121

Powered By Blogger

Tuesday, 23 June 2020

'ആസ്ട്രേലിയലിൽ പശുവിനെ വളർത്തി കേരളത്തിൽ പാൽ ലാഭത്തിൽ വിൽക്കാം', കൃഷിരീതിയിൽ മാറേണ്ടത് എന്തെല്ലാം

ആദം സ്മിത്തിന്റെ അദൃശ്യ കരങ്ങൾ...

"തമിഴ് നാട്ടിൽ നിന്നും ലോറി വന്നില്ലെങ്കിൽ മലയാളി പട്ടിണിയാകും"

ചെറുപ്പകാലത്ത് തൊട്ടു കേട്ട് തുടങ്ങിയ ഒരു കാര്യമാണ്. ഭക്ഷ്യ സ്വയംപര്യാപ്തതക്ക് വേണ്ടി വാദിക്കുന്നവർ, കേരളത്തിൽ നെൽപ്പാടങ്ങൾ തരിശായിപ്പോകുന്നതിൽ വിഷമിക്കുന്നവർ, കേരളത്തിലെ പുതിയ തലമുറ കൃഷിപ്പണിക്കിറങ്ങാത്തത്തിൽ സങ്കടപ്പെടുന്നവർ ഇവരുടെഎല്ലാം സ്ഥിരം പല്ലവിയാണ്.

ലോകം അല്പം കാണുകയും എകണോമിക്സിന്റെ അടിസ്ഥാനം മനസ്സിലാക്കുകയും ചെയ്തപ്പോൾ ഈ ചിന്തകൾ ശുദ്ധ മണ്ടത്തരമാണെന്ന് മനസ്സിലാക്കി. ഇക്കാര്യം പലപ്പോഴും പറയുകയും ചെയ്തു. പാരന്പര്യം ആയതുകൊണ്ടോ കൃഷിഭൂമി ഉള്ളതുകൊണ്ടോ ഭക്ഷ്യ സ്വയംപര്യാപ്തത ഇല്ലത്തതുകൊണ്ടോ ചെയ്യേണ്ട ഒന്നല്ല കൃഷി എന്നും, ലാഭകരമായി കൃഷി ചെയ്യാൻ സാധിക്കുന്ന കാലത്തും ദേശത്തുമാണ് കൃഷി ചെയ്യേണ്ടതെന്നും, അങ്ങനെ ലാഭകരമായി എന്തെങ്കിലും കേരളത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന കാലത്ത് കേരളത്തിൽ കൃഷി നടത്താമെന്നും, അതിനു വേണ്ടിയാണ് ശ്രമിക്കേണ്ടത് എന്നുമൊക്കെ എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. കുറച്ചു പേരൊക്കെ മാറി ചിന്തിക്കാനും തുടങ്ങി.

അപ്പോഴാണ് ദാ കൊറോണ വരുന്നത്. കേരള കർണാടക അതിർത്തിയിൽ മണ്ണ് വീഴുന്നതും കേരളത്തിൽ കൊറോണക്കേസുകൾ കൂടുതലാണെന്ന് പറഞ്ഞ് കേരളത്തിലേക്ക് വരാൻ തമിഴ്‌നാട്ടിൽ നിന്നുള്ള ഡ്രൈവർമാർ മടിക്കുന്നു എന്നുമെല്ലാം വാർത്ത വരുന്നത്.

ആളുകൾ വീണ്ടും പേടിച്ചു.

ഇനി കേരളം പട്ടിണിയാകാൻ അധിക ദിവസം വേണ്ട.

പച്ചക്കറികളുടെ വില കുതിച്ചു കയറും. കോഴിയിറച്ചിയും മുട്ടയും കിട്ടാതാകും. ഇനി കേരളം കൃഷി നടത്തിയേ പറ്റൂ, മറ്റുള്ളവരെ ആശ്രയിക്കാൻ പറ്റില്ല, തുടങ്ങിയ ചർച്ചകൾ ഏറെ വന്നു. അന്നും ഞാൻ പറഞ്ഞിരുന്നു ലോക്ക് ഡൌൺ മലയാളികളെ ബാധിക്കുന്നതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ടിക്കാൻ പോകുന്നത് കേരളത്തിന് പുറത്തുള്ള പാവം കർഷകരെയാണെന്ന്. കാരണം ശരാശരി മലയാളികൾക്കുള്ള സാന്പത്തിക സുരക്ഷിതത്വം അവർക്കില്ല.

എന്നിട്ട് എന്തായി?

ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്തത്രയും കുറഞ്ഞ വിലക്കാണ് സാധാരണ കിട്ടുന്നതിനേക്കാൾ കൂടുതൽ ഫ്രഷ് ആയ പച്ചക്കറി കേരളത്തിൽ കിട്ടുന്നത്.

ഇതെങ്ങനെ സംഭവിക്കുന്നു?

ഇതിന്റെ ഉത്തരം പണ്ട് തന്നെ എഴുതിവെച്ചിട്ടുണ്ട്.

കന്പോളത്തിലെ അദൃശ്യകരങ്ങളെ പറ്റി ആദ്യം പറഞ്ഞത് ആധുനിക സാന്പത്തിക ശാസ്ത്രത്തിന്റെ പിതാവെന്ന് പറയപ്പെടുന്ന ആദം സ്മിത്ത് ആണ്. 1776 ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പ്രശസ്തമായ An Inquiry into the Nature and Causes of the Wealth of Nations എന്ന പുസ്തകത്തിലാണ് ഇതിനെ പറ്റി വിശദീകരിച്ചിട്ടുള്ളത്.

The invisible hand is a metaphor for the unseen forces that move the free market economy. Through individual self-interest and freedom of production as well as consumption, the best interest of society, as a whole, are fulfilled. The constant interplay of individual pressures on market supply and demand causes the natural movement of prices and the flow of trade.

ഒരു സ്വതന്ത്ര കന്പോളത്തിൽ നിർമ്മിക്കുന്നവരുടേയും ഉപഭോഗം ചെയ്യുന്നവരുടെയും സ്വകാര്യ താല്പര്യങ്ങൾ കൊണ്ട് തന്നെ സമൂഹത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടും. ആരും ആരുടെയും താല്പര്യം സംരക്ഷിക്കാൻ എന്ന പേരിൽ കന്പോളത്തിൽ ഇടപെടാതിരുന്നാൽ മതി.

അതായത് ഉത്തമാ, മലയാളികൾ പട്ടിണി കിടക്കാതിരിക്കാനല്ല തമിഴ് നാട്ടുകാർ കൃഷി ചെയ്യുന്നത്. തമിഴ് നാട്ടിലെ കർഷകർക്ക് ലാഭം ഉണ്ടാക്കാനല്ല മലയാളികൾ കോഴി വാങ്ങി കഴിക്കുന്നത്. രണ്ടു കൂട്ടരും അവരുടെ സ്വകാര്യ താല്പര്യങ്ങൾ ആണ് സംരക്ഷിക്കാൻ നോക്കുന്നത്, അവ പരസ്പര ബന്ധിതമാണെന്ന് മാത്രം. കേരളത്തിൽ നിന്നുള്ള ഡിമാൻഡ് ഇല്ലെങ്കിൽ തമിഴ് നാട്ടിലെ കൃഷിക്ക് നില നിൽപ്പില്ല, പട്ടിണിയാകുന്നത് നമ്മൾ മാത്രമാകില്ല.

കേരളത്തിൽ കൃഷി ചെയ്യുന്നതിലും ലാഭമാണ് തമിഴ് നാട്ടിൽ കൃഷി ചെയ്യുന്നത്. എന്തിന് തമിഴ് നാട്ടിലെ കാര്യം പറയുന്നു, ആസ്ട്രേലിയലിൽ പശുവിനെ വളർത്തി കേരളത്തിൽ പാൽ എത്തിച്ച് ലാഭത്തിൽ വിൽക്കാൻ സാധിക്കുമെന്നതാണ് സത്യം !. വില കുറച്ച് അരിയും പച്ചക്കറികളും പാലുമൊക്കെ തമിഴ് നാട്ടിൽ നിന്നോ പഞ്ചാബിൽ നിന്നോ ആസ്‌ട്രേലിയയിൽ നിന്നോ വന്നാൽ അതാണ് മലയാളികൾക്ക് നല്ലത്. നമുക്ക് നന്നായി ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിക്കുക, തമിഴ് നാട്ടുകാരനോ ആസ്ട്രേലിയക്കാരനോ നന്നായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവർ ചെയ്യട്ടെ.

പാരന്പര്യ രീതിയിലുള്ള കൃഷിക്കും പശു വളർത്തലിനുമൊന്നും കേരളത്തിൽ ഇനി ഒരു ഭാവിയുമില്ല എന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്. ഈ കൊറോണക്കാലത്തും ആ ചിന്തക്ക് ഒരു മാറ്റവുമില്ല. ഇതിന്റെ അർഥം കേരളത്തിൽ കൃഷിക്ക് ഭാവിയില്ല എന്നല്ല. ആധുനികമായ, 'ആസ്ട്രേലിയലിൽ പശുവിനെ വളർത്തി കേരളത്തിൽ പാൽ ലാഭത്തിൽ വിൽക്കാം', കൃഷിരീതിയിൽ മാറേണ്ടത്
 

 എന്നാൽ കൊറോണ വന്നതിനാൽ, ഇനിയുള്ള കാലത്ത് മറ്റിടങ്ങളിൽ കൃഷി ചെയ്യുന്നത് വിശ്വസിച്ച് നമുക്ക് ജീവിക്കാൻ പറ്റില്ല എന്ന് പേടിയുളളതിനാൽ പഴയ തരത്തിൽ ഉള്ള കൃഷി ചെയ്യാം എന്ന് കരുതുന്നത് മണ്ടത്തരമാണ്.

കൊറോണക്കാലത്തെ കൃഷിയെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമായി എടുക്കണം, എങ്ങനെയാണ് ഗൾഫിൽ നിന്നൊക്ക മടങ്ങി വരുന്നവരിൽ ശാസ്ത്രീയമായി കൃഷി ചെയ്തു പരിചയമുളളവരുടെ അനുഭവം ഉപയോഗിക്കാൻ പറ്റുന്നത് എന്ന് ചിന്തിക്കണം, എങ്ങനെയാണ് പുതിയ തലമുറയെ കൃഷിയുമായി ബന്ധിപ്പിക്കുന്നത് എന്ന് ചിന്തിക്കണം, കേരളത്തിലെ സ്ഥല വിനിയോഗ നയങ്ങളിൽ എന്ത് കാതലായ മാറ്റങ്ങൾ ആണ് കൃഷിക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാകാൻ കൊണ്ടുവരേണ്ടത് എന്ന് ചിന്തിക്കണം. ഇതൊന്നും അത്ര എളുപ്പമല്ല. പക്ഷെ എളുപ്പ വഴിയിൽ ഒരേക്കർ കൃഷിക്ക് കുറച്ചു സബ്‌സിഡിയും നൽകി, കന്പോളത്തിൽ ഇടപെട്ട് ആദം സ്മിത്തുമായി മത്സരത്തിന് പോയാൽ ഉത്തമൻ ജയിക്കില്ല.





* This article was originally published here

സെന്‍സെക്‌സില്‍ 519 പോയന്റ് നേട്ടം: നിഫ്റ്റി 10,450നുമുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിക്ഷേപകരിൽ ആത്മവിശ്വാസമുയർന്നതാണ് വിപണിയിൽ പ്രതിഫലിച്ചത്. സെൻസെക്സ് 519.11 പോയന്റ് നേട്ടത്തിൽ 35430.43ലും നിഫ്റ്റി 159.80 പോയന്റ് ഉയർന്ന് 10471ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1929 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 749 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 143 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, എൽആൻഡ്ടി, ഇൻഡസിന്റ് ബാങ്ക്, എൻടിപിസി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. റിലയൻസ്, ഭാരതി എയർടെൽ, വേദാന്ത, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.5ശതമാനത്തിലേറെ ഉയർന്നു. Nifty ending above 10,450; Sensex jumps 519 pts

from money rss https://bit.ly/3esdUGg
via IFTTT

കോവിഡിന് ആയുര്‍വേദ മരുന്നുമായി പതഞ്ജലി!

ലോകമൊട്ടാകെയുള്ള ശസ്ത്രജ്ഞർ കോവിഡിനെ പിടിച്ചുകെട്ടാനുള്ള ഗവേഷണത്തിനിടെ പതജ്ഞലിക്ക് എന്തുകാര്യം എന്നുചോദിക്കരുത്. ഒരുപടികൂടി കടന്നുചിന്തിച്ച പതഞ്ജലി ഇതാ കോവിഡിനുള്ള ആയുർവേദമരുന്നുമായി രംഗത്തെത്തിയിരിക്കുന്നു. ശാസ്ത്രലോകത്തിന്ഇതുവരെ ഫലപ്രദമായ മരുന്നോ വാക്സിനോ വികസിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ബാബാരാംദേവിന്റെ കമ്പനിക്ക് അതൊന്നും വിഷയമല്ല. കൊറോണിൽ-എന്നപേര് കോവിഡിനോട് ഏറെ സാമ്യമുണ്ടെങ്കിലും അതിന്റെ ശാസ്ത്രീയവശം അതീവ രഹസ്യമാണ്. ജൂൺ 23ന് ഉച്ചയ്ക്ക് 12മണിക്ക് മരുന്ന് പുറത്തിറക്കിക്കഴിഞ്ഞു. തിങ്കളാഴ്ച വൈകീട്ടുതന്നെ പതഞ്ജലി ആയൂർവേദ് ലിമിറ്റഡിന്റെ എംഡി ആചാര്യ ബാലകൃഷ്ണ ട്വിറ്ററിൽ കോവിഡ് മരുന്നിന്റെ വരവറിയിച്ചിരുന്നു. മൂന്നുദിവസംകൊണ്ട് 69ശതമാനം രോഗികളും സുഖപ്പെട്ടതായി ബാബാരാംദേവ് പുറത്തിറക്കൽ ചടങ്ങിൽ പ്രഖ്യാപിച്ചു. ഒരാഴ്ചകൊണ്ട് 100ശതമാനവും രോഗവുമുക്തിനേടാമെന്നാണ് അദ്ദേഹം പറയുന്നത്. ന്യൂസ് എജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. Proud launch of first and foremost evidence-based ayurvedic medicine for #corona contagion, #SWASARI_VATI, #CORONIL, is scheduled for tomorrow at 12 noon from #Patanjali Yogpeeth Haridwar🙏🏻 pic.twitter.com/K7uU38Kuzl — Acharya Balkrishna (@Ach_Balkrishna) June 22, 2020 ഹരിദ്വാറിലെ ദിവ്യ ഫാർമസിയും പതഞ്ജലി ആയൂർവേദിക്സും ചേർന്നാണ് മരുന്നിന്റെ നിർമാണം. ഹരിദ്വാറിലെ പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ജെയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു.

from money rss https://bit.ly/2Z1Cask
via IFTTT

കീ വേണ്ട; ഐഫോണുണ്ടെങ്കില്‍ കാറ് സ്റ്റാര്‍ട്ടാക്കാം

കീ വേണ്ട. ഐഫോൺ മതി ഇനി നിങ്ങളുടെ കാർ സ്റ്റാർട്ട് അക്കാൻ. ഐ ഫോണിന്റെ പുതിയ ഒഎസ് വേർഷനായ 14ലാണ് പുതിയ സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ(എൻഎഫ്സി)സംവിധാനമുപയോഗിച്ച് ഹാൻഡിലിൽ തൊട്ടാൽമതി. കാർ സ്റ്റാർട്ടാക്കാം. അതുപോലെതന്നെ ഓഫ് ചെയ്യാനും കഴിയും. ഐ ഫോൺ ഉപയോഗിക്കുന്നമറ്റൊരാൾക്ക് ആവശ്യമെങ്കിൽ താക്കോൽ കൈമാറാനും കഴിയും. ഇങ്ങനെ കൈമാറുന്നവരുടെ കാർ ഉപയോഗം നിയന്ത്രിക്കാനും അവസരമുണ്ട്. ഹാൻഡിലിനോട് ചേർന്ന് പിടിക്കാതെതന്നെ ഉപയോഗിക്കാൻ കഴിയുന്നതരത്തിൽ സംവിധാനം പരിഷ്കരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി പുതിയ യുഐ ചിപ്പ് വികസിപ്പിക്കാനിരിക്കുകയാണ് കമ്പനി. പോക്കറ്റിലോ മറ്റോവെച്ചാലും പ്രവർത്തിപ്പിക്കാൻ ഇതിലൂടെ കഴിയും. നിലവിൽ ഒരൊറ്റകാറിലും ഇത് ഉപയോഗിക്കാനാവില്ല. അടുത്തമാസം യുഎസിൽ പുറത്തിറക്കുന്ന പുതിയ 2020 ബിഎംഡബ്ളിയു 5 സീരിസിൽ ഈ സംവിധാനമുണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഐഒഎസ് 13ലും പുതിയ സംവിധാനം ഉൾപ്പെടുത്തുമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്. അടുത്തമാസത്തോടെ തിരഞ്ഞെടുത്തയിടങ്ങളിൽ ഉപയോഗിച്ചുതുടങ്ങാം. വൈകാതെ മറ്റുകാറുകളിലും പ്രവർത്തിപ്പിക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നും അപ്പിൾ അധികൃതർ പറയുന്നു.

from money rss https://bit.ly/3hVwcBE
via IFTTT

Monday, 22 June 2020

പാഠം 79: കമ്മീഷന്‍ ലാഭിച്ച് നിക്ഷേപത്തില്‍ ലക്ഷങ്ങളുടെ ആദായം കൂടുതല്‍നേടാം

ജോലികിട്ടിയ ഉടനെ ബന്ധുവായ ഇൻഷുറൻസ് ഏജന്റ് മഹേഷിനെ സമീപിച്ച് യുലിപ് പോളിസിയിൽ ചേർത്തി. അതുകഴിഞ്ഞ് ഒരുവർഷം പിന്നിട്ടപ്പോൾ 20 വർഷക്കാലയളവുള്ള മണിബായ്ക്ക് പോളിസിയും അദ്ദേഹത്തിനെക്കോണ്ട് എടുപ്പിച്ചു. കൂടുതൽപേരെ പോളിസികളിൽ ചേർത്തിയെന്ന ബഹുമതിനേടിയ ഏജന്റ് രണ്ടുവർഷത്തിനുള്ളിൽ ഗൾഫിലേയ്ക്കുപറന്നു. പ്രീമിയം അടയ്ക്കൽ, പോളിസി ക്ലെയിം തുടങ്ങിയവയുമായി ബന്ധപ്പെട്ടകാര്യങ്ങളെല്ലാം ഭാര്യനോക്കിക്കൊള്ളുമെന്നാണ് നിക്ഷേപകരെ അറിയിച്ചത്. പ്രീമിയംതുകശേഖരിക്കാനോ മറ്റ് സേവനങ്ങൾക്കോ അവർ തയ്യാറായില്ല. ശമ്പളത്തിൽനിന്ന് പിടിക്കുന്നരീതി സ്വീകരിക്കാനും ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്താനും ഉപദേശിച്ച് അവർ പലപ്പോഴും ഒഴിവുകഴിവുപറഞ്ഞു. സേവനംനിർത്തിയെങ്കിലും ആപത്തുകാലത്ത് കായ്പത്തുനട്ട ഏജന്റ് പോളിസി ഉടമകൾ അടയ്ക്കുന്ന പ്രീമിയത്തിൽനിന്ന് ഒരുലക്ഷത്തിലേറെതുകയാണ് കമ്മീഷൻ ഇനത്തിൽ വർഷങ്ങൾക്കഴിഞ്ഞിട്ടും നേടിക്കൊണ്ടിരിക്കുന്നത്. ചേർത്തിയ പോളിസികളുടെ കാലാവധിതീരുംവരെ(നിക്ഷേപകൻ പ്രീമിയം അടയ്ക്കൽ നിർത്തുന്നതുവരെ)ഏജന്റിന് കമ്മീഷൻ ലഭിച്ചുകൊണ്ടേയിരിക്കും. 25ശതമാനംവരെ കമ്മീഷൻ നൽകുന്ന നിരവധി ഇൻഷുറൻസ് ഉത്പന്നങ്ങൾ വിപണിയിലുണ്ട്. നിക്ഷേപ പദ്ധതികളിൽ ചേരുംമുമ്പ് യുലിപ്, എൻഡോവ്മെന്റ്, മണി ബായ്ക്ക് തുടങ്ങിയ ഇൻഷുറൻസ് ഉത്പന്നങ്ങൾക്കുമാത്രമല്ല, വിപണിയുമായി ബന്ധപ്പെട്ട മ്യൂച്വൽ ഫണ്ട് പോലുള്ള പദ്ധതികളിലും ചേരുംമുമ്പ് നിക്ഷേപത്തിൽനിന്ന് എത്രശതമാനം ഫീസ് കമ്പനികൾ ഈടാക്കുന്നുണ്ടെന്ന് അറിഞ്ഞിരിക്കണം. പദ്ധതികളുടെ നടത്തിപ്പ്, ഏജന്റുമാരുടെ കമ്മീഷൻ, വിപണനം തുടങ്ങിയ ഇനങ്ങളിലായി നിശ്ചിതശതമാനംതുക നിക്ഷേപകൻ അടയ്ക്കുന്ന തുകയിൽനിന്നാണ് കമ്പനികൾ ഈടാക്കുന്നത്. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള മണിബാക്ക്, എൻഡോവ്മെന്റ്, യുലിപ് തുടങ്ങിയ നിക്ഷേപ പദ്ധതികൾക്കാണ് ഏറ്റവുംകൂടുതൽതുക ഈടാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ റിട്ടയർമെന്റ് പദ്ധതിയായ നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)ത്തിനാണ് ഏറ്റവും കുറഞ്ഞ ഫണ്ട് പരിപാലനചെലവ് ഈടാക്കുന്നത്. 0.01ശതമാനംമാത്രം. അതായത് പത്തുലക്ഷം രൂപയ്ക്ക് വെറും 100 രൂപ! മ്യൂച്വൽ ഫണ്ടിലേയ്ക്കുവരാം വിവിധ വിഭാഗങ്ങളിലുള്ളഫണ്ടുകളുടെ ചെലവ് അനുപാതത്തിൽ വ്യത്യാസമുണ്ടാകും. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)ഒരു ഫണ്ടിന് ഈടാക്കാവുന്ന ഉയർന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ടോട്ടൽ എക്സ്പെൻസ് റേഷ്യോ(ടിഇആർ)എന്നാണിത് അറിയപ്പെടുന്നത്. ഓഹരി അധിഷ്ഠിത ഫണ്ടുകളുടെ റെഗുലർ പ്ലാനുകൾക്ക് പരമാവധി ഈടാക്കാവുന്ന തുക 2.25ശതമാനമാണ്. അതേസമയം, ഡെറ്റ് ഫണ്ടിന് പ്രതിദിന അറ്റ ആസ്തിയുടെ രണ്ടുശതമാനംവരെ(വാർഷിക)ചാർജാണ് ഈടാക്കാൻ കഴിയുക. ഓരോ ഫണ്ടുകളിലുമുള്ള മൊത്തം നിക്ഷേപവും(എയുഎം)ഇതിനായി ഫണ്ടുഹൗസുകൾ(എഎംസി) അടിസ്ഥാനമാക്കുന്നു. മാനേജുമെന്റ് ഉപദേശക ഫീസ്, വിപണനം, വിതരണം ഓഡിറ്റിങ് തുടങ്ങിയ ചെലവുകൾ ഇതിൽനിന്ന് നീക്കിവെയ്ക്കണം. ബ്രോക്കർമാർക്കും ഏജന്റുമാർക്കും നൽകുന്ന കമ്മീഷൻ ഇതിനുപുറമെയാണ് ഈടാക്കുന്നത്. ഫീസുകൾ താഴെ നൽകുന്ന പട്ടികയിൽനിന്ന് മനസിലാക്കാം. മറ്റുനിക്ഷേപ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ കുറഞ്ഞ തുകയാണ് വ്യത്യസ്ത വിഭാഗങ്ങളിലെ ഫണ്ടുകൾക്ക് കമ്പനികൾ നിക്ഷേപകനിൽനിന്ന് ഈടാക്കുന്നത്. ഇതിൽതന്നെ ഇൻഡക്സ് ഫണ്ടുകൾക്കും ഇടിഎഫുകൾക്കുമാണ് ഏറ്റവുംകുറഞ്ഞ നിരക്കുള്ളത്. Maximum permissible TER for MF​ AUM slab (Rs crore) Equity-oriented schemes 0-500 2.25% 500-750 2.00% 750-2000 1.75% 2000-5000 1.60% 5000-10000 1.50% 10000-50000 TER reduction of 0.05% for every increase of 5,000 crore AUM or part thereof More than 50000 1.05% Index Funds/Exchange Traded Funds (ETFs) 1.00% Source: SEBI press release. ഡയറക്ട് പ്ലാനുകളിൽ റഗുലർ പ്ലാനുകളെ അപേക്ഷിച്ച് 0.60ശതമാനംവരെ ടിഇആർ കുറവായിരിക്കും ഡയറക്ട് പ്ലാൻ റഗുലർ പ്ലാനുകളിലെ നിക്ഷേപത്തിനാണ് ഈനിരക്ക് ഈടാക്കുന്നതെങ്കിൽ ഏജന്റുമാരെ ഒഴിവാക്കിയുള്ള ഫണ്ടുകളിലെ ഡയറക്ട് പ്ലാനുകളിലെ നിരക്ക് ശരാശരി ഒരു ശതമാനമാണ്. 2013 ജനുവരി ഒന്നുമുതലാണ് ഏജന്റുമാരെ ഒഴിവാക്കി നിക്ഷേപം നടത്താനുള്ള ഡയക്ട് പ്ലാനുകൾ സെബിയുടെ നിർദേശത്തെതുടർന്ന് അവതരിപ്പിച്ചത്. ഏജന്റിനുനൽകുന്ന കമ്മീഷൻ ഒഴിവാക്കിയാണ് ഡയറക്ട് പ്ലാനുകൾ എഎംസികൾ അവതരിപ്പിച്ചിട്ടുള്ളത്. സ്വന്തമായി നിക്ഷേപം കൈകാര്യംചെയ്യാൻ പ്രാപ്തിയുണ്ടെങ്കിൽ ചെലവ് അനുപാതത്തിൽ കാര്യമായ കുറവുവരുത്താനും ഉയർന്ന ആദായംനേടുന്നതിനും ഡയറക്ട് പ്ലാനുകൾവഴികഴിയും. ഇൻഡക്സ് ഫണ്ടുകൾ, ഇടിഎഫ് സജീവമായി പ്രവർത്തിക്കുന്നവയാണ് മുകളിൽ പറഞ്ഞ ഫണ്ടുകൾ. എന്നാൽ സൂചികൾക്കനുബന്ധമായി നിക്ഷേപം നടത്തുന്ന പാസീവ് ഫണ്ടുകളായ ഇടിഎഫ്, ഇൻഡക്സ് ഫണ്ടുകൾ എന്നിവയ്ക്ക് താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. ഇടിഎഫുകൾക്കും ഇൻഡക്സ് ഫണ്ടുകൾക്കും ശരാശരി 0.05ശതമാനംമുതൽ 0.20ശതമാനംവരെയാണ് ചാർജ് ചെയ്യുന്നത്. ഡെറ്റ് ഫണ്ട് ഓഹരി അധിഷ്ഠി ഫണ്ടുകളിൽനിന്ന് തികച്ചും വ്യത്യസ്തമായ നിക്ഷേപരീതിയാണ് ഡെറ്റ് ഫണ്ടുകൾ പിൻതുടരുന്നത്. ബാങ്കുകളിലെയും മറ്റുമുള്ള സ്ഥിര നിക്ഷേപ പദ്ധതികൾക്ക് ബദലായാണ് ഡെറ്റ് ഫണ്ടുകൾ പരിഗണിക്കുന്നത്. സർക്കാർ സെക്യൂരിറ്റികൾ, കമ്പനികളുടെ കടപ്പത്രങ്ങൾ, മണിമാർക്കറ്റ് ഉപകരണങ്ങൾ എന്നിവയിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. ലിക്വിഡ് ഫണ്ടുകളിലെ റെഗുലർ പ്ലാനുകൾക്ക് 0.27ശതമാനമാണ് ശരാശരി ഈടാക്കുന്നത്. റെഗുലർ പ്ലാനുകളിലിൽ ഇത് 0.15ശതമാനവുമാണ്. മറ്റ് ഡെറ്റ് ഫണ്ടുകളിലെ റഗുലർ പ്ലാനുകളിൽ ഇത് ശരാശരി0.50മുതൽ ഒരുശതമാനംവരെയും ഡയറക്ട് പ്ലാനുകളിൽ ശരാശരി 0.25ശതമാനംമുതൽ 0.50ശതമാനംവരെയുമാണ് നിരക്കുകൾ ഈടാക്കുന്നത്. എത്രതുക നൽകേണ്ടിവരുന്നു? നിക്ഷേപം കൈകാര്യം ചെയ്യുന്നതിനായി ഓരോവർഷവും എത്രതുകയാണ് നിങ്ങൾ മുടക്കുന്നതെന്ന് ചെലവ് അനുപാതത്തിലൂടെ മനസിലാക്കാം. ഉദാഹരണത്തിന് 1.5ശതമാനം നിരക്ക് ഈടാക്കുന്ന ഒരു ഫണ്ടിൽ 10,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 150 രൂപയാണ് ഈടാക്കുക. മറ്റൊരുതരത്തിൽ വ്യക്തമാക്കിയാൽ, ഒരു ഫണ്ട് 10ശതമാനം ആദായം നൽകുകയും 1.5ശതമാനം നിരക്ക് ഈടാക്കുകയും ചെയ്താൽ നിക്ഷേപകന് നലഭിക്കുന്ന ആദായം 8.5ശതമാനമായിരിക്കും. ഫണ്ടിന്റെ എൻഎവി(യൂണിറ്റിന്റ വില) ഫീസുകളുടെയും ചെലവുകളുടെയും ആകെതുകയായിരിക്കും. ഫണ്ട് എത്രതുക നിങ്ങളിൽനിന്ന് ഈടാക്കുന്നുണ്ടെന്നറിയാനുംവഴിയുണ്ട്. മ്യൂച്വൽ ഫണ്ട് കമ്പനിയുടെ വെബ്സൈറ്റിൽ ഡിസ്ക്ലോസേഴ്സ് ടാബിൽനിന്ന് ഇത് കണ്ടെത്താനാകും. പതിവായി ഈടാക്കുന്നതിനാൽ ഉയർന്നതോതിലുള്ള നിരക്കുകൾ നിങ്ങളുടെ നിക്ഷേപത്തിന്റെ ആദായത്തെതന്നെ ബാധിക്കുമെന്ന് മനസിലാക്കുക. ഉദാഹരണത്തിന്,ഒരുലക്ഷം രൂപ 15 ശതമാനം ആദായനിരക്ക് പ്രകാരം പത്തുവർഷംകഴിയുമ്പോൾ 4.05 ലക്ഷംരൂപയായി ഉയരും. ഈ ഫണ്ടിൽ 1.5ശതമാനമാണ് ചെലവ് അനുപാതമെങ്കിൽ നിങ്ങൾക്ക് ലഭിക്കുക 3.55 ലക്ഷം രൂപമാത്രമായിരിക്കും. 50,000 രൂപയുടെ വ്യത്യാസം. feedback to: antonycdavis@gmail.com ശ്രദ്ധിക്കാൻ: നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുംമുമ്പ് ചെലവ് അനുപാതം പരിശോധിക്കുക. അതായത് നിങ്ങൾ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ഫണ്ടിന്റെ എക്സപെൻസ് റേഷ്യോ(ടിഇആർ)നോക്കുക.കുറഞ്ഞ നിരക്ക് ഈടാക്കുന്ന ഫണ്ട് മികച്ച ആദായംനൽകുന്നവയാകണമെന്നില്ല. കുറഞ്ഞ നിരക്ക് ഈടാക്കുന്നതിനോടൊപ്പം മികച്ച ആദായവും നൽകുന്നവയാണ് നല്ല ഫണ്ടെന്ന് മനസിലാക്കുക. കൂടിയ നിരക്കിൽ ചാർജ് ഈടാക്കി വിപണനംനടത്തുന്ന, ഇൻഷുറൻസും നിക്ഷേപവുംകൂട്ടിക്കലർത്തിയുള്ള പദ്ധതികൾ ഉപേക്ഷിക്കുക. വൻതോതിൽ നിക്ഷേപം ആകർഷിക്കുന്നതിന് മികച്ച കമ്മീഷനാണ് ഏജന്റുമാർക്ക് കമ്പനികൾ നൽകുന്നത്. ഈതുകയുടെ ബാധ്യത വഹിക്കുന്നത് കമ്പനിയല്ല, നിക്ഷേപകനാണ്. കമ്മീഷൻകുറഞ്ഞ നിക്ഷേപ പദ്ധതികളുമായി ഒരു ഏജന്റും ബ്രോക്കറും നിങ്ങളെ സമീപിക്കില്ലെന്നും ഓർക്കുക.

from money rss https://bit.ly/3dlflF2
via IFTTT

ലോക കോടീശ്വരന്മാരിൽ മുകേഷ് അംബാനി ഒമ്പതാമന്‍

മുംബൈ: ലോക കോടീശ്വരന്മാരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്കുയർന്ന് റിലയൻസ് ഉടമ മുകേഷ് അംബാനി. ബ്ലൂംബെർഗിൻറെ കോടിപതികളുടെ പട്ടികയിൽ 6450 കോടി ഡോളറിൻറെ (ഏകദേശം 4.90 ലക്ഷം കോടി രൂപ) സന്പത്തുമായി ഫ്രാൻസിലെ ഫ്രാങ്കോസ് ബെറ്റൺകോർട്ട് മെയേഴ്സ്, ഒറാക്കിൾ കോർപ്പറേഷൻറെ ലാരി എലിസൺ എന്നിവരെ മറികടന്നാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ഏഷ്യക്കാരനും മുകേഷ് തന്നെ. നാലുമാസത്തിനിടെ മുകേഷ് അംബാനിയുടെ സമ്പത്തിൽ 2.13 ലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്. ഓഹരി വില കൂടിയതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം ഡോളറിന്റെ വിലയിൽ കണക്കാക്കിയാൽ 15,000 കോടി ഡോളറിലെത്തി. അതായത്, 11.4 ലക്ഷം കോടി രൂപ. ഇതോടെ, വിപണിമൂല്യത്തിൽ ലോകത്തിലെ 57-ാമത്തെ വലിയ കമ്പനി എന്ന സ്ഥാനം റിലയൻസിന് സ്വന്തമായി. ഓഹരി വിലയിലെ മുന്നേറ്റം തുടർന്നാൽ വൈകാതെ ആദ്യ അമ്പതിൽ ഇടം പിടിക്കാൻ ഈ ഇന്ത്യൻ കമ്പനിക്ക് കഴിയും. ജിയോ പ്ലാറ്റ്ഫോമിൽ 11 വിദേശ നിക്ഷേപക സ്ഥാപനങ്ങൾ നടത്തിയ 1.15 ലക്ഷം കോടിയുടെ നിക്ഷേപമടക്കം ഇതിൽ നിർണായകമായി. റിലയൻസ് ഇൻഡസ്ട്രീസിനെ 2021 മാർച്ചിനകം കടബാധ്യതയിൽനിന്ന് മുക്തമാക്കുമെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ലക്ഷ്യമിട്ടതിലും ഏറെ നേരത്തേ ഈ നേട്ടം കൈവരിച്ചുകഴിഞ്ഞു. Mukesh Ambani Joins Club of Worlds 10 Richest People, Takes 9th Spot

from money rss https://bit.ly/2Bzt7qd
via IFTTT

സെന്‍സെക്‌സില്‍ 125 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 125 പോയന്റ് നേട്ടത്തിൽ 35036ലും നിഫ്റ്റി 44 പോയന്റ് ഉയർന്ന് 10355ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 891 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 196 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 32 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, യുപിഎൽ, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്, ബജാജ് ഫിൻസർവ്, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഗെയിൽ, കോൾ ഇന്ത്യ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, സൺ ഫാർമ, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ പെയിന്റ്സ്, ബാങ്ക് ഓഫ് ബറോഡ, ബെർജർ പെയിന്റ്സ് തുടങ്ങി 78 കമ്പനികളാണ് ചൊവാഴ്ച മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3hSKS4J
via IFTTT

ഇന്ധന വില റെക്കോര്‍ഡ് കുതിപ്പില്‍; 17 ദിവസത്തിനിടെ ഡീസലിന് വര്‍ധിച്ചത് പത്ത് രൂപയോളം

കൊച്ചി: രാജ്യത്തെ പെട്രോൾ, ഡീസൽ വില റെക്കോർഡ് കുതിപ്പിൽ. ഡീസൽ ലിറ്ററിന് 52 പൈസയും പെട്രോൾ ലിറ്ററിന് 19 പൈസയും ചൊവ്വാഴ്ച കൂട്ടി. തുടർച്ചയായ പതിനേഴാം ദിവസമാണ് എണ്ണ കമ്പനികൾ ഇന്ധന വില വർധിപ്പിക്കുന്നത്. കഴിഞ്ഞ 17 ദിവസത്തിനിടെ ഡീസലിന് 9.50 രൂപയും പെട്രോളിന് 8.52 രൂപയുമാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. നിലവിൽ 80.02 രൂപയാണ് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ വില 75.17രൂപയിലുമെത്തി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വിലവർധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്.ജൂൺ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വർധിപ്പിച്ച് തുടങ്ങിയത്. content highlights:Hike in petrol, diesel prices for 17th consecutive day

from money rss https://bit.ly/316avJf
via IFTTT

തെന്നിന്ത്യന്‍ നടി ഉഷ റാണി അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി (62)അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ഉഷാ റാണി. അന്തരിച്ച സംവിധായകന്‍ എന്‍ ശങ്കരന്‍നായരുടെ ഭാര്യയാണ്.

എട്ടാമത്തെ വയസ്സില്‍ ജയില്‍ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിടുന്നത്. തമിഴിലും മലയാളത്തിലുമായി മുപ്പതോളം സിനിമകളിൽ ബേബി ഉഷ നിറഞ്ഞുനിന്നു. എം.ജി.ആറിന്റെയും പ്രേംനസീറിന്റെയുമെല്ലാം അനുജത്തി വേഷങ്ങള്‍ ചെയ്തി‌‌ട്ടുണ്ട്. കമല്‍ ഹാസന്റെ നായികയായി പിന്നീട് മുഖ്യധാരയിലേക്കെത്തിയ ഉഷ റാണി ശിവാജി ഗണേഷന്‍, എം.ജി.ആര്‍ ജയലളിത എന്നിവര്‍ക്കൊപ്പവും സിനിമകള്‍ ചെയ്തു. പ്രേംനസീറിന്റെ മകളായും അനുജത്തിയായും നായികയായുമെല്ലാം സിനിമകളില്‍ വേഷമിട്ടു.

വിവാഹ ശേഷം സിനിമയിൽ താൽക്കാലികമായി വിട്ടു നിന്ന ഉഷാറാണി തൊണ്ണൂറുകളിൽ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. അകം, തലസ്ഥാനം, ഏകലവ്യന്‍, ഭാര്യ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയവേഷവും റാണി അവതരിപ്പിച്ചു.

സംസ്‌കാരചടങ്ങുകള്‍ ഞായറാഴ്ച വൈകീട്ടോടെ ചെന്നൈയില്‍ നടക്കും. മകൻ വിഷ്ണുശങ്കര്‍, കവിത മരുമകളുമാണ്.  



* This article was originally published here

നിഫ്റ്റി 10,300ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 179 പോയന്റ്

മുംബൈ: തുടക്കത്തിലെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. ലാഭമെടുപ്പിനെതുടർന്നുള്ള വില്പനസമ്മർദമാണ് വിപണിയെ ബാധിച്ചത്. എന്നിരുന്നാലും, തുടർച്ചയായി മൂന്നാമത്തെ ദിവസവും നേട്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്. നിഫ്റ്റി 10,300ന് മുകളിലെത്തി. സെൻസെക്സ് 179.59 പോയന്റ് നേട്ടത്തിൽ 34,911.32ലും നിഫ്റ്റി 66.80 പോയന്റ് ഉയർന്ന് 10311.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1848 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 853 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, കോൾ ഇന്ത്യ, ബജാജ് ഫിൻസർവ്, വേദാന്ത തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, ഗെയിൽ, ഒഎൻജിസി, എച്ച്ഡിഎഫ്സി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1-2ശതമാനം നേട്ടമുണ്ടാക്കി.

from money rss https://bit.ly/37Sjnnq
via IFTTT

രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി 12 വര്‍ഷത്തിനുശേഷം 'പോസിറ്റീവ്'

കോവിഡ് വ്യാപനംമൂലം രാജ്യത്തെ സാമ്പത്തികമേഖല പൂർണമായും നിശ്ചലമായതിനെതുടർന്ന് കറന്റ് അക്കൗണ്ട് ബാലൻസ് 12 വർഷത്തെ ചരിത്രത്തിലാദ്യമായി ജൂൺ പാദത്തിൽ മിച്ചം രേഖപ്പെടുത്തും. അസംസ്കൃത എണ്ണ, സ്വർണം എന്നിവ ഉൾപ്പടെയുള്ളവയുടെ ഇറക്കുമതിയിൽ കാര്യമായ കുറവുണ്ടായതാണ് കാരണം. ഇതിനുമുമ്പ് 2006-07 സാമ്പത്തിവർഷത്തെ മാർച്ച് പാദത്തിലാണ് അവസാനമായി ബാലൻസ് മിച്ചം രേഖപ്പെടുത്തിയത്. 4.2 ബില്യൺ ഡോളറായിരുന്നു ഇത്. രാജ്യത്തെ മൊത്തം വിദേശനാണ്യത്തിന്റെ വരവും ചെലവും തമ്മിലുള്ള വ്യത്യാസമാണ് കറന്റ് അക്കൗണ്ട് കമ്മി. 2001-02 മുതൽ 2003-04 സാമ്പത്തികവർഷംവരെ തുടർച്ചയായി മൂന്നുവർഷവും കറന്റ് അക്കൗണ്ട് കമ്മി പോസിറ്റീവായിരുന്നു. 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ കറന്റ് അക്കൗണ്ട് കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.2ശതമാനമായി കുറഞ്ഞിരുന്നു. കമ്മി 140 ഡോളറായാണ് കുറഞ്ഞത്. 2019 ഏപ്രിൽ-ഡിസംബർ കാലയളവിൽ ജിഡിപിയുടെ ഒരുശതമാനമായിരുന്നു ഇത്. രാജ്യത്തെ വിദേശനാണ്യ കരുതൽശേഖരം ആദ്യമായി 50,000 കോടി ഡോളർ പിന്നിട്ടതും ഈയിടെയാണ്.

from money rss https://bit.ly/37PnT5W
via IFTTT

പിപിഎഫിന്റെ പലിശ 46 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക്‌

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് 46വർഷത്തെ താഴ്ന്ന നിലവാരത്തിലേയ്ക്കെത്തിയേക്കും. മൂന്നുമാസത്തിലൊരിക്കലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്കരിക്കുന്നത്. ഇതുപ്രകാരം ജൂലായ് ആദ്യവാരത്തിൽ പലിശ നിരക്കിൽ സർക്കാർ മാറ്റംവരുത്തും. സമാന കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികളുടെ പലിശനിരക്ക് കണക്കിലെടുത്താണ് കാലാകാലങ്ങളിൽ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ പരിഷ്കരിക്കുന്നത്. സർക്കാർ ബോണ്ടുകളുടെ ആദായത്തിൽ കാര്യമായ ഇടിവുണ്ടായതിനാൽ ലഘുസമ്പാദ്യ പദ്ധതികളുടെ ആദായത്തിലും കുറവുണ്ടാകും. ഇതോടെ 1974നുശേഷം ഇതാദ്യമായി പിപിഎഫിന്റെ പലിശ എഴുശതമാനത്തിന് താഴെയെത്തും. പിപിഎഫിന്റെ പലിശ നിശ്ചയിക്കുന്നത് 10 വർഷകാലാവധിയുള്ള സർക്കാർ ബോണ്ടുകളുടെ ആദായം അടിസ്ഥാനമാക്കിയാണ്. മുൻപാദത്തിലെ ബോണ്ടിന്റെ ആദായത്തിന്റെ ശരാശരിയെടുത്താണ് തുടർന്നുവരുന്ന പാദത്തിലെ സമ്പാദ്യ പദ്ധതിയുടെ പലിശ പരിഷ്കരിക്കുന്നത്. ഏപ്രിൽ ഒന്നിനുശേഷം ബോണ്ടിൽനിന്നുള്ള ആദായത്തിൽകാര്യമായ കുറവാണുണ്ടായത്. 5.85ശതമാനാണ് നിലവിലെ ആദായം. ലഘു സമ്പാദ്യ പദ്ധതികലുടെ പലിശനിരക്ക് കുറയ്ക്കുമെന്നകാര്യത്തിൽ ഇത് വ്യക്തമായ സൂചന നൽകുന്നു. ഏപ്രിൽ പാദത്തിൽ പിപിഎഫിന്റെ പലിശ 7.9ശതമാനത്തിൽനിന്ന് 7.1ശതമാനമായാണ് കുറച്ചത്. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിന്റെ പലിശ 8.6ശതമാനത്തിൽനിന്ന് 7.4ശതമാനമായും കുറച്ചു. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന്റെ പലിശ 6.8ശതമാനമായി. സുകന്യ സമൃദ്ധിയുടേത് 8.4ശതമാനത്തിൽനിന്ന് 7.6ശതമാനമായും കിസാൻ വികാസ് പ്രതയുടേത് 6.9ശതമാനമായും കുറഞ്ഞു.

from money rss https://bit.ly/2V6i3rC
via IFTTT

Sunday, 21 June 2020

സ്വര്‍ണവില കുതിക്കുന്നു: പവന് 35,680 രൂപയായി

സംസ്ഥാനത്ത് സ്വർണവില ദിനംപ്രതി റെക്കോഡ് നിലവരാത്തിലേയ്ക്ക് ഉയരുന്നു. തിങ്കളാഴ്ച പവന് 160 രൂപകൂടി എക്കാലത്തെയും ഉയർന്ന വിലയായ 35,680 രൂപയിലെത്തി. 4460 രൂപയാണ് ഗ്രാമിന്റെ വില. ശനിയാഴ്ച രണ്ടുതവണയായാണ് വിലയിൽ വർധനവുണ്ടായത്. രാവിലെ 35,400 രൂപയായും ഉച്ചകഴിഞ്ഞ് 35,520 രൂപയായും വിലകൂടി. ഈ വിലയിൽ പണിക്കൂലി, നികുതി, സെസ് എന്നിവ ചേരുന്നതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ 39,000 രൂപയ്ക്ക് മുകളിൽ ഉപഭോക്താവ് നൽകേണ്ടിവരും. ഇന്ത്യ-ചൈന അതിർത്തി സംഘർഷവും രൂപയുടെ മൂല്യത്തകർച്ചയുമാണ് സ്വർണവില റെക്കോഡ് നിലയിലേക്ക് കുതിക്കാൻ കാരണം. കോവിഡിൽ മറ്റ് വിപണികൾ അനിശ്ചിതത്വത്തിലായതും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്നതും വില വർധനയ്ക്കിടയാക്കി. ലോകത്ത് സ്വർണ ഉപഭോഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. സ്വർണ ഖനനം താരതമ്യേന കുറച്ചുമാത്രം നടക്കുന്ന ഇന്ത്യയിൽ, ഉപഭോഗത്തിന്റെ ഭൂരിഭാഗവും നിറവേറ്റപ്പെടുന്നത് ഇറക്കുമതിയിലൂടെയാണ്. ഈവർഷം മാത്രം സംസ്ഥാനത്ത് പവൻ വിലയിൽ 6,560 രൂപയുടെ വർധനയാണ് ഉണ്ടായത്. ജനുവരി ഒന്നിന് പവന് 29,000 രൂപയും ഗ്രാമിന് 3,625 രൂപയുമായിരുന്നു വില.

from money rss https://bit.ly/3fPVVKd
via IFTTT

അഞ്ചുദിവസത്തെ കോവിഡ് ചികിത്സയ്ക്ക് ചെലവ് 30,000 രൂപയിലേറെ

കോവിഡ് രോഗികളുടെ ചിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിവൈറൽ മരുന്നായ റെംഡെസിവിർ നിർമിക്കാൻ ഹെറ്റിറോ, സിപ്ല എന്നീ കമ്പനികൾക്ക് അനുമതി ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. റെംഡെസിവിറിന്റെ 100 മില്ലിഗ്രാം കുത്തിവെപ്പ് മരുന്ന് സിപ്രേമി എന്നപേരിൽ സിപ്ല ഇതിനകം പുറത്തിറക്കികഴിഞ്ഞു. ഹെറ്റിറോയാകട്ടെ കോവിഫോർ എന്ന ബ്രാൻഡിലാണ് മരുന്ന് പുറത്തിറക്കിയിട്ടുള്ളത്. മരുന്നിന്റെ വില സിപ്ല പുറത്തുവിട്ടിട്ടില്ലെങ്കിലും 5000-6000 രൂപ നിലവാരത്തിലാകും വിലയെന്ന് ഹെറ്റിറോ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം അഞ്ചുദിവസത്തെ ചികിത്സയ്ക്ക് ഒരു രോഗിക്ക് 30,000 രൂപയോളം ചെലവുവരും. റിസ്ക് മാനേജുമെന്റ് പദ്ധതിയുടെ ഭാഗമായി മരുന്ന് ഉപയോഗത്തിനുള്ള പരിശീലനം നടത്തിവരികയാണെന്ന് കമ്പനി വ്യക്തമാക്കി. സർക്കാർ സംവിധാനം പൊതുവിപണി എന്നിവവഴി മരുന്ന് വിതരണംചെയ്യുമെന്നും കമ്പനി അറിയിച്ചു. ബിഡിആർ ഫാർമയുടെ സഹകരണത്തോടെയാണ് സിപ്ല മരുന്ന് നിർമിക്കുന്നത്. ഹെറ്റിറോ ഇതിനകം മരുന്ന് ലഭ്യമാക്കിയതായി പറയുന്നു. നിലവിൽ രാജ്യത്തെ ആവശ്യത്തിനുള്ള മതിയായ ശേഖരമുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. ഒക്സിജൻ സ്വീകരിക്കുന്ന ഗുരുതരമല്ലാത്ത കോവിഡ് രോഗിക്കൾക്ക് റെംഡെസിവിർ നൽകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിരുന്നു. എന്നാൽ, മൂത്രാശയപ്രശ്നങ്ങളുള്ളവർക്കും കരൾ സംബന്ധമായ പ്രശ്നമുള്ളവർക്കും ഗർഭിണികൾ, മുലയൂട്ടുന്നവർ, 12വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർക്കും ഇത്നൽകാൻ പാടില്ലെന്നും നിർദേശമുണ്ട്.

from money rss https://bit.ly/3fKf0xd
via IFTTT

ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം: സെന്‍സെക്‌സ് 35,000 കടന്നു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 292 പോയന്റ് നേട്ടത്തിൽ 35,023ലും നിഫ്റ്റി 91 പോയന്റ് ഉയർന്ന് 10,335ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1288 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 378 ഓഹരികൾ നഷ്ടത്തിലുമാണ്. 81 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കോവിഡിനുള്ള ആന്റിവൈറൽ മരുന്ന് നിർമിക്കാൻ അനുമതി ലഭിച്ചതിനെതുടർന്ന് ഗ്ലെൻമാർക്കിന്റെയും സിപ്ലയുടെയും ഓഹരി വില ആറുശതമാനത്തിലേറെ കുതിച്ചു. ബജാജ് ഫിൻസർവ്, സിപ്ല, ബജാജ് ഫിനാൻസ്, ഇൻഡസിന്റ് ബാങ്ക്, ബജാജ് ഓട്ടോ, റിലയൻസ്, ഹീറോ മോ്ട്ടോർകോർപ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. വിപ്രോ, ടാറ്റ മോട്ടോഴ്സ്, എംആൻഡ്എം, ഹിൻഡാൽകോ, ടിസിഎസ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഫാർമ സൂചിക രണ്ടുശതമാനത്തോളം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒന്നരശതമാനം ഉയരത്തിലാണ്.

from money rss https://bit.ly/37WJ4TO
via IFTTT

ഡീസലിന് 16 ദിവസംകൊണ്ട് വര്‍ധിച്ചത് 8.99 രൂപ; പെട്രോള്‍ വില 80 കടന്നു

കൊച്ചി: തുടർച്ചയായ 16-ാം ദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 80 കടന്നു. കൊച്ചിയിൽ ഒരുലിറ്റർ പെട്രോളിന് 79.74 രൂപയും ഡീസലിന് 74.64 രൂപയുമാണ്. വിലവർധന ആരംഭിച്ച 16 ദിവസംകൊണ്ട് പെട്രോളിന് വർധിച്ചത് 8.35 രൂപയാണ്. ഡീസലിന് 8.99 രൂപയും വർധിച്ചു. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ജൂൺ ഏഴാം തീയതി മുതലാണ് വില വർധിച്ചുതുടങ്ങിയത്. Content Highlights:Diesel price increased by Rs 8.99 in 16 days; Petrol prices crossed Rs. 80

from money rss https://bit.ly/2V6P6vQ
via IFTTT

ചൈനീസ് ബഹിഷ്‍കരണം എളുപ്പമല്ല

2020 ഫെബ്രുവരിവരെയുള്ള കണക്കുപ്രകാരം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരക്കമ്മി ഏകദേശം 4700 കോടി ഡോളർ (3.58 ലക്ഷം കോടി രൂപ) ആണ്. അതിനർഥം 3.58 ലക്ഷം കോടിയുടെ വസ്തുക്കൾ ഇന്ത്യ അധികമായി ഇറക്കുമതി ചെയ്യുന്നെന്നാണ്. അസംസ്കൃതവസ്തുക്കൾ കൂടുതൽ കയറ്റുമതി ചെയ്യുന്പോൾ മൂല്യവർധിത ഉത്പന്നങ്ങളും രാസസംയുക്തങ്ങളും ഉപഭോക്തൃ ഉത്പന്നങ്ങളുമാണ് ഇറക്കുമതി ചെയ്യുന്നത്. ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കാൻ ഇന്ത്യ ശ്രമിച്ചുതുടങ്ങിയിട്ട് ഏറെ നാളായെങ്കിലും ഇനിയുമത് ലക്ഷ്യംകണ്ടിട്ടില്ല. ഔഷധനിർമാണം, സ്മാർട്ട് ഫോൺ, ഇലക്ട്രോണിക്- ഇലക്ട്രിക്കൽ ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, വലിയ യന്ത്രങ്ങളും അവയുടെ ഘടകങ്ങളും തുടങ്ങി എല്ലാ മേഖലയിലും ഇന്ത്യൻ വിപണിയിൽ കാണുന്നത് ചൈനയുടെ സന്പൂർണാധിപത്യമാണ്. ചൈനയിലെ ഒരു വീട്ടിൽപ്പോലും ഇന്ത്യൻനിർമിത ഉത്പന്നങ്ങൾ ഉണ്ടാകില്ല. എന്നാൽ, ഇന്ത്യയിലെ ഓരോ വീട്ടിലും ഉപയോഗിക്കുന്ന മൊബൈൽഫോൺമുതൽ റെഫ്രിജറേറ്റർ, ടെലിവിഷൻ തുടങ്ങി എല്ലാ ഉപകരണങ്ങളിലും അതിൻറെ ഘടകങ്ങളിലും ചൈനീസ് സാന്നിധ്യമുണ്ട്. ഇവയെ ബഹിഷ്കരിച്ചുകൊണ്ട് ഇന്ത്യൻ നിർമിത ഉത്പന്നങ്ങളെ പകരംവെക്കാൻ ഒറ്റദിവസംകൊണ്ടു കഴിയില്ല. അതിന് വർഷങ്ങളെടുക്കും. വിപുലമായ അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന നിക്ഷേപവും അതിന് ആവശ്യമായുണ്ട്. ഔഷധനിർമാണം ഇന്ത്യയിൽ ഔഷധ നിർമാണത്തിനായുള്ള രാസഘടകങ്ങളുടെ 80 ശതമാനവും എത്തുന്നത് ചൈനയിൽനിന്നാണ്. ഇതു പെട്ടെന്ന് നിർത്തിയാൽ ജീവൻരക്ഷാ മരുന്നുകളുടെയും ആൻറിബയോട്ടിക്കുകളുടെയും ഉത്പാദനം നിലയ്ക്കും. എറിത്രോമൈസിൻ, സെഫാലോസ്പോറിൻസ്, പെൻസിലിൻ പോലുള്ള മരുന്നുകളുടെ നിർമാണത്തിനുള്ള 90 ശതമാനം ഘടകങ്ങൾക്കും ഇന്ത്യൻ കന്പനികൾ ആശ്രയിക്കുന്നത് ചൈനയെയാണ്. 2019-ൽ 17,400 കോടി രൂപയുടെ ആക്ടീവ് ഫർമസ്യൂട്ടിക്കൽ ഇൻഗ്രേഡിയൻറ്സ് (എ.പി.ഐ.) ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനത്തെത്തുടർന്ന് ചൈനയിൽനിന്ന് രാസസംയുക്തങ്ങളുടെ വരവുകുറഞ്ഞത് വിലവർധനയ്ക്ക് കാരണമായിരുന്നു. ചൈനയുമായി സംഘർഷം മുറുകിവരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ പുതിയ സ്രോതസ്സുകൾക്കായി ശ്രമിക്കുന്നുണ്ട്. ഇത് ചെലവുയർത്തും. ഓരോ മരുന്നിന്റെയും വില കൂടും. അതായത്, ചൈനീസ് ഉത്പന്ന ബഹിഷ്കരണം ഈ മേഖലയിൽ പെട്ടെന്ന് പ്രായോഗികമല്ല. 20 വർഷംമുന്പ് മരുന്നുകൾക്കുള്ള രാസസംയുക്തങ്ങൾ ഇന്ത്യയിൽത്തന്നെ ഉത്പാദിപ്പിച്ചിരുന്നു. ചെലവുചുരുക്കലിൻറെ ഭാഗമായി ഇന്ത്യൻ ഫാർമ കന്പനികൾ ചൈനയെ ആശ്രയിക്കാൻ തുടങ്ങിയതോടെ ഇതു നിലച്ചു. 1991-ൽ ഔഷധ രാസസംയുക്ത ഇറക്കുമതി ഒരു ശതമാനം മാത്രമായിരുന്നത് 2019-ൽ 70 ശതമാനത്തിലെത്തി. സ്മാർട്ട്ഫോൺ-ഇലക്ട്രോണിക് ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഫോൺ ബ്രാൻഡുകളായ എം.ഐ., ഷവോമി, വിവോ, റിയൽമി, ഒപ്പോ തുടങ്ങിയവയെല്ലാം ചൈനീസ് കന്പനികളാണ്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയുടെ 60 മുതൽ 70 ശതമാനംവരെ ഈ കന്പനികൾ കൈവശപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയിലാണ് ഉത്പാദനമെങ്കിലും (അസംബ്ലിങ് മാത്രം) ഘടകങ്ങളെല്ലാം നിർമിക്കുന്നത് ചൈനയിൽത്തന്നെ. ലനോവോ, ആപ്പിൾ, സാംസങ് പോലുള്ള മറ്റു രാജ്യങ്ങളിലെ കന്പനികളുടെയും ഘടകങ്ങളെത്തുന്നത് ചൈനയിൽനിന്നാണ്. സ്മാർട്ട്ഫോണിൻറെ കാര്യത്തിൽ മാത്രമല്ല, ടെലിവിഷൻ, ലാപ് ടോപ്പുകൾ, കംപ്യൂട്ടർ, റെഫ്രിജറേറ്റർ, എയർ കണ്ടീഷണറുകൾ എന്നിങ്ങനെ എല്ലാ മേഖലയിലും ചൈനയുടെ ആധിപത്യം പ്രകടമാണ്. ലാപ്ടോപ്പ് വിപണിയിലും സ്മാർട്ട് ടി.വി. വിപണിയിലും ചൈനീസ് മൊബൈൽ കന്പനികൾ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കുറഞ്ഞവിലയിൽ മികച്ച സാങ്കേതിക മേന്മയുള്ള ഉത്പന്നങ്ങളെത്തിക്കാനാകുന്നെന്നതാണ് ഈ കന്പനികളുടെ ഉത്പന്നങ്ങളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. 2017-'18 കാലത്ത് ഇന്ത്യയുടെ ഇലക്ട്രിക്കൽ-ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ 60 ശതമാനം വിപണി ആവശ്യങ്ങളും പരിഹരിച്ചത് ചൈനയായിരുന്നു. ചൈനയുടേതിനു സമാനമായി ഇലക്ട്രോണിക് നിർമാണരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് വർഷങ്ങൾ വേണ്ടിവരുമെന്ന് എച്ച്.പി.യുടെയും ലനോവോയുടെയും മേധാവികൾ ഒരുപോലെ പറയുന്നു. വേണ്ടത് ആസൂത്രണവും കാര്യക്ഷമമായ നടപ്പാക്കലും ഉത്പാദനമേഖലയിൽ ഗവേഷണ പ്രവർത്തനങ്ങൾ പരിപോഷിപ്പിച്ച് ആഭ്യന്തര ഉത്പാദന പ്രക്രിയ വർധിപ്പിക്കേണ്ട സമയമായെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇനിയും ഇന്ത്യക്ക് ചൈനയെ അമിതമായി ആശ്രയിക്കാനാകില്ലെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നു. ഇതിനുള്ള നയരൂപവത്കരണം മുന്നോട്ടുപോകുകയാണെന്നാണ് മന്ത്രി നൽകുന്ന സൂചന. മികച്ച ആസൂത്രണവും കാര്യക്ഷമമായ രീതിയിൽ പദ്ധതികൾ നടപ്പാക്കലുമാണ് ഇതിനുവേണ്ടത്. വിദേശ കന്പനികളെ ഇന്ത്യയിൽ നിക്ഷേപവുമായി എത്തിക്കാനാവശ്യമായ സാഹചര്യങ്ങളൊരുക്കി നൽകുകയാണ് വേണ്ടത്. • ഇന്ത്യയുടെ ഏറ്റവും ഉയർന്ന വ്യാപാരക്കമ്മി ചൈനയുമായി. 2019 സാന്പത്തികവർഷം 5350 കോടി ഡോളർ (ഏകദേശം 4.07 ലക്ഷം കോടി രൂപ). 2019 ഏപ്രിൽമുതൽ 2020 ഫെബ്രുവരിവരെ വ്യാപാരക്കമ്മി 4680 കോടി ഡോളറാണ് (3.56 ലക്ഷം കോടി രൂപ). • ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ ചൈന മൂന്നാമതു മാത്രം. 8.70 ശതമാനം വിപണിവിഹിതം. 16.90 ശതമാനവുമായി അമേരിക്ക ഒന്നാമത്. 9.30 ശതമാനവുമായി യു.എ. ഇ. രണ്ടാമത് • രാജ്യത്തേക്കുള്ള ഇറക്കുമതിയിൽ 17.60 ശതമാനം വിഹിതവുമായി ചൈന മുന്നിൽ. അമേരിക്കയ്ക്ക് 7.60 ശതമാനവും യു.എ.ഇ.യ്ക്ക് 6.40 ശതമാനവുമാണ് വിഹിതം. സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ അഞ്ചുവർഷത്തിനിടെ ചൈനയിലെ ടെക് കന്പനികൾ നടത്തിയിരിക്കുന്ന നിക്ഷേപം 550 കോടി ഡോളറിനടുത്തു(42,000 കോടി രൂപ)വരും. ബിഗ് ബാസ്കറ്റ്, സൊമാറ്റോ, പേടിഎം, പേടിഎം മാൾ, സ്നാപ്ഡീൽ, ഒല, സ്വിഗ്ഗി പോലുള്ള ടെക്നോളജി സ്റ്റാർട്ടപ്പുകളിൽ ആലിബാബ, ഷവോമി, ടെൻസെൻറ്, ചൈന-യുറേഷ്യ ഇക്കണോമിക് കോ-ഓപ്പറേഷൻ ഫണ്ട്, ദീദി ഷുസിങ്, ഷൻവേ കാപിറ്റൽ, ഫോസൺ കാപിറ്റൽ തുടങ്ങിയ സംരംഭങ്ങളാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഔദ്യോഗികമായി ചൈനയിൽനിന്ന് നേരിട്ടുള്ള വിദേശനിക്ഷേപം 234 കോടി ഡോളർ (17,800 കോടി രൂപ) ആണ്. അതേസമയം, മറ്റു രാജ്യങ്ങൾ മുഖേനയുള്ളതുകൂടി ചേർത്താൽ ഇത് 600-800 കോടി ഡോളർവരെ (45,000 മുതൽ 60,000 കോടി രൂപവരെ) വരുമെന്ന് വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വികസന മേഖലയിൽ അടുത്തിടെയായി ചൈനീസ് സ്ഥാപനങ്ങൾ വലിയതോതിൽ നിർമാണ കരാറുകൾ ഏറ്റെടുക്കുന്നുണ്ട്. ഇന്ത്യയിലെ റീജണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റംസിൽ ജൂൺ 12-ന് ചൈനയിൽനിന്നുള്ള ഷാങ്ഹായ് ടണൽ എൻജിനിയറിങ് കന്പനി 1126 കോടി രൂപയുടെ കരാറാണ് നേടിയത്. റെയിൽവേ, റോഡ്, പാലങ്ങൾ തുടങ്ങിയ നിർമാണപദ്ധതികളിലെല്ലാം ചൈനീസ് കന്പനികളുടെ സാന്നിധ്യം ഉയരുന്നു. ചൈനയിൽനിന്നുള്ള വിനോദസഞ്ചാരികൾ വഴി ഇന്ത്യക്കു ലഭിച്ചിരുന്ന വാർഷിക വരുമാനം 4000 കോടി രൂപയ്ക്കു മുകളിലാണ്. Content Highlights: Possibility of Boycott china call in India

from money rss https://bit.ly/3fPBnkL
via IFTTT

Prithviraj Remembers Father Sukumaran On His 23rd Death Anniversary: Shares An Emotional Post!

Prithviraj Remembers Father Sukumaran On His 23rd Death Anniversary: Shares An Emotional Post!
Prithviraj Sukumaran, the talented actor-filmmaker has been highly active on social media platforms ever since he is back in Kerala. Recently, the actor shared a special post about his late father Sukumaran, which left the cine-goers and industry members equally emotional. Prithviraj

* This article was originally published here

Saturday, 20 June 2020

Producer Kulathoor Bhaskaran Nair Breathes His Last At The Age Of 83

Producer Kulathoor Bhaskaran Nair Breathes His Last At The Age Of 83
Renowned Malayalam film producer Kulathoor Bhaskaran Nair passed away on Monday in Thiruvananthapuram. He was 83. As per reports, he was suffering from age-related illness for the past few weeks. Also a screenwriter, Nair was one among the ones who spearheaded

* This article was originally published here

Friday, 19 June 2020

സ്വര്‍ണവില കുതിക്കുന്നു; പവന് 35,400 രൂപയായി

സംസ്ഥാനത്ത് സ്വർണവില എക്കാലത്തെയും ഉയരംകുറിച്ച് പവന് 35,400 രൂപയായി. 4425 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച വൈകീട്ട് 120 രൂപകൂടി റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. ശനിയാഴ്ച വീണ്ടും 160 രൂപയാണ് വർധിച്ചത്. ഈവർഷംമാത്രം സ്വർണവിലയിൽ 6,400 രൂപയുടെ വർധനവാണ് ഉണ്ടായത്. 29,000 രൂപയായിരുന്നു ജനുവരി ഒന്നിന് കേരളത്തിൽ പവന്റെ വില.കോവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യംകുറഞ്ഞതുമാണ് വിലവർധനയ്ക്കുകാരണം. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 47,450 രൂപയിൽതുടരുകയാണ്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് വില 1740.03ഡോളർനിലവാരത്തിലുമാണ്. സ്വർണം തീയതി പവൻ വില 2005 ഒക്ടോബർ 10 5,040 2008 ഒക്ടോബർ 9 10,200 2010 നവംബർ 8 15,000 2011 ഓഗസ്റ്റ് 19 20,520 2019 ഫെബ്രുവരി 19 25,120 2019 ജൂലായ് 19 26,120 2019 ഓഗസ്റ്റ് 7 27,200 2019 ഓഗസ്റ്റ് 15 28,000 2019 സെപ്റ്റംബർ 4 29,120 2020 ജനുവരി 8 30,400 2020 ഫെബ്രുവരി 24 32,000 2020 ഏപ്രിൽ 14 33,600 2020 മെയ് 15 34,400 2020ജൂൺ2 35,040 2020ജൂൺ20 35,400

from money rss https://bit.ly/3fEDsjA
via IFTTT