121

Powered By Blogger

Sunday, 24 November 2019

ആധര്‍ ആപ്പ് പരിഷ്‌കരിച്ചു: പുതിയത് ഡൗണ്‍ലോഡ് ചെയ്യാം

പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി ആധാർ മൊബൈൽ ആപ്പ് പരിഷ്കരിച്ചു. ആധാർ നമ്പറിനൊപ്പം പേര്, ജനന തിയതി, വിലാസം, ഫോട്ടോ, വിലാസം തുടങ്ങിയവ വിവരങ്ങൾ ആപ്പിൽ ലഭിക്കും. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് യുഐഡിഎഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഫോണിലും പുതിയ ആപ്പ് ലഭ്യമാണ്. Uninstall any previously installed versions of the #mAadhaar app from your mobile. Download and install the #NewmAadhaarApp from: http://bit.ly/37yAUjN (Android) http://bit.ly/2OIPUD0 (iOS) pic.twitter.com/InTs5NwakL — Aadhaar (@UIDAI) November 19, 2019 പുതിയ ആപ്പിലെ സവിശേഷതകൾ 1. ആധാർ സർവീസ് ഡാഷ്ബോർഡ്; ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കുന്നതിനുള്ള വിഭാഗം. 2. മൈ ആധാർ സെക് ഷൻ: നിങ്ങളുടെ വ്യക്തി വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനും കാണുന്നതിനുമുള്ള ഭാഗം. എംആധാർ ആപ്പ് ഡൗൺലോഡ് ചെയ്താലുള്ള നേട്ടം 1.നിങ്ങൾ എവിടെപോയാലും ആധാർ കാർഡ് കൂടെകൊണ്ടുപോകേണ്ടതില്ല. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾക്കെല്ലാം എംആധാർ ആപ്പ് മതി. 2. ബയോമെട്രിക് വിവരങ്ങൾ താൽക്കാലികമായി ലോക്ക് ചെയ്യാനും ലോക്ക് മാറ്റാനുമുള്ള സൗകര്യം. The #NewmAadhaarApp has two major sections: Aadhaar Services Dashboard - Single window for all Aadhaar online services applicable to any Aadhaar holder My Aadhaar Section - Personalised space for the Aadhaar profiles you add on your App for the selected profile. pic.twitter.com/kK3W3T9boY — Aadhaar (@UIDAI) November 20, 2019 3. ഏതെങ്കിലും കാരണത്താൽ ഒടിപി ഫോണിൽ ലഭിച്ചില്ലെങ്കിൽ ടൈം ബേസ്ഡ് ഒടിപി(ടിഒടിപി)ഉപയോഗിക്കാനുള്ള സൗകര്യം. 30സെക്കൻഡ് മാത്രമായിരിക്കും ഇതിന് സമയം ലഭിക്കുക. 4. വിവരങ്ങൾ ചോരാതെതന്നെ ക്യുആർ കോഡ് ഉപയോഗിച്ച് വിശദാംശങ്ങൾ ഷെയർ ചെയ്യാനുള്ള അവസരം. 5. സന്ദേശംവഴിയോ ഇ-മെയിൽവഴിയോ ഇ-കെവൈസി ഷെയർ ചെയ്യാൻ ആപ്പിലൂടെ കഴിയും.

from money rss http://bit.ly/33ayAMw
via IFTTT

സെന്‍സെക്‌സില്‍ 200 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെതുടക്കം. സെൻസെക്സ് 200 ലേറെ പോയന്റ് ഉയർന്ന് 40,561 പോയന്റിലെത്തി. 11,975 നിലവാരത്തിലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസാണ് മികച്ച നേട്ടത്തിൽ. ടാറ്റ സ്റ്റീൽ, സൺ ഫാർമ, ഭാരതി എയർടെൽ, വേദാന്ത തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യോപ് ഓഹരികൾ 0.4 ശതമാനത്തോളം ഉയർന്നു. സീ എന്റർടെയ്ൻമെന്റ്, ബിപിസിഎൽ, വിപ്രോ, ബ്രിട്ടാനിയ, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 200 pts

from money rss http://bit.ly/2XKr3mv
via IFTTT

എതിര്‍വാതങ്ങള്‍ക്കിടയിലും ദീര്‍ഘകാല ഊര്‍ജ്ജം നിലനിര്‍ത്തി ഇടത്തരം ഓഹരികള്‍

രണ്ടാം പാദ ഫലങ്ങൾ പ്രതീക്ഷിച്ചതിലും മെച്ചമായിരുന്നു. ടെലികോം ഒഴികെ നിഫ്റ്റി 50 ലെ വൻകിട ഓഹരികൾ കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് നികുതിക്കു ശേഷമുള്ള ലാഭം (PAT) പ്രതീക്ഷിച്ചതിലും ഭേദമായാണ് 10 ശതമാനം വളർച്ച രേഖപ്പെടുത്തിയത്. വിശാല വിപണിയിലെ നിഫ്റ്റി 500ൽ കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് 20 ശതമാനവും മുൻപാദത്തെയപേക്ഷിച്ച് 10 ശതമാനവും വളർച്ച രേഖപ്പെടുത്തി മുന്നിട്ടു നിന്നു. കോർപറേറ്റ് നികുതി ഇളവ്, അസംസ്കൃത വസ്തുക്കളുടെ വില കുറച്ച നടപടി, ഇടത്തരം ഓഹരികളിലേയും ബാങ്കുകൾ, ബാങ്കിംങ്ഇതര ധനകാര്യ സ്ഥാപനങ്ങൾ, സിമെന്റ്, അതിവേഗം വിറ്റഴിയുന്ന ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ട ഫലങ്ങൾ തുടങ്ങിയഘടകങ്ങളാണ് ഈ വളർച്ചയ്ക്കു കാരണം. രണ്ടാം പാദ ഫലപ്രഖ്യാപനങ്ങൾക്കു ശേഷം ചെറുകിട, ഇടത്തരം ഓഹരികളുടെ റേറ്റിംഗ് അൽപം മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ന് പ്രതീക്ഷയുടെ താഴെയായ ഇവയുടെ വിലകളുടെ ദൃഢതയും 2021 സാമ്പത്തിക വർഷത്തിൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയുമാണ് ഈ പ്രവണതയ്ക്കു കാരണം. വില നിർണയം ആകർഷകമാവുകയും ഓഹരി വിൽപനക്കു ശേഷം എണ്ണ സംസ്കരണ ശാലകളുടേയും വിതരണക്കമ്പനികളുടേയും ഓഹരിവിലകൾ വർധിപ്പിക്കുമെന്ന പ്രതീക്ഷയും നില നിൽക്കുന്നതിനാൽ എണ്ണ, വാതക മേഖലയിലും അനുകൂല കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഇൻഷൂറൻസ്, വിൽപനാനന്തര സേവന രംഗങ്ങളിലും ഞങ്ങൾക്കു പ്രതീക്ഷയുണ്ട്. ആദ്യ ഘട്ടത്തിൽ ഈ രംഗത്ത് കൂടുതൽ കടന്നു കയറ്റം ഇല്ലാത്തതിനാൽ ദീർഘകാല കാഴ്ചപ്പാടിൽ ആരോഗ്യകരമായ വളർച്ചയാണു പ്രതീക്ഷിക്കുന്നത്. ദുർബലമായ ധന സ്ഥിതിയും കൂടിയ വിലയുമാണ ഇപ്പോൾ വിപണിയെ നിയന്ത്രിക്കുന്ന പ്രവണതകൾ. എന്നാൽ മുൻവാരത്തെയപേക്ഷിച്ച് ഇതത്ര രൂക്ഷമല്ല. സമ്പദ് വ്യവസ്ഥയുടെ കരുത്ത് വൻതോതിൽ ചുരുങ്ങിയതായി ഈ മാസം ഞങ്ങൾ പുറത്തു വിട്ട സുപ്രധാന കണക്കുകൾ സൂചിപ്പിക്കുന്നു. ഉപഭോക്തൃ വില സൂചിക റിസർവ് ബാങ്കിന്റെ ശരാശരി പ്രവചനത്തേക്കാൾ 4.65 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇടക്കാലത്തേക്ക് സാമ്പത്തിക നയത്തെ ഇതു ബാധിക്കും. എന്നാൽ റിസർവ് ബാങ്ക് വില വർധനയേക്കാൾ ഇടക്കാല പരിധിയിൽ വളർച്ചയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണിട. സെപ്തംബറിൽ വ്യാവസായിക വളർച്ചാ നിരക്ക് കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് -4.3 ശതമാനമായി കുത്തനെ കുറയുകയുണ്ടായി. ഉൽപാദനവും ഉപഭോഗവുമെല്ലാം പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലായി. രണ്ടാം പാദത്തിലെ മൊത്ത അഭ്യന്തര ഉൽപാദനം (GDP) പ്രഖ്യാപിക്കുമ്പോൾ അത് ഒന്നാം പാദത്തിലെ യഥാർത്ഥ നിരക്കായ 5 ശതമാനത്തിൽ താഴെ പോകുമെന്നാണ് കരുതപ്പെടുന്നത്. 2020 സാമ്പത്തിക വർഷത്തേക്കു റിസർവ് ബാങ്ക് കണക്കാക്കിയ വളർച്ചാ നിരക്ക് 6.1 ശതമാനമായിരുന്നു. ഇതിനിയും താഴ്ത്തി 5 ശതമാനത്തിനടുത്താക്കുമെന്നാണ് വിപണി കരുതുന്നത്. അതേസമയം നിഫ്റ്റി 50 ഒരു വർഷം മുന്നോട്ടുള്ള വിലയും വരുമാനവും തമ്മിലുള്ള അനുപാതം (P/E ) 19ഉം26ഉം12 മാസ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ ഹൃസ്വകാലയളവിൽ ഗതിമാറ്റത്തിന് ഏറെ അവസരം നൽകുന്നില്ല. കഴിഞ്ഞ ഒരു മാസം വിപണിയിലെ ഉയർന്ന 100 ഓഹരികൾ 3 ശതമാനം ലാഭം കാണിച്ചിട്ടുണ്ട്. ഇടത്തരം ഓഹരികൾ 5 ശതമാനം ലാഭം രേഖപ്പെടുത്തി. ഒരു വർഷം മുന്നോട്ടുള്ള P/E യിൽ 15ഃ കണക്കിന് വിലയിൽ ഇളവു നൽകിയതുകൊണ്ടും കൂടുതൽ പണം വരാൻ തുടങ്ങിയതോടെ ബാലൻസ്ഷീറ്റ് കരുത്താർജ്ജിച്ചതിനാലുമാണ് ഇതു സംഭവിച്ചത്. നിക്ഷേപകർക്ക് അപകട സാധ്യത നേരിടാനുള്ള കഴിവു ലഭിക്കുകയും ഓഹരികളിലെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുകയും ചെയ്തതോടെ ദീർഘകാലാടിസ്ഥാനത്തിൽ ഈ പ്രകടനം നിലനിർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പലിശ നിരക്കു കുറഞ്ഞതോടെ ഇടനില വ്യാപാരത്തിന് അവസരം ഉണ്ടായിട്ടുണ്ട്. സാമ്പത്തിക നില വഷളായിരുന്നിട്ടും ക്രയവിക്രയം നടക്കുന്നത് ഇതുകൊണ്ടാണ്. അടുത്ത വർഷം വിപണിയിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. എസ്സാർ-NCLT പ്രശ്നത്തിൽ സുപ്രിം കോടതിയിൽ നിന്നുണ്ടായ IBC (Insolvency and bankruptcy code) സംബന്ധിച്ച വിധി ദേശീയ കമ്പനി ട്രിബ്യൂണലിൽ (NCLT) കടം കൊടുക്കുന്നവർക്ക് മേൽക്കൈ ലഭിച്ചിട്ടുണ്ട്. കുഴപ്പത്തിലായ ആസ്തികളുടെ കാര്യത്തിൽ ത്വരിത നടപടികളെടുക്കാൻ ഇതു മൂലം സാധ്യമാകും. രാജ്യത്ത് വ്യാപാര അന്തരീക്ഷം സുഗമമാക്കാൻ ഇതു സഹായിക്കും. ഈ സാഹചര്യത്തിൽ നിഫ്റ്റി 50 കമ്പനികളുടെ ഓഹരി വില കൂടിയാലും പ്രാതികൂല്യം പരിമിതമായിരിക്കും. അടുത്ത ഒന്നു രണ്ടാഴ്ചകളിൽ വിപണി പരിധി അടിസ്ഥാനത്തിലായിരിക്കും നീങ്ങുക. അതായത്് നിഫ്റ്റി 50ൽ 11,600 നും 12,000 ത്തിനും ഇടയിലായിരിക്കും ക്രയവിക്രയം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2sc6svz
via IFTTT

ബി.പി.സി.എല്ലിന് എട്ടു ലക്ഷം കോടിയുടെ ആസ്തി; വിൽക്കാനൊരുങ്ങുന്നത് തുച്ഛ വിലയ്ക്ക്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിനെ വിൽക്കുക തുച്ഛമായ വിലയ്ക്കെന്ന് സൂചന. കൊച്ചി റിഫൈനറി ഉൾപ്പെടെ നാല് എണ്ണശുദ്ധീകരണ ശാലകളിൽ നിന്നായി 3.83 കോടി ടൺ ക്രൂഡോയിൽ സംസ്കരിക്കാൻ ശേഷിയുള്ള ബി.പി.സി.എല്ലിന് എട്ടു ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ ഓഹരി വില അനുസരിച്ച് കമ്പനിയുടെ വിപണിമൂല്യം ഏതാണ്ട് 1.10 ലക്ഷം കോടി രൂപ മാത്രം. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 53.29 ശതമാനം ഓഹരികളാണ് വിറ്റൊഴിയുന്നത്. നിലവിലെ വിപണിവില അനുസരിച്ച് ഇതിന് ലഭിക്കുക 60,000 കോടി രൂപയിൽ താഴെ മാത്രമാണ്. 25 ശതമാനം പ്രീമിയം ലഭിച്ചാൽപ്പോലും വില 75,000 കോടി രൂപയിലൊതുങ്ങും. ഗുജറാത്തിൽ ഒരു റിഫൈനറി മാത്രമുള്ള എസ്സാർ ഓയിലിനെ 2017-ൽ 86,000 കോടി രൂപയ്ക്കാണ് റഷ്യയിലെ റോസ്നെഫ്റ്റും പങ്കാളികളും ചേർന്ന് ഏറ്റെടുത്തത്. കടബാധ്യതയിൽപ്പെട്ട് ഉലഞ്ഞ എസ്സാറിന് ഉണ്ടായിരുന്നത് വെറും 3,500 ഇന്ധന പമ്പുകൾ മാത്രമായിരുന്നു. ആ സ്ഥാനത്താണ് 15,087 വിപണന കേന്ദ്രങ്ങളും 6,000 കോടി പാചകവാതക വിതരണ ഏജൻസികളും 52 എൽ.പി.ജി. ബോട്ടിലിങ് കേന്ദ്രങ്ങളും 56 വിമാന ഇന്ധന (എ.ടി.എഫ്.) വിതരണ കേന്ദ്രങ്ങളും 11 അനുബന്ധ കമ്പനികളുമുള്ള ബി.പി.സി.എല്ലിനെ തുച്ഛമായ വിലയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നത്. ഇതിനുപുറമെ, കണ്ണൂർ വിമാനത്താവള കമ്പനിയിൽ 21.6 ശതമാനവും പെട്രോനെറ്റ് എൽ.എൻ.ജി.യിൽ 12.5 ശതമാനവും ഓഹരി ഉൾപ്പെടെ 22 സംയുക്ത സംരംഭങ്ങളുമുണ്ട്. 2018-19 സാമ്പത്തിക വർഷം 7,802 കോടിയും 2017-18-ൽ 9,008 കോടി രൂപയുമായിരുന്നു കമ്പനിയുടെ അറ്റാദായം. വാർഷിക വിറ്റുവരവ് 3.50 ലക്ഷം കോടി രൂപയ്ക്കടുത്താണ്. മൂല്യനിർണയത്തിന് 50 ദിവസം സ്വകാര്യവത്കരണത്തിന് മുന്നോടിയായി ബി.പി.സി.എല്ലിന്റെ മൂല്യനിർണയത്തിന് കേന്ദ്രം ഉടൻതന്നെ ഏജൻസിയെ ചുമതലപ്പെടുത്തും. ഇതിനായുള്ള താത്പര്യപത്രം ഈയാഴ്ച ക്ഷണിക്കും. ബി.പി.സി.എല്ലിന്റെ വിവിധ റിഫൈനറികളുടെയും പമ്പുകളുടെയും മറ്റ് ആസ്തികളുടെയും മൂല്യനിർണയം നടത്തി റിപ്പോർട്ട് നൽകാൻ 50 ദിവസത്തെ സമയമാകും ഇവർക്ക് ലഭിക്കുക. അതിനുശേഷമാകും ബി.പി.സി.എല്ലിന്റെ ഓഹരികൾക്കായി താത്പര്യപത്രം ക്ഷണിക്കുക. ഇത് രണ്ട് ഘട്ടങ്ങളായാകും പൂർത്തിയാക്കുക. കൊച്ചി റിഫൈനറിക്ക് മാത്രം ഒന്നരക്കോടിയുടെ ആസ്തി ബി.പി.സി.എല്ലിന്റെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയായ കൊച്ചി റിഫൈനറിക്ക് ഒന്നരക്കോടി രൂപയുടെ ആസ്തി മൂല്യമുണ്ടെന്നാണ് കരുതുന്നത്. എറണാകുളത്ത് അമ്പലമുകളിൽ ഏതാണ്ട് 1,500 ഏക്കറിലാണ് കൊച്ചി എണ്ണശുദ്ധീകരണ ശാല വ്യാപിച്ചുകിടക്കുന്നത്. വർഷം 1.55 കോടി ടൺ ക്രൂഡോയിൽ സംസ്കരിക്കാൻ ശേഷിയുള്ളതാണ് കൊച്ചി റിഫൈനറി. വിവിധ പെട്രോകെമിക്കൽ പദ്ധതികൾ ഉൾപ്പെടെ 33,000 കോടി രൂപയുടെ വികസന പദ്ധതികൾ ഇവിടെ പുരോഗമിക്കുന്നുണ്ട്. റിലയൻസിന്റെ റിഫൈനറിബിസിനസ് മേധാവിഇന്ന് കൊച്ചിയിൽ ബി.പി.സി.എല്ലിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കം പുരോഗമിക്കുന്നതിനിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ റിഫൈനറി ബിസിനസ് വിഭാഗം പ്രസിഡന്റ് പി.രാഘവേന്ദ്രൻ തിങ്കളാഴ്ച കൊച്ചിയിൽ എത്തുന്നു. ബി.പി.സി.എല്ലിനെ ഏറ്റെടുക്കാൻ റിലയൻസ് ഇൻഡസ്ട്രിയും രംഗത്തുണ്ടാകുമെന്ന വാർത്തകൾക്കിടയിലാണ് സന്ദർശനം. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ 'സൗദി അരാംകോ'യുമായി ചേർന്നാവും ബി.പി.സി.എല്ലിന്റെ ഓഹരികൾക്കായി റിലയൻസ് ബിഡ് ചെയ്യുകയെന്നാണ് അറിയുന്നത്. കേരള മാനേജ്മെന്റ് അസോസിയേഷൻ (കെ.എം.എ.) സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന രാഘവേന്ദ്രൻ കൊച്ചി റിഫൈനറി മേധാവികളുമായി രഹസ്യചർച്ച നടത്തുന്നുണ്ട്. റിഫൈനറി സന്ദർശിക്കുമോ എന്ന് വ്യക്തമല്ല. roshan@mpp.co.in content highlights:bpcl privatisation

from money rss http://bit.ly/2XIKPyE
via IFTTT

Thursday, 21 November 2019

പിഎംഎസില്‍ പിടിമുറുക്കി സെബി: മിനിമം നിക്ഷേപം 50 ലക്ഷമാക്കി

ന്യൂഡൽഹി: പോർട്ട് ഫോളിയോ മാനേജുമെന്റ് സർവീസ(പിഎംഎസ്)സിന്മേൽ സെബി കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. പിഎംഎസിലെ ചുരുങ്ങിയ നിക്ഷേപം 25 ലക്ഷത്തിൽനിന്ന് 50 ലക്ഷം രൂപയായി ഉയർത്തി. ഇതോടൊപ്പം കാലാവധിയും കുറച്ചിട്ടുണ്ട്. എന്നാൽ നിലവിലെ കരാർ പ്രകാരമുള്ള നിക്ഷേപങ്ങൾക്ക് കാലാവധിയെത്തുന്നതുവരെ പഴയ നിർദേശം ബാധകമായിരിക്കും. തെറ്റായ വില്പനയിലൂടെ നിക്ഷേപം സമാഹരിക്കുന്നത് ഉൾപ്പടെയുള്ളവ തടയുകയാണ് സെബിയുടെ ലക്ഷ്യം. പോർട്ട്ഫോളിയോ മാനേജർമാർക്ക് ഈടാക്കാവുന്ന കമ്മീഷനും പരിഷ്കരിച്ചിട്ടുണ്ട്. പോർട്ട് ഫോളിയോ മാനജേർമാരുടെ മൊത്തം ഇടപാട് മൂല്യം രണ്ടു കോടി രൂപയിൽനിന്ന് അഞ്ചു കോടി രൂപയുമായി ഉയർത്തിയിട്ടുമുണ്ട്. മ്യൂച്വൽ ഫണ്ടുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ളതുപോലെ കടുത്ത നിബന്ധനകൾ പോർട്ട്ഫോളിയോ മാനേജർമാർക്ക് ഇതുവരെ കൊണ്ടുവന്നിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ നിരവധി വെൽത്ത് മാനേജർമാർ ഈരംഗത്ത് സജീവമായിരുന്നു. Sebi Hikes PMS Investment Size To Rs 50 Lakh

from money rss http://bit.ly/2O7F8aq
via IFTTT

ഡല്‍ഹിയില്‍ എടിഎം വാന്‍ തട്ടിക്കൊണ്ടുപോയി 80 ലക്ഷം കവര്‍ന്നു

ന്യൂഡൽഹി: എടിഎമ്മിൽ പണം നിറയ്ക്കാൻ ഉദ്യോഗസ്ഥർ പോയനേരത്ത് മോഷ്ടാക്കൾ വാൻ തട്ടിയെടുത്തു. 80 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. ഡ്രൈവർ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പടെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. ദ്വാരക സെക്ടർ ഒന്നിലെ എടിഎമ്മിൽ പണം നിറച്ച് തിരിച്ചെത്തിയ ഉദ്യോഗസ്ഥർ പണമടങ്ങിയ വാൻ കാണാതായതോടെയാണ് തട്ടിക്കൊണ്ടുപോയതായി മനസിലായത്. വാനിൽ 1.52 കോടി രൂപയുണ്ടായിരുന്നതായാണ് വിവരം. ഇതിൽ 80 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വാൻ മറ്റൊരടത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഡ്രൈവറും സെക്യൂരിറ്റി ജീവനക്കാരനും ഓടി രക്ഷപ്പെട്ടതായി പറയുന്നു. ATM van abducted in Delhi

from money rss http://bit.ly/2qz7264
via IFTTT

സിഎസ്ബി ഐപിഒ: ആങ്കര്‍ നിക്ഷേപകര്‍ 184 കോടി രൂപയുടെ ഓഹരികള്‍ വാങ്ങും

ന്യൂഡൽഹി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎസ്ബിയുടെ ഐപിഒയ്ക്ക് ആങ്കർ നിക്ഷേപകർ 184 കോടി രൂപ നിക്ഷേപിക്കും. 24 ആങ്കർ നിക്ഷേപകരാണ് ഓഹരിയൊന്നിന് 195 രൂപ നിരക്കിൽ 94,54,080 ഓഹരികൾ വാങ്ങിയത്. ഒമേഴ്സ് അഡ്മിനിസ്ട്രേഷൻ കോർപ്പറേഷൻ, ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, എസ്ബിഐ മ്യൂച്വൽ ഫണ്ട്, ആദിത്യ ബിർള സൺലൈഫ് ട്രസ്റ്റി, ആക്സിസ് മ്യൂച്വൽ ഫണ്ട്, സുന്ദരം മ്യൂച്വൽ ഫണ്ട്, എച്ച്എസ്ബിസി, അശോക ഇന്ത്യ ഓപ്പർച്വൂണിറ്റീസ് ഫണ്ട് തുടങ്ങിയവയാണ് ഇത്രയും തുക നിക്ഷേപിക്കുന്നത്. ബാങ്കിന്റെ ഐപിഒ വെള്ളിയാഴ്ചയാണ് തുടങ്ങിയത്. 26വരെ അപേക്ഷിക്കാം. 193-195 നിരക്കിലാണ് വില നിശ്ചയിക്കുക. 410 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ഓഹരി ഉടമകൾ 385.71 കോടി മൂല്യമുള്ള 19.78 ദശലക്ഷം ഓഹരികൾ വിൽക്കും. ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, ഫെഡറൽ ബാങ്ക്, ഏഡൽവെയ്സ് ടോക്കിയോ ലൈഫ് ഇൻഷുറൻസ് എന്നീ സ്ഥാപനങ്ങൾ കൈവശമുള്ള ഓഹരികൾ മുഴുവൻ വിറ്റഴിക്കും. ബാങ്കിങ് മേഖലയിൽ 98 വർഷം പാരമ്പര്യമുള്ള ബാങ്കിന് സെപ്റ്റംബർ 30ലെ കണക്കുപ്രകാരം 1.3 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ബാങ്കിന് ശക്തമായ സാന്നിധ്യമുള്ളത്. ഇതിൽ പകുതിയിലേറെ ശാഖകളും കേരളത്തിലാണ്. CSB Bank raises ₹184 crore from anchor investors ahead of IPO

from money rss http://bit.ly/336V4hd
via IFTTT

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ തുടർച്ചയായി മൂന്നാംദിവസവും നഷ്ടം. സെൻസെക്സ് 30 പോയന്റ് നഷ്ടത്തിൽ 40,542ലും നിഫ്റ്റി 22 പോയന്റ് താഴ്ന്ന് 11,946ലുമാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് ഓഹരികളിൽ ഭാരതി എയർടെല്ലും ഇൻഫോസിസുമാണ് പ്രധാനമായും നഷ്ടത്തിൽ. ഇവയുടെ ഓഹരിവില ഒരു ശതമാനം താഴ്ന്നു. ചില മേഖലകളിൽ ലാഭമെടുപ്പ് തുടർന്നതാണ് വിപണിയെ ബാധിച്ചത്. എൻടിപിസി, സൺ ഫാർമ, പവർഗ്രിഡ് കോർപ്, യെസ് ബാങ്ക്, റിലയൻസ്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, കോൾ ഇന്ത്യ, ഒഎൻജിസി, വേദാന്ത, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, യുപിഎൽ, ടിസിഎസ്, സിപ്ല, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex slips in early trade

from money rss http://bit.ly/37x9M4T
via IFTTT

ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരെ നിയമിക്കാന്‍ റോബോട്ടിക്‌സ്

കോഴിക്കോട്: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് ജീവിക്കാരെ നിയമിക്കാൻ നിർമിത ബുദ്ധി സാങ്കേതിക വിദ്യ നടപ്പാക്കുന്നു. ഫെഡ്റിക്രൂട്ട് എന്ന പുതിയ ഹ്യുമൻ റിസോഴ്സ് ടൂളാണ് ഇതിനായി രൂപപ്പെടുത്തിയിട്ടുള്ളത്. ഇതുപ്രകാരം ജീവനക്കാരെ നിയമിക്കുന്നതിന് അവസാനഘട്ടത്തിൽമാത്രമാണ് എച്ച്ആർ ഉദ്യോഗസ്ഥരുടെ ആവശ്യമുള്ളൂവെന്ന് ബാങ്ക് അധികൃതർ വ്യക്തമക്കി. ഇതാദ്യമായാണ് രാജ്യത്ത് ഒരു ബാങ്ക് പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ജീവനക്കാരെ നിയമിക്കുന്നത്. റോബോട്ടിക് ഇന്റർവ്യു, മാനസിക കഴിവുകൾ അളക്കൽ, ഗെയിം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി യന്ത്രസഹായത്തോടെ നടത്തുമെന്ന് ഫെഡറൽ ബാങ്ക് എച്ച്ആർ ചീഫ് അജിത് കുമാർ കെ.കെ വ്യക്തമാക്കി. ഉദ്യോഗാർഥികളുടെ വ്യക്തിത്വ സവിശേഷതകൾ റോബോട്ടിക് അഭിമുഖങ്ങളിലൂടെയാണ് വിലയിരുത്തുക. നിയമനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവരുടെ രക്ഷിതാക്കൾക്ക് എസ്എംഎസ് അയയ്ക്കുന്നതോടെയാണ് നിയമനനടപടി പൂർത്തിയാകുക. നിയമന ഉത്തരവുപോലും ചാറ്റ്ബോട്ടായിരിക്കും അയയ്ക്കുക. നടപ്പ് സാമ്പത്തികവർഷം ഒക്ടോബർവരെ 350 പ്രൊബേഷണറി ഓഫീസർമാരെ ബാങ്ക് നിയമിച്ചിട്ടുണ്ട്. ഡിസംബറോടെ 350 പേരെകൂടി നിയമിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. Robotics to hire employees at Federal Bank

from money rss http://bit.ly/2O87C3V
via IFTTT

Wednesday, 20 November 2019

റിട്ടയര്‍ ചെയ്യുമ്പോള്‍ രണ്ടു കോടി ലഭിക്കാന്‍ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം?

എനിക്ക് ഇപ്പോൾ 40 വയസ്സ് പ്രായമുണ്ട്. 60ാമത്തെ വയസ്സിൽ റിട്ടയർചെയ്യാൻ ഉദ്ദേശിക്കുന്നു. 20 വർഷത്തിലധികം എസ്ഐപിയായി നിക്ഷേപിക്കാൻ തയ്യാറാണ്. നിലവിൽ കാര്യമയാ നിക്ഷേപമൊന്നുമില്ല. ബാങ്കിൽ രണ്ടു ലക്ഷം രൂപയാണുള്ളത്. നാലുവർഷം കഴിയുമ്പോൾ വട്ടമെത്തുന്ന ഒരു ചിട്ടിയുണ്ട്. അപ്പോൾ അതിൽനിന്ന് നാലു ലക്ഷം രൂപ ലഭിക്കും. 20 വർഷം കഴിഞ്ഞ് റിട്ടയർ ചെയ്യുമ്പോൾ രണ്ടു കോടി രൂപ സമാഹരിക്കാൻ യോജിച്ച എസ്ഐപി നിർദേശിക്കാമോ? മനോഹരൻ(ഇ-മെയിൽ) ശരാശരി 12 ശതമാനം ആദായം ലഭിക്കുമെന്ന് കരുതിയാൽ 60 വയസ്സാകുമ്പോൾ രണ്ടു കോടി രൂപ സമാഹരിക്കാൻ നിങ്ങൾ പ്രതിമാസം ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ടിവരിക 20,000 രൂപയാണ്. ഈ കാലയളവിൽ നിങ്ങൾ മൊത്തം നിക്ഷേപിച്ച തുകയാകട്ടെ 48 ലക്ഷം രൂപമാത്രമാണ്. 1.5 കോടി രൂപയോളം നിങ്ങൾക്ക് മൂലധന നേട്ടം ലഭിക്കുമെന്ന് ചുരുക്കം. നിങ്ങളുടെ നിക്ഷേപത്തിന് 15 ശതമാനം ആദായം ലഭിച്ചാൽ കാലാവധിയെത്തുമ്പോൾ മൂന്നു കോടി രൂപ ലഭിക്കും അപ്പോഴും നിക്ഷേപിച്ച തുകയ്ക്ക് മാറ്റമില്ല 48 ലക്ഷംതന്നെ. എന്നാൽ മൂലധന നേട്ടം 2.6 കോടിയായി ഉയരും. അതുമല്ല നിങ്ങളുടെ നിക്ഷേപത്തിന് 15 ശതമാനം ആദായം ലഭിക്കുമെന്നിരിക്കട്ടെ രണ്ടു കോടി രൂപ സമാഹരിക്കാൻ പ്രതിമാസം 13,000 രൂപ വീതം നിക്ഷേപിച്ചാൽ മതി. സാമ്പത്തിക ലക്ഷ്യം പൂർത്തിയാക്കാൻ ദീർഘകാലം(20 വർഷം) മുന്നിലുള്ളതിനാൽ മികച്ച ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ നിക്ഷേപിക്കാം. അത്യാവശ്യം റിസ്ക് എടുക്കാൻ മനസാന്നിധ്യമുള്ളയാളാണ് നിങ്ങളെങ്കിൽ മിഡ് ക്യാപ്, മൾട്ടി ക്യാപ്, ലാർജ് ക്യാപ് ഫണ്ടുകൾ നിക്ഷേപത്തിനായി പരിഗണിക്കാം. നിക്ഷേപിക്കാവുന്ന ഫണ്ടുകൾ ഡിഎസ്പി മിഡ് ക്യാപ് (പത്തുവർഷ ആദായം 15.28 ശതമാനം*) ഐസിഐസിഐ പ്രൂഡൻഷ്യൽ ബ്ലൂചിപ് (പത്തുവർഷആദായം 12.70 ശതമാനം*) എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് (പത്തുവർഷ ആദായം17.56 ശതമാനം*) *റിട്ടേൺ കണക്കാക്കിയ തിയതി: 21 നവംബർ 2019 How much should I invest in a month for retirement?

from money rss http://bit.ly/2O7zepV
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി. യുഎസ് സൂചികകൾ കഴിഞ്ഞ ദിവസം നഷ്ടത്തിൽ ക്ലോസ് ചെയ്തതാണ് ആഭ്യന്തര സൂചികകളെ ബാധിച്ചത്. സെൻസെക്സ് 32 പോയന്റ് നേട്ടത്തിൽ 40683ലും നിഫ്റ്റി 3 പോയന്റ് നഷ്ടത്തിൽ 11996ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 778 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 628 ഓഹരികൾ നഷ്ടത്തിലുമാണ്. സീ എന്റർടെയ്ൻമെന്റ്, എൽആന്റ്ടി, എസ്ബിഐ, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, വേദാന്ത, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ബിപിസിഎൽ, ബ്രിട്ടാനിയ, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, ഒഎൻജിസി, കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ്, ഐടിസി, റിലയൻസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex in green, Nifty flat

from money rss http://bit.ly/3350Wrv
via IFTTT

ഇളവുകളോടെ വിദേശ കമ്പനികളെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ

മുംബൈ:അമേരിക്കൻ കമ്പനിയായ ടെസ്ലയടക്കം വിദേശ കമ്പനികളെ ഇളവുകളും സൗകര്യങ്ങളും നൽകി ഇന്ത്യയിൽ ഉത്പാദനം നടത്തുന്നതിന് എത്തിക്കാൻ കേന്ദ്രസർക്കാർനീക്കം. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുതലാക്കി 324 കമ്പനികളെ ഇന്ത്യയിൽ ഫാക്ടറി തുടങ്ങാനെത്തിക്കുകയാണ് ലക്ഷ്യമെന്ന് യു.എസ്. ആസ്ഥാനമായുള്ള ധനകാര്യസേവനസ്ഥാപനമായ 'ബ്ലൂംബെർഗി'ന്റെ റിപ്പോർട്ടിൽ പറയുന്നു. ഫാക്ടറിക്കുള്ള സ്ഥലം, വൈദ്യുതി, വെള്ളം, റോഡ് ഗതാഗതം തുടങ്ങിയ സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കും. കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ, നിക്ഷേപപ്രോത്സാഹന വകുപ്പ് ഇതിനായി തയ്യാറാക്കിയ കരട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണിപ്പോൾ. ഇതിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ ഫാർമ കമ്പനികളായ എലി ലില്ലി ആൻഡ് കമ്പനി, ഗ്ലാക്സോ സ്മിത്ലൈൻ, ദക്ഷിണ കൊറിയയിലെ ഹൻവ കെമിക്കൽ കോർപ്പറേഷൻ, തയ്വാനിലെ ഹോൺ ഹായ് പ്രെസിഷൻ ഇൻഡസ്ട്രി തുടങ്ങിയ കമ്പനികളാണ് പട്ടികയിലുള്ളത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തർക്കത്തിന്റെ പശ്ചാത്തലത്തിൽ പല കമ്പനികളും അവിടെനിന്ന് ഉത്പാദനം മറ്റു രാജ്യങ്ങളിലേക്കു മാറ്റാൻ ശ്രമിച്ചുവരികയാണ്. വിയറ്റ്നാമിലേക്കും മലേഷ്യയിലേക്കും പോകുന്ന കമ്പനികൾ ഇന്ത്യയെ അവഗണിക്കുന്നു. ഭൂമി ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടുകളും ഇവിടെയുള്ള തൊഴിൽനിയമങ്ങളുമാണ് ഈ കമ്പനികളെ ഇന്ത്യയിലെത്തിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. ചുവപ്പുനാട ഒഴിവാക്കി കൂടുതൽ വിദേശനിക്ഷേപമെത്തിച്ച് രാജ്യത്തിന്റെ വളർച്ച രണ്ടക്കത്തിലെത്തിക്കുകയാണ് നടപടിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിപ്രകാരം വ്യവസായ ക്ലസ്റ്ററുകൾ രൂപവത്കരിക്കാൻ ഭൂമിബാങ്ക് തയ്യാറാക്കും. ഇതിൽ നിക്ഷേപം നടത്താനും പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇളവുകൾ നൽകാനും സർക്കാർ തയ്യാറാകും. അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിച്ചുനൽകും. നിലവിൽ ഇന്ത്യയിൽ ഫാക്ടറികൾ സ്ഥാപിക്കുന്നതിന് കമ്പനികൾതന്നെ സ്ഥലം കണ്ടെത്തേണ്ട സ്ഥിതിയുണ്ട്. പലപ്പോഴും ഇത് സമയനഷ്ടമുണ്ടാക്കുന്നു. ചെറുകിട സ്ഥലമുടമകളുടെ സമ്മതം വാങ്ങുന്നതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതെല്ലാം പരിഹരിച്ച് വ്യവസായസൗഹൃദാന്തരീക്ഷം ഒരുക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

from money rss http://bit.ly/2QJydFU
via IFTTT

സെന്‍സെക്‌സ് 182 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലവാരമായ 40,816.38 പോയന്റുവരെയെത്തി. നിഫ്റ്റിയും സമാനമായ ഉയരം കുറിച്ച് 12,038.60ലെത്തി. അവസാനം, സെൻസെക്സ് 182 പോയന്റ് നേട്ടത്തിൽ 40,651.64ലിലും നിഫ്റ്റി 59 പോയന്റ് ഉയർന്ന് 11,999.10ലുമാണ് ക്ലോസ് ചെയ്തത്. റിലയൻസ് ഇൻഡസ്ട്രീസാണ് മികച്ച നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില എക്കാലത്തേയും ഉയർന്ന നിലവാരമായ 1571 രൂപയിലെത്തി. ജിയോ ഉൾപ്പെടുയള്ള ടെലികോം കമ്പനികൾ നിരക്കുയർത്താൻ തീരുമാനിച്ചതാണ് ഓഹരി വില വർധിപ്പിച്ചത്. ബിഎസ്ഇയിലെ 1190 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1339 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 193 ഓഹരികൾക്ക് മാറ്റമില്ല. ഫാർമ, ഊർം, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്കുകളാണ് നഷ്ടമുണ്ടാക്കിയത്. sensex gains 182 pts

from money rss http://bit.ly/2pAi5eZ
via IFTTT

ആലിബാബയുടെ ഹോങ്കോങ് ഐപിഒ: ലക്ഷ്യമിടുന്നത് 1,200 കോടി ഡോളര്‍

ഹോങ്കോങ്: ചൈനീസ് ഓൺലൈൻ ഭീമൻ ആലിബാബ ഹോങ്കോങ് ഐപിഒയുമായെത്തുന്നു. 13 ബില്യൺ(1300 കോടി) ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം. പത്തുവർഷം മുമ്പ് ഓഹരി വിപണിയിലെത്തി റെക്കോഡ് തുക സമാഹരിച്ച കമ്പനിയാണ് ഹോങ്കോങിൽ ലിസ്റ്റ് ചെയ്യുന്നത്. ഓഹരിയൊന്നിന് 176 ഡോളർനിരക്കിൽ 500 ദശലക്ഷം ഓഹരികൾ വിൽക്കാനാണ് ലക്ഷ്യമിടുന്നത്. ഇൻഷുറൻസ് കമ്പനിയായ എഐഎ 2010ൽ 20.5 ബില്യൺ ഡോളർ നേടിയതായണ് ഹോങ്കോങ് സ്റ്റോക്ക് എക്ചേഞ്ചിലെ നിലവിലെ ഏറ്റവും വലിയ ഐപിഒ. കമ്പനിയുടെ ഓഹരി ന്യൂയോർക്കിൽ നിലവിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്ത തവണയാണ് ഹോങ്കോങിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. Alibaba eyes $13 billion Hong Kong IPO

from money rss http://bit.ly/334RuEz
via IFTTT

പിഎംസി ബാങ്ക്: നിക്ഷേപകര്‍ക്ക് ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാം

മുംബൈ: വായ്പ വിതരണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെതുടർന്ന് പ്രവർത്തനം മരവിപ്പിച്ച പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിൽനിന്ന് നിക്ഷേപകർക്ക് ഒരു ലക്ഷം രൂപവരെ പിൻവലിക്കാം. ചികിത്സാസംബന്ധിയായ അടിയന്തര സാഹചര്യംവന്നാലാണ് ഒരു ലക്ഷം രൂപവരെ പിൻവലിക്കാൻ അനുവദിക്കുക. ഇതനായി അഡ്മിനിസ്റ്റേറ്ററെ സമീപിച്ചാൽമതി. മുംബൈ ഹൈക്കോടതിയിലാണ് ആർബിഐ ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്. നിലവിൽ 50,000 രൂപവരെയാണ് പിൻവലിക്കാൻ അനുമതി നൽകിയിരുന്നത്. വിവാഹം, വിദ്യാഭ്യാസം, ജീവിത ചെലവ് നിറവേറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്കാണ് 50,000 രൂപവരെ പിൻവലിക്കാൻ ആർബിഐ അനുമതി നൽകിയിരുന്നത്. ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 23നാണ് ആർബിഐ ആറുമാസത്തേയ്ക്ക് പിഎംസി ബാങ്കനുമേൽ നിയന്ത്രണം കൊണ്ടുവന്നത്. ആദ്യം 1000 രൂപയാണ് പിൻവലിക്കാൻ നിക്ഷേപകർക്ക് അനുമതി ലഭിച്ചത്. പിന്നീടത് 10,000 രൂപയും 50,000 രൂപയുമായി ഉയർത്തി. PMC Bank: Investors can withdraw up to Rs 1 lakh

from money rss http://bit.ly/37wirV8
via IFTTT

Tuesday, 19 November 2019

പാഠം 48: ജീന്‍ ക്ലെമന്റിനെപ്പോലെ നിങ്ങള്‍ 120 വയസ്സിലേറെ ജീവിക്കുമോ?

നിങ്ങൾ എത്രവയസ്സുവരെ ജീവിക്കും? ന്യൂയോർക്കിലെ ആൻഡ്രെ ഫ്രാങ്കോയിസ് റാഫ്രെയ്ക്കുപറ്റിയ അബധം നിങ്ങൾക്ക് പറ്റാതിരിക്കാൻ ഇപ്പോഴേ ശ്രദ്ധിക്കുന്നത് നല്ലതാണ്. സംഭവമിങ്ങനെ. 90 വയസ്സുള്ള ജീൻ ക്ലെമന്റുമായി ആൻഡ്രെ ഒരുകരാറിലെത്തി. ന്യൂയോർക്കിലെ വിൻസെന്റ് വാൻഗോഗിലുള്ള അവരുടെ അപ്പാർട്ടുമെന്റ് സ്വന്തമാക്കാൻ അവർ മരിക്കുന്നതുവരെ പ്രതിമാസം 2,500 ഫ്രാങ്ക്(500 ഡോളർ) നൽകാമെന്നായിരുന്നു കരാർ. വളരെ ആകർഷകമായ കരാറായാണ് ആൻഡ്രെ ഇതിനെ കരുതിയത്. കാരണം 90 വയസ്സുള്ള ജീൻ ക്ലെമെന്റ് ഇനി അധികകാലം ജീവിക്കില്ലല്ലോ! പക്ഷേ, റാഫ്രെ 77ാമത്തെ വയസിൽ ലോകത്തോടു വിടപറഞ്ഞു. ജീനാകട്ടെ ആരോഗ്യവതിയായി അപ്പോഴും ജീവിതംതുടർന്നു. അതുവരെ 900000 ഫ്രാങ്ക് (1,84,000 ഡോളർ) അദ്ദേഹം ക്ലെമെന്റ് അമ്മൂമയ്ക്ക് നൽകിയിരുന്നു. എന്നിട്ടും അപ്പാർട്ട്മെന്റ് സ്വന്തമാക്കാനായില്ല. വളരെ വിശാലമായ സൗകര്യങ്ങളുള്ള അങ്ങനെയൊരു അപ്പാർട്ടുമെന്റ് വാങ്ങാൻ അത്രയും തുക ആവശ്യമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. 77ാമത്തെ വയസ്സിൽ ആൻഡ്രെ മരിക്കുമ്പോൾ 120 വയസ്സുതികച്ച് അമ്മൂമ ഗിന്നസ് ബുക്ക് റെക്കോഡിട്ടു. 100 വയസ്സ് പിന്നിട്ടപ്പോഴും അവർ തികഞ്ഞ ആരോഗ്യവതിയായിരുന്നു. സൈക്കിളിലായിരുന്നു അപ്പോഴും അവരുടെ ഊരുചുറ്റൽ. 1995 ഡിസംബർ 29ന് ന്യൂയോർക്ക് ടൈംസാണ് ഈവർത്ത ലോകത്തെ അറിയിച്ചത്. കഥ അവിടെ നിർത്താം. ഇന്ത്യയിലേയ്ക്കുവരാം. 1970-75 കാലഘട്ടത്തിൽനിന്ന് 2012-16ലെത്തിയപ്പോൾ ഇന്ത്യക്കാരന്റെ ശരാശരി ആയുസ് 49.7 വർഷത്തിൽനിന്ന് 68.7 വർഷത്തിലെത്തിയിരിക്കുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2019 ഒക്ടോബർ 30നാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കണക്കെടുത്തവർഷം പിന്നേയും കഴിഞ്ഞു. ശരാശരി ജീവിതായുസ്സ് വീണ്ടും വർധിച്ചുകൊണ്ടിരിക്കുന്നു. ജീൻ ക്ലമെന്റിനെപ്പോലെ നിരവധിപേർ 80 ഉം 90ഉം വയസ്സുപിന്നിട്ട് ജീവിച്ചിരിക്കുന്നു. വലിയൊരു ചോദ്യം അത് നിങ്ങൾക്കുമുന്നിൽ ഉയർത്തുന്നുണ്ട്. ഇത്രയും നീണ്ട റിട്ടയർമെന്റ് കാലത്തിനായി എത്രതുക കരുതി വെയ്ക്കണം? എത്ര പണം നീക്കിവെയ്ക്കണം എത്രകാലം ജീവിച്ചിരിക്കുമെന്ന് കണക്കുകൂട്ടിയാലേ റിട്ടയർമെന്റുകാല ജീവിതത്തിന് എത്രപണം നീക്കിവെയ്ക്കണമെന്ന ആദ്യത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകൂ. സാമ്പത്തിക ആസൂത്രകരുടെ അഭിപ്രായപ്രകാരം ദീർഘകാലത്തെ റിട്ടയർമെന്റ് ജീവിതംതന്നെ മുന്നിൽകാണണം. ചുരുങ്ങിയത് ഒരു 85 വയസ്സുവരെയെങ്കിലും. പെൻഷൻ ആയതിനുശേഷം ജീവിക്കാൻ എത്രതുക നീക്കിവെയ്ക്കണമെന്ന് കണ്ടെത്തുന്നത് അതീവ സങ്കീർണമാണ്. അതുപോലതന്നെ ഗൗരവമായെടുക്കേണ്ട ഒന്നാണ് വിലക്കയറ്റം(പണപ്പെരുപ്പം)നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം കുറയ്ക്കുമെന്നത്. നിങ്ങൾക്ക് നിലവിൽ 30വയസ്സ് പ്രായമുണ്ടെന്നിരിക്കട്ടെ. നിലവിൽ 50,000 രൂപയ്ക്ക് തുല്യമായ തുക 65ാമത്തെ വയസ്സിൽ ലഭിക്കണമെന്ന് ആഗ്രഹിച്ചാൽ എത്രതുക വേണ്ടിവരും? നിങ്ങളുടെ നിക്ഷേപത്തിന് 9 ശതമാനം ആദായവും അതേസമയം പണപ്പെരുപ്പം ഏഴ് ശതമാനമാണെന്നും കരുതുക. 36,000 രൂപ ഇപ്പോഴേ ഇതിനായി നിക്ഷേപിക്കേണ്ടിവരും. നിക്ഷേപത്തിന് 12 ശതമാനം ആദായം ലഭിക്കുമെന്നിരിക്കട്ടെ പ്രതിമാസം നീക്കിവെയ്ക്കേണ്ടിവരിക 12,600 രൂപയുമാണ്. നിങ്ങളുദ്ദേശിച്ച പണം കണ്ടെത്താൻ മറ്റുചില മാർഗങ്ങളുണ്ട്. ഒന്ന്. വൈകി റിട്ടയർ ചെയ്യുക. നിങ്ങൾ ശമ്പള ജോലിക്കാരനാണെങ്കിൽ ഇത് സാധ്യമാകില്ല. നേരത്തെ തീരുമാനിച്ചിട്ടുള്ള പെൻഷൻ പ്രായം ഉണ്ടാകും. അങ്ങനെവരുമ്പോൾ ജോലിയിൽനിന്ന് റിട്ടയർചെയ്തശേഷം മറ്റൊരു ജോലിയ്ക്ക് തയ്യാറാകുക. രണ്ടാമതായി, പെൻഷൻ കാലത്തെ ജീവിതത്തിനായി കൂടുതലായി നിക്ഷേപം നടത്തുക. ഇതാണ് കൂടുതൽ അനുയോജ്യം. എന്നാൽ അതിനായി പണം കണ്ടെത്താൻ നിലവിൽ നിങ്ങൾ ഇപ്പോഴത്തെ ജീവിതചെലവുകൾ ക്രമീകരിക്കേണ്ടിവരും. മൂന്നാമതായി, ജീവിത ചെലവുകൾ ക്രമീകരിച്ച് മികച്ച രീതിയിൽ നിക്ഷേപം നടത്തുക. പെൻഷനാകാൻ മുന്നിൽ വർഷങ്ങൾ നീണ്ടുകിടക്കുന്നുണ്ടെങ്കിൽ ഓഹരിയിലോ ഓഹരി അധിഷ്ഠിത പദ്ധതികളിലോ നിക്ഷേപം നടത്തുക. ഹൃസ്വകാലയളവിൽ അതീവ നഷ്ടസാധ്യതയുളളതാണ് ഓഹരി നിക്ഷേപമെന്നകാര്യം ആദ്യം ഓർത്തുവെയ്ക്കുക. ദീർഘകാലം മുന്നിലുള്ളതുകൊണ്ടാണ് ഓഹരി നിക്ഷേപം മുന്നോട്ടുവെയ്ക്കുന്നത്. ബാങ്ക് സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) തുടങ്ങിയ നിക്ഷേപ പദ്ധതികളാണ് പലരും റിട്ടയർമെന്റുകാല ജീവിതത്തിനായി ആശ്രയിക്കുന്നത്. എന്നാൽ 30-40 വയസ്സ് പ്രായമുള്ളവർക്ക് റിട്ടയർമെന്റിന് ദീർഘകാലം മുന്നിലുള്ളതിനാൽ മികച്ച ആദായം ലഭിക്കുന്ന ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാം. ആസ്തി വിഭജനം റിട്ടയർമെന്റ് പ്ലാനിങിനായി ഓഹരി-ഡെറ്റ് പദ്ധതികളിൽ നിശ്ചിത ശതമാനംവീതം ആസ്തിവിഭജനം നടത്തണം. നഷ്ടസാധ്യത കുറഞ്ഞ പദ്ധതികളായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പിപിഎഫ്, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് പോലുള്ള നിക്ഷേപ പദ്ധതികൾ റിസ്ക് കുറഞ്ഞവയിൽ ഉൾപ്പെടുത്താം. ഇൻഷുറൻസ് പദ്ധതികൾ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയ പദ്ധതികൾ ഉപേക്ഷിക്കണം. ഓഹരി അല്ലെങ്കിൽ ഹൈബ്രിഡ് പദ്ധതികൾ പരിഗണിക്കുമ്പോൾ ഡൈവേഴ്സിഫൈഡ് മ്യൂച്വൽ ഫണ്ടുകളും നാഷണൽ പെൻഷൻ സിസ്റ്റവും(എൻപിഎസ്)ഉൾപ്പെടുത്താം. 80 സി പ്രകാരം വർഷംതോറുമുള്ള 1.50 ലക്ഷംരൂപയുടെ നികുതി ആനുകൂല്യം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലെങ്കിൽ ഇക്വിറ്റി ലിങ്ക്ഡ് സേവിസിങ് സ്കീ(ഇഎൽഎസ്എസ്)മിൽ നിക്ഷേപിക്കുകയുമാകാം. നീട്ടിവെയ്ക്കരുത് വരുമാനം ലഭിച്ചുതുടങ്ങിയ അന്നുതന്നെ റിട്ടയർമെന്റ്കാല ജീവിതത്തിനായി നിക്ഷേപം തുടങ്ങണം. അതിന് കഴിഞ്ഞിട്ടില്ലെങ്കിൽ ഇന്നുതന്നെ ആരംഭിക്കാം. പെൻഷൻപറ്റാൻ ഇനി അധികകാലമില്ലെങ്കിലും നി്കഷേപം തുടങ്ങാൻ മടിക്കേണ്ട. പെൻഷൻപറ്റിയശേഷം തുടക്കകാലങ്ങളിൽ ജീവിക്കാൻ രണ്ടാമതൊരു ജോലി തരപ്പെടുത്തുക. ഭാവിക്കായി അതിൽനിന്നുമൊരുവിഹിതം നീക്കിവെയ്ക്കുകയുമാകാം. feedbacks to: antonycdavis@gmail.com Lesson 48: How Long Will You Live After Being Pensioned?

from money rss http://bit.ly/346u2bo
via IFTTT

ആധാര്‍ സേവാ കേന്ദ്രങ്ങള്‍ ഇനി ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കും

ന്യൂഡൽഹി: തിരക്കുകൂടിയതോടെ ആധാർ സേവാ കേന്ദ്രങ്ങൾ ഇനി ആഴ്ചയിൽ ഏഴുദിവസവും പ്രവർത്തിക്കും. നേരത്തെ ചൊവാഴ്ചകളിൽ സേവാ കേന്ദ്രങ്ങൾക്ക് അവധിയായിരുന്നു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ആധാർ സേവാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ദിനംപ്രതി ഓരോ കേന്ദ്രത്തിലും 1000 പേർക്ക് സേവനം ലഭിക്കും. പാസ്പോർട്ട് സേവാ കേന്ദ്രകളുടെ മാതൃകയിലാണ് ആധാർ സേവാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഓൺലൈൻവഴി ബുക്ക് ചെയ്താണ് സേവനങ്ങൾക്കായി കേന്ദ്രങ്ങളിൽ സമീപിക്കേണ്ടത്. പുതിയ ആധാറിനായി അപേക്ഷിക്കുന്നതൊഴികെ, പേര്, വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, ജനന തിയതി തുടങ്ങിയവ നൽകുന്നതിനോ മാറ്റുന്നതിനോ സേവാ കേന്ദ്രങ്ങളെ സമീപിക്കാം. ഫോട്ടോയും ബയോമെട്രിക് ഡാറ്റയും പുതുക്കുന്നതിനും സൗകര്യമുണ്ട്. UIDAI-run #AadhaarSevaKendra now open all 7 days. These centres have capacity to service up to 1000 Aadhaar enrolment or update requests per day. Visit an #ASK today to experience Aadhaar services in a state-of-the-art environment. Book appointment from: http://bit.ly/2LXBu0F pic.twitter.com/2JflucB90W — Aadhaar (@UIDAI) November 15, 2019 ഓൺലൈൻവഴി ബുക്ക് ചെയ്യാം യുഐഡിഎഐയുടെ വെബ്സൈറ്റുവഴി നിലവിലുള്ള 19 ആധാർ സേവ കേന്ദ്രങ്ങളിലേയ്ക്ക് നിങ്ങളുടെ സമയം ബുക്ക് ചെയ്യാം. 2019 അവസാനത്തോടെ 53 കേന്ദ്രങ്ങളിലായി 114 സേവാ കേന്ദ്രങ്ങൾകൂടി തുടങ്ങുന്നതിന് പദ്ധതിയുണ്ട്. നിങ്ങളുടെ അടുത്തുള്ള ആധാർ സേവ കേന്ദ്ര കണ്ടുപിടിക്കുന്നതിനും ബുക്ക് ചെയ്യുന്നതിനും യുഐഡിഎഐയുടെ പോർട്ടലിൽ ബുക്ക് അപ്പോയ്മെന്റ് പേജിലെത്തി വിവരങ്ങൾ നൽകണം. നിലവിൽ, ഡൽഹി, പട്ന, ബെംഗളുരു, ഹൈദരാബാദ്, ആഗ്ര, ചെന്നൈ, ഹിസാർ, ചണ്ഡിഗഢ്, ലക്നൗ, വിജയവാഡ, ഭോപ്പാൽ, ഡറാഡൂൺ, റാഞ്ചി, ഗുവാഹട്ടി, മൈസൂർ, ജെയ്പുർ എന്നിവിടങ്ങളിലാണ് കേന്ദങ്ങൾ പ്രവർത്തിക്കുന്നത്. കേന്ദ്രം തിരഞ്ഞെടുത്താൽ മൊബൈൽ നമ്പർ നൽകി ദിവസം ബുക്ക് ചെയ്യാം. നിങ്ങളുടെ പ്രദേശത്ത് സേവാ കേന്ദം ഇല്ലെങ്കിൽ ഇന്ത്യയിലുടനീളം ആധാർ സേവകേന്ദ്രങ്ങൾ വൈകാതെ തുടങ്ങും. എങ്കിലും നിലവിൽ ഈ സൗകര്യം നിങ്ങളുടെ സമീപ പ്രദേശങ്ങളിൽ ഇല്ലെങ്കിൽ തിരഞ്ഞെടുത്ത ബാങ്ക് ശാഖകൾ, പോസ്റ്റ് ഓഫീസുകൾ, ബിഎസ്എൻഎൽ കസ്റ്റമർ സെന്ററുകൾ, സംസ്ഥാന സർക്കാർ ഓഫീസുകൾ എന്നിവിടങ്ങലിൾ സേവനം ലഭിക്കും. ഈ സേവന കേന്ദ്രങ്ങൾ കണ്ടെത്താൻ യുഐഡിഎഐ പോർട്ടലിലെ ലൊക്കേറ്റ് എൻ റോൾമെന്റ് സെന്റർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പിൻകോഡ് നൽകുകയോ സ്ഥലത്തിന്റെയും ജില്ലയുടേയും പേര് നൽകുകയോ ചെയ്താൽ അടുത്തുള്ള സേവനകേന്ദ്രം കണ്ടെത്താം. Aadhaar Seva Kendras now open 7 days a week

from money rss http://bit.ly/2O2MFHl
via IFTTT

സെന്‍സെക്‌സില്‍ 155 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 155 പോയന്റ് നേട്ടത്തിൽ 40,624ലെത്തി. നിഫ്റ്റിയാകട്ടെ 41 പോയന്റ് ഉയർന്ന് 11,981ലും. ബിഎസ്ഇയിലെ 441 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 226 ഓഹരികൾ നഷ്ടത്തിലുമാണ്. 37 ഓഹരികൾക്ക് മാറ്റമില്ല. റിലയൻസ്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഐഒസി, പവർ ഗ്രിഡ് കോർപ്, ഭാരതി ഇൻഫ്രടെൽ, എച്ച്പിസിഎൽ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഊർജം, അടിസ്ഥാന സൗകര്യവികസം, പൊതുമേഖല ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ലോഹം, വാഹനം വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 155 pts

from money rss http://bit.ly/2OobvAA
via IFTTT

എയർടെല്ലിനും വോഡഫോണിനും പിന്നാലെ ജിയോയും നിരക്ക് കൂട്ടുന്നു

മുംബൈ: എയർടെല്ലിനും വോഡഫോണിനും പിന്നാലെ നിരക്കുകൂട്ടാൻ റിലയൻസ് ജിയോയും. ഏതാനും ആഴ്ചകൾക്കുള്ളിൽ നിരക്ക് കൂട്ടുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ നിർദേശമനുസരിച്ച് രാജ്യത്തെ ടെലികോം കമ്പനികളുടെ നിലനില്പുകൂടി പരിഗണിച്ചാണ് തീരുമാനം. ഡിസംബർ ഒന്നുമുതൽ നിരക്കുകൾ ഉയർത്താനാണ് വോഡഫോൺ ഐഡിയയും എയർടെല്ലും തീരുമാനിച്ചത്. അഞ്ചുവർഷത്തിനുശേഷമാണ് രാജ്യത്ത് ടെലികോം നിരക്കുകൾ വർധിപ്പിക്കുന്നത്. നിരക്കുയർത്തുമെന്ന വിവരം പുറത്തുവന്നതോടെ ഇരുകമ്പനികളുടെയും ഓഹരിവില ചൊവ്വാഴ്ച കുതിച്ചുകയറി. വോഡഫോൺ ഐഡിയ ഓഹരിവില ചൊവ്വാഴ്ചമാത്രം 34.68 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. ഓഹരിയൊന്നിന് 4.47 രൂപയിൽനിന്ന് 6.02 നിലവാരത്തിലേക്കെത്തി. എയർടെൽ ഓഹരിവില 7.36 ശതമാനം വർധിച്ച് 439.25 രൂപയിലാണ് 'ക്ലോസ്' ചെയ്തത്. ടെലികോം മേഖലയിലെ ശക്തമായ മത്സരത്തെത്തുടർന്ന് ഏറെക്കാലമായി രാജ്യത്തെ ടെലികോം നിരക്കുകൾ കുറഞ്ഞുനിൽക്കുകയായിരുന്നു. റിലയൻസ് ജിയോ സൗജന്യകോളുകളുമായി 2016 സെപ്റ്റംബറിൽ രംഗത്തെത്തിയതോടെ സ്ഥിതി രൂക്ഷമായി. നിരക്കുകൾ കുത്തനെ കുറയ്ക്കാൻ അന്ന് രണ്ടു കമ്പനികളായിരുന്ന വോഡഫോണും ഐഡിയയും ഏറ്റവും വലിയ കമ്പനിയായിരുന്ന എയർടെല്ലും നിർബന്ധിതമായി. Airtel, Vodafone and Jio have been hiking rates

from money rss http://bit.ly/37kOBmj
via IFTTT

പുതിയ മുഖവുമായി മാതൃഭൂമി ലക്ഷ്വറി എക്‌സ്‌പോ

കൊച്ചി: കൂടുതൽ പുതുമകളുമായി മാതൃഭൂമി ലക്ഷ്വറി എക്സ്പോയുടെ മൂന്നാം എഡിഷൻ എത്തുന്നു. കുക്കിങ്, ഫാഷൻ, ആർട്ട്, വാച്ച് മേക്കിങ് തുടങ്ങിയ വിഷയങ്ങളിൽ ഒരുക്കിയിരിക്കുന്ന മാസ്റ്റർക്ലാസുകളാണ് ഇത്തവണത്തെ പ്രത്യേകത. മാതൃഭൂമി ലക്ഷ്വറി ആൻഡ് ഡിസൈൻ 2019 എന്ന പേരിലാണ് മൂന്നാം എഡിഷൻ ഒരുങ്ങുന്നത്. ഡിസംബർ 21, 22 തീയതികളിൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഇവന്റ് സെന്ററുകളിൽ ഒന്നായ കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ വച്ചാണ് എക്സ്പോ നടക്കുക. ലോകോത്തര ബ്രാൻഡുകളുടെ വാഹനങ്ങൾ, വാച്ചുകൾ, വസ്ത്രങ്ങൾ, പെർഫ്യൂമുകൾ, പേനകൾ തുടങ്ങിയവയെല്ലാം എക്സ്പോയിൽ പ്രദർശനത്തിനെത്തും. പ്രമുഖ ബിസിനസ് വ്യക്തിത്വങ്ങൾ, ചലച്ചിത്രതാരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും എക്സ്പോയുടെ ഭാഗമാകും. മുൻവർഷങ്ങളിലേതു പോലെ എല്ലാ ദിവസവും വൈകിട്ട് സംഗീത സായാഹ്നവും മറ്റു പരിപാടികളോടും കൂടിയാകും എക്സ്പോ. ആസ്റ്റൺ മാർട്ടിൻ, ഒമേഗാ, ബി.എം.ഡബ്ല്യു., റോളക്സ്, മിനി കൂപ്പർ, ഹാർലി ഡേവിഡ്സൺ തുടങ്ങിയ ലോകോത്തര ലക്ഷ്വറി ബ്രാൻഡുകൾ മുൻ വർഷങ്ങളിൽ എകസ്പോയുടെ ഭാഗമായിരുന്നു. മനോഹരമായ ആഡംബരകാഴ്ചകളുടെ അടയാളപ്പെടുത്തലായിരുന്നു ലക്ഷ്വറി എക്സപോ 2018. സാധാരണയായുള്ള ആഡംബര കാഴ്ചകൾക്കപ്പുറത്തേക്ക് കേരളത്തെ കൂട്ടികൊണ്ട് പോയതായിരുന്നു കഴിഞ്ഞ രണ്ട് എഡിഷനുകളിലേയും എക്സ്പോ അനുഭവങ്ങൾ. മാതൃഭൂമി ലക്ഷ്വറി ആൻഡ് ഡിസൈൻ 2019 ന്റെ വിശദവിവരങ്ങൾക്കായി http://bit.ly/2rZIAva എന്ന വെബ്സൈറ്റ് സന്ദർശിക്കുക. Content Highlights:mathrubhumi luxury expo 2019

from money rss http://bit.ly/2NZxXRv
via IFTTT