121

Powered By Blogger

Sunday, 18 July 2021

സെൻസെക്‌സിൽ 503 പോയന്റ് നഷ്ടത്തോടെ തുടക്കം: ബാങ്ക് ഓഹരികളിൽ തളർച്ച

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 503 പോയന്റ് നഷ്ടത്തിൽ 52,636ലും നിഫ്റ്റി 141 പോയന്റ് താഴ്ന്ന് 15,782ലുമാണ് വ്യാപരം ആരംഭിച്ചത്. പണപ്പെരുപ്പ ഭീഷണിയും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായതുമാണ് വിപണിയെ തളർത്തിയത്. ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഐടിസി, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ടിസിഎസ്, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എൻടിപിസി, ടൈറ്റാൻ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. എസിസി, എച്ച്സിഎൽ ടെക്നോളജീസ്, എച്ച്ഡിഎഫ്സി ലൈഫ്, ഇന്ത്യൻ ബാങ്ക് തുടങ്ങി 25 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3kKSQ3V
via IFTTT

കേരളത്തിനു വേണ്ടത് ഉത്തരവാദിത്വ വ്യവസായവും നിക്ഷേപവും

വ്യവസായ സ്ഥാപനങ്ങൾക്ക് ലാഭേച്ഛയുള്ള ഉടമസ്ഥാവകാശികളെപ്പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഉടമസ്ഥരല്ലാത്ത അവകാശികൾ - ഈ സിദ്ധാന്തമാണ് ഉത്തരവാദിത്വ നിക്ഷേപത്തിന്റെയും ഉത്തരവാദിത്വ വ്യവസായത്തിന്റെയും പിന്നിലുള്ളത്. ഒരു വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഉടമസ്ഥരല്ലാത്ത അവകാശികൾ എന്ന നിർവചനത്തിൽപ്പെടുന്നത് അതിലെ ജീവനക്കാരും അവരുടെ കുടുംബങ്ങളും ചുറ്റുവട്ടത്തിലുള്ള ജനങ്ങൾ ഉൾപ്പെടുന്ന പൊതുസമൂഹവും പരിസ്ഥിതിയും ഉപഭോക്താക്കളുമൊക്കെയാണ്. പരിസ്ഥിതി സംരക്ഷണം (E-Environmental), സാമൂഹിക സംരക്ഷണം (S-Social), നിയമാനുസരണമുള്ള ഭരണക്രമം (G-Governance) എന്നിവയ്ക്ക് ലാഭത്തെപ്പോലെ തന്നെ പ്രാധാന്യം കൊടുക്കുന്ന കമ്പനികളിൽ നിക്ഷേപിക്കുന്നതിന് ഇ.എസ്.ജി. നിക്ഷേപമെന്നും അവയ്ക്ക് പ്രാധാന്യം നൽകുന്ന വ്യവസായങ്ങളെ ഉത്തരവാദിത്വ വ്യവസായങ്ങളെന്നും വിളിക്കാം. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്കും വ്യവസായങ്ങൾക്കും സുസ്ഥിര വികസനം കൈവരിക്കാൻ സാധിക്കുകയില്ല. അത്തരം വ്യവസായങ്ങൾ മാത്രമുള്ള രാജ്യങ്ങൾക്കും സുസ്ഥിരമായ വികസനം സാധ്യമാകില്ല. 1976-ൽ ധനതത്ത്വശാസ്ത്രത്തിൽ നോബേൽ സമ്മാനം കിട്ടുകയും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച ധനതത്ത്വ ചിന്തകനെന്ന് 'ന്യൂയോർക്ക് ടൈംസ് ' രേഖപ്പെടുത്തുകയും ചെയ്ത മിൽട്ടൺ ഫ്രിഡ്മാൻ ആണ് ഒരു ബിസിനസിന് ഒരേയൊരു ലക്ഷ്യമേ പാടുള്ളൂവെന്നും അത് ആദ്യമായും അവസാനമായും ലാഭമുണ്ടാക്കുക മാത്രമാണെന്നും താത്ത്വീകരിച്ച് മൂലധനാധിഷ്ഠിതമായ ആഗോള കമ്പോള വ്യവസ്ഥയെ നാട്ടുഭാഷയിൽ പറഞ്ഞാൽ പിന്നീടുള്ള 50 വർഷം കത്തിച്ചു നിർത്തിയത്. സമൂഹത്തിനെയും പരിസ്ഥിതിയെയും ജീവനക്കാരെയും ഉത്തമ ഭരണ രീതികളെയും മറന്ന് വർഷംതോറുമുള്ള ലാഭവർധനയെ മാത്രം ലക്ഷ്യമാക്കി വ്യവസായ സംരംഭകർ അതിവേഗത്തിൽ മത്സരിച്ചപ്പോൾ അതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു ആഗോള ഓഹരി വിപണികളും നിക്ഷേപകരും. 2019-ൽ 750 ലക്ഷം കോടി രൂപയുടെ നിക്ഷേപം മാനേജ് ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ടായ ബ്ലാക്ക് റോക്കിന്റെ സി.ഇ.ഒ. ലാറി ഫിങ്ക്, തങ്ങൾ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളുടെ സി.ഇ.ഒ.മാർക്ക് തങ്ങൾ ഇനിമുതൽ ലാഭവും ലാഭവർധനയും മാത്രം നോക്കി ആയിരിക്കില്ല കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നതെന്നും പരിസ്ഥിതിയുൾപ്പെടെയുള്ള ഉടമസ്ഥേതര അവകാശികൾക്ക് എന്ത് ഉന്നമനം (ഇ.എസ്.ജി. നേട്ടം) ഉണ്ടാക്കി എന്നതിന്റെ അടിസ്ഥാനത്തിൽകൂടി ആയിരിക്കും നിക്ഷേപം നടത്തുന്നത് എന്നും എഴുതി. ഇതോടെ ആഗോള വ്യാവസായിക നിക്ഷേപ രംഗത്ത് ഇത്തരം നിക്ഷേപത്തിനും ഉത്തരവാദിത്വ വ്യവസായങ്ങൾക്കും മുൻഗണന ലഭിച്ചു തുടങ്ങി. ആഗോള വ്യാപകമായി ഉത്തരവാദിത്വ വ്യവസായങ്ങളിൽ ഏകദേശം 25 ലക്ഷം കോടി ഡോളർ (ഏകദേശം 1,800 ലക്ഷം കോടി രൂപ) ഉത്തരവാദിത്വ നിക്ഷേപം ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2015-ൽ ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസനം നേടുന്നതിലേക്കായി 17 ലക്ഷ്യങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. നിക്ഷേപ രംഗത്തും വ്യാവസായിക രംഗത്തും ഇതേത്തുടർന്നുണ്ടായ നവീകരണമാണ് ഉത്തരവാദിത്വ വ്യവസായത്തിലേക്കും ഉത്തരവാദിത്വ നിക്ഷേപത്തിലേക്കും വ്യവസായങ്ങളെയും നിക്ഷേപങ്ങളെയും രാജ്യങ്ങളെയും മാറ്റിത്തുടങ്ങിയത്. ഇന്ത്യയിൽ മൂലധന വിപണിയെയും ലിസ്റ്റഡ് കമ്പനികളെയും നിയന്ത്രിക്കുന്ന സെബി ഇനി മുതൽ കമ്പനികളുടെ വാർഷിക റിപ്പോർട്ടിൽ ബിസിനസ് ഉത്തരവാദിത്വ റിപ്പോർട്ട് ഉണ്ടായിരിക്കണമെന്നും ആ റിപ്പോർട്ടിൽ കമ്പനികളുടെ ഉടമസ്ഥേതര അവകാശികൾക്കായി എന്തു ചെയ്തുവെന്ന് പ്രത്യേകം വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടതോടെ ഇന്ത്യയിലും ഈ രംഗത്ത് പുതിയ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ ഐക്യരാഷ്ട്ര സഭ ഉണ്ടാക്കിയ റാങ്കിങ്ങിൽ ഇന്ത്യ വെറും 66-ാം സ്ഥാനത്താണെന്നത് ഇത്തരത്തിൽ ശ്രദ്ധേയമാണ്. ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ ഫിൻലൻഡ്, സ്വീഡൻ, ഡെൻമാർക്ക് എന്നീ നോർഡിക്ക് രാജ്യങ്ങൾക്കാണ്. സുസ്ഥിര വികസന റാങ്കിങ്ങിൽ കേരളം മുന്നിൽ ഇന്ത്യയിൽ നീതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ റാങ്ക് ചെയ്തപ്പോൾ കേരളം തുടർച്ചയായി ഒന്നാം സ്ഥാനത്താണെന്നത് എടുത്തുപറയേണ്ട ഒരു നേട്ടം തന്നെയാണ്. ഉത്തരവാദിത്വ സംസ്ഥാനം (Responsible state), ഉത്തരവാദിത്വ വ്യവസായം (Responsible industry), ഉത്തരവാദിത്വ നിക്ഷേപം (Responsible investment) എന്നിവയിലെല്ലാം കേരളത്തിന് ആഗോള നിക്ഷേപകരുടെ മുന്നിൽ അഭിമാനത്തോടെ സ്വയം പ്രദർശിപ്പിക്കാൻ മറ്റു സംസ്ഥാനങ്ങളെക്കാൾ എളുപ്പത്തിൽ സംഘടിതമായ പ്രവർത്തനത്തിലൂടെ സാധിക്കും. കാലാവസ്ഥാ വ്യതിയാനം മൂലം ലോകമെമ്പാടും അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തത്തിനു കാരണം പ്രകൃതിയെയും പരിസ്ഥിതിയെയും വേണ്ടവിധത്തിൽ സംരക്ഷിക്കാത്തതുകൊണ്ടും ജൈവ ഇന്ധനത്തിന്റെ ഉപഭോഗം കുറയ്ക്കാത്തതുകൊണ്ടും ആണെന്നതിനാൽ ഇനിയങ്ങോട്ട് ലോക വ്യാവസായിക രംഗത്തെ നയിക്കുന്നത് ഉത്തരവാദിത്വ നിക്ഷേപങ്ങളും വ്യവസായങ്ങളുമായിരിക്കുമെന്ന് നിസ്സംശയം പറയാം. 'ഉത്തരവാദിത്വ വ്യവസായം, ഉത്തരവാദിത്വ നിക്ഷേപം' എന്നിവയ്ക്കു പറ്റിയ സംസ്ഥാനം എന്ന പുതിയ മുദ്രാവാക്യം ഇന്ത്യയിൽ ആദ്യമായി ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ വ്യവസായ മന്ത്രി ഉയർത്തിക്കാണിക്കുന്നത് കേരളത്തിൽ നിന്നാണെന്നതിന് സംസ്ഥാനത്തിന്റെ പുതിയ വ്യവസായ മന്ത്രി പി. രാജീവിനെ പ്രശംസിക്കാതിരിക്കാൻ നിർവാഹമില്ല. വ്യക്തമായ കാഴ്ചപ്പാടോടെ രൂപരേഖ തയ്യാറാക്കി സംസ്ഥാന തലത്തിൽ ഒരു ഇ.എസ്.ജി. അല്ലെങ്കിൽ എസ്.ഡി.ജി. (Sustainable Development Goals) സമിതി രൂപവത്കരിച്ച് പ്രവർത്തിക്കുകയും സർക്കാരിന്റെ നയപരിപാടികളിൽ ഇതിനുവേണ്ട മാറ്റം വരുത്തി അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്താൽ കേരളത്തിന് ഒരു ഉത്തരവാദിത്വ വ്യവസായ സംസ്ഥാനം എന്ന പദവിയിലേക്ക് ഉയരാൻ സാധിക്കുകയും അതിന് ആഗോള നിക്ഷേപക ശ്രദ്ധ ലഭിക്കുകയും ചെയ്യും. വ്യവസായ മന്ത്രി മുൻകൈയെടുത്ത് വ്യവസായ നയത്തിൽത്തന്നെ ഇത്തരത്തിലുള്ള മാറ്റം എടുക്കേണ്ടതുണ്ട്. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ തുടർച്ചയായി മുൻപന്തിയിൽ ഉള്ളത് ഇത്തരം ഒരു അംഗീകാരം വേഗത്തിൽ ലഭിക്കുന്നതിന് കേരളത്തെ സഹായിക്കും. ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം, ആഗോള വ്യാവസായിക രംഗത്തെ ഏറ്റവും പുതുതായി ഉയർന്നു വരുന്ന നിർദേശം സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്.ഡി.ജി.) നേട്ടമാണ് ഒരു രാജ്യത്തിന്റെ നിക്ഷേപാർഹതയെ സൂചിപ്പിക്കുന്നത് എന്നതാണ്. അല്ലാതെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയല്ല. ഈ പുതിയ നിർദേശം കേരളത്തിലും ചർച്ചയാകേണ്ടതുണ്ട്. ഇതൊക്കെയാണെങ്കിൽ കൂടി കേരളത്തിലെ ഇടതുപക്ഷ സർക്കാർ ശ്രദ്ധിക്കേണ്ട കാര്യം ആഗോള മൂലധന ശക്തികളെന്ന് അടച്ചാക്ഷേപിക്കുമ്പോൾ പോലും വിപണിയെ അടിസ്ഥാനമാക്കിയ ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നത് ഇതേ ആഗോള മൂലധന ശക്തികളാണ് എന്നതാണ്. പരിഹാരം കണ്ടെത്തുന്നത് കമ്പോള വ്യവസ്ഥയിലൂടെ തന്നെയാണെന്നതും ശ്രദ്ധിക്കണം. ഇത്തരത്തിൽ ആഗോള വ്യാവസായിക രംഗത്തെ തന്നെ മാറ്റിമറിക്കുന്ന നിർദേശങ്ങൾ വിപണിവഴി തന്നെ നടപ്പാക്കുന്നത് ഇതിനുവേണ്ടി ഉണ്ടായ ഏതെങ്കിലും കൂട്ടായ മുന്നേറ്റത്തെ തുടർന്നല്ല എന്നത് വ്യക്തമാണ്. അതേസമയം, പരിസ്ഥിതി പ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും ഇതര സന്നദ്ധ സംഘടനകളും ഒറ്റയ്ക്കൊറ്റയ്ക്കായി ലോകത്തിന്റെ പല ഭാഗത്തും നടത്തിയ മുന്നേറ്റങ്ങളെ കണ്ടില്ലെന്നു നടിക്കരുത്. ആധുനിക മുതലാളിത്തം ഇത്തരത്തിൽ ഒരു ഇടതുപക്ഷ നവീകരണത്തിനു തയ്യാറെടുക്കുമ്പോൾ ഇടതുപക്ഷ സർക്കാർ അതും അംഗീകരിക്കേണ്ടതുണ്ട്. cjgeorge@geojit.com (ജിയോജിത്തിന്റെ മാനേജിങ് ഡയറക്ടറും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള ഘടകം മുൻ ചെയർമാനുമാണ് ലേഖകൻ)

from money rss https://bit.ly/3ev2OSI
via IFTTT

Saturday, 17 July 2021

വിപണിയുടെനീക്കം സൂക്ഷ്മമായി നിരീക്ഷിക്കാം: ലാഭമെടുത്ത് മുന്നേറാം

പുതിയ ഉയരംകുറിച്ചാണ് ഓഹരി വിപണി ഈയാഴ്ച പിന്നിട്ടത്. ഇന്ത്യയിൽമാത്രമല്ല, ആഗോളതലത്തിൽതന്നെഒരുവർഷത്തിനിടെ റെക്കോഡ് നേട്ടമാണ് വിപണി നിക്ഷേപകന് സമ്മാനിച്ചത്. ഡിമാൻഡ് കൂടിയതിനെതുടർന്നുള്ള പണപ്പെരുപ്പ സമ്മർദത്തിലാണ് യുഎസ്, ചൈന എന്നിവിടങ്ങളിലെ സമ്പദ് വ്യവസ്ഥകൾ. അതേസമയം, രാജ്യത്ത വിലക്കയറ്റനിരക്ക് ആറുശതമാനം പിന്നിട്ട് കംഫർട്ട് സോണിനെ മറികടക്കുകയുംചെയ്തിരിക്കുന്നു. ഡിമാൻഡ് വർധനയല്ല, ഇന്ധനവില റോക്കറ്റുപോലെ ഉയർന്നതാണ് ഇവിടത്തെ വിലക്കയറ്റത്തിന് കാരണം. വിതരണമേഖലയിലെ പ്രതിസന്ധി അസംസ്കൃത എണ്ണവിലയിൽ ഇനിയും വർധനവുണ്ടാക്കാനാണ് സാധ്യത. വർധിക്കുന്ന പണപ്പെരുപ്പം സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ സൂചനയാണെന്നും ഓഹരി വിപണിക്കത് ഗുണംചെയ്യുമെന്നും വിലയിരുത്തലുണ്ട്. പലിശ നിരക്ക് വർധിപ്പിക്കേണ്ടെന്ന ഉറച്ചതീരുമാനത്തിൽ ആർബിഐ തുടരുന്നതും അതുകൊണ്ടാണ്. പണപ്പെരുപ്പത്തിന്റെയും ബോണ്ട് ആദായത്തിന്റെയും വൈരുദ്ധ്യമായ നീക്കം ഇവിടെ ശ്രദ്ധേയമാണ്. പണപ്പെരുപ്പം ഉയരുകയും ബോണ്ടിലെ ആദായം കുറയുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം മറ്റെല്ലാ സൂചനകളും ആശങ്കകളാണ് പങ്കുവെയ്ക്കുന്നത്. ജിഎസ്ടി വരുമാനം ഒരുലക്ഷംകോടി രൂപയ്ക്കുതാഴെയെത്തി. രാജ്യത്തെ കടം ജിഡിപി അനുപാതം 14 വർഷത്തെ ഉയർന്ന നിലയിലുമെത്തിയിരിക്കുന്നു. മോശംസാമ്പത്തിക സാഹചര്യത്തിലേക്ക് ഈ സൂചനകൾ വിരൽചൂണ്ടുമ്പോൾ, അതിനെയെല്ലാംതള്ളി വിപണി റോക്കോഡ് ഉയരങ്ങൾ പിന്നിടുകയാണ്. നിക്ഷേപകരിൽ വലിയൊരു വിഭാഗം നേട്ടം ആസ്വദിക്കുകയുംചെയ്തു. വിപണിയുടെ ഏത് കാലാവസ്ഥയിലും നിക്ഷേപംതുടരുകയെന്ന വലിയൊരുപാഠമാണ് നിക്ഷേപകർക്ക് ഇത് നൽകുന്നത്. പോയആഴ്ച വിപണിയിൽ കാളകൾ പിടിമുറുക്കുമ്പോൾ ഐപിഒകൾ നിക്ഷേപകരിൽ ആവേശമുയർത്തുന്നത് സ്വാഭാവികമാണ്. മാലപ്പടക്കംപോലെ കമ്പനികൾ ഐപിഒകളുമായെത്തുകയുംചെയ്യും. പ്രൊമോട്ടർമാരും സ്വകാര്യ ഇക്വിറ്റി നിക്ഷേപകരും ആകർഷകമായ മൂല്യനിർണയങ്ങളിൽനിന്ന് പ്രയോജനംനേടുകയുംചെയ്യുന്നു. മൊത്തം ഐപിഒ ഇഷ്യുവിൽ ചെറിയഭാഗംമാത്രമെ റീട്ടെയിൽ വിഭാഗത്തിനായി നീക്കിവെച്ചിട്ടുള്ളൂവെന്നകാര്യം മറന്ന് സബ്സ്ക്രിപ്ഷൻ കണക്കുകളെ വിലയിലുത്തി നിക്ഷേപകർ ആവേശഭരിതരാകുന്നു. യഥാർത്ഥത്തിൽ ഐപിഒകളിൽനിന്ന് ആരാണ് നേട്ടമുണ്ടാക്കുന്നത്? പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരും പ്രൊമോട്ടർമാരുംതന്നെ. ലിസ്റ്റിങിനുശേഷമുള്ള വിലവർധനവിനായി കാത്തിരിക്കുകയാണ് റീട്ടെയിൽ നിക്ഷേപകർ. വിപണിയിലേയ്ക്കുള്ള പണമൊഴുക്ക് തുടരുന്നിടത്തോളംകാലം ഇത് ആവർത്തിച്ചുകൊണ്ടിരിക്കും. പോയ ആഴ്ചയിൽ നിഫ്റ്റി നേട്ടമുണ്ടാക്കിയെങ്കിലും 400 പോയന്റിന്റെ പരിധിമറികടക്കാനാകതെ വട്ടംചുറ്റുകയാണ്. ശക്തമായ പ്രതിരോധമാണ് 15,600ൽ നിഫ്റ്റിക്ക് രൂപപ്പെട്ടിരിക്കുന്നത്. 15,950 മറികടക്കാനായാൽ 16,200 നിലവാരത്തിലേയ്ക്ക് കുതിക്കാനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല. 1.49ശതമാനം നേട്ടത്തിൽ 15,923.40 നിലവാരത്തിലാണ് നിഫ്റ്റി ക്ലോസ്ചെയ്തത്. വരുംആഴ്ച കമ്പനികളുടെ പാദഫലങ്ങളാകും വരുംആഴ്ചയിലും വിപണിയിൽ ചലനമുണ്ടാക്കുക. കഴിഞ്ഞവർഷം ആദ്യപാദത്തിൽ ലോക്ഡൗണിലായിരുന്നതിനാൽ അന്നത്തേതുമായുള്ള താരതമ്യം അപ്രസക്തമാണ്. ഭാവിയിലേക്കുള്ള കമ്പനികളുടെ കാഴ്ചപ്പാടിനായിരിക്കും വിലകൽപ്പിക്കപ്പെടുക. അതുകൊണ്ടുതന്നെ, വിപണി റെക്കോഡുകൾതകർത്താലും കരുതലെടുത്തേ നിക്ഷേപകർ മുന്നേറാവു. അഗ്രസീവായ നിക്ഷേപത്തിൽനിന്ന് പിന്മാറുന്നതാകും ഉചിതം. ഭാഗികമായെങ്കിലും ലാഭമെടുക്കാൻ മറക്കുകയുവേണ്ട.

from money rss https://bit.ly/3wNV8Bk
via IFTTT

Friday, 16 July 2021

സ്വർണവില പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെവർധനവിനുശേഷം പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലുമെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിലും വിലയിടിവുണ്ടായി. സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,812.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. യുഎസ് ഫെഡ് റിസർവ് ഭാവിയിൽ പലിശ നിരക്ക് ഉയർത്തേണ്ടിവരുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചതാണ് സ്വർണവിലയെ ബാധിച്ചത്.

from money rss https://bit.ly/3ilZyug
via IFTTT

ഞങ്ങളും അത്രപിന്നിലല്ല; കേരളത്തിലെ ഓഹരി നിക്ഷേപകർ പറയുന്നു

ഇടത്തരക്കാരും യുവാക്കളും ഉൾപ്പെടുന്ന ചെറുകിട നിക്ഷേപകരുടെ വരവ് ഇന്ത്യൻ ഓഹരി വിപണിയിൽ സൃഷ്ടിക്കുന്ന തരംഗത്തിന്റെ അലയൊലികൾ കേരളത്തിലും പ്രകടം. കോവിഡ് സൃഷ്ടിച്ച വിപരീത സാഹചര്യത്തിലും ഓഹരി വിപണിയിലുണ്ടാകുന്ന മുന്നേറ്റവും പരീക്ഷണത്തിനിറങ്ങാനുള്ള ചെറുപ്പക്കാരുടെ ഉത്സാഹവുമാണ് മുമ്പെങ്ങുമില്ലാത്തവിധം വിപണിയിൽ ചലനം സൃഷ്ടിച്ചിട്ടുള്ളത്. ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടവും മ്യൂച്വൽഫണ്ട് എസ്ഐപികളിലൂടെ ദീർഘകാല നിക്ഷേപം നടത്തുന്നവരുടെ വർധിച്ച സാന്നിധ്യവും ഓഹരി വിപണിയെ കൂടുതൽ സജീവമാക്കിയിട്ടുണ്ട്. ബിഎസ്ഇ നൽകുന്ന കണക്കുകളനുസരിച്ച് ഇന്ത്യയിലിപ്പോൾ 6.9 കോടി ഡിമാറ്റ് അക്കൗണ്ട് ഉടമകളുണ്ട്. 2021 ജനുവരിയിൽ രാജ്യത്താകെ 5.15 കോടി ഡിമാറ്റ് അക്കൗണ്ടുകളാണുണ്ടായിരുന്നത്. 2020 സാമ്പത്തിക വർഷം ഇത് 4.08 കോടിയും 2019ൽ 3.59 കോടിയുമായിരുന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് എന്നിവയുടെ ആസ്ഥാനമായ മഹാരാഷ്ട്ര പരമ്പരാഗതമായിത്തന്നെ ഓഹരി വിപണിയിൽ വളരെ മുന്നിലാണ്. ഇവിടെ 1.49 കോടിയിലധികം ഡിമാറ്റ് അക്കൗണ്ടുകളാണുള്ളത്. രണ്ടാംസ്ഥാനത്തുള്ള ഗുജറാത്തിൽ ഡിമാറ്റ് അക്കൗണ്ട് ഹോൾഡർമാരുടെ എണ്ണം 85.9 ലക്ഷമാണ്. 52.3 ലക്ഷം അക്കൗണ്ടുകളുള്ള ഉത്തർപ്രദേശിനാണ് മൂന്നാം സ്ഥാനം. കർണാടകയിൽ 42.2 ലക്ഷവും പശ്ചിമ ബംഗാളിൽ 39.5 ലക്ഷവും രാജസ്ഥാനിൽ 34.6 ലക്ഷവും മധ്യപ്രദേശിൽ 25.7 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളുമുണ്ട്. കേന്ദ്ര ഭരണപ്രദേശമായ ഡൽഹിയിൽ മാത്രം 37.3 ലക്ഷം അക്കൗണ്ടുകളുണ്ട്. നികുതിയിളവുപ്രതീക്ഷിച്ച് വാഹന നിർമ്മാതാക്കളും അനുബന്ധ സ്ഥാപനങ്ങളും യുപിയിലേക്ക് ധാരാളമായി കുടിയേറുന്നതിനാൽ അവിടെനിന്നുള്ള ഓഹരി പങ്കാളിത്തത്തിൽ സമീപകാലത്ത് വലിയ വർധന പ്രതീക്ഷിക്കപ്പെടുന്നു. 480 അക്കൗണ്ടുകൾ മാത്രമുള്ള ലക്ഷദ്വീപിലാണ് വിപണി പങ്കാളിത്തം ഏറ്റവും കുറവ്. ജൂൺ രണ്ടു വരെയുള്ള കണക്കുകളനുസരിച്ച് ആൻഡമാൻ നിക്കോബാറിൽ 9700 നിക്ഷേപകരും മിസോറാമിൽ 5900 പേരും ദാദ്ര, നഗർ ഹവേലി പ്രദേശങ്ങളിൽ 21,200 ഡിമാറ്റ് അക്കൗണ്ട് നിക്ഷേപകരുമുണ്ട്. കേരളത്തിലും കുതിപ്പ് സമീപകാലത്തായി ഡീമാറ്റ് അക്കൗണ്ടുകളുടെ വർധനക്ക് ആനുപാതികമായി കേരളത്തിലും കുതിപ്പുണ്ടായി. ദക്ഷിണേന്ത്യയിൽ ആന്ധ്രപ്രദേശ് (36 ലക്ഷം), തമിഴ്നാട് (42.3 ലക്ഷം), കർണാടക(42.2 ലക്ഷം) എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണമായ 19.4 ലക്ഷമെന്നത് ആകർഷകമല്ലെന്നുതോന്നാം. ജനസംഖ്യാനുപാതികമായി കണക്കാക്കിയാൽ കേരളത്തിന്റെ ശരാശരി മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാൽ മുകളിലാണ്. മുൻകാലങ്ങളെയപേക്ഷിച്ച് ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന കേരളീയരുടെ എണ്ണത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. മ്യൂച്വൽഫണ്ട് എസ്ഐപിവഴി നിക്ഷേപം നടത്തുന്നവരുടെ എണ്ണംകൂടി ചേർത്താൽ കേരളീയരുടെ വിപണി പങ്കാളിത്തം കൂടുതലുണ്ടാവും. എന്നാൽ ഗൾഫ് പണം ഉൾപ്പടെ വിദേശത്തുനിന്നുള്ള പണത്തിന്റെ വരവ് മറ്റ് സംസ്ഥാനങ്ങളേക്കാൾ കൂടുതലുള്ള കേരളത്തിൽ ആനുപാതികമായി ഓഹരി നിക്ഷേപത്തിൽ ഇതിലും കൂടുതൽ വളർച്ച കാണേണ്ടതാണ്. ഓഹരി വിപണിയിലെ സാധ്യതകളെക്കുറിച്ച് മറ്റുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളെക്കാൾ മലയാളികൾ ബോധവാൻമാരാണെങ്കിലും അതിന് ആനുപാതികമായ നിക്ഷേപം ഓഹരി വിപണിയിൽ വരുന്നില്ലെന്നതാണ് യാഥാർഥ്യം. സാമ്പത്തികമായി വലിയ മുന്നേറ്റംനടത്താനുള്ള അവസരമാണ് കേരളത്തിലെ നിക്ഷപകർ നഷ്ടപ്പെടുത്തുന്നത്. പൊതുവേ മുൻവിധിയോടെയുള്ള സമീപനമാണ് കേരളീയർ ഇക്കാര്യത്തിൽ പുലർത്തുന്നത്. മികച്ച പ്രകടനം നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളുടെ സാന്നിധ്യമാണ് ജനങ്ങളുടെ ചിന്താഗതിയിൽ മാറ്റംവരുത്താൻ വലിയൊരളവോളമെങ്കിലും സഹായിക്കുന്നത്. പുതുതായി നിക്ഷേപരംഗത്തിറങ്ങുന്നവർ ഓഹരികളുടെ ഗുണനിലവാരം പരിശോധിക്കാതെ വിലക്കുറവു മാത്രം പരിഗണിച്ചു നിക്ഷേപം നടത്തുന്നത് നഷ്ടത്തിനിടയാക്കുന്നുണ്ട്. വിപണിയിൽ ചൂതാട്ടത്തിനു മുതിരാതെ പോർട്ഫോളിയോയിൽ ശ്രദ്ധാപൂർവമായ തെരഞ്ഞെടുപ്പു നടത്തുകയും വ്യത്യസ്തമായ ആസ്തി വർഗങ്ങളുടെ സന്തുലനം ഉറപ്പാക്കുകയുമാണു വേണ്ടത്. ഇക്കാര്യത്തിൽ സഹായിക്കാൻ സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് കഴിയുന്നുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ഓഹരികൾക്ക് മറ്റ് ആസ്തികളെ മറികടകടക്കുന്ന പ്രകടനംനടത്താൻ കഴിയും എന്ന വസ്തുത കണക്കുകളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഹ്രസ്വകാലത്ത് ചാഞ്ചാട്ടം ഉണ്ടാകാമെങ്കിലും ബാങ്ക് നിക്ഷേപം, പ്രൊവിഡന്റ് ഫണ്ട്, സ്വർണം എന്നീ മേഖലകളിലെ നിക്ഷേപങ്ങളേക്കാളെല്ലാം മെച്ചപ്പെട്ട ലാഭമാണ് ഓഹരി വിപണി ഉറപ്പുനൽകുന്നത്. 1991 മാർച്ച് 31 മുതൽ 2020 മാർച്ച് 31 വരെ സെൻസെക്സ് അടിസ്ഥാനപ്പെടുത്തി ബാങ്ക് നിക്ഷേപം, പ്രൊവിഡന്റ് ഫണ്ട്, സ്വർണം എന്നിവയുമായി ഈ രംഗത്തെ വിദഗ്ധർ നടത്തിയ താരതമ്യപഠനത്തിൽ ഓഹരികൾ ബഹുദൂരം മുന്നേറിയതായി കണ്ടെത്തിയിരുന്നു. 10 വർഷം 20 വർഷം 30 വർഷം കാലയളവുകളിലെല്ലാം ഓഹരികൾ മറ്റുള്ളവയെ അപേക്ഷിച്ച് വലിയ മുന്നേറ്റം കാഴ്ചവെച്ചു. ഓഹരി വിപണിയിൽ നിക്ഷേപം നടത്തി ലാഭംനേടാനുള്ള വലിയ അവസരമാണ് ഇപ്പോഴുള്ളത്. ഓഹരി വിപണിപോലെ തന്നെ കമ്മോഡിറ്റി മാർക്കറ്റിലും എസ്ഐപിയിലും പുതിയ നിക്ഷേപകർ കടന്നുവരുന്നതുകാണാം. ഐപിഒ വിപണിയും വീണ്ടും ചൂടുപിടിച്ചുകഴിഞ്ഞു. ഓഹരി വിപണിയുടെ ലോകത്തേക്ക് ഇനിയുംഎത്താത്തവർ ഭാവിയിൽ മറിച്ചുചന്തിക്കേണ്ടിവരും. അപ്പോഴേക്കും അവസരംനഷ്ടപ്പെട്ടിട്ടുമുണ്ടാകും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അസോസിയേറ്റ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/2UU7gDT
via IFTTT

സിമന്റിന് വിലകൂടുന്നു: വിടുവെക്കാൻ ചെലവേറും

കൊച്ചി: പുതിയ വീട് പണിയാനൊരുങ്ങുന്നവർക്കും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും തിരിച്ചടിയായി സംസ്ഥാനത്ത് സിമന്റിന് വിലയേറുന്നു. ആറ് മാസത്തിനിടെ കുറഞ്ഞ ബ്രാൻഡിലുള്ള ഒരു ചാക്ക് സിമന്റിന് 50 രൂപ മുതലും കൂടിയ ബ്രാൻഡിന് 70 രൂപയോളവുമാണ് വർധിച്ചത്. സിമന്റ് ഉത്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണിത്. അടുത്തകാലത്തൊന്നും സംസ്ഥാനത്ത് സിമന്റ് വില കുറയാൻ സാധ്യതയില്ലെന്നാണ് ഈ മേഖലയിൽനിന്നുള്ള കച്ചവടക്കാർ പറയുന്നത്. കുറഞ്ഞ ബ്രാൻഡ് സിമന്റ് കേരള തീരത്ത് എത്തുമ്പോഴുള്ള നിരക്ക് (ഇറക്കുമതി നിരക്ക്) 325 രൂപയാണ്. കണ്ടെയ്നർ നിരക്കും ഇറക്കുകൂലിയും ഗതാഗത ചെലവും മറ്റ് ചെലവുകളും ഉൾപ്പെടുത്തി ഉപഭോക്താക്കളിലേക്ക് എത്തുമ്പോഴേക്കും (റീട്ടെയിൽ) വില 390 മുതൽ 400 രൂപ വരെയാകും. കൂടിയ ബ്രാൻഡിന് 470 രൂപ വരെയാണ് റീട്ടെയ്ൽ നിരക്ക്. സാധാരണക്കാരെ മാത്രമല്ല റിയൽ എസ്റ്റേറ്റ് പദ്ധതികളെയും ഈ വിലക്കയറ്റം സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയിൽ വിലക്കയറ്റം കൂടി രൂക്ഷമായതോടെ സിമന്റ് വില്പന കുറഞ്ഞിട്ടുണ്ടെന്ന് കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറി സ്റ്റീഫൻ മാർട്ടിൻ പറഞ്ഞു. ഇറക്കുമതി ചെലവ് കൂടുന്നതല്ലാതെ ലാഭം പഴയതിലും കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധിക്ക് പരിഹാരം തേടി ഒരു മാസം മുൻപ് സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും സിമന്റ് കമ്പനികളുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിമന്റ് കമ്പനികൾ വില കുറയ്ക്കാൻ തയ്യാറല്ല കുറഞ്ഞ വിലയ്ക്ക് കേരളത്തിന് സിമന്റ് വിൽക്കാൻ കഴിയില്ലെന്നാണ് കമ്പനികളുടെ വാദം. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഇന്ധന വിലക്കയറ്റവും ഗതാഗത ചെലവിലുണ്ടായ വർധനയും കാരണം ഉത്പാദന-വിതരണ ചെലവ് ഗണ്യമായി ഉയർന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടെ യൂണിറ്റുകളുടെ ഉത്പാദന ശേഷി പൂർണമായി വിനിയോഗിക്കാൻ കഴിയാത്തതിനാലും വില്പന തടസ്സപ്പെടുന്നതിനാലും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കമ്പനികൾ പറയുന്നു. തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളമാണ് സിമന്റ് ഏറ്റവും ഉയർന്ന വിലയ്ക്ക് വാങ്ങുന്നത്. സിമന്റ് നിർമാണ കമ്പനികൾക്ക് ഏറ്റവും കൂടുതൽ താത്പര്യമുള്ള വിപണിയും കേരളമാണ്. ഇവിടേക്ക് ഏറ്റവുമധികം സിമന്റ് വരുന്നത് ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ്. മലബാർ സിമന്റ്സ് അഞ്ച് രൂപ കുറച്ചു ആറ് മാസത്തിനിടെ കേരള പൊതുമേഖലാ കമ്പനിയായ മലബാർ സിമന്റ്സ് മാത്രമാണ് വില കുറച്ചത്. ജൂലായ് ഒന്നിന് മലബാർ സിമന്റ്സ് അഞ്ച് രൂപ കുറച്ചിരുന്നു. ഉത്പാദനം കൂട്ടിക്കൊണ്ട് സിമന്റ് വിപണിയിൽ സംസ്ഥാന പൊതുമേഖലയുടെ വിഹിതം 25 ശതമാനമായി ഉയർത്താൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

from money rss https://bit.ly/3esEdy4
via IFTTT

ബാങ്കിന്റെ വ്യാജസൈറ്റുണ്ടാക്കി ഓൺലൈൻ തട്ടിപ്പ്

തൃശ്ശൂർ: എസ്.ബി.ഐ.യുടെ വ്യാജ സൈറ്റ് ഉണ്ടാക്കി ഓൺലൈൻ തട്ടിപ്പ്. ഓൺലൈൻ ബാങ്കിങ് ആപ്ലിക്കേഷനായ യോനോയുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ഈ ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്തെന്ന സന്ദേശമാണ് തട്ടിപ്പിന്റെ ആദ്യപടി. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ എസ്.ബി.ഐ.യുടേതെന്ന് തോന്നിക്കുന്ന വെബ്സൈറ്റിൽ പ്രവേശിക്കും. അവിടെ യൂസർ നെയിം, പാസ്വേഡ്, ഒ.ടി.പി. എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. യഥാർഥ വെബ്സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങൾ നൽകുന്നു. ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടും. തൃശ്ശൂർ സിറ്റി പോലീസ് പരിധിയിൽ മാത്രം പന്ത്രണ്ടോളം പരാതികളാണ് ഇതുവരെ കിട്ടിയത്. എന്നാൽ തട്ടിപ്പിനിരയായ വിവരം പലരും അറിയുന്നില്ലെന്നാണ് പോലീസ് പറയുന്നത്. എ.ടി.എം. വഴിയാണ് പണം പിൻവലിക്കുന്നതെന്നതിനാൽ ഇരുപതിനായിരം രൂപയ്ക്ക് താഴെയുള്ള തുകയാണ് ഒരുതവണ നഷ്ടപ്പെടുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു. സുരക്ഷാനിർദേശങ്ങളും പുറത്തിറക്കി.

from money rss https://bit.ly/3BnuFhM
via IFTTT

നേട്ടമില്ല: സെൻസെക്‌സ് 53,100നും നിഫ്റ്റി 15,900നും മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെനേട്ടം നിലനിർത്താനാകാതെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 19 പോയന്റ് താഴ്ന്ന് 53,140.06ലും നിഫ്റ്റി നേരിയ നഷ്ടത്തിൽ 15,923.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച കോർപറേറ്റ് പ്രവർത്തനഫലങ്ങൾക്കും ആഗോള വിപണിയിലെ സമ്മിശ്രപ്രതികരണങ്ങൾക്കുമിടയിൽ ദിനവ്യാപാരത്തിനിടെ നഷ്ടവംനേട്ടവും സൂചികകളിൽ മാറിമാറി പ്രകടമായി. കിറ്റക്സ് ഓഹരി രണ്ടാംദിവസവും നഷ്ടത്തിലായി. അഞ്ചുശതമാനത്തോളം നഷ്ടത്തിൽ 175 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. എച്ച്സിഎൽ ടെക്, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിൻസർവ്, ഇൻഫോസിസ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, അദാനി പോർട്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡിവീസ് ലാബ്, ഭാരതി എയർടെൽ, അൾട്രടെക് സിമെന്റ്സ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.45 ശതമാനവും 0.38ശതമാനവും നേട്ടമുണ്ടാക്കി. സെക്റൽ സൂചികകളിൽ നിഫ്റ്റി ഫാർമ, റിയാൽറ്റി, മെറ്റൽ സൂചികകളും ഉയർന്നു. നിഫ്റ്റി ഐടി സൂചിക ഒരുശതമാനം നഷ്ടംനേരിട്ടു.

from money rss https://bit.ly/3z68HxO
via IFTTT

ഓഹരി വിപണിയിൽനിന്ന് മൂന്നുമാസത്തിനിടെ എൽഐസി ലാഭമെടുത്തത് 10,000 കോടി രൂപ

ഐപിഒയ്ക്ക് തയ്യാറെടുക്കുന്നപൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസി ഓഹരി വിപണിയിൽനിന്ന് ഈയിടെ ലാഭമെടുത്തത് 10,000 കോടി രൂപ. ഏപ്രിൽ-ജൂൺ കാലയളവിലാണ് ഇത്രയും തുക ഓഹരികളിൽനിന്ന് ലാഭമെടുത്തത്. ഇതിനായി 20,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ജൂണിൽ അവസാനിച്ച പാദത്തിൽ, കോവിഡിന്റെ രണ്ടാംതരംഗത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരുവേള നാലുലക്ഷം പിന്നിട്ട സമയത്ത് ഓഹരി വിപണി ആറുശതമാനത്തിലധികം ഉയർന്നപ്പോഴാണ് എൽഐസി ലാഭമെടുത്തത്. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ 7,000 കോടി രൂപയും ഏപ്രിൽ-ഒക്ടോബർ കാലയളവിൽ 15,000 കോടി രൂപയുമാണ് മൂലധന വിപണിയിൽനിന്ന് എൽഐസി ലാഭമെടുത്തത്. പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസി രാജ്യത്ത് ഓഹരി വിപണിയിൽ നിക്ഷേപംനടത്തുന്ന വൻകിട സ്ഥാപനങ്ങളിലൊന്നാണ്. 2020-21 സാമ്പത്തിക വർഷത്തിൽ 94,000 കോടി രൂപയാണ് വിപണിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം എട്ട് ലക്ഷം കോടി രൂപയാണ് കമ്പനിയുടെ ഓഹരികളിലെ മൊത്തം നിക്ഷേപം.

from money rss https://bit.ly/2U9qHZp
via IFTTT

Thursday, 15 July 2021

മാസ്റ്റർകാർഡിന്റെ വിലക്ക്: പ്രധാനമായും ബാധിക്കുക അഞ്ച് സ്വകാര്യ ബാങ്കുകളെ

മാസ്റ്റർ കാർഡിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വിലക്ക് പ്രധാനമായും ബാധിക്കുക സ്വകാര്യ ബാങ്കുകളെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും. അഞ്ച് സ്വകാര്യ ബാങ്കുകളെയും ഒരു ബാങ്കിതര ധനകാര്യ സ്ഥാപനത്തെയുമാകും തീരുമാനം കൂടുതൽ ബാധിക്കുക. മറ്റ് കാർഡ് കമ്പനികളിലേയ്ക്ക് മാറേണ്ടിവരുന്നതിനാൽ ഏതാനും മാസം പുതിയ കാർഡുകൾ നൽകുന്നത്തടസ്സപ്പെടനാനിടയുണ്ട്. ആർബിഎൽ ബാങ്ക്, യെസ് ബാങ്ക്, ബജാജ് ഫിൻസർവ് എന്നീ ധനകാര്യ സ്ഥാപനങ്ങളെയാകും പ്രധാനമായും ബാധിക്കുക. ഈസ്ഥാപനങ്ങളുടെ കാർഡ് സംവിധാനം പൂർണമായും മാസ്റ്റർകാർഡുമായി സഹകരിച്ചാണ് നടപ്പാക്കിയിട്ടുളളത്. വിസ, റൂപെ കാർഡുകളുമായി ഈ ബാങ്കുകൾക്ക് കൂട്ടുകെട്ടില്ല. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് എന്നിവയുടെ 40ശതമാനത്തോളം ഇടപാടുകളും മാസ്റ്റർകാർഡുമായി സഹകരിച്ചാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ 45ശതമാനം ക്രഡിറ്റ് കാർഡ് ഇടപാടുകളും മാസ്റ്റർകാർഡുമായുള്ള കൂട്ടുകെട്ടിലാണുള്ളത്. ആർബിഎൽ ബാങ്ക് വിസയുമായി കരാറിലെത്തിയതായി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും നടപടിക്രമങ്ങൾ പൂർത്തിയാക്കി കാർഡ് നൽകുന്നതിന് 8-10ആഴ്ചകൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിമാസം ഒരു ലക്ഷത്തോളം കാർഡുകളാണ് ബാങ്ക് നൽകിവന്നിരുന്നത്. യെസ് ബാങ്ക് മാസ്റ്റർകാർഡുമായി സഹകരിച്ചാണ് ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകിവരുന്നത്. പുതിയ കാർഡുകൾ നൽകുന്നതിന് മറ്റ് പണമിടപാട് ശൃംഖലകളിലേയ്ക്ക് മാറേണ്ടിവരും. എസ്ബിഐ കാർഡ്സിന്റെ 86ശതമാനം ഇടപാടും വിസയുമായി സഹകരിച്ചാണ്. കാർഡുകളുടെയും ഉപഭോക്താക്കളുടെയും ഇടപാടുകളുടെയും വിവരങ്ങൾ ഇന്ത്യയിലെ സെർവറുകളിൽ സൂക്ഷിക്കണമെന്ന മാർഗനിർദേശം പാലിക്കാതിരുന്നതിനെതുടർന്നാണ് അമേരിക്കൻ പണമിടപാട് കാർഡ് കമ്പനിയായ മാസ്റ്റർകാർഡിന് ആർബിഐ വിലക്കേർപ്പെടുത്തിയത്. ജൂലായ് 22നുശേഷം പുതിയ കാർഡുകൾ നൽകരുതെന്നാണ് നിർദേശം. അതേസമയം, നിലവിൽ മാസ്റ്റർ കാർഡ് ഉപയോഗിക്കുന്നവരെ തീരുമാനം ബാധിക്കില്ല.

from money rss https://bit.ly/3xM7GdQ
via IFTTT

സ്വർണവിലയിൽ വീണ്ടുംവർധന: പവന്റെ വില 36,200 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംവർധന. പവന്റെ വില 80 രൂപകൂടി 36,200 രൂപയിലെത്തി. ഗ്രാമിന്റെ വില 4525 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,829.14 ഡോളർ നിലവാരത്തിലാണ്. ഈയാഴ്ചമാത്രം വിലയിൽ 1.2ശതമാനമാണ് വർധനവുണ്ടായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിൽ നേരിയ വർധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 48,369 നിലവാരത്തിലാണ്.

from money rss https://bit.ly/3ikBtEd
via IFTTT

പുതിയ ഉയരംകുറിച്ച് സെൻസെക്‌സ് 53,250 കടന്നു: കിറ്റക്‌സിൽ ഇന്നും തകർച്ച

മുംബൈ: ആഗോള വിപണികളിലെ തളർച്ച ബാധിക്കാതെ സൂചികകൾ. സെൻസെക്സ് 103 പോയന്റ് ഉയർന്ന് 53,262ലും നിഫ്റ്റി 29 പോയന്റ് നേട്ടത്തിൽ 15,953ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐടിസി, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ്, ഭാരതി എയർടെൽ, സൺ ഫാർമ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കിറ്റക്സിന്റെ ഓഹരി രണ്ടാംദിവസവും തകർച്ചനേരിട്ടു. നാലുശതമാനത്തോളം താഴ്ന്ന് 177 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എച്ച്ഡിഎഫ്സി എഎംസി, ഡെൻ നെറ്റ് വർക്സ്, ജസ്റ്റ് ഡയൽ, എൽആൻഡ്ടി ഫിനാൻസ് തുടങ്ങി 18 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/36CAn0P
via IFTTT

വിപണിയിൽ തരംഗമായി ചക്കപ്പായസത്തെ വെല്ലുന്ന മാമ്പഴപ്പായസക്കൂട്ടും

തൃശ്ശൂരിലെ സ്ഥാപനത്തിൽ മാമ്പഴവരട്ടിതയ്യാറാക്കുന്നു തൃശ്ശൂർ: ചക്കപ്പായസത്തിന്റെ രുചിയെ വെല്ലുന്നമാമ്പഴപ്പായസക്കൂട്ടും വിപണിയിൽ. ചക്ക വരട്ടുന്ന രീതിയിൽ മാന്പഴവും വരട്ടിയെടുത്താണ് മാമ്പഴ വരട്ടിയുണ്ടാക്കുന്നത്.ചക്ക വരട്ടുംപോലെ അനായാസമല്ല, മാമ്പഴവരട്ടിയുണ്ടാക്കുന്നത്. നീലം, പ്രിയൂർ, മൽഗോവ എന്നിവ മാത്രമേ വരട്ടാൻ ഉപയോഗിക്കാനാകൂ. തുടർച്ചയായ അഞ്ചുദിവസം വരട്ടിയാലേ മാമ്പഴവരട്ടി പാകമാകൂ. ചക്ക വരട്ടുംപോലെ ഉണ്ടശർക്കരയും നെയ്യും ചുക്കും ഉപയോഗിക്കണം. ഉരുളിയിൽ വരട്ടുമ്പോഴാണ് നല്ല രുചി കിട്ടുക. പത്ത് കിലോഗ്രാം മാന്പഴം വരട്ടിയാൽ ഒരു കിലോഗ്രാം മാമ്പഴവരട്ടി കിട്ടും. വിദേശത്തേക്ക് പഴവർഗങ്ങൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിന് കോവിഡ് കാലത്ത് കയറ്റുമതി പ്രതിസന്ധിയുണ്ടായപ്പോഴാണ് മാങ്ങ വരട്ടി എന്ന ആശയം സ്ഥാപനമുടമ കൊക്കൻ ലാസർ ഉണ്ണിക്ക് തോന്നിയത്. സ്ഥാപനത്തിൽത്തന്നെ സ്റ്റൗവും ഉരുളിയും തയ്യാറാക്കി ജീവനക്കാരുടെ സഹായത്തോടെമാമ്പഴം വരട്ടി തയ്യാറാക്കി. ഇപ്പോൾ സ്റ്റാർ ഹോട്ടലുകളിൽനിന്നുൾപ്പെടെ നല്ല ആവശ്യക്കാരുണ്ട്. വിദേശവിപണിയിൽനിന്ന് വിളിയെത്തുന്നുണ്ട്.

from money rss https://bit.ly/2VSLmkZ
via IFTTT

ഐടി, റിയാൽറ്റി ഓഹരികൾ തുണച്ചു: റെക്കോഡ് നിലവാരത്തിൽ വിപണി ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനങ്ങൾക്കുശേഷം ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് നിലവാരത്തിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികളിലെ മുന്നേറ്റവും ഒന്നാം പാദഫലങ്ങളിലെ മികവുമാണ് സൂചികകൾക്ക് കരുത്തായത്. റിയാൽറ്റി, ഐടി, ധനകാര്യം, മെറ്റൽ ഓഹരികളിൽ കുതിപ്പ് പ്രകടമായി. സെൻസെക്സ് 255 പോയന്റ് ഉയർന്ന് 53,158.85ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തിൽ 15,924.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.31 ശതമാനവും 0.43ശതമാനവും നേട്ടമുണ്ടാക്കി. എച്ച്സിഎൽ ടെക് അഞ്ചുശതമാനത്തിലേറെ ഉയർന്നു. എൽആൻഡ്ടി, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, വിപ്രോ, യുപിഎൽ, എച്ച്ഡിഎഫ്സി ലൈഫ്, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ഒഎൻജിസി, ഐഷർ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഭാരതി എയർടെൽ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയാൽറ്റിയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക 4.20ശതമാനം ഉയർന്നു. നിഫ്റ്റി ഐടി 1.29ശതമാനവും നേട്ടമുണ്ടാക്കി. ഓട്ടോ, മീഡിയ, പൊതുമേഖല ബാങ്ക്, ഫാർമ സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3z67fvr
via IFTTT

മറ്റൊരു ഏറ്റെടുക്കലിനുകൂടി റിലയൻസ്: ഇടപാട് 6,600 കോടിയുടെ

ഫ്യൂച്ചർ റീട്ടെയിലുമായുള്ള കരാർ പാതിവഴിയിൽ അനിശ്ചിതത്വത്തിലായതിനുപിന്നാലെ റിലയൻസ് ഇൻഡസ്ട്രീസ് മറ്റൊരു ഏറ്റെടുക്കലിനൊരുങ്ങുന്നു. പ്രമുഖ ഇന്റർനെറ്റ് മർച്ചന്റ് സർച്ച് സ്ഥാപനമായ ജസ്റ്റ് ഡയലിനെ ഏറ്റെടുക്കുന്നതുമായുള്ള ചർച്ച അവസാനഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. 5,920-6600 കോടി രൂപ(900 മില്യൺ ഡോളർ)യുടേതാകും ഇടപാടെന്നാണ് സൂചന. രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ ഡാറ്റബെയ്സ് സ്വന്തമാക്കി റീട്ടെയിൽ ബിസനസിൽ പ്രയോജനപ്പെടുത്തുകയെന്നതാണ് റിലയൻസിന്റെ ലക്ഷ്യം. പ്രാദേശികതലത്തിൽ പ്രവർത്തനംവ്യാപിപ്പിക്കാൻ ഇതിലുടെ കഴിയുമെന്നാണ് റിലയൻസിന്റെ കണക്കുകൂട്ടൽ. ജൂലായ് 16ന് നടക്കുന്ന ജസ്റ്റ് ഡയലിന്റെ ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നാണറിയുന്നത്. പ്രൊമോട്ടറായ വിഎസ്എസ് മണിക്കും കുടുംബത്തിനും കമ്പനിയിൽ 35.5ശതമാനം ഓഹരികളാണുള്ളത്. മണിയിൽനിന്ന് ഭാഗികമായി ഓഹരികൾ വാങ്ങുന്നതോടൊപ്പം ഓപ്പൺ ഓഫറിലൂടെ 26ശതമാനം ഓഹരികൾ സ്വന്തമാക്കാനുമാണ് റിലയൻസിന്റെ പദ്ധതി. ജസ്റ്റ് ഡയലിന്റെ ഓഹരിവില 52.4ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 1,138 രൂപയിലെത്തി. റിലയൻസുമായുള്ള ഇപാട് വാർത്തകളാണ് ഓഹരി വിലയിൽ അടുത്തിയിടെ കുത്തിപ്പുണ്ടാകാനിടയാക്കിയത്. രാജ്യത്തെ മുൻനിര പ്രാദേശിക സർച്ച് എൻജിനുകളിലൊന്നാണ് ജസ്റ്റ് ഡയൽ. 15 കോടിയോളം ശരാശരി പാദവാർഷിക സന്ദർശകർ സൈറ്റിലും മൊബൈൽ ആപ്പിലുമായുണ്ടെന്നാണ് കണക്ക്.

from money rss https://bit.ly/3z55PRP
via IFTTT

Wednesday, 14 July 2021

പാഠം 133| വിപണി കുതിക്കുമ്പോൾ തിരുത്താം ഈതെറ്റുകൾ; നേടാം മികച്ചആദായം

ഓഹരി വിപണി കുതിക്കുമ്പോൾ നിക്ഷേപകർക്ക് ആവേശം അടക്കാനവില്ല. ദിനവ്യാപാരികൾ ട്രേഡിങിനിടെ ലഹരിക്കടിപ്പെട്ടവരെപ്പോലെയാകും.ദീർഘകാല നിക്ഷേപകർ ഓരോമാസത്തെയും പോർട്ട്ഫോളിയോ സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ച്, റിസ്കിനെക്കുറിച്ചോ മികച്ച ഓഹരികൾ തിരഞ്ഞെടുക്കാനുള്ള വൈദഗ്ദധ്യത്തെക്കുറിച്ചോ ചിന്തിക്കാനുള്ളശേഷിപോലും നഷ്ടപ്പെട്ട് ഉന്മാദാവസ്ഥയിലുമാകും. കരടികളുടെ സർജിക്കൽ സ്ട്രേക്ക് അപ്രതീക്ഷിതമായിട്ടായിരിക്കും നിക്ഷേപകരുടെമേൽ പതിക്കുക. പോർട്ട്ഫോളിയോയിലെ ഓഹരികളെക്കുറിച്ചും അവയ്ക്കെത്രത്തോളം റിസ്ക് ഉണ്ടെന്നതിനെക്കുറിച്ചും അപ്പോഴായിരിക്കും ചിന്തിക്കുക. നിക്ഷേപത്തിൽവരുത്തിയ തെറ്റുകളെക്കുറിച്ച് അപ്പോൾ ബോധ്യമായിട്ട് കാര്യമുണ്ടോ? കാളകളെ ആട്ടിപ്പായിച്ച് വിപണിയിൽ കരടികൾ പിടിമുറക്കുംമുമ്പ് അറിയുക ഈ കാര്യങ്ങൾ. വിപണി തകർന്നടിയുമ്പോൾ ഒരു പച്ചത്തുരുത്തുപോലും കണാനായെന്നുവരില്ല. പോർട്ട്ഫോളിയോ ചെങ്കടൽ കീഴടക്കിയിരിക്കും. അതോടെ ഓഹരി നിക്ഷേപത്തിലുള്ള വിശ്വാസം നഷ്ടപ്പെടും. എസ്ഐപികൾ നിർത്തും. കിട്ടിയതുവെച്ച് എഫ്ഡിയിലേയ്ക്കുമടങ്ങും. ഏത് സമയത്താണാവോ ഇതിലേയ്ക്ക് ചാടാൻ തോന്നിയതെന്ന വികാരവും നിങ്ങളെ വിഷാദചിത്തനാക്കും. വീട് വാങ്ങൽ, കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം തുടങ്ങിയവയ്ക്കാണ് എസ്ഐപി ആരംഭിച്ചതെങ്കിൽ അതിൽനിന്ന് പിൻവാങ്ങുന്നത് ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങളെ താറുമാറാക്കും. പരിചയ സമ്പന്നരായ നിക്ഷേപകർപോലും ആസ്തി വിഭജനത്തിലും ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിലും നിക്ഷേപ സ്ട്രാറ്റജി രൂപപ്പെടുത്തുന്നതിലും ബുൾ മാർക്കറ്റിൽ തെറ്റുകൾവരുത്തുമെന്നകാര്യത്തിൽ സംശയമില്ല. വെച്ചുതാമസിപ്പിക്കാതെ തെറ്റുതിരുത്തി യഥാസമയം ഉചിതമായ തീരുമാനമെടുത്താൽ തിരിച്ചടിയിൽനിന്ന് അതിവേഗം കരകയറാനാകുമെന്നുമാത്രമല്ല, മികച്ചനേട്ടമുണ്ടാക്കാനും കഴിയും. ഓഹരി വിപണിയിലെ കയറ്റത്തിലും ഇറക്കത്തിലും നിക്ഷേപിച്ച് അനുഭവസമ്പത്ത് നേടിയവർ എത്രപേരുണ്ട്. തിരിച്ചടികളിൽ വിപണിയിൽനിന്ന് ഓടിരക്ഷപ്പെട്ടവർ നിരവധിയാണ്. എന്നാൽ അവരിൽ എത്രപേർ തെറ്റിൽനിന്ന് പഠിച്ച് ഇപ്പോഴും നിക്ഷേപംതുടരുന്നുണ്ടെന്നകാര്യത്തിൽ സംശയമുണ്ട്. കോവിഡിനെതുടർന്ന് 2020 മാർച്ചിലെ തിരുത്തിനുശേഷമുള്ള ബുൾമാർക്കറ്റിൽ നിരവധി ചെറുകിട നിക്ഷേപകരാണ് ആദ്യമായി വിപണിയിലെത്തിയത്. വിപണിയിൽ തമോഗർത്തം രൂപപ്പെട്ടാൽ ഇവർ എന്തുചെയ്യും? ഇക്കാര്യങ്ങൾ മുൻനിർത്തി നിക്ഷേപകർ വരുത്തുന്നതെറ്റുകൾ വിലയിരുത്താം. 1. റിസ്കെടുക്കാനുള്ള കഴിവ് വിലയിരുത്തില്ല വിപണികുതിക്കുമ്പോൾ ഓഹരികളിലെയും മ്യൂച്വൽ ഫണ്ടുകളിലെയും നേട്ടംകണ്ട് നിക്ഷേപകരുടെ കണ്ണ് മഞ്ഞളിക്കും. അതിവ നഷ്ടസാധ്യതയുള്ള സ്മോൾ ക്യാപ് ഫണ്ടുകൾ ഉൾപ്പടെയുളളവ 100ശതമാനത്തിലധികംനേട്ടം നൽകിയതായികണ്ട് അഗ്രസീവായി നിക്ഷേപിക്കാനിറങ്ങിത്തിരിക്കും. റിസ്ക് എടുക്കാൻ തയ്യാറാണ് ഓഹരികളും മ്യൂച്വൽ ഫണ്ടുകളും നിർദേശിക്കാമോയെന്ന്വേഷിച്ച് നിരവധി മെയിലുകളാണ് ലഭിക്കുന്നത്. രണ്ടുംമൂന്നുംവർഷം തുടർച്ചയായി വിപണി കുതിക്കുമ്പോൾ നിക്ഷേപകരിൽനിന്നുണ്ടാകുന്ന സ്വാഭാവികമായ ചോദ്യമാണിത്. ഓഹരി നിക്ഷേപത്തിലെ അപകടസാധ്യതകളെക്കുറിച്ച് എത്രവിശദീകരിച്ചാലും അതിനെയെല്ലാം അവഗണിക്കുന്ന സമീപനമാകുമുണ്ടാകുക. നിക്ഷേപതുക ഒലിച്ചുപോകുന്നതിനേക്കാൾ ഇരട്ടയക്ക നേട്ടത്തിലാകും മനസ്. നഷ്ടം സാങ്കൽപികമാണെന്ന ചിന്തമനസിൽ രൂഢമൂലമാകുന്നു. അതേസമയം വിപണി തകർന്നടിയുമ്പോൾ മനസ് മരവിച്ചവരായിമാറുകയുംചെയ്യുന്നു. പ്രത്യേകിച്ച് ആദ്യമായി വിപണിയിൽ നിക്ഷേപത്തിനായെത്തിയവരുടെകാര്യത്തിൽ. പ്രധാന സൂചികകളിൽ അത്രതന്നെ നഷ്ടമുണ്ടായില്ലെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ നിക്ഷേപമൂല്യത്തിൽ 20ഉം 30ഉം ശതമാനം നഷ്ടപ്പെടുമ്പോൾ എങ്ങനെ പൊരുത്തപ്പെടാനാകും? സ്മോൾ, മിഡ് ക്യാപുകളിലാകും നഷ്ടത്തിന്റെതോത് അധികം പ്രകടമാകുക. എസ്ഐപി നിക്ഷേപത്തിലെ ആദായത്തിൽപോലും കുത്തനെ ഇടിവുണ്ടാകാൻ അതിടയാക്കുന്നു. അപ്രതീക്ഷിതമായി വിപണിയിൽ തിരുത്തലുണ്ടയപ്പോൾ, നിക്ഷേപിച്ച ഒരു ലക്ഷം രൂപ 50,000 രൂപയായി കുറഞ്ഞെന്നുകരുതുക. കഠിനാദ്ധ്വാനംചെയ്ത് നേടിയതുക നഷ്ടപ്പെട്ടപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണുണ്ടായതെങ്കിൽ അടിയന്തിരമായി റിസ്ക് ശേഷി വിലയിരുത്തുക. ബുൾ വിപണിയേക്കാൾ ബെയർ മാർക്കറ്റിലാണ് റിസ്ക് എടുക്കാനുള്ളശേഷി വിലയിരുത്താൻ എളുപ്പത്തിൽ കഴിയുക.അതുപ്രകാരമായിരിക്കണം ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്തേണ്ടത്. താരതമ്യേന റിസ്ക് കുറഞ്ഞ വിഭാഗത്തിൽപ്പെട്ടതാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ. മുഴുവൻതുകയും ഓഹരികളിൽ നിക്ഷേപിക്കുന്ന (സ്മോൾ ക്യാപ്, മിഡ് ക്യാപ്, ഫ്ളക്സി ക്യാപ്) ഫണ്ടുകളാണ് തിരഞെടുക്കുന്നതെങ്കിൽ ചാഞ്ചാട്ടംകുറഞ്ഞ ഫ്ളക്സിക്യാപ് വിഭാഗംമാകും ഉചിതം. റിസ്ക് ഫാക്ടർ വിലയിരുത്താതെ അഗ്രസീവ് നിക്ഷേപരീതിയാണ് സ്വീകരിച്ചിട്ടുള്ളതെങ്കിൽ പോർട്ട്ഫോളിയോ വിലയിരുത്തി അപകടസാധ്യത കുറഞ്ഞ മ്യൂച്വൽ ഫണ്ടുകളിലേയ്ക്ക് മാറാൻ തയ്യാറാകുക. നിക്ഷേപം തുടരുന്ന എസ്ഐപികൾക്കും ഇത് ബാധകമാണ്.വ്യത്യസ്ത വിപണി സൈക്കിളുകളിലൂടെ കടന്നുപോകുകയെന്നത് ഓഹരി വിപണിയുടെ സവിശേഷതയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ നഷ്ടം നാളത്തെ നേട്ടമാകാനും ഇന്നത്തെ നേട്ടം നാളത്തെ നഷ്ടമാകാനും അധികസമയം വേണ്ടെന്ന് മനസിലാക്കുക. അതുകൊണ്ടുതന്നെ അപകടസാധ്യത പൂർണമായും ഒഴിവാക്കുന്നത് ദീർഘകാല ലക്ഷ്യങ്ങൾക്കായി മികച്ച സാമ്പാദ്യം സ്വന്തമാക്കാനുള്ള കഴിവിനെ ഇല്ലാതാക്കുകയുംചെയ്യുമെന്നകാര്യം മറക്കേണ്ട. 2. നിക്ഷേപം ഓഹരികളിൽമാത്രം ഒതുക്കരുത് ബാങ്ക് നിക്ഷേപത്തിലെ പലിശ വളരെയധികം കുറഞ്ഞിരിക്കുന്നു. ഓഹരിയിൽ നിക്ഷേപിക്കാൻ താൽപര്യമുണ്ട്. മികച്ച ഓഹരികളും മ്യൂച്വൽഫണ്ടുകളും നിർദേശിക്കാമോ? - ഈയിടെ ലഭിച്ച ചോദ്യങ്ങളിൽ ഏറെയും ഇത്തരത്തിലുള്ളതാണ്.പലിശ നിരക്ക് അടിക്കടി കുറയുകയും ഓഹരി വിപണി ഇരട്ടയക്ക നേട്ടത്തിൽ തുടരുകയുംചെയ്തതിനാൽ താഴ്ന്ന വരുമാനക്കാർ, മുതിർന്ന പൗരന്മാർ, വിരമിച്ചവർ തുടങ്ങിയവരുൾപ്പടെ വലിയൊരു വിഭാഗം നിക്ഷേപത്തിൽമാറ്റംവരുത്തി. 12 മുതൽ 15ശതമാനംവരെ വാർഷിക ആദായ പ്രതീക്ഷിച്ചാണ് പലരും വിപണിയിലേയ്ക്ക് എടുത്തുചാടിയത്. ഓഹരി വിപണിയിൽ നിക്ഷേപിക്കാനുളള ഏറ്റവുംയോജിച്ച സമയത്തായിരുന്നു നിക്ഷേപമെങ്കിൽ ദീർഘകാലയളവിൽ 12-15ശതമാനം ആദായം നേടാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഓഹരി വിപണി ഉയർന്നുനിൽക്കുന്ന ഈ സമയത്ത് എസ്ഐപിയായി നിക്ഷേപിച്ചാൽപോലും എറെക്കാലം അതിന് കാത്തിരിക്കേണ്ടിവരും. 20 വർഷത്തെ ചരിത്രം പരിശോധിച്ചാൽ, നിഫ്റ്റി 50 മികച്ച ആദായം നൽകിയത് മൂന്നുവർഷങ്ങളിൽമാത്രമാണെന്നുകാണാം. നഷ്ടമുണ്ടാക്കിയ ഏഴ് വർഷത്തിൽ മൂന്നുവർഷങ്ങളിൽ 50ശതമാനത്തിലേറെ നഷ്ടത്തിലായി. അത്രയുംതന്നെ വർഷങ്ങളിൽ 12ശതമാനത്തിലേറെ നഷ്ടംനേരിടുകയുംചെയ്തു. കഴിഞ്ഞവർഷത്തെ നഷ്ടത്തിൽനിന്ന് വിപണി വൻമുന്നേറ്റമാണിപ്പോൾ നടത്തിയിട്ടുള്ളത്. രണ്ടോ മൂന്നോ വർഷങ്ങൾ നഷ്ടത്തിൽതന്നെ തുടർന്നേക്കാം. തിരുത്തലുണ്ടായാൽ എപ്പോഴും ഉടനെതിരിച്ചകയറണമെന്നില്ല. ഇക്കാര്യം മനസിലാക്കാതെയാണ് നിക്ഷേപം നടത്തിയിട്ടുളളതെങ്കിൽ തിരുത്താനുള്ള അവസരമാണിപ്പോഴുള്ളതെന്ന് മനസിലാക്കുക. കുറഞ്ഞ പലിശയാണെങ്കിലും സ്ഥിര നിക്ഷേപ പദ്ധതികളുടെ പ്രസക്തി ഇവിടെയാണ്. വിപണി നഷ്ടത്തിലേയ്ക്കുപതിച്ചാലും റിസ്ക് കുറക്കാൻ ഇത്തരം പദ്ധതികളിലെ നിശ്ചിതശതമാനം നിക്ഷേപം സഹായിക്കും. മൂലധനം സംരക്ഷിക്കാൻ സ്ഥിര നിക്ഷേപ പദ്ധതികൾക്കേകഴിയൂ. സ്ഥിരനിക്ഷേപ പദ്ധതികളിൽ നിക്ഷേപമുണ്ടെങ്കിൽ അടിസ്ഥാനകാര്യങ്ങൾ നിറവേറ്റാൻ വിപണിയിലെ തകർച്ച തടസ്സമാകില്ലെന്ന് ചുരുക്കം. ഇക്കാര്യങ്ങൾ വിലയിരുത്തി, ആസ്തിവിഭജനം എപ്രകാരമായിരിക്കണമെന്ന് മനസിലാക്കാം. 1. അടുത്ത അഞ്ചുവർഷത്തേയ്ക്ക് ആവശ്യമുള്ള തുകയും അടിയന്തര ആവശ്യങ്ങൾക്ക് കരുതിയിട്ടുള്ള നിക്ഷേപവും ഓഹരിയിൽ മുടക്കരുത്. ഓഹരി വിപണി ഏതുനിമിഷവും തകർന്നടിയാം അതുമാത്രമല്ല, അഞ്ചുവർത്തിൽതാഴെയുള്ള സമയംകൊണ്ട് വലിയ നഷ്ടത്തിൽനിന്ന് കരകയറാൻ കഴിഞ്ഞെന്നുവരില്ല. 2. നിക്ഷേപമൂല്യത്തിന്റെ 50ശതമാനം നഷ്ടപ്പെടുകയാണെങ്കിൽ ഉറക്കമില്ലാത്ത രാത്രികളാണ് നിങ്ങൾക്കുണ്ടാകുകയെങ്കിൽ കരുതലോടെവേണം ഓഹരിയിൽ നിക്ഷേപിക്കാൻ. ഇത്തരക്കാർ ചെയ്യേണ്ടത് ഉദാഹരണത്തിലൂടെ വിശദീകരിക്കാം.50 ലക്ഷം രൂപ മൊത്തം നിക്ഷേപമുണ്ടെന്ന് കരുതുക. അതിൽ 80ശതമാനം(40 ലക്ഷം രൂപ) ഓഹരിയിൽ നിക്ഷേപിക്കുകയും ബാക്കിയുള്ള 10 ലക്ഷം രൂപ അടിയന്തിര ആവശ്യങ്ങൾക്കും ജീവിത ചെലവുകൾക്കുമായി സുരക്ഷിത സ്ഥിര നിക്ഷേപപദ്ധതികളിലേയ്ക്ക് മാറ്റുക. ബാക്കിയുള്ള 30 ലക്ഷം ഓഹരിയിൽ നിക്ഷേപിച്ചാൽ വിപണിയുടെ തകർച്ചയിൽ 10 ലക്ഷം രൂപ നഷ്ടമാകുമെന്ന് കരുതുക. അത് താങ്ങാനായില്ലെങ്കിൽ അതിന്റെ ഇരട്ടിതുകയായ 20 ലക്ഷം രൂപമാത്രം ഓഹരിയിൽ നിക്ഷേപിച്ച് ബാക്കിയുള്ള പത്തുലക്ഷംകൂടി സ്ഥിര നിക്ഷേപ പദ്ധതികളിലേയ്ക്കമാറ്റുക. 3. ഇടക്കിടെ നിർത്താനും തുടങ്ങാനുമുള്ളതല്ല എസ്ഐപി വിപണിയിൽ മികച്ചനേട്ടമുണ്ടായതിനാലാണ് കഴിഞ്ഞമാസം നിക്ഷേപം മുഴുവൻ തിരിച്ചെടുത്തത്. ഭാവിയിലുണ്ടായേക്കാവുന്ന തകർച്ചമുന്നിൽകണ്ട് കരുതലെടുത്തതാണ്. വീണ്ടും നിക്ഷേപിക്കാനുള്ള സമയത്തിനായി കാത്തിരിക്കുകയാണ്. എപ്പോഴാണ് നിക്ഷേപിക്കേണ്ടതെന്ന് പറഞ്ഞുതരുമോ? 50ശതമാനത്തോളം നേട്ടമുണ്ടായപ്പോൾ നിക്ഷേപം മുഴുവൻ പിൻവലിച്ച് സേവിങ് ബാങ്ക് അക്കൗണ്ടിലിട്ട് കാത്തിരിക്കുകയാണ് ഇയാൾ. വീണ്ടും നിക്ഷേപിക്കാൻ യോജിച്ച സമയം പറഞ്ഞുകൊടുക്കണമെന്നാണ് ആവശ്യം. ഓഹരിവിപണിയുടെ ചലനങ്ങൾ കൃത്യമായി പ്രവചിക്കാൻ ആർക്കുംകഴിയില്ല. കഴിഞ്ഞവർഷം വിപണി കൂപ്പുകുത്തിയപ്പോൾ ഇത്രയുംവേഗം മികച്ചനേട്ടത്തിലേയ്ക്ക് തിരിച്ചുകയറുമെന്ന് ആർക്കുംപ്രവചിക്കാൻ കഴിഞ്ഞിരുന്നില്ല. വിപണിയിയുടെ അടുത്തനീക്കത്തെക്കുറിച്ച് ഉറപ്പോടെ ആരെങ്കിലും പ്രവചിക്കുന്നുണ്ടെങ്കിൽ അത് കള്ളമാണെന്ന് മനസിലാക്കുക. വൻതുക ഒറ്റത്തവണയായി നിക്ഷേപിക്കുമ്പോൾ ലഭിക്കുന്നനേട്ടം എസ്ഐപിയിൽനിന്ന് ഒരിക്കലും ലഭിക്കില്ല. എന്നിരുന്നാലും മികച്ച നിക്ഷേപമാർഗമായി സിസ്റ്റമാറ്റിക് ഇൻവസെറ്റ്മെന്റ് പ്ലാൻ(എസ്ഐപി) ശുപാർശചെയ്യുന്നതിന് കാരണങ്ങളുണ്ട്. വിപണിയിലെ ഏറ്റക്കുറച്ചിലുകളെ മുൻകൂട്ടികാണാൻ കഴിയാത്തതുതന്നെയാണ് പ്രധാനകാരണം. ഉദാഹരണംനോക്കാം. 2008 ജനുവരി, 2010 ഡിസംബർ, 2017 ഡിസംബർ, 2020 ഫെബ്രുവരി എന്നീ മാസങ്ങളിൽ ഒറ്റത്തവണയായി നിക്ഷേപ നടത്തിയവർ നിർഭാഗ്യവാന്മാരാണ്. ഈകാലയളവിലാണ് നിക്ഷേപം നടത്തിയിരുന്നതെങ്കിൽ നിക്ഷേപിച്ചതുകയിൽ 50ശതമാനംവരെ ഇടിവുണ്ടായത് കാണാൻ കഴിഞ്ഞേനെ. 2020 മാർച്ചിലെ ഇടിവിനെതുടർന്ന് ഒരുവർഷത്തിനകം വിപണി കുതിച്ചുയർന്നെങ്കിലും അതൊരിക്കലും പ്രവചിക്കാൻ കഴിയുമായിരുന്നില്ലെന്ന് മനസിലാക്കുക. അതിന് മുമ്പത്തെവർഷങ്ങളിലുണ്ടായ ഇടിവിൽനിന്ന് തിരിച്ചുകയറാൻ രണ്ടിൽക്കൂടുതൽവർഷങ്ങളെടുത്തകാര്യം മറക്കരുത്. ഇവിടെയാണ് എസ്ഐപിയുടെ പ്രസക്തി. വിവിധ മാർക്കറ്റ് സൈക്കിളുകളിൽ നിക്ഷേപം നടത്തുന്നതിലൂടെ ഉറക്കമില്ലാത്തരാത്രികൾ ജീവിതത്തിൽനിന്ന് ഒഴിവാക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല. 2. മാനസികനില തകിടംമറിയാതിരിക്കാൻ എസ്ഐപിതന്നെയാണ് മികച്ചത്. രണ്ടോമുന്നോ വർഷം മികച്ചനേട്ടം ലഭിക്കുമ്പോൾ നിക്ഷേപം പിൻവലിക്കാനുള്ള പ്രലോഭനത്തെ അതിജീവിക്കാൻ എസ്ഐപി സഹായിക്കും. ഇതിലൂടെ ദീർഘകാലയളവിൽ ഓഹരി നിക്ഷേപത്തിൽനിന്ന് മികച്ച ആദായം സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. വിപണിയിലെ ഉയർച്ച താഴ്ചകൾ ബാധിക്കാതെ പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കാനുള്ള അവസരമാണ് എസ്ഐപി നൽകുന്നത്. വിപണി ഉയരുകയോ താഴുകയോ ചെയ്തോട്ടെ. ഏത് സാഹചര്യമാണ് വിപണിയിലുള്ളതെങ്കിലും നിക്ഷേപം തുടരുകയെന്നതാണ് എസ്ഐപിയുടെ രീതി. ഇടക്കിടെ പിൻവലിക്കുക, പിന്നെ നിക്ഷേപിക്കുകയെന്ന തന്ത്രം വ്യവസ്ഥാപിതമായ സാമ്പത്തിക ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുമെന്നകാര്യത്തിൽ സംശയമില്ല. നിക്ഷേപം നടത്താൻ മികച്ച സമയം പ്രതീക്ഷിച്ച് എസ്ഐപി നിർത്തിയവർ ഇപ്പോൾതന്നെ പുനരാരംഭിക്കുക. വിപണി ഇടിയുമ്പോഴാണ് പരമാവധി നേട്ടംലഭിക്കുക. 2020ൽ വിപണി മികച്ചനേട്ടത്തിലോ നഷ്ടത്തിലോ ആയിരുന്നതെന്നകാര്യം വർഷങ്ങൾ കഴിഞ്ഞാൽമാത്രമെ മനസിലാക്കാൻ കഴിയൂ. 4. ലാഭമെടുക്കൽ വേണ്ട കഴിഞ്ഞ ജൂണിൽ എല്ലാ ഇക്വിറ്റി ഫണ്ടുകളുവിറ്റ് ലാഭമെടുത്തു. ഇനി വിപണി ഇടിഞ്ഞാലും എന്നെബാധിക്കില്ല. വീണ്ടും നിക്ഷേപംനടത്താൻ യോജിച്ച സമയം പറഞ്ഞുതരുമല്ലോ-മറ്റൊരാളുടെ ആവശ്യമിതായിരുന്നു. വിപണി മികച്ച ഉയരത്തിലാതയിനാൽ മികച്ചനേട്ടമാണ് നിക്ഷേപകർക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വീണ്ടുമൊരു തിരുത്തലുണ്ടായാൽ അതിൽനിന്ന് രക്ഷപ്പെടാനാണ് നിക്ഷേപം തിരികെയെടുത്തത്. കോവിഡ് ഭീഷണിയും മൂന്നാംതരംഗവുംമുന്നിലുള്ളപ്പോൾ ഇനിയും റിസ്ക് എടുക്കണോയെന്നാണ് ഇവർ ചോദിക്കുന്നത്. ഓഹരിയിൽ ഉയർന്ന അനുപാതത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ ശരിയായ സമയത്ത് ലാഭമെടുക്കുന്നത് ഉചിതമായ തീരുമാനമാണ്. എന്നാൽ ഇക്കാര്യം മനസിൽവെക്കുക. 2021 ജൂണിൽ ലാഭമെടുത്തിട്ടുണ്ടെങ്കിൽ അടുത്തകുറച്ചുമാസങ്ങൾ നിങ്ങൾക്ക് ഉദ്വേഗജനകമായിരിക്കും. വിപണി എപ്പോഴാണോ തകർച്ചനേരിടുക, തിരുത്തലുണ്ടായാൽതന്നെ എപ്പോഴാകും തിരിച്ചുകയറുക-എന്നൊക്കെയുള്ള ചിന്ത നിങ്ങളെ ആശങ്കയിലാഴ്ത്തും.നേരത്തെ നിക്ഷേപിച്ച ഫണ്ടിൽതന്നെവേണോ അതോ പുതിയ ഫണ്ടുകൾ തിരഞ്ഞെടുക്കണോ, വിപണി തിരിച്ചുകയറുമ്പോൾ മികച്ചനേട്ടമുണ്ടാക്കാൻ എസ്ഐപിയാണോ ഒറ്റത്തവണ നിക്ഷേപമാണോ നല്ലത്. ഈ സംശയങ്ങൾ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. വിപണി ഇടിഞ്ഞതുപോലെതന്നെ തിരിച്ചുകയറുന്നതും അപ്രതീക്ഷിതമായിരിക്കും. മുകളിലെ ചോദ്യങ്ങൾക്ക് ഉത്തരംലഭിക്കുന്നതുവരെയൊന്നും കാത്തിരിക്കില്ലെന്ന് ചുരുക്കം. തീരുമാനത്തിലെത്തുമ്പോഴേയ്ക്കും നഷ്ടബോധത്തോടെ തിരിഞ്ഞുനോക്കേണ്ട സാഹചര്യമുണ്ടായേക്കാം. ദീർഘകാലത്തിൽ മികച്ചനേട്ടമുണ്ടാക്കാൻ സഹായിക്കുന്ന വിപണിയിലെ കുതിപ്പ് പ്രയോജനപ്പെടുത്താൻ കഴിയാത്ത സ്ഥിതി അതുണ്ടാക്കിയേക്കാം. സാമ്പത്തിക ലക്ഷ്യങ്ങളെ തകിടംമറിക്കുകയുംചെയ്യും. അതുകൊണ്ടാണ് വിപണിയിലെ ഉയർച്ചമാത്രംനോക്കി ഇക്വിറ്റി ഫണ്ടുകളിൽനിന്ന് ലാഭമെടുക്കരുതെന്ന് പറയുന്നത്. സാമ്പത്തിക ലക്ഷ്യം നിറവേറ്റാൻ ഒന്നോ രണ്ടോവർഷംമാത്രം ബാക്കിയുള്ളപ്പോഴോ, ഒരേകാറ്റഗറിയിലെ മറ്റുഫണ്ടുകളെയോ ബെഞ്ച്മാർക്കിനെയോ അപേക്ഷിച്ച് പ്രകനടത്തിൽ ഫണ്ട് പിന്നിലാകുകയോ ചെയ്താൽമാത്രം നിക്ഷേപംതിരിച്ചെടുക്കാൻ തയ്യാറാകുക. ഇതൊന്നും പരിഗണിക്കാതെ ലാഭമെടുത്തിട്ടുണ്ടെങ്കിൽ എത്രയുംവേഗം നിക്ഷേപംവീണ്ടും ആരംഭിക്കുക. 5. അനുയോജ്യമല്ലാത്ത പദ്ധതി തിരഞ്ഞെടുക്കരുത് ഓഹരി വിപണിയിൽ കാളകൾ പിടിമുറുക്കിയിട്ടുണ്ടെങ്കിൽ മിക്കവാറും കാറ്റഗറികളിലെ ഫണ്ടുകളിൽ അതിശയിപ്പിക്കുന്ന നേട്ടക്കണക്കുകളാകും കാണാനാകുക. ഓഹരികളിലെയും മ്യൂച്വൽഫണ്ടുകളിലെയും കഴിഞ്ഞകാലനേട്ടം അതിശയിപ്പിച്ചേക്കാം. ബുൾതരംഗത്തിൽ സ്മോൾ ക്യാപ് ഓഹരികളും ഫണ്ടുകളും ലാർജ് ക്യാപ്, ഫ്ളക്സി ക്യാപ് ഫണ്ടുകളെ മറികടക്കുന്നു. പതിറ്റാണ്ടുകളായി വിപണിയിലുള്ള സ്റ്റോക്കുകളേക്കാൾ ഐപിഒകളാണ് മികച്ചതെന്ന തോന്നലുണ്ടാക്കുന്നു. താൽക്കാലികമായുണ്ടാകുന്ന മൂല്യവർധനവിനേക്കാൾ വളർച്ചയ്ക്ക് മുൻഗണന നൽകാനാണ് ഈ സമയത്ത് ശ്രമിക്കേണ്ടത്. ഫണ്ട് മാനേജർമാർ താൽക്കാലികമുന്നേറ്റത്തിൽനിന്ന് മികച്ചനേട്ടമുണ്ടാക്കാൻ കഴിവുള്ളവരാകും. സമീപകാലയളവിലെ, അതായത് ഒന്നോ മൂന്നോ അഞ്ചോ വർഷത്തെ ആദായക്കണക്കുകളിൽ മികവുപുലർത്താൻ ഇത്തരംഫണ്ടുകളെ പ്രാപ്തമാക്കുന്നതിന്റെകാരണം ഇതാണ്. ഈ നേട്ടക്കണക്കുകളിൽ മനംമയങ്ങി ദീർഘകാലയളവിലെ ആദായം, അതായത് 7-10 വർഷത്തെ ആദായം നിക്ഷേപകൻ ശ്രദ്ധിക്കാതെവിടുന്നു. വിപണി ഇടിയുമ്പോൾ പിടിച്ചുനിൽക്കാനുള്ള കഴിവാണ് ഫണ്ടുകൾനേരിടുന്ന അഗ്നിപരീക്ഷയെന്ന് തിരിച്ചറിയണം. അതിനാൽ സമീപകാലത്തെ കുതിപ്പിൽ നേട്ടമുണ്ടാക്കിയ ഫണ്ടുകളെ അന്ധമായി വിശ്വസിക്കാതെ കരടികൾ പിടിമുറുക്കിയ സമയങ്ങളിലെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനാമെടുക്കാം. ദീർഘകാല നിക്ഷേപത്തിനായി ഓഹരി അധിഷ്ഠിത ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ഒന്നോ മൂന്നോ അഞ്ചോവർഷത്തെ നേട്ടംമാത്രമല്ല പരിശോധിക്കേണ്ടത്. 2008, 2011, 2020 വർഷങ്ങളിലുണ്ടായ തകർച്ചയുടെകാലത്തെ പ്രകടനംകൂടി വിലയിരുത്തുക. ഏറ്റവും തകർച്ചനേരിട്ട മാസം, പാദവർഷം, വാർഷികം എന്നിങ്ങനെയുള്ള കാലയളവിലെ ഡാറ്റ പരിശോധിക്കാം. തകർച്ചക്കിടയിലും ഉയർച്ചക്കിടയിലും സമതുലിത നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടോയെന്നതാണ് പ്രധാനം. ഇടക്കിടെ മാറാത്ത, സ്ഥിരമായ ഫണ്ട്മാനേജുമെന്റ് ടീം പിന്നിലുണ്ടോയെന്നും പരിശോധിക്കുക. feedbacks to: antonycdavis@gmail.com കുറിപ്പ്: 2020ലെ തകർച്ചയ്ക്കുശേഷമുള്ള കുതിപ്പിൽ ആദ്യമായി വിപണിയിലിറങ്ങിയവരുടെ എണ്ണത്തിൽവൻവർധനവാണുണ്ടായത്. ഇവരിൽ പലർക്കും വിപണി അത്ഭുതമാണ് കണ്മുന്നിൽ വിതച്ചത്. വിപണിയിൽ കരടികൾ പിടിമുറുക്കിയാലോ? തകർച്ചയുടെയും ഉയർച്ചയുടെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മികച്ചനേട്ടം വിപണിയിൽനിന്നുണ്ടാക്കാൻ കഴിയാത്തിന്റെകാരണങ്ങളാണ് ഇവിടെ വിശദീകരിച്ചത്. തെറ്റുകൾ തിരുത്തിമുന്നേറിയാൽ താൽക്കാലികലാഭമല്ല, സാമ്പത്തിലക്ഷ്യങ്ങൾ നിറവേറ്റാനുള്ള മികച്ച സാധ്യതകളാണ് വിപണിമുന്നോട്ടുവെക്കുന്നത്. ഈയിടെ നിക്ഷേപകരിൽ പലരും ഉന്നയിച്ച സംശയങ്ങൾതന്നെയാണ് ഈ വിശദീകരണങ്ങൾക്കുപിന്നിലുമുള്ളത്.

from money rss https://bit.ly/3rd8Wo8
via IFTTT

സ്വർണവില 200 രൂപകൂടി പവന് 36,120 രൂപയായി

സംസ്ഥാനത്ത് സ്വർണവില 36,000 കടന്നു. വ്യാഴാഴ്ച പവന്റെ വിലയിൽ 200 രൂപയാണ് കൂടിയത്. ഇതോടെ 36,120 രൂപയായി വില. ഗ്രാമിന് 25 രൂപ വർധിച്ച് 4515 രൂപയുമായി. കഴിഞ്ഞ ദിവസം പവന്റെ വില 35,920 രൂപയായിരുന്നു. രണ്ടാഴ്ചക്കിടെ 1,200 രൂപയാണ് വർധിച്ചത്. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 1,824.81 ഡോളർ നിലവാരത്തിലാണ്. മുൻവ്യാപാര ദിനത്തിൽ നാലുമാസത്തെ ഉയർന്ന നിലവാരമായ 1,829.55 നിലവാരത്തിലെത്തിയശേഷം വിലകുറയുകയായിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാം 24 കാരറ്റിന് 48,265 രൂപയായും കുറഞ്ഞു. വെള്ളിയുടെ വിലയിൽ കാര്യമായ മാറ്റമില്ല.

from money rss https://bit.ly/3r99mvD
via IFTTT

സെൻസെക്‌സിൽ 115 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,800ന് മുകളിൽ

മുംബൈ: ആഗോള വിപണികളെ അതിജീവിച്ച് രാജ്യത്തെ സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 115 പോയന്റ് ഉയർന്ന് 53,019ലും നിഫ്റ്റി 19 പോയന്റ് നേട്ടത്തിൽ 15,873ലുമാണ് വ്യാപാരം ആരംഭിച്ചത്. മികച്ച പാദഫലം പുറത്തവിട്ടതിനെതുടർന്ന് ഇൻഫോസിസിന്റെ ഓഹരി വിലയിൽ ഒരുശതമാനത്തോളം കുതിപ്പുണ്ടായി. തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം കിറ്റക്സിന്റെ ഓഹരി സമ്മർദത്തിലായി. അഞ്ച് ശതമാനം നഷ്ടത്തിൽ 195 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.25ശതമാനവും സ്മോൾ ക്യാപ് സൂചിക 0.5ശതമാനവുംനേട്ടത്തിലാണ്. വിപ്രോ, ഏഞ്ചൽ ബ്രോക്കിങ്, ടാറ്റ ഇലക്സി, എൽആൻഡ്ടി ഇൻഫോടെക് തുടങ്ങി 22 കമ്പനികളാണ് വ്യാഴാഴ്ച പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3B4YnIg
via IFTTT

ഇന്ധന വിലവർധന ഗാർഹിക സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നതായി പഠനം

മുംബൈ: ക്രമാതീതമായി ഉയരുന്ന ഇന്ധനവില രാജ്യത്തെ ഗാർഹിക സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് എസ്.ബി.ഐ. റിസർച്ചിന്റെ വിലയിരുത്തൽ. ഇന്ധനവിലയ്ക്കൊപ്പം പണപ്പെരുപ്പവും ഉയരുകയാണ്. ഇത് ആളുകളുടെ ഉപഭോഗശേഷിയെ ബാധിക്കുന്നു. ഉപഭോഗത്തെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് വൈകാനും ഇതു കാരണമാകും. പ്രശ്നപരിഹാരമായി എത്രയും വേഗം ഇന്ധനങ്ങളുടെ തീരുവയിൽ ഇളവു വരുത്തേണ്ടതുണ്ടെന്ന് എസ്.ബി.ഐ. ഗ്രൂപ്പിന്റെ മുഖ്യ സാമ്പത്തികോപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ധനം, പലചരക്ക്, അവശ്യ സേവനങ്ങൾ എന്നിവയ്ക്കായി കൂടുതൽ തുക ചെലവിടേണ്ട സാഹചര്യമുണ്ട്. ഇതുമൂലം ആരോഗ്യസംരക്ഷണം ഉൾപ്പെടെയുള്ള ചെലവുകൾ കുറയ്ക്കാനുള്ള പ്രവണതയുണ്ട്. ഇന്ധനത്തിനായി കൂടുതൽ തുക ചെലവിടേണ്ടി വരുന്നത് അത്യാവശ്യമില്ലാത്ത ചെലവുകൾ മാറ്റിവെക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. 2020 ജനുവരി മുതലുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗരീതി വിലയിരുത്തിയാണ് ഇത്തരമൊരു അനുമാനത്തിലെത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാംകോവിഡ് തരംഗം ഗാർഹിക സമ്പദ്വ്യവസ്ഥയെ കൂടുതൽ പ്രതിരോധത്തിലാക്കി. ഇത് ബാങ്ക് നിക്ഷേപങ്ങളിൽ കാര്യമായ കുറവുണ്ടാക്കി. ആദ്യതരംഗത്തെ അപേക്ഷിച്ച് രണ്ടാംതരംഗത്തിൽ നിക്ഷേപങ്ങൾ പിൻവലിക്കുന്നത് വേഗത്തിലായി. 2021-'22 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ബാങ്ക് നിക്ഷേപത്തിൽ 38 ശതമാനം കുറവുണ്ടായി. ഗാർഹിക കടത്തിലും വലിയ വർധനയുണ്ടായി.

from money rss https://bit.ly/3km2tps
via IFTTT

സെൻസെക്‌സ് 134 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: മൈൻഡ്ട്രീ, വിപ്രോ ഓഹരികൾ കുതിച്ചു

മുംബൈ: നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും നേട്ടംതിരിച്ചുപിടിച്ച് വിപണി. സെൻസെക്സ് 134 പോയന്റ് ഉയർന്ന് 52,904.05ലും നിഫ്റ്റി 42 പോയന്റ് നേട്ടത്തിൽ 15,853.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള തലതലത്തിൽ ശുഭകരമല്ലായിരുന്നുവെങ്കിലും രാജ്യത്തെ സാമ്പത്തിക സൂചകങ്ങളിലെ അനുകൂല ഘടകങ്ങളും നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദഫലങ്ങളുമാണ് വിപണിക്ക് കരുത്തായത്. പ്രമുഖ ഐടി കമ്പനിയായ മൈൻഡ്ട്രീ മികച്ച പ്രവർത്തനഫലമാണ് പുറത്തുവിട്ടത്. മൊത്തവില പണപ്പരുപ്പത്തിൽ നേരിയതോതിൽ കുറവുമുണ്ടായി. ടെക് മഹീന്ദ്ര, ഇൻഫോസിസ്, എൽആൻഡ്ടി, എച്ച്സിഎൽ ടെക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾനഷ്ടംനേരിട്ടു. നിഫ്റ്റി ഐടി സൂചിക മൂന്നുശതമാനം ഉയർന്നു. റിയാൽറ്റി, എനർജി, എഫ്എംസിജി, ഫിനാൻസ്, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. പ്രമുഖ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ ഐപിഒയ്ക്ക് മികച്ച പ്രതികരണമാണ് വിപണിയിൽനിന്നുണ്ടായത്. ആദ്യദിവസംതന്നെ 58ശതമാനം സബ്സ്ക്രിപ്ഷൻ ലഭിച്ചു. റീട്ടെയിൽ വിഭാഗത്തിൽ 2.44ഇരട്ടിയാണ് സബ്സ്ക്രിപ്ഷൻ. കിറ്റക്സിന്റെ ഓഹരി വില ബുധനാഴ്ചയും കുതിച്ചു. 10ശതമാനം ഉയർന്ന് 204 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/3kl7rma
via IFTTT