121

Powered By Blogger

Sunday, 29 November 2020

രാജ്യത്തെ വിദേശനാണ്യ ശേഖരം റെക്കോഡ് ഉയരത്തിൽ

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം നവംബർ 20-ന് അവസാനിച്ച ആഴ്ചയിൽ 251.8 കോടി ഡോളർ ഉയർന്ന് 57,529 കോടി ഡോളറിലെത്തി റെക്കോഡിട്ടു. തൊട്ടു മുൻ ആഴ്ച 427.7 കോടി ഡോളറിന്റെ വർധന കൈവരിച്ചിരുന്നു. ശേഖരത്തിൽ വിദേശനാണ്യ കറൻസി ആസ്തികൾ വൻതോതിൽ ഉയർന്നിട്ടുണ്ട്. ഡോളറിനെതിരേ യൂറോ, പൗണ്ട്, യെൻ എന്നിവയുടെ വിലയിൽ ഉണ്ടായ ഏറ്റക്കുറച്ചിൽ ശേഖരത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. അതേസമയം, സ്വർണ ശേഖരത്തിന്റെ മൂല്യത്തിൽ 33.9 കോടി ഡോളറിന്റെ കുറവുണ്ടായി. ഇതോടെ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ വിഹിതം 3601.5 കോടി ഡോളറായി താഴ്ന്നു.

from money rss https://bit.ly/33t0Eh6
via IFTTT

Friday, 27 November 2020

മിറെ അസറ്റ് മ്യൂചല്‍ ഫണ്ട് ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഫണ്ട് അവതരിപ്പിച്ചു

മുംബൈ: മിറെ അസറ്റ് ഇൻവെസ്റ്റമെന്റ് മാനേജേഴ്സ് ഇന്ത്യ ബാങ്കിങ്-സാമ്പത്തിക സേവനമേഖലകളിൽ നിക്ഷേപിക്കുന്ന മിറെ അസറ്റ് ബാങ്കിങ് ആന്റ് ഫിനാൻഷ്യൽ സർവ്വീസസ് ഫണ്ട് അവതരിപ്പിച്ചു. 2020 നവംബർ 25-ന് ആരംഭിച്ച പദ്ധതി ഓഫർ ഡിസംബർ നാലിന് അവസാനിക്കും. ഹർഷദ് ബോറവാകും ഗൗരവ് കൊച്ചാറുമാണ് പദ്ധതി കൈകാര്യം ചെയ്യുക. 5000 രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. തുടർന്ന് ഒരുരൂപയുടെ ഗുണിതങ്ങളായും നി്കഷേപിക്കാൻ അവസരമുണ്ട്. സവിശേഷതകൾ: ഇന്ത്യയിൽ ലിസ്റ്റുചെയ്തിട്ടുള്ള പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, മേഖലാ ഗ്രാമീണ ബാങ്കുകൾ എന്നിവിടങ്ങളിൽ പദ്ധതി നിക്ഷേപംനടത്തും. അസറ്റ് മാനേജുമെന്റ് കമ്പനികൾ, ലൈഫ്-നോൺ ലൈഫ് ഇൻഷൂറൻസ് കമ്പനികൾ, ബ്രോക്കിങ് കമ്പനികൾ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോ ഫിനാൻസ് കമ്പനികൾ, ഫിൻടെക്കുകൾ തുടങ്ങിയവയിലും പദ്ധതിക്കു നിക്ഷേപിക്കാനാവും. ഉയർന്ന വളർച്ചയും ഉയർന്ന വരുമാനനിരക്കും ഉള്ളതും സ്ഥായിയായ മൽസരാധിഷ്ഠിത ശേഷിയും ഉള്ള കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വലിയ 250 കമ്പനികളിൽ ഏകദേശം 30 ശതമാനം വിപണി മൂലധനം സാമ്പത്തിക മേഖലയിലെ കമ്പനികൾക്കാണുള്ളത്. ഇന്ത്യൻ ബാങ്കുകളുടെ മൂലധന സ്ഥിതി കഴിഞ്ഞ വർഷങ്ങളിൽ വളരെയേറെ ശക്തമായിട്ടുണ്ട്. നിയന്ത്രണ മാനദണ്ഡമായ 9.25 ശതമാനത്തെ അപേക്ഷിച്ച് ഉയർന്ന നിലയിൽ 13 ശതമാനത്തിലാണ് രണ്ടാം തല മൂലധനമെന്ന് ബ്ലൂംബെർഗിന്റെ 2020 ഒക്ടോബറിലെ സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു.

from money rss https://bit.ly/3o38RAl
via IFTTT

70 രൂപയില്‍നിന്ന് 316 രൂപയിലേയ്ക്ക്: ഈ ഓഹരി നല്‍കിയത് 347 ശതമാനംനേട്ടം

കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണി കൂപ്പുകുത്തിയപ്പോഴും കാര്യമായ ഇടിവുണ്ടാകാതെ പിടിച്ചുനിന്നത് ഫാർമ ഓഹരികളാണ്. വിപണി എക്കാലത്തെയും ഉയരംകുറിച്ചപ്പോഴും ഈ വിഭാഗങ്ങളിലെ ഓഹരികൾ മികച്ചനേട്ടം കൊയ്തു. ഫാർമ സെക്ടറിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിൽ ലോറസ് ലാബ് മുന്നിലുണ്ട്. ഒരുവർഷംമുമ്പ് 70 രൂപയായിരുന്ന കമ്പനിയുടെ ഓഹരി വില 316 രൂപയിലേയ്ക്ക് ഉയർന്നിരിക്കുന്നു. നേട്ടമാകട്ടെ 347ശതമാനവും. ഒരുവർഷം മുമ്പ് ഈ ഓഹരിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 4.51 ലക്ഷമായിട്ടുണ്ടാകുമായിരുന്നു. ഈ കലായളവിൽ സെൻസെക്സ് ഉയർന്നത് 7.43ശതമാനമാണെന്നും ഓർക്കണം. ഫാർമ ഓഹരികളിൽ നേട്ടത്തിന്റെകാര്യത്തിൽ ഡിവിസ് ലാബാണ് രണ്ടാമത്. 99 ശതമാനമാണ് ഈ ഓഹരി നിക്ഷേകർക്ക് നൽകിയ ആദായം. ഡോ.റെഡ്ഡീസ് ലാബാകട്ടെ 62.47ശതമാനവും ഉയർന്നു. സിപ്ല 59ശതമാനവും നേട്ടമുണ്ടാക്കി. സൺഫാർമയുടെ വിഹിതമാകട്ടെ 11.41ശതമാനവുമാണ്. ഓഹരി വില ഉയർന്നതോടെ ലോറസ് ലാബിന്റെ വിപണിമൂല്യവും കുതിച്ചു. ബിഎസ്ഇയിൽ ഒരാഴ്ചക്കിടെ 11.85ശതമാനമാണ് മൂല്യംകൂടിയത്. ഇതോടെ 16,999 കോടി രൂപയായി ഈ മിഡ്ക്യാപ് ഓഹരിയുടെ വിപണിമൂല്യം. അറ്റാദായത്തിന്റെകാര്യത്തിലും ഫാർമ ഓഹരികൾ മുന്നിലായിരുന്നു. രണ്ടാം പാദത്തിൽ ലോറസിന്റെ ലാഭത്തിൽ 328ശതമാനമാണ് വർധനവുണ്ടായത്. മുൻവർഷം ഇതേകാലയളവിൽ 56.55 കോടിയായിരുന്ന അറ്റാദായം 242.7 കോടിയായാണ് ഉയർന്നത്. From Rs 70 to Rs 316: The stock gained 347 per cent

from money rss https://bit.ly/39lyFnl
via IFTTT

വീണ്ടും വിലതകര്‍ച്ച: സ്വര്‍ണവില നാലുമാസത്തിനിടെ ഇടിഞ്ഞത് പവന് 6,000 രൂപ

സംസ്ഥാനത്ത് സ്വർണവില ശനിയാഴ്ചയും കൂപ്പുകുത്തി. പവന്റെ വില360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും വെള്ളിയാഴ്ച 120 രൂപയും കുറഞ്ഞതിനുപിന്നാലെയാണ് ശനിയാഴ്ചയും ഇടിവുണ്ടായത്. ഓഗസ്റ്റിൽ പവൻവില ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ എത്തിയതിനു ശേഷം വിലയിൽ ഏറ്റക്കുറച്ചിലായിരുന്നു. നാലു മാസത്തിനുള്ളിൽ പവന് 6,000രൂപയുടേയും ഇടിവാണുണ്ടായത്. ഇതോടെ കഴിഞ്ഞ ജൂലായ് മാസത്തെ നിലവാരത്തിലാണ് ഇപ്പോൾ സ്വർണവില. ജൂലായ് ആറിനാണ് പവൻ വില 35,800ലെത്തിയത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ചാഞ്ചാടുന്നത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 1,789.03 ഡോളർ നിലവാരത്തിലെത്തി. എക്കാലത്തെ ഉയർന്ന വിലയായ 2,080 ഡോളറിലെത്തിയ ശേഷം ചാഞ്ചാട്ടംതുടരുകയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കോവിഡ് വാക്സിൻ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്.

from money rss https://bit.ly/3lblfwx
via IFTTT

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് മാതൃകയില്‍ സര്‍ക്കാര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉണ്ടാക്കുന്നു

ആഗോള ഇ-കൊമേഴ്സ് ഭീമന്മാർ രാജ്യത്തെ ഓൺലൈൻ വ്യാപാരം കയ്യടക്കിയതിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നു. ആമസോണിന്റെയും ഫ്ളിപ്കാർട്ടിന്റെയും മാതൃകയിൽ ഓൺലൈൻ വ്യാപാരം രാജ്യമൊട്ടാകെ പ്രോത്സാഹിപ്പിക്കുന്നതിനായി സമിതിയെ ഇതിനകം നിയോഗിച്ചുകഴിഞ്ഞു. 11 അംഗങ്ങളാകും സമിതിയിൽ ഉണ്ടാകുക. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രഡേഴ്സ് ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ടേൽവാളടക്കം മൂന്നുപേരെ ഇതിനകം നിയമിച്ചിട്ടുണ്ട്. വാണിജ്യമന്ത്രാലയമാണ് സമിതിക്ക് രൂപംനൽകിയിട്ടുള്ളത്. ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൾ കൊമേഴ്സ്(ഒഎൻഡിസി)യുടെ മേൽനോട്ടത്തിലാകും പ്രവർത്തനം. അടിസ്ഥാനസൗകര്യവികസനം ഉൾപ്പടെയുള്ളവയ്ക്ക് ഒഎൻഡിസി നേതൃത്വംനൽകും. ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവിൽനടക്കുന്ന തട്ടിപ്പുകൾ തടയുന്നതുകൂടി ലക്ഷ്യമിട്ടാണ് സർക്കാർ മുൻകയ്യെടുത്ത് പുതിയ പ്ലാറ്റ്ഫോമുണ്ടാക്കുന്നത്. Government sets up committee to launch E-Com

from money rss https://bit.ly/2HIxDpU
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 110.02 പോയന്റ് താഴ്ന്ന് 44,149.72ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിൽ 12,969ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1717 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1039 ഓഹരികൾനഷ്ടത്തിലുമായിരുന്നു. 172 ഓഹരികൾക്ക് മാറ്റമില്ല. പവർഗ്രിഡ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഹിൻഡാൽകോ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎൽ, വിപ്രോ, ഇൻഫോസിസ്, ഐഒസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. വാഹനം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. അടിസ്ഥാന സൗകര്യവികസനം, ഐടി, ഊർജം തുടങ്ങിയ ഓഹരികൾ വില്പന സമ്മർദം നേരിടുകയും ചെയ്തു. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം നേട്ടമുണ്ടാക്കി. Sensex, Nifty end lower amid volatility

from money rss https://bit.ly/33onjLp
via IFTTT

ബാങ്ക് ലയനം: ഓഹരിക്കുപിന്നാലെ ബോണ്ടുകളിലെ നിക്ഷേപവും എഴുതിത്തള്ളി

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരികളും കടപ്പത്രംവഴി സമാഹരിച്ച നിക്ഷേപവും എഴുതിത്തള്ളുന്നതിലൂടെ ബങ്കുകളുടെ നിലനിൽപ്പും ഓഹരി, കടപ്പത്ര നിക്ഷേപവും സംബന്ധിച്ച് പുതിയ ആശങ്കകളുമായി നിക്ഷേപലോകം. ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് കൊണ്ടുവന്ന പദ്ധതിപ്രകാരം ഓഹരി നിക്ഷേപം പൂർണമായും എഴുതിത്തള്ളാൻ നേരത്തെതന്നെ തീരുമാനിച്ചിരുന്നു. അതിനുപിന്നാലെയാണ് കപ്പത്രത്തിലെ നിക്ഷേപമായ 320 കോടി രൂപയും സമാനമായ രീതിയിൽ ഒഴിവാക്കാനുള്ള തീരുമാനംവന്നത്. ബാങ്കിന്റെ ടിയർ 2 ബോണ്ടുകളിലെ നിക്ഷേപമാണ് പൂർണമായി എഴുതിതള്ളിയത്. എസ്ക്സചേഞ്ചിൽ നൽകിയ വിവരങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. റിസർവ് ബാങ്കിന്റെ നീക്കം ചെറുകിട സ്വകാര്യ ബാങ്കുകളുടെ നിക്ഷേപ സമാഹരണത്തെ ഭാവിയിൽ ബാധിച്ചേക്കാം. താരതമ്യേന റേറ്റിങ് കുറഞ്ഞ ചെറുകിട ബാങ്കുകളുടെ നിലനിൽപ്പ് ഭീഷണിയിലായാൽ ഓഹരി, കടപ്പത്രം എന്നിവവഴി സമാഹരിച്ച തുക തിരിച്ചുലഭിക്കാൻ സാധ്യതയില്ലെന്ന കീഴ് വഴക്കമാണ് ഇതിലൂടെ വ്യാഖ്യാനിക്കപ്പെടുന്നത്. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി സ്ഥിര നിക്ഷേപത്തിനുപുറമെ ബോണ്ടുകളിറക്കിയാണ് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും കാര്യമായി പണം സമാഹരിക്കാറുള്ളത്. LVB-DBS deal: Post equity capital, RBI directs LVB to write off tier-2 bonds as well

from money rss https://bit.ly/39jSlYx
via IFTTT

Thursday, 26 November 2020

സ്വര്‍ണവില വീണ്ടുംകുറഞ്ഞു; നാലുമാസത്തിനിടെ ഇടിഞ്ഞത് 5,600 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കുംശേഷം വില വീണ്ടുംകുറഞ്ഞു. വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 36,360 രൂപ നിലവാരത്തിലെത്തി. 4545 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപ ഇടിഞ്ഞതിനു പിന്നാലെ ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു. ഓഗസ്റ്റിൽ പവൻവില ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ എത്തിയതിനു ശേഷം വിലയിൽ ഏറ്റക്കുറച്ചിലായിരുന്നു. നാലു മാസത്തിനുള്ളിൽ ഗ്രാമിന് 705 രൂപയുടേയും പവന് 5,600 രൂപയുടേയും ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ചാഞ്ചാടുന്നത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 0.3ശതമാനം വിലകുറഞ്ഞ് 1,810.44 ഡോളർ നിലവാരത്തിലെത്തി. എക്കാലത്തെ ഉയർന്ന വിലയായ 2,080 ഡോളറിലെത്തിയ ശേഷം ചാഞ്ചാട്ടംതുടരുകയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കോവിഡ് വാക്സിൻ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്.

from money rss https://bit.ly/3q1VfqW
via IFTTT

ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി. സെൻസെക്സ് 18 പോയന്റ് താഴ്ന്ന് 44,241ലും നിഫ്റ്റി 2 പോയന്റ് നഷ്ടത്തിൽ 12,984ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 753 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 322 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, എൽആൻഡ്ടി, മാരുതി സുസുകി, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, നെസ് ലെ, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, എസ്ബിഐ, ടിസിഎസ്, റിലയൻസ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/39lg36H
via IFTTT

ലക്ഷ്മി വിലാസ് ബാങ്ക് ഇനിയില്ല; അക്കൗണ്ട് ഉടമകളെ ഡിബിഎസിലേയ്ക്ക് മാറ്റി

മുംബൈ: ഒരുനൂറ്റാണ്ടിനടുത്ത് (94 വർഷം) പ്രവർത്തനപാരമ്പര്യമുള്ള ലക്ഷ്മി വിലാസ് ബാങ്ക് ഇനിയില്ല. വെള്ളിയാഴ്ചമുതൽ ലക്ഷ്മി വിലാസ് ബാങ്ക് ശാഖകൾ ഡി.ബി.എസ്. ഇന്ത്യ ബാങ്കിന്റെ ശാഖകളായി സാധാരണ പോലെ പ്രവർത്തനം തുടങ്ങും. ബാങ്കിന് ആർ.ബി.ഐ. ഏർപ്പെടുത്തിയ മൊറട്ടോറിയം പിൻവലിച്ചു. നിക്ഷേപകർക്ക് പണം പിൻവലിക്കാനുള്ള നിയന്ത്രണവും നീക്കിയിട്ടുണ്ട്. ലക്ഷ്മി വിലാസ് ബാങ്കിനെ ഡി.ബി.എസ്. ഇന്ത്യ ബാങ്കിൽ ലയിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിനുപിന്നാലെയാണിത്. സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം ലക്ഷ്മി വിലാസ് ബാങ്കിൽ 20,973 കോടി രൂപയുടെ നിക്ഷേപവും 16,622 കോടി രൂപയുടെ വായ്പകളുമാണുള്ളത്. 4,063 കോടി രൂപ കിട്ടാക്കടമായി മാറിയിട്ടുണ്ട്. ഒമ്പതുദിവസം മാത്രമാണ് ആർ.ബി.ഐ. മൊറട്ടോറിയം നിലനിന്നത്. അതിനുള്ളിൽ രക്ഷാപദ്ധതി പൂർത്തിയാക്കി. ലക്ഷ്മിവിലാസ് ബാങ്കിലെ അക്കൗണ്ടുടമകൾ വെള്ളിയാഴ്ചമുതൽ ഡി.ബി.എസ്. ബാങ്ക് ഇന്ത്യയുടെ ഉപഭോക്താക്കളായിമാറും. ലക്ഷ്മി വിലാസ് ബാങ്കിന്റെ ഇന്നത്തെ സ്ഥിതിക്ക് കാരണക്കാരായവരെ കണ്ടെത്തി തക്കതായ ശിക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ റിസർവ് ബാങ്കിനോട് നിർദേശിച്ചിട്ടുണ്ട്. ലയനപദ്ധതിക്ക് അംഗീകാരമായതോടെ ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികൾ ഓഹരിവിപണിയിൽ സ്വയം ഡീ ലിസ്റ്റ് ചെയ്യപ്പെടും. ഇതുമൂലം ബാങ്കിന്റെ ഓഹരികളിൽ നിക്ഷേപിച്ചിരുന്നവർക്ക് പണം പൂർണമായി നഷ്ടമാകും. വ്യാഴാഴ്ചമുതൽ ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികളുടെ വ്യാപാരം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

from money rss https://bit.ly/39iW8p7
via IFTTT

ഡിബിഎസുമായുള്ള ലയനം: ലക്ഷ്മി വിലാസ് ബാങ്ക് പ്രൊമോട്ടര്‍മാര്‍ കോടതിയില്‍

ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിനെതിരെ ലക്ഷ്മി വിലാസ് ബാങ്കിന്റെ പ്രൊമോട്ടർമാർ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ലക്ഷ്മി വിലാസ് ബാങ്കിന്റെ ശാഖകളെല്ലാം ഡിബിഎസ്ബാങ്കായി 27ന് പ്രവർത്തനം തുടങ്ങാനിരിക്കെയാണ് റിസർവ് ബാങ്കിനും ഡിബിഎസിനുമെതിരെ ഹർജി നൽകിയത്. ലയനം സംബന്ധിച്ച അന്തിമ പദ്ധതിക്ക് നൽകിയ അംഗീകാരം ചോദ്യംചെയ്താണ് ഹർജി. വ്യാഴാഴ്ചതന്നെ ഹർജി കോടതി പരിഗണിച്ചേക്കും. ഡിബിഎസ് ബാങ്കുമായുള്ള ലയന പദ്ധതിപ്രകാരം നിലവിലുള്ള ഓഹരി മൂലധനം പൂർണമായും എഴുതിതള്ളാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതോടെ ഓഹരി ഉടമകൾക്ക് നിക്ഷേപം പൂർണമായും നഷ്ടമാകും. ലക്ഷ്മി വിലാസ് ബാങ്കിലെ പ്രൊമോട്ടർമാർക്ക് നിലവിൽ 6.80ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. LVB promoter group entities drag RBI, Govt, DBS Bank to Bombay HC

from money rss https://bit.ly/3m7NpcU
via IFTTT

ഉയര്‍ത്തെഴുന്നേറ്റ് വിപണി: സെന്‍സെക്‌സ് 431 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ വില്പന സമ്മർദത്തിൽനിന്ന് ഉയർത്തെഴുന്നേറ്റ് വിപണി. നിഫ്റ്റി 13,000 നിലവാരത്തിന് അടുത്തെത്തുകയുംചെയ്തു. സെൻസെക്സ് 431.64 പോയന്റ് നേട്ടത്തിൽ 44,259.74ലിലും നിഫ്റ്റി 128.60 പോയന്റ് ഉയർന്ന് 12,987ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1726 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 986 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 179 ഓഹരികൾക്ക് മാറ്റമില്ല. വിദേശ നിക്ഷേപകരും റീട്ടെയിൽ നിക്ഷേപകരും ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിക്ക് തുണയായത്. ടാറ്റ സ്റ്റീൽ, ഗ്രാസിം ഇൻഡസ്ട്രീസ്, ഹിൻഡാൽകോ, ശ്രീ സിമെന്റ്സ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, ബിപിസിഎൽ, മാരുതി സുസുകി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹ വിഭാഗം ഓഹരികളുടെ സൂചികയാണ് മികച്ചനേട്ടമുണ്ടാക്കിയത്. നാലുശതമാനം ഉയർന്നു. ബാങ്ക്, ഫാർമ സൂചികകൾ ഒരുശതമാനത്തോളവും നേട്ടമുണ്ടാക്കി. Sensex gains 431 pts led by metals

from money rss https://bit.ly/3q63kL4
via IFTTT

മുത്തൂറ്റ് മിനിക്ക് രാജ്യത്തുടനീളം സാന്നിധ്യം: പുതിയതായി സോണല്‍ ഓഫീസും 13ശാഖകളും തുറന്നു

കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി രാജ്യത്തുടനീളം സാന്നിധ്യം വ്യാപിപ്പിക്കുന്നു. നടപ്പ് സാമ്പത്തിക വർഷം 1000 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ടാണ് പുനഃസംഘടന ഉൾപ്പടെയുള്ള പരിഷ്കാരങ്ങൾ കമ്പനി നടപ്പാക്കുന്നത്. ഇതിന്റെ ആദ്യപടിയായി വിജയവാഡയിൽ സോണൽ ഓഫീസും ആന്ധ്രയിൽ 13 ശാഖകളും കമ്പനി തുറന്നു. കമ്പനി മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പുതിയ ശാഖകൾ ഉദ്ഘാടനം ചെയ്തു. ഗൂട്ടി, അനന്തപുരം, ഗുണ്ടകൽ, യെമ്മിനെഗർ, നന്ത്യാല, കല്യൺഗുർഗം, നരസരോപേട്ട, ധോൺ തുടങ്ങിയ സ്ഥലങ്ങളിലാണ് ശാഖകൾ തുറന്നത്. ഇതോടെ 10 സംസ്ഥാനങ്ങളിലായി 806 ശാഖകളുണ്ട്. കേന്ദ്ര ഭരണ പ്രദേശത്തും ശാഖയുണ്ട്. 3000ലധികം ജീവനക്കാരുള്ള കമ്പനി ഈവർഷംമാത്രം രാജ്യത്തുടനീളം 400ലധികം പേരെ പുതിയതായി നിയമിച്ചതായും മാനേജിങ് ഡയറക്ടർ പറഞ്ഞു. Muthoottu Mini Financiers announces vast expansion and remarkable restructuring plans

from money rss https://bit.ly/2HE6DrD
via IFTTT

പാഠം 100| സമ്പന്നനാകാന്‍ ഒരുവഴിമാത്രം: നിക്ഷേപ പദ്ധതികളിലൂടെ ഒരുയാത്ര...

ഗൾഫിൽനിന്ന് ഭർത്താവ് പണമയച്ചാൽ രാധമണി ജുവല്ലറിയിൽപോയി സ്വർണംവാങ്ങി ലോക്കറിൽ സൂക്ഷിക്കും. ചാക്കോച്ചനാണെങ്കിൽ റബ്ബർ വിറ്റുകിട്ടുന്ന തുകയിൽനിന്ന് ചെലവുകഴിച്ചുള്ളതുക അടുത്തുള്ള സഹകരണ ബാങ്കിലിടും. വ്യാപാരിയായ സുരേഷ് ബാബുവിന് വൻകിട ഇടപാടുകളിലാണ് താൽപര്യം. ഭാവിയിൽ കൂടുതൽ വിലലഭിക്കുന്ന വസ്തു കുറഞ്ഞവിലയ്ക്ക് തരപ്പെടുത്തി പണംമുടക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. കഴിഞ്ഞു. മലയാളികളുടെ നിക്ഷേപലോകം ഇവിടെ അവസാനിച്ചു. സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് അറിയാത്തകുകൊണ്ടും വിവിധ നിക്ഷേപ പദ്ധതികളിലുളള അജ്ഞതകൊണ്ടും ബാങ്കിലും സ്വർണത്തിലും വസ്തുവിലും നിക്ഷേപിച്ച് സംതൃപ്തിയടയുന്നവരുടെ ഇടയിലേയ്ക്കാണ് വ്യക്തമായ ലക്ഷ്യത്തോടെ പാഠം എത്തുന്നത്. സാമ്പത്തികാസൂത്രണത്തിന്റെ ബാലപാഠങ്ങൾ അറിയാത്ത മലയാളികൾക്ക് നിക്ഷേപത്തിന്റെ വിശാലമായ ചക്രവാളം തുറന്നിട്ട പാഠം, 100 പിന്നിടുകയാണ്. പാഠം ഒന്ന് അക്ഷരാർത്ഥത്തിൽ തുടക്കംതന്നെയായിരുന്നു. തുടർന്നുള്ള അധ്യായങ്ങളെല്ലാം സാമ്പത്തികാസൂത്രണത്തിന്റെ സാധ്യതകൾ തുറന്നിട്ടു. തുടർനോവൽ വായിക്കാനെന്നപോലെ വായനക്കാർ ഒരോ പാഠത്തിനുമായി കാത്തിരുന്നു. ഓരോ അധ്യായവും പ്രസിദ്ധീകരിച്ചുകഴിയുമ്പോൾ നൂറുകണക്കിന് മെയിലുകൾ അതിന് തെളിയവായെത്തി. നിക്ഷേപ പദ്ധതികൾ..... ബാങ്ക് എഫ്ഡി, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങി കറൻസി ഫ്യൂച്ചേഴ്സ് പോലുള്ള നൂതന പദ്ധതികൾവരെ ഇന്ന് സാമ്പത്തിക ലോകത്തുണ്ട്. ബാങ്ക് നിക്ഷേപവും ഡെറ്റ് പദ്ധതികളും(കടപ്പത്രം, പിപിഎഫ്, പോസറ്റ് ഓഫീസ് നിക്ഷേപം-ലഘു സമ്പാദ്യ പദ്ധതികൾ)തുടങ്ങിയവ നിശ്ചിതവരുമാനം ഉറപ്പുനൽകുന്നവയാണ്. ലഘു സമ്പാദ്യപദ്ധതികളും ബാങ്ക് നിക്ഷേപവുമാണ് മുൻതലമുറ ഏറെ ഇഷ്ടപ്പെട്ടിരുന്നത്. ആദായത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നതുകൊണ്ടാണ് ഓഹരികളെക്കാൾ സുരക്ഷിതമായി ഈ പദ്ധതികളെ പൊതുജനം കയ്യുംനീട്ടി സ്വീകരിച്ചത്. വ്യക്തമായ ധാരണയും ലക്ഷ്യവുമില്ലാതെ ഓഹരിയിൽ നിക്ഷേപിച്ച് പലരുടെയും കൈപൊള്ളിയെന്നത് വാസ്തവമാണ്. അറിവില്ലായ്മ പലരെയും ഓഹരി നിക്ഷേപത്തിൽനിന്നകറ്റുകയുംചെയ്തു. സ്ഥിരനിക്ഷേപ പദ്ധതികളെ ആശ്രയിച്ചുമാത്രം സമ്പന്നനാകാനാവില്ലെന്നകാര്യം അറിയുക. പണപ്പെരുപ്പവും ആദായനികുതിയും കണക്കുകൂട്ടുമ്പോൾ യഥാർത്ഥത്തിൽ സ്ഥിര നിക്ഷേപ പദ്ധതികളിലൂടെ പണംനഷ്ടമാകാനാണ് സാധ്യതയെന്ന് ആരും ചിന്തിക്കാറില്ലെന്നതാണ് വാസ്തവം. ഡെറ്റും ഇക്വിറ്റിയും: വ്യത്യാസം അറിയാം ആദ്യത്തേതിനെ കടമെന്നുംരണ്ടാമത്തെതിനെ ഉടമസ്ഥാവകാശമെന്നും വേർതിരിക്കാം. ഒരു ഡെറ്റ് ഇൻസ്ട്രുമെന്റിൽ(ഉദാഹരണം കടപ്പത്രം) നിക്ഷേപിക്കുന്നതിലൂടെ, പലിശയ്ക്ക് വായ്പ നൽകുന്നയാൾക്ക് കടമായി പണംനൽകുകയാണ് ചെയ്യുന്നത്. ബാങ്കിൽ എഫ്ഡിയിടുന്നവരും ഇതേകാര്യമാണ് ചെയ്യുന്നത്. നിക്ഷേപിക്കുന്നതുക കൂടിയ പലിശയ്ക്ക് വായ്പകൊടുത്ത് ബാങ്കുകൾ ആദായംനേടുന്നു. കടമായി പണംനൽകുമ്പോൾ പലിശനിരക്കിനേക്കാൾ കൂടുതൽ വരുമാനം പ്രതീക്ഷിക്കാനാവില്ല. ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ബിസിനസിൽ പങ്കാളികളാകുകയാണ് ചെയ്യുന്നത്. അതായത് കമ്പനിയുടെ ഉടമയാകുന്നുവെന്നർഥം. ബിസിനസ് നന്നായി പ്രവർത്തിക്കുകയാണെങ്കിൽ ലഭിക്കുന്ന വരുമാനത്തിന് ഉയർന്ന പരിധിയൊന്നുമില്ല. നിക്ഷേപം പലമടങ്ങായി വർധിപ്പിക്കാൻ ഓഹരി നിക്ഷേപത്തിന് കഴിയും. സമ്പദ് വ്യവസ്ഥയെ സമ്പന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത പ്രാധാന്യം ഓഹരി നിക്ഷേപത്തിനുണ്ട്. ഓഹരി വിപണിയിലെ കുതിപ്പും സമ്പദ് വ്യവസ്ഥയുടെ വളർച്ചയും ഒരേരേഖയിലാണ്. നല്ല ബിസിനസുകൾക്ക് സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാനുള്ളശേഷിയുണ്ട്. പരമ്പരാഗത പദ്ധതികളിലേയ്ക്കുവരാം റിയൽ എസ്റ്റേറ്റ് ഒരുകാലത്ത് വസ്തുവിൽ നിക്ഷേപിക്കുന്നവർ ഏറെയായിരുന്നു. ഓഹരിയിലെ നിക്ഷേപം റിയൽ എസ്റ്റേറ്റിനേക്കാൾ നിരവധികാര്യങ്ങളിൽ മികവുപുലർത്തുന്നു. വരുമാനം, കൈകാര്യം ചെയ്യാനുള്ള എളുപ്പം, സുതാര്യത, നികുതി, പണമാക്കൽ മുതലായവ ശ്രദ്ധിച്ചാൽ അതുബോധ്യമാകും. മിനിമം 50 ലക്ഷം രൂപയില്ലാതെ കേരളത്തിൽ എവിടെയെങ്കിലും റീസെയിൽ മൂല്യമുള്ള അഞ്ചുസെന്റ് സ്ഥലം ലഭിക്കുമോ? സ്വർണം മലയാളികളുടെ പരമ്പരാഗതമായ മറ്റൊരു നിക്ഷേപ ആസ്തിയാണ് സ്വർണം. സ്വർണത്തോടുള്ള മലയാളികളുടെഭ്രമം ലോകമെമ്പാടും പ്രശസ്തമാണ്. ആഭരണമായി ഉപയോഗിക്കുന്നതിനെ മനസിലാക്കാം. എന്നാൽ നിക്ഷേപമായി കാണുന്നതിനെ എത്രത്തോളം അനുകൂലിക്കാൻ കഴിയും. സ്വർണത്തിൽ നിക്ഷേപിച്ചാൽ അതിൽനിന്ന് വരുമാനം(ലാഭവിഹിതം പോലെ)ഒന്നുംലഭിക്കുന്നില്ല. അതുമാത്രമല്ല ഫിസിക്കൽ രൂപത്തിൽ(നാണയമോ, ആഭരണമോആയി)സൂക്ഷിക്കുകയാണെങ്കിൽ അതിന് ചെലവുമുണ്ട്. വീട്ടിൽ സൂക്ഷിച്ചാൽ റിസ്കുമുണ്ട്.രാജ്യങ്ങളുടെ വളർച്ച കുറഞ്ഞ് പ്രതിസന്ധിനേരിടുമ്പോഴാണ് സ്വർണം പച്ചക്കൊടിവീശി മുന്നേറുന്നത്. സ്വർണത്തിൽ നിക്ഷേപിക്കുന്നവർ രാജ്യത്തിന്റെ ധനക്കമ്മിവർധനയ്ക്കുകൂടി ഉത്തരവാദിയാണെന്നകാര്യംമറക്കേണ്ട. സ്വർണത്തോടുള്ള ഭ്രമംകാരണം ഇറക്കുമതി വർധിക്കുന്നതിനാലാണ് ധനക്കമ്മികൂടുന്നത്. ഈ സാഹചര്യത്തിലാണ് സ്വർണ ഇറക്കുമതി കുറയ്ക്കാനായി ഗോൾഡ് ബോണ്ടുപോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചത്. കള്ളപ്പണം സൂക്ഷിക്കാനുള്ള മാർഗമായും ഏറെപ്പേർസ്വർണം അവസരമാക്കുന്നു. സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്ന നിക്ഷേപ ആസ്തിയെ രണ്ടുകയ്യുംനീട്ടി സ്വീകരിക്കുന്നത് ശരിയാണോ? കമ്മോഡിറ്റി മാർക്കറ്റ് കമ്മോഡിറ്റി വിപണിയാണെങ്കിൽ സാധാരണ നിക്ഷേപകനെ സമ്പന്ധിച്ചിടത്തോളം അതിസങ്കീർണവുമാണ്. ലോഹങ്ങൾ, എണ്ണ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയവയാണ് കമ്മോഡിറ്റി വിപണി കൈകാര്യംചെയ്യുന്നത്. വ്യക്തിഗത നിക്ഷേപകനെ സമ്പന്ധിച്ചെടുത്തോളം ഡെറിവേറ്റീവുകൾ കൈകാര്യംചെയ്യുന്നത് സങ്കീർണവും അപകടകരവുമാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിനുമുമ്പ് അവ നിങ്ങൾക്ക് കനത്ത നഷ്ടംനൽകും. കറൻസി ഫ്യൂച്ചറും അതുപോലെതന്നെയാണ്. തിരിച്ചുവരാം ഈ സാഹചര്യത്തിലാണ് സമ്പത്ത് സൃഷ്ടിക്കാനുള്ള മികച്ച മാർഗമായി ഓഹരി നിക്ഷേപത്തെ കാണേണ്ടത്. അടിസ്ഥാനമുള്ള കമ്പനികളുടെ ഓഹരികൾ തിരഞ്ഞെടുക്കാനായാൽ ഭാവനയിൽ കാണുന്നതിലുമപ്പുറമുള്ള നേട്ടംസ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയും. ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടുകയുമാകാം. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് മികച്ചരീതിയിൽ ഗൃഹപാഠം ചെയ്യേണ്ടത് അത്യാവശ്യമാണ്. ടിപ്പുകളുടെ പിന്നാലെപോകാതിരിക്കുക. അത്യാവശ്യമുള്ള പണം സ്ഥിര നിക്ഷേപ പദ്ധതകിളിൽമാത്രം നിക്ഷേപിക്കുക. കരുതൽധനവും ആരോഗ്യ-ടേം ഇൻഷുറൻസുകളെ അവഗണിക്കാതിരിക്കുക. ദീർഘകാല സാമ്പത്തിക ലക്ഷ്യത്തിനുമാത്രം ഓഹരിയുടെ വഴിതേടുക. എങ്കിൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്നനേട്ടം ഭാവിയിൽ സ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയും. കോവിഡ് വ്യാപനത്തെതുടർന്നുള്ള വിപണിയിലെ തകർച്ച ഏവരുംകണ്ടതാണ്. അതിനുശേഷമുള്ള ഉയർച്ചയും. വ്യക്തമായ ലക്ഷ്യവും ആർജവവുമുണ്ടെങ്കിൽക്ഷമയോടെ കാത്തിരുന്നാൽ ലക്ഷ്യം പൂർത്തിയാക്കാൻ എല്ലാ നിക്ഷേപകർക്കുമാകും.മ്യൂച്വൽ ഫണ്ടിലെ എസ്ഐപി നിക്ഷേപം കാര്യങ്ങൾകൂടുതൽ എളുപ്പമാക്കും. അഞ്ചുവർഷത്തിനപ്പുറമുള്ള സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ആസുത്രണംചെയ്യാൻ എസ്ഐപിയുടെ വഴിതന്നെ ഉത്തമം.

from money rss https://bit.ly/3m93i2S
via IFTTT

Wednesday, 25 November 2020

സ്വകാര്യവത്കരണം: ഭാരത് ഗ്യാസിന്റെ എല്‍പിജി ഉപഭോക്താക്കളെ മറ്റുകമ്പനികളിലേയ്ക്ക് മാറ്റും

ബിപിസിഎലിന്റെ സ്വകാര്യവത്കരണ നടപടികൾ പുരോഗമിക്കുന്നതിനാൽ സബ്സിഡി നിരക്കിൽ നൽകുന്ന എൽപിജി കണക്ഷനുകൾ മറ്റുപൊതുമേഖല കമ്പനികളിലേയ്ക്ക് മാറ്റിയേക്കും. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയിലേയ്ക്കാകും ഭാരത് ഗ്യാസിന്റെ ഉപഭോക്താക്കളെ മാറ്റുക. ഇന്ത്യൻ ഓയിലിന്റെ ഇൻഡേനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ എച്ച്പിയുമാണ് എൽപിജി വിതരണംചെയ്യുന്നത്. കണക്ഷനുകൾ മാറ്റുന്നതിനായി പെട്രോളിയം മന്ത്രാലയം ഉടനെ മന്ത്രിസഭാ അനുമതിതേടും. മൂന്നുമുതൽ അഞ്ചുവർഷംകൊണ്ട് കൈമാറ്റനടപടികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുമേഖല എണ്ണക്കമ്പനികൾക്ക് സബ്സിഡി തുക യഥാസമയം ലഭിക്കാറില്ല. വർഷങ്ങളോളം ഇത് വൈകുന്നത് പതിവാണെന്നും പറയുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം നീക്കയതിനുശേഷം നിലവിൽ പാചക വാതകത്തിനും മണ്ണെണ്ണയ്ക്കുമാണ് സബ്സിഡി നൽകിവരുന്നത്. 2020 സാമ്പത്തികവർഷം അവസാനം സബ്സിഡിയിനത്തിൽ കമ്പനികൾക്ക് ലഭിക്കാനുള്ളത് 27,000 കോടി രൂപയാണ്. ഐഒസിക്ക് 50ശതമാനവും ബിപിസിഎലിന് 25ശതമാനവും എച്ച്പിസിഎലിന് 25ശതമാനവുംതുകയാണ് നൽകാനുള്ളത്. സ്വകാര്യവത്കരണം പൂർത്തിയായാൽ പുതിയ ഉടമകൾ ഇതിനെതിരെ രംഗത്തുവരാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ഉപഭോക്താക്കളെ മറ്റ് പൊതുമേഖല കമ്പനികളിലേയ്ക്ക് മാറ്റുന്നത്. Subsidized consumers of LPG with BPCL to be moved to IOC, HPCL

from money rss https://bit.ly/2V5oCu4
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം; നിഫ്റ്റി 12,900നരികെ

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്നുയർന്ന് സൂചികകൾ. സെൻസെക്സ് 113 പോയന്റ് ഉയർന്ന് 43,941ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തിൽ 12,892ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 707 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 271 ഓഹരികൾ നഷ്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഓട്ടോ, ഗ്രാസിം, എൽആൻഡ്ടി, സിപ്ല, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ കമ്പനി, ടാറ്റ സ്റ്റീൽ, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഡസിൻഡ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഇൻഫോസിസ്, മാരുതി സുസുകി, ഒഎൻജിസി, ബജാജ് ഫിനാൻസ്, ബിപിസിഎൽ, ടെക് മഹീന്ദ്ര, ഐഒസി, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഫാർമ സൂചികകളും ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും അരശതമാനത്തിലേറെ നേട്ടത്തിലാണ്.

from money rss https://bit.ly/369mpV3
via IFTTT

വാഹനാപകടത്തിൽ ഡോക്ടർ മരിച്ച സംഭവം: 1.47 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ഒറ്റപ്പാലം: പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഡോക്ടർ മരിച്ച സംഭവത്തിൽ 1.47 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്സിഡൻറ് ക്ലെയിം ട്രിബ്യൂണൽ (എം.എ.സി.ടി) കോടതിവിധി. തൃശ്ശൂർ കാനാട്ടുകര പ്രശാന്തിനഗർ പട്ടത്ത് വീട്ടിൽ ഡോ. നവീൻകുമാർ (38) മരിച്ച കേസിലാണ് ജഡ്ജി പി. സെയ്തലവി വിധി പറഞ്ഞത്. ഹർജി ഫയൽ ചെയ്ത 2018 ഫെബ്രുവരിമുതലുള്ള എട്ട് ശതമാനം പലിശയും കോടതിച്ചെലവുമടക്കം നൽകാനും വിധിയിൽ പറയുന്നു. ഇതടക്കം 1.90 കോടി രൂപയാണ് നൽകേണ്ടിവരിക. ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2017 ഒക്ടോബർ ഏഴിന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് നൂറണി ചക്കാന്തറ പെട്രോൾ പമ്പിന് സമീപത്തുവെച്ച് നവീൻകുമാറും ഭാര്യയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിരെ വന്ന കാറിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ നവീൻകുമാർ മരിക്കുകയും ഭാര്യ ഡോ. കെ. ജയശ്രീ (35), മകൻ പാർഥിവ് (9) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.പാലക്കാട് മെഡിക്കൽ കോളജ് അസി. പ്രൊഫസറായിരുന്നു നവീൻകുമാർ. ലക്കിടി സ്വദേശിയുടെ കാർ പിരായിരി സ്വദേശിയായ 17-കാരനാണ് ഓടിച്ചത്. ഒറ്റപ്പാലത്ത് വാഹനാപകടക്കേസിൽ വിധിക്കുന്ന ഉയർന്ന നഷ്ടപരിഹാരത്തുകയാണിത്. ഹർജിക്കാർക്കുവേണ്ടി അഡ്വ. കെ.കെ. പ്രശാന്ത്, സുജ എസ്. നായർ എന്നിവർ ഹാജരായി.

from money rss https://bit.ly/2JiqWLy
via IFTTT

സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 695 പോയന്റ് നഷ്ടത്തില്‍: നിക്ഷേപകര്‍ക്ക് നഷ്ടം 2.2 ലക്ഷംകോടി

മുംബൈ: ഓഹരി സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ചതോടെ നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തത് വിപണിയെ ബാധിച്ചു. ഒരൊറ്റ ദിവസത്തെ വില്പന സമ്മർദത്തിൽ 2.2 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. സെൻസെക്സ് 694.92 പോയന്റ് നഷ്ടത്തിൽ 43,828.10ലും നിഫ്റ്റി 196.75 പോയന്റ് താഴ്ന്ന് 12,858.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എൻടിപിസി, എസ്ബിഐ, ടിസിഎസ്, നെസ് ലെ, ഐടിസി, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അതേസമയം, ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 1.76ശതമാനവും സ്മോൾ ക്യാപ് 1.13ശതമാനവും നഷ്ടത്തിലായി. റിലയാൽറ്റി, ബാങ്ക്, ടെലികോം സൂചികകൾ രണ്ടുശതമാനവും താഴ്ന്നു. Sensex plunges 695 points, Nifty ends below 12,900

from money rss https://bit.ly/3q2T2LI
via IFTTT

ലക്ഷ്മി വിലാസ് ബാങ്ക്-ഡിബിഎസ് ലയനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരംനല്‍കി

ലക്ഷ്മി വിലാസ് ബാങ്ക്-ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് നൽകിയ നിർദേശത്തിനാണ് മന്ത്രിസഭ അംഗീകാരംനൽകിയത്. സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിബിഎസ് ബാങ്കിന്റെ ഇന്ത്യൻ വിഭാഗത്തിലാകും ലക്ഷ്മി വിലാസ് ബാങ്ക് ലയിക്കുക. ഇതിന്റെ ഭാഗമായി 2,500 കോടി രൂപയാണ് ഡിബിഎസ് നിക്ഷേപം നടത്തുക. പ്രതിസന്ധിയിലായ ലക്ഷ്മി വിലാസ് ബാങ്കിന് നവംബർ 17നാണ് മൊറട്ടോറിയം ഏർപ്പെടുത്തിയത്. ഇതുപ്രകാരം നിക്ഷേപകന് പരമാവധി പിൻവലിക്കാവുന്ന തകു 25,000 രൂപയായി പരിമിതപ്പെടുത്തുകയുംചെയ്തു. ലയനം പൂർണമായാൽ പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണംനീക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി. മുന്നുവർഷമായി തുടർച്ചയായി നഷ്ടംനേരിട്ടതോടെയാണ് ലക്ഷ്മി വിലാസ് ബാങ്കിന്റെ സാമ്പത്തികനില മോശമായത്. അതോടെ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കാൻ തുടങ്ങി. ഭരണതലത്തിലുള്ള പ്രശ്നങ്ങളും ബാങ്കിനെ പ്രതിസന്ധിയിലാക്കി. Cabinet approves RBIs proposal to merge Lakshmi Vilas Bank with DBS Bank

from money rss https://bit.ly/374gUGp
via IFTTT

Tuesday, 24 November 2020

സൂചികകള്‍ എക്കാലത്തെയും ഉയരംകുറിക്കുമ്പോള്‍ നിക്ഷേപകര്‍ ചെയ്യേണ്ടത്

ചരിത്രത്തിൽ ആദ്യമായി നിഫ്റ്റി 13,000 എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. 12,000ൽനിന്ന് 13 വ്യാപാര ദിനങ്ങളിലായാണ് 13,064ലേയ്ക്ക് നിഫ്റ്റി തേരോട്ടംനടത്തിയത്. ആഗോള തലത്തിലുള്ള പണമൊഴുക്ക്, ഡോളറിന്റെ തളർച്ച, കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി, രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഉത്തജേന പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ, കേന്ദ്ര സർക്കാർ അടുത്തയിടെ പ്രഖ്യാപിച്ച പാക്കേജ് തുടങ്ങിയവയാണ് ആഭ്യന്തര ഓഹരി സൂചികകളെ സ്വാധീനിച്ചത്. സെൻസെക്സും റെക്കോഡ് നേട്ടംകയ്യടക്കി 44,571ലേയ്ക്ക് ഉയർന്നു. നവംബറിൽ മാത്രമുണ്ടായനേട്ടം 12ശതമാനമാണ്. കോർപ്പറേറ്റ് മേഖലയും പ്രതീക്ഷയിലാണ്. 2020 ഏപ്രിൽ-ജൂൺ പാദത്തിൽ 25ശതമാനം ചുരുങ്ങിയ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. മികച്ച പ്രവർത്തനഫലങ്ങൾ കമ്പനികൾ പുറത്തുവിട്ടുതുടങ്ങി. വിദേശ നിക്ഷേപം കാര്യമായി വിപണിയിലെത്തുന്നുണ്ട്. വരുംദിവസങ്ങളിലും ഇത് തുടരുകയാണെങ്കിൽ സൂചികകൾ നേട്ടത്തിന്റെ പുതിയ ഉയരംകുറിച്ച് മുന്നേറുകതന്നെചെയ്യും. നിഫ്റ്റി 13,200-13,400 നിലവാരത്തിലെത്തിയേക്കാമെന്നാണ് വിലിയിരുത്തൽ. ഉത്സവാനന്തര സീസണിലെ സാമ്പത്തിക വളർച്ചയുടെ സ്ഥിരതയെയും ഈമുന്നേറ്റം ആശ്രയിച്ചിരിക്കുന്നു. തിരിച്ചുവരവിന്റെ കാരണങ്ങൾ സമ്പദ് വ്യവസ്ഥയിലെ മുന്നേറ്റം ജൂൺ പാദത്തിൽ 20ശതമാനത്തിലധികം ചുരുങ്ങിയ സമ്പദ്ഘടന രണ്ടാം പാദത്തിൽ മികച്ച പ്രതീക്ഷയാണ് മുന്നോട്ടുവെയ്ക്കുന്നത്. അടച്ചിടലിൽനിന്ന് രാജ്യം പൂർണമായി വിമുക്തമാകുന്നതിന്റെ ഘട്ടമാണിപ്പോൾ. വിദേശ നിക്ഷേപം നവംബറിൽ ഇതുവരെ 50,000 കോടി രൂപയിലധികം രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപിച്ചു. ഒരുമാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. എൻഎസ്ഇയിലെ കണക്കുപ്രകാരം 55,552.64 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിയത്. 2020ലെ മൊത്തം നിക്ഷേപം 96,766 കോടി രൂപമാത്രമായിരുന്ന സ്ഥാനത്താണിത്. വാക്സിൻ പ്രതീക്ഷ വാക്സിൻ വികസിപ്പിക്കുന്നതിലെ പ്രതീക്ഷ ലോകമെമ്പാടും സമ്പദ് വ്യവസ്ഥയ്ക്ക് ഉർജമായിട്ടുണ്ട്. മൊഡേണ, പിഫൈസർ, ഓക്സ്ഫഡ് തുടങ്ങിയ കമ്പനികളുടെ വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സമ്പന്ധിച്ച റിപ്പോർട്ടുകൾ ശുഭസൂചന നൽകുന്നു. നിക്ഷേപകർ ചെയ്യേണ്ടത് മികച്ച ഉയരത്തിലെത്തിയ വിപണിയിൽനിന്ന് ഭാഗികമായി ലാഭമെടക്കുന്നതാകും ഉചിതമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 15 മുതൽ 20ശതമാനംവരെ പണമായി സൂക്ഷിക്കാം. വിപണിയിലെ തിരുത്തലിൽ വീണ്ടുംപ്രവേശിക്കാൻ ഈതുക ഉപയോഗിക്കാം.

from money rss https://bit.ly/33iMNdg
via IFTTT

വിപണിമൂല്യത്തില്‍ മൂന്നാമതെത്തി എച്ച്ഡിഎഫ്‌സി ബാങ്ക്; മൂല്യം 8 ലക്ഷം കോടിയായി

എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണിമൂല്യം ഇതാദ്യമായി എട്ട് ലക്ഷം കോടി മറികടന്നു. ഇതോടെ വിപണിമൂല്യത്തിന്റെ കാര്യത്തിൽ രാജ്യത്തെ മൂന്നാമത്തെ കമ്പനിയായി എച്ച്ഡിഎഫ്സി. ബുധനാഴ്ച ബാങ്കിന്റെ ഓഹരി വില 1464 രൂപയിലേയ്ക്ക് കുതിച്ചതോടെയാണ് വിപണിമൂല്യം 8.02 ലക്ഷം കോടിയായി ഉയർന്നത്. ഇവർഷം ഇതുവരെ ഓഹരിയിലുണ്ടായ നേട്ടം 14ശതമാനമാണ്. നിലവിൽ റിലയൻസ് ഇൻഡസ്ട്രീസാണ് വിപണിമൂല്യത്തിൽ മുന്നിൽ. 13.33 ലക്ഷം കോടിയാണ് മൂല്യം. 10.22 ലക്ഷം കോടി രൂപയുടെ വിപണിമൂല്യവുമായി ടിസിഎസാണ് രണ്ടാം സ്ഥാനത്തുള്ളത്. സെപ്റ്റംബർ അവസാനിച്ച പാദത്തിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം 18ശതമാനം ഉയർന്ന് 7,513 കോടി രൂപയിലെത്തിയിരുന്നു. നിഷ്കൃയ ആസ്തിയിലും കുറവുണ്ടായി. HDFC Bank tops Rs 8 trillion market cap first time

from money rss https://bit.ly/2UZcyup
via IFTTT

വീണ്ടും ഇടിവ്: സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ രണ്ടാംദിവസവും വൻ ഇടിവ്. ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി. ഗ്രാമിന് 60 രൂപകുറഞ്ഞ് 4560 രൂപയുമായി. 16 ദിവസംകൊണ്ട് 2,400 രൂപയുടെ ഇടിവാണ് സ്വർണ വിലയിൽ ഉണ്ടായത്. ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 5,520 രൂപയും കുറഞ്ഞു. ചൊവ്വാഴ്ച പവന് 720 രൂപ കുറഞ്ഞ് 36,960 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ കാര്യമായ വ്യതിയാനമില്ല. ഔൺസിന് 1,809.41 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തിൽ ഓഹരി സൂചികകളിലുണ്ടായ മുന്നേറ്റവും കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭസൂചനകളുമാണ് സ്വർണവിപണിയെ തളർത്തിയത്.

from money rss https://bit.ly/2HwQ54K
via IFTTT

റെക്കോഡ് നേട്ടം നിലനിര്‍ത്തി സൂചികകള്‍: നിഫ്റ്റി 13,100ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. സെൻസെക്സ് 302 പോയന്റ് നേട്ടത്തിൽ 44,825ലും നിഫ്റ്റി 87 പോയന്റ് ഉയർന്ന് 13,143ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1248 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 618 ഓഹരികൾ നഷ്ടത്തിലുമാണ്. 90 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. രാജ്യത്തെ വിപണികളിൽ വിദേശനിക്ഷേപം കുതിച്ചെത്തിയത് കഴിഞ്ഞദിവസം സൂചികകൾക്ക് കരുത്തേകിയിരുന്നു. ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ടൈറ്റാൻ, മാരുതി സുസുകി, ഐടിസി, ബജാജ് ഫിൻസർവ്, ബാജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, നെസ് ലെ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്കിങ് സൂചികയാണ് മികച്ച നേട്ടത്തിൽ. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം ഉയരത്തിലാണ്. Indices trade higher with Nifty above 13,100

from money rss https://bit.ly/2Jeq7mY
via IFTTT

ലാൻഡ്‌ലൈനിൽനിന്ന് മൊബൈലിലേക്ക് വിളിക്കാൻ പൂജ്യം ചേർക്കണം

ന്യൂഡൽഹി:രാജ്യത്തെ ലാൻഡ്ലൈനുകളിൽനിന്ന് മൊബൈൽ ഫോണുകളിലേക്ക് വിളിക്കാൻ 10 അക്ക നമ്പറിനുമുന്നിൽ പൂജ്യംചേർക്കുന്ന രീതി പുതുവർഷംമുതൽ പ്രാബല്യത്തിൽ വരും. ഇതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശുപാർശ ടെലികോം മന്ത്രാലയം അംഗീകരിച്ചു. ജനുവരി ഒന്നുമുതൽ സംവിധാനം നടപ്പാക്കാനുള്ള സജ്ജീകരണമൊരുക്കാൻ വിവിധ ടെലികോം കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. വർധിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് ലാൻഡ് ലൈനുകൾക്കും മൊബൈൽ ഫോണുകൾക്കും ആവശ്യത്തിന് നമ്പറുകൾ നൽകാൻ കൂടുതൽ സൗകര്യം ലഭിക്കുന്നതിനാണ് ഈ രീതി നടപ്പാക്കുന്നത്. മേയ് 29-നാണ് ഇതിനുള്ള ശുപാർശ ട്രായ് സമർപ്പിച്ചത്. പദ്ധതി നടപ്പാക്കുന്നതോടെ 254.4 കോടി പുതിയ പത്തക്കനമ്പറുകൾകൂടി സൃഷ്ടിക്കാൻ ടെലികോം കമ്പനികൾക്ക് കഴിയും.

from money rss https://bit.ly/39qVciL
via IFTTT

രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളിൽ ഇനി ബാങ്ക് അവധിയല്ല

കൊച്ചി:കേരളത്തിൽ രണ്ടാം ശനിയും നാലാം ശനിയും ഒഴികെയുള്ള ശനിയാഴ്ചകൾ ഇനി ബാങ്കുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും ഏർപ്പെടുത്തിയ ബാങ്ക് അവധി പിൻവലിച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എൽ.എൽ.ബി.സി.) അറിയിച്ചു. നേരത്തെയുള്ളതുപോലെ രണ്ടാം ശനി, നാലാം ശനി ദിവസങ്ങൾ മാത്രമായിരിക്കും ഇനി ബാങ്ക് അവധി. അതായത്, ആദ്യ ശനി, മൂന്നാം ശനി, അഞ്ചാം ശനി (ഉണ്ടെങ്കിൽ) എന്നിവ സാധാരണഗതിയിൽ ബാങ്കുകൾ പ്രവർത്തിക്കും.

from money rss https://bit.ly/3m3EyZR
via IFTTT

ഇതാദ്യമായി നിഫ്റ്റി 13,000ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 445 പോയന്റ്

മുംബൈ: ചരിത്രത്തിലാദ്യമായി നിഫ്റ്റി 13,000ന് മുകളിൽ ക്ലോസ് ചെയ്തു. സെൻസെക്സും റെക്കോഡ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാർച്ചിലെ താഴ്ന്ന നിലവാരത്തിൽനിന്ന് 73ശതമാനം ഉയരത്തിലാണ് ഇപ്പോൾ നിഫ്റ്റി. യുഎസിൽ അധികാര കൈമാറ്റം ഉറപ്പായതും കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയും വിപണിയിൽ ചലനം സൃഷ്ടിച്ചു. ആഭ്യന്തര വിപണിയിലേയ്ക്ക് കാര്യമായി വിദേശ നിക്ഷേപമെത്തിയതും ആഗോള വിപണികളിലെ നേട്ടവും സൂചികകൾ ആഘോഷമാക്കി. 445.87 പോയന്റാണ് സെൻസെക്സിലെ നേട്ടം. 44,523.02ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 128.70 പോയന്റ് ഉയർന്ന് നിഫ്റ്റി 13,055.20ലുമെത്തി. ബിഎസ്ഇയിലെ 1603 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1167 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടൈറ്റാൻ കമ്പനി, എച്ച്ഡിഎഫ്സി, ബിപിസിഎൽ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 2.4ശതമാനം ഉയർന്നു. വാഹനം, ലോഹം, ഫാർമ സൂചികകളും ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. Nifty ends above 13K for the first time, Sensex at record closing high

from money rss https://bit.ly/2UVG9oD
via IFTTT

രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടിവരും

ആദായ വകുപ്പ് നിയമപ്രകാരം ഒരു വ്യക്തിയിൽനിന്ന് രണ്ടു ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിച്ചാൽ പിഴ അടയ്ക്കേണ്ടിവരും. ആദായനികുതി നിയമം സെക്ഷൻ 269എസ്ടി പ്രകാരമാണിത്. ഇത്രയും തുക ചെക്കായോ, ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് ട്രാൻസ്ഫറായോ ആണ് നൽകേണ്ടത്. ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, യുപിഐ, ആർടിജിഎസ്, എൻഇഎഫ്ടി, ഭീം തുടങ്ങിയ വഴിയുള്ള ഇടപാടുകളാണ് ഇലക്ട്രോണിക് ട്രാൻസ്ഫർ(ഇസിഎസ്)ആയി പരിഗണിക്കുന്നത്. രാജ്യത്തുവൻതോതിൽ അനധികൃത പണമിടപാടുകൾ നടക്കുന്നതിനാലാണ് ആദായ നികുതി നിയമത്തിൽ ഇതുകൂടി ഉൾപ്പെടുത്തിയത്. വൻകിട ഭൂമിയിടപാടുകളിൽ ഉൾപ്പടെ കള്ളപ്പണമിടപാട് തടയുന്നതിന്റെ ഭാഗമായാണിത്. എത്രതുക പിഴനൽകേണ്ടിവരും? സ്വീകരിച്ചതുക എത്രയാണോ അതിന് തുല്യമായ തുകയാണ് പിഴയായി നൽകേണ്ടിവരിക. എന്നാൽ, ഇടപാടിന് മതിയായ കാരണങ്ങളുണ്ടെന്ന് തെളിയിക്കാനായാൽ പിഴ ഈടാക്കില്ല. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് പണം സ്വീകരിക്കുന്നിന് ഈ നിയമം ബാധകമല്ല.

from money rss https://bit.ly/371EJOV
via IFTTT

നിക്ഷേപകരുടെ ഓഹരി തിരിമറിനടത്തിയ കാര്‍വിയുടെ അംഗത്വം എന്‍എസ്ഇ റദ്ദാക്കി

കാർവി സ്റ്റോക്ക് ബ്രോക്കിങ് ലിമിറ്റഡിന്റെ അംഗത്വം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്(എൻഎസ്ഇ)റദ്ദാക്കി. നിക്ഷേപകർ നൽകിയ പവർ ഓഫ് അറ്റോർണി അധികാരം ദുരപയോഗം ചെയ്തതിനെതുടർന്നാണ് ബ്രോക്കിങ് സ്ഥാപനം നടപടി നേരിട്ടത്. 2019 നവംബറിലാണ് 2,300 കോടി മൂല്യമുള്ള ഓഹരികളാണ് തിരിമറിചെയ്ത് കാർവിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയത്.ഈ സെക്യൂരിറ്റികൾ മറ്റ് ആവശ്യങ്ങൾക്കായി ബ്രോക്കിങ് സ്ഥാപനം ഉപോയഗിച്ചെന്നും സെബി കണ്ടെത്തിയിരുന്നു. നിക്ഷേപകരുടെ ഓഹരികൾ അവർ അറിയാതെ വിറ്റ് വരുമാനം കാർവി റിയാൽറ്റി ലിമിറ്റഡിലേയ്ക്ക് മാറ്റുകയാണ് ചെയ്തത്. ഇതേതടുർന്ന് പുതിയതായി നിക്ഷേപകർക്ക് ട്രേഡിങ് അക്കൗണ്ട് നൽകുന്നതിന് നേരത്തെതന്നെ സെബി വിലക്കേർപ്പെടുത്തിയിരുന്നു. നിലവിലുള്ളവർക്കായി പവർ ഓഫ് അറ്റോർണി ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുകയുംചെയ്തു. സെബിയുടെ നിർദേശപ്രകാരം നേരത്തെതന്നെ എൻഎസ്ഇയും ബിഎസ്ഇയും എംസിഎക്സും ബ്രോക്കിങ് സ്ഥാപനത്തിന്റെ ലൈസൻസ് താൽക്കാലികമായി മരവിപ്പിച്ചിരുന്നു. കാർവിയിലുണ്ടായിരുന്ന 2.35 ലക്ഷം നിക്ഷേപകരുടെ 2,300 കോടി രൂപയുടെ ഫണ്ടുകളും ഓഹരികളും തീർപ്പാക്കിയതായി എൻഎസ്ഇ അറിയിച്ചു. NSE scraps Karvy Stock Brokings membership

from money rss https://bit.ly/3pTfEOS
via IFTTT

Monday, 23 November 2020

ബില്‍ ഗേറ്റ്‌സിനെ മറികടന്നു: ഇലോണ്‍ മസ്‌ക് ലോക കോടീശ്വര പട്ടികയില്‍ രണ്ടാമനായി

ടെസ് ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്ക് ബിൽ ഗേറ്റ്സിനെയും മറികടന്നു. ഇതോടെ ലോക കോടീശ്വര പട്ടികയിൽ 49കാരനായ മസ്ക് രണ്ടാംസ്ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുപ്രകാരം 127.9 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സിൽ 35-ാംസ്ഥാനക്കാരനായിരുന്നു ഇലോൺ മസ്ക്. 2020ൽമാത്രം അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വർധന 100.3 ബില്യൺ ഡോളറാണ്. ചുരുങ്ങിയ കാലംകൊണ്ടാണ് ജെഫ് ബെസോസിന്റെ തൊട്ടുപിന്നിൽ ഇലോൺ മസ്ക് എത്തിയത്. ലോക കോടീശ്വര പട്ടികയിൽ ഒന്നാമനായ ജെഫ് ബെസോസിന്റെ ആസ്തി 182 ബില്യൺ ഡോളറാണ്. വർഷങ്ങളായി ലോക കോടീശ്വന്മാരിൽ ഒന്നാമനായി തുടരുകയായിരുന്ന ബിൽ ഗെറ്റ്സിനെ 2017ലാണ് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് പിന്നിലാക്കുന്നത്. പിന്നീട്, കഴിഞ്ഞ വർഷം നവംബറിൽ ബിൽ ഗേറ്റ്സ് ഒന്നാം സ്ഥാനംതിരിച്ചുപിടിച്ചിരുന്നു. 127.7 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്സിന്റെ ആസ്തി. Elon Musk overtakes Bill Gates to become worlds second-richest person

from money rss https://bit.ly/3fq0nAm
via IFTTT

സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്: പവന് 720 രൂപ കുറഞ്ഞ് 36,920 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് ഒറ്റയടിക്ക് 720 രൂപ കുറഞ്ഞ് 36,960 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില. രണ്ടാഴ്ച മുമ്പത്തെ 38,880 രൂപയിൽനിന്ന് 1,920 രൂപയാണ് ഇടിവുണ്ടായത്. ഇതോടെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 5,040 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിൽ സ്വർണവില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 0.6ശതമാനമിടിഞ്ഞ് 1,826.47 ഡോളർ നിലവാരത്തിലെത്തി. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയും യുഎസിലെ അധികാര കൈമാറ്റവുമാണ് സ്വർണവിലയെ ബാധിച്ചത്. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ പത്തുഗ്രാം സ്വർണവില 450 രൂപകുറഞ്ഞ് 49,051 രൂപ നിലവാരത്തിലെത്തി. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/372oLUX
via IFTTT

റെക്കോഡ് നേട്ടംതുടരുന്നു: നിഫ്റ്റി ഇതാദ്യമായി 13,000 കടന്നു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 13,000 കടന്നു. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 274 പോയന്റ് നേട്ടത്തിൽ 44,351ലും നിഫ്റ്റി 83 പോയന്റ് ഉയർന്ന് 13,010ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1032 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 277 ഓഹരികൾ നഷ്ടത്തിലുമാണ്. 53 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, മാരുതു സുസുകി, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഷർമോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, എംആൻഡ്എം, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, സിപ്ല, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Nifty opens at 13K for the first time

from money rss https://bit.ly/3l3EXtL
via IFTTT

ഗെയ്ൽ വാതകക്കുഴൽപദ്ധതിക്ക് ഇനി കേരളമാതൃക

തൃശ്ശൂർ: കൊച്ചി-മംഗളൂരു ഗെയ്ൽ പ്രകൃതിവാതകക്കുഴൽ ഇനി രാജ്യത്തെ ഇത്തരം പദ്ധതികൾക്ക് മാതൃകയാകും. വ്യാപക പ്രതിഷേധവും രണ്ടു പ്രളയവും കോവിഡും അതിജീവിച്ച് സമയബന്ധിതമായി പൂർത്തിയാക്കിയ പദ്ധതിയുടെ മാതൃക മറ്റ് പല സംസ്ഥാനങ്ങളും സ്വീകരിച്ചുകഴിഞ്ഞു. പ്രതിഷേധക്കാരെ പദ്ധതിക്ക് അനുകൂലമാക്കിയതും ചുരുങ്ങിയ സ്ഥലമെടുപ്പും വലിയ നഷ്ടപരിഹാരത്തുകയും പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ചതുമാണ് കേരള മോഡലിനെ പ്രശസ്തമാക്കിയത്. പ്രത്യേകതകൾ മറ്റു സംസ്ഥാനങ്ങളിൽ 30 മീറ്റർ സ്ഥലമാണ് ഗെയ്ൽ ഉപയോഗ അവകാശത്തിനായെടുക്കുന്നത്. കേരളത്തിലെ സ്ഥലദൗർലഭ്യത പരിഗണിച്ച് 20 മീറ്ററായി ചുരുക്കി, പിന്നീട് 10 മീറ്ററായി പരിമിതപ്പെടുത്തി. നിർമാണസമയത്ത് 20 മീറ്റർ ആവശ്യമായതിനാൽ 20 മീറ്റർ കണക്കാക്കി വിളകൾക്കുള്ള നഷ്ടപരിഹാരം നൽകി. ഇത് ജനങ്ങളെ പദ്ധതിക്ക് അനുകൂലമാക്കി. നഷ്ടപരിഹാരം നൽകുന്നത് ഗെയ്ൽ ആണെങ്കിലും അത് നിശ്ചയിച്ച സംസ്ഥാന സർക്കാർ ഭൂവുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കി. ഇൗ നടപടി പ്രതിഷേധങ്ങൾക്ക് അയവ് വരുത്തി 10 സെൻറിൽ താഴെ ഭൂമിയുള്ളവർക്ക് അതിൽ വീടുവെക്കാനുള്ള സ്ഥലം തിട്ടപ്പെടുത്തി ഗെയ്ലിന്റെ ഉപയോഗാവകാശം രണ്ട്് മീറ്ററായി ചുരുക്കുകയും ഒപ്പം ആശ്വാസധനമായി അഞ്ച് ലക്ഷം രൂപയും നൽകി. കുറച്ചുസ്ഥലം മാത്രമുള്ളവർക്ക് നഷ്ടപരിഹാരം ഇരട്ടിയാക്കി. വിളകൾക്കുള്ള നഷ്ടപരിഹാരവും ഉയർത്തി. ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചുമുള്ള ആശങ്കകൾ ദുരീകരിക്കാൻ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പോലീസ് കർമസേന രൂപവത്കരിച്ചു. അഞ്ചംഗങ്ങൾ വീതമുള്ള പോലീസ് കർമസേന ഭൂവുടമകളെ കാണുകയും നഷ്ടപരിഹാരത്തെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചുമുള്ള ആശങ്കകൾ ദുരീകരിക്കുകയും ചെയ്തു. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും ജലാശയങ്ങളിലും ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടാക്കി പൈപ്പ് വലിച്ചെടുക്കുന്ന ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ്ങിലൂടെയാണ് കുഴൽ സ്ഥാപിച്ചത്. 96 ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ് ഈ പദ്ധതിയിൽ ചെയ്തിട്ടുണ്ട്. ഏറ്റെടുത്ത സ്ഥലങ്ങളിൽ ചിലത് തണ്ണീർത്തടത്തിലായിരുന്നതിനാൽ നിർമാണതടസ്സം ഒഴിവാക്കാൻ കേരള പാഡി ആൻഡ് വെറ്റ്ലാൻഡ് കൺസർവേഷൻ നിയമം സർക്കാർ ഭേദഗതി ചെയ്തു. പദ്ധതിയുടെ നായകൻ അടുത്ത ഉദ്യമത്തിന് കോതമംഗലത്തെ മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജിൽനിന്ന് സിവിൽ ബി.ടെക് നേടിയ ടോണി മാത്യുവാണ് കേരളത്തിൽ ഗെയ്ൽ പദ്ധതി പൂർത്തിയാക്കിയത്. ഗെയ്ൽ കൺസ്ട്രക്ഷൻ ജനറൽ മാനേജരായ ഇദ്ദേഹം 720 കിലോമീറ്ററിലുള്ള മുംബൈ - നാഗ്പുർ പൈപ്പ് ലൈൻ പദ്ധതിയുടെ ചുമതലയേറ്റു. ചങ്ങനാശ്ശേരി വാഴപ്പള്ളി പുത്തൻപറമ്പിൽ പി.വി. മാത്യുവിന്റെയും മറിയാമ്മയുടെയും മകനാണ്.

from money rss https://bit.ly/35YOiPp
via IFTTT

സെന്‍സെക്‌സ് 195 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. സെൻസെക്സും നിഫ്റ്റിയും വ്യാപാരത്തിനിടെ പുതിയ ഉയരംകുറിക്കുകയുംചെയ്തു. സെൻസെക്സ് 194.90 പോയന്റ് നേട്ടത്തിൽ 44,077.15ലും നിഫ്റ്റി 67.50 പോയന്റ് ഉയർന്ന് 12,926.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1636 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1133 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 178 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, ഗെയിൽ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക് ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ഐടി, ഊർജം എന്നീ വിഭാഗങ്ങളിലെ സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/2UPdBwY
via IFTTT

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില റെക്കോഡ് തകര്‍ച്ചയില്‍: നാലുദിവസത്തിനിടെ താഴ്ന്നത് 48%

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില തുടർച്ചയായി നാലാമത്തെ ദിവസവും ലോവർ സർക്യൂട്ട് ഭേദിച്ചു. തിങ്കളാഴ്ച വില 10ശതമാനം താഴ്ന്ന് 8.10 രൂപ നിലവാരത്തിലെത്തി. മുഖവിലയായ 10 രൂപയെക്കാൾ താഴെയെത്തി ഓഹരി വില. ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചതിനുപിന്നാലെ നാലുദിവസത്തിനെട 48ശതമാനമാണ് വിലയിടിവുണ്ടായത്. ബാങ്കിന്റെ ബോർഡ് പരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിരിക്കുകയാണ്. കാനാറ ബാങ്കിന്റെ മുൻ നോൺ എക്സിക്യുട്ടീവ് ചെയർമാൻ ടിഎൻ മനോഹരനാണ് ചുമതല. ഡിബിഎസ് ബാങ്കുമായുള്ള ലയനവുമായി ബന്ധപ്പെട്ട് ആർബിഐ തയ്യാറാക്കിയ കരട് പദ്ധതി പ്രകാരം ഓഹരി നിക്ഷേപകർക്ക് ഒരു രൂപ പോലും തിരിച്ചുകിട്ടില്ല. ഇതുസംബന്ധിച്ച നിർദേശം പുറത്തുവന്നതാണ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്താനിടയായത്. Lakshmi Vilas Bank hits record low; stock tanks 48% in four days

from money rss https://bit.ly/3l0rLWG
via IFTTT

നാലാമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി

തുടർച്ചയായി നാലമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് ഏഴു പൈസയും ഡീസലിന് 18 പൈസയുമാണ് തിങ്കളാഴ്ച വർധിപ്പിച്ചത്. ഇതോടെ മുംബൈയിൽ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമായി. ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ കോഴിക്കോട് 81.93 രൂപ നൽകണം. ഡീസലിനാകട്ടെ 75.42 രൂപയും. രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും വില വർധിപ്പിക്കാൻ തുടങ്ങിയത്. നാലു ദിവസംകൊണ്ട് പെട്രോളിന് 40.07 പൈസയും ഡീസലിന് 79 പൈസയും വർധിച്ചു. പെട്രോൾ വില സെപ്റ്റംബർ 22 മുതലും ഡീസൽ വില ഒക്ടോബർ രണ്ടു മുതലും വർധിപ്പിക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. 15 ദിവസത്തെ ശരാശരി വില കണക്കാക്കിയാണ് രാജ്യത്ത് ദിവസംതോറും പെട്രോൾ, ഡീസൽ വിലകൾ പുതുക്കുന്നത്. ഭരണതലത്തിലെ ഇടപെടലില്ലാതെ 40 ദിവസം വില സ്ഥിരമായി നിലനിർത്താൻ കഴിയില്ലെന്നാണ് ഈരംഗത്തുള്ളവർ പറയുന്നത്. ബിഹാർ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുമാകാം വില വർധിപ്പിക്കാതിരുന്നതിന് കാരണം. Petrol, diesel prices rise for 4th straight day

from money rss https://bit.ly/2IRmYKl
via IFTTT

ബിഎസ്എന്‍എല്‍ 4ജിക്ക് ഇനിയുമേറെ കാത്തിരിക്കേണ്ടിവരും: ആഗോള ടെണ്ടറിന് അനുമതി നല്‍കിയില്ല

രാജ്യത്തെ കമ്പനികളിൽനിന്നുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും പ്രയോജനപ്പെടുത്തി 4ജി സേവനം നൽകണമെന്ന് ബിഎസ്എൻഎലിനോട് ടെലികോം വകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റി നിർദേശിച്ചു. ബിഎസ്എൻഎലിന്റെ 4ജി ടെണ്ടറിന്റെ നിബന്ധനകൾ തീരുമാനിക്കാൻ രൂപീകരിച്ച സമിതിയാണ് രാജ്യത്തെ നിർമാതാക്കളെമാത്രം ഉൾപ്പെടുത്തി സംവിധാനമൊരുക്കിയാൽ മതിയെന്ന തീരുമാനമെടുത്തത്. മെയ്ക്ക് ഇൻ ഇന്ത്യ നയം ലംഘിച്ചുവെന്ന് രാജ്യത്തെ കമ്പനികൾ പരാതി നൽകിയതിനെതുടർന്ന് നേരത്തെയുള്ള ടെണ്ടർ ബിഎസ്എൻഎൽ റദ്ദാക്കിയിരുന്നു. ഇതേതുടർന്നാണ് ടെക്നിക്കൽ സമിതിയുടെ തീരുമാനപ്രകാരം പുതിയ ടെണ്ടറിൽ തീരുമാനമെടുക്കാൻ നിർദേശമുണ്ടായത്. അതേസമയം, ടെലികോം വകുപ്പിന്റെ നിർദേശം കരാർ നടപടികൾ വൈകിപ്പിക്കുമെന്നാണ് വിമർശനമുയരുന്നത്. ടെണ്ടർ റദ്ദാക്കിയതിലൂടെ രാജ്യത്ത് 4ജി സേവനം നൽകാൻ ആറുമാസത്തിലധികം കാലതമാസം വരുത്തിയതിന് സർക്കാർ മതിയായ നഷ്ടപരിഹാരം നൽകണമെന്ന ബിഎസ്എൻഎലിന്റെ വാദവും സമിതി നിരസിച്ചു. പുതിയ സാഹചര്യത്തിൽ ഇന്ത്യയിൽ നിർമിച്ച ഉത്പന്നമെന്നതിന് നിർവചനംനൽകണമെന്നും ബിഎസ്എൻഎൽ ആവശ്യപ്പെട്ടിട്ടുണ്ട്. തേജസ് നെറ്റ് വർക്ക്, ടെക് മഹീന്ദ്ര, സി-ഡോട്ട്, വിഎൻഎൽ, എച്ച്എഫ്സിഎൽ തുടങ്ങിയ രാജ്യത്തെ ടെലികോം നിർമാതാക്കൾക്ക് ഗുണകരമാകുന്നതാണ് തീരുമാനം. അതേസമയം, നേരത്തെ ബിഎസ്എൻഎലിന് ഉത്പന്നങ്ങൾ വിതരണംചെയ്തിരുന്ന എറിക്സൺ, നോക്കിയ, സെഡ്ടിഇ തുടങ്ങിയ ആഗോള കമ്പനികൾക്ക് തീരുമാനം തിരിച്ചടിയാകുകയുംചെയ്യും.

from money rss https://bit.ly/3nM24Lk
via IFTTT

Sunday, 22 November 2020

കോവിഡ് പ്രതിസന്ധി: ലോഡ്ജുകൾ വിൽപ്പനയ്ക്ക്

തൃശ്ശൂർ: കോവിഡിനെയും ലോക്ഡൗണിനെയും തുടർന്ന് പ്രതിസന്ധിയിലായ പല മേഖലകളും ഇനിയും ഉണർന്നുതുടങ്ങിയിട്ടില്ല. ഗുരുവായൂരിലേത് ഉൾപ്പെടെയുള്ള പല ലോഡ്ജ്, ഹോട്ടൽ ഉടമകളും പ്രതിസന്ധിയിലാണ്. ഇവിടെ ലോഡ്ജുടമകൾ പലരും സ്ഥാപനം വിൽക്കാൻ പരസ്യം നൽകിക്കഴിഞ്ഞു. പത്തിലേറെ ലോഡ്ജുകളാണ് ഇങ്ങനെ ഗുരുവായൂരിൽ വിൽക്കാനുള്ളതെന്ന് ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ജില്ലയിൽ ആകെയുണ്ടായിരുന്ന മൂവായിരം ഹോട്ടലുകളിൽ എഴുപത് ശതമാനത്തോളം മാത്രമേ ഇപ്പോഴും തുറന്ന് പ്രവർത്തിക്കുന്നുള്ളൂ. അതായത് 900 ഹോട്ടലുകൾ ഇനിയും തുറന്നിട്ടില്ല. ഇതിൽ ഏറിയപങ്കും ഇനി തുറക്കാൻ സാധ്യതയില്ലെന്ന് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. ഹോട്ടലുകളിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ 70 ശതമാനവും ഉത്തരേന്ത്യക്കാരായിരുന്നു. തൊഴിൽ നഷ്ടത്തെയും ലോക്ഡൗണിനെയും തുടർന്ന് മടങ്ങിയ ഇവരിൽ 30 ശതമാനം മാത്രമേ ഇപ്പോഴും തിരിച്ചുവന്നിട്ടുള്ളൂ. ഗുരുവായൂരിൽ ലോഡ്ജ് ഉടമകൾ പ്രതിസന്ധിയിൽ ഗുരുവായൂരിൽ മാത്രം 142 ലോഡ്ജുകളാണ് ഉള്ളത്. ഇവരിൽ പല സ്ഥാപനങ്ങളുടെയും പ്രവർത്തനം മാർച്ച് മുതൽ നാമമാത്രമാണ്. ഓൺെലെൻ ബുക്കിങ് വഴി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി വരുന്ന ഭക്തരിൽ ഏറിയ പങ്കും ഇപ്പോൾ വാഹനത്തിലെത്തി ദർശനം നടത്തി അന്നുതന്നെ മടങ്ങുന്നവരാണ്. അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തരുടെ എണ്ണം ഇപ്പോഴും നന്നേ കുറവാണ്. ഇപ്പോൾ താലികെട്ട് മാത്രമേ ഗുരുവായൂരിൽ നടക്കാറുള്ളൂ. റിസപ്ഷനുകൾ മിക്കവാറും നാട്ടിലാകും നടക്കാറ്. ചോറൂണും മറ്റും തുടങ്ങാത്തത് തിരിച്ചടിയാണ്. ഗുരുവായൂരിൽ മാത്രം പ്രത്യക്ഷമായും പരോക്ഷമായും 5000 തൊഴിലാളികളാണ് ലോഡ്ജുകളും ഓഡിറ്റോറിയങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞിരുന്നത്. ഇവരിൽ ഭൂരിപക്ഷത്തിനും തൊഴിൽമേഖല ഇരുളടഞ്ഞു. ഭൂരിഭാഗം ലോഡ്ജുകളിലും ഒരു ചെറിയ ശതമാനം തൊഴിലാളികളെ മാത്രമേ ഇപ്പോൾ റൊട്ടേഷൻ വ്യവസ്ഥയിൽ ജോലിക്ക് വയ്ക്കുന്നുള്ളൂ. 2020-ൽ ഞങ്ങളുടെ ബാലൻസ് ഷീറ്റിൽ ബാക്കിയായത് നഷ്ടത്തിന്റെ കണക്കുമാത്രമാണ്. എന്ന് തിരിച്ചുവരാനാവുമെന്നുപോലും നിശ്ചയമില്ലാത്ത അവസ്ഥ. സർക്കാരിൽനിന്ന് ഇനിയും ആശ്വാസനടപടികളൊന്നും ഉണ്ടായില്ലെങ്കിൽ കടമെടുത്ത് ഗുരുവായൂരിൽ ഹോട്ടൽ വ്യവസായം തുടങ്ങിയ പലർക്കും പിടിച്ചുനിൽക്കാനാവില്ലെന്ന് ഉറപ്പാണ്. ജി.കെ പ്രകാശ് സംസ്ഥാന വർക്കിങ് പ്രസിഡന്റ്, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ.

from money rss https://bit.ly/2IZ9pbs
via IFTTT

സെന്‍സെക്‌സില്‍ 350 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 12,900ന് മുകളില്‍

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 350 പോയന്റ് നേട്ടത്തിൽ 44,232ലും നിഫ്റ്റി 95 പോയന്റ് ഉയർന്ന് 12,954ലിലുമെത്തി. ബിഎസ്ഇയിലെ 1013 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 325 ഓഹരികൾ നഷ്ടത്തിലുമാണ്. 69 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ, ബജാജ് ഫിനാൻസ്, എൻടിപിസി, റിലയൻസ്, ടാറ്റ സ്റ്റീൽ, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഐടിസി, ഭാരതി എയർടെൽ, അദാനി പോർട്സ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹീന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾനഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകയളും ഒരുശതമാനത്തോളം നേട്ടത്തിലാണ്. Indices trade higher with Nifty above 12,900

from money rss https://bit.ly/2HpGTiA
via IFTTT

കിഫ്ബി കേരളത്തെ കടക്കെണിയിലാക്കുമോ?

വലിയ അക്ഷരത്തിൽത്തന്നെ പറയാം, ഇല്ലേയില്ല. കടക്കെണിയെക്കുറിച്ചുയരുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്, ആസൂത്രിതവും. കേരളത്തിന്റെ കടം അഞ്ചാറുവർഷംകൊണ്ട് ഇരട്ടിയാകുന്ന പ്രതിഭാസം ചരിത്രപരമായിത്തന്നെയുണ്ട്. അതുകൊണ്ട് ഓരോ ഭരണം അവസാനിക്കുമ്പോഴും, അതുവരെ കേരളം എടുത്ത ആകെ കടത്തിന്റെ അത്രയും കടം അഞ്ചുവർഷംകൊണ്ട് എടുത്തു എന്ന പ്രതിപക്ഷാരോപണം കേരളത്തിൽ സ്ഥിരമാണ്. ഒരു സംസ്ഥാനത്തിനും തോന്നിയതുപോലെ കടമെടുക്കാൻ കഴിയില്ല. അതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ധനഉത്തരവാദിത്വനിയമം കടമെടുപ്പുപരിധി നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ അനുമതിയോടുകൂടിമാത്രമേ സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ കഴിയൂ. അതുകൊണ്ട് യഥേഷ്ടം കടമെടുത്ത് സംസ്ഥാനത്തെ കെണിയിലാക്കുന്നു എന്ന പ്രചാരണത്തിൽ കഴമ്പില്ല. ഒരു സംസ്ഥാനവും കടംമൂലം തകർച്ചയെ നേരിടുന്നില്ല. കടത്തിന്റെ വലുപ്പംകണ്ട്ഭയക്കേണ്ടതില്ല കടത്തിന്റെ വലുപ്പംകണ്ട് ഭയക്കേണ്ടതില്ല. കൊച്ചുകുട്ടിക്ക് തലയിൽ പത്തുകിലോ താങ്ങാനാവില്ല. എന്നാൽ, ഒത്ത മനുഷ്യൻ ക്വിന്റൽ ചാക്ക് എടുത്താലും ഒന്നും സംഭവിക്കില്ല. ഇതുപോലെയാണ് കടഭാരവും. സമ്പദ്ഘടനയുടെ വളർച്ചയാണ് കടഭാരം താങ്ങാവുന്നതാണോ എന്നുനിശ്ചയിക്കുന്നത്. മൊത്തം കടത്തിന്റെ തുക കൂട്ടിക്കൊണ്ടിരിക്കുമ്പോഴും കേരള സമ്പദ്ഘടന വളർന്നുകൊണ്ടിരിക്കയാണ്. അതിന് താങ്ങാവുന്ന കടമേ നമുക്കുള്ളൂ. അതുകൊണ്ട്, കടം വാങ്ങുന്ന പണം സമ്പദ്ഘടനയുടെ വളർച്ചയ്ക്കുവേണ്ടിയാണോ വിനിയോഗിക്കുന്നത് എന്നതിലാണ് ജാഗ്രത വേണ്ടത്. കിഫ്ബി സമാഹരിക്കുന്ന പണത്തിൽ ഒരു രൂപപോലും സർക്കാർ ചെലവുകൾക്കുവേണ്ടി വിനിയോഗിക്കുന്നില്ല. അത് പൂർണമായും അടിസ്ഥാനസൗകര്യവികസനത്തിനാണ്. അതുകൊണ്ട് ചിലർ ഇതുസംബന്ധിച്ച് പ്രചരിപ്പിക്കുന്ന ആശങ്കകൾക്ക് ഒരടിസ്ഥാനവുമില്ല. 60,000 കോടി രൂപയെങ്കിലും അടുത്ത 7-8 വർഷത്തിനുള്ളിൽ വായ്പ സമാഹരിക്കുകയാണ് കിഫ്ബിയുടെ ലക്ഷ്യം. ഇതൊരു വലിയ തുകതന്നെയാണ്. സംസ്ഥാനത്തിന്റെ ഭാവിക്കിതൊരു ഭാരമായി മാറുമോ എന്നാണല്ലോ സംശയവും ആശങ്കയും വിമർശനവും. കിഫ്ബിവഴി ഏറ്റെടുക്കുന്ന പദ്ധതികൾ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് സഹായിക്കുമോ? നാടിന് അനിവാര്യമാണോ? റോഡും പാലവും സ്കൂളും ആശുപത്രിയും ഇങ്ങനെ പണിയേണ്ടതുണ്ടോ? വൈദ്യുതി പുറത്തുനിന്ന് എത്തിക്കാനുള്ള ട്രാൻസ്ഗ്രിഡും ഇന്റർനെറ്റ് വീടുകളിൽ എത്തിക്കാനുള്ള കെ-ഫോണും വേണ്ടതുണ്ടോ? ഇത്ര അടിയന്തരമായി കേരളത്തിൽ വ്യവസായപാർക്കുകൾ സജ്ജീകരിക്കേണ്ടതുണ്ടോ? ഇല്ലെന്നോ വേണ്ടെന്നോ ഉത്തരം പറയുന്ന ആരും കേരളത്തിലില്ല. പ്രതിപക്ഷ എം.എൽ.എ.മാരാണെന്നുവെച്ച് പദ്ധതികൾ വേണ്ടെന്നോ ആവശ്യമില്ലെന്നോ ആരെങ്കിലും പറയുമോ? കിട്ടിയതുപോരാ, ഇനിയും വേണമെന്നാണ് എല്ലാവരുടെയും നിലപാട്. സാധാരണ ചെലവുകഴിഞ്ഞ് ബജറ്റിൽ മിച്ചംവരുന്ന പണമാണ് മേൽപ്പറഞ്ഞവയ്ക്ക് ചെലവിടുന്നത്. വിദ്യാഭ്യാസ, ആരോഗ്യ, ക്ഷേമ മേഖലകളിൽ നൽകിയ ഊന്നൽമൂലം ചരിത്രപരമായി വളരെക്കുറച്ചുതുകയേ പശ്ചാത്തലസൗകര്യങ്ങൾക്കുവേണ്ടി മുടക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഈ പതിവ് തുടർന്നാൽ മേൽപ്പറഞ്ഞ സൗകര്യങ്ങളൊരുങ്ങാൻ മൂന്നോ നാലോ പതിറ്റാണ്ട് വേണ്ടിവന്നേക്കാം. അതുമതിയോ? രണ്ടുകാരണംകൊണ്ട് പോരാ ഒന്ന്, നിർമാണപ്രവൃത്തികളുടെ ഗുണം ഇന്നത്തെ തലമുറയ്ക്ക് കിട്ടണം. അങ്ങനെ പശ്ചാത്തലസൗകര്യങ്ങൾ സൃഷ്ടിച്ചാൽ വ്യവസായമേഖലകളിൽ മൂലധനനിക്ഷേപം വർധിക്കും. തൊഴിലവസരങ്ങൾ കൂടും. സാമ്പത്തികവളർച്ച അതിവേഗത്തിലാവും. രണ്ടാമത് പരിഗണിക്കേണ്ടത് കുതിച്ചുയരുന്ന നിർമാണച്ചെലവാണ്. ഇപ്പോഴാണെങ്കിൽ മലയോരഹൈവേ 3500 കോടിക്ക് തീരും. പത്തുവർഷം കഴിഞ്ഞാൽ 10000 കോടിക്കുമുകളിൽ വേണ്ടിവന്നേക്കാം. അതുവരെ കാത്തിരിക്കുന്നത് ബുദ്ധിയാണോ? പക്ഷേ, ബജറ്റിൽനിന്ന് പണം കണ്ടെത്തി മലയോരഹൈവേ പണിയാനാവില്ല. പിന്നെന്താണ് വഴി? ബജറ്റിനുപുറത്ത് വായ്പയെടുക്കണം. അതിനാണ് കിഫ്ബി. ഇത്തരത്തിൽ ആദ്യമായി വായ്പയെടുത്ത് നിർമാണം നടത്തുന്നത് കിഫ്ബിയാണോ? അല്ല. കൊച്ചി വിമാനത്താവളവും കണ്ണൂർ വിമാനത്താവളവും കൊച്ചി മെട്രോയും വിഴിഞ്ഞം ഹാർബറുമെല്ലാം പ്രത്യേക കമ്പനികൾ രൂപവത്കരിച്ച് ബജറ്റിനുപുറത്ത് വായ്പയെടുത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വൻകിട പദ്ധതികളാണ്. കിൻഫ്രയുടെയും കെ.എസ്.ഐ.ഡി.സി.യുടെയും പേരിൽ വായ്പയെടുത്ത് എത്രയോ പാർക്കുകൾ നിർമിച്ചിരിക്കുന്നു. ഭാവിവരുമാനത്തിൽനിന്ന് പണം തിരിച്ചടയ്ക്കാമെന്ന കരാറിലാണ് ഈ കമ്പനികളെല്ലാം വായ്പയെടുക്കുന്നത്. എന്നാൽ, വരുമാനദായകമല്ലാത്ത പ്രോജക്ടുകൾ വായ്പയെടുത്ത് എങ്ങനെ നടപ്പാക്കാനാവും? കിഫ്ബിയിലൂടെ പണിയുന്ന റോഡുകളിൽ ടോൾ പിരിവില്ല. മലയോരഹൈവേ പണിതാലോ പാലങ്ങളും സ്കൂളുകളും ആശുപത്രികളും ആധുനികീകരിച്ചാലോ പ്രത്യക്ഷവരുമാനമുണ്ടാവില്ല. അപ്പോഴെന്തുചെയ്യും? അതിനുള്ള ഉത്തരമാണ് ആന്വിറ്റി സമ്പ്രദായം. തിരുവനന്തപുരത്തെ നഗരറോഡുകൾ ആധുനികരീതിയിൽ നവീകരിച്ചത് ഇങ്ങനെയാണ്. റോഡുകളെല്ലാം ഡിസൈൻഡ് റോഡുകളായി നിർമിക്കുന്നതിനുള്ള ചെലവ് പതിനഞ്ചോ ഇരുപതോ കൊല്ലംകൊണ്ട് സർക്കാർ കൊടുത്തുതീർക്കും. ഇത്രയും കാലത്തെ പലിശയും മെയിന്റനൻസ് ചെലവുംകൂടി അടങ്ങുന്ന തുകയ്ക്കാണ് കരാറുകാരൻ ടെൻഡറെടുക്കുക. ഇത് വാർഷികതവണകളായി സർക്കാർ വീട്ടും. ഇതാണ് ആന്വിറ്റി സ്കീം. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച ജില്ലാ ഫ്ലാഗ്ഷിപ്പ് പദ്ധതികളെല്ലാം ഈ മാതൃകയിലായിരുന്നു. ആന്വറ്റി സ്കീം തന്നെ ഇതുതന്നെയാണ് കിഫ്ബിയും ചെയ്യുന്നത്. വൻതോതിലുള്ള പശ്ചാത്തലസൗകര്യ വികസനത്തിന് കിഫ്ബി വായ്പയെടുക്കുന്നു. പണി നടത്തിക്കുന്നു. തിരിച്ചടവിലുള്ള പണം ആന്വിറ്റിയായി നൽകുന്നു. മോട്ടോർവാഹനനികുതിയുടെ പകുതിയും പെട്രോളിയം സെസിൽനിന്നുള്ള വരുമാനവുമാണ് ആന്വിറ്റി. നികുതിവരുമാനം കൂടുന്നതിന് ആനുപാതികമായി കിഫ്ബിക്ക് കിട്ടുന്ന ആന്വിറ്റിയും വർധിക്കും. അതുകൊണ്ട് ഇതിനെ വർധമാന ആന്വിറ്റി സ്കീമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. സി.എ.ജി.യുടെ വിമർശനം ഇതാണ്: ഈ ആന്വിറ്റികൊണ്ട് താങ്ങാനാവുന്നതിനപ്പുറം പ്രോജക്ടുകൾ ഏറ്റെടുത്ത് നടപ്പാക്കിയാൽ കിഫ്ബിയുടെ ബാധ്യതകൾ മുഴുവൻ സർക്കാരിന്റെ ചുമലിലാവില്ലേ? അതുകൊണ്ട് കിഫ്ബി ബാധ്യതകൾ സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതകളാണ്. അഥവാ സർക്കാർ നേരിട്ട് വായ്പയെടുക്കുന്നതിനു തുല്യമാണ്. ഈ നിലപാട് തെറ്റാണ്. സർക്കാരിന്റെ ആന്വിറ്റി ഗ്രാന്റ് മാത്രമല്ല കിഫ്ബിയുടെ വരുമാനം. കിഫ്ബിയുടെ 25 ശതമാനം വരുമാനമുണ്ടാക്കുന്ന വ്യവസായപാർക്കുകൾ, ട്രാൻസ്ഗ്രിഡ്, കെ-ഫോൺ പോലുള്ള പ്രോജക്ടുകളാണ്. കിഫ്ബിയുടെ ബാധ്യതകൾ കമ്പനിയുടെ ആസ്തികൾക്ക് താങ്ങാവുന്നതിനപ്പുറമാകുമെന്ന സി.എ.ജി.യുടെ ആശങ്കയ്ക്കും അടിസ്ഥാനമില്ല. ഭാവിയിലുണ്ടാകുന്ന ബാധ്യത എത്രയെന്ന് വളരെ കൃത്യമായി കണക്കുകൂട്ടിയിട്ടുണ്ട്. കിഫ്ബിക്ക് രണ്ടുതരത്തിലുള്ള ബാധ്യതകളാണ് വരുക. കരാറുകാരുടെ ബില്ലുകൾ കൊടുക്കണം; മുതലും പലിശയും ചേർത്ത് വായ്പ തിരിച്ചടയ്ക്കണം. അടുത്ത 15-20 വർഷം ഓരോ വർഷവും ഇതിനെത്ര ചെലവുവരുമെന്ന് കൃത്യമായി കണക്കുകൂട്ടിയിട്ടുണ്ട്. ബാധ്യതകൾ വന്നുപതിക്കില്ല ഇതോടൊപ്പം കിഫ്ബിയുടെ വരുമാനം അല്ലെങ്കിൽ ആസ്തി ഓരോ വർഷവും എത്രയായിരിക്കും എന്നുകൂടി കണക്കാക്കും. രണ്ടുതരത്തിലുള്ള ആസ്തികളാണുള്ളത്. ഒന്ന്, സർക്കാർ നൽകുന്ന ആന്വിറ്റി. രണ്ട്, വരുമാനദായക പ്രോജക്ടുകളിൽനിന്നുള്ള തിരിച്ചടവ്. എപ്പോഴും ആസ്തിയുടെ ഗ്രാഫ് ബാധ്യതയുടെ ഗ്രാഫിനെക്കാൾ ഉയർന്നുനിൽക്കണമെന്നതാണ് തത്ത്വം. ഇത് ഉറപ്പുവരുത്തിക്കൊണ്ടേ പ്രോജക്ടുകൾ ഏറ്റെടുക്കൂ. അതുകൊണ്ട് ഒരു കാരണവശാലും കിഫ്ബിയുടെ ബാധ്യതകൾ സർക്കാരിനുമേൽ വന്നുപതിക്കില്ല. സർക്കാർ ആകെ ചെയ്യേണ്ടത് നിയമത്തിൽ വ്യവസ്ഥചെയ്തപ്രകാരം ആന്വിറ്റി കൊടുത്താൽ മതി. വേറൊരു അധികബാധ്യതയും സർക്കാരിനുണ്ടാവില്ല. ഇത്തരമൊരു ആന്വിറ്റി സ്കീമിന്റെ അടിസ്ഥാനത്തിലാണ് വികസനപ്രവർത്തനങ്ങൾ കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതാകെ തകർക്കുകയാണ് സി.എ.ജി. നിയമത്തിൽ വ്യവസ്ഥചെയ്തപോലെ കിഫ്ബി സർക്കാരിൽനിന്ന് സ്വതന്ത്രമായ ഒരു കമ്പനിയായി സി.എ.ജി. അംഗീകരിക്കുന്നില്ല. അതുകൊണ്ട് കിഫ്ബി എടുത്തിരിക്കുന്ന വായ്പകളെല്ലാം സർക്കാർ വായ്പയെടുക്കുന്നതിനുതുല്യമാണെന്നാണ് വാദം. കേന്ദ്രത്തിന്റെ അനുവാദം വാങ്ങിയില്ലെന്നും അതുകൊണ്ട് കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്നുമാണ് നിഗമനം. കമ്പനികൾ രൂപവത്കരിച്ച് രാജ്യത്തെ മറ്റുസംസ്ഥാനങ്ങളും കേന്ദ്ര ഏജൻസികളും വായ്പയെടുക്കുന്ന എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നിരത്താം. അവയോടൊന്നുമില്ലാത്ത എതിർപ്പ് സി.എ.ജി. കിഫ്ബിയോടുകാണിക്കുന്നതിനുകാരണം രാഷ്ട്രീയമാണ്. ഇതുവരെ ഒമ്പതുവട്ടം സി.എ.ജി. പരിശോധന നടത്തിയിട്ടുണ്ട്. അപ്പോഴൊന്നുമില്ലാത്ത നിലപാടാണ് പൊടുന്നനെ പൊട്ടിമുളച്ചത്. കരടുറിപ്പോർട്ടിൽ ഭരണഘടനാവിരുദ്ധമെന്ന വ്യാഖ്യാനമേ ഉണ്ടായിരുന്നില്ല. സർക്കാരിന്റെ അഭിപ്രായം ആരായാതെയാണ് ഭരണഘടനാവിരുദ്ധമെന്ന് സമർഥിക്കാൻ അന്തിമറിപ്പോർട്ടിൽ നാല് പുതിയ പേജ് കൂട്ടിച്ചേർത്തത്. അത് അംഗീകരിക്കുന്ന പ്രശ്നമില്ല. 'മാതൃഭൂമി'യുടെ വളരെ പ്രസക്തമായ മുഖപ്രസംഗത്തിൽ പറഞ്ഞതുപോലെ, 'കിഫ്ബി കുതിക്കണം, തെളിഞ്ഞ വഴിയിലൂടെത്തന്നെ'. വഴി തെളിഞ്ഞതുതന്നെയാണ്. നിയമസഭ ഏകകണ്ഠമായി പാസാക്കിയ വഴിയാണത്. സഭയ്ക്കുനൽകിയ ഉറപ്പിൽ എന്തെങ്കിലും വീഴ്ചവന്നിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം, തിരുത്താവുന്നതേയുള്ളൂ. പക്ഷേ, കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ മാർഗം ഭരണഘടനാവിരുദ്ധമാണ് എന്ന സി.എ.ജി. നിലപാടിന്റെ പ്രത്യാഘാതം വിനാശകരമായിരിക്കും. മാതൃഭൂമിയുടെ മുഖപ്രസംഗം പറയുന്നതുപോലെ, 'ഇരുപതിനായിരം കോടിയോളം രൂപയുടെ പ്രവൃത്തികളും അതിലേറെ ടെൻഡർ നടപടി തുടങ്ങിയ അത്രത്തോളം രൂപയുടെ പ്രവൃത്തികളും നടക്കാതെവന്നാൽ സംസ്ഥാനത്തിന് വലിയ ആഘാതമാണുണ്ടാവുക. വികസനമുരടിപ്പുമാത്രമല്ല, പതിനായിരക്കണക്കിന് തൊഴിൽനഷ്ടവുമാണുണ്ടാവുക. ദൗർഭാഗ്യവശാൽ ഇങ്ങനെയൊരു സാഹചര്യം ബോധപൂർവം സൃഷ്ടിക്കാനാണ് സി.എ.ജി.യുടെ ശ്രമം.

from money rss https://bit.ly/2J1e2Sr
via IFTTT

Saturday, 21 November 2020

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രണ്ടാംദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം തുടർച്ചയായി രണ്ടാമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോൾ ലിറ്ററിന് 15 പൈസയും ഡീസലിന് 20 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 81.32 രൂപയായി. ഡീസലിന്റേത് 70.88 രൂപയുമായാണ് കൂടിയത്. കോഴിക്കോട് ഒരുലിറ്റർ പെട്രോൾ ലഭിക്കാൻ 81.81 രൂപ നൽകണം. ഡീസലിനാകട്ടെ 75.06 രൂപയുമാണ് പുതുക്കിയവില. വെള്ളിയാഴ്ച പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയും വർധിപ്പിച്ചിരുന്നു. പെട്രോൾ വില സെപ്റ്റംബർ 22നുശേഷവും ഡീസൽ വില ഒക്ടോബർ രണ്ടിനുശേഷവും മാറ്റമില്ലാതെ തുടരുകയായിരുന്നു. Petrol, diesel price hiked for second day in a row

from money rss https://bit.ly/3pRvN7l
via IFTTT

നികുതി വെട്ടിപ്പ്: രാജ്യത്തിന് പ്രതിവര്‍ഷം നഷ്ടമാകുന്നത് 75,000 കോടി രൂപ

ആഗോളതലത്തിലുള്ള നികുതി വെട്ടിപ്പുകൾമൂലം രാജ്യത്തിന് പ്രതിവർഷമുള്ള നഷ്ടം 75,000 കോടി രൂപ(10.3 ബില്യൺ ഡോളർ). അന്താരാഷ്ട്ര കോർപ്പറേറ്റ് നികുതി, വ്യക്തിഗത നികുതി എന്നീമേഖലകളിലുള്ള തട്ടിപ്പിലൂടെയാണ് സർക്കാരിന് ഇത്രയുംതുക നഷ്ടമാകുന്നത്. സ്റ്റേറ്റ് ഓഫ് ടാക്സ് ജസ്റ്റിസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. എംഎൻസികളും വ്യക്തികളും നികുതി വെട്ടിക്കുന്നതുമൂലം ആഗോള നികുതിയിനത്തിൽ വർഷംതോറും 42700 കോടി ഡോളറിലധികം നഷ്ടം രാജ്യത്തിനുണ്ടാകുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് 3.4 കോടി നേഴ്സുമാരുടെ വാർഷിക ശമ്പളത്തിന് തുല്യമാണ്. മൂന്നുലക്ഷം കോടി ഡോളർ ജിഡിപിയുടെ 0.41ശതമാനമാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. മൾട്ടിനാഷ്ണൽ കമ്പനികളുടെ നികുതിവെട്ടിപ്പിലൂടെ 10 ബില്യൺ ഡോളറും വ്യക്തികളുടെ വെട്ടിപ്പിലൂടെ 200 മില്യൺ ഡോളറുമാണ് നഷ്ടപ്പെടുന്നത്. നഷ്ടപ്പെടുന്ന നികുതിയുടെ സാമൂഹികാഘാതം പരിശോധിക്കുകയാണെങ്കിൽ, ആരോഗ്യ ബജറ്റിന്റെ 44.70ശതമാനത്തിനും വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ 10.68ശതമാനത്തിനുംതുല്യമാണ്. മൗറീഷ്യസ്, സിങ്കപ്പൂർ, നെതർലാൻഡ് എന്നിവിടങ്ങളിൽനിന്ന് വിദേശ നിക്ഷേപത്തിന്റെ പേരിലെത്തുന്ന അനധികൃത സാമ്പത്തികഇടപാടുകൾവഴിയും രാജ്യത്തിന് വൻ സാമ്പത്തികനഷ്ടമാണുണ്ടാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിലുള്ള നികുതി ദുരപയോഗത്തിന്റെയും അതിനെനേരിടാനുള്ള സർക്കാരിന്റെ ശ്രമത്തെയും റിപ്പോർട്ട് ഉയർത്തിക്കാണിക്കുന്നുണ്ട്.

from money rss https://bit.ly/2IVLXvX
via IFTTT

Friday, 20 November 2020

ഈ കാര്യങ്ങള്‍ പരിശോധിച്ചശേഷംമാത്രം ആദായ നികുതി റിട്ടേണ്‍ ഫയല്‍ചെയ്യാം

2019-2020 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ നൽകാനുള്ള അവസാന തിയതി ഡിസംബർ 31 ആണ്. പലരും ഇതിനകം റിട്ടേൺ നൽകിക്കഴിഞ്ഞു. മറ്റുപലരും പാതിവഴിയിലുമാണ്. സ്വന്തമായി റിട്ടേൺ നൽകുന്നവരും ചാർട്ടേഡ് അക്കൗണ്ടന്റുമാർവഴി നൽകുന്നവരും ഫയൽ ചെയ്യുന്നതിനുള്ള സമയംലാഭിക്കാൻ ചിലകാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതേക്കുറിച്ച് വിശദീകരിക്കാം. ശമ്പളവരുമാനക്കാർ തൊഴിലുടമയിൽനിന്ന് ഫോം 16 ഇതിനകം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകും. ഇല്ലെങ്കിൽ ഉടനെ അതുവാങ്ങുക. കാരണം ഐടിആർ ഫയൽ ചെയ്യുന്നതിന് ഫോം 16 ആവശ്യമാണ്. വാടകയ്ക്കാണ് താമസിക്കുന്നതെങ്കിൽ വാടക അലവൻസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഫോം 16നിൽ പരിശോധിക്കുക. നിക്ഷേപങ്ങളുടെയും ചെലവുകളുടെയും നികുതി ആനുകൂല്യത്തിനായി ചാപ്റ്റർ VIA പ്രകാരം കിഴിവുകൾ ശരിയായി നൽകിയിട്ടുണ്ടോയെന്നും നോക്കുക. ഓഫീസിൽനിന്ന് ആവശ്യപ്പെട്ട സമയത്ത് രേഖകൾ നൽകിയിട്ടില്ലെങ്കിൽ ഈ കിഴിവുകളൊന്നും ഫോം 16നിൽ കാണാൻകഴിയില്ല. ലൈഫ് ഇൻഷുറൻസ് പ്രീമിയം, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, ഭവനവായ്പ തിരിച്ചടവ്, വിദ്യാഭ്യാസ വായ്പ പലിശ, സ്കൂൾ ഫീസ് തുടങ്ങിയവയ്ക്കാണ് കിഴിവ് ലഭിക്കുക. നേരത്തെ ഈ കിഴിവ് ലഭിച്ചിട്ടില്ലാത്തവർക്ക് ഐടി റിട്ടേൺ നൽകുമ്പോൾ അവകാശപ്പെടാൻ അവസരമുണ്ട്. ബിസിനസ്, സ്വയംതൊഴിൽ ബിസിനസിലോ സ്വയംതൊഴിലിലോ ഏർപ്പെട്ടിരിക്കുന്നവരാണെങ്കിൽ വിറ്റുവരവോ വരുമാനമോ അടിസ്ഥാനമാക്കി നികുതി അടയ്ക്കാൻ ബാധ്യസ്ഥതയുണ്ടോയെന്ന് പരിശോധിക്കുക. വിറ്റുവരവ് നിശ്ചിത പരിധി കഴിയുന്നുവെങ്കിൽ അക്കൗണ്ട് പുസ്തകം ഓഡിറ്റ് ചെയ്യുകയും റിപ്പോർട്ട് നികുതി വകുപ്പിന്റെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുകയുംവേണം. ഫോം 26എഎസ് ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് ബുക്കിന്റെ അടിസ്ഥാനത്തിൽ ടിഡിഎസ് കാണിച്ചിട്ടുണ്ടോയന്ന് പരിശോധിക്കുക. എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അതിന് വ്യക്തതതേടാം. മൂലധനനേട്ടം മ്യച്വൽ ഫണ്ടിൽനിന്ന് നിക്ഷേപം പിൻവലിച്ചിട്ടുണ്ടെങ്കിൽ ഇടപാടുകളുടെ സ്റ്റേറ്റുമെന്റ് പരിശോധിക്കുക. ബാങ്ക് അക്കൗണ്ടിൽനിന്ന്ഈവിവരങ്ങൾ ലഭ്യമാകില്ല. ഫണ്ട് കമ്പനികളോ അവരുടെ രജിസ്ട്രാർമാരെ ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കും. ഓഹരി നിക്ഷേപകരാണെങ്കിൽ ബ്രോക്കർമാരിൽനിന്ന് സ്റ്റേറ്റുമെന്റ് ആവശ്യപ്പെടാം. ഈ സ്റ്റേറ്റുമെന്റുകളിലുള്ള എല്ലാ ഇടപാടുകളും നിങ്ങളുടെ വരുമാനമായി കണക്കുകൂട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കാം. വസ്തു ഇടപാട് നടത്തിയിട്ടുള്ളവർ മൂലധനനേട്ടത്തിന് ഇൻഡക്സേഷൻ കഴിച്ചുള്ള നികുതി നൽകണമെന്നകാര്യം മറക്കേണ്ട. പലിശവരുമാനം ബാങ്കിൽ സ്ഥിരനിക്ഷേപമുണ്ടെങ്കിൽ ലഭിച്ച പലിശകളുടെ വിവരങ്ങൾ ഐടിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. അതിനായി വാർഷിക സ്റ്റേറ്റുമെന്റ് ബാങ്കിൽനിന്ന് വാങ്ങാം. പലിശവാങ്ങാതെ നിക്ഷേപം പുതുക്കിയിട്ടിട്ടുണ്ടെങ്കിലും അതിന് ആദായനികുതി നൽകണമെന്നകാര്യം മറക്കേണ്ട. ഫോം 26എസ് പരിശോധിക്കുക നിങ്ങൾ നടത്തിയിട്ടുള്ള ഇടപാടുകളിലെ ടിഡിഎസ്, ടിസിഎസ് എന്നിവ പ്രതിഫലിക്കുന്ന സ്റ്റേറ്റുമെന്റാണ് ഫോം 26എസ്. അതുപരിശോധിച്ചാൽ ഇതിനകം ഏതൊക്കെവഴയിൽ നിങ്ങൾ നികുതി അടച്ചിട്ടുണ്ടെന്ന് ബോധ്യമാകും. ആദായനികുതി റിട്ടേൺ നൽകാൻ 26 എസിലെ ഉള്ളടക്കം നിർബന്ധമായും പരിശോധിച്ചിരിക്കണം. നിങ്ങളുടെ വരുമാനം കൃത്യമായും അതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഉറവിടത്തിൽനിന്ന് നികുതി കിഴിച്ചവിവരങ്ങൾ അതിൽ വിശദമായി ഉണ്ടാകും. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽനിന്ന് 26എസ് ഡൗൺലോഡ് ചെയ്തെടുക്കാം. Income tax return can be filed only after checking these matters

from money rss https://bit.ly/3376Qem
via IFTTT

ഓണ്‍ലൈന്‍ വായ്പതട്ടിപ്പ്: തിരിച്ചടവ് മുടങ്ങിയാല്‍ വാട്‌സ് ആപ്പില്‍ ഭീഷണിയും

തൃശ്ശൂർ: ഓൺലൈൻ വഴി വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങുന്നവരെ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഭീഷണി. വായ്പ എടുത്തയാളിന്റെ ബന്ധുക്കളും പരിചയക്കാരുമായവരെ ചേർത്ത് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇത് ചെയ്യുന്നത്. വായ്പ നൽകിയ സംഘത്തിന്റെ ആളായിരിക്കും അഡ്മിൻ. തൃശ്ശൂരിൽ ഒരു മാസത്തിനിടെ അഞ്ചുകേസുകളാണ് സൈബർ പോലീസിന് കിട്ടിയത്.കർണാടക, യു.പി., ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്റർനെറ്റിൽ നടത്തുന്ന സെർച്ചുകളിൽ നിന്നോ സാമൂഹിക മാധ്യമങ്ങളിൽ നിന്നോ ആണ് ഇത്തരം സംഘങ്ങൾക്ക് ഇ-മെയിൽ വിലാസം കിട്ടുന്നത്. എത്ര വേണമെങ്കിലും വ്യക്തിഗത വായ്പ എന്ന തരത്തിൽ മെയിൽ വരും. എങ്ങനെയായാലും പണം കിട്ടിയാൽ മതിയെന്ന ചിന്തയുമായി നടക്കുന്നവർ വേഗം ചതിക്കുഴിയിൽ വീഴും. ഒരു ലക്ഷം മുതൽ ഒരു കോടി വരെ വായ്പ വാഗ്ദാനം ചെയ്യുന്ന മെയിലുകൾ സാധാരണമാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ കാർഡ്, പാൻകാർഡ് തുടങ്ങിയ വിവരങ്ങളാണ് ആദ്യം ശേഖരിക്കുക. പ്രോസസിങ് ഫീസ് എന്ന പേരിൽ ആദ്യം നിശ്ചിത തുക അടയ്ക്കണമെന്ന് ചില സൈറ്റുകൾ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഈ പണം കിട്ടിക്കഴിഞ്ഞാൽ സൈറ്റ് തന്നെ അപ്രത്യക്ഷമാവുന്നതാണ് പൊതു രീതി. വായ്പ കൊടുക്കുന്ന സംഘങ്ങൾ ചില രേഖകൾ മെയിൽ ആയി അയച്ചു കൊടുത്ത് ഒപ്പിട്ട ശേഷം തിരിച്ചയയ്ക്കാൻ പറയുന്നുണ്ട്. ഇങ്ങനെ കൊടുക്കുന്ന വായ്പയുടെ പ്രോസസിങ് ഫീസായി ചുരുങ്ങിയത് 50,000 രൂപയെങ്കിലും ഈടാക്കുന്നുണ്ട്. മെയിലിൽ പറയുന്ന പലിശ നിരക്കായിരിക്കില്ല യഥാർത്ഥത്തിലെന്നാണ് സൈബർ പോലീസ് പറയുന്നത്. 20 ശതമാനം വരെ പലിശ നിരക്ക് ഉള്ള കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരിച്ചടവ് മുടങ്ങുമ്പോഴാണ് തനിസ്വരൂപം പുറത്തു വരിക. മുമ്പ് കൊടുത്ത രേഖകൾ ഉപയോഗിച്ച് ആളിന്റെ ഫോണിലെ എല്ലാ കോൺടാക്ട് നമ്പറുകളും എടുത്ത് വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കും. അതിലേക്കാണ് അജ്ഞാതൻ സന്ദേശങ്ങൾ അയയ്ക്കുക. വായ്പ തിരിച്ചടയ്ക്കാത്ത തട്ടിപ്പു കാരനാണ് ഇയാൾ എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വരിക. ഇതേ തുടർന്ന് എങ്ങനെയും പണം സംഘടിപ്പിച്ച് പണം അടയ്ക്കും. അതോടെ വാട്സ് ആപ്പ് ഗ്രൂപ്പ് ഇല്ലാതാവുകയും ചെയ്യും. നാണക്കേട് ഓർത്ത് ഇത്തരം സംഭവങ്ങൾ പരാതിപ്പെടാൻ പോലും ആൾക്കാർ തയ്യാറാവില്ല.

from money rss https://bit.ly/35PVwFr
via IFTTT

സ്വര്‍ണവില പവന് 160 രൂപകൂടി 37,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു.ശനിയാഴ്ച പവന്റെ വില 160 രൂപകൂടി 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. നവംബർ ഒമ്പതിന് 38,880 രൂപ നിലവാരത്തിലേയ്ക്ക് ഉയർന്നശേഷം പടിപടിയായി വിലകുറയുകയായിരുന്നു. ആഗോള വിപണിയിൽ വിലയിടിവ് തുടരുകയാണ്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1870.82 ഡോളർ നിലവാരത്തിലാണ്.

from money rss https://bit.ly/3lSJxMG
via IFTTT

ആമസോണിന് തിരിച്ചടി: ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് ഇടപാടിന് കോമ്പറ്റീഷൻ കമ്മിഷന്റെ അനുമതി

മുംബൈ: ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ നീക്കത്തിന് കോമ്പറ്റീഷൻ കമ്മിഷൻ അംഗീകാരം നൽകി. ഇടപാടു തടയണമെന്നാവശ്യപ്പെട്ട് ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ പരാതി നിലനിൽക്കെയാണ് അനുമതി നൽകിയിരിക്കുന്നത്. കോമ്പറ്റീഷൻ കമ്മിഷന്റെ അനുമതി അമേരിക്കൻ കമ്പനിയായ ആമസോണിന് കനത്ത തിരിച്ചടിയാണ്. 2019-ൽ ഫ്യൂച്ചർ കൂപ്പണിൽ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇടപാടെന്നായിരുന്നു ആമസോണിന്റെ വാദം. സിങ്കപ്പൂർ അന്താരാഷ്ട്ര ആർബിട്രേഷൻ സെന്ററിൽനിന്ന് ഇടപാട് താത്കാലികമായി തടഞ്ഞ് ആമസോൺ ഉത്തരവും നേടി. ഇന്ത്യൻ കോടതി ഉത്തരവ് ശരിവെച്ചാൽ മാത്രമാണ് അത് ഇവിടെ പ്രാബല്യത്തിലാവുക. ഇതുവരെ ആമസോണിന് അത്തരത്തിൽ വിധി ലഭിച്ചിട്ടില്ല. ആർബിട്രേഷൻ ഉത്തരവ് പരിഗണിക്കണമെന്നും ഇടപാട് തടയണമെന്നും ആവശ്യപ്പെട്ട് ആമസോൺ കോമ്പറ്റീഷൻ കമ്മിഷനെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെയും സമീപിച്ചിരുന്നു.

from money rss https://bit.ly/371HYGm
via IFTTT

ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തി റേറ്റിങ് ഏജൻസികൾ

മുംബൈ: കോവിഡ് പ്രതിസന്ധി നേരിടാനുള്ള പുതിയ സാമ്പത്തിക പാക്കേജുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുമ്പ് കരുതിയിരുന്നതിനേക്കാൾ വേഗത്തിൽ മെച്ചപ്പെടുമെന്ന് വിവിധ റേറ്റിങ് ഏജൻസികൾ. കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് ആദ്യപാദത്തിൽ 24 ശതമാനത്തിനടുത്ത് ജി.ഡി.പി. ചുരുങ്ങിയിരുന്നു. എന്നാൽ, രണ്ടാം പാദത്തിൽ ഇത് കുറയുമെന്നും മൂന്നാം പാദത്തിൽതന്നെ ജി.ഡി.പി. വളർച്ച പൂജ്യത്തിനു മുകളിലെത്തിയേക്കുമെന്നുമെല്ലാമാണ് വിലയിരുത്തൽ. നടപ്പു സാമ്പത്തികവർഷം രണ്ടാം പാദത്തിൽ ജി.ഡി.പി. ഇടിവ് 10.7 ശതമാനത്തിലൊതുങ്ങുമെന്ന് എസ്.ബി.ഐ. റിസർച്ച് പുതിയ റിപ്പോർട്ടിൽ സൂചിപ്പിച്ചു. നേരത്തേ 12.5 ശതമാനംവരെ ഇടിവുണ്ടാകുമെന്ന് കണക്കാക്കിയ സ്ഥാനത്താണിത്. വിവിധ മേഖലകളിൽ നഷ്ടം കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഭീഷണികൾ നിലനിൽക്കുന്നതായി എസ്.ബി.ഐ.യുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു. രണ്ടാം പാദത്തിൽ 9.5 ശതമാനം ഇടിവാണ് ഇക്രയുടെ അനുമാനം. ബ്രോക്കറേജ് സ്ഥാപനമായ ബാർക്ലേയ്സിന്റെ അനുമാനത്തിൽ 2021-22 സാമ്പത്തികവർഷത്തിൽ ഇന്ത്യ 8.5 ശതമാനം വളർച്ച നേടുമെന്നാണ് വിലയിരുത്തൽ. നേരത്തേ ഏഴു ശതമാനം പറഞ്ഞിരുന്ന സ്ഥാനത്താണിത്. മൂന്നാം പാദം മുതൽ ഇന്ത്യയുടെ ജി.ഡി.പി. വളർച്ച പൂജ്യത്തിനു മുകളിലെത്തുമെന്നും നടപ്പു സാമ്പത്തികവർഷം ജി.ഡി.പി.യിലെ ചുരുക്കം - 6.4 ശതമാനം മാത്രമായിരിക്കുമെന്നും ബാർക്ലേയ്സ് അനുമാനിക്കുന്നു. ഇതേ രീതിയിൽ ഫിച്ച് റേറ്റിങ്സും ഇന്ത്യയുടെ വളർച്ച വേഗത്തിൽ തിരികെ വരുമെന്ന് പുതിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

from money rss https://bit.ly/35S1zJI
via IFTTT

എം സി എക്‌സ് ബേസ്‌മെറ്റല്‍ ഇന്‍ഡെക്‌സില്‍ മികച്ച വില്‍പന

കൊച്ചി: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എം സി എക്സ്) അടിസ്ഥാന ലോഹങ്ങളായ അലൂമിനിയം, ചെമ്പ്, ഈയ്യം, നിക്കൽ, സിങ്ക് എന്നിവയിൽ ആരംഭിച്ച അവധി വ്യാപാരത്തിന് ആദ്യമാസം തന്നെ മികച്ച വിൽപന. എം സി എക്സ് ഐകോംഡെക്സ് ബേസ് മെറ്റൽ ഇൻഡെക്സ് എന്ന പേരിലുള്ള അവധി വ്യാപാര കരാറിന്റെ ആദ്യമാസം പിന്നിടുമ്പോൾ മൊത്തം 1336 കോടി രൂപയുടെ വിൽപനയാണ് നടന്നത്. ഒക്ടോബർ 19 നാണ് അടിസ്ഥാന ലോഹങ്ങളിൽ അവധി വ്യാപാരത്തിന് എം സി എക്സ് തുടക്കം കുറിച്ചത്. ആരംഭ ദിനത്തിലാണ് പ്രതിദിന കണക്കു പ്രകാരം റിക്കാർഡ് വിൽപന നടന്നത്. അന്ന് 102.36 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. അടിസ്ഥാന ലോഹങ്ങളുടെ അവധി വ്യാപാരത്തിലുള്ള മികച്ച വിൽപന ഉത്പാദന മേഖലയിൽ പുതിയ കുതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് എം സി എക്സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ പി.എസ് റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/35Qxuu4
via IFTTT

സെന്‍സെക്‌സ് 282 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 12,850ന് മുകളിലെത്തി

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് ഓഹരി സൂചികകൾ തിരിച്ചുകയറി. ധനകാര്യം, എഫ്എംസിജി, ഐടി ഓഹരികളിലെ നേട്ടമാണ് വിപണിക്ക് കരുത്തായത്. സെൻസെക്സ് 282.29 പോയന്റ് നേട്ടത്തിൽ 43,882.25ലും നിഫ്റ്റി 87.30 പോയന്റ് ഉയർന്ന് 12,859ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിൻസർവ്, ടൈറ്റാൻ കമ്പനി, ഗെയിൽ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയർടെൽ, ഗ്രാസിം, എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. റിലയൻസ്, അദാനി പോർട്സ്, ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ഒഎൻജിസി, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.85ശതമാനവും സ്മോൾ ക്യാപ് സൂചിക 1.2ശതമാനവും നേട്ടമുണ്ടാക്കി. Sensex rebounds 282 points, Nifty ends above 12,850

from money rss https://bit.ly/35NNfSs
via IFTTT

രണ്ടുമാസത്തെ ഇടവേളയക്കുശേഷം പെട്രോളിനും ഡീസലിനും വിലകൂട്ടി

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 17 പൈസയാണ് കൂടിയത്. ഡീസലിനാകട്ടെ 22 പൈസയും. ഇതോടെ ഡൽഹിയിൽ പെട്രോൾ വില 81.06 രൂപയിൽനിന്ന് 81.23 രൂപയായി. ഡീസലിനാകട്ടെ ലിറ്ററിന് 70.68 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 81.68 രൂപയാണ് മുടക്കേണ്ടത്. ഡീസലിനാകട്ടെ 74.85 രൂപയും. ആഗോള വിപണിയിൽ അസംസ്കൃത വിലയിലുണ്ടായ വർധനവാണ് ആഭ്യന്തര വിപണിയിലും വിലകൂടാൻ കാരണമായി പറയുന്നത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 44 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ബിഹാറിലെ തിരഞ്ഞെടുപ്പുകാരണം വിലവർധന ഏറെക്കാലം നിർത്തിവെച്ചതാണെന്നും ആരോപണമുയർന്നിരുന്നു. Fuel prices rise after almost two-month break

from money rss https://bit.ly/396e9ah
via IFTTT

47,265 കോടിയായതോടെ റിലയന്‍സ് റീട്ടെയില്‍ നിക്ഷേപസമാഹരണം നിര്‍ത്തി: ഓഹരി വിലയിടിഞ്ഞു

രണ്ടുമാസംകൊണ്ട് റിലയൻസ് റീട്ടെയിലിൽ നിക്ഷേപ സമാഹരണം പൂർത്തിയാക്കി. 47,265 കോടി രൂപ സമാഹരിച്ചതോടെ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ഇനി നിക്ഷേപം സമാഹരിക്കുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവിധ നിക്ഷേപ സ്ഥാപനങ്ങളിൽനിന്നായി 47,265 കോടി രൂപയാണ് സമാഹരിക്കാൻ കഴിഞ്ഞത്. അവർക്കെല്ലാമായി 10.9ശതമാനം(69.27 ദശലക്ഷം)ഓഹരികളാണ് നൽകുക. മോർഗൻ സ്റ്റാൻലിയായിരുന്നു റിലയൻസ് റീട്ടെയിലിന്റെ സാമ്പത്തിക ഉപദേഷ്ടാവ്. അതിനിടെ അർബൻ ലാഡറിന്റെ 96ശതമാനം ഓഹരികൾ 182.12 കോടി രൂപയ്ക്ക് റിലയൻസ് സ്വന്തമാക്കി. അവശേഷിക്കുന്ന ഓഹരികൾ 75കോടി രൂപമുടക്കി വാങ്ങാനും കമ്പനി ആലോചിക്കുന്നുണ്ട്. 2023 ഡിസംബറോടെ ഇടപാടുകൾ പൂർത്തിയാക്കാനാണ് തീരുമാനം. മാർച്ചിൽ അവസാനിച്ച പാദത്തിൽ 1.63 ലക്ഷംകോടിയുടെ വിറ്റുവരവാണുണ് അനുബന്ധസ്ഥാപനങ്ങൾ ഉൾപ്പടെ റിലയൻസ് ഇൻഡസ്ട്രീസിന് ലഭിച്ചത്. 5,448 കോടി രൂപയാണ് അറ്റാദായം. ധനസമാഹരണം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയിൽ ഇടിവുണ്ടായി. 1915 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വ്യാപാരം നടന്നത്. അടുത്തയിടെ ഓഹരി വില 2369 രൂപ നിലവാരംവരെ കുതിച്ചിരുന്നു. RIL completes Rs47,265 crore fundraise for retail arm

from money rss https://bit.ly/36Sles7
via IFTTT