121

Powered By Blogger

Tuesday, 7 September 2021

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4410 രൂപയുമായി. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,896.03 ഡോളർ നിലവാരത്തിലേക്ക് താഴുകയുംചെയ്തു. യുഎസ് ഡോളർ കരുത്താർജിച്ചതും കടപ്പത്ര ആദായം വർധിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,980 രൂപ നിലവാരത്തിലാണ്. സിവൽ ഫ്യൂച്ചേഴ്സ് ആകട്ടെ(കിലോഗ്രാമിന്) 64,658 രൂപയിലേക്കും താഴന്നു.

from money rss https://bit.ly/3zT9Aut
via IFTTT

നേട്ടം നിലനിർത്താനാകാതെ വിപണി: സൂചികകളിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിൽനിന്ന് വ്യാപകമായി ലാഭമെടുത്തതോടെ രണ്ടാംദിവസവും സൂചികകൾ നഷ്ടത്തിലായി. സെൻസെക്സ് 87 പോയന്റ് നഷ്ടത്തിൽ 58,192ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 17,333ലുമാണ് വ്യാപാരം നടക്കുന്നത്. ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, നെസ് ലെ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, അൾട്രടെക് സിമെന്റ്സ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുമാണ്. നിഫ്റ്റി ഐടി, ഓട്ടോ, ഹെൽത്ത്കെയർ, എഫ്എംസിജി, മെറ്റൽ ഉൾപ്പെടയുള്ളവ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടമില്ല. കോവിഡിനിടയിലും വിപണി എക്കാലത്തെയും ഉയരംകുറിച്ച് കുതിക്കുന്നതിനാൽ എപ്പോൾ വേണമെങ്കിലും തിരുത്തലുണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ വിലിയുരുത്തൽ. വിപണിയിലേക്കുള്ള പണമൊഴുക്കും ചെറുകിട നിക്ഷേപകരുടെ ആവേശവുമാണ് വിപണിയുടെ മുന്നേറ്റത്തിനുപിന്നിൽ.

from money rss https://bit.ly/3hbgpQO
via IFTTT

ചൈന വാങ്ങൽ കുറച്ചു: രാജ്യാന്തര റബ്ബർവിപണിയിൽ ഇടിവ്

ആലപ്പുഴ: വീണ്ടും കോവിഡ് ഭീതിയുയർന്നതിനെത്തുടർന്ന് ചൈനയിലെ വ്യവസായങ്ങൾ റബ്ബർ വാങ്ങുന്നതു കുറച്ചതിനാൽ രാജ്യാന്തരവിപണിയിൽ വില കുറഞ്ഞു. നാട്ടിലെ വിലയിൽ ചെറിയ വിലക്കുറവുവന്നെങ്കിലും വലിയ വീഴ്ച ഉടനുണ്ടാകില്ലെന്നാണു സൂചനകൾ. ബാങ്കോക്കിൽ ഈവർഷം ജൂൺ ഒന്നിന് ആർ.എസ്.എസ്.-3 ഇനത്തിനു 165 രൂപ വരെ ഉയർന്നിരുന്നു. ചൊവ്വാഴ്ച ഇതു 133 രൂപയിലെത്തി. ചൈനയാണു ലോകത്തേറ്റവുമധികം റബ്ബർ വാങ്ങുന്നത്. രാജ്യാന്തരവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ കേരളത്തിലും ബാധിക്കേണ്ടതാണ്. ബാങ്കോക്കിലെ ആർ.എസ്.എസ്.-3 -നു തുല്യമായ നാട്ടിലെ ആർ.എസ്.എസ്.-4 -ന് 182 രൂപ വരെ ഉയർന്നശേഷം അല്പം താഴേക്കുപോയി 179 രൂപയിലെത്തി. എന്നാൽ, ഇതു റബ്ബർ സീസൺ തുടങ്ങുന്നതിനാലുള്ള ചെറിയ മാറ്റം മാത്രമാണെന്ന് അധികൃതർ പറയുന്നു. മഴ മാറുന്നതോടെ പീക്ക് സീസണാകും. അപ്പോൾ കൂടുതൽ റബ്ബർ വിപണിയിലേക്കുവരുമെന്നതിനാൽ ഇപ്പോൾ സൂക്ഷിച്ചിട്ടുള്ളവർ വിറ്റുതുടങ്ങിയിട്ടുണ്ട്. ഇനിയും കൈവശംവെച്ചാൽ വില കുറഞ്ഞേക്കുമെന്ന ആശങ്കയിലാണിത്. ഇതാണു വില കുറച്ചുതാഴാൻ കാരണമായത്. രാജ്യത്ത് ഇപ്പോഴും റബ്ബറിനു ഡിമാൻഡുണ്ട്. ടയർ ഇറക്കുമതിക്കു നിയന്ത്രണങ്ങൾവന്നതിനാൽ ടയർ വ്യവസായികൾ റബ്ബർ വാങ്ങുന്നുണ്ട്. വില അവർ താഴ്ത്തിയെങ്കിലും ആ വിലയ്ക്കു വിൽക്കാൻ കൈവശം വെച്ചവർ തയ്യാറാകുകയും ചെയ്തു. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞെങ്കിലും ഇറക്കുമതി ചെയ്യുന്നതുകൊണ്ട് ഇപ്പോൾ വലിയ നേട്ടമില്ലാത്ത സ്ഥിതിയാണ്. ഗതാഗത-കൈകാര്യച്ചെലവുകൾ വർധിച്ചതാണു കാരണം. കഴിഞ്ഞമാസം ഇറക്കുമതി 40,000 ടൺ മാത്രമാണ്. ആവശ്യമനുസരിച്ച് ഇതിലും കൂടുതൽ വരേണ്ടതാണ്.

from money rss https://bit.ly/3zVonVd
via IFTTT

മൂന്നുദിവസം നീണ്ട റാലിക്ക് താൽക്കാലിക വിരാമം: സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് 17.43 പോയന്റ് താഴ്ന്ന് 58,279.48ലും നിഫ്റ്റി 15.70 പോയന്റ് നഷ്ടത്തിൽ 17,362.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള ഘടകങ്ങൾ വിപണിയെ സ്വാധീനിച്ചതോടൊപ്പം കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തിൽനിന്ന് വ്യാപകമായി ലാഭമെടുപ്പ് നടന്നതും സൂചികകളെ സമ്മർദത്തിലാക്കി. സൺ ഫാർമ, ബിപിസിഎൽ, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഐഷർ മോട്ടോഴ്സ്, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, ഗ്രാസിം, ഐടിസി, ഇൻഡസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, ശ്രീ സിമെന്റ്സ്, റിലയൻസ്, ബ്രിട്ടാനിയ, കോൾ ഇന്ത്യ, ടൈറ്റാൻ കമ്പനി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ്ചെയ്തത്. എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓയിൽ ആൻഡ് ഗ്യാസ്, ഐടി, റിയാൽറ്റി സൂചികകൾ 1-2ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2X0VmZC
via IFTTT

ഐആർസിടിസിയുടെ വിപണിമൂല്യം 50,000കടന്നു: ഒരുമാസത്തിനിടെ ഓഹരി വില കുതിച്ചത് 32%

ഓഹരി വില എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറിയതോടെ ഐആർസിടിസിയുടെ വിപണിമൂല്യം 50,000 കോടി രൂപ മറികടന്നു. ചൊവാഴ്ചമാത്രം ഓഹരി വിലയിൽ ഒമ്പത്(275 രൂപ)ശതമാനത്തിലേറെയാണ് കുതിപ്പുണ്ടായത്. 3,287 രൂപ നിലവാരത്തിലാണ് ഉച്ചകഴിഞ്ഞ് 2.30ഓടെ വ്യാപാരം നടന്നത്. രണ്ടുദിവസത്തിനിടെ ഓഹരിവിലയിൽ 14ശതമാനമാണ് കുതിപ്പുണ്ടായത്. ഒരുമാസത്തിനിടെ 32ശതമാനവും വില ഉയർന്നു. ഈ കാലയളവിൽ സെൻസെക്സിലുണ്ടായ നേട്ടം എട്ടുശതമാനംമാത്രമാണ്. വിപണിമൂല്യംകുതിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ 88-ാംസ്ഥാനത്തെത്തി ഐആർസിടിസി. അഗ്രോ കെമിക്കൽ കമ്പനിയായ പിഐ ഇൻഡസ്ട്രീസിനെയും പൊതുമേഖല സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (സെയിൽ)യെയും പിന്നിലാക്കിയാണ് വിപണിമൂല്യം കുതിച്ചത്. ലിക്വിഡിറ്റി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റിൽ കമ്പനി ഓഹരി സ്പ്ലിറ്റിന് അംഗീകാരം നൽകിയിരുന്നു. 1ഃ5 എന്ന അനുപാതത്തിലാണ് വിഭജനം പ്രഖ്യാപിച്ചത്.

from money rss https://bit.ly/2YyD6I5
via IFTTT

Monday, 6 September 2021

ദീർഘകാലയളവിൽ മധുരംപകരാതെ പഞ്ചസാര ഓഹരികൾ

പഞ്ചസാര കമ്പനികളുടെ ഓഹരികൾ ഈവർഷം നല്ല കുതിപ്പിലാണ്. 2021ൽ 100 ശതമാനത്തിലേറെ നേട്ടംകൈവരിച്ച ഓഹരികളുണ്ട്. ചെറുകിട നിക്ഷേപകരും സ്ഥാപനങ്ങളും ആവേശപൂർവം പഞ്ചസാര ഓഹരികൾ വാങ്ങിക്കൂട്ടുകയാണ്. എത്രകാലം ഈ ഓഹരികൾ മധുരംപകരും ? ചാക്രിക സ്വഭാവമുള്ളതാണ് പഞ്ചസാര വ്യവസായം. ഈ വ്യവസായത്തിന്റെ നേട്ടങ്ങൾ പഞ്ചസാരയുടെ വിലയെ ആശ്രയിച്ചാണിരിക്കുന്നത്. വിലയാകട്ടെ ഉൽപാദനത്തേയും സപ്ളൈയേയും ആശ്രയിക്കുന്നു. ഡിമാന്റ് ചെറിയ തോതിൽ വർധിക്കുന്നതാണ് പതിവ്. അതുകൊണ്ട് ഉൽപാദന, വിതരണ രംഗങ്ങളിലെ വ്യതിയാനങ്ങൾ വിലകൾ കൂടാനും കുറയാനും ഇടയാക്കുന്നു. ലോകത്തിലെ ഏറ്റവുംവലിയ പഞ്ചസാര ഉൽപാദകരായ ബ്രസീലിൽ കൃഷിപ്പിഴകളുണ്ടാവുമ്പോൾ വില കുതിച്ചുയരുന്നു. വില വർധിക്കുമ്പോൾ കൂടുതൽ കരിമ്പു വളർത്താൻ കർഷകർക്ക് പ്രേരണയാകുന്നു. കർഷകർക്ക് മിനിമം താങ്ങുവിലയുളള ഇന്ത്യയിൽ കൂടുതൽ കരിമ്പു വളർത്തുന്നതിൽ റിസ്കൊന്നുമില്ല. ആനുകൂല്യം ലഭിക്കുന്ന കർഷകർ കൂടുതൽ കരിമ്പു വളർത്തുമ്പോൾ, അത്യുൽപാദനം കാരണം വില ഇടിയുന്നു. ഈവൃത്തം ആവർത്തിക്കുകയാണു ചെയ്യുന്നത്. ലോകത്തിലെ ഏറ്റവുംവലിയ ഉൽപാദകരായ ബ്രസീലിൽനിന്ന് പഞ്ചസാരയുടെ വരവുകുറയുമെന്ന ആശങ്കയെത്തുടർന്ന് ആഗോള വിപണിയിൽ സമീപ ആഴ്ചകളിൽ വിലവർധിക്കുകയായിരുന്നു. ബ്രസീലിലെ കരിമ്പുകൃഷിയെ മഞ്ഞുവീഴ്ച ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ പഞ്ചസാരക്കമ്പനികൾ നല്ല പ്രകടനം നടത്തുമെന്നു പ്രതീക്ഷിക്കാൻ കഴിയുമോ ? അങ്ങനെ വരുമ്പോൾ പഞ്ചസാര ഓഹരികൾ വാങ്ങുന്നത് ഗുണകരമാണോ? പഞ്ചസാര ഓഹരികൾ കാലാകാലങ്ങളായി ട്രേഡിംഗ് അവസരം ഉണ്ടാക്കിയിട്ടുണ്ട്. ഇടയ്ക്കുണ്ടാകുന്ന വിലവർധന നിക്ഷേപകർക്ക് കുറഞ്ഞകാലംകൊണ്ട് നല്ലലാഭം നൽകുന്നു. എന്നാൽ പഞ്ചസാര ഓഹരികൾ ഒരിക്കലും സമ്പത്തുണ്ടാക്കിത്തരുന്നവയല്ലെന്ന കാര്യം ഓർമ്മിക്കേണ്ടതാണ്. 2010 മുതൽ 2020 വരെയുള്ള കാലയളവിൽ പഞ്ചസാര ഓഹരികളിൽ നിന്നുള്ളലാഭം പരിശോധിക്കാം. 2010 ജനുവരിയിൽ ബൽറാംപൂർ ചീനിയുടെ ഓഹരിവില 135 രൂപയോളമായിരുന്നു. 2020 ജനുവരിയിൽ ഇത് 162 രൂപയായി ഉയർന്ന് പത്തുവർഷ കാലയളവിൽ ചെറിയ ലാഭം മാത്രമാണ് നൽകിയത്. 2010 ജനുവരിയിൽ ശ്രീരേണുക 100 രൂപയായിരുന്നത് 2020 ജനുവരിയിൽ വെറും 10 രൂപ മാത്രമായി. ഡാൽമിയ ഭാരത് 2010 ജനുവരിയിൽ 200 രൂപ ആയിരുന്നത് 2020 ജനുവരിയിൽ 120 രൂപയായി കുറഞ്ഞു. 10 വർഷത്തെ ഈ ബാക്കിപത്രം പലതും വെളിപ്പെടുത്തുന്നുണ്ട്. പഞ്ചസാര ഓഹരികൾ സമ്പത്തു സൃഷ്ടിക്കുന്നവയല്ല; അവ സ്ഥിരമായി ലാഭം നൽകുകയുമില്ല. സ്ഥിരമായി സമ്പത്തുസൃഷ്ടിക്കുന്ന വൻകിട കമ്പനികളിൽ ദീർഘകാല നിക്ഷേപം നടത്തുന്നതാണ് നിക്ഷേപകർക്ക് ഗുണകരം. 2010 മുതൽ 2020 വരെയുള്ള കാലയളവിലെ പഞ്ചസാര ഓഹരികളും ഇതേകാലയളവിൽ ഏഷ്യൻ പെയിന്റ്സ്, പിഡിലൈറ്റ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, എച്ച്ഡിഎഫ്സി ഇരട്ടകൾ, ബജാജ് ഇരട്ടകൾ, ബ്രിട്ടാനിയ, എച്ച് യു എൽ എന്നീ കമ്പനികളും ഉണ്ടാക്കിയ നേട്ടങ്ങളിലെ വൈരുദ്ധ്യം കാണുക. ഈ വൻകിട കമ്പനികൾ വൻനേട്ടങ്ങളുണ്ടാക്കുകയും നിക്ഷേപകർക്ക് സമ്പത്തുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. നിഫ്റ്റി പോലും ഈ കാലയളവിൽ 5000ത്തിൽ നിന്ന് 12200 ഓളം ഉയർന്നു. ചുരുക്കിപ്പറഞ്ഞാൽ പഞ്ചസാര ഓഹരികൾ ചില അവസരങ്ങളിൽ ട്രേഡിംഗ് അവസരങ്ങളുംഹ്രസ്വകാല ലാഭവും നൽകും. എന്നാൽ സമ്പത്തു നേടണമെന്നുള്ളവർ മറ്റിടങ്ങളിലേക്കു നീങ്ങുന്നതായിരിക്കുംനല്ലത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3BHVtbI
via IFTTT

ഇന്ത്യൻ ബാങ്കിങ് മേഖല ലക്ഷ്യമിട്ട് ആഗോള കമ്പനികൾ

മുംബൈ: ഓൺലൈൻ വായ്പയ്ക്കും സ്ഥിര നിക്ഷേപത്തിനും മറ്റു സാമ്പത്തിക സേവനങ്ങൾക്കും വഴിയൊരുക്കാൻ ആഗോള ടെക് ഭീമന്മാരായ കമ്പനികളിൽ ചിലത് ഇന്ത്യൻ ബാങ്കിങ് മേഖലയിലേക്ക് കടന്നുവരുന്നു. സ്വകാര്യ ബാങ്കുകളുമായി സഹകരിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് അമേരിക്കൻ കമ്പനിയായ ആൽഫബെറ്റിനു കീഴിലുള്ള 'ഗൂഗിൾ പേ' ആണ് സ്ഥിരനിക്ഷേപത്തിന് പ്ലാറ്റ്ഫോമൊരുക്കുന്നത്. അതേസമയം, ചെറുകിട സംരംഭങ്ങൾക്ക് ഓൺലൈൻ വായ്പ സ്ഥാപനങ്ങളുമായി സഹകരിച്ച് അടിയന്തര വായ്പ ലഭ്യമാക്കുമെന്നാണ് സാമൂഹിക മാധ്യമ കമ്പനിയായ 'ഫെയ്സ്ബുക്കി'ന്റെയും ചൈനീസ് കമ്പനിയായ 'ഷവോമി'യുടെയും വാഗ്ദാനം. വാൾമാർട്ട്, ആമസോൺ, ആപ്പിൾ പോലുള്ള കമ്പനികളും സാമ്പത്തിക സേവന വിപണിയിൽ സജീവമാകാൻ പദ്ധതിയൊരുക്കുകയാണ്. രാജ്യത്തെ ബാങ്കിങ് മേഖലയിൽ വലിയ ചലനം സൃഷ്ടിക്കാൻ പോന്നതാണ് ഈ കടന്നുവരവുകൾ. അതിവേഗം വളരുന്ന ഡിജിറ്റൽ പേമെന്റ് വിപണിയാണ് ഇവരെ ആകർഷിക്കുന്ന പ്രധാനഘടകം. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ കിട്ടാക്കടം ഉയരുന്നതു മുൻനിർത്തി കരുതലോടെയാണ് ഇന്ത്യൻ ബാങ്കുകൾ വായ്പ വിപണിയെ സമീപിക്കുന്നത്. ഇതിനിടയിൽ ചെറുകിട സംരംഭങ്ങൾക്ക് ഓൺലൈൻ വായ്പ കമ്പനികളുമായി സഹകരിച്ച് 17 മുതൽ 20 ശതമാനം വരെ പലിശയിൽ ഒറ്റദിവസംകൊണ്ട് ഈടില്ലാതെ വായ്പ ലഭ്യമാക്കുന്നതിന് സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഫെയ്സ്ബുക്ക് പറയുന്നു. ഇത്തരം സേവനം ലഭ്യമാക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, ഇൻഷുറൻസ് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിപണിയാണ് ഷവോമിയുടെ ലക്ഷ്യം. ബാങ്കുകൾ, ഡിജിറ്റൽ വായ്പാ സ്റ്റാർട്ട്അപ്പുകൾ എന്നിവയുമായി സഹകരിച്ചായിരിക്കും പ്രവർത്തനമെന്ന് ഷവോമി ഇന്ത്യ മേധാവി മനു ജെയിൻ സൂചിപ്പിച്ചു. വെൽത്ത് മാനേജ്മെന്റ് വിഭാഗത്തിലാണ് ആമസോൺ തുടക്കത്തിൽ കണ്ണുവെച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഫിൻടെക് സ്റ്റാർട്ട്അപ്പായ 'സ്മോൾകേസ് ടെക്നോളജീസി'ൽ നാലുകോടി ഡോളറിന്റെ നിക്ഷേപം നടത്തിക്കഴിഞ്ഞു. ഡിജിറ്റൽ ഗോൾഡ്, മ്യൂച്വൽ ഫണ്ടുകൾ എന്നിവയ്ക്കു പുറമേയാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കുമായി സഹകരിച്ച് സ്ഥിരനിക്ഷേപ പദ്ധതിക്ക് ഗൂഗിൾപേയിൽ വഴിയൊരുക്കുന്നത്. 2023-ഓടെ ഇന്ത്യയിൽ ഓൺലൈൻ വായ്പ വിതരണം 25 ലക്ഷം കോടി രൂപ കടക്കുമെന്നാണ് ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ വിലയിരുത്തൽ. പേമെന്റ് ബിസിനസ് കൂടുതൽ ലാഭകരമല്ലാത്തതും പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കടക്കാൻ ഈ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. ഓൺലൈൻ വായ്പ വിതരണ രംഗത്ത് നിലവിൽ മുന്നൂറോളം സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്.

from money rss https://bit.ly/3DW2Qy7
via IFTTT

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,400 കടന്നു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 111 പോയന്റ് നേട്ടത്തിൽ 58,408ലും നിഫ്റ്റി 28 പോയന്റ് ഉയർന്ന് 17,406ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, ഐടിസി, എച്ച്സിഎൽ ടെക്, ടെക്മഹീന്ദ്ര, മാരുതി സുസുകി, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എൻടിപിസി, അൾട്രടെക് സിമെന്റ്സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. പ്രതികൂലമായ ആഗോള ഘടകങ്ങളെ അതിജീവിച്ചാണ് സൂചികകളിൽ നേട്ടംതുടരുന്നത്. രാജ്യത്തെ സമ്പദ്ഘടനയിലെ ഉണർവാണ് സൂചികകളിൽ പ്രതിഫലിച്ചത്. എന്നിരുന്നാലും വ്യാപാരദിനത്തിലുടനീളം കനത്ത ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം 589 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞപ്പോൾ ആഭ്യന്തര നിക്ഷേപകർ 547 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയുംചെയ്തു.

from money rss https://bit.ly/3hbmZ9J
via IFTTT

മൂന്നാം ദിവസവും റെക്കോഡ് നേട്ടം: നിഫ്റ്റി 17,350ന് മുകളിൽ ക്ലോസ് ചെയ്തു

മുംബൈ: ഐടി, റിയാൽറ്റി ഓഹരികളുടെ കരുത്തിൽ സൂചികകൾ മൂന്നാംദിവസവും റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 166.96 പോയന്റ് ഉയർന്ന് 58,296.91ലും നിഫ്റ്റി 54.20 പോയന്റ് നേട്ടത്തിൽ 17,377.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രതീക്ഷിച്ചതിലും കുറഞ്ഞ ജോബ് ഡാറ്റ പുറത്തുവിട്ടതിനെതുടർന്ന്, യുഎസ് ഫെഡ് റിസർവ് പുതിയ പ്രഖ്യാപനത്തിൽനിന്ന് പിന്മാറിയേക്കുമെന്ന സൂചന ആഗോളതലത്തിൽ പ്രതിഫലിച്ചു. സാമ്പത്തിക ഉത്തേജന പദ്ധതികളുമായി യുഎസ് മുന്നോട്ടുപോകുമെന്ന വിലയിരുത്തൽ വിപണി നേട്ടമാക്കി. വിപ്രോ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഹിൻഡാൽകോ, റിലയൻസ്, ഐഷർ മോട്ടോഴ്സ്, ഗ്രാസിം, ടെക് മഹീന്ദ്ര, സിപ്ല, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐഒസി, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, റിയാൽറ്റി സൂചികകൾ 1-3ശതമാനം ഉയർന്നു. ബാങ്ക്, പവർ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ വില്പന സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിാലണ് വ്യാപാരം അവസാനിപ്പിച്ചത്. Realty, IT stocks drive Sensex to fresh closing high.

from money rss https://bit.ly/38HQMSX
via IFTTT

മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബിലേക്ക്

റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബിലേക്ക്. ബ്ലൂംബർഗ് ബില്യണയർ ഇൻഡക്സ് പുറത്തുവിട്ട കണക്കുപ്രകാരം 92.6 ബില്യൺ(6,76,725 കോടി രൂപ) ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. രാജ്യത്തെ സമ്പന്നിരിൽ ഒന്നാമനായ അദ്ദേഹത്തിന്റെ ആസ്തിയിൽ 2021ൽമാത്രം 15 ബില്യൺ ഡോളറിന്റെ വർധനവാണുണ്ടായത്. ലോക കോടീശ്വരപട്ടികയിൽ നിലവിൽ 12-ാംസ്ഥാനമാണ് അംബാനിക്കുള്ളത്. ജെഫ് ബെസോസ്, ഇലോൺ മസ്ക്, ബെർനാർഡ് ആർനോൾട്, ബിൽ ഗേറ്റ്സ് തുടങ്ങിയവരാണ് പട്ടികയിൽ അംബാനിക്ക് മുന്നിലുള്ളത്. ജിയോ ഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10ന് പുറത്തിറക്കാനിരിക്കെയാണ് റിലയൻസിന്റെ ഓഹരി വിലയിൽ കഴിഞ്ഞയാഴ്ച കുതിപ്പുണ്ടായത്. എനർജി മേഖലയിലേക്കുള്ള ചുവടുവെപ്പും ആഗോളതലത്തിലുള്ള ഏറ്റെടുക്കലുകളും കമ്പനിക്ക് നേട്ടമായി.

from money rss https://bit.ly/3DRVrjp
via IFTTT

Sunday, 5 September 2021

അടല്‍ പെന്‍ഷന്‍ യോജന: നിക്ഷേപകരുടെ എണ്ണത്തിൽ 33 ശതമാനം വര്‍ധന

ന്യൂഡൽഹി: അടൽ പെൻഷൻ യോജനയിലെവരിക്കാരുടെ എണ്ണത്തിൽ 33 ശതമാനം വർധന. 2020-21 സാമ്പത്തികവർഷത്തിന്റെ അവസാനത്തെ കണക്കുപ്രകാരം എൻപിഎസിലെ മൊത്തം വരിക്കാരായ 4.2 കോടി പേരിൽ 2.8 പേരും എപിവൈയിലെ നിക്ഷേപകരാണ്. നാഷണൽ പെൻഷൻ സിസ്റ്റത്തിലെ വിവിധ പദ്ധതികളിലെ 66 ശതമാനംപേരും ഇതോടെ എപിവൈയുടെ വരിക്കാരായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എൻപിഎസിൽ അംഗങ്ങളായ സ്ത്രീകളുടെ എണ്ണം 24 ശതമാനവും, പുരുഷന്മാരുടെ എണ്ണം 22 ശതമാനവും കൂടി. 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്കുവേണ്ടിയാണ് 2015 മെയ് മാസത്തിൽ എപിവൈ സർക്കാർ അവതരിപ്പിച്ചത്. പദ്ധതി പ്രകാരം 60 വയസ്സ് കഴിയുമ്പോൾ 1000 മുതൽ 5000 രൂപ വരെ പ്രതിമാസതുക പെൻഷനായി ലഭിക്കും. അംഗം മരിക്കുകയാണെങ്കിൽ പെൻഷൻ തുക ഭാര്യക്കോ ഭർത്താവിനോ ലഭിക്കും. Content Highlights: Atal Pension Yojana have 66 percentage subscribers in National Pension Scheme

from money rss https://bit.ly/38IT8AR
via IFTTT

75 വയസ്സിന് മുകളിലുള്ളവർ ആദായനികുതി റിട്ടേൺ നൽകേണ്ട: വിശദാംശങ്ങൾ അറിയാം

ആദായ നികുതി നിയമത്തിലെ പുതിയ വകുപ്പ് പ്രകാരം 75 വയസ്സോ അതിനുമുകളിലോ ഉള്ളവർ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല. 2021 ഏപ്രിൽ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽവന്നത്. അതുകൊണ്ടുതന്നെ നടപ്പ് സാമ്പത്തികവർഷം (2022-23 അസസ്മെന്റ് വർഷം)മുതലാണ് ആനുകൂല്യത്തിന് പ്രാബല്യം ലഭിക്കുക. ആദായ നികുതി നിയമപ്രകാരം മുതിർന്ന പൗരന്മാരെ വയസ്സിന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. 60 വയസ്സിന് മുകളിലുള്ളവർ സീനിയർ സിറ്റിസണും 80 വയസ്സിന് മുകളിലുള്ളവർ സൂപ്പർ സീനിയറുമാണ്. 2020 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം മൊത്തം ലഭിച്ച റിട്ടേണുകളിൽ 11ശതമാനം 60വയസ്സിനുമുകളിലുള്ളവരുടേതാണ്. സൂപ്പർ സീനിയർ വിഭാഗത്തിൽ 0.66ശതമാനം പേരുമാണമുള്ളത്. ഇളവ് ആർക്കൊക്കെ ഇന്ത്യയിൽ താമസക്കാരായ മുതിർന്ന പൗരന്മാർക്കാണ് ഇളവിന് അർഹതയുള്ളത്. അതായത് എൻആർഐക്കാർക്ക് ഇളവ് ലഭിക്കില്ലെന്ന് ചുരുക്കം. പെൻഷൻ, പലിശ എന്നീ വരുമാനക്കാർക്കുമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഇളവ് ലഭിക്കാൻ 12 ബിബിഎ എന്നഫോം പൂരിപ്പിച്ച് അക്കൗണ്ടുള്ള ബാങ്കിൽ നൽകണം. പേര്, വിലാസം, പാൻ അല്ലെങ്കിൽ ആധാർ, പെൻഷൻ പെയ്മെന്റ് ഓർഡർ നമ്പർ(പി.പി.ഒ) എന്നിവയും പ്രസ്താവനയുമാണ് ഫോമിൽ നൽകേണ്ടത്. മുതിർന്ന പൗരൻ നൽകുന്ന വിവരങ്ങൾ ആദായനികുതി വകുപ്പിനെ അറിയിക്കേണ്ട ചുമതല ബാങ്കുകൾക്കാണ്. ഒരുകാര്യം പ്രത്യേകം ഓർക്കുക, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ള 75 വയസ്സുകഴിഞ്ഞവർ റിട്ടേൺ ഫയൽ ചെയ്യേണ്ടിവരും. മാത്രമല്ല, റീഫണ്ട് ലഭിക്കാനുണ്ടെങ്കിലും റിട്ടേൺ നൽകുകണം.

from money rss https://bit.ly/3tvzrq1
via IFTTT

റെക്കോഡ് ഉയരംകുറിച്ച് തുടക്കം: നിഫ്റ്റി 17,400 കടന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിലും റെക്കോഡ് കുറിച്ച് ഓഹരി സൂചികകൾ. നിഫ്റ്റി ഇതാദ്യമായി 17,400 കടന്നു. സെൻസെക്സ് 269 പോയന്റ് ഉയർന്ന് 58,399ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തിൽ 17,421ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസിൽനിന്ന് അനുകൂലമല്ലാത്ത റിപ്പോർട്ടുകളാണുള്ളതെങ്കിലും തുടക്കത്തിൽ വിപണിയെ അത് ബാധിച്ചില്ല. യുഎസ് തൊഴിൽ ഡാറ്റ പ്രതീക്ഷിച്ച ഏഴ് ലക്ഷത്തിനുമുകളിൽനിന്ന് 2.35 ലക്ഷത്തിലേക്ക് ചുരുങ്ങി. ഡോളർ ദുർബലമായത് വിദേശ നിക്ഷേപകരെ രാജ്യത്തെ വിപണിയിലേക്ക് ആകർഷിച്ചേക്കും. റീട്ടെയിൽ നിക്ഷേപകരുടെയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെയും ഇടപെടൽ വിപണിയിൽ പ്രതിരോധം തീർക്കാൻ പര്യാപ്തമാണ്. റിലയൻസ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, നെസ് ലെ, ടൈറ്റാൻ, പവർഗ്രിഡ്, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി എനർജി സൂചിക ഒരുശതമാനം ഉയർന്നു. മറ്റ് സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടംതുടരുന്നു. ഇരു സൂചികകളും റെക്കോഡ് ഉയരംകുറിച്ച് മുന്നേറുകയാണ്. Indices open at fresh record high, Nifty above 17,400

from money rss https://bit.ly/3jKu9n9
via IFTTT

വാപ്‌കോസിന്റെ ഓഹരി വിൽക്കാനൊരുങ്ങി സര്‍ക്കാര്‍

ന്യൂഡൽഹി: വാപ്കോസിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) യ്ക്കൊരുങ്ങിസർക്കാർ. ജൽ ശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള വാപ്കോസിന്റെ ഐപിഒ അടുത്ത വർഷംമാർച്ച് അവസാനത്തോടെയായിരിക്കുംലിസ്റ്റ് ചെയ്യപ്പെടുക. വാപ്കോസിലുള്ള 25 ശതമാനം ഓഹരിയാകും ഐപിഒയിലൂടെ ലിസ്റ്റ് ചെയ്യപ്പെടുക. ഇതിനായുള്ള ടെൻഡറും മറ്റും ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവസ്റ്റ്മെന്റ് ആൻഡ് പബ്ലിക്ക് അസറ്റ് മാനേജ്മെന്റ് (ഡിഐപിഎഎം) ഫെബ്രുവരിയിൽ ക്ഷണിച്ചിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ പൊതുമേഖല സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളിൽ നിന്ന് 1.75 ലക്ഷം കോടി രൂപ സമാഹരിച്ചെടുക്കാനാണ് നിലവിൽ സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. അഫ്ഗാനിസ്താനിലടക്കം സേവനശ്യംഖലയുള്ള വാപ്കോസ് ജല, വൈദ്യുത, അടിസ്ഥാനസൗകര്യമേഖല എന്നിവയിൽകൺസൾട്ടൻസിയും എഞ്ചിനീയറിങ്ങും നടത്തുന്ന സ്ഥാപനമാണ്. കോവിഡ് മഹാമാരി മൂലം ഐപിഒ അവതരിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടായെന്നും വിദേശത്ത് അടക്കമുള്ള പ്രവർത്തനങ്ങളുടെ മൂല്യനിർണയം ഉടൻ പൂർത്തിയാകുമെന്നും ഔദ്യോഗിക വ്യത്തങ്ങൾ അറിയിച്ചു. Content Highlights: WAPCOS IPO to be listed by end of march

from money rss https://bit.ly/3kW3nrd
via IFTTT

രാജ്യത്തെ വിദേശ നിക്ഷേപത്തില്‍ കുതിപ്പ്

ന്യൂഡൽഹി: രാജ്യത്തെ വിദേശ നിക്ഷേപത്തിൽ കുതിപ്പ്. ഓഗസ്റ്റ് മാസത്തിൽ 16,459 കോടി രൂപയുടെ ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് (എഫ്.പി.ഐ) നിക്ഷേപമാണുണ്ടായത്. ജൂലൈയിൽ വിൽപ്പനയിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന വിദേശ നിക്ഷേപകർ ഓഗസ്റ്റ് മാസത്തിൽ നിക്ഷേപത്തിന് കൂടുതൽ ഊന്നൽ നൽകുകയായിരുന്നു. ഓഗസ്റ്റ് 2 മുതൽ 31 വരെയുള്ള കാലയളവിൽ ഡെബ്റ്റ് വിഭാഗത്തിൽ 14,376.2 കോടിയുടെ നിക്ഷേപവും, ഇക്വിറ്റി വിഭാഗത്തിൽ 2,082.92 കോടിയുടെ നിക്ഷേപവും ഉണ്ടായതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഡെബ്റ്റ് വിഭാഗത്തിൽ ഈ വർഷംരേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ നിക്ഷേപമാണിത്. Content Highlights:FPI investment in india shows a hike

from money rss https://bit.ly/3tfFdvD
via IFTTT

Saturday, 4 September 2021

നികുതിദായകര്‍ക്ക് 67,401 കോടിരൂപയുടെ റീഫണ്ട് നല്‍കി ആദായനികുതിവകുപ്പ്

ന്യൂഡൽഹി: മൂന്നരമാസക്കാലയളവിൽ ആദായനികുതിദായകർക്ക് 67,401 കോടിരൂപയുടെ റീഫണ്ട് നൽകി ആദായനികുതി വകുപ്പ്. ഏപ്രിൽ 1 മുതൽ ഓഗസ്റ്റ് 30 വരെയുള്ള കാലയളവിന് ഇടയിലാണ് തുക 24 ലക്ഷം നികുതിദായകർക്ക് കൈമാറിയത്. വ്യക്തിഗത, കോർപ്പറേറ്റ് വിഭാഗങ്ങളിലായിട്ടാണ് തുക അനുവദിച്ചത്.16,373 കോടി രൂപ ഇൻകം ടാക്സ് റീഫണ്ടായും 51,029 കോടി കോർപ്പറേറ്റ് ടാക്സ് റീഫണ്ടായിട്ടുമാണ് അനുവദിച്ചത്. CBDT issues refunds of over Rs. 67,401 crore to more than 23.99 lakh taxpayers between 1st April, 2021 to 30th August, 2021. Income tax refunds of Rs. 16,373 crore have been issued in 22,61,918 cases & corporate tax refunds of Rs. 51,029 crore have been issued in 1,37,327 cases. — Income Tax India (@IncomeTaxIndia) September 4, 2021 Content Highlights: cbdt issue refund of 67,401 crore to taxpayers

from money rss https://bit.ly/3yLUTHY
via IFTTT

ഹ്രസ്വകാല ട്രൻഡ് അനുകൂലം: ഗുണമേന്മയുള്ള ഓഹരികളുമായി സവാരിക്കിറങ്ങാം

റെക്കോഡ് നേട്ടംകുറിച്ചാണ് ഓഹരി സൂചികകൾ ഈയാഴ്ച പിന്നിട്ടത്. ഇതാദ്യമായി നിഫ്റ്റി 17,300ഉം സെൻസെക്സ് 58,000വും കടന്നു. 2005.23 പോയന്റ്, അതായത് 3.57ശതമാനം കുതിപ്പാണ് സെൻസെക്സിലുണ്ടായത്. നിഫ്റ്റിയാകട്ടെ 618.4(3.7ശതമാനം)പോയന്റും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 4.8ശതമാനവും സ്മോൾ ക്യാപ് 3.9ശതമാനവും ലാർജ് ക്യാപ് 3.8ശതമാനവും ഉയർന്നു. സെക്ടറൽ സൂചികകളിൽനിഫ്റ്റി റിയാൽറ്റി 10ശതമാനംനേട്ടത്തോടെ മുന്നിലെത്തി. ഓയിൽ ആൻഡ് ഗ്യാസ് അഞ്ചുശതമാനവും ഉയർന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 6,867.73 കോടി രൂപ നിക്ഷേപിച്ചപ്പോൾ മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,421.12 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിയുകയുംചെയ്തു. ഓഹരികൾ കുതിച്ചപ്പോൾ രൂപയുംനേട്ടമുണ്ടാക്കി. യുഎസ് ഡോളറിനെതിരെ 67 പൈസയാണ് നേട്ടം. 73.01 നിലവാരത്തിലായിരുന്നു ക്ലോസിങ്. മുൻആഴ്ച(ഓഗസ്റ്റ് 27)യിൽ 73.68ലായിരുന്നു ക്ലോസ് ചെയ്തത്. ഏഴ്മാസത്തിനിടയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ ആഴ്ചയാണ് പിന്നിട്ടത്. ആഗോള വിപണിയിലെ നേട്ടവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ സാന്നിധ്യവും കരുത്തായി. ഡോളർ ദുർബലമായതും സൂചികകൾ നേട്ടമാക്കി. കോവിഡ് വ്യാപനതോതിലുണ്ടായ കുറവ്, സാമ്പത്തിക ഉണർവ് പ്രകടമാക്കിക്കൊണ്ടുള്ള ജിഡിപി കണക്കുകൾ, സേവനമേഖലയിലെ ഉണർവ്, ജിഎസ്ടി വരുമാന വർധന, മൂന്നാംതരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം എന്നിവയോടൊപ്പം യുഎസ് ഫെഡറൽ റിസർവ് മേധാവി ജെറോ പവലിന്റെ നയംവ്യക്തമാക്കലും കൂടിയായപ്പോൾ വിപണിയിൽ കാളകൾ പിടിമുറുക്കി. വരുംആഴ്ച മികച്ച അടിസ്ഥാനമുള്ള ഓഹരികളിലെ മുന്നേറ്റത്തോടെയായിരുന്നു കഴിഞ്ഞയാഴ്ചയിലെ കുതിപ്പ്. കാളകളുടെ സാന്നിധ്യം ഇപ്പോഴും വിപണിയിലുള്ളതിനാൽ വരും ആഴ്ചയിലും അതിന്റെ പ്രതിഫലനം ഉണ്ടായേക്കാം. ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധന, യുഎസ് സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ, യൂറോപ്പിലെ ഉണർവ് എന്നിവയൊക്കെയാകും അടുത്തയാഴ്ച വിപണിയെ സ്വാധീനിക്കുക. മുന്നോട്ടുള്ള പ്രയാണത്തിനിടയിൽ ലാഭമെടുപ്പിനെതുടർന്നുള്ള സമ്മർദമുണ്ടാകാമെങ്കിലും ഹ്രസ്വകാല ട്രൻഡ് വിപണിക്ക് അനുകൂലമാണ്. വരുംആഴ്ച ചാഞ്ചാട്ടത്തിന്റെ ദിനങ്ങളാകും സമ്മാനിക്കുക. ഹ്രസ്വകാലത്തേക്ക് ലാഭമെടുക്കാനും തിരിച്ചുകയറാനുമുള്ള അവസരമായി ഇതിനെകാണാം. അതുകൊണ്ടുതന്നെ ഗുണമേന്മയുള്ള ഓഹരികളുമായി സവാരിക്കിറങ്ങുകയാകും ഉചിതം.

from money rss https://bit.ly/3jHQIIY
via IFTTT

സ്ട്രാന്‍ഡ് ലൈഫ് സയന്‍സസിന്റെ 2.28 കോടി ഓഹരികൾ സ്വന്തമാക്കി റിലയന്‍സ്

ന്യൂഡൽഹി: ആരോഗ്യമേഖലയിലെ പ്രമുഖരായ സ്ട്രാൻഡ് ലൈഫ് സയൻസസിൽ നിക്ഷേപം നടത്തി റിലയൻസ്. റിലയൻസ് സ്ട്രാറ്റജിക്ക് ബിസിനസ് വെൻച്വേഴസ് (ആർഎസ്ബിവിഎൽ) ആണ് സ്ട്രാൻഡ് ലൈഫ് സയൻസസിന്റെ 2.28 കോടി ഓഹരികൾ സമാഹരിച്ചത്. ആരോഗ്യപരിപാലനരംഗത്ത് ഡിജിറ്റൽ വിപ്ലവങ്ങൾക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം. ക്ലിനിക്കുകൾ, ആശുപത്രികൾ, മെഡിക്കൽ ഉപകരണ നിർമാതാക്കൾ, ഫാർമ കമ്പനികൾ എന്നിവ ഉൾപ്പടെയുള്ള ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങൾക്ക് സോഫ്റ്റ് വെയറും ക്ലിനിക്കൽ റിസർച്ചിനുള്ള അനുബന്ധ സൗകര്യങ്ങളും നൽകുന്ന കമ്പനിയാണ് സ്ട്രാൻഡ്. 2023 മാർച്ചോടെ 160 കോടി രൂപകൂടി നിക്ഷേപിക്കുന്നതോടെ 80.3 ശതമാനം ഓഹരികളും റിലയൻസിന്റെ സ്വന്തമാകും. ലോകോത്തര നിലവാരമുള്ള ആരോഗ്യസംവിധാനങ്ങൾ കുറഞ്ഞനിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ട്രാൻഡിൽ നിക്ഷേപം നടത്തിയെന്ന് റിലയൻസ് അറിയിച്ചു. ഓഗസ്റ്റിൽ നിയോലിങ്ക് സൊല്യൂഷൻസിൽ 20 കോടിയുടെ നിക്ഷേപം റിലയൻ്സ് നടത്തിയിരുന്നു. Content Highlights: rsbvl acquire 2.28 crore shares of strand life sciences

from money rss https://bit.ly/3jJ3Pd7
via IFTTT

സ്വർണവില പവന് 240 രൂപ കൂടി 35,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 240 രൂപ കൂടി 35,600 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി 4450 രൂപയുമായി. രണ്ടുദിവസമായി 35,360 രൂപ നിലവാരത്തിലായിരുന്നു വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1827.46 ഡോളറിലാണ് വ്യാപാരം നടന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 47,505 ആയി ഉയർന്നു. Content Highlights: gold price reaches the highest value of this month

from money rss https://bit.ly/38CiCA1
via IFTTT

അതിസമ്പന്നരുടെ സാമ്പത്തിക ആസൂത്രണത്തിന് ഫാമിലി ഓഫീസുകൾ

കൊച്ചി: ശതകോടീശ്വരൻമാരുടെ ക്ലബിൽ ഇടംപിടിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ഫാമിലി ബിസിനസ് എന്ന പുതിയൊരു സാമ്പത്തിക സേവന മേഖല കൂടി കേരളത്തിൽ ചുവടുറപ്പിക്കുന്നു. അതിസമ്പന്നരായ വ്യക്തികളോ കുടുംബങ്ങളോ സ്വത്ത് കൈകാര്യം ചെയ്യുന്നതിനായി ആശ്രയിക്കുന്ന സംവിധാനമാണ് ഫാമിലി ഓഫീസുകൾ. ധനവും സ്വത്തും സംരക്ഷിക്കുകയും വളർച്ച ഉറപ്പാക്കുകയും വരുംതലമുറയ്ക്കായി കൈമാറുകയും ചെയ്യുന്ന പ്രവർത്തനങ്ങളുടെ കാര്യക്ഷമത ഫാമിലി ഓഫീസുകൾ ഉറപ്പാക്കുന്നു. 100 കോടിയോ അതിനുമുകളിലോ നിക്ഷേപിക്കാവുന്ന ആസ്തികളുള്ളവർക്കാണ് സാധാരണഗതിയിൽ ഫാമിലി ഓഫീസുകൾ പ്രയോജനപ്പെടുക. 7000 കോടിയോ അതിലേറെയോ ആസ്തിയുള്ളവർക്കേ സ്വന്തം ആവശ്യത്തിനുമാത്രമായി സിങ്കിൾ ഫാമിലി ഓഫീസ് (എസ് എഫ്ഒ) സ്ഥാപിച്ച് വീടുമായി ബന്ധപ്പെട്ട് അനേകം ജീവനക്കാരെ നിയോഗിക്കാൻ കഴിയൂ. എന്നാൽ ദശലക്ഷങ്ങളുടെ ആസ്തിയുള്ളവർക്കും അവരുടെ ആവശ്യത്തിനനുസൃതമായി മൂന്നാം കക്ഷിയെ മൾട്ടി ഫാമിലി ഓഫീസ് (എംഎഫ്ഒ) സംവിധാനത്തിലൂടെ പ്രയോജനപ്പെടുത്താൻ കഴിയും. ഇങ്ങനെയുള്ളവർ അവരുമായി ബന്ധമില്ലാത്ത മറ്റുകുടുംബങ്ങളുമായി സേവനങ്ങൾ പങ്കുവെക്കുകയാണ് ചെയ്യുക. ഇത്തരം എംഎഫ്ഒ കൾ ഉപയോഗിക്കുന്നതിലൂടെ വിദഗ്ധരുടെ സംഘത്തിന്റെ പക്കൽനിന്ന് സാമ്പത്തിക കാര്യങ്ങളിൽ നിർദ്ദേശങ്ങളും ഉന്നത നിലവാരത്തിലുള്ള ഉപദേശവും നേടാൻകഴിയും. കൂടുതൽ ദശലക്ഷങ്ങളോ അതിലധികമോ നിക്ഷേപ ആസ്തി കൈവരുന്നതോടെ അതി സമ്പന്നരായ സംരംഭകരും കുടുംബങ്ങളും പ്രത്യേക വിഭാഗത്തിൽപെട്ട ആന്തരിക എസ്എഫ്ഒ സംവിധാനം പ്രയോജനപ്പെടുത്തുകയും പ്രത്യേക സേവനങ്ങൾ പുറമേയുള്ള ഏജൻസികളെക്കൊണ്ട് ചെയ്യിക്കുകയും ചെയ്യാറുണ്ട്. ഇന്ത്യയിൽ നൂറോളം സിങ്കിൾ ഫാമിലി ഓഫീസുകളും (എസ് എഫ് ഒ) 112 മൾട്ടി ഫാമിലി ഓഫീസുകളും (എംഎഫ്ഒ) ഇന്ത്യയിലുണ്ട്. വരുംവർഷങ്ങളിൽ എണ്ണം ഇനിയും വർധിക്കുമെന്നു കണക്കാക്കപ്പെടുന്നു. എന്നാൽ പല അതി സമ്പന്ന വ്യക്തികളും കുടുംബങ്ങളും സിംഗിൾ ഫാമിലി ഓഫീസിനുപകരം മറ്റുസേവനങ്ങൾക്കൊപ്പം ഫാമിലി ഓഫീസ് സേവനങ്ങളും നൽകുന്ന അസെറ്റ് മേനേജർമാർ, സ്വതന്ത്ര ഉപദേഷ്ടാക്കൾ എന്നിവരെയാണ് ആശ്രയിക്കുന്നത്. ഫാമിലി ഓഫീസുകൾ ഇക്വിറ്റിയിലും കടപ്പത്രങ്ങളിലുമാണ് ആദ്യമൊക്കെ നിക്ഷേപിച്ചിരുന്നത്. ഇവ ഇന്നും പോർട്ഫോളിയോയുടെ പ്രധാനഭാഗമാണെങ്കിലും പ്രൈവറ്റ് ഇക്വിറ്റി, ഹെഡ്ജ് ഫണ്ട്, വെഞ്ച്വർ കാപിറ്റൽ തുടങ്ങിയ ആസ്തികളിലേക്കും ശ്രദ്ധതിരിഞ്ഞിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ ഫാമിലി ഓഫീസുകളുടെ ആകർഷകമായ നിക്ഷേപ ആസ്തികളിലൊന്നാണ്. നിർമ്മിത ബുദ്ധി പോലുള്ള നവ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചുകൊണ്ട് പരമ്പരാഗത കുടുംബങ്ങൾ കാലത്തിനൊത്ത് നീങ്ങുകയാണ്. ഇന്ത്യയുടെ കോർപറേറ്റ് സംസ്കാരത്തിൽ നാടകീയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ പ്രാദേശിക ഭീമന്മാരുടെ സ്വകാര്യ സ്വത്തുക്കൾ സംരക്ഷിക്കാനും പുതുകാല സാമ്പത്തിക സംരംഭങ്ങളിൽ പണംനിക്ഷേപിച്ച് കാലത്തിനൊപ്പംനിൽക്കാനും ഫാമിലി ഓഫീസുകൾ അവരെ സഹായിക്കുന്നുണ്ടെന്ന് കേരളത്തിലേക്ക് അടുത്തിടെ പ്രവർത്തനം വ്യാപിപ്പിച്ച ഇന്ത്യയിലെ മുൻനിര ഫാമിലി ഓഫീസായ വാട്ടർഫീൽഡ് അഡൈ്വസേഴ്സിന്റെ കേരള ഹെഡും വൈസ് പ്രസിഡണ്ടുമായ അരുൺ പോൾ പറയുന്നു. 80 അതിസമ്പന്ന കുടുബങ്ങളുടെ 4 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തികളാണ് വാട്ടർഫീൽ അഡൈ്വസേഴ്സ് കൈകാര്യം ചെയ്യുന്നത്. മുംബൈ, ഡൽഹി, ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ഓഫീസുകളുള്ള വാട്ടർഫീൽഡ് മുംബൈ, ചെന്നൈ, ഡെൽഹി, ബംഗളൂരു, ഹൈദരാബാദ്, പൂനെ, കൊൽക്കൊത്ത, കോയമ്പത്തൂർ, ഗോവ, കൊച്ചി എന്നിവിടങ്ങളിലും സേവനംനൽകിവരുന്നു.

from money rss https://bit.ly/3teU9dg
via IFTTT