121

Powered By Blogger

Tuesday, 25 February 2020

സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 31,800ആയി

പത്തുദിവസത്തിലേറെയായി തുടർച്ചായി ഉയർന്ന സ്വർണവിലയിൽ നേരിയ ഇടിവ്. 200 രൂപ കുറഞ്ഞ് പവന് 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം രാവിലെ320 രൂപയും ഉച്ചകഴിഞ്ഞ് 200 രൂപയും വർധിച്ച് പവന് 32,000 രൂപയിലെത്തിയിരുന്നു. വൻതോതിൽ ലാഭമെടുപ്പ് നടന്നതാണ് സ്വർണവിലയെ ബാധിച്ചത്. എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 584 രൂപ കുറഞ്ഞ് 42,996 രൂപയായി. 43,788 രൂപയെന്ന പുതിയ ഉയരംകുറിച്ചശേഷമാണ് വിലയിടിവ്. അന്തർദേശീയ വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ ഒരുശതമാനം കുറവുണ്ടായി. ഔൺസിന് 1,642.89 ഡോളറാണ് നിലവിൽ. 1,688.66 ഡോളറിൽനിന്നാണ് വിലയിൽ ഇടിവുണ്ടായത്. ആഭ്യന്തര വിപണിയിൽ വിലവർധിച്ചതോടെ ആഭരണക്കടകളിലെ വില്പനയിൽ കാര്യമായ കുറവുണ്ടായി. നിക്ഷേപകരിൽ പലരും വിറ്റുകാശാക്കാനാണ്ശ്രമിച്ചത്.

from money rss http://bit.ly/2wDGVh0
via IFTTT

ക്ലെയിം കൂടുതല്‍ തീര്‍പ്പാക്കിയ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏതൊക്കെ?

വരുമാനദാതാവിന്റെ അഭാവത്തിൽ ആശ്രിതർക്ക് ജീവിക്കാനുള്ള തുക ലഭ്യമാക്കുകയെന്നതാണ് ലൈഫ് ഇൻഷുറൻസ് പോളിസികളുടെ ലക്ഷ്യം. എന്നാൽ, പലകാരണങ്ങൾ പറഞ്ഞ് കമ്പനികൾ ക്ലെയിം നിരസിക്കൽ പതിവാണ്. അതുകൊണ്ടുതന്നെ ഏത് ഇൻഷുറൻസ് കമ്പനിയാണ് മികച്ച രീതിയിൽ ക്ലെയിം തീർപ്പാക്കുന്നതെന്ന് വിലയിരുത്തുന്നത് ഉചിതമാകും. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ എല്ലാവർഷവും വാർഷിക റിപ്പോർട്ടിനൊപ്പം ഡെത്ത് ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ പ്രസിദ്ധീകരിക്കാറുണ്ട്. ഒരുവർഷം ലഭിക്കുന്നതിൽഎത്രശതമാനംക്ലയിമുകളിൽ പണംനൽകിയെന്നതാണ്അനുപാതം വ്യക്തമാക്കുന്നത്. മൊത്തം ലഭിച്ച ക്ലെയിമുകളിൽ എത്രയെണ്ണം തീർപ്പാക്കിയെന്നതാണ് പ്രധാനം. അതായത് ഒരു കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ 90 ശതമാനമാണെങ്കിൽ. ലഭിച്ച 100 ക്ലെയിമുകളിൽ 90 എണ്ണത്തിനും പണംനൽകിയെന്നതാണ്. ഈ കമ്പനി 10 ശതമാനം ക്ലയിമുകളാണ് നിരസിച്ചതെന്ന് ചുരുക്കം. 2018-19 വർഷത്തെ ക്ലെയിം സെറ്റിൽമന്റെ്അനുപാതം Life insurers Death claim settlement ratio (%) TATA AIA Life Insurance 99.07 HDFC Life Insurance 99.04 Max Life Insurance 98.74 ICICI Prudential Life Insurance 98.58 Life Insurance Corporation 97.79 Reliance Nippon Life Insurance 97.71 Kotak Life Insurance 97.4 Bharti Axa Life Insurance 97.28 Aditya Birla Sun Life Insurance 97.15 Exide Life Insurance 97.03 DHFL Pramerica 96.8 Star Union Daichi Life Insurance 96.74 Aegon Life Insurance 96.45 PNB MetLife Insurance 96.21 Aviva Life Insurance 96.06 Edelweiss Tokio Life Insurance 95.82 IDBI Federal Life Insurance 95.79 Future Generali Life Insurance 95.16 SBI Life Insurance 95.03 Bajaj Allianz Life Insurance 95.01 Canara HSBC OBC 94.04 India First Life Insurance 92.82 Sahara India Life Insurance 90.16 Shriram Life Insurance 85.3 Source: IRDAI Annual Report 2018-19

from money rss http://bit.ly/3c8raPl
via IFTTT

Monday, 24 February 2020

എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ: ഓഹരി വില 750 രൂപയാകും

മുംബൈ: എസ്ബിഐ കാർഡ്സ് ആൻഡ് പേയ്മന്റ് സർവീസസിന്റെ ഓഹരി വില 750-755 രൂപ നിലവാരത്തിലായിരിക്കും. ഐപിഒ മാർച്ച് രണ്ടിന് ആരംഭിച്ച് മാർച്ച് അഞ്ചിന് അവസാനിക്കും. 9,500 കോടി രൂപ സമാഹരിക്കാനാണ് എസ്ബിഐയുടെ ഉപകമ്പനിയായ എസ്ബിഐ കാർഡ്സ് ഉദ്ദേശിക്കുന്നത്. ചുരുങ്ങിയത് 19 ഓഹരികൾക്കെങ്കിലും അപേക്ഷിക്കണം. മാർച്ച് 16ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഓഹരി ഉടമകളായ എസ്ബിഐ 3.73 കോടി ഓഹരികളും കാർളൈൽ ഗ്രൂപ്പ് 9.32 കോടി ഓഹരികളും വിൽക്കും. 500 കോടി രൂപമൂല്യമുള്ള പുതിയ ഓഹരികളാകും കമ്പനി വിൽക്കുക. നിലവിൽ എസ്ബിഐയ്ക്ക് 76 ശതമാനം ഓഹരി വിഹിതമാണുള്ളത്. ബാക്കിയുള്ളത് കാർളൈൽ ഗ്രൂപ്പിന്റെ കൈവശവുമാണുള്ളത്. 1998 ഒക്ടോബറിലാണ് എസ്ബിഐയും ജിഇ ക്യാപിറ്റലും ചേർന്ന് എസ്ബിഐ കാർഡ്സ് പുറത്തിറക്കിയത്. 2017 ഡിസംബറിൽ എസ്ബിഐയും കാർളൈൽ ഗ്രൂപ്പും ജിഇ ക്യാപിറ്റലിൽനിന്ന് ഓഹരികൾ സ്വന്തമാക്കി.

from money rss http://bit.ly/2wKFiOM
via IFTTT

വിവാഹ സീസണില്‍ പ്രത്യേക ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയാർന്നതുമായആഭരണബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് വിവാഹ സീസണിനായി പ്രത്യേക ഓഫറുകൾ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്ന റേറ്റ് പ്രോട്ടക്ഷൻ ഓഫറിലൂടെ സ്വർണത്തിൻറെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ ഉപയോക്താക്കളെ ബാധിക്കാതിരിക്കും. ഇതിൻറെ ഭാഗമായി വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. കൂടാതെ ഡയമണ്ട് ആഭരണങ്ങൾക്ക്20ശതമാനം ഇളവും പോൾക്കി, അൺകട്ട്,പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾക്ക്15ശതമാനം ഇളവും നേടാം. ഉപയോക്താക്കൾക്ക് മികച്ച അനുഭവം ലഭ്യമാക്കുന്നതിനും ആഭരണം വാങ്ങുമ്പോൾ പരമാവധി ഗുണഫലങ്ങൾ നല്കുന്നതിനുമാണ് പരിശ്രമിക്കുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി സ്വർണവിലയിലുള്ള അസ്ഥിരത ഉപയോക്താക്കൾ സ്വർണം വാങ്ങുമ്പോൾ ബാധിക്കാതെ സംരക്ഷിച്ചുനിർത്തുന്നതിനായാണ് റേറ്റ് പ്രോട്ടക്ഷൻ ഓഫർ അവതരിപ്പിക്കുന്നത്. ഇതിലൂടെ എല്ലാ ഉപയോക്താക്കൾക്കും പ്രത്യേകിച്ച് വിവാഹാവസരങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കും അടുത്ത സീസൺ തുടങ്ങുന്നതിനു മുമ്പേ നിശ്ചിതനിരക്കിൽ ആഭരണങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കല്യാൺ ജൂവലേഴ്സിൻറെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രത്തിൻറെ ഗുണഫലങ്ങളും ഇതോടൊപ്പം ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. കല്യാൺ ജൂവലേഴ്സിൻറെ ഉപയോക്താക്കൾക്ക് ബ്രാൻഡിൻറെ പ്രതിബദ്ധത ഉറപ്പുവരുത്തുന്ന പ്രത്യേക ഉദ്യമമാണിത്. കല്യാൺ ജൂവലേഴ്സിൽ വിറ്റഴിക്കുന്ന ആഭരണങ്ങൾ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാൾമാർക്ക് ചെയ്തവയാണ്. ആഭരണങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ഉപയോക്താക്കൾക്ക് മുടക്കുന്ന പണത്തിന് തക്കമൂല്യവും ഉറപ്പുനല്കുന്നു. ഇൻവോയിസിൽ കാണിച്ചിരിക്കുന്ന ശുദ്ധത,കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽനിന്ന് സ്വർണാഭരണങ്ങളുടെ മെയിൻറനൻസ് സൗജന്യമായി ചെയ്തു കൊടുക്കും. കൂടാതെ റൂപേ,മാസ്റ്റർ കാർഡ് എന്നിവയുമായുള്ള കല്യാൺ ജൂവലേഴ്സിൻറെ സഹകരണത്തിലൂടെ ഉപയോക്താക്കൾക്ക് അധിക ഇളവുകളും സ്വന്തമാക്കാം. കല്യാണിൻറെ ആഭരണശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയാൻwww.kalyanjewellers.net/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

from money rss http://bit.ly/2STIkZF
via IFTTT

പാഠം 62: വാരിക്കുഴികളില്‍ വീഴാതെ മികച്ച നിക്ഷേപകനാകാം

മലയാളിയുടെ നിക്ഷേപ പദ്ധതികളിൽ ആകെയുള്ളത് ബാങ്ക് എഫ്ഡിയും സ്വർണവും റിയൽ എസ്റ്റേറ്റുമാണ്. മികച്ച നേട്ടംനൽകുന്ന മറ്റുനിരവധി പദ്ധതികളുള്ളപ്പോൾ പരമ്പരാഗതമായി പകർന്നുകിട്ടിയ അറിവിൽ കുടുങ്ങിക്കിടക്കാനാണ് പലർക്കും താൽപര്യം. പണപ്പെരുപ്പത്തെ അതിജീവിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുള്ളപ്പോൾ അതിനെയെല്ലാം നിഷേധമനോഭാവത്തോടെ സമീപിക്കുന്നതിനുപിന്നിൽ നിരവധികാരണങ്ങളുണ്ട്. അറിവില്ലായ്മ സമ്പാദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചോ അതിനുള്ള വഴികളെക്കുറിച്ചോ ഏതെങ്കിലുംതരത്തിലുള്ള അറിവ് ഔപചാരിക വിദ്യാഭ്യാസത്തിൽനിന്ന് ലഭിക്കുന്നില്ല. സാമ്പത്തിക ശാസ്ത്രത്തിൽ ഉന്നത ബിരുദം നേടിയവർപോലും ഇക്കാര്യത്തിൽ അജ്ഞരാണ്. വിദ്യാഭ്യാസത്തോടൊപ്പം നിക്ഷേപ പദ്ധതികൾ പരിചയപ്പെടുത്തിയാൽ യോജിച്ചത് തിരഞ്ഞെടുക്കാനുള്ള പ്രാപ്തി ലഭിക്കും. ജോലി ലഭിച്ച് വരുമാനംനേടിയാൽമാത്രംപോര, പണം മികച്ചരീതിയിൽ വിനിയോഗിക്കാനുള്ള പ്രായോഗിക ജ്ഞാനംകൂടി ലഭിക്കേണ്ടതുണ്ട്. തെറ്റായ വിപണനം തെറ്റായവിപണനംമൂലം നിരവധിപേർ വഴിതെറ്റി നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടുതൽ കമ്മീഷൻ ലഭിക്കുന്ന പദ്ധതികളിൽ തെറ്റിദ്ധരിപ്പിച്ച് ചേർത്തുന്ന നിരവധി ബ്രോക്കർമാരും ഏജന്റുമാരും നാട്ടിലുണ്ട്. മിക്കവാറും രാജ്യങ്ങളിൽ മിസ് സെല്ലിങ് കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. സ്വന്തം നിലയിൽ വിലയിരുത്താതെ ഏജന്റുമാരുടെ വാക്കുകേട്ട് 10ഉം 20ഉംവർഷം നീണ്ടുനിൽക്കുന്ന നിക്ഷേപ പദ്ധതികളിൽ ചേരരുത്. യോജിച്ച പദ്ധതിയിലല്ല ചേർന്നതെന്ന് വൈകിയാകും മനസിലാകുക. അപ്പോൾ അതിൽനിന്ന് പിന്മാറാൻ നൂറുകൂട്ടം നിബന്ധനകളുമുണ്ടാകും. സാമ്പത്തിക നഷ്ടവുമുണ്ടാകും. ഉദാ: വിവിധ ഇൻഷുറൻസ് പദ്ധതികൾ, യുലിപ് എന്നിവ. മ്യൂച്വൽ ഫണ്ടാണെന്നുപറഞ്ഞ് യുലിപ് പ്ലാനുകളിൽ ചേർത്തുന്നതും പതിവാണ്. ചൂതാട്ടമെന്ന തെറ്റിധാരണ ഓഹരി വിപണിയിലെ നിക്ഷേപം ചൂതാട്ടമാണെന്ന ധാരണ പലർക്കുമുണ്ട്. അവരിൽ പലരും ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടുമെടുത്ത് അടിസ്ഥാനമില്ലാത്ത കമ്പനികളിൽ നിക്ഷേപിച്ച് കൈപൊള്ളിയവരാകും. മികച്ച കമ്പനികൾ കണ്ടെത്തി ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപിച്ചാൽമാത്രമെ ഭാവിയിൽ തരക്കേടില്ലാത്ത ആദായം നേടാൻ കഴിയൂ. അതിന് കഴിയാത്തവർ ഓഹരിയിൽ നിക്ഷേപിക്കരുത്. പകരം മ്യൂച്വൽ ഫണ്ടിന്റെ വഴിതേടുന്നതാകും ഉചിതം. ഇന്ന് നിക്ഷേപിച്ച് നാളെ ലക്ഷങ്ങൾ ഉണ്ടാക്കാമെന്നുകരുതിയാണ് പലരും ഓഹരി വിപണിയിലേയ്ക്കിറങ്ങുന്നത്. ബാങ്കിൽ നിക്ഷേപിച്ചാൽ ആരും അങ്ങനെ ചിന്തിക്കാറില്ലല്ലോ. കാലാവധിയെത്തുംവരെ കാത്തിരിക്കാനുള്ള ക്ഷമ അവർകാണിക്കും. ഇത് ഓഹരി വിപണിക്കും ബാധകമാണ്. ഗൃഹപാഠം നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ നിർബന്ധമായും ഗൃഹപാഠം ചെയ്തിരിക്കണം. നെറ്റിൽ സെർച്ച് ചെയ്താൽ ലഭിക്കാത്ത വിവരങ്ങളില്ല. അഥവാ, നിങ്ങൾക്ക് പദ്ധതിയുടെ ഗുണവും ദോഷവും വിലയിരുത്താൻ കഴിഞ്ഞില്ലെങ്കിൽ അതിൽ പണംമുടക്കാതിരിക്കുന്നതാണ് നല്ലത്. പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തർക്കും യോജിച്ചതാണോയെന്ന് പരിശോധിക്കണം. ഒരു സ്മാർട്ട്ഫോൺ വാങ്ങുന്നതിന് നിങ്ങൾ എത്രമാത്രം അന്വേഷണവും വിശകലനവും നടത്തുമെന്ന് ചിന്തിക്കുക. ഇൻഷുറൻസ് നിക്ഷേപമല്ല വരുമാന ദാതാവിന്റെ അഭാവത്തിൽ ആശ്രിതർക്ക് ഭാവിയിൽ ജീവിക്കാനുള്ളതുക ലഭ്യമാക്കുകയെന്നതാണ് ഇൻഷുറൻസിന്റെ ലക്ഷ്യം. കുറഞ്ഞ ചെലവിൽ കൂടുതൽതുകയ്ക്കുള്ള പരിരക്ഷ ലഭിക്കാൻ ടേം പ്ലാൻ എടുക്കുക. 30 വയസ്സുള്ള ഒരാൾക്ക് ഒരുകോടി രൂപയുടെ പരിരക്ഷ ലഭിക്കാൻ വാർഷിക പ്രീമിയമായി ശരാശരി 10,000 രൂപ അടച്ചാൽമതിയാകും. നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്താതരിക്കുക.എൻഡോവ്മെന്റ്, മണി ബായ്ക്ക് പോളിസികൾ, യുലിപ് എന്നിവ ഈ വിഭാഗത്തിൽപ്പെട്ടവായാണ്. ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷ അതിൽനിന്ന് ലഭിക്കില്ല. ആദായവുംകുറവായിരിക്കും. യുലിപ് പ്ലാനുകളും വ്യത്യസ്തമല്ല. ഓഹരിയിലും കടപ്പത്രത്തിലും നിക്ഷേപിക്കുന്ന ഇത്തരം പ്ലാനുകൾക്ക് നടത്തിപ്പ് ചെലവ് കൂടുതലാണ്. കമ്മീഷൻ ഇനത്തിലും ഫണ്ട് മാനേജുമെന്റ് ചാർജിനത്തിലും നല്ലൊരുതുക നിങ്ങളുടെ നിക്ഷേപത്തിൽനിന്ന് മാറ്റിയശേഷം ബാക്കിയുള്ള തുകയാണ് കമ്പനി നിക്ഷേപത്തിനായി പരിഗണിക്കുക. സാമ്പത്തിക ലക്ഷ്യങ്ങൾ ജീവിതത്തിൽ ലക്ഷ്യങ്ങളില്ലാത്തവരില്ല. അതുപോലെതന്നെ വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങളുമുണ്ടാകണം. ലക്ഷ്യങ്ങളെ ഹൃസ്വകാലമെന്നും ദീർഘകാലമെന്നും വേർതിരിക്കാം. വാഹനം വാങ്ങുന്നതും വിനോദയാത്രയ്ക്കുപോകുന്നതുമൊത്തെ ഹൃസ്വകാലത്തിൽപ്പെടുന്നതാണ്. റിട്ടയർമെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവ ദീർഘകാല ലക്ഷ്യത്തിലും ഉൾപ്പെടും. ഈ ലക്ഷ്യങ്ങൾ കൃത്യമായി നിർവചിച്ച് അതിന് അനുസരിച്ചുള്ള നിക്ഷേപ രീതി പിന്തുടരുന്നതാണ നല്ലത്. നഷ്ടസാധ്യത റിസ്ക് എടുക്കാൻ കഴിയില്ലെങ്കിൽ നഷ്ടസാധ്യതയുള്ള പദ്ധതികളിൽനിന്ന് മാറിനിൽക്കുക. പദ്ധതിയിലെ നഷ്ടസാധ്യതയെക്കുറിച്ച് വിശദമായി മനസിലാക്കിയശേഷംമാത്രം നിക്ഷേപിക്കുക. പ്രായം, വരുമാനം, ബാധ്യത എന്നിവ വിലയിരുത്തിയാണ് റിസ്ക് എടുക്കാനുള്ള ശേഷി വിലിയിരുത്തേണ്ടത്. കൂടുതൽ ആദായം ലഭിക്കണമെങ്കിൽ ചെറിയരീതിയിലെങ്കിലും റിസ്ക് എടുക്കേണ്ടിവരും. അല്ലാത്തവർക്ക് മറ്റ് നിരവധി നിക്ഷേപ പദ്ധതികൾ രാജ്യത്തുണ്ട്. സ്വയം ആർജിക്കുക ഡു ഇറ്റ് യുവർസെൽഫ്(ഡിഐവൈ)ഇഷ്ടപ്പെടുന്നവരാണ് മില്ലേനിയൽസ്. അതുകൊണ്ടുതന്നെ നിക്ഷേപകാര്യത്തിലും യോജിച്ച തീരുമാനമെടുക്കാൻ ഇവർക്കാകും. ഇന്റർനെറ്റ് ഉപയോഗിച്ചും മികച്ച പുസ്തകങ്ങൾ വായിച്ചും നിക്ഷേപം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള കഴിവ് ആർജിക്കാം. ആദായംമാത്രമല്ല കാലാകാലങ്ങളിൽ വരുന്നമാറ്റങ്ങളും നിങ്ങളുടെ നിക്ഷേപ പദ്ധതികളെ എപ്രകാരം ബാധിക്കുമെന്ന് മനസിലാക്കാൻ അത് ഉപകരിക്കും. ആദായം, റിസ്ക് എടുക്കാനുള്ളശേഷി, ലിക്വിഡിറ്റി(പണമാക്കൽ) തുടങ്ങിയവയാകണം നികഷേപ പദ്ധതികൾ തിരഞ്ഞെടുക്കമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ. വിശ്വസ്തരായ ഉപദേശകർ അസുഖംവന്നാൽ ഡോക്ടറെ കാണാൻ ആരുംമടിക്കാറില്ല. അതുപോലതന്നെയാണ് സാമ്പത്തികാരോഗ്യത്തിന്റെകാര്യത്തിലും. സ്വയം ചികിത്സ നന്നല്ല. ഏതെങ്കിലുമൊരു നിക്ഷേപ ഉത്പന്നം വാങ്ങുന്നതിനായി ഏജന്റുമാരെ സമീപിക്കുന്നതിലും നല്ലത് സമഗ്രമാണ് ഹെൽത്ത് ചെക്കപ്പിന് വിധേയമാകുകയെന്നതാണ്. ഹൃസ്വ കാല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ, ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷ, ആരോഗ്യ ഇൻഷുറൻസ് എന്നിവയെല്ലാം ഉൾപ്പെട്ട സമഗ്രമായ നിർദേശം പിന്തുടരുന്നതാണ് സാമ്പത്തിക ആരോഗ്യം നിലനിർത്താൻ നല്ലത്. കാലാകാലങ്ങളിൽ നിക്ഷേപത്തിന്റെ വളർച്ച വിലിയുരുത്തി തീരുമാനമെടുക്കാനും സാമ്പത്തിക ഉപദേശകന്റെ ആവശ്യം അനിവാര്യമാണ്. വിവിധ ഉത്പന്നങ്ങൾക്ക് കമ്മീഷൻ പറ്റാതെ നിശ്ചിത തുക ഫീസ് വാങ്ങി സമഗ്രമായി നിക്ഷേപ പ്ലാൻ തയ്യാറാക്കി നൽകുന്ന ഫിനാൻഷ്യൽ പ്ലാനർമാരെ സമീപിക്കുകയാകും നല്ലത്. വിശ്വസ്തരായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ. പുതിയ കാലത്ത് ഓൺലൈനായി നേരിട്ട് നിക്ഷേപിച്ച് കൂടുതൽ നേട്ടമുണ്ടാക്കാനുള്ള അവസരവുമുണ്ട്. feedbacks to: antonycdavis@gmail.com കുറിപ്പ്: നിക്ഷേപ പദ്ധതികളിൽ ഭൂരിഭാഗംപേർക്കുമുള്ള അജ്ഞതയാണ് ഇങ്ങനെയൊരു പാഠത്തിന് പ്രേരിപ്പിച്ചത്. ഒന്നും അറിയില്ലെങ്കിലും അറിയുമെന്ന് ഭാവിക്കുന്നവരുടെ എണ്ണംവളരെ അധികമാണ്. ആരോഗ്യവും സമ്പത്തുമുണ്ടെങ്കിൽ ഏതുപ്രായത്തിലും സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്ന് മനസിലാക്കുക. നിക്ഷേപ തീരുമാനങ്ങൾ സൂക്ഷ്മതയോടെയെടുക്കുക.

from money rss http://bit.ly/3c5D7FH
via IFTTT

വിപണിയിൽ കാലുറപ്പിക്കാനൊരുങ്ങി ‘റോയൽ കരിക്ക്’

കോടഞ്ചേരി: റോഡരികിലും കൂൾബാറുകളിലും തൂങ്ങിക്കിടക്കുന്ന ഇളനീർക്കുലകൾക്കിടയിലേക്കും ന്യൂജൻമാർ എത്തിത്തുടങ്ങി. സാധാരണ ഇളനീരിനെ അടിമുടി ന്യൂജൻ ആക്കി 'റോയൽ കരിക്ക്' എന്ന പേരോടുകൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ് നൂറാംതോട്ടുകാരായ അബ്ദുൽ ഷമീറും സുഹൃത്ത് സദക്കത്തുള്ളയും. ആറുമാസംമുമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബന്ധുവിന് ഡോക്ടർ നാടൻ ഇളനീർ നൽകാൻ ആവശ്യപ്പെട്ടു. കോഴിക്കോട് പട്ടണത്തിൽനിന്ന് ഷമീർ ഇളനീർ വാങ്ങി ബന്ധുവിന് നൽകിയപ്പോൾ വെയിൽകൊണ്ട് വാടിയ രുചി. പോരാത്തതിന് വെള്ളത്തിന്റെ അളവും കുറവായിരുന്നു. പരാതിയുമായി വീണ്ടും ആ കടയിലേക്കുപോയ ഷമീറിനോട് 'വെയിൽകൊണ്ട് വാടാത്ത ഇളനീർ നിങ്ങൾക്ക് കിട്ടില്ല' എന്നായിരുന്നു കടക്കാരന്റെ മറുപടി. നാട്ടിൽ സുലഭമായി കിട്ടുന്ന ഇളനീർ എന്തുകൊണ്ട് രുചിയും ഗുണവും നഷ്ടപ്പെടാതെ ആവശ്യക്കാർക്ക് നൽകാൻ സാധിക്കുന്നില്ലെന്ന ഷമീറിന്റെ ചിന്തയിൽനിന്നാണ് 'റോയൽ കരിക്ക്' ജന്മമെടുക്കുന്നത്. വിപണത്തിനു തയ്യാറായ ന്യൂജൻ റോയൽ കരിക്ക് വൈകാതെ ആശയം സുഹൃത്തായ സദക്കത്തുള്ളയുമായി പങ്കുവെച്ചു. സംഗതികൊള്ളാമെന്ന് തോന്നിയപ്പോൾ, തന്റെ മൊബൈൽ ഷോപ്പ് ബിസിനസ് മതിയാക്കി സദക്കത്തുള്ളയും ഷമീറിനൊപ്പംചേർന്നു. നാട്ടിൽ തെങ്ങുകൾ ധാരാളം ഉണ്ടെങ്കിലും കടകളിൽ എത്തുന്നതിൽ അധികവും തമിഴ്നാട്ടിൽനിന്നുള്ള ഇളനീർ ആയിരുന്നു. കർഷകരിൽനിന്ന് നേരിട്ട് വലിയ നാടൻ ഇളനീർ ശേഖരിച്ച് കടകളിൽ എത്തിച്ചായിരുന്നു 'റോയൽ കരിക്കി'ന്റെ ആദ്യഘട്ടം കടന്നുപോയത്. പക്ഷേ, തൊണ്ട് കളയാൻ കടക്കാർക്ക് രണ്ടുരൂപ ചെലവുവരുന്നുവെന്ന അഭിപ്രായം വന്നതോടെ ആദ്യഘട്ടം പരാജയം മണത്തു. എങ്കിലും പദ്ധതിയിൽനിന്ന് പിന്മാറാൻ ഇരുവരും തയ്യാറായില്ല. ഗുണമേന്മയുള്ള നാടൻ ഇളനീർ ശീതീകരിച്ച് അതിൽ വിളവെടുപ്പ് തീയതിമുതൽ പരമാവധി ഉപയോഗദിവസംവരെ രേഖപ്പെടുത്തിയ ടാഗോടുകൂടി പുറംതൊണ്ട് ചെത്തി (പീലഡ് ഇളനീർ) ഇളനീരിനെ വിപണിയിൽ എത്തിക്കാനായിരുന്നു അടുത്തശ്രമം. എന്നാൽ, പുറംതൊണ്ട് ചെത്തിമാറ്റിയാലും കരിക്കിന്റെ 20 മുതൽ 30 ശതമാനംവരെ മാത്രമേ വലുപ്പം കുറയുമായിരുന്നുള്ളൂ. ഇത് ചില്ലിട്ട ഫ്രീസറിൽ വെക്കാനും മറ്റും കടക്കാർക്ക് ബുദ്ധിമുട്ടായി. പരാജയങ്ങൾക്കിടയിലും ആശയത്തെ കൈവിടാൻ ഇവർ തയ്യാറായിരുന്നില്ല. അവസാനം കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ആദ്യ ന്യൂജൻ ഇളനീരിന് ഇവർ ജന്മംനൽകി. വിളവെടുപ്പ് തീയതി, പരമാവധി ഉപയോഗിക്കാൻ പറ്റിയ ദിവസം, ഈസി ഓപ്പണിങ്, കൊണ്ടുനടക്കാൻ സൗകര്യം, ഒപ്പം കടക്കാർക്ക് സൂക്ഷിക്കാനും എളുപ്പമായതോടെ റോയൽ കരിക്ക് വിപണിലിറക്കി. കർഷകരിൽനിന്ന് നേരിട്ട് അല്പം കാമ്പുള്ളതും കൂടുതൽ വെള്ളമുള്ളതുമായ വലിയ നാടൻ ഇളനീർ ആണ് ഇവർ ശേഖരിക്കുന്നത്. തെങ്ങിൽനിന്ന് സൂഷ്മതയോടെ കെട്ടിയിറക്കി വെയിലേൽക്കാതെയാണ് പരിചരണം. പുറംതൊണ്ട് യന്ത്രസഹായത്തോടെ ചെത്തിമാറ്റി സ്ട്രോ ഇട്ട് കുടിക്കാൻവേണ്ടി പ്രത്യേകം നിർമിച്ച ചാലിൽ മരത്തിന്റെ ക്വാർക്ക് ഇട്ട് അടയ്ക്കുന്നു. മുകളിലത്തെ മരത്തിന്റെ ക്വാർക്ക് താഴേക്ക് അമർത്തിയാൽ കരിക്ക് കുടിക്കാൻ തയ്യാറായി. വെള്ളം കുടിച്ചതിനുശേഷം തൊട്ടുതാഴെയായി ചുറ്റിലും തയ്യാറാക്കിയ ചാലിൽ ഒന്നുകൂടെ അമർത്തിയാൽ മൃദുവായ ചിരട്ട അടർന്നുമാറുന്നു. ഇതോടെ ഉൾക്കാമ്പും യഥേഷ്ടം കഴിക്കാനാകും. നാളികേര വികസന ബോർഡുമായി ബന്ധപ്പെട്ടാണ് ഷമീറും സദക്കത്തുള്ളയും 'റോയൽ കരിക്കി'ന് രൂപംനൽകിയത്. വൈകാതെതന്നെ വിദേശരാജ്യങ്ങളിലേക്ക് റോയൽ കരിക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. പിന്തുണയുമായി കോടഞ്ചേരി കൃഷി ഓഫീസുമുണ്ട്.

from money rss http://bit.ly/2HSj6EH
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിന്റെ ആലസ്യത്തിൽനിന്ന് ഓഹരി വിപണിക്ക് കരകയറാനായില്ല. സെൻസെക്സ് 40 പോയന്റ് നേട്ടത്തിൽ 40403ലും നിഫ്റ്റി 10 പോയന്റ് ഉയർന്ന് 11839ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 806 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 475 ഓഹരികൾ നേട്ടത്തിലുമാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്, ഐടിസി, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, ഭാരതി എയർടെൽ, എസ്ബിഐ, എംആൻഡ്എം, ഇൻഫോസിസ്, സൺ ഫാർമ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എൽആൻഡ്ടി, റിലയൻസ്, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. തുടക്കത്തിൽ സമ്മർദം പ്രകടമാണെങ്കിലും ഏഷ്യൻ വിപണികളിൽ ഉയർത്തെഴുന്നേൽപിന്റെ സൂചനകളുണ്ട്. ആഭ്യന്തര വിപണിയെയും സ്വാധീനിക്കുക ഏഷ്യൻ വിപണികളാകും.

from money rss http://bit.ly/2HR8Cpd
via IFTTT

ഓഹരി വിപണി: തകര്‍ച്ചക്കുപിന്നിലെ നാല് കാരണങ്ങള്‍

രാജ്യത്തെ ഓഹരി സൂചികകളിൽനിന്ന് തിങ്കളാഴ്ച കൊറോണ വൈറസ് കവർന്നത് രണ്ടുശതമാനത്തിലേറെ. ബിഎസ്ഇ സെൻസെക്സ് 834 പോയന്റ് താഴ്ന്ന് 40,335ലിലും നിഫ്റ്റി 259 പോയന്റ് നഷ്ടത്തിൽ 11,821 ലുമാണ് 3.18ഓടെ വ്യാപാരം നടന്നത്. ദക്ഷിണി കൊറിയയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 700 കവിഞ്ഞതും ഏഴുപേർ മരിച്ചതുമാണ് വിപണിയെ തളർത്തിയത്. മൂന്നുദിവസത്തിനുള്ളിൽ 150 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയ്ക്കുപുറത്ത് ഏറ്റവുംകൂടുതൽ വൈറസ് ബാധയുണ്ടാകുന്നത് ദക്ഷിണ കൊറിയയിലാണ്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ചൈനയിലാണെങ്കിൽ ഇതുവരെ 2,400ലേറെപ്പേർ മരണത്തിന് കീഴടങ്ങി. വൈറസ് ബാധിച്ചവരുടെ എണ്ണം 76,936ഉമായി. വിപണിയുടെ തകർച്ചയ്ക്കുപിന്നിൽ ലോകമാകെ കൊറോണ പരക്കുന്നതിന്റെ സൂചനകൾ പുറത്തുവന്നതിനെതുടർന്ന് ഏഷ്യയിലെ പ്രധാന സൂചികകളായ ഹാങ് സെങ്, നിക്കി, ഷാങ്ഹായ് എ്ന്നിവ 1.50 ശതമാനമാണ് താഴ്ന്നത്. ആഭ്യന്തര സൂചികകളിലും ഇത് പ്രതിഫലിച്ചു. സുരക്ഷിത താവളം ഓഹരിയിൽനിന്ന് താരതമ്യേന സുരക്ഷിത നിക്ഷേപങ്ങളായ സ്വർണം, ഡോളർ എന്നിവയിലേയ്ക്ക് പണമൊഴുകി. അന്തർദേശീയ വിപണിയിൽ ഫെബ്രുവരിയിൽതന്നെ സ്വർണത്തിന് രണ്ടുശതമാനത്തിലേറെ വിലകൂടി. കൊറോണ വൈറസ് വ്യാപിക്കുന്നതിനാൽ ആഗോളതലത്തിലുണ്ടായ മാന്ദ്യപ്പേടിയാണ് സ്വർണത്തിലേയ്ക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. ജിഡിപി നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ ജിഡിപി ഡാറ്റ ഈയാഴ്ച അവസാനം പുറത്തുവരാനിരിക്കുകയാണ്. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ വിലയിരുത്തൽ പ്രകാരം ജിഡിപി 4.9ശതമാനമാകുമെന്നാണ്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ നിഗമനമായ അഞ്ചുശതമാനത്തിന് താഴെയാണിത്. ലോഹവിഭാഗം ഓഹരികൾ ലോഹ നിർമാണക്കമ്പനികളുടെ ഓഹരി വിയിൽ 6 ശതമാനംവരെ നഷ്ടമുണ്ടായി. ചൈനയ്ക്ക് പുറത്ത് കോവിഡ്-19 വൈറസ് അതിവേഗത്തിൽ വ്യാപിക്കുന്നതായുള്ള വാർത്തകളാണ് ഈ വിഭാഗം ഓഹരികളെ ബാധിച്ചത്. ഹിൻഡാൽകോ, ജിൻഡാൽ സ്റ്റീൽ, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, വേദാന്ത, സെയിൽ, നാൽകോ, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ സിങ്ക്, എൻഎംഡിസി തുടങ്ങിയ ഓഹരികളെയാണ് പ്രധാനമായും ബാധിച്ചത്. തകർച്ച ഇങ്ങനെ സെൻസെക്സിലെ 30 ഓഹരികളിൽ 25 എണ്ണവും നഷ്ടത്തിലാണ്. ടാറ്റ സ്റ്റീൽ(6.50%), ഐസിഐസിഐ ബാങ്ക്(3.18%), എച്ച്ഡിഎഫ്സി(3.15%), എൻടിപിസി(1.62%), ആക്സിസ് ബാങ്ക്(2.77) എന്നിങ്ങനെ നഷ്ടത്തിലാണ്. അതേസമയം, പ്രമുഖ ഐടി കമ്പനികളായ ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ് എന്നിവ 1.25ശതമാനത്തോളം നേട്ടത്തിലാണ്. രൂപയുടെ മൂല്യമിടിഞ്ഞതാണ് ഈ ഓഹരികൾക്ക് ഗുണകരമായത്. Four reasons behind the stock market crash

from money rss http://bit.ly/2PhJawU
via IFTTT

Sunday, 23 February 2020

പവന് 320 രൂപകൂടി: സ്വര്‍ണവില 32,000 രൂപയിലേയ്ക്ക്

റെക്കോഡുകൾ ഭേദിച്ച് ദിനംപ്രതി സ്വർണവില കുതിക്കുന്നു. തിങ്കളാഴ്ച പവന് 320 രൂപകൂടി 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില. തുടർച്ചയായി നാലാമത്തെ ദിവസമാണ് സ്വർണവില വർധിക്കുന്നത്. ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയും വർധിച്ചിരുന്നു. 20 ദിവസംകൊണ്ട് 1,880 രൂപയാണ് കൂടിയത്. ഈവർഷം ജനുവരി ആറിനാണ് പവൻ വില ആദ്യമായി 30,000 കടന്നത്. തുടർന്നങ്ങോട്ട് വിലയിൽ വലിയ ചാഞ്ചാട്ടമുണ്ടായി. ദേശീയ വിപണിയിൽ സ്വർണവില പത്ത് ഗ്രാമിന് 43,036 നിലവാരത്തിലേയ്ക്ക് ഉയർന്നു. കഴിഞ്ഞയാഴ്ചയിൽമാത്രം 1,800 രൂപയുടെ വർധനവാണുണ്ടായത്. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 71.89ലേയ്ക്ക് താഴ്ന്നതും സ്വർണവില ഉയരാനിടയാക്കി. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില രണ്ടുശതമാനം വർധിച്ച് ഔൺസിന് 1,678.58 ഡോളറായി. ചൈനയിയിൽ കൊറോണ വൈറസ് ബാധയാണ് വിലവർധനയെ സ്വാധീനിച്ചത്. വ്യാവസായ വളർച്ചകുറയുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കുമെന്ന ഭീതിയാണ് കാരണം. മാന്ദ്യവേളയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാന്റ് കൂടാറുണ്ട്. സ്വർണവില തീയതി നാഴികക്കല്ല് പവൻ വില 2005 ഒക്ടോബർ 10 5,000 5,040 2008 ഒക്ടോബർ 9 10,000 10,200 2010 നവംബർ 8 15,000 15,000 2011 ഓഗസ്റ്റ് 19 20,000 20,520 2019 ഫെബ്രുവരി 19 25,000 25,120 2019 ജൂലായ് 19 26,000 26,120 2019 ഓഗസ്റ്റ് 7 27,000 27,200 2019 ഓഗസ്റ്റ് 15 28,000 28,000 2019 സെപ്റ്റംബർ 4 29,000 29,120 2020 ജനുവരി 6 30,000 30,200 2020 ജനുവരി 8 30,000 30,400 2020 ഫെബ്രുവരി 21 31,000 31,280 2020 ഫെബ്രുവരി 22 31,400 31,480 2020 ഫെബ്രുവരി 24 31,800 31,800

from money rss http://bit.ly/38Vj1fc
via IFTTT

സെന്‍സെക്‌സില്‍ 444 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 444 പോയന്റ് താഴ്ന്ന് 40725ലും നിഫ്റ്റി 135 പോയന്റ് നഷ്ടത്തിൽ 11945ലുമാണ് വ്യാപാരം നടക്കുന്നത്. കൊറോണ വൈറസ് ചൈനയിൽ പടർന്നുപടിക്കുന്നത് ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ഭീതിയാണ് വിപണിയിൽ പ്രതിഫലിച്ചത്. മറ്റ് എഷ്യൻ വിപണികളെല്ലാം നഷ്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ്, മോൾക്യാപ് സൂചികകളെല്ലാം ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ്. ടെക്നോളജി, ലോഹം ഉൾപ്പടെയുള്ള ഓഹരികളെല്ലാം നഷ്ടത്തിലാണ്. ബിഎസ്ഇ മെറ്റൽ സൂചിക മൂന്നുശതമാനത്തിലേറെതാഴ്ന്നു. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, വേദാന്ത, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഐടിസി, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. sensex dwon 444 pts

from money rss http://bit.ly/32nJXlf
via IFTTT

സമ്പത്ത് നേടാന്‍ പിന്നോട്ടുനോക്കി മുന്നോട്ടുപോകാനാവണം

നിങ്ങൾ വണ്ടിയോടിക്കാൻ ആഗ്രഹിക്കുന്നുവോ... എങ്കിൽ വശങ്ങളിലെ കണ്ണാടി നോക്കാൻ പഠിച്ചിരിക്കണം. പിറകിലത്തെ കാഴ്ചകൾ നോക്കി വണ്ടി മുന്നോട്ട് ഓടിക്കാനാകണം. സാമ്പത്തികരംഗത്തും ഇതുപോലെ പിന്നോട്ട് നോക്കി മുന്നോട്ട് പോകാൻ സാധിക്കുമ്പോഴാണ് വളർച്ചയുണ്ടാവുന്നത്. കേന്ദ്ര-സംസ്ഥാന ബജറ്റുകൾ അവതരിപ്പിക്കപ്പെട്ട് അതിന്മേലുള്ള ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ഈ ചിന്തകൾ ഏറെ പ്രസക്തവുമാണ്. ഭാരതം സ്വതന്ത്ര റിപ്പബ്ലിക് ആയിട്ട് ഏഴ് പതിറ്റാണ്ട് പിന്നിടുന്നു. രാജ്യം 1950-ലെ അവസ്ഥയിൽനിന്ന് പലകാര്യത്തിലും ബഹുദൂരം മുന്നിലാണ്. കടന്നുപോയ നാളുകളിലെ സാമ്പത്തികചരിത്രത്തെ മൂന്ന് ഘട്ടങ്ങളായി നമുക്ക് വിഭജിക്കാനാവും. സ്വാതന്ത്ര്യപൂർവ ഭാരത സമ്പദ്വ്യവസ്ഥ: സ്വാതന്ത്ര്യപൂർവ ഭാരതം കോളനിവത്കരണത്തിന്റെ തിക്തഫലങ്ങളിലൂടെയാണ് കടന്നുപോയത്. സാമ്പത്തികരംഗത്ത് തദ്ദേശസ്ഥാപനങ്ങൾ തഴയപ്പെടുകയും രാജ്യത്തിന്റെ സമ്പത്തും സാസ്കാരിക പൈതൃകവും കൊള്ളയടിക്കപ്പെടുകയും ലോകസാമ്പത്തിക ഭൂമികയിൽ ഭാരതത്തിന് യാതൊരു സ്ഥാനവും ഇല്ലാതാവുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരത സമ്പദ്വ്യവസ്ഥ: സ്വാതന്ത്ര്യാനന്തര ഭാരതത്തിന് തുടക്കത്തിൽ നേരിടേണ്ടിവന്നത് കടുത്ത ഭക്ഷണക്ഷാമവും ദാരിദ്ര്യവുമാണ്. അതുകൊണ്ടുതന്നെ ആദ്യ പഞ്ചവത്സര പദ്ധതിയുടെ (1951-56) ലക്ഷ്യം കാർഷികവളർച്ചയായിരുന്നു. രണ്ടാം പഞ്ചവത്സരപദ്ധതി മുതൽ വ്യാവസായിക വളർച്ചയ്ക്ക് ഊന്നൽ നൽകപ്പെടുകയും തുടർന്ന് ഇവ രണ്ടും പരസ്പരബന്ധിതമാക്കി വളർത്തി സ്വാശ്രയത്വം കൈവരിക്കാനുള്ള ശ്രമങ്ങളാരംഭിക്കുകയും ചെയ്തു. 1950-ൽ ഭാരതത്തിന്റെ ജി.ഡി.പി. കേവലം 30.6 മില്യൻ ഡോളറായിരുന്നു. 2017 ആയപ്പോഴേക്കും അത് 2.54 ട്രില്യൻ ഡോളറിലേക്ക് ഉയർന്നു. ഭാരത സമ്പദ്വ്യവസ്ഥയും നൂതന സാമ്പത്തിക നയവും: 1991 ഭാരത സമ്പദ്വ്യവസ്ഥയുടെ മറ്റൊരു നാഴികകല്ലാണ്. ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളീകരണം തുടങ്ങിയ മൂന്ന് തലങ്ങളിൽ മാറ്റങ്ങളുണ്ടായി. ഉദാരവത്കരണം എന്നത്, പേര് സൂചിപ്പിക്കുന്നതുപോലെതന്നെ സാമ്പത്തികസ്ഥാപനങ്ങളുടെ പെരുമാറ്റ നിയന്ത്രണങ്ങളിൽ അയവുവരുത്തുക എന്നതാണ്. സ്വകാര്യവ്യക്തികൾക്കുംകൂടി പങ്കാളിത്തംവരുന്ന രീതിയിൽ സർക്കാർ സംരംഭങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്തുന്നതിനെയാണ് സ്വകാര്യവത്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആഗോളീകരണത്തിൽ ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ലോക സമ്പദ്വ്യവസ്ഥയുമായി ബന്ധിപ്പിച്ച് പരസ്പരാശ്രയത്വവും ലോകവിപണിയിലെ പങ്കും വളർത്തുക എന്നതാണ്. ഇതിന്റെയെല്ലാം ഫലമായി ഭാരത സമ്പദ്വ്യവസ്ഥയുടെ ഗ്രാഫ് പൊതുവെ ഉയരുന്നുണ്ടെങ്കിലും അതെന്നും ഉയർച്ചതാഴ്ചകളുടേതും കൂടിയാണ്. മുന്നോട്ട് ചിന്തിക്കുമ്പോൾ: ഭാരതം പ്രധാനമായും ഒരു കൺസ്യൂമർ രാജ്യമാണ്. ഒരു പരസ്പരാശ്രിത സമ്പദ്വ്യവസ്ഥയായിട്ടായിരിക്കും മുന്നോട്ട് പോകാനാവുന്നത്. 2017-ൽ ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയ മനുഷ്യസന്തോഷ സൂചികയിൽ ഭാരതത്തിന്റെ സ്ഥാനം 122 ആണ്. സാമൂഹ്യസുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ച് വികേന്ദ്രീകൃത നീതിയിലൂടെ അസമത്വത്തിന്റെ തീവ്രത കുറയ്ക്കണം. വളർന്നുവരുന്ന ഫിസ്കൽ കടം വലിയ വെല്ലുവിളിയാണ്. കൃഷി, വ്യവസായം, നിക്ഷേപം, സാങ്കേതികവിദ്യ, മനുഷ്യവിഭവശേഷി ഇവയെല്ലാം പരസ്പരപൂരിതങ്ങളാക്കി ഹരിതവിപ്ലവത്തിന്റെ പുതിയ പതിപ്പ് ഇറക്കേണ്ട സമയമായി. ഭാരതത്തിന്റെ പ്രകൃതിഭംഗി, കല, സംസ്കാരം ഇവയെല്ലാം കോർത്തിണക്കി രാജ്യാന്തര രംഗത്ത് ഭാരതം നല്ല ടൂറിസം ഡെസ്റ്റിനേഷൻ പോയിന്റാവണം. പ്രതിബദ്ധതയുള്ള ഭരണകൂടവും ശക്തമായ പ്രതിപക്ഷവും ഇച്ഛാശക്തിയും ആർജവവുമുള്ള ജനതയും ദേശീയബോധത്തോടെ പ്രവർത്തിച്ചാൽ മാത്രമേ ഭാരത സമ്പദ്ഘടനയെ പുതിയ ദിശാബോധത്തോടെ നയിക്കാനാവൂ. വ്യക്തിപരമായ സാമ്പത്തിക ആസൂത്രണത്തിലും പിന്നോട്ട് നോക്കി മുന്നോട്ട് പോകുക എന്ന ആശയം പ്രസക്തമാണ്. കഴിഞ്ഞുപോയ ഇന്നലെകളിലെ സാമ്പത്തിക അനുഭവങ്ങളിൽനിന്ന് ഊർജം ഉൾകൊണ്ട് നാളേക്കായി പദ്ധതി ചെയ്യാനാവണം. അലൻ ലെക്കെയിന്റെ അഭിപ്രായത്തിൽ ആസൂത്രണം എന്നത് ഭാവിയെ വർത്തമാനകാലത്തിലേക്ക് കൊണ്ടുവരുന്നതാണ്. വർഷങ്ങൾക്കു മുമ്പ് ആരോ മരം നട്ടതുകൊണ്ടാണ് നമ്മൾ തണലിൽ ഇരിക്കുന്നതെന്ന് വാറൻ ബഫെറ്റ് പറയുന്നതും ഈ അർത്ഥത്തിൽത്തന്നെയാണ്. മാത്രവുമല്ല, പദ്ധതി ചെയ്യാനായില്ലെങ്കിൽ സാധ്യതകളുടെ ആവേശം നഷ്ടപ്പെടും.

from money rss http://bit.ly/32jMbCt
via IFTTT

Saturday, 22 February 2020

പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് വൻ സ്വീകരണം: ഇതുവരെ സമാഹരിച്ചത് 25 കോടിയിലേറെ

മികച്ച ലാഭവിഹിതം ഉറപ്പ് നൽകുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് പ്രവാസികൾക്കിടയിൽ വൻ സ്വീകാര്യത.കഴിഞ്ഞ ഡിസംബർ 19ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയാണിത്. ഇതുവരെ ആയിരത്തി അഞ്ഞൂറോളം പ്രവാസികൾപദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഫെബ്രുവരി 15ലെ കണക്കനുസരിച്ച് 140ൽ ഏറെ നിക്ഷേപകരിൽ നിന്നായി 25. 35 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞു. മൂന്ന് ലക്ഷം മുതൽ 51 ലക്ഷം വരെ രൂപ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കുന്നതാണ് ഈ പദ്ധതി. ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപതുകയോട് കൂട്ടിച്ചേർക്കും. നാലാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ മാസം തോറും ഡിവിഡന്റ് ലഭിക്കും. സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കാണ് ഈ പണം വിനിയോഗിക്കപ്പെടുന്നത്. പദ്ധതിയുടെ തുടക്കകാല ഓഫറാണ് ഇപ്പോൾ ഗ്യാരണ്ടി നൽകുന്ന ലാഭവിഹിതം. അതിനാൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ അംഗമാകാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://bit.ly/2T4kgSO പ്രവാസി ചിട്ടിയിൽ നിന്നുള്ള ഫ്ളോട്ട് ഫണ്ട് 100 കോടി കവിഞ്ഞു പ്രവാസി ചിട്ടിയിൽ ചേർന്നു കൊണ്ട് പ്രവാസി മലയാളികൾ, ഭാവി സുരക്ഷിതമാക്കുന്നതിനോടൊപ്പം നാടിന്റെ വികസനത്തിന് കൈത്താങ്ങാകുകയാണ്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടികളിൽ നിന്നുള്ള ഫ്ളോട്ട് ഫണ്ട് കിഫ്ബി ബോണ്ടുകളിലേക്ക് സ്വരൂപിക്കുന്നത് ഇപ്പോൾ 100 കോടി കവിഞ്ഞു. പ്രവാസി ചിട്ടിയിൽഇന്ത്യ അടക്കം ലോകത്തിലെ ഏതു രാജ്യത്തുമുള്ള പ്രവാസി മലയാളികൾക്കും അംഗമാകാൻ കഴിയും. നിലവിൽ 70 രാജ്യങ്ങളിൽ നിന്നുള്ള 47437 പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 13935 പേർ 2500 മുതൽ 100000 വരെ മാസ തവണയുള്ള വിവിധ ചിട്ടികളിൽ അംഗങ്ങളായിട്ടുണ്ട്. ഇതുവരെ തുടങ്ങിയ ചിട്ടികളിൽ നിന്നു തന്നെ 647 കോടി രൂപ ടേൺ ഓവർ പ്രതീക്ഷിക്കുന്നു. പ്രവാസി ചിട്ടിയിൽ അംഗമാകുന്നതിനുള്ള വിശദാംശങ്ങൾക്കായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.http://bit.ly/39Wi5HH

from money rss http://bit.ly/2Voh8Eb
via IFTTT

ധനകാര്യ നടപടികളും നയപരമായ മാറ്റങ്ങളും വിപണിയെ തുണയ്ക്കും

രണ്ടുമാസമായി രാജ്യത്ത്വിലക്കയറ്റം കുതിക്കുകയാണ്. 5 മാസം മുമ്പ് 2019 സെപ്റ്റംബർ മുതലാണ്വർധിക്കാൻ തുടങ്ങിയത്. ഡിസമ്പറിൽ 7.35 ശതമാനമായും ജനുവരിയിൽ 7.59 ശതമാനമായും പണപ്പെരുപ്പം ഉയർന്നു. ഒരു വർഷം മുമ്പ് ഇത് യഥാക്രമം 2.1 ശതമാനവും 2 ശതമാനവുമായിരുന്നു. 2020 സാമ്പത്തിക വർഷം നാലാം പാദത്തിൽ വിലക്കയറ്റ നിരക്ക് 6.5 ശതമാനമായും 2020-21 വർഷത്തെ ആദ്യ പകുതിയിൽ 5.4-5.0 ശതമാനവുമായാണ് റിസർവ് ബാങ്ക് കണക്കു കൂട്ടിയത്. ദീർഘകാല ലക്ഷ്യത്തിൽ ഇത് 4 ശതമാനവും +/ 2 ശതമാനവും ആണ്. ഇപ്പോഴത്തെ നിലവാരമനുസരിച്ച് നടപ്പു വിലകൾ റിസർവ് ബാങ്ക് കണക്കുകളേക്കാൾ എത്രയോ മുകളിലാണ്. ഭക്ഷണവും ഇന്ധനവും ഉൽപ്പെട്ട അവശ്യ വസ്തുക്കളുടെ വിലക്കയറ്റം പോയമാസത്തെ 3.5 ശതമാനത്തിൽ നിന്ന് 4.2 ശതമാനമായി വർധിച്ചിരിക്കുന്നു. ഇടക്കാലത്തേക്കെങ്കിലും പലിശ നിരക്കുകൾ കുറയ്ക്കാനുള്ള തീരുമാനം റിസർവ് ബാങ്ക് നിർത്തി വെക്കേണ്ടി വരുമെന്നാണ് ഇതിനർത്ഥം. ഈ നിശ്ചലാവസ്ഥ മറികടക്കുന്നതിന് റിസർവ് ബാങ്ക് ഗുണകരവും ക്രിയാത്മകവുമായ ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു. ബാങ്കിംഗ്, ധനകാര്യ മേഖലകളിൽ യഥേഷ്ടം പണമെത്തിക്കാനാണ് ശ്രമം. സിആർആറിൽ വരുത്തിയ കുറവ്, തുറന്ന വിപണിയിൽ ഒരു ലക്ഷം കോടി എത്തിക്കാൻ കൈക്കൊണ്ട നടപടികൾ, ഇപ്പോൾ നടക്കുന്ന റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ കിട്ടാക്കടങ്ങൾ ഒരു വർഷത്തേക്കു മരവിപ്പിക്കാനുള്ള തീരുമാനം എന്നിവയെല്ലാം ഗുണകരമാണ്. ഓഹരി വരുമാനം കുറയ്ക്കുന്നതോടൊപ്പം ചില്ലറ വ്യാപാരം, വാഹന മേഖല, ഹൗസിംഗ്, ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ എന്നിവയ്ക്ക് വളരെ പ്രയോജനകരമാണ് ഈ നടപടികൾ. ഹൃസ്വകാല ഘടകങ്ങളാണ് ഇന്ത്യയിൽ ഉപഭോക്തൃ വിലകൾ വർധിപ്പിച്ചതെന്ന് റിസർവ് ബാങ്ക് പറയുന്നു. വിലക്കയറ്റം പാരമ്യത്തിലാണെന്നും വരുംമാസങ്ങളിൽ ഇതു കുറയുമെന്നും ആർബിഐ കരുതുന്നു. ഭാവിയിൽ നയപരമായ കൂടുതൽ നടപടികളാണ് ഉണ്ടാവേണ്ടതെന്നു കരുതുന്ന റിസർവ് ബാങ്ക് അതിന്റെ അനുകൂല നിലപാടുകൾ തുടരുകയും ഭാവിയിൽ ഉചിതമായ ഘട്ടങ്ങളിൽ പലിശ നിരക്കു കുറയ്ക്കുകയുംചെയ്യും. സാമ്പത്തിക വേഗക്കുറവിന്റെ കാലത്ത് ഇന്ത്യയുടെ ധനനയം യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നതും സാമ്പത്തിക രംഗത്തിന് തീർത്തും ഗുണകരവുമാണെന്ന് പറയേണ്ടിയിരിക്കുന്നു. 2020 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദം പൂർത്തിയായിരിക്കുന്നു. യെസ് ബാങ്കൊഴിച്ച് നിഫ്റ്റി 50ലെ എല്ലാകമ്പനികളുംഫല പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. മുൻവർഷത്തെയപേക്ഷിച്ച് അറ്റാദായത്തിൽ 21 ശതമാനം വളർച്ച രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ വളർച്ചാ പ്രതീക്ഷയായ 26 ശതമാനത്തിൽ നിന്ന് ഇതു വളരെതാഴെയാണ്. 49 കമ്പനികളിൽ 12 എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ട വളർച്ച രേഖപ്പെടുത്തി. 12 എണ്ണം പ്രതീക്ഷയ്ക്കൊപ്പവും 25 എണ്ണം പ്രതീക്ഷയേക്കാൾ താഴെയുമായിരുന്നു. പണത്തിന്റെ ലഭ്യത വർധിച്ചതു കാരണം ഓഹരികളുടെ വിലകുറഞ്ഞതും മാർഗദർശക ചട്ടങ്ങളിലെ ഇളവുകളുംമൂലം മികച്ച പ്രകടനംനടത്തിയത് ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങളാണ്. നികുതി കഴിച്ചുള്ള ലാഭത്തിൽ ശക്തമായ വളർച്ച രേഖപ്പെടുത്തിയ ബാങ്കുകൾ പൊതുവേ നല്ല പ്രകടനം കാഴ്ചവെച്ചെങ്കിലും ആസ്തികളുടെ ഗുണനിലവാരം കുറയുകയും കർശന മാർഗനിർദേശക ചട്ടങ്ങൾക്കു വിധേയമാവുകയുംചെയ്തതു കാരണം അത് പ്രതീക്ഷതിനേക്കാൾ താഴെയായിരുന്നു. അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉൽപന്നങ്ങൾ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും ഐടി മേഖലയിൽ കാര്യമായ വളർച്ചയുണ്ടായില്ലെങ്കിലും പ്രതീക്ഷയ്ക്കുപരിയായിരുന്നു. ആവശ്യക്കാരുടെ കുറവുകാരണം വാഹന മേഖലയും സംസ്കരണ ശാലകളുടെ മൊത്ത ലാഭത്തിലുണ്ടായകുറവും കൂടിയവിലയും കാരണം എണ്ണ, പ്രകൃതി വാതക രംഗവും ആവശ്യക്കാരുടെ കുറവും കുറഞ്ഞ വിലയും കാരണം സിമെന്റ് വ്യവസായവും ആഗോള വിപണിയിലെ ഡിമാന്റിലും വിലയിലും ഉണ്ടായ കുറവും കാരണം ഫാർമ രംഗവും താഴ്ന്ന. അന്തർദേശീയ വിലകളും കുറഞ്ഞ ഡിമാന്റും കാരണം ലേഹ വിപണിയും മോശം പ്രകടനമാണു കാഴ്ചവെച്ചത്. അഭ്യന്തര സാമ്പത്തിക സ്ഥിതിയിൽ മെച്ചം പ്രതീക്ഷിക്കുന്നതിനാൽ ഈ വർഷം ഇതുവരെ ഇടത്തരം, ചെറുകിട ഓഹരികൾ വൻകിട ഓഹരികളെ കടത്തിവെട്ടുന്ന പ്രകടനമാണു നടത്തിയത്. വിപണിയെ സംബന്ധിച്ചേടത്തോളം നെല്ലിപ്പടി കണ്ട വർഷമാണു കടന്നുപോയത്. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും കൈക്കൊണ്ട ധനകാര്യ നടപടികളും നയപരമായ മാറ്റങ്ങളും സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടുത്തുമെന്നു പ്രതീക്ഷിയ്ക്കാം. ഇതിന്റെ ഫലമായി വിശാല വിപണി നല്ല പ്രകടനം നടത്തുമെന്നാണു കരുതേണ്ടത്.. ഇടത്തരം, ചെറുകിട ഓഹരികൾ ഗംഭീര പ്രകടനം കാഴ്ച വെയ്ക്കും. ഉപഭോഗം അടിസ്ഥാനമാക്കിയ വ്യവസായങ്ങൾ, കെമിക്കൽ, വളം, ബാങ്കിംഗ് മേഖലകളും മികച്ചു നിൽക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2wvjfLJ
via IFTTT

Friday, 21 February 2020

റെക്കോഡുകള്‍ തിരുത്തി സ്വര്‍ണവില: പവന് 31,480 രൂപയായി

കൊച്ചി: തുടർച്ചയായി മൂന്നാമത്തെ ദിവസവും റെക്കോഡ് ഭേദിച്ച് സ്വർണവില കുതിച്ചു. സ്വർണം പവന് ശനിയാഴ്ച 200 രൂപവർധിച്ച് 31,480 രൂപയായി. 3935 രൂപയാണ് ഗ്രാമിന്. വെള്ളിയാഴ്ച പവന് 400 രൂപയാണ് വർധിച്ചത്. ഫെബ്രുവരി ആറിന് രേഖപ്പെടുത്തിയ 29,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. അതിനുശേഷം കയറ്റിറക്കങ്ങളിലൂടെ രണ്ടാഴ്ചകൊണ്ട് 1,560 രൂപയാണ് പവന് വർധിച്ചത്. ചൈനയിലെ കൊറോണ വൈറസ് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയാണ് സ്വർണ വില ഉയരാൻ കാരണം. മാന്ദ്യവേളയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടാറുണ്ട്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണത്തിന്റെ വിലയിൽ പ്രതിഫലിച്ചു. രാജ്യാന്തര വിപണിയിൽ ഏഴു വർഷത്തെ ഉയരത്തിലാണ് സ്വർണ വില. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1.39 ശതമാനം ഉയർന്ന് 1641.70 ഡോളറായി. വില വൻതോതിൽ ഉയർന്നതോടെ ജൂവലറികളിൽ വില്പന കുറഞ്ഞിട്ടുണ്ട്. പണിക്കൂലിയും ജി.എസ്.ടി.യും പ്രളയ സെസുമൊക്കെ ചേർക്കുമ്പോൾ ഒരു പവൻ സ്വർണം ലഭിക്കാൻ 36,000-ത്തോളം രൂപ നൽകേണ്ടി വരും. ഈ വർഷം ജനുവരി ആറിനാണ് പവൻ 30,000 എന്ന മാന്ത്രിക സംഖ്യ കടന്ന് 30,200 രൂപയിലെത്തിയത്. സ്വർണവില തീയതി നാഴികക്കല്ല് പവൻ വില 2005 ഒക്ടോബർ 10 5,000 5,040 2008 ഒക്ടോബർ 9 10,000 10,200 2010 നവംബർ 8 15,000 15,000 2011 ഓഗസ്റ്റ് 19 20,000 20,520 2019 ഫെബ്രുവരി 19 25,000 25,120 2019 ജൂലായ് 19 26,000 26,120 2019 ഓഗസ്റ്റ് 7 27,000 27,200 2019 ഓഗസ്റ്റ് 15 28,000 28,000 2019 സെപ്റ്റംബർ 4 29,000 29,120 2020 ജനുവരി 6 30,000 30,200 2020 ജനുവരി 8 30,000 30,400 2020 ഫെബ്രുവരി 21 31,000 31,280 2020 ഫെബ്രുവരി 22 31,400 31,480

from money rss http://bit.ly/2SOWICo
via IFTTT

റിലയന്‍സ് ജിയോ വാര്‍ഷിക പ്ലാന്‍ നിരക്ക് വര്‍ധിപ്പിച്ചു

പ്രീ പെയ്ഡ് വരിക്കാർക്കുള്ള വാർഷിക പ്ലാനിൽ ജിയോ വർധനവരുത്തി. 2,020 രൂപയിൽനിന്ന് 2,121 രൂപയായാണ് നിരക്ക് കൂട്ടിയത്. അതേസമയം, പ്ലാനിൽനിന്നുള്ള ആനുകൂല്യത്തിൽ മാറ്റമൊന്നുമില്ല. വാർഷിക പ്ലാനിൽ 101 രൂപ കൂടിയതോടെ പ്രതിമാസം(ജിയോയുടെ കണക്കിൽ 28 ദിവസം) 8.4 രൂപയുടെ വർധനവാണുണ്ടാകുക. വാർഷിക പ്ലാൻ പ്രകാരം മൊത്തം ലഭിക്കുന്ന സൗജന്യ ഡാറ്റ 504 ജി.ബിയാണ്. 336 ദിവസമാണ് കാലാവധി. ദിവസം 1.5 ജി.ബി ഡാറ്റയാണ് ഉപയോഗിക്കാൻ കഴിയുക. ജിയോയിൽനിന്ന് ജിയോ നമ്പറുകളിലേയ്ക്കുള്ള കോളുകൽ സൗജന്യമാണ്. മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് 12,000 മിനുട്ടിന്റെ സംസാര സമയവും ലഭിക്കും. ദിനംപ്രതി 100 എസ്എംഎസ് സൗജന്യമാണ്. മറ്റ് പ്ലാനുകൾക്കൊന്നും മാറ്റംവരുത്തിയിട്ടില്ല. 555 രൂപയുടെ പ്ലാൻ പ്രകാരം 84 ദിവസത്തേയ്ക്ക് പ്രതിദിനം 1.5 ജി.ബി ഡാറ്റ ഉപയോഗിക്കാം. ഇതുപ്രകാരം മൊത്തം ലഭിക്കുക 126 ജി.ബി ഡാറ്റയാണ്. മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് 3000 മിനുട്ട് സംസാരസമയവും ലഭിക്കും. Reliance Jios yearly plan for prepaid users has changed

from money rss http://bit.ly/37Oc1zm
via IFTTT

സ്വര്‍ണവില കുതിക്കുന്നു; പവന് 31,280 രൂപയായി

സ്വർണവില വീണ്ടും റെക്കോഡ് ഭേദിച്ചു. പവന് 400 രൂപ കൂടി 31,280 രൂപയായി. രാവിലെ 240 രൂപയും ഉച്ചകഴിഞ്ഞ് 160 രൂപയുമാണ് വർധിച്ചത്. അതായത് വെള്ളിയാഴ്ചമാത്രം പവന്റെ വിലയിലുണ്ടായ വർധന 400 രൂപ. ഒരു ഗ്രാമിന്റെ വില 3,910 രൂപയുമായി. ഫെബ്രുവരി ആറിന് 29,920 രൂപ രേഖപ്പെടുത്തിയ ശേഷം തുടർച്ചയായി വിലവർധിക്കുകയായിരുന്നു. ജനുവരി ഒന്നിലെ 29,000 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2,280 രൂപയാണ് പവന്റെ വിലയിലുണ്ടായ വർധന. ചൈനയിൽ കൊറോണ വൈറസ് പടർന്നുപടിച്ചത് ലോകമെമ്പാടുമുള്ള വ്യാവസായിക ഉത്പാദനത്തെ ബാധിക്കുമെന്നും അത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിവെയ്ക്കുമെന്നുമുള്ള ആശങ്കയാണ് സ്വർണവില അടിക്കടി ഉയരാൻ കാരണം. മാന്ദ്യവേളകളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യംകൂടാറുണ്ട്. ഇപ്പോഴത്തെ തുടർച്ചയായ വിലവർധനയ്ക്ക് കാരണം അതാണ്. വിദേശനാണ്യവിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമാകുകയും ചെയ്തതോടെ വില വീണ്ടും റെക്കോഡ് ഭേദിച്ചു. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,625.05 ഡോളറായി ഉയർന്നിട്ടുണ്ട്. ഒരാഴ്ചക്കിടെയുള്ള വിലവർധന 2.5ശതമാനമാണ്. വില വൻതോതിൽ കൂടിയതോടെ ജൂവലറികളിൽ വില്പന കുറഞ്ഞിട്ടുണ്ട്. പണിക്കൂലിയും ജിഎസ്ടിയും പ്രളയ സെസുമൊക്കെ ചേരുന്നതോടെ ഒരു പവൻ സ്വർണം ലഭിക്കാൻ 36,000ത്തോളും രൂപനൽകേണ്ടിവരും. Gold prices surge to record highs again

from money rss http://bit.ly/2v2ifyg
via IFTTT

ആധാറുണ്ടെങ്കില്‍ മിനുട്ടുകള്‍ക്കുള്ളില്‍ സൗജന്യമായി പാന്‍ ലഭിക്കും: വിശദാംശങ്ങളറിയാം

പാൻകാർഡ് ലഭിക്കാൻ ഇനി രണ്ടുപേജ് അപേക്ഷാഫോം പൂരിപ്പിച്ച് പണവുമടച്ച് കാത്തിരിക്കേണ്ടതില്ല. ആധാർ ഉണ്ടെങ്കിൽ 10 മിനുട്ടിനുള്ളിൽ സൗജന്യമായി പാൻ ലഭിക്കും. അതിനായി നിങ്ങൾ നൽകേണ്ടത് അധാർ നമ്പർ മാത്രം. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകിയാൽ ഇ-കെവൈസി നടപടി ക്രമങ്ങൾ പൂർത്തിയായി. അതോടെ 10 മിനുട്ടിനുള്ളിൽ പിഡിഎഫ് ഫോർമാറ്റിൽ പാൻ ലഭിക്കും. പാൻ കാർഡിന് തുല്യമായി ഇത് ഉപയോഗിക്കുകയും ചെയ്യാം. ലാമിനേറ്റഡ് പാൻകാർഡ് ആവശ്യമുള്ളവർ റീപ്രിന്റിനായി 50രൂപ മുടക്കേണ്ടിവരും. എങ്ങനെ അപേക്ഷിക്കാം: ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽ ഇൻസ്റ്റന്റ് പാൻ ത്രു ആധാർ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. പുതിയ പേജിൽ ഗെറ്റ് ന്യു പാൻ എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് ക്ലിക്ക് ചെയ്യുക. പുതിയ പാൻ കാർഡ് ലഭിക്കുന്നതിനായി ആധർ നമ്പർ നൽകുക. ക്യാപ്ചെ കോഡ് നൽകിയാൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. ഒടിപി നൽകുക. ആധാർ വിവരങ്ങൽ വാലിഡേറ്റ് ചെയ്യുക. പാൻ അപേക്ഷയോടൊപ്പം ഇ-മെയിൽ ഐഡിയും വാലിഡേറ്റ് ചെയ്യാൻ അവസരമുണ്ട്. ആധാർ നമ്പർ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയ്ക്ക് കൈമാറിയതിനുശേഷം അപ്പോൾതന്നെ നിങ്ങൾക്ക് ഇ-പാൻ അനുവദിക്കും. എല്ലാറ്റിനുംകൂടി 10മിനുട്ടിൽ കൂടുതൽ സമയം ആവശ്യമില്ല. ചെക്ക് സ്റ്റാറ്റസ്/ഡൗൺലോഡ് പാൻ- എന്നസ്ഥലത്ത് ആധാർ നമ്പർ നൽകി പിഡിഎഫ് ഫോർമാറ്റിലുള്ള പാൻ ഡൗൺലോഡ് ചെയ്യാം. ആധാർ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഇ-മെയിലിലും പിഡിഎഫ് ഫോർമാറ്റിൽ പാൻ ലഭിക്കും. ഇത്തരത്തിൽ പുതിയ പാൻ ലഭിക്കുന്നതിന് പണമൊന്നും നൽകേണ്ടതില്ല. പേപ്പറിൽ അപേക്ഷ നൽകേണ്ടതില്ല. എളുപ്പവുമാണ്. രേഖകളൊന്നും പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതുമില്ല. ശ്രദ്ധിക്കുക: നേരത്തെ പാൻ ലഭിക്കാത്തവർക്കാണ് ഈ സൗകര്യം ലഭ്യമാകുക. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുമുണ്ടാകണം. ജനനതിയതി മാസവും വർഷവും ഉൾപ്പടെ ആധാറിൽ ഉണ്ടായിരിക്കുകയുംവേണം. പ്രായപൂർത്തിയാകാത്തവർക്ക് പാൻ ലഭിക്കില്ല. പാൻ എളുപ്പത്തിൽ ലഭിക്കുന്നതിന് നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്ന് ഫ്രെബ്രുവരി ഒന്നിലെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

from money rss http://bit.ly/38MSa57
via IFTTT

Thursday, 20 February 2020

ശിവരാത്രി: ഓഹരി വിപണിക്ക് അവധി

മുംബൈ: ശിവരാത്രി പ്രമാണിച്ച് ഓഹരി വിപണികൾ വെള്ളിയാഴ്ച പ്രവർത്തിക്കുന്നില്ല. ബിഎസ്ഇയ്ക്കും എൻഎസ്ഇയ്ക്കും അവധിയാണ്. ബുള്ളിയൻ വിപണിയുൾപ്പടെയുള്ള കമ്മോഡിറ്റി മാർക്കറ്റുകൾക്കും അവധിയാണ്. നാളെ ശനിയാഴ്ചയും മറ്റെന്നാൾ ഞായറാഴ്ചയും ആയതിനാൽ മൂന്നുദിവസം തുടർച്ചയായി വിപണികൾ പ്രവർത്തിക്കില്ല. കഴിഞ്ഞ ദിവസം സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 152.88 പോയന്റ് നഷ്ടത്തിൽ 41,170.12ലും നിഫ്റ്റി 45 പോയന്റ് താഴ്ന്ന് 12,080.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. BSE, NSE shut today on account of Shivratri

from money rss http://bit.ly/2PffXD4
via IFTTT

സെന്‍സെക്‌സ് 153 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 12,100 നിലവാരത്തിന് താഴെയെത്തി. സെൻസെക്സ് 152.88 പോയന്റ് താഴ്ന്ന് 41,170.12ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തിൽ 12,080.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1219 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1257 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. സിപ്ല, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഇൻഡസിന്റ് ബാങ്ക്, സീ എന്റർടെയൻമെന്റ്, ടാറ്റ സ്റ്റീൽ, എസ്ബിഐ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഊർജം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം, ഫാർമ, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിലാണ് വില്പന സമ്മർദം പ്രകടമായത്. ലോഹം, പൊതുമേഖല ബാങ്ക് ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു.

from money rss http://bit.ly/39SQQOm
via IFTTT

പ്രതിമാസം 10,000 രൂപ പെന്‍ഷന്‍: പദ്ധതി ഉടനെ നിര്‍ത്തിയേക്കും

പ്രതിമാസം 10,000 രൂപ പെൻഷൻഉറപ്പുനൽകുന്ന പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി വയ വന്ദന യോജന 2020 മാർച്ച് 31ന് നിർത്തും. റിട്ടയർ ചെയ്തവർക്ക്, അതായത് 60വയസ്സിന് മുകളിലുള്ളവർക്ക് നിക്ഷേപിക്കാവുന്ന ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാനാണിത്. പദ്ധതി നീട്ടുന്നതിന്റെ സൂചനകളൊന്നും നിലവിൽസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എൽഐസിയാണ് പദ്ധതിയുടെ നടത്തിപ്പുകാർ. 10വർഷത്തേയ്ക്ക് പ്രതിമാസം 10,000 രൂപവീതം ഉറപ്പായും നൽകുന്നതാണ് പദ്ധതി. 15 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാൻ കഴിയുക. നിക്ഷേപ തുകയ്ക്കനുസരിച്ച് ലഭിക്കുന്ന ആദായത്തിനും വ്യത്യാസമുണ്ടാകും(പട്ടിക കാണുക) പ്രധാനമന്ത്രി വയ വന്ദന യോജന Mode of Pension Minimum annuity purchase price Minimum pension income Maximum annuity purchase price Maximum pension income Yearly Rs 1,44,578 Rs 12,000 Rs 14,45,783 Rs 1,20,000 Half yearly Rs 1,47,601 Rs 6000 Rs 14,76,015 Rs 60,000 Quarterly Rs 1,50,000 Rs 1,000 Rs 15,00000 Rs 10,000 Source: LIC website പദ്ധതിയിൽ ചേരാവുന്ന മിനിമം പ്രായം: 60 വയസ്സ്(പൂർത്തിയാക്കിയിരിക്കണം) എത്ര വയസ്സുവരെ ചേരാം: 60വയസ്സിന് മുകളിൽ എത്രവയസ്സുവരെയും ചേരാം. പോളിസി കാലാവധി: 10 വർഷം മിനിമം പെൻഷൻ: പ്രതിമാസം 1000 രൂപ പരമാവധി പെൻഷൻ: പ്രതിമാസം 10,000 രൂപ പ്രതിമാസം, പാദവാർഷികം, അർധവാർഷികം, വാർഷികം എന്നിങ്ങനെ പെൻഷൻ സ്വീകരിക്കാൻ അവസരമുണ്ട്. എങ്ങനെ ചേരാം എൽഐസി വഴി ഓൺലൈനായോ ഓഫ്ലൈനായോ പദ്ധതിയിൽ ചേരാം. ഓഫ് ലൈനായി ചേരാൻ നിങ്ങളുടെ അടുത്തുള്ള എൽഐസി ശാഖയെ സമീപിക്കുക. ഓൺലൈനായാണെങ്കിൽ എൽഐസിയുടെ വെബ്സൈറ്റായ www.licindia.inലോഗിൻ ചെയ്ത് നിക്ഷേപിക്കുക. പദ്ധതിയിൽനിന്നുള്ള മറ്റ് നേട്ടങ്ങൾ 10 വർഷം കാലാവധി പൂർത്തിയാക്കുമ്പോൾ അവസാനത്തെ പെൻഷനോടൊപ്പം നിക്ഷേപ തുക തിരിച്ചുതരും. പെൻഷൻ വാങ്ങുന്നയാൾ മരിച്ചാൽ നിക്ഷേപിച്ചതുക നോമിനിക്ക് തിരിച്ചുനൽകും. പോളസിയെടുത്ത് മൂന്നുവർഷം പൂർത്തിയാക്കിയാൽ വായ്പയെടുക്കാൻ അവസരമുണ്ട്. ആന്വിറ്റി വാങ്ങാൻ നിങ്ങൾ നിക്ഷേപിച്ചതുകയുടെ 75 ശതമാനമാണ് വായ്പയായി അനുവദിക്കുക. ശ്രദ്ധിക്കാൻ എൽഐസിയുടെ ഈ പെൻഷൻ സ്കീമിൽ നിക്ഷേപിച്ചാൽ 80സി പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കില്ല. പദ്ധതിയിൽനിന്ന് ലഭിക്കുന്ന പെൻഷന് ആദായനികുതി ബാധ്യതയുണ്ട്. എന്നാൽ പോളിസിയിലെ നിക്ഷേപതുകയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇടയ്ക്ക് വെച്ച് പിൻവലിക്കാമോ? നിക്ഷേപതുക ഉപാധികൾക്കുവിധേയമായി കാലാവധി പൂർത്തിയാക്കുംമുമ്പ് പിൻവലിക്കാൻ അനുവദിക്കും. പെൻഷൻ വാങ്ങുന്നയാൾക്കോ പങ്കാളിക്കോ ഗുരതരമായ രോഗംവരികയാണെങ്കിലാണ് നിക്ഷേപം പിൻവലിക്കാൻ കഴിയുക. ആന്വിറ്റിക്കായി നിക്ഷേപിച്ച തുകയുടെ 98 ശതമാനമാണ് സറണ്ടർ വാല്യുവായി ലഭിക്കുക. antony@mpp.co.in

from money rss http://bit.ly/39VaCZz
via IFTTT