121

Powered By Blogger

Friday, 8 May 2020

സെബിയെ വിമര്‍ശിച്ചതിന്‌ ഫ്രങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ഖേദംപ്രകടിപ്പിച്ചു

സെബി വരുത്തിയ മാറ്റങ്ങളാണ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനത്തെ ബാധിച്ചതെന്ന പ്രസ്താവന പിൻവലിച്ച് ഫ്രാങ്ക്ളിൻ ടെംപിൾടൺ ഖേദംപ്രകടിപ്പിച്ചു. ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെഗ്ലോബൽ സിഇഒയും പ്രസിഡന്റുമായ ജെന്നിഫർജോൺസനാണ് സെബിയ്ക്കെതിരെ കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചത്. ലിസ്റ്റ് ചെയ്യാത്ത കടപ്പത്രങ്ങളിൽ 10ശതമാനംവരെ നികഷേപം നടത്താമെന്ന സെബിയുടെ നിർദേശത്തിനെതിരെയാണ് ജെന്നി ജോൺസൻ പ്രതികരിച്ചത്. 2019 ഒക്ടോബറിൽ ഫണ്ടുകളുടെ കാറ്റഗറികൾ പുനർനിർണയിച്ചപ്പോഴായിരുന്നു ഇത്. പല ഫണ്ടുകളും അതീവ നഷ്ടസാധ്യതയുള്ളവയായതിനാൽ റിസ്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ലിസ്റ്റ് ചെയ്യാത്ത കടപ്പത്രങ്ങളിലെ നിക്ഷേപം 10 ശതമാനത്തിലേയ്ക്ക് കുറയ്ക്കണമെന്നായിരുന്നു സെബിയുടെ നിർദേശം. ഫണ്ടിൽനിന്ന് നിക്ഷേപകർ വ്യാപകമായി പണം പിൻവലിച്ചതിനെതുടർന്ന് കടത്തു സമ്മർദത്തിലായപ്പോഴാണ് ഫ്രാങ്ക്ളിൻ പ്രധാന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചത്. കോവിഡ് വ്യാപനത്തെടുർന്നായിരുന്നു പിൻവലിക്കൽ സമ്മർദമുണ്ടായതെന്ന് എഎംസി വ്യക്തമാക്കിയിരുന്നു. എന്നാൽ വോഡാഫോൺ ഐഡിയയിൽ നിക്ഷേപിച്ചിരുന്ന കടപ്പത്രങ്ങൾ പ്രതിസന്ധി നേരിട്ടപ്പോൾത്തന്നെ ഫണ്ടുകളിൽ നിന്ന് കാര്യമായി നിക്ഷേപചോർച്ചയുണ്ടായി. ഫണ്ടുകളിൽനിന്നുള്ള ആദായത്തെ ബാധിച്ചതിനെതുടർന്നായിരുന്നുഇത്.

from money rss https://bit.ly/35JxBWg
via IFTTT