121

Powered By Blogger

Sunday, 20 December 2020

ആമസോണിനെതിരായ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡൽഹി: ആമസോണിനെതിരെ കിഷോർ ബിയാനിയുടെ ഫ്യൂച്ചർ റീട്ടെയിൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ആസ്തി വിൽക്കുന്നതിനെതിരെ സെബിക്കും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യഉൾപ്പടെയുള്ള അധികൃതർക്കും ആമസോൺ പരാതിനൽകുന്നതിനെ എതിർത്ത് നൽകിയ ഇടക്കാല ഹർജിയിലാണ് ഉത്തരവ്. ഓഗസ്റ്റ് 29ന് ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, മൊത്തവ്യാപാര ബിസിനസുകൾ 24,713 കോടി രൂപയ്ക്ക് റിലയൻസ് റീട്ടെയിലിന് വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ സിങ്കപ്പൂർ ആസ്ഥാനമായുള്ള ആർബിട്രേഷൻ കോടതിയിൽനിന്ന്അനുകൂല ഇടക്കാല ഉത്തരവ് ആസമോൺനേടുകയുംചെയ്തിരുന്നു. റിലയൻസുമായുള്ള ഇടപാടിൽ ഇടപെടുന്നത് തടയുന്നതിനാണ് ഫ്യൂച്ചർ ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. കരാർ ലംഘിച്ചെന്നാരോപിച്ച് ആമസോൺ അടിയന്തര വ്യവാഹരത്തിന് കോടതിയെ സമീപിച്ചു. അതിനിടെ ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാടുമായി മുന്നോട്ടുപോകാൻ റിലയൻസിന് സിസിഐ നവംബറിൽ അനുമതിനൽകുകയുംചെയ്തു. എന്നാൽ ഇതിനെതിരെ ആമസോൺ രംഗത്തെത്തിയിരുന്നു. Delhi HC rejects Futures plea for interim injunction against Amazon

from money rss https://bit.ly/34t20J1
via IFTTT

സ്വര്‍ണവില വീണ്ടുംകൂടുന്നു: 20 ദിവസംകൊണ്ട് 2000 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടംതുടരുന്നു. തിങ്കളാഴ്ച പവന്റെ വില 240 രൂപകൂടി 37,680 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 4710 രൂപയുമായി. 20 ദിസവംകൊണ്ട് 2000 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.40ശതമാനം വർധിച്ച് 1,888.76 രൂപയായി. ഡോളർ കരുത്താർജിച്ചത് സ്വർണവിലയിലെ കുതിപ്പിന് തടയിട്ടു. കോവിഡ് വീണ്ടും വ്യാപിക്കുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ആഗോളതലത്തിൽ സ്വർണവിലയെ സ്വാധീനിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.75ശതമാനം വർധിച്ചു. 50,678 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/38Cy3I7
via IFTTT

സെന്‍സെക്‌സില്‍ 174 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ സൂചികകളിൽ തളർച്ച. സെൻസെക്സ് 174 പോയന്റ് നഷ്ടത്തിൽ 46,786ലും നിഫ്റ്റി 56 പോയന്റ് താഴ്ന്ന് 13,704ലിലുമാണ് വ്യാപാരം തുടങ്ങിയത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കോവിഡ് വ്യാപനത്തെതുടർന്ന് ബ്രിട്ടൻ ഉൾപ്പെടുയള്ള രാജ്യങ്ങൾ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയതാണ് സൂചികകളെ ബാധിച്ചത്. ബിഎസ്ഇയിലെ 648 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 837 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. 79 ഓഹരികൾക്ക് മാറ്റമില്ല. ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, മാരുതി സുസുകി, അൾട്രടെക് സിമെന്റ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടിസിഎസ്, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. എൽആൻഡ്ടി, റിലയൻസ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

from money rss https://bit.ly/3rhu2kM
via IFTTT

ഇപിഎഫില്‍ പുതിയതായി ചേര്‍ന്നവരുടെ എണ്ണം 11.55 ലക്ഷമായി: വര്‍ധന 56ശതമാനം

ഇപിഎഫിലെ വരിക്കാരുടെ എണ്ണത്തിൽ ഒക്ടോബറിൽ 56ശതമാനം വർധന. ഇതോടെ കഴിഞ്ഞവർഷം ഇതേകാലയളവിലെ 7.39 ലക്ഷത്തിൽനിന്ന് 11.55 ലക്ഷമായി പുതിയ അംഗങ്ങളുടെ എണ്ണം ഉയർന്നു. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽനിന്നുള്ള മോചനം വ്യവസായ മേഖലയിൽ ഉണർവ് പകർന്നതിന്റെ പ്രതിഫലനമാണിത്. പുതിയതായി തൊഴിൽ സൃഷ്ടിക്കപ്പെട്ടതിനെതുടർന്നാണ് വരിക്കാരുടെ എണ്ണത്തിലും വർധനവുണ്ടായത്. 2019-20 സാമ്പത്തിക വർഷത്തിൽ ഇപിഎഫിൽ പുതിയതായി ചേർന്നവരുടെ എണ്ണം 78.58 ലക്ഷമായി ഉയർന്നിരുന്നു. മുൻ സാമ്പത്തികവർഷം ഇത് 61.12 ലക്ഷമായിരുന്നു. അതേസമയം ജീവനക്കാരുടെ ശമ്പള വർധനയുടെ കാര്യത്തിൽ ഇടിവ് രേഖപ്പെടുത്തിയതായി തൊഴിൽമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

from money rss https://bit.ly/2WwTmVR
via IFTTT

Friday, 18 December 2020

ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 13,750ന് മുകളിലെത്തി

മുംബൈ: നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതോടെ ഓഹരി സൂചികകൾക്ക് തുടക്കത്തിലെ നേട്ടം നിലനിർത്താനായില്ല. ചാഞ്ചാട്ടത്തിനൊടുവിൽ വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകൾ നേട്ടത്തിൽ തന്നെയാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 70.35 പോയന്റ് ഉയർന്ന് 46,960.69ലും നിഫ്റ്റി 19.80 പോയന്റ് നേട്ടത്തിൽ 13,760.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1125 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1611 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 122 ഓഹരികൾക്ക് മാറ്റമില്ല. ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഇൻഫോസിസ്, വിപ്രോ, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎൻജിസി, മാരുതി സുസുകി, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഫാർമ സൂചികകൾ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ബാങ്ക്, ഊർജം, ലോഹം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികൾ വില്പന സമ്മർദംനേരിട്ടു.

from money rss https://bit.ly/2WtJz2w
via IFTTT

ഐകിയയുടെ മുംബൈ ഷോറൂം സന്ദര്‍ശനത്തിനുള്ള രണ്ടാഴ്ചത്തെ പ്രീ ബുക്കിങ് തീര്‍ന്നു

നവി മുംബൈയിൽ പ്രവർത്തനംതുടങ്ങിയ ഐകിയ സ്റ്റോർ സന്ദർശിക്കുന്നതിനുള്ള രണ്ടാഴ്ചത്തെ ബുക്കിങ് തീർന്നു. വെള്ളിയാഴ്ചയാണ് രാജ്യത്തെ രണ്ടാമത്തെ ഐകിയ സ്റ്റോർ നവി മുംബൈയിൽ പ്രവർത്തനം തുടങ്ങിയത്. 7000 ഹോം ഫർണിഷിങ് ഉത്പന്നങ്ങളോടെ 5.3 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ളതാണ് പുതിയ ഷോറും. ലോകത്തെ ഏറ്റവും വലിയ ഫർണീച്ചർ റീട്ടെയ്ലറായ ഐകിയയുടെ ആദ്യഷോറും ഹൈദരാബാദിലാണുള്ളത്. സുരക്ഷിതമായി ഷോപ്പിങ് നടത്തുന്നതിന്റെ ഭാഗമായാണ് ഷോറൂമിലേയ്ക്ക് പ്രീ ബുക്കിങ് വഴി പ്രവേശനം അനുവദിച്ചത്. രണ്ടാഴ്ച മുമ്പുവരെയാണ് ഐകിയയുടെ വെബ്സൈറ്റ് വഴി ബുക്കിങ് ചെയ്യാൻ കഴിയുക. സ്വീഡീഷ് ഫർണീച്ചർ ഭീമനായ ഐകിയയുടെ രാജ്യത്തെ ആദ്യത്തെ സ്റ്റോർ തുടങ്ങിയത് 2018ലാണ്. സ്റ്റോർ തുറന്നതോടെ ഹൈടെക് സിറ്റി ട്രാഫിക് ബ്ലോക്കുമൂലം നിശ്ചലമായിരുന്നു. നാല് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂമിൽ ആദ്യദിവസം സന്ദർശനത്തിനെത്തിയത് 45,000ത്തോളം പേരായിരുന്നു.

from money rss https://bit.ly/3mzD2Ou
via IFTTT

Thursday, 17 December 2020

2020ല്‍ ഈ ഓഹരികള്‍ നിക്ഷേപകന് നല്‍കിയത് 78ശതമാനംവരെ നഷ്ടം

മാർച്ചിലെ തകർച്ചയിൽനിന്ന് സൂചികകൾ കുതിച്ചപ്പോൾ എല്ലാ ഓഹരികളും മികച്ച നേട്ടമുണ്ടാക്കിയില്ല. 1000 കോടി രൂപയിലധികം വിപണിമൂല്യമുള്ള മൂന്നിലൊന്ന് ഓഹരികൾ ഇപ്പോഴും നഷ്ടത്തിൽതന്നയൊണ്. 78 ശതമാനംവരെ നഷ്ടമുണ്ടാക്കിയ ഓഹരികളും ഇക്കൂട്ടത്തിലുണ്ട്. ഫ്യൂച്ചർ റീട്ടെയിൽ ഫാഷൻസ്, ഫ്യൂച്ചർ റീട്ടെയിൽ, സുവെൻ ലൈഫ് സയൻസ്, ഫ്യൂച്ചർ കൺസ്യൂമർ, യെസ് ബാങ്ക്, ജിഇ പവർ, ഫെഡറൽ മൊഗുൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ ജനുവരി ഒന്നുമുതൽ ഡിസംബർ 16വരെയുള്ള കണക്കെടുക്കുമ്പോൾ 53 മുതൽ 78ശതമാനംവരെ നഷ്ടത്തിലാണ്. 60ഓളം ഓഹരികൾ ഈകാലയളവിൽ 20ശതമാനത്തോളം നഷ്ടമാണ് നിക്ഷേപകന് നൽകിയത്. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, ക്യാപിറ്റൽ ഗുഡ്സ് സെക്ടർ തുടങ്ങിയവയുടെ നഷ്ടത്തിന്റെ വിഹിതം 33ശതമാനമാണ്. ഓട്ടോ സെക്ടറാകട്ടെ 8.8ശതമാനവും. എഫ്എംസിജി, ഇൻഫ്ര, റിയാൽറ്റി കമ്പനികൾ 5.3ശതമാനംവീതവും നഷ്ടംപങ്കിട്ടു. ആഗോളതലത്തിൽ കോവിഡ് പരത്തിയ ഭീതിയിൽ മാർച്ചിൽ തകർന്നടിഞ്ഞ ഓഹരി സൂചികകൾ 83ശതമാനം തിരിച്ചുവരവ് നടത്തി എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. സെൻസെക്സ് 47,000വും നിഫ്റ്റി 13,750ഉം മറികടന്നു. ഈവർഷം സെൻസെക്സ് ബ്ലൂചിപ് സൂചികയിലുണ്ടായ നേട്ടം 13.5ശതമാനവുമാണ്.

from money rss https://bit.ly/38gvOde
via IFTTT

രണ്ടാഴ്ചകൊണ്ട് വര്‍ധിച്ചത് 1,520 രൂപ: സ്വര്‍ണവില പവന് 37,440 രൂപയായി

സംസ്ഥാനത്ത് സ്വർണവില വെള്ളിയാഴ്ചയുംകൂടി. പവന് 320 രൂപ കൂടി 37,440 രൂപയായി. ഗ്രാമിന് 40 രൂപകൂടി 4680 രൂപയായി. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയിലുണ്ടായ വർധന 1,520 രൂപയാണ്. അതസമയം, തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,881.65 ഡോളറായി കുറഞ്ഞു. ഈയാഴ്ചമാത്രം 2.3ശതമാനം വർധനയാണുണ്ടായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.24ശതമാനം കുറഞ്ഞ് 50,270 രൂപ നിലവാരത്തിലെത്തി.

from money rss https://bit.ly/3mqDKgR
via IFTTT

ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 47,000കടന്നു

മുംബൈ: തുടർച്ചയായി ആറാം ദിവസവും കുതിച്ചതോടെ സെൻസെക്സ് ഇതാദ്യമായി 47,000 കടന്നു. നിഫ്റ്റി 13,750 ന് മുകളിലാണ് വ്യാപാരം നടക്കുന്നത്. താമസിയാതെ സൂചിക 30 പോയന്റ് നേട്ടത്തിൽ 46,920 നിലവാരത്തിലെത്തുകയുംചെയ്തു. ഐടി ഓഹരികളുടെ കരുത്തിലാണ് സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ചത്. എച്ച്സിഎൽ ടെക്, ഇൻഫോസിസ്, നെസ് ലെ, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. റിലയൻസ്, എൻടിപിസി, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ, ഐടിസി, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex hits 47k as indices scale fresh high

from money rss https://bit.ly/38eYYcD
via IFTTT

പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കാൻ 75,000 കോടിയുടെ പദ്ധതിയുമായി വേദാന്ത ചെയര്‍മാന്‍

കൊച്ചി: കൽക്കരി, ബോക്സൈറ്റ് തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ ഖനനത്തിലൂടെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത ഇന്ത്യൻ വ്യവസായി അനിൽ അഗർവാൾ പൊതുമേഖലാ സ്ഥാപനങ്ങൾ വൻതോതിൽ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമ്പോൾ, അതിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് 'വേദാന്ത റിസോഴ്സസ്' ചെയർമാനായ അനിൽ അഗർവാൾ നീക്കം തുടങ്ങിയത്. ഇതിനായി 1,000 കോടി ഡോളറിന്റെ (75,000 കോടി രൂപ) പദ്ധതിക്ക് രൂപം നൽകുകയാണ് അദ്ദേഹം. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന 'സെൻട്രിക്കസ് അസറ്റ് മാനേജ്മെന്റ്' എന്ന കമ്പനിയുമായി ചേർന്നാണ് ഈ ഫണ്ടിന് രൂപം നൽകുക. മറ്റു നിക്ഷേപകരിൽനിന്നു കൂടി പണം സ്വരൂപിച്ച് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുടെ മാതൃകയിലായിരിക്കും പ്രവർത്തനം. 10 വർഷമായിരിക്കും ഫണ്ടിന്റെ കാലാവധി. അതിനുള്ളിൽ ഏറ്റെടുക്കുന്ന കമ്പനികളുടെ മൂല്യം വർധിപ്പിച്ച് വിറ്റൊഴിയാനാകും ശ്രമം. കേന്ദ്രസർക്കാർ 2.1 ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ഓഹരി വില്പന ലക്ഷ്യമിടുകയാണ്. ഈ സ്ഥാപനങ്ങളെ ഏറ്റെടുത്ത് കൂടുതൽ ലാഭക്ഷമമാക്കാനാണ് അനിൽ അഗർവാളിന്റെ പദ്ധതി. ഇത്തരത്തിൽ പല പൊതുമേഖലാ സ്ഥാപനങ്ങളെയും ഏറ്റെടുത്താണ് ലോഹം, ഖനനം എന്നീ മേഖലയിലെ വൻ ശക്തിയായി അദ്ദേഹത്തിന്റെ വേദാന്ത റിസോഴ്സസ് വളർന്നത്. ആ വിജയം ആവർത്തിക്കാനാണ് 75,000 കോടി രൂപയുടെ വമ്പൻ നിക്ഷേപത്തിലൂടെ ഈ വിവാദ വ്യവസായി ലക്ഷ്യമിടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്ത്, അവയിൽ വലിയ അളവിൽ മാറ്റം കൊണ്ടുവന്ന് ഇന്ത്യയിലെ സംരംഭകത്വത്തിന് പുതിയ മാനങ്ങൾ നൽകാനാകുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. അത് ഇന്ത്യയുടെ ഇപ്പോഴത്തെ വ്യവസായവത്കരണത്തിന് ആക്കം കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ വില്പനയ്ക്ക് െവച്ചിരിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിനെ ഏറ്റെടുക്കാനുള്ള ബിഡ്ഡിങ്ങിലും വേദാന്ത പങ്കെടുത്തിട്ടുണ്ട്. അലുമിനിയം വ്യാപാരിയായി സംരംഭക ജീവിതം തുടങ്ങിയ അഗർവാൾ, ഏറ്റെടുക്കലുകളിലൂടെയാണ് തന്റെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തത്. Anil Agarwal, Centricus to invest $10 billion in Indian companies

from money rss https://bit.ly/37u1z3e
via IFTTT

ഒൻപതിൽ കൂടുതൽ സിംകാർഡുകൾ ഉള്ളവർ മടക്കിനൽകണം

കൊല്ലം :സ്വന്തംപേരിൽ ഒൻപതിൽ കൂടുതൽ സിംകാർഡുകൾ കൈവശമുള്ളവർ ജനുവരി 10-നകം മടക്കിനൽകണമെന്ന് നിർദേശം. ടെലികോം സേവനദാതാക്കൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി. കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് സ്വന്തംപേരിൽ പരമാവധി ഒൻപതു സിംകാർഡുകളേ കൈവശംവയ്ക്കാനാകൂ. അധികമുള്ള കാർഡുകൾ മടക്കിനൽകാനാണ് നിർദേശം. ഓരോവ്യക്തിക്കും തങ്ങളുടെ കണക്ഷനുകൾ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റൊരു കമ്പനിയിൽനിന്ന് കണക്ഷൻ എടുത്തിട്ടുള്ളത് അവർക്ക് പരിശോധിക്കാൻ കഴിയില്ല. എന്നാൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്ഷനുകളുടെ വിവരങ്ങളുണ്ട്. സന്ദേശമനുസരിച്ച് ആളുകൾ അധികമുള്ള സിം കാർഡുകൾ മടക്കിനൽകിയില്ലെങ്കിൽ വകുപ്പു നേരിട്ട് നോട്ടീസ് നൽകിയേക്കുമെന്ന് ടെലികോം സേവനദാതാക്കൾ പറയുന്നു. എന്നാൽ കുറെക്കാലം ഉപയോഗിക്കാതെയിരിക്കുന്ന സിംകാർഡുകളുടെ കണക്ഷൻ താനെ റദ്ദാകാറുണ്ട്. സേവനദാതാക്കളുടെ അടുത്തെത്തി അന്വേഷിച്ചാലേ മുൻപെടുത്ത സിംകാർഡുകൾ എത്രയെണ്ണം തങ്ങളുടെപേരിൽ നിലനിൽക്കുന്നുണ്ടെന്ന് അറിയാനാകൂ. Content Highlights:more than nine SIM cards must return

from money rss https://bit.ly/3rauctU
via IFTTT

നാലാം ദിവസവും ചരിത്രനേട്ടം: നിഫ്റ്റി 13,700 കടന്നു

മുംബൈ: തുടർച്ചയായിനാലാമത്തെ ദിവസവും ഓഹരി സൂചികകൾ റെക്കോഡ് കുറിച്ചു. സെൻസെക്സ് 223.88 പോയന്റ് നേട്ടത്തിൽ 46,890.34ലിലും നിഫ്റ്റി 58 പോയന്റ് ഉയർന്ന് 13,740.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1234 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1485 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. ഡോളർ രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തിയതും യുഎസിൽ ഉടനെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകളുമാണ് സൂചികകൾക്ക് കരുത്തേകിയത്. ഡിവീസ് ലാബ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, കോൾ ഇന്ത്യ, അദാനി പോർട്സ്, ഒഎൻജിസി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, ബാങ്ക് സൂചികകളാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Market at fresh record highs with Nifty above 13,700

from money rss https://bit.ly/3r8GbZk
via IFTTT

എയര്‍ ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50ശതമാനം നിരക്കിളവ്‌

ട്രെയിനിൽമാത്രമല്ല വിമാനത്തിലും ഇനി മുതിർന്ന പൗരന്മാർക്ക് 50 ശതമാനം നിരക്കിളവിൽ യാത്രചെയ്യാം. എയർ ഇന്ത്യയാണ് മുതിർന്ന പൗരന്മാർക്ക് നിരക്കിളവ് പ്രഖ്യാപിച്ചത്. ആഭ്യന്തര സർവീസുകൾക്കുമാത്രമാണിത് ബാധകം. 60വയസ് പൂർത്തിയായവർക്കാണ് ഇളവ് ലഭിക്കുക. ടെർമിനൽ ഫീസ്, എയർപോർട്ട് യൂസർഫീസ് തുടങ്ങിയവ ഉൾപ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ പറയുന്നു. വയസ്സ് രേഖപ്പെടത്തിയിട്ടുള്ള തിരിച്ചറിയൽകാർഡ് ഇതിനായി കയ്യിൽകരുതണം. വോട്ടേഴ്സ് ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, എയർ ഇന്ത്യ നൽകിയിട്ടുള്ള സീനിയർ സിറ്റിസൺ ഐഡി കാർഡ് എന്നിവഇതിനായി പരഗണിക്കും. ഇക്കണോമി ക്ലാസിനുമാത്രമാണ് ഇത് ബാധകം. Air India Announces 50 Percent Concession on Airfare for Senior Citizens

from money rss https://bit.ly/3oZSjtv
via IFTTT

ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ബെസോസിന്റെ മുൻ ഭാര്യ നൽകിയത് മുപ്പതിനായിരം കോടി രൂപ

വാഷിങ്ടൺ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ മുൻ ഭാര്യ മക്കെൻസി സ്കോട്ട് നാലുമാസത്തിനിടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകിയത് 420 കോടി ഡോളർ (ഏകദേശം മുപ്പതിനായിരം കോടി രൂപ). സമ്പന്നരുടെ പട്ടികയിൽ ലോകത്ത് പതിനെട്ടാംസ്ഥാനത്തുള്ള മക്കെൻസി സ്കോട്ട് വിവിധ സംഘടനകൾ വഴി പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനും ദുരിതാശ്വാസ ഫണ്ടിലേക്കുമാണ് തുക നൽകിയത്. “എനിക്ക് പങ്കുവെക്കാൻ ആവശ്യത്തിലേറെ പണമുണ്ട്, അത് ഞാൻ പാവപ്പെട്ടവർക്കും കഷ്ടത അനുഭവിക്കുന്നവർക്കും നൽകുന്നു'' -പാവപ്പെട്ടവരെ സഹായിക്കാൻ സന്പന്നരുടെ കൂട്ടായ്മ നടത്തിയ പ്രതിജ്ഞയിൽ സ്കോട്ട് എഴുതി. മഹാമാരിക്കാലത്ത് കഷ്ടപ്പെടുന്ന അമേരിക്കക്കാരെ സഹായിക്കാൻ ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു. 2330 കോടി ഡോളറായിരുന്ന മക്കെൻസി സ്കോട്ടിന്റെ വാർഷികവരുമാനം ഈവർഷം 6070 കോടി ഡോളറായി ഉയർന്നിരുന്നു. എന്നാൽ, അതിൽ ഭൂരിഭാഗവും അവർ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മാറ്റിവെച്ചതായി അറിയിച്ചിട്ടുണ്ട്.

from money rss https://bit.ly/38bjKKj
via IFTTT

എയര്‍ ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50ശതമാനം നിരക്കിളവ്‌

ട്രെയിനിൽമാത്രമല്ല വിമാനത്തിലും ഇനി മുതിർന്ന പൗരന്മാർക്ക് 50 ശതമാനം നിരക്കിളവിൽ യാത്രചെയ്യാം. എയർ ഇന്ത്യയാണ് മുതിർന്ന പൗരന്മാർക്ക് നിരക്കിളവ് പ്രഖ്യാപിച്ചത്. ആഭ്യന്തര സർവീസുകൾക്കുമാത്രമാണിത് ബാധകം. 60വയസ് പൂർത്തിയായവർക്കാണ് ഇളവ് ലഭിക്കുക. ടെർമിനൽ ഫീസ്, എയർപോർട്ട് യൂസർഫീസ് തുടങ്ങിയവ ഉൾപ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ പറയുന്നു. വയസ്സ് രേഖപ്പെടത്തിയിട്ടുള്ള തിരിച്ചറിയൽകാർഡ് ഇതിനായി കയ്യിൽകരുതണം. വോട്ടേഴ്സ് ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, എയർ ഇന്ത്യ നൽകിയിട്ടുള്ള സീനിയർ സിറ്റിസൺ ഐഡി കാർഡ് എന്നിവഇതിനായി പരഗണിക്കും. ഇക്കണോമി ക്ലാസിനുമാത്രമാണ് ഇത് ബാധകം. Air India Announces 50 Percent Concession on Airfare for Senior Citizens

from money rss https://bit.ly/3mA8pbX
via IFTTT

Wednesday, 16 December 2020

ബിറ്റ്‌കോയിന്റെ മൂല്യം ചരിത്രത്തില്‍ ആദ്യമായി 22,000 ഡോളര്‍ കടന്നു

ലോകത്ത് ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ വില ചരിത്രത്തിൽ ആദ്യമായി 22,000 ഡോളർ കടന്നു. ഈയാഴ്ചമാത്രം 20ശതമാനത്തലധികമാണ് കുതിപ്പുണ്ടായത്. വ്യാഴാഴ്ചമാത്രം മൂല്യത്തിൽ 4.6ശതമാനമാണ് വർധനവുണ്ടായത്. വില 22,173 ഡോളറായി ഉയർന്നു. ഈവർഷം ഇതുവരെ വിലയിലുണ്ടായ വർധന 200ശതമാനത്തോളമാണ്. കഴിഞ്ഞ വർഷങ്ങളിൽ വൻകുതിപ്പുനടത്തിയ ബിറ്റ്കോയിന്റെ മൂല്യം ഈവർഷം 80ശതമാനത്തോളം നഷ്ടപ്പെട്ടിരുന്നു. 2017 ഡിസംബറിലാണ് എക്കാലത്തെയും ഉയരംകുറിച്ച് ബിറ്റ്കോയിൻ കുതിച്ചത്. ഡിസംബർ 16ന് മൂല്യം 16,925 ഡോളറിലെത്തി. അതേസമയം, 2018 ഡിസബർ 17ന് 3,200 ഡോളറിലേയ്ക്ക് വിലതാഴുകയുചെയ്തു. മറ്റ് നിക്ഷേപ ആസ്തികളിൽ തളർച്ചയുണ്ടാകുമ്പോഴാണ് ബിറ്റ്കോയിന്റെ മൂല്യത്തിൽ വർധനവുണ്ടാകുന്നത്. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ബിറ്റ്കോയിന് അംഗീകാരമുണ്ടെങ്കിലും ഇന്ത്യയിൽ നിയമപരമായ പരിരക്ഷ ലഭിക്കില്ല. Bitcoin breaches $22,000 for first time

from money rss https://bit.ly/3gVVmQT
via IFTTT

പാഠം 103| ഓഹരി വിപണി കുതിക്കുമ്പോള്‍ നിക്ഷേപകര്‍ ചെയ്യേണ്ടത്

കോവിഡ് വ്യാപനത്തെതുടർന്ന് ജോലി നഷ്ടപ്പെട്ട മുംബൈ സ്വദേശി വിനോദ്കുമാർ കഴിഞ്ഞ ഏപ്രിലിൽ മ്യൂച്വൽ ഫണ്ടിലെ എസ്ഐപി അവസാനിപ്പിച്ച് പണം പിൻവലിക്കാനിരുന്നതാണ്. മറ്റുവഴികളുണ്ടെങ്കിൽ എസ്ഐപി നിർത്തരുതെന്നും നിക്ഷേപം തുടരുകയാണ് വേണ്ടതെന്നും മറുപടി നൽകി. സൃഹൃത്തക്കളും വീട്ടുകാരും അതിനെ നിരുത്സാഹപ്പെടുത്തി. നഷ്ടമുണ്ടാക്കുന്ന ഓഹരിപോലുള്ള പദ്ധതികളിൽ നിക്ഷേപിക്കുന്നത് ഇനിയും നിർത്തിക്കൂടെയെന്നാണ് പലരും അദ്ദേഹത്തോട് ചോദിച്ചത്. കൂടുതൽ നഷ്ടമുണ്ടാക്കാൻ നിക്കാതെ വിറ്റൊഴിയാൻ പലരും അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഏതായാലും എസ്ഐപി അദ്ദേഹം നിർത്തിയില്ല. അതിന്റെഗുണം ലഭിക്കുകയുംചെയ്തു. പോർട്ട്ഫോളിയോയിലെ നെഗറ്റീവ് ആദായത്തിലായിരുന്ന പലഫണ്ടുകളും ഇപ്പോൾ ഇരട്ടഅക്ക നേട്ടത്തിലെത്തിയിരിക്കുന്നു. മികച്ചനേട്ടത്തിലായ നിക്ഷേപമെല്ലാം പിൻവലിച്ചുകൂടെയാന്നാണ് ഈയിടെ വിനോദ്കൂമാർ വീണ്ടും ഇ-മെയിലിലൂടെ ചോദിച്ചത്. പഴയമറുപടിതന്നെയാണ് നൽകിയത്. താൽക്കാലികനേട്ടത്തിനായി ഭാവിയിൽ ലഭിച്ചേക്കാവുന്ന മികച്ച ആദായം നഷ്ടപ്പെടുത്തരുത്. എസ്ഐപിയുടെ നിക്ഷേപ സാധ്യതകൾ മനസിലാക്കാതെ നിരവധി നിക്ഷേപകരാണ് നേട്ടക്കണക്കുകണ്ട് വ്യാപകമായി നിക്ഷേപം പിൻവലിച്ചത്. ഓഹരി സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ചതോടെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽനിന്ന് നിക്ഷേപകർ വൻതോതിൽ പണംപിൻവലിക്കാൻതുടങ്ങിയതാണ് പുതിയകാഴ്ച. നവംബറിൽമാത്രം ഓഹരി അധിഷ്ഠിത ഫണ്ടുകളിൽനിന്ന് നിക്ഷേപകർ പിൻവലിച്ചത് 13,000 കോടി രൂപയാണ്. മ്യൂച്വൽ ഫണ്ടുകളിലെമൊത്തം ആസ്തിയുമായി താരതമ്യംചെയ്യുമ്പോൾ 1.5ശതമാനംമാത്രമാണിത്. അഞ്ചുമാസത്തെ കണക്കുനോക്കുകയാണെങ്കിൽ 24,000 കോടി രൂപയാണ് ഫണ്ടുകളിൽനിന്ന് നിക്ഷേപകർ പിൻവലിച്ചത്. ഫണ്ടുകളിലെത്തുന്ന എസ്ഐപി നിക്ഷേപത്തിന്റെതോതിലും കുറവുണ്ടായി. മാർച്ചിലെ 8,600 കോടി രൂപയിൽനിന്ന് നവംബറിലെത്തിയപ്പോൾ 7,302 കോടിയായി കുറഞ്ഞു. നഷ്ടത്തിലായിരുന്ന പലഫണ്ടുകളുംഓഹരി സൂചികകൾ ഉയർന്നപ്പോൾഇരട്ടഅക്കനേട്ടത്തിലായതാണ് പണംതിരിച്ചെടുക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചതെന്നാണ് ഇതിൽനിന്ന് മനസിലാക്കേണ്ടത്. എന്നാൽ ഈ നിക്ഷേപതന്ത്രം എത്രത്തോളംനേട്ടം ഉണ്ടാക്കുമെന്നത് ചിന്തിക്കേണ്ടതാണ്. വിപണി തകർന്നപ്പോൾ ഭയപ്പെട്ട് പിൻവലിച്ചവരും വിപണി ഉയർന്നപ്പോൾ അത്യാഗ്രഹംകൊണ്ട് പണംതിരിച്ചെടുത്തവരും അറിയേണ്ടാകാര്യങ്ങളാണ് ഇനി പറയുന്നത്. വിപണി ഉയരുമ്പോൾ വിപണി ഉയരുന്നതും തകരുന്നതും ആർക്കും പ്രവചിക്കാൻ സാധ്യമല്ല. വിശകലനവിദഗ്ധരെപ്പോലും ഞെട്ടിച്ച് കോവിഡ് വ്യാപനത്തെതുടർന്നുള്ള തകർച്ചയിൽനിന്ന് മാസങ്ങൾക്കുള്ളിലാണ് സൂചികകൾ കുതിച്ചത്. റെക്കോഡ് ഉയരത്തിൽനിന്ന് വീണ്ടുമൊരുതകർച്ചയും ഉണ്ടായിക്കൂടെന്നില്ല. ചിലപ്പോൾ നേട്ടത്തിന്റെവേഗം തുടരുകയുംചെയ്യും. ഈ സാഹചര്യത്തിൽ താൽക്കാലിക നേട്ടത്തിൽ കുടങ്ങി നിക്ഷേപകർ തീരുമാനമെടുക്കരുത്. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായി എസ്ഐപിവഴി നിക്ഷേപം നടത്തുന്നവർ അതുതുടരുക. വിപണിയിലെ ചാഞ്ചാട്ട സ്വാഭാവമാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപകരെ കൂടുതൽനേട്ടമുണ്ടാക്കാൻ സഹായിക്കുന്നത്. തകർച്ചയിൽ നിക്ഷേപിക്കുന്നവർക്ക് കൂടുതൽ ആദായം ലഭിക്കാൻ അവസരംലഭിക്കുന്നു. അതുപോലെ വിപണി ഉയരുമ്പോൾ മികച്ചനേട്ടവും സ്വന്തമാക്കാം. ദീർഘകാലയളവിൽ മികച്ച ആദായംലഭിക്കാൻ ഈ ചാഞ്ചാട്ടസ്വഭാവമാണ് സഹായിക്കുന്നത്. അങ്ങനെയെങ്കിൽ എപ്പോൾ പിൻവലിക്കും? നിക്ഷേപ ലക്ഷ്യത്തിനുള്ള കാലയളവ് പൂർത്തിയാകുകയോ അടുത്തെത്തുകയോ ചെയ്തിട്ടുള്ളവർക്ക് നിക്ഷേപം പിൻവലിക്കാൻ യോജിച്ചസമയമണിത്. അവർക്ക് നിക്ഷേപം പിൻവലിച്ച് സുരക്ഷിത പദ്ധതികളിലേയ്ക്കുമാറ്റാം. അതുമല്ല നിക്ഷേപലക്ഷ്യതുക ഇതിനകം സമാഹരിക്കാൻ കഴിഞ്ഞവരും കാലാവധിപൂർത്തിയാക്കാൻ കാത്തിരിക്കേണ്ടതില്ല. മറ്റ് നിക്ഷേപകർ ഒറ്റത്തവണയായി ഫണ്ടുകളിൽനിക്ഷേപിച്ച് മികച്ച ആദായംലഭിച്ചവർക്ക് ആവശ്യമെങ്കിൽ പദ്ധതിയിൽനിന്ന് പിൻവാങ്ങാം. ഇക്വിറ്റി ഫണ്ടുകളിൽ ഒറ്റത്തവണ നിക്ഷേപംനടത്തുമ്പോൾ നഷ്ടസാധ്യതഏറെയാണ്. പ്രത്യേകിച്ച് വിപണി ഉയർന്നുനിൽക്കുന്ന സമയത്ത്. ഫണ്ടുകളിൽ നിക്ഷേപം തുടങ്ങാൻ ഉദ്ദേശിക്കുന്നവർ വിപണി താഴുന്നത് നോക്കിയിരിക്കേണ്ടതുമില്ല. എസ്ഐപി രീതിയിൽ നിക്ഷേപം തുടങ്ങാൻ വിപണിയിലെ ഉയർച്ചയോ താഴ്ചയോ നോക്കേണ്ടതില്ല. പോർട്ട്ഫോളിയോ വൈവിധ്യവത്കരണം പോർട്ട്ഫോളിയോ വൈവിധ്യവതകരണം വേണ്ടരീതിയിൽ ക്രമീകരിക്കാൻ കഴിയാത്തവർക്ക് അതിന് യോജിച്ച സമയമാണിപ്പോൾ. ഇക്വിറ്റി ഫണ്ടുകളിൽ നിശ്ചിതഅനുപാതത്തിൽക്കൂടുതൽ നിക്ഷേപമുണ്ടെങ്കിൽ ആതുക പിൻവലിച്ച് മറ്റുപദ്ധതികളിലേയ്ക്കമാറ്റാം. ഇതിനായി എസ്ടിപി, എസ്ഡബ്ല്യുപി എന്നീമാർഗങ്ങളും പരിഗണിക്കാം. നിക്ഷേപം എസ്ഐപിവഴിമാത്രം ഓഹരി അധിഷ്ഠിത ഫണ്ടുകളിൽനിന്ന് മികച്ച ആദായം ലഭിക്കാൻ ദീർഘകാല ലക്ഷ്യങ്ങൾക്കായി എസ്ഐപി മാതൃകയിൽമാത്രം നിക്ഷേപിക്കുക. ഓഹരി വിപണി തകരുന്നതോ റെക്കോഡ് ഭേദിക്കുന്നതോ കണക്കിലെടുക്കാതെ ഫണ്ടുകളുടെ പ്രകടനംമാത്രം വിലയിരുത്തി നിക്ഷേപംനടത്തുക. ചുരുക്കത്തിൽ പുതിയ നിക്ഷേപകർ: റെക്കോഡ് ഉയരത്തിലായതിനാൽ ഭാവിയിൽ വിപണി കൂപ്പുകുത്തുമോയന്ന് പുതിയ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ല. നിക്ഷേപം തുടങ്ങാൻ യോജിച്ചസമയംഎന്നൊന്നില്ല. ദീർഘകാല ലക്ഷ്യത്തിനായി ഇന്നുതന്നെ എസ്ഐപി തുടങ്ങാം. നിലവിലെ നിക്ഷേപകർ: എസ്ഐപി നിക്ഷേപത്തിലെ മാന്ത്രികത ദർശിച്ചവരാണ് നിങ്ങൾ. അതുകൊണ്ടുതന്നെ വിപണിയുടെ ഉയർച്ചതാഴ്ചകളിൽ നിക്ഷേപം തുടരുക. ലക്ഷ്യത്തോടടുത്തവർ: സാമ്പത്തിക ലക്ഷ്യങ്ങളോടടുത്തവർ ഘട്ടംഘട്ടമായി നിക്ഷേപം പിൻവലിച്ച് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിലേയ്ക്കോ ബാങ്കിലേയ്ക്കോ മാറ്റുക. ബാങ്ക് അക്കൗണ്ടിനേക്കാൽ കൂടുതൽ ആദായം ഷോർട്ട് ഡ്യൂറേഷൻ ഡെറ്റ് ഫണ്ടുകളിൽനിന്ന് ലഭിക്കും. ഒറ്റത്തവണയായി നിക്ഷേപിക്കുന്നവർ: ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ഒറ്റത്തവണയായി നിക്ഷേപിക്കാതിരിക്കുന്നതാണ് ഉചിതം. പ്രത്യേകിച്ച് വിപണി ഉയർന്നുനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ. ബാങ്കിലോ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിലോ മൊത്തം തുക നിക്ഷേപിച്ചശേഷം നിശ്ചിത തുകവീതം ഇക്വിറ്റി ഫണ്ടിലേയ്ക്ക് മാറ്റുന്ന(എസ്ഐപി)നിക്ഷേപരീതി പിന്തുടരുക. മാർച്ചിൽ നിക്ഷേപം പിൻവലിച്ചവർ: വിപണി തകർന്ന മാർച്ചിൽ ഭയന്ന് നിക്ഷേപം പിൻവലിച്ചവർ വിപണിയുടെ ഉയർച്ചകണ്ട് വൻതുക നിക്ഷേപിക്കാൻ തുനിയരുത്. ആദ്യം സാമ്പത്തിക ലക്ഷ്യങ്ങൾ വിലയിരുത്തുക. അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ മുന്നിൽ കണ്ട് നിശ്ചിത തുകവീതം എസ്ഐപിയായി നിക്ഷേപംതുടങ്ങുക. തുകയനുസരിച്ച് ആറുമാസം മുതൽ 18മാസംവരെയായി നിക്ഷേപം ക്രമീകരിക്കാം. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: വിപണി ഉയരുമ്പോഴും തകരുമ്പോഴും നിക്ഷേപിക്കുന്നത്ലഭിക്കുന്ന യൂണിറ്റുകൾ ആവറേജ് ചെയ്യാൻ സഹായിക്കും. ചാഞ്ചാട്ടം നിക്ഷേപകർക്ക് ഗുണകരമാകുന്നത് ഈ സാഹചര്യത്തിലാണ്. വാങ്ങുന്നകാലയളവിൽ വിപണി ഇടിയുമ്പോഴും വിൽക്കുന്നകാലത്ത് വിപണി ഉയരുമ്പോഴും യഥാർത്ഥത്തിൽ പ്രതീക്ഷിക്കാൻ കഴിയാത്തനേട്ടമാണ് നിക്ഷേപകന് ലഭിക്കുക. നിക്ഷേപലക്ഷ്യം പൂർത്തിയാക്കാൻ രണ്ടുവർഷം ബാക്കിയുള്ളപ്പോൾ മുതൽ വിപണിയുടെ നീക്കം വിലയിരുത്താം; തീരുമാനമെടുക്കാം.

from money rss https://bit.ly/3mtm0RY
via IFTTT

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന: പവന് 160 രൂപകൂടി 37,120 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു. വ്യാഴാഴ്ച പവന് 160 രൂപകൂടി 37,120 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4640 രൂപയുമായി. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് വിലവർധന. ബുധനാഴ്ച പവന് 36,960 രൂപയായിരുന്നു വില. ഒരാഴ്ച തുടർച്ചയായി ഉയർന്നുന്നിരുന്ന ആഗോള വിലയിൽ സ്ഥിരതയാർജിച്ചിട്ടുണ്ട്. സ്പോട് ഗോൾഡ് വില ഔൺസിന് 1,864.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.35ശതമാനം ഉയർന്ന് 49,770 രൂപ നിലവാരത്തിലെത്തി.

from money rss https://bit.ly/3afAPW1
via IFTTT

ഓഹരി സൂചികകളില്‍ സമ്മിശ്ര പ്രതികരണം: നേട്ടമില്ലാതെ വിപണി

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ സമ്മിശ്ര പ്രതികരണം. സെൻസെക്സ് 8 പോയന്റ് താഴ്ന്ന് 46,658ലും നിഫ്റ്റി ഒരു പോയന്റ് നേട്ടത്തിൽ 13,683ലുമാണ് വ്യാപാരം ആരംഭിച്ചത്. കോവിഡ് വാക്സിൻ സംബന്ധിച്ച റിപ്പോർട്ടുകളും തൊഴിൽമേഖല സ്ഥിരതയാർജിക്കുന്നതുവരെ പലിശ നിരക്കിൽ മാറ്റംവരുത്തേണ്ടെന്ന യുഎസ് ഫെഡ് റിസർവിന്റെ തീരുമാനവുമാകും വിപണിയെ സ്വാധീനിക്കുക. ബിഎസ്ഇയിലെ 910 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 390 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 60 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, പവർഗ്രിഡ് കോർപ്, അൾട്രടെക് സിമെന്റ്, റിലയൻസ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, എൻടിപിസി, എൽആൻഡ്ടി, സൺ ഫാർമ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ആക്സിസ് ബാങ്ക്, ഐടിസി, എസ്ബിഐ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/37nrCZP
via IFTTT

ഓഹരി സൂചികകള്‍ ക്ലോസ്‌ചെയ്തത് റെക്കോഡ് ഉയരത്തില്‍: നിഫ്റ്റി 13,650 കടന്നു

മുംബൈ: എക്കാലത്തെയും പുതിയ ഉയരംകുറിച്ച് നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെകസ് 403.29 പോയന്റ് നേട്ടത്തിൽ 46,666.46ലും നിഫ്റ്റി 114.80 പോയന്റ് ഉയർന്ന് 13,682.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1801 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1129 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 164 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കോവിഡ് വാക്സിൻ യാഥാർഥ്യമായതും വിപണിയെ തുണച്ചു. എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, ടൈറ്റാൻ, ഡിവിസ് ലാബ്, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനാമയും നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, അൾട്രടെക് സിമെന്റ്, എൻടിപിസി, ഗെയിൽ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്കുകളുടെ സൂചിക ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ലോഹം, വാഹനം, മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. Market ends at fresh record high with Nifty above 13,650

from money rss https://bit.ly/37lQhhw
via IFTTT