121

Powered By Blogger

Thursday, 13 June 2019

കോര്‍പ്പറേറ്റ് മേഖല ശുദ്ധീകരിക്കുന്നു: കമ്പനി ഡയറക്ടര്‍മാരാകാന്‍ ഇനി പരീക്ഷ പാസാകണം

ന്യൂഡൽഹി: രണ്ടാമതും അധികാരത്തിലെത്തിയ മോദി കോർപ്പറേറ്റ് മേഖല ശുദ്ധീകരിക്കാൻ ശ്രമം നടത്തുന്നു. കോർപ്പറേറ്റ് ഭരണവുമായി ബന്ധപ്പെട്ട പരീക്ഷ പാസായവരെമാത്രം ഇനി സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചാൽ മതിയെന്നാണ് തീരുമാനം. ഇന്ത്യൻ കമ്പനി നിയമം, മൂല്യങ്ങൾ, മൂലധന വിപണിയുമായി ബന്ധപ്പെട്ടകാര്യങ്ങൾ തുടങ്ങിയവയാകും പരീക്ഷയ്ക്കുള്ള വിഷയങ്ങൾ. ഓൺലൈനിലാകും പരീക്ഷ നടത്തുക. പരീക്ഷ ജയിക്കാൻ നിശ്ചിത സമയവും അനുവദിക്കും. എത്രതവണ വേണമെങ്കിലും, അതായത് ജയിക്കുന്നതുവരെ എഴുതാം. നിലവിലുള്ള പരിചയ സമ്പന്നരായ ഡയറക്ടർമാരെ പരീക്ഷയിൽനിന്ന് ഒഴിവാക്കും. എന്നാൽ സർക്കാർ തയ്യാറാക്കുന്ന ഡാറ്റബേസിൽ ഇവർ രജിസ്റ്റർ ചെയ്യേണ്ടിവരും. നിലവിലുള്ള നിയമപ്രകാരം ഇന്ത്യയിൽ ലിസ്റ്റ് ചെയ്ത കമ്പനിയിൽ മൂന്നിലൊരാൾ സ്വതന്ത്ര ഡയറക്ടറാകണമെന്നുണ്ട്. ന്യൂനപക്ഷമായ ഓഹരി ഉടമകളുടെ താൽപര്യം സംരക്ഷിക്കുകയാണ് ഇവരുടെ പ്രധാന കടമ.

from money rss http://bit.ly/2WElrYP
via IFTTT

സെന്‍സെക്‌സില്‍ 71 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 71 പോയന്റ് താഴ്ന്ന് 39669ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തിൽ 11883ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 461 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 620 ഓഹരികൾ നഷ്ടത്തിലുമാണ്. ഊർജം, എഫ്എംസിജി, ഫാർമ, ലോഹം, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. യെസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഇന്ത്യബുൾസ് ഹൗസിങ്, ഗെയിൽ, പവർ ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് വ്യാപാരം ആരംഭിച്ചപ്പോൾ നേട്ടത്തിലായത്. റിലയൻസ്, ഐഒസി, ബപിസിഎൽ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, എസ്ബിഐ, സീ എന്റർടെയ്ൻമെന്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2WJU2tp
via IFTTT

വിമാനത്താവളമല്ല; ഇത് ഇന്ത്യയിലെ റെയില്‍വെ സ്‌റ്റേഷന്‍തന്നെ

വാരണാസി: ഇത് പുതിയതായി നിർമിച്ച വിമാനത്താവള ലോഞ്ച് അല്ല. വൻ കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസല്ല. ലോക നിലവാരത്തിൽ നിർമിച്ച റെയിൽവെ സ്റ്റേഷനാണ്. ഉത്തർ പ്രദേശിലെ വാരണാസിയിലെ മണ്ഡോദി റെയിൽവെ സ്റ്റേഷനാണ് അതിശയിപ്പിക്കുന്നരീതിയിൽ പണികഴിപ്പിച്ചിരിക്കുന്നത്. കാണാൻ ഭംഗി മാത്രമല്ല. യാത്രക്കാർക്ക് ഏറെ സൗകര്യങ്ങളും റെയിൽവെ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. ലോക നിലവാരത്തിലുള്ളവയാണ് എല്ലാം. പ്രകാശം പരത്തുന്നതെല്ലാം എൽഇഡി ലൈറ്റുകളാണ്. ശീതീകരിച്ച കാത്തിരിപ്പുമുറി, വെട്ടിത്തിളങ്ങുന്ന സ്റ്റീലിൽ നിർമിച്ച കസേരകൾ ഇതെല്ലാം ഇവിടെ കാണാം. വിശാലമായ കാത്തിരിപ്പുകേന്ദ്രത്തിൽ ജലധാരയന്ത്രങ്ങൾ, റിസർവേഷൻ ഓഫീസ്, കഫറ്റേരിയ, ഫുഡ് കോർട്ട് എന്നുവേണ്ട ഇവിടെ ഇല്ലാത്തതൊന്നുമില്ല. ശീതീകരിച്ച ലോഞ്ച്, ശീതീകരിച്ചതും അല്ലാത്തതുമായ വിശ്രമമുറികൾ, ഡോർമിറ്ററി എന്നിവയുമുണ്ട്. കാശിയുടെ ശില്പകല പ്രതിഫലിക്കുന്നതാണ് റെയിൽവെ സ്റ്റേഷന്റെ പുറംഭാഗം. പ്ലാറ്റ്ഫോമിന്റെ ഉൾഭാഗം നിറയെ എൽഇഡി ലൈറ്റുകളാണ്. എൽസിഡി ഡിസ്പ്ലെ പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എട്ട് പ്ലാറ്റ്ഫോമുകളാണ് സ്റ്റേഷനിലുള്ളത്. എട്ട് തീവണ്ടികൾ ഇവിടെനിന്ന് സർവീസ് ആരംഭിക്കുന്നുമുണ്ട്.

from money rss http://bit.ly/2ICI62P
via IFTTT

Wednesday, 12 June 2019

ടിസിഎസില്‍ ഒരുകോടിയിലേറെ ശമ്പളം വാങ്ങുന്നവരുടെ എണ്ണം 100 കടന്നു

ബെംഗളുരു: ടാറ്റ കൺസൾട്ടൻസി സർവീസിലെ 100 ലേറെ ജോലിക്കാർ കോടീശ്വരന്മാരായി. ഇവർക്ക് 2018-19 സാമ്പത്തിക വർഷത്തിൽ ശമ്പളയിനത്തിൽ ലഭിച്ചത് ഒരു കോടി രൂപയിലേറെ. 2016-17 സാമ്പത്തിക വർഷത്തിൽ ലഭിച്ച ശമ്പള പ്രകാരം 91 പേരായിരുന്നു കോടിപതികൾ. സിഇഒ രാജേഷ് ഗോപിനാഥ്, സിഒഒ എൻജി സുബ്രഹ്മണ്യൻ. ഇന്ത്യക്ക് പുറത്തു ജോലി ചെയ്യുന്ന ഉയർന്ന തസ്തികയിലുള്ള ജീവനക്കർ എന്നിവരെ ഉൾപ്പെടുത്താതെയാണിത്. ഇൻഫോസിസിലാണെങ്കിൽ 1.02 കോടിയിലേറെ ശമ്പളം നേടുന്നത് 60 ജീവനക്കാരാണ്. ടിസിഎസിന്റെ ശമ്പളം കമ്പനിയുടെ ഓഹരി വിഹിതം ഉൾപ്പെടുത്താതെയാണ് കണക്കാക്കിയിട്ടുള്ളത്. ടിസിഎസ് ലൈഫ് സയൻസ് ആന്റ് ഹെൽത്ത്കെയർ വിഭാഗം തലവനായ ദെബാഷിസ് ഘോഷിന്റെ ശമ്പളം 4.7 കോടിയിലേറെയാണ്. ടെക് നോളജി സർവീസിന്റെ തലവനായ കൃഷ്ണൻ രാമാനുജൻ 4.1 കോടി രൂപയാണ് ശമ്പളയിനത്തിൽ ലഭിച്ചത്. 100 TCS employees earn more than Rs 1 crore

from money rss http://bit.ly/31wBVpp
via IFTTT

ഒരു കിലോ മത്തിക്ക് 300 രൂപ അയിലയ്ക്ക് 340

പാലക്കാട്:നാടൻ ഹോട്ടലുകളിലും ഭക്ഷണമേശകളിലും സാധാരണക്കാരന്റെ ഇഷ്ടവിഭവമായിരുന്ന മത്തി ഇനി കുറച്ചുകാലത്തേക്ക് വിലയേറിയ വിഭവമാവും. ബുധനാഴ്ച പാലക്കാട്ട് ഒരു കിലോ മത്തിക്ക് വില 300 രൂപയായി. വില ഉയർന്നതോെട ഇരുചക്രവാഹനങ്ങളിൽ മത്തി വില്പനയ്ക്കെത്തിയില്ല. ഒരു കിലോ മത്തി വാങ്ങിയാൽ പതിനാലോ പതിനഞ്ചോ എണ്ണമാണ് കിട്ടുക. ഇത് പാചകം ചെയ്തുവരുമ്പോഴേക്കും സാധാരണ വിലയ്ക്ക് വിളമ്പാനാവില്ല. അതോടെ ഹോട്ടലുകളിലും ഉച്ചയൂണിന് മത്തിയും അയിലയും അപ്രത്യക്ഷമായി. ഇവയുൾപ്പെടെ പച്ചമീനുകൾക്കെല്ലാം വില കൂടിയതായി കച്ചവടക്കാർ പറഞ്ഞു. കഴിഞ്ഞ മാസം കിലോഗ്രാമിന് 160 രൂപയ്ക്ക് കിട്ടിയിരുന്ന മത്തിക്ക് ബുധനാഴ്ച 300 രൂപയായി. 180 രൂപയ്ക്ക് വിറ്റിരുന്ന അയിലയുടെ വില 380 രൂപവരെയായി. 120 രൂപമുതൽ 180 രൂപവരെ വിലയുണ്ടായിരുന്ന ചൂര ഇപ്പോൾ 280 രൂപയായി. ചെമ്പല്ലി 260 രൂപയ്ക്കാണ് വിൽക്കുന്നത്. നേരത്തെ 140 മുതൽ 180 രൂപവരെയായിരുന്നു വില. കടൽമീൻവരവ് കുറഞ്ഞതോടെ ജലാശയങ്ങളിലെ വളർത്തുമീനുകൾക്കും വില കൂടി. 130 രൂപയ്ക്ക് വിറ്റിരുന്ന കട്ലയുടെ വില 180 രൂപയായി. വാളമീൻ കിലോയ്ക്ക് 200 രൂപയായി. നേരത്തെ 120 രൂപയായിരുന്നു. തിലോപ്പിയയ്ക്ക് 200 രൂപയായി. നേരത്തെ കിലോയ്ക്ക് 140 രൂപയ്ക്കാണ് വിറ്റിരുന്നത്. കോഴിക്കോട്ടെ മീൻ മാർക്കറ്റുകളിൽനിന്നാണ് ജില്ലയിലേക്ക് കൂടുതൽ മീനുകൾ വരുന്നത്. ജില്ലയിലേക്കുള്ള മീൻവരവും പത്തിലൊന്നായി കുറഞ്ഞിരിക്കുകയാണ്. കടകളിൽ ഹോൾസെയിൽ വില്പനയ്ക്കായി 25 ലോഡ് മീൻ വന്നിരുന്നിടത്ത് ഇപ്പോൾ ഒന്നോ രണ്ടോ ലോഡ് മാത്രമാണ് വരുന്നത്. ട്രോളിങ് നിരോധനം മീൻവരവിനെ ബാധിച്ചതായി ഫിഷ് മർച്ചന്റ് അസോസിയേഷൻ അംഗം റഫീഖ് പറഞ്ഞു. Content Highlights:high price for fishes in kerala

from money rss http://bit.ly/2RcSCSj
via IFTTT

സെന്‍സെക്‌സില്‍ 93 പോയന്റ് നഷ്ടം

മുംബൈ: ഓഹരി വിപണിയിൽ വില്പന സമ്മർദം തുടരുന്നു. സെൻസെക്സ് 93 പോയന്റ് താഴ്ന്ന് 39664ലിലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തിൽ 11875ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 838 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 517 ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ലോഹം, ഇൻഫ്ര, എഫ്എംസിജി, ബാങ്ക്, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ. ഡിഎച്ച്എഫ്എൽ, ജെറ്റ് എയർവെയ്സ്, ഇന്ത്യബുൾസ് ഹൗസിങ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, യെസ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ടിസിഎസ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഗ്രാസിം, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ബിപിസിഎൽ, ഐഒസി, എച്ച്പിസിഎൽ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss http://bit.ly/2X3uIhp
via IFTTT

വിലക്കയറ്റം ഏഴു മാസത്തെ ഉയരത്തിൽ

കൊച്ചി:രാജ്യത്ത് വീണ്ടും വിലക്കയറ്റത്തിന്റെ സൂചനകൾ നൽകി റീട്ടെയിൽ പണപ്പെരുപ്പം ഏഴു മാസത്തെ ഉയരത്തിൽ. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ വിലസൂചിക മേയ് മാസത്തിൽ 3.05 ശതമാനമായാണ് ഉയർന്നത്. ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയർന്നതാണ് വിലക്കയറ്റത്തിന് വഴിവച്ചത്. ഏപ്രിലിലെ പണപ്പെരുപ്പം 2.92 ശതമാനത്തിൽനിന്ന് 2.99 ശതമാനമായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുതുക്കി നിശ്ചയിച്ചു. 2018 മേയ് മാസത്തിൽ 4.87 ശതമാനമായിരുന്നു റീട്ടെയിൽ പണപ്പെരുപ്പം. 2018 ഒക്ടോബറിൽ രേഖപ്പെടുത്തിയ 3.38 ശതമാനത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴത്തേത്. 2019 മേയ് മാസത്തിലെ കണക്കനുസരിച്ച് ഭക്ഷ്യോത്പന്നങ്ങൾക്ക് 1.83 ശതമാനം വർധനയുണ്ടായി. ഏപ്രിലിൽ ഇത് 1.1 ശതമാനമായിരുന്നു. റിസർവ് ബാങ്ക് വായ്പാനിരക്ക് നിശ്ചയിക്കാൻ ഇപ്പോൾ റീട്ടെയിൽ പണപ്പെരുപ്പത്തെയാണ് മാനദണ്ഡമാക്കുന്നത്. കഴിഞ്ഞ മൂന്ന് നയ അവലോകനങ്ങളിൽ ആർ.ബി.ഐ. റിപോ നിരക്ക് കാൽ ശതമാനം വീതം കുറച്ചിരുന്നു. എന്നാൽ, പണപ്പെരുപ്പം വീണ്ടും കൂടിയാൽ നിരക്ക് ഉയർത്താൻ ആർ.ബി.ഐ. നിർബന്ധിതമാകും.

from money rss http://bit.ly/2ICCjdw
via IFTTT

വായ്പ തിരിച്ചടയ്‌ക്കേണ്ട; പ്രതിമാസ വാടകയില്‍ ഇനി പുതിയ കാറ് നിങ്ങള്‍ക്ക് സ്വന്തമാക്കാം

ന്യൂഡൽഹി: നിങ്ങൾക്കിഷ്ടപ്പെട്ട കാറ് സ്വന്തമാക്കാൻ ഇനി വൻതുക മുടക്കേണ്ടതില്ല. ബാങ്ക് ലോൺ എടുക്കേണ്ട. പുതിയ കാറിനുവേണ്ട കാലാകാലങ്ങളിലെ സർവീസ് നടത്താൻ പാടുപെടെകുയും വേണ്ട. അതിന് പണം ചെലവാകുകയുമില്ല. കാർ കമ്പനിയുമായി ഒരു കരാറിലെത്തിയാൽമതി. ഹ്യൂണ്ടായ്, മഹീന്ദ്ര, സ്കോഡ, ഫിയറ്റ് തുടങ്ങിയ കാർ കമ്പനികളാണ് പുതിയ രീതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഹ്യൂണ്ടായിയുടെ ജനപ്രിയ മോഡലായ ക്രേറ്റ നിങ്ങൾക്ക് വേണോ? അഞ്ചുവർഷത്തേയ്ക്ക് ജിഎസ്ടി അടക്കം 17,642 രൂപ പ്രതിമാസം നൽകിയാൽമതി. നിങ്ങൾ ബാങ്ക് വായ്പയെടുക്കുകയാണെങ്കിൽ പ്രതിമാസം ഇഎംഐ ആയി അഞ്ചുവർഷത്തേയ്ക്ക് 18901 രൂപയെങ്കിലും അടയ്ക്കേണ്ടിവരും. കാറുകൾക്കുപുറമെ ഇരുചക്ര വാഹനമേഖലയും ഇത്തരത്തിൽ ലീസിന് വാഹനങ്ങൾ നൽകാൻ തുടങ്ങിയിട്ടുണ്ട്. പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഏതർ എനർജി ബാറ്ററിയിൽ ഓടുന്ന പ്രീമിയം ബൈക്കായ ഏതർ 450 ഉം ഇങ്ങനെ ലഭിക്കും. പ്രതിമാസം 2,500 രൂപ മുടക്കിയാൽ മതി. നടപ്പ് സാമ്പത്തിക വർഷം ആദ്യ രണ്ടുമാസങ്ങളിൽ വാഹന വില്പന 19 ശതമാനം ഇടിഞ്ഞതിനെതുടർന്നാണ് പുതിയ രീതിയിലുള്ള കരാർ രീതി അവതരിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരായത്. വരും മാസങ്ങളിലും വില്പന കുറയാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ തീരുമാനം. രാജ്യത്തെ പുതുതലമുറയിൽ ഭൂരിഭാഗംപേരും ഇടയ്ക്കിടെ പുതിയ മോഡലുകൾ സ്വന്തമാക്കാൻ താൽപര്യപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ ലീസിന് കാറെടുക്കാൻ നിരവധിപേർ തയ്യാറാകുമെന്നാണ് കരുതുന്നത്. ശമ്പള വരുമാനക്കാർ, ചെറുകിട ബിസിനസുകാർ, കോർപ്പറേറ്റ്-പൊതുമേഖ സ്ഥാപനങ്ങൾ എന്നിവരെ ലക്ഷ്യമിട്ടാണ് കമ്പനികളുടെ പുതിയ നീക്കം.

from money rss http://bit.ly/2IztIbv
via IFTTT

Tuesday, 11 June 2019

സബ്‌സിഡി നിരക്കിലുള്ള എല്‍പിജി വിതരണത്തിന് റിലയന്‍സിനും അനുമതി നല്‍കിയേക്കും

ന്യൂഡൽഹി: സബ്സിഡി നിരക്കിലുള്ള പാചകവാതക വിതരണത്തിന് സ്വകാര്യ കമ്പനികളേയും അനുവദിച്ചേക്കും. റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പടെയുള്ള സ്വകാര്യ കമ്പനികളുടെ ദീർഘനാളത്തെ ആവശ്യമാണിത്. നിലവിൽ പൊതുമേഖലകമ്പനികളാണ് സബ്സിഡി നിരക്കിലുള്ള പാചക വതക വിതരണം നടത്തുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ റിഫൈനറിയായ ജാംനഗറിലെ റിലയൻസിന്റെ പ്ലാന്റിൽ വൻതോതിലാണ് പാചക വാതകം ഉത്പാദിപ്പിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ സബ്സിഡി സിലിണ്ടർ വിതരണത്തിന് സർക്കാരിൽ വൻ സമ്മർദം ചെലുത്തിവരികയായിരുന്നു. നിലവിൽ പൊതുമേഖല കമ്പനികൾ വിപണി വിലയ്ക്ക് സബ്സിഡിയില്ലാതെയാണ് എൽപിജി സിലിണ്ടറുകൾ വീടുകളിലെത്തിക്കുന്നത്. അർഹതപ്പെട്ടവർക്ക് സബ്സിഡി സർക്കാർ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി ജൂലായ് അവസാനത്തോടെ സർക്കാരിന് റിപ്പോർട്ട് കൈമാറും. സാമ്പത്തിക വിദഗ്ധൻ കിരിത് പരീഖ്, മുൻ പെട്രോളിയം സെക്രട്ടറി ജിസി ചതുർവേദി, ഇന്ത്യൻ ഓയിലിന്റെ മുൻ ചെയർമാൻ എംഎ പത്താൻ, ഐഐഎം അഹമ്മദാബാദ് ഡയറക്ടർ ഇറോൾ ഡി സൂസ, പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എന്നിവരാണ് സമിതിയിലുള്ളത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എൽപിജി ഉപഭോക്താവാണ് ഇന്ത്യ. 24.9 ദശലക്ഷം ടൺ എൽപിജിയാണ് 2018-19 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഉപയോഗിച്ചത്. ഇതിൽ പകുതിയും ഇറക്കുമതി ചെയ്തതാണ്.

from money rss http://bit.ly/2IA2L7r
via IFTTT

സെന്‍സെക്‌സില്‍ 141 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിനങ്ങളിലെ നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ തളർച്ച. സെൻസെക്സ് 141 പോയന്റ് നഷ്ടത്തിൽ 39808ലും നിഫ്റ്റി 45 പോയന്റ് താഴ്ന്ന് 11920ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 230 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 430 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ഊർജം എന്നി വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. ഐടി, ഫാർമ, വാഹനം, ബാങ്ക്, ഇൻഫ്ര തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലുമാണ്. വേദാന്ത, ഗെയിൽ, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ബ്രിട്ടാനിയ, ഒഎൻജിസി, ഐടിസി, സിപ്ല, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, യെസ് ബാങ്ക്, ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2I9C8XU
via IFTTT

14 മാസത്തിനുള്ളിൽ 35,000 കോടി കടം തീർത്തെന്ന് അനിൽ അംബാനി

മുംബൈ:ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ സഹായമില്ലാതെ കഴിഞ്ഞ 14 മാസത്തിനുള്ളിൽ 35,000 കോടി കടം തീർത്തെന്ന് അനിൽ അംബാനി. 2018 ഏപ്രിൽ ഒന്നുമുതൽ 2019 മേയ് 31 വരെയുള്ള കണക്കനുസരിച്ച് 24,800 കോടി മുതലിലേക്കും 10,600 കോടി രൂപ പലിശയിനത്തിലും നൽകിയെന്ന് അനിൽ അംബാനി വ്യക്തമാക്കി. ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ സഹായമില്ലാതെയാണ് കടം വീട്ടിയതെന്നും അനിൽ അംബാനി മാധ്യമ പ്രവർത്തകരെ അറിയിച്ചു. റിലയൻസ് കാപിറ്റൽ, റിലയൻസ് പവർ ആൻഡ് റിലയൻസ് ഇൻഫ്ര തുടങ്ങിയ കമ്പനികളാണ് നഷ്ടത്തിലായിരുന്നത്. കാലാവധിക്കുള്ളിൽ കടം തീർക്കുമെന്ന് ഓഹരിയുടമകളെ അറിയിച്ചിരുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വത്തുക്കൾ വിറ്റാണ് താൻ കടം തീർത്തതെന്ന് അനിൽ അംബാനി പറഞ്ഞു. റിലയൻസ് ഗ്രൂപ്പിനെതിരേ അനാവശ്യമായി നടത്തിയ കുപ്രചാരണങ്ങൾ കമ്പനിയുടെ ഓഹരിയുടമകൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. വലിയ വെല്ലുവിളിയാണ് കമ്പനി 14 മാസത്തിനുള്ളിൽ മറികടന്നത്. റിലയൻസ് ഗ്രൂപ്പിന് വിവിധ കമ്പനികളിൽനിന്ന് ലഭിക്കാനുള്ള 30,000 കോടി ലഭ്യമാക്കുന്നതിന് കോടതിയും റഗുലേറ്ററി ബോർഡുകളും കൃത്യമായി നടപടി സ്വീകരിക്കുന്നില്ല. പല കേസുകളും പത്ത് വർഷമായി കോടതിയിൽ കെട്ടിക്കിടക്കുകയാണെന്നും അനിൽ അംബാനി കുറ്റപ്പെടുത്തി. കമ്പനി വളർച്ചയിലേക്ക് കുതിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കമ്പനിക്ക് കുറച്ചു കാലങ്ങളിലുണ്ടായ മോശം പ്രതിച്ഛായ 70 ലക്ഷം ഓഹരി ഉടമകളെ നിരാശപ്പെടുത്തിയിരുന്നെന്നും അനിൽ അംബാനി പറഞ്ഞു. റഫാൽ വിവാദം കെട്ടടങ്ങിയതിനു പിന്നാലെയാണ് അനിൽ അംബാനി ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തൽ നടത്തിയത്. 46,000 കോടി രൂപയുടെ കടമായിരുന്നു അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനുണ്ടായിരുന്നത്. 90,000 കോടി കടമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു ഈ സാഹചര്യത്തിൽ തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് അംബാനി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ടെലികോം രംഗത്ത് കുതിച്ചു ചാട്ടമുണ്ടാക്കിയ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ തകർന്നത് സഹോദരനായ മുകേഷ് അംബാനിയുടെ ജിയോയുടെ വരവോടു കൂടിയായിരുന്നു. അതിനിടെ റഫാൽ വിവാദവും കമ്പനിക്ക് തിരിച്ചടിയായിരുന്നു. ഓഹരി വിപണിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനിൽ അംബാനിയുടെ കമ്പനികളുടെ ഓഹരികൾ വൻ വീഴ്ചയിലായിരുന്നു. Content Highlights:anil ambani says he paid 35000 crore as debt payment

from money rss http://bit.ly/2KbVHky
via IFTTT

ശിഖര്‍ ധവാനുമൊത്ത് പുതിയൊരു ഇന്നിങ്സ് ആരംഭിച്ച് വി സ്റ്റാര്‍

മൂവായിരം കോടിയിലേറെ രൂപയുടെ വിറ്റുവരവുള്ള വിഗാർഡ് ഗ്രൂപ്പിന്റെ പ്രൊമോട്ടർമാരിൽ നിന്നുള്ള വിസ്റ്റാറിന്റെ ബ്രാൻഡ് അംബാസിഡറായി പ്രമുഖ ക്രിക്കറ്റ് താരം ശിഖർ ധവാനെ നിയോഗിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ശിഖർ, ഈ സീസണിലെ വിസ്റ്റാറിന്റെ മെൻസ്വെയർ ഫാഷൻശ്രേണികളുടെ പ്രചരണപ്രവർത്തനങ്ങളുടെ ഭാഗമായിരിക്കും. വിസ്റ്റാറിന്റെ യാത്രയിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്ശിഖർ ധവാൻ പറഞ്ഞു. ശിഖർ ധവാനെ വിസ്റ്റാർ കുടുംബത്തിലേയ്ക്ക് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് വിസ്റ്റാർ ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ് പറഞ്ഞു. തന്റെ ബാറ്റിൽ നിന്നും വിരിയുന്ന ഇന്ദ്രജാലം കൊല ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ ആരാധ്യപുരുഷനായി ശിഖർ മാറിക്കഴിഞ്ഞു. മികവും പുതുമകളും തേടിയുള്ള ഞങ്ങളുടെ പ്രയാണത്തിൽ അദ്ദേഹവുമായി കൈകോർക്കാൻ തീരുമാനിച്ചതിനു പിന്നിലുള്ള രഹസ്യവും മറ്റൊന്നല്ല! ലോകകപ്പ് ആവേശച്ചൂട് മൂർദ്ധന്യത്തിൽ എത്തിയ ഈ വേളയിൽ, ശിഖർ ധവാനെ പോലെയുള്ള ഒരു താരം വിസ്റ്റാറിന്റെ ബ്രാൻഡ് അംബാസിഡറാകുന്നതിലൂടെ വിസ്റ്റാർ യുവാക്കളുടെ ശ്രദ്ധയാകർഷിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ-വിഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. എന്തും സാധ്യമാണെന്ന് വിശ്വസിക്കുന്ന പുതുതലമുറയെ പ്രതിനിധാനം ചെയ്യാൻ ശിഖറിനെ പോലെ വേറൊരാളില്ലെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു വളർന്നു വരുന്ന സ്പോർട്സ്പ്രേമികളായ യുവാക്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഫാഷൻ ബാൻഡാകാനുള്ള ഒരു സുവർണാവസരമായാണ് ശിഖർ ധവാനുമൊത്തുള്ള പങ്കാളിത്തത്തെ വിസ്റ്റാർ വീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി, യുവാക്കളിൽ ബ്രാൻഡിന്റെ സ്വാധീനം വളർത്താൻ ലക്ഷ്യമിട്ട് ശിഖർ ധവാൻ ഭാഗമായ ഒരു പരസ്യപ്രചരണം ദൃശ്യവാർത്താ മാധ്യമങ്ങളിലൂടെ വിസ്റ്റാർ ഉടൻ തന്നെ ആരംഭിക്കും. ശിഖർ ആയിരുന്നു ഞങ്ങളുടെ ഒരേയൊരു ചോയ്സ്, വിഗാർഡ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായ മിഥുൻ ചിറ്റിലപ്പിള്ളി വെളിപ്പെടുത്തി. അതിന് ഒന്നിലേറെ കാരണങ്ങളും ആയിരുന്നു. ഇക്കാലം കൊണ്ട് ഞങ്ങൾ നേടിയെടുത്ത വളർച്ചയുടേയും, ഞങ്ങളുടെ സ്വപ്നങ്ങളുടേയും ഒരു വലുപ്പം പ്രതിനിധാനം ചെയ്യുവാൻ ശിഖറിനെ പോലൊരു താരത്തിന് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. സത്യം പറഞ്ഞാൽ, ഞങ്ങൾ പോലും അറിയാതെ ഞങ്ങൾ കാത്തിരുന്ന ഒരു ഫാഷൻ പങ്കാളിയേയാണ് വിസ്റ്റാറിന് ശിഖറിലൂടെ ലഭിച്ചത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം എളുപ്പമായിരുന്നു കാര്യങ്ങൾ-വിസ്റ്റാർ സീനിയർ എക്സിക്യുട്ടീവ് ഡയറക്ടർ എബ്രഹാം തരിയൻ പറഞ്ഞു. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലുള്ള വിപണികളിൽ ഒരു സജീവസാന്നിദ്ധ്യമായി മുന്നേറുന്ന വിസ്റ്റാർ, ഇന്ത്യയിലെ പ്രസിദ്ധമായ മറ്റ് നഗരങ്ങളിലേയ്ക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞു. മിഡിൽ ഈസ്റ്റ് വിപണികളിലുള്ള സാന്നിദ്ധ്യം വർദ്ധിപ്പിക്കുവാനും അതുവഴി കൂടുതൽ അന്താരാഷ്ട്രതലങ്ങളിലേയ്ക്ക് ബ്രാൻഡിനെ വളർത്താനും വിസ്റ്റാർ ലക്ഷ്യമിട്ടിട്ടും-വിസ്റ്റാർ ബിസിനസ്സ് ഹെഡ് മനോജ് നായർ പറഞ്ഞു. Content Highlights:Shikar Dhawan World Cup Cricket V Star Mens Inner Wear

from money rss http://bit.ly/2KJewen
via IFTTT

മിനിമം ബാലന്‍സ് വേണ്ട: എടിഎമ്മില്‍നിന്ന് സൗജന്യമായി നാലുതവണ പണം പിന്‍വലിക്കാം

ന്യൂഡൽഹി: മിനിമം ബാലൻസ് ആവശ്യമില്ലാത്ത അക്കൗണ്ട് ഉടമകൾക്ക് ഇനി നാലുതവണ സൗജന്യമായി എടിഎം ഇടപാട് നടത്താം. റിസർവ് ബാങ്ക് ഇതുസംബന്ധിച്ച് വാണിജ്യ ബാങ്കുകൾക്ക് നിർദേശം നൽകി. ജൂലായ് ഒന്നു മുതൽ ഇത് പ്രാബല്യത്തിലാകും. സാമ്പത്തികമായി പിന്നോക്കം നൽക്കുന്നവർക്ക് പരിമിതികളോടെ ബാങ്കിങ് ഇടപാട് നടത്താനാണ് ആർബിഐയുടെ നിർദേശപ്രകാരം ബാങ്കുകൾ ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് സംവിധാനമൊരുക്കിയത്. എടിഎം വഴിയോ ബാങ്ക് ശാഖവഴിയോ മാസം നാല് മൊത്തം നാല് സൗജന്യ ഇടപാടുകളാണ് നടത്താൻ കഴിയുക. നാലിൽ കൂടുതൽ ഇടപാടുകൾക്ക് നിശ്ചിത ചാർജ് നൽകേണ്ടിവരും.

from money rss http://bit.ly/2I9LseB
via IFTTT

Monday, 10 June 2019

ട്രോളിങ് നിരോധനം: മീൻ വിപണിയിൽ തമിഴ്‌നാട് പിടിമുറുക്കുന്നു

തോപ്പുംപടി: ട്രോളിങ് നിരോധനത്തെ തുടർന്ന് കേരളത്തിലുണ്ടാകുന്ന മീൻ ക്ഷാമം മുതലെടുക്കാൻ തമിഴ്നാട്ടിൽനിന്ന് വൻതോതിൽ മത്സ്യങ്ങൾ വരുന്നു. തമിഴ്നാട്ടിലെ കടലൂർ, നാഗപട്ടണം, രാമേശ്വരം പ്രദേശങ്ങളിൽനിന്നാണ് കേരളത്തിലേക്ക് മീൻ വണ്ടികൾ വരുന്നത്. ഇക്കുറി കേരളത്തിൽ ചാളയ്ക്ക് വലിയ ക്ഷാമമുണ്ടായെങ്കിലും തമിഴ്നാട്ടിൽ നല്ല രീതിയിൽ ചാള ലഭിക്കുന്നുണ്ട്. തമിഴ്നാട്ടുകാർ ചാള ഭക്ഷ്യാവശ്യത്തിനായി സാധാരണ ഉപയോഗിക്കാറില്ല. ചാളയുടെ പേരുതന്നെ അവർക്ക് 'പേയ്ച്ചാള' എന്നാണ്. വില ഒട്ടുമില്ല. കേരളത്തിൽ ചാളയ്ക്ക് നല്ല ഡിമാൻഡുള്ളതിനാൽ നിരോധനം തുടങ്ങും മുമ്പ് തന്നെ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ചാളയുടെ ഒഴുക്ക് തുടങ്ങിയിരുന്നു. മഴയും ട്രോളിങ് നിരോധനവും ഇക്കുറി കാലവർഷം തുടങ്ങും മുമ്പുതന്നെ കേരളത്തിൽ വലിയ രീതിയിൽ മീൻ ക്ഷാമമുണ്ടായി. നാടൻ ചന്തകളിൽ മീൻവില കുത്തനെ ഉയർന്നു. ഇതിനിടയിലാണ് കാലവർഷവും ട്രോളിങ് നിരോധനവുമൊക്കെ വരുന്നത്. കാലാവസ്ഥ മോശമായതിനാൽ പരമ്പരാഗത വള്ളങ്ങളെയും കടലിൽ വിലക്കി. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ മത്സ്യോത്പാദനം തന്നെ നടന്നിട്ടില്ല. അതെസമയം ചാള കേരള തീരത്തുനിന്ന് പതിയെ തമിഴ്നാടൻ തീരക്കടലിലേക്ക് വഴിമാറിയതായി ശാസ്ത്ര സമൂഹം കണക്കുകൂട്ടുന്നു. കേരളത്തിൽ നേരത്തെ ലഭിച്ചുവന്ന രുചിയുള്ള ചാളയാണ് ഇപ്പോൾ തമിഴ്നാട്ടിൽ ലഭിക്കുന്നത്. ശീതീകരിച്ച വാഹനങ്ങളിൽ കേരളത്തിലെ ഹാർബറുകളിലേക്കാണ് തമിഴ്നാട്ടിൽനിന്നുളള മീൻ എത്തുന്നത്. ഇവിടെയാണ് കച്ചവടം നടക്കുന്നത്. ഹാർബറുകളിൽനിന്ന് കച്ചവടക്കാർ ചെറിയ വാഹനങ്ങളിൽ നാടൻ ചന്തകളിലേക്ക് കൊണ്ടുപോകും. കൊച്ചി, മുനമ്പം, വൈപ്പിൻ മേഖലകളിൽനിന്ന് വൻതോതിൽ മീൻ കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും പോകുന്നുണ്ട്. കൊച്ചി ഹാർബറിൽ മാത്രം ദിവസം മൂന്നു കോടി രൂപയുടെ മീൻകച്ചവടമാണ് നടക്കുന്നത്. ദിവസവും കുറഞ്ഞത് ആയിരം ടൺ മീൻ കൊച്ചിയിൽനിന്ന് കൊണ്ടുപോകുന്നുണ്ട്. ചാള, അയല, കൊഴുവ തുടങ്ങിയ മീനുകൾക്കാണ് നാടൻ ചന്തകളിൽ വലിയ ഡിമാന്റുള്ളത്. എന്നാൽ, ചാളയാണ് തമിഴ്നാട്ടിൽനിന്നു വരുന്നത്. തിലോപിയ, പ്രാഞ്ഞിൽ, കട്ല, കരിമീൻ തുടങ്ങിയ മീനുകൾ വിവിധ സംസ്ഥാനങ്ങളിലെ ഫാമുകളിൽ ഉത്പാദിപ്പിച്ച് കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നാണ് ഇത്തരം മീനുകൾ കൂടുതൽ വരുന്നത്. തൊഴിലാളികൾ തമിഴ്നാട്ടിലേക്ക് ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ, കേരളത്തിൽ പ്രവർത്തിച്ചിരുന്ന ആയിരക്കണക്കിന് ബോട്ട് തൊഴിലാളികൾ തമിഴ്നാട്ടിലേക്ക് പോയി. തമിഴ്നാട്ടിലെ യാനങ്ങളിൽ അവർ ഇനി ജോലി ചെയ്യും. കേരളത്തിൽ ഹാർബറുകൾ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന പതിനായിരങ്ങൾക്ക് ജോലി ഇല്ലാതായിരിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ ഇറങ്ങാം. പക്ഷെ, കാലാവസ്ഥ അവിടെയും പ്രശ്നമാണ്. കാലാവസ്ഥയുടെ പേരിൽ വള്ളങ്ങൾക്ക് ഇടയ്ക്കിടെ സർക്കാർ വിലക്ക് ഏർപ്പെടുത്തുന്നതും പ്രതിസന്ധിയായി. വള്ളങ്ങളും ബോട്ടുകളും കടലിൽ നിന്ന് വിട്ടുനിൽക്കേണ്ട സ്ഥിതിയാണ്. കടുത്ത മീൻ ക്ഷാമമാണ് കേരളത്തിലുണ്ടാകാൻ പോകുന്നത്. കേരളത്തിന്റെ പ്രതിശീർഷ മത്സ്യ ഉപഭോഗം ഏതാണ്ട് 30-32 കിലോഗ്രാമാണ്. ഇത്ര വലിയ രീതിയിൽ മത്സ്യം ഉപയോഗിക്കുന്ന മറ്റൊരു സംസ്ഥാനമില്ല.

from money rss http://bit.ly/2KbrceO
via IFTTT

ഒരുവര്‍ഷം 10 ലക്ഷം രൂപയില്‍കൂടുതല്‍ പിന്‍വലിച്ചാല്‍ നികുതി

ന്യൂഡൽഹി: ഒരു വർഷം 10 ലക്ഷത്തിൽ കൂടുതൽ തുക പണമായി പിൻവലിച്ചാൽ അതിന് നികുതി ഏർപ്പെടുത്തിയേക്കും. കറൻസി ഇടപാട്, കള്ളപ്പണം എന്നിവ കുറയ്ക്കുന്നതിനാണ് സർക്കാർ ഇക്കാര്യം ആലോചിക്കുന്നതെന്ന് ടെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മോദി സർക്കാരിന്റെ ജൂലായ് അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ ഇക്കാര്യം പ്രഖ്യാപിച്ചേക്കും. വൻതുകകൾ പിൻവലിക്കുമ്പോൾ ആധാർ നമ്പർകൂടി നൽകേണ്ടിവരും. വ്യക്തികളുടെ നികുതി റിട്ടേണുകൾ ഇതുമായി താരതമ്യം ചെയ്യുന്നതിനാണിത്. 50,000 രൂപയ്ക്കുമുകളിൽ നിക്ഷേപം നടത്തുമ്പോൾ ഇപ്പോൾതന്നെ പാൻ നിർബന്ധമാണ്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ആർടിജിഎസ്, എൻഇഎഫ്ടി ഇടപാടുകൾക്ക് ബാങ്കുകൾ ഈടാക്കിയിരുന്ന സർവീസ് ചാർജ് ഈയിടെ വേണ്ടെന്നുവെച്ചിരുന്നു.

from money rss http://bit.ly/2ZoBn3l
via IFTTT

Sunday, 9 June 2019

സെന്‍സെക്‌സില്‍ 301 പോയന്റ് മുന്നേറ്റം

മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം. സെൻസെക്സ് 301 പോയന്റ് ഉയർന്ന് 39916ലും നിഫ്റ്റി 81 പോയന്റ് നേട്ടത്തിൽ 11951ലുമാണ് രാവിലെ 10ന് വ്യാപാരം നടന്നത്. ബിഎസ്ഇയിലെ 1041 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 7171 ഓഹരികൾ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്കുകൾ, ഇൻഫ്ര, ഐടി, എഫ്എംസിജി, വാഹനം, ലോഹം, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, പവർഗ്രിഡ്, ടിസിഎസ്, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, സിപ്ല, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐഒസി, കൊട്ടക് മഹീന്ദ്ര, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോ്ട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

from money rss http://bit.ly/2wLYeJC
via IFTTT

ആര്‍ക്കും വേണ്ടാതെ സര്‍ക്കാരിന്റെ പ്രത്യേക വായ്പാ പദ്ധതി

കൊച്ചി:സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന തികച്ചും കൗതുകമേറിയൊരു വായ്പയാണ് കൊതുകുവല വാങ്ങാനുള്ള വായ്പ. രണ്ടു സാമ്പത്തിക വർഷമായി ആരും ഇത് വാങ്ങിയിട്ടില്ല. 200 രൂപയാണ് സർക്കാർ ജീവനക്കാർക്ക് കൊതുകുവല വാങ്ങാനായി വായ്പയായി ലഭിക്കുക. 200 രൂപ മാസതവണകളിലായി ശമ്പളത്തിൽനിന്ന് പിടിക്കും. 2016-17 സാമ്പത്തിക വർഷത്തിലാണ് അവസാനമായി ഫണ്ട് അനുവദിച്ചത്. അന്ന് 103 പേർ അപേക്ഷിച്ചു. 20,600 രൂപ ഇതിനായി സർക്കാർ അനുവദിച്ചു. ഇതിൽ 11 പേർ വായ്പ കൈപ്പറ്റിയില്ല. ഇതോടെ 18400 രൂപ സർക്കാരിന് ഈയിനത്തിൽ ചെലവായി. പതിറ്റാണ്ടുകൾക്കുമുമ്പാണ് സാംക്രമികരോഗങ്ങളിൽനിന്ന് സർക്കാർ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി വായ്പ അനുവദിക്കാൻ തീരുമാനിച്ചത്. 27800 രൂപയ്ക്ക് താഴെ അടിസ്ഥാന ശമ്പളമുള്ള സർക്കാർ ജീവനക്കാർക്കാണ് കൊതുകുവല വായ്പ അനുവദിക്കുക. കാലം ഏറെ കഴിഞ്ഞിട്ടും 200 രൂപ വായ്പ അനുവദിക്കുന്നതെന്നാണ് ഏറെ വിചിത്രം. കൊതുകുവല ഉപയോഗിക്കുന്നവർ അപൂർവമായി മാറിയ വിവരം സർക്കാർമാത്രം തിരിച്ചറിഞ്ഞിട്ടില്ല. വായ്പാസംവിധാനം കാലഹരണപ്പെട്ടതാണെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടാത്തതിനാൽതന്നെ സംവിധാനം തുടർന്നുക്കൊണ്ടുമിരിക്കുന്നു. ഓരോ വർഷവും വായ്പകൾ നൽകാൻവേണ്ട അപേക്ഷകൾ ലഭ്യമാക്കാൻ വകുപ്പുമേധാവികൾക്ക് നിർദേശം നൽകി ധനകാര്യവകുപ്പ് ഉത്തരവിറക്കുന്നത് ഇപ്പോഴും തുടരുകയാണ്. Content Highlights:Nobody Taking Loan for Mosquito Nets

from money rss http://bit.ly/2IyfF5P
via IFTTT

എന്തിനാണ് സമ്പാദിക്കുന്നത്; ആവശ്യംവരുമ്പോള്‍ വായ്പയെടുക്കാലോ

ബെംഗളുരു നഗരത്തിൽവച്ച് സോജൻ എന്ന യുവാവിന്റെ ബിസിനസ് കഥ കേട്ടിരുന്നപ്പോൾ, സമാനമായ രീതിയിൽ അനുഭവമുള്ള പലരും മനസ്സിലേക്ക് കടന്നുവന്നു. സോജൻ നല്ല ചുറുചുറുക്കും ആരോഗ്യവുമുള്ള കഠിനാദ്ധ്വാനിയായ ചെറുപ്പക്കാരനാണ്. സ്വന്തമായി ബിസിനസ് ചെയ്യണമെന്നുള്ള ആഗ്രഹത്താൽ 22-ാമത്തെ വയസ്സിൽ ബിസിനസ് തുടങ്ങി. വലിയ വേഗത്തിൽത്തന്നെ ബിസിനസ് വളർന്നു. ധാരാളം പണം കൈവശം എത്തിച്ചേർന്നു. തുടർന്ന് സ്വപ്നംകണ്ടിരുന്ന കൊട്ടാരതുല്യമായ വീടുപണിയാൻ ആരംഭിച്ചു. നാട്ടിൽ എല്ലാവർക്കുമുള്ളതിനേക്കാൾ കുറച്ചുകൂടി വലിയ വീട് തനിക്കുണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചു അൽപ്പം ഗർവോടെതന്നെയാണ് പണിതത്. കൈവശം ഉണ്ടായിരുന്ന സമ്പാദ്യവും ബാങ്ക്ലോണും എടുത്താണ് പണി തുടങ്ങിയത്. 20 ലക്ഷത്തിന്റെ രണ്ട് ചിട്ടികൾ സോജനുണ്ടായിരുന്നു. ചിട്ടികിട്ടുമ്പോൾ തിരിച്ചുനൽകാമല്ലോ എന്ന് ചിന്തിച്ച് വ്യക്തിഗത വായ്പകളും പല വ്യക്തികളിൽ നിന്നും സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്തുമാണ് പണി പൂർത്തിയാക്കാനായത്. രൂപഭംഗികൊണ്ട് ശ്രദ്ധേയമായ വീട് ടി.വി. ചാനലുകൾ അവരുടെ വിവിധ പ്രോഗ്രാമുകളിൽ പ്രദർശിപ്പിച്ചപ്പോൾ അഭിമാനം തോന്നി. പക്ഷേ, അപ്രതീക്ഷിതമായി കടന്നുവന്ന രോഗംമൂലം ആറുമാസത്തേക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാനാവാതെ സോജന് കഴിയേണ്ടിവന്നു. വരുമാനം പെട്ടെന്ന് നിലച്ചു. ബിസിനസ് ഓർഡറുകൾ കുറഞ്ഞു. തുടർന്ന് ചിട്ടിയടവ് മുടങ്ങി. ബാങ്ക്ലോണിന്റെ ഇ.എംഐ.യും കൃത്യമായി അടയ്ക്കാനാവാതായി. പിന്നീട് വീട് വിറ്റ് ബാങ്കിലെ കടം വീട്ടി. അടച്ചതുകയെങ്കിലും തിരിച്ചുകൊടുക്കാനുള്ള സൗമനസ്യം ചിട്ടിയുടമസ്ഥൻ കാട്ടി. അതിനാൽ, മറ്റ് ചില വായ്പകളും തിരിച്ചടച്ചു. വീണ്ടും ബിസിനസ് പച്ചപിടിപ്പിക്കാൻ വാടകവീട്ടിലിരുന്ന് സോജൻ പദ്ധതികൾ നെയ്യുന്നു. 'പണം സമ്പാദിച്ച് സൂക്ഷിച്ചുവച്ചിട്ടാണോ അതോ വായ്പ എടുത്താണോ വീടുപോലുള്ള വസ്തുക്കൾ വാങ്ങേണ്ടത്...?' -പലരും എന്നോട് ചോദിക്കാറുള്ള ചോദ്യമാണ്. പണത്തിന്റെ മൂല്യത്തിലുണ്ടാവുന്ന കുറവുമൂലം വായ്പയെടുത്ത് വീടുപണിയുന്നതിൽ അപാകമൊന്നുമില്ല. 'ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം എന്നും ലഭിച്ചുകൊണ്ടേയിരിക്കും' എന്ന ധാരണയിലാണ് പലരും വായ്പയെടുക്കുന്നതും ചിട്ടി ചേരുന്നതും. ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് ഈ ക്ലിപ്തതയിൽ കാര്യമുണ്ടാവാം. എന്നാൽ, ബിസിനസ് മേഖലയിലുള്ളവരുടെ കാര്യം വ്യത്യസ്തമാണ്. 'സാമ്പത്തികശാസ്ത്രത്തിൽ പണസംബന്ധമായ സിദ്ധാന്തത്തിന്റെ പുനർപ്രസ്താവന' എന്ന പേരിൽ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ മിൽട്ടൻ ഫ്രിഡ്മാൻ സാമ്പത്തികാവശ്യങ്ങൾക്ക് ഒരു പുനർവായന നൽകുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പണത്തിന് ഒരു വിനിമയ മാധ്യമം എന്നതിനേക്കാളുപരി ആസ്തി സൃഷ്ടിക്കുന്ന പങ്കാണുള്ളത്. ധനവും ആസ്തിയും സൃഷ്ടിക്കാനുള്ള ആഗ്രഹം ഒരാളുടെ താത്പര്യങ്ങളും അഭിരുചിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അത് ഒരു വ്യക്തിയുടെ ശരാശരി സ്ഥിരവരുമാനത്തിന്റെ ആകെത്തുകയുമായി താരതമ്യം ചെയ്താണ് കണക്കാക്കപ്പെടേണ്ടത്. അതുകൊണ്ടുതന്നെ സ്ഥിര വരുമാനവും വ്യതിയാന വരുമാനവുമുള്ളവർ വ്യത്യസ്ത സമീപനങ്ങൾ സ്വീകരിക്കേണ്ടത് അഭിലഷണീയമായിരിക്കും. ഇക്കാര്യത്തിൽ വളരെ പക്വമായ നിലപാടുകളുള്ളവരുമുണ്ട്. നല്ല ജോലിയും അത്യാവശ്യം സാമ്പത്തികശേഷിയുമുള്ള ഒരു കുടുബത്തിൽ സ്വീകരണമുറിയിലെ ഫർണിച്ചറിെന്റ അഭാവം ശ്രദ്ധയിൽപ്പെട്ടു. കാര്യം ആരാഞ്ഞപ്പോൾ അവർ പറഞ്ഞതോർക്കുന്നു: 'ഞങ്ങൾക്ക് ട്രാൻസ്ഫറുള്ള ജോലിയായതിനാൽ ഓരോ മൂന്നുവർഷവും കെട്ടിെപ്പറുക്കി നടക്കുമ്പോൾ ഫർണിച്ചർ ഏറ്റവും ലളിതമായിരിക്കുന്നതാണ് നല്ലതെന്നു തോന്നി. അല്ലെങ്കിലും എന്തിനാണ്, ആരെ കാണിക്കാനാണ് വിലയേറിയത് വാങ്ങിക്കൂട്ടുന്നത് എന്നുംകൂടി അവർ കൂട്ടിച്ചേർത്തു. മനസ്സിനാണ്, മുറിക്കല്ല വലിപ്പമുണ്ടാവേണ്ടത്. ഇപ്രകാരം സംതൃപ്തമായ ജീവിതങ്ങളെയും തൊട്ടറിയാനാവുന്നു. യൂറോപ്പിലെ ചില വിദേശികളുടെ വീടുകൾ സന്ദർശിച്ചപ്പോഴും സമാനമായ അനുഭവമുണ്ടായി. ചെറിയ സ്വീകരണമുറി, അതിനോടു ചേർന്ന് വൃത്തിയുള്ളതും അത്യാവശ്യ സൗകര്യമുള്ളതുമായ അടുക്കള, തുടർന്ന് വിശാലമായ കിടപ്പുമുറി, അതിനോടു ചേർന്ന് നല്ല പുൽത്തകിടിയോടുകൂടിയ പൂന്തോട്ടം. അവർക്കുവേണ്ടിയാണ് ജീവിക്കുന്നതെന്നും മറ്റുള്ളവരെ കാണിക്കാനല്ല എന്നും വിളിച്ചോതുന്ന തരത്തിൽ വീടിന്റെ ലളിതമായ മുൻഭാഗവും ശ്രദ്ധിക്കപ്പെട്ടു. 'മലയാളികൾ പൊതുവെ സമ്പാദിക്കാൻ വിമുഖരും വായ്പയെടുക്കാൻ ഉത്സാഹമുള്ളവരുമാണ്' എന്നാണ് പറയാറുള്ളത്. വീട് മലയാളിക്ക് എന്നും സ്വകാര്യ അഹങ്കാരവുമാണ്. അതുകൊണ്ടുതന്നെ വലിയ വായ്പകൾ എടുത്ത് മുന്തിയ വീടുകൾ പണിയുന്നു. പിന്നീട് ലോൺ അടച്ചുതീർക്കാനായി മാത്രം ജീവിക്കുന്നു.'നിങ്ങളുടെ ജോലിയെ സ്നേഹിക്കാൻ ഒരു ഭവനവായ്പ എടുത്താൽ മതി' എന്ന ചിന്തയ്ക്ക് ഏറെ പ്രസക്തിയുള്ളതുപോലുള്ള ജീവിതങ്ങൾ ചുറ്റുപാടും ഏറുകയാണ്. സ്ഥിരവരുമാനമുള്ളവർ ചെയ്യുന്നതുപോലെ വ്യതിയാന വരുമാനമുള്ളവർ ഭവനവായ്പയ്ക്ക് മുതിരുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവുന്നു. ബിസിനസിൽ വലിയ ഉയർച്ചകൾക്കും താഴ്ചകൾക്കും സാധ്യതയുള്ളതിനാൽ 'എമർജൻസി ഫണ്ട്' കരുതേണ്ടത് പ്രധാനപ്പെട്ടതാവുന്നു. ഗാർഹിക കടവും പൊതു കടവും തമ്മിൽ വ്യത്യാസമുണ്ട്. സ്വകാര്യവ്യക്തികളുടെ പണമിടപാടുകൾ പൊതു സംവിധാനത്തിന്റേതുമായി താരതമ്യം ചെയ്യാനാവുകയില്ല. കടത്തിന്റെ സ്രോതസ്സും പലിശയും തിരിച്ചടവുകളുടെ പ്രത്യേകതകളും കാലാവധിയും ഇവയെല്ലാം തമ്മിൽ, രണ്ടു വിഭാഗവും തമ്മിൽ വ്യത്യാസപ്പെട്ടാണിരിക്കുന്നത്. കുട്ടിക്കാലത്ത് കടംവാങ്ങാൻ പഠിപ്പിച്ചത് കണക്ക് ടീച്ചറാണ്. ചെറിയ സംഖ്യയിൽനിന്ന് വലിയ സംഖ്യ കുറയ്ക്കേണ്ടിവരുമ്പോൾ തൊട്ടടുത്ത സംഖ്യയിൽനിന്ന് കടം വാങ്ങാൻ പഠിപ്പിച്ചു. പക്ഷേ, അപ്പോഴും ആ കണക്കിൽ ശിഷ്ടസംഖ്യ മിച്ചം വരുമായിരുന്നു. മിച്ചം വരാത്ത കണക്കിലേക്ക് എടുത്തുചാടുമ്പോഴാണ് സാമ്പത്തിക താളപ്പിഴകൾ സംഭവിക്കുന്നത്. അഹങ്കാരവും പ്രദർശന മനോഭാവവും നമ്മുടെ ചെലവുകളെ സ്വാധീനിക്കാതിരുന്നാൽ 'വീടുകൾ' വസിക്കാൻ തക്കവിധം 'ഭവന'മായി മാറും.

from money rss http://bit.ly/2I5vdyU
via IFTTT

Saturday, 8 June 2019

എസ്ബിഐ ഭവനവായ്പ ജൂലായ് മുതല്‍ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കും

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പ പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു. ജൂലായ് ഒന്നുമുതൽ ഉപഭോക്താക്കൾക്ക് റിപ്പോ നിരക്കുമായി ബന്ധപ്പെട്ടുള്ള വായ്പ പലിശയിലേയ്ക്ക് മാറാം. 2010നുശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലേയ്ക്ക് കുറഞ്ഞത്. സേവിങ്സ് അക്കൗണ്ടിലെ നിരക്കും ഹ്രസ്വകാല നിക്ഷേപങ്ങൾക്കുള്ള പലിശയും കഴിഞ്ഞ മാർച്ചിൽതന്നെ ബാങ്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരുന്നു. നിലവിലുള്ള മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റ് പ്രകാരം ഭവന വായ്പ തുടർന്നും നൽകും. എന്നാൽ ഉപഭോക്താക്കൾക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള പലിശ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. എസ്ബിഐയുടെ 75 ലക്ഷത്തിന്റെ ഭവനവായ്പയ്ക്ക് 8.55 ശതമാനമാണ് നിലവിൽ പലിശ ഈടാക്കുന്നത്. പുതിയ സംവിധാനത്തിലേയ്ക്ക് മാറുമ്പോൾ റിപ്പോ നിരക്കിനൊപ്പം 2.25ശതമാനംകൂടി ചേർത്തിയുള്ള പലിശയാണ് ബാധകമാകുക. അങ്ങനെവരുമ്പോൾ എട്ടുശതമാനമാകും പലിശ. 40 ബേസിസ് പോയന്റുകൂടി പലിശ നിരക്കിൽ കൂടും. നിലവിൽ ഭവനവായ്പയെടുത്തിട്ടുള്ളവർക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചാൽ പലിശയിൽ കാൽശതമാനം കുറവുണ്ടാകുമെന്ന് റിട്ടെയിൽ ബാങ്കിങിന്റെ മാനേജിങ് ഡയറക്ടർ ഇൻ ചാർജ് പി.കെ ഗുപ്ത വ്യക്തമാക്കി. SBI to link home loans to repo rate

from money rss http://bit.ly/2EVg8OA
via IFTTT

ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു

ബെംഗളുരു: ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു. മൊത്തം ജീവനക്കാരിൽ ഒരുശതമാനത്തോളം വരുമിത്. കഴിഞ്ഞ വർഷം അവസാനം 3,50,600 ജീവനക്കാരാണ് കമ്പനിയിൽ ഉണ്ടായിരുന്നത്. കമ്പനിയുടെ ഘടനയിൽ ചെറിയ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് റിപ്പോർട്ടുകളുണ്ട്. പ്രകടനത്തിൽ പിന്നിൽ നിൽക്കുന്നവരെയും മത്സരത്തിന് ശേഷിയില്ലാത്തവരെയുമാണ് പുറത്താക്കിയതെന്ന് കമ്പനി പറയുന്നു. വാൾസ്ട്രീറ്റ് ജേണലും സിഎൻബിസിയും ജീവനക്കാരെ പിരിച്ചുവിടുന്നകാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. IBM lays off 2,000 employees

from money rss http://bit.ly/2wIwpSI
via IFTTT