121

Powered By Blogger

Sunday, 22 August 2021

സ്വർണവില പവന് 80 രൂപ വർധിച്ച് 35,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന്റെ വില 80 രൂപകൂടി 35,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 4425 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. പത്തുദിവസത്തിനിടെ 750 രൂപയുടെ വർധനവാണുണ്ടായത്. ഡോളർ കരുത്താർജിച്ചതോടെ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില നേരിയതോതിൽ കുറഞ്ഞു. ട്രോയ് ഔൺസിന് 1,779.12 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഡൽറ്റ വകഭേദത്തിന്റെ വ്യാപനം വിലയിൽ കാര്യമായ ഇടിവുണ്ടാകുന്നതിന് തടസ്സമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 47,208 രൂപയാണ്. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3j8zGn5
via IFTTT

ഏഷ്യയിൽ ആവശ്യകത കുറയുന്നു: എണ്ണവിലവർധനവിന് സാധ്യതമങ്ങി

ഏഷ്യയിൽ ഡിമാന്റിലുണ്ടായകുറവും ആഗോള ഉൽപാദന വർധനാ പ്രതീക്ഷയുമായി ക്രൂഡോയിൽ വില ജൂലൈയിലെ ഉയരങ്ങളിൽനിന്നു ഗണ്യമായി താഴ്ന്നു. യുഎസ് എണ്ണ സൂചികയായ നൈമെക്സ് ഡബ്ള്യുടിഐ ഓഹരിക്കമ്പോളത്തിൽ എണ്ണ വില 18 ശതമാനം കുറഞ്ഞ് ബാരലിന് 63 ഡോളറിൽ താഴെവന്നു. ഏഷ്യൻ സൂചികയായ ബ്രെന്റ് ക്രൂഡ് വിലയും 15 ശതമാനം നഷ്ടത്തിൽ ബാരലിന് 66 ഡോളർ നിരക്കിലാണ് ട്രേഡിംഗ് നടന്നത്. സാമ്പത്തിക വീണ്ടെടുപ്പും ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപാദനത്തിൽ വരുത്തിയ കുറവും കാരണം എണ്ണവില ഏഴുവർഷത്തെ ഏറ്റവും ഉയരത്തിൽ എത്തിയിരുന്നു. സാമ്പത്തിക വീണ്ടെടുപ്പിനെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലും യുഎസിലും എണ്ണയുടെ ഡിമാന്റ് വർധിച്ചപ്പോൾ ഏഷ്യയിലെ ഡിമാന്റ് ഇനിയും ഉയർന്നിട്ടില്ല. ലോകത്ത് ഉൽപാദിപ്പിക്കുന്ന എണ്ണയുടെ 37 ശതമാനവും ഉപയോഗിക്കുന്ന ഏഷ്യയാണ് എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ. കൂടിയവിലയും പല ഏഷ്യൻ രാജ്യങ്ങളിലും കോവിഡിനെതിരായ പോരാട്ടം ഇപ്പോഴും തുടരുന്നതും എണ്ണവില കുറയാൻ ഇടയാക്കിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവുംവലിയ എണ്ണ ഉപഭോക്താക്കളായ ചൈനയിൽ നിന്ന് ഈയിടെ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത് അവരുടെ സാമ്പത്തിക വീണ്ടടുപ്പിന് വേഗംനഷ്ടപ്പെട്ടു എന്നാണ്. വെള്ളപ്പൊക്കവും പുതുതായി പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 വൈറസ് വകഭേദവും ഫാക്ടറി പ്രവർത്തനങ്ങളേയും ചില്ലറ വിപണനത്തേയും ബാധിച്ചതായാണ് ജൂലൈയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കയറ്റുമതി വളർച്ചയും നിക്ഷേപവും ഓഗസ്റ്റിൽ വീണ്ടും കുറഞ്ഞു. പ്രതീക്ഷിച്ച വ്യാവസായിക വളർച്ച ജൂലൈയിൽ 7.8 ശതമാനം ആയിരുന്നെങ്കിലും 6.4 ശതമാനം വളർച്ച മാത്രമാണു രേഖപ്പെടുത്തിയത്. ജൂണിൽ ഇത് 8.3 ശതമാനമായിരുന്നു. മുൻ വർഷത്തയപേക്ഷിച്ച് ചില്ലറ വിൽപനയിലെ വളർച്ച 11.5 ശതമാനമാണു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും 8.5 ശതമാനം മാത്രമാണുണ്ടായത്. ചൈനയിലെ എണ്ണ ഉൽപാദനവും കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 2020 മാർച്ചിലുണ്ടായ ഡിമാന്റ് തകർച്ചയുടെ നിലവാരത്തിലേക്കു താഴുകയായിരുന്നു. നിയമവിരുദ്ധമായ പെർമിറ്റ് വിൽപന നിയന്ത്രിക്കുന്നതിനുംമറ്റുമായി സർക്കാർ നിയമങ്ങൾ കർശനമാക്കുകയും ക്വാട്ടയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തപ്പോൾ രാജ്യത്തെ പല സ്വതന്ത്ര പ്ളാന്റുകളും ഉൽപാദനം വെട്ടിക്കുറച്ചു. ചെലവുകളിലെ വർധനയും ലാഭത്തിലുണ്ടായകുറവും എണ്ണ ശുദ്ധീകരണ ശാലകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. യുഎസിൽ നിന്നുള്ള ഷേൽ എണ്ണയുടെ ഉൽപാദനമാകട്ടെ വർധിക്കുകയും ചെയ്തു. 2020 സെപ്തംബറിനു ശേഷമുള്ള ഏറ്റവും വലിയ ഉൽപാദന വർധനയിലെത്തുമെന്നാണ് യുഎസ് എനർജി ഇൻഫർമേഷൻ വിഭാഗത്തിന്റെ പ്രതിമാസ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ കുറവിൽ നിന്ന് എണ്ണവില മുന്നോട്ടു പോകാൻ തുടങ്ങിയതോടെ യുഎസിലെ ഊർജ്ജ നിലയങ്ങൾ എണ്ണ ഖനന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി. ഒരു വർഷം മുമ്പ് 172 ആയിരുന്ന എണ്ണക്കിണറുകളുടെ എണ്ണം കഴിഞ്ഞ വാരം 397 ആയി ഉയർന്നു. ഒപെക് ഉൾപ്പടെയുള്ള രാജ്യങ്ങൾ ഉൽപാദനം വർധിപ്പിച്ചത് അമിതോൽപാദന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജൂലൈയിൽ ഉൽപാദകരുടെ സംഘം പ്രതിദിന ഉൽപാദനം 400000 ബാരൽ വീതം ഓഗസ്റ്റ് മുതൽ വർധിപ്പിക്കാൻ തീരുമാനിച്ചത് വിപണിയിൽ എണ്ണയുടെ സാന്നിധ്യം വർധിപ്പിക്കും. വിപണിയിൽ എണ്ണയുടെ അമിത സംഭരണം ഒഴിവാക്കുന്നതിന് കഴിഞ്ഞവർഷം ഉൽപാദനം പ്രതിദിനം 10 മില്യൺ ബാരൽവീതം കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾ തീരുമാനമെടുത്തിരുന്നു. പിന്നീടിത് ക്രമേണ വർധിപ്പിക്കുകയാണുണ്ടായത്. യുഎസ് സിഎഫ്ടിസി കണക്കുകൾ പ്രകാരം യുഎസ് ക്രൂഡിന് ഡിമാന്റ് കുറഞ്ഞിട്ടുണ്ട്. ന്യൂയോർക്ക്, ലണ്ടൻ ഓഹരി സൂചികകളിൽ ഊഹക്കച്ചവടക്കാരുടെ നിലപാട് ഇതിനെ സാധൂകരിക്കുന്നു. ആഗോള ഉൽപാദനം വൈകാതെ ഡിമാന്റിനെ മറികടക്കാനിടയുള്ളതുകൊണ്ട് എണ്ണ വില പ്രതികൂലമായിത്തന്നെ തുടരാനാണ് സാധ്യത. ചൈനയിൽ പുതിയ വൈറസ് വകഭേദം വ്യാപിക്കുന്നതിനാൽ യാത്ര നിയന്ത്രണത്തിനുംമറ്റും സാധ്യതയുള്ളതുകൊണ്ട് ഏഷ്യയിൽ എണ്ണയുടെ ഡിമാന്റിൽ കാര്യമായ വീണ്ടെടുപ്പ് വൈകുമെന്നാണ് നിരീക്ഷണം. എന്നാൽ യുഎസിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള കൂടിയ ഡിമാന്റ് വിലയിൽ ഇനിയും ഇടിവുണ്ടാകുന്നതിനെ തടഞ്ഞു നിർത്തിയേക്കും.

from money rss https://bit.ly/3ze2YXg
via IFTTT

സെൻസെക്‌സിൽ 384 പോയന്റ് നേട്ടത്തോടെ തുടക്കം: സ്‌മോൾ ക്യാപിൽ കുതിപ്പ് തുടരുന്നു

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് വിപണി. സെൻസെക്സ് 384 പോയന്റ് നേട്ടത്തിൽ 55,713ലും നിഫ്റ്റി 111 പോയന്റ് ഉയർന്ന് 16,562ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഓഗസ്റ്റിൽമാത്രം 7,245 കോടി രൂപയാണ് രാജ്യത്തെ മൂലധന വിപണിയിൽ മുടക്കിയത്. സാമ്പത്തിക സൂചകകങ്ങൾ നൽകിയ പ്രതീക്ഷയാണ് നിക്ഷേപകരെ ആകർഷിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്. മെറ്റൽ, പൊതുമേഖല ബാങ്ക്, റിയാൽറ്റി, ഫാർമ ഓഹരികളും കുതിപ്പ് നിലനിർത്തി. ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, എൽആൻഡ്ടി, എസ്ബിഐ, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. Sensex up 384 pts; small-caps outperform.

from money rss https://bit.ly/3yk8VAJ
via IFTTT

Friday, 20 August 2021

സെൻസെക്‌സ് 300 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: മെറ്റൽ സൂചികയിലെ നഷ്ടം 6ശതമാനത്തിലേറെ

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 300 പോയന്റ് നഷ്ടത്തിൽ 55,329.32ലും നിഫ്റ്റി 118.30 താഴ്ന്ന് 16,450.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2021 അവസാനത്തോടെ സാമ്പത്തിക പാക്കേജിൽ മാറ്റംവരുത്തുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ നിർദേശംപുറത്തുവന്നത് വിപണിയെ ബാധിച്ചു. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. ടാറ്റ സ്റ്റീൽ, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ എഫ്എംസിജി ഒഴികെയുള്ള സെക്ടറൽ സൂചികകൾ തകർച്ചനേരിട്ടു. ബിഎസ്ഇ മെറ്റൽ സൂചിക 6.9ശതമാനമാണ് താഴ്ന്നത്. എക്കാലത്തെയും മികച്ച ഉയരംകുറിച്ച് ബുധനാഴ്ച 56,000 പിന്നിട്ടശേഷമാണ് സെൻസെക്സിന്റെ പിൻവാങ്ങൽ.

from money rss https://bit.ly/3j2Aaev
via IFTTT

ഈ ഓഹരിയിൽ പത്തുവർഷംമുമ്പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ 41 ലക്ഷമാകുമായിരുന്നു

കോവിഡ് വ്യാപനത്തെതുടർന്ന് 2020 ഏപ്രിലിൽ വിപണി തകർച്ചനേരിട്ടതിനുശേഷമുണ്ടായ ഉയർത്തെഴുന്നേൽപിൽ ഇരട്ടിയിലേറെ നേട്ടമാണ് നിഫ്റ്റി സൂചികയിലുണ്ടായത്. ശക്തമായ ഈ തിരുച്ചുവരവിൽ എല്ലാസെക്ടറുകളും മികച്ചനേട്ടമുണ്ടാക്കിയപ്പോൾ സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികൾ റെക്കോഡ് ഉയരം കീഴടക്കി. ഈ കുതിപ്പിൽ നിരവധി ഓഹരികളാണ് നിക്ഷേപകരെ ഉയരങ്ങളിലെത്തിച്ചത്. ആ ഗണത്തിൽപ്പെട്ട ഓഹരികളിലൊന്നാണ് മൈൻഡ് ട്രീ. 10 വർഷംമുമ്പത്തെ 81.75 രൂപ നിലവാരത്തിൽനിന്ന് ഈ ഓഹരി കുതിച്ചത് 3,355ലേക്കാണ്. അതായത് 41 ഇരട്ടിയിലേറെ നേട്ടം. അഞ്ച് വ്യാപാര ദിനങ്ങൾക്കിടെ 2,930 രൂപയിൽനിന്ന് 3,355 നിലവാരത്തിലേക്കാണ് വില കുതിച്ചത്. കഴിഞ്ഞ ആറ് മാസത്തെ കണക്കെടുത്താൽ 107ശതമാനമാണ് നേട്ടം. 1,614 രൂപയിൽനിന്ന് 3,355 രൂപയായാണ് ഉയർന്നത്. ഒരുവർഷത്തിനിടെ 185ശതമാനവും ഓഹരി നേട്ടമുണ്ടാക്കി. 569രൂപയിൽനിന്ന് 3355 രൂപയിലെത്തുകയുംചെയ്തു. നിക്ഷേപകന് ലഭിച്ചനേട്ടം ഒരുമാസം മുമ്പ് മൈൻഡ് ട്രീയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ 1.21 ലക്ഷമായി ഉയരുമായിരുന്നു. ആറ് മാസംമുമ്പായിരുന്നു നിക്ഷേപമെങ്കിൽ 2.07 ലക്ഷം രൂപയാകുമായിരുന്നു. അഞ്ചുവർഷം മുമ്പായിരുന്നെങ്കിൽ 5.86 ലക്ഷമായും പത്തുവർഷം മുമ്പായിരുന്നെങ്കിൽ 41 ലക്ഷം രൂപയുമായും നിക്ഷേപം ഉയരുമായിരുന്നു. മുന്നറിയിപ്പ്: ഒരുവർഷത്തിനിടെ ഓഹരി വിപണിയിലുണ്ടായ കുതിപ്പിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ പരിചയപ്പെടുത്തുകമാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നിക്ഷേപത്തിനുള്ള ശുപാർശയായി കാണേണ്ടതില്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപം നടത്താൻ.

from money rss https://bit.ly/3yZA4Ka
via IFTTT

റീട്ടെയ്ൽ വില്പന കോവിഡിനു മുൻപുള്ള നിലയിലേക്ക്

കൊച്ചി:മിക്ക സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണങ്ങളിൽ അയവു വന്നു തുടങ്ങിയതോടെ രാജ്യത്ത് ചില്ലറ വ്യാപാര മേഖലയിലെ (റീട്ടെയ്ൽ) വില്പന മെച്ചപ്പെട്ടു തുടങ്ങി. ഈ വർഷം ജൂലായിൽ റീട്ടെയ്ൽ വിഭാഗത്തിൽനിന്നുള്ള വില്പന കോവിഡിനു മുൻപുള്ളതിന്റെ 72 ശതമാനത്തിലേക്കെത്തിയതായി റീട്ടെയ്ലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (റായ്) സർവേ വ്യക്തമാക്കുന്നു. ഈ വർഷം ജൂണിൽ ഇത് 50 ശതമാനമായിരുന്നു. ഈ ഉത്സവ സീസണിൽ വ്യാപാരികൾക്ക് പ്രതീക്ഷ നൽകുന്ന റിപ്പോർട്ടാണ് റായ് പങ്കുവെച്ചിട്ടുള്ളത്. കേരളം ഉൾപ്പെടെയുള്ള ദക്ഷണിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള റീട്ടെയ്ൽ വില്പനയിൽ ശക്തമായ തിരിച്ചുവരവ് പ്രകടമായിട്ടുണ്ട്. മേഖലയിൽ വില്പന 2019 ജൂലായിൽ രേഖപ്പെടുത്തിയതിന്റെ 82 ശതമാനം വരെയായി ഉയർന്നിട്ടുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്. അതായത്, 18 ശതമാനത്തിന്റെ മാത്രം കുറവ്. പശ്ചിമേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡിനു മുൻപുള്ളതിന്റെ 57 ശതമാനമായും വടക്കേ ഇന്ത്യയിൽ 78 ശതമാനമായും വില്പന ഉയർന്നു. വിപണി ഉണർന്നു വിഭാഗങ്ങൾ തിരിച്ചുള്ള കണക്കെടുത്താൽ വില്പനയിൽ ഏറ്റവും മികച്ച പുരോഗതി നിരീക്ഷിച്ചിട്ടുള്ളത് ക്വിക് സർവീസ് റെസ്റ്റോറന്റ്സ് മേഖലയിലാണ്. ഈ മേഖലയിലെ വില്പന കഴിഞ്ഞ മാസം കോവിഡിനു മുൻപുള്ളതിന്റെ 97 ശതമാനമായിട്ടുണ്ട്. ബ്യൂട്ടി ആൻഡ് വെൽനസ് വിഭാഗത്തിൽ 50 ശതമാനത്തിലേക്കും വസ്ത്രവ്യാപാര മേഖലയിൽ 63 ശതമാനത്തിലേക്കും വില്പന എത്തി. ജൂവലറി വില്പന 2019 ജൂലായിൽ രേഖപ്പെടുത്തിയതിന്റെ 69 ശതമാനം വരെയായി. ഭക്ഷണ, പലചരക്ക് വിഭാഗത്തിൽ 88 ശതമാനമായും കൺസ്യൂമർ ഡ്യൂറബിൾസ് ആൻഡ് ഇലക്ട്രോണിക്സ് വില്പന 72 ശതമാനമായും മെച്ചപ്പെട്ടു.

from money rss https://bit.ly/3D00Vbr
via IFTTT

വളർത്തുമൃഗങ്ങൾക്ക് ബാലരാമപുരം കൈത്തറി

കൊച്ചി: ഈ ഓണത്തിന് കൊച്ചിയിൽ നായ്ക്കളും പൂച്ചകളുമുൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്കും ഓണക്കോടി. കൊച്ചി പനമ്പിള്ളി നഗറിലെ ജസ്റ്റ് ഡോഗ്സ് എന്ന പെറ്റ് ഷോപ്പിലാണ് ആൺവർഗത്തിലും പെൺവർഗത്തിലും പെട്ട വളർത്തുമൃഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഓണക്കോടികൾ എത്തിയിരിക്കുന്നത്. കേരളത്തിന്റെ തനതു ശൈലിയിലുള്ള കസവുകരയിട്ട ഷർട്ടുകൾ ആൺമൃഗങ്ങൾക്കും കസവിന്റെ ബോ ടൈ വെച്ച ഉടുപ്പ് പെൺമൃഗങ്ങൾക്കുമുണ്ട്. ഇവയക്കു പുറമെ ഡ്രെസ്സുകൾ, ബന്ധനാസ്, ബോ ടൈകൾ എന്നിവയുമുണ്ട്. 399 രൂപ മുതൽ 2299 രൂപ വരെയാണ് വില നിലവാരം. കുട്ടികളുടെ ബ്രാൻഡായ മിറാലി ക്ലോത്തിംഗുമായി സഹകരിച്ചാണ് പെറ്റ്സ് ഓണക്കോടി വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് ജസ്റ്റ് ഡോഗ്സ് പാർട്ണർമാരിലൊരാളായ എബി സാം തോമസ് പറഞ്ഞു. കേരള സർക്കാരിന്റെ കൈത്തറി ചലഞ്ചിനുള്ള പിന്തുണയുമായി ബാലരാമപുരത്ത് നിർമിച്ച 100% കൈത്തറിവസ്ത്രങ്ങളാണ് ഇവയെന്ന സവിശേഷതയുമുണ്ട്. കോവിഡ് മൂലം മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സ്നേഹോഷ്മളമായതിന്റെ പശ്ചാത്തലത്തിലാണ് നായ്ക്കൾക്കും ഓണക്കോടി വിപണിയിലെത്തിക്കുന്ന കാര്യം ആലോചിച്ചതെന്ന് എബി സാം തോമസ് പറഞ്ഞു. കുട്ടികളുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഏതാണ്ട് 24 മണിക്കൂറും വീടിനകത്തു തന്നെ കഴിയുന്ന കാലമാണ് കടന്നുപൊയ്ക്കോണ്ടിരിക്കുന്നത്. ഇതു മൂലം വളർത്തമൃഗങ്ങളുമായുള്ള ബന്ധം ഏറെ ദൃഡമാവുകയാണ്. വളർത്തുമൃഗങ്ങളെ വിൽക്കുന്ന കടയിലും വിൽപ്പന വർധിക്കുന്നുണ്ട്. വളർത്തുനായ്ക്കളെ ഭംഗിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുന്ന രീതി പുതുതല്ല. എന്നാൽ ഓണക്കോടി ഇതാദ്യമായിരിക്കും. തൃശൂർ ജില്ലയുടെ ചില ഭാഗങ്ങളിൽ വിഷുവിന് പശുക്കളേയും നായ്ക്കളേയും വിഷുക്കണി കാണിക്കുകയും ഓണത്തിന് ഒരു തൃക്കാക്കരപ്പനെയെങ്കിലും തൊഴുത്തിലും വെയ്ക്കുന്ന രീതിയുണ്ട്. എന്നാൽ മാറുന്ന കാലത്തിനനുസരിച്ച് ഓണക്കോടിയുടെ കാര്യത്തിലും വളർത്തുമൃഗങ്ങളെ അവഗണിയ്ക്കേണ്ടതില്ല എന്ന ചിന്തയാണ് ഈ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യാൻ പ്രേരണയായതെന്നും എബി സാം തോമസ് പറഞ്ഞു. ഇന്ത്യയിലെവിടെയും ഡെലിവറി സൗകര്യവുമുണ്ട്.

from money rss https://bit.ly/3BbgX0D
via IFTTT

സെൻസെക്‌സിൽ 400ലേറെ പോയന്റ് നഷ്ടം: നിഫ്റ്റി 16,500ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകളിൽ കനത്തനഷ്ടം. സെൻസെക്സ് 419 പോയന്റ് നഷ്ടത്തിൽ 55,210ലും നിഫ്റ്റി 161 പോയന്റ് താഴ്ന്ന് 16,407ലുമാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡറൽ റിസർവിന് ഉത്തേജകനടപടികളുമായി മുന്നോട്ടുപോകാനാകുമോയെന്ന ആശങ്കയും ഡെൽറ്റ വകഭേദത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനവും ചൈനീസ് സമ്പദ് വ്യവസ്ഥയിലെ തളർച്ചയുമൊക്കെയാണ് വിപണിയെ പുറകോട്ടടിച്ചത്. ഇൻഫോസിസ്, നെസ് ലെ, ടൈറ്റാൻ, എൻടിപിസി, ബജാജ് ഫിൻസർവ്, റിലയൻസ്, ഐടിസി, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, മാരുതി സുസുകി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം നഷ്ടത്തിലായി. മെറ്റൽ സൂചിക മൂന്നുശതമാനത്തിലേറെ താഴ്ന്നു. അതേസമയം, ഐടി സൂചിക 0.50ശതമാനത്തോളം ഉയരുകയുംചെയ്തു.

from money rss https://bit.ly/3j0V6m0
via IFTTT

Thursday, 19 August 2021

21 കോടി രൂപയുടെ തട്ടിപ്പ്: രാജ്യവ്യാപകമായി ഇപിഎഫ് ഓഫീസുകളിൽ പരിശോധന

21 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതിനെതുടർന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ(ഇപിഎഫ്ഒ) രാജ്യമൊട്ടാകെയുള്ള ഓഫീസുകളിൽ പരിശോധന നടത്തുന്നു. സമീപകാലയളവിലെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പടെയുള്ളവയാണ് സൂക്ഷ്മപരിശോധന നടത്തുക. മുംബൈയിലെ ഇപിഎഫ് ഓഫീസിൽ ഈയിടെ നടത്തിയ ഓഡിറ്റിനെതുടർന്നാണ് തട്ടിപ്പ് കണ്ടെത്തിയത്. മുംബൈയിലെ കാന്ധിവിളി ഓഫീസിലെ ക്ലാർക്ക് 817 ബാങ്ക് അക്കൗണ്ടുകൾവഴി 21.5 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കാന്ധിവിളി ഓഫീസിലെ ആറ് ജീവനക്കാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപകമായപ്പോൾ വരുമാനനഷ്ടമുണ്ടായതിനെതുടർന്ന് ജീവനക്കാർക്ക് നിക്ഷേപം പിൻവലിക്കാൻ അനുമതി നൽകിയിരുന്നു. ഇതുപ്രകാരം മെയ് 31വരെ 18,700 കോടി രൂപയാണ് പിൻവലിക്കപ്പെട്ടത്. ഇത്തരത്തിൽ പിൻവലിച്ച നിക്ഷേപങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും.

from money rss https://bit.ly/2UzJayq
via IFTTT

ക്രിപ്‌റ്റോകറൻസി നിക്ഷപം: ലോകത്ത് രണ്ടാംസ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻവർധന. യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളെക്കാൾ ഏറെമുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ബ്ലോക്ക്ചെയിൻ ഡാറ്റ പ്ലാറ്റ്ഫോമായ ചെയിനലാസിസിന്റെ 2021 ഗ്ലോബൽ ക്രിപ്രറ്റോ അഡോപ്ഷൻ ഇൻഡക്സ് പ്രകാരം ഇന്ത്യക്ക് രണ്ടാംസ്ഥാനമാണുള്ളത്. വിയറ്റ്നാമാണ് ഒന്നാമത്. 2020 ജൂണിനും 2021 ജൂലായ്ക്കുമിടയിൽ ലോകമെമ്പാടുമുള്ള ക്രിപ്റ്റോ അഡോപ്ഷനിൽ 880ശതമാനം വർധനവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ പ്ലാറ്റ്ഫോമായ ഫൈൻഡറിന്റെ റിപ്പോർട്ട് പ്രകാരം ക്രിപ്റ്റോ കറൻസി ഇടപാടിന്റെകാര്യത്തിൽ മുന്നിലുള്ള അഞ്ച് രാജ്യങ്ങളിൽ എല്ലാം ഏഷ്യയിൽനിന്നുള്ളതാണ്. ലോകമമ്പാടുമുള്ള 47,000 പേരിൽ സർവെ നടത്തിയാണ് റിപ്പോർട്ട് തയ്യാറായക്കിട്ടുള്ളത്. ഇന്ത്യയിൽനിന്ന് സർവെയിൽ പങ്കെടുത്തവരിൽ 30ശതമാനംപേരും ക്രിപ്റ്റോയിൽ നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തി. ബിറ്റ്കോയിനാണ് ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസി. റിപ്പിൾ, എതേറിയം, ബിറ്റ്കോയിൻ ക്യാഷ് എന്നിവയിലും ഇന്ത്യക്കാർ കാര്യമായി നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രവാസികളുടെ എണ്ണത്തിലെ വർധനവാണ് രാജ്യത്തെ ക്രിപ്റ്റോകറൻസികളിലെ നിക്ഷേപകരുടെ വർധനവിന് പിന്നിലെന്നാണ് വിലയിരുത്തൽ. 2021 ജനുവരിയിലെ യുഎന്റെ കണക്കുപ്രകാരം 1.8 കോടി പേരാണ് പ്രവാസികളായുള്ളത്. പ്രവാസി ജനസംഖ്യയുടെ കാര്യത്തിൽ ലോകത്ത് ഒന്നാംസ്ഥാനം ഇന്ത്യക്കാണ്. രാജ്യത്തെ ചെറുപട്ടണങ്ങളിൽനിന്നുള്ളവരാണ് ക്രിപ്റ്റോയിലെ നിക്ഷേപകരിലേറെയുമെന്നാണ് ക്രിപ്റ്റോ എക്സ്ചേഞ്ചായ വാസിർഎക്സ് പറയുന്നത്.

from money rss https://bit.ly/3j5Ek5z
via IFTTT

ഡി മാർട്ടിന്റെ രാധാകൃഷ്ണൻ ദമാനി ബ്ലൂംബർഗ് ലോക കോടീശ്വര പട്ടികയിൽ

ഡി മാർട്ട് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ പ്രൊമോട്ടറും നിക്ഷേപകനുമായ രാധാകൃഷ്ണൻ എസ് ദമാനി ലോകത്തെ ശതകോടീശ്വരപട്ടികയിൽ സ്ഥാനംപിടിച്ചു. 100 കോടീശ്വരന്മാരുടെ ബ്ലൂംബർഗ് പട്ടികയിൽ 98-ാംസ്ഥാനമാണ് ദമാനിക്കുള്ളത്. 19.2 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. മുകേഷ് അംബാനി, ഗൗതം അദാനി, അസിം പ്രേംജി, ശിവ് നാടാർ, ലക്ഷ്മി മിത്തൽ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ. അവന്യൂ സൂപ്പർമാർക്കറ്റിനു പുറമെ, വിഎസ്ടി ഇൻഡസ്ട്രീസ്, ഇന്ത്യ സിമെന്റ്സ്, സുന്ദരം ഫിനാൻസ്, ട്രന്റ് തുടങ്ങിയ കമ്പനികളിലും ദമാനിക്ക് നിക്ഷേപമുണ്ട്. 75ശതമാനം പ്രൊമോട്ടർ ഓഹരികളിൽ 60ശതമാനവും ദമാനിക്കും കുടുംബത്തിനുമാണ്. 2017ൽ വിപണിയിൽ ലിസ്റ്റുചെയ്തതിനുശേഷം അവന്യു സൂപ്പർമാർക്കറ്റിന്റെ വിപണിമൂല്യത്തിൽ ആറിരട്ടിയാണ് വർധനവുണ്ടായത്. 39,813 കോടി രൂപയിൽനിന്ന് മൂല്യം 2.36 ലക്ഷം കോടിയായാണ് ഉയർന്നത്. വിപണിയിൽ ലിസ്റ്റ്ചെയ്തപ്പോഴുണ്ടായ ഓഹരി വില വർധനവിനെതുടർന്ന് രാജ്യത്തെ ഏറ്റവും സമ്പന്നരായ പത്ത് വ്യക്തികളിൽ ഒരാളായി ദമാനി മാറിയിരുന്നു. മുംബൈയിലെ മലബാർ ഹിൽസിൽ 1,000 കോടി രൂപ മുടക്കി അടുത്തയിടെ ആഢംബര വസതി അദ്ദേഹം സ്വന്തമാക്കിയിരുന്നു. മുംബൈയിലെ ഒരുമുറി അപ്പാർട്ടുമെന്റിൽനിന്നായിരുന്നു തുടക്കം.

from money rss https://bit.ly/37WrBf6
via IFTTT

Wednesday, 18 August 2021

ഡി മാർട്ടിന്റെ രാധാകൃഷ്ണൻ ദമാനി ബ്ലൂംബർഗ് ലോക കോടീശ്വര പട്ടികയിൽ

ഡി മാർട്ട് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ പ്രൊമോട്ടറും നിക്ഷേപകനുമായ രാധാകൃഷ്ണൻ എസ് ദമാനി ലോകത്തെ ശതകോടീശ്വരപട്ടികയിൽ സ്ഥാനംപിടിച്ചു. 100 കോടീശ്വരന്മാരുടെ ബ്ലൂംബർഗ് പട്ടികയിൽ 98-ാംസ്ഥാനമാണ് ദമാനിക്കുള്ളത്. 19.2 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. മുകേഷ് അംബാനി, ഗൗതം അദാനി, അസിം പ്രേംജി, ശിവ് നാടാർ, ലക്ഷ്മി മിത്തൽ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ. അവന്യൂ സൂപ്പർമാർക്കറ്റിനു പുറമെ, വിഎസ്ടി ഇൻഡസ്ട്രീസ്, ഇന്ത്യ സിമെന്റ്സ്, സുന്ദരം ഫിനാൻസ്, ട്രന്റ് തുടങ്ങിയ കമ്പനികളിലും ദമാനിക്ക് നിക്ഷേപമുണ്ട്. 75ശതമാനം പ്രൊമോട്ടർ ഓഹരികളിൽ 60ശതമാനവും ദമാനിക്കും കുടുംബത്തിനുമാണ്. 2017ൽ വിപണിയിൽ ലിസ്റ്റുചെയ്തതിനുശേഷം അവന്യു സൂപ്പർമാർക്കറ്റിന്റെ വിപണിമൂല്യത്തിൽ ആറിരട്ടിയാണ് വർധനവുണ്ടായത്. 39,813 കോടി രൂപയിൽനിന്ന് മൂല്യം 2.36 ലക്ഷം കോടിയായാണ് ഉയർന്നത്. വിപണിയിൽ ലിസ്റ്റ്ചെയ്തപ്പോഴുണ്ടായ ഓഹരി വില വർധനവിനെതുടർന്ന് രാജ്യത്തെ ഏറ്റവും സമ്പന്നരായ പത്ത് വ്യക്തികളിൽ ഒരാളായി ദമാനി മാറിയിരുന്നു. മുംബൈയിലെ മലബാർ ഹിൽസിൽ 1,000 കോടി രൂപ മുടക്കി അടുത്തയിടെ ആഢംബര വസതി അദ്ദേഹം സ്വന്തമാക്കിയിരുന്നു. മുംബൈയിലെ ഒരുമുറി അപ്പാർട്ടുമെന്റിൽനിന്നായിരുന്നു തുടക്കം.

from money rss https://bit.ly/3gfHh1f
via IFTTT

പാഠം 138| എസ്ബി അക്കൗണ്ടിലെ പലിശക്കും ആദായനികുതി: കൂടുതൽ ഇളവിന് ഈ രീതി സ്വീകരിക്കാം

കോവിഡ് വ്യാപനത്തെതുടർന്ന് ജോലി ഉപേക്ഷിച്ച് ഗൾഫിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയ വിജയകൃഷ്ണന്റെ കയ്യിൽ 50 ലക്ഷം രൂപയാണ് നീക്കിയിരിപ്പുണ്ടായിരുന്നത്. നാട്ടിലുണ്ടായിരുന്ന സ്ഥലം നല്ല വിലകിട്ടിയപ്പോൾ വിറ്റതും മറ്റ് നിക്ഷേപങ്ങളും ഉൾപ്പടെയായിരുന്നു ഈ തുക. റിസ്കെടുത്ത് സംരംഭം തുടങ്ങാനുള്ള മാനസീകാവസ്ഥയിലായിരുന്നില്ല 55 വയസ്സ് പിന്നിട്ട വിജയകൃഷ്ണൻ. 50 ലക്ഷം രൂപയിലൊരുഭാഗം അത്യാവശ്യകാര്യങ്ങൾക്ക് വേണ്ടിവന്നാൽ ഉപയോഗിക്കാൻ സേവിങ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. പലിശയിനത്തിൽ അതിൽനിന്ന് ലഭിച്ചത് 25,000 രൂപയിലേറെയാണ്. ബാങ്ക് ടിഡിഎസ് പിടിക്കുകയുംചെയ്തു. ഇതോടെ ആദായനികുതി റിട്ടേൺ ഇതുവരെ ഫയൽ ചെയ്യാതിരുന്ന അദ്ദേഹം ആശങ്കാകുലനായി. സേവിങ്സ് അക്കൗണ്ടിൽ പണം സൂക്ഷിക്കുന്നവരുടെ എണ്ണത്തിൽപതിവിൽക്കവിഞ്ഞ് വൻവർധനയാണ് ഈയിടെയുണ്ടായത്. അത്യാവശ്യംവന്നാൽ പെട്ടെന്ന് പണംപിൻവലിക്കേണ്ട സാഹചര്യംമുന്നിൽകണ്ടായിരുന്നു ഇത്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളിൽ പലരും മുന്നോട്ടുള്ള പ്രയാണത്തിന് ഉതകുന്ന ജീവിതചര്യ അന്വേഷിച്ചുകൊണ്ടിരുന്നതിനാൽ ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപം കുമിഞ്ഞുകൂടി. നിക്ഷേപ പലിശക്കുമാത്രമല്ല എസ്ബി അക്കൗണ്ടിലെ വരുമാനത്തിനും ആദായനികുതി ബാധകമാണെന്ന് പലർക്കും അറിയില്ല. റിട്ടേൺ നൽകുമ്പോൾ ഇക്കാര്യം കാണിക്കാറുമില്ല. ഈ സാഹചര്യത്തിൽ നിക്ഷേപപലിശയിൽനിന്നുള്ള നികുതി ബാധ്യതകുറക്കാൻ സ്വീകരിക്കേണ്ട സാധ്യതകൾ പരിശോധിക്കാം. വകുപ്പ് 80ടിടിഎ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (വകുപ്പ് 80ടിടിഎ പ്രകാരം) സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശക്ക് വർഷത്തിൽ 10,000 രൂപവരെ കിഴിവിന് അർഹതയുണ്ട്. സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയിലെ എസ്ബി അക്കൗണ്ടുകൾക്കും ഇത് ബാധകമാണ്. അതേസമയം, സ്ഥിര നിക്ഷേപം, റിക്കറിങ് ഡെപ്പോസിറ്റ്, ടൈം ഡെപ്പോസിറ്റ് എന്നിവയിലെ പലിശക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ജോയിന്റ് അക്കൗണ്ടുകളിലെ രണ്ട് വ്യക്തികൾക്കും 80ടിടിഎ പ്രകാരം ഇളവ് ഒരുപോലെ ലഭിക്കും. അതായത് ഓരോ വ്യക്തികൾക്കും 10,000 രൂപവരെ ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് ചുരുക്കം. ഉദാഹരണത്തിന് 18,000 രൂപയാണ് സാമ്പത്തിക വർഷം എസ്ബി അക്കൗണ്ടിൽനിന്ന് പലിശയിനത്തിൽ ലഭിച്ചിട്ടുള്ളതെങ്കിൽ ജോയിന്റ് അക്കൗണ്ടിലെ രണ്ടുപേർക്കും 50ശതമാനംവീതം ഇളവ് ലഭിക്കും. ഇതുപ്രകാരം ഓരോരുത്തർക്കും 9000 രൂപവീതം കിഴിവായി അവകാശപ്പെടാം. വകുപ്പ് 80 ടിടിബി ഇതുപ്രകാരം മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിലെ പലിശയിൽ 50,000 രൂപവരെ നികുതി കിഴിവ് അവകാശപ്പെടാം. ബാങ്ക്, ധനകാര്യസ്ഥാപനം, സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ നിക്ഷേപങ്ങൾക്കെല്ലാം ഇത് ബാധകമാണ്. വകുപ്പ് 10(15)(i) ഈ വകുപ്പ് പ്രകാരം അധികമായി കിഴിവ് ലഭിക്കുമെന്നകാര്യം പലർക്കും അറിയില്ല. പോസ്റ്റ് ഓഫീസ് സേവിങ്സ് പദ്ധതികളിൽനിന്ന് വ്യക്തികൾക്ക് 3,500 രൂപയും ജോയിന്റ് അക്കൗണ്ട് ഉടമകൾക്ക് മൊത്തം 7,000 രൂപയുമാണ് ഇളവ് ലഭിക്കുക. കേന്ദ്ര സർക്കാരിന്റെ സെക്യൂരിറ്റികൾ, ബോണ്ട്, ആന്വിറ്റി സർട്ടിഫിക്കറ്റ്, സേവിങ്സ് സർട്ടിഫിക്കറ്റ് എന്നിവക്കും ഇത് ബാധകമാണ്. ശ്രദ്ധിക്കേണ്ടകാര്യം വകുപ്പ് 80ടിടിഎ, വകുപ്പ് 80ടടിബി ഈ രണ്ട് വകുപ്പുകളിൽനിന്നുള്ള കിഴിവ് ഒരുമിച്ച് അവകാശപ്പെടാനാവില്ല. അതേസമയം, വകുപ്പ് 10(15)(i) ലേത് ഇതിനോടൊപ്പം ലഭിക്കും. സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശയിൽനിന്ന് വ്യക്തികൾക്ക് പരമാവധി ലഭിക്കുക 17,000 രൂപയുടെ കിഴിവാണ്. അതായത് ഒരാൾമാത്രമുള്ള അക്കൗണ്ടാണെങ്കിൽ 13,500 രൂപയും രണ്ടുപേരുള്ള ജോയിന്റ് അക്കൗണ്ടാണെങ്കിൽ 17,000 രൂപയും അവകാശപ്പെടാം. ഐടിആറിൽ പലിശ വരുമാനം എങ്ങനെകാണിക്കണം? മറ്റ് സ്രോതസ്സുകളിൽനിന്നുള്ള വരുമാനത്തിൽ ഉൾപ്പെടുത്തിയാണ് വകുപ്പ് 80ടിടിഎ പ്രകാരം പലിശവരുമാനം കാണിക്കേണ്ടത്. നികുതിയള് ലഭിക്കാൻ ഒഴിവാക്കുന്ന വരുമാനത്തിന്റെ വിഭാഗത്തിൽ രേഖപ്പെടുത്തുകയുംവേണം. മുൻകൂട്ടി പൂരിപ്പിച്ച ഐടിആർ ഫോമുകളാകും പോർട്ടലിലുണ്ടാകുക. ഇതുപ്രകാരം എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ കൃത്യമായി രേഖപ്പെടുത്തുകയുമാകാം. feedback to: antonycdavis@gmail.com കുറിപ്പ്: 80ടിടിഎ അല്ലെങ്കിൽ 80ടിടിബി ഏതെങ്കിലും ഒന്നുമാത്രമെ കിഴിവിനായി പ്രയോജനപ്പെടുത്താൻ കഴിയൂ. സ്ഥിര നിക്ഷേപ പദ്ധതികൾ ഉൾപ്പടെയുള്ളവയിലെ പലിശക്ക് ആനുകൂല്യത്തിന് അർഹതയില്ല. പലിശ വരുമാനവും അതിൽനിന്ന് ഈടാക്കിയ ടിഡിഎസ് വിവരങ്ങളും ഫോം 26എഎസ് പരിശോധിച്ച് ഉറപ്പുവരുത്തുക. ആദായനികുതി എങ്ങനെ കണക്കുകൂട്ടാം| Infographics

from money rss https://bit.ly/3CZHgZf
via IFTTT

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,280 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4430 രൂപയുമായി. 35,440 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണം 43,305 നിലവാരത്തിലാണ് വ്യാപാരം നടന്നത്. മുഹറം പ്രമാണിച്ച് കമ്മോഡിറ്റി വിപണി വ്യാഴാഴ്ച പ്രവർത്തിക്കുന്നില്ല. ആഗോള വിപണിയിലും വിലയിടിവുണ്ടായി. സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,778.34 ഡോളറാണ്.

from money rss https://bit.ly/3z04Imx
via IFTTT

മുഹറം: ഓഹരി വിപണിക്ക് ഇന്ന് അവധി

മുഹറം പ്രമാണിച്ച് ഓഹരി വിപണി വ്യാഴാഴ്ച പ്രവർത്തിക്കുന്നില്ല. ബിഎസ്ഇക്കും എൻഎസ്ഇക്കും അവധിയാണ്.കമ്മോഡിറ്റി, ഫോറക്സ് വിപണികളും പ്രവർത്തിക്കുന്നില്ല. സെൻസെക്സ് 56,000 പിന്നിട്ടെങ്കിലും 162 പോയന്റ് താഴ്ന്ന് 55,629ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തിൽ 16,568ലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/37STMeI
via IFTTT

റബ്ബർവില എട്ടുവർഷത്തെ ഉയർന്ന നിലയിൽ

ആലപ്പുഴ: രാജ്യത്ത് റബ്ബർവില എട്ടുവർഷത്തെ ഏറ്റവും ഉയർന്നനിലയിൽ. ബുധനാഴ്ച ആർ.എസ്.എസ്.-4 ഇനത്തിന്റെ വില കിലോയ്ക്ക് 178.50 രൂപയാണ്. 2013 ജൂലായിൽ 196 രൂപ വരെ വിലയെത്തിയശേഷം വില താഴേക്കുപോകുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണു വില ഇത്രയും ഉയരുന്നത്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് 180-185 രൂപവരെ വിലയെത്തിയേക്കാമെന്നാണു കരുതുന്നത്. മഴക്കാലമായതിനാൽ ടാപ്പിങ് കുറവാണ്. അതുകൊണ്ടുതന്നെ വിപണിയിൽ റബ്ബർ എത്താത്തതും വിലകൂടാൻ കാരണമായിട്ടുണ്ട്. ഇനിയും വില കൂടുമെന്നുകരുതി കൈയിലുള്ള റബ്ബർ വിൽക്കാതെ സൂക്ഷിക്കുന്ന കർഷകരുമുണ്ട്. സർക്കാർ 170 രൂപ തറവില പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കർഷകർക്ക് ആത്മവിശ്വാസം വർധിച്ചതാണ് ഇതിനുകാരണം. ഇപ്പോഴത്തെ സ്ഥിതിയിൽ വിപണി വിലസ്ഥിരതയിൽ തുടരുമെന്നാണു പ്രതീക്ഷിക്കുന്നത്. റബ്ബർപ്പാലിനും 180 രൂപയോളം വിലയുണ്ട്. ഇപ്പോൾ പാൽ വിൽക്കുന്നവരുടെ എണ്ണവും കൂടുകയാണ്. വിവിധ കാരണങ്ങളാൽ ഇറക്കുമതി കുറഞ്ഞതും നാട്ടിലെ വിലകൂടാൻ കാരണമായി. അന്താരാഷ്ട്രവില കണക്കാക്കുന്ന ബാങ്കോക്കിൽ ബുധനാഴ്ച ആർ.എസ്.എസ്.-3 ഇനത്തിന് (നാട്ടിലെ ആർ.എസ്.എസ്.-4 നു തുല്യം) 143.37 രൂപയാണ്. വ്യവസായികൾ സാധാരണ ബ്ലോക്ക് റബ്ബറാണ് ഇറക്കുമതിചെയ്യുന്നതെങ്കിലും കടത്തുകൂലിയും 25 ശതമാനം ഇറക്കുമതിത്തീരുവയും നൽകണം. കണ്ടെയ്നർ ക്ഷാമംമൂലം കൃത്യമായി നടക്കണമെന്നുമില്ല. നാട്ടിൽനിന്ന് ചെറിയതോതിലെങ്കിലും ഇപ്പോഴവർ റബ്ബർ വാങ്ങുന്നുണ്ട്.

from money rss https://bit.ly/3ghTT8b
via IFTTT

റെക്കോഡ് കുറിച്ച് 56,000 കടന്ന് പടിയിറക്കം: സെൻസെക്‌സ് 162 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാരത്തിനിടെ എക്കാലത്തെയും ഉയരംകുറിച്ച് സെൻസെക്സ് 56,000 പിന്നിട്ടെങ്കിലും വില്പന സമ്മർദത്തിൽ വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 162.78 പോയന്റ് താഴ്ന്ന് 55,629.49ലും നിഫ്റ്റി 45.80 പോയന്റ് നേട്ടത്തിൽ 16,568.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ സെൻസെക്സ് 56,118 എന്ന പുതിയ ഉയരംതൊട്ടു. നിഫ്റ്റിയാകട്ടെ 16,702ലുമെത്തി. ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, അൾട്രടെക് സിമെന്റ്സ്, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി മെറ്റൽ, ബാങ്ക് സൂചികകൾ 0.8ശതമാനം താഴ്ന്നു. എഫ്എംസിജി, ഫാർമ, പൊതുമേഖല ബാങ്ക് ഓഹരികൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.26ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.18ശതമാനം താഴുകയുംചെയ്തു. ആഴ്ചയിലെ ഫ്യുച്ചർ ആൻഡ് ഓപ്ഷൻസ് കരാറുകൾ അവസാനിക്കുന്നതും വിപണിയെ പന്നോട്ടടിക്കാൻ കാരണമായി. നാല് വ്യാപാര ദിനങ്ങൾക്കൊണ്ടാണ് സെൻസെക്സ് 1000 പോയന്റ് കുതിച്ച് 56,000 കടന്നത്. ഓഗസ്റ്റ് 13നാണ് 55,000 പിന്നിട്ടത്.

from money rss https://bit.ly/3y1Lz2q
via IFTTT

സ്വർണവില എങ്ങോട്ട്: തിളക്കംമങ്ങൽ താൽക്കാലികമോ?

സ്വർണവിലയുടെ അളവുകോലാണ് യുഎസ് ഡോളർ. ഡോളർ കരുത്തുകാട്ടുമ്പോൾ സ്വർണത്തിന്റെ ആകർഷണംകുറയും. യുഎസിലെ തൊഴിൽ രംഗം പ്രതീക്ഷിച്ചതിലും മികവ് പ്രകടിപ്പിച്ചതിനാലാണ് ഡോളർ കരുത്തു വീണ്ടെടുത്തത്. യുഎസ് ഡോളർ കരുത്താർജിച്ചതും യുഎസിൽനിന്നുള്ള ധനകാര്യ കണക്കുകളും ആഗോളതലത്തിൽ ഓഹരികൾ ശക്തിയാർജ്ജിച്ചതും സ്വർണത്തിന്റെ സുരക്ഷിത ലോഹമെന്ന പദവിക്കു മങ്ങലേൽപ്പിച്ചു. യുഎസ് ട്രഷറി ആദായത്തിലുണ്ടായ വർധനവും ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം കാരണം പ്രധാന ഏഷ്യൻ രാജ്യങ്ങളിൽനിന്നു ഡിമാന്റ് കുറയുമെന്ന ആശങ്കയും സ്വർണത്തിന്റെ നിറംമങ്ങലിനു കാരണമായിട്ടുണ്ട്. നിക്ഷേപകർക്ക് യുഎസ് സമ്പദ് വ്യവസ്ഥയിലും ഡോളറിലും വിശ്വാസം വർധിച്ചതോടെ സ്വർണംപോലുള്ള സുരക്ഷിത നിക്ഷേപങ്ങൾക്ക് ആവശ്യം കുറഞ്ഞു. യുഎസ് സാമ്പത്തിക ഉൽപാദനം 7 ശതമാനം വളരുമെന്നാണ് അന്തർദേശീയ നാണ്യനിധിയുടെ കണക്ക്.1984 നുശേഷമുള്ള ഏറ്റവും വലിയ വളർച്ചയാണിത്. യുഎസിൽ തൊഴിലിന്റെ എണ്ണംകൂടിയതോടെ ഈ മാസം സ്വർണത്തിന്റെ ലണ്ടൻ സ്പോട് വില 5 മസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഓഗസ്റ്റ് ആദ്യവാരം 8 ശതമാനത്തിന്റെ നഷ്ടമുണ്ടായെങ്കിലും പിന്നീട് ചെറുതായി വീണ്ടെടുപ്പുനടത്തി. ആഭ്യന്തര വിപണിയിലും സ്വർണ വിലയിലെ കുതിപ്പു കുറഞ്ഞിട്ടുണ്ട്. എന്നാൽ രൂപയുടെ മൂല്യ ശോഷണവും സീസണിലെ ഡിമാന്റും ഇതിന്റെ ആഴംകുറച്ചു. ജൂലൈയിൽ യുഎസിലെ തൊഴിൽ ദാതാക്കൾ 9,43,000 പുതിയ തൊഴിലുകളാണ് സൃഷ്ടിച്ചത്. ഇതോടെ തൊഴിലില്ലായ്മാനിരക്ക് 5.4 ശതമാനത്തിലേക്കുതാഴ്ന്നു. കോവിഡ് 19ന്റെ വിപരീത ഫലങ്ങളിൽനിന്ന് സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നതിന്റെ സൂചനകളാണിതെല്ലാം. വാക്സിൻ വ്യാപകമായത് കൂടുതൽ തൊഴിലാളികളുടെ സാന്നിധ്യം ഉറപ്പാക്കുകയും ബിസിനസ് മേഖലയിൽ ഊർജ്ജം പകരുകയും ചെയ്തു. കണക്കുകളനുസരിച്ച് മെയ് മാസംമാത്രം 9.2 ദശലക്ഷം പുതിയ തൊഴിലവസരങ്ങളാണു സൃഷ്ടിക്കപ്പെട്ടത്. അതേസമയം തൊഴിലവസരങ്ങളിലെ കുതിപ്പും സാമ്പത്തിക വികസനത്തിലെ വർധിച്ച പ്രതീക്ഷയും യുഎസ് കേന്ദ്ര ബാങ്ക് അതിന്റെ വൻസാമ്പത്തിക ഉത്തേജക പദ്ധതിയിൽ മാറ്റംവരുത്തുമെന്ന ഉൽക്കണ്ഠയ്ക്കിടയാക്കിയിട്ടുണ്ട്. പണ നയത്തിലുണ്ടാകാവുന്നമാറ്റം സ്വർണ വിലയിൽ ശക്തമായി പ്രതിഫലിക്കും. ധനകാര്യനയങ്ങൾ കർശനമാക്കുന്നത് സ്വർണവിലയിൽ പ്രകടമാകാറുണ്ട്. മറിച്ച് സ്വർണ വിലയിലെ വ്യതിയാനം ധനനയങ്ങളേയും ബാധിക്കും. ഓഹരികളിലുണ്ടായ കുതിപ്പും സ്വർണവിലയെ ബാധിച്ചു. ആഗോള ഓഹരി സൂചികകളിലധികവും റിക്കാർഡുയരത്തിലോ പലവർഷങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലോ ആണ്. യുഎസ് സെനറ്റ് ഒരുട്രില്യൺ ഡോളറിന്റെ അടിസ്ഥാന വികസന പാക്കേജ് പ്രഖ്യാപിച്ചതോടെ ഡൗജോൺസ്, എസ് ആന്റ് പി 500 സൂചികകൾ സർവകാല ഉയരത്തിലെത്തി. രാജ്യത്തും ഓഹരി സൂചികകൾ ഈ വാരം റിക്കാർഡുയരത്തിലെത്തിയിട്ടുണ്ട്. വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസന പാക്കേജ് യുഎസ് സെനറ്റ് പാസാക്കിയതോടെ യുഎസ് ട്രഷറി യീൽഡ് ജൂലായ് പകുതിക്കു ശേഷമുള്ള ഏറ്റവുംവലിയ ഉയരത്തിലെത്തി. ബോണ്ട് യീൽഡ് വർധിക്കുന്നത് പലിശ രഹിത ആസ്തികൾ കൈവശം വയ്ക്കുന്നതിലെ അവസരചെലവ് വർധിപ്പിക്കുമെന്നതിനാൽ സ്വർണത്തിന്റെ ആകർഷണം കുറയ്ക്കാറുണ്ട്. വിപണിയിൽ കുഴപ്പങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകുമ്പോൾസുരക്ഷിത നിക്ഷേപ ഉപാധിയായി കണക്കാക്കപ്പെടുന്നത് സ്വർണമാണ്. പല ഏഷ്യൻ രാജ്യങ്ങളിലും വൈറസ് വകഭേദം വ്യാപിക്കുന്നതിനാൽ വിശാല ധനകാര്യ വിപണിയിൽ റിസ്കെടുക്കാനുള്ള താൽപര്യം കുറച്ചിട്ടുണ്ട്. ഇത് സാമ്പത്തിക മുന്നേറ്റത്തിനു ഭീഷണി സൃഷ്ടിക്കുകയും ചില നിക്ഷേപകരെ സ്വർണം പോലെയുള്ള സുരക്ഷിത ആസ്തികളിലേക്ക്ആകർഷിക്കാനിടയാക്കുകയുംചെയ്യും. നിലവിലെ ഗതിവിഗതികൾ സ്വർണത്തിന്റെ ഹൃസ്വകാല ചലനങ്ങളെ സ്വാധീനിക്കും. യീൽഡ്, പണനയം, സാമ്പത്തിക വളർച്ചാ സാധ്യതകൾ എന്നീ ഘടകങ്ങൾക്കനുസരിച്ചായിരിക്കും വിലകൾ നിർണയിക്കപ്പെടുക. ബോണ്ട് യീൽഡ് വർധിക്കുന്നത് സ്വർണത്തിന് പ്രതികൂലമാണ്. അത് അവസര ചിലവ് വർധിപ്പിക്കുന്നു എന്നതാണ് കാരണം. യുഎസ് കേന്ദ്ര ബാങ്കിന്റെ നയപരമായ നടപടികളും യുഎസ് തൊഴിലുകളെ നേരിട്ടു ബാധിക്കും. യുഎസ് ഡോളർ ശക്തിയാർജ്ജിക്കുന്നത് മറ്റുകറൻസികൾ സൂക്ഷിക്കുന്നവരെ സംബന്ധിച്ചേടത്തോളം സ്വർണ വില വർധിപ്പിക്കും. ഇത് തിരിച്ചും സംഭവിക്കാം. എന്നാൽ രൂപയുടെ മൂല്യത്തകർച്ച കാരണം ഇന്ത്യൻ വിപണിയിൽ വൻതോതിലുള്ള ഇടിവ് പ്രതീക്ഷിക്കുന്നില്ല. (ജിയോജിത് ഫിനാന്ഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3yWPizF
via IFTTT

Tuesday, 17 August 2021

ആദായ നികുതി എങ്ങനെ കണക്കാക്കാം |Infographics

ശമ്പളം, വാടക, ബിസിനസ്-പ്രൊഫഷൻ, മൂലധനനേട്ടം, പലിശ തുടങ്ങിയവയിൽനുന്നുള്ള വരുമാനം വിലയിരുത്തി എങ്ങനെ ആദായനികുതി കണക്കാക്കാം.

from money rss https://bit.ly/2W8v5si
via IFTTT

കല്യാൺ ജൂവലേഴ്‌സ്‌ പുതിയ ഷോറൂം കൊല്ലം ചിന്നക്കടയിൽ ഓഗസ്റ്റ്‌ 18 മുതൽ

കൊല്ലം: പുത്തൻ ഷോപ്പിങ് അനുഭവവുമായി കല്യാൺ ജൂവലേഴ്സ് കൊല്ലത്ത് കൂടുതൽ സൗകര്യങ്ങളുള്ള പുതിയ ഷോറൂമിലേക്കു മാറുന്നു. കൊല്ലം ചിന്നക്കടയിൽ ആർപി മാളിനു സമീപം പുതിയ ഷോറൂം ഈ മാസം 18-ന് പ്രവർത്തനം തുടങ്ങും. പരമ്പരാഗത രൂപകല്പനയിലുള്ള ആഭരണങ്ങൾക്കു പുറമേ നവവധുക്കൾക്കായി ഇന്ത്യയിലെങ്ങുനിന്നുമായി തിരഞ്ഞെടുത്ത പുതിയ മുഹൂരത്ത് ആഭരണങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ ഇളവുകളിലൂടെ ഉപയോക്താക്കൾക്ക് പരമാവധി മൂല്യം ലഭ്യമാക്കും. സ്വർണാഭരണങ്ങൾക്ക് മൂന്നു ശതമാനം മുതലാണ് പണിക്കൂലി ആരംഭിക്കുക. കൂടാതെ പണിക്കൂലിയിൽ 25 ശതമാനംവരെ ഇളവും ലഭിക്കും. ഡയമണ്ട്, അൺകട്ട്, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ശതമാനം വരെ ഇളവ് ലഭിക്കും. ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലെ നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. 2007-ൽ കൊല്ലത്ത് ഷോറൂം തുടങ്ങിയപ്പോൾ മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.

from money rss https://bit.ly/3AQP6m5
via IFTTT