121

Powered By Blogger

Sunday, 12 January 2020

ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ റെക്കോഡ് നേട്ടം തുടരുന്നു. സെൻസെക്സ് 250 പോയന്റിലേറെ നേട്ടത്തിൽ 41,868ലും നിഫ്റ്റി 69 പോയന്റ് ഉയർന്ന് 12326ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 779 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 175 ഓഹരികൾ നഷ്ടത്തിലുമാണ്. 64 ഓഹരികൾക്ക് മാറ്റമില്ല. മികച്ച പാദഫലം പുറത്തുവിട്ടതിനെതുടർന്ന് ഇൻഫോസിസിന്റെ ഓഹരിവില മൂന്നുശതമാനം ഉയർന്നു. ഈയാഴ്ച ആവസനത്തോടെ പരിഗണിക്കാനിരിക്കുന്ന യുഎസ്-ചൈന വ്യാപാര ഉടമ്പടിയും യുഎസ് ജോബി റിപ്പോർട്ടും ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. ഏഷ്യൻ വിപണികളിൽ പലതും നഷ്ടത്തിലാണ്. വാൾസ്ട്രീറ്റ് നഷ്ടത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ജപ്പാന്റെ നിക്കിയ്ക്ക് ഇന്ന് അവധിയാണ്. സൺ ഫാർമ, കോൾ ഇന്ത്യ, സിപ്ല, വിപ്രോ, ഐടിസി, എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex, Nifty rise to record highs

from money rss http://bit.ly/30fectL
via IFTTT

Saturday, 11 January 2020

എസ്ബിഐയുടെ വിവിധ സേവനങ്ങള്‍ ഇനി 'എസ്ബിഐ ക്വിക്ക്' ആപ്പിലൂടെ

ഉപഭോക്താക്കൾക്ക് വിവിധ സേവനങ്ങൾ നൽകുന്ന എസ്ബിഐ ക്വിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചു. എസ്എംഎസ് അല്ലെങ്കിൽ മിസ്ഡ് കോൾ നൽകിയാൽ സേവനം ലഭിക്കും. എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് അക്കൗണ്ടിലെ ബാലൻസ് തുക അറിയാം.മിനി സ്റ്റേറ്റ്മെന്റ്, ചെക്ക് ബുക്കിനുള്ള അപേക്ഷ, അവസാനത്തെ ആറുമാസത്തെ അക്കൗണ്ട് സ്റ്റേറ്റുമെന്റ്, ഭവന വായ്പ-വിദ്യാഭ്യാസ വായ്പ എന്നിവയുടെ പലിശയുടെ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് എസ്ബിഐ ക്വിക്ക് ആപ്പ് വഴി അപേക്ഷിക്കാം. ഏതൊക്കെ ദിവസങ്ങളിലാണ് എസ്ബിഐയ്ക്ക് അവധിയുള്ളതെന്ന് വ്യക്തമാക്കുന്ന കലണ്ടറും ആപ്പിലുണ്ട്. എസ്ബിഐ ക്വിക്ക് ഒരു തവണ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ ഇന്റർനെറ്റിന്റെ ആവശ്യമില്ല. എസ്എംഎസ്, മിസ്കോൾ വഴി പ്രവർത്തിക്കും. ആപ്പ് ഉപയോഗിക്കാൻ കീ വേഡുകളോ മൊബൈൽ നമ്പറോ ഉപയോഗിക്കേണ്ടതുമില്ല. With the SBI Bank Holiday Calendar app easily accessible though the SBI Quick App, experience the ease of accessing a single app for your SBI needs! Download the latest version of the SBI Quick app from the Google Play Store or the Apple App Store. Visit: http://bit.ly/2tSDCkA pic.twitter.com/UDVXVz1CkE — State Bank of India (@TheOfficialSBI) January 6, 2020 രജിസ്റ്റർ ചെയ്യാൻ REG Account Number എന്ന് 09223488888 രജിസ്ട്രേഡ് മൊബൈൽ നമ്പറിൽനിന്ന് എസ്എംഎസ് അയയ്ക്കുക. വിജയകരമായി രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ ആവിവരം ലഭിക്കും. തുടർന്ന് സേവനം ഉപയോഗിക്കാം. അക്കൗണ്ട് ബാലൻസ് അറിയാൻ BAL എന്ന് 09223766666 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ് അയയ്ക്കുക. അല്ലെങ്കിൽ മിസ് കോൾ ചെയ്യുക. മിനി സ്റ്റേറ്റ്മെന്റ് ലഭിക്കാൻ 09223866666 എന്ന നമ്പറിലേയ്ക്ക് മിസ് കോൾ ചെയ്യുക. അല്ലെങ്കിൽ, MSTMT എന്ന് എസ്എംഎസ് ചെയ്യുക. ചെക്ക് ബുക്കിനുള്ള അപേക്ഷ 09223588888 എന്ന നമ്പറിലേയ്ക്ക് CHQREQ എന്ന് എസ്എംഎസ് അയയ്ക്കുക. അപ്പോൾ ഉപഭോക്താവിന് തിരിച്ച് എസ്എംഎസ് ലഭിക്കും. അതിനുശേഷം CHQACC<space>Y<space>6-digit number received in SMS- എന്നിങ്ങനെയുള്ള ഫോർമാറ്റിൽ എസ്എംഎസ് അയയ്ക്കുക. പലിശ സർട്ടിഫിക്കറ്റ് ലഭിക്കാൻ HLI<space> <Account Number> <space> <code> എന്ന ഫോർമാറ്റിൽ 09223588888 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ് അയയ്ക്കുക. ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ എടിഎം കാർഡ് നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എസ്എംഎസ് വഴി ബ്ലോക്ക് ചെയ്യാം. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽനിന്ന് അതിനായി BLOCK<space>XXXX ഫോർമാറ്റിൽ 567676ലേയ്ക്ക് എസ്എംഎസ് അയക്കാം. XXXX-എന്നത് നിങ്ങളുടെ കാർഡിലെ അവസാനത്തെ നാല് അക്കങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. തിരിച്ച് സന്ദേശം ലഭിക്കും. അപേക്ഷയുടെ നമ്പർ, ബ്ലോക്ക് ചെയ്ത തിയതിയും സമയവും അതിലുണ്ടാകും. 1.സേവിങ്സ്, കറന്റ്, ഓവർ ഡ്രാഫ്റ്റ്, കാഷ് ക്രഡിറ്റ് അക്കൗണ്ടുകൾക്ക് എസ്ബിഐ ക്വിക്ക് സേവനം ലഭിക്കും. 2.ഈ സേവനം ഉപയോഗിക്കാൻ ലോഗിൻഐഡി പാസ് വേഡ് എന്നിവയുടെ ആവശ്യമില്ല. മൊബൈലിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ് വേഡ് ഉപയോഗിച്ച് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാം. 3.എസ്ബിഐ ക്വിക്ക് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്താനാവില്ല.

from money rss http://bit.ly/35OmpXb
via IFTTT

നിങ്ങളുടെ ട്രെയിന്‍ റിസര്‍വേഷന്‍ ചാര്‍ട്ട് ഓണ്‍ലൈനില്‍ കാണാം

നിങ്ങൾ ട്രെയിനിൽ ഇടക്കിടെ യാത്ര ചെയ്യുന്നയാളാണോ? ബുക്കിങ് കൺഫേം ആയിട്ടുണ്ടോയെന്ന് ആശങ്കപ്പെടാറുണ്ടോ? ഇതാ അതിന് പരിഹാരവുമായി റെയിൽവെ. ഇനിമുതൽ റിസർവേഷൻ ചാർട്ടുകൾ ഓൺലൈനിൽ കാണാം. ഒഴിവുള്ളതും ബുക്ക് ചെയ്തിട്ടുള്ളതും ഭാഗികമായി ബുക്ക് ചെയ്ത ബെർത്തുകളെപറ്റിയുമുള്ള വിവരങ്ങൾ ഇതിലൂടെ അറിയാം. റിസർവേഷൻ ചാർട്ട് തയ്യാറാക്കിയശേഷമാണ് ഈവിവരങ്ങൾ അറിയാൻ കഴിയുക. റെയിൽവെ മന്ത്രി പിയൂഷ് ഗോയലാണ് ട്വിറ്ററിലൂടെ ഈവിവരം അറിയിച്ചത്. ചാർട്ട് തയ്യാറാക്കിയതിനുശേഷം ഒഴിവുള്ള ബെർത്തുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത് യാത്രക്കാർക്ക് ഉപകാരപ്രദമാകും. Hassle-Free Train Travel: Passengers can now access information on vacant, booked and partially booked train berths after preparation of the reservation chart, at the click of a button. To check, visit: http://bit.ly/380nEUB pic.twitter.com/W7KScvuzAz — Piyush Goyal (@PiyushGoyal) January 6, 2020 ട്രെയിൻ പുറപ്പെടുന്നതിന് നാലുമണിക്കൂർ മുമ്പ് ആദ്യത്തെ ചാർട്ട് പുറത്തുവിടും. രണ്ടാമത്തെ ചാർട്ട് 30 മിനുട്ടിനുമുമ്പും ഓൺലൈനിലൂടെ കാണാം. സീറ്റുമാറ്റത്തെപറ്റിയുള്ള വിവരങ്ങൾ രണ്ടാമത്തെ ചാർട്ടിലാകും ഉണ്ടാകുക. ഐആർസിടിസിയുടെ വെബ് സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയുമാണ് ഈ വിവരങ്ങൾ അറിയാൻ കഴിയുക. എങ്ങനെ അറിയാം ഐആർസിടിസി വെബ്സൈറ്റ് ലോഗിൻ ചെയ്യുക. അപ്പോൾ ചാർട്ട്/വേക്കേൻസി എന്ന ലിങ്ക് കാണാം. അവിടെ ക്ലിക്ക് ചെയ്താൽ നിങ്ങൾ പുതിയ പേജിലെത്തും. യാത്രാവിവരങ്ങൾ നൽകുക. ട്രെയിൻ നമ്പർ, യാത്ര തിയതി, ബോർഡിങ് സ്റ്റേഷൻ എന്നിവയാണ് നൽകേണ്ടത്. തുടർന്ന് ഗെറ്റ് ട്രെയിൻ ചാർട്ട് എന്നസ്ഥലത്ത് ക്ലിക്ക് ചെയ്യുക. അപ്പോൾ റിസർവേഷൻ ചാർട്ട് കാണാം. ക്ലാസ് അടിസ്ഥാനമാക്കിയുള്ളതും കോച്ച് അടിസ്ഥാനമാക്കിയുള്ളതുമായ ഒഴിവുള്ള ബെർത്തുകളുടെയും വിവരങ്ങളുണ്ടാകും. കോച്ച് നമ്പറിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ബെർത്തിന്റെ ലേ ഔട്ടും കാണാം.

from money rss http://bit.ly/36VtjuI
via IFTTT

യപ്പ് ടിവിയില്‍ ബിസിസിഐ ഹോം സീസണ്‍

ന്യൂഡൽഹി: ദക്ഷിണേഷ്യയിലെ വീഡിയോ കണ്ടെന്റുകൾക്കായുള്ള ലോകത്തെ ലീഡിങ് ഒടിടി പ്ലാറ്റ് ഫോമായ യപ്പ് ടിവിയ്ക്ക് ബിസിസിഐയുടെ ഹോം സീസണിന്റെ ഡിജിറ്റൽ ബ്രോഡ്കാസ്റ്റിനുള്ള അവകാശം ലഭിച്ചു. ലോകത്തൊട്ടാകെയുള്ള യപ്പ് ടിവി വരിക്കാർക്ക് ബിസിസിഐയുടെ ഹോംസീസൺ കളികൾകാണാം. കോണ്ടിനന്റൽ യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങിളിലെല്ലാം യപ്പ് ടിവിക്ക് വരിക്കാരുണ്ട്. സാർക്ക് രാജ്യങ്ങളിലെ വരിക്കാർക്കും സ്പോർട്സ് ഇവന്റുകൾ ആസ്വദിക്കാം. ലോകത്തെതന്നെ ഏറ്റവും വലിയ ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ടിവിയാണ് യപ്പ് ടിവി. 200ലധികം ടിവി ചാനലുകളും 2000ലധികം സിനിമകളും യപ്പ് ടിവി ഓൺ ഡിമാൻഡ് സർവീസിലൂടെ നൽകിവരുന്നു. കൂടുതൽ വിരവങ്ങൽക്ക്:http://bit.ly/308bSVq

from money rss http://bit.ly/2tS8uC8
via IFTTT

Friday, 10 January 2020

തൊഴിലില്ലായ്മയും ദാരിദ്ര്യവും; ദിവസവും പത്ത് ആത്മഹത്യ

ന്യൂഡൽഹി:തൊഴിലില്ലായ്മയും ദാരിദ്ര്യവുംമൂലം 2018-ൽ രാജ്യത്ത് ആത്മഹത്യചെയ്യാൻ നിർബന്ധിതരായത് ദിവസേന ശരാശരി പത്തുപേർ (ഒൻപതു പുരുഷന്മാരും ഒരു സ്ത്രീയും). ഇതിനുപുറമേ, മയക്കുമരുന്നിനും മദ്യത്തിനും അടിമയായ 20 പേരും ദിനംപ്രതി ആത്മഹത്യചെയ്തു. 2018-ൽ രാജ്യത്താകെ 1.34 ലക്ഷത്തോളം ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. 2017-ലേതിൽ(1.3 ലക്ഷം)നിന്ന് 1.3 ശതമാനം അധികമാണിത്. തൊഴിലില്ലായ്മ കാരണമുള്ള ആത്മഹത്യ 14 ശതമാനം കൂടി കുടുംബപ്രശ്നങ്ങൾമൂലമുള്ള ആത്മഹത്യയാണ് ഏറ്റവുമധികം (30.4 ശതമാനം), 4.8 ശതമാനം വർധിച്ചു അസുഖംമൂലമുള്ള ആത്മഹത്യ രണ്ടാംസ്ഥാനത്ത്-18 ശതമാനം വൈവാഹിക പ്രശ്നങ്ങൾമൂലം-6.2 ശതമാനം മയക്കുമരുന്നിനും മദ്യത്തിനും അടിമയായി ആത്മഹത്യ ചെയ്തവർ-7193 (2017-ൽ 6705) തൊഴിലില്ലായ്മമൂലം-2741 (2017-ൽ 2404) ദാരിദ്ര്യംമൂലം-1202 (2017-ൽ 1198).

from money rss http://bit.ly/2TboIAD
via IFTTT

വീഡിയോ കെ.വൈ.സിക്ക് റിസർവ് ബാങ്കിന്റെ അനുമതി

മുംബൈ: ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഇ- കെ.വൈ.സി.യുടെ ഭാഗമായി ഇനി വീഡിയോ സംവിധാനവും. വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടികൾക്കാണ് (വി -സിപ്) ആർ.ബി.ഐ. അനുമതി നൽകിയിരിക്കുന്നത്. ഇതുൾപ്പെടുത്തി 2016 ഫെബ്രുവരിയിൽ പുറത്തിറക്കിയ വിജ്ഞാപനം ഭേദഗതി ചെയ്തു. ഇ - കെ.വൈ.സിയുടെ നിർവചനത്തിലും മാറ്റംവരുത്തി. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് പുതിയ വഴിതുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. വീഡിയോ വഴി ഉപഭോക്താവിന്റെ ഫോട്ടോയും തിരിച്ചറിയൽ രേഖകളും കെ.വൈ.സി.ക്കായി നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ അനുമതിയോടെ മാത്രമേ വി - സിപ് നടത്താൻ കഴിയൂ. പുതിയ സംവിധാനം നടപ്പാകുന്നതോടെ സാമ്പത്തികസ്ഥാപനങ്ങൾക്ക് നിയമപ്രകാരമുള്ള കെ.വൈ.സി. നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനാകും. അതേസമയം, വി - സിപ് വഴി തുറക്കുന്ന അക്കൗണ്ടുകൾ കൃത്യമായ ഓഡിറ്റിങ്ങിനുശേഷമേ പ്രവർത്തിപ്പിക്കാനാകൂ. ഉപഭോക്താവ് രാജ്യത്തുണ്ടോ എന്ന് അറിയുന്നതിനായി വീഡിയോ എടുക്കുമ്പോൾ ജിയോടാഗിങ് നിർബന്ധമാക്കിയിട്ടുണ്ട്. ആധാർവഴിയായിരിക്കും ഇതിന്റെ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടത്. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർവഴി വേണം വി - സിപ് നടപ്പാക്കാൻ. ആർ.ബി.ഐ. ഉത്തരവുപ്രകാരം ബാങ്കുകൾക്ക് ആധാർ അധിഷ്ഠിതമായി ഒ.ടി.പി. ഉപയോഗിച്ചും ഓഫ്ലൈൻ വെരിഫിക്കേഷൻ വഴിയും ബിസിനസ് കറൻസ്പോണ്ടന്റുമാരെ നിയോഗിച്ച് വി -സിപിന്റെ സഹായത്തോടെയും ഇ - കെ.വൈ.സി.യെടുക്കാം. എന്നാൽ മറ്റു ധനകാര്യ സ്ഥാപനങ്ങൾക്ക് ഓഫ്ലൈൻ വെരിഫിക്കേഷൻതന്നെ വേണ്ടിവരും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച യു.കെ. സിൻഹ സമിതിയാണ് വീഡിയോ കെ.വൈ.സി. സംബന്ധിച്ച് ശുപാർശ നൽകിയത്. നിലവിലുള്ള ഇ - കെ.വൈ.സി. സംവിധാനത്തിന് ഉപഭോക്താവ് സ്ഥലത്തുണ്ടായിരിക്കണമെന്ന് നിർബന്ധമാണ്. കൂടുതൽ ഡേറ്റ കൈകാര്യംചെയ്യേണ്ടതുമുണ്ട്. ഇതിനു പരിഹാരമായി ഫോട്ടോയും രേഖകളും വീഡിയോ ചാറ്റ് വഴി ലഭ്യമാക്കി വീഡിയോ - കെ.വൈ.സി. നടപ്പാക്കാനായിരുന്നു ശുപാർശ. Content Highlights: RBI permits video-based KYC process for customers of finance firms

from money rss http://bit.ly/2Tc7wv1
via IFTTT

റീട്വീറ്റ് ചെയ്യൂ..ജപ്പാനിലെ ഈ കോടീശ്വരന്‍ നിങ്ങള്‍ക്ക് കോടികള്‍ നല്‍കും

ട്വിറ്റർ ഫോളോവേഴ്സിനായി ജപ്പാനിലെ ഫാഷൻ ടൈക്കൂൺ നൽകുന്നത് 9 മില്യൺ ഡോളർ. രൂപയിലാണെങ്കിൽ 63.85 കോടി രൂപ. ഫാഷൻ ഡിസൈനറും കലാകാരനുമായ യാസുകു മീസാവുവാണ് തന്റെ ട്വിറ്റർ ഫോളോവേഴ്സിനായി ഇത്രയും തുക സമ്മാനമായി നൽകുക. കൃത്യതയില്ലാതെ തിരഞ്ഞെടുക്കുന്ന ആയിരം പേർക്കാണ് ഇത്രയുംതുക നൽകുക. അദ്ദേഹത്തിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുന്നവരും സമ്മാനം ലഭിക്കാൻ അർഹരാണ്. ഗൗരവമായ ഒരു സാമൂഹിക പരീക്ഷണമായാണ് അദ്ദേഹം തന്റെ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്. ഗവേഷണ-സാമ്പത്തിക വിദഗ്ധരുടെ ശ്രദ്ധയാകർഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംരംഭകരെ കയ്യയച്ച് സഹായിക്കുന്ന ഇദ്ദേഹം ഒരു കലാകാരൻ കൂടിയാണ്. തന്റെ ഫാഷൻ ബിസിനസായ സോസോ സോഫ്റ്റ് ബാങ്കിന് വിറ്റതിലൂടെ മീസാവു സ്വന്തമാക്കിയത് 900 ദശലക്ഷം ഡോറളാണ്.കഴിഞ്ഞ നവംബറിലായിരുന്നു ഡീൽ. സ്പേസ് എക്സിന്റെ ചന്ദ്രനിലേയ്ക്കുള്ള യാത്രാ പദ്ധതിയിൽ ആദ്യ സ്വകാര്യ യാത്രാ ടിക്കറ്റ് സ്വന്തമാക്കിയ വ്യക്തികൂടിയാണ് താരം. ഇലോൺ മക്സ് ആണ് അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പേസ് എക്സ് എന്ന സ്വകാര്യ സംരംഭത്തിന്റെ നായകൻ. പര്യവേഷണത്തിനുള്ള യാത്രയായാണ് 42 കാരനായ മീസാവു ചാന്ദ്രദൗത്യത്തെ കാണുന്നത്. ശില്പകലാ വിദഗ്ധർ, ഡിസൈനർമാർ തുടങ്ങി സർഗാത്മക കഴിവുള്ള വ്യക്തികളെയും അദ്ദേഹം കൂടെക്കൂട്ടുന്നുണ്ട്. യാത്രാനുഭവം അതിന്റെ തീവ്രതയിൽതന്നെ പകർത്തുകയാണ് ലക്ഷ്യം.

from money rss http://bit.ly/2Nbur5I
via IFTTT

സെന്‍സെക്‌സ് 147 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ദിനവ്യാപാരത്തിനിടെ നിഫ്റ്റി 12,311.20 എന്ന പുതിയ ഉയരംകുറിക്കുകയും ചെയ്തു. ഒടുവിൽ സെൻസെക്സ് 147.37 പോയന്റ് ഉയർന്ന് 41599.72ലും നിഫ്റ്റി 40.60 പോയന്റ് നേട്ടത്തിൽ 12256.50ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1389 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1133 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, മാരുതി സുസുകി, ഇൻഫോസിസ്, അൾട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹം, ഐടി, റിയാൽറ്റി, വാഹനം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം, ഫാർമ ഓഹരികൾ നേട്ടത്തിലായിരുന്നു.

from money rss http://bit.ly/35HNfzS
via IFTTT

സൈറസ് മിസ്ത്രിയുടെ പുനര്‍നിയമനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡൽഹി: സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പ് ചെയർമാനായി വീണ്ടും നിയമിച്ച കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. എൻസിഎൽഎടി വിധിക്കെതിരെ ഡിസംബർ 18നാണ് ടാറ്റ സൺസ് സുപ്രീം കോടതിയെ സമീപിച്ചത്. മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തു നിയമിച്ചുകൊണ്ട് നവംബർ 19നാണ് ട്രൈബ്യൂണലിന്റെ വിധിവന്നത്. മിസ്ത്രിയെ 2016 ഒക്ടോബറിലാണ് ടാറ്റ ഗ്രൂപ്പിന്റെ എക്സിക്യുട്ടീവ് ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയത്.

from money rss http://bit.ly/2R1MjRD
via IFTTT

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: പവന് 29,520 രൂപയായി

കൊച്ചി: സ്വർണം പവന് രണ്ടു ദിവസംകൊണ്ട് താഴ്ന്നത് പവന് 880 രൂപ. 29,520 രൂപയാണ് വെള്ളിയാഴ്ച പവന്റെ വില. ഗ്രാമിനാകട്ടെ 3690 രൂപയും. ഇറാൻ-യുഎസ് സംഘർഷത്തെതുടർന്ന് ജനുവരി എട്ടിനാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിലവാരമായ 30,400ലെത്തിയത്. അടുത്തദിവസംതന്നെ രാവിലെ വില 29,840 രൂപയിലേയ്ക്ക് താഴ്ന്നു. അന്നുതന്നെ വൈകീട്ട് വില വീണ്ടും കുറഞ്ഞ് 29,680 രൂപയിലെത്തിയിരുന്നു. ജനുവരി ഒന്നിന് 29,000 രൂപ നിലവാരത്തിലായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പശ്ചിമേഷ്യയിലെ സംഘർഷത്തെതുടർന്നാണ് പിന്നീടുള്ള ദിവസങ്ങളിൽ വില കുതിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ്(31.1ഗ്രാം)തനിത്തങ്കത്തിന്റെവില 1,547 ഡോളറായി താഴുകയും ചെയ്തു.

from money rss http://bit.ly/2san3jJ
via IFTTT

ബജറ്റ് ദിനം ശനിയാഴ്ചയാണെങ്കിലും ഓഹരി വിപണി പ്രവര്‍ത്തിക്കും

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് ശനിയാഴ്ചയാണെങ്കിലും ഓഹരി വിപണി പ്രവർത്തിക്കും. ബിഎസ്ഇയും എൻഎസ്ഇയും പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സാധാരണ ശനിയും ഞായറും ഓഹരി വിപണിക്ക് അവധിയാണ്. പ്രത്യേക ദിനംപ്രമാണിച്ചാണ് ഓഹരി വിപണി പ്രവർത്തിക്കുക. ധനമന്ത്രി നിർമല സീതാരാമന്റെ രണ്ടാമത്തെ ബജറ്റാണിത്. വ്യവസായികളും സാമ്പത്തിക വിദഗ്ധരുമായും പ്രധാനമന്ത്രി നേരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളിൽ ബജറ്റുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തെ സാമ്പത്തിക തളർച്ചയിൽനിന്ന് കരകയറ്റുകയാണ് ലക്ഷ്യം. വ്യക്തിഗത ആദായ നികുതിയിൽ ഇളവുനൽകുന്നതുൾപ്പടെയുള്ളകാര്യങ്ങൾ പരിഗണനയിലാണെന്ന് ധനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഓഹരി നിക്ഷേപത്തിനുള്ള ദീർഘകാല മൂലധനനേട്ടനികുതിയിന്മേൽ ഇളവുനൽകുന്നകാര്യവും ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. Stock exchanges to remain open on Budget day

from money rss http://bit.ly/2R6HpTB
via IFTTT

വൈ ഫൈ കോളിങ്: എയര്‍ടെല്ലിന് 10 ലക്ഷം ഉപഭോക്താക്കളായി

മുംബൈ: അടുത്തയിടെ അവതരിപ്പിച്ച വൈ ഫൈ കോളിങ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം പത്തുലക്ഷം കടന്നതായി ഭാരതി എയർടെൽ. ഉപഭോക്താക്കൾക്ക് മികച്ച വോയ്സ് കോളിങ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം കമ്പനി നടപ്പാക്കിയത്. പ്രത്യേകം ആപ്പോ, സിം കാർഡോ ആവശ്യമില്ലാതെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് കോൾ ചെയ്യാനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെ ഈ സൗകര്യം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും വൈ ഫൈ ഉപയോഗിച്ച് ഫോൺ വിളിക്കാൻ സംവിധാനത്തിലൂടെ കഴിയും. 16 സ്മാർട്ട് ഫോൺ ബ്രാൻഡുകളുടെ 100 ലേറെ മോഡലുകൾക്ക് ഈ സൗകര്യം നൽകാനാവും. പ്രധാന എതിരാളിയായ ജിയോ ഈ സേവനം നൽകി രണ്ടുദിവസത്തിനുള്ളിലാണ് എയർടെൽ വെള്ളിയാഴ്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ജനുവരി ഏഴിനാണ് പുതിയ സംവിധാനത്തിന് ജിയോ തുടക്കമിട്ടത്. 16ന് ഇന്ത്യയൊട്ടാകം നിലവിൽവരുമെന്നും കമ്പനി അറിയിച്ചു. ഡൽഹി, മുംബൈ, തമിഴ്നാട്, കൊൽക്കത്ത, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ സേവനം ആരംഭിച്ചതായി ഭാരതി എയർടെൽ ഡിസംബറിൽതന്നെ പ്രഖ്യാപിച്ചിരുന്നു. Airtel says WiFi calling feature crossed 1 million users

from money rss http://bit.ly/39YNbPw
via IFTTT

Thursday, 9 January 2020

പേസ്ട്രിയുടെ ലോകത്തേയ്ക്ക് പോകാം; മാസം 10,000 രൂപ നേടാം

സായാഹ്നങ്ങൾ മധുരതരമാക്കാനുള്ളതാണ് 'പേസ്ട്രി'. ഒരു ചായയുടെയോ അല്ലെങ്കിൽ ജ്യൂസിന്റെയോ കൂടെ പേസ്ട്രി നുകർന്നിരിക്കുന്നവർ ഏറെയുണ്ട്. പ്രായഭേദമെന്യേ ആരാധകരുണ്ട് പേസ്ട്രിക്ക്. കേക്കുകളുടെ പേസ്ട്രിക്കാണ് കൂടുതൽ ഡിമാൻഡ്. ഇഷ്ടമുള്ള ഫ്ളേവർ ഒന്നോ രണ്ടോ കുറഞ്ഞ വിലയിൽ വാങ്ങിക്കഴിക്കാൻ മിക്കവരും തിരഞ്ഞെടുക്കുന്നത് പേസ്ട്രി തന്നെയാണ്. ഒരു മുഴുവൻ കേക്ക് വാങ്ങേണ്ടതായും വരുന്നില്ല. അതിനാൽ വിവിധ രുചികൾ പരീക്ഷിക്കാനും മടിയില്ല. ഒറ്റദിവസംതന്നെ ഒന്നിൽക്കൂടുതൽ ഫ്ളേവറുകൾ കഴിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ക്രീം, ഐസ് കേക്കുകളുടെ കടന്നുവരവോടെയാണ് നഗരത്തിൽ പേസ്ട്രിക്ക് ഡിമാൻഡ് കൂടിയത്. പേസ്ട്രികൾ പലതരം പേസ്ട്രി എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓർമവരുന്നത് കേക്ക് പേസ്ട്രി ആണ്. എന്നാൽ, മാവ്, പഞ്ചസാര, പാൽ, വെണ്ണ, ഷോട്ടണിങ് (ബട്ടർ പോലെ വീടിന്റെ മുറിയിലുള്ള ഉൗഷ്മാവിൽ നിൽക്കുന്നവ), ബേക്കിങ് പൗഡർ, മുട്ട തുടങ്ങിയ ചേരുവകളിൽനിന്ന് ബേക്ക് ചെയ്ത് നിർമിക്കുന്നവയെല്ലാം 'പേസ്ട്രി' വിഭാഗത്തിലാണ് വരുന്നത്. വിദേശരാജ്യങ്ങളിലെല്ലാം വ്യത്യസ്തതരം പേസ്ട്രികൾ തന്നെ വിൽപ്പനയ്ക്കായുണ്ട്. കൊച്ചിയിലും ഇത്തരം പേസ്ട്രികൾ ഇടംപിടിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും ഭൂരിഭാഗം പേരും കേക്കുകളാണ് പേസ്ട്രിയായി കാണുന്നത്. ഓർഡറുകൾ കൂടുന്നു ഷോപ്പിൽ വന്ന് കഴിക്കുന്നതുപോലെതന്നെ പേസ്ട്രി പാഴ്സലായി വാങ്ങുന്നവരുടെ എണ്ണത്തിലും രണ്ട് വർഷത്തോളമായി വർധനയുണ്ട്. ഓൺലൈൻ ഫുഡ് ഡെലിവറി സൈറ്റുകൾ വഴിയും നേരിട്ടും ഓർഡറുകൾ ലഭിക്കാറുണ്ടെന്ന് ഷോപ്പ് ഉടമകൾ പറയുന്നു. കൂടുതൽ മധുരം വേണ്ടവർക്ക്, അല്ലെങ്കിൽ ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവർക്കെല്ലാംതന്നെ വ്യത്യസ്ത രുചികളിൽ പേസ്ട്രി ലഭ്യമാണ്. മാസം 10,000രൂപ നേടാം പേസ്ട്രി നിർമിക്കാൻ വളരെ എളുപ്പമാണ്. വീട്ടമ്മമാർക്കാണ് ഇത്തരം മേഖലയിൽ കൂടുതൽ സാധ്യത. ഒഴിവുസമയങ്ങളിൽ പേസ്ട്രി തയ്യാറാക്കാൻ ശ്രമിച്ചുനോക്കാവുന്നതാണ്. സംഭവം വിജയിച്ചാൽ മാസം 10,000 രൂപയിലധികം വരുമാനം നേടാം. പേസ്ട്രി നിർമിക്കാനുള്ള എല്ലാവിധ സാധനങ്ങളും ഇപ്പോൾ കടകളിൽ ലഭ്യമാണ്. കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്കായി പ്രത്യേകം ഷോപ്പുതന്നെ കൊച്ചിയിൽ ഉണ്ട്. ബജറ്റിന് അനുസരിച്ച് ബേക്കിങ് സാധനങ്ങൾ വാങ്ങാവുന്നതാണ്. ആദ്യംതന്നെ അരക്കിലോയിൽ പരീക്ഷണം ചെയ്യാവുന്നതാണ്. പിന്നീട് അളവ് കൂട്ടാം. ആദ്യമായി തയ്യാറെടുക്കുന്നവർക്ക് റെസിപ്പികൾക്കായി യുട്യൂബിൽ നിരവധി വീഡിയോകൾ ലഭ്യമാണ്. നിർമിക്കുന്നതിനു മുൻപ് ബേക്ക് ചെയ്യാനുള്ള സാധനങ്ങളും സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുക. ആദ്യമൊക്കെ കാര്യമായ വരുമാനം ലഭിക്കണമെന്നില്ല. എന്നാൽ, പിന്നീടങ്ങോട്ട് വരുമാനം കൂടുതൽ നേടാം. 'ആദ്യം ഒരു ഹോബിയായാണ് പേസ്ട്രി നിർമാണം തുടങ്ങിയത്. ഇപ്പോൾ ഏഴ് വർഷമായി ഈ മേഖലയിൽ. വീട്ടമ്മമാർക്ക് ഒഴിവുസമയം ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്നതാണിത്'- ഷുഗർ ബോൾ എന്ന ഫെയ്സ്ബുക്ക് പേജ് വഴി വിപണനം നടത്തുന്ന കാൻഡിഡ ആഗ്ന റോഡ്രിക്സ് പറഞ്ഞു. മാസം 50,000 രൂപ വരെ നേടുന്നവർ ഈ മേഖലയിലുണ്ട്. കൂടാതെ ബേക്കിങ് ശീലമായാൽ കുറഞ്ഞസമയം കൊണ്ട് പേസ്ട്രി നിർമിക്കാനാകും. വിൽപ്പന എളുപ്പം ആദ്യമൊക്കെ വീടിനടുത്തോ ഫ്ലാറ്റിനടുത്തോ ഉള്ളവർക്ക് ഇത്തരം പേസ്ട്രികൾ നിർമിച്ചുനൽകുക. അവരുടെ അഭിപ്രായങ്ങൾ അറിഞ്ഞതിനു ശേഷം പതിയെ വാട്സ്ആപ്പ് വഴി വിൽപ്പന ആരംഭിക്കുക. അപ്പോഴേക്കും സംരംഭത്തിന് ചെറിയൊരു പേരും കണ്ടുപിടിക്കണം. പെട്ടെന്ന് ഓർത്തുവെയ്ക്കാൻ പറ്റുന്ന ചെറിയ പേരുകളാണ് ഉത്തമം. കൂടെ, ഫെയ്സ്ബുക്ക് പേജ് തുടങ്ങാം. അതുപോലെ ഇൻസ്റ്റഗ്രാം പേജും വേണം. ഓരോ വർക്കിന്റെയും മികച്ച ഫോട്ടോകൾ, വീഡിയോകൾ എന്നിവ പേജിലൂടെ അപ്ലോഡ് ചെയ്യണം. ഒറ്റനോട്ടത്തിൽ പേജ് എന്താണെന്ന് മനസ്സിലാകുന്ന രീതിയിലായിരിക്കണം പേജിന്റെ സജ്ജീകരണം. ഉപഭോക്താക്കളിൽ കൗതുകം ജനിപ്പിക്കുകയാണെങ്കിൽ പേജിന് ആരാധകർ കൂടും. സംരംഭ പ്രവർത്തനങ്ങൾ വിപുലീകരിക്കുമ്പോൾ കൃത്യമായ ഇ-മെയിൽ ഐ.ഡി., മൊബൈൽ നമ്പർ (വാട്സ്ആപ്പ് ഉണ്ടെങ്കിൽ ഉത്തമം), ബാങ്ക് അക്കൗണ്ട് ഇവ ഉണ്ടായാൽ പേജുകൾ വഴി വിൽപ്പന തുടങ്ങാം. ഇതൊന്നുമല്ലെങ്കിൽ ഏതെങ്കിലും ബേക്കറികളുമായി സഹകരിച്ച് വിൽപ്പന നടത്താവുന്നതാണ്. മറ്റുള്ളവരിൽനിന്ന് എന്തെങ്കിലും ഒരു പ്രത്യേകത നമ്മുടെ ഉത്പന്നത്തിനോ സംരംഭത്തിനോ ഉണ്ടെങ്കിൽ ഉപഭോക്താക്കൾ കൂടും.

from money rss http://bit.ly/2QILePX
via IFTTT

റെക്കോഡ് നേട്ടം: നിഫ്റ്റി ഇതാദ്യമായി 12,300 കടന്നു

മുംബൈ: ഓഹരി വിപണിയിൽ ഇന്നും ആഹ്ലാദത്തിന്റെ ദിനം. നിഫ്റ്റി ഇതാദ്യമായി 12,300 കടന്നു. സെൻസെക്സ് 295 പോയന്റ് ഉയർന്ന് 41748ലും നിഫ്റ്റി 86 പോയന്റ് നേട്ടത്തിൽ 12302ലുമാണ് വ്യാപാരം നടക്കുന്നത്. മൂന്നാം പാദഫലങ്ങൾ പുറത്തുവരാനിരിക്കെ ഇൻഫോസിസിന്റെ ഓഹരി 1.4ശതമാനം ഉയർന്നു. സെൻസെക്സ് ഓഹരികളിൽ എസ്ബിഐ, സൺ ഫാർമ, എൻടിപിസി, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, മാരുതി, അൾട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികൾ ഒരു ശതമാനം മുതൽ രണ്ടുശതമാനംവരെ നേട്ടത്തിലാണ്. യുഎസ്-ഇറാൻ സംഘർഷഭീതി അയഞ്ഞതോടെ യുഎസ് വിപണികൾ ഉൾപ്പടെയുള്ളവ മികച്ച നേട്ടമുണ്ടാക്കി. യെസ് ബാങ്ക്, സീ എന്റർടെയൻമെന്റ്, ഐസിഐസിഐ ബാങ്ക്, ടൈറ്റൻ കമ്പനി, പവർഗ്രിഡ് കോർപ്, യുപിഎൽ, ബ്രിട്ടാനിയ, വിപ്രോ തുടങ്ങിയ കമ്പനികൾ നഷ്ടത്തിലാണ്. രണ്ടാം ദിവസവും നിക്ഷേപകർ ഓഹരികൾ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചതാണ് സൂചികകൾക്ക് കരുത്തായത്. കഴിഞ്ഞദിവസം 635 പോയന്റ് നേട്ടത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. Nifty hits 12,300 for the first time

from money rss http://bit.ly/2s9TvTl
via IFTTT

മികച്ച നേട്ടം: സെന്‍സെക്‌സ് 635 പോയന്റ് ഉയര്‍ന്ന് ക്ലോസ് ചെയ്തു

മുംബൈ: ഇറാൻ-യുഎസ് സംഘർഷ ഭീതി അയഞ്ഞതോടെ ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 634 പോയന്റ് നേട്ടമുണ്ടാക്കി. നിഫ്റ്റി 12200ന് മുകളിലെത്തി. സെൻസെക്സ് 1.55 ശതമാനം ഉയർന്ന് 41,452.35ലും നിഫ്റ്റി 190.05 പോയന്റ് നേട്ടത്തിൽ 12,215.40ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക ആറുമാസത്തെ ഉയർന്ന നിലവാരത്തിലെത്തി. മിഡ് ക്യാപ് സൂചികയും മികച്ച നേട്ടമുണ്ടാക്കി. ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നീ ഓഹരികൾ നാലുശതമാനത്തോളം നേട്ടമുണ്ടാക്കി. എംആൻഡ്എം, ഇൻഡസിന്റ് ബാങ്ക്, മാരുതി, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ടൈറ്റാൻ, എൽആൻടി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. സൺ ഫാർമ, എൻടിപിസി, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex up 635 pts

from money rss http://bit.ly/305CyWO
via IFTTT

ഹീറോ മോട്ടോര്‍കോര്‍പിന്റെ എട്ടാമത്തെ എഡിഷന്‍ 'എക്‌സ്ട്രാക്‌സ്' കൊച്ചിയില്‍

കൊച്ചി: ഹീറോ മോട്ടോർകോർപ് എട്ടാമത്തെ എഡിഷൻഎക്സ്ട്രാക്സ് സംഘടിപ്പിക്കുന്നു. എക്സ്പ്ലസ് 200- ഉപഭോക്താക്കൾക്ക് അനുഭവമാക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനുവരി 12ന് രാവിലെ എഴുമുതൽ മണക്കത്താഴം ഓഫ് നെൽസൺ മണ്ടേല റോഡിലെ വൂൾഫ് ട്രയൽസ് ഓഫ് റോഡ് ട്രാക്കിലാണ് ട്രയലിന് സൗകര്യമൊരുക്കിയിട്ടുള്ളത്. രജിസ്ട്രേഷന് ബന്ധപ്പെടുക: http://bit.ly/37Qvct2

from money rss http://bit.ly/2T7f1U3
via IFTTT

Wednesday, 8 January 2020

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം: പവന് 560 രൂപ കുറഞ്ഞ് 29,840 രൂപയായി

കൊച്ചി: സ്വർണവില പവന് 560 രൂപ കുറഞ്ഞ് 29,840 രൂപയായി. 3730 രൂപയാണ് ഗ്രാമിന്റെ വില. 30,400 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് കുറച്ചുദിവസങ്ങളായി സ്വർണവിലയിൽ വൻതോതിൽ ഏറ്റക്കുറച്ചിലുണ്ട്. ജനുവരി ആറിന് പവന് ഒറ്റയടിക്ക് 520 രൂപ വർധിച്ച് 30,200 രൂപയായിരുന്നു. പിന്നീട് 320 രൂപ കുറഞ്ഞെങ്കിലും ബുധനാഴ്ച വീണ്ടും 520 രൂപ വർധിച്ച് 30,400 നിലവാരത്തിലേയ്ക്ക് ഉയരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ്(31.1ഗ്രാം)തനിത്തങ്കത്തിന്റെവില 1,561 ഡോളറായി താഴ്ന്നു. ലാഭമെടുക്കാൻ വൻതോതിൽ സ്വർണം വിറ്റഴിച്ചതാണ് ആഗോളവിപണിയിൽ വിലയിടിയാനിടയാക്കിയത്. Gold fell by Rs 560 to Rs 29,840 per sovereign

from money rss http://bit.ly/2R3ISd8
via IFTTT

വളര്‍ച്ചാ നിരക്ക് ആറുശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി കുറച്ച് ലോക ബാങ്ക്

ന്യൂഡൽഹി: മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് ആറ് ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി ലോക ബാങ്ക് താഴ്ത്തി. 11 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. അടുത്തസാമ്പത്തിക വർഷം വളർച്ച 5.8 ശതമാനമായിരിക്കുമെന്നുമാണ് വേൾഡ് ബാങ്കിന്റെ അനുമാനം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസും വളർച്ചാ നിരക്ക് അഞ്ചുശതമാനമായി കുറയുമെന്ന് വിലയിരുത്തിയിട്ടുണ്ട്. 2008ലെ ആഗോള സാമ്പത്തികമാന്ദ്യംമുതലുള്ള കാലയളവിലെ ഏറ്റവും മോശം വളർച്ചയായിരിക്കും ഈ വർഷത്തേതെന്നാണ് വിലയിരുത്തൽ. ഉത്പാദനമേഖലയുമായി ബന്ധപ്പെട്ട ആശങ്കയാണ് കുറഞ്ഞ സാമ്പത്തിക വളർച്ചയ്ക്ക് പ്രാധാനകാരണം. നടപ്പ് സാമ്പത്തിക വർഷം ഉത്പാദനമേഖലയിൽ രണ്ടുശതമാനംമാത്രം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2018-19ൽ 6.9 ശതമാനം വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. World Bank pegs India's growth for FY20 at 5%

from money rss http://bit.ly/36BJGwF
via IFTTT

1600 രൂപയുടെ കാപ്പി വില്‍ക്കുന്ന കോഫി ഷോപ്പ്‌

ഒരു കപ്പ് കാപ്പിക്ക് 1,600 രൂപ! സംഭവം 'നിസ്സാരം' എന്നാണ് വയനാട്ടുകാരനായ നിർമൽ ജെയ്യും എറണാകുളത്തുകാരിയായ ഷീബ മണിശങ്കറും പറയുന്നത്. കൊച്ചി പനമ്പിള്ളി നഗറിലെ അവരുടെ 'കഫേ കോപ്പി ലുവാക്കി'ലെ പ്രധാന ആകർഷണമാണ് ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പികളിൽ ഒന്നായ 'കോപ്പി ലുവാക്'. സാധാരണ കാപ്പികളിൽ ഉള്ള കയ്പ് കോപ്പി ലുവാക്കിൽ കുറവാണ്. കഫീനിന്റെ അളവ് കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത് കുടിച്ചാൽ മണിക്കൂറുകളോളം ഉന്മേഷം നിലനിൽക്കും. സ്വാദ് ഒരു മണിക്കൂർ വരെ വായിൽ തങ്ങിനിൽക്കുമെന്നാണ് പറയുന്നത്. കൂടാതെ, ധാരാളം ഔഷധഗുണമുണ്ട്. ഇതൊക്കെയാണ് കോപ്പി ലുവാക്കിനെ വിലയേറിയ കാപ്പിയാക്കുന്നത്. 'സിവെറ്റ്' എന്ന വെരുകിന്റെ വർഗത്തിൽപ്പെട്ട മരപ്പട്ടിയുടെ പ്രധാന ഭക്ഷണം കാപ്പിക്കുരുവാണ്. അതും ഏറ്റവും നല്ല കാപ്പിക്കുരുവാണ് സിവെറ്റ് കഴിക്കുക. ഇവയുടെ കാഷ്ഠത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന കാപ്പിക്കുരു സംസ്കരിച്ചാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെ 'സിവെറ്റ് കോഫി' എന്നും പറയുന്നു. ഏഴുതരം സംസ്കരണത്തിന് ശേഷമാണ് കോപ്പി ലുവാക് നിർമിക്കുന്നത്. ഇൻഡൊനീഷ്യയാണ് സിവെറ്റ് കാപ്പിയുടെ പ്രധാന ഉത്പാദകർ. ഇൻഡൊനീഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കാപ്പിയാണ് കൊച്ചിയിൽ ഉപയോഗിക്കുന്നത്. 'കോപ്പി ലുവാക്' എന്ന പേരിൽ ഇന്ത്യയിൽ കാപ്പി വിൽക്കാൻ ലൈസൻസുള്ളത് നിർമലിനും ഷീബയ്ക്കും മാത്രമാണ്. രണ്ടുവർഷം മുമ്പ് കഫേ തുടങ്ങിയപ്പോൾ എന്തെങ്കിലും പ്രത്യേകത വേണമെന്ന നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കോപ്പി ലുവാക് അവതരിപ്പിക്കുന്നതെന്ന് നിർമൽ പറഞ്ഞു. ആളുകൾ ഇപ്പോൾ വേറിട്ട അനുഭവത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാപ്പി കുടിക്കുക എന്നത് ഒരനുഭവമാണ്. ആ അനുഭവം തേടി ആളുകൾ ഇൻഡൊനീഷ്യയിലേക്ക് പോകാറുണ്ട്. കൊച്ചിയിൽ, 'കൊച്ചിൻ കോഫി അഡിക്ട്സ്' എന്ന ഗ്രൂപ്പുതന്നെയുണ്ട്. അവർ കാപ്പികുടിക്കാനായി മാത്രം 36 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് നിർമൽ പറഞ്ഞു. വിലകൂടിയ കാപ്പി മാത്രമല്ല, 30 രൂപ മുതലുള്ള മറ്റു കാപ്പികളും കഫേയിൽ ലഭ്യമാണ്. കോണ്ടിനെന്റൽ, ഇറ്റാലിയൻ, മെക്സിക്കൻ, കേരള വിഭവങ്ങളും ഇവിടെ ലഭിക്കും. വില കൂടുതലായിട്ടു സ്ഥിരം ഉപഭോക്താക്കൾ കോപ്പി ലുവാക്കിനുണ്ട്. അതിൽ ഐ.ടി. പ്രൊഫഷണൽസ്, ബിസിനസുകാർ, ഡോക്ടർമാർ തുടങ്ങിയവരാണ് ഉള്ളത്. കൊച്ചി സന്ദർശിക്കുന്നവർ കാപ്പികുടിക്കാനായി മാത്രം കോഫി ഷോപ്പ് തേടിവരാറുണ്ട്. മണിക്കൂറുകളോളം ഉത്തേജനം ലഭിക്കുന്നതുകൊണ്ട് രാത്രി ശസ്ത്രക്രിയ ഉള്ള ഡോക്ടർമാർ പതിവായി ഇവിടെവന്ന് കാപ്പികുടിക്കാറുണ്ടെന്നും നിർമൽ പറഞ്ഞു. ഇൻഡൊനീഷ്യയിൽ നിന്നുള്ള കാപ്പിപ്പരിപ്പാണ് ഇറക്കുമതി ചെയ്യുന്നത്. പൊടിയാക്കിയാൽ അവ പെട്ടെന്ന് നശിക്കുമെന്നതിനാലാണ് പരിപ്പായി ഇറക്കുമതി ചെയ്യുന്നത്. കാപ്പിയുടെ യഥാർത്ഥ സ്വാദ് കിട്ടാനായി യന്ത്രവത്കൃതത്തിന് പകരം 'ഹാൻഡ് ഗ്രൈൻഡർ' ഉപയോഗിച്ചാണ് ഇവ പൊടിക്കുന്നത്. ഒന്നര വർഷത്തിന് മുമ്പ് നേവൽ ബേസിലും ശാഖ തുറന്നു. ബെംഗളൂരുവിൽ ആറുമാസത്തിനുള്ളിൽ പുതിയ ശാഖ ആരംഭിക്കും. Coffee shop selling coffee worth Rs 1600

from money rss http://bit.ly/2T6s33T
via IFTTT

സെന്‍സെക്‌സില്‍ 452 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം നഷ്ടത്തിൽ ക്ലോസ് ചെയ്ത വിപണി വ്യാഴാഴ്ച 452.41 പോയന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 136.40 പോയന്റ് ഉയർന്ന് 12,161.80ലുമെത്തി. ബിഎസ്ഇയിലെ 662 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 85 ഓഹരികൾ നഷ്ടത്തിലുമാണ്. 24 ഓഹരികൾക്ക് മാറ്റമില്ല. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, വാഹനം, ലോഹം, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, സീ എന്റർടെയ്ൻമെന്റ്, ഇൻഡസിന്റ് ബാങ്ക്, ഐഒസി, എസ്ബിഐ, ടാറ്റ സ്റ്റീൽ, റിലയൻസ്, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, കോൾ ഇന്ത്യ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Nifty opens above 12,150, Sensex up 452 pts

from money rss http://bit.ly/2T4lPSg
via IFTTT