121

Powered By Blogger

Friday, 3 September 2021

തുടർച്ചയായി കുതിപ്പ് നിലനിർത്തി കംപ്യൂട്ടർ ഏജ് മാനേജുമെന്റ് സർവീസസ്(കാംസ്) | Stock Analysis

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമുള്ളവരിൽ മിക്കവാറുംപേർക്ക് കംപ്യൂട്ടർ ഏജ് മാനേജുമെന്റ് സർവീസസി(കാംസ്)നെക്കുറിച്ച് അറിയാം. ഫണ്ട് കമ്പനികളുടെ സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾക്ക് നേതൃത്വം നൽകുന്ന രിജസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജ(ആർടിഎ)ന്റാണ് കാംസ്. 1988ൽ ചെന്നൈയിലാണ് കാംസിന്റെ ജനനം. രണ്ട് പ്രധാനകമ്പനികൾ മാത്രം പ്രവർത്തിക്കുന്ന ഈ മേഖലയിൽ കാംസാണ് ലീഡർ. 17 എഎംസികൾ നിലവിൽ കാംസിന്റെ സേവനംപ്രയോജനപ്പെടുത്തുന്നുണ്ട്. 2020 സെപ്റ്റംബറിലാണ് കമ്പനി വിപണിയിൽ ലിസ്റ്റ്ചെയ്തത്. 1,230 രൂപ നിലവാരത്തിലായിരുന്നു ഐപിഒ വില. 14ശതമാനം പ്രീമിയത്തിലായിരുന്നു ലിസ്റ്റിങ്. വൈകാതെ ഐപിഒ വിലയുടെ നിലവാരത്തിലേക്ക് ഓഹരി തിരിച്ചെത്തിയെങ്കിലും സ്റ്റെഡിയായ വളർച്ചയായിരുന്നു ഓഹരി വിലയിൽ പിന്നീട് കണ്ടത്. 2021 സെപ്റ്റംബർ നാലിന് 3,839 നിലാവരത്തിലേയ്ക്ക് ഓഹരി വില ഉയർന്നെങ്കിലും 3,725.35 രൂപയിലായിരുന്നു ക്ലോസിങ്. 4,076.40 രൂപയാണ് 52 ആഴ്ചയിലെ ഉയർന്നവില. ഓഹരിയുടെ പിഇ അനുപാതം 68.2 ഉം പി.ബി 39.7ഉമാണ്. സ്ഥിരമായി ലാഭവിഹിതവും നൽകിവരുന്നു. 2021 ജൂണിലവസാനിച്ച പാദത്തിൽ 63.24 കോടിയാണ് നികുതി കിഴിച്ചുള്ള കമ്പനിയുടെ ലാഭം. മുൻവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 59ശതമാനമാണ് വർധന. വിപണിമൂല്യം :18,189 കോടി അഞ്ചുവർഷത്തെ ലാഭവളർച്ച: 15.83 പിഇ അനുപാതം: 68.2 എന്തുകൊണ്ട് കാംസ് 70ശതമാനം വിപിണിവിഹിതം. മികച്ച സാങ്കേതിക സംവിധാനം. ലിസ്റ്റ് ചെയ്ത ഒരേയൊരു ആർടിഎ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപക താൽപര്യം വർധിച്ചുവരുന്നതിനാൽ ദീർഘകാലയളവിൽ കമ്പനിക്ക് നേട്ടമാകും. മികച്ച സാങ്കേതിക സംവിധാനമുള്ള കാംസിനാണ് ഈമേഖലയിൽ ആധിപത്യം. ഫണ്ടുകൾ കൈകാര്യംചെയ്യുന്ന മൊത്തം ആസ്തി വർധിക്കുന്നതോടൊപ്പം നിരവധി കമ്പനികൾ പുതിയതായി ഈമേഖലയിലേക്ക് എത്തുകയുംചെയ്യുന്നുണ്ട്. ഈയിടെ ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് കാംസിലേക്ക് മാറുകയുംചെയ്തു. വിദേശ നിക്ഷേപകർക്ക് സേവനം നൽകുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഓഫീസ് തുറക്കാനും കാംസിന് പ്ലാനുണ്ട്. പ്രൊമോട്ടർ മാരുടെ കൈവശം കമ്പനിയുടെ 31ശതമാനം ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 25.11ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 21.82ശതമാനവും ഓഹരികൾ കൈവശംവെച്ചിരിക്കുന്നു. നിക്ഷേപകർ അറിയേണ്ടത് മികച്ച അടിസ്ഥാനമുള്ള, കടബാധ്യതകളില്ലാത്ത കമ്പനിയാണ് കാംസ്. ഓഹരി വില ഉയർന്ന മൂല്യത്തിലായതിനാൽ ജാഗ്രതയോടെവേണം നിക്ഷേപം നടത്താൻ. ചെലവ് കുറക്കൽ, കുറഞ്ഞ നികുതി എന്നിവമൂലമാണ് സമീപകാലയളവിൽ കമ്പനി മികച്ച ലാഭവളർച്ച നേടിയത്. കാംസിന്റെ സേവനംപ്രയോജനപ്പെടുത്തുന്ന മ്യൂച്വൽ ഫണ്ട് കമ്പനികളുടെ ആസ്തിയിൽ 10ശതമാനത്തിലേറെ വർധനവുണ്ടായ സമയത്താണ് ഈനേട്ടം. അതേസമയം, ഇടിഎഫ്, ഇൻഡക്സ് ഫണ്ട് തുടങ്ങിയവയിൽ നിക്ഷേപക താൽപര്യംകൂടുന്നത് കമ്പനിക്ക് അനുകൂലവുമല്ല. അതേസമയം, മികച്ച വിപണി വിഹിതവും കടബാധ്യതകളില്ലെന്നതും വൻവളർച്ചാ സാധ്യതയും കമ്പനിക്ക് അനുകൂലമാണ്. ഓഗസ്റ്റിനുശേഷം ഓഹരിവിലയിൽ തുടർച്ചയായ വർധനവാണുണ്ടായത്. സമീപഭാവിയിൽ വിലയിൽ തിരുത്തലുണ്ടാകാനുള്ള സാധ്യത വിരളമാണ്. ഘട്ടംഘട്ടമായി പോർട്ട്ഫോളിയോയിൽ ഓഹരി വിഹിതം ഉയർത്തുന്നകാര്യം പരിഗണിക്കാം. feedback to: antonycdavis@gmail.com മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ. കമ്പനികളെക്കുറിച്ച് വിശദമായി അറിയുകയെന്നതാണ് ഈ വിശകലനത്തിന്റെ ലക്ഷ്യം.

from money rss https://bit.ly/3DNbhvx
via IFTTT

നിക്ഷേപകർ സെപ്റ്റംബർ 30നുമുമ്പ് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി

ന്യൂഡൽഹി: തടസ്സമില്ലാതെ ഇടപാട് നടത്താൻ സെപ്റ്റംബർ 30ന് മുമ്പ് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിക്ഷേപകരോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് പ്രത്യേക്ഷ നികുതി ബോർഡ് നേരത്തെതന്നെ നികുതിദായകരോട് ആവശ്യപ്പെട്ടിരുന്നു.പലതവണ തിയതി നീട്ടിനൽകുകുയംചെയ്തിരുന്നു. വ്യത്യസ്തരീതികളിൽപാൻ ആധാറുമായി ബന്ധിപ്പിക്കാം. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴി: 1) ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക-incometax.gov.in/iec/foportal 2) പോർട്ടലിൽ കാണുന്ന -ലിങ്ക് ആധാറിലേക്ക് പോവുക 3) പാൻ നമ്പർ, ആധാർ നമ്പർ, പേര്, ക്യാപ്ച്ചാ എന്നിവ രേഖപ്പെടുത്തുക 4) ലിങ്ക് ആധാറിൽ ക്ലിക്ക് ചെയ്യുക 5) ആദായനികുതി വകുപ്പ് നിങ്ങളുടെ വിവരങ്ങൾ വിലയിരുത്തിയശേഷംനടപടി പൂർത്തിയാക്കും. എസ്.എം.എസ് വഴി ബന്ധിപ്പിക്കാൻ- രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നും യുഐഡിപാൻ, പാൻ, ആധാർ നമ്പർ എന്നിവ 567678 ലേക്കോ 56161ലേക്കോ അയ്ക്കുക. യുഐഡിപാൻ ( 12 അക്ക ആധാർ നമ്പർ), സ്പേസ് (10 അക്ക പാൻ നമ്പർ) എന്നിവ ടൈപ്പ് ചെയ്തു 567678ലേക്ക് അയ്ക്കുക ആധാർ പാനുമായി സ്വമേധയാ ബന്ധിപ്പിക്കാൻ- നിങ്ങളുടെ പാൻ കാർഡിനായുള്ള ഏറ്റവും അടുത്തുള്ള സർവ്വീസ് സെന്റർ സന്ദർശിക്കുക. അനെക്സർ-1 ഫോം പൂരിപ്പിക്കുക. ഇതോടൊപ്പം പാനിന്റെയും ആധാറിന്റെയും കോപ്പികൾ സമർപ്പിക്കുക. ഇതിനായി നിശ്ചിത തുക ഫീസ് ആയി നൽകണം. എന്നാൽ ഓൺലൈൻ വഴി ബന്ധിപ്പിക്കുന്നത് സൗജന്യമാണ്. Content Highlights: september 30 set as deadline for linking pan with aadhar;sebi warns

from money rss https://bit.ly/3gY50DC
via IFTTT

ബാങ്ക് ഓഫ് മഹാരാഷ്ട്ര അങ്കമാലി, കാക്കനാട് ശാഖകൾ തുറന്നു

കൊച്ചി: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പുതിയ ശാഖ അങ്കമാലി ഈസ്റ്റ് നഗർ ചക്കിയാത്ത് പ്ലാസ്സയിൻ പ്രവർത്തനം ആരംഭിച്ചു. കൊച്ചിൻ ഷിപ്പിയാഡ് ഫിനാൻസ് ഡയറക്ടർ വി.ജെ.ജോസ് ഉദ്ഘാടനം നടത്തി. പുതിയ ശാഖ നിലവിൽ വന്നതോടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് സംസ്ഥാനത്ത് 19 ശാഖകളും 15 എ. ടി.എമ്മുകളുമായി. കാക്കനാട് പടമുകൾ നോയൽ ടവറിൽ പ്രവർത്തനം ആരംഭിച്ച പുതിയ ശാഖയുടെ ഉദ്ഘാടനം, ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹേമന്ദ് കുമാർ ട്ടംട്ട നടത്തി. റീട്ടെയ്ൽ, കാർഷിക, എം.എസ്. എം. ഇ. മേഖലകളിൽ സമയബന്ധിതമായ മികച്ച സേവനം ബാങ്ക് പ്രധാനമായും ലക്ഷ്യമിടുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്ര അങ്കമാലി ശാഖ കൊച്ചിൻ ഷിപ്പിയാഡ് ഫിനാൻസ് ഡയറക്ടർ വി.ജെ ജോസ് ഉദ്ഘാടനം ചെയ്യുന്നു. നഗരസഭാംഗം ഷാജു നെടുങ്ങാടൻ, ബാങ്ക് അസി.ജനറൽ മാനേജർ അരുൺ വിജയൻ, ബ്രാഞ്ച് മാനേജർ പി.ജി. റിതേഷ് എന്നിവർ സമീപം.

from money rss https://bit.ly/3kPoHyK
via IFTTT

പുതിയ ഉയരംകുറിച്ച് സൂചികകൾ: ഇതാദ്യമായി സെൻസെക്‌സ് 58,100ഉം നിഫ്റ്റി 17,300ഉം ഭേദിച്ചു

മുംബൈ:വിപണിയിൽ കാളകൾ പിടിമുറുക്കിയതോടെ വ്യാപാര ആഴ്ചയിലെ അവസാനദിനത്തിലും ഓഹരി വിപണി കുതിച്ചു. സെൻസെക്സും നിഫ്റ്റിയും എക്കാലത്തേയും ഉയരം കീഴടക്കുകയുംചെയ്തു. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ്ചെയ്ത ഓഹരികളുടെ മൂല്യം 254 ലക്ഷംകോടി മറികടന്നു. ദിനവ്യാപാരത്തിനിടെ സെൻസെക്സ് 58,140 പോയന്റും നിഫ്റ്റി 17,321 പോയന്റും കീഴടക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും യഥാക്രമം 24,453ലും 27,388ലുമെത്തി റെക്കോഡ് നേട്ടംകുറിച്ചു. ഒടുവിൽ, സെൻസെക്സ് 277.14 പോയന്റ് ഉയർന്ന് 58,129.95ലും നിഫ്റ്റി 89.40 പോയന്റ് നേട്ടത്തിൽ 17,323.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, ടൈറ്റാൻ, അൾട്രാടെക് സിമെന്റ്സ് തുടങ്ങി 200 ലേറെ ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരം കീഴടക്കുകയുംചെയ്തു. മികച്ച ഉയരംകുറിച്ചതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 15 ലക്ഷംകോടി കടന്നു. ജസ്റ്റ് ഡയലിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയതാണ് റിലയൻസ് നേട്ടമാക്കിയത്. നിഫ്റ്റി ഓട്ടോ, മെറ്റൽ, എനർജി സൂചികകൾ 1-2ശതമാനം ഉയർന്നു. എഫ്എംസിജി സൂചികയാണ് നഷ്ടംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.35ശതമാനവും 0.41ശതമാനവും നേട്ടമുണ്ടാക്കി. വിപണിയിൽ ആത്മവിശ്വാസം തുടർന്നാൽ ഡിസംബറോടെ നിഫ്റ്റി 17,700 മറികടക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഉയർന്ന മൂല്യത്തിലായതിനാൽ സമീപഭാവിയിൽ തിരുത്തലുണ്ടായേക്കാമെന്നും വിദഗ്ധർ മുന്നിറയിപ്പ് നൽകുന്നു. Nifty end at fresh record closing high.

from money rss https://bit.ly/38FurVS
via IFTTT

Thursday, 2 September 2021

മ്യൂച്വൽ ഫണ്ട് ഇൻഡസ്ട്രിയിൽ മത്സരംമുറുകുന്നു: നിക്ഷേപകർക്ക് നേട്ടമുണ്ടാകുമോ?

ഫിൻടെക് സ്ഥാപനങ്ങളും ബ്രോക്കിങ് ഹൗസുകളുംകൂടി എത്തുന്നതോടെ മ്യൂച്വൽ ഫണ്ട് മേഖലയും കടുത്ത മത്സരത്തിലേയ്ക്ക്. സെറോധയാണ് ഒടുവിൽ മ്യൂച്വൽ ഫണ്ട് ഇൻഡസ്ട്രിയിലേക്ക് എത്തിയത്. രാജ്യത്ത് ഡിസ്കൗണ്ട് ബ്രോക്കിങ് സംവിധാനം വ്യാപകമാക്കിയ സെറോധയുടെ വരവ് നിക്ഷേപകർക്ക് ഗുണകരമാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. സെറോധയെക്കൂടാതെ വിസെമാർക്കറ്റസ് അനലിറ്റിക്സ്, ഹെലിയോസ് ക്യാപിറ്റൽ, ആൽകെമി ക്യാപിറ്റൽ തുടങ്ങിയവ എഎംസിക്കായി അപേക്ഷനൽകിയിട്ടുണ്ട്. ബജാജ് ഫിൻസർവിനും എൻ.ജെ ഗ്രൂപ്പിനും ഇതിനകം അനുമതി ലഭിച്ചു. ഗ്രോ ഇന്ത്യബുൾസ് മ്യൂച്വൽ ഫണ്ട്സിനെയും നവി ഗ്രൂപ്പ് എസ്സൽ മ്യൂച്വൽ ഫണ്ട്സിനെയും ഏറ്റെടുക്കുകയുംചെയ്തിട്ടുണ്ട്. 2020 ഡിസംബറിൽ നടന്ന സെബിയുടെ ബോർഡ് യോഗത്തിലാണ് മ്യൂച്വൽ ഫണ്ട് ബിസിനസ് തുടങ്ങുന്നതിനുള്ള നടപടക്രമങ്ങൾ ലഘൂകരിച്ചത്. ഇതേതുടർന്നാണ് നിലവധി സ്ഥാപനങ്ങൾ അനുമതിക്കായി അപേക്ഷ നൽകിയത്. മത്സരം ഗുണകരമാകുമോ? ചെലവിനത്തിൽ നിക്ഷേപകിൽനിന്ന് ഈടാക്കുന്ന തുകയാണ് ഫണ്ട് കമ്പനികളുടെ പ്രധാനവരുമാനമാർഗം. 2018 ഡിസംബറിലാണ് എക്സ്പെൻഷ് റേഷ്യോയിൽ സെബി നിയന്ത്രണംകൊണ്ടുവന്നത്. അതിനുമുമ്പെ നിക്ഷേപകർക്ക് ഗുണകരമാകുന്നതരത്തിൽ കുറഞ്ഞ ചെലവിൽ(കമ്മീഷൻ ഒഴിവാക്കി) ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ബ്രോക്കിങ് ഫീസ് ഒഴിവാക്കി ഓഹരി നിക്ഷേപ മേഖലയിൽ മത്സരത്തിന് തുടക്കമിട്ട സെറോധയുടെ വരവ് ഫണ്ട് ഇൻഡസ്ട്രി നിരീക്ഷിച്ചുവരികയാണ്. ബ്രോക്കിങ് മേഖലയിൽ അവതരിപ്പിച്ച മോഡൽ ഫണ്ട് വ്യവസായത്തിലും സെറോധ കൊണ്ടുവന്നേക്കാം. അതോടെ ചെലവ് അനുപാതം കുറക്കുന്നതിനുള്ള മത്സരംകൂടി വിപണിയിലുണ്ടാകും. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ചെലവ് കുറഞ്ഞ പാസീവ് ഫണ്ടുക(ഇടിഎഫ്, ഇൻഡക്സ് ഫണ്ട് എന്നിവ)ളിലാകും സെറോധയുടെ ശ്രദ്ധ. മികച്ച ആദായം നൽകാൻ തുടങ്ങിയതോടെ അടുത്തകാലത്തായി പരോക്ഷമായി കൈകാര്യംചെയ്യുന്ന ഫണ്ടുകളിൽ നിക്ഷേപ താൽപര്യംവർധിച്ചിട്ടുണ്ട്. നിലവിൽ 60 ലക്ഷം സജീവമായ ട്രേഡിങ് അക്കൗണ്ടുകളാണ് സെറോധക്കുള്ളത്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നിനുള്ള പ്ലാറ്റ്ഫോമായ സെറോധ കോയിന് 10 ലക്ഷം വരിക്കാരുമുണ്ട്. കൈകാര്യംചെയ്യുന്ന മൊത്തം ആസ്തിയാകട്ടെ 15,000 കോടി രൂപയുമാണ്.

from money rss https://bit.ly/2WOgZg4
via IFTTT

ചൈനയിൽനിന്നുള്ള ഡിമാന്റ് കുറവിൽ തട്ടിത്തടഞ്ഞ് ലോഹവില

ചൈനയിൽനിന്നുള്ള ദുർബലമായ സാമ്പത്തിക കണക്കുകളും, ലോകമെങ്ങും കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വർധനയും യുഎസ് ഡോളറിന്റെ കരുത്തും വ്യാവസായിക ഉൽപന്നവിലകളുടെ തിളക്കത്തിന് മങ്ങലേൽപിച്ചിരിക്കയാണ്. ചൈനയിൽ നിന്നുള്ള ഡിമാന്റിൽവന്ന കുറവാണ് അടിസ്ഥാന ലോഹങ്ങളിലും ഊർജ്ജ ഉൽപന്നങ്ങളിലും ഈയിടെ ഉണ്ടായ തിരുത്തലിന്റെ അടിസ്ഥാനകാരണം. ചൈനീസ് സമ്പദ് വ്യവസ്ഥ മഹാമാരിയുടെ മുമ്പുള്ള വളർച്ചാനിലവാരത്തിലേക്കു തിരിച്ചെത്തിയെങ്കിലും വർധിച്ച ചിലവുകളുമായി മല്ലിടുകയാണ് ബിസിനസ് മേഖല. വിതരണതടസങ്ങൾ ഇതിനുപുറേമയും. അണുബാധയിലുണ്ടായ വർധന പുതിയ നിയന്ത്രണങ്ങൾക്കു കാരണമാവുകയും ഫാക്ടറികളേയും കടുത്തവേനലിന്റെ പിടിയിൽപെട്ട വ്യവസായ മേഖലയിലെ ഉൽപാദനത്തേയും ബാധിക്കുകയും ചെയ്തു. തീവ്രകാലാവസ്ഥയും രാജ്യത്തുടനീളം പുതുതായി ആരംഭിച്ച കോവിഡ് വ്യാപനവും ചൈനീസ് സമ്പദ് വ്യവസ്ഥയെ കഴിഞ്ഞമാസങ്ങളിൽ പ്രതീക്ഷിച്ചതിലും വലിയ താഴ്ചയിലേക്കുനയിച്ചു. ഫാക്ടറി പ്രവർത്തനങ്ങൾ, ചില്ലറ വിൽപന, കയറ്റുമതി, നിക്ഷേപ കണക്കുകൾ തുടങ്ങിയവയെല്ലാം സൂചിപ്പിച്ചത് വളർച്ച പ്രതീക്ഷിച്ചതിലും വേഗത്തിൽ പിന്നോട്ടടിക്കുന്നതായാണ്. ചൈനയുടെ വ്യാവസായിക ഉൽപാദനം ജൂലൈയിൽ പ്രതീക്ഷിച്ച 7.8 ശതമാനത്തിനു പകരം 6.4 ശതമാനമേ ഉയർന്നുള്ളു. ജൂണിൽ ഇത് 8.3 ശതമാനമായിരുന്നു. ചില്ലറവിൽപന കണക്കുകളിലും ഈവ്യതിയാനം കാണാം. ജൂലൈയിൽ പ്രതീക്ഷിച്ച 11.5 ശതമാനത്തിനു പകരം 8.5 ശതമാനം മാത്രമാണ് വളർച്ചയുണ്ടായത്. സാമ്പത്തികവിദഗ്ധരും ഗവേഷണസ്ഥാപനങ്ങളും ചൈനയുടെ സാമ്പത്തികവളർച്ച സംബന്ധിച്ച കാഴ്ചപ്പാടുകളിൽ മാറ്റംവരുത്തിത്തുടങ്ങി. ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി തുടങ്ങിയ വൻകിട നിക്ഷേപ ബാങ്കുകൾ ചൈനയുടെ ജിഡിപി വളർച്ചാനിരക്ക് 8.6-8.9 ശതമാനമായി കണക്കാക്കിയിരുന്നെങ്കിലും പിന്നിടത് 8.2-8.3 ശതമാനമേ ഉണ്ടാവൂ എന്നാണ് വിലയിരുത്തിയത്. ചൈനയുടെ സാമ്പത്തിക ഭാവിയെക്കുറിച്ച് അശുഭ കാഴ്ചപ്പാട് പ്രചരിക്കാൻ തുടങ്ങിയതോടെ മറ്റുപലരും ഇത്തരം കണക്കുകൾ കൊണ്ടുവന്നു. മുൻവർഷത്തെയപേക്ഷിച്ച് ചൈനയുടെ സാമ്പത്തിക മേഖല 2021ന്റെ ഒന്നാംപകുതിയിൽ 12.7 ശതമാനം വളർച്ച രേഖപ്പെടുത്തി. അടിസ്ഥാനലോഹങ്ങളും ഇന്ധനവും ഉൾപ്പടെ പല വ്യാവസായിക ഉൽപന്നങ്ങളുടേയും ഏറ്റവുംവലിയ ഉപഭോക്താവാണ് ചൈന. വ്യാവസായിക പ്രവർത്തനങ്ങളിൽ വ്യാപകമായുണ്ടായ മാന്ദ്യം സൂചിപ്പിക്കുന്നത് അവരുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗതിവേഗം നഷ്ടപ്പെടുന്നു എന്നാണ്. ഇതോടെ വ്യാവസായിക ഉൽപന്നങ്ങളിൽ നിക്ഷേപിക്കാൻ നിക്ഷേപകർക്കു താൽപര്യംകുറഞ്ഞു. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വ്യാവസായിക ഉൽപന്നങ്ങൾക്ക് വർഷത്തിന്റെ ആദ്യപകുതിയിൽ വിപണിയിൽനിന്നും നല്ല പിന്തുണലഭിച്ചു. മഹാമാരിയെത്തുടർന്നു ഡിമാന്റിലുണ്ടായകുറവ് ആഗോള സാമ്പത്തിക വീണ്ടെടുപ്പിന്റെ പ്രതീക്ഷയിൽ പരിഹരിക്കപ്പെട്ടതാണ് കാരണം. അതിവേഗത്തിലുണ്ടായ ആഗോള സാമ്പത്തിക വീണ്ടെടുപ്പിനെത്തുടർന്ന് ഡിമാന്റ് വർധിക്കുകയും അടിസ്ഥാന ലോഹങ്ങൾക്കു ക്ഷാമം നേരിടുമോ എന്ന പ്രതീതി ജനിക്കുകയും ചെയ്തു. എന്നാൽ, ഈയിടെ അടിസ്ഥാന ലോഹങ്ങൾ, ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ എന്നിവയ്ക്ക് പകിട്ട് നഷ്ടമായത് പ്രധാനമായും ചൈനയിൽ നിന്നുള്ള ഡിമാന്റ് കുറഞ്ഞതുകൊണ്ടാണ്. അടിസ്ഥാന ലോഹങ്ങെളുടെ കൂട്ടത്തിൽ ഏറ്റവും ഡിമാന്റുള്ള ചെമ്പിന് നാലുമാസത്തെ ഏറ്റവും വലിയ വിലക്കുറവാണുണ്ടായിട്ടുള്ളത്. നിക്കൽ, ലെഡ് എന്നിയ്ക്കും സമാനമായ അനുഭവമുണ്ടായി. എണ്ണ സൂചികയായ നയ്മെക്സിൽ ക്രൂഡോയിൽവില കാര്യമായി താഴെപ്പോയത് ഏഷ്യൻ ഡിമാന്റിൽ വന്നകുറവും ആഗോളതലത്തിൽ കൂടുതൽ എണ്ണ ഉൽപാദനംനടക്കും എന്നപ്രതീക്ഷയും കാരണമാണ്. എന്നാൽ സർക്കാർ നയങ്ങളും വൻകിട ചൈനീസ് കമ്പനികൾ ഏർപ്പെടത്തിയ ഉൽപാദന നിയന്ത്രണങ്ങളും കാരണം അലുമിനിയംവില മുന്നോട്ടുപോയി. കരുത്തു വീണ്ടെടുത്ത യുഎസ് ഡോളറും ഉൽപ്പന്ന വിലകളെ പിന്നോട്ടുതള്ളുന്നു. യുഎസ് കറൻസി ശക്തിയാർജ്ജിക്കുമ്പോൾ ഡോളർഇതര കറൻസി കൈവശമുള്ളവർ ഉൽപന്നങ്ങൾക്കു കൂടുതൽ വില നൽകേണ്ടിവരും. ഇത് ഡിമാന്റിനേയും വിലകളേയും പ്രതികൂലമായി ബാധിക്കും. പ്രധാനപ്പെട്ട ആറ് ഇതര കറൻസികൾക്കെതിരെ കണക്കാക്കപ്പെടുന്ന ഡോളർ സൂചിക കഴിഞ്ഞമാസം ഒമ്പതുമാസങ്ങൾക്കിടയിലെ ഏറ്റവും വലിയ ഉയരത്തിലെത്തി. അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ആസന്നമായ കുതിപ്പിനെക്കുറിച്ചുുണ്ടായ ശുഭപ്രതീക്ഷയായിരുന്നു കാരണം. ലോഹ വിലകളുടെ കാര്യത്തിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രക്ഷുബ്ധാവസ്ഥ അൽപകാലത്തേക്കു തുടരുമെന്നാണു കണക്കാക്കേണ്ടത്. എന്നാൽ ചൈനീസ് ഡിമാന്റിൽ പെട്ടെന്നുവീണ്ടെടുപ്പുണ്ടായാൽ പുതിയ കുതിപ്പിനു സാധ്യതയുമുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2WQpOWj
via IFTTT

കുതിപ്പ് തുടരുന്നു: സെൻസെക്‌സ് ഇതാദ്യമായി 58,000വും നിഫ്റ്റി 17,300ഉം കടന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിലും റെക്കോഡ് പുതുക്കി സൂചികകൾ. ഇതാദ്യമായി സെൻസെക്സ് 58,000വും നിഫ്റ്റി 13,000വും കടന്നു. സെൻസെക്സ് 217 പോയന്റ് നേട്ടത്തിൽ 58,070ലും നിഫ്റ്റി 61 പോയന്റ് ഉയർന്ന് 17,300ലുമാണ് വ്യാപാരം ആരംഭിച്ചത്. കൊട്ടക് മഹ്രീന്ദ്ര ബാങ്ക്, ടൈറ്റാൻ, റിലയൻസ്, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹകിളാണ് നേട്ടത്തിൽ. ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, നെസ് ലെ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികളാണ് നേട്ടത്തിൽ. ഐടി സൂചികയാണ് നഷ്ടംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും അരശതമാനത്തോളം ഉയർന്നു.

from money rss https://bit.ly/3zD7Vca
via IFTTT

പതിനഞ്ചു ദിവസത്തിനുള്ളിൽ പാചകവാതകത്തിനു കൂടിയത് 50 രൂപ: അടുക്കള പൂട്ടിക്കുമോ?

വര:വിജേഷ് വിശ്വം തൃശ്ശൂർ: ഇക്കണക്കിന് പാചകവാതകവില വർധിച്ചാൽ അടുക്കളകൾ പൂട്ടേണ്ടിവരും. പുതിയ നിരക്കനുസരിച്ച് ഗാർഹികാവശ്യത്തിനുള്ള സിലിൻഡറിന് 25.50 രൂപ കൂടി; രൂപ 892 കൊടുക്കണം. പതിനഞ്ച് ദിവസത്തിനുള്ളിൽ കൂട്ടിയത് ഒന്നും രണ്ടുമല്ല, 50 രൂപയാണ്. ജൂലായിലും ഓഗസ്റ്റിലും വില കൂട്ടിയതിന് ശേഷം തുടർച്ചയായ മൂന്നാം മാസമാണ് വിലവർധന. മഹാമാരിക്കാലത്ത് ജനങ്ങൾക്ക് അടുക്കളയിൽനിന്നൊരു ഇരുട്ടടി. നടുവൊടിച്ച് ബജറ്റ് കോവിഡ് മൂലം നടുവൊടിഞ്ഞിരിക്കുകയാണ് സാധാരണക്കാരന്റെ കുടുംബബജറ്റ്. ജോലിയില്ല, വരുമാനവും കുറവ്. പച്ചക്കറി, പലവ്യഞ്ജനങ്ങൾ വാങ്ങണം. പാലിന്റെ ബിൽ, ഫോണിന്റെ ബിൽ തുടങ്ങി ഒന്നാം തീയതിയാവാൻ കാത്തിരിക്കുന്ന നിരവധി ബില്ലുകളുണ്ട് സാധാരണക്കാരന്റെ ജീവിതത്തിൽ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർക്കിടയിലാണ് വിലവർധനയെന്ന ഇടിത്തീ. ഇടിവെട്ടേറ്റവരെ പാമ്പുകടിച്ചാൽ പാചകവാതക വിലവർധന വന്നതോടെ ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയിലാണ് ഹോട്ടലുകാർ. ഏഴുതവണയായി 603 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വർധിപ്പിച്ചത്. 19 കിലോഗ്രാമിന്റെ സിലിൻഡർ ലഭിക്കണമെങ്കിൽ ഇപ്പോൾ 1,692.50 രൂപ കൊടുക്കണം. 2020 ഡിസംബറിൽ 1,282 രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്. ഡിസംബർ 15-ന് 1,319-ഉം ഏപ്രിലിൽ 1,634-ഉം ആയിരുന്നു. വിലവർധന ഹോട്ടൽ മേഖലയെ തളർത്തിയതായി ഹോട്ടലുടമകൾ പറയുന്നു. ജീവിക്കാൻ വഴിയില്ലാതെ ആത്മഹത്യയുടെ വക്കിലാണ് പലരും. വിറകിനോട് നോ പറഞ്ഞ് ന്യൂജെൻ ഹോട്ടൽ അടുക്കളകളിൽ വിറകടുപ്പുകളിൽ വലിയ ഉരുളികളിൽ ഭക്ഷണം തയ്യാറാക്കിയിരുന്ന കാലമൊക്കെ പണ്ട്. ഗ്യാസ് സ്റ്റൗ വന്നതോടെ ഹോട്ടൽ മേഖലയിലും വിറകടുപ്പിന്റെ ഉപയോഗം കുറഞ്ഞു. ന്യൂജെൻ ജീവനക്കാർക്ക് വിറകടുപ്പിനോട് അത്ര പഥ്യം പോരാ. ഹോട്ടൽ അടുക്കളകളിൽ ഗ്യാസ് സ്റ്റൗ സ്ഥിരതാമസമാക്കിയതിൽ നിയമത്തിനും പങ്കുണ്ട്. അടുക്കളകളിൽ കരി പടർന്നാലോ പുകനിറഞ്ഞാലോ ഉടമയുടെ കീശയിൽനിന്ന് പിഴയായി പണം നഷ്ടപ്പെടും. ഗ്യാസ് സിലിൻഡർ സുലഭമായതോടെ ഹോട്ടലുടമകൾ പാചകം സ്റ്റൗവിലാക്കി.

from money rss https://bit.ly/3yGaUiR
via IFTTT

സെൻസെക്‌സിൽ 514 പോയന്റ് നേട്ടം: നിഫ്റ്റി 17,200ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഒരുദിവസത്തെ ഇടവേളക്കുശേഷം പ്രതാപം തിരിച്ചുപിടിച്ച് സൂചികകൾ. ഐടി, എഫ്എംസിജി ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 17,200ന് മുകളിൽ ക്ലോസ്ചെയ്തു. അനുകൂലമായ സാമ്പത്തിക സൂചകങ്ങളും വിദേശ നിക്ഷേപകരുടെ സാന്നിധ്യവുമാണ് വിപണിയെ മുന്നോട്ടു ചലിപ്പിച്ചത്. 514.33 പോയന്റാണ് സെൻസെക്സിലെ നേട്ടം. 57,852.54ലിലായിരുന്നു ക്ലോസിങ്. നിഫ്റ്റി 157.90 പോയന്റ് ഉയർന്ന് 17,234.20ലുമെത്തി. ശ്രീസിമെന്റ്സ്, എച്ച്ഡിഎഫ്സി ലൈഫ്, സിപ്ല, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ഒഎൻജിസി, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകൾ ഒഴികെയുള്ളവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഫാർമ സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനവും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3gXNcbT
via IFTTT

തെലങ്കാനയിലെ വിപുലീകരണ പദ്ധതിക്ക് അംഗീകാരമായി: കിറ്റക്‌സിന്റെ ഓഹരി 10ശതമാനം കുതിച്ചു

കിറ്റക്സിന്റെ വിപുലീകരണ പദ്ധതിക്ക് തെലങ്കാന സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ ഓഹരി വില 10ശതമാനം കുതിച്ച് 164.10 രൂപയിലെത്തി. സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനി ഇക്കാര്യം അറിയിച്ചതോടയെയായിരുന്നു ഓഹരി വില അപ്പർ സർക്യൂട്ട് ഭേദിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങും. മികച്ച വളർച്ചാ സാധ്യത, സർക്കാർ സബ്സിഡി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ, അസംസ്കൃത വസ്തുക്കളുടെ എളുപ്പത്തിലുള്ള ലഭ്യത, കുറഞ്ഞ തൊഴിൽ ചെലവ് എന്നിവവഴി ദീർഘകാലയളവിൽ മികച്ച ലാഭംനേടാനാകുമന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. രണ്ടുവർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ നിക്ഷേപമാണ് തെലങ്കാനയിൽ കമ്പനി നടത്തുക. ഇതിലൂടെ 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും നേരത്തെ തെലങ്കാന സർക്കാരിനെ കിറ്റക്സ് അറിയിച്ചിരുന്നു. വ്യാപാരം ആരംഭിച്ചയുടനെ 9.30ന് ബിഎസ്ഇയിലും എൻഎസ്ഇയിലുമായി കമ്പനിയുടെ 2,10,000 ഓഹരികളുടെ ഇടപാടാണ് നടന്നത്.

from money rss https://bit.ly/38zeII1
via IFTTT

Wednesday, 1 September 2021

പാചക വാതക കണക് ഷൻ: ഏത് കമ്പനിയിലേക്കും മാറാനുള്ള സൗകര്യംവരുന്നു

മൊബൈൽ ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതുപോലെ പാചക വാതക ഉപഭോക്താക്കൾക്ക് ഇനി സേവന ദാതാക്കളെയും മാറ്റാം. പൊതുമേഖല കമ്പനികളെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരാനുള്ള പദ്ധതിയാണ് സർക്കാർ അവതരിപ്പിക്കുന്നത്. പദ്ധതി നടപ്പിലായാൽ, ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐഒസി), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ(എച്ച്പിസിഎൽ), ഭാരത് പെട്രോളിയം കോർപറേഷൻ(ബിപിസിഎൽ) എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് ഏത് കമ്പനിയിലേക്കുവേണമെങ്കിലും മാറാൻ കഴിയും.നിലവിൽ ഒരു കമ്പനിയുടെതന്നെ വിതരണ ശൃംഖലയിലേക്ക് ഓൺലൈനായി മാറാനുള്ള സൗകര്യമാണുള്ളത്. മൂന്ന് കമ്പനികളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള സോഫ്റ്റ് വെയർ ഇതിനായി ഉടനെ വികസിപ്പിക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.ജൂലായ് ഒന്നിലെ കണക്കുപ്രകാരം രാജ്യത്ത് 29.11 കോടി പാചക വാതക ഉപഭോക്താക്കളാണുള്ളത്.

from money rss https://bit.ly/3DHpgTG
via IFTTT

സെൻസെക്‌സിൽ 100 പോയന്റ് നേട്ടത്തോടെ തുടക്കം: കിറ്റക്‌സ് 14ശതമാനംകുതിച്ചു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 85 പോയന്റ് ഉയർന്ന് 57,400ലും നിഫ്റ്റി 28 പോയന്റ് നേട്ടത്തിൽ 17,100 നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. കിറ്റക്സിന്റെ ഓഹരി വില 10ശതമാനത്തോളം കുതിച്ചു. ഡോ. റെഡ്ഡീസ് ലാബ്, ടൈറ്റാൻ, സൺ ഫാർമ, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, ടിസിഎസ്, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, എൽആൻഡ്ടി, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങയി ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. തകർച്ചനേരിട്ടെങ്കിലും കഴിഞ്ഞ ദിവസം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 666 കോടി രൂപയാണ് നിക്ഷേപംനടത്തിയത്. മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളിൽ 1,287 കോടി രൂപയുടെ ഓഹരികൾ വിൽക്കുകയുംചെയ്തു.

from money rss https://bit.ly/38zSi9C
via IFTTT

ലാഭമെടുപ്പിൽ സമ്മർദത്തിലായി: സെൻസെക്‌സ് 214 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിൽ മികച്ച ഉയരംകുറിച്ച് മുന്നേറിയെങ്കിലും ലാഭമെടുപ്പിനെതുടർന്നുള്ള സമ്മർദത്തിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. അനുകൂലമായ ജിഡിപി ഡാറ്റ തുടക്കത്തിൽമാത്രമാണ് വിപണിയിൽ പ്രതിഫലിച്ചത്. സെൻസെക്സ് 214.18 പോയന്റ് താഴ്ന്ന് 57,338.21ലും നിഫ്റ്റി 55.90 പോയന്റ് നഷ്ടത്തിൽ 17,076.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടയിലെ റെക്കോഡ് ഉയരത്തിൽനിന്ന് 581 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സിപ്ല, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ ലൈഫ്, ആക്സിസ് ബാങ്ക്, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. മെറ്റൽ, ഐടി സൂചികകൾ ഒരുശതമാനത്തിലേറെ നഷ്ടംനേരിട്ടു. ക്യാപിറ്റൽ ഗുഡ്സ്, പവർ, റിയാൽറ്റി, സൂചികകൾ 1-5ശതമാനത്തോളം ഉയരുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപും സ്മോൾ ക്യാപും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/3BtUpIq
via IFTTT

കെയർ റേറ്റിങ്ങിനു പിന്നാലെ ഇന്ത്യാ റേറ്റിങ്‌സും മുത്തൂറ്റ് മിനിയുടെ റേറ്റിംഗ് ഉയർത്തി

കൊച്ചി: കെയർ റേറ്റിങ്ങിനുപുറകെ ഇന്ത്യാ റേറ്റിങ്സ് ആന്റ് റിസർച്ചും മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന്റെ കടപ്പത്രങ്ങളുടെയും, ബാങ്ക് വായ്പകളുടെയും റേറ്റിംഗ് ട്രിപ്പ്ൾ ബി പ്ലസ് സ്റ്റേബ്ളായി ഉയർത്തി. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും സ്ഥിരതയുള്ള ആസ്തി ഗുണമേന്മ നിലനിർത്തിയതും മികച്ച പ്രവർത്തന ക്ഷമതയിലൂടെ ലാഭസാധ്യത വർധിപ്പിച്ചതും മതിയായ പണലഭ്യതയും മൂലധന പിൻബലവും സ്വർണ പണയ രംഗത്തെ ദീർഘകാല പ്രവർത്തന പരിചയവുമാണ് റേറ്റിങ് മെച്ചപ്പെടുത്താൻ സഹായിച്ചതെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. ഇന്ത്യയിലെ വായ്പാ വിപണിയെക്കുറിച്ച് കൃത്യവും കാലികവുമായ വിവരങ്ങൾ ലഭ്യമാക്കുന്ന ക്രെഡിറ്റ് റേറ്റിങ് ഏജൻസിയാണ് ഇന്ത്യാ റേറ്റിങ്സ് ആന്റ് റിസർച്ച്. മുൻനിര റേറ്റിങ് ഏജൻസിയായ കെയർ റേറ്റിങ്സും മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന്റെ വിവിധ കടപ്പത്രങ്ങളുടെ ക്രെഡിറ്റ് റേറ്റിങ്ങ് ട്രിപ്പ്ൾ ബി സ്റ്റേബിളിൽ നിന്നും ട്രിപ്പ്ൾ പ്ലസ് സ്റ്റേബിൾ ആയി ഈയിടെ ഉയർത്തിയിരുന്നു.

from money rss https://bit.ly/3jALJtQ
via IFTTT

ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടിക്കുമുകളിൽ: ഓഗസ്റ്റിൽ 1,12,020 കോടി രൂപ

രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം ഒരു ലക്ഷം കോടിക്കുമുകളിൽ തുടരുന്നു. ഓഗസ്റ്റിൽ 1,12,020 കോടി രൂപയാണ് ജിഎസ്ടിയിനത്തിൽ സർക്കാരിന് ലഭിച്ചത്. കേന്ദ്ര ജിഎസ്ടിയിനത്തിൽ 20,522 കോടിയും സ്റ്റേറ്റ് ജിഎസ്ടിയിനത്തിൽ 26,605 കോടിയും സംയോജിത ജിഎസ്ടിയിനത്തിൽ 56,247 കോടിയുമാണ് സമാഹരിച്ചത്. സെസ്സായി 8,646 കോടിയും ലഭിച്ചു. കഴിഞ്ഞവർഷം ഇതേകാലയളവിൽ ലഭിച്ചതിന്റെ 30ശതമാനം അധികമാണ് ഈതുക. 2019-20 സാമ്പത്തിക വർഷത്തിൽ ഓഗസ്റ്റിൽ 98,202 കോടിയായിരുന്നു ലഭിച്ചത്. ഒമ്പതാമത്തെ മാസമാണ് ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപക്കുമുകളിലെത്തുന്നത്. കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് പ്രതിസന്ധി നേരിട്ടപ്പോൾ കഴിഞ്ഞ ജൂണിൽ വരുമാനം ഒരു ലക്ഷം കോടി രൂപക്കുതാഴെയെത്തിയിരുന്നു. 2021 ജൂലായിൽ ജിഎസ്ടിയിനത്തിൽ 1,16,393 കോടി രൂപയായിരുന്നു ലഭിച്ചത്. ജൂണിൽ 92,849 കോടി രൂപയായി കുറയുകയുംചെയ്തു.ജൂലായിലും ഓഗസ്റ്റിലും മികച്ച വരുമാനംനേടിയത് സാമ്പത്തികമേഖല അതിവേഗം തിരിച്ചുവരുന്നതിന്റെ സൂചനയാണ്.

from money rss https://bit.ly/3BtGwd7
via IFTTT

പാഠം 140| ബന്ധുവിനോ സുഹൃത്തിനോ പണം കടംകൊടുക്കുംമുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

അബുദാബിയിൽ 15 വർഷം ജോലിചെയ്തശേഷം ഈയിടെയാണ് കുരിയാക്കോസ് നാട്ടിൽ സെറ്റിൽചെയ്യാൻ തീരുമാനിച്ചത്. കോവിഡ് വ്യാപനവും ശമ്പളംകുറക്കലുമെല്ലാം ജോലി ആകർഷകമല്ലാതാക്കി. നാട്ടിൽ തിരിച്ചെത്തിയാൽ ജീവിക്കാനുള്ള സമ്പാദ്യമുണ്ടെന്നായിരുന്നു കുര്യാക്കോസ് ചിന്തിച്ചിരുന്നത്. ബന്ധുവിന് കടമായി നൽകിയതുക തിരികെചോദിക്കാമെന്നും കരുതി. നാട്ടിൽ തിരിച്ചെത്തിയശേഷം കുര്യാക്കോസും ഭാര്യയുംകൂടി ബന്ധുവീട് സന്ദർശിച്ച് ആഗമനോദ്ദേശം അറിയിച്ചു. വായ്പയുടെകാര്യംകേട്ടപ്പോഴെ ബന്ധിവിന്റെ മുഖം മ്ലാനമായി. പാരാധീനതകളുടെ കെട്ടഴിക്കാനായിരുന്നു അദ്ദേഹത്തിന് വെമ്പൽ. മകൾ ബെംഗളുരുവിൽ എംബിഎക്കും മകൻ സേലത്ത് എൻജിനിയറിങിനും പഠിക്കുന്നു. അവർക്ക് ഫീസുപോലും കൊടുക്കാൻ ബുദ്ധിമുട്ടുകയാണെന്നൊക്കെ അദ്ദേഹം പറഞ്ഞു. തിരിച്ച്കാര്യമായൊന്നും പറയാൻ കുര്യാക്കോസിന് അവസരവും നൽകിയില്ല. ജോലി ഉപേക്ഷിക്കാനുണ്ടായ കാരണം വിശദീകരിച്ച് കുറച്ചുതുകയെങ്കിലും ഇപ്പോൾ തരണമെന്ന് പറഞ്ഞുനോക്കിയെങ്കിലും നിരാശനായി അദ്ദേഹത്തിന് മടങ്ങേണ്ടിവന്നു. നാട്ടിലേക്കയക്കുന്ന പണത്തിൽനിന്ന് പലപ്പോഴായാണ് ഭാര്യ 10 ലക്ഷംരൂപയോളം കടമായി നൽകിയത്. ഒടുവിൽ സ്വന്തംമക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് അദ്ദേഹത്തിന് ബാങ്ക് വായ്പയെ ആശ്രയിക്കേണ്ടിവന്നു. കൊടുത്ത പണം എപ്പോൾ തിരിച്ചുകിട്ടുമെന്ന് ഒരുറപ്പുമില്ലാതെ കഴിയുകയാണ് കുര്യാക്കോസ് ഇപ്പോൾ. പണം ആവശ്യമില്ലാത്തവർ ആരുമുണ്ടാകില്ല. ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ മുന്നിൽകണ്ട് ചെറിയതുക പ്രതിമാസം നീക്കിവെക്കുച്ച് സമ്പത്തുണ്ടാക്കുന്നവരുണ്ട്. അതല്ല, പണം ആവശ്യമായിവരുമ്പോൾ ബാങ്ക് വായ്പയെടുത്ത് കിട്ടുന്ന വരുമാനത്തിൽ ഏറിയഭാഗവും തിരിച്ചടവിനായി ചെലവഴിക്കുന്നവരുമുണ്ട്. കൃത്യമായി തിരിച്ചടച്ചാൽ വീണ്ടും വായ്പവേണമോയെന്നന്വേഷിച്ച് ധനകാര്യ സ്ഥാപനങ്ങളിലെ എക്സിക്യുട്ടീവുകൾ ഫോണിന്റെ അങ്ങേതലക്കലിൽനിന്ന് ഇടക്കിടെ കിളിവചനമോതും. ഇഎംഐ മുടക്കംവരുത്തിയിട്ടുണ്ടെങ്കിൽ പിന്നീട് വായ്പക്ക് സമീപിച്ചാൽ നിഷേധിക്കുകയുംചെയ്യും. കൊടുത്താൽ തിരിച്ചുകിട്ടുമെന്ന് ഉറപ്പുവരുത്തിയാണ് ബാങ്കുകൾ ലോൺ അനുവദിക്കുക. കടം, വായ്പ എന്നിവ ജീവിത നിഘണ്ടുവിൽനിന്ന് എങ്ങനെ ഒഴിവാക്കാൻ കഴിയുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പെട്ടിയിൽ പണമുള്ളയാളാണ് നിങ്ങളെങ്കിൽ സുഹൃത്തുക്കളോ ബന്ധുക്കളോ കടംചോദിച്ച് സമീപിച്ചില്ലെങ്കിൽ മഹാഅത്ഭുതായി അതിനെകാണാം. വേണ്ടപ്പെട്ടവർ വായ്പക്കായി സമീപിച്ചാൽ കൊടുക്കാതിരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് അവർനേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൂടി കേൾക്കുമ്പോൾ. അതുകൊണ്ടുതന്നെ സുഹൃത്തുക്കൾക്കും കുടുംബാഗംങ്ങൾക്കും വായ്പ നൽകുന്നത് വൈകാരികമായ തീരുമാനമായിമാറുന്നു. സാമ്പത്തികസ്ഥിതി പരിശോധിക്കാം കോവിഡ് വ്യാപനത്തെതുടർന്ന് വ്യാപാരതകർച്ചയും ജോലിനഷ്ടപ്പെടലും വ്യാപകമായതോടെ വായ്പവാങ്ങുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. സുഹൃത്തോ സഹപ്രവർത്തകനോ ബന്ധുവോ വായ്പക്കായി സമീപിക്കുക സ്വാഭാവികം. പ്രത്യേക സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തിയാണദ്ദേഹമെങ്കിൽ കടംകൊടുക്കുന്നകാര്യത്തിൽ സഹാനുഭൂതി പ്രകടിപ്പിക്കാം. അടുപ്പമുള്ളയാളെന്ന നിലയിൽ വായ്പ ചോദിച്ച വ്യക്തിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുമല്ലോ. അതിനുമുമ്പായി, പണംനൽകിയാൽ മുന്നോട്ടുള്ള ജീവിതത്തിന് അത് തടസ്സമാകുമോയെന്ന് ആലോചിക്കണം. പ്രതിമാസ എസ്ഐപിയോ സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള മറ്റുനിക്ഷേപങ്ങളോ മുടങ്ങാതെനോക്കണം. എന്തെങ്കിലും വാങ്ങാൻവെച്ചിരുന്ന പണമാണെങ്കിൽ. കുറച്ചുമാസത്തേക്ക് അത് മാറ്റിവെക്കാൻ കഴിയുമെങ്കിൽ, അതെടുത്ത് സുഹൃത്തിനെ സഹായിക്കാം. വിശ്വസിക്കാമോയെന്ന് വിലയിരുത്തണം വിശ്വസിക്കാൻ കഴിയുമെങ്കിൽമാത്രം സുഹൃത്തുക്കളെയോ ബന്ധുക്കളേയോ സഹായിക്കുക. ബെംഗളുരുവിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന അനൂപിന്റെ അനുഭവം നിങ്ങൾക്കുണ്ടാകരുത്. അഞ്ചുവർഷത്തോളം കൂടെ ജോലിചെയ്ത രമേഷ് പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ കടംവാങ്ങി. ജോലിയിൽ മികവുപുലർത്തിരുന്ന അയാൾ അതിനകം അനൂപിന്റെ അടുത്തസുഹൃത്തായി മാറിയിരുന്നു. അമ്മയുടെ ചികിത്സക്കുവേണ്ടിയാണെന്നുപറഞ്ഞാണ് പലപ്പോഴായി ഇത്രയുംതുക വാങ്ങിയത്. മാസങ്ങൾ പിന്നിട്ടശേഷം ഒരു സന്തോഷവാർത്ത അറിയിക്കാനാണ് അനൂപിന്റെ ക്യാബിനിൽ രമേഷ് എത്തിയത്. മറ്റൊരുകമ്പനിയിൽ ഇതിനേക്കാൾ മികച്ച ശമ്പളത്തിൽ ഉയർന്ന തസ്തികയിൽ ജോലി ലഭിച്ചകാര്യം അദ്ദേഹം അറിയിച്ചു. പണം ഉടനെതന്നുതീർക്കുമെന്ന ഉറപ്പുംനൽകി. മുംബൈയിലേക്കുപോയ രമേഷിനെ പിന്നീടൊരിക്കലും അനൂപിന് ബന്ധപ്പെടാനായില്ല. അനൂപ് അവസാനമായി കടംകൊടുത്തത് രമേഷിനായിരുന്നു. നിക്ഷേപത്തിൽതൊടരുത് ഭാവിക്കുവേണ്ടിയുള്ള നിക്ഷേപത്തിൽനിന്നെടുക്കാതെ കടംകൊടുക്കാൻ ശ്രദ്ധിക്കുക. അതായത്, നിങ്ങളുടെ ഭാവിയെ ബാധിക്കുന്നവിധത്തിൽ മറ്റുള്ളവരെ സഹായിക്കാൻ പോകരുതെന്ന് ചുരുക്കം. റിട്ടയർമെന്റിനോ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനൊ കരുതിവെച്ചിട്ടുള്ള നിക്ഷേപത്തിൽനിന്നെടുത്ത് ആരെയും സഹായിക്കേണ്ട. മറിച്ച് തൽക്കാലത്തേക്ക് ആവശ്യമില്ലാത്ത തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിലുണ്ടെങ്കിൽ അതുനൽകാം. അടിയന്തിര ആവശ്യത്തിനായി സൂക്ഷിച്ചിട്ടുള്ള പണം വായ്പനൽകാനെടുക്കരുത്. ബിസിനസിൽ തിരിച്ചടിയോ തൊഴിൽനഷ്ടമോ ഉണ്ടായാൽ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയുമോയെന്ന് കടംകൊടുക്കുംമുമ്പ് ആലോചിക്കുക. നോ പറയാൻ പഠിക്കുക എത്രഅസ്വസ്ഥത ഉണ്ടാക്കുമെങ്കിലും ചിലസാഹചര്യങ്ങളിൽ പ്രിയപ്പെട്ടവരോട് നോ പറയേണ്ടത് അത്യാവശ്യമായിവരും. ജോലിയോ, ബിസിനസോ അസ്ഥിരമായ സാഹചര്യത്തിലൂടെ നിങ്ങുകയാണെങ്കിൽ രണ്ടുവട്ടംചിന്തിക്കുക. കടംകൊടുക്കുന്നുണ്ടെങ്കിൽ ആവ്യക്തിയുടെ അടിയന്തര സാഹചര്യം പരിഗണിച്ചുമാത്രംചെയ്യുക. കാറ് വാങ്ങുന്നതിനോ, ക്രഡിറ്റ്കാർഡ് കുടിശ്ശിക തീർക്കുന്നതിനോ കടംചോദിച്ചാൽ അത് പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് നല്ലത്. ലഭിക്കുന്നവരുമാനം ശരിയായി കൈകാര്യംചെയ്യാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള ബാധ്യതകളുണ്ടാകുന്നത്. ഒരുപക്ഷേ, അദ്ദേഹത്തെപ്പോലെ ജീവിക്കാൻ നിങ്ങൾക്കും കഴിയും. ഭാവി ലക്ഷ്യമാക്കി മിച്ചംപിടിച്ച് ജീവിക്കുന്ന നിങ്ങളുടെ കീശയിലാണ് അദ്ദേഹം നോട്ടമിടുന്നതെങ്കിൽ അതിന് നോ പറയുകതന്നെവേണം. തുടർച്ചയായി വായ്പവാങ്ങുന്നവരെ ഒഴിവാക്കാം വരുമാനത്തിൽ ഒതുങ്ങാതെ സ്ഥിരമായി കടംവാങ്ങി ജീവിക്കുന്നവരുണ്ട്. കിട്ടാവുന്നിടത്തുനിന്നൊക്കെ വായ്പവാങ്ങുകയും ആദ്യമൊക്കെ കൃത്യമായും തിരിച്ചുകൊടുക്കുന്നവരുമാകും ഇത്തരക്കാർ. ബാങ്കുകളിൽനിന്ന് ഉയർന്ന പലിശക്ക് വ്യക്തിഗത വായ്പയുമെടുത്തിട്ടുണ്ടാകും. നേരത്തെ കടംവാങ്ങിയ വ്യക്തി പഴയത് തീർക്കാതെ വീണ്ടും വായ്പ ചോദിച്ചാൽ ഒഴിഞ്ഞുമാറുന്നതാകും ഉചിതം. ഇപ്പോൾ പണമില്ലെന്നോ, മറ്റ് ബാധ്യതകളുണ്ടെന്നോ പറയാം. ഒന്നോ രണ്ടോതവണ നൽകാതിരുന്നാൽ പിന്നെ ഇത്തരക്കാരുടെ ആക്രമണം ഉണ്ടാകില്ല. ലഭിക്കുന്നവരുമാനം ശരിയായ രീതിയിൽ കൈകാര്യംചെയ്യാൻ ശ്രദ്ധിച്ചില്ലെങ്കിൽ കടംകൊടുത്ത് നിങ്ങളും കടക്കാരനായി മാറിയേക്കാം. ജാമ്യം നിൽക്കുമ്പോൾ സൂക്ഷിക്കുക സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ആവശ്യപ്പെടുമ്പോൾ ബാങ്ക് വായ്പക്കുംമറ്റും ജാമ്യംനിൽക്കുംമുമ്പ് രണ്ടുവട്ടമെങ്കിലും ആലോചിക്കുക. ലോണെടുത്തയാൾ തിരിച്ചടവ് നിർത്തിയാൽ അതിന്റെ ബാധ്യത ജാമ്യക്കാരനുമുണ്ടാകുമെന്നകാര്യം മറക്കേണ്ട. കടലാസ് നീട്ടുമ്പോൾ ഒപ്പിട്ടുകൊടുക്കുമെന്നല്ലാതെ തുടക്കത്തിൽ ഇക്കാര്യം ഗൗരവത്തോടെ ആരും പരിഗണിക്കാറില്ല. വായ്പയെടുത്തയാളിൽനിന്ന് പണംലഭിക്കാതെവന്നാൽ ജാമ്യക്കാരനിൽനിന്ന് പണംഈടാക്കാനാകും ധനകാര്യസ്ഥാപനങ്ങൾ ശ്രമിക്കുക. വർഷങ്ങൾ പിന്നിട്ടിട്ടുണ്ടാകും. സുഹൃത്തിനെ തിരയുമ്പോൾ എവിടെയാണെന്നുപോലും കണ്ടെത്താനായെന്നുവരില്ല. ഒടവിൽ മുതലും പലിശയും പലിശയുടെ പലിശയുമടക്കം നല്ലൊരുതുക കയ്യിൽനിന്ന് പോകും. സഹാനുഭൂതി വില്ലനായേക്കാം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുംമറ്റും സാമ്പത്തിക ബുദ്ധിമുട്ടുകാണുമ്പോൾ അസ്വസ്ഥമാകുക സ്വാഭാവികം. എന്നാൽ മറ്റൊരാളെ സഹായിക്കുംമുമ്പ്, അവനവന്റെ സാമ്പത്തികാര്യോഗ്യം പരിശോധിക്കുന്നത് നല്ലതാണ്. നിങ്ങളെ ആശ്രയിച്ചും ഒരുകുടുംബമുണ്ടെന്നും ഓർക്കുക. കയ്യിൽ പണംവരുമ്പോഴെല്ലാം ആവശ്യക്കാരുമുണ്ടാകും. 50 ലക്ഷം രൂപ ലോട്ടറി അടിച്ചെന്ന് കരുതുക. അപ്പോഴറിയാം സുഹൃത്തുക്കളും ബന്ധുക്കളുമായി നാട്ടിൽ പണത്തിന് ആവശ്യമുള്ളവർ എത്രപേരുണ്ടെന്ന്. പണമില്ലെങ്കിൽ ആരുംതിരിഞ്ഞുനോക്കുകയുമില്ല. തിരികെചോദിക്കാൻ മടിക്കരുത് കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നും വാങ്ങിയ വായ്പ തിരിച്ചുകൊടുക്കാനാണ് കടംവാങ്ങിയവർ പ്രഥമപരിഗണന നൽകേണ്ടത്. എന്നാൽ, പലിശയും തിരിച്ചടവിന് സമയപരിധിയും ഇല്ലാത്തതിനാൽ സാമ്പത്തിക സ്ഥിതിമെച്ചപ്പെട്ടാലും പണംതിരികെകൊടുക്കാൻ മടിക്കുന്നവർ ഏറെയാണ്. വായ്പകൊടുത്തപ്പോൾ നിശ്ചിത സമയപരിധി പറഞ്ഞിട്ടുണ്ടെങ്കിൽ തിരികെ ചോദിക്കാൻ മടിക്കേണ്ടതില്ല. അതുകൊണ്ട് കടംകൊടുക്കുമ്പോൾ തിരികെ എപ്പോൾതരുമെന്ന് വാക്കാലെങ്കിലുമുള്ള ഉറപ്പുവാങ്ങണം. സമയപരിധികഴിഞ്ഞാൽ പണംതിരികെ ചോദിക്കാൻ മറക്കരുത്. ചോദിച്ചുകൊണ്ടേയിരിക്കണം! ഇ-മെയിൽ അയച്ചോ വാട്സാപ്പിൽ മെസേജ് അയച്ചോ മാന്യമായി ഇക്കാര്യം ഓർമിപ്പിക്കാം. ചെറിയതുകയാണെങ്കിൽ വായ്പവാങ്ങിയവർ മറുന്നുപോകാനുമിടയുണ്ട്. feedback to: antonycdavis@gmail.com കുറിപ്പ്: വരുമാനത്തേക്കാൾ കൂടുതൽ ചെലവ് ചെയ്യുമ്പോഴാണ് സാധാരണരീതിയിൽ കടബാധ്യതയുണ്ടാകുക. ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് ജീവിക്കാൻ ശീലിക്കണം. ഉത്പാദനക്ഷമമാണെങ്കിൽ മാത്രം വിവേകത്തോടെ ബാങ്ക് വായ്പകളെടുക്കുക. വരുമാനത്തിൽ ഏറെഭാഗവും തിരിച്ചടവിന് നൽകേണ്ടിവരുന്ന നിരവധിപേരുണ്ട്. കടംവാങ്ങാതെയുള്ള ജീവിതശൈലി പരിശീലിക്കാൻ ശ്രമിക്കുക. നിക്ഷേപത്തിന് പ്രാധാന്യംനൽകി ക്ഷമയോടെ കാത്തിരുന്ന് ലക്ഷ്യംനേടുക. ഇനി കടംകൊടുക്കുന്നവരോട് ഒരുകാര്യംകൂടി. തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കൊടുക്കാതിരിക്കുക. സുഹൃത്തക്കളുടെയും ബന്ധുക്കളുടെയും സാഹചര്യം അറിഞ്ഞുകൊണ്ടാണല്ലോ വായ്പ നൽകുന്നത്. പണംതിരികെ ലഭിച്ചാൽ അത് ബോണസായി കണ്ടാൽമതി!

from money rss https://bit.ly/3BtHExt
via IFTTT

Tuesday, 31 August 2021

കോവിഡിനെ അതിജീവിച്ച് മുന്നേറ്റം: 20.1ശതമാനം വളർച്ച രേഖപ്പെടുത്തി രാജ്യം

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ ഇതേകാലയളവിൽനിന്ന് 20.1ശതമാമാണ് വളർച്ച. വ്യാവസായിക ഉത്പാദനം, നിർമാണം, കാർഷികം തുടങ്ങിയ മേഖലകളിലെ മുന്നേറ്റമാണ് രാജ്യത്തെ സമ്പദ്ഘടനയെ വളർച്ചയുടെ പാതയിലേക്ക് നയിച്ചത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്(എൻഎസ്ഒ) പുറത്തുവിട്ട കണക്കുപ്രകാരം 2021-22 സാമ്പത്തിക വർഷത്തെ ജൂണിലവസാനിച്ച പാദത്തിൽ 20.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തിലെ ഇതേപാദത്തിൽ 24.4ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. നിർമാണ മേഖലയിലാണ് കൂടുതൽ കുതിപ്പുണ്ടായത്. 68.3ശതമാനം. വ്യവസായ ഉത്പാദനം(49.6%), ഖനനം(18.6%) തുടങ്ങിയവയാണ് കുതിപ്പിൽ മുന്നിൽ. വാണിജ്യം, ഹോട്ടൽ വ്യവസായം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലും മുന്നേറ്റമുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, കോവിഡിന് മുമ്പുള്ള കാലയളവിലേക്ക് തിരിച്ചെത്തിയിട്ടുമില്ല. 2019 ഏപ്രിൽ-ജൂൺ കാലയളവിൽ 35.7ശതമാനമായിരുന്നു വളർച്ച. മുൻവർഷം വൻ ഇടിവുണ്ടായതിനാലാണ് ഇത്തവണത്തെ വളർച്ചയിൽ മുന്നേറ്റംതോന്നിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

from money rss https://bit.ly/2WA1lFh
via IFTTT

റിയാൽറ്റി, എനർജി ഓഹരികളുടെ കരുത്തിൽ വീണ്ടും പുതിയ ഉയരംകുറിച്ച് ഓഹരി വിപണി

മുംബൈ: റിയാൽറ്റി, എനർജി, എഫ്എംസിജി, ഓട്ടോ ഓഹരികളുടെ കരുത്തിൽ സൂചികകളിൽ കുതിപ്പ് തുടരുന്നു. സമ്പദ്ഘടനയിൽ ഉണർവ് പ്രകടമായതാണ് വിപണി നേട്ടമാക്കിയത്. നിർമാണ, കാർഷികമേഖലകളിലെ മുന്നേറ്റമാണ് സമ്പദ്ഘടനക്ക് കരുത്തായത്. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 129 പോയന്റ് നേട്ടത്തിൽ 57,682ലും നിഫ്റ്റി 36 പോയന്റ് ഉയർന്ന് 17,168ലുമെത്തി. ആക്സിസ് ബാങ്ക് മൂന്നുശതമാനത്തോളം നേട്ടമുണ്ടാക്കി. എൽആൻഡ്ടി, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ തുടങ്ങിയ ഒഹരികളും നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3t1bcQ2
via IFTTT

അഞ്ചുകോടിയിൽ തുടങ്ങിയ എൽ.ഐ.സി.യുടെ ആസ്തി ഇന്ന് 38 ലക്ഷം കോടി രൂപ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ. നടത്താനൊരുങ്ങുന്ന പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി. തുടങ്ങിയിട്ട് ബുധനാഴ്ച 65 വർഷം പിന്നിടുന്നു. അഞ്ചുകോടി രൂപയുടെ മൂലധനവുമായി 1956-ൽ തുടങ്ങിയ കമ്പനിയുടെ ആസ്തി ഇന്ന് 38,04,610 കോടി രൂപയിലെത്തിനിൽക്കുന്നു. ദേശസാത്കരണത്തിന്റെ ലക്ഷ്യം പൂർണ അർഥത്തിൽ നിറവേറ്റി സമൂഹത്തിലെ ഏറ്റവും താഴെത്തട്ടുവരെ ഇൻഷുറൻസ് സേവനം എത്തിക്കാനായെന്നതാണ് കമ്പനിയുടെ ഏറ്റവുംവലിയ നേട്ടം. 14 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിയിന്ന് 'ബ്രാൻഡ് ഫിനാൻസ് ഇൻഷുറൻസ് 100' എന്ന ആഗോള പട്ടികയിൽ ലോകത്തിലെ ശക്തമായ മൂന്നാമത്തെയും മൂല്യത്തിൽ പത്താമത്തെയും ബ്രാൻഡാണ്. രണ്ടു ദശാബ്ദം മുമ്പ് ഇൻഷുറൻസ് മേഖല സ്വകാര്യമേഖലയ്ക്കായി തുറന്നെങ്കിലും ഇപ്പോഴും വിപണിയിൽ ഒന്നാംസ്ഥാനം നിലനിർത്തിവരുന്നു. ആദ്യവർഷ പ്രീമിയത്തിൽ 66.18 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. പോളിസികളുടെ എണ്ണത്തിലിത് 74.58 ശതമാനമാണ്. 2020-21 സാമ്പത്തിക വർഷം 2.10 കോടി പുതിയ പോളിസികൾ രജിസ്റ്റർ ചെയ്തതായി കമ്പനി അറിയിച്ചു. ആദ്യവർഷ പ്രീമിയമായി ലഭിച്ചത് 1.84 ലക്ഷം കോടി രൂപയാണ്. എട്ടു സോണൽ ഓഫീസുകളിലായി ഒരു ലക്ഷത്തിലധികം ജീവനക്കാരും 13.53 ലക്ഷം ഏജന്റുമാരുമാണ് കമ്പനിക്കുള്ളത്. ഡിജിറ്റൽ പേമെന്റിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളുടെ ഫലമായി പുതുക്കൽ പ്രീമിയത്തിൽ 74.8 ശതമാനവും ഡിജിറ്റൽ രീതിയിലായിക്കഴിഞ്ഞു. പുതിയ പോളിസികൾ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി ഏജന്റുമാർക്കായി ആനന്ദ എന്ന പുതിയ മൊബൈൽ ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. LIC's asset base goes past Rs 38 lakh crore in fiscal 2021.

from money rss https://bit.ly/3kBOt9s
via IFTTT

നിഫ്റ്റി ഇതാദ്യമായി 17,000 കടന്നു: സെൻസെക്‌സ് 663 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഐടി, പവർ, ഹെൽത്ത്കെയർ, മെറ്റൽ ഓഹരികളുടെ കുതിപ്പിൽ രണ്ടാംദിവസവും റെക്കോഡ് ഉയരത്തിൽ സൂചികകൾ ക്ലോസ്ചെയ്തു. ഇതാദ്യമായി നിഫ്റ്റി 17,000 കടന്നു. പ്രതീക്ഷ ഉണർത്തുന്ന സാമ്പത്തിക സൂചകങ്ങളും യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനവും വിപണിയിൽ രണ്ടാംദിവസവും ഉണർവ് പകർന്നു. അതോടെ, ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണിമൂല്യം 250 ലക്ഷംകോടി രൂപ കടന്നു. 662.23 പോയന്റാണ് സെൻസെക്സിലെ നേട്ടം. 1.16ശതമാനം ഉയർന്ന് 57,552.39ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 201.20 പോയന്റ് നേട്ടത്തിൽ 17,132.20ലുമെത്തി. ഭാരതി എയർടെൽ ആണ് നേട്ടത്തിൽമുന്നിൽ. ഓഹരി വില 6.7ശതമാനം ഉയർന്നു. ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ്, ഹിൻഡാൽകോ, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, നെസ് ലെ, ഇൻഡസിൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ഐടി, പവർ, ഹെൽത്ത്കെയർ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് തൂടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനവും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3jrfhK9
via IFTTT