121

Powered By Blogger

Sunday, 31 May 2020

പുതിയതോ പഴയതോ: ആദായ നികുതി നിർണയത്തിന് ഏത്‌ തിരഞ്ഞെടുക്കണം?

2020-21 സാമ്പത്തിക വർഷം ആരംഭിച്ചിട്ട് രണ്ടു മാസം പൂർത്തിയാകുകയാണ്. ആദായ നികുതി നിർണയത്തിന് ഏതു സ്കീം തിരഞ്ഞെടുക്കുന്നുവെന്ന് അറിയിക്കാൻ ഒട്ടുമിക്ക തൊഴിലുടമകളും ഇതിനകം ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടാകും. ഇല്ലെങ്കിൽ വരും മാസങ്ങളിൽ ആവശ്യപ്പെടും. നിലവിലുണ്ടായിരുന്ന ആദായ നികുതി നിർണയ രീതിക്കൊപ്പം പുതിയൊരു രീതികൂടി ധനമന്ത്രി നിർമല സീതാരാമൻ ഇക്കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ്. നികുതി ഘടന ലളിതവും സുതാര്യവുമാക്കുക, നിരക്ക് കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ രീതി അവതരിപ്പിക്കുന്നതെന്നാണ് ധനമന്ത്രി പറഞ്ഞത്. നികുതിദായകന് ഇതിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഇവിടെ നികുതിദായകന്റെ ആകാംക്ഷ ഉണരുകയാണ് ? ഏതു രീതി തിരഞ്ഞെടുത്താലാണ് നേട്ടമുണ്ടാവുക ? ഈ രണ്ടു രീതികളും പരിശോധിച്ചു മാത്രമേ മെച്ചപ്പെട്ടത് തിരഞ്ഞെടുക്കാനാകൂ... അതായത്, നികുതിദായകന്റെ ജോലി വർധിച്ചു എന്നർത്ഥം. നിലവിലുള്ള നികുതി നിർണയ രീതി മിക്കവർക്കും പരിചയമുള്ളതാണ്. ഇതിൽ നിക്ഷേപങ്ങളിലൂടെയും ചിലതരം ചെലവുകളിലൂടെയും നികുതിയിളവ് ലഭിക്കും. എന്താണ് പുതിയ രീതി? 2020-21 വർഷത്തെ ബജറ്റിൽ നിർദേശിച്ചിട്ടുള്ളതാണ് നികുതി നിർണയത്തിനുള്ള പുതിയ രീതി. ഇതിനായി ആദായനികുതി നിയമത്തിൽ 115 ബി.എ.സി. എന്നൊരു വകുപ്പ് കൂട്ടിച്ചേർക്കുകയും ചെയ്തു. വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാം. 2020 ഏപ്രിൽ ഒന്നു മുതൽ നേടുന്ന വരുമാനത്തിന് പുതിയ രീതി ബാധകമാണ്. ഇളവുകൾ ഒന്നുംതന്നെ ഇല്ലാതെ നികുതി കണക്കാക്കുന്നതാണ് പുതിയ രീതി. നിക്ഷേപങ്ങൾക്ക് ഇളവുണ്ടാകുകയില്ല. എന്നാൽ, നികുതി നിരക്ക് കുറവായിരിക്കും. സ്റ്റാൻഡേർഡ് ഡിഡക്ഷൻ, 80സി നിക്ഷേപങ്ങൾ ഉൾപ്പെടെ നേരത്തെയുണ്ടായിരുന്ന 70 ഇളവുകളാണ് പുതിയ രീതിയിൽ എടുത്തുകളഞ്ഞിട്ടുള്ളത്. രണ്ടു രീതിയിലും നികുതി നിർണയം മുൻകൂട്ടി നടത്തി നിലവിലുള്ളതാണോ, പുതിയതാണോ വേണ്ടതെന്ന് നികുതിദായകർക്ക് കണ്ടെത്താം. ഈ ഉദാഹരണത്തിൽ 12.5 ലക്ഷം രൂപ വരുമാനമുള്ളയാൾക്ക് പുതിയ നികുതി രീതി സ്വീകരിക്കുമ്പോൾ 1,851 രൂപ ലാഭമുണ്ട്. എന്നാൽ, ആരോഗ്യ ഇൻഷുറൻസ്, എൻ.പി.എസ്., വിദ്യാഭ്യാസ വായ്പ, ഭവനവായ്പ തുടങ്ങിയവ ഉള്ളവരാണെങ്കിൽ നിലവിലുള്ള രീതിയാണ് മെച്ചം. ഈ ഉദാഹരണത്തിൽ 10 ലക്ഷം രൂപ വരുമാനമുള്ളയാൾക്ക് പുതിയ നികുതി രീതി സ്വീകരിക്കുമ്പോൾ 3,099 രൂപ അധികമായി നൽകേണ്ടി വരുന്നു. അതായത്, നിലവിലുള്ള രീതിയാണ് മെച്ചം. പക്ഷേ, നികുതി ലാഭ നിക്ഷേപങ്ങൾ (80 സി), ആരോഗ്യ ഇൻഷുറൻസ് (80 ഡി), വിദ്യാഭ്യാസ വായ്പ പലിശ (80 ഇ) തുടങ്ങിയവ ഒരു ലക്ഷം രൂപയിൽ കുറവാണെങ്കിൽ പുതിയ നികുതി നിർണയ രീതിയാണ് മെച്ചം. ചുരുക്കത്തിൽ, നികുതി ലാഭ നിക്ഷേപങ്ങളും മറ്റു കിഴിവുകളും കണക്കിലെടുത്ത്, ആദായനികുതി കണക്കാക്കി വേണം യോജിച്ച രീതി തിരഞ്ഞെടുക്കാൻ. പുതിയ രീതിയിൽ എടുത്തുകളഞ്ഞ മുഖ്യ ഇളവുകൾ സ്റ്റാൻഡേർഡ് ഡിഡക്ഷൻ, പ്രൊഫഷണൽ ടാക്സ്, എന്റർടെയിൻമെന്റ് അലവൻസ് ലീവ് ട്രാവൽ അലവൻസ് എച്ച്.ആർ.എ. മൈനർ ചൈൽഡ് ഇൻകം അലവൻസ് ഹെൽപ്പർ അലവൻസ് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസ് മറ്റ് പ്രത്യേക അലവൻസുകൾ ഭവനവായ്പ പലിശ നികുതി നിക്ഷേപങ്ങൾ, ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് പ്രീമയം തുടങ്ങിയവ. പുതിയ രീതിയിൽ ലഭിക്കുന്ന മുഖ്യ ഇളവുകൾ നാഷണൽ പെൻഷൻ സ്കീമിലേക്കുള്ള (എൻ.പി.എസ്.) നിക്ഷേപം ഭിന്നശേഷിയുള്ള ആളാണെങ്കിൽ യാത്രാ അലവൻസ് തൊഴിലിന്റെ ഭാഗമായി ഉണ്ടാകുന്ന ചെലവിനായി ലഭിക്കുന്ന കൺവേയൻസ് അലവൻസ്. സ്ഥലംമാറ്റത്തിനും മറ്റും ലഭിക്കുന്ന നഷ്ടപരിഹാരം സ്ഥിരം ജോലിസ്ഥലത്തു നിന്ന് മാറി മറ്റൊരു സ്ഥലത്ത് ജോലിചെയ്യുമ്പോൾ ലഭിക്കുന്ന പ്രതിദിന അലവൻസ്. ഏതു നികുതി നിർണയ രീതി തിരഞ്ഞെടുക്കണം? പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ ജോലിക്കാരൻ ഏതു നികുതി നിർണയ രീതിയാണ് തിരഞ്ഞെടുക്കുന്നതെന്ന് തൊഴിലുടമയെ അറിയിക്കണം. ആ ധനകാര്യ വർഷം മുഴുവൻ ആ രീതിയിൽ തുടരുകയും വേണം. എന്നാൽ, ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഏതു രീതി വേണമെങ്കിലും സ്വീകരിക്കാം. താൻ തിരഞ്ഞെടുത്ത നികുതി നിർണയ രീതി ഏതാണെന്ന് ജീവനക്കാരൻ തൊഴിലുടമയെ അറിയിച്ചില്ലെങ്കിൽ, നിലവിലുള്ള രീതി സ്വീകരിക്കുകയും അതനുസരിച്ച് തൊഴിലുടമ സ്രോതസ്സിൽ നികുതി പിടിക്കുകയും ചെയ്യും. ശമ്പളക്കാർക്ക് ഓരോ വർഷവും ഏതു രീതിയും സ്വീകരിക്കാനുള്ള അവകാശമുണ്ട്. അതായത്, ഈ വർഷം പുതിയത് സ്വീകരിച്ചാൽ അടുത്തവർഷം വേണമെങ്കിൽ പഴയതിലേക്ക് തിരിച്ചുപോകാം, മറിച്ചുമാകാം.എന്നാൽ ശമ്പളക്കാരല്ലാത്തവർക്ക്, റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഏതു രീതി സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കിയാൽ മതി. നേരത്തെ അറിയിക്കണമെന്നില്ല. ഒരിക്കൽ പുതിയത് തിരഞ്ഞെടുത്താൽ അടുത്ത വർഷവും പുതിയതിൽ തുടരേണ്ടതായി വരും. യോജിച്ച രീതി തിരഞ്ഞെടുക്കാം, നികുതി ആസൂത്രണം ചെയ്യാം നികുതി ആസൂത്രണം പരിഗണിക്കുമ്പോൾ, സാമ്പത്തിക വർഷത്തിന്റെ ആദ്യംതന്നെ നികുതി നിർണയ രീതി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നിലവിലുള്ള രീതിയിലും പുതിയ രീതിയിലും നൽകേണ്ടി വരുന്ന നികുതി താരതമ്യം ചെയ്ത്, യോജിച്ചത് തിരഞ്ഞെടുക്കുക. യോജിച്ച നികുതി നിർണയ രീതി തിരഞ്ഞെടുത്തു കഴിഞ്ഞാൽ നിക്ഷേപവും ടി.ഡി.എസും അല്ലെങ്കിൽ മുൻകൂർ നികുതിയും മറ്റും അതനുസരിച്ച് കണക്കുകൂട്ടി നടപടി സ്വീകരിക്കാൻ കഴിയും.

from money rss https://bit.ly/2ZWBiHh
via IFTTT

ഇൻഫോസിസ് സി.ഇ.ഒ.യുടെ ശമ്പളത്തിൽ 27 ശതമാനം വർധന

ഇൻഫോസിസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സലിൽ പരേഖിന്റെ വാർഷിക പ്രതിഫലം 2019-20 സാമ്പത്തിക വർഷം 27 ശതമാനം വർധിച്ചു. ബോണസും മറ്റ് ആനുകൂല്യങ്ങളും അടക്കമുള്ള പ്രതിഫലമാണിത്. യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനു മുൻപാകെ കമ്പനി സമർപ്പിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ വർഷം കമ്പനിയുടെ ലാഭം കുറഞ്ഞേക്കുമെന്നും ഇൻഫോസിസ് അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാരണം ചില ഇടപാടുകാർ കരാറിൽ ഇളവ് ആവശ്യപ്പെട്ടതാണ് കാരണം. ലാഭം കുറയുന്നതും ഇടപാടുകാർ പേമെന്റിൽ കാലതാമസം വരുത്തുന്നതും കമ്പനിയുടെ പണമൊഴുക്കിനെയും ലാഭവിഹിതം നൽകാനുള്ള ശേഷിയെയും സാരമായി ബാധിച്ചേക്കും. ഇൻഫോസിസിന്റെ ചില വിഭാഗങ്ങളിലെ ബിസിനസിൽ കോവിഡ്-19 തിരിച്ചടിയാകും. ഭാവിയിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക അനിശ്ചിതത്വം ധനകാര്യ സേവനം, റീട്ടെയിൽ, ഊർജം, മാനുഫാക്ചറിങ് തുടങ്ങിയ വ്യവസായ മേഖലകളിൽ ആഘാതമുണ്ടാക്കും. ഇത് ഈ മേഖലകളിൽനിന്നുള്ള ഐ.ടി. ചെലവിടൽ കുറയാനും കരാറുകളും പദ്ധതികളും ഒഴിവാക്കുന്നതിനും കാരണമാകുമെന്നും ഇൻഫോസിസ് വിലയിരുത്തുന്നു.

from money rss https://bit.ly/2TWBxyh
via IFTTT

ഇന്ത്യ അടച്ചിടലില്‍നിന്ന് പുറത്തേക്ക് വരുമ്പോള്‍, ജൂണ്‍ എട്ട് മുതലുള്ള മാറ്റങ്ങള്‍ ഇങ്ങനെ

മാര്‍ച്ച് 24 മുതല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ അടച്ചിടലില്‍നിന്ന് രാജ്യം അണ്‍ ലോക് ചെയ്തു തുടങ്ങുന്നു. നാല് ഘട്ടങ്ങളായി അടച്ചിടല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഘട്ടഘട്ടമായി തുറക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് ഇന്നലെ പുറത്തിറക്കിയത്. ജൂണ്‍ എട്ടുമുതലാണ് ഇന്ത്യയുടെ തുറക്കല്‍ ഘട്ടം ആരംഭിക്കുന്നത്. നിയന്ത്രണങ്ങള്‍ കണ്‍ടെയ്ന്‍മെന്റ് സോണുകളിലേക്ക്- തീവ്ര ബാധിത മേഖലകളിലേക്ക് മാത്രമായി ചുരുക്കി കൊണ്ടാണ് രാജ്യത്തെ അണ്‍ ലോക് ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഒരു വർഷത്തിലെ ഏകദേശം അഞ്ചിലൊന്ന് ദിവസങ്ങൾ അടച്ചിട്ടതിന് ശേഷമാണ് രാജ്യം സാധാരണ നിലയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നത്. 

കഴിഞ്ഞ രണ്ട് മാസത്തിലേറെയായി സര്‍ക്കാര്‍ നടത്തിയ നിയന്ത്രമണങ്ങളെ ലോക്ഡൗണ്‍ ഒന്നുമുതല്‍ നാല് ഘട്ടവരെയെന്ന രീതീയിലാണ് വിശേഷിപ്പിച്ചത്. ആ ഘട്ടങ്ങള്‍ കഴിഞ്ഞാണ് ജൂണ്‍ എട്ടിന് അണ്‍ലോകിന്റെ ആദ്യഘട്ടം തുടങ്ങുന്നത്.
അദ്യഘട്ടത്തില്‍ തന്നെ വലിയ ഇളവുകളാണ് വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഹോട്ടലുകളും മാളുകളും ആരാധാനലയങ്ങളും പ്രവര്‍ത്തിക്കും. ഇതിന് പുറമെ അന്തര്‍സംസ്ഥാന വാഹന ഗതാഗതവും തടസ്സം കൂടാതെ അനുവദിക്കും. വിശദമായ മാനദണ്ഡങ്ങള്‍ ആരോഗ്യ മന്ത്രാലയം വരും ദിവസങ്ങളില്‍ പുറപ്പെടുവിക്കും. കേന്ദ്രം അനുവദിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് അധികാരം ഉണ്ടാകും. അണ്‍ ലോക്കിന്റെ ഒന്നാം ഘട്ടത്തില്‍ രാത്രി കര്‍ഫ്യൂ രാത്രി ഒമ്പത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെയായിരിക്കും.
അണ്‍ലോക് ചെയ്യുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക. ഇപ്പോഴത്തെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജൂലൈ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. അതിന് മുമ്പ് ബന്ധപ്പെട്ടവരുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. സാമുഹിക അകലമുള്‍പ്പെടെ പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഉടന്‍ വരും.
ഒന്നും രണ്ടും ഘട്ടം വിലയിരുത്തിയതിന് ശേഷമാകും മൂന്നാം ഘട്ടം നടപ്പിലാക്കുക. സിനിമ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതും, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതും മെട്രോ ട്രെയിനുകള്‍ ഓടി തുടങ്ങുന്നതും സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഈ ഘട്ടത്തില്‍ നടപ്പിലാക്കുക. ഇതിന് പുറമെ ബാറുകള്‍, ഓഡിറ്റോറിയങ്ങല്‍, സാംസ്‌ക്കാരിക, രാഷ്ട്രീയ, വിനോദ പരിപാടികള്‍ നടത്തുന്നതിനുള്ള അനുമതിയും ഈ ഘട്ടത്തില്‍ നല്‍കും. ഇത് പക്ഷെ ആ സമയത്തെ സാഹചര്യത്തിനന് അനുസരിച്ചായിരിക്കും. വൃദ്ധര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ യാത്രകള്‍ നിയന്ത്രിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നും പാലിക്കണം.
ഹോട്ട്‌സോപോട്ടുകള്‍ നിര്‍ണയിക്കുന്നത് ജില്ലാ അധികാരികള്‍ക്കായിരിക്കും. അവിടെ മാത്രമാണ് ലോക്ഡൗണ്‍ തുടരുക. 
ലോക്ഡൌൺ മൂലമുണ്ടായ സാമ്പത്തിക തകർച്ചയെ സൂചിപ്പിക്കുന്ന കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 



* This article was originally published here

Saturday, 30 May 2020

'ഇന്ത്യയും ചൈനയ്ക്കുമിടയിൽ നിലനില്‍ക്കുന്നത് വലിയ സംഘര്‍ഷമെന്ന് ട്രംപ് : 'മോദി നല്ല മൂഡിലല്ല'

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്‌നത്തെക്കുറിച്ച് വീണ്ടും പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ട്രംപ് ഇതേക്കുറിച്ച് വീണ്ടും പ്രതികരിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത് വലിയ സംഘര്‍ഷമാണെന്ന് ട്രംപ് പറഞഞു. . ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മാധ്യസ്ഥ്യം വഹിക്കാന്‍ തയ്യാറാണെന്ന് നിര്‍ദ്ദേശം അദ്ദേഹം ആവര്‍ത്തിച്ചു.

ചൈനയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല മൂഡിലല്ലെന്ന് അദ്ദേഹം പറഞ്ഞു. മോദിയുമായി സംസാരിച്ചിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി.
' നിങ്ങളുടെ പ്രധാനമന്ത്രിയെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹം ഒരു ജന്റില്‍മാനാണ്.' ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത് വലിയ സംഘര്‍ഷമാണ്. 140 കോടി ജനങ്ങളും ശക്തമായ സൈനിക സംവിധാനവുമുള്ള രാജ്യങ്ങളാണ് രണ്ടും. ' ട്രംപ് പറഞ്ഞു.
"ഞാന്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചിരുന്നു. ചൈനയുമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അദ്ദേഹം ഒട്ടും നല്ല മൂഡിലല്ല"  ട്രംപ് പറഞ്ഞു.
ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാമെന്ന വാഗ്ദാനം വാര്‍ത്ത സമ്മേളനത്തില്‍ ട്രംപ് ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിന് ഇടപെടാമെന്ന് ട്രംപ്  ആദ്യം പറഞ്ഞത്.
പ്രശ്‌ന പരിഹാരത്തിന് ഇടപെടല്‍ ഗുണം ചെയ്യുമെന്ന് ഇന്ത്യയും ചൈനയും കരുതുകയാണെങ്കില്‍ അതിന് തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ചൈനയുമായി ഇടപെട്ടു കൊണ്ടിരിക്കുകായാണെന്നായിരുന്നു ട്രംപിന്റെ സഹായ വാഗ്ദാനത്തെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ പ്രതികരണം. നേരത്തെ കാശ്മീര്‍ പ്രശ്‌ന പരിഹാരത്തിനും ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മാധ്യസ്ഥം വഹിക്കാമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം ഇന്ത്യ തള്ളി കളയുകയായിരുന്നു.
ട്രംപിന്റെ സഹായ വാഗ്ദാനത്തെക്കുറിച്ച് ചൈന ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ വന്ന ലേഖനത്തില്‍ ഇരു രാഷട്രങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നം ഉഭയകക്ഷി ചര്‍ച്ചയില്‍ പരിഹരിക്കുമെന്നാണ് വ്യക്തമാക്കിയത്. പ്രശ്‌നം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംവിധാനങ്ങള്‍ ഉണ്ടെന്നും ചൈനീസ് വിദേശ കാര്യ വക്താവും പ്രതികരിച്ചിരുന്നു. പരസ്പരം അവിശ്വാസം വളര്‍ത്തേണ്ട സാഹചര്യം ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഇല്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ വ്യക്തമാക്കിയിരുന്നു. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന സൈനിക നീക്കം ശക്തമാക്കിയതാണ് സംഘര്‍ഷ സമാനമായ സാഹചര്യം ഉണ്ടാക്കിയത്.



* This article was originally published here

Friday, 29 May 2020

Nummade Kochi Lyrics : HoneyBee 2 Malayalam Movie Song

Movie: Honey Bee
Year: 2017
Singer: Peethambara Menon, Thoppil Anto
Lyrics:
Music: Deepak Dev
Actor: Asif Ali, Lal
Actress: Bhavana


Karineela kaayalu kond
Karamundum chuteetum
Kaarmegha cheppil thottu
Mashi kannilezhutheetum

Neeraazhi kaatum kond
Nineedum pennane
Kanavaale kottayum ketti
Avalangane nippane

Parayaama penninu kaaryam
Pathinezhaanennum praayam

Neraane nummada kochi
Ival nummade muthane
Parayaan unde nummade kochi
Katha chollan palathaane

Kodi paarum kappalileri
Varavaaye saayippu
Ivale kandishtam thonni
Paniyiche bangalaavu

Pennaalin maanam kaakaan
Poraadi raajaavu
Palakaalam poraadeetum
Adiyaalay pennalu
Pazhayora kaalam poye
Avalere chanthom veche

Neraane nummada kochi
Ival nummade muthane
Parayaan unde nummade kochi
Katha chollan palathaane

Pala baashem deshakaarum
Orumichoridamaane
Malayaalam kochi shailiyil
Parayumba rasamaane
Panjaabi hindi pinne
Gujaraathi bengaaleee
Iniyallel kochiyililla
Mozhiyeth para bhaayeeee
Ividillaathaalolilla
Ee kochi ningade kochi

Neraane nummada kochi
Ival nummade muthane
Parayaan unde nummade kochi
Katha chollan palathaane

Gazhalinte eenam kelkaam
Pennaalin veeteennu
Mehaboobin patum kond
Neduveerpoduleennu

Kaayikka biriyaaneede
Ruchiyenthennariyende
Kadal meenin kariyum vech
Kai kaati vilippunde
Varanille kochi vannal
Ivalangotulleel kerum

Ival nummade muthaane
Katha chollan palathaane

Neraane nummada kochi
Ival nummade muthane
Parayaan unde nummade kochi
Katha chollan palathaane

Neraane nummada kochi
Ival nummade muthane
Parayaan unde nummade kochi
Katha chollan palathaane


* This article was originally published here

സെന്‍സെക്‌സ് 223 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ദിനവ്യാപാരത്തിൽ ഏറ്റവും താഴ്ന്നനിലയിൽനിന്ന് 600 പോയന്റാണ് സെൻസെക്സ് തിരിച്ചുപിടിച്ചത് സെൻസെക്സ് 223.51 പോയന്റ് ഉയർന്ന് 32,424.10ലും നിഫ്റ്റി 90.20 പോയന്റ് നേട്ടത്തിൽ 9580.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1390 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 924 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ഐഒസി, കോൾ ഇന്ത്യ, വിപ്രോ, ഒഎൻജിസി, ഗെയിൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഫോസിസ്, അദാനി പോർട്സ്, ടിസിഎസ്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 1-2 ശതമാനത്തോളം ഉയർന്നു. വെള്ളിയാഴ്ച വൈകീട്ട് പുറത്തുവരാനിരിക്കുന്ന മാർച്ച് പാദത്തിലെ ജിഡിപി ഡാറ്റയിൽ പ്രതീക്ഷയർപ്പിച്ചാണ് വിപണി നേട്ടത്തിലായത്.

from money rss https://bit.ly/2TND1uE
via IFTTT

ആരോഗ്യ സേതു ആപ്പ്: നിര്‍ദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് നാലുലക്ഷം രൂപ പാരിതോഷികം

കോവിഡ് ട്രാക്കിങ് ആപ്പായ ആരോഗ്യ സേതുവിലെ അപാകത കണ്ടുപിടിച്ചാൽ കേന്ദ്ര സർക്കാർ നിങ്ങൾക്ക് നാലുലക്ഷം രൂപ പാരിതോഷികം നൽകും. ആപ്പ് മെച്ചപ്പെടുത്താനുള്ള നിർദേങ്ങൾ നൽകിയാലും ഈതുക ലഭിക്കും. ആപ്പിലുള്ള തകരാറുകൾ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികമായാണ് ഈതുക നൽകുക. ആപ്പ് ഉപയോഗിക്കുന്നവർക്കോ ഗവേഷകർക്കോ ടെക്നോളജി വിദഗ്ധർക്കോ ആർക്കുവേണമെങ്കിലും പദ്ധതിയിൽ പങ്കാളിയാകാം. 2020 ജൂൺ 26ആണ് അവസാനതിയതി. Heres an opportunity for all to join #TeamSetu! Find a bug in the app or suggest improvements and win exclusive cash prizes. #IndiaFightsCorona pic.twitter.com/hTRFCbXjNJ — MyGovIndia (@mygovindia) May 28, 2020

from money rss https://bit.ly/2zKbcgb
via IFTTT

6 മാസത്തെ മോറട്ടോറിയം: അധികമായി ബാങ്കിന് നല്‍കേണ്ടിവരിക 4.5 ലക്ഷം രൂപ

മൂന്നുമാസത്തേയ്ക്കുകൂടി വായ്പകൾക്കുള്ള മോറട്ടോറിയം നീട്ടിയതോടെ 30 ലക്ഷം വായ്പയെടുത്തവർക്ക് അധികമായി അടയ്ക്കേണ്ടിവരിക 4.5 ലക്ഷംരൂപ. എസ്ബിഐയിൽനിന്ന് വായ്പയെടുത്ത 85 ലക്ഷത്തോളംപേരാണ് ഇതിനകം മോറട്ടോറിയം ആവശ്യപ്പെട്ടത്. അടുത്ത മൂന്നുമാസത്തേയ്ക്കുകൂടി ഇഎംഐ അടയ്ക്കുന്നത് നിർത്തിവെച്ചാലുണ്ടാകുന്ന ബാധ്യത സംബന്ധിച്ച് എസ്ബിഐയുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭവന-വാഹന വായ്പ ആദ്യത്തെ മൂന്നുമാസത്തെ മോറട്ടോറിയവും പിന്നീട് നീട്ടിയതുംകൂടി പരിഗണിച്ചാൽ വായ്പയെടുത്തവർക്കുണ്ടാകുന്ന ബാധ്യത ഇപ്രകാരമായിരിക്കും. 30 ലക്ഷം ഭവന വായ്പയെടുത്തവർക്ക് തിരിച്ചടവുകാലാവധി 15വർഷം ബാക്കിയുണ്ടെങ്കിൽ ശരാശരി 4.54 ലക്ഷംരൂപയുടെ വർധനവാണുണ്ടാകുക. അത് 16 പ്രതിമാസതിരിച്ചടവുതുക(ഇഎംഐ)യ്ക്കു തുല്യമായിരിക്കും. 6 ലക്ഷം വാഹനവായ്പയെടുത്തവർക്ക് 54മാസം തിരിച്ചടവുകാലാവധി ബാക്കിയുണ്ടെങ്കിൽ 36,000 രൂപയാണ് അധികമായി അടയ്ക്കേണ്ടിവരിക. മൂന്ന് ഇഎംഐയ്ക്ക് തുല്യമായതുകയാണിത്. രണ്ടാംഘട്ട മോറട്ടോറിയംമാത്രംപ്രയോജനപ്പെടുത്തുന്നവർക്കുണ്ടാകുന്ന ബാധ്യത: 30 ലക്ഷം ഭവന വായ്പയെടുത്തവർക്ക് തിരിച്ചടവുകാലാവധി 15വർഷം ബാക്കിയുണ്ടെങ്കിൽ ശരാശരി 2.34 ലക്ഷംരൂപയുടെ വർധനവാണുണ്ടാകുക. അത് 8പ്രതിമാസതിരിച്ചടവുതുക(ഇഎംഐ)യ്ക്കു തുല്യമായിരിക്കും. 6 ലക്ഷം വാഹനവായ്പയെടുത്തവർക്ക് 54മാസം തിരിച്ചടവുകാലാവധി ബാക്കിയുണ്ടെങ്കിൽ 19,000 രൂപയാണ് അധികമായി അടയ്ക്കേണ്ടിവരിക. ഒന്നരമാസത്തെ ഇഎംഐയ്ക്ക് തുല്യമായതുകയാണിത്. പ്രതിമാസ വായ്പാതുക അടയ്ക്കാൻ കഴിവുള്ളവർ മോറട്ടോറിയം പ്രയോജനപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. അത്തരക്കാർ ബാങ്കിനെ ഇക്കാര്യം അറിയിക്കേണ്ടതില്ല. ഇഎംഐ അടയ്ക്കുന്നത് തുടരുകമാത്രം ചെയ്താൽമതി. മോറട്ടോറിയം ആവശ്യമുള്ളവർക്ക് എസ്എംഎസ് സൗകര്യം ബാങ്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ചമുതൽ മെയ് 31വെരയാണ് ആദ്യഘട്ടമായി ആർബിഐ മോറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടാംഘട്ടത്തിൽ ഇത് മൂന്നുമാസംകൂടി നീട്ടി. ഇതുപ്രകാരം വായ്പ തിരിച്ചവ് ഓഗസ്റ്റ് 31വരെ നീട്ടിവെയ്ക്കാനുള്ള സൗകര്യമാണ് നൽകിയത്. 6 months moratorium: Additional Rs 4.5 lakh interest on 15-year Home Loan

from money rss https://bit.ly/36InYrn
via IFTTT

ജിയോയില്‍ വീണ്ടും വിദേശനിക്ഷേപം: ഇത്തവണയെത്തുന്നത് യുഎഇയിലെ മുബാദല

മുംബൈ: അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുബാദല ഇൻവെസ്റ്റ്മെന്റ് ജിയോ പ്ലാറ്റ്ഫോമ്സിൽ 100 കോടി ഡോളർ നിക്ഷേപം നടത്തിയേക്കും. കുറച്ചുദിവസങ്ങളായി റിലയൻസുമായി മുബാദല ചർച്ചകൾ നടത്തിവരികയാണ്. ജിയോ പ്ലാറ്റ്ഫോംസിൽ ഒരുശതമാനത്തിലധികം ഉടമസ്ഥതാവകാശം സ്വന്തമാക്കാനാണ് കമ്പനിയുടെ ശ്രമം. മുബാദലകൂടി നിക്ഷേപംനടത്തുന്നതോടെ അഞ്ചുലക്ഷം കോടി രൂപയോടടുത്താകും ജിയോ പ്ലാറ്റ്ഫോംസിന്റെമൂല്യം. അതിനിടെ മൈക്രോ സോഫ്റ്റും ജിയോയിൽ നിക്ഷേപം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 200 കോടി ഡോളർ നിക്ഷേപംനടത്തുന്നതുസംബന്ധിച്ച ചർച്ചകളാണ് മൈക്രോസോഫ്റ്റുമായി നടന്നുവരുന്നത്. ഫേസ്ബുക്ക്, കെകെആർ, സിൽവൽലേയ്ക്ക്, വിസ്റ്റ ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക് എന്നീ കമ്പനികളിൽനിന്നായി 1000 കോടി ഡോളറാണ് റിലയൻസ് ഒരുമാസംകൊണ്ട് സമാഹരിച്ചത്. പ്രതിസന്ധിനേരിടുന്ന റിലയൻസ് ഇൻഡസ്ട്രീസിനെ രക്ഷിക്കുകയെന്ന അംബാനിയുടെ ദൗത്യം ലക്ഷ്യത്തിലെത്തുന്നതിന് സൂചനകളാണ് ഇതിൽനിന്ന് ലഭിക്കുന്നത്. 1,53,132 കോടിരൂപയാണ് കമ്പനിയുടെ മൊത്തം ബാധ്യത.

from money rss https://bit.ly/3c8jVpy
via IFTTT