121

Powered By Blogger

Monday, 14 October 2019

എസ്‌ഐപി: ആറുമാസത്തിനിടെ നിക്ഷേപമായെത്തിയത് 49,000 കോടി

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യത്തെ ആറുമാസത്തിൽ ചെറുകിട നിക്ഷേപകർ എസ്ഐപിയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചത് 49,000 കോടി രൂപ. കഴിഞ്ഞവർഷം ഇതേകാലയളവിലെ നിക്ഷേപത്തേക്കാൾ 11 ശതമാനമാണ് വർധന. 2018 ഏപ്രിൽ മുതൽ സെപ്റ്റംബർവരെ 44,487 കോടി രൂപയാണ് റീട്ടെയിൽ നിക്ഷേപകർ എസ്ഐപിയായി നിക്ഷേപിച്ചതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വിപണിയിലെ നഷ്ടസാധ്യത കുറയ്ക്കുന്നതിനായി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)വഴി നിക്ഷേപിക്കാനാണ് റീട്ടെയിൽ നിക്ഷേപകർ താൽപര്യം കാണിക്കുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ സെപ്റ്റംബർവരെ 49,316 കോടി രൂപയാണ് ഈതരത്തിൽ നിക്ഷേപമായെത്തിയത്. സെപറ്റംബർവരെയുള്ള 12 മാസത്തെ കണക്കെടുത്താൽ നിക്ഷേപം 8,000 കോടി രൂപയിലേറെവരും. കുറച്ചുവർഷങ്ങളായി എസ്ഐപി വഴിയുള്ള നിക്ഷേപം വർധിച്ചുവരികയാണ്. 2018-19 സാമ്പത്തിക വർഷത്തിൽ 92,700 കോടി രൂപയാണ് എസ്ഐപിവഴി നിക്ഷേപമായെത്തിയത്. 2017-18 വർഷത്തിൽ 67,000 കോടിയായിരുന്നു. 2016-17 വർഷമാകട്ടെ ഇത് 43,900 കോടി രൂപയുമായിരുന്നു. വിവിധ മ്യൂച്വൽ ഫണ്ടുകളിൽ റഗുലറായി നിക്ഷേപം തുടരുന്ന 2.84 ലക്ഷം കോടി എസ്ഐപി അക്കൗണ്ടുകളാണ് നിലവിലുള്ളത്. ഓരോ മാസവും ശരാശരി പുതിയതായി 9.29 ലക്ഷം അക്കൗണ്ടുകളാണ് തുറക്കുന്നത്. ഇവയിലെ ശരാശരി നിക്ഷേപം 2,900 രൂപയുമാണ്. 44 അസറ്റ് മാനേജുമെന്റ് കമ്പനികളാണ് രാജ്യത്തുളളത്. ഇവയിൽ പ്രധാനമായും നിക്ഷേപമെത്തുന്നത് എസ്ഐപിവഴിയാണ്. 2019 സെപ്റ്റംബർ അവസാനത്തിലെ കണക്കുപ്രകാരം 25.68 ലക്ഷം കോടി രൂപയാണ് ഈ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നത്. 2018 സെപ്റ്റംബറിലെ കണക്കുപ്രകാരം 24.31 ലക്ഷംകോടി രൂപയായിരുന്നു മൊത്തം ആസ്തി. റിക്കറിങ് ഡെപ്പോസിറ്റ് പോലെ നിശ്ചിത ഇടവേളകളിൽ നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. ആഴ്ചയോ, മാസമോ, മൂന്നുമാസത്തിലൊരിക്കലോ ഇതിന് കാലയളവായി തിരഞ്ഞെടുക്കാൻ അവസരമുണ്ട്.

from money rss http://bit.ly/2OJBRPi
via IFTTT

പെട്രോളിന് ഏറ്റവും വിലക്കൂടുതല്‍ എവിടെ; സൗജന്യമായി നല്‍കുന്ന രാജ്യമേത്?

സെപ്റ്റംബർ 14നുണ്ടായ സൗദി ആരാംകോയിലെ ഡ്രോൺ ആക്രമണത്തെതുടർന്ന് അസംസ്കൃത എണ്ണവിലയിൽ വൻചാഞ്ചാട്ടമാണുണ്ടായത്. ഒക്ടോബർ മാസത്തിലെത്തിയതോടെ വിലയിൽ കുറവുണ്ടായി. ഈ സാചര്യത്തിൽ പെട്രോളിന് ഏറ്റവും വിലകുറഞ്ഞതും വില കൂടിയതുമായ രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ഇന്ത്യയുടെ സ്ഥാനവും അറിയാം. വെനേസുല: വിശ്വസിച്ചാലും ഇല്ലെങ്കിലും സൗത്ത് അമേരിക്കൻ രാജ്യമായ വെനെസുലെയിൽ പെട്രോൾ സൗജന്യമായാണ് അവിടത്തുകാർക്ക് നൽകുന്നത്. ഇതിനായി സർക്കാർ സബ്സിഡി നൽകുന്നുണ്ട്. ക്യൂബ: ലിറ്ററിന് 6.38 രൂപ. സുഡാൻ: ലിറ്ററിന് 9.93 രൂപ. കുവൈത്ത്: വില 23.83 രൂപ അൽജീരിയ: 24.83 രൂപ നോർവെ: 132.71 രൂപ ബർബാദോസ്-134.13 രൂപ മൊണാകോ: 134.84 രൂപ ഐസ് ലാൻഡ്: 134.83 ഹോങ്കോങ്-160.39 പാകിസ്താൻ-51.09 രൂപ ഇന്ത്യ-79.57 രൂപ ഇന്ത്യയിൽ മുംബൈയിലെ പെട്രോൾ വില ലിറ്ററിന് 79.59 രൂപയാണ്. ഡീസലിനാകട്ടെ 70.22 രൂപയും ലോക റാങ്കിങിൽ 70ാംസ്ഥാനമാണ് പെട്രോൾ വിലയുടെ കാര്യത്തിൽ ഇന്ത്യക്കുള്ളത്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോളിന് കുറഞ്ഞവിലയാണ് പാകിസ്താനിൽ. 51.09 രൂപ. റാങ്കിങിൽ 29ാംസ്ഥാനമാണ് പാകിസ്താനുള്ളത്. ഹോങ്കോങിലാണ് പെട്രോളിന് വിലകൂടുതൽ. 160.39 രൂപയാണ് പെട്രോൾ ലിറ്ററിന് അവർ ഈടാക്കുന്നത്. സെപ്റ്റംബർ 16ലെ ആഗോള വിലനിലവാരമാണ് ഇതിനായി പരിഗണിച്ചിട്ടുള്ളത്. വിലനിശ്ചയിച്ചിട്ടുള്ളത് രൂപയിലുമാണ്.

from money rss http://bit.ly/2MfO0dg
via IFTTT

Sunday, 13 October 2019

ലിസ്റ്റ് ചെയ്ത ഉടനെ ഐആര്‍സിടിസി ഓഹരി വില 113 ശതമാനം കുതിച്ചു

മുംബൈ: 320 രൂപ വില നിശ്ചയിച്ച ഐആർസിടിസിയുടെ ഓഹരി, വിപണിയിൽ ലിസ്റ്റ് ചെയ്ത ഉടനെ കുതിച്ചത് ഇരട്ടിയോളം. 110 ശതമാനത്തോളമാണ് ഓഹരി വില ഉയർന്നത്. പത്തുമണിയോടെ 687 രൂപയ്ക്കാണ് വ്യാപാരം നടന്നത്.സമീപകാലത്തൊന്നും ലിസ്റ്റ് ചെയ്ത ഉടനെ കമ്പനികളുടെ ഓഹരി വില ഇത്രയും കുതിച്ചിട്ടില്ല. കോർപ്പറേറ്റ് നിക്ഷേപകർക്ക് 320 രൂപയ്ക്കും ചെറുകിട നിക്ഷേപകർക്കും ജീവനക്കാർക്കും 10 രൂപ കുറച്ച് 310 രൂപയുമാണ് ലിസ്റ്റിങ് പ്രൈസ് നിശ്ചയിച്ചിരുന്നത്. 638 കോടി രൂപയുടെ പബ്ലിക് ഇഷ്യുവിന് 112 ഇരട്ടിയാണ് സബ്സ്ക്രിപ്ഷനായി ലഭിച്ചത്. അതായത് 72,000 കോടി രൂപയുടെ അപേക്ഷകൾ. ലിസ്റ്റ് ചെയ്യുമ്പോൾ 500 രൂപയിലേറെഓഹരി വില കുതിക്കുമെന്ന് വിപണിയിൽനിന്ന് വിലയിരുത്തലുണ്ടായിരുന്നു. IRCTC climbs 113% over issue price

from money rss http://bit.ly/2VGB1V6
via IFTTT

രോഗഭയം സാമ്പത്തികപ്രശ്നവും കൂടിയാണ്

മാത്യൂസ് 63 വയസ്സുള്ള ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്... ഒരു സ്വകാര്യ ഇൻഷുറൻസ് സ്കീമിൽ ചേർന്നതിന്റെ ഭാഗമായി അതിൽനിന്ന് പെൻഷൻ ലഭിക്കുന്നുണ്ട്... രോഗഭയമാണ് അദ്ദേഹത്തിന്റെ പ്രശ്നം. എല്ലാ ആഴ്ചയിലും പോയി രക്തം പരിശോധിക്കും. ഷുഗർ കൂടിയോ, കുറഞ്ഞോ എന്ന ആധിയാണ്. എങ്ങാനും കൂടുതലായി കണ്ടാൽ ആ ലാബിന്റെ കുഴപ്പമാണെന്നും പറഞ്ഞ് മറ്റൊരു ലാബിലേക്ക് ഓടിപ്പോകും. വർഷത്തിലൊരിക്കൽ 'എക്സിക്യുട്ടീവ് ചെക്കപ്പ്' എന്ന പേരിൽ മുഴുവൻ ശരീരപരിശോധനയും നടത്തും. രോഗവിവരം ഡോക്ടർമാരോട് പറഞ്ഞാൽ മാനസികപ്രശ്നമാണെന്നും വലിയ അസുഖങ്ങളൊന്നുമില്ലെന്നും പറഞ്ഞ് വെറുതെ വിടും. രോഗം മൂർച്ഛിച്ചതിനുശേഷം മാത്രമേ ഇവർ പറയുകയുള്ളോ എന്ന ആധിയും അദ്ദേഹത്തിൽ വർധിച്ചുവരുന്നു. ആരോഗ്യം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്...? പണ്ട് 'രോഗമില്ലാത്ത അവസ്ഥ'യെയാണ് 'ആരോഗ്യം' എന്ന് വിളിച്ചിരുന്നത്. എന്നാൽ, ഇന്ന് ലോകാരോഗ്യ സംഘടന ആരോഗ്യത്തെ കേവലം രോഗരഹിതമായ അവസ്ഥയായി മാത്രം കരുതുന്നില്ല. മറിച്ച്, 'ആരോഗ്യമെന്നത് ഒരു വ്യക്തിയുടെ സമ്പൂർണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി'യായാണ് നിർവചിക്കുന്നത്. ഈ നിർവചനത്തെ കുറച്ചുകൂടി വിപുലീകരിച്ച് 'ആരോഗ്യത്തെ സമ്പൂർണ ദൈനംദിന ജീവിതത്തിനുള്ള ഉപാധി'യായി പരിഗണിക്കുന്നു. 'പൊതുജനാരോഗ്യം' എന്ന പദപ്രയോഗവും ഈ വിപുലീകരണത്തിന്റെ ഫലമാണ്. സാമ്പത്തികശാസ്ത്രത്തിൽ 'ഇക്കണോമിക്സ് ഓഫ് ഹെൽത്ത് കെയർ' അഥവാ 'ആരോഗ്യ സാമ്പത്തികശാസ്ത്രം' എന്ന ശാഖയുണ്ട്. ആരോഗ്യസംരക്ഷണ മാർഗങ്ങളുടെയും രോഗചികിത്സയുടെയും ചെലവും കാര്യക്ഷമതയും മൂല്യവും രോഗചികിത്സാ സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും ഉത്പാദനവും ഉപഭോഗവും എല്ലാം പഠനവിഷയമാകുന്ന ശാസ്ത്രശാഖയാണിത്. 'കെന്നത്ത് ആരോ' എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ആരോഗ്യ സാമ്പത്തികശാസ്ത്രത്തിലെ ചെലവിനെ സ്വാധീനിക്കുന്ന ഘടകങ്ങളെ പ്രതിപാദിക്കുന്നു. ആരോഗ്യസംരക്ഷണ സാമ്പത്തികശാസ്ത്രത്തിന് മൂന്ന് തലങ്ങളുണ്ട്. അവ 'മെഡിക്കൽ സാമ്പത്തികശാസ്ത്രം', 'മാനസികാരോഗ്യ സാമ്പത്തികശാസ്ത്രം', 'ബിഹേവിയറൽ സാമ്പത്തികശാസ്ത്രം' എന്നിവയാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിതി അളക്കുന്ന സാമ്പത്തിക സൂചികകളായ 'ഹ്യൂമൻ ഡവലപ്മെന്റ് ഇൻഡക്സ്' (എച്ച്.ഡി.ഐ.) അഥവാ 'മനുഷ്യവികസന സൂചിക', 'ഫിസിക്കൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ്' (പി.ക്യു.എൽ.ഐ.) അഥവാ 'ജീവിത ഭൗതിക ഗുണമേന്മാ സൂചിക' എന്നിവയും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടാണ് ഉപയോഗിക്കുന്നത്. ഈ സൂചികകളുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളുടെ വികസനത്തെ അതിന്റെ തോതനുസരിച്ച് ക്രമീകരിച്ച് നിശ്ചിതപ്പെടുത്തുന്നു. ഉത്പാദിത വസ്തുക്കളുടെ പട്ടികയിൽ ആരോഗ്യപരിപാലനത്തെ സാമ്പത്തികശാസ്ത്രത്തിൽ 'മെറിറ്റ് വസ്തുക്കൾ' എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഒരു വസ്തുവിന്റെ ഉപയോഗം അത് ഉപയോഗിക്കുന്ന ആൾക്കുമാത്രമല്ല, ഒരു സമൂഹത്തിന് മൊത്തത്തിൽ പ്രയോജനകരമാവുമ്പോഴാണ് അതിനെ 'മെറിറ്റ് വസ്തു' എന്ന് വിളിക്കുന്നത്. അതുകൊണ്ട്, മെറിറ്റ് വസ്തുക്കൾ സ്വകാര്യമേഖലയിലും പൊതുമേഖലയിലും ഇത് രണ്ടുംകൂടി ചേർന്ന മേഖലയിലും സുലഭമായി ലഭ്യമാക്കേണ്ടതാണ്. ഇവിടെയാണ് ആരോഗ്യപരിപാലനം ഒരു പൊതുസ്വത്തായി പരിഗണിച്ച് ലഭ്യമാക്കേണ്ടതിന്റെ ഉത്തരവാദിത്വം വർധിക്കുന്നത്. ഭരണഘടനയുടെ 21-ാം വകുപ്പനുസരിച്ച്, 'ഒരുവന്റെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോൾ ആരോഗ്യസംരക്ഷണം അടിസ്ഥാന അവകാശമാണ്'. എന്നാൽ ഇത് അടിസ്ഥാനപരമായ ആവശ്യമായി ഇന്നും മാറിയിട്ടില്ല. ഇത് സാധ്യമാകാൻ വ്യക്തിപരമായ ചുവടുകൾ എടുക്കുന്നതോടൊപ്പം, അതിനായുള്ള സാമൂഹ്യവും ഘടനാപരവുമായ ചുവടുവയ്പുകൾകൂടി നടപ്പിലാക്കണം. ഒന്നാമതായി, ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ സ്വകാര്യമേഖലയിലും സർക്കാർതലത്തിലും പ്രബലമാക്കുക എന്നതാണ്. രണ്ടാമതായി, ആരോഗ്യപരിപാലനം എന്നത് വികസനസൂചിക ആയതിനാൽ ഈ രംഗത്തുള്ള നിക്ഷേപം പ്രധാനപ്പെട്ടതാണ്. 'ഹെൽത്ത് ടൂറിസ'ത്തിന്റെ സാധ്യതകളിലേക്ക് നൂതന ചികിത്സാമാർഗങ്ങൾ വളർത്തിയെടുക്കാവുന്നതാണ്. അതോടൊപ്പം, ഈ മേഖലയിലുള്ള വിപണിനിയമങ്ങൾ കർശനമായും സർക്കാർ നിയന്ത്രണത്തിലാകണം. മൂന്നാമതായി, സോഷ്യൽ ഇൻഷുറൻസ് സ്കീമുകളിലൂടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ്. വിവിധ ഇൻഷുറൻസ് പാക്കേജുകൾ പൗരാവകാശത്തിന്റെ ഭാഗമാക്കണം. നാലാമതായി, രോഗഭയമില്ലാതെ ജീവിക്കാനുതകുന്ന മാനസിക ആരോഗ്യത്തിലേക്ക് ഉയരുക എന്നതാണ്. ആയുർദൈർഘ്യത്തിന്റെ വളർച്ച, മാരകരോഗങ്ങൾ, ശരീരത്തിന്റെ അമിതഭാരം, തെറ്റായ ഭക്ഷണരീതികൾ വ്യായാമക്കുറവ് എന്നിവ ഈരംഗത്ത് കാണുന്ന ഘടകങ്ങളാണ്. വർധിച്ചുവരുന്ന ആരോഗ്യപരിപാലന ചെലവുകൾ സാമ്പത്തികപ്രശ്നമാണ്. രോഗഭയംമൂലം നടത്തുന്ന രോഗപ്രതിരോധ ചികിത്സാച്ചെലവ് പലർക്കും ഭാരമേറിയതാവുന്നു. വികസിത രാജ്യങ്ങളിൽ വിവിധങ്ങളായ സാമൂഹ്യസുരക്ഷിതത്വ പദ്ധതികളിലൂടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നു. അവിടെ സമ്പന്നർ, ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ അഥവാ ജി.ഡി.പി.യുടെ മൂന്ന് ശതമാനമാണ് ആരോഗ്യസുരക്ഷയ്ക്കായി ഉപയോഗിക്കുന്നതെങ്കിൽ കുറഞ്ഞ വരുമാനക്കാരുടെ ഇടയിൽ ഇത് 20-80 ശതമാനത്തിനും ഇടയിലായാണ് കണ്ടുവരുന്നത്. ഓർക്കുക, 'ആരോഗ്യം ധനമാണ്... അത് വലിയ സമ്പത്തുമാണ്.' ഒരു ഇറ്റാലിയൻ പഴഞ്ചൊല്ല് പറയുന്നതനുസരിച്ച് 'ആരോഗ്യമുള്ളവൻ ഏറ്റവും വലിയ ധനവാനാണ്, പക്ഷേ, അവൻ അതറിയുന്നില്ല.' പീൻ ചൈ യോയുടെ അഭിപ്രായത്തിൽ 'ആളുകൾ, വർധിച്ചുവരുന്ന രോഗങ്ങളെക്കുറിച്ച് ഭയപ്പെടുമ്പോൾ, ഡോക്ടർമാർ രോഗചികിത്സയ്ക്ക് അനുയോജ്യമായ പ്രതിവിധികളുടെ അപര്യാപ്തതയെക്കുറിച്ചാണ് അസ്വസ്ഥരാവുന്നത്'. 'കുറച്ച് ഭക്ഷിക്കുക, ആഴത്തിൽ ശ്വസിക്കുക, മനസ്സ് എപ്പോഴും സന്തോഷകരമായിരിക്കാൻ പരിശ്രമിക്കുക, നന്മ ചെയ്യാനാവുക' തുടങ്ങിയവ ഈ രംഗത്തുള്ള ചില കുറുക്കുവഴികളാണ്. ബഞ്ചമിൻ ഡിസ്രായേലിയുടെ വാക്കുകളിൽ, 'ഒരു രാജ്യത്തിന്റെ ശക്തിയും സന്തോഷവും അവിടത്തെ ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.'

from money rss http://bit.ly/31fNPCK
via IFTTT

ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: പ്രി ഓപ്പണിങ് സെഷനിൽ മികച്ച നേട്ടത്തിലായിരുന്നെങ്കിലും ഓഹരി സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 35 പോയന്റ് നേട്ടത്തിൽ 38,162ലും നിഫ്റ്റി 14 പോയന്റ് താഴ്ന്ന് 11319ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 600 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 383 ഓഹരികൾ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, വേദാന്ത, ടാറ്റ സ്റ്റീൽ, ഐഒസി, സൺ ഫാർമ, ഒഎൻജിസി, എസ്ബിഐ, യെസ് ബാങ്ക്, ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, യുപിഎൽ, എംആന്റ്എം, ടിസിഎസ്, സിപ്ല, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ.് ചൈന-യുഎസ് വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകൾ താൽക്കാലികമായി അകന്നതോടെ ഏഷ്യൻ സൂചികകളിൽ മികച്ച നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

from money rss http://bit.ly/32d5WuB
via IFTTT

ഇന്ത്യയുടെ വളർച്ചനിരക്ക് ആറുശതമാനമായി കുറയുമെന്ന് ലോകബാങ്ക്

വാഷിങ്ടൺ: നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യപാദങ്ങളിലെ വളർച്ചനിരക്കിൽ ഇടിവു രേഖപ്പെടുത്തിയതിനുപിന്നാലെ ഇന്ത്യയുടെ സാമ്പത്തികവളർച്ച അനുമാനം ലോകബാങ്ക് ആറുശതമാനമായി കുറച്ചു. 2018-19 സാമ്പത്തികവർഷത്തിൽ 6.9 ശതമാനമായിരുന്നു വളർച്ചനിരക്ക്. ദക്ഷിണേഷ്യാ സാമ്പത്തിക റിപ്പോർട്ടിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇന്ത്യയുടെ വളർച്ചനിരക്കിൽ ലോകബാങ്ക് കുറവുവരുത്തിയത്. കഴിഞ്ഞ ഏപ്രിലിൽ പ്രവചിച്ച 7.5 ശതമാനത്തിൽ നിന്നാണ് വളർച്ചനിരക്ക് ലോകബാങ്ക് കുറയ്ക്കുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി. നടപ്പാക്കിയതും നോട്ട് അസാധുവാക്കിയതിനൊപ്പം ഗ്രാമീണസന്പദ്വ്യവസ്ഥയിലെ സമ്മർദവും നഗരമേഖലകളിൽ തൊഴിലില്ലായ്മനിരക്കു കുത്തനെ കൂടിയതും സ്ഥിതി വഷളാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ദുർബലമായ സാമ്പത്തികമേഖലയെ കൂടുതൽ തകർച്ചയിലേക്കു തള്ളിവിടാൻ വളർച്ചയിലെ 'കടുത്ത' ഇടിവ് ഇടയാക്കിയേക്കുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്.)യുമായി ചേർന്നുള്ള വാർഷിക സമ്മേളത്തിനു മുന്നോടിയായാണ് ലോകബാങ്ക് റിപ്പോർട്ട് പുറത്തിറക്കിയത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചനിരക്കിൽ അവർ കുറവുവരുത്തുന്നത്. ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും വളർച്ചനിരക്കിനെക്കാൾ പിന്നിലാണ് ഇന്ത്യയുടേത്. അതേസമയം, 2021-ലും (6.9 ശതമാനം) 2022-ലും (7.2 ശതമാനം) ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളർച്ച മെച്ചപ്പെടുത്തുമെന്നും ലോകബാങ്ക് വ്യക്തമാക്കി. ഗ്രാമീണമേഖലയിലെ വരുമാനക്കുറവ്, ആഭ്യന്തരവിപണിയിലെ കുറഞ്ഞ ആവശ്യം, ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിലെ വായ്പകളിലുണ്ടായ ഇടിവ് എന്നീ ഘടകങ്ങൾ ഉപഭോഗം കുറവായിത്തന്നെ തുടരുന്നതിന് ഇടയാക്കും -റിപ്പോർട്ട് വ്യക്തമാക്കി. നിർമാണ-ഉത്പാദന മേഖലകളിലെ ഉണർവ് വ്യവസായോത്പാദന വളർച്ചനിരക്ക് 6.9 ശതമാനം ഉയർത്തി. അതേസമയം, കാർഷിക (2.9 ശതമാനം), സേവനമേഖലകളിലെ(7.5 ശതമാനം) വളർച്ചനിരക്ക് ഇടിഞ്ഞു -റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തികവർഷം വിദേശനാണ്യക്കമ്മി ജി.ഡി.പി.യുടെ 2.1 ശതമാനമായി ഉയർന്നതും ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയുടെ സൂചകമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2017-18-ൽ ജി.ഡി.പി.യുടെ 1.8 ശതമാനമായിരുന്നു വിദേശനാണ്യക്കമ്മി. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡിസ് കഴിഞ്ഞയാഴ്ച ഇന്ത്യയുടെ വളർച്ച അനുമാനം നേരത്തേ പ്രവചിച്ച 6.2-ൽനിന്ന് 5.8 ആക്കി കുറച്ചിരുന്നു. മാന്ദ്യത്തെ മറികടക്കാൻ ഇതിനകം കേന്ദ്രസർക്കാരും റിസർവ്ബാങ്കും ഒട്ടേറെ ഉത്തേജകപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ഇപ്പോഴും അതിവേഗം വളരുന്ന രാജ്യം വളർച്ചയിൽ ഇടിവുണ്ടാകുമെങ്കിലും ഇപ്പോഴും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും അതിന് ഏറെ സാധ്യതകളുണ്ടെന്നും ലോകബാങ്കിന്റെ ദക്ഷിണേഷ്യാവിഭാഗം മുഖ്യ സാന്പത്തിക ശാസ്ത്രജ്ഞൻ ഹാൻസ് ടിമ്മർ പറഞ്ഞു. അടുത്തിടെ ആഗോളസാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യം ഇന്ത്യയിലും പ്രതിഫലിച്ചുതുടങ്ങിയതായും ഒട്ടേറെ ഗുരുതരമായ പ്രശ്നങ്ങൾ ഇന്ത്യ അഭിമുഖീകരിക്കേണ്ടിവരുമെന്നും ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. “നേരിയ തോതിലുള്ള സാമ്പത്തികമാന്ദ്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. 2012-ലേതുമായി ഇതു താരതമ്യപ്പെടുത്താവുന്നതാണ്. 2009-ലുണ്ടായിരുന്ന സാമ്പത്തികമാന്ദ്യത്തെക്കാൾ കുറവാണ്. എന്നാൽ, ഇതു കുറച്ചുഗുരുതരമാണ്, അതാണു സത്യം” -അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രീയ ഘടകങ്ങളാണ് രാജ്യത്തെ മാന്ദ്യത്തിന് 80 ശതമാനവും കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

from money rss http://bit.ly/2B73TMr
via IFTTT

Saturday, 12 October 2019

നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടില്‍ പലിശ എത്തിയോ? പരിശോധിക്കാം

ന്യൂഡൽഹി: ആറു കോടി ഇപിഎഫ് വരിക്കാർക്ക് ദീപാവലിവേളയിൽ ആഘോഷിക്കാൻ വകയുണ്ട്. 2018-19 സാമ്പത്തിക വർഷത്തെ പലിശ അക്കൗണ്ടിൽ വരവുവെയ്ക്കാൻ ഇപിഎഫ്ഒ തുടങ്ങിയിട്ടുണ്ട്. പലരുടെയും അക്കൗണ്ടിൽ 2018-19 സാമ്പത്തിക വർഷത്തെ പലിശയായ 8.65 ശതമാനം വരവുവെച്ചുകഴിഞ്ഞു. പലിശമാത്രമായി 54,000 കോടി രൂപയാണ് അംഗങ്ങളുടെ അക്കൗണ്ടിലെത്തുക. 11 ലക്ഷം കോടി രൂപയിലേറെയാണ് ഇപിഎഫ്ഒയുടെ മൊത്തം ആസ്തി. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 10 ബേസിസ് പോയന്റിന്റെ വർധനവാണ് പലിശയിനത്തിൽ വരിക്കാർക്ക് ലഭിക്കുക. 8.55 ശതമാനമായിരുന്നു മുൻവർഷം പലിശ. എങ്ങനെ ബാലൻസ് പരിശോധിക്കാം നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിലെ ബാലൻസ് ഓൺലൈനിൽ പരിശോധിക്കാം. ഇപിഎഫ്ഒ പോർട്ടൽ, ഉമാങ്(UMANG) ആപ്പ്, മിസ്ഡ് കോൾ, എസ്എംഎസ് എന്നിവവഴിയെല്ലാം ബാലൻസ് അറിയാം. പോർട്ടൽ, ആപ്പ് എന്നിവ വഴി പരിശോധിച്ചാൽ നിങ്ങളുടെ പിഎഫ് പാസ്ബുക്ക് കാണാം. എത്ര പലിശ വരവുവെച്ചിട്ടുണ്ടെന്നും അറിയാം. ഇപിഎഫ്ഒ വെബ് സൈറ്റിൽ പ്രവേശിച്ച് യുഎഎൻ(യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ)നൽകുക. പാസ് വേഡ് നൽകി ലോഗിൻ ചെയ്യുക. വ്യു പാസ്ബുക്ക്-ടാബിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ മുഴുവൻ വിവരങ്ങളും ലഭിക്കും. നിക്ഷേപിച്ചതും പിൻവലിച്ചതുമായ തുകയെത്രയെന്നും അറിയാം. പാസ്ബുക്ക് ഡൗൺലോഡ് ചെയ്യാനും കഴിയും. ഉമാങ് ആപ്പ് വഴിയാണെങ്കിൽ, എംപ്ലോയീ സെൻട്രിക് സർവീസസ്-ലേയ്ക്ക് പോയി വ്യു പാസ്ബുക്ക്-എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. യുഎഎനും ഒടിപിയും നൽകിയാൽ ഇപിഎഫ് പാസ്ബുക്ക് ലഭിക്കും. എസ്എംഎസ് വഴി ബാലൻസ് അറിയാൻ 7738299899 ലേയ്ക്ക് എസ്എംഎസ് അയയ്ക്കുകയോ അല്ലെങ്കിൽ 011-22901406 ലേയ്ക്ക് മിസ് കോൾ ചെയ്യുകയോ വേണം. കൂട്ടുപലിശയുടെ നേട്ടംനഷ്ടമാകും കഴിഞ്ഞ ഫെബ്രുവരിയിൽ ഇപിഎഫ്ഒ തീരുമാനിച്ച പലിശ നിരക്കിന് ധനമന്ത്രാലയം അംഗീകാരം നൽകുന്നത് കഴിഞ്ഞ മാസമാണ്. അതുകൊണ്ടുതന്നെ പലിശ വരവുവെയ്ക്കുന്നത് വൈകി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പലിശ അക്കൗണ്ടിലെത്തുന്നത് ഒക്ടോബർ മാസത്തിലാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞവർഷത്തെ കൂട്ടുപലിശ ലഭിക്കില്ല. പലിശ വരവുവെച്ച ഒക്ടോബർ ഏഴിനുശേഷമുള്ള നിക്ഷേപത്തിനാകും കൂട്ടുപലിശയുടെ ഗുണം ലഭിക്കുക. മുൻവർഷങ്ങളിലെ പലിശ

from money rss http://bit.ly/35ukzM7
via IFTTT

നികുതി ദായകരായ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന

ന്യൂഡൽഹി: നികുതിദായകരായ കോടീശ്വരന്മമാരുടെ എണ്ണത്തിൽ 20 ശതമാനം വർധനവുണ്ടായതായി റവന്യു വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറുന്നു. 2018-2019 സാമ്പത്തിക വർഷത്തിൽ 97,689 പേരാണ് ഈ പട്ടികയിലുള്ളത്. 2017-2018 വർഷത്തിൽ ഒരു കോടി രൂപയിലേറെ വരുമാനമുള്ളവരുടെ എണ്ണം 81,344 ആയിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസാണ് ഡാറ്റ ശേഖരിച്ചത്. കോടി രൂപയിലേറെ വരുമാനമുള്ള കോർപ്പറേറ്റുകൾ, വിവിധ കമ്പനികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, വ്യക്തികൾ എന്നിവരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. ഒരുകോടി രൂപയിലേറെ നികുതി ദായക വരുമാനമുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മൊത്തം എണ്ണം 1.67 ലക്ഷമാണ്. 2017-18 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് വർധന. 5.87 കോടി ആദായ നികുതി റിട്ടേണുകളാണ് ഫയൽ ചെയ്തിട്ടുള്ളത്. ഇതിൽ 5.52 കോടിയും വ്യക്തികളുടേതാണ്. 11.3 ലക്ഷം കോടി ഹിന്ദു അവിഭക്ത കുടുംബങ്ങളും 12.69 ലക്ഷം സ്ഥാപനങ്ങളും 8.41 ലക്ഷം കമ്പനികളും ഇതിൽ ഉൾപ്പെടും. Number of crorepati taxpayers up 20% to 97,689

from money rss http://bit.ly/329XuMB
via IFTTT

Friday, 11 October 2019

എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ പിഴയായി നിങ്ങള്‍ക്ക് ലഭിക്കും ദിവസം 100 രൂപ

എടിഎം കാർഡ് ഇടപാടുകൾ പരാജയപ്പെട്ടാൽ പണം തിരികെ ലഭിക്കാനുള്ള സമയപരിധി ആർബിഐ നിശ്ചയിച്ചു. ഈ സമയംകഴിഞ്ഞാൽ ബാങ്കുകൾ അക്കൗണ്ടുടമയ്ക്ക്പിഴ നൽകണം. ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകൾക്കും നിർദേശം ബാധകമാണ്. നിശ്ചിത ദിവസം കഴിഞ്ഞാൽ ഒരു ദിവസം 100 രൂപവീതം ഉപഭോക്താവിന് നൽകണമെന്നാണ് ആർബിഐ നിർദേശിച്ചിട്ടുള്ളത്. എടിഎമ്മിൽനിന്ന് പണം ലഭിച്ചില്ലെങ്കിൽ അഞ്ചുദിവസമാണ് അക്കൗണ്ടിൽ തിരികെ പണംവരവുവെയ്ക്കുന്നതിന് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാൽ പ്രതിദിനം 100 രൂപവീതം അക്കൗണ്ട് ഉടമയ്ക്ക് നൽകേണ്ടിവരും. ഐഎംപിഎസ്,യുപിഐ ഐഎംപിഎസ്, യുപിഐ ഇടപാടുകൾക്ക് ഒരുദിവസമാണ് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാൽ ഓരോദിവസവും 100 രൂപവീതം പിഴ നൽകണം. യുപിഐവഴി ഷോപ്പിങ് നടത്തുമ്പോൾ, അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യുകയും എന്നാൽ കച്ചവടക്കാരന് ലഭിക്കാതിരിക്കുകുയും ചെയ്താൽ അഞ്ചുദിവസത്തിനകം പണം നൽകണമെന്നാണ് നിർദേശം. അതുകഴിഞ്ഞാൽ പ്രതിദിനം 100 രൂപ വീതം കച്ചവടക്കാരന് പിഴ നൽകണം. ഇടപാടുകൾ നടത്തുമ്പോൾ അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യുകയും അതേസമയം, മറ്റൊരു അക്കൗണ്ടിൽ വരവുവെയ്ക്കുകയോ ചെയ്യാതിരിക്കുന്നത് ഇടയ്ക്കിടെ സംഭവിക്കുന്നതാണ്. എടിഎംവഴി ഇടപാടു നടത്തുമ്പോൾ പണം ലഭിക്കാതിരിക്കുകയും അക്കൗണ്ടിൽനിന്ന് കുറവുചെയ്യുകയും ചെയ്യതും പതിവാണ്. അക്കൗണ്ടിൽ പണം തിരികെയെത്താറുണ്ടെങ്കിലും ചിലപ്പോൾ മറിച്ചും ഉണ്ടാകാറുണ്ടെന്ന പരാതി വ്യാപകമായതോടെയാണ് ആർബിഐയുടെ പുതിയ നിർദേശം.ബാങ്കിൽ നേരിട്ടെത്തി പരാതി നൽകിയാലാണ് അക്കൗണ്ട് ഉടമയ്ക്ക് പണം ലഭിച്ചിരുന്നത്. ഉപഭോക്താവിന്റേതല്ലാത്ത കാരണത്താൻ പണമിടപാട് തടസ്സപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ബാങ്കിനാണെന്ന് ആർബിഐയുടെ സർക്കുലറിൽ പറയുന്നു.

from money rss http://bit.ly/2B6LDTs
via IFTTT

എസ്ബിഐ ഭവന വായ്പയുടെ പ്രൊസസിങ് ഫീ പുനഃസ്ഥാപിച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ ഭവന വായ്പയ്ക്ക് പ്രൊസസിങ് ഫീസ് വീണ്ടും ഈടാക്കാൻ തുടങ്ങി. റിസർവ് ബാങ്ക് നിരക്ക് അടിക്കടി കുറച്ചതിനെതുടർന്ന് പലിശ വരുമാനത്തിൽ ഇടിവുണ്ടായതാണ്ഫീ പുനഃസ്ഥാപിക്കാൻ പ്രേരിപ്പിച്ചത്. ഉത്സവ സീസൺ പ്രമാണിച്ച് 2019 ഡിസംബർ 31വരെ പ്രൊസസിങ് ഫീ വേണ്ടെന്നുവെച്ചിരുന്നു. ഇത് ഒക്ടോബർ 15വരെ തുടർന്നാണ് മതിയെന്നാണ് ജീവനക്കാർക്ക് ബാങ്ക് നൽകിയിട്ടുള്ള നിർദേശം. 2019 ജൂലായ് ഒന്നുമുതലാണ് റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശ നിരക്ക് ബാങ്ക് നടപ്പാക്കിയത്. ഇതിനുശേഷം ആർബിഐ റിപ്പോ നിരക്ക് നിരവധി തവണ കുറച്ചിരുന്നു. പ്രൊസസിങ് ഫീ ഇനത്തിൽ ശരാശരി 0.4 ശതമാനമാണ് ബാങ്ക് ഈടാക്കുന്നത്. വായ്പ തുകയനുസരിച്ച് 10,000 രൂപ മുതൽ 30,000 രൂപവരെ വരുമിത്.

from money rss http://bit.ly/35tLsj2
via IFTTT

സെന്‍സെക്‌സ് 247 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി സൂചികകൾ നേട്ടമുണ്ടാക്കി. സെൻസെക്സ് 246.68 പോയന്റ് ഉയർന്ന് 38127.08ലും നിഫ്റ്റി 70.5 പോയന്റ് നേട്ടത്തിൽ 11305ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1083 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1353 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹം, ഐടി ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സിപ്ല, വേദാന്ത, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. യെസ് ബാങ്ക്, ഐഒസി, ഗെയിൽ, എംആന്റ്എം, ടിസിഎസ്, റിലയൻസ്, എൻടിപിസി, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex up 247 pts

from money rss http://bit.ly/32bd9ew
via IFTTT

കേരള ബാങ്ക്: പ്രവാസികള്‍ക്ക് നിക്ഷേപിക്കാമോ?

കേരളാ ബാങ്ക് വന്നാൽ ജനങ്ങൾക്ക്എന്തൊക്കെ പ്രയോജനങ്ങൾ. ഇതുസംബന്ധിച്ച് ഇതാ ആറു ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും. 1.വായ്പകളുടെ പലിശനിരക്ക് കുറയുമോ? കൂടുതൽ കാർഷിക വായ്പ നല്കാൻ കേരള ബാങ്കിലൂടെ കഴിയും. ഏകോപനത്തിലൂടെ ശക്തമാകുന്ന കേരള ബാങ്കിന്റെ ധനസ്ഥിതിയിൽ നബാർഡിൽ നിന്നും കൂടുതൽ പുനർ വായ്പ ലഭിക്കും. നബാർഡിൽ നിന്നും ലഭിക്കുന്ന പുനർ വായ്പ ജില്ലാ ബാങ്ക് എന്ന ഒരു തലം ഒഴിവായാൽ കർഷകർക്ക് നിലവിലെ7ശതമാനം എന്ന പലിശ നിരക്കിൽ നിന്നും കുറച്ചു നല്കാനാകും. കാർഷികേതര വായ്പകളുടേയും പലിശ നിരക്ക് കുറയ്ക്കാൻ സാധിക്കും. 2.പ്രവാസി നിക്ഷേപം കേരള ബാങ്കിൽ സ്വീകരിക്കാനാകുമോ? പ്രവാസി മലയാളികൾ ഓരോ വർഷവും നമ്മുടെ നാട്ടിലേയ്ക്ക് അയയ്ക്കുന്നത്1.5ലക്ഷം കോടിയോളം രൂപയാണ്. എന്നാൽ എൻആർഐനിക്ഷേപങ്ങൾ സ്വീകരിക്കാനുള്ള റിസർവ്വ് ബാങ്കിന്റെ സാമ്പത്തിക മാനദണ്ഡങ്ങൾ പാലിക്കാൻ സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകൾക്ക് കഴിഞ്ഞിരുന്നില്ല. കേരള ബാങ്കിലൂടെ നമുക്ക് ഈ മാനദണ്ഡങ്ങളെല്ലാം പാലിയ്ക്കാൻ കഴിയും. പ്രവാസി നിക്ഷേപത്തിന്റെ ഗണ്യമായ ഭാഗം കേരള ബാങ്കിലെത്തും. പ്രവാസി നിക്ഷേപകർക്ക് ഗുണകരമാകുന്നതിനൊപ്പം ഈ പണം കൂടുതലായി നമ്മുടെ നാട്ടിൽ വിനിയോഗിക്കാൻ കഴിയുന്നതിലൂടെ വികസനമേഖലകളിൽ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടാകും. 3.ഓൺലൈൻ ബാങ്കിംഗ്,എടിഎം,ഡെബിറ്റ് കാർഡ് എന്നിവ കേരള ബാങ്കിലുണ്ടാകുമോ? സംസ്ഥാന വ്യാപകമായി ഓൺ ലൈൻ ബാങ്കിംഗ് സേവനങ്ങളും സാങ്കേതിക സൗകര്യങ്ങളുമൊരുക്കാൻ നിലവിലെ സ്ഥിതിയിൽ സഹകരണ ബാങ്കുകൾക്ക് സാധിക്കുമായിരുന്നില്ല. എന്നാൽ കേരള ബാങ്കിന് ആധുനിക സാങ്കേതിക സൗകര്യങ്ങൾ നിഷ്പ്രയാസം ഏർപ്പെടുത്താനാകും. യുവതലമുറ ആഗ്രഹിക്കുന്ന "ബ്രാൻഡ് മൂല്യം" ആർജ്ജിക്കുന്നതിനും കേരള ബാങ്കിന് കഴിയും. ഓൺലൈൻ ബാങ്കിംഗ്,എടിഎം,ഡെബിറ്റ് കാർഡ് എന്നിവയെല്ലാം കേരള ബാങ്കിലുണ്ടാകും. 4.കേരള ബാങ്കിൽ ഹിഡൻ ഫീസുകളുണ്ടാകുമോ? സ്വകാര്യ,ന്യൂജനറേഷൻ,ദേശസാൽകൃത ബാങ്കുകൾ ഉപഭോക്താക്കളെ വിവിധ രീതികളിൽ പിഴിയുകയാണ്. സേവന ചാർജുകൾ,പിഴ എന്നീ ഇനങ്ങളിൽ കഴിഞ്ഞ5ഏതാനും വർഷത്തിനിടയിൽ ആയിരക്കണക്കിന് കോടി രൂപയാണ് അവർ പിഴിഞ്ഞെടുക്കുന്നത്. പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്ക് കഴിഞ്ഞ1വർഷം അക്കൌണ്ടിൽ മിനിമം ബാലൻസ് ഇല്ല എന്ന പേരിൽ1772കോടി രൂപയാണ് ജനങ്ങളിൽ നിന്നും കൈവശമാക്കിയതെന്ന വാർത്ത നാം വായിച്ചതാണ്. ഈ കൊള്ളക്ക് ഒരു അറുതി വരുത്താൻ കേരള ബാങ്ക് വഴി സാധിക്കും. 5.പ്രാഥമിക സംഘങ്ങൾക്ക് എന്താണ് കേരള ബാങ്ക് കൊണ്ടുള്ള പ്രയോജനം? കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്നത് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും അവരുടെ അംഗങ്ങളുമായിരിക്കും. കേരള ബാങ്ക് നൽകുന്ന സാങ്കേതിക മികവുള്ള സേവനങ്ങൾ അവരിലൂടെ സാധാരണക്കാരായ ഗ്രാമീണ ജനതയിലും എത്തിക്കാൻ സാധിക്കും. 6.കേരള ബാങ്ക് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചോ? ലയന നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി കേരള ബാങ്ക് പരമാവധി വേഗത്തിൽ യാഥാർത്ഥ്യമാക്കും. തീയതി തീരുമാനിച്ചിട്ടില്ല. കേരളത്തിന്റെ സ്വന്തം ബാങ്കായ കേരള ബാങ്ക് ഏതൊരു വാണിജ്യ ബാങ്കിനോടും കിട പിടിക്കുന്ന ആധുനിക ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന നിലയിലാക്കുന്നതിനാണ് പരിശ്രമിക്കുന്നത്. കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ നമ്മുടെ സംസ്ഥാനം സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അടിത്തറയിൽ നിവർന്നുനിൽക്കുക കൂടി ചെയ്യും. ജനങ്ങളെ ചൂഷണം ചെയ്യാത്ത,ജനങ്ങൾക്ക് എളുപ്പത്തിൽ സേവനം ലഭ്യമാകുന്ന ബാങ്കെന്ന ലക്ഷ്യമാണ് കേരള സഹകരണ ബാങ്കിലൂടെ യാഥാർത്ഥ്യമാകും.

from money rss http://bit.ly/2ozQERP
via IFTTT

സമ്പന്നനായ ഇന്ത്യക്കാരില്‍ മുകേഷ് അംബാനിതന്നെ മുന്നില്‍

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി പന്ത്രണ്ടാം തവണയും രാജ്യത്തെ ഏറ്റവും സമ്പന്നനായി വ്യക്തിയായി. അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്സിന്റേതാണ് വിലയിരുത്തൽ. 51.4 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഇൻഫ്രസ്ട്രക്ചർ രംഗത്തെ അതികായനായ ഗൗതം അദാനിയ്ക്കാണ് രണ്ടാംസ്ഥാനം. 15.7 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഹിന്ദുജ സഹോദരന്മാരാണ് മൂന്നാമത്. 15.6 ബില്യൺ ഡോളറാണ് ഇവരുടെ ആസ്തി. പള്ളോഞ്ചി മിസ്ത്രി(15 ബില്യൺ ഡോളർ), ബാങ്കർ ഉദയ് കൊട്ടക്(14.8 ബില്യൺ ഡോളർ) എന്നിവരും തൊട്ടുപിന്നിലുണ്ട്. ഇത്തവണത്തെ പട്ടികയിൽ ആറ് പുതുമുഖങ്ങളുണ്ട്. 41ാംസ്ഥാനത്തായി സിങ് കുടുംബം(3.18 ബില്യൺ ഡോളർ), ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന് 72ാം സ്ഥാനമാണുള്ളത്. 1.91 ബില്യൺ ഡോളറാണ് ആസ്തി. അരിസ്റ്റോ ഫാർമയുടെ മഹേന്ദ്ര പ്രസാദ്(86ാംസ്ഥാനം, 1.7 ബില്യൺ ഡോളർ), ഡൽഹി ആസ്ഥാനമായുള്ള ഹൽദിറാം സ്നാക്സിന്റെ രാജേഷ് മെഹ്റ(95ാംസ്ഥാനം,1.5 ബില്യൺ ഡോളർ)ആസ്ട്രൽ പോളി ടെക്നിക്കിന്റെ സന്ദീപ് എൻജിനിയർ(98ാംസ്ഥാനം, 1.45 ബില്യൺ ഡോളർ) എന്നിവരാണവർ.

from money rss http://bit.ly/2phnQxp
via IFTTT

ദീപാവലി ഓഫറുമായി കല്യാൺ ജൂവലേഴ്‌സ്

കൊച്ചി:പ്രമുഖ ജൂവലറി ശൃംഖലയായ കല്യാൺ ജൂവലേഴ്സ് ദീപാവലി മെഗാ ഓഫറുകൾ അവതരിപ്പിച്ചു. ഓഫറിന്റെ ഭാഗമായി ആഗോളതലത്തിൽ മൂന്നു ലക്ഷം സ്വർണ നാണയങ്ങൾ അടക്കമുള്ള സൗജന്യ സമ്മാനങ്ങൾ നൽകും. ഓരോ ആഴ്ചയും നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് 100 സ്വർണ നാണയം സ്വന്തമാക്കാൻ അവസരമുണ്ട്. ഈ കാലയളവിൽ സ്വർണാഭരണങ്ങൾക്ക് മൂന്നു ശതമാനം മുതലായിരിക്കും പണിക്കൂലി. ഓരോ പവൻ സ്വർണാഭരണം വാങ്ങുമ്പോഴും 1,000 രൂപയുടെ ഇളവും സ്റ്റഡഡ് ആഭരണങ്ങൾ വാങ്ങുമ്പോൾ സൗജന്യമായി സ്വർണ നാണയവും ലഭിക്കും. വജ്രാഭരണങ്ങൾക്ക് 20 ശതമാനം കിഴിവ് ലഭ്യമാക്കുന്ന 'ബിഗ് ഡയമണ്ട് സെയിൽ' ഒരുക്കിയിട്ടുണ്ട്. നവംബർ 30 വരെയാണ് ഓഫർ. ഉപയോക്താക്കൾക്ക് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ കല്യാണിന്റെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ലഭ്യമാക്കുന്നുണ്ട്. കമ്മലുകൾ, വളകൾ, നെക്ലേസുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ആഭരണങ്ങളാണ് കല്യാൺ ജൂവലേഴ്സ് ഒരുക്കുന്നത്.

from money rss http://bit.ly/2q6tpiZ
via IFTTT

റിലയന്‍സ് ജിയോ: നിലവിലുള്ള പ്ലാനിന്റെ കാലാവധി തീരുംവരെ സൗജന്യ കോളുകള്‍ തുടരും

ന്യൂഡൽഹി: ജിയോയുടെ നിലവിലുള്ള പ്ലാനിന്റെ കാലാവധി തീരുന്നതുവരെ കോളുകൾ സൗജന്യമായിരിക്കും. ഒക്ടോബർ ഒമ്പതിന് റീച്ചാർജ് ചെയ്തവർക്കും അതിന്റെ കാലാവധി തീരുന്നതുവരെ സൗജന്യ വോയ്സ് കോളുകൾ അനുവദിക്കും. മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുമ്പോൾ മിനുട്ടിന് ആറു പൈസ ഈടാക്കാൻ കഴിഞ്ഞ ദിവസമാണ് ജിയോ ഇൻഫോകോം തീരുമാനിച്ചത്. ഇതാദ്യമായാണ് റിലയൻസ് ജിയോ വോയ്സ് കോളുകൾക്ക് ചാർജ് ഈടാക്കുന്നത്. ജിയോയിൽനിന്ന് ജിയോയിലേയ്ക്കുള്ള കോളുകൾക്കുള്ള സൗജന്യം തുടരും. ചാർജ് ഈടാക്കാൻ തീരുമാനിച്ചെങ്കിലും നിലവിലുള്ള താരിഫ് പ്ലാനുകൾ മാറ്റാനോ പുതിയത് അവതരിപ്പിക്കാനോ ഉദ്ദേശമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. വോയ്സ് കോളുകൾക്കായി 10 രൂപ മുതൽ 100 രൂപവരെയുള്ള വൗച്ചറുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്. 10 രൂപയുടെ റീച്ചാർജ് ചെയ്താൽ ഒരു ജിബി ഡാറ്റയും സൗജന്യമായി ലഭിക്കും. An important update for all Jio users. pic.twitter.com/TR04y92wmC — Reliance Jio (@reliancejio) October 10, 2019

from money rss http://bit.ly/33kEkDH
via IFTTT

Thursday, 10 October 2019

10 ദിവസംകൊണ്ട് പെട്രോള്‍ വില ഒരുരൂപയിലേറെ കുറഞ്ഞു

ന്യൂഡൽഹി: പൊതുമേഖല എണ്ണ കമ്പനികൾ പെട്രോൾ വില ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയും വെള്ളിയാഴ്ച കുറച്ചു. ഒക്ടോബർ ഒന്നുമുതൽ വില കുറഞ്ഞുവരികയാണ്. ഇതുവരെ ഒരു രൂപയിലേറെ കുറഞ്ഞിട്ടുണ്ട്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 73.42 രൂപയാണ് വില. ഡീസലിന് 66.60 രൂപയും. ബെംഗളുരുവിൽ പെട്രോളിന് 75.87ഉം ഡീസലിന് 68.82ഉം ആണ് വില. മുംബൈയിലാകട്ടെ 79.03 രൂപയും 69.81 രൂപയുമാണ് യഥാക്രമം വില. സൗദി ആരാംകോയിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനെതുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 17 മുതൽ വിലകൂടുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ബ്രന്റ് ക്രൂഡ് വില ബാരലിന് 59.26 ഡോളറാണ്. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത് ബാരലിന് 59.10 ഡോളർ നിരക്കിലാണ്. പെട്രോൾ വില കൊച്ചി-75.28 കോഴിക്കോട്-75.57 തിരുവനന്തപുരം-76.63 ഡീസൽ വില കൊച്ചി-70.22 കോഴിക്കോട്-70.52 തിരുവനന്തപുരം-71.49

from money rss http://bit.ly/2VyRevk
via IFTTT

സെന്‍സെക്‌സില്‍ 425 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ കുതിപ്പ്. സെൻസെക്സ് 425 പോയന്റ് നേട്ടത്തിൽ 38305ലും നിഫ്റ്റി 120 പോയന്റ് ഉയർന്ന് 11355ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1212 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 816 ഓഹരികൾ നഷ്ടത്തിലുമാണ്. ചൈനയുമായി സമവായത്തിനുള്ള ശ്രമം ട്രംപ് പ്രകടിപ്പിച്ചതിനെതുടർന്ന് ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. വേദാന്ത, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ, എസ്ബിഐ, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സിപ്ല, ടിസിഎസ്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ഐഒസി, റിലയൻസ്, സൺ ഫാർമ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex zooms over 400 pts

from money rss http://bit.ly/2AYpAhX
via IFTTT

Wednesday, 9 October 2019

ലക്ഷ്മി വിലാസ്-ഇന്ത്യബുള്‍സ് ലയനം ആര്‍ബിഐ തള്ളി

ന്യൂഡൽഹി: ലക്ഷ്മി വിലാസ് ബാങ്കിൽ ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് ലയിക്കുന്നതിന് ആർബിഐ അനുമതി നൽകിയില്ല. ബാങ്കിനുമേൽ രണ്ടാഴ്ച മുമ്പ് ആർബിഐ തിരുത്തൽ നടപടികൾ കൈക്കൊണ്ടതിനുപിന്നാലെയാണ് ലയനം തള്ളിയത്. ഇന്ത്യബുൾസ് ഹൗസിങ്, അതിന്റെ സഹോദര സ്ഥാപനമായ ഇന്ത്യബുൾസ് കമേഴ്സ്യൽ ക്രഡിറ്റ് എന്നീ സ്ഥാപനങ്ങളാണ് ലക്ഷ്മി വിലാസ് ബാങ്കിൽ ലയിക്കാനിരുന്നത്. കഴിഞ്ഞ ജൂണിൽ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ലയനത്തിന് അനുമതി നൽകിയിരുന്നു. ഇതുപ്രകാരം ലക്ഷ്മി വിലാസ് ബാങ്കിന്റെ 100 ഓഹരികളുള്ളവർക്ക് ഇന്ത്യബുൾസ് ഹൗസിങിന്റെ 14 ഓഹരികൾ നൽകാൻ ധാരണയുമായിരുന്നു. RBI rejects merger of lndiabulls Housing Finance with Lakshmi Vilas Bank

from money rss http://bit.ly/33j3KSo
via IFTTT

സെന്‍സെക്‌സില്‍ 140 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ മികച്ച നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. സെൻസെക്സ് 140 പോയന്റ് നഷ്ടത്തിൽ 38038ലും നിഫ്റ്റി 36 പോയന്റ് താഴ്ന്ന് 11276ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 482 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 518 ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ സൂചികകളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഭാരതി എയർടെൽ, ഗ്രാസിം, റിലയൻസ്, ഒഎൻജിസി, ഐഒസി, ഇൻഡസിന്റ് ബാങ്ക്, ഇൻഫോസിസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, യെസ് ബാങ്ക്, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ്, ഗെയിൽ, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കഴിഞ്ഞദിവസം സെൻസെക്സ് 646 പോയന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 186 പോയന്റും നേട്ടമുണ്ടാക്കി.

from money rss http://bit.ly/314N7bo
via IFTTT

ആഗോള മത്സരാധിഷ്ഠിത സൂചികയിൽ ഇന്ത്യ പിന്നിലായി

കൊച്ചി:ലോക സാമ്പത്തിക ഫോറം (ഡബ്ല്യു.ഇ.എഫ്.) തയ്യാറാക്കിയ ആഗോള മത്സരാധിഷ്ഠിത സൂചികയിൽ ഇന്ത്യ പിന്നിലേക്ക്. കഴിഞ്ഞ വർഷം 58-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വർഷം 68-ാം സ്ഥാനത്താണ് ഇടം പിടിച്ചിട്ടുള്ളത്. യു.എസിനെ പിന്തള്ളി സിങ്കപ്പൂർ ഇത്തവണ സൂചികയിൽ ഒന്നാമതെത്തി. ഹോങ്കോങ് മൂന്നാം സ്ഥാനവും നെതർലാൻഡ്സ് നാലാം സ്ഥാനവും സ്വിറ്റ്സർലൻഡ് അഞ്ചാം സ്ഥാനവും നേടി. സാമ്പത്തിക സുസ്ഥിരതയിലും വിപണി വലിപ്പത്തിലും കോർപ്പറേറ്റ് ഭരണ നിർവഹണത്തിന്റെ അടിസ്ഥാനത്തിലും ഇന്ത്യ മികച്ച റാങ്ക് നേടിയതായി ലോക സാമ്പത്തിക ഫോറം വിലയിരുത്തി.

from money rss http://bit.ly/2okA48G
via IFTTT