121

Powered By Blogger

Wednesday, 8 April 2020

ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് 173 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ ആശ്വാസ റാലിയ്ക്കുശേഷം വിപണിയിലുണ്ടായത്വലിയ ചാഞ്ചാട്ടം. സെൻസെക്സ് വീണ്ടും 30,000ന് താഴെയെത്തി. 173 പോയന്റ് നഷ്ടത്തിൽ 29893.96ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 43.45 പോയന്റ് താഴ്ന്ന് 8748.75ലുമെത്തി. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെപശ്ചാത്തലത്തിൽ അടച്ചിടൽ തുടരേണ്ടിവന്നേക്കാമെന്നതിന്റെ സൂചന പ്രധാനമന്ത്രി നൽകിയതാണ് വിപണിയെ ബാധിച്ചത്. ആഗോള സൂചികകളിലെ തളർച്ചയും വിപണിയുടെ കരുത്തുചോർത്തി. ഒരുവേള 1000 പോയന്റിലേറെ ഉയർന്ന സെൻസെക്സ് പിന്നീട് തിരിച്ചിറങ്ങുകയായിരുന്നു. ബിഎസ്ഇയിലെ 1478 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 845 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, സൺ ഫാർമ, എൻടിപിസി, സിപ്ല, ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ടൈറ്റൻ കമ്പനി, ശ്രീ സിമന്റ്, ഹിൻഡാൽകോ, ബിപിസിഎൽ, ഐസിഐസിഐ ബാങ്ക്, ബ്രിട്ടാനിയ, കോൾ ഇന്ത്യ, എസ്ബിഐ, ഐടിസി, ഐഒസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, വാഹനം, ഊർജം, എഫ്എംസിജി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, ഐടി, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ വില്പന സമ്മർദം നേരിട്ടു.

from money rss https://bit.ly/3c4TMZh
via IFTTT