121

Powered By Blogger

Wednesday, 17 February 2021

ഫ്രാങ്ക്‌ളിൻ ടെംപിൾടണിലെ നിക്ഷേപകർക്ക് പണം തിരിച്ചുലഭിച്ചുതുടങ്ങി

ഫ്രാങ്ക്ളിൻ ടെംപിൾടൺ എഎംസി പ്രവർത്തനം മരവിപ്പിച്ച ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് പണം തിരിച്ചുലഭിച്ചുതുടങ്ങി. അഞ്ച് ഫണ്ടുകളിലായി 9,122 കോടി രൂപയാണ് വിതരണംചെയ്യുന്നത്. അൾട്ര ഷോർട്ട് ടേം ഫണ്ടിൽ 5,075 കോടി രൂപയും ലോ ഡ്യൂറേഷൻ ഫണ്ടിൽ 1,625 കോടി രൂപയുമാണ് വിതരണംചെയ്തത്. ഡൈനാമിക് ആക്യുറൽ ഫണ്ടിലെ നിക്ഷേപകർക്ക് 1,025 കോടി രൂപയും ലഭിക്കും. ഷോർട്ട് ടേം ഇൻകം ഫണ്ടിൽ 469 കോടിയും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ 926 കോടി രൂപയുമാണ് വിതരണത്തിനുള്ളത്. ആറുഫണ്ടുകളിലായി 17,000 കോടി രൂപയോളം ഇനിയും വിതരണംചെയ്യേണ്ടതുണ്ട്. ഫണ്ട് കമ്പനിക്ക് നിക്ഷേപം തിരിച്ചുലഭിക്കുന്നതിനനുസരിച്ചാകും ബാക്കിയുള്ളതുകയുടെ വിതരണം. നിലവിലുള്ള നിക്ഷേപതുക വിതരണംചെയ്യുന്നതിനും ബാക്കിയുള്ളവ തിരിച്ചെടുക്കുന്നതിനും എസ്ബിഐ മ്യൂച്വൽ ഫണ്ടിനെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയിട്ടുള്ളത്.

from money rss https://bit.ly/3jZP0l0
via IFTTT

വിദേശനിക്ഷേപം ആകർഷിക്കാൻ വൻപദ്ധതികളുമായി തമിഴ്‌നാട്

ചെന്നൈ: സംസ്ഥാനത്ത് വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവിൽ ഇളവുകൾ, ഗതാഗത സൗകര്യം, ജിഎസ്ടി റീഫണ്ട് തുടങ്ങിയവ നൽകുമെന്നാണ് പ്രഖ്യാപനം. കോവിഡ് വ്യാപനത്തെതുടർന്ന് ബിസിനസ് പ്രവർത്തനങ്ങളും വിതരണശൃംഖലകളും വ്യാപിപ്പിക്കാൻ താൽപര്യമുള്ളവർക്ക് ഗുണകരമാകുന്നതാണ് പദ്ധതി. നാലുവർഷത്തിനുള്ളിൽ 500 കോടി രൂപയെങ്കിലും നിക്ഷേപിക്കാൻ തയ്യാറാകണം. 5000 കോടി രൂപയിൽ മുകളിലുള്ള പദ്ധതികൾക്ക് ഏഴുവർഷവും നിക്ഷേപകാലയളവ് അനുവദിക്കും. മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി കഴിഞ്ഞദിവസം ചെന്നൈയിൽ പ്രഖ്യാപിച്ച വ്യവസായ നയത്തിന്റെ ഭാഗമായാണ്വ്യവസായ വികസനത്തിനുള്ള ആനുകൂല്യങ്ങളും നൽകുന്നത്. തമിഴ്നാട്ടിലെ വ്യവസായ മേഖലകൾ ഉൾക്കൊള്ളുന്ന ജില്ലകളിൽ 50ശതമാനം നിരക്ക് ഇളവ് നൽകി ഭൂമികൈമാറും. അഞ്ചുവർഷത്തേയ്ക്ക് വൈദ്യുതി നികുതിയിൽ ഇളവ്, സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവ്, ഒരുകോടി രൂപവരെയുള്ള ഹരിത വ്യവസായത്തിന് പ്രോത്സാഹനം തുടങ്ങിയവ പദ്ധതിക്ക് കീഴിൽവരും.

from money rss https://bit.ly/37mUEbF
via IFTTT

പാഠം 112|റോബിൻഹുഡ് നിക്ഷേപകനാണോ; അതോ ഈവഴിതിരഞ്ഞെടുത്ത് സമ്പന്നനാകണോ?

26വയസ്സുകാരനായ അരുൺ രണ്ടുവർഷംമുമ്പാണ് ഐടി കമ്പനിയിൽ ജോലിക്കുചേർന്നത്. 35,000 രൂപയാണ് പ്രതിമാസം ശമ്പളം. മാതാപിതാക്കളോടൊപ്പം ജീവിക്കന്നതിനാൽ വീട്ടുചെലവിന് ഒരുരൂപപോലും നീക്കിവെയ്ക്കേണ്ടതില്ല. എന്നിട്ടും അരുണിന്റെ കയ്യിൽ നീക്കിയിരിപ്പൊന്നുമില്ല.കൂടുതൽ പണമുണ്ടാക്കാനുള്ള വഴികളാണ് അറിയേണ്ടത്. നഗരത്തിൽ പുതിയതായി ഒരു റസ്റ്റോറന്റ് തുറന്നാൽ അരുൺ അവിടെയുണ്ടാകും. വീക്കെൻഡുകളിൽ റിസോർട്ടുകളായ റിസോർട്ടുകളെല്ലാം മാറിമാറികയറുകയാണ് അരുണും സംഘവും. സ്മാർട്ട്ഫോണുകളുടെ പുതിയ പതിപ്പുകൾവന്നാൽ അവ സ്വന്തമാക്കാനും വൈകിക്കാറില്ല. അത്യാവശ്യചെലവുകളൊന്നുമില്ലാതിരുന്നിട്ടും കിട്ടുന്ന ശമ്പളംപോലം തികയാത്തസ്ഥിതി എങ്ങനെ മറികടക്കും? കോവിഡ് വ്യാപനത്തിൽനിന്ന് രാജ്യം പൂർവസ്ഥിതിയിലേയ്ക്ക് വരികയാണ്. അരുൺ തന്റെ ജീവിതരീതിയിൽ മാറ്റംവരുത്താനൊന്നും തയ്യാറല്ല. ഇതൊന്നുമല്ല അരുണിന്റെ ഇപ്പോഴത്തെ പ്രശ്നം. ഓഹരി വിപണിയിലെ റോബിൻഹുഡ് നിക്ഷേപകനാകണം. വേഗത്തിൽ പണമുണ്ടാക്കാൻ അതാണ് യോജിച്ചതെന്നാണ് അരുണിനെപ്പോലുള്ളവരുടെ പുതിയകണ്ടെത്തൽ. കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണികൂപ്പുകുത്തിയതിനുശേഷം ഉയർത്തെഴുനേൽക്കാൻ തുടങ്ങിയപ്പോൾ ലക്ഷക്കണക്കിന് യുവതലമുറക്കാരാണ് വിപണിയിലേക്ക് ആകർഷിക്കപ്പെട്ടത്. ദിനവ്യാപാരത്തിലൂടെ പണം സമ്പാദിക്കുകയെന്ന ലക്ഷ്യമാണ് അതിനുപിന്നിൽ. സുഹൃത്തുക്കളെല്ലാം വിപണിയിൽ കാശെറിയുകയാണ്. എങ്ങനെ ചുരുങ്ങിയകാലയളവിൽ ലക്ഷങ്ങൾ സമ്പാദിക്കാം എന്നറിയാനായിരുന്നു അരുണിന്റെ ഇ-മെയിൽ. ഓഹരി വിപണിയെ ചൂതാട്ടമാണെന്നും നിക്ഷേപിച്ചാൽ പണംനഷ്ടമാകുമെന്നുമൊക്കെ പറഞ്ഞിരുന്ന ഒരുവിഭാഗം എങ്ങോ അപ്രത്യക്ഷമായി. പണമെറിഞ്ഞ് പണംവാരാൻ തയ്യാറായാണ് യുവതലമുറ വിപണിയിറങ്ങിയിരിക്കുന്നത്. ഇത്തരക്കാർക്ക് വിപണിയിൽനിന്ന് ലക്ഷങ്ങൾ കൊയ്യാൻ കഴിയുമോ? ഓഹരി വിപണിയുടെ വ്യത്യസ്ത സൈക്കിളുകളിൽ നിക്ഷേപം നടത്തിപരിചയമുള്ളവർക്ക് ഇക്കാര്യത്തിൽ സംശയംതെല്ലുമുണ്ടാകില്ല. ഇനിയൊരു കനത്ത ഇടിവുണ്ടായാൽമാത്രമെ റോബിൻഹുഡുമാർ അപ്രത്യക്ഷമാകൂ. എന്നെന്നേക്കുമുള്ള പിൻവലിയലുമാകുമത്. സോഷ്യൽമീഡിയയുടെയുംമറ്റും സ്വാധീനത്തിൽ വിപണിയിലേയ്ക്കുവന്ന പുതുതലമുറക്കാർ അറിഞ്ഞിരിക്കേണ്ട സാമ്പത്തികാസൂത്രണത്തിന്റെ അടിസ്ഥാനപാഠങ്ങളുണ്ട്. അതുമനസിലാക്കി ഓഹരി വിപണിയിലേക്കിറങ്ങൂ. ക്ഷമയോടെ കാത്തിരുന്നാൽ മികച്ച സമ്പാദ്യംനേടാം. ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് അറിയേണ്ടകാര്യങ്ങൾ പ്രതിമാസ ബജറ്റ് ലഭിക്കുന്ന ശമ്പളത്തിൽനിന്ന് ആദ്യം നിശ്ചിതതുക സമ്പാദ്യത്തിനായി മാറ്റിവെയ്ക്കുക. അത്യാവശ്യങ്ങളും ആഗ്രഹങ്ങളും വേർതിരിച്ച് ഡയറിയിൽ കുറിച്ചുവെയ്ക്കുക. അത്യാവശ്യകാര്യങ്ങൾക്കാണ് പണംചെലവഴിക്കേണ്ടത്. ഒരിക്കലും അവസാനിക്കാത്തതാണ് ആഗ്രഹങ്ങളെന്ന് തിരിച്ചറിഞ്ഞ് അതിന് കടിഞ്ഞാണിടുക. സമ്പാദ്യംശീലിക്കുക ഒറ്റയടിക്ക് ആരുംസമ്പത്തുണ്ടാക്കിയിട്ടില്ലെന്ന് മനസിലാക്കുക. ഓഹരി വിപണിയിൽ കടംവാങ്ങി നിക്ഷേപിക്കുന്നവർവരെ അറിഞ്ഞിരിക്കേണ്ടകാര്യമാണിത്. ക്ഷമയോടെ ഘട്ടംഘട്ടമായി നിക്ഷേപം നടത്താൻ ശീലിക്കുക. നേരത്തെതുടങ്ങിയാൽ ഭാവയിൽ വൻതുക സമ്പാദിക്കാനുള്ള അവസരംലഭിക്കും. സാമ്പത്തിക ലക്ഷ്യങ്ങളെ ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ വേർതിരിക്കാം. വിനോദയാത്ര, പുതിയ മൊബൈൽ വാങ്ങൽ, വിവാഹം എന്നിവ ഹ്രസ്വകാല ലക്ഷ്യങ്ങളാണ്. ബാങ്ക് സ്ഥിരനിക്ഷേപം, ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ എന്നിവയിൽ ഇതിനായി നിക്ഷേപംനടത്താം. ദീർഘകാല ലക്ഷ്യത്തിനായി ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ എസ്ഐപി മാതൃകയിലാണ് നിക്ഷേപം നടത്തേണ്ടത്. പ്രതിമാസം നിശ്ചതിതുകവീതം നിക്ഷേപം നടത്തിയാലുള്ളനേട്ടം ഉദാഹരണത്തിൽനിന്ന് മനസിലാക്കാം. 26 വയസ്സുള്ള അരുൺ പ്രതിമാസം 15,000 രൂപവീതം 30വർഷക്കാലയളവിൽ 12ശതമാനം ആദായപ്രകാരം നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 4.62 കോടി രൂപ സ്വന്തമാക്കാൻ കഴിയും. എന്നാൽ അരുൺ 31 വയസ്സിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കിൽ, പ്രതിമാസം 15,000 രൂപവീതം 12 ശതമാനം ആദായപ്രകാരം 25 വർഷം നിക്ഷേപിച്ചാൽ 2.55 കോടി രൂപയാണ് സമാഹരിക്കാൻ കഴിയുകയെന്ന് മനസിലാക്കുക. എന്തുകൊണ്ട് ഓഹരി ദീർഘകാലത്തേയ്ക്ക് മികച്ചനേട്ടമുണ്ടാക്കാൻ യോജിച്ചത് ഓഹരിയിലെ നിക്ഷേപമാണ്. മികച്ച ഫ്ളക്സി ക്യാപ് ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപിച്ചാൽ 12ശതമാനമെങ്കിലും വാർഷിക ആദായംഅതിൽനിന്ന് ലഭിക്കും. അതോടൊപ്പം ഷോർട്ട് ഡ്യറേഷൻ ഫണ്ടിൽ നിക്ഷേപിക്കുന്നതിനാൽ ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായും പണംസമാഹരിക്കാൻ കഴിയും. വായ്പയെടുക്കാതിരിക്കുക ശമ്പള അക്കൗണ്ടുഉള്ള ബാങ്കിൽനിന്ന് അരുണിന് ക്രഡിറ്റ് കാർഡും നൽകിയിട്ടുണ്ട്. ക്രഡിറ്റ് കാർഡിന് നിരക്കുകളൊന്നും ഈടാക്കുന്നില്ലെങ്കിലും താഴെപറയുന്നകാര്യങ്ങൾ ഓർത്തിരിക്കുന്നത് നല്ലതാണ്: നിശ്ചിത സമയത്തിനുള്ളിൽ പണംതിരിച്ചടച്ചില്ലെങ്കിൽ ക്രഡിറ്റ് കാർഡിന് 30-36ശതമാനം നിരക്കിലാണ് പലിശ ഈടാക്കുക. ഉയർന്ന നിരക്കുകളുള്ളതിനാൽ ക്രഡിറ്റ്കാർഡ് ഇഎംഐ ഒഴിവാക്കുക. മുഴുവൻ പണവുംനൽകി ഉത്പന്നങ്ങൾവാങ്ങിയാൽ കൂടുതൽ വിലക്കിഴിവ് നേടാനാകും. നോ കോസ്റ്റ് ഇഎംഐ തിരഞ്ഞെടുക്കരുത്. ഒളിഞ്ഞിരിക്കുന്ന പ്രൊസസിങ് ചാർജുകൾ അതിനുണ്ടാകും. ഘട്ടംഘട്ടമായി പണം സമാഹരിച്ചശേഷം ബൈക്കോ, വിലകൂടിയ മൊബൈൽഫോണോ മറ്റുഉത്പന്നങ്ങളോ വാങ്ങുക. പ്രതിമാസ ബജറ്റിൽനിന്ന് വ്യതിചലിക്കാതിരിക്കുക. അതുകൃത്യമായി പിന്തുടർന്നാൽ വായ്പയെടുക്കേണ്ടിവരില്ല. ഷോർട്ട് ഡ്യൂറേഷൻ ഫണ്ട് ബാങ്ക് നിക്ഷേപത്തേക്കാൾ കൂടുതൽ ആദായം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽനിന്നുലഭിക്കും. പണമാക്കുന്നതിനും എളുപ്പമാണ്. നിശ്ചിത കാലയളവ് നിക്ഷേപം നടത്തണമെന്ന വ്യവസ്ഥയൊന്നുമില്ല. എപ്പോൾ വേണമെങ്കിലും നിക്ഷേപം പിൻവലിക്കാനും കഴിയും. എമർജൻസി ഫണ്ട് അടിയന്തിര സാഹചര്യംനേരിടാൻ എമർജൻസി ഫണ്ട് കരുതിവെയ്ക്കണം. ആറുമാസത്തെയെങ്കിലും ശമ്പളമാണ് ഇതിനായി കരുതേണ്ടത്. ഈതുക സ്വീപ്പ് ഇൻ എഫ്ഡിയിലോ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിലോ നിക്ഷേപിക്കാം. ഇൻഷുറൻസ് ചുരുങ്ങിയത് ഒരുകോടി രൂപയെങ്കിലും പരിരക്ഷ ലഭിക്കുന്നടേം പ്ലാനാണ് പരിഗണിക്കേണ്ടത്. ഇതിനായി 10,000 രൂപയിൽതാഴെമാത്രമെ വാർഷിക പ്രീമിയം ആകുകയുള്ളൂ. അഞ്ചുലക്ഷം രൂപയെങ്കിലും കവറേജ് ലഭിക്കുന്ന ആരോഗ്യഇൻഷുറൻസും ഉണ്ടായിരിക്കണം. സ്ഥിരനിക്ഷേപ പദ്ധതി ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് സ്ഥിര നിക്ഷേപ പദ്ധതികളിലും ആവശ്യത്തിന് കരുതലുണ്ടാകണം. ഉദാഹരണത്തിന് ഒരു ലക്ഷം രൂപ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 30 വയസ്സുള്ള ചെറുപ്പക്കാരൻ 30,000 രൂപയെങ്കിലും ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിലോ ബാങ്ക് എഫ്ഡിയിലോ കരുതിവെയ്ക്കണം. ബാക്കിയുള്ള 70,000 രൂപ ഘട്ടംഘട്ടമായി ഓഹരിയിൽ നിക്ഷേപിക്കാം.അഞ്ചുവർഷത്തേയ്ക്കെങ്കിലും ആവശ്യമില്ലാത്ത പണംവേണം ഓഹരിയിൽ മുടക്കാൻ. feedbacks to: antonycdavis@gmail.com കുറിപ്പ്: റോബിൻഹുഡ് ആകണോയെന്ന് ഇനിതീരുമാനിക്കാം. അത്യാവശ്യങ്ങൾ തിരിച്ചറിഞ്ഞ് പണംചെലവഴിക്കുക. ക്ഷമയോടെ കാത്തിരുന്ന് ദീർഘകാല ലക്ഷ്യങ്ങൾക്കായി ചിട്ടയോടെ നിക്ഷേപിക്കുക. നിങ്ങൾക്കും സമ്പന്നനാകാം.

from money rss https://bit.ly/3plWFLq
via IFTTT

Tuesday, 16 February 2021

സ്വർണവില പവന് വീണ്ടും 35,000 രൂപയായി കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും 35,000 രൂപയിലേയ്ക്ക് താഴ്ന്നു. അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്നശേഷമാണ് പവന്റെ വിലയിൽ 400 രൂപകുറഞ്ഞത്. 4375 രൂപയാണ് ഗ്രാമിന്റെ വില. ഫെബ്രുവരി അഞ്ചിന് 35,000 രൂപയിലെത്തിയ വില പിന്നീട് 800 രൂപവരെ കൂടിയിരുന്നു. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിലാകട്ടെ സ്പോട് ഗോൾഡ് വില ഔൺസിന് 1,791.36 ഡോളറിലേയ്ക്ക് താഴ്ന്നു. ആഗോളതലത്തിൽ ബോണ്ടുകളിൽനിന്നുള്ള ആദായം വർധിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. ആഗോളതലത്തിൽ വിലയിടിഞ്ഞതും ഇറക്കുമതി തീരുവ കുറച്ചതുമാണ് ആഭ്യന്തര വിപണിയിലെ വിലയെ സ്വാധീനിച്ചത്. ദേശീയ വിപണിയിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,772 രൂപയായി. 2020 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിലാവാരമായ 56,200ൽനിന്ന് 9,500 രൂപയുടെ കുറവാണുണ്ടായത്. സംസ്ഥാനത്താകട്ടെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 7000 രൂപയും കുറഞ്ഞു.

from money rss https://bit.ly/37mqJjR
via IFTTT

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ സമ്മർദംതുടരുന്നു. സെൻസെക്സ് 116 പോയന്റ് നഷ്ടത്തിൽ 51,987ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 15,302ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 641 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 563 ഓഹരികൾ നഷ്ടത്തിലുമാണ്. 68 ഓഹരികൾക്ക് മാറ്റമില്ല. ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുകി, എൽആൻഡ്ടി, എച്ച്സിഎൽ ടെക്, ടിസിഎസ്, ടൈറ്റാൻ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ, റിലയൻസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള് നേട്ടത്തിലുമാണ്. മിക്കവാറും വിഭാഗങ്ങളിലെ സൂചികകൾ നഷ്ടത്തിലാണ്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. Sensex falls 116 points

from money rss https://bit.ly/3s0uLq6
via IFTTT

ലോകകോടീശ്വര പട്ടികയിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ജെഫ് ബെസോസ്

ചെറിയ ഇടവേളയ്ക്കുശേഷം ലോകകോടീശ്വരപട്ടികയിൽ ഒന്നാംസ്ഥാനത്തേയ്ക്ക് ജെഫ് ബെസോസ് തിരിച്ചെത്തി. 191.1 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്തി. രണ്ടാംസ്ഥാനത്തുള്ള ഇലോൺ മസ്കിനേക്കാൾ 955 ഡോളർ അധികം. ടെസ് ലയുടെ ഓഹരി വിലയിൽ 2.4ശതമാനം ഇടിവുണ്ടായതാണ് മസ്കിന്റെ ആസ്തിയെ ബാധിച്ചത്. ചൊവാഴ്ചയിലെ വ്യാപാരത്തിൽ 4.5 ബില്യൺ ഡോളറാണ് ഒറ്റയടിക്ക് നഷ്ടമായത്. മൂന്നുവർഷത്തിലേറെ ലോകകോടീശ്വരപട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ബെസോസിനെ കഴിഞ്ഞമാസമാണ് ഇലോൺ മസ്ക് പിന്നിലാക്കിയത്.

from money rss https://bit.ly/3jUcOqa
via IFTTT

ചാഞ്ചാട്ടത്തിനൊടുവിൽ 52,000ത്തിന് താഴെപ്പോകാതെ സെൻസെക്‌സ് ക്ലോസ്‌ചെയ്തു

മുംബൈ: ലാഭമെടുപ്പിനെതുടർന്നുണ്ടായ ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 49.96 പോയന്റ് താഴ്ന്ന് 52,104.17ലും നിഫ്റ്റി 1.20 പോയന്റ് നഷ്ടത്തിൽ 15,313.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ ഒരുവേള 52,517ലേയ്ക്കെത്തിയ സെൻസെക്സ് 650 പോയന്റുവരെ താഴ്ന്ന് 51,864ലെത്തിയെങ്കിലും പിന്നീട് നഷ്ടംകുറച്ച് 52,000 നിലവാരംതിരിച്ചുപിടിച്ചു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, നെസ് ലെ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. പവർഗ്രിഡ് കോർപ്, ഒഎൻജിസി, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ബാങ്കിങ്, എഫ്എംസിജി സെക്ടറുകളാണ് സമ്മർദംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അതേസമയം നേട്ടമുണ്ടാക്കുകയുംചെയ്തു. വിദേശനിക്ഷേപകർ രാ്ജ്യത്തെ വിപണിയിൽ നിക്ഷേപംതുടരുന്നതിനാൽ നഷ്ടംതാൽക്കാലികമാണെന്നാണ് വിലയിരുത്തൽ. Sensex, Nifty end lower amid highly volatility

from money rss https://bit.ly/3jXy26z
via IFTTT

ആമസോൺ ഇന്ത്യയിൽ ഫയർ ടിവി സ്റ്റിക് നിർമിക്കും

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ആമസോൺ ഫയർ ടിവി സ്റ്റിക്ക് രാജ്യത്ത് നിർമിക്കും. കേന്ദ്ര ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഫോക്സ്കോണിന്റെ നിർമാണ പ്ലാന്റിലാകും ടിവി സ്ട്രീമിങ് ഡിവൈസ് നിർമിക്കുക. ചെന്നൈയ്ക്കു പുറത്തുള്ള പ്ലാന്റിലാകും ഈവർഷം അവസാനത്തോടെ നിർമാണം തുടങ്ങുകയെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ ഉപഭോക്താക്കളുടെ വർധിച്ച ആവശ്യം കണക്കിലെടുത്താണ് ഇന്ത്യയിൽതന്നെ ഡിവൈസ് നിർമിക്കാൻ തീരുമാനിച്ചതെന്ന് ആമസോൺ വക്താവ് പറഞ്ഞു. ഐഫോൺ നിർമിക്കുന്ന വിദേശകമ്പനിയാണ് ഫോക്സ്കോൺ. ഈയിടെയാണ് കമ്പനി രാജ്യത്ത് പ്ലാന്റ് തുറന്നത്.

from money rss https://bit.ly/3amkSNs
via IFTTT

റെയിൽടെൽ ഐപിഒ: ആദ്യദിവസം ഉച്ചയോടെ മുഴുവനും സബ്‌സ്‌ക്രൈബ് ചെയ്തു

മുംബൈ: പൊതുമേഖല സ്ഥാപനമായ റെയിൽടെലിന്റെ ഐപിഒ ആദ്യദിവസംതന്നെ ഉച്ചയ്ക്കുമുമ്പായി മുഴുവനും സബ്സ്ക്രൈബ് ചെയ്തു. 7.76 കോടി ഓഹരികൾക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. 6.11 കോടി ഓഹരികളാണ് ഓഫർ ഫോർ സെയിൽവഴി വിൽക്കുന്നത്. ഒരു ഓഹരിക്ക് 94 രൂപ നിരക്കിൽ 819 കോടി രൂപയാണ് സർക്കാർ സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ഫെബ്രുവരി 18വെരയാണ് ഐപിഒയ്ക്ക് അപേക്ഷിക്കാൻ കഴിയുക. ചെറുകിട നിക്ഷേപകർക്കുള്ള ഓഹരികൾക്ക് 2.25ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്. ആങ്കർ നിക്ഷേപകരിൽനിന്ന് തിങ്കളാഴ്ച കമ്പനി 244 കോടി രൂപ സമാഹരിച്ചിരുന്നു. റെയിൽടെൽ ഐപിഒ: വിശദാംശങ്ങൾ അറിയാം

from money rss https://bit.ly/3pnnX48
via IFTTT

Monday, 15 February 2021

റെയിൽടെൽ ഐപിഒ: അപേക്ഷിക്കുംമുമ്പ് അറിയാം 11 കാര്യങ്ങൾ

പൊതുമേഖല സ്ഥാപനമായ റെയിൽടെൽ കോർപറേഷന്റെ ഐപിഒയ്ക്ക് ഫെബ്രുവരി 18വരെ അപേക്ഷിക്കാം. 93-94 രൂപ നിലവാരത്തിലാണ് ഒരു ഓഹരിയുടെ വില നിശ്ചയിച്ചിട്ടുള്ളത്. രാജ്യത്തൊട്ടാകെ ഒപ്ടിക് ഫൈബർ നെറ്റ് വർക്കുള്ള കമ്പനി നിലവിൽ ടെലികോം,ബ്രോഡ്ബാൻഡ് സേവനങ്ങളാണ് നൽകിവരുന്നത്. 1. 155 എണ്ണത്തിന്റെ ഒരുലോട്ടിനാണ് മിനിമം അപേക്ഷിക്കാൻ കഴിയുക. 94 രൂപ പ്രകാരം 14,570 രൂപയാണ് ഇതിന് വേണ്ടിവരിക. 2. ഫെബ്രുവരി 23നാകും ഓഹരി അലോട്ട്മെന്റ് സംബന്ധിച്ച് തീരുമാനമുണ്ടാകുക. 26 ലിസ്റ്റ് ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 3. ഓഫർ ഫോർ സെയിലായാണ് എല്ലാ ഓഹരികളും വിറ്റഴിക്കുന്നത്. അതുകൊണ്ടുതന്നെ കമ്പനിയ്ക്ക് ഐപിഒവഴി പണംലഭിക്കില്ല. 4. 87.15 മില്യൺ ഓഹരികളാണ് സർക്കാർ വിറ്റഴിക്കുന്നത്. 819 കോടി രൂപ സമാഹരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 5. യോഗ്യതയുള്ള സ്ഥാപനങ്ങൾക്കായി 35ശതമാനം ഓഹരികളാണ് നീക്കിവെച്ചിട്ടുള്ളത്. 15ശതമാനം മറ്റുള്ളവർക്കും. 6. 2020 മാർച്ചിൽ അവസാനിച്ച വർഷത്തിൽ 141 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. മുൻവർഷമാകട്ടെ ഇത് 135 കോടിയുമായിരുന്നു. 7. കുറച്ചുവർഷങ്ങളായി സ്ഥിരതായാർന്ന വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത്. 2018-20 സാമ്പത്തിക വർഷത്തെ വാർഷിക വളർച്ച 7.5ശതമാനമാണ്. 2007 മുതൽ കമ്പനി ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. 2008 മുതൽ തുടർച്ചയായി ലാഭവിഹിതവും നൽകിവരുന്നുണ്ട്. 2018-2020 വർഷങ്ങളിൽ നൽകിയത് 40ശതമാനം ഡിവിഡന്റ്. കടബാധ്യതകളുമില്ല. 8. സമാന ബിസിനസ് നടത്തുന്ന വിപണിയിൽ ലിസ്റ്റ്ചെയ്ത കമ്പനികൾവേറെയില്ല. 9. കെഫിൻ ടെക്നോളജീസിനാണ് ഐപിഒയുടെ ചുമതല. ഓഹരി അലോട്ട്മെന്റ് റീഫണ്ട് എന്നിവ കെഫിൻ നിർവഹിക്കും. 10. ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഡിബിഐ ക്യാപിറ്റൽ, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റസ് എന്നിവയാണ് ഐപിഒയുടെ മർച്ചന്റ് ബാങ്കുകൾ. 11. സർക്കാർ നയങ്ങളും നിയന്ത്രണങ്ങളും സ്വകാര്യ ഓപ്പറേറ്റർമാരിൽനിന്നുള്ള മത്സരവുമാണ് കമ്പനിനേരിടുന്ന വെല്ലുവിളി. RailTel IPO opens today: 11 things to know before you subscribe

from money rss https://bit.ly/3ppGQn0
via IFTTT

അടുത്തവർഷത്തെ ഇപിഎഫ് പലിശ മാർച്ച് ആദ്യവാരത്തിൽ പ്രഖ്യാപിച്ചേക്കും

2020-21 സാമ്പത്തികവർഷത്തെ ഇപിഎഫ് പലിശ മാർച്ച് ആദ്യവാരത്തിൽ പ്രഖ്യാപിച്ചേക്കും. നിക്ഷേപത്തിൽനിന്നുള്ള ആദായവും ധനസ്ഥിതിയുംവിലയിരുത്തിയശേഷമാകും തീരുമാനം. ഇതിനായി മാർച്ച് നാലിന് ഇപിഎഫ്ഒ അംഗങ്ങളുടെ യോഗംവിളിച്ചിട്ടുണ്ട്. ഓഹരി വിപണിയിലെ അനിശ്ചിതത്വംമൂലം മൂൻ സാമ്പത്തിക വർഷത്തെപലിശ വിതരണം ചെയ്യുന്നതുസംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ഒടുവിൽ ഡിസംബറോടെയാണ് നേരത്തെ നിശ്ചയിച്ച 8.5ശതമാനം പലിശ അംഗങ്ങളുടെ അക്കൗണ്ടിൽവരവുവെയ്ക്കാൻ തുടങ്ങിയത്. 2019 സാമ്പത്തകവർഷത്തിൽ 61,000 കോടി രൂപയാണ് നിക്ഷേപത്തിൽനിന്ന് ഇപിഎഫ്ഒയ്ക്ക് ലഭിച്ച ആദായം. 58,000 കോടി രൂപ കടപ്പത്രങ്ങളിലെ നിക്ഷേപത്തിൽനിന്നും 3000 കോടി രൂപ ഓഹരിയിൽ നിന്നുമായിരുന്നു. വിപണി മികച്ചനേട്ടത്തിലായതിനാൽ ഓഹരി നിക്ഷേപത്തിൽനിന്ന് കൂടുതൽ ആദായം ലഭിക്കുമെന്നാണ് ഇപിഎഫഒ കരുതുന്നത്. കടപ്പത്രങ്ങളിൽനിന്നുമുള്ള ആദായവുംചേർത്താണ് മൊത്തംവരുമാനം കണക്കാക്കുക. അതിനുശേഷമാണ് അംഗങ്ങളുടെ നിക്ഷേപത്തിന് എത്രപലിശ നൽകാൻകഴിയുമെന്ന് വിലയിരുത്തുക. EPFO to announce interest rates for 2020-21 in March

from money rss https://bit.ly/37kZ0jD
via IFTTT

റെക്കോഡ് നേട്ടംതുടരുന്നു: നിഫ്റ്റി 15,400കടന്നു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 306 പോയന്റ് നേട്ടത്തിൽ 52,460ലും നിഫ്റ്റി 85 പോയന്റ് ഉയർന്ന് 15,400ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളലും പ്രതിഫലിച്ചത്. ജപ്പാന്റെ നിക്കി സൂചിക 30 വർഷത്തെ ചരിത്രത്തിലാദ്യമായി റെക്കോഡ് ഉയരംകുറിച്ചു. ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, ബജാജ് ഫിൻസർവ്, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഉൾപ്പടെയുള്ള സൂചികകൾ നേട്ടത്തിലാണ്. നെസ് ലെ ഇന്ത്യ, വരുൺ ബ്രീവറേജസ്, ജിഎം പോളിപ്ലാസ്റ്റ് തുടങ്ങി ഏഴ് കമ്പനികളാണ് ചൊവാഴ്ച ഡിസംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. Indices open strong with Nifty at 15,400

from money rss https://bit.ly/2Zm8uGY
via IFTTT

കരയിപ്പിച്ച് ഉള്ളി: മൊത്തവില കിലോയ്ക്ക് 125 രൂപ വരെ

തൃശ്ശൂർ: ഉള്ളിയുടെ മൊത്തവില കിലോയ്ക്ക് 125 രൂപ വരെ ഉയർന്നു. രണ്ടാഴ്ചയ്ക്കിടെയാണ് ഇത്രയും വർധന. ഏതാനും ദിവസങ്ങൾ കൂടി വില ഉയർന്നു തന്നെ തുടരാനാണ് സാധ്യതയെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിൽ പ്രധാനമായും ഉള്ളി എത്തുന്നത്. നടീൽ സമയത്തുണ്ടായ കനത്ത മഴമൂലം തമിഴ്നാട്ടിൽ ഇത്തവണ കൃഷിയിറക്കുന്നത് വൈകി. അതനുസരിച്ച് വിളവെടുപ്പും വൈകുന്നതാണ് വിലവർധനയ്ക്ക് കാരണം. ഇപ്പോൾ മൈസുരുവിൽ നിന്നാണ് കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. ഗ്രേഡിനനുസരിച്ച് 102 മുതൽ 125 രൂപ വരെയാണ് മൈസുരുവിലെ മൊത്തവില. ചില്ലറവില നല്ല ഇനത്തിന് 125-150 നിലവാരത്തിലാണ്. എന്നാൽ, തമിഴ്നാട്ടിൽ വിളവെടുപ്പ് തുടങ്ങുന്നതോടെ വില കുറയുമെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. വിലവർധനയെത്തുടർന്ന് ഉള്ളിയുടെ വിൽപ്പനയിലും നല്ല ഇടിവുണ്ടായിട്ടുണ്ട്. സവാളയുടെ വിലയും കൂടിയിട്ടുണ്ട്. 40-ൽ നിന്ന് 60 രൂപ വരെയാണ് വില ഉയർന്നത്. മഹാരാഷ്ട്രയിൽ നിന്നാണ് കേരളത്തിലേക്ക് സവാള എത്തുന്നത്. പ്രതികൂല കാലാവസ്ഥമൂലം കൃഷിയിറക്കാൻ വൈകിയതിനാൽ സവാളയുടെ വരവ് കുറഞ്ഞതുമൂലം ഏഷ്യയിലെ ഏറ്റവും വലിയ സവാള വിപണിയായ നാസിക്കിലും വിലവർധന ഉണ്ടായിട്ടുണ്ട്. മുൻപ് വിലകൂടിയപ്പോൾ ഉള്ളിക്ക് ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണം കർഷകരുടെ ആവശ്യത്തെ തുടർന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ബജറ്റിൽ എടുത്തുകളഞ്ഞിരുന്നു. ഇതും വിലവർധനക്കിടയാക്കി.

from money rss https://bit.ly/3b76A2p
via IFTTT

ഗ്രാൻഡ്‌ ക്ളിയറൻസ്‌ സെയിലുമായി കല്യാൺ സിൽക്‌സ്‌

തൃശ്ശൂർ: കല്യാൺ സിൽക്സ് ഗ്രാൻഡ് ക്ളിയറൻസ് സെയിലിന് തുടക്കം. ഫെബ്രുവരി 15-ന് പെരിന്തൽമണ്ണ ഒഴികെയുള്ള എല്ലാ കല്യാൺ സിൽക്സ് ഷോറൂമുകളിലും ഡിസ്കൗണ്ട് സെയിലിന് തുടക്കമായി. 10 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് തുണിത്തരങ്ങൾ വിറ്റഴിക്കുന്നത്. സാരി, മെൻസ്വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ, ടീൻ വെയർ എന്നിവയിലെ വലിയ സെലക്ഷനുകൾ ലഭ്യമാണ്. റെഡിമെയ്ഡ് ചുരിദാർ, റെഡി-ടു-സ്റ്റിച്ച് ചുരിദാർ, കോട്ടൺസാരി, ഫാൻസി സാരി, എത്നിക് സാരി, പാർട്ടിവെയർ എന്നിവയും ലഭ്യമാണ്. കാഞ്ചീപുരം സാരികളുടെ വലിയ ശേഖരം അവിശ്വസനീയമായ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഇതിനായി പ്രത്യേകവിഭാഗംതന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻവർഷത്തെക്കാളും വിപുലമായ രീതിയിലാണ് ഇത്തവണ ഗ്രാൻഡ് ക്ളിയറൻസ് സെയിൽ സംഘടിപ്പിച്ചിരിക്കുന്നതെന്ന് കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

from money rss https://bit.ly/3u4tpME
via IFTTT

റെക്കോഡ് ഉയരംകുറിച്ച് സൂചികകൾ: സെൻസെക്‌സ് 52,150ഉം നിഫ്റ്റി 15,300ഉം കടന്നു

മുംബൈ: കഴിഞ്ഞയാഴ്ചയിലെ തളർച്ചയിൽനിന്ന് കുതിച്ചുയർന്ന് ഓഹരി സൂചികകൾ. ഒരിക്കൽക്കൂടി എക്കാലത്തെയും ഉയരംകുറിച്ച് സെൻസെക്സ് 52,000വും നിഫ്റ്റി 15,000വും കടന്നു. 609.83 പോയന്റാണ് സെൻസെക്സിലെ നേട്ടം. 52,154.13ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 151.40 പോയന്റ് ഉയർന്ന് 15,314.70ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ 1337 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1648 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 149 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോർകോർപ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 3.3ശതമാനവും പൊതുമേഖല ബാങ്ക് സൂചിക 2.3ശതമാനവും ഉയർന്നു. ബിഎസ്ഇ റിയാൽറ്റി സൂചിക 1.4ശതമാനവും നേട്ടമുണ്ടാക്കി. ബാങ്ക്, ധനകാര്യ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് സൂചികകൾക്ക് കരുത്തായത്. വിദേശനിക്ഷേപകർ നിക്ഷേപംതുടരുന്നതും വിപണി നേട്ടമാക്കി. ഫെബ്രുവരിയിൽ ഇതുവരെമാത്രം 21,904 കോടി രൂപയാണ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ രാജ്യത്തെ ധനകാര്യവിപണിയിൽ മുടക്കിയത്. Sensex, Nifty end at record closing high led by realty, financial stocks

from money rss https://bit.ly/3qoadYa
via IFTTT

യുഎസിനും ചൈനയ്ക്കുംപുറമെ ഇന്ത്യയില്‍ക്കൂടി പ്ലാന്റ് നിര്‍മിക്കാന്‍ ടെസ് ല

യുഎസിലും ചൈനയിലും നിർമാണകേന്ദ്രങ്ങൾ ആരംഭിച്ചതിനുശേഷം ഇലോൺ മസ്ക് ഇന്ത്യയിലുമെത്തുന്നു. കമ്പനിയുടെ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ പ്ലാന്റ് നിർമിക്കാൻ ബെംഗളുരുവിലാണ് സ്ഥലം അന്വേഷിക്കുന്നത്. ഇന്ത്യയിലെ വൻവളർച്ചാസാധ്യത മുന്നിൽകണ്ടാണ് ടെസ് ലയുടെ വരവ്. ഇറക്കുമതിചെയ്യുന്ന ഘടകഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിനുള്ള പ്ലാന്റാകും നിർമിക്കുക. ടെസ് ലയുടെ വരവുസംബന്ധിച്ച് കർണാടക മുഖ്യമന്ത്രിയാണ് കഴിഞ്ഞദിവസം വെളിപ്പെടുത്തൽനടത്തിയത്. എന്നാൽ ഇതെക്കുറിച്ച് പ്രതികരിക്കാൻ ടെസ് ല അധികതർ തയ്യാറായിട്ടില്ല. ടെസ് ലയുടെ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കാൻ നേരത്തെതന്നെ ബെംഗളുരുവിൽ ഓഫീസ് അന്വേഷിച്ചിരുന്നു. എയ്റോസ്പേസ്, ഇലക്ട്രിക് വെഹിക്കിൾ എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലമാണ് ബെംഗളുരുവെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ടെസ് ലയുടെ ഇന്ത്യയിലെ വരവറിയിച്ച് ലോകകോടീശ്വരൻകൂടിയായ ഇലോൺ മസ്ക് കഴിഞ്ഞമാസം ട്വീറ്റ്ചെയ്തിരുന്നു. Tesla Is Preparing for a Robust Entry into India 🇮🇳 , a Multi-Billion Dollar Markethttps://t.co/P2J4YAoy5b — Tesmanian.com (@Tesmanian_com) January 13, 2021 Tesla to start making electric vehicles in India

from money rss https://bit.ly/3qlLDqU
via IFTTT

മൊത്തവില പണപ്പെരുപ്പം 2.03ശതമാനമായി ഉയർന്നു

ന്യൂഡൽഹി: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള ജനുവരിയിലെ പണപ്പെരുപ്പം 2.03ശതമാനമായി ഉയർന്നു. ഡിസംബറിൽ 1.22ശതമാനമായിരുന്നു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് പുതിയ വിലക്കയറ്റവിവിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞവർഷം ഇതേകാലയളവിൽ 3.52ആയിരുന്നു വിലക്കയറ്റം. ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് നിർമാണമേഖലയിലെ വിലക്കയറ്റമാണ് മൊത്തവിലയെ ബാധിച്ചത്. നിർമാണ വസ്തുക്കൾ, ഇന്ധനം, ഊർജം എന്നിവയുടെ ഈകാലയളവിൽ വിലകുതിച്ചുകയറി. ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ജനുവരിയിൽ 4.06ശതമാനമായിരുന്നു. Wholesale inflation rises to 2.03% in Jan from 1.22% in Dec

from money rss https://bit.ly/2Zgog5U
via IFTTT

ജിയോജിത് നിര്‍മ്മിത ബുദ്ധി അധിഷ്ഠിത സ്‌റ്റോക്ക് ബാസ്‌ക്കറ്റ് ആരംഭിക്കുന്നു

കൊച്ചി : ജിയോജിത് ഫിനാൻഷ്യൽ സർവ്വീസസ് സെബിയുടെയും, യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന്റെയും (US SEC) അംഗീകാരമുള്ള സ്ഥാപനമായ ലോട്ടസ്ഡ്യൂവുമായി ചേർന്ന് ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് എന്ന പേരിൽ ചെറുകിട, ഇടത്തരം ഓഹരികൾക്കായി സ്റ്റോക്ക് ബാസ്ക്കറ്റ് ആരംഭിക്കുന്നു. നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജിയോജിത് സ്മാർട്ട് ഫോളിയോസ് പ്ലാറ്റ്ഫോമിന്റെ ഭാഗമായിരിക്കും ഇതിന്റെ പ്രവർത്തനം. വിപണിയിൽ നേട്ടം കൈവരിക്കുന്നതിന് നിർമ്മിത ബുദ്ധിയും ബിഹേവിയറൽ ഫിനാൻസും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ചെറുകിട ഇടത്തരം ഓഹരികളുടെ ബാസ്ക്കറ്റാണ് ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്. ലാഭകരമായ ഓഹരികൾ കണ്ടെത്തുന്നതിന് കമ്പനികളുടെ വിൽക്കൽ വാങ്ങൽ പ്രഖ്യാപനങ്ങൾ, ലാഭ നേട്ടങ്ങൾ, ലാഭവിഹിതം, ഓഹരി വിഭജനങ്ങൾ തുടങ്ങിയ കോർപറേറ്റ് ചലനങ്ങൾ ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് അപഗ്രഥിക്കും. നിക്ഷേപ സേവന സ്ഥാപനങ്ങൾ സാധാരണയായി ചെയ്യാറുള്ള അടിസ്ഥാന, സാങ്കേതിക അപഗ്രഥന രീതികൾക്കു വിപരീതമായ വിശകലന രീതിയാണിത്. ഓഹരികളുടെ ഭാവിയിലെ ചലനങ്ങളും അതിൽ നിന്ന് ലഭിക്കാവുന്ന ലാഭവും മനസിലാക്കാൻ ലോട്ടസ്ഡ്യൂ നിക്ഷേപകരെ സഹായിക്കും. വിവിധ ഓഹരികളിൽ മുൻവിധികളില്ലാതെ സൂചികയിലെ വ്യതിയാനങ്ങൾ ഉൾക്കൊള്ളുന്നതാണ് ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്. 80 ശതമാനം ചെറുകിട ഓഹരികളും 20 ശതമാനം ഇടത്തരം ഓഹരികളും ഉൾക്കൊള്ളുന്നതാണ് ബാസ്ക്കറ്റ്. ഫാർമസ്യൂട്ടിക്കൽസ്, സോഫ്റ്റ്വെയർ, ഉപഭോക്തൃ വായ്പകൾ തുടങ്ങി കൂടിയ വളർച്ചയുള്ള അനേകം നിക്ഷേപ മേഖലകൾ ഇതിൽ ഉൾക്കൊള്ളുന്നു. ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് നിക്ഷേപകരുടെ പെട്ടെന്നുള്ളതും ദീർഘകാലത്തേക്കുള്ളതുമായ നിക്ഷേപങ്ങൾ തമ്മിലുള്ള വിടവ് നികത്തുകയും ഓഹരികളിലുണ്ടാകുന്ന ഓരോ മാറ്റവും നിക്ഷേപകർക്ക് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ ഓഹരി വിപണിയിലെ വിദഗ്ധരാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നത് നിക്ഷേപകർക്ക് ഉറപ്പിക്കാനാകുന്നു. ജിയോജിതിന്റെ സ്മാർട്ട് ഫോളിയോസ് അടിസ്ഥാനമാക്കി ഓൺലൈൻ നിക്ഷേപ പ്ലാറ്റ് ഫോമിലൂടെ നിക്ഷേപകർക്ക് അവരുടെ താൽപര്യത്തിനും ലക്ഷ്യത്തിനുമനുസരിച്ച വ്യത്യസ്ത ബാസ്കറ്റുകളിൽ നിന്ന് ഓഹരികൾ തെരഞ്ഞെടുക്കാൻ കഴിയും. വിവിധ മേഖലകളിൽ ഉൾപ്പെട്ട ഓഹരികളടങ്ങിയ 10 വ്യത്യസ്ത ഓഹരി ബാസ്കറ്റുകളാണ് നിലവിൽ ജിയോജിത് വാഗ്ദാനം ചെയ്യുന്നത്. ഓഹരി വിപണിയിൽ പ്രവേശിക്കാൻ അതീവ താൽപര്യമുള്ളവരാണ് ഇപ്പോഴത്തെ നിക്ഷേപകർ. ധാരാളം ചെറുപ്പക്കാർ ഓഹരി ട്രേഡിംഗ് രംഗത്തുണ്ട്. തടസങ്ങളില്ലാത്ത നിർവഹണം, സമയാസമയങ്ങളിൽ ഓഹരി ബാസ്കറ്റുകളുടെ സന്തുലനത്തിൽ മാറ്റം വരുത്താനും പുന:ക്രമീകരിക്കാനുമുള്ള നിർദ്ദേശങ്ങൾ, ഓഹരി കൈവശം വെയ്ക്കാനുള്ള കുറഞ്ഞ കാലാവധി ഇല്ലാത്തത്്, പേപ്പർ വർക്കുകളുടെ ആവശ്യമില്ലാത്തത് തുടങ്ങിയ പ്രത്യേകതകൾ ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് സ്മാർട്ട്ഫോളിയോസിനെ പുതിയ നിക്ഷേപകർക്കും ഓഹരി വിപണിയിൽ പരിചയ സമ്പന്നർക്കും ഒരു പോലെ പ്രിയപ്പെട്ടതാക്കിത്തീർക്കുന്നു. ലോട്ടസ്ഡ്യൂ പ്രസ്റ്റീജിനെക്കുറിച്ചു ജിയോജിത് ചീഫ് ഡിജിറ്റൽ ഓഫീസർ ജോൺസ് ജോർജ്ജ് പറഞ്ഞു.

from money rss https://bit.ly/3tZKQy1
via IFTTT

Sunday, 14 February 2021

വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശ്രദ്ധാപൂർവമായ സമീപനവുമായി ആർബിഐ

ഫെബ്രുവരി ഒന്നാം തിയതിയിലെ ബജറ്റ് അവതരണം കഴിഞ്ഞതോടെ, നോർത്ത് ബ്ളോക്കിൽ നിന്ന് മിന്റ് സ്ട്രീറ്റിലേക്ക് ഏവരുടേയും ശ്രദ്ധ തിരിഞ്ഞു. പണനയ കമ്മറ്റിയോഗത്തിലെ പ്രഖ്യാപനങ്ങൾ മിക്കവാറും പ്രതീക്ഷിച്ചതായിരുന്നു. പലിശ നിരക്ക് 4 ശതമാനത്തിൽ നിലനിർത്തി ഉദാര നിലപാട് തുടരാനാണ് തീരുമാനിച്ചത്. സാമ്പത്തികസ്ഥിതി വളർച്ചാലക്ഷ്യത്തിലെത്തുംവരെ ഉദാരനയങ്ങൾ തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഉറപ്പുനൽകുകയും ചെയ്തു. മാർച്ചുമുതൽ ആരംഭിച്ച് രണ്ടുഘട്ടങ്ങളായി പണം നീക്കിയിരിപ്പ് അനുപാതം (സിആർആർ) പുനഃസ്ഥാപിക്കാനുള്ള തീരുമാനമായിരുന്നു പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. കൂടുതൽ പണം ലഭ്യമാക്കുന്നതിനുതകുന്ന നടപടികൾ ഗവർണർ പിന്തുണച്ചെങ്കിലും സിആർആർ വർധനപണ നയം സാധാരണ നിലയിലേക്കു തിരിച്ചുകൊണ്ടു വരുന്നതിന്റെ ആദ്യചുവടായിവേണം കാണാൻ. എൻബിഎഫ്സികൾക്കുള്ള പിന്തുണയായി ബാങ്കുകളിൽനിന്ന് എൻ ബിഎഫ്സികൾക്കു പണം ലഭ്യമാക്കുന്നതിന് പണനയ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട, സമ്മർദ്ദം നേരിടുന്ന മേഖലകൾക്ക് എൻബിഎഫ്സികളുടെ സഹായം ലഭ്യമാക്കുന്നതിനാണിത്. ഇടത്തരം,ചെറുകിട,സൂക്ഷ്മ വ്യവസായങ്ങൾക്കുള്ള വായ്പ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ഇടത്തരം,ചെറുകിട, സൂക്ഷ്മ വ്യവസായ സംരംഭകർക്കുനൽകിയ വായ്പകളിൽ ഇളവുനൽകാൻ ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. സി ആർ ആർ കണക്കാക്കുമ്പോൾ അവരുടെ മൊത്തം ആവശ്യവും സമയബാധ്യതയും കണക്കിലെടുത്തായിരിക്കുംഇത്. 2022 സാമ്പത്തിക വർഷത്തേക്കുള്ള യഥാർത്ഥ വളർച്ചാനിരക്ക് 10.5 ശതമാനമായിരിക്കുമെന്ന് പണനയ കമ്മിറ്റി വിലയിരുത്തുന്നു. ബജറ്റിനെ അനുമോദിച്ച ഗവർണർ ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് സാമ്പത്തിക മേഖലയിൽ വലിയകുതിപ്പുണ്ടാക്കാൻ സാധിക്കുമെന്നകാര്യത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമായും നിക്ഷേപങ്ങളിലും അഭ്യന്തരരംഗത്തെ ഡിമാന്റും തൊഴിലും വരുമാനവും വീണ്ടെടുക്കുന്നതിനും ബജറ്റ് സഹായകമാവുമെന്നു കരുതുന്നു. 2022 സാമ്പത്തികവർഷം വിപണിയിൽനിന്ന് സർക്കാർ 12 ലക്ഷംകോടി വായ്പയെടുക്കുന്ന പശ്ചാത്തലത്തിൽ ഉണ്ടാകാവുന്ന ക്രമമായ യീൽഡ് കേർവ് പൊതുജനനന്മയ്ക്ക് ഉതകുമെന്നും ഗവർണർ കരുതുന്നു. എന്നാൽ തുറന്ന വിപണി പ്രവർത്തനങ്ങൾക്ക് (ഒഎംഒ ) സമയക്രമം അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായില്ല. ഗവർണർ പ്രഖ്യാപിച്ച വായ്പാപദ്ധതിക്ക് സഹായം എന്നനിലയിൽ ചില്ലറ നിക്ഷേപകർക്ക് റിസർവ് ബാങ്കിൽ ഗിൽറ്റ് അക്കൗണ്ട് തുറക്കാൻ അനുമതിയും നൽകിയിട്ടുണ്ട്. ഇതോടെ സർക്കാർ ഓഹരികളുടെ വിപണിയിൽ ചില്ലറ നിക്ഷേപകർക്ക് ഓൺലൈൻ പ്രവേശം സാധ്യമാകും. വിലക്കയറ്റനിരക്ക് താങ്ങാവുന്ന നിലയിലേക്കു വന്നത് ആശ്വാസകരമാണെങ്കിലും, വിലക്കയറ്റത്തിന്റെ കാര്യത്തിൽ ശ്രദ്ധാപൂർവമായ സമീപനമാണ് പണനയ കമ്മിറ്റി കൈക്കൊണ്ടിട്ടുള്ളത്. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിലെ വിലക്കയറ്റനിരക്ക് 5.2 ശതമാനത്തിൽ നിന്ന് 4.6 ശതമാനത്തിലേക്കും 5.2 ൽനിന്ന് 5 ശതമാനത്തിലേക്കും വർധിപ്പിച്ചിട്ടുണ്ട്. വിലകളിലെ സമ്മർദ്ദവും വർധിക്കുന്ന പെട്രോളിയം വിലകളും വിലക്കയറ്റ നിരക്ക് വർധിക്കാനിടയാക്കിയേക്കാമെന്ന് പണനയ കമ്മിറ്റി മുന്നറിയിപ്പു നൽകുന്നു. വിലകളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാറുകൾ ഉറച്ചനടപടി കൈക്കൊള്ളണമെന്ന് ആർബിഐ ഗവർണർ ആവശ്യപ്പെട്ടു. പലിശനിരക്ക് ഇനിയും കുറയ്ക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും പ്രഖ്യാപനം നടത്തുന്നതിനുമുമ്പ് റിസർവ് ബാങ്ക് വിലക്കയറ്റ സ്ഥിതി ജാഗ്രതയോടെ നിരീക്ഷിക്കുമെന്നകാര്യത്തിൽ സംശയമില്ല. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/3jQkf1x
via IFTTT

കെവൈസി പൊരുത്തക്കേട്: 40 ലക്ഷത്തോളം അംഗങ്ങൾക്ക് ഇപിഎഫ് പലിശ ലഭിച്ചില്ല

40 ലക്ഷത്തോളം ഇപിഎഫ് വരിക്കാരുടെ അക്കൗണ്ടിൽ ഇതുവരെ 2019-20 സാമ്പത്തികവർഷത്തെ പലിശ വരവുവെച്ചിട്ടില്ല. ജീവനക്കാരുടെ കെവൈസിയിലെ പൊരുത്തക്കേടാണ് ഇതിനുകാരണമായി ഇപിഎഫ്ഒ അധികൃതർ പറയുന്നത്. ഫീൽഡ് ഓഫീസുകൾവഴി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച് ക്രമീകരണങ്ങൾ നടത്തിവരികയാണെന്ന് ഇപിഎഫ്ഒ അധികൃതർ വ്യക്തമാക്കി. കോവിഡ് വ്യാപനംമൂലം ഓഹരി വിപണി കനത്ത തിരിച്ചടിനേരിട്ടതിനാൽ വരിക്കാർക്ക് പലിശ നൽകുന്നത് ഡിസംബറിലേയ്ക്ക് നീട്ടിയിരുന്നു. പിന്നീട് വിപണിമികച്ചനേട്ടത്തിലായതിനെതുടർന്ന് ഓഹരി നിക്ഷേപത്തിലെ ഒരുഭാഗം പിൻവലിച്ച് നേരത്തെ നിശ്ചയിച്ച 8.5ശതമാനംപലിശതന്നെ നൽകാനും ഇപിഎഫ്ഒ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 2019-20 സാമ്പത്തിക വർഷത്തെ പലിശ ഏറെവൈകി ഡിസംബർ അവസാന ആഴ്ചയോടെയാണ് വരിക്കാരുടെ അക്കൗണ്ടിൽ വരവുവെയ്ക്കാൻ തുടങ്ങിയത്. മൊത്തംവരിക്കാരിൽ എട്ടുമുതൽ പത്തുശതമാനംവരെ അംഗങ്ങൾക്കാണ് ഇതുവരെ പലിശ വരവുവെയ്ക്കാത്തത്. നിവിൽ ഇപിഎഫ്ഒയിൽ സജീവവരിക്കാരായി അഞ്ചുകോടിയോളംപേരാണുള്ളത്. KYC holds up EPF interest for 4 mn

from money rss https://bit.ly/3baK3l4
via IFTTT

ഓഹരി വിപണി കുതിച്ചു: ഇതാദ്യമായി സെൻസെക്‌സ് 52,000 കടന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ മികച്ചമുന്നേറ്റം. സെൻസെക്സ് 451 പോയന്റ് നേട്ടത്തിൽ 52,005ലും നിഫ്റ്റി 122 പോയന്റ് ഉയർന്ന് 15,285ലിലുമെത്തി. ബിഎസ്ഇയിലെ 1086 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 367 ഓഹരികൾ നഷ്ടത്തിലുമാണ്. 75 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെനേട്ടമാണ് ആഭ്യന്തരസൂചികകളിലും പ്രതിഫലിച്ചത്. ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഒൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 1.7ശതമാനത്തിലേറെ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനത്തോളം ഉയർന്നു. Sensex hits 52,000-mark for the first time

from money rss https://bit.ly/3qneyea
via IFTTT

ഇ-കൊമേഴ്‌സ് ആപ്പുകളിലൂടെ ക്യൂആർ കോഡുവഴി തട്ടിപ്പുസംഘങ്ങൾ പണംതട്ടുന്നു

കൊച്ചി:പഴയതും പുതിയതുമായ സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ആപ്പുകളിൽ പരസ്യം നൽകുന്നവരെ നോട്ടമിട്ട് ക്യൂ ആർ കോഡ് വെച്ച് പണം തട്ടുന്ന സംഘങ്ങൾ. പരസ്യം നൽകുന്ന സാധനങ്ങൾ വാങ്ങാൻ താത്പര്യം അറിയിച്ചാകും ഇവരുടെ വിളിയെത്തുക. വടക്കേ ഇന്ത്യൻ സംഘമാണ് പ്രവർത്തനത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. പൊതുവേ ആപ്പിൽ വില്പന നടക്കുന്ന സാധനങ്ങൾക്ക് പകരം, വിരളമായി ലഭിക്കാവുന്ന സാധനങ്ങൾ വാങ്ങാൻ താത്പര്യം അറിയിച്ചാണ് ഇവർ ബന്ധപ്പെടുക. സാധനങ്ങൾ നേരിൽ കാണാതെ തന്നെ ഇവ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കും. ഹിന്ദി സംസാരിക്കുന്ന ഇവർ നിലവിൽ കേരളത്തിലുണ്ടെന്നോ, അല്ലായെങ്കിൽ അടുത്തുതന്നെ കേരളത്തിലേക്ക് വരുമെന്നോ അറിയിക്കും. ശേഷം വിലപേശൽ തുടങ്ങും. വിലപേശൽ പൂർത്തിയാക്കിക്കഴിഞ്ഞ് പണം അക്കൗണ്ടിലേക്ക് ഇടാമെന്നറിയിക്കും. ഇതോടെയാണ് തട്ടിപ്പിനായുള്ള വല വിരിക്കുന്നത്. രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ വഴി പണം അയച്ചു നൽകാൻ ഗൂഗിൾ പേ വഴി സാധിക്കും. എന്നാൽ ഇത്തരത്തിൽ അയയ്ക്കുമ്പോൾ ഇടപാട് പരാജയപ്പെടുന്നുവെന്ന് ഇവർ അറിയിക്കും. പകരം ക്യൂ ആർ കോഡ് വഴി എളുപ്പത്തിൽ പണം അയച്ചു നൽകാനാകുമെന്ന് പറയും. ക്യൂ ആർ കോഡ് വഴി പണം അയയ്ക്കാനറിയാത്തവർക്ക് നിർദേശങ്ങൾ അടങ്ങുന്ന ഒരു ക്ലാസും ഇവർ നൽകും. പണം സ്വീകരിക്കുന്നയാളുടെ ക്യൂ ആർ കോഡ് വാങ്ങാതെ ഇവർ നൽകുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ പറയും. ഇതോടെ തട്ടിപ്പിലേക്ക് വീഴുകയും ചെയ്യും. ക്യൂ ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ പണം അങ്ങോട്ട് അയയ്ക്കുന്നതിനുള്ള പ്രോസസിങ് കാണിക്കും. ഈ സമയം കരാർ ഉറപ്പിച്ചിരിക്കുന്ന തുക ടൈപ്പ് ചെയ്യുന്നതോടെ പണം നമ്മുടെ അക്കൗണ്ടിൽനിന്ന് നഷ്ടമാകും. പണം വീഴുന്നതോടെ ഈ മൊബൈൽ നമ്പർ സ്വിച്ച് ഓഫ് ചെയ്ത് അടുത്ത ഇരയെ തേടി സംഘം പോകും. മുമ്പ് ഇതുവഴി സേനയിലെ ഉദ്യോഗസ്ഥരുടെ വാഹനം വിൽക്കാനുണ്ടെന്ന പേരിൽ തട്ടിപ്പ് നടത്തിയിരുന്നു. ഇതിൽ ഓരോ പ്രോസസിങ് ഫീസുകൾ പറഞ്ഞായിരുന്നു പണം തട്ടിയിരുന്നത്. ഇത് നടക്കാതെയായപ്പോഴാണ് ക്യൂ ആർ കോഡ് തട്ടിപ്പുമായി എത്തിയിരിക്കുന്നത്. അന്വേഷണം നടക്കുന്നു ക്യൂ ആർ കോഡ് സ്കാനിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികൾ ലഭിക്കുന്നുണ്ട്. സൈബർ പോലീസിന്റെ നേതൃത്വത്തിൽ ഇതിന്റെ അന്വേഷണം നടന്നുവരികയാണ്. ഇത്തരം മെസേജുകൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. - കെ. കാർത്തിക് (എറണാകുളം റൂറൽ എസ്.പി.)

from money rss https://bit.ly/3deJKbC
via IFTTT

വായ്പ എടുക്കുമ്പോൾ സംരംഭകർ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

സംരംഭം തുടങ്ങാൻ പല രീതിയിലും പണം സംഘടിപ്പിക്കാം. സ്വന്തം സമ്പാദ്യം, പങ്കാളികളുടെ ഷെയർ, പൊതുജനങ്ങളിൽനിന്നുള്ള ഷെയർ, സ്നേഹിതരുടെയും കുടുംബാംഗങ്ങളുടെയും സമ്പാദ്യം... ഇവയ്ക്കു പുറമെ ബാങ്ക് വായ്പയാണ് പ്രധാനമായും സംരംഭകർ ആശ്രയിച്ചു വരുന്നത്. ബാങ്ക് വായ്പകൾ ബാധ്യത ആകാതിരിക്കാൻ ഏതാനും കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നത് നല്ലതാണ്. സംരംഭം തുടങ്ങി ആദ്യ വർഷങ്ങളിലാണ് പല സംരംഭങ്ങളും പൂട്ടിപ്പോകേണ്ടി വരുന്നത് എന്ന യാഥാർത്ഥ്യം മുന്നിലുണ്ട്. അത് ഒഴിവാക്കാൻ ലഘു സംരംഭകർ വായ്പ എടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. 1. വായ്പ അത്യാവശ്യത്തിനു മാത്രം എടുക്കുക ആവശ്യത്തിന് എടുക്കുക എന്നുള്ളതല്ല, അത്യാവശ്യത്തിന് മാത്രം എടുക്കുക എന്നുള്ളതാണ്. വായ്പയ്ക്ക് കൊടുക്കേണ്ടി വരുന്ന പലിശ, എടുക്കുന്നതിനു വേണ്ടിവരുന്ന മറ്റ് ചെലവുകൾ, കൊളാറ്ററൽ (ഈട്) എന്നിവ പരിഗണിക്കുമ്പോൾ സ്വന്തം സമ്പാദ്യം/കുടുംബ സമ്പാദ്യം പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നതാണ് ഉത്തമം. 2. ഇ.എം.ഐ. നല്ലതാണ് മിക്കവാറും സംരംഭ വായ്പകൾ ഇപ്പോൾ ഇ.എം.ഐ. (പ്രതിമാസ തുല്യ തവണ) സമ്പ്രദായത്തിലാണ് നൽകിവരുന്നത്. ഇത് സംരംഭകർക്ക് ഏറെ ഗുണകരമാണ്. ആദ്യ വർഷങ്ങളിൽ സ്ഥാപനത്തിന്റെ വിറ്റുവരവ് തീരെ കുറവായിരിക്കും എന്നതിനാൽ ഡിമിനിഷിങ് ഇന്ററസ്റ്റ് എന്ന രീതിയിൽ വായ്പ എടുത്താൽ തിരിച്ചടവ് പ്രശ്നമാകും. തുടക്കം മുതലേ എൻ.പി.എ.യിലേക്ക് (കിട്ടാക്കടം) അക്കൗണ്ട് മാറാനും സാധ്യതയുണ്ട്. മാത്രമല്ല, പ്രതിമാസം അടയ്ക്കേണ്ടിവരുന്ന തുക എത്രയെന്ന് മുൻകൂട്ടി കൃത്യമായി അറിയാൻ കഴിയുക വഴി നന്നായി പ്ലാൻ ചെയ്യാൻ കഴിയും. 3. കൊളാറ്ററൽ ഫ്രീ ആക്കുന്നത് നല്ലതാണോ? 10 ലക്ഷം രൂപ വരെയുള്ള സംരംഭ വായ്പകൾ കൊളാറ്ററൽ വാങ്ങാതെ മാത്രമേ നൽകാവൂ എന്നാണ് ബാങ്കുകൾക്ക് നൽകിയിട്ടുള്ള നിർദേശം. എന്നാൽ രണ്ടു കോടി രൂപ വരെ ഇങ്ങനെ വായ്പ അനുവദിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. ഇങ്ങനെ വായ്പ എടുക്കുമ്പോൾ സംരംഭകർ ഫീസ് നൽകേണ്ടിവരുന്നു. വായ്പയുടെ ഒരു ശതമാനം തുക ഫീസ് നൽകണം. കൂടാതെ വർഷാവർഷം പുതുക്കൽ ഫീസും നൽകണം. 10 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 0.75 ശതമാനവും അതിനു മുകളിൽ 0.85 ശതമാനവുമാണ് ഈ രീതിയിൽ പുതുക്കൽ ഫീസ് നൽകേണ്ടത്. ഓരോ വർഷവും ബാക്കി നിൽക്കുന്ന തുകയ്ക്ക് നൽകുകയും വേണം. ഇത് അധിക ബാധ്യതയാണ്. ക്രെഡിറ്റ് ഗാരന്റി ട്രസ്റ്റ് ഫണ്ടിന്റെ സേവനം ഉപയോഗിക്കുന്നതിനാണ് ഇങ്ങനെ നൽകേണ്ടിവരുന്നത്. ആയത് തന്റെ സംരംഭത്തിന് ഗുണകരമാണോ എന്ന് ചിന്തിച്ചു മാത്രമേ ഗാരന്റി നൽകാതെ വായ്പ എടുക്കാവൂ. 4. സബ്സിഡി വായ്പകൾക്ക് മുൻഗണന നൽകണം വായ്പയ്ക്കു വേണ്ടിയുള്ള പരക്കംപാച്ചിലിൽ സർക്കാർ സബ്സിഡിക്ക് വേണ്ടത്ര പരിഗണന പലപ്പോഴും നൽകാറില്ല. അജ്ഞതയും ഒരു കാരണമാകാറുണ്ട്. തുടക്കത്തിലേ ലഭിക്കുന്ന സബ്സിഡിയും പിന്നീട് ലഭിക്കാവുന്ന സബ്സിഡികളുമുണ്ട്. തുടക്കത്തിൽ ആറു മാസത്തെ വായ്പ തിരിച്ചടവ് സബ്സിഡി മൂലം നടക്കുമെങ്കിൽ അത് സംരംഭകർക്ക് ആശ്വാസമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. 5. പലിശ തട്ടിച്ച് നോക്കണം ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ എങ്ങനെ വായ്പ സംഘടിപ്പിക്കാം എന്ന ചിന്തയോടെ വേണം ബാങ്കുകളെ സമീപിക്കാൻ. പലിശ നിരക്കുകൾ പല സ്ഥാപനങ്ങളിലും വ്യത്യാസമുണ്ട്. 10 ലക്ഷം രൂപ വരെ വായ്പയ്ക്ക് ദേശസാത്കൃത ബാങ്കുകൾ ഈടാക്കിവരുന്നത് ഏകദേശം 9.5 ശതമാനം പലിശയാണ്. ഷെഡ്യൂൾഡ് ബാങ്കുകളുടേത് 11 ശതമാനം വരെ വരുന്നുണ്ട്. കുറഞ്ഞ പലിശയ്ക്ക് കെ.എഫ്.സി., വിവിധ ക്ഷേമ കോർപറേഷനുകൾ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകിവരുന്നുണ്ട്. കൃത്യമായി താരതമ്യ പഠനം വായ്പ എടുക്കും മുൻപ് നടത്തണം. 6. ആറു മാസത്തിനുള്ളിൽ തുടങ്ങണം വായ്പ എടുക്കുന്ന സമയവും സംരംഭം ആരംഭിക്കുന്ന സമയവും ഒരു കാരണവശാലും ആറു മാസത്തിൽ അധികരിക്കാതെ ശ്രദ്ധിക്കണം. 50 ലക്ഷം രൂപ വരെയുള്ള പദ്ധതികളുടെ കാര്യത്തിൽ ഇക്കാര്യം കൃത്യമായും പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. കൃത്യമായ നിർവഹണ കലണ്ടർ മുൻകൂട്ടി തയ്യാറാക്കി വേണം വായ്പ കൈപ്പറ്റാൻ. പുതുസംരംഭകർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. 7. കെട്ടിട നിർമാണത്തിന് വായ്പ പരമാവധി ഒഴിവാക്കണം കെട്ടിട നിർമാണത്തിന് വായ്പ കൈപ്പറ്റി നിർമാണം കുറേ നീണ്ടുപോയാൽ തുടക്കത്തിലേ പണി പാളും. സ്വന്തം നിലയിൽ കെട്ടിടം നിർമിക്കുകയും തദ്ദേശ സ്ഥാപനത്തിന്റെ നമ്പർ സമ്പാദിക്കുകയും ചെയ്തതിനുശേഷം മെഷിനറി/പ്രവർത്തന മൂലധനം എന്നിവയ്ക്ക് പരമാവധി വായ്പ സ്വീകരിക്കുന്നതാണ് ഉത്തമം. 8. ആവശ്യത്തിനു തന്നെ ഉപയോഗിക്കണം കൃത്യമായ ആവശ്യം പറഞ്ഞ് വേണം വായ്പയ്ക്ക് അപേക്ഷിക്കാൻ. കെട്ടിടം, മെഷിനറി, ഉപകരണങ്ങൾ, പ്രവർത്തന മൂലധനം അങ്ങനെയുള്ള ഏതാവശ്യത്തിനും വായ്പ ലഭിക്കും. ഏത് ആവശ്യത്തിനാണോ വായ്പ അനുവദിച്ചത് പ്രസ്തുത ആവശ്യത്തിനു തന്നെ അത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വ്യക്തിപരമായ ബാധ്യതകൾ തീർക്കാൻ സംരംഭക വായ്പകൾ ഉപയോഗിക്കരുത്. 9. അക്കൗണ്ടുള്ള ബാങ്കിനെ ആദ്യം സമീപിക്കണം വായ്പ ആവശ്യങ്ങൾക്ക് ആരെയാണ് കാണേണ്ടത്? സംരംഭകർക്ക് അക്കൗണ്ടുള്ള ബാങ്കിനെയാണ് ഇതിനായി ആദ്യം സമീപിക്കേണ്ടത്. സർവീസ് ഏരിയാ ബാങ്കുകൾക്ക് ഇപ്പോൾ പ്രസക്തി ഇല്ലതന്നെ. ഒന്നിൽ കൂടുതൽ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെങ്കിൽ പ്രമാണങ്ങളും മറ്റും ഏത് ബാങ്കിലാണോ ഉള്ളത് പ്രസ്തുത ബാങ്കിനെയാണ് വായ്പയ്ക്കായി സമീപിക്കേണ്ടത്. ഏതെങ്കിലും ഒരു ബാങ്കുമായി നിരന്തരമായ ബന്ധം ഉണ്ടാക്കിയെടുക്കുന്നത് കൂടുതൽ ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കും. 10. കൃത്യമായി തിരിച്ചടയ്ക്കണം വായ്പ എടുക്കുന്നത് ഇഷ്ടമാണ്; തിരിച്ചടയ്ക്കുന്നത് തീരെ ഇഷ്ടമല്ല. ഈ സമീപനം മാറ്റേണ്ടതുണ്ട്. എടുത്ത വായ്പ കൃത്യമായി തിരിച്ചടയ്ക്കാൻ ശ്രദ്ധിക്കണം. മൂന്നു മാസം തിരിച്ചടവ് മുടങ്ങിയാൽ പോലും കണക്ക് എൻ.പി.എ. (കിട്ടാക്കടം) ആയി മാറുന്നു. അത് സിബിൽ സ്കോർ താഴാൻ കാരണമാകും. അങ്ങനെയുള്ള അവസ്ഥയിൽ ധനകാര്യ സ്ഥാപനത്തിൽനിന്ന് പിന്നീട് വായ്പ ലഭിക്കുകയില്ല. തിരിച്ചടവിനുള്ള തുക കുറവാണെങ്കിലും അതത് മാസം ബാങ്കുമായി ബന്ധപ്പെട്ട് ഉള്ള തുക അടയ്ക്കാൻ ശ്രമിച്ചാൽ സംരംഭകരുടെ സ്കോർ ഉയരും. കരുതലോടെ ബാങ്ക് വായ്പ എടുത്ത്, പ്രസ്തുത ആവശ്യത്തിനു തന്നെ സമയബന്ധിതമായി ഉപയോഗിച്ച് ധനകാര്യ സ്ഥാപനവുമായി നല്ല ബന്ധം ഉണ്ടാക്കിയെടുത്ത് കൃത്യമായി തിരിച്ചടച്ച് മുന്നോട്ടു പോകാനാണ് സംരംഭകർ ശ്രദ്ധിക്കേണ്ടത്. 10 Things Entrepreneurs Should Consider When Borrowing

from money rss https://bit.ly/3ah63M2
via IFTTT

Friday, 12 February 2021

ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടമില്ലാതെ സൂചികകൾ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് നേരിയ നേട്ടത്തിൽ ക്ലോസ്ചെയ്തു. ലോഹം, ഫാർമ, എഫ്എംസിജി തുടങ്ങിയ സെക്ടറുകളാണ് വില്പനസമ്മർദം നേരിട്ടത്. സെൻസെക്സ് 12.78 പോയന്റ് ഉയർന്ന് 51,544.30ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തിൽ 15,163.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1400 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1520 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ഐടിസി, ഗെയിൽ, ഒഎൻജിസി, സൺ ഫാർമ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, വിപ്രോ തുടങ്ങിയ ഒഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, ഐടി സൂചികകൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ലോഹം, ഫാർമ, എഫ്എംസിജി, ഊർജം തുടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം നഷ്ടത്തിലായി. ആഗോള കാരണങ്ങളും ലാഭമെടുപ്പുമാണ് വിപണിയുടെ കരുത്തുചോർത്തിയത്. Sensex, Nifty end flat amid high volatility

from money rss https://bit.ly/3tRtyTH
via IFTTT

വിപണിമൂല്യം അഞ്ചുലക്ഷംകോടി രുപ കടന്ന് എച്ച്ഡിഎഫ്‌സി ലിമിറ്റഡ്

മുംബൈ: രാജ്യത്തെ പ്രമുഖ ഭവനവായ്പ സ്ഥാപനമായ എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ വിപണിമൂല്യം അഞ്ചു ലക്ഷംകോടി രൂപ മറികടന്നു. ഓഹരി വില എക്കാലത്തെയും ഉയരമായ 2,808 രൂപയിലെത്തിയതോടെയാണ് ഈനേട്ടം കമ്പനി സ്വന്തമാക്കിയത്. കഴിഞ്ഞദിവസത്തെ ക്ലോസിങ് നിരക്കിനേക്കാൾ 1.5ശതമാനമാണ് വെള്ളിയാഴ്ച വില ഉയർന്നത്. ഇതോടെ വിപണിമൂല്യം 5.03 ലക്ഷം കോടിയായി. മാർച്ചിലെ താഴ്ന്ന നിലവാരത്തിൽനിന്ന് 90ശതമാനത്തിലേറെയാണ് ഓഹരി വിലയിലുണ്ടായനേട്ടം. ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യത്തെ ആറാമത്തെ കമ്പനിയായാണ് എച്ച്ഡിഎഫ്സി. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ് തുടങ്ങിയ കമ്പനികളാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 13.2 ലക്ഷം കോടി വിപണിമൂല്യമുള്ള റിലയൻസാണ് മുന്നിൽ. 12.05ലക്ഷം കോടിയുമായി ടിസിഎസിനാണ് രണ്ടാം സ്ഥാനം. എച്ച്ഡിഎഫ്സി ബാങ്കിന്റേ മൂല്യം 8.75 കോടി രൂപയുമാണ്. HDFC Ltd hits Rs5 trillion in market cap

from money rss https://bit.ly/3tKn2xU
via IFTTT

ചന്ദ കൊച്ചാറിന് ജാമ്യം; രാജ്യംവിട്ടുപോകരുതെന്ന് കോടതി

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്കിന്റെ മുൻ സിഇഒയായ ചന്ദ കൊച്ചാറിന് ജാമ്യം. പ്രത്യേക പിഎംഎൽഎ കോടതിയാണ് ജാമ്യം നൽകിയത്. ജാമ്യതുകയായി അഞ്ചുലക്ഷം രൂപ കോടതിയിൽ കെട്ടിവെയ്ക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ രാജ്യംവിട്ടുപോകരുതെന്നും ഉത്തരവിൽ പറയുന്നു. ഐസിഐസിഐ ബാങ്ക്-വീഡിയോകോൺ വായ്പ തട്ടിപ്പുകേസിൽ കൊച്ചാർ മുംബൈ പ്രത്യേക കോടതിയിൽ വെള്ളിയാഴ്ച ഹാജരായിരുന്നു. കള്ളപ്പണംവെളിപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സുമെന്റ് ഡയറക്ടറേറ്റ് ഹാജരാക്കിയ തെളുവുകൾ അവർക്കെതിരെ വിചാരണതുടരാൻ പര്യമാപ്തമാണെന്ന് ഈമാസം തുടക്കത്തിൽ കോടതി വ്യക്തമാക്കിയിരുന്നു. Chanda Kochhar gets bail, asked not to leave country without courts permission

from money rss https://bit.ly/2Zbe8vi
via IFTTT

Thursday, 11 February 2021

തെറ്റിദ്ധരിപ്പിച്ച് നിക്ഷേപ പദ്ധതികളില്‍ ചേര്‍ക്കല്‍: ബ്രോക്കര്‍മാര്‍ക്കെതിരെ പരാതികള്‍ കൂടുന്നു

തെറ്റിദ്ധരിപ്പിച്ച് നിക്ഷേപ-ഇൻഷുറൻസ് പദ്ധതികളിൽ ചേർക്കുന്നതിനെതിരെയുള്ള പരാതികളിൽ ബാങ്കുകളും ബ്രോക്കർമാരും മുന്നിൽ. അതേസമയം, ഇൻഷുറൻസ് കമ്പികൾക്കെതിരെയുള്ള പരാതികളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് കുറവുമുണ്ട്. മിസ് സെല്ലിങിനെതിരെ ബാങ്കുകൾ, ബ്രോക്കർമാർ എന്നിവർക്കെതിരയുള്ള പരാതികൾ ഓരോവർഷവും വർധിക്കുന്നതായാണ് റിപ്പോർട്ട്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ)യുടെ 2020ലെ വാർഷിക റിപ്പോർട്ടിലാണ് ഈവിവരങ്ങളുള്ളത്. 2017-18 സാമ്പത്തികവർഷത്തിൽ ഇൻഷുറൻസ് കമ്പനികൾക്കെതിരെ 47,503 പരാതികളാണ് ലഭിച്ചത്. എന്നാൽ 2019-20 സാമ്പത്തികവർഷമായപ്പോൾ ഇത് 35,178 എണ്ണമായി കുറഞ്ഞു. തെറ്റായി നിക്ഷേപ ഉത്പന്നങ്ങൾ വില്പന നടത്തിയതിന് ബാങ്കുകൾക്കും വിതരണക്കാർക്കുമെതിരെ യഥാക്രമം 12,000, 11,000 വീതം പരാതികളാണ് ലഭിച്ചത്. 2018 സാമ്പത്തികവർഷത്തെ അപേക്ഷിച്ച് പരാതികളുടെ എണ്ണംകൂടുതലാണ്. ഇൻഷുറൻസ്-നിക്ഷേപ പദ്ധതികളുടെ സവിശേഷതകളെക്കുറിച്ച് തെറ്റായ വിവരങ്ങൾനൽകി വില്പനനടത്തി കമ്മീഷൻപറ്റുന്നരീതിക്കെതിരെയാണ് പരാതികളേറെയും. ഇൻഷുറൻസ് കമ്പനികൾക്കെതിരായ പരാതികളുടെ എണ്ണം 12.36ശതമാനംകുറഞ്ഞ് 43,444 ആയി. ഇതിൽ എൽഐസിക്കെതിരെ 3,994 പരാതികളും സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കെതിരെ 39,450 പരാതികളുമാണ് ഐആർഡിഎഐക്ക് ലഭിച്ചത്. Banks, brokers get most complaints for mis-selling insurance products

from money rss https://bit.ly/3jFPVqx
via IFTTT

ഫ്രാങ്കളിന്റെ ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം 15 മുതല്‍ വിതരണംചെയ്യും: വിശദാംശങ്ങള്‍ അറിയാം

ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം മരവിപ്പിച്ച ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം ഫെബ്രുവരി 15ന് തുടങ്ങുന്ന ആഴ്ചയിൽ നിക്ഷേപകർക്ക് തിരിച്ചുനൽകും. എസ്ബിഐ മ്യൂച്വൽ ഫണ്ടിനെയാണ് സുപ്രീംകോടതി ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായതായി ഫ്രാങ്ക്ളിൻ ടെംപിൾടൺ ഇന്ത്യ അധികൃതർ വ്യക്തമാക്കി. നിക്ഷേപകർക്ക് എഎംസി കത്ത് അയച്ചുതുടങ്ങിയിട്ടുണ്ട്. കെവൈസി മാനദണ്ഡം പൂർത്തിയാക്കിയിട്ടുള്ള അക്കൗണ്ടുടമകൾക്കെല്ലാം ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിക്ഷേപം ക്രഡിറ്റ്ചെയ്യും. ഇതിനായി പ്രത്യേകം അക്കൗണ്ടുതന്നെ എസ്ബിഐ തുറന്നിട്ടുണ്ട്. ഇലക്ട്രോണിക് ട്രാൻസ്ഫർവഴിയാകും പണംനൽകുക. അതിന് കഴിയാത്തവർക്ക് ഡിമാൻഡ് ഡ്രാഫ്റ്റ് തപാൽവഴി അയച്ചുകൊടുക്കും. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ടിൽ 5,075.39 കോടി രൂപയും ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ടിൽ 1,625.36 കോടി രൂപയും ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം ഫണ്ടിൽ 469.24 കോടി രൂപയും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ 926 കോടി രപയും ഡൈനാമിക് ആക്യുറൽ ഫണ്ടിൽ 1025 കോടി രൂപയുമാണ് വിതരണത്തിനുള്ളത്. പണംതിരിച്ചുനൽകുന്നതുമായി ബന്ധപ്പെട്ട് വിശദമായ സ്റ്റേറ്റുമെന്റും എഎംസി നിക്ഷേപകർക്ക് നൽകും. മൂലധനനേട്ടവുമായി ബന്ധപ്പെട്ട നികുതി അറിയാനുള്ള സ്റ്റേറ്റ്മെന്റും ആവശ്യപ്പെട്ടാൽ കമ്പനി നൽകും. ഇതിനായി വെബ്സൈറ്റ് വഴിയോ കോൾ സെന്റർവഴിയോ ആവശ്യപ്പെടാം. നിക്ഷേപം പ്രൊസസ് ചെയ്യുന്ന തിയതിയിലെ എൻഎവിയനുസരിച്ചാകും പണം ലഭിക്കുക. 9,121.59 കോടി രൂപയാണ് മൂന്നുലക്ഷത്തോളം നിക്ഷേപകർക്കായി വീതിച്ചുനൽകുക. കേസിൽ ഫെബ്രുവരി 17നാണ് കോടതിൽ അടുത്തവാദംകേൾക്കൽ. ആറുഫണ്ടുകളിലായി 25,000 കോടി രൂപയാണ് മൂന്നുലക്ഷത്തോളം നിക്ഷേപകർക്കായി തിരിച്ചുനൽകാനുള്ളത്. Franklin to pay Rs 9,122 crore in the next week to the unitholders of the closed schemes

from money rss https://bit.ly/3tYLsnJ
via IFTTT

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന് 240 രൂപ കുറഞ്ഞ് 35,400 രൂപയായി. 4425 രൂപയാണ് ഗ്രാമിന്റെ വില. 35,640 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1820 ഡോളറായി കുറഞ്ഞു. ഡോളർ കരുത്താർജിച്ചതും ട്രഷറിയിൽനിന്നുള്ള ആദായംവർധിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 47,474 രൂപയായയി. 24 കാരറ്റ് പത്ത് ഗ്രാമിന്റെ വിലിയിൽ 0.10ശതമാനമാണ് ഇടിവുണ്ടായത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

from money rss https://bit.ly/3tPLm1w
via IFTTT

ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ ചാഞ്ചാട്ടംതുടരുന്നു. സെൻസെക്സ് 37 പോയന്റ് നേട്ടത്തിൽ 51,568ലും നിഫ്റ്റി 12 പോയന്റ് ഉയർന്ന് 15,180ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 787 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 291 ഓഹരികൾ നഷ്ടത്തിലുമാണ്. 67 ഓഹരികൾക്ക് മാറ്റമില്ല. വിപ്രോ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ഗ്രാസിം, ടിസിഎസ്, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, കോൾ ഇന്ത്യ, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഗെയിൽ, ഭാരതി എയർടെൽ, ഡിവീസ് ലാബ്, സൺ ഫാർമ, യുപിഎൽ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഗ്രാസിം, ഭാരത് ഫോർജ്, ഗ്ലെൻമാർക്ക്, അപ്പോളോ ഹോസ്പിറ്റൽസ് തുടങ്ങി 953 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3aVcOCl
via IFTTT

മൂന്നാംദിനം പ്രതാപം തിരിച്ചുപിടിച്ച് സെൻസെക്‌സ്: 222 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ മൂന്നാംദിനം സൂചികകൾ നേട്ടംതിരിച്ചുപിടിച്ചു. സെൻസെക്സ് 222.13 പോയന്റ് നേട്ടത്തിൽ 51,531.52ലും നിഫ്റ്റി 66.80 പോയന്റ് ഉയർന്ന് 15,173.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1711 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1229 ഓഹരികൾ നഷ്ടത്തിലുമാണ്. 133 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, റിലയൻസ്, സൺ ഫാർമ, അദാനി പോർട്സ്, ഗെയിൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, ടൈറ്റാൻ കമ്പനി, എൻടിപിസി, എൽആൻഡ്ടി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വാഹനം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.4 മുതൽ ഒരുശതമാനംവരെ ഉയർന്നു. Sensex, Nifty end higher amid volatility

from money rss https://bit.ly/2LGVybt
via IFTTT

മാഗ്മ ഫിൻകോർപിന്റെ 60ശതമാനം ഓഹരികൾ സ്വന്തമാക്കാൻ അദാർ പുനവാലാ

മുംബൈ: കോവിഡ് വാക്സിൻ വികസിപ്പിച്ച് ശ്രദ്ധാകേന്ദ്രമായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒയായ അദാർ പുനവാലാ ബാങ്കിതര ധനകാര്യ സ്ഥാപനമായ മാഗ്മ ഫിൻകോർപിൽ വൻനിക്ഷേപംനടത്തി. 3,456 കോടി രൂപമുടക്കി കമ്പനിയുടെ 60ശതമാനം ഓഹരികളാണ് അദ്ദേഹത്തിന്റെ റൈസിങ് സൺ ഹോൾഡിങ്സ് സ്വന്തമാക്കുന്നത്. ഇടപാട് പൂർത്തിയാകുന്നമുറയ്ക്ക് കമ്പനിയുടെ പേര് പുനവാലാ ഫിനാൻസ് എന്നാക്കിമാറ്റും. മുൻഗണനാ ഓഹരി അലോട്ട്മെന്റ് വഴിയാണ് 3,456 കോടി രൂപയുടെ നിക്ഷേപം നടത്തിയതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിനെ മാഗ്മ ഫിൻകോർപ് അറിയിച്ചു. സജ്ഞയ് ചമ്രിയയും മായങ്ക് പോദറുമാണ് മാഗ്മ ഫിൻകോർപിന്റെ സ്ഥാപകർ. കാറുകൾ, വാണിജ്യ വാഹനങ്ങൾ, ഭവനനിർമാണം, എസ്എംഇ എന്നീമേഖലകളിലായ 15,000 കോടി രൂപയിലേറെയാണ് കമ്പനി വായ്പ നൽകിയിട്ടുള്ളത്. Adar Poonawalla buys 60% in Magma Fincorp for Rs 3,456 crore

from money rss https://bit.ly/3rUHquL
via IFTTT

Wednesday, 10 February 2021

റെയിൽടെൽ ഐപിഒ ഫെബ്രുവരി 16 മുതൽ: ഓഹരിയൊന്നിന് 94 രൂപ

പൊതുമേഖല സ്ഥാപനമായ റെയിൽടെൽ കോർപറേഷൻ ഐപിഒയുമായെത്തുന്നു. ഫെബ്രുവരി 16 മുതൽ 18വരെ അപേക്ഷിക്കാം. ഓഹരിയൊന്നിന് 93-94 രൂപ നിരക്കിലാണ് വില നിശ്ചയിച്ചിട്ടുള്ളത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ 8,71,53,369 ഓഹരികളാകും വിൽക്കുക. കമ്പനിയിലെ ജീവനക്കാർക്കായി അഞ്ചുലക്ഷം ഓഹരികൾ മാറ്റിവെച്ചിട്ടുണ്ട്. 819.24 കോടിരൂപയാണ് ഐപിഒവഴി സമാഹരിക്കുന്നത്. ചുരുങ്ങിയത് 155 ഓഹരികളുടെ ഒരുലോട്ടിനാണ് അപേക്ഷിക്കാൻ കഴിയുക. ഇൻഫോർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലയിലെ മിനിരത്ന കാറ്റഗറി ഒന്നിൽപ്പെട്ട കമ്പനിയാണ് റെയിൽടെൽ. തീവണ്ടികളുടെ നിയന്ത്രണം, പ്രവർത്തനം, സുരക്ഷ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് 2000ലാണ് കമ്പനി സ്ഥാപിച്ചത്. ഒപ്ടിക്കൽ ഫൈബർ കേബിൾവഴി രാജ്യത്തൊട്ടാകെ ബ്രോഡ്ബാൻഡ് സേവനവും കമ്പനി നൽകുന്നുണ്ട്. RailTel Corporation of India to open IPO on February 16

from money rss https://bit.ly/3tO0cp1
via IFTTT

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,640 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,640 രൂപയായി. 4455 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1837 ഡോളർ നിലവാരത്തിലാണ്. 4.91ശതമാനമാണ് ഇടിവുണ്ടായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെവില 0.32ശതമാനം കുറഞ്ഞ് 47,857 രൂപ നിലവാരത്തിലെത്തി. ജനുവരിയിൽ രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ 72ശതമാനം വർധനവുണ്ടായി. കഴിഞ്ഞവർഷം ഇതേകാലയളവിലേതുമായി താരതമ്യംചെയ്യുമ്പോഴാണ് ഈ വർധന. വിലയിൽ കുത്തനെ ഇടിവുണ്ടായതോടെ ചെറുകിട നിക്ഷേപകരും ജുവൽറികളും വൻതോതിൽ വാങ്ങിക്കൂട്ടിയതാണ് ഇറക്കമതിയിൽ വർധനവുണ്ടാക്കിയത്.

from money rss https://bit.ly/3jDKok8
via IFTTT

ഓഹരി സൂചികകളില്‍ മൂന്നാം ദിവസവും നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ തുടർച്ചയായി മൂന്നാംദിവസവും നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 45 പോയന്റ് താഴ്ന്ന് 51,264ലിലും നിഫ്റ്റി 22 പോയന്റ് നഷ്ടത്തിൽ 15,083ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 736 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 466 ഓഹരികൾ നഷ്ടത്തിലുമാണ്. 87 ഓഹരികൾക്ക് മാറ്റമില്ല. ഐടിസി, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, എച്ച്സിഎൽ ടെക്, മാരുതി സുസുകി, പവർഗ്രിഡ് കോർപ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഐടിസി, കോൾ ഇന്ത്യ, എസിസി, അശോക് ലൈലാൻഡ് തുടങ്ങി 442 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3rHeXrX
via IFTTT

വ്യാജ സിം ഉപയോഗിച്ച് പണംതട്ടിപ്പ്: മുംബൈ യുവതി തൃശ്ശൂരിൽ പിടിയില്‍

തൃശ്ശൂർ: വ്യാജരേഖ ചമച്ച് മൊബൈൽ ഫോൺ സിം കാർഡ് കരസ്ഥമാക്കി പണം തട്ടുന്ന സംഘത്തിലെ പ്രധാന പ്രതിയായ മുംബൈ സ്വദേശിനിയെ തൃശ്ശൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ജോഗേശ്വരി ഈസ്റ്റ് ഡോ. പങ്കജ് പട്ടേൽ ജനതാ കോളനിയിൽ നൂർജഹാൻ അബ്ദുൾകലാം ആസാദ് അൻസാരി (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിൽ തൃശ്ശൂരിൽ ഒരു സ്ത്രീയുടെ പുതുതലമുറ ബാങ്കിലെ അക്കൗണ്ടിൽനിന്ന് 20 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തിരുന്നു. തൃശ്ശൂർ സ്വദേശിനിയുടെ വിലാസവും വ്യാജ ഫോട്ടോയും ഉപയോഗിച്ച് സ്വകാര്യ മൊബൈൽ കമ്പനിയുടെ എറണാകുളത്തെ ഔട്ട്ലെറ്റിൽനിന്നാണ് തട്ടിപ്പുകാർ സിംകാർഡ് സംഘടിപ്പിച്ചത്. ഇതിനായി മുംബെയിൽനിന്ന് വിമാനമാർഗമാണ് പ്രതി ഉൾപ്പെടെയുള്ള സംഘം എറണാകുളത്ത് എത്തിയിരുന്നത്. ഡ്യൂപ്ലിക്കേറ്റ് സിം കാർഡിനായി തൃശ്ശൂർ സ്വദേശിനിയുടേതെന്ന വ്യാജേന നൽകിയ ഫോട്ടോ അറസ്റ്റിലായ പ്രതിയുടേതാണെന്ന് അന്വേഷണസംഘം കണ്ടെത്തി. എറണാകുളത്തുനിന്ന് മുംബൈയിൽ തിരിച്ചെത്തിയ സംഘം 15 തവണകളായി 20 ലക്ഷത്തോളം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് ബിഹാർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ എ.ടി.എമ്മുകൾ വഴി പിൻവലിക്കുകയുമായിരുന്നു. പണം നഷ്ടപ്പെട്ട സ്ത്രീ തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. സൂചന ലഭിച്ചത് നെടുന്പാശ്ശേരിയിൽനിന്ന് പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത് വിമാനത്താവളത്തിൽ നടത്തിയ അന്വേഷണത്തിൽനിന്ന്. സംഭവദിവസം നെടുന്പാശ്ശേരി വിമാനത്താവളം വഴി യാത്രചെയ്തവരുടെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണിത് ലഭിച്ചത്. എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലെ നിരവധി സി.സി.ടി.വി. ക്യാമറാദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. അന്വേഷണസംഘം ദിവസങ്ങളോളം മുംബൈയിൽ താമസിച്ച് അന്വേഷണം നടത്തി. കേരള പോലീസ് അന്വേഷണം നടത്തുന്ന വിവരം മനസ്സിലാക്കിയ പ്രതി താമസസ്ഥലത്തുനിന്ന് മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലെ നലസോപ്പാറ എന്ന സ്ഥലത്തേക്ക് ഒളിവിൽപ്പോയി. പോലീസ് അവിടെ എത്തിയതായി അറിഞ്ഞ പ്രതി തിരികെ ജോഗേശ്വരിയിൽ എത്തിയപ്പോഴാണ് പിന്തുടർന്ന് പിടികൂടിയത്. തൃശ്ശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. ബ്രിജുകുമാർ, എസ്.െഎ. സന്തോഷ്, എ.എസ്.െഎ. ഫൈസൽ, പോലീസുദ്യോഗസ്ഥരായ വിനു കുര്യാക്കോസ്, ശ്രീകുമാർ, അനൂപ്, അപർണ ലവകുമാർ, നിജിത എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. തട്ടിപ്പ് ഇങ്ങനെ... * വലിയ തുക ഇടപാട് നടത്തുന്ന ബാങ്ക് അക്കൗണ്ടുകളും ഇടപാടുകാർക്ക് വരുന്ന ഇമെയിലുകളും ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തേണ്ട ഇരയെ കണ്ടെത്തുന്നു. *അക്കൗണ്ട് ഉടമകളുടെ മേൽവിലാസം തെളിയിക്കുന്ന രേഖകൾ വ്യാജമായി സൃഷ്ടിച്ചെടുക്കുകയോ ഉപഭോക്താക്കൾ അറിഞ്ഞോ അറിയാതെയോ സാമൂഹികമാധ്യമങ്ങളിലോ വെബ്സൈറ്റുകളിലോ പങ്കിട്ടിട്ടുള്ള രേഖകൾ തട്ടിയെടുക്കുകയോ ചെയ്യും. *ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പറുകളുടെ ഡ്യൂപ്ലിക്കേറ്റ് സിം കാർഡുകൾ മൊബൈൽ ഫോൺ ഔട്ട്ലെറ്റുകൾ വഴി കരസ്ഥമാക്കും. * തുടർന്ന് ഇന്റർനെറ്റ് ബാങ്കിങ് പാസ്വേർഡുകൾ മാറ്റിയെടുത്ത് പണം പിൻവലിക്കുന്നു. തട്ടിപ്പ് തടയാൻ... * ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈൽ നമ്പറുകൾ പ്രവർത്തനരഹിതമായാൽ, എന്തു കാരണംകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാക്കണം. ഉടനടി മൊബൈൽ ഓപ്പറേറ്ററെ ബന്ധപ്പെടണം. * തിരിച്ചറിയൽരേഖകളുടെ പകർപ്പുകൾ അറിഞ്ഞോ അറിയാതെയോ സാമൂഹികമാധ്യമങ്ങൾ, മറ്റു തരത്തിലുള്ള സേവനം നൽകുന്ന വെബ്സൈറ്റുകൾ എന്നിവിടങ്ങളിൽ പങ്കിടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. * ഇ-മെയിൽ, സാമൂഹികമാധ്യമങ്ങൾ, ഇന്റർനെറ്റ് ബാങ്കിങ് എന്നിവയ്ക്ക് കൂടുതൽ സുരക്ഷിതവും മെച്ചപ്പെട്ടതുമായ പാസ്വേഡ് നൽകുക. പാസ്വേഡുകൾ നിർദിഷ്ട ഇടവേളകളിൽ മാറ്റുക. എളുപ്പത്തിൽ ഊഹിച്ചെടുക്കാൻ കഴിയുന്ന പാസ് വേഡുകൾ ഉപയോഗിക്കാതിരിക്കുക. * പാസ്വേഡുകളും ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയും സ്മാർട്ട് ഫോൺ കോൺടാക്ട് ലിസ്റ്റിൽ രേഖപ്പെടുത്തിവെയ്ക്കരുത്.

from money rss https://bit.ly/373tq9J
via IFTTT

രണ്ടാംദിവസവും ഓഹരിസൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാരദിനം മുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 19.69പോയന്റ് നഷ്ടത്തിൽ 51,309.39ലും നിഫ്റ്റി 2.80 പോയന്റ് താഴ്ന്ന് 15,106.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1455 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1454 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. സിപ്ല, ബജാജ് ഫിൻസർവ്, എസ്ബിഐ ലൈഫ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ഐഷർ മോട്ടോഴ്സ്, ഭാരതി എയർടെൽ, എച്ച്സിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ഓട്ടോ സൂചിക ഒരുശതമാനം ഉയർന്നു. ഐടി, ഫാർമ ഓഹരികളിലും നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex, Nifty end flat amid high volatility

from money rss https://bit.ly/3d27Bey
via IFTTT

Tuesday, 9 February 2021

ഇൻഷുറൻസ് പോളിസികളും ഇനി ഡിജിലോക്കറിൽ സൂക്ഷിക്കാം

വൈകാതെ ഇൻഷുറൻസ് പോളിസികളും ഇലക്ട്രോണിക് രൂപത്തിൽ ഡിജിലോക്കറിൽ സൂക്ഷിക്കാം. ഇതിനായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ) പോളിസകൾ ഡിജിറ്റലാക്കുമെന്ന്പ്രഖ്യാപിച്ചു. പോളിസി രേഖകൾ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും. ക്ലെയിം വേഗത്തിൽ തീർപ്പാക്കുന്നതിനും പദ്ധതിഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഡ്രൈവിങ് ലൈസൻസ്, കാർ രജിസ്ട്രേഷൻ, വോട്ടർ ഐഡി, പാൻ കാർഡ്, സ്കൂൾ-കോളേജ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഡിജിറ്റലായി സൂക്ഷിക്കാൻ സൗകര്യം ഡിജിലോക്കറിലുണ്ട്. വ്യത്യസ്ത ആവശ്യങ്ങൾക്കായി ലോക്കറിൽനിന്ന് സർട്ടിഫിക്കറ്റുകളും മറ്റുരേഖകളും ഷെയർ ചെയ്യാനും ഡൗൺലോഡ് ചെയ്യാനും കഴിയും. വെബിലോ, മൊബൈൽ ആപ്പിലോ രേഖകൾ സൂക്ഷിക്കുന്നതിന് സർക്കാർ ഒരുക്കിയിട്ടുള്ള സംവിധാനമാണ് ഡജിലോക്കർ. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ സ്റ്റോറിൽനിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാം. ലോഗിൻ ചെയ്ത് സൗജന്യമായി ഉപോയഗിക്കാം. Insurance policies can be kept in Digilocker

from money rss https://bit.ly/3d1uO0q
via IFTTT

ക്രിപ്‌റ്റോകറൻസി നിരോധനത്തിന് ഉന്നതതല സമിതിയുടെ ശുപാർശ: ബില്ലിന് അംഗീകാരം ഉടനെ

ബിറ്റ്കോയിൻ ഉൾപ്പടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്റ്റോ കറൻസികളും രാജ്യത്ത് ഉടനെ നിരോധിച്ച് ഉത്തരവിറക്കും. ക്രിപ്റ്റോകറൻസികളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയുടെ നിർദേശമനുസരിച്ചാണിതെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. സർക്കാർ പുറത്തിറക്കുന്ന വിർച്വൽ കറൻസികൾക്കുമാത്രമായിരിക്കും രാജ്യത്ത് ഇടപാടിന് അനുമതി നൽകുക. ക്രിപ്റ്റോകറൻസി ട്രേഡിങ് സംബന്ധിച്ച് കർശനനിർദേശങ്ങൾ പുറപ്പെടുവിക്കാൻ പദ്ധതിയുണ്ടോയെന്ന രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട ഇടപാടുകൾ അനുവദിക്കുന്നതിന് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. 2018-19 ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്തുകയുംചെയ്തു. ക്രിപ്റ്റോകറൻസികളെ അംഗീകൃത വിനിമയ ഉപാധിയായി രാജ്യം അംഗീകരിക്കുന്നില്ലെന്നായിരുന്നു അന്നുപറഞ്ഞത്. എന്നാൽ സുപ്രീകംകോടിതി ക്രിപ്റ്റോ കറൻസി ഇടപാടുകളുടെ വിലക്ക് നീക്കിയതോടെയാണ് ബില്ലുമായി സർക്കാർ രംഗത്തുവന്നത്. ഉടനെതന്നെ നിരോധന ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകും. ആർബിഐ, സെബി എന്നീ റെഗുലേറ്ററി സംവിധാനങ്ങൾക്കൊന്നും ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂടില്ല. കറൻസികളോ ആസ്തികളോ ഉപഭോക്താവ് നൽകുന്ന സെക്യൂരിറ്റികളോ ചരക്കുകളോ അല്ലാത്തതുകൊണ്ടാണ് നിലവിലെ സംവിധാനമുപയോഗിച്ച് അതിനുകഴിയാത്തത്. അതേസമയം, ഇന്ത്യൻ രൂപയുടെ ഡിജിറ്റൽ പതിപ്പ് അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഈമാസം തുടക്കത്തിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്ത് ക്രിപ്റ്റോകറൻസിക്ക് ബദലായി ഡിജിറ്റൽ കറൻസി താമസിയാതെ പ്രചാരത്തിൽവന്നേക്കും. Govt committee recommends ban all cryptocurrencies

from money rss https://bit.ly/2NayGkT
via IFTTT

പാഠം 111| നിക്ഷേപത്തിൽനിന്ന് ചെലവിനത്തിൽ കമ്പനികൾ ഈടാക്കുന്നതുക എത്രയെന്ന് അറിയാം

മ്യൂച്വൽ ഫണ്ടുകളിലെ റെഗുലർ പ്ലാൻ, ഡയറക്ട് പ്ലാൻ എന്നിവയുടെ വ്യത്യാസമാണ് രമേഷ് നാരായണന് അറിയേണ്ടത്. ഒരേഫണ്ടിൽ ഒരുമിച്ചാണ് നിക്ഷേപം തുടങ്ങിയതെങ്കിലും സുഹൃത്തിന് അധികനേട്ടം ലഭിച്ചതാണ് ഇതേക്കുറിച്ച് കൂടുതൽ അറിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആർക്കും ഒരുസേവനവും ലോകത്ത് വെറുതെ ലഭിക്കില്ലെന്ന് ഓർമിപ്പിക്കുന്നതായിരുന്നു രമേഷിന്റെ ഇ-മെയിൽ. വിപണിയുമായി ബന്ധപ്പെട്ട് നടത്തുന്ന നിക്ഷേപദ്ധതികൾക്കെല്ലാം വിവിധയിനം ചാർജുകൾ കമ്പനികൾ ഈടാക്കുന്നുണ്ട്. ഇത്തരം നിരക്കുകളൊന്നും അന്വേഷിക്കാതെയാണ് വിതരണക്കാരുടെ ഉപദേശമോ കമ്പനികളുടെ പരസ്യമോകണ്ട് ഭൂരിഭാഗംപേരും പണംമുടക്കുന്നത്. പദ്ധതിയുടെ പ്രചാരണത്തിനായി ചെലവഴിക്കുന്നതുകപോലും നിക്ഷേപകന്റെ കീശയിൽനിന്നാണ് കമ്പനികൾ ഈടാക്കുന്നത്. നിക്ഷേപകന്റെ പണം മാനേജുചെയ്യാൻ ഇൻഷുറൻസ്, സ്റ്റോക്ക് ബ്രോക്കിങ്, മ്യൂച്വൽ ഫണ്ട് കമ്പനികൾ വിവിധയിനങ്ങളിലായി വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. ഫണ്ട് മാനേജുമെന്റ് ചാർജ്, ഏജന്റുമാരുടെ കമ്മീഷൻ, രജിസ്ട്രാർ ഫീസ്, വിപണനത്തിനുള്ള ചാർജുകൾ, പ്രീമിയം അലോക്കേഷൻ ചാർജ്, പോളിസി അഡ്മിനിസ്ട്രേഷൻ ചാർജ്, എന്നിവകൂടാതെ ഇൻഷുറൻസ് പരിരക്ഷയ്ക്കായി മോർട്ടാലിറ്റി ചാർജ് എന്നിവയും വിവിധ പ്ലാനുകളിൽ കമ്പനികൾ ഈടാക്കുന്നു. ഇൻഷുറൻസ് പോളിസികൾക്കും യുലിപ് പ്ലാനുകൾക്കുമാണ് താരതമ്യേന കൂടുതൽതുക കമ്പനികൾ ഈടാക്കുന്നത്. ഇൻുഷറൻസ്, യുപില് പോളിസികളുമായി താരതമ്യംചെയ്യുമ്പോൾ കുറഞ്ഞ നിരക്കാണ് മ്യൂച്വൽഫണ്ടുകൾക്കുള്ളത്. അതിൽതന്നെ ഏറ്റവും കുറഞ്ഞ ഫീസുള്ളത് നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)ത്തിനാണ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തിന് കീഴിലാണ് എൻപിഎസിന്റെ പ്രവർത്തനം. സെബിയുടെ മാനദണ്ഡപ്രകാരമാണ് മ്യൂച്വൽ ഫണ്ട് കമ്പനികൾ നിക്ഷേപം കൈകാര്യംചെയ്യാൻ നിരക്കുകൾ ഈടാക്കുന്നത്. ഇതുപ്രകാരം എത്രരൂപയാകും നിക്ഷേപകന് നൽകേണ്ടിവരുമെന്ന് പരിശോധിക്കാം. ചെലവ് അനുപാതം(Total Expense Ratio) എഎംസികൾ ഫണ്ടുകൾക്ക് വ്യത്യസ്ത അനുപാത്തിലാണ് ചെലവ് ഈടാക്കുന്നത്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) ഫണ്ടുകൾക്ക് ഈടാക്കാവുന്ന ഉയർന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇക്വിറ്റി ഫണ്ടുകൾക്ക് പരമാവധി 2.25ശതമാനമാണ്. അതേസമയം, ഡെറ്റ് വിഭാഗത്തിലെ ഫണ്ടുകൾക്കാകട്ടെ രണ്ടുശതമാനവുമാണ്. ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തിയെ ആശ്രയിച്ച് ഇതിൽ ഏറ്റക്കുറച്ചിലുണ്ടാകും. ചെലവ് അനുപാതത്തിൽ പ്രധാനമായുംവരുന്നത് മാനേജുമെന്റ്, അഡൈ്വസറി ഫീസുകളാണ്. മാനേജുമെന്റ് ഫീസിൽനിന്നാണ് ഫണ്ട് കമ്പനി ലാഭമുണ്ടാക്കുന്നത്. പരസ്യം ഉൾപ്പെടെയുള്ള മാർക്കറ്റിങിനും വിതരണത്തിനുമാണ് അഡൈ്വസറിവിഭാഗത്തിലെ ഫീസുകൾ. അതായത് ഏജന്റുമാർക്കുള്ള കമ്മീഷനാണ് ഇതിൽ പ്രധാനം. മ്യൂച്വൽഫണ്ടിലെ റഗുലർ പ്ലാനിന്റെയും ഡയറക്ട് പ്ലാനിന്റെയും ചെലവ് അനുപാതം പരിശോധിച്ചാൽ ഇതുവ്യക്തമാകും. ഫ്ളക്സി ക്യാപ് വിഭാഗത്തിലുള്ള എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് റെഗുലർ പ്ലാനിന്റെ ചെലവ് അനുപാതം 2.01ശതമാനമാണ്. അതേസമയം, ഏജന്റുമാരെ(വിതരണക്കാരെ)ഒഴിവാക്കി ഇതേ ഫണ്ടിന്റെ ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ചെലവിനത്തിൽ നൽകേണ്ടിവരിക 0.78ശതമാനംമാത്രമാണ്. അതായത് ഈ ഫണ്ട് വിതരണത്തിനായി ചെലവഴിക്കുന്നത് 1.28ശതമാനം തുകയാണെന്ന് വ്യക്തം. കൃത്യമായികണക്കാക്കിയാൽ 1280 രൂപയാണ് ഒരു ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ ഈയിനത്തിൽ ഒരുവർഷം വിതരണക്കാർക്ക് ലഭിക്കുക. നിക്ഷേപകന്റെഭാഗത്തുനിന്ന് വിശദീകരിക്കാം. 1.5ശതമാനം ചെലവ് അനുപാതമുള്ള ഒരുഫണ്ടിൽ 10,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിവർഷം ചെലവിനത്തിൽ നൽകേണ്ടിവരുന്നത് 150 രൂപയാണ്. അതായത് ഈ ഫണ്ടിൽനിന്ന് 10 ശതമാനം ആദായം ലഭിച്ചാൽ 1.5ശതമാനം ചെലവുകഴിച്ച് 8.5ശതമാനമാകും ലഭിക്കുക. ഒരു ലക്ഷം രൂപയാണ് നിക്ഷേപമുള്ളതെങ്കിൽ 1,500 രൂപവ വർഷംതോറും നൽകേണ്ടിവരുന്നു. പതിവായി നിശ്ചിതശതമാനംതുക ചെലവിനത്തിൽ ഈടാക്കുന്നതിനാൽ ദീർഘകാലയളവിൽ വൻതുകയാണ് നിക്ഷേപകന്റെ കീശയിൽനിന്ന് പോകുക. ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിൽ 10 വർഷക്കാലയളവിൽ 15ശതമാനം ആദായമുണ്ടെങ്കിൽ 4.05ലക്ഷമാണ് ലഭിക്കേണ്ടത്. ഫണ്ട് കമ്പനികൾ 1.5ശതമാനം ചെലവ് ഈടാക്കുമ്പോൾ ഈതുക 3.55 ലക്ഷം രൂപയായികുറയും. അതായത് റിട്ടേൺ 15ശതമാനത്തിൽനിന്ന് 14ശതമാനമാകുമെന്ന് ചുരുക്കം. 2.25ശതമാനം ചെലവ് ഈടാക്കുന്ന ഫണ്ടിലെ ആദായം എത്രയാകുമെന്ന് ഈ ഉദാഹരണത്തിൽനിന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ ശരാശരി 0.75ശതമാനം മാത്രം ചെലവ് ഈടാക്കുന്ന ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലെ നിക്ഷേപമാണ് എന്തുകൊണ്ടും അനുയോജ്യം. യുലിപ് ഉൾപ്പടെയുള്ള ഇൻഷുറൻസ് പോളിസികൾക്കാണ് ചെലവിനത്തിൽ ഏറ്റവുംകൂടുതൽ തുക ഈടാക്കുന്നത്. 15ശതമാനംവരെ നിക്ഷേപകനിൽനിന്ന് ഈടാക്കുന്ന ഇൻഷുറൻസ് കമ്പനികളുണ്ട്. ഉയർന്ന കമ്മീഷൻ ലഭിക്കുന്ന ഉത്പന്നം വിറ്റഴിക്കാനാകുമല്ലോ ഏജന്റുമാർക്കും വിതരണക്കാർക്കും താൽപര്യം. നിക്ഷേപിക്കുംമുമ്പ് നിക്ഷേപപദ്ധതികളിൽ പണംമുടക്കുംമുമ്പ് അവയുടെ പ്രകടനംമാത്രം നോക്കിയാൽപോരാ. നിക്ഷേപം മാനേജ്ചെയ്യുന്നതിന് എത്രതുക കമ്പനികൾക്കും ഏജന്റുമാർക്കുമായി നൽകുന്നുണ്ടെന്നുള്ളകാര്യംകൂടി അറിഞ്ഞിരിക്കണം. നിക്ഷേപകൻ കഷ്ടപ്പെട്ടുണ്ടാക്കുന്നതുക ഏതൊക്കെതരത്തിലാണ് കമ്പനികൾ ചെലവഴിക്കുന്നതെന്ന് അറിയാൻ നിക്ഷേപകന് അവകാശവുമുണ്ടല്ലോ. മ്യൂച്വൽ ഫണ്ടിലെ റെഗുലർ, ഡയറക്ട് പ്ലാനുകൾ വിതരണക്കാരെ ഒഴിവാക്കി നേരിട്ട് നിക്ഷേപിക്കാൻ അവസരം നൽകിക്കൊണ്ട് 2013 ജനുവരി ഒന്നിനാണ് മ്യൂച്വൽ ഫണ്ടുകളിലെ ഡയറക്ട് പ്ലാൻ സെബി അവതരിപ്പിച്ചത്. 10 ലക്ഷം രൂപ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമുള്ളവർക്ക് റെഗുലർ പ്ലാനിനെ അപേക്ഷിച്ച് ഒരുശതമാനം ചെലവ് ഡയറക്ട് പ്ലാനിൽ ലാഭിക്കാനായാൽ 10,000 രൂപയാണ് ഒരുവർഷംമാത്രം അധികം ലഭിക്കുക. പത്തുവർഷത്തെ കണക്കെടുത്താൽ ഈതുക 1.20 ലക്ഷം രൂപയാണെന്നും അറിയുക. ഈതുക നിക്ഷേപത്തോടൈാപ്പംവളരുന്നതിനാൽ ദീർഘകാലയളവിൽ കൂട്ടുപലിശയുടെ അധികനേട്ടം ലഭിക്കുകയുംചെയ്യും. ഉദാഹരണം നോക്കാം എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ടിന്റെ റെഗുലർ പ്ലാനിൽ പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചെന്ന് കരുതുക ഏഴുവർഷം കഴിഞ്ഞപ്പോൾ ലഭിച്ചിട്ടുണ്ടാകുക 14,63,328 രൂപയാണ്. ആദായമാകട്ടെ 15.57ശതമാനവും. ഇതേ ഫണ്ടിന്റെ ഡയറക്ട് പ്ലാനിലായിരുന്നു നിക്ഷേപമെങ്കിൽ 15,22,574 രൂപ(റിട്ടേൺ 16.69ശതമാനം) രൂപയുമാകും കയ്യിൽകിട്ടുക. feedbacks to: antonycdavis@gmail.com കുറിപ്പ്: വ്യത്യസ്ത സ്വഭാവസവിശേഷതകളുള്ള ഫണ്ടുകൾ നിക്ഷേപലോകത്തുണ്ട്. അവയിൽതന്നെ റിസ്ക് കുറഞ്ഞവും കൂടിയതുമുണ്ട്. പ്രകടനംമാത്രംനോക്കി ഫണ്ടുകൾ തിരഞ്ഞെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈലും സാമ്പത്തിക ലക്ഷ്യങ്ങളും നിക്ഷേപകാലാവധിയും വിലയിരുത്തിവേണം യോജിച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ. അതോടൊപ്പം ചെലവ് അനുപാതവും പരിശോധിക്കാം. വിതരണക്കാർ ഇക്കാര്യങ്ങളൊന്നും നിക്ഷേപകനെ അറിയിക്കണമെന്നില്ല. ഇതേക്കുറിച്ച് നിക്ഷേപകർക്ക് അറിവില്ലെന്നതാണ് വാസ്തവം. അറിവില്ലാത്തകാര്യങ്ങൾ പറഞ്ഞുതരാൻ മെനക്കെടാറില്ലെന്നതുവേറെക്കാര്യം. കമ്മീഷൻതുക കൂടുതൽകിട്ടുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാനാകും വിതരണക്കാർക്ക് താൽപര്യം. അതുകൊണ്ട് ജാഗ്രതയോടെ നിക്ഷേപിക്കുക. കാരണം പണം നിങ്ങളുടേതാണ്.

from money rss https://bit.ly/3pdd5Ww
via IFTTT

രണ്ടാം ദിവസവും ഓഹരി സൂചികകളിൽ നഷ്ടം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 121 പോയന്റ് നഷ്ടത്തിൽ 51,219ലും നിഫ്റ്റി 22 പോയന്റ് താഴ്ന്ന് 15,081ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 824 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 349 ഓഹരികൾ നഷ്ടത്തിലുമാണ്. 65 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, സൺ ഫാർമ, നെസ് ലെ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, എൻടിപിസി, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐഷർ മോട്ടോഴ്സ്, ടൈറ്റാൻ കമ്പനി, ഗെയിൽ ഇന്ത്യ, ഹിൻഡാൽകോ, അരബിന്ദോ ഫാർമ തുടങ്ങി 330 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3q6tBJ1
via IFTTT

റാലി തടസ്സപ്പെടുത്തി ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: ആറുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും അവസാനമണിക്കൂറിലെ വില്പന സമ്മർദമാണ് സൂചികകളുടെ കരുത്തുചോർത്തിയത്. സെൻസെക്സ് 16.69 പോയന്റ് നഷ്ടത്തിൽ 51,329.08ലും നിഫ്റ്റി 6.50 പോയന്റ് താഴ്ന്ന് 15,109.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1279 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1634 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 184 ഓഹരികൾക്ക് മാറ്റമില്ല. ഊർജം, അടിസ്ഥാന സൗകര്യവികസനം എന്നീ സെക്ടറുകൾ ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നഷ്ടംനേരിട്ടു. ഐഒസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എസ്ബിഐ ലൈഫ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഒഎൻജിസി, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഏഴാമത്തെ ദിവസവും ആഗോള ഓഹരി സൂചികകൾ നേട്ടമുണ്ടാക്കി. ടെസ് ല വൻതുക നിക്ഷേപിച്ചതോടെ ബിറ്റ്കോയിന്റെ മൂല്യം 20ശതമാനത്തോളം വർധിച്ച് റെക്കോഡ് ഉയരത്തിലെത്തി. Bull-run halts as auto, metal stks dip; Sensex ends flat

from money rss https://bit.ly/3aLhkDn
via IFTTT

ആഴ്ചയില്‍ നാലുദിവസം ജോലി: നിര്‍ദേശം തൊഴില്‍ നിയമങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍

ന്യൂഡൽഹി: ആഴ്ചയിൽ നാലുദിവസംമാത്രം ജോലിചെയ്താൽ മതിയോ? ഇക്കാര്യത്തിൽ തൊഴിലുടമയ്ക്കും ജീവനക്കാർക്കം കൂട്ടായി തീരുമാനമെടുക്കാമെന്ന് തൊഴിൽമന്ത്രാലയം. നാലുദിവസം ജോലി ക്രമീകരിക്കാൻ പുതിയ തൊഴിൽനിയമപ്രകാരം കഴിയുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനായി ജോലി സമയത്തിൽ ക്രമീകരണംവേണ്ടിവരും. ഓരോ ദിവസത്തെയും ജോലിസമയം വർധിപ്പിച്ചാണ് ജോലിദിനം നാലായി കുറയ്ക്കാൻ കഴിയുകയെന്ന് തൊഴിൽമന്ത്രാലയം വ്യക്തമാക്കി. ഇതിന് കമ്പനികൾക്ക് അനുമതി നൽകാനാണ് തൊഴിൽമന്ത്രാലയത്തിന്റെ തീരുമാനം. നാലുദിവസത്തെ വർക്ക് ഷിഫ്റ്റ് നൽകാൻ നിരവധി കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചതായി തൊഴിൽ സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. തൊഴിൽ സമയം വർധിപ്പിച്ച് അഞ്ചുദിവസമായി ചുരുക്കാനാണ് ശ്രമിച്ചതെന്നും എന്നാൽ നാലുദിവസമാക്കി ചുരുക്കാൻ താൽപര്യം പ്രകടിപ്പിച്ച കമ്പനികളുമുണ്ടെന്ന് ചന്ദ്രയെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. ആഴ്ചയിൽ 48 മണിക്കൂറിൽകൂടുതൽ പ്രവർത്തന സമയം വർധിപ്പിക്കാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. നാലുദിവസമായി ജോലി ക്രമീകരിക്കുകയാണെങ്കിൽ മൂന്നുദിവസം ജീവനക്കാർക്ക് അവധിനൽകേണ്ടിവരുമെന്നും സെക്രട്ടറി പറഞ്ഞു. ഇക്കാര്യത്തിൽ ജീവനക്കാരുടെ അനുമതിയോടെ കമ്പനികൾക്ക് തീരുമാനമെടുക്കാമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. 2020 സെപ്റ്റംബറിലാണ് പാർലമെന്റിൽ പുതിയ തൊഴിൽ നിയമം കേന്ദ്ര സർക്കാർ പാസാക്കിയത്. പുതിയ നിയമത്തിന്മേലുള്ള പ്രതികരണങ്ങൾ ഈയിടെ സർക്കാർ തേടിയപ്പോഴാണ് ഈ നിർദേശം ഉയർന്നത്. നിയമം നടപ്പാക്കുന്നതുസംബന്ധിച്ച് സർക്കാർ അന്തിമതീരുമാനം ഉടനെയെടുക്കുമെന്നും സംസ്ഥാനങ്ങൾ അവരുടെ നിയമങ്ങളുടെ കരട് തയ്യാറാക്കിവരികയാണെന്നും സെക്രട്ടറി പറഞ്ഞു.

from money rss https://bit.ly/2N4r2Zj
via IFTTT

Monday, 8 February 2021

ടെസ്‌ല 150 കോടി ഡോളര്‍ നിക്ഷേപിച്ചു: ബിറ്റ്‌കോയിന്റെ മൂല്യം 47,000 ഡോളറായി

ടെസ്ല150 കോടി ഡോളർ നിക്ഷേപിച്ചതായി വെളിപ്പെടുത്തിയതോടെ ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റോകിയന്റെ മുല്യം എക്കാലത്തെയും ഉയരംകീഴടക്കി. മൂല്യം 15ശതമാനത്തിലേറെ കുതിച്ച് 47,000 ഡോളർ നിലവാരത്തിലെത്തിലാണ് വ്യാപാരം നടക്കുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചിനാണ് ടെസ് ല ബിറ്റ്കോയിൻ നിക്ഷേപത്തെക്കുറിച്ച് വിവരങ്ങൾ കൈമാറിയത്. ഇലക്ട്രിക് കാറുകൾക്ക് ടോക്കണായി ക്രിപ്റ്റോ കറൻസി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ കന്ദ്രബാങ്കുകൾ ക്രിപ്റ്റോകറൻസിക്ക് അംഗീകാരം നൽകാൻ മടിക്കുമ്പോൾ ലോക കോടീശ്വരനായ ഇലോൺ മസ്ക് അനുകൂല നിലപാട് സ്വീകരിക്കുന്നത് ആഗോള വ്യാപകമായി ബിറ്റ്കോയിന് ഉണർവുണ്ടാക്കിയിട്ടുണ്ട്. Tesla buys bitcoin worth $1.5 billion

from money rss https://bit.ly/2MKXDDy
via IFTTT

സ്വര്‍ണവില പവന് 480 രൂപകൂടി 35,720 രൂപയായി

മൂന്നുദിവസം മാറ്റമില്ലാതിരുന്ന സ്വർണവില ചൊവാഴ്ച വർധിച്ചു. പവന് 480 രൂപകൂടി 35,720 രൂപയായി. 4465 രൂപയാണ് ഗ്രാമിന്റെ വില. 35,240 രൂപയായിരുന്നു തിങ്കളാഴ്ച പവന്റെ വില. ആഗോള വിപണിയിലെ വിലവർധനയാണ് രാജ്യത്തും പ്രതിഫലിച്ചത്. സ്പോട് ഗോൾഡ് വില ഔൺസിന് 0.6ശതമാനം ഉയർന്ന് 1,840.79 ഡോളർ നിലവാരത്തിലെത്തി. വെള്ളിവിലയിലും സമാനമായ വർധനവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.4ശതമാനംവർധിച്ച് 48,038 രൂപയിലെത്തി. വെള്ളിവില 0.2ശതമാനംകൂടി കിലോഗ്രാമിന് 70,229 രൂപയുമായി.

from money rss https://bit.ly/36TXPY2
via IFTTT

റാലി തുടരുന്നു: സെന്‍സെക്‌സില്‍ 143 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി ഏഴാംദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 143 പോയന്റ് നേട്ടത്തിൽ 51,492ലും നിഫ്റ്റി 49 പോയന്റ് ഉയർന്ന് 15,165ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1052 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 793 ഓഹരികൾ നഷ്ടത്തിലുമാണ്. 79 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. വിപ്രോ, ബിപിസിഎൽ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഒഎൻജിസി, ടൈറ്റാൻ കമ്പനി, യുപിഎൽ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐഒസി, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീൽ, അദാനി പോർട്സ്, ബെർജർ പെയിന്റ്സ്, ബെർഗർ കിങ് ഉൾപ്പടെ 218 കമ്പനികളാണ് ചൊവാഴ്ച ഡിസംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. Indices open higher amid positive global cues

from money rss https://bit.ly/2LwqHhy
via IFTTT

മലയാളി മടങ്ങുന്നു, ചെറുവീടുകളിലേക്ക്

കോഴിക്കോട്: കോവിഡ് കാലം അടിമുടിമാറ്റിയ മലയാളിയുടെ വീടെന്ന സങ്കല്പവും മാറുന്നു. സമ്പാദ്യം മുഴുവനെടുത്തും കടംവാങ്ങിയും വീട് പണിതിരുന്നവർ എല്ലാം വീടിന് മുടക്കണോയെന്ന് ചിന്തിച്ചുതുടങ്ങി. ആർഭാടത്തിന്റെയും അന്തസ്സിന്റെയും പ്രതീകമായിരുന്ന വലിയ വീടുകൾ വിട്ട് ബജറ്റ് വീടുകളിലേക്ക് വിദേശമലയാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങുന്നതായാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വമാണ് മാറ്റത്തിന് പിന്നിൽ. മുമ്പ് 5000 മുതൽ 10,000 വരെ ചതുരശ്രയടിയുള്ള വീടുകൾ പണിതിരുന്നവരാണ് 4000 സ്ക്വയർ ഫീറ്റിന് താഴെയുള്ള വീടുകളിലേക്ക് ചുവടു മാറ്റിയിരിക്കുന്നത്. ആഡംബര വീടുകൾക്ക് ഒരു സ്ക്വയർ ഫീറ്റിന് കുറഞ്ഞത് 4000 രൂപയെങ്കിലും വേണം. വീട് പൂർത്തിയാകുമ്പോഴേക്കും രണ്ടുകോടിയെങ്കിലും ചെലവാകും. 1000 മുതൽ 1500 ചതുരശ്ര അടിയുള്ള ബജറ്റ് വീട് 30-35 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കാനാവും. വിദേശത്തെ ജോലി നഷ്ടമായി തിരിച്ചെത്തിയവരും ജോലി ഇനി എത്രകാലം ഉണ്ടാകുമെന്ന് ഉറപ്പില്ലാത്തവരുമാണ് ചെലവുചുരുക്കിയുള്ള വീട് നിർമാണത്തിലേക്ക് മാറുന്നത്. വിദേശ മലയാളികളെ കൂടാതെ മറ്റ് രണ്ട് വിഭാഗങ്ങളിൽകൂടി ഈ പുതിയ 'ട്രെൻഡ്' കാണാമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് ചെയർമാനും 'ദി എർത്ത്' ഉടമയുമായ ആർക്കിടെക്ട് പി.പി. വിവേക് പറഞ്ഞു. കോവിഡ് കാലത്ത് മുറിക്കകത്ത് തന്നെ ചെലവഴിക്കേണ്ടി വന്നതോടെ ഫ്ളാറ്റുകളിൽ താമസിച്ചിരുന്ന പലരും ചെറുതാണെങ്കിലും ഒരു വീടുണ്ടാക്കാൻ ആലോചിച്ചുതുടങ്ങി. ബെംഗളൂരു, ഡൽഹി തുടങ്ങി വൻനഗരങ്ങളിൽ താമസിച്ചിരുന്നവർ വർക്ക് ഫ്രം ഹോം പതിവായതോടെ നാട്ടിൽ സ്ഥലംവാങ്ങി 20-25 ലക്ഷം രൂപയ്ക്ക് ചെറിയ വീടും ഓഫീസുമെല്ലാം പണിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് വീടുകളെക്കുറിച്ചറിയാൻ മുമ്പ് മാസത്തിൽ നാലോ അഞ്ചോ അന്വേഷണങ്ങൾ വന്നിരുന്നത് ഇപ്പോൾ ആഴ്ചയിൽ പത്തുവരെയായെന്ന് കോഴിക്കോട്ടെ 'കോസ്റ്റൽ ട്രെയിൽസ് സ്റ്റുഡിയോ' സാരഥികളായ അശ്വതി മോഹനും ഷെബീബ് റഹ്മാനും പറയുന്നു. പ്രകൃതിയോടിണങ്ങിയ ചെത്തിതേക്കാത്തതും മണ്ണുകൊണ്ടും മൺകട്ടകൾ കൊണ്ടുള്ളതുമായ വീടുകളും കാവിയിട്ട അകത്തളങ്ങളും പലരും തേടുന്നുണ്ടെന്നും ഇവർ പറഞ്ഞു. കോവിഡ് മന്ദഗതിയിലാക്കിയ നിർമാണ മേഖലയിൽ ഇത് പുത്തനുണർവുണ്ടാക്കുകയും പ്രാദേശികമായ തൊഴിലവസരങ്ങൾ കൂട്ടിയതായും ലെൻസ് ഫെഡ് സ്ഥാപക ജനറൽ സെക്രട്ടറി ആർ.കെ. മണിശങ്കർ പറഞ്ഞു. കോവിഡ് തന്ന നല്ലകാര്യം ചെറിയ വീടുകളാണഭികാമ്യം എന്ന തിരിച്ചറിവിലേക്ക് മലയാളി മടങ്ങുന്നതിന്റെ സൂചനകൾ കിട്ടിക്കഴിഞ്ഞു. സമ്പാദ്യം മുഴുവൻ വീടുകളിൽ നിക്ഷേപിച്ചാൽ ആപത്തിലേക്കായിരിക്കും എടുത്തു ചാടുന്നതെന്ന അവബോധമുണ്ടായി. ചെറിയതെങ്കിലും ഭംഗിയുള്ളതും കാറ്റും വെളിച്ചവും കിട്ടുന്നതുമായ വീടാണ് വേണ്ടതെന്ന് നമ്മുടെ നാട്ടുകാർ പഠിച്ചു കഴിഞ്ഞു. ആർക്കിടെക്ട് ജി. ശങ്കർ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്, തിരുവനന്തപുരം

from money rss https://bit.ly/3tIoaSA
via IFTTT

ആറാം ദിവസവും റാലി: സെൻസെക്‌സിൽ 617 പോയന്റ്‌നേട്ടം, നിഫ്റ്റി 15,100ന് മുകളിൽ

മുംബൈ: വിപണിയിൽ ബജറ്റിനുശേഷമുണ്ടായ റാലി തുടരുന്നു. ആറാമത്തെ ദിവസവും മികച്ച നേട്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്. വാഹനം, ലോഹം, അടിസ്ഥാന സൗകര്യവികസനം, ഐടി ഓഹരികളാണ് തിങ്കളാഴ്ചയിലെ നേട്ടത്തിനുപിന്നിൽ. സെൻസെക്സ് 617.14 പോയന്റ് നേട്ടത്തിൽ 51,348.77ലും നിഫ്റ്റി 191.50 പോയന്റ് ഉയർന്ന് 15,115.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ്ചെയ്ത ഓഹരികളുടെ മൂല്യം 203 ലക്ഷം കോടിയായി. 1689 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1284 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 188 ഓഹരികൾക്ക് മാറ്റമില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര, ഡിവീസ് ലാബ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി, പൊതുമേഖല ബാങ്ക് ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. വാഹനം, ലോഹം സൂചികകൾ മൂന്നുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒന്നരശതമാനത്തോളം നേട്ടമുണ്ടാക്കുകയുംചെയ്തു. Bull run extends into 6th day; Sensex soars 617 pts, Nifty above 15,100

from money rss https://bit.ly/3cSg9EY
via IFTTT

പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ 20,000 കോടി രൂപ വിപണിയിലിറക്കും

മുംബൈ: പൊതുവിപണിയിൽനിന്നുള്ള സർക്കാരിന്റെ കടമെടുക്കൽ പദ്ധതിയുടെ ഭാഗമായി റിസർവ് ബാങ്ക് 20,000 കോടി രൂപ വിപണിയിലെത്തിക്കും. ഫെബ്രുവരി 10നായിരിക്കും ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ്(ഒഎംഒ)വഴി സർക്കാർ കടപ്പത്രങ്ങളിൽ ആർബിഐ നിക്ഷേപിക്കുക. വിപണിയിൽ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. നിലവിലെ പ്രത്യേക സാഹചര്യംകണക്കിലെടുത്താണ് പണലഭ്യത ഉറപ്പാക്കാൻ ആർബിഐ വിപണിയിൽ ഇടപെടുന്നത്. വിപണിയിൽനിന്ന് വൻതോതിൽ കടമെടുക്കാനുള്ള സർക്കാരിന്റെ പദ്ധതിക്ക് താങ്ങായാണ് ആർബിഐ ഇടപെടൽ. രണ്ടാഴ്ചയായി സർക്കാർ കടപ്പത്രങ്ങളുടെ ആദായത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഇതേതുടർന്നാണ് ആർബിഐയുടെ പ്രഖ്യാപനം. ഇതോടെ മുൻദിവസത്തെ ക്ലോസിങ് നിരക്കായ 6.71ശതമാനത്തിൽനിന്ന് ആദായം 6.034ശതമാനമായി കുറയുകയുംചെയ്തു. ദീർഘകാല ബോണ്ടുവരുമാനം കുറയുന്നതിനാൽ വിപണിയിൽനിന്ന് കുറഞ്ഞ ചെലവിൽ കടമെടുക്കാൻ സർക്കാരിനാകും. 2021-22 സാമ്പത്തികവർഷത്തിൽ 12.05 ലക്ഷം കോടി രൂപ കടമെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തികവർഷത്തെ 12.80 ലക്ഷംകോടി രൂപെയ അപേക്ഷിച്ച് ഇതുക കുറവാണ്.

from money rss https://bit.ly/2YVlNhg
via IFTTT

Sunday, 7 February 2021

വരുമാനം 10 ബില്യണ്‍ ഡോളര്‍ കടന്നു: 700 കോടിയുടെ ബോണസ് പ്രഖ്യാപിച്ച് എച്ച്‌സിഎല്‍ ടെക്

വരുമാനം 10 ബില്യൺ ഡോള(73,000 കോടി രൂപ)റിലെത്തിയതോടെ എച്ച്സിഎൽ ടെക്നോളജീസ് ജീവനക്കാർക്ക് മൊത്തം 700 കോടി രൂപയുടെ പ്രത്യേക ബോണസ് പ്രഖ്യാപിച്ചു. ലോകത്തെമ്പാടുമുള്ള ഒന്നര ലക്ഷത്തോളം ജീവനക്കാർക്ക് ബോണസ് ലഭിക്കും. ഫെബ്രുവരിയിൽ ബോണസ് വിതരണംചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ചുരുങ്ങിയത് ഒരുവർഷത്തെ സർവീസ് ഉള്ളവർക്ക് ബോണസിന് അർഹതയുണ്ട്. പത്തുദിവസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ബോണസായി ലഭിക്കുക. ഡിസംബർ പാദത്തിൽ 3,982 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. മുൻവർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 31.1ശതമാനമാണ് വർധന. ഓഹരിയൊന്നിന് നാലുരൂപ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 952 രൂപ നിലവാരത്തിലാണ് ബിഎസ്ഇയിൽ ഓഹരിയുടെ വ്യാപാരം നടക്കുന്നത്. HCL Tech announces Rs 700 cr bonus to employees

from money rss https://bit.ly/2Oip7RB
via IFTTT