121

Powered By Blogger

Tuesday, 11 May 2021

വില്പന സമ്മർദംതുടരുന്നു: സെൻസെക്‌സിൽ 221 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ വില്പന സമ്മർദം രണ്ടാംദിവസവും രാജ്യത്തെ സൂചികകളെ ബാധിച്ചു. സെൻസെക്സ് 221 പോയന്റ് നഷ്ടത്തിൽ 48,940ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 50പോയന്റ് നഷ്ടത്തിൽ 14,800ലുമെത്തി. ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 331 ഓഹരികൾ നഷ്ടത്തിലുമാണ്. 64 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിൻസർവ്, ടൈറ്റാൻ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, അൾട്രടെക് സിമെൻറ്സ്, ഇൻഫോസിസ്, റിലയൻസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എൻടിപിസി, ഒഎൻജിസി, പവർഗ്രിഡ് കോർപ്, സൺ ഫാർമ, എസ്ബിഐ, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഏഷ്യൻ പെയിന്റ്സ്, ലുപിൻ, യുപിഎൽ, അപ്പോളോ ടയേഴ്സ്, ടാറ്റ പവർ, പിഡിലൈറ്റ് ഇൻഡസ്ട്രീസ് തുടങ്ങി 36 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3uFYOVv
via IFTTT

സിമെന്റ് കിട്ടാനില്ല: അവസരം മുതലാക്കി വില കൂട്ടി കമ്പനികൾ

കൊച്ചി: നിർമാണ മേഖലയ്ക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും സിമന്റ് ഗോഡൗണുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതിയില്ല. ഇതോടെ സിമന്റ് ക്ഷാമം രൂക്ഷമായി. എന്നാൽ, ഈ സാഹചര്യം മുതലാക്കി വില കൂട്ടിയിരിക്കുകയാണ് സിമന്റ് കമ്പനികൾ. 380 രൂപയുണ്ടായിരുന്ന സിമന്റ് വില ഏപ്രിലിൽ 420-ലേക്ക് എത്തിയിരുന്നു. ലോക്ഡൗൺ തുടങ്ങുന്നതിനു മുന്നേ വില 480-ലേക്കും എത്തി. ക്ഷാമം ഉള്ളതിനാൽ വില കൂട്ടുന്നത് വ്യാപാരികളാണെന്നാണ് ഉപഭോക്താക്കൾ ധരിക്കുക. എന്നാൽ, സാഹചര്യം മുതലാക്കി സിമന്റ് കമ്പനികളാണ് വില കൂട്ടുന്നതെന്ന് വ്യാപാരികൾ പറയുന്നു. കോവിഡ് മൂലം ഇപ്പോൾ സിമന്റ് വില്പന കാര്യമായി നടക്കുന്നില്ല. അതിനാൽ വില കൂട്ടി പരമാവധി വരുമാനം ഉണ്ടാക്കുകയാണ് സിമന്റ് കമ്പനികളുടെ പദ്ധതിയെന്നാണ് വ്യാപാരികൾ പറയുന്നത്. സിമന്റ് വിലകൂട്ടലിനെ തുടർന്ന് വ്യാപാരികൾ പ്രതിഷേധം അറിയിച്ചതോടെ 2019-ൽ സർക്കാർ, സിമന്റ് വ്യാപാരികളുടെയും കമ്പനി പ്രതിനിധികളുടെയും യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ ഇനി സിമന്റ് വില കൂട്ടേണ്ട സാഹചര്യമുണ്ടായാൽ മുൻകൂട്ടി സർക്കാരിനെ അറിയിക്കണമെന്നായിരുന്നു തീരുമാനം. എന്നാൽ, ഇതു കഴിഞ്ഞ് കഴിഞ്ഞ ഒക്ടോബറിൽ സിമന്റിന് 60 രൂപയോളം വില കൂട്ടി. വില വ്യത്യാസം സംബന്ധിച്ച് കമ്പനികളും വ്യാപാരികളും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് അന്ന് വില കൂട്ടിയത്. അതേസമയം വിലക്കയറ്റത്തിന്റെ കൂടെ സിമന്റ് ഗോഡൗണുകൾ തുറക്കാനാകാത്തതും കനത്ത തിരിച്ചടിയാണ് വ്യാപാരികൾക്ക് ഉണ്ടാക്കിയിരിക്കുന്നത്. സിമന്റ് ബാഗുകൾ കെട്ടിക്കിടക്കുന്നുണ്ട്. സിമന്റ് അല്പം കട്ടപിടിച്ചാൽ ഇത് വിൽക്കാനാവില്ല. ലോക്ഡൗൺ നീണ്ടുപോയാൽ സ്ഥിതി കൈവിട്ട് പോകും എന്നാണ് ഇവർ പറയുന്നത്.

from money rss https://bit.ly/3xZWWJD
via IFTTT

പി.എൻ.ബി.യുമായി കൈകോർത്ത് ജിയോജിത്

കൊച്ചി: 'ത്രീ ഇൻ വൺ അക്കൗണ്ട്' സൗകര്യം ഒരുക്കുന്നതിന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് പഞ്ചാബ് നാഷണൽ ബാങ്കുമായി (പി.എൻ.ബി.) ധാരണയിലെത്തി. ഇതനുസരിച്ച് പി.എൻ.ബി.യിൽ സേവിങ്സ് അക്കൗണ്ടുള്ള ആർക്കും ഒരു പി.എൻ.ബി. ഡിമാറ്റ് അക്കൗണ്ടും ജിയോജിത് ട്രേഡിങ് അക്കൗണ്ടും ലഭ്യമാവും. പി.എൻ.ബി. ഇടപാടുകാർക്ക് നിക്ഷേപ ആവശ്യങ്ങൾക്കായി പേയ്മെന്റ് ഗേറ്റ്വേയിലൂടെ അനായാസം പണം കൈമാറുന്നതിന് 'ത്രീ ഇൻ വൺ അക്കൗണ്ട്' സൗകര്യപ്രദമാണ്. ഓൺലൈനായി 15 മിനിറ്റിനകം തുറക്കാവുന്ന ട്രേഡിങ് അക്കൗണ്ട് ജിയോജിത് നൽകുന്ന വിവിധ നിക്ഷേപ മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള അനന്ത സാധ്യതകൾ തുറന്നു നൽകുകയും ചെയ്യും.

from money rss https://bit.ly/3vZNG6l
via IFTTT

സെൻസെക്‌സ് 341 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,900ന് താഴെയെത്തി

മുംബൈ: നാലുദിവസത്തെ തുടർച്ചയായ നേട്ടത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,900ന് താഴെയെത്തി. ബാങ്കിങ്, ഐടി ഓഹരികളിലെ സമ്മർദമാണ് വിപണിയെ ബാധിച്ചത്. ആഗോളതലത്തിലുണ്ടായ വില്പന സമ്മർദം രാജ്യത്തെ വിപണികളിലേയ്ക്കും പടർന്നു. അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർധന പണപ്പെരുപ്പത്തിന് കാരണമായേക്കുമെന്ന ഭീതിയാണ് വിറ്റൊഴിയലിനുപിന്നിൽ. സെൻസെക്സ് 340.60 പോയന്റ് നഷ്ടത്തിൽ 49,161.81ലും നിഫ്റ്റി 91.60 പോയന്റ് താഴ്ന്ന് 14,850.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഡിവീസ് ലാബ്, വിപ്രോ, ടൈറ്റാൻ കമ്പനി, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. കോൾ ഇന്ത്യ, എൻടിപിസി, ഐഒസി, ഒഎൻജിസി, ബിപിസിഎൽ, പവർഗ്രിഡ് കോർപ്, യുപിഎൽ, ടാറ്റ സ്റ്റീൽ, സൺ ഫാർമ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ഐഷർ മോട്ടോഴ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകുയംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനവും 0.80ശതമാനവും ഉയർന്നു. Sensex slips 341 pts amid global sell-off

from money rss https://bit.ly/3y2DNXn
via IFTTT

ഇന്‍ഡല്‍ മണി ജീവനക്കാര്‍ക്ക് സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നു

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇൻഡൽ മണി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തങ്ങളുടെ ജീവനക്കാർക്ക് സമ്പൂർണ വാക്സിനേഷൻ നടത്തുന്നു. കമ്പനിയിലെ 4500 ൽ അധികം വരുന്ന ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വാക്സിനേഷൻ നടത്തുന്ന ജീവനക്കാർക്ക് അതിന് ചെലവാകുന്ന പണം പൂർണ്ണമായും കമ്പനി വഹിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന് വേണ്ടി ജീവനക്കാർക്കായി ഹെൽപ്പ് ലൈൻ സൗകര്യവും ഇൻഡൽ മണി ഒരുക്കിയിട്ടുണ്ട്. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, കർണ്ണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കമ്പനിയിലെ മുഴുവൻ ജീവനക്കാരെയും ആരോഗ്യ സുരക്ഷയുടെ ഭാഗമായി കോവിഡ് വാക്സിനേഷൻ ക്യാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണ വായ്പകൾ, ചെറുകിട-ഇടത്തരം-സൂക്ഷ്മ സംരംഭ വായ്പകൾ, ചെറുകിട ബിസിനസ് വായ്പകൾ, ഉപഭോക്തൃ വായ്പകൾ എന്നിവയാണ് ഇൻഡൽ മണി കൈകാര്യം ചെയ്യുന്നത്.

from money rss https://bit.ly/3eB5gYs
via IFTTT

വ്യക്തിഗത വായ്പകൾ നൽകാനായി മുത്തൂറ്റ് ഫിനാൻസും നിരയും കൈകോർക്കുന്നു

ബെംഗളുരു: ഡിജിറ്റൽ രംഗത്തെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഫിൻടെക് കമ്പനി നിരയുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് തീരുമാനിച്ചു. ശമ്പളവരുമാനക്കാർക്ക് ഒരു ലക്ഷം രൂപവരെ വ്യക്തിഗത വായ്പ ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽനിന്ന് നിര അപ്ലിക്കേഷൻ ഡൗൺലോഡു ചെയ്തു നേടാൻ കഴിയും. വ്യക്തിഗത വായ്പ നൽകുന്ന ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫിൻടെക്ക് കമ്പനിയാണ് നിര. പ്രതിമാസം 12,000 രൂപ വരെ ശമ്പളമുള്ളവർക്ക് കമ്പനി വായ്പ വാഗ്ദാനം ചെയ്യുന്നു. ഈ പങ്കാളിത്തം വഴി മുത്തൂറ്റ് ഫിനാൻസിനു അൺസെക്യൂർഡ് വായ്പ മേഖലയിൽ സാന്നിധ്യമുറപ്പിക്കാൻ കഴിയും.

from money rss https://bit.ly/3o4Jdg1
via IFTTT

കോവിഡ് ചികിത്സ: കള്ളപ്പണമിടപാട് തടയാൻ ആശുപത്രികളിൽ ഐടി വകുപ്പിന്റെ പരിശോധന

കോവിഡ് ചികിത്സയ്ക്ക് വൻതുക ഈടാക്കുന്നു എന്ന പരാതികൾക്കിടെ സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്താൻ ആദായനികുതി വകുപ്പ്. വൻതുകയുടെ ഇടപാടുകളും നികുതിവെട്ടിപ്പും കണ്ടെത്തുന്നതിനാണ് ധനമന്ത്രാലയത്തിന്റെ നിർദേശപ്രകാരം രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്. കണക്കിൽപ്പെടാത്ത പണംകണ്ടെത്തിയാൽ കനത്ത പിഴ ചുമത്താനും നിർദേശമുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധനിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചില സ്വകാര്യ ആശുപത്രികളുടെ കള്ളപ്പണമിടപാടുകളിൽ വൻവർധനയുണ്ടായതായി ധനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. പണമായി വൻതുക രോഗികളിൽനിന്ന് ഈടാക്കുയും കുറഞ്ഞതുകയുടെ ബില്ല് നൽകുകയും ചെയ്യുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ജീവൻരക്ഷാമരുന്നുകൾ ഉൾപ്പടെയുള്ളവയ്ക്ക് പണംമാത്രമാണ് സ്വീകരിക്കുന്നതെന്ന് പരാതികൾ ലഭിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി വാങ്ങിയ പണത്തിന്റെ കണക്കുകളും അവ നിക്ഷേപിച്ച ബാങ്കുകളുടെ വിവരങ്ങളും സൂക്ഷിക്കണമെന്ന് ആദായനികുതി വകുപ്പ് നിർദേശംനൽകിയിട്ടുണ്ട്. ബില്ല് നൽകുമ്പോൾ പണമായി അടയ്ക്കണമെന്നാണ് ആശുപത്രികൾ ആവശ്യപ്പെടുന്നതെന്ന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. ലഭിച്ച പണത്തിന്റെ ഉറവിടവും വ്യക്തമായ കണക്കുകളും ഹാജരാക്കേണ്ടിവരും. ആദായ നികുതി നിയമപ്രകാരം പണമായി രണ്ടുലക്ഷം രൂപവരെയാണ് സ്വീകരിക്കാൻ അനുമതിയുള്ളത്. കോവിഡ് ചികിത്സയ്ക്കാണെങ്കിൽ രണ്ടുലക്ഷം രൂപയിലധികം പണമായി സ്വീകരിക്കാൻ പ്രത്യക്ഷ നികുതി ബോർഡ് ആശുപത്രികൾക്ക് അനുമതി നൽകിയിരുന്നു. മെയ് 31വരെയാണ് ഇത്തരം ഇളവുകൾ അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ പണമടയ്ക്കുന്നവരുമായി രോഗിക്കുള്ള ബന്ധവും അവരുടെ പാൻ, ആധാർ വിവരങ്ങളും സൂക്ഷിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

from money rss https://bit.ly/33z4ViA
via IFTTT

Monday, 10 May 2021

ഇപിഎഫ് വരിക്കാരുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഏഴ് ലക്ഷമാക്കി: വിശദാംശങ്ങൾ അറിയാം

ഇപിഎഫ് വരിക്കാർക്കുള്ള ലൈഫ് ഇൻഷുറൻസ് പരിധി ഏഴ് ലക്ഷമാക്കി ഉയർത്തി. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡിഎൽഐ) എന്നപേരിലുള്ള പദ്ധതി സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന, ഇപിഎഫ് അടയ്ക്കുന്നവർക്കെല്ലാം അർഹതയുള്ളതാണ്. ജോലിയിലിരിക്കെ മരണപ്പെട്ടാൽ ആശ്രതർക്ക് നിശ്ചിത തുക ലഭിക്കുന്നതാണ് പദ്ധതി. കുറഞ്ഞത് 2.5 ലക്ഷം രൂപയും പരമാവധി ഏഴ് ലക്ഷംരൂപയുമാണ് പദ്ധതി പ്രകാരം ലഭിക്കുക. 2021 ഏപ്രിൽ 21 മുതൽ മൂന്നുവർഷത്തേയ്ക്കാണ് പുതുക്കിയ പരിധിപ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. പദ്ധതിയെക്കുറിച്ചറിയാം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ മരിച്ചാൽ ആശ്രിതർക്ക് ഇൻഷുറൻസ് തുക ലഭിക്കുന്ന പദ്ധതി 1976ലാണ് സർക്കാർ അവതരിപ്പിച്ചത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ വിഹിതം അടയ്ക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കവറേജ് ലഭിക്കാൻ ജീവനക്കാരൻ ഒരുരൂപപോലും അടയ്ക്കേണ്ടതില്ല. തൊഴിലുടമയിൽനിന്ന് ചെറിയതുകയാണ് ഇതിനായി ഈടാക്കുന്നത്. ജീവനക്കാർക്ക് പ്രത്യേകം ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളെ പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എത്രതുക ലഭിക്കും? ജീവനക്കാരന്റെ പ്രതിമാസ വേതനവും പിഎഫിലെ ബാലൻസ് തുകയും പരിശോധിച്ചാണ് ക്ലെയിം തുക നിശ്ചയിക്കുക. 12 മാസം തുടർച്ചയായി ജോലിചെയ്തിട്ടുണ്ടെങ്കിൽ മിനിമം തുകയായ 2.5 ലക്ഷം രൂപക്ക് അർഹതയുണ്ടാകും. ജീവനക്കാരൻ മരിക്കുന്ന സമയത്ത് ശരാശരി ശമ്പളം 20,000 രൂപയും ഈകാലയളവിലെ പിഎഫ് ബാലൻസ് രണ്ടുലക്ഷം രൂപയുമാണെങ്കിൽ ഏഴ് ലക്ഷം രൂപയുടെ ആനുകൂല്യത്തിന് അർഹതയുണ്ട്. ജീവനക്കാരന്റെ നോമിനിക്കായിരിക്കും ഈതുക ലഭിക്കുക. നോമിനേഷൻ നൽകിയിട്ടില്ലെങ്കിൽ പങ്കാളിക്കും അവിവാഹിതയായ മകൾക്കും പ്രായപൂർത്തിയാകാത്ത മകനും ഈ തുകയ്ക്ക് അർഹതയുണ്ടാകും. All you wanted to know about Employees' Deposit Linked Insurance.

from money rss https://bit.ly/33Ca0GM
via IFTTT

വിലകൂടുന്നു: സ്വർണം പവന് 35,760 രൂപയായി

മൂന്നുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ചൊവാഴ്ച വർധിച്ചു. പവന്റെ വില 80 രൂപകൂടി 35,760 രൂപയായി. ഗ്രാമിന് 4470 രൂപയുമായി. കഴിഞ്ഞ മൂന്നുദിവസം 35,680 രൂപ നിലവാരത്തിലായിരുന്നു പവന്റെവില. ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 1836 ഡോളർ നിലവാരത്തിലാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയെ സ്വാധീനിച്ചത്. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 47,940 രൂപ നിലവാരത്തിലാണ്. നേരിയ ഇടിവോടെയാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2Rd9ixb
via IFTTT

സാധാരണ മെഡിക്ലെയിം പോളിസിയിൽ കോവിഡ് കവർ ഉണ്ടോ?

ആരോഗ്യവും അഭിവൃദ്ധിയും ഉണ്ടാവുമ്പോൾ നാം റിസ്കുകളെക്കുറിച്ചോ അതിന്റെ ഭവിഷ്യത്തിനെക്കുറിച്ചോ അധികം ഓർക്കാറില്ല. പക്ഷേ, അനാരോഗ്യവും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാവുമ്പോൾ നാം മാനസികമായും സാമ്പത്തികമായും തകർന്നുപോകുന്നു. എനിക്കും എന്റെ കുടുംബത്തിനും ഒന്നും സംഭവിക്കില്ല എന്ന പഴയ ചിന്തകൾക്ക് ഒട്ടേറെ മാറ്റങ്ങൾ കണ്ടുതുടങ്ങി. കോവിഡ് എന്ന മഹാമാരി മൂലം ദിനംപ്രതി മരണമടയുന്നവരുടെ എണ്ണംതന്നെ ഇതിന് ഉദാഹരണം. ഏതൊരു കുടുംബത്തിന്റെയും റിസ്കുകൾ കണ്ടെത്തി അത് യഥാവിധി സംരക്ഷിക്കുന്നതിന് ഇന്ന് വിവിധ സംരക്ഷണ മാർഗങ്ങൾ നിലവിലുണ്ട്. കോവിഡ് ചികിത്സയ്ക്കായി നാം ആശുപത്രിയിൽ പോകുന്നു. കോവിഡിനു മാത്രമായി ഇപ്പോൾ വിപണിയിൽ പ്രത്യേക പോളിസികൾ നിലവിലുണ്ട്. ഇതിന്റെ കാലാവധി മൂന്നര മാസം, ആറര മാസം, ഒമ്പതര മാസം എന്നിങ്ങനെയാണ്. പോളിസിയിൽ ചേർന്ന ശേഷം ആദ്യത്തെ 15 ദിവസത്തേക്ക് റിസ്കുകൾ കവർ ചെയ്യുന്നതല്ല. ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ തേടുന്നവർക്ക് കാഷ്ലെസ് ആയും അതല്ലെങ്കിൽ അനുബന്ധ ബില്ലുകൾ സമർപ്പിച്ചാൽ റീ-ഇംപേഴ്സ്മെന്റ് ആയും ചികിത്സാ ചെലവുകൾ ലഭിക്കുന്നതാണ്. ആരോഗ്യ ഇൻഷുറൻസ് രംഗത്തെ അനാരോഗ്യ പ്രവണതകൾ തടയാൻ ഈ മേഖലയുമായി ബന്ധപ്പെട്ടവർ കണ്ണുതുറന്നേ മതിയാകൂ. ഇതിൽ ഇൻഷുറൻസ് കമ്പനികൾ സമയബന്ധിതമായി ക്ലെയിമുകൾ തീർപ്പാക്കണം. സുതാര്യമായ പോളിസികൾ എല്ലാ ജനവിഭാഗത്തിനും ഇണങ്ങുന്ന രീതിയിൽ നൽകണം. ക്ലെയിം തീർപ്പാക്കുന്ന ടി.പി.എ. കമ്പനികൾ, അതല്ലെങ്കിൽ ഇൻഷുറൻസ് കമ്പനികളിലെ ക്ലെയിം തീർപ്പാക്കുന്ന വിഭാഗം എന്നിവർ കാര്യക്ഷമമായും സമയബന്ധിതമായും ക്ലെയിമുകൾ തീർപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ചില ആശുപത്രികൾ ആരോഗ്യ ഇൻഷുറൻസ് ഉള്ളവരിൽ നിന്ന് കൂടുതൽ സംഖ്യ ഈടാക്കുന്നുവെന്ന പ്രചാരമുണ്ട്. കോവിഡ് രോഗികളിൽനിന്ന് പതിവിൽ കവിഞ്ഞ സംഖ്യ 'പാക്കേജുകൾ' എന്ന പേരിൽ ഈടാക്കുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നവർ പലപ്പോഴും കാഷ്ലെസ് കിട്ടാതെ പണം നൽകേണ്ടി വരുന്നു. മാത്രമല്ല, കാഷ്ലെസ് ലഭിക്കാനായി മണിക്കൂറുകൾ ആശുപത്രിയിൽ തന്നെ വീണ്ടും കഴിയേണ്ടി വരുന്നു. ഇത് ഒഴിവാക്കാൻ കുറ്റമറ്റ ഒരു ക്ലെയിം ഡിപ്പാർട്ട്മെന്റ് ഉണ്ടായേ തീരൂ. സർക്കാരിനും ചികിത്സാ രംഗത്ത് ഇന്നു നടമാടുന്ന മോശം പ്രവണതകളെ തടയിടാനാകും. ചികിത്സാ ചെലവുകൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ കൊണ്ടുവരണം. ഒപ്പംതന്നെ ആശുപത്രികൾ അവരുടെ ചികിത്സാ നിരക്കുകൾ പൊതുവായി പ്രദർശിപ്പിക്കണം (വെബ്സൈറ്റിലൂടെയും ആവാം). ആശുപത്രികളുടെ നിലവാരം അനുസരിച്ച് നിരക്കുകൾ നിശ്ചയിക്കുന്നതിലും തെറ്റില്ല. പൊതുജനങ്ങൾക്ക് സുതാര്യമായ രീതിയിൽ ചികിത്സയ്ക്കായി ആശുപത്രികളെ തിരഞ്ഞെടുക്കാൻ തന്മൂലം കഴിയും. ഒപ്പംതന്നെ മരുന്നുകമ്പനികൾ, രോഗനിർണയ മാർഗങ്ങൾ ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവരും അധിക തുക ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. എന്നാൽ, ഈ മേഖലയിലെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. ഇന്ത്യയിലെ വിവിധ ജനറൽ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ കോവിഡ് ചികിത്സയും ഉൾപ്പെടുന്നു എന്നത് നമ്മളിൽ പലർക്കും അറിയില്ല. സാധാരണ പോളിസി എടുത്താൽ തന്നെ പോളിസി എടുത്ത് ആദ്യത്തെ 30 ദിവസം കഴിഞ്ഞാൽ കോവിഡ് ചികിത്സാ ചെലവ് ലഭ്യ മാവുന്നതാണ്. ഇനി ഭാവിയിൽ പുതുതായി ഏതെങ്കിലും രോഗമോ, വൈറസോ വന്നാലും സാധാരണ ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ കവർ ചെയ്യുന്നതാണ്. (എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3bdVk52
via IFTTT

സെൻസെക്‌സിൽ 430 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,800ന് താഴെ

മുംബൈ: ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സും നിഫ്റ്റിയും ഒരുശതമാനത്തോളം നഷ്ടംനേരിട്ടു. സെൻസെക്സ് 430 പോയന്റ് നഷ്ടത്തിൽ 49,070ലെത്തി. നിഫ്റ്റിയാകട്ടെ 14,800 പോയന്റിന് താഴെയുമെത്തി. പണപ്പെരുപ്പം വർധിക്കുമെന്ന വിലയിരുത്തലാണ് വാൾസ്ട്രീറ്റിൽ തകർച്ചയ്ക്ക് കാരണമായത്. മറ്റ് ഏഷ്യൻ വിപണികളിൽ വ്യാപാരം ആരംഭിച്ചതും നഷ്ടത്തിലാണ്. പവർഗ്രിഡ്, ഇൻഫോസിസ്, റിലയൻസ്, ഐടിസി, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റാൻ, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ടിസിഎസ്, എൽആൻഡ്ടി, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഫാർമ ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായത്. മെറ്റൽ സൂചിക 2.2ശതമാനം താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. സീമെൻസ്, അലംബിക്, ആന്ധ്ര പേപ്പർ, ഗോദ്റേജ് കൺസ്യൂമർ പ്രൊഡക്ട്സ്, ഗ്രാന്യൂൾസ് ഇന്ത്യ തുടങ്ങി 28 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Sensex dips 400 points, tests 49k; Nifty below 14,800

from money rss https://bit.ly/3eyTuO7
via IFTTT

സെൻസെക്‌സ് 295 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,900ന് മുകളിലെത്തി

മുംബൈ: ലോഹം, ഫാർമ ഓഹരികളുടെ കരുത്തിൽ തുടർച്ചയായി നാലാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. കോവിഡ് കേസുകളുടെ എണ്ണത്തിൽകുത്തനെ കുറവുണ്ടായതാണ് വിപണിയെ ചലിപ്പിച്ചത്. രണ്ടാംതരംഗത്തിൽനിന്ന് പ്രതീക്ഷിച്ചതിലുംവേഗത്തിൽ രാജ്യംവിമുക്തമാകുമെന്ന സൂചനയാണ് നിക്ഷേപകർ നേട്ടമാക്കിയത്. സെൻസെക്സ് 295.94 പോയന്റ് നേട്ടത്തിൽ 49,502.41ലും നിഫ്റ്റി 119.20 പോയന്റ് ഉയർന്ന് 14,942.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2034 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1004 ഓഹരികൾ നഷ്ടത്തിലുമാണ്. 220 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, യുപിഎൽ, ഹിൻഡാൽകോ, ഐഒസി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ശ്രീ സിമെന്റസ്, അൾട്രടെക് സിമെന്റ്സ്, ബ്രിട്ടാനിയ, ഇൻഫോസിസ്, ഹീറോ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, എനർജി, ഇൻഫ്ര, ഫാർമ, മെറ്റൽ, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ 1-3ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. Nifty ends above 14,900, Sensex rises 296 pts

from money rss https://bit.ly/3uznijv
via IFTTT

സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്‌സിന് ഈടാക്കുന്നത് 700-1500 രൂപ

രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിന് ഈടാക്കുന്നത് വൻതുക. 18നും 44നും ഇടയിൽ പ്രായമുള്ളവർക്കുള്ള ഒറ്റഡോസ് പ്രതിരോധ കുത്തിവെപ്പിന് 700 രൂപ മുതൽ 1,500 രൂപവരെയാണ് ആശുപത്രികൾ വാങ്ങുന്നത്. വാക്സിൻ കുത്തിവെപ്പിനായി രജിസ്റ്റർചെയ്യേണ്ട കോവിൻ വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. നേരത്തെ 45 വയസ്സിനുമുകളിലുള്ളവരിൽനിന്ന് ഈടാക്കിയതിന്റെ ആറിരട്ടിയാണ് വർധന. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവീഷീൽഡിന് സ്വകാര്യ ആശുപത്രികൾ 700-900 രൂപയാണ് ഈടാക്കുന്നത്. ഭാരത് ബയോടെകിന്റെ കോവാക്സിനാകട്ടെ 1,250-1,500 രൂപയാണ് നൽകേണ്ടിവരുന്നത്. രാജ്യത്ത് നിർമിക്കുന്ന രണ്ട് വാക്സിനുകൾക്ക് ഇരട്ടിയിലേറെ വിലവ്യത്യാസമാണുള്ളത്. അപ്പോളോ, മാക്സ്, ഫോർട്ടിസ്, മണിപ്പാൽ ഹോസ്പിറ്റൽ ശൃംഖലകളാണ് വൻതോതിൽ വാക്സിൻ ശേഖരിച്ച് കുത്തിവെപ്പ് നടത്തുന്നത്. ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും കോവീഷീൽഡിനും കോവാക്സിനും 250 രൂപ നിരക്കിലാണ് സ്വകാര്യ ആശുപത്രികൾവഴി പൊതുജനങ്ങളിൽനിന്ന് ഈടാക്കിയത്. 150 രൂപ വാക്സിന്റെ വിലയും 100 രൂപ കുത്തിവെപ്പിനുള്ള നിരക്കുമായിരുന്നു. എന്നാൽ വാക്സിനുപുറമെ കുത്തിവെപ്പിനുമാത്രം 250-300 രൂപ നിരക്കാണ് ആശുപത്രികൾ ഇപ്പോൾ ഈടാക്കുന്നത്. 670 രൂപ നിരക്കിലാണ് കോവീഷീൽഡ് ആശുപ്രതികൾക്ക് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സാനിറ്റൈസർ, പിപിഇ കിറ്റ്, ബയോമെഡിക്കൽ മാലിന്യസംസ്കരണം തുടങ്ങിയവയ്ക്കായി 180 രൂപയോളം ചെലവുവരുമെന്നാണ് ആശുപ്രതികൾ പറയുന്നത്. Cost of Covid vaccines in Indias private hospitals is the highest in world

from money rss https://bit.ly/33skVTH
via IFTTT

Sunday, 9 May 2021

വളർച്ചയുടെകാര്യത്തിൽ റിലയൻസ് റീട്ടെയിൽ ലോകത്ത് രണ്ടാമതെത്തി

ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ലോകത്ത് അതിവേഗ വളർച്ചയുള്ള രണ്ടാമത്തെ റീട്ടെയിലറായി. 250 ചില്ലറ വ്യാപാരികളുടെ ആഗോളപട്ടികയിൽ ഇന്ത്യയിൽനിന്ന് റിലയൻസ് മാത്രമാണ് സ്ഥാപനംപിടിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41.8ശതമാനമാണ് കമ്പനിയുടെ വളർച്ച. കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാഷൻ-ലൈഫ്സ്റ്റൈൽ ഉത്പന്നങ്ങൾ, പലചരക്ക് തുടങ്ങിയ മേഖലയിലാണ് റിലയൻസിന് ആധിപത്യമുള്ളത്. റീട്ടെയിൽ സ്റ്റോറുകളുടെ എണ്ണത്തിൽ 13.1ശതമാമാണ് വർധന. ആഗോള പട്ടികയിൽ യുഎസ് റീട്ടെയിൽ ഭീമനായ വാൾമാർട്ടിനാണ് ഒന്നാംസ്ഥാനം. ആമസോൺഡോട്ട്കോം രണ്ടാംസ്ഥാനത്തുമുണ്ട്. യുഎസിലെതന്നെ കോസ്റ്റ്കോ മൊത്തവ്യാപാര കോർപറേഷനാണ് മൂന്നാംസ്ഥാനത്ത്. ജർമനിയിലെ ഷ്വർസ് ഗ്രൂപ്പിനാണ് നാലാംസ്ഥാനം. ആദ്യപത്ത് സ്ഥാനങ്ങളിൽ യുഎസിൽനിന്നുള്ള ഏഴ് റീട്ടെയിലർമാരുണ്ട്. അതിവേഗംവളരുന്ന വ്യാപാര ശൃംഖലയുടെ കാര്യത്തിലാണ് ഇന്ത്യയിൽനിന്നുള്ള റിലയൻസ് റീട്ടെയിൽ രണ്ടാമതെത്തിയത്. Reliance Retail second-fastest growing retailer in world

from money rss https://bit.ly/3o3pQ6L
via IFTTT

പ്രകാശ് ജോണിന് വർക്ക് ഫ്രം ഹോം അല്ല, ഫാം ആണ്!

തൃശ്ശൂർ: കോവിഡ് കാലത്ത് ജോലിയോടൊപ്പം സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത മറ്റൊരു ലോകം പടുത്തുയർത്തുകയാണ് പൂമല പത്താഴക്കുണ്ട് സ്വദേശി പ്രകാശ് ജോൺ. സിങ്കപ്പൂരിൽനിന്ന് എം.ബി.എ. കഴിഞ്ഞ് അവിടെ മാർക്കറ്റിങ് ജോലിയായിരുന്നു പ്രകാശിന്. കോവിഡ് വ്യാപനത്തിനു മുന്നേ നാട്ടിലെത്തി. പക്ഷേ, തിരികെ പോകാനായില്ല. തൃശ്ശൂരിൽ ഒരു കൺസൾട്ടൻസി തുടങ്ങി. അതിന്റെ ഭാഗമായും സിങ്കപ്പൂരിലെ സ്ഥാപനത്തിനായും വർക്ക് ഫ്രം ഹോം രീതിയിൽ ജോലിചെയ്തു. വീട്ടിലിരുന്നുള്ള ജോലിയിൽ യഥേഷ്ടം സമയം കിട്ടി. അതിനിടെയാണ് കോവിഡ് കാലത്ത് പലരും വീട്ടിൽ കൃഷിയിൽ പരീക്ഷണങ്ങൾ നടത്തുന്നത് വായിച്ചും സാമൂഹികമാധ്യമങ്ങളിലൂടെയും അറിഞ്ഞത്. ഒന്നും ചെയ്യാതിട്ടിരിക്കുന്ന വീട്ടുപറമ്പിൽ കൃഷി തുടങ്ങി. പുതിയ മേഖലയിലേക്കുള്ള ചുവടുവെയ്പിന് യു ട്യൂബിലൂടെയുള്ള അറിവുകളാണ് പ്രയോജനപ്പെടുത്തിയത്. എഴ് ലക്ഷം ലിറ്ററിന്റെ കുളമുണ്ടാക്കി മീൻ വളർത്തി. അതിൽ ചിത്രലാഡ എന്നയിനം 8,000 മത്സ്യക്കുഞ്ഞുങ്ങളെയിട്ടു. കുളത്തിലെ വെള്ളം ഇടയ്ക്ക് മാറ്റുന്നത് വളമാക്കി ഉപയോഗപ്പെടുത്താൻ പുൽകൃഷി തുടങ്ങി. പുല്ല് പ്രയോജനപ്പെടുത്താൻ നാലു പശുക്കളെ വാങ്ങി ഫാം തുടങ്ങി. ചാണകം ഉപയോഗപ്പെടുത്തി കപ്പയും വാഴയും കൃഷിയിറക്കി,കോഴി,ആട്.,മുയൽ,താറാവ് തുടങ്ങിയവയുടെയും ഫാമുകളുണ്ട്. ഇപ്പോൾ എല്ലാം വൻവിജയം. ഇപ്പോൾ മീൻ വിളവെടുപ്പ് കാലമാണ്. ഇതേവരം 1,200 കിലോ മീൻ വിറ്റു. തൃശ്ശൂർ ജില്ലാ ഫാർമേഴ്സ് സഹകരണ സംഘം ഡയറക്ടറുമാണ് മുപ്പത്താറുകാരനായ പ്രകാശ് ജോൺ.

from money rss https://bit.ly/2RGeWaY
via IFTTT

ഇനി സാധ്യത കുതിക്കുന്ന മേഖലകളിലെ കരുത്തുറ്റ ഓഹരികളിൽ

മെയ് എട്ടിന് അവസാനിച്ചവാരം ഓഹരി വിപണിയുടെ പ്രകടനത്തെ നിർണയിച്ചത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലവും, കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വർധനയും നാലാം പാദഫലങ്ങളും ആഗോളചലനങ്ങളുമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ചായിരുന്നില്ല. കോവിഡ് പ്രോട്ടോക്കൊൾ പാലിക്കാതെ വൻ ജനസാന്നിധ്യമുണ്ടായിരുന്ന ഇലക്ഷൻ റാലികൾ നടത്തിയതിന്റെ പേരിലും രണ്ടാംതരംഗം നിയന്ത്രിക്കാനാവാതെ കൈവിട്ടുപോയതിന്റെ പേരിലും കേന്ദ്രസർക്കാർ വിമർശിക്കപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം കേന്ദ്രനയങ്ങളേയും സാമ്പത്തിക കാര്യങ്ങളേയും ബാധിക്കാനിടയില്ല. തെരഞ്ഞെടുപ്പു ഫലങ്ങൾ വിപണിയുടെ പ്രവണതകളെ ഇടക്കാലത്തേക്കോ ദീർഘകാലയളവിലോ സ്വാധീനിച്ച ചരിത്രമില്ല. ചാഞ്ചാട്ടങ്ങൾ ഈയാഴ്ച തന്നെ അവസാനിക്കുകയും കാര്യങ്ങൾ സാധാരണ നില വീണ്ടടുക്കുകയും ചെയ്തു. കോവിഡ് രോഗികളുടെ എണ്ണംകൂടിയത് ആരോഗ്യ പ്രതിസന്ധിയിലേക്കു നയിക്കുകയും ഉൽപാദനത്തിൽവന്ന കുറവ് ഉപഭോഗത്തിലും വിപണി ചലനങ്ങളിലും നിശ്ചലതയ്ക്കു കാരണമാവുകയുംചെയ്തു. ഇന്ത്യയുടെ ഉൽപാദന സൂചിക ഏപ്രിൽ മാസം 55.5 ൽനിന്നു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അന്തർദേശീയ തലത്തിലുള്ള ഡിമാന്റ് കാരണമാണ് മാർച്ച് മാസത്തെ 55.4 ൽനിന്ന് ചെറിയ മാറ്റമുണ്ടായത്. സേവന രംഗത്തെ സൂചികയാവട്ടെ 2021 മാർച്ചിലെ 54.6ൽ നിന്ന് ഏപ്രിൽ മാസം 54.0 ആയി. വിദേശ ഡിമാന്റിലുണ്ടായ കുറവും രോഗവ്യാപനത്തിലുണ്ടായ കുതിപ്പുമാണിതിനുകാരണം. മെയ്, ജൂൺ മാസങ്ങളിൽ ഇത് വീണ്ടും കുറയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 2022 സാമ്പത്തികവർഷം ഒന്നാം പാദഫലങ്ങൾ കൂടുതൽ മോശമാകാനാണ് സാധ്യത. എന്നാൽ രണ്ടാം പാദഫലങ്ങളോടെ മുൻവർഷത്തെയപേക്ഷിച്ച് ഇതു മെച്ചപ്പെടും. കൂടുതൽ പണമെത്തിക്കുന്നതുൾപ്പടെ കോവിഡ് ബാധിത മേഖലകൾക്ക് ആർബിഐ കൈക്കൊണ്ട സഹായകമായ നടപടികൾ പ്രചോദനകരമായി. കോവിഡ് കാരണം നാലാംപാദ ഫലപ്രഖ്യാപനങ്ങളുടെ വേഗത കുറവാണ്. പകുതിയിൽ താഴെ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഫലങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾവളരെ താഴെയായിരുന്നു. പാദഫലങ്ങളുടെ സീസൺ തുടക്കത്തിൽ പ്രതീക്ഷച്ചതുപോലെയായിരുന്നെങ്കിലും ഏറ്റവും പുതിയ ഫലങ്ങൾ ദുർബ്ബലമാണ്. ഐടി ഫലങ്ങൾ പ്രതീക്ഷയ്ക്കൊത്തുയർന്നെങ്കിലും ഭാവിയുടെ പ്രതീക്ഷയ്ക്കൊപ്പമെത്തിയില്ല. രണ്ടാംതട്ടിലെ പുതിയ ഫലങ്ങൾ പ്രതീക്ഷിച്ചതിലും വളരെ താഴെയായി. കിട്ടാക്കടങ്ങളിലെ വർധനയും മറ്റുചിലവുകളുംചേർന്ന് ധനകാര്യ സ്ഥാപന ഫലങ്ങളെ നേരത്തേ കണക്കു കൂട്ടിയതിലും താഴെഎത്തിച്ചു. ലോഹം, ഊർജ്ജം, ഫാർമ, കെമിക്കൽസ്, ഘനവ്യവസായം എന്നീ മേഖലകളിലാണ് ഇപ്പോഴും പ്രതീക്ഷയുള്ളത്. കോവിഡാനന്തര കാലത്ത് സ്ഥിതിഗതികൾ തീർച്ചയായും മെച്ചപ്പെടുമെന്നു തന്നെയാണ് കമ്പനി മാനേജ്മെന്റുകളുടെ വിശ്വാസം. വിലക്കയറ്റത്തിന്റെ സമ്മർദ്ദം കുറയ്ക്കുന്നതിന് യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കു വർധിപ്പിച്ചേക്കുമെന്ന ഉൽക്കണ്ഠ കാരണം ഇടയ്ക്ക് ആഗോള വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടിരുന്നു. നേരത്തേ വിശദീകരിച്ചതുപോലെ യുഎസ് സർക്കാരും കേന്ദ്ര ബാങ്കും ഉദാരനയവും വൻ ഉത്തേജകനടപടികളും തുടരുമെന്നു വ്യക്തമാക്കിയതോടെ ഈആശങ്കയ്ക്കു ശമനമുണ്ടായി. യുഎസിലും യൂറോപ്യൻ യൂണ്യൻ നാടുകളിലും ഹ്രസ്വകാലം മുതൽ ഇടക്കാലംവരെ പണപ്പെരുപ്പം കൂടുതൽ തന്നെ ആയിരിക്കും. ടെക്നോളജി രംഗത്തെ വൻശക്തികൾക്കു വീഴ്ചയുണ്ടാകുമെന്ന കണക്കുകൂട്ടൽ തെറ്റായിത്തീർന്നു, വാരാന്ത്യത്തോടെ യുഎസിലും യൂറോപ്പിലും ഓഹരികളിൽ ഉയർച്ച രേഖപ്പെടുത്തി. വിപണിയെ സംബന്ധിച്ചേടത്തോളം സമീപകാലത്ത് അനുകൂലവും പ്രതികൂലവുമായ അനേകം കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പുഫലങ്ങൾ, കൂടുതൽ ലോക്ഡൗണുകൾ, ആർബിഐയുടേയും യുഎസ് കേന്ദ്ര ബാങ്കിന്റേയും അനുകൂല നടപടികൾ എന്നിങ്ങനെ. എന്നാൽ വ്യക്തമായൊരു ദിശയിലേക്കു നീങ്ങാൻ വിപണി മടിച്ചുനിൽക്കുകയാണ്. പ്രതികൂല മുൻവിധിയോടെ കുതിപ്പിനിടയിൽ വിൽപന എന്നതാണ് തന്ത്രം. രാജ്യത്ത് വർധിക്കുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ബെൽ കെർവിൽ താഴ്ചയുണ്ടാകാനും സാമ്പത്തികമേഖലയിൽ പുതിയതുടക്കത്തിനും സാധ്യത കാണുന്നില്ല. മെയ്, ജൂൺ മാസങ്ങളിൽ കുത്തനെയുള്ള പതനം ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇക്കാര്യം ഉറപ്പാകുന്നതുവരെ വിദേശസ്ഥാപന നിക്ഷേപങ്ങളുടെ വിൽപനയും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വരവിലുള്ള കുറവും പ്രതികൂലമായിത്തീരും. എന്നാൽ സർക്കാരിന്റെ സാമ്പത്തികനയങ്ങളും അനുബന്ധ പ്രഖ്യാപനങ്ങളും, റിസർവ് ബാങ്കിന്റേയും ആഗോള ചലനങ്ങളുടേയും ആനുകൂല്യവും വിപണിയിൽ നിലനിൽക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽ കോവിഡ് വ്യാപനത്തിൽ ഇനിയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ നിർണായകമാണ്. ദീർഘകാല പ്രവണതുകൾക്കു വലിയ മാറ്റമുണ്ടാവുകയില്ല. മഹാമാരിയുടെ ഗുണഭോക്താക്കളേയും അവരുടെ അതിജീവനശേഷിയേയും മനസിലാക്കി, ഓഹരികളും മേഖലകളും ജാഗ്രതയോടെ തെരഞ്ഞെടുത്തുകൊണ്ടുള്ള നിക്ഷേപത്തിനായിരിക്കും ഇനി സാധ്യത. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3o2nyVs
via IFTTT

സെൻസെക്‌സിൽ 320 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,900നരികെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി വിപണിയിൽ മുന്നേറ്റം. നിഫ്റ്റി 14,900നടുത്തെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 320 പോയന്റ് നേട്ടത്തിൽ 49,526ലും നിഫ്റ്റി 69 പോയന്റ് ഉയർന്ന് 14,893ലുമാണ് വ്യാപാരം ആരഭിച്ചത്. ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, എൻടിപിസി, ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, മാരുതി, നെസ് ലെ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മെറ്റൽ സൂചിക രണ്ടുശതമാനം ഉയർന്നു. ഫാർമ, എനർജി സൂചികകൾ ഒരുശതമാനംവീതം നേട്ടത്തിലാണ്. ചെംമ്പൽ ഫെർട്ടിലൈസേഴ്സ്, വെങ്കീസ്, ജെഎംസി പ്രൊജക്ട്സ്, സൈഡസ് വെൽനെസ് തുടങ്ങി 22 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Indices open higher with Nifty near14,900

from money rss https://bit.ly/3vVykji
via IFTTT

തുടർഭരണവും വികസന സമന്വയവും

കേരളവികസന ചരിത്രത്തിലെ അടിസ്ഥാനപരമായ പൊളിച്ചെഴുത്തിന് തുടർഭരണം സാധ്യത തുറക്കുകയാണ്. നമ്മുടെ സാമൂഹികക്ഷേമ നേട്ടങ്ങൾ പ്രസിദ്ധമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സുപ്രധാനമായ ഒരു കാൽവെപ്പുകൂടി നാം നടത്തി. കിഫ്ബിയിലൂടെ 60,000 കോടി രൂപയുടെ നിർമാണപ്രവൃത്തികൾക്ക് തുടക്കംകുറിച്ചു. അടുത്ത മൂന്നുവർഷംകൊണ്ട് അവ പൂർത്തിയാകുന്നതോടെ പശ്ചാത്തലസൗകര്യങ്ങളിലും നാം മുന്നിലാകും. ഇതിന്റെ അടിസ്ഥാനത്തിൽ ഇനി സാമ്പത്തികാടിത്തറ പൊളിച്ചുപണിയണം. അതോടെ സമ്പദ്ഘടന പുതിയൊരു വിതാനത്തിലേക്കുയരും. തൊഴിലില്ലായ്മ കുറയും. അഭ്യന്തര വരുമാനവളർച്ചയുടെ വേഗം കൂടും. സാമ്പത്തികനീതിയും വളർച്ചയും ഒരേപോലെ ഉറപ്പുവരുത്തുന്ന പുത്തൻ കേരള വികസന മാതൃകയിലേക്ക് നാം മാറും. ഈയൊരു പരിവർത്തനത്തിന്റെ വിജയത്തിന് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ അനിവാര്യമാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞു. എല്ലാവരുടെയും വിമർശനങ്ങളും മറുപടിയുമെല്ലാം കേട്ട് ജനങ്ങൾ തീരുമാനമെടുത്തു. രാഷ്ട്രീയ നിലപാടുകളൊന്നും മാറ്റേണ്ടതില്ല. എന്നാൽ, നാടിന്റെ വികസനകാര്യത്തിൽ യോജിച്ച നിലപാട് സ്വീകരിച്ചേ മതിയാകൂ. ക്ഷേമസൗകര്യങ്ങൾ ശക്തിപ്പെടുത്തിയേ തീരൂ കേരളമാതൃകയുടെ ആദ്യ പടവായ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായഭേദങ്ങളൊന്നും ഉണ്ടാവേണ്ടതില്ല. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും പ്രകടനപത്രികയിൽ ഇക്കാര്യം സംബന്ധിച്ച് വിയോജിപ്പിനെക്കാൾ സമാനതകളാണുള്ളത്. 2001-ലെ എ.കെ. ആന്റണി സർക്കാരിന്റെ മുണ്ട് മുറുക്കിയുടുക്കൽ നയത്തിൽനിന്നും യു.ഡി.എഫ്. വളരെയേറെ മാറിയിരിക്കുന്നു. ക്ഷേമസൗകര്യങ്ങൾ ശക്തിപ്പെടുത്തിയേ തീരൂ. സ്കൂളുകളുടെയും ആശുപത്രികളുടെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഇനി ഇവയുടെ സേവനനിലവാരം ഉയർത്തണം. ഭിന്നശേഷിക്കാരുടെ ക്ഷേമം, വയോജനങ്ങളുടെ സംരക്ഷണം, കുടിവെള്ളം, ശുചിത്വം തുടങ്ങിയ സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെട്ടേ തീരൂ. ഇതിലെല്ലാം നിർണായക പങ്കുവഹിക്കുന്ന പ്രാദേശിക സർക്കാരുകളിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും പങ്കാളിത്തമുണ്ട്. തൊഴിലുറപ്പുപദ്ധതി, ചെറുകിട സംരംഭങ്ങളിലൂടെയുള്ള തൊഴിൽ വർധന, കാർഷിക ഉത്പാദന വർധന, മണ്ണു-ജല സംരക്ഷണം, പരിസ്ഥിതി സന്തുലനാവസ്ഥ, സ്ത്രീ ശാക്തീകരണം എന്നിവ യാഥാർഥ്യമാക്കുന്നതിന് സഹായകരമായ ഒട്ടേറെ നിർദേശങ്ങൾ പ്രകടനപത്രികകളിലുണ്ട്. കോവിഡ് പ്രതിരോധത്തിലും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സുപ്രധാന പങ്കുണ്ട്. പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഇരു മുന്നണികൾക്കും ജനകീയമായൊരു മത്സരത്തിൽത്തന്നെ ഏർപ്പെടാം. കിഫ്ബിയും യു.ഡി.എഫും കിഫ്ബിയുടെ കാര്യത്തിൽ യു.ഡി.എഫ്. ഒരു തിരുത്തലിനു തയ്യാറായേ തീരൂ. ഇന്നു തുടങ്ങിെവച്ചിരിക്കുന്ന പശ്ചാത്തലസൗകര്യ നിർമാണം പൂർത്തീകരിക്കുന്നതിന് വേറൊരു മാർഗവും യു.ഡി.എഫ്. മാനിഫെസ്റ്റോ ചൂണ്ടിക്കാണിക്കുന്നില്ല. സത്യം പറഞ്ഞാൽ കിഫ്ബിയെക്കുറിച്ച് പരാമർശംപോലും ഇല്ല. ഇതുവരെ പറഞ്ഞിരുന്ന വാദം വലിയ കടഭാരം വരാൻ പോകുന്ന യു.ഡി.എഫ്. സർക്കാരിനുമേൽ അടിച്ചേൽപ്പിക്കുന്നു എന്നായിരുന്നല്ലോ. ഏതായാലും അടുത്ത അഞ്ചുവർഷത്തേക്ക് ഇത് ഉണ്ടാകില്ലായെന്നകാര്യം ഉറപ്പായല്ലോ. തിരിച്ചടവിന്റെ ചുമതല ജനങ്ങൾ എൽ.ഡി.എഫിനെയാണ് ഏൽപ്പിച്ചത്. ഇനി അക്കാര്യത്തിൽ യു.ഡി.എഫിന് ബേജാറു വേണ്ടാ. പ്രതിപക്ഷമെന്ന നിലയിൽ ന്യായമായ വിമർശനങ്ങൾ ഉണ്ടാവാം. നിശ്ചയമായും അവ ഉന്നയിക്കപ്പെടണം. എന്നാൽ, കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയിൽ നടത്തിയിട്ടുള്ള ചെളിവാരിയെറിയലിനും ആക്ഷേപങ്ങൾക്കും അവസാനം കേന്ദ്ര ഏജൻസികളുമായി ചേർന്നുള്ള കുത്തിത്തിരിപ്പുകൾക്കും ന്യായീകരണമില്ല. ഒരു ധനകാര്യ സ്ഥാപനത്തോട് ഇതിലേറെ നിരുത്തരവാദപരമായി ഒരു രാഷ്ട്രീയകക്ഷിക്കും പെരുമാറാനാവില്ല. കിഫ്ബിയുടെ ഏറ്റവും വലിയ സ്വത്ത് അതിന്റെ വിശ്വാസ്യതയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് വായ്പ തരാൻ ബാങ്കുകളും നിക്ഷേപകരും തയ്യാറാവുന്നത്. അതിനെ തകർക്കുന്നതിനുള്ള ഗൂഢശ്രമങ്ങളിൽനിന്ന് പിൻവാങ്ങിയേ തീരൂ. പ്രതിപക്ഷത്തിന് കിഫ്ബിയെ സംബന്ധിച്ച് സംശയവും ആക്ഷേപവും എന്തുണ്ടെങ്കിലും കിഫ്ബിയുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു വ്യക്തത വരുത്താവുന്നതാണ്. ഈയൊരു ഉത്തരവാദിത്വബോധം പ്രതിപക്ഷത്തിന് ഉണ്ടായേതീരൂ. കിഫ്ബി മുഖേനയും വ്യവസായ ഇടനാഴി പദ്ധതികൾ വഴിയും ഏറ്റെടുത്തിരിക്കുന്ന പദ്ധതികൾ ഏതെങ്കിലും അനാവശ്യമാണെന്ന് ആർക്കെങ്കിലും പറയാനാകുമോ? പക്ഷേ, സാധാരണഗതിയിൽ ബജറ്റിൽനിന്ന് പണം കണ്ടെത്തി ഇവയൊക്കെ പൂർത്തിയാക്കണമെങ്കിൽ 20 വർഷമെങ്കിലുമെടുക്കും. അന്ന് ചെലവ് എത്ര കൂടുമെന്ന് ഓർത്തുനോക്കൂ. കടമെടുത്തിട്ടാണെങ്കിലും അവയൊക്കെ ഇന്നുതന്നെ പൂർത്തിയാക്കുന്നതായിരിക്കും ലാഭം. ഈ പദ്ധതികളുടെ നേട്ടം നമുക്ക് ഇന്നു മുതൽ കിട്ടും. സാമ്പത്തിക വളർച്ച കൂടുതൽ മെച്ചപ്പെടും. ഇതുമൂലം കടബാധ്യതകൾ ജഡഭാരമാവില്ല. കുതിപ്പിനുള്ള അവസരങ്ങൾ പശ്ചാത്തല വികസന സൗകര്യങ്ങൾ എങ്ങനെയാണ് കേരളത്തിന്റെ സാമ്പത്തിക അടിത്തറ പൊളിച്ചുപണിയുന്നതിനു സഹായിക്കുകയെന്ന് ഉദാഹരണംകൊണ്ട് വ്യക്തമാക്കാം. കെ-ഫോൺ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തും. ട്രാൻസ്ഗിഡ് - 2 ഉം, ദ്യുതിയും എല്ലായിടത്തും വീഴ്ചയില്ലാതെ വൈദ്യുതി ലഭ്യമാക്കും. ഇവ രണ്ടും ഉപയോഗപ്പെടുത്തി 20 ലക്ഷം അഭ്യസ്തവിദ്യർക്ക് അവരുടെ വീടുകളിലിരുന്ന് ഡിജിറ്റൽ ജോലികൾ ചെയ്യുന്നതിനുള്ള അവസരം നമുക്കു സൃഷ്ടിക്കാനാവും. കോവിഡിനുമുമ്പ് അമ്പതുലക്ഷം ആളുകളാണ് വീട്ടിലിരുന്നു ഡിജിറ്റൽ വേലകൾ ചെയ്തിരുന്നത്. കോവിഡിന്റെ ഒന്നാം വ്യാപനത്തിൽ അത് മൂന്നുകോടി ആളുകളായി വർധിച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അത് 18 കോടിയായി ഉയരും. നമ്മൾ ആസൂത്രിതമായി ശ്രമം നടത്തിയാൽ ഇതിൽ ഇരുപതുലക്ഷം തൊഴിലവസരങ്ങൾ കേരളത്തിലേക്കു കൊണ്ടുവരുന്നതിനു പ്രയാസമുണ്ടാവില്ല. ഇതിനുവേണ്ടി കിഫ്ബി പോലെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്ഥാപനമായി കെ-ഡിസ്കിനെ രൂപാന്തരപ്പെടുത്തണം. അതുവഴി അന്താരാഷ്ട്ര തൊഴിൽദായകരോട് സംവദിക്കാനാവണം. അതോടൊപ്പം അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 40 ലക്ഷം പേരെയെങ്കിലും വിവിധ ഡിജിറ്റൽ സ്കില്ലുകളിൽ പ്രാവീണ്യമുള്ളവരാക്കാനും ഒരു യുദ്ധകാല പദ്ധതി വേണം. ഈ യജ്ഞത്തിൽ കേരളം മുഴുവൻ ഒന്നിക്കണം. ഡിജിറ്റൽ ഗാർഹിക തൊഴിലവസരപദ്ധതിയുടെ വിജയം ഐ.ടി. സേവനങ്ങളെ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ മേഖലയാക്കും. തൊഴിലില്ലാതെ വീട്ടമ്മമാരെന്നമട്ടിൽ കഴിഞ്ഞുകൂടുന്ന പത്തുലക്ഷം സ്ത്രീകളെയെങ്കിലും തൊഴിൽ മേഖലയിലേയ്ക്കു കൊണ്ടുവരാനാകും. അഭ്യസ്തവിദ്യരായ യുവതയുടെ തൊഴിലില്ലായ്മയ്ക്കു ശമനമുണ്ടാകും. ഇതൊന്നുകൊണ്ടു മാത്രം കേരളത്തിന്റെ അഭ്യന്തര വരുമാന വളർച്ച പ്രതിവർഷം 1-2 ശതമാനം വീതമെങ്കിലും വർധിക്കും. നിക്ഷേപകേന്ദ്രമായി മാറും കിഫ്ബി വഴി നടപ്പാക്കുന്ന പതിനായിരം ഏക്കർ വ്യവസായ പാർക്കുകൾക്കും മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾക്കും വൈദ്യുതിക്കുമൊപ്പം ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ ഉയരാനുംകൂടി കഴിഞ്ഞാൽ കേരളം ഒരു പ്രധാന നിക്ഷേപകേന്ദ്രമായി മാറും. വിജ്ഞാനസാന്ദ്രമോ സേവനപ്രധാനമോ നൈപുണി കേന്ദ്രീകൃതമോ ആയ വ്യവസായങ്ങളിലേക്കായിരിക്കണം ഈ നിക്ഷേപകരെ ആകർഷിക്കേണ്ടത്. ഇതോടൊപ്പം കാർഷിക മൂല്യവർധിത ഉത്പന്നങ്ങളുടെ ചെറുകിട വ്യവസായ ശൃംഖലയിലൂടെയും സ്റ്റാർട്ടപ്പുകളിലൂടെയും പുതിയൊരു സംരംഭകതലമുറയെ വളർത്തിയെടുക്കണം. ഇതിനാവശ്യമായ വിജ്ഞാനവും ഇന്നൊവേഷൻ അഥവാ നൂതനവിദ്യകളും സൃഷ്ടിക്കുന്ന വിജ്ഞാനസമൂഹമായി കേരളം മാറണം. നമ്മുടെ സമൂഹത്തിന്റെ എല്ലാതലങ്ങളിലും നൂതനവിദ്യാ സങ്കേതങ്ങൾ സന്നിവേശിക്കപ്പെടണം. ഇപ്രകാരം കേരളം ഒരു വിജ്ഞാനസമൂഹമായി മാറണമെങ്കിൽ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല അടിമുടി മാറണം. ചില ആശയങ്ങൾ കഴിഞ്ഞ ബജറ്റ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇവ സംബന്ധിച്ച് ചർച്ച ചെയ്ത് ഒരു അഭിപ്രായസമന്വയം നാട്ടിലുണ്ടാക്കണം. വികസനതന്ത്രം വെറുമൊരു ചാട്ടമല്ല കേരളത്തിന്റെ വികസനതന്ത്രം വെറുമൊരു ചാട്ടമല്ല. ഒരു ഹോപ്പ് സ്റ്റെപ്പ് ജംപാണ്. കേരളത്തിന്റെ വികസനതന്ത്രത്തിലെ ക്ഷേമകാര്യങ്ങളെക്കുറിച്ച് യോജിപ്പിലെത്തുക എളുപ്പമാണ്. ഇക്കാര്യത്തിൽ കേരളത്തിൽ ഒരു വലതുപക്ഷം ഇല്ലായെന്നു പറയാം. എന്നാൽ, അടുത്ത ചുവട് ശ്രമകരമാണ്. കിഫ്ബിയുടെ കാര്യത്തിൽ നിയമം പാസാക്കിയപ്പോൾ എല്ലാവരും സ്വീകരിച്ച സമീപനത്തിലേക്ക് തിരിച്ചുപോകണം. ഈ ചുവടെടുത്താലേ അവസാന ചാട്ടത്തിലേക്കു പോകാനാകൂ. അതായത് വിജ്ഞാനസമൂഹത്തിലേക്കുള്ള പരിവർത്തനം. യു.ഡി.എഫ്. മാനിഫെസ്റ്റോയിൽ ഇത്തരമൊരു കാഴ്ചപ്പാടില്ല. എന്നാൽ, ഇതിന് അനിവാര്യമായ ഒട്ടേറെ കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. അവയൊക്കെ ചർച്ചചെയ്തു വ്യക്തത വരുത്താം. യു.ഡി.എഫിന്റെ ഇന്നത്തെ പതനത്തിനു പല കാരണങ്ങളുണ്ട്. അതിലൊരു മുഖ്യകാരണം കഴിഞ്ഞ ഒരുവർഷമായി സ്വീകരിക്കുന്ന കണ്ണടച്ച നിഷേധാത്മക സമീപനമാണ്. അതു മാറ്റിെവച്ച് അർഥവത്തായ വികസന സംവാദത്തിനു യു.ഡി.എഫ്. മാനിഫെസ്റ്റോയുടെ ശില്പികളെങ്കിലും തയ്യാറാകണം.

from money rss https://bit.ly/3o18d7E
via IFTTT

Saturday, 8 May 2021

കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ജോയ് ആലുക്കാസ് പങ്കുചേരുന്നു

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉടൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഐ.സി.യു. വികസന പ്രക്രിയക്ക് ആവശ്യമായ 50 ലക്ഷം രൂപയുടെ ചെക്ക് ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ലോലാ ദാസിന് കൈമാറി. ഈ സംരംഭം, 38 പുതിയ ഐ.സി.യു. കിടക്കകളാണ് സജ്ജമാക്കുക. ഒരാഴ്ച കൊണ്ട് പുതിയ ഐ.സി.യു. ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കുവാനാണ് ഉദേശിച്ചിട്ടുള്ളത്. ഡോക്ടർ സംഘത്തിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഈ ദൗത്യം ഏറ്റെടുത്തത്. ഇതിനായി സംഘടിപ്പിച്ച യോഗത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, ഡോ. ബിജു കൃഷ്ണൻ. ഡോ. നിഷ, ഡോ. രൺദീപ്, ഡോ. രവീന്ദ്രൻ, ഡോ. ഷംഷാദ് ബീഗം തുടങ്ങിയവർ പങ്കെടുത്തു. ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസിന് പുറമെ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്റർ പി.പി.ജോസ്, ടി.എ.ജോർജ്, തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഒരാഴ്ചകൊണ്ട് പുതിയ ഐ.സി.യു. ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കുവാനാണ് തീരുമാനം. യോഗത്തിൽവെച്ച് വേദനിക്കുന്ന രോഗികൾക്ക് സമാശ്വാസം പകരുന്ന ഒരു പുതിയ പദ്ധതിക്കുവേണ്ടി, 15 കോടി രൂപവരെ സംഭാവന നൽകാൻ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ സന്നദ്ധമാണെന്ന് ചെയർമാൻ പ്രഖ്യാപിച്ചു.

from money rss https://bit.ly/3euZ5VP
via IFTTT

Friday, 7 May 2021

നിഫ്റ്റി 14,800ന് മുകളിൽ ക്ലോസ് ചെയ്തു: സെൻസെക്‌സിൽ 256 പോയന്റ് നേട്ടം

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ആഗോള കാരണങ്ങളും കമ്പനികളുടെ മികച്ച പ്രവർത്തനഫലങ്ങളുമാണ് വിപണിയെ സ്വാധീനിച്ചത്. ജർമനി ഉൾപ്പടെയുള്ള പ്രമുഖ രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിവിവരങ്ങൾ യൂറോപ്യൻ വിപണിയെ റെക്കോഡ് ഉയരത്തിലെത്തിച്ചു. ടാറ്റ സ്റ്റീൽ ഓഹരിയാണ് കുതിപ്പിൽ മുന്നിൽനിന്നത്. ഒഹരിവില എട്ടുശതമാനത്തോളം ഉയർന്ന് 1,185 രൂപയിലെത്തി. ഹിൻഡാൽകോ, അദാനി പോർട്സ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ഐഒസി, എൻടിപിസി, ഭാരതി എയർടെൽ, കോൾ ഇന്ത്യ, ഐടിസി, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, ഡിവീസ് ലാബ്, ഇൻഫോസിസ്, യുപിഎൽ, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. നിഫ്റ്റി മറ്റൽ സൂചിക നാലുശതമാനത്തോളമാണ് ഉയർന്നത്. Nifty ends above 14,800, Sensex gains 256 pts

from money rss https://bit.ly/3nW8Mzz
via IFTTT