121

Powered By Blogger

Sunday, 10 November 2019

സൗദി ആരാംകോയുടെ ഐപിഒ: അറിയാം പത്ത് കാര്യങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അരാംകോയുടെ പ്രഥമ ഓഹരി വിൽപ്പന (ഐ.പി.ഒ.) 17ന് ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ഐ.പി.ഒ. സൗദി അരാംകോയുടേത് ആവുമെന്നാണ് കരുതുന്നത്. 3,000 കോടി ഡോളർ സമാഹരിക്കുമെന്നാണ് വിപണിവൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. അതായത്, ഏകദേശം 2.13 ലക്ഷം കോടി രൂപ പ്രോസ്പെക്ടസിൽ എത്ര ശതമാനം ഓഹരികൾ വിൽക്കുമെന്നോ സൂചിത വില എത്രയെന്നോ പറയുന്നില്ല. ഓഹരിവില എത്രയെന്ന് സബ്സ്ക്രിപ്ഷൻ അവസാനിക്കുന്നതിന്റെ അടുത്ത ദിവസമായ ഡിസംബർ അഞ്ചിനാണ് തീരുമാനിക്കുക. അരാംകോയാണ് ലോകത്തിലെ ഏറ്റവും ലാഭക്ഷമതയുള്ള കമ്പനി. ലോകത്തിലെ എണ്ണ ഉത്പാദനത്തിൽ 10 ശതമാനമാണ് അരാംകോയുടെ സംഭാവന. അറിയാം 10 കാര്യങ്ങൾ 1 സൗദി സർക്കരിന്റെ കൈവശമുള്ള സൗദി ആരാംകോയുടെ ഒരുഭാഗം വിൽക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഐപിഒ. 2. നവംബർ 17 മുതൽ 28വരെ വ്യക്തികൾക്ക് ഐപിഒ അപേക്ഷ നൽകാം. 3. കഴിഞ്ഞവർഷം 111.1 ബില്യൺ ഡോളറായിരുന്നു കമ്പനിയുടെ അറ്റാദായം. നടപ്പ് വർഷം ഒമ്പതുമാസത്തെ കണക്കുപ്രകാരം അറ്റാദായത്തിൽ 18 ശതമാനത്തിന്റെ കുറവുണ്ടായി. 2018ൽ ഈ കാലയളവിൽ 68.2 ബില്യൺ ആയിരുന്നു ലാഭം. 4. ആഗോള എണ്ണ വിതരണത്തിന്റെ പത്ത് ശതമാനം നൽകുന്ന കമ്പനി റിയാദ് ഓഹരി വിപണിയിലാണ് ലിസ്റ്റ് ചെയ്യുന്നത്. 5. സിറ്റി ബാങ്ക്, എച്ച്എസ്ബിസി, ക്രഡിറ്റ് സ്യൂസ് എന്നിവ ഉൾപ്പടെയുള്ള അന്താരാഷ്ട്ര ബാങ്കുകളെയാണ് സാമ്പത്തിക ഉപദേഷ്ടാക്കളായും ഐപിഒ നടപടിക്രമങ്ങൾക്കായും നിയോഗിച്ചിട്ടുള്ളത്. 6. ചെറുകിട നിക്ഷേപകർക്ക് 0.5 ശതമാനം വരെ ഓഹരികൾ നീക്കിവെച്ചിട്ടുണ്ട്. എന്നാൽ, വൻകിട നിക്ഷേപ സ്ഥാപനങ്ങൾക്ക് എത്ര ഓഹരികൾ വിൽക്കുമെന്ന് തീരുമാനിച്ചിട്ടില്ല. 7. സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പ്രോസ്പെക്ടസിൽ തീവ്രവാദികളുടെ ആക്രമണസാധ്യതയും മറ്റും എടുത്തുപറഞ്ഞിട്ടുണ്ട്. 8. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ആശങ്കകൾ ഹൈഡ്രോ കാർബണുകളുടെ ആവശ്യം കുറച്ചേക്കാമെന്നും പ്രൊസ്പക്ടസിൽ സൂചിപ്പിച്ചിട്ടുണ്ട്. 9. കമ്പനിയുടെ മൂല്യനിർണയം, ഐപിഒവഴി എത്രമാത്രം ഓഹരി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത് തുടങ്ങിയവ ഉൾപ്പടെയുള്ള വിശദാംശങ്ങൾ പ്രൊസ്പക്ടസിൽ ഇല്ല. 10. നിക്ഷേപ ഗവേഷണ സ്ഥാപനമായ ബെർസ്റ്റൈന്റെ വിലയിരുത്തൽ പ്രകാരം കമ്പനിയുടെ മൂല്യം 1.2 മുതൽ 1.5 വരെ ട്രില്യൺ ഡോളറാണ്. 1.5 ട്രില്യൺ ഡോളർ മൂല്യപ്രകാരം രണ്ട് ശതമാനം ഓഹരി വിറ്റഴിക്കുന്നതിലൂടെ മാത്രം 30 ബില്യൺ ഡോളർ സമാഹരിക്കാൻ കമ്പനിക്കാകും. ഇത് ലോകത്തെതന്നെ ഏറ്റവും വലിയ ഐപിഒ ആകുകയും ചെയ്യും.നിലവിൽ, ചൈനീസ് ഓൺലൈൻ ഭീമനായ ആലിബാബയുടെ 2,500 കോടി ഡോളർ അതായത് ഏകദേശം 1,77,500 കോടി രൂപയുടെ 2014-ലെ ഐ.പി.ഒ.യാണ് ഏറ്റവും വലിയത്. Saudi Aramcos IPO: 10 things to know

from money rss http://bit.ly/2rpRoKm
via IFTTT

നിങ്ങൾ, അവർ എപ്പോഴും പറയുന്ന കഥയാവണം

സ്കോട്ട് ബഡ്ബറി ബിസിനസ് ലോകത്തിലെ വിജയകഥകളുമായി ബന്ധപ്പെട്ടുള്ള പ്രഭാഷണത്തിന് ബ്രാൻഡിങ് മേഖലയിൽ ഏറെ ക്ഷണിക്കപ്പെടുന്ന വ്യക്തിയാണ്... ജേണലിസത്തിൽ ബിരുദം നേടിയതിന് ശേഷം അദ്ദേഹം പരസ്യസംവിധാന രംഗത്തേക്ക് കടന്നു. പിന്നീട് ഉത്പന്ന വിതരണവുമായി ബന്ധപ്പെട്ട് പല അന്താരാഷ്ട്ര കമ്പനികളുടേയും ബ്രാൻഡ് കൺസൽട്ടന്റായി അദ്ദേഹം പ്രവർത്തിച്ചുതുടങ്ങി. 'അപ് സ്ട്രീം റിസർച്ച്' എന്ന പേരിൽ ഈ മേഖലയിൽ ഗവേഷണവും വിശകലനവും ചെയ്യുന്ന സ്ഥാപനവും അദ്ദേഹം നടത്തുന്നു. ഉത്പാദനത്തേക്കാളുപരി, ഉത്പാദനവസ്തുക്കളുടെ ചിട്ടയും ക്രമവുമായ അവതരണമാണ് ഇന്ന് വിപണനരംഗത്ത് ഏറെ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. 'വളരെയധികം കഷ്ടപ്പെടുന്നുണ്ട്, പരിശ്രമിക്കുന്നുമുണ്ട്... പക്ഷേ, ബിസിനസ് പച്ചപിടിക്കുന്നില്ലല്ലോ... എന്തുചെയ്യും...?' ബിസിനസ് പ്രൊമോഷനുമായി ബന്ധപ്പെട്ട് സ്ഥിരം കേൾക്കുന്ന ചോദ്യമാണിത്. കാർഷികയുഗവും വ്യാവസായികവിപ്ലവും സാങ്കേതികരംഗത്തെ വളർച്ചയും കടന്ന് നമ്മളിന്ന് എത്തിനിൽക്കുന്നത് വിപണനവിപ്ലവ രംഗത്താണ്. ഇവിടെ വില മത്സരവും വിലയേതര മത്സരവുമുണ്ട്. ഉത്പാദനത്തിന് മുന്നേതന്നെ ചിന്തിക്കേണ്ടതും അതനുസരിച്ച് വിവേകത്തോടെ നീങ്ങേണ്ടതുമായ തലം 'വിപണി മനസ്സിലാക്കുക' എന്നതാണ്. സാമ്പത്തികശാസ്ത്രത്തിൽ 'മോണോപൊളിസ്റ്റിക് കോമ്പറ്റീഷൻ' അഥവാ 'കുത്തകവിപണി മത്സരം' എന്ന പേരിൽ വിപണിയെക്കുറിച്ചുള്ള സൈദ്ധാന്തികമായ പഠനമുണ്ട്. എഡ്വേർഡ് ചേംബർലിൻ എന്ന സാമ്പത്തികശാസ്ത്രജ്ഞൻ ഈ മേഖലയിൽ ധാരാളം ആശയപരമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, 'പേര് സൂചിപ്പിക്കുന്നതുപോലെതന്നെ തീർത്തും മത്സരാധിഷ്ഠിതമായ വിപണിയിൽ കുത്തകകൾ അടക്കിവാഴുമ്പോൾ ഉത്പന്നങ്ങൾ അവയുടെ വ്യത്യസ്തഗുണങ്ങളാൽ പിടിച്ചുനിന്നാൽ മാത്രമേ അതിജീവനം ഉണ്ടാവുകയുള്ളൂ.' ഇപ്രകാരം നിലനിൽക്കുന്നതിന് 'ബ്രാൻഡിങ്' ആവശ്യമാണ്. എന്താണ് ബ്രാൻഡിങ്...? അത് കേവലം ഒരു ഘടകത്തിലോ നിർവചനത്തിലോ ഒതുക്കാനാവുന്നതല്ല. അത് ഒരേസമയം അളന്നുതിട്ടപ്പെടുത്താനാവുന്ന തരത്തിൽ 'സംഖ്യാപര'വും അളക്കാൻ പറ്റാത്തവിധമുള്ള മൂല്യങ്ങൾ ചേർന്നരീതിയിൽ 'ഗുണപര'വുമാണ്. ബിസനസ് വർധിപ്പിക്കാനും ഉത്പന്നങ്ങൾക്ക് ഡിമാൻഡുണ്ടാക്കാനുമുള്ള ബോധപൂർവമായ ഏതൊരു പരിശ്രമത്തെയും ബ്രാൻഡിങ് മേഖലയിൽപ്പെടുത്താം. അത് കേവലം പേരോ, ലോഗോയോ, ടാഗ് ലൈനോ നിശ്ചയിക്കുന്നതിനുമപ്പുറം വിശാലമായ അർത്ഥത്തിൽ മനസ്സിലാക്കപ്പെടേണ്ടതാണ്. ബ്രാൻഡിങ് കലയാണ് ബ്രാൻഡിങ് എന്ന കല വളരെയധികം ഭാവനാധിഷ്ഠിതമാണ്. നിങ്ങൾ ഒരു കോഫി ഷോപ്പ് നടത്തുന്ന വ്യക്തിയാണെങ്കിൽ അവിടെ ഉപഭോക്താക്കൾ കൂടുതൽ എത്താൻ കടയിൽ എന്തൊക്കെക്കൂടി നൽകാനാവുമെന്ന് ചിന്തിക്കുക. ഉദാഹരണത്തിന്, ഒരാൾക്കോ ഒരു ചെറിയ ഗ്രൂപ്പിനോ സ്വസ്ഥമായി വന്നിരിക്കാനും മൊബൈലോ ലാപ് ടോപ്പോ തുറന്നുവെച്ച് ജോലിചെയ്യാനും പരസ്പരം ആലോചിക്കാനും സാധിച്ചാൽ ചിലർ നിങ്ങളുടെ കടതന്നെ വീണ്ടും തിരഞ്ഞെടുക്കും. നിശ്ചിതസമയത്തിന് ശേഷം ഇത്ര രൂപയെന്ന് വിലയിടാനുമാവും. മാത്രവുമല്ല, സമയം കൂടുന്തോറും ഭക്ഷണസാധനങ്ങളുടെ വിൽപ്പനയും കൂടും. ബ്രാൻഡ് ബന്ധമാണ് ഉപഭോക്താവുമായി നല്ല ബന്ധം സ്ഥാപിക്കുകയാണെങ്കിൽ അവർ നിങ്ങളെ വിട്ടുപോവില്ല. സമയാധിഷ്ഠിത വിൽപ്പനയും തുടർസേവനവും ഈ ബന്ധത്തെ ഊഷ്മളമാക്കുന്നു. 'സോറി' എന്നതുപോലുള്ള വാക്കുകളും ആവശ്യാധിഷ്ഠിതമായി ഉപയോഗിക്കാൻ പഠിക്കേണ്ടതാണ്. ബ്രാൻഡ് സൃഷ്ടിയാണ് നിങ്ങളുടെ ഉത്പന്നം മറ്റുള്ളതിൽനിന്ന് വ്യത്യസ്തവും ഉപയോഗപ്രദവുമാണെന്ന് സ്ഥാപിക്കുന്നത് സൃഷ്ടിപരമായ പ്രവൃത്തിയിലൂടെയാകണം. അവിടെ വിശ്വസനീയതയും തുറന്ന സമീപനവും പ്രധാനപ്പെട്ടതാണ്. ഉപഭോക്താക്കളെ കബളിപ്പിച്ചുകൊണ്ട് അധികകാലം വിപണിയിൽ നിൽക്കാനാവില്ല ബ്രാൻഡ് പ്രക്രിയയാണ് ഒരുദിവസംകൊണ്ടോ ഒരുരാത്രികൊണ്ടോ ഒരു ബിസിനസും കെട്ടിപ്പടുക്കുന്നില്ലെന്ന് ഓർക്കണം. ഏറെ കാര്യക്ഷമതയോടെയും പ്രതിബദ്ധതയോടെയും വിവേകത്തോടെയും ഉപയോഗിക്കുമ്പോഴാണ് ബ്രാൻഡുകൾ ഉണ്ടാവുന്നത്. ബ്രാൻഡ് വികാരമാണ് വസ്തുക്കളെയും വികാരപരമായി സമീപിക്കുന്നിടത്താണ് വിൽപ്പനയുടെ തോത് ഉയരുന്നത്. എത്ര വിലകൂടിയാലും അവർ നിങ്ങളുടെതന്നെ ഉത്പന്നത്തെ തേടിയെത്തും. ബ്രാൻഡ് അന്തസ്സാണ് പലരും അവരുപയോഗിക്കുന്ന വസ്തുക്കൾ വ്യക്തിത്വത്തിനും അന്തസ്സിനും യോജിച്ചവയാണെന്ന് കരുതുന്നു. അതിനെ കേവലം 'പൊങ്ങച്ചസംസ്കാരം' എന്നു വിളിച്ച് അധിക്ഷേപിച്ച് മാറ്റിനിർത്താനാവില്ല. ബ്രാൻഡ് സംസ്കാരമാണ് ഓരോ കാലഘട്ടവും ആ സമയത്തിനിണങ്ങുന്ന വസ്തുക്കളുടെ ഉപയോഗത്തിലൂടെ ഒരു സംസ്കാരം സൃഷ്ടിക്കുന്നു. വികാരങ്ങൾക്ക് അപ്പുറമായ ഒരു സംസ്കാരം സൃഷ്ടിക്കുന്നതിൽ ഉപയോഗിക്കപ്പെടുന്ന വസ്തുക്കളും നിർണായകമായ സ്വാധീനം ചെലുത്തുന്നു. തുടക്കത്തിൽ ബ്രാൻഡ് എന്നത് ഒരു തോന്നലാവാം. ചിന്തയോ, ഭാവനയോ ആവാം. എന്നാൽ, പിന്നീട് കാലം കടന്നുപോവുമ്പോൾ അതിന് യാഥാർത്ഥ്യബോധം വന്ന് വസ്തുതാപരമായി മാറുന്നു. നല്ല ബ്രാൻഡ് രൂപപ്പെടുത്തണമെങ്കിൽ നിങ്ങളുടെ ബിസിനസ് ലക്ഷ്യം പണമോ വരുമാനമോ മാത്രമാവരുത്, സംതൃപ്തരായ ഉപഭോക്താക്കളും സന്തോഷവാന്മായ ജീവനക്കാരുമാവണം. തുടർന്ന് വരുമാനം വന്നുകൊള്ളും. ജെഫ് ബെസോസിന്റെ അഭിപ്രായത്തിൽ, 'നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ മറ്റുള്ളവർ നിങ്ങളുടെ ഉത്പന്നങ്ങളെക്കുറിച്ചും നിങ്ങളെക്കുറിച്ചും എന്തുപറയുന്നു എന്നതാണ് ബ്രാൻഡ്. അത് മറ്റുള്ളവരുടെ നാവിൻതുമ്പിലും വിരൽത്തുമ്പിലും സ്ഥായിയായി നിൽക്കുന്നതാണ്.' ഓർക്കുക, ഇന്ന് വിമർശിക്കുന്നവർ നാളെ മാറ്റിപ്പറയും. അതുകൊണ്ട് ജോർജ് ബർണാർഡ് ഷാ പറഞ്ഞതുപോലെ, 'ജീവിതത്തിൽ നിങ്ങളെ കണ്ടെത്തുന്നതല്ല, മറിച്ച് നിങ്ങളെത്തന്നെ സൃഷ്ടിക്കുന്നതാണ് ഏറെ പ്രധാനപ്പെട്ടത്.' You have to be the story they always tell

from money rss http://bit.ly/2Q3ZwKP
via IFTTT

വിവാഹത്തിനുപോകൂ; എട്ടു ലക്ഷംരൂപയുടെ ജാക്ക് ഡാനിയേല്‍സ് രുചിക്കാം

വ്യക്തിഗത താൽപര്യങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ ജാക്ക് ഡാനിയേൽസ് വിസ്കിയുമായി വിവാഹം ആഘോഷിക്കാൻ മുംബൈ സ്വദേശിയായ ഉദ്ദിത്. നവംബർ 14ന് നടക്കുന്ന വിവാഹ സൽക്കാരത്തിന് വിളമ്പാനാണ് ഉദ്ദിതും സെയ്ലിയും പ്രത്യേകം തയ്യാറാക്കിയ, എട്ട് ലക്ഷം രൂപ വിലവരുന്ന വിസ്കിതന്നെ ഓർഡർ ചെയ്തത്. 10,000 ഡോളറും ടാക്സുമാണ് ഒരു ബാരൽ ജാക്ക് ഡാനിയേൽ വിസ്കിയുടെ വില. ഒരു ബാരലിൽ 200 മുതൽ 225 കുപ്പികൾവരെയാണ് ഉണ്ടാകുക. അതുവരെ ലഭിക്കാത്ത ഫ്ളേവറുകളോടെയും സവിശേഷതകളോടെയുമാകും കമ്പനി മദ്യം നിർമിച്ചുനൽകുക. വിവാഹത്തിനെത്തുന്ന വിശിഷ്ടാതിഥികൾക്ക് കുപ്പികൾ സമ്മാനിക്കാനാണ് ഇവരുടെ പരിപാടി. ബാച്ചിലേഴ്സ് പാർട്ടി ഉൾപ്പടെയുള്ള ആഘോഷങ്ങൾക്കും മദ്യം വിളമ്പും. എന്നാൽ, ഇതിലെന്തുകാര്യമെന്ന് പലരും ചിന്തിച്ചേക്കാം. ജാക്ക് ഡാനിയേലിനെയും അതിന്റെ ആരാധകരെയും സംബന്ധിച്ച് പ്രധാനപ്പെട്ടകാര്യംതന്നെയാണിത്. ഇന്ത്യയിൽനിന്ന് ആദ്യമായാണ് കമ്പനിക്ക് ഇത്തരത്തലൊരു ഓർഡർ ലഭിക്കുന്നത്. വ്യക്തിഗതമായി രൂപകൽപന ചെയ്ത മദ്യം ഉൾക്കൊള്ളുന്ന കുപ്പികളിൽ പ്രത്യേക ലോഗോ, അതോടൊപ്പം സന്ദേശം എന്നിവയും ഉണ്ടാകും. The customised barrel of Jack Daniels whiskey that costs ₹8 lakh

from money rss http://bit.ly/36WfRYi
via IFTTT

വിപണിയില്‍ തുടക്കം നേട്ടത്തില്‍; താമസിയാതെ നഷ്ടത്തിലായി

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 50 പോയന്റാണ് ഉയർന്നത്. നിഫ്റ്റിയിൽ 11,900 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് നിഫ്റ്റി 12 പോയന്റും സെൻസെക്സ് 30 പോയന്റും നഷ്ടത്തിലായി. സൺഫാർമയുടെ ഓഹരി വില മൂന്നശതമാനത്തോളം താഴെപ്പോയി. ഐസിഐസിഐ ബാങ്ക്, എൽആന്റ്ടി, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ ഒരു ശമതാനംവരെ നഷ്ടത്തിലായി. വെള്ളിയാഴ്ച വിപണി സമയത്തിനുശേഷം മികച്ച പ്രവർത്തന ഫലം പുറത്തുവിട്ട ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില മൂന്നുശതമാനത്തോളം ഉയർന്നു. ബാങ്കിന്റെ അറ്റാദായത്തിൽ അഞ്ചുമടങ്ങ് വർധനവാണ് രേഖപ്പെടുത്തിയത്.

from money rss http://bit.ly/2pQA94M
via IFTTT

ലോകത്താകെ ശതകോടീശ്വരന്മാരുടെ എണ്ണം കുറയുന്നു

ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇടിവ്. ശതകോടീശ്വരന്മാരുടെ എണ്ണം 2018-ൽ 10 ശതമാനം കുറഞ്ഞ് 106 ആയെന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പറും യു.ബി.എസും തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. 2017-നെ അപേക്ഷിച്ച് ആസ്തി 8.6 ശതമാനം കുറഞ്ഞ് 40,530 കോടി ഡോളർ (അതായത് ഏകദേശം 28,77,630 കോടി രൂപ) ആയെന്നും 'ബില്യണയർ ഇഫക്ട്' എന്ന റിപ്പോർട്ടിലുണ്ട്. സാമ്പത്തികരംഗത്തുള്ള തകർച്ചയാണ് സമ്പത്തും എണ്ണവും കുറയാൻ കാരണം. 58 ശതമാനം പേരും സ്വന്തം അധ്വാനത്തിലൂടെയാണ് ശതകോടീശ്വരന്മാരായത്. ലോകത്തെ മൊത്തം കണക്കെടുത്താലും ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ കുറവുണ്ടായി. മുൻ വർഷത്തെ അപേക്ഷിച്ച് 57 പേരുടെ കുറവുമായി 2018-ൽ 2,101 ശതകോടീശ്വരന്മാരാണ് ലോകത്ത് ഉണ്ടായിരുന്നത്. ഇന്ത്യയിലും ചൈനയിലുമുള്ളവരുടെ എണ്ണത്തിലാണ് വൻ ഇടിവ് രേഖപ്പെടുത്തിയത്. The number of billionaires worldwide is shrinking

from money rss http://bit.ly/34SbnjA
via IFTTT

Saturday, 9 November 2019

പുനരുപയോഗിക്കാനായി റിലയന്‍സ് ശേഖരിച്ചത് 78 ടണ്‍ പ്ലാസ്റ്റിക് കുപ്പികൾ

മുംബൈ: റിലയൻസ് ഫൗണ്ടേഷന്റെ റീസൈക്കിൾ ഫോർ ലൈഫ് (Recycle4Life) പദ്ധതിയുടെ ഭാഗമായി പുനരുപയോഗത്തിന് ശേഖരിച്ചത് 78 ടൺ പ്ലാസ്റ്റിക് കുപ്പികൾ. റിലയൻസിന്റെ മൂന്ന് ലക്ഷത്തോളം തൊഴിലാളികൾ ഉൾപ്പടെ വിവിധ മേഖലകളിൽനിന്നുള്ള സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയാണ് ഇത്രയധികം ബോട്ടിലുകൾ വിവിധ സ്ഥലങ്ങളിൽനിന്നായി ശേഖരിച്ചതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് പുനരുപയോഗിക്കാനുള്ള രീതിയിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തോടെ ഒക്ടോബറിലാണ് റിലയൻസ് റീസൈക്കിൾ ഫോർ ലൈഫ് പദ്ധതിക്ക് രൂപംനൽകിയത്. പരിസ്ഥിതി സംരക്ഷണത്തിന് റിലയൻസ് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും പുനരുപയോഗത്തേക്കുറിച്ച് മറ്റുള്ളവർക്ക് ബോധവത്കരണം നൽകുകയെന്ന ഉദ്ദേശ്യത്തോടെയാണ് റീസൈക്കിൾ ഫോർ ലൈഫ് പദ്ധതി ആരംഭിച്ചതെന്നും റിലയൻസ് ഫൗണ്ടേഷൻ സിഇഒ നിത അംബാനി പറഞ്ഞു. നിലവിൽ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം റിലയൻസ് ഫൗണ്ടേഷന്റെ റീസൈക്ലിങ് യൂണിറ്റിലൂടെ ഫൈബർ പോലുള്ള മൂല്യവർധിത ഉത്പന്നങ്ങളാക്കി പുറത്തിറക്കുമെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. Content Highlights: Over 3 lakh Reliance employees collect 78 tonnes of waste plastic bottles for recycling

from money rss http://bit.ly/34I3vkq
via IFTTT

Friday, 8 November 2019

ഇന്ത്യയുടെ റേറ്റിങ് മൂഡീസ് താഴ്ത്തി: 'സ്ഥിരതയുള്ള'തില്‍നിന്ന് നെഗറ്റീവാക്കി

ന്യൂയോർക്ക്: അന്തർദേശീയ റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിങ് താഴ്ത്തി. സ്ഥിരതയുള്ള-തിൽനിന്ന് നെഗറ്റീവിലേയ്ക്കാണ് റേറ്റിങ് കുറച്ചത്. കഴിഞ്ഞ കാലങ്ങളിലേതിനേക്കാൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറഞ്ഞതിനാലാണിതെന്നാണ് വിശദീകരണം. ഏപ്രിൽ-ജൂൺ കാലയളവിൽ രാജ്യത്തിന്റെ വളർച്ച അഞ്ച് ശതമാനംമാത്രമാണെന്നാണ് മൂഡീസിന്റെ കണ്ടെത്തൽ. 2013നുശേഷം ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ ഏറ്റവും വളർച്ചയുള്ള സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യയുടേതെന്ന് ഇതിനോട് ധനമന്ത്രാലയം പ്രതികരിച്ചു. 2019ൽ രാജ്യം 6.1 ശതമാനം വളർച്ച കൈവരിക്കുമെന്നും 2020 ഇത് ഏഴ് ശതമാനമാകുമെന്നും ഐഎംഎഫ് പ്രവചിച്ചിരുന്നു. രാജ്യത്തെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താൻ നിരവധി ഉത്തേജക നടപടികൾ സർക്കാരെടുത്തതായും ധനമന്ത്രാലയം വിശദീകരിച്ചു. Moodys lowers Indias outlook to negative from stable

from money rss http://bit.ly/2K2hV6Y
via IFTTT

Thursday, 7 November 2019

എസ്ബിഐ സ്ഥിര നിക്ഷേപ പലിശ വീണ്ടും കുറച്ചു: കൂടിയ പലിശ 6.25 ശതമാനം

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചു. പുതിയ നിരക്കുകൾ നവംബർ 10 മുതൽ പ്രാബല്യത്തിൽവരും. ഈ വർഷം ഇതുവരെ റിപ്പോ നിരക്ക് 135 ബേസിസ് പോയന്റ് കുറച്ചതിനെതുടർന്ന് മറ്റു ബാങ്കുകളും നിക്ഷേപ പലിശ ഇടക്കിടെ കുറവുവരുത്തിയിരുന്നു. ഒരുവർഷത്തിനും രണ്ടുവർഷത്തിനുമിടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കിൽ ഇത്തവണ 15 ബേസിസ് പോയന്റാണ് കുറവുവരുത്തിയത്. പുതുക്കിയ പലിശ 7 ദിവസം മുതൽ 45 ദിവസംവരെ 4.50ശതമാനം 46 ദിവസം മുതൽ 179 ദിവസംവരെ 5.50 ശതമാനം 180 ദിവസം മുതൽ 210 ദിവസംവരെ 5.80 ശതമാനം 211 ദിവസം മുതൽ ഒരുവർഷംവരെ 5.80 ശതമാനം ഒരു വർഷം മുതൽ 2 വർഷംവരെ 6.25 ശതമാനം 2 വർഷം മുതൽ 3 വർഷംവരെ 6.25 ശതമാനം 3 വർഷം മുതൽ 5 വർഷംവരെ 6.25 ശതമാനം 5 വർഷം മുതൽ 10 വർഷംവരെ 6.25 ശതമാനം *മുതിർന്ന പൗരന്മാർക്ക് അരശതമാനംവരെ അധിക പലിശ ലഭിക്കും. രണ്ടു കോടി രൂപയ്ക്കുമുകളിലുള്ള നിക്ഷേപങ്ങൾക്കുള്ള പലിശയും കുറച്ചിട്ടുണ്ട്. 30 മുതൽ 75 ബേസിസ് പോയന്റുവരെയാണ് കുറവുവരുത്തിയിട്ടുള്ളത്. വായ്പാ പലിശയും ഇതോടൊപ്പം കുറച്ചു. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ 5 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ ഒരുവർഷ കാലാവധിയുള്ള എംസിഎൽആർ നിരക്ക് 8.05 ശതമാനത്തിൽനിന്ന് 8 ശതമാനമാകും. നവംബർ 10 മുതലാണ് ഈ നിരക്കും പ്രാബല്യത്തിൽവരിക. 2019-20 സാമ്പത്തിക വർഷത്തിൽ ഇത് ഏഴാംതവണയാണ് ബാങ്ക് എംസിഎൽആർ നിരക്ക് കുറയ്ക്കുന്നത്. SBI cuts fixed deposit rates

from money rss http://bit.ly/33zsM0c
via IFTTT

കൂടുതല്‍ പ്രചോദനം പ്രതീക്ഷിച്ച് കുതിക്കാന്‍ ഓഹരി വിപണി

നിഫ്റ്റി 50 ലെ 25 ഓളം കമ്പനികൾ രണ്ടാം പാദഫലം പ്രഖ്യാപിച്ചപ്പോൾ മുൻവർഷത്തെയപേക്ഷിച്ച് നികുതിക്കു ശേഷമുള്ള ലാഭത്തിൽ 20 ശതമാനം വളർച്ച രേഖപ്പെടുത്തിയിരിക്കുന്നു. തികച്ചും പ്രോത്സാഹനജനകമാണ് ഈ ഫലങ്ങൾ. ഇതേ ഓഹരികൾക്ക് -11.3 ശതമാനം വളർച്ചയാണ് നേരത്തേ കണക്കാക്കിയിരുന്നത്. നിഫറ്റി 500 ലെ 127 ഓഹരികൾ ഫലം പ്രഖ്യാപിച്ചപ്പോൾ 18.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. നികുതി കഴിഞ്ഞുള്ള ലാഭത്തിൽ കഴിഞ്ഞ പാദത്തെയപേക്ഷിച്ച് 6 ശതമാനം വർധനവുണ്ടായി. കോർപറേറ്റ് നികുതിയിൽ വരുത്തിയ ഇളവും ബാങ്കിംഗ്, സിമെന്റ്, അതിവേഗം ചിലവാകുന്ന ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നീ മേഖലകളിലെ നല്ല പ്രകടനവുമാണിതിനു കാരണം. എന്നാൽ വാഹന, ഐടി മേഖലകളിലെ പ്രകടനം മെച്ചമായിരുന്നില്ല. വാഹന മേഖലയിൽ ആറുമാസം തുടർച്ചയായി വിൽപന മോശമായ ശേഷം ഉത്സവ സീസണിന്റെ വരവോടെ മെച്ചപ്പെടുന്നതായി കാണുന്നുണ്ട്. നവരാത്രി, ദസറ, ദാണ്ഡിയരസ് തുടങ്ങിയ ഉത്സവ സമയത്ത് വിൽപന 5 മുതൽ 7 ശതമാനം വരെ വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അടുത്ത പാദത്തിലെ ഫലത്തിൽ ഇതു കാണാൻ കഴിയും. മുൻ വർഷത്തെയപേക്ഷിച്ച് ഇരുചക്ര വാഹനങ്ങളുടെ വിൽപനയിൽ പുരോഗതി ഉണ്ടായിട്ടില്ലെങ്കിലും സെപ്തംബർ മാസത്തെ അപേക്ഷിച്ച് ഇതു മെച്ചപ്പെട്ടിട്ടുണ്ട്. ബാങ്കിംഗ് മേഖലയിൽ നിന്നു ലഭിക്കുന്ന മെച്ചപ്പെട്ട കണക്കുകളാണ് ഏറ്റവും ശ്രദ്ധേയം. ബാങ്കിംഗ് മേഖല കിട്ടാക്കടങ്ങളുടെ പ്രതിസന്ധിയിൽ നിന്ന് സാധാരണ നിലയിലേക്കു മടങ്ങി വരികയാണെന്നത് പ്രതീക്ഷ പകരുന്നു. കഴിഞ്ഞ വർഷത്തെ താഴ്ന്ന തുടക്കം, വ്യവസ്ഥകളിലെ ഇളവ്, കിട്ടാക്കടങ്ങളുടെ കാര്യത്തിൽ ആരംഭിച്ച നിയമനടപടികൾ സൃഷ്ടിച്ച അനുകൂല സ്ഥിതിവിശേഷം എന്നിവ കാരണമാണ് ബാങ്കിംഗ് രംഗത്തെ രണ്ടാം പാദ ഫലങ്ങൾ മെച്ചപ്പെട്ടത്. ആസ്തി നിലവാരത്തിലെ പുരോഗതി, വർധിച്ച ധാനാഗമം, നടത്തിപ്പു ചിലവിലെ കുറവ് എന്നീ ഘടകങ്ങൾ ഭാവിയിലും ഈ മേഖലയിൽ വളർച്ച വാഗ്ദാനം ചെയ്യുന്നു. ചില ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങളിലെ പ്രശ്നങ്ങളും നീണ്ടുപോകുന്ന തീരുമാനങ്ങളും കാരണം ചില ഓഹരികളുടെ കാര്യത്തിൽ വേണ്ടത്ര നേട്ടം ഉണ്ടായിട്ടില്ല എന്ന പ്രതികൂലാവസ്ഥയും കാണാതിരുന്നുകൂട. എന്നാൽ ദീർഘകാല പ്രവണതകളുടെ അടിസ്ഥാനത്തിൽ ബാങ്കിംഗ് മേഖലയുടെ മൂല്യനിർണയം ആകർഷകമാണ്. അവരുടെ ലാഭ ഗതിയും മുന്നോട്ടു തന്നെയാണ്. ഭാവിയിൽ ബാങ്കിംഗ് മേഖല ഓഹരി വിപണിയിൽ മികച്ച പ്രകടനം നടത്തുന്നതിനുള്ള മികച്ച അവസരമാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോൾ പുറത്തു വരുന്ന രണ്ടാം പാദഫലങ്ങൾ പ്രതീക്ഷിച്ചതിലും അൽപം ഭേദമാണെന്നാണ് ഓഹരി വിപണി വിലയിരുത്തുന്നത്. നികുതിയിളവുമൂലം മെച്ചപ്പെട്ട വരുമാന വളർച്ച, ഉത്സവസീസൺ കഴിഞ്ഞുള്ള കുതിപ്പ്, നിർലോഭമായി ലഭിച്ച മഴ, പലിശ നരക്കിൽ വരുത്തിയ കുറവ് എന്നിവയെല്ലാം ഭാവിയിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനിടയാക്കുമെന്നു തന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്. ക്രൂഡോയിലിന്റെ വില കുറഞ്ഞതും യുഎസ് ചൈന വ്യാപാര ഉടമ്പടിയുടേയും ബ്രെക്സിറ്റിന്റേയും കാര്യത്തിൽ പുറത്തുവന്ന ഗുണകരമായ വാർത്തകളും സർക്കാരിൽ നിന്നു നേരിട്ടുള്ളതും അല്ലാത്തതുമായ നികുതികളുടെ കാര്യത്തിലും ഓഹരി ആസ്തി നിക്ഷേപത്തിന്റെ കാര്യത്തിലും പ്രതീക്ഷിക്കുന്നകൂടുതൽ പരിഷ്കരണ നടപടികളും ഓഹരി വിപണിയിൽ അനുകൂലമായ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഒരു ആസ്തി വിഭാഗംഎന്ന നിലയിൽ ഓഹരികൾക്കും നിക്ഷേപങ്ങൾക്കുമായി പ്രചോദനവും ആനുകൂല്യങ്ങളും നൽകേണ്ടിയിരിക്കുന്നു. പണത്തിന്റെ വരവുകൂടിയതും നികുതി നിരക്കു കുറച്ചതും വരാനിടയുള്ള കൂടുതൽ നികുതിയിളവുകളും സർക്കാരിൽനിന്നു പ്രതീക്ഷിക്കുന്ന കൂടുതൽ ഉത്തേജക നടപടികളും ഓഹരി വിപണിയിലെ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ വളർച്ചാഘട്ടത്തിന്റെ ആദ്യപടിയിലാണ് നാമിപ്പോൾ. വിപണിയിലെ ചാഞ്ചല്യം അൽപകാലത്തേക്കുകൂടി നിലനിൽക്കാമെങ്കിലും ഇടക്കാലത്തേക്കും ദീർഘകാലത്തേക്കും ഇന്ത്യൻ ഓഹരി വിപണി ഗുണപരമായ വളർച്ച നേടുമെന്നുതന്നെ പറയാം. അനുയോജ്യമായ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ മിഡ്ക്യാപ്, ലാർജ്ക്യാപ്ഓഹരികൾ ആകർഷകമായിരിക്കും. നിക്ഷേപകർക്കിത് അവരുടെ റിസ്കിനുള്ള സമ്മാനവും ആയിത്തീരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) The market is looking for more stimulus for equity investments

from money rss http://bit.ly/32tEIz3
via IFTTT

സെന്‍സെക്‌സില്‍ 100 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസത്തെ നേട്ടങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 100 പോയന്റ് താഴ്ന്ന് 40,553ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തിൽ 11,982ലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡീസ് രാജ്യത്തിന്റെ റേറ്റിങ് താഴ്ത്തിയതാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 821 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 651 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, കോൾ ഇന്ത്യ, സീ എന്റർടെയൻമെന്റ്, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഐഷർ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യുപിഎൽ, ഭാരതി ഇൻഫ്രടെൽ, സൺ ഫാർമ, ഗെയിൽ, ബിപിസിഎൽ, ഭാരതി എയർടെൽ, സിപ്ല, ടാറ്റ സ്റ്റീൽ, എസ്ബിഐ, റിലയൻസ്, ഗ്രാസിം, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex down 100 pts

from money rss http://bit.ly/2oXsqBg
via IFTTT

'2,000 രൂപ നോട്ടുകൾ പൂഴ്ത്തിവെച്ചിരിക്കുന്നു; നിരോധിക്കാന്‍ എളുപ്പം'

ന്യൂഡൽഹി:നോട്ട് നിരോധനത്തിനു ശേഷം പുറത്തിറക്കിയ 2,000 രൂപ നോട്ടുകളിൽ നല്ലൊരു ശതമാനം പ്രചാരത്തിലില്ലെന്നും അവ പൂഴ്ത്തിെവച്ചിരിക്കുകയാണെന്നും മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. ഈ നോട്ടുകൾ നിരോധിക്കാൻ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ സെക്രട്ടറി പദവിയിൽനിന്ന് ഊർജ സെക്രട്ടറിയായി തരംതാഴ്ത്തിയതോടെ കഴിഞ്ഞ മാസം സുഭാഷ് ചന്ദ്ര സർവീസിൽനിന്ന് സ്വയം വിരമിച്ചിരുന്നു. 2,000 രൂപ നോട്ടുകൾ മൂല്യത്തിൽ രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളുടെ മൂന്നിലൊന്നു വരും. ഇവ യഥാർഥത്തിൽ പ്രചാരത്തിലില്ലാത്തതുകൊണ്ട് നിരോധിക്കാൻ എളുപ്പമാവും. ബാങ്കിലെത്തുന്ന 2,000 രൂപ നോട്ടുകൾ പുറത്തേക്ക് വിതരണത്തിനെത്തിക്കാതിരിക്കുക എന്ന ലളിതമായ മാർഗത്തിലൂടെ ആളുകൾക്ക് അസൗകര്യമില്ലാത്ത രീതിയിൽ 2,000 രൂപ നോട്ടുകൾ നിരോധിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന്റെ മൂന്നാം വാർഷിക വേളയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. Easy to ban 2000 rupee notes

from money rss http://bit.ly/34BWOAc
via IFTTT

നോട്ടസാധുവാക്കലിന്റെ മൂന്നുവർഷം

2016 നവംബർ എട്ട്. മറക്കാനിടയില്ല ആ ദിനം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കിയത് അന്നായിരുന്നു. പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം കറൻസികളാണ് അന്ന് അസാധുവായി മാറിയത്. മൂന്നുവർഷത്തിനിപ്പുറം അത് ഉദ്ദേശിച്ച ഫലം കണ്ടുവോ ലക്ഷ്യങ്ങൾ സമ്പദ്വ്യവസ്ഥയിലെ കള്ളപ്പണം ഒഴിവാക്കുക പണം കൈമാറിയുള്ള അഴിമതി തടയുക. കള്ളനോട്ടുകൾ ഒഴിവാക്കുക. ഭീകരപ്രവർത്തനം തടയുക, ഡിജിറ്റൽ ഇടപാടുകൾ കൂട്ടുക, നികുതി ലഭ്യത വർധിപ്പിക്കുക എന്നിവ പിന്നീട് ലക്ഷ്യങ്ങളായി ചേർക്കപ്പെട്ടു. ഫലം രാജ്യത്തെ സാമ്പത്തികവളർച്ച എട്ടു ശതമാനത്തിൽനിന്ന് ആറു ശതമാനത്തിൽ താഴെയെത്തി. ചരക്ക് - സേവന നികുതി കൂടി വന്നതോടെ അസംഘടിത മേഖലയൊന്നാകെ തളർന്നു. ചെറുകിട മേഖലയെ ഒന്നാകെ തകർന്നു. പണമൊഴുക്കും പണലഭ്യതയും കുറഞ്ഞത് വ്യവസായ മേഖലയെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കി. വിപണിയിൽ പൂർണതോതിൽ പണമെത്തിക്കാൻ ആർ.ബി.ഐ.ക്ക് ആറുമാസത്തോളം വേണ്ടിവന്നു. നികുതിവെട്ടിപ്പ് പതിവുപോലെ തുടരുന്നു. നികുതി റിട്ടേണുകളുടെ എണ്ണം കൂടിയെങ്കിലും വരുമാനത്തിൽ വലിയ വർധനയുണ്ടായിട്ടില്ല. 2017 ഓഗസ്റ്റ് അഞ്ചിനുള്ള കണക്കുപ്രകാരം നികുതി റിട്ടേണുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് 24.7 ശതമാനത്തിന്റെയും മുൻകൂർ നികുതി വരുമാനത്തിൽ 41.79 ശതമാനത്തിന്റെയും വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് സാമ്പത്തികപ്രവർത്തനങ്ങൾ കുറഞ്ഞത് വരുമാനത്തെ ബാധിച്ചു. ചരക്ക്-സേവന നികുതി വരുമാനം ഒരു ലക്ഷം കോടി രൂപയിൽ താഴെയാണ് ഇപ്പോഴും. കറൻസി രൂപത്തിൽ കള്ളപ്പണം ഉണ്ടായിരുന്നത് അഞ്ചു ശതമാനം മാത്രമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു. ബാക്കിയുള്ളവ റിയൽ എസ്റ്റേറ്റ് നിക്ഷേപം, സ്വർണം, അല്ലെങ്കിൽ മറ്റ് ആസ്തികളിലുള്ള നിക്ഷേപങ്ങളുടെ രൂപത്തിലാണ്. അവ അതേപടി ഇപ്പോഴും നിലനിൽക്കുന്നു. നോട്ടസാധുവാക്കലിനുശേഷം അഴിമതിയും തീവ്രവാദവും കുറഞ്ഞതിനും തെളിവുകളില്ല. തുക കോടി രൂപയിൽ നോട്ടസാധുവാക്കലിനുശേഷം 2000 രൂപാ നോട്ടുകൾ അവതരിപ്പിച്ചു. മൂന്നു വർഷം കഴിയുമ്പോൾ 6,58,199 കോടി രൂപയുടെ നോട്ടുകൾ വിപണിയിലുണ്ട്. 2019 ജനുവരിക്കു ശേഷം 2000 രൂപയുടെ നോട്ട് അച്ചടിച്ചിട്ടില്ല. 500 രൂപാ നോട്ടുകൾ വീണ്ടും കൊണ്ടുവന്നു. ഇപ്പോൾ ഏറ്റവുമധികം വിപണിയിലുള്ളത് 500 രൂപയുടെ നോട്ടാണ്. 10,75,881 കോടി രൂപയുടേത്. വീണ്ടും കള്ളനോട്ട് കള്ളനോട്ടുകൾ തടയാനായി കൊണ്ടുവന്ന നോട്ടസാധുവാക്കലിനെ മറികടന്ന് കള്ളനോട്ടുകൾ വിപണിയിൽ കൂടി. 500 രൂപാ നോട്ടുകളുടെ വ്യാജന്റെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 121 ശതമാനമാണ് വർധന. 21,865 നോട്ടുകളാണ് കണ്ടെടുത്തത്. 2,000 രൂപാ നോട്ടുകളിൽ ഇത് 21.9 ശതമാനമാണ് (21,847 എണ്ണം). 2016 നവംബറിൽ പുറത്തിറക്കിയ 2000 രൂപ നോട്ടിന്റെ 14.98 കോടി രൂപയുടെ കള്ളനോട്ടുകളാണ് 2017-ൽ പിടിച്ചെടുത്തത്. 2017 ഓഗസ്റ്റിൽ പുറത്തിറക്കിയ 200 രൂപ നോട്ടിന്റെ 12,728 കള്ളനോട്ടുകൾ 2019 സാമ്പത്തികവർഷം കണ്ടെത്തി. പണം കൈവശംവെക്കുന്നത് കൂടി കണക്കിൽപ്പെടാതെ സൂക്ഷിച്ചിട്ടുള്ള പണം ലക്ഷ്യമിട്ടായിരുന്നു നോട്ട് അസാധുവാക്കൽ. വിപണിയിലുണ്ടായിരുന്ന 99 ശതമാനം പണവും ഇതുവഴി സമ്പദ്വ്യവസ്ഥയുടെ ഭാഗമായി തിരിച്ചെത്തി. മൂന്നുവർഷം പിന്നിടുമ്പോൾ സ്ഥിതിഗതികൾ വീണ്ടും പഴയതുപോലെയാകുകയാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ അക്കൗണ്ട് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പറയുന്നു. നോട്ടസാധുവാക്കലിനു മുമ്പും പിമ്പുമുള്ള ബാങ്ക് നിക്ഷേപവും ആളുകളുടെ കൈവശമുള്ള കറൻസിയും താരതമ്യം ചെയ്യുന്നതിൽനിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2011 മുതൽ നോട്ട് അസാധുവാക്കിയ 2016 വരെ കൃത്യമായ അനുപാതത്തിലായിരുന്നു രണ്ടും. നോട്ടസാധുവാക്കിയപ്പോൾ ബാങ്കിലെ നിക്ഷേപം കുത്തനെകൂടി 67.3 ശതമാനം വരെയെത്തി. അതേസമയം, കൈവശമുള്ള പണം -22 ശതമാനത്തിലേക്ക് കൂപ്പുകുത്തി. വിപണിയിൽ വീണ്ടും പണമെത്തിത്തുടങ്ങിയപ്പോൾ ഇത് പഴയ അനുപാതത്തിലേക്കു നീങ്ങുകയാണെന്ന് കണക്കുകൾ പറയുന്നു. വിപണിയിൽ പണം ഇറക്കാൻ ആളുകൾ മടിക്കുകയാണ്. ഇത് സാമ്പത്തികമാന്ദ്യത്തിന് ആക്കം കൂട്ടുന്നതായും വിലയിരുത്തപ്പെടുന്നു. അത്യാവശ്യത്തിനല്ലാതെ ആരും പണം കൈവിടുന്നില്ലെന്നാണ് സൂചന. ഡിജിറ്റൽ ഇടപാടുകൾ ഡിജിറ്റൽ ഇടപാടുകൾ വലിയ തോതിൽ കൂടി. നോട്ടസാധുവാക്കലിനു ശേഷം കൊണ്ടുവന്നയു.പി.ഐ. ആപ്പുകൾ (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) വലിയ പ്രചാരം നേടി. നാഷണൽ പേമെന്റ് കോർപ്പറേഷൻ (എൻ.പി.സി. ഐ.) ആണ് ആപ്പ് പുറത്തിറക്കിയത്. ഇതിൽ വിവിധ തലങ്ങളിലുള്ള പേമെന്റ് സംരംഭങ്ങൾ സംയോജിപ്പിച്ച് ഗൂഗിൾ രംഗത്തെത്തിയതോടെ ഇടപാടുകളുടെ എണ്ണം കുതിച്ചുയർന്നു. എൻ.പി.സി.ഐ.യുടെ കണക്കു പ്രകാരം പത്തുകോടിയിലധികം പേർ യു.പി.ഐ. ആപ്പുകൾ ഉപയോഗിക്കുന്നു. ഒക്ടോബറിൽ യു.പി.ഐ. ആപ്പ് വഴിയുള്ള ഇടപാടുകളുടെ എണ്ണം 115 കോടിയിലെത്തി. 1.91 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടത്. ഡെബിറ്റ് / ക്രെഡിറ്റ് ഇടപാടുകളെപ്പോലും മറികടന്നാണ് യു.പി.ഐ. ആപ്പുകളുടെ മുന്നേറ്റം. തൊഴിൽനഷ്ടം സാമ്പത്തികവളർച്ച കുറഞ്ഞത് ഇന്ത്യയിൽ വലിയതോതിൽ തൊഴിൽനഷ്ടത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. സെപ്റ്റംബറിൽ 7.16 ശതമാനമായിരുന്ന തൊഴിലില്ലായ്മ ഒക്ടോബറിൽ 8.5 ശതമാനത്തിൽ എത്തിയതായാണ് പുതിയ കണക്കുകൾ. (അവലംബം: സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി). 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് രാജ്യത്തെ തൊഴിലില്ലായ്മ. വിൽപ്പന കുത്തനെ ഇടിഞ്ഞതിനാൽ വാഹന മേഖലയിൽ മൂന്നരലക്ഷത്തോളം തൊഴിൽ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഭവനമേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. കണക്കിൽപ്പെടാത്ത പണം ഏറെ കൈകാര്യം ചെയ്തിരുന്ന ഈ മേഖല സ്തംഭനാവസ്ഥയിലാണിപ്പോൾ. നിക്ഷേപമെന്ന നിലയിൽ ആരും ഭവനമേഖലയിൽ എത്തുന്നില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. നിർമാണ കമ്പനികൾ പലതും കടക്കെണിയിലായി. ഇതിന്റെ തുടർച്ചയായി ഭവന വായ്പ രംഗത്തുണ്ടായിരുന്ന കമ്പനികൾ പലതും പാപ്പരായി മാറി. കറൻസിയും വിപണിയും വിപണിയിൽ കള്ളപ്പണം വലിയ അളവിലുണ്ടെന്നായിരുന്നു നോട്ടസാധുവാക്കലിന്റെ സമയത്ത് അനൗദ്യോഗികമായി പറഞ്ഞിരുന്നത്. എന്നാൽ, അസാധുവാക്കിയ നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തി. മൂന്നുവർഷം കഴിയുമ്പോൾ അന്നുണ്ടായിരുന്നതിനെക്കാൾ വിപണിയിൽ കറൻസികളുടെ എണ്ണം കുത്തനെ കൂടി. 2016 നവംബർ നാലിന് 17.74 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. 2019 ഒക്ടോബർ 11-ന് ഇത് 22 ലക്ഷം കോടി രൂപയുടേതായി. എ.ടി.എമ്മുകളുടെ എണ്ണം കുറഞ്ഞു. അതേസമയം, ഒരുദിവസം ഒരു എ.ടി.എം. വഴിയുള്ള ശരാശരി ഇടപാടുകൾ കൂടി. 2016 സെപ്റ്റംബറിൽ 121 ആയിരുന്നത് 2018 ഡിസംബറിൽ 145 എണ്ണം വരെയായി. 2019 ഏപ്രിലിൽ ഇത് 130 ആയിരുന്നു.

from money rss http://bit.ly/34HhyGO
via IFTTT

സെന്‍സെക്‌സ് റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെൻസെക്സ് എക്കാലത്തേയും ഉയർന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു. 215.02 പോയന്റ് നേട്ടത്തിൽ 40684.80ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 12016.10 നിലവാരത്തിലുമെത്തി. ബിഎസ്ഇയിലെ 1286 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1136 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഭാരതി ഇൻഫ്രടെൽ, സൺ ഫാർമ, വേദാന്ത, ഹിൻഡാൽകോ, ഐടിസി, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, വിപ്രോ, ടൈറ്റാൻ കമ്പനി, കൊട്ടക് മഹീന്ദ്ര തുടങ്ങിയ കമ്പനികൾ നേട്ടത്തിലായിരുന്നു. യുപിഎൽ, ഗെയിൽ, യെസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, ഒഎൻജിസി, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex ends at record closing high

from money rss http://bit.ly/33wqEq0
via IFTTT

Wednesday, 6 November 2019

തുടക്കക്കാരെ നിയമിച്ച്‌ ചെലവുചുരുക്കി ആയിരം കോടി ലാഭിക്കാന്‍ ഇന്‍ഫോസിസ്

ബെംഗളുരു: നടപ്പ് സാമ്പത്തിക വർഷം ചെലവ് ചുരുക്കലിലൂടെ ആയിരം കോടി രൂപയെങ്കിലും (100-150 മില്യൺ ഡോളർ) ലാഭിക്കാൻ ഇൻഫോസിസ് ലക്ഷ്യമിടുന്നു. മിഡിൽ, സീനിയർ ഉദ്യോഗസ്ഥരുടെ എണ്ണംകുറച്ച് തുടക്കക്കാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സിഇഒ സലിൽ പരീഖിന്റെ നേതൃത്വത്തിൽ കമ്പനിയുടെ ലാഭത്തിൽ കുറവുണ്ടായതാണ് ഉടനെത്തന്നെ ഈ തീരുമാനമെടുക്കാനിടയായത്. കമ്പനിയുടെ വളർച്ച കുറയ്ക്കുന്ന ഘടകങ്ങൾ കണ്ടെത്തി അതിന് തടയിടുകയാണ് ലക്ഷ്യം. ചെലവുചുരുക്കുന്നതിന് 21 ഇന പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നത്. ഇതിലൂടെ 100 മുതൽ 150 മില്യൺവരെ ഡോളർ ലാഭിക്കുകയാണ് ലക്ഷ്യമെന്നും ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലൻജ്ഞൻ റോയ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഎസിലും യൂറോപ്പിലുമായി ഒരുവർഷത്തിനുള്ളിൽ 1,700പേരെ കമ്പനി പുതിയതായി നിമിച്ചിരുന്നു. തുടക്കക്കാരെ നിയമിച്ച് ചെലവു ചുരുക്കുന്ന നടപടി മിക്കവാറും കമ്പനികൾ നടത്താറുള്ളതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. തുടക്കക്കാർക്ക് കുറച്ച് ശമ്പളം നൽകിയാൽമതിയെന്നതിനാലാണ് കമ്പനികൾ ചെലവുചുരുക്കലിന്റെ ഭാഗമായി ഈ വഴി സ്വീകരിക്കുന്നത്. Infosys targets $150 million in cost savings

from money rss http://bit.ly/2ClXayV
via IFTTT

ആഢംബര ജീവിതത്തില്‍ മുന്നില്‍ ഇന്ത്യയിലെ മില്ലേനിയല്‍സ്

ന്യൂഡൽഹി: ആഢംബര ജീവിതം നയിക്കുന്ന രാജ്യത്തെ മില്ലേനിയൽസിന്റെ എണ്ണത്തിൽ വൻവർധനവ്. ഇവർ വാങ്ങുന്ന ലക്ഷ്വറി ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്ക് മികച്ച വളർച്ചാ സാധ്യതയാണുള്ളതെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള ക്രഡിറ്റ് കാർഡ് സ്ഥാപനമായ അമേരിക്കൻ എക്സ്പ്രസ് പറയുന്നു. കമ്പനിയുടെ ഇന്ത്യയിലെ ഉപഭോക്താക്കളിൽ 37 ശതമാനവും മില്ലേനിയൽസ് ആണ്. കിട്ടുന്നകാശുമുഴുവൻ പുട്ടടിക്കാൻ മടിയില്ലാത്ത ഇവർ വിലകൂടിയ ജ്വല്ലറികളും ഫാഷൻ അപ്പാരൽസുമാണ് വാങ്ങിക്കൂട്ടുന്നത്. യാത്രകൾ ഇഷ്ടപ്പെടുന്ന ഇക്കൂട്ടർ വൻകിട ഹോട്ടലുകളിലാണ് താമസം. 19നും 39നുംഇടയിൽ പ്രായമുള്ളവരെയാണ് കമ്പനി മില്ലേനിയൽസ് വിഭാഗത്തിൽപ്പെടുത്തിയിട്ടുള്ളത്. എൺപതുകളുടെ ഒടുവിലും തൊണ്ണൂറുകലുടെ തുടക്കത്തിലും ജനിച്ചവരാണിവരാണ് ഈ വിഭാഗത്തിൽ പ്രധാനമായും അറിയപ്പെടുന്നത്. മുന്തിയ ഹോട്ടലുകൾകയറി ഭക്ഷണം കഴിക്കുന്നതിനും താമസിക്കുന്നതിനും ഇവർക്ക് കമ്പമാണ്. മില്ലേനിയൽസിലെ 42 ശതമാനംപേരും പണംമുടക്കുന്നത് ഭക്ഷണം കഴിക്കുന്നതിനാണ്. ജ്വല്ലറി(38ശതമാനം), വിലകൂടി വസ്ത്രങ്ങൾ(35 ശതമാനം) എന്നിങ്ങനെയാണ് ഇവരുടെ ചെലവഴിക്കൽ. 2014നും 2018നുമിടയിൽ മില്ലേനിയൽസിന്റെ ചെലവഴിക്കാനുള്ള ശേഷി 27 ശതമാനം വർധിച്ചതായാണ് കണ്ടെത്തൽ.

from money rss http://bit.ly/2PSczyT
via IFTTT

സെന്‍സെക്‌സ് വീണ്ടും റെക്കോഡ് നിലവാരത്തിലെത്തി; നിഫ്റ്റി 12,000ന് മുകളില്‍

മുംബൈ: സെൻസെക്സിൽ റെക്കോഡ് നേട്ടം തുടരുന്നു. 150 പോയന്റ് നേട്ടത്തിൽ 40,656ലെത്തി സെൻസെക്സ് പുതിയ ഉയരം കുറിച്ചു. നിഫ്റ്റി 12,000ന് മുകളിലുമാണ്. മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികൾക്ക് സർക്കാർ 25,000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. ഇതേതുടർന്ന് നിഫ്റ്റി റിയാൽറ്റി സൂചിക 2.7 ശതമാനം ഉയർന്നു. ഇന്ത്യബുൾസ് റിയൽ എസ്റ്റേറ്റ് ലിമിറ്റഡ്, ശോഭ ലിമിറ്റഡ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, ഗോദ്റേജ് പ്രോപ്പർട്ടീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ രണ്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഹൗസിങ് ഫിനാൻസ് കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്. പിഎൻബി ഹൗസിങ് ഫിനാൻസ്, എൽഐസി ഹൗസിങ് ഫിനാൻസ് എന്നീ ഓഹരികൾ യഥാക്രമം നാലും അഞ്ചും ശതമാനം നേട്ടത്തിലായി. പത്ത് വ്യാപാര ദിനങ്ങളിൽ ഒമ്പതിലും സെൻസെക്സ് നേട്ടമുണ്ടാക്കി. രണ്ടാം പാദത്തിലെ കമ്പനികളുടെ പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലങ്ങളും കോർപ്പറേറ്റ് ടാക് കുറച്ചതും വിപണിക്ക് കരുത്തായി. നിഫ്റ്റി ബാങ്ക് സൂചിക 0.54ശതമാനം നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ആർബിഎൽ ബാങ്ക്, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയവയാണ് നേട്ടത്തിൽ മുന്നിൽ. യുഎസ്-ചൈന വ്യാപാരയുദ്ധം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരമാകാത്തത് ഏഷൻ വിപണികളെ ബാധിച്ചു. Sensex hits new high again

from money rss http://bit.ly/32qj0Mc
via IFTTT

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഇ-കെവൈസി മതി

ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി നടപടിക്രമം പൂർത്തിയാക്കിയാൽ ഓൺലൈനിൽതന്നെ ഇനി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. നേരത്തെ ഈ സൗകര്യം നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. നവംബർ അഞ്ചിന് സെബി പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ആധാർ ഇ-കെവൈസി പുനഃസ്ഥാപിച്ചത്. വർഷത്തിൽ 50,000 രൂപയാണ് ഇതുപ്രകാരം നേരത്തെ നിക്ഷേപിക്കാൻ അനുമതി നൽകിയിരുന്നത്. എന്നാൽ പുതിയ വിജ്ഞാപനത്തിൽ തുകയുടെ പരിധി വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ നിക്ഷേപകന് എത്രതുകവേണമെങ്കിലും നിക്ഷേപിക്കാം. രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് മാത്രമാണ് ഈ സൗകര്യം സെബി നൽകിയിട്ടുള്ളത്. കെവൈസി യൂസർ ഏജൻസിവഴി(കെയുഎ)സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫണ്ട് വിതരണക്കാർക്കും അഡൈ്വസർമാർക്കും വ്യക്തികൾക്ക് ഇ-കെവൈസി സൗകര്യമൊരുക്കിനൽകാനും അവസരുമുണ്ട്. പുതിയ തീരുമാനം യുവാക്കളായ നിക്ഷേപകർക്ക് ഗുണകരമാകും. രാജ്യത്തെ ജനസംഖ്യയുടെ രണ്ടുശതമാനം പേർക്കുമാത്രമാണ് നിലവിൽ ഫണ്ടുകളിൽ നിക്ഷേപമുള്ളത്. അതായത് മ്യൂച്വൽ ഫണ്ടിലെ നിക്ഷേപകരുടെ എണ്ണം രണ്ട് കോടിയോളം മാത്രം. ഇ-കെവൈസി വഴി ഫണ്ടിൽ നിക്ഷേപിക്കാൻ അവസരമൊരുങ്ങുന്നതോടെ ഈ എണ്ണത്തിൽ വൻവർധനവുണ്ടാകുമെന്നാണ് എഎംസികൾ കരുതുന്നത്. Sebi allows e-KYC using Aadhaar

from money rss http://bit.ly/2Q2scEj
via IFTTT

സെന്‍സെക്‌സ് റെക്കോഡ് നിലവാരം ഭേദിച്ചു

മുംബൈ: വ്യാപാരം ആരംഭിച്ചപ്പോൾ തളർച്ചയിലായിരുന്ന വിപണി ഉച്ചയോടെ കുതിച്ചു. അതോടെ സെൻസെക്സ് പുതിയ ഉയരം കുറിച്ചു. ജൂൺ 11നുശേഷം നിഫ്റ്റി 12,000 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തുന്നത് ഇതാദ്യമായാണ്. ഉച്ചകഴിഞ്ഞ് 2.16ലെ നിലവാരപ്രകാരം സെൻസെക്സ് 312 പോയന്റ് നേട്ടത്തിൽ 40,560ലെത്തി. ഇൻഫോസിസാണ് മികച്ച നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില 2.5 ശതമാനം കുതിച്ച് 714ലിലെത്തി. കമ്പനിയ്ക്കെതിരായ ആരോപണത്തിൽ സഹ സ്ഥാപകർക്ക് പങ്കില്ലെന്ന നന്ദൻ നിൽകേനിയുടെ പ്രസ്താവനയാണ് ഓഹരിക്ക് കരുത്തായത്. സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ ഓഹരി 2.5 ശതമാനം ഉയർന്ന് 480.70 രൂപയിലെത്തി. 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 481.95 രൂപയുടെ അടുത്തെത്തിയിരിക്കുകയാണ് ഓഹരി വില. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് ഓഹരികളാണ് സെൻസെക്സ് സൂചികയുടെ കുതിപ്പിന് കരുത്തേകിയത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.29 ശതമാനവും സ്മോൾക്യാപ് 0.17 ശതമാനവും നേട്ടത്തിലാണ്. വെങ്കീസ്, പെർസിസ്റ്റന്റ്, ഡെൽറ്റ കോർപ്പ് തുടങ്ങിയ ഓഹരികലാണ് സ്മോൾ ക്യാപ് വിഭാഗത്തിൽ നേട്ടമുണ്ടാക്കിയത്. ഇന്ത്യബുൾസ് വെഞ്ച്വേഴ്സ്, ഏഡൽവെയ്സ്, ടോറന്റ് പവർ, ഹഡ്കോ എന്നീ ഓഹരികൾ മിഡ്ക്യാപ് സൂചികയ്ക്കും കരുത്തേകി. Sensex hits fresh record high

from money rss http://bit.ly/2CgEZdZ
via IFTTT

ഉള്ളിവിലകുതിക്കുന്നു: ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് 40 ശതമാനം

കോഴിക്കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ഉള്ളിയുടെ വില ഒരാഴ്ചയ്ക്കിടെ 40 ശതമാനത്തോളം വർധിച്ചു. കനത്ത മഴയെതുടർന്ന് വിതരണം തടസ്സപ്പെട്ടതാണ് വിലവർധനയ്ക്ക് ഇടയാക്കിയതെന്നാണ് വിപണിയിൽനിന്നുള്ള വിവരം. ഡൽഹിയിൽ കിലോഗ്രാമിന് 80 രൂപവരെയെത്തി. ചെന്നൈയിൽ 70 രൂപയും കൊൽക്കത്തയിൽ 50 രൂപയുമാണ് വില. കേരളത്തിൽ 50-65 രൂപ നിലവാരത്തിലാണ് വില. വിലകൂടിയതോടെ അഫാഗാൻ, ഈജിപ്ത്, തുർക്കി, ഇറാൻ എന്നിവിടങ്ങളിൽനിന്ന് ഉള്ളി ഇറക്കുമതി ചെയ്യാൻ നടപടിതുടങ്ങിയിട്ടുണ്ട്. ഇതിനായി ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കി. മീതൈൽ ബ്രൊമെയ്ഡ് ഉപയോഗിച്ച് അണുനശീകരണം നടത്തിയശേഷമാണ് രാജ്യത്തേയ്ക്ക് ഉള്ളി ഇറക്കുമതി ചെയ്യുന്നത്. രാജ്യത്തെ തുറമുഖങ്ങളിൽ ഇതിനായി ഇറക്കുമതിക്കാർക്ക് വൻതുക ചെലവാകുന്നുണ്ട്.

from money rss http://bit.ly/36Ej2U7
via IFTTT

Tuesday, 5 November 2019

പിഎംസി ബാങ്ക്: 50,000 രൂപവരെ പിന്‍വലിക്കാം

മുംബൈ: പിഎംസി ബാങ്കിൽനിന്ന് പിൻവലിക്കാനുള്ള നിക്ഷേപ പരിധി 50,000 രൂപയായി ഉയർത്തി. നേരത്തെ 40,000 രൂപവരെയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. അതിനുമുമ്പ് 25,000 രൂപയുമായിരുന്നു പിൻവലിക്കാവുന്ന കൂടിയതുക. ഇതോടെ ബാങ്കിലെ 78 ശതമാനം നിക്ഷേപകർക്കും മുഴുവൻ തുകയും പിൻവലിക്കാൻ കഴിയും. ബാങ്കിന്റെ എടിഎമ്മിൽനിന്ന് തുക പിൻവലിക്കാനുള്ള സൗകര്യവും ആർബിഐ ഏർപ്പെടുത്തിയിട്ടുണ്ട്. ഹൗസിങ് ഡെവലപ്പ്മെന്റ് ആന്റ് ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന് വഴിവിട്ട് 4355 കോടി രൂപ വായ്പ അനുവദിച്ചതിനെതുടർന്നാണ് ബാങ്കിനുമേൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. PMC Bank: Upto Rs 50,000 can be withdrawn

from money rss http://bit.ly/34AE0kS
via IFTTT

പാഠം 46: 60വയസ്സില്‍ വിരമിക്കുമ്പോള്‍ 4 കോടി ലഭിക്കാന്‍ എവിടെ നിക്ഷേപിക്കും

റിട്ടയർമെന്റ് കാലജീവിതത്തിനായി എന്തിനാണ് കോടികൾ നിക്ഷേപിക്കുന്നത്? ഇ-മെയിലിലും കമന്റുവഴിയുംധാരാളം സംശയങ്ങളാണ് വായനക്കാരിൽനിന്ന് ഇതുസംബന്ധിച്ച് ലഭിച്ചത്. 60 വയസ്സിലോ 55 വയസ്സിലോ വിരമിക്കുന്ന ഒരാൾക്ക് എന്തിനാണ് രണ്ടുകോടി രൂപയും അഞ്ചുകോടി രൂപയുമെന്ന് പലരും സംശയം പ്രകടിപ്പിക്കുകയും അതിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കേരളത്തിലെ ഒരു ശരാശരി വരുമാനക്കാരന്റെ പോർട്ട്ഫോളിയോ അല്ല കഴിഞ്ഞ പാഠത്തിൽ വിശകലനം ചെയ്തത്. എന്നാൽ അതിൽനിന്ന് അധികം വ്യത്യസ്തമല്ല കേരളത്തിൽ താമസിക്കുന്നവരുടെ കാര്യവും. 50,000 രൂപ പ്രതിമാസജീവിത ചെലവുള്ള 40 വയസ്സുള്ള ഒരാൾക്ക് എത്ര രൂപ റിട്ടയർമെന്റ് നിക്ഷേപം ആവശ്യമുണ്ടെന്ന് നോക്കാം. ഇയാൾ 60 വയസ്സിൽ റിട്ടയർ ചെയ്യുമ്പോൾ ആദ്യത്തെ വർഷം ജീവിക്കാൻ വേണ്ടിവരിക 23,21,811 രൂപയാണ്. അതായത് പ്രതിമാസം 1.93 ലക്ഷം രൂപ ജീവിത ചെലവിലേയ്ക്ക് കാണേണ്ടിവരും. ഇരുപത് വർഷം കഴിയുമ്പോഴത്തെ തുകയാണിതെന്ന് ഓർക്കണം. ഏഴുശതമാനം ശരാശരി വിലക്കയറ്റ(പണപ്പെരുപ്പ)നിരക്കുകൂടി കണക്കിലെടുത്താണ് ഈ തുക കണക്കാക്കിയിരിക്കുന്നത്. ഇത് പ്രകാരം 60 വയസ്സിനുശേഷം 25 വർഷംകൂടി ജീവിക്കുമെന്ന് കണക്കുകൂട്ടിയാൽ പെൻഷൻ പറ്റുമ്പോൾ 3.92 കോടി രൂപ കയ്യിൽ ഉണ്ടാകേണ്ടിവരും. അങ്ങനെ വരുമ്പോൾ നിലവിൽ ഇതിനായി നിങ്ങൾ എത്ര നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് നോക്കാം. മ്യൂച്വൽ ഫണ്ടിൽ 10 ലക്ഷം, ഇപിഎഫിലും പിപിഎഫിലുംകൂടി 30 ലക്ഷം, ബാങ്കിൽ എഫ്ഡിയായി 10 ലക്ഷം. അപ്പോൾ മൊത്തം 50 ലക്ഷം രൂപ ഇപ്പോഴുണ്ടെന്നുകരുതുക. ബാക്കി വേണ്ടത് 3.41 കോടി രൂപയാണ്. അതെങ്ങനെ കണ്ടെത്തും? നിങ്ങളുടെ നിക്ഷേപത്തിന് 12 ശതമാനം വാർഷിക ആദായം ലഭിക്കുമെന്ന് കരുതുക. അങ്ങനെയെങ്കിൽ ഒറ്റത്തവണയായി 35 ലക്ഷം രൂപ നിങ്ങൾ നിക്ഷേപിക്കേണ്ടിവരും. അതല്ല പ്രതിമാസം എസ്ഐപിയായി നിക്ഷേപിക്കുകയാണെങ്കിൽ വേണ്ടത് 34,538 രൂപയാണ്. 10 ശതമാനമാണ് വാർഷിക ആദായം ലഭിക്കുന്നതെങ്കിൽ ഒറ്റത്തവണയായി 50.78 ലക്ഷം രൂപ നിക്ഷേപിക്കണം. പ്രതിമാസ എസ്ഐപിയായി 44,994 രൂപയും നിക്ഷേപിക്കേണ്ടിവരും. അതല്ല എട്ട് ശതമാനമാണ് ആദായം പ്രതീക്ഷിക്കുന്നതെങ്കിൽ 73.30 ലക്ഷം രൂപയാണ് ഒറ്റത്തവണയായി നിക്ഷേപിക്കേണ്ടത്. പ്രതിമാസ തുകയായാണെങ്കിൽ 58,007 രൂപയും കണ്ടെത്തേണ്ടിവരും. എവിടെ നിക്ഷേപിക്കും? റിസ്ക് എടുക്കാനുള്ള ശേഷിയനുസരിച്ച് വിവിധ നിക്ഷേപ പദ്ധതികൾ വിലയിരുത്താം. 8ശതമാനം വാർഷിക ആദായം പ്രതീക്ഷിക്കുന്നവർ കൺസർവേറ്റീവ് ഗ്രോത്ത് ആന്റ് ഇൻകം ഫണ്ടുകളിൽ നിക്ഷേപിക്കാം. 10 ശതമാനമാണ് നേട്ടം പ്രതീക്ഷിക്കുന്നതെങ്കിൽ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളും12 ശതമാനമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ ഓഹരി അധിഷ്ഠിത ഫണ്ടുകളുംനിക്ഷേപത്തിനായി പരിഗണിക്കാം. മികച്ച ഫണ്ടുകൾ Conservative growth & income funds (പ്രതീക്ഷിക്കുന്ന ആദായം 8 ശതമാനം) Fund Return(%) 5year 5year(Direct Plan) 10 year 10 year SIP Return Aditya Birla Sun Life Regular Savings 8.25 9.36 9.52 9.53 HDFC Equity Savings 7.65 8.87 9.11 8.68 ICICI Prudential Regular Savings 9.40 10.23 9.83 10.11 ഡെറ്റ് ഉപകരണങ്ങളിലാണ് ഈ വിഭാഗത്തിലെ ഫണ്ടുകൾ പ്രധാനമായും നിക്ഷേപം നടത്തുന്നത്. 25 മുതൽ 30 ശതമാനംവരെ ഓഹരിയിലും നിക്ഷേപിക്കുന്നു. അധികം റിസ്ക് എടുക്കാൻ ശേഷിയില്ലാത്തവർക്ക് യോജിച്ചതാണ് ഈ ഫണ്ടുകൾ. 30 ശതമാനംവരെ നിക്ഷേപംഓഹരിയിലുള്ളതിനാൽപണപ്പെരുപ്പത്തെ നേരിടാൻ ഈഫണ്ടുകൾക്ക് കഴിയും. ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ഒരു ശതമാനത്തിലധികം നേട്ടം പ്രതീക്ഷിക്കാം.2013 ജനുവരിയിലാണ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ ആരംഭിച്ചത്. അതിനാലാണ് ഡയറക്ട് പ്ലാനുകളിലെ 10 വർഷത്തെ നേട്ടം നൽകാൻ കഴിയാത്തത്. എസ്ഐപി കാലാവധി: 2009 ഡിസംബർ 1 മുതൽ 2019 നവംബർ 1വരെ(10 വർഷം). റിട്ടേൺ കണക്കാക്കിയിട്ടുള്ള തിയതി 2019 നവംബർ 4. Aggressive Hybrid funds (പ്രതീക്ഷിക്കുന്ന ആദായം 10 ശതമാനം) Fund Return(%) 5year 5year(Direct Plan) 10 year 10 year SIP Return HDFC Hybrid Equity fund 9.34 10.46 14.39 8.61 ICICI Prudential Equity & Debt Fund 9.66 10.95 14.08 13.29 SBI Equity Hybrid fund 10.69 11.80 12.53 13.27 ഓഹരിയിലാണ് ഈ വിഭാഗത്തിലെ ഫണ്ടുകൾ പ്രധാനമായും നിക്ഷേപം നടത്തുന്നത്. 25 ശതമാനം മുതൽ 30 ശതമാനംവരെ ഡെറ്റിലും നിക്ഷേപിക്കുന്നു. അതിനാൽതന്നെ ഓഹരി അധിഷ്ഠിത ഫണ്ടുകളേക്കാൾ നഷ്ടസാധ്യത കുറവാണ്. അതോടൊപ്പം മികച്ച നേട്ടവും നൽകുന്നു.ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ഒരു ശതമാനത്തിലധികം നേട്ടം പ്രതീക്ഷിക്കാം.2013 ജനുവരിയിലാണ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ ആരംഭിച്ചത്. അതിനാലാണ് ഡയറക്ട് പ്ലാനുകളിലെ 10 വർഷത്തെ നേട്ടം നൽകാൻ കഴിയാത്തത്. എസ്ഐപി കാലാവധി: 2009 ഡിസംബർ 1 മുതൽ 2019 നവംബർ 1വരെ(10 വർഷം). റിട്ടേൺ കണക്കാക്കിയിട്ടുള്ള തിയതി 2019 നവംബർ 4. Equity Growth funds (പ്രതീക്ഷിക്കുന്ന ആദായം 12 ശതമാനം) Fund Return(%) 5year 5year(Direct Plan) 10 year 10 year SIP Return DSP Mid cap fund 11.79 12.70 16.10 15.12 Franklin India Focused Equity Fund 9.70 11.01 14.78 14.71 ICICI Prudential Bluechip Fund 9.04 10.05 13.33 12.53 ലാർജ് ക്യാപ്, മൾട്ടി ക്യാപ്, മിഡ് ക്യാപ് എന്നിങ്ങനെ മൂന്ന് ഓഹരി അധിഷ്ഠിത ഫണ്ടുകളാണ് മുകളിൽ നിർദേശിച്ചത്. മിഡ്ക്യാപ് ഫണ്ടിലെ നിക്ഷേപത്തിന് നഷ്ടസാധ്യതകൂടുതലാണ്. നേട്ടത്തിന്റെകാര്യത്തിലും ഈ വിഭാഗം മുന്നിലാണ്. ലാർജ് ക്യാപ് ഓഹരികളിലാണ് ലാർജ് ക്യാപ് ഫണ്ടുകൾ നിക്ഷേപിക്കുന്നത്. മൾട്ടിക്യാപ് ഫണ്ടുകളാകട്ടെ മികച്ച വളർച്ചാ സാധ്യതയുള്ള ഓഹരികളിലും നിക്ഷേപിക്കുന്നു. ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ഒരു ശതമാനത്തിലധികം നേട്ടം പ്രതീക്ഷിക്കാം.2013 ജനുവരിയിലാണ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ ആരംഭിച്ചത്. അതിനാലാണ് ഡയറക്ട് പ്ലാനുകളിലെ 10 വർഷത്തെ നേട്ടം നൽകാൻ കഴിയാത്തത്. എസ്ഐപി കാലാവധി: 2009 ഡിസംബർ 1 മുതൽ 2019 നവംബർ 1വരെ(10 വർഷം). റിട്ടേൺ കണക്കാക്കിയിട്ടുള്ള തിയതി 2019 നവംബർ 4. feedbacks to: antonycdavis@gmail.com പത്തുവർഷത്തിൽക്കൂടുതൽ ട്രാക്ക് റെക്കോഡുള്ള ഫണ്ടുകളാണ് നിക്ഷേപത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

from money rss http://bit.ly/32mG5PS
via IFTTT

Monday, 21 October 2019

ലാഭം പെരുപ്പിക്കാന്‍ കൃത്രിമം: ഇന്‍ഫോസിസിന്റെ ഓഹരി വില 100 രൂപ ഇടിഞ്ഞു

മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് ലാഭം പെരുപ്പിച്ച് കാണിക്കുന്നതിനായി അനിധികൃത നടപടി സ്വീകരിച്ചതായി ആരോപണമുയർന്നതിനെതുടർന്ന് കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. വിപണിയിൽ വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 645 രൂപയിലേയ്ക്ക് താഴ്ന്നു. 767.85 രൂപയ്ക്കാണ് കഴിഞ്ഞ വ്യാപാര ദിനത്തിൽ ക്ലോസ് ചെയ്തത്. നഷ്ടം 14 ശതമാനത്തോളം. ബോർഡിനും യുഎസ് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മീഷനും അയച്ച കത്തിലാണ് കമ്പനി ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ചെലവുകൾ കുറച്ചുകാണിച്ച് ലാഭം ഉയർത്താൻ സമ്മർദംചെലുത്തിയെന്നാണ് ആരോപണം. എന്നാൽ, ഇക്കാര്യം ഓഡിറ്റ് കമ്മറ്റിക്കു മുന്നിൽ വെച്ചിട്ടുണ്ടെന്നും കമ്പനിയുടെ നയത്തിന് അനുസൃതമായി വിഷയം കൈകാര്യം ചെയ്യുമെന്നും ഇൻഫോസിസ് അറിയിച്ചു. Infosys share prices slump

from money rss http://bit.ly/2BvDXu6
via IFTTT

ഓൺലൈനിൽ ഹിറ്റായി ഉമിക്കരി

കൊച്ചി: ഭക്ഷണവും വസ്ത്രവുമടക്കം ആവശ്യമുള്ളതെല്ലാം ഒറ്റ ക്ലിക്കിൽ വീട്ടുപടിക്കലെത്തുന്ന ഈ കാലത്ത് ആകർഷകമായ ബോട്ടിലുകളിലും പായ്ക്കറ്റുകളിലും നമ്മുടെ നാടൻ ഉമിക്കരിയും ഓൺലൈനിൽ ഹിറ്റാവുകയാണ്. നിരവധി ആയുർവേദ കമ്പനികളും ചെറുകിട സംരംഭങ്ങളും ഉമിക്കരിയുടെ ഓൺലൈൻ വിപണി സാധ്യത ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. ഫ്ളിപ്കാർട്ടിലും ആമസോണിലുംഉമിക്കരി ലഭ്യമാണ്. നേരത്തെ മെഡിക്കൽ സ്റ്റോറുകളിലും സൂപ്പർമാർക്കറ്റുകളിലും മറ്റ് റീട്ടെയിൽ ഔട്ട്്ലെറ്റുകളിലും ഉമിക്കരി വില്പനയ്ക്കെത്തിയിരുന്നു. ഇതിനു പുറമെ, സപ്ലൈകോ ഔട്ട്ലെറ്റുകളിലും മാർജിൻ ഫ്രീ സ്റ്റോറുകളിലും ഉമിക്കരി വിൽക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ വ്യത്യസ്ത ചേരുവകളടങ്ങിയ ഉമിക്കരി പായ്ക്കറ്റിലാക്കി ഗ്ലാമർ പരിവേഷത്തോടെയാണ് ഓൺലൈനിലെത്തുന്നത്. അതിനാൽ ഏറെ ആവശ്യക്കാരുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന സംരംഭകർ പറയുന്നു. പ്രതിമാസം 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കുന്ന ചെറുകിട സംരംഭങ്ങൾ ഉമിക്കരി ബിസിനസിലുണ്ട്. ദന്തകാന്തി വർധിപ്പിക്കുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും ടൂത്ത് പേസ്റ്റുകളെക്കാൾ ഉത്തമം ഉമിക്കരിയാണെന്ന് ഇവർ പറയുന്നു. വിലക്കുറവിലെ വൈവിധ്യം ഓൺലൈനിലും ഓഫ്ലൈനിലും ആറു രൂപ മുതൽ 70 രൂപ വരെ വിലയുള്ള ഉമിക്കരി പായ്ക്കുകൾ ലഭ്യമാണ്. ഗ്രാംപു, കുരുമുളക്, ഉപ്പ് എന്നിവ ചേർത്തുള്ള ശാന്തീസ് ഉമിക്കരി 30 മുതൽ 69 രൂപ വരെ വിലയുള്ള പായ്ക്കുകളാണ് പുറത്തിറക്കുന്നത്. ഇതേ ചേരുവകൾ ഉൾപ്പെടുത്തിക്കൊണ്ട് ഉമിക്കരി ടൂത്ത്പേസ്റ്റും പുറത്തിറക്കാൻ പദ്ധതിയുണ്ടെന്ന് ശാന്തീസ് ഉമിക്കരി സ്ഥാപകൻ സിജേഷ് പൊയ്യിൽ പറഞ്ഞു. ഗ്രാംപുവും ഉപ്പും ചേർത്തുള്ള 20 രൂപ പായ്ക്കും ഗ്രാംപുവും ഉപ്പും കുരുമുളകും ചേർത്തുള്ള 25 രൂപ പായ്ക്കുമാണ് ലീഫ് ആൻഡ് റിലീഫ് വിപണിയിലെത്തിക്കുന്നത്. ഇന്ദുപ്പ് ചേർത്തുള്ള പത്ത് രൂപയുടെ ഉമിക്കരിയും കറുവപ്പട്ട, ഗ്രാംപു, കുരുമുളക്, ചുക്ക്, ഉപ്പ് എന്നിവ ചേർത്തുള്ള 25 രൂപയുടെ സ്പെഷ്യൽ ഉമിക്കരിയും അഗസ്ത്യമഠം വിതരണം ചെയ്യുന്നുണ്ട്. അങ്കമാലി, പെരുമ്പാവൂർ, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽനിന്നാണ് ഉമിക്കരി നിർമാണത്തിന് ആവശ്യമായ ഉമി വാങ്ങുന്നതെന്ന് അഗസ്ത്യമഠം ഉടമ പ്രേംരാജ് പറഞ്ഞു. ഉമിയുടെ ലഭ്യതക്കുറവാണ് ബിസിനസിലെ പ്രധാന വെല്ലുവിളിയെന്ന് ലീഫ് ആൻഡ് റിലീഫ് ഉടമ അജിത് കൊല്ലറ അറിയിച്ചു.

from money rss http://bit.ly/35TC3Se
via IFTTT

ജിയോ 222 രൂപയില്‍ തുടങ്ങുന്ന മൂന്ന് പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു

ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ച് റിലയൻസ് ജിയോ മൂന്ന് പുതിയ റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കി. പ്രതിമാസം 222 രൂപ മുതൽ തുടങ്ങുന്ന പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ പ്ലാൻ പ്രകാരം പ്രതിദിനം 2 ജി.ബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് 1,000 മിനുട്ട് സംസാരസമയവുമാണ് ലഭിക്കുക. പ്രതിദിനം 100 എസ്എംഎസ് സൗജന്യവുമാണ്. മറ്റ് മൊബൈൽ ഓപ്പറേറ്റർമാരുടെ ഫോണുകളിലേയ്ക്ക് വളിക്കാൻ വേറെ ടോപ്പ് അപ്പ് വൗച്ചറുകൾ ആവശ്യമില്ല. 28 ദിവസമാണ് കാലവാധി. 333 രൂപയുടെ പ്ലാൻ മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് 1000 മിനുട്ട് സൗജന്യമായി വിളിക്കാം. പ്രതിദിനം 2 ജിബി ഡാറ്റയും 100എസ്എംഎസും സൗജന്യം. കാലാവധി 56 ദിവസം 444 രൂപയുടെ പ്ലാൻ മറ്റ് നെറ്റ് വർക്കുകളിയേക്ക് 1000 മിനുട്ട് സൗജന്യം. പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും സൗജന്യം. ജിയോ ആപ്പുകൾ സൗജന്യം. കാലാവധി 84 ദിവസം. മറ്റ് നെറ്റ് വർക്കുകളിലേയ്ക്കുള്ള വോയ്സ് കോളുകൾക്ക് നിരക്ക് ഈടാക്കിതുടങ്ങിയതിനുശേഷമാണ് ജിയോ പുതിയ പ്ലാനുകൾ അവതരിപ്പിച്ചത്. ഒക്ടോബർ 10 മുതലാണ് ഈ കോളുകൾക്ക് മിനുട്ടിന് ആറു പൈസ ഈടാക്കിതുടങ്ങിയത്. ഒക്ടോബർ 10ന് മുമ്പ് ചാർജ് ചെയ്തിട്ടുള്ളവർക്ക് ആ പ്ലാനിന്റെ കാലാവധി തീരുന്നതുവരെ സൗജന്യമായി വിളിക്കാം. Reliance Jio's new recharge plans

from money rss http://bit.ly/2VZkWd7
via IFTTT

Sunday, 20 October 2019

കാർഡിൽ വൈ-ഫൈ ചിഹ്നം ഉണ്ടോ? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

പണം കൈയിൽ വയ്ക്കുന്നവർ കുറവാണ്... അതിനാൽ, കാർഡ് കൊണ്ടുനടക്കുന്നവരാണ് നമ്മൾ. മിക്കവരുടെയും പേഴ്സിൽ ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും അടക്കം രണ്ടിലേറെ കാർഡുകൾ ഉണ്ടാകും. എന്നാൽ, ഓരോ കാർഡിന്റെയും സവിശേഷതകൾ ചോദിച്ച് മനസ്സിലാക്കുന്നവരുടെ എണ്ണം കുറവാണ്. കാർഡ് ഉപയോഗിച്ച് കിട്ടുന്ന ആനുകൂല്യങ്ങൾ കൂടാതെ, ബാങ്കുകൾ നൽകുന്ന കാർഡുകൾക്കെല്ലാം തന്നെ നിരവധി സവിശേഷതകളുണ്ട്. അത്തരത്തിലൊന്നാണ് കാർഡുകളിലെ 'വൈ-ഫൈ' ചിഹ്നം. ഇപ്പോൾ ലഭിക്കുന്ന കാർഡുകളിൽ എല്ലാംതന്നെ ഇത്തരം വൈ-ഫൈ ചിഹ്നം ഉണ്ട്. 'കോൺടാക്ട്ലെസ് കാർഡു'കളെ സൂചിപ്പിക്കുന്നതാണ് ഇത്തരം വൈ-ഫൈ ചിഹ്നങ്ങൾ. മിക്ക ബാങ്കുകളുടെയും ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഇപ്പോൾ കോൺടാക്ട്ലെസ് കാർഡുകളാണ്. മുൻപ് ഉയർന്ന സിബിൽ സ്കോറും ബാങ്ക് ബാലൻസുമുള്ള ഉപഭോക്താക്കൾക്കായിരുന്നു ഇത്തരം കാർഡുകൾ നൽകിയിരുന്നത്. എന്നാൽ, അതിൽനിന്ന് മാറി, ഇന്ന് ഉപഭോക്താക്കൾക്കെല്ലാം നൽകുന്നത് കോൺടാക്ട്ലെസ് കാർഡുകളാണ്. കൂടാതെ, ഭാവിയിൽ പുതിയ കാർഡുകളെല്ലാംതന്നെ ഇത്തരം കോൺടാക്ട്ലെസ് കാർഡുകളായിരിക്കും. * പിൻ നമ്പർ ഉപയോഗിക്കാതെ 2,000 രൂപ വരെയുള്ള ഇടപാട് നടത്താം എന്നതാണ് ഇത്തരം കാർഡുകളുടെ പ്രത്യേകത. * ഒരു ദിവസം ഒന്നിൽക്കൂടുതൽ 2,000 രൂപ വരെയുള്ള ഇടപാട് നടത്താം (ഓരോ ബാങ്കിന്റെയും പരിധി വ്യത്യസ്തമാണ്). * 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് കൂടൂതൽ സുരക്ഷ നൽകുന്നതിനായി പിൻ നൽകി മാത്രമേ ഇടപാട് നടത്താനാകൂ. * നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി.) ടെക്നോളജിയിലാണ് ഇത് പ്രവർത്തിക്കുന്നത്. അതിനാൽ പി.ഒ.എസ്. മെഷീനിലും ഈ സൗകര്യം ആവശ്യമുണ്ട്. സ്വൈപ്പ് ചെയ്യാതെയാണ് ഇത്തരം മെഷീനുകളിൽ ഈ കാർഡുകൾ ഉപയോഗിക്കുന്നത്. മെഷീന്റെ മുകളിൽ കാർഡ് കാണിച്ചാൽ മതി. * മെഷീന്റെ നാല് സെന്റിമീറ്റർ പരിധിയിൽ കാർഡ് ലഭ്യമായാലേ ഇടപാട് നടത്താനാകൂ. * എ.ടി.എം. മെഷീനിലൂടെ സൗജന്യമായി പണം പിൻവലിക്കാനാകില്ല. * കാർഡ് നഷ്ടപ്പെട്ടാൽ മറ്റൊരാൾക്ക് ഇത്തരത്തിൽ ഇടപാട് നടത്താനാകും. അതിനാൽ, കാർഡ് സുരക്ഷിതമായി സൂക്ഷിക്കുക. * കാർഡ് നഷ്ടപ്പെട്ടാൽ ഉടൻതന്നെ കാർഡ് ബ്ലോക്ക് ചെയ്യണം. ബാങ്കുകൾ എല്ലാംതന്നെ കാർഡ് ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം അതത് ബാങ്കിന്റെ മൊബൈൽ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. * കാർഡുകൾ മറ്റുള്ളവർക്ക് കൈമാറാതിരിക്കുക. reshmaccbhaskaran@gmail.com

from money rss http://bit.ly/33OwJhc
via IFTTT

അസംബ്ലി തിരഞ്ഞെടുപ്പ്: ഓഹരി വിപണിക്ക് അവധി

മുംബൈ: മഹാരാഷ്ട്രയിലും ഹരിയാനയിലും അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തിങ്കളാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. ബിഎസ്ഇക്കും എൻഎസ്ഇക്കും അവധിയാണ്. കറൻസി, ഡെറ്റ് വിപണികൾക്കും അവധിയാണ്. അതേസമയം, കമ്മോഡിറ്റി മാർക്കറ്റുകൾ വകീട്ട് അഞ്ചിനു ശേഷം പ്രവർത്തിക്കും. വെള്ളിയാഴ്ച ഓഹരി സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 246 പോയന്റും നിഫ്റ്റി 75 പോയന്റും നേട്ടമുണ്ടാക്കി. BSE, NSE to remain closed due to Maharashtra polls

from money rss http://bit.ly/2J5PKnq
via IFTTT

Saturday, 19 October 2019

പായ്ക്കറ്റ് പാലിന്റെ 41 ശതമാനം സാമ്പിളുകളും ഗുണനിലവാരമില്ല; ഏഴെണ്ണം ഭക്ഷ്യയോഗ്യവുമല്ല

ന്യൂഡൽഹി: രാജ്യത്തുനിന്ന് ശേഖരിച്ച പായ്ക്ക് ചെയ്ത പാലിൽ 41 ശതമാനം സാമ്പിളുകളും സുരക്ഷിതമല്ലെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. ഇതിൽതന്നെ ഏഴ് സാമ്പിളുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയാണെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)പറയുന്നു. 2018 മെയ്ക്കും 2019 മെയ്ക്കുമിടയിലാണ് പരിശോധനയ്ക്കുളള സാമ്പിളുകൾ ശേഖരിച്ചത്. സുരക്ഷിതമല്ലാത്ത പാൽ സാമ്പിളുകൾ അധികവും ലഭിച്ചത് ഡൽഹി, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽനിന്നാണ്. രാജ്യത്തൊട്ടാകെ നിന്ന് 6,432 സാമ്പിളുകളാണ് ഫുഡ് സേഫ്റ്റി വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചത്. ഈ സാമ്പിളുകളിലധികവും അഫ്ളടോക്സിൻ എം വണിന്റെ അളവ് അനുവദനീയമായതിലധികം കണ്ടെത്തിയതായി എഫ്എസ്എസ്എഐ സിഇഒ പവൻ അഗർവാൾ പറയുന്നു. പായ്ക്ക് ചെയ്ത പാലുകളിൽ ഈ ഫംഗസിന്റെ പരിശോധന നടത്തുന്നത് ഇതാദ്യമായാണ്. 1.2 ശതമാനം സാമ്പളുകളിൽനിന്ന്ും ആന്റിബയോട്ടിക്കിന്റെയും സാന്നിധ്യം കണ്ടെത്തി. യുപി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള സാമ്പിളുകളിൽനിന്നാണ് ആന്റിബയോട്ടിക്കിന്റെ അംശം കണ്ടെത്തിയത്. 77 സാമ്പിളുകളിലാണ് കീടനാശിനിയുടെ അംശം കണ്ടെത്തിയത്. കേരളത്തിൽനിന്നുള്ള ഒരു സാമ്പിളിൽനിന്ന് കീടനാശിനിയുടെ അംശംകണ്ടെത്തിയതായും അഗർവാൾ വ്യക്തമാക്കി.

from money rss http://bit.ly/33KuVFI
via IFTTT

പാഠം 43: ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകളിലേയ്ക്ക് മാറിയാല്‍ കൂടുതല്‍ ആദായം നേടാം

മ്യൂച്വൽ ഫണ്ട് വ്യവസായത്തിന് പുതിയ ഉണർവുണ്ടാക്കിയാണ് 2013 ജനുവരി ഒന്നിന് സെബി ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ചത്. വിതരണക്കാരുടെയോ ഏജന്റുമാരുടെയോ സഹായമില്ലാതെ നിക്ഷേപകന് നേരിട്ട് ഡയറക്ട് പ്ലാനുകൾ വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഇതോടെ വഴിയൊരുങ്ങി. പുതിയ പ്ലാൻ അവതരിപ്പിച്ച് ആറുവർഷം പിന്നിടുമ്പോൾ ഫണ്ടുകളുടെ മൊത്തം ആസ്തിയിൽ 11 ലക്ഷം കോടി രൂപ ഈ വിഭാഗത്തിൽ നിക്ഷേപമായെത്തി. അതായത് മൊത്തം ആസ്തിയിൽ 42 ശതമാനം. ഡെറ്റ് ഫണ്ടിലാണ് ഡയറക്ട് പ്ലാനുകൾ വഴി കൂടുതൽ നിക്ഷേപമെത്തിയത്. 74 ശതമാനം. ബാക്കിയുള്ളവ ഓഹരി, ഹൈബ്രിഡ് ഫണ്ടുകളിലും ഇടിഎഫിലുമാണ്. കമ്മീഷൻ വഴിയുള്ള നഷ്ടംഒഴിവാക്കാൻ ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകർ കൂട്ടത്തോടെ നേരിട്ടുള്ള നിക്ഷേപത്തിലേയ്ക്കുമാറി. ഓൺലൈൻ വഴി മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാനുള്ള അവസരം വർധിച്ചതോടെ വ്യക്തിഗത നിക്ഷേപകരും ഡയറക്ട് പ്ലാനുകളുടെ ആവശ്യക്കാരായി. മാതൃഭൂമിഡോട്ട്കോം മണി പോലുള്ള വിവിധ വെബ്സൈറ്റുകൾ, ബ്ലോഗുകൾ, സാമ്പത്തിക പ്രസിദ്ധീകരണങ്ങൾ എന്നിവ ഫണ്ടുകൾ തിരഞ്ഞെടുക്കാൻ നിക്ഷേപകനെ സഹായിച്ചു. അതോടൊപ്പം ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിക്കാൻ സൗജന്യ പോർട്ടലുകൾ സഹായത്തിനെത്തിയതും നിക്ഷേപകന് ഗുണകരമായി. എംഎഫ് യൂട്ടിലിറ്റി, മൂച്വൽ ഫണ്ട് രജിസ്ട്രാർമാരായ കാംസ്, കാർവി എന്നിവയുടെ വെബ്സൈറ്റുകൾ, പേ ടിഎം മണി, സെറോധ കോയിൻ എന്നിവ ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിക്കാൻ അവസരമൊരുക്കി. വ്യത്യസ്ത എഎംസികളിലെ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഒരൊറ്റ വൈബ് സൈറ്റുവഴി കഴിയുമെന്നതും നിക്ഷേപകനെ ആകർഷിച്ചു. ഇവയുടെയെല്ലാം മൊബൈൽ ആപ്പുകളും സമാന സൗകര്യം നൽകി. ഡയറക്ട് പ്ലാനുകൾ ആകർഷകമാക്കാൻ സെബിയും രംഗത്തിറങ്ങി. ഡയറക്ട് പ്ലാനുകളുടെ ചാർജുകൾ വൻതോതിൽ കുറയ്ക്കുന്നതിന് ഫണ്ടുകമ്പനികൾക്കുമേൽ സമ്മർദം ചെലുത്തി. റഗുലർ പ്ലാനുകളെ അപേക്ഷിച്ച് ഡയറക്ട് പ്ലാനുകളുടെ ചാർജുകളിൽ നിക്ഷേപകർക്ക് നൽകുന്ന കമ്മീഷൻ തുക കുറയാൻ അതിലൂടെ ഇടയാക്കി. റഗുലർ പ്ലാനുകൾക്കും ഡയറക്ട് പ്ലാനുകൾക്കുമുള്ള വ്യത്യസ്ത തരത്തിലുള്ള മാനേജുമെന്റ് ചാർജിന് നിയന്ത്രണംവന്നു. ഡയറക്ട് പ്ലാനുകൾ നിക്ഷേപകരിലെത്തിക്കുന്നതിനായി ബോധവത്കരണത്തിനായി ആംഫിയെ രംഗത്തിറക്കി. നിരക്കിളവ് മികച്ച നേട്ടമായി ലാർജ് ക്യാപ്, മൾട്ടി ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾക്ക് റഗുലർ പ്ലാനുകളെ അപേക്ഷിച്ച് മൊത്തം ചെലവിനത്തിൽ(ടോട്ടൽ എക്സ്പെൻസ് റേഷ്യോ-TER) 1.2 ശതമാനത്തിന്റെ കുറവുണ്ടായി. ഹൈബ്രിഡ് ഫണ്ടുകളിൽ 0.75 ശമതാനം മുതൽ ഒരു ശതമാനംവരെയും ഡെറ്റ് ഫണ്ടുകളിൽ വിവിധ കാറ്റഗറികളിലായി 0.20 ശതമാനം മുതൽ 0.70 ശതമാനംവരെയും കുറവുണ്ടായി. ഡയറക്ട് പ്ലാനുകൾ രംഗത്തെത്തി ആറുവർഷം പിന്നിടുമ്പോൾ നിക്ഷേപകന്റെ ആദായത്തിലും അത് കാര്യമായി പ്രതിഫലിച്ചു. റഗുലർ പ്ലാനുകളെ അപേക്ഷിച്ച് ഡയറക്ട് പ്ലാനുകളുടെ വാർഷികാദായത്തിൽ ഒന്നു മുതൽ ഒന്നര ശതമാനംവരെ അധികനേട്ടം ലഭിച്ചു. ഹൈബ്രിഡ് കാറ്റഗറിയിൽ ഇത് 0.80 ശതമാനം മുതൽ ഒരു ശതമാനംവരെയാണ്. ഡറ്റിലാകട്ടെ വാർഷിക ആദായത്തിൽ 0.20 മുതൽ 0.50 ശതമാനംവരെയും കൂടുതൽ നേട്ടം ലഭിച്ചു. വിതരണക്കാരുടെയോ അഡൈ്വസർമാരുടെയോ ഉപദേശമില്ലാതെ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ നല്ലരീതിയിൽ ഹോംവർക്ക് ആവശ്യമാണെന്ന് നിക്ഷേപകൻ മനസിലാക്കണം. ഓരോരുത്തരുടെയും റിസ്ക് എടുക്കാനുള്ള ശേഷി പരിഗണിച്ചുവേണം ഫണ്ടുകൾ തിരഞ്ഞെടുക്കാൻ. കാലാകാലങ്ങളിൽ അവയുടെ പ്രവർത്തനം വിലയിരുത്താനും ആവശ്യമെങ്കിൽ ഫണ്ടുകൾ സ്വിച്ച് ചെയ്യുന്നതിനോ വിറ്റ് മാറുന്നതിനോ തീരുമാനമെടുക്കുന്നതിനും ഓൺലൈൻ സാധ്യതകളും സാമ്പത്തിക പ്രസിദ്ധീകരണങ്ങളും പ്രയോജനപ്പെടുത്തണം. നേട്ടത്തിലെ വ്യത്യാസത്തിന് ഉദാഹരണം Fund SIP Value Regular(lakhs) Direct Plan(lakhs) Expense(Regular) Expense(Direct) Axis Blue Chip 8.48 8.78 1.99% 0.81% HDFC Hybrid Equity 6.82 6.95 1.77% 1.17% ICICI Pru Bluechip 7.51 7.69 1.76% 1.20% SBI Bluechip 7.37 7.57 1.68% 1.05% Aditya Birla SL Equity 7.38 7.60 1.94% 1.13% Axis Focused 25 8.32 8.62 2.02% 0.73% പ്രതിമാസ എസ്ഐപി തുക 10,000 രൂപ. അഞ്ചുവർഷ കാലാവധി.മൊത്തം നിക്ഷേപം 6 ലക്ഷം.Data as on September 30, 2019. feedbacks to: antonycdavis@gmail.com നിക്ഷേപ പാഠങ്ങൾ ഒന്നുമുതൽ വായിക്കാം പാഠം ഒന്ന്: ഇങ്ങനെ ജീവിച്ചാൽ മതിയോ?​

from money rss http://bit.ly/2W0NeUz
via IFTTT

Friday, 18 October 2019

ഓഹരി വിറ്റഴിക്കല്‍: സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 246 പോയന്റ് നേട്ടത്തോടെ

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. ഓഹരി വിറ്റഴിക്കൽ തീരുമാനം ഉടനെവന്നേക്കുമെന്ന റിപ്പോർട്ടുകളെതുടർന്ന് പല പൊതുമേഖല സ്ഥാപനങ്ങളുടെയും ഓഹരികൾ നേട്ടമുണ്ടാക്കി. സെൻസെക്സ് 246.32 പോയന്റ് നേട്ടത്തിൽ 39298.38ലും നിഫ്റ്റി 75.50 പോയന്റ് ഉയർന്ന് 11661.90ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1585 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 925 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യെസ് ബാങ്ക്, റിലയൻസ്, മാരുതി സുസുകി, എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. പൊതുമേഖല സ്ഥാപനങ്ങളിലുള്ള സർക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിലും കുറവുവരുത്താൻ സർക്കാർ ലക്ഷ്യമിടുന്നതായുള്ള വാർത്ത വിപണിയെ സ്വാധീനിച്ചു. അടുത്തയാഴ്ചയോടെ ഇതുസംബന്ധിച്ച നിർദേശം സർക്കാരിന് മുന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരതി ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ഓഹരി 27 ശതമാനം നേട്ടമുണ്ടാക്കി. ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്, എൻഎംടിസി എന്നിവയുടെ ഓഹരി വിലയിൽ 15 ശതമാനത്തിലേറെ കുതിപ്പുണ്ടായി. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, എംഒഐഎൽ, എബിസിസി(ഇന്ത്യ), എൻഎൽസി(ഇന്ത്യ), ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, നാഷണൽ അലുമിനിയം കമ്പനി, സെയിൽ, ഐഎഫ്സിഐ, ഷിപ്പിങ് കോർപ്പറേഷൻ തുടങ്ങിയ കമ്പനികളുടെ ഓഹരി വില 5-10 ശതമാനം ഉയർന്നു. നടപ്പ് സാമ്പത്തിക വർഷം പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിച്ച് 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

from money rss http://bit.ly/2VOSnPA
via IFTTT

വിപണി മൂലധനത്തില്‍ 9 ലക്ഷംകോടി പിന്നിട്ട് റിലയന്‍സ്

മുംബൈ: എണ്ണമുതൽ ടെലികോം ബിസിനസുകൾവരെ നടത്തുന്ന റിലയൻസ് വിപണി മൂലധനത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഒന്നാമത്തെ കമ്പനിയായി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി 9 ലക്ഷം കോടി വിപണി മൂലധനം സ്വന്തമാക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ എട്ട് ലക്ഷം കോടിയിലെത്തിയ സ്ഥാപനം ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. പാദവാർഷിക ഫലം പുറത്തുവരാനിരിക്കെ വെള്ളിയാഴ്ച 10.45ലെ കണക്കുപ്രകാരം റിലയൻസിന്റെ ഓഹരി വില രണ്ടുശതമാനം ഉയർന്ന് 1,428 രൂപയിലെത്തിയിരുന്നു. ഈ ഓഹരി വിലവർധനവാണ് 9.03 ലക്ഷം കോടി യെന്ന നാഴികക്കല്ല് പിന്നിടാൻ കമ്പനിയെ സഹായിച്ചത്. രണ്ടാം സ്ഥാനത്തുള്ള ടിസിഎസിന്റെ ഇപ്പോഴത്തെ വിപണി മൂലധനം 7.66 ലക്ഷം കോടി രൂപയാണ്. എട്ട് ലക്ഷം കോടി രൂപ പിന്നിടുന്ന രണ്ടാമത്തെ കമ്പനികൂടിയാണ് ടിസിഎസ്. രണ്ടാം പാദത്തിൽ നികുതികഴിച്ചുള്ള റിലയൻസിന്റെ ലാഭത്തിൽ 6-12 ശതമാനംവരെ വർധനവുണ്ടാകാമെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. ജിയോയും റീട്ടെയിൽ ബിസിനസുമാണ് കമ്പനിയുടെ ലാഭത്തിൽ വർധനവുണ്ടാക്കിയത്. 2019 കലണ്ടർ വർഷത്തിൽ റിലയൻസിന്റെ ഇതുവരെയുള്ള ഓഹരി വിലയിലെ നേട്ടം 28 ശതമാനമാണ്. RIL becomes first company to hit Rs 9 lakh crore in m-cap

from money rss http://bit.ly/2Bl7t5I
via IFTTT

കുറയുന്ന വളര്‍ച്ചാ നിരക്കിന്റെ പ്രത്യാഘാതങ്ങള്‍

2020സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച ഏഴു വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 6 ശതമാനത്തിലേക്കു താഴുമെന്നാണ് പ്രവചിക്കപ്പെടുന്നത്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ യഥാർത്ഥ ജിഡിപി 7.2 ശതമാനം നിരക്കിൽ വളരുമെന്ന് പ്രവചിച്ച റിസർവ് ബാങ്ക് കഴിഞ്ഞ ആറുമാസ കാലയളവിൽ അത് 6.1 ശതമാനമായി കുറച്ചിരിക്കുന്നു. പല അന്തർദേശീയ സ്ഥാപനങ്ങളും ഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇവരിൽ മൂഡീസ് 5.8 ശതമാനം മാത്രമായിരിക്കും വളർച്ച എന്നു വിലയിരുത്തുന്നു. ആഗോള ഘടകങ്ങളുടെ പ്രവർത്തന ഫലമായി കഴിഞ്ഞ രണ്ടു വർഷം മുമ്പാണ് വളർച്ചയുടെ വേഗം കുറയാൻ തുടങ്ങിയത്. ആഭ്യന്തര രംഗത്തെ ഉപഭോഗത്തിലുണ്ടായ കുത്തനെയുള്ള കുറവും നിക്ഷേപ രംഗത്തെ മാന്ദ്യവും കാരണം ഈ വർഷം അതിന്റെ പ്രഭാവം വർധിച്ചു. പുതിയ കണക്കുകളനുസരിച്ച് വാഹന, തുണി വ്യവസായ രംഗങ്ങളിലും ആഭരണ വ്യവസായ രംഗത്തും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്നുണ്ട്. നയപരമായ പ്രശ്നങ്ങളും ഉപഭോഗത്തിലെ കുറവും കാരണം പണം ചിലവഴിക്കാനുള്ള മടി കാരണം നിക്ഷേപം കുറഞ്ഞത് ബിസിനസ് രംഗത്തെ ദോഷമായി ബാധിച്ചു. സാമ്പത്തിക നിയന്ത്രണം കാരണം സർക്കാരിന്റെ ഭാഗത്തു നിന്നുള്ള മൂലധന നിക്ഷേപത്തിൽ കുറവു വന്നു. 2019 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സർക്കാർ ചിലവ് 9.8 ശതമാനം ഉയർന്ന് 11.8 ട്രില്യൺ ആയി. റവന്യു ചിലവ് 10.7 ശതമാനം വർധിച്ചു. എന്നാൽ മൂലധന ചിലവ് വെറും 3 ശതമാനമാണു വർധിച്ചത്. കോർപറേറ്റ്് നികുതിയിലും ജിഎസ്ടിയിലും ഉണ്ടായ കുറവു കാരണം നികുതി വരുമാനത്തിൽ സർക്കാരിന് വലിയ തോതിൽ കുറവുണ്ടാകാനിടയുണ്ട്. ഈ സാമ്പത്തിക നില മറികടക്കാൻ റിസർവ് ബാങ്കിൽ നിന്നും പൊതുമേഖലാ ബാങ്കുകളിൽ നിന്നുമുള്ള ലാഭവിഹിതത്തിലൂടെ നികുതി ഇതര വരുമാനം വർധിപ്പിക്കാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. BPCL, BEML, SCI, കോൺകോർ തുടങ്ങിയവയുടെ നിയന്ത്രിത ഓഹരി വിൽപനയിലൂടെയും ഭാരത് 22 ETF ന്റെ വായ്പാ വിഹിതത്തിലൂടെയും പണം സ്വരൂപിക്കാനാകുമെന്നും ഗവണ്മെന്റ് കരുതുന്നു. എങ്ങിനെയായലും ധന സ്ഥിതിയിൽ സന്തുലനം കൈവരിക്കുക എന്നത് കഠിനമായ വ്യായാമം തന്നെയാണ്. കോർപറേറ്റ് നികുതി കുറച്ച സർക്കാർ പ്രതീക്ഷിച്ചത് ഇങ്ങനെ കൈവരുന്ന ലാഭം കോർപറേറ്റുകൾ നിക്ഷേപിക്കുമെന്നായിരുന്നു. എന്നാൽ മിക്കവാറും കോർപറേറ്റുകൾ ഈ ലാഭം ഓഹരി ഉടമകൾക്കിടയിൽ വിതരണം ചെയ്യാനാണ് സാധ്യത. ഉപഭോക്തൃ ആവശ്യത്തിലും കയറ്റുമതി ആവശ്യത്തിലും പുരോഗതിയുടെ വ്യക്തമായ സൂചനകൾ ദൃശ്യമായാലല്ലാതെ അവർ നിക്ഷേപം നടത്താൻ ഇടയില്ല. രണ്ടാം പാദത്തിൽ കോർപറേറ്റ് നികുതി -10 ശതമാനം കുറച്ചിട്ടും നിഫ്റ്റി 50 ലെ ഓഹരികളിൽ കാര്യമായ മാറ്റം ദൃശ്യമായില്ല. മുൻവർഷത്തെ അപേക്ഷിച്ച് ഒരു ശതമാനവും മുൻപാദത്തെയപേക്ഷിച്ച് 6 ശതമാനവും മാത്രമാണ് നികുതിക്കു ശേഷമുള്ള ലാഭത്തിലെ വർധന. വാഹന, ലോഹ, ടെലികോം മേഖലകളിലുണ്ടായ തളർച്ചയാണ് ഇതിനു കാരണം. ഈ പാദത്തിൽ ഫൈനാൻസ്, സിമെന്റ്, ഫാർമ രംഗങ്ങളിൽ മെച്ചപ്പെട്ട പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. കിട്ടാക്കടങ്ങളും,സിമെന്റ് വിലയിലെ കുറവും യുഎസ് ഫാർമ വിപണിയിലെ വിലയിടിവും കാരണം കഴിഞ്ഞ വർഷം രണ്ടാം പാദം വളരെ ദുർബ്ബലമായിരുന്നു. മൊത്ത പലിശാ മാർജിനും വായ്പാ തിരിച്ചടവുകളും കാരണം ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രകടനം ശക്തമായിരുന്നു. സിമെന്റ് വില വർധനയും ഇന്ധന വിലയിലെ കുറവും വൻകിട സിമെന്റ് കമ്പനികൾക്ക് ഗുണകരമാവും. എങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രളയവും സാമ്പത്തിക രംഗത്തെ ഗതി മാന്ദ്യവും കാരണം ഇവയുടെ ഫലങ്ങൾ വലിയ തോതിൽ ദൃശ്യമാവില്ല. ആഭ്യന്തര വിപണിയിലെ വിലവർധനയും യുഎസ് ഫാർമ വിപണിയിൽ നഷ്ടം കുറഞ്ഞതും ഫാർമ മേഖലയിൽ പ്രകടനം മെച്ചപ്പെടാനിടയാക്കും. ആവശ്യക്കാർ കുറഞ്ഞതും ഊതിവീർപ്പിച്ച വസ്തുവിവരപ്പട്ടികയും കാരണം വാഹന രംഗത്തെ പ്രതിസന്ധി തുടരും. കുറഞ്ഞ ഉൽപന്ന വിലയും, ആവശ്യക്കാർ കുറഞ്ഞതും സാധാരണയിൽ കവിഞ്ഞ മഴയും ലോഹ നിർമ്മാണ കമ്പനികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പള വർധനയും ബാഹ്യമായ സാമ്പത്തിക വെല്ലുവിളികളും കാരണം ഐടി രംഗത്ത് ലാഭം കുറയും. കോർപറേറ്റ് നികുതിയിളവിനു ശേഷം ലാഭ പ്രതീക്ഷ വർധിച്ചിട്ടുണ്ടെങ്കിലും ഓഹരിയിൽ നിന്നുള്ള വരുമാനം ഹൃസ്വകാലത്തേക്ക് കുറവു തന്നെയായിരിക്കും.2021-22ൽ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്ക് 7 മുതൽ 7.5 ശതമാനത്തിലേക്കുവരെ തിരിച്ചെത്തുമെന്നു കരുതപ്പെടുന്നു. 2019 രണ്ടാം അർധവർഷം മുതൽ ഓഹരിവരുമാനം മെച്ചപ്പെടും. ഹൃസ്വകാലയളവിൽ ഓഹരി വിപണിയിൽ നില നിൽക്കുന്ന ശ്രദ്ധേയമായ പ്രവണത തുടരുമെങ്കിലും പരമാവധി ചിലവഴിക്കാനാരംഭിക്കുകയും നേരിട്ടുള്ള വിദേശ നിക്ഷേപവും സ്വകാര്യ ഉപഭോഗവും വർധിക്കുകയും ചെയ്യുന്നതോടെ 2021 സാമ്പത്തിക വർഷത്തേക്കുള്ള പ്രതീക്ഷകളും വർധിക്കുകയാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) Consequences of declining growth rates

from money rss http://bit.ly/2MOuyDi
via IFTTT

Thursday, 17 October 2019

വായ്പ പലിശയിലെ മാറ്റം അറിയിച്ചില്ല: ബാങ്കിന് 55,000 രൂപ പിഴയിട്ടു

ഹൈദരാബാദ്: ഭവന വായ്പയുടെ പലിശ പരിഷ്കരിച്ചത് ഉപഭോക്താവിനെ അറിയിക്കാതിരുന്നതിന് ഐസിഐസിഐ ബാങ്കിന് ഉപഭോക്തൃ ഫോറം വിധിച്ചത് 55,000 രൂപ പിഴ. ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ഐസിഐസിഐ ബാങ്കിൽനിന്ന് ഫ്ളോട്ടിങ് നിരക്കിൽ 9.25 ശതമാനം പലിശയിൽ 2006ലാണ് ആർ.രാജ്കുമാർ 30 ലക്ഷം രൂപ ഭവനവായ്പയെടുത്തത്. 10 വർഷത്തേയ്ക്ക് പ്രതിമാസം 38,410 രൂപയാണ് തിരിച്ചടവായി നിശ്ചയിച്ചിരുന്നത്. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ അദ്ദേഹം മൊത്തം 49.73 ലക്ഷം രൂപ തിരിച്ചടച്ചതായി കണ്ടു. നേരത്തെ നിശ്ചയിച്ച 120 മാസത്തിനുപകരം 136 മാസമാണ് ഇഎംഐ പിടിച്ചത്. വായ്പ അക്കൗണ്ടിൽ 9.25 ശതമാനത്തിനുപകരം 14.85ശതമാനം പലിശ രേഖപ്പെടുത്തിയതായും അദ്ദേഹം കണ്ടു. പലിശ നിരക്കിൽ മാറ്റംവരുത്തിയപ്പോൾ ബാങ്ക് ഇക്കാര്യം അറിയിച്ചിരുന്നില്ലെന്ന് ഫോറത്തിൽ രാജ്കുമാർ നൽകിയ പരാതിയിൽ പറയുന്നു. നിരവധി തവണ ഇക്കാര്യം ബോധ്യപ്പെടുത്തി പരാതി നൽകിയെങ്കിലും പരിഹരിക്കാൻ ബാങ്ക് തയ്യാറായില്ല. ഫ്ളോട്ടിങ് നിരക്കിലാണ് വായ്പ അനുവദിച്ചതെന്നും കാലാകാലങ്ങളിൽ പലിശ പരിഷ്കരിക്കാൻ അവകാശമുണ്ടെന്നും ബാങ്ക് വാദിച്ചു. പലിശ പരിഷ്കരിച്ചപ്പോഴെല്ലാം ബാങ്ക് വായ്പയെടുത്തയാളെ അറിയിച്ചിരുന്നുവെന്നും വ്യക്തമാക്കി. എന്നാൽ ഇക്കാര്യം തെളിയിക്കാൻ ബാങ്കിനായില്ല. ഇതേതുടർന്നാണ് 55,000 നൽകാൻ ഫോറം വിധിച്ചത്.

from money rss http://bit.ly/33LIHIt
via IFTTT

സെന്‍സെക്‌സില്‍ 112 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 112 പോയന്റ് ഉയർന്ന് 39163ലും നിഫ്റ്റി 23 പോയന്റ് നേട്ടത്തിൽ 11609ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1001 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 354 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്കാണ് നേട്ടത്തിൽ മുന്നിൽ. ബാങ്കിന്റെ ഓഹരി 18 ശതമാനം കുതിച്ചു. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ ഒരുശതമാനത്തിലേറെ നേട്ടത്തിലാണ്. പാദവാർഷിക ഫലം പുറത്തുവരാനിരിക്കെ റിലയൻസിന്റെ ഓഹരി വില 0.7 ശതമാനവും നേട്ടത്തിലാണ്. ഐടി ഓഹരികളായ ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയവ വില്പന സമ്മർദത്തിലാണ്. ടാറ്റ മോട്ടോഴ്സ്, സിപ്ല, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ, സൺ ഫാർമ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. വിദേശ നിക്ഷേപകർഓഹരിവിപണിയിൽ തിരിച്ചെത്തിയതിനെതുടർന്ന് കഴിഞ്ഞ ദിവസം 454 പോയന്റ് നേട്ടത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. sensex gains 112 pts

from money rss http://bit.ly/35IFYBg
via IFTTT

ബാങ്ക് ലയനം: 22-ന് ദേശീയ പണിമുടക്ക്

കൊച്ചി:പൊതുമേഖലാ ബാങ്കുകളുടെ ലയനം നിർത്തിെവയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ 22-ന് ദേശവ്യാപകമായി പണിമുടക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് പണിമുടക്ക് നടത്തുന്നത്. കേരളത്തിൽ 21-ന് പ്രകടനങ്ങൾ നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ എ.കെ.ബി. ഇ.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസൺ, പി. ജയപ്രകാശ്, കെ.എസ്. രവീന്ദ്രൻ, എസ്. ഗോകുൽ ദാസ് എന്നിവർ പങ്കെടുത്തു.

from money rss http://bit.ly/2qgMzCy
via IFTTT

സത്യ നാദെല്ലയുടെ ശമ്പളത്തിൽ 66ശതമാനം വർധന: വാർഷിക ശമ്പളം 305 കോടി രൂപ

ന്യൂയോർക്ക്:ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ. ഇന്ത്യക്കാരനായ സത്യ നാദെല്ലയുടെ ശമ്പളത്തിൽ 66 ശതമാനം വളർച്ച. 2018-19 സാമ്പത്തിക വർഷം അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം 4.29 കോടി ഡോളറായാണ് ഉയർന്നത്. അതായത്, ഏതാണ്ട് 305 കോടി രൂപ. 52-കാരനായ അദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ നല്ലൊരു പങ്കും ഓഹരിയാണ്. 23 ലക്ഷം ഡോളറാണ് അടിസ്ഥാന ശമ്പളം. അദ്ദേഹം ചുമതലയേറ്റ ശേഷം കമ്പനിയുടെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. ഓഹരിയുടമകൾക്ക് ലാഭവിഹിതവും ഓഹരികൾ മടക്കിവാങ്ങിയതും ഉൾപ്പെടെ 3,090 കോടി ഡോളറിന്റെ നേട്ടമുണ്ടായി. 2014-ലാണ് നാദെല്ല മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ. പദവിയിലെത്തിയത്.

from money rss http://bit.ly/31tvxhn
via IFTTT

വിദേശ നിക്ഷേപകർ തിരിച്ചെത്തി: സെന്‍സെക്‌സ് കുതിച്ചത് 454 പോയന്റ്

മുംബൈ: ഓഹരി വിപണി തുടർച്ചയായി അഞ്ചാം ദിവസവും നേട്ടമുണ്ടാക്കി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയതാണ് വിപണിയെ സ്വാധീനിച്ചത്. രാജ്യത്തെ ജിഡിപി കുറയുമെന്ന് ആർബിഐയും ഐഎംഎഫും വിലയിരുത്തിയിട്ടും വിദേശ നിക്ഷേപകർ വിപണിയിലേയ്ക്ക് തിരിച്ചെത്തിയതും മികച്ച നേട്ടത്തിന് വഴിയൊരുക്കി. കഴിഞ്ഞ ദിവസംമാത്രം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ 2,750 കോടി രൂപയുടെ നിക്ഷേപമാണ് വിപണിയിൽ നടത്തിയത്. രാജ്യത്തെ നിക്ഷേപ സ്ഥാപനങ്ങളാകട്ടെ നാലുദിവസംകൊണ്ട് 1,406.67 കോടി രൂപയും വിപണിയിലിറക്കി. സെൻസെക്സ് 453.70പോയന്റ് നേട്ടത്തിൽ 39,052.06ലും നിഫ്റ്റി 122.40പോയന്റ് ഉയർന്ന് 11,586.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1409 കമ്പനികളുടെഓഹരികൾ നേട്ടത്തിലും 1053ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ആറുദിവസമായി സെൻസെക്സിലുണ്ടായ നേട്ടം നാലു ശതമാനമാണ്. അതായത് 1,400 പോയന്റ്. നിഫ്റ്റിയാകട്ടെ 450 പോയന്റും(4ശതമാനം)ഉയർന്നു. യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. വേദാന്ത, ഗ്രാസിം, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, സിപ്ല, ഇൻഫോസിസ്, ഒഎൻജിസി, വിപ്രോ, ഹിൻഡാൽകോ, പവർ ഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/2VUzNFF
via IFTTT

മുഹൃത്ത വ്യാപാരം ഒക്ടോബര്‍ 27ന് വൈകീട്ട്

മുംബൈ: ദീപാവലിയോടനുബന്ധിച്ചുള്ള മുഹൃത്ത വ്യാപാരം ഒക്ടോബർ 27ന് ഞായറാഴ്ച വൈകീട്ട് നടക്കും. ബിഎസ്ഇയിലും എൻഎസ്ഇയിലും 6.15 മുതൽ 7.15 വരെ ഒരു മണിക്കൂറാണ് പ്രത്യേക വ്യാപാരം സംഘടിപ്പിക്കുക. ഹിന്ദു കലണ്ടർ പ്രകാരം ദീപാവലിക്കാണ് പുതിയ വർഷം ആരംഭിക്കുന്നത്. ആദിനത്തിൽ ഓഹരി വ്യാപാരം നടത്തിയാൽ ആവർഷം മുഴുവൻ ഐശ്വര്യവും സമ്പത്തും ഉണ്ടാകും എന്നാണ് വിശ്വാസം. ദാപാവലി ബലിപ്രതിപദ ദിനമായ ഒക്ടോബർ 28ന് തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായിരിക്കും.

from money rss http://bit.ly/32nHczF
via IFTTT

Wednesday, 16 October 2019

സാമ്പത്തിക തളര്‍ച്ച വ്യക്തികളുടെ നിക്ഷേപത്തെയും ബാധിച്ചു: വര്‍ധന 9.62 ശതമാനംമാത്രം

സാമ്പത്തിക മാന്ദ്യം വ്യക്തികളുടെ സമ്പത്തിനെയും ബാധിച്ചു. 2018-19 സാമ്പത്തിക വർഷത്തിൽ വ്യക്തികളുടെ സമ്പത്തിൽ 9.62 ശതമാനമാണ് വർധനവുണ്ടായത്. ഇതുപ്രകാരം 430 ലക്ഷം കോടിരൂപയാണ് ഈ വിഭാഗത്തിലെ മൊത്തം സമ്പത്ത്. എന്നാൽ മുൻ സാമ്പത്തിക വർഷം ഇവരുടെ സമ്പത്തിൽ 13.45 ശതമാനം വർധനവുണ്ടായി. ധനകാര്യ ആസ്തികളിൽ 10.96 ശതമാനമാണ് വർധന. മുൻവർഷം 16.42 ശതമാനമായിരുന്നു എന്ന് ഓർക്കണം. ഫിസിക്കൽ ആസ്തികളിലെ വർധന 7.59 ശതമാനമാണ്. മുൻവർഷം ഈ വിഭാഗത്തിലെ വർധന 9.24 ശതമാനവുമായിരുന്നു. കാർവി ഇന്ത്യ പുറത്തുവിട്ട വെൽത്ത് റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. കഴിഞ്ഞ നാലുവർഷത്തിനിടെ വ്യക്തികളുടെ സമ്പത്ത് 2.4 ലക്ഷം കോടിയിൽനിന്ന് 4.30 ലക്ഷം കോടിയായി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 11 ശതമാനമാണ് വാർഷിക നേട്ടം. സമ്പത്തുണ്ടാക്കാൻ സഹായിച്ചതിൽ മുന്നിൽ ഓഹരി നിക്ഷേപമാണ്. 19.88 ശതമാനമാണ് ഈയിനത്തിലെ നേട്ടം. സ്ഥിര നിക്ഷേപവും കടപ്പത്രവും 17.48 ശതമാനവും വളർച്ചനേടി. ഇൻഷുറൻസ് 14.08ശതമാനവും സേവിങസ് ഡെപ്പോസിറ്റ് 13.06 ശതമാനവും മൊത്തം നിക്ഷേപത്തിൽ വർധനവുണ്ടാക്കി. മ്യൂച്വൽ ഫണ്ടിന് 5.25 ശമതാനം നേട്ടവിഹിതം 5.25 ശതമാനംമാത്രമാണ്.

from money rss http://bit.ly/2BkGesg
via IFTTT

സെന്‍സെക്‌സില്‍ 64 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ വ്യാപാരം തുടരുന്നു. സെൻസെക്സ് 64 പോയന്റ് ഉയർന്ന് 38663ലും നിഫ്റ്റി 3 പോയന്റ് നേട്ടത്തിൽ 11466ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ നിലനിൽക്കുന്ന ആശങ്കയാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 738 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 599 ഓഹരികൾ നഷ്ടത്തിലുമാണ്. ഐഷർ മോട്ടോഴ്സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, യെസ് ബാങ്ക്, ഐടിസി, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിൻഡാൽകോ, വേദാന്ത, ടാറ്റ സ്റ്റീൽ, സിപ്ല, എച്ച്സിഎൽ ടെക്, ഒഎൻജിസി, ബജാജ് ഓട്ടോ, ബിപിസിഎൽ, ഭാരതി എയർടെൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്

from money rss http://bit.ly/2BffuJw
via IFTTT

ബാങ്കിങ് തട്ടിപ്പ് വർഷങ്ങളായി കണ്ടെത്താതിരുന്നത് എന്തുകൊണ്ടെന്ന് ആർ.ബി.ഐ

മുംബൈ:ബാങ്കിങ് മേഖലയിൽ വർഷങ്ങളായി നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.)യുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ ചോദ്യമുയർന്നു. 2018-നുശേഷം തുടർച്ചയായി ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ആർ.ബി.ഐ.ക്കു പുറത്തുനിന്നുള്ള രണ്ടു ഡയറക്ടർമാരാണ് ചോദ്യമുന്നയിച്ചത്. പഞ്ചാബ് നാഷണൽ ബാങ്കിൽ വജ്രവ്യാപാരികളായ നീരവ് മോദിയും മെഹുൽ ചോക്സിയും ചേർന്നുനടത്തിയ കോടികളുടെ തട്ടിപ്പും മറ്റും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ചോദിച്ചത്. ബാങ്കുകളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും ആർ.ബി.ഐ. ശേഖരിക്കുന്ന വിവരങ്ങളിൽ തട്ടിപ്പിന്റെ വിവരങ്ങൾ പ്രതിഫലിക്കാത്തതും വേണ്ടത്ര വിവരങ്ങൾ ഉൾപ്പെടുത്താതിരിക്കുന്നതും മറ്റുമാകാം ഇതിനുകാരണമെന്ന് ആർ.ബി.ഐ. ഗവർണർ വിശദീകരിച്ചതായാണ് വിവരം. ബാങ്കിതര ധനകാര്യസ്ഥാപനമായ ഐ.എൽ. ആൻഡ് എഫ്.എസിലെ വായ്പാക്രമക്കേടുകളും പി.എം.സി. ബാങ്ക് തട്ടിപ്പും അടുത്തിടെ പുറത്തുവന്നിരുന്നു. പി.എം.സി. ബാങ്ക് 70 ശതമാനം വായ്പയും ഒറ്റസ്ഥാപനത്തിനുനൽകി എട്ടുവർഷം കഴിഞ്ഞിട്ടും ആർ.ബി.ഐ.ക്ക് കണ്ടെത്താനായിരുന്നില്ല. ഇതെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കേസുകളാണ്. തട്ടിപ്പുനടത്തുന്നതിന് നിയമങ്ങളുടെയും നിബന്ധനകളുടെയും പഴുതുകൾ കണ്ടെത്തി ഉദ്യോഗസ്ഥർ ഉപയോഗപ്പെടുത്തുന്നു. ആർ.ബി.ഐ.ക്ക് നൽകുന്ന വിവരങ്ങൾ കൃത്രിമമായി ഉണ്ടാക്കുന്നതിന് ബാങ്ക് അധികൃതർ രഹസ്യ സെർവറുകൾ ഉപയോഗിക്കുന്നതായും സംശയിക്കുന്നുണ്ട്. സഹകരണബാങ്കുകൾ വാണിജ്യബാങ്കുകളെ അപേക്ഷിച്ച് വളരെ കുറച്ചുവിവരങ്ങൾമാത്രമാണ് ആർ.ബിഐ.യുമായി പങ്കുവെക്കുന്നത്. ഏതാനും ഉദ്യോഗസ്ഥർമാത്രം ഉൾപ്പെടുന്നതല്ല ഈ തട്ടിപ്പുകളെന്നും വിലയിരുത്തപ്പെടുന്നു. വാണിജ്യബാങ്കുകൾ മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലിപ്രകാരം കൃത്യമായ രൂപത്തിലാണ് ആർ.ബി.ഐ.ക്ക് വിവരങ്ങൾ നൽകുന്നത്. എന്നാൽ, സഹകരണബാങ്കുകൾ ഇ-മെയിൽവഴിയാണ് വിവരം നൽകിവരുന്നത്. കൃത്യമായ ഇടവേളകളിൽ ഇവ ലഭിക്കാറില്ല. ആവർത്തനം ഉണ്ടാകുന്നതും പതിവാണ്. ഈസാഹചര്യത്തിൽ കൃത്യമായ രേഖയിൽ വിവരങ്ങൾ ആർ.ബി.ഐ.യുടെ കേന്ദ്രീകൃതസംവിധാനത്തിലേക്ക് എല്ലാ മാസവും നൽകണമെന്ന് സഹകരണബാങ്കുകൾക്ക് കഴിഞ്ഞദിവസം ആർ.ബി.ഐ. നിർദേശം നൽകിയിട്ടുണ്ട്.

from money rss http://bit.ly/2IS6KgL
via IFTTT

Tuesday, 15 October 2019

രാജ്യത്ത് 500 കോടിയിലേറെ രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ മൂന്നുപേര്‍

ന്യൂഡൽഹി: രാജ്യത്ത് 500 കോടി രൂപയിലേറെ വാർഷിക വരുമാനമുള്ളവർ ആകെ മൂന്നുപേർ. ആദായ നികുതി വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. എന്നാൽ, 500 കോടി രൂപയിലേറെ വരുമാനമുള്ളവരുടെ പേരുവിവരങ്ങൾ വകുപ്പ് പുറത്തുവിട്ടിട്ടില്ല. മറ്റ് വിവരങ്ങൾ ഒരുവരുമാനമില്ലാത്തവരും റിട്ടേൺഫയൽ ചെയ്തിട്ടുണ്ട്. ഇവരുടെ എണ്ണം 1.7 ലക്ഷമാണ്. ഒരു കോടിക്കും അഞ്ചുകോടി രൂപയ്ക്കുമിടയിൽ വരുമാനമുള്ളവർ 89,793 പേരാണ്. 5-10 കോടി രൂപ വരുമാനമുള്ളവരാകട്ടെ 5,132 പേരും. 5.5 ലക്ഷത്തിനും 9.5 ലക്ഷത്തിനും ഇടയിൽ ശമ്പള വരുമാനമുള്ളവർ 81 ലക്ഷത്തിലധികം പേരുണ്ട്. ഇവരുടെ ശരാശരി വരുമാനം 7.12 ലക്ഷമാണ്. വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, കമ്പനികൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലുംപെട്ട ഒരു കോടി രൂപയിലേറെ വരുമാനമുള്ളവരുടെ എണ്ണം 1.67 ലക്ഷംവരും. ഈ വിഭാഗത്തിൽ കഴിഞ്ഞവർഷത്തേക്കാൾ 19 ശമതാനമാണ് വർധന. 5.52 കോടി വ്യക്തികൾ, 11.3 ലക്ഷം ഹിന്ദു അവിഭക്തകുടുംബങ്ങൾ, 12.69 ലക്ഷം സ്ഥാപനങ്ങൾ, 8.41 ലക്ഷം കമ്പനികൾ എന്നിങ്ങനെയാണ് റിട്ടേൺ ഫയൽ ചെയ്തവരുടെ കണക്കുകൾ.

from money rss http://bit.ly/33s6kWe
via IFTTT

ഊബര്‍ ഇന്ത്യയിലെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡൽഹി: ആഗോള വ്യാപകമായുള്ള ചെലവുചുരക്കലിന്റെ ഭാഗമായി ഊബർ ഇന്ത്യയിലെ 10 മുതൽ 15 ശതമാനംവരെ ജീവനക്കാരെ പിരിച്ചുവിടുന്നു. പിരിച്ചുവിടൽ ഊബർ ഈറ്റ്സ് ഉൾപ്പടെയുള്ള ഇന്ത്യയിലെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഊബറിന് രാജ്യത്ത് ഒട്ടാകെ 350-400 ജീവനക്കാർമാത്രമാണുള്ളത്. സാൻഫ്രാസിസ്കോ ആസ്ഥാനായി പ്രവർത്തിക്കുന്ന കമ്പനി മൊത്തം 350 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഊബറിന്റെ മൊത്തം വരുമാനത്തിൽ രണ്ടുശതമാനംമാത്രമാണ് ഇന്ത്യയിൽനിന്ന് ലഭിക്കുന്നത്. എന്നാൽ വരുമാനത്തേക്കാൾ ചെലവ് വർധിച്ചതാണ് ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനിയെ പ്രേരിപ്പിച്ചത്. Uber India lays off 10-15% of its staff

from money rss http://bit.ly/2Mk4GjR
via IFTTT

സെന്‍സെക്‌സില്‍ 128 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി നാലാം ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 128 പോയന്റ് നേട്ടത്തിൽ 38634ലിലും നിഫ്റ്റി 37 പോയന്റ് ഉയർന്ന് 11465ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 698 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 415 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫ്ര, വാഹനം, ബാങ്ക്, ലോഹം, ഫാർമ, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. ബിപിസിഎൽ, ഗ്രാസിം, വിപ്രോ, യെസ് ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, കോൾ ഇന്ത്യ, ഒഎൻജിസി, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, ഐഷർ മോട്ടോഴ്സ്, സിപ്ല, ഐടിസി, ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, എൽആന്റ്ടി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 128 pts

from money rss http://bit.ly/2nQCLyv
via IFTTT

പട്ടിണിസൂചികയിൽ ഇന്ത്യ 102-ാം സ്ഥാനത്ത്

ന്യൂഡൽഹി: ആഗോള പട്ടിണിസൂചിക-2019-ൽ ഇന്ത്യയ്ക്ക് 102-ാം സ്ഥാനം. കഴിഞ്ഞവർഷം 119 രാജ്യങ്ങളിൽ 103-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇത്തവണ 117 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലെ തൂക്കക്കുറവും വളർച്ചക്കുറവും വർധിച്ചതാണ് ഇന്ത്യ സൂചികയിൽ പിന്നിലാകാൻ കാരണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2000-ത്തിൽ 83-ാം സ്ഥാനത്തും 2012-ൽ 95-ാം സ്ഥാനത്തുമായിരുന്നു ഇന്ത്യ. പാകിസ്താനും നേപ്പാളും ഇന്ത്യയെക്കാൾ മുന്നിലെത്തി. 2018-ൽ 106-ാം സ്ഥാനത്തായിരുന്ന പാകിസ്താൻ ഇക്കുറി 94-ാം സ്ഥാനത്താണുള്ളത്. നേപ്പാൾ 73-ാമതും. പട്ടികയിൽ ചൈന 25-ാം സ്ഥാനത്തും ശ്രീലങ്ക 66-ാമതും ബംഗ്ലാദേശ് 88-ാമതുമെത്തി. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വിളർച്ച എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കി ആഗോള സന്നദ്ധ സംഘടനയായ വെൽത്ത് ഹങ്കർ ഹൈലൈഫ് ആണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. content highlights:India is 102 in Hunger Index

from money rss http://bit.ly/2ITTw30
via IFTTT

തളര്‍ച്ചയുണ്ടെങ്കിലും ഇന്ത്യ വളരുന്നു- ഐഎംഎഫ്

കൊച്ചി: ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). അതേസമയം, നടപ്പു സാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ചയനുമാനം 6.1 ശതമാനമായി കുറച്ചിട്ടുമുണ്ട്. ലോക സാമ്പത്തിക വീക്ഷണ റിപ്പോർട്ടിലാണ് ഐ.എം.എഫ്. ഇന്ത്യയുടെ വളർച്ച സംബന്ധിച്ച നിരീക്ഷണം പങ്കുവെച്ചിട്ടുള്ളത്. ജൂലായിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യ ഏഴ് ശതമാനം വളർച്ച നേടുമെന്നായിരുന്നു ഐ.എം.എഫിന്റെ അനുമാനം. ഏപ്രിലിൽ പുറത്തുവിട്ട റിപ്പോർട്ട് 7.3 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നു. മാന്ദ്യം സംബന്ധിച്ച സൂചനകൾ ആദ്യ പാദത്തിൽതന്നെ ലഭിച്ചതായി ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ലോക ബാങ്കും ഇന്ത്യയുടെ വളർച്ചാ അനുമാനം താഴ്ത്തിയിരുന്നു. ആറു ശതമാനമായാണ് ലോകബാങ്ക് വളർച്ചനിഗമനം വെട്ടിക്കുറച്ചത്. ഇന്ത്യയുടെ വളർച്ച 2020-ൽ ഏഴുശതമാനത്തിലെത്തുമെന്നാണ് ഐ.എം.എഫിന്റെ നിഗമനം. ആഗോള സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ ചിത്രം ശോഭനമാണെന്നാണ് ഐ.എം.എഫ്. വിലയിരുത്തുന്നത്. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യം നേരിടുന്നുണ്ട്. വ്യാപാരത്തർക്കങ്ങളും മറ്റ് അനിശ്ചിതത്വങ്ങളുമാണ് ഇതിനു കാരണമെന്ന് ഐ.എം.എഫ്. മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞു. നടപ്പുവർഷം ആഗോള വളർച്ചനിരക്ക് മൂന്നു ശതമാനമായി ചുരുങ്ങുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തൽ. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യം മുതലുള്ള കാലയളവിലെ ഏറ്റവും മോശം വളർച്ചനിരക്കായിരിക്കുമിതെന്നും ഐ.എം.എഫ്. ചൂണ്ടിക്കാട്ടി. അതേസമയം, 2020-ൽ ആഗോളവളർച്ച 3.4 ശതമാനമായി മെച്ചപ്പെട്ടേക്കുമെന്ന പ്രതീക്ഷയും റിപ്പോർട്ട് പങ്കുവെച്ചിട്ടുണ്ട്. Content Highlights:IMF India GDP

from money rss http://bit.ly/2pkZfbl
via IFTTT

ആദായ നികുതി ലാഭിക്കാം, സമ്പത്ത് വര്‍ധിപ്പിക്കാം: മികച്ച ടാക്‌സ് സേവിങ് ഫണ്ടുകള്‍ ഇതാ

നീനുവിന് ജോലി ലഭിച്ചിട്ട് രണ്ടുവർഷമെ ആയിട്ടുള്ളൂ. 80 സി വകുപ്പുപ്രകാരം നിക്ഷേപം നടത്താൽ 1.50 ലക്ഷം രൂപയ്ക്കുവരെ ആദായ നികുതിയിളവുള്ളകാര്യം വൈകിയാണ് അവൾ അറിഞ്ഞത്. നികുതിയിളവിന് വിവിധ നിക്ഷേപ പദ്ധതികളുണ്ടെങ്കിലും സുഹൃത്തിന്റെ ഉപദേശ പ്രകാരം ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീമിലാണ് നീനു നിക്ഷേപിച്ചത്. ആദായ നികുതി ദായകനും ആദ്യമായി ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കുന്നയാളുമാണ് നിങ്ങളെങ്കിൽ സംശയിക്കേണ്ട ടാക്സ് സേവിങ് ഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ദീർഘകാലയളവിൽ സമ്പാദ്യം സ്വരൂക്കൂട്ടുന്നതിനൊപ്പം നികുതി ആനുകൂല്യംകൂടി സ്വന്തമാക്കാൻ ടാക്സ് സേവിങ് ഫണ്ടുകളിലെ നിക്ഷേപത്തിന് കഴിയും. നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും നിക്ഷേപം പിൻവലിക്കുമ്പോഴും(ഒരു ലക്ഷംവരെയുള്ള നേട്ടത്തിന്)നികുതി ആനുകൂല്യങ്ങളുണ്ട്. ചുരുങ്ങിയത് 500 രൂപ വീതം എസ്ഐപിയായി നിക്ഷേപിക്കാൻ അവസരമുണ്ട്. സാമ്പത്തിക വർഷം അവസാനത്തേയ്ക്ക് കാത്തുനിൽക്കാതെ ദീർഘകാല ലക്ഷ്യത്തോടെ എസ്ഐപിയായി ഇപ്പോൾതന്നെ നിക്ഷേപിച്ചുതുടങ്ങാം. നികുതിയിളവ് നൽകുന്ന നിക്ഷേപ പദ്ധതികളിൽ ചുരുങ്ങിയ ലോക്ക് ഇൻ പിരിയഡ് ഉള്ളതും ടാക്സ് സേവിങ് ഫണ്ടുകൾക്കാണ്. മൂന്നുവർഷം പൂർത്തിയാകാതെ നിങ്ങളുടെ നിക്ഷേപം പിൻവലിക്കാനാവില്ല. നികുതിയിളവിനുള്ള മറ്റ് നിക്ഷേപ പദ്ധതികളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് 15 വർഷവും നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന്(എൻഎസ് സി)അഞ്ചുവർഷവുമാണ് ലോക്ക് ഇൻ പിരിഡ്. മൂന്നുവർഷംമാത്രം ലോക്ക് ഇൻ പിരിഡ് ഉള്ളതുകൊണ്ട് കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപം പിൻവലിക്കാമെന്ന് കരുതരുത്. ദീർഘകാല ലക്ഷ്യത്തിനായി ചുരുങ്ങിയത് ഏഴുമുതൽ പത്തുവർഷംവരെ എസ്ഐപി രീതിയിൽ നിക്ഷേപിച്ചാൽ മികച്ച നേട്ടം നൽകാൻ ടാക്സ് സേവിങ് ഫണ്ടുകൾക്ക് കഴിയും. മൂന്നുവർഷ കാലയളവിൽശരാശരി 11.05ശതമാനവും അഞ്ചുവർഷ കാലയളവിൽ 19.57 ശതമാനവും പത്തുവർഷ കാലയളവിൽ 13.13 ശതമാനം നേട്ടവുമാണ് ഈ കാറ്റഗറിയിലെ ഫണ്ടുകൾ നൽകിയിട്ടുള്ളത്. 69 ഫണ്ടുകളാണ് ഈ വിഭാഗത്തിൽ നിലവിലുള്ളത്. നിക്ഷേപത്തിന് നിർദേശിക്കുന്ന ഫണ്ടുകൾ 1. ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട് 2. ഡിഎസ്പി ടാക്സ് സേവർ ഫണ്ട്​ 3. ആദിത്യ ബിർള എസ്എൽ ടാക്സ് റിലീഫ് 96 പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചതിന്റെ നേട്ടം പട്ടികയിൽ കാണുക. അഞ്ചുവർഷ കാലാവധിയിൽ ആറു ലക്ഷവും പത്തുവർഷ കാലാവധിയിൽ 12 ലക്ഷം രൂപയുമാണ് നിക്ഷേപിച്ചത്. Fund Return Fund 5yr(In Lakhs) 5 yr % 10 yr(In Lakhs) 10 yr % Axis Long Term Equity 7.17 6.96 23.23 12.60 DSP Tax Saver 7.62 9.40 24.57 13.64 Aditya Birla SL tax Relief 96 7.17 6,96 23.23 12.60 പ്രതിമാസ എസ്ഐപി തുക 10,000 രൂപ. അഞ്ചുവർഷ കാലാവധി(1 ഒക്ടോബർ 2014മുതൽ 1 സെപ്റ്റംബർ2019വരെ).പത്തുവർഷ കാലാവധി1 ഒക്ടോബർ 2009 മുതൽ 1 സെപ്റ്റംബർ 2009 വരെ.).Return as on Oct14, 2019. feedbacks to: antonycdavis@gmail.com

from money rss http://bit.ly/2IRar6l
via IFTTT

പിഎംസി ബാങ്ക്: പിന്‍വലിക്കാനുള്ള നിക്ഷേപ പരിധി 40,000 രൂപയായി ഉയര്‍ത്തി

ന്യൂഡൽഹി: നിക്ഷേപകർക്ക് ആശ്വാസം പകർന്നുകൊണ്ട് ആർബിഐ പിഎംസി ബാങ്കിൽനിന്ന് നിക്ഷേപം പിൻവലിക്കാനുള്ള പരിധി 40,000 രൂപയായി വർധിപ്പിച്ചു. നേരത്തെ പരമാവധി 25,000 രൂപയായിരുന്നു പിൻവലിക്കാൻ അനുവദിച്ചിരുന്നത്. ഇതോടെ 77 ശതമാനം നിക്ഷേപകർക്കും മുഴുവൻ തുകയും പിൻവലിക്കാൻ കഴിയുമെന്ന് ആർബിഐ അറിയിച്ചു. ഹൗസിങ് ഡെവലപ്പ്മെന്റ് ആന്റ് ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന് വഴിവിട്ട് 4355 കോടി രൂപ വായ്പ അനുവദിച്ചതിനുതടർന്നാണ് ബാങ്കിനുമേൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. ബാങ്കിന്റെ മാനേജിങ് ഡയറക്ടർ ഉൾപ്പടെ അറസ്റ്റിലാണ്. ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുമാണ്.

from money rss http://bit.ly/2BdcE7P
via IFTTT

Monday, 14 October 2019

സെന്‍സെക്‌സില്‍ 106 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 106 പോയന്റ് നേട്ടത്തിൽ 38320ലും നിഫ്റ്റി 26 പോയന്റ് ഉയർന്ന് 11367ലുമെത്തി. ബിഎസ്ഇയിലെ 713 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 603 ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ സൂചികകൾ ഉൾപ്പടെയുള്ള ആഗോള വിപണികൾ നേട്ടത്തിലാണ്. ഐഒസി, ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ടിസിഎസ്, യെസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, വേദാന്ത, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, യുപിഎൽ, ഗ്രാസിം, വിപ്രോ, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2VIobp3
via IFTTT

റിപ്പോ ലിങ്ക്‌ഡ്‌ വായ്പയിലേക്ക്‌ മാറുന്നത്‌ നേട്ടമോ...?

റീട്ടെയിൽ വിഭാഗത്തിലുള്ള ഹോം ലോൺ, പേഴ്സണൽ ലോൺ, വെഹിക്കിൾ ലോൺ, മോർട്ട്ഗേജ് ലോൺ, വിദ്യാഭ്യാസ ലോൺ എന്നിവയ്ക്കു പുറമേ എം.എസ്.എം.ഇ. വായ്പകളുടെ പലിശനിരക്കും ബാങ്കുകൾ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. സമ്പദ്ഘടനയ്ക്ക് ഉണർവ് നൽകാനും മറ്റുമായി റിസർവ് ബാങ്ക് പലപ്പോഴായി കുറയ്ക്കുന്ന നിരക്കു കുറയ്ക്കലുകളുടെ മെച്ചം ഇടപാടുകാരിലേക്ക് ഉടനടി എത്തുന്നില്ല എന്ന തിരിച്ചറിവിലാണ് ഇത്തരമൊരു മാർഗ നിർദേശം ആർ.ബി.ഐ. നൽകിയത്. ഇതോടെ, പലിശ നിരക്കിനെക്കുറിച്ചുള്ള അവ്യക്തത കുറയുമെന്നും കാര്യങ്ങൾ കൂടുതൽ സുതാര്യമാവുമെന്നും പ്രതീക്ഷിക്കാം. പലിശ നിരക്ക് എത്രയെന്നറിയുക എളുപ്പം ഇതുവരെ ഉണ്ടായിരുന്ന എം.സി.എൽ.ആർ. നിരക്ക് (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ്) ഓരോ ബാങ്കിനും വിവിധ കാലാവധിക്കനുസൃതമായി വ്യത്യസ്തമായിരുന്നു. എന്നാൽ, എം.സി.എൽ.ആർ. നിരക്കിൽ നിന്ന് മാറി, ഏതെങ്കിലും ഒരു ബാഹ്യനിരക്കുമായി വായ്പയുടെ പലിശനിരക്ക് ബന്ധിപ്പിക്കണമെന്നായിരുന്നു ബാങ്കുകൾക്ക് ആർ.ബി.ഐ. നൽകിയ നിർദേശം. ട്രഷറി ബിൽ നിരക്കുകൾ ഉൾപ്പെടെയുള്ള വിവിധ ബാഹ്യനിരക്കുകളുമായി തങ്ങളുടെ ലോണിന്റെ പലിശ നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ബാങ്കുകൾക്കുണ്ടായിരുന്നെങ്കിലും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. യുടെ പാത പിന്തുടർന്ന് ഭൂരിപക്ഷം ബാങ്കുകളും തിരഞ്ഞെടുത്തത് 'റിപ്പോ' നിരക്കാണ്. ബാങ്കുകൾക്ക് അടിയന്തര ഘട്ടത്തിൽ പണം ആവശ്യം വരുന്ന പക്ഷം റിസർവ് ബാങ്കിനെ സമീപിച്ച് വായ്പ എടുക്കാവുന്നതാണ്. ഈ വായ്പകൾക്ക് ആർ.ബി.ഐ. ഈടാക്കുന്ന നിരക്കാണ് 'റിപ്പോ നിരക്ക്'. ഒക്ടോബർ 4-ന് ഇത് 5.15 ശതമാനമാക്കി കുറച്ചിരുന്നു. റിപ്പോ നിരക്കിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ച് തങ്ങളുടെ പലിശനിരക്കിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന്, ആ വാർത്ത പത്രത്തിൽ കാണുന്ന ഇടപാടുകാരന് ബോധ്യമാകും എന്നതാണ് ഇതിന്റെ മെച്ചം. അതായത്, കഴിഞ്ഞ മാസം വരെ 5.40 ശതമാനം ആയിരുന്ന റിപ്പോ നിരക്ക്, ഈ ഒക്ടോബർ നാലിന് 5.15 ശതമാനത്തിലേക്ക് താഴ്ന്നതു വഴി അടുത്ത 3-ാം മാസം മുതൽ തങ്ങളുടെ വായ്പയുടെ പലിശനിരക്ക് 0.25 ശതമാനം കുറയുമെന്ന് ഇടപാടുകാരന് മനസ്സിലാക്കാം. ബാങ്കുകളുടെ നിരക്ക് ബാങ്കുകൾ ലോണുകളുടെ നിരക്ക് നിശ്ചയിക്കുന്നത് ഇങ്ങനെയാണ്: Effective Rate = Repo Rate + Mark of Rate + Credit Risk Premium. Effective rate എന്നു പറയുന്ന ഇടപാടുകാരനിൽ നിന്ന് യഥാർഥത്തിൽ ഈടാക്കപ്പെടുന്ന നിരക്കിലേക്ക് എത്തിച്ചേരാൻ റിപ്പോ നിരക്കിന്റെ കൂടെ ഒരു 'മാർക്ക് അപ്പ്' നിരക്കും ഈ ക്രെഡിറ്റ് റിസ്കിന് ബാങ്ക് ഈടാക്കുന്ന പ്രീമിയവും കൂടി കൂട്ടിച്ചേർത്താണ് ബാങ്കുകൾ യഥാർഥ നിരക്ക് ഇടപാടുകാരനിൽ നിന്ന് ഇൗടാക്കുക. ഒരു പ്രമുഖ ബാങ്കിന്റെ റിപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് ഉദാഹരണമാക്കാം: ലോൺ തുക റിപ്പോ നിരക്ക് + മാർക്ക് അപ്പ് നിരക്ക് + പ്രീമിയം = എഫക്ടീവ് നിരക്ക് 30 ലക്ഷം വരെ 5.15 + 2.65 + 0.15 = 7.95% 30 - 75 ലക്ഷം 5.15 + 2.65 + 0.40 = 8.20% 75 ലക്ഷത്തിനു മുകളിൽ 5.15 + 2.65 + 0.50 = 8.30% റിപ്പോ ലിങ്ക്ഡ് വായ്പ മെച്ചമാകുമോ...? സമീപഭാവിയിൽ നിരക്ക് കുറയാൻ തന്നെയാണ് സാധ്യത. എം.സി.എൽ.ആർ. നിരക്കിലുള്ള ലോൺ പലിശയും വർഷാവർഷം ബാങ്കുകൾ പുനർ നിശ്ചയിക്കുന്നുണ്ട്. എന്നാൽ, മൂന്നുമാസ ഇടവേളകളിൽ 'റിപ്പോ ലിങ്ക്ഡ്' നിരക്ക് പുനഃക്രമീകരിക്കപ്പെടും എന്നതാണ് മെച്ചം. ചുരുക്കത്തിൽ, നിരക്ക് കുറഞ്ഞുവരുന്ന ഘട്ടത്തിൽ ഈ നിരക്ക് ഇടപാടുകാരന് മെച്ചമാവുകയും മറിച്ചാവുമ്പോൾ ദോഷമാവുകയും ചെയ്യും. പുതിയ നിരക്കിലേക്ക് മാറാൻ ബാങ്കുകളിൽ ചെന്ന് ഒരു സപ്ളിമെന്ററി എഗ്രിമെന്റും പുതിയ ലോൺ സാങ്ഷൻ ലെറ്ററും ഒപ്പിട്ടുനൽകണം. ഇതിന് ഒരു ഫീസ് ബാങ്കുകൾ ഈടാക്കുന്നുണ്ട്. ഒരു പ്രമുഖ ബാങ്ക്, ലോണിന്റെ ബാക്കിയായ തുകയുടെ 0.5 ശതമാനമോ 10,000 രൂപയോ ഏതാണ് കുറവ്, അതാണ്, ഈ മാറ്റത്തിനായി ചാർജ് ചെയ്യുന്നത്. വിവിധ ബാങ്കുകളുടെ നിരക്ക് പലതരത്തിൽ ആയതിനാൽ, ഇത്തരത്തിൽ മാറുന്നതിനു മുൻപ് ഈടാക്കുന്ന ചെലവും മെച്ചവും കണക്കുകൂട്ടണം. കേവലം 0.25 ശതമാനം നിരക്ക് ഉപഭോക്താവിന് ഉണ്ടാക്കുന്ന മെച്ചം ഇതോടൊപ്പം കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് വ്യക്തമാകും: കേവലം 0.25 ശതമാനം വ്യതിയാനം പോലും 2.53 ലക്ഷം രൂപയുടെ വ്യത്യാസമുണ്ടാക്കുമെന്ന് അറിയുമ്പോൾ, നിലവിലെ ഭവനവായ്പ എവിടെ നിന്നാണെന്നും ഈടാക്കപ്പെടുന്ന നിരക്ക് എത്രയെന്നും കുറഞ്ഞ നിരക്കിലേക്ക് മാറാനാവുമോ എന്നും ഓരോരുത്തരും പരിശോധിക്കുന്നത് നല്ലതായിരിക്കും. manojthomask@yahoo.co.uk

from money rss http://bit.ly/2BcMceD
via IFTTT

എസ്‌ഐപി: ആറുമാസത്തിനിടെ നിക്ഷേപമായെത്തിയത് 49,000 കോടി

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യത്തെ ആറുമാസത്തിൽ ചെറുകിട നിക്ഷേപകർ എസ്ഐപിയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചത് 49,000 കോടി രൂപ. കഴിഞ്ഞവർഷം ഇതേകാലയളവിലെ നിക്ഷേപത്തേക്കാൾ 11 ശതമാനമാണ് വർധന. 2018 ഏപ്രിൽ മുതൽ സെപ്റ്റംബർവരെ 44,487 കോടി രൂപയാണ് റീട്ടെയിൽ നിക്ഷേപകർ എസ്ഐപിയായി നിക്ഷേപിച്ചതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വിപണിയിലെ നഷ്ടസാധ്യത കുറയ്ക്കുന്നതിനായി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)വഴി നിക്ഷേപിക്കാനാണ് റീട്ടെയിൽ നിക്ഷേപകർ താൽപര്യം കാണിക്കുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ സെപ്റ്റംബർവരെ 49,316 കോടി രൂപയാണ് ഈതരത്തിൽ നിക്ഷേപമായെത്തിയത്. സെപറ്റംബർവരെയുള്ള 12 മാസത്തെ കണക്കെടുത്താൽ നിക്ഷേപം 8,000 കോടി രൂപയിലേറെവരും. കുറച്ചുവർഷങ്ങളായി എസ്ഐപി വഴിയുള്ള നിക്ഷേപം വർധിച്ചുവരികയാണ്. 2018-19 സാമ്പത്തിക വർഷത്തിൽ 92,700 കോടി രൂപയാണ് എസ്ഐപിവഴി നിക്ഷേപമായെത്തിയത്. 2017-18 വർഷത്തിൽ 67,000 കോടിയായിരുന്നു. 2016-17 വർഷമാകട്ടെ ഇത് 43,900 കോടി രൂപയുമായിരുന്നു. വിവിധ മ്യൂച്വൽ ഫണ്ടുകളിൽ റഗുലറായി നിക്ഷേപം തുടരുന്ന 2.84 ലക്ഷം കോടി എസ്ഐപി അക്കൗണ്ടുകളാണ് നിലവിലുള്ളത്. ഓരോ മാസവും ശരാശരി പുതിയതായി 9.29 ലക്ഷം അക്കൗണ്ടുകളാണ് തുറക്കുന്നത്. ഇവയിലെ ശരാശരി നിക്ഷേപം 2,900 രൂപയുമാണ്. 44 അസറ്റ് മാനേജുമെന്റ് കമ്പനികളാണ് രാജ്യത്തുളളത്. ഇവയിൽ പ്രധാനമായും നിക്ഷേപമെത്തുന്നത് എസ്ഐപിവഴിയാണ്. 2019 സെപ്റ്റംബർ അവസാനത്തിലെ കണക്കുപ്രകാരം 25.68 ലക്ഷം കോടി രൂപയാണ് ഈ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നത്. 2018 സെപ്റ്റംബറിലെ കണക്കുപ്രകാരം 24.31 ലക്ഷംകോടി രൂപയായിരുന്നു മൊത്തം ആസ്തി. റിക്കറിങ് ഡെപ്പോസിറ്റ് പോലെ നിശ്ചിത ഇടവേളകളിൽ നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. ആഴ്ചയോ, മാസമോ, മൂന്നുമാസത്തിലൊരിക്കലോ ഇതിന് കാലയളവായി തിരഞ്ഞെടുക്കാൻ അവസരമുണ്ട്.

from money rss http://bit.ly/2OJBRPi
via IFTTT