121

Powered By Blogger

Thursday, 13 August 2020

Mammootty's One: Netflix Bags The Streaming Rights Of The Political Thriller!

Mammootty's One: Netflix Bags The Streaming Rights Of The Political Thriller!
Mammootty, the megastar of Malayalam cinema is all set to play a politician once again, in the highly anticipated upcoming project One. The political thriller had grabbed the attention of the Malayalam cinema audiences with its two highly impressive teasers. Now, the

* This article was originally published here

നേട്ടം നിലനിര്‍ത്താനായില്ല; ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനയില്ല. തുടർച്ചയായി രണ്ടാംദിവസവും ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 59.14പോയന്റ് നഷ്ടത്തിൽ 38,310.49ലും നിഫ്റ്റി 7.90 പോയന്റ് താഴ്ന്ന് 11,300.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1564 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1128 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 136 ഓഹരികൾക്ക് മാറ്റമില്ല. ഐഷർ മോട്ടോഴ്സ്, സൺ ഫാർമ, ഭാരതി എയർടെൽ, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ടൈറ്റാൻ കമ്പനി, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ബാങ്ക്, ഫാർമ എന്നീ സൂചികകൾ ഒഴികെയുള്ളവ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.6ശതമാനവും 0.7ശതമാനവും ഉയർന്നു.

from money rss https://bit.ly/31QtqGC
via IFTTT

ഇന്‍സെന്റീവ് സ്‌കീമുമായി എം സി എക്‌സ്

കൊച്ചി : രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എകസ്ചേഞ്ചായ എംസിഎക്സ് ഗോൾഡ് മിനി ഓപ്ഷനിൽ ലിക്വിഡിറ്റി എൻഹാൻസ്മെന്റ് സ്കീം നടപ്പാക്കാൻ തീരുമാനിച്ചു. ഈ പദ്ധതി പ്രകാരം ഗോൾഡ് മിനി ഓപ്ഷനിൽ നിശ്ചിത ക്വാട്ട പൂർത്തിയാക്കുന്ന ഇടപാടുകാർക്ക് എംസിഎക്സ മാർക്കറ്റ് മേക്കർ പദവി നൽകുകയും അവർക്ക് പ്രതിമാസ ഇൻസെന്റീവ് അനുവദിക്കുകയും ചെയ്യും. ഈ ഇടപാടുകാർ ചുരുങ്ങിയത് ഒരു കോടി രൂപയുടെ ക്യാപിറ്റൽ വാല്യൂ ഉള്ളവരാകണം. ഇൻസെന്റീവ് തുകയെ അടിസ്ഥാനമാക്കിയുള്ള ലേലത്തിലൂടെയാണ് മാർക്കറ്റ് മേക്കറെ തിരഞ്ഞെടുക്കുക. 40ലക്ഷം രൂപയാണ് ഒരു മാസത്തെ പരമാവധി ലേലതുക. ഇടപാടുകാർക്ക് ആഗസ്റ്റ് 13 ന് മുൻപ് ഇ മെയിൽ വഴി തങ്ങളുടെ ലേല തുക എകസ്ചേഞ്ചിൽ അറിയിക്കാം. സെപ്തംബർ ഒന്ന് മുതൽ സ്കീം പ്രാബല്യത്തിൽ വരും. ഇടപാടുകാരെ മാർക്കറ്റിൽ സജീവമാക്കുന്നതിനും മാർക്കറ്റിന്റെ വളർച്ച ലക്ഷ്യമിട്ടുമാണ് എൻഹാൻസ്മെന്റ് സ്കീം നടപ്പാക്കുന്നതെന്ന് എംസിഎക്സ് അധികൃതർ അറിയിച്ചു.

from money rss https://bit.ly/3akiAMY
via IFTTT

ടാക്‌സ്‌പെയേഴ്‌സ് ചാര്‍ട്ടര്‍: പ്രധാന അവകാശങ്ങളും കടമകളും അറിയാം

നികുതിദായകരോടുള്ള ആദായനികുതി വകുപ്പിന്റെ പ്രതിബദ്ധതകളും അവരിൽനിന്നുള്ള പ്രതീക്ഷകളും വ്യക്തമാക്കുന്ന പ്രമാണരേഖ (ടാക്സ്പെയേഴ്സ് ചാർട്ടർ) പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. 2020 കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമനാണ് ചാർട്ടർ സംബന്ധിച്ച് ആദ്യമായി സൂചന നൽകിയത്. ആദായനികുതിവകുപ്പിന്റെ പ്രതിബദ്ധകളും ജനങ്ങളുടെ അവകാശങ്ങളും സംശയിക്കാൻ ഒരുകാരണവുമില്ലെങ്കിൽ നികുതിദായകരെ സത്യസന്ധരായ വ്യക്തകളായും സ്ഥാപനങ്ങളായും പരിഗണിക്കുക. ഐടി വകുപ്പിന്റെ തീരുമാനങ്ങൾ അവലോകനം ചെയ്യുന്നതിനും അപ്പീൽ നൽകുന്നതിനും ന്യായവും സൂക്ഷ്മവുമായ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക. കൃത്യമായ തുക നികുതിയായി സ്വീകരിക്കുക. നികുതിദായകരുടെ സ്വകാര്യത മാനിക്കുകയും രഹസ്യാത്മകത സൂക്ഷിക്കുകയും ചെയ്യുക. അനധികൃത അന്വേഷണങ്ങളിൽനിന്നും നടപടികളിൽനിന്നും വിട്ടുനിൽക്കുക. നികുതി ദായകരുടെ പരാതി സ്വീകരിക്കുന്നതിനും ഉടനെ പരിഹാരം ഉറപ്പാക്കുന്നതിനും സംവിധാനം ഒരുക്കുക. നികുതിദായകരുടെ ബാധ്യതകൾ സത്യസന്ധമായി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൂർണമായ വിവരങ്ങൾ നൽകുക. നികുതി നിയമങ്ങളെക്കുറിച്ചും അവ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവാന്മാരാകുക. കൃത്യമായ രേഖകളും പ്രമാണങ്ങളും ശേഖരിച്ച് സൂക്ഷിക്കുക. അന്വേഷണങ്ങൾക്ക് യഥാസമയം മറുപടി നൽകുക. നികുതിയും മറ്റ് കുടിശ്ശികകളും കൃത്യസമയത്ത് അടയ്ക്കുക. നികുതിദായകർക്ക് അവരുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച് വ്യക്തതവരുത്തുകമാത്രമാണ് ടേക്സ്പെയേഴ്സ് ചാർട്ടർവഴിചെയ്തിരിക്കുന്നത്. നയപ്രഖ്യാപനങ്ങൾ ആദായനികുതി വകുപ്പിന്റെ പ്രവർത്തനങ്ങളിലും പ്രതിഫലിക്കുമ്പോഴാണ് അതിന് പൂർണതവരുന്നത്. നികുതി സംബന്ധിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനേക്കാൾ നികുതിദായകരെ പിന്തുണയ്ക്കുന്ന രീതിയിലേയ്ക്ക് ഐടി വകുപ്പ് ശ്രദ്ധകേന്ദ്രീകരിക്കണം. പുതിയസംവിധാനം നടപ്പാക്കുംമുമ്പ് ഉദ്യോഗസ്ഥതലത്തിൽ ആവശ്യമായ പരിശീലനം ലഭ്യമാക്കണം. അതിലൂടെ വിലയിരുത്തലുകളിൽ കാര്യക്ഷമത ഉറപ്പാക്കാനാകുമെന്നുമാണ് ഇതുസംബന്ധിച്ച് വിദഗ്ധരുടെ വിലയിലുത്തൽ. The #TaxpayersCharter is a landmark document that not only spells out the various commitments made to the taxpayer, but also highlights the taxpayer's obligations associated with those commitments. #HonoringTheHonest pic.twitter.com/59xw8Z3J9o — NSitharamanOffice (@nsitharamanoffc) August 13, 2020 Taxpayers' charter: Know your five key rights and obligations

from money rss https://bit.ly/30TQVzv
via IFTTT

സുതാര്യമായ ഇടപെടല്‍: പുതിയ നികുതി പരിഷ്‌കാരങ്ങളെക്കുറിച്ചറിയാം

നിയമങ്ങളും നയങ്ങളും ജനകേന്ദ്രീകൃതവും പൊതുസൗഹാർദപരവുമായ സമീപനത്തിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പരിഷ്കരണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ നികുതി വ്യവസ്ഥയ്ക്ക് അടിസ്ഥാനപരവും ഘടനാപരവുമായ പരിഷ്കാരങ്ങൾ ആവശ്യമാണ്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളിലേയ്ക്ക്: *ആദായ നികുതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്നത് ഘടനാപരമായ പരിഷ്കാരങ്ങൾ. *ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെ നികുതിദായകർക്ക് സത്യസന്ധമായും ലളിതമായും ഇടപെടാൻ അവസരം. *സുതാര്യത ഉറപ്പുവരുത്താൻ മികച്ച പ്ലാറ്റ്ഫോം. *ന്യായമായും നിർഭയമായും നികുതി ദായകർക്ക് ഇടപെടാനുള്ള സാഹചര്യം. *അനഭിമതമായ ഇപെടലുകൾക്കുള്ള അവസരം ഇതോടെ ഇല്ലാതാകും. *പൂർണമായും കംപ്യൂട്ടർ സഹായത്തോടെയുള്ള സൂക്ഷ്മ പരിശോധന. നോട്ടീസ് നൽകുന്നതുൾപ്പടെയുള്ളവ ഓട്ടോമേറ്റഡ് സംവിധാനംവഴി. *വിശദീകരണം നൽകുന്നതിനുംമറ്റും ഇനി ആദായനികുതി ഓഫീസുകളിൽ പോകുകയോ ഉദ്യോഗസ്ഥരെ കാണുകയോ വേണ്ട. *നികുതി അസ്സസ് മെന്റിനും അപ്പീൽ നൽകുന്നത് ഉൾപ്പടെയുള്ളവയ്ക്കും പുതിയ പ്ലാറ്റ്ഫോം.

from money rss https://bit.ly/3izED5k
via IFTTT

Wednesday, 12 August 2020

ആദായനികുതി ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഇല്ല: പുതിയ സംവിധാനത്തിന് തുടക്കമായി

ന്യൂഡൽഹി: ആദായനികുതിപിരിക്കൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്രവർത്തനസംവിധാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സുതാര്യ നികുതിപരിവ്-സത്യസന്ധരെ ആദരിക്കൽ എന്ന പ്ലാറ്റ്ഫോം നിലവിൽ വരുന്നതോടെ ഈ രംഗത്ത് കൂടുതൽ പരിഷ്കരണം നടപ്പാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃത്യമായി നികുതി നൽകുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടിക്രമങ്ങൾ ലളിതമായി ആർക്കും നൽകാവുന്നതരത്തിൽ പരിഷ്കരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഫേസ് ലെസ് ഇ-അസസ്മെന്റും ഇതോടൊപ്പം നിലവിൽവന്നു. ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനംമാണിത്. നിലവിൽ അതാത് ജില്ലകിളിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് നിയോഗിച്ചിരുന്നത്. ഇതൊഴിവാക്കി പൂർണമായും കംപ്യൂട്ടർ അൽഗൊരിതം ഉപയോഗിച്ചായിരിക്കും പ്രവർത്തനം. ഫേസ് ലെസ് അപ്പീൽ സംവിധാനം സെപ്റ്റംബർ 25ഓടെ നിലവിൽവരും. നികുതിദായകരുമായി അനഭിമതമായ ഇപെടലുകൾക്കുള്ള സാഹചര്യം ഇതിൽനിന്ന് ഒഴിവാകും. വകുപ്പിന്റെ ഇടപെടൽ കൂടുതൽ സുതാര്യവും സൗഹൃദപരവുമാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ സമയംകൊണ്ട് നടപടികളിൽ തീർപ്പുകൽപ്പിക്കാനും സംവിധാനംകൊണ്ടുകഴിയും. നികുതി വകുപ്പിൽനിന്നുള്ള ഔദ്യോഗികസന്ദേശങ്ങൾക്ക് കംപ്യൂട്ടർവഴിയുള്ള പ്രത്യേക തിരിച്ചറിയൽ നമ്പറുകൾ ഏർപ്പെടുത്തി. ആദായനികുതി കേസുകൾ തീർപ്പാക്കാൻ കഴിഞ്ഞ സാമ്പത്തികവർഷം വിവാദ് സെ വിശ്വാസ് പദ്ധതി നടപ്പാക്കിയിരുന്നു. മന്ത്രിമാരായ നിർമലാ സീതാരാമൻ, അനുരാഗ് ഠാക്കൂർ, ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, ചേംബർ ഓഫ് കൊമേഴ്സ്, ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന, പ്രമുഖ അഭിഭാഷകർ തുടങ്ങിയവർ വീഡിയോ വഴിയുള്ള ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്.

from money rss https://bit.ly/31O0fUF
via IFTTT

ടിക് ടോക്കില്‍ റിലയന്‍സ് നിക്ഷേപം നടത്തിയേക്കും

ടിക് ടോക്കിന്റെ ഉടമകളായ ചൈനയിലെ ബൈറ്റ് ഡാൻസ് നിക്ഷേപത്തിനായി റിലയൻസിനെ സമീപിച്ചതായി റിപ്പോർട്ട്. ഇന്ത്യയിലെ ബിസിനസുമായി സഹകരിപ്പിക്കുകയാണ് ലക്ഷ്യം. ഇരു കമ്പനികളുമായി ചർച്ചനടത്തിയതായും എന്നാൽ ഇതുസംബന്ധിച്ച് കരാറിലെത്തിയിട്ടില്ലെന്നും ടെക് ക്രഞ്ച് റിപ്പോർട്ടു ചെയ്തു. അതേസമയം, ടിക് ടോക്കോ, റിലയൻസോ ഇതെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. ചൈനയുമായുള്ള തർക്കത്തെതുടർന്ന് 59 ചൈനീസ് ആപ്പുകളാണ് രാജ്യത്ത് നിരോധിച്ചത്. ടിക് ടോക്കിനുപുറമെ വീചാറ്റും നിരോധിച്ച ആപ്പുകളിൽപ്പെടുന്നു. ചൈനയുമായുള്ള സംഘർഷത്തെതുടർന്ന് യുഎസും ടിക് ടോക്കിനെതിരെ നടപടികളുമായി മുന്നോട്ടുപോയിരുന്നു. ഇതേതുടർന്ന് ടിക് ടോകിന്റെ യുഎസിലെ ബിസിനസ് മൈക്രോ സോഫ്റ്റ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററും ടിക് ടോക്ക് ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചായി റിപ്പോർട്ടുണ്ട്.

from money rss https://bit.ly/3fRWXVD
via IFTTT

സ്വര്‍ണവില പവന് 280 രൂപകൂടി 39,480 രൂപയായി

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞതിനുപിന്നാലെ വ്യാഴാഴ്ച പവന് 280 രൂപകൂടി 39,480 രൂപയായി. 4935 രൂപയാണ് ഗ്രാമിന്റെ വില. സ്വർണവിലയിൽ ഒരൊറ്റദിവസംകൊണ്ട് 1,600 രൂപയുടെ ഇടിവുണ്ടായശേഷമാണ് 280 രൂപവർധിച്ചത്. ആഗോള വിപണിയിൽ ചൊവാഴ്ച സ്പോട്ട് ഗോൾഡിന് ആറുശതമാനം ഇടിവുണ്ടായശേഷം വ്യാഴാഴ്ച ഒരു ശതമാനം വില ഉയർന്നു. ഔൺസിന് 1,936.29 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ലാഭമെടുപ്പ് തുടരുന്നതിനാൽ ഭാവിയിലും ചാഞ്ചാട്ടംകൂടാനാണ് സാധ്യത.

from money rss https://bit.ly/31T9Ytc
via IFTTT

സെന്‍സെക്‌സില്‍ 132 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തെ മറികടന്ന് സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 132 പോയന്റ് നേട്ടത്തിൽ 38502ലും നിഫ്റ്റി 47 പോയന്റ് ഉയർന്ന് 11355ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 833 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 219 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, യുപിഎൽ, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, ഒഎൻജിസി, അദാനി പോർട്സ്, എസ്ബിഐ, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി എയർടെൽ, എൻടിപിസി, ഐടിസി, മാരുതി സുസുകി, സിപ്ല, ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, ഗ്രാസിം, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, ബിപിസിഎൽ തുടങ്ങി 178 കമ്പനികൾ ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടും.

from money rss https://bit.ly/3gRgGpC
via IFTTT

18 തന്ത്രപ്രധാനമേഖലകൾ സ്വകാര്യ കൈകളിലേക്ക്

മുംബൈ: ആണവോർജം, പ്രതിരോധം, അസംസ്കൃത എണ്ണ, കൽക്കരി ഉൾപ്പെടെ സ്വകാര്യമേഖലയ്ക്കായി രാജ്യം തുറന്നുനൽകുന്നത് 18 തന്ത്രപ്രധാന മേഖലകൾ. ഖനനം, ഉത്പാദനം, സേവനം എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് 18 മേഖലകളെ സർക്കാർ ഇതിനായി തരംതിരിച്ചിരിക്കുന്നത്. കൽക്കരി, അസംസ്കൃത എണ്ണ, വാതകം, ധാതുക്കൾ തുടങ്ങിയവ ഖനന വിഭാഗത്തിലാണ് വരുന്നത്. ഉത്പാദനവിഭാഗത്തിൽ ഉരുക്ക്, വളം, ആണവോർജം, പെട്രോളിയം സംസ്കരണവും വിപണനവും, പ്രതിരോധം, കപ്പൽ നിർമാണം, ഉൗർജോത്പാദനം എന്നിവ ഉൾപ്പെടുന്നു. സുപ്രധാനമേഖലകളെന്നനിലയിൽ ഈമേഖലകളിൽ പൊതുമേഖലാ പങ്കാളിത്തം നിലനിർത്തും. ഇവയുൾപ്പെടെ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളെല്ലാം സ്വകാര്യവത്കരിക്കുന്നതിനാണ് സർക്കാർ തയ്യാറെടുക്കുന്നത്. ഇതിനായി പാർലമെന്റിൽ നിയമം പാസാക്കേണ്ടിവരും. ഊർജവിതരണം, വാതകവിതരണം, ബഹിരാകാശം, ടെലികോം, വിവര സാങ്കേതികമേഖല, പശ്ചാത്തലസൗകര്യ വികസനമേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങൾ, ബാങ്കിങ്, ഇൻഷുറൻസ് കമ്പനികൾ, വിമാനത്താവള- തുറമുഖ-ദേശീയപാതാ വികസനം തുടങ്ങിയവയും തന്ത്രപ്രധാന മേഖലകളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണ ഏജൻസികൾ, ട്രസ്റ്റുകൾ, ലാഭംനോക്കാതെ പ്രവർത്തിക്കുന്ന കമ്പനികൾ, പണലഭ്യത ഉറപ്പാക്കുന്നതിനുള്ള സ്ഥാപനങ്ങൾ, പാർലമെന്റിന്റെ നിയമപ്രകാരം രൂപവത്കരിച്ചിട്ടുള്ള കമ്പനികൾ എന്നിവ ഒഴികെ എല്ലാം സ്വകാര്യവത്കരിക്കാനാണ് സർക്കാർനീക്കം. റെയിൽവേ, തുറമുഖങ്ങൾ എന്നിവ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവയാണെങ്കിലും ഇപ്പോൾ സ്വകാര്യവത്കരണത്തിനായി പരിഗണിക്കുന്നില്ല. പ്രാഥമിക പട്ടികയനുസരിച്ച് വിവിധ മന്ത്രാലയങ്ങളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവരം. പട്ടികസംബന്ധിച്ച് അന്തിമതീരുമാനം ഉടനുണ്ടായേക്കും. പുതിയ പൊതുമേഖലാ സംരംഭ നയപ്രകാരം വൻതോതിലുള്ള സ്വകാര്യവത്കരണം നടപ്പാക്കുമെന്ന് കോവിഡ് പാക്കേജുമായി ബന്ധപ്പെട്ട് മേയിൽ ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് തന്ത്രപ്രധാന മേഖലകളേതെല്ലാമെന്ന് കണ്ടെത്തുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. തന്ത്രപ്രധാനമേഖലകളായി വരുന്നവയിൽ ചുരുങ്ങിയത് ഒരു പൊതുമേഖലാകമ്പനിയെ എങ്കിലും നിലനിർത്തുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ ലയിപ്പിക്കുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യും. നടപ്പുസാമ്പത്തികവർഷം 2.1 ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ഓഹരിവിൽപ്പനയ്ക്കാണ് സർക്കാർ പദ്ധതിയിട്ടിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത് നടക്കുമോ എന്നതിൽ സംശയമുയർന്നിട്ടുണ്ട്.

from money rss https://bit.ly/3ascc6E
via IFTTT

ജപ്തിനേരിടുന്നത് 26,000 പേര്‍:ഇടവേളയ്ക്കുശേഷം വീണ്ടും സര്‍ഫാസി

കോട്ടയം: ലോക് ഡൗൺ കാരണം നിർത്തിവെച്ച സർഫാസി നടപടി ഇടവേളയ്ക്കുശേഷം പുനരാരംഭിക്കുന്നു. പല ബാങ്ക് ശാഖകളും വസ്തുലേലത്തിന് അറിയിപ്പ് നൽകിത്തുടങ്ങി. മാർച്ചിലാണ് നടപടികൾ നിർത്തിവെച്ചത്. പല വായ്പകളുടെയും കിട്ടാക്കടങ്ങളുടെയും കാര്യത്തിൽ പുനഃക്രമീകരണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും സർഫാസി നിയമപ്രകാരമുള്ള വായ്പകളിൽ ഒരിളവും കിട്ടിയില്ല. 26,000 പേർ ഉടൻ നടപടിക്ക് ഇരയാകും. വസ്തു പണയംവെച്ച് എടുത്ത വായ്പകളിൽ മൂന്നുതവണ വരെ മുടങ്ങിയാൽ ബാങ്കിന് ഈടുവെച്ച വസ്തു ഏറ്റെടുക്കാൻ അനുമതി നൽകുന്നതാണ് ഈ നിയമം. സി.ജെ.എം. കോടതി മുഖേനയാണ് നടപടികൾ വരിക. മറ്റ് വായ്പകളിൽ മുടക്കംവരുത്തിയ തവണകൾ അടച്ചാൽ പുനഃക്രമീകരിച്ച് കിട്ടും. ബാക്കിയുള്ള തവണകൾ ക്രമത്തിൽ പിന്നീട് അടച്ചാൽ മതിയാകും. എന്നാൽ സർഫാസിയിൽ 90 ദിവസം തവണ മുടങ്ങിയാൽ വായ്പയിൽ ബാങ്കിന് വസ്തു ഏറ്റെടുക്കലിലേക്ക് പോകാം. മുടങ്ങിയ തവണ അടച്ച് വായ്പ ക്രമീകരിക്കാൻ അവസരമില്ല. ഇൗ ചട്ടം പരിഷ്കരിക്കണമെന്ന ആവശ്യം എം.പി.മാർ ഉന്നയിക്കുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. രാജ്യത്ത് 10 ബാങ്കുകൾ ലയിച്ച് നാല് ബാങ്കുകളായി മാറുന്നതിനാൽ അവരെല്ലാം കിട്ടാക്കടം കുറയ്ക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അവരും സർഫാസിയിലേക്ക് പൊടുന്നനെ നീങ്ങും. കേരളത്തിൽ വിവിധ ജപ്തികൾക്ക് എതിരേയുള്ള ഹർജികൾ പരിഗണിച്ച് ഹൈക്കോടതി നടപടികൾ ഫെബ്രുവരിയിൽ വിലക്കിയെങ്കിലും സുപ്രീംകോടതി ഇത് സ്റ്റേചെയ്തു. ഇതോടെ ബാങ്കുകൾക്ക് മുന്നിൽ തടസ്സമില്ലാതായിരുന്നു. മാർച്ച് ആദ്യവാരം വിവിധ സംസ്ഥാന സഹകരണ ബാങ്ക് ശാഖകൾ അഞ്ഞൂറോളം വസ്തുക്കൾ സർഫാസി പ്രകാരം ജപ്തിചെയ്ത് കൈവശത്തിലാക്കിയിരുന്നു. 2019 മേയ് വരെ സർഫാസി പ്രകാരം 651 പേരുടെ വസ്തുക്കൾ ജില്ലാ ബാങ്കുകൾ ജപ്തിചെയ്തിരുന്നു. 2691 പേരുടെ മുടങ്ങിയ വായ്പകളിൽ സർഫാസി പ്രകാരം നടപടി തുടങ്ങിവെക്കുകയും ചെയ്തു. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ സർഫാസി പ്രകാരം നിയമനടപടി നേരിടുന്ന ഗുണഭോക്താക്കൾക്കും പുനഃക്രമീകരണത്തിന് അവസരം നൽകണമെന്നാണ് ആവശ്യം.

from money rss https://bit.ly/3gXdPLW
via IFTTT

ആറുദിവസംനീണ്ട നേട്ടത്തിനൊടുവില്‍ നിഫ്റ്റി നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായുള്ള നേട്ടത്തിന്റെ ദിനങ്ങൾക്കൊരു ഇടവേള. ലോഹം, ഫാർമ, എഫ്എംസിജി ഓഹരികളിലുണ്ടായ വില്പന സമ്മർദം സൂചികകളെ നഷ്ടത്തിലാക്കി. സെൻസെക്സ് 37.38 പോയന്റ് താഴ്ന്ന് 38,369.63ലും നിഫ്റ്റി 14.10 പോയന്റ് നഷ്ടത്തിൽ 11308.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1487 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1207 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 140 ഓഹരികൾക്ക് മാറ്റമില്ല. എച്ച്സിഎൽ ടെക്, എസ്ബിഐ, ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര തുങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, സിപ്ല, ഹിൻഡാൽകോ, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സെക്ടറൽ സൂചികകളിൽ പ്രകടനം സമ്മിശ്രമായിരുന്നു. ലോഹം, ഫാർമ, എഫ്എംസിജി വിഭാഗങ്ങൾ നഷ്ടംനേരിട്ടപ്പോൾ വാഹനം, പൊതുമേഖല സൂചികകൾ നേട്ടമുണ്ടാക്കി.

from money rss https://bit.ly/2XUFxS6
via IFTTT

നികുതി പരിഷ്‌കരണം: പദ്ധതി പ്രധാനമന്ത്രി വ്യാഴാഴ്ച പ്രഖ്യാപിക്കും

സത്യസന്ധരായ നികുതി ദായകരെ സഹായിക്കാനായി നികുതി പരിഷ്കാരവുമായി സർക്കാർ. കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്ന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പ്രഖ്യാപിക്കും. പ്രത്യക്ഷ നികുതി നിയമം ലളിതമാക്കൽ, നികുതി നിരക്ക് കുറയ്ക്കൽ തുടങ്ങിയവയും പ്രഖ്യാപനത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രത്യക്ഷ നികുതി ബോർഡ് ഇതിനകം നിരവധി പരിഷ്കാരങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. അതിന്റെ തുടർച്ചയായാണ് പുതിയ പദ്ധതികൾ. കോർപറേറ്റ് നികുതി 30ശതമാനത്തിൽനിന്ന് 22 ശതമാനമാക്കി കുറച്ചതുൾപ്പടെയുള്ള പരിഷ്കാരങ്ങളാണ് ഈയിടെ സെന്ട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് നടപ്പാക്കിയത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ, ചേംബർ ഓഫ് കൊമേഴ്സ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിങിലൂടെയാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്. Prime Minister Shri @narendramodi will launch platform for “Transparent Taxation – Honoring the Honest” via video conferencing at 11 AM on 13th Aug 2020. (1/3) Read More➡️ https://bit.ly/2PI5uje @Anurag_Office @PMOIndia @PIB_India @IncomeTaxIndia @mygovindia — Ministry of Finance (@FinMinIndia) August 12, 2020

from money rss https://bit.ly/2PHBpAi
via IFTTT

സ്വര്‍ണവില ഇനിയും കുറയുമോ; തകര്‍ച്ചയ്ക്കുപിന്നിലെ കാരണങ്ങളറിയാം

സംസ്ഥാനത്ത് രണ്ടുദിവസംകൊണ്ട് സ്വർണവില 2,400 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ പവന്റെ വില 42,000 രൂപയിൽനിന്ന് 39,200 രൂപയിലേയ്ക്കാണ് താഴ്ന്നത്. ദേശീയ വിപണിയിലാകട്ടെ 10 ഗ്രാം തനിത്തങ്കത്തിന്റെ വിലയിൽ 5000 രൂപയും ഇടിവുണ്ടായി. എംസിഎക്സിൽ 10 ഗ്രാം സ്വർണവില 50,502 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അതിനിടെ ദിവസത്തിലെ താഴ്ന്ന നിലവാരമായ 49,995 രൂപയിലേയ്ക്കെത്തുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റവും ഉയർന്ന നിലവാരമായ 56,000 രൂപയ്ക്കുമുകളിൽ വിലയെത്തിയത്. ലോകത്ത് ആദ്യമായി റഷ്യ കോവിഡിനെതിരായി വാക്സിൻ വികസിപ്പിച്ചെന്ന വാർത്ത പുറത്തുവന്നതോടെയുണ്ടായ കനത്ത വില്പന സമ്മർദമാണ് സ്വർണത്തിന്റെ കരുത്തുചോർത്തിയത്. കോവിഡ് വാക്സിൻ തയ്യാറായതും അതിനെതുടർന്നുള്ള ലാഭമെടുപ്പും സ്വർണത്തെ സമ്മർദത്തിലാക്കിയതായി ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവൻ ഹരീഷ് വി പറയുന്നു. ഓഹരി വിപണി തുടർച്ചയായി നേട്ടമുണ്ടാക്കിയതും യുഎസ് ബോണ്ടിൽനിന്നുള്ള ആദായംവർധിച്ചതും ഡോളർ കരുത്താർജിച്ചതും സ്വർണത്തിന്റെ മുന്നേറ്റത്തിന് തരിച്ചടിയായതായി. കഴിഞ്ഞ ദിവസം ആറുശതമാനം ഇടിഞ്ഞശേഷം ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ ബുധനാഴ്ചയും രണ്ടുശതമാനം താഴ്ന്നു. മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരമായ ഒരു ഔൺസിന് 1,872.19 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി. കഴിഞ്ഞദിവസം 15ശതമാനം താഴ്ന്നതിനുപിന്നാലെ ബുധനാഴ്ചയും 2.8ശതമാനം ഇടിവുരേഖപ്പെടുത്തി. സ്വർണവിലയിൽ രണ്ടുശതമാനം തിരുത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. എന്നാൽ ഈവർഷം ഇതുവരെ 25ശതമാനത്തിലേറെ വില ഉയർന്നിട്ടാണ് ഈ തിരിച്ചിറക്കം. കോവിഡ് വ്യാപനത്തിന്റെ പിടിയിൽ രാജ്യങ്ങളുടെ സമ്പദ്ഘടന മാന്ദ്യത്തിലകപ്പെടുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിനായി സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയതാണ് വിലവർധനയ്ക്കിടയാക്കിയത്.

from money rss https://bit.ly/30OPmTv
via IFTTT

Dulquer Salmaan's Kurup Lands In Legal Trouble!

Dulquer Salmaan's Kurup Lands In Legal Trouble!
Dulquer Salmaan, the young actor is all set to play the real-life criminal Sukumara Kurup in the upcoming autobiographical drama, Kurup. The movie, which marks Dulquer Salmaan's second association with the young filmmaker Srinath Rajendran, is expected to hit the theaters

* This article was originally published here

Tuesday, 11 August 2020

പാഠം 86: നിക്ഷേപത്തിലെ റിസ്‌ക് എന്താണെന്നും എങ്ങനെ മറികടക്കാമെന്നും അറിയാം

പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ശ്രീജിത്ത് ഓഹരിയിൽ സ്ഥിരമായി നിക്ഷേപിക്കുന്നകാര്യം സുഹൃത്തായ ജോണിന് അറിയാം. ലഭക്കണക്കുമാത്രമെ ശ്രീജിത്ത് ജോണിനോടുപറയാറുള്ളൂ. ഓഹരിയിൽ നിക്ഷേപിച്ച് ശ്രീജിത്തിനെപ്പോലെ ഒരുനാൾതാനും പണക്കാരനാകുമെന്ന് ജോൺ മനസിലുറപ്പിച്ചു. ജോലിയിൽനിന്ന് വിരമിക്കാറായ അദ്ദേഹംഅപ്പോൾ ലഭിക്കുന്ന പണം ഓഹരിയിലിറക്കി വൻനേട്ടംകൊയ്യാമെന്ന് കണക്കുകൂട്ടി. അതിനായി പ്രമുഖ ബ്രോക്കിങ് ഹൗസുവഴി ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുത്തു. വിരമിച്ചശേഷം ലഭിച്ചതുകയിൽ 10 ലക്ഷത്തോളം രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ചു. അതിനിടെയാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ഓഹരിയിൽ മുടക്കിയകാശിൽ 40ശതമാനത്തിലേറെ നഷ്ടമുണ്ടായി. മനംനൊന്ത അദ്ദേഹം കിട്ടിയകാശിന് ഓഹരികൾവിറ്റ് ബാങ്ക് സ്ഥിരനിക്ഷേപമാക്കി. പണംമാത്രമല്ല മനസമാധാനവും പോയി, വീട്ടുകാരുടെ പഴിയുംകേട്ടു. ജോണിന് സംഭവിച്ചത് നിക്ഷേപിക്കുംമുമ്പ് പദ്ധതിയുടെ ഗുണങ്ങളും അതോടൊപ്പം ദോഷങ്ങളും അറിഞ്ഞിരിക്കണം. നഷ്ടമുണ്ടായാൽ അതേറ്റെടുക്കാനുള്ള കഴിവുണ്ടോ(റിസ്ക് ടോളറൻസ്)യെന്നും പരിശോധിക്കണം. വിപണിയുമായി ബന്ധപ്പട്ട നിക്ഷേപ പദ്ധതികൾക്കെല്ലാം നഷ്ടസാധ്യതയുണ്ട്. റിസ്ക് എടുക്കുന്നതുകൊണ്ടാണ് മറ്റൊരു പദ്ധതിയിൽനിന്നും ലഭിക്കാത്ത നേട്ടം സ്വന്തമാക്കാൻകഴിയുന്നത്. റിസ്ക് ടോളറൻസ് എന്താണെന്നുപോലും അറിയാതെയാണ് ജോൺ ഓഹരിയിൽ നിക്ഷേപിക്കാനിറങ്ങിയത്. താഴ്ന്ന റിസ്ക് ടോളറൻസുള്ളവർ ഓഹരി നിക്ഷേപത്തിനിറങ്ങരുത്. ഓഹരിയുടെ വിലതാഴുമ്പോൾ ആശങ്കാകുലനായി പെട്ടെന്ന് വിറ്റൊഴിവാക്കി കിട്ടിയകാശുംകൊണ്ട് പിൻവലിയാനാകും ഇത്തരക്കാർ ശ്രമിക്കുക. എത്രത്തോളം റിസ്ക് എടുക്കാൻ കഴിയുമെന്ന് നിക്ഷേപർ വിലയിരുത്തണം. പ്രായം, സാമ്പത്തിക ലക്ഷ്യങ്ങൾ, നിക്ഷേപ കാലാവധി, സാമ്പത്തിക ബാധ്യതകൾ എന്നിവ വിലയിരുത്തി നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള കഴിവ് മനസിലാക്കാം. എങ്ങനെ വിലയിരുത്താം നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള മനോഭാവമുണ്ടോയെന്ന് കണ്ടെത്തുക ശ്രമകരമായ ദൗത്യമാണ്. ഇതിന് പൊതുവായി രണ്ടുരീതികളാണ് സ്വീകരിച്ചുവരുന്നത്. നിക്ഷേപ പദ്ധതിയെക്കുറിച്ചുള്ള അവബോധവും അനുഭവജ്ഞാനവുമാണ് ആദ്യത്തേത്. പോർട്ട്ഫോളിയോയിലുണ്ടാക്കുന്ന വ്യതിയാനങ്ങൾ നിക്ഷേപകന്റെ മാനസികാവസ്ഥിയിലുണ്ടാക്കുന്ന മാറ്റങ്ങൾ വിലയിരുത്തുന്നതാണ് രണ്ടാമത്തെ രീതി. ചോദ്യാവലി ഉപയോഗിച്ചാണ് ഇതുകണ്ടെത്തുന്നത്. നിക്ഷേപകന്റെ നിലവിലെ മനോഭാവം, വൈകാരികനില, പ്രായം, ആശ്വാസ നില, ജീവിതാവസ്ഥ, പോർട്ട്ഫോളിയോയുടെ വലുപ്പം, വരുമാനം, സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിയാണ് ചോദ്യങ്ങളിലൂടെ വിലയിരുത്തുക. വിപണിയിൽ ഉയർച്ചതാഴ്ചകളുണ്ടാകുമ്പോൾ എന്താകും മനോനിലയെന്ന് ഇതിലൂടെ മനസിലാക്കാനാകും. എന്തുകൊണ്ട് വിലയിരുത്തണം ആസ്തി വിഭജനത്തിലൂടെ ഉത്തമമായ ഒരു നിക്ഷേപ പോർട്ട്ഫോളിയോ രൂപപ്പെടുത്തുന്നതിന് റിസ്ക് എടുക്കാനുള്ള ശേഷി വിലയിരുത്തേണ്ടത് അനിവാര്യമാണ്. അപകടസാധ്യത മനസിലാക്കാതെ ട്രക്കിങിന് പോകുന്നതുപോലെയാണ് റിസ്ക് ടോളറൻസ് വിലയിരുത്താതെ ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികളിൽ പണംമുടക്കുന്നത്. കുത്തനെയുള്ള കയറ്റയിറക്കങ്ങളും അപകടസാധ്യതയും ട്രക്കിങിന് പോകുന്നവർ മുന്നിൽകാണണം. അതുപോലെതന്നെ, നിക്ഷേപിച്ച ഓഹരിയുടെ മൂല്യമിടിയുമ്പോൾ എന്താകും നിങ്ങളുടെ മനോഭാവം? സാഹസികമായി നേരിടാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ നിങ്ങൾ യോഗ്യനായി എന്നുചുരുക്കം. മറിച്ചാണെങ്കിൽ, വിപണി അപ്രതീക്ഷിതമായി കൂപ്പുകുത്തുമ്പോൾ കുറഞ്ഞവിലയിൽ ഓഹരികൾ വിറ്റ് രക്ഷപ്പെടാനാകും ശ്രമം. ലക്ഷ്യത്തിലെത്താൻ ആവശ്യമായ റിസ്ക് എടുക്കാനുള്ള മനോഭാവമില്ലെങ്കിൽ സുരക്ഷിതമായി ഇടപെടാനാണ് താൽപര്യമെന്ന് വ്യക്തം. അവർക്ക് ഓഹരി അധിഷ്ഠിത പദ്ധതികളിലെ നിക്ഷേപം യോജിക്കില്ലെന്ന് മനസിലാക്കുക. മികച്ചവരുമാനം നേടുന്നതിന് കുറച്ചുകൂടി റിസ്ക് എടുക്കാനാണ് മനസുപറയുന്നതെങ്കിൽ ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച ആദായംനേടാൻ അത് നിങ്ങളെ മുന്നോട്ടുനയിക്കും. വ്യത്യസ്ത പദ്ധതികളിൽ ആസ്തികൾ വിഭജനംനടത്താനുള്ള സാധ്യതയാണ് ഇതിലൂടെ തുറന്നുകിട്ടുന്നത്. റിസ്ക് എടുക്കാനുള്ള കഴിവ് വിലിയിരുത്തിയാൽ എല്ലാം ശുഭകരമാകുമെന്നതിന് ഇവിടെ അർഥമില്ല. പ്രതിസന്ധി എങ്ങെനെ നേരിടാമെന്നുമനസിലാക്കി അതിലൂടെ മികച്ചനേട്ടം ഉണ്ടാക്കാനുള്ള സാധ്യത സ്വായത്തമാക്കുകയും ചെയ്യുമ്പോഴാണ് മികച്ചനിക്ഷേപകനാകാൻ കഴിയുക. റിസ്കിനോടുള്ള മനോഭാവം നിക്ഷേപകന് സുഖമമായി(പ്രയാസമില്ലാതെ)വഹിക്കാൻ കഴിയുന്ന നഷ്ടത്തിന്റെ തോത് മനസിലാക്കുക. എടുക്കാൻകഴിയുന്ന റിസ്കിന്റെ വ്യാപ്തിയും അറിഞ്ഞിരിക്കണം. വിപണിയുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളെക്കുറിച്ചും അവയുടെ നേട്ട-നഷ്ട ചരിത്രങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കുകയെന്നതാണ് റിസ്ക് ടോളറൻസ് കണക്കാക്കാനുള്ള വഴി. അപകടസാധ്യതയുള്ള ആസ്തികളെക്കുറിച്ചുള്ള ബോധ്യവും നിക്ഷേപകന്റെ വൈകാരികതലവും ബന്ധപ്പെട്ടുകിടക്കുന്നു. അതുമനസിലാക്കുന്നതിനാണ് ചോദ്യാവലി പ്രയോജനപ്പെുടത്തുന്നത്. feedbacks to: antonycdavis@gmail.com മുകളിൽ വിശദമാക്കിയ ഏതെങ്കിലുമൊരു മാർഗത്തിലൂടെയോ രുണ്ടും ഉപയോഗിച്ചോ റിസ്ക് ടോളറൻസ് വിലയിരുത്താനാകും. സ്വയംവിലയിരുത്താനായില്ലെങ്കിൽ വിദഗ്ധനായ സാമ്പത്തിക ആസുത്രകന്റെ ഉപദേശംതേടാം.

from money rss https://bit.ly/3aihmSs
via IFTTT

സ്വര്‍ണവില കൂപ്പുകുത്തുന്നു; പവന് 1,600 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില. സ്വർണവിലയിൽ മൂന്നു ദിവസമായി ഇടിവ് തുടരുകയാണ്. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. ഇതോടെ നാലുദിവസംകൊണ്ട് സ്വർണവില പവന് 2,800 രൂപ കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വില ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,872.61 ഡോളർ നിലവാലത്തിലേയ്ക്ക് താഴ്ന്നു. വിലകുത്തനെ ഉയർന്നതിനെതുടർന്ന് വൻതോതിൽ ലാഭമെടുപ്പുനടന്നതും ഡോളർ കരുത്താർജിച്ചതാണ് സ്വർണവില കുറയാൻ കാരണമായത്. ദേശീയ വിപണിയിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,500 രൂപകുറഞ്ഞ് 50,441 രൂപ നിലവാരത്തിലുമെത്തി.

from money rss https://bit.ly/2DZLGoI
via IFTTT

സെന്‍സെക്‌സില്‍ 227 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 11300ന് താഴെയെത്തി. 227 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 38,179ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 62 പോയന്റ് നഷ്ടത്തിൽ 11,259ലുമാണ്. ബിഎസ്ഇയിലെ 493 ഓഹരികൾ നേട്ടത്തിലും 600 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, എസ്ബിഐ, എംആൻഡ്എം, ടിസിഎസ്, മാരുതി, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ടൈറ്റാൻ, പവർഗ്രിഡ്, എൻടിപിസി, ഒഎൻജിസി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. അരബിന്ദോ ഫാർമ, അശോക് ലൈലാൻഡ്, ടാറ്റപവർ ഉൾപ്പടെ 137 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലങ്ങൾ ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3iwbFTL
via IFTTT

റിലയൻസ് ആദ്യ നൂറിൽ

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലോകത്തെ 100 മുൻനിര കമ്പനികളുടെ പട്ടികയിൽ. ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ 2020-ലെ പുതിയ റാങ്കിങ്ങനുസരിച്ച് പത്തു സ്ഥാനം മെച്ചപ്പെടുത്തി 96-ാം സ്ഥാനത്തെത്തി. ഇന്ത്യയിലെ ഏതെങ്കിലുമൊരു കമ്പനിയുടെ പട്ടികയിലെ ഏറ്റവും ഉയർന്ന റാങ്കിങ്ങാണിത്. 2012-ലെ റാങ്കിങ്ങിൽ റിലയൻസ് 99-ാം സ്ഥാനംവരെ എത്തിയിരുന്നെങ്കിലും പിന്നീട് പിന്നാക്കം പോകുകയായിരുന്നു. 2016-ൽ ഇത് 215-ാം സ്ഥാനം വരെയെത്തി. പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റാങ്കിൽ 34-ാം സ്ഥാനം നഷ്ടമായി 151-ാം സ്ഥാനത്തായി. ഒ.എൻ.ജി.സി.ക്ക് 30-ാംസ്ഥാനം നഷ്ടമായി 190-ാം റാങ്കിലേക്ക് വീണു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാബാങ്കായ എസ്.ബി.ഐ. 15 റാങ്ക് മെച്ചപ്പെടുത്തി 221-ാം സ്ഥാനത്തെത്തി.

from money rss https://bit.ly/31Ih5Ez
via IFTTT

വായ്പാ പുനഃക്രമീകരണം: കൂടുതൽ ഇളവുകൾ തേടി ബാങ്കുകൾ

മുംബൈ: കോവിഡിന്റെ പ്രത്യേകസാഹചര്യം പരിഗണിച്ച് വായ്പകൾ പുനഃക്രമീകരിക്കുന്നതിൽ കൂടുതൽ കമ്പനികൾക്ക്, പ്രത്യേകിച്ച് എം.എസ്.എം.ഇ. മേഖലയിലെ പ്രതിസന്ധിയിലായ സംരംഭങ്ങൾക്ക് അവസരം ഉറപ്പാക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്. 2020 മാർച്ച് ഒന്നുവരെ, 30 ദിവസത്തിലധികം കുടിശ്ശിക വരുത്താത്ത കമ്പനികൾക്ക് വായ്പകൾ പുനഃക്രമീകരിക്കുന്നതിന് അവസരം നൽകാനാണ് ആർ.ബി.ഐ. അനുമതി നൽകിയിട്ടുള്ളത്. ഈ നിബന്ധനയിൽ കൂടുതൽ ഇളവുകൾ വേണമെന്ന് പി.എൻ.ബി. മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ എസ്.എസ്. മല്ലികാർജുൻ റാവു പറഞ്ഞു. രാജ്യത്തെ എം.എസ്.എം.ഇ. കൾ പണലഭ്യതയുടെ കാര്യത്തിൽ കടുത്തപ്രതിസന്ധി നേരിടുന്നുണ്ട്. നിലവിലെ നിബന്ധനപ്രകാരം 25 കോടി രൂപവരെ വായ്പയുള്ള എം.എസ്.എം.ഇ.കൾക്ക് 90 ദിവസംവരെ കുടിശ്ശികവന്നാലും വായ്പ പുനഃക്രമീകരിക്കാം. എന്നാൽ, 25 കോടിക്കുമുകളിൽ ബാധ്യതയുള്ളവയ്ക്ക് 30 ദിവസത്തെ നിബന്ധനബാധകമാണ്. പണലഭ്യതയിൽ പ്രതിസന്ധിനേരിടുന്ന ഇവയുടെ വായ്പാ അക്കൗണ്ടുകൾ പ്രത്യേകം പരാമർശിക്കപ്പെട്ട് നിരീക്ഷിച്ചു വരുന്നതാണ്. വായ്പാ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് ബാങ്കുകൾ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ 30 ദിവസം മുതൽ 90 ദിവസംവരെ കുടിശ്ശികവരാറുള്ള 5.7 ലക്ഷം കോടി രൂപയുടെ വായ്പകൾ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പലപ്പോഴും വായ്പകൾ നിഷ്ക്രിയ ആസ്തിയാകുന്നതിന് തൊട്ടുമുമ്പ് പണം അടച്ചാണ് ഇവർ മുന്നോട്ടുപോകുന്നത്. റിസർവ് ബാങ്കിന്റെ കുടിശ്ശികയുമായി ബന്ധപ്പെട്ട നിബന്ധനയിൽപ്പെട്ട് ഇവർക്ക് വായ്പാ പുനഃക്രമീകരണത്തിനുള്ള അവസരം ഇല്ലാതാകും. ഇങ്ങനെ വന്നാൽ അവ വൈകാതെ നിഷ്ക്രിയ ആസ്തിയാകുന്ന സാഹചര്യം നിലനിൽക്കുന്നു. ഇത്തരം സംരംഭങ്ങളെക്കൂടി മുൻഗണനാടിസ്ഥാനത്തിൽ പദ്ധതിയുടെ ഭാഗമായി കൊണ്ടുവരുന്നതിന് ഇളവുവേണമെന്നാണ് മല്ലികാർജുൻ ആവശ്യപ്പെടുന്നത്.

from money rss https://bit.ly/31NbD38
via IFTTT