121

Powered By Blogger

Sunday, 3 May 2020

Para Para Song Lyrics: Kammatipaadam Malayalam Movie Song


Movie: Kammatipaadam
Year: 2016
Singer: Anoop Mohandas
Music: John P Varkey
Lyrics: Anwar Ali
Actor: Dulquer Salmaan
Vannuthiche ninnuthiche aadithya bhagavaanum
Innenthe bhagavaanum vannudhikkanithra thaamasichey
Vannuthiche ninnuthiche aadithya bhagavaanum
Innenthe bhagavaanum vannudhikkanithra thaamasichey

Mayilu keraa maamalayil mayilaattam kandu thaamasichey
Kaala keraa ponmalayil kaala kali kandu thaamasichey
Aadu keraa maamalayil aadu kali kandu thaamasichey
Kuyilu keraa pon malayil kuyilu kali kandu thaamasichey
Kokku keraa pon malayil kokku kali kandu thaamasichey
Kuthira keraa mamalayil kuthira kali kandu thaamasichey

Para para….

Vannuthiche ninnuthiche aadithya bhagavaanum
Innenthe bhagavaanum vannudhikkanithra thaamasichey
Para para kadha para
Para para para para para para para para para para para
para para para para para para para para para para para

Chingam kanni thulangalil malankoyithum kazhinju
Pollathilum puttalilum nellum kettiyeduthum kond
Orayiram pulakayyum veeshivarum karanore
Peruvayal bhumiyile pulayora kadha para
Pulamakal saraswathi navilaadum kadha para

Para para para para para para para para
para para para para para para para para

Azhaki anasi kali kunjalari kurumbayum
Aninjanum karimbanum kochurumban kavalanum
Kattuthadi chaalu keeri uzhuthitta kadhayalle
Vitherinju mulappichu njarunatta kadhayalle
Virippu pokkali kurkka
Oru pandiyaana komban
Pukazhu petta pazhangala
Kanikal kurukkum kadha
Vellam kerum velikalil
Minnakodi pole ponthum
Choottu pokkalikathirin
Chundathoorum chirikadha
Thandiladum chunakadha

Para para

Anthikeru madameri
Kinnam mutti paatum paadi
Kiliyaatti nariyaatti
Ravelukkum korankadha
Chellipullum kochambrante
Kallakannum paricherinj
Illapadi kadannu pom
Neelippulakallikadha
Peruvayal bhoomikalil
Palapoovu koytheduthu
Varunkalakalam notta
Pulayora pazhankatha

Para para para para para para
Para para para para para para

Poda thamarennu chonnu
Kalakkanda varambathu
Pidithalerinju ponna
Kulangal than pazhamkatha
Para para kadha para
Aathi bhagavaane
Para para kadha para
Ayikkara kaaranore

Para para para para kadha para
Para para para para para para kadha para
Para para para para para para kadha para
Para para para para para para kadha para
Para para para para para para kadha para

Vannuthiche ninnuthiche aadithya bhagavaanum
Innenthe bhagavaanum vannudhikkanithra thaamasichey
Vannuthiche ninnuthiche aadithya bhagavaanum
Innenthe bhagavaanum vannudhikkanithra thaamasichey


* This article was originally published here

Saturday, 2 May 2020

Singer Nanjamma To Make Her Digital Debut On A Popular Video Sharing Platform

Singer Nanjamma To Make Her Digital Debut On A Popular Video Sharing Platform
Nanjamma, the 60-year-old singer-actor, who shot to fame with her soulful songs in Prithviraj Sukumaran and Biju Menon-starrer Ayyappanum Koshiyum, has proved that age is no bar for creativity. The enthusiastic singer is still ruling everyone's hearts and has now decided

* This article was originally published here

ഏപ്രില്‍ കുതിപ്പിന്റെ മാസം; നിക്ഷേപകന്റെ കീശയിലായത്‌ 16 ലക്ഷം കോടി രൂപ

കോവിഡ് വ്യാപനത്തിനിടയിലും ഏപ്രിൽമാസം ഓഹരി നിക്ഷേപകർക്ക് സന്തോഷിക്കാനുള്ളതായിരുന്നു. രാജ്യംമുഴവൻ അടച്ചിട്ടിട്ടും സെൻസെക്സും നിഫ്റ്റിയും നേട്ടമുണ്ടാക്കിയത് 14 ശതമാനമാണ്. ബിഎസ്ഇ സെൻസെക്സ് 33,000 നിലവാരം തിരിച്ചുപിടിച്ചു. നിഫ്റ്റിയാകട്ടെ 9,800 പോയന്റിലുമെത്തി. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 15.54 ശതമാനവും മിഡക്യാപ് സൂചിക 13.66 ശതമാനവുമാണ് ഇതേകാലയളവിൽ നേട്ടമുണ്ടാക്കിയത്. നിക്ഷേപകർക്ക് 16 ലക്ഷം കോടി രൂപയാണ് ഏപ്രിൽമാസം സമ്മാനിച്ചത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ശരാശരി വിപണി മൂല്യം ഏപ്രിൽ 30ലെ കണക്കുപ്രകാരം129.41 ലക്ഷം കോടിയായി ഉയർന്നു. മാർച്ച് 31ലേതുപ്രകാരം 113.48 ലക്ഷംകോടിയായിരുന്നു. വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിൽനിന്ന് നിക്ഷേപം പിൻവലിക്കുന്നതിൽകുറവുവന്നു. മാർച്ചിൽ 65,000 കോടി രൂപയാണ് ഇവർ പിൻവലിച്ചതെങ്കിൽ ഏപ്രിലായപ്പോൾ ഇത് 5000 കോടി രൂപയിലൊതുങ്ങി. ബിഎസ്ഇ 500ലെ 50ശതമാനം ഓഹരികളും മികച്ചനേട്ടമുണ്ടാക്കി. 37 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരം കുറിച്ചു. ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഡാബർ ഇന്ത്യ, സൺ ഫാർമ, അലെംമ്പിക് ഫാർമ, ലോറസ് ലാബ് തുടങ്ങിയവ അവയിൽ ചിലതുമാത്രം. ഇതേകാലയളവിൽതന്നെ 50ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയ 19 ഓഹരികൾ വേറെയുമുണ്ട്. അരബന്ദോ ഫാർമ, അശോക ബിൽഡ്കോൺ, സിഇഎസ് സി, ഗ്രാഫൈറ്റ് ഇന്ത്യ, ഗ്ലെൻമാർക്ക് ഫാർമ, ജൂബിലന്റ് ലൈഫ് സയൻസ് തുടങ്ങിയവ ഈ ഓഹരികളിൽപ്പെടുന്നു. കോവിഡിന് ശമനമൊന്നുമില്ലെങ്കിലും ഓഹരി വിപണിയുടെ കുതിപ്പിന് പിന്നിലെ കാരണമെന്താവും? ഇന്ത്യയുൾപ്പടെയുള്ള ആഗോള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ പ്രതിരോധിക്കാൻ വിവിധ സാമ്പത്തിക പക്കേജുകൾ പ്രഖ്യാപിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. നേട്ടം തുടരുമോ? കോവിഡിന് ഫലപ്രദമായ പ്രതിരോധമരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും മറ്റുംതുടരുകയാണ്. അതുമാത്രമല്ല, രാജ്യമൊട്ടാകെയുള്ള അടച്ചിടൽമൂലമുള്ള പ്രതിസന്ധി കമ്പനികൾ നേരിടാൻ തുടങ്ങുന്നതേയുള്ളൂ. ജൂൺ പാദത്തിലെ പ്രവർത്തനഫലങ്ങളിലാകും ഇത് പ്രതിഫലിക്കുക. അതുകൊണ്ടുതന്നെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്നകാര്യത്തിൽ തർക്കമില്ല. വിപണിയിൽ അത് മാന്ദ്യത്തിന് വഴിവെയ്ക്കുകയും ചെയ്യും. മികച്ച നിലവാരത്തിലെത്തിയ ഓഹരികളിൽ പലതും താഴ്ന്ന നിലവാരത്തിലെത്താനതിടയാക്കും. അപ്പോൾ മികച്ച അടിസ്ഥാനമുള്ള ഓഹരികൾ ശേഖരിക്കാനുള്ള അവസരമാണ് നിക്ഷേപകന് ലഭിക്കുക. antonycdavis@gmail.com

from money rss https://bit.ly/3aWl9Ub
via IFTTT

ആമസോണും ഫ്‌ളിപ്കാര്‍ട്ടും വില്പന തുടങ്ങുന്നു; ഏതൊക്കെ ജില്ലകളിലുള്ളവര്‍ക്ക് വാങ്ങാം?

മെയ് 4 മുതൽ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് അവശ്യവസ്തുക്കളല്ലാത്തവയും വിൽക്കാം. കോവിഡ് ബാധിക്കാത്ത സ്ഥലങ്ങളിലേയ്ക്ക് ഉത്പന്നങ്ങൾ വിൽക്കുന്നതിനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. അതായത് ഫ്ളിപ്കാർട്ട്, ആമസോൺ ഉൾപ്പടെയുള്ള ഓൺലൈൻ വില്പന പോർട്ടലുകൾക്ക് ഓറഞ്ച്, ഗ്രീൻ സോണുകളിലേയ്ക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉൾപ്പടെ എല്ലാവസ്തുക്കളും വിൽപ്പന നടത്താം. രാജ്യത്തെ 733 ജില്ലകളെ മൂന്ന് കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ചുവപ്പ്, ഓറഞ്ച്, പച്ച എന്നിങ്ങനെയാണ് സോണുകൾ അറിയപ്പെടുന്നത്. ആഴ്ചയിലൊരിക്കൽ സോണുകളുടെ സ്ഥിതി വിലയിരുത്തി കാറ്റഗി പുനഃപരിശോധിക്കും. ചുവപ്പ് സോണുകൾ പച്ചയിലേയ്ക്കോ ഓറഞ്ചിലേയ്ക്കോമാറിയാൽ അവിടെയുള്ളവർക്കും ഇ-കൊമേഴ്സ് പോർട്ടലുകൾവഴി ഉത്പന്നം വാങ്ങാം. 21 ദിവസം പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലാണ് ചുവപ്പ് സോൺ ഓറഞ്ചിലേയ്ക്ക് മാറുക. ചുവപ്പോ പച്ചയോ സോണുകളിൽ ഉൾപ്പെടാത്തവയെല്ലാം ഓറഞ്ച് സോണിലായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആമസോൺ പ്രതിനധി അറിയിച്ചു. കലണ്ടർ വർഷത്തെ ആദ്യപാദത്തിലെ പ്രവർത്തനഫലം പുറത്തുവിട്ടപ്പോൾ, ഇന്ത്യയിൽനിന്നാണ് കമ്പനിക്ക് കനത്ത തിരിച്ചടി നേരിട്ടതെന്ന് വ്യക്തമാക്കിയിരുന്നു.

from money rss https://bit.ly/2yZT8Ok
via IFTTT

Friday, 1 May 2020

ഹ്രസ്വകാലത്തേയ്ക്ക് ലാഭം ഉറപ്പാക്കുക; മാന്ദ്യകാലത്ത് പരമാവധി ഓഹരികള്‍ ശേഖരിച്ചുവെയ്ക്കുക

കാര്യമായ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ലെങ്കിലും ഇതുവരെ പ്രഖ്യാപിച്ച പാദവാർഷിക ഫലങ്ങൾ വേണ്ടത്ര മികവുപുലർത്തുന്നതായിരുന്നില്ല. ഏപ്രിൽ മുതൽ സെപ്റ്റംബർവരെയുള്ള കാലയളവിലെ വ്യാപാര പ്രത്യാഘാതങ്ങൾക്കും ചർച്ചകൾക്കും ആശ്രയിക്കാമെന്നല്ലാതെ ഓഹരി വിപണിയെ സംബന്ധിച്ചേടത്തോളം ഇതിനു വലിയ പ്രസക്തിയില്ല. ഈയിടെവന്ന ഫലങ്ങളെല്ലാം ഐടി, ബാങ്കിംഗ് മേഖലകളിൽ നിന്നുള്ളതാണ്. ഐടി മേഖലയിൽ ഇൻഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയ വമ്പൻമാരാണ് ഫല പ്രഖ്യാപിച്ചത്. വാർഷിക അറ്റാദായത്തിന്റെ കാര്യത്തിൽ എല്ലാവരും കീഴോട്ടുതന്നെയാണ് പോയത്. മഹാമാരിയെത്തുടർന്നുണ്ടായ തടസങ്ങൾ വിദേശവ്യാപാരത്തെ നന്നായിബാധിച്ചു എന്നത് പ്രധാന ഘടകമാണ്. അടുത്ത പാദത്തിലേക്കുള്ള മാർഗ നിർദ്ദേശങ്ങളുടെ കാര്യത്തിൽ കമ്പനികൾ ആശങ്കയിലാണ്. ബാങ്കിംഗ് മേഖലയിൽ എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക് എന്നിവയാണ് ഇതിനകം ഫലപ്രഖ്യാപനം നടത്തിയത്. വായ്പാ വളർച്ചയിലെ തളർച്ചയും എംസിഎൽആർ ഇളവുകളും കാരണം പലിശ വരുമാനത്തിലുണ്ടായ കുറവും ബാങ്കുകളെ ബാധിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് അറ്റാദായത്തിൽ 17 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയത്. കോവിഡ്-19 ഉണ്ടാക്കിയ അനിശ്ചിതത്വം കാരണം കരുതൽ സൗകര്യങ്ങൾ ഇരട്ടിയാക്കിയ ബാങ്ക് കണക്കു കൂട്ടിയതിനേക്കാൾ കുറവായിരുന്നു ഈ ഫലം. ആക്സിസ് ആണെങ്കിൽ നഷ്ടം രേഖപ്പടുത്തി. ഇൻഡസ് ബാങ്കിന്റെ അറ്റാദായത്തിൽ ക്രമേണയായി 77 ശതമാനം കുറവുമാണുണ്ടായത്. കരുതൽ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടിവന്നതും കിട്ടാക്കടങ്ങളുടെ വർധനവുമാണ് ഈ സാഹചര്യമുണ്ടാക്കിയത്. അറ്റാദായത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ 18 ശതമാനം കുറവാണ് ഭാരതി ഇൻഫ്രാടെലിനുണ്ടായത്. ടെലികോം ഓപറേറ്റർമാർ പണം അടയ്ക്കാതിരുന്നതും മറ്റുചെലവുകൾ വർധിച്ചതുമാണിതിന് കാരണമായി പറയുന്നത്. കടംവീട്ടലിന്റെ സമ്മർദ്ദവും മ്യൂച്വൽ ഫണ്ട് പദ്ധതികൾ നിർത്താനുള്ള തീരുമാനവും ഉണ്ടായിട്ടും ഓഹരി വിപണി ഈയാഴ്ച മികച്ചനേട്ടമാണുണ്ടാക്കിയത്. 50,000 കോടി രൂപ വിപണിയിലെത്തിക്കാൻ റിസർവ് ബാങ്ക് കൈക്കൊണ്ട ദ്രുത ഗതിയിലുള്ള തീരുമാനം ചെറുകിട നിക്ഷേപകർക്ക് മിതമായ നിരക്കിൽ പണം ലഭ്യമാകുന്നതിന് സഹായിക്കും. വിപണിയുടെ സുരക്ഷിതത്വത്തിനും അതു വഴിതെളിച്ചു. 2008ലും 2013ലും ഇത്തരം സംവിധാനം ആരംഭിച്ചപ്പോൾ ഡെറ്റ് വിപണിക്ക് ആത്മവിശ്വാസം വർധിപ്പിക്കാനും ആശങ്കകൾ കുറയ്ക്കാനും കാരണമായിരുന്നു. സർക്കാർ പ്രഖ്യാപിക്കുന്ന കൂടുതൽ ഉത്തേജക പദ്ധതികളും, ആഗോള തലത്തിൽ കാര്യങ്ങളിലുണ്ടായേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയും, രോഗവ്യാപനം കുറയുമെന്നും വാക്സിൻ കണ്ടെത്തുമെന്നുമുള്ള പ്രത്യാശയും ചേർന്നു സൃഷ്ടിക്കുന്ന അന്തരീക്ഷത്തിൽ പൊങ്ങിക്കിടക്കുകയാണ് ഇപ്പോൾ വിപണി. അസംസ്കൃത എണ്ണവിലയുടെ പതനത്തിന് ആക്കംകുറഞ്ഞതും യുഎസിലും യൂറോപ്പിലും ഏഷ്യയിൽ പൊതുവേയും പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക ഉത്തേജക പദ്ധതികളും കാരണം ആഗോള വിപണികളും പ്രതീക്ഷയിലാണ്. ഏപ്രിൽ മുതൽ ജൂൺവരെ ധനവിപണിയോടൊപ്പം കമ്പനികളുടെ വരുമാനത്തെ സംബന്ധിച്ചും നഷ്ടത്തിന്റെ കാലമായിരിക്കുമെന്നകാര്യം ഓഹരി വിപണി അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പുരോഗതി ഘട്ടം ഘട്ടമായി മാത്രമേ ഉണ്ടാകൂ. ആപത്ക്കാലം അനുഭവിച്ച വിപണി വീഴ്ച പരിമിതപ്പെട്ടതായുള്ള ബോധ്യത്തിലാണ്. ഇതിന്റെ വെളിച്ചത്തിൽ വിപണി ശക്തമായിത്തന്നെ മുന്നോട്ടു നീങ്ങുകയാണ്. ഉത്തേജക പദ്ധതികളുടെ വലിപ്പത്തേയും വ്യാപകമായ അടച്ചിടൽ മൂലമുണ്ടായ സാമ്പത്തിക തകർച്ചയുടെ ആഘാതത്തേയും ആശ്രയിച്ചായിരിക്കും അന്തിമഘട്ടം. എണ്ണ-ഉൽപന്ന വിലകളിലെ വൻഇടിവ്, വൻതോതിലുള്ള തൊഴിൽ നഷ്ടം, പദ്ധതികളും കോർപറേറ്റ്, ബിസിനസ് സംരംഭങ്ങളും ഇല്ലാതാകുന്നത് എന്നിവയെല്ലാം കാണാൻ തുടങ്ങിയിരിക്കുന്നു. മുന്നോട്ടു പോകുന്തോറും ഇതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലോകം അനുഭവിക്കേണ്ടി വരും. ഇത്തരം പ്രതികൂല വാർത്തകൾ വിപണി ഇപ്പോൾ അവഗണിക്കുന്നത് സാമ്പത്തിക ഉത്തേജക പദ്ധതികളും വിപണിയിലേക്കു കൂടുതൽ പണമെത്തിക്കാനുള്ള നടപടികളിൽനിന്നുള്ള പിന്തുണ വീണ്ടെടുപ്പിലേക്കു നയിക്കുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നതുകൊണ്ടാണ്. യാഥാർത്ഥ്യം എത്രയോ കഠിനമായതിനാൽ ഈപ്രത്യശയുടെ നിലനിൽപ് പരിമിതമാണ്. അടുത്ത ഒന്നോ രണ്ടോ പാദങ്ങളിൽ പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കണം. മുന്നോട്ടുള്ള ഇപ്പോഴത്തെ കുതിപ്പ് പരമാവധി പ്രയോജനപ്പെടുത്താനാണ് ഓഹരി ഇടപാടുകാർ ശ്രമിക്കേണ്ടത്. ഹ്രസ്വകാലത്തേക്ക് ലാഭം ഉറപ്പാക്കുക. ദീർഘകാല നിക്ഷേപകർ അടുത്ത ഒന്നോ രണ്ടോ പാദങ്ങളിലെ മാന്ദ്യകാലത്ത് പരമാവധി ഓഹരികൾ ശേഖരിച്ചു വെയ്ക്കുക-ഇതായിരിക്കണം നിക്ഷേപകർ സ്വീകരിക്കേണ്ട തന്ത്രം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) Ensure profitability in the short term; Maximum stocks raised during the coming recession

from money rss https://bit.ly/2YoumSz
via IFTTT

ആറു ലക്ഷംപേരുടെ ജോലിയെ ബാധിക്കും: ഐടി മേഖലയെ രക്ഷിക്കാന്‍ ഇടപെടണമെന്ന് തെലങ്കാന

ഹൈദരാബാദ്: ഐടി മേഖലയെ രക്ഷിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് തെലങ്കാന കേന്ദ്ര സർക്കാരിനെ സമീപിച്ചു. ഹൈദരാബാദിലെ ഐടി മേഖലയിൽമാത്രം ആറു ലക്ഷത്തോളംപേരാണ് ജോലി ചെയ്യുന്നത്. കോവിഡ് വ്യാപനംമൂലം അടച്ചിടേണ്ട സാഹചര്യം വന്നതിനാൽ ചെറുകിട ഇടത്തരം ഐടി കമ്പനികളാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. നിരവധി കമ്പനികൾ അടച്ചപൂട്ടൽ ഭീഷണിയിലാണെന്നും മേഖലയിൽ പണലഭ്യത ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. ഇൻഫോർമേഷൻ ടെക്നോളജി മന്ത്രി കെ.ടി രാമറാവു കേന്ദ്ര ഐടി മന്ത്രി രവി ശങ്കർ പ്രസാദിനാണ് അടിയന്തരമായി എടുക്കേണ്ട നടപടി സമ്പന്ധിച്ച് കത്തുനൽകിയത്. മൂന്നോ നാലോമാസത്തേയ്ക്ക് പലിശ രഹിത വായ്പ അനുവദിക്കുക, തിരിച്ചടയ്ക്കാൻ 12 മാസത്തെ സാവകാശം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാമായും ഉന്നയിച്ചിട്ടുള്ളത്. കമ്പനികൾക്കുള്ള ആദായനികുതി, ജിഎസ്ടി റീഫണ്ടുകളും ഉടനെ നൽകണം. 25 ലക്ഷം രൂപവരെയുള്ള റീഫണ്ടുകൾ ഉടനെയും 50 ലക്ഷംവരെയുള്ളത് ഘട്ടംഘട്ടമായും നൽകണമെന്നുമാണ് ആവശ്യം. രാജ്യത്തിന്റെ ഐടി ഹബ്ബാണ് ഹൈദരാബാദ്. 2109 ലക്ഷം കോടിയുടെ കയറ്റുമതി വരുമാനമാണ് 2018-19 സാമ്പത്തികവർഷത്തിൽ ലഭിച്ചത്. 1,500 ഐടി കമ്പനികളിലായി 5,43,033 പേർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

from money rss https://bit.ly/2YptwVL
via IFTTT

ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും വെല്ലുവിളിയായി പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോംവരുന്നു

ന്യൂഡൽഹി: ഫ്ളിപ്കാർട്ടിനും ആമസോമണിനും ഫേസ്ബുക്ക് പങ്കാളത്തത്തോടെ പുതിയതായി വരാനിരിക്കുന്ന ജിയോമാർട്ടിനും വെല്ലുവിളി ഉയർത്തി പുതിയൊരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വരുന്നു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്(സിഎഐടി)യാണ് രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യാപാരികളെ ഒരുമിപ്പിച്ച് ഭാരത് മാർക്കറ്റ്ഡോട്ട് ഇൻ(bharatemarket.in) എന്നപേരിൽ ഇ-കൊമേഴ്സ് രംഗത്തേക്കിറങ്ങുന്നത്. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ്(ഡിപിഐഐടി)യുടെ സഹകരണത്തോടെ ചെറുകിട വ്യാപാരികളെയും പലചരക്ക് കടക്കാരെയും ഒരുകുടക്കീഴിൽ അവതരിപ്പിക്കാനുള്ള സംവിധാനമൊരുക്കുമെന്ന് സിഎഐടി നേരത്തെ സൂചന നൽകിയിരുന്നു. രാജ്യത്തെ പ്രമുഖ ടെക്നോളജി കമ്പനികളാകും സാങ്കേതിക സഹായംനൽകുക. മികച്ച സപ്ലൈ ചെയിനും ഉണ്ടാകും. ഇതിനായി വിവിധ കൊറിയർ കമ്പനികളുമായി സഹകരണത്തിലെത്തിക്കഴിഞ്ഞു. നിർമാതാക്കളിൽന്നിന്നും ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാൻ സംവിധാനമുണ്ടാകും.

from money rss https://bit.ly/2KOP7io
via IFTTT

Thambiran Lyrics : Ezra Malayalam Movie Song

Movie: Ezra
Year: 2017
Singer: Vipin Raveendran
Lyrics: Anwar Ali
Music: Sushin Shyam
Actor: Prithviraj
Actress: Priya Anand


Thambiraaan noyampu thunaayirikeno
Alankaaramangana dharichu kaateno
Azhakula chelayum kettiyuduthuthey
Arayillaranjaanamittathum aayire

Chernnayulla thaakol kootam
Kilungidum arayumel
Kaathilundelukaathu mala maarilum
Poonirancha kaarmudiyum
Thandanichelanche kaaalum
Gandhamerum amma kaasthoorimel
Panineetilaadiye

Thambiraaan noyampu thunaayirikeno
Alankaaramangana dharichu kaateno
Azhakula chelayum kettiyuduthuthey
Arayillaranjaanamittathum aayire


* This article was originally published here

കേരളത്തിലെ തൊഴിലില്ലായ്മ 40 മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി

കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 40 മാസത്തെ ഉയർന്ന നിരക്കിലെത്തി. എന്നാൽ കേരളത്തിലെ താഴിലില്ലാത്തവരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കുറവാണ്. 23.5ശതമാനമാണ് ദേശീയ ശരാശരി. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി(സിഎംഐഇ)യുടെ വിലയിരുത്തൽ പ്രകാരം 2020 ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് 17 ശതമാനമാണ്. ദീർഘകാലമെടുത്താണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഈ നിലവാരത്തിലേയ്ക്ക് ഉയർന്നത്. 2018 സെപ്റ്റംബറിലെ കണക്കുപ്രകാരം 4.3ശതമാനമായിരുന്നു. തമിഴ് നാട്, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ തൊഴില്ലായ്മ നിരക്ക് ദേശീയ ശരാശാരിയേക്കാൾ ഉയർന്നതാണ്. യഥാക്രമം 49.8ശതമാനം, 47.1ശതമാനം, 46.6ശതമാനം എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ നിരക്ക്. പഞ്ചാബ്(2.9%), ചത്തീസ്ഗഡ്(3.4%), തെലങ്കാന(6.2%) എന്നീ സംസ്ഥാനങ്ങളിലാണ് താരതമ്യേന കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്.

from money rss https://bit.ly/2xpHsEf
via IFTTT

വാഹന വ്യവസായമേഖലയ്ക്ക് പ്രതിദിന നഷ്ടം 2,300 കോടി രൂപ

മുംബൈ: 45 ദിവസം ഫാക്ടറികൾ അടച്ചിട്ടതോടെ രാജ്യത്തെ വാഹന വ്യവസായത്തിന് നഷ്ടമായത് ഒരു ലക്ഷം കോടി രൂപ. രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദന(ജിഡിപി)യുടെ 0.5ശതമാനത്തോളംവരും. പ്രതിദിനമുള്ള നഷ്ടം കണക്കാക്കിയാൽ 2,300 കോടിയോളംരൂപയാണ്. മാർച്ച് 25 മുതൽ മെയ് മൂന്നുവരെയാണ് കോവിഡ് വ്യാപനംമൂലം ലോക്ക്ഡൗണായത്. ഇതുമൂലം ഫാക്ടറികൾ അടച്ചിടേണ്ടിവന്നത് 40 ദിവസമാണ്. മിക്കവാറും വാഹന നിർമാണശാലകൾ മാർച്ച് 20നുതന്നെ പ്രവർത്തനം നിർത്തിയിരുന്നു. ഉത്പാദനം നടക്കാതിരുന്നതിനാൽ വാഹന നിർമാതാക്കളെമാത്രമല്ല ബാധിച്ചത്. ചരക്ക് സേവന നികുതിയിനത്തിൽ 28,000 കോടിയും സംസ്ഥാനങ്ങളിലെ വിവിധ നികുതിയിനത്തിൽ 14,000 കോടിയും നഷ്ടമായി. രാജ്യത്തെ വിവിധയിടങ്ങളിലെ വാഹന നിർമാണ പ്ലാന്റുകൾ തുറക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഡീലർമാർ തുറന്നുപ്രവർത്തിക്കാത്തതിനാൽ വാഹന വിൽപന നടക്കുന്നില്ല. മെയ് മൂന്നിനുശേഷം എന്തായിരിക്കും തീരുമാനമെന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ ആശങ്കയിലാണ് വാഹന മേഖല. മുൻവർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ പാദത്തിൽ വില്പനയിൽ 50ശതമാനത്തിലേറെ കുറവുവരുമെന്നാണ് വാഹന നിർമാതാക്കളുടെ വിലയിരുത്തൽ. പ്ലാന്റുകൾ പ്രവർത്തനംതുടങ്ങിയാലും ആഴ്ചകളെടുക്കും സാധാരണ നിലയിലെത്താൻ.

from money rss https://bit.ly/35jCncW
via IFTTT

പാചകവാതകത്തിന്റെ വില സിലിണ്ടറിന് 160 രൂപ കുറച്ചു

ന്യൂഡൽഹി: പാചക വാതക സിലിണ്ടറിന്റെ വില മൂന്നാതംതവണയും വൻതോതിൽ കുറച്ചു. ഡൽഹിയിൽ സിലിണ്ടറിന് 162.50 രൂപയാണ് കുറവുവരുത്തിയത്. ഇതിന് ആനുപാതികമായി രാജ്യത്തെല്ലായിടത്തും വിലയിൽ കുറവുവരും. 14.2 കിലോഗ്രാം തൂക്കംവരുന്ന സബ്സിഡിയില്ലാത്ത സിലിണ്ടർ വില ഡൽഹിയിൽ 744 രൂപയിൽനിന്ന് 581.50 രൂപയായി കുറയും. മുംബൈയിൽ 579 രൂപയും കൊൽക്കത്തയിൽ 584.50 രൂപയും ചെന്നൈയിൽ 569.50 രൂപയുമാകും പുതുക്കിയ വില. കേരളത്തിലും ഇതിന് ആനുപാതികമായി വിലയിൽ കുറവുണ്ടാകും. എല്ലാമാസവും ആദ്യദിവസമാണ് പാചക വാതകത്തിന്റെ വില പരിഷ്കരിച്ചുവരുന്നത്. 2019 ഓഗസ്റ്റുമുതൽ വിലവർധിച്ചുവരികയായിരുന്നു. എന്നാൽ രണ്ടുമാസമായി വില താഴോട്ടാണ്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതാണ് പാചക വാതക വിലയിലും പ്രതിഫലിച്ചത്.

from money rss https://bit.ly/2xsH73E
via IFTTT

Thursday, 30 April 2020

ഏപ്രില്‍മാസത്തില്‍ മാരുതി രാജ്യത്ത് ഒരൊറ്റവാഹനംപോലും വിറ്റില്ല

ന്യൂഡൽഹി: ഏപ്രിൽമാസത്തിൽ മാരുതി സുസുകി രാജ്യത്ത് ഒരൊറ്റവാഹനംപോലും വിറ്റില്ല. കോവിഡ്മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിലാണിത്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്മൂലംസർക്കാർ നിർദേശം പാലിച്ച് നിർമാണപ്രവർത്തനങ്ങൾ നിർത്തിവെച്ചതിനെതുടർന്നാണിതെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, മുന്ദ്ര പോർട്ട് വഴി 632 വാഹനങ്ങൾ കയറ്റിയയച്ചതായി കമ്പനി അറിയിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഇത്. സർക്കാരിന്റെ അനുമതി ലഭിച്ചതിനെതുടർന്ന് ഗുരുഗ്രാമിലെ മാനേസർ പ്ലാന്റിൽ ഒറ്റഷിഫ്റ്റിൽ പ്രവർത്തനം തുടങ്ങിയതായി കമ്പനി അറിയിച്ചു. 4,696 ജീവനക്കാരാണ് അവിടെമാത്രം ജോലി ചെയ്യുന്നത്. മാർച്ചിൽ 92,540 വാഹനങ്ങളാണ് മാരുതി നിർമിച്ചത്. കഴിഞ്ഞവർഷം മാർച്ചിലാകട്ടെ 1,36,201 യുണിറ്റുകളും.

from money rss https://bit.ly/2xlkDBo
via IFTTT