121

Powered By Blogger

Friday, 19 February 2021

തകർച്ച തുടരുന്നു: സെൻസെക്‌സ് 51,000നും നിഫ്റ്റി 15,000നുംതാഴെ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി നാലാംദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. എല്ലാവിഭാഗങ്ങളിലെ ഓഹരികളും കനത്ത വില്പന സമ്മർദത്തിലായി. നിഫ്റ്റി 15,000ന് താഴെയെത്തി. സെൻസെക്സ് 434.93 പോയന്റ് നഷ്ടത്തിൽ 50,889.76ലും നിഫ്റ്റി 137.20 പോയന്റ് താഴ്ന്ന് 14,981.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1727 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1175 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, ടാറ്റ സ്റ്റീൽ, എസ്ബിഐ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. യുപിഎൽ, ഇൻഡസിൻഡ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടമണ്ടാക്കുകയുംചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ മകച്ചനേട്ടമുണ്ടാക്കിയ പൊതുമേഖ ബാങ്ക് സൂചിക 4.7ശതമാനം നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. വാഹനം, ബാങ്ക്, അടിസ്ഥാനസൗകര്യവികസനം, ലോഹം, ഫാർമ സൂചികകൾ 1-2ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും സമ്മർദംനേരിട്ടു. Sensex ends below 51K, Nifty below 15,000

from money rss https://bit.ly/37vBbpd
via IFTTT

ജിഎസ്ടിയിലെ സ്ലാബുകളുടെ എണ്ണംകുറയ്ക്കുന്നു: വിലയിൽ ഏറ്റക്കുറച്ചിലിന് സാധ്യത

ന്യൂഡൽഹി: ചരക്ക് സേവന നികുതിയിൽ നിലവിലുള്ള സ്ലാബുകളുടെ എണ്ണംകുറച്ചേക്കും. 12ശതമാനം, 18ശതമാനം നികുതികൾ ഒരൊറ്റ സ്ലാബിൽ ലയിപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. അഞ്ചാംധനകാര്യ കമ്മീഷന്റെയും ചില സംസ്ഥാനങ്ങളുടെയും ആവശ്യംപരിഗണിച്ചാണിത്. മാർച്ചിൽചേരുന്ന ജിഎസ്ടി കൗൺസിലിന്റെ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. നിലവിൽ 5ശതമാനം, 12ശതമാനം, 18ശതമാനം, 28ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളാണ് ജിഎസ്ടിയിൽ ഉള്ളത്. ഇതുകൂടാതെ വിവിധ സെസുകളും ഈടാക്കുന്നുണ്ട്. സ്ലാബുകളുടെ എണ്ണംകുറയ്ക്കുന്നതിന്റെഭാഗമായി 12ശതമാനത്തിനും 18ശതമാനത്തിനും ഇടയ്ക്കുള്ള നിരക്കായിരിക്കും നശ്ചിയിക്കുക. അതോടെ നിലവിൽ 12ശതമാനം സ്ലാബിലുള്ള ചരക്കുകളുടെ നികുതിയിൽ വർധനവുണ്ടാകും. അതേസമയം 18ശതമാനം നികുതിയീടാക്കുന്ന ഉത്പന്നങ്ങളുടെ നിരക്കിൽ കുറവുണ്ടാകുകയുംചെയ്യും. നെയ്യ്, വെണ്ണ, ചീസ്, കണ്ണട തുടങ്ങിയവയുടെ വിലവർധിച്ചേക്കും. സോപ്പ്, അടുക്കള ഉപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ വിലകുറയുകയുംചെയ്യും. എന്നാൽ ഇനംതിരിച്ചുള്ള നികുതിനിരക്ക് സംബന്ധിച്ച് അന്തിമതീരുമാനം പ്രത്യേക സമതിയുടെ അനുമതിയോടെമാത്രമെ ഉണ്ടാകൂ. Govt backs merger of 2 tax slabs in GST

from money rss https://bit.ly/3bl4prZ
via IFTTT

Thursday, 18 February 2021

ആദ്യത്തെ ശീതീകരിച്ച റെയിൽവെ ടെർമിനൽ ബെംഗളുരുവിൽ ഒരുങ്ങുന്നു: ചിത്രങ്ങൾ കാണാം

രാജ്യത്തെ ആദ്യത്തെകേന്ദ്രീകൃത എ.സി ടെർമിനൽ ബെംഗളുരുവിൽ ഒരുങ്ങുന്നു. ഫെബ്രുവരി അവസാനത്തോടെ തുറന്നുകൊടുക്കുന്ന ടെർമിനലിന്റെ ചിത്രങ്ങൾ റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ പുറത്തുവിട്ടു. നഗരത്തിലെ ബയപ്പനഹള്ളി പ്രദേശത്തെ റെയിൽവെ ടെർമിനൽ ഭാരത്രത്ന എം വിശ്വശരയ്യരുടെ പേരിലാകും അറിയപ്പെുടക. അത്യാധുനിക സൗകര്യങ്ങളോടെ നിർമച്ച ടെർമിനലിന്റെ ചിത്രങ്ങൾ വെള്ളിയാഴ്ച രാവിലെയാണ് മന്ത്രി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 4,200 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ 314 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ 50,000 പേരെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്. രണ്ട് സബ് വെകളോടൊപ്പം എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഒരു ഓവർബ്രിഡ്ജുമുണ്ട്. Have a glimpse of the upcoming Sir M. Visvesvaraya Terminal in Bengaluru, Karnataka, equipped with state-of-the-art facilities. View on Koo: https://bit.ly/3dzBkf0 pic.twitter.com/pRwu2zG38O — Piyush Goyal (@PiyushGoyal) February 18, 2021 ടെർമിനലിൽ എട്ട് ലൈനുകളാണുള്ളത്. ഏഴു പ്ലാറ്റ്ഫോമുകളും. എല്ലാദിവസവും 50 ട്രയിനുകൾ ഓടിക്കാൻ സൗകര്യമുള്ളതാണ് ടെർമിനൽ. എസ്കലേറ്ററുകളും ലിഫ്റ്റുകളും ഏഴ് പ്ലാറ്റ്ഫോമുകളിലുമുണ്ട്. ബെംഗളുരു വിമാനത്താവളത്തിന്റെ മാതൃകയിൽ രൂപകല്പനചെയ്ത ടെർമിനലിൽ ഉയർന്ന ക്ലാസ് കാത്തിരുപ്പുകേന്ദ്രം, ഡിജിറ്റൽ തത്സമയ പാസഞ്ചർ ഇൻഫോർമേഷനുള്ള വിഐപി ലോഞ്ച്, ആഡംഭര ഫുഡ് കോർട്ട് എന്നിവയുമുണ്ട്. സ്റ്റേഷനിൽ ഒരുക്കിയിട്ടുള്ള പാർക്കിങ് സ്ഥലത്ത് 250 കാറുകൾ, 900 ഇരുചക്രവാഹനങ്ങൾ, 50 ഓട്ടോറിക്ഷകൾ തുടങ്ങിയവ പാർക്ക്ചെയ്യാനുള്ള സൗകര്യമുണ്ട്.

from money rss https://bit.ly/37sUBLm
via IFTTT

വിപണിയുടെനീക്കം എങ്ങോട്ട്; സ്വീകരിക്കേണ്ട നിക്ഷേപതന്ത്രങ്ങൾ അറിയാം

ഇന്ത്യൻ ഓഹരി വിപണി അങ്ങേയറ്റം ശക്തമായ അവസ്ഥയിലാണിപ്പോഴെങ്കിലും ഈനില തുടരുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ. വലിയ പ്രതീക്ഷകളോടെകാത്തിരുന്ന ബജറ്റിനുമുമ്പ് വിപണിയിൽ ഉൽക്കണ്ഠയുടെ നിമിഷങ്ങളായിരുന്നു. തുടർന്ന് 8 ശതമാനം തിരുത്തലും നിഫ്റ്റി 50ൽ 12 ശതമാനം ഉയർച്ചയുമുണ്ടായി. സമീപ ഭൂതകാലത്തെ ഏറ്റവും പരിഷ്കരണോന്മുഖ ബജറ്റ് എന്ന നിലയിൽ പോയകാലത്തെ ബജറ്റ് കുതിപ്പുകളെയപേക്ഷിച്ച് നല്ല പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മുൻകാല ബജറ്റ് പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിൽ ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷാപട്ടിക നേർത്തതായിരുന്നു. സർക്കാർ ചിലവ് കൂടുതലായി ഉണ്ടാകുമെന്ന കണക്കുകൂട്ടൽ ഉണ്ടായിരുന്നു. ബജറ്റ് രാജ്യത്തിന്റെ ഏകീകൃത സാമ്പത്തിക പ്രഖ്യാപനമായിത്തീരാറുണ്ടെങ്കിലും കൂടുതൽ കൃത്യമായ പ്രവചനങ്ങളും വിപ്ലവകരമായ നടപടികളുമായി ഇത്തവണ ഈ സങ്കൽപം തകർക്കപ്പെട്ടിരിക്കയാണ്. സമീപകാലത്തൊന്നും ദർശിച്ചിട്ടില്ലാത്ത വിശാലവിപണിയിലെ സൂപ്പർ പ്രകടനം വിപണിയിൽ മുൻകരുതലിനും കളമൊരുക്കിയിട്ടുണ്ട്. കൂടിയവിലകളുടെ മേഖലയിലാണിപ്പോൾ വിപണിയെന്നാണ് സാങ്കേതിക വിശകലനത്തിന്റെ അടിസ്ഥാനത്തിൽ പറയാൻകഴിയുക. ബജറ്റാനന്തര കുറവുകൾ മറച്ചുവെച്ചുകൊണ്ടു കൂടിയതോതിലുള്ള വാങ്ങലാണ് നടക്കുന്നതെന്ന കാഴ്ചപ്പാടുമുണ്ട്. കൂടിയ മൂല്യനിർണയവും ചഞ്ചലമായ വിദേശ സ്ഥാപന നിക്ഷേപങ്ങളും ആഗോളതലത്തിൽതന്നെ അരക്ഷിതത്വമുണ്ടാക്കിയിട്ടുണ്ട്. വളരുന്ന ഓഹരികളിൽനിന്നും മേഖലകളിൽനിന്നും പണം പ്രതിരോധിക്കാവുന്ന ഓഹരികളിലേക്കു മാറ്റുന്നതാണു നല്ലതെന്ന ജാഗ്രതാ നിർദ്ദേശങ്ങൾ വീണ്ടും ഉയർന്നുവരുന്നു. നടപ്പുവർഷം ചാക്രിക പ്രകടനങ്ങളിലുണ്ടായ കുതിപ്പ് ഭാവിയിൽ ആശാവഹമായ പ്രകടനത്തിനിടയാക്കില്ല എന്നതാണ് ഇതിനു കാരണമായി പറയുന്നത്. ഹൃസ്വകാലത്തേക്കുള്ളതല്ല, കുത്തനെയുള്ള ഈ കുതിപ്പെന്നാണ് മനസിലാക്കാൻകഴുയക. പരിഷ്കരണ അജണ്ടയെത്തുടർന്ന് സർക്കാർനയത്തിലുണ്ടായമാറ്റം കാരണം രാജ്യത്തിന്റെ വീക്ഷണത്തിലുണ്ടായ അടിസ്ഥാനപരമായ പുരോഗതിയുടെ പിന്തുണ ഇതിനുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും വിദേശസ്ഥാപന നിക്ഷേപങ്ങൾക്കുമൊപ്പം അഭ്യന്തര സമ്പദ്ഘടനയിൽ നീണ്ടുനിൽക്കുന്ന ചെലവഴിക്കലുകൾക്കും ഇതു വഴിതെളിക്കും. വിശാലവിപണിയുമായി തുലനംചെയ്യുമ്പോൾ ഒരേസമയം വില പിടിപ്പുള്ളതും വിലകുറഞ്ഞതുമായ ഇടങ്ങൾ കാണാൻ കഴിയുന്നുണ്ട്. വർഷത്തിലുടനീളം ഈകൂടിയ വിലകൾ നില നിൽക്കുമെന്നുതന്നെയാണ് കരുതുന്നത്. വിലകളുടെ കാര്യത്തിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഓഹരി പ്രകടനത്തെ സംബന്ധിച്ചേടത്തോളം തെറ്റായ ആശയത്തിലേക്കു നയിക്കുകയും പോർട്ഫോളിയോ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിക്കാതെവരികയും ചെയ്യും. വിലകൂടിയ ഓഹരികളിൽനിന്നും മേഖലകളിൽനിന്നും അഭ്യന്തര സാമ്പത്തിക മേഖലയിൽ കൂടുതൽ പണം ചിലവഴിക്കുന്നവയും ഗുണം നോക്കിവാങ്ങാവുന്നവയുമായ വിഭാഗങ്ങളിലേക്കു മാറുന്നതാണ് ഉചിതം. സാമ്പത്തിക വളർചിച കൂടിയ ഈഘട്ടത്തിൽ പ്രതിരോധാത്മക മേഖലകളിലേക്കു വൻതോതിൽ തിരിയുന്നത് അഭിലഷണീയമായിരിക്കില്ല. തിരുത്തലിന്റെഘട്ടത്തിൽ വിശാല വിപണിയിൽ മികച്ചപ്രകടനം നടത്തുന്നവയാണ് ഇവഎന്നത് വസ്തവംതന്നെ. എന്നാൽ, കൂടിയ മൂല്യനിർണയവും ആഗോള അനിശിശ്ചിതത്വവുംചേർന്ന് വിശാലവിപണിയുടെ വേഗത്തിൽ മാറ്റമുണ്ടായാൽ ഈ മേഖലകളിലും തിരുത്തലിനു സാധ്യതയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിരോധ ഓഹരികളായ എഫ്എംസിജിയുംമറ്റും വളരെ ഉയർന്ന നിലവാരത്തിലാണ്. കൂടുതൽ മേഖലകളിലേക്കുതിരിയുന്നത് പോർട്ഫോളിയോക്ക് ഇപ്പോൾ ഗുണകരമല്ല. പ്രതിരോധ ഓഹരികൾ തിരുത്തലിനു വിധേയമാകാമെങ്കിലും ഐടി, ഫാർമ മേഖലകൾക്ക് ഇടക്കാലയളവിൽ മെച്ചപ്പെട്ട പ്രകടനം നടത്താൻകഴിയും. കാരണം ആഗോള കാഴ്ചപ്പാടിൽ അവയ്ക്ക് നല്ല വളർച്ചയുണ്ടായിട്ടുണ്ട്. മൂല്യനിർണയം വീണ്ടും പരിഷ്കരിക്കപ്പെടാനും സാധ്യത വർധിച്ചിട്ടുണ്ട്. എങ്കിലും 2 മുതൽ 3 വർഷം വരെയുള്ള കാലയളവിൽ അവയുടെ വിലകളും കൂടിയ നിലയിൽ തന്നെയായിരിക്കും. പോർട്ട്ഫോളിയോയിൽ കൂടുതൽ പണം എത്തിക്കുന്നതിനും ഹൃസ്വകാല തിരുത്തലിൽ ഓഹരി ബാസ്ക്കറ്റിന്റെ ഭാരം കുറയ്ക്കുന്നതിനും ഓഹരികൾ വിൽക്കുന്നതും ഗുണകരമാണ്. വില കുറയുമ്പോൾ വാങ്ങുക എന്ന തന്ത്രത്തിന്റെ തുടർച്ച തന്നെയാണിത്. തിരുത്തലിന്റെഘട്ടത്തിൽ ഇൻഷുറൻസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, അടിസ്ഥാന വികസന സ്ഥാപനങ്ങൾ, പ്രമുഖ ഉൽപന്നങ്ങളുടേയും ഉപഭോക്തൃ വസ്തുക്കളുടേയും ചാക്രിക ഓഹരികൾ എന്നിവ കൂടുതലായി കൈവശം വെയ്ക്കുന്നത് ഗുണകരമായിരിക്കും. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ മുന്നിൽ കണ്ടതുപോലെ K മാതൃകയിലുള്ള സമ്പത്തിക വീണ്ടെടുപ്പിന്റെ സാധ്യത കുറയ്ക്കുന്ന കാര്യത്തിൽ ബജറ്റ് ഇന്ത്യക്കു മേൽക്കൈ നൽകിയിട്ടുണ്ട്. അഭ്യന്തര സാമ്പത്തിക വീണ്ടെടുപ്പിലും കയറ്റുമതി അവസരങ്ങളിലും ഗുണംലഭിക്കുന്ന കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതാണ് മുന്നോട്ടുള്ളയാത്രയിൽ ഗുണകരം. പരിഷ്കരണങ്ങടങ്ങിയ കേന്ദ്ര ബജറ്റിനെത്തുടർന്നുണ്ടായകുത്തനെയുള്ള നേട്ടങ്ങൾക്കുശേഷം വിപണിയിൽ ഏകീകരണത്തിനു സാധ്യതയുണ്ട്. വേഗതയിലെ ഈമാറ്റംഹ്രസ്വകാലമേ നിലനിൽക്കൂ. കാരണം ബജറ്റിലെ പരിഷ്കരണങ്ങളുടെ ആനുകൂല്യം ഇടക്കാലം മുതൽ ദീർഘകാലംവരെ അടിസ്ഥാനമാക്കിയുള്ളതാണ്. വിപണിയുടെ വിശാലമായ അടിയൊഴുക്കുകൾ ഗുണകരമായിത്തന്നെതുടരും, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം ഓഹരികളുടെ കാര്യത്തിൽ. ഇടക്കാല പ്രവണതകൾ നിർണയിക്കുന്നകാര്യത്തിൽ ആഗോള വിപണിയിലെ അടിയൊഴുക്കുകൾ നിർണായകമാണ്. കൂടുതൽ ഉത്തേജനത്തിനായി കാത്തിരിക്കുന്ന യുഎസ് വിപണിയിലെ മികച്ചനേട്ടങ്ങളും ദൗർബ്ബല്യം പ്രകടിപ്പിക്കുന്ന യൂറോപ്യൻ വിപണിയിലെ ഗതിവ്യതിയാനങ്ങളുംചേർന്ന് സമ്മിശ്രമാണ് ആഗോള വിപണിയിലെ ചലനങ്ങൾ. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3s8kyaW
via IFTTT

സ്വര്‍ണവില താഴോട്ടുതന്നെ: പവന് 320 രൂപ കുറഞ്ഞ് 34,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന്റെ വില 4300 രൂപയായി. ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്. സ്പോട് ഗോൾഡ് വില 0.4ശതമാനം താഴ്ന്ന് 1,769.03 നിലവാരത്തിലാണ്. ഇവർഷംമാത്രം ഇതുവരെ മൂന്നുശതമാനത്തിലേറെയാണ് ഇടിവുണ്ടായത്. യുഎസ് ട്രഷറി ആദായം ഒരുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതാണ് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചത്. ദേശീയ വിപണിയിലും വില ഇടിയുകയാണ്. എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില എട്ടുമാസത്തെ താഴ്ന്നനിലാവാരമായ 46,145 രൂപയിലെത്തി. കഴിഞ്ഞ ഓഗസ്റ്റിലാണ് റെക്കോഡ് നിലവാരമായ 56,200ൽ സ്വർണവിലയെത്തിയത്.

from money rss https://bit.ly/3beWNau
via IFTTT

സെൻസെക്‌സിൽ 222 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 15,100നുതാഴെയെത്തി

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 222 പോയന്റ് നഷ്ടത്തിൽ 51,101ലും നിഫ്റ്റി 64 പോയന്റ് താഴ്ന്ന് 15,054ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 637 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 540 ഓഹരികൾ നഷ്ടത്തിലുമാണ്. 82 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭന്തര സൂചികകളിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ പൊതുമേഖല ബാങ്ക് ഓഹരികളാണ് നേട്ടത്തിൽമുന്നിൽ. റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്സിഎൽ ടെക്, സൺ ഫാർമ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, മാരുതി, നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്സി, ഒഎൻജിസി, ടൈറ്റാൻ, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ്, ഏഷ്യൻ ടീ എക്സ്പോർട്സ്, ബിനാനി ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Indices open lower amid weak global cues; Nifty below 15,100

from money rss https://bit.ly/3k6DXGv
via IFTTT

വ്യാജ സിം ഉപയോഗിച്ച് തട്ടിപ്പ്: അക്കൗണ്ടുടമകളുടെ വിവരം ചോർത്തിയത് വ്യാജ ഇ-മെയിൽ വഴി

തൃശ്ശൂർ: വ്യാജ സിം നിർമിച്ച് പണം തട്ടിപ്പ് നടത്തുന്ന കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശികളായ പ്രതികൾ വിവരം ചോർത്തുന്നത് ആദായനികുതിവകുപ്പിന്റേതെന്ന വ്യാജേന അയയ്ക്കുന്ന വ്യാജ ഇ മെയിൽ വഴി.നൈജീരിയയിൽനിന്നാണ് മെയിലുകളും സന്ദേശങ്ങളും വരുന്നത്. ആധാർ, പാൻ നമ്പറുകളാണ് ആവശ്യപ്പെടുക. ഇ മെയിലുകൾക്ക് മറുപടിയായി ആധാർ, പാൻ വിവരങ്ങൾ ഷെയർ ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്. ഇതോടെ മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിന് ഡ്യൂപ്ലിക്കേറ്റ് സിം സംഘടിപ്പിക്കുന്നതിനുള്ള വഴിയൊരുങ്ങുന്നു. ഒരു സ്ത്രീയടക്കം മൂന്നുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മഹാരാഷ്ട്രയിൽനിന്ന് നെടുന്പാശ്ശേരി വഴി കേരളത്തിൽ എത്തിയാണ് ഇവർ ഡ്യൂപ്ലിക്കേറ്റ് സിം സംഘടിപ്പിച്ചിരുന്നത്. ഇവരുടെ നീക്കം നെടുമ്പാശ്ശേരി വിമാനത്താവളത്തിലടക്കം നിരീക്ഷിച്ചാണ് തട്ടിപ്പുസംഘത്തിലെ പ്രധാനിയായ നൂർജഹാനെ തൃശ്ശൂർ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ചന്ദ്രകാന്ത്, ആദിൽ എന്നീ രണ്ട് മഹാരാഷ്ട്ര സ്വദേശികളെക്കൂടി അറസ്റ്റ് ചെയ്തു. തട്ടിപ്പിൽ പങ്കാളികളായനൈജീരിയസ്വദേശികളുടെ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് െസെബർ പോലീസ്. തൃശ്ശൂർസൈബർ സ്റ്റേഷൻ പരിധിയിൽ രണ്ടും എറണാകുളം െസെബർ സ്റ്റേഷൻ, തൃശ്ശൂർ റൂറൽ എന്നിവിടങ്ങളിൽ ഒാരോ തട്ടിപ്പും ഇവർ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കൂടാതെ െഹെദരാബാദിലും സമാനമായ തട്ടിപ്പിൽ ഇവർ പ്രതികളാണ്. മഹാരാഷ്ട്ര കൂടാതെ പശ്ചിമബംഗാൾ കേന്ദ്രീകരിച്ചും മറ്റൊരു ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശികളെ തൃശ്ശൂർ സൈബർ പോലീസ് വിശദമായി ചോദ്യംചെയ്തുവരുകയാണ്.

from money rss https://bit.ly/3biCWY7
via IFTTT

മൂന്നാംദിവസവും തകർച്ച: സെൻസെക്‌സ് 379 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്ത ദിവസവും ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 379.14 പോയന്റ് താഴ്ന്ന് 51,324.69ലും നിഫ്റ്റി 89.90 പോയന്റ് നഷ്ടത്തിൽ 15,119ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1609 കമ്പനികളുടെ ഓഹരികൾനേട്ടത്തിലും 1316 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. മൂന്നാംദിവസവും തുടർന്ന ലാഭമെടുപ്പും ആഗോള വിപണികളിലെ നഷ്ടവുമാണ് ആഭ്യന്തര സൂചികകളെ ബാധിച്ചത്. ബജാജ് ഫിനാൻസ്, നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മീഹന്ദ്ര, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഒഎൻജിസി, ഗെയിൽ, ബിപിസിഎൽ, ഐഒസി, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളലേതുപോലെ പൊതുമേഖല സൂചിക മികച്ചനേട്ടമുണ്ടാക്കി. അഞ്ചുശതമാനമാണ് സൂചിക ഉയർന്നത്. ഐടി, ലോഹം, ഊർജം തുടങ്ങിയ മേഖലകളിലെ ഓഹരികൾ 1-2ശതമാനവും നേട്ടമുണ്ടാക്കി. അതേസമയം, ഓട്ടോ സൂചിക ഒരുശതമാനം നഷ്ടത്തിലാകുകയുംചെയ്തു. Sensex slips for 3rd day, drops 379 pts, Nifty defends 15,100

from money rss https://bit.ly/2NiJ6PJ
via IFTTT

പാപ്പരായ ദിവാൻ ഹൗസിങ് ഫിനാൻസിനെ ഏറ്റെടുക്കാൻ പിരമൽ ഗ്രൂപ്പിന് അനുമതി

കടബാധ്യതയെതുടർന്ന് പ്രതിസന്ധിയിലായ ദിവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷനെ(ഡിഎച്ച്എഫ്എൽ)ഏറ്റെടുക്കാൻ പിരമൽ ഗ്രൂപ്പിന് റിസർവ് ബാങ്ക് അനുമതി നൽകി. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെകൂടി അനുമതി ലഭിച്ചാലെ ഏറ്റെടുക്കൽ പൂർത്തിയാക്കാനാകൂ. പാപ്പരായ കമ്പനിയെ ലേലത്തിൽപിടിച്ച പിരമൽ ഗ്രൂപ്പിന് ഒരുമാസത്തെ കാത്തിരിപ്പിനുശേഷമാണ് ആർബിഐയുടെ അനുമതി ലഭിച്ചത്. പിരമൽ ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുന്നതിന് അനുകൂലയമായി ഡിഎച്ച്എഫിലിന് പണംനൽകിയവരിൽ 94ശതമാനത്തിലേറെപ്പേർ വോട്ടുചെയ്തിരുന്നു. ചുരുങ്ങിയത് 66ശതമാനം വോട്ടുകളായിരുന്നുവേണ്ടിയിരുന്നത്. ഡിഎച്ച്എഫ്എലിനെ ഏറ്റെടുക്കാനെത്തിയ യുഎസ് കമ്പനിയായ ഓക്ട്രീ ക്യാപിറ്റലിന് 45ശതമാനവും അദാനി ക്യാപിറ്റലിന് 18ശതമാനം വോട്ടുമാണ് ലഭിച്ചത്. ജനുവരി 15നായിരുന്നു പ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടന്നത്. RBI gives nod to Piramal to take over DHFL

from money rss https://bit.ly/3avAZbF
via IFTTT

ടെലികോം, നെറ്റ് വർക്ക്‌ ഉപകരണങ്ങൾ രാജ്യത്ത് നിർമിക്കാൻ 12,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇലക്ട്രോണിക്സ് ഘടകഭാഗങ്ങളുംമറ്റും രാജ്യത്ത് നിർമിച്ച് സ്വയംപര്യാപ്തത നേടുന്നതിന് കേന്ദ്ര സർക്കാർ അവതരിപ്പിച്ച പിഎൽഐ സ്കീമിൽ ടെലികോം, നെറ്റ് വർക്ക് ഉപകരണങ്ങളുടെ നിർമാണത്തിനും ആനുകൂല്യം പ്രഖ്യാപിച്ചു. പദ്ധതിപ്രകാരം അഞ്ചുവർഷത്തിനുള്ളിൽ 12,195 കോടി രൂപയാണ് ചെലവഴിക്കുക. ഏപ്രിൽ ഒന്നിന് പദ്ധതിക്ക് തുടക്കമാകുമെന്ന് കേന്ദ്ര ഇൻഫോർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ടെലികോം മേഖലയിൽ പദ്ധതി നടപ്പാക്കുന്നതിലൂടെ 2.4ലക്ഷംകോടി രൂപയിലധികംമൂല്യമുള്ള ഉത്പന്നങ്ങൾ നിർമിക്കാൻകഴിയുമെന്നാണ് വിലയിരുത്തൽ. രണ്ടുലക്ഷംകോടി രൂപയുടെ കയറ്റുമതിയും പ്രതീക്ഷിക്കുന്നു. കോർ ട്രാൻസ്മിഷൻ ഉപകരണങ്ങൾ, 4ജി, 5ജി നെക്സ്റ്റ് ജനറേഷൻ റേഡിയോ ആക്സസ് നെറ്റ് വർക്ക്, വയർലെസ് എക്യുപ്മെന്റ് തുടങ്ങിയവയുൾപ്പടെ നിർമിച്ച് ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ആഗോളകേന്ദ്രമാക്കിമാറ്റുകയാണ് ലക്ഷ്യം. മൊബൈൽ നിർമാണമേഖലയിൽ പദ്ധതി നടപ്പാക്കിയതിലൂടെ 20,000 പേർക്ക് നേരിട്ട് ജോലി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. അടുത്തവർഷം ഒരുലക്ഷത്തോളം പേർക്ക് നേരിട്ടും മൂന്നുലക്ഷംപേർക്ക് പരോക്ഷമായും ഈമേഖലയിൽ തൊഴിൽലഭിക്കും. ലാപ്ടോപ്, ടാബ്ലെറ്റ് പിസി എന്നിവയുടെ പ്രാദേശിക ഉത്പാദനംവർധിപ്പിക്കുന്നതിനുള്ള പദ്ധതിയും ഉടനെ പ്രഖ്യാപിക്കും. 3000 കോടി രൂപയുടെ നിക്ഷേപം പദ്ധതിയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. Govt approves over ₹12,000-cr PLI scheme for telecom equipment

from money rss https://bit.ly/3ataC66
via IFTTT

Wednesday, 17 February 2021

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സ്വകാര്യവത്കരിക്കുന്നു

ന്യഡൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സ്വകാര്യവത്കരിക്കുന്നു രണ്ട് സ്വകാര്യ ബാങ്കുകൾ, ഒരു ഇൻഷറൻസ് കമ്പനി, ഏഴ് പ്രധാന തുറമുഖങ്ങൾ എന്നിങ്ങനെ സ്വകാര്യവത്കരണ പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏതൊക്കെ സ്ഥാപനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല. ബാങ്കുകൾ ഏതെക്കെയാണെന്ന് കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. അതിനുപിന്നാലെയാണ് ഇൻഷുറൻസ് കമ്പനിയുടെ പേരുകൂടി പുറത്തുവരുന്നത്. ജനറൽ ഇൻഷുറൻസ് കോർപറേഷന്റെ കാര്യത്തിലും ഉടനെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുണൈറ്റഡ് ഇന്ത്യയെക്കൂടാതെ ന്യൂ ഇന്ത്യ അഷ്വറൻസ്, ഓറിയന്റൽ ഇൻഷുറൻസ് എന്നിവയും പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനികളാണ്. ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപ പരിധി 49 ശതമാനത്തിൽനിന്ന് ബജറ്റിൽ 75ശതമാനമായി ഉയർത്തുകയുംചെയ്തിരുന്നു. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ 1.75ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ മെഗാ ഐപിഒ അടുത്ത സാമ്പത്തികവർഷംതന്നെയുണ്ടോകും. Govt may kickstart privatisation exercise with United India

from money rss https://bit.ly/3ax33Lq
via IFTTT

സ്വർണവിലയിൽ വീണ്ടും ഇടിവ്: പവന്റെ വില 34,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 280 രൂപകുറഞ്ഞ് 34,720 രൂപയായി. 4340രൂപയാണ് ഗ്രാമിന്റെ വില. 35,000 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് സ്വർണവിലിയിലുണ്ടായ ഇടിവ് 7280 രൂപയാണ്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1782 ഡോളർ നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,407 രൂപയാണ്.

from money rss https://bit.ly/3asPQDp
via IFTTT

നേട്ടമില്ലാതെ തുടക്കം: നിഫ്റ്റി 15,200ന് മുകളിൽതന്നെ

മുംബൈ: ഓഹരി സൂചികകളിൽ സമ്മർദംതുടരുന്നു. നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 22 പോയന്റ് ഉയർന്ന് 51,733ലും നിഫ്റ്റി 15 പോയന്റ് നേട്ടത്തിൽ 15,224ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1379 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 706 ഓഹരികൾ നഷ്ടത്തിലുമാണ്. 93 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, ഒഎൻജിസി, ഹിൻഡാൽകോ, ഐഒസി, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര,എച്ച്ഡിഎഫ്സി, നെസ് ലെ, ഐഷർ മോട്ടോഴ്സ്, ഗ്രാസിം, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക ഒരുശതമാനത്തോളം നേട്ടത്തിലാണ്. മിഡക്യാപ് 0.50ശതമാനവും. അംബുജ സിമെന്റ്സ്, ട്വിൻസ്റ്റാർ ഇൻഡസ്ട്രീസ്, ആർസിഎൽ റീട്ടെയിൽ തുടങ്ങിയ ഓഹരികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Indices flat, Nifty above 15,200

from money rss https://bit.ly/3bfqlF0
via IFTTT

പ്രമുഖ കമ്പനി റബ്ബർ വാങ്ങൽ നാട്ടിലാക്കി; വിപണിയിൽ ഉണർവ്

ആലപ്പുഴ: കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രമുഖകമ്പനി പതിവുവിട്ട് നാട്ടിൽനിന്ന് കാര്യമായി റബ്ബർ വാങ്ങിത്തുടങ്ങിയതോടെ വിപണിയിൽ ഉണർവ്. ബുധനാഴ്ചത്തെ വില 157 രൂപയാണ്. ഇപ്പോഴുള്ള അനുകൂലസാഹചര്യങ്ങൾ തുടർന്നാൽ വില അല്പംകൂടി ഉയർന്നേക്കും. ആവശ്യമായ ബ്ലോക്ക് റബ്ബറിന്റെ 90 ശതമാനത്തോളം ഇറക്കുമതിചെയ്തിരുന്ന കമ്പനി ഏതാനുംമാസമായി നാട്ടിൽനിന്ന് റബ്ബർ വാങ്ങുന്നതാണു വിപണിയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ ഒരുകാരണം. ബ്ലോക്ക് റബ്ബറിന്റെ വിലയും ആർ.എസ്.എസ്.-5 ഇനം റബ്ബറും തമ്മിലുണ്ടായിരുന്ന വ്യത്യാസം കുറഞ്ഞിട്ടുണ്ട്. 20-30 രൂപയുണ്ടായിരുന്ന വ്യത്യാസം 5-10 രൂപയായി. ബ്ലോക്ക് റബ്ബറിന്റെ വില കൂടുന്നത് ഒട്ടുപാൽ പോലുള്ളവയുടെ വിലയുംകൂട്ടും. ബാങ്കോക്ക് വിപണിയിൽ രണ്ടാഴ്ചയ്ക്കിടെ 14 രൂപയോളം വില കൂടിയതും ആഭ്യന്തരവിപണിക്ക് നേട്ടമായി. ചൈനീസ് പുതുവത്സര അവധികഴിഞ്ഞ് അവിടത്തെ വിപണികൾ വ്യാഴാഴ്ച തുറക്കുകയാണ്. ഇതോടെ ചൈനയും കൂടുതലായി വാങ്ങിത്തുടങ്ങിയേക്കും. ടോക്കിയോ ഉൾപ്പെടെയുള്ള മറ്റു ഫ്യൂച്ചർ വിപണികളിൽ പോസിറ്റീവ് പ്രവണതയാണ്. പൊതുവേ വിലകൂടുന്ന പ്രവണതയുള്ളതിനാൽ കൈയിലുള്ളതു വിൽക്കാതെ ആളുകൾ സൂക്ഷിക്കുന്നു. ഇത് വിപണിയിൽ ലഭ്യത കുറച്ചു. റബ്ബറിന്റെ സീസൺ ഫെബ്രുവരിയിൽ കഴിയും. ഇപ്പോൾത്തന്നെ ടാപ്പിങ് നിർത്തിയവരുണ്ട്. എന്നാൽ, ഭേദപ്പെട്ട വിലയുള്ളതിനാൽ ഇടയ്ക്കാരു മഴകിട്ടിയാൽ ഇവർ വീണ്ടും ടാപ്പ് ചെയ്യും. മറ്റുചില ടയർ കമ്പനികൾ ഏതാനുംദിവസമായി കാര്യമായി വാങ്ങുന്നില്ല. ബാങ്കോക്കിൽ വില കൂടുതലാണെങ്കിലും ഐവറി കോസ്റ്റ്, ഇൻഡൊനീഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നെല്ലാം ബ്ലോക്ക് റബ്ബർ ഇറക്കുമതി ചെയ്യാൻ ഇവർക്കു കഴിയും. നാട്ടിലെ വിലയുമായി നോക്കുമ്പോൾ വലിയവ്യത്യാസം വരികയുമില്ല. എങ്കിലും ഇവർക്കും വൈകാതെ നാട്ടിൽനിന്ന് വാങ്ങേണ്ടിവരുമെന്നാണ് വിപണി നിരീക്ഷിക്കുന്നവർ പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/37pUOPp
via IFTTT

ബിഗ് ബാസ്കറ്റിനെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നു

മുംബൈ: മലയാളിയും മെട്രോമാൻ ഇ. ശ്രീധരന്റെ മരുമകനുമായ ഹരി മേനോന്റെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ പലചരക്ക് വ്യാപാരസംരംഭമായ ബിഗ് ബാസ്കറ്റിനെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ടാറ്റ സൺസിനു കീഴിലുള്ള കമ്പനി 9,300 മുതൽ 9,500 കോടി വരെ രൂപ ചെലവിട്ട് ബിഗ് ബാസ്കറ്റിലെ 68 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുക. ഇതുസംബന്ധിച്ച് ധാരണയായെങ്കിലും ഇരു ഗ്രൂപ്പുകളും ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇടപാടിന് അനുമതി തേടി ടാറ്റ ഗ്രൂപ്പ് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സി.സി.ഐ.) സമീപിച്ചിട്ടുണ്ട്. നാലോ അഞ്ചോ ആഴ്ചയ്ക്കുള്ളിൽ ഇടപാട് പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഗ്രോസറി സംരംഭമായി ടാറ്റ ഗ്രൂപ്പ് മാറും. സ്റ്റാർ ക്വിക്ക്, ടാറ്റ ന്യൂട്രികോർണർ എന്നിവയിലൂടെ ഈ രംഗത്ത് ചെറിയ വിപണി വിഹിതം മാത്രമാണ് ടാറ്റയ്ക്കുള്ളത്. 26 നഗരങ്ങളിൽ സാന്നിധ്യമുള്ള ബിഗ് ബാസ്കറ്റിനാണ് കൂടുതൽ വിപണി വിഹിതം. ഇടപാടിനു ശേഷവും സി.ഇ.ഒ. ഹരിമേനോൻ കമ്പനിയുടെ ബോർഡിൽ തുടർന്നേക്കും. ഏറ്റെടുക്കലോടെ റിലയൻസ് ജിയോമാർട്ട്, ആമസോൺ ഫ്രഷ്, ഫ്ളിപ്കാർട്ടിന്റെ സൂപ്പർ മാർക്കറ്റ് എന്നിവയ്ക്ക് ശക്തമായ വെല്ലുവിളിയുയർത്താൻ ടാറ്റ ഗ്രൂപ്പിനു കഴിയും. ഇ-ഫാർമസി കമ്പനിയായ 1എം.ജി.യെ കൂടി ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാൻ തയ്യാറെടുക്കുന്നുണ്ട്. ഇതിന്റെ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. 2011 ഡിസംബറിലാണ് ഹരി മേനോന്റെ നേതൃത്വത്തിൽ ബിഗ് ബാസ്കറ്റിന് തുടക്കമിട്ടത്. വി.എസ്. സുധാകർ, വിപുൽ പരേഖ്, അഭിനയ് ചൗധരി, വി.എസ്. രമേഷ് എന്നിവരുമായി ചേർന്നായിരുന്നു ഇത്. തുടർന്ന് വിദേശ നിക്ഷേപക സ്ഥാപനങ്ങളിൽനിന്ന് നിക്ഷേപം സമാഹരിച്ച് വളർച്ചയുടെ പടവുകൾ താണ്ടി. നിലവിൽ 13,500 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യമായി കണക്കാക്കുന്നത്. 20 മാസം മുമ്പാണ് വിപണിമൂല്യം 100 കോടി ഡോളർ (ഏകദേശം 7,500 കോടി രൂപ) പിന്നിട്ട് യൂണികോൺ വിഭാഗത്തിലേക്കു കടന്നത്. ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ ഗ്രൂപ്പിന് 29.1 ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്. അബ്രാജ് ഗ്രൂപ്പ് 16.3 ശതമാനം, അസന്റ് കാപിറ്റൽ 8.6 ശതമാനം, ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (ഐ.എഫ്.സി.) 4.1 ശതമാനം, സി.ഡി.സി. ഗ്രൂപ്പ് 3.5 ശതമാനം എന്നിങ്ങനെയാണ് മറ്റു വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം. ഇതിൽ ആലിബാബ ഗ്രൂപ്പ്, അബ്രാജ് ഗ്രൂപ്പ്, ഐ.എഫ്.സി. എന്നിവർ പൂർണമായി പിൻമാറും. മറ്റ് നിക്ഷേപകർ ചെറിയ വിഹിതം ഓഹരികൾ വിറ്റഴിക്കും. ഇന്ത്യ-ചൈന അതിർത്തി പ്രശ്നം രൂക്ഷമായതോടെ ബിഗ് ബാസ്കറ്റിലെ നിക്ഷേപം ഒഴിവാക്കാൻ ചൈനീസ് കമ്പനികൾ ശ്രമിച്ചു വരികയായിരുന്നു. Tatas set to acquire 68% stake in BigBasket

from money rss https://bit.ly/3aqXcaG
via IFTTT

സെൻസെക്‌സിൽ നഷ്ടം 400 പോയന്റ്: നിഫ്റ്റി 15,250നുതാഴെ ക്ലോസ്‌ചെയ്തു

മുംബൈ: പൊതുമേഖല ബാങ്ക് ഓഹരികളിലെ മുന്നേറ്റം വകവെയ്ക്കാതെ തുടർച്ചയായി രണ്ടാംദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ആഗോളതലത്തിലുണ്ടായ ലാഭമെടുപ്പാണ് സൂചികകളിൽ പ്രതിഫലിച്ചത്. സെൻസെക്സ് 400.34 പോയന്റ് നഷ്ടത്തിൽ 51,703.83ലും നിഫ്റ്റി 104.60 പോയന്റ് താഴ്ന്ന് 15,208.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1480 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1422 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 144 ഓഹരികൾക്ക് മാറ്റമില്ല. നെസ് ലെ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസർവ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഹീറോ മോട്ടോർകോർപ്, അദാനി പോർട്സ്, എസ്ബിഐ, പവർഗ്രിഡ് കോർപ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ആറുശതമാനമാണ് പൊതുമേഖല ബാങ്ക് സൂചിക ഉയർന്നത്. ഊർജം, അടിസ്ഥാന സൗകര്യവികസനം, വാഹനം തുടങ്ങിയ ഓഹരികളിലും നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. എഫ്എംസിജി, ഐടി, ഫാർമ ഓഹരികളാണ് സമ്മർദംനേരിട്ടത്. Nifty ends below 15,250, Sensex falls 400 pts

from money rss https://bit.ly/37kqRR2
via IFTTT

ഫ്രാങ്ക്‌ളിൻ ടെംപിൾടണിലെ നിക്ഷേപകർക്ക് പണം തിരിച്ചുലഭിച്ചുതുടങ്ങി

ഫ്രാങ്ക്ളിൻ ടെംപിൾടൺ എഎംസി പ്രവർത്തനം മരവിപ്പിച്ച ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് പണം തിരിച്ചുലഭിച്ചുതുടങ്ങി. അഞ്ച് ഫണ്ടുകളിലായി 9,122 കോടി രൂപയാണ് വിതരണംചെയ്യുന്നത്. അൾട്ര ഷോർട്ട് ടേം ഫണ്ടിൽ 5,075 കോടി രൂപയും ലോ ഡ്യൂറേഷൻ ഫണ്ടിൽ 1,625 കോടി രൂപയുമാണ് വിതരണംചെയ്തത്. ഡൈനാമിക് ആക്യുറൽ ഫണ്ടിലെ നിക്ഷേപകർക്ക് 1,025 കോടി രൂപയും ലഭിക്കും. ഷോർട്ട് ടേം ഇൻകം ഫണ്ടിൽ 469 കോടിയും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ 926 കോടി രൂപയുമാണ് വിതരണത്തിനുള്ളത്. ആറുഫണ്ടുകളിലായി 17,000 കോടി രൂപയോളം ഇനിയും വിതരണംചെയ്യേണ്ടതുണ്ട്. ഫണ്ട് കമ്പനിക്ക് നിക്ഷേപം തിരിച്ചുലഭിക്കുന്നതിനനുസരിച്ചാകും ബാക്കിയുള്ളതുകയുടെ വിതരണം. നിലവിലുള്ള നിക്ഷേപതുക വിതരണംചെയ്യുന്നതിനും ബാക്കിയുള്ളവ തിരിച്ചെടുക്കുന്നതിനും എസ്ബിഐ മ്യൂച്വൽ ഫണ്ടിനെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയിട്ടുള്ളത്.

from money rss https://bit.ly/3jZP0l0
via IFTTT

വിദേശനിക്ഷേപം ആകർഷിക്കാൻ വൻപദ്ധതികളുമായി തമിഴ്‌നാട്

ചെന്നൈ: സംസ്ഥാനത്ത് വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവിൽ ഇളവുകൾ, ഗതാഗത സൗകര്യം, ജിഎസ്ടി റീഫണ്ട് തുടങ്ങിയവ നൽകുമെന്നാണ് പ്രഖ്യാപനം. കോവിഡ് വ്യാപനത്തെതുടർന്ന് ബിസിനസ് പ്രവർത്തനങ്ങളും വിതരണശൃംഖലകളും വ്യാപിപ്പിക്കാൻ താൽപര്യമുള്ളവർക്ക് ഗുണകരമാകുന്നതാണ് പദ്ധതി. നാലുവർഷത്തിനുള്ളിൽ 500 കോടി രൂപയെങ്കിലും നിക്ഷേപിക്കാൻ തയ്യാറാകണം. 5000 കോടി രൂപയിൽ മുകളിലുള്ള പദ്ധതികൾക്ക് ഏഴുവർഷവും നിക്ഷേപകാലയളവ് അനുവദിക്കും. മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി കഴിഞ്ഞദിവസം ചെന്നൈയിൽ പ്രഖ്യാപിച്ച വ്യവസായ നയത്തിന്റെ ഭാഗമായാണ്വ്യവസായ വികസനത്തിനുള്ള ആനുകൂല്യങ്ങളും നൽകുന്നത്. തമിഴ്നാട്ടിലെ വ്യവസായ മേഖലകൾ ഉൾക്കൊള്ളുന്ന ജില്ലകളിൽ 50ശതമാനം നിരക്ക് ഇളവ് നൽകി ഭൂമികൈമാറും. അഞ്ചുവർഷത്തേയ്ക്ക് വൈദ്യുതി നികുതിയിൽ ഇളവ്, സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവ്, ഒരുകോടി രൂപവരെയുള്ള ഹരിത വ്യവസായത്തിന് പ്രോത്സാഹനം തുടങ്ങിയവ പദ്ധതിക്ക് കീഴിൽവരും.

from money rss https://bit.ly/37mUEbF
via IFTTT

പാഠം 112|റോബിൻഹുഡ് നിക്ഷേപകനാണോ; അതോ ഈവഴിതിരഞ്ഞെടുത്ത് സമ്പന്നനാകണോ?

26വയസ്സുകാരനായ അരുൺ രണ്ടുവർഷംമുമ്പാണ് ഐടി കമ്പനിയിൽ ജോലിക്കുചേർന്നത്. 35,000 രൂപയാണ് പ്രതിമാസം ശമ്പളം. മാതാപിതാക്കളോടൊപ്പം ജീവിക്കന്നതിനാൽ വീട്ടുചെലവിന് ഒരുരൂപപോലും നീക്കിവെയ്ക്കേണ്ടതില്ല. എന്നിട്ടും അരുണിന്റെ കയ്യിൽ നീക്കിയിരിപ്പൊന്നുമില്ല.കൂടുതൽ പണമുണ്ടാക്കാനുള്ള വഴികളാണ് അറിയേണ്ടത്. നഗരത്തിൽ പുതിയതായി ഒരു റസ്റ്റോറന്റ് തുറന്നാൽ അരുൺ അവിടെയുണ്ടാകും. വീക്കെൻഡുകളിൽ റിസോർട്ടുകളായ റിസോർട്ടുകളെല്ലാം മാറിമാറികയറുകയാണ് അരുണും സംഘവും. സ്മാർട്ട്ഫോണുകളുടെ പുതിയ പതിപ്പുകൾവന്നാൽ അവ സ്വന്തമാക്കാനും വൈകിക്കാറില്ല. അത്യാവശ്യചെലവുകളൊന്നുമില്ലാതിരുന്നിട്ടും കിട്ടുന്ന ശമ്പളംപോലം തികയാത്തസ്ഥിതി എങ്ങനെ മറികടക്കും? കോവിഡ് വ്യാപനത്തിൽനിന്ന് രാജ്യം പൂർവസ്ഥിതിയിലേയ്ക്ക് വരികയാണ്. അരുൺ തന്റെ ജീവിതരീതിയിൽ മാറ്റംവരുത്താനൊന്നും തയ്യാറല്ല. ഇതൊന്നുമല്ല അരുണിന്റെ ഇപ്പോഴത്തെ പ്രശ്നം. ഓഹരി വിപണിയിലെ റോബിൻഹുഡ് നിക്ഷേപകനാകണം. വേഗത്തിൽ പണമുണ്ടാക്കാൻ അതാണ് യോജിച്ചതെന്നാണ് അരുണിനെപ്പോലുള്ളവരുടെ പുതിയകണ്ടെത്തൽ. കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണികൂപ്പുകുത്തിയതിനുശേഷം ഉയർത്തെഴുനേൽക്കാൻ തുടങ്ങിയപ്പോൾ ലക്ഷക്കണക്കിന് യുവതലമുറക്കാരാണ് വിപണിയിലേക്ക് ആകർഷിക്കപ്പെട്ടത്. ദിനവ്യാപാരത്തിലൂടെ പണം സമ്പാദിക്കുകയെന്ന ലക്ഷ്യമാണ് അതിനുപിന്നിൽ. സുഹൃത്തുക്കളെല്ലാം വിപണിയിൽ കാശെറിയുകയാണ്. എങ്ങനെ ചുരുങ്ങിയകാലയളവിൽ ലക്ഷങ്ങൾ സമ്പാദിക്കാം എന്നറിയാനായിരുന്നു അരുണിന്റെ ഇ-മെയിൽ. ഓഹരി വിപണിയെ ചൂതാട്ടമാണെന്നും നിക്ഷേപിച്ചാൽ പണംനഷ്ടമാകുമെന്നുമൊക്കെ പറഞ്ഞിരുന്ന ഒരുവിഭാഗം എങ്ങോ അപ്രത്യക്ഷമായി. പണമെറിഞ്ഞ് പണംവാരാൻ തയ്യാറായാണ് യുവതലമുറ വിപണിയിറങ്ങിയിരിക്കുന്നത്. ഇത്തരക്കാർക്ക് വിപണിയിൽനിന്ന് ലക്ഷങ്ങൾ കൊയ്യാൻ കഴിയുമോ? ഓഹരി വിപണിയുടെ വ്യത്യസ്ത സൈക്കിളുകളിൽ നിക്ഷേപം നടത്തിപരിചയമുള്ളവർക്ക് ഇക്കാര്യത്തിൽ സംശയംതെല്ലുമുണ്ടാകില്ല. ഇനിയൊരു കനത്ത ഇടിവുണ്ടായാൽമാത്രമെ റോബിൻഹുഡുമാർ അപ്രത്യക്ഷമാകൂ. എന്നെന്നേക്കുമുള്ള പിൻവലിയലുമാകുമത്. സോഷ്യൽമീഡിയയുടെയുംമറ്റും സ്വാധീനത്തിൽ വിപണിയിലേയ്ക്കുവന്ന പുതുതലമുറക്കാർ അറിഞ്ഞിരിക്കേണ്ട സാമ്പത്തികാസൂത്രണത്തിന്റെ അടിസ്ഥാനപാഠങ്ങളുണ്ട്. അതുമനസിലാക്കി ഓഹരി വിപണിയിലേക്കിറങ്ങൂ. ക്ഷമയോടെ കാത്തിരുന്നാൽ മികച്ച സമ്പാദ്യംനേടാം. ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് അറിയേണ്ടകാര്യങ്ങൾ പ്രതിമാസ ബജറ്റ് ലഭിക്കുന്ന ശമ്പളത്തിൽനിന്ന് ആദ്യം നിശ്ചിതതുക സമ്പാദ്യത്തിനായി മാറ്റിവെയ്ക്കുക. അത്യാവശ്യങ്ങളും ആഗ്രഹങ്ങളും വേർതിരിച്ച് ഡയറിയിൽ കുറിച്ചുവെയ്ക്കുക. അത്യാവശ്യകാര്യങ്ങൾക്കാണ് പണംചെലവഴിക്കേണ്ടത്. ഒരിക്കലും അവസാനിക്കാത്തതാണ് ആഗ്രഹങ്ങളെന്ന് തിരിച്ചറിഞ്ഞ് അതിന് കടിഞ്ഞാണിടുക. സമ്പാദ്യംശീലിക്കുക ഒറ്റയടിക്ക് ആരുംസമ്പത്തുണ്ടാക്കിയിട്ടില്ലെന്ന് മനസിലാക്കുക. ഓഹരി വിപണിയിൽ കടംവാങ്ങി നിക്ഷേപിക്കുന്നവർവരെ അറിഞ്ഞിരിക്കേണ്ടകാര്യമാണിത്. ക്ഷമയോടെ ഘട്ടംഘട്ടമായി നിക്ഷേപം നടത്താൻ ശീലിക്കുക. നേരത്തെതുടങ്ങിയാൽ ഭാവയിൽ വൻതുക സമ്പാദിക്കാനുള്ള അവസരംലഭിക്കും. സാമ്പത്തിക ലക്ഷ്യങ്ങളെ ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ വേർതിരിക്കാം. വിനോദയാത്ര, പുതിയ മൊബൈൽ വാങ്ങൽ, വിവാഹം എന്നിവ ഹ്രസ്വകാല ലക്ഷ്യങ്ങളാണ്. ബാങ്ക് സ്ഥിരനിക്ഷേപം, ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ എന്നിവയിൽ ഇതിനായി നിക്ഷേപംനടത്താം. ദീർഘകാല ലക്ഷ്യത്തിനായി ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ എസ്ഐപി മാതൃകയിലാണ് നിക്ഷേപം നടത്തേണ്ടത്. പ്രതിമാസം നിശ്ചതിതുകവീതം നിക്ഷേപം നടത്തിയാലുള്ളനേട്ടം ഉദാഹരണത്തിൽനിന്ന് മനസിലാക്കാം. 26 വയസ്സുള്ള അരുൺ പ്രതിമാസം 15,000 രൂപവീതം 30വർഷക്കാലയളവിൽ 12ശതമാനം ആദായപ്രകാരം നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 4.62 കോടി രൂപ സ്വന്തമാക്കാൻ കഴിയും. എന്നാൽ അരുൺ 31 വയസ്സിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കിൽ, പ്രതിമാസം 15,000 രൂപവീതം 12 ശതമാനം ആദായപ്രകാരം 25 വർഷം നിക്ഷേപിച്ചാൽ 2.55 കോടി രൂപയാണ് സമാഹരിക്കാൻ കഴിയുകയെന്ന് മനസിലാക്കുക. എന്തുകൊണ്ട് ഓഹരി ദീർഘകാലത്തേയ്ക്ക് മികച്ചനേട്ടമുണ്ടാക്കാൻ യോജിച്ചത് ഓഹരിയിലെ നിക്ഷേപമാണ്. മികച്ച ഫ്ളക്സി ക്യാപ് ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപിച്ചാൽ 12ശതമാനമെങ്കിലും വാർഷിക ആദായംഅതിൽനിന്ന് ലഭിക്കും. അതോടൊപ്പം ഷോർട്ട് ഡ്യറേഷൻ ഫണ്ടിൽ നിക്ഷേപിക്കുന്നതിനാൽ ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായും പണംസമാഹരിക്കാൻ കഴിയും. വായ്പയെടുക്കാതിരിക്കുക ശമ്പള അക്കൗണ്ടുഉള്ള ബാങ്കിൽനിന്ന് അരുണിന് ക്രഡിറ്റ് കാർഡും നൽകിയിട്ടുണ്ട്. ക്രഡിറ്റ് കാർഡിന് നിരക്കുകളൊന്നും ഈടാക്കുന്നില്ലെങ്കിലും താഴെപറയുന്നകാര്യങ്ങൾ ഓർത്തിരിക്കുന്നത് നല്ലതാണ്: നിശ്ചിത സമയത്തിനുള്ളിൽ പണംതിരിച്ചടച്ചില്ലെങ്കിൽ ക്രഡിറ്റ് കാർഡിന് 30-36ശതമാനം നിരക്കിലാണ് പലിശ ഈടാക്കുക. ഉയർന്ന നിരക്കുകളുള്ളതിനാൽ ക്രഡിറ്റ്കാർഡ് ഇഎംഐ ഒഴിവാക്കുക. മുഴുവൻ പണവുംനൽകി ഉത്പന്നങ്ങൾവാങ്ങിയാൽ കൂടുതൽ വിലക്കിഴിവ് നേടാനാകും. നോ കോസ്റ്റ് ഇഎംഐ തിരഞ്ഞെടുക്കരുത്. ഒളിഞ്ഞിരിക്കുന്ന പ്രൊസസിങ് ചാർജുകൾ അതിനുണ്ടാകും. ഘട്ടംഘട്ടമായി പണം സമാഹരിച്ചശേഷം ബൈക്കോ, വിലകൂടിയ മൊബൈൽഫോണോ മറ്റുഉത്പന്നങ്ങളോ വാങ്ങുക. പ്രതിമാസ ബജറ്റിൽനിന്ന് വ്യതിചലിക്കാതിരിക്കുക. അതുകൃത്യമായി പിന്തുടർന്നാൽ വായ്പയെടുക്കേണ്ടിവരില്ല. ഷോർട്ട് ഡ്യൂറേഷൻ ഫണ്ട് ബാങ്ക് നിക്ഷേപത്തേക്കാൾ കൂടുതൽ ആദായം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽനിന്നുലഭിക്കും. പണമാക്കുന്നതിനും എളുപ്പമാണ്. നിശ്ചിത കാലയളവ് നിക്ഷേപം നടത്തണമെന്ന വ്യവസ്ഥയൊന്നുമില്ല. എപ്പോൾ വേണമെങ്കിലും നിക്ഷേപം പിൻവലിക്കാനും കഴിയും. എമർജൻസി ഫണ്ട് അടിയന്തിര സാഹചര്യംനേരിടാൻ എമർജൻസി ഫണ്ട് കരുതിവെയ്ക്കണം. ആറുമാസത്തെയെങ്കിലും ശമ്പളമാണ് ഇതിനായി കരുതേണ്ടത്. ഈതുക സ്വീപ്പ് ഇൻ എഫ്ഡിയിലോ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിലോ നിക്ഷേപിക്കാം. ഇൻഷുറൻസ് ചുരുങ്ങിയത് ഒരുകോടി രൂപയെങ്കിലും പരിരക്ഷ ലഭിക്കുന്നടേം പ്ലാനാണ് പരിഗണിക്കേണ്ടത്. ഇതിനായി 10,000 രൂപയിൽതാഴെമാത്രമെ വാർഷിക പ്രീമിയം ആകുകയുള്ളൂ. അഞ്ചുലക്ഷം രൂപയെങ്കിലും കവറേജ് ലഭിക്കുന്ന ആരോഗ്യഇൻഷുറൻസും ഉണ്ടായിരിക്കണം. സ്ഥിരനിക്ഷേപ പദ്ധതി ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് സ്ഥിര നിക്ഷേപ പദ്ധതികളിലും ആവശ്യത്തിന് കരുതലുണ്ടാകണം. ഉദാഹരണത്തിന് ഒരു ലക്ഷം രൂപ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 30 വയസ്സുള്ള ചെറുപ്പക്കാരൻ 30,000 രൂപയെങ്കിലും ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിലോ ബാങ്ക് എഫ്ഡിയിലോ കരുതിവെയ്ക്കണം. ബാക്കിയുള്ള 70,000 രൂപ ഘട്ടംഘട്ടമായി ഓഹരിയിൽ നിക്ഷേപിക്കാം.അഞ്ചുവർഷത്തേയ്ക്കെങ്കിലും ആവശ്യമില്ലാത്ത പണംവേണം ഓഹരിയിൽ മുടക്കാൻ. feedbacks to: antonycdavis@gmail.com കുറിപ്പ്: റോബിൻഹുഡ് ആകണോയെന്ന് ഇനിതീരുമാനിക്കാം. അത്യാവശ്യങ്ങൾ തിരിച്ചറിഞ്ഞ് പണംചെലവഴിക്കുക. ക്ഷമയോടെ കാത്തിരുന്ന് ദീർഘകാല ലക്ഷ്യങ്ങൾക്കായി ചിട്ടയോടെ നിക്ഷേപിക്കുക. നിങ്ങൾക്കും സമ്പന്നനാകാം.

from money rss https://bit.ly/3plWFLq
via IFTTT

Tuesday, 16 February 2021

സ്വർണവില പവന് വീണ്ടും 35,000 രൂപയായി കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും 35,000 രൂപയിലേയ്ക്ക് താഴ്ന്നു. അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്നശേഷമാണ് പവന്റെ വിലയിൽ 400 രൂപകുറഞ്ഞത്. 4375 രൂപയാണ് ഗ്രാമിന്റെ വില. ഫെബ്രുവരി അഞ്ചിന് 35,000 രൂപയിലെത്തിയ വില പിന്നീട് 800 രൂപവരെ കൂടിയിരുന്നു. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിലാകട്ടെ സ്പോട് ഗോൾഡ് വില ഔൺസിന് 1,791.36 ഡോളറിലേയ്ക്ക് താഴ്ന്നു. ആഗോളതലത്തിൽ ബോണ്ടുകളിൽനിന്നുള്ള ആദായം വർധിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. ആഗോളതലത്തിൽ വിലയിടിഞ്ഞതും ഇറക്കുമതി തീരുവ കുറച്ചതുമാണ് ആഭ്യന്തര വിപണിയിലെ വിലയെ സ്വാധീനിച്ചത്. ദേശീയ വിപണിയിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,772 രൂപയായി. 2020 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിലാവാരമായ 56,200ൽനിന്ന് 9,500 രൂപയുടെ കുറവാണുണ്ടായത്. സംസ്ഥാനത്താകട്ടെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 7000 രൂപയും കുറഞ്ഞു.

from money rss https://bit.ly/37mqJjR
via IFTTT