121

Powered By Blogger

Thursday, 13 May 2021

പവന്റെ വില 120 രൂപകൂടി 35,720 രൂപയായി

അക്ഷയ തൃത്രീയ ദിനത്തിൽ സ്വർണവിലയിൽ വർധന. പവന്റെ വില 120 രൂപകൂടി 35,720 രൂപയായി. ഗ്രാമിന് 15 രൂപകൂടി 4465 രൂപയുമായി. രണ്ടുദിവസം 35,600 നിലവാരത്തിൽ തുടർന്നശേഷമാണ് വില വർധിച്ചത്. ആഗോള വിപണിയിൽ സ്വർണവില നേരിയതോതിൽ കുറഞ്ഞു. സ്പോട് ഗോൾഡ് വില ഔൺസിന് 1823.34ഡോറളാണ് വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,438 രൂപ നിലവാരത്തിലാണ്.

from money rss https://bit.ly/3yj0V4b
via IFTTT

പൊതുമേഖ ബാങ്ക് സൂചിക നേട്ടത്തിൽ: ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചത് ചാഞ്ചാട്ടത്തോടെ. സെൻസെക്സ് 48,692ലും നിഫ്റ്റി 14,710ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1247 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 278 ഓഹരികൾ നഷ്ടത്തിലുമാണ്. 100 ഓഹരികൾക്ക് മാറ്റമില്ല. മികച്ച പ്രവർത്തനഫലം പുറത്തുവിട്ട ഏഷ്യൻ പെയിന്റ്സ് ഓഹരി നാലുശതമാനത്തോളം ഉയർന്നു. ടൈറ്റാൻ, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികൾ ഒരുശതമാനവും നേട്ടത്തിലാണ്. ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. നിഫ്റ്റി പൊതുമേഖല സൂചിക രണ്ടുശതമാനം നേട്ടത്തിലാണ്. ഐടി സൂചിക നഷ്ടത്തിലുമാണ്. കഴിഞ്ഞ വ്യാപാര ദിനത്തിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,260.59 കോടി രൂപയുടയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 704.36 കോടി രൂപയുടെയും ഓഹരികളാണ് വിറ്റൊഴിഞ്ഞത്. എൽആൻഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ആദിത്യ ബിർള ക്യാപിറ്റൽ തുടങ്ങി 41 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3of3K1i
via IFTTT

ഇന്ന് അക്ഷയതൃതീയ: വ്യാപാരം ഓൺലൈനിൽ

കൊച്ചി: കോവിഡ്-19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും 'അക്ഷയതൃതീയ' വില്പന ഓൺലൈൻ വഴി ആക്കാനൊരുങ്ങി സ്വർണ വ്യാപാരികൾ. മേയ് 14-നാണ് അക്ഷയതൃതീയ. ഈ ദിവസം സ്വർണം വാങ്ങുന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമായാണ് കാണുന്നത്. കഴിഞ്ഞ വർഷവും ലോക്ഡൗൺ ആയതിനാൽ അക്ഷയതൃതീയ വില്പന ഓൺലൈൻ വഴിയായിരുന്നു. പത്ത് ശതമാനം വില്പന മാത്രമാണ് നടന്നത്. പൊതുവേ സ്വർണ വ്യാപാരികളെ സംബന്ധിച്ച് വലിയ പ്രതീക്ഷയുടെ ദിനമാണ് അക്ഷയതൃതീയ. ഈ വർഷവും കോവിഡ് ലോക്ഡൗണിൽ കടകളെല്ലാം അടഞ്ഞുകിടക്കുന്നുണ്ടെങ്കിലും ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് വ്യാപാരികൾ. അതിനുവേണ്ടി സാമൂഹിക മാധ്യമങ്ങളെല്ലാം പരമാവധി ഉപയോഗപ്പെടുത്തും. 15 ശതമാനത്തിലധികം വ്യാപാരം ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്.

from money rss https://bit.ly/3y89TB5
via IFTTT

കോവിഡ് മരുന്നുകൾക്ക് റെക്കോഡ് വിൽപ്പന: ഒറ്റബ്രാൻഡിന്റെ വിറ്റുവരവ് 352 കോടി രൂപ

തൃശ്ശൂർ: ഗ്ലെൻമാർക്ക് കമ്പനിയുടെ, കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫാബിഫ്ളൂ എന്ന ബ്രാൻഡ് വിപണിമൂല്യംകൊണ്ട് ആരോഗ്യമേഖലയെ അമ്പരപ്പിക്കുന്നു. ഇൻഫ്ളുവൻസയെന്ന പകർച്ചപ്പനിക്കെതിരേയുള്ള ജാപ്പനീസ് മരുന്നാണ് ഫാവിപിരാവിർ. കടുത്ത വൈറസ് ബാധയ്ക്കെതിരേ ഉപയോഗിക്കാവുന്ന മരുന്ന് ഇടത്തരം കോവിഡ് ബാധിതർക്കും നൽകാനുള്ള അനുമതി കഴിഞ്ഞ ജൂണിലാണ് ഇന്ത്യയിൽ നൽകിയത്. മുപ്പതിലധികം കമ്പനികൾ മരുന്നിന്റെ ജനറിക് പതിപ്പ് ഇവിടെ ഉത്പാദിപ്പിക്കുന്നുമുണ്ട്. ഇതിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിലെ ഔഷധമൊത്തവ്യാപാരി സംഘടനയുടെ കണക്കുകൾ പ്രകാരം 351.9 കോടി രൂപയുടെ ഫാബിഫ്ളൂ മരുന്നാണ് വിറ്റുപോയത്. ഏറ്റവും കൂടുതൽ വിപണിവിഹിതമുണ്ടായിരുന്ന സിൻകോവിറ്റിനെയാണ് 90 ലക്ഷം രൂപ കൂടുതൽ നേടി മറികടന്നത്. അതേമാസം ഇന്ത്യയിലെ മൊത്തം മരുന്നുകളുടെ വിൽപ്പന 15,665 കോടി രൂപയുടെ വിറ്റുവരവാണുണ്ടാക്കിയത്. അതായത് പതിനായിരക്കണക്കിന് ബ്രാൻഡുകളുള്ള ഔഷധവിപണിയുടെ മൊത്തം വിറ്റുവരവിന്റെ രണ്ടുശതമാനവും ഫാബിഫ്ളൂവെന്ന കോവിഡ് മരുന്ന് നേടി. തൊട്ടുമുൻപത്തെ മാർച്ചുമാസത്തിൽ വെറും 48.3 കോടിയുടെ വിറ്റുവരവായിരുന്നു. ഗുരുതരരോഗികൾക്കുള്ള കുത്തിവെപ്പുമരുന്നുകളായ റെംഡെസിവിറിന്റെയും ടോസിലിസുമാബിന്റെയും ഉപയോഗം ആശുപത്രികളിലായി നിജപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ പരിചരിക്കേണ്ടിവരുന്ന രോഗികൾക്കാണ് ഫാവിപിരാവിർ തുടങ്ങിയ മരുന്നുകൾ കൊടുക്കുന്നത്. എന്നാൽ, വിദേശരാജ്യങ്ങളിലെപ്പോലെയുള്ള പ്രയോജനം കോവിഡ് ചികിത്സയിൽ ഇവയ്ക്ക് ഇന്ത്യയിലുണ്ടാക്കാൻ കഴിഞ്ഞോയെന്ന സംശയവും വിദഗ്ധർ പ്രകടിപ്പിക്കുന്നുണ്ട്. ഏറെക്കാലമായി വിപണിയിൽ ലഭ്യമായ മരുന്നുകളാണെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. വിതരണം കർശനവ്യവസ്ഥകളോടെ കോവിഡ് ചികിത്സയ്ക്ക് അനുമതി നൽകിയിട്ടുള്ള മരുന്നുകളുടെ വിതരണത്തിന് കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ഇതിൽ രണ്ട് കുത്തിവെപ്പുമരുന്നുകളും ആശുപത്രികൾ വഴി മാത്രമാണ് വിതരണം. ഫാവിപിരാവിർ പോലുള്ള മരുന്നുകൾ വിൽക്കുന്നത് യോഗ്യരായ ഡോക്ടർമാരുടെ കുറിപ്പടിയുടെ മാത്രം അടിസ്ഥാനത്തിലായിരിക്കണം. ചില്ലറവിൽപ്പനശാലകൾ ഇക്കാര്യത്തിൽ കടുത്തശ്രദ്ധ പുലർത്തണം. രോഗികൾ മരുന്നുകൾ നേരിട്ടുവാങ്ങി ഉപയോഗിക്കരുത്. -കെ.ജെ. ജോൺ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ

from money rss https://bit.ly/3y9NXWb
via IFTTT

Wednesday, 12 May 2021

വിലക്കയറ്റ ഭീഷണി: സെൻസെക്‌സ് 471 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു, നിഫ്റ്റി 14,700ന് താഴെ

മുംബൈ: ആഗോള വിപണികളിലെ വില്പന സമ്മർദം രാജ്യത്തെ സൂചികകളെയും ബാധിച്ചു. വിപണി ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ആഗോള വ്യാപകമായി വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നതാണ് രണ്ടാം ദിവസവും സൂചികകളെ ബാധിച്ചത്. സെൻസെക്സ് 471.01 പോയന്റ് താഴ്ന്ന് 48,690.80ലും നിഫ്റ്റി 154.30 പോയന്റ് നഷ്ടത്തിൽ 14,696.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1571 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1443 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ടാറ്റ മോട്ടോഴ്സ്, ടൈറ്റാൻ കമ്പനി, മാരുതി സുസുകി, പവർഗ്രിഡ് കോർപ്, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ പൊതുമേഖല സൂചിക മൂന്നുശതമാനത്തിലേറെ ഉയർന്നപ്പോൾ നിഫ്റ്റി ബാങ്ക്, മെറ്റൽ, എനർജി സൂചികകൾ 1-3ശതമാനം താഴുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. Nifty ends below 14,700, Sensex falls 471 pts

from money rss https://bit.ly/3olK6kx
via IFTTT

ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് എട്ടുശതമാനത്തിലേയ്ക്ക് കുതിച്ചു

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ കുത്തനെ ഉയർന്നു. മാർച്ചിലെ 6.5ശതമാനത്തിൽനിന്ന് ഏപ്രിലിൽ 8ശതമാനമായാണ് വർധിച്ചത്. എംപ്ലോയ്മന്റ് നിരക്കാകട്ടെ 37.6ശതമാനത്തിൽനിന്ന് 36.8ലേക്ക് താഴുകയുംചെയ്തു. വിവിധയിടങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത് തൊഴിലിനെ ബാധിച്ചെങ്കിലും രാജ്യത്തെ സമ്പദ്ഘടനയ്ക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതെപോയി എന്നുവേണം കണക്കാക്കാനെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി വിലയിരുത്തുന്നു. അതോടൊപ്പം അടച്ചിടൽ ജനങ്ങൾക്ക് തൊഴിൽ തേടുന്നതിന് തടസ്സമാകുകയുംചെയ്തു. തൊഴിലാളികളുടെ എണ്ണത്തിൽ ഏപ്രിലിൽ 11 ലക്ഷത്തിന്റെ കുറവാണുണ്ടായത്. ഇതോടെ തൊഴിൽ ചെയ്യുന്ന മൊത്തംപേരുടെ എണ്ണം 73.5 ലക്ഷമായി കുറയുകയുംചെയ്തു. കാർഷികമേഖലയിലാണ് തൊഴിൽ നഷ്ടം കൂടുതലുണ്ടായത്. ലോക്ഡൗൺ അല്ല ഇതിന് കാരണമെന്നും സിഎംഐഇയുടെ ഡാറ്റ വ്യക്തമാക്കുന്നു. ദിവസക്കൂലിക്കാരുടെയും ചെറുകിട വ്യാപാരികളുടെയും ഇടയിൽ രണ്ടുലക്ഷേപേർക്കെങ്കിലും തൊഴിൽ നഷ്ടമായി. ശമ്പളവരുമാനക്കാരായ 34 ലക്ഷം പേർക്കും ഏപ്രിലിൽ ജോലി പോയി. തുടർച്ചയായി മൂന്നാമത്തെ മാസമാണ് തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നത്.

from money rss https://bit.ly/3hklh6R
via IFTTT

Tuesday, 11 May 2021

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 160 രൂപ കുറഞ്ഞ് 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്. 35,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. യുഎസ് ട്രഷറി ആദായം വർധിച്ചത് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു. വിലക്കയറ്റ ഭീതിയിൽ ഡോളറിന്റെ മൂല്യത്തിൽ കഴിഞ്ഞദിവസം ഇടിവുണ്ടായതും സ്വർണവില കുറയാനിടയാക്കി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,640 രൂപയായി കുറഞ്ഞു.

from money rss https://bit.ly/2RawdsY
via IFTTT

ഭേദഗതി വേണ്ടെന്നുവെച്ചേക്കും: ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമായിതുടരും

പണമില്ലാതെ ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമായി തുടരും. നിയമം പരിഷ്കരിച്ച് സിവിൽ കേസിൽ ഉൾപ്പെടുത്താനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചേക്കും. പിഴ പണമായി ഈടാക്കി ജയിൽശിക്ഷ ഒഴിവാക്കാനായിരുന്നു നിയമത്തിൽ ഭേദഗതികൊണ്ടുവരാൻ ഉദ്ദേശിച്ചിരുന്നത്. നിലവിലുള്ള ചട്ടംതുടരണമെന്ന് നിരവധികോണുകളിൽനിന്ന് ആവശ്യം ഉയർന്നതുപരിഗണിച്ചാണ് നിയമഭേഗതി സർക്കാർ വേണ്ടെന്നുവെയ്ക്കുന്നത്. സിവിൽ കേസിൽ ഉൾപ്പെടുത്തിയാൽ ഗൗരവംനഷ്ടപ്പെടുമെന്നും ചെക്കുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിബദ്ധത നഷ്ടപ്പെടുമെന്നുമാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുന്നതിന്, സുപ്രീംകോടതി നിയമിച്ച സമിതയിൽനിന്ന് സർക്കാർ അഭിപ്രായംതേടിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ബാങ്കിങ് റെഗുലേഷൻ ആക്ട്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് എന്നിവ ഉൾപ്പടെയുള്ള നിമയങ്ങളിലെ പരിഷ്കരിക്കുന്നതിന് ധനസേവന വകുപ്പ് നേരത്തെ പൊതുജനങ്ങളിൽനിന്ന് അഭിപ്രായംതേടിയിരുന്നു. നടപടികളിലെ ചെറിയവീഴ്ചകളും മറ്റുംപരിഗണിച്ച് വ്യാപാരികളെ കുറ്റവാളികളായി ചിത്രീകരിക്കുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു നിയമ ഭേദഗതിയുടെ ലക്ഷ്യം.

from money rss https://bit.ly/3uIg24C
via IFTTT

വില്പന സമ്മർദംതുടരുന്നു: സെൻസെക്‌സിൽ 221 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ വില്പന സമ്മർദം രണ്ടാംദിവസവും രാജ്യത്തെ സൂചികകളെ ബാധിച്ചു. സെൻസെക്സ് 221 പോയന്റ് നഷ്ടത്തിൽ 48,940ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 50പോയന്റ് നഷ്ടത്തിൽ 14,800ലുമെത്തി. ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 331 ഓഹരികൾ നഷ്ടത്തിലുമാണ്. 64 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിൻസർവ്, ടൈറ്റാൻ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, അൾട്രടെക് സിമെൻറ്സ്, ഇൻഫോസിസ്, റിലയൻസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എൻടിപിസി, ഒഎൻജിസി, പവർഗ്രിഡ് കോർപ്, സൺ ഫാർമ, എസ്ബിഐ, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഏഷ്യൻ പെയിന്റ്സ്, ലുപിൻ, യുപിഎൽ, അപ്പോളോ ടയേഴ്സ്, ടാറ്റ പവർ, പിഡിലൈറ്റ് ഇൻഡസ്ട്രീസ് തുടങ്ങി 36 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3uFYOVv
via IFTTT

സിമെന്റ് കിട്ടാനില്ല: അവസരം മുതലാക്കി വില കൂട്ടി കമ്പനികൾ

കൊച്ചി: നിർമാണ മേഖലയ്ക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും സിമന്റ് ഗോഡൗണുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതിയില്ല. ഇതോടെ സിമന്റ് ക്ഷാമം രൂക്ഷമായി. എന്നാൽ, ഈ സാഹചര്യം മുതലാക്കി വില കൂട്ടിയിരിക്കുകയാണ് സിമന്റ് കമ്പനികൾ. 380 രൂപയുണ്ടായിരുന്ന സിമന്റ് വില ഏപ്രിലിൽ 420-ലേക്ക് എത്തിയിരുന്നു. ലോക്ഡൗൺ തുടങ്ങുന്നതിനു മുന്നേ വില 480-ലേക്കും എത്തി. ക്ഷാമം ഉള്ളതിനാൽ വില കൂട്ടുന്നത് വ്യാപാരികളാണെന്നാണ് ഉപഭോക്താക്കൾ ധരിക്കുക. എന്നാൽ, സാഹചര്യം മുതലാക്കി സിമന്റ് കമ്പനികളാണ് വില കൂട്ടുന്നതെന്ന് വ്യാപാരികൾ പറയുന്നു. കോവിഡ് മൂലം ഇപ്പോൾ സിമന്റ് വില്പന കാര്യമായി നടക്കുന്നില്ല. അതിനാൽ വില കൂട്ടി പരമാവധി വരുമാനം ഉണ്ടാക്കുകയാണ് സിമന്റ് കമ്പനികളുടെ പദ്ധതിയെന്നാണ് വ്യാപാരികൾ പറയുന്നത്. സിമന്റ് വിലകൂട്ടലിനെ തുടർന്ന് വ്യാപാരികൾ പ്രതിഷേധം അറിയിച്ചതോടെ 2019-ൽ സർക്കാർ, സിമന്റ് വ്യാപാരികളുടെയും കമ്പനി പ്രതിനിധികളുടെയും യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ ഇനി സിമന്റ് വില കൂട്ടേണ്ട സാഹചര്യമുണ്ടായാൽ മുൻകൂട്ടി സർക്കാരിനെ അറിയിക്കണമെന്നായിരുന്നു തീരുമാനം. എന്നാൽ, ഇതു കഴിഞ്ഞ് കഴിഞ്ഞ ഒക്ടോബറിൽ സിമന്റിന് 60 രൂപയോളം വില കൂട്ടി. വില വ്യത്യാസം സംബന്ധിച്ച് കമ്പനികളും വ്യാപാരികളും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് അന്ന് വില കൂട്ടിയത്. അതേസമയം വിലക്കയറ്റത്തിന്റെ കൂടെ സിമന്റ് ഗോഡൗണുകൾ തുറക്കാനാകാത്തതും കനത്ത തിരിച്ചടിയാണ് വ്യാപാരികൾക്ക് ഉണ്ടാക്കിയിരിക്കുന്നത്. സിമന്റ് ബാഗുകൾ കെട്ടിക്കിടക്കുന്നുണ്ട്. സിമന്റ് അല്പം കട്ടപിടിച്ചാൽ ഇത് വിൽക്കാനാവില്ല. ലോക്ഡൗൺ നീണ്ടുപോയാൽ സ്ഥിതി കൈവിട്ട് പോകും എന്നാണ് ഇവർ പറയുന്നത്.

from money rss https://bit.ly/3xZWWJD
via IFTTT

പി.എൻ.ബി.യുമായി കൈകോർത്ത് ജിയോജിത്

കൊച്ചി: 'ത്രീ ഇൻ വൺ അക്കൗണ്ട്' സൗകര്യം ഒരുക്കുന്നതിന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് പഞ്ചാബ് നാഷണൽ ബാങ്കുമായി (പി.എൻ.ബി.) ധാരണയിലെത്തി. ഇതനുസരിച്ച് പി.എൻ.ബി.യിൽ സേവിങ്സ് അക്കൗണ്ടുള്ള ആർക്കും ഒരു പി.എൻ.ബി. ഡിമാറ്റ് അക്കൗണ്ടും ജിയോജിത് ട്രേഡിങ് അക്കൗണ്ടും ലഭ്യമാവും. പി.എൻ.ബി. ഇടപാടുകാർക്ക് നിക്ഷേപ ആവശ്യങ്ങൾക്കായി പേയ്മെന്റ് ഗേറ്റ്വേയിലൂടെ അനായാസം പണം കൈമാറുന്നതിന് 'ത്രീ ഇൻ വൺ അക്കൗണ്ട്' സൗകര്യപ്രദമാണ്. ഓൺലൈനായി 15 മിനിറ്റിനകം തുറക്കാവുന്ന ട്രേഡിങ് അക്കൗണ്ട് ജിയോജിത് നൽകുന്ന വിവിധ നിക്ഷേപ മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള അനന്ത സാധ്യതകൾ തുറന്നു നൽകുകയും ചെയ്യും.

from money rss https://bit.ly/3vZNG6l
via IFTTT

സെൻസെക്‌സ് 341 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,900ന് താഴെയെത്തി

മുംബൈ: നാലുദിവസത്തെ തുടർച്ചയായ നേട്ടത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,900ന് താഴെയെത്തി. ബാങ്കിങ്, ഐടി ഓഹരികളിലെ സമ്മർദമാണ് വിപണിയെ ബാധിച്ചത്. ആഗോളതലത്തിലുണ്ടായ വില്പന സമ്മർദം രാജ്യത്തെ വിപണികളിലേയ്ക്കും പടർന്നു. അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർധന പണപ്പെരുപ്പത്തിന് കാരണമായേക്കുമെന്ന ഭീതിയാണ് വിറ്റൊഴിയലിനുപിന്നിൽ. സെൻസെക്സ് 340.60 പോയന്റ് നഷ്ടത്തിൽ 49,161.81ലും നിഫ്റ്റി 91.60 പോയന്റ് താഴ്ന്ന് 14,850.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഡിവീസ് ലാബ്, വിപ്രോ, ടൈറ്റാൻ കമ്പനി, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. കോൾ ഇന്ത്യ, എൻടിപിസി, ഐഒസി, ഒഎൻജിസി, ബിപിസിഎൽ, പവർഗ്രിഡ് കോർപ്, യുപിഎൽ, ടാറ്റ സ്റ്റീൽ, സൺ ഫാർമ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ഐഷർ മോട്ടോഴ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകുയംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനവും 0.80ശതമാനവും ഉയർന്നു. Sensex slips 341 pts amid global sell-off

from money rss https://bit.ly/3y2DNXn
via IFTTT

ഇന്‍ഡല്‍ മണി ജീവനക്കാര്‍ക്ക് സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നു

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇൻഡൽ മണി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തങ്ങളുടെ ജീവനക്കാർക്ക് സമ്പൂർണ വാക്സിനേഷൻ നടത്തുന്നു. കമ്പനിയിലെ 4500 ൽ അധികം വരുന്ന ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വാക്സിനേഷൻ നടത്തുന്ന ജീവനക്കാർക്ക് അതിന് ചെലവാകുന്ന പണം പൂർണ്ണമായും കമ്പനി വഹിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന് വേണ്ടി ജീവനക്കാർക്കായി ഹെൽപ്പ് ലൈൻ സൗകര്യവും ഇൻഡൽ മണി ഒരുക്കിയിട്ടുണ്ട്. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, കർണ്ണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കമ്പനിയിലെ മുഴുവൻ ജീവനക്കാരെയും ആരോഗ്യ സുരക്ഷയുടെ ഭാഗമായി കോവിഡ് വാക്സിനേഷൻ ക്യാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണ വായ്പകൾ, ചെറുകിട-ഇടത്തരം-സൂക്ഷ്മ സംരംഭ വായ്പകൾ, ചെറുകിട ബിസിനസ് വായ്പകൾ, ഉപഭോക്തൃ വായ്പകൾ എന്നിവയാണ് ഇൻഡൽ മണി കൈകാര്യം ചെയ്യുന്നത്.

from money rss https://bit.ly/3eB5gYs
via IFTTT

വ്യക്തിഗത വായ്പകൾ നൽകാനായി മുത്തൂറ്റ് ഫിനാൻസും നിരയും കൈകോർക്കുന്നു

ബെംഗളുരു: ഡിജിറ്റൽ രംഗത്തെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഫിൻടെക് കമ്പനി നിരയുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് തീരുമാനിച്ചു. ശമ്പളവരുമാനക്കാർക്ക് ഒരു ലക്ഷം രൂപവരെ വ്യക്തിഗത വായ്പ ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽനിന്ന് നിര അപ്ലിക്കേഷൻ ഡൗൺലോഡു ചെയ്തു നേടാൻ കഴിയും. വ്യക്തിഗത വായ്പ നൽകുന്ന ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫിൻടെക്ക് കമ്പനിയാണ് നിര. പ്രതിമാസം 12,000 രൂപ വരെ ശമ്പളമുള്ളവർക്ക് കമ്പനി വായ്പ വാഗ്ദാനം ചെയ്യുന്നു. ഈ പങ്കാളിത്തം വഴി മുത്തൂറ്റ് ഫിനാൻസിനു അൺസെക്യൂർഡ് വായ്പ മേഖലയിൽ സാന്നിധ്യമുറപ്പിക്കാൻ കഴിയും.

from money rss https://bit.ly/3o4Jdg1
via IFTTT

കോവിഡ് ചികിത്സ: കള്ളപ്പണമിടപാട് തടയാൻ ആശുപത്രികളിൽ ഐടി വകുപ്പിന്റെ പരിശോധന

കോവിഡ് ചികിത്സയ്ക്ക് വൻതുക ഈടാക്കുന്നു എന്ന പരാതികൾക്കിടെ സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്താൻ ആദായനികുതി വകുപ്പ്. വൻതുകയുടെ ഇടപാടുകളും നികുതിവെട്ടിപ്പും കണ്ടെത്തുന്നതിനാണ് ധനമന്ത്രാലയത്തിന്റെ നിർദേശപ്രകാരം രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്. കണക്കിൽപ്പെടാത്ത പണംകണ്ടെത്തിയാൽ കനത്ത പിഴ ചുമത്താനും നിർദേശമുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധനിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചില സ്വകാര്യ ആശുപത്രികളുടെ കള്ളപ്പണമിടപാടുകളിൽ വൻവർധനയുണ്ടായതായി ധനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. പണമായി വൻതുക രോഗികളിൽനിന്ന് ഈടാക്കുയും കുറഞ്ഞതുകയുടെ ബില്ല് നൽകുകയും ചെയ്യുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ജീവൻരക്ഷാമരുന്നുകൾ ഉൾപ്പടെയുള്ളവയ്ക്ക് പണംമാത്രമാണ് സ്വീകരിക്കുന്നതെന്ന് പരാതികൾ ലഭിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി വാങ്ങിയ പണത്തിന്റെ കണക്കുകളും അവ നിക്ഷേപിച്ച ബാങ്കുകളുടെ വിവരങ്ങളും സൂക്ഷിക്കണമെന്ന് ആദായനികുതി വകുപ്പ് നിർദേശംനൽകിയിട്ടുണ്ട്. ബില്ല് നൽകുമ്പോൾ പണമായി അടയ്ക്കണമെന്നാണ് ആശുപത്രികൾ ആവശ്യപ്പെടുന്നതെന്ന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. ലഭിച്ച പണത്തിന്റെ ഉറവിടവും വ്യക്തമായ കണക്കുകളും ഹാജരാക്കേണ്ടിവരും. ആദായ നികുതി നിയമപ്രകാരം പണമായി രണ്ടുലക്ഷം രൂപവരെയാണ് സ്വീകരിക്കാൻ അനുമതിയുള്ളത്. കോവിഡ് ചികിത്സയ്ക്കാണെങ്കിൽ രണ്ടുലക്ഷം രൂപയിലധികം പണമായി സ്വീകരിക്കാൻ പ്രത്യക്ഷ നികുതി ബോർഡ് ആശുപത്രികൾക്ക് അനുമതി നൽകിയിരുന്നു. മെയ് 31വരെയാണ് ഇത്തരം ഇളവുകൾ അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ പണമടയ്ക്കുന്നവരുമായി രോഗിക്കുള്ള ബന്ധവും അവരുടെ പാൻ, ആധാർ വിവരങ്ങളും സൂക്ഷിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

from money rss https://bit.ly/33z4ViA
via IFTTT

Monday, 10 May 2021

ഇപിഎഫ് വരിക്കാരുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഏഴ് ലക്ഷമാക്കി: വിശദാംശങ്ങൾ അറിയാം

ഇപിഎഫ് വരിക്കാർക്കുള്ള ലൈഫ് ഇൻഷുറൻസ് പരിധി ഏഴ് ലക്ഷമാക്കി ഉയർത്തി. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡിഎൽഐ) എന്നപേരിലുള്ള പദ്ധതി സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന, ഇപിഎഫ് അടയ്ക്കുന്നവർക്കെല്ലാം അർഹതയുള്ളതാണ്. ജോലിയിലിരിക്കെ മരണപ്പെട്ടാൽ ആശ്രതർക്ക് നിശ്ചിത തുക ലഭിക്കുന്നതാണ് പദ്ധതി. കുറഞ്ഞത് 2.5 ലക്ഷം രൂപയും പരമാവധി ഏഴ് ലക്ഷംരൂപയുമാണ് പദ്ധതി പ്രകാരം ലഭിക്കുക. 2021 ഏപ്രിൽ 21 മുതൽ മൂന്നുവർഷത്തേയ്ക്കാണ് പുതുക്കിയ പരിധിപ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. പദ്ധതിയെക്കുറിച്ചറിയാം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ മരിച്ചാൽ ആശ്രിതർക്ക് ഇൻഷുറൻസ് തുക ലഭിക്കുന്ന പദ്ധതി 1976ലാണ് സർക്കാർ അവതരിപ്പിച്ചത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ വിഹിതം അടയ്ക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കവറേജ് ലഭിക്കാൻ ജീവനക്കാരൻ ഒരുരൂപപോലും അടയ്ക്കേണ്ടതില്ല. തൊഴിലുടമയിൽനിന്ന് ചെറിയതുകയാണ് ഇതിനായി ഈടാക്കുന്നത്. ജീവനക്കാർക്ക് പ്രത്യേകം ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളെ പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എത്രതുക ലഭിക്കും? ജീവനക്കാരന്റെ പ്രതിമാസ വേതനവും പിഎഫിലെ ബാലൻസ് തുകയും പരിശോധിച്ചാണ് ക്ലെയിം തുക നിശ്ചയിക്കുക. 12 മാസം തുടർച്ചയായി ജോലിചെയ്തിട്ടുണ്ടെങ്കിൽ മിനിമം തുകയായ 2.5 ലക്ഷം രൂപക്ക് അർഹതയുണ്ടാകും. ജീവനക്കാരൻ മരിക്കുന്ന സമയത്ത് ശരാശരി ശമ്പളം 20,000 രൂപയും ഈകാലയളവിലെ പിഎഫ് ബാലൻസ് രണ്ടുലക്ഷം രൂപയുമാണെങ്കിൽ ഏഴ് ലക്ഷം രൂപയുടെ ആനുകൂല്യത്തിന് അർഹതയുണ്ട്. ജീവനക്കാരന്റെ നോമിനിക്കായിരിക്കും ഈതുക ലഭിക്കുക. നോമിനേഷൻ നൽകിയിട്ടില്ലെങ്കിൽ പങ്കാളിക്കും അവിവാഹിതയായ മകൾക്കും പ്രായപൂർത്തിയാകാത്ത മകനും ഈ തുകയ്ക്ക് അർഹതയുണ്ടാകും. All you wanted to know about Employees' Deposit Linked Insurance.

from money rss https://bit.ly/33Ca0GM
via IFTTT

വിലകൂടുന്നു: സ്വർണം പവന് 35,760 രൂപയായി

മൂന്നുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ചൊവാഴ്ച വർധിച്ചു. പവന്റെ വില 80 രൂപകൂടി 35,760 രൂപയായി. ഗ്രാമിന് 4470 രൂപയുമായി. കഴിഞ്ഞ മൂന്നുദിവസം 35,680 രൂപ നിലവാരത്തിലായിരുന്നു പവന്റെവില. ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 1836 ഡോളർ നിലവാരത്തിലാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയെ സ്വാധീനിച്ചത്. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 47,940 രൂപ നിലവാരത്തിലാണ്. നേരിയ ഇടിവോടെയാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2Rd9ixb
via IFTTT

സാധാരണ മെഡിക്ലെയിം പോളിസിയിൽ കോവിഡ് കവർ ഉണ്ടോ?

ആരോഗ്യവും അഭിവൃദ്ധിയും ഉണ്ടാവുമ്പോൾ നാം റിസ്കുകളെക്കുറിച്ചോ അതിന്റെ ഭവിഷ്യത്തിനെക്കുറിച്ചോ അധികം ഓർക്കാറില്ല. പക്ഷേ, അനാരോഗ്യവും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാവുമ്പോൾ നാം മാനസികമായും സാമ്പത്തികമായും തകർന്നുപോകുന്നു. എനിക്കും എന്റെ കുടുംബത്തിനും ഒന്നും സംഭവിക്കില്ല എന്ന പഴയ ചിന്തകൾക്ക് ഒട്ടേറെ മാറ്റങ്ങൾ കണ്ടുതുടങ്ങി. കോവിഡ് എന്ന മഹാമാരി മൂലം ദിനംപ്രതി മരണമടയുന്നവരുടെ എണ്ണംതന്നെ ഇതിന് ഉദാഹരണം. ഏതൊരു കുടുംബത്തിന്റെയും റിസ്കുകൾ കണ്ടെത്തി അത് യഥാവിധി സംരക്ഷിക്കുന്നതിന് ഇന്ന് വിവിധ സംരക്ഷണ മാർഗങ്ങൾ നിലവിലുണ്ട്. കോവിഡ് ചികിത്സയ്ക്കായി നാം ആശുപത്രിയിൽ പോകുന്നു. കോവിഡിനു മാത്രമായി ഇപ്പോൾ വിപണിയിൽ പ്രത്യേക പോളിസികൾ നിലവിലുണ്ട്. ഇതിന്റെ കാലാവധി മൂന്നര മാസം, ആറര മാസം, ഒമ്പതര മാസം എന്നിങ്ങനെയാണ്. പോളിസിയിൽ ചേർന്ന ശേഷം ആദ്യത്തെ 15 ദിവസത്തേക്ക് റിസ്കുകൾ കവർ ചെയ്യുന്നതല്ല. ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ തേടുന്നവർക്ക് കാഷ്ലെസ് ആയും അതല്ലെങ്കിൽ അനുബന്ധ ബില്ലുകൾ സമർപ്പിച്ചാൽ റീ-ഇംപേഴ്സ്മെന്റ് ആയും ചികിത്സാ ചെലവുകൾ ലഭിക്കുന്നതാണ്. ആരോഗ്യ ഇൻഷുറൻസ് രംഗത്തെ അനാരോഗ്യ പ്രവണതകൾ തടയാൻ ഈ മേഖലയുമായി ബന്ധപ്പെട്ടവർ കണ്ണുതുറന്നേ മതിയാകൂ. ഇതിൽ ഇൻഷുറൻസ് കമ്പനികൾ സമയബന്ധിതമായി ക്ലെയിമുകൾ തീർപ്പാക്കണം. സുതാര്യമായ പോളിസികൾ എല്ലാ ജനവിഭാഗത്തിനും ഇണങ്ങുന്ന രീതിയിൽ നൽകണം. ക്ലെയിം തീർപ്പാക്കുന്ന ടി.പി.എ. കമ്പനികൾ, അതല്ലെങ്കിൽ ഇൻഷുറൻസ് കമ്പനികളിലെ ക്ലെയിം തീർപ്പാക്കുന്ന വിഭാഗം എന്നിവർ കാര്യക്ഷമമായും സമയബന്ധിതമായും ക്ലെയിമുകൾ തീർപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ചില ആശുപത്രികൾ ആരോഗ്യ ഇൻഷുറൻസ് ഉള്ളവരിൽ നിന്ന് കൂടുതൽ സംഖ്യ ഈടാക്കുന്നുവെന്ന പ്രചാരമുണ്ട്. കോവിഡ് രോഗികളിൽനിന്ന് പതിവിൽ കവിഞ്ഞ സംഖ്യ 'പാക്കേജുകൾ' എന്ന പേരിൽ ഈടാക്കുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നവർ പലപ്പോഴും കാഷ്ലെസ് കിട്ടാതെ പണം നൽകേണ്ടി വരുന്നു. മാത്രമല്ല, കാഷ്ലെസ് ലഭിക്കാനായി മണിക്കൂറുകൾ ആശുപത്രിയിൽ തന്നെ വീണ്ടും കഴിയേണ്ടി വരുന്നു. ഇത് ഒഴിവാക്കാൻ കുറ്റമറ്റ ഒരു ക്ലെയിം ഡിപ്പാർട്ട്മെന്റ് ഉണ്ടായേ തീരൂ. സർക്കാരിനും ചികിത്സാ രംഗത്ത് ഇന്നു നടമാടുന്ന മോശം പ്രവണതകളെ തടയിടാനാകും. ചികിത്സാ ചെലവുകൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ കൊണ്ടുവരണം. ഒപ്പംതന്നെ ആശുപത്രികൾ അവരുടെ ചികിത്സാ നിരക്കുകൾ പൊതുവായി പ്രദർശിപ്പിക്കണം (വെബ്സൈറ്റിലൂടെയും ആവാം). ആശുപത്രികളുടെ നിലവാരം അനുസരിച്ച് നിരക്കുകൾ നിശ്ചയിക്കുന്നതിലും തെറ്റില്ല. പൊതുജനങ്ങൾക്ക് സുതാര്യമായ രീതിയിൽ ചികിത്സയ്ക്കായി ആശുപത്രികളെ തിരഞ്ഞെടുക്കാൻ തന്മൂലം കഴിയും. ഒപ്പംതന്നെ മരുന്നുകമ്പനികൾ, രോഗനിർണയ മാർഗങ്ങൾ ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവരും അധിക തുക ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. എന്നാൽ, ഈ മേഖലയിലെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. ഇന്ത്യയിലെ വിവിധ ജനറൽ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ കോവിഡ് ചികിത്സയും ഉൾപ്പെടുന്നു എന്നത് നമ്മളിൽ പലർക്കും അറിയില്ല. സാധാരണ പോളിസി എടുത്താൽ തന്നെ പോളിസി എടുത്ത് ആദ്യത്തെ 30 ദിവസം കഴിഞ്ഞാൽ കോവിഡ് ചികിത്സാ ചെലവ് ലഭ്യ മാവുന്നതാണ്. ഇനി ഭാവിയിൽ പുതുതായി ഏതെങ്കിലും രോഗമോ, വൈറസോ വന്നാലും സാധാരണ ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ കവർ ചെയ്യുന്നതാണ്. (എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3bdVk52
via IFTTT

സെൻസെക്‌സിൽ 430 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,800ന് താഴെ

മുംബൈ: ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സും നിഫ്റ്റിയും ഒരുശതമാനത്തോളം നഷ്ടംനേരിട്ടു. സെൻസെക്സ് 430 പോയന്റ് നഷ്ടത്തിൽ 49,070ലെത്തി. നിഫ്റ്റിയാകട്ടെ 14,800 പോയന്റിന് താഴെയുമെത്തി. പണപ്പെരുപ്പം വർധിക്കുമെന്ന വിലയിരുത്തലാണ് വാൾസ്ട്രീറ്റിൽ തകർച്ചയ്ക്ക് കാരണമായത്. മറ്റ് ഏഷ്യൻ വിപണികളിൽ വ്യാപാരം ആരംഭിച്ചതും നഷ്ടത്തിലാണ്. പവർഗ്രിഡ്, ഇൻഫോസിസ്, റിലയൻസ്, ഐടിസി, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റാൻ, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ടിസിഎസ്, എൽആൻഡ്ടി, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഫാർമ ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായത്. മെറ്റൽ സൂചിക 2.2ശതമാനം താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. സീമെൻസ്, അലംബിക്, ആന്ധ്ര പേപ്പർ, ഗോദ്റേജ് കൺസ്യൂമർ പ്രൊഡക്ട്സ്, ഗ്രാന്യൂൾസ് ഇന്ത്യ തുടങ്ങി 28 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Sensex dips 400 points, tests 49k; Nifty below 14,800

from money rss https://bit.ly/3eyTuO7
via IFTTT

സെൻസെക്‌സ് 295 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,900ന് മുകളിലെത്തി

മുംബൈ: ലോഹം, ഫാർമ ഓഹരികളുടെ കരുത്തിൽ തുടർച്ചയായി നാലാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. കോവിഡ് കേസുകളുടെ എണ്ണത്തിൽകുത്തനെ കുറവുണ്ടായതാണ് വിപണിയെ ചലിപ്പിച്ചത്. രണ്ടാംതരംഗത്തിൽനിന്ന് പ്രതീക്ഷിച്ചതിലുംവേഗത്തിൽ രാജ്യംവിമുക്തമാകുമെന്ന സൂചനയാണ് നിക്ഷേപകർ നേട്ടമാക്കിയത്. സെൻസെക്സ് 295.94 പോയന്റ് നേട്ടത്തിൽ 49,502.41ലും നിഫ്റ്റി 119.20 പോയന്റ് ഉയർന്ന് 14,942.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2034 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1004 ഓഹരികൾ നഷ്ടത്തിലുമാണ്. 220 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, യുപിഎൽ, ഹിൻഡാൽകോ, ഐഒസി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ശ്രീ സിമെന്റസ്, അൾട്രടെക് സിമെന്റ്സ്, ബ്രിട്ടാനിയ, ഇൻഫോസിസ്, ഹീറോ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, എനർജി, ഇൻഫ്ര, ഫാർമ, മെറ്റൽ, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ 1-3ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. Nifty ends above 14,900, Sensex rises 296 pts

from money rss https://bit.ly/3uznijv
via IFTTT