121

Powered By Blogger

Wednesday, 14 August 2019

പത്തുവർഷത്തിനിടെ മുംബൈ വിട്ടത് ഒമ്പതുലക്ഷംപേർ

മുംബൈ:മഹാനഗരമായ മുംബൈവിട്ട് ജനം ജീവിതച്ചെലവു കുറഞ്ഞ നഗരങ്ങളിലേക്ക് ചേക്കേറുന്നു. 10 വർഷത്തിനിടെ ഒമ്പതുലക്ഷംപേരാണ് മുംബൈവിട്ട് സമീപജില്ലകളിലേക്കു കുടിയേറിയത്. താനെ ജില്ലയിലേക്കുമാത്രം എട്ടുലക്ഷത്തോളംപേരാണ് താമസംമാറിയത്. ഒരുലക്ഷംപേർ റായ്ഗഡ് ജില്ലയിലേക്കും. 2011-ലെ കാനേഷുമാരിപ്രകാരമുള്ള കണക്കാണിത്. ഇടത്തരം കുടുംബങ്ങളിൽപ്പെട്ടവരാണ് കൂടുതലായി മുംബൈ വിടുന്നത്. 2001 മുതൽ 2011 വരെ താനെയിൽ 29.3 ലക്ഷംപേരാണ് കൂടുതലായെത്തിയത്. ഇടത്തരക്കാർക്ക് താങ്ങാവുന്ന വിലയ്ക്കുള്ള ഫ്ലാറ്റുകൾ മുംബൈ നഗരത്തിൽ ലഭ്യമല്ലാത്തതാണ് പ്രധാനപ്രശ്നം. നവിമുംബൈ, താനെ ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിൽ സ്ഥലസൗകര്യമുള്ള വീട് താരതമ്യേന വിലക്കുറവിൽ ലഭ്യമാവുന്നുണ്ട്. ഈ പ്രദേശങ്ങളിൽനിന്ന് മുംബൈയിലേക്കുള്ള യാത്രാസൗകര്യം വർധിച്ചതിനാൽ ജോലിക്കും മറ്റാവശ്യങ്ങൾക്കും മുംബൈയിൽ എത്തിപ്പെടാൻ കഴിയുന്നുമുണ്ട്. മുംബൈയിലെ ചെറിയ വീട് വീറ്റുകിട്ടിയ വലിയ തുക കൊണ്ട് വാഷി, സാൻപാഡ, മീരാ-ഭയന്തർ പ്രദേശങ്ങളിൽ സൗകര്യമുള്ള ഫ്ലാറ്റുകൾ വാങ്ങുന്നവരാണ് കൂടുതലും. മലയാളികളും തമിഴരും വിട്ടുപോയതോടെ മാട്ടുംഗ ഗുജറാത്തികളുടെ പ്രധാനകേന്ദ്രമായി മാറിക്കഴിഞ്ഞു. താനെ കഴിഞ്ഞാൽ റായ്ഗഡ് ആണ് കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട നഗരം. പനവേൽ, തലോജ തുടങ്ങിയ സ്ഥലങ്ങളിലേക്കും ജനം കൂടുതലായി എത്തുന്നുണ്ട്. നവിമുംബൈയിലെ നിർദിഷ്ട വിമാനത്താവളം ഇവിടേക്കു മാറാനും ജനത്തെ പ്രേരിപ്പിക്കുന്നു. മുംബൈയിലെ ഫാക്ടറികൾ പലതും പൂട്ടിയതോടെ ഒട്ടേറെപ്പേർ നഗരം വിട്ടതായി സാമൂഹികപ്രവർത്തകനായ അഭിജിത് റാണെ പറയുന്നു. സാമ്പത്തികനില തകിടംമറിഞ്ഞിരിക്കുകയാണെന്നും മില്ലുകൾ പൂട്ടിയതോടെ ലാൽബാഗ്, പരേൽ, ദാദർ എന്നിവിടങ്ങളിലെ മറാഠിജനത നവിമുംബൈയിലെ ഖാർഘർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് മാറിയിരിക്കുകയാണെന്നും എൻ.സി.പി. നേതാവും പ്രമുഖ അഭിഭാഷകനുമായ മജീദ് മേമൻ പറയുന്നു. 2011-ലെ കാനേഷുമാരിപ്രകാരം മുംബൈയിൽ ജനസംഖ്യ എട്ടുശതമാനം കുറഞ്ഞപ്പോൾ താനെയിൽ 44 ശതമാനം കൂടി. വസായ് വിരാറിൽ 135.4 ശതമാനം വർധനയും ബദലാപുരിൽ 79.19 ശതമാനം വർധനയും മീരാ ഭയന്തറിൽ 56.5 ശതമാനം വർധനയുമാണുള്ളത്.

from money rss http://bit.ly/2OVKkAE
via IFTTT

Tuesday, 13 August 2019

32 വര്‍ഷംകൊണ്ട് 20 കോടി നേടാന്‍ കഴിയുമോ?

എനിക്ക് രണ്ട് സാമ്പത്തിക ലക്ഷ്യങ്ങളാണുളളത്. മ്യൂച്വൽ ഫണ്ട് എസ്ഐപി വഴി ലക്ഷ്യം നേടാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. 1. 2022 ഓഗസ്റ്റ് മാസത്തോടെ 10 ലക്ഷം രൂപവേണം. ഏത് ഫണ്ടാകും നിക്ഷേപിക്കാൻ യോജിച്ചത്? 2. രണ്ടാമത്തെ ലക്ഷ്യം 15-20 കോടിയുടേതാണ്. 32വർഷത്തിനുശേഷമാണ് ഈ തുക ലഭിക്കേണ്ടത്. ഏത് വിഭാഗത്തിൽപ്പെട്ട ഫണ്ടുകളാകും നിക്ഷേപിക്കാൻ യോജിച്ചത്? അനുരാഗ് കെ.കെ മൂന്നുവർഷംമാത്രം കാലാവധിയുള്ള ആദ്യത്തെ സാമ്പത്തിക ലക്ഷ്യത്തിന് ഡെറ്റ് ഫണ്ടിലെ നിക്ഷേപംമാണ് യോജിച്ചത്. അൾട്ര ഷോർട്ട് ഡ്യൂറേഷൻഫണ്ടുകൾ നിക്ഷേപത്തിന് പരിഗണിക്കാം. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ആദിത്യ ബിർള സൺ ലൈഫ് സേവിങ്സ് ഫണ്ട് എന്നിവയിലേതെങ്കിലും നിക്ഷേപത്തിനായി പരിഗണിക്കാം. പ്രതിമാസം 28,000 രൂപ എസ്ഐപിയായി നിക്ഷേപിക്കേണ്ടിവരും. 33 വർഷംകൊണ്ട് 15-20 കോടി രൂപ സമാഹരിക്കാൻ പ്രതിമാസം 40,000 രൂപമുതൽ 50,000 രുപവരെ നിക്ഷേപിക്കേണ്ടിവരും. 12 ശതമാനമാണ് പ്രതീക്ഷിക്കുന്ന ആദായം. ലാർജ് ക്യാപ്, മൾട്ടി ക്യാപ്, മിഡ് ക്യാപ് ഫണ്ടുകൾ പോർട്ട് ഫോളിയോയിൽ ഉൾപ്പെടുത്തുക. ഈ വിഭാഗങ്ങളിലെ മികച്ച ഫണ്ടുകൾ വെബ്സൈറ്റിൽനിന്ന് തിരഞ്ഞെടുക്കുക.

from money rss http://bit.ly/31F1Z0Z
via IFTTT

സെന്‍സെക്‌സില്‍ 145 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ചൊവാഴ്ച കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്ത വിപണി ബുധനാഴ്ച കൈവിട്ടില്ല. സെൻസെക്സ് 145 പോയന്റ് നേട്ടത്തിൽ 37103ലും നിഫ്റ്റി 43 പോയന്റ് ഉയർന്ന് 10969ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 479 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 301 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, വാഹനം, ബാങ്ക്, ഊർജം, ഇൻഫ്ര ഓഹരികളാണ് നേട്ടത്തിൽ. ഐടി, എഫ്എംസിജി, ഫാർമ ഓഹരികൾ നഷ്ടത്തിലുമാണ്. മണപ്പുറം ഫിനാൻസ്, ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ്, എൽആന്റ്ടി ഫിനാൻസ്, ഇന്ത്യബുൾസ് ഹൗസിങ്, ബജാജ് ഫിനാൻസ്, റിലയൻസ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ്, ടൈറ്റാൻ, ഗ്ലെൻമാർക്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2KyDBYY
via IFTTT

നോട്ടുനിരോധനകാലത്തെ നിക്ഷേപക്കണക്ക് ആദായനികുതിവകുപ്പ് പരിശോധിക്കുന്നു

മുംബൈ: നോട്ടുനിരോധനകാലത്ത് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കണക്കിൽപ്പെടാത്ത പണത്തിന്റെ വിവരം ശേഖരിക്കാൻ ആദായനികുതി വകുപ്പ് വീണ്ടും ഉത്തരവിട്ടു. കള്ളപ്പണം കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി പതിനേഴിന പരിശോധനയ്ക്കാണ് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുള്ളത്. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്വഴി ധനമന്ത്രാലയം വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്. ഇത്തരത്തിലുള്ള ഒമ്പതാം കത്താണിത്. 2016 നവംബർ ഒമ്പതിനും ഡിസംബർ 31-നും ഇടയിൽ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട പണത്തിന്റെ കണക്ക് സൂക്ഷ്മമായി വിശകലനംചെയ്യാനുള്ള നിർദേശമാണ് ഇതിലുള്ളത്. നോട്ടുനിരോധനകാലയളവിലെ നിക്ഷേപത്തിൽ അസ്വാഭാവികമായെന്തെങ്കിലും ആദായനികുതിയുദ്യോഗസ്ഥർ കണ്ടെത്തിയിരുന്നോ എന്നു രേഖപ്പെടുത്താനുള്ള നിർദേശമാണ് ഇക്കൂട്ടത്തിൽ പ്രധാനം. 2016 നവംബർ ഒമ്പതിനും ഡിസംബർ 31-നും ഇടയിൽ നിക്ഷേപിച്ച തുക മൊത്തം വരുമാനത്തിന്റെ എത്ര ശതമാനംവരുമെന്നും രേഖപ്പെടുത്തണം. അന്നത്തെ നിക്ഷേപം ഏതുതരത്തിലുള്ളതായിരുന്നെന്നും പണത്തിന്റെ സ്രോതസ്സിനെപ്പറ്റി ഇടപാടുകാരൻ നൽകിയ വിശദീകരണം എന്തായിരുന്നെന്നും പരിശോധിക്കണം. കമ്പ്യൂട്ടർ ശൃംഖലയിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ ഡൽഹിയിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. നോട്ടുനിരോധനകാലത്തും അതിനുമുമ്പുമുള്ള നിക്ഷേപങ്ങൾ താരതമ്യംചെയ്യാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 2015-16, 2016-17 സാമ്പത്തികവർഷങ്ങളിൽ ലഭിച്ച മൊത്തം നിക്ഷേപത്തിന്റെ കണക്ക് രേഖപ്പെടുത്തണം. തൊട്ടു മുൻവർഷത്തെ മൊത്തം നിക്ഷേപത്തിൽനിന്ന് അത് എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നെന്നും പരിശോധിക്കണം. ഈ വിവരങ്ങൾ വിശകലനം ചെയ്താൽ, രാജ്യത്തുണ്ടായിരുന്ന കള്ളപ്പണത്തിന്റെ കണക്ക് ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. കള്ളപ്പണവും കള്ളനോട്ടും തടയാനെന്നുപറഞ്ഞാണ് കേന്ദ്രസർക്കാർ അന്നു നിലവിലുണ്ടായിരുന്ന അഞ്ഞൂറു രൂപയുടെയും ആയിരം രൂപയുടെയും കറൻസികൾ ഒറ്റയടിക്ക് പിൻവലിച്ചത്. പിൻവലിച്ച അത്രതന്നെ തുക ബാങ്കുകളിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ നോട്ടുനിരോധനം പരാജയമാണെന്ന് വിമർശനമുയർന്നിരുന്നു. തിരിച്ചെത്തിയ തുകയിലെ കള്ളപ്പണം കണ്ടെത്തി നടപടിയെടുത്താൽ ഈ വിമർശനത്തിന്റെ മുനയൊടിക്കാമെന്നാണ് സർക്കാർ കരുതുന്നത്. Content Highlights:Income tax department cross checking deposits during demonetisation period

from money rss http://bit.ly/2N2iUqj
via IFTTT

ലോട്ടറി: കൈപ്പറ്റാത്ത സമ്മാനങ്ങളിൽനിന്ന് സർക്കാരിന് കിട്ടിയത് 221 കോടി

കോഴിക്കോട്: സംസ്ഥാനസർക്കാരിന് കേരള ലോട്ടറി ഭാഗ്യദേവതയാണ്. സമ്മാനം അടിച്ചിട്ടും അത് അവകാശപ്പെടാത്ത ഇനത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം സർക്കാരിന് ലഭിച്ചത് 220.99 കോടി രൂപയാണ്. വർഷംതോറും ഈ തുക വർധിക്കുന്നുണ്ടെന്നാണ് കണക്ക്. ടിക്കറ്റ് നഷ്ടപ്പെട്ടവർ, സമ്മാനം കിട്ടിയ വിവരം അറിയാത്തവർ തുടങ്ങിയവരുടെ 'ഭാഗ്യ'മാണ് ഖജനാവിന് മുതൽക്കൂട്ടാവുന്നത്. സർക്കാർ വെളിപ്പെടുത്താൻ വിസമ്മതിക്കുന്ന ഈ കണക്കുകൾ വിവരാവകാശനിയമപ്രകാരം ലഭിച്ചതാണ്. അഞ്ചുവർഷംമുമ്പ് (2013-14 സാമ്പത്തികവർഷത്തിൽ) ഇത് 73.43 കോടി രൂപയായിരുന്നു. ഈ സാമ്പത്തികവർഷത്തെ കണക്ക് ലഭ്യമായിട്ടില്ല. കഴിഞ്ഞവർഷം കേരള ലോട്ടറിയിൽനിന്ന് നേടിയ അറ്റാദായം 1695.5 കോടിരൂപയാണ്. സമ്മാനം, ഏജന്റുമാരുടെ കമ്മിഷൻ എന്നിവ നൽകിക്കഴിഞ്ഞാണിത്. സംസ്ഥാന ലോട്ടറി ആരംഭിച്ച 1967-68 ലെ അറ്റാദായം 14 ലക്ഷം രൂപ മാത്രമായിരുന്നു. 2014-15 മുതലാണ് അറ്റാദായം കുതിച്ചുകയറിയത്. ആ വർഷം ടിക്കറ്റിന്റെ വിലകൂട്ടിയതും അച്ചടിക്കുന്നവയുടെ എണ്ണംകൂട്ടിയതുമാണ് കാരണം. അവകാശിയെത്താത്ത സമ്മാനങ്ങളിൽനിന്നുമാത്രം സംസ്ഥാന ലോട്ടറിവകുപ്പിന് കിട്ടുന്ന തുക സാമ്പത്തികവർഷം തുക 2018-19 220 കോടി 99 ലക്ഷം 2017-18 151 കോടി 3 ലക്ഷം 2016-17 105 കോടി 55 ലക്ഷം 2015-16 94 കോടി 17 ലക്ഷം 2014-15 85 കോടി 68 ലക്ഷം 2013-14 73 കോടി 43 ലക്ഷം ലോട്ടറിയിൽനിന്ന് സർക്കാർ നേടുന്ന അറ്റാദായം 2017-18 1695 കോടി 5 ലക്ഷം 2016-17 1691 കോടി 5 ലക്ഷം 2015-16 1461 കോടി 16 ലക്ഷം 2014-15 1168 കോടി 26 ലക്ഷം 2013-14 788 കോടി 42 ലക്ഷം content highlights:kerala lottery

from money rss http://bit.ly/2YIM2Ka
via IFTTT

വില്പന സമ്മര്‍ദം തുടരുന്നു: സെന്‍സെക്‌സ് 624 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണി വീണ്ടും പഴയപടി. സെൻസെക്സും നിഫ്റ്റിയും കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 623.75പോയന്റ് താഴ്ന്ന് 36958..16 ലും നിഫ്റ്റി 183.30പോയന്റ് നഷ്ടത്തിൽ 10925.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 797 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1648 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.ഇൻഫ്ര, വാഹനം, ബാങ്ക് തുടങ്ങിയ വിഭാഗം ഓഹരികളിലെ കനത്ത വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. ഇന്ത്യബുൾസ് ഹൗസിങ്, റിലയൻസ്, സൺ ഫാർമ, ഗെയിൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, യുപിഎൽ, ഭാരതി എയർടെൽ, എൻടിപിസി, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, മാരുതി സുസുകി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/2yU4YWT
via IFTTT

റെഗുലര്‍ പ്ലാനില്‍നിന്ന് ഡയറക്ട് പ്ലാനിലേയ്ക്ക് എങ്ങനെയാണ് സ്വിച്ച് ചെയ്യുക?

ഡിഎസ്പി മിഡ്ക്യാപ് ഫണ്ടിന്റെ റഗുലർ പ്ലാനിലെ നിക്ഷേപകനാണ്. റഗുലർ പ്ലാനിൽനിന്ന് ഡയറക്ട് പ്ലാനിലേയ്ക്ക് സ്വിച്ച് ചെയ്യാൻ കഴിയുന്നില്ലെന്നാണ് വിതരണക്കാരൻ പറഞ്ഞത്. എന്തുചെയ്യണം? സൂരജ് നാരായണൻ ഫണ്ടിന്റെ റഗുലർ പ്ലാനിൽനിന്ന് ഡയറക്ട് പ്ലാനിലേയ്ക്ക് സ്വിച്ച് ചെയ്യാൻ കഴിയില്ല. റെഗുലർ പ്ലാനിലെ നിക്ഷേപം പിൻവലിച്ച്(റഡീം ചെയ്ത്) പണം വീണ്ടും അതേ ഫണ്ടിന്റെ തന്നെ ഡയറക്ട് പ്ലാനിൽ നിക്ഷേപിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ എക്സിറ്റ് ലോഡ് ഉണ്ടോയെന്ന് പരിശോധിക്കണം. ഡിഎസ്പി മിഡ്ക്യാപ് ഫണ്ട് ഒരുവർഷം കഴിഞ്ഞാണ് റഡീം ചെയ്യുന്നതെങ്കിൽ എക്സിറ്റ് ലോഡ് ബാധകമല്ല. എസ്ഐപിയായാണ് നിക്ഷേപം തുടരുന്നതെങ്കിൽ ഒരുവർഷം കഴിഞ്ഞുള്ള നിക്ഷേപം മാത്രം പിൻവലിച്ച് ഡയറക്ട് പ്ലാനിലേയ്ക്ക് മാറുക.

from money rss http://bit.ly/2Ttasl9
via IFTTT

Monday, 12 August 2019

സ്വര്‍ണവില കുതിക്കുന്നു: പവന് 27,800 രൂപയായി

കൊച്ചി: സ്വർണവില പവന് 320 രൂപകൂടി എക്കാലത്തെയും ഉയർന്ന നിലവാരമായ 27,800 രൂപയിലെത്തി. 3475 രൂപയാണ് ഗ്രാമിന്റെ വില. ഏതാണ്ട് ഒന്നരമാസത്തിനിടെ 3000 രൂപയുടെ വിലവർധനവാണ് ഉണ്ടായിട്ടുള്ളത്. ജൂലായ് രണ്ടിന് 24,920 രൂപയായിരുന്നു പവന്റെ വില. നാലുവർഷംകൊണ്ട് പവന് 9000 രൂപയുടെ വർധനവാണ് ഉണ്ടായത്. 2015 ഓഗസ്റ്റിൽ വില 18,720 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ വിപണിയിൽ പ്രകടമായതാണ് ആഗോളതലത്തിൽ സ്വർണവിലയിൽ കുതിപ്പുണ്ടാക്കാനിടയാക്കിയത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോളതലത്തിൽ സ്വർണത്തെ നിക്ഷേപകർ വരവേറ്റതും വിലവർധിക്കുന്നതിനിടയാക്കി. നാൾവഴികൾ തീയതി- പവൻവില 2005 ഒക്ടോബർ 10 - 5,040 2008 ജനുവരി 3- 8,040 2008 ഒക്ടോബർ 9 - 10,200 2009 നവംബർ 3 - 12,120 2010 നവംബർ 8 - 15,000 2011 ഓഗസ്റ്റ് 19- 20,520 2019 ഫെബ്രുവരി 19 - 25,120 2019 ഓഗസ്റ്റ് 10- 27,480 2019 ഓഗസ്റ്റ് 13-27,800

from money rss http://bit.ly/33tyZLj
via IFTTT

രാജ്യത്തെ ബാങ്കുകളിലെ മേധാവികള്‍ക്ക് ലഭിക്കുന്ന ശമ്പളമെത്ര?

ബാങ്കുകളിലെ ഉന്നതന്മാർ കൈപ്പറ്റുന്ന ശമ്പളമെത്രയെന്നറിയാൻ ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും താൽപര്യമുണ്ടാകും. എച്ച്ഡിഎഫ്സി ബാങ്കിന്റെ സിഇഒയായ ആദിത്യ പുരിയാണ് ഇക്കാര്യത്തിൽ മുമ്പൻ. പ്രതിമാസം 89 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം. 25 വർഷം മുമ്പ് ബാങ്ക് തുടങ്ങിയതുമുതൽ അമരത്തുണ്ട് പുരി. ആക്സിസ് ബാങ്ക് സിഇഒ അമിതാബ് ചൗധരി കൈപ്പറ്റുന്ന അടിസ്ഥാന ശമ്പളം പ്രതിമാസം 30 ലക്ഷം രൂപയാണ്. സ്വകാര്യ ബാങ്കുകളിൽ ആസ്തിയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് ആക്സിസ് ബാങ്ക്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉദയ് കൊട്ടകിന് ലഭിക്കുന്ന പ്രതിമാസ അടിസ്ഥാന ശമ്പളം 27 ലക്ഷം രൂപയാണ്. ഐസിഐസിഐ ബാങ്കിന്റെ മുൻ മേധാവിയായിരുന്ന ചന്ദ കൊച്ചാറാണ് നാലാം സ്ഥാനത്തുണ്ടായിരുന്നത്. ബാങ്കിൽനിന്ന് പുറത്തുപോകുമ്പോൾ ഇവരുടെ പ്രതിമാസ അടിസ്ഥാന ശമ്പളം 26 ലക്ഷം രൂപയായിരുന്നു. അവരെ തുടർന്ന് ബാങ്കിന്റെ സിഇഒ സന്ദീപ് ബക്ഷിയുടെ പ്രതിമാസ ശരാശരി അടിസ്ഥാ ശമ്പളം 22 ലക്ഷം രൂപയാണ്. ഇൻഡസിൻഡ് ബാങ്കിന്റെ റൊമേഷ് സോബ്തി വാങ്ങുന്ന അടിസ്ഥാന ശമ്പളം പ്രതിമാസം 16 ലക്ഷം രൂപയാണ്. ലാഭത്തിന്റെയും കിട്ടാക്കടത്തിന്റെയും ആധിക്യംകാരണം ഇവർക്ക് നൽകുന്ന ബോണസ് പിടിച്ചുവെയ്ക്കാൻ റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. ബോണസ് നൽകാൻ ആർബിഐയുടെ അനുമതി ആവശ്യമായിരുന്നു. how much Indias top bank CEOs make

from money rss http://bit.ly/2MdICs7
via IFTTT

സെന്‍സെക്‌സില്‍ 117 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണി വീണ്ടും നഷ്ടത്തിൽ. സെൻസെക്സ് 117 പോയന്റ് താഴ്ന്ന് 37464ലിലും നിഫ്റ്റി 32 പോയൻര് നഷ്ടത്തിൽ 11076ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇൻഫ്ര, എഫ്എംസിജി, ലോഹം, ഫാർമ, ബാങ്ക്, വാഹനം, ഐടി ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ബിഎസ്ഇയിലെ 438 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 522 ഓഹരികൾ നഷ്ടത്തിലുമാണ്. റിലയൻസ് ഇൻഡസ്ട്രീസ്, ഗെയിൽ ഇന്ത്യ, യെസ് ബാങ്ക്, ഇന്ത്യബുൾസ് ഹൗസിങ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എൻടിപിസി, ഭാരതി എയർടെൽ, ബ്രിട്ടാനിയ, വേദാന്ത, എംആന്റ്എം, പവർ ഗ്രിഡ്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഡിഷ് ടിവി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2KtS8W3
via IFTTT

മിനിമം ബാലന്‍സ്: ബാങ്കുകള്‍ ഈടാക്കിയത് 9722 കോടി

ന്യൂഡൽഹി: മിനിമം ബാലൻസില്ലെങ്കിൽ ഇടപാടുകാരിൽനിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയശേഷം രാജ്യത്തെ 22 പ്രമുഖബാങ്കുകൾ ഈയിനത്തിൽ ഈടാക്കിയത് 10,000 കോടിയോളം രൂപ. 2016 ഏപ്രിൽ ഒന്നുമുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിൽ 18 പൊതുമേഖലാ ബാങ്കുകൾ 6155.10 കോടിയും നാലു പ്രമുഖ സ്വകാര്യബാങ്കുകൾ 3566.84 കോടിയും രൂപ പിഴയീടാക്കി. മൊത്തം 9721.94 കോടിരൂപ. റിസർവ്ബാങ്ക് മാർഗരേഖപ്രകാരം ജൻധൻ അക്കൗണ്ടുകളുൾപ്പെടെയുള്ള ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്കു (ബി.എസ്.ബി.ഡി.) മിനിമം ബാലൻസ് വേണ്ട. മാർച്ച് 31 വരെ ഇത്തരത്തിൽ 57.3 കോടി അക്കൗണ്ടുകളാണു രാജ്യത്തുള്ളത് (35.27 കോടി ജൻധൻ അക്കൗണ്ടുകളടക്കം). ബാക്കിയുള്ള സേവിങ്സ് അക്കൗണ്ടുകൾക്കാണു മിനിമം ബാലൻസ് നിഷ്കർഷിക്കുന്നത്. ഇത്തരം അക്കൗണ്ടുകളിൽ വിവിധ സേവനങ്ങൾക്കു പണം ഈടാക്കാൻ റിസർവ് ബാങ്ക് അനുമതിയുണ്ട്. 2015 ജൂലായ് ഒന്നിനുള്ള ഉത്തരവുപ്രകാരം ഈ നിരക്ക് മിതവും ചെലവിന് അനുസൃതവുമാകണം. എന്നാൽ, നിലവിൽ മിനിമം ബാലൻസ് വിവിധ ബാങ്കുകളിൽ വിവിധ തരത്തിലാണ്. എസ്.ബി.ഐ. 2017 ജൂണിൽ അക്കൗണ്ടിലെ മിനിമം ബാലൻസ് തുക അയ്യായിരമായി ഉയർത്തി. ആ വർഷം ഏപ്രിൽ-നവംബറിൽ പിഴ ചുമത്തിയത് 1771 കോടി രൂപയാണ്. ഇതിനെതിരേ വലിയ പ്രതിഷേധമുയർന്നതോടെ മിനിമം തുക മെട്രോനഗരങ്ങളിൽ 3000 ആയും സെമി അർബൻ കേന്ദ്രങ്ങളിൽ 2000 ആയും ഗ്രാമീണ മേഖലകളിൽ 1000 ആയും കുറച്ചു. പിഴയാകട്ടെ, 10 രൂപമുതൽ 100 രൂപവരെ നികുതിയുൾപ്പെടാതെ എന്ന നിലയിലുമാക്കി. Content Highlights:Minimum balance Banks

from money rss http://bit.ly/31yFSZZ
via IFTTT

സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കാന്‍ തിരുത്തല്‍ നടപടികള്‍

കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് നിഫ്റ്റി50 എട്ടു ശതമാനം തിരുത്തലുകളോടെ 10,855 ആയി. ഇതേ കാലയളവിൽ ഫോറിൻ പോർട്ട് ഫോളിയോ ഇൻവെസ്റ്റർമാർനടത്തിയ ഊർജ്ജിതമായ വിൽപനയിലൂടെ 17,500 കോടി രൂപ എത്തിച്ചേർന്നു. ആഗോള വിപണിയിൽ അതീവ ശ്രദ്ധയോടെയാണ് വിദേശ നിക്ഷേപകർ ഇടപെടുന്നത്. ആപൽസാധ്യതയുള്ള നിക്ഷേപങ്ങൾക്ക് അവർ തയാറല്ല. യു.എസിൽ ഓഹരിവിപണി -3.3 ശതമാനം എന്ന നിലയിൽ താഴോട്ടാണ് പോയ്ക്കൊണ്ടിരിക്കുന്നത്. ജർമ്മനി -8 ശതമാനവും ബ്രിക്സ് രാജ്യങ്ങൾ - 5.3 ശതമാനവും താഴെയാണു നിൽക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ മാന്ദ്യമാണ് ഇതിനു കാരണം. യു.എസ്, യൂറോ മേഖലാ രാജ്യങ്ങൾ, ചൈന, ഇന്ത്യ തുടങ്ങിയ സുപ്രധാന സാമ്പത്തിക ശക്തികളെല്ലാം നിശ്ചലാവസ്ഥയിലാണ്. നടപ്പു വർഷത്തെ കണക്കുകളിൽ ഗണ്യമായ കുറവു വരുത്തിയിട്ടുമുണ്ട്. യു.എസ് -ചൈന വ്യാപാര യുദ്ധം, ബ്രെക്സിറ്റ് ,രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങൾ എന്നിവയാൽ 2020 ലും മാന്ദ്യം തുടരുമോ എന്ന ഭയം നില നിൽക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഓഹരി നേട്ടം മിതമായിത്തീരുകയും മൂല്യനിർണയം വികസ്വരമാവുകയും ചെയ്തിരിക്കുന്നു. ഇക്കാരണങ്ങളാൽ ഓഹരികൾക്ക് നിക്ഷേപ ഉപാധി എന്ന നിലയിലുള്ള ആകർഷണം നഷ്ടമാവുകയും പണം ബോണ്ടുകളിലേക്കും സ്വർണത്തിലേക്കും മാറുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ആഗോള ബോണ്ട്, സ്വർണ സൂചികകൾ ഒന്നു മുതൽ അഞ്ചു ശതമാനം വരെ ഉയരുകയുണ്ടായി. ഈ അവസ്ഥയിൽ നിന്നുള്ള തിരിച്ചു വരവിനായി കേന്ദ്ര ബാങ്കുകൾ വിപണിയിൽ ആവശ്യത്തിനു പണം എത്തിക്കുകയും പലിശ നിരക്കു കുറയ്ക്കുകയും ചെയ്യുന്നതുൾപ്പടെയുള്ള തിരുത്തൽ നടപടികൾക്കു സന്നദ്ധമാവുകയും സാർത്ഥകമായ ഒരു വ്യാപാര ഉടമ്പടിക്ക് യുഎസും ചൈനയും തയാറാവുകയും വേണം. യഥാസമയം ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽ ഉണ്ടാവുന്ന കാല താമസം ആഗോള സമ്പദ് വ്യവസ്ഥയേയും വിപണിയെ ആകെത്തന്നെയും ബാധിക്കും.ഈ പ്രതികൂലാവസ്ഥയുടെ പ്രതിഫലനം ഇന്ത്യയിൽ ഇരട്ടിയായിട്ടാണ് അനുഭവപ്പെട്ടത്. തെരഞ്ഞെടുപ്പു കഴിഞ്ഞുള്ള ബജറ്റിൽ പ്രതീക്ഷിച്ചത്ര സഹായ നടപടികൾ ഉണ്ടാകാതിരുന്നതും അഭ്യന്തര ഉൽപാദനത്തിലെ കമ്മി, നികുതി പിരിവിലെ മാന്ദ്യം തുടങ്ങിയ സാമ്പത്തിക കാരണങ്ങളും മഴക്കാലത്തിന്റെ മന്ദഗതിയിലുള്ള തുടക്കവും 2020 സാമ്പത്തിക വർഷത്തെ ആദ്യ പാദ ഫലങ്ങളെക്കുറിച്ചുള്ള അശുഭ പ്രതീക്ഷകളുമെല്ലാമാണ് ഈ പ്രതിഭാസത്തിനു കാരണം. 2020 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് ലാഭം വീണ്ടും താഴേക്കു പോകാനുള്ള സാധ്യതയും ഇതു സൃഷ്ടിച്ചു. നിഫ്റ്റി 50പരിധിയിലെ കോർപറേറ്റ് വരുമാനത്തിൽ 20 ശതമാനത്തിലേറെ വളർച്ചയാണ് വിപണി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒന്നാം പാദം കാര്യമായ ചലനങ്ങളില്ലാതെ വർഷാവർഷ നേട്ടം 11 ശതമാനമാണു കാണിച്ചത്. ഓഗസ്റ്റ് 7 ന്റെ കണക്കുകളനുസരിച്ച് 34 കമ്പനികൾ ഫലം പ്രഖ്യാപിച്ചപ്പോൾ വർഷാവർഷ അടിസ്ഥാനത്തിൽ 14 ശതമാനം വരുമാന നേട്ടമാണു കാണിച്ചത്. പ്രതീക്ഷിച്ചതിലും എത്രയോ താഴയാണിത്. വർഷാവർഷം 18 ശതമാനം വളർച്ചയാണ് ഇവയിൽ നിന്നു പ്രതീക്ഷിച്ചിരുന്നത്. ഏറ്റവും മോശം പ്രകടനം നടത്തിയത് വാഹന, ലോഹ, എണ്ണ, ടെലികോം ,വാതക മേഖലയിലെ കമ്പനികളാണ്. നിഫ്റ്റി 50 നേട്ടങ്ങൾ വർഷാവർഷം 10 ശതമാനത്തിലെത്തിയാൽ കോർപറേറ്റ് ലാഭം അടുത്ത 9 മാസത്തിൽ 22.5 ശതമാനത്തിലേറെ വളരണം. എന്നാൽ 2020 സാമ്പത്തിക വർഷത്തെ മൊത്ത അഭ്യന്തര ഉൽപാദന വളർച്ചാനിരക്ക് 6.9 ശതമാനമായി താഴുമെന്നായതോടെ ഇതു നടക്കുമെന്നു തോന്നുന്നില്ല. റിസർവ് ബാങ്കും ഗവണ്മെന്റും സഹായ നടപടികൾ പ്രഖ്യാപിച്ചാൽ 2020 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷ അവശേഷിക്കുന്നുണ്ട്. റിപ്പോ നിരക്ക് 35 യുെ ൽ നിന്ന് 5.4 ശതമാനമാക്കി കുറച്ചുകൊണ്ട് പ്രതീക്ഷിച്ചതിലേറെയുള്ള ഇളവാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഇത്തരം സന്തുലന നടപടികൾ ഇനിയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കാരണം ഇന്ത്യയിലെ യഥാർത്ഥ പലിശ നിരക്ക് 550 യു െആണിപ്പോൾ. (നിർവചനം-ദീർഘകാലഅടിസ്ഥാന നിരക്കിൽ നിന്ന് ഏറ്റവും ഒടുവിലെ ഉപഭോക്ൃത വില സൂചിക കുറയ്ക്കുമ്പോൾ) വിദേശ പോർട്ടഫോളിയോ നിക്ഷേപകരുടെ ഊർജ്ജിത വിപണനം മൂലം ഓഹരിവിപണി വഷളായിരുന്നു. ട്രസ്റ്റുകൾ എന്ന നിലയിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത എജക കൾക്ക് ഏർപ്പെടുത്തിയ വർധിച്ച തോതിലുള്ള തീരുവയും പ്രതികൂലമായി ബാധിച്ച ഘടകങ്ങളിലൊന്നാണെന്ന് വിപണി കരുതുന്നുണ്ട്. 30 മുതൽ 40 ശതമാനം വരെയാണ് ഇവയ്ക്കു നികുതി. എജക കളെ അതി സമ്പന്ന വിഭാഗത്തിൽപെടുത്തി നികുതി ചുമത്തുക ധന മന്ത്രാലയത്തിന്റെ ലക്ഷ്യമായിരുന്നില്ലെന്നു വേണം മനസിലാക്കാൻ. അവയെ കമ്പനികളാക്കി മാറ്റുന്നതിൽ നിയന്ത്രണങ്ങളും വെല്ലുവിളികളുമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തുമെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ നിന്നു വ്യക്തമാകുന്നത്. എജക കളിലൂടെ സ്വരൂപിച്ചിട്ടുള്ള വരുമാനത്തിനു മുഴുവൻ പഴയ നികുതി ബാധകമാക്കുകയും ഭാവിയിലെ വരുമാനങ്ങൾ്ക്കു മാത്രം നിലവിലുള്ള നികുതി വ്യവസ്ഥ ബാധകമാക്കുകയും ചെയ്തുകൊണ്ട് പുതിയ നികുതി നയം മൂലമുണ്ടാകാവുന്ന ബാധ്യതയിൽ നിന്ന് അവരെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2MdNMo7
via IFTTT

രാജ്യത്തെ ഏറ്റവുംവലിയ വിദേശ ഡീല്‍: റിലയന്‍സ് സൗദി ആരാംകോയുമായി കൈകോര്‍ക്കുന്നു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓയിൽ, കെമിക്കൽ ബിസിനസിന്റെ 20 ശതമാനം ഓഹരികൾ സൗദി ആരാംകോയ്ക്ക് കൈമാറുന്നു. 75 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. 2019 സാമ്പത്തിക വർഷത്തിൽ പെട്രോകെമിക്കൽ ബിസിനസിൽമാത്രം 5.7 ലക്ഷം കോടി വരുമാനമാണ് റിലയൻസ് ഇൻഡസ്ട്രീസ് നേടിയത്. മുംബൈയിൽ നടന്ന റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളെ അഭിസംബോധന ചെയ്യവെയാണ് മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്. സൗദി ആരാംകോ പ്രതിദിനം അഞ്ചുലക്ഷം ബാരൽ അസംസ്കൃത എണ്ണ റിലയൻസിന്റെ ജാംനഗർ റിഫൈനറിക്ക് നൽകും. സൗദി അറേബ്യൻ നാഷണൽ പെട്രോളിയം ആന്റ് നാച്വുറൽ ഗ്യാസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സൗദി ആരാംകോ. വരുമാനത്തിന്റെയും അറ്റാദായത്തിന്റെയും കാര്യത്തിൽ ലോകത്തിൽതന്നെ ഒന്നാംസ്ഥാനത്തുള്ള കമ്പനിയാണ് സൗദി ആരാംകോ. റിലയൻസിന്റെ ജാംനഗർ റിഫൈനിങ് കോംപ്ലക്സിന് പ്രതിദിനം 1.4 ബില്യൺ ബാരൽ അസംസ്കൃത എണ്ണ ശുദ്ധീകരിക്കാനുള്ളശേഷിയാണ് നിലവിലുള്ളത്. 2030ഓടെ ഇത് രണ്ട് മില്യണായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. വ്യത്യസ്ത ബിസിനസുകൾ ചെയ്യുന്ന ഇന്ത്യയിലെതന്നെ ഒരേയൊരു കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസെന്ന് മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ പറഞ്ഞു. ഓയിൽ കെമിക്കൽ ഡിവിഷൻ, ജിയോ, റീട്ടെയിൽ ബിസിനസ് എന്നിങ്ങനെയാണവ. എല്ലാ കമ്പനികളുടെയും പ്രവർത്തനം മികച്ച രീതിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. RIL announces Indias biggest FDI deal

from money rss http://bit.ly/2KL7wfs
via IFTTT

Sunday, 11 August 2019

ഓഹരി വിപണി തകര്‍ന്നപ്പോഴും എസ്‌ഐപി നിക്ഷേപത്തില്‍ വര്‍ധന

ജൂലായിൽ ഓഹരി വിപണി കൂപ്പുകുത്തിയപ്പോൾ മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപത്തിൽ കുതിപ്പ്. കഴിഞ്ഞ വർഷം ജൂലായ് മാസത്തിലെ നിക്ഷേപത്തെ അപേക്ഷിച്ച് 10 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലായ് മാസത്തിൽമാത്രം 8,324 കോടി രൂപയാണ് എസ്ഐപിയിലൂടെ നിക്ഷേപമായെത്തിയത്. അതേസമയം, കഴിഞ്ഞവർഷം ജൂലായിലെ നിക്ഷേപം 7,554 കോടി രൂപയായിരുന്നു. ഈ വർഷം ജൂണിൽ 8,122 കോടിയും നിക്ഷേപമായെത്തി. അതേസമയം, എസ്ഐപി മൊത്ത ആസ്തി 2.81 കോടിയിൽനിന്ന് 2.69 ലക്ഷമായി കുറയുകയും ചെയ്തു. ഓഹരി വിപണിയിലെ ഇടിവുമൂലമാണിത് സംഭവിച്ചത്. നിക്ഷേപത്തിൽ ടാക്സ് സേവിങ് ഫണ്ടുകളാണ് മികച്ച നേട്ടം നേടിയത്. ജൂലായിൽമാത്രം 1,379 കോടി രൂപയാണ് നിക്ഷേപമായെത്തിയത്. Mutual fund SIPs collect Rs 8,324 crore in July

from money rss http://bit.ly/2OSxxij
via IFTTT

മറ്റുള്ളവരുടെ പണംകൊണ്ട് ബിസിനസ് നടത്തുന്ന സംവിധാനം

'ഈ അപേക്ഷാഫോറം ഒന്ന് പൂരിപ്പിച്ചുതരാമോ' ബാങ്കിൽ നിൽക്കുകയായിരുന്ന എന്റെ അടുക്കൽവന്ന് ഒരു സ്ത്രീ കഴിഞ്ഞ ആഴ്ചയിൽ ചോദിച്ച ചോദ്യമാണ്. ഒരു അക്കൗണ്ട് തുടങ്ങാനായി എത്തിയതായിരുന്നു അവർ. കേരളം സമ്പൂർണ സാക്ഷരത നേടിയെന്ന് അവകാശപ്പെടുമ്പോഴും ഒരു അപേക്ഷാഫോറം പൂരിപ്പിക്കാൻ ചിലർക്കെങ്കിലും മറ്റുള്ളവരുടെ സഹായം വേണ്ടിവരുന്ന കാലവുംകൂടിയാണിത്. കഴിഞ്ഞ ആഴ്ചയിൽ കണ്ട മറ്റൊരു ദൃശ്യം അക്കൗണ്ട് ബാലൻസ് അറിയാനും തന്റെ മകൻ അയച്ച പണം എത്തിയോ എന്നറിയാനും വന്ന ഒരു മധ്യവയസ്കനായ വ്യക്തിയുമായി ബന്ധപ്പെട്ടായിരുന്നു. അക്കൗണ്ട് ബാലൻസ് എ.ടി.എം. വഴിയോ ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെയോ അറിയാമല്ലോ എന്നായി ജീവനക്കാരൻ. എന്നാൽ, ഇതിനൊന്നും ത്രാണിയില്ലാത്തവരും ഉണ്ടെന്ന വസ്തുതയും ഓർക്കേണ്ടതാണ്. ചെക്ക്, തീയതിക്ക് രണ്ടുദിവസം മുമ്പേ എത്തിയതിനാൽ പിഴയെടുത്ത് പണമുണ്ടായിട്ടും ചെക്ക് മടക്കിയ സമ്പ്രദായവും ഈ ദിവസങ്ങളിൽ ഒരു വ്യക്തിക്ക് അനുഭവപ്പെട്ടു. രണ്ടുദിവസം കൂടി ആ ചെക്ക്ലീഫ് സൂക്ഷിച്ചുവയ്ക്കാൻ ബാങ്കിന് പറ്റില്ലായെന്നാണ് അറിഞ്ഞത്. വേറിട്ടതും ഒറ്റപ്പെട്ടതുമായ ഈ അനുഭവങ്ങൾ ഉപഭോക്താക്കളും ബാങ്കും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു. സാമ്പത്തികശാസ്ത്രത്തിലെ ഒരു പ്രധാന പഠനശാഖയാണ് ബാങ്ക് സംവിധാനങ്ങൾ. സാമ്പത്തികശാസ്ത്രജ്ഞനായ പോൾ എ. സാമുവൽസൺ പണംകൊണ്ട് പണത്തെ സൃഷ്ടിക്കുന്ന സംവിധാനമെന്നാണ് ബാങ്കിനെ നിർവചിക്കുന്നത്. നിക്ഷേപങ്ങൾക്ക് കൊടുക്കുന്ന പലിശയും വായ്പകളിൽനിന്ന് ലഭിക്കുന്ന പലിശയും തമ്മിലുള്ള വ്യത്യാസത്തിൽ നിന്നാണ് ബാങ്കിന്റെ ലാഭം ഉണ്ടാവുന്നത്. മറ്റുള്ളവരുടെ പണംകൊണ്ട് ബിസിനസ് നടത്തുന്ന ഈ സംവിധാനത്തിന്റെ മുഖ്യഘടകമാണ് ഉപഭോക്താക്കൾ. 'ബാൻക്വി' എന്ന പ്രഞ്ച് പദവും 'ബാങ്കോ' എന്ന ഇറ്റാലിയൻ പദവും 'ബാങ്കെ' എന്ന ജർമൻ പദവും 'ബാങ്ക്' എന്ന പദത്തിന്റെ മുന്നോടിയായി പരിഗണിക്കപ്പെടുന്നു. ബാൻങ്കോ, ബാൻകസ്, എന്നീ പദങ്ങൾ മധ്യകാലഘട്ടത്തിലെ യൂറോപ്യൻ പണവിനിമയക്കാർ ഉപയോഗിച്ചിരുന്നു. ഈ പദങ്ങളെല്ലാം ഉപയോഗിക്കപ്പെട്ടത് സാമ്പത്തിക ഇടപാടുകൾ നടത്തപ്പെടുന്ന സംവിധാനമെന്ന നിലയിലാണ്. ആളുകൾ ബാങ്കിനെ സമീപിക്കുന്നത് അവരുടെ സാമ്പത്തിക ആവശ്യം നിറവേറ്റാനാണ്. അവരെ ശ്രവിക്കാനും അവരുടെ സാമ്പത്തികചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി കൊടുക്കാനും സാധിക്കുന്നിടത്താണ് ബന്ധം ശോഭനമാവുന്നത്. വിദ്യാഭ്യാസവും സാമ്പത്തികശേഷിയുമുള്ള ഉപഭോക്താക്കളെ മാത്രം പരിഗണിക്കുന്ന സാമ്പത്തികസ്ഥാപനങ്ങളുണ്ട്. എന്നാൽ, പാർശ്വവത്കരിക്കപ്പെട്ടവരെയും പേടിച്ചിട്ട് വ്യക്തമായി പറയാനാവാത്തവരെയും ഹൃദയംകൊണ്ട് ശ്രവിക്കുമ്പോഴാണ് ഉപഭോക്തൃബന്ധങ്ങൾ ദൃഢമാവുന്നത്. ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ ബാങ്കുകൾ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. കേന്ദ്രബാങ്കിന്റെ നിർദേശമനുസരിച്ച് വായ്പാപ്പണത്തിന്റെ വിതരണം നിയന്ത്രിക്കുകയും ചെയ്യുന്നു. കഴിഞ്ഞനാളുകളിലായി ഭാരതത്തിലെ ബാങ്കിങ്രംഗം വിപുലമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഗ്രാമീണമേഖലയിൽ ശാഖകൾ സ്ഥാപിച്ച് ജനങ്ങളുടെ ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റുന്നു. ജനങ്ങളിൽ മിതവ്യയവും സമ്പാദ്യശീലവും വർധിപ്പിക്കാനും ബാങ്ക് സഹായിക്കുന്നു. ബാങ്കിടപാടുകൾ പൂർണമായും ഡിജിറ്റലാവണമെന്നതും പണമിടപാടുകൾ ഓൺലൈൻ ആവണമെന്നതും കാലഘട്ടത്തിന്റെ പ്രത്യേകതയായി മാറുകയാണ്. പണമിടപാടുകളിൽ സുതാര്യതയും വേഗവും കൊണ്ടുവരാൻ ഓൺലൈൻ സംവിധാനങ്ങൾ സഹായകരമാണ്. ഇടപാടുകളെല്ലാം യന്ത്രവത്കൃതമാവുമ്പോൾ വിനിമയത്തിന് ബാങ്കിനെ നേരിട്ട് സമീപിക്കുന്നത് ചില ജീവനക്കാർക്ക് ഇഷ്ടമാവുന്നില്ല. മാത്രവുമല്ല, ജീവനക്കാർക്ക് മറ്റ് ധാരാളം പണിയുമുണ്ട്. ഒരു മത്സരാധിഷ്ഠിത കമ്പോളവ്യവസ്ഥിതിയിൽ ബിസിനസ് ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള സമ്മർദംമൂലം ബാങ്കുജോലിതന്നെ ഭാരമേറിയതായി പലർക്കും അനുഭവപ്പെടുകയാണ്. ന്യൂജനറേഷൻ ബാങ്കുകളുമായുള്ള മത്സരത്തിൽ പിന്തള്ളപ്പെട്ടുപോവാതിരിക്കാൻ പൊതുമേഖലാ ബാങ്കുകളും ആഞ്ഞ് പരിശ്രമിക്കുകയാണ്. ഉപഭോക്താക്കളുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്ന ധനകാര്യ സ്ഥാപനമാണ് ബാങ്ക്. അതിനാൽ ഉപഭോക്താവിനെ മനസ്സിലാക്കുന്നിടത്തുനിന്നാണ് ബന്ധങ്ങൾ സുതാര്യമാവുന്നത്. പലപ്പോഴും ധാരാളം പണിയുള്ളപ്പോൾ ബന്ധങ്ങൾ സ്ഥാപിക്കുന്നതും നിലനിർത്തുന്നതും വെല്ലുവിളിയാണ്, മടുപ്പ് ഉളവാക്കുന്നതുമാണ്. ജീവനക്കാരുടെ പിരിമുറുക്കം മുഖത്തുനിന്നും വാക്കുകളിൽനിന്നും വായിച്ചെടുക്കാനാവും. ഉപഭോക്താക്കൾ ചോദിക്കുന്ന വളരെ നിസ്സാരമായ ചോദ്യങ്ങൾക്കുനേരേ കളിയാക്കിച്ചിരിക്കുന്നതും തിരക്കില്ലാത്തപ്പോഴും ഉപഭോക്താക്കളുടെ ഫോൺപോലും എടുക്കാതിരിക്കുന്നതും പലരുടേയും അനുഭവമാണ്. അവരെ ഒഴിവാക്കുന്നുവെന്ന് തോന്നിപ്പിക്കാതെ മനസ്സിലാക്കിയെന്ന് അനുഭവിപ്പിക്കുന്നിടത്താണ് ബന്ധങ്ങൾ ഊഷ്മളമാവുന്നത്. അതിന് ഉദ്യോഗസ്ഥന് ശാന്തവും അതേസമയം പ്രൗഢവുമായ ശരീരഭാഷയും മനഃസാന്നിധ്യവും ആവശ്യമാണ്. എന്നാൽ, ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങളെ മുൻകൂട്ടിക്കണ്ട് വളരെ മനോഹരമായി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെയും കണ്ടുമുട്ടാറുണ്ട്. തങ്ങളുടെ പരിമിതികൾ വ്യക്തമായി പറഞ്ഞുമനസ്സിലാക്കുകയും എല്ലാവർക്കും എല്ലാം ചെയ്തുകൊടുക്കാനാവില്ല എന്ന യാഥാർത്ഥ്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നിടത്ത് ജീവനക്കാർ വിജയിക്കുന്നു. ഒരു കാലഘട്ടത്തിൽ ബാങ്കിങ് മേഖല തൊഴിൽ അന്വേഷകരെ ഏറെ ആകർഷിച്ചിരുന്ന തൊഴിൽരംഗമായിരുന്നു. ഉയർന്ന ശമ്പളസ്കെയിലും ആനുകൂല്യങ്ങളും ഐ.ടി. മേഖലയിലെ അനിശ്ചിതത്വവും ഉദ്യോഗാർഥികളുടെ എണ്ണത്തിലുള്ള ക്രമാതീതമായ വർധനയും അനേകം എൻജിനീയറിങ് ബിരുദധാരികളെ ഇന്ന് ബാങ്കിങ് മേഖലയിലേക്ക് എത്തിക്കുന്നു. ഏതൊരു തൊഴിലും പാഷനായി മാറ്റിയെടുക്കാനാവുന്നതിലാണ് തൊഴിലാഭിമുഖ്യവും വളർച്ചയും ഉണ്ടാവുന്നത്. 'സൂര്യപ്രകാശമുള്ളപ്പോൾ കുട തരികയും മഴപെയ്യുമ്പോൾ കുട തിരിച്ചുമേടിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ബാങ്ക്' എന്ന മാർക് ട്വയിനിന്റെ വാക്കുകൾ ബാങ്കിടപാടുകളുമായി ബന്ധപ്പെട്ട് ഏറെ ചിന്തിപ്പിക്കുന്നതാണ്.

from money rss http://bit.ly/2yRmhrx
via IFTTT

എഫ്.എം.സി.ജി. മേധാവികളിൽ ഉയർന്ന ശമ്പളം ഗോദ്‌റെജ് സി.ഇ.ഒ.യ്ക്ക്

ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ വിവേക് ഗംഭീറിന് കഴിഞ്ഞ സാമ്പത്തിക വർഷം ശമ്പളം 20.09 കോടി രൂപ. ഉപഭോക്തൃ ഉത്പന്ന കമ്പനികളിൽ (എഫ്.എം.സി.ജി.) ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ സി.ഇ.ഒ. ഇദ്ദേഹമാണ്. ഹിന്ദുസ്ഥാൻ യൂണീലിവർ ചെയർമാനും എം.ഡി.യുമായ സഞ്ജീവ് മേത്തയാണ് തൊട്ടുപിന്നിൽ. 18.88 കോടി രൂപയാണ് അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം. 11.09 കോടി രൂപയുമായി നെസ്ലെ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുരേഷ് നാരായണൻ ആണ് മൂന്നാം സ്ഥാനത്ത്. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവാണ് നെസ്ലെ ഇന്ത്യ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്. 10.77 കോടി രൂപ പ്രതിഫലം വാങ്ങിയ ഡാബർ ഇന്ത്യ ഡയറക്ടർ പി.ഡി. നരാംഗ് ആണ് പട്ടികയിൽ നാലാം സ്ഥാനത്ത്. ഡാബർ ഇന്ത്യ മുൻ സി.ഇ.ഒ. സുനിൽ ഡഗ്ഗാൾ തൊട്ടുപിറകിലുണ്ട്. 2018-19-ൽ 10.74 കോടി രൂപയാണ് അദ്ദേഹം ശമ്പളം വാങ്ങിയത്. സുനിൽ ഡഗ്ഗാൾ ഈയിടെ കമ്പനിയിൽനിന്ന് വിരമിച്ചിരുന്നു. മാരികോ എം.ഡി.യും സി.ഇ.ഒ.യുമായ സുഗത ഗുപ്ത (9.21 കോടി രൂപ), ജി.സി.പി.എൽ. എക്സിക്യുട്ടീവ് ചെയർപേഴ്സൺ നിസാബ ഗോദ്റെജ് (6.87 കോടി രൂപ), ഇമാമി ലിമിറ്റഡ് എക്സിക്യുട്ടീവ് ചെയർമാൻ ആർ.എസ്. അഗർവാൾ, ഡയറക്ടർ ആർ.എസ്. ഗോയങ്ക (6.54 കോടി രൂപ) എന്നിവരാണ് പട്ടികയിലെ മറ്റ് നേതൃത്വങ്ങൾ. Godrej Consumers Vivek Gambhir highest paid FMCG CEO

from money rss http://bit.ly/33u4qoX
via IFTTT

Friday, 9 August 2019

സ്വര്‍ണവില എങ്ങോട്ട്?

കൊച്ചി: സാമ്പത്തിക അസ്ഥിരതകൾമൂലം ആഗോളതലത്തിൽ സ്വർണവില റെക്കോഡ് കുതിപ്പിൽ. സംസ്ഥാനത്ത് 27,480 രൂപയാണ് പവന്റെ വില. ഏതാണ്ട് ഒരുമാസത്തിനിടെ 1360 രൂപയുടെ വർധനവാണ് പവൻവിലയിലുണ്ടായത്. ജൂലായ് രണ്ടിന് 24,920 രൂപയായിരുന്നു വില. നാലുവർഷംകൊണ്ട് പവന് 7,480 രൂപയാണ് കൂടിയത്. 2015 ഓഗസ്റ്റിൽ വില 18,720 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം മൂർച്ഛിച്ചതും സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ വിപണിയിൽ പ്രകടമായിതുടങ്ങിയതുമാണ് സ്വർണവിപണിയുടെ കുതിപ്പിനുപിന്നിൽ. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകുന്നതുമാണ് ആഭ്യന്തര വിപണിയിൽ വിലവർധനയ്ക്ക് കാരണം. നാൾവഴികൾ തീയതി- പവൻവില 2005 ഒക്ടോബർ 10 - 5,040 2008 ജനുവരി 3- 8,040 2008 ഒക്ടോബർ 9 - 10,200 2009 നവംബർ 3 - 12,120 2010 നവംബർ 8 - 15,000 2011 ഓഗസ്റ്റ് 19- 20,520 2019 ഫെബ്രുവരി 19 - 25,120 2019 ഓഗസ്റ്റ് 10- 27,480

from money rss http://bit.ly/31yAQwr
via IFTTT

എന്‍പിഎസിലെ ഫണ്ട് മാനേജര്‍ സ്ഥാനത്തുനിന്ന് റിലയന്‍സ് പിന്മാറി

മുംബൈ: എൻപിഎസിലെ പെൻഷൻ ഫണ്ട് മാനേജർ സ്ഥാനത്തുനിന്ന് റിലയൻസ് ക്യാപിറ്റൽ ഫണ്ട് ലിമിറ്റഡ് പിന്മാറി. ഓഗസ്റ്റ് 10 മുതൽ ഇത് പ്രാബല്യത്തിലായി. റിലയൻസ് ക്യാപിറ്റലിനെ ഫണ്ട് മാനേജരാക്കിയിട്ടുള്ളവരെ എൽഐസി പെൻഷൻ ഫണ്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പകരം ഫണ്ട് മാനേജരെ നിർദേശിക്കാത്തവരെയാണ് എൽഐസിയിലേയ്ക്ക് മാറ്റിയിട്ടുള്ളത്. 2009 മെയ് 21നാണ് റിലയൻസ് പെൻഷൻ ഫണ്ട് നിലവിൽവന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപ പരിധിയായ 49ശതമാനത്തേക്കാൾ അധികമായതാണ് റിലയൻസ് പിന്മാറാൻ കാരണം. റിലയൻസ് കഴിഞ്ഞാൽ ഏഴ് പെൻഷൻ ഫണ്ടുമാനേജർമാരാണ് നിലവിലുണ്ടാകുക. എച്ച്ഡിഎഫ്സി പെൻഷൻ ഫണ്ടാണ് ഇതിൽ പ്രകടനത്തിൽ മുന്നിൽ. പെൻഷൻ ഫണ്ടിൽ വരിക്കാരായവർക്ക് വർഷത്തിലൊരിക്കൽ ഫണ്ട് മാനേജരെ മാറ്റാൻ അനുവാദമുണ്ട്. എക്സിറ്റ് ലോഡോ ഏതെങ്കിലും നികുതിയോ ഇതിന് ബാധകമാല്ല. കഴിഞ്ഞ ബജറ്റിൽ, കാലാവധി പൂർത്തിയാക്കുമ്പോൾ പിൻവലിക്കാവുന്ന 60 ശതമാനം തുകയക്കും നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ പിൻവലിക്കാൻ കഴിയുന്ന തുകയായ 60 ശതമാനത്തിൽ 40 ശതമാനുമാത്രമായിരുന്നു ആദായ നികുതിയിളവുണ്ടായിരുന്നത്. 60 ശതമാനത്തിനുബാക്കിയുള്ള 40 ശതമാനംതുക നിർബന്ധമായും ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കേണ്ടതുണ്ട്. ഈ തുകഉപയോഗിച്ചാണ് ഇൻഷുറൻസ് കമ്പനികൾ പെൻഷൻ നൽകുക. Reliance Pension Fund surrenders NPS licence

from money rss http://bit.ly/2YXZuoO
via IFTTT

ജെ എം ഫിനാന്‍ഷ്യലിന്റെ രണ്ടാംഘട്ട കടപത്രവില്‍പന

കൊച്ചി: ജെ എം ഫിനാൻഷ്യൽ ലിമിറ്റഡിന്റെ രണ്ടാം ഘട്ട കടപത്ര വിൽപന തുടങ്ങി.ലിസ്റ്റ് ചെയ്യപ്പെട്ടതും റഡീം ചെയ്യാവുന്നതും ഓഹരിയാക്കി മാറ്റാൻ കഴിയാത്തതുമായ സുരക്ഷിത കടപ്പത്രങ്ങളുടെ രണ്ടാം ഘട്ട പൊതുവിൽപനയാണ് ഇപ്പോൾ ആരംഭിക്കുന്നത്. 1000 രൂപ അടിസ്ഥാന വിലയും 100 കോടിയുടെ അടിസ്ഥാന മൂല്യവുമുള്ള കടപത്രങ്ങളാണ് പ്രാഥമികമായി ഇറക്കുന്നത്. 400 കോടി മുതൽ 500 കോടി വരെ ഇത് വർധിക്കാം. മൊത്തത്തിൽ 2000 കോടി രൂപയാണ് ജെ എം ഫിനാൻഷ്യൽ രണ്ടാം ഘട്ട കടപത്ര വിൽപനയിലൂടെ സ്വരൂപിക്കാൻ ഉദ്ദേശിക്കുന്നത്. ആഗസ്റ്റ് 6 മുതൽ സെപ്തംബർ 4 വരെയാണ് കടപത്ര വിൽപനയെങ്കിലും കാലാവധിക്കു മുമ്പേ ഇത് നിർത്താനോ ആവശ്യമെങ്കിൽ കാലാവധി ദീർഘിപ്പിക്കാനോ ഡയറക്ടർ ബോർഡിനോ ബോർഡ് രൂപീകരിക്കുന്ന എൻ സി ഡി പബ്ലിക് ഇഷ്യു കമ്മിറ്റിക്കോ അധികാരം ഉണ്ടായിരിക്കും. കടപത്ര അപേക്ഷയ്ക്കുള്ള ഏറ്റവും കുറഞ്ഞ തുക 10,000 രൂപയും 1000 രൂപവീതം മുഖവിലയുള്ള ഒരു എൻ സി ഡിയുടെ ഗണിതങ്ങളുമായിരിക്കും. അപേക്ഷകരെ മുൻഗണനാ ക്രമത്തിലായിരിക്കും പരിഗണിക്കുക. എന്നാൽ വിൽപന പരിധിവിടുന്ന ഘട്ടത്തിൽ ഒരേ ദിവസം തന്നെ അപേക്ഷിച്ചവർക്ക് ആനുപാതികമായി കടപത്രങ്ങൾ അനുവദിക്കും. ലാഭകരമായ സ്ഥിരവളർച്ചയുടെ ചരിത്രമാണ് കമ്പനിക്കുള്ളതെന്ന് ജെ എം ഫിനാൻഷ്യൽ മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു. പോർട്ട്ഫോളിയോയുടെ വൈവിധ്യവും ശക്തമായ വായ്പാ നിലവാരവുമാണ് കമ്പനിയുടെ ശക്തി. 2020 സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ കമ്പനിയുടെ കിട്ടാക്കടം വെറും 0.1 ശതമാനം മാത്രമാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക സ്ഥാപനമായ ജെ എം ഫിനാൻഷ്യൽ ഗ്രൂപ്പിന് കീഴിലുള്ള ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമാണ് (എൻ ബി എഫ് സി) ജെ എം ഫിനാൻഷ്യൽ ലിമിറ്റഡ്.

from money rss http://bit.ly/2YG6NX2
via IFTTT

Thursday, 8 August 2019

എ.ടി.എം. പണം കൊടുത്തു; തിരിച്ചുകിട്ടാതെ ബാങ്കുകാർ കുടുക്കിലായി

കുന്നംകുളം:എ.ടി.എമ്മിലൂടെ 2013-ൽ പിൻവലിച്ച പണം തിരിച്ചുകിട്ടാതായതോടെ ബാങ്കുകാർ വെട്ടിലായി. നാലരവർഷം പിന്നിടുമ്പോൾ പിൻവലിച്ച തുകയുടെ ഇരട്ടിയിലേറെയാണ് അക്കൗണ്ട് ഉടമയുടെ പേരിൽ ബാങ്കിലുള്ള ബാധ്യത. റവന്യൂ റിക്കവറിക്ക് നടപടികൾ തുടങ്ങിയെങ്കിലും പണം അടയ്ക്കേണ്ടയാളെ കണ്ടെത്താനായില്ല. കിഴൂർ ഏറത്ത് വീട്ടിൽ സാജു എന്ന വിലാസത്തിലുള്ള ആളാണ് സിൻഡിക്കേറ്റ് ബാങ്കിന്റെ കുന്നംകുളം ശാഖയിലുള്ള അക്കൗണ്ടിലൂടെ 2013 ഡിസംബറിൽ 4600 രൂപ നാലുതവണയായി എ.ടി.എമ്മിലൂടെ പിൻവലിച്ചത്. ആ സമയത്ത് അക്കൗണ്ടിൽ 531 രൂപയാണ് ഉണ്ടായിരുന്നത്. സേവിങ്സ് അക്കൗണ്ടിൽ പണമില്ലെങ്കിലും അക്കൗണ്ട് ഉടമ പിന്നീട് ബാങ്കിന് പണം നൽകുമെന്ന സംവിധാനത്തിൽ 5000 രൂപ വരെ ഇത്തരത്തിൽ നൽകാറുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. പരിധി തീർന്നതോടെ പണം ലഭിക്കാതെയായി. സാജു പിന്നീട് ബാങ്കിൽ പണം നിക്ഷേപിക്കുകയോ ബാങ്ക് അധികൃതരുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പിഴയും ബാങ്കിന് ലഭിക്കേണ്ട തുകയും ചേർത്ത് ഇയാൾ ഇപ്പോൾ 10,422.55 രൂപ ബാങ്കിന് നൽകാനുണ്ടെന്നാണ് കണക്ക്. ബാങ്കിലെ ജീവനക്കാർ സാജുവിനെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബാങ്കിൽ നൽകിയിരുന്ന ഫോൺ നമ്പറും ഉപയോഗത്തിലില്ല. ഇതോടെ അവർ റവന്യൂ റിക്കവറിക്ക് അപേക്ഷ നൽകി. അധികൃതർ സാജുവിന്റെ വിലാസത്തിലേക്ക് ജപ്തിനോട്ടീസ് അയച്ചിട്ടുണ്ട്. പ്രശ്നത്തിൽനിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതർ. ഒറ്റത്തവണ തീർപ്പാക്കലിൽ ഉൾപ്പെടുത്തി 2000 രൂപ അടച്ചാൽ എല്ലാ ബാധ്യതകളും അവസാനിപ്പിക്കുമെന്ന് ശാഖാ മാനേജർ മുകേഷ്കുമാർ പറഞ്ഞു. എന്നാൽ, ഈ വിവരം സാജുവിനെ അറിയിക്കാനും ബാങ്ക് അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

from money rss http://bit.ly/2GYlERs
via IFTTT

ഓഹരി നിക്ഷേപത്തിലെ ദീര്‍ഘകാല മൂലധനനേട്ട നികുതി വേണ്ടെന്നുവെച്ചേക്കും

ഓഹരി വിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഓഹരി നിക്ഷപത്തിന് ഏർപ്പെടുത്തിയിരുന്ന ദീർഘകാല നിക്ഷേപത്തിനുള്ള നികുതി വേണ്ടെന്നു വെച്ചേക്കും. നിലവിൽ നിക്ഷേപിച്ച് ഒരു വർഷത്തിനുശേഷം ലഭിക്കുന്ന ലാഭത്തിൽ ഒരു ലക്ഷം ഒഴിവാക്കി ബാക്കിയുള്ള തുകയ്ക്ക് 10 ശതമാനം നികുതി നിലവിലുണ്ട്. 2018ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് നികുതി കൊണ്ടുവന്നത്. ഓഹരി നിക്ഷേപം മൂന്നുവർഷമെങ്കിലും നിലനിർത്തിയശേഷം ലഭിക്കുന്ന ആദായത്തിന് നികുതി ഒഴിവാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതോടൊപ്പം ലാഭവിഹിതത്തിനുള്ള നികുതിയും ഒഴിവാക്കിയേക്കും. നിർമല സീതാരാമൻ അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിൽ അതസമ്പന്നർക്ക് കൂടുതൽ നികുതി ബാധ്യത പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയെ കാര്യമായി ബാധിച്ചു. ഇതുപ്രകാരം അഞ്ചുകോടിയിലേറെ വരുമാനമുള്ളവർക്ക് 42 ശതമാനമാകും ആദായ നികുതി. പല വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരും പെൻഷൻ ഫണ്ടുകളും ട്രസ്റ്റുകളും ഉയർന്ന നികുതി സ്ലബിലാണ്. ഇതോടെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ കൂട്ടത്തോടെ രാജ്യത്തെ വിപണിയിൽനിന്ന് പിൻമാറിയത് സൂചികകളെ ബാധിച്ചിരുന്നു.

from money rss http://bit.ly/2MT07xp
via IFTTT

ക്രിപ്‌റ്റോകറൻസി നിരോധനം: ഹർജികളിൽ അന്തിമവാദം തുടങ്ങി

ന്യൂഡൽഹി:ക്രിപ്റ്റോകറൻസികൾ നിരോധിച്ച റിസർവ് ബാങ്കിന്റെ ഉത്തരവിനെതിരായ ഹർജികളിൽ സുപ്രീംകോടതി അന്തിമവാദം തുടങ്ങി. ക്രിപ്റ്റോകറൻസികളുമായി ബന്ധപ്പെട്ട സേവനങ്ങൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്നത് വിലക്കിയ 2018 ഏപ്രിൽ ആറിലെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജികളാണ് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് കേൾക്കുന്നത്. ഈമാസം 14-ന് തുടർവാദം നടക്കും. റിസർവ് ബാങ്കുമായി ബന്ധമില്ലാതെ പ്രത്യേക എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഡിജിറ്റൽ കറൻസികളാണ് ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികൾ എന്നറിയപ്പെടുന്നത്. ഇവ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിശാലമായ വിഷയം പിന്നീട് കേൾക്കാമെന്നും ആദ്യം റിസർവ് ബാങ്ക് ഉത്തരവിനെതിരായ ഹർജികൾ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ധാർമികമായ കാരണങ്ങളാലാണ് റിസർവ് ബാങ്ക് ക്രിപ്റ്റോകറൻസികൾ നിരോധിച്ചതെന്ന് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ വാദിച്ചു. വിർച്വൽ കറൻസികൾ സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠനമൊന്നും നടത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

from money rss http://bit.ly/2YAzg03
via IFTTT

Thursday, 18 July 2019

പ്രമുഖ ഓഹരി ഫണ്ടുകള്‍ ഒരുമാസക്കാലയളവില്‍ നല്‍കിയത് നെഗറ്റീവ് ആദായം

കഴിഞ്ഞ ഒരുമാസത്തെ ആദായം പരിശോധിക്കുമ്പോൾ മുൻനിരയിലുള്ള പത്ത് ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ നൽകിയത് നെഗറ്റീവ് റിട്ടേൺ. മൊത്തം നിക്ഷേപം 8850 കോടിയിലേറെയുള്ള ആദിത്യ ബിർള സൺ ലൈഫ് ടാക്സ് റിലീഫ് ഫണ്ട് ഈ കാലയളവിൽ നെഗറ്റീവ് 1.74 ശതമാനം റിട്ടേണാണ് നേടിയത്. അതേസമയം മൊത്തം നിക്ഷേപം 878 കോടി മാത്രമുള്ള ഇൻവെസ്കോ ഇന്ത്യ ടാക്സ് പ്ലാൻ നിക്ഷേപകന് നൽകിയത് നെഗറ്റീവ് 0.93 ശതമാനം മാത്രം. സ്മോൾ ക്യാപ് വിഭാഗത്തിലുള്ളതും 7,369 കോടി നിക്ഷേപവുമുള്ള ഫ്രാങ്ക്ളിൻ ഇന്ത്യ സ്മോളർ കമ്പനീസ് ഫണ്ട് കഴിഞ്ഞ ഒരുമാസത്തിനിടെ നൽകിയത് 2.67 ശതമാനം നഷ്ടം. ഈ വിഭാഗതതിൽതന്നെയുള്ള റിലയൻസ് സ്മോൾ ക്യാപ് ഫണ്ടാകട്ടെ നൽകിയത് 2.88 ശതമാനം നഷ്ടമാണ്. 8232 കോടി രൂപയാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്. സ്മോൾ ക്യാപിൽതന്നെയുള്ള എച്ച്ഡിഎഫ്സി സ്മോൾക്യാപ് ഫണ്ട് നൽകിയത് നെഗറ്റീവ് 2.55 ശതമാനമാണ്. ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത് 8427 കോടി രൂപയാണ്. അതേസമയം ഈ കാലയളവിൽ സെൻസെക്സ് 1.7 ശതമാനം നേട്ടം നൽകിയതായി കാണാം. 30 ഓഹരികളിൽ 18 ഓഹരികളും നഷ്ടമുണ്ടാക്കിയിട്ടും സെൻസെക്സ് നേട്ടത്തിൽ പിടിച്ചുനിന്നു. ഗെയിൽ, കാഡില, ഗോദ്റേജ് കൺസ്യൂമർ, ഹിന്ദുസ്ഥാൻ സിങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികളിലാണ് ഈ കാലയളവിൽ മ്യൂച്വൽ ഫണ്ടുകൾ കാര്യമായി നിക്ഷേപം നടത്തിയത്. യുപിഎൽ, പിരമൾ എന്റർപ്രൈസസ്, യെസ് ബാങ്ക്, ഇന്ത്യബുൾസ് ഹൗസിങ്, ബന്ധൻ ബാങ്ക് തുടങ്ങിയ ഓഹരികളാണ് ഫണ്ടുകൾ ഈയൊരു മാസത്തിനിടെ വിറ്റൊഴിഞ്ഞത്. ശ്രദ്ധിക്കാൻ: ദീർഘകാല ലക്ഷ്യത്തിനുവേണ്ടി എസ്ഐപി മാതൃകയിൽ നിക്ഷേപിക്കുമ്പോഴാണ് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽനിന്ന് പരമാവധി നേട്ടം ലഭിക്കുക. സെൻസെക്സ് സൂചികയുമായി താരതമ്യം ചെയ്യുന്നതിനാണ് ഹ്രസ്വകാലയളവിലെ ഫണ്ടുകളുടെ നേട്ടം വിലയിരുത്തിയത്.

from money rss http://bit.ly/2JRxrSb
via IFTTT

Wednesday, 17 July 2019

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 75 പോയന്റ് താഴ്ന്ന് 39139 ലെത്തി. നിഫ്റ്റിയിലെ നഷ്ടം 25 പോയന്റാണ്. 11662 ലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 457 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 577 ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ വിപണികളെല്ലാം സമ്മർദത്തിലായതാണ് ആഭ്യന്തര വിപണിയെ ബാധിച്ചത്. വിപ്രോ, യുപിഎൽ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, ഐഒസി, സൺ ഫാർമ, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex, Nifty start on negative note

from money rss http://bit.ly/2Z7Afkw
via IFTTT

ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങള്‍ മാത്രം

മുംബൈ: ശമ്പളക്കാരും പെൻഷൻകാരുമുൾപ്പെടെയുള്ളവരുടെ ആദായനികുതി റിട്ടേൺ സമർപ്പണത്തിന് ഇനി രണ്ടാഴ്ചകൂടി. ജൂലായ് 31-വരെയാണ് നികുതി റിട്ടേൺ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. അതേസമയം, തീയതി നീട്ടാനിടയുണ്ടെന്നും സൂചനയുണ്ട്. ഇത്തവണ ഫോറം 16 ഉൾപ്പെടെ നികുതി റിട്ടേണിനായി രേഖകൾ കൈമാറാൻ തൊഴിലുടമയ്ക്ക് ജൂൺ 15-ൽനിന്ന് ജൂലായ് പത്തുവരെ സമയം നീട്ടിനൽകിയിട്ടുണ്ട്. ഇതനുസരിച്ച് നികുതിദായകർക്കും കൂടുതൽ സമയം ലഭിക്കേണ്ടതുണ്ടെന്നാണ് കാരണമായി പറയുന്നത്. നിലവിലെ സമയക്രമമനുസരിച്ച് ജൂലായ് പത്തിന് രേഖകൾ ലഭിച്ചാൽ 20 ദിവസം മാത്രമാണ് റിട്ടേൺ സമർപ്പിക്കുന്നതിനായി ലഭിക്കുക. അവസാന നിമിഷത്തിനായി കാത്തിരിക്കേണ്ടസമയം നീട്ടുന്നതിന് കാത്തുനിൽക്കാതെ എത്രയും വേഗം റിട്ടേൺ സമർപ്പിക്കുകയാണ് നല്ലത്. സാങ്കേതികതടസ്സമോ മറ്റോ ഉണ്ടായാൽ റിട്ടേൺ സമർപ്പിക്കൽ വൈകും. ഇത്തവണ ഇ-റിട്ടേൺ സമർപ്പിക്കാനായി ലോഗിൻ ചെയ്യുമ്പോൾ വിവരങ്ങൾ മുൻകൂട്ടി അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഇത് കൃത്യമായി പരിശോധിക്കണം. വിട്ടുപോയവ ചേർക്കണമെന്ന് നികുതിവകുപ്പ് നിഷ്കർഷിക്കുന്നു. മാത്രമല്ല, ചിലപ്പോൾ നികുതി കിഴിവിനുള്ള പലതും ഇതിൽ ഉൾപ്പെടുത്താതെ വിട്ടുപോയിട്ടുമുണ്ടാകാം.സമയം കഴിഞ്ഞാൽനിർദിഷ്ട സമയം കഴിഞ്ഞാലും നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് തടസ്സമില്ല. 'വൈകി സമർപ്പിക്കുന്നു' എന്നു രേഖപ്പെടുത്തി 2020 മാർച്ച് 31 വരെ റിട്ടേൺ നൽകാൻ അവസരമുണ്ട്. എന്നാൽ, അതുവരെ നികുതിക്ക് പലിശയും റിട്ടേൺ സമർപ്പിക്കാൻ വൈകിയതിന് പിഴയും നൽകണം. ഡിസംബർ 31-നുമുമ്പാണ് റിട്ടേൺ നൽകുന്നതെങ്കിൽ 5000 രൂപയാണ് പിഴ. അതിനുശേഷം മാർച്ച് 31 വരെയുള്ളതിന് 10,000 രൂപയും. അഞ്ചു ലക്ഷത്തിൽ താഴെയാണ് ആകെ വരുമാനമെങ്കിൽ പിഴ ആയിരം രൂപയിൽ കൂടില്ല. നികുതി അധികമായി അടയ്ക്കാനില്ലെങ്കിലും പിഴയും പലിശയും ഈടാക്കും. റിട്ടേൺ ലഭിക്കാനുണ്ടെങ്കിൽ അതിന് നികുതിവകുപ്പുനൽകുന്ന പലിശ ലഭിക്കുകയുമില്ല. Content Highlights:only two weekremaining to submit income tax return

from money rss http://bit.ly/30BQLK6
via IFTTT

വിപണിയെ നയിക്കുന്നത് ഡിജിറ്റലിസം-ഹരീഷ് ബിജൂര്‍

കൊച്ചി: ഇന്നത്തെ വിപണിയെ നയിക്കുന്നത് ഡിജിറ്റലിസം ആണെന്ന് പ്രമുഖ ബ്രാൻഡ് ഗുരു ഹരീഷ് ബിജൂർ. ഡിജിറ്റൽ സാങ്കേതികതയെ മാറ്റിനിർത്തി ബിസിനസ് സ്ഥാപനങ്ങൾക്ക് വളരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമി സംഘടിപ്പിച്ച കേരള 2.0 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരീഷ് ബിജൂർ കൺസൾട്സ് സ്ഥാപകൻ കൂടിയാണ് അദ്ദേഹം. കൂടുതൽ വളർച്ചയും നിക്ഷേപവും വരണമെങ്കിൽ വിപണിയെ അറിഞ്ഞുള്ള വിപണന തന്ത്രം ആവശ്യമാണ്. ഉപഭോക്താവിനെ അറിയുകയെന്നതാണ് പ്രധാനം. കൂടാതെ മാർക്കറ്റ് റിസർച്ചും പ്രധാനമാണ്. മാർക്കറ്റ് സർവേ വഴി വിപണി വിശകലനങ്ങൾ എപ്പോഴും ശരിയാവണമെന്നില്ല. നല്ല വിപണി ഗവേഷണങ്ങൾ ഫലപ്രദമായ തീരുമാനങ്ങൾ എടുക്കുന്നതിന് നിർണായകമാണ്. പലപ്പോഴും ഉപഭോക്താക്കൾ മാർക്കറ്റ് സർവേ നടത്തുന്നവരെ നിരാശരാക്കാതിരിക്കാൻ എന്തെങ്കിലും ഉത്തരം നൽകുകയാണ് പതിവ്. വിപണി ഗവേഷണങ്ങൾ താരതമേന്യ എളുപ്പമാണ്. എന്നാൽ, വിശ്വസനീയ വിപണി ഗവേഷണം നടത്തുക എന്നുള്ളതാണ് വെല്ലുവിളി. മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ആമുഖ പ്രഭാഷണം നടത്തി. കേരളത്തിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് മാതൃഭൂമി ഇന്റഗ്രേറ്റഡ് മീഡിയ സൊല്യൂഷൻസ് നാഷണൽ ഹെഡ് പി.എസ്. കമൽ കൃഷ്ണൻ അവതരിപ്പിച്ചു. മാതൃഭൂമി കൊച്ചിയിൽ സംഘടിപ്പിച്ച കേരള 2 .O കോൺക്ലേവിൽ നിന്ന്. ഫോട്ടോ- എം.പി പ്രദീപ് കുമാർ കേരള വിപണിയിൽ പുതിയൊരു ഉപഭോക്തൃ സംസ്കാരം എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു. എൽ.ജി. ഇലക്ട്രോണിക്സ് സീനിയർ ജനറൽ മാനേജർ പി. സുധീർ, ഫോൺ 4 സ്ഥാപകൻ സയ്യദ് ഹമീദ്, പിട്ടാപ്പിള്ളിൽ ഏജൻസീസ് എം.ഡി. പീറ്റർ പോൾ, ഗോദ്റെജ് അപ്ലയൻസസ് നാഷണൽ സെയിൽസ് ഹെഡ് സഞ്ജീവ് ജെയിൻ, സ്റ്റൗ ക്രാഫ്റ്റ് ഡയറക്ടർ നേഹ ഗാന്ധി, ടി.ടി.കെ. പ്രസ്റ്റീജ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ദിനേശ് ഗാർഗ്, മായ അപ്ലയൻസസ് സെയിൽസ് ഹെഡ് സഞ്ജയ് കുമാർ, കണ്ണങ്കണ്ടി ഗ്രൂപ്പ് എം.ഡി. പരീത് കണ്ണങ്കണ്ടി, മാതൃഭൂമി ക്ലസ്റ്റർ ഹെഡുമാരായ സുനിൽ നമ്പ്യാർ, നവീൻ ശ്രീനിവാസൻ തുടങ്ങിയവർ പാനൽ ചർച്ചകളിൽ പങ്കെടുത്തു. Content Highlights: mathrubhumi kerala 2.0 conclave kochi harish bijoor

from money rss http://bit.ly/2XXn5Wa
via IFTTT

നാല് ഐഫോൺ മോഡലുകളുടെ വില്പന ഇന്ത്യയിൽ നിർത്തുന്നു

ന്യൂഡൽഹി:ആപ്പിൾ ഇന്ത്യയിൽ നാല് ഐഫോൺ മോഡലുകളുടെ വില്പന നിർത്തുന്നു. കമ്പനിയുടെ പുതിയ ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി ഘട്ടം ഘട്ടമായാണ് വില്പന നിൽത്തുക. ഐഫോൺ നിരയിൽ ഏറ്റവും വില കുറഞ്ഞ ഐഫോൺ എസ്.ഇ., ഐഫോൺ 6, ഐഫോൺ 6 പ്ലസ്, ഐഫോൺ 6എസ് പ്ലസ് എന്നിവയാണവ. ഈ ഫോണുകൾ നിർത്തലാക്കുന്നതോടെ ഐഫോൺ 6എസ് ആകും വിപണിയിൽ ലഭിക്കുന്ന എറ്റവും വില കുറഞ്ഞ ഐഫോൺ. 29,500 രൂപയാണ് ഇതിന്റെ വില. അതായത് ഇനി 7,000-8,000 രൂപ അധികം നൽകണം ഒരു ഐ ഫോൺ സ്വന്തമാക്കാൻ. നിലവിൽ ഐ ഫേൺ എസ്.ഇ.ക്ക് 22,000 രൂപയാണ് വില. ആമസോൺ സൈറ്റുകളിൽ ഇത് സ്റ്റോക്കില്ല. എന്നാൽ, യു.എസ്. സൈറ്റിൽ ലഭ്യമാണ്. ഐഫോൺ എസ്.ഇ., 6എസ്, 7 എന്നിവ ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കുന്നവയാണ്. ഇവിടെ മറ്റ് മോഡലുകളുടെ ഉ്തപാദനം വിപുലീകരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

from money rss http://bit.ly/32soebE
via IFTTT

Sunday, 14 July 2019

സെന്‍സെക്‌സില്‍ 200 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: സെൻസെക്സിൽ 200 പോയന്റോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും 9.40 ഓടെ നേട്ടം 100 പോയന്റായി കുറഞ്ഞു. സെൻസെക്സ് 38837ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 17 പോയന്റ് ഉയർന്ന് 11570ലുമെത്തി. ബിഎസ്ഇയിലെ 797 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 573 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫോസിസ് 4 ശതമാനം നേട്ടമുണ്ടാക്കി. യെസ് ബാങ്ക്, സൺ ഫാർമ, റിലയൻസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ടാറ്റ സ്റ്റീൽ, ഐസിൈസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, പവർ ഗ്രിഡ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, യുപിഎൽ, കോൾ ഇന്ത്യ, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/32uleLI
via IFTTT

മക്കളേ വേണ്ട...കരിയറാണ് വലുത്?

ഒരിക്കൽ മക്കളില്ലാത്ത ദമ്പതിമാരുടെ കോൺഫറൻസിൽ മോട്ടിവേഷണൽ പ്രസംഗത്തിന് പോയി... മൂവായിരത്തോളം ദമ്പതിമാർ നിറഞ്ഞ സദസ്സ്... ദുഃഖം ഘനീഭവിച്ചുനിന്ന ഓഡിറ്റോറിയത്തിൽ അവരുടെ ജീവിതത്തോടുതന്നെയുള്ള നിഷേധാന്മകചിന്തകളെ പ്രസാദഭരിതമാക്കാൻ ഏറെ പാടുപെടേണ്ടിവന്നു. മക്കളില്ലാത്ത ദമ്പതിമാരുടെ എണ്ണം, വ്യത്യസ്ത കാരണങ്ങളാൽ ഏറുകയാണ്. വളരെ വ്യത്യസ്തവും രസകരവുമായ അനുഭവങ്ങളുള്ള ചില കുടുംബങ്ങളെയും ഈ നാളുകളിൽ പരിചയപ്പെടാനിടയായി. 'മക്കളാണ് സമ്പത്ത്' എന്നു കണ്ടെത്തി ജീവിക്കുന്ന ചില കുടുംബങ്ങൾ... ആറും എട്ടും മക്കളുള്ളവർ... ഇനിയും വേണമെന്ന് ആഗ്രഹിക്കുന്നവർ... അവരെ പഠിപ്പിക്കാനും വളർത്തി ഉയർത്താനും അധ്വാനിക്കുന്ന മാതാപിതാക്കൾ... ഒരു കുഞ്ഞുമാത്രം ഉള്ളതിനാൽ, രണ്ടാമതൊരു കുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്ന രണ്ടു കുടുംബങ്ങളെയും പരിചയപ്പെട്ടു. ഈ തീരുമാനത്തിന്റെ കാരണമാരാഞ്ഞപ്പോൾ, മറ്റൊരു അനാഥക്കുഞ്ഞിനും കൂടി ജീവിതം കൊടുക്കാനുള്ള അവരുടെ താത്പര്യം പങ്കുവച്ചു. അതോടൊപ്പംതന്നെ 'മക്കളേ വേണ്ട, കരിയറാണ് വലുത്...' എന്നു ചിന്തിക്കുന്നവരെയും കണ്ടുമുട്ടിയ നാളുകളാണിത്. 'ഒരു കുട്ടിതന്നെ ധാരാളം, അതിനെ പഠിപ്പിക്കാൻതന്നെ ചെലവ് താങ്ങാനാവുന്നില്ല...' എന്നിങ്ങനെ ഇക്കാര്യത്തിൽ വിവിധ നിലപാടുകളുള്ളവരെയും ഞാൻ കണ്ടുമുട്ടുകയാണ്. ഇതിനിടയിലാണ് ജൂലായ് 11-ാം തീയതി 'ലോക ജനസംഖ്യാ ദിനം' കടന്നുവന്നത്. ഭൂമിയിൽ വസിക്കുന്ന മനുഷ്യരുടെ ആകെ എണ്ണത്തെയാണ് 'ജനസംഖ്യ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് 2011 ഒക്ടോബർ 31-ന് ലോക ജനസംഖ്യ 700 കോടി തികഞ്ഞു. 2025-ഓടെ ലോകത്തിലെ ജനസംഖ്യ 8 ബില്യനായി ഉയരുമെന്നാണ് ഐക്യരാഷ്ട്ര സംഘടന കണക്കുകൂട്ടുന്നത്. ശുദ്ധജലക്ഷാമം ഉൾപ്പെടെ ഗുരുതരമായ പ്രശ്നങ്ങളിലൂടെ ജീവിതം സങ്കീർണമാവുമെന്നും വിവിധ പഠനങ്ങൾ വിലയിരുത്തുന്നു. സാമ്പത്തികശാസ്ത്രത്തിൽ ജനസംഖ്യാപഠനം 'ഡിമോഗ്രഫി' എന്ന ശാസ്ത്രശാഖയിലാണ് ഉൾപ്പെടുത്തുന്നത്. വ്യത്യസ്തമായ സിദ്ധാന്തങ്ങളാണ് ഈ മേഖലയിലുള്ളത്. അതിലൊന്ന് 'റോബർട്ട് മാൽതൂസ്' മുന്നോട്ടുവച്ച ചിന്തകളാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, 'ജനസംഖ്യാ വർധന ഗുണിതരൂപത്തിലും ഭക്ഷ്യ ഉത്പാദന വർധന അതിന് ആനുപാതികമല്ലാതെയും വളരുന്നതിന്റെ ഫലമായി ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും ഉണ്ടാവുന്നു'. എന്നാൽ ഈ രംഗത്തുള്ള 'ഒപ്റ്റിമം സിദ്ധാന്തം' അനുസരിച്ച് 'രാജ്യത്തിന്റെ സമ്പത്തും ജനസംഖ്യയും തമ്മിലാണ് ബന്ധപ്പെടുത്തേണ്ടത്' എന്നും 'ഭക്ഷ്യോത്പാദനവുമായി മാത്രമല്ല' എന്നും വിലയിരുത്തുന്നു. 'ഒരു രാജ്യം ഭൗതികമായി സമ്പന്നമാണെങ്കിൽ, ഭക്ഷണസാധനം ഇറക്കുമതി ചെയ്യാനാവും' എന്ന് ആധുനിക സിദ്ധാന്തം പ്രതിപാദിക്കുന്നു. 'നിയോ ക്ലാസിക്കൽ' സിദ്ധാന്തമനുസരിച്ച് 'ജനസംഖ്യാ വർധന തൊഴിൽ ചെയ്യുന്നവരുടെ എണ്ണം വർധിപ്പിക്കുകയും ഉത്പാദനച്ചെലവ് കുറയ്ക്കുകയും ചെയ്യുന്നു'. സാമ്പത്തികശാസ്ത്രജ്ഞനായ 'സൈമൺ കുസ്നെറ്റസ്' ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ. ഭാരതമുൾപ്പെടെയുള്ള 21 രാജ്യങ്ങളിൽ നടത്തിയ പഠനമനുസരിച്ച് 'ജനസംഖ്യാ വർധനയും ആളോഹരി മൂലധന വളർച്ചയും തമ്മിൽ നിഷേധാത്മകപരമായ ബന്ധമൊന്നുമില്ല' എന്ന് കണ്ടെത്തി. മാത്രവുമല്ല, 'കോൺലിസ്ക്', 'ഹഡിൽ' എന്നിവർ 25 വികസ്വര രാജ്യങ്ങളിൽ നടത്തിയ പഠനം 'ജനസംഖ്യാ വർധന ആളോഹരി വരുമാനത്തിന് ഗണ്യമായ വളർച്ചയുണ്ടാക്കി' എന്നാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, 'ജനസംഖ്യാ വർധന മൊത്ത വരുമാനവളർച്ചയ്ക്ക് നല്ലതാണ്' എന്ന് അനുമാനിക്കാൻ തിടുക്കം കൂട്ടരുതെന്നും ഇവർ വിലയിരുത്തുന്നു. ജനസംഖ്യാ വർധനയ്ക്ക് അനുകൂലവും പ്രതികൂലവുമായ ധാരാളം വാദഗതികളുണ്ട്. ഭക്ഷണ ദൗർലഭ്യമാണ് മുഖ്യഭീഷണിയായി കരുതുന്നത്. അതോടൊപ്പം പാർപ്പിടവും ശുദ്ധജലം പോലുള്ള അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യതയും വെല്ലുവിളി ഉയർത്തുന്നതാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, നഗരവത്കരണം, മുതിർന്ന പൗരന്മാരുടെ എണ്ണത്തിലുള്ള വർധന, പലായനവും കുടിയേറ്റവും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതോടനുബന്ധിച്ചുള്ള സാമ്പത്തിക വിഷയങ്ങളാണ്. എന്താണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്...? അത് പ്രഥമമായും അവിടത്തെ പ്രകൃതിവിഭവങ്ങളും ഭൗതികസമ്പത്തും സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളുമാണ്. ഉത്പാദന ഘടകങ്ങൾ ഒന്നുകിൽ പൂർണമായി ഉപയോഗപ്പെടുത്തുന്നില്ല, അല്ലെങ്കിൽ വേണ്ടരീതിയിലും അളവിലുമല്ല ഉപയോഗിക്കപ്പെടുന്നത് എന്നത് വികസനമില്ലായ്മയുടെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട്, ഇവയെല്ലാം വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുന്നതിനും സംരക്ഷിക്കപ്പെടുന്നതിനും വളർത്തുന്നതിനും ആവശ്യമായതാണ് 'എച്ച്.ആർ.' എന്ന ഹ്യൂമൻ റിസോഴ്സ് അഥവാ മനുഷ്യ വിഭവശേഷി. ഈ വിഭവത്തിന്റെ എണ്ണവും ഗുണമേന്മയും വളരെ പ്രധാനപ്പെട്ടതാണ്. ഗുണപ്രദമാവാൻ വിദ്യാഭ്യാസം, തൊഴിൽപരിശീലനം, സാങ്കേതികവിദ്യാ മികവ് എന്നിവ ആവശ്യമാണ്. വർധിക്കുന്ന ജനത്തെ വിഭവശേഷിയാക്കി മാറ്റുക എന്നതാണ് നമ്മുടെ മുന്നിലുള്ള സാധ്യതയും വെല്ലുവിളിയും. സ്ഥിരോത്സാഹവും അച്ചടക്കവും ദേശസ്നേഹവുമുള്ള ജനത ഏറ്റവും വലിയ സമ്പത്താണ്. ജനസംഖ്യാ വർധന 'ജി.ഡി.പി.' അഥവാ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അളവിനെ പലതരത്തിൽ സ്വാധീനിക്കുമെന്നും ഭാരതത്തിന്റെ ഉത്പാദന വളർച്ചയ്ക്ക് നിയതമായ കാരണങ്ങളിലൊന്ന് ജനസംഖ്യാ വർധനയാണെന്നും പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ജനിക്കുന്ന ഓരോ ശിശുവിനും വായ് മാത്രമല്ല, രണ്ട് കരങ്ങളും കൂടിയുണ്ട് എന്ന വസ്തുതയെ ഓർമിപ്പിക്കുന്ന ചിന്തകളും ഉയർന്നുവരുന്നു. ഈ വിഭവസ്വരൂപണത്തിന് സർക്കാർ നടപ്പിലാക്കുന്ന വിവിധ മാർഗങ്ങൾ മാത്രം പോരാ, മറിച്ച് ഒരു കൂട്ടുത്തരവാദിത്വത്തിന്റെ സമവായം ആവശ്യമാണ്. ഉത്തരവാദിത്വപൂർണമായ മാതൃത്വവും പിതൃത്വവും വളരെ അത്യാവശ്യമാണ്. പണ്ടുകാലത്ത് ഏറെ എളുപ്പമുണ്ടായിരുന്നതും ഇന്ന് ഏറെ സങ്കീർണതകളുള്ളതുമായ ഒന്നാണ് 'പേരന്റിങ്'. കാരണം, പണ്ട് മക്കൾ വളരുകയായിരുന്നു, ഇപ്പോൾ നമ്മൾ വളർത്തുകയാണ്.

from money rss http://bit.ly/2XKjP5g
via IFTTT

Friday, 12 July 2019

ഒരുമണിക്കൂറിൽ 1000 കോഴി പായ്ക്കറ്റിൽ

തിരുവനന്തപുരം:ഒരുമണിക്കൂറിൽ ആയിരം കോഴിയെ ഇറച്ചിയാക്കി പായ്ക്കറ്റുകളിലാക്കുന്ന സംസ്കരണ ശാലയുമായി കുടുംബശ്രീ. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായാണ് മൂന്നു പൗൾട്രി ഇറച്ചി സംസ്കരണശാലകൾ ഒരുങ്ങുന്നത്. പൂർണമായും യന്ത്രവത്കൃത സംസ്കരണശാലയാണിവ. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി മൂന്നു റീജണൽ യൂണിറ്റുകളായിരിക്കും ആദ്യഘട്ടത്തിൽ. തിരുവനന്തപുരത്ത് സ്ഥലം ഏറ്റെടുത്തു. കുടുംബശ്രീയിലെ കോഴി കർഷകരെ ഉൾപ്പെടുത്തി രൂപവത്കരിച്ച കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. യന്ത്രങ്ങൾ പൂർണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. കുടുംബശ്രീ കേരള ചിക്കൻ എന്ന ബ്രാൻഡിൽ സെപ്റ്റംബറോടെ വിപണിയിലെത്തും. മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കോളേജ് ഓഫ് ഏവിയൻ സയൻസുമാണ് പദ്ധതിക്ക് സാങ്കേതികസഹായം നൽകുന്നത്. കുടുംബശ്രീ അംഗങ്ങളായിരിക്കും പ്ലാന്റിലെ ജീവനക്കാരെന്ന് കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ. ഡോ. നികേഷ് കുമാർ പറഞ്ഞു.

from money rss http://bit.ly/2jHdeWa
via IFTTT

വന്‍നഗരങ്ങളില്‍ വീടിന് വന്‍വില: വന്‍ അപ്രാപ്യം

മുംബൈ:റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലാണെന്നു പറയുമ്പോഴും രാജ്യത്ത് വീടുകളുടെ വില കൂടിനിൽക്കുകയാണെന്ന് റിസർവ് ബാങ്ക് (ആർ.ബി.ഐ.) സർവേ. മുംബൈ, പുണെ, ചെന്നൈ അടക്കം രാജ്യത്തെ 13 നഗരങ്ങളിലെ ഭവനവായ്പകൾ ഉൾപ്പെടുത്തിയുള്ള ആർ.ബി.ഐ.യുടെ റസിഡൻഷ്യൽ അസറ്റ് പ്രൈസ് മോണിറ്ററിങ് സർവേയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2015 മാർച്ചിനുശേഷം രാജ്യത്താകെ ആളുകളുടെ വരുമാനത്തെ അപേക്ഷിച്ച് വീടുകളുടെ വില കൂടിയതായാണ് കണ്ടെത്തൽ. ഇതുകാരണം സാധാരണക്കാർക്ക് വീടെന്ന സ്വപ്നം അപ്രാപ്യമാകുകയാണ്. മുംബൈയിലാണ് സ്ഥിതി രൂക്ഷം. അതേസമയം, ഭുവനേശ്വറിൽ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വില കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് വീടിന്റെ വിലയും മാസവരുമാനവും തമ്മിലുള്ള ശരാശരി അനുപാതം 2015 മാർച്ചിലെ 56.1 - ൽനിന്ന് 61.5 ആയി ഉയർന്നു. വീടു വാങ്ങുന്നതിനുള്ള ശേഷി പരിശോധിക്കുന്ന പ്രധാന ഏകകമാണിത്. വീടിന്റെ വിലയും വരുമാനവും തമ്മിലുള്ള അന്തരം കൂടുന്നതായാണ് ഇതു സൂചിപ്പിക്കുന്നത്. നാലുവർഷവും ഇതിൽ വർധനയുണ്ടായി. അതുകൊണ്ടുതന്നെ വീടു വാങ്ങാനുള്ള പണം കണ്ടെത്തുന്നതിന് കൂടുതൽ വർഷം വേണ്ടിവരുന്നു. വായ്പയും വരുമാനവും തമ്മിലുള്ള അനുപാതവും കൂടി. 2015 മാർച്ചിലെ മൂന്നിൽനിന്ന് 2019 മാർച്ചിൽ ഇത് 3.4-ലെത്തി. ഇക്കാലയളവിൽ വായ്പയും ആസ്തിയുടെ മൂല്യവും തമ്മിലുള്ള അനുപാതം 2015 മാർച്ചിലെ 67.7 ശതമാനത്തിൽനിന്ന് 69.9 ശതമാനമായി ഉയർന്നു. ഭവനവായ്പയുടെ ക്രെഡിറ്റ് റിസ്ക് അളക്കുന്നതിനുള്ള പ്രധാനഘടകമാണിത്. ബാങ്കുകളും വായ്പാസ്ഥാപനങ്ങളും കൂടുതൽ വെല്ലുവിളി ഏറ്റെടുത്താണ് വായ്പ നൽകിയിരിക്കുന്നതെന്നാണ് ഇതിനർഥം. റിയൽ എസ്റ്റേറ്റ് രംഗത്ത് വിലയിടിഞ്ഞാൽ വായ്പ നൽകിയ സ്ഥാപനങ്ങൾക്ക് താങ്ങാനുള്ള ശേഷി കുറവായിരിക്കുമെന്നു സാരം. വരുമാനവും വായ്പതിരിച്ചടവും (ഇ.എം.ഐ) തമ്മിലുള്ള അനുപാതത്തിൽ മിക്കയിടത്തും വലിയ മാറ്റമുണ്ടായിട്ടില്ല. മുംബൈ, പുണെ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഇത് ചെറിയ അളവിൽ ഉയർന്നിട്ടുണ്ട്. ഇതു നോക്കിയാണ് വായ്പാ യോഗ്യതയും തുകയും കണക്കാക്കുന്നത്. സർവേയിൽ പറയുന്നതു പ്രകാരം മുംബൈയിൽ വായ്പയെടുത്തിട്ടുള്ളവർ വരുമാനത്തിന്റെ 43.3 ശതമാനവും ഡൽഹിയിൽ 36.9 ശതമാനവും ഇ.എം.ഐ.ക്കായി ചെലവിടുന്നു. ചെന്നൈയിലിത് 38.4 ശതമാനമാണ്. മുംബൈ, ചെന്നൈ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, പുണെ, ജയ്പുർ, ചണ്ഡീഗഢ്, അഹമ്മദാബാദ്, ലഖ്നൗ, ഭോപാൽ, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ തിരഞ്ഞെടുത്ത ബാങ്കുകൾ ഈ നഗരങ്ങളിൽ നൽകുന്ന വായ്പകളുടെ അടിസ്ഥാനത്തിലാണ് സർവേ നടത്തിയത്. Content highlights:RBI, cities, homes

from money rss http://bit.ly/2xNboqg
via IFTTT

Thursday, 11 July 2019

വിപണിയില്‍ തുടക്കം നേട്ടത്തില്‍; പിന്നീട് നഷ്ടത്തിലായി

മുംബൈ: ഓഹരി വിപണി നേട്ടത്തോടെയാണ് ആരംഭിച്ചതെങ്കിലും പിന്നീട് നഷ്ടത്തിലായി. സെൻസെക്സ് 57 പോയന്റ് താഴ്ന്ന് 38765ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 11561ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 732 കമ്പനിഖലുടെ ഓഹരികൾ നേട്ടത്തിലും 719 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ബാങ്ക്, എഫ്എംസിജി ഓഹരികൾ നഷ്ടത്തിലാണ്. ഐടി, ഫാർമ ഓഹരികൾ നേട്ടത്തിലാണ്. യുപിഎൽ, സൺ ഫാർമ, റിലയൻസ്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ടിസിഎസ്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വിപ്രോ, ഐഒസി, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2YOu4lt
via IFTTT

വായ്പ വകമാറ്റൽ: അനിൽ അംബാനിയുടെ കമ്പനികൾക്കെതിരേ അന്വേഷണം

മുംബൈ:അനിൽ അംബാനി ഗ്രൂപ്പിലെ മൂന്നുകമ്പനികൾ വായ്പ വകമാറ്റി ചെലവിട്ടതു സംബന്ധിച്ച് എസ്.ബി.ഐ. അന്വേഷണം തുടങ്ങി. റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ടെലികോം, റിലയൻസ് ടെലികോം ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികൾ 5,500 കോടിയോളം രൂപ വകമാറ്റിയതായാണ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായി 2017 -18 സാമ്പത്തികവർഷത്തെ ഇടപാടുകളാണ് വിശദമായി പരിശോധിക്കുന്നത്. ഇക്കാലയളവിലെ ഒരു ലക്ഷത്തോളം എൻട്രികൾ പരിശോധിക്കുന്നുണ്ട്. അത്ര അറിയിപ്പെടാത്ത 'നെറ്റിസൺ' എന്ന കമ്പനിക്ക് റിലയൻസ് ഗ്രൂപ്പ് കമ്പനികളിൽനിന്ന് 4,000 കോടി രൂപയുടെ മൂലധനം എത്തിയതാണ് സംശയത്തിനു കാരണമായത്. മറ്റു ചില ഇടപാടുകളും സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഓഡിറ്റ് റിപ്പോർട്ടുകളിൽ ഇതുസംബന്ധിച്ച് പരാമർശമില്ല. ഇതെല്ലാം സംശയത്തിന് ബലം കൂട്ടുന്നു. കടക്കെണിയിലായ റിലയൻസ് കമ്യൂണിക്കേഷൻസ് കഴിഞ്ഞ മേയിൽ പാപ്പരത്വ നടപടിക്ക് തുടക്കമിട്ടിരുന്നു. അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് ആകെ ഒരു ലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയാണുള്ളത്. റിലയൻസ് കമ്യൂണിക്കേഷന് 49,193 കോടിയും റിലയൻസ് ടെലികോമിന് 24,306 കോടിയും ബാധ്യതയുണ്ട്. ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ആസ്ഥാന മന്ദിരം വാടകയ്ക്കു നൽകാനും മറ്റ് ആസ്തികൾ വിറ്റ് പണം കണ്ടെത്താനും കമ്പനി ശ്രമിച്ചുവരികയാണ്. പരമാവധി ആസ്തികൾ വിറ്റ് 21,700 കോടി രൂപ സമാഹരിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഗ്രൂപ്പിന്റെ കൈവശമുള്ള ഒമ്പത് റോഡ് പദ്ധതികളും ഇതിലുൾപ്പെടും.

from money rss http://bit.ly/2Gab1KS
via IFTTT

ഇന്ന് സൈക്കിള്‍ മതി, നാളെ ബൈക്ക്, മറ്റെന്നാള്‍....

അരുൺ വളരെ ആന്മാർത്ഥതയും ഉത്സാഹവുമുള്ള രാഷ്ട്രീയ പ്രവർത്തകനാണ്. ചെറുപ്പത്തിൽ ആദർശവാദം തലയ്ക്കുപിടിച്ചിരുന്ന നാളുകളിൽ ചെലവുചുരുക്കി മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കുമെന്ന് തീരുമാനിച്ചു. പ്രത്യേകിച്ച് വലിയ കാറിലൊന്നും യാത്രചെയ്യാതെ ജനങ്ങളോടൊപ്പം അവരിൽ ഒരാളായി കഴിയണം. അന്ന് സൈക്കിളിലായിരുന്നു യാത്ര. പിന്നീട് ബൈക്ക് വാങ്ങി. ഇന്ന് അമ്പതുകളുടെ തുടക്കത്തിൽ തന്റെ ആരോഗ്യത്തിന്റെയും ആവശ്യങ്ങളുടെയും മദ്ധ്യേ തിരിച്ചറിയുന്നു, എല്ലായിടത്തും ഉദ്ദേശിക്കുന്ന സമയത്ത് ആവശ്യത്തിനുള്ള ശാരീരിക ഊർജവുമായി എത്താനാവുന്നില്ല. തനിക്ക് കാർ പോലുള്ള വാഹനം ആവശ്യമാണ്. ഇത് സാമ്പത്തിക ചിന്താഗതിയിൽ വരുന്ന ഒരു പരിണാമമാണ്. ഓരോ കാലഘട്ടത്തിലും സാമ്പത്തിക ചിന്തകൾക്ക് വ്യത്യാസമുണ്ട്. സാമ്പത്തിക ഫിറ്റ്നെസ് എന്ന ആശയം ഈ പരിണാമത്തിലെ പ്രധാനപ്പെട്ട ഒരു തലമാണ്. ശാരീരിക ഊർജം നിലനിർത്താൻ ഫിറ്റ്നെസ് സെന്റർ ഉള്ളതുപോലെതന്നെ സാമ്പത്തികമേഖലയിലും ഊർജസംരക്ഷണത്തിനായി സംവിധാനങ്ങൾ വേണം. ജിം അഥവാ ഫിറ്റ്നെസ് സെന്റർ പോലുള്ള സ്ഥാപനങ്ങളെ യൗവനത്തിൽ മസിൽ വർധിപ്പിക്കാനും ശരീരപുഷ്ടി നിലനിർത്താനുമാണ് പലരും സമീപിക്കുന്നത്. എന്നാൽ, പിന്നീട് രോഗങ്ങൾ തടയാനും രോഗപ്രതിരോധശേഷിക്കായും മധ്യവയസ്കർ ഇതിനായി പണവും സമയവും കണ്ടെത്തുന്നു. സാമ്പത്തികമേഖലയിൽ സർക്കാർബജറ്റിന്റെ നാളുകളിലൂടെയാണ് നമ്മൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. സാമ്പത്തികമേഖലയിലും വ്യക്തിപരമായ ബജറ്റ് നിർണയത്തിലൂടെ ഫിറ്റ്നെസ് അളക്കുകയും വിലയിരുത്തുകയും ചെയ്യണം. സാമ്പത്തിക ഫിറ്റ്നെസ് രംഗത്ത് നല്ലത്, ചീത്ത എന്നിങ്ങനെ ഒരു ഐഡിയൽ സ്കോർ ഇല്ല. കാരണം, ഓരോരുത്തരുടെയും ആവശ്യവും മൂല്യങ്ങളുമാണ് ചെലവ് തീരുമാനിക്കുന്നത്. വാഹനങ്ങളുടെ ഫിറ്റ്നെസ് നിരത്തിലിറങ്ങുന്നതിനു മുമ്പ് സ്വയം പരിശോധിക്കുന്നതുപോലെ സാമ്പത്തികകാര്യവുമായി ബന്ധപ്പെട്ട് പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് ജീവിതത്തെ നേരിടാനുള്ള ആന്മവിശ്വാസം വർധിപ്പിക്കുന്നു. സാമ്പത്തികമേഖലയിൽ ഇപ്പോൾ എവിടെ നിൽക്കുന്നു, ഇനി മുന്നോട്ട് പോവേണ്ടതെങ്ങനെ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ഒരുവനെ സഹായിക്കാനുള്ള സംവിധാനമാണ് സാമ്പത്തിക ഫിറ്റ്നെസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന് താങ്കൾക്ക് വ്യക്തിപരമായ ബജറ്റ് ഉണ്ടോ? ചെലവാക്കുന്നതും സമ്പാദിക്കുന്നതും തമ്മിലുള്ള അനുപാതം എത്രയാണ്? നിലവിലുള്ള കടമെത്രയാണ് ? നിങ്ങളുടെ വീട്ടിൽ പെട്ടെന്ന് രോഗമോ തകർച്ചയോ മൂലം ഒരു സാമ്പത്തിക ആവശ്യം വന്നാൽ എന്ത് മുൻകരുതലാണ് എടുത്തിട്ടുള്ളത്? കഴിഞ്ഞ നാളുകളിൽ കുടുംബത്തിന്റെ ചെലവ് വരവിനേക്കാളും കുറഞ്ഞതായിരുന്നോ? ഇലക്ട്രിസിറ്റി ബിൽ പോലുള്ളവ സമയത്ത് അടയ്ക്കാനാവാത്തതുകൊണ്ട് പിഴ അടയ്ക്കേണ്ടിവന്നുവോ? നല്ല സാമ്പത്തിക ഫിറ്റ്നെസിന്റെ ഉടമയാവാൻ നമ്മൾ മുൻകരുതലെടുത്ത് ശ്രദ്ധിക്കേണ്ട തലങ്ങൾ മനസ്സിലാക്കുന്നത് ഉചിതമായിരിക്കും. അത് നിങ്ങളുടെ ഫിറ്റ്നെസ് നിലനിർത്താൻ സഹായകരമായിരിക്കും. ഒന്നാമത് നിങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക നിലവാരം പരിശോധിക്കുക. എന്തൊക്കെ ആസ്തികൾ ഇപ്പോഴുണ്ട്? കടവും ബാധ്യതകളും ഏതൊക്കെയാണ്? ഭാവിയിൽ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ എന്തൊക്കെയാണ്? രണ്ടാമത്തെ കാര്യം നമ്മൾ ശ്രദ്ധചെലുത്തേണ്ട മേഖലയാണ്. ഇതിൽ നമ്മുടെ സാമ്പത്തികലക്ഷ്യം നിശ്ചയിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. ഈ ലക്ഷ്യങ്ങളെ ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. ഉദാഹരണത്തിന് ഹ്രസ്വകാലമെന്നത് അടുത്ത ആറുമാസത്തിനുള്ളിൽ സാധിക്കേണ്ട കാര്യങ്ങളാണ്. ചിട്ടി ചേരുക, വായ്പ തീർക്കുക, വിനോദയാത്ര പോവുക എന്നിവ ഉദാഹരണങ്ങളാണ്. ദീർഘകാലത്തിൽ മക്കളുടെ വിദ്യാഭ്യാസം, വിവാഹം പോലുള്ളവ പ്ലാൻചെയ്ത് നടപ്പിലാക്കേണ്ട ലക്ഷ്യങ്ങൾ കടന്നുവരുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം നിങ്ങളെ ആശ്രയിച്ചുകഴിയുന്ന ഗുണഭോക്താക്കളുടെ എണ്ണവും അവരുടെ ആവശ്യവുമാണ്. ഇതിൽ കുടുംബാംഗങ്ങൾ, സ്വന്തമായി സ്ഥാപനമുള്ള ആളാണെങ്കിൽ അതിലെ ജീവനക്കാർ, മറ്റ് ആശ്രിതർ, ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള വ്യക്തികൾ എന്നിവർ അടങ്ങിയിരിക്കുന്നു. നിങ്ങൾ അടച്ചുതീർക്കേണ്ട നികുതി ഇനങ്ങൾ, ബില്ലുകൾ, ഇൻഷുറൻസ് പോലുള്ള മറ്റ് ചെലവിനങ്ങൾ എന്നിവയുടെ ലിസ്റ്റ് ഉണ്ടാക്കുക എന്നതാണ് അടുത്ത മേഖല. ലക്ഷ്യവും നിക്ഷേപവും തമ്മിൽ ചേർന്നുപോവുന്നുണ്ടോ എന്ന് ചിന്തിക്കണം. പണത്തിന്റെ അഞ്ച് ഉപയോഗങ്ങളും അതായത് ആർജിക്കുക, ചെലവാക്കുക, സമ്പാദിക്കുക, സംരക്ഷിക്കുക, വളർത്തുക എന്നിവ സാമ്പത്തിക ഫിറ്റ്നെസുമായി ബന്ധപ്പെട്ടിരിക്കുന്നു. പണം ആർജിക്കുന്ന മേഖലകൾ കണ്ടെത്തുന്നതും മെച്ചപ്പെടുത്തുന്നതും തൊഴിൽമേഖലയുടെ ഫിറ്റ്നെസിനെ സഹായിക്കുന്നു. പണം ചെലവാക്കുന്ന മേഖലകൾ നിജപ്പെടുത്തുന്നത് മിതവ്യയത്തിനും അനാവശ്യ കടം വന്നുചേരുന്നത് തടയുന്നതിനുള്ള ഫിറ്റ്നെസിനെ സഹായിക്കുന്നു. പണം സമ്പാദിക്കുന്നത് ഭാവിയിലുള്ള ജീവിതത്തിന്റെ ഫിറ്റ്നെസിന്റെ ആവശ്യങ്ങളെ സഹായിക്കുന്നു. പണം സംരക്ഷിക്കുന്നത് നിങ്ങളെ ആശ്രയിച്ച് കഴിയുന്ന ജീവിതങ്ങളുടെ സുരക്ഷിതത്വത്തിനുള്ള ഫിറ്റ്നെസാണ്. അന്തസ്സും മാന്യതയുമുള്ള ജീവിതം ഏവരുടെയും അവകാശമാണ്. അതിനായുള്ള ബോധപൂർവമായ പരിശ്രമത്തെയാണ് സാമ്പത്തിക ഫിറ്റ്നെസ് പരിശീലനം കൊണ്ടുദ്ദേശിക്കുന്നത്. പ്ലാനിങ് നല്ലതാണ്, ആവശ്യവുമാണ്. ഭാവിമാത്രം പോരാ, ഇന്നിലും ജീവിക്കണം. ആസൂത്രണത്തിന്റെ അഭാവം നമ്മുടെ സാമ്പത്തിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ഓർക്കുക, കഴിഞ്ഞുപോയ ഇന്നലെയെക്കുറിച്ച് വ്യസനിക്കുന്നവരും ഭാവിയെക്കുറിച്ച് അമിതമായി ആകുലപ്പെടുന്നവരും ഇന്ന് ജീവിക്കാൻ മറന്നുപോവുന്നവരാണ്.

from money rss http://bit.ly/2YOIDp1
via IFTTT

Wednesday, 10 July 2019

പ്രത്യക്ഷനികുതി വരുമാനം; ലക്ഷ്യം ഭാരമേറിയത്, വിജയിക്കുമെന്ന പ്രതീക്ഷയില്‍ നികുതി ബോര്‍ഡ്

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം 13.35 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷനികുതി വരുമാനം നേടാനുള്ള ലക്ഷ്യം ഭാരമേറിയതാണെങ്കിലും കൈവരിക്കാനാവുന്നതാണെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി.) മേധാവി. ആദ്യം 13.78 ലക്ഷം കോടി രൂപയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം കൂടുതലാണ് ഇത്. അത് കൈവരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് അറിയിച്ചതിനാലാണ് ബജറ്റിൽ 13.35 ലക്ഷം കോടി രൂപയാക്കിയത്. മുൻ വർഷത്തെക്കാൾ 17.5 ശതമാനം കൂടുതലാണ് ഇത്. കമ്പനികൾക്ക് നൽകിവരുന്ന ഇളവുകളും ആനുകൂല്യങ്ങളും എടുത്തുകളഞ്ഞാൽ മാത്രമേ കോർപ്പറേറ്റ് നികുതി കുറയ്ക്കുന്ന കാര്യം സർക്കാരിന് ചിന്തിക്കാനാകൂവെന്ന് സി.ബി.ഡി.ടി. ചെയർമാൻ പ്രമോദ് ചന്ദ്ര മോദി പറഞ്ഞു. Content Highlights:Direct Tax Collection

from money rss http://bit.ly/2JsUFz7
via IFTTT

ബൈജൂസിന് വീണ്ടും മൂലധനം; ഇത്തവണ 1,050 കോടി; കമ്പനിയുടെ മൂല്യം 40,000 കോടി രൂപയിലെത്തി

കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ട് അപ്പ് ആയ ബൈജൂസ് 15 കോടി ഡോളറിന്റെ മൂലധന നിക്ഷേപം നേടി. അതായത്, ഏതാണ്ട് 1,050 കോടി രൂപ. ഖത്തർ സർക്കാരിന്റെ ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ക്യു.ഐ.എ.) യുടെ നേതൃത്വത്തിലാണ് ഇത്തവണത്തെ നിക്ഷേപ റൗണ്ട്. വിദ്യാഭ്യാസ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ നിക്ഷേപകരായ ഔൾ വെഞ്ചേഴ്സ് ഒരു ഇന്ത്യൻ കമ്പനിയിൽ ആദ്യമായി നിക്ഷേപിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ നിക്ഷേപ റൗണ്ടിനുണ്ട്. ഇത്തവണത്തെ നിക്ഷേപം അനുസരിച്ച് കമ്പനിയുടെ മൂല്യം 40,000 കോടി രൂപയ്ക്കടുത്തെത്തി എന്നാണ് സൂചന. കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശിയാണ് ബൈജു രവീന്ദ്രൻ. ബെംഗളൂരു ആസ്ഥാനമായാണ് ബൈജൂസിന്റെ പ്രവർത്തനം. ആഗോളതലത്തിൽ വിപണി വിപുലമാക്കാനും വിദ്യാർഥികൾക്ക് ആഗോളതലത്തിലുള്ള പഠന സൗകര്യങ്ങൾ ഒരുക്കാനുമുള്ള ബൈജൂസിന്റെ വമ്പൻ പദ്ധതികൾക്ക് ഈ നിക്ഷേപം പിന്തുണയേകും. തങ്ങളുടെ ബിസിനസിനുള്ള ശക്തമായ അടിത്തറയെ സാക്ഷ്യപ്പെടുത്തുന്നതാണ് ലോകത്തിലെ മുൻനിര നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നുള്ള ഫണ്ടിങ് എന്ന് ബൈജൂസ് ലേണിങ് ആപ്പിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ ബൈജു രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ചെറു പട്ടണങ്ങളിൽ നിന്നുപോലും 85 ശതമാനം നിരക്കിൽ വാർഷിക പുതുക്കൽ നടക്കുന്നത് ഡിജിറ്റൽ ലേണിങ്ങിന് വൻ തോതിൽ ലഭിക്കുന്ന സ്വീകാര്യതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രംഗത്ത് പുതുമകൾ സൃഷ്ടിക്കുന്നവർക്കിടയിൽ നിക്ഷേപം നടത്താനുള്ള തങ്ങളുടെ താത്പര്യമാണ് ഈ നിക്ഷേപം ചൂണ്ടിക്കാട്ടുന്നതെന്ന് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി സി.ഇ.ഒ. മൻസൂർ അൽ മഹമൂദും ചൂണ്ടിക്കാട്ടി. 26 കോടി സ്കൂൾ വിദ്യാർഥികളുമായി ഇന്ത്യൻ വിദ്യാഭ്യാസ മേഖല വൻ സാധ്യതകളാണ് മുന്നോട്ടു വയ്ക്കുന്നതെന്ന് ഔൾ വെഞ്ചേഴ്സ് മാനേജിങ് ഡയറക്ടർ അമിത് പട്ടേൽ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ബൈജൂസ് കമ്പനി 1,430 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. ഈ വർഷം അത് ഇരട്ടിയിലേറെയാകുമെന്നാണ് കണക്കാക്കുന്നത്. Content Highlights:Qatar Investment Authority Invest Rs 1500 Crore In Byjus App

from money rss http://bit.ly/2LLWQiY
via IFTTT

ഫാര്‍മ, മെറ്റല്‍ വിപണികള്‍ ഉണര്‍ന്നു; സെന്‍സെക്‌സില്‍ 150 പോയന്റിന്റെ കുതിപ്പ്

മുംബൈ: മെറ്റൽ, ഫാർമ വിപണികളിലുണ്ടായ പോസിറ്റീവ് ട്രെന്റിന്റെ പിൻബലത്തിൽ ഓഹരി വിപണിയിൽ ഉണർവ്. സെൻസെക്സിൽ 150 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയും നേട്ടത്തിലാണ്. വ്യാപാരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ സെൻസെക്സ് 151 പോയന്റ് ഉയർന്ന് 38,708.74 എന്ന നിലയിലും നിഫ്റ്റി 47.5 പോയന്റ് ഉയർന്ന് 11,546.35 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഹരി വിപണിയിൽ രജിസ്റ്റർ ചെയ്ത 1788 കമ്പനികളിൽ 1005 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 690 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 93 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, ഗെയ്ൽ, സീ എന്റർടെയ്ൻമെന്റ്, ഇൻഡസിൻഡ്ബാങ്ക് എന്നിവയുടെ ഓഹരികൾ ലാഭത്തിലും ബജാജ് ഓട്ടോ, ടൈറ്റാൻ കമ്പനി, ടെക് മഹീന്ദ്ര, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. Content Highlights:Stock Market

from money rss http://bit.ly/2XC0jmp
via IFTTT

ഫോബ്‌സ് പട്ടികയില്‍ ഏറ്റവും വലിയ സെലിബ്രിറ്റി സമ്പന്ന ടെയ്ലര്‍ സിഫ്റ്റ്; വരുമാനം 18.5 കോടി ഡോളര്‍

ഏറ്റവും കൂടുതൽ വരുമാനം നേടിയ സെലിബ്രിറ്റികളുടെ ഫോബ്സ് പട്ടികയിൽ ടെയ്ലർ സ്വിഫ്റ്റ് ഒന്നാംസ്ഥാനത്ത്. 2018 ജൂൺ ഒന്നുമുതൽ നികുതി കുറയ്ക്കാതെയുള്ള വരുമാനത്തിൽ, 29-കാരിയായ താരത്തിന്റെ സമ്പാദ്യം 18.5 കോടി ഡോളറാണ്. മുമ്പ് 2016-ലും താരം ഫോബ്സ് പട്ടികയിൽ 17 കോടി ഡോളർ വരുമാനത്തോടെ ഒന്നാമതെത്തിയിരുന്നു. സാമൂഹിക മാധ്യമം, റിയാലിറ്റി ടെലിവിഷൻ താരവുമായ കെയ്ലി ജെന്നറാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. നികുതി കിഴിക്കാതെ 17 കോടി ഡോളറാണ് താരത്തിന്റെ ആകെ സമ്പാദ്യം. സ്വന്തമായി ഏറ്റവുമധികം വരുമാനംനേടിയ സ്ത്രീകളുടെ ഫോബ്സ് പട്ടികയിൽ ഈ വർഷമാദ്യം ഈ 22-കാരി ഒന്നാംസ്ഥാനത്തെത്തിയിരുന്നു. ഗായകൻ റാപ്പർ കന്യെയാണ് മൂന്നാംസ്ഥാനത്ത്. 12 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം. ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവർ ആദ്യ പത്തിലുണ്ട്. Content Highlights:Taylor Swift, Highest Earning Celebrity In Forbes List

from money rss http://bit.ly/2XHNasa
via IFTTT

THE DREAM 12 MILLION SERIES 205 DRAW

Tuesday, 9 July 2019

ഉണര്‍വില്ലാതെ ഓഹരി വിപണി

മുംബൈ:ബജറ്റിന് ശേഷം ഉണർവില്ലാതെ ഓഹരി വിപണി. ബുധനാഴ്ചയും ചാഞ്ചാട്ടം പ്രകടമാണ്.സെൻസെക്സ് 22.81 പോയന്റ് നഷ്ടത്തിൽ 38,708.01 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് 10 മണിയോടെ സെൻസെക്സ് 30 പോയന്റ് ഉയർന്ന് 38,752.69 എന്ന നിലയിലും നിഫ്റ്റ് 2.65 പോയന്റ് ഉയർന്ന് 11,558.15 പോയന്റ് എന്ന നിലയിലുമാണ് വിപണി പുരോഗമിക്കുന്നത്. ബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1775 കമ്പനികളുടെ ഓഹരികളിൽ 905 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 784 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 86 എണ്ണത്തിൽ മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്. യെസ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ടൈറ്റാൻ കമ്പനി, ഏഷ്യൻ പെയിന്റ്സ്, ബ്രിട്ടാണിയ എന്നീ കമ്പനികളുടെ ഓഹരികൾ ലാഭത്തിലും ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഹിന്റാൽകോ, ബജാജ് ഫിനാൻസ്, വേദാന്ത എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. Content Highlights:Mumbai Stock Market

from money rss http://bit.ly/2JFlwa2
via IFTTT

നികുതിവെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കണ്ട, നിങ്ങള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്‌

2017-'18 സാമ്പത്തികവർഷം രാജ്യത്തെ വ്യക്തിഗത നികുതിദായകരുടെ എണ്ണം 2015-16ലെ 4.29 കോടിയിൽനിന്ന് 6.43 കോടിയായി ഉയർന്നിരുന്നു. വ്യക്തിഗത നികുതിവരുമാനവും അതിനനുസരിച്ചു കൂടി. പ്രധാന വരുമാനസ്രോതസ്സെന്ന നിലയിൽ കൃത്യമായി നികുതി പിരിച്ചെടുക്കാൻ നടപടികൾ ഒന്നുകൂടി കടുപ്പിക്കുകയാണ് സർക്കാർ. ഉറവിടത്തിൽ നികുതി പരമാവധി ഉറവിടത്തിൽത്തന്നെ നികുതി പിടിക്കാനാണ് ബജറ്റിൽ ധനമന്ത്രി നിർദേശിച്ചിരിക്കുന്നത്. മുൻകൂറായി നികുതി പിടിച്ചെടുക്കുക മാത്രമല്ല, നികുതി കൃത്യമായി നൽകുന്നുണ്ടോ എന്നു പരിശോധിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. 1961-ലെ ആദായനികുതി നിയമപ്രകാരം നികുതി ഉറവിടത്തിൽ പിടിച്ചുവെക്കാനാകും. ഇത്തവണത്തെ ബജറ്റിൽ കൂടുതൽ ഇടപാടുകൾ ഇതിലേക്കു കൊണ്ടുവരുകയാണ്. നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ സ്രോതസ്സിൽ പിടിച്ച നികുതി തിരികെ അവകാശപ്പെട്ടാൽ പണം എന്തിനു പിൻവലിച്ചെന്നും ആർക്കു നൽകിയെന്നുമെല്ലാം പരിശോധിക്കും. കള്ളപ്പണത്തിനു തടയിടാൻകൂടി ഉദ്ദേശിച്ചാണ് ഇതു നടപ്പാക്കുന്നത്. കോടിയിൽ കൂടിയാൽ നികുതി വർഷം ഒരുകോടി രൂപയിൽ കൂടുതൽ അക്കൗണ്ടിൽനിന്നു പണമായി പിൻവലിച്ചാൽ സ്രോതസ്സിൽ രണ്ടുശതമാനം നികുതി പിടിക്കാനാണ് ബജറ്റ് നിർദേശം. ഇതുവഴി ലക്ഷ്യങ്ങൾ പലതാണ്. ഇടപാടുകൾ പരമാവധി ഡിജിറ്റലിലേക്കു മാറ്റുകയാണ് ഇതിലൊന്ന്. എത്രരൂപ പിൻവലിച്ചെന്നും ആർക്കാണ് കൊടുക്കുന്നതെന്നുമെല്ലാം നിരീക്ഷിക്കാൻ ഇതിലൂടെ ആദായനികുതിവകുപ്പിനാകും. കള്ളപ്പണം പരമാവധി തടയുകയാണ് മറ്റൊരുദ്ദേശ്യം. പിൻവലിക്കുന്ന തുക ആർക്ക് നൽകുന്നുവെന്ന് കൃത്യമായി നിരീക്ഷിക്കുന്നുണ്ടാകും. പാൻകാർഡ് ആധാറിന് സ്വന്തം ആധാറും പാനും ബന്ധിപ്പിക്കുന്നതിലൂടെ കള്ളപ്പണത്തിന് തടയിടാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. ഇത്തരത്തിൽ ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ വൈകാതെ അസാധുവായിമാറും. ഒട്ടേറെപ്പേർക്ക് ഒന്നിലധികം പാൻകാർഡുകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ മുന്നോട്ടുകൊണ്ടുപോകാൻ ഇനി ബുദ്ധിമുട്ടായിരിക്കും. തെറ്റായ പാൻനമ്പർ നൽകി ഇടപാടു നടത്തുന്നവർക്ക് പിടിവീഴുമെന്നു സാരം. പാൻ വിവരങ്ങൾ നൽകുന്നിടത്ത് ആധാർ നമ്പർ നൽകിയാൽ മതിയെന്ന് ബജറ്റിൽ മന്ത്രി അറിയിച്ചിരുന്നു. പാൻ ഇല്ലാത്തവർക്ക് ഈ വിവരങ്ങളനുസരിച്ച് പാൻകാർഡ് നൽകും. നികുതിദായകർക്ക് ഇരട്ട പരിശോധനയാണ് ഇതുവഴി വരുക. എല്ലാം ഡിജിറ്റൽ ആളുകളെ പരമാവധി ഡിജിറ്റൽ ഇടപാടു ശൃംഖലയിൽ കൊണ്ടുവരാനാണ് സർക്കാർ ശ്രമം. നിശ്ചിത പരിധിക്കപ്പുറം പണം നേരിട്ടു കൈമാറുന്നതു തടയാൻ നിയമങ്ങളുണ്ട്. ഇതിനുപുറമേയാണ് 50 കോടിക്കു മുകളിൽ വിറ്റുവരവുള്ള കമ്പനികൾ ഓൺലൈൻ ഇടപാടുകൾക്ക് സൗകര്യമേർപ്പെടുത്തണമെന്ന് നിർദേശിച്ചിരിക്കുന്നത്. യു.പി.ഐ., യു.പി.ഐ. ക്യുആർ കോഡ് പോലുള്ള കൈമാറ്റ രീതികൾ ചെലവുകുറഞ്ഞ് ലഭ്യമാക്കാനും നടപടിയുണ്ട്. ഡിജിറ്റൽ ഇടപാടുകൾ പരിശോധിക്കാൻ എളുപ്പമാണെന്നതിനാലാണ് ഇവയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. നികുതി വെട്ടിപ്പു കുറയ്ക്കുന്നതിന്റെ ഭാഗം കൂടിയാണിത്. പരിശോധനയ്ക്ക് സാങ്കേതിക വിദ്യ ആധാറിലെയും പാനിലെയും വിവരങ്ങൾ പരിശോധിച്ച് ഓരോരുത്തരും നൽകിയതും നൽകേണ്ടതുമായ നികുതി താരതമ്യം ചെയ്യുന്നതിന് ബിഗ് ഡേറ്റ, ഡേറ്റ മൈനിങ്, നിർമിതബുദ്ധി തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളാണ് ആദായനികുതി വകുപ്പ് ഉപയോഗിക്കുന്നത്. നികുതിവിവരം ഇടപാടുകളുടെ അടിസ്ഥാനത്തിൽ വിശദമായിത്തന്നെ പരിശോധിക്കപ്പെടും. ഇതുവഴി നികുതി ഒഴിവാക്കുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം. റിട്ടേണുകൾ മുൻകൂട്ടി നികുതിദായകർക്ക് സൗകര്യമൊരുക്കുന്നതിന്റെ പേരിൽ ആദായനികുതി ഫോറങ്ങൾ മുൻകൂട്ടി പൂരിപ്പിച്ചുനൽകുന്ന സംവിധാനം പ്രയോഗത്തിലായി. കഴിഞ്ഞ രണ്ടുവർഷമായി മുൻകൂട്ടി വിവരങ്ങൾ ലഭിക്കുന്ന രീതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. ബാങ്കുകൾ, ഓഹരിവിപണി, രജിസ്ട്രേഷൻ ഓഫീസുകൾ, വാഹന രജിസ്ട്രേഷൻ, ക്രെഡിറ്റ് കാർഡ് ഉപയോഗം തുടങ്ങി പലയിടത്തുനിന്ന് ആധാർ, പാൻ എന്നിവ വഴി സമാഹരിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇതു സാധ്യമാക്കുന്നത്. ഇതിനും ഉപയോഗിക്കുന്നത് ആധുനിക സാങ്കേതികവിദ്യതന്നെ. നിലവിൽ 50,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകൾക്ക് പാൻകാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ചെറിയ ഇടപാടുകൾപോലും നികുതിവകുപ്പിന്റെ നിരീക്ഷണത്തിലാകും. പരിശോധന പുറത്തേക്കും നികുതി വിഷയത്തിൽ വിദേശ ഇന്ത്യക്കാരിലേക്കും പരിശോധന നീളുകയാണ്. വിദേശ ഇന്ത്യക്കാരുടെ പൗരത്വം പരിശോധിക്കാൻ ആദായനികുതി വകുപ്പിന്റെ അന്വേഷണവിഭാഗം നടപടി തുടങ്ങിയിട്ടുണ്ട്. പലർക്കും ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുമുതൽ ആറുവർഷത്തെവരെ നികുതി വിവരങ്ങളും പാസ് പോർട്ടിന്റെ കോപ്പിയും ചോദിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 15-നകം ഇവ നൽകണം. ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന ദിവസങ്ങൾ കണക്കാക്കി നികുതിബാധ്യത ഒഴിവാക്കുന്നവരെ പിടികൂടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്കു പുറത്തുള്ള വരുമാനത്തിൽനിന്ന് വിദേശ ഇന്ത്യക്കാർക്ക് നികുതിയിളവുണ്ട്. അതേസമയം, ഇന്ത്യൻ പൗരൻമാർ ആഗോള വരുമാനത്തിന് നികുതി നൽകണം. ഒരുലക്ഷം വൈദ്യുതി ബില്ലടച്ചാൽ ഒരുലക്ഷം രൂപയ്ക്കുമുകളിൽ വൈദ്യുതി ബിൽ അടച്ചവർ ഇനി നികുതിറിട്ടേൺ നൽകണം. രണ്ടുലക്ഷം രൂപ ചെലവിൽ വിദേശയാത്ര നടത്തിയവർ, കറന്റ് അക്കൗണ്ടിൽ ഒരുകോടി രൂപയ്ക്കുമുകളിൽ നിക്ഷേപിച്ചവർ, ദീർഘകാല മൂലധനനേട്ടം ലഭിച്ച് നികുതിയിളവിന് അപേക്ഷിക്കുന്നവർ തുടങ്ങിയവർക്കെല്ലാം പുതുതായി റിട്ടേൺ നിർബന്ധമാക്കിയിട്ടുണ്ട്.കൃത്യമായി ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തവർക്കും ഇനി പിടിവീഴും. ഓൺലൈനാക്കിയശേഷം റിട്ടേൺ കൂടുതൽ എളുപ്പമായിട്ടുണ്ട്. അതേപോലെ തട്ടിപ്പുകൾ കണ്ടെത്താൻ നികുതിവകുപ്പിനും എളുപ്പത്തിൽ കഴിയും. സ്ഥിരം വെട്ടിപ്പുകാർ ജാഗ്രതൈ സ്ഥിരമായി നികുതി വെട്ടിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ആദായനികുതിവകുപ്പ് നടപടിയെടുത്തിട്ടുണ്ട്. ഇതിനായി ഉദ്യോഗസ്ഥർ നേരിട്ട് രംഗത്തിറങ്ങണമെന്നാണ് പ്രത്യക്ഷനികുതി ബോർഡിന്റെ നിർദേശം. പ്രോസിക്യൂട്ട് ചെയ്യപ്പെട്ടിട്ടുള്ളവരെയും നികുതി സമർപ്പിക്കുന്നതിൽ മുമ്പത്തേതിൽനിന്ന് കുറവു വരുത്തുന്നവരെയും മറ്റുമാണ് കൂടുതലായും നിരീക്ഷിക്കുക. സാമൂഹികമാധ്യമങ്ങളിലും കണ്ണ് ആളുകളുടെ ചെലവാക്കൽ രീതിയും വരുമാന പ്രഖ്യാപനവും തമ്മിലുള്ള പൊരുത്തക്കേട് പരിശോധിക്കുന്നതിനും സംവിധാനമാകുകയാണ്. വിദേശ യാത്രകളുടെയും വാഹനങ്ങൾ വാങ്ങിയതിന്റെയും മറ്റും സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളുൾപ്പെടെ ആദായനികുതി വകുപ്പ് പരിശോധിക്കും. സന്തോഷ നിമിഷങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പങ്കുവെക്കുമ്പോൾ നികുതിവകുപ്പ് പിന്നാലെയുണ്ടെന്നുകൂടി കരുതിയിരിക്കണമെന്നു സാരം. Content Highlights: Income Tax Department

from money rss http://bit.ly/2JMpk9R
via IFTTT

Monday, 8 July 2019

ഈ ബജറ്റ് ആര്‍ക്കുവേണ്ടി...? സമ്പന്നര്‍ക്കൊ അതോ സാധാരണക്കാര്‍ക്കൊ...?

അഞ്ച് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ ഒരു വനിതാമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ്, രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് തുടങ്ങിയ നിരവധി പ്രത്യേകൾ അവകാശപ്പെട്ടുള്ളതായിരുന്നു കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. പതിവ് പോലെ അതൃപ്തി പ്രകടിപ്പിക്കലും എതിർപ്പുകളും ഉയർന്നിരുന്നെങ്കിലും ഈ ബജറ്റ് അതിസമ്പന്നർക്ക് അധിക നികുതി ചുമത്തുന്ന ബജറ്റാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ. അതിസമ്പന്നർക്കൊപ്പമല്ല കോർപ്പറേറ്റുകളുടെ അല്ലെങ്കിൽ അതിസമ്പന്നരുടെ ബജറ്റ് എന്ന കുറ്റപ്പെടുത്തൽ 2019 കേന്ദ്ര ബജറ്റിനുണ്ടാവാനിടയില്ല. കാരണം, പ്രതിവർഷം രണ്ട് കോടി മുതൽ അഞ്ച് കോടി രൂപ വരെ വരുമാനമുള്ള അതിസമ്പന്നർക്ക് 15 ശതമാനം മുതൽ 25 ശതമാനം വരെ സർചാർജ് ചുമത്തിയിട്ടുണ്ട്. അഞ്ച് കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്ക് 37 ശതമാനമാണ് സർചാർജ് ചുമത്തിയിട്ടുള്ളത്. അതായത്. രണ്ട് മുതൽ അഞ്ച് കോടി രൂപ വരെ വരുമാനമുള്ളവർക്ക് നികുതി ബാധ്യത ഏകദേശം 39 ശതമാനത്തോളമാകും. 30 ശതമാനം നികുതിയും അതിന്മേലുള്ള സർചാർജും സെസും ചേർത്താണ് നികുതി 39 ശതമാനത്തിൽ എത്തുക. അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവരുടെ നികുതി 42.7 ശതമാനമാകും. 30 ശതമാനം നികുതിയും നികുതിതുകയുടെ 37 ശതമാനം സർച്ചാർജും സെസും ചേർത്ത കണക്കാണിത്. ഒരു വർഷം മൂന്ന് കോടി രൂപ (മാസം 25 ലക്ഷം രൂപ) വരുമാനമുള്ളയാളിൽനിന്ന് 76,375 രൂപ പ്രതിമാസം നികുതിയിനത്തിൽ ഈടാക്കും. വാർഷിക വരുമാനം ആറ് കോടി (മാസം 50 ലക്ഷം രൂപ) രൂപയുള്ളയാൾ മാസം 3.4 ലക്ഷം രൂപയാണ് നികുതിയായി നൽകേണ്ടത്. 2016-17-ൽ ടാക്സ് റിട്ടേൺ സമർപ്പിച്ച 4.66 കോടി ജനങ്ങളിൽ ഒരു കോടിക്കും അഞ്ച് കോടിക്കും ഇടയിൽ വരുമാനമുള്ള 74,983 പേരാണുള്ളത്. ഇതിൽ തന്നെ ഭൂരിഭാഗം പേരും രണ്ട് കോടിയിൽ താഴെ വരുമാനമുള്ളവരാണ്. 6361 പേർക്ക് മാത്രമാണ് അഞ്ച് കോടിയിൽ അധികം വാർഷിക വരുമാനമുള്ളത്. ഇവർക്ക് മാത്രമാണ് 37 ശതമാനം എന്ന പുതിയ സർച്ചാർജ് ബാധകമാകുന്നുള്ളൂ. Content Highlights:Union Budget-2019, Surcharge For Super Rich Tax Payers

from money rss http://bit.ly/2S3Gbs4
via IFTTT

തുടക്കം 1500 പോയന്റ് നഷ്ടത്തില്‍, തിരിച്ചുവരവിന്റെ ട്രെന്റ് കാണിച്ച് ഓഹരി വിപണി

കേന്ദ്ര ബജറ്റിന് ശേഷമുള്ള രണ്ടാമത്തെ വ്യാപാര ദിവസവും മുംബൈ ഓഹരി വിപണിയിൽ നഷ്ടം. വൻ തകർച്ചയോടെയാണ് ഓഹരി വിപണിയിൽ ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് ഒരു ഘട്ടത്തിൽ 1500 പോയന്റ് വരെ ഇടിഞ്ഞു.എന്നാൽ വൈകാതെ തിരിച്ചുകയറി സെൻസെക്സ് 200 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റ് 66.8 പോയന്റ് ഇടിഞ്ഞ് 11491.80 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മുംബൈ ഓഹരി വിപണിയിൽ രജിസ്റ്റർ ചെയ്ത 1878 കമ്പനികളിൽ 814 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 989 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. യെസ് ബാങ്ക്, ഐഒസി, സൺ ഫാർമ, സിപ്ല, പവർ ഗ്രിഡ് കോർപ് എന്നീ കമ്പനികളുടെ ഓഹരികൾ ലാഭത്തിലും ടൈറ്റാൻ കമ്പനി, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ടിസിഎസ് എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. Content Highlights:Stock Market

from money rss http://bit.ly/2JlNvg4
via IFTTT

Sunday, 7 July 2019

ഭവനവായ്പ പലിശ: 3.50 ലക്ഷം രൂപയുടെ നേട്ടം പൂര്‍ണമായി ലഭിക്കില്ല

ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ സാധാരണക്കാരായ നികുതിദായകർ ഏറെ പ്രതീക്ഷയോടെ കേട്ടത് ഭവനവായ്പ പലിശയ്ക്ക് ലഭിക്കുന്ന അധിക നികുതി ആനുകൂല്യമാണ്. കഴിഞ്ഞ വർഷം വരെ ഒരു നികുതിദായകന് ഭവന വായ്പയുടെ പലിശയിനത്തിൽ രണ്ടു ലക്ഷം രൂപ വരെ നികുതി കിഴിവ് ലഭിക്കുമായിരുന്നു. ഈ ബജറ്റിൽ 45 ലക്ഷം രൂപ വരെ ചെലവുള്ള വീടുകൾക്ക് പരമാവധി കിഴിവ് 3.50 ലക്ഷം രൂപയാക്കിയാണ് ഉയർത്തിയത്. അധികമായി ലഭിച്ച 1.50 ലക്ഷം രൂപയുടെ കിഴിവിന് വ്യാപകമായ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. പക്ഷെ, ഈ കിഴിവ് പൂർണമായി ആർക്കും ലഭിക്കില്ലെന്നതാണ് യാഥാർത്ഥ്യം. യാഥാർത്ഥ്യം എന്താണ്? നിലവിൽ ഒരാൾക്ക് ലഭിക്കുന്ന പരമാവധി വായ്പ കാലാവധി 30 വർഷമാണ്. 45 ലക്ഷം രൂപ മൂല്യമുള്ള വീടിന് 80 ശതമാനമായ 36 ലക്ഷമാണ് നിലവിൽ ലഭിക്കാവുന്ന പരമാവധി വായ്പ. ഇപ്പോഴത്തെ നിരക്ക് പ്രകാരം എസ്.ബി.ഐ.യുടെ ഭവനവായ്പ പലിശ ഏതാണ്ട് 8.50 മുതൽ 8.60 ശതമാനം വരെയാണ്. അപ്പോൾ ശരാശരി നിരക്ക് 8.55 ശതമാനം എന്ന് അനുമാനിക്കാം. 30 വർഷം, 20 വർഷം, 15 വർഷം അല്ലെങ്കിൽ 10 വർഷം എന്നിങ്ങനെ കാലയളവിൽ പരമാവധി തുക ഒരാൾ വായ്പ എടുത്താൽ ആദ്യ മൂന്നു വർഷങ്ങളിൽ പലിശയിനത്തിൽ വാർഷിക അടവ് എത്രയായിരിക്കുമെന്ന് പരിശോധിക്കുകയാണ് ഇതോടൊപ്പമുള്ള പട്ടികയിൽ. എങ്ങനെ നോക്കിയാലും ഒരു വർഷം 3,06,760 രൂപയിൽ താഴെ മാത്രമേ പലിശ വരുന്നുള്ളൂ. ഭവന വായ്പയെടുത്ത് ആദ്യ വർഷമാണ് തിരിച്ചടവിന്റെ ഏറ്റവും കൂടുതൽ പങ്ക് പലിശയിലേക്ക് പോകുന്നത്. 8.55 ശതമാനം നിരക്കിൽ ഭവനവായ്പ പലിശ കാലാവധി 30 വർഷം 20 വർഷം 15 വർഷം 10 വർഷം 2020 3,06,760 3,05,052 3,03,029 2,38,164 2021 3,04,364 2,98,719 2,92,033 2,59,344 2022 3,01,755 2,91,822 2,80,059 2,82,408 അതായത് 3.50 ലക്ഷം രൂപ നികുതിയിളവ് ലഭിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല. പരമാവധി 3.06 ലക്ഷം രൂപ വരെയേ ഇളവ് ലഭിക്കുകയുള്ളൂ. അപ്പോൾ ബാക്കിയുള്ള 44,000 രൂപയോ അതിൽ കൂടുതലോ ഓരോ വർഷവും ഓരോ നികുതിദായകനും പ്രയോജനപ്പെടുത്താൻ സാധിക്കാതെ നഷ്ടപ്പെടുന്നു. ഇത് മാറണമെങ്കിൽ 45 ലക്ഷം എന്ന പരിധി ഉയർത്തിയേ മതിയാകൂ. അതായത്, ഇന്ത്യയിലെ ഒരു നികുതിദായകനു പോലും ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലാത്ത ഒരാനുകൂല്യമാണ് 15 വർഷം കൊണ്ട് ഏഴു ലക്ഷം രൂപ ലാഭിക്കാമെന്നു കൊട്ടിഘോഷിച്ച് ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. 2022-ഓടെ എല്ലാവർക്കും വീട് എന്ന പദ്ധതിയിൽ പെടുത്തിയാണ് ഈ ഇളവ് നൽകുന്നതെങ്കിലും 45 ലക്ഷം എന്ന പരിധി െവച്ചതിനാൽ അധികമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കില്ല. ഭവനവായ്പ പലിശയുടെ പരിധി 45 ലക്ഷം രൂപയാക്കി നിജപ്പെടുത്താതിരുന്നാൽ ഈ പിഴവ് പരിഹരിക്കാവുന്നതാണ്. (thinkrenjith@gmail.com) Content Highlights:Home Loan Interest Deduction

from money rss http://bit.ly/2xyvKU3
via IFTTT

ബജറ്റ് ഇഫക്ട്: ഓഹരി വിപണിയില്‍ ഇടിവ്‌

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനമായ ഇന്ന് ഓഹരി വിപണി കനത്ത നഷ്ടത്തിൽ വ്യാപാരം തുടങ്ങി. സെൻസെക്സ് 422 പോയന്റ് താഴ്ന്ന് 39,101.49-ലും നിഫ്റ്റി 124 പോയന്റ് നഷ്ടത്തിൽ 11682.20- എന്ന നിലയിലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിൽ വ്യാപാരത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ള 1926 കമ്പനികളുടെ ഓഹരികളിൽ 436 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 1410 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 80 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം തുടങ്ങിയത്. ഹീറോ മോട്ടോകോർപ്, ലാർസെൻ, ഐഒസി, ഒഎൻജിസി, മാരുതി സുസുകി തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്കാണ് കനത്ത ഇടിവ് നേരിട്ടത് Content Highlights:Stock Market

from money rss http://bit.ly/30iH96S
via IFTTT

Saturday, 6 July 2019

‘ആയാസരഹിത ജീവിതം’ സാധ്യമാവുമോ

വളർച്ചനിരക്കിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളരുകയാണ്. അതിനുള്ള തയ്യാറെടുപ്പുകൾ 1991 മുതൽ തുടങ്ങിയതിനാൽ, വളർച്ച എന്നത് ഏറക്കുറെ സ്വാഭാവികമായി സംഭവിക്കുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ ഡോളർ ട്രില്ല്യൺ കണക്കുകൾ വെറും അലങ്കാരങ്ങൾ മാത്രമാണ്. ആ വളർച്ച എന്ത് തരത്തിലാണ്. ആരൊക്കെയാണ് ഗുണഭോക്താക്കൾ, നമുക്ക് ഓരോരുത്തർക്കും എന്തുമാത്രം പ്രയോജനം ലഭിക്കുന്നു എന്നുകൂടി മനസ്സിലാക്കുമ്പോഴാണ് വികസനം എന്ന വാക്കിന്റെ അർഥം പൂർണമാകുന്നത്. ഈ ബജറ്റിൽ പറയുന്ന ധനക്കമ്മിയുടെ കുറവ് നാമമാത്രമാണ്. അതേസമയം, റവന്യൂചെലവ് വർധിക്കുകയും ചെയ്തു. ചെലവുകുറച്ച് മുതൽമുടക്കിനുള്ള പണം എങ്ങനെ കണ്ടെത്തും എന്നതിനെപ്പറ്റി കൃത്യമായ സൂചനകളില്ല. അതേ സമയം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ, 1,05,000 കോടി രൂപയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബി.എസ്.എൻ.എൽ. ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനായി ഒരു ക്രിയാത്മക നിർദേശവും ബജറ്റിൽ ഇല്ല. വ്യോമയാനം, മാധ്യമം തുടങ്ങിയ മേഖലകളിൽ വിദേശനിക്ഷേപം തേടാനാണ് സർക്കാർ ആലോചിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ, ക്രൂഡ് ഓയിലിന് വില കുറഞ്ഞ ഈ സന്ദർഭത്തിൽ, പെട്രോൾ, ഡീസൽ, തുടങ്ങിയവയ്ക്കു സെസ് ഏർപ്പെടുത്താനുള്ള തീരുമാനം നിരാശാജനകമാണ്. അഞ്ചുലക്ഷത്തിനുമേൽ വരുമാനം വരുന്നവർക്ക് ആദായനികുതി ഇളവൊന്നും ഇല്ല എന്നത് ഇടത്തരക്കാരെ നിരാശരാക്കും. അതേസമയം, കോർപ്പറേറ്റ് നികുതിയുടെ പരിധിയിൽ 400 കോടി വരെയുള്ള കമ്പനികൾക്ക് 25 ശതമാനം മാത്രം നികുതി അടച്ചാൽ മതി (മുമ്പ് 250 കോടിവരെയായിരുന്നു). ചുരുക്കത്തിൽ, ഇതിനു പുറത്തുവരുന്ന കമ്പനികൾ മൊത്തം ഒരു ശതമാനത്തിൽ താഴെമാത്രമേ കാണൂ. ആഫ്രിക്കയിൽ വിദേശനിക്ഷേപം നടത്താൻ ശ്രമിക്കുന്ന രാജ്യങ്ങളുടെ മുൻനിരയിൽ ഇന്ത്യയും ഉണ്ട് എന്നതുകൊണ്ടുതന്നെ, രാജ്യങ്ങളിൽ ഇന്ത്യൻ എംബസി തുടങ്ങുന്നു എന്ന സർക്കാർ നയം വ്യക്തമായ കാഴ്ചപ്പാടിന്റെ ഭാഗമാണ്. കാർഷിക, ഗ്രാമീണമേഖല കാർഷിക, മത്സ്യമേഖലുടെയും ഗ്രാമീണമേഖലയുടെയും പുരോഗതിക്കായി ചില പദ്ധതികൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും കർഷകന് നേരിട്ട് പ്രയോജനം കിട്ടുന്നതോ, വരൾച്ചയിൽ വലയുന്ന ഗ്രാമീണർക്ക് ആശ്വാസം കിട്ടുന്നതോ ആയ ഒരു പദ്ധതിയും ബജറ്റിൽ ഇല്ല. കാർഷികമേഖലയുടെ തളർച്ച വ്യാവസായിക മേഖലയെയും പിന്നോട്ടടിക്കും എന്ന ഒരു ധാരണ സർക്കാരിന് ഇല്ലാതെ പോകുന്നത് നിരാശാജനകമാണ്. ഇപ്പോൾ വെറും 2.9 ശതമാനം മാത്രമാണ് കാർഷികരംഗത്തെ വളർച്ച. തൊഴിലുറപ്പുപദ്ധതി ഉൾപ്പെടെയുള്ളവയുടെ വിഹിത വർധന നാമമാത്രമാണ്. ആയാസരഹിതമായ ജീവിതം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ, 2022-ഓടുകൂടി എല്ലാ ഇന്ത്യക്കാർക്കും പാചകവാതകവും വൈദ്യുതിയും ഉൾപ്പെടെയുള്ള വീടുകളും 2024-ഓടുകൂടി ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തുമെന്നും ബജറ്റ് പറയുന്നു. വ്യവസായമേഖല അടിസ്ഥാനസൗകര്യങ്ങളുടെ വികസനം വ്യവസായിക മേഖലയ്ക്കും കാർഷികമേഖലയ്ക്കും ഏറെ സഹായകമാകും. മുൻ സർക്കാരിന്റെ പല പദ്ധതികളും തുടരും എന്ന് മന്ത്രി വ്യക്തമാക്കുന്നുണ്ട്. മെട്രോ പദ്ധതി വ്യാപിപ്പിക്കുന്നതും മറ്റും നഗരവാസികൾക്ക് പ്രയോജനം നൽകും. ചെറുകിട നാമമാത്ര വ്യവസായങ്ങളിൽ ഊന്നൽ കൊടുത്തിട്ടുണ്ട്. ഇതിലൂടെ 'മെയ്ക്ക് ഇൻ ഇന്ത്യ പ്രോജക്ടി'ന് ശക്തിപകർന്ന്, വ്യാവസായിക നേട്ടം ഉണ്ടാക്കാം എന്നാണ് സർക്കാർ കരുതുന്നത്. ഇത് എത്രമാത്രം പ്രാവർത്തികമാകും എന്ന് കണ്ടുതന്നെ അറിയണം. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേകം ചാനൽ തുടങ്ങുന്നുണ്ട്. എന്നാൽ, പലരും പ്രതീക്ഷിച്ച പോലെ ഇവയ്ക്കുള്ള നികുതിയിളവുകൾ നൽകിയില്ല. വളർന്നുവരുന്ന സംരംഭകർക്ക് ഒരു തിരിച്ചടിയാണിത്. അതേസമയം, ചരിത്രത്തിന്റെ ഏറ്റവും വലിയ തൊഴിലില്ലായ്മ രേഖപ്പെടുത്തിയ ഈ കാലത്തും ബജറ്റിൽ ആ പ്രശ്നം പരിഹരിക്കുന്നതിനുള്ള കാര്യമായ പരാമർശം ഒന്നുമില്ല. സ്ത്രീ ശാക്തീകരണം ഉജ്ജ്വല യോജനയുടെ പ്രയോജനം എട്ടുകോടി കുടുംബങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും എന്നത് നല്ല തീരുമാനം തന്നെ. അതേസമയം, സ്ത്രീകളെ മുദ്രലോണിന്റെ 70 ശതമാനത്തോളം ഗുണഭോക്താക്കളാക്കുമെന്നും സ്വയംസഹായസംഘങ്ങൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും അതിൽ വരുന്ന ഓരോ സ്ത്രീക്കും ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുമെന്നും ഒക്കെയുള്ള വാഗ്ദാനങ്ങൾ എത്ര കണ്ടു പ്രാവർത്തികമാകും എന്ന് കണ്ടുതന്നെ അറിയണം. ഇതുവരെ കൊടുത്ത മുദ്ര ലോണുകൾ തന്നെ, കിട്ടാക്കടമായി രൂപാന്തരം പ്രാപിക്കുകയാണ് എന്നാണ് ഒട്ടേറെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജി.എസ്.ടി. സ്ലാബുകളിൽ കുറവ് വരുമെന്ന് കരുതിയെങ്കിലും കണ്ടില്ല. 45 ലക്ഷം രൂപയിൽ താഴെയുള്ള വീടുകൾ വാങ്ങുന്നവർക്ക് നികുതി ഇളവ്, റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവ് നൽകാം. നികുതി അടയ്ക്കാൻ ആധാർ മതി എന്നത് നികുതിദായകർക്ക് സൗകര്യമാണ്. ആദിവാസികളുടെ കലാസാംസ്കാരിക പരിപാടികൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കും എന്ന ആശയവും നന്ന്. പ്രധാനമന്ത്രി മോദി 'വരാൻ പോകുന്ന ഭരണത്തിന്റെ' ട്രെയിലർ എന്ന് വിശേഷിപ്പിച്ച കഴിഞ്ഞ ഇടക്കാല ബജറ്റ് വലിയതോതിൽ ചർച്ച ചെയ്യപ്പെടാൻ കാരണം അത് ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക വൈവിധ്യത്തെ ഏറക്കുറെ പരിഗണിക്കുന്നതായിരുന്നു എന്നതാണ്. എന്നാൽ, നിർമലാ സീതാരാമന്റെ കന്നി ബജറ്റിന് പ്രസംഗത്തിന്റെ ഭംഗിയൊന്നും പ്രഖ്യാപനങ്ങളിൽ ഉണ്ടായില്ല. (സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ഓൺട്രപ്രണർഷിപ്പ്, കുഫോസ്,കൊച്ചിയിലെ സാമ്പത്തികശാസ്ത്രംഫാക്കൽറ്റി മെമ്പറാണ് ലേഖകൻ)

from money rss http://bit.ly/2L4UdcB
via IFTTT

പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം കുറയ്ക്കല്‍: 1,780 കമ്പനികളെ ബാധിക്കും

ന്യൂഡൽഹി: ലിസ്റ്റ് ചെയ്ത കമ്പനികളിലെ പ്രൊമോട്ടർമാരുടെ പരമാവധി ഓഹരി വിഹിതം 65 ശതമാനമായി കുറയ്ക്കാൻ ബജറ്റിൽ ധനമന്ത്രി നിർദേശം നൽകി. അതായത് പൊതുഓഹരി ഉടമകളുടെ വിഹിതം 25 ശതമാനത്തിൽനിന്ന് 35 ശതമാനമാക്കി ഉയർത്തണമെന്നാണ് ആവശ്യം. സെബിയാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. നിലവിൽ ലിസ്റ്റ് ചെയ്ത 1780 കമ്പനികളുടെ പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം 65 ശതമാനത്തിലും കൂടുതലാണ്. ഇതുപ്രകാരം കൂടുതലുള്ള ഓഹരികൾ പ്രൊമോട്ടർമാർ കയ്യൊഴിയേണ്ടിവരും. നിലവിലെ വിപണിവില പ്രകാരം ഈ കമ്പനികളുടെ വിറ്റഴിക്കേണ്ട ഓഹരികളുടെ മൂല്യം 3,87,000 കോടിയോളം രൂപവരും. സെബിക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും നടപ്പാക്കേണ്ട കാലാധവി നിശ്ചയിച്ചിട്ടില്ല. വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. ഇത്രയധികം ഓഹരികൾ വിറ്റൊഴിക്കുമ്പോൾ കാര്യമായിതന്നെ അത് വിപണിയിൽ പ്രതിഫലിക്കും. അതുകൊണ്ടുതന്നെ ആവശ്യമായ സമയം സെബി പ്രൊമോട്ടർമാർക്ക് നൽകിയേക്കും. ടിസിഎസ്, വിപ്രോ, അവന്യു സൂപ്പർമാർക്കറ്റ്, ബന്ധൻ ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, ഐഡിബിഐ, കോൾ ഇന്ത്യ, ജനറൽ ഇൻഷുറൻസ് കമ്പനി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ്, ഇന്റർഗ്ലോബ് ഏവിയേഷൻ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ്, ബാങ്ക് ഓഫ് ഇന്ത്യ, ന്യൂ ഇന്ത്യ അഷ്വറൻസ്, കോർപ്പറേഷൻ ബാങ്ക്, സീമെൻസ്, പിഎൻബി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എബിബി ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം 75ശതമാനത്തിൽ കൂടുതലാണ്. ടിസിഎസിന് 59,600 കോടി രൂപയുടെ ഓഹരികളും വിപ്രോയ്ക്ക് 15,000 കോടിയുടെ ഓഹരികളും അവന്യു സൂപ്പർമാർക്കറ്റിന് 14,000 കോടി മൂല്യമുള്ള ഓഹരികളും വിറ്റഴിക്കേണ്ടിവരും.

from money rss http://bit.ly/2NCo12d
via IFTTT

Friday, 5 July 2019

ബജറ്റ്: മണിക്കൂറുകള്‍ക്കകം പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂട്ടി

ന്യൂഡൽഹി: ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾക്കകം പെട്രോളിനും ഡീസലിനും വിലകൂടി. പെട്രോളിനും ഡീസലിനും ഒരു രൂപവീതം എക്സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് വർധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂടിയത്. സംസ്ഥാന നികുതികൂടി ചേർന്നതോടെയാണ് രണ്ടുരൂപയിലധികം വില വർധിച്ചത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി.

from money rss http://bit.ly/2XWjko5
via IFTTT

കേന്ദ്ര ബജറ്റ്: വില പൊള്ളും

ന്യൂഡൽഹി : രാജ്യത്തെ ആദ്യ വനിതാധനമന്ത്രി അവതരിപ്പിച്ച ബജറ്റ് സമ്മിശ്രം. ഇന്ധനവില കൂട്ടിയതുൾപ്പെടെയുള്ള നിർദേശങ്ങൾ വിലക്കയറ്റത്തിനു വഴിവെക്കുമ്പോൾ, ദീർഘകാലവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളിലൂടെ സമ്പദ്വ്യവസ്ഥയുടെ ഉണർവും ബജറ്റ് ലക്ഷ്യമിടുന്നു. ആദായനികുതിയിളവടക്കം പ്രതീക്ഷിച്ച ആനുകൂല്യങ്ങളില്ലെന്നതു ശമ്പളക്കാരെയും ഇടത്തരം വരുമാനക്കാരെയും നിരാശരാക്കി. 2022-നുമുമ്പ് എല്ലാവർക്കും വീടും കുടിവെള്ളവുമുറപ്പാക്കുന്ന പദ്ധതികളും ബജറ്റു പ്രഖ്യാപിക്കുന്നുണ്ട്. 1.95 കോടി വീടുകൾ നിർമിക്കും. എല്ലാ ഗ്രാമീണവീടുകളിലും വൈദ്യുതിയും പാചകവാതക കണക്ഷനും എത്തിക്കും. അഞ്ചുവർഷംകൊണ്ട് അഞ്ചുലക്ഷംകോടി ഡോളർ മൂല്യമുള്ള സാമ്പത്തികശക്തിയായി ഇന്ത്യയെ വളർത്തുന്നതിനു ലക്ഷ്യമിട്ടുള്ളതാണു ബജറ്റ്. എന്നാൽ, പെട്രോളിനും ഡീസലിനും വിലകൂടാനിടയാക്കുന്ന നിർദേശങ്ങൾ കേരളത്തെപ്പോലുള്ള ഉപഭോക്തൃ സംസ്ഥാനത്തിനു തിരിച്ചടിയാകും. സംസ്ഥാനസർക്കാരിന്റെ പ്രളയസെസും കൂടിയാവുമ്പോൾ ജനങ്ങൾക്കുമേലുള്ള ഭാരം ഇരട്ടിക്കും. പെട്രോൾ, ഡീസൽ പെട്രോളിനും ഡീസലിനും ഒരുരൂപ വീതം എക്സൈസ് നികുതിയിനത്തിലും റോഡ്-അടിസ്ഥാനസൗകര്യ സെസ് ഇനത്തിലും വർധിപ്പിച്ചു. ഇതോടൊപ്പം വിൽപ്പന നികുതി (വാറ്റ്) കൂടിയാകുമ്പോൾ പെട്രോളിന് രണ്ടരരൂപയും ഡീസലിന് രണ്ടുരൂപ 30 പൈസയും വർധിക്കും. വർധന ശനിയാഴ്ചതന്നെ പ്രാബല്യത്തിലാവും. സ്വർണം സ്വർണത്തിനും മറ്റു വിലകൂടിയ ലോഹങ്ങൾക്കും രത്നാഭരണങ്ങൾക്കും ഇറക്കുമതിത്തീരുവ 10 ശതമാനത്തിൽനിന്ന് 12 ശതമാനമാക്കി. നികുതി ധനികരുടെ നികുതി വിധേയ വരുമാനത്തിനുമേൽ സർച്ചാർജ്. രണ്ടുകോടി മുതൽ അഞ്ചുകോടിവരെ രൂപ നികുതിവിധേയ വരുമാനത്തിനുമേൽ മൂന്നുശതമാനവും അഞ്ചുകോടിക്കു മുകളിലുള്ള വരുമാനത്തിന് ഏഴു ശതമാനവുമായിരിക്കും സർച്ചാർജ്. 400 കോടിരൂപവരെ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്ക് കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി. നിലവിൽ 250 കോടിരൂപവരെ വിറ്റുവരവുള്ള കമ്പനികൾക്കായിരുന്നു ഈ ആനുകൂല്യം. വൈദ്യുതവാഹനങ്ങളുടെ വ്യാപനത്തിനു വിപുലമായ പദ്ധതികൾ. ഇത്തരം വാഹനങ്ങളുടെ വായ്പകളിൽ ഒന്നരലക്ഷംരൂപ കൂടി അധിക ആദായ നികുതിയിളവു നൽകും. സ്ത്രീശക്തി വനിതകൾക്കുള്ള സ്വാശ്രയസംഘം പലിശയിളവു പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ജൻധൻ അക്കൗണ്ടുള്ള സ്വാശ്രയസംഘം അംഗങ്ങളായ എല്ലാ വനിതകൾക്കും 5000 രൂപ ഓവർഡ്രാഫ്റ്റ്. മുദ്ര പദ്ധതിയനുസരിച്ച് സ്വാശ്രയസംഘത്തിലെ ഒരു വനിതാ അംഗത്തിന് ഒരുലക്ഷം രൂപ വായ്പ. ക്ഷേമം-വികസനം 45 ലക്ഷംരൂപവരെ വിലയുള്ള വീടുകൾ ചെലവു കുറഞ്ഞ പാർപ്പിടപദ്ധതി പ്രകാരം വാങ്ങുന്നവർക്കുള്ള വായ്പയിൽ ഒന്നരലക്ഷംരൂപകൂടി പലിശയിളവ് ലഭിക്കും. നിലവിൽ ലഭിക്കുന്ന രണ്ടുലക്ഷം രൂപയുടെ ഇളവിനു പുറമേയാണിത്. ഇതോടെ ആകെയിളവ് മൂന്നരലക്ഷമാകും. 2020 മാർച്ച് 31 വരെയുള്ള ഭവനവായ്പകൾക്കാണ് ഇളവ്. ചെറുകിട-ഇടത്തരം മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ. വർഷം ഒന്നരക്കോടി രൂപയിൽക്കുറവു വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾ, ചെറു കടയുടമകൾ എന്നിവർക്കുകൂടി നിലവിലുള്ള പെൻഷൻ വ്യാപിപ്പിക്കും. ആധാർകാർഡും ബാങ്ക് അക്കൗണ്ടും മാത്രം മതി ഈ പദ്ധതിയിൽ അംഗമാകാൻ. അഞ്ചുവർഷത്തിനകം അടിസ്ഥാന സൗകര്യവികസനമേഖലയിൽ 100 ലക്ഷം കോടി നിക്ഷേപിക്കും. വൈദ്യുതിലഭ്യത ഉറപ്പുവരുത്താൻ ഒരു രാജ്യം, ഒരു ഗ്രിഡ് പദ്ധതി. എൺപതിനായിരം കോടി ചെലവിൽ 1,25,000 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമിക്കും. ഗ്രാമീണ ഡിജിറ്റൽ സാക്ഷരതാ മിഷൻ വിപുലീകരിക്കും. തദ്ദേശസ്ഥാപനങ്ങൾക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകാൻ ഭാരത് നെറ്റ് വിപുലീകരിക്കും. ബഹിരാകാശനേട്ടങ്ങൾ വാണിജ്യപരമായി ഉപയോഗിക്കുക ലക്ഷ്യമിട്ട് ഐ.എസ്.ആർ.ഒ.യുമായി ചേർന്ന് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിക്കും. വരുമാനം എയർഇന്ത്യയുടേതടക്കം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കും. 2019-'20-ൽ ഓഹരി വിൽപ്പനയിലൂടെ 1,05,000 കോടിരൂപ സമാഹരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാരിന്റെ പങ്കാളിത്തം 51 ശതമാനമായി നിലനിർത്തണമെന്ന വ്യവസ്ഥ പുനഃപരിശോധിക്കും. വൻതോതിൽ പണം നോട്ടുകളായി പിൻവലിക്കുന്ന പ്രവണത തടയുന്നതിനും ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപടികൾ. ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു സാമ്പത്തികവർഷം ഒരു കോടിയിലധികം പണമായി പിൻവലിച്ചാൽ രണ്ടു ശതമാനം നികുതി ഈടാക്കും. വ്യോമയാനം, മാധ്യമരംഗം, ഇൻഷുറൻസ് എന്നിവയിൽ വിദേശനിക്ഷേപത്തോത് കൂട്ടുന്നതു പരിഗണനയിൽ. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം ഏർപ്പെടുത്താൻ നിർദേശമുണ്ട്. സിംഗിൾ ബ്രാൻഡ് ചില്ലറ കച്ചവട മേഖലകളിൽ വിദേശനിക്ഷേപത്തിനുള്ള പ്രാദേശിക മാനദണ്ഡങ്ങൾ ലഘൂകരിക്കും. ആധാർ ആദായനികുതി റിട്ടേൺ ഫയൽചെയ്യാൻ പാൻകാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിക്കാം. ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യയിൽ എത്തിയാൽ ഉടൻ ആധാർ കാർഡ്. കൃഷി-ചെറുകിട വ്യവസായം മുള, തേൻ, ഖാദി തുടങ്ങിയ ചെറുകിട-പരമ്പരാഗത മേഖലയ്ക്കു സഹായം. 80 ലൈവ്ലിഹുഡ് ബിസിനസ് ഇൻകുബേറ്ററുകളും 20 ടെക്നോളജി ബിസിനസ് ഇൻകുബേറ്ററുകളും സ്ഥാപിക്കും. അമ്പതിനായിരം കൈത്തൊഴിലുകാരെ ഈ മേഖലയുമായി ബന്ധിപ്പിക്കും. കർഷകരെ സഹായിക്കാനായി പതിനായിരം പുതിയ കർഷക-ഉത്പാദക സംഘടനകൾ. കാർഷിക-ഗ്രാമീണ വ്യവസായങ്ങളിൽ എഴുപത്തി അയ്യായിരം വിദഗ്ധ സംരംഭകരെ വികസിപ്പിച്ചെടുക്കും. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കായി പുതിയ ടെലിവിഷൻ പ്രോഗ്രാം. പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതി പ്രകാരം ഒരു കോടി യുവാക്കൾക്കു പരിശീലനം. നിർമിതബുദ്ധി, ത്രി ഡി പ്രിന്റിങ്, റോബോട്ടിക്സ് തുടങ്ങിയ നവീനമേഖലകളിൽ യുവാക്കൾക്കു പരിശീലനം. തൊഴിൽനിയമങ്ങൾ പൊളിച്ചെഴുതും. തൊഴിൽനിയമങ്ങൾ ഏകോപിപ്പിച്ച് നാലു കോഡുകളാക്കും. മൂലധനം വർധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും പൊതുമേഖലാ ബാങ്കുകൾക്ക് 70,000 കോടി രൂപ അനുവദിക്കും. റെയിൽവേ റെയിൽവേ വികസനത്തിനായി 2030 വരെ 50 ലക്ഷം കോടി ചെലവിടും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക നടപ്പാക്കും. സബർബൻ റെയിൽവേയിൽ കൂടുതൽ നിക്ഷേപം.

from money rss http://bit.ly/2Jh1GmL
via IFTTT

കേന്ദ്ര ബജറ്റ് 2019: വില കൂടുന്നവ, കുറയുന്നവ

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യബജറ്റ് നിർമല സീതാരാമൻ അവതരിപ്പിച്ചു. ബജറ്റ് പ്രകാരംവില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവയാണ്. വില കൂടുന്നവ പെട്രോളും ഡീസലും സിഗരറ്റ്, ഹുക്ക,പുകയില സ്വർണം, വെള്ളി ഇറക്കുമതി ചെയ്ത കാറുകൾ സ്പ്ലിറ്റ് എസി ഡിജിറ്റൽ വീഡിയോ റെക്കോർഡർ ഇറക്കുമതി ചെയ്ത പുസ്തകങ്ങൾ സിസിടിവി ക്യാമറ കശുവണ്ടി ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക് വിനൈൽ ഫളോറിങ്, സെറാമിക് ടൈൽസ് ഇറക്കുമതി ചെയ്ത ഓട്ടോ പാർട്സ് ന്യൂസ് പ്രിന്റ് മെറ്റൽ ഫിറ്റിംഗ്സ് സിന്തറ്റിക് റബ്ബർ ഒപ്റ്റികൽ ഫൈബർ കേബിൾ ഐപി ക്യാമറ പിവിസി മാർബിൾ സ്ലാബ്സ് ഫർണിച്ചർ മൗണ്ടിംഗ് വില കുറയുന്നവ വൈദ്യുതവാഹനങ്ങൾ വൈദ്യുതി ഉപകരണങ്ങൾ ,സെറ്റ് ടോപ് ബോക്സ്, മൊബൈൽ ചാർജജറുകൾ content highlights:Budget 2019: costlier and cheaper items

from money rss http://bit.ly/2FOF2Qv
via IFTTT

ബജറ്റ് 2019: വ്യോമയാനം, മാധ്യമം, ഇന്‍ഷുറന്‍സ് മേഖലകളിലെ വിദേശ നിക്ഷേപ പരിധി കൂട്ടും

ന്യൂഡൽഹി: മാധ്യമം, വ്യോമയാനം, ഇൻഷുറൻസ്,മേഖലകളിൽ വിദേശ നിക്ഷേപപരിധിവർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഈ മേഖലകളിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനുവേണ്ടിയാണ് പരിധി കൂട്ടുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ വിദേശ നിക്ഷേപമായി എത്തിയത് 64.37 ബില്യൺ ഡോളറാണ്. തലേവർഷത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ വർധനവാണുണ്ടായത്. നിലവിലെ സ്ഥിതിയനുസരിച്ച് നിലവിൽ ഇൻഷുറൻസ് മേഖലയിൽ 49 ശതമാനമെന്ന പരിധി 100 ശതമാനമാക്കി മാറ്റുമെന്നാണ് ബജറ്റ് പറയുന്നത്. Content Highlights:union budget 2019, fdi hike in media, insurance, aviation sector

from money rss http://bit.ly/2Jl2tSo
via IFTTT