121

Powered By Blogger

Monday, 1 March 2021

സെൻസെക്‌സ് 750 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,750ന് മുകളിലെത്തി

മുംബൈ: മുൻവ്യാപാരദിനത്തിലെ നഷ്ടത്തിൽ പകുതിയും തിരിച്ചുപിടിച്ച് ഓഹരി സൂചികകൾ. രാജ്യത്തെ വളർച്ചയുടെ സൂചന ജി.ഡി.പി നിരിക്കുകളിൽ പ്രതിഫലിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. സെൻസെക്സ് 749.85 പോയന്റ് നേട്ടത്തിൽ 49,849.84ലിലും നിഫ്റ്റി 232.30 പോയന്റ് ഉയർന്ന് 14,761.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1921 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1093 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല. പവർഗ്രിഡ്, ഒഎൻജിസി, ഗ്രാസിം, യുപിഎൽ, ശ്രി സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പൊതുമേഖല ബാങ്ക് സൂചിക മാത്രമാണ് നഷ്ടത്തിലായത്. നിഫ്റ്റി ഓട്ടോ, എനർജി, മെറ്റൽ സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളാകട്ടെ 1.5ശതമാനംവീതവും നേട്ടമുണ്ടാക്കി. Nifty ends above 14,750, Sensex gains 750 pts

from money rss https://bit.ly/3bKiLlY
via IFTTT

ഗോൾഡ് ബോണ്ടിൽ കുറഞ്ഞവിലയിൽ ഇപ്പോൾ നിക്ഷേപിക്കാം: അറിയാം 10 കാര്യങ്ങള്‍

2020-21 സാമ്പത്തികവർഷത്തെ അവസാനഘട്ട ഗോൾഡ് ബോണ്ടിന് ഇപ്പോൾ അപേക്ഷിക്കാം. 4,662 രൂപയാണ് ഗ്രാമിന് വില നിശ്ചയിച്ചിട്ടുള്ളത്. ഓൺലൈനായി അപേക്ഷിച്ചാൽ 50 രൂപ കിഴിവ് ലഭിക്കും. മാർച്ച് അഞ്ചുവരെയാണ് അപേക്ഷിക്കാൻ അവസരമുള്ളത്. എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി. സ്വർണത്തിന്റെ മൂല്യവർധനയ്ക്കൊപ്പം 2.5ശതമാനം വാർഷിക പലിശയും പദ്ധതിയിൽ ലഭിക്കും. ആറുമാസത്തിലൊരിക്കൽ പലിശ ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരവുവെയ്ക്കും. സ്റ്റോക്ക് എക്സ്ചേഞ്ചുവഴി ഇടപാട് നടത്താൻ സൗകര്യമുള്ളതിനാൽ എപ്പോൾവേണമെങ്കിലും ബോണ്ട് പണമാ്ക്കാൻ കഴിയും. ഉയർന്ന നിലാവരത്തിൽനിന്ന് തിരുത്തലുണ്ടായതിനാൽ നിക്ഷേപിക്കാൻ യോജിച്ച സമയമാണെന്നാണ് വിലയിരുത്തൽ. ബോണ്ട് ആദായവും ഡോളറിന്റെ ചാഞ്ചാട്ടവും സമ്പദ്ഘടനകളുടെ തിരിച്ചുവരവും ഹ്രസ്വ-ഇടത്തരം കാലഘട്ടത്തേയ്ക്ക് സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ഗോൾഡ് ബോണ്ടിനെക്കുറിച്ച് അറിയാം പത്ത് കാര്യങ്ങൾ 1ആരാണ് ഗോൾഡ് ബോണ്ട് പുറത്തിറക്കുന്നത്? സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഗോൾഡ് ബോണ്ട് പുറത്തിക്കുന്നത്. 2എവിടെനിന്ന് വാങ്ങാം? ചെറുകിട നിക്ഷേപകർക്ക് ബാങ്കുകളിൽനിന്നോ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽനിന്നോ ബോണ്ട് വാങ്ങാം. സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവവഴിയും ബോണ്ടിൽ നിക്ഷേപം നടത്താം. 3ആർക്കൊക്കെ വാങ്ങാം? വ്യക്തികൾക്കും ട്രസ്റ്റുകൾക്കും ചാരിറ്റബിൾ ഇൻസ്റ്റിറ്റിയൂഷനുകൾക്കും സ്വർണ ബോണ്ടിൽ നിക്ഷേപിക്കാം. 4മിനിമം നിക്ഷേപം ഒരു ഗ്രാമിന് തുല്യമായതുകയുടെ യൂണിറ്റുകളായാണ് ഗോൾഡ് ബോണ്ട് പുറത്തിറക്കുക. മിനിമം ഒരു യൂണിറ്റായും നിക്ഷേപം നടത്താം. 5പരമാവധി നിക്ഷേപം വ്യക്തികൾക്ക് ഒരു സാമ്പത്തിക വർഷം പരമാവധി നാലുകിലോഗ്രാമിന് തുല്യമായ ബോണ്ടിൽ നിക്ഷേപിക്കാം. ട്രസ്റ്റുകൾക്കും മറ്റും പരിധി 20 കിലോഗ്രാമാണ്. 6ബോണ്ടിന്റെ കാലാവധി എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി. അഞ്ച് വർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ ബോണ്ട് പണമാക്കാം.കാലാവധിയെത്തുമ്പോൾ ബോണ്ടിന് അപ്പോഴുള്ള സ്വർണവില ലഭിക്കും. 7ഇഷ്യു വില ഇന്ത്യ ബുള്ള്യൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ മൂന്നുദിവസത്തെ വിലയുടെ ശരാശരിയെടുത്താണ് ഒരു യൂണിറ്റ് ബോണ്ടിന്റെ വില നിശ്ചയിക്കുക. 99.9 ശതമാനം പ്യൂരിറ്റിയുള്ള ഗോൾഡിന്റെ വിലയാണ് ഇതിനായി പരിഗണിക്കുക. ഓൺലൈനായി പണമടച്ചാണ് ബോണ്ട് വാങ്ങുന്നതെങ്കിൽ യൂണിറ്റിന്റെ വിലയിൽ 50 രൂപ കുറവുണ്ടാകും. 8പലിശ നിരക്ക് 2.5ശതമാനമാണ് ബോണ്ടിന് ലഭിക്കുന്ന പലിശ. വർഷത്തിൽ രണ്ടുതവണയായി പലിശ ലഭിക്കും. 9ആദായനികുതി ആനുകൂല്യം ഗോൾഡ് ബോണ്ടിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ബാധ്യതയുണ്ട്. എന്നാൽ യൂണിറ്റ് തിരിച്ചുകൊടുത്ത് പണമാക്കുമ്പോഴുള്ള മൂലധന നേട്ടത്തിന് നികുതി ബാധ്യതയില്ല. 10ആവശ്യമായ രേഖകൾ കെവൈസി മാനദണ്ഡങ്ങൾ പാലിച്ചെങ്കിൽമാത്രമെ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ കഴിയൂ. വോട്ടേഴ്സ് ഐഡി അല്ലെങ്കിൽ ആധാർ, പാൻ തുടങ്ങിയവ ആവശ്യമാണ്.

from money rss https://bit.ly/37ZwLqT
via IFTTT

Sunday, 28 February 2021

പ്രാരംഭ മൂലധനം 7000കോടി: ബാഡ് ബാങ്കിൽ എസ്ബിഐ ഉൾപ്പടെ 11 കമ്പനികൾ നിക്ഷേപിച്ചേക്കും

ന്യൂഡൽഹി: ബജറ്റിൽ പ്രഖ്യാപിച്ച ബാഡ് ബാങ്ക് രൂപീകരിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ പ്രാരംഭ മൂലധനമായി 7000 കോടി നൽകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, രണ്ട് ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ തുടങ്ങിയവയാണ് ഈതുക നൽകുക. കാനാറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംരംഭത്തിൽ കാര്യമായി നിക്ഷേപം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ ബാങ്കുകളെ കൂടാതെ പൊതുമേഖലയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായ പവർ ഫിനാൻസ് കോർപറേഷൻ, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ തുടങ്ങിയവയും സഹകരിക്കും. സ്വകാര്യമേഖലയിലെ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയും നിക്ഷേപംനടത്തിയേക്കും. ഐഡിബിഐ ബാങ്ക്, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ എന്നീ സ്ഥാപനങ്ങൾക്കും ഓഹരി പങ്കാളിത്തമുണ്ടാകും. 11 ഓളം സ്ഥാപനങ്ങളായിരിക്കും ബാഡ് ബാങ്കിന്റെ രൂപീകരണത്തിന് നേതൃത്വം നൽകുക. ഓരോ സ്ഥാപനത്തിനും ഒമ്പതുശതമാനം ഓഹരി വിഹിതമായിരിക്കും നൽകുക. ബാങ്കിങ് മേഖലയിലെ 2.25 ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ ആസ്തി ബാഡ് ബാങ്കിന് കീഴിൽകൊണ്ടുവരുന്നതിനാണ് സർക്കാർ ശ്രമം. ആസ്തി പുനർനിർമാണ കമ്പനിക്കുകീഴിലാകും കടംവകയിരുത്തുക. Initial capital of Rs 7,000 crore: 11 companies, including SBI, may invest in bad bank

from money rss https://bit.ly/2PojeTp
via IFTTT

സ്വയംതൊഴിൽ കണ്ടെത്താൻ എംപ്ലോയ്‌മെന്റ് വകുപ്പിന്റെ പുതിയ പദ്ധതി

കേരളത്തിലെ തൊഴിലും നൈപുണ്യവും (എംപ്ലോയ്മെന്റ്) വകുപ്പ് ഈയിടെ പുതിയൊരു സ്വയംതൊഴിൽ വായ്പാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്തവർക്കായാണ് ഈ പദ്ധതി. ഇതു സംബന്ധിച്ച് 2020 ഡിസംബർ 28-ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ സബ്സിഡിയോടു കൂടി വായ്പ അനുവദിക്കുന്നതാണ് പദ്ധതി. സ്വയംതൊഴിൽ വായ്പാ പദ്ധതി, മുതിർന്ന പൗരന്മാരുടെ പരിചയം സംബന്ധിച്ച ഡേറ്റാ ബാങ്ക് സൃഷ്ടിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പദ്ധതി ആനുകൂല്യങ്ങൾ • ഈ പദ്ധതിയുടെ കീഴിൽ ഓരോരുത്തരും സമർപ്പിക്കുന്ന പ്രോജക്ടുകൾക്ക് 50,000 രൂപ വരെ ബാങ്ക് വായ്പ അനുവദിക്കും. • വായ്പയുടെ 25 ശതമാനം (പരമാവധി 12,500 രൂപ) വരെ സബ്സിഡി അനുവദിക്കുന്നു. • സബ്സിഡി ആദ്യമേ ലഭിക്കും എന്നതിനാൽ ഇതിന് സമാനമായ തുകയ്ക്ക് പലിശ നൽകേണ്ടതില്ല. • ക്രെഡിറ്റ് ഗാരന്റി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാൽ പ്രത്യേക ജാമ്യം നൽകേണ്ടതില്ല. • മൂന്നു വർഷത്തിനു ശേഷം സബ്സിഡി തുക സംരംഭകന്റെ വായ്പക്കണക്കിലേക്ക് വരവുവയ്ക്കും. ഇതിനായി സ്ഥാപനത്തിന്റെ പ്രവർത്തനം കൂടി പരിശോധിക്കും. • മുതിർന്ന പൗരന്മാർക്ക് സാധാരണയായി ലഭിക്കുന്ന വായ്പയിന്മേലുള്ള പലിശ ഇളവും ലഭിക്കും. • സംയുക്ത സംരംഭങ്ങൾക്കും ആനുകൂല്യം ലഭിക്കും. യോഗ്യതകൾ • എംപ്ലോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടും സ്ഥിരം ജോലി ലഭിക്കാത്ത 50-65 വയസ്സുള്ളവർ ആയിരിക്കണം (ജനുവരി ഒന്നിന് പ്രായം കണക്കാക്കും). • എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നിലവിൽ ഉണ്ടാകണം. • വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. • പ്രത്യേക വിദ്യാഭ്യാസ യോഗ്യത ഇല്ല. സാക്ഷരത മതി. • രജിസ്ട്രേഷൻ സീനിയോറിറ്റി, സ്ഥിരമായി പുതുക്കൽ, 55 വയസ്സ് കഴിഞ്ഞിട്ടുള്ള വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന നൽകുന്നതാണ്. • 25 ശതമാനം സ്ത്രീകൾക്കും 25 ശതമാനം ബി.പി.എൽ. വിഭാഗങ്ങൾക്കും മാറ്റിെവച്ചിരിക്കുന്നു. ഏതുതരം സംരംഭവും തിരഞ്ഞെടുക്കാം കച്ചവടം, സേവനം, വ്യവസായം, കൃഷി, ഫാമുകൾ തുടങ്ങി ഏതുതരം സംരംഭവും ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്. കാറ്ററിങ്, പലചരക്ക് കട, സ്റ്റേഷനറി കട, ഗാർമെന്റ്സ്, കുട നിർമാണം, മെഴുകുതിരി, സോപ്പ്, ഡി.ടി.പി., ഫോട്ടോസ്റ്റാറ്റ്, സ്പെയർ പാർട്സ്, ഇന്റർനെറ്റ്, റിെപ്പയറിങ്, സർവീസ് സെന്ററുകൾ തുടങ്ങി എല്ലാത്തരം ബിസിനസുകൾക്കും ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കും. അപേക്ഷ ഇങ്ങനെ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സൗജന്യമായി ലഭിക്കും. employment.kerala.gov.in എന്ന സൈറ്റിൽ നിന്ന് ഫോറം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അപേക്ഷ സമർപ്പിക്കാം. വില്ലേജ് ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജില്ലാതല സമിതി അഭിമുഖം നടത്തിയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. പിന്നീട് ആവശ്യപ്പെടുന്ന ബാങ്കുകളിലേക്ക് ശുപാർശ ചെയ്യുന്നു. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സർക്കാർ സബ്സിഡി ലഭ്യമാക്കുന്നതാണ്. ഏതാനും ദിവസത്തെ സംരംഭകത്വ പരിശീലന പരിപാടിയും പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്. പരിഷ്കാരങ്ങൾ ആവശ്യം നവജീവൻ കൂടുതൽ ഉപകാരപ്രദമാകണമെങ്കിൽ ഇതിൽ നിരവധി പരിഷ്കാരങ്ങൾ ഇനിയും വേണം: • വായ്പത്തുക 50,000 രൂപയാണ്. ഒരു പശുവിനെ വാങ്ങാൻ പോലും തികയാത്ത തുക. ഏറ്റവും കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും ആയി ഉയർത്തണം. • ഒരു ലക്ഷം വാർഷിക വരുമാന പരിധി എടുത്തു കളയണം. സംരംഭം ചെയ്യുന്നവർക്ക് മതിയായ സാമ്പത്തിക ശേഷി ഉണ്ടാകണം. • 25 ശതമാനം സബ്സിഡി മതിയാകും. പരമാവധി സബ്സിഡി തുക ഒരു ലക്ഷം രൂപയെങ്കിലും നൽകാൻ കഴിയണം. • അപേക്ഷകൾ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽത്തന്നെ പ്രോസസ് ചെയ്ത് ബാങ്കുകളിലേക്ക് അയയ്ക്കാൻ കഴിയണം. പല ഓഫീസുകളും കയറി ഇറങ്ങാൻ അവസരം ഉണ്ടാക്കരുത്. • അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു ഏകദിന ബോധവത്കരണ പരിപാടിയും വായ്പ അനുവദിച്ചു കഴിഞ്ഞാൽ സംരംഭകത്വ വികസന പരിപാടിയും ഏർപ്പാടാക്കി നൽകണം. • 50 വയസ്സ് തികഞ്ഞിട്ടും സ്ഥിരം ജോലി ലഭിക്കാത്തവർക്കായി ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത് അഭിനന്ദനാർഹമാണ്. എന്നിരുന്നാലും ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയാൽ മാത്രമേ ഇതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.

from money rss https://bit.ly/37YHdin
via IFTTT

സ്വർണവില പവന് 280 രൂപകൂടി 34,440 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന് 280 രൂപകൂടി 34,440 രൂപയായി. 4305 രൂപയാണ് ഗ്രാമിന്. ശനിയാഴ്ച 34,160 രൂപയായിരുന്നു വില. ആഗോള വിപണിയയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 1,749.30 ഡോളറായി ഉയർന്നു. അതേസമയം, കഴിഞ്ഞ 30 ദിവസത്തെ പ്രകടനവുമായി വിലയിരുത്തുമ്പോൾ 5.35ശതമാനം താഴെയാണ് ഇപ്പോഴും വില. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റിന്റെ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 45,736 രൂപയായി താഴുകയുംചെയ്തു.

from money rss https://bit.ly/3dX1Yiu
via IFTTT

സെൻസെക്‌സിൽ 494 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് ഓഹരി സൂചികകൾ. സെൻസെക്സ് 494 പോയന്റ് നേട്ടത്തിൽ 49,594ലിലും നിഫ്റ്റി 153 പോയന്റ് ഉയർന്ന് 14,682ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1297 കമ്പനികുളുടെ ഓഹരികൾ നേട്ടത്തിലും 199 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ തിരിച്ചുവരവും വെള്ളിയാഴ്ച വൈകീട്ട്പുറത്തുവിട്ട ജിഡിപി നിരക്കുകളുമാണ് സൂചികകൾക്ക് കരുത്തേകിയത്. ഒഎൻജിസി, പവർഗ്രിഡ് കോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടൈറ്റാൻ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി സൂചികകളെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി ഐടി സൂചിക 1.6ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1ശതമാനവും 1.3ശതമാനവും നേട്ടത്തിലാണ്.

from money rss https://bit.ly/3rhjQIJ
via IFTTT

സ്റ്റാർട്ട്അപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും ഫണ്ടുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കേരളത്തിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും സ്റ്റാർട്ട്അപ്പുകൾക്കും ഓഹരി മൂലധനവും വായ്പയും ലഭ്യമാക്കാൻ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ബാങ്ക് ഇതര ധനകാര്യ സ്ഥാപനം (എൻ.ബി.എഫ്.സി.) വഴിയായിരിക്കും ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 'കെ. ചിറ്റിലപ്പിള്ളി കാപിറ്റൽ' എന്ന പേരിൽ ഈയിടെ രൂപവത്കരിച്ച കമ്പനി എൻ.ബി.എഫ്.സി.ക്കായുള്ള ലൈസൻസിന് റിസർവ് ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ട്. വ്യോമയാന കമ്പനികൾക്ക് പുതുതലമുറ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോം ഒരുക്കുന്ന ട്രാവൽടെക് സ്റ്റാർട്ട്അപ്പായ 'വെർട്ടീൽ ടെക്നോളജീസി'ൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഈയിടെ മൂലധന നിക്ഷേപം നടത്തിയിരുന്നു. ഇത്തരത്തിൽ കൂടുതൽ സംരംഭങ്ങൾക്ക് ഫണ്ട് ലഭ്യമാക്കാനാണ് പദ്ധതി. കേരളത്തിൽ സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുതിയ ഫണ്ടുമായി അദ്ദേഹം എത്തുന്നത്. സംരംഭ ഗുണവും വളർച്ചാ സാധ്യതയുമുള്ള ഒട്ടേറെ സംരംഭങ്ങൾ മൂലധനത്തിന്റെ അപര്യാപ്തത കൊണ്ട് വളർച്ച മുരടിച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് ഫണ്ട് അവതരിപ്പിക്കുന്നതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 'മാതൃഭൂമി'യോട് പറഞ്ഞു. ഓരോ സംരംഭത്തിന്റെയും പ്രവർത്തനം, വളർച്ചാ സാധ്യത, ഫണ്ടിന്റെ ആവശ്യകത എന്നിവ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും നിക്ഷേപ തീരുമാനമെടുക്കുക. ഓഹരി മൂലധനത്തിനു പുറമെ വായ്പയും ലഭ്യമാക്കും. ബാങ്കുകളിൽ ലഭ്യമായ വ്യവസായ വായ്പയെക്കാൾ കുറഞ്ഞ പലിശ നിരക്കിലായിരിക്കും വായ്പ അനുവദിക്കുക. ബാങ്കിങ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ളവരുടെ കൂടി അഭിപ്രായം കണക്കിലെടുത്താവും സംരംഭങ്ങൾ തിരഞ്ഞെടുക്കുക. ഫണ്ടിനായി എത്ര തുകയാണ് നീക്കിവയ്ക്കുക എന്ന് വെളിപ്പെടുത്താൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തയ്യാറായില്ല. അതേസമയം, വി-ഗാർഡിലെ 40 ലക്ഷം ഓഹരികൾ ഈയിടെ വിറ്റ് ഏതാണ്ട് 90 കോടി രൂപ അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. ഇതിൽ ഒരു വിഹിതം സ്റ്റാർട്ട്അപ്പ് ഫണ്ടിനു വേണ്ടിയായിരിക്കും ചെലവഴിക്കുക. കൊച്ചിയിൽ 'ചിറ്റിലപ്പിള്ളി സ്ക്വയർ' എന്ന പേരിൽ നടപ്പാക്കുന്ന അത്യാധുനിക പൊതു പാർക്കിനു വേണ്ടിയാവും ശേഷിച്ച തുക ചെലവിടുക. വി-ഗാർഡ്, വണ്ടർലാ അമ്യൂസ്മെന്റ് പാർക്സ് എന്നിവ ഉൾപ്പെടെയുള്ള സംരംഭങ്ങൾ കെട്ടിപ്പടുത്ത അദ്ദേഹം ഇപ്പോൾ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്. പുതു സംരംഭകർക്ക് സംരംഭക പരിശീലനം നൽകുന്നതിനായി 'വിജയീ ഭവ'എന്ന കൂട്ടായ്മയ്ക്കും രൂപം നൽകിയിട്ടുണ്ട്. 2013-ൽ തുടക്കം കുറിച്ച ഈ പരിപാടിയിൽ ഇതിനോടകം അഞ്ഞൂറിലേറെ പേർക്ക് പരിശീലനം ലഭിച്ചു. roshan@mpp.co.in

from money rss https://bit.ly/3r3N4dX
via IFTTT

Friday, 26 February 2021

വര്‍ഷത്തെ ഏറ്റവും മികച്ച ഓഫറുമായി ജോയ്‌ ആലുക്കാസ്‌ ; പണിക്കൂലിയില്‍ 50% ഫ്ളാറ്റ്‌ ഡിസ്കൗണ്ട്

2021 ന്റെ തുടക്കത്തിൽ വർഷത്തിലെ മികച്ച ഓഫറുമായി ലോകത്തിന്റെ പ്രിയപ്പെട്ട ജുവലറായ ജോയ് ആലുക്കാസ്. ഇൻക്രഡിബിൾ 50" എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പ്രൊമോഷനിലൂടെ പർച്ചേയ്സ് ചെയ്യുന്ന എല്ലാ സ്വർണ്ണാഭരണങ്ങൾക്കും പണിക്കൂലിയിൽ 50% ഫ്ളാറ്റ് ഡിസ്കണ്ട് നേടുന്നതിനുളള അസുലഭ അവസരമാണ്ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 8 മാസങ്ങളേക്കാൾ സ്വർണവില ഏറ്റുവും കുറഞ്ഞ സമയത്താണ് ഇൻക്രെഡിബിൾ 50”എന്ന ഓഫർ ജോയ്ആലുക്കാസ് അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ജോയ്ആലുക്കാസ് ഉപഭോക്താക്കൾക്ക് സ്വർണ്ണാഭരണങ്ങൾ ലഭ്യമാക്കുന്നത്. ഇൻക്രെഡിബിൾ 50 എന്ന ഓഫറിലൂടെ അതിലും കുറഞ്ഞ വിലകളിൽ വലിയ സേവിംഗ് സോടെ പർച്ചേയ്സ് ചെയ്യുന്നതിനുള്ള സവിശേഷ അവസരമാണൊരുക്കിയിരിക്കുന്നത്. ഓഫറിൽ പർച്ചേയ്സ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരമുള്ള വിശിഷ്ട കലാകാരന്മാരുടെ കലാ ചാതുരി പ്രതിഫലിക്കുന്ന കമനീയ സൃഷ്ടികൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ മിതമായ വിലകളിൽ വാങ്ങാം എന്നത് ഇൻക്രെഡിബിൾ 50 യെ വൃത്യസ്തമാക്കുന്നു. വർഷത്തിലെ ഏറ്റവും മികച്ച ഈ പരിമിതകാല ഓഫറിലേക്ക് എല്ലാ മാന്യ ഉപഭോക്താക്കളേയും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു". ഓഫർ അവതരിപ്പിച്ചുകൊണ്ട് ജോയ്ആലുക്കാസ് ഗ്രുപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. അവിശ്വസനീയമായ ഈ ഓഫർ 77 ദിവസമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 2021 ഫെബ്രുവരി 26 ന് ആരംഭിച്ച ഓഫർ മാർച്ച് 4 ന് അവസാനിക്കും. ഇന്ത്യയിലെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണ്. ഓഫറിന് പുറമെ, ജോയ്ആലൂക്കാസിൽ നിന്നുമുള്ള ജല്ലറി പർച്ചേയ്സുകൾക്ക് ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസും ആജീവനാന്ത ഫ്രീ മെയിന്റനൻസുംഉറപ്പ് നൽകുന്നുണ്ട്. കൂടാതെ, ആകർഷകങ്ങളായ എക്സ്ചേഞ്ച് ഓഫറുകളും പ്രയോജനപ്പെടുത്താവുന്നതാണ്.

from money rss https://bit.ly/3bHraGP
via IFTTT

സെൻസെക്‌സിന് നഷ്ടമായത് 1,939 പോയന്റ്: നിഫ്റ്റി 14,550ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ഒമ്പതുമാസത്തിനിടെയുള്ള ഏറ്റവും വലിയ ഒരുദിവസത്തെ ഇടിവ് രേഖപ്പെടുത്തി സെൻസെക്സ്. 1,939 പോയന്റ് തകർന്ന് 49,099.99 നിലവാരത്തിലേയ്ക്ക് സൂചിക പിൻവാങ്ങി. നിഫ്റ്റിയാകട്ടെ 568 പോയന്റ് നഷ്ടത്തിൽ 14,529.15ലുമെത്തി. വ്യാപാരത്തിനിടെ ഉച്ചയ്ക്കുശേഷം സെൻസെക്സ് 2,148 പോയന്റ് താഴെപ്പോയിരുന്നു. നിഫ്റ്റി 14,500നുതാഴെയുമെത്തി. വിപണി കുത്തനെ ഇടിഞ്ഞപ്പോൾ നിക്ഷേപകർക്ക് അഞ്ചുലക്ഷംകോടിയോളം രൂപയാണ് നഷ്ടമായത്. ബാങ്ക്, ധനകാര്യ ഓഹരികളാണ് നഷ്ടത്തിൽ മുന്നിൽ. പൊതു-സ്വകാര്യ ബാങ്ക് സൂചികകളും തകർച്ചയിൽപ്പെട്ടു. അഞ്ച് ശതമാനമാണ് ഈ സൂചികകളിലെ നഷ്ടം. യുഎസ് ട്രഷറി യീൽഡിലെ അപ്രതീക്ഷിത വർധനയാണ് ആഗോളതലത്തിൽ വിപണിയെ ബാധിച്ചത്. ബോണ്ടുകളിൽ പണംമുടക്കാനായി നിക്ഷേപകർ വ്യാപകമായി ഓഹരികൾ വിറ്റു. ഏഷ്യൻ വിപണികളിലും തകർച്ച പ്രതിഫലിച്ചു. ഇറാഖ് അതിർത്തിയെ ലക്ഷ്യമിട്ടുള്ള സിറിയയിലെ യുഎസിന്റെ വ്യോമാക്രമണവും പുറത്തുവരാനിക്കുന്ന ഡിസംബർ പാദത്തിലെ രാജ്യത്തെ ജിഡിപി കണക്കുകളും വിപണിയെ സ്വാധീനിച്ചതോടെ അടുത്തകാലത്തെ ഏറ്റവുംവലിയ തകർച്ചയ്ക്ക് സൂചികകൾ സാക്ഷിയായി. ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ഗെയിൽ, പവർഗ്രിഡ് കോർപ്, ഗ്രാസിം, എച്ച്ഡിഎഫ്സി, യുപിഎൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് കനത്ത തകർച്ചനേരിട്ടത്. നിഫ്റ്റി മെറ്റൽ, ഓട്ടോ സൂചികകൾ മൂന്നുശതമാനവും എഫ്എംസിജി, ഐടി, ഫാർമ സൂചികകൾ രണ്ടുശതമാനംവീതവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.75ശതമാനവും 0.74ശതമാനവും നഷ്ടംനേരിട്ടു. Sensex falls 1,939 points, Nifty settles below 14,550

from money rss https://bit.ly/37RAFlB
via IFTTT

ബോണ്ട് മാർക്കറ്റിൽ റിസർവ് ബാങ്ക് സജീവ പങ്കാളിത്തം ഉറപ്പാക്കണം

2021 ഫെബ്രുവരി ഒന്നാംതിയതിയിലെ ബജറ്റ് അവതരണത്തിനുശേഷം ബോണ്ട് ട്രേഡർമാരെ ആശ്വസിപ്പിക്കാനുള്ള സമ്മർദ്ദത്തിലായിരുന്നു റിസർവ് ബാങ്ക്. കൂടിയതോതിലുള്ള ധനകമ്മി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത് യഥാക്രമം 2021, 2022 സാമ്പത്തിക വർഷങ്ങളിൽ ജിഡിപിയുടെ 9.5 ശതമാനവും, 6.8 ശതമാനവും ആയത് ഏവരേയും അതിശയിപ്പിച്ചു. ഓഹരി വിപണി ബജറ്റിനെ ശ്ലാഘിച്ചു. എങ്കിലും ധനകമ്മി വർധിക്കുമെന്നു ബോണ്ട് മാർക്കറ്റിൽ പ്രചരിച്ച വാർത്ത ബോണ്ട് യീൽഡിൽ വർധന ഉണ്ടാക്കിയിരുന്നു. 2022 സാമ്പത്തികവർഷം കേന്ദ്ര സർക്കാർ വിപണിയിൽനിന്നു വായ്പയെടുക്കാനിരിക്കുന്നത് 12 ലക്ഷം കോടിരൂപയാണ്. വിപണിയിൽ നിന്നുള്ള സർക്കാരിന്റെ വായ്പാപദ്ധതിക്കായി ചില്ലറ നിക്ഷേപകർക്ക് ആർബിഐയിൽ ഗിൽറ്റ് അക്കൗണ്ട് തുടങ്ങാനും സൗകര്യപ്പെടുത്തി. ബോണ്ട് വിപണിയിൽ സർക്കാർ ബോണ്ടുകൾ പെരുകിയാൽ ഉണ്ടാകാവുന്ന ഡിമാന്റ്-സപ്ളെ പൊരുത്തക്കേട് ബോണ്ട് യീൽഡിനെ ബാധിക്കുകയുംചെയ്യും. സർക്കാർ ബോണ്ടുകളിൽ നിക്ഷേപിച്ചവർക്ക് കൂടുതൽ ലാഭം കിട്ടുമ്പോൾ കോർപറേറ്റ് ബോണ്ടുകളുടെ കാര്യത്തിലും ഇതേ ആവശ്യം ഉയർന്നേക്കാം. കോർപറേറ്റുകളുടെ വായ്പാ ചെലവുവർധിക്കാൻ ഇതിടയാക്കുകയും രാജ്യത്തെ സ്വകാര്യ നിക്ഷേപത്തെ ദോഷകരമായി ബാധിക്കുകയുംചെയ്യും. കൂടിയ ബോണ്ട്നേട്ടം റിസർവ് ബാങ്കിന്റെ നിരക്കു കുറയ്ക്കൽ പ്രക്രിയയുടെ പ്രവർത്തനത്തേയും സങ്കീർണമാക്കും. ബോണ്ട് നേട്ടം നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ഇപ്പോൾ ആർബിഐക്കാണ്. കഴിഞ്ഞ ദ്വൈമാസ പണ നയകമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. എങ്കിലും ക്രമമായ ഒരു യീൽഡ് കേർവ് ഉണ്ടായിവരേണ്ടത് പൊതുനന്മയ്ക്ക് ആവശ്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞിരുന്നു. മാന്ദ്യത്തിന്റെ ഘട്ടത്തിൽനിന്ന് സമ്പദ്ഘടന ക്രമേണ വീണ്ടെടുപ്പു നടത്തിക്കൊണ്ടിരിക്കുമ്പോൾ വിലക്കയറ്റം കൂടുമോ എന്നഭയം നിലനിൽക്കുന്നു. ഉപഭോക്തൃവില സൂചികയുടെ അടിസ്ഥാനത്തിൽ നിർണയിക്കുന്ന വിലക്കയറ്റ നിരക്ക് ജനുവരിയിൽ 16 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.06 ശതമാനമായിരുന്നു. ഭക്ഷണവും ഇന്ധനവും ഒഴികെയുള്ളവയുടെ വിലക്കയറ്റം 5.7 ശതമാനം വളർച്ച രേഖപ്പെടുത്തി. കുതിക്കുന്ന ഇന്ധന വിലയും സമ്പദ്ഘടനയിൽ വിലക്കയറ്റ സമ്മർദ്ദമുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ പലിശനിരക്ക് ഇനി അടുത്ത കാലത്തൊന്നും കുറയാനിടയില്ല. സാമ്പത്തികരംഗം വളർച്ചാ ഘട്ടത്തിലേക്കു കടക്കുംവരെ ഉദാരനിലപാടു തുടരുമെന്നും റിസർവ് ബാങ്ക് ഗവർണർ പറയുകയുണ്ടായി. 2021 മാർച്ചിൽ തുടങ്ങുന്ന രണ്ടുഘട്ടങ്ങളിലായി ധന നീക്കിയിരുപ്പ് അനുപാതം പുനസ്ഥാപിക്കുക എന്നതായിരിക്കും പണ നയം സാധാരണ നിലയിലേക്കു കൊണ്ടുവരാനുള്ള ആദ്യചുവട്. ബോണ്ട് നേട്ടങ്ങളെ ഇതുകൂടുതൽ സമ്മർദ്ദത്തിലാക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് ഓപറേഷൻ ട്വിസ്റ്റി ന്റെ അടുത്തഘട്ടം പഖ്യാപിച്ചത്. ഓപറേഷൻ ട്വിസ്റ്റ് എന്നാൽ റിസർവ് ബാങ്ക് സർക്കാർ ബോണ്ടുകൾ വാങ്ങുകയും വിൽക്കുകയുംചെയ്യുന്ന തുറന്നവിപണി പ്രവർത്തനമാണ്. ദീർഘകാല ബോണ്ടുകൾ വാങ്ങുന്നതിലൂടെ ബോണ്ട് നേട്ടംകുറയ്ക്കാനാണ് ആർബിഐ ശ്രമിക്കുന്നത്. സർക്കാരിന്റെ വിപണി വായ്പാ പദ്ധതിയെ ഇതു സഹായിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ബോണ്ട് നേട്ടം നിയന്ത്രിക്കുക എന്നത് റിസർവ് ബാങ്കിനെ സംബന്ധിച്ചേടത്തോളം ക്ളേശകരമായിരിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വർധിച്ച വിപണി വായ്പകൾക്കൊപ്പം റിസർവ് ബാങ്കിന് വിലക്കയറ്റം നിയന്ത്രിക്കേണ്ട ഉത്തരവാദിത്തവുമുണ്ട്. ആർബിഐ ബോണ്ട് മാർക്കറ്റിൽ സജീവമായി പങ്കെടുത്തുകൊണ്ട് വിപണിയിലെ പങ്കാളികളെ അതു ബോധ്യപ്പെടുത്തുകയും ബോണ്ട് നേട്ടം നിയന്ത്രിതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/2NJFo1Z
via IFTTT

മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികളിൽ നിക്ഷേപിക്കാം

ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും വരുമാനമുണ്ടാക്കാൻ മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കാം. ഓഹരി വില ഉയരുമ്പോഴുള്ളനേട്ടത്തിനുപുറമെ വർഷാവർഷം പ്രഖ്യാപിക്കുന്ന ലാഭവിഹിതം അധികവരുമാനംനൽകും. മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികൾ താഴെനൽകുന്നു. വിപണിമൂല്യം 400 കോടിയിലേറയുള്ളതും മൂന്നുശതമാനത്തിലേറെ ഡിവിഡന്റ് നൽകുന്നതുമായ കമ്പനികളെയാണ് പരിഗണിച്ചിട്ടുള്ളത്. അഞ്ചുവർഷം തുടർച്ചയായി ലാഭവിഹിതം നൽകുന്നതുമാണ് ഈ കമ്പനികൾ. എന്താണ് ഡിവിഡന്റ് യീൽഡ് ? ഓഹരിയുടെ മാർക്കറ്റ് വിലയും കമ്പനികൾ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീൽഡിലൂടെ വ്യക്തമാകുന്നത്. ഉദാഹരണം നോക്കാം. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി 50 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ ഓഹരിയൊന്നിന് 5 രൂപ ആയിരിക്കും ഡിവിഡന്റായി ഓഹരി ഉടമയ്ക്ക് ലഭിക്കുക. ഇതേ ഓഹരിക്ക് ഇപ്പോൾ മാർക്കറ്റിൽ 50 രൂപയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിലും ഈ ഓഹരിയുടെ നിലവിലുള്ള ഡിവിഡന്റ് യീൽഡ് 10 ശതമാനമായിരിക്കും. (5/50X100). ഒരു സൂത്രവാക്യത്തിലേക്ക് സംഗ്രഹിച്ചാൽ ഡിവിഡന്റ് യീൽഡ് = Divident / Market Price x 100. നേട്ടം രണ്ടുതരത്തിൽ മികച്ച ലാഭവിഹിതം നൽകുന്ന ഓഹരികളിൽ നിക്ഷേപിച്ചാൽ രണ്ടുതരത്തിൽ മെച്ചമുണ്ട്. പലിശയ്ക്ക് സമാനമായ നേട്ടം ലാഭവിഹിതത്തിലൂടെ ലഭിക്കുന്നതോടൊപ്പം മികച്ച നിലവാരത്തിൽ ഓഹരി വിലയെത്തിയാൽ വിറ്റ് ലാഭമെടുക്കുകയുമാകാം. ലാഭവിഹിതം വീണ്ടും നിക്ഷേപിച്ചിച്ചാൽ ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയിൽതന്നെ വീണ്ടും നിക്ഷേപിച്ചും മികച്ച നേട്ടമുണ്ടാക്കാം. ഓഹരി വിപണിയിലെ ശബ്ദകോലാഹലങ്ങളിൽനിന്നുമാറി ദിവസേനയുള്ള വാങ്ങലുകളോ വിൽപ്പനയോ ഒഴിവാക്കി താഴ്ന്ന നിലവാരത്തിൽ മികച്ച ഓഹരികൾ കണ്ടെത്തി വാങ്ങി, ലാഭവിഹിതംകൂടി ആ ഓഹരിയിൽതന്നെ നിക്ഷേപിച്ച് ദീർഘകാലം കാത്തിരുന്നാൽ മികച്ച നേട്ടംതന്നെ നിക്ഷേപകന് സ്വന്തമാക്കാം. മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്തത്തിൽവേണം നിക്ഷേപിക്കാൻ. നിക്ഷേപംനടത്തുംമുമ്പ് സ്വയം ഗവേഷണംനടത്തുക.

from money rss https://bit.ly/3svgt0Y
via IFTTT

കനത്ത നഷ്ടം: സെൻസെക്‌സ് ഇടിഞ്ഞത്‌ 1,800 പോയന്റ്

മുംബൈ: കനത്ത വില്പന സമ്മർദത്തെതുടർന്ന് ഓഹരി സൂചികകൾ കുത്തനെ ഇടിഞ്ഞു. ദിനവ്യാപാരത്തിൽ ഒരുവേള സെൻസെക്സിന് 1,800 പോയന്റാണ് നഷ്ടമായത്. നിഫ്റ്റി 14,600ന് താഴെയത്തുകയുംചെയ്തു. ബാങ്ക്, ധനകാര്യ ഓഹരികളാണ് കനത്ത നഷ്ടത്തിലായത്. നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, പൊതുമേഖല ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ സൂചികകൾ അഞ്ചുശതമാനത്തോളം താഴെപ്പോയി. കടപ്പത്രങ്ങളുടെ ആദായംവർധിച്ചതാണ് ഓഹരി വിപണിയെ ബാധിച്ചത്. ആഗോളതലത്തിൽ നിക്ഷേപകർ വിപണിയിൽനിന്ന് ലാഭമെടുത്ത് ബോണ്ടിൽ നിക്ഷേപിക്കാൻ താൽപര്യംകാണിച്ചു. ഈ ദിവസങ്ങളിലെ വിപണിയിലെ റക്കോഡ് നേട്ടമാണ് ലാഭമെടുപ്പിന് പിന്നിൽ. യുഎസിലെ ട്രഷറി ആദായംവർധിച്ചതോടെ വാൾസ്ട്രീറ്റിലെ സൂചികകളെല്ലാം വൻനഷ്ടംരേഖപ്പെടുത്തി. അതിന്റെ പ്രതിഫലനമായി ഏഷ്യൻ സൂചികകളും കൂപ്പുകുത്തി. ജപ്പാന്റെ നിക്കി സൂചിക 225 പോയന്റും ഹോങ്കോങ് ഹാങ് സെങ് സൂചിക 1.69ശതമാനവും നഷ്ടത്തിലായി. നാഷണൽ സ്റ്റാറ്റിറ്റിക്സ് ഓഫീസ് ഇന്ന് വൈകീട്ട് ഡിസംബർ പാദത്തിലെ രാജ്യത്തിന്റെ മൊത്ത ആഭ്യന്ത ഉത്പാദന(ജിഡിപി)കണക്കുകൾ പുറത്തുവിടാനിരിക്കുന്നതും വിപണിയെ കരുതലോടെ സമീപിക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഉച്ചയ്ക്കുശേഷം 2.30ഓടെ സെൻസെക്സ് 1507 പോയന്റ് നഷ്ടത്തിൽ 49,531ലും നിഫ്റ്റി 440 പോയന്റ് താഴ്ന്ന് 14,656ലുമാണ് വ്യാപാരം നടന്നത്. Sensex declines more than 1,800 points

from money rss https://bit.ly/3aXMZ5Y
via IFTTT

Thursday, 25 February 2021

സ്വർണവിലയിൽ വീണ്ടും താഴ്ച: പവന് 34,600 രൂപയായി

സംസ്ഥാനത്ത് സ്വർണവില വെള്ളിയാഴ്ചയും കുറഞ്ഞു. ഇതോട പവന്റെ വില 120 രൂപ കുറഞ്ഞ് 34,600 രൂപയായി. 4325 രൂപയാണ് ഗ്രാമിന്റെ വില. 34,720 രൂപയായിരുന്നു കഴിഞ്ഞദിവസം പന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,770.15 ഡോളറിലെത്തി. യുഎസ് ട്രഷറി യീൽഡ് വർധിച്ചതാണ് സ്വർണത്തെ ബാധിച്ചത്. യുഎസ് ഗോൾഡ് ഫ്യച്ചേഴ്സാകട്ടെ 0.5ശതമാനം താഴ്ന്ന് 1,767.10 ഡോളർ നിലവാരത്തിലുമെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംഎസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.12ശതമാനം ഉയർന്ന് 46,297രൂപയായി. നാലുദിവസത്തെ താഴ്ചയ്ക്കുശേഷമാണ് നേരിയതോതിൽ ഉയർന്നത്.

from money rss https://bit.ly/3dPb1Sy
via IFTTT

ഓഹരി സൂചികകൾ തകർന്നടിഞ്ഞു: സെൻസെക്‌സിൽ 917 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകൾ തകർന്നടിഞ്ഞു. സെൻസെക്സ് 917 പോയന്റ് താഴ്ന്ന് 50,122ലും നിഫ്റ്റി 267 പോയന്റ് നഷ്ടത്തിൽ 14,829ലുമാണ് വ്യാപാരം ആരംഭിച്ചത്. 1235 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 740 ഓഹരികൾ നേട്ടത്തിലുമാണ്. 77 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. മെറ്റൽ സൂചികയും രണ്ടുശതമാനത്തോളം താഴ്ന്നു. നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, മാരുതി, ഭാരതി എയർടെൽ, സൺ ഫാർമ, ഐടിസി, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ടെക് മഹീന്ദ്ര, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാമാനയും നഷ്ടത്തിലായത്. യുഎസ് ഓഹരി വിപണിയിലെ നഷ്ടമാണ് ഏഷ്യൻ സൂചികകളെയൊന്നാകെ ബാധിച്ചത്. യുഎസ് ട്രഷറി യീൽഡിലെ വർധന വാൾസ്ട്രീറ്റിനെ വില്പ സമ്മർദത്തിലാഴ്ത്തി. ഇതോടെ ടെക്നോളജി ഓഹരികൾ വൻതോതിൽ സമ്മർദത്തിലായി. റെയിൽ ടെൽ കോർപറേഷന്റെ ലിസ്റ്റിങ് ഇന്നാണ്. 94 രൂപയാണ് ഓഹരിയൊന്നിന് നിശ്ചയിച്ച വില. Sensex cracks 900 pts at open, Nifty below 14,900

from money rss https://bit.ly/3aVizkP
via IFTTT

സെൻസെക്‌സിൽ 257 പോയന്റ് നേട്ടം: നിഫ്റ്റി 15,100നടുത്ത് ക്ലോസ്‌ചെയ്തു

മുംബൈ: മെറ്റൽ, എനർജി ഓഹരികളുടെ ബലത്തിൽ ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 257.62 പോയന്റ് ഉയർന്ന് 51,039.31ലും നിഫ്റ്റി 115.40 പോയന്റ് നേട്ടത്തിൽ 15,097.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1755 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1149 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ആഗോള സൂചികകളിലെ നേട്ടവും മൂഡീസ് രാജ്യത്തിന്റെ വളർച്ചാ അനുമാനം ഉയർത്തിയുതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. കോൾ ഇന്ത്യ, യുപിഎൽ, അദാനി പോർട്സ്, ഹിൻഡാൽകോ, ബിപിസിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, നെസ് ലെ, എൽആൻഡ്ടി, ഡിവീസ് ലാബ്, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. മെറ്റൽ സൂചിക നാലുശതമാനവും എനർജി സൂചിക മൂന്നുശതമാനവും ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends near 15,100, Sensex jumps 257 pts

from money rss https://bit.ly/2NYZq8m
via IFTTT

വളർച്ചാ അനുമാനം പരിഷ്‌കരിച്ചു: രാജ്യം 13.7ശതമാനം വളർച്ചനേടുമെന്ന് മൂഡീസ്

2021-22 സാമ്പത്തിക വർഷത്തിൽ രാജ്യം 13.7ശതമാനം വളർച്ച് നേടുമെന്ന് ആഗോള റേറ്റിങ് ഏജൻസിയായ മൂഡീസ്. 10.08 വളർച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അനുമാനം. അതേസമയം, 2021 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തികവർഷത്തിൽ സമ്പദ് വ്യവസ്ഥ ഏഴുശതമാനം ചുരുങ്ങുമെന്നാണ് മൂഡിസിന്റെ വിലിയരുത്തൽ. ലോകത്ത ഏറ്റവും ദൈർഘ്യമേറിയതും കർശനവുമായ ലോക്ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ വളർച്ചയുടെ കാര്യത്തിൽ അതിവേഗം തിരിച്ചുവരാൻ ഇന്ത്യക്കാകുമെന്നും മൂഡീസിന്റെ ഗ്ലോബൽ മാക്രോ ഔട്ട്ലുക്ക് 2021-22 ൽ പറയുന്നു. 2020ന്റെ അവസാനത്തോടെ കോവിഡിന് മുമ്പുള്ള സാഹചര്യത്തിലേയ്ക്ക് രാജ്യം ഘട്ടംഘട്ടമായി തിരിച്ചെത്തിയതിനാൽ 2021ലെ വളർച്ചാ അനുമാനം പരിഷ്കരിക്കുകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

from money rss https://bit.ly/3qTTn3C
via IFTTT

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധനനികുതി കുറയ്ക്കണമെന്ന് ആർബിഐ ഗവർണർ

മുംബൈ: ഇന്ധന വിലവർധന കാറ്, ബൈക്ക് യാത്രക്കാരെമാത്രമല്ല സമഗ്രമേഖലെയെയും ദോഷകരമായി ബാധിക്കുമെന്നും അതിനാൽ നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. നിർമാണ, ഗതാഗത മേഖലകളെ ബാധിച്ചാൽ രാജ്യമൊട്ടാകെ വിലക്കയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുംബൈ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സ്ഥാപകദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി കുറയ്ക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏകോപനം ആവശ്യമാണ്. കോവിഡിന്റെ സമ്മർദത്തിൽനിന്ന് കരകയറാൻ സർക്കാരിന് കൂടുതൽ വരുമാനം ആവശ്യമാണ്. എന്നിരുന്നാലും ഇക്കാര്യത്തിൽ ക്രിയാത്മകമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. Centre, states must cut taxes on fuel, says RBI Governor Shaktikanta Das

from money rss https://bit.ly/3uvPcNC
via IFTTT

Wednesday, 24 February 2021

മിറേ അസറ്റ് കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ട് അവതരിപ്പിച്ചു

മുംബൈ: മിറേ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജർസ് ഇന്ത്യ കോർപ്പറേറ്റ് ബോണ്ടുകളിൽ നിക്ഷേപം നടത്തുന്ന ഓപ്പൺ എൻഡഡ് ഡെറ്റ് സ്കീം മിറേ അസറ്റ് കോർപ്പറേറ്റ് ബോണ്ട് ഫണ്ട് അവതരിപ്പിച്ചു. ഫെബ്രുവരി 24ന് ആരംഭിച്ച ന്യൂഫണ്ട് ഓഫർ മാർച്ച് ഒമ്പതിന് അവസാനിക്കും. നിഫ്റ്റി കോർപ്പറേറ്റ് ബോണ്ട് സൂചികയുമായി ബെഞ്ച്മാർക്ക് ചെയ്യുന്ന ഫണ്ടിന്റെ മാനേജർ ഫിക്സഡ് ഇൻകം സിഐഒ മഹേന്ദ്ര ജാജു ആയിരിക്കും. ഗവൺമെന്റ് സെക്യൂരിറ്റികൾ, ടി-ബില്ലുകൾ, എഎ പ്ലസിനും അതിനുമുകളിലും റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലുമാണ് ഫണ്ട് നിക്ഷേപം നടത്തുക. പദ്ധതിയുടെ ഏറ്റവും കുറഞ്ഞ പ്രാരംഭ നിക്ഷേപം 5000 രൂപയാണ്. ഫണ്ടിൽ എക്സിറ്റ് ലോഡ് ഇല്ല. Mirae Asset launches Mirae Asset Corporate Bond Fund

from money rss https://bit.ly/3uy3YDk
via IFTTT

സ്വർണവില പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും 35,000രുപയ്ക്ക് താഴെയെത്തി. 280 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,797.35 ഡോളായാണ് കുറഞ്ഞത്. ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റമാണ് സ്വർണവിലയെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,439 രൂപയായും കുറഞ്ഞു. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് ദേശീയ വിപണിയിൽ വിലകുറയുന്നത്.

from money rss https://bit.ly/3bAoquM
via IFTTT

സെൻസെക്‌സിൽ 524 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,100ന് മുകളിലെത്തി

മുംബൈ: കഴിഞ്ഞ ദിവസമുണ്ടായ എൻഎസ്ഇയിലെ സാങ്കേതിക തകരാർ പരിഹരിച്ചതോടെ നിക്ഷേപകർ വിപണിയിൽ സജീവമായി. ഓഹരി വിപണിയിൽ നേട്ടത്തോടെയാണ് തുടക്കം. സെൻസെക്സ് 524 പോയന്റ് നേട്ടത്തിൽ 51,306ലും നിഫ്റ്റി 163 പോയന്റ് ഉയർന്ന് 15,145ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1468 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 466 ഓഹരികൾ നഷ്ടത്തിലുമാണ്. 70 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഒഎൻജിസി, യുപിഎൽ, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എസ്ബിഐ, റിലയൻസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെനേട്ടമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. Sensex surges 524 pts, Nifty tops 15,100

from money rss https://bit.ly/2P9XDhr
via IFTTT