121

Powered By Blogger

Sunday, 23 May 2021

എളുപ്പത്തിൽ റിട്ടേൺ ഫയൽ ചെയ്യാൻ പുതിയ പോർട്ടൽ: സവിശേഷതകൾ അറിയാം

എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ആദായ നികുതി ഇ ഫയലിങ് പോർട്ടർ ഐടി വകുപ്പ് പുറത്തിറക്കുന്നു. വൈകാതെ മൊബൈൽ ആപ്പും നികുതിദായകർക്കായി ലഭ്യമാക്കും. ജൂൺ എഴിന് പുതിയ പോർട്ടൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ വെബ്സൈറ്റായ https://bit.ly/3yB3UEY ജൂൺ ഒന്നുമുതൽ ആറുവരെ ലഭ്യമാകില്ല. https://bit.ly/3fg2l84 -എന്നായിരിക്കും പുതിയ പോർട്ടലിന്റെ പേര്. സവിശേഷതകൾ അറിയാം പുതിയ പോർട്ടലിലെ എല്ലാ സവിശേഷതകളും മൊബൈൽ ആപ്പിലുമുണ്ടാകും. പോർട്ടൽ ലഭ്യമായതിനുശേഷമാകും ആപ്പ് പുറത്തിറക്കുക. റീഫണ്ട് വേഗംനൽകുന്നതിന്റെ ഭാഗമായി റിട്ടേണുകൾ വേഗത്തിൽ പ്രൊസസ് ചെയ്യാൻ പോർട്ടിലിൽതന്നെ സൗകര്യമുണ്ടാകും. റിട്ടേൺ ഫയൽ ചെയ്തുകഴിഞ്ഞാൽ തീർപ്പാക്കാത്ത നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ഡാഷ്ബോർഡിൽ പ്രദർശിപ്പിക്കും. ആരുടെയും സഹായമില്ലാതെ ആദായ നികുതി കണക്കാക്കുന്നതിനും ഫയൽ ചെയ്യുന്നതിനും സോഫ്റ്റ് വെയർ ഉണ്ടാകും. ഓൺലൈനിലും ഓഫ് ലൈനിലും ഇത് ലഭ്യമാകും. വ്യക്തികളുടെ നികുതി സംബന്ധിച്ച വിവരങ്ങൾ നേരത്തെതന്നെ ഐടിആറിൽ നൽകിയിട്ടുണ്ടാകും. കോൾ സെന്റർ, ടൂട്ടോറിയലുകൾ, വീഡിയോകൾ, ചാറ്റ്ബോട്ട്, തത്സമയ സംശയനിവാരണം എന്നിവയ്ക്ക് സൗകര്യമുണ്ടാകും. എളുപ്പത്തിൽ പണമിടപാട് നടത്തുന്നതിന് നെറ്റ് ബാങ്കിങ്, യുപിഐ, ക്രിഡിറ്റ്കാർഡ്, ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങി ഒന്നിലധികം പേയ്മെന്റ് ഓപ്ഷനുകൾ പുതിയ സൈറ്റിൽ ഉണ്ടാകും. ഐടിആർ ഫയൽ ചെയ്യൽ മാത്രമല്ല, റീഫണ്ട് സംബന്ധിച്ചോ മറ്റോ പരാതികൾ ഉന്നയിക്കാൻ സൗകര്യമുണ്ടാകും. റിട്ടേൺ പരിശോധിക്കുന്നതിനും അതുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾക്ക് മറുപടി നൽകുന്നതിനുംകഴിയും. അപ്പീലുകൾ, ഇളവുകൾ, പിഴ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും പോർട്ടലിലുണ്ടാകും.

from money rss https://bit.ly/3wsbhwx
via IFTTT

എന്താണ് വേരിയബിൾ ഡി.എ, ആർക്കൊക്കെ ശമ്പളം കൂടും: വിശദാംശങ്ങൾ അറിയാം

വേരിയബിൾ ഡിഎ വർധന 2021 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാരിന്റെ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്, കോവിഡിന്റ് പശ്ചാത്തലത്തിൽ ആശ്വാസം നൽകുന്നതാണ് ഡിഎ വർധന. കേന്ദ്ര സർക്കാരിന്റെ റഗുലർ സർവീസിലുള്ളവർക്കല്ല ശമ്പല വർധന ലഭിക്കുക. 2021 ജനുവരി മുതലുള്ള ക്ഷാമബത്ത ഇവർക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂണിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ നാലുശതമാനം വർധന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർക്കൊക്കെ ഗുണംലഭിക്കും? കേന്ദ്ര സർക്കാരിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 1.5 കോടി ജീവനക്കാർക്ക് ഗുണകരമാകുന്നതാണ് തൊഴിൽമന്ത്രാലയത്തിന്റെ പ്രഖ്യാപനം. കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ അതോറിറ്റികൾ, റെയിൽവെ അഡ്മിനിസ്ട്രേഷൻ, ഖനി, ഓയിൽ ഫീൽഡ്, തുറമുഖങ്ങൾ, കേന്ദ്രത്തിന് കീഴിൽവരുന്ന വിവിധ കോർപറേഷനുകൾ എന്നിവിടങ്ങിളിലെ ജീവനക്കാർക്കാണ് വർധിപ്പിച്ച വിഡിഎ ലഭിക്കുക. ഇവിടങ്ങളിലെ കരാർ തൊഴിലാളികൾക്കും വർധന ബാധകമാണ്. വിഡിഎ വർധന എങ്ങനെ? ഇൻഡസ്ട്രിയൽ വർക്കേഴ്സിനുള്ള ഉപഭോക്തൃ വില സൂചികയുടെ ശരാശരി കണക്കാക്കിയാണ് വേരിയബിൾ ഡിഎ നിശ്ചയിക്കുന്നത്. ലേബർ ബ്യൂറോയാണ് ഇതിനായി കാലാകാലങ്ങളിൽ സൂചിക കണക്കാക്കുന്നത്. 2020 ജൂലായ്-ഡിസംബർ മാസങ്ങളിലെ സൂചികയിലെ ശരാശരിയാണ് പുതുക്കിയ ഡിഎ കണക്കാക്കുന്നതിന് പരിഗണിച്ചിട്ടുള്ളത്.

from money rss https://bit.ly/3fJqX7Q
via IFTTT

സെൻസെക്‌സിൽ 232 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,200ന് മുകളിൽ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,200ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്സ് 232 പോയന്റ് നേട്ടത്തിൽ 50,772ലും നിഫ്റ്റി 43 പോയന്റ് ഉയർന്ന് 15,218ലുമാണ് വ്യാപാരം ആരംഭിച്ചത്. എസ്ബിഐ ആണ് നേട്ടത്തിൽ മുന്നിൽ. ഓഹരി വില 3ശതമാനത്തിലേറെ ഉയർന്ന് 413 രൂപ നിലവാരത്തിലെത്തി. പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ബജാജ് ഫിനാൻസ്, സൺഫാർമ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചികയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക രണ്ടുശതമാനം ഉയർന്നു. അതേസമയം, നിഫ്റ്റി മെറ്റൽ സൂചിക ഒരുശതമാനം താഴുകയുംചെയ്തു. ഗ്രാസിം, ഇന്ത്യ സിമെന്റ്സ്, ജെ.കെ പേപ്പർ, മഹാനഗർ ഗ്യാസ് ഉൾപ്പടെ 33 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ulhUj6
via IFTTT

പെട്രോൾവിലസെഞ്ചുറി കടക്കുമ്പോൾ

2010 ഏപ്രിലിനുശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വിലവർധനയാണ് ഈ ഏപ്രിലിൽ രേഖപ്പെടുത്തിയത്. മാർച്ചിൽ വിലക്കയറ്റം 7.39 ശതമാനമായിരുന്നത് ഏപ്രിലിൽ 10.49 ശതമാനമായി ഉയർന്നു. ഇതിനുകാരണമറിയാൻ വലിയ ഗവേഷണമൊന്നും വേണ്ടാ. കേന്ദ്രസർക്കാർതന്നെ ഓരോ സാമ്പത്തികമേഖലയുടെയും വിലക്കയറ്റം പ്രത്യേകമായി നൽകാറുണ്ട്. ഏപ്രിലിൽ ഇന്ധനമേഖലയിലെ വിലക്കയറ്റനിരക്കാണ് ഏറ്റവും ഉയർന്നുനിന്നത്-20.9 ശതമാനം. അഥവാ പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ വിലവർധനയാണ് മൊത്തവിലസൂചികയിൽ റെക്കോഡ് ഉയർച്ച സൃഷ്ടിച്ചത്. കൂടാൻ ഓരോ കാരണങ്ങൾ, കൂട്ടാനും ക്രൂഡോയിലിന്റെ വില ഉയരുമ്പോൾ നഷ്ടം നികത്താൻവേണ്ടി എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർത്തുന്നു. പണ്ട് ഇങ്ങനെ വില ഉയർത്താനും താഴ്ത്താനുമുള്ള അവകാശം പെട്രോളിയം കമ്പനികൾക്ക് ഇല്ലായിരുന്നു. അടിസ്ഥാന അസംസ്കൃതവസ്തുവായ ഇന്ധനത്തിന്റെ വില സുസ്ഥിരമായി നിലനിർത്തണമെന്നായിരുന്നു നയം. ക്രൂഡോയിലിന്റെ വില ഉയരുന്നതുമൂലം എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം കേന്ദ്രസർക്കാർ നികത്തിക്കൊടുക്കും. ഇതിന് ഓയിൽ പൂൾ അക്കൗണ്ട് എന്നൊരു ഫണ്ടുമുണ്ടായിരുന്നു. എണ്ണക്കമ്പനികളുടെയും എണ്ണഖനന കമ്പനികളുടെയും ലാഭത്തിൽനിന്നൊരു ഭാഗവും കേന്ദ്രസർക്കാർ വർഷംതോറും നൽകുന്ന സബ്സിഡിയുമായിരുന്നു ഈ ഫണ്ടിന്റെ വരുമാനം. അങ്ങനെ കാര്യങ്ങൾ പൊയ്ക്കൊണ്ടിരുന്നപ്പോൾ ഒരു പുതിയ സംഭവവികാസമുണ്ടായി. റിലയൻസ് എണ്ണ മേഖലയിൽ പ്രവേശിച്ചു. പക്ഷേ, പൊതുമേഖലാ കമ്പനികൾക്കല്ലാതെ സ്വകാര്യ കമ്പനികൾക്ക് ഓയിൽ പൂൾ അക്കൗണ്ടിൽനിന്ന് സബ്സിഡി ലഭിക്കില്ല. അതുകൊണ്ട് റിലയൻസ് തുടങ്ങിയ പെട്രോൾ പമ്പുകളൊക്കെ അവർക്ക് പൂട്ടേണ്ടിവന്നു. ഈ പശ്ചാത്തലത്തിലാണ് 2010-നും 2014-നും ഇടയ്ക്ക് യു.പി.എ. സർക്കാർ പടിപടിയായി എണ്ണവില നിയന്ത്രണങ്ങളിൽനിന്ന് സ്വതന്ത്രമാക്കിയത്. ക്രൂഡോയിലിന്റെ വില കൂടിയാൽ എണ്ണക്കമ്പനികൾക്ക് ചില്ലറവില കൂട്ടാം. മറിച്ചാണെങ്കിൽ വില കുറയ്ക്കണം. എണ്ണവില പിരിവിനുള്ള അവസരം കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ക്രൂഡോയിലിന്റെ വിലകൾ ഉയർന്നു. പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവിലയും ഉയർന്നു. നരേന്ദ്രമോദിയടക്കം ബി.ജെ.പി. നേതാക്കൾ വലിയ വിമർശനവും പ്രക്ഷോഭവും വിലക്കയറ്റത്തിനെതിരേ ഉയർത്തിക്കൊണ്ടുവന്നു. ബി.ജെ.പി.യുടെ 2014-ലെ വിജയത്തിന് പെട്രോൾ, ഡീസൽ വിലവർധനയും സഹായിച്ചിട്ടുണ്ട്. എൻ.ഡി.എ. അധികാരത്തിൽവന്നശേഷം ക്രൂഡോയിൽ വില കുറയാൻ തുടങ്ങി. അമേരിക്ക ധ്രുവപ്രദേശത്തെ എണ്ണയടങ്ങുന്ന പാറകൾ പൊടിച്ച് സംസ്കരിച്ചെടുക്കുന്ന 'ഷെൽ ഓയിൽ' ഉത്പാദിപ്പിക്കാൻ തുടങ്ങിയതോടെ എണ്ണ ആവശ്യത്തിലധികമായി. വില പിടിച്ചുനിർത്താൻ അറബ് രാജ്യങ്ങൾ ഉത്പാദനം കുറയ്ക്കാൻ തയ്യാറായില്ല. ഫലമോ? 2014-ൽ ഒരു ബാരൽ ക്രൂഡോയിലിന്റെ വില 107 ഡോളർ 2020-ൽ 42 ഡോളറായി താഴ്ന്നു. എന്നാൽ, ഇന്ത്യയിൽ പെട്രോളിന്റെ വില ലിറ്ററിന് 8 രൂപയും ഡീസലിന്റേത് 24 രൂപയും കൂടുകയല്ലാതെ കുറഞ്ഞില്ല. എൻ.ഡി.എ. സർക്കാർ ഇതൊരു അവസരമാക്കി. എണ്ണവില കുറയുന്നതനുസരിച്ച് അവർ എക്സൈസ് നികുതി കൂട്ടിക്കൊണ്ടിരുന്നു. എൻ.ഡി.എ. സർക്കാർ അധികാരത്തിൽവന്ന 2014 മേയിൽ പെട്രോളിന്റെ കേന്ദ്രനികുതി ലിറ്ററൊന്നിന് 9.48 രൂപയായിരുന്നത് 2020 ജൂൺ ആയപ്പോഴേക്കും 32.89 രൂപയായി ഉയർത്തി. മൂന്നരമടങ്ങ് വർധന! ഡീസലിന്റെ കേന്ദ്രനികുതി ലിറ്ററൊന്നിന് 3.56 രൂപയായിരുന്നത് 31.83 രൂപയായി ഉയർത്തി. ഒൻപതരമടങ്ങ് വർധന! അഞ്ചുലക്ഷം കോടിയിൽപ്പരം രൂപ ഇങ്ങനെ ജനങ്ങളിൽനിന്ന് അധികമായി പിരിച്ചെടുത്തു. തൊടുന്യായവാദങ്ങൾ എന്തിനും ഒരു ന്യായം പറയണമല്ലോ. ഈ കൊള്ളയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ ന്യായം ഇതായിരുന്നു: എക്സൈസ് നികുതി വർധിപ്പിച്ചതുകൊണ്ട് ഡീസലിന്റെയും പെട്രോളിന്റെയും ചില്ലറ വിൽപ്പന വില ഉയരില്ല. കാരണം, ക്രൂഡോയിലിന്റെ വില ഇടിയുമ്പോൾ എണ്ണക്കമ്പനികൾക്ക് വലിയ ലാഭം കിട്ടും. ഈ ലാഭം നികുതിയായി ഈടാക്കുന്നതേയുള്ളൂ. കേരളത്തിൽനിന്നുള്ള ഒരു കേന്ദ്രമന്ത്രി പറഞ്ഞതുപോലെ കക്കൂസൊക്കെ നിർമിക്കുന്നതിന് കേന്ദ്രസർക്കാരിന് വരുമാനംവർധിക്കണ്ടേ? ജനങ്ങളുടെമേൽ പുതുതായി അധികഭാരമൊന്നും അടിച്ചേൽപ്പിക്കാതെ വിഭവസമാഹരണം നടത്താൻ പറ്റിയൊരു മാർഗമാണിത്. സ്വാഭാവികമായും ഇതിൽ പ്രതിഷേധമുയർന്നു. ക്രൂഡോയിൽ വില ഇടിഞ്ഞിട്ടും ചില്ലറവിൽപ്പനവില ഇടിയുന്നില്ല എന്നതായിരുന്നു വിമർശനം. കേന്ദ്രഭരണാധികാരികൾക്ക് ചെറിയ ചമ്മലുണ്ടായെങ്കിലും പ്രതിഷേധത്തെ അവഗണിച്ചു. എന്നാൽ, 2020 ജൂണിനുശേഷം സ്ഥിതിഗതികൾ മാറി. ക്രൂഡോയിൽ വില ഉയരാൻ തുടങ്ങി. കേന്ദ്രസർക്കാർ നികുതി കുറച്ചില്ല. എണ്ണക്കമ്പനികൾ വില വർധിപ്പിക്കാനും തുടങ്ങി. രണ്ടുമറുവാദങ്ങളാണ് കേന്ദ്രസർക്കാർ പ്രതിരോധത്തിനായി ഇറക്കിയത്. സംസ്ഥാനസർക്കാരുകളാണ് നികുതി കുറയ്ക്കേണ്ടത്. എന്നാൽ, സംസ്ഥാനസർക്കാരുകളല്ലല്ലോ നികുതി വർധിപ്പിച്ചത്. എന്നാൽപ്പിന്നെ എണ്ണക്കമ്പനികൾ വില വർധിപ്പിക്കുമ്പോൾ സംസ്ഥാനങ്ങൾക്കുകിട്ടുന്ന അധികനികുതി വരുമാനം വേണ്ടെന്നുവെക്കണമെന്നായി. കേന്ദ്രസർക്കാരിന്റെ നികുതി ലിറ്ററിന് ഇത്രരൂപ എന്നാണ് നിശ്ചയിക്കുക. എന്നാൽ, സംസ്ഥാനങ്ങളുടെ നികുതി വിലയുടെ ഇത്ര ശതമാനമെന്ന രീതിയിലാണ് നിശ്ചയിക്കുന്നത്. വില വർധിക്കുമ്പോൾ സംസ്ഥാനങ്ങളുടെ നികുതിവരുമാനവും കൂടും. ഈ അധികനികുതിവരുമാനം വേണ്ടെന്നുവെക്കണം. അതുകൊണ്ട് പ്രശ്നം തീരില്ലല്ലോ. കേന്ദ്രത്തിന്റെ വർധിപ്പിച്ച നികുതി കുറച്ചാൽ അപ്പോഴുണ്ടാകുന്ന വരുമാന ഇടിവ് നികത്താൻ സംസ്ഥാനങ്ങൾ നികുതി വർധിപ്പിക്കില്ലെന്നാണ് ഞാൻ കൊടുത്ത മറുപടി. എണ്ണ ജി.എസ്.ടി.യിൽ മുങ്ങിയാൽ ജി.എസ്.ടി.യിൽ പെട്രോളിയം ഉത്പന്നങ്ങൾ ഉൾപ്പെടുത്തുന്നതിന് സംസ്ഥാനങ്ങൾ എതിർക്കുന്നതുകൊണ്ടാണ് വിലവർധന എന്നായി വിതണ്ഡവാദം. സത്യത്തിൽ കേന്ദ്രസർക്കാരിന് ഇതിനു താത്പര്യമില്ലെന്നുള്ളതാണ്. ജി.എസ്.ടി.യിൽ ഉൾപ്പെടുത്തിയാൽ ഇന്ന് സംസ്ഥാനങ്ങളെക്കാൾ നഷ്ടം കേന്ദ്രസർക്കാരിനായിരിക്കും. ഇപ്പോൾ ഇന്ത്യയിലെ പെട്രോൾ നികുതി വരുമാനത്തിന്റെ 60 ശതമാനം കേന്ദ്രമാണ് പിരിക്കുന്നത്. മാത്രമല്ല, ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുമ്പോൾ വരുമാനയിടിവിന് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരവും നൽകേണ്ടിവരും. അവസാനം അങ്ങനെയൊരു പരിപാടിയില്ലെന്ന് പാർലമെന്റിൽതന്നെ കേന്ദ്രസർക്കാർ വ്യക്തമാക്കി. കോവിഡ് വന്നപ്പോൾ അന്താരാഷ്ട്ര ക്രൂഡോയിൽ വില ഇടിഞ്ഞു. അതുകൊണ്ട് കുറേക്കാലം പെട്രോളിയംവില വർധന സജീവപ്രശ്നമല്ലാതെ ഒതുങ്ങി. എന്നാൽ, ഇപ്പോൾ കോവിഡിൽനിന്ന് ലോകം പുറത്തുകടക്കുന്നുവെന്നൊരു തോന്നൽ ഉണ്ടായപ്പോൾത്തന്നെ ക്രൂഡോയിൽവില ഉയരാൻ തുടങ്ങി. പൊതുമേഖലാ എണ്ണക്കമ്പനികൾ കേന്ദ്രനിർദേശമനുസരിച്ച് ഇലക്ഷൻകാലത്ത് വില കൂട്ടിയില്ല. ഇലക്ഷൻ തീർന്നതോടെ ഓരോ ദിവസവും വില വർധിപ്പിക്കുകയാണ്. ഇതിന്റെ ഫലമായി രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങി ചില സംസ്ഥാനങ്ങളിൽ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കടന്നു. കോർപ്പറേറ്റുകളുടെ തോഴർ കോവിഡുകാലത്ത് ഡീസലിന്റെയും പെട്രോളിന്റെയും വില വർധന ഒഴിവാക്കുന്നതിനുവേണ്ടി തങ്ങൾ നടത്തിയ നികുതി വർധനയുടെ ചെറിയൊരു ഭാഗംപോലും വേണ്ടെന്നുവെക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ല. ഇതിന്റെ ഫലം തുടക്കത്തിൽത്തന്നെ പറഞ്ഞു. ഈ മാന്ദ്യകാലത്തും വിലക്കയറ്റം രൂക്ഷമാവുകയാണ്. മാന്ദ്യത്തിന് സാമ്പത്തികശാസ്ത്രത്തിലുള്ള പ്രതിവിധി സർക്കാർ ചെലവ് ഉയർത്തുകയെന്നുള്ളതാണ്. എന്നാൽ, വിലക്കയറ്റത്തിനുള്ള പ്രതിവിധി സർക്കാർ ചെലവ് കുറയ്ക്കുകയെന്നുള്ളതാണ്. മാന്ദ്യവും വിലക്കയറ്റവുംകൂടി വന്നാലോ? സർക്കാർ നയങ്ങൾ സ്തംഭനത്തിലേക്കെത്തും. വിലക്കയറ്റം പേടിച്ച് റിസർവ് ബാങ്ക് ആറുമാസമായി പലിശനിരക്ക് കുറയ്ക്കാൻ വിസമ്മതിക്കുകയാണ്. സർക്കാരിന്റെ ചെലവുകുറയ്ക്കാനായി വാക്സിൻപോലും സൗജന്യമായി മുഴുവൻ പൗരൻമാർക്കും നൽകാൻ കേന്ദ്രസർക്കാർ തയ്യാറല്ല. ബജറ്റിൽ വകയിരുത്തിയ 35000 കോടി രൂപപോലും ചെലവഴിക്കാൻ മടിക്കുകയാണ്. കാരണം, വിലക്കയറ്റം ചരടുപൊട്ടിച്ചാലോ? എന്നാലും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാൻ തയ്യാറല്ല. കോർപ്പറേറ്റുകൾക്ക് ഒന്നരലക്ഷം കോടിരൂപ നികുതിയിളവ് രണ്ടുവട്ടം ആലോചിക്കാതെ നൽകിയവരാണ് ഇപ്പോൾ വരുമാനം കുറയുമെന്നുപറഞ്ഞ് നാടിനെ വിലക്കയറ്റത്തിന്റെയും മാന്ദ്യത്തിന്റെയും കത്രികപ്പൂട്ടിലേക്ക് തള്ളിനീക്കുന്നത്.

from money rss https://bit.ly/3hO9VYV
via IFTTT

Saturday, 22 May 2021

ശമ്പളംകൂടും: കേന്ദ്ര സർക്കാർ ജീവനക്കാരുടെ വേരിയബിൾ ഡിഎ വർധിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ വേരിയബിൾ ഡിഎ വർധിപ്പിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. 105 രൂപ മുതൽ 210 രൂപവരെയാണ് വർധന. 1.5 കോടിയിലധികംവരുന്ന ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. കേന്ദ്ര സർക്കാർ വകുപ്പുകളിലെയും റെയിൽവെ ഉൾപ്പടെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വർധിപ്പിച്ച ക്ഷമാബത്ത ലഭിക്കും. കരാർ തൊഴിലായളികൾക്കും ഇത് ബാധകമാണ്. 2021 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. ഉപഭോക്തൃ വില സൂചികയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത പരിഷ്കരിച്ചത്.ഇതോടെ പ്രതിമാസ ശമ്പളത്തിൽ 2000 രൂപ മുതൽ 5000 രൂപവരെ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/3oFztsJ
via IFTTT

Friday, 21 May 2021

ഫ്രീഡം@40: വിപിൻ എങ്ങനെ 2.20 കോടി രൂപ സമാഹരിക്കും?

മൂന്നുവർഷംമുമ്പാണ് വിപിൻ(27) ഒരു ഐടി കമ്പനിയിൽ ജോലി തുടങ്ങിയത്. പ്രതിമാസം ശമ്പളയിനത്തിൽ ലഭിക്കുന്നത് 35,000 രൂപയാണ്. മൂന്നുവർഷം ജോലി ചെയ്തിട്ടും അദ്ദേഹത്തിന്റെ കൈവശം ഇപ്പോൾ നീക്കിയിരിപ്പുള്ളത് 25,000 രൂപമാത്രമാണ്.മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നതെങ്കിലും വീട്ടുചെലവിന് പണമൊന്നും നൽകേണ്ടതില്ല. അച്ഛൻ റെയിൽവെയിൽനിന്ന് വിരമിച്ചയാളാണ്. ലഭിക്കുന്ന പെൻഷൻകൊണ്ട് കുടുംബമുന്നോട്ടുകൊണ്ടുപോകുന്നു. ജോലി കിട്ടിയതിനുശേഷം ആദ്യവർഷംതന്നെ ഒരു ബൈക്കും, പിന്നെ ഐ ഫോണും വിപിൻ സ്വന്തമാക്കി. ഇടവേളകിട്ടിയാൽ വിനോദകേന്ദ്രങ്ങളിൽ ചുറ്റിക്കറങ്ങലാണ് പ്രധാന ഹോബി. കോവിഡ് വ്യാപനമൂലം ഇടക്ക് മുടങ്ങിയെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിലും നല്ലൊരുതുക ഈയിനത്തിൽ പൊടിച്ചു. നേരത്തെ സാമ്പത്തിക സ്വാതന്ത്ര്യം എങ്ങനെനേടാമെന്ന പാഠങ്ങളാണ് അദ്ദേഹത്തെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചത്. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചൊന്നും വിപിൻ ഇപ്പോൾ ആലോചിക്കുന്നില്ല. കുറച്ചൊക്കെ സമ്പാദിച്ച് യാത്രപോകണമെന്ന ചിന്തമാത്രമെയുള്ളൂ. വിപിനുവേണ്ടി ചില നിർദേശങ്ങൾ മുന്നോട്ടുവെയ്ക്കുന്നു. പ്രതിമാസ ചെലവുകൾ നിശ്ചയിക്കുക. 10,000-15,000 രൂപയിൽ കൂടുതൽ ചെലവുചെയ്യാതിരിക്കുക. അത്യാവശ്യങ്ങളും ആവശ്യങ്ങളും തിരിച്ചറിയുക. ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ചെലവുകളാണ് അത്യാവശ്യമായിവരുന്നത്. എന്നാൽ, അത്യാവശ്യമില്ലാത്തതും മാറ്റിവെയ്ക്കാൻ കഴിയുന്നവയുമാണ് അടുത്ത വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടത്. ഇനി നിക്ഷേപത്തെ കുറിച്ചാകട്ടെ നേരത്തെ തുടങ്ങിയില്ലെങ്കിൽ ഭാവിയിൽ മികച്ച സമ്പാദ്യമുണ്ടാക്കാൻ കഴിഞ്ഞെന്നുവരില്ല.ഹ്രസ്വകാല ലക്ഷ്യങ്ങളും ദീർഘകാല ലക്ഷ്യങ്ങളും കുറിച്ചുവെയ്ക്കുക. വാഹനം വാങ്ങൽ, വിനോദയാത്ര തുടങ്ങിയവ ഹ്രസ്വകാല ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്താം. അതിനായി ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽ നിക്ഷേപിക്കാം. എന്തുകൊണ്ട് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ ബാങ്ക് സ്ഥിരനിക്ഷേപത്തേക്കാൾ രണ്ടോ മൂന്നോ ശതമാനംനേട്ടം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽനിന്ന് ലഭിച്ചേക്കാം. പണംപിൻവലിക്കുന്നതുവരെ ആദായനികുതി നൽകേണ്ടതില്ല. സ്ഥിര നിക്ഷേപത്തിനാണെങ്കിൽ എല്ലാവർഷം ലഭിക്കുന്ന പലിശയിൽനിന്നും ആദായ നികുതി സ്ലാബിനനുസരിച്ച് നികുതി നൽകണം. മൂന്നുവർഷംകഴിഞ്ഞാണ് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽനിന്ന് പണംപിൻവലിക്കുന്നതെങ്കിൽ വിലക്കയറ്റം(ഇൻഡക്സേഷൻ ബെനഫിറ്റ്)കിഴിച്ചുള്ള നേട്ടത്തിന് നികുതി നൽകിയാൽ മതിയാകും. ദീർഘകാല സാമ്പത്തിക ലക്ഷ്യത്തിനായി പ്രതിമാസം 15,000 രൂപവീതം ഫ്ളക്സി ക്യാപ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണം. 40-45 വയസ്സിൽ ആവശ്യത്തിന് തുക സമാഹരിക്കാൻ ഇതിലൂടെ കഴിയും. എന്തുകൊണ്ട് ഫ്ളക്സിക്യാപ് ഫണ്ടുകൾ ചുരുങ്ങിയത് 65ശതമാനമെങ്കിലും ഓഹരിയിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. നേരത്തെമൾട്ടി ക്യാപ് എന്നപേരിൽ അറിയപ്പെട്ടിരുന്ന ഫണ്ടിന് സമാനമാണ് ഇതിന്റെ പ്രവർത്തനം. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് എന്നീ വിഭാഗങ്ങളിലെ ഓഹരികളിൽ നിശ്ചിത ശതമാനം നിക്ഷേപം വേണമെന്ന നിബന്ധനയില്ലാത്തതിനാൽ ഫണ്ട് മാനേജരുടെ യുക്തംപോലെ നിക്ഷേപിക്കാനുള്ള അവസരം ഈ വിഭാഗം ഫണ്ടുകളിലുണ്ട്. 12ശതമാനമെങ്കിലും വാർഷികാദായം ദീർഘകാലയളവിൽ ഈ ഫണ്ടുകളിൽനിന്ന് ലഭിക്കും. കടബാധ്യത വേണ്ട ജോലി കിട്ടിയ ഉടനെ വിപിൻ ചെയ്തത് ഒരു ക്രഡിറ്റ് കാർഡ് സ്വന്തമാക്കുകയെന്നതാണ്. ക്രഡിറ്റ് കാർഡിന് അധികബാധ്യതയൊന്നുമില്ലെങ്കിലും ചിലകാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ക്രഡിറ്റ് കാർഡ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന പലിശ 40ശതമാനത്തോളമാണ്. ഉയർന്ന ചെലവുള്ളതിനാൽ ക്രഡിറ്റ് കാർഡ് വഴിയുള്ള ഇഎംഐ സൗകര്യം ഒഴിവാക്കുകയാണ് നല്ലത്. നോ കോസ്റ്റ് ഇ.എം.ഐ ആണെങ്കിൽപോലും പ്രൊസസിങ് ചാർജിനത്തിൽ പണം ഈടാക്കുന്ന് പലപ്പോഴും ശ്രദ്ധിക്കാറില്ല. പണമുണ്ടാക്കിയശേഷം ഉത്പന്നം വാങ്ങുന്നതാണ് എന്തുകൊണ്ടുംലാഭകരം. ക്രഡിറ്റ് കാർഡിന്റെ പരിധി നോക്കാതെ പ്രതിമാസ ബജറ്റിനനുസരിച്ചുമാത്രം ചെലവുചെയ്യുക. ഹ്രസ്വകാല ലക്ഷ്യം യാത്രയെന്ന സ്വപ്നം സാക്ഷാൽക്കരിക്കാനായി പ്രതിമാസം 4000 രൂപവീതം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിക്കാം. വർഷത്തിൽ 50,000 രൂപയെങ്കിലും സമാഹരിക്കാൻ ഇതിലൂടെ കഴിയും. എന്തുകൊണ്ട് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ? നേരത്തെ വ്യക്തമാക്കിയതുപോലെ ബാങ്ക് നിക്ഷേപത്തേക്കാൾ രണ്ടുശതമാനമെങ്കിലും ആദായം ഈ വിഭാഗത്തിലെ ഫണ്ടുകളിൽനിന്ന് ലഭിക്കും. എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. പിഴ പലിശയോ എക്സിറ്റ് ലോഡോ നൽകേണ്ടതില്ല. ഇക്കാര്യങ്ങൾ മറക്കേണ്ട ആറുമാസത്തേയ്ക്കെങ്കിലും ചെലവിനുള്ള തുക എമർജൻസി ഫണ്ടായി കരുതണം. സ്വീപ് ഇൻ എഫ്ഡിയിലോ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിലോ ഈ തുക നിക്ഷേപിക്കാം. ആശ്രിതരുണ്ടെങ്കിൽ ലൈഫ് കവറേജിനായി ടേം പ്ലാൻ എടുക്കാം. അതോടൊപ്പം അഞ്ച് ലക്ഷംരൂപയുടെ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസും കരുതണം. നേരത്തെ നിക്ഷേപിച്ചാലുള്ള നേട്ടം വിപിൻ 27-ാമാത്തെ വയസ്സിൽ 15,000 രൂപ വീതം പ്രതിമാസം 12ശതമാനം വാർഷികാദായ പ്രകാരം നിക്ഷേപിക്കുകയാണെന്ന് കരുതുക. 23വർഷംകഴിയുമ്പോൾ അദ്ദേഹത്തിന് 2.21 കോടി രൂപ സമാഹരിക്കാൻ കഴിയും. എന്നാൽ 32-ാമത്തെ വയസ്സിൽ 15,000 രൂപ വീതം 18 വർഷം നിക്ഷേപിച്ചാൽ 1.14 കോടി രൂപമാത്രമാണ് ലഭിക്കുക. വാർഷികാദായം 12ശതമാനം നിരക്കിലാണ് ഇവിടെയും കണക്കാക്കിയിട്ടുള്ളത്. നേരത്തെ നിക്ഷേപംതുടങ്ങിയാലുള്ള കൂട്ടുപലിശയുടെ നേട്ടമാണ് ഇവിടെ ശ്രദ്ധേയം. കുറിപ്പ്: വർഷാവർഷം വരുമാനത്തിൽ വർധനവുണ്ടാവുന്നതിനനസരിച്ച് നിക്ഷേപതുക കൂട്ടാൻ മറക്കരുത്. കുടുംബമായാൽ മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള പണംകണ്ടെത്താൻ അത് സഹായകരമാകും. * ഫ്രീഡം@40 സീരിസിൽ പ്രസിദ്ധീകരിച്ച പാഠങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച പ്രതികരണങ്ങളിൽനിന്ന് തിരഞ്ഞെടുത്തത്. പേര് സാങ്കൽപികമാണ്.

from money rss https://bit.ly/3f7LxQf
via IFTTT

എയർഇന്ത്യ: 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ ചോർന്നു

ന്യൂഡൽഹി: ലോകത്തെമ്പാടുമുള്ള 45 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി എയർഇന്ത്യ അറിയിച്ചു. 26 ഓഗസ്റ്റ് 2011 മുതൽ മൂന്ന് ഫെബ്രുവരിവരെ 2021 കാലത്തെ യാത്രക്കാരുടെ വിവരങ്ങളാണ് സർവർ ഹാക്ക് ചെയ്തതിലൂടെ ചോർന്നത്. ജനനത്തീയതി, വിലാസം, പാസ്പോർട്ട്, ഫോൺനമ്പർ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവയാണ് ചോർന്നതെന്ന് കമ്പനി പ്രസ്താവനയിലൂടെ വെള്ളിയാഴ്ച അറിയിച്ചു. അതേസമയം, ഇടപാടുകളിൽ നിർണായകമായ സി.വി.വി., സി.വി.സി. നമ്പരുകൾ തങ്ങൾ സൂക്ഷിക്കാറില്ലെന്നും കമ്പനി അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിലാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും യാത്രക്കാരുടെ വിവരങ്ങൾ സംരക്ഷിക്കാൻവേണ്ട നടപടികൾ സ്വീകരിച്ചതായും എയർഇന്ത്യ വ്യക്തമാക്കി.

from money rss https://bit.ly/3ubdN8Q
via IFTTT

ധനകാര്യ ഓഹരികളുടെ കരുത്തിൽ വിപണി കുതിച്ചു: സെൻസെക്‌സിലെ നേട്ടം 976 പോയന്റ്

മുംബൈ: ബാങ്ക് ഓഹരികളുടെ കരുത്തിൽ ഓഹരി സൂചികകൾ പത്താഴ്ചയിലെ ഉയർന്ന നിലവാരത്തിലേയ്ക്കുകുതിച്ചു. മാർച്ച് പാദത്തിൽ എസ്ബിഐ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതാണ് ധനകാര്യ ഓഹരികളുടെ കുതിപ്പിന് കാരണമായത്. സെൻസെക്സ് 50,500ഉം നിഫ്റ്റി 15,150ഉം മറികടന്നു. 975.62 പോയന്റാണ് സെൻസെക്സിലെ നേട്ടം. 50,540.48ൽ ക്ലോസ്ചെയ്തു. നിഫ്റ്റി 269.30 പോയന്റ് ഉയർന്ന് 15,175.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച പ്രവർത്തനഫലം പുറത്തുവിട്ട എസ്ബിഐ 4.50ശതമാനത്തോളം നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും മികച്ചനേട്ടത്തിലായിരുന്നു. ഗ്രാസിം, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചികകൾ മൂന്നുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനംവീതം ഉയർന്നു. Nifty ends above 15,150, Sensex gains 975 pts led by banks

from money rss https://bit.ly/3va8bxd
via IFTTT

എസ്ബിഐയുടെ അറ്റാദായം 6,451 കോടിയായി: വർധന 81 ശതമാനം

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മാർച്ചിൽ അവസാനിച്ച പാദത്തിൽ 6,451 കോടി രൂപ അറ്റാദായംനേടി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 81ശതമാനമാണ് വർധന. മുൻവർഷത്തെ അപേക്ഷിച്ച് പലിശ വരുമാനത്തിൽ 19 ശതമാനമാണ് വർധനയുണ്ടായത്. ഈയിനത്തിലെ വരുമാനം 27,067 കോടിയായി ഉയർന്നു. മറ്റിനങ്ങളിലെ വരുമാനം 21.6ശതമാനം വർധിച്ച് 16,225 കോടിയുമായി. നിഷ്ക്രിയ ആസ്തിയിലും കുറവുണ്ടായി. ഡിസംബർ പാദത്തിലെ 5.44 ശതമാനത്തിൽനിന്ന് മാർച്ച് പാദത്തിൽ 4.98ശതമാനമായാണ് കുറഞ്ഞത്. ഓഹരിയൊന്നിന് നാലുരൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവിൻഡ് നൽകുന്നതിയതിയായി ജൂൺ 18ആണ് നിശ്ചയിച്ചിട്ടുള്ളത്.

from money rss https://bit.ly/3hQ1wnM
via IFTTT

ആർബിഐയുടെ കൈവശം മിച്ചമുള്ള 99,122 കോടി രൂപ സർക്കാരിന് കൈമാറും

മിച്ചമുള്ള 99,122 കോടി രൂപ സർക്കാരിന് കൈമാറാൻ ആർബിഐ തീരുമാനിച്ചു. 2021 മാർച്ച് 31ന് അവസാനിച്ച ഒമ്പതുമാസത്തെ അധികമുള്ള തുകയാണ് സർക്കാരിന് കൈമാറുക. വെള്ളിയാഴ്ച നടന്ന റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. 2020 ജൂലായ് മുതൽ 2021 മാർച്ച് വരെയുള്ള നീക്കിയരിപ്പാണിത്. ആർബിഐയുടെ അക്കൗണ്ടിങ് വർഷം ഏപ്രിൽ-മാർച്ച് കാലയളവിലേയ്ക്ക് മാറ്റാനും യോഗം തീരുമാനിച്ചു. നേരത്തെ ജൂലായ്-ജൂൺ കാലയളവായിരുന്നു അക്കൗണ്ടിങ് വർഷമായി പരിഗണിച്ചിരുന്നത്. കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്നുള്ള സാമ്പത്തിക സ്ഥിതിയും അതുയർത്തുന്ന ആഗോള-ആഭ്യന്തര വെല്ലുവിളികളും യോഗം അവലോകനംചെയ്തു. ആർബിഐ ഗവർണർ ശക്തികാന്തദാസിനുപുറമെ വീഡിയോ കോൺഫറൻസ് യോഗത്തിൽ ഡപ്യൂട്ടി ഗവർണർമാർ, സെൻട്രൽ ബോർഡ് ഡയറക്ടർമാർ, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. RBI approves transfer of Rs 99,122 crore as surplus to Centre

from money rss https://bit.ly/3481mjy
via IFTTT

Thursday, 20 May 2021

ക്രിപ്‌റ്റോകറൻസി: പേടിഎം പേയ്‌മെന്റ് ബാങ്ക് ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ പിൻവാങ്ങി

രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളും പേയ്മന്റ് ബാങ്കുകളും ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തുന്നു. ഐസിഐസിഐ ബാങ്കിനുപിന്നാലെ പേ ടിഎം പേയ്മെന്റ് ബാങ്കും വെള്ളിയാഴ്ചമുതൽ ഇടപാടുകൾ അനുവദിക്കില്ലെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളുമായുള്ള എല്ലാ ഇടപാടുകളും നിർത്തിവെയ്ക്കുന്നതായാണ് പേ ടിഎം വ്യക്തമാക്കിയത്. ആഗോള പണമിടപാടിന് വ്യാപകമായി ഉപയോഗിക്കുന്ന പേപാൽ പോലുള്ള കമ്പനികളും പിൻവാങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളായ സെബ് പേ, വാസിർഎക്സ്, ബൈയുകോയിൻ എന്നിവയുമായുള്ള ഇടപാടുകൾ ഈയാഴ്ച തുടക്കത്തിൽതന്നെ മിക്കവാറും ബാങ്കുകൾ അവസാനിപ്പിച്ചിരുന്നു. ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളുമായുള്ള ഇടപാടുകൾ നിർത്താൻ ആർബിഐ ധനകാര്യസ്ഥാപനങ്ങളോട് നേരത്തെതന്നെ നിർദേശംനൽകിയിരുന്നു. അതേസമയം, ബാങ്കുകളോടെ പേയ്മെന്റ് ഗേറ്റ് വേ കമ്പനികളോടോ ആർബിഐ രേഖാമൂലം ആവശ്യപ്പെട്ടിട്ടുമില്ല.

from money rss https://bit.ly/342exCH
via IFTTT

രണ്ടാം പിണറായി സർക്കാരിനെ സ്വാഗതം ചെയ്ത് വ്യവസായ സമൂഹം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിനെ സ്വാഗതം ചെയ്ത് വ്യവസായികളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.). പുതിയ ടീമിനൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള സന്നദ്ധതയും സി.ഐ.ഐ. അറിയിച്ചു. സംസ്ഥാനത്തെ സാമ്പത്തിക-വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും ഇതോടൊപ്പം സി.ഐ.ഐ. മുന്നോട്ടുവെച്ചിട്ടുണ്ട്. കാർഷികം, ഭക്ഷ്യസംസ്കരണം, എം.എസ്.എം.ഇ., ഐ.ടി., പുനരുപയോഗ ഊർജം, ആയുർവേദം എന്നീ മേഖലകളെ പ്രതിനിധീകരിച്ചുള്ള നിർദേശങ്ങളാണ് സി.ഐ.ഐ. മുന്നോട്ടുവെച്ചിട്ടുള്ളത്. പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തം ദൃഢപ്പെടുത്തുന്നതിലൂടെ കേരളത്തെ വളർച്ചയുടെ മുൻനിരയിലേക്ക് എത്തിക്കാനാകുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്ന് സി.ഐ.ഐ. കേരള ചെയർമാനും ബ്രാഹ്മിൻസ് ഫുഡ്സ് ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു പറഞ്ഞു. സംസ്ഥാനത്തെ ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സി.ഐ.ഐ. കേരള മുൻ ചെയർമാനും മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാനും എം.ഡി.യുമായ തോമസ് ജോൺ മുത്തൂറ്റ് വ്യക്തമാക്കി. മറ്റ് നിർദേശങ്ങൾ * നിക്ഷേപം ആകർഷിക്കുന്നതിനും ബിസിനസ് സൗഹൃദാന്തരീക്ഷമൊരുക്കുന്നതിനുമായി രൂപവത്കരിച്ചിട്ടുള്ള നയങ്ങൾ കൂടുതൽ വിശാലമാക്കുന്നതിനുള്ള ശ്രമങ്ങൾ സംസ്ഥാന സമ്പദ് വ്യവസ്ഥയെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിന് സഹായിക്കും. *ഭക്ഷ്യ പാർക്കുകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് കേന്ദ്ര ഭക്ഷ്യ സബ്സിഡി സ്കീമിൽ ആനുകൂല്യം ഉറപ്പാക്കുന്നതിനെ പിന്തുണയ്ക്കണം. സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ അനുവദിക്കണം. * കോവിഡ് ഏറ്റവുമധികം ബാധിച്ച ടൂറിസം മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. * വീടുകളിലും തരിശുഭൂമികളിലും പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കണം. *പി.പി.പി. മാതൃകയിലൂടെ 'സേഫ് കേരള' ബ്രാൻഡഡ് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യണം. ഇത് കർഷകരുടെ വരുമാനം വർധിപ്പിക്കും.

from money rss https://bit.ly/3f8pBVr
via IFTTT

സെൻസെക്‌സിൽ 353 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,000ന് മുകളിലെത്തി

മുംബൈ:കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 15,000ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 353 പോയന്റ് നേട്ടത്തിൽ 49,918ലും നിഫ്റ്റി 104 പോയന്റ് ഉയർന്ന് 15,010ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1275 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 259 ഓഹരികൾ നഷ്ടത്തിലുമാണ്. 49 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ രണ്ടുശതമാനത്തോളം നേട്ടമുണ്ടാക്കി. ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, അൾട്രടെക് സിമന്റ്സ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. എസ്ബിഐ, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ശ്രീ സിമെന്റ്, ഗോജ്റേജ് ഇൻഡസ്ട്രീസ്, സൗത്ത് ഇന്ത്യൻ ബാങ്ക് ഉൾപ്പടെ 49 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex gains 353 points, Nifty tops 15k

from money rss https://bit.ly/3hGUW32
via IFTTT

സെൻസെക്‌സ് 337 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,000ന് താഴെയെത്തി

മുംബൈ: മെറ്റൽ, ഫിനാൻഷ്യൽ സ്റ്റോക്കുകൾ സമ്മർദത്തിലായതോടെ രണ്ടാം ദിവസവും സൂചികകൾ തകർച്ചനേരിട്ടു. നിഫ്റ്റി 15,000ന് താഴെയെത്തി. ആഗോള സൂചികകളിലെ നഷ്ടമാണ് രാജ്യത്തെ വിപണികളിലും പ്രതിഫലിച്ചത്. സെൻസെക്സ് 337.78 പോയന്റ് നഷ്ടത്തിൽ 49,564.86ലും നിഫ്റ്റി 124.20 പോയന്റ് താഴ്ന്ന് 14,906ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1614 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1397 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളിലെ നഷ്ടമാണ് സൂചികകളുടെ കരുത്തുചോർത്തിയത്. ലോഹ വിഭാഗം ഓഹരികളിൽ ലാഭമെടുപ്പ് പ്രകടമായിരുന്നു. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, കോൾ ഇന്ത്യ, ബ്രിട്ടാനിയ, ഒഎൻജിസി തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സിപ്ല, ബിപിസിഎൽ, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. പൊതുമേഖല ബാങ്ക് സൂചിക ഒഴികെയുള്ളവ നഷ്ടത്തിലായി. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, എഫ്എംസിജി സൂചികകൾ ഒരുശതമാനത്തോളം താഴ്ന്നു. നിഫ്റ്റി മെറ്റൽ സൂചിക മൂന്നുശതമാനത്തിലേറെ നഷ്ടംനേരിടുകയുംചെയ്തു. വ്യാപാരത്തിനിടെ ഒരുവേള ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക റെക്കോഡ് ഭേദിച്ച് 23,093 നിലവാരത്തിലെത്തിയെങ്കിലും 22,980ലാണ് ക്ലോസ്ചെയ്തത്. Nifty ends below 15K, Sensex falls 337 pts

from money rss https://bit.ly/3fBhoYP
via IFTTT

ആദായ നികുതി ഇ-ഫയൽ പോർട്ടൽ നവീകരിക്കുന്നു: പുതിയ സൈറ്റ് ജൂൺ 7ന്

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള പുതിയ ഇ-ഫയലിങ് പോർട്ടൽ ജൂൺ ഏഴിന് പുറത്തിറക്കും. ഇതിന്റെ ഭാഗമായി ജൂൺ ഒന്നു മുതൽ ആറുവരെ നിലവിലുള്ള പോർട്ടൽ ലഭ്യമാകില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. പുതിയ സൈറ്റിലേയ്ക്ക് മാറുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആറുദിവസം വകുപ്പിലെ ഉദ്യോഗസ്ഥർക്കോ നികുതി ദായകർക്കോ സൈറ്റിൽ കയറാനാകില്ല. പരാതികൾ കേൾക്കുന്നതും പരിഹരിക്കുന്നതും ജൂൺ 10നുശേഷമേ ഉണ്ടാകൂ. നേരത്തെ നിശ്ചയിച്ചിട്ടുള്ളവ ജൂൺ 10നുശേഷമുള്ള തിയതിയിലേയ്ക്ക് മാറ്റണമന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും മറ്റ് നികുതി വിവരങ്ങൾ അറിയുന്നതിനുമണ് ഈ ഫയലിങ് പോർട്ടൽ നികുതിദായകർ ഉപയോഗിക്കുന്നത്. New income tax e-filing portal to be launched from June 7

from money rss https://bit.ly/3tYFGAZ
via IFTTT

Wednesday, 19 May 2021

പാഠം 125| പണംനഷ്ടപ്പെടാതെ സമ്പത്തുണ്ടാക്കാൻ ഈ നിക്ഷേപവഴികൾ സ്വീകരിക്കാം

സാമ്പത്തിക സ്വാതന്ത്ര്യം നേടന്നതിനുള്ള സാധ്യതകൾ വിശദീകരിച്ച് പ്രിസിദ്ധീകരിച്ച അഞ്ച് പാഠങ്ങൾക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലരും ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപമുള്ളവരാണ്. വായിച്ചുംകേട്ടുമറിഞ്ഞ് നിരവധിപേരാണ് പുതിയതായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നത്. ബാങ്ക് നിക്ഷേപം ലഘുസമ്പാദ്യ പദ്ധതികൾ എന്നിവയിലെ പലിശ അടിക്കടി കുറയുന്നതാണ് നിക്ഷേപകരെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. പണപ്പെരുപ്പത്തേക്കാൾ ആദായം നിക്ഷേപത്തിന് ലഭിക്കണമെന്ന് ചിന്തിച്ചുതുടങ്ങിയതാണ് മലയാളികളിലുണ്ടായ നിശബ്ദ വിപ്ലവമെന്ന് പറയാം. അതേസമയം, സാമാന്യധാരണപോലുമില്ലാതെ ഓഹരികളിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിച്ച് പണംകളയുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. ആദ്യമായി നിക്ഷേപംനടത്തി നഷ്ടംനേരിട്ടവരിൽ പലരും ഈ പദ്ധതികളുടെ ശത്രുക്കളായിമാറുന്നതാണ് കാണുന്നത്. എന്തുകൊണ്ടാണ് നഷ്ടംസംഭവിച്ചതെന്ന് മനസിലാക്കാനോ അനുഭവത്തിലൂടെ കൂടുതൽകാര്യങ്ങൾ പഠിച്ച് വീണ്ടും നിക്ഷേപംനടത്താനോ ഇത്തരക്കാർ ശ്രമിക്കാറില്ല. നഷ്ടമുണ്ടാക്കിയ നിക്ഷേപ പദ്ധതികളെക്കുറിച്ച് ആജീവനാന്തം കുറ്റംപറയുകയെന്നതാണ് ഇവരുടെ രീതി. ഈയിടെ ലഭിച്ച പ്രതികരണം അതിന് ഉദാഹരണമാണ്. ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപിച്ചിട്ട് ലാഭമുണ്ടാക്കിയ ഒരു സാധാരണക്കാരനെയെങ്കിലും കാണിച്ചുതരാമോയെന്നാണ് അദ്ദേഹം ചോദിച്ചത്. നിക്ഷേപലോകത്തേയ്ക്കുനോക്കി അജ്ഞത വിളിച്ചുപറയുകയാണെന്ന ബോധ്യം അദ്ദേഹത്തിന് ഉണ്ടാകാതെപോയല്ലോയെന്ന ചിന്തയാണ് ഈ പാഠത്തിനുപിന്നിൽ. വേണ്ടത്ര അറിവോ സമയമോ ഇല്ലാത്തവരാണെങ്കിൽ ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കുന്നതിനുപകരം മ്യൂച്വൽ ഫണ്ടിന്റെ വഴിതേടുന്നതാണ് താരതമ്യേന സുരക്ഷിതവും സൗകര്യപ്രദവും. മധ്യവർഗക്കാരെ സമ്പന്ധിച്ചെടുത്തോളം സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള അത്ഭുതകരമായ മാർഗമാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയെന്നത്. പ്രതിമാസം 500 രൂപ നീക്കിവെക്കാൻ കഴിയുമെങ്കിൽ ആർക്കും ഫണ്ടുകളിൽ നിക്ഷേപംതുടങ്ങാം. ഇതൊക്കെയാണെങ്കിലും ഫണ്ടുകളെക്കുറിച്ച് സാമാന്യധാരണയില്ലെങ്കിൽ നഷ്ടമുണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപകർ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ താഴെ വിശദീകരിക്കുന്നു. 1.ലക്ഷ്യമില്ലാതെ യാത്രക്കിറങ്ങരുത് എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ യാത്രക്ക് പുറപ്പെടുന്നതുപോലെയാണ് സാമ്പത്തിക ലക്ഷ്യമില്ലാതെ നിക്ഷേപം നടത്തുന്നത്. നിക്ഷേപ പോർട്ട്ഫോളിയോ രൂപപ്പെടുത്തുംമുമ്പ് ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ മുന്നിലുണ്ടാകണം. ഒരുവർഷത്തിനുശേഷം വിദേശ വിനോദയാത്രയാണ് ലക്ഷ്യമിടുന്നതെങ്കിൽ അനുയോജ്യമായ ഡെറ്റ് ഫണ്ടിൽ നിക്ഷേപിക്കാം. പത്തോ ഇരുതപോ വർഷത്തിനുശേഷം വിരമിക്കുമ്പോൾ ജീവിക്കാനുള്ള സമ്പാദ്യമാണ് ലക്ഷ്യമിടുന്നതെങ്കിൽ ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപമാകാം. 2.ആദ്യം ഫണ്ടുകളെകുറിച്ചറിയാം ഫിനാൻഷ്യൽ മാർക്കറ്റിനെക്കുറിച്ച് അറിവില്ലെങ്കിൽ നിക്ഷേപത്തിന് ഒരുങ്ങരുത്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുംമുമ്പ്, ഫണ്ടിന്റെ സ്വഭാവംമനസിലാക്കണം. ഏത് കാറ്റഗറിയിൽപ്പെട്ടതാണെന്ന് നോക്കണം. ഫണ്ടിന്റെ പ്രകടനം, ചെലവ് അനുപാതം, ആസ്തി, എക്സിറ്റ് ലോഡ് തുടങ്ങിയവ പരിശോധിക്കണം. റിസ്ക് എടുക്കാനുള്ള ശേഷി വിലയിരുത്തിവേണം ഫണ്ടുകൾ തിരഞ്ഞെടുക്കാൻ. 3.ഹ്രസ്വകാല ചാഞ്ചാട്ടങ്ങൾ അവഗണിക്കുക വിപണി കൂപ്പുകുത്തുമ്പോൾ നിരവധി നിക്ഷേപകർ ആശങ്കപ്പെടുന്നതായി കാണാറുണ്ട്. ദീർഘകാലയളവിൽ മികച്ച ആദായമുണ്ടാക്കുകയാണ് ലക്ഷ്യമെന്നകാര്യം മനസിലാക്കുക. അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവിലുണ്ടാകുന്ന വിപണിയിലെ തകർച്ച നിങ്ങളെ ബാധിക്കുകയില്ല. ഭാവിയിൽ നേട്ടമുണ്ടാക്കാൻ സഹായിക്കുകയാണ് ചെയ്യുക. വിപണിയിലെ കോലാഹലങ്ങളിൽനിന്ന് മാറിനിൽക്കാനായില്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകളിൽനിന്ന് മികച്ച ആദായം നേടാൻ കഴിയില്ലെന്ന് ചുരുക്കം. 4.ദീർഘകാലളവ്-മനസിൽ കുറിക്കുകക ദീർഘകാലത്തേയ്ക്ക് എസ്.ഐ.പിയായി നിക്ഷേപിച്ചെങ്കിൽമാത്രമെ, ഇക്വിറ്റി ഫണ്ടുകളിൽനിന്ന് പരമാവധി നേട്ടം ഭാവിയിൽ സ്വന്തമാക്കാൻ കഴിയുകയുള്ളൂ. ഹ്രസ്വകാലയളവിലെ നേട്ടംപരിശോധിച്ച് ഉത്സാഹവും ക്ഷമയും നഷ്ടപ്പെട്ട് പണംപിൻവലിക്കുന്നവർ ഏറെയാണ്. മറിച്ചും സംഭവിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തെതുടർന്ന് 2020 മാർച്ചിൽ വിപണിയിൽ കാര്യമായ തിരുത്തലുണ്ടായപ്പോൾ നിക്ഷേപിച്ചവരിൽ പലരും 2021 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ 100ശതമാനത്തിലേറെ ആദായം ലഭിച്ചപ്പോൾ നിക്ഷേപംതിരിച്ചെടുത്തു. മുകളിൽ വിശദീകരിച്ച രണ്ടുവിഭാഗക്കാരും ഭാവിയിൽ മികച്ചനേട്ടം നിക്ഷേപത്തിൽനിന്ന് ഉണ്ടാക്കുകയില്ല. സാമ്പത്തിക ലക്ഷ്യവും കാലയളവുംവരെ നിക്ഷേപം തുടരുകതന്നെവേണം. 5.അനുയോജ്യമായ സമയത്തിനായി കാത്തിരിക്കരുത് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനുള്ള സമയം നാളെയോ മറ്റെന്നാളോ അല്ല. ഇന്നലെയായിരുന്നു. അതുകൊണ്ടുതന്നെ വിപണിയിലെ ചാഞ്ചാട്ടങ്ങളൊന്നും നോക്കാതെ ഇന്നുതന്നെ നിക്ഷേപം തുടങ്ങുക. നാളെ നാളെ എന്നുനീട്ടിവെച്ച് വർഷങ്ങൾ പാഴാക്കിയവർ നിരവധിയാണ്. നിക്ഷേപത്തിന് യോജിച്ച സമയംനോക്കി വർഷങ്ങൾ കളഞ്ഞവരാണിവർ. വിപണി മൂക്കുകുത്തുകയോ ഉയരങ്ങൾ കീഴടക്കുകയോ ചെയ്യട്ടെ, ഫണ്ടുകളിൽ എസ്.ഐ.പിയായി നിക്ഷേപം നടത്താൻ അതൊന്നും തടസ്സമല്ല. നിക്ഷേപകനല്ല, ട്രേഡറാണ് എങ്കിൽ മാർക്കറ്റിലെ സമയം പ്രധാനപ്പെട്ടതാണ്. 6.നിക്ഷേപം പിൻവലിക്കേണ്ട സാഹചര്യം ഒഴിവാക്കാം പണം മുഴുവൻ ഒറ്റത്തവണയായി ഫണ്ടുകളിൽ മുടക്കരുത്. സ്ഥിര നിക്ഷേപ പദ്ധതികളിലും നിശ്ചിതശതമാനം നിക്ഷേപം ഉണ്ടായിരിക്കണം. അടിയന്തരാവശ്യങ്ങൾക്കായി എമർജൻസി ഫണ്ട് കരുതണം. ഫണ്ടിലെ നിക്ഷേപം പിൻവലിക്കാതെ അത്യാവശ്യങ്ങൾ നിറവേറ്റാൻ അത് സഹായിക്കും. സാമ്പത്തിക ലക്ഷ്യം നിശ്ചയിച്ച് നിക്ഷേപംതുടങ്ങി രണ്ടോമൂന്നോവർഷം കഴിയുമ്പോൾ ഓരോ ആവശ്യങ്ങൾക്കായി പണം പിൻവലിക്കാനുള്ള ഉൾപ്രേരണ ഉണ്ടാകും. പൊതുവെ കണ്ടുവരുന്ന പ്രവണതയാണത്. നിക്ഷേപംവളരുന്നത് കാണുമ്പോൾ സമാധാനംനഷ്ടപ്പെടുന്ന ഒരുകൂട്ടരുണ്ട്! അവരെക്കുറിച്ചാണ് പറഞ്ഞത്. 7.വർഷാവർഷം നിക്ഷേപംകൂട്ടണം വരുമാനം വർധിക്കുന്നതിനനുസരിച്ച് എസ്ഐപി തുകയിലും വർധനവരുത്തണം. നിക്ഷേപകരിൽ പലർക്കും അതിന്റെ പ്രാധാന്യം അറിയില്ല. എല്ലാവർഷവും ഒരേതുക നിക്ഷേപിച്ചുകൊണ്ടിരുന്നാൽപോര. വിലക്കയറ്റതോത് കാലത്തിനനസരിച്ച് ഉയരുന്നതിനാൽ ഭാവിയിലെ സാമ്പത്തിക ലക്ഷ്യത്തിന് ഉപകാരപ്രദമാകുന്ന സമ്പത്ത് സമാഹരിക്കാൻ എസ്ഐപിതുകയിലെ വർധന സഹായിക്കും. 8.ഡിവിഡന്റ് ഓപ്ഷൻ വേണ്ട ഓഹരിയിലേതുപോലെയല്ല മ്യൂച്വൽ ഫണ്ടിലെ ഡിവിഡന്റ്. എത്രതുകയാണോ ഡിവിഡന്റായി നൽകുന്നത് അത്രയുംതുക മൊത്തം നിക്ഷേപത്തിൽനിന്ന് കുറയും. അതായത് ഡിവിഡന്റ് പ്രഖ്യാപിക്കുന്നതിനുമുമ്പ് ഒരു ഫണ്ടിന്റെ എൻഎവി 10 രൂപയാണെന്നിരിക്കട്ടെ. യൂണിറ്റ് ഒന്നിന് ഒരു രൂപ ഡിവിഡന്റ് നൽകിയാൽ എൻഎവി ഒമ്പതു രൂപയായി കുറയും. അതുകൊണ്ട് ദീർഘകാല നേട്ടത്തിനായി ഗ്രോത്ത് ഓപ്ഷൻ സ്വീകരിക്കുക. ഒരേഫണ്ടിന്റെതന്നെ ഗ്രോത്ത് ഓപ്ഷന്റെയും ഡിവിഡന്റ് ഓപ്ഷന്റെയും എൻഎവി പരിശോധിച്ചാൽ വ്യത്യാസം മനസിലാകും. സ്വീകരിക്കാത്ത ലാഭവിഹിതം വീണ്ടും നിക്ഷേപിക്കുകയാണ് ഗ്രോത്ത് ഓപ്ഷനിൽ ചെയ്യുന്നത്. കൂട്ടുപലിശയുടെ നേട്ടം അതിലൂടെ സ്വന്തമാക്കാനും കഴിയും. 9.വൈവിധ്യവത്കരണം ഏതെങ്കിലും മൂന്നോ നാലോ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ നിക്ഷേപ വൈവിധ്യവത്കരണം സാധ്യമാകുമെന്ന് കരുതുന്നവരുണ്ട്. ഓരോ മ്യൂച്വൽ ഫണ്ടും വൈവിധ്യമാർന്ന ഓഹരികളുടെ പോർട്ട്ഫോളിയോയാണ്. ഒരേ വിഭാഗത്തിലുള്ള ഒന്നിലധികം ഫണ്ടുകളിൽ നിക്ഷേപിച്ചാൽ വൈവിധ്യവത്കരണം സാധ്യമാകില്ല. അതിനാൽ സാമ്പത്തിക ലക്ഷ്യങ്ങൾക്കും കാലാവധിക്കും യോജിച്ച, വ്യത്യസ്ത കാറ്റഗറികളിലെ മൂന്നോ നാലോ ഫണ്ടുകളിൽ നിക്ഷേപം ചുരുക്കാം. 10.പ്രകടനം വിലയിരുത്താം അഞ്ചോ പത്തോ വർഷത്തേയ്ക്ക് എസ്ഐപി ചേർത്തുന്ന വിതരണക്കാരുണ്ട്. നിക്ഷേപം തുടങ്ങുമ്പോൾ മാത്രമെ അവരെ കാണൂ. കാലാകാലങ്ങളിൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്താനോ യോജിച്ച തീരുമാനമെടുക്കാനോ അവർ സഹായിക്കാറില്ല. കമ്മീഷൻ മാത്രമായിരിക്കും അവരുടെ മുന്നിലുള്ളത്. ചുരുങ്ങിയത് വർഷത്തിലൊരിക്കലെങ്കിലും ഫണ്ടിന്റെ പ്രകടനം വിലയിരുത്തി യോജിച്ച തീരുമാനമെടുക്കാൻ ശ്രദ്ധിക്കണം. 11.ഡയറക്ട് പ്ലാൻ എല്ലാ മ്യൂച്വൽ ഫണ്ടുകൾക്കും റെഗുലർ പ്ലാനുകളും ഡയറക്ട് പ്ലാനുകളുമുണ്ട്. വിതരണക്കാർ വഴി നിക്ഷേപം നടത്തുന്നവയാണ് റെഗുലർ പ്ലാൻ. നേരിട്ട് നിക്ഷേപിക്കുന്നവ ഡയറക്ട് പ്ലാനുമാണ്. വിതരണക്കാരുടെയും ബ്രോക്കർമാരുടെയും കമ്മീഷൻ ലാഭിക്കാൻ ഡയറക്ട് പ്ലാൻ സഹായിക്കാം. കമ്മീഷൻകൂടി നിക്ഷേപത്തോടൊപ്പം ചേരുന്നതിനാൽ ദീർഘകാലയളവിൽ 1.50-2 ശതമാനംവരെ ആദായം കൂടുതൽ ലഭിക്കാൻ സഹായിക്കും. കുറിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപകർ പൊതുവായി ശ്രദ്ധിക്കേണ്ടാക്രയങ്ങളാണ് മുകളിൽ വിശദീകരിച്ചത്. മ്യൂച്വൽ ഫണ്ട് ശരിയാണ്-എന്ന ആംഫിയുടെ പരസ്യവാചകംകേട്ട് ഏതെങ്കിലും ഫണ്ടുകളിൽ നിക്ഷേപം നടത്തരുത്. മാർക്കറ്റ് റിസ്കിനെക്കുറിച്ചും പരസ്യത്തിൽ വിശദീകരിക്കുന്നുണ്ടെന്നകാര്യം മനസിലാക്കുക. feedbacks to: antonycdavis@gmail.com വിവിധ കാറ്റഗറികളിലായി ആയിരത്തിലധികം ഫണ്ടുകൾ വിപണിയിലുണ്ട്. ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈൽ, സാമ്പത്തിക ലക്ഷ്യങ്ങൾ, കാലാവധി തുടങ്ങിയവ വിലയിരുത്തിവേണം മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ.

from money rss https://bit.ly/2Rp5n0D
via IFTTT

സ്വർണവിലയിൽ വർധന തുടരുന്നു: പവന്റെ വില 36,480 രൂപയായി

ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വീണ്ടുംവർധന. വ്യാഴാഴ്ച 120 രൂപ കൂടി പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4560 രൂപയുമായി. രണ്ടുദിവസമായി 36,360 രൂപയിൽ തുടരുകയായിരുന്നു വില. അന്തർദേശീയ വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമുണ്ടായില്ല. ഔൺസിന് 1,869.50 ഡോളർ നിലവാരത്തിലാണ് വില. ഡോളർ കരുത്താർജിച്ചതും യുഎസ് ട്രഷറി ആദായം 1.66ശതമാനമായി വർധിച്ചതും സ്വർണവിലയെ പിടിച്ചുനിർത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.32ശതമാനം താഴ്ന്ന് 10 ഗ്രാമിന് 48,520 രൂപയിലെത്തി.

from money rss https://bit.ly/340lHri
via IFTTT

മെറ്റൽ സൂചികയിൽ തിരുത്തൽ: ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തോടെ തുടക്കം

മുംബൈ: നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും സൂചികകൾ താമസിയാതെ നഷ്ടത്തിലായി. ആഗോള വിപണികളിലെ സമ്മർദമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 159 പോയന്റ് നേട്ടത്തിൽ 50,061.76ലും നിഫ്റ്റി 30 പോയന്റ് ഉയർന്ന് 15,060ലുമാണ് വ്യാപാരം ആരംഭിച്ചത്. അല്പ സമയത്തിനകം നഷ്ടത്തിലാകുകയുംചെയ്തു. നിഫ്റ്റി മെറ്റൽ സൂചിക മൂന്നുശതമാനം നഷ്ടംനേരിട്ടു. ടൈറ്റാൻ, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ബജാജ് ഓട്ടോ, എസ്ബിഐ, മാരുതി സുസുകി, ഐടിസി, ബജാജ് ഫിൻസർവ്, എൻടിപിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലാണ്. ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഒഎൻജിസി, സൺ ഫാർമ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബോഷ്, സീ എന്റർടെയ്ൻമെന്റ്, എച്ച്പിസിഎൽ, ബ്രൂക്ക്ഫീൽഡ് ഇന്ത്യ, ടോറന്റ് പവർ ഉൾപ്പടെ 32 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ox6aZc
via IFTTT

ഇതരശാഖകളിൽനിന്ന് പണം പിൻവലിക്കാൻ ഇളവുമായി എസ്.ബി.ഐ.

മുംബൈ: കോവിഡ് മഹാമാരി ബാങ്കിങ് മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബാങ്ക് ശാഖകളിൽനിന്ന് പണം പിൻവലിക്കുന്നതിൽ ഇളവുകളുമായി എസ്.ബി.ഐ. അക്കൗണ്ടുടമകൾക്ക് ഇതരശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി ഉയർത്തിയതാണ് പ്രധാന മാറ്റം. ഇതനുസരിച്ച് അക്കൗണ്ടുടമകൾക്ക് ചെക്ക് ഉപയോഗിച്ച് മറ്റുശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി 50,000 രൂപയിൽനിന്ന് ഒരു ലക്ഷമാക്കി ഉയർത്തി. ബാങ്കിലെ പിൻവലിക്കൽ ഫോം ഉപയോഗിച്ച് മറ്റുശാഖകളിൽനിന്ന് പിൻവലിക്കാവുന്ന പരിധി 5000 രൂപയിൽനിന്ന് 25000 രൂപയായും വർധിപ്പിച്ചു. മറ്റുശാഖകളിൽ ചെക്ക് ഉപയോഗിച്ച് തേർഡ് പാർട്ടികൾക്ക് പണം പിൻവലിക്കാൻ അനുമതി നൽകിയതാണ് മറ്റൊരു മാറ്റം. പരമാവധി 50,000 രൂപ വരെയാണ് ഇത്തരത്തിൽ പിൻവലിക്കാനാവുക. നേരത്തേ തേർഡ് പാർട്ടികൾക്ക് ഇത്തരത്തിൽ പണം പിൻവലിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവരുടെ തിരിച്ചറിയൽ വിവരങ്ങൾ പരിശോധിച്ച് രേഖകൾക്കൊപ്പം സൂക്ഷിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ 2021 സെപ്റ്റംബർ 30 വരെയായിരിക്കും ഇളവുകൾ.

from money rss https://bit.ly/3v3kTxF
via IFTTT

നിഫ്റ്റി 15,000ത്തിൽ പിടിച്ചുനിന്നു: സെൻസെക്‌സ് 290 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം അപ്രത്യക്ഷമാക്കി സൂചികകൾ. ധനകാര്യം, ലോഹം എന്നീ വിഭാഗം ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. കോവിഡ് ബാധിച്ചുള്ള പ്രതിദിന മരണനിരക്ക് റെക്കോഡിലെത്തിയതും ആഗോള തലത്തിലെ വിലക്കയറ്റ ഭീഷണിയുമാണ് സൂചികകളുടെ കരുത്തുചോർത്തിയത്. സെൻസെക്സ് 290.69 പോയന്റ് നഷ്ടത്തിൽ 49,902.64ലിലും നിഫ്റ്റി 77.90 പോയന്റ് താഴ്ന്ന് 15,030.20ലുമണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1734 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1249 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ജെഎസ്ഡബ്ല്യു സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. കോൾ ഇന്ത്യ, സിപ്ല, സൺ ഫാർമ, യുപിഎൽ, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്റൽ സൂചികകളിൽ നിഫ്റ്റി ഫാർമ ഒരുശതമാനം ഉയർന്നു. മറ്റൽ സൂചിക ഒരുശതമാനം താഴുകയുംചെയ്തു. ഓട്ടോ, ബാങ്ക്, ഇൻഫ്ര ഓഹരികൾ സമ്മർദംനേരിട്ടു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty manages to hold 15K amid weakness, Sensex falls 290 pts.

from money rss https://bit.ly/33V9VhA
via IFTTT