന്നു കൊണ്ടുതന്നെ ഉയരങ്ങളിലുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റാവുന്ന ട്രീ കട്ടറുകളും ഭാരമുള്ള വസ്തുക്കൾ അനായാസം പടികൾ വഴി കയറ്റി ഇറക്കാവുന്ന ഈസ് ട്രോളികളും ഈസി പ്രോഡക്ടിന്റെ സ്റ്റാളിൽ ലഭിക്കും. ഉത്പന്നങ്ങൾ 40 ശതമാനം ഫ്ലാറ്റ് ഓഫറിലാണ് ലഭിക്കുക. സോളാർ സൂര്യറാന്തൽ വീടിനുള്ളിൽ സ്വയം ചാർജാകുന്ന സോളാർ സൂര്യ റാന്തൽ അമ്പത് ശതമാനം സബ്സിഡിയിൽ മേളയിൽ ലഭിക്കും. കറന്റ് പോയാൽ ആറു മണിക്കൂർ കത്തുന്ന ഇൻവെർട്ടർ ബൾബ് 480 രൂപയ്ക്കും മൂന്ന് എൽ.ഇ.ഡി. ബൾബ് 100 രൂപയ്ക്കും ലഭിക്കും. അൾട്രാസോണിക് മെഷീൻ വീട്ടിലെ ക്ഷുദ്രജീവികളെ അകറ്റുന്നതിന് മെഷീനുകൾ. പാറ്റ, പല്ലി, ഈച്ച, എട്ടുകാലി, എലി എന്നിവയെ വീടിനുള്ളിൽനിന്ന് അകറ്റി നിർത്തുന്ന അൾട്രാ സോണിക് മെഷീൻ 300 രൂപയ്ക്ക് ലഭിക്കും.

from money rss http://bit.ly/2MQ4715
via IFTTT

എസ്.യു.ടിയില്‍ സൗജന്യ ഉദരരോഗ ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ്

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ സൗജന്യ ഉദരരോഗ ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തുന്നു. ഡിസംബർ 30ന് രാവിലെ 9 മുതൽ 12വരെയാണ് ക്യാമ്പ്. താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ബൈജു സേനാധിപൻ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9995901412, 9562035454, 9645001472 എന്നീ നമ്പറുകളിൽ പേര് നൽകേണ്ടതാണ്. വിശദവിവരങ്ങൾ രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ടെലഫോണിൽ ലഭിക്കും.

from money rss http://bit.ly/2F5JpFP
via IFTTT