121

Powered By Blogger

Wednesday, 5 May 2021

സ്വർണവില പവന് 80 രൂപകൂടി 35,200 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപകൂടി 35,200 രൂപയായി. ഗ്രാമിനാകട്ടെ 10 രൂപകൂടി 4400 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1784.30 ഡോളർ നിലവാരത്തിലാണ്. ഡോറളിന്റെ തിരിച്ചുവരവാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. രാജ്യത്തെ മൾട്ടി കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില 47,122 രൂപയാണ്. വെള്ളിയുടെ വിലയിലും നേരയതോതിൽ വർധനവുണ്ടായി. കിലോഗ്രാമിന് 69,796 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/33jFtNX
via IFTTT

സെൻസെക്‌സിൽ 172 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,600ന് മുകളിൽ

മുംബൈ: ഏഷ്യൻ സൂചികകളിലെ മുന്നേറ്റംനേട്ടമാക്കി രാജ്യത്തെ സൂചികകൾ. നിഫ്റ്റി 14,600ന് മുകളിലെത്തി. സെൻസെക്സ് 172 പോയന്റ് നേട്ടത്തിൽ 48850ലും നിഫ്റ്റി 54 പോയന്റ് ഉയർന്ന് 14,672ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1130 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 271 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. ഐഡിബിഐ ബാങ്ക് ഓഹരിയാണ് നേട്ടത്തിൽമുന്നിൽ. ഓഹരി വില്പന സംബന്ധിച്ച് ധനകാര്യമന്ത്രാലയം തീരുമാനമെടുത്തതാണ് ഓഹരി വില 13ശതമാനത്തോളം കുതിക്കാനിടയാക്കിയത്. ബജാജ് ഓട്ടോ, ഒഎൻജിസി, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ടൈറ്റാൻ, നെസ് ലെ, എൻടിപിസി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, എൽആൻഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എച്ച്സിൽ ടെക്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഹീറോ മോട്ടോർകോർപ്, അദാനി പവർ, സെഞ്ചുറി ടെക്സ്റ്റൈൽസ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങി 25 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3unps5G
via IFTTT

ആർ ബി ഐ പ്രഖ്യാപനം: തക്ക സമയത്തെ ശരിയായ നടപടിയെന്ന് വിദഗ്ധർ

റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ് പ്രഖ്യാപിച്ച നടപടികൾ സാമ്പത്തിക മേഖലയെ പ്രചോദിപ്പിക്കുന്നതാണെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ വി കെ വിജയകുമാർ പറഞ്ഞു. ബിസിനസ് മേഖലയെ സഹായിക്കുന്നതിനും അതുവഴി സാമ്പത്തിക മേഖലയെ പ്രചോദിപ്പിക്കുന്നതിനും തങ്ങൾ പ്രതിജ്ഞ ബദ്ധമാണെന്ന് രാജ്യത്തിനും വിപണികൾക്കും വീണ്ടും ഉറപ്പു നൽകിയിരിക്കയാണ് റിസർവ് ബാങ്ക്. അടിയന്തിര ആരോഗ്യ പ്രവർത്തനങ്ങൾക്കായി വായ്പ നൽകാൻ വാണിജ്യ ബാങ്കുകളെ സജ്ജമാക്കാൻ 50000 കോടി രൂപയുടെ റീപോ സൗകര്യം, ചെറുകിട ധനകാര്യ ബാങ്കുകൾക്ക് ത്രിവർഷ ടിഎൽടിആർഒ സൗകര്യം, ജി സാപിന്റെ അടുത്ത ഇൻസ്റ്റാൾമെന്റ് 35000 കോടി രൂപ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ചെറു ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വായ്പ മുൻഗണനാ മേഖലാ ഗണത്തിൽ പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ശരിയായ ദിശയിൽ തക്ക സമയത്തു തന്നെ പ്രഖ്യാപിക്കപ്പെട്ട നടപടികളാണ്. മൊറട്ടോറിയം പ്രഖ്യാപനം ഇല്ലാതിരുന്നത് അനുകൂലമായാണ് വിപണികൾ കാണുക. മറ്റൊരു മൊറട്ടോറിയം ആവശ്യമാവുന്ന വിധത്തിൽ സ്ഥിതി വഷളായിട്ടില്ല എന്നതിന്റെ സൂചന കൂടിയാണതെന്ന് ഡോ. വിജയകുമാർ പറഞ്ഞു. കടമെടുത്തവർക്ക് ചെറിയ ആശ്വാസം പരിമിത സാഹചര്യത്തിലും മഹാമാരിയുടെ രണ്ടാം വരവിനെ നേരിടാൻ റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപിച്ച നടപടികൾ കടമെടുത്തവർക്ക് അൽപം ആശ്വാസം പകരുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക കാര്യവിദഗ്ധ ദീപ്തി മാത്യു പറഞ്ഞു. വായ്പകൾക്ക് മൊറട്ടോറിയം ഇല്ലെങ്കിലും വായ്പകളുടെ പുനസംഘടന കടമെടുത്തവർക്ക് അൽപം ആശ്വാസം പകരും. വായ്പകൾക്ക് ആനുകൂലു്യം നൽകുന്നതിനായി ബാങ്കുകൾക്ക് കോവിഡ് ചെലവുകൾക്ക് തുല്യമായ തുക റിവേഴ്സ് റിപ്പോ നിരക്കിന്റെ 40 ബിപിഎസ് മുകളിൽ റിസർവ് ബാങ്കിൽ സൂക്ഷിക്കാവുന്നതാണ്. ഇടത്തരം സാമ്പത്തിക സ്ഥാപനങ്ങൾക്കു നൽകപ്പെടുന്ന വായ്പ മുൻഗണനാ പട്ടികയിൽ പെടുത്തിയത് രാജ്യത്ത് വായ്പാ വളർച്ചയുണ്ടാക്കുന്നതിനു സഹായിക്കുമെന്നും ദീപ്തി മാത്യു അഭിപ്രായപ്പെട്ടു.

from money rss https://bit.ly/2Rvia0Q
via IFTTT

സെൻസെക്‌സ് 424 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,600ന് മുകളിലെത്തി

മുംബൈ: റിസർവ് ബാങ്ക് പ്രഖ്യാപിച്ച പണലഭ്യത കൂട്ടാനുള്ള നടപടികളുംമറ്റും വിപണിയിൽ ആത്മവിശ്വാസമുണ്ടാക്കി. നിഫ്റ്റി വീണ്ടും 14,600ന് മുകളിൽ ക്ലോസ്ചെയ്തു. സാമ്പത്തികമേഖലയെ പ്രചോദിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ് തെളിയിച്ചിരിക്കുകയാണ് പ്രഖ്യാപനത്തിലൂടെ ആർബിഐ എന്ന് ജിയോജിത്തിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാർ പറഞ്ഞു. അടിയന്തിര ആരോഗ്യ പ്രവർത്തനങ്ങൾക്കായി വായ്പ നൽകാൻ വാണിജ്യ ബാങ്കുകളെ സജ്ജമാക്കാൻ 50000 കോടി രൂപയുടെ റിപോ സൗകര്യം, ചെറുകിട ധനകാര്യ ബാങ്കുകൾക്ക് ത്രിവർഷ ടിഎൽടിആർഒ സൗകര്യം, ജി സാപിന്റെ അടുത്ത ഇൻസ്റ്റാൾമെന്റ് 35000 കോടി രൂപ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ചെറു ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വായ്പ മുൻഗണനാ മേഖലാ ഗണത്തിൽപെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ശരിയായ ദിശയിൽ തക്ക സമയത്തുതന്നെ പ്രഖ്യാപിക്കപ്പെട്ട നടപടികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർബിഐയുടെ അപ്രതീക്ഷിത പ്രഖ്യാപനങ്ങൾ വിപണിനേട്ടമാക്കി. 424.04 പോയന്റാണ് സെൻസെക്സിലെ ഉയർന്നത്. 48,677.55ലാണ് ക്ലോസ്ചെയ്തതു. നിഫ്റ്റിയാകട്ടെ 121 പോയന്റ് നേട്ടത്തിൽ 14,617.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സൺ ഫാർമ, യുപിഎൽ, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ കമ്പനി, വിപ്രോ, ടിസിഎസ്, ഭാരതി എയർടെൽ, ഒഎൻജിസി, ഡിവീസ് ലാബ്, മാരുതി സുസുകി, ഹിൻഡാൽകോ, സിപ്ല, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, ഐടി, ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ ഒന്നുമുതൽ നാലുശതമാനംവരെ നേട്ടമുണ്ടാക്കി. Nifty ends above 14,600, Sensex gains 424 pts

from money rss https://bit.ly/33eG0Rt
via IFTTT

വ്യക്തികൾക്കും ചെറുകിട വ്യാപാരികൾക്കും വായ്പ ക്രമീകരിക്കാൻ വീണ്ടുംഅവസരം

കോവിഡിന്റെ രണ്ടാംതരംഗത്തിൽ രാജ്യം പ്രതിസന്ധി നേരിടുമ്പോൾ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ആർബിഐ വീണ്ടും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. മൊറട്ടോറിയത്തിന് സമാനമായ പദ്ധതിയല്ലെങ്കിലും വായ്പ പുനഃക്രമീകരിക്കാനുള്ള അവസരം വ്യക്തികൾക്കും വ്യാപാരികൾക്കും ലഭിക്കും. വായ്പാ തിരിച്ചടവു കാലാവധി രണ്ടുവർഷംവരെ നീട്ടാൻ പദ്ധതി പ്രകാരം അനുവദിക്കും. നിഷ്ക്രിയ ആസ്തിവിഭാഗത്തിലേയ്ക്ക് വായ്പകളെ ഉൾപ്പെടുത്താനും പാടില്ല. അപേക്ഷ ലഭിച്ച് 90 ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കണമെന്നും ബാങ്കുകളോടും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോടും ആർബിഐ നിർദേശിച്ചു. രണ്ടാംഘട്ട നടപടികളുടെ ഭാഗമായി വ്യക്തികൾ, ചെറുകിട വ്യാപാരികൾ, സൂക്ഷമ ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്ക് വായ്പ പുനക്രമീകരിക്കാൻ അവസരം ലഭിക്കും. 25 കോടി രൂപവരെ വായ്പയുള്ളവർക്കായി ഈ ആനുകൂല്യം ഉയർത്തിയിട്ടുണ്ട്. 2020 ഓഗസ്റ്റിലെ സർക്കുലർ പ്രകാരം വായ്പ പുനഃക്രമീകരിച്ചിട്ടുള്ളവർക്കും പുതിയ ആനുകൂല്യപ്രകാരം രണ്ടുവർഷംവരെ വായ്പ തിരിച്ചടയ്ക്കാൻ സാവകാശം ലഭിക്കും. വ്യക്തികൾ, ചെറുകിട വ്യാപാരികൾക്കുമാണ് ഇത് ബാധകം. കോവിഡിന്റെ രണ്ടാംവ്യാപനംമൂലം പലയിടങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് വ്യാപാരമേഖലയിലടക്കം പ്രതിസന്ധിയുണ്ടാക്കമെന്ന് കണക്കുകൂട്ടിയാണ് ആർബിഐയുടെ പ്രഖ്യാപനം. RBI Re-Opens One-Time Loan Restructuring For Individuals, Small Businesses

from money rss https://bit.ly/3ejILaj
via IFTTT

Tuesday, 4 May 2021

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,120 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ കുറഞ്ഞ് 4390 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലും വില നേരിയതോതിൽ താഴ്ന്നു. ഔൺസിന് 1,778.21 ഡോളർ നിലവാരത്തിലാണ് സ്പോട് ഗോൾഡ് വില. ഡോളർ കരുത്താർജിച്ചതാണ് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചത്.

from money rss https://bit.ly/3gZBuhx
via IFTTT

പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ നടപടികൾ പ്രഖ്യാപിച്ച് ആർബിഐ

രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. 2022 മാർച്ച് 31വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. വാക്സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ സഹായിക്കാൻ പദ്ധതിപ്രകാരം ബാങ്കുകൾക്ക് കഴിയും. ഇതിലൂടെ രോഗികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പ്രത്യേക കോവിഡ് ആനുകൂല്യമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. അതിനുകീഴിലാകും ബാങ്കുകൾ പുതിയ വായ്പകൾ അനുവദിക്കുക. കോവിഡിനെതിരെ രാജ്യം ശക്തമായ പ്രതിരോധം തീർക്കുമെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ച് അതിന് അനുസൃതമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ആർബിഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തോട് അഭിസംബോധനചെയ്യുകയായിരുന്നു അദ്ദഹേം. കോവിഡ് പ്രതിസന്ധിയെ തരണംചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പ്രഖ്യാപനങ്ങൾ: ഇടത്തരം സൂക്ഷമ സംരംഭങ്ങൾക്കും വ്യക്തികൾക്കും ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം മൊറട്ടോറിയത്തിന്റെ മൊത്തം കാലാവധി രണ്ടുവർഷംവരെ നീട്ടാൻ അനുവദിക്കും. 35,000 കോടി രൂപമൂല്യമുള്ള സർക്കാർ സെക്യൂരിറ്റികൾആർബിഐ വാങ്ങും. ഇതിലൂടെ സർക്കാരിന് കൂടുതൽ പണം ലഭിക്കും. ദീർഘകാല റിപ്പോ ഓപറേഷൻ(എൽടിആർഒ)വഴി സ്മോൾ ഫിനാൻസ് ബാങ്കുകൾക്ക് 10,000 കോടി രൂപവരെ ലഭ്യമാക്കും. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് 500 കോടിരൂപവരെ വായ്പ നൽകാൻ ബാങ്കുകൾക്ക് അനുമതി നൽകും. സംസ്ഥാനങ്ങൾക്ക് പമാവധി 50 ദിവസത്തേയ്ക്ക് ഓവർ ഡ്രാഫ്റ്റ് അനുവദിക്കും. നേരത്തെ ഈകാലാവധി 36 ദിവസമായിരുന്നു. കോവിഡ് തരംഗം വീണ്ടെടുക്കലിന്റെ പാതയിൽ രാജ്യത്തെ വീണ്ടും പ്രതിസന്ധിയിലാക്കി. ഏപ്രിൽ മാസത്തിലെ പണവായ്പ സമിതി യോഗതീരുമാനങ്ങളിൽനിന്ന് കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. കാർഷികമേഖലയിലെ കരുത്ത് അടിസ്ഥാനമാക്കി വിതരണം കാര്യക്ഷമമാക്കും. മികച്ച മൺസൂൺ ലഭിക്കുമെന്ന പ്രതീക്ഷ ഗ്രാമീണമേഖലയ്ക്ക് ഉണർവുനൽകുന്നതാണ്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത വെല്ലുവിളിയാകും രാജ്യം നേരിടേണ്ടിവരിക. ജൂൺ 11നകം നാലുലക്ഷത്തിലധികംപേർ രാജ്യത്ത് മരിക്കുമെന്നാണ് ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധസംഘം വിലയിരുത്തിയത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. Watch out for the address by RBI Governor @DasShaktikanta at 10:00 am today, May 05, 2021. YouTube: https://bit.ly/2Rrru5W #rbigovernor — ReserveBankOfIndia (@RBI) May 5, 2021

from money rss https://bit.ly/3ukStyB
via IFTTT

പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ നടപടികൾ പ്രഖ്യാപിച്ച് ആർബിഐ

രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. 2022 മാർച്ച് 31വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. വാക്സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ സഹായിക്കാൻ പദ്ധതിപ്രകാരം ബാങ്കുകൾക്ക് കഴിയും. ഇതിലൂടെ രോഗികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പ്രത്യേക കോവിഡ് ആനുകൂല്യമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. അതിനുകീഴിലാകും ബാങ്കുകൾ പുതിയ വായ്പകൾ അനുവദിക്കുക. കോവിഡിനെതിരെ രാജ്യം ശക്തമായ പ്രതിരോധം തീർക്കുമെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ച് അതിന് അനുസൃതമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ആർബിഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തോട് അഭിസംബോധനചെയ്യുകയായിരുന്നു അദ്ദഹേം. കോവിഡ് പ്രതിസന്ധിയെ തരണംചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പ്രഖ്യാപനങ്ങൾ: ഇടത്തരം സൂക്ഷമ സംരംഭങ്ങൾക്കും വ്യക്തികൾക്കും ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം മൊറട്ടോറിയത്തിന്റെ മൊത്തം കാലാവധി രണ്ടുവർഷംവരെ നീട്ടാൻ അനുവദിക്കും. 35,000 കോടി രൂപമൂല്യമുള്ള സർക്കാർ സെക്യൂരിറ്റികൾആർബിഐ വാങ്ങും. ഇതിലൂടെ സർക്കാരിന് കൂടുതൽ പണം ലഭിക്കും. ദീർഘകാല റിപ്പോ ഓപറേഷൻ(എൽടിആർഒ)വഴി സ്മോൾ ഫിനാൻസ് ബാങ്കുകൾക്ക് 10,000 കോടി രൂപവരെ ലഭ്യമാക്കും. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് 500 കോടിരൂപവരെ വായ്പ നൽകാൻ ബാങ്കുകൾക്ക് അനുമതി നൽകും. സംസ്ഥാനങ്ങൾക്ക് പമാവധി 50 ദിവസത്തേയ്ക്ക് ഓവർ ഡ്രാഫ്റ്റ് അനുവദിക്കും. നേരത്തെ ഈകാലാവധി 36 ദിവസമായിരുന്നു. കോവിഡ് തരംഗം വീണ്ടെടുക്കലിന്റെ പാതയിൽ രാജ്യത്തെ വീണ്ടും പ്രതിസന്ധിയിലാക്കി. ഏപ്രിൽ മാസത്തിലെ പണവായ്പ സമിതി യോഗതീരുമാനങ്ങളിൽനിന്ന് കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. കാർഷികമേഖലയിലെ കരുത്ത് അടിസ്ഥാനമാക്കി വിതരണം കാര്യക്ഷമമാക്കും. മികച്ച മൺസൂൺ ലഭിക്കുമെന്ന പ്രതീക്ഷ ഗ്രാമീണമേഖലയ്ക്ക് ഉണർവുനൽകുന്നതാണ്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത വെല്ലുവിളിയാകും രാജ്യം നേരിടേണ്ടിവരിക. ജൂൺ 11നകം നാലുലക്ഷത്തിലധികംപേർ രാജ്യത്ത് മരിക്കുമെന്നാണ് ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധസംഘം വിലയിരുത്തിയത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. Watch out for the address by RBI Governor @DasShaktikanta at 10:00 am today, May 05, 2021. YouTube: https://bit.ly/2Rrru5W #rbigovernor — ReserveBankOfIndia (@RBI) May 5, 2021

from money rss https://bit.ly/33gJfrC
via IFTTT

കോവിഡ് വ്യാപനം: ആർബിഐ ഗവർണർ രാജ്യത്തെ അഭിസംബോധനചെയ്യുന്നു

കോവിഡിന്റെ രണ്ടാംതരംഗം രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഭീഷണി ഉയർത്തുന്നതിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലൂടെയാണ് റിസർവ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത വെല്ലുവിളിയാകും രാജ്യം നേരിടേണ്ടിവരിക. ജൂൺ 11നകം നാലുലക്ഷത്തിലധികംപേർ രാജ്യത്ത് മരിക്കുമെന്നാണ് ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധസംഘം വിലയിരുത്തിയത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. Watch out for the address by RBI Governor @DasShaktikanta at 10:00 am today, May 05, 2021. YouTube: https://bit.ly/2Rrru5W #rbigovernor — ReserveBankOfIndia (@RBI) May 5, 2021

from money rss https://bit.ly/3h5RHSq
via IFTTT

സെൻസെക്‌സിൽ 263 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,550ന് മുകളിൽ

മുംബൈ: കഴിഞ്ഞ ദിവസത്തെപ്പോലെ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 14,550ന് മുകളിലെത്തി. കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് വിപണിയിൽ നേട്ടം. സെൻസെക്സ് 263 പോയന്റ് നേട്ടത്തിൽ 48,517ലും നിഫ്റ്റി 73 പോയന്റ് ഉയർന്ന് 14,570ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1046 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 209 ഓഹരികൾ നഷ്ടത്തിലുമാണ്. 53 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ഭാരതി എയർടെൽ, എൻടിപിസി, ആക്സിസ് ബാങ്ക്, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, ബജാജ് ഫിനാൻസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടാറ്റ സ്റ്റീൽ, അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, ബ്ലൂഡാർട്ട് എക്സ്പ്രസ് തുടങ്ങി 20 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2SnkMOV
via IFTTT

മനസിൽ കാരുണ്യംനിറച്ച് അവർ വേർപിരിയുന്നു; ബിൽ ഗേറ്റ്‌സും മെലിൻഡയും

സിയാറ്റൽ: മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും വേർപിരിയുന്നു. 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്ന കാര്യം സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇരുവരും പങ്കുവെച്ചത്. “ഒരുപാട് ആലോചനകൾക്കുശേഷമെടുത്ത തീരുമാനമാണ്. ദമ്പതികളെന്നനിലയിൽ ഒരുമിച്ചുപോകാൻ കഴിയാത്തതിനാലാണ് പിരിയുന്നത്” -ഇരുവരും തിങ്കളാഴ്ച സംയുക്തമായി ട്വീറ്റ് ചെയ്തു. സന്നദ്ധ, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന ഇവരുടെ സ്ഥാപനമായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കാര്യങ്ങളിൽ ഒരുമിച്ചുതന്നെ പ്രവർത്തിക്കുമെന്ന് ഇരുവരും അറിയിച്ചു. ഇരുവർക്കുമായുള്ള ആസ്തി എങ്ങനെ പങ്കിടുമെന്ന് തീരുമാനമായതായും അവർ അറിയിച്ചു. 65 വയസ്സുകാരൻ ബിൽ ഗേറ്റ്സിനും 56 വയസ്സുകാരി മെലിൻഡയ്ക്കുമായി 12,400 കോടി ഡോളറിന്റെ (ഏകദേശം 9.1 ലക്ഷം കോടി രൂപ) ആസ്തിയാണുള്ളത്. പോൾ അലനുമൊത്ത് 1975-ലാണ് ബിൽ മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്. 1987-ൽ പ്രൊഡക്ട് ഡിസൈനറായി മൈക്രോസോഫ്റ്റിലെത്തിയ മെലിൻഡയും ബില്ലും 1994-ൽ വിവാഹിതരായി. ഇവർക്ക് മൂന്ന് മക്കളാണ്. ദിവസം 16 മണിക്കൂർ ജോലി ചെയ്യുന്ന ബില്ലിന് കുടുംബത്തിനുനൽകാൻ സമയമില്ലായെന്നും ജീവിതം ദുഷ്കരമാണെന്നും 2019-ൽ 'സൺഡേ ടൈംസി'നു നൽകിയ അഭിമുഖത്തിൽ മെലിൻഡ വ്യക്തമാക്കിയിരുന്നു. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യനിർമാർജനം, വൈദ്യസഹായം എന്നീ മേഖലകളിലാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ. ലോകത്തെ ധനികരിൽ നാലാമതാണ് ബിൽ ഗേറ്റ്സ്. Bill and Melinda Gates divorce after 27 years of marriage

from money rss https://bit.ly/2RkKO4V
via IFTTT

വിപണിയിൽ അനിശ്ചിതത്വംതുടരുന്നു: സെൻസെക്‌സ് 465 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി വിപണി ചൊവാഴ്ചയും നഷ്ടത്തിൽ ക്ലോസ്ചെയ്തു. അവസാന മണിക്കൂറിലാണ് വിപണി വില്പന സമ്മർദംനേരിട്ടത്. കോവിഡ് കേസുകൾ വ്യാപിക്കുന്നതും പ്രതിരോധകുത്തിവെയ്പ് മന്ദഗതിയിലായതും നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി. സെൻസെക്സ് 465.01 പോയന്റ് നഷ്ടത്തിൽ 48,253.51ലും നിഫ്റ്റി 137.70 പോയന്റ് താഴ്ന്ന് 14,496.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1374 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1534 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എസ്ബിഐ ലൈഫ്, ഒഎൻജിസി, ബിപിസിഎൽ, ബജാജ് ഫിനാൻസ്, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. പൊതുമേഖല ബാങ്ക് സൂചികമാത്രമാണ് നേട്ടമുണ്ടാക്കിയത്. സൂചിക 3.5ശതമാനംഉയർന്നു. ലാഭമെടുപ്പിനെതുടർന്ന് ഫാർമ സൂചിക സമ്മർദത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളുംനഷ്ടത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/2Rp2v3r
via IFTTT

കോവിഡ് രോഗികൾക്ക് പത്ത് ലക്ഷം രൂപയുടെ ചികിത്സാസഹായവുമായി കല്യാൺ ജൂവലേഴ്‌സ്

തൃശൂർ: കല്യാൺ ജൂവലേഴ്സ് തൃശൂർ അമല ആശുപത്രിയുമായിചേർന്ന് 200 കോവിഡ് രോഗികൾക്ക് ചികിത്സാസഹായം ലഭ്യമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോവിഡ് ബാധിതർക്ക് ചികിത്സാസഹായം ലഭ്യമാക്കുന്ന ഈ പദ്ധതിക്കായി പത്ത് ലക്ഷം രൂപയാണ് കല്യാൺ ജൂവലേഴ്സ് മാറ്റിവെച്ചിരിക്കുന്നത്. അമല ആശൂപത്രിയുടെ ഐസിയുവിൽ ചികിത്സയിലിരിക്കുന്ന 20 രോഗികൾക്കും വാർഡിൽ ചികിത്സയിലിരിക്കുന്ന 180 രോഗികൾക്കുമാണ് സഹായം ലഭ്യമാക്കുന്നത്. അമല ആശുപത്രി നിർദ്ദേശിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോവിഡ് രോഗികൾക്ക് അവരുടെ ചികിത്സാചെലവിൻറെ ഒരു നിശ്ചിത ശതമാനമാണ് കല്യാൺ ജൂവലേഴ്സ് നൽകുക. മഹാമാരിയുടെ ഈ പ്രതിസന്ധികാലത്ത് അർഹരായവരിലേക്ക് സഹായമെത്തിക്കേണ്ടത് കടമയായി കരുതുന്നുവെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ആതുരസേവനരംഗത്ത് മികച്ച പാരമ്പര്യമുള്ള തൃശൂർ അമല ആശുപത്രിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോവിഡ് രോഗികൾക്ക് പിന്തുണ നൽകുവാൻ തയ്യാറായ കല്യാൺ ജൂവലേഴ്സ് മാനേജ്മെൻറിനെ അഭിനന്ദിക്കുന്നുവെന്ന് അമല ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ പറഞ്ഞു.

from money rss https://bit.ly/3tmhVCx
via IFTTT

ചൈനീസ് കമ്പനികളെ ഒഴിവാക്കി; 5ജി ട്രയലിന്‌ BSNL അടക്കം 13 കമ്പനികള്‍ക്ക്‌ അനുമതി

ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5ജി ട്രയൽ നടത്താൻ 13 കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്എൻഎൽ ട്രയൽ ആരംഭിക്കുക. ഭാരതി എയർടെൽ, വോഡാഫോൺ, ഐഡിയ, റിലയൻസ് ജിയോ തുടങ്ങിയ കമ്പനികൾ എറിക്സൺ, നോക്കിയ എന്നിവരുമായി സഹകരിക്കും. നിബന്ധനകളോടെ 700 മെഗാഹെർട്സ് ബാൻഡിൽ ടെലികോം കമ്പനികൾക്ക് എയർവെയ്സ് ഉടനെ അനുവദിക്കും. നഗരപ്രദേശങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ പരീക്ഷണം നടത്തുക. നെറ്റ് വർക്കിന്റെ സുരക്ഷയ്ക്ക് പ്രധാന്യംനൽകുക എന്നിവ നിബന്ധനകളിൽ പറയുന്നു. ട്രയനിന് മാത്രമെ എയർവേവ്സ് ഉപയോഗിക്കാവൂ, വാണിജ്യാവശ്യങ്ങൾക്ക് പാടില്ലെന്നും വ്യവസ്ഥചെയ്തിട്ടുണ്ട്. Government OKs 13 applications for 5G trials

from money rss https://bit.ly/2SkBO01
via IFTTT

Monday, 3 May 2021

സ്വർണത്തിന് വീണ്ടും 160 രൂപകൂടി: പവന് 35,360 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ വീണ്ടുംകൂടി. ഇതോടെ 35,200ൽനിന്ന് 35,360 രൂപയായി പവന്റെ വില. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4420 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,314 രൂപ നിലവാരത്തിലാണ്. ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 1,789.07 ഡോളറാണ് നിലവിലെ വില.

from money rss https://bit.ly/33dBRNy
via IFTTT

ഐസിഐസിഐ ബാങ്കിന് ആർബിഐ മുന്ന് കോടി രൂപ പിഴചുമത്തി

മാനദണ്ഡങ്ങൾ ലംഘിച്ചതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഐസിഐസിഐ ബാങ്കിന് മൂന്നുകോടി രൂപ പിഴ ചുമത്തി. നിക്ഷേപ പോർട്ട്ഫോളിയോകളുടെ വർഗീകരണം, മൂല്യനിർണയം, പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ബാങ്ക് ലംഘിച്ചതായി ആർബിഐ കണ്ടെത്തിയിരുന്നു. 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി. ബാങ്കും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടല്ല പിഴയെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ആർബിഐയുടെ വ്യവസ്ഥകൾ പാലിക്കുന്നതിലുള്ള വീഴ്ചക്കാണ് പിഴയീടാക്കുന്നതെന്നും പ്രസ്താവനയിൽ അറിയിച്ചു. RBI fines ICICI Bank with Rs3 crore for contravention of some rules

from money rss https://bit.ly/33ak89N
via IFTTT

സെൻസെക്‌സിൽ 267 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,700ന് മുകളിലെത്തി

മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടാംദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 14,700ന് മുകളിലെത്തി. സെൻസെക്സ് 267 പോയന്റ് നേട്ടത്തിൽ 48,986ലും നിഫ്റ്റി 84 പോയന്റ് ഉയർന്ന് 14,718ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള കാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ. ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഒഎൻജിസി, ടെക് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഫോസിസ്, സൺ ഫാർമ, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ, പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. അദാനി പോർട്സ്, അലംബിക് ഫാർമ, അപ്പോളോ പൈപ്പ്സ്, എൽആൻഡ്ടി ഇൻഫോടെക്, ആർബിഎൽ ബാങ്ക് തുടങ്ങിയ കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3b08gva
via IFTTT

രണ്ടാം പിണറായി സർക്കാരിന് ആശംസയറിയിച്ച് വ്യവസായലോകം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ പിണറായി വിജയൻ നയിക്കുന്ന എൽ.ഡി.എഫ്. സർക്കാരിന് ആശംസയറിയിച്ച് വ്യവസായികളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ. ഐ.). ദീർഘവീക്ഷണത്തോടെ ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഭരണമികവിന് കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണയാണ് ഈ വിജയം സൂചിപ്പിക്കുന്നതെന്ന് സി.ഐ.ഐ. ദക്ഷിണ മേഖല ചെയർമാനും പ്രമുഖ ഉപഭോക്തൃ ഉത്പന്ന കമ്പനിയായ കാവിൻകെയറിന്റെ സി.എം.ഡി.യുമായ സി.കെ. രംഗനാഥൻ പറഞ്ഞു. ഭരണ നേട്ടങ്ങളും ക്ഷേമത്തിലൂന്നിയുള്ള പ്രകടന പത്രികയും വികസന പ്രവർത്തനങ്ങളും വീണ്ടും അധികാരത്തിലെത്താൻ എൽ.ഡി.എഫിനെ സഹായിച്ചെന്ന് സി.ഐ.ഐ. കേരള ചെയർമാനും ബ്രാഹ്മിൻസ് എക്സിക്യുട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു അറിയിച്ചു. സംസ്ഥാനത്ത് നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് സർക്കാർ എടുത്തിട്ടുള്ള നടപടികൾ പ്രശംസനീയമാണ്. ബിസിനസ് സൗഹൃദാന്തരീക്ഷമൊരുക്കുന്നതിന് അർപ്പണ ബോധത്തോടെയുള്ള ശ്രമങ്ങളാണ് പിണറായി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. നിക്ഷേപകർക്കായി ടോൾ ഫ്രീ നമ്പർ സജ്ജമാക്കിയതും കെ.എസ്.ഐ.ഡി.സി.യിൽ ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ സെന്റർ ഒരുക്കിയതും നടപടികൾ വേഗത്തിലാക്കുന്നതിന് ഏകജാലക സംവിധാനം കൊണ്ടുവന്നതുമടക്കം എൽ.ഡി.എഫ്. സർക്കാരിന്റെ ഭരണ മികവിനുള്ള ഉദാഹരണങ്ങളായി ശ്രീനാഥ് വിഷ്ണു ചൂണ്ടിക്കാട്ടി. ഗെയിൽ പൈപ്പ്ലൈൻ പദ്ധതി, കേരള ബാങ്ക് രൂപവത്കരണം, കിഫ്ബി, നോക്കുകൂലി എടുത്തുകളഞ്ഞത്, ക്ഷേമ പെൻഷൻ വിതരണം എന്നിവ പിണറായി സർക്കാരിന്റെ നേട്ടങ്ങളാണെന്ന് മുൻ ചെയർമാനും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് മേധാവിയുമായ തോമസ് ജോൺ മുത്തൂറ്റ് വിശദമാക്കി. കോവിഡ് പോരാട്ടത്തിലും വികസന പ്രവർത്തനങ്ങളിലും സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും സി. ഐ.ഐ. ഉറപ്പുനൽകി.

from money rss https://bit.ly/3nP3GoL
via IFTTT

സ്‌മോൾ ക്യാപ് സൂചിക കുതിച്ചു: നഷ്ടം 64ലിലൊതുക്കി സെൻസെക്‌സ്

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ തുടക്കത്തിലുണ്ടായ നഷ്ടത്തിൽനിന്ന് കരകയറി ഓഹരി സൂചികകൾ. സെൻസെക്സിലെ നഷ്ടം 604 പോയന്റിൽനിന്ന് 64ആയി ചുരുങ്ങി. മെറ്റൽ ഓഹരികളിലെ കുതിപ്പാണ് സൂചികകൾക്ക് കരുത്തായത്. 48,718ലാണ് സെൻസെക്സ് ക്ലോസ്ചെയ്തത്. നിഫ്റ്റിയാകട്ടെ 3.10 പോയന്റ് നഷ്ടത്തിൽ 14,634.20ലും വ്യാപാരം അവസാനിപ്പിച്ചു. ടൈറ്റാൻ കമ്പനി, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബിപിസിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഭാരതി എയർടെൽ, അദാനി പോർട്സ്, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. മെറ്റൽ സൂചിക രണ്ടുശതമാനത്തിലേറെയും എഫ്എംസിജി ഒരുശതമാനത്തോളവും ഉയർന്നു. അതേസമയം, ബാങ്ക്, എനർജി സൂചികകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ സ്മോൾ ക്യാപ്, മിഡ്ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex falls 64 pts; small caps outperform

from money rss https://bit.ly/336vUSy
via IFTTT

മെയ് 31നകം കെവൈസി പുതുക്കിയില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചേക്കും

കെവൈസി വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ മെയ് 31നുശേഷം അക്കൗണ്ടുകൾ ഭാഗികമായി മരവിപ്പിച്ചേക്കുമെന്ന് എസ്ബിഐ. കോവിഡ് വ്യാപനംമൂലം നിയന്ത്രണങ്ങളുള്ളതിനാലാൽ മെയ് 31വരെ സമയം അനുവദിച്ചിട്ടുണ്ട്. കെവൈസി പുതുക്കുന്നതിന് ശാഖകളിൽ എത്തേണ്ടതില്ലെന്നും ബാങ്കിന്റെ അറിയിപ്പിൽ പറയുന്നു. രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിലിലോ തപാലിലോ കവൈസി വിശദാംശങ്ങൾ അയച്ചാൽ മതിയെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. എസ്ബിഐയുടെ കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിന് താഴെപ്പറയുന്ന രേഖകളാണ് വേണ്ടത്. വ്യക്തികൾ(ഐഡന്റിറ്റിയും വിലാസവും തെളിയിക്കുന്ന രേഖകൾ) പാസ്പോർട്ട് വോട്ടേഴ്സ് ഐഡി കാർഡ് ഡ്രൈവിങ് ലൈസൻസ് ആധാർ കാർഡ് തൊഴിലുറപ്പ് കാർഡ് പാൻ Important announcement for our customers in view of the lockdowns in place in various states. #KYCUpdation #KYC #StayStrongIndia #SBIAapkeSaath #StaySafe #StayStrong pic.twitter.com/oOGxPcZjeF — State Bank of India (@TheOfficialSBI) May 1, 2021 ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴാണ് കവൈസി മാനദണ്ഡങ്ങൾ പാലിക്കാനായി രേഖകളും ഫോട്ടോയും നൽകേണ്ടത്. കാലാകാലങ്ങളിൽ കെവൈസി അപ്ഡേറ്റ് ചെയ്യുകയുംവേണം. എസ്ബിഐക്കുപിന്നാലെ മറ്റു ബാങ്കുകളും കെവൈസി രേഖകൾ പുതുക്കുന്നതിന് ഈ മാർഗരേഖ സ്വീകരിച്ചേക്കും. Update details or bank will partially freeze your account after May 31

from money rss https://bit.ly/3xEx45I
via IFTTT