121

Powered By Blogger

Wednesday, 19 May 2021

മെറ്റൽ സൂചികയിൽ തിരുത്തൽ: ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തോടെ തുടക്കം

മുംബൈ: നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും സൂചികകൾ താമസിയാതെ നഷ്ടത്തിലായി. ആഗോള വിപണികളിലെ സമ്മർദമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 159 പോയന്റ് നേട്ടത്തിൽ 50,061.76ലും നിഫ്റ്റി 30 പോയന്റ് ഉയർന്ന് 15,060ലുമാണ് വ്യാപാരം ആരംഭിച്ചത്. അല്പ സമയത്തിനകം നഷ്ടത്തിലാകുകയുംചെയ്തു. നിഫ്റ്റി മെറ്റൽ സൂചിക മൂന്നുശതമാനം നഷ്ടംനേരിട്ടു. ടൈറ്റാൻ, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ബജാജ് ഓട്ടോ, എസ്ബിഐ, മാരുതി സുസുകി, ഐടിസി, ബജാജ് ഫിൻസർവ്, എൻടിപിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലാണ്. ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഒഎൻജിസി, സൺ ഫാർമ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബോഷ്, സീ എന്റർടെയ്ൻമെന്റ്, എച്ച്പിസിഎൽ, ബ്രൂക്ക്ഫീൽഡ് ഇന്ത്യ, ടോറന്റ് പവർ ഉൾപ്പടെ 32 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ox6aZc
via IFTTT

ഇതരശാഖകളിൽനിന്ന് പണം പിൻവലിക്കാൻ ഇളവുമായി എസ്.ബി.ഐ.

മുംബൈ: കോവിഡ് മഹാമാരി ബാങ്കിങ് മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബാങ്ക് ശാഖകളിൽനിന്ന് പണം പിൻവലിക്കുന്നതിൽ ഇളവുകളുമായി എസ്.ബി.ഐ. അക്കൗണ്ടുടമകൾക്ക് ഇതരശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി ഉയർത്തിയതാണ് പ്രധാന മാറ്റം. ഇതനുസരിച്ച് അക്കൗണ്ടുടമകൾക്ക് ചെക്ക് ഉപയോഗിച്ച് മറ്റുശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി 50,000 രൂപയിൽനിന്ന് ഒരു ലക്ഷമാക്കി ഉയർത്തി. ബാങ്കിലെ പിൻവലിക്കൽ ഫോം ഉപയോഗിച്ച് മറ്റുശാഖകളിൽനിന്ന് പിൻവലിക്കാവുന്ന പരിധി 5000 രൂപയിൽനിന്ന് 25000 രൂപയായും വർധിപ്പിച്ചു. മറ്റുശാഖകളിൽ ചെക്ക് ഉപയോഗിച്ച് തേർഡ് പാർട്ടികൾക്ക് പണം പിൻവലിക്കാൻ അനുമതി നൽകിയതാണ് മറ്റൊരു മാറ്റം. പരമാവധി 50,000 രൂപ വരെയാണ് ഇത്തരത്തിൽ പിൻവലിക്കാനാവുക. നേരത്തേ തേർഡ് പാർട്ടികൾക്ക് ഇത്തരത്തിൽ പണം പിൻവലിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവരുടെ തിരിച്ചറിയൽ വിവരങ്ങൾ പരിശോധിച്ച് രേഖകൾക്കൊപ്പം സൂക്ഷിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ 2021 സെപ്റ്റംബർ 30 വരെയായിരിക്കും ഇളവുകൾ.

from money rss https://bit.ly/3v3kTxF
via IFTTT

നിഫ്റ്റി 15,000ത്തിൽ പിടിച്ചുനിന്നു: സെൻസെക്‌സ് 290 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം അപ്രത്യക്ഷമാക്കി സൂചികകൾ. ധനകാര്യം, ലോഹം എന്നീ വിഭാഗം ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. കോവിഡ് ബാധിച്ചുള്ള പ്രതിദിന മരണനിരക്ക് റെക്കോഡിലെത്തിയതും ആഗോള തലത്തിലെ വിലക്കയറ്റ ഭീഷണിയുമാണ് സൂചികകളുടെ കരുത്തുചോർത്തിയത്. സെൻസെക്സ് 290.69 പോയന്റ് നഷ്ടത്തിൽ 49,902.64ലിലും നിഫ്റ്റി 77.90 പോയന്റ് താഴ്ന്ന് 15,030.20ലുമണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1734 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1249 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ജെഎസ്ഡബ്ല്യു സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. കോൾ ഇന്ത്യ, സിപ്ല, സൺ ഫാർമ, യുപിഎൽ, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്റൽ സൂചികകളിൽ നിഫ്റ്റി ഫാർമ ഒരുശതമാനം ഉയർന്നു. മറ്റൽ സൂചിക ഒരുശതമാനം താഴുകയുംചെയ്തു. ഓട്ടോ, ബാങ്ക്, ഇൻഫ്ര ഓഹരികൾ സമ്മർദംനേരിട്ടു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty manages to hold 15K amid weakness, Sensex falls 290 pts.

from money rss https://bit.ly/33V9VhA
via IFTTT

കോവിഡ് ബാധിച്ച്‌ മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് ഏഴ് ലക്ഷം രൂപവരെ ലഭിക്കും

കോവിഡിന്റെ രണ്ടാംതരംഗം നിരവധി ജീവനുകളാണ് അപഹരിച്ചത്. പ്രതിദിന മരണനിരക്ക് 4,500 കടന്നിരിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായിരിക്കെ മരിച്ച വ്യക്തികളുടെ ആശ്രതർക്ക് 2.5 ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപവരെ ലഭിക്കാൻ അർഹതയുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ അംഗമായവർക്കാണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്(ഇഡിഎൽഐ)സ്കീംവഴി ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ ഏപ്രിലിലാണ് പദ്ധതി പ്രകാരമുള്ള പരമാവധി ആനുകൂല്യതുക ആറു ലക്ഷത്തിൽനിന്ന് ഏഴ് ലക്ഷമായി ഉയർത്തിയത്. പദ്ധതിയെക്കുറിച്ചറിയാം സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 1976ലാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കായി പദ്ധതി അവതരിപ്പിച്ചത്. സ്കീമിൽ ചേരുന്നതിന് ജീവനക്കാരൻ ഒരു രൂപപോലം ചെലവാക്കേണ്ടതില്ല. തൊഴിലാളിക്കുവേണ്ടി തൊഴിലുടമായാണ് ചെറിയതുക പ്രീമിയമായി നൽകുന്നത്. എങ്ങനെ അപേക്ഷിക്കാം ക്ലെയിമിനായി നോമിനി അപേക്ഷ ഫോം 15 IF നൽകണം. അപേക്ഷ പൂരിപ്പിച്ച് ഒപ്പിട്ട് തൊഴിലുടമ സർട്ടിഫൈചെയ്താണ് നൽകേണ്ടത്. നോമിനിയില്ലെങ്കിൽ നിയമപ്രകാരമുള്ള അവകാശികളാണ് അപേക്ഷ നൽകേണ്ടത്. തൊഴിലുടമ നിലവിൽ ഇല്ലെങ്കിലോ സർട്ടിഫിക്കേഷൻ ലഭിക്കാതിരിക്കുകയോചെയ്താൽ ബാങ്ക് മാനേജർ, ഗസറ്റഡ് ഓഫീസർ, മജിസ്ട്രേറ്റ്, എംപി, എംഎൽഎ തുടങ്ങിയവർ അറ്റസ്റ്റ്ചെയ്താലും മതി. നിശ്ചിത സമയത്തിനകം അപേക്ഷ നൽകണമെന്ന് വ്യവസ്ഥയൊന്നുമില്ല. ക്ലെയിം നിഷേധിക്കില്ല പദ്ധതി പ്രകാരം ക്ലെയിം ഒഴിവാക്കില്ല. ജോലി സമയത്തോ ജിലിയിലല്ലാത്ത സമയത്തോ മരിച്ചാലും ക്ലെയിം ലഭിക്കും. പദ്ധതിയിൽ അംഗമായി ഒരുവർഷം കഴിഞ്ഞാൽ മാത്രമെ നേരത്തെ ക്ലെയിം ലഭിക്കുമായിരുന്നുള്ളൂ. നിലവിൽ അത് ഒരുദിവസമാക്കി കുറച്ചിട്ടുണ്ട്. ഇപിഎഫിൽ മുടങ്ങാതെ വിഹിതം അടച്ചുകൊണ്ടിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്കെല്ലാം ആനുകൂല്യത്തിന് അർഹതയുണ്ട്.

from money rss https://bit.ly/2S7FGRU
via IFTTT

ചെമ്പിന്റെ വിലയിൽ സർവകാല റെക്കോഡ്: ഇതര ലോഹങ്ങൾക്കും വില വർധിക്കുമോ?

ചെമ്പിന്റെ വില ഒരുവർഷത്തിനിടയിൽ ഇരട്ടിയായിട്ടുണ്ട്. ഹരിത ഊർജ്ജത്തിലേക്കുള്ള ലോകത്തിന്റെ മാറ്റത്തിൽ ചെമ്പിന് നിർണായക പ്രാധാന്യമുണ്ടാകുമെന്ന പ്രതീക്ഷയാണ് വില വർധനയ്ക്കുകാരണം. കോവിഡിന്റെ പ്രതികൂല ഫലങ്ങളിൽനിന്ന് ലോക സാമ്പത്തികരംഗം തിരിച്ചുവരുന്നതിന്റെ സൂചനകൾ കാണിക്കുന്നതും നിക്ഷേപകർക്ക് ചെമ്പിലുളള വിശ്വാസം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം വുഹാനിൽ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടപ്പോൾ വിലകൾ നാലുവർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു. എന്നാൽ സാമ്പത്തിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ വിവിധ കേന്ദ്ര ബാങ്കുകൾ കൈക്കൊണ്ട നടപടികൾ വിലകൾ റെക്കോഡ് നിലവാരത്തിലെത്താൻ സഹായിച്ചു. കഴിഞ്ഞവാരം ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ഒരു ടൺ ചെമ്പിന്റെ വില 10600 ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷത്തെ താഴ്ചയെ അപേക്ഷിച്ച് 120 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. ഷാങ്ഹായ്, കോമെക്സ്, എംസിഎക്സ് എന്നിവിടങ്ങളിലും ഇതേ പ്രവണതയാണു ദൃശ്യമായത്. കാർബൺ പുറന്തള്ളുന്നത് പരമാവധി കുറയ്ക്കാൻ ആഗോള തലത്തിൽനടക്കുന്ന ശ്രമങ്ങളുടെ പാശ്ചാത്തലത്തിൽ ഭാവിയിൽ ചെമ്പിന് വൻതോതിൽ ഡിമാന്റുണ്ടാകുമെന്നാണ് നിക്ഷേപകർ കരുതുന്നത്. ചുവപ്പുരാശിയുള്ള ഈ വ്യാവസായിക ലോഹം പ്രധാനമായും ഉപയോഗിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളിലാണ്. അവയുടെ ഡിമാന്റ് പരമ്പരാഗത വാഹനങ്ങളേക്കാൾ നാലു മടങ്ങ് ഉയരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇലക്ട്രിക്കൽ വാഹനങ്ങളുടെ ചാർജ്ജിംഗ് കേന്ദ്രങ്ങളിലും കൂടിയ തോതിൽ ചെമ്പ് ആവശ്യമുണ്ട്. ചെമ്പിന്റെ വിലയിൽ വൻതോതിലുണ്ടായ കുതിപ്പ് ചൈനയുടെ മുൻകൈയിൽ മാത്രം ഉണ്ടായതല്ല. യുഎസ്, ജർമ്മനി, ജപ്പാൻ തുടങ്ങിയ വ്യാവസായിക സമ്പദ്വ്യവസ്ഥകളിലുണ്ടായ വീണ്ടെടുപ്പം ഈ പ്രവണതയെ സഹായിച്ചിട്ടുണ്ട്. എന്നാൽ ആവശ്യത്തിനനുസരിച്ച് വിതരണംനടത്താൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. പുതിയ ഖനികൾ കണ്ടെത്താനുള്ള പ്രയാസവും പുതിയവ വികസിപ്പിച്ച് ഉൽപാദന ക്ഷമമാക്കാനുള്ള ബുദ്ധിമുട്ടും നിലനിൽക്കുന്നു. ഘന വ്യവസായത്തിലും ഇലക്ട്രിക്കൽ മാനുഫാക്ചറിംഗ് രംഗങ്ങളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ചെമ്പ് ആഗോള സാമ്പത്തികരംഗത്തെ പ്രവണതകളുടെ സൂചകമായി കണക്കാക്കപ്പെടുന്നു. ചെമ്പിനു പിന്നാലെ അലുമിനിയവും കുതിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ശക്തമായ വ്യാപാര കണക്കുകളും വ്യാവസായിക പ്രവർത്തനങ്ങളിലുണ്ടായ വർധനയും അലുമിനിയത്തിന്റെ ഡിമാന്റ് വർധിപ്പിച്ചിട്ടുണ്ട്. വിതരണരംഗത്തെ സമ്മർദ്ദവും അലുമിനിയത്തിന് ഗുണകരമായിത്തീർന്നു. കാർബൺ വിന്യാസം കുറയ്ക്കാനുള്ള ചൈനയുടെശ്രമം സമീപഭാവിയിൽ അലുമിനിയത്തിന്റെ വിതരണവും സമ്മർദ്ദത്തിലാക്കും. ഇത് വില വർധനവിന് അനുകൂലമാണ്. ചരക്കുകടത്തിലും ഗതാഗതച്ചിലവിലും ഉണ്ടായ വർധനയും വില ഉയർത്താൻ സഹായിച്ചിട്ടുണ്ട്. ചൈനയും ഓസ്ട്രേലിയയും തമ്മിലുണ്ടായ തർക്കവും ആഗോള അലുമിനിയം വിപണിയെ ബാധിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ അലുമിനിയം വാങ്ങുന്ന രാജ്യമാണ് ചൈന. അലുമിനിയം ഉൽപാദനത്തിനുള്ള അസംസ്കൃത വസ്തുക്കൾ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് ഓസ്ട്രേലിയയുമാണ്. എന്നാൽ ഈയവും സിങ്കും ഇന്നത്തെ മുൻനിര ഉൽപന്നങ്ങളുടെ വൃത്തത്തിലേക്കു കടക്കാനിടയില്ല. രണ്ടു ലോഹങ്ങളും ആവശ്യത്തിലധികം കെട്ടിക്കിടപ്പുണ്ട് എന്നതാണ് കാരണം. ലെഡ് ആന്റ് സിങ്ക് സ്റ്റഡി ഗ്രൂപ്പിന്റെ കണക്കനുസരിച്ച് 2021ൽ സംസ്കരിച്ച സിങ്കിന്റെ ആഗോള വിതരണം ഡിമാന്റിനേക്കാൾ 3,53,000 ടൺ അധികമായിരിക്കും. ലെഡിന്റെ വിതരണമാകട്ടെ ഡിമാന്റനേക്കാൾ 96,000 ടൺ കൂടുതലും ആവും. മറ്റു ലോഹങ്ങളുടെ കുതിപ്പിനു സഹായകമായിത്തീർന്ന ഇലക്ട്രിഫിക്കേഷൻ, ഡീകാർബണൈസേഷൻ പ്രവർത്തനങ്ങളിൽ ഇവയ്ക്കു വലിയ പങ്കാളിത്തമില്ല. ചൈനയിൽ നിന്നുള്ള ഡിമാന്റിന്റെ കുറവ് സിങ്ക്, ഈയം വിലകളുടെകാര്യം പരുങ്ങലിലാക്കുന്നു. സംസ്കരിച്ച സിങ്കിന്റെ ഇറക്കുമതി ചൈനയിൽ കഴിഞ്ഞവർഷം 6 ശതമാനം കുറഞ്ഞു. തുടർച്ചയായി രണ്ടാം വർഷമായിരുന്നു ഈ കുറവ്. സംസ്കരിച്ച ഈയത്തിന്റെ ഇറക്കുമതിയും കഴിഞ്ഞ രണ്ടുവർഷമായി ഇടിഞ്ഞിട്ടുണ്ട്. പല രാജ്യങ്ങളിലേയും ഹരിത ഊർജ്ജ പ്രസ്ഥാനങ്ങൾ ഈയത്തിന്റെ ഡിമാന്റിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. പരമ്പരാഗത എഞ്ചിനുകൾ ഇലക്ട്രിക് എഞ്ചിനുകളിലേക്കു നടത്തിയ മാറ്റത്തിൽ ഏറ്റവും കൂടുതൽ നഷ്ടം പറ്റിയത് ഈയത്തിനാണ്. മാനുഫാക്ചറിംഗ് രംഗത്തെ ആഗോള വീണ്ടെടുപ്പിൽ അടിസ്ഥാന ലോഹങ്ങൾക്കു പൊതുവേ ഗുണം ഉണ്ടായിട്ടുണ്ടെങ്കിലും ചെമ്പിനും അലുമിനിയത്തിനും സാധിച്ചതുപോലെ നിക്ഷേപകരുടെ ആവേശം ഉണർത്താൻ സിങ്കിനും ഈയത്തിനുംകഴിഞ്ഞിട്ടില്ല. ഉൽപന്നങ്ങൾ വാങ്ങാനുള്ള ചൈനയുടെ ത്വരയും ആഗോള സാമ്പത്തിക രംഗത്തെ ശുഭാപ്തിയും സമീപ ഭാവിയിലും അടിസ്ഥാന ലോഹങ്ങൾക്കു ഗുണകരമാകും. (ജിയജിത് ഫിനാന്ഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3wiPmIo
via IFTTT

ചൈനയും വിലക്കി: ബിറ്റ്‌കോയിന്റെ മൂല്യം 38,000 ഡോളറിലേയ്ക്ക് കൂപ്പുകുത്തി

ടെസ് ല സിഇഒ ഇലോൺ മസ്കിന്റെ ട്വീറ്റ് പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴും ബിറ്റ്കോയിന്റെ തകർച്ച തുടരുന്നു. ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിൻബെസിന്റെ ഡാറ്റ പ്രകാരം മെയ് 19ന് ബുധനാഴ്ച 11.30ന് ബിറ്റ്കോയിന്റെ വ്യാപാരം നടന്നത് 38,570.90 ഡോളറിലാണ്. 2021 ഫെബ്രുവരിക്കുശേഷം ഇതാദ്യമായാണ് ഇത്രയും മൂല്യതകർച്ചയുണ്ടാകുന്നത്. കഴിഞ്ഞമാസം 64,895 ഡോളർവരെ മൂല്യമുയർന്നിരുന്നു. ബിറ്റ്കോയിനെ വാനോളം പുകഴ്ത്തിയ മസ്ക് നയം വ്യക്തമാക്കിയതോടെയാണ് തകർച്ചതുടങ്ങിയത്. സങ്കീർണമായ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ബിറ്റ്കോയിൻ സൃഷ്ടിക്കാൻ വൻതോതിൽ വൈദ്യുതി ഉപയോഗിക്കേണ്ടിവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചാണ് മസ്ക് ട്വീറ്റ് ചെയ്തത്. ക്രിപ്റ്റോ കറൻസി നിരോധനവുമായി ബന്ധപ്പെട്ട് ചൈനയുടെ നിലപാടുകൂടി പുറത്തുവന്നതോടെ ബിറ്റ്കോയിൻ സമ്മർദത്തിലായി. ചൈനയുടെ വിലക്ക് ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിൽനിന്ന് ധനകാര്യ സ്ഥാപനങ്ങളെയും പണമിടപാട് സ്ഥാപനങ്ങളെയും ചൈന വിലക്കിയതാണ് ഏറ്റവുംപുതിയ വാർത്ത. ക്രിപ്റ്റോകറൻസികളിലൂടെയുള്ള ഊഹക്കച്ചവടത്തിനെതിരെ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുകുയും ചെയ്തിട്ടുണ്ട്. അതിവേഗത്തിൽ വളരുന്ന ഡിജിറ്റൽ കറൻസികളെ നിയന്ത്രിക്കാനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമാണിത്. ധനകാര്യസ്ഥാപനങ്ങളും ഓൺലൈൻ പണമിടപാട് സ്ഥാപനങ്ങളും ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ, ട്രേഡിങ്, ക്ലിയറിങ്, സെറ്റിൽമെന്റ് ഉൾപ്പടെ ഒരുസേവനവും നൽകരുതെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. നാഷണൽ ഇന്റർനെറ്റ് ഫിനാൻസ് അസോസിയേഷൻ ഓഫ് ചൈന, ചൈന ബാങ്കിങ് അസോസിയേഷൻ, പെയ്മെന്റ് ആൻഡ് ക്ലിയറിങ് അസോസിയേഷൻ ഓഫ് ചൈന എന്നിവയുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്ചെയ്തു.

from money rss https://bit.ly/3f09qt7
via IFTTT

Tuesday, 18 May 2021

ആക്‌സിസ് ബാങ്കിന്റെ 3.5 കോടി ഓഹരികൾ സർക്കാർ വിറ്റഴിക്കും: ലക്ഷ്യം 4,000 കോടി

സർക്കാരിന്റെ കൈവശമുള്ള ആക്സിസ് ബാങ്കിന്റെ1.95ശതമാനം ഓഹരികൾ വിറ്റ് 4,000 കോടി രൂപ സമാഹരിക്കും. ഓഫർ ഫോർ സെയിൽവഴിയായിരിക്കും വില്പന. ഓഹരിയൊന്നിന് 680 രൂപ നിരക്കിൽ 3.5കോടി ഓഹരികളാണ് സർക്കാർ വിൽക്കുന്നത്. 2018ലെ കണക്കുപ്രകാരം 9.56ശതമാനം ഓഹരികളായിരുന്നു സർക്കാരിന് ആക്സിസ് ബാങ്കിലുണ്ടായിരുന്നത്. 2021 മാർച്ച് 31ആയപ്പോഴേയ്ക്കും ഇത് 3.45ശതമാനമായി കുറഞ്ഞിരുന്നു. റിപ്പോർട്ട് പുറത്തുവന്നതോടെ ആക്സിസ് ബാങ്കിന്റെ ഓഹരി വില 1.32ശതമാനം താഴ്ന്നു. ഒരുവർഷത്തിനിടെ 115ശതമാനമണ് ഓഹരിയിലെ നേട്ടം. നിക്ഷേപ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും ചെറുകിട നിക്ഷേപകർക്ക് വ്യാഴാഴ്ചയും ഓഹരി വാങ്ങാൻ അവസരമുണ്ട്. പൊതുമേഖലയിലെ കമ്പനികളുടെ ഉൾപ്പടെ ഓഹരി വിറ്റഴിച്ച് നടപ്പ് സാമ്പത്തികവർഷം 1.75 ലക്ഷംകോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ട് പൊതുമേഖല ബാങ്കുകളും ജനറൽ ഇൻഷുറൻസ് കമ്പനിയും സ്വകാര്യവത്കരിക്കാനും എൽഐസിയുടെ മെഗാ ഐപിഒ പ്രഖ്യാപിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. Government to sell 1.95% stake in Axis Bank to raise Rs 4,000 cr

from money rss https://bit.ly/2QAQKa4
via IFTTT

സെൻസെക്‌സിൽ നഷ്ടത്തോടെ തുടക്കം: മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളിൽ കുതിപ്പ്‌

മുംബൈ: രണ്ടുദിവസത്തെ മികച്ച നേട്ടത്തിനുശേഷം വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 113 പോയന്റ് താഴ്ന്ന് 50,080ലും നിഫ്റ്റി 32 പോയന്റ് നഷ്ടത്തിൽ 15,075ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ്. മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവന്നതോടെ ടാറ്റ മോട്ടോഴ്സ് ഓഹരി അഞ്ചുശതമാനം ഇടിയുകയുംചെയ്തു. നിഫ്റ്റി സൂചികകളിൽ ഫാർമ നേട്ടമുണ്ടാക്കിയപ്പോൾ ഓട്ടോ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം നേട്ടത്തിലുമാണ്. ഐഒസി, ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ്, ജെ.കെ ടയർ തുടങ്ങി 25 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ypjP9c
via IFTTT

കോവിഡ് രണ്ടാം തരംഗം:ഉപഭോഗത്തെയും തൊഴിലിനെയും ബാധിച്ചതായി ആർ.ബി.ഐ.

മുംബൈ: കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ച പ്രതിസന്ധിയും വിവിധ സംസ്ഥാനങ്ങളിലെ ലോക്ഡൗണുകളും രാജ്യത്തെ ഉപഭോഗത്തെയും തൊഴിൽ ലഭ്യതയെയും ബാധിച്ചതായി റിസർവ് ബാങ്ക്. മേയിൽ പുറത്തിറക്കിയ ആർ.ബി.ഐ. ബുള്ളറ്റിനിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ വലിയ അളവിൽ തടസ്സപ്പെട്ടിട്ടുണ്ട്. 2021 ഏപ്രിൽ-മേയ് മാസങ്ങളിൽ രാജ്യത്തെ പ്രധാന സാമ്പത്തിക സൂചകങ്ങൾ താഴ്ന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോവിഡിന്റെ രണ്ടാംവ്യാപനത്തിൽ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഉപഭോഗമേഖലയിലാണ്. ഗതാഗത സംവിധാനങ്ങൾ പരിമിതമായി. ആളുകൾ പണം ചെലവഴിക്കുന്നത് കരുതലോടെയാക്കി. ഇതാണ് ഉപഭോഗത്തെ ബാധിച്ചത്. അതേസമയം, അവശ്യവസ്തുക്കളുടെ വിതരണത്തെ നിയന്ത്രണങ്ങൾ കാര്യമായി ബാധിച്ചിട്ടില്ല. കോവിഡ് രണ്ടാമതും പടർന്നത് 2021-'22 സാമ്പത്തികവർഷത്തെ ആദ്യ പാദത്തിന്റെ പകുതിയിൽ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ വേഗം കുറച്ചതായും ആർ.ബി.ഐ. പറയുന്നു. എന്നാൽ, നിലവിൽ ലഭ്യമായ സൂചനകൾ പ്രകാരം മുൻവർഷത്തെ അത്ര നഷ്ടം ഇത്തവണ ഉണ്ടായിട്ടില്ലെന്നത് ആശ്വാസമാണ്. കോവിഡ്വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ പുതിയ തൊഴിലവസരങ്ങളും കുറച്ചു. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ ബാലൻസ് ഷീറ്റ് 2020-'21 സാമ്പത്തികവർഷത്തിന്റെ രണ്ടും മൂന്നും പാദങ്ങളിൽ കുറഞ്ഞ തോതിലെങ്കിലും വളർച്ച രേഖപ്പെടുത്തിയിരുന്നു. വിപണിയിലെ പണലഭ്യതയിൽ ഇത്തരം സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. അതുകൊണ്ടുതന്നെ ഈ മേഖലയുടെ വളർച്ച സമ്പദ് വ്യവസ്ഥയിൽ നിർണായകമാണെന്നും ആർ.ബി.ഐ. സൂചിപ്പിക്കുന്നു.

from money rss https://bit.ly/2QucO62
via IFTTT

സെൻസെക്‌സ് 613 പോയന്റ് കുതിച്ചു: നിഫ്റ്റി 15,100ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ ചൊവാഴ്ച വ്യാപാരം അവസാനിപ്പിച്ചത് മികച്ചനേട്ടത്തോടെ. സെൻസെക്സ് 50,200നടുത്തെത്തി. നിഫ്റ്റിയാകട്ടെ 15,100ഉം കടന്നു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണംകുത്തനെ കുറഞ്ഞതും വാക്സിൻ നിർമാണത്തിനായി കൂടുതൽ കമ്പനികൾ രംഗത്തെത്തിയേക്കുമെന്ന വാർത്തകളുമാണ് വിപണിയെ സ്വാധീനിച്ചത്. 613 പോയന്റാണ് സെൻസെക്സിലെ നേട്ടം. 50,193.33ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 185 പോയന്റ് ഉയർന്ന് 15,108.10ലുമെത്തി. ബിഎസ്ഇ മിഡ്ക്യാപ് 1.87ശതമാനവും സ്മോൾ ക്യാപ് സൂചിക 1.28ശതമാനവും ഉയർന്നു. ഓട്ടോ സൂചിക 3.19ശതമാനവും ക്യാപിറ്റൽ ഗുഡ്സ്, കൺസ്യൂമർ ഡ്യൂറബിൾസ്, പവർ തുടങ്ങിയ സെക്ടറുകൾ രണ്ടുശതമാനംവീതവും നേട്ടമുണ്ടാക്കി. അതേസമയം, ബിഎസ്ഇ ടെലികോം 1.66ശതമാനവും എഫ്എംസിജി 0.37ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടൈറ്റാൻ, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ്, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ഐടിസി, കോൾ ഇന്ത്യ, ഡിവീസ് ലാബ്, യുപിഎൽ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex adds 613 pts; Nifty ends above 15,100

from money rss https://bit.ly/3ymRIrc
via IFTTT

രാജ്യത്തും സ്‌പോട് ഗോൾഡ് എക്‌സ്‌ചേഞ്ച്: ആഗോള വിപണിയുടെ ഭാഗമാകാൻ അവസരം

ആഗോള സ്വർണവിപണിയിൽ ഇടപെടാൻ രാജ്യത്തെ നിക്ഷേപകർക്കും അവസരം ലഭിച്ചേക്കും. രാജ്യത്ത് വൈകാതെ സ്പോട് ഗോൾഡ് എക്സ്ചേഞ്ച് സ്ഥാപിക്കാനാണ് മാർക്കറ്റ് റെഗുലേറ്ററായ സെബി തയ്യാറെടുക്കുന്നത്. വ്യക്തികൾ ഉൾപ്പടെയുള്ള ചെറുകിട നിക്ഷേപകർ, ബാങ്കുകൾ, വിദേശ നിക്ഷേപകർ, ജുവല്ലറികൾ എന്നിവർക്കെല്ലാം നിർദിഷ്ട സ്പോട് ഗോൾഡ് എക്സ്ചേഞ്ചിൽ വ്യാപാരം നടത്താൻ കഴിയും. ഓഹരി വിപണിയിലേതുപോലെ ട്രേഡ് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ട്രേഡ് ചെയ്യേണ്ട യൂണിറ്റുകൾ ഇലക്ട്രോണിക് ഗോൾഡ് രസീത്(ഇജിആർ)എന്നപേരിലാകും അറിയപ്പെടുക. എക്സ്ചേഞ്ചിന്റെ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവരോട് സെബി നിർദേശങ്ങൾ ആരാഞ്ഞിട്ടുണ്ട്. ആഗോളതലത്തിൽ സ്വർണ ഉപഭോഗത്തിൽ രണ്ടാംസ്ഥാനമാണ് ഇന്ത്യക്കുള്ളതെങ്കിലും ആഗോള വിലയെ സ്വാധീനിക്കാൻ ഇതുവരെകഴിഞ്ഞിരുന്നില്ല. വാർഷിക ഡിമാൻഡ് 800-900 ടൺ ആണ്. ഉപഭോഗത്തിന്റെകാര്യത്തിൽ ചൈനയ്ക്കാണ് ഒന്നാംസ്ഥാനം. സ്പോട് ഗോൾഡ് വ്യാപാരം തുടങ്ങുന്നതോടെ വിനിമയം കാര്യക്ഷമമാകും. സുതാര്യമായ വിലനിർണയം, ഗുണനിലവാരം ഉറപ്പാക്കൽ, സാമ്പത്തിക വിപണിയിലെ സമന്വയം, സ്വർണത്തിന്റെ പുനരുപയോഗം എന്നിവയ്ക്ക് തീരുമാനം ഗുണകരമാകും.

from money rss https://bit.ly/3uWZuX1
via IFTTT

Monday, 17 May 2021

സ്‌മോൾ ക്യാപ് ഫണ്ടുകൾ നൽകിയത് 100%ലേറെ ആദായം: നിങ്ങൾ നിക്ഷേപിക്കുമോ?

ഓഹരി വിപണിയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെയണ്ടായ കുതിപ്പ് സ്മോൾ ക്യാപ് ഫണ്ടുകളിലും പ്രതിഫലിച്ചു. 24 സ്മോൾ ക്യാപ് ഫണ്ടുകളിൽ 17 എണ്ണവും 100ശതമാനത്തിലേറെ ആദായമാണ് ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് നൽകിയത്. ആദായത്തിന്റെകാര്യത്തിൽ ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ടാണ് എല്ലാവരെയും ഞെട്ടിച്ചത്. 208ശതമാനമാണ് ഒരുവർഷത്തിനിടെ ഫണ്ട് നൽകിയത്. കൊട്ടക് സ്മോൾ ക്യാപ് ഫണ്ട് 132 ശതമാനവും മോത്തിലാൽ ഒസ് വാൾ നിഫ്റ്റി സ്മോൾ ക്യാപ് 250 ഇൻഡക്സ് ഫണ്ട് 119ശതമാനവും നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട് 116 ശതമാനവും ഐസിഐസിഐ പ്രൂഡൻഷ്യൽ സ്മോൾ ക്യാപ് ഫണ്ട് 114 ശതമാനവും ആദായം നിക്ഷേപകർക്ക് നൽകി. കോവിഡ് വ്യാപനത്തിൽനിന്ന് സമ്പദ്ഘടന തിരുച്ചവരവിന്റെ സൂചന നൽകിയപ്പോൾതന്നെ വിപണിയിൽ കുതിപ്പ് പ്രകടമായിരുന്നു. പണലഭ്യതവർധിച്ചതും സൂചികകളെ എക്കാലത്തേയും ഉയരത്തിലെത്തിച്ചു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 106ശതമാനത്തിലേറെയാണ് കുതിച്ചത്. സെൻസെക്സാകട്ടെ 60ശതമാത്തിൽതാഴെയും. മിഡ്ക്യാപ് സൂചിക 82ശതമാനവും ഈകാലയളവിൽ നേട്ടമുണ്ടാക്കി. ചാഞ്ചാട്ടം കൂടും സ്വഭാവമനുസരിച്ച് സ്മോൾ ക്യാപ് ഫണ്ടുകൽ അതീവ നഷ്ടസാധ്യതയുള്ളവയാണ്. വിപണി താഴുമ്പോൾ കുത്തനെ ഇടിയുകയും ഉയരുമ്പോൾ കുതിക്കുകയുംചെയ്യുന്ന സ്വഭാവം ഇവയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ഹ്രസ്വകാലനേട്ടം പരിഗണിച്ച് നിക്ഷേപം നടത്തരുത്. അതേസമയം, ദീർഘകാലയളവിലെ നിക്ഷേപമാണെങ്കിൽ മികച്ച ആദായവും പ്രതീക്ഷിക്കാം. നിക്ഷേപവരവിൽ കുതിപ്പ് മികച്ച ആദായംനൽകിയതോടെ സ്മോൾ ക്യാപ് ഫണ്ടുകളിൽ വൻതോതിൽ നിക്ഷേപമെത്താൻ തുടങ്ങി. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം മാർച്ചിൽ 336 കോടി രൂപയും ഏപ്രിലിൽ 184 കോടി രൂപയുമാണ് സ്മോൾ ക്യാപ് ഫണ്ടുകളിൽ കൂടുതലായി എത്തിയത്. കൈകാര്യം ചെയ്യുന്ന ആസ്തി 71,700 കോടിയായി ഉയരുകയുംചെയ്തു. ശ്രദ്ധിക്കേണ്ടകാര്യം: ലാർജ്, മിഡ്ക്യാപ് ഫണ്ടുകളെ അപേക്ഷിച്ച് റിസ്ക് കൂടിയ വിഭാഗമാണ് സ്മോൾ ക്യാപ്.മൂന്നുവർഷത്തെ ആദായം പരിശോധിച്ചാൽ അത് വ്യക്തമാകും. കാറ്റഗറിയിലെ മൂന്നുവർഷത്തെ ശരാശരി ആദായം 10.65ശതമാനം മാത്രമാണ്. മിഡ് ക്യാപ്, ലാർജ് ക്യാപ് വിഭാഗങ്ങലുടെ ശരാശരി ആദായം യഥാക്രമം 12.23ശതമാനവും 11.76ശതമാനവുമാണ്. അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവിലെ നൽകിയിട്ടുള്ള ആദായം വിലയിരുത്തി സ്മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കരുത്. കഴിഞ്ഞകാലത്തെ ആദായം ഭാവിയിൽ ലഭിച്ചേക്കണമെന്നില്ല. ലാർജ്, മിഡ്ക്യാപ് ഫണ്ടുകളിൽ നിക്ഷേപം നടത്തിയശേഷം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി (ദീർഘകാലയളവ് ലക്ഷ്യമിട്ട്) ചുരുങ്ങിയത് ഏഴുമുതൽ 10 വർഷംവരെ കാലാവധി കണക്കാക്കി എസ്ഐപിയായി നിക്ഷേപിക്കാം.

from money rss https://bit.ly/3weR51f
via IFTTT

സ്വർണവിലയിൽ വീണ്ടുംവർധന: പവന്റെ വില 36,360 രൂപയായി

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ചൊവാഴ്ച പവന്റെ വില 240 രൂപ കൂടി 36,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപകൂടി 4545 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിൽ 1300 രൂപയിലേറെയാണ് വർധനവുണ്ടായത്. അന്തർദേശീയ വിപണിയിലാകട്ടെ സ്വർണവില മൂന്നുമാസത്തെ ഉയർന്ന നിലവാരത്തിലാണ്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം വർധിച്ച് 1,868.89 ഡോളറായി. ഡോളർ ദുർബലമായതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. പണപ്പെരുപ്പഭീഷണയും സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 48,437 രൂപയായി കുറഞ്ഞു. രണ്ടുവ്യാപാര ദിനങ്ങളിലായി 1,100 രൂപയുടെ വർധനവാണുണ്ടായശേഷമാണ് നേരിയ ഇടിവ്.

from money rss https://bit.ly/3ftoONt
via IFTTT

സെൻസെക്‌സ് 550 പോയന്റ് കുതിച്ചു: നിഫ്റ്റി 15,100 കടന്നു

മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടാംദിവസവും വിപണിയിൽ കുതിപ്പ്. നിഫ്റ്റി 15,000വും സെൻസെക്സ് 50,000വും കടന്നു. 550 പോയന്റാണ് സെൻസെക്സിലെ നേട്ടം. നിഫ്റ്റിയാകട്ടെ 15,100 പിന്നിടുകയുംചെയ്തു. കോവിഡ് ബാധിതരുടെ പ്രതിദിന കണക്കുകളിൽ കുറവുണ്ടായതും രോഗം വിമുക്തിനിരക്ക് കുത്തനെ ഉയർന്നുതമാണ് വിപണിയിൽ ആത്മവിശ്വാസമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റാൻ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ സൂചിക 2.2ശതമാനം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.5ശതമാനവും ഒരുശതമാനവും ഉയർന്നു. ടാറ്റ മോട്ടോഴ്സ്, കാനാറ ബാങ്ക്, ആരതി ഇൻഡസ്ട്രീസ്, അബോട്ട് ഇന്ത്യ, ടോറന്റ് ഫാർമ, റൂട്ട് മൊബൈൽ തുടങ്ങി 35 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hzC5Hk
via IFTTT

ഏപ്രിലിൽ ഇറക്കുമതി ചെയ്തത് 45,450 കോടി രൂപയുടെ സ്വർണം

മുംബൈ: ഏപ്രിൽമാസത്തിൽ ഇന്ത്യ ഇറക്കുമതി ചെയ്തത് 620 കോടി ഡോളറിന്റെ (ഏകദേശം 45,450 കോടി രൂപ) സ്വർണം. രാജ്യത്ത് സ്വർണ ഉപഭോഗം കൂടിയതാണ് ഇറക്കുമതിയിൽ പ്രതിഫലിച്ചത്. 2020 ഏപ്രിലിൽ സ്വർണ ഇറക്കുമതി 28.3 ലക്ഷം ഡോളറിന്റേത് (20.75 കോടി രൂപ) മാത്രമായിരുന്നു. രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ഡൗൺ ഇറക്കുമതിയെ ബാധിച്ചതാണ് കാരണം. അതേസമയം, വെള്ളിയുടെ ഇറക്കുമതി ഏപ്രിലിൽ കുറഞ്ഞു. 1.19 കോടി ഡോളറിന്റെ വെള്ളിയാണ് ഏപ്രിലിൽ ഇന്ത്യയിലെത്തിയത്. 2020 ഏപ്രിലിത് 10.37 കോടി ഡോളറിന്റേത് (760 കോടി രൂപ) ആയിരുന്നു.

from money rss https://bit.ly/3waot9p
via IFTTT

സെൻസെക്‌സ് 848 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,900ന് മുകളിൽ

മുംബൈ: ഓട്ടോ, മെറ്റൽ, ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ വിപണി കുതിച്ചു. നിഫ്റ്റി 14,900ന് മുകളിൽ ക്ലോസ്ചെയ്തു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ കുറവുണ്ടായതും ആഗോള കാരണങ്ങളുമാണ് വിപണിയെ സ്വാധീനിച്ചത്. സെൻസെക്സ് 848.18 പോയന്റ് നേട്ടത്തിൽ 49,580.73ലും നിഫ്റ്റി 245.40 പോയന്റ് ഉയർന്ന് 14,923.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2047 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1024 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 215 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ഭാരതി എയർടെൽ, എൽആൻഡ്ടി, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി എനർജി, ബാങ്ക്, ഓട്ടോ, മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ 1-4ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.6ശതമാനത്തോളം ഉയർന്നു. Nifty ends above 14,900, Sensex jumps 848 pts.

from money rss https://bit.ly/3yhaD6Y
via IFTTT

മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 12 വർഷത്തെ ഉയരത്തിൽ

രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 11വർഷത്തെ ഉയർന്ന നിരക്കിലെത്തി. ലോഹം, ഇന്ധനം, ഊർജം എന്നീമേഖലകളിലെ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയർത്തിയത്. ഇതോടെ ഏപ്രിലിലെ മൊത്തവില സൂചിക 10.49ശതമാനത്തിലേയ്ക്ക് ഉയർന്നു. മാർച്ചിൽ 7.39ശതമാനമായിരുന്നു സൂചിക. മാർച്ചിനെ അപേക്ഷിച്ച് പ്രാഥമിക ഉത്പന്നങ്ങളുടെ വില ഏപ്രിലിൽ 3.83ശതമാനമാണ് ഉയർന്നത്. ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ, മിനറൽസ്, അസംസ്കൃത എണ്ണ, ഗ്യാസ് തുടങ്ങിയവയാണ് ഈ വിഭാഗത്തിൽവരിക. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഏപ്രിലിൽ 4.29ശതമാനമാണ്. മാർച്ചിലേതിൽനിന്ന് നേരിയതോതിൽ കുറവുണ്ടായി. 5.25ശതമാനമായിരുന്നു മാർച്ചിലെ പണപ്പെരുപ്പം.

from money rss https://bit.ly/3fmGJWm
via IFTTT

എൻഇഎഫ്ടി വഴിയുള്ള ഓൺലൈൻ പണമിടപാട് മെയ് 23ന് തടസ്സപ്പെടും

നാഷണൽഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി) സേവനം മെയ് 23ന് തടസ്സപ്പെടുമെന്ന് ആർബിഐ അറിയിച്ചു. പുലർച്ച് 12 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ 14 മണിക്കൂറാണ് ഇടപാട് തടസ്സപ്പെടുക. സാങ്കേതക സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് ആർബിഐയുടെ അറിയിപ്പിൽ പറയുന്നു. അതേസമയം, ആർടിജിഎസ് വഴി പണമിടപാടിന് സൗകര്യമുണ്ടാകും. കഴിഞ്ഞ ഏപ്രിൽ 18ന് ആർടിജിഎസിനും സമാനമായ നവീകരണം നടത്തിയിരുന്നു. പണമിടപാട് തടസ്സപ്പെടുന്നകാര്യം ബാങ്കുകൾ ഉപഭോക്താക്കളെ അറിയിക്കും. നിലവിൽ ഏഴുദിവസവും 24 മണിക്കൂറും എൻഇഎഫ്ടി വഴി ഓൺലൈനായി പണമിടപാട് നടത്താൻ സൗകര്യമുണ്ട്. അരമണിക്കൂർ കൂടുമ്പോൾ ബാച്ചുകളായാണ് പണം അക്കൗണ്ടുകളിൽ വരവുവെയ്ക്കുക. എൻഇഎഫ്ടി വഴി എത്രതുകവേണമെങ്കിലും ട്രാൻസ്ഫർ ചെയ്യാനും കഴിയും. NEFT service wont be available on May 23 during these hours.

from money rss https://bit.ly/3hsvFcR
via IFTTT

ജിയോജിതിന്റ അറ്റാദായം 123 കോടി: ലാഭവിഹിതം 350 ശതമാനം

കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 426.81 കോടി രൂപ വരുമാനം നേടി. 2019-20 സാമ്പത്തിക വർഷത്തെ 306.37 കോടിരൂപയിൽ നിന്ന് 39 ശതമാനമാണ് ഈ സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനത്തിലെ വർദ്ധനവ്. നികുതിക്ക് മുൻപുള്ള ലാഭം 69.62 കോടിരൂപയായിരുന്നത് 137 ശതമാനം വർദ്ധിച്ച് 165.18 കോടിരൂപയിലെത്തി. അറ്റാദായം 46.93 കോടി രൂപയായിരുന്നത് 163 ശതമാനം വർദ്ധിച്ച് 123 കോടിയിലെത്തി. നാലാം പാദത്തിലെ ആകെവരുമാനം 82.68 കോടിരൂപയായിരുന്നത് 48 ശതമാനം വർദ്ധിച്ച് 122.56 കോടി രൂപയിലെത്തി. നികുതിക്ക് മുൻപുള്ള ലാഭം ഇതേ പാദത്തിൽ 24.86 കോടിയിൽ നിന്ന് 92 ശതമാനം വർദ്ധിച്ച് 47.73 കോടിയിലെത്തി. നാലാം പാദത്തിലെ അറ്റാദായം 18.83 കോടിരൂപയായിരുന്നത് 95 ശതമാനം വർദ്ധിച്ച് 36.76 കോടിയിലെത്തി. 1 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 2 രൂപ (200%) എന്ന നിരക്കിൽ ഈ വർഷത്തെ അവസാന ലാഭവിഹിതം നൽകാൻ ബോർഡ്ശുപാർശചെയ്തു. 2020 നവംബറിൽ ബോർഡ് ഒരു ഓഹരിക്ക് 1.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഇതും ചേർത്ത്, 2020-21 വർഷത്തെ മൊത്തം ലാഭവിഹിതം 3.50 രൂപ (350%) നൽകാൻ ശുപാർശ ചെയ്തു. കഴിഞ്ഞ വർഷം കോവിഡ് മഹാമാരി ഉയർത്തിയ കടുത്ത വെല്ലുവിളികളെ വിപണികൾ ശക്തമായി പ്രതിരോധിച്ചതായും വിപണിയിലെ അനുകൂലസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, ഞങ്ങൾക്ക് ഉപഭോക്താക്കളുടെഎണ്ണവും ഓൺലൈൻ ഓഫറുകളും വർദ്ധിപ്പിക്കുവാൻ സാധിച്ചതായും ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെഅവസാന പാദത്തിൽവരുമാനത്തിന്റെകാര്യത്തിൽമികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ജിയോജിതിന് കഴിഞ്ഞു. ഉപഭോക്താക്കൾക്കായുള്ള ഓഫറുകൾ കൂടുതൽ വൈവിധ്യവത്കരിക്കുന്നതിനും സാന്നിധ്യം വിപുലീകരിക്കുന്നതിനും, ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസ് സെന്റേഴ്സ് അതോറിറ്റിക്ക് കീഴിൽ ആൾട്ടർനേറ്റീവ് ഫണ്ട് മാനേജർ എന്ന നിലയിൽ പ്രവർത്തിക്കാൻ ഒരു എ.എം.സി ലൈസൻസ് നേടുന്നതിനായി ഗിഫ്റ്റ് സിറ്റിയിൽ നിയന്ത്രണങ്ങൾക്കും അംഗീകാരങ്ങൾക്കും വിധേയമായിഒരു പ്രത്യേകവിഭാഗം രൂപീകരിക്കുന്നതിനുള്ള നിർദ്ദേശത്തിന് ബോർഡ് അംഗീകാരം നൽകി. 2021 മാർച്ച് 31 വരെയുള്ളകണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 51,000 കോടി രൂപയാണ്. കഴിഞ്ഞ വർഷം 66,000 ത്തോളം പുതിയ ഇടപാടുകാരെ ചേർക്കാൻ കമ്പനിക്ക് സാധിച്ചു. ഇതോടെ, മൊത്തം ഇടപാടുകാരുടെ എണ്ണം 11,10,000 ആയി.

from money rss https://bit.ly/2Rox3T9
via IFTTT

ആമസോൺ 'മിനി ടി.വി' അവതരിപ്പിച്ചു: സൗജന്യമായി സിനിമ ഉൾപ്പടെയുള്ളവ കാണാം

ആമസോൺ ഇന്ത്യയിൽ മിനി ടി.വി അവതരിപ്പിച്ചു. ആമസോൺ പ്രൈമിൽനിന്ന് വ്യത്യസ്തമായി സൗജന്യമായി ആർക്കും വീഡിയോ ആസ്വദിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ആഗോളതലത്തിൽ സാന്നിധ്യമുള്ള ആമസോൺ ഇന്ത്യയിലാണ് ആദ്യമായി സൗജന്യ സ്ട്രീമിങ് ആരംഭിച്ചത്. ആമസോൺഡോട്ട് ഇൻ-എന്ന ഷോപ്പിങ് ആപ്പിലൂടെയാണ് വെബ്സീരീസ് ഉൾപ്പടെയുള്ള വീഡിയോകൾ കാണാൻ കഴിയുക. മിനി ടി.വി സൗജന്യമായാണ് ലഭിക്കുകയെങ്കിലും യുട്യൂബിലേതുപോലെ പരസ്യങ്ങളുണ്ടാകും. പ്രമുഖർ ആണിനിരക്കുന്ന വെബ് സീരീസ്, കോമഡി ഷോസ്, ടെക് ന്യൂസ്, ഫുഡ്, ബ്യൂട്ടി, ഫാഷൻ എന്നുവേണ്ട വിവിധ വിഷയങ്ങളിലുള്ള പരിപാടികൾ മിനി ടിവിയിലുണ്ടാകും. പുതിയ സിനിമകളും ടിവി ഷോകളും ലഭിക്കും. ഇംഗ്ലീഷിലും ഒമ്പത് ഇന്ത്യൻ ഭാഷകളിലും ഷോകൾ ഉണ്ടാകും. നിലവിൽ ആൻഡ്രോയ്ഡ് ഫോണുകളിൽമാത്രമാണ് മിനി ടി.വി ലഭ്യമാകുകക. Introducing the Amazon miniTV – a free video streaming service. Watch entertaining, trendy and fresh videos for free – no paid subscription required – on Amazon's shopping app! https://bit.ly/2SVp68t pic.twitter.com/aHLCsr78NR — Amazon India (@amazonIN) May 15, 2021 Amazon launches miniTV in India for free videos

from money rss https://bit.ly/3uPbXvE
via IFTTT