121

Powered By Blogger

Thursday, 13 January 2022

അനന്യയ്ക്ക് അഞ്ചുകോടി; സുനിത എങ്ങനെ നിക്ഷേപം ക്രമീകരിക്കും?

കോളേജ് അധ്യാപികയായ സുനിതയുടെ ഭർത്താവ് എട്ടുവർഷംമുമ്പ് ഒരു അപകടത്തിൽ മരിച്ചു. കൂടെയുള്ളത് ഭിന്നശേഷിക്കാരിയായ മകൾ അനന്യമാത്രം. സുനിത(42) 42കാരിയായ സുനിതയ്ക്ക് ഇനി 18വർഷമുണ്ട് വിരമിക്കാൻ. റിട്ടയർമെന്റുകാല ജീവിതത്തിനുള്ള നിക്ഷേപവും കാലശേഷം അനന്യയ്ക്കുജീവിക്കാനുള്ള വരുമാനവും കരുതിവെയ്ക്കുകയുമാണ് സുനിതയുടെ ലക്ഷ്യം. സുനിതയുടെ നിലവിലുള്ള ആസ്തി: സ്ഥിര നിക്ഷേപം 4 ലക്ഷം രൂപ പിഎഫ് 6 ലക്ഷം പ്രതിമാസ വരുമാനം 60,000രൂപ പ്രതിമാസ ചെലവ് 40,000 രൂപ സാമ്പത്തിക ലക്ഷ്യങ്ങൾ: ►റിട്ടയർമെന്റ് കാലത്തേയ്ക്കുള്ള കരുതൽ ►ഭിന്നശേഷിക്കാരിയായ മകൾക്കുവേണ്ടി നിക്ഷേപം എന്തുചെയ്യണം? എമർജൻസി ഫണ്ട് അടിയന്തര സാഹചര്യം നേരിടുന്നതിന് ആറ് മാസത്തെ ശമ്പളമായ 2.40 ലക്ഷം രൂപ കരുതിവെയ്ക്കാം. നിലവിൽ നാലുലക്ഷം രൂപ സ്ഥിരനിക്ഷേപമുള്ളതിനാൽ വേറെ ഫണ്ട് കരുതേണ്ടതില്ല. ഹെൽത്ത് ഇൻഷുറൻസ് ഇരുവർക്കും മൂന്നുലക്ഷം രൂപയുടെയെങ്കിലും ആരോഗ്യ പരിരക്ഷ ഏർപ്പെടുത്തുക. ലൈഫ് ഇൻഷുറൻസ് മകൾ സുനിതയുടെ ആശ്രിതയായതിനാൽ തീർച്ചയായും ഒരു കോടി രൂപയുടെയങ്കിലും പരിരക്ഷ ഏർപ്പെടുത്തണം. 18,000 രൂപമുതൽ 19,000 രൂപവരെ വാർഷിക പ്രീമിയം ഇതിനുവേണ്ടിവരും. നിക്ഷേപം മകൾക്കുവേണ്ടിയുള്ള കരുതലാണ് സുനിതയുടെ പ്രധാനലക്ഷ്യം. മികച്ച പരിശീലനംനൽകിയാൽ അനന്യയെ ജോലിചെയ്യാൻ പ്രാപ്തയാക്കാൻകഴിയും. റിട്ടയർമെന്റ് പ്ലാനിങ് നിലവിലെ ജീവിതരീതിയുമായി വിശകലനംചെയ്താൽ(18 വർഷം കഴിഞ്ഞ്) റിട്ടയർ ചെയ്യുമ്പോൾ രണ്ടു കോടി രൂപയെങ്കിലും കണ്ടെത്തേണ്ടിവരും. അതിനായി പ്രതിമാസം 20,000 രൂപവീതം രണ്ടോ മൂന്നോ ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കാം. ശമ്പളം വർധിക്കുന്നതിനനുസരിച്ച് ഓരോവർഷവും നിക്ഷേപ തുകയിൽ അഞ്ചുശതമാനം വർധനയും വരുത്തുക. ഇങ്ങനെ നിക്ഷേപിച്ചാൽ 18 വർഷം കഴിയുമ്പോൾ രണ്ടുകോടി രൂപ കണ്ടെത്താൻ കഴിയും. അനന്യയ്ക്കുവേണ്ടി സാധിക്കുമെങ്കിൽ പിഎഫിലുള്ള അഞ്ചുലക്ഷം രൂപ പിൻവലിച്ച് ഒരുവർഷകാലയളവെടുത്ത്ഫ്ളക്സിക്യാപ് ഫണ്ടിൽ പ്രതിമാസം എസ്ഐപിയായി നിക്ഷേപിക്കുക. ഒരുവർഷം കഴിയുമ്പോൾ എസ്ഐപി നിർത്തുക. നിക്ഷേപം ഫണ്ടുകളിൽതന്നെ കിടക്കട്ടെ. 13 ശതമാനം വാർഷിക നേട്ടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാൽ 38 വർഷം കഴിയുമ്പോൾ 5.2 കോടി രൂപയായി അത് വളർന്നിട്ടുണ്ടാകും. പിഎഫിൽനിന്ന് പണം പിൻവലിക്കാൻ എളുപ്പമല്ലെങ്കിൽ, ജീവിത ചെലവിൽനിന്ന് 5000 രൂപ നീക്കിവെയ്ക്കേണ്ടിവരും. ഈ തുക ഒരു ഫ്ളക്സിക്യാപ് ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിക്കുക. ഓരോ വർഷം കൂടുമ്പോഴും നിക്ഷേപ തുകയിൽ അഞ്ച് ശതമാനംവർധനവരുത്തുക. ജോലിയുള്ള 18 വർഷവും ഈ നിക്ഷേപം തുടരുക. 55 ലക്ഷമാണ് ഇതിലൂടെ സമാഹരിക്കാനാകുക. 18വർഷം കഴിയുമ്പോൾ ലഭിക്കുന്ന പിഎഫ് തുകയും ഇതൊടൊപ്പംകൂടി അനന്യയ്ക്കുവേണ്ടി സ്ഥിര നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കാം. feedbacks to antonycdavis@gmail.com ഓഹരിയുമായി ബന്ധപ്പെട്ട് നിക്ഷേപ പദ്ധതികൾ നഷ്ടസാധ്യതകൾക്കുവിധേയമാണ്. റിസ്ക് കുറയ്ക്കുന്നതിനും മികച്ച നേട്ടമുണ്ടാക്കുന്നതിനുമാണ് എസ്ഐപി നിക്ഷേപമാർഗം ശുപാർശ ചെയ്യുന്നത്.

from money rss https://bit.ly/33iJjuq
via IFTTT

വയറിങ്ങോ,സ്വിച്ച് ബോർഡോ മാറ്റണോ?ഇതാണ് പറ്റിയ സമയം; ‌ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്ക് വൻ ഓഫറുമായി ആമസോൺ

ഒരു വീടിന്റെയോ കെട്ടിടത്തിന്റേയോ നിർമാണത്തിലാണോ നിങ്ങൾ. എങ്കിൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് ഇലക്ട്രിക്കൽ വയറിങ്. വയറിങ് സുരക്ഷിതമല്ലെങ്കിൽ അത് വലിയ അപകടത്തിന് വഴിവെച്ചേക്കും. വയറുകളുടെ ഗുണമേന്മയും സുപ്രധാനമാണ്. ഗുണമേന്മയിൽ വിട്ടുവീഴ്ചകളരുത്. പക്ഷേ ഗുണമേന്മക്കൊപ്പം വിലയും കൂടുന്നത് പലരേയും നിലവാരം കുറഞ്ഞ വയറുകൾ വാങ്ങാൻ നിർബന്ധിതമാക്കുന്നു. വൻ തുകയാണ് പലപ്പോഴും ഇതിനായി ചെലവാക്കേണ്ടിവരുന്നത്. ആമസോണിൽ ഇപ്പോൾ വമ്പിച്ച വിലക്കുറവാണ് വയറുകളുൾപ്പെടെയുള്ള ഇലക്ട്രിക്കൽ സാധനങ്ങൾക്ക്. ഗുണമേന്മയൊട്ടും കുറയാതെ വീടിനാവശ്യമായ മുഴുവൻ ഇലക്ട്രിക്കൽ സാധനങ്ങളും കുറഞ്ഞ തുകയ്ക്ക് വാങ്ങാം. Ravis Enterprise 2.5 Sq/MM Toran PVC Black Insulated Wire and Single Core Flexible Copper Wires and Cables for Domestic/Industrial Electric | Home Electric Wire | 90 Mtr Coil (90 mtr) 90 മീറ്റർ നീളമുളള ജെനറിക്ക് ബ്രാന്റിന്റെ പിവിസി ഇൻസുലേറ്റഡ് സിംഗിൾ വയറിന് 30% ആണ് ഓഫർ. പോളികാബ്, ഫിനോലെക്സ്, ആങ്കർ ബ്രാൻഡുകളുടെ വയറുകളും കുറഞ്ഞ വിലക്ക് ലഭ്യമാകും. എക്സ്റ്റൻഷൻ ബോർഡുകൾക്കും അഡാപ്റ്ററുകൾക്കുംസമാനമായ ഓഫറുണ്ട്. Black Olive Baoji Wireless Cordless Calling Remote Door Bell for Home and Shop (Multicolour, Small) സ്വിച്ചുകൾക്കും വൻ വിലക്കുറവാണ്. ടോപ്പ് ബ്രാൻഡഡ് സ്വിച്ചുകൾ വളരെ കുറഞ്ഞ വിലയിൽ ആമസോണിൽ നിന്ന് ലഭിക്കുന്നു. എസ്.പി.എസ്.ടി , എസ്.പി.ഡി.ടി , ഡി.പി.ഡി.ടി സ്വിച്ചുകൾക്കും വിലക്കിഴിവുണ്ട്. സിംഗിൾ വേ, ഡബിൾ വേ സ്വിച്ചുകൾക്കും മികച്ച ഓഫറാണ്. സ്വിച്ചുകൾക്ക് 40% വരെയും വയറുകൾക്ക് 30% വരെയുമാണ് ഓഫർ. SiSAH ABS Small Adjustable PIR Motion Sensor Day Night Indoor Light Switch (White, Pack of 1) മറ്റ് ഉപകരണങ്ങൾ വാങ്ങാനും പറ്റിയ സമയമാണിത്. ഇ.എം.എഫ് മീറ്റർ, ഇലക്ട്രിക്കൽ ലൈൻ ടെസ്റ്റർ , ഡിജിറ്റൽ മൾട്ടിമീറ്റർ , ബ്രത്ത് അനലൈസർ എന്നിങ്ങനെ ഇലക്ട്രിക്കൽ ഉപകരണങ്ങൾക്കൊക്കെ ആമസോണിൽ വമ്പിച്ച വിലക്കുറവുണ്ട്. വയർലെസ്സ് സ്മാർട്ട് ഡോർ ബെല്ലുകളും 360 ഡിഗ്രി സ്മാർട്ട് ക്യാമറകളും വിപണികളിലെ പുത്തൻ താരോദയങ്ങളാണ്. New: Switch Bot Curtain Smart Electric Motor, Wireless App or Automate Timer Control, Add Hub Mini/Plus Compatible with Alexa, Google Home, HomePod, IFTTT (U-Rail-2)

from money rss https://bit.ly/3K6hCWp
via IFTTT

സൂചികകളില്‍ നേരിയനേട്ടം: മെറ്റല്‍ ഓഹരികളില്‍ കുതിപ്പ്, ബാങ്ക് ഓഹരികളില്‍ നഷ്ടം |Market Closing

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. മെറ്റൽ, ഫാർമ ഓഹരികളിലെ നേട്ടമാണ് സൂചികകളെ നഷ്ടത്തിൽ വീഴാതെ കാത്തത്. സെൻസെക്സ് 85.26 പോയന്റ് ഉയർന്ന് 61,235.30ലും നിഫ്റ്റി 45.50 പോയന്റ് നേട്ടത്തിൽ 18,257.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിൽനിന്നുള്ള തണുത്ത പ്രതികരണവും ഫ്യൂച്ചർ കരാറുകളുടെ ആഴ്ചയിലെ കാലാവധി തീരുന്നതും വിപണിയിൽ പ്രതിഫലിച്ചു. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, സൺ ഫാർമ, കോൾ ഇന്ത്യ, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. സെക്ടറൽ സൂചികകളിൽ മെറ്റൽ, ഫാർമ, പവർ, ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്സ് സൂചികകൾ 1-3ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, റിയാൽറ്റി സൂചികകളാകട്ടെ 0.5ശതമാനംവീതം നഷ്ടംനേരിട്ടു.

from money rss https://bit.ly/3KbkFwf
via IFTTT

നികുതിദായകര്‍ക്ക് ഇതിനകം റീഫണ്ടായി നല്‍കിയത് 1.54 ലക്ഷംകോടി

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ ജനവരി 10വരെ നികുതി റീഫണ്ട് ഇനത്തിൽ 1.54 ലക്ഷം കോടി രൂപ നൽകി. ട്വിറ്ററിലൂടെയാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്(സിബിഡിടി)ഇക്കാര്യം അറിയിച്ചത്. 1.59 കോലിയിലധികം നികുതിദായകർക്കാണ് ഇതിനകം റീഫണ്ട് നൽകിയത്. 53,689 കോടി രൂപ ആദായനികുതി റീഫണ്ടായും 1,00,612 കോടി രൂപ കോർപറേറ്റ് നികുതി റീഫണ്ടായുമാണ് നൽകിയത്. 2021-22 അസസ്മെന്റ് വർഷത്തെ 23,406.28 കോടി രൂപയുടെ റീഫണ്ടും ഇതിൽ ഉൾപ്പെടുന്നതായി ആദായനികുതി വകുപ്പ് മറ്റൊരു ട്വീറ്റിലൂടെ അറിയിച്ചു. Content Highlights : CBDT issues Rs 1.54 lakh crore refunds to taxpayers

from money rss https://bit.ly/33rEU8a
via IFTTT

ഹരിത പദ്ധതികള്‍ക്കായി അദാനി-പോസ്‌കോ കൂട്ടുകെട്ട്: 37,000 കോടി നിക്ഷേപിക്കും

ദക്ഷിണകൊറിയൻ കമ്പനിയായ പോസ്കോയുമായി സഹകരിച്ച് അദാനി ഗ്രൂപ്പ് ഗുജറാത്തിലെ മുദ്രയിൽ ഹരിത സംരംഭങ്ങൾക്ക് തുടക്കമിടുന്നു. ആദ്യഘട്ടത്തിൽ 37,000 കോടി രൂപ(500 ബില്യൺ ഡോളർ)യാണ് നിക്ഷേപം നടത്തുക. പരിസ്ഥിതി സൗഹൃദ ഉരുക്ക് വ്യവസായശാലയാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. പുനരുപയോഗ ഊർജം, ഹൈഡ്രജൻ, ചരക്കുനീക്കം തുടങ്ങിയ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാനും ഇരുകമ്പനികളും ധാരണയിലെത്തിയിട്ടുണ്ട്. ഗുജറാത്തിലെതന്നെ അഹമ്മദാബാദിൽ പുനരുപയോഗ ഊർജമേഖലയിൽ 75,000 കോടി രൂപയുടെ വൻകിട പദ്ധതിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മുന്നോട്ടുപോകുന്നതിനിടെയാണ് ഗൗതം അദാനിയും രംഗത്തെത്തിയിട്ടുള്ളത്. ഒരുചുവടുകൂടി മുന്നോട്ടുവെച്ച് ഉരുക്കുവ്യവസായമേഖലയിലേയ്ക്കുകൂടി അദാനി കടന്നിരിക്കുന്നു. പോസ്കോയുടെ അത്യാധുനിക സാങ്കേതികവിദ്യയും ഗവേഷണ വികസനശേഷിയും മുദ്രയിലെ പ്ലാന്റിൽ ഉപയോഗിക്കാനാകുമെന്നതാണ് അദാനിക്ക് നേട്ടം. ഹരിത പദ്ധതികളുടെ ഭാഗമായി പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ എന്നീമേഖലകളും ഇരുകമ്പനികളും ലക്ഷ്യമിടുന്നു. ദക്ഷിണി കൊറിയയിലെ പോഹാങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പോസ്കോ ലോകത്തെതന്നെ മുൻനിര സ്റ്റീൽ നിർമാതാക്കളിലൊന്നാണ്. മഹാരാഷ്ട്രയിൽ അത്യാധുനിക സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഗാൽവനൈസ്ഡ് ഉരുക്കുനിർമാണശാല പോസ്കോയ്ക്കുണ്ട്. വാഹനനിർമാണത്തിനുള്ള സ്റ്റീൽ ഉത്പാദനത്തിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. പുണെ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നാല് സംസ്കരണകേന്ദ്രങ്ങളും കമ്പനിക്കുണ്ട്. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ ഉൾപ്പടെയുള്ളവയുടെ നടത്തിപ്പിലും പുനരുപയോഗ ഊർജം, വൈദ്യുതി ഉത്പാദനം, വിതരണം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലുമാണ് അദാനി ഗ്രൂപ്പിന്റെ പ്രവർത്തനം. ലോകത്തിലെ ഏറ്റവുംവലിയ പുനരുപയോഗ ഊർജകമ്പനിയാകാനും ഭാവിയിൽ ഗ്രീൻ ഹ്രൈഡ്രജൻ ഉത്പാദിപ്പിക്കാനുമുള്ള പദ്ധതി ഈയിടെ അദാനി പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/3fqQdQx
via IFTTT

ബാത്ത് റൂം സ്മാര്‍ട്ടാക്കാം, സിംപിളായി; ഈ ഓഫറുകൾ മിസ്സാക്കല്ലേ..

ഹോംഡെക്കറിന് വേണ്ടി വലിയ നിക്ഷേപങ്ങൾ നടത്തുന്നവരാണ് നാം. എന്നാൽ പലപ്പോഴും ബാത്ത്റൂം ഡെക്കറേഷനിൽ പലരും ഇക്കാര്യങ്ങൾ വേണ്ടത്ര പരിഗണിക്കാറില്ല. സ്ട്രെസ്സ്, ടെൻഷൻഎന്നിവയെല്ലാം ഈ ആധുനിക കാലത്ത് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിക്കഴിഞ്ഞു. ഈ തലവേദന ഒന്നു മാറിക്കിട്ടാൻ ഒന്നു കുളിക്കണംഎന്ന് പലരും പറയുന്നത് കുളിച്ചാൽ എല്ലാ അസ്വസ്ഥതതകളും മുഴുവനായി മാറും എന്നതുക്കൊണ്ടല്ല മറിച്ച് അത് അവർക്കു നൽകുന്ന ആശ്വാസം കൊണ്ടാണ്. ഒരു മൂളിപ്പാട്ടും പാടിയുള്ള നീണ്ട കുളിയെന്ന് പറയുന്നത് സിമ്പിളായിട്ടാണെങ്കിലും അതിന് നമ്മുടെ ദിനങ്ങളിൽ വലിയ പ്രാധാന്യമുണ്ട്. ALTON ASP7221 ABS 5-INCH, 6-Function Overhead Shower Without Arm, Chrome Finish, ABS plastic,5 inch പലയിടങ്ങളിലും വീട് നവീകരിച്ചതാണെങ്കിലും അത്ര മേൻമ ബാത്റൂമിനുണ്ടാവാറില്ല. ആ പരാതി ഇനി നിങ്ങൾക്ക് കേൾക്കേണ്ടി വരില്ല. ആമസോണിനൊപ്പം നിങ്ങളുടെ ബാത്റൂമിനെ അടിമുടി മാറ്റാം.ആമസോണിൽ ഹോം ഇംപ്രൂവ്മെന്റ് വിഭാഗത്തിൽ മികച്ച ഓഫറുകൾ ഇപ്പോൾ ലഭ്യമാണ്. ബാത്ത്റൂമിന് മോഡേൺ ലുക്ക് കിട്ടാൻ ഇതാ ചില ടിപ്സ്. ഒന്നു പരീക്ഷിച്ചുനോക്കൂ ബാത്ത്റൂം വോൾ കളർ അല്പം ഡീപ് ഷെയ്ഡ് ആക്കി നോക്കാം. അല്ലെങ്കിൽ ബ്ലാക്ക് കളർ നൽകാം. അതിഗംഭീരമായ ഒരു ലുക്ക് കിട്ടും. ബാത്ത്റൂമിൽ ഒരു ഫ്രീസ്റ്റാൻഡിങ് ബാത്ത്ടബ് സെറ്റ് ചെയ്യാം. ചെറിയ സ്പേസ് മാത്രമുള്ള ബാത്ത്റൂമിൽ സ്പേസ് സേവിങ്ങിന് ഇത് സഹായിക്കും. ഒപ്പം നല്ല മോഡേൺ ലുക്കും ലഭിക്കും. ഫ്ളോറിന്റെ കാര്യത്തിലാണെങ്കിൽ പെബ്ബിൾസ് പരീക്ഷിക്കാം. പെബ്ബിൾസ് വിരിച്ച ഫ്ളോർ വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയും അറ്റകുറ്റപ്പണികളും വളരെ കുറയും. ബാത്ത്റൂമിന് ഒരു മോഡേൺ ടച്ച് കിട്ടാൻ അതാണ് നല്ലത്. പഴമ വിളിച്ചോതുന്ന ട്രെഡീഷണൽ ബേസിൻ ഒരെണ്ണം ബാത്ത്റൂമിൽ സെറ്റ് ചെയ്യാം. ഇത് മോഡേൺ ലുക്ക് നൽകും. ഇതുവഴി ബാത്ത്റൂമിന് അതിഗംഭീരമായ ലുക്ക് ലഭിക്കും. വലുപ്പം കൂടിയ ഷവറുകളാണ് ഇപ്പോഴത്തെ മോഡേൺ ബാത്ത്റൂമുകളുടെ ന്യൂ ട്രെൻഡ്. അതുകൊണ്ട് അക്കാര്യവും ഒന്ന് മനസ്സിൽ വെക്കാം. ചെറിയ സ്പേസ് ആണെങ്കിൽ അവിടെ സ്റ്റോറേജ് റാക്കുകൾ ചെയ്തുവെക്കാം. ഇവ ഇന്റീരിയറിന് കൃത്യമായി യോജിക്കുന്നതാവണം. അപ്പോൾ നല്ലൊരു മോഡേൺ ലുക്ക് ലഭിക്കും. ബാത്ത്റൂം വോളിൽ വലിയ കണ്ണാടികൾ സ്ഥാപിക്കാം.ഇത് മോഡേൺ ലുക്ക് കിട്ടാൻ മാത്രമല്ല ബാത്ത്റൂമിൽ കുറേക്കൂടി സ്ഥലം ഉള്ളപോലെ തോന്നാനും ഇത് സഹായിക്കും. ആക്യുയിൻ ഓവർ ഹെഡ് ഷവറിന് ആമസോണിൽ ഇപ്പോൾ 93 ശതമാനം ഡിസ്ക്കൗണ്ടുണ്ട്. 5999 രൂപയുടെ ഈ ഷവർ വെറും 599 രൂപയ്ക്ക് ലഭിക്കും.മാത്രമല്ല മറ്റ് ഹാൻഡ് ഷവറുകൾ, റെയിൻ ഷവറുകൾക്ക് 84 ശതമാനം വരെ ഡിസ്ക്കൗണ്ട് ലഭിക്കും. Mily Stainless Steel, Brass 12 Inches, 24 Inches Rain Shower Head With Shower Arm, Silver, Chrome, Mirror Polished Finish പ്ലാന്റെക്സ് സ്റ്റീൽ ഹോൾഡിങ്ങ് ടവൽ റാക്കുകൾ, സ്റ്റീൽ ഹോൾഡിങ്ങ് ലാഡർ, മൾട്ടി പർപ്പസ്സ് ഷെൽഫ് എന്നിവ 65 ശതമാനം വരെ ഡിസ്ക്കൗണ്ടിൽ ലഭ്യമാണ്. കോഹ്ലർ ടച്ച്ലെസ്സ് ഫോസറ്റ്, വാഷ്ബേസിൻ, ക്ലീനിങ്ങ് സെറ്റ്, ഹൈജീൻ സ്പ്രേ, ബാത്ത്റൂം ആസ്സസറീസ് എന്നിവ30 ശതമാനത്തിനു മുകളിൽ ഡിസ്ക്കൗണ്ടിൽ ലഭിക്കും. Kohler Rain Duet Filter Shower Head - 5-Spray Multifunction Overhead Shower with WATER PURIFIER CARTRIDGE - works best with Hard Water Softener - Wall-mount, Polished Finish, Chrome - 109 mm ഹോംക്യൂബ് കിച്ചൺ ആന്റ്റ് ബാത്ത്റൂം ആസ്സസറീസ് വിഭാഗത്തിൽ പ്ലാസ്റ്റിക്ക് വോൾ ഹോൾഡർ, സ്ക്രീൻ ക്ലീനർ, ഡ്രിൽ ബ്രഷ് സെറ്റ് 30 മുതൽ 70 ശതമാനത്തിൽ ലഭ്യമാണ്. മാത്രമല്ല വാഷിങ്ങ് മെഷിൻ അഡാപ്റ്ററുകൾ 78 ശതമാനത്തിനും, ക്ലീനീങ്ങ് ക്ലോത്തുകൾ 58 ശതമാനത്തിനും ഉള്ള ഓഫറിലും ലഭ്യമാണ്. Showers Keep You Cool

from money rss https://bit.ly/3zTUyVW
via IFTTT

Wednesday, 12 January 2022

അടുക്കള ഒരുക്കാം മനോഹരമായി; കിച്ചൺ അപ്ലൈയൻസസ് വാങ്ങാൻ ഇത് നല്ല സമയം

മികച്ച അടുക്കള ഉപകരണങ്ങൾ എല്ലാവരുടേയും സ്വപ്നമാണ്. പലപ്പോഴും വിലയാണ് ഈ സ്വപ്നത്തിന് തടസ്സമാകുന്നത്. എന്നാൽമോഡേൺ കിച്ചൺ അപ്ലൈയൻസസ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇപ്പോൾ അവസരമുണ്ട്. ആമസോണിൽകിച്ചൺ അപ്ലൈയൻസസിന് വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 5000 രൂപയുടെ ലെവററ്റ് മൾട്ടി പർപ്പസ് സ്പൈസ് റാക്ക് വെറും 499 രൂപയ്ക്ക് ലഭിക്കും. ലെവററ്റ് എയർറ്റൈറ്റ് കണ്ടയ്നർ ജാർ സെറ്റ്(6 പീസസ്) 94 ശതമാനം ഡിസ്ക്കൗണ്ടിലാണ് വിൽക്കുന്നത്.5999 വിലമതിക്കുന്ന ഈ കണ്ടയ്നർ ജാർ സെറ്റിന് വില വെറും 375 രൂപ മാത്രം. LEVERET Multipurpose Plastic Big Revolving Spice Rack 16 in 1 / Masala Rack Set/Condiment Set/Spice Container സ്കാഫ എയ്റ്റ് റ്റയേഴ്സ് അയൺ പോട്ട്സ് ആന്റ പാൻ ഹോൾഡർ റാക്ക്77 ശതമാനം ഡിസ്ക്കൗണ്ടിൽ 699 രൂപയ്ക്ക് ലഭിക്കുന്നു. 2599 രൂപയുടെ സായിമണി ഫോർ ലെയർ സ്പേസ് സേവിങ്ങ് പ്ലാസ്റ്റിക്ക് റാക്ക് വിത്ത് വീൽസ് 73 ശതമാനം ഡിസ്ക്കൗണ്ടിൽ 699 രൂപയ്ക്കും ലഭിക്കും. Amazon Brand - Solimo Revolving Plastic Spice Rack set (16 pieces,Silver) കൂടാതെ 44 ശതമാനം ഡിസ്ക്കൗണ്ടിൽ ഗ്ലാസ്സ് സെറ്റ്, 70 മുതൽ 84 ശതമാനം ഡിസ്ക്കൗണ്ടിൽ കിച്ചൺ അപ്റോൺസുകളും ബേക്ക് വെയറുകളും ലഭിക്കുന്നു. Amazon Brand - Solimo Plastic Cutting/Chopping Board വെജിറ്റബിൾ ചോപ്പർ, പ്ലേറ്റ്, വാട്ടർ ബോട്ടിൽ, കട്ടിങ്ങ് പ്ലേറ്റ്, പാൻ എന്നിവയ്ക്കെല്ലാംവൻ ഓഫറുണ്ട്.നിങ്ങളുടെ അടുക്കളനവീകരിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തു.

from money rss https://bit.ly/3fm39ao
via IFTTT

സെന്‍സെക്‌സില്‍ 138 പോയന്റ് നേട്ടം: നിഫ്റ്റി 18,200ന് മുകളില്‍|Market Opening

മുംബൈ: വിപണിയിൽ അഞ്ചാം ദിവസവും നേട്ടം. നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നിട് നേട്ടത്തിലെത്തുകയായിരുന്നു. സെൻസെക്സ് 138 പോയന്റ് ഉയർന്ന് 61,288ലും നിഫ്റ്റി 38 പോയന്റ് നേട്ടത്തിൽ 18,250ലുമാണ് വ്യാപാരം നടക്കുന്നത്. നടപ്പ് സാമ്പത്തികവർഷത്തെ മൂന്നാംപാദഫലങ്ങൾ ടിസിഎസ് ഉൾപ്പടെയുള്ള കമ്പനികൾ പുറത്തുവിട്ടത് വപണിയിൽ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. അതേസമയം, ഉപഭോക്തൃ വില സൂചിക തുടർച്ചയായ മാസങ്ങളിൽ ഉയർന്നത് വിപണിയെ ബാധിച്ചേക്കാം. പവർഗ്രിഡ്, ടാറ്റ സ്റ്റീൽ, സൺ ഫാർമ, എൻടിപിസി, മാരുതി സുസുകി, എൽആൻഡ്ടി, റിലയൻസ് ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ, യുപിഎൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി മെറ്റൽ, ഐടി, ഫാർമ സൂചികകളിൽ 0.4ശതമാനം മുതൽ ഒരുശതമാനംവരെ ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ബാങ്ക്, ഓട്ടോ, ധനകാര്യസേവനം, റിയാൽറ്റി സൂചികകൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3fjIeoI
via IFTTT

ജി.പി.എസ്. മുതല്‍ ഹൃദയമിടിപ്പ് വരെ; പുത്തന്‍ വാച്ചുകള്‍ കെട്ടി നടക്കാം, വൻ വിലക്കുറവിൽ

കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണ് വാച്ചുകൾ. എല്ലാ വാച്ചുകളും ഒരേ സമയമാണ് കാണിക്കുന്നതെങ്കിലും വാച്ചുകൾ ഒന്നല്ല, പല വിധമാണ്. ഇന്ന് വാച്ചുകൾ സമയം നോക്കാനുള്ള വെറുമൊരുപകരണം മാത്രമല്ല. നമ്മുടെയൊക്കെ സൗന്ദര്യസങ്കൽപ്പങ്ങളുടെ വാഹകർ കൂടിയാണ്. വിവിധങ്ങളായ രൂപത്തിലും നിറത്തിലുമൊക്കെയുള്ള വാച്ചുകൾ വിപണിയിലുണ്ട്. പലതും സാങ്കേതികാത്ഭുതങ്ങൾ കാണിക്കുന്നവ. വിപണികളിലെ വാച്ചുകളുടെ വൈവിധ്യം കണ്ട് ഏത് തിരഞ്ഞെടുക്കുമെന്ന ആശങ്കയിൽ നാം വീർപ്പുമുട്ടുമെന്നുറപ്പാണ്. സ്ത്രീകളും കുട്ടികളും പുരുഷൻമാരും ഇന്ന് പുത്തൻ ട്രെൻഡുകളുടെ പിറകെയാണ്. കൈകളിൽ നാം അണിയുന്ന വാച്ചുകൾ നമ്മുടെ വ്യക്തിത്വത്തിന്റെ കൂടി അടയാളമായി മാറിയിരിക്കുന്നു. Buy NOW:വാങ്ങാം ആകർഷകമായ വാച്ചുകൾ 70% വരെ വിലക്കിഴിവിൽ വാച്ചുകൾ പലവിധം ഏത് വാച്ച് കെട്ടണമെന്നത് വലിയ ചോദ്യമാണ്. കാരണം വിപണികൾ കീഴടക്കുന്ന വാച്ചുകൾ പല തരത്തിലുളളതാണ്. അനലോഗ്, ഡിജിറ്റൽ, സ്മാർട്ട് എന്നിങ്ങനെ പലതരമുണ്ട്. വിവിധ ഫീച്ചറുകൾക്കനുസരിച്ച് അവയുടെ ഘടനയും വിലയും മാറിക്കൊണ്ടിരിക്കുന്നു. ജി.പി.എസ് മുതൽ നമ്മുടെ ഹൃദയമിടിപ്പ് വരെ അളക്കാനുളള സാങ്കേതികവിദ്യ ഇന്നത്തെ വാച്ചുകളിലുണ്ട്. ആദ്യകാലത്ത് അനലോഗ് വാച്ചുകളാണ് കൈകളിലെ സ്ഥിരസാന്നിദ്ധ്യം. സ്ട്രാപ്പുകളുടേയും ഡയലുകളുടേയും ഘടന ഓരോ ഫാഷനാണ്. ഡയലുകളുടെ വലിപ്പവും നിറവും വാച്ചുകളുടെ ആകർഷണമാണ്. ഒറ്റനോട്ടത്തിൽ ചിലത് നമ്മളെ മാടിവിളിക്കും. ലെതർ വാച്ചുകളായിരുന്നുആദ്യ താരമെങ്കിൽ പിന്നീട് സ്റ്റീൽ, റബ്ബർ സ്ട്രാപ്പുകൾ സജീവമായി. യുവാക്കളുടെ കമ്പം ഡിജിറ്റൽ വാച്ചുകളോടാണ്. സ്ത്രീകൾക്ക് പ്രിയം വൈറ്റും പിങ്കും ഡയലുകളുളള വാച്ചുകളോടാണ്. സ്പോർട്സ് വാച്ചുകളാണ് പെൺകുട്ടികളിലെ ട്രെൻഡ്. വസ്ത്രത്തിനനുയോജൃമായ വാച്ചുകളണിയുന്നവരും ഏറെയാണ്. സ്മാർട്ട് വാച്ചുകളുടെ വരവ് വിപണികളിലിപ്പോഴും തരംഗമാണ്. സമയമെത്രയായാലും വാച്ച് സ്മാർട്ടായാൽ മതിയെന്നാണ് ഇപ്പോഴത്തെ ചൊല്ല്. മുൻനിര ഇ-കൊമേഴ്സ് സേവനങ്ങളിൽ നിന്ന് സ്മാർട് വാച്ചുകൾ ഉൾപ്പടെയുള്ള നിരവധി വാച്ചുകൾ ഇപ്പോൾ വാങ്ങാനാവും. അത്യാകർഷകമായ ഓഫറുകൾ നൽകുന്ന വിൽപനമേളകൾ അത്യാധുനിക വാച്ചുകൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് പറ്റിയ അവസരമാണ്. Content Highlights:watches are getting smarter amazon sale offers

from money rss https://bit.ly/3zOJ1aB
via IFTTT

സെന്‍സെക്‌സില്‍ 533 പോയന്റ് നേട്ടം: നിഫ്റ്റി 18,200 കടന്നു|Market Closing

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 18,200ന് മുകളിലെത്തി. ഓട്ടോ, റിയാൽറ്റി, മെറ്റൽ, പവർ ഓഹരികളാണ് സൂചികകളെ ചലിപ്പിച്ചത്. 533.15 പോയന്റാണ് സെൻസെക്സിലെ നേട്ടം. 61,150.04ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 156.50 പോയന്റ് ഉയർന്ന് 18,212.30ലുമെത്തി. ഒമിക്രോൺ ഭീഷണിയെതുടർന്ന് ഡിസംബറിൽ വിപണിയിൽ തിരുത്തലുണ്ടായെങ്കിലും പ്രതിരോധകുത്തിവെപ്പ് വ്യാപകമായതിനാൽ ഒന്നും രണ്ടും തരംഗങ്ങളിലുണ്ടായതുപോലെ മൂന്നാംതരംഗത്തിൽ ആവർത്തിക്കില്ലെന്ന പ്രതീക്ഷ നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി. മൂന്നുമാസത്തോളം തുടർച്ചയായി വില്പനക്കാരായിരുന്ന വിദേശ നിക്ഷേപകരുടെ പുനഃപ്രവേശനവും ഇന്നുമുതൽ പുറത്തുവരുന്ന ഡിസംബർ പാദത്തിലെ കമ്പനികളുടെ പ്രവർത്തനഫലങ്ങളിലെ പ്രതീക്ഷയുമൊക്കെയാണ് വിപണിയിലെ തുടർച്ചയായ നേട്ടത്തിനുപിന്നിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും ബുധനാഴ്ച നേട്ടമുണ്ടാക്കിയത്. ടൈറ്റാൻ, ടിസിഎസ്, ബ്രിട്ടാനിയ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. സെക്ടർ സൂചികകളിൽ മെറ്റൽ, പവർ, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ്, റിയാൽറ്റി സൂചികകൾ 1-2ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സ്മോൾ ക്യാപ് സൂചികകളിലെ നേട്ടം 0.7-1ശതമാനമാണ്. ഐടി, ഫാർമ സൂചികകൾ നേട്ടമില്ലാതെയാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/3njpzxy
via IFTTT

ആഘോഷവേളകളില്‍ തീര്‍ക്കൂ നൂലിഴകളുടെ വസന്തം; ആമസോണിൽ വൻ ഓഫർ

ആഘോഷങ്ങളുടെ നിറപ്പകിട്ടിൽ പുത്തൻ വസ്ത്രങ്ങൾക്കുളള സ്ഥാനം എത്രത്തോളമാണെന്ന് കാലാകാലങ്ങളായി നമ്മൾ മനസ്സിലാക്കി വന്നതാണ്. ഒത്തുചേരലുകൾ, ആഘോഷവേളകൾ ഉണ്ടെന്നറിയുമ്പോൾ തന്നെ നമ്മുടെ മനസ്സിലുദിക്കുന്ന ആദ്യ ചോദ്യം ഏത് ഡ്രസ്സാണ് ധരിക്കേണ്ടതെന്നാണ്. ഏതൊരു ഉത്സവങ്ങൾക്കും ഒത്തുചേരലും മധുരപലഹാരങ്ങളും പോലെ തന്നെ വർണ്ണാഭമായ നൂലിഴകളും അവിഭാജ്യഘടകമാണ്. മറ്റുളളവരുടെ ശ്രദ്ധയാകർഷിക്കാൻ ട്രെൻഡിങ്ങിൽ ആദ്യം തന്നെയുള്ള വസ്ത്രങ്ങൾ കരസ്ഥമാക്കാൻ കിണഞ്ഞുതന്നെ പരിശ്രമിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നും തന്മയത്വം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നവരും ഒരേ തരത്തിലുളള വസ്ത്രങ്ങൾ ആഘോഷവേളകളിൽതിരഞ്ഞെടുക്കുന്നവരും ഒരുപോലയാണ് നമ്മുടെ നാട്ടിൽ. ഈ ഡ്രസ്സിടുമ്പോൾ എനിക്ക് വല്ലാത്ത കോൺഫിഡൻസാണെന്ന് നമ്മൾ തന്നെ പലപ്പോഴും പറയാറുണ്ട്. വസ്ത്രം വ്യക്തിത്വത്തിന്റെബിംബം എന്ന് തീർത്തു പറയാൻ സാധിക്കില്ലെങ്കിലും അത് ആത്മവിശ്വാസത്തിന്റെ ഒരു ഘടകമാണെന്ന് തീർച്ചയായും പറയാൻ കഴിയും. Womanista Womens Crepe Saree (WM1726_Beige) വിവാഹങ്ങൾക്ക് വധുവരൻമാർ അണിയുന്ന വസ്ത്രങ്ങൾക്കൊപ്പം തന്നെ വിവാഹത്തിന് പങ്കെടുക്കുന്നവരുടെ വസ്ത്രധാരണ ശൈലിയും ഒരുപോലെ ശ്രദ്ധിക്കപ്പെടുന്നു. പുതിയതും ട്രെൻഡിങ്ങിൽ ഒന്നാമതുമായ വേറിട്ട വസ്ത്രങ്ങൾ പലരെയും നിങ്ങളുടെ ഫാഷന്റെ ആരാധകരും അതിനെ പിന്തുടരുന്നവരുമാക്കി മാറ്റുന്നു. ശരീരം മറയ്ക്കാനായി തുണിചുറ്റുക എന്ന ഒറ്റ ഉദ്ദേശത്തിൽ നിന്ന് മറ്റുള്ളവർക്ക് പ്രചോദനമാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തിലേക്ക് നാം ചുവടുവെച്ചു കഴിഞ്ഞു. വിലയിലും മേൻമയിലും ഒരുപോലെ നിൽക്കുന്നതും കുടുംബാംഗങ്ങൾക്കെല്ലാം ഒരേതരത്തിൽ ലഭിക്കുന്ന വസ്ത്രങ്ങളാണ് നാം പൊതുവേ അന്വേഷിക്കുന്നത്. ഇതാ ആഘോഷങ്ങൾക്ക് ആവേശമായി വിലയിലും മേൻമയിലും മികച്ച എത്നിക്ക് വെയറുകൾ ആമസോണിൽ. അതും വൻ വിലക്കുറവിൽ. സ്ത്രീകൾക്കും, പുരുഷൻമാർക്കും, കുട്ടികൾക്കുമുള്ള എല്ലാ ബ്രാൻഡഡ് എത്നിക്ക് വെയറുകൾക്ക് 65 ശതമാനം വരെ ഓഫറുണ്ട്. ലെഹങ്ക, ഷർവാണി, കുർത്ത, സൽവാർ എന്നിവ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ലഭ്യമാണ്. വേറിട്ട ശൈലിയിൽ ഒരുപോലെ തിളങ്ങാൻ ഈ ആഘോഷകാലത്ത് നിങ്ങൾക്ക് സാധിക്കട്ടെ. Buy Now: Fashion Brands Products

from money rss https://bit.ly/3FpIPzr
via IFTTT

രാജ്യംകണ്ട ഏറ്റവുംവലിയ ഐപിഒയ്ക്കായി എല്‍ഐസി: മൂല്യം 15 ലക്ഷംകോടിയായി നിശ്ചയിച്ചേക്കും

മുംബൈ: രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ പ്രാരംഭ ഓഹരി വില്പനയ്ക്കായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. 15 ലക്ഷംകോടി മൂല്യത്തോടെയാകും പൊതുമേഖല സ്ഥാപനമായ എൽഐസി ഐപിഒ വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. നടപടിക്രമങ്ങൾക്കായി ജനുവരി അവസാനത്തോടെ സെബിയെ സമീപിക്കുമെന്നാണ് സൂചന. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ് എന്നീ മുൻനിര കമ്പനികളോടൊപ്പമാകും അതോടെ എൽഐസിയുടെ സ്ഥാനം. 17 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ നിലവിലെ വിപണിമൂല്യം. ടിസിഎസിന്റേതാകട്ടെ 14.2 ലക്ഷം കോടിയുമാണ്. ഭാവിയിലെ ലാഭം ഉൾപ്പടെ കണക്കാക്കി ആസ്തികളും വിലയിരുത്തി നാലുലക്ഷംകോടിയിലേറെ രൂപയാണ് നിലവിൽ മൂല്യം നിശ്ചയിച്ചിട്ടുളളത്. അതിന്റെ മൂന്നു മുതൽ അഞ്ച് ഇരട്ടിവരെയാകാം വിപണിമൂല്യം. നിക്ഷേപക താൽപര്യം, ലാഭക്ഷമത, ഇൻഡസ്ട്രിയിലെ സാധ്യതകൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് അന്തിമ മൂല്യനിർണയംനടത്തുക. കോവിഡനെതുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുക, ധനകമ്മി കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. കമ്പനിയിലെ അഞ്ചുമുതൽ 10ശതമാനംവരെ ഓഹരികൾ വിൽക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. നിലവിൽ ലക്ഷ്യമിടുന്ന മൂല്യത്തിലാണെങ്കിൽ അഞ്ചുശതമാനം ഓഹരി വിറ്റാൽ 75,000 കോടി രൂപ സമാഹരിക്കാനാകും. മാർച്ച് അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

from money rss https://bit.ly/3345yUZ
via IFTTT

Tuesday, 11 January 2022

പാഠം 158: ഓഹരിയില്‍നിന്നുള്ള ഉയര്‍ന്ന ആദായം, ബാങ്ക് നിക്ഷേപത്തിന്റെ സുരക്ഷ: ഇത് സാധ്യമാണോ?

കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണത്തിൽനിന്ന് ഒരുരൂപപോലും നഷ്ടമാകരുതെന്ന ചിന്തയുള്ളവർ കൂടുതൽ ആദായംനേടാനുള്ള വഴികൾ തേടുന്നു. എങ്കിലും ഇവർ സുരക്ഷ പരിഗണിച്ച് ബാങ്കിൽതന്നെ നിക്ഷേപിക്കുന്നു. റിസ്കെടുക്കാൻ കഴിവില്ലെങ്കിലും മികച്ച നേട്ടമുണ്ടാക്കണമെന്ന ആഗ്രഹത്താൽ അമിത ആത്മവിശ്വാസംകൊണ്ട് ഓഹരി വിപണിയിൽ മറ്റൊരുവിഭാഗം പണംനഷ്ടപ്പെടുത്തുന്നു. രണ്ടറ്റങ്ങളിലുള്ള നിക്ഷപക മനസ്ഥിതിയാണിത്. ഇതിന് മധ്യത്തിൽനിന്ന് ബാങ്ക് നിക്ഷേപത്തിന്റെ സുരക്ഷയും ഓഹരിയിൽനിന്ന് മികച്ച ആദായവും നേടുന്നവരെ അപൂർവമായെ കാണാറുള്ളൂ. നിക്ഷേപ പദ്ധതികളുടെ സാധ്യതകളും നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കി നഷ്ടസാധ്യത മറികടക്കാനുള്ള ചുടവടുകൾപയറ്റി മുന്നോട്ടുപോകുന്ന ഇക്കൂട്ടർ വിലക്കയറ്റത്തെ മറികടക്കുന്ന ആദായം അനായാസം സ്വന്തമാക്കുന്നു. കൂടുതൽ ആദായംവേണം, അതേസമയം റിസ്ക് എടുക്കാൻ താൽപര്യവുമില്ല എന്ന ചിന്തിക്കുന്നവർ ഏറെയുണ്ട്. കുറഞ്ഞ വിലയിൽ വാങ്ങി പറ്റുമെങ്കിൽ അന്നുതന്നെ ഉയർന്ന വിലയിൽ വിറ്റ് അപ്പപ്പോൾ നേട്ടമുണ്ടാക്കണമെന്ന് ചിന്തിച്ച് ഓഹരിയിൽ ട്രേഡ് ചെയ്യുന്നവരും കൂടിവരുന്നു. ഒരുവിഭാഗം അമിതമായി ആശങ്കപ്പെടുമ്പോൾ മറ്റൊരുവിഭാഗം കിട്ടിയാൽകിട്ടി പോയാൽ പോയി-എന്ന മനോഭാവവുമുള്ളവരുമാണ്. കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഒരുസുപ്രഭാതത്തിൽ നഷ്ടപ്പെടുത്താനുള്ളതല്ല. ഭാവിയിലേയ്ക്ക് മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ എപ്രകാരം പണം കൈകാര്യംചെയ്യണമെന്ന് കൃത്യമായ ധാരണയുണ്ടാകണം. ആസുത്രണംവേണം കുറഞ്ഞ ആദായംനൽകുന്ന സ്ഥിരനിക്ഷേപ പദ്ധതികളെ ആശ്രയിച്ചുമാത്രം ഇനി മുന്നോട്ടുപോകാനാവില്ല. നിക്ഷേപ പലിശ കുറയുന്ന സാഹചര്യത്തിൽ മുന്നോട്ടുള്ള ജീവിതത്തിന് നിക്ഷേപം ഗുണംചെയ്യണമെങ്കിൽ വിലക്കയറ്റത്തെ അതിജീവിക്കുന്നനേട്ടം ലഭിക്കാതെ തരമില്ല. സമസ്ത മേഖലകളും വിലക്കയറ്റത്തിന്റെ പിടിയിലാകുമ്പോൾ പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ ഉയർന്നനേട്ടംനൽകുന്ന നിക്ഷേപ സാധ്യതകൾ, റിസ്കുണ്ടെന്നകാരണം പറഞ്ഞ് ഒഴിവാക്കുന്നത് ഉചിതമാകില്ല. ലഭിക്കുമായിരുന്നനേട്ടം വേണ്ടെന്നുവെയ്ക്കുന്നതിന് സമാനമാണത്. അതുകൊണ്ടുതന്നെ നിശ്ചിത അനുപാതത്തിൽ നിക്ഷേപ പദ്ധതികൾ ക്രമീകരിച്ചുകൊണ്ടാകാണം മുന്നോട്ടുപോകേണ്ടത്. ആസ്തി വകയിരുത്തൽ ഇക്വിറ്റി, ഡെറ്റ്, എഫ്ഡി, സ്വർണം തുടങ്ങിയവയിൽ നിശ്ചിത അനുപാതത്തിൽ പണംവകയിരുത്തി പോർട്ട്ഫോളിയോ ക്രമീകരിക്കാൻ തയ്യാറാകണം. പ്രായത്തോടൊപ്പം സമ്പാദ്യം, സാമ്പത്തിക ലക്ഷ്യങ്ങൾ, സഹിഷ്ണുത എന്നിവയും കണക്കിലെടുത്താകണം ഈ അനുപാതം നിശ്ചിയിക്കാൻ. വ്യക്തികളുടെ സാഹചര്യവും ഇതിനായി പരിഗണിക്കണം. അതായത് 25 വയസ്സുകാരന് യോജിച്ച അനുപാതമല്ല 55 കാരനുവേണ്ടത്. അതുപോലെ വിവാഹിതനും കുട്ടികളുമുള്ളയാൾക്ക് വേണ്ടതല്ല, അവിവാഹതിന് അനുയോജ്യമാകുക. നിക്ഷേപ വൈവിധ്യവത്കരണം പോർട്ട്ഫോളിയോ ക്രമീകരിക്കുമ്പോൾ പ്രത്യേക അനുപാതത്തിലായിരിക്കും വിവിധ പദ്ധതികളിൽ നിക്ഷേപിക്കുക. നഷ്ടസാധ്യത കുറയ്ക്കാനും മികച്ച ആദായം നേടിയെടുക്കാനുമുള്ള സാധ്യതയാണ് ഇതിലൂടെ മുന്നിൽകാണുന്നത്. ഉദാഹരണത്തിന് 30ശതമാനം ഓഹരിയിലും 30 ശതമാനം സ്ഥിരനിക്ഷേപത്തിലും 20ശതമാനം റിയൽ എസ്റ്റേറ്റിലും 10ശതമാനം ഡെറ്റ് പദ്ധതികളിലും 10ശതമാനം സ്വർണത്തിലും നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഓഹരി നിക്ഷേപം നഷ്ടത്തിലായാൽ, മറ്റുപദ്ധതികളിലുള്ള നിക്ഷേപത്തിലെ നേട്ടം നഷ്ടത്തെ മറികടക്കാൻ സഹായിക്കും. അതുമാത്രമല്ല, ഓഹരി നിക്ഷേപം നിലനിർത്തി ഭാവിയിൽ നേട്ടമുണ്ടാക്കാനും വൈവിധ്യവത്കരണത്തിലൂടെ കഴിയുന്നു. സാമ്പത്തിക ലക്ഷ്യങ്ങൾ പരിഗണിച്ചുകൊണ്ടുകൂടിയാകണം ഇത്തരത്തിൽ പോർട്ട്ഫോളിയോ ക്രമീകരിക്കേണ്ടത്. പരസ്പരബന്ധമില്ലാത്ത പദ്ധതികളിൽ നിക്ഷേപിക്കുന്നതിലൂടെ റിസ്ക് മറികടക്കാനും മികച്ച ആദായംനേടാനും കഴിയും. ഇടവേളകളിലെ വിലയിരുത്തൽ നേരത്തെ നിശ്ചയിച്ച വിവിധ ആസ്തികളിലെ നിക്ഷേപ അനുപാതത്തിൽ കാലാകാലങ്ങളിൽ മാറ്റംആവശ്യമായിവന്നേക്കാം. നിശ്ചിത ഇടവേളകളിൽ പദ്ധതികളുടെ പ്രകടനം വിലയിരുത്തിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഉദാഹരണത്തിന്, വിപണി തിരുത്തലിന്റെ പാതയിലാണെങ്കിൽ ഓഹരിയിലെ നിക്ഷേപത്തിൽ വർധനവരുത്താം. ആദായംകുറഞ്ഞ സ്ഥിരനിക്ഷേപ പദ്ധതിയിൽനിന്ന് നിശ്ചിതശതമാനംതുക ഓഹരിയിലേയ്ക്കുമാറ്റുകയാണ് വേണ്ടത്. അതേസമയം, ഓഹരി മികച്ച ഉയരത്തിലാണെങ്കിൽ അനുപാതം നിലനിർത്താനായി ഓഹരിയിൽനിന്ന് ഭാഗികമായി ലാഭമെടുത്ത് സ്ഥിരനിക്ഷേപ പദ്ധതികളിലേയ്ക്ക് തിരിച്ചുനിക്ഷേപിക്കാം. ഇത്തരത്തിലുള്ള അനുപാതക്രമീകരണത്തിലൂടെ റിസ്ക് കുറച്ച് കൂടുതൽ നേട്ടമുണ്ടാക്കാനുംകഴിയും. സഹിഷ്ണുത വിലയിരുത്താം പ്രായം, വരുമാനം, ആശ്രിതർ എന്നിവ കണക്കിലെടുത്ത് ഓരോരുത്തരുടെയും റിസ്കെടുക്കാനുള്ളശേഷി വിലയിരുത്താം. വിപണിയിൽ നിക്ഷേപിക്കുമ്പോൾ ഇക്കാര്യം പരിഗണിച്ചുവേണം മുന്നോട്ടുപോകാൻ. അല്ലാതെ കയ്യിലുള്ള പണം ഇരട്ടിപ്പിക്കാമെന്നുകരുതി സോഷ്യൽ മീഡിയയിലെ നിർദേശങ്ങൾക്കുംമറ്റും പിന്നാലെ അന്ധമായി മുന്നോട്ടുപോയാൽ അപകടത്തിലാകുംചാടുക. റിസ്കെടുക്കാനുള്ളശേഷി അറിഞ്ഞ്, അതിനനുസരിച്ച് രൂപപ്പെടുത്തിയ പോർട്ട്ഫോളിയോയിലെ അപകടസാധ്യതകൾ മനസിലാക്കി, മുന്നോട്ടുപോയാൽ വൈകാരികമായി വിപണിയിൽ ഇടപെടുന്നത് ഒഴിവാക്കാൻ കഴിയും. പ്രതികൂലസാഹചര്യങ്ങളിൽ സമ്പത്ത് സംരക്ഷിക്കുന്നതിനും അത് ഉപകരിക്കും. പണലഭ്യത ഉറപ്പാക്കുക അത്യാവശ്യംവന്നാൽ നഷ്ടത്തിലുള്ള ഓഹരി വിറ്റ് കാര്യംനടത്തേണ്ട സാഹചര്യമുണ്ടാകരുത്. ആറുമാസത്തേയ്ക്കെങ്കിലും ആവശ്യമുള്ള പണം എപ്പോഴും കൈവശമുണ്ടാകണം. ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള പണം ചാഞ്ചാട്ടംകുറഞ്ഞ സ്ഥിര നിക്ഷേപ പദ്ധതികളിൽമാത്രമെ സൂക്ഷിക്കാവൂ. ലിക്വിഡ് മണി എപ്പോഴും കൈവശമുള്ളതിനാൽ ഉയർന്ന ചാഞ്ചാട്ട സ്വാഭാവമുള്ള ഓഹരി അധിഷ്ഠിത പദ്ധതികളിൽ ദീർഘകാലത്തേയ്ക്ക് നിക്ഷേപിച്ച് ഉദ്ദേശിച്ച ഫലമുണ്ടാക്കാൻ കഴിയും. നിക്ഷേപം ഘട്ടംഘട്ടമായി വരുമാനത്തിൽനിന്ന് ഓരോമാസവും നിശ്ചിതതുകവീതം ഘട്ടംഘട്ടമായി ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപിക്കുന്നരീതി പിന്തുടരുക. വിപണിയിലെ റിസ്ക് കുറയ്ക്കാനുള്ള ഏറ്റവുംഉചിതമായ മാർഗമതാണ്. വിപണി താഴുമ്പോൾ കൂടുതലും ഉയരുമ്പോൾ കുറച്ചും യൂണിറ്റുകൾ സമാഹരിച്ച് ശരാശരി നിക്ഷേപചെലവ് കുറയ്ക്കാനാകും. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)തന്നെയാണ് മികച്ച നിക്ഷേപരീതിയെന്ന് ആവർത്തിച്ച് പറയുന്നത് അതുകൊണ്ടാണ്. വിപണിയിലെ അസ്ഥിരതയിൽനിന്ന് നേട്ടമുണ്ടാക്കാനും മൊത്തത്തിലുള്ള പോർട്ട്ഫോളിയോയിലെ നേട്ടംവർധിപ്പിക്കാനും ഈ രീതി ഗുണംചെയ്യും. മികച്ച വൈവിധ്യവത്കരണത്തിന്, ഡൈനാമിക് അസറ്റ് അലോക്കേഷൻ മുന്നോട്ടുവെയ്ക്കുന്ന ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകളിൽ നിക്ഷേപിച്ചാൽപോരെയെന്ന് ചിന്തിക്കുന്നവരുണ്ടാകാം. വ്യക്തിഗത പോർട്ട്ഫോളിയോ രൂപപ്പെടുത്തുന്നതിനും മികച്ച ആദായം അതിലൂടെ നേടാനും ഈ ഫണ്ടിലെ നിക്ഷേപത്തിലൂടെ കഴിയുകയില്ല. ഫണ്ട് മാനേജരുടെ സ്ട്രാറ്റജിക്കൊപ്പം നീങ്ങാനെ നിക്ഷേപകന് സാധിക്കൂ. അതേക്കുറിച്ച് മറ്റൊരു പാഠത്തിലൂടെ വിശദമാക്കാം. feedback to: antonycdavis@gmail.com ചുരുക്കത്തിൽ: ഓഹരിയിൽനിന്നുള്ള ആദായവും ബാങ്ക് നിക്ഷേപത്തിൽനിന്നുള്ള സുരക്ഷയും സ്വന്തമാക്കാൻ നിക്ഷേപ വൈവിധ്യവത്കരണംകൊണ്ട് ഒരുപരിധിവരെ കഴിയും. ദീർഘകാലയളവിൽ നിക്ഷേപം സംരക്ഷിക്കാനും ഉയർന്ന ആദായംനേടാനും നിശ്ചിത അനുപാതത്തിലുള്ള പോർട്ട്ഫോളിയോ ക്രമീകരണം ആവശ്യമാണ്. ചുരുങ്ങിയത് 12ശതമാനമെങ്കിലും വാർഷികാദായംനേടാൻ ഓഹരിയിലും ഡെറ്റിലും സ്വർണത്തിലുമുള്ള വൈവിധ്യവത്കരണം സഹായിക്കും.

from money rss https://bit.ly/3tzLFQv
via IFTTT

മിറെ അസറ്റ് നിഫ്റ്റി മാനുഫാക്ചറിങ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു

മുംബൈ: മിറെ അസറ്റ് നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു. ജനുവരി 20ന് ആരംഭിക്കുന്ന ന്യൂഫണ്ട് ഓഫർ 24ന് അവസാനിക്കും. വൈദ്യുതി വാഹനങ്ങൾ, ഇലക്ട്രോണിക്സ്, ബാറ്ററി സാങ്കേതിക വിദ്യ, പ്രതിരോധം എന്നീ മേഖലകളിൽ നിക്ഷേപിച്ച് മികച്ചനേട്ടമുണ്ടാക്കാനുള്ള അവസരമാണ് ഫണ്ട് ഓഫ് ഫണ്ടിലൂടെ ലഭിക്കുക. 5000 രൂപയാണ് കുറഞ്ഞ നിക്ഷേപം. നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് സൂചിക അടിസ്ഥാനമാക്കിയാകും ഫണ്ടിന്റെ പ്രവർത്തനം.

from money rss https://bit.ly/3zPCSe4
via IFTTT

നാലാംദിവസവും നേട്ടം: നിഫ്റ്റി 18,150 കടന്നു |Market Opening

മുംബൈ: നാലാം ദിവസവും സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 18,100ന് മുകളിലെത്തി. സെൻസെക്സാകട്ടെ 61,000നരികെയും. 380 പോയന്റാണ് സെൻസെക്സിലെ നേട്ടം. 60,997ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 111 പോയന്റ് നേട്ടത്തിൽ 18,166ലുമെത്തി. കമ്പനികളുടെ പുറത്തുവരാനിരിക്കുന്ന മൂന്നാംപാദ ഫലങ്ങളും കേന്ദ്ര ബജറ്റും ആഗോള വിപണികളിൽനിന്നുള്ള അനുകൂല സൂചനകളുമൊക്കെയാണ് രാജ്യത്തെ സൂചികകൾ നേട്ടമാക്കിയത്. യുഎസ് വിപണി നേട്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്. ആഗോള വിപണികളിലെ നേട്ടത്തിന്റെ ചുവടുപിടിച്ച് ഏഷ്യൻ സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരംനടക്കുന്നത്. ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4ശതമാനവും സ്മോൾ ക്യാപ് സൂചിക 0.6ശതമാനവും നേട്ടത്തിലാണ്. Sensex rises 380 points, Nifty tests 18,150.

from money rss https://bit.ly/3HWLDpD
via IFTTT

മൂന്നാം ദിവസവും നേട്ടത്തില്‍ ക്ലോസ്‌ചെയ്തു: വോഡാഫോണ്‍ ഐഡിയയിലെ നഷ്ടം 21%

മുംബൈ: കനത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും മൂന്നാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, പവർ, റിയാൽറ്റി ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 221.26 പോയന്റ് ഉയർന്ന് 60,616.89ലും നിഫ്റ്റി 52.50 പോയന്റ് നേട്ടത്തിൽ 18,055.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്സിഎൽ ടെക്, അദാനി പോർട്സ്, ഒഎൻജിസി, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. മെറ്റൽ സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. രണ്ടുശതമാനമാണ് താഴ്ന്നത്. അതേസമയം, ഐടി, പവർ, ഓയിൽ ആൻഡ് ഗ്യാസ്, റിയാൽറ്റി ഓഹരികളിൽ നിക്ഷേപക താൽപര്യം പ്രകടമായിരുന്നു. എജിആർ കുടിശ്ശിക തീർക്കാൻ ഒരുഭാഗം ഓഹരികൾ സർക്കാരിന് നൽകാൻ തീരുമാനച്ചത് വോഡാഫോൺ ഐഡിയയെ ബാധിച്ചു. 21ശതമാനം താഴ്ന്ന് 11.5 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/3Gg6zri
via IFTTT

ബിറ്റ്‌കോയിന്റെ മൂല്യം 40ശതമാനത്തിലേറെ ഇടിഞ്ഞ് 40,000 ഡോളറിന് താഴെയെത്തി

നവംബറിലെ റെക്കോഡ് നിലവാരമായ 69,000 ഡോളറിൽനിന്ന് ബിറ്റ്കോയിന്റെ മൂല്യത്തിലുണ്ടായ ഇടിവ് 40ശതമാനത്തിലധികം. കഴിഞ്ഞ സെപ്റ്റംബറിനുശേഷം ഇതാദ്യമായി ബിറ്റ്കോയിന്റെ മൂല്യം 40,000 ഡോളറിന് താഴെയെത്തുകയുംചെയ്തു. 39,774 നിലവാരത്തിലാണ് വ്യാപാരംനടക്കുന്നത്. ഇതോടെ ഈവർഷംമാത്രമുണ്ടായ നഷ്ടം 14ശതമാനമായി. എക്കാലത്തെയും ഉയർന്ന നിലവാരം രേഖപ്പെടുത്തിയ നവംബർ ആദ്യആഴ്ചയിലെ 68,990 നിലവാരത്തിൽനിന്നാണ് മൂന്നുമാസമെത്തുംമുമ്പെ 40ശതമാനത്തോളം ഇടിവുണ്ടായത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സതോഷി നാകാമോട്ടോ സൃഷ്ടിച്ച ബിറ്റ്കോയിൻ 2019 അവസാനം മുതൽ ശരാശരി 500ശതമാനമാണ് നേട്ടമുണ്ടാക്കിയത്. 2009ലാണ് ബിറ്റ്കോയിന്റെ പൊതുവായ വ്യാപാരം ആരംഭിച്ചത്. കോവിഡ് വ്യാപനത്തിനിടെ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ ഉത്തേജന നടപടികൾ പ്രഖ്യാപിച്ചതോടെ (പണലഭ്യത ഉയർന്നപ്പോൾ) റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടൽമൂലംബിറ്റ്കോയിന്റെ മൂല്യം ഉയരങ്ങളിലേയ്ക്കുകുതിച്ചു. യുഎസ് ഫെഡറൽ റിസർവ് ഉത്തജേന നടപടികളിൽനിന്ന് ഘട്ടംഘട്ടമായി പിൻവാങ്ങുമെന്ന് പ്രഖ്യാപിച്ചതാണ് ഇപ്പോൾ ബിറ്റ്കോയിൻ ഉൾപ്പടെയുള്ളക്രിപ്റ്റോകറൻസികൾക്ക് തിരിച്ചടിയായത്. ഈവർഷംതന്നെ ബിറ്റ്കോയിന്റെ മൂല്യം 20,000 ഡോളറിന് താഴെയെത്തുമെന്നാണ് ഇൻഫ്രസ്ട്രക്ചർ ക്യാപിറ്റൽ അഡൈ്വസേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ജെയ്ഹാറ്റ്ഫീൽഡിന്റെ വിലയിരുത്തൽ.

from money rss https://bit.ly/3r9SZz4
via IFTTT

Monday, 10 January 2022

എജിആര്‍ കുടിശ്ശിക തീര്‍ക്കാന്‍ വോഡാഫോണ്‍ ഐഡിയ സര്‍ക്കാരിന് നല്‍കുക 35.8ശതമാനം ഓഹരി

മുംബൈ: എജിആർ കുടിശ്ശികയും പലിശയുമിനത്തിൽ സർക്കാരിന് നൽകാനുള്ള തുക ഓഹരിയാക്കിമാറ്റാൻ വോഡാഫോൺ ഐഡിയയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. സ്പെക്ട്രംലേല തവണകളും പലിശയും എജിആർ കുടിശ്ശികയുമടക്കം നൽകാനുള്ള 16,000 കോടി രൂപയാണ് ഓഹരിയായി സർക്കാരിന് നൽകുക. നിലവിലെ മൂല്യത്തിൽനിന്നുംകുറച്ച് ഓഹരിയൊന്നിന് 10 രൂപ പ്രകാരമായിരിക്കും ഓഹരി അനുവദിക്കുക. കുടിശ്ശികയ്ക്ക് മൊറട്ടോറിയം കാലയളവിൽ പലിശനൽകാൻ ബാധ്യതയുള്ളതിനാൽ അതുകൂടി കണക്കിലെടുത്താണ് സർക്കാരിനുള്ള ഓഹരി അലോട്ട്മെന്റ് തീരുമാനിച്ചിട്ടുള്ളത്. ഇതോടെ കമ്പനിയിൽ 35.8ശതമാനമായിരിക്കും സർക്കാരിന് ഓഹരി പങ്കാളിത്തം ലഭിക്കുക. നിലവിലെ പ്രമോട്ടർമാരായ വോഡാഫോൺ ഗ്രൂപ്പിന് 28.5ശതമാനവും ആദിത്യ ബിർള ഗ്രൂപ്പിന് 17.8ശതമാനവും പങ്കാളത്തവുമാണ് കമ്പനിയിലുള്ളത്. 2021ലെ ആശ്വാസ പാക്കേജിന്റെ ഭാഗമായി കുടിശ്ശിക തീർക്കാൻ വിവിധ പദ്ധതികൾ ടെലികോം കമ്പനികൾക്കുമുന്നിൽവെച്ചിരുന്നു. ഇതുപ്രകാരം നാലുവർഷത്തെ സാവകാശമാണ് വോഡാഫോൺ ഐഡിയയും ഭാരതി എയർടെലും ആവശ്യപ്പെട്ടത്. കുടിശ്ശികയും പലിശയും ഓഹരിയാക്കിമാറ്റാതെ അടച്ചുതീർക്കാനാണ് ഭാരതി എയർടെലിന്റെ തീരുമാനം. Vodafone Idea offers 35.8 per cent stake to Government.

from money rss https://bit.ly/3neeDRY
via IFTTT

10 വര്‍ഷം, രണ്ട് ലക്ഷം കോടിയുടെ പശ്ചാത്തല സൗകര്യ നിക്ഷേപം; കെ റെയില്‍ പ്രധാനം-തോമസ് ഐസക്

എന്തേ ട്രെയിൻ ഇരിങ്ങാലക്കുടയ്ക്കുപോകാതെ കല്ലേറ്റിൻകരയിൽവെച്ച് തിരിഞ്ഞുപോകുന്നത്? പലപ്പോഴും ആലോചിച്ചിട്ടുള്ള ഒരു കാര്യമാണിത്. അശോകൻ ചരുവിലിന്റെ കഥ വായിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. വർഷങ്ങൾക്കുമുമ്പ് കൊച്ചി-ഷൊർണൂർ പാത പണിയാരംഭിച്ചപ്പോൾ അത് ഇരിങ്ങാലക്കുടയിലൂടെ കടന്നുപോകണം എന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, പ്രതിഷേധിച്ചും സമരംചെയ്തും തൃപ്പൂണിത്തുറയിൽപ്പോയി രാജാവിന്റെ കാലുപിടിച്ചും ആ വലിയ ദുരന്തം ഞങ്ങൾ ഒഴിവാക്കുകയാണ് ചെയ്തത്. യൂറോപ്യൻ ആധുനികതയുടെ ഭാഗമായിവന്ന റെയിൽവേയുടെ സാമ്രാജ്യത്വസ്വഭാവവും അതുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളും അന്നുതന്നെ ഞങ്ങളുടെ പൂർവികർ തിരിച്ചറിഞ്ഞു എന്നതാണ് വാസ്തവം. ഇപ്പോൾ പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ അകലെ ഇരിങ്ങാലക്കുട എന്ന് ബോർഡുവെച്ചിരിക്കുന്ന കല്ലേറ്റുംകര സ്റ്റേഷനിൽപ്പോയി വണ്ടി കാത്തുനിൽക്കുമ്പോൾ ആ പൂർവികരെ ഞങ്ങൾ സ്മരിക്കുന്നു. കെ-റെയിൽ വന്നാൽ കേരളം പിളരും. പ്രളയം വരും. കടക്കെണിയിലാകും. ഇരകൾ കുത്തുപാളയെടുക്കും. എന്നിങ്ങനെയെല്ലാമുള്ള വേവലാതികൾ കാണുമ്പോൾ അശോകൻ ചരുവിലിന്റെ പൂർവികരെയാണ് ഓർമവരുന്നത്. ഇവയും അതിനപ്പുറവുമുള്ള കാര്യങ്ങളും ചർച്ചചെയ്യാം. പക്ഷേ, അതുവരെ എല്ലാം നിർത്തിവെക്കണമെന്നുമാത്രം പറയരുത്. ഒരു ദശാബ്ദത്തിലേറെ പഠനവും ചർച്ചയുംനടന്ന വിഷയമാണിത്. റോഡോ റെയിലോ? ഗതാഗതസമ്പ്രദായം കൂടുതൽക്കൂടുതൽ റോഡ് കേന്ദ്രീകൃതമാകുന്നത് പരിസ്ഥിതിക്ക് വിനാശമാണ്. കാറുകളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. ഇപ്പോൾ റോഡ് നവീകരിച്ചാലും നാളെ തിരക്കും കുരുക്കും പ്രത്യക്ഷപ്പെടും. അതുകൊണ്ട് സന്തുലിതമായ ഗതാഗതഘടനയ്ക്ക് റെയിൽപോലുള്ള പൊതുഗതാഗതസംവിധാനങ്ങൾ വിപുലപ്പെടുത്തിയേതീരൂ. നിലവിലുള്ള റെയിൽ നവീകരിച്ചാൽ പോരേ? പോരാ. നിലവിലുള്ള ട്രാക്കിൽ 36 ശതമാനം വളവുകളാണ്. അവ നികത്താൻ റെയിൽവേക്ക് പരിപാടിയില്ല. പുതിയ സമാന്തര ട്രാക്കിട്ടാലും ഈ വളവുകളുണ്ടാവും. സിഗ്നൽ ഓട്ടോമാറ്റിക്കാക്കിയാൽ കൂടുതൽ ട്രെയിൻ ഓടിക്കാം. പക്ഷേ, സ്പീഡ് വർധിപ്പിക്കുന്നതിനു പരിമിതിയുണ്ട്. സ്പീഡിന് എന്താണ് ഇത്രയധികം പ്രാധാന്യം? റോഡിൽനിന്ന് ദീർഘദൂര കാർയാത്രക്കാരെ ആകർഷിക്കണമെങ്കിൽ സ്പീഡ് പ്രധാനമാണ്. ഇന്ന് എറണാകുളം-തിരുവനന്തപുരം കാർ വഴി 5-6 മണിക്കൂർ എടുക്കും. റോഡ് ആറു ലൈനാകുമ്പോൾ 3-4 മണിക്കൂറെങ്കിലും എടുക്കും. 1.5 മണിക്കൂർകൊണ്ട് എത്താൻപറ്റുന്ന അതിവേഗ ട്രെയിൻതന്നെ ആകർഷകം. കാസർകോടുവരെ നാലുമണിക്കൂറിൽത്താഴെ മതിയാകും. പോരാത്തതിന് കിലോമീറ്ററിന് 10 രൂപയിൽനിന്നും യാത്രച്ചെലവ് 2.75 രൂപയായി താഴുകയുംചെയ്യും. സ്റ്റാൻഡേഡ് ഗേജ് എന്തിന്? നിലവിൽ റെയിൽവേ ട്രാക്ക് ബ്രോഡ്ഗേജാണ്. അതിൽത്തന്നെ അതിവേഗപാതയും പണിയുന്നതല്ലേ അഭികാമ്യം? പക്ഷേ, ഇന്ത്യൻ റെയിൽവേ മറിച്ചാണ് പറയുന്നത്. അവരും നമ്മളും സംയുക്തമായിട്ടാണ് കെ-റെയിൽ പണിയുന്നത്. അവർ ഇന്ത്യയിലെ എല്ലാ അതിവേഗ, അർധഅതിവേഗ പാതകളും സ്റ്റാൻഡേഡ് ഗേജിലാണ് പണിയുന്നത്. ആഗോളമായിത്തന്നെ ഇത്തരം റെയിൽവേകളിൽ 90 ശതമാനത്തിലേറെ സ്റ്റാൻഡേഡ് ഗേജിലാണ്. അപ്പോൾ ബ്രോഡ്ഗേജ് യാത്രക്കാരോ? അവർ ട്രാക്ക് മാറിക്കയറണം. പക്ഷേ, ടിക്കറ്റ് ചാർജ് കൂടും. അതുകൊണ്ട് എല്ലാവർക്കും ഇന്ന് കെ-റെയിൽ ഉപയോഗപ്പെടുത്താൻ വരുമാനമുണ്ടാവണമെന്നില്ല. എല്ലാവർക്കും വിമാനത്തിലും ടാക്സിയിലും സഞ്ചരിക്കാൻ കഴിയാത്തതുപോലെ. അതുകൊണ്ട് ഇന്നു നിലവിലുള്ള ബ്രോഡ് ഗേജ് നവീകരിക്കണം. കൂടുതൽ പാളങ്ങളും വേണം. അതിന് റെയിൽവേയുടെമേൽ സമ്മർദം ചെലുത്തണം. അപ്പോൾ കെ-റെയിൽ വരേണ്യവർഗക്കാരുടേതോ? കെ-റെയിൽ ഇല്ലെങ്കിൽ ഇവരുടെ ദീർഘദൂരയാത്രകൾ കാറിലാകും. അത് സാധാരണക്കാർക്കടക്കം കുരിശാകും. ഇന്ന് കേരളത്തിൽ ­കെ-റെയിൽ ഉപയോഗിക്കാൻ വരുമാനമുള്ള ഇടത്തരക്കാർ അടക്കമുള്ളവർ ജനസംഖ്യയുടെ പകുതിയോളംവരും. ഇന്നത്തെ പാവപ്പെട്ടവരുടെ അടുത്തതലമുറയെ നാളെ കെ-റെയിലിലും യാത്രചെയ്യാൻ വരുമാനമുള്ളവരാക്കിമാറ്റാനുള്ള വികസനതന്ത്രത്തിന്റെ ഭാഗമാണ് ഇന്നു നടത്താൻ ശ്രമിക്കുന്ന അഭൂതപൂർവമായ പശ്ചാത്തലസൗകര്യവികസനം. കെ-റെയിൽ ലാഭമോ, നഷ്ടമോ? പാളങ്ങൾ നിർമിക്കുന്നതിനുള്ള മുതൽമുടക്കിന്റെ സർവീസിങ് അടക്കം പരിഗണിച്ചുകൊണ്ട് കമ്പനി ലാഭത്തിലാവാൻ ഒന്നോ രണ്ടോ ദശാബ്ദത്തിലേറെ എടുത്തേക്കാം. നോക്കൂ, നമ്മൾ ദേശീയപാത ആറുവരി ആക്കുകയല്ലേ. ഇതിന് കേന്ദ്രവും സംസ്ഥാനവുംകൂടി മുതൽമുടക്കേണ്ടിവരുന്ന തുക കെ-റെയിലിന്റെ അത്രതന്നെ വരും. പക്ഷേ, ദേശീയപാതയുടെ ലാഭം എത്രയെന്ന് ആരെങ്കിലും ചോദിക്കുമോ? കെ-റെയിലിൽനിന്നുള്ള ഭാവിനേട്ടങ്ങൾ 24 ശതമാനംവീതം ഡിസ്കൗണ്ട് ചെയ്താലും ഇന്നത്തെ മുതൽമുടക്കിന്റെ മൂല്യംവരും. അത്രയ്ക്കുവലിയ സാമൂഹികനേട്ടമാണ് കെ-റെയിൽ നൽകുക. ഇരകളെ നിരാലംബരാക്കുമോ? ദേശീയപാതയും ഗെയ്ലും കൂടംകുളം പവർലൈനും എല്ലാം ഭൂമി ഏറ്റെടുക്കാനാവാതെ ഇരകളുടെപേരിൽ നിർത്തിവെച്ചിരിക്കുകയായിരുന്നല്ലോ. ഇപ്പോൾ ഇതിന്റെപേരിൽ ഇവിടെയെവിടെയെങ്കിലും സമരമുണ്ടോ? ഏറ്റെടുക്കുന്ന ഭൂമിക്ക് ആകർഷകമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തിക്കൊണ്ടാണ് പ്രശ്നത്തിനു പരിഹാരംകണ്ടത്. ഇപ്പോൾ വിളപ്പിൽശാലയിൽ സമരം നടക്കുന്നത് 20 ഏക്കർ പോരാ, സർക്കാർ പ്രഖ്യാപിച്ച 100 ഏക്കർ ഭൂമിയും സാങ്കേതിക സർവകലാശാലയ്ക്കുവേണ്ടി ഏറ്റെടുക്കണമെന്ന് ഡിമാൻഡുയർത്തിക്കൊണ്ടാണ്. കേരളത്തെ പിളർക്കുമോ? നിലവിലുള്ള റെയിൽപ്പാത എംബാങ്മെന്റിനു മുകളിലാണ്. തിരൂർമുതൽ കാസർകോടുവരെയുള്ള അതിവേഗപാത ഇതിനു സമാന്തരമാണ്. അതുകൊണ്ട് പണ്ടില്ലാതിരുന്ന ഒരു പുതിയ പ്രശ്നവും ഇവിടെ ഉണ്ടാവില്ല. പുതിയ എംബാങ്മെന്റിന് ഉയരം കൂടുമെന്നതു ശരി. ഫെൻസിങ്ങും ഉണ്ടാവും (ആറുവരിപ്പാതയിൽ ഡിവൈഡറിന് ഫെൻസിങ് ഉണ്ടെന്നത് ഓർക്കുക). കുറുകേക്കടക്കുന്നതിന് ഇന്നു നിലവിലുള്ള എല്ലാ റോഡിനും അണ്ടർപാസേജ് ഉണ്ടാവും -500 മീറ്ററിന് ഒന്നുവീതം. വെള്ളമൊഴുക്ക് തടസ്സപ്പെടും വെള്ളപ്പൊക്കമുണ്ടാകും എന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമാണ്. വെള്ളം പടിഞ്ഞാറേക്ക് പരന്നൊഴുകുകയല്ല. നീർച്ചാലുകൾ, പുഴകൾ, തോടുകൾ എന്നിവയിലൂടെയാണ് ഒഴുകുന്നത്. നീർച്ചാലുകളുടെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ കുറച്ചുകൂടി വിപുലീകരിച്ചുകൊടുക്കുന്നതിനാണു ശ്രമിക്കുക. അതിർത്തിക്കല്ലുകൾ ഇട്ടുകഴിഞ്ഞാൽ ഇത്തരം സ്ഥലങ്ങൾ കൃത്യമായി കണ്ടെത്താനാവും. എംബാങ്മെന്റുകളിൽ ആവശ്യമായ കൾവർട്ടുകൾ ഉണ്ടായിരിക്കും. ബന്ധപ്പെട്ട ഹൈഡ്രോഗ്രാഫിക് സർവേ നടന്നുവരുന്നു. കേരളം കടക്കെണിയിലാക്കുമോ? കടം വാങ്ങുകയും സാമ്പത്തികവളർച്ച മുരടിക്കുകയും ചെയ്താൽ ഫലം കടക്കെണിയായിരിക്കും. എന്നാൽ, കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി ദേശീയ ശരാശരിയെക്കാളും വേഗത്തിലാണ് നമ്മൾ വളരുന്നത്. ഈ വളർച്ചയുടെ വേഗം ഇനിയും ഉയർത്താനാണ് നമ്മുടെ പരിശ്രമമെന്നത് വിശദീകരിച്ചല്ലോ. അതുകൊണ്ട് കെ-റെയിൽ അടക്കമുള്ള പശ്ചാത്തലസൗകര്യ നിർമാണം കേരളത്തെ കടക്കെണിയിലൊന്നുമാക്കില്ല. ഇതുവരെ പുനർവിതരണത്തിലും ക്ഷേമത്തിലുമായിരുന്നു കേരളത്തിന്റെ മിടുക്ക്. ഉയർന്നകൂലി, ഭൂപരിഷ്കരണം, പൊതുവിദ്യാഭ്യാസ-ആരോഗ്യാദി സൗകര്യങ്ങൾ ഇവയെല്ലാം കേരളത്തിലെ സാധാരണക്കാർക്ക് മറ്റു സംസ്ഥാനങ്ങളിലുള്ളവരെക്കാൾ വളരെ മെച്ചപ്പെട്ടൊരു ജീവിതം കഴിഞ്ഞ ഏതാനും തലമുറകളായി ഉറപ്പുവരുത്തിയിട്ടുണ്ട്. അതുകൊണ്ടുമാത്രം അഭ്യസ്തവിദ്യരായ പുതിയതലമുറ സംതൃപ്തരല്ല. അവർക്ക് തങ്ങളുടെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസൃതമായ തൊഴിലവസരങ്ങൾ കൂടിയേതീരൂ. ഇത് ഉണ്ടാകുന്നില്ലായെന്നുള്ളതാണ് ഇന്നത്തെ വികസനപ്രതിസന്ധിയുടെ മുഖ്യവശം.

from money rss https://bit.ly/3nfuob1
via IFTTT

സെന്‍സെക്‌സില്‍ 150 പോയന്റ് നേട്ടം: നിഫ്റ്റി 18,000ന് മുകളില്‍ | Market Opening

മുംബൈ: രണ്ടാമത്തെ ദിവസവും സൂചികകളിൽ നേട്ടത്തോടെ തുടക്കം. ആഗോള വിപണികളിൽനിന്നുള്ള ശുഭസൂചനയാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്സ് 150 പോയന്റ് ഉയർന്ന് 60,546ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തിൽ 18,048ലുമാണ് വ്യാപാരം ആരംഭിച്ചത്. ബാങ്ക്, ഐടി, ലോഹം, ടെലികോം, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ മേഖലകളിലെ കമ്പനികൾ മികച്ച മൂന്നാം പാദഫലങ്ങൾ പുറത്തുവിടുമെന്ന പ്രതീക്ഷയാണ് വിപണിക്ക് കരുത്തായത്. ജനുവരിയിൽ ഇതുവരെ നിഫ്റ്റി നാലുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. അതേസമയം, നിലനിൽക്കുന്ന ആശങ്കകൾ വരുംദിവസങ്ങളിൽ വിപണിയിൽ ചാഞ്ചാട്ടമുണ്ടാക്കിയേക്കാം. കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാക്രോണിന്റെ വരവാണ് നിക്ഷേപകർ ആശങ്കയോടെ കാണുന്നത്. എച്ച്ഡിഎഫ്സി, എൻടിപിസി, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, ഭാരതി എയർടെൽ, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തിൽ. ടൈറ്റാൻ, ടിസിഎസ്, എച്ച്സിഎൽ ടെക്, നെസ് ലെ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3te0IPr
via IFTTT