മ്യൂച്വൽ ഫണ്ട് ഒഴികെമറ്റൈന്തെങ്കിലും നിക്ഷേപ സാധ്യതകളുണ്ടോ? ഓഹരി വിപണിയിൽ നിക്ഷേപം നടത്താത്തവർ വർഷങ്ങൾക്കുശേഷം സമ്പത്തുണ്ടാക്കില്ലെന്നാണോ നിങ്ങൾ കരുതുന്നത്? ഭാവിയിൽ മികച്ചനേട്ടമുണ്ടാക്കാൻ, പോർട്ട്ഫോളിയോയിൽ 60ശതമാനമെങ്കിലും ഓഹരിയിൽ നിക്ഷേപിക്കണമെന്ന കഴിഞ്ഞപാഠത്തിലെ നിർദേശത്തിന് ലഭിച്ച പ്രതികരണമിതാണ്(സ്വകാര്യത മാനിച്ച് പേരുവെളിപ്പെടുത്തുന്നില്ല). മ്യൂച്വൽ ഫണ്ട് എന്നാൽ ഓഹരിയിൽ നിക്ഷേപിക്കുന്ന നിക്ഷേപ പദ്ധതിമാത്രമല്ലെന്ന് അറിയാതെയായിരുന്നു ഈപ്രതികരണം. സ്ഥിര നിക്ഷേപ പദ്ധതികൾക്ക് ബദലായി മികച്ച ആദായംനൽകുന്ന ഡെറ്റ് ഫണ്ടുകളും നിക്ഷേപലോകത്തുണ്ട്. ഓഹരിയിൽ നിക്ഷേപിച്ച് റിസ്കെടുക്കാൻ താൽപര്യമില്ലാത്തവർക്ക് യോജിച്ചവയാണ് ഈവിഭാഗം മ്യൂച്വൽ ഫണ്ടുകൾ. കാലത്തോടൊപ്പം സമൂഹവുംമാറിക്കഴിഞ്ഞു. വീട്ടമ്മമാർപോലും ഇപ്പോൾ മ്യൂച്വൽ ഫണ്ടിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഓഹരിയിൽമാത്രമല്ല സ്ഥിരനിക്ഷേപ പദ്ധതികളിൽ പണംമുടക്കുന്ന മ്യൂച്വൽ ഫണ്ടുകളും മികച്ചആദായത്തിനായി തിരഞ്ഞെടുക്കാം. തിരിഞ്ഞുനോട്ടം സമീപകാല ചരിത്രത്തിൽ ഏറ്റവും ആഘാതമുണ്ടാക്കിയ വർഷമാണ് കടന്നുപോയത്. 2020ൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഒരുവിദഗ്ധനും പ്രവചിക്കാനായില്ല. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽ സർവതും നഷ്ടമായ വ്യവസായ ലോകത്തിനുമുന്നിൽ സർക്കാരുകളുടെ ഉത്തേജന നടപടികളാണ് അല്പമെങ്കിലും പ്രതീക്ഷയേകിയത്. 2020 ഫെബ്രുവരി മുതൽ മെയ് വരെ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 1.4ശതമാനം കുറച്ചു. ആർബിഐ ഗവർണർ ഈയിടെനടത്തിയ പ്രസ്താവന സൂചിപ്പിക്കുന്നത് പലിശനിരക്ക് താഴ്ന്ന നിലവാരത്തിൽ എറെക്കാലംതുടരുമെന്നാണ്. വരുമാനത്തിനായി സ്ഥിരനിക്ഷേപ പദ്ധതികളെ ആശ്രയിച്ചവർക്കാണ് കോവിഡ് വ്യാപനത്തിനിടെ പലിശകുറവിന്റെ ആഘാതം നേരിടേണ്ടിവന്നത്. റിപ്പോ നിരക്കിന് ആനുപാതികമായി ബാങ്കുകൾ പലിശ നിരക്കിൽ 1.5ശതമാനംവരെ കുറവുവരുത്തി. ഉദാഹരണത്തിന് 7 മുതൽ 45 ദിവസംവരെയുള്ള പലിശ 4.5ശതമാനത്തിൽനിന്ന് 2.9ശതമാനമായി രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐ കുറച്ചു. അതായത് 1.60ശതമനത്തിന്റെ കുറവ്. ദീർഘകാലത്തേയ്ക്കുള്ള പലിശനിരക്കിൽ ഹ്രസ്വകാലത്തേതിനേക്കാൾ കുറവുണ്ടായി. ഒരുവർഷത്തേയ്ക്കാണെങ്കിൽ നിലവിൽ 5.1ശതമാനവുമാണ് വാർഷിപലിശ. നികുതികൂടികിഴിച്ചാൽ സ്ഥിരനിക്ഷേപത്തിൽനിന്ന് ലഭിക്കുന്നത് പരിമിതമായ ആദായമാണ്. അതുകൊണ്ടാണ് പണപ്പെരുപ്പനിരക്കുകളുമായി താരതമ്യംചെയ്ത്, സമ്പത്തുവർധിപ്പിക്കാൻ ഓഹരിയിലെ നിക്ഷേപംകൂടി പരിഗണിക്കണമെന്ന് വ്യക്തമാക്കിയത്. അതിന് കഴിയില്ല സ്ഥിരനിക്ഷേപ പദ്ധതികളിൽന്നെമാത്രമെ നിക്ഷേപിക്കൂ എന്നുള്ളവർക്കാണ് ഡെറ്റ് ഫണ്ടുകളുള്ളത്. നികുതി ആനുകൂല്യമുള്ളതിനാൽ സ്ഥിര നിക്ഷേപത്തിന് ബദലായി പരിഗണിക്കാവുന്നവയാണ് ഈവിഭാഗത്തിലുള്ള ഫണ്ടുകൾ. Fixed Deposit Rates(SBI) Duration FD Rate(%) 7-45 Days 2.9 46-179 Days 3.9 180-210 Days 4.4 211 - 1Yr 4.4 1Yr-2Yr 5.1 2Yr-3Yr 5.1 3Yr-5Yr 5.3 5Yr-10Yr 5.4 സ്ഥിര നിക്ഷേപ പദ്ധതികൾക്ക് ബദലായുള്ള ഡെറ്റ് ഫണ്ടുകൾ നിക്ഷേപകന് താരതമ്യേന മികച്ച ആദായമാണ് നൽകിവരുന്നത്. 16 ഉപവിഭാഗങ്ങൾ ഡെറ്റ് ഫണ്ടുകളിലുണ്ട്. ഒറ്റദിവസത്തെ കാലാവധി പൂർത്തിയാക്കുന്ന ഓവർനൈറ്റ് ഫണ്ടുകൾ, 91 ദിവസംവരെ കാലാവധിയുള്ള നിക്ഷേപങ്ങളിൽ പണംമുടക്കുന്ന ലിക്വിഡ് ഫണ്ടുകൾ എന്നിവ അവയിൽ ചിലതുമാത്രം. മികച്ച ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കും? നിക്ഷേപ കാലയളവിനും റിസ്ക് പ്രൊഫൈലിനുമനുസരിച്ചായിരിക്കണം ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത്. റിസ്ക് കുറഞ്ഞതും എന്നാൽ മികച്ച ആദായം നൽകുന്നതുമായ രണ്ട് കാറ്റഗറികൾ നിക്ഷേപകർക്കായി ശുപാർശചെയ്യുന്നു. ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളും ബാങ്കിങ് ആൻഡ് പിഎസ് യു ഫണ്ടുകളുമാണത്. ഒരുവർഷത്തിൽക്കൂടുതൽകാലം നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നവർക്ക് ഈ വിഭാഗങ്ങളിലെ മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാം. രണ്ടുതരം റിസ്കുകളാണ് ഡെറ്റ് ഫണ്ടുകൾക്കുള്ളത്. പ്രധാനമായി ക്രഡിറ്റ് റിസ്കാണുള്ളത്. രണ്ടാമതായി ഇന്ററസ്റ്റ് റേറ്റ് റിസ്കും. ക്രഡിറ്റ് റിസ്കിനെ മറികടക്കാൻ ട്രിപ്പിൾ എ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കാം.പലിശ നിരക്കിലെ വ്യതിയാനത്തെ മറികടക്കാൻ വേറെ വഴികളൊന്നുമില്ല. റിസർവ് ബാങ്കിന്റെ നിരക്ക് കുറയ്ക്കലുമായാണ് അത് ബന്ധപ്പെട്ടിരിക്കുന്നത്. അതായത് ആർബിഐ പലിശ നിരക്ക് കുറയ്ക്കുമ്പോഴാണ് ഡെറ്റ് ഫണ്ടുകളിൽ ആദായംകൂടുക. പലശനിരക്ക് കൂട്ടുമ്പോൾ ആദായത്തിൽ കുറവുമുണ്ടാകാനിടയുണ്ട്. എന്നിരുന്നാലും ശരാശരി 8-9ശതമാനം ആദായംനൽകാൻ മികച്ച ഫണ്ടുകൾക്കുകഴിയും. Return offered by different catagories of Debt MFs Fund (Catagory) 1Yr(%)* 3Yr(%)* 5Yr(%)* Axis Short Term (Short Duration) 10.87 9.47 9.09 HDFC Short Term(Short Duration) 11.31 9.46 8.91 IDFC Bond Short Term(Short Duration) 10.15 9.17 8.66 Kotak Banking & PSU (Banking & PSU) 10.83 9.71 9.21 IDFC Banking & PSU(Banking & PSU) 11.17 10.13 8.84 Nippon India Banking & PSU, 11.34 9.71 9.14 *Return As On January 6, 2021 നികുതികൂടി പരിഗണിക്കുമ്പോൾ നികുതിക്കുമുമ്പുള്ള ആദായക്കണക്കുകളാണ് മുകളിൽ വിശദീകരിച്ചത്. മൂന്നുവർഷത്തിനുശേഷമാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ പണപ്പെരുപ്പനിരക്ക് കിഴിച്ചശേഷം(ഇൻഡസ്കേഷൻ ബെനഫിറ്റ്) നികുതി നൽകിയാൽമതി. അതിനുമുമ്പാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ ഹ്രസ്വകാല മൂലധനനേട്ടനികുതിയാകും ബാധകം. ഇതുപ്രകാരം മൊത്തംവരുമാനത്തോടൊപ്പം ഈ ആദായവും ചേർത്ത് നികുതി സ്ലാബിനൊപ്പം ആദായനികുതി നൽകണം. സ്ഥിര നിക്ഷേപ പദ്ധതികളുടെ കാര്യത്തിൽ ദീർഘകാല മൂലധനേട്ടമെന്നൊരു സാധ്യതയില്ല. നികുതികിഴിച്ചുള്ള ആദായം നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം ആദായനികുതികിഴിച്ചുള്ള ആദായത്തിനാണ് പ്രധാന്യമുള്ളത്. ഒരു നിക്ഷേപകൻ മൂന്നുവർഷക്കാലയളവിൽക്കൂടുതൽ ബാങ്ക് എഫ്ഡിയിലും ഡെറ്റ് ഫണ്ടിലും നിക്ഷേപിക്കുന്നുവെന്ന് കരുതുക. താഴെക്കൊടുത്തിട്ടുള്ള പട്ടികയിൽനിന്ന് ആദായത്തിലെ വ്യത്യാസം മനസിലാക്കാം. Post Tax Yield: FD vs MF* FD(30% Tax Bracket) FD(20% Tax Bracket) FD(10% Tax Bracket) Debt MF FD Rate 5.30% 5.30% 5.30% 9.07%** Post Tax Annual Return 3.71% 4.24% 4.77% 8.8% *FD rate(SBI website) ** Averagereturn of debt fund as on Dec 31, 2020.Based on 5 year catagory average return(Can vary significantly in future) ഡെറ്റ് ഫണ്ടിൽ നിക്ഷേപിച്ചയാളുടെ നികുതിക്കുശേഷമുള്ള വരുമാനം ബാങ്ക് എഫ്ഡിയിൽ നിക്ഷേപിച്ചവരേക്കാൾ മികച്ചതാണെന്ന് ഇതോടെ വ്യക്തമായി. ടാക്സ് സ്ലാബ് ഉയരുന്നതിനനുസരിച്ച് ആദായത്തിൽ വർധനവുണ്ടാകും. ഡെറ്റ് ഫണ്ടിലെ നിക്ഷേപം മൂന്നുവർഷത്തേക്കാൾകൂടുതൽകാലം കൈവശംസൂക്ഷിച്ചിട്ടുണ്ടെങ്കിൽ ഇൻഡക്സേഷൻ ആനുകൂല്യത്തോടെ കുറഞ്ഞനിരക്കിൽ ആദായനികുതി നൽകിയാൽമതി. ആദായ നികുതിയിലെ നേട്ടം മാറ്റിനിർത്തിയാൽപോലും മൂന്നുവർഷത്തിൽതാഴെയുള്ള നിക്ഷേപം പരിഗണിക്കുകയാണെങ്കിൽ ഡെറ്റ് നിക്ഷേപംതന്നെയാണ് സ്ഥിരനിക്ഷേപത്തേക്കാൾ മികച്ചതെന്ന് കാണാം. ശരാശരി 8 മുതൽ ഒമ്പതുശതമാനംവരെയാണ് ഡെറ്റുഫണ്ടുകൾ നൽകിയ ഒരുവർഷത്തെ ആദായം. ബാങ്ക് എഫ്ഡിയാകട്ടെ 5.1ശതമാനവും. feedbacks to: antonycdavis@gmail.com കുറിപ്പ്: ട്രഷറി, സഹകരണ ബാങ്ക് തുടങ്ങിയ തദ്ദേശീയ സ്ഥാപനങ്ങൾ കൂടിയനിരക്കിലുള്ള പലിശ(8.5ശതമാനംവരെ)നൽകുന്നുണ്ടെന്ന് അറിയാതെയല്ല ഡെറ്റ് ഫണ്ടുകൾ ശുപാർശചെയ്തത്. ഈ നിക്ഷേപ പദ്ധതികൾക്കൊന്നും നികുതി ആനുകൂല്യമില്ലെന്ന് അറിയുക. പോർട്ട്ഫോളിയോയിൽ നിശ്ചിത അനുപാതം ഓഹരി, ഡെറ്റ് നിക്ഷേപംഎന്നിവ ക്രമീകരിച്ചാൽ ഭാവിയിൽ മികച്ച ആദായമുണ്ടാക്കാമെന്നകാര്യത്തിൽ സംശയമില്ല.കയ്യിലുള്ള സമ്പാദ്യംമുഴുവൻ ഓഹരിയിൽ നിക്ഷേപിക്കുമ്പോഴാണ് റിസ്ക് കൂടുന്നത്.
from money rss https://bit.ly/38lEW1l
via IFTTT
On the Road: Boston
Explore the city’s controversial and cutting edge Institute of Contemporary Arts, where the waterfront setting is as much about the space as it is about the art.

The scoop on BA ice cream
One of the most pleasurable ways to manage the city’s intense summer heat is to indulge in a scoop (or three) of world-famous Argentine helado.
The world's worst hotel
The Hans Brinker Budget Hotel, located within walking distance of the red light district and many of the city’s museums, is about as comfortable as a minimum security prison.
Serbia's seductive charms
While neighbours Croatia, Hungary and Romania teem with Euro-trippers, intrepid types are veering off- track to discover Serbia's lively and low-budget attractions.
World’s most haunted forests
When scheming demons, lovelorn ghosts and energy vortexes abound, only the bravest of travellers should enter.
Paris’ popcorn project
A cinema social club that screens a different movie each month is a quirky way to meet locals while learning to the differences between Film Noir and New Wave.
In the kitchen of Viennese history
Through tours, workshops and cooking classes, the story of the city’s culinary heritage is being told outside of restaurant walls.
Wednesday, 6 January 2021
Home »
business
,
IFTTT
,
money rss
» പാഠം 106| നിക്ഷേപ പലിശകുറയുമ്പോള്‍ ഓഹരിയല്ലാതെ മികച്ച ആദായമുണ്ടാക്കാന്‍വഴിയുണ്ടോ?
പാഠം 106| നിക്ഷേപ പലിശകുറയുമ്പോള്‍ ഓഹരിയല്ലാതെ മികച്ച ആദായമുണ്ടാക്കാന്‍വഴിയുണ്ടോ?
Related Posts:
ചൈന വാങ്ങൽ കുറച്ചു: രാജ്യാന്തര റബ്ബർവിപണിയിൽ ഇടിവ്ആലപ്പുഴ: വീണ്ടും കോവിഡ് ഭീതിയുയർന്നതിനെത്തുടർന്ന് ചൈനയിലെ വ്യവസായങ്ങൾ റബ്ബർ വാങ്ങുന്നതു കുറച്ചതിനാൽ രാജ്യാന്തരവിപണിയിൽ വില കുറഞ്ഞു. നാട്ടിലെ വിലയിൽ ചെറിയ വിലക്കുറവുവന്നെങ്കിലും വലിയ വീഴ്ച ഉടനുണ്ടാകില്ലെന്നാണു സൂചനകൾ. ബാങ്കോക്… Read More
സ്വർണവില പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായിസംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപകുറഞ്ഞ് 4590 രൂപയുമായി. കഴിഞ്ഞ ദിവസം പവന്റെ വില 36,480 രൂപയിൽനിന്ന് 36,880 രൂപയായി കൂടിയിരുന്നു. ആഗോള വിപണിയിൽ നാലുമാസത്തെ ഉയർന്ന നിലവാരത്തിലെത്തിയശേഷം … Read More
വിലയിൽ സമീപഭാവിയിൽ കുതിപ്പ് പ്രതീക്ഷിച്ച് വെള്ളിവെള്ളിയുടെ വില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലാണിപ്പോൾ. ഈ വർഷം ഇതുവരെയായി 8 ശതമാനത്തിലേറെ വിലക്കുറവുണ്ടായിട്ടുണ്ട്. ആഗോള സാമ്പത്തിക വീണ്ടെടുപ്പിന്റെ സൂചനകൾക്കിടയിലും സുരക്ഷിത ഉൽപന്നങ്ങളുടെ ഡിമാന്റിലുണ്ടായ കുറവ്, യുഎസിലെ സ്ഥിത… Read More
പലിശയും പിഴയും തിരികെ നൽകും: സോഫ്റ്റ് വെയർ പരിഷ്‌കരിച്ചതായി ആദായനികുതി വകുപ്പ്2020-21 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തപ്പോൾ സോഫ്റ്റ് വെയറിലെ തകരാർകാരണം അധികമായി അടക്കേണ്ടിവന്ന പലിശയും വൈകിയയിനത്തിൽ ഈടാക്കിയ പിഴയും തിരികെ നൽകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കോവിഡ് രണ്ടാംതരംഗത്തിന്റ… Read More
സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,840 രൂപയായിസംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 240 രൂപകുറഞ്ഞ് 35,840 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപകുറഞ്ഞ് 4480 രൂപയുമായി. 36,080 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനംകൂ… Read More