121

Powered By Blogger

Tuesday, 9 March 2021

എസ്.എം.എസുകൾക്ക് പുതിയ നിയന്ത്രണം; ഓൺലൈൻ ഇടപാടുകളെ ബാധിച്ചു

മുംബൈ: വാണിജ്യാവശ്യം മുൻനിർത്തിയുള്ള എസ്.എം.എസുകൾക്ക് ട്രായ് നിർദേശപ്രകാരമുള്ള പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കിയത് രാജ്യവ്യാപകമായി ഓൺലൈൻ ഇടപാടുകളെ ബാധിച്ചു. ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിൻ പ്ലാറ്റ്ഫോമിൽ ഐ.ഡി.യും കണ്ടന്റും രജിസ്റ്റർചെയ്യാത്ത സ്ഥാപനങ്ങളുടെ എസ്.എം.എസുകളെല്ലാം പുതിയ സംവിധാനം തടഞ്ഞതോടെ ഓൺലൈൻ ഇടപാടിനായുള്ള ഒ.ടി.പി. പലർക്കും ലഭിക്കാതായി. ഇതോടെ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, റെയിൽവേ ടിക്കറ്റ് ബുക്കിങ്, ഇ-കൊമേഴ്സ് സേവനങ്ങൾ, കോവിൻ വാക്സിൻ രജിസ്ട്രേഷൻ, യു.പി.ഐ. ഇടപാടുകൾ എന്നിവയെല്ലാം തിങ്കളാഴ്ച വ്യാപകമായി തടസ്സപ്പെടുകയായിരുന്നു. പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഒരാഴ്ചത്തേക്ക് ഇതുനടപ്പാക്കുന്നത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മരവിപ്പിച്ചു. ഉപഭോക്താക്കളുടെ വിവരസുരക്ഷ മുൻനിർത്തി 2018-ലാണ് വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകൾക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള ചട്ടക്കൂട് ട്രായ് അവതരിപ്പിച്ചത്. തിങ്കളാഴ്ച ഇതുനടപ്പാക്കി. വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകളുടെ ഉള്ളടക്കവും ഐ.ഡി.യും ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിൻ രജിസ്ട്രിയിൽ മുൻകൂട്ടി രജിസ്റ്റർചെയ്യണമെന്നതാണ് ഇതിലെ പ്രധാന നിർദേശം. രജിസ്ട്രേഷൻ ഒത്തുനോക്കി കൃത്യമാണെങ്കിൽ മാത്രമേ സന്ദേശം ഉപഭോക്താക്കൾക്ക് അയക്കൂ. അല്ലെങ്കിൽ ഇവ ഡിലീറ്റ് ചെയ്യപ്പെടും. കമ്പനികളും സർക്കാർ ഏജൻസികളും കൃത്യമായി രജിസ്ട്രേഷൻ നടത്താതിരുന്നതാണ് ഒ.ടി.പി. ഉൾപ്പെടെ സന്ദേശങ്ങൾ തടസ്സപ്പെടാൻ ഇടയാക്കിയതെന്ന് ടെലികോം കമ്പനികൾ അറിയിച്ചു. ഇതേക്കുറിച്ച് പലവട്ടം അറിയിപ്പുകൾ നൽകിയിരുന്നതായും നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ടെലികോം കമ്പനികൾ ഇതു നടപ്പാക്കിയതെന്നും സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി. അതേസമയം, തെറ്റായരീതിയിൽ നിയന്ത്രണങ്ങൾ നടപ്പാക്കിയതാണ് പ്രശ്നമായതെന്ന് പേമെന്റ് കമ്പനികളും ബാങ്കുകളും കുറ്റപ്പെടുത്തുന്നു. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐ.ബി.എ.) ട്രായിയെയും റിസർവ് ബാങ്കിനെയും സമീപിച്ചിരുന്നു. നിയന്ത്രണം നടപ്പാക്കുന്നത് അടിയന്തരമായി നിർത്തിവെക്കണമെന്നായിരുന്നു ആവശ്യമെങ്കിലും ട്രായ് ഇതിനു തയ്യാറായില്ല. തുടർച്ചയായി അറിയിപ്പുകൾ നൽകിയശേഷമാണ് ഇതു നടപ്പാക്കിയതെന്ന് ട്രായ് അധികൃതർ പറഞ്ഞു. എന്നാൽ, പ്രശ്നം രൂക്ഷമായതോടെ ചൊവ്വാഴ്ച ഇത് ഏഴുദിവസത്തേക്ക് മരവിപ്പിക്കുകയായിരുന്നു.ദിവസം ശരാശരി 100 കോടിയോളം വാണിജ്യ എസ്.എം.എസുകളാണ് രാജ്യത്ത് അയക്കുന്നതെന്നാണ് കണക്കാക്കുന്നത്. ഇതിൽ 40 ശതമാനവും തിങ്കളാഴ്ച തടസ്സപ്പെട്ടിരുന്നു. പ്രധാന പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും ഇത് 25 ശതമാനം വരെയായിരുന്നു. സാമ്പത്തിക ഇടപാടുകൾക്കുപുറമേ ഇടപാട് പരിധി അറിയിക്കാനുള്ള സന്ദേശങ്ങളും പുതിയ ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള സന്ദേശങ്ങളുമെല്ലാം തടസ്സപ്പെട്ടിരുന്നു. ഇതുമൂലം പുതിയ ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ പലയിടത്തും തടസ്സപ്പെട്ടു.

from money rss https://bit.ly/3qC2JQl
via IFTTT

സെൻസെക്‌സ് 584 പോയന്റ് നേട്ടത്തോടെ 51,000 മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്ക്, ധനകാര്യ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. സെൻസെക്സ് 584.41 പോയന്റ് ഉയർന്ന് 51,025.48ലും നിഫ്റ്റി 142.20 പോയന്റ് നേട്ടത്തിൽ 15,098.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1254 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1693 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ ലൈഫ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ഗെയിൽ, ഐഒസി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക്, ഐടി സൂചികകൾ ഒഴികെയുള്ളവ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ആഗോള വിപണികളിലും ഉണർവ് പ്രകടമായിരുന്നു. വിലക്കയറ്റത്തെ നേരിടാൻ യുഎസ് കേന്ദ്ര ബാങ്ക് നടപടിയെടുക്കുമെന്ന സൂചനകളാണ് ഏഷ്യൻ സൂചികകളിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/30sPhnj
via IFTTT

ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നിന് ബ്രിട്ടനില്‍ അനുമതി: ഒരു ഡോസിന് വില 18 കോടി രൂപ

ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് ബ്രട്ടനിൽ അനുമതി ലഭിച്ചു. അപൂർവ ജനതിക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ചികിത്സയ്ക്കുള്ള മരുന്നിനാണ് യണൈറ്റഡ് കിങ്ഡംസ് നാഷണൽ ഹെൽത്ത് സർവീസ് അംഗീകാരം നൽകിയത്. ഒരുഡോസിന് 18 കോടി രൂപയാണ് വില. ശരീരത്തിലെ പേശികൾ ദുർബലമാകുകയും അതേതുടർന്ന് തളർന്നുപോകുകയും ചെയ്യുന്ന രോഗവാസ്ഥയാണ് സ്പൈനൽ മസ്കുലർ അട്രോഫി. 6000 മുതൽ 11000 കുട്ടികളിൽ ഒരാൾക്ക് എന്നനിരക്കിലാണ് ഈ ജനതിക രോഗം കണ്ടുവരുന്നത്. സ്പൈനൽ കോഡിലെ മോട്ടോർ ന്യൂറോണിന് നാശം സംഭവിച്ച് ശരീരത്തിലെ പേശികൾ ദുർബലമാകുന്ന അവസ്ഥയാണിത്.എസ്എംഎൻ ജീനാണ് ഈ ന്യൂറോണിനെ നിയന്ത്രിക്കുന്നത്. ജനതികമാറ്റംമൂലം ന്യൂറോണിന് നാശംസംഭവിക്കുകയും കുട്ടികളുടെ പേശികൾക്ക് തളർച്ചയുണ്ടാകുകയുമാണ് ചെയ്യുന്നത്. എസ്എംഎൻ1 ജീനിൽ ജനതികമാറ്റംവരുമ്പോഴാണിത് സംഭവിക്കുന്നത്. അതിന്റെഫലമായി പ്രോട്ടീൻ ഉത്പാദനം നടക്കാതെവരും. അതേതുടർന്ന് എസ്എംഎൻ 2 ജീനിനെ ആശ്രയിക്കേണ്ടിവരുമെങ്കിലും ആവശ്യമായ പ്രോട്ടീൻ നിർമിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ഇതാണ് രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. സോൾഗെൻസ്മ എന്ന മരുന്ന് അതിവേഗം പ്രവർത്തിച്ച് രോഗം സുഖപ്പെടുത്തുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ ഒക്ടോബറിൽ ഈ മരുന്ന് നിലമ്പൂർ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിന് കുത്തിവെച്ചിരുന്നു. ടൈപ്പ് 2 സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞിനായിരുന്നു ചികിത്സ നൽകിയത്. Britain approves worlds most expensive drug. Cost: ₹18 crore per dose

from money rss https://bit.ly/3kYcp6y
via IFTTT

ഫെബ്രുവരിയിൽ ഇക്വിറ്റി ഫണ്ടുകളിൽനിന്ന് നിക്ഷേപകർ പിൻവലിച്ചത് 10,468 കോടി രൂപ

തുടർച്ചയായി എട്ടാമത്തെ മാസവും ഇക്വിറ്റി മ്യൂച്വൽഫണ്ടുകളിൽനിന്ന് വൻതോതിൽ നിക്ഷേപകർ പണം പിൻവലിച്ചു. ഫെബ്രുവരിയിൽ 10,468 കോടി രൂപയാണ് നിക്ഷേപകർ തിരിച്ചെടുത്തത്. അതേസമയം, ഫെബ്രുവരിയിൽ 1,735 കോടി രൂപ ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപമായെത്തി. ജനുവരിയിൽ 33,409 കോടി രൂപയായിരുന്നു ഡെറ്റ് ഫണ്ടുകളിൽനിന്ന് നിക്ഷേപകർ പിൻവലിച്ചത്. അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യാണ് ചൊവാഴ്ച കണക്കുകൾ പുറത്തുവിട്ടത്. നിക്ഷേപം പിൻവലിക്കൽ തുടരുമ്പോഴും ഫണ്ടുകൾ കൈകാര്യംചെയ്യുന്ന ആസ്തിയിൽ വർധനവുണ്ട്. 31.64 ലക്ഷം കോടി രൂപയാണ് ഫെബ്രുവരി അവസാനത്തെ കണക്കുപ്രകാരം ഫണ്ടുകളുടെ മൊത്തം ആസ്തി. ജനുവരിയിൽ ഇത് 30.5 ലക്ഷംകോടി രൂപയായിരുന്നു. ലാർജ് ആൻഡ് മിഡ്ക്യാപ്, ഫോക്കസ്ഡ് ഫണ്ട് തുടങ്ങി എല്ലാവിഭാഗം ഫണ്ടുകളിൽനിന്നും ഫെബ്രുവരിയിൽ നിക്ഷേപകർ പണം തിരിച്ചെടുത്തു. സെബിയുടെ നിർദേശത്തെതുടർന്ന് പുതിയതായി അവതരിപ്പിച്ച ഫ്ളക്സി ക്യാപ് ഫണ്ടുകളിൽനിന്നാണ് കൂടുതൽ തുക(10,431 കോടി)പിൻവലിച്ചത്. 2020 ഡിസംബറിൽ 10,147 കോടി രൂപയും നവംബറിൽ 12,917 കോടി രൂപയും ഒക്ടോബറിൽ 2,725 കോടി രൂപയും സെപ്റ്റംബറിൽ 734 കോടി രൂപയും ഓഗസ്റ്റിൽ 4000 കോടി രൂപയും ജൂലായിൽ 2,480 കോടി രൂപയുമാണ് ഇക്വിറ്റി ഫണ്ടുകളിൽനിന്ന് പിൻവലിച്ചത്. Equity mutual funds see outflows for 8th straight month in Feb

from money rss https://bit.ly/2OenzZ8
via IFTTT

Monday, 8 March 2021

ഇപിഎഫിൽ വ്യക്തികൾക്കും നിക്ഷേപിക്കാം: ഇതിനായി പ്രത്യേക ഫണ്ടുണ്ടാക്കിയേക്കും

ഇപിഎഫിൽ പൊതുജനങ്ങൾക്കും നിക്ഷേപിക്കാനുള്ള അവസരംവരുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുകീഴിൽ പ്രത്യേക ഫണ്ടായി നിക്ഷേപം നിലനിർത്തിയായിരിക്കും പദ്ധതി നടപ്പാക്കുക. നിലവിൽ രാജ്യത്ത് സർക്കാർ ഗ്യാരണ്ടി നിൽകുന്ന പദ്ധതികളിൽ ഏറ്റവുംകൂടുതൽ ആദായം ഇപിഎഫിലെ നിക്ഷേപത്തിനുണ്ട്. രണ്ടുവർഷമായി 8.5ശതമാനമാണ് പലിശ നിരക്ക്. ആറുകോടി വരിക്കാരുടേതായി 10 ലക്ഷം കോടിയിലധികം രൂപയുടെ ആസ്തിയാണ് നിവിൽ ഇപിഎഫ്ഒയിലുള്ളത്. ഇവരുടെ ആനുകൂല്യത്തെ ബാധിക്കാത്തവിധത്തിൽ പ്രത്യേക നിധി രൂപീകരിച്ചായിരിക്കും പ്രവർത്തനമെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് തൊഴിൽമന്ത്രാലയത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ഇപിഎഫിൽ അംഗത്വം ലഭിക്കുക. തൊഴിലാളി-തൊഴിലുടമ ബന്ധത്തിന്റെ ഭാഗമായാണ് നിക്ഷേപ പദ്ധതിയും ക്രമീകരിച്ചിട്ടുള്ളത്. ഡോക്ടർമാർ. ചാർട്ടേഡ് അക്കൗണ്ടുമാർ തുടങ്ങിയ സ്വയം തൊഴിൽ ചെയ്യന്നുവർക്കൊന്നും പദ്ധതിയിൽ ചേരാൻ അതുകൊണ്ടുതന്നെ അവസരമില്ല. എൻപിഎസിൽ എല്ലാവർക്കും നിക്ഷേപിക്കാൻ അവസരമൊരുക്കിയതുപോലെയുള്ള പദ്ധതിയാണ് പുതിയതായി ആലോചിക്കുന്നത്. ഇത്തരത്തിൽ പുതിയതായി അംഗങ്ങളാകുന്നവർക്ക് അവരുടെ നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന ആദായം വീതിച്ചുനൽകുന്നരീതിയാകും ഇപിഎഫ്ഒ പിന്തുടരുക. ഇപിഎഫ് ആക്ട് പ്രകാരം ജീവനക്കാരിൽനിന്നും തൊഴിലുടമയിൽനിന്നുമായി 24ശതമാനം വിഹിതമാണ് നിക്ഷേപമായി സ്വീകരിക്കുന്നത്. 12ശതമാനംവീതമണിത്. അതുകൊണ്ടുതന്നെ നിയമത്തിൽ ഭേദഗതിവരുത്തിമാത്രമെ പദ്ധതി നടപ്പാക്കാനാകൂ.

from money rss https://bit.ly/3kYPN6f
via IFTTT

ഇൻഷുറൻസ് പ്ലാനോ മ്യൂച്വൽ ഫണ്ടോ: ഏതാണ് മികച്ചത്?

ഈയിടെയാണ് ബന്ധുകൂടിയായ ഒരു ഇൻഷുറൻസ് ഏജന്റ് ഗ്യാരണ്ടീഡ് പ്ലാനിൽ നിക്ഷേപിക്കാനുള്ള സാധ്യത മുന്നോട്ടുവെച്ചത്. അദ്ദേഹത്തിന്റെ വിവരണംകേട്ടപ്പോൾ മികച്ച പദ്ധതിയായാണ് തോന്നിയത്. മ്യൂച്വൽ ഫണ്ടിന് പകരമായി ഈ പ്ലാൻ നിക്ഷേപത്തിനായി പരിഗണിക്കാമോ? വിനോദ് കുമാർ, മണ്ണുത്തി കുടുംബത്തിന് സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുകയെന്നതാണ് ലൈഫ് ഇൻഷുറൻസിന്റെ ആത്യന്തിക ലക്ഷ്യം. അതുകൊണ്ടുതന്നെ ആവശ്യത്തിന് പരിരക്ഷ ഉറപ്പുവരുത്തുന്ന പ്ലാൻ കണ്ടെത്താൻ ശ്രമിക്കണം. കുറഞ്ഞ വാർഷിക പ്രീമിയത്തിൽ കൂടുതൽ തുകയുടെ പരിരക്ഷ ലഭിക്കാൻ ടേം പ്ലാനിൽ ചേരുകയാകും നല്ലത്. ഇവിടെ താങ്കൾ പരാമർശിച്ചത് എൻഡോവ്മെന്റ് പ്ലാനിന് സമാനമായ ഒന്നാണ്. മണിബാക്ക്, എൻഡോവ്മെന്റ് പ്ലാനുകൾ നിക്ഷേപത്തിനായി പരിഗണിക്കാതിരിക്കുന്നതാണ് ഉചിതം. ആവശ്യത്തിന് പരിരക്ഷയോ മികച്ച ആദായമോ അതിൽനിന്ന് ലഭിക്കില്ല. ഇൻഷുറൻസും നിക്ഷേപവുമായി കൂട്ടികലർത്തുന്നത് നല്ലതല്ലെന്ന് പലതവണ സൂചിപ്പിച്ചിട്ടുള്ളതാണ്. ഭാവിയെ ആവശ്യത്തിന് പരമാവധി സമ്പത്തുണ്ടാക്കുകയെന്നതാണ് നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്. കാലാവധിക്കനുസരിച്ചായിരിക്കണം എവിടെയാണ് നിക്ഷേപിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത്. ഹ്രസ്വകാലയളവിലേയ്ക്കാണെങ്കിൽ ഡെറ്റ് അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ പരിഗണിക്കാം. ദീർഘകാല ലക്ഷ്യമാണ് മുന്നിലുള്ളതെങ്കിൽ ഇക്വിറ്റി ഫണ്ടുകളിൽനിക്ഷേപിച്ച് മികച്ച ആദായംനേടാം.

from money rss https://bit.ly/3cc3aMl
via IFTTT

സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു: പവന്റെ വില 280 രൂപകുറഞ്ഞ് 33,320 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,687.90 ഡോളർ നിലവാരത്തിലാണ്. യുഎസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതും ഡോളറിന്റെ മൂല്യവർധനവുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിൽ 0.3ശതമാനം വർധനവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 44,150 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3v9nIO0
via IFTTT

സെൻസെക്‌സിൽ 462 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ തളർച്ചുക്കുശേഷം ഓഹരി വിപണിയിൽ മുന്നേറ്റം. നിഫ്റ്റി 15,000ന് മുകളിലെത്തി. സെൻസെക്സ് 462 പോയന്റ് നേട്ടത്തിൽ 50,903ലും നിഫ്റ്റി 139 പോയന്റ് ഉയർന്ന് 15,095ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1100 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 249 ഓഹരികൾ നഷ്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അൾട്രടെക് സിമെന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, പവർഗ്രിഡ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിപിസിഎലിലുള്ള നാലുശതമാനം ഓഹരികൾ ബിപിസിഎൽ ട്രസ്റ്റ് വിൽക്കുന്നുവെന്നുള്ള റിപ്പോർട്ടുകളെതുടർന്ന് ഓഹരിവിലയിൽ ആറുശതമാനത്തോളം നഷ്ടമുണ്ടായി. Sensex zooms 462 points, Nifty above 15k

from money rss https://bit.ly/2PN6XrV
via IFTTT

എണ്ണവില 70 ഡോളർ കടന്നു; 20 മാസത്തെ ഉയരത്തിൽ

കൊച്ചി: ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യയിലെ എണ്ണപ്പാടത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനെതുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയർന്നു. ഒറ്റ ദിവസം കൊണ്ട് 2.11 ശതമാനം വർധിച്ച്ബാരലിന് 70.82 ഡോളറായി. 2019 മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇത്. ആക്രമണം കാരണം എണ്ണപ്പാടത്തിന് കേടുപാടുകളൊന്നുമുണ്ടായിട്ടില്ലെങ്കിലും സുരക്ഷാ ഭീഷണിയാണ് വില ഉയരാൻ ഇടയാക്കിയത്. അതിനിടെ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഇന്ധന വിലക്കയറ്റത്തിന് താത്കാലിക ശമനമായി. ഒമ്പതു ദിവസമായി വില മാറ്റമില്ലാതെ തുടരുകയാണ്. കൊച്ചിയിൽ തിങ്കളാഴ്ച പെട്രോൾ വില ലിറ്ററിന് 91.33 രൂപയും ഡീസലിന് 85.92 രൂപയുമാണ്. അസംസ്കൃത എണ്ണവില കുറയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് എണ്ണക്കമ്പനികളുടെ കൂട്ടായ്മയായ ഒപ്പെക് പ്രതികരിച്ചിട്ടില്ല. എന്നാൽ, വില വൻതോതിൽ കുറഞ്ഞുനിന്നപ്പോൾ ഇന്ത്യ വാങ്ങി സൂക്ഷിച്ച എണ്ണ പുറത്തെടുക്കണമെന്നായിരുന്നു സൗദിയുടെ പ്രതികരണം. Brent crude has crossed $70

from money rss https://bit.ly/30sR8IO
via IFTTT

ആ കോടീശ്വരൻ മാളയിലെ അബ്ദുൾഖാദർ

മാള: മാളയിൽ വിറ്റ ഭാഗ്യമിത്ര ലോട്ടറിയിലൂടെ ഒരു കോടി രൂപ സമ്മാനമായി ലഭിച്ചയാളെ തിരിച്ചറിഞ്ഞു. മാളയിലെ മസ്ജിദിന് സമീപം ബാർബർഷോപ്പ് നടത്തുന്ന മാള-പള്ളിപ്പുറം ആനന്ദനാത്ത് അബ്ദുൾഖാദർ (64) ആണ് ആ ഭാഗ്യവാൻ. മാളയിലെ 'ധനശ്രീ' ലോട്ടറി ഏജൻസിയിൽനിന്നു വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനങ്ങളിലൊന്നായ ഒരു കോടി രൂപ ലഭിച്ചതെന്ന് കഴിഞ്ഞദിവസം അറിഞ്ഞിരുന്നുവെങ്കിലും ഭാഗ്യവാനെ കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച പതിവുപോലെ കട തുറന്നശേഷം പത്രത്തിൽ ഫലം പരിശോധിച്ചപ്പോഴാണ് താനെടുത്ത ടിക്കറ്റിനാണ് ഒരു കോടി രൂപ സമ്മാനം ലഭിച്ചതെന്നറിയുന്നത്. സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏല്പിക്കുകയും ചെയ്തു. 17-ാം വയസ്സുമുതൽ ടിക്കറ്റെടുക്കുന്നതാണ്. രണ്ട് തവണ 10,000 രൂപ വീതം പ്രോത്സാഹന സമ്മാനം ലഭിച്ചതാണ് ഇതുവരെ കിട്ടിയതിൽ ഏറ്റവും വലിയ തുക. എത്ര രൂപ ടിക്കറ്റെടുക്കാൻ ഇതുവരെ ചെലവാക്കിയിട്ടുണ്ടെന്ന് നിശ്ചയമില്ല. ചെറിയ തുകയായിരിക്കില്ലെന്ന് മാത്രം. ഒമ്പത് വർഷമായി മസ്ജിദിന് സമീപമുള്ള വാടകമുറിയിൽ ബാർബർ ഷോപ്പ് ആരംഭിച്ചിട്ട്. സ്വന്തമായി ഒരു കടമുറിയും മകൻ അസ്കറിന് സ്വന്തമായി വരുമാനമാർഗവും ഉറപ്പാക്കുകയെന്നതാണ് മനസ്സിലെ മോഹം. മകൻ ടൗണിലെ മറ്റൊരു കടയിൽ സെയിൽസ്മാനാണ്. എട്ട് സെന്റ് സ്ഥലവും ചെറിയ വീടുമാണ് സമ്പത്ത്. ഭാര്യ: സബിയ.

from money rss https://bit.ly/3kZEI4U
via IFTTT

എണ്ണവിലയും ആഗോളകാരണങ്ങളും നേട്ടത്തിന് തടയിട്ടു: സെൻസെക്‌സ് 50,441ൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ കാര്യമായനേട്ടമില്ലാതെ വിപണി ക്ലോസ്ചെയ്തു. സെൻസെക്സ് 35.75 പോയന്റ് ഉയർന്ന് 50,441.07ലും നിഫ്റ്റി 18.10 പോയന്റ് നേട്ടത്തിൽ 14,956.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അസംസ്കൃത എണ്ണവില ബാരലിന് 70 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നതും ആഗോള വിപണിയിലെ തളർച്ചയുമാണ് രാജ്യത്തെ വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 1698 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1382 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 208 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, ഗെയിൽ, എൽആൻഡ്ടി, ഒഎൻജിസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീസിമെന്റ്സ്, ബജാജ് ഫിനാൻസ്, അൾട്രടെക് സിമെന്റ്, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി പൊതുമേഖല ബാങ്ക്, മെറ്റൽ, ഐടി സൂചികകൾ 1.5ശതമാനംനേട്ടമുണ്ടാക്കി. റിയാൽറ്റി, എഫ്എംസിജി, ഓട്ടോ സൂചികകൾ ഒരുശതമാനത്തോളവും ഉയർന്നു. Weak global cues, high Brent crude cap gains

from money rss https://bit.ly/3l29ycX
via IFTTT

കാർഷികമേഖലയിലെ വനിതകൾക്കായി ഗൂഗിളിന്റെ 3.65 കോടിയുടെ ഗ്രാന്റ്

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗുഗിൾ അഞ്ച് ലക്ഷം ഡോളറി(ഏകദേശം 3.65 കോടി രൂപ)ന്റെ ഗ്രാന്റ് പ്രഖ്യാപിച്ചു. കർഷകരായ വനിതകളെ സഹായിക്കാനായി നാസ്കോമുമായി സഹകരിച്ചാണ് ഗൂഗിൾ പദ്ധതി നടപ്പാക്കുക. ബിഹാർ, ഹരിയാണ,ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലെ വനിതകൾക്കാണ് ഇതിന്റെഗുണം ലഭിക്കുക. സാങ്കേതിക, സാമ്പത്തിക മേഖലകളിൽ ഒരുലക്ഷത്തോളം വനിതകളെ സാക്ഷരരാക്കുകയാണ് ലക്ഷ്യം. ഇതോടനുബന്ധിച്ച് ഗ്രാമീണ വനിതകളെ ലക്ഷ്യമിട്ട് വിവിധ പരിശീലന പദ്ധതികൾ ലക്ഷ്യമിട്ടുള്ള വിമൻ വിൽ വെബ് പ്ലാറ്റ്ഫോം അവതരിപ്പിക്കും. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാമ്പത്തിക ശാക്തീകരണത്തിനായി ലാഭേച്ഛയില്ലാതെ ലോകമെമ്പാടും പ്രവർത്തിക്കുന്ന സാമൂഹിക സ്ഥാപനങ്ങൾക്ക് 2.5 കോടി ഡോളർ സഹായംനൽകുമെന്നും ഗുഗിൾ അറിയിച്ചു. വനിതാദിനത്തിന്റെ ഭാഗമായി ഗൂഗിൾ പേ പ്രത്യേക ബിസിനസ് പേജും അവതരിപ്പിച്ചിട്ടുണ്ട്. നേരിട്ട് ജനങ്ങളിലേയ്ക്ക് സേവനങ്ങളും ഉത്പന്നങ്ങളും എത്തിക്കാൻ സഹായിക്കുകയാണ് ലക്ഷ്യം. Google commits $500,000 grant to support women agri workers

from money rss https://bit.ly/30qp34M
via IFTTT

Sunday, 7 March 2021

സ്വർണവില പവന് 240 രൂപകൂടി 33,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 240 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ്വിലഔൺസിന് 0.5ശതമാനം ഉയർന്ന് 1,708.51 ഡോളർ നിലവാരത്തിലാണ്. സാമ്പത്തിക പേക്കേജ് ബിൽ യുഎസ് സെനറ്റിൽ വന്നതോടെയാണ് വിലയിൽ പെട്ടെന്ന് വർധനയുണ്ടായത്. അതേസമയം, ഉയർന്നുനിൽക്കുന്ന ട്രഷറി ആദായവും ഡോളറിന്റെ മുന്നേറ്റവും കൂടുതൽ വർധനവിന് തടയിട്ടു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 44,731 നിലവാരത്തിലാണ്.

from money rss https://bit.ly/3c7FQPS
via IFTTT

അവധിയും പണിമുടക്കും: ബാങ്കുകൾ നാലുദിവസം പ്രവർത്തിക്കില്ല

തൃശ്ശൂർ: മാർച്ച് 13 മുതൽ നാലു ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം മുടങ്ങും. 13-ന് രണ്ടാം ശനിയാഴ്ച അവധിയാണ്. 14 ഞായറാഴ്ചയും. 15, 16 തീയതികളിൽ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കാണ്. മാർച്ച് 11 ശിവരാത്രി ആയതിനാൽ അന്ന് ബാങ്ക് അവധിയാണ്. 11 മുതൽ 16 വരെയുള്ള ആറ് ദിവസങ്ങളിൽ 12-ന് മാത്രമാണ് ബാങ്ക് പ്രവർത്തിക്കുക. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസർമാരും 15, 16 തീയതികളിൽ പണിമുടക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകളുടെ ദേശീയ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളെ പണിമുടക്ക് ബാധിക്കും. പൊതുമേഖല ജനറൽ ഇൻഷുറസ് സ്വകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് ജനറൽ ഇൻഷുറസ് ജീവനക്കാർ 17-നും എൽ.ഐ.സി. ഒാഹരി വില്പനയിൽ പ്രതിഷേധിച്ച് എൽ.ഐ.സി. ജീവനക്കാർ 18-നും പണിമുടക്കും.

from money rss https://bit.ly/3rvMCFq
via IFTTT

സെൻസെക്‌സിൽ 282 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,000 തിരിച്ചുപിടിച്ചു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകളിൽ ഉണർവ്. കഴിഞ്ഞയാഴ്ചയിലെ തളർച്ചയിൽനിന്ന് നിഫ്റ്റി 15,000 തിരിച്ചുപിടിച്ചു. സെൻസെക്സ് 282 പോയന്റ് നേട്ടത്തിൽ 50,687ലും നിഫ്റ്റി 77 പോയന്റ് ഉയർന്ന് 15,016ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1201 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 251 ഓഹരികൾ നഷ്ടത്തിലുമാണ്. 99 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് സൂചികകളിൽ പ്രതിഫലിച്ചത്. ഒഎൻജിസി, ആക്സിസ് ബാങ്ക്, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, എച്ച്സിഎൽടെക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, ഏഷൻ പെയിന്റ്സ്, ടൈറ്റാൻ, പവർഗ്രിഡ് കോർപ്, നെസ് ലെ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക 2ശതമാനം ഉയർന്നു. മറ്റുസൂചികകളും നേട്ടത്തിലാണ്. Sensex rises 282 points, Nifty tops 15k

from money rss https://bit.ly/3qr9ip4
via IFTTT

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമായി നിത അംബാനി

ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ നിത അംബാനി വനിതാ ദിനത്തിനു മുന്നോടിയായി സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. 'ഹെർ സർക്കിൾ' (HerCircle.in) എന്ന പേരിലുള്ള ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം സ്ത്രീ ശാക്തീകരണമാണ്. സ്ത്രീകൾക്ക് ആവശ്യമായ സകല വിവരങ്ങളും പങ്കുവയ്ക്കുന്ന ഹെർ സർക്കിൾ പ്ലാറ്റ്ഫോമിലേക്ക് രാജ്യത്തെ മുഴുവൻ വനിതകളെയും സ്വാഗതം ചെയ്യുന്നതായി നിത അംബാനി പറഞ്ഞു. സ്ത്രീകളുടെ ജീവിതം, ആരോഗ്യം, സാമ്പത്തികം, തൊഴിൽ, വ്യക്തിത്വ വികസനം, സാമൂഹ്യ സേവനം, സൗന്ദര്യം, ഫാഷൻ, വിനോദം തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള വീഡിയോകൾ ഹെർ സർക്കിൾ ഗുണഭോക്താക്കൾക്ക് ലഭിക്കും. ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, ധനകാര്യം, ജീവകാരുണ്യം, നേതൃപാടവം എന്നീ വിഷയങ്ങളിലുള്ള സംശയങ്ങൾക്ക് റിലയൻസിലെ വിദഗ്ദ്ധരുടെ മറുപടിയും ലഭിക്കും. നിലവിൽ ഇംഗ്ലീഷിലുള്ള വെബ്സൈറ്റിൽ വൈകാതെ പ്രാദേശിക ഭാഷകളിലുള്ള വീഡിയോകളും ലഭ്യമാക്കും.

from money rss https://bit.ly/3v3dH51
via IFTTT

Saturday, 6 March 2021

ടെസ് ലയുടെ ഓഹരി വിലയിടിഞ്ഞു: ഒരാഴ്ചക്കിടെ ഇലോൺ മസ്‌കിന് നഷ്ടമായത് 27 ബില്യൺ ഡോളർ

ടെസ് ല ചീഫ് എക്സിക്യൂട്ടീവ് ഇലോൺ മസ്കിന്റെ ആസ്തിയിൽ ഒരാഴ്ചക്കിടെ നഷ്ടമായത് 27 ബില്യൺ ഡോളർ(2 ലക്ഷംകോടി രൂപ). ഒരുവർഷത്തിനിടെ 150 ബില്യൺ ഡോളർ വരുമാനംനേടി ലോക കോടീശ്വരപട്ടികയിൽ ഒന്നാമനായ അദ്ദേഹം ടെസ് ലയുടെ ഓഹരി വിലയിടിഞ്ഞതോടെ രണ്ടാം സ്ഥാനത്തേയ്ക്ക് പിൻവാങ്ങി. നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള, ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ജെഫ് ബെസോസിന്റെ ആസ്തിയേക്കാൾ 20 ബില്യൺ ഡോളർ കുറവാണ് മസ്കിനുള്ളത്. ടെക്നോളജി വിഭാഗം ഓഹരികൾ കനത്ത വില്പ സമ്മർദംനേരിട്ടതോടെയാണ് ടെസ് ലയുടെ ഓഹരിയുടെ വിലയും ഇടിഞ്ഞത്. ഇതോടെ ഈകാലയളവിൽ ടെസ് ലയുടെ മൂല്യത്തിൽ 230 ബില്യൺ ഡോളറിന്റെ കുറവാണുണ്ടായത്. രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ ടെസ് ലയുടെ ഓഹരി വില. വെള്ളിയാഴ്ചമാത്രം 3.8ശതമാനമിടിഞ്ഞ് 597.95 നിലവാരത്തിലേയ്ക്ക് വില കൂപ്പുകുത്തുകയുംചെയ്തു. യുഎസിലെ ട്രഷറി ആദായംവർധിച്ചതിനെതുടർന്നുള്ള ആഗോള വില്പന സമ്മർദത്തിലാണ് മികച്ച ഓഹരികളെല്ലാം ആടിയുലഞ്ഞത്. നാസ്ദാക്ക് 100, എസ്ആൻഡ്പി 500 എന്നീസൂചികകളിലായി 574 ബില്യൺ ഡോളറാണ് ഓഹരിയുടെ മൂല്യം. 2021 ജനുവരിയിൽ റെക്കോഡ് നേട്ടമുണ്ടാക്കിയതിനെതുടർന്നാണ് 210 ബിലൺ ഡോളർ ആസ്തിയോടെ ജെഫ് ബെസോസിനെ മസ്ക് മറികടന്നത്. Elon Musks net worth declines $27bn in one week as Tesla share takes a beating

from money rss https://bit.ly/3sOYgva
via IFTTT

Friday, 5 March 2021

രോഗമുള്ളവർക്കും ആരോഗ്യ ഇൻഷുറൻസിന്റെ ആനുകൂല്യംലഭിക്കും

സുഭാഷ് യാദവ് അദ്ദേഹത്തിന്റെ 56 വയസുള്ള പിതാവിനെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന പ്രമേഹവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലെ വ്യത്യാസവും മറ്റുംമൂലം ബുദ്ധിമുട്ടിയ പിതാവിന്റെ ചികിത്സക്ക് 1.08 ലക്ഷം രൂപയാണ് ചിലവായത്. ടൈപ്പ് ടു പ്രമേഹ ബാധിതനായ അശോകിനെ പലപ്പോഴായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടാകാറുണ്ട്. ഒരോ തവണയും ചികിത്സക്കായി ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം വരെയാണ് ചിലവാകാറുള്ളത്. പലപ്പോഴും ചികിത്സ ആവശ്യമായതിനാൽ ഇതിനായി ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിനെക്കുറിച്ച് മകൻ സുഭാഷ് ആലോചിച്ചിരുന്നെങ്കിലും പോളിസിയെടുത്തില്ല. നേരത്തെ തന്നെയുള്ള രോഗമായതിനാൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ തടസമാകുമെന്ന് സുഭാഷ് കരുതി. എന്നാൽ, ബാല്യകാല സുഹൃത്തായ രാകേഷ് കദമിലൂടെ പിതാവിന് ആരോഗ്യ ഇൻഷുറൻസ് എളുപ്പത്തിൽ ലഭിക്കുമെന്ന് സുഭാഷ് അറിഞ്ഞു. മറ്റുഅസുഖങ്ങൾക്കും പ്രമേഹത്തിനും ഇൻഷുറൻസ് കവറേജ് ലഭിക്കുമെന്നും ഇതേ രോഗാവസ്ഥയിലുള്ള തന്റെ അമ്മയ്ക്ക് ആശുപത്രി ചിലവുകളെല്ലാം ഇൻഷുറൻസ് കമ്പനിയാണ് നൽകുന്നതെന്നും രാകേഷ് സുഭാഷിനോട് പറഞ്ഞു. സ്ഥിരമായുള്ള രോഗങ്ങൾക്ക് ഇൻഷുറൻസ് പോളിസിയെടുക്കുമ്പോൾ കവറേജ് ലഭിക്കാൻ നിശ്ചിത ദിവസത്തെ കാലാവധി കഴിയണമെന്നുമാത്രം. എന്നാൽ, ഇപ്പോൾ ഈ കാത്തിരിപ്പു കാലാവധി പൂജ്യം മുതൽ നാലുവർഷവരെയായി കുറച്ചിട്ടുള്ള നിരവധി ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്. മുൻപേയുള്ള അസുഖങ്ങൾക്ക് പോളിസി എടുത്താലും നിശ്ചിത സമയപരിധി കഴിഞ്ഞാലേ കവറേജ് ലഭിക്കുകയുള്ളു. എങ്ങനെയാണ് പോളിസി എടുക്കേണ്ടത്? കോവിഡ്-19 മഹാമാരിയെതുടർന്ന് ആരോഗ്യ ഇൻഷുറൻസുകളുടെ ഡിമാൻഡ് വൻതോതിൽ വർധിച്ചിട്ടുണ്ട്. ജീവിത ശൈലി രോഗങ്ങളുള്ളവരും സ്ഥിരമായി ചികിത്സതേടേണ്ടവരും ഏതുസമയത്തും വൻതുകമുടക്കി ചികിത്സതേടേണ്ട സാഹചര്യമാണുള്ളത്. അതിനാൽ ഇവർക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടത് അത്യാവശ്യവുമാണ്. ഐ.ആർ.ഡി.എ.ഐയും ഇൻഷുറൻസ് കമ്പനികളും ആരോഗ്യ ഇൻഷുറൻസിൽ വിപ്ലവകരാമായ മാറ്റങ്ങൾ വരുത്തി എളുപ്പത്തിൽ പോളിസിയെടുക്കാൻ കഴിയുന്നവിധമാക്കി. ചിലകാര്യങ്ങളിലൂടെയാണ് ഈ മാറ്റം സാധ്യമായത്: 1.പോളിസിയെടുക്കാനുള്ള മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ഡിജിറ്റലായതോടെ കാര്യങ്ങൾ എളുപ്പമായി. ചിലപ്രത്യേക സാഹചര്യത്തിൽ മാത്രമാണ് നേരിട്ടെത്തിയുള്ള പരിശോധന നടക്കുന്നത്. 2. ആരോഗ്യ ഇൻഷുറൻസ് പോളിസിയിലും ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണകരമായ മാറ്റങ്ങൾവന്നു. ആരോഗ്യ ഇൻഷുറൻസ് പോളിസിക്കൊപ്പം ചികിത്സയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും ലഭിക്കാൻതുടങ്ങി. 3.നിലവിലുള്ള അസുഖങ്ങൾക്ക് പോളിസിയെടുക്കുമ്പോൾ നേരത്തെ കവറേജ് ലഭിക്കാൻ രണ്ടുവർഷം മുതൽ നാലുവർഷംവരെ കാത്തിരിക്കേണ്ടിവന്നിരുന്നെങ്കിൽ ഇപ്പോൾ ഈപരിധി കുറച്ചു. പോളിസിയെടുത്തദിവസം മുതൽതന്നെ നേരത്തെയുള്ള അസുഖങ്ങൾക്ക് പരിരക്ഷ ലഭിക്കും. ഈമാറ്റം ഇൻഷുറൻസ് എടുക്കുന്നവർക്ക് ഏറെ സഹായകരമാകും. ഉയർന്ന രക്തസമ്മർദമുള്ളവർക്ക് കുറച്ചുവർഷം മുമ്പുവരെ ആരോഗ്യ ഇൻഷുറൻസ് ലഭിച്ചിരുന്നില്ല.15 വർഷംവരെ തുടർച്ചയായി ഉയർന്ന രക്തസമ്മർദമുള്ളവർക്ക് സാധാരണയായുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസി നൽകിയിരുന്നില്ല. ഇപ്പോൾ ഇൻഷുറൻസ് പോളിസിയിലെ മാർഗനിർദേശങ്ങൾ മാറി. 20 വർഷത്തിനുമുകളിലും ഉയർന്ന രക്തസമ്മർദമുള്ളവർക്കും ഇപ്പോൾ എളുപ്പത്തിൽ ഇൻഷുറൻസ് പോളിസിയെടുക്കാം. രക്തസമ്മർദത്തിനുള്ള ആരോഗ്യ ഇൻഷുറൻസിലൂടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമ്പോഴും ഡോക്ടറെ കാണുന്നതിനുമുള്ള ചിലവ്, ഒ.പി.ഡി ബില്ലുകൾ എന്നിവയെല്ലാം കവറേജിൽ ഉൾപ്പെടും. അർബുദം, ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖം തുടങ്ങിയ നേരത്തെയുള്ള അസുഖങ്ങൾക്കും ഇപ്പോൾ നേരിട്ടെത്തിയുള്ള മെഡിക്കൽ പരിശോധന ഇല്ലാതെ തന്നെ ആരോഗ്യ ഇൻഷുറൻസ് പോളിസിയെടുക്കാം. അസുഖങ്ങൾ വെളിപ്പെടുത്തണം പൂർണമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ ഇൻഷുറൻസ് പോളിസി വിൽക്കുന്നതും പൊതുജനം വാങ്ങുന്നതും. ആപേക്ഷഫോം പൂരിപ്പിക്കുമ്പോൾ ഏതെങ്കിലും വിവരങ്ങൾ മറച്ചുവെച്ചാൽ തെറ്റായവിവരം നൽകി എന്നതിന്റെപേരിൽ ഭാവിയിൽ ഇൻഷുറൻസ് ക്ലെയിമുകൾ തള്ളാൻ കമ്പനികൾക്കാകും. അത്തരം സാഹചര്യം ഒഴിവാക്കാൻ പോളിസി എടുക്കുമ്പോൾ നിലവിലുള്ള അസുഖങ്ങളെക്കുറിച്ച് കൃത്യമായ വിവരംനൽകണം. കുടുംബാംഗങ്ങളുടെ എണ്ണവും അവരുടെ വയസും അടിസ്ഥാനമാക്കിയായിരിക്കും ഇൻഷുറൻസ് കവറേജ് തുക തീരുമാനിക്കുകയെന്ന വസ്തുതയും മനസിലാക്കണം. എടുക്കുന്ന പോളിസിയുടെ കവറേജ് എന്നുമുതൽ ലഭിക്കുമെന്നതും കൃത്യമായി അറിഞ്ഞിരിക്കണം. ഗുരുതരമായ അസുഖങ്ങൾക്ക് കവറേജ് ലഭിക്കാനുള്ള കാലാവധി കുറവായിരിക്കുന്നതാകും അഭികാമ്യം. (പോളിസി ബസാറിന്റെ ഹെൽത്ത് വിഭാഗം ബിസിനസ് ഹെഡാണ് ലേഖകൻ)

from money rss https://bit.ly/2MPYgvF
via IFTTT

പാത്രംകഴുകാൻ ചാരംവേണോ? ഓൺലൈനിൽ പായ്ക്കറ്റിൽകിട്ടും: 250 ഗ്രാമിന് വില 399 രൂപ

തൃശ്ശൂർ: മുപ്പതുകൊല്ലം മുമ്പ് ചാരം അടുക്കളയിലെ താരമായിരുന്നു. എന്നാലിപ്പോൾ ഒരു പിടി ചാരത്തിനും വില വന്നു. ഓൺലൈനിൽ ഓർഡർ ചെയ്താൽ സുന്ദര പായ്ക്കറ്റിലേറി അടുക്കളയിൽ പാത്രം കഴുകുന്നിടത്തുതന്നെ സ്ഥാനംപിടിക്കുന്ന കാലമെത്തി. 399 രൂപയ്ക്ക് 250 ഗ്രാം ചാരം കിട്ടും. എന്നാൽ, ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 160 രൂപയ്ക്കുള്ള ആദായവിൽപ്പനയാണിത്. പാത്രം കഴുകാനുള്ള തടിച്ചാരം (ഡിഷ് വാഷിങ് വുഡ് ആഷ്) എന്നാണ് വിപണിയിലെ പേര്. പാത്രം കഴുകാനും ഒപ്പം ചെടികൾക്കിടാനും ഉപയോഗിക്കാവുന്നത് എന്ന പേരിലുള്ളതും ഓൺലൈൻ സൈറ്റുകളിലുണ്ട്. തമിഴ്നാട് ആസ്ഥാനമായ കമ്പനികളുടെ ഉത്പന്നങ്ങളാണ് കൂടുതലും. തടി ഉയർന്ന ഊഷ്മാവിൽ കത്തിച്ച് എടുക്കുന്ന ഈ ചാരം ഭസ്മസമാനമായ പൊടിയാണ്. അങ്ങനെ ഗുണവും മണവും നിറവും തനി ചാരം തന്നെ. വെബ് സൈറ്റുകളിലുള്ള ഉപഭോക്തൃ വിലയിരുത്തലുകളിൽ (കസ്റ്റമർ റിവ്യൂ) ചാരത്തിന്റെ അപദാനങ്ങളാണ് ഏറെയും. അഞ്ച് സ്റ്റാറുകളിൽ ചാരത്തിന്റെ റേറ്റിങ് ഒരു സ്റ്റാർ മാത്രമേ ഉള്ളൂ. നാട്ടുകാർ പഴമയിലേക്ക് തിരിച്ചു പോവുന്നതിനനുസരിച്ചിരിക്കും ചാരത്തിന്റെ റേറ്റിങ് ഉയരാൻ. കാർബണിന്റെ ശുദ്ധീകരണ സ്വഭാവം ചാരം പാത്രം കഴുകാൻ മികച്ച വസ്തുവാണ്. കാർബണിന്റെ ശുദ്ധീകരണ സ്വഭാവമാണിതിന് അടിസ്ഥാനം. എണ്ണമയം അടക്കമുള്ള അഴുക്കുകളെ ചാരം നീക്കംചെയ്യും. ഒരു പക്ഷേ, വെട്ടിത്തിളക്കം ഒന്നും കിട്ടിയില്ലെന്നു വരും. പക്ഷേ, രാസവസ്തുക്കൾ ഇല്ലെന്ന പൂർണവിശ്വാസം ചാരത്തിന് ഉറപ്പു നൽകാനാവും. ചാരത്തിലുള്ള പൊട്ടാസ്യത്തിന്റെ സാന്നിധ്യമാണ് അതിന് വളത്തിന്റെ കൂടി പദവി കൊടുക്കുന്നത്. എസ്. സന്ദീപ്, സീനിയർ സയന്റിസ്റ്റ്, കേരള വന ഗവേഷണ സ്ഥാപനം (കെ.എഫ്.ആർ.ഐ.), പീച്ചി.

from money rss https://bit.ly/3c7wDqt
via IFTTT

നിഫ്റ്റി 15,000ന് താഴെ ക്ലോസ്‌ചെയ്തു: സെൻസെക്‌സിലെ നഷ്ടം 440 പോയന്റ്

മുംബൈ: രണ്ടാംദിവസവും ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്തു. പൊതുമേഖല ബാങ്ക്, മെറ്റൽ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. സെൻസെക്സ് 440.76 പോയന്റ് താഴ്ന്ന് 50,405.32ലും നിഫ്റ്റി 142.70 പോയന്റ് നഷ്ടത്തിൽ 14,938.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1080 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1906 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 143 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ വില്പന സമ്മർദമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. ഇൻഡസിൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, യുപിഎൽ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എസ്ബിഐ, പവർഗ്രിഡ് കോർപ്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഒഎൻജിസി, ഗെയിൽ, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹീറോ മോട്ടോർകോർപ്, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് സൂചക 1.93ശതമാനവും സ്മോൾ ക്യാപ് സൂചിക 1.52ശതമാനവും താഴ്ന്നു. പൊതുമേഖല ബാങ്ക് സൂചിക നാലുശതമാനമാണ് നഷ്ടമുണ്ടാക്കിയത്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ തുടങ്ങി മിക്കവാറും സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty closes below 15,000, Sensex falls over 440 points

from money rss https://bit.ly/38bQxj7
via IFTTT