121

Powered By Blogger

Wednesday, 16 June 2021

ലാഭമെടുപ്പിൽ സമ്മർദത്തിലായി വിപണി: സെൻസെക്‌സ് 271 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതോടെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനംവൈകീട്ട് പുറത്തുവരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയിൽ പ്രതിഫലിച്ചത്. അസംസ്കൃത എണ്ണവില ബാരലിന് 74 ഡോളറിലെത്തിയതും വിപണിയിൽ പ്രതിഫലിച്ചു. സെൻസെക്സ് 271 പോയന്റ് നഷ്ടത്തിൽ 52,501.98ലും നിഫ്റ്റി 102 പോയന്റ് താഴ്ന്ന് 15,676.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോർട്സ്, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സെക്ടറൽ വിഭാഗത്തിൽ മെറ്റൽ സൂചിക 2.58ശതമാനം നഷ്ടത്തിലായി. പൊതുമേഖല ബാങ്ക്, റിയാൽറ്റി സൂചികകൾ ഒരുശതമാനത്തിലേറെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.95ശതമാനവും സ്മോൾ ക്യാപ് സൂചിക 0.68ശതമാനവും നഷ്ടംനേരിട്ടു.

from money rss https://bit.ly/3cLBX40
via IFTTT

പാഠം 129| ചിട്ടയായി നിക്ഷേപിച്ച്‌ സമ്പത്തുണ്ടാക്കാൻ 'പവർഫുൾ ടൂൾ'

സാമ്പത്തിക സ്വാതന്ത്ര്യംനേടാൻ യോജിച്ച നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചപ്പോൾ എതിരഭിപ്രായം പ്രകടിപ്പിച്ചവരിലൊരാളായിരുന്നു വിനോദ് മോഹൻ. ഓഹരിയിൽ നേരിട്ട് നിക്ഷേപംനടത്തുന്ന അദ്ദേഹത്തിന് മ്യൂച്വൽ ഫണ്ടിനോട് അത്രതന്നെ താൽപര്യമില്ല. പത്തുവർഷത്തിലേറെയായി ഓഹരി വ്യാപാരംനടത്തുന്ന അദ്ദേഹത്തിന് എത്രതുക സമ്പാദിക്കാനായി എന്നുചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. ദീർഘകാലയളവ് ലക്ഷ്യമിട്ടുള്ള ചിട്ടയായ നിക്ഷേപമായിരുന്നില്ല അദ്ദേഹം നടത്തിയിരുന്നത്. കുറെപണം നിക്ഷേപിക്കും ഓഹരി വില ഉയരുമ്പോൾ ലാഭമെടുക്കും. വിപണികൂപ്പുകുത്തുമ്പോൾ നഷ്ടംസഹിക്കും..ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിക്ഷേപരീതി. വർഷത്തിലൊരിക്കലെങ്കിലും നേട്ടവും നഷ്ടവും വിലയിരുത്തി മുന്നോട്ടുപോകാൻ അദ്ദേഹംശ്രമിച്ചില്ല. നിലവിൽ 30 ലധികം ഓഹരികളിലാണ് നിക്ഷേപമുള്ളത്. മൂന്ന് ട്രേഡിങ് അക്കൗണ്ടുകളുമുണ്ട്. ഇവിടെയാണ് മ്യൂച്വൽ ഫണ്ടിന്റെ പ്രസക്തി. സാമ്പത്തിക ലക്ഷ്യംമുൻനിർത്തി എസ്ഐപിവഴി ചിട്ടയായി നിക്ഷേപിച്ചാൽ ലഭിക്കുമായിരുന്ന മികച്ച ആദായമാണ് അദ്ദേഹംവേണ്ടെന്നുവെച്ചത്.കൂട്ടുപലിശയുടെ നേട്ടവും വിപണിയിലെ ചാഞ്ചാട്ടവും പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുമെന്നതാണ് മ്യൂച്വൽ ഫണ്ട് എസ്ഐപിയുടെ എടുത്തപറയത്തക്കനേട്ടം. മറ്റേത് നിക്ഷേപ പദ്ധതിക്കും ഇത്ര പവർഫുൾ ടൂൾ ആയി പ്രവർത്തിക്കാൻ കഴിയില്ലെന്നതാണ് വാസ്തവം. ഓഹരികളിൽതന്നെയാണ് ഇപ്പോഴും മനസെങ്കിൽ താഴെകൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം സ്വയംചോദിച്ചറിയുക ഓഹരിയിൽ നിക്ഷേപിക്കാൻ വൈദഗ്ധ്യമുണ്ടോ? വിപണിയിലെ ചലനങ്ങൾ സൂക്ഷമമായി നിരീക്ഷിക്കാൻ കഴിയുമോ? ദീർഘകാലത്തേയക്ക് നിക്ഷേപ പോർട്ട്ഫോളിയോ മാനേജ്ചെയ്യാനുള്ള സമയവും പ്രാപ്തിയും ഉണ്ടോ? വലിയ ഗവേഷണ സംഘമുള്ള ഫണ്ട് മാനേജർമാർ പോലും ബുദ്ധിമുട്ടുമ്പോൾ, സൂചികകൾ നൽകുന്നതിനേക്കാൾ നേട്ടം തുടർച്ചയായി ഓഹരി പോർട്ട്ഫോളിയോയിൽനിന്ന് നേടാൻകഴിയുമോ? വിപണി കനത്തനഷ്ടംനേരിടുമ്പോൾ ഉത്ക്കണ്ഠപ്പെടാറുണ്ടോ? മ്യൂച്വൽ ഫണ്ടിലേക്കുവരാം നിക്ഷേപകർ നൽകുന്ന പണം ഫണ്ട്മാനേജർ ഒഹരിയിലോ കടപ്പത്രത്തിലോ മറ്റ് ധനകാര്യ സാമഗ്രികളിലോ നിക്ഷേപിച്ച് ലഭിക്കുന്ന ആദായം മൂലധനത്തൊടപ്പം ചെർത്ത് ആവശ്യമുള്ളപ്പോൾ തിരിച്ചുനൽകുകയാണ് മ്യൂച്വൽ ഫണ്ടുകൾ ചെയ്യുന്നത്. ഓരോ ഫണ്ടുകൾക്കും വ്യത്യസ്ത സവിശേഷതകളും നിക്ഷേപ ലക്ഷ്യങ്ങളുമുണ്ട്. കാലാവധിക്കനുസരിച്ച് തിരഞ്ഞെടുക്കാം ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, വർഷങ്ങൾ എന്നിങ്ങനെ വ്യത്യസ്ത കാലാവധികൾക്കനുസരിച്ചുള്ള നിക്ഷേപത്തിന് തിരഞ്ഞെടുക്കാൻ വിപണിയിൽ 2000ത്തോളം മ്യൂച്വൽ ഫണ്ടുകളുണ്ട്. കാറ്റഗറി തിരഞ്ഞെടുത്തുകഴിഞ്ഞാൽ അവയിൽ മികച്ച പ്രകടനചരിത്രമുള്ള ഫണ്ടുകൾ കണ്ടെത്താം. ഫണ്ട് കമ്പനികളുടെ സൈറ്റിൽനിന്നും മാതൃഭൂമിഡോട്ട്കോമിലെ മണി വിഭാത്തിൽനിന്നും മികച്ച ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. റിസ്കറിഞ്ഞ് നിക്ഷേപിക്കാം ഓഹരി അധിഷ്ഠിത പദ്ധതികളിൽ ഒഴിവാക്കാനാവാത്ത വാക്കാണ് റിസ്ക്-എന്നത്. പൂർണമായും നഷ്ടസാധ്യതയില്ലാത്ത നിക്ഷേപ പദ്ധതികൾ ലോകത്തെവിടെയുമില്ല. വിലയിലെ ഏറ്റക്കുറച്ചിലിനെയോ ചാഞ്ചാട്ടത്തെയോ സൂചിപ്പിക്കുന്നതാണ് റിസ്ക് എന്ന് ലളിതമായി മനസിലാക്കാം. വിവിധ കാറ്റഗറികളിലെ ഫണ്ടുകൾക്കനുസരിച്ച് റിസ്കിൽ ഏറ്റക്കുറിച്ചിലുണ്ട്. നഷ്ടസാധ്യതയുടെ കാര്യത്തിൽ ഡെറ്റ് ഫണ്ടുകൾക്കും ഇക്വിറ്റി ഫണ്ടുകൾക്കും വലിയ വ്യത്യാസമുണ്ട്. ഹ്രസ്വകാലയളവിൽ വലിയ ചാഞ്ചാട്ടമാണ് ഇക്വിറ്റി ഫണ്ടിന്റെ പ്രത്യേകത. അതിനാൽതന്നെ റിസ്കും കൂടുതലായിരിക്കും. മ്യൂച്വൽ ഫണ്ടുകളുടെ അപകടസാധ്യത നിർണയിക്കാൻ റിസ്കോമീറ്ററാണ് അടിസ്ഥാന ഉപകരണമായി കണക്കാക്കിയിട്ടുളളത്. ഇക്വിറ്റി ഫണ്ടുകളുടെ വിഭാഗങ്ങൾ ലാർജ് ക്യാപ്-ചുരുങ്ങിയത് 80ശതമാനം നിക്ഷേപവും വൻകിട കമ്പനികളുടെ ഓഹരിയിൽ. ലാർജ് ആൻഡ് മിഡ്ക്യാപ്-ചുരുങ്ങിയത് 35ശതമാനം വീതം നിക്ഷേപം വൻകിട, ഇടത്തരം കമ്പനികളിൽ. ഫ്ളക്സി ക്യാപ്- വൻകിട, ഇടത്തരം, ചെറുകിട കമ്പനികളുടെ ഓഹരികളിൽ(നിശ്ചിത ശതമാനം എന്ന നിയന്ത്രണം ഇല്ല)60ശതമാനം നിക്ഷേപം. മിഡ് ക്യാപ്-ചുരുങ്ങിയത് 65ശതമാനം നിക്ഷേപവും ഇടത്തരം കമ്പനികളുടെ ഓഹരികളിൽ. മൾട്ടിക്യാപ്-വൻകിട, ഇടത്തരം, ചെറുകിട കമ്പനികളുടെ ഓഹരികളിൽ ചുരുങ്ങിയത് 25ശതമാനംവീതം നിക്ഷേപം. സ്മോൾ ക്യാപ്-ചുരുങ്ങിയത് 65ശതമാനം നിക്ഷേപവും ചെറുകിട കമ്പനികളുടെ ഓഹരികളിൽ. ഇഎൽഎസ്എസ്(ടാക്സ് സേവിങ്)-എല്ലാവിഭാഗം കമ്പനികളുടെ ഓഹരികളിലും നിക്ഷേപമാകാം. നിശ്ചിതശതമാനമെന്ന നിയന്ത്രണമില്ല. സെക്ടറൽ, തീമാറ്റിക്-പ്രത്യേക സെക്ടറിൽപ്പെട്ട കമ്പനികളുടെ ഓഹരികളിൽ ചുരുങ്ങിയത് 80ശതമാനം നിക്ഷേപം. ഇന്റർനാഷണൽ-65ശതമാനത്തിലധികം നിക്ഷേപവും വിദേശ കമ്പനികളുടെ ഓഹരികളിൽ. അഗ്രസീവ് ഹൈബ്രിഡ്-65 മുതൽ 80ശതമാനംവരെ നിക്ഷേപം ഓഹരികളിൽ ബാക്കി കടപ്പത്രങ്ങളിൽ. ഡെറ്റ് ഫണ്ടുകൾ ലോങ് ഡ്യൂറേഷൻ-ശരാശരി ഏഴ് വർഷവരെ കാലാവധിയുള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നു. മീഡിയം ഡ്യൂറേഷൻ- നിക്ഷേപം മൂന്നുവർഷം മുതൽ നാലുവർഷംവരെ കാലാവധിയുള്ള കടപ്പത്രങ്ങളിൽ. ഷോർട്ട് ഡ്യൂറേഷൻ-നിക്ഷേപം ഒരുവർഷംമുതൽ മൂന്നുവർഷംവരെ കാലാവധിയുള്ള കടപ്പത്രങ്ങളിൽ. ലോ ഡ്യൂറേഷൻ-നിക്ഷേപം ആറുമാസം മുതൽ 12മാസംവരെ ശരാശരി കാലാവധിയുള്ള കടപ്പത്രങ്ങളിൽ. അൾട്ര ഷോർട്ട് ഡ്യൂറേഷൻ-നിക്ഷേപം മൂന്നുമാസം മുതൽ ആറുമാസംവരെ കാലാവധിയുള്ള കടപ്പത്രങ്ങളിൽ. ലിക്വിഡ്-91 ദിവസംവരെ കാലാവധിയുള്ള മണിമാർക്കറ്റ് ഉപകരണങ്ങളിൽ നിക്ഷേപിക്കുന്നു. ഓവർനൈറ്റ്-ഒരുദിവസംമാത്രം കാലാവധിയുള്ള സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നു. ബാങ്കിങ് ആൻഡ് പിഎസ് യു- 80ശതമാനം നിക്ഷേപവും ബാങ്കുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും ബോണ്ടുകളിൽ. ഗിൽറ്റ്- 80ശതമാനം നിക്ഷേപവും സർക്കാർ ബോണ്ടുകളിൽ. കോർപറേറ്റ് ബോണ്ട്-ചുരുങ്ങിയത് 80ശതമാനം നിക്ഷേപവും എഎ പ്ലസ് റേറ്റിങ് ഉള്ള കോർപ്പറേറ്റ് കടപ്പത്രങ്ങളിൽ. മ്യൂച്വൽ ഫണ്ടുകളിലെ പ്രധാന കാറ്റഗറികളാണ് മുകളിൽ വിശദമാക്കിയത്. സ്വാഭാവികമായും നിക്ഷേപകന് ആശയക്കുഴപ്പമായിട്ടുണ്ടാകാൻ ഇതിൽകൂടുതൽ വിശദീകരണം ആവശ്യമില്ല! അതിനാൽ താരതമ്യേന റിസ്ക് കുറഞ്ഞതും അതോടൊപ്പം മികച്ച നേട്ടസാധ്യതയുള്ളതുമായ കാറ്റഗറികൾ മുന്നോട്ടുവെയ്ക്കുന്നു. ഡെറ്റ് വിഭാഗത്തിൽ, ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളെയും ബാങ്കിങ് ആൻഡ് പിഎസ് യു ഫണ്ടുകളും നിക്ഷേപത്തിന് പരിഗണിക്കാം. ആദ്യമായാണ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതെങ്കിൽ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ പരിഗണിക്കാം. 80സി പ്രകാരം നികുതി ആനുകൂല്യം വേണമെന്നുണ്ടെങ്കിൽ ഇഎൽഎസ്എസ്(ടാക്സ് സേവിങ്)ഫണ്ടുകളിൽ നിക്ഷേപമാകാം. ഇക്വിറ്റിവിഭാഗത്തിൽ മികച്ചനേട്ടത്തിനായി പിന്നെ പരിഗണിക്കാവുന്ന വിഭാഗം ഫ്ളക്സി ക്യാപാണ്. നിക്ഷേപ ലക്ഷ്യത്തിനും റിസ്ക് എടുക്കാനുള്ള കഴിവിനും നിക്ഷേപകാലയളവിനുമനുസരിച്ചുവേണം ഏത് കാറ്റഗറിയിൽവേണം നിക്ഷേപംനടത്താനെന്ന് തീരുമാനിക്കാൻ. ഇക്വിറ്റി ഫണ്ടുകളിലെ റിസ്ക് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ഏറ്റവും റിസ്ക് കുറഞ്ഞ വിഭാഗത്തിലുള്ളവയാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ. 35ശതമാനംവരെ നിക്ഷേപം ഡെറ്റിലായതുകൊണ്ടാണിത്. വൻകിട കമ്പനികളുടെ ഓഹരികളുടെ വിലയിൽ വലിയ ചാഞ്ചാട്ടമുണ്ടാകാത്തതിനാൽ ലാർജ് ക്യാപ് ഫണ്ടുകളെ റിസ്ക് കാറ്റഗറിയിൽ അടുത്തതായി ഉൾപ്പെടുത്താം. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ ചാഞ്ചാട്ടംകൂടുതലായതിനാൽ ഈവിഭാഗത്തിലെ ഫണ്ടുകൾക്ക് റിസ്കുംകൂടുതലായിരിക്കും. വിവിധ സെക്ടറുകളിൽ നിക്ഷേപം നടത്തുന്ന തീം അടിസ്ഥാനമാക്കിയുള്ള ഫണ്ടുകളാണ് കൂടുതൽ അപകടകാരികൾ. ഡെറ്റ് ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ രണ്ടുതരത്തിലുള്ള റിസ്കാണ് ഡെറ്റ് ഫണ്ടുകൾക്കുളളത്. ഒന്ന് ഇന്ററസ്റ്റ്റേറ്റ് റിസ്ക്, രണ്ട് ക്രഡിറ്റ് റിസ്ക്. പലിശകൂടുന്നതും കുറയുന്നതുമാണ് ഇന്ററസ്റ്റ്റേറ്റ് റിസ്കിന് അടിസ്ഥാനം. ബോണ്ടിന്റെ വില കുറയുമ്പോൾ പലിശ നിരക്ക് ഉയരും. വിപണിയിൽ പലിശ കുറയുമ്പോൾ ഫണ്ടുകളിലെ ആദായംവർധിക്കും. റേറ്റിങ് കുറഞ്ഞ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ നേരിടുന്നതാണ് ക്രഡിറ്റ് റിസ്ക്. ട്രിപ്പിൾ എ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുത്താൽ ഈ അപകടസാധ്യത ഒഴിവാക്കാം. ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ആദായംമാത്രംനോക്കിയാൽപോരെന്ന് ചുരുക്കം. ചെലവ് നിക്ഷേപം കൈകാര്യംചെയ്യുന്നതിന് ഫണ്ട് കമ്പനികൾ ഫീസ് ഈടാക്കുന്നുണ്ട്. നേരിട്ട് നിക്ഷേപിച്ചാൽ ഇടനിലക്കാർക്ക് കൊടുക്കുന്ന കമ്മീഷനും വിതരണചെലവും ഒഴിവാക്കാൻ കഴിയും. ശരാശരി 2.50ശതമാനംവരെയുള്ള ഈതുക കുറച്ചശേഷമായിരിക്കും ഓരോദിവസത്തെയും മ്യൂച്വൽ ഫണ്ടുകളുടെ യൂണിറ്റ് വില (എൻഎവി) നിശ്ചയിക്കുന്നത്. feedbacks to: antonycdavis@gmail.com കുറിപ്പ്: മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള വിശദീകരണം ഒരു പാഠത്തിൽ ഒതുങ്ങുന്നതല്ല. തിരഞ്ഞെടുത്ത കാറ്റഗറികളിലെ മികച്ച പ്രകടചരിത്രമുള്ള ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. വർഷത്തിലൊരിക്കലെങ്കിലും ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുത്താൽ 12ശതമാനമെങ്കിലും വാർഷികാദായം നേടാൻ ബുദ്ധിമുട്ടേണ്ടിവരില്ല. നിലവിലെ സാഹചര്യത്തിൽ മികച്ച ഫണ്ടുകൾ 20ശതമാനവും അതിൽകൂടുതലും വാർഷികാദായം നൽകിയിട്ടുണ്ട്. വേഗത്തിൽ ഓടിയെത്തുന്നതിനേക്കാൾ പ്രധാനമാണ് ശരിയായ വഴിതിരഞ്ഞെടുത്ത് മുന്നേറുകയെന്നത്. വേഗത്തിന് പ്രാധാന്യംനൽകി എവിടെയുമെത്താത്ത സ്ഥിതിയുണ്ടാകരുത്. നിക്ഷേപത്തിന്റെകാര്യത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടവസ്തുതയാണിത്.

from money rss https://bit.ly/3pWO9nY
via IFTTT

വിപണി പിടിക്കാൻ കമ്പനികൾ: പരസ്യത്തിനായി നീക്കിവെയ്ക്കുന്നത് 20ശതമാനം അധികതുക

രാജ്യത്തെ വൻകിട കമ്പനികളും പ്രാദേശിക സാന്നിധ്യമുള്ള ചെറുകിട കമ്പനികളും ഉത്സവ സീസൺ മുൻകൂട്ടി കണ്ട് കോടികളുടെ പരസ്യ കാമ്പയിന് തുടക്കമിടുന്നു. വരാനിരിക്കുന്ന ഉത്സവ സീസൺ മുന്നിൽകണ്ടാണ് കമ്പനികൾ പദ്ധതി തയ്യാറാക്കുന്നത്. ഒരുമാസത്തിലേറെക്കാലം അടച്ചിട്ടതിനാൽ ഉത്സവ സീസണിൽ വൻവില്പനയാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. കേരളത്തിൽ ഓണത്തിനുമുന്നോടിയായാണ് ഉത്സവ സീസൺ തുടങ്ങുക. അതുകൊണ്ടുതന്നെ ജൂലായ് മുതൽ പരസ്യ കാമ്പയിൻ തുടങ്ങുകയാണ് ലക്ഷ്യം. ഫാഷൻ, ജുവല്ലറി, കൺസ്യൂമർ ഇലക്ട്രോണിക്സ്, ടെലികോം, എഫ്എംസിജി, വാഹനം ഉൾപ്പടെയുള്ള മേഖലകളിൽ കടുത്ത മത്സരം നിലനിൽക്കുന്നതിനാൽ വൻഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാനാണ് കമ്പനികൾ തയ്യാറെടുക്കുന്നത്. ജൂലായിൽ തുടങ്ങുന്ന സീസൺ ദീപാലവലി, ക്രിസ്മസ്, ന്യൂഇയർ എന്നിവകഴിഞ്ഞാണ് അവസാനിക്കുന്നത്. ഒരുവർഷത്തെ മൊത്തംവിൽപനയുടെ 80ശതമാനവും ഈ ഉത്സവസീസണിലാണ് വിറ്റഴിക്കുന്നത്. കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് അടച്ചിട്ടതിനാൽ ഉപഭോഗമേഖലയിൽ വൻഇടിവാണുണ്ടായത്. ലോക്ഡൗൺ പിൻവലിക്കുന്നതും ഉത്സവസീസണും വൻ സാധ്യതകളാണ് വ്യാപാരികൾക്ക് തുറന്നുനൽകുന്നത്. ഫാഷൻ, ജുവല്ലറി, കൺസ്യൂമർ ഇലക്ട്രോണിക്സ്, ടെലികോം, എഫ്എംസിജി, വാഹനം, ഇ കൊമേഴ്സ് എന്നുവേണ്ട എല്ലാമേഖലിയലും വില്പനയിൽ കുതിപ്പുണ്ടാകുമെന്നാണ് വിപണിയിൽനിന്നുളള വിലയിരുത്തൽ. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷത്തേക്കാൾ 20ശതമാനമെങ്കിലും അധികവിഹിതം പരസ്യത്തിനായി ചെലവഴിക്കൊനൊരുങ്ങുകയാണ് കമ്പനികൾ. കഴിഞ്ഞവർഷം ഉത്സവ സീസണിൽ വിവിധ ബ്രാൻഡുകൾ പരസ്യത്തിനായി ചെലവഴിച്ചത് 25,000 കോടിയിലേറെ രൂപയാണ്. അതിലൂടെ മികച്ച വില്പനനേടാനും കമ്പനികൾക്കായി. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് 20ശതമാനമെങ്കിലും അധികംതുക പരസ്യത്തിനായി മാറ്റിവെയ്ക്കാൻ കമ്പനികൾ തയ്യറാടെക്കുന്നത്. ഉത്സവ സീസണിൽ വൻതോതിലുള്ള പരസ്യ പ്രചാരണത്തിലൂടെ പരവാവധി വിറ്റുവരവ് നേടിയെടുക്കുകയാണ് ലക്ഷ്യം. ഓണത്തിന് മുമ്പായി കേരളത്തിൽ അൺലോക്കിങ് പ്രകൃയ പൂർത്തിയാകും. അതിനുമുമ്പെ വിപണിപിടിക്കുകയെന്നതാണ് പ്രമുഖ ബ്രാൻഡുകളുടെ ലക്ഷ്യം. ലോക്ഡൗൺകാലത്ത് ചെലവുചെയ്യൽ പരിമിതമായിരുന്നതിനാൽ ഉപഭോക്താക്കളിൽ ചെലവഴിക്കൽശേഷിയിൽ വൻവർധനവുണ്ടായതായാണ് വിലിയിരുത്തൽ. ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയാണ് ഓണം. ഇതിനായി പത്രം, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ പരസ്യങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

from money rss https://bit.ly/3vDCz2x
via IFTTT

Tuesday, 15 June 2021

സ്വർണവില പവന് 120 രൂപ കുറഞ്ഞ് 36,280 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. രണ്ടുദിവസം മാറ്റമില്ലാതെ 36,400 രൂപയായിരുന്ന പവന്റെ വില ബുധനാഴ്ച 120 രൂപ കുറഞ്ഞ് 36,280 രൂപയിലെത്തി. 4535 രൂപയാണ് ഗ്രാമിന്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,855.12 ഡോളർ നിലവാരത്തിലാണ്. ഡോളർ കരുത്താർജിച്ചതാണ് സ്വർണത്തെ ബാധിച്ചത്. യുഎസ് ഫെഡ് റിസർവ് യോഗതീരുമാനം പുറത്തുവരാനിരിക്കുന്നതും നിക്ഷേപകരെ കരുതലെടുക്കാൻ പ്രേരിപ്പിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.11ശതമാനം ഉയർന്ന് 48,476 രൂപയായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്.

from money rss https://bit.ly/3iKjN6t
via IFTTT

വിപണിയിൽ നഷ്ടത്തോടെ തുടക്കം: അദാനി ഓഹരികളിൽ നഷ്ടംതുരടുന്നു

മുംബൈ: ഏഷ്യൻ സൂചികകളിലെ നഷ്ടം രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചു. സെൻസെക്സ് 32 പോയന്റ് താഴ്ന്ന് 52,740ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തിൽ 15,860ലുമാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി സെക്ടറൽ സൂചികകളിൽ എഫ്എംസിജി സൂചിക 0.35ശതമാനം ഉയർന്നു. ബാങ്ക് സൂചികയാകട്ടെ 0.3ശതമാനം താഴ്ന്നുമാണ് വ്യാപാരം നടക്കുന്നത്. ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, അൾട്രടെക് സിമെന്റ്, ഐടിസി, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. നെസ് ലെ, ഭാരതി എയർടെൽ, എൽആൻഡ്ടി, എസ്ബിഐ, മാരുതി, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. റെയ്റ്റസ്, സിഇഎസ് സി, വെൽസ്പൺ എന്റർപ്രൈസസ്, ഡിഐസി ഇന്ത്യ തുടങ്ങി 32 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35nsU5i
via IFTTT

വ്യാപാര രംഗത്ത് ഉണർവേകാൻ ചരക്കുകപ്പൽ സർവീസ് വീണ്ടും

കൊച്ചി: കേരളത്തിന്റെ വാണിജ്യ രംഗത്തിന് ഉണർവേകാൻ കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഹ്രസ്വദൂര കണ്ടെയ്നർ കപ്പൽ സർവീസ് പുനരാരംഭിക്കുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'റൗണ്ട് ദ കോസ്റ്റ്' എന്ന കമ്പനിയുടെ 'എം.വി. ഹോപ്പ് സെവൻ' എന്ന കപ്പലാണ് സർവീസ് നടത്തുക. ആദ്യ സർവീസ് ജൂൺ 21-ന് കൊച്ചിയിൽനിന്ന് ആരംഭിക്കും. 106 ടി.ഇ.യു. കണ്ടെയ്നർ ശേഷിയുള്ള കപ്പലാണിത്. എന്നാൽ, ആദ്യഘട്ടത്തിൽ 50 ടി.ഇ.യു. കണ്ടെയ്നറുകളുമായിട്ടായിരിക്കും സർവീസ്. വൈകാതെ കൊല്ലം തുറമുഖത്തേക്കും സർവീസ് വ്യാപിപ്പിക്കുമെന്ന് കപ്പൽ കമ്പനി അറിയിച്ചിട്ടുണ്ട്. കൊച്ചി ഒഴികെയുള്ള തുറമുഖങ്ങൾ കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ളവയാണ്. ഇന്ത്യയുടെ വിവിധ മേഖലകളിൽനിന്നും വിദേശത്തു നിന്നും കൊച്ചിയിലേക്ക് എത്തുന്ന കപ്പലുകളിൽനിന്ന് മലബാർ ഭാഗത്തേക്കും അഴീക്കൽ ഭാഗത്തേക്കുമുള്ള കണ്ടെയ്നറുകളുടെ കൈമാറ്റത്തിനാണ് ഹോപ്പ് സെവൻ സർവീസ് ഉപയോഗിക്കുക. നിലവിൽ റോഡ് മാർഗമാണ് ഇത്തരത്തിൽ ചരക്കുനീക്കം നടക്കുന്നത്. മലബാർ മേഖലയിലെ കയറ്റുമതി, ഇറക്കുമതി വ്യാപാരികൾക്കായിരിക്കും കപ്പൽ സർവീസ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക. രണ്ടര വർഷത്തിനു ശേഷമാണ് ഈ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കണ്ടെയ്നർ ചരക്കുകപ്പൽ സർവീസ് ആരംഭിക്കുന്നത്. നേരത്തെ പല കമ്പനികളും ഇത്തരത്തിൽ സർവീസ് നടത്തിയിരുന്നെങ്കിലും ചില തർക്കങ്ങളെ തുടർന്ന് സർവീസ് അവസാനിപ്പിക്കുകയായിരുന്നു. ചെലവ് കുറയും കപ്പൽ സർവീസ് ആരംഭിക്കുന്നതോടെ ചരക്കുനീക്കത്തിനുള്ള ചെലവിൽ 30 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള മാരിടൈം ബോർഡ് സി.ഇ.ഒ. ടി.പി. സലീംകുമാർ പറഞ്ഞു. മാത്രമല്ല, അപകടകരമായിട്ടുള്ള ഉത്പന്നങ്ങളുടെ ഗതാഗതം റോഡുമാർഗം നടത്തുമ്പോഴുണ്ടാകുന്ന തിരിച്ചടികളും ഒഴിവാകും. ചരക്കുകപ്പൽ സർവീസ് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഇൻസന്റീവ് പദ്ധതിയും സർക്കാർ കപ്പൽ കമ്പനിക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിൽനിന്ന് ബേപ്പൂരിലേക്ക് 50 കണ്ടെയ്നറുകളുമായി കപ്പൽ എത്തുകയും തിരിച്ച് അതേ എണ്ണം കണ്ടെയ്നറുകൾ ബേപ്പൂരിൽനിന്ന് എടുക്കാൻ ഇല്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്താൽ റോഡുമാർഗമുള്ള ചെലവിനെക്കാൾ 10 ശതമാനം അധികം തുക കപ്പൽ കമ്പനിക്ക് ഇൻസന്റീവായി നൽകാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ നാലായിരത്തോളം കണ്ടെയ്നറുകളാണ് റോഡുമാർഗം മലബാറിലേക്ക് എത്തുന്നത്. കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്ക് റോഡുമാർഗം കണ്ടെയ്നർ ചരക്കുഗതാഗതത്തിന് വരുന്ന ചെലവ് ഏകദേശം 22,000 രൂപയോളമാണെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധി മുൻഷിദ് അലി അറിയിച്ചു. ചേംബറിന്റെ നിരന്തരമായ ഇടപെടലാണ് ചരക്കുകപ്പൽ സർവീസ് പുനരാരംഭിക്കാൻ വഴി തുറന്നതെന്നും അദ്ദേഹം അറിയിച്ചു.

from money rss https://bit.ly/2TySy4z
via IFTTT

ഇ.പി.എഫ്: ആധാറുമായി ബന്ധിപ്പിക്കാൻ മൂന്നുമാസം കൂടിസമയം

ന്യൂഡൽഹി: തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുമായി ബന്ധപ്പെട്ട 'യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ' (യു.എ.എൻ.) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മൂന്നുമാസത്തേക്കുനീട്ടി ഇ.പി.എഫ്.ഒ. ഉത്തരവായി. സെപ്റ്റംബർ ഒന്നിനകം യു.എ.എൻ. ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് പുതിയനിർദേശം. ഈ തീയതിക്കകം ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് പെൻഷൻ വിഹിതം അടയ്ക്കാൻ കഴിയില്ല. പെൻഷൻ വിഹിതം അടയ്ക്കാൻ സാധിക്കാത്തവർ പിന്നീട് വൻതുക പിഴ നൽകേണ്ടിവരും. ജൂൺ ഒന്നിനകം ആധാറും യു.എ.എന്നും ബന്ധിപ്പിക്കണമെന്നായിരുന്നു ആദ്യ ഉത്തരവ്. ആധാറിലെയും പി.എഫ്.രേഖകളിലെയും പൊരുത്തക്കേടുകൾകാരണം പലർക്കും ലിങ്ക് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ലോക്ഡൗണും ഇതിനു തടസ്സമായി. പി.എഫ്. അധികൃതരുടെ അറിയിപ്പ്തൊഴിലുടമകൾക്ക് ലഭിച്ചതും അടുത്തിടെയാണ്. ഈ പശ്ചാത്തലത്തിൽ തീയതി നീട്ടണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

from money rss https://bit.ly/35qqXoU
via IFTTT

സെൻസെക്‌സും നിഫ്റ്റിയും റെക്കോഡ് ഉയരത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും മുന്നേറ്റംനടത്തി വിപണി ഒരിക്കൽക്കൂടി റെക്കോഡ് നേട്ടത്തിൽ ക്ലോസ്ചെയ്തു. പ്രതിദിന കോവിഡ് കണക്കുകളിൽ കുത്തനെ കുറവുണ്ടായതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ അൺലോക്കിങ് പ്രകൃയയിലേയ്ക്ക് നീങ്ങുന്നതും വിപണിയിൽ ഉണർവുണ്ടാക്കി. സെൻസെക്സ് 221.52 പോയന്റ് നേട്ടത്തിൽ 52,773.05ലും നിഫ്റ്റി 57.40 പോയന്റ് ഉയർന്ന് 15,869.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓയിൽ ആൻഡ് ഗ്യാസ്, ബാങ്ക്, ഐടി, റിയാൽറ്റി സൂചികകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്മോൾ ക്യാപ് സൂചിക 0.4ശതമാനവും ഉയർന്നു. ഫാർമ, മെറ്റൽ, പൊതുമേഖല ബാങ്ക്, പവർ മേഖലകൾ നഷ്ടംനേരിട്ടു. ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഡിവീസ് ലാബ്, കോൾ ഇന്ത്യ, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടനേരിടുകയുംചെയ്തു. രൂപയുടെ മൂല്യത്തിൽ നേരിയ നഷ്ടമുണ്ടായി. ഡോളറിനെതിരെ 73.31 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 72.16-73.34 നിലവാരത്തിലായിരുന്നു ചൊവാഴ്ചയിലെ വ്യാപാരം. Sensex, Nifty end at record closing high.

from money rss https://bit.ly/35krad0
via IFTTT

മൊബൈൽ ആപ്പ് തകരാറിലായി: നെറ്റ്ബാങ്കിങ് ഉപയോഗിക്കണമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈൽ ആപ്പ് വീണ്ടും തകരാറിലായി. തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ ഉപഭോക്താക്കൾ നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിക്കണമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. ചൊവാഴ്ച 11.30 ഓടെയാണ് പലയിടങ്ങളിലും തകരാർ ശ്രദ്ധയിൽപ്പെട്ടത്. അതേസമയം, തകരാർ പരിഹരിക്കാനുള്ള ശ്രമംതുടരുകയാണെന്നാണ് ബാങ്ക് അധികൃതരുടെ അറിയിപ്പ്. കഴിഞ്ഞവർഷവും ആപ്പുവഴിയുള്ള ബാങ്ക് ഇടപാടുകൾക്ക് തുടർച്ചയായി തകരാർ സംഭവിച്ചിരുന്നു. പ്രാഥമിക ഡാറ്റസെന്ററിലെ വൈദ്യുതി തകരാറാണ് അതിന് കാരണമായി ബാങ്ക് അറിയിച്ചത്. സാങ്കേതികവിദ്യമെച്ചപ്പെടുത്തി തടസ്സങ്ങൾ ഒഴിവാക്കാൻ വിശദമായ പ്രവർത്തന പദ്ധതി ജനുവരിയിൽ ബാങ്ക് അവതരിപ്പിക്കുകുയംചെയ്തിരുന്നു. റിസർവ് ബാങ്കിന്റെ ഇടപെടലിനെതുടർന്നായിരുന്നു ഇത്. We are experiencing some issues on the MobileBanking App. We are looking into this on priority and will update shortly. Customers are requested to please use NetBanking to complete their transaction. Regret the inconvenience caused. Thank you.@HDFCBank_Cares @HDFCBankNews — Rajiv Banerjee (@RajivBanrjee) June 15, 2021

from money rss https://bit.ly/3cKIETZ
via IFTTT

വീണ്ടും അൺലോക്കിലേക്ക്‌: തിരഞ്ഞെടുക്കാം ഈ മേഖലകളിലെ കരുത്തറ്റ ഓഹരികൾ

2012-13 മുതൽ കുറവായിരുന്ന ആഗോള പണപ്പെരുപ്പം ദീർഘകാലത്തിനുശേഷം തിരിച്ചെത്തിയിരിക്കുന്നു. മഹാമാരിയുടെ ആഘാതമുണ്ടാക്കിയ വ്യത്യസ്ത കാരണങ്ങൾ, വർധിക്കുന്ന ഉപഭോഗ ഡിമാന്റ്, സ്റ്റാഫിന്റെ കുറവുകാരണമുള്ള വേതന വർധന, ഊർജ്ജത്തിനും ഉൽപന്നങ്ങൾക്കും വർധിച്ചു വരുന്ന ചിലവ് എന്നിവയെല്ലാം പണപ്പെരുപ്പത്തിലേക്കു നയിച്ചിട്ടുണ്ട്. യുഎസിലെ മെയ്മാസത്തെ ഉപഭോക്തൃ വിലസൂചിക 4.7 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇത് 5 ശതമാനത്തിനു മുകളിലെത്തി. ജൂണിൽ 6 ശതമാനത്തിലെത്തുമെന്നാണ് കരുതുന്നത്. വർധിക്കുന്ന പണപ്പെരുപ്പം ഉയർത്തുന്ന സമ്മർദ്ദത്തോട് ഓഹരി വിപണി എക്കാലവും പെട്ടെന്നുതന്നെ പ്രതികൂലമായി പ്രതികരിച്ചിട്ടുണ്ട്. ഇത്തവണ വിപണി യാതൊരു തരത്തിലുള്ള പ്രതികൂലാവസ്ഥയും പ്രകടിപ്പിച്ചില്ല. കേന്ദ്ര ബാങ്കുകളുടെ നടപടി യുഎസ് കേന്ദ്ര ബാങ്കിന്റെ അവസാന നയപ്രഖ്യാപന യോഗത്തിൽ നടത്തിയ പ്രഖ്യാപനമാണ് വിപണികൾക്ക് ആത്മവിശ്വാസം പകർന്നത്. മഹാമാരിയുടെ പിടിയിൽപെട്ട സമ്പദ് വ്യവസ്ഥയിൽ പണപ്പെരുപ്പം അതിവേഗം കടന്നുപോകുന്ന ഒരു ഘട്ടംമാത്രമാണെന്നായിരുന്നു പ്രഖ്യാപനത്തിന്റെ സാരം. സാമ്പത്തിക വളർച്ച തിരിച്ചു വരികയും വിപണിയിൽ പലിശനിരക്ക് വർധന ആവശ്യമായിരിക്കുകയും ചെയ്യുന്ന അടുത്തഘട്ടത്തിൽ ഇത്രയും ഊഷ്മളമായൊരു പ്രതികരണം പ്രതീക്ഷിച്ചുകൂട. യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ നയപ്രഖ്യാപനത്തിനു മുന്നോടിയായി മന്ദഗതിയിലായ യൂറോപ്യൻ വിപണികൾ അഭ്യന്തര വിപണിയിലും വിറ്റഴിക്കലിനു വഴിവെച്ചിട്ടുണ്ട്. തിരിച്ചുവന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയ്ക്കായി ബോണ്ട് വാങ്ങൽ പദ്ധതി യൂറോപ്യൻ കേന്ദ്രബാങ്ക് തുടരുമെന്നാണ് കരുതുന്നത്. പ്രധാന കേന്ദ്ര ബാങ്കുകളുടെ ഉദാര സമീപനങ്ങൾ വിപണിയിൽ സന്തുലനം നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ ഉപഭോഗത്തിലും, ഉൽപന്നങ്ങളിലും , ഓൺലൈൻ ഇടപാടുകളിലും മുന്നിൽ നിൽക്കുന്ന ഉന്നത വരമാനമുള്ള കമ്പനികൾക്ക് കേന്ദ്ര ബാങ്കുകൾ ആനുകൂല്യം നൽകുന്നുണ്ട്. ലോഹമേഖലയിലുംമറ്റും പണത്തിന്റെ വരവുവർധിച്ചു. ഇവരുടെ കടങ്ങൾ വൻതോതിൽ ഒഴിവായതിനെത്തുടർന്ന് ബാലൻസ് ഷീറ്റ് നിലയും മെച്ചപ്പെട്ടു. കാറ്റുപോകുന്ന അവസ്ഥയെ അതിജീവിക്കുന്നതിന് സമ്പദ് വ്യവസ്ഥയ്ക്ക് പണപ്പെരുപ്പം ആവശ്യമായിരുന്നു. 2008 നുശേഷമുള്ള ഏറ്റവും കൂടിയ നിലയിലാണ് യുഎസിൽ പണപ്പെരുപ്പം. ഡിമാന്റിലും ലാഭത്തിലുമുണ്ടായ വർധന കാരണം ഓഹരികൾ പുതിയ ഉയരങ്ങൾ തേടുകയാണ്. ഗുണകരമായ സാമ്പത്തിക കണക്കുകളും റിസർവ് ബാങ്ക് നയപ്രഖ്യാപനവും ഓഹരി വിപണിയിൽ മാന്യമായ ലാഭത്തിനു കാരണമായിട്ടുണ്ട്. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നതും ആഗോളതലത്തിൽ റിസ്കെടുക്കാനുള്ള സന്നദ്ധത രൂപപ്പെട്ടതുംകാരണം വിപണി ഹ്രസ്വ-ഇടക്കാലയളവിൽ കുതിപ്പു നിലനിർത്തുമെന്നാണ് പ്രതീക്ഷ. നിയന്ത്രണങ്ങളിൽ അയവുവരുന്നതും കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ സംഭരണനയവും ആഭ്യന്തര ഓഹരികളിൽ നേട്ടംതുടരാൻ സഹായിക്കുന്നു. യുഎസ് കേന്ദ്ര ബാങ്ക് നിലപാടും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ഉൽക്കണ്ഠകളും ആഗോള വിപണിയിൽ സൃഷ്ടിച്ച സമ്മിശ്ര പ്രതികരണങ്ങളും വിപണി ഇടയ്ക്ക് കലുഷമാകാനിടയാക്കിയിട്ടുണ്ട്. പ്രയോജനം ഈ മേഖലകളിൽ അടച്ചിടൽ അവസാനിക്കുന്നതോടെ ഏറ്റവും പ്രയോജനം ലഭിക്കുന്ന ഓഹരികളും മേഖലകളുമാണ് ആഭ്യന്തര വിപണി ഉറ്റു നോക്കുന്നത്. പ്രധാന ഉത്പന്നമായായാലും തരം തിരിച്ചുള്ളതായാലും നന്നായി വിറ്റുപോകുന്ന കമ്പനികളുടെ ഓഹരികൾ ചേർത്തുള്ള പോർട്ഫോളിയോകൾ നിക്ഷേപകർക്ക് ആശ്രയിക്കാം. അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട ഉൽപന്നമേഖലയ്ക്കും ഗുണകരമാണ്. വിലകൾ കൂടുതലായിരിക്കുമെങ്കിലും ഗുണനിലവാരമുള്ള ഓഹരികൾ തിരഞ്ഞെടുത്താലേ ദീർഘകാലാടിസ്ഥാനത്തിൽ പോർട്ഫോളിയോകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയൂ എന്ന കാര്യം മനസിലാക്കണം. ഇന്നത്തെ ന്യായമായ ഗുണനിലവാര പരിശോധനയിൽ എഫ്എംസിജി, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മീഡിയ, ഓട്ടോ എന്നീ മേഖലകൾ നിക്ഷേപത്തിനു പറ്റിയതാണ്. ഇവ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കും. ഐടി, ഫാർമ, കൺസ്യൂമർ, ലോഹങ്ങൾ, ടെലികോം തുടങ്ങിയ കനത്തമൂല്യമുള്ള ഓഹരികളേയും മേഖലകളേയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കേണ്ടിയിരിക്കുന്നു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ അവ തീർത്തും ഗുണകരമാണു താനും. പ്രത്യേകിച്ച് ഐടി, ഫാർമ മേഖലകൾ. മഹാമാരിയിലും അതിനുശേഷമുള്ള കാലഘട്ടത്തിലും ഏറ്റവുംകൂടുതൽ നേട്ടമുണ്ടാക്കിയ ഈ മേഖലകൾക്ക് ഏകീകരണത്തിന്റെ ഘട്ടത്തിൽ മുൻഗണന നൽകുകതന്നെവേണം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/35kgnj2
via IFTTT

ഇലോൺ മസ്‌ക്: ഒരു വീടുപോലും സ്വന്തമായില്ലാത്ത ശതകോടീശ്വരൻ

ടെസ് ലയുടെ സ്ഥാപകനും സ്പേസ് എക്സിന്റെ സിഇഒയും ശതകോടീശ്വരനമായ ഇലോൺ മസ്ക് അവസാനത്തെ വീടുകൂടി വിറ്റൊഴിയുന്നു. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഒരുവീടുമാത്രമെ തന്റെ സ്വന്തമായുള്ളൂ എന്ന് ട്വിറ്ററിൽ കുറിച്ച് ഒരാഴ്ചക്കുശേഷമാണ്ആ വീട് വിൽക്കുന്നകാര്യവും പ്രഖ്യാപിച്ചത്. അമേരിക്കയിലെ കോടീശ്വരന്മാരായ മസ്ക്, ജെഫ് ബെസോസ്, വാറൻ ബഫെറ്റ് എന്നിവർ ഉൾപ്പടെയുള്ളവരിൽ പലരും ആദായനികുതി അടയ്ക്കുന്നില്ലെന്ന് വാർത്താ വെബ്സൈറ്റായ പ്രോപബ്ലിക്ക ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോട്ട് പുറത്തുവന്ന് ദിവസങ്ങൾക്കുശേഷം ബേ ഏരിയയിലെ വീടൊഴികെയുള്ള വീടുകൾ വിറ്റതായും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇപ്പോൾ അവസാനത്തെ വീടും വിറ്റൊഴിയുകയാണ് അദ്ദേഹം. Decided to sell my last remaining house. Just needs to go to a large family who will live there. It's a special place. — Elon Musk (@elonmusk) June 14, 2021 പിന്നെ എവിടെയാണ് മസ്ക് താമസിക്കുന്നത്? സൗത്ത് ടെക്സാസിലെ വീദൂര ബീച്ചായ ബോക ചിക്കയിലെ സ്പേസ് എക്സിന്റെ ഉമടസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്. സ്പേസ് എക്സ് കമ്പനിയുമായി ഒരുവർഷംമുമ്പാണ് ശാന്തതീരമായ ബോക ചിക്കയിൽ അദ്ദേഹമെത്തുന്നത്. മാർച്ചിൽ അതിനെ സ്റ്റാർബേസ് എന്ന് പുനർനാമകരണംചെയ്യുമെന്ന് പ്രഖ്യാപിക്കുകയുംചെയ്തു. സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനമായ സ്റ്റാർലിങ്കിനായി ടെക്സാസിൽ പുതിയ ഫാക്ടറി സ്ഥാപിക്കുന്നതിന്റെ തരിക്കിലാണ് അദ്ദേഹമിപ്പോൾ.

from money rss https://bit.ly/3gnC8EU
via IFTTT

Monday, 14 June 2021

ഫ്രാങ്ക്‌ളിന്റെ സിഇഒയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കും സെബി 15 കോടി പിഴ ചുമത്തി

ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ടിനെതിരെ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചതിനുപിന്നാലെ ഉയർന്ന ഉദ്യോഗസ്ഥർക്കും ട്രസ്റ്റി സർവീസിനും പിഴചുമത്തി. ആറ് ഡെറ്റ് ഫണ്ടുകൾ മരവിപ്പിച്ചത് ചട്ടങ്ങൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയതിനെതുടർന്നാണ് പിഴ. എഫ്ടി ട്രസ്റ്റീസ് സർവീസസിന് മൂന്നുകോടി രൂപയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സഞ്ജയ് സാപ്രെ, ചീഫ് ഇൻവെസ്റ്റുമെന്റ് ഓഫീസർ സന്തോഷ് കമാത്ത് എന്നിവർക്ക് രണ്ടുകോടി രൂപവീതവും അഞ്ച് ഫണ്ട് മാനേജർമാർക്ക് 1.5 കോടി രൂപവീതവും ചീഫ് കംപ്ലെയിൻസ് ഓഫീസർക്ക് 50 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. നിക്ഷേപകർ വൻതോതിൽ പണംപിൻവലിച്ചതിനെതുടർന്ന് 2020 ഏപ്രിൽ 23നാണ് ഉയർന്ന ആദായംനൽകിവന്നിരുന്ന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം ഫ്രാങ്ക്ളിൻ മരവിപ്പിച്ചത്. കോവിഡ് വ്യാപനത്തെതുടർന്നാണ് പ്രതിസന്ധിനേരിട്ടതെന്നും കമ്പനി നിക്ഷേപകരെ അറിയിച്ചിരുന്നു. സെബിയുടെ ചട്ടങ്ങൾ പാലിക്കുന്നതിൽ ഫണ്ട് ഹൗസ് വീഴ്ചവരുത്തിയതായി ചോക്സി ആൻഡ് ചോക്സിയുടെ ഫോറൻസിക് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നായിരുന്നു സെബി പിഴചുമത്തിയത്.

from money rss https://bit.ly/2TyENm5
via IFTTT

സൂചികകൾ വീണ്ടും റെക്കോഡ് ഉയരത്തിൽ: നിഫ്റ്റി 15,850 കടന്നു

മുംബൈ: രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ വൻതോതിൽ കുറവുണ്ടായതോടെ ഓഹരി സൂചികകൾ ആത്മവിശ്വാസം തിരിച്ചുപിടിച്ചു. സെൻസെക്സ് 196 പോയന്റ് നേട്ടത്തിൽ 52,747ലും നിഫ്റ്റി 58 പോയന്റ് ഉയർന്ന് 15,869ലുമാണ് ചൊവാഴ്ച വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടവും രാജ്യത്തെ സൂചികകളിൽ പ്രതിഫലിച്ചു. ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസർവ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെക്ടറൽ സൂചികകളിൽ മെറ്റൽ ഒഴികെയുള്ളവ നേട്ടത്തിലാണ്. ജൂബിലന്റ് ഫുഡ് വർക്സ്, പവർ ഫിനാൻസ് കോർപറേഷൻ, എൽഐസി ഹൗസിങ്, ഈസി ട്രിപ് പ്ലാനേഴ്സ് തുടങ്ങി 45 കമ്പനികളാണ് ചൊവാഴ്ച പാദഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2U8tLEE
via IFTTT

സമ്മർദത്തെ അതിജീവിച്ച് വിപണി നേട്ടത്തിൽ ക്ലോസ്‌ചെയ്തു: ഐടി ഓഹരികൾ കുതിച്ചു

മുംബൈ: തുടക്കത്തിലെ നഷ്ടത്തിൽനിന്ന് കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ കുതിച്ചുയർന്ന് വിപണി. നിഫ്റ്റി 76.77 പോയന്റ് നേട്ടത്തിൽ 52,551.53ലും നിഫ്റ്റി 12.50 പോയന്റ് ഉയർന്ന് 15,811.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലാഭമെടുപ്പിനെതുടർന്ന് സമ്മർദംനേരിട്ട സെൻസെക്സ് 51,936ലേക്കും നിഫ്റ്റി 15,606ലേയ്ക്കും താഴ്ന്നശേഷമാണ് തിരിച്ചുവരവ് നടത്തിയത്. ആഗോള വിപണിയിലെ നേട്ടവും ഐടി, പൊതുമേഖല ബാങ്ക്, ഫാർമ, എഫ്എംസിജി ഓഹരികളിൽ നിക്ഷേപകർ താൽപര്യംപ്രകടിപ്പിച്ചതുമാണ് സൂചികകൾ നേട്ടമാക്കിയത്. 77 പോയന്റ് നേട്ടത്തിൽ സെൻസെക്സ് ക്ലോസ്ചെയ്യുന്നതിനുമുമ്പ് 655 പോയന്റിന്റെ ചാഞ്ചാട്ടമാണ് അതിജീവിച്ചത്. ടാറ്റ മോട്ടോഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, വിപ്രോ, ഡിവീസ് ലാബ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. മൂന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ അക്കൗണ്ടുകൾ എൻഎസ്ഡിഎൽ മരവിപ്പിച്ചതിനെതുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികളായ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് എന്നീ ഓഹരികൾ കനത്ത നഷ്ടംനേരിട്ടു. കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, മാരുതി സുസുകി തുടങ്ങിയ ഓഹരികളും നഷ്ടമുണ്ടാക്കി. രൂപയുടെ മൂല്യത്തിൽ 20 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 73.27 രൂപ നിലവാരത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/3pVgBXh
via IFTTT

നികുതിയിളവ് പരിധികൂട്ടും, ആന്വിറ്റിക്കുപകരം സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ അവതരിപ്പിക്കും

പെൻഷൻ ഫണ്ടിനെ ജനകീയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എൻപിഎസിൽ കൂടുതൽ പരിഷ്കാരങ്ങളും ഇളവുകളും കൊണ്ടുവന്നേക്കും. നികുതിയിളവ് പരിധി 50,000 രൂപയിൽനിന്ന് ഒരു ലക്ഷമായി ഉയർത്തുക. നിശ്ചിത ഇടവേളകളിൽ പണംപിൻവലിക്കാൻ സൗകര്യമൊരുക്കുന്ന സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ അവതരിപ്പിക്കുക, കാലാവധിയെത്തുമ്പോൾ അഞ്ചുലക്ഷം രൂപവരെയുള്ള മൊത്തംനിക്ഷേപം പിൻവലിക്കാൻ അനുവദിക്കുക-തുടങ്ങിയവ ഉടനെ നടപ്പാക്കിയേക്കും. നിലവിൽ കാലാവധിയെത്തുമ്പോൾ മൊത്തംനിക്ഷേപത്തിൽ 60ശതമാനംതുകയാണ് പിൻവലിക്കാൻ അനുവദിച്ചിരുന്നത്. ബാക്കിയുള്ള 40ശതമാനംതുക നിർബന്ധമായും പെൻഷൻ ലഭിക്കുന്നതിന് ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം. അതിനുപകരം മുഴുവൻതുകയും നിക്ഷേപ പദ്ധതിയിൽ നിലനിർത്തിയശേഷം സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)വഴി നിശ്ചിതശതമാനംതുക വീതം പിൻവലിക്കുന്ന രീതിയാകും നടപ്പാക്കുക. പെൻഷനുപകരം ഇത്തരത്തിൽ പിൻവലിക്കുന്നതുക നിക്ഷേപകർക്ക് ഉപയോഗിക്കാം. നിലവിൽ ആന്വിറ്റി പ്ലാനിൽനിന്ന് 5-6ശതമാനം പലിശയാണ് ലഭിക്കുന്നത്. ആകർഷകമല്ലാത്ത പലിശയും അതിന്മേലുള്ള നികുതി ബാധ്യതയുമാണ് മാറി ചിന്തിക്കാൻ പ്രേരണയായത്. കാലാവധിയെത്തുമ്പോൾ എൻപിഎസിലെ നിക്ഷേപം രണ്ടുലക്ഷം രൂപയിൽ താഴെയാണെങ്കിൽ മുഴുവൻതുകയും പിൻവലിക്കാൻ ഇപ്പോൾ അനുവദിക്കുന്നുണ്ട്. ഈ തുക അഞ്ചുലക്ഷമാക്കി വർധിപ്പിച്ചേക്കും. പദ്ധതി കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ വിതരണശൃംഖലയിൽ കൂടുതൽപേരെ ഉൾപ്പെടുത്താനും ആലോചിക്കുന്നുണ്ട്. കൂടുതൽ കമ്മീഷൻ നൽകി ഏജന്റുമാരെ നിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ബാങ്കുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയാണ് ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. പുതിയതായി പദ്ധതിയിൽ ചേരുന്നവരിൽനിന്ന് ആദ്യം 200 രൂപയും നിക്ഷേപ കമ്മീഷൻ ഇനത്തിൽ 0.2ശതമാനവുമാണ് ഈടാക്കുന്നത്. ഈതുകയിലും വർധനവുവരുത്തിയേക്കും.ഫണ്ട് മാനേജർമാരുടെ എണ്ണംകൂട്ടുന്നതിന്റെ ഭാഗമായി ഫണ്ട് മാനേജിങ് ഫീസിനത്തിൽ ഈയിടെ പിഎഫ്ആർഡിഎ വർധനവരുത്തിയിരുന്നു.

from money rss https://bit.ly/2RTkek7
via IFTTT

മൊത്തവില പണപ്പെരുപ്പം കുതിക്കുന്നു: മെയിൽ 12.94ശതമാനമായി

മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ഏപ്രിലിലെ 10.49ശതമാനത്തിൽനിന്ന് മെയിൽ 12.49 ശതമാനമായാണ് ഉയർന്നത്. തുടർച്ചയായി അഞ്ചാമത്തെ മാസമാണ് മൊത്തവില പണപ്പെരുപ്പം കുതിക്കുന്നത്. നിർമാണ വസ്തുക്കൾ, അസംസ്കൃത എണ്ണ, മിനറൽ ഓയിൽസ് എന്നിവയുടെ വിലക്കയറ്റമാണ് സൂചികയിലെ കുതിപ്പിന് പിന്നിൽ. 2020 മെയിൽ (-)3.37ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പം. അസംസ്കൃത എണ്ണവിലയോടൊപ്പം മറ്റ് കമ്മോഡിറ്റികളുടെ വിലയും ആഗോളതലത്തിൽ ഉയർന്നു. വിവിധയിടങ്ങളിലെ ലോക്ഡൗൺമൂലംവിതരണശൃംഖലയിലുണ്ടായ തടസ്സവും മെയ്മാസത്തിൽ വിലക്കയറ്റത്തിന് ആക്കംകൂട്ടിയതായാണ് വിലയിരുത്തൽ. ഭക്ഷ്യമേഖലയിലെ വിലക്കയറ്റത്തിൽ കുറവാണ് രേഖപ്പെടുത്തയത്. ഉള്ളവിലയിൽ വർധനവുണ്ടായെങ്കിലും മെയിൽ ഇത് 4.31ശതമാനത്തിൽ നിന്നു.

from money rss https://bit.ly/3xl1rNK
via IFTTT

Sunday, 13 June 2021

വിദേശ നിക്ഷേപ അക്കൗണ്ടുകൾ മരവിപ്പിച്ചു: അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കൂപ്പുകുത്തി

മുംബൈ: മുന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപ(എഫ്പിഐ)സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി(എൻഎസ്ഡിഎൽ) ലിമിറ്റഡ് മരവിപ്പിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികൾ തകർച്ചനേരിട്ടു. കള്ളപ്പണംതടയൽ(പിഎംഎൽഎ) നിബന്ധനപ്രകാരം വിദേശ നിക്ഷേപകർ ആവശ്യമായ രേഖകൾ നൽകാത്തതാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആൽബുല ഇൻവെസ്റ്റുമെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റുമെന്റ് ഫണ്ട് എന്നീ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് എൻഎസ്ഡിഎൽ മരവിപ്പിച്ചത്. ഈ കമ്പനികൾക്കെല്ലാമായി അദാനി ഗ്രൂപ്പിൽ 43,500 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. മൂന്ന് നിക്ഷേപ സ്ഥാപനങ്ങളും മൗറീഷ്യസിലെ പോർട്ട് ലൂയീസിൽ രജിസ്റ്റർചെയ്തിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. അതേസമയം, കമ്പനികൾക്ക് വെബ്സൈറ്റുകളില്ല. അദാനി എന്റർപ്രൈസസിൽ 6.82ശതമാനവും അദാനി ട്രാൻസ്മിഷനിൽ 8.03ശതമാനവും അദാനി ടോട്ടൽ ഗ്യാസിൽ 5.92ശതമാനവും അദാനി ഗ്രീനിൽ 3.58സതമാനവും ഓഹരികളാണ് ഈ സ്ഥാപനങ്ങളുടെ കൈവശമുള്ളത്. റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രീൻ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്യാസ് എന്നിവയുടെ ഓഹരിവില അഞ്ചുശതമാനം ഇടിഞ്ഞു. അദാനി എന്റർപ്രൈസസ് 20ശതമാനമാണ് തകർച്ചനേരിട്ടത്. അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ കമ്പനികൾക്ക് നിലവിലുള്ള ഓഹരികൾ വിൽക്കാനോ പുതിയവയിൽ നിക്ഷേപംനടത്താനോ കഴിയില്ല. Adani Group stocks tumble 5-20% on reports of NSDL freezing 3 FPI accounts.

from money rss https://bit.ly/2Sqfxi2
via IFTTT

സ്വർണവില പവന് 200 രൂപ കുറഞ്ഞ് 36,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന്റെ വില 200 രൂപ കുറഞ്ഞ് 36,400 രൂപയിലെത്തി. ഇതോടെ ജൂണിലെ ഏറ്റവുംതാഴ്ന്ന നിലവാരത്തിലാണ് സ്വർണവില ഇപ്പോൾ. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.6ശതമാനംകുറഞ്ഞ് 1,854.58 ഡോളർ നിലവാരത്തിലെത്തി. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. ഈയാഴ്ച അവസാനം യുഎസ് ഫെഡ് റിസർവിന്റെ പോളിസി പ്രഖ്യാപനം വരാനുള്ളതിനാൽ നിക്ഷേപകർ കരുതലെടുത്തതും വിലയെ സ്വാധീനിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 20 കാരറ്റ് 10 ഗ്രാമിന് 0.61ശതമാനം കുറഞ്ഞ് 48,588 രൂപ നിലവാരത്തിലാണ്.

from money rss https://bit.ly/2RPtyoW
via IFTTT

സെന്‍സെക്‌സില്‍ 377 പോയന്റ് നഷ്ടം: നിഫ്റ്റി 15,700ന് താഴെ

മുംബൈ:കഴിഞ്ഞയാഴ്ചയിലെ റെക്കോഡ് നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ തിരുത്തൽ. വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽതന്നെ പ്രധാന സൂചികകളെല്ലാം നഷ്ടത്തിലായി. സെൻസെക്സ് 377 പോയന്റ് നഷ്ടത്തിൽ 52,107ലും നിഫ്റ്റി 136 പോയന്റ് ഉയർന്ന് 15,662ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, ഐടിസി, നെസ് ലെ, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, ഇൻഡസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ഇൻഫോസിസ്, ടിസിഎസ്, ടൈറ്റാൻ, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി സെക്ടറൽ സൂചികകളിൽ ഐടി മാത്രമാണ് നേട്ടത്തിലുള്ളത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക രണ്ട് ശതമാനവും സ്മോൾ ക്യാപ് സൂചിക 1.5ശതമാനവും താഴ്ന്നു. കോൾ ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, കജാരിയ സെറാമിക്സ്, ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ്, ഉത്തം ഷുഗർ മിൽസ് ഉൾപ്പടെ 50 കമ്പനികളാണ് പാദഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3gl04Jb
via IFTTT

ഏഷ്യൻ ശതകോടീശ്വരന്മാരിൽ മുന്നിൽ അംബാനിയും അദാനിയും

ചൈനീസ് ശതകോടീശ്വരന്മാരായ ജാക് മാ, സോങ് ഷാൻഷാൻ എന്നിവർ തത്കാലം മാറിനിൽക്കട്ടെ, ഏഷ്യയിലെ ശതകോടീശ്വരന്മാരിൽ ഇന്ത്യക്കാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും മുന്നിലെത്തി. ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡെക്സ് അനുസരിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തിൽ 12-ാം സ്ഥാനത്താണ്. ഈ വർഷം ഇതുവരെ അദ്ദേഹത്തിന്റെ ആസ്തിയിൽ 762 കോടി ഡോളറിന്റെ വർധനയുണ്ടായി. 8,400 കോടി ഡോളറായാണ് അദ്ദേഹത്തിന്റെ ആസ്തി ഉയർന്നത്. അതായത്, 6.22 ലക്ഷം കോടി രൂപ. അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനിയുടെ ആസ്തിമൂല്യം 7,700 കോടി ഡോളറായാണ് ഉയർന്നത്. അതായത്, 5.70 ലക്ഷം കോടി രൂപ. ലോക റാങ്കിങ്ങിൽ 14-ാം സ്ഥാനത്താണ് അദ്ദേഹം. ഇരുവരുടെയും കമ്പനികളുടെ ഓഹരി വില കുതിച്ചുയർന്നതാണ് ആസ്തിമൂല്യം ഉയരാൻ സഹായിച്ചത്.

from money rss https://bit.ly/3vk3foD
via IFTTT