121

Powered By Blogger

Sunday, 7 March 2021

സെൻസെക്‌സിൽ 282 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,000 തിരിച്ചുപിടിച്ചു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകളിൽ ഉണർവ്. കഴിഞ്ഞയാഴ്ചയിലെ തളർച്ചയിൽനിന്ന് നിഫ്റ്റി 15,000 തിരിച്ചുപിടിച്ചു. സെൻസെക്സ് 282 പോയന്റ് നേട്ടത്തിൽ 50,687ലും നിഫ്റ്റി 77 പോയന്റ് ഉയർന്ന് 15,016ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1201 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 251 ഓഹരികൾ നഷ്ടത്തിലുമാണ്. 99 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് സൂചികകളിൽ പ്രതിഫലിച്ചത്. ഒഎൻജിസി, ആക്സിസ് ബാങ്ക്, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, എച്ച്സിഎൽടെക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, ഏഷൻ പെയിന്റ്സ്, ടൈറ്റാൻ, പവർഗ്രിഡ് കോർപ്, നെസ് ലെ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക 2ശതമാനം ഉയർന്നു. മറ്റുസൂചികകളും നേട്ടത്തിലാണ്. Sensex rises 282 points, Nifty tops 15k

from money rss https://bit.ly/3qr9ip4
via IFTTT

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമായി നിത അംബാനി

ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ നിത അംബാനി വനിതാ ദിനത്തിനു മുന്നോടിയായി സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. 'ഹെർ സർക്കിൾ' (HerCircle.in) എന്ന പേരിലുള്ള ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം സ്ത്രീ ശാക്തീകരണമാണ്. സ്ത്രീകൾക്ക് ആവശ്യമായ സകല വിവരങ്ങളും പങ്കുവയ്ക്കുന്ന ഹെർ സർക്കിൾ പ്ലാറ്റ്ഫോമിലേക്ക് രാജ്യത്തെ മുഴുവൻ വനിതകളെയും സ്വാഗതം ചെയ്യുന്നതായി നിത അംബാനി പറഞ്ഞു. സ്ത്രീകളുടെ ജീവിതം, ആരോഗ്യം, സാമ്പത്തികം, തൊഴിൽ, വ്യക്തിത്വ വികസനം, സാമൂഹ്യ സേവനം, സൗന്ദര്യം, ഫാഷൻ, വിനോദം തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള വീഡിയോകൾ ഹെർ സർക്കിൾ ഗുണഭോക്താക്കൾക്ക് ലഭിക്കും. ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, ധനകാര്യം, ജീവകാരുണ്യം, നേതൃപാടവം എന്നീ വിഷയങ്ങളിലുള്ള സംശയങ്ങൾക്ക് റിലയൻസിലെ വിദഗ്ദ്ധരുടെ മറുപടിയും ലഭിക്കും. നിലവിൽ ഇംഗ്ലീഷിലുള്ള വെബ്സൈറ്റിൽ വൈകാതെ പ്രാദേശിക ഭാഷകളിലുള്ള വീഡിയോകളും ലഭ്യമാക്കും.

from money rss https://bit.ly/3v3dH51
via IFTTT

Saturday, 6 March 2021

ടെസ് ലയുടെ ഓഹരി വിലയിടിഞ്ഞു: ഒരാഴ്ചക്കിടെ ഇലോൺ മസ്‌കിന് നഷ്ടമായത് 27 ബില്യൺ ഡോളർ

ടെസ് ല ചീഫ് എക്സിക്യൂട്ടീവ് ഇലോൺ മസ്കിന്റെ ആസ്തിയിൽ ഒരാഴ്ചക്കിടെ നഷ്ടമായത് 27 ബില്യൺ ഡോളർ(2 ലക്ഷംകോടി രൂപ). ഒരുവർഷത്തിനിടെ 150 ബില്യൺ ഡോളർ വരുമാനംനേടി ലോക കോടീശ്വരപട്ടികയിൽ ഒന്നാമനായ അദ്ദേഹം ടെസ് ലയുടെ ഓഹരി വിലയിടിഞ്ഞതോടെ രണ്ടാം സ്ഥാനത്തേയ്ക്ക് പിൻവാങ്ങി. നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള, ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ജെഫ് ബെസോസിന്റെ ആസ്തിയേക്കാൾ 20 ബില്യൺ ഡോളർ കുറവാണ് മസ്കിനുള്ളത്. ടെക്നോളജി വിഭാഗം ഓഹരികൾ കനത്ത വില്പ സമ്മർദംനേരിട്ടതോടെയാണ് ടെസ് ലയുടെ ഓഹരിയുടെ വിലയും ഇടിഞ്ഞത്. ഇതോടെ ഈകാലയളവിൽ ടെസ് ലയുടെ മൂല്യത്തിൽ 230 ബില്യൺ ഡോളറിന്റെ കുറവാണുണ്ടായത്. രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ ടെസ് ലയുടെ ഓഹരി വില. വെള്ളിയാഴ്ചമാത്രം 3.8ശതമാനമിടിഞ്ഞ് 597.95 നിലവാരത്തിലേയ്ക്ക് വില കൂപ്പുകുത്തുകയുംചെയ്തു. യുഎസിലെ ട്രഷറി ആദായംവർധിച്ചതിനെതുടർന്നുള്ള ആഗോള വില്പന സമ്മർദത്തിലാണ് മികച്ച ഓഹരികളെല്ലാം ആടിയുലഞ്ഞത്. നാസ്ദാക്ക് 100, എസ്ആൻഡ്പി 500 എന്നീസൂചികകളിലായി 574 ബില്യൺ ഡോളറാണ് ഓഹരിയുടെ മൂല്യം. 2021 ജനുവരിയിൽ റെക്കോഡ് നേട്ടമുണ്ടാക്കിയതിനെതുടർന്നാണ് 210 ബിലൺ ഡോളർ ആസ്തിയോടെ ജെഫ് ബെസോസിനെ മസ്ക് മറികടന്നത്. Elon Musks net worth declines $27bn in one week as Tesla share takes a beating

from money rss https://bit.ly/3sOYgva
via IFTTT

Friday, 5 March 2021

രോഗമുള്ളവർക്കും ആരോഗ്യ ഇൻഷുറൻസിന്റെ ആനുകൂല്യംലഭിക്കും

സുഭാഷ് യാദവ് അദ്ദേഹത്തിന്റെ 56 വയസുള്ള പിതാവിനെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന പ്രമേഹവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലെ വ്യത്യാസവും മറ്റുംമൂലം ബുദ്ധിമുട്ടിയ പിതാവിന്റെ ചികിത്സക്ക് 1.08 ലക്ഷം രൂപയാണ് ചിലവായത്. ടൈപ്പ് ടു പ്രമേഹ ബാധിതനായ അശോകിനെ പലപ്പോഴായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടാകാറുണ്ട്. ഒരോ തവണയും ചികിത്സക്കായി ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം വരെയാണ് ചിലവാകാറുള്ളത്. പലപ്പോഴും ചികിത്സ ആവശ്യമായതിനാൽ ഇതിനായി ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിനെക്കുറിച്ച് മകൻ സുഭാഷ് ആലോചിച്ചിരുന്നെങ്കിലും പോളിസിയെടുത്തില്ല. നേരത്തെ തന്നെയുള്ള രോഗമായതിനാൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ തടസമാകുമെന്ന് സുഭാഷ് കരുതി. എന്നാൽ, ബാല്യകാല സുഹൃത്തായ രാകേഷ് കദമിലൂടെ പിതാവിന് ആരോഗ്യ ഇൻഷുറൻസ് എളുപ്പത്തിൽ ലഭിക്കുമെന്ന് സുഭാഷ് അറിഞ്ഞു. മറ്റുഅസുഖങ്ങൾക്കും പ്രമേഹത്തിനും ഇൻഷുറൻസ് കവറേജ് ലഭിക്കുമെന്നും ഇതേ രോഗാവസ്ഥയിലുള്ള തന്റെ അമ്മയ്ക്ക് ആശുപത്രി ചിലവുകളെല്ലാം ഇൻഷുറൻസ് കമ്പനിയാണ് നൽകുന്നതെന്നും രാകേഷ് സുഭാഷിനോട് പറഞ്ഞു. സ്ഥിരമായുള്ള രോഗങ്ങൾക്ക് ഇൻഷുറൻസ് പോളിസിയെടുക്കുമ്പോൾ കവറേജ് ലഭിക്കാൻ നിശ്ചിത ദിവസത്തെ കാലാവധി കഴിയണമെന്നുമാത്രം. എന്നാൽ, ഇപ്പോൾ ഈ കാത്തിരിപ്പു കാലാവധി പൂജ്യം മുതൽ നാലുവർഷവരെയായി കുറച്ചിട്ടുള്ള നിരവധി ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്. മുൻപേയുള്ള അസുഖങ്ങൾക്ക് പോളിസി എടുത്താലും നിശ്ചിത സമയപരിധി കഴിഞ്ഞാലേ കവറേജ് ലഭിക്കുകയുള്ളു. എങ്ങനെയാണ് പോളിസി എടുക്കേണ്ടത്? കോവിഡ്-19 മഹാമാരിയെതുടർന്ന് ആരോഗ്യ ഇൻഷുറൻസുകളുടെ ഡിമാൻഡ് വൻതോതിൽ വർധിച്ചിട്ടുണ്ട്. ജീവിത ശൈലി രോഗങ്ങളുള്ളവരും സ്ഥിരമായി ചികിത്സതേടേണ്ടവരും ഏതുസമയത്തും വൻതുകമുടക്കി ചികിത്സതേടേണ്ട സാഹചര്യമാണുള്ളത്. അതിനാൽ ഇവർക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടത് അത്യാവശ്യവുമാണ്. ഐ.ആർ.ഡി.എ.ഐയും ഇൻഷുറൻസ് കമ്പനികളും ആരോഗ്യ ഇൻഷുറൻസിൽ വിപ്ലവകരാമായ മാറ്റങ്ങൾ വരുത്തി എളുപ്പത്തിൽ പോളിസിയെടുക്കാൻ കഴിയുന്നവിധമാക്കി. ചിലകാര്യങ്ങളിലൂടെയാണ് ഈ മാറ്റം സാധ്യമായത്: 1.പോളിസിയെടുക്കാനുള്ള മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ഡിജിറ്റലായതോടെ കാര്യങ്ങൾ എളുപ്പമായി. ചിലപ്രത്യേക സാഹചര്യത്തിൽ മാത്രമാണ് നേരിട്ടെത്തിയുള്ള പരിശോധന നടക്കുന്നത്. 2. ആരോഗ്യ ഇൻഷുറൻസ് പോളിസിയിലും ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണകരമായ മാറ്റങ്ങൾവന്നു. ആരോഗ്യ ഇൻഷുറൻസ് പോളിസിക്കൊപ്പം ചികിത്സയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും ലഭിക്കാൻതുടങ്ങി. 3.നിലവിലുള്ള അസുഖങ്ങൾക്ക് പോളിസിയെടുക്കുമ്പോൾ നേരത്തെ കവറേജ് ലഭിക്കാൻ രണ്ടുവർഷം മുതൽ നാലുവർഷംവരെ കാത്തിരിക്കേണ്ടിവന്നിരുന്നെങ്കിൽ ഇപ്പോൾ ഈപരിധി കുറച്ചു. പോളിസിയെടുത്തദിവസം മുതൽതന്നെ നേരത്തെയുള്ള അസുഖങ്ങൾക്ക് പരിരക്ഷ ലഭിക്കും. ഈമാറ്റം ഇൻഷുറൻസ് എടുക്കുന്നവർക്ക് ഏറെ സഹായകരമാകും. ഉയർന്ന രക്തസമ്മർദമുള്ളവർക്ക് കുറച്ചുവർഷം മുമ്പുവരെ ആരോഗ്യ ഇൻഷുറൻസ് ലഭിച്ചിരുന്നില്ല.15 വർഷംവരെ തുടർച്ചയായി ഉയർന്ന രക്തസമ്മർദമുള്ളവർക്ക് സാധാരണയായുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസി നൽകിയിരുന്നില്ല. ഇപ്പോൾ ഇൻഷുറൻസ് പോളിസിയിലെ മാർഗനിർദേശങ്ങൾ മാറി. 20 വർഷത്തിനുമുകളിലും ഉയർന്ന രക്തസമ്മർദമുള്ളവർക്കും ഇപ്പോൾ എളുപ്പത്തിൽ ഇൻഷുറൻസ് പോളിസിയെടുക്കാം. രക്തസമ്മർദത്തിനുള്ള ആരോഗ്യ ഇൻഷുറൻസിലൂടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമ്പോഴും ഡോക്ടറെ കാണുന്നതിനുമുള്ള ചിലവ്, ഒ.പി.ഡി ബില്ലുകൾ എന്നിവയെല്ലാം കവറേജിൽ ഉൾപ്പെടും. അർബുദം, ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖം തുടങ്ങിയ നേരത്തെയുള്ള അസുഖങ്ങൾക്കും ഇപ്പോൾ നേരിട്ടെത്തിയുള്ള മെഡിക്കൽ പരിശോധന ഇല്ലാതെ തന്നെ ആരോഗ്യ ഇൻഷുറൻസ് പോളിസിയെടുക്കാം. അസുഖങ്ങൾ വെളിപ്പെടുത്തണം പൂർണമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ ഇൻഷുറൻസ് പോളിസി വിൽക്കുന്നതും പൊതുജനം വാങ്ങുന്നതും. ആപേക്ഷഫോം പൂരിപ്പിക്കുമ്പോൾ ഏതെങ്കിലും വിവരങ്ങൾ മറച്ചുവെച്ചാൽ തെറ്റായവിവരം നൽകി എന്നതിന്റെപേരിൽ ഭാവിയിൽ ഇൻഷുറൻസ് ക്ലെയിമുകൾ തള്ളാൻ കമ്പനികൾക്കാകും. അത്തരം സാഹചര്യം ഒഴിവാക്കാൻ പോളിസി എടുക്കുമ്പോൾ നിലവിലുള്ള അസുഖങ്ങളെക്കുറിച്ച് കൃത്യമായ വിവരംനൽകണം. കുടുംബാംഗങ്ങളുടെ എണ്ണവും അവരുടെ വയസും അടിസ്ഥാനമാക്കിയായിരിക്കും ഇൻഷുറൻസ് കവറേജ് തുക തീരുമാനിക്കുകയെന്ന വസ്തുതയും മനസിലാക്കണം. എടുക്കുന്ന പോളിസിയുടെ കവറേജ് എന്നുമുതൽ ലഭിക്കുമെന്നതും കൃത്യമായി അറിഞ്ഞിരിക്കണം. ഗുരുതരമായ അസുഖങ്ങൾക്ക് കവറേജ് ലഭിക്കാനുള്ള കാലാവധി കുറവായിരിക്കുന്നതാകും അഭികാമ്യം. (പോളിസി ബസാറിന്റെ ഹെൽത്ത് വിഭാഗം ബിസിനസ് ഹെഡാണ് ലേഖകൻ)

from money rss https://bit.ly/2MPYgvF
via IFTTT

പാത്രംകഴുകാൻ ചാരംവേണോ? ഓൺലൈനിൽ പായ്ക്കറ്റിൽകിട്ടും: 250 ഗ്രാമിന് വില 399 രൂപ

തൃശ്ശൂർ: മുപ്പതുകൊല്ലം മുമ്പ് ചാരം അടുക്കളയിലെ താരമായിരുന്നു. എന്നാലിപ്പോൾ ഒരു പിടി ചാരത്തിനും വില വന്നു. ഓൺലൈനിൽ ഓർഡർ ചെയ്താൽ സുന്ദര പായ്ക്കറ്റിലേറി അടുക്കളയിൽ പാത്രം കഴുകുന്നിടത്തുതന്നെ സ്ഥാനംപിടിക്കുന്ന കാലമെത്തി. 399 രൂപയ്ക്ക് 250 ഗ്രാം ചാരം കിട്ടും. എന്നാൽ, ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 160 രൂപയ്ക്കുള്ള ആദായവിൽപ്പനയാണിത്. പാത്രം കഴുകാനുള്ള തടിച്ചാരം (ഡിഷ് വാഷിങ് വുഡ് ആഷ്) എന്നാണ് വിപണിയിലെ പേര്. പാത്രം കഴുകാനും ഒപ്പം ചെടികൾക്കിടാനും ഉപയോഗിക്കാവുന്നത് എന്ന പേരിലുള്ളതും ഓൺലൈൻ സൈറ്റുകളിലുണ്ട്. തമിഴ്നാട് ആസ്ഥാനമായ കമ്പനികളുടെ ഉത്പന്നങ്ങളാണ് കൂടുതലും. തടി ഉയർന്ന ഊഷ്മാവിൽ കത്തിച്ച് എടുക്കുന്ന ഈ ചാരം ഭസ്മസമാനമായ പൊടിയാണ്. അങ്ങനെ ഗുണവും മണവും നിറവും തനി ചാരം തന്നെ. വെബ് സൈറ്റുകളിലുള്ള ഉപഭോക്തൃ വിലയിരുത്തലുകളിൽ (കസ്റ്റമർ റിവ്യൂ) ചാരത്തിന്റെ അപദാനങ്ങളാണ് ഏറെയും. അഞ്ച് സ്റ്റാറുകളിൽ ചാരത്തിന്റെ റേറ്റിങ് ഒരു സ്റ്റാർ മാത്രമേ ഉള്ളൂ. നാട്ടുകാർ പഴമയിലേക്ക് തിരിച്ചു പോവുന്നതിനനുസരിച്ചിരിക്കും ചാരത്തിന്റെ റേറ്റിങ് ഉയരാൻ. കാർബണിന്റെ ശുദ്ധീകരണ സ്വഭാവം ചാരം പാത്രം കഴുകാൻ മികച്ച വസ്തുവാണ്. കാർബണിന്റെ ശുദ്ധീകരണ സ്വഭാവമാണിതിന് അടിസ്ഥാനം. എണ്ണമയം അടക്കമുള്ള അഴുക്കുകളെ ചാരം നീക്കംചെയ്യും. ഒരു പക്ഷേ, വെട്ടിത്തിളക്കം ഒന്നും കിട്ടിയില്ലെന്നു വരും. പക്ഷേ, രാസവസ്തുക്കൾ ഇല്ലെന്ന പൂർണവിശ്വാസം ചാരത്തിന് ഉറപ്പു നൽകാനാവും. ചാരത്തിലുള്ള പൊട്ടാസ്യത്തിന്റെ സാന്നിധ്യമാണ് അതിന് വളത്തിന്റെ കൂടി പദവി കൊടുക്കുന്നത്. എസ്. സന്ദീപ്, സീനിയർ സയന്റിസ്റ്റ്, കേരള വന ഗവേഷണ സ്ഥാപനം (കെ.എഫ്.ആർ.ഐ.), പീച്ചി.

from money rss https://bit.ly/3c7wDqt
via IFTTT

നിഫ്റ്റി 15,000ന് താഴെ ക്ലോസ്‌ചെയ്തു: സെൻസെക്‌സിലെ നഷ്ടം 440 പോയന്റ്

മുംബൈ: രണ്ടാംദിവസവും ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്തു. പൊതുമേഖല ബാങ്ക്, മെറ്റൽ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. സെൻസെക്സ് 440.76 പോയന്റ് താഴ്ന്ന് 50,405.32ലും നിഫ്റ്റി 142.70 പോയന്റ് നഷ്ടത്തിൽ 14,938.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1080 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1906 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 143 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ വില്പന സമ്മർദമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. ഇൻഡസിൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, യുപിഎൽ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എസ്ബിഐ, പവർഗ്രിഡ് കോർപ്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഒഎൻജിസി, ഗെയിൽ, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹീറോ മോട്ടോർകോർപ്, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് സൂചക 1.93ശതമാനവും സ്മോൾ ക്യാപ് സൂചിക 1.52ശതമാനവും താഴ്ന്നു. പൊതുമേഖല ബാങ്ക് സൂചിക നാലുശതമാനമാണ് നഷ്ടമുണ്ടാക്കിയത്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ തുടങ്ങി മിക്കവാറും സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty closes below 15,000, Sensex falls over 440 points

from money rss https://bit.ly/38bQxj7
via IFTTT

Thursday, 4 March 2021

30 മിനുട്ട് സൗജന്യം: റെയിൽവെ സ്റ്റേഷനുകളിൽ പ്രീ പെയ്ഡ് വൈ ഫൈ സേവനത്തിന് റെയിൽടെൽ

റെയിൽവെ സ്റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന പദ്ധതിക്ക് റെയിൽടെൽ തുടക്കമിട്ടു. ആദ്യഘട്ടത്തിൽ രാജ്യത്തെ 4000 റെയിൽവെ സ്റ്റേഷനുകളിലാണ് പ്രീ പെയ്ഡ് സേവനം ലഭിക്കുക. നിലവിൽ 5,950 റെയിൽവെ സ്റ്റേഷനുകളിൽ റെയിൽടെൽ സൗജന്യ ഇന്റർനെറ്റ് സേവനം നൽകിവരുന്നുണ്ട്. സ്മാർട്ട്ഫോണിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ വൈ ഫൈ സേവനം പ്രയോജനപ്പെടുത്താം. ദിവസം 30മിനുട്ട് ഒരു എംബിപിഎസ് വേഗമുള്ള വൈ ഫൈ സൗജന്യമായി ഉപയോഗിക്കാം. 34 എംബിപിഎസ് വേഗമുള്ള വൈ ഫൈക്കായി ചെറിയ തുയാണ് നിശ്ചയിച്ചിട്ടുള്ളത്. നെറ്റ് ബാങ്കിങ്, ഇ-വാലറ്റ്, ക്രിഡ് കാർഡ് തുടങ്ങിയവ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യവുമുണ്ട്. നിരക്ക്: ഒരു ദിവസം 10 ജി.ബി -10 രൂപ ഒരു ദിവസം 15 ജി.ബി - 15 രൂപ അഞ്ചുദിവസം 10 ജി.ബി-20 രൂപ അഞ്ചുദിവസം 20 ജി.ബി-30 രൂപ 10 ദിവസം 20 ജി.ബി- 40 രൂപ 10 ദിവസം 30 ജി.ബി-50 രൂപ 30 ദിവസം 60 ജി.ബി-70 രൂപ RailTel launches prepaid Wi-Fi service in 4,000 stations, first 30 mins free

from money rss https://bit.ly/389HeA0
via IFTTT

വിപണി നേരിടുന്നത് വെല്ലുവളി: സ്വീകരിക്കാം ഈ നിക്ഷേപതന്ത്രങ്ങൾ

ഓഹരികളുടെ ആകർഷണീയത നിലനിർത്തുകയെന്നത് 2021ലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും. മഹാമാരിയുടെ ആഘാതം വ്യാപകമായിരുന്നിട്ടും 2020ൽ വിപണി മികച്ച പ്രകടനം കാഴ്ചവെച്ചു. ഐടി, ഫാർമ, കൂടുതൽ വിൽപനയുള്ള ചരക്കുകൾ എന്നിവ, പ്രത്യേകിച്ച് 2020 മാർച്ചിലെ താഴ്ചയ്ക്കുശേഷം വിപണിയുടെ പൊതുനിലവാരത്തിലും ഉയർന്ന പ്രകടനം കാഴ്ചവെക്കുകയുണ്ടായി. 2020ൽ മികച്ച പ്രകടനം നടത്തിയവർ 2021ൽ താഴേക്കുവരുന്നതാണു കാണുന്നത്. ദീർഘകാലയളവിൽ ഓഹരി വിപണി സാധാരണനില വീണ്ടെടുക്കുന്നതിന്റെ അടയാളമായിവേണം ഇതിനെകാണാൻ. പുതിയ സാഹചര്യത്തിന്റെ നേട്ടമുണ്ടാക്കിയവയാണ് ടെക്നോളജി, ഹെൽത് കെയർ, ഉപഭോഗ മേഖലകളിലെ ഓഹരികൾ. മഹാമാരിയിൽനിന്ന് ഏറ്റവും പ്രയോജനം ലഭിച്ച ഈമേഖലകൾ കൂടുതൽ മെച്ചപ്പെട്ടു എന്നുമാത്രമല്ല, ദീർഘകാലം ഈനില തുടരുമെന്നു തന്നെയാണ് കണക്കുകൂട്ടൽ. ടെക്നോളജി, ഹെൽത് കെയർ രംഗങ്ങൾ പ്രത്യേകിച്ചും. ഫാക്ടറികൾ വീണ്ടും തുറന്നതും വീടുകളിൽ ഇരുന്നുജോലി ചെയ്യുന്നവരുടെ എണ്ണംകൂടിയതും ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും കൂടുതൽ ഓർഡർ ലഭിച്ചു തുടങ്ങിയതും സഹായകമായി. ഇന്ത്യയിൽ ഫാർമ, എപിഐ, കെമിക്കൽ ഉൽപന്നങ്ങൾക്ക് ഉൽപാദന വർധനയ്ക്ക് കൂടുതൽ ആനുകൂല്യംനൽകുന്ന പിഎൽഐ സ്കീം ആരംഭിച്ചതോടെ ഫാർമ, എപിഐ, കെമിക്കൽ ഉൽപന്നങ്ങളുടെ ഉൽപാദനം ഗണ്യമായി വർധിച്ചു. ഐടി മേഖലയിൽ ഡിജിറ്റലൈസേഷന്റെ ആവശ്യം കൂടിയതും സാങ്കേതിക വിദ്യകൾ സ്വാംശീകരിച്ചതും യുഎസ് നയങ്ങളുടെ മെച്ചവും ഈ മേഖലയിലെ ഓഹരികൾക്കു ഏറെ ഗുണംചെയ്തു. ഇക്കാരണങ്ങളാൽ ഇപ്പോഴത്തെ കുതിപ്പ് ഇടക്കാലത്തേക്കുമാത്രമല്ല ദീർഘകാലത്തേക്കും നിലനിൽക്കാനാണ് സാധ്യത. ഇതോടെ ഈ മേഖലകളിൽ കൂടുതൽ മുതൽമുടക്കിനും റേറ്റിംഗ് വർധനയ്ക്കും സാധ്യതയുണ്ട്. മഹാമാരിയുടെ ആനുകൂല്യം ഏറ്റവുംകൂടുതൽ ലഭ്യമായമേഖലകൾ സമീപ, ഹൃസ്വകാലങ്ങളിൽ കാര്യമായ വ്യതിയാനമില്ലാതെതുടരും. ബിസിനസിലെ സമീപകാലലാഭവും മറ്റുമനുസരിച്ച് അവനന്നായി പുനർമൂല്യനിർണയം ചെയ്യപ്പെട്ടതിനാൽ കൂടിയവിലകളാണ് അവയ്ക്കിപ്പോഴുള്ളത്. വളർച്ചോൻമുഖമായ ചാക്രിക മേഖലകൾ, വ്യവസായങ്ങൾ, അടിസ്ഥാന സൗകര്യരംഗം, ലോഹങ്ങൾ എന്നീമേഖലകളിലേക്കു കൂടുതൽ ശ്രദ്ധതിരിയുകയും അവ മികച്ചപ്രകടനം കാഴ്ചവെക്കുകയും ചെയ്യും. സാമ്പത്തികരംഗത്തെ ഏറ്റവുംവലിയ വെല്ലുവിളി വർധിക്കുന്ന വിലക്കയറ്റമാണ്. ബോണ്ട് നേട്ടം വർധിക്കാൻ ഇതിടയാക്കും. എന്നാൽ 2020 ഡിസംബർ മുതൽ ചർച്ചചെയ്യപ്പെടുന്ന വിഷയമായതിനാൽ വിപണിയിൽ ഇത് അത്ഭുതമൊന്നും സൃഷ്ടിക്കില്ല. നാണയപ്പെരുപ്പവും യുഎസ് സമ്പദ്ഘടനയിലെ ബോണ്ട് നേട്ടവുമായിരിക്കും കൂടുതൽ പ്രധാനം. കാരണം ആഗോള പണമൊഴുക്കും പലിശനിരക്കുംമറ്റും നിർണയിക്കപ്പെടുന്നത് ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും 2020 ഡിസംബറിലും 2021 ജനുവരിയിലും യഥാർത്ഥ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലായിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ഇത് പ്രതീക്ഷക്കൊപ്പം തന്നെയാണ്. സമ്പദ്രംഗം സാധാരണനില വീണ്ടെടുക്കുമെന്ന പ്രതീക്ഷയിൽ കൂടുതൽ പണം എത്തിച്ചേരുമെന്നു കരുതുന്നുണ്ട്. പണപ്പെരുപ്പവും വാക്സിനിലുള്ള പ്രതീക്ഷയുംകാരണം ബോണ്ട് നേട്ടം വർധിക്കാൻ തുടങ്ങിയിരിക്കുന്നു. യുഎസിന്റെ 10 വർഷ ബോണ്ട് യീൽഡ് 1.5 ശതമാനമായി വർധിച്ചിട്ടുണ്ട്. 2021 ഡിസമ്പറിൽ ഇത് 2 ശതമാനത്തിലെത്തും. ഓഹരികളുമായി തുലനം ചെയ്യുമ്പോൾ റിസ്ക് കുറഞ്ഞ സർക്കാർ ബോണ്ടുകൾക്ക് ആകർഷണം കൂടും. ഓഹരികളുടെ കൂടിയ മൂല്യനിർണയം പരിഗണിക്കുമ്പോൾ റിസ്കിനുള്ള പ്രതിഫലം എന്ന നിലയിലാണിത്. കോവിഡിനുമുമ്പുള്ള കാലത്തേക്ക് സാമ്പത്തികനില മടങ്ങിവരുവോളം വിപണിയിൽ ആവശ്യത്തിനു പണമെത്തിക്കുമെന്നും പലിശ നിരക്കുകൾ താഴ്ന്നനിലയിൽ തുടരുമെന്നുമുള്ള അമേരിക്കൻ കേന്ദ്ര ബാങ്ക് ഉൾപ്പടെ കേന്ദ്ര ബാങ്കുകളുടെ ഉറപ്പുണ്ടെങ്കിലും മുന്നോട്ടുപോകുന്തോറും ഓഹരികളുടെപ്രകടനം സാധാരണ നിലയിലേക്കു നീങ്ങാനാണിട. വൻതോതിലുള്ള പണമൊഴുക്കുകാരണം സാമ്പത്തിക വളർച്ചയും പണപ്പെരുപ്പവും വർധിക്കുമെന്നതിനാൽ വിപണിയിലെ പലിശനേട്ടം കൂടുകതന്നെചെയ്യും. പോർട്ഫോളിയോ അവലോകനത്തിനും പുനർക്രമീകരണത്തിനും പറ്റിയസമയമാണിത്. വിലയേറിയ ഓഹരികളിൽനിന്നും മേഖലകളിൽ നിന്നും മൂല്യമേറിയതും വളർച്ചാസാധ്യത കൂടിയതുമായ അടിസ്ഥാന സൗകര്യമേഖല, വ്യവസായ, ലോഹമേഖലകൾ എന്നിവയുടെ ഓഹിര മിശ്രണത്തിലേക്കു മാറുകയാണുവേണ്ടത്. ടെക്നോളജി, ആരോഗ്യ സുരക്ഷാരംഗങ്ങൾ എന്നിവയുടെ വിലകൂടിയ ഓഹരികൾ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രകടനം തുടരും എന്നകാര്യം ശ്രദ്ധിക്കണം. പോർട്ഫോളിയോ സന്തുലിതമാക്കുന്നതിന് കടപ്പത്ര മേഖലയിലേക്കും തിരിയാവുന്നതാണ്. ആഗോള വിപണിയിലെ ഏകീകരണം ഇന്ത്യയിലേക്കുള്ള പണത്തിന്റെ ഒഴുക്കിനെ ബാധിക്കും. ആഗോളതലത്തിൽ റിസ്കെടുക്കാൻ തയാറായി നിക്ഷേപകർ മുന്നോട്ടുവരുന്നതിനാൽ വിദേശസ്ഥാപനങ്ങൾ ധാരാളം ഓഹരികൾ വാങ്ങുന്നത് എക്സ്ചേഞ്ച് വിപണികളിൽ നല്ല കുതിപ്പുണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക വീണ്ടടുപ്പും നയപരമായ പരിഷ്കാരങ്ങളും കാരണം ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ മേൽക്കൈഉണ്ട്. ചില്ലറ നിക്ഷേപകരുടെ എണ്ണം വർധിച്ചതും കുതിപ്പിനു സഹായകമായി. ബജറ്റ് നൽകിയ പിന്തുണയും വരാനിരിക്കുന്ന പരിഷ്കരണങ്ങളും വിപണിയിൽ വർധിച്ച കുതിപ്പിനിടയാക്കുകയും ചെയ്യും. ഇന്ത്യയുടെ മികച്ച പ്രകടനം തീർച്ചയായും നിലനിൽക്കുമെന്ന് അനുമാനിക്കാം. ഹ്രസ്വകാലയളവിൽ കുതിപ്പിന് ഏകീകരണം ഉണ്ടാവും. പ്രധാനമായും ആഗോള ഘടകങ്ങളാണിതിനുപിന്നിൽ. എന്നാൽ ഇടക്കാല, ദീർഘകാല പ്രവണത ഇതുപോലെതന്നെ തുടരാനാണിട. പ്രതീക്ഷിതമായ ഈ ഏകീകരണത്തിനിടയിലോ അതിനുശേഷമോ വർധിക്കുന്ന ബോണ്ട് നേട്ടങ്ങളുടേയും വിലക്കയറ്റത്തിന്റേയും ഒരുഘട്ടത്തിലേക്കു നീങ്ങിയേക്കും. കാരണം പരിഷ്കരണങ്ങളുടേയും കൂടിയസാമ്പത്തിക വളർച്ചയുടേയും പൂർണ പ്രയോജനം ഓഹരി വിപണിയിൽ ഇനിയും പ്രതിഫലിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഗുണകരമായ ഒരുകാര്യം എന്തെന്നാൽ, വിപണിയിലെ കൂടിയവിലകൾ തിരുത്തലിനു വിധേയമാകും, എന്നാൽ തിരിച്ചു വരവിന്റെ നിരക്ക് മഹാമാരിയുടെ കാലത്തെ അത്ര ഉയരത്തിലായിരിക്കില്ല. 2021ൽ പണനയം ആകർഷകമായിരിക്കും, കൂടിയ യീൽഡ്കാരണം പണം കട വിപണിയിലേക്കും പോവാം. കൂടിയ പണമൊഴുക്കും പണനയവും 2022ൽ വിപരീത തലത്തിൽ ആവുമെന്നുകരുതപ്പെടുന്നു. പ്രത്യാശ നിലനിർത്താനും ഓഹരികളിൽ പണംമുടക്കാനും അനുകൂലമാണ് ഓഹരി വിപണി ഇപ്പോൾ. വിലകുറയുമ്പോൾ വാങ്ങാൻ ഏറ്റവും പറ്റിയ സമയം. വാങ്ങിയ ഓഹരികൾ ദീർഘകാലത്തേക്ക് സൂക്ഷിക്കുന്നതും ഗുണകരമാണ്. പോർട്ഫോളിയോ അവലോകനം ചെയ്യാനും വിലകൂടിയ ഓഹരികളിൽനിന്നും മേഖലകളിൽനിന്നും വിലകുറഞ്ഞ ഓഹരികളിലേക്കും മേഖലകളിലേക്കുംതിരിയാനും അനുയോജ്യമായ സമയമാണിത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഉറച്ച വളർച്ചയുടെ പാതയിലാണ്. ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യകരമായ സമ്പത്തുസൃഷ്ടിക്കാൻ കഴിയും. കഴിഞ്ഞ 3-4 പാദങ്ങളിൽ ഉണ്ടായ നേട്ടങ്ങളുടെ പാശ്ചാത്തലത്തിൽ സമീപകാലത്ത് ഏകീകരണം ഉണ്ടാകും. ഈസാഹചര്യത്തിൽ മൊത്തമായ നിക്ഷേപം നിർദ്ദേശിക്കുന്നില്ല. നേരിട്ടുള്ള ഓഹരികളിലും മൂച്വൽഫണ്ടിലും എസ്ഐപി മാതൃകയിൽ മൂല്യാധിഷ്ഠിത വാങ്ങൽ ഗുണകരമാണ്. ടെക്, ഫാർമ, കെമിക്കൽ, ചാക്രിക, കടപ്പത്ര ഓഹരികളടങ്ങിയ സന്തുലിത പോർട്ഫോളിയോ ആയിരിക്കും പ്രയോജനകരം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3ea5upC
via IFTTT

സ്വർണവിലയിൽ വീണ്ടും ഇടിവ്: 33,000 നിലവാരത്തിലെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 33,160 രൂപയിലെത്തി. 4145 രൂപയാണ് ഗ്രാമിന്റെ വില. 33,440 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തിൽനിന്ന് വിലയിൽ 9000 രൂപയോളമാണ് കുറഞ്ഞത്. യുഎസ് ട്രഷറി ആദായം വർധിച്ചതും ഡോളർ കരുത്താർജിച്ചതുംമൂലം ഈയാഴ്ചയിൽമാത്രം ആഗോള വിപണിയിലെ സ്വർണവിലയിൽ രണ്ടുശതമാനമാണ് ഇടിവുണ്ടായത്. ഔൺസിന് 1,693.79 ഡോളർ നിലവാരത്തിലാണ് ആഗോള വിപണിയിലെ വില. ദേശീയ വിപണിയിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 44,400 രൂപയിലുമെത്തി. പത്തുമാസത്തെ താഴ്ന്ന നിലവാരമാണിത്.

from money rss https://bit.ly/2PC5aG0
via IFTTT

രണ്ടാംദിവസവും തകർച്ച: സെൻസെക്‌സിൽ 340 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: രണ്ടാംദിവസവും ഓഹരി വിപണി കരടികളുടെ പിടിയിൽ. സെൻസെക്സ് 340 പോയന്റ് നഷ്ടത്തിൽ 50,500ലും നിഫ്റ്റി 181 പോയന്റ് താഴ്ന്ന് 14,890ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1241 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 947 ഓഹരികൾ നഷ്ടത്തിലുമാണ്. 117 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദമാണ് സൂചികകളെ ബാധിച്ചത്. റിലയൻസ്, ഐടിസി, ഇൻഫോസിസ്, അൾട്രടെക് സിമെന്റ്, ബജാജ് ഫിൻസർവ്, സൺ ഫാർമ, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഒഎൻജിസി, എൻടിപിസി, മാരുതി സുസുകി, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടൈറ്റാൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. Indices trade in the red with Nifty around 15,000

from money rss https://bit.ly/3riV4YH
via IFTTT

‘രണ്ടായിരം’ പിൻവലിയുന്നു; ‘അഞ്ഞൂറ്’ പറപറക്കുന്നു...

തൃശ്ശൂർ:എ.ടി.എമ്മുകളിൽനിന്ന് 2000 രൂപ നോട്ടുകൾ പിൻവലിച്ചുതുടങ്ങി. ഈ നോട്ടുകളുടെ എണ്ണം ക്രമേണ കുറച്ചുകൊണ്ടുവരാനുള്ള ആർ.ബി.െഎ. നയത്തിെന്റ ഭാഗമായാണിത്. ചുരുക്കം ചില ബാങ്കുകളുടെ എ.ടി.എമ്മുകളിൽ മാത്രമേ ഇപ്പോൾ 2000 രൂപ നോട്ടുകൾ ലഭിക്കുന്നുള്ളൂ. പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ എണ്ണം ഓരോ സാമ്പത്തികവർഷവും കുറച്ചുകൊണ്ടുവരികയാണെന്ന്ആർബിഐയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2018 മാർച്ചിലെ ആർ.ബി.ഐ. കണക്കുപ്രകാരം 2000 രൂപയുടെ 33,632 ലക്ഷം നോട്ടുകളാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. 2019-മാർച്ചിൽ ഇത് 32,910 ലക്ഷമായും 2020 മാർച്ചിൽ 27,398 ലക്ഷമായും കുറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം 500 രൂപ നോട്ടുകളുടെ വിനിമയം കുത്തനെ ഉയരുകയാണ്. 2018-19-ൽ 500 രൂപ കറൻസികൾ ആകെ നോട്ടുകളുടെ വിനിമയത്തിെന്റ 51 ശതമാനമായിരുന്നത് 2019-20-ൽ 60.8 ശതമാനമായും 2021-ഓടെ 70 ശതമാനത്തോളവുമെത്തി. നിലവിൽ 2000 രൂപയുടെ പുതിയ നോട്ടുകൾ ക്യാഷ് ചെസ്റ്റുകളിൽ എത്തുന്നില്ല. എ.ടി.എമ്മുകളിൽ 2000 രൂപ നോട്ടുകൾക്ക് പകരം കൂടുതൽ 500, 200, 100 രൂപ നോട്ടുകൾ ഉൾപ്പെടുത്താനാവുംവിധം മിക്ക ബാങ്കുകളും എ.ടി.എമ്മുകളിൽ കാസറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.

from money rss https://bit.ly/3bhwuBK
via IFTTT

സെൻസെക്‌സിലെ നഷ്ടം 598 പോയന്റ്: നിഫ്റ്റി 15,100ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: മൂന്നുദിവസത്തെ കുതിപ്പിനൊടുവിൽ വ്യാഴാഴ്ച ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 598.57 പോയന്റ് താഴ്ന്ന് 10,846.08ലും നിഫ്റ്റി 164.80 പോയന്റ് നഷ്ടത്തിൽ 15,080.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1580 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1350 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 183 ഓഹരികൾക്ക് മാറ്റമില്ല. ലോഹ വിഭാഗം ഓഹരികളിലെ വില്പന സമ്മർദമാണ് സൂചികകളെ ബാധിച്ചത്. യുഎസിലെ കടപ്പത്ര ആദായവർധനവാണ് ആഗോള വ്യാപകമായി വിപണിയെ തളർത്തിയത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അൾട്രടെക് സിമെന്റ്, ശ്രീ സിമെന്റ്സ്, അദാനി പോർട്സ്, ഗ്രാസിം ഇൻഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. Nifty ends below 15,100, Sensex falls 598 pts

from money rss https://bit.ly/3bY3Jct
via IFTTT

ഇപിഎഫ് പലിശയിൽ മാറ്റമില്ല: നടപ്പുവർഷവും 8.5ശതമാനംതന്നെ

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷം 8.5ശതമാനം പലിശ നൽകാൻ ഇപിഎഫ്ഒ ബോർഡ് യോഗം ശുപാർശചെയ്തു. കഴിഞ്ഞ സാമ്പത്തികവർഷവും 8.5ശതമാനംതന്നെയായിരുന്നു പലിശ. കോവിഡ് വ്യാപനവും സാമ്പത്തിക മാന്ദ്യവുംകാരണം പലിശനിരക്കിൽ കുറവ് വരുത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലുംനിരക്കിൽമാറ്റംവരുത്തേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.ഇപിഎഫ്ഒയുടെ ശുപാർശ തൊഴിൽ-ധനകാര്യമന്ത്രാലങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. ഏഴുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്കാണ് ഇപിഎഫ് നിക്ഷേപത്തിന് ഇപ്പോൾ നൽകുന്നത്. 2018-19 സാമ്പത്തികവർഷത്തിൽ 8.65ശതമാനമായിരുന്നു പലിശ. എന്നാൽ തുടർന്നുള്ള വർഷം നിരക്ക് 8.5ശതമാനമാക്കി കുറച്ചു. EPFO board recommends 8.5% interest for 2020-21

from money rss https://bit.ly/3rmD4N6
via IFTTT

ജിഎസ്ടിയുടെ കീഴിലാക്കിയാൽ പെട്രോൾ 75 രൂപയ്ക്കും ഡീസൽ 68 രൂപയ്ക്കും വിൽക്കാം

ജിഎസ്ടിയുടെ പരിധിയിൽകൊണ്ടുവരികയാണെങ്കിൽ പെട്രോളും ഡീസലും എത്രരൂപയ്ക്ക് ലഭിക്കും? പെട്രോൾ ലിറ്ററിന് 75 രൂപയ്ക്കും ഡീസൽ ലിറ്ററിന് 68 രൂപയ്ക്കും ലഭ്യമാക്കാനാവുമെന്നാണ് എസ്ബിഐയുടെ സാമ്പത്തിക ഗവേഷണവിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഈവിലയ്ക്ക് പെട്രോളും ഡീസലും വിറ്റാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒരുലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമാണുണ്ടാകുക. ഇത് ജിഡിപിയുടെ 0.4ശതമാനംവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. എക്സൈസ് തീരുവ, വാറ്റ് എന്നിവ നികുതിവരുമാനത്തിന്റെ പ്രധാന സ്രോതസ്സായതിനാൽ ജിഎസ്ടിക്കുകീഴിൽ പെട്രോളിനെയും ഡീസലിനെയും കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാവില്ലെന്നും എസ്ബിഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സൗമ്യ കാന്തിഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തെക്കൂടാതെ ഓരോ സംസ്ഥാനത്തിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് രൂപപ്പെടുത്തിയ വാറ്റ്, സെസ് എന്നിവയുണ്ട്. അതോടൊപ്പം അസംസ്കൃത എണ്ണവിലയും കേന്ദ്രത്തിന്റെ എക്സൈസ് തീരുവയും ഗതാഗത ചെലവും ഡീലർ കമ്മീഷനുമൊക്കെചേർന്നാണ് ഇത്രയും വില ഈടാക്കുന്നത്. പെട്രോൾ ലിറ്ററിന് 75 രൂപയും ഡീസൽ 68 രൂപയുമായി അടിസ്ഥാനനിരക്ക് പരിഷ്കരിച്ചാൽ അസംസ്കൃത എണ്ണവില ബാരലിന് 10 ഡോളർ കുറയുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 18,000 കോടി രൂപലാഭിക്കാൻകഴിയും. അടിസ്ഥാന നിരക്ക് നിശ്ചയിച്ചശേഷം വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറാതിരുന്നാലാണ് ഈനേട്ടമെന്നും റിപ്പോർട്ടിൽ പറയുന്നു. Petrol Rs 75, diesel Rs 68! Thats what they will cost if under GST

from money rss https://bit.ly/3bY3oq8
via IFTTT

Wednesday, 3 March 2021

പലിശ വീണ്ടുംകുറച്ചു: 6.65ശതമാനം നിരക്കിൽ ഭവനവായ്പ ലഭിക്കും

രാജ്യത്തെ ഏറ്റവുംവലിയ വായ്പാദാതാവായ എസ്ബിഐയ്ക്കുപിന്നാലെ കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ(എച്ച്ഡിഎഫ്സി)എന്നീ സ്ഥാപനങ്ങളും ഭവന വായ്പ പലിശ കുറച്ചു. അഞ്ച് ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ ഉയർന്ന ക്രഡിറ്റ് സ്കോർ ഉള്ളവർക്ക് 6.75ശതമാനം പലിശയ്ക്ക് ഭവനവായ്പ ലഭിക്കും. മാർച്ച് നാലുമുതലാണ് പുതുക്കിയ നിരക്കുകൾ ബാധകമാകുക. പുതിയതായി വായ്പ എടുക്കുന്നവർക്കും നിലവിൽ വായ്പ എടുത്തിട്ടുള്ളവർക്കും നിരക്ക് കുറച്ചതിന്റെ ഗുണംലഭിക്കുമെന്നാണ് വിലയിരുത്തൽ. എസ്ബിഐ 10 ബേസിസ് പോയന്റാണ് കുറച്ചത്. ഈമാസം അവസാനംവരെയാണ് എസ്ബിഐയുടെ പ്രത്യേക ഓഫർ. മികച്ച സിബിൽ സ്കോറുള്ളവർക്ക് ഇതുപ്രകാരം 6.70ശതമാനം പലിശയ്ക്ക് എസ്ബിഐ ഭവനവായ്പ നൽകും. കൊട്ടക് മഹീന്ദ്ര ബാങ്കും പത്ത് ബേസിസ് പോയന്റിന്റെ കുറവാണുവരുത്തിയത്. ഇതോടെ 6.65ശതമാനം പലിശയ്ക്ക് വായ്പലഭിക്കും. മാർച്ച് 31വരെയാണ് കാലാവധി. വിപണിയിൽ ഏറ്റവും കുറഞ്ഞ നിരക്കും കൊട്ടക് ബാങ്കിന്റേതാണ്. റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്താത്തതിനാൽ സമീപഭാവിയിൽ ഭവനവായ്പ പലിശ കൂടാൻ സാധ്യതയില്ലെന്നാണ് വിപണിയിലെ വിലയിരുത്തൽ.

from money rss https://bit.ly/3e95yGm
via IFTTT

സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിൽ: പവന് 33,440 രൂപയായി

സംസ്ഥാനത്ത് സ്വർണവില10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. 4180 രൂപയാണ് ഗ്രാമിന്റെ വില. ഇതിനുമുമ്പ് പവന്റെ വില 33,400ലെത്തിയത് 2020 മെയ് ഒന്നിനായിരുന്നു. ഇതോടെ റെക്കോഡ് നിലവാരമായ 42,000 രൂപയിൽനിന്ന് വിലയിലുണ്ടായ ഇടിവ് 8,560 രൂപയായി. ആഗോള വിപണിയിൽ ഔൺസ് സ്വർണത്തിന്റെ വില 1,711 ഡോളറായാണ് കുറഞ്ഞത്. യുഎസ് ട്രഷറി നിക്ഷേപത്തിൽനിന്നുള്ള ആദായം കൂടിനിൽക്കുന്നതാണ് സ്വർണത്തെ ബാധിച്ചത്. ഒന്നര ശതമാനത്തിനടുത്താണ് നിക്ഷേപത്തിലെ നിലവിലെ ആദായം. അതുകൊണ്ടുതന്നെ വരുമാനമൊന്നും ലഭിക്കാത്ത സ്വർണത്തിൽനിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങി. ആഗോള വ്യാപകമായി സമ്പദ്ഘടനകൾ തിരിച്ചുവരുന്നതും കോവിഡ് വാക്സിൻ ഫലപദമായി ഉപയോഗിക്കാൻ തുടങ്ങിയതും സ്വർണവിലയെ ബാധിച്ചു. ദേശീയ വിപണിയിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വിലയും പത്തുമാസത്തെ താഴ്ന്ന നിലവാരത്തിലാണ്. 44,768 രൂപയാണ് വില. ഏറ്റവും ഉയർന്ന നിലവാരമായ 56,200 രൂപയിൽനിന്ന് 11,500 രൂപയാണ് കുറഞ്ഞത്. ഈവർഷം തുടക്കംമുതലാണെങ്കിൽ 5000 രൂപയിലധികമാണ് കുറഞ്ഞത്.

from money rss https://bit.ly/388BIh0
via IFTTT

വിപണിയിൽ തിരിച്ചടി: സെൻസെക്‌സിൽ 712 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: മൂന്നുദിവസത്തെ കുതിപ്പിന് താൽക്കാലിക വിരാമം. സെൻസെക്സ് 712 പോയന്റ് നഷ്ടത്തിൽ 50,731ലും നിഫ്റ്റി 213 പോയന്റ് ഉയർന്ന് 15,031ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 470 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 971 ഓഹരികൾ നഷ്ടത്തിലുമാണ്. 70 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണിയിലെ തിരിച്ചടിയാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ, എസ്ബിഐ, റിലയൻസ്, പവർഗ്രിഡ് കോർപ്, മാരുതി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഒഎൻജിസി, ഇൻഫോസിസ്, സൺ ഫാർമ, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. എല്ലാ വിഭാഗം സൂചികകളും നഷ്ടത്തിലാണ്. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസാണ് കൂടുതൽ നഷ്ടംനേരിട്ടത്. സൂചിക 2.2ശതമാനം താഴ്ന്നു. Sensex dips 712 pts, Nifty below 15,100

from money rss https://bit.ly/3bU65sQ
via IFTTT

തപാൽ ബാങ്ക്: ചാർജിൽ ഇളവ് ബേസിക് എസ്.ബി. അക്കൗണ്ടിന് മാത്രം

തൃശ്ശൂർ: ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ മാസത്തിൽ നാല് തവണ ചാർജില്ലാതെ പണം പിൻവലിക്കാം. അതിനുേശഷം പിൻവലിക്കുന്ന തുകയുടെ 0.5 ശതമാനമോ അല്ലെങ്കിൽ ഒാരോ ഇടപാടിനും ചുരുങ്ങിയത് 25 രൂപയോ ഇൗടാക്കും. ബേസിക് സേവിങ്സ് ഒഴികെയുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവയിൽനിന്ന് പണം പിൻവലിക്കണമെങ്കിൽ ചാർജുണ്ട്. പ്രതിമാസം പരമാവധി 25,000 രൂപ മാത്രമേ ചാർജില്ലാതെ പിൻവലിക്കാനാകൂ. അതിനു ശേഷം പിൻവലിക്കുന്ന തുകയ്ക്ക് തുകയുടെ 0.5 ശതമാനമോ അല്ലെങ്കിൽ ഒാരോ ഇടപാടിനും ചുരുങ്ങിയത് 25 രൂപയോ ഇൗടാക്കും. പണം നിക്ഷേപനിരക്ക ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ എത്ര തവണ വേണമെങ്കിലും പണം നിക്ഷേപിക്കാം. ചാർജ് ഇൗടാക്കില്ല. ബേസിക് സേവിങ്സ് ഒഴികെയുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവയിൽ പ്രതിമാസം പരമാവധി 10,000 രൂപ മാത്രമേ ചാർജില്ലാതെ നിക്ഷേപിക്കാനാകൂ. അതിനുശേഷം നിക്ഷേപിക്കുന്ന തുകയ്ക്ക് തുകയുടെ 0.5 ശതമാനമോ അല്ലെങ്കിൽ ഒാരോ ഇടപാടിനും ചുരുങ്ങിയത് 25 രൂപയോ ഇൗടാക്കും. ആധാർ അധിഷ്ഠിത ബാങ്ക് ഇടപാടിനും പണം നൽകണം. ഇത് ഒാരോ ഇടപാടിനും 20 രൂപ മുതലായിരിക്കും. മിനി സ്റ്റേറ്റ്മെന്റ്, ഫണ്ട് ട്രാൻസ്ഫർ എന്നിവയ്ക്കും പണം ഇൗടാക്കുമെന്നും സർക്കുലറിൽ പറയുന്നു. എല്ലാ ചാർജുകൾക്കും ജി.എസ്.ടി.യും ബാധകമാണ്. ജി.എസ്.ടി. ഉൾപ്പെടുത്താതെയുള്ള ചാർജാണ് തപാൽ ബാങ്ക് സർക്കുലറിൽ കാണിച്ചിട്ടുള്ളത്. ഇതോടെ വലിയ തുകയാണ് ഇടപാടുകാർക്ക് നഷ്ടമാകുക.

from money rss https://bit.ly/3qnOK0N
via IFTTT

കള്ളപ്പണമിടപാട് കേസിൽ ഫ്രാങ്ക്‌ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ടിനെതിരെ ഇ.ഡി അന്വേഷണം

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് കമ്പനിക്കെതിരെ എൻഫോഴ്സ്മന്റെ് ഡയറക്ടറേറ്റ് കേസ് ഫയൽചെയ്തു. ഇതാദ്യമായാണ് ഒരു അസറ്റ് മാനേജുമെന്റ് കമ്പനിക്കെതിരെ ഇഡി കേസെടുക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ആറ് ഡെറ്റ് ഫണ്ടുകൾ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. ചെന്നൈ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഫയൽചെയ്ത എഫ്ഐആർ അടിസ്ഥാനമാക്കിയാണ് ഇ.ഡി കേസെടുത്തത്. നിക്ഷേപകരെ കബളിപ്പിക്കാൻ ക്രിമിനൽ ഗൂഡാലോചന നടത്തി, നിക്ഷേപകർക്ക് വൻതോതിൽ നഷ്ടമുണ്ടാകാനിടയാക്കി, നിയമവിരുദ്ധമായി നേട്ടമുണ്ടാക്കി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് മ്യൂച്വൽ ഫണ്ട് കമ്പനിക്കും സിഐഒയ്ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ആറ് ഡെറ്റ് ഫണ്ടുകളും പ്രവർത്തനം നിർത്തുന്നതിനുമുമ്പ്, 2020 മാർച്ചിനും ഏപ്രിലിനും ഇടയിൽ സ്ഥാപനത്തിലെ ഉന്നതരുംമറ്റും 53 കോടി രൂപ പിൻവലിച്ചതായി ചോക്സി ആൻഡ് ചോക്സിയുടെ ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. Enforcement Directorate launches money-laundering investigation against Franklin Templeton

from money rss https://bit.ly/384BAzj
via IFTTT

നിഫ്റ്റി 15,200ന് മുകളിൽ ക്ലോസ്‌ചെയ്തു: സെൻസെക്‌സിലെ നേട്ടം 1,148 പോയന്റ്

മുംബൈ: കരുത്ത് തിരിച്ചുപിടിച്ച് ഓഹരി സൂചികകൾ. തുടർച്ചയായി മൂന്നാം ദിവസവും മികച്ചനേട്ടമുണ്ടാക്കിയതോടെ സെൻസെക്സ് വീണ്ടും 51,000 കടന്നു. ലോഹം, ധനകാര്യം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് റാലിക്കുപിന്നിൽ. സാമ്പത്തികമേഖലയുടെ ഉണർവും ആഗോളതലത്തിൽ ബോണ്ട് ആദായം സ്ഥിരതയാർജിച്ചതും വിപണിയെ സ്വാധീനിച്ചു. മാർക്കറ്റ് ഇടിയുമ്പോൾ കൂടുതൽ വാങ്ങിക്കൂട്ടുകയെന്ന തന്ത്രവും നിക്ഷേപകർ പയറ്റിയതോടെ വിപണി കുതിക്കുകതന്നെചെയ്തു. സെൻസെക്സ് 1,147.76 പോയന്റ് നേട്ടത്തിൽ 51,444.65ലും നിഫ്റ്റി 326.50 പോയന്റ് ഉയർന്ന് 15,245.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1800 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1142 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഓട്ടോ സൂചിക ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ലോഹം, പൊതുമേഖല ബാങ്ക് സൂചികകൾ മൂന്നുശമതാനവും നിഫ്റ്റി ബാങ്ക് സൂചിക 2.7ശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും ഉയർന്നു. Nifty ends above 15,200, Sensex jumps 1,148 pts

from money rss https://bit.ly/3uPCdGJ
via IFTTT

എസ്ബിഐ യോനോ ഷോപ്പിങ് ഓഫറുകൾ പ്രഖ്യാപിച്ചു: വിശദാംശങ്ങൾ അറിയാം

ഫെബ്രുവരിക്കുശേഷം മാർച്ചിലും ഷോപ്പിങ് ഓഫറുകൾ പ്രഖ്യാപിച്ച് എസ്ബിഐ യോനോ. മാർച്ച് നാലുമുതൽ ഏഴുവരെയാണ് യോനോ സൂപ്പർ സേവിങ്സ് ഡെയ്സ്-എന്ന് പേരിട്ടിട്ടുള്ള കാർണിവെൽ നടക്കുന്നത്. എസ്ബിഐയുടെ ബാങ്കിങ് ആൻഡ് ലൈഫ്സ്റ്റൈൽ പ്ലാറ്റ്ഫോമായ യോനോ ആപ്പിലൂടെ വിവിധ സൈറ്റുകളിൽ കയറി ഷോപ്പിങ് നടത്തുമ്പോഴാണ് വിലക്കിഴിവും കാഷ് ബായ്ക്കും ലഭിക്കുക. ട്രാവൽ, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്, അപ്പാരൽസ്, ഓൺലൈൻ ഷോപ്പിങ് തുടങ്ങിയ മേഖലയിലെല്ലാം ഓഫറുകളുണ്ട്. 3.6 കോടി ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്നതരത്തിലാണ് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യ എഡിഷൻ സൂപ്പർ സേവിങ്സ് ഡെയ്സ് ഫെബ്രുവരി നാലുമുതൽ ഏഴുവരെയാണ് സംഘടിപ്പിച്ചത്. ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചതിനാലാണ് മാർച്ചിലും രണ്ടാമത്തെ എഡിഷനായി ഓഫറുകൾ പ്രഖ്യാപിക്കുന്നതെന്ന് എസ്ബിഐ അറിയിച്ചു. SBI to conduct March edition of YONO shopping carnival

from money rss https://bit.ly/3baPYI2
via IFTTT

Tuesday, 2 March 2021

പാഠം 114: 150 രൂപയുണ്ടെങ്കിൽ 50 വൻകിട കമ്പനികളിൽ നിക്ഷേപിക്കാം!

ഓഹരി വിപണിയിലെ പുത്തൻകൂറ്റുകരാനാണ് വിമൽ. വിപണി കൂപ്പുകുത്തിയപ്പോഴും പോർട്ട്ഫോളിയോ നേട്ടത്തിൽതന്നെയായതിന്റെ കാര്യമറിയാതെ നെറ്റിലാകെ പരതി. ഗൂഗിളൊന്നും അതിന് മറുപടി നൽകിയില്ല. അങ്ങനെയാണ് സംശയമുന്നയിച്ചുകൊണ്ട് ഇ-മെയിലെത്തിയത്. മിഡ് ക്യാപ്-സ്മോൾക്യാപ് വിഭാഗത്തിലെ അഞ്ച് ഓഹരികളിലായിരുന്നു പ്രധാനമായും വിമലിന്റെ നിക്ഷേപം. സെൻസെക്സും നിഫ്റ്റിയും ഇടിയുമ്പോഴാണ് രാജ്യത്തെ ഓഹരി വിപണി നഷ്ടത്തിലായതായി നിക്ഷേപകർ മനസിലാക്കുന്നത്. സെ്ൻസെക്സും നിഫ്റ്റിയും നോക്കി പോർട്ട്ഫോളിയോ വിലയിരുത്താൻ കഴിയില്ലന്ന് ഇതോടെ ബോധ്യമായല്ലോ. രാജ്യത്തെ വൻകിട കമ്പനികളുടെ ഓഹരി വിലയുടെ ചാഞ്ചാട്ടമാണ് പ്രധാന സൂചികകളായ സെൻസെക്സിനെയും നിഫ്റ്റിയെയും ചലിപ്പിക്കുന്നത്. സെക്ടർ സൂചികകൾ ഉൾപ്പടെ, മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾക്കും സൂചികകളുണ്ട്. എന്നിരുന്നാലും രാജ്യത്തെ വിപണിയുടെ ചലനങ്ങൾ രേഖപ്പെടുത്താൻ പ്രധാനമായി വിലയിരുത്തുന്നത് ബിഎസ്ഇ സൂചികയായ സെൻസെക്സിനെയും എൻഎസ്ഇ സൂചികയായ നിഫ്റ്റിയെയുമാണ്. രാജ്യത്തെ വൻകിട ഓഹരികളെല്ലാം ഈ സൂചികയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്രതലത്തിലും ഈ സൂചികകളാണ് നേട്ടത്തിന്റെയും നഷ്ടത്തിന്റെയും അളവുകോലാകുന്നത്. 30 ഓഹരികളുടെ വിലയെ അടിസ്ഥാനമാക്കിയാണ് സെൻസെക്സ് ചലിക്കുന്നത്. സെൻസെക്സിൽ ഉൾപ്പെടാത്ത ഓഹരികളുടെ വിലകൂടിയാലും കുറഞ്ഞാലും അത് സൂചികയിൽ പ്രതിഫലിക്കില്ലെന്ന് ചുരുക്കം. ഇനി നിഫ്റ്റിയിലേയ്ക്കുവരാം. 50 ഓഹരികളുടെ വിലയിലെ വ്യതിയാനങ്ങൾക്കനുസരിച്ചാണ് നിഫ്റ്റിയുടെ നീക്കങ്ങൾ. ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് തുടങ്ങി 30 വൻകിട ഓഹരികളാണ് സെൻസെക്സിലുള്ളത്. അതുപോലെതന്നെ ഈ ഓഹരികൾ ഉൾപ്പടെയുള്ള 50 ഓഹരികളാണ് നിഫ്റ്റിയിലുമുള്ളത്. ഇരുസൂചികകളിലെയും എല്ലാ ഓഹരികളും ലാർജ് ക്യാപ് വിഭാഗത്തിലുള്ളവയാണ്. നിഫ്റ്റിയും സെൻസെക്സും ചലിക്കുന്നതിനുസരിച്ച് അതുവരെ വിപണി വിലയിരുത്തിയിരുന്ന വിമൽ വൻകിട ഓഹരികളിൽ ഇതുവരെ നിക്ഷേപിച്ചിട്ടില്ലെന്ന് മനസിലാക്കിയത് അപ്പോഴാണ്. ഇ-മെയിലിൽ അതിനുള്ള വഴിതേടുകയുംചെയ്തു. റിസ്ക് കുറയ്ക്കാം വൻകിട ഓഹരികളിൽ പണംമുടക്കി സെൻസെക്സിനും നിഫ്റ്റിക്കുമൊപ്പം നീങ്ങാൻ താൽപര്യമുള്ളവർക്ക് മികച്ച വൈവിധ്യവത്കരണത്തോടെ നിക്ഷേപിക്കാൻ സാധ്യതകളുണ്ട്. സൂചിക വിലയിരുത്തി നേട്ടം പരിശോധിക്കാനും ഈ നിക്ഷേപരീതി സഹായിക്കുന്നു. അതിനായി ഇടിഎഫിന്റെ വഴിതേടാം. അവയിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകൾ, ഇൻഡക്സ് ഫണ്ടുകൾ എന്നിവയും നിക്ഷേപത്തിനായി പരിഗണിക്കാം. ഇടിഎഫിന്റെ വഴി 150 രൂപയുണ്ടെങ്കിൽ രാജ്യത്തെ വൻകിട കമ്പനികളിൽ നിക്ഷേപിക്കാൻ ആർക്കുംകഴിയും. അതിന് അവസരമൊരുക്കുന്നതാണ് നിഫ്റ്റി ഇടിഎഫ്. എച്ച്ഡിഎഫ്സി നിഫ്റ്റി ഇടിഎഫിന്റെയും ഐസിഐസിഐ പ്രൂഡൻഷ്യൽ നിഫ്റ്റി ഇടിഎഫിന്റെയും ബിർള സൺലൈഫ് നിഫ്റ്റി ഇടിഎഫിന്റെയും എസ്ബിഐ നിഫ്റ്റി ഇടിഎഫിന്റെയും ഒരു യുണിറ്റിന്റെ വില ശരാശരി 155 രൂപ നിലവാരത്തിലാണ്. എന്തുകൊണ്ട് ഇടിഎഫ് കുറഞ്ഞ ചെലവ് സജീവമായി മാനേജുചെയ്യുന്ന പോർട്ട്ഫോളിയോഉള്ള (ലാർജ് ക്യാപ്) ഫണ്ടുകളുമായി താരതമ്യംചെയ്യുമ്പോൾ ഇടിഎഫുകൾ ചുരുങ്ങിയ ചെലവുമാത്രമെ നിക്ഷേപകനിൽനിന്ന് ഈടാക്കുന്നുള്ളൂ. അതായത് ലാർജ് ക്യാപ് വിഭാഗത്തിലാണെങ്കിൽ ഫണ്ടുകളുടെ ചെലവ് അനുപാതം(ടിഇആർ) ഇനത്തിൽ നിക്ഷേപിക്കുന്ന തുകയുടെ 2.5ശതമാനം എഎംസിക്ക്(ഫണ്ട് മാനേജുമെന്റ് കമ്പനി) നൽകേണ്ടതുണ്ട്. എന്നാൽ സൂചിക അടിസ്ഥാനമാക്കി നിക്ഷേപം നടത്തുന്ന ഇടിഎഫിന് നൽകേണ്ട ചെലവ് ശരാശരി 0.05ശതമാനംമാത്രമാണ്. അതുകൊണ്ടുതന്നെ നിക്ഷേപകന് രണ്ടുശതമാനത്തിലേറെ കൂടുതൽ ആദായം ലഭിക്കുന്നു. ദീർഘകാലയളവിലെ നിക്ഷേപമാണെങ്കിൽ മൊത്തംആദായത്തിൽ വലിയവ്യത്യാസമുണ്ടാകും. ഉദാഹരണംനോക്കാം രണ്ടുശതമാനവും ഒരുശതമാനവും ചെലവ് അനുപാതമുള്ള രണ്ടുഫണ്ടുകൾ വിലയിരുത്താം. ഒറ്റത്തവണയായി 20 വർഷക്കാലയളവിൽ 10,000 രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. 12ശതമാനം ആദായം അതിൽനിന്ന് ലഭിച്ചാൽ രണ്ടുശതമാനം ചെലവ് ഈടാക്കുന്ന ഫണ്ടിലെ നിക്ഷേപം 64,399 രൂപയായി വളർന്നിട്ടുണ്ടാകും. ഒരുശതമാനം ഈടാക്കുന്ന ഫണ്ടിലെ നിക്ഷേപമാകട്ടെ 78,898 രൂപയുമായിട്ടുണ്ടാകും. അതായത് വ്യത്യാസം 14,498 രൂപ. നേട്ടത്തിലുള്ള വ്യതിയാനം 18ശതമാനം! 10,000 രൂപവെച്ച് പ്രതിമാസം എസ്ഐപിയായി നിക്ഷേപിച്ചുവെന്നിരിക്കട്ടെ 20 വർഷം കഴിയുമ്പോൾ ആദ്യത്തെ ഫണ്ടിൽനിന്ന് ലഭിക്കുന്ന മൊത്തം തുക 73,41,247 രൂപയും രണ്ടാമത്തെ ഫണ്ടിൽനിന്ന് ലഭിക്കുന്ന തുക 84,25,783 രൂപയുമായിരിക്കും. ഇവിയെ വ്യത്യാസം 10,84,537 രൂപയുടെതാണ്. ഒരുശതമാനവും രണ്ടുശതമാനവും ചെലവ് ഈടാക്കുന്ന ഫണ്ടുകളിലെ വ്യത്യാസമാണ് ഇവിടെ വിലയിരുത്തിയത്. എന്നാൽ സമാനമായ സാഹചര്യത്തിൽ 0.25ശതമാനം ചെലവ് വരുന്ന ഇടിഎഫിൽ നിക്ഷേപിക്കുകയാണെങ്കിൽ 10,000 രൂപയുടെ 20 വർഷത്തെ എസ്ഐപിയിൽ വരുന്നത് 20 ലക്ഷത്തിലധികം രൂപയുടെ വ്യത്യാസമാണ്. അപ്പോൾ 0.05ശതമാനംമാത്രം ചെലവ് ഈടാക്കുന്ന നിക്ഷേപ പദ്ധതിയുടെ കാര്യംവിശദീകരിക്കേണ്ടതില്ലല്ലോ. Nifty ETF ETF Expense Ratio Nippon India ETF Nifty BeES 0.5 HDFC Nifty 50 ETF 0.05 ICICI Prudential Nifty ETF 0.05 Aditya Birla Sun Life Nifty Next ETF 0.05 SBI ETF Nifty 50 0.07 ഇടിഎഫിലെ അധികചെലവ് ഇടിഎഫ് എന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് ട്രേഡിങ്, ഡീമാറ്റ് അക്കണ്ടുകൾ ആവശ്യമാണ്. ഓഹരി ബ്രോക്കർമാർവഴിയാണ് ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകൾ എടുക്കാൻകഴിയുക. 300 രൂപ മുതൽ 500 രൂപവരെ വാർഷിക പരിപാലനചെലവും ബ്രോക്കിങ് ഫീസും ചെലവായിവരും. 0.10ശതമാനം മുതൽ 0.50 ശതമാനംവരെയാണ് കമ്മീഷൻ ഇനത്തിൽ ബ്രോക്കിങ് സ്ഥാപനങ്ങൾ ഈടാക്കുന്നത്. അതായത് 10,000 രൂപയുടെ ഓഹരി വാങ്ങുമ്പോൾ 50 രൂപവരെ ബ്രോക്കർ ഫീസായി നൽകേണ്ടിവരുന്നു. വിൽക്കുമ്പോഴും ഈതുക ബാധകമാണ്. 10,000യ്ക്കുവാങ്ങിയ ഓഹരി 20,000 രൂപയ്ക്ക് വിൽക്കുമ്പോൾ 100 രൂപയാണ് നൽകേണ്ടിവരിക. നിശ്ചിത തുകമാത്രം ഇടാക്കുന്ന ബ്രോക്കർമാരുമുണ്ട്. മികച്ച ഡിസ്കൗണ്ട് ബ്രോക്കേഴ്സ് വഴി അക്കൗണ്ട് തുടങ്ങിയാൽ ബ്രോക്കറേജില്ലാതെയും ഇടപാട് നടത്താനാകും. വാർഷിക പരിപാലന ചെലവായി ശരാശരി 300 രൂപമാത്രമാണ് ചെലവുവരിക. നിലവിൽ ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ഉള്ളവർക്ക് ഇതേക്കുറിച്ച് ചിന്തിക്കേണ്ടതില്ല. മ്യൂച്വൽ ഫണ്ടിന്റെവഴി ട്രേഡിങ് അക്കൗണ്ട് ഇല്ലാത്തവർക്ക് ഇൻഡക്സ് ഫണ്ടുകളിലോ ഫണ്ട് ഓഫ് ഫണ്ടുകളിലോ നിക്ഷേപിച്ചും നേട്ടംസ്വന്തമാക്കാം. ഇടിഫിൽ 0.05ശതമാനം ചെലവാണെങ്കിൽ ഇൻഡക്സ് ഫണ്ടിന് ഇത് ശരാശരി 0.50ശതമാനമായിരിക്കുമെന്നുമാത്രം. ഇടിഎഫുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകളുടെയും ചെലവ് ഇതിനുസമാനമാണ്. Nifty ETF Return ETF 1Yr Return (%) 5Yr Return (%) 7Yr Retrun (%) Nippon India ETF Nifty BeES 35.14 16.43 14.33 HDFC Nifty 50 ETF 35.10 16.48 - ICICI Prudential Nifty ETF 35.14 16.47 14.39 Aditya Birla Sun Life Nifty Next ETF 35.15 16.36 14.32 SBI ETF Nifty 50 35.09 16.53 - നിക്ഷേപകർ ചെയ്യേണ്ടത്: ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഒരു ഓഹരി വാങ്ങാൻ 2000 രൂപയിലേറെ ചെലവുവരും. റിലയൻസിന്റെയും ഓഹരിക്ക് അത്രതന്നെ മുടക്കേണ്ടിവരും. അതുപോലെതന്നെയാണ് മിക്കവാറും വലിയ കമ്പനികളുടെ ഓഹരിവില. എന്നാൽ 30-50 വൻകിട കമ്പനികളിൽ നിക്ഷേപിക്കാൻ നിലവിലെ സാഹചര്യത്തിൽ 150 രൂപയുണ്ടായാൽമതി. വിവിധ സെക്ടറുകളിലെ മികച്ച കമ്പനികളിൽ നിക്ഷേപിക്കുന്നതിനാൽ കുറഞ്ഞ നിക്ഷേപത്തിൽപോലും വൈവിധ്യവത്കരണത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താനാകും. അതുകൊണ്ട് പ്രതിമാസം എസ്ഐപിയായി നിശ്ചിതതുക നിക്ഷേപിക്കുന്ന രീതിസ്വീകരിക്കാം. ഇടിഎഫിൽ നിക്ഷേപിക്കാൻ കഴിയാത്തവർക്ക് ഇൻഡക്സ് ഫണ്ട്, ഫണ്ട് ഓഫ് ഫണ്ട് എ്ന്നിവയുടെ വഴിതേടുകയുമാകാം. feedbacks to: antonycdavis@gmail.com കുറിപ്പ്:നിലവിൽ ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ട് ഉള്ളവർക്കും എടുക്കാൻ ഉദ്ദേശിക്കുന്നവർക്കും നിക്ഷേപത്തിനായി ഇടിഎഫിന്റെ വഴിതേടാം. അല്ലാത്തവർക്ക് ഇൻഡക്സ് ഫണ്ടായിരിക്കും ഉചിതം. നിലവിലെ സാഹചര്യത്തിൽ പണമാക്കുന്നതിനും എളുപ്പം ഇൻഡക്സ് ഫണ്ടുകളാണ്. ഇടിഎഫിന്റെ ട്രേഡിങ് വോള്യം മുമ്പുള്ളതിനേക്കാൾ ഏറെകൂടിയിട്ടുണ്ട്. ഭാവിയിൽ അതിന് ബുദ്ധിമുട്ട് ഉണ്ടാവില്ല. ഇതെല്ലാം കണക്കിലെടുത്ത് ചില ഫണ്ടുകമ്പനികൾ ഇടിഎഫിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകളും പുറത്തിറക്കിയിട്ടുണ്ട്. ഇടിഎഫിൽ എസ്ഐപി മാതൃകയിൽ ചുരുങ്ങിയത് അഞ്ചുവർഷം പ്രതിമാസം നിക്ഷേപിച്ചാൽ കുറഞ്ഞ റിസ്കിൽ ഭാവിയിൽ മികച്ച ആദായംനേടാൻ അവസരമുണ്ട്.

from money rss https://bit.ly/3qcNflV
via IFTTT

സ്വർണവില പവന് 280 രൂപകൂടി 33,960 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം റെക്കോഡ് തകർച്ചനേരിട്ടെങ്കിലും ബുധനാഴ്ച പവന്റെ വില 280 രൂപകൂടി 33,960 രൂപയിലെത്തി. 4245 രൂപയാണ് ഗ്രാമിന്റെ വില. യുഎസിൽ ട്രഷറി നിക്ഷേപത്തിലെ ആദായം ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാൽ ആഗോള വിപണിയിൽ സ്വർണവില സമ്മർദത്തിലാണ്. സ്പോട് ഗോൾഡ് വില ഔൺസിന് 1,734.16 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലയിടിവ് ദേശീയ വിപണിയിലും പ്രതിഫലിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 45,500 രൂപയിലെത്തി. 69,216 രൂപയാണ് ഒരുകിലോഗ്രാം വെള്ളിയുടെ വില.

from money rss https://bit.ly/3bTr7b3
via IFTTT

സെൻസെക്‌സിൽ 453 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,000 തിരിച്ചുപിടിച്ചു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 453 പോയന്റ് ഉയർന്ന് 50,749ലും നിഫ്റ്റി 141 പോയന്റ് ഉയർന്ന് 15,060ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1154 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 248 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, റിലയൻസ്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്സിഎൽ ടെക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽ സൂചിക രണ്ടുശതമാനത്തോളം ഉയർന്നു. മറ്റ് സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. Sensex rises 453 points, Nifty reclaims 15k

from money rss https://bit.ly/2Pl9V6A
via IFTTT

ഒരുലക്ഷത്തിന് മുകളിൽ പണം പിൻവലിക്കുന്നത് അറിയിക്കണം

നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പണമിടപാടുകളുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് നിർദേശങ്ങൾ നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. അസാധാരണമോ ദുരൂഹമോ ആയ പണമിടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ബാങ്കുകൾ ദൈനംദിന റിപ്പോർട്ട് സമർപ്പിക്കണം. ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അസ്വാഭാവികമോ ദുരൂഹമോ ആയി ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണ നിക്ഷേപമോ പിൻവലിക്കലോ ശ്രദ്ധയിൽ പ്പെട്ടാൽ ഇക്കാര്യം അധികൃതരെ അറിയിക്കണം. അസാധാരണമായി ആർ.ടി. ജി.എസ്. വഴി ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റു പല വ്യക്തികളുടെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതും അറിയിക്കണം. സത്യവാങ്മൂലത്തിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും പ്രസ്താവിക്കുന്ന ജീവിത പങ്കാളിയുടെയോ മറ്റ് അടുത്ത വ്യക്തികളുടെയോ ബാങ്ക് അക്കൗണ്ടിൽനിന്നും ഒരു ലക്ഷത്തിനു മുകളിൽ ഇടപാട് നടക്കുന്നുവെങ്കിൽ ഇക്കാര്യവും അറിയിക്കണം. രാഷ്ട്രീയപ്പാർട്ടിയുടെ അക്കൗണ്ടിൽനിന്ന് ഒരുലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപമോ പിൻവലിക്കലോ ഉണ്ടായാലും വോട്ടർമാരെ സ്വാധീനിക്കാൻ പണം പിൻവലിക്കുകയോ ചെയ്താൽ ഇക്കാര്യവും അറിയിക്കണം.

from money rss https://bit.ly/3qfDao1
via IFTTT

ഉള്ളിലെ ഇഷ്ടവിഷയം ഇനി 'സ്കെഡു' പുറത്ത് കൊണ്ടുവരും

തൃശ്ശൂർ: സ്കൂൾ കുട്ടികളുടെ അഭിരുചികൾ തുടക്കത്തിലേ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി വികസിപ്പിച്ച സ്കെഡു എന്ന ആപ്പിന് ദേശീയ അംഗീകാരം. നിംഹാൻസ് അഖിലേന്ത്യാ തലത്തിൽ തിരഞ്ഞെടുത്ത ഏറ്റവും മികച്ച ഏഴുവിദ്യാഭ്യാസ ആപ്പുകളിൽ ഇത് ഇടം പിടിച്ചു. മികച്ച ആശയത്തിനുള്ള അംഗീകാരമായി ,കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആറുലക്ഷം മുമ്പ് നേടിയ സ്കെഡുവിന് ഇപ്പോൾ നിർമ്മാണ സഹായമായി ഏഴ് ലക്ഷം കൂടി കിട്ടി. ഗവ.എൻജിനിയറിങ്ങ് കോളേജിലെ ഗസ്റ്റ് അധ്യാപക ജോലി രാജിവെച്ച പിങ്കി എന്ന പീച്ചി സ്വദേശിക്കാണ് ഈ അംഗീകാരം. എൻജിനിയറിങ് അധ്യാപനം തനിക്ക് ചേരുന്നതല്ലെന്ന് മനസിലാക്കി രാജിവെച്ച പിങ്കി, തന്നെപ്പോലെ ഒട്ടേറെപ്പേർ ഇഷ്ടമില്ലാത്ത ജോലി തുടരുന്നുണ്ടെന്ന് മനസ്സിലാക്കി. എം.ടെക്. കംപ്യൂട്ടർ സയൻസ് ഉയർന്ന മാർക്കോടെ ജയിച്ച പിങ്കി ഇതിനായി ഒരു ലേണിങ് സോഫ്റ്റ്വേർ വികസിപ്പിച്ചു ഉപയോഗത്തിന് ഡിജിറ്റൽ മീഡിയം വേണമെന്ന പരിമിതി മറികടക്കാൻ കോവിഡ് കാലം അനുഗ്രഹമായി. കോവിഡ് കാലത്ത് പഠനത്തിന് മൊബൈൽ ഫോൺ ഉപയോഗിച്ചു തുടങ്ങിയതോടെ സ്കെഡുവിന്റെ ഉപയോഗവും കൂടി .ഇപ്പോൾ കേരളത്തിലെ 30 സ്കൂളുകളിലും പുറത്ത് പത്ത് സ്കൂളുകളിലും സ്കെഡു പഠനത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്തുന്നുണ്ട്. മാസം 50 രൂപയാണ് ഫീസ്. ഒാരോ കുട്ടിയുടേയും അഭിരുചി മനസ്സിലാക്കി ഭാവിയിലെ പ്രവർത്തനമേഖല ശാസ്ത്രീയമായി കണ്ടെത്തുകയാണ് സ്കെഡു ആപ്പ് വഴി സാധ്യമാകുക. കംപ്യൂട്ടർ അധിഷ്ഠിത കൃത്രിമ ബുദ്ധിയും മാനസിക-ബൗദ്ധിക വിലയിരുത്തലും സന്നിവേശിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. അമേരിക്കയിലെ ആനിമേഷൻ അഡ്വൈസർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ സേവനം സ്കെഡുവിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ഒാരോ ദിവസവും നൽകുന്ന വ്യത്യസ്ത വിഷയങ്ങളിൽ ഒാരോ വിദ്യാർഥിയും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് വിലയിരുത്തി വിശകലനം ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വിദഗ്ധനായ ഡോ. അജീസാണ്. കുട്ടികളുടെ മാനസിക-ബൗദ്ധിക തലം വിലയിരുത്തുന്നത് നിംഹാൻസിലെ സൈക്കോളജിസ്റ്റായ ഡോ. ഉമാഹരിസാവേയാണ്. വിദേശത്തെ ജോലി ഉപേക്ഷിച്ച് എത്തിയ ഭർത്താവ് ജയപ്രകാശാണ് പിങ്കിയുടെ സംരംഭത്തിന് പൂർണ പിന്തുണ.

from money rss https://bit.ly/3bRmC0C
via IFTTT

ഇന്ധന വിലവർധന: സമഗ്രമേഖലയിലും വിലക്കയറ്റം രൂക്ഷമാകുന്നു

കൊച്ചി: ഇന്ധനവിലയ്ക്കൊപ്പം അവശ്യവസ്തുക്കളും വിലക്കയറ്റത്തിന്റെ വലയിലേക്ക്. പച്ചക്കറിയുൾപ്പടെയുള്ളവയുടെ വില കുതിച്ചുയരാൻ തുടങ്ങി. പൊതുജനത്തെ കഴുത്തിനുപിടിച്ച് കൊള്ളയടിക്കുന്ന രീതിയിലേക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നൂറിലേക്ക് എത്തുന്നു. വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കളകളെ പൊള്ളിക്കുന്നരീതിയിൽ പാചകവാതകവില ഉയർന്നതോടെ കുടുംബബജറ്റും താളംതെറ്റുമെന്നുറപ്പായി. കോവിഡും ഇന്ധനവിലയും ചേർന്ന് ബസ്, ലോറി, ഹോട്ടൽ വ്യവസായങ്ങളുടെ നടുവൊടിച്ചുകഴിഞ്ഞു. ഇതിനൊപ്പം ഉഴുന്ന്, എണ്ണ, തേയില തുടങ്ങിയവയുടെ വിലയും അഞ്ചോ ആറോ മാസംകൊണ്ട് ഇരട്ടിയോ അതിലധികമോ ആയി. മീൻപിടിത്തത്തിന് പോകുന്നവർക്ക് 200 ലിറ്റർവരെ സബ്സിഡി ഇനത്തിൽ ലഭിക്കുമായിരുന്ന മണ്ണെണ്ണ ഇപ്പോൾ 40 ലിറ്ററാക്കി കുറച്ചു. 2600 ബസുകൾ കുറഞ്ഞു ലോക്ഡൗണിനുശേഷം ഡീസൽവിലയിലുണ്ടായ വലിയ വിലവർധന സ്വകാര്യബസ് സർവീസിന്റെ നട്ടെല്ലൊടിച്ചു. ലോക്ഡൗണിനുമുമ്പ് സംസ്ഥാനത്ത് 12,400 ബസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 9800 ബസുകളേ നിരത്തിലുള്ളൂ. ഇതിൽ വലിയൊരു ശതമാനം ബസുകളും നികുതി അടയ്ക്കേണ്ടാത്ത 'ജി' ഫോം നൽകി ഓട്ടം അവസാനിപ്പിച്ചിരിക്കുകയാണ്. വരുന്ന മൂന്നുമാസത്തിനുള്ളിൽ ഇതിൽ 40 ശതമാനം ബസുകളും ഓട്ടം അവസാനിപ്പിക്കാനുള്ള ആലോചനയിലാണ്. ഹോട്ടലുകൾക്ക് പ്രതിദിന ബാധ്യത 1500 രൂപ പാചകവാതകത്തിന് വില കുത്തനെ കയറിയതോടെ സാധാരണ ഹോട്ടലുകൾക്കുവരെ പ്രതിദിന ബാധ്യത 1500 രൂപയായി ഉയർന്നു. അവശ്യസാധനങ്ങളുടെ വിലക്കയറ്റംകൂടി കണക്കിലെടുക്കുമ്പോൾ ഇത് മൂവായിരം രൂപയാകും. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് നാലുമാസത്തിനിടെ 500 രൂപയാണ് വർധിച്ചത്. മനസ്സുവെച്ചാൽ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കുറയ്ക്കാം ലോക്ഡൗൺ കാലത്ത് ആഗോളവിപണിയിൽ ഇന്ധനവില ഇടിഞ്ഞപ്പോൾ അതേ അനുപാതത്തിൽ ഇന്ത്യയിലെ എണ്ണവില കുറഞ്ഞില്ല. സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി, റോഡ് സെസ് എന്നീ ഇനങ്ങളിൽ രണ്ടുതവണയായി 13, 16 രൂപയുടെ വർധനയാണ് കേന്ദ്രം വരുത്തിയത്. ഇത് പിൻവലിച്ചാൽ മാത്രം കേരളത്തിൽ വിലകുറയും.

from money rss https://bit.ly/304K1WL
via IFTTT

രണ്ടാംദിവസവും നേട്ടം: സെൻസെക്‌സ് 447 പോയന്റ് ഉയർന്ന് 50,297ൽ ക്ലോസ്‌ചെയ്തു

മുംബൈ:ചാഞ്ചാട്ടം പ്രകടമായിരുന്നുവെങ്കിലും തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, ഓട്ടോ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,900 തിരിച്ചുപിടിച്ചു. സെൻസെക്സ് 447.05 പോയന്റ് നേട്ടത്തിൽ 50,296.89ലും നിഫ്റ്റി 157.60 പോയന്റ് ഉയർന്ന് 14,919.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1813 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1138 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വിപ്രോ, അദാനി പോർട്സ്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ഐടി, ഓട്ടോ സൂചികകൾ മൂന്നുശതമാനംവീതം നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.5ശതമാനവും നേട്ടമുണ്ടാക്കി. Sensex gains for 2nd day; ends 447 pts up at 50,297

from money rss https://bit.ly/3dZP4Qx
via IFTTT

ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം

ഏറ്റവുംകൂടുതൽ ശതകോടീശ്വരന്മാരുളള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം. കോവിഡ് വ്യാപനത്തിനിടയിലും 55 സംരംഭകരാണ് പുതിയതായി പട്ടികയിൽ ഇടംപിടിച്ചത്. ഇന്ത്യയിൽ ജീവിക്കുന്ന 177 പേരാണ് ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021ലുള്ളത്. 100 കോടി ഡോളറിലധികം ആസ്തിയുള്ള ആകെ ഇന്ത്യക്കാർ 209 പേരുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് രാജ്യത്തെ അതിസമ്പന്നൻ. 83 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഏഷ്യയിലെ രണ്ടാമനായ അദ്ദേഹത്തിന് ലോക പട്ടികയിൽ എട്ടാം സ്ഥാനമാണുള്ളത്. ഗൗതം അദാനി(48-ാംസ്ഥാനം), ശിവ് നാടാർ(58), സൈറസ് പുനവാല(113), രാധാകൃഷ്ണൻ ധമാനി(160), ദിലീപ് സാംഘ് വി(194), കുമാർമംഗളം ബിർള(212), സൈറസ് മിസ്ത്രി(224), രാഹുൽ ബജാജ്(240), നൂസ് ലി വാഡിയ(336), ബീനു ഗോപാൽ(359), രാജീവ് സിങ്(362), അശ്വിൻ എസ് ധാനി(382), മുരളി ഡിവി(385) തുടങ്ങിയവരും പട്ടികയിലുണ്ട്.

from money rss https://bit.ly/3qcPPIl
via IFTTT

Monday, 1 March 2021

ലോക കോടീശ്വരപട്ടികയിൽ എട്ടാംസ്ഥാനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയിൽ എട്ടാം സ്ഥാനം തിരിച്ചുപിടിച്ചു. ചൊവാഴ്ച പുറത്തുവിട്ട ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021ലാണ് പുതിയവിവരങ്ങളുള്ളത്. ഒരുവർഷത്തിനിടെ അംബാനിയുടെ ആസ്തി 24ശതമാനം വർധിച്ച് 6.09 ലക്ഷംകോടി രൂപയായി. ഗൗതം അദാനിയും കുടുംബവും പട്ടികയിൽ 48-ാംസ്ഥാനത്തുണ്ട്. 2.34 ലക്ഷം കോടി രൂപയാണ് ആസ്തി. ശിവ് നാടാർ(58), ലക്ഷ്മി മിത്തൽ (104), സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പുനവാല (113) എന്നിവരാണ് പട്ടകയിലുള്ള പ്രമുഖ ഇന്ത്യക്കാർ. ഇന്ത്യക്കാരായ 209ശതകോടീശ്വരന്മാരിൽ 177 പേർ രാജ്യത്ത് ജീവിക്കുന്നവരാണ്. പട്ടികയിൽ യുഎസിൽനിന്നുള്ളവർ 689 പേരാണ്. ടെസ് ലയുടെ ഇലോൺ മസ്കാണ് ഒന്നാംസ്ഥാനത്തുള്ളത്. ഒരൊരറ്റവർഷംകൊണ്ട് മസ്കിന്റെ ആസ്തിയിൽ 151 ബില്യൺ ഡോളറാണ് കൂടിയത്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 197 ബില്യൺ ഡോളറാണ്. Hurun Global Rich List 2021: Mukesh Ambani 8th richest in the world

from money rss https://bit.ly/3kCcrkn
via IFTTT

സ്വർണവിലയിൽ കുത്തനെ ഇടിവ്: പവന്റെ വില 33,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന്റെ വിലയിൽ 760 രൂപ കുറഞ്ഞ് 33,680 നിലവാരത്തിലെത്തി. ഗ്രാമിന്റെ വില 4210 രൂപയുമായി. 34,440 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ 2020 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 42,000 രൂപയിൽനിന്ന് പവന്റെ വിലയിൽ 8,320 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,715 ഡോളറായും കുറഞ്ഞു. ഒരുമാസത്തിനിടെ 134 ഡോളറും ആറുമാസത്തിനിടെ 216 ഡോളറുമാണ് താഴ്ന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 259 രൂപ കുറഞ്ഞ് 45,049 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

from money rss https://bit.ly/37ZtDeJ
via IFTTT

സെൻസെക്‌സിൽ 488 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,900ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 488 പോയന്റ് ഉയർന്ന് 50338ലും നിഫ്റ്റി 139 പോയന്റ് നേട്ടത്തിൽ 14,901ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1580 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 489 ഓഹരികൾ നഷ്ടത്തിലുമാണ്. 83 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ബിപിസിഎൽ, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഐഒസി, ഹീറോ മോട്ടോർകോർപ്, ടിസിഎസ്, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, ഇൻഡസിൻഡ് ബാങ്ക്, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഒഎൻജിസി, ഹിൻഡാൽകോ, ശ്രീ സിമെന്റ്സ്, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex gains 488 points, Nifty tests 14,900

from money rss https://bit.ly/304SHwA
via IFTTT

സെൻസെക്‌സ് 750 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,750ന് മുകളിലെത്തി

മുംബൈ: മുൻവ്യാപാരദിനത്തിലെ നഷ്ടത്തിൽ പകുതിയും തിരിച്ചുപിടിച്ച് ഓഹരി സൂചികകൾ. രാജ്യത്തെ വളർച്ചയുടെ സൂചന ജി.ഡി.പി നിരിക്കുകളിൽ പ്രതിഫലിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. സെൻസെക്സ് 749.85 പോയന്റ് നേട്ടത്തിൽ 49,849.84ലിലും നിഫ്റ്റി 232.30 പോയന്റ് ഉയർന്ന് 14,761.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1921 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1093 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല. പവർഗ്രിഡ്, ഒഎൻജിസി, ഗ്രാസിം, യുപിഎൽ, ശ്രി സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പൊതുമേഖല ബാങ്ക് സൂചിക മാത്രമാണ് നഷ്ടത്തിലായത്. നിഫ്റ്റി ഓട്ടോ, എനർജി, മെറ്റൽ സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളാകട്ടെ 1.5ശതമാനംവീതവും നേട്ടമുണ്ടാക്കി. Nifty ends above 14,750, Sensex gains 750 pts

from money rss https://bit.ly/3bKiLlY
via IFTTT

ഗോൾഡ് ബോണ്ടിൽ കുറഞ്ഞവിലയിൽ ഇപ്പോൾ നിക്ഷേപിക്കാം: അറിയാം 10 കാര്യങ്ങള്‍

2020-21 സാമ്പത്തികവർഷത്തെ അവസാനഘട്ട ഗോൾഡ് ബോണ്ടിന് ഇപ്പോൾ അപേക്ഷിക്കാം. 4,662 രൂപയാണ് ഗ്രാമിന് വില നിശ്ചയിച്ചിട്ടുള്ളത്. ഓൺലൈനായി അപേക്ഷിച്ചാൽ 50 രൂപ കിഴിവ് ലഭിക്കും. മാർച്ച് അഞ്ചുവരെയാണ് അപേക്ഷിക്കാൻ അവസരമുള്ളത്. എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി. സ്വർണത്തിന്റെ മൂല്യവർധനയ്ക്കൊപ്പം 2.5ശതമാനം വാർഷിക പലിശയും പദ്ധതിയിൽ ലഭിക്കും. ആറുമാസത്തിലൊരിക്കൽ പലിശ ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരവുവെയ്ക്കും. സ്റ്റോക്ക് എക്സ്ചേഞ്ചുവഴി ഇടപാട് നടത്താൻ സൗകര്യമുള്ളതിനാൽ എപ്പോൾവേണമെങ്കിലും ബോണ്ട് പണമാ്ക്കാൻ കഴിയും. ഉയർന്ന നിലാവരത്തിൽനിന്ന് തിരുത്തലുണ്ടായതിനാൽ നിക്ഷേപിക്കാൻ യോജിച്ച സമയമാണെന്നാണ് വിലയിരുത്തൽ. ബോണ്ട് ആദായവും ഡോളറിന്റെ ചാഞ്ചാട്ടവും സമ്പദ്ഘടനകളുടെ തിരിച്ചുവരവും ഹ്രസ്വ-ഇടത്തരം കാലഘട്ടത്തേയ്ക്ക് സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ഗോൾഡ് ബോണ്ടിനെക്കുറിച്ച് അറിയാം പത്ത് കാര്യങ്ങൾ 1ആരാണ് ഗോൾഡ് ബോണ്ട് പുറത്തിറക്കുന്നത്? സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഗോൾഡ് ബോണ്ട് പുറത്തിക്കുന്നത്. 2എവിടെനിന്ന് വാങ്ങാം? ചെറുകിട നിക്ഷേപകർക്ക് ബാങ്കുകളിൽനിന്നോ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽനിന്നോ ബോണ്ട് വാങ്ങാം. സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവവഴിയും ബോണ്ടിൽ നിക്ഷേപം നടത്താം. 3ആർക്കൊക്കെ വാങ്ങാം? വ്യക്തികൾക്കും ട്രസ്റ്റുകൾക്കും ചാരിറ്റബിൾ ഇൻസ്റ്റിറ്റിയൂഷനുകൾക്കും സ്വർണ ബോണ്ടിൽ നിക്ഷേപിക്കാം. 4മിനിമം നിക്ഷേപം ഒരു ഗ്രാമിന് തുല്യമായതുകയുടെ യൂണിറ്റുകളായാണ് ഗോൾഡ് ബോണ്ട് പുറത്തിറക്കുക. മിനിമം ഒരു യൂണിറ്റായും നിക്ഷേപം നടത്താം. 5പരമാവധി നിക്ഷേപം വ്യക്തികൾക്ക് ഒരു സാമ്പത്തിക വർഷം പരമാവധി നാലുകിലോഗ്രാമിന് തുല്യമായ ബോണ്ടിൽ നിക്ഷേപിക്കാം. ട്രസ്റ്റുകൾക്കും മറ്റും പരിധി 20 കിലോഗ്രാമാണ്. 6ബോണ്ടിന്റെ കാലാവധി എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി. അഞ്ച് വർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ ബോണ്ട് പണമാക്കാം.കാലാവധിയെത്തുമ്പോൾ ബോണ്ടിന് അപ്പോഴുള്ള സ്വർണവില ലഭിക്കും. 7ഇഷ്യു വില ഇന്ത്യ ബുള്ള്യൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ മൂന്നുദിവസത്തെ വിലയുടെ ശരാശരിയെടുത്താണ് ഒരു യൂണിറ്റ് ബോണ്ടിന്റെ വില നിശ്ചയിക്കുക. 99.9 ശതമാനം പ്യൂരിറ്റിയുള്ള ഗോൾഡിന്റെ വിലയാണ് ഇതിനായി പരിഗണിക്കുക. ഓൺലൈനായി പണമടച്ചാണ് ബോണ്ട് വാങ്ങുന്നതെങ്കിൽ യൂണിറ്റിന്റെ വിലയിൽ 50 രൂപ കുറവുണ്ടാകും. 8പലിശ നിരക്ക് 2.5ശതമാനമാണ് ബോണ്ടിന് ലഭിക്കുന്ന പലിശ. വർഷത്തിൽ രണ്ടുതവണയായി പലിശ ലഭിക്കും. 9ആദായനികുതി ആനുകൂല്യം ഗോൾഡ് ബോണ്ടിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ബാധ്യതയുണ്ട്. എന്നാൽ യൂണിറ്റ് തിരിച്ചുകൊടുത്ത് പണമാക്കുമ്പോഴുള്ള മൂലധന നേട്ടത്തിന് നികുതി ബാധ്യതയില്ല. 10ആവശ്യമായ രേഖകൾ കെവൈസി മാനദണ്ഡങ്ങൾ പാലിച്ചെങ്കിൽമാത്രമെ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ കഴിയൂ. വോട്ടേഴ്സ് ഐഡി അല്ലെങ്കിൽ ആധാർ, പാൻ തുടങ്ങിയവ ആവശ്യമാണ്.

from money rss https://bit.ly/37ZwLqT
via IFTTT

Sunday, 28 February 2021

പ്രാരംഭ മൂലധനം 7000കോടി: ബാഡ് ബാങ്കിൽ എസ്ബിഐ ഉൾപ്പടെ 11 കമ്പനികൾ നിക്ഷേപിച്ചേക്കും

ന്യൂഡൽഹി: ബജറ്റിൽ പ്രഖ്യാപിച്ച ബാഡ് ബാങ്ക് രൂപീകരിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ പ്രാരംഭ മൂലധനമായി 7000 കോടി നൽകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, രണ്ട് ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ തുടങ്ങിയവയാണ് ഈതുക നൽകുക. കാനാറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംരംഭത്തിൽ കാര്യമായി നിക്ഷേപം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ ബാങ്കുകളെ കൂടാതെ പൊതുമേഖലയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായ പവർ ഫിനാൻസ് കോർപറേഷൻ, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ തുടങ്ങിയവയും സഹകരിക്കും. സ്വകാര്യമേഖലയിലെ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയും നിക്ഷേപംനടത്തിയേക്കും. ഐഡിബിഐ ബാങ്ക്, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ എന്നീ സ്ഥാപനങ്ങൾക്കും ഓഹരി പങ്കാളിത്തമുണ്ടാകും. 11 ഓളം സ്ഥാപനങ്ങളായിരിക്കും ബാഡ് ബാങ്കിന്റെ രൂപീകരണത്തിന് നേതൃത്വം നൽകുക. ഓരോ സ്ഥാപനത്തിനും ഒമ്പതുശതമാനം ഓഹരി വിഹിതമായിരിക്കും നൽകുക. ബാങ്കിങ് മേഖലയിലെ 2.25 ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ ആസ്തി ബാഡ് ബാങ്കിന് കീഴിൽകൊണ്ടുവരുന്നതിനാണ് സർക്കാർ ശ്രമം. ആസ്തി പുനർനിർമാണ കമ്പനിക്കുകീഴിലാകും കടംവകയിരുത്തുക. Initial capital of Rs 7,000 crore: 11 companies, including SBI, may invest in bad bank

from money rss https://bit.ly/2PojeTp
via IFTTT

സ്വയംതൊഴിൽ കണ്ടെത്താൻ എംപ്ലോയ്‌മെന്റ് വകുപ്പിന്റെ പുതിയ പദ്ധതി

കേരളത്തിലെ തൊഴിലും നൈപുണ്യവും (എംപ്ലോയ്മെന്റ്) വകുപ്പ് ഈയിടെ പുതിയൊരു സ്വയംതൊഴിൽ വായ്പാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്തവർക്കായാണ് ഈ പദ്ധതി. ഇതു സംബന്ധിച്ച് 2020 ഡിസംബർ 28-ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ സബ്സിഡിയോടു കൂടി വായ്പ അനുവദിക്കുന്നതാണ് പദ്ധതി. സ്വയംതൊഴിൽ വായ്പാ പദ്ധതി, മുതിർന്ന പൗരന്മാരുടെ പരിചയം സംബന്ധിച്ച ഡേറ്റാ ബാങ്ക് സൃഷ്ടിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പദ്ധതി ആനുകൂല്യങ്ങൾ • ഈ പദ്ധതിയുടെ കീഴിൽ ഓരോരുത്തരും സമർപ്പിക്കുന്ന പ്രോജക്ടുകൾക്ക് 50,000 രൂപ വരെ ബാങ്ക് വായ്പ അനുവദിക്കും. • വായ്പയുടെ 25 ശതമാനം (പരമാവധി 12,500 രൂപ) വരെ സബ്സിഡി അനുവദിക്കുന്നു. • സബ്സിഡി ആദ്യമേ ലഭിക്കും എന്നതിനാൽ ഇതിന് സമാനമായ തുകയ്ക്ക് പലിശ നൽകേണ്ടതില്ല. • ക്രെഡിറ്റ് ഗാരന്റി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാൽ പ്രത്യേക ജാമ്യം നൽകേണ്ടതില്ല. • മൂന്നു വർഷത്തിനു ശേഷം സബ്സിഡി തുക സംരംഭകന്റെ വായ്പക്കണക്കിലേക്ക് വരവുവയ്ക്കും. ഇതിനായി സ്ഥാപനത്തിന്റെ പ്രവർത്തനം കൂടി പരിശോധിക്കും. • മുതിർന്ന പൗരന്മാർക്ക് സാധാരണയായി ലഭിക്കുന്ന വായ്പയിന്മേലുള്ള പലിശ ഇളവും ലഭിക്കും. • സംയുക്ത സംരംഭങ്ങൾക്കും ആനുകൂല്യം ലഭിക്കും. യോഗ്യതകൾ • എംപ്ലോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടും സ്ഥിരം ജോലി ലഭിക്കാത്ത 50-65 വയസ്സുള്ളവർ ആയിരിക്കണം (ജനുവരി ഒന്നിന് പ്രായം കണക്കാക്കും). • എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നിലവിൽ ഉണ്ടാകണം. • വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. • പ്രത്യേക വിദ്യാഭ്യാസ യോഗ്യത ഇല്ല. സാക്ഷരത മതി. • രജിസ്ട്രേഷൻ സീനിയോറിറ്റി, സ്ഥിരമായി പുതുക്കൽ, 55 വയസ്സ് കഴിഞ്ഞിട്ടുള്ള വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന നൽകുന്നതാണ്. • 25 ശതമാനം സ്ത്രീകൾക്കും 25 ശതമാനം ബി.പി.എൽ. വിഭാഗങ്ങൾക്കും മാറ്റിെവച്ചിരിക്കുന്നു. ഏതുതരം സംരംഭവും തിരഞ്ഞെടുക്കാം കച്ചവടം, സേവനം, വ്യവസായം, കൃഷി, ഫാമുകൾ തുടങ്ങി ഏതുതരം സംരംഭവും ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്. കാറ്ററിങ്, പലചരക്ക് കട, സ്റ്റേഷനറി കട, ഗാർമെന്റ്സ്, കുട നിർമാണം, മെഴുകുതിരി, സോപ്പ്, ഡി.ടി.പി., ഫോട്ടോസ്റ്റാറ്റ്, സ്പെയർ പാർട്സ്, ഇന്റർനെറ്റ്, റിെപ്പയറിങ്, സർവീസ് സെന്ററുകൾ തുടങ്ങി എല്ലാത്തരം ബിസിനസുകൾക്കും ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കും. അപേക്ഷ ഇങ്ങനെ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സൗജന്യമായി ലഭിക്കും. employment.kerala.gov.in എന്ന സൈറ്റിൽ നിന്ന് ഫോറം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അപേക്ഷ സമർപ്പിക്കാം. വില്ലേജ് ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജില്ലാതല സമിതി അഭിമുഖം നടത്തിയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. പിന്നീട് ആവശ്യപ്പെടുന്ന ബാങ്കുകളിലേക്ക് ശുപാർശ ചെയ്യുന്നു. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സർക്കാർ സബ്സിഡി ലഭ്യമാക്കുന്നതാണ്. ഏതാനും ദിവസത്തെ സംരംഭകത്വ പരിശീലന പരിപാടിയും പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്. പരിഷ്കാരങ്ങൾ ആവശ്യം നവജീവൻ കൂടുതൽ ഉപകാരപ്രദമാകണമെങ്കിൽ ഇതിൽ നിരവധി പരിഷ്കാരങ്ങൾ ഇനിയും വേണം: • വായ്പത്തുക 50,000 രൂപയാണ്. ഒരു പശുവിനെ വാങ്ങാൻ പോലും തികയാത്ത തുക. ഏറ്റവും കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും ആയി ഉയർത്തണം. • ഒരു ലക്ഷം വാർഷിക വരുമാന പരിധി എടുത്തു കളയണം. സംരംഭം ചെയ്യുന്നവർക്ക് മതിയായ സാമ്പത്തിക ശേഷി ഉണ്ടാകണം. • 25 ശതമാനം സബ്സിഡി മതിയാകും. പരമാവധി സബ്സിഡി തുക ഒരു ലക്ഷം രൂപയെങ്കിലും നൽകാൻ കഴിയണം. • അപേക്ഷകൾ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽത്തന്നെ പ്രോസസ് ചെയ്ത് ബാങ്കുകളിലേക്ക് അയയ്ക്കാൻ കഴിയണം. പല ഓഫീസുകളും കയറി ഇറങ്ങാൻ അവസരം ഉണ്ടാക്കരുത്. • അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു ഏകദിന ബോധവത്കരണ പരിപാടിയും വായ്പ അനുവദിച്ചു കഴിഞ്ഞാൽ സംരംഭകത്വ വികസന പരിപാടിയും ഏർപ്പാടാക്കി നൽകണം. • 50 വയസ്സ് തികഞ്ഞിട്ടും സ്ഥിരം ജോലി ലഭിക്കാത്തവർക്കായി ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത് അഭിനന്ദനാർഹമാണ്. എന്നിരുന്നാലും ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയാൽ മാത്രമേ ഇതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.

from money rss https://bit.ly/37YHdin
via IFTTT

സ്വർണവില പവന് 280 രൂപകൂടി 34,440 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന് 280 രൂപകൂടി 34,440 രൂപയായി. 4305 രൂപയാണ് ഗ്രാമിന്. ശനിയാഴ്ച 34,160 രൂപയായിരുന്നു വില. ആഗോള വിപണിയയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 1,749.30 ഡോളറായി ഉയർന്നു. അതേസമയം, കഴിഞ്ഞ 30 ദിവസത്തെ പ്രകടനവുമായി വിലയിരുത്തുമ്പോൾ 5.35ശതമാനം താഴെയാണ് ഇപ്പോഴും വില. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റിന്റെ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 45,736 രൂപയായി താഴുകയുംചെയ്തു.

from money rss https://bit.ly/3dX1Yiu
via IFTTT

സെൻസെക്‌സിൽ 494 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് ഓഹരി സൂചികകൾ. സെൻസെക്സ് 494 പോയന്റ് നേട്ടത്തിൽ 49,594ലിലും നിഫ്റ്റി 153 പോയന്റ് ഉയർന്ന് 14,682ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1297 കമ്പനികുളുടെ ഓഹരികൾ നേട്ടത്തിലും 199 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ തിരിച്ചുവരവും വെള്ളിയാഴ്ച വൈകീട്ട്പുറത്തുവിട്ട ജിഡിപി നിരക്കുകളുമാണ് സൂചികകൾക്ക് കരുത്തേകിയത്. ഒഎൻജിസി, പവർഗ്രിഡ് കോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടൈറ്റാൻ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി സൂചികകളെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി ഐടി സൂചിക 1.6ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1ശതമാനവും 1.3ശതമാനവും നേട്ടത്തിലാണ്.

from money rss https://bit.ly/3rhjQIJ
via IFTTT

സ്റ്റാർട്ട്അപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും ഫണ്ടുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കേരളത്തിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും സ്റ്റാർട്ട്അപ്പുകൾക്കും ഓഹരി മൂലധനവും വായ്പയും ലഭ്യമാക്കാൻ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ബാങ്ക് ഇതര ധനകാര്യ സ്ഥാപനം (എൻ.ബി.എഫ്.സി.) വഴിയായിരിക്കും ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 'കെ. ചിറ്റിലപ്പിള്ളി കാപിറ്റൽ' എന്ന പേരിൽ ഈയിടെ രൂപവത്കരിച്ച കമ്പനി എൻ.ബി.എഫ്.സി.ക്കായുള്ള ലൈസൻസിന് റിസർവ് ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ട്. വ്യോമയാന കമ്പനികൾക്ക് പുതുതലമുറ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോം ഒരുക്കുന്ന ട്രാവൽടെക് സ്റ്റാർട്ട്അപ്പായ 'വെർട്ടീൽ ടെക്നോളജീസി'ൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഈയിടെ മൂലധന നിക്ഷേപം നടത്തിയിരുന്നു. ഇത്തരത്തിൽ കൂടുതൽ സംരംഭങ്ങൾക്ക് ഫണ്ട് ലഭ്യമാക്കാനാണ് പദ്ധതി. കേരളത്തിൽ സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുതിയ ഫണ്ടുമായി അദ്ദേഹം എത്തുന്നത്. സംരംഭ ഗുണവും വളർച്ചാ സാധ്യതയുമുള്ള ഒട്ടേറെ സംരംഭങ്ങൾ മൂലധനത്തിന്റെ അപര്യാപ്തത കൊണ്ട് വളർച്ച മുരടിച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് ഫണ്ട് അവതരിപ്പിക്കുന്നതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 'മാതൃഭൂമി'യോട് പറഞ്ഞു. ഓരോ സംരംഭത്തിന്റെയും പ്രവർത്തനം, വളർച്ചാ സാധ്യത, ഫണ്ടിന്റെ ആവശ്യകത എന്നിവ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും നിക്ഷേപ തീരുമാനമെടുക്കുക. ഓഹരി മൂലധനത്തിനു പുറമെ വായ്പയും ലഭ്യമാക്കും. ബാങ്കുകളിൽ ലഭ്യമായ വ്യവസായ വായ്പയെക്കാൾ കുറഞ്ഞ പലിശ നിരക്കിലായിരിക്കും വായ്പ അനുവദിക്കുക. ബാങ്കിങ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ളവരുടെ കൂടി അഭിപ്രായം കണക്കിലെടുത്താവും സംരംഭങ്ങൾ തിരഞ്ഞെടുക്കുക. ഫണ്ടിനായി എത്ര തുകയാണ് നീക്കിവയ്ക്കുക എന്ന് വെളിപ്പെടുത്താൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തയ്യാറായില്ല. അതേസമയം, വി-ഗാർഡിലെ 40 ലക്ഷം ഓഹരികൾ ഈയിടെ വിറ്റ് ഏതാണ്ട് 90 കോടി രൂപ അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. ഇതിൽ ഒരു വിഹിതം സ്റ്റാർട്ട്അപ്പ് ഫണ്ടിനു വേണ്ടിയായിരിക്കും ചെലവഴിക്കുക. കൊച്ചിയിൽ 'ചിറ്റിലപ്പിള്ളി സ്ക്വയർ' എന്ന പേരിൽ നടപ്പാക്കുന്ന അത്യാധുനിക പൊതു പാർക്കിനു വേണ്ടിയാവും ശേഷിച്ച തുക ചെലവിടുക. വി-ഗാർഡ്, വണ്ടർലാ അമ്യൂസ്മെന്റ് പാർക്സ് എന്നിവ ഉൾപ്പെടെയുള്ള സംരംഭങ്ങൾ കെട്ടിപ്പടുത്ത അദ്ദേഹം ഇപ്പോൾ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്. പുതു സംരംഭകർക്ക് സംരംഭക പരിശീലനം നൽകുന്നതിനായി 'വിജയീ ഭവ'എന്ന കൂട്ടായ്മയ്ക്കും രൂപം നൽകിയിട്ടുണ്ട്. 2013-ൽ തുടക്കം കുറിച്ച ഈ പരിപാടിയിൽ ഇതിനോടകം അഞ്ഞൂറിലേറെ പേർക്ക് പരിശീലനം ലഭിച്ചു. roshan@mpp.co.in

from money rss https://bit.ly/3r3N4dX
via IFTTT

Friday, 26 February 2021

വര്‍ഷത്തെ ഏറ്റവും മികച്ച ഓഫറുമായി ജോയ്‌ ആലുക്കാസ്‌ ; പണിക്കൂലിയില്‍ 50% ഫ്ളാറ്റ്‌ ഡിസ്കൗണ്ട്

2021 ന്റെ തുടക്കത്തിൽ വർഷത്തിലെ മികച്ച ഓഫറുമായി ലോകത്തിന്റെ പ്രിയപ്പെട്ട ജുവലറായ ജോയ് ആലുക്കാസ്. ഇൻക്രഡിബിൾ 50" എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പ്രൊമോഷനിലൂടെ പർച്ചേയ്സ് ചെയ്യുന്ന എല്ലാ സ്വർണ്ണാഭരണങ്ങൾക്കും പണിക്കൂലിയിൽ 50% ഫ്ളാറ്റ് ഡിസ്കണ്ട് നേടുന്നതിനുളള അസുലഭ അവസരമാണ്ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 8 മാസങ്ങളേക്കാൾ സ്വർണവില ഏറ്റുവും കുറഞ്ഞ സമയത്താണ് ഇൻക്രെഡിബിൾ 50”എന്ന ഓഫർ ജോയ്ആലുക്കാസ് അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ജോയ്ആലുക്കാസ് ഉപഭോക്താക്കൾക്ക് സ്വർണ്ണാഭരണങ്ങൾ ലഭ്യമാക്കുന്നത്. ഇൻക്രെഡിബിൾ 50 എന്ന ഓഫറിലൂടെ അതിലും കുറഞ്ഞ വിലകളിൽ വലിയ സേവിംഗ് സോടെ പർച്ചേയ്സ് ചെയ്യുന്നതിനുള്ള സവിശേഷ അവസരമാണൊരുക്കിയിരിക്കുന്നത്. ഓഫറിൽ പർച്ചേയ്സ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരമുള്ള വിശിഷ്ട കലാകാരന്മാരുടെ കലാ ചാതുരി പ്രതിഫലിക്കുന്ന കമനീയ സൃഷ്ടികൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ മിതമായ വിലകളിൽ വാങ്ങാം എന്നത് ഇൻക്രെഡിബിൾ 50 യെ വൃത്യസ്തമാക്കുന്നു. വർഷത്തിലെ ഏറ്റവും മികച്ച ഈ പരിമിതകാല ഓഫറിലേക്ക് എല്ലാ മാന്യ ഉപഭോക്താക്കളേയും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു". ഓഫർ അവതരിപ്പിച്ചുകൊണ്ട് ജോയ്ആലുക്കാസ് ഗ്രുപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. അവിശ്വസനീയമായ ഈ ഓഫർ 77 ദിവസമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 2021 ഫെബ്രുവരി 26 ന് ആരംഭിച്ച ഓഫർ മാർച്ച് 4 ന് അവസാനിക്കും. ഇന്ത്യയിലെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണ്. ഓഫറിന് പുറമെ, ജോയ്ആലൂക്കാസിൽ നിന്നുമുള്ള ജല്ലറി പർച്ചേയ്സുകൾക്ക് ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസും ആജീവനാന്ത ഫ്രീ മെയിന്റനൻസുംഉറപ്പ് നൽകുന്നുണ്ട്. കൂടാതെ, ആകർഷകങ്ങളായ എക്സ്ചേഞ്ച് ഓഫറുകളും പ്രയോജനപ്പെടുത്താവുന്നതാണ്.

from money rss https://bit.ly/3bHraGP
via IFTTT

സെൻസെക്‌സിന് നഷ്ടമായത് 1,939 പോയന്റ്: നിഫ്റ്റി 14,550ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ഒമ്പതുമാസത്തിനിടെയുള്ള ഏറ്റവും വലിയ ഒരുദിവസത്തെ ഇടിവ് രേഖപ്പെടുത്തി സെൻസെക്സ്. 1,939 പോയന്റ് തകർന്ന് 49,099.99 നിലവാരത്തിലേയ്ക്ക് സൂചിക പിൻവാങ്ങി. നിഫ്റ്റിയാകട്ടെ 568 പോയന്റ് നഷ്ടത്തിൽ 14,529.15ലുമെത്തി. വ്യാപാരത്തിനിടെ ഉച്ചയ്ക്കുശേഷം സെൻസെക്സ് 2,148 പോയന്റ് താഴെപ്പോയിരുന്നു. നിഫ്റ്റി 14,500നുതാഴെയുമെത്തി. വിപണി കുത്തനെ ഇടിഞ്ഞപ്പോൾ നിക്ഷേപകർക്ക് അഞ്ചുലക്ഷംകോടിയോളം രൂപയാണ് നഷ്ടമായത്. ബാങ്ക്, ധനകാര്യ ഓഹരികളാണ് നഷ്ടത്തിൽ മുന്നിൽ. പൊതു-സ്വകാര്യ ബാങ്ക് സൂചികകളും തകർച്ചയിൽപ്പെട്ടു. അഞ്ച് ശതമാനമാണ് ഈ സൂചികകളിലെ നഷ്ടം. യുഎസ് ട്രഷറി യീൽഡിലെ അപ്രതീക്ഷിത വർധനയാണ് ആഗോളതലത്തിൽ വിപണിയെ ബാധിച്ചത്. ബോണ്ടുകളിൽ പണംമുടക്കാനായി നിക്ഷേപകർ വ്യാപകമായി ഓഹരികൾ വിറ്റു. ഏഷ്യൻ വിപണികളിലും തകർച്ച പ്രതിഫലിച്ചു. ഇറാഖ് അതിർത്തിയെ ലക്ഷ്യമിട്ടുള്ള സിറിയയിലെ യുഎസിന്റെ വ്യോമാക്രമണവും പുറത്തുവരാനിക്കുന്ന ഡിസംബർ പാദത്തിലെ രാജ്യത്തെ ജിഡിപി കണക്കുകളും വിപണിയെ സ്വാധീനിച്ചതോടെ അടുത്തകാലത്തെ ഏറ്റവുംവലിയ തകർച്ചയ്ക്ക് സൂചികകൾ സാക്ഷിയായി. ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ഗെയിൽ, പവർഗ്രിഡ് കോർപ്, ഗ്രാസിം, എച്ച്ഡിഎഫ്സി, യുപിഎൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് കനത്ത തകർച്ചനേരിട്ടത്. നിഫ്റ്റി മെറ്റൽ, ഓട്ടോ സൂചികകൾ മൂന്നുശതമാനവും എഫ്എംസിജി, ഐടി, ഫാർമ സൂചികകൾ രണ്ടുശതമാനംവീതവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.75ശതമാനവും 0.74ശതമാനവും നഷ്ടംനേരിട്ടു. Sensex falls 1,939 points, Nifty settles below 14,550

from money rss https://bit.ly/37RAFlB
via IFTTT

ബോണ്ട് മാർക്കറ്റിൽ റിസർവ് ബാങ്ക് സജീവ പങ്കാളിത്തം ഉറപ്പാക്കണം

2021 ഫെബ്രുവരി ഒന്നാംതിയതിയിലെ ബജറ്റ് അവതരണത്തിനുശേഷം ബോണ്ട് ട്രേഡർമാരെ ആശ്വസിപ്പിക്കാനുള്ള സമ്മർദ്ദത്തിലായിരുന്നു റിസർവ് ബാങ്ക്. കൂടിയതോതിലുള്ള ധനകമ്മി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത് യഥാക്രമം 2021, 2022 സാമ്പത്തിക വർഷങ്ങളിൽ ജിഡിപിയുടെ 9.5 ശതമാനവും, 6.8 ശതമാനവും ആയത് ഏവരേയും അതിശയിപ്പിച്ചു. ഓഹരി വിപണി ബജറ്റിനെ ശ്ലാഘിച്ചു. എങ്കിലും ധനകമ്മി വർധിക്കുമെന്നു ബോണ്ട് മാർക്കറ്റിൽ പ്രചരിച്ച വാർത്ത ബോണ്ട് യീൽഡിൽ വർധന ഉണ്ടാക്കിയിരുന്നു. 2022 സാമ്പത്തികവർഷം കേന്ദ്ര സർക്കാർ വിപണിയിൽനിന്നു വായ്പയെടുക്കാനിരിക്കുന്നത് 12 ലക്ഷം കോടിരൂപയാണ്. വിപണിയിൽ നിന്നുള്ള സർക്കാരിന്റെ വായ്പാപദ്ധതിക്കായി ചില്ലറ നിക്ഷേപകർക്ക് ആർബിഐയിൽ ഗിൽറ്റ് അക്കൗണ്ട് തുടങ്ങാനും സൗകര്യപ്പെടുത്തി. ബോണ്ട് വിപണിയിൽ സർക്കാർ ബോണ്ടുകൾ പെരുകിയാൽ ഉണ്ടാകാവുന്ന ഡിമാന്റ്-സപ്ളെ പൊരുത്തക്കേട് ബോണ്ട് യീൽഡിനെ ബാധിക്കുകയുംചെയ്യും. സർക്കാർ ബോണ്ടുകളിൽ നിക്ഷേപിച്ചവർക്ക് കൂടുതൽ ലാഭം കിട്ടുമ്പോൾ കോർപറേറ്റ് ബോണ്ടുകളുടെ കാര്യത്തിലും ഇതേ ആവശ്യം ഉയർന്നേക്കാം. കോർപറേറ്റുകളുടെ വായ്പാ ചെലവുവർധിക്കാൻ ഇതിടയാക്കുകയും രാജ്യത്തെ സ്വകാര്യ നിക്ഷേപത്തെ ദോഷകരമായി ബാധിക്കുകയുംചെയ്യും. കൂടിയ ബോണ്ട്നേട്ടം റിസർവ് ബാങ്കിന്റെ നിരക്കു കുറയ്ക്കൽ പ്രക്രിയയുടെ പ്രവർത്തനത്തേയും സങ്കീർണമാക്കും. ബോണ്ട് നേട്ടം നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ഇപ്പോൾ ആർബിഐക്കാണ്. കഴിഞ്ഞ ദ്വൈമാസ പണ നയകമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. എങ്കിലും ക്രമമായ ഒരു യീൽഡ് കേർവ് ഉണ്ടായിവരേണ്ടത് പൊതുനന്മയ്ക്ക് ആവശ്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞിരുന്നു. മാന്ദ്യത്തിന്റെ ഘട്ടത്തിൽനിന്ന് സമ്പദ്ഘടന ക്രമേണ വീണ്ടെടുപ്പു നടത്തിക്കൊണ്ടിരിക്കുമ്പോൾ വിലക്കയറ്റം കൂടുമോ എന്നഭയം നിലനിൽക്കുന്നു. ഉപഭോക്തൃവില സൂചികയുടെ അടിസ്ഥാനത്തിൽ നിർണയിക്കുന്ന വിലക്കയറ്റ നിരക്ക് ജനുവരിയിൽ 16 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.06 ശതമാനമായിരുന്നു. ഭക്ഷണവും ഇന്ധനവും ഒഴികെയുള്ളവയുടെ വിലക്കയറ്റം 5.7 ശതമാനം വളർച്ച രേഖപ്പെടുത്തി. കുതിക്കുന്ന ഇന്ധന വിലയും സമ്പദ്ഘടനയിൽ വിലക്കയറ്റ സമ്മർദ്ദമുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ പലിശനിരക്ക് ഇനി അടുത്ത കാലത്തൊന്നും കുറയാനിടയില്ല. സാമ്പത്തികരംഗം വളർച്ചാ ഘട്ടത്തിലേക്കു കടക്കുംവരെ ഉദാരനിലപാടു തുടരുമെന്നും റിസർവ് ബാങ്ക് ഗവർണർ പറയുകയുണ്ടായി. 2021 മാർച്ചിൽ തുടങ്ങുന്ന രണ്ടുഘട്ടങ്ങളിലായി ധന നീക്കിയിരുപ്പ് അനുപാതം പുനസ്ഥാപിക്കുക എന്നതായിരിക്കും പണ നയം സാധാരണ നിലയിലേക്കു കൊണ്ടുവരാനുള്ള ആദ്യചുവട്. ബോണ്ട് നേട്ടങ്ങളെ ഇതുകൂടുതൽ സമ്മർദ്ദത്തിലാക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് ഓപറേഷൻ ട്വിസ്റ്റി ന്റെ അടുത്തഘട്ടം പഖ്യാപിച്ചത്. ഓപറേഷൻ ട്വിസ്റ്റ് എന്നാൽ റിസർവ് ബാങ്ക് സർക്കാർ ബോണ്ടുകൾ വാങ്ങുകയും വിൽക്കുകയുംചെയ്യുന്ന തുറന്നവിപണി പ്രവർത്തനമാണ്. ദീർഘകാല ബോണ്ടുകൾ വാങ്ങുന്നതിലൂടെ ബോണ്ട് നേട്ടംകുറയ്ക്കാനാണ് ആർബിഐ ശ്രമിക്കുന്നത്. സർക്കാരിന്റെ വിപണി വായ്പാ പദ്ധതിയെ ഇതു സഹായിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ബോണ്ട് നേട്ടം നിയന്ത്രിക്കുക എന്നത് റിസർവ് ബാങ്കിനെ സംബന്ധിച്ചേടത്തോളം ക്ളേശകരമായിരിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വർധിച്ച വിപണി വായ്പകൾക്കൊപ്പം റിസർവ് ബാങ്കിന് വിലക്കയറ്റം നിയന്ത്രിക്കേണ്ട ഉത്തരവാദിത്തവുമുണ്ട്. ആർബിഐ ബോണ്ട് മാർക്കറ്റിൽ സജീവമായി പങ്കെടുത്തുകൊണ്ട് വിപണിയിലെ പങ്കാളികളെ അതു ബോധ്യപ്പെടുത്തുകയും ബോണ്ട് നേട്ടം നിയന്ത്രിതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/2NJFo1Z
via IFTTT

മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികളിൽ നിക്ഷേപിക്കാം

ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും വരുമാനമുണ്ടാക്കാൻ മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കാം. ഓഹരി വില ഉയരുമ്പോഴുള്ളനേട്ടത്തിനുപുറമെ വർഷാവർഷം പ്രഖ്യാപിക്കുന്ന ലാഭവിഹിതം അധികവരുമാനംനൽകും. മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികൾ താഴെനൽകുന്നു. വിപണിമൂല്യം 400 കോടിയിലേറയുള്ളതും മൂന്നുശതമാനത്തിലേറെ ഡിവിഡന്റ് നൽകുന്നതുമായ കമ്പനികളെയാണ് പരിഗണിച്ചിട്ടുള്ളത്. അഞ്ചുവർഷം തുടർച്ചയായി ലാഭവിഹിതം നൽകുന്നതുമാണ് ഈ കമ്പനികൾ. എന്താണ് ഡിവിഡന്റ് യീൽഡ് ? ഓഹരിയുടെ മാർക്കറ്റ് വിലയും കമ്പനികൾ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീൽഡിലൂടെ വ്യക്തമാകുന്നത്. ഉദാഹരണം നോക്കാം. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി 50 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ ഓഹരിയൊന്നിന് 5 രൂപ ആയിരിക്കും ഡിവിഡന്റായി ഓഹരി ഉടമയ്ക്ക് ലഭിക്കുക. ഇതേ ഓഹരിക്ക് ഇപ്പോൾ മാർക്കറ്റിൽ 50 രൂപയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിലും ഈ ഓഹരിയുടെ നിലവിലുള്ള ഡിവിഡന്റ് യീൽഡ് 10 ശതമാനമായിരിക്കും. (5/50X100). ഒരു സൂത്രവാക്യത്തിലേക്ക് സംഗ്രഹിച്ചാൽ ഡിവിഡന്റ് യീൽഡ് = Divident / Market Price x 100. നേട്ടം രണ്ടുതരത്തിൽ മികച്ച ലാഭവിഹിതം നൽകുന്ന ഓഹരികളിൽ നിക്ഷേപിച്ചാൽ രണ്ടുതരത്തിൽ മെച്ചമുണ്ട്. പലിശയ്ക്ക് സമാനമായ നേട്ടം ലാഭവിഹിതത്തിലൂടെ ലഭിക്കുന്നതോടൊപ്പം മികച്ച നിലവാരത്തിൽ ഓഹരി വിലയെത്തിയാൽ വിറ്റ് ലാഭമെടുക്കുകയുമാകാം. ലാഭവിഹിതം വീണ്ടും നിക്ഷേപിച്ചിച്ചാൽ ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയിൽതന്നെ വീണ്ടും നിക്ഷേപിച്ചും മികച്ച നേട്ടമുണ്ടാക്കാം. ഓഹരി വിപണിയിലെ ശബ്ദകോലാഹലങ്ങളിൽനിന്നുമാറി ദിവസേനയുള്ള വാങ്ങലുകളോ വിൽപ്പനയോ ഒഴിവാക്കി താഴ്ന്ന നിലവാരത്തിൽ മികച്ച ഓഹരികൾ കണ്ടെത്തി വാങ്ങി, ലാഭവിഹിതംകൂടി ആ ഓഹരിയിൽതന്നെ നിക്ഷേപിച്ച് ദീർഘകാലം കാത്തിരുന്നാൽ മികച്ച നേട്ടംതന്നെ നിക്ഷേപകന് സ്വന്തമാക്കാം. മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്തത്തിൽവേണം നിക്ഷേപിക്കാൻ. നിക്ഷേപംനടത്തുംമുമ്പ് സ്വയം ഗവേഷണംനടത്തുക.

from money rss https://bit.ly/3svgt0Y
via IFTTT

കനത്ത നഷ്ടം: സെൻസെക്‌സ് ഇടിഞ്ഞത്‌ 1,800 പോയന്റ്

മുംബൈ: കനത്ത വില്പന സമ്മർദത്തെതുടർന്ന് ഓഹരി സൂചികകൾ കുത്തനെ ഇടിഞ്ഞു. ദിനവ്യാപാരത്തിൽ ഒരുവേള സെൻസെക്സിന് 1,800 പോയന്റാണ് നഷ്ടമായത്. നിഫ്റ്റി 14,600ന് താഴെയത്തുകയുംചെയ്തു. ബാങ്ക്, ധനകാര്യ ഓഹരികളാണ് കനത്ത നഷ്ടത്തിലായത്. നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, പൊതുമേഖല ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ സൂചികകൾ അഞ്ചുശതമാനത്തോളം താഴെപ്പോയി. കടപ്പത്രങ്ങളുടെ ആദായംവർധിച്ചതാണ് ഓഹരി വിപണിയെ ബാധിച്ചത്. ആഗോളതലത്തിൽ നിക്ഷേപകർ വിപണിയിൽനിന്ന് ലാഭമെടുത്ത് ബോണ്ടിൽ നിക്ഷേപിക്കാൻ താൽപര്യംകാണിച്ചു. ഈ ദിവസങ്ങളിലെ വിപണിയിലെ റക്കോഡ് നേട്ടമാണ് ലാഭമെടുപ്പിന് പിന്നിൽ. യുഎസിലെ ട്രഷറി ആദായംവർധിച്ചതോടെ വാൾസ്ട്രീറ്റിലെ സൂചികകളെല്ലാം വൻനഷ്ടംരേഖപ്പെടുത്തി. അതിന്റെ പ്രതിഫലനമായി ഏഷ്യൻ സൂചികകളും കൂപ്പുകുത്തി. ജപ്പാന്റെ നിക്കി സൂചിക 225 പോയന്റും ഹോങ്കോങ് ഹാങ് സെങ് സൂചിക 1.69ശതമാനവും നഷ്ടത്തിലായി. നാഷണൽ സ്റ്റാറ്റിറ്റിക്സ് ഓഫീസ് ഇന്ന് വൈകീട്ട് ഡിസംബർ പാദത്തിലെ രാജ്യത്തിന്റെ മൊത്ത ആഭ്യന്ത ഉത്പാദന(ജിഡിപി)കണക്കുകൾ പുറത്തുവിടാനിരിക്കുന്നതും വിപണിയെ കരുതലോടെ സമീപിക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഉച്ചയ്ക്കുശേഷം 2.30ഓടെ സെൻസെക്സ് 1507 പോയന്റ് നഷ്ടത്തിൽ 49,531ലും നിഫ്റ്റി 440 പോയന്റ് താഴ്ന്ന് 14,656ലുമാണ് വ്യാപാരം നടന്നത്. Sensex declines more than 1,800 points

from money rss https://bit.ly/3aXMZ5Y
via IFTTT

Thursday, 25 February 2021

സ്വർണവിലയിൽ വീണ്ടും താഴ്ച: പവന് 34,600 രൂപയായി

സംസ്ഥാനത്ത് സ്വർണവില വെള്ളിയാഴ്ചയും കുറഞ്ഞു. ഇതോട പവന്റെ വില 120 രൂപ കുറഞ്ഞ് 34,600 രൂപയായി. 4325 രൂപയാണ് ഗ്രാമിന്റെ വില. 34,720 രൂപയായിരുന്നു കഴിഞ്ഞദിവസം പന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,770.15 ഡോളറിലെത്തി. യുഎസ് ട്രഷറി യീൽഡ് വർധിച്ചതാണ് സ്വർണത്തെ ബാധിച്ചത്. യുഎസ് ഗോൾഡ് ഫ്യച്ചേഴ്സാകട്ടെ 0.5ശതമാനം താഴ്ന്ന് 1,767.10 ഡോളർ നിലവാരത്തിലുമെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംഎസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.12ശതമാനം ഉയർന്ന് 46,297രൂപയായി. നാലുദിവസത്തെ താഴ്ചയ്ക്കുശേഷമാണ് നേരിയതോതിൽ ഉയർന്നത്.

from money rss https://bit.ly/3dPb1Sy
via IFTTT

ഓഹരി സൂചികകൾ തകർന്നടിഞ്ഞു: സെൻസെക്‌സിൽ 917 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകൾ തകർന്നടിഞ്ഞു. സെൻസെക്സ് 917 പോയന്റ് താഴ്ന്ന് 50,122ലും നിഫ്റ്റി 267 പോയന്റ് നഷ്ടത്തിൽ 14,829ലുമാണ് വ്യാപാരം ആരംഭിച്ചത്. 1235 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 740 ഓഹരികൾ നേട്ടത്തിലുമാണ്. 77 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. മെറ്റൽ സൂചികയും രണ്ടുശതമാനത്തോളം താഴ്ന്നു. നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, മാരുതി, ഭാരതി എയർടെൽ, സൺ ഫാർമ, ഐടിസി, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ടെക് മഹീന്ദ്ര, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാമാനയും നഷ്ടത്തിലായത്. യുഎസ് ഓഹരി വിപണിയിലെ നഷ്ടമാണ് ഏഷ്യൻ സൂചികകളെയൊന്നാകെ ബാധിച്ചത്. യുഎസ് ട്രഷറി യീൽഡിലെ വർധന വാൾസ്ട്രീറ്റിനെ വില്പ സമ്മർദത്തിലാഴ്ത്തി. ഇതോടെ ടെക്നോളജി ഓഹരികൾ വൻതോതിൽ സമ്മർദത്തിലായി. റെയിൽ ടെൽ കോർപറേഷന്റെ ലിസ്റ്റിങ് ഇന്നാണ്. 94 രൂപയാണ് ഓഹരിയൊന്നിന് നിശ്ചയിച്ച വില. Sensex cracks 900 pts at open, Nifty below 14,900

from money rss https://bit.ly/3aVizkP
via IFTTT

സെൻസെക്‌സിൽ 257 പോയന്റ് നേട്ടം: നിഫ്റ്റി 15,100നടുത്ത് ക്ലോസ്‌ചെയ്തു

മുംബൈ: മെറ്റൽ, എനർജി ഓഹരികളുടെ ബലത്തിൽ ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 257.62 പോയന്റ് ഉയർന്ന് 51,039.31ലും നിഫ്റ്റി 115.40 പോയന്റ് നേട്ടത്തിൽ 15,097.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1755 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1149 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ആഗോള സൂചികകളിലെ നേട്ടവും മൂഡീസ് രാജ്യത്തിന്റെ വളർച്ചാ അനുമാനം ഉയർത്തിയുതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. കോൾ ഇന്ത്യ, യുപിഎൽ, അദാനി പോർട്സ്, ഹിൻഡാൽകോ, ബിപിസിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, നെസ് ലെ, എൽആൻഡ്ടി, ഡിവീസ് ലാബ്, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. മെറ്റൽ സൂചിക നാലുശതമാനവും എനർജി സൂചിക മൂന്നുശതമാനവും ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends near 15,100, Sensex jumps 257 pts

from money rss https://bit.ly/2NYZq8m
via IFTTT

വളർച്ചാ അനുമാനം പരിഷ്‌കരിച്ചു: രാജ്യം 13.7ശതമാനം വളർച്ചനേടുമെന്ന് മൂഡീസ്

2021-22 സാമ്പത്തിക വർഷത്തിൽ രാജ്യം 13.7ശതമാനം വളർച്ച് നേടുമെന്ന് ആഗോള റേറ്റിങ് ഏജൻസിയായ മൂഡീസ്. 10.08 വളർച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അനുമാനം. അതേസമയം, 2021 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തികവർഷത്തിൽ സമ്പദ് വ്യവസ്ഥ ഏഴുശതമാനം ചുരുങ്ങുമെന്നാണ് മൂഡിസിന്റെ വിലിയരുത്തൽ. ലോകത്ത ഏറ്റവും ദൈർഘ്യമേറിയതും കർശനവുമായ ലോക്ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ വളർച്ചയുടെ കാര്യത്തിൽ അതിവേഗം തിരിച്ചുവരാൻ ഇന്ത്യക്കാകുമെന്നും മൂഡീസിന്റെ ഗ്ലോബൽ മാക്രോ ഔട്ട്ലുക്ക് 2021-22 ൽ പറയുന്നു. 2020ന്റെ അവസാനത്തോടെ കോവിഡിന് മുമ്പുള്ള സാഹചര്യത്തിലേയ്ക്ക് രാജ്യം ഘട്ടംഘട്ടമായി തിരിച്ചെത്തിയതിനാൽ 2021ലെ വളർച്ചാ അനുമാനം പരിഷ്കരിക്കുകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

from money rss https://bit.ly/3qTTn3C
via IFTTT

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധനനികുതി കുറയ്ക്കണമെന്ന് ആർബിഐ ഗവർണർ

മുംബൈ: ഇന്ധന വിലവർധന കാറ്, ബൈക്ക് യാത്രക്കാരെമാത്രമല്ല സമഗ്രമേഖലെയെയും ദോഷകരമായി ബാധിക്കുമെന്നും അതിനാൽ നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. നിർമാണ, ഗതാഗത മേഖലകളെ ബാധിച്ചാൽ രാജ്യമൊട്ടാകെ വിലക്കയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുംബൈ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സ്ഥാപകദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി കുറയ്ക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏകോപനം ആവശ്യമാണ്. കോവിഡിന്റെ സമ്മർദത്തിൽനിന്ന് കരകയറാൻ സർക്കാരിന് കൂടുതൽ വരുമാനം ആവശ്യമാണ്. എന്നിരുന്നാലും ഇക്കാര്യത്തിൽ ക്രിയാത്മകമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. Centre, states must cut taxes on fuel, says RBI Governor Shaktikanta Das

from money rss https://bit.ly/3uvPcNC
via IFTTT

Wednesday, 24 February 2021

മിറേ അസറ്റ് കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ട് അവതരിപ്പിച്ചു

മുംബൈ: മിറേ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജർസ് ഇന്ത്യ കോർപ്പറേറ്റ് ബോണ്ടുകളിൽ നിക്ഷേപം നടത്തുന്ന ഓപ്പൺ എൻഡഡ് ഡെറ്റ് സ്കീം മിറേ അസറ്റ് കോർപ്പറേറ്റ് ബോണ്ട് ഫണ്ട് അവതരിപ്പിച്ചു. ഫെബ്രുവരി 24ന് ആരംഭിച്ച ന്യൂഫണ്ട് ഓഫർ മാർച്ച് ഒമ്പതിന് അവസാനിക്കും. നിഫ്റ്റി കോർപ്പറേറ്റ് ബോണ്ട് സൂചികയുമായി ബെഞ്ച്മാർക്ക് ചെയ്യുന്ന ഫണ്ടിന്റെ മാനേജർ ഫിക്സഡ് ഇൻകം സിഐഒ മഹേന്ദ്ര ജാജു ആയിരിക്കും. ഗവൺമെന്റ് സെക്യൂരിറ്റികൾ, ടി-ബില്ലുകൾ, എഎ പ്ലസിനും അതിനുമുകളിലും റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലുമാണ് ഫണ്ട് നിക്ഷേപം നടത്തുക. പദ്ധതിയുടെ ഏറ്റവും കുറഞ്ഞ പ്രാരംഭ നിക്ഷേപം 5000 രൂപയാണ്. ഫണ്ടിൽ എക്സിറ്റ് ലോഡ് ഇല്ല. Mirae Asset launches Mirae Asset Corporate Bond Fund

from money rss https://bit.ly/3uy3YDk
via IFTTT