121

Powered By Blogger

Monday, 2 November 2020

115 രൂപ നിരക്കില്‍ 2,275 കോടി മൂല്യമുള്ള ഓഹരികള്‍ എന്‍ടിപിസി തിരിച്ചുവാങ്ങുന്നു

വൈദ്യുതി മേഖലയിലെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എൻടിപിസി 19.78 കോടി ഓഹരികൾ തിരിച്ചുവാങ്ങുന്നു. 2,275.74 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ഒരു ഓഹരിക്ക് 115 രൂപ നിരക്കിലാകും തിരിച്ചുവാങ്ങൽ. തിങ്കളാഴ്ച 89.25 രൂപ നിലവാരത്തിലായിരുന്നു ഓഹരി വില ക്ലോസ് ചെയ്തത്. നവംബർ രണ്ടിനുചേർന്നബോർഡ് യോഗം ഓഹരി തിരിച്ചുവാങ്ങലിന് അനുമതി നൽകിയിട്ടുണ്ട്. നവംബർ 13ആണ് റെക്കോഡ് തിയതിയായി നിശ്ചിയിച്ചിട്ടുള്ളത്. വരുംദിവസങ്ങളിൽ മറ്റുവിവരങ്ങൾ പുറത്തുവിടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബറിൽ അവാസനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 3,262 കോടി രൂപയാണ്. മുൻവർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് ഏഴുശതമാനമാണ് വർധന. വരുമാനമാകട്ടെ എട്ടുശതമാനംവർധിച്ച് 24,677 കോടി രൂപയുമായി ഉയർന്നു.

from money rss https://bit.ly/3mJyGEY
via IFTTT

നിഫ്റ്റി 11,650ന് മുകളില്‍: സെന്‍സെക്‌സ് 143 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടുണ്ടാക്കി. നിഫ്റ്റി 11,650ന് മുകളിലെത്തി. 143.51 പോയന്റാണ് സെൻസെക്സിലെ നേട്ടം. 39,757.58ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 26.80 പോയന്റ് ഉയർന്ന് 11,669.20ലുമെത്തി.ബിഎസ്ഇയിലെ 1080 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1535 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. റിലയൻസ്, ഡിവിസ് ലാബ്, ഐഷർ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, എഫ്എംസിജി തുടങ്ങിയ വിഭാഗം സൂചികകൾ ഒഴികെയുള്ളവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends above 11,650, Sensex up 143 pts

from money rss https://bit.ly/324Vfwa
via IFTTT

വ്യവസായ മേഖലയില്‍ ഉണര്‍വ്: പിഎംഐ 10 വര്‍ഷത്തെ മുകളിലെത്തി

രാജ്യത്തെ വ്യവസായിക മേഖല കഴിഞ്ഞമാസം മികച്ച വളർച്ച കൈവരിച്ചതായി പർച്ചേസ് മാനേജേഴ്സ് സൂചിക(പിഎംഐ)വ്യക്തമാക്കുന്നു. ഒക്ടോബറിലെ പിഎംഐ 58.9ആയി ഉയർന്നു. സെപ്റ്റംബറിൽ ഇത് 56.8 ആയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതും വിപണിയിൽ ആവശ്യകത വർധിച്ചതും വ്യവസായിക മേഖലയ്ക്ക് കരുത്തുപകർന്നതായി ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ മാനുഫാക്ചറിങ് പർച്ചേഴ്സ് മാനേജേഴ്സ് സൂചിക വ്യക്തമാക്കുന്നു. പിഎംഐ 50ന് മുകളിൽപോയാൽ വളർച്ചയും അതിന് താഴെപ്പോയാൽ തളർച്ചയുമാണ് സൂചിപ്പിക്കുന്നത്. അതേസമയം, പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കമ്പനികൾ തുടർച്ചയായി ഏഴാംമാസവും ജീവനക്കാരുടെ എണ്ണത്തിൽ കുറവുവരുത്തിയായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. October factory growth at decade high as demand bounces back

from money rss https://bit.ly/32lK5TV
via IFTTT

ആദിത്യ പുരി ഇനി കാര്‍ലൈല്‍ ഗ്രൂപ്പിന്റെ സീനിയര്‍ അഡൈ്വസര്‍

എച്ച്ഡിഎഫ്സിബാങ്കിൽ ദീർഘകാലം സിഇഒയായി ഈയിടെ വിരമിച്ച ആദിത്യ പുരി ആഗോള നിക്ഷേപ സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിൽ ചേർന്നു. കമ്പനിയുടെ ഏഷ്യ വിഭാഗത്തിൽ സീനിയർ അഡൈ്വസറായാണ് നിയമനം. ഏഷ്യയിലുടനീളമുള്ള നിക്ഷേപ സാധ്യതകളെക്കുറിച്ച് പുരി ഇനിമുതൽ കാർലൈൽ ഗ്രൂപ്പിന് ഉപദേശം നൽകും. കമ്പനിയിലെ നിക്ഷേപ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും പോർട്ട്ഫോളിയോ മാനേജുമെന്റ് അംഗങ്ങൾക്കും അദ്ദേഹത്തിന്റെ സേവനം ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്കിന്റെ ആദ്യ സിഇഒയാണ് ആദിത്യ പുരി. 24 വർഷത്തെ സേവനത്തിനടിയിൽ രാജ്യത്തെ ഏറ്റവുംവലിയ സ്വകാര്യ ബാങ്കായി എച്ച്ഡിഎഫ്സി വളർന്നു. 2020 സെപ്റ്റംബർ 30ലെ കണക്കുപ്രകാരം 210 ബില്യൺ ഡോളറാണ് ബാങ്കിന്റെ ആസ്തി. 90 ബില്യണാണ് വിപണിമൂല്യം. എച്ച്ഡിഎഫ്സിയിലെത്തുംമുമ്പ് സിറ്റി ബാങ്കിന്റെ വിദേശ വിഭാഗത്തിൽ 20 വർഷത്തോളം അദ്ദേഹം ജോലിചെയ്തിരുന്നു. Aditya Puri appointed as a senior adviser in Asia for Carlyle Group

from money rss https://bit.ly/2THmW9H
via IFTTT

അസംസ്‌കൃത എണ്ണവില കുറയുന്നു: ബാരലിന് 36.45 ഡോളറായി

കോവിഡ് വ്യാപിക്കുന്നതിനാൽ യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിലേയ്ക്കു പോകുന്ന സാഹചര്യത്തിൽ അസംസ്കൃത എണ്ണവിലയിൽ നാലുശതമാനത്തോളം ഇടിവുണ്ടായി. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ആവശ്യകത കുറഞ്ഞതാണ് വിലയെ ബാധിച്ചത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 36.45 ഡോളർ നിലവാരാത്തിലേയ്ക്കാണ് താഴ്ന്നത്. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 34.21 ഡോളറിലുമെത്തി. കോവിഡ് അടച്ചിടലിൽനിന്ന് രാജ്യങ്ങൾ പിന്മാറിതുടങ്ങിയതോടെ അസംസ്കൃത എണ്ണയ്ക്ക് ഡിമാൻഡ് കൂടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഈ പ്രതിസന്ധി. ശൈത്യകാലമായതിനാൽ അസംസ്കൃത എണ്ണയുടെ പ്രതിദിന ഉപഭോഗം 25 ലക്ഷം ബാരലായി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബ്രട്ടൺ ഉൾപ്പടെയുള്ള രാജ്യങ്ങൾ ലോക് ഡൗൺ പ്രഖ്യാപിച്ചത് വിപണിക്ക് തിരിച്ചടിയായി. Oil prices crash on demand concerns as many countries extend covid lockdown

from money rss https://bit.ly/3em35pR
via IFTTT

Sunday, 1 November 2020

മണിപ്പാല്‍ ഹോസ്പിറ്റല്‍സ് കൊളംബിയ ഏഷ്യയെ ഏറ്റെടുക്കുന്നു: ഇടപാട് 2000 കോടി രൂപയുടെ

രാജ്യത്തെ വൻകിട ആശുപത്രികളിലൊന്നായ മണിപ്പാൽ ഹോസ്പിറ്റൽസ് കൊളംബിയ ഏഷ്യ ഹോസ്പിറ്റലിനെ ഏറ്റെടുക്കുന്നു. 2000 കോടിയിലേറെരൂപയ്ക്കാണ് കൊളംബിയ ഏഷ്യയുടെ 100ശതമാനം ഓഹരിയും വാങ്ങുതെന്നാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യയുടെ കിഴക്കൻ പ്രദേശത്തുകൂടി മണിപ്പാൽ ഹോസ്പിറ്റലിന്റെ സാന്നിധ്യം ശക്തമാകും. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ 15 നഗരങ്ങളിലായി 7,500 ബെഡ്ഡുകളുള്ള ആശുപത്രി ശൃംഖലയായി മണിപ്പാൽ മാറും. 4,000 ഡോക്ടർമാർ ഉൾപ്പടെ 10,000 ജീവനക്കാരാകും ഉണ്ടാകുക. മണിപ്പാൽ ആശുപത്രിയുടെ ക്ലിനിക്കൽ വൈദഗ്ധ്യം കോളംബിയ ഏഷ്യയുടെ ആശുപത്രികളിലും ലഭ്യമാകാൻ ലയനം സഹായകരമാകും. ബെംഗളുരു, മൈസൂർ, കൊൽക്കത്ത, ഗുരുഗ്രാം, ഗാസിയാബാദ്, പാട്യാല, പുണെ തുടങ്ങിയ നഗരങ്ങളിലുൾപ്പടെ കൊളംബിയ ഏഷ്യയ്ക്ക് 11 ആശുപ്രതികളാണുള്ളത്. 1,300ഓളം ബെഡ്ഡുകളുമുണ്ട്. Manipal Hospitals to acquire Columbia Asia Hospitals for Rs 2,000 cr

from money rss https://bit.ly/3ef2iam
via IFTTT

റിലയന്‍സിന്റെ ഓഹരി വില 5% താഴ്ന്നു: അഞ്ചുമാസത്തിനിടെയിലെ ഒരൊറ്റ ദിവസത്തെ വലിയ വീഴ്ച

നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ പ്രവർത്തനഫലം പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതിനെതുടർന്ന് റിലയൻസിന്റെ ഓഹരി വില 2000 രൂപയ്ക്കു താഴെപ്പോയി. ബിഎസ്ഇയിൽ ഓഹരി വില അഞ്ചുശതമാത്തോളം ഇടിഞ്ഞ് 1,952.50 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞ മെയ്ക്കുശേഷം ഒരൊറ്റ ദിവസംകൊണ്ട് ഇത്രയും വിലയിടിയുന്നത് ഇതാദ്യമായാണ്. ഒരുവർഷത്തിനിടെ 35.24ശതമാനം ഉയർന്ന ഓഹരി വിലയിൽ ഒരുമാസംകൊണ്ട് 11.44ശതമാനമണ് ഇടിവുണ്ടായത്. വിപണിമൂല്യമാകട്ടെ 13.36 ലക്ഷത്തിലേയ്ക്ക് താഴുകയും ചെയ്തു. സെപ്റ്റംബർ പാദത്തിലെ കമ്പനിയുടെ അറ്റാദായത്തിൽ 15ശതമാനം ഇടിവാണുണ്ടായത്. ലാഭം 9,567 കോടിയായി കുറഞ്ഞു. മൂൻവർഷം ഇതേകാലയളവിൽ 11,262 കോടി രൂപയായിരുന്നു അറ്റാദായം. പട്രോ കെമിക്കൽ, എണ്ണശുദ്ധീകരണമേഖലകളിലുണ്ടായ തളർച്ചയാണ് അറ്റാദായത്തെ ബാധിച്ചത്. കഴിഞ്ഞമാർച്ചിൽ എക്കാലത്തെയും താഴ്ന്ന നലവാരത്തിലെത്തിയ ഓഹരി വില, വിദേശ നിക്ഷേപം വൻതോതിലെത്തിയതോടെയാണ് കുതിക്കാൻ തുടങ്ങിയത്. RIL shares slip 5% as profit declines; biggest single day fall in five months

from money rss https://bit.ly/3epdhy4
via IFTTT

മലയാളി സ്റ്റാർട്ട്അപ്പിന് 7.50 കോടിയുടെ ഫണ്ടിങ്

കോട്ടയം സ്വദേശി പ്രശാന്ത് മാടവനയുടെ നേതൃത്വത്തിലുള്ള ഇൻഷുർ-ടെക് സ്റ്റാർട്ട്അപ്പായ 'ഫീഡോ' 7.50 കോടി രൂപയുടെ മൂലധന നിക്ഷേപം നേടി. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടായ യൂണീകോൺ ഇന്ത്യ വെഞ്ച്വേഴ്സിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരാണ് മൂലധനം ലഭ്യമാക്കിയിരിക്കുന്നത്. സീ ഫണ്ട്, മാക്സ് ബൂപ ഇൻഷുറൻസ് കമ്പനി മുൻ മാനേജിങ് ഡയറക്ടർ ആശിഷ് മെഹ്റോത്ര എന്നിവരും സീരീസ് 'എ' ഫണ്ടിങ്ങിനു മുന്നോടിയായുള്ള ഈ റൗണ്ടിൽ പങ്കാളികളായി. നിർമിത ബുദ്ധി (എ.ഐ.) യുടെ സഹായത്തോടെ ഇൻഷുറൻസ് പോളിസി ഉടമകളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് ഫീഡോ ചെയ്യുന്നത്. പോളിസി ഉടമയുടെ ഫോട്ടോയിൽനിന്നാണ് അവർ പുകവലിക്കുന്നവരാണോ എന്നും ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നത്. വായ്പയെടുക്കുമ്പോൾ പരിശോധിക്കുന്ന സിബിൽ ക്രെഡിറ്റ് സ്കോറിന്റെ മാതൃകയിൽ ഇൻഷുറൻസ് പോളിസി ഉടമയുടെ ഹെൽത്ത് സ്കോർ ഇവർ തയ്യാറാക്കുന്നു. നിർമിത ബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കുന്ന ഇതിന് 'ഫീഡോ സ്കോർ' എന്നാണ് പേരിട്ടിരിക്കുന്നത്. മികച്ച സ്കോർ ഉള്ളവർ ആരോഗ്യപരമായി റിസ്ക് കുറവുള്ളവരായിരിക്കും. അതിനാൽ, ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ.) യുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ന്യായമായ പ്രീമിയം തിട്ടപ്പെടുത്താൻ കഴിയും. ഈ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും കൂടുതൽ വിപണികളിലേക്ക് കടക്കാനുമാണ് പുതുതായി സമാഹരിക്കുന്ന തുക വിനിയോഗിക്കുകയെന്ന് ഫീഡോ കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ പ്രശാന്ത് മാടവന 'മാതൃഭൂമി'യോട് പറഞ്ഞു. പ്രവർത്തനം തുടങ്ങി മൂന്നു വർഷം പിന്നിടും മുമ്പ് ലാഭത്തിലെത്തിയ സ്റ്റാർട്ട്അപ്പാണ് ഫീഡോ. നിലവിൽ ഇന്ത്യയിലെ ഏതാനും ഇൻഷുറൻസ് കമ്പനികൾക്കാണ് ഫീഡോ സേവനം ലഭ്യമാക്കുന്നത്. വൈകാതെ വിദേശങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. ഇൻഷുറൻസ് സാന്ദ്രത ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഈ കുറവ് നികത്താൻ ഫീഡോ പോലുള്ള സംരംഭങ്ങളിലൂടെ കഴിയുമെന്നും യൂണീകോൺ ഇന്ത്യ വെഞ്ച്വേഴ്സ് മാനേജിങ് പാർട്ണർ അനിൽ ജോഷി പറഞ്ഞു. ചികിത്സയ്ക്ക് പണമില്ലാതെ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് രാജ്യത്ത് കടക്കെണിയിലാകുന്നതെന്നും മികച്ച ഹെൽത്ത് സ്കോറിലൂടെ ആരോഗ്യച്ചെലവ് സാധാരണക്കാർക്കു പോലും താങ്ങാവുന്നതാക്കുകയാണ് ഫീഡോയുടെ ലക്ഷ്യമെന്നും പ്രശാന്ത് വ്യക്തമാക്കി. ആക്സഞ്ചർ, ജനറൽ മോട്ടോഴ്സ്, ജെ.ഡി.ഇർവിങ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള പ്രശാന്ത് മാടവന, 2017-ൽ സുഹൃത്ത് ആന്ധ്ര സ്വദേശി അരുൺ മല്ലവരപ്പുവുമായി ചേർന്നാണ് ഫീഡോ എന്ന സ്റ്റാർട്ട്അപ്പിന് തുടക്കം കുറിച്ചത്. ടോക്യോ മെട്രോപൊളിറ്റൻ ഗവൺമെന്റിൽനിന്ന് ജപ്പാനിലേക്ക് ക്ഷണം ലഭിച്ച ഫീഡോ, ആക്സഞ്ച്വർ ഫിൻടെക് ഇന്നവേഷൻ ലാബിന്റെ ഭാഗമാണ്. ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

from money rss https://bit.ly/2TQHPPv
via IFTTT

ആഗോള ടെക് ഭീമന്മാര്‍ക്ക് ലാഭക്കുതിപ്പ്

കോവിഡ് വ്യാപനം ഉയർത്തിയ സാമ്പത്തിക മാന്ദ്യത്തിനിടയിലും ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളായ ആമസോൺ, ആപ്പിൾ, ആൽഫബെറ്റ് (ഗൂഗിൾ), ഫെയ്സ്ബുക്ക് എന്നിവയ്ക്ക് വമ്പൻ ലാഭം. കഴിഞ്ഞ മൂന്നു മാസക്കാലയളവിൽ നാലു കമ്പനികളുടെയും കൂടി മൊത്തം അറ്റാദായം 3,800 കോടി ഡോളർ വരും. അതായത്, 2.85 ലക്ഷം കോടി രൂപ. ക്ലൗഡ് കംപ്യൂട്ടിങ്, ഇ-കൊമേഴ്സ്, ഡിജിറ്റൽ ഉള്ളടക്കം എന്നിവയ്ക്ക് ലോക്ഡൗൺ കാലത്ത് പ്രസക്തിയേറിയതാണ് ടെക് കമ്പനികൾക്ക് നേട്ടമായത്. Tech giants report higher profits

from money rss https://bit.ly/3mCt4MG
via IFTTT

സെന്‍സെക്‌സില്‍ 125 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ വ്യാപാര ആഴ്ചയുടെആദ്യദിനത്തിൽ പ്രതീക്ഷയോടെ വിപണി. സെൻസെക്സ് 125 പോയന്റ് നേട്ടത്തിൽ 39,739ലും നിഫ്റ്റി 31 പോയന്റ് ഉയർന്ന് 11673ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 782 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 319 ഓഹരികൾ നഷ്ടത്തിലുമാണ്. 47 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, എസ്ബിഐ, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യുപിഎൽ, റിലയൻസ്, ഐഒസി, ഐഷർ മോട്ടോഴ്സ്, ഹിൻഡാൽകോ, ടിസിഎസ്, ബ്രിട്ടാനിയ, വിപ്രോ, ഡവീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബന്ധൻ ബാങ്ക്, എച്ച്ഡിഎഫ്സി, എൻടിപിസി തുടങ്ങി 61 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2TM5L6F
via IFTTT

Saturday, 31 October 2020

ഫ്യൂച്ചര്‍-റിലയന്‍സ് കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആമസോണ്‍ സെബിക്ക് പരാതി നല്‍കി

ഫ്യൂച്ചർറീട്ടെയിൽ ഓഹരി ഉടമകളെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് യുഎസ് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ സെബിക്ക് പരാതി നൽകി. 2019ലെ കരാർ ലംഘിച്ചാണ് റിലയൻസ് റീട്ടെയിലുമായി ഫ്യൂച്ചർ ഗ്രൂപ്പ് 34 ലക്ഷം ഡോളറിന്റെ കരാറിലേർപ്പെട്ടതെന്ന് ആമസോൺ ആരോപിക്കുന്നു. ഫ്യൂച്ചർ ഗ്രൂപ്പ് രാജ്യത്തെ നിയമങ്ങൾ ലംഘിച്ചതായി ചൂണ്ടിക്കാണിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാൻ അജയ് ത്യാഗിക്കാണ് ആമസോൺ പരാതി നൽകിയത്. ഇതേക്കുറിച്ച് അന്വേഷിച്ച് കരാറിന് അംഗീകാരം നൽകരുതെന്നാണ് ആമസോണിന്റെ ആവശ്യം. ഇതോടെ അതിവേഗം വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന റീട്ടെയിൽ ബിസിനസിനുടമയായ മുകേഷ് അംബനായുമായി അമസോൺ നേരിട്ടുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങി. ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ സംരംഭങ്ങൾ റിലയൻസ് റീട്ടെയിൽ ഏറ്റെടുത്ത നടപടി സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ കഴിഞ്ഞ ഞായറാഴ്ചയാണ് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞത്. പുതിയ സാഹചര്യത്തിൽ കരാർ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന ആവശ്യവുമായി ബിഎസ്ഇ സെബിയെ സമീപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. Amazon tells India regulator its partner Future Retail is misleading public.

from money rss https://bit.ly/34IJAEG
via IFTTT

Friday, 30 October 2020

ഇനി എല്ലാവര്‍ക്കുംചേരാം: കുറഞ്ഞ പ്രീമിയത്തില്‍ ടേം ലൈഫ് പോളിസി വരുന്നു

പൊതുവായ മാനദണ്ഡങ്ങളോടെയുള്ള ഹൈൽത്ത് പോളിസി ആരോഗ്യ സഞ്ജീവനി അവതരിപ്പിച്ചതിനു പിന്നാലെടേം ഇൻഷുറൻസ് മേഖലയിലും സമാനമായ പരിഷ്കരണത്തിന് ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു. വ്യത്യസ്ത നിബന്ധനകളും വ്യസ്ഥകളുമുള്ള നിരവധി ടേം ലൈഫ് പോളിസികളാണ് നിലവിൽ വിവിധ കമ്പനികൾ പുറത്തിറക്കിയിട്ടുള്ളത്. ഇതുമൂലം പോളിസി തിരഞ്ഞെടുക്കാനുള്ള ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ഐആർഡിഎഐയുടെ ലക്ഷ്യം. സരൾ ജീവൻ ഭീമ-എന്ന പൊതുവായ പേരിലായിരിക്കും ടേം പോളിസി വിപണിയിലെത്തുക. ഡിസംബർ 31നകം പോളിസി വിവരങ്ങൾ ലഭ്യമാക്കണമെന്ന് അതോറിറ്റി ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ജനുവരി ഒന്നുമുതലാകും പോളിസി നിലവിൽവരിക. നിലവിൽ ടേം പ്ലാനെടുക്കുന്നതിന് പ്രധാന തടസ്സമായിട്ടുള്ളത് വ്യക്തികളുടെ വരുമാനമാണ്. മൂന്നുലക്ഷത്തിനോ അഞ്ചു ലക്ഷത്തിനോ മുകളിൽ വരുമാനമുള്ളവർക്കാണ് മിക്കവാറും കമ്പനികൾ ടേം പ്ലാൻ നൽകിവരുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ 98ശതമാനംപേർക്കും പോളിസിയെടുക്കാൻ അർഹത ലഭിച്ചിരുന്നില്ല. പൊതുവായ മാനദണ്ഡങ്ങളോടെ പുതിയ പോളിസി വരുമ്പോൾ ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ വരുമാനക്കാർക്കും ഇതോടെ ടേം പ്ലാനെടുക്കാൻ അവസരമുണ്ടാകും. നിലവിൽ ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള പോളിസികളാണ് കമ്പനികൾ കൂടുതലായും വിറ്റഴിക്കുന്നത്. അതിൽനിന്ന് വ്യത്യസ്ഥമായി കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ തുകയുടെ പരിരക്ഷ ഉറപ്പാക്കാൻ പുതിയ മാർഗനിർദേശങ്ങൾ സാഹയരകമാകുമെന്നാണ് വിലയിരുത്തൽ. സവിശേഷതകൾ അറിയാം: വ്യക്തിഗത ടേം പോളിസിയാണിത്. പോളിസി കാലയളവിൽ ഇൻഷുർ ചെയ്ത വ്യക്തി മരിച്ചാൽ നോമിനിക്ക് ഒറ്റത്തവണയായി പരിരക്ഷാതുക ലഭിക്കും. ആത്മഹത്യയെ മാത്രമെ പരിരക്ഷയിൽനിന്ന് ഒഴിവാക്കൂ. അപകടമരണം ഉൾപ്പടെയുള്ളവയ്ക്ക് ഇൻഷുറൻസ് ക്ലയിം ലഭിക്കും. 18നും 65നും ഇടയക്ക് പ്രായമുള്ളവർക്ക് പോളിസിയിൽ ചേരാം. കാലാവധി 5 വർഷം മുതൽ 40 വർഷംവരെയായിരിക്കും. 70 വയസ്സുവരെ പരിരക്ഷ. 5 ലക്ഷം മുതൽ 25 ലക്ഷം രൂപവരെയുള്ള പരിരക്ഷ കമ്പനികൾ ഉറപ്പാക്കണം. വ്യവസ്ഥകളിൽമാറ്റംവരുത്താതെ അതിൽകൂടുതൽ തുകയ്ക്കുള്ള പരിരക്ഷയും കമ്പനികൾക്ക് വാഗ്ദാനംചെയ്യാം. പ്രീമിയം അടയ്ക്കാൻ മൂന്നുതരത്തിൽ അനുവദിക്കും. നിശ്ചിത ഇടവേളകിൽ അടയ്ക്കുന്നതിനുപുറമെ, ഒറ്റത്തവണ പ്രീമിയവും അനുവദിക്കും. അഞ്ച് അല്ലെങ്കിൽ പത്ത് വർഷത്തേയ്ക്കുള്ള പ്രീമിയവും ഒറ്റത്തവണയായി അടയ്ക്കാം. കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയക്ക് തുകയൊന്നും ലഭിക്കുകയില്ല. കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ പരിരക്ഷ ഉറപ്പാക്കുകയാണ് ടേം പ്ലാനിലൂടെ ലക്ഷ്യമിടുന്നത്. പോളിസിയിൽ ചേർന്നതിനുശേഷം 45 ദിവസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടായിരിക്കും. ഈ കാലയളവിനുള്ളിൽ അപകടമരണത്തിന് മാത്രമാണ് പരിരക്ഷ ലഭിക്കുക. അപകട ആനുകൂല്യത്തോടൊപ്പം സ്ഥിരമായി അംഗവൈകല്യം സംഭവിച്ചാൽ നൽകുന്ന റൈഡറും ഉൾപ്പെടുന്നു. Insurance companies to offer a standard term life policy, Saral Jeevan Bima

from money rss https://bit.ly/2GcLNyO
via IFTTT

സ്വര്‍ണവില പവന് 200 രൂപകൂടി 37,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 200 രൂപകൂടി 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസം പവന്റെ വില 37,480 രൂപയിൽ തുടർന്നശേഷമാണ് വിലവർധന. ആഗോള വിപണിയിലെ വർധനവാണ് ആഭ്യന്തര വിപണിയും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 1,878.90 ഡോളർ നിലവാരത്തിലാണ്.

from money rss https://bit.ly/2HTHLMy
via IFTTT

റിലയന്‍സിന്റെ ലാഭം ഇടിഞ്ഞു; ജിയോയുടേത് കുതിച്ചുയർന്നു

കൊച്ചി:മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 2020 സെപ്റ്റംബറിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ 9,567 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ 11,262 കോടി രൂപയെക്കാൾ 15 ശതമാനം കുറവ്. വരുമാനം 1.56 ലക്ഷം കോടിയിൽനിന്ന് 1.2 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതേസമയം, റിലയൻസിനു കീഴിലുള്ള ടെലികോം സംരംഭമായ ജിയോയുടെ ലാഭം മൂന്നു മടങ്ങ് വർധിച്ചു. 2020 സെപ്റ്റംബറിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ 2,844 കോടി രൂപയായാണ് ജിയോയുടെ അറ്റാദായം ഉയർന്നത്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 990 കോടിയായിരുന്നു. വരുമാനം 33 ശതമാനം ഉയർന്ന് 17,481 കോടിയിലെത്തി.

from money rss https://bit.ly/3kKFamu
via IFTTT

ഇന്ത്യയിലേയ്ക്ക് പ്രവാസികള്‍ പണമയക്കുന്നത് കുറയുമെന്ന് ലോകബാങ്ക്‌

മുംബൈ: കോവിഡ് മഹാമാരിയുടെയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിൽ വിദേശ ഇന്ത്യക്കാർ രാജ്യത്തേക്കയക്കുന്ന പണത്തിൽ ഈ വർഷം ഒമ്പതു ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. 2020-ൽ ഇന്ത്യയിലേക്കുള്ള പണം വരവ് 7600 കോടി ഡോളർ (5.67 ലക്ഷം കോടി രൂപ) ആയിരിക്കുമെന്നും ലോകബാങ്ക് കണക്കാക്കുന്നു. എങ്കിലും വിദേശത്തുനിന്നുള്ള പണംവരവിൽ ഇന്ത്യ തന്നെയായിരിക്കും മുന്നിൽ. ചൈന, മെക്സിക്കോ, ഫിലിപ്പൈൻസ്, ഈജിപ്ത് എന്നിവ തുടർന്നുള്ള നാലു സ്ഥാനങ്ങളിൽ വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്തവർഷം ആഗോളതലത്തിൽ സ്ഥിതി കൂടുതൽ രൂക്ഷമായിരിക്കും. 2021-ൽ കോവിഡിനു മുമ്പുള്ള നിലവാരവുമായി തട്ടിച്ചു നോക്കുമ്പോൾ വിദേശത്തുനിന്നുള്ള പണമൊഴുക്കിൽ 14 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ലോകബാങ്കിന്റെ മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരി കുടിയേറ്റത്തൊഴിലാളികളെയും അവരയക്കുന്ന പണത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെയും കാര്യമായി ബാധിച്ചതായി ലോകബാങ്കിന്റെ മൈഗ്രേഷൻ സ്റ്റിയറിങ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മമ്ത മൂർത്തി പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾ കൂടുതലുള്ള രാജ്യങ്ങളിൽ സാമ്പത്തിക വളർച്ച കുറഞ്ഞതും കുടിയേറ്റ തൊഴിലാളികൾക്കുള്ള തൊഴിലവസരങ്ങൾ നഷ്ടമായതും കുറഞ്ഞ എണ്ണവിലയും കറൻസിയുടെ മൂല്യശോഷണവും തൊഴിലാളികൾ തിരികെ നാടുകളിലേക്കു പോകുന്നതുമെല്ലാം വിദേശത്തുനിന്നുള്ള പണമൊഴുക്കിൽ കുറവുണ്ടാകാൻ കാരണമായിട്ടുണ്ടെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു. വിദേശത്തുള്ള ആറുലക്ഷം പേരെയാണ് ഇന്ത്യ കോവിഡ് മഹാമാരിക്കാലത്ത് തിരിച്ചെത്തിച്ചത്. അവർ മടങ്ങിയ രാജ്യങ്ങളിൽ തൊഴിൽ ലഭ്യത കുറഞ്ഞതിനാൽ പകുതിയിലധികം പേർക്കും തിരികെ പോകാൻ കഴിഞ്ഞേക്കില്ല. വിദേശത്തുനിന്നുള്ള പണം വരവ് ഏറ്റവും കുറയുക യൂറോപ്പിലും മധ്യേഷ്യയിലുമായിരിക്കും. എട്ടു മുതൽ 16 ശതമാനം വരെയാണ് ഇവിടങ്ങളിൽ കുറവുണ്ടാകുക. ദക്ഷിണേഷ്യയിൽ നാലു ശതമാനമായിരിക്കും ഇത്.

from money rss https://bit.ly/3jNYNZn
via IFTTT

നാസിക്കില്‍ ഉള്ളി ലേലം പുനരാരംഭിച്ചു; വില കുറഞ്ഞേക്കും

മുംബൈ: ദിവസങ്ങളുടെ പ്രതിഷേധത്തിനൊടുവിൽ ഉള്ളി ലേലത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച നാസിക്കിലെ ലാസൽഗാവിൽ കച്ചവടക്കാർ എത്തി. ഉള്ളിലേലം തുടങ്ങിയതോടെത്തന്നെ വില കുറയാനും തുടങ്ങി. വെള്ളിയാഴ്ച ലാസൽഗാവ് ചന്തയിൽ 142 ട്രക്കുകളിലായി 1500 ക്വിന്റൽ ഉള്ളിയാണ് വിൽപ്പനയ്ക്കായി എത്തിയത്. ക്വിന്റലിന് ശരാശരി 5,100 രൂപയായിരുന്നു വില. ഏറ്റവും കൂടിയ വില 5,912 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ച ലേലം നടക്കുമ്പോൾ ഉണ്ടായിരുന്ന വിലയെക്കാൾ 1500 രൂപ കുറഞ്ഞതായി കച്ചവടക്കാർ പറഞ്ഞു. വരും ദിവസങ്ങളിൽ ഉള്ളി വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഉള്ളി കിലോയ്ക്ക് 100 രൂപയിലധികമാണ്. ഉള്ളി വില കുതിച്ചുയർന്നതിനെത്തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബർ 23-ന് കേന്ദ്ര സർക്കാർ ഉള്ളിയെ അവശ്യവസ്തുവിൽ പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഉള്ളി ഗോഡൗണിൽ സൂക്ഷിക്കുന്നതിന് പരിധിയും ഏർപ്പെടുത്തി. ഉള്ളി കയറ്റുമതി നിരോധിക്കുകയുമുണ്ടായി. ഇതാണ് ഉള്ളി ലേലത്തിലെടുക്കുന്ന കച്ചവടക്കാർ പ്രതിഷേധിച്ചത്. അവർ ലേലത്തിൽ പങ്കെടുക്കാതിരുന്നതോടെ കർഷകർക്ക് ഉള്ളി വിൽക്കാൻ കഴിയാതെയായി. ചില്ലറ വിപണിയിൽ ഉള്ളി വരാതായതോടെ വില കുതിച്ചുയരുകയും ചെയ്തു. ഒരേസമയം ഉള്ളി കർഷകരും ഉപഭോക്താക്കളും പ്രതിസന്ധിയിലായ അവസ്ഥ. ഇതേത്തുടർന്ന് വ്യാഴാഴ്ച ഉള്ളി കർഷകരുടെ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ട് തങ്ങളുടെ അവസ്ഥ വിശദീകരിച്ചു. ലേലം നടക്കാതിരുന്നാൽ വലിയ നഷ്ടമായിരിക്കും കർഷകർക്കുണ്ടാവുക എന്നും അദ്ദേഹത്തെ ധരിപ്പിച്ചു. മുഖ്യമന്ത്രി ഉടൻ വിവിധ കക്ഷികളുമായി ചർച്ച നടത്തി. ഇതേത്തുടർന്നാണ് പ്രതിസന്ധി ഒഴിഞ്ഞതും ലേലത്തിൽ പങ്കെടുക്കാൻ കച്ചവടക്കാർ തയ്യാറായതും.

from money rss https://bit.ly/3mGRsg2
via IFTTT

സെന്‍സെക്‌സ് 136 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ആഗോള കാരണങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. സെൻസെക്സ് 135.78 പോയന്റ് താഴ്ന്ന് 39,614.07ലും നിഫ്റ്റി 28.40 പോയന്റ് നഷ്ടത്തിൽ 11,642.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1322 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1222 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. അദാനി പോർട്സ്, ബിപിസിഎൽ, കോൾ ഇന്ത്യ, സൺ ഫാർമ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ബാങ്ക്, എഫ്എംസിജി, വാഹനം ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 0.6ശതമാനവും ഉയർന്നു.

from money rss https://bit.ly/35MiUCu
via IFTTT

എം.സി.എക്‌സിലൂടെ ഇനി വൈദ്യുതിയും വില്‍ക്കാം

കൊച്ചി: വൈദ്യുതി വിൽപന ഇടപാടുകൾ നടത്തുന്നതിനായി മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എംസിഎക്സ്) ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ലിമിറ്റഡുമായി കരാർ ഒപ്പുവെച്ചു. കേന്ദ്ര സർക്കാറിന്റെ അംഗീകാരം ലഭിച്ചാലുടൻ എംസിഎക്സിന് തങ്ങളുടെ പ്ലാറ്റ്ഫോം വഴി വൈദ്യുതി വിൽപന നടത്താനാകും. വൈദ്യുതി ആവശ്യമുള്ള സ്ഥാപനങ്ങൾക്ക് വൈദ്യുതി നിർമ്മാണ കമ്പനികളുമായി എംസിഎക്സ് പ്ലാറ്റ്ഫോം വഴി ബന്ധപ്പെടാനാകും. ചില വികസിത രാജ്യങ്ങളിൽ കമ്മോഡിറ്റി എക്സ്ചേഞ്ചുകൾ വഴി വൈദ്യുതി ഇടപാടുകൾ നടക്കുന്നുണ്ട്. എംസിഎക്സും ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ലിമിറ്റഡും തമ്മിലുള്ള കരാറിന് സർക്കാർ അംഗീകാരം ലഭിച്ചാൽ ഇന്ത്യയിലും ഇത് നടപ്പാകും. ഊർജ്ജ , പ്രകൃതി വാതകങ്ങളിൽ എംസിഎക്സ് കഴിഞ്ഞ ദിവസം മുതൽ അവധി വ്യാപാരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. സെപത്ംബർ 30 ന് അവസാനിച്ച 2020- 21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ എംസിഎക്സിന്റെ അറ്റാദായത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് കുറവ് വന്നു. 58.55 കോടി രൂപയാണ് നടപ്പു സാമ്പത്തിക വർഷത്തിൽ രണ്ടാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 71.75 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വരുമാനത്തിൽ രണ്ടാം പാദത്തിൽ 5 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും പ്രവർത്തന വരുമാനം 12 ശതമാനം വർധിച്ച് 119.68 കോടി രൂപയിലെത്തി.

from money rss https://bit.ly/37Wccwy
via IFTTT

ഐടി റിട്ടേണ്‍ നല്‍കാന്‍ ഡിസംബര്‍ 31വരെ കാത്തിരിക്കേണ്ട: കാരണങ്ങളറിയാം

പിഴ ഒഴിവാക്കാനും മറ്റുനടപടികൾ നേരിടാതിരിക്കാനും സമയത്തിന് ആദായ നികുതി നൽകാൻ ശ്രദ്ധിക്കണം. 2019-20 സാമ്പത്തിക വർഷത്തയ്ക്കുള്ള റിട്ടേൺ നൽകേണ്ടതിയതി ഡിസംബർ 31ലേയ്ക്ക് നീട്ടിയിട്ടുണ്ടെങ്കിലും അവസാന തിയതിവരെ കാത്തിരിക്കേണ്ടതില്ല. കോവിഡ് വ്യാപനത്തെതുടർന്ന് നവംബർ 30ലേയ്ക്ക് ആദ്യംതന്നെ തിയതി നീട്ടിനൽകിയിരുന്നു. ഈ തിയതിയാണ് വീണ്ടും ഡിസംബർ 31ലേയ്ക്ക് നീട്ടിയത്. റിട്ടേൺ നൽകുന്നത് വൈകിയാൽ നേരിടേണ്ടവരുന്ന ബുദ്ധുമുട്ടുകൾ പരിശോധിക്കാം. റീഫണ്ട് ലഭിക്കാൻ കാലതമാസമുണ്ടാകും എത്രയും നേരത്തെ റിട്ടേൺ ഫയൽ ചെയ്യുന്നുവോ അത്രയും നേരത്തെ റീഫണ്ട് നിങ്ങളുടെ ബാങ്കിലെത്തും. കൃത്യമായി റിട്ടേൺ നൽകിയവർക്ക് റീഫണ്ട് നൽകാൻ ആദായനികുതി വകുപ്പ് ഒരുമാസമാണ് സമയമെടുക്കുന്നത്. ടിഡിഎസ്, ടിസിഎസ് എന്നിവ വഴി ഐടി വകുപ്പ് കൂടുതൽ നികുതി ഈടാക്കിയിട്ടുണ്ടെങ്കിലാണ് റീഫണ്ടുവഴി തുക തിരിച്ചുകിട്ടുക. കൂടുതൽ പലിശ നൽകേണ്ടിവരും ഒരുലക്ഷത്തിൽക്കൂടുതൽ തുക ആദായ നികുതി ബാധ്യതയുള്ള ഓഡിറ്റിങ് ആവശ്യമില്ലാത്ത വ്യക്തിയാണെങ്കിൽ റിട്ടേൺ സമർപ്പിക്കാൻ അവസാന തിയതിവരെ കാത്തിരിക്കരുത്. ഐടി വകുപ്പ് 234 എ പ്രകാരം ജൂലായ് 31 മുതലുള്ള പലിശ ഈടാക്കും. അതിനാൽ എത്രയുംവേഗം ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ശ്രമിക്കുക. സ്വയം വിലയിരുത്തി നികുതി നൽകുന്ന ഒരു ലക്ഷം രൂപയിൽകൂടുതൽ നികുതി ബാധ്യതയുള്ളവരാണെങ്കിൽ ഡിസംബർ 31നുശേഷമുള്ള പലിശയാണ് ഈടാക്കുക.

from money rss https://bit.ly/2TEIl3i
via IFTTT

Thursday, 29 October 2020

എയര്‍ ഇന്ത്യ വില്‍പ്പനയുടെ മാനദണ്ഡങ്ങള്‍ ഉദാരമാക്കി: ഡിസംബര്‍ 14വരെ നീട്ടി

മുംബൈ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ വിൽപ്പന ആകർഷകമാക്കാൻ വിൽപ്പനയ്ക്കുള്ള മാനദണ്ഡങ്ങൾ ഉദാരമാക്കി കേന്ദ്രസർക്കാർ. ജനുവരി 27- ന് വിൽപ്പനയ്ക്കായി താത്പര്യപത്രം ക്ഷണിച്ചിട്ടും ഇതുവരെ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് നടപടി. പുതുക്കിയ മാനദണ്ഡപ്രകാരം കമ്പനിയുടെ മൂല്യം കണക്കാക്കി ഏറ്റെടുക്കൽ പദ്ധതി സമർപ്പിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. എത്രവരെ കടബാധ്യത ഏറ്റെടുക്കാമെന്ന് പ്രത്യേകം രേഖപ്പെടുത്താം. ഏറ്റെടുക്കുന്ന കടബാധ്യതയുടെയും ഓഹരിയുടെയും ആകെ തുകയാണ് കമ്പനിയുടെ മൂല്യമായി കണക്കാക്കുക. ഇതനുസരിച്ച് ഡിസംബർ 15 വരെ ബിഡ് സമർപ്പിക്കാം. കോവിഡ് ഉണ്ടാക്കിയ ആഘാതവും വ്യോമയാന മേഖലയിലെ പ്രത്യേക സാഹചര്യവും പരിഗണിച്ച് വിവിധ സാധ്യതകൾ തേടുന്നതിന്റെ ഭാഗമായാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ബിഡ് സമർപ്പിച്ചവരിൽനിന്നുള്ള ചുരുക്കപ്പട്ടിക ഡിസംബർ 28 -ന് പ്രഖ്യാപിക്കും. നേരത്തേ നിശ്ചയിച്ച രീതിയിൽ കമ്പനിയുടെ കടബാധ്യതയിൽ ഒരു ഭാഗം സർക്കാർ ഏറ്റെടുക്കുമെന്നും കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) വ്യക്തമാക്കി. Air India bidding to be on enterprise value, deadline extended till Dec 14

from money rss https://bit.ly/2Jk6SIZ
via IFTTT