121

Powered By Blogger

Tuesday, 25 May 2021

ആറുദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വർധന: പവന്റെ വില 37,000ത്തിലേയ്ക്ക്

സംസ്ഥാനത്ത് സ്വർണവില ആറുദിവസത്തെ ഇടവേളയ്ക്കുശേഷം വർധിച്ചു. പവന്റെ വില 400 രൂപകൂടി 36,880 രൂപയായി. ഗ്രാമിന്റെ വില 50 രൂപ വർധിച്ച് 4610 രൂപയുമായി. മെയ് 20 മുതൽ 25വരെ 36,480 രൂപയായിൽ തുടരുകയായിരുന്നു വില. ഡോളർ ദുർബലമായതോടെ ആഗോളവിപണിയിൽ സ്വർണ വില ഔൺസിന് 1,900 ഡോളർ നിലവാരത്തിലെത്തി. ഡോളർ സൂചിക നാലുമാസത്തെ താഴ്ന്ന നിലവാരത്തിലാണ്. യുഎസ് ട്രഷറി ആദായം രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരമായ 1.57ശതമാനത്തിലാണ്. ഇപ്പോഴും നിലനിർക്കുന്ന പണപ്പെരുപ്പ ഭീഷണിയാണ് ആഗോള വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 49,049 രൂപയുമായി. വെള്ളിയിലും സമാനമായ വിലവർധനവുണ്ടായിട്ടുണ്ട്.

from money rss https://bit.ly/3voBuw6
via IFTTT

സെൻസെക്‌സിൽ 166 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 166 പോയന്റ് നേട്ടത്തിൽ 50,804ലിലും നിഫ്റ്റി 34 പോയന്റ് ഉയർന്ന് 15,242ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1220 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 291 ഓഹരികൾ നഷ്ടത്തിലുമാണ്. 69 ഓഹരികൾക്ക് മാറ്റമില്ല. ടൈറ്റാൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, എച്ച്ഡിഎഫ്സി, റിലയൻസ്, ഒഎൻജിസി, സൺ ഫാർമ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, എസ്ബിഐ, നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബെർജർ പെയിന്റ്സ്, ബിപിസിഎൽ, ബാർഗർ കിങ് ഇന്ത്യ, ഫൈസർ തുടങ്ങി 52 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്. ബുദ്ധപൂർണിമ പ്രമാണിച്ച് സെറ്റിൽമെന്റ് ഹോളിഡെയാണിന്ന്. ട്രേഡിങ് നടക്കുമെങ്കിലും ക്ലിയറിങും സെറ്റിൽമെന്റും സാധ്യമാകില്ല.

from money rss https://bit.ly/3yzhxVr
via IFTTT

ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടമില്ലാതെ ഓഹരി വിപണി ക്ലോസ്‌ചെയ്തു

മുംബൈ:ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ധനകാര്യ ഓഹരികളാണ് പ്രധാനമായും സമ്മർദത്തിലായത്. ദിനവ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 50,961ലേയക്കും നിഫ്റ്റി 15,295 നിലവാരത്തിലേയ്ക്കും ഉയർന്നെങ്കിലു നേട്ടംനിലനിർത്താനായില്ല. ധനകാര്യ ഓഹരികൾ ലാഭമെടുപ്പുമൂലം വില്പന സമ്മർദത്തിലായി. സെൻസെക്സ് 14.37 പോയന്റ് താഴ്ന്ന് 50637.53ലും നിഫ്റ്റി 10.80 പോയന്റ് നഷ്ടത്തിൽ 15,208.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1307 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1749 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 147 ഓഹരികൾക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, റിലയൻസ്, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ കമ്പനി, ഐഷർ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക്, എനർജി, പൊതുമേഖല ബാങ്ക് ഒഴികെയുള്ള സെക്ടറൽ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മീഡിയ സൂചിക മൂന്നുശതമാനവും ഐടി സൂചിക ഒരുശതമാനവും മെറ്റൽ സൂചിക 0.6ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3ശതമാനംതാഴ്ന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.3ശതമാനം ഉയരുകയുംചെയ്തു. ഡോളറിനെതിരെ രൂപ 72.77 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 72.74-72.84 നിലവാരത്തിലായിരുന്നു ചൊവാഴ്ചയിലെ വ്യാപാരം. 72.96 ലായിരുന്നു കഴിഞ്ഞദിവസത്തെ ക്ലോസിങ്.

from money rss https://bit.ly/3bUsM0V
via IFTTT

സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിങ് നടപ്പാക്കുന്നത്‌ ജൂൺ 15ലേക്ക് നീട്ടി

സ്വർണാഭരണങ്ങൾക്ക് പരിശുദ്ധിയുടെ മുദ്രപതിപ്പിക്കുന്ന ഹാൾമാർക്ക് സംവിധാനം നടപ്പാക്കേണ്ട തിയതി നീട്ടി. കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടാഴ്ച സമയംകൂടി അനുവദിച്ചു. നടപ്പാക്കേണ്ട തിയതി ജൂൺ ഒന്നിൽനിന്ന് ജൂൺ 15ലേയ്ക്കാണ് നീട്ടിയത്. ഉപഭോക്തൃ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം ജൂൺ 15 മുതൽ ഹാൾമാർക്ക് ചെയ്ത 14,18, 22 കാരറ്റ് സ്വർണാഭരണങ്ങളാണ് വിൽക്കാൻ കഴിയുക. സ്വർണവ്യാപാരരംഗത്തെ വ്യാജന്മാരെ ഇല്ലാതാക്കാൻ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിലൂടെ വിൽക്കുന്ന രണ്ടുഗ്രാമിന് മുകളിലുളളതിനൊക്കെ ബി.ഐ.എസ് മുദ്ര പതിപ്പിക്കേണ്ടിവരും. ആറ് ലക്ഷത്തോളം സ്വർണവ്യാപാരികളുള്ള ഇന്ത്യയിൽ 34,647 പേർക്കുമാത്രമാണ് നിലവിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ്(ബി.ഐ.എസ്)ഹാൾമാർക്ക് ലൈസൻസ് ഉള്ളൂ. ബി.ഐ.എസ് ലൈസൻസ് എടുക്കാതെ വ്യാപാരം ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ രാജ്യത്തെ അഞ്ചുലക്ഷത്തോളം സ്വർണക്കടകൾ പൂട്ടേണ്ടിവരുമെന്നതിനാൽ തീരുമാനംപിൻവലിക്കണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

from money rss https://bit.ly/3fj7egn
via IFTTT

കോവിഡ് രണ്ടാംതരംഗം: കേന്ദ്ര സർക്കാർ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കും

കോവിഡിന്റ രണ്ടംതരംഗത്തിൽ പ്രതിസന്ധിനേരിട്ട വ്യവസായങ്ങളെ സഹായിക്കാൻ മോദി സർക്കാർ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കും. ടൂറിസം, ഏവിയേഷൻ, ഹോസ്പിറ്റാലിറ്റിമേഖലകളെയും ചെറുകിട-ഇടത്തരം കമ്പനികളെയും സഹായിക്കുന്നതിനാകും മുൻഗണന. ഇതുസംബന്ധിച്ച ചർച്ചകൾ പ്രാരംഭഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യമൊട്ടാകെ അടച്ചിടൽ പ്രഖ്യാപിച്ചില്ലെങ്കിലും പ്രാദേശികതലത്തിൽ പലയിടങ്ങളിലും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടത്തിയിരുന്നു. തൊഴിലില്ലായ്മ നിരക്കിലുംവർധനവുണ്ടായിരുന്നു. ഇതേതുടർന്ന് വിവിധ റേറ്റിങ് ഏജൻസികൾ രാജ്യത്തിന്റെ വളർച്ചാ ആനുമാനം താഴ്ത്തുകയുംചെയ്തു. 2022 സാമ്പത്തിക വർഷത്തെ വളർച്ച 13.5ശതമാനത്തിൽനിന്ന് 12.6ശതമാനമായി നോമുറ കുറച്ചിരുന്നു. ജെ.പി മോർഗനാകട്ടെ 13ശതമാനത്തിൽനിന്ന് 11 ശതമാനമായാണ് അനുമാനംതാഴ്ത്തിയത്. 10.5ശതമാനം വളർച്ചയാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. കോവിഡ് രണ്ടാംതരംഗത്തിൽ പ്രതിസന്ധിനേരിട്ട സെക്ടറുകൾക്ക് വായ്പതിരിച്ചടവിൽ ആദ്യഘട്ടമെന്ന നിലയിൽ ഇളവ് അനുവദിച്ചിരുന്നു.

from money rss https://bit.ly/2TfMq0S
via IFTTT

Monday, 24 May 2021

ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ കറൻസിയായി രൂപ കുതിക്കുന്നു

ഏഷ്യയിലെ ഏറ്റവുംകരുത്തുറ്റ കറൻസിയായി രൂപ കുതിക്കുന്നു. രാജ്യത്തെ കോവിഡ് വ്യാപനത്തിൽ കുറവുണ്ടായതാണ് രൂപയെ സ്വാധീനിച്ചത്. മെയ് മാസത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 1.5ശതമാനമാണ് ഉയർന്നത്. മഹാമാരിയെ രാജ്യം കീഴടക്കുന്നതിന്റെ ലക്ഷണങ്ങളാണ് രൂപയുടെ മൂല്യത്തിൽ പ്രതിഫലിച്ചത്. പ്രാദേശികമായി ലോക്ഡൗണുകൾ പ്രഖ്യാപിച്ച് കോവിഡിനെതിരെ ഫലപ്രദമായി പോരാടിയെന്നാണ് വിലയിരുത്തൽ. അതേസമയം, സാമ്പത്തിക മാന്ദ്യത്തിൽനിന്ന് കരകയറുന്ന സമയത്ത് രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വർധന കയറ്റുമതിയെ ബാധിക്കുമെന്നതിനാൽ റിസർവ് ബാങ്ക് ജാഗ്രതപുലർത്തിയേക്കാം. അതുകൊണ്ടുതന്നെ രൂപയുടെമേൽ ആർബിഐയുടെ നിയന്ത്രണമുണ്ടാകാനും സാധ്യതയുണ്ട്. ആർബിഐയുടെ ഇടപെടൽ ഇല്ലെങ്കിൽ അടുത്ത പാദത്തിൽ ഡോളറിനെതിരെയുള്ള മൂല്യം 73ൽനിന്ന് 72.50 രൂപയാകുമെന്നാണ് ബാർക്ലെയ്സിന്റെ വിലയിരുത്തൽ. വരാനിരിക്കുന്ന ഐപിഒകളും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ഓൺലൈൻ ഭക്ഷ്യവിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോയുടെ 1.1 ബില്യൺ ഡോളർ ഓഹരി വില്പനയുംമറ്റുംവരാനിരിക്കുന്നതേയുള്ളൂ. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞതോടെ ഏപ്രിലിൽ രൂപയുടെ മൂല്യം ഒമ്പതുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം ബാധിതരുടെ എണ്ണം 2.22 ലക്ഷമായി കുറയുകയുംചെയ്തിരുന്നു.

from money rss https://bit.ly/3ukMCZk
via IFTTT

നിഫ്റ്റി 15,250കടന്നു: സെൻസെക്‌സിൽ 252 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടാംദവസവും വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,250ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകൾക്കും ഊർജംപകർന്നത്. സെൻസെക്സ് 252 പോയന്റ് ഉയർന്ന് 50,904ലിലും നിഫ്റ്റി 84 പോയന്റ് നേട്ടത്തിൽ 15,281ലുമാണ് വ്യാപാരം ആരംഭിച്ചത്. ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, ബജാജ് ഫിൻസർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒഎൻജിസി, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, എൻടിപിസി, പവർഗ്രിഡ് കോർപ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇമാമി, വിഐപി, ആൽകെം ലാബ്, ആസ്ട്ര സെനക്ക ഫാർമ ഉൾപ്പടെ 68 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3fYnm6n
via IFTTT

കോവിഡ് ആരോഗ്യ ഇൻഷുറൻസ്: ക്ലെയിം 23,000 കോടി കടന്നു

മുംബൈ: രാജ്യത്ത് കോവിഡ് അനുബന്ധ ഇൻഷുറൻസ് ക്ലെയിമുകൾ 23,000 കോടി രൂപ കടന്നു. കോവിഡ് രണ്ടാംതരംഗത്തിൽ കേസുകൾ കുത്തനെ ഉയർന്നതാണ് കാരണം. അതേസമയം, കോവിഡ് ബാധിച്ചവരുടെ ശരാശരി ആശുപത്രി വാസവും ശരാശരി ക്ലെയിം തുകയും ആദ്യ തരംഗത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെന്ന് ജനറൽ ഇൻഷുറൻസ് കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മേയ് 20 വരെ രാജ്യത്ത് 15.32 ലക്ഷം അപേക്ഷകളിലായി 23,715 കോടി രൂപയുടെ കോവിഡ് അനുബന്ധ ക്ലെയിം അപേക്ഷകളാണ് കമ്പനികൾക്കു ലഭിച്ചത്. ഇതിൽ 12,133 കോടി രൂപ വരുന്ന 12.59 ലക്ഷം ക്ലെയിം അപേക്ഷകൾ തീർപ്പാക്കി. ക്ലെയിമിന് അപേക്ഷിച്ചവരിൽ 1.13 ലക്ഷം രോഗികൾ ഇപ്പോഴും ചികിത്സയിലാണ്. 22,461 പേർ മരിച്ചതായും കണക്കുകളിൽ പറയുന്നു. ബാക്കി 13.96 ലക്ഷം പേർ ആശുപത്രി വിട്ടിട്ടുണ്ട്.ഇത്തവണ ക്ലെയിം ചെയ്യുന്ന ശരാശരി തുക 95,000 രൂപയായി കുറഞ്ഞു. നേരത്തേയിത് 1,15,000 രൂപ വരെയായിരുന്നു. നേരത്തേ ശരാശരി ഒമ്പതു ദിവസമായിരുന്നു ആശുപത്രി വാസമെങ്കിൽ ഇത്തവണയിത് ആറു ദിവസമായി കുറഞ്ഞു. ശരാശരി ആശുപത്രിവാസം കുറഞ്ഞതാണ് ക്ലെയിം തുകയിലും കുറവുവരുത്തിയതെന്ന് ഇൻഷുറൻസ് കമ്പനികൾ പറയുന്നു. ചികിത്സാരീതികൾ ഏകീകരിച്ചതാണ് ഇതിനു കാരണം. ആശുപത്രികൾ രോഗികളെക്കൊണ്ട് നിറയുന്നതും ചികിത്സയ്ക്കായി ചെലവഴിക്കുന്ന ദിവസം കുറയാൻ കാരണമായി. കോവിഡ് അനുബന്ധ ആശുപത്രി കേസുകളിലെ ക്ലെയിമുകൾ ഒരു മണിക്കൂറിനകം തീർപ്പാക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവുണ്ട്. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയാണ് ക്ലെയിമുകളിലും മുന്നിൽ 5.51 ലക്ഷം അപേക്ഷകളിലായി 7,000 കോടി രൂപയാണ് ക്ലെയിം ചെയ്തിരിക്കുന്നത്. 1.72 ലക്ഷം അപേക്ഷകളുമായി ഗുജറാത്ത് രണ്ടാമതും 1.28 ലക്ഷം അപേക്ഷകളുമായി കർണാടക മൂന്നാമതുമാണ്.

from money rss https://bit.ly/3yByKxn
via IFTTT

നിഫ്റ്റി 15,200നരികെ: സെൻസെക്‌സ് 111 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,200ന് അരികെയെത്തി. സെൻസെക്സ് 111.42 പോയന്റ് നേട്ടത്തിൽ 50,651.90ലും നിഫ്റ്റി 22.40 പോയന്റ് ഉയർന്ന് 15,197.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1930 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1218 ഓഹരികൽ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. യുഎസ് വിപണിയിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിൽ നേട്ടംനിലനിർത്താൻ സഹായിച്ചത്. ഐഒസി, ബിപിസിഎൽ, എസ്ബിഐ, എൽആൻഡ്ടി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീ സിമെന്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി, മെറ്റൽ സൂചികകൾ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചികകയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക രണ്ടുശതമാനത്തിലേറെ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ റെക്കോഡ് ഉയരംകുറിക്കുകയുംചെയ്തു. Nifty ends near 15,200, Sensex jumps 111 pts

from money rss https://bit.ly/3fFbUvZ
via IFTTT

യെസ് ബാങ്കിന് താൽക്കാലിക ആശ്വാസം: എ.ടി 1 കടപ്പത്രക്കേസിൽ സെബി ചുമത്തിയ പിഴയ്ക്ക് സ്റ്റേ

യെസ് ബാങ്ക് എടി1 ബോണ്ട് കേസിൽ സെക്യൂരറ്റീസ് അപലേറ്റ് ട്രിബ്യൂണലിന്റെ താൽക്കാലിക സ്റ്റേ. യെസ് ബാങ്ക് 25 കോടി രൂപയും മുൻ മാനേജിങ് ഡയറക്ടറായ വിവേക് കൻവാർ ഒരുകോടി രൂപയും ആശിഷ് നാസാ, ജസ്ജിത് ബങ്ക എന്നിവർ 50 ലക്ഷം രൂപവീതം പിഴയും നൽകണമെന്നസെബിയുടെ ഉത്തരവിനാണ് സ്റ്റേ. എടി1 കടപ്പത്രങ്ങൾ വിറ്റപ്പോൾ അതിലെ റിസ്ക് സബന്ധിച്ച് നിക്ഷേപകരെ അറിയിച്ചില്ലന്ന് ആരോപിച്ചായിരുന്നു സെബി പിഴചുമത്തിയത്. നാലാഴ്ചക്കകം മറുപടി നൽകാൻ സെബിയോട് നിർദേശിച്ചിട്ടുണ്ട്. ഉയർന്ന പലിശ വാഗ്ദാനംചെയ്ത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് കോടിക്കണക്കിന് രൂപ യെസ് ബാങ്ക് സമാഹരിച്ചതായാണ് പരാതി ഉയർന്നത്. പ്രതിസന്ധിനേരിട്ടപ്പോൾ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്ക് കൺസോർഷ്യമാണ് യെസ് ബാങ്കിന്റെ രക്ഷയ്ക്കെത്തിയത്. പദ്ധതിപ്രകാരം യെസ് ബാങ്ക് എടി 1 ബോണ്ട് വഴി സമാഹരിച്ച 8,415 കോടി രൂപ എഴുതിത്തള്ളിയിരുന്നു. നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് ബോണ്ട് വിറ്റതിലൂടെ കോടികൾ നഷ്ടപ്പെട്ടെന്നാരോപിച്ച് നിക്ഷേപകർ വിവിധ കോടതികളെ സമീപിച്ചിരുന്നു. മുംബൈ ഹൈക്കോടതിയിൽ ഇപ്പോഴും കേസ് തുടരുകയാണ്. റീട്ടെയിൽ നിക്ഷേപകരെക്കൂടാതെ ഇന്ത്യബുൾസ് ഉൾപ്പടെയുള്ള നിക്ഷേപ സ്ഥാപനങ്ങളും കോടതിയെ സമീപിച്ചിരുന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെതുടർന്ന് സുരക്ഷ ഉറപ്പാക്കാൻ ബേസൽ 3 മാനദണ്ഡങ്ങൾ കർശനമാക്കിയതിനെതുടർന്ന് കൂടുതൽ മൂലധനംകണ്ടെത്താൻ ബാങ്കുകൾ കണ്ട പ്രധാനമാർഗമായിരുന്നു എ.ടി1 ബോണ്ടുകൾ. കാലാവധിയില്ലാത്തവയും ഉയർന്ന ആദായം വാഗ്ദാനംചെയ്യുന്നവയുമാണ് ഈ വിഭാഗത്തിലുള്ള കടപ്പത്രങ്ങൾ. നിക്ഷേപകർക്ക് പണം ആവശ്യമുള്ളപ്പോൾ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ഇടപാട് നടത്താൻകഴിയും. ബണ്ടിലെ നിക്ഷേപം എഴുതിത്തള്ളിയതിനെ റിസർവ് ബാങ്കും അനുകൂലിക്കുന്നുണ്ട്.

from money rss https://bit.ly/3fkmiut
via IFTTT

Sunday, 23 May 2021

എളുപ്പത്തിൽ റിട്ടേൺ ഫയൽ ചെയ്യാൻ പുതിയ പോർട്ടൽ: സവിശേഷതകൾ അറിയാം

എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ആദായ നികുതി ഇ ഫയലിങ് പോർട്ടർ ഐടി വകുപ്പ് പുറത്തിറക്കുന്നു. വൈകാതെ മൊബൈൽ ആപ്പും നികുതിദായകർക്കായി ലഭ്യമാക്കും. ജൂൺ എഴിന് പുതിയ പോർട്ടൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ വെബ്സൈറ്റായ https://bit.ly/3yB3UEY ജൂൺ ഒന്നുമുതൽ ആറുവരെ ലഭ്യമാകില്ല. https://bit.ly/3fg2l84 -എന്നായിരിക്കും പുതിയ പോർട്ടലിന്റെ പേര്. സവിശേഷതകൾ അറിയാം പുതിയ പോർട്ടലിലെ എല്ലാ സവിശേഷതകളും മൊബൈൽ ആപ്പിലുമുണ്ടാകും. പോർട്ടൽ ലഭ്യമായതിനുശേഷമാകും ആപ്പ് പുറത്തിറക്കുക. റീഫണ്ട് വേഗംനൽകുന്നതിന്റെ ഭാഗമായി റിട്ടേണുകൾ വേഗത്തിൽ പ്രൊസസ് ചെയ്യാൻ പോർട്ടിലിൽതന്നെ സൗകര്യമുണ്ടാകും. റിട്ടേൺ ഫയൽ ചെയ്തുകഴിഞ്ഞാൽ തീർപ്പാക്കാത്ത നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ഡാഷ്ബോർഡിൽ പ്രദർശിപ്പിക്കും. ആരുടെയും സഹായമില്ലാതെ ആദായ നികുതി കണക്കാക്കുന്നതിനും ഫയൽ ചെയ്യുന്നതിനും സോഫ്റ്റ് വെയർ ഉണ്ടാകും. ഓൺലൈനിലും ഓഫ് ലൈനിലും ഇത് ലഭ്യമാകും. വ്യക്തികളുടെ നികുതി സംബന്ധിച്ച വിവരങ്ങൾ നേരത്തെതന്നെ ഐടിആറിൽ നൽകിയിട്ടുണ്ടാകും. കോൾ സെന്റർ, ടൂട്ടോറിയലുകൾ, വീഡിയോകൾ, ചാറ്റ്ബോട്ട്, തത്സമയ സംശയനിവാരണം എന്നിവയ്ക്ക് സൗകര്യമുണ്ടാകും. എളുപ്പത്തിൽ പണമിടപാട് നടത്തുന്നതിന് നെറ്റ് ബാങ്കിങ്, യുപിഐ, ക്രിഡിറ്റ്കാർഡ്, ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങി ഒന്നിലധികം പേയ്മെന്റ് ഓപ്ഷനുകൾ പുതിയ സൈറ്റിൽ ഉണ്ടാകും. ഐടിആർ ഫയൽ ചെയ്യൽ മാത്രമല്ല, റീഫണ്ട് സംബന്ധിച്ചോ മറ്റോ പരാതികൾ ഉന്നയിക്കാൻ സൗകര്യമുണ്ടാകും. റിട്ടേൺ പരിശോധിക്കുന്നതിനും അതുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾക്ക് മറുപടി നൽകുന്നതിനുംകഴിയും. അപ്പീലുകൾ, ഇളവുകൾ, പിഴ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും പോർട്ടലിലുണ്ടാകും.

from money rss https://bit.ly/3wsbhwx
via IFTTT

എന്താണ് വേരിയബിൾ ഡി.എ, ആർക്കൊക്കെ ശമ്പളം കൂടും: വിശദാംശങ്ങൾ അറിയാം

വേരിയബിൾ ഡിഎ വർധന 2021 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാരിന്റെ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്, കോവിഡിന്റ് പശ്ചാത്തലത്തിൽ ആശ്വാസം നൽകുന്നതാണ് ഡിഎ വർധന. കേന്ദ്ര സർക്കാരിന്റെ റഗുലർ സർവീസിലുള്ളവർക്കല്ല ശമ്പല വർധന ലഭിക്കുക. 2021 ജനുവരി മുതലുള്ള ക്ഷാമബത്ത ഇവർക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂണിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ നാലുശതമാനം വർധന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർക്കൊക്കെ ഗുണംലഭിക്കും? കേന്ദ്ര സർക്കാരിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 1.5 കോടി ജീവനക്കാർക്ക് ഗുണകരമാകുന്നതാണ് തൊഴിൽമന്ത്രാലയത്തിന്റെ പ്രഖ്യാപനം. കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ അതോറിറ്റികൾ, റെയിൽവെ അഡ്മിനിസ്ട്രേഷൻ, ഖനി, ഓയിൽ ഫീൽഡ്, തുറമുഖങ്ങൾ, കേന്ദ്രത്തിന് കീഴിൽവരുന്ന വിവിധ കോർപറേഷനുകൾ എന്നിവിടങ്ങിളിലെ ജീവനക്കാർക്കാണ് വർധിപ്പിച്ച വിഡിഎ ലഭിക്കുക. ഇവിടങ്ങളിലെ കരാർ തൊഴിലാളികൾക്കും വർധന ബാധകമാണ്. വിഡിഎ വർധന എങ്ങനെ? ഇൻഡസ്ട്രിയൽ വർക്കേഴ്സിനുള്ള ഉപഭോക്തൃ വില സൂചികയുടെ ശരാശരി കണക്കാക്കിയാണ് വേരിയബിൾ ഡിഎ നിശ്ചയിക്കുന്നത്. ലേബർ ബ്യൂറോയാണ് ഇതിനായി കാലാകാലങ്ങളിൽ സൂചിക കണക്കാക്കുന്നത്. 2020 ജൂലായ്-ഡിസംബർ മാസങ്ങളിലെ സൂചികയിലെ ശരാശരിയാണ് പുതുക്കിയ ഡിഎ കണക്കാക്കുന്നതിന് പരിഗണിച്ചിട്ടുള്ളത്.

from money rss https://bit.ly/3fJqX7Q
via IFTTT

സെൻസെക്‌സിൽ 232 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,200ന് മുകളിൽ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,200ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്സ് 232 പോയന്റ് നേട്ടത്തിൽ 50,772ലും നിഫ്റ്റി 43 പോയന്റ് ഉയർന്ന് 15,218ലുമാണ് വ്യാപാരം ആരംഭിച്ചത്. എസ്ബിഐ ആണ് നേട്ടത്തിൽ മുന്നിൽ. ഓഹരി വില 3ശതമാനത്തിലേറെ ഉയർന്ന് 413 രൂപ നിലവാരത്തിലെത്തി. പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ബജാജ് ഫിനാൻസ്, സൺഫാർമ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചികയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക രണ്ടുശതമാനം ഉയർന്നു. അതേസമയം, നിഫ്റ്റി മെറ്റൽ സൂചിക ഒരുശതമാനം താഴുകയുംചെയ്തു. ഗ്രാസിം, ഇന്ത്യ സിമെന്റ്സ്, ജെ.കെ പേപ്പർ, മഹാനഗർ ഗ്യാസ് ഉൾപ്പടെ 33 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ulhUj6
via IFTTT

പെട്രോൾവിലസെഞ്ചുറി കടക്കുമ്പോൾ

2010 ഏപ്രിലിനുശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വിലവർധനയാണ് ഈ ഏപ്രിലിൽ രേഖപ്പെടുത്തിയത്. മാർച്ചിൽ വിലക്കയറ്റം 7.39 ശതമാനമായിരുന്നത് ഏപ്രിലിൽ 10.49 ശതമാനമായി ഉയർന്നു. ഇതിനുകാരണമറിയാൻ വലിയ ഗവേഷണമൊന്നും വേണ്ടാ. കേന്ദ്രസർക്കാർതന്നെ ഓരോ സാമ്പത്തികമേഖലയുടെയും വിലക്കയറ്റം പ്രത്യേകമായി നൽകാറുണ്ട്. ഏപ്രിലിൽ ഇന്ധനമേഖലയിലെ വിലക്കയറ്റനിരക്കാണ് ഏറ്റവും ഉയർന്നുനിന്നത്-20.9 ശതമാനം. അഥവാ പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ വിലവർധനയാണ് മൊത്തവിലസൂചികയിൽ റെക്കോഡ് ഉയർച്ച സൃഷ്ടിച്ചത്. കൂടാൻ ഓരോ കാരണങ്ങൾ, കൂട്ടാനും ക്രൂഡോയിലിന്റെ വില ഉയരുമ്പോൾ നഷ്ടം നികത്താൻവേണ്ടി എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർത്തുന്നു. പണ്ട് ഇങ്ങനെ വില ഉയർത്താനും താഴ്ത്താനുമുള്ള അവകാശം പെട്രോളിയം കമ്പനികൾക്ക് ഇല്ലായിരുന്നു. അടിസ്ഥാന അസംസ്കൃതവസ്തുവായ ഇന്ധനത്തിന്റെ വില സുസ്ഥിരമായി നിലനിർത്തണമെന്നായിരുന്നു നയം. ക്രൂഡോയിലിന്റെ വില ഉയരുന്നതുമൂലം എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം കേന്ദ്രസർക്കാർ നികത്തിക്കൊടുക്കും. ഇതിന് ഓയിൽ പൂൾ അക്കൗണ്ട് എന്നൊരു ഫണ്ടുമുണ്ടായിരുന്നു. എണ്ണക്കമ്പനികളുടെയും എണ്ണഖനന കമ്പനികളുടെയും ലാഭത്തിൽനിന്നൊരു ഭാഗവും കേന്ദ്രസർക്കാർ വർഷംതോറും നൽകുന്ന സബ്സിഡിയുമായിരുന്നു ഈ ഫണ്ടിന്റെ വരുമാനം. അങ്ങനെ കാര്യങ്ങൾ പൊയ്ക്കൊണ്ടിരുന്നപ്പോൾ ഒരു പുതിയ സംഭവവികാസമുണ്ടായി. റിലയൻസ് എണ്ണ മേഖലയിൽ പ്രവേശിച്ചു. പക്ഷേ, പൊതുമേഖലാ കമ്പനികൾക്കല്ലാതെ സ്വകാര്യ കമ്പനികൾക്ക് ഓയിൽ പൂൾ അക്കൗണ്ടിൽനിന്ന് സബ്സിഡി ലഭിക്കില്ല. അതുകൊണ്ട് റിലയൻസ് തുടങ്ങിയ പെട്രോൾ പമ്പുകളൊക്കെ അവർക്ക് പൂട്ടേണ്ടിവന്നു. ഈ പശ്ചാത്തലത്തിലാണ് 2010-നും 2014-നും ഇടയ്ക്ക് യു.പി.എ. സർക്കാർ പടിപടിയായി എണ്ണവില നിയന്ത്രണങ്ങളിൽനിന്ന് സ്വതന്ത്രമാക്കിയത്. ക്രൂഡോയിലിന്റെ വില കൂടിയാൽ എണ്ണക്കമ്പനികൾക്ക് ചില്ലറവില കൂട്ടാം. മറിച്ചാണെങ്കിൽ വില കുറയ്ക്കണം. എണ്ണവില പിരിവിനുള്ള അവസരം കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ക്രൂഡോയിലിന്റെ വിലകൾ ഉയർന്നു. പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവിലയും ഉയർന്നു. നരേന്ദ്രമോദിയടക്കം ബി.ജെ.പി. നേതാക്കൾ വലിയ വിമർശനവും പ്രക്ഷോഭവും വിലക്കയറ്റത്തിനെതിരേ ഉയർത്തിക്കൊണ്ടുവന്നു. ബി.ജെ.പി.യുടെ 2014-ലെ വിജയത്തിന് പെട്രോൾ, ഡീസൽ വിലവർധനയും സഹായിച്ചിട്ടുണ്ട്. എൻ.ഡി.എ. അധികാരത്തിൽവന്നശേഷം ക്രൂഡോയിൽ വില കുറയാൻ തുടങ്ങി. അമേരിക്ക ധ്രുവപ്രദേശത്തെ എണ്ണയടങ്ങുന്ന പാറകൾ പൊടിച്ച് സംസ്കരിച്ചെടുക്കുന്ന 'ഷെൽ ഓയിൽ' ഉത്പാദിപ്പിക്കാൻ തുടങ്ങിയതോടെ എണ്ണ ആവശ്യത്തിലധികമായി. വില പിടിച്ചുനിർത്താൻ അറബ് രാജ്യങ്ങൾ ഉത്പാദനം കുറയ്ക്കാൻ തയ്യാറായില്ല. ഫലമോ? 2014-ൽ ഒരു ബാരൽ ക്രൂഡോയിലിന്റെ വില 107 ഡോളർ 2020-ൽ 42 ഡോളറായി താഴ്ന്നു. എന്നാൽ, ഇന്ത്യയിൽ പെട്രോളിന്റെ വില ലിറ്ററിന് 8 രൂപയും ഡീസലിന്റേത് 24 രൂപയും കൂടുകയല്ലാതെ കുറഞ്ഞില്ല. എൻ.ഡി.എ. സർക്കാർ ഇതൊരു അവസരമാക്കി. എണ്ണവില കുറയുന്നതനുസരിച്ച് അവർ എക്സൈസ് നികുതി കൂട്ടിക്കൊണ്ടിരുന്നു. എൻ.ഡി.എ. സർക്കാർ അധികാരത്തിൽവന്ന 2014 മേയിൽ പെട്രോളിന്റെ കേന്ദ്രനികുതി ലിറ്ററൊന്നിന് 9.48 രൂപയായിരുന്നത് 2020 ജൂൺ ആയപ്പോഴേക്കും 32.89 രൂപയായി ഉയർത്തി. മൂന്നരമടങ്ങ് വർധന! ഡീസലിന്റെ കേന്ദ്രനികുതി ലിറ്ററൊന്നിന് 3.56 രൂപയായിരുന്നത് 31.83 രൂപയായി ഉയർത്തി. ഒൻപതരമടങ്ങ് വർധന! അഞ്ചുലക്ഷം കോടിയിൽപ്പരം രൂപ ഇങ്ങനെ ജനങ്ങളിൽനിന്ന് അധികമായി പിരിച്ചെടുത്തു. തൊടുന്യായവാദങ്ങൾ എന്തിനും ഒരു ന്യായം പറയണമല്ലോ. ഈ കൊള്ളയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ ന്യായം ഇതായിരുന്നു: എക്സൈസ് നികുതി വർധിപ്പിച്ചതുകൊണ്ട് ഡീസലിന്റെയും പെട്രോളിന്റെയും ചില്ലറ വിൽപ്പന വില ഉയരില്ല. കാരണം, ക്രൂഡോയിലിന്റെ വില ഇടിയുമ്പോൾ എണ്ണക്കമ്പനികൾക്ക് വലിയ ലാഭം കിട്ടും. ഈ ലാഭം നികുതിയായി ഈടാക്കുന്നതേയുള്ളൂ. കേരളത്തിൽനിന്നുള്ള ഒരു കേന്ദ്രമന്ത്രി പറഞ്ഞതുപോലെ കക്കൂസൊക്കെ നിർമിക്കുന്നതിന് കേന്ദ്രസർക്കാരിന് വരുമാനംവർധിക്കണ്ടേ? ജനങ്ങളുടെമേൽ പുതുതായി അധികഭാരമൊന്നും അടിച്ചേൽപ്പിക്കാതെ വിഭവസമാഹരണം നടത്താൻ പറ്റിയൊരു മാർഗമാണിത്. സ്വാഭാവികമായും ഇതിൽ പ്രതിഷേധമുയർന്നു. ക്രൂഡോയിൽ വില ഇടിഞ്ഞിട്ടും ചില്ലറവിൽപ്പനവില ഇടിയുന്നില്ല എന്നതായിരുന്നു വിമർശനം. കേന്ദ്രഭരണാധികാരികൾക്ക് ചെറിയ ചമ്മലുണ്ടായെങ്കിലും പ്രതിഷേധത്തെ അവഗണിച്ചു. എന്നാൽ, 2020 ജൂണിനുശേഷം സ്ഥിതിഗതികൾ മാറി. ക്രൂഡോയിൽ വില ഉയരാൻ തുടങ്ങി. കേന്ദ്രസർക്കാർ നികുതി കുറച്ചില്ല. എണ്ണക്കമ്പനികൾ വില വർധിപ്പിക്കാനും തുടങ്ങി. രണ്ടുമറുവാദങ്ങളാണ് കേന്ദ്രസർക്കാർ പ്രതിരോധത്തിനായി ഇറക്കിയത്. സംസ്ഥാനസർക്കാരുകളാണ് നികുതി കുറയ്ക്കേണ്ടത്. എന്നാൽ, സംസ്ഥാനസർക്കാരുകളല്ലല്ലോ നികുതി വർധിപ്പിച്ചത്. എന്നാൽപ്പിന്നെ എണ്ണക്കമ്പനികൾ വില വർധിപ്പിക്കുമ്പോൾ സംസ്ഥാനങ്ങൾക്കുകിട്ടുന്ന അധികനികുതി വരുമാനം വേണ്ടെന്നുവെക്കണമെന്നായി. കേന്ദ്രസർക്കാരിന്റെ നികുതി ലിറ്ററിന് ഇത്രരൂപ എന്നാണ് നിശ്ചയിക്കുക. എന്നാൽ, സംസ്ഥാനങ്ങളുടെ നികുതി വിലയുടെ ഇത്ര ശതമാനമെന്ന രീതിയിലാണ് നിശ്ചയിക്കുന്നത്. വില വർധിക്കുമ്പോൾ സംസ്ഥാനങ്ങളുടെ നികുതിവരുമാനവും കൂടും. ഈ അധികനികുതിവരുമാനം വേണ്ടെന്നുവെക്കണം. അതുകൊണ്ട് പ്രശ്നം തീരില്ലല്ലോ. കേന്ദ്രത്തിന്റെ വർധിപ്പിച്ച നികുതി കുറച്ചാൽ അപ്പോഴുണ്ടാകുന്ന വരുമാന ഇടിവ് നികത്താൻ സംസ്ഥാനങ്ങൾ നികുതി വർധിപ്പിക്കില്ലെന്നാണ് ഞാൻ കൊടുത്ത മറുപടി. എണ്ണ ജി.എസ്.ടി.യിൽ മുങ്ങിയാൽ ജി.എസ്.ടി.യിൽ പെട്രോളിയം ഉത്പന്നങ്ങൾ ഉൾപ്പെടുത്തുന്നതിന് സംസ്ഥാനങ്ങൾ എതിർക്കുന്നതുകൊണ്ടാണ് വിലവർധന എന്നായി വിതണ്ഡവാദം. സത്യത്തിൽ കേന്ദ്രസർക്കാരിന് ഇതിനു താത്പര്യമില്ലെന്നുള്ളതാണ്. ജി.എസ്.ടി.യിൽ ഉൾപ്പെടുത്തിയാൽ ഇന്ന് സംസ്ഥാനങ്ങളെക്കാൾ നഷ്ടം കേന്ദ്രസർക്കാരിനായിരിക്കും. ഇപ്പോൾ ഇന്ത്യയിലെ പെട്രോൾ നികുതി വരുമാനത്തിന്റെ 60 ശതമാനം കേന്ദ്രമാണ് പിരിക്കുന്നത്. മാത്രമല്ല, ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുമ്പോൾ വരുമാനയിടിവിന് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരവും നൽകേണ്ടിവരും. അവസാനം അങ്ങനെയൊരു പരിപാടിയില്ലെന്ന് പാർലമെന്റിൽതന്നെ കേന്ദ്രസർക്കാർ വ്യക്തമാക്കി. കോവിഡ് വന്നപ്പോൾ അന്താരാഷ്ട്ര ക്രൂഡോയിൽ വില ഇടിഞ്ഞു. അതുകൊണ്ട് കുറേക്കാലം പെട്രോളിയംവില വർധന സജീവപ്രശ്നമല്ലാതെ ഒതുങ്ങി. എന്നാൽ, ഇപ്പോൾ കോവിഡിൽനിന്ന് ലോകം പുറത്തുകടക്കുന്നുവെന്നൊരു തോന്നൽ ഉണ്ടായപ്പോൾത്തന്നെ ക്രൂഡോയിൽവില ഉയരാൻ തുടങ്ങി. പൊതുമേഖലാ എണ്ണക്കമ്പനികൾ കേന്ദ്രനിർദേശമനുസരിച്ച് ഇലക്ഷൻകാലത്ത് വില കൂട്ടിയില്ല. ഇലക്ഷൻ തീർന്നതോടെ ഓരോ ദിവസവും വില വർധിപ്പിക്കുകയാണ്. ഇതിന്റെ ഫലമായി രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങി ചില സംസ്ഥാനങ്ങളിൽ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കടന്നു. കോർപ്പറേറ്റുകളുടെ തോഴർ കോവിഡുകാലത്ത് ഡീസലിന്റെയും പെട്രോളിന്റെയും വില വർധന ഒഴിവാക്കുന്നതിനുവേണ്ടി തങ്ങൾ നടത്തിയ നികുതി വർധനയുടെ ചെറിയൊരു ഭാഗംപോലും വേണ്ടെന്നുവെക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ല. ഇതിന്റെ ഫലം തുടക്കത്തിൽത്തന്നെ പറഞ്ഞു. ഈ മാന്ദ്യകാലത്തും വിലക്കയറ്റം രൂക്ഷമാവുകയാണ്. മാന്ദ്യത്തിന് സാമ്പത്തികശാസ്ത്രത്തിലുള്ള പ്രതിവിധി സർക്കാർ ചെലവ് ഉയർത്തുകയെന്നുള്ളതാണ്. എന്നാൽ, വിലക്കയറ്റത്തിനുള്ള പ്രതിവിധി സർക്കാർ ചെലവ് കുറയ്ക്കുകയെന്നുള്ളതാണ്. മാന്ദ്യവും വിലക്കയറ്റവുംകൂടി വന്നാലോ? സർക്കാർ നയങ്ങൾ സ്തംഭനത്തിലേക്കെത്തും. വിലക്കയറ്റം പേടിച്ച് റിസർവ് ബാങ്ക് ആറുമാസമായി പലിശനിരക്ക് കുറയ്ക്കാൻ വിസമ്മതിക്കുകയാണ്. സർക്കാരിന്റെ ചെലവുകുറയ്ക്കാനായി വാക്സിൻപോലും സൗജന്യമായി മുഴുവൻ പൗരൻമാർക്കും നൽകാൻ കേന്ദ്രസർക്കാർ തയ്യാറല്ല. ബജറ്റിൽ വകയിരുത്തിയ 35000 കോടി രൂപപോലും ചെലവഴിക്കാൻ മടിക്കുകയാണ്. കാരണം, വിലക്കയറ്റം ചരടുപൊട്ടിച്ചാലോ? എന്നാലും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാൻ തയ്യാറല്ല. കോർപ്പറേറ്റുകൾക്ക് ഒന്നരലക്ഷം കോടിരൂപ നികുതിയിളവ് രണ്ടുവട്ടം ആലോചിക്കാതെ നൽകിയവരാണ് ഇപ്പോൾ വരുമാനം കുറയുമെന്നുപറഞ്ഞ് നാടിനെ വിലക്കയറ്റത്തിന്റെയും മാന്ദ്യത്തിന്റെയും കത്രികപ്പൂട്ടിലേക്ക് തള്ളിനീക്കുന്നത്.

from money rss https://bit.ly/3hO9VYV
via IFTTT

Saturday, 22 May 2021

ശമ്പളംകൂടും: കേന്ദ്ര സർക്കാർ ജീവനക്കാരുടെ വേരിയബിൾ ഡിഎ വർധിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ വേരിയബിൾ ഡിഎ വർധിപ്പിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. 105 രൂപ മുതൽ 210 രൂപവരെയാണ് വർധന. 1.5 കോടിയിലധികംവരുന്ന ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. കേന്ദ്ര സർക്കാർ വകുപ്പുകളിലെയും റെയിൽവെ ഉൾപ്പടെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വർധിപ്പിച്ച ക്ഷമാബത്ത ലഭിക്കും. കരാർ തൊഴിലായളികൾക്കും ഇത് ബാധകമാണ്. 2021 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. ഉപഭോക്തൃ വില സൂചികയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത പരിഷ്കരിച്ചത്.ഇതോടെ പ്രതിമാസ ശമ്പളത്തിൽ 2000 രൂപ മുതൽ 5000 രൂപവരെ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/3oFztsJ
via IFTTT

Friday, 21 May 2021

ഫ്രീഡം@40: വിപിൻ എങ്ങനെ 2.20 കോടി രൂപ സമാഹരിക്കും?

മൂന്നുവർഷംമുമ്പാണ് വിപിൻ(27) ഒരു ഐടി കമ്പനിയിൽ ജോലി തുടങ്ങിയത്. പ്രതിമാസം ശമ്പളയിനത്തിൽ ലഭിക്കുന്നത് 35,000 രൂപയാണ്. മൂന്നുവർഷം ജോലി ചെയ്തിട്ടും അദ്ദേഹത്തിന്റെ കൈവശം ഇപ്പോൾ നീക്കിയിരിപ്പുള്ളത് 25,000 രൂപമാത്രമാണ്.മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നതെങ്കിലും വീട്ടുചെലവിന് പണമൊന്നും നൽകേണ്ടതില്ല. അച്ഛൻ റെയിൽവെയിൽനിന്ന് വിരമിച്ചയാളാണ്. ലഭിക്കുന്ന പെൻഷൻകൊണ്ട് കുടുംബമുന്നോട്ടുകൊണ്ടുപോകുന്നു. ജോലി കിട്ടിയതിനുശേഷം ആദ്യവർഷംതന്നെ ഒരു ബൈക്കും, പിന്നെ ഐ ഫോണും വിപിൻ സ്വന്തമാക്കി. ഇടവേളകിട്ടിയാൽ വിനോദകേന്ദ്രങ്ങളിൽ ചുറ്റിക്കറങ്ങലാണ് പ്രധാന ഹോബി. കോവിഡ് വ്യാപനമൂലം ഇടക്ക് മുടങ്ങിയെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിലും നല്ലൊരുതുക ഈയിനത്തിൽ പൊടിച്ചു. നേരത്തെ സാമ്പത്തിക സ്വാതന്ത്ര്യം എങ്ങനെനേടാമെന്ന പാഠങ്ങളാണ് അദ്ദേഹത്തെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചത്. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചൊന്നും വിപിൻ ഇപ്പോൾ ആലോചിക്കുന്നില്ല. കുറച്ചൊക്കെ സമ്പാദിച്ച് യാത്രപോകണമെന്ന ചിന്തമാത്രമെയുള്ളൂ. വിപിനുവേണ്ടി ചില നിർദേശങ്ങൾ മുന്നോട്ടുവെയ്ക്കുന്നു. പ്രതിമാസ ചെലവുകൾ നിശ്ചയിക്കുക. 10,000-15,000 രൂപയിൽ കൂടുതൽ ചെലവുചെയ്യാതിരിക്കുക. അത്യാവശ്യങ്ങളും ആവശ്യങ്ങളും തിരിച്ചറിയുക. ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ചെലവുകളാണ് അത്യാവശ്യമായിവരുന്നത്. എന്നാൽ, അത്യാവശ്യമില്ലാത്തതും മാറ്റിവെയ്ക്കാൻ കഴിയുന്നവയുമാണ് അടുത്ത വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടത്. ഇനി നിക്ഷേപത്തെ കുറിച്ചാകട്ടെ നേരത്തെ തുടങ്ങിയില്ലെങ്കിൽ ഭാവിയിൽ മികച്ച സമ്പാദ്യമുണ്ടാക്കാൻ കഴിഞ്ഞെന്നുവരില്ല.ഹ്രസ്വകാല ലക്ഷ്യങ്ങളും ദീർഘകാല ലക്ഷ്യങ്ങളും കുറിച്ചുവെയ്ക്കുക. വാഹനം വാങ്ങൽ, വിനോദയാത്ര തുടങ്ങിയവ ഹ്രസ്വകാല ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്താം. അതിനായി ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽ നിക്ഷേപിക്കാം. എന്തുകൊണ്ട് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ ബാങ്ക് സ്ഥിരനിക്ഷേപത്തേക്കാൾ രണ്ടോ മൂന്നോ ശതമാനംനേട്ടം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽനിന്ന് ലഭിച്ചേക്കാം. പണംപിൻവലിക്കുന്നതുവരെ ആദായനികുതി നൽകേണ്ടതില്ല. സ്ഥിര നിക്ഷേപത്തിനാണെങ്കിൽ എല്ലാവർഷം ലഭിക്കുന്ന പലിശയിൽനിന്നും ആദായ നികുതി സ്ലാബിനനുസരിച്ച് നികുതി നൽകണം. മൂന്നുവർഷംകഴിഞ്ഞാണ് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽനിന്ന് പണംപിൻവലിക്കുന്നതെങ്കിൽ വിലക്കയറ്റം(ഇൻഡക്സേഷൻ ബെനഫിറ്റ്)കിഴിച്ചുള്ള നേട്ടത്തിന് നികുതി നൽകിയാൽ മതിയാകും. ദീർഘകാല സാമ്പത്തിക ലക്ഷ്യത്തിനായി പ്രതിമാസം 15,000 രൂപവീതം ഫ്ളക്സി ക്യാപ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണം. 40-45 വയസ്സിൽ ആവശ്യത്തിന് തുക സമാഹരിക്കാൻ ഇതിലൂടെ കഴിയും. എന്തുകൊണ്ട് ഫ്ളക്സിക്യാപ് ഫണ്ടുകൾ ചുരുങ്ങിയത് 65ശതമാനമെങ്കിലും ഓഹരിയിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. നേരത്തെമൾട്ടി ക്യാപ് എന്നപേരിൽ അറിയപ്പെട്ടിരുന്ന ഫണ്ടിന് സമാനമാണ് ഇതിന്റെ പ്രവർത്തനം. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് എന്നീ വിഭാഗങ്ങളിലെ ഓഹരികളിൽ നിശ്ചിത ശതമാനം നിക്ഷേപം വേണമെന്ന നിബന്ധനയില്ലാത്തതിനാൽ ഫണ്ട് മാനേജരുടെ യുക്തംപോലെ നിക്ഷേപിക്കാനുള്ള അവസരം ഈ വിഭാഗം ഫണ്ടുകളിലുണ്ട്. 12ശതമാനമെങ്കിലും വാർഷികാദായം ദീർഘകാലയളവിൽ ഈ ഫണ്ടുകളിൽനിന്ന് ലഭിക്കും. കടബാധ്യത വേണ്ട ജോലി കിട്ടിയ ഉടനെ വിപിൻ ചെയ്തത് ഒരു ക്രഡിറ്റ് കാർഡ് സ്വന്തമാക്കുകയെന്നതാണ്. ക്രഡിറ്റ് കാർഡിന് അധികബാധ്യതയൊന്നുമില്ലെങ്കിലും ചിലകാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ക്രഡിറ്റ് കാർഡ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന പലിശ 40ശതമാനത്തോളമാണ്. ഉയർന്ന ചെലവുള്ളതിനാൽ ക്രഡിറ്റ് കാർഡ് വഴിയുള്ള ഇഎംഐ സൗകര്യം ഒഴിവാക്കുകയാണ് നല്ലത്. നോ കോസ്റ്റ് ഇ.എം.ഐ ആണെങ്കിൽപോലും പ്രൊസസിങ് ചാർജിനത്തിൽ പണം ഈടാക്കുന്ന് പലപ്പോഴും ശ്രദ്ധിക്കാറില്ല. പണമുണ്ടാക്കിയശേഷം ഉത്പന്നം വാങ്ങുന്നതാണ് എന്തുകൊണ്ടുംലാഭകരം. ക്രഡിറ്റ് കാർഡിന്റെ പരിധി നോക്കാതെ പ്രതിമാസ ബജറ്റിനനുസരിച്ചുമാത്രം ചെലവുചെയ്യുക. ഹ്രസ്വകാല ലക്ഷ്യം യാത്രയെന്ന സ്വപ്നം സാക്ഷാൽക്കരിക്കാനായി പ്രതിമാസം 4000 രൂപവീതം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിക്കാം. വർഷത്തിൽ 50,000 രൂപയെങ്കിലും സമാഹരിക്കാൻ ഇതിലൂടെ കഴിയും. എന്തുകൊണ്ട് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ? നേരത്തെ വ്യക്തമാക്കിയതുപോലെ ബാങ്ക് നിക്ഷേപത്തേക്കാൾ രണ്ടുശതമാനമെങ്കിലും ആദായം ഈ വിഭാഗത്തിലെ ഫണ്ടുകളിൽനിന്ന് ലഭിക്കും. എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. പിഴ പലിശയോ എക്സിറ്റ് ലോഡോ നൽകേണ്ടതില്ല. ഇക്കാര്യങ്ങൾ മറക്കേണ്ട ആറുമാസത്തേയ്ക്കെങ്കിലും ചെലവിനുള്ള തുക എമർജൻസി ഫണ്ടായി കരുതണം. സ്വീപ് ഇൻ എഫ്ഡിയിലോ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിലോ ഈ തുക നിക്ഷേപിക്കാം. ആശ്രിതരുണ്ടെങ്കിൽ ലൈഫ് കവറേജിനായി ടേം പ്ലാൻ എടുക്കാം. അതോടൊപ്പം അഞ്ച് ലക്ഷംരൂപയുടെ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസും കരുതണം. നേരത്തെ നിക്ഷേപിച്ചാലുള്ള നേട്ടം വിപിൻ 27-ാമാത്തെ വയസ്സിൽ 15,000 രൂപ വീതം പ്രതിമാസം 12ശതമാനം വാർഷികാദായ പ്രകാരം നിക്ഷേപിക്കുകയാണെന്ന് കരുതുക. 23വർഷംകഴിയുമ്പോൾ അദ്ദേഹത്തിന് 2.21 കോടി രൂപ സമാഹരിക്കാൻ കഴിയും. എന്നാൽ 32-ാമത്തെ വയസ്സിൽ 15,000 രൂപ വീതം 18 വർഷം നിക്ഷേപിച്ചാൽ 1.14 കോടി രൂപമാത്രമാണ് ലഭിക്കുക. വാർഷികാദായം 12ശതമാനം നിരക്കിലാണ് ഇവിടെയും കണക്കാക്കിയിട്ടുള്ളത്. നേരത്തെ നിക്ഷേപംതുടങ്ങിയാലുള്ള കൂട്ടുപലിശയുടെ നേട്ടമാണ് ഇവിടെ ശ്രദ്ധേയം. കുറിപ്പ്: വർഷാവർഷം വരുമാനത്തിൽ വർധനവുണ്ടാവുന്നതിനനസരിച്ച് നിക്ഷേപതുക കൂട്ടാൻ മറക്കരുത്. കുടുംബമായാൽ മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള പണംകണ്ടെത്താൻ അത് സഹായകരമാകും. * ഫ്രീഡം@40 സീരിസിൽ പ്രസിദ്ധീകരിച്ച പാഠങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച പ്രതികരണങ്ങളിൽനിന്ന് തിരഞ്ഞെടുത്തത്. പേര് സാങ്കൽപികമാണ്.

from money rss https://bit.ly/3f7LxQf
via IFTTT

എയർഇന്ത്യ: 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ ചോർന്നു

ന്യൂഡൽഹി: ലോകത്തെമ്പാടുമുള്ള 45 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി എയർഇന്ത്യ അറിയിച്ചു. 26 ഓഗസ്റ്റ് 2011 മുതൽ മൂന്ന് ഫെബ്രുവരിവരെ 2021 കാലത്തെ യാത്രക്കാരുടെ വിവരങ്ങളാണ് സർവർ ഹാക്ക് ചെയ്തതിലൂടെ ചോർന്നത്. ജനനത്തീയതി, വിലാസം, പാസ്പോർട്ട്, ഫോൺനമ്പർ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവയാണ് ചോർന്നതെന്ന് കമ്പനി പ്രസ്താവനയിലൂടെ വെള്ളിയാഴ്ച അറിയിച്ചു. അതേസമയം, ഇടപാടുകളിൽ നിർണായകമായ സി.വി.വി., സി.വി.സി. നമ്പരുകൾ തങ്ങൾ സൂക്ഷിക്കാറില്ലെന്നും കമ്പനി അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിലാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും യാത്രക്കാരുടെ വിവരങ്ങൾ സംരക്ഷിക്കാൻവേണ്ട നടപടികൾ സ്വീകരിച്ചതായും എയർഇന്ത്യ വ്യക്തമാക്കി.

from money rss https://bit.ly/3ubdN8Q
via IFTTT

ധനകാര്യ ഓഹരികളുടെ കരുത്തിൽ വിപണി കുതിച്ചു: സെൻസെക്‌സിലെ നേട്ടം 976 പോയന്റ്

മുംബൈ: ബാങ്ക് ഓഹരികളുടെ കരുത്തിൽ ഓഹരി സൂചികകൾ പത്താഴ്ചയിലെ ഉയർന്ന നിലവാരത്തിലേയ്ക്കുകുതിച്ചു. മാർച്ച് പാദത്തിൽ എസ്ബിഐ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതാണ് ധനകാര്യ ഓഹരികളുടെ കുതിപ്പിന് കാരണമായത്. സെൻസെക്സ് 50,500ഉം നിഫ്റ്റി 15,150ഉം മറികടന്നു. 975.62 പോയന്റാണ് സെൻസെക്സിലെ നേട്ടം. 50,540.48ൽ ക്ലോസ്ചെയ്തു. നിഫ്റ്റി 269.30 പോയന്റ് ഉയർന്ന് 15,175.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച പ്രവർത്തനഫലം പുറത്തുവിട്ട എസ്ബിഐ 4.50ശതമാനത്തോളം നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും മികച്ചനേട്ടത്തിലായിരുന്നു. ഗ്രാസിം, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചികകൾ മൂന്നുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനംവീതം ഉയർന്നു. Nifty ends above 15,150, Sensex gains 975 pts led by banks

from money rss https://bit.ly/3va8bxd
via IFTTT

എസ്ബിഐയുടെ അറ്റാദായം 6,451 കോടിയായി: വർധന 81 ശതമാനം

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മാർച്ചിൽ അവസാനിച്ച പാദത്തിൽ 6,451 കോടി രൂപ അറ്റാദായംനേടി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 81ശതമാനമാണ് വർധന. മുൻവർഷത്തെ അപേക്ഷിച്ച് പലിശ വരുമാനത്തിൽ 19 ശതമാനമാണ് വർധനയുണ്ടായത്. ഈയിനത്തിലെ വരുമാനം 27,067 കോടിയായി ഉയർന്നു. മറ്റിനങ്ങളിലെ വരുമാനം 21.6ശതമാനം വർധിച്ച് 16,225 കോടിയുമായി. നിഷ്ക്രിയ ആസ്തിയിലും കുറവുണ്ടായി. ഡിസംബർ പാദത്തിലെ 5.44 ശതമാനത്തിൽനിന്ന് മാർച്ച് പാദത്തിൽ 4.98ശതമാനമായാണ് കുറഞ്ഞത്. ഓഹരിയൊന്നിന് നാലുരൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവിൻഡ് നൽകുന്നതിയതിയായി ജൂൺ 18ആണ് നിശ്ചയിച്ചിട്ടുള്ളത്.

from money rss https://bit.ly/3hQ1wnM
via IFTTT

ആർബിഐയുടെ കൈവശം മിച്ചമുള്ള 99,122 കോടി രൂപ സർക്കാരിന് കൈമാറും

മിച്ചമുള്ള 99,122 കോടി രൂപ സർക്കാരിന് കൈമാറാൻ ആർബിഐ തീരുമാനിച്ചു. 2021 മാർച്ച് 31ന് അവസാനിച്ച ഒമ്പതുമാസത്തെ അധികമുള്ള തുകയാണ് സർക്കാരിന് കൈമാറുക. വെള്ളിയാഴ്ച നടന്ന റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. 2020 ജൂലായ് മുതൽ 2021 മാർച്ച് വരെയുള്ള നീക്കിയരിപ്പാണിത്. ആർബിഐയുടെ അക്കൗണ്ടിങ് വർഷം ഏപ്രിൽ-മാർച്ച് കാലയളവിലേയ്ക്ക് മാറ്റാനും യോഗം തീരുമാനിച്ചു. നേരത്തെ ജൂലായ്-ജൂൺ കാലയളവായിരുന്നു അക്കൗണ്ടിങ് വർഷമായി പരിഗണിച്ചിരുന്നത്. കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്നുള്ള സാമ്പത്തിക സ്ഥിതിയും അതുയർത്തുന്ന ആഗോള-ആഭ്യന്തര വെല്ലുവിളികളും യോഗം അവലോകനംചെയ്തു. ആർബിഐ ഗവർണർ ശക്തികാന്തദാസിനുപുറമെ വീഡിയോ കോൺഫറൻസ് യോഗത്തിൽ ഡപ്യൂട്ടി ഗവർണർമാർ, സെൻട്രൽ ബോർഡ് ഡയറക്ടർമാർ, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. RBI approves transfer of Rs 99,122 crore as surplus to Centre

from money rss https://bit.ly/3481mjy
via IFTTT