121

Powered By Blogger

Monday, 26 October 2020

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു: പവന് 37,880 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില ചൊവാഴ്ച 260 രൂപകൂടി 37,880 രൂപയായി. 4735 രൂപയാണ് ഗ്രാമിന്. മൂന്നുദിവസം 37,600 രൂപയിൽ തുടർന്നശേഷമാണ് വർധന. ഡോളറിന്റെ തളർച്ച ആഗോള വിപണിയിലും സ്വർണവില വർധനയ്ക്ക് കാരണമായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,907.77 ഡോളർ നിലവാരത്തിലെത്തി. യുഎസ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ ഉത്തേജന പാക്കേജുസംബന്ധിച്ച് റിപ്പോർട്ടുകളൊന്നും പുറത്തുവരാത്തതും കോവിഡിന്റെ രണ്ടാംഘട്ട വ്യാപനവും ആഗോള വിപണിയിൽ സ്വർണവിലയെ സ്വാധീനിച്ചു. എംസിഎക്സിൽ ഡിസംബറിലെ ഗോൾഡ് ഫ്യൂച്ചേഴസിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 51,073 രൂപ നിലവാരത്തിലേയ്ക്ക് ഉയർന്നു. 0.28ശതമാനമാണ് വർധന.

from money rss https://bit.ly/35DTXJq
via IFTTT

സെന്‍സെക്‌സില്‍ 114 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 11,750ന് താഴെയെത്തി

മുംബൈ: തുടർച്ചയായി രണ്ടാമത്തെദിവസവും ഓഹരി സൂചികകളിൽ നഷ്ടം. സെൻസെക്സ് 114 പോയന്റ് താഴ്ന്ന് 40,030ലും നിഫ്റ്റി 24 പോയന്റ് നഷ്ടത്തിൽ 11,743ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 556 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1118 ഓഹരികൾ നഷ്ടത്തിലുമാണ്. 60 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, എൽആൻഡ്ടി, ഡിവീസ് ലാബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുകി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഡസിന്റ് ബാങ്ക്, അദാനി പോർട്സ്, ഐഒസി, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, ഗെയിൽ, എസ്ബിഐ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, അമരരാജ ബാറ്ററീസ് തുടങ്ങി 37 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Sensex dips 114 pts, Nifty below 11,750

from money rss https://bit.ly/3kwAVLj
via IFTTT

കുറച്ച ശമ്പളം പുനഃസ്ഥാപിച്ച് റിലയൻസ്, മികവുനോക്കി ബോണസും നൽകും

മുംബൈ: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ഹൈഡ്രോകാർബൺസ് വിഭാഗം. ജീവനക്കാരുടെ പ്രവർത്തന മികവനുസരിച്ച് ബോണസ് അനുവദിക്കാനും തീരുമാനമായി. മഹാമാരിക്കാലത്തും മികവോടെ ജോലിചെയ്തതിന് പ്രോത്സാഹനമായി അടുത്തവർഷത്തെ ശമ്പളത്തിൽനിന്ന് വേരിയബിൾ പേയുടെ 30 ശതമാനം വരെ മുൻകൂറായി നൽകുന്നതും പരിഗണിക്കുന്നുണ്ട്. കോവിഡ് ലോക്ഡൗണിനെത്തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ റിലയൻസ് ഇൻഡസ്ട്രീസ് ഹൈഡ്രോകാർബൺസ് വിഭാഗം ജീവനക്കാരുടെ ശമ്പളം പത്തുമുതൽ 50 ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു.

from money rss https://bit.ly/2TFUBRb
via IFTTT

ലാഭമെടുപ്പില്‍ തകര്‍ന്ന് വിപണി: സെന്‍സെക്‌സ് 540 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ കരടികൾ പിടിമുറുക്കി. കഴിഞ്ഞയാഴ്ചത്തെ നേട്ടം ഒരുദിവസംകൊണ്ട് നഷ്ടമായി. നിഫ്റ്റി 11,800 നിലവാരത്തിന് താഴെയെത്തുകയും ചെയ്തു. ലാഭമെടുപ്പാണ് സൂചികകളെ ബാധിച്ചത്. സെൻസെക്സ് 540 പോയന്റ് നഷ്ടത്തിൽ 40,145.50ലും നിഫ്റ്റി 162.60 പോയന്റ് താഴ്ന്ന് 11,767.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 986 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1655 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ല. ഫ്യൂച്ചർഗ്രൂപ്പ് കരാറിനെതിരെ ആമസോണിന്റെ നീക്കം റിലയൻസിന്റെ ഓഹരിയെ ബാധിച്ചു. വിലയിൽ രണ്ടുശതമാനത്തിലേറെ ഇടിവുണ്ടായി. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു. നെസ് ലെ, കൊട്ടക് മഹീന്ദ്ര, ഇൻഡസിന്റ് ബാങ്ക്, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. വാഹനം, ലോഹം സൂചികകൾ മൂന്നുശതമാനത്തിലേറെ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.9-1.8ശതമാനം നഷ്ടം രേഖപ്പെടുത്തി. Profit booking drags Nifty below 11,800, Sensex falls 540 pts

from money rss https://bit.ly/35whxYA
via IFTTT

മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ നവംബര്‍ അഞ്ചോടെ വായ്പയെടുത്തവരുടെ അക്കൗണ്ടിലെത്തും

മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കുന്നതിനുള്ളതുക ധനകാര്യസ്ഥാപനങ്ങൾ നവംബർ അഞ്ചോടെ വായ്പെടുത്തവരുടെ അക്കൗണ്ടിൽ വരവുവെയ്ക്കും. മൊറട്ടോറിയം കാലയളവിലെ പലിശയ്ക്കുമേലുള്ള പലിശയാകും വരവുവയെക്കുക. രണ്ടുകോടി രൂപവരെയുള്ള വായ്പയ്ക്കാണിത് ബാധകം. എക്സ് ഗ്രേഷ്യയെന്നപേരിലാണ് സർക്കാർ ഈതുക അനുവദിക്കുന്നത്. മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31വരെയുള്ള കാലയളവിലെ കൂട്ടുപലിശയാണ് വായ്പകൊടുത്ത സ്ഥാപനങ്ങൾ വഴി ഉപഭോക്താവിലെത്തുക. ഈതുക വായ്പ അക്കൗണ്ടിലേയ്ക്ക് ചേർക്കും. ദീപാവലിക്കുമുമ്പ് ആനുകൂല്യം നൽകണമെന്ന സുപ്രീം കോടതിയുടെ ഉത്തവിനെതുടർന്നാണ് പെട്ടെന്ന് തീരുമാനമുണ്ടായത്. ഇങ്ങനെ വരവുവെയ്ക്കുന്നതുക ഡിസംബർ 15ഓടെ വായ്പാദാതാക്കൾക്ക് സർക്കാർ കൈമാറും. ആർക്കൊക്കെ ഗുണംലഭിക്കും? രണ്ടുകോടി രൂപയിൽത്താഴെയുള്ള വായ്പയെടുത്തവർക്കും രണ്ടുകോടിയിൽത്താഴെമാത്രം തരിച്ചടവ് ബാക്കിയുള്ളവർക്കുമാണ് എക്സ്ഗ്രേഷ്യ നൽകുന്നത്. മൊറട്ടോറിയം തുടങ്ങുന്നതിന്റെ തലേന്നുവരെ, അതായത് ഫെബ്രുവരി 29 വരെ നിഷ്ക്രിയ ആസ്തി (എൻ.പി.എ.) അല്ലാത്ത വായ്പകൾക്കാണ് ആനുകൂല്യം. മൊറട്ടോറിയം മുഴുവനായോ ഭാഗികമായോ എടുത്തവർക്കും അല്ലാത്തവർക്കും (മൊറട്ടോറിയം കാലയളവിലും തിരിച്ചടവ് കൃത്യമായി നൽകിയവർ) ഒരുപോലെയാണ് ആനുകൂല്യം. ചെറുകിട, ഇടത്തരം വ്യവസായങ്ങളെടുത്ത (എം.എസ്.എം.ഇ.) വായ്പകൾ, വിദ്യാഭ്യാസ, ഭവന, വീട്ടുപകരണ വായ്പകൾ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വാഹനവായ്പ, വ്യക്തിഗതവായ്പ, ഉപഭോക്തൃവായ്പ എന്നിവയ്ക്കാണ് ആനുകൂല്യം. ഏതെല്ലാം ബാങ്കുകളിലെ വായ്പകൾ? പൊതുമേഖലാബാങ്കുകൾ, ബാങ്കിങ് കമ്പനികൾ, സഹകരണബാങ്കുകൾ (അർബൻ സഹകരണബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സെൻട്രൽ സഹകരണ ബാങ്ക്), റീജ്യണൽ റൂറൽ ബാങ്ക്, അഖിലേന്ത്യാ ധനകാര്യ സ്ഥാപനം, ബാങ്കിങ് ഇതര ധനകാര്യ കമ്പനി, റിസർവ് ബാങ്കിൽ രജിസ്റ്റർചെയ്ത ഹൗസിങ് ഫിനാൻസ് കമ്പനി, നാഷണൽ ഹൗസിങ് ബാങ്ക് എന്നിവയിൽനിന്നെടുത്ത വായ്പകൾക്കാണ് എക്സ്ഗ്രേഷ്യ നൽകുന്നത്. ബാങ്കിങ് ഇതര ധനകാര്യകമ്പനി, മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റിയൂഷൻ എന്നിവ റിസർവ് ബാങ്ക് അംഗീകരിച്ച സെൽഫ് റെഗുലേറ്ററി ഓർഗനൈസേഷനിൽ (എസ്.ആർ.ഒ.) അംഗമായിരിക്കണം. എത്രതുക അക്കൗണ്ടിലെത്തും? അമ്പതുലക്ഷംരൂപ അടയ്ക്കാൻ ബാക്കിയുള്ള ഭവനവായ്പയ്ക്ക് ഉപഭോക്താവിന് ആനുകൂല്യമായി ലഭിക്കുക 12,425 രൂപമാത്രമായിരിക്കും. ആറുമാസത്തേക്ക് എട്ടുശതമാനം നിരക്കിൽ രണ്ടുലക്ഷം രൂപ സാധാരണപലിശയും 2,12,425 രൂപ കൂട്ടുപലിശയും വരുന്നുണ്ടെന്ന് കണക്കാക്കിയാൽ, ഇവ തമ്മിലുള്ള വ്യത്യാസമായ തുകയാണ് എക്സ് ഗ്രേഷ്യയായി ലഭിക്കുക. 12,425 രൂപയായിരിക്കും ഈതുക. Interest waiver to be credited by 5 Nov

from money rss https://bit.ly/3e4PTWs
via IFTTT

Sunday, 25 October 2020

ഡെറ്റ് ഫണ്ടുകള്‍ പ്രവര്‍ത്തനം മരവിപ്പിച്ച കേസില്‍ സെബിക്കും ഫ്രാങ്ക്‌ളിനും തിരിച്ചടി

ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സെക്യൂരിറ്റീസ് ആൻഡ് ക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) പരാജയപ്പെട്ടതായി കർണാടക ഹൈക്കോടതി. ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് നിക്ഷേപകർ നൽകിയ ഒരുകൂട്ടം ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഫ്രാങ്ക്ളിൻ ട്രസ്റ്റീസ് ഏപ്രിൽ 23ന് പാസാക്കിയ പ്രമേയത്തിന്റെ പകർപ്പ് സെബിയുടെ കൈവശമില്ലായിരുന്നുവെന്ന് കോടതി കണ്ടെത്തി. ഏപ്രിൽ 14ന് അയച്ച ഇ-മെയിലിന് സെബിയുടെ ഭാഗത്തുനിന്ന് പ്രതികരണവുമുണ്ടായില്ല. ഫണ്ടുകളുടെ പ്രവർത്തനം നിർത്തുന്നിന് ട്രസ്റ്റിമാർ അയച്ച കത്തിന് മറുപടി നൽകിയില്ല. റെഗുലേറ്ററായ സെബിയുടെ അനുമതിതേടിക്കൊണ്ടുള്ളതായിരുന്നു കത്തെന്നും കോടതി കണ്ടെത്തി. ഉത്തരവിലെ പ്രധാനകാര്യങ്ങൾ: ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്താൻ നിക്ഷേപകരുടെ അനുമതിയില്ലാതെ ഫണ്ടുകമ്പനിയക്ക് കഴിയില്ല. ബോർഡ് പ്രമേയത്തിന്റെ കോപ്പി നിക്ഷേപകർക്ക് നൽകണമെന്ന് സെബിയുടെ 39-41 മ്യൂച്വൽ ഫണ്ട് റെഗുലേഷനുകൾ വ്യക്തമാക്കുന്നുണ്ട്. ഇതുപാലിച്ചില്ല. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ സെബി നടപടിയെടുക്കണം. അതേസമയം, ഫോറൻസിക് റിപ്പോർട്ടിന്റെ കോപ്പി നിക്ഷേപകർക്ക് നൽകണ്ടതില്ല. കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ ഫ്രാങ്ക്ളിന് ആറ് ആഴ്ചത്തെ സമയം അനുവദിച്ചു. ഉത്തരവ് വിലയിരുത്തുകയാണെന്നും ആവശ്യമെങ്കിൽ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ഫ്രാങ്ക്ളിൻ ടെംപിൾടൺ ഇന്ത്യ പ്രസിഡന്റ് സഞ്ജയ് സാപ്രെ പ്രതികരിച്ചു.

from money rss https://bit.ly/2TppEAl
via IFTTT

ബിഗ് ദീപാവലി സെയിലുമായി ഫ്‌ളിപ്കാര്‍ട്ട് വീണ്ടും

ബിഗ് ബില്യൺ ഡെയ്സ് വിലക്കിഴിവ് വില്പന അവസാനിച്ചതിനുപിന്നാലെ ബിഗ് ദീപാവലി സെയിലുമായി വീണ്ടും ഫ്ളിപ്കാർട്ട്. ഒക്ടോബർ 29 മുതൽ നവംബർ നാലുവരെയാണ് ദീപാവലി ഓഫർ. ദസ്സറ പ്രത്യേക വില്പന ഇപ്പോൾ നടന്നുവരികയുമാണ്. ബാങ്ക് ഓഫറുകൾ നോ കോസ്റ്റ് ഇഎംഐ, വിലക്കിഴവ് തുടങ്ങിയവ ദീപാവലി ഓഫറിൽ ഉപഭോക്താക്കളെ കാത്തിരിപ്പുണ്ട്. ആക്സിസ് ബാങ്കിന്റെ ക്രഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയഗിക്കുന്നവർക്ക് 10ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ തുടങ്ങിയവയുമായും കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. ദീപാവലി വില്പനയിൽ സാസംങ് മൊബൈൽ ഫോണുകൾക്ക് കൂടുതൽ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്യാലക്സി എഫ് 41, എസ് 20 പ്ലസ്, എ50എസ് തുടങ്ങിയവയ്ക്കാകും കൂടുതൽ ഓഫർ, ഒപ്പോ, റിലയൽമി, പോകോ ഫോണുകൾക്കും വിലക്കിഴവ് ലഭിക്കും. കാമറ, ലാപ്ടോപ്, സ്മാർട്ട് വാച്ച്, ഹെഡ്ഫോൺ, ടിവി, മൈക്രോവേവ്, വാഷിങ് മെഷീൻ തുടങ്ങിയ ഉത്പന്നങ്ങൾക്കും പ്രത്യേക വിലക്കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

from money rss https://bit.ly/31Fhc4o
via IFTTT

സെന്‍സെക്‌സില്‍ 123 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽതന്നെ ഓഹരി സൂചികകളിൽ നഷ്ടം. നേരിയ നേട്ടത്തിലായിരുന്ന വിപണി താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 123 പോയന്റ് താഴ്ന്ന് 40,562ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തിൽ 11,893ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 932 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 932 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ സൂചികകളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. ഇൻഡസിന്റ് ബാങ്ക്, എൽആൻഡ്ടി, നെസ് ലെ, എൻടിപിസി, പവർഗ്രിഡ് കോർപ്, ഒഎൻജിസി, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, ടൈറ്റാൻ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി, ടിസിഎസ്, മാരുതി സുസുകി, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്, ഐടിസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഏയ്ഞ്ചൽ ബ്രോക്കിങ്, എംആൻഡ്എം ഫിനാൻഷ്യൽ സർവീസസ്, എസ്ബിഐ ലൈഫ് തുടങ്ങി 36 കമ്പനികളാണ് തിങ്കളാഴ്ച സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലങ്ങൾ പുറത്തുവിടുന്നത്.

from money rss https://bit.ly/31Gdl7t
via IFTTT

ആമസോണിന് നേട്ടം: ഫ്യൂച്ചർ റീട്ടെയിൽ ഇടപാടില്‍ റിലയന്‍സിന് തിരിച്ചടി

മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ സംരംഭങ്ങൾ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ഏറ്റെടുത്ത നടപടി സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഡോട്ട് കോം നൽകിയ പരാതിയിലാണ് അന്തിമ ഉത്തരവ് വരുന്നതുവരെ ഇടപാട് നിർത്തിവെക്കാൻ ഫ്യൂച്ചർ ഗ്രൂപ്പിനോട് ആർബിട്രേഷൻ നിർദേശിച്ചിരിക്കുന്നത്. ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ-ലോജിസ്റ്റിക്സ് സംരംഭങ്ങൾ ഒന്നാകെ 24,713 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള റിലയൻസ് റീട്ടെയിലിന്റെ ശ്രമങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയായി. ആർബിട്രേഷൻ ജഡ്ജി വി.കെ. രാജയാണ് താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ആമസോൺ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു. ഫ്യൂച്ചർ കൂപ്പണിന്റെ 49 ശതമാനം ഓഹരികൾ കഴിഞ്ഞ വർഷം ആമസോൺ ഏറ്റെടുത്തിരുന്നു. ഇതുവഴി ഫ്യൂച്ചർ റീട്ടെയിലിൽ അഞ്ച് ശതമാനം ഓഹരി ലഭിച്ചിരുന്നു. മാത്രമല്ല, ഫ്യൂച്ചർ സംരംഭങ്ങൾ വിൽക്കുമ്പോൾ ആദ്യ അവകാശം ആമസോണിന് ലഭിക്കണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ആമസോൺ ആർബിട്രേഷനെ സമീപിച്ചത്. എന്നാൽ, ഫ്യൂച്ചർ കൂപ്പണുമായാണ് ആമസോണിന് ഇടപാടെന്നും ഫ്യൂച്ചർ റീട്ടെയിലുമായി ബന്ധമില്ലെന്നുമായിരുന്നു ഫ്യൂച്ചർ ഗ്രൂപ്പിന്റെ വാദം. റിലയൻസുമായുള്ള ഇടപാട് വിവിധ അനുമതികൾ ലഭിക്കാനുള്ളതിനാൽ പൂർത്തിയായിട്ടില്ല. ഉത്തരവ് നടപ്പാക്കണമെങ്കിൽ ആമസോണിന് ഇന്ത്യൻ കോടതിയെ സമീപിച്ച് സമാന ഉത്തരവ് നേടേണ്ടതുണ്ട്. ഫ്യൂച്ചർ റീട്ടെയിലുമായി ബന്ധപ്പെട്ട വ്യക്തമായ പ്ലാൻ ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും ആമസോണിനോട് നിർദേശിച്ചിട്ടുണ്ട്.

from money rss https://bit.ly/2HE8tZq
via IFTTT

ദീപാവലിക്ക് ആകര്‍ഷകമായ ഓഫറുകളുമായി തനിഷ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡായ തനിഷ്ക് ഉത്സവസീസണിൽ ആകർഷകമായ ഓഫറുകൾ അതരിപ്പിക്കുന്നു. ഇതനുസരിച്ച് സ്വർണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും25ശതമാനം വരെ ഇളവ് ലഭിക്കും. കുറഞ്ഞ കാലയളവിലേയ്ക്ക് മാത്രമാണ് ഈ ഓഫർ. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഏറ്റവുമടുത്ത തനിഷ്ക് സ്റ്റോറുകളുമായി ബന്ധപ്പെടുക അല്ലെങ്കിൽwww.tanishq.co.in/offersഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഉത്സവകാലത്തിനായി തനിഷ്ക് അവതരിപ്പിക്കുന്ന ഏകത്വം എന്ന ആഭരണശേഖരം ഒരുമയുടെ സന്ദേശവും ഇന്ത്യയുടെ കലാരൂപങ്ങളുടെ സംഗമവുമാണ് ഒരുക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പരമ്പരാഗത ആഭരണനിർമാണ വിദഗ്ധരുടെ കരവിരുതിൽ രൂപപ്പെട്ട ഭാവഗീതമാണ് ഏകത്വം. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽനിന്നുമായി വ്യത്യസ്തമായ15കലാരൂപങ്ങൾ അമൂല്യ കലാസൃഷ്ടിയായി ഓരോ ആഭരണത്തിലും അവതരിപ്പിക്കുന്നുവെന്നതാണ് ഈ ശേഖരത്തിൻറെ പ്രത്യേകത. ആറുമാസമായി രാജ്യത്തെങ്ങുമുള്ളവരുടെ നിസ്വാർത്ഥമായ പരിശ്രമവും ഞങ്ങളുടെ സ്വന്തം പ്രവർത്തന പരിചയവുമാണ് ഇക്കാലത്തെ പല വെല്ലുവിളികളെയും നേരിടാൻ സഹായിച്ചതെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിൻറെ മാർക്കറ്റിംഗ് ആൻഡ് റീട്ടെയ്ൽ വൈസ് പ്രസിഡൻറ് അരുൺ നാരായൺ പറഞ്ഞു. മനുഷ്യത്വത്തിൻറെ സത്തയെന്നത് ഒരുമയാണ്. അതുകൊണ്ടുതന്നെ ഒരുമിച്ചുചേരുന്നതിനും പരസ്പരം സഹായിക്കുന്നതിനും വെല്ലുവിളികളിൽ ഒന്നിച്ചുനിൽക്കാനും കഴിയണം. ഏകത്വം എന്ന ആഭരണശേഖരത്തിലൂടെ ഈ ഒരുമയാണ് ആഘോഷിക്കാൻ പരിശ്രമിക്കുന്നത്. രാജ്യത്തെ മികച്ച ആഭരണനിർമ്മാണ വിദഗ്ധരുടെ കലാവിരുതും വിവിധ കലാരൂപങ്ങളുടെ സമന്വയവുമാണ് ഒരുമയുടെ സംഗീതം എന്ന പ്രമേയത്തിൽ അവതരിപ്പിക്കുന്നത്. ഈ ശേഖരത്തിലൂടെ ഇന്ത്യയിലെങ്ങുമുള്ള ആഭരണനിർമ്മാണ വിദഗ്ധരുടെ ജീവിതങ്ങളെ പടുത്തുയർത്തുന്നുവെന്നതും ദീപാവലി ക്കാലത്ത് അവരുടെ വീടുകളെ പ്രകാശമാനമാക്കുന്നുവെന്നതുമാണ്പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകത്വം ഉത്സവകാല ശേഖരത്തിലൂടെ ഒരുമയുടെ ചൈതന്യം ആഘോഷിക്കാം.40,000രൂപ മുതലാണ് ഈ ശേഖരത്തിലെ ആഭരണങ്ങളുടെ വില. ഇന്ത്യയിലെങ്ങുമുള്ള തനിഷ്ക് സ്റ്റോറുകളിൽനിന്നുംwww.tanishq.co.inഎന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽനിന്നും ഈ ആഭരണങ്ങൾ സ്വന്തമാക്കാം.

from money rss https://bit.ly/3mo6Ii0
via IFTTT

Mohanlal's Barroz: Veteran Cinematographer Santhosh Sivan To Crank The Camera?

Mohanlal's Barroz: Veteran Cinematographer Santhosh Sivan To Crank The Camera?
Mohanlal, the complete actor of Malayalam cinema is all set to make his directorial debut with the upcoming fantasy film, Barroz. The shooting of the highly anticipated movie is expected to go on floors once the world comes back to normalcy.

* This article was originally published here

Saturday, 24 October 2020

Prithviraj Sukumaran And The Dark Beast: Concept Video Wins The Internet!

Prithviraj Sukumaran And The Dark Beast: Concept Video Wins The Internet!
Prithviraj Sukumaran, the multi-faceted talent celebrated his 38th birthday on October 16, 2020. Dulquer Salmaan, one of the closest buddies of Prithviraj from the film industry, released a concept video featuring the actor-director through his official pages. The super-stylish concept video,

* This article was originally published here

Friday, 23 October 2020

Nizhal: Is Nayanthara Taking Pay Cut For Her Next With Kunchacko Boban?

Nizhal: Is Nayanthara Taking Pay Cut For Her Next With Kunchacko Boban?
Yesterday (October 19), actor Fahadh Faasil shared the title poster of Kunchacko Boban's next thriller Nizhal on Facebook. Notably, the actor will be sharing screen space with South siren Nayanthara after 12 years. The ambitious project will be helmed by debutant

* This article was originally published here

നിഫ്റ്റി 11,900ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 127 പോയന്റ്

മുംബൈ: വാഹന ഓഹരികളുടെ ബലത്തിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,900 നിലവാരത്തിന് മുകളിലെത്തി. 127.01 പോയന്റാണ് സെൻസെക്സിലെ നേട്ടം. 40,685.50ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 33.90 പോയന്റ് ഉയർന്ന് 11,930.40ലുമെത്തി. ബിഎസ്ഇയിലെ 1656 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1019 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 142 ഓഹരികൾക്ക് മാറ്റമില്ല. മാരുതി സുസുകി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അൾട്രടെക് സിമെന്റ്, ശ്രീ സിമെന്റ്സ്, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സൂചികകളെടുത്താൽ ഫാർമ ഒഴികെയുള്ളവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. വാഹന സൂചിക മൂന്നുശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends above 11,900, Sensex up 127 pts

from money rss https://bit.ly/3oleISI
via IFTTT

ഫ്‌ളിപ്കാര്‍ട്ട് 1,500 കോടി നിക്ഷേപിക്കും: ആദിത്യ ബിര്‍ള ഫാഷന്റെ ഓഹരി വില കുതിച്ചു

7.8ശതമാനം ഓഹരി ഫ്ളിപ്കാർട്ട് വാങ്ങാൻ തീരുമാനിച്ചതോടെ ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിലിന്റെ ഓഹരി വില 15ശതമാനം കുതിച്ചു. ബിഎസ്ഇയിൽ ഓഹരി വില കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കാരയ 153.40 രൂപയിൽനിന്ന് 176.85 രൂപയായാണ് വർധിച്ചത്. ഇതോടെ കമ്പനിയുടെ വിപണി വിഹിതം 13,443.97 കോടിയായി ഉയർന്നു. മൂന്നുദിവസത്തിനിടെ ഓഹരിവിലയിൽ 19.5ശതമാനമാണ് നേട്ടമുണ്ടായത്. ഓഹരിയൊന്നിന് 205 രൂപ കണക്കാക്കിയാണ് ഫ്ളിപ്കാർട്ട് ആദിത്യ ബിർള ഫാഷന്റെ ഓഹരികൾ വാങ്ങുന്നത്. ഇതിനായി 1,500 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതോടെ കമ്പനിയുടെ പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം 55.13ശതമാനമാകും. പീറ്റർ ഇംഗ്ലണ്ട്, അലൻ സോളി, വാൻ ഹുസൈൻ, ലൂയിസ് ഫിലിപ്പ് തുടങ്ങിയവയുടെ റീട്ടെയിൽ ശൃംഖലകളുടെ നടത്തിപ്പ് ആദിത്യ ബിർള ഫാഷൻ റീട്ടെയിലിനാണ്. രാജ്യത്തൊട്ടാകെ 3000ത്തോളം സ്റ്റോറുകൾ കമ്പനിക്കുണ്ട്. 23,700ഓളം മൾട്ടിബ്രാൻഡ് ഔട്ട്ലെറ്റുകളിൽ കമ്പനിക്ക് സാന്നിധ്യവുമുണ്ട്. Flipkart to buy 7.8% stake in Aditya Birla Fashion

from money rss https://bit.ly/3dOqD6H
via IFTTT

Thursday, 22 October 2020

30,000 രൂപ പ്രതിമാസം നിക്ഷേപിച്ചാല്‍ നാലുകോടി രൂപ സമാഹരിക്കാന്‍ കഴിയുമോ?

മുംബൈയിലെ ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്. 35 വയസ്സുണ്ട്. റിട്ടയർമെന്റ് കാലജീവിതത്തിനായി നാലുകോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിച്ചുവരുന്നു. 60-മത്തെ വയസ്സിലാണ് ജോലിയിൽനിന്ന് വിരമിക്കുക. കനാറ റൊബേകോ എമേർജിങ് ഇക്വിറ്റീസ്, ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്, ആക്സിസ് ബ്ലൂ ചിപ് എന്നിവയിലാണ് പ്രതിമാസം 10,000 രൂപവീതം നിക്ഷേപിക്കുന്നത്. 25 വർഷം നിക്ഷേപം തുടർന്നാൽ നാലുകോടി രൂപ സമാഹരിക്കാൻ കഴിയുമോയെന്നാണ് അറിയേണ്ടത്. നിവിലെ ഫണ്ടുകളിൽതന്നെ നിക്ഷേപം തുടർന്നാൽമതിയോയെന്നും അറിയണം. ജസ്റ്റിൻ ജോസ്(ഇ-മെയിൽ) റിട്ടയർമെന്റിനായി ജസ്റ്റിന്റെ മുന്നിലുള്ളത് 25 വർഷമാണ്. പ്രതിമാസം 30,000 രൂപയാണ് ഇതിനുവേണ്ടി ഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. ദീർഘകാലയളവിൽ 12ശതമാനമെങ്കിലും വാർഷികാദായം നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ 5.7 കോടി രൂപ സമാഹരിക്കാൻ കഴിയും. 10ശതമാനം വാർഷിക ആദായമാണ് ലഭിക്കുന്നതെങ്കിൽ നാലുകോടി രൂപയും ലഭിക്കും. ഈകാലയളവിൽ 90 ലക്ഷം രൂപയാകും നിങ്ങൾ മൊത്തം നിക്ഷേപിച്ചിട്ടുണ്ടാകുക. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഫണ്ടുകളിലാണ് നിലവിലെ നിങ്ങളുടെ നിക്ഷേപം. കാനാറ റൊബേകോ ഫണ്ട് ലാർജ് ആൻഡ് മിഡ് ക്യാപ് കാറ്റഗറിയിലുള്ളതാണ്. ഏഴ് വർഷക്കാലയളവിൽ 24ശതമാനമാണ് ഈ ഫണ്ട് നൽകിയിട്ടുള്ള ആദായം. ആക്സിസ് ലോങ് ടേം ഫണ്ട് ടാക്സ് സേവിങ് വിഭാഗത്തിൽപ്പെട്ടതാണ്. നികുതിയിളവുകൂടി ലക്ഷ്യമിട്ടാണ് ഈ ഫണ്ടിൽ നിക്ഷേപം നടത്തുന്നതെന്ന് കരുതുന്നു. ഏഴുവർഷക്കാലയളവിൽ 18.41ശതമാം ആദായവും ഈ ഫണ്ട് നൽകിയിട്ടുണ്ട്. ലാർജ് ക്യാപ് വിഭാഗത്തിൽപ്പെട്ട ആക്സിസ് ബ്ലു ചിപ്പ് ഫണ്ടാകട്ടെ ഏഴുവർഷക്കാലയളവിൽ 14.85ശതമാനം ആദായമാണ് നൽകിയിട്ടുള്ളത്. ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലെ ആദായമാണ് മുകളിൽ കൊടുത്തത്. റെഗുലർ പ്ലാനകളെ അപേക്ഷിച്ച് ഒരുശതമാനംവരെ അധിക ആദായം ഡയറക്ട് പ്ലാനിൽനിന്ന് ലഭിക്കും. വർഷത്തിലൊരിക്കൽ ഫണ്ടുകളുടെ പ്രകടനം വിലിയരുത്തി മുന്നോട്ടുപോകുക.

from money rss https://bit.ly/37xmvGY
via IFTTT

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു: പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്റെ വില. 37,760 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ വില സ്ഥിരതയാർജിച്ചു. യുഎസിലെ സാമ്പത്തിക പാക്കേജുസംബന്ധിച്ച തീരുമാനങ്ങൾക്ക് കാത്തിരിക്കുകയാണ് നിക്ഷേപകർ. ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം ഒരുശതമാനത്തിലേറെ കുറഞ്ഞ സ്പോട്ട് ഗോൾഡ് വിലയിൽ നേരിയ വർധനവുണ്ടായി. ഔൺസിന് 0.1ശതമാനം ഉയർന്ന് 1,905.65 ഡോളറായി. എംസിഎക്സിൽ 10 ഗ്രാം തനത്തങ്കത്തിന് 50,845 രൂപയാണ് വില.

from money rss https://bit.ly/3oho167
via IFTTT

സെന്‍സെക്‌സില്‍ 162 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 11,950നരികെ

മുംബൈ: ഒരുദിവസത്തെ നഷ്ടത്തിന്റെ ഇടവേളയ്ക്കുശേഷം ഓഹരി സൂചികകൾ നേട്ടത്തിൽ തിരിച്ചെത്തി. വാൾസ്ട്രീറ്റിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 162 പോയന്റ് നേട്ടത്തിൽ 40,720ലും നിഫ്റ്റി 52 പോയന്റ് ഉയർന്ന് 11,949ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 711 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 197 ഓഹരികൾ നഷ്ടത്തിലുമാണ്. 30 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, ഭാരതി എയർടെൽ, ടിസിഎസ്, പവർഗ്രിഡ് കോർപ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടെക് മഹീന്ദ്ര, നെസ് ലെ, യെസ് ബാങ്ക് തുടങ്ങി 38 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex gains 162 pts, Nifty at 11,950

from money rss https://bit.ly/35oRrGO
via IFTTT

നാലുദിവസം കൊണ്ട് ആമസോണും ഫ്‌ളിപ്കാര്‍ട്ടും നേടിയത് 26,000 കോടിയുടെ വില്പന

കൊച്ചി: കോവിഡ് പ്രതിസന്ധിയിലും വില്പന പൊടിപൊടിച്ച് ഇ-കൊമേഴ്സ് കമ്പനികൾ. 26,000 കോടി രൂപയുടെ വില്പനയാണ് നാലുദിവസം കൊണ്ട് ആമസോണും ഫ്ലിപ്കാർട്ടും നേടിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് വില്പനയാണ് നടത്തിയതെന്ന് കമ്പനികൾ പറയുന്നു. 2019-ൽ 20,000 കോടി രൂപയുടെ വില്പനയാണ് കമ്പനികൾ നേടിയത്. മൊബൈൽ ഫോൺ, ലാപ്ടോപ്പുകൾ, ക്യാമറ, ടാബ്ലെറ്റ് എന്നിവയാണ് കമ്പനികൾ കൂടുതൽ വിറ്റഴിച്ചത്. ആമസോണിൽ മൊബൈൽ ഫോൺ വാങ്ങിയവരുടെ എണ്ണത്തിൽ വർധനയുണ്ടായി. കൂടാതെ ഇലക്ട്രോണിക്സ്, ഫാഷൻ വിഭാഗങ്ങളിലും മികച്ച വില്പന കൈവരിച്ചു. മുൻനിര ബ്രാൻഡുകളെല്ലാം മികച്ച ഓഫറുകളാണ് ഇത്തവണ ആമസോണിൽ ഒരുക്കിയത്. നാല് കോടിയിലധികം ഉത്പന്നങ്ങളാണ് ആമസോൺ വില്പനയ്ക്കായി ഒരുക്കിയത്. മൊബൈൽ, ഫാഷൻ, ഇലക്ട്രോണിക്സ്, ഹോം ഫർണിഷിങ് എന്നീ വിഭാഗങ്ങളിലായിരുന്നു ഫ്ളിപ്കാർട്ടിൽ കൂടുതൽ വില്പന നടന്നത്. ഓരോ സെക്കൻഡിലും 110 ഓർഡർ പ്ലെയ്സ്മെന്റുകൾ വീതം പ്ലാറ്റ്ഫോമിന് ലഭിച്ചു. പ്ലാറ്റ്ഫോം സന്ദർശകരിൽ 52 ശതമാനവും ചെറു പട്ടണങ്ങളിൽനിന്നുള്ളവരാണ്. മൊബൈൽ വിഭാഗം സന്ദർശിക്കുന്ന ഉപഭോക്താക്കളിൽ രണ്ടിരട്ടി വളർച്ച ഉണ്ടായി. ഫാഷൻ വിഭാഗത്തിൽ 1,500 പുതിയ നഗരങ്ങളിൽനിന്നു കൂടി ഉപഭോക്താക്കളെത്തി. 40,000 ബ്രാൻഡുകളിൽനിന്നായി 1.6 കോടി ഉത്പന്നങ്ങൾ ഫാഷൻ വിഭാഗത്തിൽ വിറ്റഴിച്ചു.

from money rss https://bit.ly/2TihTw3
via IFTTT

Suraj Venjaramoodu And Nimisha Sajayan To Share The Screen Again!

Suraj Venjaramoodu And Nimisha Sajayan To Share The Screen Again!
Suraj Venjaramoodu and Nimisha Sajayan, the supremely talented actors made a mark with their amazing onscreen chemistry, in the National award-winning movie Thondimuthalum Drikshakshiyum. The duo's performances as the inter-caste couple were highly appreciated by both the audiences and critics. Reportedly,

* This article was originally published here