121

Powered By Blogger

Wednesday, 8 January 2020

ആക്‌സിസ് ബാങ്കില്‍നിന്ന് അടുത്തയിടെ രാജിവെച്ചത് 1,500 ജീവനക്കാര്‍

മുംബൈ: കുറച്ചുമാസങ്ങൾക്കിടെ ആക്സിസ് ബാങ്കിൽനിന്ന് രാജിവെച്ചത് 15,000 ജീവനക്കാർ. മധ്യനിര-ബ്രാഞ്ച് ലെവൽ എക്സിക്യുട്ടീവുകളാണ് രാജിവെച്ചവരിലേറെയും. ഉന്നത ഉദ്യോഗസ്ഥരും കമ്പനിവിട്ടവരിലുണ്ട്. അടുത്തകാലത്ത് ബാങ്ക് മുന്നോട്ടുവെച്ച വളർച്ചാ ലക്ഷ്യം പൂർത്തീകരിക്കാനാവാത്തതാണ് പലരെയും രാജിവെയ്ക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, നടപ്പ് സാമ്പത്തിക വർഷം ഇതുവരെ 28,000 പേരെ പുതിയതായി നിയമിച്ചതായി ബാങ്ക് അറിയിച്ചു. അവസാന പാദത്തിൽ 4000 പേരെക്കൂടി ജോലിക്കെടുക്കാനും പദ്ധതിയുണ്ട്. രണ്ടുവർഷത്തിനുള്ളിൽ 30,000പേരെ അധികമായി നിയമിക്കുമെന്നും കമ്പനി പറയുന്നു. നിലവിൽ 72,000 ജീവിക്കാരാണ് ബാങ്കിലുള്ളത്. 15,000 employees resign as Axis Bank revamps strategy

from money rss http://bit.ly/2s0EJ18
via IFTTT

Tuesday, 7 January 2020

സ്വര്‍ണവില എക്കാലത്തെയും ഉയരത്തില്‍: പവന് 30,400 രൂപ

കൊച്ചി: സ്വർണവില വീണ്ടും എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. പവന് അതായത് എട്ടുഗ്രാം സ്വർണത്തിന് വില 30,400 രൂപയായി. ചൊവാഴ്ചയിലെ വിലയായ 29,880 രൂപയിൽനിന്ന് 520 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന്റെ വില 3735 രൂപയിൽനിന്ന് 3,800 രൂപയായും കൂടി. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് ജനുവരി ആറിന് സ്വർണവില 520 രൂപ വർധിച്ച് 30,200 രൂപയായിരുന്നു. കഴിഞ്ഞ ദിവസം പവന് 320 രൂപ കുറഞ്ഞെങ്കിലും ബുധനാഴ്ച വീണ്ടും 520 രൂപയാണ് വർധിച്ചത്. 2020ന്റെ ആദ്യ എട്ടുദിവസംകൊണ്ട് 1,400 രൂപയാണ് വർധിച്ചത്. ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു പവന്റെ വില. ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധത്തിനുപിന്നാലെ ഇറാനും അമേരിക്കയും തമ്മിൽ യുദ്ധത്തിന് സാധ്യത ഉയർന്നതാണ് ആഗോളതലത്തിൽ സ്വർണവില ഉയരാൻ കാരണമായത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ്(31.1ഗ്രാം)തനിത്തങ്കത്തിന്റെവില രണ്ടുശതമാനം ഉയർന്ന് 1,600 ഡോളറായി ഉയർന്നു. ഇപ്പോഴത്തെ നിലയിൽ വിലവർധന തുടർന്നാൽ വൈകാതെ പവന്റെ വില 32,000 കടക്കുമെന്നാണ് വിലയിരുത്തൽ. സ്വർണ വിലയിലെ നാൾവഴികൾ തീയതി- നാഴികക്കല്ല് -പവൻവില 2005 ഒക്ടോബർ 10- 5,000- 5,040 2008 ഒക്ടോബർ 9 -10,000 -10,200 2010 നവംബർ 8- 15,000- 15,000 2011 ഓഗസ്റ്റ് 19- 20,000- 20,520 2019 ഫെബ്രുവരി 19 -25,000- 25,120 2019 ജൂലായ് 19- 26,000- 26,120 2019 ഓഗസ്റ്റ് 7- 27,000- 27,200 2019 ഓഗസ്റ്റ് 15- 28,000- 28,000 2019 സെപ്റ്റംബർ 4- 29,000- 29,120 2020 ജനുവരി 6 30,000 30,200 2020 ജനുവരി 8-30,000 30,400 Gold races to fresh life-highs

from money rss http://bit.ly/2T2fwyt
via IFTTT

പാഠം 55: 45ാംവയസ്സില്‍ വിരമിക്കാം; ജീവിതം അടിച്ചുപൊളിക്കാം

15 വർഷമായി ഗൾഫിൽ ജോലിചെയ്യുന്ന പ്രകാശന് രണ്ടുവർഷത്തിനുള്ളിൽ നാട്ടിൽ സെറ്റിൽ ചെയ്യണമെന്നാണ് ആഗ്രഹം. ഇതുവരെ കാര്യമായൊന്നും സമ്പാദിച്ചിട്ടില്ല.രണ്ടുവർഷംകൊണ്ട് ഭാവി ജീവിതത്തിന് എങ്ങനെ സമ്പാദിക്കാൻ കഴിയുമെന്നാണ് ഇ-മെയിൽ വഴി അദ്ദേഹം ചോദിച്ചത്. ഗൾഫിലെ ജീവിതംകൊണ്ട് സമ്പാദിച്ച തുകയ്ക്ക് നാട്ടിൽ 20 സെന്റിൽ നല്ലൊരു വീടുവെച്ചു. കുട്ടികൾ ഒരാൾ എൻജിനിയറിങിനും മറ്റൊരാൾ പ്ലസ്ടുവിനും പഠിക്കുന്നു. അപ്പപ്പോൾ കിട്ടുന്ന പണം നിത്യജീവിതത്തിലെ ചെലവിനായി നീക്കിവെച്ച അദ്ദേഹത്തിന് നാട്ടിലെത്തിയാൽ എങ്ങനെ ജീവിക്കുമെന്നാണ് അറിയേണ്ടത്. വിദേശത്തു ജോലിചെയ്യുന്ന നിരവധിപേർ ഈ ചോദ്യം ചോദിക്കുന്നു. പലരും നാട്ടിലേയ്ക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴായിരിക്കും ഭാവിയിൽ എങ്ങനെ ജീവിക്കുമെന്ന്ചിന്തിക്കുന്നത്. ഇതാണോ ജീവിതം? രണ്ടുവർഷംകൊണ്ട് മുന്നിലുള്ള 30 വർഷത്തോളം കാലം ജീവിക്കുന്നതിനുള്ള പണമുണ്ടാക്കുകയെന്നത് അസാധ്യമാണ്. മാത്രമല്ല നിലവിൽ പലർക്കും പണം തികയുന്ന ജീവിത സാഹചര്യവുമല്ല മുന്നിലുള്ളത്. സംഭവിക്കുന്നതോ? കൂടുതൽകാലം വിദേശത്തുതന്നെ തുടരാൻ നിർബന്ധിതരാകും. കുടുംബവുംവിട്ട് പ്രായമേറെയാകുന്നതുവരെ അവിടെതന്നെ തങ്ങേണ്ടിയുംവരും. ഗൾഫിൽ ജോലിചെയ്യുന്നവർക്കുമാത്രമല്ല ഇത് ബാധകം. രാജ്യത്തെ മെട്രോ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ജോലി ചെയ്യുന്നവരുടെ കാര്യത്തിലും വ്യത്യാസമില്ല. കടുത്ത ജോലി സാഹചര്യങ്ങളോട് ഏറ്റുമുട്ടി തളർന്നവശനായിട്ടായിരിക്കും ഓരോദിവസവും കൂടണയുന്നത്. 45ാം വയസ്സിൽ വിരമിച്ചാലോ? ജീവിതത്തിലെ നല്ലകാലംമുഴുവൻ പണിയെടുത്ത് തളർന്ന് 60 വയസ്സാകുമ്പോൾ വിരമിക്കുന്ന ശരാശരി മലയാളിയുടെ കഥ നാട്ടിൻപുറത്തല്ല നഗരങ്ങളിലും സുലഭമാണ്. എന്തുകൊണ്ട് മറിച്ചുചിന്തിച്ചുകൂടാ? മാറിയ ജീവിത സാഹചര്യങ്ങളും തൊഴിൽ നിയമങ്ങളും കണക്കിലെടുക്കുമ്പോൾ നല്ലകാലത്ത് വിരമിക്കാൻ എന്തുചെയ്യണമെന്നുനോക്കാം. source.colostate.edu സമ്പാദിക്കാം നേരത്തെ എത്രവയസ്സാകുമ്പോഴാണ് ഒരാൾക്ക് വരുമാനം ലഭിച്ചുതുടങ്ങുക. ഉന്നത പഠനത്തിനിടയിലും പണമുണ്ടാക്കുന്നവരുണ്ട്. അവരുടെകാര്യം അവിടെ നിൽക്കട്ടെ. പഠിച്ചിറങ്ങിയ ഉടനെ ജോലിയിൽ പ്രവേശിക്കുന്ന തലമുറയാണിത്. മില്ലേനിയൽസും(1981നും 1996നും ഇടയിൽ ജനിച്ചവർ) ജെൻ ഇസെഡു(1997നും 2012നും ഇടയിൽ ജനിച്ചവർ)കാരും 20-22 വയസ്സിൽ ജോലിക്കുകയറുന്നവരാണ്. പല പ്രമുഖ കമ്പനികളും തൊഴിലിന് അപേക്ഷിക്കാൻ നിശ്ചിയിച്ചിരിക്കുന്ന പ്രായപരിധി 25 വയസ്സാണ്. തീരുമാനിക്കുക വരുമാനം ലഭിച്ചുതുടങ്ങിയാൽ ഉടനെ തീരുമാനിക്കുക. എത്രാമത്തെ വയസ്സിൽ റിട്ടയർചെയ്യണം. പിന്നെ അത് വെല്ലുവിളിയായെടുക്കുക. സ്ഥിരം ജോലിയെന്ന കാഴ്ചപ്പാട് ഇല്ലാതാകുന്ന കാലത്ത് മികച്ചവരുമാനം ലഭിക്കുന്ന ജോലികളിലേയ്ക്ക് കൂടുമാറുന്നത് അപൂർവംകാര്യമൊന്നുമല്ലല്ലോ. നിങ്ങളുടെ തൊഴിൽപരമായ മികവ് ഓരോവർഷവും കൂടുതൽപ്രതിഫലം ലഭിക്കാൻ പ്രാപ്തമാക്കും. തൊഴിലിനൊപ്പം വരുമാനം വർധിപ്പിക്കാൻ മറ്റുമാർഗങ്ങളുംതേടാൻ ഇന്ന് ഏറെ അവസരങ്ങളുണ്ട്. 22-25 വയസ്സിൽ ജോലിനേടുന്ന ഒരാൾക്ക് 45 വയസ്സിൽ വിരമിക്കണമെങ്കിൽ 20 വർഷത്തിലേറെ കാലമുണ്ട്. ശമ്പളത്തിന്റെ 75 ശതമാനംവരെ നീക്കിവെയ്ക്കാൻ തുടക്കകാലത്ത് നിങ്ങൾക്ക് കഴിയും. അവിവാഹിതരായതിനാൽ സ്വന്തംജീവിതചെലവിനുള്ള തുക കണ്ടെത്തിയാൽ മതിയാകും. വീട്ടിലേയ്ക്കൊരു വിഹിതം നൽകുന്നവരായാൽപോലും 50 ശതമാനംവരെ തുകയെങ്കിലും നിങ്ങൾക്ക് നീക്കിവെയ്ക്കാനാകും. ജോലി കിട്ടിയ ഉടനെ വിലകൂടിയ ഐ ഫോണും വായ്പയെടുത്ത് കാറും സ്വന്തമാക്കാൻ ശ്രമിക്കാതിരിക്കുക. മിതവ്യയം ശീലമാക്കുക. ലഭിക്കുന്ന വരുമാനത്തിനനുസരിച്ചല്ല ജീവിതം ക്രമീകരിക്കേണ്ടതെന്ന് മനസിലാക്കുക. അങ്ങനെയെങ്കിൽനിങ്ങൾക്ക് തീർച്ചയായും 45 വയസ്സിൽ വിരമിക്കാം. പിൻകുറിപ്പ്: 45 വയസ്സിൽ വിരമിച്ച് അലസമായി ജീവിതം നയിക്കാനുള്ള കുറുക്കുവഴികളല്ല ഇവിടെ മുന്നോട്ടുവെയ്ക്കുന്നത്. വിരമിച്ചശേഷമുള്ള ജീവിതം ആസ്വദിക്കാനുള്ള അവസരമാക്കണം. ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ഹോബികളിൽ ഏർപ്പെടാം. ധാരാളം യാത്രചെയ്യാം. അതുവരെ ആർജിച്ച തൊഴിൽ-ജീവിതാനുഭവങ്ങളിൽനിന്ന് സ്ഥിരമായി ജോലി ചെയ്യാതെതന്നെ നിങ്ങൾക്ക് വരുമാനമുണ്ടാക്കാം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. ജോലി തിരക്കുകളുടെയും പ്രാരാബ്ദങ്ങളുടെയും ഒരുകാലഘട്ടത്തെ ഇതിലൂടെ നിങ്ങൾക്ക് അതിജീവിക്കാനാകും. feedbacks to: antonycdavis@gmail.com 25 വയസ്സുകാർക്കുമാത്രമല്ല 30ഉം 40ഉം വയസ്സുള്ളവർക്കും നേരത്തെ വിരമിക്കാൻ അവസരമുണ്ട്. എങ്ങനെയെന്നല്ലേ? തുടർന്നുള്ള പാഠങ്ങൾക്കായി കാത്തിരിക്കുക.

from money rss http://bit.ly/301I5h4
via IFTTT

കത്തിക്കയറി പെട്രോളിന്റെയും ഡീസലിന്റെയും വില

പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ലിറ്ററിന് അഞ്ചു രൂപയോളമായി കുറഞ്ഞു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 79.3 രൂപയും ഡീസലിന് 73.9 രൂപയുമായിരുന്നു. ഡീസലിന് ഒരുമാസത്തിനിടെ വില കുത്തനെ ഉയർന്നതാണ് പെട്രോളുമായുള്ള അന്തരം കുറച്ചത്.ബുധനാഴ്ചയിലെ നിരക്ക് പ്രകാരം കേരളത്തിൽ പെട്രോളിന് 10 പൈസ കുറഞ്ഞിട്ടുണ്ട്. ഡീസലിന്റെ വിലയിൽമാറ്റമില്ല. ഡിസംബർ ആറിന് ഡീസൽ ലിറ്ററിന് 70.75 രൂപയായിരുന്നു. അതാണ് ഒരു മാസത്തിനിടെ 73.40 ആയത്. ഒരു മാസത്തിൽ ലിറ്ററിന് 2.65 രൂപയാണ് ഉയർന്നത്. പെട്രോളിനും വില കൂടി. നവംബർ ആറിന് 75.92 ആയിരുന്നത് ഇപ്പോൾ 79.3 ആയി. രണ്ട് മാസത്തിൽ മൂന്നു രൂപയോളം ഡീസലിനും ഉയർന്നു. കീശ കീറുന്നത് ഇങ്ങനെ പെട്രോളിന് ഒരു ലിറ്റർ പെട്രോളിന്റെ അടിസ്ഥാനവില-35.28 രൂപ കടത്തുകൂലി-0.32 കമ്പനികൾ പമ്പുകൾക്ക് നൽകുന്നവില(വാറ്റ് എക്സൈസ് തീരുവകൂടാതെ)-35.60 രൂപ എക്സൈസ് തീരുവ-19.98 രൂപ ഡീലർ കമ്മീഷൻ(ശരാശരി)-3.59 രൂപ സംസ്ഥാന വാറ്റ്(ഡീലർ കമ്മീഷൻ ഉൾപ്പടെ)-15.97 രൂപ മൊത്തം-75.14 രൂപ ഡീസലിന് അടിസ്ഥാനവില-39.32 കടത്തുകൂലി-0.29രൂപ കമ്പനികൾ പമ്പുകൾക്ക് നൽകുന്നവില-39.61രൂപ എക്സൈസ് തീരുവ-15.83 രൂപ ഡീലർ കമ്മീഷൻ-2.52 രൂപ വാറ്റ്-10.00 രൂപ മൊത്തം-67.96 *(ജനുവരി ഒന്നിലെ ഡൽഹിയിലെ വില ലിറ്ററിന്) വില ഉയരാൻ കാരണം ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില വർധിക്കുന്നതാണ് ഇന്ധനവില ഉയരാൻ കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്. രൂപയുടെ മൂല്യത്തകർച്ചയും കാരണമാണ്. നിറയുന്ന ഖജനാവ് ജനങ്ങളുടെ കീശ കീറുമ്പോഴും സർക്കാർ ഖജനാവ് നിറയുകയാണ്. ക്രൂഡോയിൽ സെസ്, എക്സൈസ് തീരുവ, സേവന നികുതി, ഐജിഎസ്ടി, സിജിഎസ്ടി എന്നിവ അടക്കം 2018-19 സാമ്പത്തിക വർഷം കേന്ദ്ര ഖജനാവിലേയ്ക്ക് ഇന്ധന നികുതിയായി ലഭിച്ചത് 2.96 ലക്ഷംകോടി രൂപയാണ്. പൊതുമേഖല എണ്ണക്കമ്പനികളിൽനിന്നുള്ള ലാഭവിഹിതവും കോർപ്പറേറ്റ് നികുതിയുമൊക്കെകൂടി 68,195 കോടി രൂപ ലഭിച്ചു. കേന്ദ്ര ഖജനാവിലേയ്ക്ക് ഒരു വർഷംകൊണ്ട് ലഭിച്ചത് 3.65 ലക്ഷം കോടി രൂപ. സംസ്ഥാനങ്ങളുടെ ഖജനാവിലേയ്ക്ക് ക്രൂഡ് ഓയിൽ, പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി ഇനത്തിലും ലാഭവിഹിതമായും 2.30 ലക്ഷം കോടി രൂപ ലഭിച്ചു. അതായത് പെട്രോളിയം മേഖലയിൽനിന്നും കേന്ദ്ര-സംസ്ഥാന ഖജനാവിലേയ്ക്കായി 5.95 ലക്ഷം കോടിയാണ് എത്തിയത്.

from money rss http://bit.ly/39P9ur2
via IFTTT

സെന്‍സെക്‌സില്‍ 315 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ ആശ്വാസനേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 315 പോയന്റ് താഴ്ന്ന് 40553ലും നിഫ്റ്റി 100 പോയന്റ് നഷ്ടത്തിൽ 11952 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 147 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 577 ഓഹരികൾ നഷ്ടത്തിലുമാണ്. 24 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, എസ്ബിഐ, വേദാന്ത, ഹിൻഡാൽകോ, എൽആൻഡ്ടി, ടാറ്റ മോട്ടോഴ്സ്, യുപിഎൽ, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികലാണ് പ്രധാനമായും നഷ്ടത്തിൽ. യെസ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. Sensex falls 315 pts

from money rss http://bit.ly/2N76zQC
via IFTTT

സെന്‍സെക്‌സ് 193 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് കരകയറി ഓഹരി വിപണി. സെൻസെക്സ് 193 പോയന്റ് നേട്ടത്തിൽ 40,869.47ലും നിഫ്റ്റി 60 പോയന്റ് ഉയർന്ന് 12,052.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.65 ശതമാനവും 0.99ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇയിലെ 1559 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 926 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. റിയാൽറ്റി ഓഹരികൾ മികച്ചനേട്ടമുണ്ടാക്കി. നിഫ്റ്റി റിയാൽറ്റി സൂചിക രണ്ട് ശതമാനത്തോളം ഉയർന്നു. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 500ലേറെ പോയന്റ് ഉയർന്നിരുന്നു. തുടർന്നുണ്ടായ ലാഭമെടുപ്പാണ് നേട്ടംകുറച്ചത്. വേദാന്ത, സീ എന്റർടെയ്ൻമെന്റ്, അൾട്രടെക് സിമെന്റ്, യുപിഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്സി, വിപ്രോ, കൊട്ടക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഇൻഫോസിസ്, ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഐഒസി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex ends 193 points higher

from money rss http://bit.ly/2QOjhVC
via IFTTT

പശുക്കളെ സംരക്ഷിക്കാന്‍ ഐടി കമ്പനി ഉടമ നല്‍കിയത് ഒരു കോടി

ബെംഗളുരു: തിരുപ്പതി ക്ഷേത്രത്തിലെ പശുക്കളെ സംരക്ഷിക്കാൻ ബെംഗളുരുവിലെ ഐടി കമ്പനി ഉടമ നൽകിയത് ഒരുകോടി രൂപ. തിരുപ്പതി ക്ഷേത്രത്തിന്റെ ശ്രീ വെങ്കിടേശ്വര ഗോസാംരക്ഷണ ട്രസ്റ്റിനാണ് പണം സംഭാവനയായി നൽകിയത്. ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനി ഉടമ അമർനാഥ് ചൗധരിയാണ് പണം ദേവസ്വത്തിന് കൈമാറിയത്. തിരുമല തിരുപ്പതി ദേവസ്ഥാനം അഡീഷണൽ എക്സിക്യുട്ടീവ് ഓഫീസർ എ.വി ധർമ്മറെഡ്ഡി ഐടി സ്ഥാപനമുടമ അമർനാഥ് ചൗധരിയിൽനിന്ന് ഡിമാൻഡ് ഡ്രാഫ്റ്റ് ഏറ്റുവാങ്ങി.

from money rss http://bit.ly/2FpQ0uX
via IFTTT

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയായി

കൊച്ചി: സ്വർണവില കൂടിയതുപോലെതന്നെ ഒരൊറ്റദിവസംകൊണ്ട് പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയിലെത്തി. 3735 രൂപയാണ് ഗ്രാമിന്. 3775 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് ആഗോള വിപണിയിൽ വില കുതിച്ചതാണ് കഴിഞ്ഞദിവസം റെക്കോഡ് വിലയിലെത്താനിടയാക്കിയത്. ആഗോള വിപണിയിൽ വിലയിടിഞ്ഞതിനെതുടർന്നാണ് ദേശീയ വിപണിയിലും കേരളത്തിലും സ്വർണത്തിന്റെ വില ചൊവാഴ്ച കുറഞ്ഞത്. രൂപയുടെ മൂല്യം വർധിച്ചതും ആഭ്യന്തര വിപണിയിൽ സ്വർണവില താഴ്ത്തി. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ 0.51 ശതമാനം(200 രൂപ)കുറഞ്ഞ് 40,265 രൂപയായി പത്ത് ഗ്രാം സ്വർണത്തിന്റെ വില. വെള്ളിയുടെ വിലയിലും സമാനമായ കുറവുണ്ടായി. കിലോഗ്രാം വെള്ളിയുടെ വില 0.6 ശതമാനം കുറഞ്ഞ് 47,266 രൂപയായി. രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 1,562.81 ഡോളറായാണ് കുറഞ്ഞത്. Gold price declined by Rs 320 for a sovereign

from money rss http://bit.ly/39M8WlF
via IFTTT

കുറയുന്ന ഉപഭോഗവളര്‍ച്ച സമ്പദ്ഘടനയെ എങ്ങനെ ബാധിക്കും?

വലിപ്പവും വളർച്ചാ നിരക്കും പരിഗണിക്കുമ്പോൾ ലോകത്തിലെ ഏറ്റവും ആകർഷകമായ ചില്ലറ വിപണികളിലൊന്നാണ് ഇന്ത്യ-പറഞ്ഞത് വാൾമാർട്ടിന്റെ പ്രസിഡന്റും സിഇഒയുമായ ഡൗമാക്മില്ലൻ. 2018 ൽ വാൽമാർട്ട് ഫ്ളിപ്പ് കാർട്ട് സ്വന്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു ഈ പ്രസ്താവം. 1.3 ബില്യൺ ജനങ്ങളുമായി ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ പ്രതിവർഷ ജനസംഖ്യാ വർധന നിരക്ക് 1.1 ശതമാനമാണ്. 2024 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിത്തീരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തിന്റെ വലിപ്പവും വളരുന്ന മധ്യവർഗവും പരിഗണിക്കുമ്പോൾ ഇന്ത്യയിലെ ബിസിനസ് സാധ്യതകൾ അപാരമാണ്. ലോക സാമ്പത്തിക ഫോറത്തിന്റെ(ഡബ്ല്യൂ ഇ എഫ്)റിപ്പോർട്ടനുസരിച്ച് 2030 ഓടെ ചൈനയ്ക്കും അമേരിക്കക്കും പിന്നിലായി മൂന്നാമത്തെ വലിയ ഉപഭോഗവിപണി ആയിത്തീരും ഇന്ത്യ. 2030 ഓടെ രാജ്യത്ത് ഉപഭോക്താവ് ചിലവാക്കുന്നത് 6 ട്രില്യൺ ഡോളർ ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിലുണ്ട്. ഇന്ത്യയിൽ വളർച്ചയുടെ ചാലക ശക്തി എന്നും ഉപഭോഗമായിരുന്നു. ഇപ്പോൾ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ(ജിഡിപി)57 ശതമാനം ഉപഭോഗത്തിൽ നിന്നാണ്. രാജ്യത്തിന്റെ മൊത്തത്തിലുള്ള വളർച്ചയിൽ ഉപഭോഗ ഡിമാന്റിന് വലിയ സ്വാധീനമുണ്ടെന്നാണ് ഇതു കാണിക്കുന്നത്. എങ്കിലും പത്തുവർഷത്തിൽ 7 ശതമാനമായി കണക്കാക്കപ്പെടുന്ന അന്തിമ സ്വകാര്യ ഉപഭോഗ ചിലവ് (പിഎഫ്സിഇ) 2020 സാമ്പത്തിക വർഷത്തെ ഒന്നും രണ്ടും പാദങ്ങളിൽ പോയവർഷത്തെയപേക്ഷിച്ച് 3 ശതമാനവും 5 ശതമാനവുമായി താഴ്ന്നു. ഉപഭോഗ മാന്ദ്യം പിടികൂടുമ്പോൾ വിവിധ വിഭാഗങ്ങളിൽ ഉപഭോഗത്തിലുണ്ടായ കുറവ് വ്യത്യസ്ത സൂചികകൾ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. ഉപഭോഗ മാന്ദ്യം ഏറ്റവും മോശമായി ബാധിച്ചിട്ടുള്ളത്അതിവേഗ വിൽപനയുള്ള ഉൽപന്നങ്ങളുടെ മേഖലയേയും (എഫ്എംസിജി) വാഹന വിപണിയേയുമാണ്. ഉദാഹരണത്തിന് നീൽസെൻ റിപ്പോർട്ടനുസരിച്ച് എഫ്എംസിജി മേഖലയിലെ മൊത്ത വളർച്ചാനിരക്ക് 2019 സാമ്പത്തിക വർഷത്തെ 13.2 ശതമാനത്തിൽ നിന്ന് 2020 സാമ്പത്തിക വർഷം 3.9 ശതമാനമായി കുറഞ്ഞു. പ്രധാന എഫ്എംസിജി കമ്പനികളുടെ വിൽപനയിലും ഈ മാന്ദ്യം പ്രതിഫലിക്കുകയുണ്ടായി. ഹിന്ദുസ്ഥാൻ യൂനിലിവറിന്റെ വിൽപന വളർച്ചാ നിരക്ക് 2020 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദങ്ങളിൽ 6.6 ശതമാനത്തിലേക്കു നിപതിച്ചു. 2019 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദങ്ങളിൽ ഇത് 11 ശതമാനമായിരുന്നു. ഡാബറിന് ഇത് 2019 സാമ്പത്തികവർഷം ഒന്നാം പാദത്തിലെ 19 ശതമാനത്തിൽ നിന്ന് 2020 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ 10 ശതമാനത്തിലേക്കും രണ്ടാം പാദത്തിൽ 8 ശതമാനത്തിൽ നിന്നു 4 ശതമാനത്തിലേക്കും താഴ്ന്നു. മറ്റൊരു എഫ് എംസിജി ഭീമനായ ഐടിസിയുടെ വിൽപന വളർച്ചാനിരക്ക് 2020 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദങ്ങളിലും ഇടിയുകയായിരുന്നു. 2020 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദത്തിൽ മുൻവർഷത്തെ ഇതേ കാലയളവിലെ 9 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്കും രണ്ടാം പാദത്തിൽ 15ൽ നിന്ന് 9 ലേക്കും കൂപ്പു കുത്തി. ഉത്സവ സീസണിനെത്തുടർന്ന് രാജ്യത്ത് ഒക്ടോബറിൽ വളർച്ച രേഖപ്പെടുത്തിയ കാർ വിൽപന നവംബറിൽ 10.83 ശതമാനം പ്രതികൂല വളർച്ചാ നിരക്കാണു കാണിച്ചത്. ഗ്രാമീണ ഉപഭോഗത്തിന്റെ അടയാളമായ സ്കൂട്ടർ, ട്രാക്ടർ വിൽപനകളിലും നവംബറിൽ പ്രതികൂല വളർച്ചയായിരുന്നു. സമ്പദ് വ്യവസ്ഥയിലെ ഉപഭോഗ മാന്ദ്യം രേഖപ്പെടുത്തുന്ന മറ്റൊരു പ്രധാന സൂചകമാണ് ആണുങ്ങളുടെ അടിവസ്ത്ര വിലസൂചിക (മെൻസ് അണ്ടർവെയർ ഇൻഡക്സ്). അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ മുൻ ചെയർമാൻ അലൻ ഗ്രീൻസ്പാൻ പറയുന്നതനുസരിച്ച പുരുഷൻമാരുടെ അടിവസ്ത്ര വിൽപന കുറയുന്നത് സമ്പദ്ഘടനയുടെ ക്ഷീണമാണു കാണിക്കുന്നതെന്നാണ്. അവശ്യ വസ്തു എന്ന നിലയിലുള്ള അടിവസ്ത്രത്തിന്റെ വിൽപന ഉറച്ച നിലയിലാണെങ്കിൽ അത് സാമ്പത്തിക ഭദ്രതയുടെ അടയാളമായിത്തീരുന്നു. ഇന്ത്യയിലെ മൂന്നു പ്രധാന കമ്പനികളുടെ വിൽപന വളർച്ചാനിരക്ക് അടയാളപ്പെടുത്തുന്ന ഗ്രാഫാണ് ചുവടെ: വിഐപിയുടെ വസ്ത്ര വിൽപന കഴിഞ്ഞ 6 പാദങ്ങളിലായി കുറഞ്ഞുകൊണ്ടിരിക്കുന്നത് ഇവിടെ കാണാം. മറ്റു രണ്ടു കമ്പനികൾ കയറ്റിറക്കങ്ങളുടെ പ്രവണതയാണ് കാണിക്കുന്നത്. പേജ് ഇൻഡസ്ട്രീസ് വിൽപന വളർച്ചാ നിരക്ക് 2019 സാമ്പത്തിക വർഷത്തെ രണ്ടം പാദത്തിലെ 10 ശതമാനത്തിൽ നിന്ന് 2020 സാമ്പത്തിക വർഷം ഇതേ കാലയളവിൽ 12 ശതമാനമായി ഉയർന്നു. എന്നാൽ ഡോളർ ഇൻഡസ്ട്രീസ് 2020 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദങ്ങളിൽ യഥാക്രമം -4 ശതമാനം, 0.19 ശതമാനം വളർച്ചാ നിരക്കുമായി ബദ്ധപ്പെടുകയാണ്. കാരണം അല്ലെങ്കിൽ ഫലം ഉപഭോഗ മാന്ദ്യം കാരണമോ ഫലമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. വരുമാനത്തിലെ ഉപേക്ഷിക്കാവുന്ന ഭാഗവുമായാണ് ഉപഭോഗത്തിനു ബന്ധം. കൂടിയ ശമ്പളം കൂടിയ വരുമാനത്തിനും അതുവഴി കൂടിയ ഉപഭോഗ ചിലവിനും വഴിവെക്കും. എന്നാൽ നഗര, ഗ്രാമീണ മേഖലകളിലെ ശമ്പളവർധന കുറയുന്നതായാണു കാണുന്നത്. ഗ്രാമീണ ശമ്പള വളർച്ചാ നിരക്ക് 2014 സാമ്പത്തിക വർഷത്തെ 27.7 ശതമാനത്തിൽ നിന്ന് 2019 സാമ്പത്തിക വർഷത്തിൽ വെറും 5 ശതമാനത്തിൽ താഴെയായി കുറയുകയാണുണ്ടായത്. 2019 സാമ്പത്തിക വർഷം കോർപറേറ്റ് ശമ്പള നിരക്കിലും ഒറ്റ സംഖ്യയിലാണ് വളർച്ച രേഖപ്പെടുത്തിയത്. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടനുസരിച്ച് കാർഷിക, കാർഷികേതര തൊഴിലാളികളുടെ ശമ്പള വളർച്ചാ നിരക്ക് 2019 സാമ്പത്തിക വർഷം 4 ശതമാനത്തിൽ ഒതുങ്ങുകയായിരുന്നു. വൻ തൊഴിൽ ദതാവായ കാർഷിക മേഖലയുടെ പ്രകടനമാണ് രാജ്യത്തെ ഗ്രാമീണ സമ്പദ്ഘടനയുടെ ആരോഗ്യം നിർണയിക്കുന്നത്. 2019 സാമ്പത്തിക വർഷം മൂന്നാം പാദം മുതൽ കൃഷിയിലും അനുബന്ധ പ്രവർത്തനങ്ങളിലും വളർച്ച താഴോട്ടായി. 0.70 ശതമാനമായി അനുഭവപ്പെട്ട ഭക്ഷ്യ രംഗത്തെ വിലക്കുറവ് ഗ്രാമീണ വരുമാന വളർച്ചയെ പ്രതികൂലമായി ബാധിച്ചു. 2014-19 കാലയളവിൽ വ്യവസായ ഉൽപാദനം 4 ശതമാനത്തിൽ താഴെയായത് ഗ്രാമ, നഗര വ്യത്യാസമില്ലാതെ വരുമാനത്തേയും തൊഴിൽ സാദ്ധ്യതയേയും ബാധിച്ചു. ഇതോടൊപ്പം രാജ്യത്ത് അനുഭവപ്പെട്ട പണ ക്ഷാമവും സാമ്പത്തിക രംഗത്തെ ഉപഭോഗ ഡിമാന്റ് കുറയാനിടയാക്കി. ഇക്കാര്യങ്ങളെല്ലാം സാമ്പത്തിക രംഗത്ത് ഡോമിനോ പ്രഭാവത്തിനിടയാക്കിയെന്നു മാത്രമല്ലവരുമാനക്കുറവ്, ഉപഭോഗക്കുറവ്, ഉൽപാദനക്കുറവ്, തൊഴിൽ കുറവ് എന്നിവയെല്ലാം ചേർന്ന വിഷമവൃത്തത്തിലേക്കു കാര്യങ്ങൾ എത്തിക്കുകയും ചെയ്തു. ഈ വിഷമ വൃത്തത്തിൽ നിന്നു പുറത്തുകടന്ന് സമ്പദ് ഘടനയെ എങ്ങനെയാണ് ഉയർത്തിക്കൊണ്ടുവരേണ്ടത് എന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഇക്കണോമിസ്റ്റാണ് ലേഖിക)

from money rss http://bit.ly/2tAcK91
via IFTTT

Monday, 6 January 2020

ഇ.പി.എഫ്. പലിശനിരക്ക് കാല്‍ ശതമാനം കുറച്ചേക്കും

ന്യൂഡൽഹി:നടപ്പു സാമ്പത്തികവർഷം പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ കുറച്ചേക്കും. നിലവിൽ 8.65 ശതമാനമാണ് ഇ.പി.എഫ്. പലിശനിരക്ക്. അത് 0.25 ശതമാനംവരെ കുറയ്ക്കാനാണ് ആലോചന. അങ്ങനെയെങ്കിൽ പലിശ 8.35 ശതമാനമോ 8.40 ശതമാനമോ ആയി നിജപ്പെടുത്തും. തീരുമാനം ഈ മാസമൊടുവിലുണ്ടാകും. സാമ്പത്തികമാന്ദ്യവും ഓഹരിവിപണിയിലുണ്ടായ ഇടിവുംകാരണം 2018-19 ലേതുപോലെ ഇക്കൊല്ലം 8.65 ശതമാനം പലിശ നൽകാനാവില്ലെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. പലിശനിരക്കിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക ധനമന്ത്രാലയമാണെങ്കിലും പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റ് യോഗം അതുസംബന്ധിച്ച നിർദേശം സമർപ്പിക്കേണ്ടതുണ്ട്. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന വർഷമാണെങ്കിലും 8.65 ശതമാനംതന്നെ ഇക്കുറിയും നൽകാൻ തങ്ങൾ സമ്മർദം ചെലുത്തുമെന്ന് സി.ബി.ടി. (സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ്) അംഗം പറഞ്ഞു. സി.ബി.ടി. യോഗം ഉടനെ ചേരുന്നുണ്ട്. കഴിഞ്ഞകൊല്ലം 8.65 ശതമാനം പലിശ നൽകാൻ സി.ബി.ടിയും തുടർന്ന്്് തൊഴിൽമന്ത്രാലയവും നൽകിയ ശുപാർശ ഏഴുമാസം കഴിഞ്ഞാണ് ധനമന്ത്രാലയം അംഗീകരിച്ചത്. EPF Interest rates may be reduced

from money rss http://bit.ly/2QwGoVL
via IFTTT

വിപണി കുതിച്ചു: സെന്‍സെക്‌സിലെ നേട്ടം 521 പോയന്റ്

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 521 പോയന്റ് നേട്ടത്തിൽ 41198ലും നിഫ്റ്റി 151 പോയന്റ് ഉയർന്ന് 12144ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1073 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 179 ഓഹരികൾ നഷ്ടത്തിലുമാണ്. സെൻസെക്സ് 30 ഓഹരികളിൽ ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, അൾട്രടെക് സിമെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ 1.5 ശതമാനം മുതൽ 2.5 ശതമാനംവരെ നേട്ടത്തിലാണ്. ഐടി ഓഹരികളാണ് നഷ്ടത്തിൽ. ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളിൽ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് കഴിഞ്ഞ രണ്ടുദിവസമായി രാജ്യത്തെ സൂചികകൾ കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അസംസ്കൃത എണ്ണവിലയും സ്വർണവിലയും കുതിച്ചു. Sensex up 521 pts, Nifty near 12,150

from money rss http://bit.ly/2SZuyFq
via IFTTT

പണം എങ്ങനെ ഉപയോഗിക്കണം?

ജീവിതകാലം മുഴുവൻ കേസും കോടതിയുമായി നടന്ന ഒരു മനുഷ്യനെ എനിക്ക് പരിചയമുണ്ട്. തന്റെ അധീനതയിലുണ്ടായിരുന്ന അഞ്ചു സെന്റ് ഭൂമി നഷ്ടപ്പെടാതിരിക്കാൻ അമ്പതിലധികം സെന്റ് വിറ്റ് അദ്ദേഹം കേസ് നടത്തി. കേവലം ദുരഭിമാനമെന്നുപറഞ്ഞ് അതിനെ തള്ളിക്കളയാനാവില്ല. ആ ഭൂമിയോട് ഉണ്ടായിരുന്ന വൈകാരികമായ ബന്ധംമൂലം ഉത്സാഹം എതിർദിശയിലായിരുന്നു. ആ നാളുകളിൽ പലരും അദ്ദേഹത്തെ കേസിൽനിന്ന് മാറാൻ ഉപദേശിക്കുകയുണ്ടായി. അവസാനം പരാജയപ്പെട്ട് ദരിദ്രനായി മരിച്ചു. ഇത്തരത്തിലല്ലെങ്കിലും സമാനമായ അർഥത്തിൽ പണവും മറ്റു ധനാഗമ മാർഗങ്ങളും ഉപയോഗിക്കുന്നവരുണ്ട്. പണം അമൂല്യമായ ഒരു പദാർഥമാണ്. അതുകൊണ്ടുതന്നെ അത് ഉപയോഗിക്കുന്ന രീതിയും പ്രധാനപ്പെട്ടതാണ്. അതിനെ ഉപഭോഗം അഥവാ ചെലവ് എന്ന് വിളിക്കുന്നു. ചെലവാക്കുന്ന രീതിയെ 'പ്രേരിതച്ചെലവ്' എന്നും 'സ്വാഭാവികച്ചെലവ്'എന്നും രണ്ടായി പൊതുവേ വിഭജിക്കാറുണ്ട്. ബാഹ്യപ്രേരണയാൽ ചെലവാക്കുന്നതും ആന്തരികചേതനയാൽ ചെലവഴിക്കുന്നതും എന്നർഥത്തിലാണ് ഈ വിഭജനം. എപ്രകാരമാണ് ഓരോരുത്തരും പണം ചെലവാക്കുന്നതെന്നതുമായി ബന്ധപ്പെട്ട് രസകരമായ കാര്യങ്ങൾ കണ്ടെത്താനാവും. ഉദാഹരണത്തിന് ലോട്ടറി അടിച്ചവരിൽ പെട്ടെന്ന് പഴയതിലും മോശമായ സാമ്പത്തിക അവസ്ഥയിലേക്ക് മാറിയവരുണ്ട്. അധ്വാനിച്ചുണ്ടാക്കിയ പണം ഓഫറുകളുടെ പിന്നാലെ പാഞ്ഞ് ആവശ്യമുള്ളതും ഇല്ലാത്തതുമായ വിഭവങ്ങൾകൊണ്ട് വീട് അലങ്കോലമാക്കുന്നവരുണ്ട്. പട്ടണത്തിൽ താമസിക്കുന്നവർക്ക് ഹോട്ടൽഭക്ഷണം പോലുള്ള വിഭവങ്ങളുടെ കൂടുതലായുള്ള ലഭ്യതമൂലം ചെലവ് ഏറാറുണ്ട്. ചിലരുടെ സാമീപ്യംമൂലം അപകർഷതാബോധം ഉണ്ടായി ആടയാഭരണങ്ങൾക്ക് ധാരാളമായി പണം ചെലവാക്കുന്നവരുണ്ട്. സാമ്പത്തികശാസ്ത്രത്തിൽ ചെലവുരീതിയുമായി ബന്ധപ്പെട്ട വിവിധ സിദ്ധാന്തങ്ങളുണ്ട്. ഒന്നാമത്തേത് ഉപഭോഗത്തിന്റെ സ്ഥായിയായ വരുമാന സിദ്ധാന്തമാണ്. ഇതനുസരിച്ച് ഒരാളുടെ ചെലവ് അയാളുടെ ജീവിതചക്രത്തിലെ സ്ഥിരവരുമാനത്തിന്റെ അളവുമായി സ്ഥായിയായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാമത്തേത് ആപേക്ഷിക വരുമാന സിദ്ധാന്തമാണ്. മറ്റുള്ളവരുടെ ചെലവുമായി ബന്ധപ്പെട്ട് സ്വന്തം ചെലവുകൾ നിജപ്പെടുത്തുന്ന ഈ രീതിയെ 'പ്രകടന ഇഫക്ട്' അല്ലെങ്കിൽ അതിന്റെ ഉപജ്ഞാതാവായ ജെയിംസ് ഡ്യൂസെൻബറിയുടെ പേരുമായി ബന്ധപ്പെടുത്തി 'ഡ്യൂസെൻബറി ഇഫക്ട്' എന്ന് വിളിക്കുന്നു. മൂന്നാമതായി ജീവിതത്തെ മൊത്തത്തിൽ കണക്കിലെടുക്കുന്ന ലൈഫ് സൈക്കിൾ സിദ്ധാന്തമാണ്. ബാല്യ-യൗവന-വാർധക്യകാലത്തെ വരവുചെലവിനെ കോർത്തിണക്കുന്ന ഈ സിദ്ധാന്തമനുസരിച്ച് ഭാവിയിൽ പ്രതീക്ഷിക്കുന്ന വരുമാനമനുസരിച്ച് ഇന്നത്തെ ചെലവിനെ സമീപിക്കുന്നു. ഇതിൽത്തന്നെ മറ്റൊരു പ്രധാന കാര്യം ഒരാളുടെ വരുമാനം കുറയുമ്പോൾ ചെലവ് കുറയ്ക്കാനാവുന്നില്ല എന്നതാണ്. 'റാച്ചറ്റ് ഇഫക്ട്' എന്നറിയപ്പെടുന്ന ഈ സിദ്ധാന്തത്തിന്റെ പിടിയിലകപ്പെട്ടവർ തങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഉയർന്ന ജീവിതനിലവാരം പുലർത്താൻ ഇപ്പോൾ കഴിയുന്നില്ല എന്ന കാര്യം മറ്റുള്ളവർ അറിയരുതെന്ന് ആഗ്രഹിക്കുന്നു. അതിനാൽ അവർ സമ്പാദ്യം കുറച്ചുകൊണ്ട് ഉപഭോഗ നിലവാരം നിലനിർത്തുന്നു. ജെയിംസ് ഹാംബളിൻ അഭിപ്രായപ്പെടുന്നതനുസരിച്ച് അനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്നവർക്ക് യാത്രാച്ചെലവ് ഏറെയായിരിക്കും. ആഭരണം വാങ്ങുന്നതിനേക്കാൾ അവർ യാത്രാ ടിക്കറ്റ് എടുക്കാനായിരിക്കും ശ്രമിക്കുന്നത്. ഇപ്രകാരമുള്ള വ്യത്യസ്തമായ സമീപനങ്ങളെ പൊതുവായി ക്രോഡീകരിക്കാനായി സൗഹൃദങ്ങൾക്ക് പ്രാധാന്യമുള്ളവരിൽ ഭക്ഷണം, സത്കാരം എന്നിവയ്ക്ക് ചെലവേറുന്നു. സമൂഹത്തിൽ സുസ്സമ്മതരും സ്വീകാര്യരുമാവാൻ ആഗ്രഹിക്കുന്നവർ ദാനധർമ പ്രവൃത്തികളിൽ ഏർപ്പെടുന്നത് കാണാം. കുശാഗ്ര ബിസിനസ് ബുദ്ധിയുള്ളവർ നിക്ഷേപമേഖലയിൽ പണം ചെലവാക്കുന്നു. ഭൗതികചിന്തകളാൽ അസ്വസ്ഥമാവുന്നവരിൽ ആടയാഭരണങ്ങൾക്ക് പ്രാധാന്യം നൽകുന്നവരുണ്ട്. ബൗദ്ധികമനസ്സുള്ളവർ പുസ്തകശേഖരണത്തിനും ഗവേഷണത്തിനും പണം നിർലോഭം ചെലവഴിക്കുന്നു. യഥാർഥത്തിൽ ഇതിന്റെ എല്ലാത്തിന്റെയും ഒരു സന്തുലിതാവസ്ഥയാണ് ആവശ്യമായിരിക്കുന്നത്. അപ്പോൾ, അദ്ധ്വാനിക്കുന്നതിൽ സന്തോഷവും നിക്ഷേപിക്കുന്നതിൽ ജാഗ്രതയും സമ്പാദിക്കുന്നതിൽ താത്പര്യവും ചെലവാക്കുന്നതിൽ ആനന്ദവും നൽകുന്നതിൽ ചാരിതാർഥ്യവും ജീവിക്കുന്നതിൽ ഉത്സാഹവുമുണ്ടാവുന്നു.

from money rss http://bit.ly/39JQqKL
via IFTTT

കനത്ത ഇടിവ്: സെന്‍സെക്‌സ് 788 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: പശ്ചിമേഷ്യയിലെ അസ്വസ്ഥത ഓഹരി സൂചികകളെ കനത്ത നഷ്ടത്തിലാക്കി. സെൻസെക്സ് 788 പോയന്റ്(1.90ശതമാനം)നഷ്ടത്തിൽ 40,676.63ലും നിഫ്റ്റി 234 പോയന്റ്(1.91ശതമാനം)താഴ്ന്ന് 11,993.05ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 2.31 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.96 ശതമാനവും നഷ്ടത്തിലായി. എല്ലാ വിഭാഗങ്ങളിലെ ഓഹരികളും നഷ്ടത്തിലായിരുന്നു. ലോഹം(2.96 ശതമാനം), ധനകാര്യം(2.65 ശതമാനം), റിയാൽറ്റി(2.51 ശതമാനം) ബാങ്ക്(2.44 ശതമാനം) എന്നിങ്ങനെ നഷ്ടത്തിലായി. ടൈറ്റാൻ, പവർഗ്രിഡ്, വിപ്രോ എന്നീ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ, ടിസിഎസ്, എൻടിപിസി, കൊട്ടക് ബാങ്ക്, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, സൺ ഫാർമ, ബജാജ് ഓട്ടോ, ഐടിസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex plunges 788 points

from money rss http://bit.ly/2sQuuNs
via IFTTT

ആദായ നികുതി ഫോമുകളില്‍ വിദേശ യാത്രയുടെ വിവരങ്ങള്‍ നല്‍കണം

ന്യൂഡൽഹി: ആദായ നികുതി ഫോമുകൾ ജനുവരിയിൽതന്നെ പ്രത്യക്ഷ നികുതി ബോർഡ് പുറത്തുവിട്ടു. സാധാരണ ഏപ്രിലിലാണ് ഓരോ വർഷവും പരിഷ്കരിച്ച ഫോമുകൾ പുറത്തുവിടാറുള്ളത്. ഐടിആർ-1, ഐടിആർ-4 എന്നീ ഫോമുകളാണ് പുറത്തുവിട്ടത്. പരിഷ്കരിച്ച ഫോമിൽ വിദേശ യാത്രയുടെയും പാസ്പോർട്ടിന്റെയും വിവരങ്ങൾ നൽകണം. വസ്തുവുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുത്തണം. ഭൂമിയിൽ കൂട്ടായ ഉടമസ്ഥതയാണുള്ളതെങ്കിൽ വ്യക്തികൾ ഐടിആർ-1, ഐടിആർ-4 എന്നിവ നൽകേണ്ടതില്ല. ഒരു കോടി രൂപയിലധികം ബാങ്കിൽ നിക്ഷേപമുണ്ടെങ്കിൽ ഐടിആർ-1 ഫോമല്ല നൽകേണ്ടത്. വിദേശ യാത്രയ്ക്ക് രണ്ടുലക്ഷം രൂപയിലധികം ചെലവഴിച്ചിട്ടുള്ളവരും വർഷം ഒരു ലക്ഷം രപ വൈദ്യുതി ബില്ലടച്ചിട്ടുള്ളവർക്കും ഐടിആർ-1 അല്ല ബാധകം. പാസ്പോർട്ട് ഉണ്ടെങ്കിൽ ഐടിആർ-4 ഫോമിൽ അതിന്റെ വിവരങ്ങൾ നൽകണം. രണ്ടു ലക്ഷത്തിലധികം രൂപ ചെലവഴിച്ച് വിദേശ യാത്ര നടത്തിയിട്ടുണ്ടെങ്കിൽ ചെലവഴിച്ച തുകയുടെ ഉൾപ്പടെയുള്ള വിശദ വിവരങ്ങൾ നൽകേണ്ടിവരും.

from money rss http://bit.ly/2unnesS
via IFTTT

ട്രംപിന്റെ ഭീഷണിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് മൂന്ന് ലക്ഷം കോടി രൂപ

ന്യൂഡൽഹി: ഇറാനെതിരെയുള്ള ട്രംപിന്റെ ഭീഷണിമൂലം രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് നഷ്ടമായത് മുന്നു ലക്ഷം കോടി രൂപ. ഉച്ചകഴിഞ്ഞ് 2.30ലെ കണക്കുപ്രകാരം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം മൂല്യം 154 ലക്ഷം കോടി രൂപയാണ്. വെള്ളിയാഴ്ചയിലെ ക്ലോസിങ് മൂല്യം 157 ലക്ഷം കോടി രൂപയുമായിരുന്നു. നഷ്ടം മൂന്നു ലക്ഷം കോടി രൂപ. ട്രംപിന്റെ ഭീഷണിയിൽ അഞ്ചിൽ നാല് ഓഹരികളും നഷ്ടത്തിലായി. സ്മോൾ ക്യാപ് ഓഹരികളെയാണ് തകർച്ച പ്രധാനമായും ബാധിച്ചത്. ലോകത്താകെയുള്ള എണ്ണ ഉത്പാദനത്തിൽ 50 ശതമാനത്തിലേറെയും പശ്ചിമേഷ്യയിൽനിന്നാണ്. ഒപെകിലെതന്നെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് ഇറാഖ്. ഇറാന്റെ ജനറൽ മേജറെ വധിച്ചതിനെതുടർന്ന് ലോകമാകെ ആശങ്കയിലാണ്. ഈ ആശങ്കയാണ് ഓഹരി വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്സ് 800 പോയന്റിലേറെ താഴെപ്പോയി. നിഫ്റ്റിയാകട്ടെ 12,000 നിലവാരത്തിനും. ആശങ്ക നിലനിൽക്കുന്നതിനാൽ ചെലവുചുരുക്കി കമ്മികുറയ്ക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രസർക്കാർ. Investors lost 3 trillion under Trumps threat

from money rss http://bit.ly/36sAJ8T
via IFTTT

രൂപയുടെ മൂല്യം ഡോളറിനെതിരെ 72 നിലവാരത്തിലേയ്ക്ക് താഴ്ന്നു

മുംബൈ: രൂപയുടെ മൂല്യം ഡോളറിനെതിരെ 72 നിലവാരത്തിലേയ്ക്ക് താഴ്ന്നു. രാവിലെ വ്യാപാരം നടക്കുമ്പോൾ 28 പൈസ താഴ്ന്ന് 72.08ലെത്തിയിരുന്നു. അതായത് ഒരു ഡോളർ ലഭിക്കാൻ 72.08 രൂപ നൽകണമെന്ന് ചുരുക്കം. ഇറാൻ-യുസ് സംഘർഷ ആശങ്കയെതുടർന്ന് അസംസ്കൃത എണ്ണവില ഉയർന്നതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഇറക്കുമതിക്കാരെയും രൂപയുടെ മൂല്യമിടവ് കാര്യമായി ബാധിക്കും. സർക്കാരിന്റെ ധനക്കമ്മി കൂടാനും ഇടയാക്കും. അതേസമയം, ഐടി, ഫാർമ കമ്പനികൾക്ക് രൂപയുടെ മൂല്യമിടിവ് ഗുണകരമാകും.

from money rss http://bit.ly/39IScf5
via IFTTT

കിടത്തി ചികിത്സ ആവശ്യമില്ലെങ്കിലും ആരോഗ്യ പരിരക്ഷ

മറ്റെല്ലാ ചെലവുകൾക്കുംപുറമെ ആരോഗ്യ സംരക്ഷണ ചെലവുകളും വർധിച്ചുവരുകയാണ്. ആരോഗ്യ സംരക്ഷണ മേഖലയിലെ പണപ്പെരുപ്പം 2018-19 ൽ ശരാശരി 7.14 ശതമാനമാണു വർധിച്ചത്. 2017-18 വർഷം 4.39 ശതമാനമായിരുന്ന സ്ഥാനത്താണിത്. ചികിത്സാചെലവുകൾ ഓരോവർഷവും 50 ശതമാനത്തിലേറെ വർധിച്ചുവരുന്നതായാണ് കാണുന്നത്. അതോടൊപ്പംതന്നെ 30-35 പ്രായ പരിധിയിലുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഏറി വരുന്നതും ആശങ്കാജനകമാണ്. കൃത്യമായ സാമ്പത്തിക സംരക്ഷണ പദ്ധതികളില്ലാതെ മുന്നോട്ടു പോകാനാവാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ കിടത്തിചികിൽസിക്കാത്ത സന്ദർഭങ്ങളിലും പരിരക്ഷ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും വ്യാപകമാകുന്നുണ്ട്. ചെറുപ്രായത്തിൽതന്നെ കൃത്യമായ ആരോഗ്യ പരിരക്ഷാ പദ്ധതികൾ നേടുന്നതായിരിക്കും ഉത്തമം. അടുത്തിടെ ആരംഭിച്ചിട്ടുള്ള പല ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളിലും ആശുപത്രിയിൽ പ്രവേശിപ്പിക്കാതെതന്നെ നൽകുന്ന ഒപിഡി (ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റ്) ചികിൽസകൾക്കും പ്രക്രിയകൾക്കും പരിരക്ഷ നൽകുന്ന വ്യവസ്ഥകളുണ്ട്. രോഗനിർണയത്തിനോ ചികിൽസയ്ക്കോ ആയി ഒരു വ്യക്തി ആശുപത്രിയിലോ ക്ലിനിക്കിലോ എത്തുന്നതും അവിടെ അഡ്മിറ്റ് ആകാതെ ഡോക്ടറുടെ ഉപദേശം തേടുന്നതുമെല്ലാമാണ് ഒപിഡി എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. ആശുപത്രിയിൽ കിടത്തിയുള്ളതല്ലാത്ത ചികിൽസകളിൽ പരിരക്ഷ ലഭിക്കുവാൻ ഇത്തരത്തിൽ ഒപിഡി ചികിൽസകൾക്കും പരിരക്ഷ നൽകുന്ന ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ സഹായിക്കും. ആർക്കെല്ലാമാണ് ഒപിഡി പരിരക്ഷ ആവശ്യമുള്ളത്? ആശുപത്രിയിൽ കിടത്തിയല്ലാതെയുള്ള ചികിൽസ ആവശ്യമുളള എല്ലാവർക്കും ഒപിഡി പരിരക്ഷയുള്ള ആരോഗ്യ ഇൻഷൂറൻസ് പോളിസികൾ ഗുണകരമാകും. വൈറൽ പനികൾ പോലുള്ള ചെറിയ രോഗങ്ങളുടെ ചികിൽസകൾക്കും പ്രമേഹം, ആർത്രൈറ്റീസ്, പുറംവേദന പോലുള്ള രോഗങ്ങളുടെ കാര്യത്തിലുമെല്ലാം ഇതു സഹായകമാകും. തുടർച്ചയായുള്ള രോഗങ്ങളുടെ ഫലമായി സ്ഥിരമായി ഡോക്ടറെ കാണേണ്ടി വരുമ്പോഴും ഒപിഡി പരിരക്ഷ ലഭിക്കും. സവിശേഷതകൾ ആശുപത്രിയിൽ കിടത്താതെയുള്ള ചികിൽസകൾക്കു വേണ്ടിവരുന്ന ചെലവുകൾ ക്ലെയിം ചെയ്യാൻ ഒപിഡി പരിരക്ഷ സഹായകമാകും. മരുന്നുകളുടെ ചെലവുകൾ, രോഗനിർണയം, ചെറിയ പ്രൊസീജിയറുകൾ തുടങ്ങിയവയെല്ലാം ഈ പോളിസി പ്രകാരം ക്ലെയിമിന് അർഹമാണ്. ഇതിനായി അടക്കുന്ന പ്രീമിയത്തിന് ആദായ നികുതി ആനുകൂല്യവും ലഭിക്കും. നെറ്റ് വർക്ക് ക്ലിനിക്കുകളിലും ആശുപത്രികളിലും മാത്രമേ ഒപിഡി ചികിൽസ സാദ്ധ്യമാകൂ എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. വലിയ കാത്തിരിപ്പില്ലാതെതന്നെ ഒരു വ്യക്തിക്ക് ഒപിഡി ക്ലെയിമുകൾ നൽകാനാവും. നിലവിലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടാണെങ്കിൽ പോളിസി എടുത്ത് 90 ദിവസത്തിനുള്ളിൽ ഒപിഡി ചെലവുകൾ ക്ലെയിം ചെയ്യാം. നിലവിലില്ലാത്ത അസുഖങ്ങളുമായി ബന്ധപ്പെട്ടാണെങ്കിൽ ആദ്യദിവസംമുതൽ ക്ലെയിം ചെയ്യാനാവും. പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഒരേ വർഷത്തിൽതന്നെ വിവിധ ക്ലെയിമുകൾ നൽകാനും സാധിക്കും. എന്തെല്ലാം ഉൾപ്പെടും? ഒപിഡി ആനുകൂല്യങ്ങൾ വിവിധ രീതികളിൽ ലഭ്യമാണ്. കൺസൾട്ടേഷനും പരിശോധനകൾക്കും ആവശ്യമുള്ള ഫീസ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സ്റേ, സ്കാൻ, പതോളജി തുടങ്ങിയ രോഗനിർണയ പ്രക്രിയകൾക്കും ക്ലെയിം നൽകാം. പിഒപി പോലുള്ള ചെറിയ സർജിക്കൽ പ്രൊസീജിയറുകൾ, അപകടങ്ങൾക്കും മൃഗങ്ങളുടെ കടിയേറ്റുള്ള പരുക്കുകൾക്കും ശേഷമുള്ള ഡ്രസ്സിങ്, ഡോക്ടർ നടത്തുന്ന മറ്റ് പ്രക്രിയകൾ തുടങ്ങിയവയ്ക്കും പരിരക്ഷ ലഭിക്കും. പരിരക്ഷ ലഭിക്കാത്തവ ആശുപത്രിയിൽ പോകുമ്പോൾ നടത്തുന്ന എല്ലാ പ്രക്രിയകൾക്കും പരിരക്ഷ ലഭിക്കില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതു കൊണ്ടു തന്നെ ഏതെല്ലാം ഇനങ്ങളാണ് പരിരക്ഷയ്ക്ക് അർഹമായത് എന്ന് ഇൻഷൂറൻസ് സേവന ദാതാവിനോട് മുൻകൂട്ടി അന്വേഷിക്കുന്നത് ഉചിതമായിരിക്കും. കണ്ണടകൾ, കോൺടാക്ട് ലെൻസുകൾ, സൗന്ദര്യ വർധക പ്രക്രിയകൾ, വാക്കറുകൾ, ബ്ലഡ് പ്രഷർ നിരീക്ഷണ ഉപകരണങ്ങൾ, ഗ്ലൂക്കോ മീറ്ററുകൾ, തെർമോ മീറ്ററുകൾ, ഡയറ്റീഷ്യനുള്ള ചാർജ്, വിറ്റമിനുകൾ, സപ്ലിമെന്റുകൾ എന്നിവയ്ക്കുള്ള ചെലവ് തുടങ്ങിയവയെല്ലാം പരിരക്ഷ ലഭ്യമല്ലാത്ത ഇനങ്ങളിൽ പെടും. അടിസ്ഥാന പോളിസികളുടെ ആഡ് ഓൺ ആയാണ് സാധാരണ ഇൻഷൂറൻസ് സ്ഥാപനങ്ങൾ ഒപിഡി പരിരക്ഷ നൽകുന്നത്. ഇവയുടെ ആനുകൂല്യങ്ങൾ കൂടുതലായി ഉപയോഗിക്കുവാൻ സാധ്യതയുള്ളതിനാൽ ഇവ ഉയർന്ന നിരക്കിലാവും സാധാരണ ലഭ്യമാക്കുക. ഓരോ വ്യക്തിയും ഇവയുടെ ആവശ്യകതയും തങ്ങളുടെ സവിശേഷതകളും വിശകലനം ചെയ്യണം. പലപ്പോഴും ഇവ ചെലവേറിയതും പ്രസക്തിയില്ലാത്തതുമാണെന്ന തെറ്റിദ്ധാരണ ഉണ്ടായേക്കാമെങ്കിലും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിൽ ഇവ ഏറെ ഗുണകരമായിരിക്കും. (സ്റ്റാർ ഹെൽത്ത് ആന്റ് അലൈഡ് ഇൻഷൂറൻസിന്റെ മാനേജിങ് ഡയറക്ടറാണ് ലേകഖൻ)

from money rss http://bit.ly/36nQca5
via IFTTT

Sunday, 5 January 2020

യുഎസ്-ഇറാന്‍ സംഘര്‍ഷം: സ്വര്‍ണവില പവന് 30,200 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയർന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710 രൂപയായിരുന്നു കഴിഞ്ഞദിവസം ഗ്രാമിന്. ശനിയാഴ്ച സ്വർണ വില പവന് 120 രൂപ ഉയർന്ന് 29,680 രൂപയായിരുന്നു. 29,080 രൂപയായിരുന്നു സംസ്ഥാനത്ത് ഡിസംബറിലെ ഏറ്റവും ഉയർന്ന സ്വർണ വില. 28,000 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന വില. 20 ദിവസംകൊണ്ട് സ്വർണവിലയിലുണ്ടായ വർധന 2,200 രൂപയാണ്. എംസിഎക്സ് ഫെബ്രുവരി ഗോൾഡ് ഫ്യൂച്ചേഴ്സിൽ എക്കാലത്തെയും ഉയർന്ന നിലവാരമായ 41,030 രൂപയിലേയ്ക്ക് വില ഉയർന്നു. 918 രൂപയുടെ വർധനവാണുണ്ടായത്. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് ആഗോള വിപണിയിൽ വില കുതിച്ചതാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 1.5 ശതമാനം വർധിച്ച് 1,579.55 ഡോളറായി. Gold price has touched Rs 30,200 for a sovereign

from money rss http://bit.ly/2FkuOqi
via IFTTT

കുതിക്കുന്നത് ഓഹരിസൂചിക; മൊത്തം വിപണിയല്ല

'സമ്പദ്വ്യവസ്ഥ താഴേക്ക് പോകുമ്പോൾ ഓഹരി വിപണി ഉയരുന്നത് തനിക്ക് ഒരു സമസ്യയായിട്ടാണ് അനുഭവപ്പെടുന്നത്' എന്നാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രസർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായ അരവിന്ദ് സുബ്രഹ്മണ്യൻ പറയുന്നത്. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എൻ.എസ്.ഇ. സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സെന്ററിന്റെ ആദ്യത്തെ 'ബിഹേവിയറൽ ഇക്കണോമിക്സ് പ്രോജക്ട് ഈ സമസ്യയ്ക്ക് ഉത്തരം തേടുന്നതിനു വേണ്ടിയുള്ളതാകണമെന്നും അദ്ദേഹം നിർദേശിച്ചു. സാമ്പത്തിക വളർച്ച ആശങ്കാജനകമാം വിധം കുറഞ്ഞപ്പോഴാണ് ഓഹരി സൂചിക എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് കുതിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 2013-ന് ശേഷം ആദ്യമായാണ് 5 ശതമാനത്തിന് താഴേക്ക് പോകുന്നത്. അതേസമയം, ഇന്ത്യൻ ഓഹരി വിപണി എക്കാലത്തെയും ഉയർന്ന നിലവാരം രേഖപ്പെടുത്തി. 'സമ്പദ്വ്യവസ്ഥയുടെ ബാരോമീറ്ററാണ് ഓഹരിവിപണി' എന്ന, പൊതുവെ സ്വീകാര്യമായ സങ്കൽപ്പമാണ്. സമ്പദ്വ്യവസ്ഥ താഴേക്ക് പോകുമ്പോൾ ഓഹരി വിപണി ഉയരുന്നത് ഉത്തരമില്ലാത്ത സമസ്യയാണെന്ന് അരവിന്ദ് സുബ്രഹ്മണ്യനെ പോലുള്ളവർ പറയുന്നതിന് കാരണവും ഇതാണ്. എന്നാൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഓഹരി സൂചിക നമ്മുടെ സമ്പദ്വ്യവസ്ഥയുടെ പ്രതിഫലനമാണോ...? ഓഹരി സൂചികകളായ സെൻസെക്സിന്റെയും നിഫ്റ്റിയുടെയും കുതിപ്പിനെയാണ് നാം വിപണിയുടെ കുതിപ്പായി കാണുന്നത്. എന്നാൽ, സെൻസെക്സോ നിഫ്റ്റിയോ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെയോ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ പല തട്ടിൽ നിൽക്കുന്ന വളരെ വിപുലമായ ഇന്ത്യൻ കമ്പനികളുടെയോ പരിച്ഛേദമാകുന്നില്ല. സെൻസെക്സിൽ 30 കമ്പനികളും നിഫ്റ്റിയിൽ 50 കമ്പനികളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഈ കമ്പനികളുടെ ഓഹരിവിലയിലുണ്ടാകുന്ന വ്യതിയാനമാണ് സൂചികയിൽ പ്രതിഫലിക്കുന്നത്. സെൻസെക്സിൽ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. ബാങ്ക്, ഇൻഫോസിസ്, ഐ.ടി.സി., കൊട്ടക്ക് മഹീന്ദ്ര ബാങ്ക്, ടി.സി.എസ്., എൽ ആൻഡ് ടി, ആക്സിസ് ബാങ്ക് എന്നീ പത്ത് കമ്പനികൾക്ക് മാത്രം 70.97 ശതമാനം 'വെയിറ്റേജ്' ഉണ്ട്. അതായത്, ഉയർന്ന വെയിറ്റേജുള്ള പത്തോ പതിനഞ്ചോ കമ്പനികളുടെ ഓഹരിവില ഗണ്യമായി ഉയർന്നാൽത്തന്നെ സൂചിക കുതിക്കും... ഇപ്പോൾ സംഭവിക്കുന്നതും അതാണ്. റിലയൻസ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. ബാങ്ക്, കൊട്ടക്ക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ മുൻനിര കമ്പനികളുടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റമാണ് സൂചികകളുടെ കുതിപ്പായി മാറിയത്. അതേസമയം, നിഫ്റ്റിയിലും സെൻസെക്സിലും ഉൾപ്പെട്ട പല കമ്പനികൾക്കും കുതിപ്പിൽ പങ്കാളിത്തം വഹിക്കാൻ സാധിച്ചിട്ടില്ല. നിഫ്റ്റി ഡിസംബറിൽ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന നിലവാരത്തിന് തൊട്ടടുത്തായി ഇപ്പോഴും തുടരുമ്പോഴും നിഫ്റ്റിയിൽ ഉൾപ്പെട്ട പകുതിയോളം ഓഹരികൾ അവയുടെ എക്കാലത്തെയും ഉയർന്ന വിലയുടെ 25 ശതമാനം താഴെയായാണ് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 13 ശതമാനം ഉയർച്ച രേഖപ്പെടുത്തിയപ്പോൾ, നിഫ്റ്റിക്ക് പുറത്തുള്ള ഇടത്തരം, ചെറുകിട കമ്പനികളുടെ ഓഹരികളിൽ ബഹുഭൂരിഭാഗത്തിനും ഈ മുന്നേറ്റത്തിൽ പങ്കാളിത്തമില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ എൻ.എസ്.ഇ. മിഡ്കാപ് 50 സൂചിക മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സൂചികാധിഷ്ഠിതമല്ലാത്ത മറ്റ് കമ്പനികളുടെ പ്രകടനം എങ്ങനെയായിരുന്നാലും അത് സെൻസെക്സിനെയോ നിഫ്റ്റിയെയോ ബാധിക്കുന്ന കാര്യമല്ല. സൂചികക്ക് പുറത്തുള്ള ഇടത്തരം, ചെറുകിട കമ്പനികൾ സാമ്പത്തിക വളർച്ച കുറയുന്നതിന്റെ ഇരകളായി മാറുമ്പോഴും അത് നിഫ്റ്റിയിലോ സെൻസെക്സിലോ പ്രതിഫലിക്കുന്നില്ല. കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചത് ഓഹരി വിപണിക്ക് ഉത്തേജനം പകർന്ന ഘടകമാണ്. പക്ഷേ, ആ നടപടിയും സൂചികകളിൽ ഉയർന്ന വെയിറ്റേജുള്ള കമ്പനികൾക്കാണ് ഗുണകരമാകുന്നത്. അതിന്റെ ആനുകൂല്യം സ്വന്തമാക്കുന്ന കോർപ്പറേറ്റ് ഭീമന്മാർ നയിക്കുന്ന മുന്നേറ്റമാണ് വിപണിയിൽ ഇപ്പോൾ നിലനിൽക്കുന്നത്. സമ്പദ്വ്യവസ്ഥയുടെ ബാരോമീറ്ററാണ് ഓഹരി വിപണി എന്ന സങ്കൽപ്പത്തിന് ഇന്ത്യൻ സാഹചര്യത്തിലെങ്കിലും വലിയ കഴമ്പൊന്നുമില്ലെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. മൊത്തം സമ്പദ്വ്യവസ്ഥയുടെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നതിന് പകരം അത് സൂചികകളുടെ ബാസ്കറ്റിൽ ഉൾപ്പെട്ട പത്തോ പതിനഞ്ചോ കമ്പനികളുടെ പ്രകടനത്തെ മാത്രമാണ് രേഖപ്പെടുത്തുന്നത്. സൂചികാധിഷ്ഠിതമായ പ്രമുഖ കമ്പനികളിലെ നിക്ഷേപം ഗണ്യമായി ഉയർത്തുന്നതിലൂടെയാണ് 'മ്യൂച്വൽ ഫണ്ടു'കൾ ഈ മുന്നേറ്റം പ്രയോജപ്പെടുത്താൻ ശ്രമിക്കുന്നത്. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ മുൻനിരയിലുള്ള 50 കമ്പനികളിലാണ് ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 77 ശതമാനം നിക്ഷേപവും നടത്തിയിരിക്കുന്നത്. കുതിപ്പിന് പിന്നിൽ എസ്.ഐ.പി. ഓഹരി സൂചികയിലെ കുതിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന ഒരു പ്രധാന ഘടകം വിപണിയിൽ ഇന്ത്യക്കാരുടെ നിക്ഷേപം ഗണ്യമായി ഉയർന്നതാണ്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി.) വഴി കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതിമാസം മ്യൂച്വൽ ഫണ്ടുകളിലേക്ക് എത്തിയ ശരാശരി നിക്ഷേപം 8,200 കോടി രൂപയാണ്. 2019 ജനുവരി മുതൽ നവംബർ വരെയുള്ള 11 മാസ കാലയളവിൽ 90,094 കോടി രൂപയാണ് എസ്.ഐ.പി. വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടത്. നവംബറിൽ 8,273 കോടി രൂപയുടെ എസ്.ഐ.പി. നിക്ഷേപമാണുണ്ടായത്. ഉപഭോഗം കുറയ്ക്കുകയും നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുന്ന പ്രവണത ശക്തമായത് എസ്.ഐ.പി.ക്ക് പ്രചാരമേറിയതിന് ഒരു പ്രധാന കാരണമാണ്. ഇതിന് പുറമെ 1,500 കോടിയോളം രൂപ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇ.പി.എഫ്.ഒ.) ഓഹരി അധിഷ്ഠിത എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളി (ഇ.ടി.എഫ്.)ൽ നിക്ഷേപിക്കുന്നു. ഇങ്ങനെ ഓരോ മാസവും ഓഹരി വിപണിയിലെത്തുന്ന ഏകദേശം 10,000 കോടി രൂപയുടെ എസ്.ഐ.പി. നിക്ഷേപം ഓഹരി വിപണി ഉയർന്ന നിലയിൽ തുടരുന്നതിന് ഒരു പ്രധാന കാരണമാണ്. ഇങ്ങനെയെത്തുന്ന നിക്ഷേപം പ്രധാനമായും സൂചികയിൽ ഉയർന്ന വെയിറ്റേജുള്ള വൻകിട ബ്ലൂചിപ് കമ്പനികളിലാണ് ഫണ്ട് മാനേജർമാർ നിക്ഷേപിക്കുന്നത്. അവയുടെ ഓഹരി വില റെക്കോഡുകൾ ഭേദിച്ച് ഉയർന്നുകൊണ്ടിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. നേരത്തെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഗണ്യമായി നിക്ഷേപം പിൻവലിച്ചാൽ ഇന്ത്യൻ വിപണി തകർന്നടിയുന്ന കാഴ്ചയാണ് നാം കണ്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതിവിശേഷം തീർത്തും വ്യത്യസ്തമാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന നടത്തുന്ന അവസരങ്ങളിൽ വിപണിക്ക് പിന്തുണ നൽകുന്ന നിർണായക ശക്തിയായി മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ മാറിക്കഴിഞ്ഞു. ദീർഘകാല നിക്ഷേപത്തിന്റെ ഭാഗമായാണ് എസ്.ഐ.പി. വഴി ഓരോ മാസവും വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് സംഭവിക്കുന്നത് എന്നതിനാൽ, അത് പൊടുന്നനെ നിലയ്ക്കുന്നതല്ല. അതുകൊണ്ടുതന്നെ, വിപണി മുന്നോട്ടുപോകുന്നതിൽ ഈ നിക്ഷേപപ്രവാഹം ഒരു പ്രധാന ഘടകമായി തുടർന്നും പ്രവർത്തിക്കും. aravindkraghav@gmail.com

from money rss http://bit.ly/35pWx3t
via IFTTT

മധ്യേഷ്യയിലെ സംഘര്‍ഷം: സെന്‍സെക്‌സിലെ നഷ്ടം 418 പോയന്റ്

മുംബൈ: മധ്യേഷ്യയിലെ സംഘർഷാവസ്ഥ ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 418 പോയന്റ് നഷ്ടത്തിൽ 41050ലും നിഫ്റ്റി 128 പോയന്റ് താഴ്ന്ന് 12098ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 317 കമ്പനികൾ നേട്ടത്തിലും 1052 കമ്പനികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. ഐടി ഒഴികെയുള്ള ഓഹരികളെല്ലാം നഷ്ടത്തിലാണ്. ടൈറ്റൻ കമ്പനി, വിപ്രോ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. എസ്ബിഐ, കോൾ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, യെസ് ബാങ്ക്, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, സൺ ഫാർമ, മാരുതി സുസുകി, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. Sensex down 450 pts on Middle East tensions

from money rss http://bit.ly/2Ne8zXF
via IFTTT