121

Powered By Blogger

Thursday, 22 October 2020

സെന്‍സെക്‌സ് 148 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 11,900ന് താഴെയെത്തി

മുംബൈ: തുടർച്ചയായി നാലുദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഫാർമ, ഐടി, ബാങ്ക് ഓഹരികളിലെ നഷ്ടം നിഫ്റ്റിയെ 11,900ന് താഴെയെത്തിച്ചു. 148.82 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 40,558.49 പോയന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 41.20 പോയന്റ് താഴ്ന്ന് 11,896.50ലുമെത്തി. ബിഎസ്ഇയിലെ 1412 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1188 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ഐഒസി, എൻടിപിസി, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഫാർമ, ഐടി, ബാങ്ക് സൂചികകളാണ് നഷ്ടമുണ്ടാക്കിയത്. ഊർജം, ലോഹം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിനുതാഴെ നേട്ടമുണ്ടാക്കി. Sensex falls 148 pts, Nifty settles below 11,900

from money rss https://bit.ly/35rjWUp
via IFTTT

കോവിഡ് പരിശോധന: ആര്‍ടി-ക്യുപിസിആര്‍ ടെസ്റ്റ് കിറ്റുകളുടെ നിര്‍മാണമാരംഭിച്ച് കൊച്ചിയിലെ ടിസിഎം

കൊച്ചി: കേരളം ആസ്ഥാനമായി കോവിഡ് ആർടി-ക്യുപിസിആർ ടെസ്റ്റ് കിറ്റുകൾ നിർമിക്കുന്ന ഏകസ്ഥാപനമായ ടിസിഎം സംസ്ഥാനത്തെ പരിശോധനകൾക്കാവശ്യമായ മുഴുവൻ ആർടി-ക്യുപിസിആർ കിറ്റുകളും നിർമിക്കാൻ സജ്ജമായി. രണ്ടു മാസത്തിനുള്ളിൽ 30 ലക്ഷം പരിശോധനക കിറ്റുകൾ നിർമിക്കുകയാണ് ലക്ഷ്യം. ഡൽഹി ഐഐടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഉൽപ്പാദിപ്പിക്കുന്ന കിറ്റുകൾ കോവി-ഡിറ്റെക്റ്റ് ബ്രാൻഡിൽ വിപണിയിലെത്തി. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ആദ്യത്തെ കോവിഡ് 19 റിയൽ ടൈം പിസിആർ അധിഷ്ഠിത കിറ്റാണിതെന്നും സംസ്ഥാനത്തിന്റെ കോവിഡ് പോരാട്ടത്തെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോകാൻ കോവി-ഡിറ്റെക്റ്റിനു കഴിയുമെന്നും ടിസിഎം ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോസഫ് വർഗീസ് പറഞ്ഞു. കളമശ്ശേരി കിൻഫ്ര ബയോടെക്നോളജി ആൻഡ് ഇൻഡസ്ട്രിയൽ സോണിലെ യൂണിറ്റ് പ്രതിദിനം 10,000 ടെസ്റ്റുകൾക്കുള്ള കിറ്റുകൾ നിർമിച്ചുതുടങ്ങി. ഒരാഴ്ചക്കകം ദിനംപ്രതി 50,000 ടെസ്റ്റുകൾ നടത്തുന്നതിനാവശ്യമായ 500 കിറ്റുകൾ എന്ന നിലയിലേയ്ക്ക് ഉയർത്തും. കോവിഡ് പരിശോധനയ്ക്കായി കേരളം ഇപ്പോൾ പൂർണമായും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കിറ്റുകളെയാണ് ആശ്രയിക്കുന്നത്. കേടുകൂടാതെ ഡ്രൈ ഐസിൽ പായ്ക്ക് ചെയ്താണ് കൊണ്ടുവരുന്നത്. അതിനാൽതന്നെ 48 മുതൽ 72 വരെ സമയമെടുക്കും. ഇത് ഗുണനിലവാരത്തെയും ബാധിക്കും. കൊച്ചിയിൽ ഉത്പാദനം തുടങ്ങിയതോടെ കേരളത്തിലെ ലാബുകൾക്ക് വൻതോതിൽ കിറ്റുകൾ വാങ്ങി സൂക്ഷിക്കേണ്ട ബാധ്യതയും ഉണ്ടാകില്ല. വിലയിലും കുറവുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

from money rss https://bit.ly/2HqTGBt
via IFTTT

സൈബര്‍ ആക്രമണം: വാക്‌സിന്‍ പരീക്ഷണം നടത്തുന്ന ഡോ.റെഡ്ഡീസിന്റെ പ്ലാന്റുകള്‍ അടച്ചു

കോവിഡ് വാക്സിൻ പരീക്ഷണം നടത്തുന്ന ഡോ.റെഡ്ഡീസ് ലാബിന്റെ ലോകത്തെമ്പാടുമുള്ള പ്ലാന്റുകളും ഓഫിസുകളും ഡാറ്റ ചോർച്ചയെതുടർന്ന് അടച്ചു. റഷ്യയുടെ കോവിഡ് വാക്സിന്റെ രണ്ടും മൂന്നുംഘട്ട പരീക്ഷണങ്ങൾക്ക് ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ അനുമതി നൽകിയതിന് പിന്നാലെയാണ് സംഭവം. സൈബർ ആക്രമണത്തെതുടർന്ന് ഡാറ്റാ സെന്റർ സേവനങ്ങളെ നെറ്റ് വർക്കിൽനിന്ന് വേർപ്പെടുത്തിയതായി കമ്പനി അറിയിച്ചു. പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. 24 മണിക്കൂറിനുള്ളിൽ എല്ലാ പ്രവർത്തനങ്ങളും പുനഃരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിഇഒ മുകേഷ് രതി പറഞ്ഞു. ഇന്ത്യൻ സമയം പുലർച്ചെ 2.30ഓടെയാണ് ഡോ.റെഡ്ഡീസ് ലാബിന്റെ ഇന്ത്യ, റഷ്യ, യു.കെ, യു.എസ്, ബ്രസീൽ എന്നിവിടങ്ങളിലുള്ള പ്ലാന്റുകളിൽ സൈബർ ആക്രമണമുണ്ടായത്. Dr Reddys offices, plants shut after data breach

from money rss https://bit.ly/31sA5aD
via IFTTT

Wednesday, 21 October 2020

മൂന്നാം ദിവസവും വിലകൂടി; സ്വര്‍ണവില പവന് 37,760 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി മൂന്നാമത്തെ ദിവസവുംകൂടി. പവന് 120 രൂപകൂടി 37,760 രൂപയായി. 4720 രൂപയാണ് ഗ്രാമിന്റെ വില. 37,640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിലാകട്ടെ സ്വർണവിലയിൽ നേരിയ കുറവുണ്ടായി. 0.2ശതമാനം കുറഞ്ഞ് ഔൺസിന് 1,920.86 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. ദേശീയ വിപണിയായ എംസിഎക്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.45ശതമാനം കുറഞ്ഞ് 51,100 രൂപയായി. വെള്ളിവലയിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/3maOdxs
via IFTTT

ആധാര്‍ ഫ്രാഞ്ചൈസി: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ യു.ഐ.ഡി.എ.ഐ. ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ജെയ്പുർ: അഴമിതിക്കേസിൽ യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ.)യിലെ ഉന്നത ഉദ്യോഗസ്ഥനെ ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റുചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ ജനറൽ പങ്കജ് ഗോയലാണ് പിടിയിലായത്. ആധാർ ഫ്രാഞ്ചൈസി ആരംഭിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അദ്ദേഹത്തിന്റെ ഡൽഹി ഓഫീസിൽനിന്ന് ഒരു ലക്ഷം രൂപ പിടിച്ചെടുക്കുകയുംചെയ്തു. രാജസ്ഥാൻ ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. യു.ഐ.ഡി.എ.ഐയുടെ ഡൽഹിയിലെ റീജിയണൽ ഓഫിസിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. Senior Aadhaar Body UIDAI Official Arrested For Accepting Bribe

from money rss https://bit.ly/2IU7nJz
via IFTTT

സെന്‍സെക്‌സില്‍ 116 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: നാലുദിവസത്തെ തുടർച്ചയായ നേട്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 116 പോയന്റ് താഴ്ന്ന് 40,590ലും നിഫ്റ്റി 25 പോയന്റ് നഷ്ടത്തിൽ 11,912ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 492 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 443 ഓഹരികൾ നഷ്ടത്തിലുമാണ്. 39 ഓഹരികൾക്ക് മാറ്റമില്ല. ആഗോളകാരണങ്ങളാണ് വിപണിയിലെ നഷ്ടത്തിനുപിന്നിൽ. ഐടിസി, എസ്ബിഐ, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, എച്ച്ഡിഎഫ്സി, റിലയൻസ്, ടെക് മഹീന്ദ്ര, സൺ ഫാർമ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, ഒഎൻജിസി, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എൽആൻഡ്ടി, ടിസിഎസ്, ടൈറ്റാൻ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, ഭാരതി ഇൻഫ്രടെൽ, എസ്ബിഐ കാർഡ്സ് തുടങ്ങി 48 കമ്പനികളാണ് സെപ്റ്റംബർ മാസത്തെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Indices open lower with Nifty around 11,900

from money rss https://bit.ly/31xLs1j
via IFTTT

Film Critics Awards 2020: Jallikattu, Nivin Pauly, Manju Warrier Win!

Film Critics Awards 2020: Jallikattu, Nivin Pauly, Manju Warrier Win!
The prestigious Kerala Film Critics Awards 2020 is finally announced. Jallikattu bagged the award for Best Film, while Nivin Pauly and Manju Warrier won the awards for Best Actors. Mammootty, the megastar and Hariharan, the senior filmmaker will be awarded the

* This article was originally published here

ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് 163 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,900ന് മുകളിലെത്തി. ദിനവ്യാപാരത്തിനിടെ കനത്ത ചാഞ്ചാട്ടമാണ് വിപണി നേരിട്ടത്. നേട്ടത്തോടെ തുടങ്ങിയ സെൻസെക്സ് ഒരുവേള 280 പോയന്റോളം താഴെപ്പോയി. പിന്നീട് അവസാന മണിക്കൂറിലാണ് നേട്ടംതിരിച്ചുപിടിച്ചത്. ഒടുവിൽ സെൻസെക്സ് 162.94 പോയന്റ് നേട്ടത്തിൽ 40,707.31ലും നിഫ്റ്റി 40.90 പോയന്റ് ഉയർന്ന് 11,937.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1354 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1269 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികൾക്ക് മാറ്റമില്ല. പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഗെയിൽ തുടങ്ങിയ ഓഹരകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, ടിസിഎസ്, എസ്ബിഐ ലൈഫ്, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോഹ സൂചിക രണ്ടുശതമാനത്തോളം ഉയർന്നു. ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഊർജം എന്നീ വിഭാഗങ്ങളിലെ സൂചികകളും നേട്ടമുണ്ടാക്കി. ഐടി, വാഹനം, എഫ്എംസിജി ഓഹരികൾ കനത്ത വിൽപന സമ്മർദത്തിലാകുകയും ചെയ്തു. Sensex jumps 162 pts amid high volatility

from money rss https://bit.ly/35inqse
via IFTTT

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു: 30 ലക്ഷത്തോളം ജീവനക്കാര്‍ക്ക് അര്‍ഹത

ന്യൂഡൽഹി: ദസ്സറ പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. ഇന്നുചേർന്ന് മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. 30 ലക്ഷത്തോളംവരുന്ന നോൺ ഗസറ്റഡ് ജീവനക്കാർക്ക് ബോണസിന്റെ ആനുകൂല്യം ലഭിക്കും. 3,737 കോടി രൂപയാണ് കേന്ദ്രം ഇതിനായി ചെലവഴിക്കുന്നത്. റെയിൽവെ, പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ, ഇഎസ്ഐസി തുടങ്ങിയവയിലെ ജീവക്കാർക്കും ബോണസിന് അർഹതയുണ്ട്. വിജയദശ്മിക്കുമുമ്പ് ഒറ്റത്തവണയായിട്ടായിരിക്കും ബോണസ് ജീവനക്കാർക്ക് നൽകുക. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ ആണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഉദ്യോഗസ്ഥർക്ക് നൽകുന്ന ബോണസ് വിപണിയിലെത്തുന്നതോടെ സമ്പദ്ഘടനയ്ക്ക് ഗുണംചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. Union Cabinet approves bonus for central government employees

from money rss https://bit.ly/3dK1udf
via IFTTT

ഭവന വായ്പയ്ക്ക് കാല്‍ ശതമാനംകൂടി പലിശ കുറച്ച് എസ്ബിഐ

ഭവന വായ്പ പലിശയിൽ കാൽശതമാനംകൂടി കുറവുവരുത്തി എസ്ബിഐ. 75ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഭവനം സ്വന്തമാക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എസ്ബിഐയുടെ യോനോ ആപ്പുവഴി അപേക്ഷിക്കുകയുംവേണം. ഇതോടെ 30 ലക്ഷം രൂപവരെയുള്ള ഭവന വായ്പയ്ക്ക് ഈടാക്കുന്ന പലിശ 6.90ശതമാനമായി കുറഞ്ഞു. അതിനുമുകളിലുള്ള വായ്പയ്ക്ക് 7ശതമാനവുമാകും പലിശ. ഉത്സവ ഓഫറുകളുടെ ഭാഗമായി നേരത്തെതന്നെ ഭവനവായ്പക്ക് 10 മുതൽ 20വരെ ബേസിസ് പോയന്റിന്റെ കുറവുവരുത്തിയിരുന്നു. 30 ലക്ഷം രൂപമുതൽ 2 കോടി രൂപവരെയുള്ള വായ്പകൾക്കായിരുന്നു ഈ ആനുകൂല്യം. യോനോ വഴി അപേക്ഷിച്ചാൽ 5 ബേസിസ് പോയന്റിന്റെ അധിക ആനുകൂല്യവും പ്രഖ്യാപിച്ചിരുന്നു. വാഹന, സ്വർണ, വ്യക്തിഗത വായ്പകൾക്കുള്ള പ്രൊസസിങ് ഫീസും ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. വാഹന വായ്പയ്ക്ക് 7.5ശതമാനംമുതലാണ് പലിശ ഈടാക്കുന്നത്. സ്വർണപ്പണയത്തിനും വ്യക്തിഗത ലോണിനും യഥാക്രമം 7.5ശതമാനം, 9.6ശതമാനം എന്നിങ്ങനെയാണ് പലിശ. SBI announces up to 25 bps concession on home loan rates

from money rss https://bit.ly/34gghsS
via IFTTT

Tuesday, 20 October 2020

പാഠം 95 | ഏയ് മില്ലേനിയല്‍സ്, സാമ്പത്തിക സാക്ഷരതയില്ലേ? നിങ്ങളുടെ അധ്വാനം വിഫലം

2019ലാണ് കാമ്പസ് റിക്രൂട്ടുമെന്റുവഴി സുനിത സുരേഷിന് മുംബൈയിലെ പ്രമുഖ ഇൻവസ്റ്റ്മെന്റ് ബാങ്കിൽ ജോലി കിട്ടയത്. മികച്ച പ്രതിഫലമാണ് കമ്പനി വാഗ്ദാനംചെയ്തത്. കുടുംബവും പ്രാരാബ്ദങ്ങളൊന്നുമില്ലാത്ത 22കാരിയിരുന്ന അവർ ദിവസം 18 മണിക്കൂറും കാര്യമായിതന്നെ അദ്ധ്വാനിച്ചു. കൂടുതൽനേരം ജോലി ചെയ്ത വകയിൽ നല്ലൊര തുക വേറെയും ലഭിച്ചു. പണം എത്ര കിട്ടിയാലും മതിയാകാത്ത മില്ലേനിയൽസിന്റെ കൂട്ടത്തിൽക്കൂടാനായിരുന്നു സുനിതയ്ക്കും താൽപര്യം. ഒഴിവുവേളകൾ അതിനായി തിരഞ്ഞെടുത്തു. അവധി ദിവസങ്ങളിൽ ദീർഘദൂരയാത്രകൾ നടത്തി. വിലകൂടിയ സ്മാർട്ട്ഫോണും ലാപ്ടോപ്പും ഇടക്കിടെ മാറ്റിവാങ്ങി. സുനിതയുടെ ഓഫീസിൽതന്നെ അത്ര അടിച്ചുപൊൡയൊന്നുമില്ലാതെ ജീവിച്ചു പോന്നിരുന്ന വിനീത ഇവരെ വീക്ഷിച്ചുകൊണ്ടിരുന്നു. വിവാഹം കഴിഞ്ഞ അവർ ഒരു കുഞ്ഞിന്റെ അമ്മകൂടിയാണ്. കമ്പനികളുടെ പ്രവർത്തന റിപ്പോർട്ടുകൾ പരിശോധിക്കുക, ആവശ്യംവന്നാൽ ചെലുചുരുക്കൽ നടപടികൾ നിർദേശിക്കുക, മികച്ച രീതിയിൽ നിക്ഷേപം ആസുത്രണംചെയ്യുക, വികസനപ്രവർത്തനങ്ങൾക്ക് പണംനീക്കിവെയ്ക്കുക തുടങ്ങി നിരവധികാര്യങ്ങളിൽ ദിനംപ്രതി വ്യാപൃതയായിരുന്ന സുനിതയെപ്പോലുള്ള ചെറുപ്പക്കാർ സ്വന്തം സമ്പത്ത് കൈകാര്യംചെയ്യുന്നതിൽ പരാജയപ്പെട്ടത് എങ്ങനെയാണ്? വിനീത മുംബൈയിലും സുനിത കടുത്തുരുത്തിയിലുമാണ് ജനിച്ചുവളർന്നെന്ന വ്യത്യാസംമാത്രമെയുള്ളൂ. രണ്ടുപേരും ജോലിചെയ്യുന്നത് ഒരിടത്തുതന്നെ. സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിൽ വ്യത്യസ്ത മനോഭാവങ്ങളാണ് ഒരുതലമറയുടെ വ്യത്യാസംകൊണ്ട് ഇവിടെ പ്രകടമായത്. യുഎസ്, കാനാഡ, യു.കെ എന്നിവയെ അപേക്ഷിച്ച് ഏഷ്യൻ രാജ്യങ്ങൾ സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിൽ ഏറെപിന്നിലാണെന്ന് നിരവധി സർവെകൾ വെളിപ്പെടുത്തിയിട്ടുണ്ട്. പലിശ നിരക്ക്, കൂട്ടുപലിശ, നിക്ഷേപ വൈവിധ്യവത്കരണം, പണപ്പെരുപ്പം എന്നിവയെക്കുറിച്ചൊന്നും പലർക്കും അറിയില്ല. വ്യക്തിഗത സമ്പാദ്യത്തിന്റെ അടിത്തറതന്നെ ഇവയായിരിക്കെ, ഈ നിരക്ഷരത അപകടകരമാണെന്ന് ഇവർ അറിയുന്നില്ല. പിന്നെ എങ്ങനെ മികച്ചരീതിയിൽ വ്യക്തിഗത സമ്പാദ്യം പ്രയോജനപ്പെടുത്താനാകും? മുൻതലമുറയിലുള്ളവർ വസ്തുവിലും സ്വർണത്തിലും നിക്ഷേപിക്കാനാണ് കൂടുതൽ താൽപര്യംപ്രകടിപ്പിച്ചിരുന്നത്. മറ്റുചിലരാകട്ടെ ഓഹരികളിലെ ഊഹക്കച്ചവടത്തിലും ദിനവ്യാപാരത്തിലും ആനന്ദംകണ്ടെത്തി. മില്ലേനിയൽസ് മനസിലാക്കേണ്ട ഒരുകാര്യമുണ്ട്. മുൻതലമുറകൾക്ക് ആത്മവിശ്വാസത്തോടെ ഇടപെടാൻ അന്ന് മൂലധന വിപണികൾ പര്യാപ്തമായിരുന്നില്ല. ഇവയിൽതന്നെ ചെറിയതുകയുടെ നിക്ഷേപ സാധ്യതകളുമില്ലായിരുന്നു. ഇന്നാകെട്ട, സാങ്കേതികവിദ്യ വ്യക്തിഗത സമ്പാദ്യമേഖലയെ പാടെമാറ്റിക്കളഞ്ഞു. ഇൻഫോർമേഷൻ ഓവർലോഡ്-ആണെന്ന പ്രശ്നംമാത്രമെയുള്ളൂ. ചൈനയിലെ കേന്ദ്രബാങ്ക് 30 പ്രവിശ്യകളിലുള്ള നഗരങ്ങളിലെ 30,000ത്തിലധികം കുടുംബങ്ങളിൽ നടത്തിയ സർവെയിൽ ഇവരുടെ 60ശതമാനം ആസ്തിയും റിയൽ എസ്റ്റേറ്റിലാണെന്ന് കണ്ടെത്തി. 70ശതമാനത്തിലധികം വായ്പകളും വസ്തുപണയപ്പെടത്തിയുമുള്ളവയുമായിരുന്നു. ധനകാര്യ ആസ്തികളിലെ നിക്ഷേപമാകട്ടെ വളരെകുറവുമായിരുന്നു. ഇന്ത്യയിലേയ്ക്കുവരാം. റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം ഇന്ത്യൻ കുടുംബങ്ങളുടെ മൊത്തം ആസ്തിയുടെ 77ശതമാനവും റിയൽ എസ്റ്ററ്റിലാണ്. സ്വർണത്തിലാണെങ്കിൽ 11ശതമാനവും. ബാങ്ക്, മ്യൂച്വൽ ഫണ്ട്, ഓഹരി എന്നിവയിലാകട്ടെ ആകെയുള്ള നിക്ഷേപം അഞ്ചുശതമാനംമാത്രവുമാണ്. ഗോൾഡ്മാൻ സാച്സിന്റെ കണക്കുപ്രകാരം യുഎസിൽ 17ശതമാനമണ് ബാങ്ക്, മ്യൂച്വൽ ഫണ്ട് പോലുള്ള ധനകാര്യ ആസ്തികളിലെ നിക്ഷേപം. വിനീതയിലേയ്ക്കുവരാം ശമ്പളം ലഭിക്കുമ്പോൾ അത് നാലുകുട്ടകളിലായി വിഭജിച്ച് നീക്കിവെക്കുകയെന്നത് വിനീതയുടെ ശീലമാണ്. ആദായനികുതി, സമ്പാദ്യം, ജീവകാരുണ്യപ്രവർത്തനം, നിത്യജീവിതത്തിലെ ചെലവുകൾ എന്നിങ്ങനെയായിരുന്നു തരംതിരിക്കൽ. അതേസമയം, സുനിത ചിന്തിച്ചത് വേറെ ലെവലിലായിരുന്നു. ഫാഷനും ലൈഫ്സ്റ്റൈലിനും അവർ ഏറെ സമയവും പണവും ചെലവഴിച്ചു. വിലകൂടിയ വസ്ത്രങ്ങളും സ്മാർട്ട് ഗാഡ്ജറ്റുകളും സ്വന്തമാക്കാൻ ശമ്പളത്തിലേറെയും ചെലവഴിച്ചു. നിക്ഷേപ കാഴ്ചപ്പാടുകൾ മാറുമ്പോൾ പഴയതലമുറയുടെ സ്വപ്നമായിരുന്നു വസ്തുവിലും സ്വർണത്തിലും നിക്ഷേപിക്കുകയെന്നത്. അഭിരുചിയും പ്രായോഗികതയും ഈ രണ്ട് ആസ്തികളിലെ നിക്ഷേപത്തെയും ഇപ്പോൾ നിഷ്പ്രഭമാക്കിയിരിക്കുകയാണ്. കുമിളപോലെ ഉയർന്നവില വസ്തുവിനെ ബാധിച്ചപ്പോൾ ആപേക്ഷികമൂല്യം സ്വർണത്തെയും അനാകർഷകമാക്കി. വസ്തുവിൽ നിക്ഷേപിച്ചാൽ ആവശ്യത്തിന് പണമാക്കിമാറ്റാൻ എളുപ്പമെല്ലെന്ന സ്ഥിതിയുണ്ടായി. പഴയ ആഭരണങ്ങൾ ധരിച്ച് ഓഫീസിലേയ്ക്ക് പോകാൻ ആരെങ്കിലും താൽപര്യപ്പെടുമോ? അവർ കാലത്തിനിസുരിച്ച് മാറുന്ന പുതിയ ഫാഷനിലുള്ള സ്വർണേതര ആഭരണങ്ങളുടെ പുറെകപ്പോയി. സാമ്പത്തിക സാക്ഷരതയിലേക്കുവരാം പ്രായോഗിക ജ്ഞാനമുള്ളവർ സമൂഹത്തിൽ ഏറെയുണ്ടെങ്കിലും സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിൽ ഭൂരിഭാഗവുംപിന്നിലാണ്. യുഗോവ്-മിന്റ് അടുത്തയിടെ നടത്തിയ സർവെ പ്രകാരം, പണം കൈവശം സൂക്ഷിക്കാനാണ് മില്ലേനിയൽസിന് കൂടുതൽ താൽപര്യം. ദീർഘകാല ലക്ഷ്യത്തിനുള്ള നിക്ഷേപ പദ്ധതികളിൽ പണംമുടക്കുന്നതിനെക്കുറിച്ചും അതിന്റെ നേട്ടത്തെക്കുറിച്ചും അവർ ആലോചിക്കുന്നില്ല. പക്ഷേ, ഈ പുതുതലമുറ ജനക്കൂട്ടം ക്രിപ്റ്റോ കറൻസികളിലും ബദൽ നിക്ഷേപമാർഗങ്ങളിലും ഈയാംപാറ്റകളെപ്പോലെ പറന്നടിയുകയുംചെയ്യുന്നു. feedbacks to: antonycdavis@gmail.com അറിയുക: വിരമിച്ചശേഷമുള്ള ജീവിതവും മറ്റു സാമ്പത്തിക ലക്ഷ്യങ്ങളും മുന്നിൽകണ്ടുള്ള നിക്ഷേപ പദ്ധതികൾതന്നെയാണ് മികച്ച സാമ്പത്തിക ആസൂത്രണത്തിന് ആവശ്യമുള്ളത്. ആദ്യം സാമ്പത്തിക സാക്ഷരരാകാം. സാക്ഷരകേരളത്തിന് ഭാവിയിൽ അത് ഏറെഗുണംചെയ്യും.

from money rss https://bit.ly/35gcYkQ
via IFTTT

രാജ്യത്ത് 5 ജി പരീക്ഷണം വിജയം: ക്വാല്‍കോമുമായി സഹകരിച്ച് ജിയോ

ക്വാൽകോമുമായി ചേർന്ന് രാജ്യത്ത് 5ജി അവതരിപ്പിക്കാനുള്ള ശ്രമം വിജയത്തിലേയ്ക്ക്. പരീക്ഷണത്തിൽ 5ജിക്ക് മികച്ച വേഗം ആർജിക്കാൻ കഴിഞ്ഞതായി ജിയോ അറിയിച്ചു. രാജ്യത്ത് നടത്തിയ പരീക്ഷണത്തിൽ ഒരു ജിപിബിഎസ് വേഗം ആർജിക്കാൻ കഴിഞ്ഞതായാണ് ജിയോ അവകാശപ്പെടുന്നത്. ക്വാൽകോമിന്റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി തദ്ദേശീയമായി ജിയോ വികസിപ്പിച്ച 5ജി റാൻ(റേഡിയോ ആക്സ്സ് നെറ്റ് വർക്ക്) ഉത്പന്നം ഉപയോഗിച്ചായിരുന്നു പരീക്ഷണം. ക്വാൽകോമിന്റെ 5ജി ഉച്ചകോടിയിൽ റിലയൻസ് ജിയോ ഇൻഫോകോം വൈസ് പ്രസിഡന്റ് മാത്യു ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച സംവിധാനത്തിലാണ് 5ജി പരീക്ഷണം നടത്തിയത്. രാജ്യത്ത് സ്മാർട്ഫോൺ വിപ്ലവും പുതിയതലത്തിലേയ്ക്ക് നീങ്ങുന്നതിന്റെ സൂചനകൾ നേരത്തതെന്ന ജിയോ നൽകിയിരുന്നു. 5ജി ഫോണുകൾ 2,500 രൂപ നിലവാരത്തിൽ വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 27,000 രൂപയ്ക്കുമുകളിലാണ് 5ജി ഫോണുകളുടെ വില. 35കോടിയോളംവരുന്ന 2ജി ഉപഭോക്താക്കളെക്കൂടി പുതിയ നെറ്റ് വർക്കിലേക്ക് കൊണ്ടുവരികായണ് ജിയോയുടെ ലക്ഷ്യം. ഇന്ത്യയെ 2ജി വിമുക്ത രാജ്യമാക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ 43-ാം വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. Jio, Qualcomm begin 5G trials in India, achieve speeds over 1Gbps

from money rss https://bit.ly/35fIQGs
via IFTTT

സ്വര്‍ണവില പവന് 280 രൂപകൂടി 37,640 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന് 280 രൂപകൂടി 37,640 രൂപയിലെത്തി. 4,705 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയിൽ 160 രൂപകുറഞ്ഞ് 37,360 രൂപയിലെത്തിയതിനുശേഷമാണ് വിലവർധന. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,912.11 ഡോളർ നിലവാരത്തിലാണ്. വിലയിൽ 0.3ശതമാനമാണ് വർധനവുണ്ടായത്. യുഎസ് ഡോളറിന്റെ തളർച്ചയാണ് സ്വർണത്തിന് നേട്ടമായത്. ദേശീയ വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില 51,047 നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും ആനുപാതികമായ വർധനവുണ്ടായിട്ടുണ്ട്.

from money rss https://bit.ly/34dOSb7
via IFTTT

സെന്‍സെക്‌സില്‍ 298 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 12,000ത്തിന് അരികെ

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. നിഫ്റ്റി 12,000ത്തിന് അടുത്തെത്തി. സെൻസെക്സ് 298 പോയന്റ് നേട്ടത്തിൽ 40843ലും നിഫ്റ്റി 88 പോയന്റ് ഉയർന്ന് 11,984ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 718 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 183 ഓഹരികൾ നഷ്ടത്തിലുമാണ്. 36 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണികളിലും പ്രതിഫലിച്ചത്. ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, ടൈറ്റാൻ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, അൾട്രടെക് സിമെന്റ് തുടങ്ങി 31 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്. Indices open higher with Nifty around 12000

from money rss https://bit.ly/35mBp0d
via IFTTT

The Great Indian Kitchen: Suraj Venjaramoodu-Nimisha Sajayan Duo's Next Gets A Title

The Great Indian Kitchen: Suraj Venjaramoodu-Nimisha Sajayan Duo's Next Gets A Title
Suraj Venjaramoodu and Nimisha Sajayan, the popular onscreen pair are all set to share the screen once again, in the upcoming Jeo Baby directorial. The highly anticipated project, which is said to be a comedy-drama, has now got a title. The

* This article was originally published here

ഭാവിയിലേയ്ക്ക് ആസൂത്രണമില്ല; പ്രാധാന്യം നിത്യജീവിതത്തിന് |സര്‍വെ

ഭാവിയിലേക്ക് കരുതാതെ നിത്യജീവിതതതിലെ ചെലവുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് രാജ്യത്തെ ഭൂരിഭാഗംപേരും താൽപര്യപ്പെടുന്നതെന്ന് പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ട് നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാരുടെ റിട്ടയർമെന്റ് തയ്യാറെടുപ്പുകളെക്കുറിച്ച് പഠിക്കാൻ പ്രൂഡെൻഷ്യൽ ഫിനാൻഷ്യലിന്റെ ആഗോള നിക്ഷേപ മാനേജുമെന്റ് ബിസിനസായ പിജിഐഎമ്മിനുവേണ്ടി നീൽസൺ നടത്തിയ സർവെയിലാണ് ഈ കണ്ടെത്തൽ. സമ്പാദിക്കുന്നവരുടെ നാടാണ് ഇന്ത്യ എന്നചിന്താഗതി കാലഹരണപ്പെടുകയാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. ഭവന വായ്പകൾ, സുരക്ഷിതമല്ലാത്ത വായ്പകൾ, ക്രഡിറ്റ് കാർഡ്തുടങ്ങിയ മേഖലകളിലെ വർധനവിന്റെ പശ്ചാത്തലത്തിൽ ഭാവിയിലേക്കുള്ള സമ്പാദ്യത്തെ അപേക്ഷിച്ച് നിലവിലെ ചെലവകളിലാണ് കൂടുതൽശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നാണ് വിലയിരുത്തൽ. ശ്രദ്ധേയമായ കണ്ടെത്തലുകൾ സ്ഥിരതയുള്ള ജോലിയും അറുപതു വയസോടെ വിരമിക്കലുമെന്ന പരമ്പരാഗതരീതി കാലഹരണപ്പെട്ടു. സന്തോഷകരമായി ജീവിക്കാൻ ജനങ്ങൾ തയ്യാറെടുക്കുന്നുണ്ട്. അപ്രതീക്ഷിത സംഭവങ്ങൾക്കായും ജോലിയിൽനിന്നു വിരമിക്കുന്നതുപോലുള്ള പ്രതീക്ഷിക്കാവുന്ന സാഹചര്യങ്ങൾക്കായും തയ്യാറെടുപ്പ് നടത്തുന്നു. കൂട്ടുകുടുംബങ്ങൾ ഇല്ലാതാകുന്നതും ബദൽവരുമാന സ്രോതസുകൾക്കുള്ള സാധ്യതകുറയുന്നതും പ്രായമാകുമ്പോൾ കുട്ടികളെ ആശ്രയിക്കേണ്ടിവരുന്നതിനെ കുറിച്ചുള്ള ആശങ്കയുമെല്ലാം ജോലിയിൽനിന്നു വിരമിക്കുന്നതുമായി ബന്ധപ്പെട്ട ആസൂത്രണം നടത്തേണ്ടതിന്റെ ആവശ്യകതയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിതത്വം സംരക്ഷണം എന്നിവയ്ക്കായി പണം നീക്കിവെയ്ക്കുന്നതിലപ്പുറം സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനും മെച്ചപ്പെട്ട ജീവിതം സ്വന്തമാക്കുന്നതിനുമാണ് ഭൂരിഭാഗംപേരുടെയും ശ്രമം. നഗരങ്ങളിലുള്ളവരുടെ സമ്പാദ്യംകുറവാണ്. അതുപോലെതന്നെയാണ് നിക്ഷേപവും. വരുമാനത്തിന്റെ 59 ശതമാനത്തോളം തുകയും നിത്യചെലവുകൾക്കായാണ് വിനിയോഗിക്കുന്നത്. മിക്കവാറുംപേർക്ക് വിരമിച്ചതിനുശേഷം ജീവിക്കുന്നതിന് ആവശ്യങ്ങൾക്കായുള്ള നിക്ഷേപമില്ല. ഇതുവരെ അതേക്കുറിച്ച് ചിന്തിക്കാത്തതുകൊണ്ടാണത്. എന്തെങ്കിലും വിധത്തിലുള്ള ബദൽ വരുമാനങ്ങൾ ഉള്ളവരാണ് മൂന്നിലൊന്നുപേരും. വിരമിച്ചതിനുശേഷമുള്ള കാര്യങ്ങളെകുറിച്ച് പദ്ധതികൾ തയ്യാറാക്കിയിട്ടില്ലാത്ത 51 ശതമാനംപേരും ഏതെങ്കിലും വിധത്തിലുള്ള അധിക വരുമാനം അപ്പോൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളുടേയും ജീവിത പങ്കാളിയുടേയും സുരക്ഷിതത്വവും ആരോഗ്യവും ജീവിതശൈലിയുമെല്ലാം റിട്ടയർമെന്റിനേക്കാൾ പ്രാധാന്യത്തോടെ കണക്കിലെടുക്കുന്ന രീതിയാണിപ്പോഴുള്ളത്. റിട്ടയർമെന്റ് പദ്ധതികൾ തയ്യാറാക്കാനായി തൊഴിൽ ദാതാക്കൾ ഉപദേശിക്കുന്നത് സ്ഥാപനത്തോടുള്ള കൂറു വർധിപ്പിക്കുമെന്നാണ് 65 ശതമാനംപേരും പറയുന്നത്. പ്രതികരിച്ചവരിൽ 51 ശതമാനവും തങ്ങളുടെ റിട്ടയർമെന്റിനായി സാമ്പത്തിക പദ്ധതികൾ തയ്യാറാക്കിയിട്ടില്ല. റിട്ടയർമെന്റിനായി തയ്യാറെടുത്തിട്ടില്ലെന്നു കരുതുന്ന ഇന്ത്യക്കാരിൽ 89 ശതമാനത്തിനും മറ്റെന്തെങ്കിലും വരുമാനവും ഇല്ല. റിട്ടയർമെന്റിനായി പദ്ധതി തയ്യാറാക്കുന്ന അഞ്ച് ഇന്ത്യക്കാരിൽ ഒരാൾ വീതമേ ആസൂത്രണത്തിനിടെ പണപ്പെരുപ്പത്തെ പരിഗണിക്കുന്നുള്ളു. പ്രതികരിച്ചവരിൽ 41 ശതമാനവും റിട്ടയർമെന്റിനായുള്ള നിക്ഷേപങ്ങളുടെ കാര്യത്തിൽ ഇൻഷൂറൻസിനു പ്രാധാന്യം നൽകിയപ്പോൾ 37 ശതമാനംപേർ സ്ഥിര നിക്ഷേപങ്ങളോടാണു താൽപര്യം കാണിച്ചത്. വിരമിച്ചതിനുശേഷം ആവശ്യമായ തുകയെക്കുറിച്ച് 48 ശതമാനം പേർക്കും ധാരണയില്ല. ആവശ്യമായ നിക്ഷേപത്തെ കുറിച്ച് 52 ശതമാനംപേർക്ക് അറിവുണ്ട്. നഗരങ്ങളിലുള്ള ഇന്ത്യക്കാർ ശരാശരി 50 ലക്ഷം രൂപയുടെ സമ്പാദ്യമാണ് ലക്ഷ്യം വെക്കുന്നത്. സർവേയിൽ പ്രതികരിച്ച ശരാശരി 5.72 ലക്ഷം വാർഷിക വരുമാനമുള്ള ശരാശരി 44 വയസുള്ളവർ കരുതുന്നത്, റിട്ടയർമെന്റിനായി 50 ലക്ഷം രൂപ അല്ലെങ്കിൽ നിലവിലെ വാർഷിക വരുമാനത്തിന്റെ 8.8 മടങ്ങ് സമ്പാദ്യംവേണമെന്നാണ്. എല്ലാറ്റിനും വായ്പയുണ്ട്; വിരമിച്ചശേഷമുള്ള ജീവിതത്തിനുമാത്രമില്ല വായ്പ ലഭിക്കാത്ത ഒരേയൊരു സാമ്പത്തിക ലക്ഷ്യം ജോലിയിൽനിന്നു വിരമിച്ചശേഷമുള്ള കാര്യങ്ങൾക്കാണെന്ന് പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ട് സിഇഒ അജിത്ത് മേനോൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസം, വീട്, കാർ, ബിസിനസ് ആരംഭിക്കൽ എന്നിങ്ങനെയുള്ള ഏത് ആവശ്യത്തിനും വായ്പ ലഭിക്കും. മികച്ചരീതിയിൽ എല്ലാവരും തയ്യാറെടുപ്പു നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഇതുചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ പ്രായമേറിയവരുടെ എണ്ണം വരുംവർഷങ്ങളിൽ വർധിക്കുന്ന സാഹചര്യത്തിൽ ഈ സാമ്പത്തിക ലക്ഷ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. റിവേഴ്സ് മോർട്ട്ഗേജ് പോലുള്ള പദ്ധതികൾക്ക് ഇപ്പോഴും സ്വീകാര്യതലഭിച്ചിട്ടില്ലെന്ന് മനസിലാക്കണം. റിട്ടയർമെന്റ് പ്ലാനിങിന് ഇന്ത്യക്കാർ മുൻഗണന നൽകുന്നില്ലെന്നാണ് ആദ്യ പഠനം ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ആശങ്കയുയർത്തുന്നുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തികസുരക്ഷയും സാമ്പത്തിക സ്വാതന്ത്ര്യവും കൂടുതൽ പ്രസക്തമായിവരികയാണ്. റിട്ടയർമെന്റ് പ്ലാനിങ് നടത്തിയിട്ടുള്ളവർക്കുപോലും സാമ്പത്തിക ആസൂത്രണം സംബന്ധിച്ച് ധാരണക്കുറവുണ്ടെന്നും സർവേ വ്യക്തമാക്കുന്നു. ഇതേസമയംതന്നെ തൊഴിൽദാതാക്കളിൽനിന്നും സാമ്പത്തിക ഉപദേശകരിൽനിന്നും മെച്ചപ്പെട്ട ഉപദേശങ്ങൾതേടുകയും സന്തുലിതവും സാമ്പത്തിക സ്ഥിരതനൽകുന്നതുമായ പദ്ധതികൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നവരുമുണ്ടെന്ന് സർവെ വെളിപ്പെടുത്തുന്നു. രാജ്യത്തെ 15 നഗരങ്ങളിലെ വീടുകളിലാണ് സർവെ നടത്തിയത്. എപ്പോഴാണ് സാമ്പത്തിക ആസൂത്രണം ആരംഭിക്കുന്നത്, എന്തൊക്കെയാണ് കാരണങ്ങൾ, ഏതൊക്കെ സാമ്പത്തിക പദ്ധതികളാണ് പ്രയോജനപ്പെടുത്തുന്നത്, ബോധവൽക്കരണത്തിന്റെ അഭാവം റിട്ടയർമെന്റ് പ്ലാനിങിനെ ബാധിക്കുന്നുണ്ടോ, റിട്ടയർമെന്റ് പ്ലാനിങിനെക്കുറിച്ചു കൂടുതൽ മനസിലാക്കേണ്ടതുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് സർവേയിലൂടെ മുന്നോട്ടുവെച്ചത്.

from money rss https://bit.ly/2TagS9h
via IFTTT

കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ദീപാവലി ശേഖരമായ അമേയ വിപണിയില്‍

കൊച്ചി: കല്യാൺ ജൂവലേഴ്സ് ദീപാവലി ആഘോഷത്തിൻറെ ഭാഗമായി ഏറ്റവും പുതിയ അമേയ ആഭരണശേഖരം ഡിജിറ്റൽ വീഡിയോ പ്രചാരണത്തിലൂടെ വിപണിയിലിറക്കി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ താമസിക്കുന്ന ഒരു ചെറിയ സമൂഹം ഒന്നുചേർന്ന് ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്നതാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരുമയുടെപാരമ്പര്യം ഉയർത്തിക്കാട്ടുന്ന ഈ പ്രചാരണവീഡിയോയിൽ കോവിഡ് പോരാളിയുടെ വീട്ടിൽ സമ്മാനവുമായെത്തി അവരുടെ മുഖങ്ങളിൽ ചിരിനിറയ്ക്കുന്നതും അയൽപക്കക്കാർ കൈകോർത്ത് ദീപാവലി ആഘോഷിക്കുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. നാമോരോരുത്തരും പരസ്പരം സഹായിക്കണമെന്നും ദൃഢബന്ധത്തിലൂടെ ഉത്സവകാലത്തിൻറെ ചൈതന്യം ഉയർത്തിപ്പിടിക്കണമെന്നുമാണ് ഈ പ്രചാരണത്തിലൂടെ കല്യാൺ ജൂവലേഴ്സ് നല്കുന്ന സന്ദേശം. കോവിഡ്-19മുൻനിര പ്രവർത്തകരുടെ നിസ്വാർത്ഥസേവനത്തെ മാനിക്കുന്നതിനും അവരെ അഭിവാദ്യം ചെയ്യുന്നതിനും അതോടൊപ്പം വിസ്മയജനകമായ ഈ ഉത്സവത്തിൻറെ ചൈതന്യം എടുത്തുകാട്ടുന്നതിനുമാണ് ഈ ദീപാവലി പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. റൂബി,എമറാൾഡ്,പേൾ എന്നിവയ്ക്കൊപ്പം സ്വർണം,ഡയമണ്ട്,പ്രഷ്യസ് സ്റ്റോൺ എന്നിവ ഒത്തുചേർന്നതാണ് അമേയ ആഭരണശേഖരം. പേരുസൂചിപ്പിക്കുന്നതുപോലെ അതിരുകളില്ലാത്ത സാധ്യതകൾ തുറന്നിടുകയാണ് ഈ ആഭരണങ്ങൾ. ഓരോരുത്തർക്കും ഇണങ്ങുന്ന രീതിയിൽ കസ്റ്റമൈസ് ചെയ്യാനും ഏറെ സാധ്യതകളുണ്ട്. പരമ്പരാഗതമായ അലങ്കാരങ്ങളും പുരാതനമായ രൂപകൽപ്പനകളും കുന്ദൻ,പോൾക്കി കരവേലകൾ ഉൾക്കൊള്ളുന്ന പൈതൃകമായ ടെംപിൾ രൂപകൽപ്പനകളും പ്രഷ്യസ് സ്റ്റോണുകളും അൺകട്ട് ഡയമണ്ടുകളും ഉൾക്കൊള്ളുന്ന നകാഷി കരവേലകളും അടങ്ങിയതാണ് ഈ ശേഖരം. ഈ ഉത്സവകാലത്ത്300കിലോ സ്വർണം സൗജന്യമായി നല്കുന്ന ആകർഷകമായ ഓഫറാണ് കല്യാൺ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്. കല്യാൺ ജൂവലേഴ്സിൽനിന്നും ആഭരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഉടനടി റിഡീം ചെയ്യാൻ സാധിക്കുന്ന വൗച്ചറുകളും സ്വർണനാണയങ്ങളും സമ്മാനമായി നേടാം. വൗച്ചറുകൾ തിരികെ നല്കുമ്പോൾ ആഭരണങ്ങളുടെ പണിക്കൂലിയിൽ20മുതൽ50ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങൾക്ക്25ശതമാനം വരെയും ഇളവ് ലഭിക്കും. ആകെ300കിലോ ഗ്രാം സ്വർണത്തിൻറെ മൂല്യം വരുന്ന വൗച്ചറുകളും സ്വർണനാണയങ്ങളുമാണ് സമ്മാനമായി നൽകുന്നത്. നവംബർ30വരെയാണ് ഈ ഓഫറിൻറെ കാലാവധി. ധൻതെരാസിനോട് അനുബന്ധിച്ച് പ്രീ-ബുക്ക് ഓഫറിലൂടെ സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾ ഉപയോക്താക്കളെ ബാധിക്കാതെ സംരക്ഷിക്കുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുളള അവസരവും കല്യാൺ ഒരുക്കിയിട്ടുണ്ട്. വാങ്ങാൻ ഉദ്ദേശിക്കുന്ന ആഭരണങ്ങളുടെ വിലയുടെ20ശതമാനം മുൻകൂട്ടി നല്കി ഉപയോക്താക്കൾക്ക് ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക.ഒക്ടോബർ20വരെയാണ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള അവസരം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും കല്യാണിൻറെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ദീപാവലി പരസ്യം പ്രദർശിപ്പിക്കും.

from money rss https://bit.ly/34fI1Oq
via IFTTT

ടൈറ്റന്‍ രാഗയുടെ മൊമന്റ്‌സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍

കൊച്ചി: ടൈറ്റൻ രാഗ ഏറ്റവും ആധുനികമായ മൊമന്റ്സ് ഓഫ് ജോയ് വാച്ചുകൾ വിപണിയിൽ അവതരിപ്പിച്ചു. സവിശേഷമായ രൂപകൽപ്പനയോടെ ഉപയോക്താക്കളുടെ മനസിൽ സന്തോഷം നിറയ്ക്കുന്നതാണ് ഈ വാച്ച് ശേഖരം. ഫ്ളൂയിഡ് ഷെയ്പിലും ലൈറ്റ് ടോണിലുമുള്ള സ്വരോസ്കി ക്രിസ്റ്റലുകൾ അലങ്കരിക്കുന്ന 14 വ്യത്യസ്തമായ രൂപകൽപ്പനയിലുള്ള വാച്ചുകളാണ് മൊമന്റ്സ് ഓഫ് ജോയ് വാച്ച് ശേഖരത്തിലുള്ളത്. ഒഴുകി നടക്കുന്നതുപോലെയുള്ള ക്രിസ്റ്റലുകൾ, തിരിയുന്നതുപോലെയുള്ള ഡിസ്കുകൾ, കറങ്ങുന്നതുപോലെയുള്ള ബട്ടർഫ്ളൈ ക്രിസ്റ്റലുകൾ എന്നിവ വാച്ചിലുണ്ട്. പുതിയ പ്ലേറ്റിംഗ് നിറമായ ഡീപ് മൾബറി ടൈറ്റൻ രാഗ ഇതാദ്യമായി അവതരിപ്പിക്കുകയാണ്. പുതിയ ശേഖരം അവതരിപ്പിക്കുന്നതിനൊപ്പം സാമൂഹികമാധ്യമത്തിൽ ടൈറ്റൻ രാഗ കളേഴ്സ് ഓഫ് ജോയി എന്ന പേരിൽ വിർച്വൽ ഫാഷൻ ഷോ പരമ്പര സംഘടിപ്പിക്കും. നവരാത്രിയോട് അനുബന്ധിച്ച് ഒമ്പതു ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ പരമ്പര. സാമൂഹികമാധ്യമത്തിൽ ഓരോ ദിവസവും പുതിയ നിറവിന്യാസത്തിലായിരിക്കും മൊമന്റ്സ് ഓഫ് ജോയി വാച്ചുകൾ അവതരിപ്പിക്കുക. ഓരോ ദിവസത്തെയും വിജയിക്ക് രാഗ ഫാഷനിസ്റ്റ ഓഫ് ദ ഡേ പട്ടംനല്കും. സ്വന്തമായി വാങ്ങുന്നതിനും സമ്മാനമായി നല്കുന്നതിനും അനുയോജ്യമാണ് ഈ ശേഖരത്തിലെ ഓരോ വാച്ചുകളും. പരമ്പരാഗതവും ആധുനികവുമായ വേഷങ്ങൾക്ക് ചേരുന്ന ആക്സസറിയാണ് ഇവ. 5,495 മുതൽ 19,995 രൂപ വരെയാണ് വാച്ചുകളുടെ വില. വേൾഡ് ഓഫ് ടൈറ്റൻ സ്റ്റോറുകൾ, ഹീലിയോസ്, മറ്റ് പ്രധാന സ്റ്റോറുകൾ, ഓൺലൈൻ സ്റ്റോറുകൾ, അംഗീകൃത ഡീലർമാർ എന്നിവിടങ്ങളിലെല്ലാം ഇവ ലഭ്യമാകും.

from money rss https://bit.ly/35dk21L
via IFTTT

സെന്‍സെക്‌സ് 112 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 11,900ന് അരികെയെത്തി

മുംബൈ: ആഗോള വിപണികളിൽ അനുകൂലഘടകങ്ങളൊന്നുമില്ലാതിരുന്നിട്ടും തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 112.77 പോയന്റ് നേട്ടത്തിൽ 40,544.37ലും നിഫ്റ്റി 23.80 പോയന്റ് ഉയർന്ന് 11,896.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1344 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1299 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 157 ഓഹരികൾക്ക് മാറ്റമില്ല. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, ഒഎൻജിസി, ഗെയിൽ, ഐഒസി, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി സൂചിക ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ഫാർമ, വാഹനം എന്നീ ഓഹരികളുടെയും വില ഉയർന്നു. ഊർജം, എഫ്എംസിജി, ലോഹം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends near 11,900, Sensex up 112 pts

from money rss https://bit.ly/358RMNu
via IFTTT

സി.എസ്.ബി ബാങ്കിന്റെ അറ്റാദായത്തില്‍ 179.8ശതമാനം വര്‍ധന

കൊച്ചി: കേരളം ആസ്ഥാനമായ സി.എസ്.ബി. ബാങ്ക് (പഴയ കാത്തലിക് സിറിയൻ ബാങ്ക്) നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 68.9 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 24.6 കോടിയായിരുന്നു. 179.8 ശതമാനമാണ് വർധന. സ്വർണപ്പണയ വിഭാഗത്തിൽ 4,949 കോടി രൂപയുടെ ബിസിനസാണ് രണ്ടാം പാദത്തിലുണ്ടായത്. ശതാബ്ദി വർഷത്തിൽ നൂറു കോടിയിലേറെ രൂപയുടെ അർധ വാർഷിക ലാഭം നേടിയതായി മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സി.വി.ആർ. രാജേന്ദ്രൻ അറിയിച്ചു. നിക്ഷേപങ്ങളിലും വായ്പകളിലും 10 ശതമാനത്തിലേറെ വളർച്ച നേടിയതായും അദ്ദേഹം അറിയിച്ചു.

from money rss https://bit.ly/35f5Tkz
via IFTTT