121

Powered By Blogger

Wednesday, 24 February 2021

പാചക വാതകത്തിന് വിലകൂട്ടി: ഇത്തവണകൂടിയത് 25 രൂപ

മട്ടാഞ്ചേരി (കൊച്ചി): പാചകവാതക വില വീണ്ടും കൂടി. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിൻഡറിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ ഗാർഹിക സിലിൻഡറിന്റെ വില 776 രൂപയായിരുന്നു.

from money rss https://bit.ly/2NBbxbX
via IFTTT

വ്യാജ എ.ടി.എം. കാർഡുണ്ടാക്കി 30 ലക്ഷത്തോളം തട്ടിയ മലയാളികൾ പിടിയിൽ

മംഗളൂരു: എ.ടി.എം. മെഷിനിൽ പ്രത്യേക ഉപകരണം സ്ഥാപിച്ച് ഇടപാടുകാരുടെ കാർഡിന്റെ പാസ്വേർഡ് ചോർത്തി വ്യാജ എ.ടി.എം. കാർഡ് നിർമിച്ച് പണം തട്ടിയ കേസിൽ മൂന്ന് മലയാളികളടക്കം നാലുപേർ അറസ്റ്റിലായി. മറ്റൊരാൾ ആസ്പത്രിയിൽ നിരീക്ഷണത്തിലാണ്. സംഘത്തലവാനായ തൃശ്ശൂർ ചാലക്കുടി മോതിരക്കണ്ണി കരിപ്പായി വീട്ടിൽ ഗ്ലാഡ്വിൻ ജിന്റോ ജോസ് (ജിന്റു-37), കാസർകോട് കുഡ്ലുവിലെ അബ്ദുൾ മജീദ് (27), ആലപ്പുഴ എടത്വ പച്ചചെക്കിടിക്കാട് തക്കക്കാവിൽ ടി.എസ്. രാഹുൽ (24), ന്യൂഡൽഹി പ്രേംനഗർ റെയിൽവേ ട്രാക്കിനടുത്ത ദിനേശ് സിങ് റാവത്ത് (44) എന്നിവരെയാണ് മംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്തത്. സംഘത്തിൽപ്പെട്ട അജ്മലാണ് പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ പരിക്കേറ്റ് ആസ്പത്രിയിലുള്ളത്. ആരോഗ്യസ്ഥിതി ഭേദപ്പെട്ടാൽ അറസ്റ്റ് ചെയ്യും. എ.ടി.എമ്മുകളിൽ ഡേറ്റ ചോർത്താൻ ഉപയോഗിക്കുന്ന ഉപകരണം, വ്യാജ എ.ടി.എം. കാർഡുകൾ, രണ്ട് കാറുകൾ, അഞ്ച് മൊബൈൽഫോൺ, രണ്ട് ആൻഡ്രോയ്ഡ് വാച്ച് എന്നിവ സംഘത്തിൽനിന്ന് പിടിച്ചെടുത്തു. എ.ടി.എം. മെഷിനിൽ കാർഡ് ഇടുന്ന ഭാഗത്ത് ഒറ്റനോട്ടത്തിൽ കാണാത്തതരം കാർഡ് റീഡറും മെഷിനിലെ രഹസ്യകോഡ് ടൈപ്പ് ചെയ്യുന്ന കീ ബോർഡിനരികിൽ ക്യാമറയും റെക്കോഡിങ് ചിപ്പും സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇടപാടുകാർ പണം പിൻവലിക്കാനായി കാർഡ് ഇടുന്നതോടെ രഹസ്യകോഡും മറ്റും ഈ കാർഡ് റീഡർ ശേഖരിക്കും. തുടർന്ന് ഈ ഡേറ്റ ഉപയോഗിച്ച് വ്യാജ എ.ടി.എം. കാർഡുകൾ നിർമിച്ച് പണം പിൻവലിക്കുകയാണ് സംഘം ചെയ്തിരുന്നത്. ഇതുവരെയായി പലരുടെയും അക്കൗണ്ടുകളിൽനിന്നും 30 ലക്ഷത്തോളം രൂപ ഇത്തരത്തിൽ സംഘം പിൻവലിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കാസർകോട്, ഗോവ, മടിക്കേരി, ഡൽഹി, ബെംഗളൂരു, മൈസൂരു തുടങ്ങി പല ഭാഗങ്ങളിൽനിന്നാണ് വ്യാജ എ.ടി.എം. കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചത്. മംഗളൂരു സൈബർ പോലീസിൽ മാത്രം 22 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം നഗരത്തിലെ മംഗളാദേവി എന്നസ്ഥലത്ത് എ.ടി.എമ്മിൽ ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കവേ രണ്ടുപേരെ നാട്ടുകാർ പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്.

from money rss https://bit.ly/3aSLk1k
via IFTTT

ബിറ്റ്‌കോയിൻ സമ്പദ്ഘടനയെ തകർക്കും: പകരം ഡിജിറ്റൽ കറൻസി ഉടനെയെന്ന് ആർബിഐ

ക്രിപ്റ്റോകറൻസികൾ രാജ്യത്തെ സമ്പദ്ഘടനയിലെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന ആശങ്കയിലാണ് ആർബിഐയെന്ന് ഗവർണർ ശക്തികാന്ത ദാസ്. ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നതിനുള്ള നിയമംകൊണ്ടുവരുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആശങ്ക സർക്കാരിനെ അറയിച്ചതായി ശക്തികാന്ത ദാസ് പറഞ്ഞു. ക്രിപ്റ്റോകറൻസികളെ എതിർത്ത മോണിറ്ററി സമിതിയുടെ നിരീക്ഷണം പ്രാധാന്യമർഹിക്കുന്നതാണ്. ഇത്തരം കറൻസികൾ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി പകരം ഔദ്യോഗിക ഡിജിറ്റൽ കറൻസികൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ കറൻസിയുടെ പ്രഖ്യാനംവൈകാതെയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വ്യർച്വൽ കറൻസികളുമായി ബന്ധപ്പെട്ട ഇടപാടുകൾ അവസാനിപ്പിക്കാൻ 2018 ഏപ്രിലിൽ റിസർവ് ബാങ്ക് ധനകാര്യസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2020 മാർച്ചിൽ സുപ്രീംകോടതി ഈ ഉത്തരവ് അസാധുവാക്കിയത് തിരിച്ചടിയായി. എക്സ്ചേഞ്ചുകളിൽനിന്നും ട്രേഡേർമാരിൽനിന്നുമുള്ള ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് അനുമതി ലഭിച്ചതോടെ ഇന്ത്യയിലും വ്യാപകമായി. നിയമം പാസാക്കുകയാണെങ്കിൽ ക്രിപ്റ്റോകറൻസി നിരോധിക്കുന്ന ലോകത്തെ ആദ്യത്തെ പ്രധാന ഇക്കണോമിയാകും ഇന്ത്യ. മറ്റുപ്രധാന രാജ്യങ്ങളും ക്രിപ്റ്റോ ഇടപാട് നിയന്ത്രിക്കുന്നതിന്റെ വഴികൾതേടുകയാണ്. ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികൾ ട്രേഡ്ചെയ്യുന്ന ബ്ലോക്ക്ചെയിൻ ടെക്നോളജിയോ എതിർക്കുന്നില്ല. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. RBI Governor Shaktikanta Das voices 'major concerns' about cryptocurrencies

from money rss https://bit.ly/2ZKM56j
via IFTTT

എന്‍എസ്ഇയിലെ തകരാര്‍: വ്യാപാരസമയം അഞ്ചുവരെ നീട്ടി

മുംബൈ: സാങ്കേതിക തകരാറിനെതുടർന്ന് ഏറെനേരം വ്യാപാരം തടസ്സപ്പെട്ടതിനാൽ ഓഹരി വിപണിയുടെ ക്ലോസിങ് സമയം വൈകീട്ട് അഞ്ചുവരെ നീട്ടി. സാധാരണ ദിവസങ്ങളിലെ ക്ലോസിങ് സമയമായ 3.30നുശേഷമാണ് എൻഎസ്ഇയിലെ തകരാർ പരിഹരിക്കാനായത്. നാലുമണിയോടെ നിഫ്റ്റിയിലും സൻസെക്സിലും നേട്ടത്തിലാണ് വ്യാപാരം നടന്നത്. സെൻസെക്സ് 278 പോയന്റ് നേട്ടത്തിൽ 50029ലും നിഫ്റ്റി 79 പോയന്റ് ഉയർന്ന് 14,787ലുമെത്തി. എസ്ബിഐ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് സെൻസെക്സിൽ പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

from money rss https://bit.ly/3bywigv
via IFTTT

Tuesday, 23 February 2021

സാങ്കേതിക തകരാർ: എൻഎസ്ഇയിൽ ഓഹരി വ്യാപാരം നിർത്തി

സാങ്കേതിക തകരാറുമൂലം എൻഎസ്ഇയിൽ ഓഹരി വ്യാപാരം നിർത്തിവെച്ചു. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് 11.40നും ക്യാഷ് മാർക്കറ്റ് 11.43നുമാണ് നിർത്തിയത്. തകരാർ പരിഹരിച്ചശേഷം വ്യാപാരം പുനരാരംഭിക്കുമെന്ന് എൻഎസ്ഇ അധികൃതർ അറിയിച്ചു. ടെലികോം സേവനദാതാക്കളിൽനിന്നുള്ള തകരാറാണ് ട്രേഡിങ് ടെർമിനലുകളെ ബാധിച്ചത്. തകരാറിനെതുടർന്ന് എൻഎസ്ഇവഴിയുള്ള എല്ലാ ബ്രോക്കർമാരുടെയും ഇടപാടുകൾ തടസ്സപ്പെട്ടു. ഓഹരി ഇടപാടുകൾക്ക് ബിഎസ്ഇയുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് സെറോധ ട്വീറ്റ്ചെയ്തു. NSE has multiple telecom links with two service providers to ensure redundancy. We have received communication from both the telecom service providers that there are issues with their links due to which there is an impact on NSE system. — NSEIndia (@NSEIndia) February 24, 2021 NSE halts trading in all segments due to links issue

from money rss https://bit.ly/3kkcCAF
via IFTTT

പാഠം 113| റിസ്‌കില്ലാതെ എങ്ങനെ 15ശതമാനം ആദായംനേടാം?

നിക്ഷേപ ലോകത്ത് നിശബ്ദ വിപ്ലവത്തിന്റെകാലമാണിത്. നാലുചെറുപ്പക്കാർകൂടിയാൽ ഓഹരി വിപണിയെയും മ്യൂച്വൽ ഫണ്ടുകളെയുംകുറിച്ചാണ് വർത്തമാനം. റോബർട്ട് കിയോസാക്കി 23 വർഷംമുമ്പ് രചിച്ച(അല്പം കാലഹരണപ്പെട്ടതാണെങ്കിലും) റിച്ച് ഡാഡ് പുവർ ഡാഡ് പോലുള്ള പുസ്തകങ്ങൾ വീണ്ടും ചർച്ചചെയ്യപ്പെടുന്നു. ലക്ഷങ്ങൾ നേട്ടമുണ്ടാക്കിയ കഥകൾകേട്ടാണ് പുതുതലമുറ നിക്ഷേപകർകൂട്ടത്തോടെയെത്തുന്നത്. ഒരളവുവരെ സോഷ്യൽമീഡിയയും നിക്ഷേപ ഫോറങ്ങളും പുതുനിക്ഷേപ ലോകത്തേയ്ക്ക് കയറിക്കൂടാൻ പലരെയും പ്രേരിപ്പിക്കുന്നുമുണ്ട്. റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തവരിൽ പലരും അതൊക്കെകണ്ട് വിപണിലേയ്ക്ക് എടുത്തുചാടുന്നുണ്ട്. ബെംഗളുരുവിൽനിന്ന് ലക്ഷ്മി വാസുദേവിന്റെ ഇ-മെയിൽ ലഭിച്ചത് ഈയിടെയാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കണം. റിസ്ക് എടുക്കാൻ താൽപര്യമില്ല. എങ്ങനെ മികച്ച ആദായമുണ്ടാക്കാം? സമ്പാദിച്ച എല്ലാതുകയും ലക്ഷ്മി നിക്ഷേപിച്ചിരിക്കുന്നത് ബാങ്ക് എഫ്ഡിയിലാണ്. ഓരോതവണ നിക്ഷേപം പുതുക്കാൻ ബാങ്കിലെത്തുമ്പോഴാണ് പലിശനിരക്കിലെ ഇടിവ് എപ്രകാരമാണ് ആദായത്തെ ബാധിക്കുന്നതെന്ന് മനസിലാകുന്നത്. ഇപ്പോഴിതാ ആറുശതമാനത്തിന് താഴെയെത്തിയിരിക്കുന്നു. ഇനിയും ഈ പലിശയുംവെച്ച് മുന്നോട്ടുപോകാനാവില്ലെന്ന തീരുമാനത്തിലാണ് കൂടുതൽ ആദായംനൽകുന്ന മറ്റുപദ്ധതികളിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ലക്ഷ്മിയെ പ്രേരിപ്പിച്ചത്. റിസ്ക് എടുക്കാൻ താൽപര്യമില്ല, മികച്ച ആദായംവേണം, നിക്ഷേപതുക നഷ്ടപ്പെടാതിരുന്നാലുംമതി-എന്നൊക്കെയാണ് പലരുടെയും നിലപാട്. അവർക്കായി എല്ലാ കാലാവസ്ഥയിലും നിക്ഷേപിക്കാവുന്ന പോർട്ട്ഫോളിയോ അവതരിപ്പിക്കുകയാണ് പുതിയ പാഠത്തിൽ. ദീർഘകാല നിക്ഷേപലക്ഷ്യങ്ങൾ നിറവേറ്റാൻ പ്രതിമാസം നിക്ഷേപിക്കാവുന്ന രീതിയിലുള്ള പോർട്ട്ഫോളിയോയാണ് നിർദേശിക്കുന്നത്. വ്യത്യസ്ത നിക്ഷേപ ആസ്തികൾ പരമ്പരാഗത നിക്ഷേപമാർഗങ്ങളാണ് വസ്തുവും സ്വർണവും ബാങ്ക് നിക്ഷേപവും. എല്ലാമുട്ടയും ഒരുകുട്ടയിലിടരുതെന്ന തത്വം അടിസ്ഥാനമാക്കി ഇവയ്ക്ക് ബദലായി ഒരു പോർട്ട്ഫോളിയോ തയ്യാറാക്കാം. ഓഹരി വിപണി ഇടിഞ്ഞാലും സ്വർണത്തിന്റെ വില താഴെപ്പോയാലും നിക്ഷേപത്തിൽ മിനിമം ആദായം ഉറപ്പുരവരുത്തുകയെന്നലക്ഷ്യമാണ് ഇതിനുപിന്നിൽ. സ്ഥിരനിക്ഷേപ പദ്ധതികൾക്ക് വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായംനൽകാൻ കഴിവില്ലെന്ന് ബോധ്യമായതാണ്. ദീർഘകാലത്തേയ്ക്ക് മികച്ച ആദായംനൽകാൻ ഓഹരിയിലെ നിക്ഷേപത്തിനുമാത്രമേ കഴിയൂ. അതുകൊണ്ടുതന്നെ പോർട്ട്ഫോളിയോയിലെ നിശ്ചിതശതമാനം ഓഹരിയിലെ നിക്ഷേപത്തിനായി നീക്കിവെയ്ക്കാം. സമ്പദ്ഘടന തളർച്ചനേരിടുമ്പോൾ സ്വാഭാവികമായും ഓഹരി വിപണിയിലും പ്രതിഫലിക്കും. അപ്പോൾ നേട്ടമുണ്ടാക്കുക സ്വർണമാണ്. അതുകൊണ്ടുതന്നെ നിക്ഷേപത്തെ (ഹെഡ്ജിങ് ഇഫക്ടിനായി)സംരക്ഷിക്കേണ്ട ചുമതലയിൽ ഒരുഭാഗം സ്വർണത്തിനെ ഏൽപ്പിക്കാം. അതിനായി പോർട്ട്ഫോളിയോയിൽ സ്വർണ നിക്ഷേപവും ഉൾപ്പെടുത്താം. ഇനി ചേർക്കേണ്ട ആസ്തിയാണ് ഡെറ്റ്. ബാങ്ക് നിക്ഷേപത്തിന് ബദലായുള്ള നിക്ഷേപ പദ്ധതിയാണ് കടപ്പത്രങ്ങൾ. നിക്ഷേപതുകയിൽ നിശ്ചിതശതമാനം വളർച്ച എക്കാലവും ഉറപ്പുവരുത്താൻ ഡെറ്റിലെ നിക്ഷേപം സഹായിക്കും. ഏഴുശതമാനം മുതൽ 11 ശതമാനംവരെ വാർഷികാദായം ഡെറ്റ് നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കാം. നിക്ഷേപം ക്രമീകരിക്കാം നിലവിലെ സാഹചര്യം കണക്കിലെടുത്ത് പോർട്ട്ഫോളിയോയിൽ (വ്യത്യസ്ത ആസ്തികളിൽ) എത്രശതമാനം നിക്ഷേപമാകാമെന്ന് ഇനിതീരുമാനിക്കാം. ഓഹരി വിപണി തരക്കേടില്ലാത്ത മുന്നേറ്റത്തിന്റെ പാതയിലാണ്. സമീപഭാവിയിൽ ചെറിയരീതിയുള്ള തിരുത്തലുണ്ടാകാമെന്നുമാത്രമെ പ്രതീക്ഷിക്കാൻ കഴിയൂ. അതിനാൽ പ്രതിമാസ മൊത്തംനിക്ഷേപത്തിൽ 45ശതമാനംതുക ഓഹരിയിലേയ്ക്ക് മാറ്റിവെയ്ക്കാം. സ്ഥിരവളർച്ചക്കായി ഡെറ്റിൽ 30ശതമാനംതുകയും ഹെഡ്ജിങ് ഇഫക്ടിനായി 25ശതമാനംതുക സ്വർണത്തിലും നിക്ഷേപിക്കാം. Investment Portfolio Instruments Asset Class Investment(%) SBI ETF Nifty 50 Equity 20% Motilal Oswal NASDAQ 100 ETF Equity 25% Nippon India ETF Gold BeES Gold 25% ICICI Prudential Short Term Fund - Direct Plan Debt 30% ഭാവിയിൽ സ്വീകരിക്കേണ്ടരീതി മൂന്നുമാസത്തിലൊരിക്കലോ വിപണിയിലെ കാലാവസ്ഥയ്ക്കനുസരിച്ചോ ഈരീതിയിൽമാറ്റംവരുത്താം. ഓഹരി വിപണി കൂപ്പുകുത്തുമ്പോൾ നിക്ഷേപഅനുപാതം 60-75ശതമാനമായി ഉയർത്താം. ഈസമയത്ത് സ്വാഭാവികമായും സ്വർണവില ഉയരുന്നതിനാൽ 0 മുതൽ 10ശതമാനംവരെയായി ഈ ആസ്തിയിലെ നിക്ഷേപതുക താഴ്ത്താം. സ്ഥിരവളർച്ച ലക്ഷ്യമിട്ടുള്ള ഡെറ്റിലെ നിക്ഷേപം അതേപടി നിലനിർത്താൻ മറക്കരുത്. ഓഹരി വിപണി ഉയരത്തിൽ തുടരുകയാണെന്നിരിക്കട്ടെ, സ്വർണവില മിതമായ നിരക്കിലേയ്ക്ക് എത്തയിട്ടുണ്ടാകും. അപ്പോൾ ഓഹരിയിലെ നിക്ഷേപം 30-40 ശതമാനമായി കുറച്ച് സ്വർണത്തിലെ നിക്ഷേപം 20 മുതൽ 40ശതമാനംവരെയായി വർധിപ്പിക്കാം. എന്തുകൊണ്ട് മികച്ചതാവുന്നു? ദീർഘകാല ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കുന്നതിനാണ് മൂന്ന് ആസ്തികളുംചേർത്ത് പോർട്ട്ഫോളിയോ ഉണ്ടാക്കുന്നത്. ചുരങ്ങിയത് അഞ്ചുവർഷമെങ്കിലും നിക്ഷേപിച്ചെങ്കിലമാത്രമെ ഓഹരിയിൽനിന്ന് മികച്ച ആദായംലഭിക്കൂ. എങ്കിലും പണം എപ്പോൾവേണമെങ്കിലും പിൻവലിക്കാനുംകഴിയും. അതുപോലെതന്നെ നിക്ഷേപതുക കുറയ്ക്കുന്നതിനും കൂട്ടുന്നതിനും സ്വതന്ത്രമായി തീരുമാനമെടുക്കാനുമാകും. മറ്റൊരുവ്യവസ്ഥകളും നിങ്ങളെ അതിൽനിന്ന് വിലക്കാനുണ്ടാവില്ല. ഈരീതി മറ്റേത് നിക്ഷേപ പദ്ധതികളിൽനിന്ന് ലഭിക്കുന്നതിനേക്കാളും ആദായംനൽകാൻ സഹായിക്കും. റിസ്ക് പരമാവധി കുറയ്ക്കുകയുംചെയ്യാം. വിപണിതാഴുമ്പോഴും ഉയരുമ്പോഴും നിശ്ചിതശതമാനം വാർഷികാദായം ഉറപ്പുവരുത്താൻ ഇത്തരത്തിലുള്ള ആസ്തിവിഭജനത്തിലൂടെ സാധിക്കുന്നു. തത്സമയം ട്രാക്കുചെയ്യാം നിക്ഷേപം കൈകാര്യംചെയ്യുന്നത് സുതാര്യമായതിനാൽ ഓരോദിവസവും അതിന്റെമൂല്യം എത്രയെന്ന് കാണാൻകഴിയും. നിക്ഷേപിച്ചതുക, മൂലധനേട്ടം, വാർഷികാദായം(ശതമാനക്കണക്കിൽ) അറിയാൻ സൗകര്യമുണ്ട്. Historical Return of the Investment Instruments 1yr(%) 3Yr(%) 5Yr(%) 7Yr(%) SBI ETF Nifty 50 22.48 13.17 17.03 - Motilal Oswal NASDAQ 100 ETF 37.37 29.40 26.49 22.30 Nippon India ETF Gold BeES 11.14 14.24 8.22 5.88 ICICI Prudential Short Term Fund 9.11 9.25 9.40 9.56 എങ്ങനെ നിക്ഷേപിക്കും ഓഹരി നിക്ഷേപത്തിനായി ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. മികച്ച ഡിസ്കൗണ്ട് ബ്രോക്കർമാരിൽനിന്ന് ട്രേഡിങ് അക്കൗണ്ടെടുക്കാം. ട്രേഡിങ് അക്കൗണ്ട് എടുക്കാൻ താൽപര്യമില്ലാത്തവർക്ക് മൂന്നു ആസ്തികളിലും മ്യൂച്വൽ ഫണ്ടുവഴി നിക്ഷേപംനടത്തുകയുമാകാം. നിരക്ക് സീറോ ബ്രോക്കറേജ് ഈടാക്കുന്നവയാണ് ഡിസ്കൗണ്ട് ബ്രോക്കേഴ്സ്. അതുകൊണ്ടുതന്നെ ബ്രോക്കിങ് ഫീസ് നൽകേണ്ടതില്ല. വാർഷിക പരിപാലനചെലവിനത്തിൽ 350 രൂപമാത്രമാണ് ഈ ബ്രോക്കർമാർ ഈടാക്കുന്നത്. ഡെറ്റ് വിഭാഗത്തിലെ നിക്ഷേപത്തിനായി മികച്ച ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളും തിരഞ്ഞെടുക്കാം. ഫണ്ടുകളുടെ ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ വിതരണക്കാരുടെ കമ്മീഷനും നൽകേണ്ടതില്ല. എത്രരൂപ നിക്ഷേപിക്കാം പ്രതിമാസം നിശ്ചിതതുക നിക്ഷേപിക്കുന്ന രീതിസ്വീകരിക്കാം. തിയതിയും സമയവും തീരുമാനിച്ച് അതിനായി ട്രേഡിങ് അക്കൗണ്ടിൽ സെറ്റ്ചെയ്യാം. പ്രതിമാസം 5000 രൂപയെങ്കിലും നിക്ഷേപിക്കാം. അതിനുകുറവോ കൂടുതലോ നിക്ഷേപിക്കുന്നതിന് തടസ്സമില്ല. ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ അസറ്റ് മാനേജുമെന്റ് കമ്പനിയുടെ സൈറ്റിലൂടെയും നിക്ഷേപം നടത്താം. Investment in Mutual Funds Funds 1yr(%) 3Yr(%) 5Yr (%) 7Yr(%) Axis Bluechip Fund - Direct Plan, 17.92 17.70 19.44 18.10 Motilal Oswal Nasdaq 100 FOF - Direct Plan 37.84 - - - Nippon India Gold Savings Fund - Direct Plan 10.40 14.13 9.29 5.06 ICICI Prudential Short Term Fund 9.11 9.25 9.40 9.56 എത്രആദായം പ്രതീക്ഷിക്കാം ചുരുങ്ങിയത് 11ശതമാനം ആദായമെങ്കിലും ഈ പോർട്ട്ഫോളിയോയിൽനിന്ന് പ്രതീക്ഷിക്കാം. വ്യത്യസ്ത ആസ്തികളിലെ നിക്ഷേപ അനുപാതം ഫലപ്രദമായി ക്രമീകരിക്കുന്നതിനനുസരിച്ച് 15ശതമാനമോ അതിലധികമോ ആദായംനേടാനും അവസരമുണ്ട്. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: റിസ്ക് കുറച്ച് പരമാവധി നേട്ടമുണ്ടാക്കാനുള്ള നിക്ഷേപ പദ്ധതിയാണിത്. നിശ്ചിതകാലം നിക്ഷേപിക്കണമെന്ന നിബന്ധനകളൊന്നുമില്ലെങ്കിലും ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും നിക്ഷേപിച്ചാൽ പരമാവധിനേട്ടമുണ്ടാക്കാം. ആറുമാസംകൂടുമ്പോൾ പോർട്ട്ഫോളിയോ വിലയിരുത്തിനേട്ടം പരിശോധിക്കാം. വിപണിയുടെ ചലനങ്ങൾ ശ്രദ്ധിച്ച് ഓഹരി, സ്വർണം എന്നിവയിലെ നിക്ഷേപഅനുപാതത്തിൽ ഏറ്റക്കുറച്ചിൽവരുത്താം.

from money rss https://bit.ly/2MkhRUF
via IFTTT

വിപണിയില്‍ നേട്ടത്തോടെ തുടക്കം: 50,000 മറികടക്കാനാകാതെ സെന്‍സെക്‌സ്

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 123 പോയന്റ് ഉയർന്ന് 49,874ലിലും നിഫ്റ്റി 36 പോയന്റ് നേട്ടത്തിൽ 14,743ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 931 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 272 ഓഹരികൾ നഷ്ടത്തിലുമാണ്. 46 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി ലൈഫ്, റിലയൻസ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഗെയിൽ, യുപിഎൽ, ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തതിനെതുടർന്ന് ഏഷ്യൻ സൂചികകളിൽ പലതും നഷ്ടത്തിലാണ്. Indices open higher amid mixed global cues

from money rss https://bit.ly/2P8R6DF
via IFTTT

ഇന്ത്യയുടെ ഏറ്റവുംവലിയ വാണിജ്യ പങ്കാളിയായി വീണ്ടും ചൈന

മുംബൈ: ഒമ്പതുമാസക്കാലത്തോളം അതിർത്തിതർക്കം രൂക്ഷമായിരുന്നിട്ടും 2020-ൽ ഇന്ത്യയുടെ ഏറ്റവുംവലിയ വാണിജ്യപങ്കാളിയായി വീണ്ടുംചൈന. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഏകദേശ കണക്കുപ്രകാരം 2020-ൽ ചൈനയുമായുള്ള ഉഭയകക്ഷിവ്യാപാരം 7,770 കോടി ഡോളറിന്റേതാണ്. അതായത് ഏകദേശം 5.63 ലക്ഷം കോടി രൂപ.അതിർത്തിതർക്കം രൂക്ഷമായതിനെത്തുടർന്ന് ചൈനയുമായുള്ള വാണിജ്യ ഇടപാടുകൾ കുറച്ചുകൊണ്ടുവരാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നതിനിടയിലാണിത്. വലിയ യന്ത്രഭാഗങ്ങളുടെ ഇറക്കുമതിയാണ് ചൈനയെ ഇത്തവണ മുന്നിലെത്തിച്ചിരിക്കുന്നത്. അതേസമയം, 2019 -ലെ 8,550 കോടി ഡോളറിനെ (6.19 ലക്ഷം കോടി രൂപ) അപേക്ഷിച്ച് ഇത് കുറവാണ്. 5,870 കോടി ഡോളറിന്റെ (4.25 ലക്ഷം കോടി രൂപ) ഇറക്കുമതിയാണ് കഴിഞ്ഞ വർഷം ചൈനയിൽനിന്നുണ്ടായത്.

from money rss https://bit.ly/3upfb9j
via IFTTT

വിൽപന സമ്മർദം: ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെനേട്ടം നിലനിർത്താൻ വിപണിക്കായില്ല. വില്പന സമ്മർദംനേരിട്ട സൂചികകൾ ചാഞ്ചാട്ടത്തിനൊടുവിൽ നേരിയനേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 7.09 പോയന്റ് ഉയർന്ന് 49,751.41ലും നിഫ്റ്റി 32.10 പോയന്റ് നേട്ടത്തിൽ 14,707.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1657 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1213 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഹിൻഡാൽകോ, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ, അദാനി പോർട്സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മെറ്റൽ സൂചിക നാലുശതമാനത്തോളം നേട്ടമുണ്ടാക്കി. ഊർജം, അടിസ്ഥാന സൗകര്യം എന്നീ വിഭാഗങ്ങളിലെ സൂചികകൾ 1-2ശതമാനവും ഉയർന്നു. ഫാർമ, ബാങ്ക് ഓഹരികളാണ് വില്പന സമ്മർദംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.7-1ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു.

from money rss https://bit.ly/37ERRum
via IFTTT

പ്രതിമാസം 3000 രൂപ എസ്‌ഐപിയായി നിക്ഷേപിക്കാന്‍ യോജിച്ച ഫണ്ട് നിർദേശിക്കാമോ?

കേരളത്തിലെ ഒരു ഗവ. മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിയാണ് ഞാൻ. പോക്കറ്റ് മണിയായി ലഭിക്കുന്ന തുകയിൽനിന്ന് പ്രതിമാസം 3000 രൂപ നിക്ഷേപിക്കണമെന്നുണ്ട്. 7 മുതൽ 10 വർഷംവരെ എസ്ഐപിയായി നിക്ഷേപിക്കാൻ തയ്യാറാണ്. സമ്പത്തുണ്ടാക്കുകയെന്നതൊഴിച്ചാൽ പ്രത്യേക ലക്ഷ്യമൊന്നുമില്ല. നേരത്തെതുടങ്ങിയാൽ പരമാവധിനേട്ടമുണ്ടാക്കാൻ കഴിയുമെന്ന് മാതൃഭൂമിഡോട്ട്കോമിലെ ആർട്ടിക്കിളിൽ വായിച്ചിരുന്നു. ജെയ്സ് തോമസ് സ്വന്തമായി വരുമാനംനേടുംമുമ്പെ ചെറുപ്രായത്തിൽതന്നെ നിക്ഷേപം തുടങ്ങാനുള്ള ജെയ്സിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. ദീർഘകാലം ലക്ഷ്യമിട്ട് നിക്ഷേപിക്കുന്നതിനാൽ മികച്ച ആദായം ലഭിക്കാൻ ഓഹരി അധിഷ്ഠിത ഫണ്ടുകൾ തിരഞ്ഞെടുക്കാം. 12 മുതൽ 15 വരെ വാർഷികാദായം നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കാം. മികച്ച വളർച്ചാസാധ്യതയുള്ള ലാർജ് ആൻഡ് മിഡ് ക്യാപ് വിഭാഗത്തിലെ ഫണ്ട് നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. കാനാറ റൊബേകോ എമേർജിങ് ഇക്വീറ്റീസ് ഫണ്ട്, മിറ അസറ്റ് എമേർജിങ് ബ്ലുചിപ് ഫണ്ട് എന്നിവയിലേതെങ്കിലുമൊന്ന് നിക്ഷേപത്തിനായി ശുപാർശചെയ്യുന്നു. ഡയറക്ട് പ്ലാനിൽ നിക്ഷേപിക്കുക. ഒരുവർഷക്കാലയളവിൽ 23.01ശതമാനവും മൂന്നുവർഷക്കാലയളവിൽ 12.9ശതമാനവും അഞ്ച് വർഷക്കാലയളവിൽ 20.86ശതമാനവും ഏഴ് വർഷക്കാലയളവിൽ 25.97ശതമാനം ആദായം കനാറ റൊബേകോ ഫണ്ട് നൽകിയിട്ടുണ്ട്. മിറ അസറ്റ് എമേർജിങ് ബ്ലുചിപ് ഫണ്ട് ഒരുവർഷക്കാലയളവിൽ നൽകിയത് 30.54ശതമാനം ആദായമാണ്. മൂന്നുവർഷക്കാലയളവിൽ 17.61ശതമാനവും അഞ്ചുവർഷക്കാലയളവിൽ 23.64ശതമാനവും ഏഴുവർഷക്കാലയളവിൽ 26.74 ശതമാനവും ആദായം ഫണ്ട് നൽകിയിട്ടുണ്ട്.

from money rss https://bit.ly/3dEspJm
via IFTTT

Monday, 22 February 2021

ഓയില്‍, കെമിക്കല്‍ ബിസിനസിന് പുതിയ കമ്പനി: റിലയന്‍സില്‍ ആരാംകോ നിക്ഷേപം നടത്തിയേക്കും

മുംബൈ: ജിയോ പ്ലാറ്റ്ഫോം ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ കൂടിച്ചേർന്ന റിലയൻസ് ഇൻഡസ്ട്രീസിന് പുതിയ സബ്സിഡിയറികൂടി നിലവിൽവരുന്നു. റിലയൻസിന്റെ ഓയിൽ, കെമിക്കൽ ബിസിനസുകൾമാത്രമായിരിക്കും പുതിയ കമ്പനി കൈകാര്യംചെയ്യുക. സൗദി ആരാംകോ ഉൾപ്പടെയുള്ള ആഗോള കമ്പനികളിൽനിന്ന് നിക്ഷേപം ലക്ഷ്യമിട്ടാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ പുതിയനീക്കം. ഇതോടെ റിലയൻസിന്റെ ഓയിൽ, കെമിക്കൽ ബിസിനസുകൾക്കായി പുതിയ മാനേജുമെന്റ് നിലവിൽവരും. കമ്പനിയിൽ പ്രൊമോട്ടർമാർക്ക് 49.14ശതമാനം ഓഹരി വിഹിതംതുടരും. സബ്സിഡിയറിയാകുമ്പോൾ ഓഹരി നിക്ഷേപകരുടെകാര്യത്തിൽ തൽസ്ഥതി തുടരുമെന്ന് സ്റ്റോക് എക്സ്ചേഞ്ചിനെ റിലയൻസ് അറിയിച്ചിട്ടുണ്ട്. ഗുജറാത്തിലെ ജാംനഗറിലെ രണ്ട് എണ്ണശുദ്ധീകരണശാലകളും പെട്രോകെമിക്കൽ ആസ്തികളും ഉൾക്കൊള്ളുന്ന ഓയിൽ, കെമിക്കൽ ബിസിനസിലെ 20ശതമാനം ഓഹരികൾ സൗദി ആരാംകോയ്ക്ക് വിൽക്കാൻ 2019ൽ ധാരണയിലെത്തിയിരുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് ചർച്ച നീണ്ടുപോകുകയായിരുന്നു. ലോകത്തെതന്നെ ഏറ്റവുംവലിയ എണ്ണകയറ്റുമതി കമ്പനിയായ സൗദി ആരാംകോയുമായി വീണ്ടുംചർച്ച സജീവമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. RIL announces demerger of oil-to-chemical biz as talks with Aramco resume

from money rss https://bit.ly/3brkA7c
via IFTTT

സ്വർണവില പവന് 480 രൂപകൂടി 35,080 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 480 രൂപകൂടി 35,080 രൂപയായി. 4385 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസം 34,600 രൂപയിൽ തുടർന്ന വില ചൊവാഴ്ചയാണ് കൂടിയത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില നേരിയതോതിൽ ഉയർന്ന് 1,809.57 ഡോളറിലെത്തി. യുഎസ് ട്രഷറി യീൽഡ് പൂർവസ്ഥിതിയിലായതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിനിടെ സ്പോട് ഗോൾഡ് വില 1.5ശതമാനം വർധിച്ചിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,947 രൂപ നിലവാരത്തിലാണ്. കഴിഞ്ഞയാഴ്ച രണ്ടുശതമാനത്തിലേറെ വിലയിടിഞ്ഞിരുന്നു. അതേസമയം, വിലതിരച്ചുകയറുന്ന പ്രവണതയാണ് ഇപ്പോൾ പ്രകടമാകുന്നത്.

from money rss https://bit.ly/3pJMf8B
via IFTTT

സെൻസെക്‌സിൽ 261 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,750 കടന്നു

മുംബൈ: അഞ്ച് ദിവസംനീണ്ട നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 261 പോയന്റ് നേട്ടത്തിൽ 50005ലും നിഫ്റ്റി 86 പോയന്റ് ഉയർന്ന് 14,762ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 2070 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1467 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികൾക്ക് മാറ്റമില്ല. എല്ലാവിഭാഗം സൂചികകളും നേട്ടത്തിലാണ്. റിലയാൽറ്റി സൂചിക രണ്ടുശതമാനവും ലോഹ സൂചിക 1.5ശതമാനവും ഉയർന്നു. ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, ഗെയിൽ, ബിപിസിഎൽ, ഹിൻഡാൽകോ, ബജാജ് ഫിനാൻസ്, ഐഒസി, റിലയൻസ്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 261 points, Nifty tops 14,750

from money rss https://bit.ly/3pJ6xPt
via IFTTT

അഞ്ചാംദിവസവും നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: സെൻസെക്‌സിന് നഷ്ടമായത് 1,145 പോയന്റ്

മുംബൈ: ഓഹരി വിപണിയിൽ കരടികൾ പിടിമുറുക്കി. തുടർച്ചയായി അഞ്ചാംദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 50,000നും നിഫ്റ്റി 14,700നും താഴെയെത്തി. 1,145.44 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്. 49,744.32ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 306.10 പോയന്റ് താഴ്ന്ന് 14,675.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1942 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1030 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അദാനി പോർട്സ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ലോഹ സൂചിക ഒഴികെയുള്ളവ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ താഴുകയുംചെയ്തു. മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനംകൂടുന്നതും വിലക്കയറ്റനിരക്കുകൾ വർധിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ വരവിലുണ്ടായ ഇടിവും ആഗോള കാരണങ്ങളുമൊക്കെയാണ് തിങ്കളാഴ്ച വിപണിയെ നഷ്ടത്തിലാക്കിയത്. Sensex falls over 1,100 points, Nifty slips below 14,650

from money rss https://bit.ly/3aEW2Z8
via IFTTT

പൊതുജനത്തിന് ആശ്വാസമായി പെട്രോൾ, ഡീസൽ നികുതി കുറച്ചത് നാല് സംസ്ഥാനങ്ങൾ

പെട്രോൾ, ഡീസൽ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലായതോടെ നാല് സംസ്ഥാനങ്ങൾ ഇതുവരെ നികുതിയിൽ കുറവുവരുത്തി. അതേസമയം, ഈയിടെ കൂട്ടിയ എക്സൈസ് തീരുവ പിൻവലിക്കാൻപോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. പശ്ചിമ ബംഗാൾ, അസം, രാജസ്ഥാൻ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകിയത്. പശ്ചിമ ബംഗാൾ പെട്രോളിനും ഡീസലിനും ഒരുരൂപയാണ് കുറച്ചത്. ഏറ്റവുംകൂടുതൽ കുറച്ചത് മേഘാലയയാണ്. പെട്രോൾ ലിറ്ററിന് 7.40 രൂപയും ഡീസൽ 7.10 രൂപയും. അസ്സമാകട്ടെ അധികനികുതിയിനത്തിൽ ഈടാക്കിയിരുന്ന അഞ്ചുരൂപ പിൻവലിച്ചു. രാജസ്ഥാനാണ് ആദ്യമായി നികുതിയ കുറച്ചത്. മൂല്യവർധിത നികുതി 38ശതമാനത്തിൽനിന്ന് 36ശതമാനമായാണ് കുറവുവരുത്തിയത്. നികുതികുറച്ചതിനെതുടർന്ന് കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 91.78 രൂപയായി. ഷില്ലോങിൽ 86.87 രൂപയും ഗുവാഹട്ടിയിൽ 87.24രൂപയും ജെയ്പൂരിൽ 97.10 രൂപയുമാണ് വില. ഡീസലിനാകട്ടെ കൊൽക്കത്തയിൽ 84.56രൂപയും ഷില്ലോങിൽ 80.24 രൂപയും ഗുവാഹട്ടിയിൽ 81.49 രൂപയും ജെയ്പൂരിൽ 89.44 രൂപയും നൽകണം. രാജ്യതലസ്ഥാനമായ ഡൽഹയിൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 90.58 രൂപ കൊടുക്കണം. ഡീസലിന് 80.97 രൂപയും. ഫെബ്രുവരിയിൽമാത്രം പെട്രോളിന് 4.28 രൂപയും ഡീസലിന് 4.49 രൂപയുമാണ് ഇവിടെ കൂടിയത്. Relief to fuel consumers, four states cut taxes on petrol and diesel

from money rss https://bit.ly/3ka01Qy
via IFTTT

ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് കരാറിന് തരിച്ചടി: നടപടികൾ നിർത്തിവെയ്ക്കാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി: ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് കരാറിന് വീണ്ടും തിരിച്ചടി. ഇ-കൊമേഴ്സ് സ്ഥാപനമായി ആമസോൺ നൽകിയ ഹർജിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവ് വരുന്നതുവരെ ഫ്യൂച്ചർ-റിലയൻസ് ഇടപാട് അംംഗീകരിക്കുന്നതിൽനിന്ന് കമ്പനി ട്രിബ്യൂണലിനെ വിലക്കുകയുംചെയ്തിട്ടുണ്ട്. ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ, സെക്യൂരിറ്റീസ് ആൻഡ് എസ്ക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി), കമ്പറ്റീഷൻ കമ്മീഷൻ എന്നിവയുടെ നടപടികൾ നിർത്തിവെയ്ക്കാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഫ്യൂച്ചർ റീട്ടെയിലും റിലയൻസും തമ്മിലുള്ള 24,713 കോടി രൂപയുടെ ഇടപാട് ചോദ്യംചെയ്ത് ആമസോൺ നൽകിയ ഹർജിയിൽ തൽസ്ഥിതി തുടരാനുള്ള ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. ഇതിനെതിരെയാണ് സൂപ്രീംകോടതിയുടെ നടപടി. ആമസോണിന്റെ ഹർജിയിൽ രേഖാമൂലം മറുപടിനൽകാൻ ഫ്യൂച്ചർ റീട്ടെയിലിന് കോടതി നോട്ടീസ് നൽകി. അഞ്ച് ആഴ്ചയ്ക്കുശേഷം ഹർജി വീണ്ടും പരിഗണിക്കും. റിലയൻസിന് ആസ്തികൾ വിൽക്കാനുള്ള കരാറിൽ ഫ്യൂച്ചർ ഗ്രൂപ്പ് പങ്കാളിത്തകരാർ ലംഘിച്ചെന്നാരോപിച്ച് ഒക്ടോബറിൽ ആമസോൺ സിംങ്കപൂർ ആർബ്രിടേഷൻ ട്രിബ്യൂണലിൽനിന്ന് ഇടക്കാല സ്റ്റേ നേടിയിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് വന്നതിനെതുടർന്ന് റിലയൻസിന്റെ ഓഹരി വിലയിൽ രണ്ടുശതമാനത്തോളം ഇടിവുണ്ടായി. SC halts Future Retail deal with Reliance after Amazon plea

from money rss https://bit.ly/3pGRx4H
via IFTTT

Sunday, 21 February 2021

സ്വർണത്തിനിതെന്തുപറ്റി ?; വിലയിടിവിന്റെ കാരണങ്ങളറിയാം

സംസ്ഥാനത്ത് സ്വർണവില മൂന്നാഴ്ചയ്ക്കിടെ താഴ്ന്നത് പവന് 2,200 രൂപ. ഈവർഷം, അതായത് രണ്ടുമാസത്തിനിടെയുണ്ടായ തകർച്ച 4000 രൂപയോളം. കഴിഞ്ഞവർഷം ഓഗസറ്റിൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 7,400 രൂപയും കുറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ എക്കാലത്തെയും ഉയരംകുറച്ച സ്വർണത്തിനിതെന്തുപറ്റി? വിലയിടിവിന്റെ കാരണങ്ങളറിയാം. 1. യുഎസ് ട്രഷറി ആദായത്തിലെ വർധന ആഗോള വിപണിയിൽ സ്വർണത്തിന്റെ പ്രഭ മങ്ങാനിടയാക്കി. സമ്പദ്ഘടനകൾ വളർച്ചയുടെ ട്രക്കിലേയ്ക്കുതിരിഞ്ഞതും വിലക്കയറ്റവും പലിശനിരക്കിലെ വർധനവുമെല്ലാം നിക്ഷേപകരെ സ്വർണത്തിൽനിന്നകറ്റി. 2. കടപ്പത്രങ്ങളിൽനിന്നുള്ള ആദായംവർധിച്ചത് സ്വർണത്തിൽനിന്ന് കളംമാറിചവിട്ടാൻ ആഗോളതലത്തിൽ നിക്ഷേപകരെ പ്രേരിപ്പിച്ചു. കൈവശംവെച്ചാൽ ആദായമൊന്നും ലഭിക്കാത്തെ സ്വർണത്തിന്റെ തിളക്കം മങ്ങാൻ അതുംകാരണമായി. 3. ഗോൾഡ് ഇടിഎഫുകളിൽനിന്ന് നിക്ഷേപകർ വൻതോതിൽ പിൻവാങ്ങിയതും വിലതകർച്ചയ്ക്ക് കാരണമായി. ഓഗസ്റ്റിലെ വിലവർധനയുടെ പ്രധാനകാരണം ഇടിഎഫിലേയ്ക്കുള്ള പണമൊഴുക്കായിരുന്നു. ഇടിഎഫിൽനിന്നുള്ള പിന്മാറ്റംതുടരുകയാണെങ്കിൽ വില ഇനിയുംതാഴാനാണ് സാധ്യത. 4. ബിറ്റ്കോയിന്റെ മൂല്യവർധന ആഗോളതലത്തിൽ സ്വർണത്തെ ബാധിച്ചു. ഡിജിറ്റൽ ഗോൾഡായി ബിറ്റ്കോയിൻ പരിണമിക്കുമോയെന്നതരത്തിൽ നിക്ഷേപലോകത്ത് ചർച്ചകൾ നടക്കുന്നുണ്ട്. പലരും ബിറ്റ്കോയിനിലേയ്ക്ക് മാറിയതിനാൽ സ്വർണം വില്പന സമ്മർദംനേരിടുകയാണ്. 5. യുഎസ് ട്രഷറി വരുമാനവും ഡോളർ കരുത്താർജിച്ചതും വൻതോതിലുള്ള സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും കോവിഡ് വാക്സിനേഷനും വിലയെ ബാധിച്ചുവെന്നുവേണം കരുതാൻ. 6. സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കുറവുവരുത്തിയത് ഇന്ത്യയിൽ നേരിയതോതിൽ വിലകുറയാൻ ഇടയാക്കി. അതേസമയം, റിസർവ് ബാങ്ക് നിരക്കിൽമാറ്റംവരുത്താത്തതും പലിശനിരക്ക് കുറഞ്ഞനിലയിൽ തുടരുന്നതും സ്വർണത്തിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3qJkVsa
via IFTTT

വിപണിയിൽ നഷ്ടംതുടരുന്നു: സെൻസെക്‌സ് 14,500ന് താഴെ

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 98 പോയന്റ് താഴ്ന്ന് 50,790ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തിൽ 14,953ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1117 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 888 ഓഹരികൾ നഷ്ടത്തിലുമാണ്. 107 ഓഹരികൾക്ക് മാറ്റമില്ല. വില്പന സമ്മർദമാണ് വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. ഹിൻഡാൽകോ, ഒഎൻജിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ജൂബിലന്റ് ഫുഡ്സ് 52 ആഴ്ചയിലെ ഉയർന്ന നിലവരത്തിലെത്തി. ഐടിസി, എൽആൻഡ്ടി, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, എസ്ബിഐ, ഗെയിൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3kbjzUD
via IFTTT

ധനലക്ഷ്മി ബാങ്ക് ഒറ്റക്കുവളരും

റിസർവ് ബാങ്കിന്റെ തിരുത്തൽ നടപടിയും (പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ) തുടർച്ചയായുണ്ടായ നേതൃമാറ്റവും മൂലം പ്രതിസന്ധിയിലായ ധനലക്ഷ്മി ബാങ്ക് ഒരു വർഷത്തിനുള്ളിൽ സുസ്ഥിര വളർച്ചയുടെ ട്രാക്കിലെത്തുമെന്ന് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായി മൂന്നാഴ്ച മുമ്പ് ചുമതലയേറ്റ മലയാളിയായ ജെ.കെ. ശിവൻ. ബാങ്കിന്റെ വളർച്ചലക്ഷ്യങ്ങളെക്കുറിച്ച് മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു. ബാങ്കിങ് രംഗത്ത് 37 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ശിവൻ എസ്.ബി.ഐ.യിൽനിന്ന് കഴിഞ്ഞ വർഷം ചീഫ് ജനറൽ മാനേജരായി വിരമിച്ച ശേഷം ലോകത്തിലെ ഏറ്റവും വലിയ കൺസൾട്ടൻസി സ്ഥാപനങ്ങളിലൊന്നായ ഏണസ്റ്റ് ആൻഡ് യങ്ങിൽ പ്രവർത്തിച്ചുവരികയായിരുന്നു. 2021 ജനുവരി 30-നാണ് ധനലക്ഷ്മി ബാങ്കിന്റെ എം.ഡി.യായി എത്തിയത്. പ്രതിസന്ധിയുടെ നടുവിലാണ് താങ്കൾ ധനലക്ഷ്മി ബാങ്കിന്റെ തലപ്പത്തെത്തിയിരിക്കുന്നത്. തുടർച്ചയായ നേതൃമാറ്റം ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ പെട്ട് ഉലയുന്ന ബാങ്കിനെ കരകയറ്റാൻ എന്തൊക്കെ നടപടികളാവും കൈക്കൊള്ളുക? ജീവനക്കാരായിരിക്കണം ഈ ബാങ്കിന്റെ നടത്തിപ്പ് നിർവഹിക്കേണ്ടത്. അവർക്ക് തീരുമാനമെടുക്കാവുന്ന കാര്യങ്ങൾ ആ തലത്തിൽത്തന്നെ തീർപ്പാക്കണം. ജീവനക്കാരുടെ നിരയിലെ ഏറ്റവും അവസാനത്തെ കണ്ണിയാണ് എം.ഡി. ഡയറക്ടർ ബോർഡിന്റെ അനുമതി വേണ്ട കാര്യങ്ങൾ മാത്രം എം.ഡി. തലത്തിലേക്ക് എത്തിയാൽ മതി. ഭരണ നിർവഹണം, റെഗുലേറ്ററി നിയമങ്ങൾ പാലിക്കുക എന്നിവയ്ക്കാവും ഡയറക്ടർ ബോർഡ് പ്രാധാന്യം നൽകുക. അങ്ങനെ സ്ഥിരത കൊണ്ടുവരാനാണ് പദ്ധതി. എം.ഡി. മുതൽ ഏതു തട്ടിലുള്ള ജീവനക്കാരും സെയിൽസ് സ്റ്റാഫിനെപ്പോലെ ജോലി ചെയ്താലേ വളർച്ചയുടെ ട്രാക്കിലേക്ക് ബാങ്കിനെ കൊണ്ടുവരാൻ കഴിയൂ. ഇടപാടുകാരെ ഒപ്പം നിർത്താൻ എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുക? ഉപഭോക്തൃ സേവനമാണ് ധനലക്ഷ്മി ബാങ്കിന്റെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടുതന്നെ ഏതു പ്രതിസന്ധി ഘട്ടത്തിലും ഉപഭോക്താക്കൾ ബാങ്കിനെ കൈവിട്ടിട്ടില്ല. ഏതൊക്കെ മേഖലകളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക? സ്വർണപ്പണയ വായ്പയിൽ വളർച്ച കൈവരിക്കുന്നുണ്ട്. അതു തുടരും. കേരളത്തിൽ കാർഷിക വായ്പയ്ക്കും തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം (എം.എസ്.എം.ഇ.) വായ്പകൾക്കും അവസരമുണ്ട്. ഭവന വായ്പയാണ് സാധ്യതയുള്ള മറ്റൊരു മേഖല. ഇവയ്ക്കൊപ്പം, എ., എ.എ. റേറ്റിങ് ഉള്ള കോർപ്പറേറ്റുകൾക്ക് 50 കോടി മുതൽ 100 കോടി രൂപ വരെയുള്ള ഹ്രസ്വകാല വായ്പ നൽകാനും പദ്ധതിയുണ്ട്. ആറു മാസം വരെയുള്ള വായ്പകളായിരിക്കും അവർക്ക് അനുവദിക്കുക. കാര്യമായ നഷ്ടസാധ്യതയില്ലാതെ തന്നെ ലോൺ ബുക്ക് വിപുലീകരിക്കാൻ ഇത് സഹായിക്കും. നിക്ഷേപങ്ങളുടെ കാര്യത്തിൽ എന്തൊക്കെയാണ് ലക്ഷ്യങ്ങൾ? വായ്പ-നിക്ഷേപ അനുപാതം 60 ശതമാനം എന്ന ഉയർന്ന നിലയിലാണ്. കുറഞ്ഞ ചെലവുള്ള കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ടുകൾ (കാസ) ആണ് മൊത്തം നിക്ഷേപത്തിന്റെ 32 ശതമാനവും. അനുകൂലമായ ഈ ഘടകം ഇനിയും മെച്ചപ്പെടുത്താൻ ശ്രമിക്കും. അതിനൊപ്പം, സാലറി അക്കൗണ്ടുകൾ വിപുലീകരിക്കാൻ പദ്ധതിയുണ്ട്. കിട്ടാക്കടം മൂലമുള്ള പ്രതിസന്ധി നീങ്ങിയോ? മൊത്തം കിട്ടാക്കടം വായ്പയുടെ 5.78 ശതമാനം എന്ന താരതമ്യേന സുരക്ഷിതമായ നിലയിലാണ്. മാത്രമല്ല, കിട്ടാക്കടത്തിന്റെ 92 ശതമാനത്തിനും വകയിരുത്തൽ നടത്തിയിട്ടുണ്ട്. കിട്ടാക്കടമായ വായ്പകളിൽ ഭൂരിഭാഗത്തിനും ഈടും ലഭിച്ചിട്ടുള്ളതാണ്. അതിനാൽ തിരിച്ചുപിടിക്കാൻ അവസരം കൂടുതലാണ്. ബാങ്കിൽ മധ്യനിര നേതൃത്വമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കില്ലേ? ബാങ്കിൽ എം.ഡി. കഴിഞ്ഞാൽ രണ്ടാമനില്ലെന്നതു ശരിയാണ്. എക്സിക്യുട്ടീവ് ഡയറക്ടർമാരോ മുഴുവൻ സമയ ഡയറക്ടർമാരോ ഇല്ലാത്ത ബാങ്കാണ് ഇത്. അത്തരം പ്രശ്നങ്ങൾ വഴിയേ പരിഹരിക്കാൻ ശ്രമിക്കും. ബാങ്കിലെ ഓരോ ഡിപ്പാർട്ട്മെന്റിലും വരും തലമുറ നേതൃത്വത്തെ വളർത്തിയെടുക്കും. നിലവിൽ ഇരുനൂറോളം ജീവനക്കാരുടെ കുറവുണ്ട്. അടുത്ത ഒരു വർഷത്തിനുള്ളിൽ ഈ ഒഴിവുകൾ നികത്തുകയും ശക്തമായ മധ്യനിര കെട്ടിപ്പടുക്കുകയും ചെയ്യും. വൻകിട ഓഹരി നിക്ഷേപകരിൽ പലർക്കും മുടക്കിയ തുകയ്ക്ക് കാര്യമായ നേട്ടം കിട്ടിയിട്ടില്ല എന്ന പരിഭവമുണ്ട്? റിസർവ് ബാങ്കിന്റെ പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ, തുടർച്ചയായുള്ള നേതൃമാറ്റം എന്നിവ മൂലം കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി വളർച്ച മുരടിച്ചുനിൽക്കുകയാണ്. കഴിഞ്ഞ ഏതാനും പാദങ്ങളായി ലാഭമുണ്ടാക്കുന്നുണ്ടെങ്കിലും ലാഭവീതം നൽകാനായിട്ടില്ല. അടുത്ത സാമ്പത്തിക വർഷം അത് നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതോടെ ഓഹരി ഉടമകളുടെ താത്പര്യം സംരക്ഷിക്കപ്പെടും. ബാങ്കിങ് രംഗത്ത് സംയോജനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും ചെറിയ ബാങ്കുകളിലൊന്നായ ധനലക്ഷ്മി ബാങ്കിനെ മറ്റാരെങ്കിലും ഏറ്റെടുക്കാൻ സാധ്യതയുണ്ടോ? പ്രതിസന്ധികളിൽനിന്ന് കരകയറി ഒറ്റയ്ക്ക് വളരാനാണ് പദ്ധതി. അതിനാൽ, ലയനങ്ങളും ഏറ്റെടുക്കലുകളുമൊന്നും ധനലക്ഷ്മി ബാങ്കിന്റെ അജൻഡയിൽ ഇപ്പോൾ ഇല്ല. സുസ്ഥിര വളർച്ചയുടെ പാതയിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ തന്നെ ബാങ്കിന് എത്താൻ സാധിക്കും. roshan@mpp.co.in

from money rss https://bit.ly/2ZCLcwy
via IFTTT

ഐ.പി.ഒ വിപണിയിലേയ്ക്ക് വരുന്നു ഈ നായിക

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ഓൺലൈൻ സൗന്ദര്യവർധക ഉത്പന്ന വിപണി പിടിച്ചടക്കിയ നൈക ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് രംഗത്തെ രണ്ടു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി ഫാൽഗുനി നയ്യാർ 2012-ൽ തുടക്കം കുറിച്ച ഓൺലൈൻ ബ്യൂട്ടി റീട്ടെയ്ലറായ നൈകയാണ് പ്രാഥമിക ഓഹരി വില്പനയിലൂടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്കിനു കീഴിലുള്ള ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ഫാൽഗുനി ജോലി രാജിെവച്ചാണ് നൈകയ്ക്ക് തുടക്കം കുറിച്ചത്. 2020-ൽ കമ്പനിയുടെ മൂല്യം 100 കോടി ഡോളർ പിന്നിട്ടതോടെ യൂണികോൺ പദവിയിലെത്തി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത 100 കോടി ഡോളറിനു മുകളിൽ മൂല്യമുള്ള കമ്പനികളെയാണ് യൂണികോൺ എന്നു വിശേഷിപ്പിക്കുന്നത്. ഇന്ന് ഓൺലൈൻ സ്റ്റോറിനു പുറമെ, 76 ഓഫ്ലൈൻ സ്റ്റോറുകളുമുണ്ട്.

from money rss https://bit.ly/3ukp9sD
via IFTTT