121

Powered By Blogger

Monday, 21 June 2021

ഫ്‌ളാഷ് സെയിലിന് നിയന്ത്രണം: ഇ-കൊമേഴ്‌സ് മേഖലയിൽ പുതിയ ചട്ടങ്ങൾ വരുന്നു

ന്യൂഡൽഹി: ഇ-കൊമേഴ്സ് മേഖലയിൽ തട്ടിപ്പ് വ്യാപകമായതോടെ നിയമം പരിഷ്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഫ്ളാഷ് സെയിൽ, ഓർഡർ ചെയ്ത ഉത്പന്നം നൽകാതിരിക്കൽ എന്നിവക്കെതിരെ നടപടി സ്വീകരിക്കുന്നതുൾപ്പടെയുള്ള പരിഷ്കാരങ്ങളാകും നടപ്പാക്കുക. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. സ്വതന്ത്രവും നീതിയുക്തവുമായ മത്സരം പ്രോത്സാഹിപ്പിക്കുക, ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായി ഉപഭോക്തൃകാര്യമന്ത്രാലയമാണ് നിയമങ്ങൾ പരിഷ്കരിക്കുന്നത്. പ്രത്യേക ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്ന ഫ്ളാഷ് സെയിലുകൾക്കായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരമില്ലാതാക്കുന്ന അധിക ഡിസ്കൗണ്ട് വിൽപന ഇതോടെ ഇല്ലാതാകും. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ചീഫ് കംപ്ലെയിൻസ് ഓഫീസർമാരെ നിയമിക്കണമെന്നും കരടിൽ പറയുന്നുണ്ട്. പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായികൂടിയാണ്. ഉപഭോക്തൃ സംരക്ഷണ(ഇ-കൊമേഴ്സ്)നിയമം 2020 ഭേദഗതി കരട് പ്രകാരം ജൂലായ് ആറിനകം js-ca@nic.in എന്ന ഇ-മെയിലിൽ നിർദേശങ്ങൾ സമർപ്പിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

from money rss https://bit.ly/3xATPqc
via IFTTT

സ്വർണവില പവന് 160 രൂപ കൂടി 35,280 രൂപയായി

തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ സ്വർണവിലയിൽ വർധന. പവന്റെ വില 160 രൂപ കൂടി 35,280 രൂപയായി. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4410 രൂപയുമായി. 35,120 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ വിലയിൽ മാറ്റമില്ല. സ്പോട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 1,784 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.24ശതമാനം വർധിച്ച് 47,185 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3gRbXpl
via IFTTT

കോവിഡുകാലത്തെ കുതിപ്പ്: ഇന്ത്യൻഔഷധ വിപണിക്ക്‌ 2.89 ലക്ഷം കോടിയുടെ വിറ്റുവരവ്

തൃശ്ശൂർ: ശരാശരി പത്തുശതമാനം വളർച്ചയെന്ന പതിവുവിട്ട് കോവിഡുകാലത്ത് ഇന്ത്യൻ ഔഷധ വിപണിക്ക് മികച്ച പ്രകടനം. 12.17 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വളർച്ച. വിറ്റുവരവ് 2,89,998 കോടി രൂപ. കയറ്റുമതി ഉൾപ്പെടെയുള്ള കണക്കാണിത്. മുൻ വർഷം 2,58,534 കോടിയായിരുന്നു വിറ്റുവരവ്. 31,464 കോടി രൂപയുടെ കൂടുതൽ വില്പന നടന്നു. എന്നാൽ, കയറ്റുമതിയിൽ ചെറിയ കുറവുണ്ടായതായാണ് കണക്ക്. കഴിഞ്ഞ വർഷത്തെ വിറ്റുവരവിൽ 1,46,260 കോടി രൂപയും കയറ്റുമതി ഇനത്തിലാണ്. മുൻ വർഷമിത് 1,47,420 കോടി രൂപയുടേതായിരുന്നു. ഇറക്കുമതിയിലും കുറവാണുണ്ടായിരിക്കുന്നത്. 2019-20 വർഷത്തിൽ മെഡിക്കൽ ഉപകരണങ്ങളടക്കം 72,800 കോടി രൂപയുടെ ഇറക്കുമതിയാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 42,943 കോടിയുടെ മരുന്നുകൾ മാത്രമേ ഇറക്കുമതി ചെയ്തിട്ടുള്ളൂ. മെഡിക്കൽ ഉപകരണങ്ങളുടെ കണക്കുകൾ ഇത്തവണത്തെ വാർഷിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതുംകൂടി വന്നാൽ മാത്രമേ യഥാർഥ ചിത്രം വ്യക്തമാവൂ. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന കുത്തിവെപ്പ് മരുന്നുകളിൽ 60 ശതമാനവും പുറത്തിറക്കുന്നത് ഇന്ത്യൻ കമ്പനികളാണ്. കഴിഞ്ഞ വർഷം കൂടുതൽ മരുന്നുകൾ അയച്ചത് വടക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കാണ് - 34 ശതമാനം. 17 ശതമാനം കയറ്റുമതി നടത്തിയ ആഫ്രിക്കയാണ് തൊട്ടുപിന്നിൽ. യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതി 15 ശതമാനമാണ്.

from money rss https://bit.ly/3xEpSpf
via IFTTT

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി വീണ്ടും 15,800ന് മുകളിൽ

മുംബൈ: ആഗോള വിപണിയിലെനേട്ടം രാജ്യത്തെ സൂചികകൾക്ക് കരുത്തായി. നിഫ്റ്റി 15,800ന് മുകളിലെത്തി. 235 പോയന്റാണ് സെൻസെക്സിലെ നേട്ടം. 52,809ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 76 പോയന്റ് ഉയർന്ന് 15,822ലുമെത്തി. മാരുതി, ടൈറ്റാൻ, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ഭാരതി എയർടെൽ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ, നെസ് ലെ, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണലിവർ തുടങങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി പൊതുമേഖല ബാങ്ക് 1.9ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.9ശതമാനവും 1.2ശതമാനവും നേട്ടത്തിലാണ്. എൻഎംഡിസി, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ഭാരത് ഇലക്ട്രോണിക്സ്, ജെയ്പീ ഇൻഫ്രടെക് തുടങ്ങി 79 കമ്പനികളാണ് പാദഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3zKRpqW
via IFTTT

കുട്ടനാട്‌: വേണ്ടത്‌ പരിസ്ഥിതിപരിഹാരം

കുട്ടനാടിന്റെ ദുരിതത്തിന് കൂടുതൽ ജനശ്രദ്ധ കിട്ടുന്നു എന്നത് ആശ്വാസകരമാണ്. ഒരു പ്രതിസന്ധിയിൽനിന്ന് മറ്റൊരു പ്രതിസന്ധിയിലേക്ക് എന്നതാണ് കുട്ടനാടിന്റെ സ്ഥിതി. വെള്ളക്കെട്ടുണ്ടാവാൻ കാലവർഷം വരണമെന്നില്ല. ഏതാനും ദിവസത്തെ ശക്തമായ മഴയുണ്ടെങ്കിൽ വെള്ളം പൊങ്ങും. തണ്ണീർമുക്കത്തിനുവടക്കോട്ട് ചേർത്തല, അരൂർ ഭാഗത്ത് മഴപോലും വേണ്ടാ. നല്ലൊരു വേലിയേറ്റമുണ്ടായാൽ മതി, വെള്ളക്കെടുതിയായി. വാസയോഗ്യമല്ലാത്ത പ്രദേശമായി കുട്ടനാട് മാറുന്നുവോ എന്ന വേവലാതി എല്ലാവർക്കുമുണ്ട്. ഇടുക്കിപോലെ കാനേഷുമാരി കണക്കിൽ ജനസംഖ്യ കുറയുന്ന ഒരു പ്രദേശമായി കുട്ടനാട്. കുട്ടിച്ചോറാക്കിയ പദ്ധതി ഇതൊക്കെ കാണുമ്പോൾ ആദ്യം ഓർക്കുക നാലുപതിറ്റാണ്ടുമുൻപത്തെ എം.ഫിൽ പഠനകാലമാണ്. സി.ഡി.എസിൽ പ്രോജക്ട് ഗുണ-ദോഷ വിചിന്തനം പഠിപ്പിച്ചിരുന്നത് പ്രൊഫ. ഗുലാത്തിയായിരുന്നു. ഏതുപ്രോജക്ടും നടപ്പാക്കുന്നതിനുമുമ്പ് ഗുണവും ദോഷവും കണക്കുകൂട്ടണമല്ലോ. കുട്ടനാട് പദ്ധതിയുടെ നേട്ടം, ഒരുപ്പൂ, ഇരുപ്പൂ ആകുമ്പോഴുള്ള നെല്ലുത്പാദനവർധനയാണ് (അപ്പോഴേ നല്ലൊരുപങ്ക് പ്രദേശത്തും ഇരുപ്പൂ കൃഷിയുണ്ടായിരുന്നുവെന്നതു തത്കാലം വിടുക). തണ്ണീർമുക്കം ബണ്ടുമെല്ലാം പണിയാൻ വേണ്ടിവരുന്ന തുകയാണ് ചെലവ്. ചെലവിന്റെ പല മടങ്ങാണ് കണക്കുകൂട്ടിയ നേട്ടം. പദ്ധതി നടപ്പാക്കി. പക്ഷേ, കുറച്ചുവർഷം കഴിഞ്ഞപ്പോൾ പല വിപരീതഫലങ്ങളും കണ്ടുതുടങ്ങി. വെള്ളം ദുഷിച്ച് രോഗങ്ങൾ പെരുകി. മത്സ്യസമ്പത്ത് ക്ഷയിച്ചു. കളകൾ വർധിച്ചു. കായലിൽ എക്കൽ അടിയാൻ തുടങ്ങി. ഗുണ-ദോഷ വിചാരം നടത്തിയപ്പോൾ പ്രത്യക്ഷഫലങ്ങളേ കണക്കിലെടുത്തുള്ളൂ. ദീർഘനാളിലെ പരോക്ഷ ഫലങ്ങൾ അവഗണിച്ചു. അവയ്ക്കുകൂടി വിലയിട്ടാൽ പദ്ധതി നേട്ടത്തെക്കാളേറെ ദോഷമാണ്. അങ്ങനെ വികസനത്തിന്റെ പേരിൽ ഒരു നാടിനെ കുട്ടിച്ചോറാക്കിയതിന്റെ ഉത്തമദൃഷ്ടാന്തമായി കുട്ടനാട് വികസനപദ്ധതി. പരിസ്ഥിതി പുനഃസ്ഥാപനം പരിസ്ഥിതി പുനഃസ്ഥാപനപരിപാടിയാണ് കുട്ടനാട്ടിൽ നടപ്പാക്കേണ്ടത്. അരനൂറ്റാണ്ടോളം ശുദ്ധജലതടാകമായ പ്രദേശത്തെ വീണ്ടും ഓരുപ്രദേശമായി മാറ്റിയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളെ വിശദമായിട്ട് പഠിക്കേണ്ടതുണ്ട്. അതുവരെ കാത്തിരിക്കേണ്ട കാര്യമില്ല. ഉടൻ ചെയ്യാൻപറ്റുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. 1978-ലെ പരിഷത്ത് പഠനം, ഡച്ച് ജലസന്തുലന പഠനം, എം.എസ്. സ്വാമിനാഥൻ റിപ്പോർട്ട്, പ്രൊഫ. പ്രഭാത് പട്നായിക്കിന്റെ കുട്ടനാട് കമ്മിഷൻ റിപ്പോർട്ട് ഇങ്ങനെ പഠനങ്ങൾ ഏറെയുണ്ട്. അവയുടെ അടിസ്ഥാനത്തിൽ കേരളസർക്കാർ രണ്ടാം കുട്ടനാട് പാക്കേജിന് രൂപംനൽകിയിട്ടുമുണ്ട്. അത് സമയബന്ധിതമായി നടപ്പാക്കുക എന്നതാണ് ഇന്നത്തെ വെല്ലുവിളി. #1തോട്ടപ്പള്ളി സ്പിൽവേ:പ്രളയജലം കടലിലേക്ക് സുഗമമായി ഒഴുക്കിവിടുന്നതിനുവേണ്ടിയാണ് തോട്ടപ്പള്ളി സ്പിൽവേ നിർമിച്ചത്. പക്ഷേ, അതിനു ഫലമുണ്ടായിട്ടില്ല. പൊഴിമുഖത്തെ കാറ്റാടിമരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്. ഇനി യുദ്ധകാലാടിസ്ഥാനത്തിൽ ലീഡിങ് ചാനലിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കംചെയ്യണം. ഇതുകൊണ്ടുമാത്രം കാര്യമില്ല എന്നാണ് ചെന്നൈ ഐ.ഐ.ടി. പഠനം കാണിക്കുന്നത്. ദേശീയപാതയ്ക്ക് എടുക്കുന്നതുപോലെ ഭൂമി ഏറ്റെടുത്ത് ചാനലിന്റെ വീതി കൂട്ടിയേ തീരൂ. #2കട്ടകുത്തൽ:എക്കൽ വന്നടിഞ്ഞ് കായലിലെ പല പ്രദേശങ്ങളും ചതുപ്പായി മാറിക്കൊണ്ടിരിക്കയാണ്. വശങ്ങളിലെ നികത്തലും ആഴം കുറയുന്നതും കായലിന്റെ ആവാഹകശേഷി കാര്യമായി കുറച്ചു. എന്തായാലും ഇനി കായൽ നികത്തില്ലെന്ന് ഉറപ്പുവരുത്തണം. സാറ്റലൈറ്റ് മാപ്പുകളുടെ താരതമ്യപഠനത്തിലൂടെ പുതിയ കൈയേറ്റങ്ങളെല്ലാം ഒഴിപ്പിക്കണം. ചെളിവാരി ആഴംകൂട്ടണം. കട്ടകുത്തി പറമ്പിലിടുന്നത് എല്ലാവർഷവും കുട്ടനാട്ടുകാർ ചെയ്തുകൊണ്ടിരുന്ന ഒരു കാര്യമാണ്. സർക്കാർ കൃത്യമായ മാനദണ്ഡങ്ങൾെവച്ച് ചെളി ഡ്രഡ്ജ് ചെയ്യണം. ഈ ചെളി ഉപയോഗിച്ച് കുട്ടനാട്ടിലെ എല്ലാ പുറംബണ്ടുകളുടെയും വീതി ഇരട്ടിയാക്കണം. അപ്പോൾ ചാലുകളുടെയും തോടുകളുടെയും വീതി കുറയുന്നില്ല എന്ന് ഉറപ്പാക്കണം. അനിവാര്യമായ സ്ഥലങ്ങളിൽ കല്ലുകെട്ടാവാം. മറ്റിടങ്ങളിൽ ജൈവരീതികൾ മതിയാകും. #3കായൽ ശുചീകരിക്കണം:അടിത്തട്ടിലെ പ്ലാസ്റ്റിക് മുഴുവൻ ജനകീയകാമ്പയിനായി നീക്കംചെയ്യണം. കടലിൽ നടപ്പാക്കുന്ന സ്കീം മതിയാകും. പായൽ സ്ഥിരമായി വാരി മാറ്റുന്നതിന് എല്ലാ ബ്ലോക്കുകൾക്കും വീഡ് ഹാർവെസ്റ്റർ വാങ്ങുന്നതിന് അനുമതി നൽകുക. ഏതാനും സെപ്റ്റേജുകൾ പണിയണം. ഹൗസ്ബോട്ടുകളുടെ മാത്രമല്ല, കക്കൂസ് മാലിന്യവും ജലാശയങ്ങളിലേക്കുതള്ളുന്നത് അവസാനിപ്പിക്കണമെങ്കിൽ ഇതേ വഴിയുള്ളൂ. #4തോടുകളുടെ പുനരുദ്ധാരണം:നീരൊഴുക്കുവഴികളൊക്കെ നികന്നിരിക്കുന്നു. പലതും റോഡുകളായി. അവയൊക്കെ തോടാക്കാനാവില്ല. പക്ഷേ, അവശേഷിക്കുന്ന തോടുകളിലെങ്കിലും ഒഴുക്ക് ഉറപ്പാക്കണം. തോടുകളുടെ ഓരത്തെങ്കിലും സെപ്റ്റിക് കക്കൂസുകളിലേക്ക് മാറണം. ജനകീയമായി തോടുകൾ സംരക്ഷിക്കുന്നതിന് നെടുമുടി പഞ്ചായത്തുകാർ നല്ലൊരു മാതൃക തീർത്തിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വിപുലമായ ജനകീയ ഇടപെടൽ മീനച്ചിലാർ-മീനന്തലയാർ-കൊട്ടുരാർ പദ്ധതിയാണ്. ആലപ്പുഴയിൽ പട്ടണത്തിലെ തോടുകൾ വലിയ പണം മുടക്കി നവീകരിച്ചുകൊണ്ടിരിക്കയാണ്. #5കുടിവെള്ളപദ്ധതി:ഏന്തിവലിഞ്ഞുകൊണ്ടിരിക്കുന്ന കുട്ടനാട് കുടിവെള്ളപദ്ധതി പൂർത്തീകരിക്കണം. ഇതിന് പണമല്ല പ്രതിബന്ധം. നിർവഹണത്തിനുള്ള ഇച്ഛാശക്തി ഇല്ലായ്മയാണ്. കുട്ടനാട് ഒറ്റത്തവണയെങ്കിലും ശുദ്ധീകരിക്കാൻ ഒരു വർഷം ബണ്ട് തുറന്നിടുമെന്ന് 2009-ൽ പ്രഖ്യാപിച്ചതാണ്. കൃഷിക്കുനാശമുണ്ടായാൽ നഷ്ടപരിഹാരം സർക്കാർ നൽകും. പൊതുവിൽ സമ്മതമായതാണ്. പക്ഷേ, ബണ്ട് തുറന്നുവെക്കാറില്ല. കാരണം, ഓരു കയറിയാൽ കുടിവെള്ളം മുട്ടും. ഇതിനൊരു പ്രതിവിധി ആർക്കും പറയാനുണ്ടായില്ല. ഇത് ആവർത്തിക്കരുത്. #6 പുതിയ നിർമാണങ്ങൾ:ഇതൊക്കെ കഴിഞ്ഞിട്ടാണ് പുതിയ റോഡുകളുടെയും പാലങ്ങളുടെയും മുൻഗണന വരുന്നത്. ഇപ്പോൾ ശ്രദ്ധ മുഴുവൻ അവിടെയാണ്. പക്ഷേ, കുട്ടനാടിന്റെ കുരുക്ക് അഴിക്കണമെങ്കിൽ ആദ്യം പറഞ്ഞ കാര്യങ്ങൾക്ക് മുൻഗണന ഉണ്ടാവേണ്ടതുണ്ട്. അനുവദിച്ചിരിക്കുന്നവയെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കണമെന്നതിന് തർക്കമില്ല. ആലപ്പുഴ-ചങ്ങനാശ്ശേരി എലിവേറ്റഡ് റോഡ് വെള്ളപ്പൊക്കക്കാലത്തുമാത്രമല്ല, ടൂറിസത്തിനുകൂടി ഉത്തേജകമാകും. പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്ക് ഇപ്പോഴും അനക്കംവന്നിട്ടില്ല. ഇങ്ങനെ പല പദ്ധതികളുമുണ്ട്. #7 തൊഴിലും വരുമാനവും:ജനങ്ങളുടെ തൊഴിലും വരുമാനവും വർധിപ്പിക്കാൻ നടപടി വേണം. കൃഷിതന്നെ ഏറ്റവും പ്രധാനം. നെല്ല് മുഴുവൻ സംഭരിക്കുക, അരിയാക്കി ബ്രാൻഡ്ചെയ്ത് വിൽക്കുക, അരിയുടെ മൂല്യവർധിത ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക. കായലിലേക്ക് സ്ഥിരമായി മത്സ്യവിത്തുകൾ വിതയ്ക്കുന്നതിന് പ്രത്യേക ഹാച്ചറികൾതന്നെ സ്ഥാപിക്കണം. താറാവ് ഹാച്ചറി സ്ഥലം കിട്ടാത്തതുകൊണ്ട് നടക്കാതെ പോകുന്നത് സങ്കടകരമാണ്. കുട്ടനാട് ടൂറിസം ഉത്തരവാദിത്വടൂറിസത്തിന്റെ അടിസ്ഥാനത്തിൽ പുനഃസംവിധാനം ചെയ്യണം. ആവാഹകശേഷി കണക്കിലെടുത്തുകൊണ്ടുവേണം ഇടപെടലുകൾ. ഇത്രയും പറഞ്ഞതിൽനിന്ന് ഒരു കാര്യം വ്യക്തം: സർക്കാർ മുൻകൈയെടുക്കണം, പണം ലഭ്യമാക്കണം. പക്ഷേ, തുല്യഉത്തരവാദിത്വം കുട്ടനാട്ടിലെ ജനങ്ങൾക്കുമുണ്ട്. പരിസ്ഥിതി പുനഃസ്ഥാപനം ടെൻഡർ വിളിച്ച് കോൺട്രാക്ടർവഴി നടത്താവുന്ന ഒന്നല്ല. അതിവിപുലമായ ജനപങ്കാളിത്തം അതിന് അനിവാര്യമാണ്.

from money rss https://bit.ly/35KZTR8
via IFTTT

രണ്ട് പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ വിറ്റഴിക്കുന്നു

ന്യൂഡൽഹി: രണ്ട് പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ നീക്കം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഒവർസീസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ 51ശതമാനം ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. റിപ്പോർട്ട് പുറത്തുവന്നതോടെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരിവിലയിൽ 20ശതമാനം കുതിപ്പുണ്ടായി. അതേസമയം, ഇരുബാങ്കുകളുടെയും സാമ്പത്തികസ്ഥിതി അത്രതന്നെ മികച്ചതല്ലാത്തതിനാൽ സ്വകാര്യവത്കരണത്തിന് തടസ്സമായേക്കാമെന്നാണ് വിലയിരുത്തൽ. ദുർബലമായ സാമ്പത്തിക സ്ഥിതിയിലായതിനാൽ നിലവിൽ ഈ ബാങ്കുകൾ ആർബിഐയുടെ നിരീക്ഷണത്തിലാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് നടപ്പ് സാമ്പത്തിക വർഷം 1.75 ലക്ഷംകോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോവിഡ് വ്യാപനത്തെതുടർന്ന്, എയർ ഇന്ത്യ, ബിപിസിഎൽ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ വിൽക്കാനുള്ള പദ്ധതി പ്രതിസന്ധിയിലായിരിക്കുകയാണ്.

from money rss https://bit.ly/3gHi68r
via IFTTT

ബാങ്ക്, റിയാൽറ്റി ഓഹരികൾ കുതിച്ചു: സെൻസെക്‌സ് 230 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ആഗോള സൂചികകൾ നഷ്ടംനേരിട്ടപ്പോൾ രാജ്യത്തെ വിപണി സമ്മർദത്തെ നേരിട്ട് നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, ഓട്ടോ ഒഴികെയുള്ള ഓഹരികളിൽ നിക്ഷേപകർ താൽപര്യംകാണിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. 500ലേറെ പോയന്റ് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് 230 പോയന്റ് നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റിയാകട്ടെ 63 പോയന്റ് നേട്ടത്തിൽ 15,746ലെത്തുകയുംചെയ്തു. അദാനി പോർട്സ് അഞ്ചുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. എൻടിപിസി, ടൈറ്റാൻ, എസ്ബിഐ, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, ഗ്രാസിം, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. യുപിഎൽ, വിപ്രോ, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, മാരുതി സുസുകി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.82ശതമാനവും സ്മോൾ ക്യാപ് സൂചിക 0.83ശതമാനവും നേട്ടമുണ്ടാക്കി. അതേസമയം, നിഫ്റ്റി ഓട്ടോ 0.41ശതമാനവും ഐടി 0.28ശതമാനവും നഷ്ടത്തിലായി. പൊതുമേഖല സൂചികയാണ് കുതിച്ചത്. 4.11ശതമാനം ഉയർന്നാണ് ക്ലോസ്ചെയ്തത്. റിലയാൽറ്റി സൂചിക 2.33ശതമാനവും മെറ്റൽ സൂചിക 1.12ശതമാനവും ഉയർന്നു.

from money rss https://bit.ly/35EX303
via IFTTT

കടബാധ്യത കുറയ്ക്കാൻ അനിൽ അംബാനി: കമ്പനികളുടെ മൂല്യത്തിൽ 1000 % വർധന

അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യത്തിൽ 1000ശതമാനത്തിലേറെ വർധന. ഇതോടെ കമ്പനികളുടെ മൊത്തം മൂല്യം മാർച്ചിലെ 733 കോടി രൂപയിൽനിന്ന് 7,866 കോടിയായി ഉയർന്നു. റിലയൻസ് ഇൻഫ്രസ്ട്രക്ചർ, റിലയൻസ് പവർ, റിലയൻസ് ക്യാപിറ്റൽ എന്നിവയുടെ മൂല്യം 20 വ്യാപാരദിനംകൊണ്ട് 100ശതമാനത്തിലേറെ ഉയരുകയുംചെയ്തു. റിലയൻസ് പവറിന്റെ വിപണിമൂല്യം 4,446 കോടിയായും റിലയൻസ് ഇൻഫ്രസ്കട്ചറിന്റെ മൂല്യം 2,767 കോടിയായും റിലയൻസ് ക്യാപിറ്റലിന്റെ മൂല്യം 653 കോടി രൂപയായുമാണ് ഉയർന്നത്. മൂല്യം ഉയർന്നതിലൂടെ 50 ലക്ഷത്തോളം റീട്ടെയിൽ നിക്ഷേപകർക്ക് നേട്ടമുണ്ടാക്കാനായി. റിലയൻസ് പവറിന് 33 ലക്ഷവും റിലയൻസ് ഇൻഫ്രക്ക് 9 ലക്ഷവും റിലയൻസ് ക്യാപിറ്റലിന് 8 ലക്ഷവും റീട്ടെയിൽ ഓഹരി ഉടമകളാണുള്ളത്. അടുത്തയിടെയണ്ടായ സംഭവവികാസങ്ങളാണ് കനത്ത ബാധ്യതയുള്ള ഈ കമ്പനികളുടെ ഓഹരി വിലയിൽ വർധനവിന് ഇടയാക്കിയത്. പ്രൊമോട്ടർ ഗ്രൂപ്പിൽനിന്നും വിഎസ്എഫ്ഐ ഹോൾഡിങ്സിൽനിന്നും 550 കോടി രൂപ സമാഹരിക്കുമെന്ന് റിലയൻസ് ഇൻഫ്ര ഈയിടെ പ്രഖ്യാപിച്ചിരുന്നു. റിലയൻസ് പവർ പ്രിഫറൻഷ്യൽ ഓഹരികൾ പുറത്തിറക്കമെന്ന് പ്രഖ്യാപിച്ചതാണ് മറ്റൊരുകാരണം. 1,325 കോടി രൂപയുടെ കടബാധ്യത ഓഹരിയാക്കിമാറ്റാൻ റിലയൻസ് ഇൻഫ്രസ്ട്രക്ചറും തീരുമാനിച്ചിരുന്നു. ആസ്തികൾ പണമാക്കിമാറ്റാനുള്ള തയ്യാറെടുപ്പിലാണ് റിലയൻസ് ക്യാപിറ്റലും റിലയൻസ് ഹോം ഫിനാൻസും. 2,887 കോടി രൂപ ഇതിലൂടെ സമാഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. റിലയൻസ് ക്യാപിറ്റലിന്റെ കടബാധ്യത 11,000 കോടി രൂപയായി കുറയ്ക്കാൻ ഇതിലൂടെ കഴിയും. ഇക്കാരണങ്ങളാണ് റിലയൻസ് ഗ്രൂപ്പിന്റെ കമ്പനികളുടെ വിപണിമൂല്യത്തിൽ വർധനവുണ്ടാക്കിയത്.

from money rss https://bit.ly/3gFUHo6
via IFTTT

Sunday, 20 June 2021

സ്വർണവിലയിൽ ഇടിവ് തുടരുന്നു: പവന്റെ വില 35,120 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4390 രൂപയുമായി. കഴിഞ്ഞ ദിവസം 35,200 രൂപയായിരുന്നു പവന്റെ വില. ഇതോടെ മൂന്നാഴ്ചക്കിടെ പവന്റെ വിലയിൽ 1,840 രൂപയുടെ കുറവാണുണ്ടായത്. അതേസമയം, കഴിഞ്ഞയാഴ്ചയിലെ കനത്ത തകർച്ചക്കുശേഷം ആഗോള വിപണിയിൽ സ്വർണവിലയിൽ ഉണർവുണ്ടായി. സ്പോട് ഗോൾഡ് വില 0.5ശതമാനമുയർന്ന് ഒരു ട്രോയ് ഔൺസിന് 1,772.34 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച വിലയിൽ ആറുശതമാനത്തോളം ഇടിവുണ്ടായശേഷമാണ് വിലയിൽ നേരിയ വർധനവുണ്ടായത്. പലിശ നിരക്ക് ഉയർത്താനുള്ള യുഎസ് ഫെഡ് റിസർവിന്റെ തീരുമാനമാണ് ആഗോള വിപണിയിൽ സ്വർണത്തെ ബാധിച്ചത്. ഡോളർ കരുത്തുനേടിയതും വിലയിടിവിന് കാരണമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.4ശതമാനം ഉയർന്ന് 46,911 നിലവാരത്തിലെത്തി.

from money rss https://bit.ly/35Cv2Gj
via IFTTT

വിലകുറഞ്ഞ 5ജി ഫോണും ലാപ്‌ടോപും വാർഷിക പൊതുയോഗത്തിൽ റിലയൻസ് പ്രഖ്യാപിച്ചേക്കും

ജൂൺ 24ന് നടക്കുന്ന റിയൻസിന്റെ വാർഷിക പൊതുയോഗത്തിൽ വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണും ജിയോ ലാപ്ടോപും അവതരിപ്പിച്ചേക്കും. വർക് ഫ്രം ഹോം വ്യാപകമായതോടെ വിലകുറഞ്ഞ ലാപ് ടോപിന് വിപണിയിൽനിന്ന് മികച്ച പ്രതികരം ലഭിക്കാൻ സാധ്യതയുള്ളതിനാലാണ് ജിയോ ലാപ്ടോപ് പുറത്തിറക്കുന്നത്. ഗൂഗിളുമായി സഹകരിച്ചാണ് ജിയോ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത്. അതിന്റെ വിശദാംശങ്ങൾ വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ എണ്ണ കയറ്റുമതി സ്ഥാപനമായ സൗദി ആരാംകോയുടെ ചെയർമാൻ യാസിർ അൽ റുമയ്യാൻ റിലയൻസിന്റെ ഡയറക്ടർ ബോർഡിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. വർഷങ്ങളായി വാർഷിക പൊതുയോഗത്തിലാണ് റിലയൻസ് പ്രധാന പ്രഖ്യാപനങ്ങൾ നടത്തിവരുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപകരും ഉപഭോക്താക്കളും ജൂൺ 24നായി കാത്തിരിക്കുകയാണ്. ജിയോ ഫൈബർ രാജ്യത്തെ 25 ലക്ഷം വീടുകളിൾ ഇതിനകം എത്തിക്കഴിഞ്ഞു. പുതിയ പ്ലാനുകളും പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

from money rss https://bit.ly/2TRjb4R
via IFTTT

സെൻസെക്‌സിൽ 524 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 15,550ന് താഴെ

മുംബൈ: ആഗോള വിപണികളിലെ സമ്മർദം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 15,600ന് താഴെയെത്തി. സെൻസെക്സ് 524 പോയന്റ് നഷ്ടത്തിൽ 51,819ലും നിഫ്റ്റി 164 പോയന്റ് താഴ്ന്ന് 15,518ലുമാണ് വ്യാപാരം ആരംഭിച്ചത്. നെസ് ലെ, ഭാരതി എയർടെൽ, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, ടൈറ്റാൻ, ഡോ.റെഡ്ഡീസ്, ഐടിസി, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, പവർഗ്രിഡ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ്. പൊതുമേഖല ബാങ്ക്, മെറ്റൽ സൂചികകൾ രണ്ടുശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.9ശതമാനവും 0.7ശതമാനവും നഷ്ടത്തിലാണ്. ഓയിൽ ഇന്ത്യ, ഭാരത് ഡൈനാമിക്സ് തുടങ്ങി 70 കമ്പനികളാണ് പാദഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35COBhZ
via IFTTT

കോവിഡ് ആഘാതം; തൊഴിലില്ലായ്മയിൽ കേരളം ദേശീയ ശരാശരിക്കും മേലെ

കോട്ടയം: കോവിഡ് കാലത്ത് കേരളത്തിന്റെ തൊഴിലില്ലായ്മയിലും വർധന. കോവിഡ് കാലത്തിന് മുമ്പ് കേരളത്തിന്റെ തൊഴിലില്ലായ്മനിരക്ക് 16.3 ശതമാനമായിരുന്നു. 2020 ജൂണിലെ കണക്കുപ്രകാരം ഇത് 27.3 ശതമാനമായി ഉയർന്നു.ദേശീയതലത്തിൽ ഇവ യഥാക്രമം 9.1 ശതമാനവും 20.8 ശതമാനവുമാണ്. കേന്ദ്രസർക്കാരിന്റെ സ്റ്റാറ്റിറ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ തൊഴിൽ സർവേപ്രകാരം കണ്ടെത്തിയ കണക്കാണിത്. പ്രവാസികളുടെ മടങ്ങിവരവാണ് ഇതിൽ പ്രധാനം.സ്വയം തൊഴിൽ ചെയ്തിരുന്നവരുടെ തൊഴിൽ പോയത്, പിരിച്ചുവിടൽ എന്നിവയെല്ലാമാണ് കേരളത്തിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. ഒരു വർഷത്തിനിടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. 2020 മാർച്ചിൽ എംപ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്തിരുന്നവർ 34.24 ലക്ഷം പേരാണ്. 2021 മേയ് 31-ലെ കണക്കുപ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 37.21 ലക്ഷമായി. ഇതേ വരെ കോവിഡ് പ്രതിസന്ധി കാരണം മടങ്ങിയെത്തിയ പ്രവാസിമലയാളികൾ 8.43 ലക്ഷമാണ്. ഇതിൽ 5.52 ലക്ഷത്തിനും തൊഴിൽ നഷ്ടമായിയെന്നാണ് വിലയിരുത്തൽ. ഇവർക്ക് തൊഴിൽ ലഭിക്കേണ്ടതുണ്ട്. കേരളത്തിൽ തന്നെ ജോലിചെയ്യുന്ന 127 ലക്ഷം തൊഴിലാളികളിൽ 48.10 ലക്ഷം പേർ സ്വയം തൊഴിലിലൂടെ തന്നെ ജീവിക്കുന്നവരാണ്. 35.2 ലക്ഷം പേർ താത്കാലിക തൊഴിലാളികളാണ്.ഇരു കൂട്ടരിലും അടച്ചിടൽ കാലത്ത് വ്യാപകമായി തൊഴിൽ നഷ്ടമുണ്ടായെന്ന് ഇതേക്കുറിച്ചുള്ള സർക്കാർ പഠനം കണ്ടെത്തിയിരുന്നു. 350 കോടി രൂപയാണ് ഇവരുടെ ആദ്യ അടച്ചിടൽകാലത്തെ വേതനനഷ്ടം. കേരളത്തിൽ 22.1 ശതമാനം തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഇല്ലെന്നുള്ളതും പ്രയാസം വർധിപ്പിക്കുന്നതാണ്.

from money rss https://bit.ly/2TTfA63
via IFTTT

വരുന്നു, ഐ.പി.ഒ. വിപണിയിലും സ്റ്റാർട്ട്അപ്പ് വസന്തം

ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനികൾ പലതും സ്റ്റാർട്ട്അപ്പുകളായി വളർന്ന ടെക്നോളജി സംരംഭങ്ങളാണ്. ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ (ആൽഫബെറ്റ്), ടെൻസെന്റ്, ആലിബാബ എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. ഈ കമ്പനികൾ ചുരുങ്ങിയ നാളുകൾകൊണ്ട് നിക്ഷേപകർക്ക് പല മടങ്ങ് നേട്ടമാണ് നേടിക്കൊടുത്തത്. യു.എസിലും ചൈനയിലും മറ്റും കണ്ട ഈ സ്റ്റാർട്ട്അപ്പ് വസന്തം ഇതാ ഇന്ത്യയിലും വരുന്നു. ഓൺലൈൻ ഭക്ഷ്യവിതരണ സംരംഭമായ സൊമാറ്റോ, ഓൺലൈൻ ഫാഷൻ വസ്ത്ര റീട്ടെയ്ലറായ നൈക, ഫിനാൻഷ്യൽ ടെക്നോളജി രംഗത്തെ വൻ ശക്തിയായി മാറുന്ന പേടിഎം, ഓൺലൈൻ ഇൻഷുറൻസ് വില്പനക്കാരായ പോളിസി ബസാർ, ഓൺലൈൻ മരുന്നു വിതരണക്കാരായ ഫാർമ് ഈസി എന്നിവയാണ് ഇന്ത്യയിൽനിന്ന് പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യ്ക്ക് ഒരുങ്ങുന്ന സ്റ്റാർട്ട്അപ്പുകൾ. ഇ-കൊമേഴ്സ് കമ്പനികൾക്ക് ലോജിസ്റ്റിക്സ്, ഡെലിവറി സേവനമൊരുക്കുന്ന ഡൽഹിവറി, കണ്ണടകളുടെ ഓൺലൈൻ റീട്ടെയ്ലറായ ലെൻസ്കാർട്ട്, ഓൺലൈനിലൂടെ പലവ്യഞ്ജനങ്ങൾ വിതരണം ചെയ്യുന്ന ഗ്രോഫേഴ്സ് എന്നിവയും ഐ.പി.ഒ.യ്ക്ക് തയ്യാറെടുക്കുന്നതായിറിപ്പോർട്ടുകളുണ്ട്. വിമാന ടിക്കറ്റ്, ഹോട്ടൽ റൂം എന്നിങ്ങനെ യാത്രാ സംബന്ധമായ സേവനങ്ങളൊരുക്കുന്ന ഓൺലൈൻ കമ്പനിയായ ഈസ് മൈട്രിപ്പ്, ഗെയിമിങ് സ്റ്റാർട്ട്അപ്പായ നസാര ടെക് എന്നിവ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഐ.പി.ഒ. പൂർത്തിയാക്കി ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ച സംരംഭങ്ങളാണ്. സൊമാറ്റോ ഇതിനോടകം, ഐ.പി. ഒ.യ്ക്കായുള്ള കരടുരേഖ 2021 ഏപ്രിലിൽ തന്നെ ഓഹരി വിപണി നിയന്ത്രണ ബോർഡായ 'സെബി'ക്ക് സമർപ്പിച്ചിട്ടുണ്ട്. 8,250 കോടി രൂപ സ്വരൂപിക്കാനാണ് പദ്ധതി. ദീപീന്ദർ ഗോയൽ, പങ്കജ് ചദ്ദ എന്നീ ചെറുപ്പക്കാർ ചേർന്ന് 2008-ൽ ആരംഭിച്ച സൊമാറ്റോ, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഡെലിവറി സംരംഭമാണ്. 2,486 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ വരുമാനം. 2020 ജനുവരിയിൽ ഊബർ ഈറ്റ്സിന്റെ ഇന്ത്യൻ ബിസിനസ് ഏറ്റെടുത്തതിനു പകരമായി ഊബറിന് ഓഹരി പങ്കാളിത്തം നൽകി. പ്രമുഖ ഇന്റർനെറ്റ് കമ്പനിയായ ഇൻഫോ എഡ്ജാണ് സൊമാറ്റോയിലെ ഏറ്റവും വലിയ ഓഹരിയുടമകൾ. മൊത്തം സമാഹരണ ലക്ഷ്യമായ 8,250 കോടി രൂപയിൽ 750 കോടി രൂപ തങ്ങളുടെ ഓഹരി വിറ്റ് ഇൻഫോ എഡ്ജ് എടുക്കും. 7,500 കോടി രൂപയാണ് പുതിയ മൂലധനമായി സൊമാറ്റോയിലെത്തുക. കൊട്ടക് മഹീന്ദ്ര കാപ്പിറ്റലിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ഫാൽഗുനി നയ്യാർ തുടങ്ങിയ സംരംഭമാണ് നൈക. ഐ.പി.ഒ. മാനേജ് ചെയ്യാൻ മർച്ചന്റ് ബാങ്കർമാരെ കമ്പനി നിയോഗിച്ചു. ഏതാണ്ട് 33,000 കോടി രൂപ മൂല്യത്തിൽ ഈ വർഷം അവസാനമോ അടുത്ത വർഷമോ ഐ.പി. ഒ. നടത്താനാണ് പദ്ധതി. ഏതാണ്ട് 4,000-5,000 കോടി രൂപയാണ് സമാഹരിക്കുക. ഐ.പി.ഒ.യിലൂടെ സമാഹരിക്കുന്ന തുകയിൽ ഒരു പങ്ക് നിലവിലുള്ള ഓഹരിയുടമകളുടെ ഓഹരി പങ്കാളിത്തം വിറ്റു നേടുമെന്നാണ് സൂചന. പേടിഎം ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നാണ് ലക്ഷ്യമിടുന്നത്. ഏതാണ്ട് 22,000 കോടി രൂപ സമാഹരിക്കുമെന്നാണ് കരുതുന്നത്. 1.85 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ മൂല്യം കണക്കാക്കുന്നത്. അതിനിടെ, യു.എസ്. റീട്ടെയ്ൽ ഭീമന്മാരായ വാൾമാർട്ട് സ്വന്തമാക്കിയ ഇന്ത്യൻ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാർട്ട് അടുത്ത വർഷം അമേരിക്കൻ വിപണിയിൽ ഐ.പി.ഒ. യ്ക്ക് ഒരുങ്ങുകയാണ്. ഓഹരി വിപണിയിലെ സാഹചര്യങ്ങൾ അനുകൂലമായി നിലനിന്നാൽ, ഈ സാമ്പത്തിക വർഷം രണ്ടിലേറെ സ്റ്റാർട്ട്അപ്പ് ഐ.പി.ഒ.കൾ ഉണ്ടായേക്കും. നേട്ടവും കോട്ടവും സ്റ്റാർട്ട്അപ്പുകളിൽ പലതും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. പേടിഎമ്മിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ നഷ്ടം 1,701 കോടി രൂപയാണ്. അതായത്, പ്രതിദിനം 4.66 കോടി രൂപയുടെ നഷ്ടം. അതേസമയം, വാർഷിക നഷ്ടം തൊട്ടു മുൻ വർഷത്തെ 2,942 കോടിയിൽനിന്ന് കുറച്ചുകൊണ്ടുവരാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. സൊമാറ്റോ ഒരു ഓർഡറിന്റെമേൽ ശരാശരി 31 രൂപയുടെ നഷ്ടമുണ്ടാക്കുന്നുണ്ടായിരുന്നു. എന്നാൽ, കോവിഡിനെ പിടിച്ചുകെട്ടാനുള്ള ലോക്ഡൗണിൽ ഹോട്ടൽ ഭക്ഷണത്തിന് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളെ ജനം കൂടുതലായി ആശ്രയിച്ചതോടെ, നഷ്ടം കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു. കോവിഡ് മഹാമാരിയെത്തുടർന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വില്പന ഉയർന്നത് ഈ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നു. സ്റ്റാർട്ട്അപ്പുകളിൽ വൻ തുക നിക്ഷേപിച്ച്, ചുരുങ്ങിയ കാലംകൊണ്ട് പല മടങ്ങ് നേട്ടമുണ്ടാക്കുന്നത് ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളും വെഞ്ച്വർ കാപ്പിറ്റൽ നിക്ഷേപകരുമാണ്. സ്റ്റാർട്ട്അപ്പുകളുടെ വാല്യുവേഷൻ ഉയരുന്നതിനനുസരിച്ചാണ് മികച്ച നേട്ടം അവർ സ്വന്തമാക്കുന്നത്. ഈ നേട്ടം ചെറുകിട നിക്ഷേപകർക്ക് കൂടി ലഭ്യമാക്കാൻ സഹായിക്കുന്നതാണ് ടെക്നോളജി സംരംഭങ്ങളുടെയും സ്റ്റാർട്ട്അപ്പുകളുടെയും ഐ.പി.ഒ. ഉയർന്ന നേട്ടത്തിന് അവസരമുള്ളതു പോലെ നഷ്ട സാധ്യതയും കൂടുമെന്നു മാത്രം. roshan@mpp.co.in

from money rss https://bit.ly/3gIwqhb
via IFTTT

Saturday, 19 June 2021

തിരുത്തൽ തുടരുമോ? മികച്ച ഓഹരികൾ സ്വന്തമാക്കാൻ കരുതലോടെ നീങ്ങാം

നാലാഴ്ച തുടർച്ചയായി വിപണിയിലുണ്ടായ നേട്ടത്തിന് അർധവിരാമം. മൺസൂൺ കനത്തതും വാക്സിനേഷൻ പുരോഗതിയുമാണ് നഷ്ടംപരിമിതപ്പെടുത്താൻ സഹായകരമായത്. കഴിഞ്ഞയാഴ്ചയിൽ ബിഎസ്ഇ സെൻസെക്സിന് 130.12 പോയന്റും നിഫ്റ്റിക്ക് 115.95 പോയന്റുമാണ് നഷ്ടമായത്. സെൻസെക്സ് ഉയർന്ന നിലവാരമായ 52,869.51ലും നിഫ്റ്റി 15,901.60ലുമെത്തിയശേഷമാണ് ഈ പടിയിറക്കം. ബിഎസ്ഇ മിഡ്ക്യാപ് സൂചിക മൂന്നുശതമാനത്തോളം നഷ്ടത്തിലായി. അദാനി ട്രാൻസ്മിഷൻ, അദാനി പവർ, ഭാരതി ഹെവി ഇലക്ട്രിക്കൽസ്, അദാനി ഗ്രീൻ എനർജി, അശോക് ലൈലാൻഡ് തുടങ്ങിയ ഓഹരികളാണ് മിഡ്ക്യാപിനെ നഷ്ടത്തിലാഴ്ത്തിയത്. അതേസമയം, ഫ്യൂച്ചർ റീട്ടെയിൽ, രാജേഷ് എക്സ്പോർട്സ്, ക്രിസിൽ, ഇൻഫോ എഡ്ജ് ഇന്ത്യ, എബിബി ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ജൂൺ 18ന് അവസാനിച്ച ആഴ്ച സ്മോൾ ക്യാപ് സൂചികയിലെ നഷ്ടം 1.8ശതമാനമാണ്. അദാനി ടോട്ടൽ ഗ്യാസ്, ഗ്രാഫൈറ്റ് ഇന്ത്യ, ഹിന്ദുസ്ഥാൻ കോപ്പർ, മെജസ്കോ, ജെയിൻ ഇറിഗേഷൻ തുടങ്ങിയ ഓഹരികൾ സൂചികയുടെ കരുത്തുചോർത്തിയപ്പോൾ ഗ്ലോബസ് സ്പിരിറ്റ്സ്, റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രസ്ക്ടചർ, ഫെയർകെം ഓർഗാനിക്സ്, പട്ടേൽ എൻജിനിയറിങ് തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ ലാർജ് ക്യാപ് സൂചിക ഒരുശതമാനത്തോളംമാണ് നഷ്ടംനേരിട്ടത്. അദാനി പോർട്സ്, കോൾ ഇന്ത്യ, വേദാന്ത, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ കാർഡ്സ് തുടങ്ങിയവ ഈ വിഭാഗത്തെ ബാധിച്ചു. അതേസമയം, മാരികോ, ഹിന്ദുസ്ഥാൻ യുണിലിവർ, അവന്യു സൂപ്പർമാർക്കറ്റ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ കമ്പനികൾ നേട്ടത്തിൽമുന്നിലെത്തി. വിപണിമൂല്യത്തിൽ ടിസിഎസ് നേട്ടമുണ്ടാക്കി. ഇൻഫോസിസ്, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളും വിപണിമൂല്യത്തിൽ കളംപിടിച്ചു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ ആണ് ഏറ്റവുംകൂടുതൽ നഷ്ടംനേരിട്ടത്. 6.6ശതമാനം. റിയാൽറ്റി നാലുശതമാനവും പൊതുമേഖല ബാങ്ക് 3.8ശതമാനവും നഷ്ടംനേരിട്ടു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,060.73 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി. രാജ്യത്തെ നിക്ഷേപക സ്ഥാപനങ്ങളാകട്ടെ 487.79 കോടി രൂപയുടെ അറ്റവിൽപ്പനക്കാരായി. ജൂണിൽ ഇതുവരെ വിദേശ സ്ഥാപനങ്ങൾ 5,848.76 കോടി രൂപ നിക്ഷേപിച്ചു. രാജ്യത്തെ നിക്ഷേപ സ്ഥാപനങ്ങൾ 2,293.06 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കുകയുംചെയ്തു. രൂപയുടെ മൂല്യത്തിൽ തകർച്ച നേരിട്ട ആഴ്ചയാണ് കടന്നുപോയത്. 79 പൈസയുടെ നഷ്ടത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 73.86നിലവാരത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. വരുംആഴ്ച യുഎസ് ഫെഡ് റിസർവിന്റെ തീരുമാനമാണ് കഴിഞ്ഞയാഴ്ച അവസാനം വിപണിയെ സ്വാധീനിച്ചത്. ആഗോള വിപണിയിലെ അനിശ്ചിതത്വം രാജ്യത്തും പ്രതിഫലിച്ചു. യുഎസിലെ പണപ്പെരുപ്പഭീഷണിയും അതേതുടർന്നുള്ള പലിശ ഉയർത്തലും ബോണ്ട് വാങ്ങൽ പദ്ധതികളും വരുംദിവസങ്ങളിൽ വിപണിയിൽ പ്രതിഫലിച്ചേക്കാം. ഫെഡ് റിസർവിന്റെ പ്രഖ്യാപനംവന്നപ്പോൾതന്നെ യുഎസിലെ ട്രഷറി ആദായത്തിൽ കുതിപ്പുണ്ടായി. മൂന്നുമാസത്തിനിടയിലെ ഏറ്റവുംവലിയ കുതിപ്പ് ഒരൊറ്റദിവസംതന്നെ രേഖപ്പെടുത്തി. അതുകൊണ്ടുതന്നെ വിദേശ നിക്ഷേപത്തിലെ ഒഴുക്ക് വരുംദിവസങ്ങളിൽ തടസ്സപ്പെട്ടേക്കാം. പോർട്ഫോളിയോയിൽ പണലഭ്യത ഉറപ്പുവരുത്താനാകണം ഈ സമയത്ത് കൂടുതൽ ശ്രദ്ധിക്കേണ്ടത്. തിരുത്തലുണ്ടാകുമ്പോൾ മികച്ച ഓഹരികൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ കരുതലോടെ നീങ്ങണം. അതോടൊപ്പം ഇക്വിറ്റി, ബോണ്ട്, സ്വർണം, പണം എന്നിവ ഉൾക്കൊള്ളുന്ന സന്തുലിത പോർട്ട്ഫോളിയോ നിലനിർത്താൻ ശ്രമിക്കുകയുംവേണം. സൂചികകളിൽ തിരുത്തൽ തുടർന്നാലും ഐടി, ഫാർമ, കയറ്റുമതി ഓഹരികളിൽ വരും ആഴ്ചയിലും കുതിപ്പ് തുടരാനാണ് സാധ്യത.

from money rss https://bit.ly/3gDkGfG
via IFTTT

Friday, 18 June 2021

ഒരുവർഷത്തിനിടെ ഈ ഓഹരി നിക്ഷേപകർക്ക് നൽകിയത് 346ശതമാനം നേട്ടം

സൂചികകൾ മികച്ച ഉയരം കീഴടക്കുമ്പോൾ അപ്രതീക്ഷിതമായി മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികളും ചുരുക്കമല്ല. ഗ്ലോബസ് സ്പിരിറ്റി ലിമിറ്റഡ് ഈ ഗണത്തിൽപ്പെട്ട ഒരു ഓഹരിയാണ്. 2020 ജൂൺ 18ന് 130.70 നിലവാരത്തിലായിരുന്ന ഓഹരിയുടെ വില 584 നിലവാരത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഒരുവർഷത്തിനിടെ ഈ ഓഹരി നിക്ഷേപകർക്ക് നൽകിയ നേട്ടം 346ശതമാനമാണ്. ബിഎസ്ഇ സെൻസെക്സ് ഈ കാലയളവിലുണ്ടാക്കിയ നേട്ടം 53ശതമാനംമാത്രമാണ്. ഈ വർഷംമുതൽ ഓഹരിവിലയിലുണ്ടായ കുതിപ്പ് 81ശതമാനമാണ്. കമ്പനി താരതമ്യേന ഉയർന്ന വരുമാനംനേടിയതാണ് ഓഹരി വിലയിൽ കുതിപ്പുണ്ടാക്കിയത്. ഒരുവർഷം മുമ്പ് ഗ്ലോബസിൽ അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 22.35 ലക്ഷമാകുമായിരുന്നു. 2021 മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 161.02ശതമാനം വർധനവുണ്ടായി. മുൻവർഷത്തെ ഇതെകാലയളവിലെ 19.40 കോടി രൂപയിൽനിന്ന് 50.64 കോടി രൂപയായാണ് അറ്റാദായം വർധിച്ചിത്. മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. മുൻകാലത്തെ നേട്ടം ഭാവിയിൽ ഉണ്ടാകണമെന്നില്ല. അതുകൊണ്ട് സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപിക്കാൻ.

from money rss https://bit.ly/2SeIJbE
via IFTTT

സ്വർണവില പവന് 200 രൂപ കുറഞ്ഞ് 35,200 രൂപയായി

സ്വർണവിലയിൽ ഇടിവ് തുടരുന്നു. ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 35,200 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 4400 രൂപയുമായി. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. മൂന്നുദിവസംകൊണ്ട് ആയിരത്തിലേറെ രൂപയുടെ ഇടിവാണുണ്ടായത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ പലിയ ഉയർത്തൽ തീരുമാനം പുറത്തുവന്നതോടെ സ്വർണ വില ഒരു ട്രോയ് ഔൺസിന് 1,792 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു.

from money rss https://bit.ly/3xsAzLu
via IFTTT

തിരുവനന്തപുരം ഉൾപ്പടെ മൂന്ന് വിമാനത്താവളങ്ങൾഏറ്റെടുക്കാൻ കൂടുതൽ സമയം തേടി അദാനി ഗ്രൂപ്പ്

മുംബൈ: തിരുവനന്തപുരം, ഗുവാഹാട്ടി, ജയ്പുർ വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവുമായി അദാനി ഗ്രൂപ്പ്. കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർവരെ സമയം നീട്ടിനൽകണമെന്ന് കമ്പനി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നുവെന്നാണ് വിവരം. ഈ മൂന്നുവിമാനത്താവളങ്ങളും ഏറ്റെടുക്കാൻ കഴിഞ്ഞ ജനുവരി 19-നാണ് അദാനി ഗ്രൂപ്പും എയർപോർട്ട് അതോറിറ്റിയും തമ്മിൽ കരാറുണ്ടാക്കിയത്. കരാർപ്രകാരം 180 ദിവസത്തിനകം വിമാനത്താവള നടത്തിപ്പും മാനേജ്മെന്റും ഏറ്റെടുക്കണം. ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടണമെന്ന് അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കരാറിലേർപ്പെട്ടിരിക്കുന്ന രണ്ടുപാർട്ടികളുടെയും നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ ബുദ്ധിമുട്ടുണ്ടായാൽ കാലാവധി നീട്ടാൻ കരാറിൽ വ്യവസ്ഥയുണ്ട്. ഈമാസം അവസാനം ചേരുന്ന ബോർഡ് യോഗത്തിൽ എയർപോർട്ട് അതോറിറ്റി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് സൂചന. മംഗളൂരു, ലഖ്നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്ന സമയത്തും കമ്പനി സമാനമായ രീതിയിൽ ആറുമാസത്തെ സമയം നീട്ടിവാങ്ങിയിരുന്നു. 2020 ഫെബ്രുവരിയിലാണ് ഏറ്റെടുക്കേണ്ടിയിരുന്നതെങ്കിലും നവംബറിലാണ് നടപടികൾ പൂർത്തിയാക്കിയത്.

from money rss https://bit.ly/3gG4ESA
via IFTTT

വില്പന സമ്മർദത്തെ അതിജീവിച്ച് സെൻസെക്‌സ് നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ:വ്യാപാരത്തിനിടെ ഒരുശതമാനത്തിലേറെ നഷ്ടത്തിലായ സെൻസെക്സ് ഒടുവിൽ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഫിനാൻഷ്യൽ, മെറ്റൽ ഓഹരികൾ സമ്മർദംനേരിട്ടപ്പോൾ സ്വകാര്യ ബാങ്ക്, എഫ്എംസിജി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഒരുവേള 722 പോയന്റോളം നഷ്ടംനേരിട്ട സെൻസെക്സ് 21 പോയന്റ് നേട്ടത്തിൽ 52,344ലും നിഫ്റ്റി എട്ട് പോയന്റ് താഴ്ന്ന് 15,683ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.70ശതമാനവും 0.89ശതമാനവും താഴ്ന്നു. അദാനി പോർട്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ഗ്രാസിം ഇ്ൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, കോൾ ഇന്ത്യ, എൻടിപിസി, യുപിഎൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. കനത്ത വില്പന സമ്മർദമാണ് സൂചികകളെ പിടിച്ചുലച്ചത്. രൂപയുടെ മൂല്യത്തിൽ 22 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 73.86 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/35MWQbr
via IFTTT

മലബാർ ഇൻവെസ്റ്റ്‌മെന്റിന്റെ പ്രവർത്തനം ഇനി ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ

കോഴിക്കോട്: പ്രമുഖ ആഗോള ജുവലറി റീട്ടെയിൽ ബ്രാൻഡായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ അന്താരാഷ്ട്ര നിക്ഷേപക വിഭാഗമായ മലബാർ ഇൻവെസ്റ്റമെന്റ്സിന്റെ പ്രവർത്തനം ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലേക്ക് (ഡിഐഎഫ്സി) മാറ്റി. കമ്പനിയുടെ അന്താരാഷ്ട ഓപറേഷൻസ് ഓഹരികൾ നാസ്ഡാക്ക് ദുബായിലെ സെൻട്രൽ സെക്യൂരിറ്റീസ് ഡിപോസിറ്ററിയിൽ രജിസ്റ്റർ ചെയ്തു. നിക്ഷേപകരുമായുള്ള മലബാറിന്റെ ബന്ധം ശക്തിപ്പടുത്തുന്നതിന്റെ ഭാഗമായാണിത്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് നാസ്ഡാക് ദുബായ് മാർക്കറ്റിന്റെ പ്രവർത്തനത്തിന് പരമ്പരാഗത ചടങ്ങായ മണിമുഴക്കിക്കൊണ്ട് തുടക്കം കുറിച്ചു. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) ഗവർണറും, ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് (ഡിഎഫ്എം) ചെയർമാനുമായ എസ്സ കാസിം, മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, നാസ്ഡാക്ക് ദുബായ് സിഇഒയും ഡിഎഫ്എം ഡെപ്യൂട്ടി സിഇഒയുമായ ഹമേദ് അലി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കമ്പനിയുടെ മുന്നൂറിലധികം ഓഹരി ഉടമകൾക്ക് എമിറേറ്റ്സ് ഇഎൻബിഡി സെക്യൂരിറ്റീസ് പോലുള്ള ബ്രോക്കറേജ് കമ്പനികൾവഴി ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തോടെ അന്താരാഷ്ട ഓപറേഷൻസ് ഓഹരികൾ വാങ്ങാനും വിൽക്കാനും കഴിയുന്ന സ്വകാര്യ വിപണിയിലേക്കാണ് ഗ്രൂപ്പ് പ്രവേശിച്ചിരിക്കുന്നത്. മലബാറിന്റെ ഇന്റർനാഷനൽ ഓപറേഷൻസിലെ എല്ലാ ഷെയറുകളുടെയും ഉടമസ്ഥാവകാശ കൈമാറ്റം നാസ്ഡാക്ക് ദുബായിലെ സെൻട്രൽ സെക്യൂരിറ്റീസ് ഡിപോസിറ്ററിയിലൂടെ (സിഎസ്ഡി) സുരക്ഷിതമായി നടക്കും, അതേസമയം വ്യാപാരം എക്സ്ചേഞ്ചിലൂടെ അല്ലാതെ നടക്കുകയും കമ്പനി സ്വകാര്യ ഉടമസ്ഥതയിൽ തുടരുകയുംചെയ്യും. മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ആഗോള തലത്തിൽ വളർന്നുകൊണ്ടിരിക്കുമ്പോൾ, സുതാര്യതയും ചട്ടങ്ങളുംമറ്റും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) പോലുള്ള ഒരു അധികാരപരിധിയിലാണ് ഹോൾഡിംഗ് കമ്പനി പ്രവർത്തിക്കേണ്ടതെന്ന് മലബാർ ഗ്രൂപ്പി ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. രജിസ്ട്രാർ ഓഫ് ഷെയേഴ്സ് ആയി നാസ്ഡാക് ദുബായ് പോലുള്ള സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റിയുടെ ആവശ്യകത ഡയറക്ടർ ബോർഡ് തിരിച്ചറിയുകയും അത് അംഗീകരിക്കുകയും ചെയ്തുവെന്നും എം.പി. അഹമ്മദ് വ്യക്തമാക്കി. മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, യുഎസ്എ എന്നിവിടങ്ങളിലായി 260ലധികം ഷോറൂമുകൾ, 14 മൊത്തവ്യാപാര യൂണിറ്റുകൾ, 14 ജുവലറി നിർമാണ ക്രേന്ദങ്ങൾ എന്നിവയുടെ വിപുലമായ ശൃംഖലയിലൂടെ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് നിലവിൽ 4.51 ബില്യൺ യുഎസ് ഡോളർ വാർഷിക വിറ്റുവരവ് നേടുന്നുണ്ട്. ആഗോളതലത്തിൽ റീട്ടെയിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി 220 ദശലക്ഷം യുഎസ് ഡോളർ മുതൽമുടക്കിൽ ഇന്ത്യയിലുടനീളം 40 ഷോറുമുകളും അന്താരാഷ്ട്രതലത്തിൽ 16 ഉം അടക്കം ആകെ 56 ഷോറൂമുകൾ 2021-22 സാമ്പത്തിക വർഷത്തിൽ ആരംഭിക്കുന്നതിനുള്ള പദ്ധതി അടുത്തിടെയാണ് പ്രഖ്യാപിച്ചത്.

from money rss https://bit.ly/3iNoigM
via IFTTT

ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 20,700 കോടിയായി

മുംബൈ: സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തുകയായ 20,700 കോടി രൂപയായി. സ്വിസ്റ്റ്സർലൻഡ് കേന്ദ്ര ബാങ്കാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. 2019ൽ 6625 കോടി രൂപയായിരുന്നു നിക്ഷേപം. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് 2020ൽ നിക്ഷേപത്തിൽ വൻവർധനവുണ്ടായത്. വിവിധ നിക്ഷേപ ആസ്തികളിലായി വ്യക്തികളും സ്ഥാപനങ്ങളുമാണ് ഇത്രയും തുക നിക്ഷേപം നടത്തിയിട്ടുള്ളത്. വ്യക്തികഗത നിക്ഷേപത്തിലൂടെ 4000 കോടി രൂപയും ട്രസ്റ്റുകൾ മുഖേനയുള്ള നിക്ഷേപത്തിലൂടെ 13,500 കോടിയും മറ്റ് ബാങ്ക് ശാഖകളിലൂടെ 3,100 കോടിയും സ്വിസ് ബാങ്കുകളിലെത്തി. വ്യക്തിഗത നിക്ഷേപത്തിൽ കുറവുണ്ടായെങ്കിലും ട്രസ്റ്റ്, ബാങ്ക് എന്നിവയിലൂടെയെത്തിയ നിക്ഷേപത്തിൽ വൻകുതിപ്പാണുണ്ടായിട്ടുള്ളത്. ഇന്ത്യയുമായുള്ള ധാരണപ്രകാരം 2018നുശേഷം രാജ്യത്തുനിന്നുള്ള നിക്ഷേപത്തിന്റെ കണക്കുകൾ സ്വിസ് അധികൃതർ കൈമാറുന്നുണ്ട്.

from money rss https://bit.ly/2TH1h4L
via IFTTT