121

Powered By Blogger

Tuesday, 21 April 2020

എണ്ണവില മൈനസില്‍; ഇന്ത്യയില്‍ പെട്രോള്‍ വെറുതെ കിട്ടുമോ?

യുഎസിൽ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് നേരിട്ടത്. മേയ്മാസത്തേയ്ക്കുള്ള കരാർ പ്രകാരമുള്ള വില നെഗറ്റീവ് നിലവാരത്തിലെത്തി. അതായത് തിങ്കളാഴ്ച വെസ്റ്റ് ടെക്സാസ് ഇന്റർ മീഡിയറ്റ് ബെഞ്ച്മാർക്ക് ക്രൂഡ് വില മൈനസ് 37.63 ഡോളറിലെത്തി. മെയ് മാസത്തെ കരാർ ഏപ്രിൽ 21ന് അവസാനിക്കുന്നതിനാലാണ് വില കുത്തനെ ഇടിഞ്ഞത്. അസാധാരണ സംഭവമാണ് തിങ്കളാഴ്ച നടന്നത്. കരാർ നേടിയവർ വൻതോതിൽ വിറ്റഴിക്കാൻ ശ്രമിച്ചപ്പോൾ വാങ്ങാൻ ആളുണ്ടായില്ല. ആവശ്യത്തേക്കാൾ കൂടുതൽ എണ്ണ ലഭ്യമായപ്പോൾ എണ്ണശേഖരിക്കാൻ ഇടമില്ലാതായി. ബെഞ്ച്മാർക്ക്സൂചികയിൽ മെയിലെ കരാർ സ്വന്തമാക്കിയവർ എണ്ണ എടുക്കാൻ തയ്യാറാകുകയോ സംഭരണ ചെലവ് വഹിക്കാൻ തയ്യാറാകുകയോ ചെയ്തില്ലെന്നതാണ്. അതുകൊണ്ടാണ് വില മൈനസ് നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തിയത്. കരാർ സ്വന്തമാക്കിയവരിൽനിന്ന് എണ്ണ കൊണ്ടുപോകാൻ 37 ഡോളറോളം അങ്ങോട്ട് നൽകേണ്ടിവന്നെന്നുചുരുക്കം.അതേസമയം, ജൂണിലേയ്ക്കുള്ള ട്രേഡിങ് ബാരലിന് 20 ഡോളർ നിലവാരത്തിലാണ് നടക്കുന്നത്. രാജ്യത്ത് പെട്രോളിന്റെ വില മൈനസ് ആകുമോ? ഇതൊന്നും ഇന്ത്യയെ ബാധിക്കുന്നകാര്യമല്ല. ഇന്ത്യ വാങ്ങുന്ന ബ്രന്റ് ക്രൂഡിന്റെ ശരാശരി വില ഏപ്രിൽ 17ലെ നിലവാരപ്രകാരം ബാരലിന് 20.57 ഡോളറാണ്. രാജ്യത്തെത്തിക്കാനുള്ള ചെലവ്, വിനിമയ നിരക്ക്, ശുദ്ധീകരണ ചെലവ്, വിതരണക്കാർക്കുള്ള കമ്മീഷൻ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി എന്നിവയൊക്കെ ചേരുമ്പോൾ നിലവിലെ നിരക്കിൽനിന്ന് കാര്യമായ കുറവ് രാജ്യത്തുണ്ടാകില്ല. ലോക്ഡൗൺകാരണം എണ്ണ ഉപഭോഗത്തിൽ വൻതോതിലാണ് കുറവുണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ നികുതി വിഹിതത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാൻ വിലകുറയ്ക്കാൻ തയ്യാറാവുകയുമില്ല. എന്നാൽ, എണ്ണശുദ്ധീകരണ ശാലകൾക്ക് പരമാവധി നേട്ടമുണ്ടാക്കാൻ പറ്റിയസമയമാണ്. കുറഞ്ഞവിലയിൽ പരമാവധി സംഭരിക്കാൻ രാജ്യത്തെ കമ്പനികൾക്ക് കഴിയും.

from money rss https://bit.ly/2VmjVNs
via IFTTT

Monday, 20 April 2020

വിപണി താഴോട്ട്: സെന്‍സെക്‌സില്‍ 832 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ തരക്കേടില്ലാത്ത നേട്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ കനത്ത നഷ്ടം. സെൻസെക്സ് 832 പോയന്റ് നഷ്ടത്തിൽ 30815ലും നിഫ്റ്റി 235 പോയന്റ് താഴ്ന്ന് 9026ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 326 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 605 ഓഹരികൾ നഷ്ടത്തിലുമാണ്. 31 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് നാലുശതമാനവും ഐടി രണ്ടര ശതമാനവും ബിഎസ്ഇ സ്മോൾക്യാപ്, മിഡ്ക്യാപ് സൂചികകൾ രണ്ടരശതമനത്തോളവും നഷ്ടത്തിലാണ്. ഇന്റസിന്റ് ബാങ്ക്, ഹിൻഡാൽകോ, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, വേദാന്ത, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, മാരുതി സുസുകി, ഗെയിൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

from money rss https://bit.ly/3arhQ7a
via IFTTT

സിങ്കപ്പൂർ, കേയ്മൻ ഐലൻഡ് നിക്ഷേപങ്ങളും നിരീക്ഷണത്തിൽ

മുംബൈ: ചൈനയ്ക്കുപിന്നാലെ സിങ്കപ്പൂർ, കേയ്മൻ ഐലൻഡ്, അയർലൻഡ്, ലക്സംബർഗ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപങ്ങളും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിരീക്ഷിക്കുന്നതായി സൂചന. ചൈനയിൽനിന്നും ഹോങ് കോങ്ങിൽനിന്നുമുള്ള വിദേശനിക്ഷേപക സ്ഥാപനങ്ങൾ (എഫ്.പി.ഐ.) ഈ രാജ്യങ്ങൾ വഴി ഇന്ത്യൻ കന്പനികളിൽ നിക്ഷേപം നടത്തുന്നതായുള്ള സംശയത്തെത്തുടർന്നാണിത്. ഏതാനും വർഷങ്ങളായി ചൈനയിൽനിന്നുള്ള നിക്ഷേപകസ്ഥാപനങ്ങളിൽ ചിലത് ഹോങ് കോങ് ആസ്ഥാനമായാണ് പ്രവർത്തിച്ചുവരുന്നത്. വിവിധ രാജ്യങ്ങളിലെ വിപണികളിൽ സാന്നിധ്യമുറപ്പിക്കുന്നതിന് ചൈനീസ് നിക്ഷേപകർ സ്വീകരിച്ചിരിക്കുന്ന തന്ത്രങ്ങളിലൊന്നാണിത്. ഹോങ് കോങ്ങിൽനിന്ന് കേയ്മൻ ഐലൻഡ് വഴിയാണ് ഈ നിക്ഷേപങ്ങളുടെ പ്രധാന ഒഴുക്ക്. 2017 അവസാനംവരെയുള്ള കണക്കുകളനുസരിച്ച് കേയ്മൻ ഐലൻഡിൽനിന്നുള്ള നിക്ഷേപകസ്ഥാപനങ്ങളിൽ 50 ശതമാനവും ഹോങ് കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് കണക്ക്. ഹോങ് കോങ്ങിൽനിന്നുള്ള 90 ശതമാനം വിദേശനിക്ഷേപക സ്ഥാപനങ്ങളും നേരിട്ട് ഇന്ത്യയിൽ നിക്ഷേപം നടത്താറില്ല. ഇവർ കേയ്മൻ ഐലൻഡ് വഴിയും മറ്റുമാണ് നിക്ഷേപിക്കാറ്. കേയ്മൻ ഐലൻഡിലെ മിക്കകന്പനികൾക്കും ഫണ്ട് ലഭിക്കുന്നത് ചൈനയിൽനിന്നാണെന്ന് വിലയിരുത്തുന്നുണ്ട്. കേയ്മൻ ഐലൻഡ് പോലെതന്നെ ഹോങ് കോങ്ങിൽനിന്നും ചൈനയിൽനിന്നുമുള്ള നിക്ഷേപകർ ഹബ്ബായി ഉപയോഗിക്കുന്ന രാജ്യങ്ങളാണ് സിങ്കപ്പൂരും അയർലൻഡും ലക്സംബർഗും. ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ ഒട്ടേറെ വിദേശനിക്ഷേപക സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ചൈനയിൽനിന്നുള്ള 16 വിദേശനിക്ഷേപക സ്ഥാപനങ്ങൾ മാത്രമാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, കേയ്മൻ ഐലൻഡിൽനിന്ന് 323 എണ്ണവും സിങ്കപ്പൂരിൽനിന്ന് 428 എണ്ണവും അയർലൻഡിൽനിന്ന് 611 എണ്ണവും ലക്സംബർഗിൽനിന്ന് 1155 എണ്ണവും രജിസ്റ്റർചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവിടെനിന്നുള്ള നിക്ഷേപങ്ങൾകൂടി നിരീക്ഷിക്കാൻ സെബി നിർബന്ധിതമാകുന്നത്.

from money rss https://bit.ly/2xOrGmv
via IFTTT

പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലും; ഐടി മേഖലയിലും പ്രതിസന്ധി

കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ വിവിധ മേഖലകളിലെന്നപോലെ ഐ.ടി.യിലും ശോഭനമല്ല കാര്യങ്ങൾ. പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലുമെല്ലാം ജീവനക്കാരെ അലട്ടുന്നു. ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. സംസ്ഥാന സർക്കാരിനുകീഴിലുള്ള മൂന്ന് ഐ.ടി. പാർക്കുകളിലുമായി 800-ലേറെ കമ്പനികളുണ്ടെന്നാണ് കണക്ക്. ഒരു ലക്ഷത്തിലേറെപ്പേരാണ് ഇവിടെ ജോലിചെയ്യുന്നത്. അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് ഐ.ടി.കമ്പനികളുടെ ഇടപാടുകാരേറെയും. കോവിഡ് മൂലം ഈ രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. തൊഴിൽനഷ്ടവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. 'അമേരിക്കയിലെയും ബ്രിട്ടനിലെയും പല കമ്പനികളും പ്രോജക്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. തത്കാലത്തേക്ക് പദ്ധതി നടപ്പാക്കുന്നില്ലെന്നാണ് അവരറിയിച്ചത്'- സംസ്ഥാനത്തെ ഒരു ഐ.ടി. കമ്പനിയുടെ ഉന്നത പ്രതിനിധി പറഞ്ഞു. ഭാവിപദ്ധതികളിലല്ല, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജോലികൾ നഷ്ടമാകാതിരിക്കാനാണ് കമ്പനികൾ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രാവൽ, ഹോസ്പിറ്റാലിറ്റി, എയർലൈൻസ്, റീട്ടെയ്ൽ, ഓയിൽ ആൻഡ് ഗ്യാസ്, ഫിനാൻഷ്യൽ സർവീസസ്, മാനുഫാക്ചറിങ് എന്നീ മേഖലകളിലെല്ലാം തൊഴിൽനഷ്ടത്തിന് സാധ്യത വിലയിരുത്തിയിട്ടുണ്ട്. പ്രതിസന്ധി പ്രകടം പല കമ്പനികളിലും പ്രതിസന്ധി പ്രകടമാണ്. ശമ്പളത്തിൽ കുറവുണ്ടാകുമെന്നും ഇൻക്രിമെന്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തത്കാലം നൽകാനാകില്ലെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. പുതിയ നിയമനങ്ങൾ നിർത്തിവെച്ചു. നിയമനങ്ങൾക്കുള്ള അറിയിപ്പും പലരും പിൻവലിച്ചിട്ടുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചതുമൂലം ജീവനക്കാരിൽ ഭൂരിഭാഗവും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഇതുമൂലം ജോലിക്ഷമതയിൽ കുറവുവന്നതായും വിലയിരുത്തലുണ്ട്. ഏറെ പ്രതിസന്ധിയിലായിരിക്കുന്നത് ചെറുകിട കമ്പനികളും സ്റ്റാർട്ടപ്പുകളുമാണ്. ജീവനക്കാർ ആവശ്യപ്പെടുന്നത് പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസ് മുഖ്യമന്ത്രിക്ക് കത്തുനൽകി. ആർക്കും ജോലി നഷ്ടമാകില്ലെന്ന് ഉറപ്പിക്കാൻ സർക്കാർ ഇടപെടണം. കോവിഡിനുശേഷമുള്ള സാഹചര്യം വിലയിരുത്താൻ കമ്മിറ്റിയുണ്ടാക്കണം. കർമപദ്ധതിയുണ്ടാക്കണം. ജീവനക്കാരുടെ ആശങ്ക പരിഹരിക്കാൻ ഐ.ടി.വകുപ്പ് ഹെൽപ്പ്ലൈൻ തുടങ്ങണം. കമ്പനിയിൽ നിന്നുള്ള അസൈൻമെന്റിന്റെ ഭാഗമായി പലരും വിദേശത്താണ്. അവർക്കായി ഹെൽപ്പ്ലൈൻ തുടങ്ങണം. നികുതിയിളവ് ഉൾപ്പെടെയുള്ള പിന്തുണയും അത്യാവശ്യമാണെന്ന് പ്രോഗ്രസീവ് ടെക്കീസ് സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലാനിയും ജനറൽ സെക്രട്ടറി പി. ആനന്ദും ആവശ്യപ്പെട്ടു.

from money rss https://bit.ly/2wZ23Pw
via IFTTT

സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി നഷ്ടത്തിലും

മുംബൈ: ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണം. സെൻസെക്സ് 59.28 പോയന്റ് ഉയർന്ന് 31648 ലും നിഫ്റ്റി 4.90 പോയന്റ് നഷ്ടത്തിൽ 9261.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണിയിലെ ക്ലോസിങ്. ബിഎസ്ഇയിലെ 1447 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1007ഓഹരികൾ നഷ്ടത്തിലുമാണ്. 179 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, സൺ ഫാർമ, എൻടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ആക്സിസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, പൊതുമേഖല ബാങ്ക്, ഊർജം തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ വാഹനം, എഫ്എംസിജി, ലോഹം ഓഹരികൾ സമ്മർദം നേരിട്ടു. രാജ്യത്തെ കോവഡ് വ്യാപനവും ആഗോള വിപണികളിലെ നഷ്ടവും അസംസ്കൃത എണ്ണവിലയിലെ തകർച്ചയുമാണ് ഓഹരി സൂചികകളെ ബാധിച്ചത്.

from money rss https://bit.ly/2wRS1Q0
via IFTTT

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായത്തില്‍ 17.72ശതമാനം വര്‍ധന: ഓഹരി വില കുതിച്ചു

മുംബൈ: മാർച്ച് പാദത്തിലെ ഫലം പുറത്തുവിട്ടതിനെതുടർന്ന് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ ഓഹരി വില ആറുശതമാനത്തോളം ഉയർന്നു. ബാങ്കിന്റെ അറ്റാദായം 17.72ശതമാനം വർധിച്ച് 6,927.69 കോടിയിലെത്തി. പലിശ വരുമാനമാകട്ടെ 16.15ശതമാനം കൂടി 15,204.06 കോടിയുമായി. മുൻവർഷം ഇത് 13,089.49 കോടി രൂപയായിരുന്നു. ഉച്ചകഴിഞ്ഞ് 3.10ലെ നിലവാരപ്രകാരം ബാങ്കിന്റെ ഓഹരി വില 947.15 രൂപയാണ്. മുൻദിവസത്തെ ക്ലോസിങ് നിലവാരത്തിൽനിന്ന് നാലുശതമാനമാണ് വർധന.

from money rss https://bit.ly/2VlHu95
via IFTTT

മൂന്ന് കോടി ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ റിലയന്‍സ് ഫൗണ്ടേഷന്റെ മിഷന്‍ അന്ന സേവാ

കൊച്ചി/മുംബൈ: രാജ്യമുടനീളമുള്ള നിർധനരായ ജനങ്ങൾക്ക് ഭക്ഷണ വിതരണ ചെയ്യുന്ന പദ്ധതിയായ മിഷൻ അന്ന സേവാ റിലയൻസ് ഫൌണ്ടേഷൻ വിപുലീകരിച്ചു. മൂന്ന്കോടിയിൽ അധികംപേർക്കു ഈ സേവാ ഇനി ഭക്ഷണം എത്തിക്കും. ഇത് ആദ്യമായാണ് ആഗോളതലത്തിൽ ഒരു കോർപ്പറേറ്റ് ഫൗണ്ടേഷൻ ഇത്രെയും വലിയ ഭക്ഷണ വിതരണ പദ്ധതി നടപ്പിലാക്കിയത്. ഇതിനോടകം 16 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും രണ്ട് കോടിയിലധികം ഭക്ഷണം വിതരണം ചെയ്തു കഴിഞ്ഞു. മിഷൻ അന്ന സേവാ വഴി റിലയൻസ് ഫൗണ്ടേഷൻ കുടുംബങ്ങൾക്ക് പാകം ചെയ് ഭക്ഷണം,റെഡി-ടു-ഈറ്റ് ഫുഡ് പാക്കറ്റുകൾ,ഡ്രൈ റേഷൻ കിറ്റുകൾ,കമ്മ്യൂണിറ്റി അടുക്കളകൾക്ക് ബൾക്ക് റേഷൻ എന്നിവ നൽകുന്നുണ്ട്. ദിവസക്കൂലിക്കാർ,ചേരി നിവാസികൾ,നഗര സേവനദാതാക്കൾ,ഫാക്ടറിതൊഴിലാളികൾ,വൃദ്ധസദനം,അനാഥാലയങ്ങൾ,മുൻനിര തൊഴിലാളികളായ ജൂനിയർ മെഡിക്കൽ സ്റ്റാഫ്,പോലീസ് ഉദ്യോഗസ്ഥർ,സുരക്ഷാ സേന തുടങ്ങിയവർക്കാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. റിലയൻസ്റീറ്റെയ്ൽ ജീവനക്കാർ ഈ പദ്ധതിക്കായി പായ്ക്ക്ചെയ്തു തയാറാക്കി വിതരണം ചെയ്യാൻ സഹായിച്ച ഈ പരിപാടിയിൽ പങ്കുചേർന്നു.റിലയൻസ് ഇതുവരെ 535 കോടി രൂപ വിവിധ ദുരിതാശ്വാസ ഫണ്ടുകളിൽ നല്കി കഴിഞ്ഞിരിക്കുന്നു.ഇതിൽ 500 കോടി രൂപ പിഎം-കെയേഴ്സ്ഫണ്ടിലേക്കാണ് നൽകിയത്. Content Highlight: Anna Seva Reliance Foundations mission to feed 3 crore people

from money rss https://bit.ly/34OWGyN
via IFTTT

അക്ഷയത്രിതീയയ്ക്ക് ഗോൾഡ് ഓണർഷിപ്പ് - സർട്ടിഫിക്കറ്റുമായി കല്യാൺ ജൂവലേഴ്സ്

തൃശ്ശൂർ: അക്ഷയത്രിതീയ ദിനത്തിൽ നന്മയുടെയും ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും സ്വർണസ്പർശം സ്വന്തമാക്കുന്നതിനായി ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റുമായി ക ല്യാൺ ജൂവലേഴ്സ്. ലോക്ഡൗൺ മൂലം ഷോറൂമുകൾ അടഞ്ഞുകിടക്കുന്നതിനാലാണ് ഉപഭോക്താക്കൾക്കായി കല്യാൺ പുതിയ സൗകര്യം ഒരുക്കുന്നത്. ഇതുപ്രകാരം അക്ഷയത്രിതീയ ദിനത്തിലോ അതിന് മുമ്പോ കല്യാൺ ജൂവലേഴ്സിന്റെ വെബ്സൈറ്റിലൂടെ (https://at.kalyanjewellers.net/goc) ഉപഭോക്താക്കൾക്ക് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് സ്വന്തമാക്കാം. ഏപ്രിൽ 21 മുതൽ 2 ഗ്രാം മുതൽ മുകളിലേക്ക് ഈ സർട്ടിഫിക്ക റ്റ് ലഭ്യമാണ്. ഇത് അക്ഷയത്രിതീയ ദിനത്തിൽ ഇ-മെയിലിലൂടെയോ വാട്സ് ആപ്പിലൂടെയോ ഉപഭോക്താവ് നിർദേശിക്കുന്ന മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയോ കൈകളിലെത്തും. അങ്ങനെ ലോക്ഡൗൺ കാലത്തെ അക്ഷയത്രിതീയ ദിനത്തിലും സ്വർണത്തിന് ഉടമയാകുന്നതിനുള്ള അവസരമൊരുക്കുകയാണ് കല്യാൺ ജൂവലേഴ്സ്. ലോക്ഡൗണിന് ശേഷം ഷോറൂമുകൾ തുറക്കുമ്പോൾ ഈ ഗോൾഡ് ഓണർഷിപ്പ് സർട്ടിഫി ക്കറ്റുമായി ചെന്ന് അതിന്റെ മൂല്യത്തിലുള്ള സ്വർണാഭരണം സ്വന്തമാക്കാം. 2020 ഡിസംബർ 31 വരെ ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് സ്വർണമായി മാറ്റിയെടുക്കുന്നതിനുള്ള സൗകര്യമുണ്ടാകും. ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറുള്ളതിനാൽ സ്വർണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഉപഭോക്താവിനെ ബാധിക്കുകയില്ലെന്ന ആനുകൂല്യവുമുണ്ട്. വെബ്സൈറ്റിലൂടെ സർട്ടിഫിക്ക റ്റ് ബുക്ക് ചെയ്ത ദിവസത്തെ സ്വർണവിലയേക്കാൾ കൂടുതലാണ് അത് സ്വർണമായി മാറിയെ ടുക്കുന്ന ദിവസത്തെ വിലയെങ്കിൽ സർട്ടിഫിക്കറ്റ് ബുക്ക് ചെയ്ത ദിവസത്തെ വില നല്കി യാൽ മതിയാകും. മറിച്ച്, ബുക്കിങ് ദിവസത്തേതിനേക്കാൾ കുറവാണ് വിലയെങ്കിൽ അത് ന ല്കിയാൽ മതി. അക്ഷയ ത്രിതീയ ദിനത്തിൽ ഇതാദ്യമായാണ് സ്വർണാഭരണശാലകൾ അടഞ്ഞുകിടക്കുന്നതെന്ന് കല്യാൺ ജൂവലേഴ്സസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാ മൻ പറഞ്ഞു. ദശാബ്ദങ്ങളായി അക്ഷയത്രിതീയയ്ക്ക് കല്യാൺ ജൂവലേഴ്സിൽ നിന്ന് സ്വർ ണം വാങ്ങുന്ന ഒട്ടേറെ ഉപഭോക്താക്കളുണ്ട്. അവരിൽ ഭൂരിഭാഗവും ഇക്കുറിയും ഈ പുണ്യ ദിനത്തിൽ എങ്ങനെ സ്വർണം സ്വന്തമാക്കുമെന്ന് അന്വേഷണത്തിലാണ്. അക്ഷയത്രിതീയയ് ക്ക് സ്വർണം വാങ്ങാനാകുമോ എന്ന് ചോദിച്ച് ഒരുപാട് പേർ ഞങ്ങളെ ദിവസേന ബന്ധപ്പെ ടുന്നുണ്ട്. എന്നും ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കൊത്ത് സഞ്ചരിച്ച പാരമ്പര്യമാണ് കല്യാൺ ജൂവലേഴ്സിന്റേത്. അതുകൊണ്ടാണ് അക്ഷയത്രിതീയയെ ലോക്ഡൗൺ ബാധിക്കാ തിരിക്കാനായി ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റിന് കല്യാൺ രൂപം നല്കിയത്-അദ്ദേഹം പറഞ്ഞു. ഷോറൂമുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും കല്യാൺ ജൂവലേഴ്സ് വെബ്സൈറ്റിലൂടെ ഉ പഭോക്താക്കൾക്ക് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് സ്വന്തമാക്കി അക്ഷയത്രിതീയയുടെ വിശ്വാസം കാത്തുസൂക്ഷിക്കാം. വളരെ എളുപ്പമാണ് ഈ സംവിധാനം. വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യുക, പട്ടണം തിരഞ്ഞെടുക്കുക, സർട്ടിഫിക്കറ്റ് സ്വന്തമാക്കുക. കല്യാണ ആവശ്യങ്ങൾക്കായി അക്ഷയത്രിതീയ ദിനത്തിൽ സ്വർണം വാങ്ങാൻ നിശ്ചയിച്ചിരുന്നവർക്കും ക ല്യാൺ ജൂവലേഴ്സിന്റെ ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അനുഗ്രഹമാകും. ഉപഭോക്താക്കൾക്ക് ക്രഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ അധിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി വിവിധ ബാങ്കുകളുമായി കല്യാൺ ജൂവലേഴ്സ് കൈകോർത്തിട്ടുമുണ്ട്.

from money rss https://bit.ly/2Kgl1UI
via IFTTT

ഓഹരി നിക്ഷേപത്തില്‍ നിയന്ത്രണം: ഇന്ത്യയെ വിമര്‍ശിച്ച് ചൈന

ന്യൂഡൽഹി: ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾ ലംഘിച്ചാണ് വിദേശ നിക്ഷേപത്തിൽ ഇന്ത്യ നിയന്ത്രണങ്ങൾകൊണ്ടുവന്നതെന്ന് ചൈനയുടെ ആരോപണം. ലോകമാകെ കോവിഡ് വ്യാപിച്ചതിന്റെ പശ്ചാത്തലുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യത്തെ പ്രമുഖ ഓഹരികളിൽപലതും കുറഞ്ഞവിലയ്ക്ക് ലഭ്യമായിരുന്നു. ഇതുമുതലെടുത്ത് ചൈന ഉൾപ്പടെയുള്ള അയൽ രാജ്യങ്ങൾ ഇന്ത്യൻ കമ്പനികളിൽ വൻതോതിൽ നിക്ഷേപം നടത്തി. ഇതേതുടർന്ന്, ചൈനയിൽനിന്നുള്ള കൂടുതൽ നിക്ഷേപത്തിന് സർക്കാർ അനുമതിവേണമെന്ന നിബന്ധനയാണ് കൊണ്ടുവന്നത്. അതേസമയം, വിദേശ നിക്ഷേപം സംബന്ധിച്ച് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടുമില്ല. മുൻകരുതലെടുത്തതാണ് ചൈനയെ ചൊടിപ്പിച്ചത്. രാജ്യത്തെ കമ്പനികളിൽ ഓഹരി വിഹിതമുയർത്തി നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമത്തെയാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ തടയിട്ടത്. 16 ചൈനീസ് പോർട്ട് ഫോളിയോ നിക്ഷേപക സ്ഥാപനങ്ങൾ മുൻനിര ഓഹരികളിൽ ഈയിടെ 1.1 ബില്യൺ ഡോളർ നിക്ഷേപം നടത്തിയതായി കണ്ടെത്തിയിരുന്നു. ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണ് രാജ്യത്തെ വിപണിയിൽ വൻതോതിൽ പണമിറക്കിയത്. പതിവിൽക്കവിഞ്ഞുള്ള വിദേശ നിക്ഷേപം ഓഹരികളിലെത്തുമ്പോൾ സെബിയുടെ നിർദേശപ്രകാരം ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ്സ് വിവിരങ്ങൾ കൈമാറാറുണ്ട്. ചൈനയും അയൽ രാജ്യങ്ങളിൽ ചിലതും ഇത്തരത്തിൽ നിക്ഷേപം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.

from money rss https://bit.ly/3eDPUAg
via IFTTT

Mohanlal Donates 50 Lakhs To Kerala Chief Minister's Relief Fund!

Mohanlal Donates 50 Lakhs To Kerala Chief Minister's Relief Fund!
Mohanlal, the complete actor of Malayalam cinema has always been actively involved with charity services. As per the latest reports, Mohanlal has donated an amount of Rs. 50 Lakhs to Kerala Chief Minister's relief fund. Pinarayi Vijayan, the honoroubale Cheif Minister

* This article was originally published here

വിലകുറഞ്ഞ എന്‍95 മാസ്‌കുമായി ഡല്‍ഹി ഐഐടി

ന്യൂഡൽഹി: ചെലവ് കുറച്ച് ഗുണനിലവാരമുള്ള എൻ95 മാസ്ക് നിർമിച്ച് ഐഐടി ഡൽഹിയിലെ സ്റ്റാർട്ടപ്പ്. 45 രൂപയ്ക്കാണ് മാസ്ക് വിപണിയിലെത്തിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് ഗുണനിലവാരമില്ലാത്ത മാസ്ക് വ്യാപകമായതിനെതുടർന്നാണ് ഐഐടി രംഗത്തെത്തിയത്. 98ശതമാനം ഫിൽട്ടറേഷൻ സാധ്യമാകുന്നതാണ് മാസ്കെന്ന് പ്രൊഫസർ ബിപിൻകുമാർ പറഞ്ഞു. ടെക്സ്റ്റൈൽ ആൻഡ് ഫൈബർ എൻജിനിയറിങ് വകുപ്പിലെ പ്രൊഫസർമാരുടെ മേൽനോട്ടത്തിലാണ് മാസ്ക് നിർമിച്ചത്. നൂറോ അതിൽകൂടുതലോ മാസ്കുകൾക്ക് ഓർഡർ നൽകാം. വിപണിയിൽ എൻ 95 മാസ്കിന് വൻതുകയാണ് ഈടാക്കുന്നത്. ആവശ്യത്തിന് ലഭ്യവുമല്ല. അതുകൊണ്ടുതന്നെ നിലവാരംകുറഞ്ഞ സർജിക്കൽ മാസ്കുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. വൻതോതിലുള്ള മാസ്ക് നിർമാണത്തിന് ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് സ്റ്റാർട്ടപ്പ്. വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള എൻ 95 മാസ്ക് നിർമിക്കുകയാണ് ലക്ഷ്യമെന്നും ഇവർ പറയുന്നു.

from money rss https://bit.ly/2XOS4XZ
via IFTTT

Sunday, 19 April 2020

മാസ്‌ക് ധരിച്ചില്ലെങ്കില്‍ പെട്രോള്‍ ലഭിക്കില്ല

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കാതെവരുന്നവർക്ക് ഇനിമുതൽ പെട്രോളും ഡീസലുമില്ല. പെട്രോൾ പമ്പിലെ ജീവനക്കാരുടെ സുരക്ഷമാനിച്ച് ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം. അവശ്യസേവന മേഖലയിലായതിനാൽ 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ് പെട്രോൾ പമ്പുകൾ. നിരവധിപേരാണ് ഓരോദിവസവും പെട്രോൾ പമ്പിലെത്തുന്നത്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് മാസ്കില്ലാത്തവർക്ക് പെട്രോൾ നൽകേണ്ടെന്ന് അസോസിയേഷൻ തീരുമാനിച്ചത്. രാജ്യവ്യാപകമായാണ് തീരുമാനം നടപ്പാക്കിയത്. നേരത്തെ ഒഡീഷയിൽ മാസ്കില്ലാത്തവർക്ക് പെട്രോൾ നൽകേണ്ടെന്ന് തീരുമാനിച്ചിരുന്നു.

from money rss https://bit.ly/2Vm4Xap
via IFTTT

പിപിഎഫ് ഉള്‍പ്പടെയുള്ള ലഘു സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിന് ഇനി ഒരു ഫോം

വിവിധ ലഘുസമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്നതിന് ഒനിമുതൽ ഒരൊറ്റ ഫോം മതി. പിപിഎഫിനും സുകന്യ സമൃദ്ധി അക്കൗണ്ടിനും നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിനും ഉൾപ്പടെയുള്ള പദ്ധതികളിൽ നിക്ഷേപിക്കാൻ ഇതുവരെ വ്യത്യസ്ത ഫോമുകളാണ് നൽകിയിരുന്നത്. പോസ്റ്റ ഓഫീസുകളിലുണ്ടാകുന്ന നടപടിക്രമങ്ങൾ ലളിതമാക്കാനും അപേക്ഷ പൂരിപ്പിക്കുന്നതിന് നിക്ഷേപകനുണ്ടാകുന്ന ആശയക്കുഴപ്പവും ഒഴിവാക്കാനുമാണ് പുതിയ തീരുമാനം. അപേക്ഷ ഫോമിനൊപ്പം ഫോം നമ്പർ എസ്ബി 103(പണമടയ്ക്കുന്നതിന്)കൂടി നൽകിയാൽ മതി. കാലാവധിയെത്തുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള ഫോമും ഏകീകരിച്ചു. എസ്ബി-7എ-ഫോമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. കാലാവധിയെത്തുന്നതിനുമുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി എസ്ബി-7ബി ഫോമാണ് നൽകേണ്ടത്. നിക്ഷേപത്തിന്മേൽ വായ്പയ്ക്ക് അപേക്ഷിക്കാനും റിക്കറിങ് ഡെപ്പോസിറ്റിൽനിന്ന് പണം പിൻവലിക്കാനും ഫോം എസ്ബി-7സി യാണ് ഉപയോഗിക്കേണ്ടത്.

from money rss https://bit.ly/3cvetO8
via IFTTT

ഗോള്‍ഡ് ബോണ്ടിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി: അറിയാം 10 കാര്യങ്ങള്‍

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യത്തെ ഗോൾഡ് ബോണ്ട് വില്പനയ്ക്കുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഒരുഗ്രാമിന് തുല്യമായ ബോണ്ടിന് 4,639 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഓൺലൈനിൽ വാങ്ങുമ്പോൾ 50 രൂപ കിഴിവ് ലഭിക്കും.ആദ്യഘട്ടം വില്പന ഏപ്രിൽ 24നാണ് അവസാനിക്കുക. 28ന് ബോണ്ട് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ആറുമാസംകൂടുമ്പോൾ ബോണ്ടിന് 2.5ശതമാനം പലിശ ലഭിക്കും. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പലിശ വരവുവയ്ക്കുകയാണ് ചെയ്യുക. കാലാവധിയെത്തുമ്പോൾ അന്നത്തെ സ്വർണത്തിന്റെ മൂല്യം ലഭിക്കുകയും ചെയ്യും. മൂലധന നേട്ടത്തിന് ആദായനികുതി നൽകേണ്ടതുമില്ല. എട്ടുവർഷമാണ് ബോണ്ടിന്റെ കാലാവധിയെങ്കിലും അഞ്ച് വർഷം പൂർത്തിയയാൽ ആവശ്യമെങ്കിൽ വിറ്റി പണമാക്കാം. ഓഹരി വിപണി വഴി എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയുമാകാം. ഗോൾഡ് ബോണ്ടിനെക്കുറിച്ച് അറിയാം പത്ത് കാര്യങ്ങൾ 1ആരാണ് ഗോൾഡ് ബോണ്ട് പുറത്തിറക്കുന്നത്? സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഗോൾഡ് ബോണ്ട് പുറത്തിക്കുന്നത്. 2എവിടെനിന്ന് വാങ്ങാം? ചെറുകിട നിക്ഷേപകർക്ക് ബാങ്കുകളിൽനിന്നോ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽനിന്നോ ബോണ്ട് വാങ്ങാം. സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവവഴിയും ബോണ്ടിൽ നിക്ഷേപം നടത്താം. 3ആർക്കൊക്കെ വാങ്ങാം? വ്യക്തികൾക്കും ട്രസ്റ്റുകൾക്കും ചാരിറ്റബിൾ ഇൻസ്റ്റിറ്റിയൂഷനുകൾക്കും സ്വർണ ബോണ്ടിൽ നിക്ഷേപിക്കാം. 4മിനിമം നിക്ഷേപം ഒരു ഗ്രാമിന് തുല്യമായതുകയുടെ യൂണിറ്റുകളായാണ് ഗോൾഡ് ബോണ്ട് പുറത്തിറക്കുക. മിനിമം ഒരു യൂണിറ്റായും നിക്ഷേപം നടത്താം. 5പരമാവധി നിക്ഷേപം വ്യക്തികൾക്ക് ഒരു സാമ്പത്തിക വർഷം പരമാവധി നാലുകിലോഗ്രാമിന് തുല്യമായ ബോണ്ടിൽ നിക്ഷേപിക്കാം. ട്രസ്റ്റുകൾക്കും മറ്റും പരിധി 20 കിലോഗ്രാമാണ്. 6ബോണ്ടിന്റെ കാലാവധി എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി. അഞ്ച് വർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ ബോണ്ട് പണമാക്കാം.കാലാവധിയെത്തുമ്പോൾ ബോണ്ടിന് അപ്പോഴുള്ള സ്വർണവില ലഭിക്കും. 7ഇഷ്യു വില ഇന്ത്യ ബുള്ള്യൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ മൂന്നുദിവസത്തെ വിലയുടെ ശരാശരിയെടുത്താണ് ഒരു യൂണിറ്റ് ബോണ്ടിന്റെ വില നിശ്ചയിക്കുക. 99.9 ശതമാനം പ്യൂരിറ്റിയുള്ള ഗോൾഡിന്റെ വിലയാണ് ഇതിനായി പരിഗണിക്കുക. ഓൺലൈനായി പണമടച്ചാണ് ബോണ്ട് വാങ്ങുന്നതെങ്കിൽ യൂണിറ്റിന്റെ വിലയിൽ 50 രൂപ കുറവുണ്ടാകും. 8പലിശ നിരക്ക് 2.5ശതമാനമാണ് ബോണ്ടിന് ലഭിക്കുന്ന പലിശ. വർഷത്തിൽ രണ്ടുതവണയായി പലിശ ലഭിക്കും. 9ആദായനികുതി ആനുകൂല്യം ഗോൾഡ് ബോണ്ടിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ബാധ്യതയുണ്ട്. എന്നാൽ യൂണിറ്റ് തിരിച്ചുകൊടുത്ത് പണമാക്കുമ്പോഴുള്ള മൂലധന നേട്ടത്തിന് നികുതി ബാധ്യതയില്ല. 10ആവശ്യമായ രേഖകൾ കെവൈസി മാനദണ്ഡങ്ങൾ പാലിച്ചെങ്കിൽമാത്രമെ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ കഴിയൂ. വോട്ടേഴ്സ് ഐഡി അല്ലെങ്കിൽ ആധാർ, പാൻ തുടങ്ങിയവ ആവശ്യമാണ്.

from money rss https://bit.ly/3cw0lEd
via IFTTT

അക്ഷയ തൃതീയ ഏപ്രില്‍ 26ന്; ഇത്തവണത്തെ കച്ചവടം ഓണ്‍ലൈനില്‍

രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ ഇത്തവണത്തെ അക്ഷയ തൃതീയ കച്ചവടം ഓൺലൈനിലാകും. ഏപ്രിൽ 26നാണ് അക്ഷയ തൃതീയ. അതിനായി ജുവല്ലറികൾ ഒരുങ്ങിക്കഴിഞ്ഞു. സ്വർണംവാങ്ങാൻ ഉപഭോക്താക്കളുടെ അന്വേഷണം കാര്യമായുള്ളതിനാൽ ഇത്തവണ ഓൺലൈൻ വിപണനത്തിനുള്ള ഒരുക്കത്തിലാണ് ജുവല്ലറികൾ. അതിന്റെ ഭാഗമായി കല്യൺ ജുവല്ലേഴ്സ് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് പുറത്തിറക്കി. രണ്ടുഗ്രാമോ അതിനുമുകളിലേയ്ക്കോ ഉള്ള സ്വർണം വാങ്ങാം. അക്ഷയ ത്രിതീയ ദിനത്തിൽ ഇ-മെയിൽ വഴിയോ, വാട്സാപ്പ് വഴിയോ സർട്ടിഫിക്കറ്റ് അയച്ചുകൊടുക്കും. അക്ഷയ തൃതീയയ്ക്ക് എല്ലാവർഷവും സ്വർണം വാങ്ങുന്ന ഉപഭോക്താക്കൾ ജുവല്ലറികൾക്കുണ്ട്. അവരെക്കൂടി ലക്ഷ്യംവെച്ചാണ് ഇത്തവണ ഓൺലൈൻ വിപണനം. ടാറ്റ ബ്രാൻഡായ തനിഷ്ക് അക്ഷയ തൃതീയയുടെ ഭാഗമായി ഏപ്രിൽ 18 മുതൽ 27വരെ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. തനിഷ്കിന്റെ ഇ-കൊമേഴ്സ് പ്ലാറ്റുഫോമിലൂടെയാണ് ഇത് ലഭ്യമാകുക. അടച്ചിടൽ തീരുമ്പോൾ ഷോറൂമുകളിലെത്തി സ്വർണം കയ്യിൽവാങ്ങാം. അല്ലെങ്കിൽ വീട്ടിലുമെത്തിക്കും.

from money rss https://bit.ly/3blznPu
via IFTTT

ഇ-കൊമേഴ്സ് കമ്പനികളിലൂടെ അവശ്യവസ്തുക്കൾ മാത്രം

ന്യൂഡൽഹി: അടച്ചിടൽ കാലയളവിൽ ഇ-കൊമേഴ്സ് കമ്പനികൾ അവശ്യ വസ്തുക്കളല്ലാത്തവ വിതരണം ചെയ്യുന്നത് നിരോധിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുതിയ ഉത്തരവുപ്രകാരം ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ മാത്രമേ ഇ-കൊമേഴ്സുകാർ വിൽക്കാൻ പാടുള്ളൂ. ഏപ്രിൽ 20 മുതൽ മൊബൈൽ ഫോൺ, റെഫ്രിജറേറ്റർ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവ വിൽക്കാൻ ഇ-കൊമേഴ്സ് കമ്പനികൾക്ക് കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. ഇതിനെതിരേ വിമർശനമുയർന്നതോടെയാണ് സർക്കാർ നിലപാടു മാറ്റിയത്. അവശ്യവസ്തുക്കളല്ലാത്തവ വിൽക്കാൻ ഇ-കൊമേഴ്സ് കമ്പനികൾക്ക് അനുമതി നൽകിയത് ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുന്ന സമീപനമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. അനുമതി പിൻവലിച്ചതിന് കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നതായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. അല്ലാത്തപക്ഷം ഏഴുകോടിയോളം വരുന്ന ചെറുകിട കച്ചവടക്കാരോടുള്ള അനീതിയായി അത് മാറുമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. content highlights:Non-essential delivery by e-commerce players remains prohibited: MHA

from money rss https://bit.ly/2XW0LzA
via IFTTT

സെന്‍സെക്‌സില്‍ 253 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കോവിഡ് വ്യാപനത്തിനിടയിലും ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 253 പോയന്റ് നേട്ടത്തിൽ 31854ലിലും നിഫ്റ്റി 60 പോയന്റ് ഉയർന്ന് 9319ലുമെത്തി. ബിഎസ്ഇയിലെ 1047 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 431 ഓഹരികൾ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, വേദാന്ത, എച്ച്സിഎൽ ടെക്, ശ്രീ സിമെന്റ്, ബ്രിട്ടാനിയ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ആക്സിസ് ബാങ്ക്, ഒഎൻജിസി, ഹിൻഡാൽകോ, പവർഗ്രിഡ്, ഗെയിൽ, സിപ്ല്, ഡോ.റെഡ്ഡീസ് ലാബ്, എൻടിപിസി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. നിഫ്റ്റി ബാങ്ക്, ഐടി സൂചികകൾ ഒരുശതമാനത്തോളം നേട്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ് 0.73ശതമാനവും സ്മോൾ ക്യാപ് 1.15ശതമാനവും ഉയർന്നു.

from money rss https://bit.ly/3aqqmU2
via IFTTT

ആദായനികുതി ഫോമുകള്‍ പരിഷ്‌കരിക്കുന്നു; റിട്ടേണ്‍ നല്‍കേണ്ട തിയതി നീട്ടിയേക്കും

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടിയതിനു പിന്നാലെ സഹജ്, സുഖം ഫോമുകൾ കേന്ദ്രം പരിഷ്കരിക്കുന്നു. ആദായ നികുകിയിളവിനുള്ള നിക്ഷേപകാലയളവ് ജൂൺ 30വരെ നീട്ടിയിരുന്നു. 80ജി പ്രകാരം സംഭവാനകൾക്കുള്ള ആനുകൂല്യത്തിനും ജൂൺ 30വരെ സമയം അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഇടപാടുകളുടെയും നിക്ഷേപങ്ങളുടെയും ആനുകൂല്യം നികുതിദായകർക്ക് ലഭ്യമാക്കുന്നതിനാണ് റിട്ടേൺ ഫോമുകളിൽ ആവശ്യമായ മാറ്റം വരുത്തുന്നതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി.) വ്യക്തമാക്കി.മാറ്റങ്ങളോടെയുള്ള റിട്ടേൺ സംവിധാനം മേയ് 31 -ഓടെ ലഭ്യമാക്കുമെന്നും സി.ബി.ഡി.ടി. അറിയിച്ചു.

from money rss https://bit.ly/2XPli9h
via IFTTT

ലോക്ക്ഡൗണില്‍ വീട്ടിലിരുന്ന്‌ സമ്പാദിക്കാം

ലോക്ക്ഡൗൺ അവസരമാക്കി മൂന്നുദിവസം കൊണ്ട് മൂന്നുലക്ഷം രൂപയുടെ വരുമാനം നേടിയ ബിസിനസ് കോച്ച് ടി.എഫ്. മുഹമ്മദ് റാഫിയുടെ കഥയ്ക്ക് കഴിഞ്ഞയാഴ്ച വലിയ സ്വീകാര്യതയാണ് വായനക്കാർക്കിടയിൽ നിന്ന് ലഭിച്ചത്. ഇതുപോലെ വീട്ടിലെ സുഖസൗകര്യങ്ങളിൽ നിന്നുകൊണ്ട് പണമുണ്ടാക്കാൻ സഹായിക്കുന്ന പത്ത് വഴികൾ നിർദേശിക്കുകയാണ് ബിസിനസ് കോച്ചും ബിഹേവിയറൽ സയന്റിസ്റ്റും 'മാജിക് ഓഫ് ചേഞ്ച്' എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനുമായമുഹമ്മദ് റാഫി.ലോക്ക്ഡൗൺ കാലത്ത് ഈ മാർഗങ്ങൾ ഒന്നു പരീക്ഷിച്ചുനോക്കൂ... 1. ഡിസൈനിങ്, വെബ് ഡെവലപ്മെന്റ്, ബിസിനസ് പ്ലാൻ റൈറ്റിങ്, ഇൻസ്റ്റാഗ്രാം മാർക്കറ്റിങ്, സോഷ്യൽ മീഡിയ അക്കൗണ്ട് മാനേജ്മെന്റ് തുടങ്ങിയ സേവനങ്ങൾ വിൽക്കാൻ കഴിയുന്ന ഫൈവർ (fiverr) പോലുള്ള വെബ്സൈറ്റുകളിൽ സൈൻ അപ്പ് ചെയ്യുക. ഇത് 'ഗിഗ് ഇക്കോണമി' എന്നാണ് അറിയപ്പെടുന്നത്. 2. പണമുണ്ടാക്കാനുള്ള മറ്റൊരു മികച്ച മാർഗമാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ കുട്ടികളെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി പഠിപ്പിക്കുന്നത്. കുട്ടികളെ രസകരമായ രീതിയിൽ പഠിപ്പിക്കാൻ കഴിഞ്ഞാൽ മതി. 14 ദിവസത്തെ ഓൺലൈൻ വർക്ഷോപ്പ് കുട്ടികൾക്കായി ഞങ്ങൾ സംഘടിപ്പിച്ചിരുന്നു. ഒരു ദിവസം മണിക്കൂറിൽ ഒരു കുട്ടിയിൽനിന്ന് 250-350 രൂപ വരെ ഇതുവഴി നേടാനാകും. നിരവധി ഓൺലൈൻ ട്യൂഷൻ വെബ്സൈറ്റുകളിലും നിങ്ങളുടെ പ്രൊഫൈൽ ചേർക്കാവുന്നതാണ്. 3. ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോൾ വീടിന് ആവശ്യമില്ലെന്നു തോന്നുന്ന അനാവശ്യമായ സാധനങ്ങൾ ഒ.എൽ.എക്സ്., ഇ-ബേ പോലുള്ള സൈറ്റുകൾ വഴി വില്പന നടത്തി പതിനായിരങ്ങൾ നേടിയവരുണ്ട്. 4. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ക്രിയേറ്റീവ് ആയിട്ടുള്ള മത്സരങ്ങൾ സംഘടിപ്പിക്കുക. ഇവയിൽ ആളുകളെ പങ്കെടുപ്പിക്കുകയും നിങ്ങളുടെ സേവനങ്ങൾക്കോ ഉത്പന്നങ്ങൾക്കോ ഡിസ്കൗണ്ട് കൂപ്പൺ പോലുള്ളവ സമ്മാനമായി നൽകുകയും ചെയ്യുക. ഇത് നിങ്ങളുടെ സർവീസിന് സ്വീകാര്യത വർധിപ്പിക്കും. എൻട്രി ഫീസും ഈടാക്കാവുന്നതാണ്. 5. 1,000 രൂപയിൽ കുറവ് മാത്രം ഫീസ് വരുന്ന നിരവധി ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സുകളുണ്ട്. ഇതുപയോഗപ്പെടുത്തി ഡിജിറ്റൽ മാർക്കറ്റിങ്ങിൽ വൈദഗ്ദ്ധ്യം നേടാം. ഇതുവഴി സ്വന്തമായൊരു ഡിജിറ്റൽ മാർക്കറ്റിങ് സ്റ്റാർട്ട് അപ്പ് ആരംഭിക്കുക. 6. നിങ്ങൾ ഒരു നല്ല എഴുത്തുകാരനാണോ...? ഈ കഴിവ് ഉപയോഗപ്പെടുത്തി ബ്ലോഗുകൾക്കും വെബ്സൈറ്റുകൾക്കും വേണ്ടി ഉള്ളടക്കങ്ങൾ എഴുതിക്കൊടുക്കാം. വീട്ടിലിരുന്ന് ജോലിചെയ്യാൻ കഴിയുന്ന കണ്ടന്റ് റൈറ്റേഴ്സിനെ തിരയുന്ന വെബ്സൈറ്റുകളും ബ്രാൻഡുകളും നിരവധിയാണ്. ഒരു ആർട്ടിക്കിളിന് 500 രൂപ മുതൽ 3,000 രൂപ വരെ പ്രതിഫലം നേടാം. 7. വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ദ്ധരുടെ അഭിമുഖം സംഘടിപ്പിച്ച്, അവ സോഷ്യൽ മീഡിയകൾ വഴി കോഴ്സ് ആയി വിപണനം ചെയ്യാം. ഈ കോഴ്സിന് ഒരാളിൽനിന്ന് 500 രൂപ വീതം ഈടാക്കുകയും ഇന്ത്യയൊട്ടാകെ ഏതാണ്ട് 2000 പേർ അത് വാങ്ങുകയും ചെയ്താൽ നിങ്ങൾക്ക് 10 ലക്ഷം രൂപ വരുമാനം നേടാൻ സാധിക്കും. ഇങ്ങനെ സമ്പാദിക്കുന്ന ഒട്ടേറെയാളുകളുണ്ട്. 8. നിങ്ങൾക്ക് പ്രാവീണ്യമുള്ള ഏതെങ്കിലുമൊരു മേഖലയെക്കുറിച്ച് ആധികാരികമായൊരു ഇ-ബുക്ക് തയ്യാറാക്കി ആമസോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വിൽക്കുക. 9. ഗുരു ഡോട്ട് കോം, ഗെറ്റ് എ ഫ്രീലാൻസർ ഡോട്ട് കോം പോലുള്ള വെബ്സൈറ്റുകളിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തി വീട്ടിലിരുന്ന് വരുമാനം നേടാം. 10. മാജിക് ഓഫ് ചേഞ്ച് െചയ്തതുപോലെ ഓൺലൈൻ ലൈവ് വീഡിയോ കോഴ്സ് ആരംഭിക്കാം. റെക്കോഡഡ് വീഡിയോ കോഴ്സുകളും യുഡമി, ടീച്ചബിൾ, ലേൺ വേൾഡ് പോലുള്ള സൈറ്റുകളിൽ അപ്ലോഡ് ചെയ്ത് പണമുണ്ടാക്കാം. അവസരങ്ങൾ ഈ പത്തിൽ ഒതുങ്ങുന്നില്ല.

from money rss https://bit.ly/2KfICow
via IFTTT

Kannil Kannil Lyrics : Comrade in America (CIA) Malayalam Movie Song

Movie: Comrade in America
Year: 2017
Singer: Haricharan Seshadri & Sayanora Philip
Lyrics: Rafeeq Ahammed
Music: Gopi Sunder
Actor: Dulquer Salmaan
Actress: Karthika Muralidharan
Kannil kannil nokkum neram
Ullil thingi nirayunnathentho...
Ithentho...
Ennum munnil kaanumbolen
Ullam thulli thulumbunnathentho…
Ithentho...

Njan alanja vazhi arikukal
Poovaal moodi
Njan maranna priya varikalil
Thaenn thooki nee

Kannil kannil nokkum neram
Ullil thingi nirayunnathentho...
Ithentho...
Ennum munnil kaanumbolen
Ullam thulli thulumbunnathentho...
Ithentho...

Erumanuraagam manassil swayam
Nooru mazhavillaay theliyunnuvo…
Innorkkuvanathonnu
Mathramethu neravum
Innekuvaanathonnu
Mathramennilaakave

Kannil kannil nokkum neram
Ullil thingi nirayunnathentho...
Ithentho...
Ennum munnil kaanumbolen
Ullam thulli thulumbunnathentho...
Ithentho...

Doore himashailam uruki itha…
Njan ozhukumetho panineer nadhi…
Vimookhamayore kadal thiranjidunnu njan
Vilola mohamaay kuthirnnu
Chaanju chaayuvaan

Kannil kannil nokkum neram
Mmm mmm mmm mmm...
Ithentho...

Njan alanja vazhi arikukal
Poovaal moodi
Njan maranna priya varikalil
Thaenn thooki nee

Naa na naana naa na naana...
Naa na naana naa na naana...
Ithentho...

Ennum munnil kaanumbolen
Ullam thulli thulumbunnathentho...
Ithentho...


* This article was originally published here