121

Powered By Blogger

Thursday, 12 November 2020

സംവത് 2077ല്‍ പോര്‍ട്ട്‌ഫോളിയോ കെട്ടിപ്പടുക്കാന്‍ ഇതാ അഞ്ച് ഓഹരികള്‍

ഇത്തവണത്തെ ദീപാവലി ആഘോഷമാക്കാൻ നിക്ഷേപകർക്ക് മറ്റൊരുകാരണംകൂടിയുണ്ട്. കോവിഡ് വ്യാപനത്തെതുടർന്ന് തകർന്നടിഞ്ഞ വിപണി ചരിത്രനേട്ടം എത്തിപ്പിടിച്ചിരിക്കുന്നു. സമ്പദ്ഘടന വൈകാതെ മികച്ചമുന്നേറ്റംനടത്തുമെന്ന പ്രതീക്ഷയും വിപണിയിലേയ്ക്ക് തുടർച്ചയായി പണമൊഴുകിയതും പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലം സെപ്റ്റംബർ പാദത്തിൽ കമ്പനികൾ പുറത്തുവിട്ടതുമൊക്കെയാണ് കോവിഡ് വ്യാപനംതുടരുമ്പോഴും വിപണിയെ റെക്കോഡ് ഉയരത്തിലെത്തിച്ചത്. സംവത് 2077ൽ ഈ നേട്ടം തുടർന്നും നിലനിർത്താനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, അടിസ്ഥാനം ഭദ്രമല്ലാത്ത കമ്പനികളുടെ ഓഹരികളിൽനിന്ന് വിട്ടുനിൽക്കാൻ നിക്ഷേപകർ അതീവ ശ്രദ്ധപുലർത്തുകയുംവേണം. കോവിഡ് വ്യാപനത്തിന്റെതോത് ഇപ്പോഴും കൂടുതലായിതുടരുന്നതിനാൽ വേലിയേറ്റത്തോടൊപ്പം വേലിയിറക്കവും ഉണ്ടാകുമെന്നകാര്യത്തിൽ സംശയംവേണ്ട. വിപണിയിൽനിന്ന് മികച്ച ഓഹരികൾ ചൂണ്ടയിട്ട് പിടിക്കാനും ഓരോതിരുത്തലിലും വാങ്ങിക്കൂട്ടാനുമുള്ള ആർജവമാണ് ഇനി നിക്ഷേപകർക്കുണ്ടാകേണ്ടത്. ഈ സാഹചര്യത്തിൽ വിവധി ബ്രോക്കിങ് ഹൗസുകൾ നിർദേശിച്ചവയിൽനിന്ന് മികവിന്റെ അടിസ്ഥാനം കണക്കിലെടുത്ത് അഞ്ച് ഓഹരികളുടെ പോർട്ട്ഫോളിയോ നിർദേശിക്കുന്നു. അടുത്ത ഒരുവർഷത്തിനുള്ളിൽ മികച്ചആദായം ഈ ഓഹരികളിൽനിന്ന് പ്രതീക്ഷിക്കാം. അരബിന്ദോ ഫാർമ ഓഹരി വില 833രൂപ| വിപണിമൂല്യം 49,157.32കോടി ആഗോളതലത്തിൽ സാന്നിധ്യമുള്ള അരബിന്ദോ ഫാർമ 150 രാജ്യങ്ങളിലേയ്ക്ക് മരുന്നുകൾ കയറ്റിയയക്കുന്നുണ്ട്. കമ്പനിയുടെ 90ശതമാനംവരുമാനവും വിദേശത്തുനിന്നാണ്. വരുമാനത്തിന്റെകാര്യത്തിൽ മുൻപന്തിയിലുള്ള രാജ്യത്തെ പ്രമുഖ രണ്ട് മരുന്നുകമ്പനികളിലൊന്നാണ് അരബിന്ദോ. 2020 ജൂണിൽ അവസാനിച്ച പാദത്തിൽ 5835.23 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. നികുതി കിഴിച്ചുള്ള ലാഭം 792.68 കോടി രൂപയുമാണ്. മുൻവർഷത്തെ ഇതേപാദത്തെ അപേക്ഷിച്ച് 25.63ശതമാനാണ് അറ്റാദായത്തിലുണ്ടായ വർധന.കമ്പനിയുടെ 52.01ശതമാനം ഓഹരികളും പ്രൊമോട്ടർമാരാണ് കൈവശംവെച്ചിട്ടുള്ളത്. ആക്സിസ് ബാങ്ക് ഓഹരി വില 584.30രൂപ |വിപണിമൂല്യം 1,83,498.20കോടി രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ മൂന്നാമതാണ് ആക്സിസ് ബാങ്കിന്റെ സ്ഥാനം. കോർപ്പറേറ്റ് തലത്തിലും എംഎസ്എംഇ, കൃഷി, റീട്ടെയിൽ ബിസിനസ് മേഖലയിലും ബാങ്കിന് കാര്യമായ സാന്നിധ്യമുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 20,446.79 കോടി രൂപയാണ് ബാങ്കിന്റെ വരുമാനം. പലിശയിനത്തിൽ 16,299.76 കോടിയും ലഭിച്ചു. നികുതികിഴിച്ച് 1,849.05 കോടി രൂപ അറ്റാദായവുംനേടി. മുൻവർഷം ഇതേകാലയളവിൽ 18.14 കോടി രൂപ നഷ്ടമുണ്ടാക്കിയ സ്ഥാനത്താണിത്. 14.78ശതമാനം ഓഹരികളാണ് പ്രൊമോട്ടർമാരുടെ കൈവശമുള്ളത്. ഭാരതി എയർടെൽ ഓഹരി വില 470രൂപ |വിപണിമൂല്യം 2,61,675.81കോടി രാജ്യത്തെതന്നെ മുൻനിര ടെലികോം സേവനദാതാക്കളിലൊന്നാണ് ഭാരതി എയർടെൽ. ഏഷ്യയിലും ആഫ്രിക്കയിലും ഉൾപ്പടെ 18 രാജ്യങ്ങിളിൽ കമ്പനിയ്ക്ക് സാന്നിധ്യമുണ്ട്. വയർലെസ്, ഫിക്സ്ഡ് ലൈൻ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കമ്പനി ടിലികോം സേവനം നൽകിവരുന്നു. ബ്രോഡ്ബാൻഡ്, ഡിജിറ്റൽ ടിവി, ഐപിടിവി, പെയ്മന്റെ് ബാങ്ക് എന്നീ മേഖലകളിലും പ്രവർത്തിക്കുന്നു. സെപ്റ്റംബറിൽ അവസാനിപ്പിച്ച പാദത്തിൽ 25,785 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. വരുമാനത്തിന്റെകാര്യത്തിൽ ഓരോപാദത്തിലും സ്ഥിരതയാർന്ന നേട്ടമുണ്ടാക്കാൻ കമ്പനിക്കുകഴിയുന്നുണ്ട്. നികുതി കിഴിച്ചുള്ള ആദായം 8.40 കോടി രൂപയാണ്. മുൻവർഷം ഇതേപാദത്തിൽ 23,145.60 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായിരുന്നത്. 56.23ശതമാനം ഓഹരിയും പ്രൊമോട്ടർമാരുടെ കൈവശമാണ്. എച്ച്ഡിഎഫ്സി ഓഹരി വില 2284രൂപ |വിപണിമൂല്യം 4,19,152.19കോടി വാണിജ്യ കെട്ടിടനിർമാണം ഭവന നിർമാണം തുടങ്ങിയ മേഖലകളിൽ വായ്പ നൽകുന്ന പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ. വായ്പ നൽകുന്നതിനുപുറമെ, ലൈഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ്, അസറ്റ് മാനേജുമെന്റ് തുടങ്ങിയ മേഖലകളിലും കമ്പനിയ്ക്ക് സാന്നിധ്യമുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 12,244.26 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. നികുതി കിഴിച്ചുള്ള അറ്റാദായമാകട്ടെ 3392.98 കോടി രൂപയുമാണ്. മുൻവർഷം ഇതേപാദത്തിൽ 9,547.69 കോടി രൂപയായിരുന്ന കമ്പനിയുടെ ലാഭം. ഹീറോ മോട്ടോർകോർപ് ഓഹരി വില 3,071രൂപ |വിപണിമൂല്യം 61,639.29കോടി ഇരുചക്ര വാഹന വിപണിയിലെ മുൻനിര കമ്പനികളിലൊന്നാണ് ഹീറോ മോട്ടോർകോർപ്. 350 ക്യുബിക് സെന്റീമീറ്റർ(സി.സി)വരെയുള്ള ഇരുചക്ര വാഹങ്ങളുടെ നിരതന്നെ കമ്പനിക്കുണ്ട്. ആഭ്യന്തര ഇരുചക്ര വാഹനവിപണിയിൽ ഹീറോതന്നെയാണ് ഹീറോ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 9,473.32 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. 950.85 കോടി രൂപ അറ്റാദായവും(നികുതി കിഴിച്ച്)നേടി. മൂൻവർഷം ഇതേപാദത്തിൽ 7,660.60 കോടി രൂപയായിരുന്നു ക്മ്പനിയുടെ വിറ്റുവരവ്. അറ്റാദായമാകട്ടെ 869.78 കോടി രൂപയും. 34.76ശതമാനം ഓഹരിയും പ്രൊമോട്ടർമാരുടെ കൈവശമാണ്. നിക്ഷേപ തന്ത്രം ഫാർമ, ബാങ്ക്, ടെലികോം, ഹൗസിങ് ഫിനാൻസ്, ഓട്ടോ എന്നീ സെക്ടറുകളിലെ ഓഹരികളാണ് മുകളിൽ നൽകിയിട്ടുള്ളത്. മികച്ച വൈവിധവത്കരണത്തിന് അനുയോജ്യമായ പോർട്ട്ഫോളിയോയാണിത്. 20ശതമാനം തുകവീതം ഓരോ ഓഹരിയിലും നിക്ഷേപിക്കുക. അതായത്, ഒരു ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഓരോ ഓഹരിയിലും 20,000 രൂപവീതം മുടക്കുക. തുടർന്ന് നിക്ഷേപം നടത്തുമ്പോഴെല്ലാം ഈ രീതി തുടരുക. കുറിപ്പ്: ദീപാവലി വ്യാപാരത്തോടെ തുടക്കമിടുകയും തിരുത്തലുണ്ടാകുമ്പോൾ സമാഹരിക്കുകയും ചെയ്യുകയെന്ന നിക്ഷേപ തന്ത്രമായിരിക്കും നിലവിലെ വിപണി സാഹചര്യത്തിൽ അനുയോജ്യം. ഓഹരി വിപണി നഷ്ടസാധ്യതകൾക്ക് വിധേയമാണെന്നകാര്യം ഓർക്കുക. പെട്ടെന്ന് ആവശ്യമുള്ളതുക വിപണിയിൽ നിക്ഷേപിക്കാതിരിക്കുക. ദീർഘകാല ലക്ഷ്യം മുന്നിൽകാണുക.

from money rss https://bit.ly/3eVUEBX
via IFTTT

സ്വര്‍ണവില പവന് 200 രൂപകൂടി 37,960 രൂപയായി

രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വെള്ളിയാഴ്ച നേരിയ വർധന. പവന് 200 രൂപകൂടി 37,960 രൂപയായി. ഗ്രാമിന് 25 രൂപകൂടി 4745 രൂപയുമായി. 37,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. കോവിഡ് വാക്സിൻ സംബന്ധിച്ച റിപ്പോർട്ടുകളെതുടർന്ന് ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. ഔൺസിന് 1,876.92 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ പത്തുഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.07ശതമാനം ഉയർന്ന് 50,635 രൂപയുമായി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3nljr5k
via IFTTT

സെന്‍സെക്‌സില്‍ 257 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 12,650ന് താഴെയെത്തി

മുംബൈ: ചരിത്രനേട്ടംകുറിച്ച ഓഹരി വിപണിയിൽ രണ്ടാംദിവസവും നഷ്ടം. സെൻസെക്സ് 257 പോയന്റ് നഷ്ടത്തിൽ 43,099.91ലും നിഫ്റ്റി 69 പോയന്റ് താഴ്ന്ന് 12,621ലുാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 565 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 479 ഓഹരികൾ നഷ്ടത്തിലുമാണ്. 63 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബാങ്ക്, ലോഹ സൂചികകൾ ഒരുശതമാനത്തോളം താഴെയെത്തി. ടൈറ്റാൻ, ഇൻഫോസിസ്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, നെസ് ലെ, ബജാജ് ഫിൻസർവ്, ടിസിഎസ്, ബജാജ് ഓട്ടോ, മാരുതി, ഐടിസി, കൊട്ടക് ബാങ്ക്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഒഎൻജിസി, ടാറ്റ സ്റ്റീൽ, എവറെഡി ഇൻഡസ്ട്രീസ്, ഫ്യൂച്ചർ റീട്ടെയിൽ തുടങ്ങി 504 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex falls 257 pts, Nifty below 12,650

from money rss https://bit.ly/2UnbaS7
via IFTTT

40 ദിവസമായി പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല

മുംബൈ: രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ലാതെ 40 ദിവസം പിന്നിടുന്നു. ഇതിനിടയിൽ അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര വിലയിൽ കയറ്റിറക്കങ്ങളുണ്ടായെങ്കിലും ഇവിടെ അതു പ്രതിഫലിച്ചില്ല. പെട്രോൾ വിലയിൽ 50 ദിവസമായും ഡീസൽ വിലയിൽ 40 ദിവസമായും മാറ്റമില്ലാതെ തുടരുകയാണ്. വ്യാഴാഴ്ചത്തെ നിരക്കനുസരിച്ച് മുംബൈയിൽ പെട്രോളിന് 87.74 രൂപയാണ്. ഡൽഹിയിലിത് 81.06 രൂപയും ചെന്നൈയിൽ 84.14 രൂപയുമാണ്. ഡീസലിന് മുംബൈയിൽ 76.86 രൂപയുള്ളപ്പോൾ ഡൽഹിയിൽ 70.46 രൂപയും ചെന്നൈയിൽ 75.95 രൂപയും നൽകണം. 50 ദിവസത്തിനിടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് രണ്ടു മുതൽ മൂന്നു ഡോളർവരെ കുറയുകയും പിന്നീട് കൂടി 44 ഡോളർ നിലവാരത്തിലെത്തുകയും ചെയ്തു. 15 ദിവസത്തെ ശരാശരി വില കണക്കാക്കിയാണ് രാജ്യത്ത് ദിവസംതോറും പെട്രോൾ, ഡീസൽ വിലകൾ പുതുക്കുന്നത്. ഭരണതലത്തിലുള്ള ഇടപെടലില്ലാതെ ഇത്രയും ദിവസം വില സ്ഥിരമായി നിലനിർത്താൻ കഴിയില്ലെന്നാണ് ഈരംഗത്തുള്ളവർ പറയുന്നത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും വില സ്ഥിരമായി നിർത്തുന്നതിന് കാരണമായിട്ടുണ്ടാകാമെന്നും സംശയിക്കുന്നുണ്ട്.

from money rss https://bit.ly/38BKm8T
via IFTTT

സാമ്പത്തിക പാക്കേജ് പ്രതിഫലിച്ചില്ല: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ധനമന്ത്രി നിർമല സീതാരാമൻ മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഓഹരി വിപണിയിൽ അത് പ്രതിഫലിച്ചില്ല. എട്ടുദിവസത്തെ റാലിയ്ക്ക് താൽക്കാലിക വിരാമമിട്ട് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 236.48 പോയന്റ് താഴ്ന്ന് 43,357.19ലും നിഫ്റ്റി 58.40 പോയന്റ് നഷ്ടത്തിൽ 12,690.80ലുലമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1531 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1117 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 185 ഓഹരികൾക്ക് മാറ്റമില്ല. മിക്കവാറും സെക്ടറുകളിലുണ്ടായ ലാഭമെടുപ്പാണ് സൂചികകളെ ബാധിച്ചത്. എസ്ബിഐ, കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഗ്രാസിം, ഹിന്ദുസ്ഥാൻ യുണിലിവർ, ശ്രീ സിമെന്റ്സ്, ഹിൻഡാൽകോ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ബാങ്ക്, ലോഹം സൂചികകളാണ് സമ്മർദംനേരിട്ടത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.5ശതമാനവും 1.2ശതമാനവും നേട്ടമുണ്ടാക്കി. Market breaks 8-day winning streak even as FM announces fresh stimulus

from money rss https://bit.ly/2Ilqoot
via IFTTT

വീട്‌ വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: മൂന്നാം ഘട്ട സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വീടു വാങ്ങുന്നവർക്ക് ആദായ നികുതിയിളവ് പ്രഖ്യാപിച്ചു. രണ്ടു കോടി രൂപ വരെയുള്ള വീടുകൾക്കാണ് ആനുകൂല്യം ലഭിക്കുക. 2021 ജൂൺ 30 വരെയുള്ള കാലയളവിൽ വീടു വാങ്ങുന്നവർക്കാണ് ആനുകൂല്യത്തിന് അർഹത. ആദ്യമായി വീടു വാങ്ങുന്നവരുമായിരിക്കണം. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഡിമാന്റ് കൂട്ടുന്നതിനുമാണ് പദ്ധതി അവതരിപ്പിച്ചത്. ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. മൊത്തം പദ്ധതിചെലവിന്റെ 10-15ശതമാനം ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന വ്യവസ്ഥയിൽ ഇളവു വരുത്തിയത് ഡെവലപർമാർക്ക് ഗുണകരമാകും. പ്രൊജക്ടിന്റെ മൊത്തം മൂല്യത്തിന്റെ മൂന്നു ശതമാനമായാണ് ഇത് കുറയ്ക്കുക. കമ്പനികൾക്ക് പണലഭ്യത വർധിപ്പിക്കാനും കരാറുകാരുടെ ബാധ്യത കുറയാനും ഇത് സഹായിക്കും. Income Tax Relief For Home-Buyers To Boost Real Estate Demand

from money rss https://bit.ly/3ngAghR
via IFTTT

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന അവതരിപ്പിച്ചു

രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആത്മനിർഭർ റോസ്ഗാർ യോജന ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നുമുതലാണ് പദ്ധതിക്ക് പ്രാബല്യമുള്ളത്. സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമയി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളെയും ഉൾപ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോർട്ട് സ്കീം സർക്കാർ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായതും കാമത്ത് സമതി നിർദേശിച്ചതുമായ സെക്ടറുകളെയാണ് ഇതിനായി പരിഗണിക്കുന്നത്. അഞ്ചുവർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന രീതിയിൽ ഈട് രഹിത വായ്പയായാണ് അനുവദിക്കുക. ഇതിൽ ഒരുവർഷം മൊറട്ടോറിയം കാലാവധിയും നാലുവർഷം തിരിച്ചടവ് കാലാവധിയുമായിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.50 കോടി രൂപമുതൽ 500 കോടി രൂപവരെയാകും പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. 2021 മാർച്ച് 31വരെയായകും പദ്ധതിയിൽ ആനുകൂല്യം ലഭിക്കുക. We are launching credit guarantee support scheme for healthcare sector and 26 sectors stressed due to #COVID19. Entities will get additional credit up to 20% of outstanding credit, repayment can be done in five years time (1 year moratorium + 4 years repayment): FM Sitharaman pic.twitter.com/WkBAVzfjHB — ANI (@ANI) November 12, 2020 നഗരങ്ങളിലെ ഭവന നിർമാണമേഖലയ്ക്കായി 18,000 കോടിയുടെ അധികതുക അനുവദിച്ചു. 18 ലക്ഷത്തോളം വീടുകളുടെ നിർമാണത്തിനാണ് ഈതുക വിനിയോഗിക്കുക. അതിലൂടെ തൊഴിലവസരങ്ങൾ വർധിക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. രാജ്യത്തെ നികുതി ദായകർക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ ഇതിനകം റീഫണ്ട് നൽകിയതായി മന്ത്രി പറഞ്ഞു. 39.7 ലക്ഷം പേർക്കാണ് തുക വിതരണംചെയ്തത്. ഉത്സവ അഡ്വാൻസ് നൽകുന്നതിന്റെ ഭാഗമായി എസ്ബിഐ ഉത്സവ് കാർഡ് വിതരണംചെയ്തു. മൂലധന ചെലവുകൾക്കായി 3,621 കോടി രൂപ പലിശ രഹിതവായ്പയും അനുവദിച്ചതായി അവർ വിശദീകരിച്ചു. ഒരുരാഷ്ട്രം, ഒരു റേഷൻ കാർഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 28 സംസ്ഥാനങ്ങളിലായി 68.8 കോടി പേർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണ്. ഉത്പന്ന നിർമാണ ആനുകൂല്യ പദ്ധതി(പിഎൽഐ)യുടെ ഭാഗമായി രണ്ടു ലക്ഷം കോടി രൂപയുടെ ഇൻസെന്റീവാണ് സർക്കാർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. പത്തുമേഖലകളെക്കൂടി പദ്ധതിക്കുകീഴിൽ കൊണ്ടുവരികയും അധികതുക അനുവദിക്കുകയുമാണ് ചെയ്തത്. FM launches Atmanirbhar Bharat Rozgar Yojana

from money rss https://bit.ly/32BODWg
via IFTTT

രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍: ഡിസംബറോടെ തിരിച്ചുവരുമെന്ന് ആര്‍ബിഐ

സാങ്കേതികമായി ചരിത്രത്തിൽ ആദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലായതായി റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജി.ഡി.പി 8.6ശതമാനം ഇടിഞ്ഞു. തുടർച്ചയായി രണ്ടാമത്തെ പാദത്തിലും ഇടിവ് രേഖപ്പെടുത്തയിയതിൽ സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക പ്രകടിപ്പിച്ചു. ഏപ്രിൽ-ജൂൺ പാദത്തിൽ സമ്പദ് വ്യവസ്ഥ 24ശതമാനമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്. ചരിത്രത്തിൽ ആദ്യമായി രാജ്യം സാങ്കേതികമായി മാന്ദ്യത്തിലായതായാണ് ഇവരുടെ വിലയിരുത്തൽ. നവംബർ 27ന് സർക്കാർ ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിക്കും. വില്പനയിൽ ഇടിവുണ്ടായപ്പോഴും കമ്പനികൾ ലാഭം ഉയർത്തിയത് പ്രവർത്തന ചെലവ് വൻതോതിൽ കുറച്ചതുകൊണ്ടാണെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. വാഹന വില്പന മുതൽ ബാങ്കിങ് മേഖലയിലെ ചലനങ്ങൾവരെ നിരീക്ഷിച്ചശേഷമാണ് രാജ്യം മാന്ദ്യത്തിലായതായി സമിതി പ്രഖ്യാപിച്ചത്. കമ്പനികൾക്ക് മുന്നേറ്റം നിലനിർത്താനായാൽ ഒക്ടോബർ-ഡിസംബർ പാദത്തിൽ സമ്പദ്ഘടനയ്ക്ക് തരിച്ചുവരവ് നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. Image credit: Bloomberg India In Historic Technical Recession, RBI Says

from money rss https://bit.ly/3pme0oI
via IFTTT

Wednesday, 11 November 2020

ദീപാവലിക്ക് മുന്നോടിയായി മെഗാ സാമ്പത്തിക പാക്കേജ് ഇന്നു പ്രഖ്യാപിച്ചേക്കും

ദീപാവലിക്കുമുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്ച മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യേപിച്ചേക്കും. കോവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധി നേരിട്ട മേഖലകളെ ലക്ഷ്യംവെച്ചാകും പുതിയ പാക്കേജെന്ന് സൂചനയുണ്ട്. ഉച്ചയ്ക്ക് 12.30നുള്ള വാർത്താ സമ്മേളനത്തിലാകും പദ്ധതികൾ പ്രഖ്യാപിക്കുക. കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാനസൗകര്യവകസന പദ്ധതികൾക്കാകും പ്രാമുഖ്യം. ഇതിനായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന 50 വൻകിട പദ്ധതികൾ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. ദേശീയ ഇൻഫ്രസ്ട്രക്ചർ പൈപ്പ് ലൈൻ പദ്ധതിക്കായിരിക്കും ഇതിൽ മുൻഗണന. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയായിരിക്കും ഈ പദ്ധതികളിലേയ്ക്ക് മൂലധനം വകയിരുത്തുക. കടുത്ത പ്രതിസന്ധിനേരിടുന്ന ഹോട്ടൽ, ടൂറിസം, വ്യോമയാനം തുടങ്ങിയമേഖലകൾക്കും സാമ്പത്തിക പാക്കേജിൽ പരിഗണനലഭിച്ചേക്കും. നികുതി, ജിഎസ്ടി എന്നിവയിലെ ഇളവുമാത്രം മതിയാകില്ലെന്നും കേന്ദ്രം വിലയിരുത്തുന്നു. പ്രൊഡക് ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്(പിഎൽഐ) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നൽകിയിരുന്നു. ഫാർമ, ഓട്ടോ, ടെലികോം, ടെക്സ്റ്റൈൽ തുടങ്ങി 10 പുതിയമേഖലകളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Diwali gift: Govt likely to announce stimulus package today

from money rss https://bit.ly/38EctEv
via IFTTT

സെന്‍സെക്‌സില്‍ 146 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 12,750ന് താഴെ

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടം. സെൻസെക്സ് 146 പോയന്റ് താഴ്ന്ന് 43,447ലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തിൽ 12714ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1018 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 709 ഓഹരികൾ നഷ്ടത്തിലുമാണ്. 87 ഓഹരികൾക്ക് മാറ്റമില്ല. ദീപാവലിയോടനുബന്ധിച്ച് മെഗാ സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ വിപണി തിരിച്ചുകയറിയേക്കും. ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, വിപ്രോ, സൺ ഫാർമ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ബ്രിട്ടാനിയ, ഗെയിൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐഒസി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐഷർ മോട്ടോഴ്സ്, ഐആർസിടിസി, ജൂബിലന്റ് ഫയർവർക്സ് തുടങ്ങി 808 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35noTif
via IFTTT

പുത്തൻ കറൻസികളെത്തി: മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് 825 കോടി

കോഴിക്കോട് : ജില്ലയിലെ നോട്ട് ക്ഷാമം പരിഹരിക്കാൻ വിവിധ ദേശസാത്കൃത-സ്വകാര്യബാങ്കുകളിലേക്ക് 500 കോടി രൂപയെത്തി. മലപ്പുറത്തും കോഴിക്കോടുമായി 825 കോടി രൂപയാണ് എത്തിയത്. ഇതിൽ 500 കോടി രൂപ കോഴിക്കോട് ജില്ലയിലേയും 325 കോടി രൂപ മലപ്പുറം ജില്ലയിലേയും ദേശസാൽകൃത ബാങ്കുകളിലേക്കുമുള്ളതാണ്. തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽനിന്ന് ബുധനാഴ്ച പുലർച്ചെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കറൻസിയുമായി നാല് വാഗണുകൾ ഉൾപ്പെട്ട പ്രത്യേക പാർസൽ വണ്ടികളെത്തിയത്. മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ വിവിധ ബാങ്കുകളിൽ നിന്നുള്ള പഴയതും കീറിയതുമായ നോട്ടുകളും ഇതേ വാഗണിൽ രാത്രി ആർ.ബി.ഐ.യിലേക്ക് കൊണ്ടുപോയി. ജില്ലയിലെ കറൻസി ചെസ്റ്റുകളുള്ള വിവിധ ബാങ്കുകളിലേക്ക് ഇവ എത്തിച്ചു. നോട്ട് വണ്ടി.....റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ചെസ്റ്റിൽനിന്ന് ബുധനാഴ്ച പുലർച്ചയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കറൻസി നോട്ടുകളുമായി വന്ന തീവണ്ടിയിൽ നിന്ന് നോട്ടുകൾ പുറത്തേക്ക് എത്തിക്കുന്നു കനത്ത സുരക്ഷയൊരുക്കിയാണ് ഇവ വിവിധ ബാങ്കുകളിലെത്തിച്ചത്. റെയിൽവേ സ്റ്റേഷനിലും പുലർച്ചെ മുതൽ റെയിൽവേ പോലീസിന്റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും എ.ആർ. ക്യാമ്പിലെ പോലീസുകാരുടെയും നേതൃത്വത്തിലായിരുന്നു കാവൽ ഒരുക്കിയത്. ഇതിനായി വിവിധയിടങ്ങളിലായി സായുധരായ 300 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. Content Highlight: New currencies arrived; 825 crore for Malappuram and Kozhikode districts

from money rss https://bit.ly/3nkYBD5
via IFTTT

ഉത്പന്ന നിര്‍മാണമേഖലയ്ക്ക് രണ്ടു ലക്ഷംകോടിയുടെകൂടി ആനുകൂല്യം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ന്യൂഡൽഹി: ഉത്പന്ന നിർമാണമേഖലയ്ക്ക് ഉണർവേകാൻ രണ്ടു ലക്ഷം കോടി രൂപയുടെ ആനുകൂല്യംകൂടി സർക്കാർ പ്രഖ്യാപിച്ചു. ഉത്പന്ന നിർമാണവുമായി ബന്ധിപ്പിച്ച(പിഎൽഐ)ആനുകൂല്യ പദ്ധതിപ്രകാരമാണിത്. ഗുഡ്സ് മാനുഫാക്ചറിങ്, ഫാർമ, സ്റ്റീൽ, ടെലികോം, ടെക്സറ്റൈൽ, ഭക്ഷ്യ ഉത്പന്ന നിർമാണം, സൗരോർജം, സെൽ ബാറ്ററി തുടങ്ങി 10 മേഖലകൾക്കാണ് പുതിയതായി ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചുകൊല്ലംകൊണ്ടാണ് കമ്പനികൾക്ക് ഇത്രയും തുകയുടെ ആനുകൂല്യം നൽകുക. വാഹന ഘടകഭാഗം നിർമിക്കുന്ന കമ്പനികൾക്ക് പരമാവധി ലഭിക്കുക 57,000 കോടി രൂപയുടെ ആനുകൂല്യമാണ്. രാജ്യത്ത് കൂടുതൽ ഉത്പന്നങ്ങൾ നിർമിച്ച് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. ഇലക്ട്രോണക്സ്, സ്മാർട്ട്ഫോൺ നിർമാണ കമ്പനികൾക്ക് പിഎൽഐ സ്കീം പ്രകാരം നേരത്തെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. സാംസങ്, ആപ്പിൾ നിർമാതാക്കളായ ഫോക്സ്കോൺ, പെഗാട്രോൺ എന്നീ വിദേശകമ്പനികൾക്ക് രാജ്യത്ത് നിർമാണ പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിപ്രകാരം ആനുകൂല്യം നൽകിയിരുന്നു. മൈക്രോമാക്സ് പോലുള്ള ഇന്ത്യൻ കമ്പനികളെയും പദ്ധതിയിൽ പങ്കാളികളായി. Cabinet approves production-linked incentives worth Rs 2 trn for 10 sectors

from money rss https://bit.ly/32Bdj0X
via IFTTT

നിഫ്റ്റി 12,750ന് മുകളില്‍: സെന്‍സെക്‌സ് 316 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. ലോഹം, ഫാർമ, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ നേട്ടമാണ് സൂചികകൾക്ക് കരുത്തായത്. സെൻസെക്സ് 316.02 പോയന്റ് നേട്ടത്തിൽ 43,593.67ലും നിഫ്റ്റി 118.10 പോയന്റ് ഉയർന്ന് 12,749.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1326 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1196 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 168 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഡസിന്റ് ബാങ്ക്, റിലയൻസ്, ടൈറ്റാൻ കമ്പനി, ഏഷ്യൻ പെയിന്റ്സ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചികയാണ് നഷ്ടത്തിലായത്. ലോഹം, ഫാർമ സൂചികകൾ മൂന്നുശതമാനത്തിലേറെ കുതിച്ചു. Nifty ends around 12,750, Sensex up 316 pts

from money rss https://bit.ly/36pntmv
via IFTTT

ടെലികോമിനുശേഷം ഇ-കൊമേഴ്‌സ് മേഖലയില്‍ യുദ്ധം പ്രഖ്യാപിച്ച് മുകേഷ് അംബാനി

ഡാറ്റയും കോളുകളും സൗജന്യമായി നൽകി രാജ്യത്തെ ടെലികോം മേഖല പിടിച്ചെടുത്തതിനുപിന്നാലെ നാലുവർഷത്തിനുശേഷം സമാനമായി തന്ത്രവുമായി മുകേഷ് അംബാനി ഇ-കൊമേഴ്സ് മേഖലയിൽ കണ്ണുവെയ്ക്കുന്നു. ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന രാജ്യത്തെ ഏറ്റവുംവലിയ ഷോപ്പിങ് സീസണിൽ വാൾമാർട്ടിന്റെ ഫ്ളിപ്കാർട്ടിനോടും ആമസോണിനോടും ഏറ്റമുട്ടാനൊരുങ്ങുകയാണ് റിലയൻസിന്റെ റീട്ടെയിൽ വെബ്സൈറ്റുകൾ. ജിയോമാർട്ടും റിലയൻസ് ഡിജിറ്റലും അതിനായി കച്ചകെട്ടിയിറങ്ങിക്കഴിഞ്ഞു. മത്സരത്തിന്റെ ഭാഗമായി മധുരപലഹാരങ്ങൾക്കും ബിരിയാണിപോലുള്ള വിഭവങ്ങൾക്കുള്ള സുഗന്ധ വ്യഞ്ജനങ്ങൾക്കും 50ശതമാനംവരെ കിഴിവാണ് ജിയോമാർട്ടിൽ വാഗ്ദാനംചെയ്തിട്ടുള്ളത്. റിലയൻസ് ഡിജിറ്റൽ വെബ്സൈറ്റിലാകട്ടെ, സാംസങിന്റെ മുന്തിയ ഇനം സ്മാർട്ട്ഫോണുകൾക്ക് 40ശതമാനത്തിലേറെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. എതിരാളികളായ ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ ഇക്കാര്യത്തിൽ ഇതിനകം കടത്തിവെട്ടിക്കഴിഞ്ഞു. 2026ഓടെ ഇന്ത്യയിൽ 200 ബില്യൺ ഡോളറിന്റെ ഇ-കൊമേഴ്സ് വ്യാപാരമുണ്ടാകുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തൽ. ഇതുമുൻനിർത്തിയുള്ള വ്യാപാര തന്ത്രവുമായാണ് റിലയൻസ് മുന്നോട്ടുപോകുന്നതെന്ന് വ്യക്തം. റിലയൻസ് ഇൻഡസ്ട്രീസിനെ പിന്നിൽനിർത്തി ടെക് നോളജി കമ്പനികൾക്കായി 20 ബില്യൺഡോളർ സമാഹരിച്ചശേഷം റീട്ടെയിൽ ബിസിനസിലേയ്ക്ക് വൻതുക വാരിക്കൂട്ടുന്നതിനാണ് ഇപ്പോൾ അംബാനിയുടെ ശ്രമം. അതിൽ ഒരുപരിധിവരെ വിജയിക്കുകയുംചെയ്തു. കെകെആർ, സിൽവർലേയ്ക്ക് എന്നീ വൻകിട വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽനിന്ന് അടുത്തയിടെ 600 കോടി രൂപയുടെ നിക്ഷേപമാണ് സമാഹരിച്ചത്. ഇനിയും നിക്ഷേപം സമാഹരിക്കാനുള്ള ശ്രമംതുടരുകയാണ്. ഇന്ത്യയിൽ വൻനിക്ഷേപം നടത്തിയ രണ്ട് യുഎസ് കമ്പനികൾക്കാണ് അംബാനിയുടെ ഭീഷണി. ടെലികോം മേഖലയിൽ കടന്നുകയറി നിലവിലുണ്ടായിരുന്ന വൻകിട എതിരാളികളെ അപ്രതീക്ഷിത നീക്കത്തിലൂടെ തറപറ്റിച്ച അതേന്ത്രംതന്നെയായിരിക്കും അംബാനി ഇവിടെയും പരീക്ഷിക്കുക. ചില്ലറവില്പന മേഖലയിൽ അംബാനിക്ക് ഏറെക്കാലത്തെ പരിചയ സമ്പത്തുണ്ട്. ആഭ്യന്തര വ്യാപാരികൾക്ക് അനുകൂലമായി സർക്കാർ നയങ്ങളിൽ മാറ്റംവരുത്തിയും മറ്റുമുള്ള മുന്നേറ്റത്തിന്റെ പാതയിലാണ് റിലയൻ റീട്ടെയിൽ. എക്സ്ക്ലൂസീവ് ഉത്പന്നങ്ങൾ രാജ്യത്ത് അവതരിപ്പിക്കുന്നതിൽ അന്തർദ്ദേശീയ സ്ഥാപനങ്ങൾക്ക് നിയന്ത്രണമുണ്ട്. ഉത്പന്നവിലകളെ സ്വാധീനിക്കാനും കിഴിവുകൾ വാഗ്ദാനംചെയ്യുന്നതിനും പരിമിതിയുമുണ്ട്. പ്രാദേശിക സൂപ്പർമാർക്കറ്റ് ശൃംഖലകളിൽ 51ശതമാനത്തിലധകം ഉടമസ്ഥാവകാശം സ്വന്തമാക്കാൻ വിദേശ കമ്പനികൾക്ക് കഴിയുകയുമില്ല. പ്രാദേശിക സ്വാധീനതന്ത്രം, കുറഞ്ഞ ചെലവിൽ സംഭരണം, സൂപ്പർമാർക്കറ്റുകളുടെ ശൃംഖല എന്നിവ പ്രയോജനപ്പെടുത്തി റീട്ടെയിൽ മേഖല പിടിച്ചെടുക്കാനുള്ള നീക്കമാണ് അംബാനി നടത്തുന്നത്. ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ് പോലുള്ള പലചരക്ക് ഇ-കൊമേഴ്സ് സ്ഥാപനങ്ങളെയും ആമസോൺ, ഫ്ളിപ്കാർട്ട് പോലുള്ള വൻകിടക്കാരെയും തറപറ്റിക്കാൻ ഈതന്ത്രങ്ങൾ അദ്ദേഹം പുറത്തെടുത്തേക്കും.

from money rss https://bit.ly/3eMdpb3
via IFTTT

Tuesday, 10 November 2020

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അസിം പ്രേംജി ചെലവഴിച്ചത്‌ ദിവസം 22 കോടി രൂപ

7,904 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി വിപ്രോയുടെ സ്ഥാപക ചെയർമാൻ അസിം പ്രേംജി മനുഷ്യ സ്നേഹികളുടെ പട്ടികയിൽ ഒന്നാമതെത്തി. ഈ കണക്കുപ്രകാരം പ്രതിദിനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം നീക്കിവെച്ചത് 22 കോടി രൂപയാണ്. കോവിഡ് മഹാമാരിയെത്തിയതിനുശേഷം അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും ചെലവഴിച്ചത് 1,125 കോടി രൂപയാണ്. വിപ്രോയുടെ സിഎസ്ആർ പ്രവർത്തനങ്ങൾക്കും അസിം പ്രേംജി ഫണ്ടൗണ്ടേഷന്റെ നിലവിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പുറമെയാണ് ഇത്. ഹുറൂൺ ഇന്ത്യ ജീവകാരുണ്യ പട്ടിക 2020ലാണ് ഈവിവരങ്ങളുള്ളത്. എച്ച്സിഎൽ ടെക്നോളജീസിന്റെ ശിവ് നാടാരാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. 795 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി 458 കോടി രൂപ സംഭാവന നൽകി മൂന്നാമതെത്തി. കോവിഡിനെതിരായ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതിനായി അംബാനി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 500 കോടി നൽകി. മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുടെ ദിരിതാശ്വാസ നിധിയിലേയ്ക്കായി അഞ്ചുകോടി രൂപവീതവും നൽകി. കുമാർ മംഗളം ബിർളയും കുടുംബവും 276 കോടി രൂപയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ഇവർ പട്ടികയിൽ നാലാം സ്ഥാനത്താണ്. വേദാന്ത സ്ഥാപകനും ചെയർമാനുമായ അനിൽ അഗർവാളും കുടുംബവും 215 കോടി നൽകി അഞ്ചാമതായി. Azim Premji has donated ₹22 crore/day

from money rss https://bit.ly/32y1rN4
via IFTTT

പാഠം 98| കോവിഡാനന്തര ഇന്ത്യ; ചെലവിടലിലും സമ്പാദ്യശീലത്തിലും മാറ്റം പ്രകടം

പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിൽ പരമാനന്ദംകണ്ടെത്തിയിരുന്ന അനിത ഇപ്പോൾ സ്വയം പാചകംചെയ്യുന്നതിൽ സംതൃപ്തി കണ്ടെത്തുന്നു. മാസത്തിൽ പലതവണ മൾട്ടിപ്ലക്സ് സന്ദർശിച്ചിരുന്ന മേഘനയാകട്ടെ വെബ്സീരീസിൽ മുഖംപൂഴ്ത്തിയിരിക്കുന്നു. ഡിജിറ്റൽ പണമിടപാടിനെ പരിഹസിച്ചിരുന്ന മുതിർന്ന പൗരന്മാർ പലചരക്ക് സാധനങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്ത് കാഷ് ബാക്കുകളും വിലക്കിഴിവുകളും പരമാവധി പ്രയോജനപ്പെടുത്തുന്നു. രാജ്യത്തെ ജനങ്ങളുടെ ചെലവിടൽ ശീലത്തിൽ കോവിഡ് കൊണ്ടുവന്നത് ചെറിയ മാറ്റമല്ല. ജീവിതരീതിയെക്കുറിച്ചുള്ള വീണ്ടുവിചാരത്തിനും കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നതിനും കോവിഡ് പ്രേരിപ്പിച്ചു. മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിച്ചതുമുതലുള്ള ഉപഭോക്താക്കളുടെ ചെലവിടൽ ശീലങ്ങളിലെമാറ്റം അതിന്റെ പ്രതിഫലനമാണ്. 2019ലെ ഇതേ കാലയളവിലെ ചെലവിടൽ ശീലങ്ങളുമായി താരതമ്യംചെയ്താൽ അത് വ്യക്തമാകും. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിന്റെ ബാക്കിപത്രമെന്നോണം ഏപ്രിൽ-മെയ് മാസങ്ങളിൽ പല കമ്പനികളും ജീവനക്കാരുടെ ശമ്പളം കുറച്ചു. പുതിയ നിയമനങ്ങൾ നിർത്തിവെയ്ക്കുകയും ചെയ്തു. അസംഘടിതമേഖലയിലും തൊഴിൽ കാര്യമായി ഇല്ലാതായി. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ 23.9ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ടിസിഎസ് പോലുള്ള കമ്പനികൾ ഒക്ടോബറിൽ ശമ്പളവർധന നൽകാൻ മുന്നോട്ടുവന്നെങ്കിലും പകർച്ചവ്യാധി രൂക്ഷമായി തുടരുകയും സമ്പദ് വ്യവസ്ഥ 10ശതമാനം ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ വരുമാനത്തിന്റെകാര്യത്തിൽ ഇപ്പോഴും സ്ഥിരതയുണ്ടായിട്ടില്ലെന്നതാണ് യാഥാർഥ്യം. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2019ൽ ഇന്ത്യക്കാരൻ ശരാശരി 85,199 രൂപയാണ് ചെലവഴിച്ചത്. 2015 മുതൽ 10.3ശതമാനവും 2005 മുതൽ 12.1ശതമാനവും ഉപഭോഗത്തിൽ വാർഷിക വളർച്ച രേഖപ്പെടുത്തിയതായി പ്രതിശീർഷ ഗാർഹിക ഉപഭോഗത്തെക്കുറിച്ചുള്ള പട്ടികയിൽ പറയുന്നു. വരുമാനത്തിലെ ഇടിവ് കുടുംബങ്ങളെ കരുതലെടുക്കാൻ പ്രേരിപ്പിച്ചു. അവശ്യവസ്തുക്കൾക്കുമാത്രമായി ചെലവിടൽശീലം പരിമിതപ്പെടുത്തി. 2019നെ അപേക്ഷിച്ച് ഉപഭോഗത്തിൽ 40ശതമാനമാണ് കുറവുണ്ടായത്. എസ്ബിഐയുടെ 2020 ഡാറ്റബുക്ക് എഡിഷനിൽ ഇന്ത്യാഡാറ്റഹബ്ഡോട്ട്കോമിന്റെ സഹസ്ഥാപകനായ അശുതോഷ് ഡാറ്റാറാണ് ഈവിവരങ്ങൾ എടുത്തുകാണിച്ചിട്ടുള്ളത്. ഗാർഹിക ചെലവുകൾ അടച്ചിടൽ ദീർഘകാലം നീണ്ടുനിന്നതിനാൽ കുടുംബങ്ങൾ ചെലവുചുരുക്കലിലേയ്ക്ക് കടന്നു. വീട്ടുപകരണങ്ങൾക്കായി ചെലവഴിച്ചതുകയിൽ 2019നെ അപേക്ഷിച്ച് 31ശതമാനമാണ് കുറവുണ്ടായത്. ലോക് ഡൗണിനെതുടർന്ന് വിതരണശൃംഖലയിൽ തടസ്സമുണ്ടായതും അവശ്യവസ്തുക്കൾമാത്രം വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിച്ചു. അതേസമയം, മെയ്, ജൂൺ മാസങ്ങളിൽ ഗാർഹിക ചെലവുകളിൽ വർധന പ്രകടമായി. നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതകുറയുമെന്ന ഭീതിയിൽ കൂടുതലായി വാങ്ങിശേഖരിക്കാൻ തുടങ്ങിയതാണ് ഇതിന് കാരണമായത്. അത്യാവശ്യമില്ലാത്ത ചെലവുകൾ വിനോദം, യാത്ര, ഷോപ്പിങ് എന്നിവയ്ക്കായി ചെലവുചെയ്യുന്നതിൽ കാര്യമായി കുറവുണ്ടായി. ഭക്ഷണ പ്രിയരാണ് വൻതോതിൽ കളംവിട്ടത്. 2019 മാർച്ചിനെ അപേക്ഷിച്ച് 2020 മാർച്ചിൽ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ 47ശതമാനമാണ് ഇടിവുണ്ടായത്. ഏപ്രിലിൽ 89ശതമാനവും മെയിൽ 81ശതമാനവും ജൂണിൽ 83ശതമാനവും കുറവുണ്ടായി. വിനോദമേഖല പാടെ തകർന്നു. തിയേറ്ററുകൾ അടച്ചത് ഈ മേഖലയിലെ വ്യവസായത്തെ കാര്യമായി ബാധിച്ചു. മാർച്ചിൽ 46ശതമാനമാണ് കുറവുണ്ടായത്. ഏപ്രിലിൽ 70ശതമാനവും മെയിൽ 66ശതമാനവും ജൂണിൽ 61ശതമാനവും ഇടിവുണ്ടായി. വിനോദം വീടുകളിലേയ്ക്കു ചുരുങ്ങി. ഏറെപേർ ഒടിടി പ്ലാറ്റ്ഫോമുകളിലും ഓൺലൈൻ ഗെയിമുകളിലും ആനന്ദംകണ്ടെത്തി. ഷോപ്പിങ് മാർച്ചിൽ കനത്ത ഇടിവുണ്ടായ ഷോപ്പിങ് മേഖലയിൽ ജൂണായപ്പോഴേയ്ക്കും നേരിയ ഉണർവ് പ്രകടമായി. ഏപ്രിലിൽ 87ശതമാനത്തോളമുണ്ടായ കുറവ് ജൂണായപ്പോഴേയ്ക്കും 37 ശതമാനത്തിലെത്തി. ഓൺലൈൻ ഷോപ്പിങ് ഉൾപ്പടെയുള്ളവയുടെ മുന്നേറ്റമാണ് ഇതിനുകാരണമായത്. എന്നിരുന്നാലും അത്യാവശ്യമില്ലാത്തവ വാങ്ങിക്കൂട്ടുന്നതിൽനിന്ന് പൊതുജനം പിൻവാങ്ങി. വാടക, പ്രതിമാസ തിരിച്ചടവ്, ഇൻഷുറൻസ് പ്രീമിയം എന്നിങ്ങനെയുള്ള സ്ഥിര ചെലവുകളിലും ഇടിവുണ്ടായി. സ്ഥിര ചെലവുകളിൽ മാർച്ചിൽ ആറുശതമാനം വർധന രേഖപ്പെടുത്തിയ സ്ഥാനത്ത് ജൂണായപ്പോൾ 11ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഉപഭോക്താക്കളുടെ ശീലത്തിൽ കോവിഡ് ഇതിനുമുമ്പൊന്നുമില്ലാത്തരത്തിലുള്ള ട്വിസ്റ്റാണ് ഉണ്ടാക്കിയത്. സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സമ്പാദ്യശീലത്തിൽ കൂടുതൽ ശ്രദ്ധചെലുത്താൻ പലരും തയ്യാറായി. കാലത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് സുരക്ഷിതത്ത്വത്തിന് ഭൂരിഭാഗംപേരും മുൻഗണന നൽകി. കയ്യിൽ സൂക്ഷിക്കുന്ന പണത്തിന്റെ അളവുകൂടി. ഓരോരൂപ ചെലവഴിക്കുമ്പോഴും രണ്ടാമതൊന്നാലോചിക്കാനുള്ള പ്രേരണ പലർക്കുമുണ്ടായി. feedbacks to: antonycdavis@gmail.com ഈ കോളത്തിൽ പലപ്പോഴും പരാമർശിക്കാറുള്ള എമർജൻസി ഫണ്ടിന്റെ അനിവാര്യത പ്രായോഗിക ജീവിതത്തിൽ ബോധ്യപ്പെട്ടകാലംകൂടിയാണിത്. യഥാസമയം എമർജൻസി ഫണ്ട് കരുതയിവർ ഈ സാഹചര്യം സുഗമമായി തരണംചെയ്തു.

from money rss https://bit.ly/36oMDld
via IFTTT

ഇടിവിനുശേഷം നേരിയ വര്‍ധന: പവന് 80 രൂപകൂടി 37,760 രൂപയായി

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ ഇടിഞ്ഞതിനുപിന്നാലെ നേരിയ വിലക്കയറ്റം. ബുധനാഴ്ച പവന്റെ വില 80 രൂപകൂടി 37,760 രൂപയായി. 4720 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായിട്ടുണ്ട്. ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന് 1,880.21 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളിന്റെ തളർച്ചയാണ് സ്വർണവിപണിക്ക് കരുത്തായത്. ദേശീയ വിപണിയിൽ വിലകുറയുന്ന പ്രവണതയാണ്. എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് 0.15ശതമാനം താഴ്ന്ന് 50,425 രൂപ നിലവാരത്തിലെത്തി.

from money rss https://bit.ly/38wqlRd
via IFTTT

മുന്നേറ്റംതുടരുന്നു: സെന്‍സെക്‌സില്‍ 344 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ ചരിത്രനേട്ടംതുടരുന്നു. തുടർച്ചയായി എട്ടമാത്തെ ദിവസമാണ് വിപണിയിലെ മുന്നേറ്റം. സെൻസെക്സ് 344 പോയന്റ് ഉയർന്ന് 43,621ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തിൽ 12,735ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1117 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 527 ഓഹരികൾ നഷ്ടത്തിലുമാണ്. 80 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, കൊട്ടക് മഹീന്ദ്ര, ഒഎൻജിസി, ഹിൻഡാൽകോ, സിപ്ല, ബജാജ് ഫിനാൻസ്, ഐടിസി, എച്ച്ഡിഎഫ്സി, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഡസിന്റ് ബാങ്ക്, ബ്രിട്ടാനിയ, പവർഗ്രിഡ് കോർപ്, ടൈറ്റാൻ കമ്പനി, ഏഷ്യൻ പെയിന്റ്സ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കോൾ ഇന്ത്യ, അരബിന്ദോ ഫാർമ, ഇന്ത്യ ബുൾസ് ഹൗസിങ് തുടങ്ങി 628 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലംബുധനാഴ്ച പുറത്തുവിടുന്നത്. Sensex gains 344 pts, Nifty tops 12,700

from money rss https://bit.ly/38zP7zQ
via IFTTT

സോഷ്യല്‍ മിഡിയയില്‍ ചാരിറ്റി പ്രവര്‍ത്തകരായി ചമഞ്ഞ് തട്ടിയത് രണ്ടരക്കോടി

കൊച്ചി: സോഷ്യൽ മീഡിയയിൽ വിദേശികളായ ചാരിറ്റി പ്രവർത്തകർ ചമഞ്ഞ് പണം തട്ടൽ വ്യാപകം. എറണാകുളം റൂറൽ പോലീസ് ജില്ലയിൽ മാത്രം ഒരു വർഷത്തിനിടെ ഇത്തരത്തിൽ തട്ടിയെടുത്തത് രണ്ടരക്കോടി രൂപയാണ്. കോടീശ്വരനാണെന്ന് വിശ്വസിപ്പിക്കുന്ന ഇവർ ഇന്ത്യയിൽ ചാരിറ്റി പ്രവർത്തനം നടത്താൻ താത്പര്യമുണ്ടെന്ന് അറിയിക്കും. ഇതുപ്രകാരം പണം അയച്ചുനൽകാമെന്ന് അറിയിക്കും. അക്കൗണ്ട് മുഖേന പണം അയച്ചുനൽകാമെന്നറിയിച്ച് വിവരങ്ങൾ വാങ്ങിയെടുക്കും. ഇതിനുശേഷം വിദേശ രാജ്യത്തെ നമ്പറിൽനിന്ന് ഫോൺവിളിയും എത്തും. ഇതോടെ വിശ്വാസം ആർജിച്ചെടുക്കാൻ ഇവർക്കാകും. വിശ്വാസം നേടിയെടുക്കുന്നതിനായി പണം അയച്ചുവെന്നും മറ്റും തെളിയിക്കുന്ന ഫോട്ടോകളും രേഖകളും അയച്ചുനൽകും. ഇതിൽ വീണാൽ പിന്നീട് തട്ടിപ്പുകാർ വിളിക്കുക ആർ.ബി.ഐ., ആദായ നികുതി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണെന്ന് പറഞ്ഞാകും. ട്രൂ കോളറിൽ അടക്കം പേര് തെളിഞ്ഞുവരിക ഇത്തരത്തിലാകും. ഇന്ത്യയിൽ പണം എത്തിയിട്ടുണ്ടെന്നും വിദേശ രൂപ ഇന്ത്യൻ രൂപയിലേക്ക് മാറ്റുന്നതിനായി പണം നൽകണമെന്നും അറിയിക്കും. ഇതുപ്രകാരം ലക്ഷത്തിൽ താഴെ രൂപയാണ് പൊതുവേ വാങ്ങുന്നത്. ഇതു കഴിഞ്ഞാൽ രണ്ടാം ഘട്ടം, ആദായ നികുതി നിയമപ്രകാരം പണം അടയ്ക്കണമെന്നും ആവശ്യപ്പെടും. ഇതെല്ലാം പൂർത്തിയായാൽ പണം ഡെലിവറി ചെയ്യുന്നതിന്റെ ഭാഗമായി ചാർജ് നൽകണമെന്നും പറയും. ഈ തുകയെല്ലാം ഓൺലൈനിൽ വാങ്ങിക്കഴിയുന്നതോടെ ഈ ഫോൺ നമ്പറുകൾ സ്വിച്ച് ഓഫാകുകയും ചെയ്യും. എറണാകുളം സ്വദേശിയുടെ കൈയിൽനിന്ന് ഇത്തരത്തിൽ ഒടുവിൽ തട്ടിയെടുത്തത് 20 ലക്ഷം രൂപയാണ്. ഈ കേസിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജാംധാര കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇൗ തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് പോലീസ് കരുതുന്നത്. പോലീസിൽ പരാതി വന്ന കേസുകളിൽ മാത്രം കോടികൾ നഷ്ടമായിട്ടുണ്ട്. പണം നഷ്ടമായാൽ നാണക്കേട് ഓർത്ത് പലരും പുറത്തുപറയാറില്ലെന്നാണ് പോലീസ് പറയുന്നത്. അതിനാൽ, പതിന്മടങ്ങ് തുക നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച് ഇത്രയേറെ പരാതികൾ വന്നതിനാൽത്തന്നെ, ഈ തട്ടിപ്പിൽ പ്രത്യേകമായി അന്വേഷണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് എറണാകുളം റൂറൽ എസ്.പി. കെ. കാർത്തിക് പറഞ്ഞു. പുതുതായി ആരംഭിച്ച സൈബർ ക്രൈം പോലീസ് സ്റ്റേഷനെ ഇതിനായി ചുമതലപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

from money rss https://bit.ly/3lnZVoj
via IFTTT

രണ്ടാം ദിവസവും റെക്കോഡ്: സെന്‍സെക്‌സ് 680 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി ഏഴാമത്തെ ദിവസവും ഓഹരി വിപണി കുതിച്ചതോടെ എക്കാലത്തെയും ഉയർന്ന നിലവാരം സൂചികകൾ വീണ്ടും കീഴടക്കി. സെൻസെക്സ് 680.22 പോയന്റ് നേട്ടത്തിൽ 43,277.65ലും നിഫ്റ്റി 170.10 പോയന്റ് ഉയർന്ന് 12,631.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1203 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1457 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 172 ഓഹരികൾക്ക് മാറ്റമില്ല. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി, രാജ്യത്ത് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ, ബൈഡന്റെ വിജയത്തിനുശേഷമുള്ള വിദേശ നിക്ഷേപകരുടെ വരവ് തുടങ്ങിയവ സൂചികകൾക്ക് കരുത്തേകി. ബജാജ് ഫിനാൻസ്, ഇൻഡസിന്റ് ബാങ്ക്, എൽആൻഡ്ടി, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഡിവീസ് ലാബ്, നെസ് ലെ, തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 3.9ശതമാനവും ഇൻഫ്ര സൂചിക രണ്ടുശതമാനവും ഉയർന്നു. നിഫ്റ്റി ഐടി 3.8ശതമാനവും ഫാർമ 4.3ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Indices end at record high for 2nd consecutive day; Sensex surges 680 pts

from money rss https://bit.ly/3kpxiWJ
via IFTTT