121

Powered By Blogger

Friday, 13 December 2019

കെവൈസി തട്ടിപ്പ്: ഡോക്ടര്‍ക്ക് നഷ്ടമായ തുകയിലേറെയും തിരിച്ചെടുത്ത് പോലീസ്

മുംബൈ: കെവൈസി രേഖകൾ ആവശ്യമാണെന്ന വ്യാജേന എസ്എംഎസ് അയച്ച് ബാങ്ക് വിവരങ്ങൾ തേടിയ സംഘം വനിതാ ഡോക്ടറിൽനിന്ന് 1,30,000 രൂപ തട്ടി. തട്ടിപ്പ് മനസിലായ ഡോക്ടർ യഥാസമയം പരാതിപ്പെട്ടപ്പോൾ പോലീസിന്റെ പെട്ടെന്നുണ്ടായ ഇടപെടലിലൂടെ 1,10,000 രൂപ തിരിച്ചെടുത്തു. മുംബൈയിലെ ഡോക്ടറായ ലോപ ചേതൻ ദേവിൽനിന്നാണ് പണംതട്ടിയത്. മൈബൈൽ ഫോണിൽ എസ്എംഎസ് വഴി കെവൈസി വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത് കൈമാറിയതിനെതുടർന്നാണ് തട്ടിപ്പിനിരയായത്. വിവരങ്ങൾ കൈമാറിയതിനുപിന്നാലെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായുള്ള വിവരം ഡോക്ടർക്ക് ലഭിച്ചു. തട്ടിപ്പ് മനസിലായ അവർ ഉടനെ ബാങ്കിനെ സമീപിച്ച് എടിഎം കാർഡ് ബ്ലോക്ക് ചെയ്തു. തുടർന്ന് പോലീസിൽ പരാതിയും നൽകി. ഇതോടെ തുടർന്നുള്ള പണം പിൻവലിക്കൽ തടഞ്ഞു. സൈബർ പോലിസിന്റെ ഇടപെടലിലൂടെ 1,10,000 രൂപയും തിരിച്ചുപിടിച്ചു. Mumbai doctor latest victim of KYC fraud

from money rss http://bit.ly/2YJdVhS
via IFTTT

ലോകത്ത ശക്തരായ വനിതകളുടെ പട്ടികയില്‍ മന്ത്രി നിര്‍മല സീതാരാമനും

ന്യൂയോർക്ക്: ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും. എച്ച്സിഎൽ കോർപ്പറേഷൻ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാർ മൽഹോത്ര, ബയോകോൺ സ്ഥാപക കിരൺ മസുംദാർ എന്നിവരും ഫോബ്സ് പുറത്തുവിട്ട 100 പേരുടെ പട്ടികയിലുണ്ട്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ ആണ്. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പ്രസിഡന്റ് ക്രിസ്റ്റീന ലഗാർഡെയാണ് രണ്ടാം സ്ഥാനത്ത്. യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് സ്പീക്കർ നാൻൻസി പെലോസി മൂന്നാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയുടെ സ്ഥാനം 29ആണ്. ലോകത്തെ ശക്തരായ സ്ത്രീകളുടെ പട്ടികയിൽ പുതുമുഖമാണ് 34ാം സ്ഥാനത്തുള്ള നിർമല സീതാരാമൻ. ഇന്ത്യയിലെ ആദ്യത്തെ വനിതാ ധനമന്ത്രിയായ അവർ കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയുമായിരുന്നു. എച്ച്സിഎൽ കോർപ്പറേഷൻ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാർ മൽഹോത്രയ്ക്ക് 54ാം സ്ഥാനമാണുള്ളത്. മസുംദാറിന്റെ സ്ഥാനം 65 ആണ്. 1978ൽ സ്ഥാപിച്ച ഫാർമ കമ്പനിയായ ബോയകോണിന്റെ സാരഥിയാണവർ. ബിൽ ആന്റ് മിലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹ അധ്യക്ഷ മെലിൻഡ ഗേറ്റ്സ്(6), ഐബിഎം സിഇഒ ഗിന്നി റോമെറ്റി(9), ഫേസ്ബുക്ക് സിഒഒ ഷെറിൽ സാന്റ്ബെർഗ്(18), ന്യൂസീലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ(38), യുഎസ് പ്രസിന്റിന്റെ മൂത്ത പുത്രിയും ഉപദേശകയുമായ ഇവാൻക ട്രംപ്(42), ഗായകരായ റിഹാന്ന (61), ടെയ്ലർ സിഫ്റ്റ്(71), ടെന്നിസ് താരം സെറീന വില്യംസ്(81), പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യുൻബെർഗ്(100) എന്നിവരാണ് പട്ടികയിലുളളത്. ബ്രാക്കറ്റിൽ അവരുടെ സ്ഥാനവും. Nirmala Sitharaman among worlds 100 most powerful women: Forbes

from money rss http://bit.ly/38BYDQq
via IFTTT

Thursday, 12 December 2019

പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പകര്‍പ്പ് ലഭിക്കാന്‍ ചെയ്യേണ്ടകാര്യങ്ങള്‍

പെർമനെന്റ് അക്കൗണ്ട് നമ്പർ(പാൻ)ഇല്ലാതെ സാമ്പത്തിക ഇടപാടുകൾ സാധ്യമാകില്ല. ബാങ്ക് അക്കൗണ്ട് തുടങ്ങാൻ, പണമായി 50,000 രൂപയിലധികം നിക്ഷേപിക്കാൻ തുടങ്ങിയവെക്കെല്ലാം പാൻ നിർബന്ധമാണ്. പാൻ കാർഡ് നഷ്ടപ്പെട്ടാൽ പകർപ്പ് സംഘടിപ്പിക്കാൻ അധികം ബുദ്ധിമുട്ടില്ല. 50 രൂപ മുടക്കിയാൽ മതി. പാൻ വീണ്ടുലഭിക്കാൻ സ്വീകരിക്കേണ്ടമാർഗങ്ങൾ എൻഎസ്ഡിഎൽ(NSDL e-gov)വഴിയോ അല്ലെങ്കിൽ ആദായനികുതി വകുപ്പിന്റെ ഇ ഫയലിങ് പോർട്ടൽവഴിയോ അപേക്ഷിച്ച് പാൻ ലഭിച്ചവർക്കാണ് പകർപ്പ് ലഭിക്കുക.അപേക്ഷ സ്വീകരിച്ച് പാൻ അനുവദിക്കാൻ രണ്ട് സ്ഥാപനങ്ങളെയാണ് സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ളത്. എൻഎസ്ഡിഎൽ ഇ-ഗവേണൻസ് ഇൻഫ്രസ്ട്രക്ചർ, യുടിഐ ഇൻഫ്രസ്ട്രക്ചർ ടെക്നോളജി സർവീസസ് എന്നീ സ്ഥാപനങ്ങളാണിവ. പകർപ്പിനായി അപക്ഷിക്കണമെങ്കിൽ ഇ-മെയിൽ ഐഡിയോ മൊബൈൽ നമ്പറോ നേരത്തെ നൽകിയിട്ടുണ്ടാകണം. ഒടിപി നൽകിയാൽമാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ. പകർപ്പ് ലഭിക്കാൻ http://bit.ly/2rJukGZ എന്ന സൈറ്റിൽ പോകുക. ഹോം പേജിൽ റീ പ്രിന്റ് ഓഫ് പാൻ കാർഡ് -ൽ ക്ലിക്ക് ചെയ്യുക. ഹോം പേജിൽ ലിങ്ക് കണ്ടില്ലെങ്കിൽ, സർവീസസ് ൽ പോയി പാൻ സെലക്ട് ചെയ്യുക. അപ്പോൾ പുതിയൊരു വെബ് പേജ് തുറന്നുവരും. താഴേയ്ക്കുവരുമ്പോൾ റീ പ്രിന്റ് ഓഫ് പാൻ കാർഡ് എന്ന ലിങ്ക് കാണാം. ലിങ്കിൽ ക്ലിക്ക് ചെയ്താൽ പുതിയൊരു വെബ് പേജ് തുറന്നുവരും. പെർമനെന്റ് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, ജനന തിയതി എന്നിവ നിർദിഷ്ട സ്ഥലത്ത് ചേർക്കുക. ബോക്സിൽ ടിക് ചെയ്യുക. കാപ്ചെ നൽകി സബ്മിറ്റ് ചെയ്യുക. അപ്പോൾ നിങ്ങളുടെ മാസ്ക് ചെയ്ത വ്യക്തിവിവരങ്ങൾ തെളിഞ്ഞുവരും. ഇ-മെയിലിലോ മൊബൈലിലോ ഏതിലാണ് ഒടിപി ലഭിക്കേണ്ടതെന്ന് സെലക്ട് ചെയ്യുക. ആവശ്യമെങ്കിൽ രണ്ടിലും ലഭിക്കും. തുടർന്ന് ബോക്സിൽ ക്ലിക്ക് ചെയ്യുക. ഒടിപി ജനറേറ്റ് ചെയ്യാൻ ക്ലിക്ക് ചെയ്യുക. മൊബൈലിലോ ഇ-മെയിലിലോ ലഭിക്കുന്ന ഒടിപി നൽകുക(ഒടിപിക്ക് 10 മിനുട്ടുവരെ കാലാവധിയുണ്ടാകും). ഒടിപി നൽകി സബ്മിറ്റ് ചെയ്യുക. ഒടിപി ശരിയായി നൽകിതായി കണ്ടെത്തിയാൽ പണമടയ്ക്കാനുള്ള നിർദേശംവരും. പേ കൺഫേം ൽ ക്ലിക്ക് ചെയ്താൽ പണമടയ്ക്കാനുള്ള പേജിലേയ്ക്ക് പോകും. ഓൺലൈനായി പണമടയ്ക്കുക. നികുതി ഉൾപ്പടെ 50 രൂപയാണ് നൽകേണ്ടത്. വിദേശ വിലാസത്തിലേയ്ക്കാണ് പാൻ കാർഡ് ലഭിക്കേണ്ടതെങ്കിൽ നികുതിയടക്കം 959 രൂപയാണ് അടയ്ക്കേണ്ടിവരിക(നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള വിലാസത്തിൽമാത്രമാണ് കാർഡ് തപാലിൽ ലഭിക്കുക). പണം അടച്ചുകഴിഞ്ഞാൽ, പണമിടപാട് വിവരങ്ങൾ സ്ക്രീനിൽ തെളിയും. പേയ്മെന്റ് റസീപ്റ്റ് പ്രിന്റെടുക്കാനും കഴിയും. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ എസ്എംഎസ് വഴി അക്നോളേജ്മെന്റ് നമ്പർ ലഭിക്കും. ആവശ്യമെങ്കിൽ ഇ-പാൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും ഇതോടൊപ്പം ലഭിക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരിക്കൽ പാൻകാർഡ് ലഭിച്ചവർക്ക് മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുക. നേരത്തെ ലഭിച്ച പാൻകാർഡിലുള്ള വിവരങ്ങൾതന്നെയായിരിക്കും പുതിയതിലും ഉണ്ടാകുക. ഈ സൗകര്യം ഉപയോഗിച്ച് പാനിലെ വിവരങ്ങൾ മാറ്റാൻ കഴിയില്ല. പാനിലുള്ള പേര്, വിലാസം ഉൾപ്പടെയുള്ളവ പഴയതുതന്നെയായിരിക്കും. ആദായനികുതി വകുപ്പിൽ ലഭ്യമായ ഏറ്റവും പുതിയ വിലാസത്തിലായിരിക്കും പാൻ കാർഡ് തപാലിൽ അയയ്ക്കുക. Things to do to get a copy if you lose your PAN card

from money rss http://bit.ly/36wL7Mq
via IFTTT

സെന്‍സെക്‌സില്‍ 273 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടന സെൻസെക്സ് 273 പോയന്റ് നേട്ടത്തിൽ 40854ലിലും നിഫ്റ്റി 70 പോയന്റ് ഉയർന്ന് 12042ലുമെത്തി. യുഎസ്-ചൈന വ്യാപാര യുദ്ധംസംബന്ധിച്ച ആശങ്കകൾ അകന്നതാണ് നിക്ഷേപകരിൽ ആത്മവിശ്വാസം പകർന്നത്. ബാങ്ക്, ലോഹം ഓഹരികളാണ് മികച്ച നേട്ടത്തിൽ. ബാങ്കിങ് ഓഹരികളിൽ യൂക്കോ ബാങ്ക് 12 ശതമാനവും കോർപ്പറേഷൻ ബാങ്ക് 11 ശതമാനവും യെസ് ബാങ്ക് 2.5ശതമാനവും ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് 3 ശതമാവവും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 2.7 ശതമാനവും സിൻഡിക്കേറ്റ് ബാങ്ക് രണ്ട് ശതമാനവും എസ്ബിഐ 1.5ശതമാനവും ഉയർന്നു. ലോഹക്കമ്പനികളുടെ ഓഹരികളിൽ വേദാന്തയും ഹിൻഡാൽകോയും സെയിലും ടാറ്റ സ്റ്റീലും നാൽകോയും ഒരു ശതമാനംമുതൽ നാലുശതമാനംവരെ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബിന്റെ ഓഹരി വില നാലുശതമാനം താഴ്ന്നു. ഭാരതി എയർടെൽ, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ബാജാജ് ഓട്ടോ, യുപിഎൽ, സൺ ഫാർമ, സിപ്ല തുടങ്ങിയ ഓഹരികളിൽ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം നവംബറിൽ 5.54 ശതമാനമായി ഉയർന്നത് വിപണിയെ ബാധിച്ചില്ല. sensex gains 273 pts

from money rss http://bit.ly/34gYrTx
via IFTTT

സെന്‍സെക്‌സ് 169 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 169.14 പോയന്റ് ഉയർന്ന് 40581.71ലും നിഫ്റ്റി 61.60 പോയന്റ് നേട്ടത്തിൽ 11,971.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1352 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1035 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 172 ഓഹരികൾക്ക് മാറ്റമില്ല. ലോഹം, വാഹനം, ഫാർമ, ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഊർജം തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഐടി ഓഹരികൾ നഷ്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീൽ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഇൻഫോസിസ്, ഒഎൻജിസി, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ആഗോള കാരണങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. 2020ലും നിരക്ക് വർധിപ്പിക്കേണ്ടെന്ന യുഎസ് ഫെഡ് റിസർവ് സൂചിപ്പിച്ചത് വിപണികൾക്ക് കരുത്തുപകർന്നു. Sensex gains 169 pts

from money rss http://bit.ly/2PdNOwn
via IFTTT

രാജ്യത്തെ ആദ്യത്തെ കോര്‍പ്പറേറ്റ് ബോണ്ട് ഇടിഎഫിന് തുടക്കം

മുംബൈ: ഇന്തയിലെ ആദ്യത്തെ കോർപ്പറേറ്റ് ബോണ്ട് ഇടിഎഫിൽ(ഭാരത് ബോണ്ട് ഇടിഎഫ്)ഇപ്പോൾ നിക്ഷേപിക്കാം. എൻഎഫ്ഒ വ്യാഴാഴ്ച തുടങ്ങി. ഡിസംബർ 20വരെ അപേക്ഷിക്കാം. സർക്കാർ മുൻകയ്യെടുത്ത് തുടങ്ങിയിട്ടുള്ള ഇടിഎഫ് കൈകാര്യം ചെയ്യുന്നത് ഈഡെൽവെയ്സ് എഎംസിയാണ്. രണ്ട് കാലാവധികളിലാണ് ഇടിഎഫ് പുറത്തിറക്കുന്നത്. മൂന്നുവർഷവും പത്തുവർഷവും. ട്രിപ്പിൾ എ-റേറ്റിങ് ഉള്ള പൊതുമേഖല കമ്പനികളുടെ കടപ്പത്രങ്ങളിലാണ് നിക്ഷേപം. മൂന്നുവർഷ കാലയളവിലുള്ള ഇടിഎഫ് വാഗ്ദാനം ചെയ്യുന്നത് 6.7ശതമാനം വാർഷിക ആദായമാണ്. പത്തുവർഷ കാലാവധിയിലുള്ള ഇടിഎഫിന് 7.6ശതമാനവും ആദായം ലഭിക്കും. കൂടുതലറിയാം

from money rss http://bit.ly/2PDSwCM
via IFTTT

25,000 രൂപയിലധികം നിക്ഷേപിക്കാന്‍ ഏത് പോസ്റ്റ് ഓഫീസ് വഴിയും ഇനി കഴിയും

25,000 രൂപയിലധികമുള്ള ചെക്കുകൾ ഏത് പോസ്റ്റ് ഓഫീസിലും നിങ്ങൾക്കിനി അക്കൗണ്ടിൽ വരവുവെയ്ക്കാൻ നൽകാം. നേരത്തെ 25,000 രൂപവരെയുള്ള നിക്ഷേപംമാത്രമാണ് മറ്റ് പോസ്റ്റ് ഓഫീസുകളിൽ സ്വീകരിച്ചിരുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), സുകന്യ സമൃദ്ധി അക്കൗണ്ട്, റിക്കറിങ് ഡെപ്പോസിറ്റ്(ആർഡി) എന്നിവയ്ക്കെല്ലാം പുതിയ തീരുമാനം ബാധകമാണ്. അക്കൗണ്ടില്ലാത്ത പോസ്റ്റ് ഓഫീസുകൾവഴി 25,000 രൂപയിലധികം നിക്ഷേപിക്കാൻ കഴിയാത്തതുമായി ബന്ധപ്പെട്ട് ജനങ്ങൾ നിരവധി പരാതികൾ നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതോടെ രാജ്യത്തെ ഏതുപോസ്റ്റ് ഓഫീസിൽനിന്നും നിങ്ങളുടെ അക്കൗണ്ടിലേയ്ക്കുള്ള 25,000 രൂപയിലധികം മൂല്യമുള്ള ചെക്ക് നിക്ഷേപിക്കാം. എന്നാൽ, ചെക്കുവഴി 25,000 രൂപയാണ് ഇങ്ങനെ പിൻവലിക്കാൻ കഴിയുകയുള്ളൂ. കൂടുതൽ തുക പിൻവലിക്കണമെങ്കിൽ അക്കൗണ്ടുള്ള നിങ്ങളുടെ പോസ്റ്റ് ഓഫീസിൽതന്നെ പോകേണ്ടിവരും. Now deposit more than Rs 25,000 in your account at non-post office home branch

from money rss http://bit.ly/2RFGBqJ
via IFTTT

Wednesday, 11 December 2019

യുഎസ് കമ്പനി ജീവനക്കാര്‍ക്ക്‌ ക്രിസ്മസ് സമ്മാനമായി നല്‍കിയത് 35 ലക്ഷം രൂപ

മേരീലാൻഡ്: യുഎസിലെ മേരീലാൻഡിലുള്ള ഒരു സ്ഥാപനം ജീവനക്കാർക്ക് നൽകിയത് 70 കോടി രൂപയുടെ ക്രിസ്മസ് സമ്മാനം. സെന്റ് ജോൺ പ്രോപ്പർട്ടീസാണ് കമ്പനിയിലുള്ള 200 ജീവനക്കാർക്ക് ഇത്രയുംതുക ബോണസായി നൽകിയത്. ഇതുപ്രകാരം ഓരോ ജീവനക്കാർക്കും 38,000 പൗണ്ടാ(ഏകദേശം 35 ലക്ഷം രൂപ)ണ് ലഭിച്ചത്. 81കാരനായ കമ്പനിയുടെ സ്ഥാപക ചെയർമാൻഎഡ്വേർഡ് ജോണാണ് അപ്രതീക്ഷിതമായി ബോണസ് പ്രഖ്യാപിച്ചത്. കമ്പനിയുടെ ഈവർഷത്തെ ലക്ഷ്യംനേടിയതിന്റെ ഭാഗമായുള്ള ക്രിസ്മസ് ആഘോഷവേളയിലാണ് ചെയർമാൻ ബോണസ് പ്രഖ്യാപനം നടത്തിയത്. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സെന്റ് ജോൺ പ്രോപ്പർട്ടീസിന്റെ നിക്ഷേപമൂല്യം 350 കോടി ഡോളറാണ്. US Firm Gives Employees $10 Million Christmas Bonus

from money rss http://bit.ly/2PB8fm2
via IFTTT

ഉജ്ജീവനും മികച്ചനേട്ടത്തില്‍: ലിസ്റ്റ് ചെയ്ത ഉടനെ ഓഹരി വില 65 ശതമാനം ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയിലെ വീണ്ടുമൊരു ലിസ്റ്റിങ് കൂടി മികച്ച വിജയമായി. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരി ലിസ്റ്റ് ചെയ്തയുടനെ 58 രൂപയായി ഉയർന്നു. നേട്ടമാകട്ടെ 57 ശതമാനം. 37 രൂപയായിരുന്നു ബാങ്കിന്റെ ഇഷ്യു വില. രാവിലെ 10 മണിക്ക് 61.35 രൂപ നിലവാരത്തിലാണ് വ്യാപാരം നടന്നത്. അതായത് 65.8 ശതമാനം നേട്ടം. ഡിസംബർ 2 മുതൽ 4വരെയായിരുന്നു ഐപിഒയ്ക്ക് അപേക്ഷിക്കാനുള്ള അവസരം. 166 ഇരട്ടിയാണ് സബ്സ്ക്രിപ്ഷൻ ലഭിച്ചത്. Ujjivan Small Finance Bank lists at 57% premium to issue price

from money rss http://bit.ly/35g1bBI
via IFTTT

ജിഎസ്ടി കൗണ്‍സില്‍ 18ന്: നികുതി നിരക്കുകള്‍ കൂട്ടിയേക്കും

ന്യൂഡൽഹി: അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം ചരക്കു സേവന നികുതി സ്ലാബുകൾ ഉയർത്തിയേക്കും. വരുമാനം വർധിപ്പിക്കണമെന്ന സമ്മർദത്തെതുടർന്നാണിത്. ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ ജിഎസ്ടി കൗൺസിൽ ഡിസംബർ 18നാണ് ചേരുന്നത്. ജിഎസ്ടി വരുമാനം വൻതോതിൽ കുറഞ്ഞതിനാൽ സംസ്ഥാനങ്ങൾക്ക് നൽകാനുള്ള നഷ്ടപരിഹാരതുക നൽകാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. നിലവിൽ 5,12,18,28 ശതമാനം സ്ലാബുകളിലാണ് ജിഎസ്ടി ഈടാക്കുന്നത്. 28 ശതമാനം നിരക്കിലുള്ള ജിഎസ്ടിയിന്മേൽ സെസ്സുകൂടി ഏർപ്പെടുത്താനും നീക്കമുണ്ട്. നിലവിലുള്ള സ്ലാബുകൾ നാലിൽനിന്ന് മൂന്നാക്കി ചുരുക്കുന്നതിനെക്കുറിച്ചും കൗൺസിൽ ചർച്ചചെയ്യും. സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഞ്ചുശതമാനത്തിൽനിന്ന് ജിഎസ്ടി നിരക്കുകൾ കൂട്ടണമെന്ന അഭിപ്രായമാണ് ഉയർന്നത്. 2019 ഏപ്രിൽ നവംബർ കാലയളവിൽ പ്രതിക്ഷിച്ചതിലും 40 ശതമാനം കുറവാണ് ജിഎസ്ടി വരുമാനം ലഭിച്ചത്. അതായത് 5,26,000 കോടിയായിരുന്നു ബജറ്റ് എസ്റ്റിമേറ്റ്. എന്നാൽ ലഭിച്ചതാകട്ടെ 3,28,365 കോടിമാത്രവുമാണ്. GST Council to increase tax rates

from money rss http://bit.ly/2qIpWrh
via IFTTT

വളർച്ച 5.1 ശതമാനമായി കുറയുമെന്ന് എ.ഡി.ബി.

കൊച്ചി:നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച 5.1 ശതമാനമായി കുറയുമെന്ന് ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി.). തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയിലെ മാന്ദ്യവുമാണ് സാമ്പത്തിക വളർച്ച കുറയാൻ ഇടയാക്കുന്നതെന്ന് എ.ഡി.ബി. വിലയിരുത്തി. വായ്പകൾക്ക് ആവശ്യകത കുറഞ്ഞതും വളർച്ച ഇടിയാൻ കാരണമാകും. അതേസമയം, 2020-21-ൽ വളർച്ച 6.5 ശതമാനമായി തിരിച്ചുകയറുമെന്ന് എ.ഡി.ബി.യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2019 സെപ്റ്റംബറിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയുടെ വളർച്ച അനുമാനം ഏഴു ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി പുതുക്കി നിശ്ചയിച്ചിരുന്നു. ആ നിലയിൽനിന്നാണ് അനുമാനം വീണ്ടും താഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര സർക്കാർ നടപ്പാക്കിയ സാമ്പത്തിക നയങ്ങളുടെ പിൻബലത്തിലാവും 2020-21-ൽ ഇന്ത്യയുടെ വളർച്ച 6.5 ശതമാനത്തിലേക്ക് തിരിച്ചുകയറുകയെന്ന് എ.ഡി.ബി. വിലയിരുത്തുന്നു. കോർപ്പറേറ്റ് നികുതി കുറച്ചതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതും പൊതുമേഖലാ ബാങ്കുകളിൽ കൂടുതൽ മൂലധനമിറക്കുന്നതും സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കാൻ സഹായിക്കും. റിസർവ് ബാങ്ക് റിപോ നിരക്ക് 1.35 ശതമാനം കുറച്ചതിന്റെ പ്രതിഫലനവും വരും മാസങ്ങളിൽ ദൃശ്യമാകും. ഏഷ്യയിലെ വളർന്നുവരുന്ന സമ്പദ്ഘടനകളിൽ വളർച്ച ഇപ്പോഴും ശക്തമാണെന്ന് എ.ഡി.ബി. ചീഫ് ഇക്കണോമിസ്റ്റ് യസുയുകി സവാദ പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന പണ-വായ്പാ നയത്തിൽ ഇന്ത്യയുടെ ഈ വർഷത്തെ വളർച്ചാ അനുമാനം 6.1 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി താഴ്ത്തിയിരുന്നു. അതേസമയം, അന്താരാഷ്ട്ര നാണയ നിധിയുടെ അനുമാനം 6.1 ശതമാനവും ലോക ബാങ്കിന്റേത് ആറു ശതമാനവുമാണ്. ADB forecasts growth of 5.1%

from money rss http://bit.ly/2rrGu7v
via IFTTT

അസ്ഥിരതകള്‍ക്കിടയിലും പ്രതീക്ഷയുടെ മിന്നലാട്ടം

വിദേശ നിക്ഷേപ സ്ഥാപനങ്ങളെ ആശ്രയിച്ചാണ് വലിയൊരളവോളം ഓഹരികളുടെ ഡിസംമ്പർ മാസത്തെ പ്രകടനം. എഫ് ഐഐ നിക്ഷേപങ്ങളുടെ വരവാകട്ടെ ലോക വിപണിയുടെ ഗതിയേയും വികസ്വര സമ്പദ് വ്യവസ്ഥകളിൽ നിക്ഷേപിക്കാനുള്ള ധൈര്യത്തേയും ആശ്രയിച്ചിരിക്കുന്നു. പാശ്ചാത്യ നാടുകളിൽ ഡിസമ്പർദീർഘമായ അവധിയുടെ മാസമാണ്.പണത്തിന്റെ വരവിനെ ഇതു ബാധിക്കാറുണ്ട്. കലുഷിതമായ അവസ്ഥയായിരുന്നു മുൻകാലങ്ങളിൽ. കഴിഞ്ഞ അഞ്ചു വർഷം ഇക്കാലയളവിലെ നേട്ടംനിഫ്റ്റി 50ൽ -0.2 ശതമാനം ശരാശരിയിൽ +3 ശതമാനം മുതൽ -3.6 ശതമാനം വരെയാണ്. എന്നാൽ മിഡ്ക്യാപുകളിൽ ഇത് +1.5 ശതമാനത്തിൽ 6 ശതമാനം മുതൽ -4 ശതമാനം വരെയും. സാധാരണയായി ഡിസംബർ രണ്ടാം വാരത്തിൽ നടക്കാറുള്ള അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ നയപ്രഖ്യാപന സമ്മേളനം ആഗോള പലിശ നിരക്കിനേയും അതുകൊണ്ടു തന്നെ ഓഹരി വിപണിയേയും ബാധിക്കുമെന്നതിനാൽ ഏവരും കാത്തിരിക്കാറുണ്ട്. എന്നാൽ ഫെഡ് റിസർവ് അടുത്തൊന്നും ഇനി നിരക്ക് വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു. വേഗക്കുറവിനെ അഭിമുഖീകരിക്കുന്ന ആഗോള ധന വിപണിയെ സംബന്ധിച്ചേടത്തോളം കുറഞ്ഞ പലിശ അന്നും ഇന്നും ആവശ്യമാണ്. ഇപ്പോൾ വിപണി പ്രതീക്ഷിക്കുന്നത് പലിശ നിരക്ക് ഉയർത്താത്ത മൃദു സമീപനമാണ്. 2020 സാമ്പത്തിക വർഷത്തിലുടനീളം ഇതേ നില തുടരാണ് ഫെഡറൽ റിസർവിന്റെ തീരുമാനം.ഇതോടൊപ്പം ആഗോള വിപണിയുടെ ധന നിലയെ സ്വാധീനിക്കാവുന്ന രണ്ടു സംഭവങ്ങളായ യുഎസ്-ചൈനവ്യാപാര ഉടമ്പടിയും ബ്രെക്സിറ്റും(ഡിസംബർ 12 നു നടക്കുന്ന ബ്രിട്ടനിലെ തെരഞ്ഞെടുപ്പ്)കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. യുഎസ്- ചൈന ഉടമ്പടിയുടെ ആദ്യ ഘട്ടം ഡിസംബറിൽ ഒപ്പുവെക്കുമെന്നായിരുന്നു വിപണിയുടെ പ്രതീക്ഷ. എന്നാൽ ചൈനയുമായി ഉടമ്പടി തീരുമാനിക്കാൻ തനിക്ക് ധൃതിയൊന്നുമില്ലെന്ന ട്രംപിന്റെ പ്രതികൂല ട്വീറ്റ് പുറത്തുവന്നതോടെ വിപണി അൽപം ജാഗ്രതയിലായി. അമേരിക്കൻ് ഡോളറുമായുള്ള കറൻസി മൂല്യം തുടർച്ചയായി കുറച്ചതിനെത്തുടർന്ന് അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് അമേരിക്ക ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തി. ഹോങ്കോങ്ങിന് യുഎസ് നൽകി വരുന്ന പിന്തുണയ്ക്കെതിരെ ചൈന തിരിച്ചടിച്ചേക്കുമെന്നും ഇതു വ്യാപാര ഉടമ്പടിയെ ബാധിക്കുമെന്നും ആശങ്കയുണ്ട്. വിദേശനിക്ഷേപങ്ങളായിരിക്കും ഈ മാസത്തെ പ്രധാന സ്രോതസെങ്കിലും കഴിഞ്ഞ രണ്ടു മൂന്നുമാസമായി ശക്തമായ പങ്കാളിത്തമുള്ള മ്യൂച്വൽ ഫണ്ടുകളിലൂടെയുള്ള ധനാഗമവും നിർണായകമാണ്. ഓഹരികളിലൂടെയുള്ള സാമ്പത്തിക നിക്ഷേപത്തിലൂടെ ഡിസംബറിൽ ശരാശരി 7000 കോടിയാണ് മ്യൂച്വൽ ഫണ്ടിലൂടെ നിക്ഷേപമായി എത്തിച്ചേർന്നത്. ഇതിനു പുറമേ സാമ്പത്തിക നില അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാവുകയും കോർപറേറ്റ് ലാഭം നെല്ലിപ്പടി കാണുകയും ചെയ്ത സാഹചര്യത്തിൽ നാട്ടിലെ ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, വൻകുത്തക മുതലാളിമാർ എന്നിവരെ കൂടുതൽ നിക്ഷേപങ്ങൾക്കായി ക്ഷണിക്കുകയും ചെയ്യും എന്നകാര്യം വ്യക്തമാണ്. റിസർവ് ബാങ്കിന്റെ പുതിയ നയപ്രഖ്യാപനത്തിൽ നിരക്കുകൾ കുറയ്ക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല.വിലക്കയറ്റവും സാമ്പത്തിക അനിശ്ചിതത്വവും ഉണ്ടാകുമെങ്കിലും റിസർവ് ബാങ്ക് അതിന്റെ മൃദുസമീപനം തുടരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്കിന്റെ വീക്ഷണത്തിലുണ്ടാകാവുന്ന ഏതു മാറ്റവും വിപണിക്ക് അപായ സാധ്യത ഉളവാക്കിയേക്കും. ഡിസംബറിൽ വിപണി കലുഷമായി തുടർന്നേക്കാമെങ്കിലും അന്തരീക്ഷം ഓഹരികൾക്കനുകൂലമായി മെച്ചപ്പെട്ടിട്ടുള്ളതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ ഉന്മേഷം നിലനിർത്തുമെന്നാണ് കരുതപ്പെടുന്നത്. വ്യാപാര സംഘർഷത്തിലെ അയവ്, ബ്രെക്സിറ്റ്, ആഗോള സ്ഥിതി ഗതികളിലുണ്ടാകുന്ന പുരോഗതി, അയഞ്ഞ സാമ്പത്തിക നയം എന്നിവയെല്ലാം ലോക ഓഹരി വിപണിക്ക് പിന്തുണയേകും. ആഭ്യന്തര രംഗത്ത് പലിശ ചിലവും നികുതിയും കുറയുകയും ഉത്തേജകങ്ങൾ താങ്ങായി എത്തുകയും ചെയ്ത ഈ സമയം ഓഹരികളിൽ നിക്ഷേപിക്കുന്നതിന് ഏറ്റവും അനുകൂലമാണ്. കിട്ടാക്കടങ്ങളുടെ കാര്യത്തിലുണ്ടായ പുതിയ നിയമ നിർമ്മാണവും പലിശനിരക്ക് കുറഞ്ഞുകെണ്ടിരിക്കുന്നതും ചാക്രിക സ്വഭാവം പുലർത്തുന്ന ലോഹ മേഖലയേയും വ്യവസായ രംഗത്തേയം അടുത്ത ഒന്നു രണ്ടു വർഷത്തിനകം മികച്ച പ്രകടനം കാഴ്ച വെക്കാൻ പര്യാപ്തമാക്കും. ഗുണനിലവാരമുള്ള ചെറുകിട, ഇടത്തരം ഓഹരികളും മെച്ചപ്പെട്ട മൂല്യനിർണയത്തിനു വിധേയമാകും. കെമിക്കൽ, ജലക്കൃഷി രംഗത്തെ കയറ്റുമതി കമ്പനികൾ വളർച്ചയിലേക്കു മുന്നേറും. ഗ്രാമീണ മേഖലയിൽ ശ്രദ്ധ പതിപ്പിക്കുന്ന കൃഷി, വളം മേഖലകളും നല്ല പ്രകടനം കാഴ്ചവെക്കും. അടിസ്ഥാന സൗകര്യ രംഗം സമീപകാലത്ത് അസ്ഥിരമായിരിക്കുമെങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/36phvQW
via IFTTT

സെന്‍സെക്‌സില്‍ 126 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സുചികകളിൽ നേട്ടം തുടരുന്നു. സെൻസെക്സ് 126 പോയന്റ് ഉയർന്ന് 40539ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തിൽ 11946ലുമാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, സിപ്ല, ടാറ്റ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, യെസ് ബാങ്ക്, എസ്ബിഐ, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഒഎൻജിസി, സീ എന്റർടെയന്റമെന്റ്, ഭാരതി എയർടെൽ, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ് ഫെഡ് റിസർവ് നിരക്കുകൾ വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. 2020വർഷത്തിലും നിരക്കുകൾ നിലവിലുള്ളത് തന്നെ തുടർന്നാൽമതിയെന്നാണ് ഫെഡറൽ റിസർവിന്റെ തീരുമാനം. ഇതേതുടർന്ന് ഡോ ജോൺസും എസ്ആൻപി 500 സൂചികയും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex gains 126 pts

from money rss http://bit.ly/2t2L38u
via IFTTT

നിഫ്റ്റി 11,900ന് മുകളില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നേട്ടം 172 പോയന്റ്

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിൽ അവസാന മണിക്കൂറിലെ വാങ്ങൽ താൽപര്യം ഓഹരി വിപണിയെ തുണച്ചു. സെൻസെക്സ് 172.69 പോയന്റ് ഉയർന്ന് 40,412.57ലും നിഫ്റ്റി 53.40 പോയന്റ് നേട്ടത്തിൽ 11,910.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1001 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1451 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഊർജം, വാഹനം, അടിസ്ഥാന സൗകര്യവികസം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. ലോഹക്കമ്പനികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഗെയിൽ, സീ എന്റർടെയ്ൻമെന്റ്, എൻടിപിസി, ഐഒസി, ഒഎൻജിസി, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, വേദാന്ത, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Nifty ends above 11,900, Sensex up 172 pts

from money rss http://bit.ly/2RCpIx7
via IFTTT

ആപ്പിളിന്റെ പുതിയ മാക് പ്രോയേക്കാള്‍ വിലക്കുറവിൽ ഔഡി കാര്‍ വാങ്ങാം

ലോസ് ആഞ്ജലിസ്: ആപ്പിളിന്റെ പുതിയ മാക് പ്രോ ഡെസ്ക് ടോപ്പ് കംപ്യൂട്ടർ വാങ്ങാൻ ഓഡി കാറിനേക്കാൾ വില നൽകേണ്ടിവരും. 50,000 ഡോളറാണ് മാകിന്റെ വില. അതായത് 36 ലക്ഷം രൂപ. നിങ്ങൾ ഉദ്ദേശിക്കുന്ന മുഴുവൻ സൗകര്യങ്ങളും മാകിൽ വേണമെങ്കിൽ 52,000 ഡോളർ മുടക്കേണ്ടിവരും. ഓഫീസിൽ ഉരുട്ടുക്കൊണ്ടുനടക്കാനുള്ള സൗകര്യത്തിന് മുടക്കേണ്ടിവരിക 400 ഡോളറാണ്. അതായത് 28,000 രൂപ. പ്രൊഫഷണൽ ഉപയോഗത്തിനായാണ് നിർമിച്ചിരിക്കുന്നതെങ്കിലും ആപ്പിളിന്റെ പുതിയ മാക് പ്രോയുടെ വിലകേട്ട് ഉപഭോക്താക്കൾ ഞെട്ടിയിരിക്കുകയാണ്. അത്രതന്നെ വിലയില്ലാത്ത കംപ്യൂട്ടറുകളിലുള്ള 256 ഗിഗാബൈറ്റ് സ്റ്റോറേജാണ് പുതിയ മാകിലുള്ളത്. 4 ടെറാബൈറ്റ് സ്റ്റോറേജ് വേണമെങ്കിൽ കൂടുതലായി 1,400 ഡോളർകൂടി കൊടുക്കേണ്ടിവരും. 32 ഗിഗാബൈറ്റിൽനിന്ന് 1.5 ടെറാബൈറ്റിലേയ്ക്ക് റാം മെമ്മറി ഉയർത്തണമെങ്കിൽ 25,000 ഡോളറാണ് അധികമായി നൽകേണ്ടിവരിക. അതുകൊണ്ടാണ് മാകിന്റെ വില 52,000 ഡോളറിലധികമായത്. Buying an Audi car will be cheaper than Apples new Mac Pro computer

from money rss http://bit.ly/36m9CM6
via IFTTT

തൊഴിലെടുക്കാന്‍ മികച്ച കമ്പനിയേത്; ഗൂഗിളോ, ഫേസ്ബുക്കോ അതോ..?

ലോകത്തെ മികച്ച തൊഴിൽ സൗഹൃദ സ്ഥാപനങ്ങളേതാണെന്നു ചോദിച്ചാൽ നിങ്ങൾ ഏതൊക്കെ കമ്പനികളുടെ പേര് പറയും? ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ, ആപ്പിൾ..എന്നൊക്കെയാകും ഉത്തരം. എന്നാൽ നിങ്ങൾക്ക് തെറ്റി. ഈ സിലിക്കൺവാലി സ്ഥാപനങ്ങളൊന്നും പട്ടികയിൽ പത്തുസ്ഥാനങ്ങൾക്കുള്ളിൽപോലുമില്ല. പലരും കേട്ടിട്ടുപോലുമില്ലാത്ത, ക്ലൗഡ് കംപ്യൂട്ടിങ് സോഫ്റ്റ് വെയർ കമ്പനിയായ ഹബ്സ്പോട്ടാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബയാൻ ആൻഡ് കമ്പനി, ടെക് കമ്പനിയായ ഡോക്യുസൈൻ എന്നിവയാണ് യഥാക്രമം പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഗ്ലാസ്ഡോർസിന്റെ വാർഷിക റാങ്കിങ് പട്ടികയിലാണ് ഈവിവരങ്ങളുള്ളത്. കഴിഞ്ഞവർഷം ഏഴാം സ്ഥാനത്തുണ്ടായിരുന്ന ഫേസ്ബുക്കിന്റെ നിലവിലെ റാങ്ക് 23 ആണ്. പത്ത് കമ്പനികളുടെ പട്ടകയിൽ കഴിഞ്ഞവർഷംവരെ ഉൾപ്പെട്ടിരുന്ന ഗൂഗിൾ ഇത്തവണ പതിനൊന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. 25ാം സ്ഥാനത്തുണ്ടായിരുന്ന ആപ്പിളാകട്ടെ 84ാംസ്ഥാനത്തായി. അത്രതന്നെ മികച്ച തൊഴിൽ സംസ്ക്കാരമില്ലാത്ത ആമസോൺ 12ാം സ്ഥാനം നിലനിർത്തുന്നതിൽ ഇത്തവണ പരാജയപ്പെട്ടു. ടെക്നോളജി കമ്പനിയായ മൈക്രോസോഫ്റ്റാകട്ടെ ഇത്തവണ മികച്ച മുന്നേറ്റം നടത്തി. പട്ടികയിൽ കഴിഞ്ഞവർഷം 34 ആയിരുന്ന സ്ഥാനം ഇത്തവണ 21ലേയ്ക്കുയർത്താനായി. ജീവനക്കാർക്ക് ലഭിക്കുന്ന ആനുകല്യങ്ങൾ, ശമ്പളം, തൊഴിൽ സംസ്ക്കാരം തുടങ്ങിയവ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. Google, Facebook drop out of list of top 10 best places to work

from money rss http://bit.ly/34bXiwy
via IFTTT

Tuesday, 10 December 2019

പാഠം 51: നഷ്ടസാധ്യത കുറഞ്ഞ ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നത് ഉചിതമാണോ?

നഷ്ടസാധ്യത കുറഞ്ഞ ലോ ഡ്യൂറേഷൻ ഡെറ്റ് ഫണ്ടിൽ നിക്ഷേപിച്ച രാജീവൻ പ്രകോപിതനായാണ് കഴിഞ്ഞയാഴ്ച ഇ-മെയിൽ അയച്ചത്. ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ടിൽ പലപ്പോഴായി20 ലക്ഷത്തോളം രൂപ നിക്ഷേപിച്ച അദ്ദേഹത്തിന് ഒരൊറ്റദിവസം(ഡിസംബർ 5)കൊണ്ട് നഷ്ടമായത് 50,000 രൂപ. രണ്ടര ലക്ഷത്തിലേറെ നേട്ടം(8.5ശതമാനത്തോളം)മുണ്ടായിരുന്ന ഫണ്ട് ഒറ്റയടിക്ക് 1.98ശതമാനമാണ് കുപ്പുകിത്തിയത്. ഇതോടെ നേട്ടം 6.80 ശതമാനമായി കുറഞ്ഞു. ഓഹരി ഫണ്ടുകളിൽനിന്നുപോലും ഒരുപക്ഷേ ഇത്രയും തുക ഒരുദിവസംകൊണ്ട് നഷ്ടമാകുമായിരുന്നില്ല. നഷ്ടസാധ്യത കുറഞ്ഞ നിക്ഷേപ സാധ്യതകൾതേടിയാണ് ഡെറ്റ് ഫണ്ടുകളിൽ പലരും പണംമുടക്കിയിട്ടുള്ളത്. ഈയിടെ നിരവധി സ്ഥാപനങ്ങൾ പാപ്പരായപ്പോൾ അവയിൽ നിക്ഷേപം നടത്തിയ ഫണ്ടുകമ്പനികൾക്ക് കോടിക്കണക്കിന് രൂപ നഷ്ടമായി. എന്നാൽ, ഇതാ അതിനൊരു പരിഹാരമെന്നോണം പുതിയൊരു അധ്യായം കുറിച്ച് ഭാരത് ബോണ്ട് ഇടിഎഫ് വരുന്നു. ധാരാളം കോർപ്പറേറ്റ് ഡെറ്റ് ഫണ്ടുകൾ നിലവിലുണ്ടെങ്കിലും മുമ്പത്തെപ്പോലെയുള്ള ഒരു ഫണ്ടല്ല ഇതെന്ന് ഉറപ്പിച്ചുപറയാൻ കഴിയും. കാരണം, തിരഞ്ഞെടുത്ത കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളിലാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. സുരക്ഷിതത്വത്തിന്റെയും നികുതിയിളവിന്റെയും കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നതാണ് ഈ നിക്ഷേപ പദ്ധതി. എത്ര ആദായം ലഭിക്കുമെന്നും മുൻകൂട്ടി അറിയുകയും ചെയ്യാം. ഭാരത് ബോണ്ട് ഇടിഎഫ് 2014ൽ സർക്കാർ അവതരിപ്പിച്ച ഭാരത് 22 ഇടിഎഫിന്റെയും അതിനുമുമ്പ് കൊണ്ടുവന്ന സിപിഎസ്ഇ ഇടിഎഫിന്റെയും ബോണ്ട് പതിപ്പാണ് ഭാരത് ബോണ്ട് ഇടിഎഫ്. മറ്റ് രണ്ട് ഇടിഎഫുകളും പൊതുമേഖല കമ്പനികളുടെയും തിരഞ്ഞെടുത്ത സ്വകാര്യ കമ്പനികളുടെയും ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ബോണ്ട് ഇടിഎഫ് പൊതുമേഖല കമ്പനികളുടെകടപ്പത്രങ്ങളിലാണ് നിക്ഷേപം നടത്തുക. ചുരക്കത്തിൽ പറഞ്ഞാൽ പൊതുമേഖ കമ്പനികളുടെ സ്ഥിര നിക്ഷേപ പദ്ധതികളിൽ പണംമടുക്കുന്നതിന് തുല്യമാണ് ഭാരത് ബോണ്ട് ഇടിഎഫിലെ നിക്ഷേപം. മറ്റ് സ്വകാര്യ കമ്പനികളിൽ നിക്ഷേപിക്കുന്നതുപോലെയല്ല, സർക്കാർ പിന്തുണയുള്ളതിനാൽ ഇവയിലെ നിക്ഷേപത്തിന് മിനിമം ഗ്യാരണ്ടിയുണ്ട്. ഡിസംബർ 13 മുതൽ 20വരെയാണ് എൻഎഫ്ഒ(ന്യൂ ഫണ്ട് ഓഫർ)വഴി നിക്ഷേപിക്കാൻ അവസരമുള്ളത്. ചരുങ്ങിയത് 1000 രൂപയും പരമാവധി രണ്ടു ലക്ഷം രൂപയുമാണ് എൻഎഫ്ഒവഴി നിക്ഷേപിക്കാൻ കഴിയുക. മൂന്നുവർഷത്തെ നിക്ഷേപത്തിന് 6.69 ശതമാനവും പത്തുവർഷത്തെ നിക്ഷേപത്തിന് 7.58 ശതമാനവും വാർഷീകാദായം പ്രതീക്ഷിക്കാം. കമ്പനികളും അവയിലെ നിക്ഷേപത്തിന്റെ അനുപാതവും കമ്പനി മൂന്നുവർഷം(%) പത്തുവർഷം(%) എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ 8.00 2.83 ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ 4.87 - ഹൗസിങ് അർബൻ ഡെവലപ്പ്മെന്റ് കോർപ് 11.84 - ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ - 8.00 ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപ്പറേഷൻ 1.88 15.01 നബാർഡ് 14.98 1.48 നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ 3.86 14.99 എൻഎച്ച്പിസി 1.21 1.27 എൻഎൽസി ഇന്ത്യ - 3.92 എൻടിപിസി 6.65 11.64 ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ 2.43 6.61 പവർ ഫിനാൻസ് കോർപ്പറേഷൻ 15.01 6.51 പവർഗ്രിഡ് 7.24 15.00 ആർഇസി 15.02 12.73 സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ 7.01 - നിക്ഷേപ കാലയളവ് രണ്ട് കാലയളവുകളിലാണ് ബോണ്ട് ഇടിഎഫ് പുറത്തിറക്കുന്നത്. മൂന്നുവർഷവും പത്തു വർഷവും. ഫണ്ടിന്റെ ചെലവ് അനുപാതമാകട്ടെ 0.0005ശതമാനം മാത്രവുമാണ്. ഡെറ്റ് ഫണ്ടുകളുടെ ചെലവ് അനുപാതത്തേക്കാൾ എത്രയോ കുറവാണുതാനും. ന്യൂ ഫണ്ട് ഓഫർ(എൻഎഫ്ഒ)മുഖേന നിക്ഷേപം നടത്തിയതിനുശേഷം ദ്വതീയ വിപണി(സ്റ്റേക്ക് എക്ചേഞ്ച്)മുഖേന വിൽക്കുകയോ വീണ്ടും വാങ്ങുകയോ ചെയ്യാം. നിശ്ചിത കാലയളവ് ലോക്ക് ഇൻ പിരിയഡ് ഉണ്ടെങ്കിലും സ്റ്റോക്ക് എക്ചേഞ്ച് മുഖേനയുള്ള ഇടപാടിന് ഇത് ബാധകമല്ല. യൂണിറ്റുകൾ ഡീമാറ്റ് അക്കൗണ്ടിലാണ് സൂക്ഷിക്കുക. നിക്ഷേപം ഏതൊക്കെ കമ്പനികളിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എൻഎച്ച്എഐ), ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപ്പറേഷൻ(ഐആർഎഫ്സി), പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ 13 പൊതുമേഖല സ്ഥാപനങ്ങളിലാകും മൂന്നുവർഷ കാലയളവുള്ള ഇടിഎഫിന്റെ നിക്ഷേപം. റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ(ആർഇസി), നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ(നബാർഡ്), പവർ ഫിനാൻസ് കോർപ്പറേഷൻ(പിഎഫ്സി) തുടങ്ങിയ 12 പൊതുമേഖല സ്ഥാനങ്ങളുടെ കടപ്പത്രങ്ങളിലുമാകും 10 വർഷ കാലയളവുള്ള ഇടിഎഫിന്റെ നിക്ഷേപം. പൊതുമേഖ സ്ഥാപനങ്ങളുടെയായാലും എഎഎ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽമാത്രമാണ് നിക്ഷേപം നടത്തുക. എഫ്എംപിയുമായി സാമ്യം ഡെറ്റ് ഫണ്ടിലെ ഫിക്സ്ഡ് മെച്യൂരിറ്റി പ്ലാനുമായാണ് ഭാരത് ബോണ്ട് ഇടിഎഫിന് സാമ്യമുള്ളത്. പണമാക്കലിന്റെ(ലിക്വിഡിറ്റിയുടെ)കാര്യത്തിൽമാത്രമാണ് വ്യത്യാസമുള്ളത്. നിശ്ചിത കാലാവധി ലോക്ക് ഇൻ പിരിയഡ് ഉണ്ടെങ്കിലും ദ്വിതീയ വിപണി ഇടപാടിന് ഇത് ബാധകമല്ല. കാലാവധിയെത്തുമ്പോൾമാത്രമാണ് എഫ്എംപികൾക്ക് നിക്ഷേപിച്ച തുക തിരികെ ലഭിക്കുക. ദ്വിതീയ വിപണിയിൽ ഇടയ്ക്കുവെച്ച് വില്പന നടത്താത്തവർക്ക് കാലാവധിയെത്തുമ്പോൾ ഭാരത് ഇടിഎഫും നിക്ഷേപതുകയും മൂലധനനേട്ടവും തിരികെ നൽകും. ഡീമാറ്റ് അക്കൗണ്ട് നിർബന്ധമാണോ? ട്രേഡിങ് അക്കൗണ്ടോ, ഡീമാറ്റ് അക്കൗണ്ടോ ഇല്ലാത്തവർക്കും നിക്ഷേപിക്കാൻ അവസരം ലഭിക്കും. ഇടിഎഫ് പുറത്തിറക്കുന്ന അന്നുതന്നെ ഫണ്ട് ഓഫ് ഫണ്ട് വഴി ഇവർക്ക് നിക്ഷേപിക്കാം. സാധാരണ മ്യൂച്വൽ ഫണ്ടിലേതുപോലെ ഇതിൽ നിക്ഷേപിക്കാനാകും. എസ്ഐപി മാതൃകയിൽ നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്. നേട്ടം ഭാരത് ബോണ്ട് ഇടിഎഫിൽ നിക്ഷേപിച്ചാലുള്ള പ്രധാന നേട്ടം നികുതി ആനുകൂല്യം ലഭിക്കുമെന്നുള്ളതാണ്. സ്ഥിര നിക്ഷേപ പദ്ധതികൾക്കും ബോണ്ടു(കടപ്പത്രം)കളിൽ നിക്ഷേപിക്കുന്നവർക്കും ലഭിക്കാത്തതാണ് ഈ നേട്ടം. മൂന്നുവർഷത്തിൽ കുറയാത്ത കാലം കൈവശംവെച്ച് വിറ്റാൽ ഇൻഡക്സേഷൻ ബെനഫിറ്റ് ലഭിക്കും. അതായത് പണപ്പെരുപ്പ നിരക്ക് കിഴിച്ചുള്ള നേട്ടത്തിന് 20 ശതമാനം നികുതിയാണ് നൽകേണ്ടിവരിക. ഡെറ്റ് ഫണ്ടുകൾക്കുള്ള അതേ ആനുകൂല്യം തന്നെയാണിത്. നിശ്ചിത കാലം നിങ്ങളുടെ നിക്ഷേപം ലോക്ക് ചെയ്യാമെന്നുള്ളതാണ് മറ്റൊരുനേട്ടം. മെച്യൂരിറ്റിവരെ ദീർഘകാലം ഹോൾഡ് ചെയ്യുന്നതിലൂടെ കാലാവധിയെത്തുമ്പോൾ മികച്ച ആദായം നേടാൻ നിങ്ങളെ അത് സഹായിക്കും. ഇടിഎഫ് കൈകാര്യം ചെയ്യുന്നവർക്ക് പരമാവധി നേട്ടം നൽകിക്കൊടുക്കാൻ ഇത് സഹായിക്കുന്നു. സാധാരണ ഡെറ്റ് ഫണ്ടുകൾക്ക് ഇങ്ങനെ നിശ്ചിത കാലാവധി പൂർത്തിയാകുന്നതുവരെ കാത്തിരിക്കണമെന്ന നിബന്ധന ഇല്ല. അതുകൂടാതെ, നിക്ഷേപം പൊതുമേഖല കമ്പനികളിലായതിനാൽ ക്രഡിറ്റ് റിസ്കുമില്ല. സ്റ്റോക്ക് എക്സ്ചേഞ്ചുവഴി ഇടപാട് നടത്താൻ കഴിയുന്നതിനാൽ പലിശ നിരക്ക് കുറയുമ്പോഴും കൂടുംമ്പോഴുമുണ്ടാകുന്ന നേട്ടം തത്സമയം പ്രയോജനപ്പെടുത്താനും നിക്ഷേപകന് കഴിയും. അതായത് പലിശ കുറയുമ്പോൾ സ്വാഭാവികമായും ബോണ്ടിൽനിന്നുള്ള ആദായം വർധിക്കും. അപ്പോൾ വിറ്റ് നേട്ടമെടുക്കാം. പലിശ കൂടുമ്പോഴാകട്ടെ നിക്ഷേപിക്കാനുള്ള മികച്ച അവസരം ലഭിക്കുകയും ചെയ്യും. എഫ്എംപിയുമായി താരതമ്യം ചെയ്യുമ്പോൾ ലിക്വിഡിറ്റി(പണമാക്കൽ)സാധ്യത വലിയ നേട്ടമാണ്. കാലാവധിയെത്തുമ്പോൾ മാത്രമാണ് എഫ്എംപി പണമാക്കാൻ കഴിയുക. എന്നാൽ ഭാരത് ബോണ്ട് ഇടിഎഫിലെ നിക്ഷേപം എപ്പോൾവേണമെങ്കിലും തിരിച്ചെടുക്കാം. ആദായം (ഒരുതാരതമ്യം) നിക്ഷേപം കാലാവധി ആദായം(%) നികുതിക്കുമുമ്പ് നികുതിക്കുശേഷം 10 വർഷ ഭാരത് ബോണ്ട് ഇടിഎഫ് 10 വർഷം 7.50 6.95* എസ്ബിഐ എഫ്ഡി 10 വർഷം 6.25 4.30* ആർബിഐ ടാക്സബിൾ ബോണ്ട് 7 വർഷം 7.75 5.33* 3 വർഷ ഭാരത് ബോണ്ട് ഇടിഎഫ് 3 വർഷം 6.50 5.55* എസ്ബിഐ എഫ്ഡി 3 വർഷം 6.25 4.30* *30 ശതമാനം നികുതി സ്ലാബിലുള്ളവരുടെ ആദായമാണ് നൽകിയിരിക്കുന്നത്. ദോഷം വിപണിയിൽ കടപ്പത്രങ്ങളുടെ വ്യാപാരംനടക്കുമ്പോൾ ആദായത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം. ഇത് ഇടിഎഫിന്റെ ദിനംപ്രതിയുള്ള എൻഎവിയിൽ പ്രതിഫലിക്കും. അതുകൊണ്ടുതന്നെ ദ്വിതീയ വിപണിവഴി പെട്ടെന്ന് വിറ്റ് പണമെടുക്കേണ്ടിവന്നാൽ എൻഎവിയിലെ ചാഞ്ചാട്ടം നേട്ടത്തെ ബാധിക്കും. അതുമാത്രമല്ല എപ്പോൾ വേണമെങ്കിലും വിൽക്കാനും വാങ്ങാനുംകഴിയുമെങ്കിലും അതിന് തയ്യാറുള്ളവർ വിപണിയിൽ ഉണ്ടാകുകയുംവേണം. ഇതൊഴിവാക്കാൻ ഇടയ്ക്ക് വിറ്റ് പണമെടുക്കേണ്ടിവരുന്നവർ ഫണ്ട് ഓഫ് ഫണ്ട് ഓപ്ഷൻ തിരഞ്ഞെടുക്കുന്നാതാകും ഉചിതം. മ്യൂച്വൽ ഫണ്ട് പോലെ എപ്പോൾ വേണമെങ്കിലും നിക്ഷേപം തിരിച്ചെടുക്കാം. അല്ലെങ്കിൽ മികച്ചനേട്ടം ഉറപ്പുവരുത്താൻ കാലാവധിയെത്തുംവരെ കാത്തിരിക്കേണ്ടിവരും. നിക്ഷേപ യോഗ്യമാണോ? നഷ്ടസാധ്യത കുറഞ്ഞതും അതേസമയം, പ്രതീക്ഷിക്കാവുന്ന ആദായം ലഭിക്കുന്നതുമായ നിക്ഷേപ പദ്ധതിയാണിത്. അത്യാവശ്യംവന്നാൽ വിറ്റ് പണമാക്കാനുംകഴിയുമെന്നത് എടുത്തപറയേണ്ടതാണ്. ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയാലേ ലിക്വിഡിറ്റിയുടെ കാര്യത്തിൽ എത്രത്തോളം സാധ്യതകളുണ്ട് എന്ന് പറയാൻ കഴിയൂ. അതുമാത്രമല്ല, നിലവിലുള്ള പൊതുമേഖ സ്ഥാപനങ്ങൾ എത്രകാലം അങ്ങനെ തുടരുമെന്നകാര്യത്തിൽ യാതൊരു ഉറപ്പുമില്ല. അത് ഇടിഎഫിന്റെ ആദായത്തെ ബാധിച്ചേക്കാം. നിലവിൽ പലിശ നിരക്കുകൾ ഒമ്പതുവർഷത്തെ താഴ്ന്ന നിലവാരത്തിലാണ്. അതുകൊണ്ടുതന്നെ ദീർഘകാലത്തേയ്ക്ക് ഇടിഎഫിലൂടെ നിക്ഷേപം ലോക്ക് ചെയ്യുന്നത് നല്ലതല്ല. എന്നിരുന്നാലും എസ്ഐപിവഴി നിക്ഷേപിച്ച് വിവിധ കാലയളവുകളിലെ എൻഎവിയിലെ ഏറ്റക്കുറച്ചിലുകൾ പ്രയോജനപ്പെടുത്താനായാൽ പ്രതീക്ഷിച്ച ആദായം സ്വന്തമാക്കാം. feedbacks to: antonycdavis@gmail.com

from money rss http://bit.ly/2LIN0Oa
via IFTTT

സെന്‍സെക്‌സില്‍ 147 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തെ തളർച്ചയ്ക്കുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 147 പോയന്റ് നേട്ടത്തിൽ 40387ലും നിഫ്റ്റി 39 പോയന്റ് ഉയർന്ന് 11896ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികൾ നേട്ടത്തിലാണ്. അടിസ്ഥാന സൗകര്യമേഖലയിൽ പ്രഖ്യാപിക്കാനിരിക്കുന്ന പദ്ധതികളാണ് ഈ സ്ഥാപനങ്ങളുടെ ഓഹരികൾക്ക് കരുത്തേകിയത്. ഇന്ന് നടക്കുന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകും. ജിഐസി ഹൗസിങ് ഫിനാൻസിന്റെ ഓഹരിവില 2.8 ശതമാനവും ഇന്ത്യബുൾസ് ഹൗസിങ് 1.5 ശതമാനവും എസ്ആർഇഐ ഇൻഫ്ര 3.7 ശതമാനവും പിഎൻബി ഹൗസിങ് 2.3 ശതമാനവും എൽആന്റ്ടി ഹൗസിങ് 2 ശതമാനവും കാൻ ഫിൻ ഹോം 2 ശതമാനവും എൽഐസി ഹൗസിങ് ഫിനാൻസ് 1.8 ശതമാനവും ഉയർന്നു. കിട്ടക്കാടം കുറച്ചുകാണിച്ചതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളെ തുടർന്ന് എസ്ബിഐയുടെ ഓഹരിവില 1.5 ശതമാനം താഴ്ന്നു. ടെക് മഹീന്ദ്ര, ടിസിഎസ്, ഐടിസി, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. യെസ് ബാങ്കിന്റെ ഓഹരി വില ഏഴുശതമാനം താഴ്ന്നു. പവർഗ്രിഡ് കോർപ്, സിപ്ല, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

from money rss http://bit.ly/35mY5Mg
via IFTTT

ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ശ്രുതി ഷിബുലാലിന് മൂന്നുലക്ഷം രൂപ നഷ്ടപ്പെട്ടു

ബെംഗളൂരു:ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാലിന്റെ മകൾ ശ്രുതി ഷിബുലാലിന്റെപേരിലുള്ള ക്രെഡിറ്റ് കാർഡിൽ തട്ടിപ്പ് നടത്തി പണം തട്ടിയതായി പരാതി. മൂന്നുലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ശ്രുതി ഷിബുലാലിന്റെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന ക്രെഡിറ്റ് കാർഡിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. അയർലൻഡിലെ എ.ടി.എമ്മിൽനിന്നാണ് പണം പിൻവലിക്കപ്പെട്ടതെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ മനസ്സിലായി. കമ്പനിയുടെ ഫിനാൻഷ്യൽ കൺട്രോളർ നാഗേന്ദ്ര പ്രശാന്താണ് കാർഡ് കൈകാര്യം ചെയ്തിരുന്നത്. ഡിസംബർ ഒന്നിന് വൈകീട്ട് 5.20-നും രണ്ടിന് പുലർച്ചെ 1.04-നും ഇടയിൽ 60,000 രൂപ വീതം അഞ്ചു തവണകളായിട്ടാണ് പിൻവലിച്ചത്. പണം പിൻവലിക്കപ്പെട്ടത് മനസ്സിലാക്കിയതോടെ നാഗേന്ദ്ര കാർഡ് 'ബ്ലോക്ക്'ചെയ്തു. നാഗേന്ദ്രയാണ് ഡിസംബർ രണ്ടിന് ജയനഗർ പോലീസിൽ പരാതി നൽകിയത്. കാർഡ് രജിസ്റ്റർചെയ്തപ്പോൾ നാഗേന്ദ്രയുടെ മൊബൈൽ നമ്പറാണ് കൊടുത്തിരുന്നത്. പണം പിൻവലിക്കപ്പെട്ടപ്പോൾ ഒ.ടി.പി. ലഭിച്ചില്ലെന്ന് നാഗേന്ദ്ര പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണെന്നും അടുത്തകാലത്ത് കാർഡ് ഉപയോഗിച്ചത് എവിടെയൊക്കെയാണെന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. Credit card fraud: Shruti Shibulal loses Rs 3 lakh

from money rss http://bit.ly/2YEgMIN
via IFTTT

സെന്‍സെക്‌സ് 247 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 247.55 പോയന്റ് താഴ്ന്ന് 40239.88ലും നിഫ്റ്റി 80.70 പോയന്റ് നഷ്ടത്തിൽ 11856.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 814 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1718 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 173 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. ചൈനയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് യുഎസ് ഇറക്കുമതി തീരുവ വർധിപ്പിച്ചേക്കുമെന്ന ആശങ്ക, യുകെയിലെ പൊതുതിരഞ്ഞെടുപ്പ് എന്നിവയെ കരുതലോടെയാണ് നിക്ഷേപകർ കാണുന്നത്. ഐഷർ മോട്ടോഴ്സ്, സിപ്ല, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫിസി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ഗെയിൽ, ബിപിസിഎൽ, ഭാരതി ഇൻഫ്രടെൽ, ഐടിസി, ഐഒസി, ടിസിഎസ്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/36kG7dt
via IFTTT